2019, ജനുവരി 22, ചൊവ്വാഴ്ച

ആണ്ടുര്‍ ശ്രീ ഗന്ധര്‍വ സ്വാമി ക്ഷേത്രം

 

ആണ്ടുര്‍ ശ്രീ ഗന്ധര്‍വ സ്വാമി ക്ഷേത്രം



ഭാരത്തിന്‍റെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് വളരെയേറെ പ്രത്യേകതകളുണ്ട്...കേരളത്തില്‍ വളരെ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് യക്ഷിസമേധനായ ഒരേ ശ്രീകോവിലില്‍ വിരാജിക്കുന്ന ഗന്ധര്‍വ്വസ്വാമിയുടെ ക്ഷേത്രം.ശ്രീ ഐശ്വര്യ ഗന്ധര്‍വ്വസ്വാമി ക്ഷേത്രം ദിവ്യാത്ഭുതങ്ങളുടെ പ്രത്യക്ഷസ്ഥാനം കൂടിയാണ് .....വിഷ്ണു ചൈതന്യതോടുകൂടി ഐശ്വര്യ ഗന്ധര്‍വ്വസ്വാമിയും സുന്ദര യക്ഷിയും തുല്യ പ്രാധാന്യത്തോടെ ഒരേ ശ്രീകോവിലില്‍ വിരാജിക്കുന്ന അപൂര്‍വ്വ ക്ഷേത്രങ്ങളില്‍ ഒന്നാന്നു ആണ്ടുര്‍ ശ്രീ ഐശ്വര്യ ഗന്ധര്‍വ സ്വാമി ക്ഷേത്രം ..കാന്തയായി സുന്ദര യക്ഷിക്കൊപ്പം വിരാജിക്കുന്ന പ്രേമസ്വരൂപിയായ ഐശ്വര്യ ഗന്ധര്‍വ്വന്‍ പ്രണയം , ദാമ്പത്യം , കല , സമ്പത്ത എന്നിവയുടെ അധിപന്‍ കൂടിയാണ്.ഗന്ധര്‍വ്വനടയില്‍ മനമുരുകി പ്രാര്‍ഥിച് ഗന്ധര്‍വപൂജ യഥാവിധി ചെയ്‌താല്‍ കടത്തില്‍ നിന്ന് മുക്തി , സമ്പത്ത് സമൃദ്ധി ,വിവാഹ യോഗം ,തൊഴില്‍ വ്യാപാര പുരോഗതി ,സന്താന സൌഭാഗ്യം,കുടുംബ കലഹത്തില്‍ നിന്നും മോചനം .എന്നീ അനുഗ്രഹങ്ങള്‍ സിദ്ധിക്കുന്നു.ആണ്ടുര്‍ ശ്രീ ഗന്ധര്‍വസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥരായ പല്ലാട്ടുകാരുടെ മൂലകുടുംബം ഇപ്പോള്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന് ഏകദേശം ഒരു KM പടിഞ്ഞാറ് ഭാഗത്തേക്ക് മാറി വല്ലനാട്ടു പുരയിടത്തില്‍ ആരുന്നു എന്നാണു ഐതീഹ്യം...
കാലക്രമേണ അവര്‍ ആ സ്ഥലത്തുനിന്നു ഇപ്പോള്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് താമസം മാറുകയുണ്ടായി..ഒരു നാള്‍ ഗ്രഹത്തിന് അഗ്നി ബാധ ഉണ്ടാകുകയും ഒരു ഭാഗം മാത്രം അഗ്നിക്ക് ഇരയാകാതെ വരികയും ചെയ്തു ..കാരണം ആരായാല്‍ വേണ്ടി വരികയും കുടുംബക്കാര്‍ വിദഗ്ധ ജ്യോതിഷനെ സമീപിക്കുകയും ചെയ്തു...അഗ്നിക്കിരയാവാത്ത സ്ഥലത്ത് വിഷ്ണുചൈതന്യത്തോട്‌ കൂടിയുള്ള ഗന്ധര്‍വ്വസ്വാമിയുടെയും യക്ഷിദേവിയുടെയും ചൈതന്യം കുടി കൊള്ളുന്ന " വാളും പീoവും " ഉണ്ടെന്നും അവിടെ ഉചിതമായ ക്ഷേത്രം നിര്‍മ്മിക്കണമെന്നും , താമസം ക്ഷേത്രത്തിനു സമീപം തെക്ക് പടിഞ്ഞാര്‍ ദിശയില്‍ ആകാം എന്നും പ്രശ്നത്തില്‍ കാണുകയുണ്ടായി...ഭഗവത് നിയോഗം അനുസരിച്ച് ഭഗവാനെ യഥാവിധി ക്ഷേത്രം പണിയുകയും പ്രതിഷ്ഠ നടത്തുകയും ചെയ്തു. അതിനോടൊപ്പം തന്നെ തുല്യ പ്രാധാന്യത്തോട് കൂടി ഭഗവതിയെയും ശാസ്താവിനെയും പ്രതിഷിടിക്കുകയുണ്ടായി...ആണ്ടുര്‍ മൂത്തേടത് ഇല്ലത്ത് കുടുംബക്കാരായിരുന്നു പഴയ കാലം മുതല്‍ ഭഗവാന്റ ദാസന്മാരും പൂജാരികളും...പൊതുവേ ശാന്ത സ്വഭാവക്കാരായിരുന്ന തിരുമേനി സല്‍ക്കര്‍മ്മങ്ങള്‍ മാത്രമേ ചെയ്തിരുന്നുള്ളൂ...പാവപ്പെട്ടവര്‍ക്കും ആലംബഹീനര്‍ക്കും രക്ഷകന്മാരായിരുന്നു...തിരുമേനിയുടെ മരണ ശേഷം ബ്രഹ്മ രക്ഷസ്സ് ആയിട്ട് ഇവിടെ പ്രതിഷ്ഠ ചെയ്തിരിക്കുന്നു....കുടുംബത്തിലെ കാരണവരെ ഗുരുവായും പ്രതിഷ്ഠ ചെയ്തിട്ടുണ്ട്...
കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ മരങ്ങാട്ടുപിള്ളി പഞ്ചായത്തിലുള്ള ആണ്ടുര്‍ എന്നാ സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്...പാലാ വൈക്കം റൂട്ടില്‍ പാലായില്‍ നിന്ന് എട്ടുകിലോമീറ്ററും കുറവിലങ്ങാട്‌ നിന്ന് പത്തു കിലോമീറ്ററും സഞ്ചരിച്ചു ഇല്ലിക്കല്‍താഴെ ജംക്ഷനില്‍ ഇറങ്ങി തെക്കോട്ട്‌ ഇരുനൂറു മീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തില്‍ എത്തിച്ചേരാം...വിദൂരതയിലേക്ക് വ്യാപിച്ചു കിടക്കുന്ന പാടശേഖരത്തിന്റെ കരയിലായി പ്രാചീന തച്ചു ശാസ്ത്രത്തിന്റെ മകുടോദാഹരണമായ ക്ഷേത്രം ഐശ്വര്യ ദേവനാല്‍ കനിഞ്ഞു അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു...
പ്രധാന ദേവനും ഉപദേവതകളും
ഗന്ധര്‍വസ്വമി
യക്ഷിഭഗവതി
സമചതുരക്രിതിയിലുള്ള പ്രധാന ശ്രീകോവിലിനുള്ളില്‍ മഹാവിഷ്ണുവിന്റെ ചൈതന്യത്തോടെ യക്ഷി സമേതനായ ഐശ്വര്യ ഗന്ധര്‍വ സ്വാമി കിഴക്കു ദര്‍ശനമായി കുടികൊള്ളുന്നു.യക്ഷിഭഗവതി ഗന്ധര്‍വസ്വമിഉടെ മടിയില്‍ ഇരിക്കുനതായാണ് സങ്കല്‍പം . പാല്‍പായസവും മുല്ലപൂ മാലയും ആണ് ഗന്ധര്‍വ സ്വാമിയുടെ പ്രധാന വഴിപാട്. ഗന്ധര്‍വപൂജ,അര്‍ച്ചന,പുഷ്‌പാഞ്‌ജലി, കടും പായസം മുതലായവയാണ്‌ മറ്റു വഴിപാടുകള്‍.
ഭഗവതി
മുഖ്യ പ്രതിഷ്ഠക്ക് തുല്യ പ്രാധാന്യം തന്നെയാണ്‌ ഈ ക്ഷേത്രത്തില്‍ ഭഗവതിയ്ക്കും. മുഖ്യ പ്രതിഷ്ഠയായ ഗന്ധര്‍വസ്വമി യക്ഷി ഭഗവതിയുടെയും മുന്‍പുതന്നെ ഇവിടെ ഭഗവതി സാന്നിധ്യം ഉണ്ടായിരുന്നതായാണ്‌ ഐതിഹ്യം. അതുകൊണ്ട്തനെ ഉത്സവതിനു ഭഗവതി പാട്ടാണ് ആദ്യദിനം. ഭദ്ര ദേവിയാണ്‌ ഇവിടുത്തെ ഭഗവതി. ക്ഷേത്രത്തിന്‍റെ ഇടതു വശം (വടക്ക്‌ വശം) പടിഞ്ഞാറു ദര്‍ശനമായാണ്‌ പ്രതിഷ്ഠ.
ശാസ്താവ്
കൈലാസ നാഥനായ പരമശിവന്റെയും മോഹിനി രൂപം പൂണ്ട വിഷ്ണുവിന്റെയും പുത്രനായാണ്‌ ശാസ്താവ് എന്നാണ്‌ ഐതിഹ്യം. ക്ഷേത്രത്തിന്‍റെ വലതു വശം (തെക്ക്‌ വശം) കിഴക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠ.
അര്‍ച്ചന, എള്ളുതിരി, നെയ് വിളക്ക്, നെയ്യ് അഭിഷേകം, നെയ്യ് പായസം, എള്ളു പായസം, നീരാഞ്ജനം, മുഖച്ചാര്‍ത്ത്, കറുകമാല മുതലായവയാണ്‌ പ്രധാന വഴിപാടുകള്‍.. മകരവിളക്കുകാലത്ത് ശാസ്താവിനുമുന്നില്‍ മാലയിടാനും, കെട്ടുനിറയ്ക്കനുമായി അയ്യപ്പന്‍മാര്‍ എത്താറുണ്ട്.
ബ്രഹ്മ രക്ഷസ്സ്
താന്ത്രിക വിദ്യകളില്‍ ശ്രേഷ്ഠരായ ബ്രാഹ്മണരുടെ ആത്മാക്കളെയാണ്‌ ബ്രഹ്മരക്ഷസായി കുടിയിരുത്തിയിരിക്കുന്നത്.ക്ഷേത്രത്തിന്‍റെ വലതു വശം (തെക്ക്‌ വശം) കിഴക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠ. ദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനുമുന്പേ ബ്രഹ്മരക്ഷസ്സില്‍ നിന്നുംനിന്നും അനുവാദം നേടുന്ന പതിവുണ്ട്.
പാല്‍പായസമാണ്‌ ബ്രഹ്മരക്ഷസിനുള്ള പ്രധാന വഴിപാട്. ശാസ്താവും ബ്രഹ്മ രക്ഷസും ഒരു ശ്രീ കോവിലിലാണ് പ്രതിഷ്ഠ നടത്തിയിരിക്കുന്നത്.
ഗുരു
ക്ഷേത്രം നിര്‍മിച്ച പുണ്യാത്മാവിനെ ആണ് ഗുരുവായി സങ്കല്പിച്ചു പ്രതിഷ്ഠ നടത്തിയിരിക്കുന്നത് .ക്ഷേത്ര മതിലകത്ത് വടക്ക് പടിഞ്ഞാറായി കുടികൊള്ളുന്നു .
TAGS: 

കുന്നുമ്മല്‍ ശ്രീ മഹാവിഷ്ണു വേട്ടക്കൊരു മകന്‍ ക്ഷേത്രം



കുന്നുമ്മല്‍ ശ്രീ മഹാവിഷ്ണു വേട്ടക്കൊരു മകന്‍ ക്ഷേത്രം

പാനൂരിന്‍റെ തെക്കേ ഭാഗത്ത് ചരിത്ര പ്രസിദ്ധവും ആധ്യത്മീക ചൈതന്ന്യം പ്രസരിച്ചിരുന്ന കുന്നുമ്മല്‍ ക്ഷേത്രം നിലനിന്നിരുന്നു. ഇ ക്ഷേത്രം പാനൂരിന്‍റെ വെളിച്ചവും
അത്മാവുമായിരുന്നു . ഇ ക്ഷേത്രത്തിന്‍റെ തകര്‍ച്ച പാനൂരിന്‍റെയും തകര്‍ച്ചയായിരുന്നു. ക്ഷേത്രങ്ങളുടെ തകര്‍ച്ചയെതുടര്‍ന്ന്‍ പ്രദേശത്ത് അശാന്തിയുടെ കരിനിഴല്‍ പടരുകയും ചയ്ത്. പ്രദേശത്ത് നിലനിന്നിരുന്ന അശാന്തിക്ക് മുഖ്യകാരണമായി ദേവപ്രശ്നത്തില്‍ കണ്ടെത്തിയത് പ്രസ്തുത ക്ഷേത്രത്തിനു വന്ന നാശം ആയിരുന്നു.
ക്ഷേത്ര പുനരുത്ഥാരണമായിരുന്നു പരിഹാരമായി വച്ച നിര്‍ദ്ദേശം. ഈ വേളയില്‍ കുന്നുമ്മല്‍ പ്രദേശത്ത് നിലനിന്നിരുന്നതും പിന്നീട് നശിച്ച് പോയതുമായ കുന്നുമ്മല്‍ ക്ഷേത്രത്തെ കുറിച്ച് നാട്ടുകാരുടെ ശ്രദ്ധയില്‍ വന്നത്. പിന്നീട് ക്ഷേത്ര ഭൂമിയില്‍ വെച്ചു നടത്തിയ പ്രശ്ന ചിന്തയെ തുടര്‍ന്ന് നാട്ടുകാരുടെ ഒരു കമ്മിറ്റിക്ക് രൂപം നല്‍കുകയും ചെയ്ത്. ശ്രീ കാണിപ്പയ്യൂര്‍ രൂപകല്‍പന ചെയ്ത് പ്രകാരം രണ്ട് ശ്രീകോവിലുകള്‍ പ്രശസ്ത ശില്പി ശ്രീ സുധാകരന്‍റെ നേതൃത്വത്തില്‍ പണികഴിപ്പിച്ചു. പഴയ കാല പ്രൌഡി നിലനിര്‍ത്തികൊണ്ട് ഇരട്ട ചുമരില്‍ തുല്യ പ്രാധാന്യത്തോടെ ശ്രീ മഹാവിഷ്ണു വേട്ടക്കൊരു മകന്‍ , ദേവി ,ഗണപതി എന്നീ ദേവകളുടെ ശ്രീകോവിലുകള്‍ നിര്‍മ്മിക്കുകയും ചെയ്തു

കുന്നുമ്മല്‍ ശ്രീ മഹാവിഷ്ണു വേട്ടക്കൊരു മകന്‍ ക്ഷേത്രം




കുന്നുമ്മല്‍ ശ്രീ മഹാവിഷ്ണു വേട്ടക്കൊരു മകന്‍ ക്ഷേത്രം

പാനൂരിന്‍റെ തെക്കേ ഭാഗത്ത് ചരിത്ര പ്രസിദ്ധവും ആധ്യത്മീക ചൈതന്ന്യം പ്രസരിച്ചിരുന്ന കുന്നുമ്മല്‍ ക്ഷേത്രം നിലനിന്നിരുന്നു. ഇ ക്ഷേത്രം പാനൂരിന്‍റെ വെളിച്ചവും
അത്മാവുമായിരുന്നു . ഇ ക്ഷേത്രത്തിന്‍റെ തകര്‍ച്ച പാനൂരിന്‍റെയും തകര്‍ച്ചയായിരുന്നു. ക്ഷേത്രങ്ങളുടെ തകര്‍ച്ചയെതുടര്‍ന്ന്‍ പ്രദേശത്ത് അശാന്തിയുടെ കരിനിഴല്‍ പടരുകയും ചയ്ത്. പ്രദേശത്ത് നിലനിന്നിരുന്ന അശാന്തിക്ക് മുഖ്യകാരണമായി ദേവപ്രശ്നത്തില്‍ കണ്ടെത്തിയത് പ്രസ്തുത ക്ഷേത്രത്തിനു വന്ന നാശം ആയിരുന്നു.
ക്ഷേത്ര പുനരുത്ഥാരണമായിരുന്നു പരിഹാരമായി വച്ച നിര്‍ദ്ദേശം. ഈ വേളയില്‍ കുന്നുമ്മല്‍ പ്രദേശത്ത് നിലനിന്നിരുന്നതും പിന്നീട് നശിച്ച് പോയതുമായ കുന്നുമ്മല്‍ ക്ഷേത്രത്തെ കുറിച്ച് നാട്ടുകാരുടെ ശ്രദ്ധയില്‍ വന്നത്. പിന്നീട് ക്ഷേത്ര ഭൂമിയില്‍ വെച്ചു നടത്തിയ പ്രശ്ന ചിന്തയെ തുടര്‍ന്ന് നാട്ടുകാരുടെ ഒരു കമ്മിറ്റിക്ക് രൂപം നല്‍കുകയും ചെയ്ത്. ശ്രീ കാണിപ്പയ്യൂര്‍ രൂപകല്‍പന ചെയ്ത് പ്രകാരം രണ്ട് ശ്രീകോവിലുകള്‍ പ്രശസ്ത ശില്പി ശ്രീ സുധാകരന്‍റെ നേതൃത്വത്തില്‍ പണികഴിപ്പിച്ചു. പഴയ കാല പ്രൌഡി നിലനിര്‍ത്തികൊണ്ട് ഇരട്ട ചുമരില്‍ തുല്യ പ്രാധാന്യത്തോടെ ശ്രീ മഹാവിഷ്ണു വേട്ടക്കൊരു മകന്‍ , ദേവി ,ഗണപതി എന്നീ ദേവകളുടെ ശ്രീകോവിലുകള്‍ നിര്‍മ്മിക്കുകയും ചെയ്തു

പുതൃക്കോവില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം



പുതൃക്കോവില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

കോട്ടയം ജില്ലയിലെ കുറിച്ചിത്താനം പുതൃക്കോവില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം കൂത്താട്ടുകുളം പാല റോഡില്‍ കുറിച്ചിത്താനം കെ.അര്‍. നാരായണന്‍ സര്‍ക്കാര്‍ എല്‍.പി.സ്‌കൂളിലെത്തി വലതു വശത്തുകൂടി ഒരു കിലോമീറ്റര്‍ വന്നാല്‍ പൂതൃക്കോവിലായി. ഗ്രഹസ്ഥാശ്രമികള്‍ക്ക് ആനന്ദ സാഗരത്തില്‍ ആറാടാന്‍ വരം അരുളുന്ന ശ്രീകൃഷ്ണ ഭഗവാന്റെ അപരിമേയ സാന്നിദ്ധ്യം മോക്ഷേച്ഛുക്കള്‍ക്ക് ആശ്രയ കവാടം.
കുചേല സദ് ഗതിയിലെ അവിസ്മരനീയ മുഹൂര്‍ത്തത്തെ ഓര്‍മ്മിപ്പിക്കുന്ന ക്ഷേത്ര സങ്കല്‍പ്പം. ഇതൊക്കെയാണ് ഈ ക്ഷേത്രത്തിന്റെ ദിവ്യ പരിവേഷത്തിന് മകുടംചാര്‍ത്തുന്നത്. അവില്‍പ്പൊതി കൈക്കലാക്കി ഭഗവാന്‍ തുടരെ രണ്ടാമത്തെ പിടിയും എടുത്ത് കഴിക്കാന്‍ ഒരുങ്ങുമ്പോള്‍ അത് തടയുന്ന രുഗ്മിണീ ദേവി ഈ സങ്കല്‍പ്പം ക്ഷേത്രത്തിലെ സാന്നിദ്ധ്യ കലകളെ അനന്യമാക്കുന്നു. അറാട്ടിനു ശേഷമാണ് ഈ ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങുക. വൃശ്ഛിക മാസത്തില്‍ ഏകാദശി ദിവസമാണ് ഏകാദശി വിളക്ക് എന്ന തിരു ഉത്സവം നടക്കുന്നത്. ഇതും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. തൊട്ടടുത്ത മണ്ണയ്ക്കാട്ട് ഗ്രാമത്തില്‍ കുടികൊള്ളുന്ന ജലാധിവാസ ഗണപതി ആ സാന്നിദ്ധ്യംകൊണ്ട് പരമപവിത്രമായ ചിറ എന്നറിയപ്പെടുന്ന ഉല്‍ക്കൃഷ്ട ജലാശയം , ആറാട്ട് കഴിഞ്ഞ് എഴുന്നള്ളുന്ന ഭഗവാനെ ദീപാലങ്കാരങ്ങളും നിറപറകളുമായി പാതയോരങ്ങളില്‍ എതിരേല്‍ക്കുന്ന ഭക്തജനങ്ങള്‍. ഇതിനെ തുടര്‍ന്നാണ് ആല്‍ത്തറ മേളവും ദശമി വിളക്കും. ഏകാദശിവിളക്ക് ഈ പ്രദേശത്ത് ആകമാനമുള്ള ഉത്സവങ്ങള്‍ക്ക് നാന്ദി കുറിക്കുന്നു. ലോകപ്രസിദ്ധമായ സ്വര്‍ഗ്ഗവാതില്‍ ഏകാദശി എന്ന ഗുരുവായൂര്‍ ഏകാദശി അന്നാണ്. ഈ ക്ഷേത്രം തെക്കന്‍ ഗുരുവായൂര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഇതിനു കാരണം അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും ഉപാസനാ വിധികളിലും നിലനില്‍ക്കുന്ന സമാനതകള്‍ ആവാം. നാമജപം, പ്രസാദം ഊട്ട് എന്നിവ കാല്‍നൂറ്റാണ്ടിലേറെയായി ഇവിടെ തുടര്‍ന്നുപോരുന്നു. അഖിലഭാരത ഭാഗവത സത്രത്തിന്റെ ആവിര്‍ഭാവം,യജ്ഞസമ്പ്രദായത്തിലുള്ള ഭാഗവത സപ്താഹങ്ങള്‍, സല്‍സംഗത്തിന്റെ ഫലം അരുളുന്ന പ്രഭാഷണ പരമ്പരകള്‍ എന്നിവ ഗുരുവായൂരില്‍ എന്നപോലെ ഇവിടേയും സനാതന ഭാവങ്ങളോടെ ക്ഷേത്രാചാരങ്ങളുമായി ഇടകലര്‍ന്നു നില്‍ക്കുന്നു. ഉദയാസ്തമയ നാമജപം ഈ ക്ഷേത്രത്തിലെ പ്രത്യേകതയാണ്. മറ്റൊരിടത്തും ഇത് ഇല്ലെന്നുതന്നെപറയാം. ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ ഒത്തുകൂടി അനുഷ്ഠിക്കുന്ന നാമജപ യജ്ഞങ്ങള്‍ ഭാഗവത സത്രത്തിന്റെ സന്ദേശങ്ങളെ സ്വാംശീകരിക്കുന്നു. ഈ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ പ്രസാദ ഊട്ട് നടക്കുന്നു. ഇതില്‍ പങ്കെടുക്കുന്ന ബാലികാ ബാലന്മാര്‍ ഭഗവാന്റെ വൃന്ദാവന ഭോജനത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്നു. പുതുമന,പഴയിടം, കാക്കാര്‍പള്ളി, മഠം, തലയാറ്റമ്പിള്ളി, കാഞ്ഞിരക്കാട് കിഴക്കേടം, കാഞ്ഞിരക്കാട് പടിഞ്ഞാറേടം എന്നീ നമ്പൂതിരി കുടുംബങ്ങളാണ് ക്ഷേത്രത്തിന്റെ ഊരാണ്മക്കാര്‍. മണയത്താട് ഇല്ലത്തിനാണ് താന്ത്രിക അധികാരം. ശ്രീകൃഷ്ണാ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ശ്രീകൃഷ്ണ പബ്‌ളിക് സ്‌കൂള്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുതൃക്കോവില്‍ ദേവസ്വം വകയാണ്.
വിശേഷ വഴിപാടുകള്‍ :
നാമജപവും പ്രസാദ ഊട്ടും ഉള്ള ദിവസങ്ങളില്‍ അന്നദാനം ഉദയാസ്തമന പൂജ പാല്‍പ്പായസ നിവേദ്യം നിറമാലയും ചുറ്റുവിളക്കും മുഴുക്കാപ്പ് എണ്ണയാടല്‍ ശംഖാഭിഷേകം പുരുഷ സൂക്താര്‍ച്ചന അന്തിനമസ്‌കാരമായി നടത്തേണ്ട ഭഗവതീ സേവ ഭഗവാന്റെ പീഠത്തില്‍ വച്ച് 12 ദിവസത്തെ പൂജകഴിഞ്ഞ വിതരണം ചെയ്യുന്ന ഭാഗ്യരത്‌നങ്ങള്‍ പതിച്ച ലോക്കറ്റ് ഭക്തജനങ്ങള്‍ക്ക് ഐശ്വര്യം, സമ്പത്ത്, ഗാര്‍ഹ്യ അനുഭവ ഗുണങ്ങള്‍ സര്‍വ്വോപരി ജീവിതാനന്ദം എന്നിവ പ്രദാനം ചെയ്യുന്നു.

മഞ്ചാടിക്കരക്കാവിൽ ശ്രീ രാജരാജേശ്വരിക്ഷേത്രം



മഞ്ചാടിക്കരക്കാവിൽ ശ്രീ രാജരാജേശ്വരിക്ഷേത്രം

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ മഞ്ചാടിക്കരയിൽ സ്ഥിതിചെയ്യുന്ന പുരാതന ദേവീക്ഷേത്രമാണ് മഞ്ചാടിക്കരക്കാവിൽ രാജരാജേശ്വരിക്ഷേത്രം. വാഴപ്പള്ളി തെക്കുംഭാഗത്തുള്ള ഭദ്രകാളീക്ഷേത്രമാണ് പിന്നീട് പുനഃപ്രതിഷ്ഠ നടത്തി രാജരാജേശ്വരീക്ഷേത്രമാക്കി മാറ്റിയത്. വാഴപ്പള്ളി ശിവക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ തെക്കുമാറി മഞ്ചാടിക്കര റോഡിൽ ഈ ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നു.മൂന്നു ദശാബ്ദങ്ങൾക്കുമുൻപ് നിത്യനിദാനത്തിനു പോലും വകയില്ലാതെ ജീർണ്ണമായ അവസ്ഥയിലായിരുന്നു ഈ ദേവിക്ഷേത്രം. അന്ധകാരമായ ആ കാലഘട്ടത്തിൽ നിന്ന് ദശാബ്ദങ്ങൾ പിന്നിടുമ്പോൾ ഒരു ദേശത്തിനാകമാനം പ്രകാശം പരത്തികൊണ്ട് പരിലസിക്കുകയാണ് ഈ ക്ഷേത്രവും ദേവിയും. വർഷങ്ങൾക്കുമുൻപ് മഞ്ചാടിക്കര കുന്നത്തിടശ്ശേരി മന ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരി അഖിലഭാരത് അയ്യപ്പസേവാസംഘത്തിലേക്ക് ഇഷ്ടദാനമായി നൽകിയതാണ് ഈ ദേവിക്ഷേത്രം. അന്ന് ഭദ്രകാളീ പ്രതിഷ്ഠയായിരുന്നു കാവിൽ.അതിനെ തുടർന്ന് നടന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളിലൂടെ പഴയ ദേവി പ്രതിഷ്ഠ മാറ്റി രാജരാജേശ്വരി സങ്കല്പത്തിൽ പുനഃപ്രതിഷ്ഠ നടത്തുകയുണ്ടായി. പുനഃപ്രതിഷ്ഠനടത്തിയത് പുതുമന നമ്പൂതിരിയായിരുന്നു.
പഴയ ഭദ്രകാളിക്ഷേത്രം
വനദുർഗ്ഗാ സങ്കല്പത്തിലുള്ള പഴയ ഭദ്രകാളീക്ഷേത്രം നിർമ്മിച്ചത് പത്തില്ലത്തിൽ പോറ്റിമാരുടെ കാലത്താണ്. തെക്കുകൂർ രാജാക്കന്മാരാണ് പത്തില്ലത്തിൽ ഒരു മഠമായ കുന്നത്തിടശ്ശേരി മനയിലെ നമ്പൂതിരിമാർക്കു വേണ്ടി ഭദ്രകാളീക്ഷേത്രം പണിതീർത്തത്. കുന്നത്തിടശ്ശേരി മനയിലെ പരദേവതയായിരുന്നു മഞ്ചാടിക്കരകാവിൽ ഭഗവതി. കിഴക്കോട്ട് ദർശനമായി വനദുർഗ്ഗാ സങ്കല്പത്തിൽ മേൽക്കൂരയില്ലാതെയാണ് ശ്രീകോവിൽ പണിതീർത്തിരുന്നത്. ശ്രീകോവിലിനു മുൻവശത്തായി പാട്ടു പുരയും, അല്പം തെക്കുമാറി തിടപ്പള്ളിയും പണിതീർത്തിരുന്നു. ഈ പാട്ടുപുരയിൽ വെച്ചായിരുന്നു മണ്ഡലകാലത്തെ കളമെഴുത്തും പാട്ടും നടത്തിയിരുന്നത്. ശ്രീകോവിലിനുള്ളിൽ തന്നെ ദേവിയുടെ പാർശ്വമൂർത്തികളുടേയും പ്രതിഷ്ഠ ഉണ്ടായിരുന്നു. പുനഃരുദ്ധാരണ സമയത്ത് ദേവി പ്രതിഷ്ഠക്കൊപ്പം ഈ പാർശ്വദേവിമാരെയും മാറ്റുകയും ഭദ്രകാളി പ്രതിഷ്ഠക്കു പകരമായി രാജരാജേശ്വരി പ്രതിഷ്ഠ നടത്തുകയും ഉണ്ടായി.
പുനഃരുദ്ധാരാണത്തിനു ശേഷം
ഇന്ന് മഞ്ചാടിക്കരയിൽ പ്രധാനമൂർത്തി രാജരാജേശ്വരിയാണ്. പഴയക്ഷേത്ര ദർശനം പോലെതന്നെ കിഴക്കോട്ട് ദർശനമായാണ് ചതുര ശ്രീകോവിലിനുള്ളിൽ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. ശംഖ്-ചക്ര ധാരിയായി (വൈഷ്ണവാംശത്തോടെ) തലയിൽ ചന്ദ്രക്കലചൂടി (ശൈവാംശത്തോടെ) പത്മപീഠത്തിൽ ആസനസ്തയാണ് ദേവി ഇവിടെ. തൃകാലപൂജാവിധികൾ നിശ്ചയിച്ച് പടിത്തരമാക്കിയത് തന്ത്രിമുഖ്യനായ അമ്പലപ്പുഴ പുതുമനയില്ലത്തിലെ നമ്പൂതിരിയാണ്. വിസ്താരമേറിയ നാലമ്പലവും, അതിൽ തന്നെ ഇരുനില മുഖപ്പോടുകൂടി പണിതീർത്തിട്ടുള്ള തിടപ്പള്ളിയും മനോഹരങ്ങളാണ്. ആധുനിക നിർമ്മാണ വൈദഗ്ധ്യത്തിൽ കേരളതനിമ ഒട്ടും കുറയാതെ പണിതിർത്തവയാണ് ശ്രീകോവിലും, നാലമ്പലവും, മുഖമണ്ഡപവും, തിടപ്പള്ളിയും. നാലമ്പലത്തോട് ചേർന്നുതന്നെ വടക്കു വശത്തായി വലിയ ബലിക്കല്പുരയും പണിതീർത്തിട്ടുണ്ട്. മണ്ഡലക്കാലത്തു കളമെഴുത്തു പാട്ടും നടത്തുന്നത് നാലമ്പലത്തിലെ കിഴക്കേ അമ്പലവട്ടത്താണ്. പഴയ പാട്ടുപുര ഇന്നും നിലനിൽക്കുന്നുണ്ടങ്കിലും കളമെഴുത്തും പാട്ട് നാലമ്പലത്തിനുള്ളിൽ തന്നെ നടത്തുന്നു. നാലമ്പലത്തിനു പുറത്ത് കന്നിമൂലയിൽ ഗണപതിയേയും, വടക്ക്-പടിഞ്ഞാറേ മൂലയിൽ ശാസ്താവിനേയും പ്രതിഷ്ഠിച്ചിരിക്കുന്നു. കിഴക്കു വടക്കു മൂലയിലായി നാഗ പ്രതിഷ്ഠകളും നടത്തിയിട്ടുണ്ട്.