2013, ഓഗസ്റ്റ് 12, തിങ്കളാഴ്‌ച

പ്രാര്‍ത്ഥന മന്ത്രങ്ങള്‍

പ്രാര്‍ത്ഥന മന്ത്രങ്ങള്‍


>>>>>>>>>>>>>>>>>
അരയാല്‍
---------------
മൂലതോ ബ്രഹ്മ രൂപായ മദ്ധ്യതോ വിഷ്ണു രൂപിണേ
അഗ്രത :ശിവരൂപായ വൃക്ഷ രാജായ തേ നമ :

ശങ്കരനാരായണന്‍
---------------------
ശിവം ശിവകരം ശാന്തം കൃഷ്ണായ വാസുദേവായ
ശിവാത്മാനം ശിവോത്തമം ഹരയെ പരമാത്മനെ
ശിവമാര്‍ഗ്ഗ പ്രണെതാരം പ്രണത ക്ലേശ നാശായ
പ്ര ണതോസ്മി സദാശിവം ഗോവിന്ദായ നമോ നമ:

ശിവ കുടുംബം
-----------------
വന്ദേ ഗിരീശം ഗിരിജാ സമേതം
കൈലാസ സൈലേന്ദ്ര ഗുഹാ ഗൃഹസ്ഥം
അങ്കെ നിഷണേണന വിനായനേക
സ്കന്‍ന്ദേന ചാത്യന്ത സുഖായ മാനം

ദക്ഷിണാമൂര്‍ത്തി
------------------
നമശ്ശിവായ ശാന്തായ ശുദ്ധായ പരമാത്മനെ
നിര്മലായ പ്രസന്നായ ദക്ഷിണാമൂര്ത്തയെ നമ :

ശാസ്താവ്‌
----------------
ഭൂതനാഥ് സദാനന്ദ സര്‍വ്വ ഭൂത ദയാപരാ
രക്ഷ രക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോ നമ :

നരസിംഹമൂര്‍ത്തി
-----------------------
ഉഗ്രം വീരം മഹാ വിഷ്ണും ജ്വലന്തം സര്വ്വ്തോമുഖം
നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം :

സുബ്രഹ്മണ്‌യന്‍
----------------------
ശക്തിഹസ്തം വിരൂപാക്ഷം ശിഖിവാഹം ഷഡാനനം
ദാരുണം രിപു രോഗഘനം ഭാവയേ കുക്കുട ധ്വജം .

ഗണപതി
------------
ഏകദന്തം മഹാകായം തപ്ത കാഞ്ചന സന്നിഭം
ലം ബോദരം വിശാലാക്ഷം വന്ദേ ഹം ഗണനായകം

ഹനുമാന്‍
------------
മനോജവം മാരുത തുല്യ വേഗം ജിതെന്ദ്രിയം ബുദ്ധിമതാം വരിഷ്ടം
വാതാത്മജം വാനര യൂഥമുഖ്യം ശ്രീ രാമദൂതം ശരണം പ്രപദ്യേ

വിഷ്ണു
----------------
ശുക്ലാംബരധരം വിഷ്ണും ശശി വര്ണം ചതുര്‍ ഭുജം
പ്രസന്ന വദനം ധ്യായേത്‌ സര്‍വ വിഘ്നോപ ശാന്തയെ

ശിവന്‍
-----------
ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം
ശി വമാര്‍ഗ്ഗ പ്രണെതാരം പ്രണതോസ്മി സദാശിവം

ശ്രീ കൃഷ്ണന്‍
------------------
കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മനെ
പ്രണത ക്ലേശനാശായ ഗോവിന്ദായ നമോ നമ:

ഭദ്രകാളി
------------
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ
കുലം കുലധര്മം മാം പാലയ പാലയ

ഭഗവതി
--------------
സര്‍വ മംഗള മംഗല്യേ ശിവെ സര്‍വാര്‍ത്ഥ സാധികെ
ശരന്യേ ത്രംബകെ ഗൌരീ നാരായണി നമോസ്തുതേ

സരസ്വതി
-------------
സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി
വിദ്യാ രംഭം കരിഷ്യാമി സിദ്ധിര്‍ ഭവതുമേ സദാ .

 
 

പ്രസാദം


പ്രസാദം

അഞ്ചുതരത്തിലുള്ള പ്രസാദമാണ് നമുക്ക് ക്ഷേത്രത്തില്‍ നിന്ന് കിട്ടുന്നത്. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നവയാണിത്. ഭൂമിയുടെ പ്രതീകമാണ് ചന്ദനം, നൈവേദ്യം ജലത്തിന്ടെ പ്രതീകമാണ്. ദീപം അഗ്നിയുടെയും ധൂപം വായുവിന്ടെയും പുഷ്പം ആകാശത്തിന്ടെയും പ്രതീകങ്ങളാണ്. ഇവ അഞ്ചും ഭക്തിപൂര്‍വ്വം സ്വീകരിക്കണം. മുഖ്യമായി അഞ്ചു സ്ഥാനങ്ങളിലാണ് പ്രസാദമണിയുക. നെറ്റി, കഴുത്ത്, ഇരുകൈകളുടെയും മേല്‍ത്തണ്ട, മാറ്, ഇവയാണ് സ്ഥാനങ്ങള്‍.

 

 

തീർത്ഥജലം


തീർത്ഥജലം
ശുദ്ധമായതും ശുദ്ധീകരിക്കുവാൻ കഴിവുള്ളതുമായ ജലം എന്ന മാനം കല്പിച്ച് പൂജാസ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും നൽകാറുള്ള ജലമാണ് തീർത്ഥജലം. ഈശ്വരന്റെ സൃഷ്ടിയുടെ ഏറ്റവും അടുത്ത് ബന്ധപ്പെട്ടുനിൽക്കുന്നതാണ് ജലം. ദിവ്യമായ തീർത്ഥജലം തളിക്കൽ ശിരസ്സും ദേഹവും ഏറ്റുവാങ്ങുകയും കയ്യിൽ ആദരവോടെ സ്വീകരിച്ച് കുടിക്കുകയും ചെയ്യുന്നത് പുണ്യകർമ്മമായി ക്ഷേത്ര വിശ്വാസികൾ കരുതുന്നു. തീർത്ഥജലം കുടിക്കുമ്പോൾ അവനവനിലെ പരമാത്മ ചൈതന്യം ഉണരുമ്പോൾ ഉണ്ടാകുന്ന അനുഭൂദി ഭക്തന് അനുഭവപ്പെടുമെന്നാണ് ക്ഷേത്രസങ്കൽപ്പം.
തീർത്ഥജലത്തിന് ഋഷിമാർ പറയുന്ന പേര് ആപസ്തത്വം എന്നാണ്. അഗ്നിഹോത്രം നിത്യം നടത്തുന്ന-ധ്യാനവും മനനവും നിദിധ്യാസനവും പരിശീലിക്കുന്ന ബ്രാഹ്മണന് മാത്രമേ ആപസ്തത്വം സൃഷ്ടിക്കാൻ അർഹതയുള്ളു എന്ന് യജുർവേദം പറയുന്നു.’ആപോഹിഷ്ടാദി’ എന്ന ഋക് ഉപദേശരൂപത്തിൽ സ്വീകരിച്ച ബ്രാഹ്മണൻ ജലത്തെ അനുഷ്ടാനപൂർവ്വം ജപിച്ച് തീർത്ഥമാക്കിയതിനു ശേഷം ഭക്തന് നൽകണം.എങ്കിൽ ഭക്തൻ തന്റെ മനോമാലിന്യങ്ങളെ അകറ്റാൻ ശക്തിനേടി ക്രമേണ ബ്രഹ്മജ്ഞാനധികാരിയായി തീരുകയും ചെയ്യുമെന്നാണ് തീർത്ഥജലതത്വം

ക്ഷേത്രദര്‍ശനം




 
 
 
 
 
 
ക്ഷേത്രദര്‍ശനം

കുളിച്ച്‌ ശുദ്ധമായ വസ്ത്രം ധരിച്ച്‌ ദര്‍ശനം ചെയ്യുക.

ചെരുപ്പ്‌,തൊപ്പി,തലപ്പാവ്‌,ഷര്‍ട്ട്‌,കൈലി,പാന്റ്സ്‌, ഇവ ധരിച്ചുകൊണ്ടും
കുട പിടിച്ചുകൊണ്ടും എണ്ണ,തൈലം ഇവ ശിരസ്സില്‍‌ തേച്ചുകൊണ്ടും‌ ദര്‍ശനം
പാടില്ല.

നഖം,മുടി,രക്തം,തുപ്പല്‍ ഇവ ഷേത്രത്തില്‍ വീഴുവാന്‍ ഇടയാവരുത്‌.

സ്ത്രീകള്‍‌ ആര്‍ത്തവം തുടങ്ങി 7 ദിവസത്തിനു ശേഷമേ ദര്‍ശനം നടത്താവു. ശിവ
ഷേത്രത്തില്‍ 10 ദിവസം കഴിയണം.

മരിച്ച പുലയില്‍ 16 ദിവസവും ജനിച്ച പുലയില്‍ 11 ദിവസവും കഴിഞ്ഞേ ദര്‍ശനം പാടുള്ളൂ.

പ്രസവാനന്തരം കുഞ്ഞിന്റെ ചോറൂണിനോ അതിനു ശേഷമൊ മാത്രമേ അമ്മയും കുഞ്ഞും
ദര്‍ശനം നടത്തവൂ.

വിഷയാസക്തി,അസൂയ,പരദ്രോഹചിന്ത തുടങ്ങിയവ ഒഴിവാക്കി ദര്‍ശനം നടത്തുക.

ഉറങ്ങുക,ചിരിക്കുക,കരയുക,നാട്ടുവര്‍ത്തമാനം പറയുക,വിളക്കിലൊഴിച്ച
എണ്ണയുടെ ശേഷം ശിരസ്സിലൊ ദേഹത്തൊ തുടക്കുക ഇവ അരുത്‌.

അനാവശ്യസ്ഥലങ്ങളില്‍‌ കര്‍പ്പൂരം കത്തിക്കുക,പ്രസാദം ഷേത്രത്തില്‍ ഉപേക്ഷിക്കുക,ദേവനും ദേവവാഹനത്തിനും ഇടയിലൂടെ
നടക്കുക,വിഗ്രഹങ്ങളില്‍ തൊട്ടു നമസ്കരിക്കുക തുടങ്ങിയവയും അരുതാത്തതാണു.

തലേദിവസം ധരിച്ച വസ്ത്രം ധരിച്ചുകൊണ്ടു ദര്‍ശനം പാടില്ല.

പുരുഷന്മാര്‍ മാറു മറക്കാതെയും ,സ്ത്രീകള്‍ മുഖവും ശിരസ്സും മറക്കാതെയും
ദര്‍ശനം നടത്തണം.