2020, ജൂലൈ 26, ഞായറാഴ്‌ച

പാലക്കാട് ജില്ലയില്‍ കോട്ടായിക്കടുത്ത് ആനിക്കോട് അഞ്ചുമൂര്‍ത്തീക്ഷേത്രം




പാലക്കാട് ജില്ലയില്‍ കോട്ടായിക്കടുത്ത് ആനിക്കോട്  അഞ്ചുമൂര്‍ത്തീക്ഷേത്രം
==========================================================================

ശ്രീ അഞ്ചുമൂര്‍ത്തീക്ഷേത്രം ആനിക്കോട്-പാലക്കാട് പാലക്കാട് ജില്ലയില്‍ കോട്ടായിക്കടുത്ത് ആനിക്കോട്  അഞ്ചുമൂര്‍ത്തീക്ഷേത്രം സ്‌ഥിതി ചെയ്യുന്നു

ആയിരക്കണക്കിനു വര്‍ഷങ്ങൾക്ക് മുമ്പ് ഏതോ പുണ്യകരങ്ങളാല്‍ പ്രതിഷ്ഠിതമായ അഞ്ചുമൂര്‍ത്തികള്‍ -
ശ്രീ ഗണപതി, ശിവന്‍, പാര്‍വ്വതി, മഹാവിഷ്ണു, ശാസ്താവ്- വ്യത്യസ്തമായ ഭാവത്തില്‍ വെവ്വേറെ ശ്രീകോവിലില്‍ തുല്യ പ്രധാനികളായി കൂടികൊള്ളുന്ന മറ്റൊരു ക്ഷേത്രവുമില്ല. ഈ ക്ഷേത്ര സമുച്ചയം തികച്ചും നാമവശേഷമായി, കാടുപിടിച്ചുകിടന്നിരുന്ന ഈ സ്ഥലത്ത്, 2008 ജൂലായ് മാസത്തിലാണ് ക്ഷേത്ര പുനര്‍നിര്‍മ്മാണവും പ്രതിഷ്ഠകളും നടന്നത്. പടിഞ്ഞാറോട്ട് തിരിഞ്ഞ് വലിയ ശ്രീലകത്ത് സര്‍വ്വവിഘ്ന നാശകനായ മഹാഗണപതി കുടികൊള്ളുന്നു.

തൊട്ടു മുന്നില്‍ മകനെ നോക്കിക്കൊണ്ട് ശ്രീപരമേശ്വരന്‍ ബാണലിംഗരൂപത്തില്‍ കുടികൊള്ളുമ്പോള്‍ തൊട്ടടുത്ത് മറ്റൊരു ശ്രീകോവിലില്‍ ശ്രീപാര്‍വ്വതീദേവിയും കുടികൊള്ളുന്നു.വേറൊരു പ്രത്യേകത ഗണപതി അമ്പലത്തിന്റെ ഇടതു ഭാഗത്തായി മറ്റൊരു ശ്രീ കോവിലില്‍ ജടാമകുടധാരിയും അമൃതകലശഹസ്തനുമായി കുടികൊള്ളുന്ന ശാസ്താവ് പദ്മാസനസ്ഥനാണ് എന്നതത്രേ! ശാസ്താവിന് മുന്നിലായി വേറെശ്രീലകത്ത് നവതാളശിലയില്‍ നിര്‍മ്മിച്ച വിഷ്ണു ഭഗവാന്റെചതുര്‍ബാഹുരൂപം പ്രതിഷ്ഠിച്ചിരിക്കുന്നു. ദേവകീപുത്രനായിപ്പിറന്ന ഭഗവാന്‍ അമ്മയ്ക്ക് ദര്‍ശനം നല്‍കുന്ന ഭാവമാണ് പ്രതിഷ്ഠയുടേത്.
ഏതു തടസ്സങ്ങളും തന്റെ തുമ്പിക്കൈകൊണ്ട് ഭക്തരെ കാക്കുന്ന ഗണപതി ഭഗവാന്‍ ക്ഷിപ്രപ്രസാദിയാണ് ഒരൊറ്റയപ്പം കൊടുത്താല്‍പോലും ഭക്തഹിതം നടത്തിക്കൊടുക്കുന്ന "വിഘ്നരാജന്‍" കിഴക്കുനിന്നൊഴുകിവന്ന് ക്ഷേത്രത്തെ വലംവെച്ച് വടക്കോട്ടൊഴുകുന്നതുകൊണ്ട് ഗംഗാസാന്നിദ്ധ്യമുള്ള നിളാനദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ബാണലിംഗരൂപിയായ ശ്രീപരമേശ്വരന്റെ ശക്തി വര്‍ദ്ധിക്കുന്നു. ആയുരാരോഗ്യദായകനായ മൃത്യുഞ്ജയ ഭഗവാന്‍ ധാരകള്‍കൊണ്ട് പ്രസന്നനാകും.

നെടുമംഗല്യത്തിനു അനുഗ്രഹം നല്‍കുന്ന ശ്രീപാര്‍വ്വതീദേവി ഒരു കുങ്കുമാര്‍ച്ചനകൊണ്ടുപോലും ഭക്തരെ ദീര്‍ഘസുമംഗലികളാക്കുമത്രേ!വിവാഹലബ്ധിക്കായി ഉമാമഹേശ്വര പൂജയും പ്രദോഷപൂജയും പ്രധാനവഴിപാടുകളാണ്.

അവതാര വിഷ്ണു ഉണ്ണിക്കണ്ണനാണ് ബുദ്ധിയുടെ പ്രതീകമായ വെണ്ണനിവേദിക്കുക, വിദ്യാഗോപാല മന്ത്രാര്‍ച്ചന നടത്തുക എന്നിവകൊണ്ട് മക്കള്‍ക്ക് വിദ്യാപ്രാപ്തി ഉണ്ടാവും എന്നുറപ്പാണ്. സന്താനലാഭം ആഗ്രഹിക്കുന്നവര്‍ പാല്‍പ്പായസം നിവേദിച്ച് കുട്ടികള്‍ക്ക് കൊടുത്താല്‍ ഇഷ്ടഫലപ്രാപ്തി ഉണ്ടാവും. കദളിക്കുല സമര്‍പ്പണവും ഈ അവതാരവിഷ്ണുവിന് ഉത്തമമത്രേ!.

ഇവിടത്തെ ശാസ്താവിന് സവിശേഷതയുണ്ട് വൈദ്യനാഥനാണ്. ഏതു മാറാരോഗവും മാറ്റുന്ന അമൃതകലശം വഹിച്ചിരിക്കുന്ന ഈ ദേവന്‍ സര്‍വ്വരോഗസംഹാരിയാണ്. ഒന്നുതൊഴുതാല്‍പ്പോലും ആരോഗ്യം നല്‍കുന്ന ഭഗവാന്‍, കഠിനപ്പായസം നിരാഞ്ജനം എന്നീ വഴിപാടുകള്‍കൊണ്ട് ശനിപീഡകള്‍ ഇല്ലാതാക്കുന്ന മൂര്‍ത്തിയാണ്. ഏഴരശ്ശനി, കണ്ടകശ്ശനി, അഷ്ടമശ്ശനി എന്നിവയുടെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഒരാശ്വാസമാണ് ഈ ദേവദര്‍ശനം.

അഞ്ചുമൂര്‍ത്തികളുടെ ഈ മഹാസവിധത്തില്‍ ബലിതര്‍പ്പണം നടത്തിയാല്‍ നൂറുതലമുറകളായി അനുഭവിച്ചുപോരുന്ന പിതൃദോഷങ്ങള്‍ ഇല്ലാതാകുന്നു. പിതൃക്കളെ വിഷ്ണു പാദത്തില്‍ ലയിപ്പിച്ച് മോക്ഷം കിട്ടാനുള്ള ഉത്തമ സങ്കേതമാണ് ഈ നിളാനദീതടക്ഷേത്രസമുച്ചയം. മുജ്ജന്മപാപങ്ങളും ബ്രഹ്മഹത്യാപാപങ്ങളും തീരുവാന്‍ ശൈവവൈഷ്ണവ സാന്നിദ്ധ്യമുള്ള ഈ ക്ഷേത്രദര്‍ശനം മാത്രം മതി.

സ്ഥലസൂചന: പാലക്കാട് ജില്ലയില്‍ കോട്ടായിക്കടുത്ത് ആനിക്കോട് സ്ഥിതിചെയ്യുന്ന അഞ്ചുമൂര്‍ത്തീക്ഷേത്രം തികച്ചും വ്യത്യസ്തമാണ്. തമിഴകത്തെ ത്രിമൂര്‍ത്തിമലയിലെ സ്വയംഭൂ ശിവലിംഗത്തിന്റെ അടിയില്‍ഉദ്ഭവിക്കുന്ന പുണ്യ തീര്‍ഥമായ നിളാനദി ഈ സ്ഥലത്തെത്തുമ്പോള്‍ കിഴക്കുനിന്ന് വടക്കോട്ട് അര്‍ദ്ധചന്ദ്രക്കലാകൃതിയില്‍ ഒഴുകുന്നതുകൊണ്ട് ഇവിടുത്തെ മൂര്‍ത്തികളുടെ ചൈതന്യം വര്‍ദ്ധിക്കുന്നു.


2020, ജൂലൈ 25, ശനിയാഴ്‌ച

അച്ചൻകോവിൽ അരചന്റെ സന്നിധിയിൽ





അച്ചൻകോവിൽ അരചന്റെ സന്നിധിയിൽ




കേരളത്തിന്റെ ഉൽപ്പത്തിയെപ്പറ്റിയുള്ള പരശുരാമന്റെ കഥ കേട്ടിട്ടില്ലാത്തവർ വളരെ ചുരുക്കമാണല്ലോ. കടലിൽ നിന്നും കേരളത്തെ മഴു എറിഞ്ഞു നേടിയ ശേഷം പരശുരാമൻ ആ ഭൂമി ബ്രാഹ്മണർക്ക് ദാനം ചെയ്തു. അത് കൂടാതെ കേരളത്തിന്റെ സംരക്ഷണാർത്ഥം കേരളത്തിലങ്ങോളം അദ്ദേഹം കുറെ ക്ഷേത്രങ്ങൾ കൂടെ പണി കഴിപ്പിച്ചു പ്രതിഷ്ട നടത്തി എന്നാണ് ഐതിഹ്യം. അതിൽ പ്രധാനപ്പെട്ടതാണ് ശബരിമല ഉൾപ്പെടുന്ന അഞ്ചു ശാസ്താ ക്ഷേത്രങ്ങൾ. ശാസ്താവിനോളം കേരളക്കരയുമായി ബന്ധമുള്ള മറ്റൊരു ഹൈന്ദവ ദൈവം ഇല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ബാക്കി എല്ലാ ദൈവങ്ങളെയും കയ്യടക്കി വെച്ചിരിക്കുന്ന വടക്കേ ഇന്ത്യക്കാർക്കുള്ള ബുദ്ധിപൂർവ്വമായ മറുപടി കൂടെ ആണ് ശൈവ വൈഷ്ണവ സങ്കൽപ്പങ്ങളെ കൂട്ടിച്ചേർക്കുന്ന ശാസ്താവിന്റെ ഐതിഹ്യം. പരശുരാമൻ സ്ഥാപിച്ച അഞ്ചു ശാസ്താ ക്ഷേത്രങ്ങളും ശാസ്താവിന്റെ വിവിധ ഭാവങ്ങൾ കൊണ്ട് വെത്യസ്തമാണ്. കുളത്തുപ്പുഴയിൽ ബാല രൂപത്തിലും, ആര്യങ്കാവ് ബ്രഹ്മചാരിയായ ഒരു യുവാവിന്റെ രൂപത്തിലും, അച്ചൻകോവിലിൽ പൂർണ്ണ- പുഷ്ക്കല സമേതനായി ഗൃഹസ്ഥാശ്രമ ഭാവത്തിലും, ശബരിമലയിൽ സന്യാസരൂപനായും, കാന്ത മലയിൽ വാനപ്രസ്ഥ ഭാവത്തിലും ആണ് ശാസ്താവിനെ കാണാൻ കഴിയുക. ഇതിൽ കാന്തമല ഒഴികെയുള്ള അമ്പലങ്ങൾ ഭക്ത ജനങ്ങൾക്ക് സുപരിചിതം ആണ്. കാന്തമല ആദിവാസി ഗോത്ര വിഭാഗക്കാരുടെ സംരക്ഷണത്തിൽ ഘോര വനത്തിനുള്ളിൽ ആണത്രേ. അവിടത്തെ ഉത്സവത്തിന്‌ ആഴി കൂട്ടുന്നതാണ് ശബരിമലയിൽ മകരവിളക്കിന് തെളിയുന്ന മകര ജ്യോതി എന്നും ഒരു ഐതിഹ്യം ഉണ്ട്. ഈ അഞ്ചു ക്ഷേത്രങ്ങളിൽ ആചാര പരമായും ഐതിഹ്യ പരമായും കുറച്ചു പ്രത്യേകതകൾ നിറഞ്ഞതാണ്‌ അച്ചൻ കോവിൽ അമ്പലം. കഴിഞ്ഞ ദിവസം അവിടം സന്ദർശിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ആ വിശേഷങ്ങളിലേക്ക്.

പത്തനംതിട്ടയിൽ തമിഴ്നാട് അതിർത്തിയോട് ചേർന്നാണ് അച്ചൻ കോവിൽ അമ്പലം സ്ഥിതി ചെയ്യുന്നത്. റാന്നി ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുള്ള അച്ചൻകോവിൽ വനത്തിനുള്ളിലാണ് അച്ചൻകോവിൽ ടൌൺ സ്ഥിതി ചെയ്യുന്നത്. പമ്പയുടെ പോഷകനദിയായ അച്ചൻകോവിൽ നദി ഇവിടെ കൂടെ ഒഴുകുന്നുണ്ട്. കേരളത്തിൽ ആണ് സ്ഥിതി ചെയ്യുന്നതെങ്കിലും അച്ചൻകോവിലിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാത തമിഴ്നാട്ടിലെ ചെങ്കോട്ടയിലൂടെയുള്ള കൊല്ലം-ആര്യങ്കാവ് ചുരം ആണ്. കേരളത്തിൽ പുനലൂര് നിന്നും, കോന്നിയിൽ നിന്നും അങ്ങോട്ട്‌ കാട്ടിലൂടെ റോഡുകൾ ഉണ്ട്. കേരളത്തിലുള്ള ഒരു അമ്പലം സന്ദർശിക്കാൻ എന്തിനു തമിഴ്നാടിനെ കൂട്ടുപിടിക്കണം എന്ന മൂരാച്ചി ചിന്താഗതിയുമായി ഞാൻ പുനലൂർ വഴിയുള്ള പാത ആണ് തിരഞ്ഞെടുത്തത്. അപ്പോളേ ഗൂഗിൾ മാപ്പ് പറഞ്ഞതാ പോകണ്ടാ പോകണ്ടാന്ന്. എവിടെ കേൾക്കാൻ? വരാനുള്ളത് ഗൂഗിളിൽ തങ്ങില്ലല്ലോ?. നല്ലൊരു ദിവസവും നോക്കി അമ്പലത്തിലേക്ക് പുറപ്പെട്ടു. കൂട്ടിന് ഗൂഗിൾ മാപ്പും. വഴി പുനല്ലൂര് വഴിയുള്ള കാട്ടു വഴി. ഇതുപോലുള്ള അമ്പല സന്ദർശനങ്ങൾക്ക് ഞാൻ സാധാരണ വൈകുന്നേരം ആണ് തിരഞ്ഞെടുക്കാറ്. രാവിലെ ഓടിച്ചു ചെല്ലുമ്പോൾ ചിലപ്പോൾ നട അടച്ചുപോയേക്കും. തിരുവനന്തപുരത്തു നിന്നും നൂറ്റിപ്പത്ത് കിലോ മീറ്ററും അത് താണ്ടാൻ മൂന്നര മണിക്കൂറും ആണ് ഗൂഗിൾ അനുവദിച്ചിരിക്കുന്നത്. അഞ്ചു മണിക്ക് നട തുറക്കുന്ന അമ്പലത്തിലെത്താൻ ഞങ്ങൾ ഊണും കഴിച്ച് ഒന്നരയ്ക്ക് തന്നെ ഇറങ്ങി.

എം സി റോഡിൽ നിന്നും ചടയമംഗലം കഴിഞ്ഞ് അഞ്ചലിലേക്കുള്ള റോഡിലേക്ക് കയറിയപ്പോൾ തന്നെ ഒരു വശപ്പിശക് തോന്നി. വിജനമായ ഒരു ഇടുങ്ങിയ റോഡ്‌. ഇടയ്ക്ക് അഞ്ചലും പുനലൂരും എത്തിയപ്പോൾ മരുന്നിനെന്നപോലെ അൽപ്പം ആൾത്തിരക്ക്. പുനലൂർ കഴിഞ്ഞതോടെ അതും തീർന്നു. എന്നാലും തരക്കേടില്ലാത്ത റോഡ്‌. കുറെ ദൂരം ഓടിക്കഴിഞ്ഞപ്പോൾ ഞങ്ങൾ കരവൂർ എന്നു പറയുന്ന സ്ഥലത്തെത്തി. ഗൂഗിൾ പ്രകാരം അവിടെ മുതൽ ആണ് കാട് തുടങ്ങുന്നത്. പക്ഷെ അവിടെ ചെന്നപ്പോൾ മുന്നിൽ റോഡ്‌ ഇല്ല. പകരം, പണി നടക്കുന്നതിനാൽ വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നു എന്നൊരു ബോർഡ്‌ മാത്രം. അവിടെ തന്നെ ഫോറസ്റ്റിന്റെ ഒരു ചെക്ക്‌ പോയിന്റ്‌ ഉണ്ടായിരുന്നു. അവിടത്തെ ഗാർഡിനോട് വഴിയെപ്പറ്റി തിരക്കി. ബോർഡ് ഒന്നും നോക്കണ്ടാ നേരെ പൊയ്ക്കോ എന്നായിരുന്നു പുള്ളിയുടെ ആഹ്വാനം. പണി നടക്കുന്നതിനാൽ സ്പീഡിൽ പോകാൻ പറ്റില്ല കേട്ടോ എന്നൊരു ഉപദേശവും. പുള്ളിക്ക് നന്ദി പറഞ്ഞു ഞങ്ങൾ കാട് കയറി. റോഡ്‌ ഇല്ല, പകരം ഒന്നര ഇഞ്ചിന്റെ മെറ്റൽ നിരത്തിയിരിക്കുകയാണ്. ഏകദേശം അഞ്ചു കിലോമീറ്ററോളം ചെന്നപ്പോൾ റോഡിൽ മുഴുവൻ വണ്ടി പോകാത്ത വിധത്തിൽ മെറ്റൽ കുറുകെ ഇറക്കിയിരിക്കുന്നു. അവിടെ നിന്ന ഒരു നാട്ടുകാരൻ ഞങ്ങൾക്ക് വേറൊരു വഴി ഉപദേശിച്ചു തന്നു. ഞങ്ങൾ വഴി ചോദിച്ച ചെക്ക്‌ പോസ്റ്റിന്റെ അടുത്ത് നിന്നും വലത്തേക്കുള്ള വഴി ആയിരുന്നു അത്. ഗാർഡിനെയും ഗൂഗിളിനെയും മനസ്സിൽ പ്രാകിക്കൊണ്ട്‌ വണ്ടി തിരിച്ചു. പുതിയ വഴിയിലൂടെ ഒരു എട്ടു കിലോമീറ്ററോളം ചെന്നപ്പോൾ ഞങ്ങൾ ആ പണി നടക്കുന്നതിന്റെ അങ്ങേ അറ്റത്തുള്ള റോഡിൽ ചെന്നു കയറി. ഗൂഗിൾ ഇതിനിടക്ക്‌ ഈ കളിക്ക് ഞാനില്ല എന്നും പറഞ്ഞു പണി മുടക്കിയിരുന്നു. പിന്നെ എല്ലാം വഴിയിൽ അവിടവിടെ കണ്ട നാട്ടുകാർ ആയിരുന്നു ഗൂഗിൾ. പിന്നീടുള്ള ഒരു ഇരുപതു കിലോമീറ്റർ കാട്ടിലൂടെ തന്നെ ആയിരുന്നു യാത്ര. എന്നാലും മുൻ അനുഭവങ്ങളിൽ നിന്നും വെത്യസ്തമായി, ഉണങ്ങി വരണ്ട ആ വനാന്തരീക്ഷം ഒട്ടും നയനാനന്ദകരം അല്ലായിരുന്നു. ഗൂഗിൾ മാപ്പ് എർത്ത് വ്യൂവിൽ റോഡിനോട് ചേർന്ന് ഒഴുകുന്ന അച്ചൻകോവിൽ ആറിനെ കണ്ടു കാട്ടാറിൽ കുളിക്കാനായി തോർത്തും ഡ്രെസ്സും ഒക്കെയായി ചെന്ന ഞാൻ ഉണങ്ങി വരണ്ടു മണൽത്തിട്ടയായി രൂപാന്തരപ്പെട്ട നദിയെ കണ്ടു പകച്ചുപോയി. പണ്ടുകാലത്ത് വനത്തിൽ നിന്നും തടി വെട്ടി ആലപ്പുഴ വരെ ഒഴുക്കിക്കൊണ്ടു  പോയിരുന്ന  ആ പമ്പയുടെ കൈവഴിയിലൂടെ ഇപ്പോൾ നാട്ടുകാരായ ചേച്ചിമാർ ആടിനെയും മേയ്ച്ച്, ചുള്ളിക്കമ്പുകളും ശേഖരിച്ച് കഥകളും പറഞ്ഞു വീട്ടിലേക്കു നടക്കുന്നു. ഞാൻ പോയ സീസണിന്റെ ആകാം. മഴക്കാലത്ത് ഇതേ നദിയെത്തന്നെ ചിലപ്പോൾ ഉഗ്രരൂപിണി ആയി കണ്ടേക്കാം. കാട്ടിൽ നിന്നും കുരങ്ങനെ കാണിച്ചു തരാം എന്നും പറഞ്ഞു കൊണ്ടുപോയ മോൾ, എന്റെ മുഖം തന്നെ കണ്ടുകണ്ട് തൃപ്തിയായി കിടന്നുറക്കമായി. കുറെ ദൂരം ചെന്നുകഴിഞ്ഞപ്പോൾ പെട്ടെന്ന് പൊട്ടിവീണപോലെ അച്ചൻകോവിൽ ടൌണും അതിന്റെ മധ്യഭാഗത്തായി അമ്പലവും പ്രത്യക്ഷപ്പെട്ടു. അഞ്ചരയോടെ ഞങ്ങൾ അവിടെ എത്തുമ്പോളേക്കും ഗൂഗിൾ പറഞ്ഞതിൽ നിന്നും ഇരുപതു കിലോമീറ്റർ കൂടുതൽ ഞങ്ങൾ ഓടിയിരുന്നു.


ഞാൻ നേരത്തെ പറഞ്ഞിരുന്ന പോലെ ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞതാണ്‌ അച്ചൻകോവിൽ ക്ഷേത്രം. പരശുരാമൻ പ്രതിഷ്ടിച്ച മറ്റു ശാസ്താ വിഗ്രഹങ്ങൾ (ശബരിമലയിൽ പോലും) കാലപ്പഴക്കത്തിലും, തീ പിടുത്തത്തിലും ഒക്കെ നശിച്ചുപോയപ്പോളും ഇവിടുള്ള വിഗ്രഹം ഇപ്പോളും കേടുപാടുകൂടാതെ നിലനിൽക്കുന്നു. പത്നിമാരായ പൂർണ്ണ ദേവിയോടും പുഷ്ക്കല ദേവിയോടും കൂടെ ആണ് ധർമ്മ ശാസ്താവിനെ നമുക്ക് കാണാൻ സാധിക്കുന്നത്. പൂർണ്ണ ദേവി, സംതൃപ്തിയെയും പുഷ്ക്കല ദേവി, ഐശ്വര്യത്തെയും പ്രധാനം ചെയ്യുന്നു എന്നാണ് സങ്കല്പ്പം. വലതുകാൽ മടക്കി നിലത്തും ഇടതുകാൽ ഉയർത്തി, മുട്ടിന്മേൽ കൈ വെച്ച നിലയിലും ആണ് അയ്യപ്പ വിഗ്രഹം. റോഡിൽ നിന്നും അമ്പലത്തിലേക്ക് കയറുമ്പോൾ പതിനെട്ടു പടികളും പടികൾക്ക് ഇരുവശത്തുമായി ഗണപതിയുടെയും മുരുകന്റെയും ഉപപ്രതിഷ്ഠകളും കാണാം. മതിൽക്കെട്ടിനകത്ത് കൃഷ്ണൻ, ആദിമൂല ഗണപതി തുടങ്ങിയ ഉപദേവതകളും അമ്പലത്തിന്റെ പിന്നിലായി സർപ്പദൈവങ്ങളും യക്ഷിയമ്മയും ഉള്ളൊരു സർപ്പക്കാവും ഉണ്ട്. അമ്പല മതിലിനെ ചുറ്റി രഥം വലിച്ചുകൊണ്ട് പോകാനുള്ള ഒരു പാത ഉണ്ട്. ധനു മാസത്തിലെ ഉത്സവത്തിലെ പ്രധാന ചടങ്ങാണ് രഥോൽസവം. അമ്പലത്തിൽ നിന്നും ഏകദേശം നൂറുമീറ്റർ കിഴക്കുമാറി ശാസ്താവിന്റെ പരിവാരങ്ങളെ എല്ലാം പ്രതിഷ്ടിച്ചിരിക്കുന്നു. കറുപ്പസ്വാമി ആണ് അതിൽ പ്രധാനി. അയ്യപ്പനെ പ്രീതിപ്പെടുത്താൻ കറുപ്പസ്വാമിയെ പ്രസാദിപ്പിച്ചാൽ മതിയെന്നാണ് ഐതിഹ്യം. കറുപ്പ സ്വാമിയെ കുറിച്ചും അദ്ദേഹത്തിന്റെ ഇഷ്ട വഴിപാടായ കറുപ്പനൂട്ടിനെ കുറിച്ചുമൊക്കെ ഐതിഹ്യമാലയിൽ ധാരാളം കഥകളുണ്ട്.


അച്ചൻകോവിൽ അമ്പലം ഇപ്പോൾ പ്രസിദ്ധമായത് അവിടത്തെ വിഷ ചികിത്സയെ അനുബന്ധിച്ചാണ്. വിഷം തീണ്ടിയവർ ഏതു സമയത്ത് അമ്പലത്തിൽ ചെന്നാലും അവിടെ ഉടൻ നട തുറക്കും. എല്ലാദിവസവും രാവിലെ നട തുറക്കുന്ന സമയത്ത് പൂജാരി അയ്യപ്പൻറെ ഇടത് കയ്യിൽ പ്രത്യേകമായി തയ്യാറാക്കിയ ഒരു കളഭകൂട്ട് വെക്കും. അടുത്ത ദിവസം രാവിലെ മാത്രമേ അത് അവിടെ നിന്നും മാറ്റൂ. വിഷം തീണ്ടിയവർ എത്തിയാൽ ഉടൻ തന്നെ ആ കളഭത്തിൽ നിന്നും കുറച്ച് രോഗിക്ക് കഴിക്കാനും കുറച്ച് വിഷം തീണ്ടിയിടത്ത് തേക്കാനും കൊടുക്കും. അതോടൊപ്പം അൽപ്പം തീർത്ഥവും സേവിക്കാൻ നൽകും. അതോടെ വിഷം ഇറങ്ങും എന്നാണ് വിശ്വാസം. ഇതിന്റെ പിന്നിലുള്ള രഹസ്യവും കളഭകൂട്ടിന്റെ ചേരുവകളും ഇന്നും അജ്ഞാതമായി നിലനിൽക്കുന്നു. ശാസ്ത്രം ഇത്ര പുരോഗതി കൈവരിച്ച ഇക്കാലഘട്ടത്തിലും ധാരാളം ആളുകൾ ഇന്നും അവിടെ ചികിത്സ തേടി എത്തുന്നു എന്നാണ് സമീപവാസികളിൽ നിന്നും അറിയാൻ കഴിഞ്ഞത്.

ഐതിഹ്യങ്ങളുടെ കൂമ്പാരമായ ഐതിഹ്യമാലയിൽ അച്ചൻകോവിൽ ശാസ്താവിനെയും പരിവാരങ്ങളെയും പറ്റി വിശദമായി പ്രതിപാദിച്ചിട്ടുണ്ടെങ്കിലും ഈ വിഷചികിൽസയെ പറ്റി ഒന്നും പറഞ്ഞിട്ടില്ല. ഉദ്ധിഷ്ട കാര്യപ്രാപ്ത്തിക്കായി നടത്തുന്ന കറുപ്പനൂട്ടിനെ കുറിച്ചാണ് അതിൽ കൂടുതലും. അയ്യപ്പൻറെ സുഹൃത്തായ കറുപ്പസ്വാമിയുടെ പ്രീതിക്കായി ഭക്തർ നേരുന്നതാണ് കറുപ്പനൂട്ട്. കറുപ്പസ്വാമിക്ക് പ്രിയപ്പെട്ട കള്ളും കഞ്ചാവും ഭക്ഷണവും തയ്യാറാക്കി, വലിയ ആഴി കൂട്ടി ആയിരുന്നു കറുപ്പനൂട്ട് നടത്തിയിരുന്നത്. പൂജാരി തുള്ളി ഫലം പറഞ്ഞു കൊടുത്തിരുന്നതായും പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ കഥകളിൽ പറയുന്ന പോലെ ആഴി കൂട്ടാറില്ലെന്നും തനിക്കും കൂടെ സൌകര്യപ്രദമായ ദിവസങ്ങളിൽ ആണ് ഇപ്പോൾ കറുപ്പനൂട്ട് നടത്തുന്നതെന്ന് അവിടെ വെച്ച് പരിചയപ്പെട്ട കറുപ്പസ്വാമി നടയിലെ പൂജാരി പറഞ്ഞു. ഏകദേശം എണ്ണായിരം രൂപയോളം ചിലവ് ഒരുദിവസം നീളുന്ന ആ പൂജയ്ക്ക് ഉണ്ടത്രേ. പൂജാ സാധനങ്ങളൊക്കെ അമ്പലക്കാര് തന്നെ മേടിച്ച് നൽകുകയാണ് പതിവ്. ഇപ്പോളും മാസത്തിൽ ഒന്നെങ്കിലും കറുപ്പനൂട്ട് ഭക്തന്മാർ നടത്തിക്കാറുണ്ട്. പൂജ നടത്തുന്നവർക്ക് താമസ സൌകര്യാർത്ഥം ഒരു PWD ഗസ്റ്റ് ഹൗസും അമ്പലത്തോട് ചേർന്നുണ്ട്.

അമ്പല ദർശനം എല്ലാം കഴിഞ്ഞപ്പോൾ ആ വേനലിന് ഒരു ശമനമായി പെട്ടെന്നൊരു മഴ അവിടെ പൊട്ടി വീണു. തികച്ചും അപ്രതീക്ഷിതമായി പെയ്തതിനാൽ മുഴുവൻ നിന്നുകൊണ്ടു. അത് അയ്യപ്പൻറെ അനുഗ്രഹമായി കരുതിയതിനാൽ മനസ്സിൽ ഒരു കുളിർമ്മ തോന്നി. സന്ധ്യ ആയതിനാലും തിരിച്ചും ആ റോഡിലൂടെ ഓടിക്കേണ്ട അവസ്ഥ ഓർത്തിട്ടും തിരിച്ചു ഞങ്ങൾ ചെങ്കോട്ട വഴിയുള്ള റോഡ്‌ ആണ് തിരഞ്ഞെടുത്തത്. കാട്ടിലൂടെ കുറെ ദൂരം പോകണമായിരുന്നു. പക്ഷെ നല്ല റോഡ്‌.


ചെങ്കൊട്ടയ്ക്ക് മുൻപായി പൻപൊലി എന്നൊരു സ്ഥലമുണ്ട്. അവിടെ ഈ അമ്പലത്തിൻറെ പേരിൽ കുറെ കൃഷിഭൂമി ഉണ്ട്. പണ്ടൊരു ബ്രാഹ്മണൻ അമ്പലത്തിന്റെ പേരിൽ എഴുതിക്കൊടുത്ത തരിശായ സ്ഥലം ആണത്. അമ്പലത്തിൻറെ പേരിലായ ശേഷം അവിടെ നല്ല വിളവ്‌ ലഭിച്ചു തുടങ്ങി എന്നാണ് ഐതിഹ്യം. ആ നിലങ്ങളിൽ കൃഷി ചെയ്യുന്ന നെല്ല് ആണ് ഇപ്പോൾ ശബരിമലയിൽ അയ്യപ്പന് വിഷുക്കണി ഒരുക്കാൻ ഉപയോഗിക്കുന്നത്. ചെങ്കോട്ടയിൽ നിന്നും തിരുവനന്തപുരത്തെക്ക് മൂന്നു മണിക്കൂറിനുള്ളിൽ എത്താം. അമ്പലത്തിലേക്ക് പുനലൂരുനിന്നും ചെങ്കോട്ട നിന്നും ബസ് സർവീസ് നടത്തുന്നുണ്ട്. കൂടാതെ ജീപ്പ് സർവിസുകളും ഇപ്പോൾ ഈ റൂട്ടിൽ ഉണ്ട്.


കടപ്പാട്

ബ്രഹ്മക്ഷേത്രങ്ങൾ ഇല്ലാത്തതെന്ത്?



ബ്രഹ്മക്ഷേത്രങ്ങൾ ഇല്ലാത്തതെന്ത്?

....

ഇത്തവണ നമുക്ക് ഹൈന്ദവ പുരാണവുമായി ബന്ധപ്പെട്ട ഒരു കഥയായാലോ?

ഒരുപക്ഷേ നിങ്ങളിൽ ആരെങ്കിലുമൊക്കെ, ചിലപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാവും, ത്രിമൂർത്തികളിൽ ഒരാളായിട്ടുപോലും, എന്തുകൊണ്ടാണ് ബ്രഹ്മദേവന്റെ ക്ഷേത്രങ്ങൾ കേരളത്തിലും, ഭാരതത്തിലും, എന്തിന് ഈ ലോകത്തിൽ തന്നെയും, വളരെ വളരെ കുറവായിരിയ്ക്കുന്നത് എന്ന്. ഈ ജഗത്തിലെ സകല ജീവജാലങ്ങളുടെയും സൃഷ്ടികർത്താവായിരുന്നിട്ടും,  എന്തുകൊണ്ട് ബ്രഹ്മദേവനെ മാത്രം ആരും ആരാധിയ്ക്കുന്നില്ല എന്ന്?

അല്ലേ? 

അതിനു കാരണമായി പറഞ്ഞു കേൾക്കുന്ന ഒരു ഐതിഹ്യമുണ്ട്. 

ഒരിക്കൽ മഹാവിഷ്ണുവും ബ്രഹ്മദേവനും തമ്മിൽ, തങ്ങളിൽ ആരാണ് കൂടുതൽ വലിയവൻ, കൂടുതൽ ശ്രേഷ്ഠൻ എന്നുള്ള ഒരു വലിയ തർക്കം ഉടലെടുത്തു. അവസാനം, പ്രശ്നപരിഹാരത്തിനു വേണ്ടി അവർ സാക്ഷാൽ മഹാദേവനെ ശരണം പ്രാപിച്ചു. 

ത്രിമൂർത്തികളിൽ രണ്ടുപേർ തമ്മിലുള്ള തർക്കമല്ലേ? അത് ഉടൻ തന്നെ  പരിഹരിച്ചില്ലെങ്കിൽ ആകെ കുഴപ്പമാകുമല്ലോ. പാവം മഹാദേവൻ തലപുകഞ്ഞാലോചിച്ചു. തുടർന്ന്, തർക്കപരിഹാരത്തിനു വേണ്ടി അദ്ദേഹം തന്റെ ജ്യോതിർലിംഗ വിശ്വരൂപമെടുക്കുകയും, ശേഷം ആ രൂപത്തിന്റെ ആദിയും അന്തവും കണ്ടുവരാൻ വിഷ്ണുവിനോടും ബ്രഹ്മാവിനോടും ആവശ്യപ്പെടുകയും ചെയ്തു. ആരാണോ ആദ്യം തന്റെ ദൗത്യം വിജയകരമായി പൂർത്തിയാക്കുന്നത്, അയാളായിരിയ്ക്കും വിജയി അഥവാ കൂടുതൽ ശ്രേഷ്ഠൻ. അതായിരുന്നു തീർപ്പ്.

ഉടൻ തന്നെ, വരാഹരൂപമെടുത്ത് വിഷ്ണുദേവൻ ജ്യോതിർലിംഗത്തിന്റെ താഴ്ഭാഗത്തേയ്ക്കും (അന്തം), ഹംസ രൂപമെടുത്ത് ബ്രഹ്മദേവൻ മുകൾഭാഗത്തേയ്ക്കും (ആദി) യാത്ര തുടങ്ങി. ആ യാത്രയാകട്ടെ, സംവത്സരങ്ങളോളം നീണ്ടു.

അവസാനം, പരിക്ഷീണനായ വിഷ്ണുദേവന് ഒരു കാര്യം മനസ്സിലായി. ആ ജ്യോതിർലിംഗത്തിന്റെ അന്തം കാണുക എന്നുള്ളത്, തന്നാൽ തികച്ചും അസാധ്യമായ കാര്യമാണെന്ന്. അദ്ദേഹം സ്വയം പരാജയം സമ്മതിയ്ക്കാൻ തയ്യാറായി. യാത്ര മതിയാക്കി തിരിച്ചു പോരുകയും ചെയ്തു. 

എന്നാൽ ബ്രഹ്മദേവനാകട്ടെ, പെട്ടെന്നൊന്നും ഒരു പരാജയം സമ്മതിയ്ക്കാൻ ഒരുക്കമായിരുന്നില്ല. അദ്ദേഹം തന്റെ യാത്ര തുടർന്നുകൊണ്ടേയിരുന്നു.

അങ്ങിനെ ഒരു ദിവസം, യാത്രയ്ക്കിടയിൽ തന്റെ അടുത്തുകൂടി താഴേയ്ക്ക് പതിച്ചുകൊണ്ടിരുന്ന,  മനോഹരമായ ഒരു കേതകീപുഷ്പത്തെ കാണുകയും, അതിനെ തന്റെ ചുണ്ടുകളാൽ തടുത്തു നിർത്തുകയും ചെയ്തു. 

"അരുത് .. ദയവായി എന്നെ തടയരുത് .. ഞാൻ ജ്യോതിർലിംഗത്തിന്റെ ആദിയിൽ നിന്നും വരുന്ന ദിവ്യപുഷ്പമാണ്.." ആ പൂവ് പറഞ്ഞു.

ഇതു കേട്ടതും ബ്രഹ്മദേവന് വളരെ സന്തോഷമായി. ഇതാ, താൻ തന്റെ ലക്ഷ്യത്തോട് വളരെ അടുത്തിരിയ്ക്കുന്നു.

ഉത്സാഹത്തോടെ, അദ്ദേഹം ചോദിച്ചു.

"അല്ലയോ കേതകീപുഷ്പമേ .. ഇനിയും എത്ര ദൂരമുണ്ട് ഈ ജ്യോതിർലിംഗത്തിന്റെ ആദിയിലേയ്ക്ക്... ഞാൻ അങ്ങോട്ടുള്ള യാത്രയിൽ ആണ് "

ചിരിച്ചു കൊണ്ട്, കേതകീപുഷ്‌പം പറഞ്ഞു.

"അല്ലയോ ഹംസമേ ..നീ കളി പറയുകയാണോ? ഞാൻ ഈ യാത്ര തുടങ്ങിയിട്ട് കാലങ്ങൾ എത്രയായിയെന്ന് എനിയ്ക്കു തന്നെ അറിയില്ല. എന്നെ വേഗം മോചിപ്പിയ്ക്കൂ. എനിയ്ക്ക് എത്രയും വേഗം അങ്ങു താഴെ ആ ശിവപാദങ്ങളിൽ പോയി സ്വയം അർപ്പിതമാകേണ്ടതുണ്ട് ..."

ബ്രഹ്മദേവൻ ഒട്ടു നിരാശനായി. എന്നാൽ, അപ്പോഴും തോൽവി സമ്മതിയ്ക്കാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. മാത്രവുമല്ല, തന്റെ വിജയത്തിനായി 
ഒരൽപ്പം വളഞ്ഞവഴി തന്നെ സ്വീകരിയ്ക്കാൻ തയ്യാറാകുകയും ചെയ്തു. 

"ശരി, ഞാൻ നിന്നെ മോചിപ്പിയ്ക്കാം. പക്ഷെ, നീ എനിയ്ക്കൊരു ഉപകാരം ചെയ്യണം. എനിയ്ക്കു വേണ്ടി ഒരു സാക്ഷ്യം പറയണം.....അത്രയേ വേണ്ടൂ..."

"എന്താണത് ?" പൂവ് ചോദിച്ചു.

"നോക്കൂ, ഞാൻ ബ്രഹ്മദേവനാണ്. ഞാൻ ഈ ജ്യോതിർലിംഗത്തിന്റെ ആദിയിലെത്തിയിരുന്നുവെന്നും, നമ്മൾ തമ്മിൽ കണ്ടത് അവിടെ വച്ചായിരുന്നു എന്നും, നീ വിഷ്ണുദേവന്റെ അടുത്ത് പറയണം.."

ആദ്യമൊന്നും അത് സമ്മതിച്ചില്ല എങ്കിൽ തന്നെയും, അവസാനം കേതകീപുഷ്‌പം  ആ നിബന്ധന സമ്മതിച്ചു. തനിയ്ക്ക് തന്റെ യാത്ര തുടരണമല്ലോ. മാത്രവുമല്ല, തന്നെ നിർബന്ധിയ്ക്കുന്നത്, സാക്ഷാൽ സൃഷ്ടികർത്താവുമാണല്ലോ.

അങ്ങിനെ, രണ്ടുപേരും കൂടി തിരികെ വിഷ്ണുദേവന്റെയടുത്തെത്തി. പരാജിതനായി നിൽക്കുന്ന വിഷ്ണുദേവനെ നോക്കി, അമർത്തിച്ചിരിച്ചു കൊണ്ട് ബ്രഹ്മദേവൻ പറഞ്ഞു.

"അല്ലയോ വിഷ്ണുദേവാ.... നോക്കൂ ഞാനിതാ വിജയിയായി തിരിച്ചെത്തിയിരിയ്ക്കുന്നു. ഇതാ, ഈ കേതകീപുഷ്‌പം ജ്യോതിർലിംഗത്തിന്റെ ആദിയിൽ നിന്നും എനിയ്ക്കു കിട്ടിയതാണ്".

"അതേ ... വളരെ ശരിയാണ് ബ്രഹ്മദേവൻ പറഞ്ഞത് .." കേതകീപുഷ്‌പം അതു പിന്താങ്ങി.

വിഷ്ണുദേവൻ മറുപടി എന്തെങ്കിലും പറയുന്നതിന് മുൻപേ, മഹാദേവൻ തന്റെ യഥാർത്ഥരൂപത്തിൽ അവിടെ പ്രത്യക്ഷനായി. ബ്രഹ്മദേവന്റെ ആ കള്ളത്തരത്തിൽ അതീവക്രുദ്ധനായ അദ്ദേഹം, ബ്രഹ്മദേവനെ ശപിച്ചു.

"അല്ലയോ ബ്രഹ്മദേവാ, അങ്ങീ ലോകത്തിന്റെ തന്നെ സൃഷ്ടികർത്താവായിട്ടും, വെറുമൊരു പന്തയം ജയിയ്ക്കാൻ വേണ്ടി ഈ മോശം മാർഗം സ്വീകരിച്ചത് ഒട്ടും ഉചിതമായില്ല. അങ്ങിതിനു തക്കതായ ശിക്ഷ അർഹിയ്ക്കുന്നു. അതിനാൽ, ഇന്നു മുതൽ മൂന്നു ലോകങ്ങളിലും, ഒരാളും അങ്ങയെ ആരാധിയ്ക്കാതെ പോകട്ടെ...!!" 

ഈ ശാപശേഷവും അണയാതെ നിന്ന തന്റെ രോഷമടക്കാനാകാതെ, മഹാദേവൻ അതുവരെ തനിയ്ക്ക് ഏറ്റവും പ്രിയങ്കരമായിരുന്ന, കേതകീപുഷ്‌പത്തെ നോക്കി.

"...ഹും ... ഈ കള്ളത്തരത്തിനു കൂട്ടുനിന്ന നീയും, കഠിന ശിക്ഷയ്ക്കർഹയാണ്. അതിനാൽ, ഇന്നു മുതൽ ഞാനുമായി ബന്ധപ്പെട്ട യാതൊരുവിധ  പൂജാദികർമ്മങ്ങൾക്കും, ആളുകൾ നിന്നെ ഉപയോഗിയ്ക്കാതെ പോകട്ടെ.....!!".

ഈ ശാപം മൂലമാണത്രെ, മുപ്പാരിടങ്ങളിൽ ഒരിടത്തും ബ്രഹ്മക്ഷേത്രങ്ങൾ ഇല്ലാതെ പോയത്. അതു മുതൽ ആണത്രേ, സുഗന്ധവാഹിനിയായിരുന്നിട്ടും കേതകീപുഷ്പത്തെ ദേവപൂജകൾക്ക് എടുക്കാതായത്.

***
പ്രിയ വായനക്കാരെ,

ഇതൊരു കഥയായിരിയ്ക്കാം, വിശ്വാസമായിരിയ്ക്കാം, അതുമല്ലെങ്കിൽ ഒരു ഐതിഹ്യമായിരിയ്ക്കാം. അതെന്തുതന്നെ ആയാലും ശരി, ഇതു നമുക്ക് മുൻപിൽ ഉയർത്തുന്ന, ഒരു വലിയ ചോദ്യമുണ്ട്.

എന്താണെന്ന് അറിയാമോ?

വെറുമൊരു പന്തയം ജയിക്കാൻ വേണ്ടി പറഞ്ഞ ഒരു ചെറിയ കള്ളത്തിന്, ഈ ജഗത്തിന്റെ തന്നെ സൃഷ്ടികർത്താവായ ബ്രഹ്മദേവനു ലഭിച്ച ശിക്ഷ ഇതാണെങ്കിൽ, ഇത്ര കഠിനമാണെങ്കിൽ......

ഒരുപാട് കള്ളങ്ങൾ പറയുന്ന, അല്ലെങ്കിൽ പറയേണ്ടി വരുന്ന, കേവല മനുഷ്യരായ നമുക്കൊക്കെ വേണ്ടി, കാലം കാത്തുവച്ചിരിയ്ക്കുന്നത് എന്തുതരം ശിക്ഷകൾ ആയിരിയ്ക്കും?

ആലോചിയ്ക്കേണ്ടതും, ഉത്തരം കണ്ടെത്തേണ്ടതും, ആവശ്യമെങ്കിൽ അതിനനുസരിച്ചു സ്വയം മാറേണ്ടതും, നിങ്ങളാണ്.

അല്ല, നമ്മൾ ഓരോരുത്തരും ആണ്.

ഓർക്കണം ..... ഓർമ്മകൾ ഉണ്ടായിരിയ്ക്കണം ...എന്നും ... എപ്പോഴും !!

ബ്രഹ്മപുരാണം ഇഷ്ടമായി എന്ന വിശ്വാസത്തോടെ,
കടപ്പാട് 

,
ബിനു മോനിപ്പള്ളി

പിൻകുറിപ്പ്: മേൽപ്പറഞ്ഞ ഐതിഹ്യകഥ, പല തരത്തിൽ, പല പുരാണങ്ങളിൽ, (പല നാടുകളിൽ) പ്രചാരത്തിലുണ്ട്.  കൂടെ ഒരുപാട് ഉപകഥകളും. ഇത്തരം ചില ഉപകഥകളിൽ, ശിവഭഗവാൻ ഈ സംഭവവുമായി ബന്ധപ്പെട്ടാണ് ബ്രഹ്മദേവന്റെ അഞ്ചാമത്തെ ശിരസ്സ് ഛേദിച്ചത് എന്നും പറയുന്നുണ്ട്. ചില കഥകളും ഉപകഥകളും ആകട്ടെ വാമൊഴിയായി മാത്രമാണ് ലഭ്യമായിട്ടുള്ളതും. അതിനാൽ തന്നെ, എല്ലാ ഉപകഥകളും ഒഴിവാക്കി, കഴിയുന്നത്ര ലളിതമായി സാധാരണ വായനക്കാർക്ക് മനസിലാകുന്ന രീതിയിൽ, ആ ബ്രഹ്മശാപകഥ പറയാനാണ് മുകളിൽ ശ്രമിച്ചിരിയ്ക്കുന്നത്. അതുകൊണ്ട്, അതിനെ ഒരു സ്വതന്ത്ര വ്യാഖ്യാനമായി മാത്രം കാണുക. 

ശിവക്ഷേത്രങ്ങളിലെ അപൂർണ്ണപ്രദക്ഷിണം


ശിവക്ഷേത്രങ്ങളിലെ അപൂർണ്ണപ്രദക്ഷിണം


ശിവക്ഷേത്രങ്ങളിലെ അപൂർണ്ണപ്രദക്ഷിണം
[ഹൈന്ദവ പുരാണങ്ങളിലൂടെ - 3]

നമസ്കാരം.

ഏവർക്കും മഹാശിവരാത്രി ആശംസകൾ ...!! 

ഹൈന്ദവ പുരാണങ്ങളിലൂടെ എന്ന പരമ്പരയിലെ മൂന്നാമത്തെ ലേഖനമാണിത്. 

"ശിവക്ഷേത്രങ്ങളിൽ, ഭക്തർ പൂർണ്ണപ്രദക്ഷിണം ചെയ്യാത്തത്, എന്തുകൊണ്ട്?".

നിങ്ങൾക്കും അറിയാവുന്നതുപോലെ, സാധാരണ ക്ഷേത്രദർശന വേളയിൽ ഭക്തർ വിഗ്രഹത്തിന്റെ/മൂർത്തിയുടെ മുൻപിൽ കൈകൂപ്പി  പ്രാർത്ഥിച്ചതിനുശേഷം, ശ്രീകോവിലിന്റെ ഇടതുവശത്തുകൂടി, വലത്തേക്ക് (അതായത് clockwise ആയി), സാവധാനം നാമമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടു  നടക്കുന്നു. പ്രദക്ഷിണം പൂർത്തിയായാൽ മൂർത്തിയുടെ മുൻപിൽ നിന്ന്,  ഒരിയ്ക്കൽകൂടി കൈകൂപ്പി പ്രാർത്ഥിച്ചതിന്നു ശേഷം, ക്ഷേത്രത്തിനു പുറത്തേക്കിറങ്ങുന്നു. (ചില ഭക്തർ ഇതേ രീതിയിൽ ഒന്നിൽ കൂടുതൽ തവണയും പ്രദക്ഷിണം ചെയ്യാറുണ്ട് കേട്ടോ).
എന്നാൽ, ശിവ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ, പ്രദക്ഷിണത്തിനു ചില മാറ്റങ്ങളുണ്ട്. അവിടെ, വിഗ്രഹത്തെ തൊഴുതശേഷം, സാധാരണ പോലെ ഇടതുവശത്തുകൂടി നാമമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട്,  പ്രദക്ഷിണം ആരംഭിച്ച്,  ശ്രീകോവിലിൽ നിന്നും അഭിഷേകജലം പുറത്തേക്കൊഴുകുന്ന ഓവിനു സമീപം അവസാനിപ്പിക്കും. പിന്നെ, തിരികെ ശ്രീകോവിലിനു മുൻപിൽ എത്തി, വലതു വശത്തുകൂടെ, അഭിഷേകജല ഓവിന്റെ  മറുകരയിൽ എത്തുന്നു. ശേഷം വീണ്ടും തിരിഞ്ഞ്, വന്ന വഴി തന്നെ ശ്രീകോവിലിന്റെ മുൻവശത്തേക്ക് എത്തുന്നു. മൂർത്തിയുടെ മുൻപിൽ  ഒരിയ്ക്കൽകൂടി കൈകൂപ്പി പ്രാർത്ഥിച്ച്, ക്ഷേത്രത്തിനു  പുറത്തേക്കിറങ്ങുന്നു. 

(താഴെ ചേർത്തിരിയ്ക്കുന്ന ചിത്രം ശ്രദ്ധിയ്ക്കുക)

അതായത്, ഇവിടെ ഭക്തർ ആ അഭിഷേകജല ഓവിനെ മറികടക്കുന്നില്ല, എന്ന് സാരം. 

എന്താണ് ഈ അപൂർണ്ണ പ്രദക്ഷിണത്തിനു കാരണം/ഐതിഹ്യം, എന്ന് പുരാണങ്ങളിൽ അവഗാഹമുള്ള പലരോടും ചോദിച്ചെങ്കിലും, ഒന്നോ രണ്ടോ പേരൊഴികെ അവരിൽ പലരും നൽകിയ മറുപടി അത്ര വ്യക്തമോ, യുക്തിഭദ്രമോ അല്ലായിരുന്നതിനാൽ, പിന്നെ എന്തിനും ഏതിനും ഉത്തരം നൽകുന്ന നമ്മുടെ 'ഗൂഗിളിനെ' കൂടി ശരണം പ്രാപിക്കാൻ തീരുമാനിച്ചു.

എന്നാൽ, 'തിരച്ചിലിൽ' ലഭ്യമായ പല വെബ് സൈറ്റുകളിലും, ഇതുമായി ബന്ധപ്പെട്ട നിരവധി ലേഖനങ്ങൾ കണ്ടുവെങ്കിലും, അവയിലൊക്കെ തന്നെ ഈ കാര്യം വളരെ ഉപരിപ്ലവമായി അങ്ങു പറഞ്ഞു പോയിട്ടുണ്ട്, എന്നതല്ലാതെ (ഉദാഹരണത്തിന്: ശിവൻ ആദിയും അനന്തവും ആണ്, അതിനാൽ പൂർണ്ണപ്രദക്ഷിണം പാടില്ല....  എന്ന രീതിയിൽ), അതിലെവിടെയും വ്യക്തമായ കാരണങ്ങളോ, കഥകളോ, ഐതിഹ്യങ്ങളോ  ഒന്നുംതന്നെ നിർഭാഗ്യവശാൽ എനിയ്ക്കു കണ്ടെത്താൻ കഴിഞ്ഞില്ല.

ശ്രീകോവിൽ പോലെ തന്നെ, ശ്രീകോവിലിൽ നിന്നും പുറത്തേയ്ക്കൊഴുകുന്ന അഭിഷേകജലവും പവിത്രമാണ്; അതുകൊണ്ട് ആ ഓവുചാൽ മറികടക്കുന്നത് ശരിയല്ല എന്ന ഒരു കാരണം ചിലയിടങ്ങളിൽ പറയുന്നുണ്ട്. പക്ഷേ, അപ്പോൾ മറ്റു ദേവീദേവന്മാരുടെ ക്ഷേത്രങ്ങളിൽ എല്ലാത്തിലും തന്നെ, ഇതേപോലുള്ള ഓവുചാലുകൾ ഉണ്ടല്ലോ? അതിൽ മിക്ക ക്ഷേത്രങ്ങളിലും അവയെ നമ്മൾ മറികടക്കാറുമുണ്ട്.

അങ്ങിനെ, വീണ്ടും തുടർന്ന അന്വേഷണങ്ങൾക്കൊടുവിൽ, എനിക്ക് എത്തിച്ചേരാൻ കഴിഞ്ഞ ഏകദേശ നിഗമനം, താഴെക്കൊടുക്കുന്ന മൂന്ന് കാരണങ്ങളാലാകാം ഭക്തർ ശിവക്ഷേത്രങ്ങളിലെ പൂർണ്ണപ്രദക്ഷിണം ഒഴിവാക്കുന്നത് എന്നാണ്.

ഒന്ന്:
ശിവഭഗവാന്റെ സ്വന്തം ഭൂതഗണങ്ങൾ, സ്വാമി സന്നിധിയിൽ എത്തുന്നതും, പിന്നെ മടങ്ങുന്നതും, മേൽപ്പറഞ്ഞ അഭിഷേകജല ഓവ്  വഴിയാണത്രെ.  അതുകൊണ്ടുതന്നെ, അവരുടെ സ്വതന്ത്രമായ ആ പോക്കുവരവുകളെ തടസ്സപ്പെടുത്തുന്ന രീതിയിൽ, ആരും ആ ഓവ് മുറിച്ചു കടക്കുന്നത് ഭഗവാന് ഒട്ടും ഹിതകരമാവില്ല. 

രണ്ട്:
ശിവഭക്തരുടെ വിശ്വാസപ്രകാരം, ഭഗവാന്റെ മുടിക്കെട്ടിനുള്ളിൽ ആണല്ലോ ഗംഗാദേവി വസിയ്ക്കുന്നത്. ആ മുടിക്കെട്ടിൽ നിന്നും, ഗംഗാദേവി  താഴേയ്ക്കൊഴുകുന്നത്, ഈ അഭിഷേക ഓവു വഴി ആണത്രെ. അതിനാൽ, ഗംഗാദേവിയുടെ സുഗമമായ ആ ഒഴുക്കിന് ഒരു തടസ്സവും വരാതിരിയ്ക്കുന്നതിനു വേണ്ടിയാണ്, ആ ഓവ് മുറിച്ച് കടക്കരുത് എന്നു പറയുന്നത്.

മൂന്ന്:
ഇത് വാസ്തുശാസ്ത്രം, യോഗശാസ്ത്രമനുസരിച്ചുള്ള മനുഷ്യശരീരഘടന, പരമ്പരാഗത ക്ഷേത്ര നിർമ്മാണ രീതി ഇവയൊക്കെയുമായി ബന്ധപ്പെട്ടു  കിടക്കുന്നതാണ്. അതുകൊണ്ടു തന്നെ, കുറച്ചേറെ സങ്കീർണ്ണവും. എങ്കിലും,  കഴിയുന്നത്ര ലളിതമായി അതിനെ ഞാനൊന്നു വിശദമാക്കാം. 

യോഗശാസ്ത്രപ്രകാരം മനുഷ്യ ശരീരത്തിൽ മൂലാധാരം മുതൽ ഏറ്റവും മുകളിലെ സഹസ്രാര (അഥവാ സഹസ്രദളപത്മം) വരെ ഏഴു ചക്രങ്ങൾ ആണ് ഉള്ളത്. വേണമെങ്കിൽ നമുക്കീ ചക്രങ്ങളെ  നാഡീസംഗമങ്ങളെന്നും  വിശേഷിപ്പിക്കാം. ഏറ്റവും താഴെ സ്ഥിതിചെയ്യുന്ന മൂലാധാരം, അതിനു മുകളിലായി സ്വാധിഷ്ഠാനം, തുടർന്ന് മുകളിലേയ്ക്ക്, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ, അവസാനമായി ശിരസ്സിന്റെ  മേൽ ഭാഗത്തു സ്ഥിതിചെയ്യുന്ന സഹസ്രാരം അഥവാ ബ്രഹ്മരന്ധ്രം വരെയാണ് ഈ ഏഴു ചക്രങ്ങൾ. 



കുണ്ഡലിനി എന്നറിയപ്പെടുന്ന ഊർജ്ജം ഇതിൽ ഏറ്റവും താഴെ ഭാഗത്ത് (മൂലാധാരം) നിവസിയ്ക്കുന്നുവത്രെ. മന്ത്ര, തന്ത്ര, യോഗ, ധ്യാന വിദ്യകളാൽ, ഈ ഊർജ്ജത്തെ ഉത്തേജിപ്പിയ്ക്കുവാൻ അഥവാ ഉണർത്തുവാൻ കഴിയും. അങ്ങിനെ ഉണർത്തപ്പെടുന്ന കുണ്ഡലിനി ഊർജ്ജം, നട്ടെല്ലിലെ സുഷുമ്ന വഴി മുകളിലോട്ട് ഓരോ ചക്രങ്ങളിലേയ്ക്കും സാവധാനം സഞ്ചരിയ്ക്കുന്നു. 

കുണ്ഡലിനി ഊർജ്ജം ഈ പറഞ്ഞ ചക്രങ്ങളിൽ എവിടെയാണോ ഉള്ളത്, അതനുസരിച്ചാകും ആ വ്യക്തിയുടെ ജീവിത/ബൗദ്ധിക/ചിന്താ തലങ്ങൾ. അതായത്, മൂലാധാരം തുടങ്ങിയ താഴെ ഭാഗങ്ങളിൽ ആണ് ഊർജ്ജം കേന്ദ്രീകരിച്ചിരിയ്ക്കുന്നതെങ്കിൽ, ആ വ്യക്തി ലൗകികജീവിതത്തിൽ മുഴുകിയവനായിരിയ്ക്കും. മുകളിലേയ്ക്കുള്ള ഊർജ്ജ സഞ്ചാരം അനുസരിച്ച്, ലൗകിക ആസക്തികൾ കുറയുകയും ബൗദ്ധിക/ആത്മീയ നിലവാരങ്ങൾ ഉയരുകയും ചെയ്യുന്നു, എന്നർത്ഥം. 

ഈ ചക്രങ്ങളുടെ അധിപർ ത്രിമൂർത്തികളാകുന്നു എന്നാണ് വിശ്വാസം. ഏറ്റവും താഴെയുള്ള മൂന്നിലൊന്നു ഭാഗം ബ്രഹ്മദേവന്റെ അധീനതയിലും, മധ്യഭാഗം വിഷ്ണുദേവന്റെ അധീനതയിലും, ഏറ്റവും മുകൾഭാഗം ശിവഭഗവാന്റെ അധീനതയിലും വരുന്നുവത്രെ. [ശബരിമല ക്ഷേത്രത്തിലെ പതിനെട്ടു പടികളുടെ പിന്നിലും, ഇതേ ഐതിഹ്യമാണെന്നും ചിലയിടങ്ങളിൽ പ്രതിപാദിച്ചുകാണുന്നുണ്ട്. ആറു പടികൾ  വീതം ഉൾക്കൊള്ളുന്ന മൂന്ന് ഭാഗങ്ങൾ ചേർന്നതത്രെ ശബരീശന്റെ ആ പുണ്യ പതിനെട്ടാംപടി].

ഇനി, ഒരു ക്ഷേത്രത്തിന്റെ നിർമ്മാണ ഘടന നോക്കിയാൽ, അതും ഇപ്പോൾ നമ്മൾ പറഞ്ഞ മനുഷ്യ ശരീരത്തിലെ ആ ഏഴു ചക്രങ്ങൾക്ക് സമാനമാണെന്നു കാണാം. മൂലാധാര സ്ഥാനത്ത് ക്ഷേത്രത്തിന്റെ കൊടിമരം വരുന്നു. പിന്നെ ബലിപീഠം, മഹാമണ്ഡപം അങ്ങിനെ തുടങ്ങി,  ശ്രീകോവിൽ അഥവാ പ്രതിഷ്ഠസ്ഥാനം വരെ ഉള്ള ക്ഷേത്രഘടന, മുൻപ് കണ്ട ഏഴു ചക്രങ്ങൾക്കു സമാനമാണെന്ന് ചുരുക്കം. 


[ചിത്രം കാണുക]



നേരത്തെ നമ്മൾ പറഞ്ഞ കുണ്ഡലിനി ഊർജ്ജത്തെ, അസാമാന്യമായ മന്ത്ര, തന്ത്ര, യോഗ, ധ്യാന വിദ്യകൾ വഴി ഉണർത്തി വേണമല്ലോ, ഒരു മനുഷ്യന് അവസാന ചക്രമായ സഹസ്രാരം വരെ എത്തിയ്ക്കുവാൻ. അതാകട്ടെ അത്രയധികം കഠിനവും, ഒരു പക്ഷെ സാധാരണഗതിയിൽ അസാധ്യവുമാണ്. 

മറ്റൊരു തരത്തിൽ പറഞ്ഞാൽ, സഹസ്രാരം വരെ എത്തുന്ന ആൾ, എല്ലാ ഇന്ദ്രിയങ്ങളെയും ജയിച്ചവനും, സംപൂർണ്ണമായ അറിവിനെ സ്വായത്തമാക്കിയവനും ആകുന്നു എന്നർത്ഥം. 

ഇനി സഹസ്രാരവും കഴിഞ്ഞ് പോകാനായാലോ? അങ്ങിനെ ആയാൽ, അയാൾ സ്വയം പരബ്രഹ്മത്തിലേയ്ക്ക് അലിഞ്ഞു ചേരുന്നവനാകും എന്നാണ് വിശ്വാസം. 

ഇതിൽ നിന്നു തന്നെ നമുക്കറിയാം, ലൗകിക ജീവിതം നയിയ്ക്കുന്ന ഇന്നത്തെ ഒരു സാധാരണ മനുഷ്യന്, ഈ രീതിയിൽ കുണ്ഡലിനി ശക്തിയെ ഉണർത്തുവാനും, സഹസ്രാരവും കടന്ന് നേരെ പരബ്രഹ്മത്തിൽ ലയിയ്ക്കുവാനും സാധ്യമല്ല എന്ന്. അല്ലേ?

ശിവക്ഷേത്രങ്ങളിൽ പ്രതിഷ്ഠ വരുന്നത്, മേൽപ്പറഞ്ഞ ചക്ര ഘടനയിൽ ഏറ്റവും അവസാനത്തെ ഭാഗത്താണ്. അതായത് സഹസ്രാര ഭാഗത്ത്. അങ്ങിനെ വരുമ്പോൾ, അതിനെ മറികടന്നു പോകുക എന്നുള്ളത് ഒരു സാധാരണ മനുഷ്യന് സാധ്യമല്ലല്ലോ.

അതുകൊണ്ടത്രേ, കേവല മനുഷ്യരായ ഭക്തർ, ശിവപ്രതിഷ്ഠയെ പൂർണ്ണമായി വലം വയ്ക്കാതിരിയ്ക്കുന്നത്.

ഓം ...നമ ശിവായ ....!
***********

കടപ്പാട് 


ബിനു മോനിപ്പള്ളി


കാലനേമി - രാവണന്റെ മാതുലനായ രാക്ഷസൻ.




കാലനേമി - രാവണന്റെ മാതുലനായ രാക്ഷസൻ.


പേരുകേൾക്കുമ്പോൾ തന്നെ ഒരുമാതിരി ഭീതിജനകം. അല്ലേ?
കാലരൂപം പൂണ്ട ഒരു അജാനബാഹു. എല്ലാ ക്രൂരതകളുടെയും വിളനിലമായ ഒരു രാക്ഷസൻ. അതല്ലേ, നമ്മുടെ മനസ്സിലേയ്ക്ക് ആദ്യം ഓടിയെത്തുന്ന ഒരു രൂപം?

എന്നാൽ, അതാണോ കാലനേമി? നമുക്കൊന്ന് നോക്കാം.

യുദ്ധത്തിൽ, ഇന്ദ്രജിത്തിന്റെ ബ്രഹ്‌മാസ്‌ത്രപ്രയോഗമേറ്റ്, വാനരപ്പട ഏതാണ്ട് പൂർണ്ണമായും മോഹാലസ്യപ്പെട്ട് കിടക്കുന്നു. മൃതസഞ്ജീവനി തേടി ഹനുമാൻ ഋഷഭാദ്രിയിലേയ്ക്ക് യാത്ര പുറപ്പെടുകയും ചെയ്യുന്നു. ഇതറിഞ്ഞ രാവണൻ,  ആ യാത്രയ്ക്ക് കാലവിളംബം ഉണ്ടാക്കുവാൻ, തന്റെ മാതുലനായ കാലനേമിയുടെ സഹായം തേടിയെത്തുന്നു.

എന്നാൽ കാലനേമിയാകട്ടെ, മറുപടിയായി രാവണന് നൽകുന്നത് നീ‌ണ്ട ഒരു സാരോപദേശം തന്നെയാണ്.

അതിൽ ക്രുദ്ധനായ രാവണൻ, കാലനേമിയെ വധിയ്ക്കാൻ ഒരുമ്പെടുന്നു. അതിനോടുള്ള കാലനേമിയുടെ പ്രതികരണം നോക്കുക.

"അല്ലയോ ദുഷ്ടനായ രാക്ഷസരാജാവേ, നീ ക്രുദ്ധനാകേണ്ടതില്ല. നിന്റെ ആജ്ഞ ഞാൻ നിറവേറ്റുന്നതാണ്. കാരണം അതെനിയ്ക്ക്, എന്റെ
സദ്ഗതിയ്ക്കുള്ള മാർഗം കൂടിയാണ്...".

ഇവിടെ കാലനേമി അറിയുന്നു, ഈ യാത്ര തന്റെ മരണത്തിലേക്കാണ് എന്ന്. എന്നാൽ, അത് മോക്ഷമാർഗം കൂടിയാണ് എന്നതുകൊണ്ടു തന്നെ, ആ മാർഗം സ്വീകരിയ്ക്കാൻ സന്തോഷത്തോടെ ആ രാക്ഷസൻ  തയ്യാറാവുകയും ചെയ്യുന്നു.

ശേഷം, ഹനുമാന്റെ മാർഗ്ഗമധ്യേ ഒരു മായാ ആശ്രമം തന്നെ സൃഷ്ടിച്ച്, താപസരൂപത്തിൽ അവിടെ താമസിയ്ക്കുകയും, സാരോപദേശം നൽകുവാൻ എന്ന വ്യാജേന, ഹനുമാനെ അവിടെ തങ്ങാൻ നിർബന്ധിയ്ക്കുകയും ചെയ്യുന്നു. എന്നാൽ, ദുർവ്വാസാവിന്റെ ശാപത്താൽ പണ്ടൊരിയ്ക്കൽ മുതലായി മാറേണ്ടി വന്ന, ധന്യമാലി എന്ന അപ്സരസ്സിൽ നിന്നും സത്യാവസ്ഥ അറിഞ്ഞ ഹനുമാൻ, കോപിഷ്ടനാകുകയും, ആ മുഷ്ടിപ്രഹരത്താൽ കാലനേമി ഉടൻ യമലോകം പൂകുകയും ചെയ്യുന്നു.

വിശകലനം/വ്യാഖ്യാനം:
രാവണന്റെ നിർദേശത്തോടുള്ള തന്റെ മറുപടിയുടെ ആദ്യ ഭാഗത്ത്, കാലനേമി പറയുന്നത് യുദ്ധത്തിന്റെ അർത്ഥമില്ലായ്മയെ പറ്റിയാണ്. ഒരുവൻ തന്റെ ഉറ്റവരെയെല്ലാം നഷ്ടപ്പെടുത്തി, ഒരു യുദ്ധത്തിലൂടെ നേടുന്നത് എന്താണ്? എന്നതാണ് കാലനേമി ഉന്നയിയ്ക്കുന്ന ചോദ്യം. അഥവാ, അങ്ങിനെ എന്തെങ്കിലും നേടിയാൽ തന്നെ, അതുകൊണ്ടെന്ത് ഗുണം? ഇനി, ആ ഒരുവൻ ഒരു രാജാവാണെങ്കിൽ, ആ യുദ്ധത്തിൽ തന്റെ രാജ്യത്തിനും, പ്രജകൾക്കും, രാജ്യസമ്പത്തിനുമൊക്കെ  വൻനാശമുണ്ടാക്കിയിട്ട്, ആ രാജൻ എന്തു നേടും, എന്നും ചോദിയ്ക്കുന്നു, കാലനേമി.

ഇവിടെ നാം കാണുന്നത്, ഒരു ചിന്തകനെയും ഒരു രാജ്യതന്ത്രജ്ഞനേയുമല്ലേ?

ശേഷം, കാലനേമി രാവണനെ ഉപദേശിയ്ക്കുകയാണ്.

"...അതിനാൽ നീ സീതയെ രാമന് തിരികെ നൽകി, രാജ്യം സഹോദരനെ ഏൽപ്പിച്ച്, വനവാസം നടത്തുക. താപസജീവിതത്തിലൂടെ മനഃശുദ്ധിയും ഇന്ദ്രിയജയവും കരസ്ഥമാക്കുക..."

രാമായണത്തിന്റെ ഈ ഭാഗത്ത്, വളരെ വിശദമായി തന്നെ കാലനേമി പ്രകൃതിയെയും, ലൗകിക ജീവിതത്തിന്റെ സുഖാസക്തിയെയും, വിഷയാസക്തിയേയും, പിന്നെ, ആത്മാവിനെ അതിൽ നിന്നൊക്കെ മോചിപ്പിയ്ക്കേണ്ടതിന്റെ ആവശ്യകതയേയും ഒക്കെ കുറിച്ച്, വളരെ വിശദമായി തന്നെ പറയുന്നുണ്ട്.

അങ്ങ് പരബ്രഹ്മം മുതൽ, ഇങ്ങ് പുൽക്കൊടി വരെ, എന്തൊക്കെയാണോ ഈ ജഗത്തിൽ ഉള്ളത് അവയെല്ലാം ചേരുന്നതാണ് പ്രകൃതി. ആ പ്രകൃതിയെ മായ എന്നും പറയാം. കാമക്രോധാദികൾ ആ മായയുടെ പുത്രന്മാരും, തൃഷ്ണ, ഹിംസ തുടങ്ങിയവ പുത്രിമാരുമാകുന്നു.

അങ്ങിനെയുള്ള മായ, കർത്തൃത്വം, ഭോക്‌തൃത്വം തുടങ്ങിയവകളെ ആത്മാവായ ഈശ്വരനിൽ തന്നെ ആരോപിച്ച്, തദ്വാരാ ആ ഈശ്വരനെ തന്നെ തന്റെ വശത്താക്കുന്നു. അങ്ങിനെ മായയാൽ വ്യാമോഹിതനായ ഒരുവൻ, തന്റെ ആത്മാവിനെ തന്നെ മറക്കുവാൻ ഇടയാകുന്നു.

ഇവിടെ കാലനേമി ഒരു കാര്യം കൂടി സൂചിപ്പിയ്ക്കുന്നു. ഉത്തമനായ ഒരു ഗുരുവിനെ ലഭിയ്ക്കുമെങ്കിൽ, ഒരുവന് ഇത്തരത്തിലുള്ള മായയുടെ ആ സ്വാധീനത്തിൽ നിന്നും മുക്തനാകാൻ കഴിയുന്നതാണ്.

ശേഷം, കാലനേമി വിഷ്ണുഭഗവാനെ കുറിച്ച് വിശദമായി തന്നെ രാവണന് വർണ്ണിച്ചു കൊടുക്കുന്നു.

ശ്രീരാമചരിതം നിരന്തരം കേൾക്കുകയും, 'രാമ, രാമ' എന്ന് നിരന്തരം പ്രാർത്ഥിയ്ക്കുകയും ചെയ്യുന്നവർക്ക്, പിന്നെ ഈ ഭൂമിയിൽ തന്നെ ജന്മമെടുക്കേണ്ടതായി പോലും വരുന്നതല്ല. അവർ മുജ്ജന്മ പാപങ്ങളിൽ നിന്ന് കൂടി മോചിതരാകുന്നതാണ്.

കാലനേമി തന്റെ ഉപദേശം ഉപസംഹരിയ്ക്കുന്നത് നോക്കുക.

"വൈരം വെടിഞ്ഞതിഭക്തിസംയുക്തനായ്‌ 
ശ്രീരാമദേവനെത്തന്നെ ഭജിയ്ക്ക നീ. 
ദേവം പരിപൂർണമേകം സദാ ഹൃദി 
ഭാവിതം ഭാവരൂപം പുരുഷം പരം 
നാമരൂപാദിഹീനം പുരാണം ശിവം 
രാമദേവം ഭജിച്ചീടു നീ സന്തതം."

"അല്ലയോ രാവണാ, അതിനാൽ നീ എല്ലാ വിരോധങ്ങളും വെടിഞ്ഞ്, അതീവ ഭക്തിയോടെ ശ്രീരാമദേവനെ തന്നെ ഭജിയ്ക്കുക. അതിനു ഒരു മാറ്റവും നീ വിചാരിയ്ക്കേണ്ടതില്ല.."
*******
ഇവിടെ വെളിവാകുന്നത്, കാലനേമി എന്ന ആ രാക്ഷസന്റെ നാലു  ഗുണങ്ങളാണ്.

1. മരണമാണ് മുന്നിൽ എന്നറിഞ്ഞിട്ടും, അത് മോക്ഷമാർഗമെന്നറിഞ്ഞ്, ആ പാത തിരഞ്ഞെടുത്ത ധൈര്യശാലി.

2. യുദ്ധത്തിന്റെ അർത്ഥശൂന്യതയെക്കുറിച്ച്, യുക്തിപൂർവ്വം പറയുന്ന നയ-രാജ്യ-തന്ത്രജ്ഞൻ.

3. പ്രകൃതിയെയും, അതിന്റെ മായയേയും, പിന്നെ ലൗകിക ജീവിതത്തിൽ അതിന്റെ സ്വാധീനത്തെയും കുറിച്ച് വിവരിയ്ക്കുകയും, ആ മായയെ കൈവെടിഞ്ഞ്,‌ ധർമ്മ മാർഗത്തിൽ ചരിയ്ക്കാൻ രാവണനെ ഉപദേശിയ്ക്കുകയും ചെയ്യുന്ന, ഒരു ധർമ്മിഷ്ടൻ.

4. മഹാവിഷ്ണുവിനെ ആരാധിയ്ക്കുന്ന, ആ മാർഗം ആത്മരക്ഷക്കായി ഉപയോഗിയ്ക്കുവാൻ രാവണനെ ഉപദേശിയ്ക്കുന്ന, ഒരു വിഷ്ണു/രാമ-ഭക്തൻ.

ഇനി, വേണമെങ്കിൽ ഒന്നു കൂടി നമുക്കീ നിരയിലേയ്ക്ക് കൂട്ടിച്ചേർക്കാം.

ധർമ്മമാർഗ്ഗമല്ല എന്നറിഞ്ഞിട്ടു കൂടി, ഏറ്റെടുത്ത ആ കർത്തവ്യം (ഹനുമാന് കാലവിളംബം ഉണ്ടാക്കുക എന്ന കർത്തവ്യം), അതീവ ആത്മാർത്ഥതയോടെ തന്നെ ചെയ്യുന്ന ഒരു ആജ്ഞാനുവർത്തി.

2020, ജൂലൈ 24, വെള്ളിയാഴ്‌ച

കൊല്ലംകോട് ശ്രീ ഭദ്രകാളി ക്ഷേത്രം കൊല്ലെംകോഡ് ശ്രീ ഭദ്രകാളി ക്ഷേത്രം


 കൊല്ലംകോട് ശ്രീ ഭദ്രകാളി ക്ഷേത്രം

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ ഉൾപ്പെടുന്ന കൊല്ലെംകോഡ് ഗ്രാമത്തിലാണ് ശ്രീ ഭദ്രകാളി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെ അതിർത്തി പ്രദേശത്തിനടുത്താണ് ഈ ഗ്രാമം. ശ്രീ ഭദ്രകാലിക്ക് രണ്ട് ക്ഷേത്രങ്ങളുണ്ട്. ഒന്ന് കൊല്ലെംകോഡിലും മറ്റൊന്ന് വെങ്കഞ്ചിയിലുമാണ്. രണ്ട് ദേവതകളുണ്ട് (സഹോദരിമാരായി കണക്കാക്കപ്പെടുന്നു) - മൂത്ത സഹോദരി ഭദ്രയും യൂജർ രുദ്രയും. ഭദ്രയെയും രുദ്രനെയും ഒരേ ക്ഷേത്രത്തിൽ ആരാധിക്കുന്നു. 'ഭരണി' ശ്രീ ഭദ്രകാലിയുടെ ജന്മദിനമാണ്. എല്ലാ മാസവും ഭരണി ദിനം ഗംഭീരമായി ആഘോഷിക്കുന്നു. എല്ലാ വർഷവും മീനം മാസത്തിലെ (മാർച്ച് അല്ലെങ്കിൽ ഏപ്രിൽ) ഭരണി ദിനത്തിൽ 'തൂക്കം' ഉത്സവം ആഘോഷിക്കുന്നു. ചടങ്ങിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്നു.
ശ്രീവജുംകോഡ്, വഞ്ചിഭൂമി, വേണാട് ധർമ്മരാജ്യം എന്നിങ്ങനെ വിവിധ പര്യായങ്ങളായി തിരുവിതാംകൂർ പ്രവിശ്യ പ്രസിദ്ധമായിരുന്നു. ശ്രീ പദ്മനാഭ കുലശേഖര രാജാക്കന്മാരായ ചോള രാജാക്കന്മാരാണ് ഈ പ്രവിശ്യ ഭരിച്ചിരുന്നത്. തെക്കൻ തിരുവിതാംകൂറിലെ വിലവൻ‌കോഡ് താലൂക്കിലെ കടൽത്തീരത്ത് സ്ഥിതിചെയ്യുന്ന മനോഹരമായ ഗ്രാമമാണ് കൊല്ലെംകോഡ്. വെങ്കൻജി, അനുക്കോഡ്, പനവില തുടങ്ങിയ പ്രവിശ്യകളിൽ കൊല്ലെംകോഡിൽ ഉൾപ്പെടുന്നു, അവ അക്ഷരാർത്ഥത്തിൽ പ്രകൃതിയുടെ ദാനവും പച്ചപ്പ് നിറഞ്ഞ പ്രദേശത്തിനും പ്രകൃതിദൃശ്യങ്ങൾക്കും പേരുകേട്ടതാണ്. പച്ച നെൽവയലുകൾ, താമരക്കുളങ്ങൾ, വിവിധതരം വൃക്ഷങ്ങൾ എന്നിവയുടെ നിധികളുള്ള കണ്ണുകൾക്കുള്ള ഒരു വിരുന്നാണ് കൊല്ലെംകോഡ്, ഇത് സന്ദർശകനെ പ്രകൃതിയുടെ മടിയിലേക്ക് കൊണ്ടുപോകും. ഈ പ്രകൃതിദത്ത പ്രവിശ്യയുടെ രത്നമാണ് കൊല്ലേംകോഡ് ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം. തിരുവിതാംകൂറിന്റെ സൗന്ദര്യ കേന്ദ്രമായി പ്രശംസിക്കപ്പെട്ടിരുന്ന കൊല്ലംകോഡ് ക്ഷേത്രം ഇപ്പോൾ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലാണ്. അറേബ്യൻ കടൽ ചൊല്ലുന്ന "ഓംകാര" യും പ്രപഞ്ചത്തിന്റെ ഹൃദയത്തിൽ നിന്ന് ഉയർന്നുവരുന്ന തത്വമാസി സന്ദേശങ്ങളുമായി കൊല്ലെംകോഡ് ക്ഷേത്രം ഉണരുന്നു. ശ്രീ ഭദ്രകാളി ദേവി ശക്തിയുടെ ഇരട്ടരൂപമായി ഇവിടെ പ്രത്യക്ഷപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു. ഭദ്രയും കാളിയും ഭക്തർക്ക് അമ്മ ദുർഗയുടെ ഏകീകൃത രൂപത്തിൽ നിന്ന് അനുഗ്രഹം ലഭിക്കുന്നു. ജാക്ക് ട്രീ മരത്തിൽ നിന്ന് കൊത്തിയെടുത്ത സ്നേക്ക് ഹുഡ് ഘടനകളാൽ അലങ്കരിച്ചിരിക്കുന്ന അർദ്ധ വൃത്താകൃതിയിലുള്ള "മുഡിസ്" (ദേവിയുടെ കൃത്രിമ പ്രതിമ) യിലാണ് ഈ ദേവി താമസിക്കുന്നത്. ഒരേ പ്രവിശ്യയിലെ ഒരൊറ്റ ദേവതയ്‌ക്കായി രണ്ട് ക്ഷേത്രങ്ങൾ അതും പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട ഒരിടത്ത് കൊല്ലെംകോഡ് ഇത്തരത്തിലുള്ള ഒരേയൊരു സ്ഥലമാണ്. കൊല്ലംകോഡ് പ്രവിശ്യയിലെ പച്ചകലർന്ന നെൽവയലുകളിൽ നിന്ന് വളരെ അകലെയല്ല "മൂലാ ക്ഷേത്രം" (രക്ഷാകർതൃക്ഷേത്രം) "ശ്രീ വട്ടവില ഭദ്രകാലി മുടിപ്പുര". ഈ ക്ഷേത്രത്തിൽ ദേവിയുടെ ഓമ്‌നി സാന്നിധ്യമുണ്ടെന്നും ഇവിടെ ആരാധന (പൂജ) നടക്കുന്നുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. ഇതുകൂടാതെ, വെങ്കിജി പ്രവിശ്യയിൽ മറ്റൊരു "മുടിപ്പുര" ഉത്സവങ്ങൾ ആഘോഷിക്കുന്നു. ദേവിയുടെ ജനനത്തീയതിയായ "മീനഭാരണി" യിൽ പ്രസിദ്ധമായ "തൂക്ക മഹോത്സവം" ആഘോഷിക്കുന്നു വെങ്കി ക്ഷേത്രത്തിൽ ആഘോഷിക്കുന്നു
ശ്രീ ഭദ്രകാളിക്ക് ഭക്തർ നൽകുന്ന വഴിപാടാണ് തൂക്കം. വിവാഹിതരായ ദമ്പതികൾ ഒരു വയസോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾക്കായി തൂക്കം വാഗ്ദാനം ചെയ്യുന്നു. അവളുടെ കൃപയാൽ വലിയ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതെ കുട്ടികൾ ജനിക്കുമ്പോൾ അവർ ശ്രീ ഭദ്രകാലിക്ക് തൂക്കം വാഗ്ദാനം ചെയ്യുന്നു. എല്ലാ വർഷവും 1200 ൽ കൂടുതൽ തൂക്കങ്ങൾ ഉണ്ടാകും. ഉത്സവത്തിന്റെ കാലാവധി 10 ദിവസമാണ്. ആദ്യ ദിവസം ദേവിയെ കൊല്ലെംകോഡിൽ നിന്ന് വെങ്കഞ്ചിയിലേക്ക് കൊണ്ടുപോകും. ഉത്സവം അവസാനിക്കുന്നതുവരെ (10 ദിവസം) വെങ്കനിയിൽ വസിക്കും. ഉത്സവത്തിന്റെ നാലാം ദിവസം ഭക്തർ വഴിപാട് രജിസ്റ്റർ ചെയ്യണം. പ്രധാന ഉത്സവം തൂക്കം നടത്തുന്ന അവസാന ദിവസമാണ് പത്താം ദിവസം. ഭക്തൻ തങ്ങളുടെ കുട്ടിയെ വണ്ടിയുടെ വില്ലിന്റെ (വില്ലു) അറ്റത്ത് ഒരു കൊളുത്ത് കൊണ്ട് തൂക്കിയിട്ടിരിക്കുന്ന ഒരു വ്യക്തിക്ക് (തുക്കകരൻ) കൈമാറും. 45 'വീതം നീളത്തിൽ മരം കൊണ്ട് നിർമ്മിച്ച രണ്ട് വില്ലുകൾ ഉണ്ട്. ഓരോരുത്തരും രണ്ട് തുക്കക്കരന്മാർ വഹിക്കുന്നു, ഓരോ തുക്കക്കരനും ഒരു കുട്ടിയെ കയ്യിൽ വഹിക്കുന്നു. ഓരോ വണ്ടിയിലും നാല് കുട്ടികൾ ഉണ്ടാകും. ക്ഷേത്രത്തിന് ചുറ്റുമുള്ള ആളുകളാണ് വണ്ടി വലിക്കുന്നത്. തൂക്കത്തെ നേരിട്ടും കാണേണ്ടതും അനുഭവപ്പെടുന്ന ദിവ്യാനുഭവം വിശദീകരിക്കാൻ പ്രയാസവുമാണ്. ഭക്തർ സമ്മാനങ്ങളും പണവും തുക്കക്കരന് അഭിനന്ദനമായി വാഗ്ദാനം ചെയ്യുന്നു. ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ദേവസ്വം ട്രസ്റ്റാണ് നടത്തുന്നത്. പതിനൊന്ന് നായർ കുടുംബങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പതിനൊന്ന് അംഗങ്ങൾ ഉൾപ്പെടുന്ന ശ്രീ ഭദ്ര കാളി ദേവസ്വം ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് ഈ ക്ഷേത്രം. എല്ലാ പൂജകളും വഴിപാടുകളും ദേവസ്വം ട്രസ്റ്റ് നിയോഗിക്കുന്ന കമ്മാരൻ പൂജാരികളാണ്. തൂക്കത്തെ നേരിട്ടും കാണേണ്ടതും അനുഭവപ്പെടുന്ന ദിവ്യാനുഭവം വിശദീകരിക്കാൻ പ്രയാസവുമാണ്. ഭക്തർ സമ്മാനങ്ങളും പണവും തുക്കക്കരന് അഭിനന്ദനമായി വാഗ്ദാനം ചെയ്യുന്നു. ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ദേവസ്വം ട്രസ്റ്റാണ് നടത്തുന്നത്. പതിനൊന്ന് നായർ കുടുംബങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പതിനൊന്ന് അംഗങ്ങൾ ഉൾപ്പെടുന്ന ശ്രീ ഭദ്ര കാളി ദേവസ്വം ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് ഈ ക്ഷേത്രം. എല്ലാ പൂജകളും വഴിപാടുകളും ദേവസ്വം ട്രസ്റ്റ് നിയോഗിക്കുന്ന കമ്മാരൻ പൂജാരികളാണ്. തൂക്കത്തെ നേരിട്ടും കാണേണ്ടതും അനുഭവപ്പെടുന്ന ദിവ്യാനുഭവം വിശദീകരിക്കാൻ പ്രയാസവുമാണ്. ഭക്തർ സമ്മാനങ്ങളും പണവും തുക്കക്കരന് അഭിനന്ദനമായി വാഗ്ദാനം ചെയ്യുന്നു. ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ദേവസ്വം ട്രസ്റ്റാണ് നടത്തുന്നത്. പതിനൊന്ന് നായർ കുടുംബങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പതിനൊന്ന് അംഗങ്ങൾ ഉൾപ്പെടുന്ന ശ്രീ ഭദ്ര കാളി ദേവസ്വം ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് ഈ ക്ഷേത്രം. എല്ലാ പൂജകളും വഴിപാടുകളും ദേവസ്വം ട്രസ്റ്റ് നിയോഗിക്കുന്ന കമ്മാരൻ പൂജാരികളാണ്.
മലയാള മാസമായ മീനം - മാർച്ച് - ഏപ്രിൽ മാസത്തിലെ ഭരണി ഉത്സവം ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ്. കൊല്ലെംകോഡ് മുടിപ്പുരയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള വെങ്കിജി മുടിപ്പുരയിലാണ് തൂക്കം ആഘോഷിക്കുന്നത്. ദേവി പ്രത്യേകിച്ചും ഇഷ്ടപ്പെടുന്ന ഒരു വഴിപാടാണ് തൂക്കം, ഇത് തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഭക്തർക്കിടയിൽ ജനപ്രിയമാണ്. ഉത്സവം നാൽപ്പത് ദിവസം നീണ്ടുനിൽക്കും. വിശദീകരിക്കാത്ത ഒരു കാഴ്ചയാണ് ഏറ്റവും പ്രശസ്തമായ തൂക്കം. കലോംകോഡ് മുടിപ്പുര മുതൽ വെങ്കഞ്ചി മുടിപ്പുര വരെയുള്ള ഉത്സവത്തിന്റെ ആദ്യ ദിവസം ആനകളോടൊപ്പം കേരളത്തിലെയും തമിഴ്‌നാട്ടിലെയും മികച്ച കലാകാരന്മാരുടെ വിവിധതരം മേളങ്ങൾ ഉണ്ട്. ക്ഷേത്ര പതാക ഉയർത്തുന്നതാണ് ഉത്സവത്തിന്റെ ഒരു പ്രധാന ആകർഷണം. ജാതി, മത, വർഗ്ഗം നോക്കാതെ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്നു. എല്ലാ വർഷവും മലയാള മാസമായ 'മേദം' - ഏപ്രിൽ മാസത്തിലെ പത്താമുദായം ദിനത്തിൽ ഒരു പ്രത്യേക ക്ഷേത്ര പരിശീലനമാണ് പൊങ്കലയുടെ വഴിപാട്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ഭക്തർ ഒത്തുകൂടുന്നു. ക്ഷേത്രത്തിനകത്തും ചുറ്റുമുള്ള പൊങ്കാല ആചാരങ്ങൾ നിങ്ങൾ നിരീക്ഷിക്കുക 'പൊങ്കല മഹോത്സവ'ത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ലെക്ഷാർചന. പന്ത്രണ്ടു വർഷത്തിലൊരിക്കൽ കലിയൂട്ടു നടത്തുന്നു. ഭീമാകാരനായ ദുരികന്റെ അതിക്രമങ്ങളിൽ നിന്ന് രക്ഷ നേടാനായി ശിവൻ ഭദ്രകാലിയെ സൃഷ്ടിച്ചുവെന്ന് ഐതിഹ്യങ്ങൾ പറയുന്നു. യുദ്ധത്തിൽ ശ്രീ ഭദ്രകാളി ദാരികാനെ ശിരഛേദം ചെയ്തു. ഉത്സവം നാല് പത്ത് ദിവസം നീണ്ടുനിൽക്കും. അവസാന ദിവസം നിലത്തു യുദ്ധം നടക്കുന്നു. യുദ്ധത്തിന് സാക്ഷ്യം വഹിക്കാൻ ലക്ഷക്കണക്കിന് ആളുകൾ ഒത്തുകൂടുന്നു. ക്ഷേത്രത്തിനകത്തും ചുറ്റുമുള്ള പൊങ്കാല ആചാരങ്ങൾ നിങ്ങൾ നിരീക്ഷിക്കുക 'പൊങ്കല മഹോത്സവ'ത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ലെക്ഷാർചന. പന്ത്രണ്ടു വർഷത്തിലൊരിക്കൽ കലിയൂട്ടു നടത്തുന്നു. ഭീമാകാരനായ ദുരികന്റെ അതിക്രമങ്ങളിൽ നിന്ന് രക്ഷ നേടാനായി ശിവൻ ഭദ്രകാലിയെ സൃഷ്ടിച്ചുവെന്ന് ഐതിഹ്യങ്ങൾ പറയുന്നു. യുദ്ധത്തിൽ ശ്രീ ഭദ്രകാളി ദാരികാനെ ശിരഛേദം ചെയ്തു. ഉത്സവം നാല് പത്ത് ദിവസം നീണ്ടുനിൽക്കും. അവസാന ദിവസം നിലത്തു യുദ്ധം നടക്കുന്നു. യുദ്ധത്തിന് സാക്ഷ്യം വഹിക്കാൻ ലക്ഷക്കണക്കിന് ആളുകൾ ഒത്തുകൂടുന്നു. ക്ഷേത്രത്തിനകത്തും ചുറ്റുമുള്ള പൊങ്കാല ആചാരങ്ങൾ നിങ്ങൾ നിരീക്ഷിക്കുക 'പൊങ്കല മഹോത്സവ'ത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ലെക്ഷാർചന. പന്ത്രണ്ടു വർഷത്തിലൊരിക്കൽ കലിയൂട്ടു നടത്തുന്നു. ഭീമാകാരനായ ദുരികന്റെ അതിക്രമങ്ങളിൽ നിന്ന് രക്ഷ നേടാനായി ശിവൻ ഭദ്രകാലിയെ സൃഷ്ടിച്ചുവെന്ന് ഐതിഹ്യങ്ങൾ പറയുന്നു. യുദ്ധത്തിൽ ശ്രീ ഭദ്രകാളി ദാരികാനെ ശിരഛേദം ചെയ്തു. ഉത്സവം നാല് പത്ത് ദിവസം നീണ്ടുനിൽക്കും. അവസാന സെദിവസം നിലത്തു യുദ്ധം നടക്കുന്നു. യുദ്ധത്തിന് സാക്ഷ്യം വഹിക്കാൻ ലക്ഷക്കണക്കിന് ആളുകൾ ഒത്തുകൂടുന്നു.
കൊല്ലേംകോഡ് ഭദ്രകാളി ദേവിയുടെ അനുഗ്രഹം നിങ്ങൾക്ക് നൽകട്ടെ, അവളുടെ കാരുണ്യത്തിന്റെ പരിധിയില്ലാത്ത മഴയിലൂടെ ജീവൻ രക്ഷിക്കാം. വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും സംഭാവനകളെ സ്വാഗതം ചെയ്യുന്നു. "ക്രട്ടറി, ശ്രീ ഭദ്രകാലി ദേവസ്വം സെക്രട്ടറി സീ ഭദ്രകാളി ദേവസ്വം, കൊല്ലെംകോഡ്, കനയകുമാരി ജില്ല തമിഴ്നാട്- 629160 ഫോൺ: 04651- 246130

2020, ജൂലൈ 16, വ്യാഴാഴ്‌ച

മലബാറിലെ ഇല്ലം സമ്പ്രദായം മലബാറിൽ തീയ്യസമുദായത്തിന്റെ ആരൂഢഭൂമിയിലാണ് ഇല്ലം സമ്പ്രദായം അതിന്റെ പൂർണ്ണപ്രഭാവത്തോടെ കാണുന്നത്‌. മലബാറിൽ ഒട്ടുമിക്ക എല്ലാ സമുദായങ്ങളും ഇല്ലം സമ്പ്രദായം പിന്തുടരുന്നു. മലബാറിലെ അതേ സമുദായങ്ങൾ തെക്കൻ കേരളത്തിൽ എത്തുമ്പോൾ അവിടെ ഇല്ലം സമ്പ്രദായം ആചരിക്കുകയേ ചെയ്യുന്നില്ല എന്ന് കാണാൻ സാധിക്കും. മലബാറിലെ സമുദായങ്ങൾക്ക്‌ ഇല്ലം സമ്പ്രദായം പകർന്ന് നൽകിയത്‌ തീയ്യസമുദായത്തിന്റെ സാന്നിദ്ധ്യം ആണെന്ന് അനുമാനിക്കാവുന്നതാണ് . മലബാർ ഒഴികെയുള്ള തീയ്യസമുദായത്തിന്റെ അഭാവമുള്ള ദേശങ്ങളിലെ ഇല്ലം സമ്പ്രദായത്തിന്റെ അഭാവം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്‌. രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം ഇല്ലാതാക്കുവാനും വംശത്തിന്റെ ക്രമാനുകതവും വ്യവസ്ഥാനുശൃതവുമായ വംശപരമ്പരയെ സൃഷ്ടിക്കുവാനുള്ള ഏറ്റവും ശാസ്ത്രീയമായ മാർഗ്ഗമാണ് ഇല്ലം സമ്പ്രദായം. സവംശയും അസഗോത്രയും അസപിണ്ഠയുമായ സ്ത്രീപുരുഷന്മാർ തമ്മിലുള്ള വിവാഹം ആരോഗ്യകരമായ ഒരു തലമുറയെ സൃഷ്ടിക്കുന്നു എന്ന് നമ്മുടെ പൂർവ്വികർ എന്നോ കണ്ടറിഞ്ഞിരിക്കുന്നു... മലബാറിലെ പ്രധാന സമുദായങ്ങളുടെ ഇല്ലങ്ങൾ 1• തീയ്യസമുദായം ॐ➖➖➖➖ॐ➖➖➖➖ॐ എട്ടില്ലക്കാർ 1. തലക്കോടൻ 2. നെല്ലിക്ക 3. പരക്ക 4. പാല(പേക്കടം) 5. ഒളോട്ട(പടയംകുടി) 6. പുതിയോടൻ 7. കാരാഡൻ 8. വാവുതീയ്യൻ 2• യാദവർ (മണിയാണി) ॐ➖➖➖➖ॐ➖➖➖➖ॐ ആറ് കിരിയക്കാർ 1. അമ്പാടിക്കിരിയം 2. ചെട്ടിയാർ കിരിയം 3. പനയാർ കിരിയം 4. പുളിയാർ കിരിയം 5. നന്താർ കിരിയം 6. കൊട്ടാർ കിരിയം 3• വാണിയർ ॐ➖➖➖➖ॐ➖➖➖➖ॐ 9 ഇല്ലക്കാർ 1. മുച്ചിലോടൻ 2. തച്ചര 3. പള്ളിക്കര 4. നരൂർ 5. ചോറുള്ള 6. പുതുക്കൂട്‌ 7. കുഞ്ഞോത്ത്‌ 8. ചന്തംകുളങ്ങര 9. വള്ളി(പള്ളി) 4• ശാലിയർ ॐ➖➖➖➖ॐ➖➖➖➖ॐ 12 ഇല്ലക്കാർ 1. അഞ്ചാരില്ലം 2. കിഴക്കേടം 3. പടിഞ്ഞാറില്ലം 4. ഞണ്ടന്മാരില്ലം 5. താരൂട്ടിയില്ലം 6. ചോയ്യാരില്ലം 7. കോംഗിണിയില്ലം 8. കൊട്ടാരില്ലം 9. നരപ്പച്ചിയില്ലം 10. പുതുക്കുടിയില്ലം 11. തരപ്പന്മാരില്ലം 12. ചാത്തങ്ങാട്ടില്ലം 5• ആശാരിമാർ ॐ➖➖➖➖ॐ➖➖➖➖ॐ 10 ഇല്ലക്കാർ 1. മങ്ങാട്ട് 2. പാലിയം 3. വാഴയിൽ 4. വെളുത്ത 5. നെടുമ്പുര 6. അരിമ്പ്ര 7. ചിറ്റിനി 8. ചിന്നിയം 9. മേഴം 10. വൈക്കോല് 6• മൂശാരിമാർ ॐ➖➖➖➖ॐ➖➖➖➖ॐ 1. അഞ്ചില്ലക്കാർ 2. ചേനാ കിരിയം 3. പാലാ കിരിയം 4. പുല്ലാഞി കിരിയം 5. പുതിയകണ്ടം 6. കോലാമ്പി 7• തട്ടാന്മാർ ॐ➖➖➖➖ॐ➖➖➖➖ॐ രണ്ടില്ലക്കാർ 1. പാട്ടില ഇല്ലം 2. നായ്ക്കറില്ലം 8• മൂവാരിമാർ ॐ➖➖➖➖ॐ➖➖➖➖ॐ പന്ത്രണ്ടില്ലക്കാർ 1. കരിങ്കൽ 2. കത്താനം 3. തീക്കര 4. പടിഞ്ഞാർവീട്‌ 5. തെക്കേവീട്‌ 6. വടക്കേവീട്‌ 7. ഇടയിലെവീട്‌ 8. കള്ളിപ്പാൽവീട്‌ 9. പൊക്കിളന്മാർവീട്‌ 10. മൂലക്കൽവീട്‌ 11. കോരച്ചൻവീട്‌ 12. വലിയ വീട്‌ 9• കുശവന്മാർ ॐ➖➖➖➖ॐ➖➖➖➖ॐ ആറില്ലം 1. കരയാപ്പള്ളി 2. അനയന്തട്ട 3. കൊടച്ചേരി 4. പടിഞ്ഞാർവീട്‌ 5. കരയാപ്പുള്ളി വീട്‌ 6. കൊടച്‌ചേരി വീട്‌ 10• മുക്കുവന്മാർ ॐ➖➖➖➖ॐ➖➖➖➖ॐ നാലില്ലക്കാർ 1. പൊങ്ങില്ലം(പൊന്നില്ലം) 2. ചെമ്പില്ലം 3. കാരില്ലം 4. കാച്ചില്ലം 11• യോഗിമാർ ॐ➖➖➖➖ॐ➖➖➖➖ॐ 28 മഠങ്ങൾ 12• പുലയർ ॐ➖➖➖➖ॐ➖➖➖➖ॐ പത്തില്ലക്കാർ 1. മിന്നാടിയൻ 2. കൊയിലേരിയൻ 3. ആരംഭൻ 4. തച്ചൻ 5. തല്ലരിയൻ 6. കേണോത്ത്‌ 7. കല്ലേൻ 8. പള്ളിക്കുടിയൻ 9. കല്ലക്കുടിയൻ 10. മണിയൻ (പുലയരിൽ കൂട്ടില്ലക്കാർ എന്നൊരു വിഭാഗവും ഉണ്ട്‌) 13• അടിയോടിമാർ ॐ➖➖➖➖ॐ➖➖➖➖ॐ തറവാടുകൾ 14• നായന്മാർ ॐ➖➖➖➖ॐ➖➖➖➖ॐ നാലുതറ 450 ഇല്ലം 15• നമ്പ്യാന്മാർ ॐ➖➖➖➖ॐ➖➖➖➖ॐ തറവാടുകൾ 16• പൊതുവാൾമാർ ॐ➖➖➖➖ॐ➖➖➖➖ॐ പത്തില്ലക്കാർ 1. പൂന്തുരുത്തി 2. ഉത്തമന്തിൽ 3. എടിച്ചേരി 4. കാരണ്ട 5. കരിപ്പത്ത്‌ 6. തേപ്പത്ത്‌ 7. പാറന്തട്ട 8. കുറുന്തിൽ 9. കേളൻവീട്‌ 10. വെള്ളോറ വീട്‌ 17• എട്ടുവീട്ടിൽ പൊതുവാൾ ॐ➖➖➖➖ॐ➖➖➖➖ॐ എട്ടില്ലം 1. പറമ്പത്ത്‌ 2. പൊന്നൻ 3. പുതുക്കുടി 4. മദ്ക്കട 5. നീരിടിൽ 6. ഈങ്ങ 7. മഞ്ഞ 8. മാവിടിൽ 18• നാവുതീയ്യർ ॐ➖➖➖➖ॐ➖➖➖➖ॐ ആറില്ലം 1. അരയാക്കീൽ 2. ചെക്കിയാട്ട്‌ 3. വെള്ളൂർ 4. ഇരിണാവ്‌ 5. ലോലാവ്‌ 6. ഇല്ലാത്‌ 18• വള്ളുവർ ॐ➖➖➖➖ॐ➖➖➖➖ॐ നാലില്ലം 1. കല്ലൂരി 2. പുലുവപ്പി 3. ആയിപ്പ 4. എടച്ചേരി 19• വണ്ണാന്മാർ ॐ➖➖➖➖ॐ➖➖➖➖ॐ എട്ടില്ലം 1. മുണ്ടങ്ങാടൻ 2. മാങാടൻ 3. അറിങ്ങോടൻ 4. കുറുവാടൻ 5. നെല്ലിയോടൻ 6. അടുക്കാടൻ 7. തളിയിൽ 8. കണ്ടഞ്ചെറക്കൽ 20• മലയർ ॐ➖➖➖➖ॐ➖➖➖➖ॐ ഒമ്പതില്ലക്കാർ 1. പാലാംകുടി 2. കോട്ടുകുടി 3. കല്യാട്‌ 4. ചേണിക്കിരിയം 5. പുത്തനാരിക്കിരിയം 6. വെളുപ്പാംകിരിയം 7. പരത്തിപ്പിള്ളി 8. മേലാക്കൊടി 9. ഉത്രാണിക്കിരിയം (അപൂർണ്ണം...) ദിവ്യരായ കുലപൂർവ്വികരാൽ പടുത്തുയർത്തപ്പട്ടെ സംസ്കാരത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നത്‌ ആരായാലും , ആരുടെ പേരിൽ ആയാലും തീയ്യർ എതിർക്കുന്നതാണ്. " അനേകായിരം വർഷങ്ങളുടെ പാരമ്പര്യമുള്ള ദിവ്യരായ കുലപൂർവ്വികരാൽ സമ്പന്നവും , വയനാട്ടു കുലവന്റെയും മന്നനാർ രാജവംശത്തിന്റെ മകുടമുടിയായ മുത്തപ്പന്റെയും വംശപരമ്പരയുമായ തീയ്യർ തീയ്യരാണു , പ്രൗഢമായ സ്വന്തമായി സംസ്കാരമുള്ള എട്ടില്ലം കരുമന ജാതി. " വെറും 100 വർഷം മാത്രം പാരമ്പര്യമുള്ള , ഗുരു ചിട്ടപ്പെടുത്തിയ ആരാധനാ സംസ്കാരമുള്ള ഈഴവരല്ല തീയ്യർ. 60 ഓളം വർഷങ്ങളായി തീയ്യർ ഈ ചങ്ങലയിലാണു. നാം എട്ടില്ലം തീയ്യർ ചരിത്രത്തിലേക്ക്‌ കാലെടുത്ത്‌ വെക്കേണ്ട മുഹൂർത്തങ്ങളാണു മുന്നിൽ. നമ്മുടെ തീരുമാനങ്ങൾ നാളെ ചരിത്രമാവും. നമ്മുടെ കുട്ടികൾ അനുഭവിക്കേണ്ടതെന്താണെന്ന് തീരുമാനിക്കുന്നത്‌ നമ്മുടെ ഇന്നത്തെ തീരുമാനങ്ങളായിരിക്കും. " ഇന്നലെ വരെ നാം ചെയ്ത കാര്യങ്ങളാണു ഇന്നു കാണുന്ന നാം എങ്കിൽ ഇന്നു ചെയ്യുന്ന കാര്യങ്ങളായിരിക്കും നാളെ നാം ആരാണെന്ന് തീരുമാനിക്കുന്നത്‌ "



മലബാറിലെ  ഇല്ലം സമ്പ്രദായം
========================================================================
മലബാറിൽ തീയ്യസമുദായത്തിന്റെ ആരൂഢഭൂമിയിലാണ് ഇല്ലം സമ്പ്രദായം അതിന്റെ പൂർണ്ണപ്രഭാവത്തോടെ കാണുന്നത്‌. മലബാറിൽ ഒട്ടുമിക്ക എല്ലാ സമുദായങ്ങളും ഇല്ലം സമ്പ്രദായം പിന്തുടരുന്നു. മലബാറിലെ അതേ സമുദായങ്ങൾ തെക്കൻ കേരളത്തിൽ എത്തുമ്പോൾ അവിടെ ഇല്ലം സമ്പ്രദായം ആചരിക്കുകയേ ചെയ്യുന്നില്ല എന്ന് കാണാൻ സാധിക്കും. മലബാറിലെ സമുദായങ്ങൾക്ക്‌ ഇല്ലം സമ്പ്രദായം പകർന്ന് നൽകിയത്‌ തീയ്യസമുദായത്തിന്റെ സാന്നിദ്ധ്യം ആണെന്ന് അനുമാനിക്കാവുന്നതാണ് .  മലബാർ ഒഴികെയുള്ള തീയ്യസമുദായത്തിന്റെ അഭാവമുള്ള ദേശങ്ങളിലെ ഇല്ലം സമ്പ്രദായത്തിന്റെ അഭാവം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്‌.
രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം ഇല്ലാതാക്കുവാനും വംശത്തിന്റെ ക്രമാനുകതവും വ്യവസ്ഥാനുശൃതവുമായ വംശപരമ്പരയെ സൃഷ്ടിക്കുവാനുള്ള ഏറ്റവും ശാസ്ത്രീയമായ മാർഗ്ഗമാണ് ഇല്ലം സമ്പ്രദായം. സവംശയും അസഗോത്രയും അസപിണ്ഠയുമായ സ്ത്രീപുരുഷന്മാർ തമ്മിലുള്ള വിവാഹം ആരോഗ്യകരമായ ഒരു തലമുറയെ സൃഷ്ടിക്കുന്നു എന്ന് നമ്മുടെ പൂർവ്വികർ എന്നോ കണ്ടറിഞ്ഞിരിക്കുന്നു...
മലബാറിലെ പ്രധാന സമുദായങ്ങളുടെ ഇല്ലങ്ങൾ
1• തീയ്യസമുദായം
ॐ➖➖➖➖ॐ➖➖➖➖ॐ
എട്ടില്ലക്കാർ
1. തലക്കോടൻ
2. നെല്ലിക്ക
3. പരക്ക
4. പാല(പേക്കടം)
5. ഒളോട്ട(പടയംകുടി)
6. പുതിയോടൻ
7. കാരാഡൻ
8. വാവുതീയ്യൻ
2• യാദവർ (മണിയാണി)
ॐ➖➖➖➖ॐ➖➖➖➖ॐ
ആറ് കിരിയക്കാർ
1. അമ്പാടിക്കിരിയം
2. ചെട്ടിയാർ കിരിയം
3. പനയാർ കിരിയം
4. പുളിയാർ കിരിയം
5. നന്താർ കിരിയം
6. കൊട്ടാർ കിരിയം
3• വാണിയർ
ॐ➖➖➖➖ॐ➖➖➖➖ॐ
9 ഇല്ലക്കാർ
1. മുച്ചിലോടൻ
2. തച്ചര
3. പള്ളിക്കര
4. നരൂർ
5. ചോറുള്ള
6. പുതുക്കൂട്‌
7. കുഞ്ഞോത്ത്‌
8. ചന്തംകുളങ്ങര
9. വള്ളി(പള്ളി)
4• ശാലിയർ
ॐ➖➖➖➖ॐ➖➖➖➖ॐ
12 ഇല്ലക്കാർ
1. അഞ്ചാരില്ലം
2. കിഴക്കേടം
3. പടിഞ്ഞാറില്ലം
4. ഞണ്ടന്മാരില്ലം
5. താരൂട്ടിയില്ലം
6. ചോയ്യാരില്ലം
7. കോംഗിണിയില്ലം
8. കൊട്ടാരില്ലം
9. നരപ്പച്ചിയില്ലം
10. പുതുക്കുടിയില്ലം
11. തരപ്പന്മാരില്ലം
12. ചാത്തങ്ങാട്ടില്ലം
5• ആശാരിമാർ
ॐ➖➖➖➖ॐ➖➖➖➖ॐ
10 ഇല്ലക്കാർ
1. മങ്ങാട്ട്
2. പാലിയം
3. വാഴയിൽ
4. വെളുത്ത
5. നെടുമ്പുര
6. അരിമ്പ്ര
7. ചിറ്റിനി
8. ചിന്നിയം
9. മേഴം
10. വൈക്കോല്
6• മൂശാരിമാർ
ॐ➖➖➖➖ॐ➖➖➖➖ॐ
1. അഞ്ചില്ലക്കാർ
2. ചേനാ കിരിയം
3. പാലാ കിരിയം
4. പുല്ലാഞി കിരിയം
5. പുതിയകണ്ടം
6. കോലാമ്പി
7• തട്ടാന്മാർ
ॐ➖➖➖➖ॐ➖➖➖➖ॐ
രണ്ടില്ലക്കാർ
1. പാട്ടില ഇല്ലം
2. നായ്ക്കറില്ലം
8• മൂവാരിമാർ
ॐ➖➖➖➖ॐ➖➖➖➖ॐ
പന്ത്രണ്ടില്ലക്കാർ
1. കരിങ്കൽ
2. കത്താനം
3. തീക്കര
4. പടിഞ്ഞാർവീട്‌
5. തെക്കേവീട്‌
6. വടക്കേവീട്‌
7. ഇടയിലെവീട്‌
8. കള്ളിപ്പാൽവീട്‌
9. പൊക്കിളന്മാർവീട്‌
10. മൂലക്കൽവീട്‌
11. കോരച്ചൻവീട്‌
12. വലിയ വീട്‌
9• കുശവന്മാർ
ॐ➖➖➖➖ॐ➖➖➖➖ॐ
ആറില്ലം
1. കരയാപ്പള്ളി
2. അനയന്തട്ട
3. കൊടച്ചേരി
4. പടിഞ്ഞാർവീട്‌
5. കരയാപ്പുള്ളി വീട്‌
6. കൊടച്‌ചേരി വീട്‌
10• മുക്കുവന്മാർ
ॐ➖➖➖➖ॐ➖➖➖➖ॐ
നാലില്ലക്കാർ
1. പൊങ്ങില്ലം(പൊന്നില്ലം)
2. ചെമ്പില്ലം
3. കാരില്ലം
4. കാച്ചില്ലം
11• യോഗിമാർ
ॐ➖➖➖➖ॐ➖➖➖➖ॐ
28 മഠങ്ങൾ
12• പുലയർ
ॐ➖➖➖➖ॐ➖➖➖➖ॐ
പത്തില്ലക്കാർ
1. മിന്നാടിയൻ
2. കൊയിലേരിയൻ
3. ആരംഭൻ
4. തച്ചൻ
5. തല്ലരിയൻ
6. കേണോത്ത്‌
7. കല്ലേൻ
8. പള്ളിക്കുടിയൻ
9. കല്ലക്കുടിയൻ
10. മണിയൻ
(പുലയരിൽ കൂട്ടില്ലക്കാർ എന്നൊരു വിഭാഗവും ഉണ്ട്‌)
13• അടിയോടിമാർ
ॐ➖➖➖➖ॐ➖➖➖➖ॐ
തറവാടുകൾ
14• നായന്മാർ
ॐ➖➖➖➖ॐ➖➖➖➖ॐ
നാലുതറ 450 ഇല്ലം
15• നമ്പ്യാന്മാർ
ॐ➖➖➖➖ॐ➖➖➖➖ॐ
തറവാടുകൾ
16• പൊതുവാൾമാർ
ॐ➖➖➖➖ॐ➖➖➖➖ॐ
പത്തില്ലക്കാർ
1. പൂന്തുരുത്തി
2. ഉത്തമന്തിൽ
3. എടിച്ചേരി
4. കാരണ്ട
5. കരിപ്പത്ത്‌
6. തേപ്പത്ത്‌
7. പാറന്തട്ട
8. കുറുന്തിൽ
9. കേളൻവീട്‌
10. വെള്ളോറ വീട്‌
17• എട്ടുവീട്ടിൽ പൊതുവാൾ
ॐ➖➖➖➖ॐ➖➖➖➖ॐ
എട്ടില്ലം
1. പറമ്പത്ത്‌
2. പൊന്നൻ
3. പുതുക്കുടി
4. മദ്ക്കട
5. നീരിടിൽ
6. ഈങ്ങ
7. മഞ്ഞ
8. മാവിടിൽ
18• നാവുതീയ്യർ
ॐ➖➖➖➖ॐ➖➖➖➖ॐ
ആറില്ലം
1.  അരയാക്കീൽ
2. ചെക്കിയാട്ട്‌
3. വെള്ളൂർ
4. ഇരിണാവ്‌
5. ലോലാവ്‌
6. ഇല്ലാത്‌
18• വള്ളുവർ
ॐ➖➖➖➖ॐ➖➖➖➖ॐ
നാലില്ലം
1. കല്ലൂരി
2. പുലുവപ്പി
3. ആയിപ്പ
4. എടച്ചേരി
19• വണ്ണാന്മാർ
ॐ➖➖➖➖ॐ➖➖➖➖ॐ
എട്ടില്ലം
1. മുണ്ടങ്ങാടൻ
2. മാങാടൻ
3. അറിങ്ങോടൻ
4. കുറുവാടൻ
5. നെല്ലിയോടൻ
6. അടുക്കാടൻ
7. തളിയിൽ
8. കണ്ടഞ്ചെറക്കൽ
20• മലയർ
ॐ➖➖➖➖ॐ➖➖➖➖ॐ
ഒമ്പതില്ലക്കാർ
1. പാലാംകുടി
2. കോട്ടുകുടി
3. കല്യാട്‌
4. ചേണിക്കിരിയം
5. പുത്തനാരിക്കിരിയം
6. വെളുപ്പാംകിരിയം
7. പരത്തിപ്പിള്ളി
8. മേലാക്കൊടി
9. ഉത്രാണിക്കിരിയം
(അപൂർണ്ണം...)
ദിവ്യരായ കുലപൂർവ്വികരാൽ പടുത്തുയർത്തപ്പട്ടെ സംസ്കാരത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നത്‌ ആരായാലും , ആരുടെ പേരിൽ ആയാലും തീയ്യർ എതിർക്കുന്നതാണ്.
" അനേകായിരം വർഷങ്ങളുടെ പാരമ്പര്യമുള്ള ദിവ്യരായ കുലപൂർവ്വികരാൽ സമ്പന്നവും , വയനാട്ടു കുലവന്റെയും മന്നനാർ രാജവംശത്തിന്റെ മകുടമുടിയായ മുത്തപ്പന്റെയും വംശപരമ്പരയുമായ തീയ്യർ തീയ്യരാണു , പ്രൗഢമായ സ്വന്തമായി സംസ്കാരമുള്ള എട്ടില്ലം കരുമന ജാതി. "
വെറും 100 വർഷം മാത്രം പാരമ്പര്യമുള്ള , ഗുരു ചിട്ടപ്പെടുത്തിയ ആരാധനാ സംസ്കാരമുള്ള ഈഴവരല്ല തീയ്യർ.
60 ഓളം വർഷങ്ങളായി തീയ്യർ ഈ ചങ്ങലയിലാണു. നാം എട്ടില്ലം തീയ്യർ ചരിത്രത്തിലേക്ക്‌ കാലെടുത്ത്‌ വെക്കേണ്ട മുഹൂർത്തങ്ങളാണു മുന്നിൽ. നമ്മുടെ തീരുമാനങ്ങൾ നാളെ ചരിത്രമാവും. നമ്മുടെ കുട്ടികൾ അനുഭവിക്കേണ്ടതെന്താണെന്ന് തീരുമാനിക്കുന്നത്‌ നമ്മുടെ ഇന്നത്തെ തീരുമാനങ്ങളായിരിക്കും.
" ഇന്നലെ വരെ നാം ചെയ്ത കാര്യങ്ങളാണു ഇന്നു കാണുന്ന നാം
എങ്കിൽ ഇന്നു ചെയ്യുന്ന കാര്യങ്ങളായിരിക്കും നാളെ നാം ആരാണെന്ന് തീരുമാനിക്കുന്നത്‌ "