2019, ജനുവരി 31, വ്യാഴാഴ്‌ച

വള്ളിക്കാട്ടുകാവ്



വള്ളിക്കാട്ടുകാവ്
=================================
പതിനേഴ് ഏക്കർ കാവിനു നടുവിലെ ക്ഷേത്രമാണ്..കുരങ്ങൻമാരുമുണ്ടു .കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂർ പഞ്ചായത്തിൽ .കോഴിക്കോട് ബാലുശ്ശേരി റൂട്ടിലെ നന്മണ്ട 13 -ൽ നിന്നും ചീക്കിലോട് .ചീക്കിലോട് നിന്നും രണ്ടു കിലോമീറ്റര് അകലെ എടക്കരയിൽ .പ്രധാനമൂർത്തി ജലദുർഗ്ഗ .ഒരു തറയുടെ  മുകളിലാണ്  പ്രതിഷ്ഠ. ഇതിനു ചുറ്റുമുള്ള പാറയുടെ മുകളിൽ നിന്നും വെള്ളം ഒഴുകി വരുന്നുണ്ട്. ഈ തീര്ഥം 365 ദിവസവും ഒഴുകും കിഴക്കോട്ടു ദര്ശനം എന്ന് സങ്കല്പം.  നിത്യവും ഒരു നേരം പൂജയുണ്ട്.  തന്ത്രം പാടേരി .ഉപദേവത  ഗണപതി,വേട്ടയ്ക്കൊരുമകൻ അയ്യപ്പൻ,ഭദ്രകാളി,കുംഭത്തിലെ മകം പ്രതിഷ്ഠാദിനം സംക്രമത്തിനും വിശേഷാൽ ചടങ്ങുകളുണ്ട്. സന്താനലബ്ധിയ്ക്കു  ഈ ക്ഷേത്രത്തിൽ ഒരു പ്രത്യേക  വഴിപാടുണ്ട്. "കുടുക്കചോറു"12 നാഴി അരിയുടെ ചോറ് 101  കുടുക്കകളിലാക്കി  നേദിച്ചു കുരങ്ങന്മാർക്കു കൊടുക്കുക.എന്നതാണ് ഈ വഴിപാട്. ക്ഷേത്രത്തിലെ ദുർഗ്ഗ സ്വയംഭൂവാണന്നു വിശ്വാസം .ചെറുമി പുല്ലരിയാൻ  പോയപ്പോൾ വാൾ കല്ലിൽ തട്ടി ചോര പൊടിഞ്ഞു  ചൈതന്യം കണ്ടെത്തിയ ഐതിഹ്യമാണ്. ആദ്യം നമ്പൂതിരിമാരുടെ ക്ഷേത്രമായിരുന്നു. പിന്നീട് വാരോടി  പണ്ണാമ്പറത്ത് വീട്ടുകാരുടേതായിരുന്നു .ഇപ്പോൾ ഇത്.ആർ.&സി ഇ യുടെ നിയന്ത്രണത്തിൽ .

തൃക്കൊതേശ്വരം ക്ഷേത്രം കൊല്ലം ജില്ല



തൃക്കൊതേശ്വരം ക്ഷേത്രം 
==========================

കൊല്ലം ജില്ലയിൽ പുനലൂരിൽ .കല്ലടയാറിന്റെ തീരത്താണ് ഈ ക്ഷേത്രം .പ്രധാനമൂർത്തി ശിവൻ കിഴക്കോട്ടു ദര്ശനം  മൂന്നു നേരം പൂജ. തന്ത്രി കോക്കളത്ത് മഠം  ഉപദേവത .ഗണപതിയും കൃഷ്ണനും  ഇപ്പോൾ ശിവരാത്രി ആഘോഷം മാത്രമേയുള്ളു. ഇടയ്ക്കാട് ചെങ്ങാരപ്പള്ളി അമ്പിയിൽ വാഴത്തോപ്പിൽ കുടുംബങ്ങളുമായി എന്തോ ബന്ധമുണ്ടായിരുന്ന ക്ഷേത്രമാണ്. ഇപ്പോൾ തിരുവതാംകൂർ ദേവസം ബോർഡ്.കൊല്ലവർഷം 421 ലാണ് ഈ ക്ഷേതം പണിതീർത്തതെന്നു പുരാവൃത്തം ബലിക്കല്ലിൽ ലിഖിതമുണ്ട് പ്രതിഷ്ഠയ്ക്ക് 1008  പറ  പുഷ്പ്പം ഉപയോഗിച്ച് എന്നാണു ലിഖിതത്തിലെന്നു കരുതുന്നു. ഒരു കോതയാണ് ക്ഷേത്രം പണിതീർത്തതെന്നു  പഴമ .തിരുവതാം കൂർ ദേവസം  ബോർഡിൻറെ ഈ ഗ്രൂപ്പിലെ മറ്റു ക്ഷേത്രങ്ങൾ കൈപ്പുഴ ശിവൻ, ഗോശാല കൃഷ്ണൻ ,ചാലിയാക്കര ,ചാലിയക്കര ശ്രീകൃഷ്ണൻ  ആറ്റുകാവിൽ മഹാദേവൻ ,ഭൂതത്താൻ കാവ് . തൃക്കോതേശ്വരം ക്ഷേത്രത്തിനടുത്ത്  ഭരണിക്കാവുണ്ട് ഇവിടെ മീനഭരണിയ്ക്കു ഉത്സവം  

തൃക്കുറ്റ്യേരി കൈലാസനാഥക്ഷേത്രം കണ്ണൂർ ജില്ല



തൃക്കുറ്റ്യേരി കൈലാസനാഥക്ഷേത്രം 

കണ്ണൂർ ജില്ലയിൽ പാണപ്പുഴ പഞ്ചായത്തിൽ .പീലാത്തറ -മാതമംഗലം  റൂട്ടിലെ കൈതപ്രത്ത്  പിലാത്തറയിൽ നിന്നും ആറു കിലോമീറ്റര്  അകലെ .പ്രധാനമൂർത്തി ശിവൻ. സ്വയംഭൂവാണ് പടിഞ്ഞാട്ടു ദര്ശനം കുന്നിനു   മുകളിലാണ് ക്ഷേത്രം  .ഒരു നേരംപൂജ.തന്ത്രി എടക്കാട് ഉപദേവതാ ദുർഗ്ഗ  ഗണപതി. ധനുവിലെ തിരുവാതിര ആഘോഷം .കുന്നിനു മുകളിലെ ക്ഷേത്രക്കുളത്തിലെ  വെള്ളം വറ്റാറില്ല .ഇപ്പോൾ കൈതപ്രം മണിയറ കണ്ടോത്തറ ദേശത്തെ നാട്ടുകാരുടെ ക്ഷേത്രം കേരളത്തിൽ ഏറ്റവും അധികം നമ്പൂതിരിമാർ  താമസിക്കുന്ന ദേശം കൈതപ്രമാണന്നു  തോന്നുന്നു .ഇവിടെ വണ്ണാത്തിപ്പുഴയുടെ  ഇരു കരകളിലുമായി 60  ഇല്ലങ്ങളിൽ പെട്ട നൂറോളം കുടുംബങ്ങളുണ്ട് 

2019, ജനുവരി 30, ബുധനാഴ്‌ച

കൂട്ടേകാവ് ഭഗവതി ക്ഷേത്രം



കൂട്ടേകാവ് ഭഗവതി ക്ഷേത്രം 
എറണാകുളം ജില്ലയിലെ ആമ്പല്ലൂരിനടുത്ത്.തൃപ്പൂണിത്തുറ -തലയോലപ്പറമ്പ്  റൂട്ടിലെ ആമ്പല്ലൂർ കവലയിൽ നിന്നും ഒരു കിലോമീറ്റര് തെക്കു ഭാഗത്തു  രണ്ടു ക്ഷേത്രമുണ്ട്. ഭദ്രകാളിയും,ശിവനും  ഭദ്രകാളി വടക്കോട്ടും ശിവൻ കിഴക്കോട്ടുംദര്ശനം ചോറ്റാനിക്കര ഉത്സവദിവസമായ കുംഭത്തിലെ മകം നാളിൽ പൂരം. ഗരുഡൻ തൂക്കമുണ്ട്
 തൂക്കക്കാരുടെ  പുറത്ത് കൊളുത്തിട്ട്  ചോര വരുത്തും .തൂക്കം നടക്കുമ്പോൾ ഭഗവതിയെ പുറത്ത് എഴുന്നള്ളിച്ചിരുത്തും മുൻപ് ഇതിനു ഏഴാം ദിവസം കോഴിവെട്ടുണ്ടായിരുന്നു.നാട്ടേക്കുളത്ത്‌  പണിയ്ക്കർ  കൊടുങ്ങല്ലൂരിൽ നിന്നും കൊണ്ടുവന്ന ഭഗവതി എന്ന് ഐതിഹ്യം നാടുവാഴികളായ  പറുകുടത്തി മേനോന്മാരുടെ ക്ഷേത്രമായിരുന്നു.നാട്ടുകാരുടെ കമ്മിറ്റി ഭരണം

കരുവപ്പാറ ശിവക്ഷേത്രം പാലക്കാട് ജില്ല



കരുവപ്പാറ ശിവക്ഷേത്രം 

പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാ പ്പാറയ്ക്കടുത്ത്  കടുവാപ്പാറയിൽ .പ്രധാനമൂർത്തി ശിവൻ പടിഞ്ഞാട്ടു ദര്ശനം രണ്ടു നേരം പൂജയുണ്ട് ശിവരാത്രി ആഘോഷം .ചോണ്ടത്ത് തറവാട്ടുകാരുടെ ക്ഷേത്രം .കരുവാപാറയിൽ  പുഴയുടെ തീരത്ത് കാക്കരകാവിൽ  ഭഗവതി ക്ഷേത്രമുണ്ട്. ഇവിടെ ഭഗവതി വടക്കോട്ടു ദര്ശനം  കൊഴിഞ്ഞാമ്പാറ -പാലക്കാടുറൂട്ടില്  പാലച്ചിറയിലും ശിവക്ഷേത്രമുണ്ട്.തമിഴ് പിള്ളമാരുടെ ക്ഷേത്രം ഇവിടെ പൂജ നമ്പൂതിരിയാണ്  കൂടാതെ കൊച്ചി ദേവസം  ബോർഡിൻറെ  നാട്ടുക്കൽ സത്രവും കൊഴിഞ്ഞമ്പാറയിലാണ് .ഇവിടെ കിഴക്കോട്ടു ദര്ശനം  ശാസ്താവ് പ്രതിഷ്ഠ.ഒരു നേരം പൂജ 

.കരുമല ഭഗവതി ക്ഷേത്രം കോഴിക്കോട് ജില്ല



കരുമല ഭഗവതി ക്ഷേത്രം 
==========================
കോഴിക്കോട് ജില്ലയിലെ ഉണ്ണിക്കുളം പഞ്ചായത്തിൽ .ബാലുശ്ശേരി താമരശ്ശേരി റൂട്ടിലെ കരുമലസ്റ്റോപ്പ് .പ്രധാന മൂർത്തി ശിവൻ. പക്ഷെ ഉപദേവതയായ ഭഗവതിയ്ക്കാണ്  കൂടുതൽ പ്രാധാന്യം  മണ്ഡപത്തിലെ  മണിത്തൂണിൽ  ശിവനെ നോക്കി യിരിക്കുകയാണ്  ഭഗവതി. ശിവൻ കിഴക്കോട്ടും ഭഗവതി പടിഞ്ഞാറോട്ടും ദര്ശനം മൂന്നു നേരം പൂജ .തന്ത്രം  പാണത്തൂർ ഇവിടത്തെ ഭഗവതി ചെട്ടിമാരുടെ  ഉപാസനാമൂര്തിയാണെന്നും  കരുമലയുടെ  മുകളിൽ നിന്നും  ഇവിടെ കൊണ്ടുവന്നു.പ്രതിഷ്ടിച്ചതാണെന്നും പുരാവൃത്തം മകരം 24  നു അർദ്ധരാത്രി  ഇപ്പോഴും കരുമലയുടെ മുകളിൽ  പത്മമിട്ട്  പൂജയുണ്ട്. 18 -നാഴികയ്ക്ക് മലമുകളിൽ എത്തണം എന്നാണു  ചിട്ട .പന്തവും വിളക്കുമായി  14 പേർ മാത്രമേ പോകാൻ പാടുള്ളൂ എന്നും നിശ്ചയമുണ്ട് .ശാന്തിക്കാരൻ കഴകം  മൂന്നു മാരാന്മാർ നായ്‌മ.വട്ടയ്ക്കാട്ടു നായർ ചെട്ടി,കോമരം വ്യാപാരി നായർ  കൈവിളക്കു ,ഷാരടി,നമ്പിശൻ ,കോയ്മ  ഇവരിൽ
പ ലരും ഇപ്പോഴില്ല .ഉപദേവതകൾ ,ഗണപതി,ദക്ഷിണാമൂർത്തി  വേട്ടയ്ക്കാരൻ  . മകരം 24 ,25  തീയതികളിൽ ഭഗവതിയ്ക്കു കളിയുദ്ധമുണ്ട് (കാളി ദാരികയുദ്ധം ) പാണത്തൂർ ഇല്ലക്കാരുടെ  ക്ഷേത്രമായിരിന്നു  കരുമലയിൽ നരസിംഹക്ഷേത്രമുണ്ട് .അവിടെ ഒരുനേരം പൂജ നേരത്തെ 62 ഏക്കർ ആയിരുന്നു കരുമല .

2019, ജനുവരി 29, ചൊവ്വാഴ്ച

ഗോവിന്ദപുരം പാർത്ഥസാരഥി ക്ഷേത്രം



ഗോവിന്ദപുരം പാർത്ഥസാരഥി ക്ഷേത്രം 
കോഴിക്കോട് നഗരത്തിൽ മാങ്കാവിൽ നിന്നും വടക്കുഭാഗത്ത് .കോട്ടൂളിക്കടുത്ത് തകർക്കപ്പെട്ട ക്ഷേത്ര ഒരു ക്ഷേത്രമാണ്. പ്രധാനമൂർത്തി.പാർത്ഥസാരഥി .പടിഞ്ഞാട്ടു ദര്ശനം രണ്ടു നേരം പൂജ തന്ത്രി പാടേരി .സാമൂതിരി യുടെ ക്ഷേത്രമായിരുന്നു. ഇപ്പോൾ കമ്മിറ്റി  സാമൂതിരി തിരുവനന്തപുരം പദ്മനാഭക്ഷേത്രത്തിൽ പോയ സമയത്ത്  തന്റെ നാട്ടിലും ഇതുപോലുള്ള ഒരു ക്ഷേത്രമുണ്ടന്നു  വീമ്പു പറഞ്ഞു.  അത് കാണാൻ തിരുവതാംകൂർ രാജാവിനെ  ക്ഷണിക്കുകയും ചെയ്തു. തിരിച്ചുവന്നു 20000 പണിക്കാരെകൊണ്ട് ക്രൂരമായി അടിമപ്പണി ചെയ്യിച്ച്  ഒരു മാസം കൊണ്ട്  പണിതീർത്തതാണെന്നു പഴമ .പണിക്കാരുടെ ശാപം മൂലമാണ് ഈ ക്ഷേത്രം പ്രസിദ്ധി വരാതെ നശിച്ചതെന്നും ഒരു വിശ്വാസമുണ്ട്

ശ്രീ ഗോവിന്ദപുരം പാർത്ഥസാരഥി ക്ഷേത്രം.മണ്ണാർക്കാട്
======================================

മണ്ണാർക്കാട്ടെ സുപ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ ഗോവിന്ദപുരം പാർത്ഥസാരഥി ക്ഷേത്രം. കൈയ്യിൽ ചമ്മട്ടിയും പാഞ്ചജന്യവും ഏന്തിനിൽകുന്ന സങ്കൽപ്പത്തിലാണ് മൂല വിഗ്രഹം . നെല്ലിപ്പുഴയുടെ തീരത്തു സ്ഥിതി ചെയുന്ന ഈ ക്ഷേത്രം പ്രകൃതി സൗന്ദര്യംകൊണ്ടും ശ്രദ്ധേയമാണ് . പാതയ്ക്കര മന വക നടത്തിപോകുന്ന ക്ഷേത്രം ഇന്ന് ജനകീയ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് . ഗുരുവായൂർ ഏകാദശി നാൾ നടത്തപെടുന്ന ഏകാദശി മഹോത്സവം ജന സഹസ്രങ്ങളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാണ് അതിനു മുന്നോടിയായി 8 ദിവസങ്ങളിൽ വിളക്കുത്സവവും നടക്കുന്നു . പാല്പായസം , തൃമധുരം , തിരുമുടിമാല , വെണ്ണ തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ . മണ്ണാർക്കാട് ചങ്ങലീരി റോട്ടിൽ ഒന്നാം മയിലിൽനിന്നും 1 കി മി സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്താം

ഗോവിന്ദപുരം ക്ഷേത്രം -1 കോട്ടയം ജില്ല



ഗോവിന്ദപുരം ക്ഷേത്രം -1 
===========================
കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിൽ  കടുത്തുരുത്തി ശിവക്ഷേത്രത്തിൽ നിന്നും അര  കിലോമീറ്റർ കിഴക്കു ഭാഗത്ത് .പ്രധാനമൂർത്തി ശ്രീകൃഷ്ണൻ പടിഞ്ഞാട്ടു ദര്ശനം  മൂന്നു നേരം പൂജ .തന്ത്രം മനയത്താറ്റ് . അഷ്ടമി രോഹിണി ആഘോഷം .വടക്കുംകൂറിന്റെ ക്ഷേത്രമായിരുന്നു.ഇപ്പോൾ തിരുവതാം കൂർ ദേവസം .ഉണ്ണുനീലി സന്ദേശത്തിലെ 156 -ശ്ലോകത്തിൽ പറയുന്ന കോതപുരം ക്ഷേത്രം ഇതാണെന്നു കണ്ടെത്തിയിട്ടുണ്ട്
കോട്ടയം ജില്ലയിലെതന്നെ അയ്മനം  പഞ്ചായത്തിലും ഗോവിന്ദപുരം ക്ഷേത്രമുണ്ട് . കുടമാളൂർ ജംഗ്ഷനടുത്തു .ഇവിടെയും പ്രധാനമൂർത്തി  മഹാവിഷ്ണുവാണ് . കിഴക്കോട്ടു ദര്ശനം മൂന്നു പൂജ ഇപ്പോൾ ഈ ക്ഷേത്രം എൻ.എസ്.എസ കരയോഗം


ഗോവിന്ദപുരം ക്ഷേത്രം -2 
കോട്ടയം ജില്ലയിലെ വെച്ചൂർ പഞ്ചായത്തിൽ . വൈയ്ക്കം -വെച്ചൂർ റൂട്ടിലെ
ശാസ്ത ക്കുളം സ്റ്റോപ്പ് .പ്രധാനമൂർത്തി വിഷ്ണു. ഉണ്ണികൃഷ്ണൻ എന്നു സങ്കല്പം .കിഴക്കോട്ടു ദര്ശനം മൂന്നു നേരം പൂജ.  വട്ട ശ്രീകോവിൽ തന്ത്രി കിഴക്കേ മനയത്താറ്റ് .ഉപദേവത  ശിവൻ,ഗണപതി, രക്ഷസ്സ്  പക്ഷി പീഡയ്ക്ക്
ഇവിടെ പക്ഷിയെ  നടയിൽ വയ്ക്കുക എന്നൊരു വഴിപാടുണ്ട്. മകരത്തിലെ രോഹിണി  ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം  ചിങ്ങത്തിൽ  അഷ്ടമിയും പ്രധാനം. ക്ഷേത്രത്തിന്റെ വലതുവശം ആലും  ഇടതുവശത്ത് ഇലഞ്ഞിയും .പ്രധാന വഴിപാട്  ഗുരുവായൂർ നമസ്കാരം  കാലം ഓലൻ ഇഞ്ചിത്തൈര് എരിശ്ശേരി  എന്നിവ വിഭവങ്ങൾ .ഇതിനു കുരുമുളക് മാത്രമേ  ഉപയോഗിയ്ക്കു. ഏഴ്മാവിൽ പട്ടേരി തുടങ്ങി  ഏഴില്ലക്കാരുടെ ക്ഷേത്രമായിരുന്നു. കുടവെച്ചച്ചൂർ  ഗോവിന്ദപുരം  എന്നായിരുന്നു. പഴയപേര്  ഇപ്പോൾ എൻ.എസ.എസ ചേർത്തല  ചേന്ദം പള്ളിപ്പുറം  പഞ്ചായത്തിലും  ഗോവിന്ദാപുരം ക്ഷേത്രമുണ്ട്. ഇവിടെ മകരത്തിലെ തിരുവോണം  ആറാട്ടായി  അഞ്ചു ദിവസത്തെ ഉത്സവം  പ്രധാന മൂർത്തി  വിഷ്ണു  തന്ത്രം വേഴപ്പറമ്പ് ക്ഷേത്രപ്രവേശന വിളമ്പരത്തെ  തുടർന്ന്  പൂട്ടിയിട്ടു. മുറ്റത്ത്,കോപ്പുഴ തെക്കേടത്ത് കോവിലകം വക ക്ഷേത്രമായിരുന്നു. ഇപ്പോൾ എൻ.എസ.എസ . തിരുനല്ലൂരിലും ഗോവിന്ദപുരം ക്ഷേത്രമുണ്ട്.

ഗോവർദ്ധനപുരം ക്ഷേത്രം മലപ്പുറം ജില്ല



ഗോവർദ്ധനപുരം ക്ഷേത്രം മലപ്പുറം ജില്ല
=====================================

പഴയകേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്ന്. തിരുമലശ്ശേരിക്കോട്ടയിലെ  ക്ഷേത്രമാണ്. മലപ്പുറം ജില്ലയിലെ  ഈഴവത്തുരുത്തി  പഞ്ചായത്തിൽ  പൊന്നാനി എടപ്പാൾ റൂട്ടിലെ ചമ്രവട്ടം ജംഗ്ഷനിൽ നിന്നും രണ്ടുകിലോമീറ്റർ.. പ്രധാനമൂർത്തിവിഷ്ണു. പടിഞ്ഞാട്ടു ദര്ശനം രണ്ടുനേരം പൂജ തന്ത്രി കൽപ്പുഴ. അഷ്ടമിരോഹിണി ആഘോഷം കോകസന്ദേശത്തിൽ പരാമർശിക്കപ്പെട്ട ക്ഷേത്രമാണ്. മന്നോർ  ചൂഡാമണി തബ്രാക്കൾ  എന്ന പന്നിയൂര് കഴകത്തിന്റെ നേതാവ് തിരുമലശ്ശേരി നമ്പിയുടെ സ്വരൂപതലസ്ഥാനമായിരുന്നു  ഗോവർദ്ധനപുരം.തിരുമലശ്ശേരി,മുക്കടെകാട്  കോലാക്കൊല്ലി  തുടങ്ങിയ പടനായകന്മാരുടെ  തലവനായിരുന്നു  തിരുമലശ്ശേരി നമ്പൂതിരി .
പൊന്നാനിയ്ക്കും പൂകൈതയ്ക്കുമിടയ്ക്ക്  146 ദേശങ്ങളുടെ അധിപൻ 13 ക്ഷേത്രങ്ങളിൽ കോയ്മ. സ്വരൂപത്തിനു 3000  നായർ പടയുണ്ടായിരുന്നു. കിഴക്കു ഉപ്പത്തോട്  വടക്കു ഭാരതപ്പുഴ എന്നിവ അതിർത്തികൾ തിരുമലശേരി കോട്ടയില് പടിഞ്ഞാറെ തളത്തിൽ വച്ച് കൊല്ലവർഷം 733  മുതൽ 744  വരെ വാണ ഒരു സാമൂതിരി  അരിയിട്ട് വാഴ്ച  നടത്തിയിട്ടുണ്ട്. ഇതിനു പഴയരി ചാർത്തിയത്  വരിക്കുമാഞ്ചേരി നമ്പൂതിരിയാണ്.  കുറ്റിപ്പുറത്ത് നമ്പൂതിരി കലശമാടി  എന്ന് പുരാവൃത്തം തിരുമലശ്ശേരി നമ്പൂതിരിയ്ക്കു രാജസ്ഥാനം കൊടുത്തതിനു പകരമായിട്ടാണ് അദ്ദേഹം പൊന്നാനി സാമൂതിരിയ്ക്കു  നൽകിയതെന്നും ഐതിഹ്യം ഒരു കാലഘട്ടത്തിലെ ചരിത്രസംഭവങ്ങൾ ക്കു ഈ ക്ഷേത്രം സാക്ഷ്യം വഹിച്ചു  എന്ന് ചുരുക്കം .ഇതേവളപ്പിൽ തളിക്കുണ്ടിൽ  തേവർ ക്ഷേത്രവുമുണ്ട്. ഇവിടെ പ്രധാനമൂർത്തി ശിവൻ. നല്ലവണ്ണവും പൊക്കവുമുള്ള ലിംഗമാണ്. കിഴക്കോട്ടു ദര്ശനം തന്ത്രം കൽപ്പുഴ.  രണ്ടു പൂജ. ഉപദേവത .ഗണപതി അയ്യപ്പൻ .ശിവരാത്രി ആഘോഷം  .ഈ ക്ഷേത്രം തിരുമലശ്ശേരി യുടെ കൈയിലും ഗോവർദ്ധനപുരംഎച് .ആർ  &സി ഇ  യുടെ നിയന്ത്രണത്തിലാണ് .

ആയാംകുടി മഹാദേവക്ഷേത്രം കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിൽ



ആയാംകുടി മഹാദേവക്ഷേത്രം 
---------------------------------------------
 പഞ്ചായത്തിൽ  കടുത്തുരുത്തി- ഏറ്റുമാനൂർ  റൂട്ടിലെ മുട്ടുച്ചിറയിൽ  നിന്നും മൂന്നു കിലോമീറ്റര്. ആയാംകുടിയിൽ  പ്രധാനമൂർത്തി ശിവൻ. സ്വയംഭൂവാണ്. കിഴക്കോട്ടു ദര്ശനം  അഞ്ചുപൂജയും ശീവേലിയുമുള്ള ക്ഷേത്രമാണ് .രണ്ടു തന്ത്രിമാർ മനയത്താട്ടും,പുലിയന്നൂരും .പഴയ കാലത്ത്  പുറപ്പെടാ ശാന്തിയായിരുന്നു. ഇല്ലത്തിലെ  ഹവന കുണ്ഠത്തിൽ പ്രത്യക്ഷപ്പെട്ട  ശിവൻ എന്ന് ഐതിഹ്യം ഉപദേവത  സുബ്രമണ്യൻ ,ശ്രീകൃഷ്ണൻ ഭദ്രകാളി, ശാസ്താവ്,നന്ദികേശൻ വീരഭദ്രൻ, ഗണപതി, ഇതിൽ സുബ്രഹ്മണ്യന്  വട്ട ശ്രീകോവിലാണ്. ഈ വിഗ്രഹത്തിനു ആറടിയോളം ഉയരമുണ്ട്. കുംഭത്തിലെ കറുത്തവാവ്  ആറാട്ടായി  ആര് ദിവസത്തെ  ഉത്സവം നെയ്ത്തുശ്ശേരി പട്ടമന ,ഏ റ്റിക്കട,പനങ്ങാട്ടില്ലം  പന്തല്ലൂർ  എന്ന പനങ്ങാട്ട് ഋഷിയില്ലം ഇളയടത്തില്ലം  എന്നി ഇല്ലക്കാരുടെ  ക്ഷേത്രം. ഇപ്പോൾ ഊരാണ്മ ദേവസം ബോർഡും  നാട്ടു കാരുടെ കമ്മിറ്റിയും  ഇതിനടുത്ത് രണ്ടു ക്ഷേത്രങ്ങൾ കൂടിയുണ്ട് കുളങ്ങരതേവരും (വിഷ്ണു)കാട്ടിൽ തേവരും (ശിവൻ).

തത്തപ്പള്ളി ദുർഗ്ഗാ ക്ഷേത്രം ,വടക്കൻപറവൂർ




തത്തപ്പള്ളി ദുർഗ്ഗാ ക്ഷേത്രം ,വടക്കൻപറവൂർ 

തത്തപ്പള്ളി ദുർഗ്ഗാ ക്ഷേത്രം 
108  ദുർഗ്ഗാലയങ്ങളിൽ  ഒന്ന്. എറണാകുളം ജില്ലയിലെ കൊട്ടുവള്ളി പഞ്ചായത്തിൽ  വടക്കൻ പറവൂരിനടുത്ത്  പറവൂർ ആലുവ  റൂട്ടിൽ മന്നം കവലയിൽ നിന്നും  നാല് കിലോമീറ്റര് തെക്കു ഭാഗത്ത് . പ്രധാനമൂർത്തി ദുർഗ്ഗ .കാല്പാദം മാത്രമേ യുള്ളൂ.  സ്വയംഭൂ പ്രതിഷ്ഠ എന്ന് ഐതിഹ്യം ചേർത്തലയിൽ തലയും ചേരാനല്ലൂരിൽ ഉടലും തത്തപ്പള്ളിയിൽ പാടവും എന്ന് ഐതിഹ്യം കിഴക്കോട്ടു ദര്ശനം. രണ്ടു നേരം പൂജ. താന്ത്രിവേഴപ്പറമ്പ് .ഉപദേവത.ശിവൻ ശാസ്താവ് ഗണപതി, മീനത്തിലെ പൂര നാളിൽ ഉത്സവം .ആനപാടില്ല. പൂരദിവസം വൈകുന്നേരം വരെ ബ്രാഹ്മണി പാട്ടു മാത്രമേ യുണ്ടാവുകയുള്ളു.  അന്ന് വൈകിട്ട് മൂലസ്ഥാനത്ത് നേദ്യമുണ്ട്. ഈ ക്ഷേത്രത്തിൽ അപൂർവ്വമായ ഒരു ആചാരമുണ്ട്. ദേവി കന്യക ആയതിനാൽ രാത്രി അത്താഴപൂജ യ്ക്ക് ശേഷം തിടമ്പ് ക്ഷേത്രത്തിന്റെ തെക്കു ഭാഗത്തുള്ള പാട്ടു പുരയിലേയ്ക്ക് വിളക്കിന്റെ അകമ്പടിയോടെ കൊണ്ടുപോകും.  അവിടെയാണ് നിദ്ര. രാവിലെ ഇതുപോലെ തിരിച്ചു ശ്രീകോവിലിലേയ്ക്ക് കൊണ്ടുവരും  കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളത്തും ഇതുപോലെ ഒരു ചടങ്ങുണ്ട്. 28 ഊരാളന്മാരുടെ ക്ഷേത്രമായിരുന്നു. എന്ന് പഴമ. ഇപ്പൊൾ 
തിരുവതാംകൂർ ദേവസം ബോർഡ് .പഴയമങ്ങാട് നാടിന്റെ പടിഞ്ഞാറേ അതിർത്തിയാണ് തത്തപ്പള്ളി. ഈ നാട്

 937 കുംഭമാസത്തിൽ ദേവസം ബോർഡ്  എഴുതി വാങ്ങി എന്നാണ് പഴമ 

2019, ജനുവരി 28, തിങ്കളാഴ്‌ച

പത്ത്‌ ഊണുനിയമങ്ങൾ



പത്ത്‌ ഊണുനിയമങ്ങൾ

1. ചൂടോടെ ഉണ്ണണം -

ചൂടുചോറിനേ രുചിയുളളൂ. അത്‌ വയറിലെ തീയ്യിനെ (ദഹനശക്തിയെ) നിലനിർത്തുന്നു. ഉണ്ടത്‌ ശരിയായി ദഹിക്കുകയും ചെയ്യുന്നു. വയറിൽനിന്നുളള വായുവിനെ നേർവഴിക്കാക്കുന്നു. ദേഹത്തിൽ കഫം കൂടിപ്പോകാതെ നോക്കുന്നു. അതുകൊണ്ട്‌ ചൂടോടെ ഉണ്ണണം.

2. മയമുളളതുണ്ണണം -

മയമുളളതിനേ രുചിയുളളൂ. അത്‌ വയറിലെ തീയ്യിനെ നില നിർത്തുന്നു. ശരീരത്തെ പോഷിപ്പിക്കുന്നു. കണ്ണ്‌ മുതലായ ഇന്ദ്രിയങ്ങളെ കരുത്തുളളവയാക്കുന്നു. ശരീരബലം വർദ്ധിപ്പിക്കുന്നു. ദേഹത്തിന്‌ സ്വാഭാവികമായ കാന്തിയുണർത്തുന്നു. അതിനാൽ മയമുളളതുണ്ണണം.

3. അളവറിഞ്ഞുണ്ണണം -

അളവറിഞ്ഞ്‌ ഭക്ഷണംകഴിച്ചാൽ ദേഹത്തിൽ വാത-പിത്ത കഫങ്ങളുടെ തുലനാവസ്‌ഥ തകരാറിലാവാതെ ആയുസ്സ്‌ വർദ്ധിപ്പിക്കുന്നു. നീരുംചണ്ടിയും വേർതിരിഞ്ഞ്‌ വേണ്ടാത്തത്‌ പുറത്തുപോകുന്നു. വയറിലെ തീയ്യ്‌കെടാതെ കാക്കുന്നു. അതിനാൽ അളവറിഞ്ഞുണ്ണണം.

4. ദഹിച്ചശേഷമുണ്ണണം -

ആദ്യംകഴിച്ചത്‌ ശരിയായി ദഹിക്കുംമുമ്പ്‌ വീണ്ടുമുണ്ടാൽ പലമട്ട്‌ പാകംവന്ന നീരുകൾകൂടിക്കലർന്ന്‌ ശരീരത്തിന്റെ സുസ്‌ഥിതി അവതാളമാകും. മറിച്ചായാലോ, വാതം തുടങ്ങിയദോഷങ്ങൾ തുല്യാവസ്‌ഥയിലെത്തി ശരീരം നിലനിർത്തും. ശരിയായവിശപ്പുണ്ടാകും. കഴിച്ചത്‌ വേണ്ടപോലെ ദഹിക്കും. ആയുസ്സ്‌ പാലിക്കപ്പെടും. അതിനാൽ ദഹിച്ചശേഷമുണ്ണണം.

5. വിരുദ്ധമാവാത്തതുണ്ണണം -

 കഴിക്കുന്ന സാധനങ്ങൾതമ്മിൽ ഒന്നിനൊന്ന്‌ വൈരുദ്ധ്യമുണ്ടാവരുത്‌. പരസ്പരം ചേർന്നുപോകുന്നവയാകണമെന്നർത്‌ഥം. വിരുദ്ധങ്ങളായവ ശരീരത്തിൽ വിഷാംശമുണ്ടാക്കും. ശരീരസ്‌ഥിതി അപകടത്തിലാവും. ഉദാഹരണത്തിന്‌ പുളിയുളള പഴങ്ങളും പാലും ഒരുമിച്ചാവരുത്‌. ചൂടുചോറിൽ തൈരു ചേർക്കരുത്‌.

6. സുഖമായിരുന്നുണ്ണണം -

മനസ്സിനു സമാധാനവും പ്രസാദവും ഉണ്ടെങ്കിലേ കഴിക്കുന്നത്‌ പ്രയോജനത്തിലാവൂ. വെറുപ്പോടെ ഇരുന്നുണ്ടാൽ വകയ്‌ക്കുകൊളളില്ല. അതിനാൽ സുഖമായിരുന്നുണ്ണാം.

7. തിടുക്കത്തിലുണ്ണരുത്‌

 വേഗംകൂടിയാൽ ചോറുവഴിമാറും. ശരിക്കിറങ്ങാത്ത പോലെ തോന്നുകയും ചെയ്യും. രുചിയറിയുകയേയില്ല. ദോഷവുമറിയില്ല. അതിനാൽ അതിവേഗംപാടില്ല.

8. തീരെപ്പതുക്കെയുണ്ണരുത്‌ -

 ഏറെപ്പതിഞ്ഞമട്ടായാൽ വയറുനിറയുന്നതറിയില്ല. അധികമുണ്ടുപോകും. കിണ്ണത്തിലെ ചോറ്‌ ഇരുന്നാറും. ദഹനംക്രമം വിട്ടാവും. അതിനാൽ ഊണ്‌ തീരെവേഗതയില്ലാതെയും ആവരുത്‌.

9. മിണ്ടിയും ചിരിച്ചും ഉണ്ണരുത്‌ -

 ഉണ്ണുമ്പോളതിലാവണം ശ്രദ്ധ. മനം മറ്റൊന്നിലായാൽ അതിവേഗമുണ്ടാലത്തെ കുഴപ്പങ്ങൾ എല്ലാമുണ്ടാകും. അതിനാൽ ഉണ്ണുമ്പോൾ മിണ്ടാതെയും ചിരിക്കാതെയും ഉണ്ണണം.

10. അവനവനെഅറിഞ്ഞുണ്ണണം -

 ഊണിനുളളതിൽ ഇതെനിക്കുനന്ന്‌ ഇതാപത്ത്‌ എന്ന്‌ തിരിച്ചറിഞ്ഞ്‌ വേണ്ടതെന്നുളളതേ ഉണ്ണാവൂ.

ദീപാരാധന തൊഴാം ..



ദീപാരാധന തൊഴാം ..


................നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും ദീപാരാധന സമയത്ത് പൂജാരി എല്ലാ വാതിലുകളും അടച്ച് ശ്രീകോവിലിനകത്ത് നിറച്ച് വിളക്ക് വച്ച് ,ഒരു ദീപാരാധനത്തട്ട് കൈയ്യിലെടുത്ത് നിറച്ച് പുഷ്പമിട്ട് അതിനകത്ത് കര്‍പ്പൂരമിട്ട് ബിംബത്തെ ഉഴിയാറുണ്ട്.എന്നിട്ട് അത്യുജ്ജലമായ ഒരു മന്ത്രവും ചൊല്ലും .
    "ധ്രുവാദ്ധ്യഔഹു..
     ധ്രുവാ പ്രിഥ്വി
      ധൃവാസപര്‍വതാ ഇമേ ..
       ധ്രുവം വിശ്വമിദം ജഗത്
       ധ്രുവോ രാജാ വിശാമയം
        ധ്രുവം തേ രാജാ വരുണോ
         ധ്രുവം ദേവോ ബൃഹസ്പതി
         ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച
          രാഷ്ട്രം ധാരയതാം ധ്രുവം."
ഇതിന്‍റെ അര്‍ഥം ആ ക്ഷേത്രത്തില്‍ വരുന്നവര്‍ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.ഹിന്ദുക്കളായവര്‍ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.(ഹിന്ദുവിനെ ചിലര്‍ മതേതരത്വം പഠിപ്പിക്കുന്നു!)എനിക്കും എന്‍റെ കുടുംബത്തിനും മംഗളം ഭവിക്കട്ടെ എന്നല്ല.എനിക്കും ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനക്കാര്‍ക്കും മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.പൂജാരിയുടെ മന്ത്രം വളരെ ലളിതമാണ്.(ഇവിടെ നിര്‍മ്മാല്യം സിനിമയിലെ എംടി യുടെ വെളിച്ചപ്പാടിനെപ്പോലെ ബിംബത്തിനു മുന്‍പില്‍ സ്വന്തം കഴിവുകേടിന്‍റെ പ്രതീകമായ രക്തക്കറ നിവേദ്യമായി അര്‍പ്പിക്കുന്നതിനു പൂജാരി ശ്രമിക്കില്ല...പകരം ആ തിരുമേനി പ്രാര്‍ഥിക്കുന്നു....)
    " "ധ്രുവാദ്ധ്യഔഹു..
ഈ പ്രപഞ്ചഗോളം മംഗളകരമായിരിക്കട്ടെ!
" ധ്രുവാ പ്രിഥ്വി"
ഈ ഭൂമി മംഗളകരമായിരിക്കട്ടെ!
"ധൃവാസപര്‍വതാ ഇമേ ."
ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന പര്‍വതങ്ങള്‍ മംഗളകരമായിരിക്കട്ടെ!
  " ധ്രുവം വിശ്വമിദം ജഗത്"
ലോകത്തില്‍ വസിക്കുന്ന സര്‍വ്വ ജീവജാലങ്ങളും മംഗളകരമായിരിക്കട്ടെ!
"    ധ്രുവോ രാജാ വിശാമയം"
നമ്മുടെ ഭരണകര്‍ത്താക്കള്‍ (മോദിയായാലും പിണറായി ആയാലും കടകംപള്ളി ആയാലും)മംഗളകരമായിരിക്കട്ടെ!
"ധ്രുവം തേ രാജാ വരുണോ"
മഴ പെയ്യിക്കുന്ന വരുണദേവന്‍ മംഗളകരമായിരിക്കട്ടെ(സമുദ്രം)!
 "ധ്രുവം ദേവോ ബൃഹസ്പതി"
ദേവഗുരുവായ ബൃഹസ്പതി മംഗളകരമായിരിക്കട്ടെ!
"ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച"
ഇന്ദ്രനും അഗ്നിയും മംഗളകരമായിരിക്കട്ടെ!
അവസാനം .................................................................
     "രാഷ്ട്രം ധാരയതാം ധ്രുവം."
എന്‍റെ പരമപവിത്രമായ ഈ രാഷ്ട്രം മംഗളകരമായിരിക്കട്ടെ!
എത്ര മനോഹരമായ ചിന്താധാരയാനെന്നു നോക്കൂ!!!
എന്നിട്ട് പൂജാരി ആ ദീപാരാധനത്തട്ട് താഴെ വച്ച്
    "മംഗള നീരാഞ്ജനം സമര്‍പ്പയാമീ
    സുവര്‍ണ്ണ പുഷ്പം സമര്‍പ്പയാമീ
     ഛത്രചാമാരാദി സമസ്ത
      രാജോപചാരാന്‍ സമര്‍പ്പയാമീ "
എന്നു പറഞ്ഞ്‌ ദീപാരാധനത്തട്ടിലെ അഗ്നിജ്വാലയില്‍ നിന്ന് 3 പ്രാവശ്യം പുഷ്പം കൊണ്ടു അഗ്നിയുടെ അംശത്തെ ബിംബത്തിലെക്കിട്ട് ,സ്വയം അഗ്നി തൊട്ടു തലയില്‍ വച്ച് ആ അഗ്നി പുറത്തേക്ക് കൊടുത്ത് നാം ഓരോരുത്തരും ആ അഗ്നി തൊട്ടു തലയില്‍ വക്കുമ്പോള്‍ ഓര്‍ക്കുക ശ്രീകോവിലിനകത്ത് ബിംബത്തിനു ചൈതന്യം നല്‍കിയ അഗ്നിയുടെ അംശമാണ് നാം തൊട്ടു തലയില്‍ വയ്ക്കുന്നത്!ഷെയര്‍ ചെയ്ത് സാധാരണക്കാരില്‍ എത്തിക്കുക....അത് നമ്മുടെ ധര്‍മ്മമാണ്.

യോഗ - ലോകത്തിന് ഭാരതത്തിന്റെ അതുല്യ സമ്മാനം.



യോഗ - ലോകത്തിന് ഭാരതത്തിന്റെ അതുല്യ സമ്മാനം.
===============================================

              എല്ലാ വർഷവും ജൂൺ 21 അന്താഷാഷ്ട്ര യോഗദിനമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനം എടുത്തത് ഓരോ ഭാരതീയനും അഭിമാനിക്കാനുള്ള വക നൽകുന്നതാണ്.

            
            നിഷ്പക്ഷമതികളും, ചിന്താശീലരും, മൂഡ വിശ്വാസങ്ങളാൽ അന്ധത ബാധിച്ചിട്ടിലാത്തവരുമായ ലോകത്തിലുള്ള ഏതു കോണിലേയും ജനവിഭാഗം യോഗയെ കൂടുതൽ കൂടുതൽ മനസ്സിലാക്കി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. അതിന്റെ ഭാഗമായാണ് 2015 മുതൽ 170 ൽ അധികം രാജ്യങ്ങളുടെ പിൻതുണയോടെ ജൂൺ 21 അന്താരാഷ്ട്ര യോഗദിനമായി ആചരിക്കാൻ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചത്.


             ശരീരത്തിനേറെയും മനസ്സിന്റേയും ആരോഗ്യത്തെ പരിപാലിച്ചുകൊണ്ട് ഉത്തമരായ മനുഷ്യരെ സൃഷ്ടിക്കുന്ന ശാസ്ത്രമാണ് യോഗ. അതായത് യോഗയുടെ ഗുണഫലങ്ങൾ വ്യക്തിതലത്തിൽ മാത്രം ഒതുങ്ങുന്നവയല്ല. അത് സമൂഹത്തിനും, രാഷ്ട്രത്തിനും, ലോകത്തിനും ശാരീരിക മാനസിക ആരോഗ്യമുള്ള ജനതയെ സംഭാവന ചെയ്യുന്നു.


              ഭാരതീയ തത്വചിന്തയിൽ ഷഡ് ദർശനങ്ങളിൽ ഒന്നാണ് യോഗ. പതഞ്ജലി മഹർഷിയാണ് ഇതിന്റെ ഉപജ്ഞാതാവ്. അത് ഏതാനും ചില ശാരീരിക വ്യായാമ മുറ മാത്രമല്ല. അതൊരു തത്വചിന്ത കൂടിയാണ്. ഇതിലെ തത്വചിന്തയിലേക്ക് പോയിലെങ്കിലും, അൽപം ചില യോഗാസന വ്യായാമങ്ങൾ മാത്രം ചെയ്യുന്ന വ്യക്തിക്കും അതിനരസരിച്ചുള്ള ഗുണഫലങ്ങൾ ലഭിക്കും. എട്ട് അംഗങ്ങൾ ചേർന്ന ഒരു ജീവന- തത്വശാസ്ത്ര പദ്ധതിയാണ് പതഞ്ജലിയുടെ അഷ്ടാംഗയോഗ.ഈ എട്ട് അംഗങ്ങളിൽ ആദ്യത്തെ രണ്ട് അംഗങ്ങളെങ്കിലും  വ്യക്തികൾക്ക് തങ്ങളുടെ ജീവിതത്തിൽ പ്രയോഗവൽക്കരിക്കാൻ സാധിച്ചാൽ അത് കുടുംബത്തിന്റേയും, സമൂഹത്തിന്റേയും, രാഷ്ട്രത്തിന്റേയും, അതുവഴി ലോകത്തിനേയും ആരോഗ്യത്തിനും സമാധാനത്തിനും വഴിവക്കും. യോഗയുടെ എട്ട് അംഗങ്ങളെ വളരെ സംക്ഷിപ്തമായി ഒന്നു പരിചയപ്പെടാം.

1⃣യമം:
              അഹിംസ പാലിക്കുക , ഒന്നിനേയും ഹിംസിക്കാതിരിക്കുക, സത്യനിഷ്ഠരായിരിക്കുക, മോഷ്ടിക്കാതിരിക്കുക ( അസ്തേയം എന്നു പറയും- വിപുലമായ അർത്ഥ തലങ്ങൾ ഉണ്ട് ), ആത്മനിയന്ത്രണം പാലിക്കുക തുടങ്ങിയവയാണ് യമത്തിൽ ഉൾപ്പെടുന്നത്.

2⃣ നിയമം:
                   ശാരീരിക മാനസിക ശുദ്ധി നിലനിർത്തുക, സന്തോഷം, അവനവനെത്തന്നെ മനസ്സിലാക്കാൻ ശ്രമിക്കൽ തുടങ്ങിയവയൊക്കെ ഈ അംഗത്തിൽ പെടുന്നു.

3⃣ ആസനം:
                      യോഗ വ്യായാമങ്ങൾ. ഇവ ശരീരത്തിന് കരുത്തും അയവും നൽകി രോഗവിമുക്തമാക്കുന്നു. നമ്മിൽ മിക്കവർക്കും ആകെ യോഗയെക്കുറിച്ചറിയുന്നത് ഈ അംഗം മാത്രം.

4⃣ പ്രാണായാമം:
                             ശ്വസന ക്രിയകൾ .

5⃣ പ്രത്യാഹാരം:
                           ബാഹ്യമായി അലയുന്ന മനസ്സിനെ പിൻവലിപ്പിക്കൽ.

6⃣ ധാരണ:
                    മനസ്സിനെ ഏകാഗ്രമാക്കൽ .

7⃣ ധ്യാനം:
                
8⃣ സമാധി:
                   പലരും തെറ്റിദ്ധരിച്ചിരിക്കുന്ന പോലെ മരണം എന്നല്ല ഇവിടെ സമാധി കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. സമമായ ബുദ്ധി അവസ്ഥയാണിത്. "ധീ" എന്നാൽ ബുദ്ധി എന്നർത്ഥം.


                യോഗയുടെ എല്ലാ അംഗങ്ങളും പൂർണമായും പാലിച്ചില്ലെങ്കിലും അൽപം ചില ആസനങ്ങൾ എങ്കിലും നിത്യം ചെയ്യുക ആണെങ്കിൽ അതിനനുസരിച്ചുള്ള ഗുണഫലങ്ങൾ ഉറപ്പാണ്.

             വിഖ്യാതമായ പല മെഡിക്കൽ ഗവേഷണ സ്ഥാപനങ്ങളും യോഗ നൽകുന്ന ശാരീരിക മാസസിക ഗുണങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. നിരവധി മനശ്ശാസ്ത്രജ്ഞരുടെ യോഗയെക്കുറിച്ചുള്ള വീക്ഷണങ്ങൾ അറിയാൻ ശ്രമിക്കുക .അതിന്റെ യെല്ലാം റിസൾട്ടുകൾ ഇന്റർനെറ്റിലെ നിരവധി സൈറ്റുകളിലും, നിരവധി ഗ്രന്ഥങ്ങളിലും ലഭ്യമാണ്. വിദേശ രാജ്യങ്ങളിലെ നിരവധി സ്കൂൾ - യൂണിവേഴ്സിറ്റി സിലബസുകളിൽ യോഗയിന്ന് നിർബന്ധിത പാഠ്യവിഷയമാണ്. ശാരീരിക ആരോഗ്യവും, ശാന്തമായ മനസ്സും, വികാര നിയന്ത്രണവും എല്ലാമുള്ള മനഷ്യർക്കേ തങ്ങൾക്കും സമൂഹത്തിനും, ലോകത്തിനും ശാന്തിയും നന്മയും നൽകാനാവൂ. അത്തരത്തിലുള്ള മനുഷ്യരെ സൃഷ്ടിക്കാൻ യോഗക്ക് വലിയ സംഭാവന നൽകാൻ സാധിക്കും. ലോകത്തെ ചിന്തിക്കുന്ന ഏതു ജനസമൂഹവും ഈ സത്യം കൂടുതൽ കൂടുതൽ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.

            
             യോഗയുടെ ജൻമനാടായ ഭാരതത്തേക്കാൾ അധികം വിദേശ രാജ്യങ്ങളാണ് ഇന്ന് യോഗയെ പുണരുന്നതെന്ന് തോന്നിപ്പിക്കുന്നതാണ് വാർത്തകൾ. ഈ യോഗയുടെ ജന്മദേശത്ത് യോഗക്കെതിരെയുള്ള കുപ്രചരണങ്ങൾ നിരവധിയുണ്ട്. എന്തിലും ഏതിലും മതം കലർത്തുകയും, അന്ധവും മൂഡവുമായ വിശ്വാസങ്ങൾ കൊണ്ട് തങ്ങളുടേതല്ലാത്തതിനെ ക്കുറിച്ചൊന്നും മനസ്സിലാക്കാൻ കഴിയാത്ത ചിലരും ,ബുദ്ധിജീവി ചമഞ്ഞ് നടക്കുന്ന , സമൂഹത്തിന് കാലണയുടെ വിലയില്ലാത്ത ചില " ബുജികളും" ഒക്കെയാണ് ഇത്തരം കുപ്രചരണങ്ങൾക്ക് പിന്നിൽ. ഇതു നാം തിരിച്ചറിയേണ്ടതാണ്.

              വ്യക്തിക്കും, സമൂഹത്തിനും, രാഷ്രത്തിനും, ലോകത്തിനും ഗുണം ചെയ്യുന്ന ഒന്നിനെ പിൻതാങ്ങുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നത് മഹത്തരമായ നൻമയാണെന്ന് മനസ്സിലാക്കുക. നൻമയാർന്ന ഒന്നിനെ എതിർക്കുകയും, അതിനെതിരെ കുപ്രചരണങ്ങൾ നടത്തുകയും ചെയ്യുന്നത് പാപകരമാണെന്നും മനസ്സിലാക്കുക. ഈ തിരിച്ചറിവ് നമ്മെയെല്ലാം നയിക്കട്ടെ....

    
🙏

*സൂര്യനമസ്ക്കാരം.*

*ശ്വാസക്രമം:*
➖➖➖➖➖➖➖➖➖
സൂര്യനമസ്ക്കാരസമയത്ത് ശ്വാസോച്ഛ്വാസം മൂക്കില്‍ കൂടി മാത്രമേ പാടുള്ളു. ശ്വാസം എടുക്കുന്നതിനെ  *പൂരകം*, വിടുന്നതിനെ  *രേചകം*, അകത്തോ പുറത്തോ നിലനിര്‍ത്തുന്നതിനെ  *കുംഭകം*  എന്നിങ്ങനെ പറയുന്നു.

*സ്ഥിതി*
➖➖➖
1-ല്‍ പൂരകം,
2-ല്‍ രേചകം
3-ല്‍ പൂരകം
4-ല്‍ രേചകം
5-ല്‍ കുംഭകം
6-ല്‍ പൂരകം
7-ല്‍ രേചകം
8-ല്‍ പൂരകം
9-ല്‍ രേചകം
10-ല്‍ കുംഭകം

കുംഭകം രണ്ടു വിധം :-ശ്വാസം പുറത്തുവിടാതെ ഉള്ളില്‍ നിര്‍ത്തുന്നതിനെ  *അന്തര്‍കുംഭകമെന്നും* ശ്വാസം ഉള്ളില്‍ കയറ്റാതെ പുറത്തു നിര്‍ത്തുന്നതിനെ *ബഹിര്‍കുംഭകം*  എന്നും പറയുന്നു. 5,10 സ്ഥിതികളില്‍ ശ്വാസം ബഹിര്‍കുംഭകങ്ങളാണ്.

*ഐതിഹ്യം:-*
➖➖➖➖➖
ചൂടും വെളിച്ചവും പ്രദാനം ചെയ്യുന്ന സൂര്യന്‍ എല്ലാ ജീവജാലങ്ങള്‍ക്കും ഉണര്‍വ്വും ഉന്മേഷവും നല്‍കുന്നു. പ്രപഞ്ചം ഉണ്ടായ നാള്‍ മുതല്‍ ദേവന്മാര്‍ തുടങ്ങിയെല്ലാവരും തന്നെ സൂര്യനെ വന്ദിച്ചിരുന്നു എന്നാണ്‍ ഹിന്ദുമതവിശ്വാസം. ഹിന്ദുമതത്തിലെ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളില്‍ അതിനു തെളിവുകളുമുണ്ട്. ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയ ദേവന്മാരും അസുരന്മാരും സൂര്യനമസ്ക്കാരം ചെയ്തിരുന്നതായി പറയുന്നുണ്ട്. ആദിമനു തുടങ്ങി പരമ്പരാഗതമായി മനുഷ്യരും സൂര്യനെ നമസ്ക്കരിക്കുന്നു. മനുവിന്റെ കാലത്താണ് മനുഷ്യരാചരിക്കേണ്ട ആചാരങ്ങള്‍ക്ക് വിധിയും നിയമവും ഉണ്ടായത്. ഹിന്ദുമതവിശ്വാസികള്‍ അതു അന്ന് തുടങ്ങി ഇന്നുവരെയും അനുഷ്ഠിക്കുന്നുണ്ട്. കാലോചിതമായി ചില മാറ്റങ്ങള്‍ ഉണ്ടായെങ്കിലും നിത്യാചാരങ്ങള്‍ക്ക് വലിയ ലോപമൊന്നും ഉണ്ടായിട്ടില്ല.

*ശാസ്ത്രീയം:-*
➖➖➖➖➖➖
സൂര്യനമസ്ക്കരത്തിലൂടെ നമ്മുടെ ശരീരത്തിലെ എല്ലാ സന്ധികള്‍ക്കും ചലനം സാദ്ധ്യമാകുന്നു.. പ്രഭാതസൂര്യരശ്മിക്ക് ത്വക്കില്‍ വിറ്റാമിന്‍-ഡി ഉല്പാദിപ്പിക്കുവാനുള്ള കഴിവ് ഉണ്ടെന്ന് ശാസ്ത്രം വിലയിരുത്തുന്നു. ഈ രശ്മികള്‍ക്ക് കാത്സ്യം ഉല്പാദനം നിയന്ത്രിക്കാനുള്ള പ്രത്യേക കഴിവുമുണ്ട്. സൂര്യനമസ്ക്കാരം വഴി ഉദരങ്ങള്‍ക്കും ഉദരസംബന്ധമായ മറ്റ് അവയവങ്ങള്‍ക്കും വ്യായാമം ലഭിക്കുന്നു. അതുപോലെ തന്നെ അവയവങ്ങള്‍ക്ക് ദൃഢത ലഭിക്കുന്നതിനാല്‍ ശരീരഭാഗത്ത് ക്ഷയരോഗാണുക്കളുടെ ആക്രമണവും ഉണ്ടാകുന്നില്ല.
തുടര്‍ച്ചയായി സൂര്യനമസ്ക്കാരം ചെയ്യുന്നതുവഴി അകാലവാര്‍ദ്ധക്യം ഒരു പരിധിവരെ തടയാനാകും. സന്ധികള്‍ക്ക് അയവ് വരുത്തുവാനും കുടവയര്‍ ഇല്ലാതാക്കുവാനും മനസ്സിനും ശരീരത്തിനും ഉന്മേഷം നിലനിര്‍ത്താനും സൂര്യനമസ്ക്കാരം എന്ന ആചാരവിധിയിലൂടെ സദ്ധ്യമാകുന്നുണ്ട്.
ബ്രാഹ്മണന് സൂര്യനമസ്ക്കാരത്തിനു പ്രത്യേക വിധിയുണ്ട്. അവര്‍ സൂര്യനെ ബ്രഹ്മമായി സങ്കല്പിച്ച് സേവിക്കുന്നു. ഋഷിമുനിമാരും യോഗികളും ഒക്കെ സൂര്യനെ ബ്രഹ്മമായി കരുതി പൂജിക്കുന്നു. അപ്പോള്‍ സൂര്യോപാസന എന്നത് ബ്രഹ്മോപാസനയാണ്. അവര്‍ യാഗം, ഹോമം തുടങ്ങിയവ കൊണ്ടും സൂര്യനെ വന്ദിക്കുന്നു.

*രീതി:-*
➖➖➖
നിന്നുകൊണ്ടും, ഇരുന്നുകൊണ്ടും, ഒറ്റകാലില്‍ നിന്നുകൊണ്ടും, സാഷ്ടാംഗം വീണും സൂര്യനെ നമസ്ക്കരിക്കുന്നുണ്ട്. പുരുഷന്മാര്‍ക്കാണ് ഈ വിധി. സ്ത്രീകള്‍ നിന്നുകൊണ്ട് സൂര്യനെ നോക്കി തല കുനിച്ച് നമിക്കുന്നു. ഇപ്രകാരമുള്ള നമസ്ക്കാരമുറകൊണ്ട് വ്യായാമം ചെയ്യുന്ന ഫലവുമുണ്ടാകുന്നു. ആദിത്യസേവകൊണ്ട് ക്രമേണ ജ്ഞാനമുണ്ടാകുന്നു.

*നിരുക്തം:-*
➖➖➖➖➖
നമസ്കാരം എന്ന മലയാള പദം സംസ്കൃതത്തില്‍ ഇന്ന് ഉരുത്തിരിഞ്ഞതാണ്. നമസ്+കൃ എന്ന രണ്ട് പദങ്ങള്‍ ചേര്‍ന്നാണ് നമസ്കാരം ആയത് അര്‍ത്ഥം തലകുനിക്കല്‍, ആദരവ് പ്രകടിപ്പിക്കല്‍ എന്നൊക്കയാണ്. ഇത് മാപ്പിള മലയാളത്തില്‍ നിസ്കാരം മായിത്തീര്‍ന്നിട്ടുണ്ട്ട്.

*നാല് വിധ നമസ്കാരങ്ങള്‍-:*
➖➖➖➖➖➖➖➖➖
നമസ്കാരങ്ങള്‍ നാല് വിധമുണ്ട്.
1.സൂര്യനമസ്കാരം
2.സാഷ്ടാംഗ നമസ്കാരം
3.ദണ്ഡ നമസ്കാരം
4.പാദ നമസ്കാരം
എന്നിങ്ങനെ.

👉 *സൂര്യ നമസ്കാരം*
സൂര്യനമസ്കാരം ഒരു പൂജാംഗമെന്ന നിലയിലും കര്‍മ്മകാണ്ഡമെന്ന നിലയിലും, യോഗാഭ്യാസത്തിലെ ഒരു ഭാഗമെന്ന നിലയിലും അനുഷ്ഠിക്കാറുണ്ട്.

👉 *സാഷ്ടാംഗ നമസ്കാരം*
സാഷ്ടാംഗ നമസ്കാരം എന്നത് നമ്മുടെ ശരീരത്തിന്റെ എട്ടംഗങ്ങള്‍ നിലത്ത് സ്പര്‍ശിച്ചുകൊണ്ട് (നെറ്റി, മൂക്ക്, നെഞ്ച്, വയറ്, ലിംഗം, കാല്‍മുട്ട്, കൈപ്പത്തി, കാല്‍വിരല്‍) ചെയ്യുന്ന നമസ്കാരമാകുന്നു.

👉 *ദണ്ഡ നമസ്കാരം*
ദണ്ഡ നമസ്കാരം കൈ ശിരസിനുമുകളില്‍ കൂപ്പിക്കൊണ്ട് ദണ്ഡകൃതിയില്‍ (വടി പോലെ) കിടക്കുന്നതാകുന്നു.

👉 *പാദ നമസ്കാരം*
ക്ഷേത്രദര്‍ശന സമയത്തോ പൂജാവേളകളിലോ മുട്ടുകുത്തി (വജ്രാസനം) ഇരുന്നുകൊണ്ട് നെറ്റി തറയില്‍ മുട്ടിച്ച് തൊഴുന്നതാണ് പാദ നമസ്കാരം.

ആശ്രയം, ശരണം, രക്ഷ, അഭയം, ത്രാഹി എന്നീ പദങ്ങളാണ് നമസ്കാരത്തിനൊപ്പം ഉപയോഗിക്കുക. പൂര്‍ണ്ണ സമര്‍പ്പണമാണ് നമസ്കാരമെന്നു ഇതില്‍നിന്നെല്ലാം തെളിയുന്നു.

*സ്ത്രീകള്‍ക്ക് സാഷ്ഠാംഗമോ, ദണ്ഡമോ, സൂര്യമോ ചെയ്യാന്‍ പാടുള്ളതല്ല.* ഇതിനുള്ള കാരണം സ്ത്രീയുടെ ശരീരഘടന സാഷ്ഠാംഗ നമസ്കാരത്തെ അനുവദിക്കുന്നില്ല.(ലിംഗഭാഗം ഇല്ലാത്തതിനാല്‍ ഏഴു അംഗങ്ങളേ തരയില്‍ സ്പര്‍ശിക്കൂ. മാത്രമല്ല, സ്തനങ്ങള്‍ ഭൂമിയില്‍ അമരാനും പാടുള്ളതല്ല.) സാഷ്ഠാംഗം പാടില്ലെങ്കില്‍ ദണ്ഡവും അനുവദനീയമല്ല. വൈദീകാചാരമാകയാല്‍ സൂര്യ നമസ്കാവും പാടില്ല. *പാദ നമസ്കാരം മാത്രമേ സ്ത്രീകള്‍ ആചരിക്കാവു*



ശാസ്ത്രീയ തത്വം:-

കുനിഞ്ഞ് നമസ്കരിക്കുമ്പോള്‍ വാസ്തവത്തില്‍ നമ്മുടെ പിന്നാമ്പുറമാണ് പുറമേ കാട്ടുന്നത്. മുമ്പോട്ട്കുനിയുന്നത് ഭാരം വര്‍ദ്ധിക്കുമ്പോഴാകുന്നു. അഹന്തയുടെ ഭാരം വര്‍ദ്ധിച്ച നാം ആ ഭാരത്താല്‍ തല ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്കൊണ്ട് ഒരിക്കല്‍ ഒടിഞ്ഞുവീഴാനിടയാകും. എന്നാല്‍ കുനിഞ്ഞുനില്‍ക്കുന്ന ഒന്ന് ഭാരത്തെ അതിജീവിക്കുന്നു. അഹങ്കാരത്താല്‍ നേടുന്ന ഉയര്‍ച്ചയും ഇതുതന്നെ. താഴ്മ ഉണ്ടാകുന്നത് നാം എന്തെങ്കിലും സമര്‍പ്പിക്കുമ്പോഴാണ്. സമര്‍പ്പണത്താല്‍ നാം ഭാരത്തില്‍ നിന്നും മുക്തമാകും.

ഗുണഫലങ്ങള്‍:-

ഇന്ദ്രിയങ്ങള്‍ നിറഞ്ഞ മുന് വശം അഹന്തതയുടെ സ്ഥാനമാണ്. ഇതിനെ താഴേക്ക് കൊണ്ടുവരുമ്പോള്‍, അതായത് മുന്നോട്ട് കുനിയുമ്പോള്‍ നാം അസത്യത്തില്‍ നിന്നും പിന്‍ വാങ്ങുകയാണ്‍ എന്നതിനെ സൂചിപ്പിക്കുന്നു. കൂടാതെ, ശിരസ്സ് ആകാശതത്വത്തിലും പാദം ഭൂമിയിലും ആകയാല്‍ ശിരസ്സ് ഭൂമിയെ സ്പര്‍ശിക്കവെ ആകാശവും ഭൂമിയും തമ്മിലുള്ള അകലം ശൂന്യമായി ഭവിക്കയാല്‍ ശിരസ്സിനുള്ളിലെ മനോബുദ്ധികളില്‍ രജോഗുണ തമോഗുണ വൃത്തികളും ശൂന്യമാകുന്നു. അതായത് ഭൂമിയുടെ ആകര്‍ഷണബലത്താല്‍ ദുഷ്ടഗുണങ്ങള്‍ താഴെക്ക് ഒഴുകിപ്പോയി സാത്വികഗുണങ്ങള്‍ ലഭിക്കും എന്നാണ് സങ്കല്പം