2019, ഫെബ്രുവരി 20, ബുധനാഴ്‌ച

എളമ്പള്ളി മഠത്തിൽ ധർമ്മശാസ്താ ക്ഷേത്രം കോട്ടയം ജില്ല




എളമ്പള്ളി മഠത്തിൽ ധർമ്മശാസ്താ ക്ഷേത്രം  

കോട്ടയം ജില്ലയിലെ  പള്ളിയ്ക്കത്തോട്  പഞ്ചായത്തിൽ പൊൻകുന്നത്തു  നിന്നും  കൂരാലി  വഴി പള്ളിക്കത്തോട് റൂട്ടിൽ. പ്രധാനമൂർത്തി ധർമ്മശാസ്താവ്. കിഴക്കോട്ടു ദര്ശനം രണ്ടുനേരംപൂജ. കുംഭത്തിലെ ഉത്രം  പള്ളിവേട്ടയായി എട്ടു ദിവസത്തെ ഉത്സവം തിരുവാർപ്പ് ക്ഷേത്രവുമായി ബന്ധമുള്ള ക്ഷേത്രമാണ് .എളമ്പിലിക്കാട്ടു  മനയിലെ  നമ്പൂതിരിയുടെ സ്ഥലമായിരുന്നു .എളമ്പള്ളി ദേശം  പ്രമാണിയായ മഠത്തിൽ നായർ നമ്പൂതിരിയെ  എന്തോ കാരണവശാൽ കൈയേറ്റം ചെയ്തു. അതോടെ നമ്പൂതിരിതന്റെ സ്വത്തുക്കൾ തിരുവാർപ്പ് ക്ഷേത്രത്തിനു വച്ചൊഴിഞ്ഞു  വടക്കോട്ടു പോയി  എന്നാണു ഐതിഹ്യം പിന്നീട് പ്രമാണിയായ മഠത്തിൽ നായർ പരിഹാരമായി  പണിതീർത്തതാണ്  ഈ ശാസ്താക്ഷേത്രം എന്നാണ് പുരാവൃത്തം  പരിഹാരമായി തിരുവാർപ്പ് ക്ഷേത്രത്തിലെ  അഞ്ചാം പുറപ്പാട് ദിവസം മണികെട്ടിയ കുടത്തിൽ അഭിഷേകത്തിനായി നെയ്യും  കൊടുത്തയച്ചിരുന്നു . ഇതിനു വേണ്ട പശ ൂക്കളെ  മേയ്ക്കാൻ തിരിച്ചിട്ട സ്ഥലമാണ്  നെയ്യാട്ടുശേരി  എന്ന്  കെ ശങ്കരപ്പിള്ള  ,കല്ലൂർ രാമൻപിള്ള  എന്ന ഭക്ത്ൻ കള്ളന്മാരിൽ നിന്നും  ശാസ്താവ് രക്ഷിച്ചു എന്ന  വിശ്വാസത്തിൽ പണിതീർത്ത കൊടുത്തതാണ്  ക്ഷേത്രത്തിലെ തിരുവാഭരണം .ഇപ്പോൾ തിരുവതാംകൂർ ദേവസം  ബോർഡിൻറെ ക്ഷേത്രമാണ് 

2019, ഫെബ്രുവരി 19, ചൊവ്വാഴ്ച

ഓടിട്ട കൂട്ടാല ക്ഷേത്രം തൃശൂർ ജില്ല





ഓടിട്ട കൂട്ടാല  ക്ഷേത്രം 

തൃശൂർ ജില്ലയിലെ തിരുവില്വാമലയിൽ തെക്കോട്ടു നടയുള്ള അപൂർവ്വ  ക്ഷേത്രങ്ങളിൽ ഒന്ന് തിരുവില്വാമലയിൽ നിന്നും രണ്ടു കിലോമീറ്റർ  പാമ്പാടി റൂട്ട്  തെക്കോട്ടു നടയുള്ള എക വിഷ്ണു ക്ഷേത്രവും ഇതാണ് പ്രധാന മൂർത്തി വിഷ്ണു ഉപദേവത  ഗണപതി .തിരുവില്വാമലയിലെ വില്വാദ്രി നാഥന്റെ  മൂലം ഇവിടെയായിരുന്നു എന്ന് ഐതിഹ്യം രണ്ടു പൂജ. കൊളക്കാട്ടിരി അയ്യപ്പനെയും ഈ ക്ഷേത്രത്തിൽ കൊണ്ടുവന്നു  പ്രതിഷ്ഠിച്ചുണ്ടു പൊതുകാര്യങ്ങൾ ചർച്ചചെയ്യാൻ ചേർന്നിരുന്ന  പഴയ കേരളത്തിലെ യോഗമാണ് കൂട്ടം .കൂട്ടത്തിന്റെ ഭരണകേന്ദ്രമായിരിക്കണം  കൂട്ടാല  ഓടിടാൻ ആദ്യകാലത്തു  അപൂർവ്വമായേ  അനുമതി ലഭിച്ചിരുന്നുള്ളു.  പ്രത്യേക സൗജന്യമെന്ന നിലയിൽ ഇൻഗ്ലീഷ് കാരുടെ അധിവാസകേന്ദ്രങ്ങൾക്കു  ഓടുമേയാൻ  ആദ്യം അനുവാദം കിട്ടിയത് 1759 -ൽ ആണ് .അതിനു മുൻപ് ക്ഷേത്രങ്ങളും രാജകൊട്ടാരങ്ങളും മാത്രമേ  ഓടുമേഞ്ഞിരുന്നുള്ളു.  ആദ്യകാലത്ത്  എല്ലാ ക്ഷേത്രങ്ങൾക്കും  ഓടിടാൻ അനുമതിലഭിച്ചിരുന്നില്ല.
കൂട്ടങ്ങളുടെ ഭരണകേന്ദ്രമായ ഈ ക്ഷേത്രത്തിനായിരിക്കാം  ആദ്യമായി അനുമതി ലഭിച്ചത്,അതായിരിക്കും ഓടിട്ട കൂട്ടാല  എന്ന് പേര് വരുവാൻ കാരണം . വില്വാദ്രി നാഥനെ ഇവിടെ നിന്നുമാണ് തിരുവില്വാമലയിൽ കൊണ്ടുപോയി പ്രതിഷ്ഠിച്ചതു  എന്നതും ഈ കൂട്ടലയ്ക്കു അല്ലെങ്കിൽ ഈ ക്ഷേത്രത്തിനു പ്രബലസ്ഥാനം ഉണ്ടായിരുന്നു എന്ന് സൂചനകൾ തരുന്നു. ഇപ്പോൾ കൊച്ചി ദേവസം  ബോർഡിൻറെ ക്ഷേത്രം .

മണത്തന സപ്തമാതൃപുരം ക്ഷേത്രം കണ്ണൂർ ജില്ല





മണത്തന  സപ്തമാതൃപുരം  ക്ഷേത്രം 
കണ്ണൂർ ജില്ലയിലെ മണത്തനയിൽ  പേരാവൂർ പഞ്ചായത്തിൽ. ചപ്പാരം ക്ഷേത്രമെന്ന പ്രാദേശിക നാമം .കണ്ണൂർ -പേരാവൂർ -കൊട്ടിയൂർ  റൂട്ട് . പ്രധാനമൂർത്തികൾ സപ്തമാതൃക്കളും -സരസ്വതിയും -ഭദ്രകാളിയും  തെക്കോട്ടു ദര്ശനമായുള്ള  അപൂർവ ക്ഷേത്രമാണ് .പൂജ ഒരു നേരം  നായർ പൂജയാണ്  കൂടാതെ നവരാത്രിയ്ക്കും ,വൃശ്ചിക കർക്കിടക മണ്ഡലങ്ങളിലും  ശാക്തേയ പൂജയുണ്ട് . ഇതിനു ശ്രീചക്രം വയ്ക്കും. മുൻപ് കൊഴിവെട്ടും  മദ്യനേദ്യവും  ഉണ്ടായിരുന്നു. ഇപ്പോൾ പാലും തേനും ഉഴുന്നും .ഉപദേവത  സൂര്യൻ,ഗണപതി, കൊട്ടിയൂർ ക്ഷേത്രവുമായി  ബന്ധമുള്ള ക്ഷേത്രമാണ്  കൊട്ടിയൂർ ഭണ്ഡാരമുതലുകൾ  ഈ ക്ഷേത്രത്തിൽ സൂക്ഷിയ്ക്കണം  എന്നായിരുന്നു നിശ്ചയം .കൊട്ടിയൂരിലെ ഭണ്ഡാരത്തറയിലേയ്ക്ക് ഇപ്പോഴും ഇവിടെനിന്നു  ദേവിയുടെ ഉടവാൾ  എഴുന്നള്ളിപ്പുണ്ട്. കൊട്ടിയൂരിൽ ഉത്സവകാലത്ത്  അത്താഴപൂജ കഴിഞ്ഞാൽ തിരുവാഭരണങ്ങൾ  ഈ ദേവിയുടെ മുന്നിൽ കൊണ്ടുവയ്ക്കണം വിശേഷദിവസങ്ങളിൽ ഈ ക്ഷേത്രത്തിലെ  നേദ്യത്തിന്റെ ഒരു ഭാഗം  പഴശ്ശിരാജാവിന്റെ ഉപാസനാമൂർത്തിയായ കുണ്ടൻ  വിഷ്ണു ക്ഷേത്രത്തിലേ ഉള്ളിലുള്ള  കിണറ്റിൽ പോർക്കലി ഭഗവതിയുണ്ടെന്നു വിശ്വാസം.അതിനാൽ അകത്തെ കിണറ്റിൽ നിന്നും വെള്ളം എടുക്കാറില്ല  .ഏഴ് വീട്ടുകാരുടെ ക്ഷേത്രമാണ്  .ഇപ്പോൾ ഇതിൽ കോമത്ത് .കൂടത്തിൽ  നായർ കുടുംബക്കാർ മാത്രമേയുള്ളു. ഇവരാണ് ക്ഷേത്രത്തിൽ പൂജയും ഏഴില്ലക്കാർ എന്നാണ് ഇവരെ ആദ്യം വിളിച്ചിരുന്നത് 

2019, ഫെബ്രുവരി 18, തിങ്കളാഴ്‌ച

ശ്രീധരമംഗലം ക്ഷേത്രം .ചാലക്കുടി





ശ്രീധരമംഗലം ക്ഷേത്രം . ചാലക്കുടി 
തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ പുഴയോരത്താണ് ക്ഷേത്രം .പ്രധാനമൂർത്തി ശ്രീകൃഷ്ണൻ  പടിഞ്ഞാട്ടു ദര്ശനം  മൂന്നു നേരം പൂജ തന്ത്രി പടിഞ്ഞാറേ മന തരണനെല്ലൂർ .ഉപദേവത  ശിവൻ, ഗണപതി,നാഗരാജാവ് നാഗയക്ഷി .മകരത്തിലെ ഉത്രം  ആറാട്ടായി ആര് ദിവസത്തെ ഉത്സവം .ചാലക്കുടി പുഴക്കരയിൽ കിഴക്കോട്ടു ദര്ശനമായിരിക്കുന്ന കണ്ണമ്പുഴ ഭഗവതിയ്ക്കു അഭിമുഖമായി  കൊച്ചിരാജാവ് പണി തീർത്ത ക്ഷേത്രമാണ് രാജാവിന് കുളിച്ചു തൊഴുവാൻ  പ്രതിഷ്ടിച്ചതാണ്  .ക്ഷേത്രം 1064 -കുംഭം 21 നു ഞായറാഴ്ച ഉച്ചയ്ക്ക് ഉത്രട്ടാതി  നക്ഷത്രത്തിലായിരുന്നു പ്രതിഷ്ഠ .ഇപ്പോൾ കൊച്ചി ദേവസം  ബോർഡ് .

മല്ലിശ്ശേരിക്കാവ് തൃശൂർ ജില്ല



മല്ലിശ്ശേരിക്കാവ് 

തൃശൂർ ജില്ലയിൽ മല്ലിശ്ശേരി മലയുടെ അടിവാരത്ത് ചേലക്കരക്കടുത്ത് പങ്ങാരപ്പള്ളിയിൽ നിന്നും മൂന്നു കിലോമീറ്റര് പടിഞ്ഞാറുഭാഗത്ത്  ഈ ക്ഷേത്രം .പ്രധാനമൂർത്തി ഭദ്രകാളി. കൂടെ അന്തിമഹാകാളനുമുണ്ട്. പടിഞ്ഞാട്ടു  ദര്ശനം  അമ്പഴക്കാട്ടില്ലത്തെ  ഇളയതി ന്റെ പൂജയാണ് .തറയ്ക്കുള്ളിലാണ് വിഗ്രഹം എന്ന് കരുതുന്നു. തറയിൽ തെച്ചിയുണ്ട് മേൽക്കൂരയിലെ, മകരം 28 നു  ഹരിജനങ്ങൾ പുറത്ത്  അരിവെച്ചു സ്വയം നേദിയ്ക്കും  മീനത്തിലാണ് ഉത്സവം  പഴയ ആചാരങ്ങളാണ് .കുംഭം ഒന്നിന് വെടിപൊട്ടിക്കഴി ഞ്ഞാൽ  പറയർക്കു  ഒരു പറ നെല്ല് കൊടുക്കും. അന്ന് പൂജയുണ്ട് പന്തലിനു വേണ്ടി പുല്ലു കൊണ്ടുവരുവാൻ  പുല്ലുവേ
ല, മൂന്നാം ദിവസം മുളകൊണ്ടുവരാൻ  പാറുവേല  മീനത്തിലെ ആദ്യ ശനിയാഴ്ച തുറയിടും രണ്ടാം ശനിയാഴ്ചയാണ് ഉത്സവം  ഞായറാഴ്ച കാളി ദാരികവധവും  കാളവേലയുമുണ്ട് വലിയവേല യ്ക്കു  ചേലക്കര  കുറുമല ,വെങ്ങാനെല്ലൂർ  തോന്നൂർക്കര ,പങ്ങാരപ്പള്ളി  ദേശക്കാർ കാളയെ കൊട്ടികൊണ്ടുവരും  പാടത്തും ക്ഷേത്രത്തിലും  ഉത്സവത്തോടനുബന്ധിച്ചു  ഗുരുതി. എട്ടാം ദിവസം കൈതേങ്ങ (101 തേങ്ങയേറ് ) നാടുവാഴിയായ  തെക്കൻ നമ്പിടി കൊടുങ്ങല്ലൂരിൽ നിന്നും ഭജനം  നടത്തി വരുമ്പോൾ പല്ലക്കിൽ പട്ടു പുതച്ചും മൂടിക്കെട്ടിയ രൂപത്തിൽ  ഭദ്രകാളി വന്നു എന്ന് സങ്കല്പം,

മഞ്ഞളൂർ ശംഭുശാലാ ക്ഷേത്രം പാലക്കാട് ജില്ല



മഞ്ഞളൂർ ശംഭുശാലാ ക്ഷേത്രം 

പാലക്കാട് ജില്ലയിലെ കുനിശ്ശേരി പഞ്ചായത്തിൽ .നെന്മാറ -പാലക്കാട് റൂട്ടിലെ തില്ലൻകാടു  നിന്നും മൂന്ന് കിലോമീറ്റര് പടിഞ്ഞാറ് ഭാഗത്തു .രണ്ടു പ്രധാനമൂർത്തികൾ  ശിവനും ശങ്കരനാരായണനും ,മൂന്നു നേരംപൂജ   ഉപദേവത  ഗണപതി. ശിവരാത്രി ആഘോഷം ഇപ്പോൾ കൊച്ചി ദേവസം  ബോർഡ് . ബോർഡിന് ഇതേ റൂട്ടിൽ കിളിയിൽ ഭഗവതി ക്ഷേത്രവുമുണ്ട്. ഇവിടെ പ്രധാനമൂർത്തി ഭഗവതി പടിഞ്ഞാട്ടു ദര്ശനം ഉപദേവതാ ഗണപതി  ഉച്ചപൂജമാത്രമേയുള്ളു 

മഞ്ഞപ്ര പുത്തൂർപള്ളി ശ്രീ കൃഷ്ണ ക്ഷേത്രം




മഞ്ഞപ്ര പുത്തൂർപള്ളി ശ്രീ കൃഷ്ണ ക്ഷേത്രം 

എറണാകുളം ജില്ലയിലെ മഞ്ഞപ്ര പഞ്ചായത്തിൽ .അങ്കമാലി-മഞ്ഞപ്ര റൂട്ടിലെ മഞ്ഞപ്ര ജംഗ്ഷനിൽ . പ്രധാന മൂർത്തി ശ്രീകൃഷ്ണൻ കിഴക്കോട്ടു ദര്ശനം. മൂന്നു നേരം പൂജ .തന്ത്രി മറ്റപ്പള്ളി ഭദ്രകാളി.  ശ്രീകോവിൽ മുഴുവൻ കരിങ്കല്ലാണ്. ഇതിൽ ലിഖിതവുമുണ്ട്. വളരെ പഴക്കമുള്ള ക്ഷേത്രം ഉപദേവത : ഗണപതി,ശാസ്താവ്,ഭദ്രകാളി. ഇതിൽ ഗണപതി പുറം ചുമരിലാണ് ഭദ്രകാളി കുന്നത് കാവിൽ നിന്നും  ഇവിടെ കൊണ്ടുവന്നതാണ്,.മകരത്തിലെ തിരുവോണം കോടി കയറി പത്ത് ദിവസത്തെ ഉത്സവം  ഇപ്പോൾ തിരുവതാം കൂർ ദേവസം ബോർഡിൻറെ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ നിന്നും ആനപ്പാറ റൂട്ടിൽ ക്ഷയിച്ചു കിടക്കുന്ന  ഒരു ശിവക്ഷേത്രമുണ്ട്. തെലപ്പള്ളി ക്ഷേത്രം  ഇവിടെ പ്രധാന മൂർത്തി ശിവൻ വലിയ ശിവ ലിംഗമുണ്ട്. ഇവിടുത്തെ ശിവൻ ഗുരുനാഥൻ  എന്ന് സങ്കല്പം ഈ ക്ഷേത്രത്തിനു എട്ടര ഏക്കർ സ്ഥലമുണ്ടായിരുന്നത്രെ കുറ്റാലക്കാട്  മേയ്ക്കാട്ടായിരുന്നു  തന്ത്രം എന്ന് പറയുന്നു. പുത്തൂർപള്ളി ക്ഷേത്രവും കുന്നത് കാവും തെലപ്പള്ളിയും ഇളംകുറ്റി ദേവസം  വകയായിരുന്നു.

2019, ഫെബ്രുവരി 17, ഞായറാഴ്‌ച

ലാലൂർ കാർത്യായനി ക്ഷേത്രം തൃശൂർ ജില്ല

ലാലൂർ കാർത്യായനി ക്ഷേത്രം 


108  ദുർഗ്ഗാലയങ്ങളിൽ ഒന്ന് തൃശൂർ ജില്ലയിലെ അയ്യന്തോൾ പഞ്ചായത്തിൽ. കളക്ട്രേറ്റിൽ നിന്നും രണ്ടു കിലോമീറ്റര് തെക്കുഭാഗത്തു ലാലൂരിൽ  പ്രധാനമൂർത്തി കാർത്യായനി  ചതുർബാഹു വിഗ്രഹം  .(ശംഖും ചാകരവും ധരിച്ചരൂപത്തിലുള്ള  ചതുർബാഹുവിഗ്രഹം ദുർഗ്ഗയ്ക്കും ത്രിശ്സൂലം  ,മഴു തുടങ്ങിയ ചിന്ഹങ്ങൾ ധരിച്ചവിഗ്രഹം ഭദ്രകാളിയ്ക്കും  ഭദ്രകാളിയ്ക്കു ദാരികനെ കൊന്ന  സങ്കൽപ്പമാണ്.മലയാളത്തിൽ  ദുർഗ്ഗയ്ക്കു മഹിഷാസുരനിഗ്രഹ സങ്കല്പം  ദുർഗ്ഗയുടെ വാഹനം  സിംഹമാണ്.  ഭദ്രകാളിയ്ക്കു വേതാളം  ദുർഗ്ഗാ വൈദിക  സങ്കൽപ്പവും  ഭദ്രകാളി പ്രാചീനസങ്കല്പവും.) കിഴക്കോട്ടു ദര്ശനം ക്ഷേത്രശ്രീകോവിൽ  നിറയെ കൊത്ത്
 പണികളാണ് .ഒരുനേരം പൂജ.തൃശൂർ പൂരം പങ്കാളിയാണ്. ശിവരാത്രി നാളിലും വടക്കുംനാഥക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളിപ്പുണ്ട്  പഴയ തൃശൂർ ഗ്രാമത്തിലെ വടക്കുനാഥന്റെ  സാങ്കേതാതിർ ത്തി യിലേ അരണാട്ടുകര ദേശത്തെ ദേവിയാണ് .പഴയ വിഗ്രഹം  നശിപ്പിച്ചതിനാൽ  ഇപ്പോൾ പുതിയ വിഗ്രഹമാണ്  ക്ഷേത്രം മൂലതടം നായരുടെ കൈവശമായിരുന്നു. ഇപ്പോൾ കൊച്ചി ദിവസം ബോർഡ്.

മടവൂർ ശ്രീ മഹാദേവർ ക്ഷേത്രം ,മടവൂർ , തിരുവനന്തപുരം

മടവൂർ ശ്രീ മഹാദേവർ ക്ഷേത്രം ,മടവൂർ ,
തിരുവനന്തപുരം

മാണ്ഡവ്യനെന്ന മഹര്ഷി ശിഷ്യന്മാരുമൊത്ത് ദേശാടനത്തിനായി സഞ്ചരിക്കുമ്പോള് ഈ സ്ഥലം കാണുകയും, ഇവിടം മഹര്ഷിക്ക് ചേതോഹരമായി തോന്നുകയാല് ഒരാശ്രമമുണ്ടാക്കി ശിഷ്യന്മാരുമൊത്ത് വസിക്കുവാന് തീരുമാനിച്ചു. അങ്ങനെ ശിവഭക്തനായ മുനി കൈലാസനാഥനെ ധ്യാനിച്ച് ഏറെനാള് തപസ്സാചരിച്ചു. തപസ്സില് സന്തുഷ്ട്നായ ശിവന് പ്രത്യക്ഷപ്പെടുകയും വേണ്ട അനുഗ്രഹം നല്കുകയും ചെയ്തു. അനുഗ്രഹീതനായ മുനി ഇവിടെ ക്ഷേത്രം ഉണ്ടാക്കുകയും ശിവനെ പ്രതിഷ്ഠിക്കുകയും ചെയ്തു. ഈ പ്രദേശത്തുള്ള അഞ്ചുദേശങ്ങള് ദേവന്റെ സമ്പത്തായി പ്രഖ്യാപിച്ച്, നിത്യ പൂജയ്ക്കും ഭരണത്തിനും വേണ്ടി ബ്രാഹ്മണന്മാരെ വരുത്തി ചുമതല ഏല്പ്പിക്കുകയും ചെയ്തു. അങ്ങനെ ഈ സ്ഥലങ്ങള് സംരക്ഷിച്ച് കൃഷി ചെയ്യുന്നതിനുവേണ്ടി ആള്ക്കാരെ പാര്പ്പിച്ച് പാതിവാരമായി നിലങ്ങളും പാട്ടമായി പുരയിടങ്ങളും അവരെ ഏല്പ്പിച്ചു.

ശ്രീകോവിലും മണ്ഡപവും മണ്ഡപത്തില് ശിവന്റെ വാഹനമായ നന്ദിയേയും(കാള) ബലി കല്പുരയും നാലമ്പലവും, കൊടിമരവും, ഗോപുരവും, പടിഞ്ഞാറുഭാഗത്ത് കുളപ്പുരയും (ഭൂതഗണങ്ങളാല് നിര്മ്മിതമായ കുളം) നിര്മിച്ച് ബ്രാഹ്മണരെ അധികാരമേല്പ്പിച്ചു. മാണ്ഡവ്യപുരമെന്ന് പേരും നല്കി. മഹര്ഷി ശിഷ്യന്മാരുമൊത്ത് യാത്രയായി. അഞ്ചു പൂജയും, നവകവും, കലശവും മൂന്ന് ശ്രീബലിയും മുടങ്ങാതെ നടത്തിവന്നു. ഉപദേവന്മാരായ ഗണപതി, ദേവി, വിഷ്ണു ഇവര്ക്കും നിത്യപൂജ നടത്തിവരുന്നു. ഇവിടെ അധികാരികളായ ബ്രാഹ്മണര് പാര്ക്കുന്ന മഠങ്ങള് അധികമായപ്പോള് സ്ഥലത്തിന് മഹര്ഷിയുടെ പേര് വേണ്ടെന്നും മഠവൂര് ആക്കി മാറ്റണമെന്നും, അതനുസരിച്ച് ബ്രാഹ്മണര് മഠവൂരാക്കി. ജ്ഞാനദൃഷ്ടിയാല് മഹര്ഷി ഇതുമനസ്സിലാക്കി ആ ബ്രാഹ്മണരെ ശപിച്ചു. മഹാദേവന്റെ പരിചാരകരായി ഒരു മഠം ഒഴികെ ബാക്കിയെല്ലാം നശിച്ചുപോയി. ആ മഠത്തിന്റെ അധീനതയില് ക്ഷേത്രച്ചടങ്ങുകള് നടത്തുകയും മേടമാസത്തില് ഉതൃട്ടാതിനാളില് കൊടികയറി ഏഴുദിവസം ദേവന്റെ തിരുന്നാള് ഉത്സവമാക്കുകയും ചെയ്തു. ഉത്സവകാലത്ത് അഞ്ച് കരക്കാര്ക്ക് സദ്യയും മൂന്നാം ഉത്സവം മുതല് ആനപ്പുറത്ത് എഴുന്നള്ളത്തും ക്ഷേത്ര കലകള് നടത്തുകയും, കലാകാരന്മാരെ ആദരിച്ചും പോന്നിരുന്നു. അങ്ങനെ മഹത്വം ആര്ജ്ജിച്ച ഈ സ്ഥലത്തിന്റെ നാമധേയം ഉച്ചാരണലോപത്താല് മഠവൂര് മടവൂരായി മാറുകയും ചെയ്തു.

ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ എന്നതു ശിവപാർവ്വതിസമേതനായ അർദ്ധനാരീശ്വര 'മഹാദേവർ ' സങ്കൽപം തന്നെയാണ്. മഹാദേവർ കൂടാതെ മറ്റ് ഉപദേവന്മാരായ മഹാവിഷ്ണു, ഗണപതി, ദേവി, നാഗരാജാവ്, നാഗയക്ഷി എന്നീ ഉപദേവതകളും ചാരത്തായി സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രത്തിലെ ഒരു പ്രധാന പ്രത്യേകത എന്നത് മുഖമണ്ഡപത്തിൽ സ്ഥിതി ചെയ്യുന്ന 'നന്ദികേശ' പ്രതിഷ്ഠയാണ്. കേരളത്തിൽ തന്നെ അപൂർവ്വം ശിവക്ഷേത്രങ്ങളിൽ മാത്രം കണ്ട് പോന്നിട്ടുളള നന്ദികേശപ്രതിഷ്ഠയാണിത്. ഇതിന്റെ പ്രത്യേകത എന്നത് ദേവന്റെ അതേ പ്രധാന്യത്തോട് കൂടിയ നിവേദ്യവും പൂജയും തന്നെയാണ്. ഇത് മറ്റു ക്ഷേത്രങ്ങളിൽ വിരളം ആണ്.

2019, ഫെബ്രുവരി 15, വെള്ളിയാഴ്‌ച

കോതകുളങ്ങര ഭഗവതി ക്ഷേത്രം എറണാകുളം ജില്ല



കോതകുളങ്ങര ഭഗവതി ക്ഷേത്രം 

എറണാകുളം ജില്ലയിലെ അങ്കമാലിയിൽ ടൗണിൽ നിന്നും ഒരു കിലോമീറ്റര് വടക്കുഭാഗത്തു നാഷണൽ ഹൈവേയിൽ അമ്പലപ്പടി  സ്റ്റോപ്പ് .പ്രധാനമൂർത്തി ദുർഗ്ഗ .പടിഞ്ഞാട്ടു ദര്ശനം 108 ദുർഗ്ഗാലയങ്ങളിൽ  ഒന്നാണെന്ന് വിശ്വാസം .മൂന്ന് പൂജയും ശീവേലിയുമുണ്ട്. തന്ത്രം മറ്റപ്പള്ളി ഉപദേവത  ഗണപതി,ശിവൻ,ശാസ്താവ് .മകരത്തിലെ ഭരണി കൊടികയറി എട്ടു ദിവസത്തെ ഉത്സവം .പഴയ ആലങ്ങാട് രാജ്യത്തിൽ പെട്ട സ്ഥലമാണ് കോതകുളങ്ങര. അയിരൂർ,ചെങ്ങമനാട് കോതകുളങ്ങര  അയിരൂർ ചെങ്ങമനാട് കോതകുളങ്ങര പാറക്കടവ് പ്രേദേശമായിരുന്നു  ആലങ്ങാട് രാജ്യം .നാടുവാഴി മങ്ങാടുകയ്മൾ .ഇത് പിന്നിട്  രണ്ടായി ..കറുത്ത താവഴിയും
കറുത്ത താവഴിയുടെ ആസ്‌ഥാനമായിരുന്നു കോതകുളങ്ങര .1735 -ൽ കറുത്ത താഴ്വഴി അന്യം നിൽക്കുമെന്നു  വന്നപ്പോൾ വള്ളുവനാട്ടിൽ  നിന്നും  ദത്തെടുത്തു .1756 -ൽ സാമൂതിരി പിടിച്ചെടുത്തു.  ഇവർ കൊച്ചിയുടെ സാമന്തന്മാരായിരുന്നു. 1762 -ൽ  സംമൂതിരിയിൽ നിന്നും  കൊച്ചിയെ രക്ഷിച്ചത്  ഈ രാജ്യം തിരുവിതാംകൂറിനെ  ഏൽപ്പിച്ചു 1790 -ൽ ടിപ്പു ഈ പ്രദേശങ്ങളിൽ ആക്രമണം നടത്തി യിരുന്നു. മങ്ങാട്ട് കൈമളുടെ ഭരദേവതയായിരുന്നു  കോതകുളങ്ങര ഭഗവതി ഇപ്പോൾ തിരുവതാംകൂർ ദേവസം ബോർഡ് .

കൊടുശ്ശേരി പാർത്ഥസാരഥി ക്ഷേത്രം എറണാകുളം ജില്ല

കൊടുശ്ശേരി പാർത്ഥസാരഥി ക്ഷേത്രം 

എറണാകുളം ജില്ലയിലെ എളവൂരിനടുത്തു വട്ടപ്പറമ്പിൽ  ആലുവ -എളവൂർ റൂട്ടിൽ .പ്രധാനമൂർത്തി പാർത്ഥസാരഥി .നാലടിയോളം ഉയരമുള്ള വിഗ്രഹം. പടിഞ്ഞാട്ടു ദര്ശനം രണ്ടുനേരം പൂജയുണ്ട്. തന്ത്രിഭദ്രകാളി മറ്റപ്പള്ളി ഉപദേവതാ ഗണപതി ,ശിവൻ,അയ്യപ്പൻ, ഭഗവതി. ഒരു മുനി തപസ്സുചെയ്തിരുന്ന സ്ഥലത്തു  ആറന്മുളയിൽ നിന്നും ആവാഹിച്ചു കൊണ്ടുവന്ന  വിഗ്രഹം പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യം .ദേശക്ഷേത്രമായിരുന്നു .ഈ ക്ഷേത്രത്തിനോട് ചേർന്ന് നാല്പതീരടി കളരിയുണ്ടായിരുന്നു .കളരി സഥാപിച്ചത്  നാടുവാഴിയുടെ ആഗ്രഹപ്രകാരം  പാർത്ഥസാരഥിയെ ആവാഹിച്ചു കൊണ്ടുവന്നു പ്രതിഷ്ടിച്ചതാകാൻ സാധ്യതയുണ്ട്.  നമ്പൂതിരിമാരായിരുന്നു  ക്ഷേത്രത്തിന്റെ ഊരാളന്മാർ .പടയോട്ടകാലത്തു നശിച്ചു.ഇപ്പോൾ തിരുവതാംകൂർ ദേവസം  ബോർഡ് .

കാടമുറി നരസിംഹക്ഷേത്രം കോട്ടയംജില്ല



കാടമുറി നരസിംഹക്ഷേത്രം 
കോട്ടയംജില്ലയിലെ വാകത്താനം പഞ്ചായത്തിൽ.കോട്ടയം കറുകച്ചാൽ റൂട്ടിലെ കൈതപ്പാലത്തു നിന്നും ഒരു കിലോമീറ്റര്  പഴയ നമ്പൂതിരി ഗ്രാമങ്ങളിലെ 'കാടമുറി ' ഈ ഗ്രാമമാണെന്നു സംശയമുണ്ട്. പ്രധാനമൂർത്തി നരസിംഹം .പടിഞ്ഞാട്ടു ദര്ശനം മുൻപ് അഞ്ചു പൂജയും ശീവേലിയുമുണ്ടായിരുന്നു.പുറപ്പെടാശാന്തിയായിരുന്നു. ഇപ്പോൾ മൂന്നു പൂജ തന്ത്രി തരണനെല്ലൂർ ,കുംഭത്തിലെ തിരുവോണം കൊടിയേറി 10  ദിവസത്തെ ഉത്സവം.  ഉപദേവതാ ഗണപതി ശിവൻ ഭദ്രകാളി  ശാസ്താവ് നാഗം രക്ഷസ്സ്, യക്ഷി .പന്നിയൂർ ഗ്രാമക്കാരയ വടശ്ശേരി തിരുത്തി, താമരശ്ശേരി,പെരിഞ്ചേരി, നാരായണമംഗലം  പേണയ്ക്കാമറ്റം ,കൊളശ്ശേരി  ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു. ഇതിന്റെ കീഴേടമാണ് കൈതപ്പാലം  സുബ്രഹ്മണ്യനും  ഇരവിനെല്ലൂർ സുബ്രഹ്മണ്യ-ഭദ്രകാളി ക്ഷേത്രവും .പുതുപ്പള്ളിയ്ക്കടുത്തു ഇരവിനല്ലൂർ സുബ്രമണ്യ ക്ഷേത്രത്തിനും വട്ടശ്രീകോവിലാണ് പ്രധാനമൂർത്തിയായ സുബ്രമണ്യൻ  അഞ്ചര അടിയോളം ഉയരമുണ്ട്. കിഴക്കോട്ടു ദര്ശനം . തന്ത്രി തരണനെല്ലൂർ. ഉപദേവതാ, ഗണപതി ശാസ്താവ് മകരത്തിലെ തൈപ്പൂയം ആഘോഷം  

ഓങ്ങല്ലൂർ ഗണപതിക്കാവ് പാലക്കാട് ജില്ല



ഓങ്ങല്ലൂർ ഗണപതിക്കാവ്
പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂരിൽ .പട്ടാമ്പി-ഷൊർണൂർ റൂട്ടിലെ ഗണപതിയാംകാവ് സ്റ്റോപ്പ്. ക്ഷേത്രത്തിന്റെ ആദ്യത്തെ പേര് ഓങ്ങല്ലൂർ തളിയിൽ ഗണപതി . പ്രധാനമൂർത്തി ശിവൻ പക്ഷെ ഉപദേവതയായ ഗണപതി യ്ക്ക് പ്രാധാന്യം . ഗണപതിയ്ക്ക് ഇവിടെ രാവിലെ പൂജയുണ്ട്. ഇത് മറ്റു ക്ഷേത്രങ്ങളിൽ കാണാത്ത പ്രത്യേകതയാണ് നാറാണത്തു ഭ്രാന്തൻ പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യം വട്ടശ്രീകോവിൽ കിഴക്കോട്ടു ദർശനമായി ശിവനും തെക്കോട്ടു ദർശനമായി ഗണപതിയും  ഗണപതിയ്ക്ക് ഒറ്റയപ്പവും കാറോല പ്പവും  വഴിപാടു മുൻപ് മകരത്തിലെ ഉത്രട്ടാതി കൊടികയറി തിരുവാതിര ആറാട്ടായി ഉത്സവമുണ്ടായിരുന്നു. പുറത്തു ഉപദേവനായി അയ്യപ്പനുമുണ്ട് പ്ലാച്ചേരി തമാനൂർ കറുത്തേടത്തു ,പാലക്കാട് എരണ്ടപുറത്തു കാടു പേരമംഗളൂർ  മനക്കാരുടെ ക്ഷേത്രമായിരുന്നു. ഇപ്പോൾ എഛ് .ആർ &സി ഇ യുടെ നിയന്ത്രണത്തിൽ 

തൃക്കണ്ടിയൂർ മഹാദേവ ക്ഷേത്രം മലപ്പുറം

തൃക്കണ്ടിയൂർ മഹാദേവ ക്ഷേത്രം മലപ്പുറം 

തൃക്കണ്ടിയൂർ മഹാദേവ ക്ഷേത്രം മലപ്പുറം ജില്ലയിലെ തിരൂരിൽ .പ്രധാന മൂർത്തി ശിവൻ കിഴക്കോട്ടു ദര്ശനം
 ജലദൃഷ്ടി ,നാല് പൂജയും ശീവേലിയുമുണ്ട്  തന്ത്രി ചേന്നാസ്സ് . മണ്ഡലക്കാലത്തു ഇവിടെ ഗോപ്യമായ ഒരു പൂജയുണ്ട്. ശക്തിപൂജ ഈ 41 ദിവസങ്ങളിൽ പുലർച്ചെ രണ്ടിന് നടതുറക്കും. മൂന്നു മുതൽ നാലരവരെ നട അടച്ചിട്ടാണ്  ശക്തിപൂജ. ഇത് തന്ത്രി തന്നെ നടത്തണം എന്നാണു ചിട്ട .ഗജപൃഷ്ട ശ്രീകോവിലാണ്  ഉപദേവത  പരശുരാമൻ ഗണപതി, വിഷ്ണു അന്തിമഹാകാളൻ  വേട്ടയ്ക്കാരൻ .പരശുരാമപ്രതിഷ്ഠയുള്ളതിനാൽ ക്ഷേത്രത്തിൽ ആന പാടില്ലെന്ന് ചിട്ട .തുലാമാസത്തിലെ കറുത്തവാവ്  ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം  ഇത് മഴയ്ക്കുവേണ്ടി ഏർപ്പെടുത്തിയതാണെന്നും  ഒരു പുരാവൃത്തം  നെയ്യ് തേൻ കല്ക്കണ്ടം മുന്തിരി ജീരകം  എന്നിവ ചേർത്തുണ്ടാക്കുന്ന കഠിനപ്പായസം പ്രധാനം .പരശുരാമപ്രീതിഷ്ഠ എന്ന് ഐതിഹ്യം എ.ഡി  823 -ൽ ചേരമാൻ പെരുമാളാണ് ഈ ക്ഷേത്രം പണിതീർത്തതെന്നു ഒരു വിശ്വാസമുണ്ട് .ക്ഷേത്രത്തിനു തൊട്ടു മുന്നിൽ ചിറ, ഈ ചിറയ്ക്കും ക്ഷേത്രത്തിനും  വളപ്പിനു ഒരേ അളവാണ് എന്ന് ചൊല്ലുണ്ട്. സിവന്റെ ദൃഷ്ടിയേറ്റ്  അങ്ങാടിപുറത്തെ
മങ്കട വെള്ളാട്ടര കൊട്ടാരം കത്തിയതിനു പരിഹാരമായി മങ്കട തമ്പുരാനാണ്  മൂന്നര ഏക്കർ വരുന്ന കിഴക്കേച്ചിറ കുഴിപ്പിച്ചതെന്നു പുരാവൃത്തം.  'ശിവദ്വിജനമ്പി 'മാരെന്നു വിളിക്കുന്ന 48  മൂസത് കുടുംബക്കാരുടെയായിരുന്നു  ആദ്യ ഈ ക്ഷേത്രം  .പിന്നിട് ആലത്തിയൂർ ഗ്രാമത്തിലെ നമ്പൂരി സഭയ്ക്ക് കിട്ടി. അതിനു ശേഷം  വെട്ടത്തു രാജാവിന്റെ  കൈയിൽ ആയിരുന്നു. 1793 -ൽ വെട്ടത്ത് രാജവംശം അന്ന്യം നിന്നപ്പോൾ ഈസ്റ്റിന്ത്യാ  കമ്പനി സാമൂതിരിയെ ഏൽപ്പിച്ചു  പടയോട്ടക്കാലത്തു  തകർക്കപ്പെട്ട ക്ഷേത്രം .പിന്നീട് മുസ്ലിം മതം മാറിയ മണ്ടായപുറത്തു   കൃഷ്ണമേനോൻ ആണ് പുനരുദ്ധരിച്ചതു.  പന്നിയൂരിലെ വെള്ള നമ്പൂതിരിയും  ചാവക്കാട്ടെ  ഹൈദ്രോസ്‌ കുട്ടിയും  ഇതിനു ഒത്താശ ചെയ്തുകൊടുത്തു.  എന്നാണ് പഴമ. ഈ ക്ഷേത്ര ത്തിനടുത്തു   അമ്പലകുളങ്ങര ഭഗവതി മകളാണെന്നും  ഭണ്ടാരക്കാവിൽ  ഭാര്യയാണെന്നും  സങ്കല്പം.
 വർഷത്തി ൽ ഒരിയ്ക്കൽ  ഉത്സവക്കാലത്തു ഭണ്ടാരക്കാവിലേയ്ക്ക്  എഴുന്നള്ളത്തുണ്ട്. ഒറ്റക്കോട്ടെ ഉണ്ടാവൂ. .രാത്രി തിരിച്ചു  അഹസ്സ് തറയിലേക്കാണ്  എഴുന്നള്ളുക.  അടുത്ത ദിവസം പുണ്യഹം  കഴിഞ്ഞേ അകത്തു ശ്രീകോവിലിൽ കയറുകയുള്ളു.  ഈ ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു മേല്പത്തൂരിന്റെ ഗുരുവായ തൃക്കണ്ടിയൂർഅച്യുതപിഷാരടി (കൊല്ലവർഷം 720 -796 ).ജ്യോതിഷത്തിലും വ്യാകരണത്തിലും പണ്ഡിതനായിരുന്ന  പിഷാരടിയ്ക്കു വൈദ്യവും അറിയാമായിരുന്നു. ഗുരുവായ പിഷാരടിയുടെ  വാതരോഗം
തപശ്ശക്തികൊണ്ട്  സ്വ ദേഹത്തിൽ സംക്രമിപ്പിച്ചു അതിന്റെ ശമനത്തിനായി  നാരായണഭട്ടതിരി ഗുരുവായൂരിൽ ചെന്ന് ഭജിച്ചു നാരായണീയം രചിച്ചതെന്നു പ്രസിദ്ധി .പഠിപ്പിക്കാൻ പാടില്ലാത്തതു പഠിപ്പിച്ചതുകൊണ്ടാണ്  രോഗം വന്നതെന്നും  അത് മേല്പത്തൂർ  ഏറ്റുവാങ്ങിയതെന്നും ഒരു പഴമയുണ്ട്. തുഞ്ചത്തെഴുത്തച്ഛന്റേയും ജന്മസ്ഥലം  തൃക്കണ്ടിയൂരാണ് ഇപ്പോൾ എച് .ആർ &സി ഇ  യുടെ നിയന്ത്രണത്തിലാണ് ഈ ക്ഷേത്രം . 

2019, ഫെബ്രുവരി 14, വ്യാഴാഴ്‌ച

വാരണാംകുളം ശിവക്ഷേത്രം തൃശൂർ ജില്ല



വാരണാംകുളം ശിവക്ഷേത്രം 
=============================
തൃശൂർ ജില്ലയിലെ ഊരകത്ത്  ഊരകത്തമ്മതിരുവടി ക്ഷേത്രത്തിനു വടക്കു വശത്ത് തൃശൂർ ഇരിങ്ങാലക്കുട റൂട്ട്   രണ്ടു പ്രധാന മൂർത്തികൾ .വിഷ്ണുവും ശിവനും കിഴക്കോട്ടു ദര്ശനം  മൂന്നു നേരം പൂജ ഇവിടെ ഉപദേവതയായി ഗണപതിയ്ക്ക് പുറമെ  അപൂർവ്വമായ ഒരു ദേവികൂടിയുണ്ടു .ജ്യേഷ്ഠാദേവി എന്ന മൂശേട്ട .കന്നി മാസത്തിലെ തൃക്കേട്ട നാൾ പിറന്നാളായ  ജ്യേഷ്ഠാദേവിയ്ക്ക് ദാരിദ്ര്യവും ഈതിബാധയും (അതിവരഷം ,വർഷമില്ലായ്മ ,കൊടുങ്കാറ്റു,ഇടിവെട്ട് ,പകർച്ചവ്യാധി ഭൂകമ്പം എന്നിവയാണ് ഈതിബാധകൾ),ഉണ്ടാക്കുന്ന ദേവതയെന്നാണ് . കേരളത്തിൽ  കുപ്രസിദ്ധി ,ബ്രാഹ്മണരുടെ കുലധർമ്മ മായ വൈദികവൃത്തികൊണ്ടു കേരളത്തിൽഈതിബാധ ഉണ്ടാകില്ലെന്നും ഒരു വിശ്വാസമുണ്ട്.ബോധായന ഗ്രഹ്യസൂത്രത്തിൽ ഒരു അദ്ധ്യായം തന്നെ ജ്യേഷ്ഠാദേവിയെ കുറിച്ചുള്ള വിശദികരണമാണു .ഇതനുസരിച്ചു ശ്രീയും ദുർഗ്ഗയും ജ്യേഷ്ഠയുമാണ്  മൂന്ന് ഭഗവതിമാർ .ഇന്ന് ജ്യേഷ്ഠ പക്ഷെ ആദരിക്കപ്പെടുന്നില്ല. ആരാധന നടത്താൻ   പാടില്ലെന്നു  ഒരു വിശ്വാസമുണ്ട്.പഴയകാലത്തു ജ്യേഷ്ഠ പൂജ്‌ നടന്നിരുന്നു. ജ്യഷ്ഠയുടെ പൂജാക്രമങ്ങൾ അറിയുന്നവർ ഇന്ന് കേരളത്തിൽ ആരുമില്ല.എന്നാണു അറിവ്. സാധാരണ ഗതിയിൽ പൂജ നടത്തിയാൽ  സന്തുഷ്ടയായ ജ്യേഷ്ഠ ഈതി  ബാധയുണ്ടാക്കും എന്നാണ് കരുതുന്നത്. അസന്തുഷ്ടിയുണ്ടാക്കുന്ന താന്ത്രികപൂജയായിരുന്നു ജ്യേഷ്ഠയ്ക്കു  നടത്തിയിരുന്നത്. ഈ പ്രത്യേക സങ്കൽപ്പമറിയുന്നവരുടെ  കുറ്റിയറ്റതോടെ ജ്യേഷ്ഠാദേവിയുടെ  പ്രതിഷ്ടകൾ ഭാ രമായി മാറി  .ജ്യേഷ്ഠയുടെ വാഹനം കഴുതയാണ്  കാക്കയാണ് അടയാള പക്ഷി നിറം മഷികറുപ്പു  വലിയ കവിൾ  തടങ്ങൾ  ,വലിയ വയറു തടിച്ചതുട ,നീണ്ടമൂക്കും തൂങ്ങി കിടക്കുന്ന കീഴ്ചുണ്ട്  എന്ന് ബോധായന ഗ്രഹ്യസൂത്രത്തിൽ  പറയുന്നു.  ആയുധം ചൂലാണത്രെ. ജ്യേഷ്ട, രക്തജ്യേഷ്ട ,നീലജ്യേഷ്ട   എന്നിങ്ങനെ രണ്ടു തരത്തിലുണ്ടന്ന്  വിഷ്ണുധർമ്മോത്തര .ബംഗാളിലും,ഒറിസ്സയിലും  വസൂരിയുടെ ദേവതയായി  ആരാധിയ്ക്കപ്പെടുന്ന  ശീതളാദേവി  ജ്യേഷ്ഠാദേവിയാണത്രെ  ഈക്ഷേത്രം ഇപ്പോൾ കൊച്ചി ദേവസം ബോർഡ്

നന്തിക്കര താന്നിയിൽ ഭഗവതി ക്ഷേത്രം നമ്പ്യാങ്ങാവ്



നന്തിക്കര താന്നിയിൽ ഭഗവതി ക്ഷേത്രം 

തൃശൂർ ജില്ലയിലെ പറപ്പൂക്കര പഞ്ചായത്തിൽ തൃശൂർ -ചാലക്കുടി നാഷണൽ ഹൈവേയിൽ നന്തിക്കര സ്കൂൾ സ്റ്റോപ്പിന് പടിഞ്ഞാറ് ഭാഗത്ത് ക്ഷേത്രം. പ്രധാനമൂർത്തി ഭദ്രകാളി .പടിഞ്ഞാട്ടു ദര്ശനം രണ്ടു നേരം പൂജയുണ്ട്. കൂടാതെ ദുർഗ്ഗാഭഗവതിയുമുണ്ട്. ഉപദേവതാ ദമ്പതി  രക്ഷസ്സ് ,മേടത്തിലെ കാർത്തികയ്ക്കു താലപ്പൊലി നേരത്തെ താന്നിപ്പുഴയോരത്തായിരുന്നു. ഈ ക്ഷേത്രം  നടുവത്ത് മനവക  ക്ഷേത്രമാണ്. ഒറവങ്കര ഇല്ലത്ത് നിന്നും വന്നതാണെന്നും പഴമയുണ്ട്. ഇതിനടുത്ത് നന്ദികരശ്രീ കൃഷ്ണ ക്ഷേത്രമുണ്ട് കിഴക്കോട്ടു ദര്ശനം. രണ്ടുനേരം, പൂജ. നാട്ടുകാരുടെ സമിതി നടത്തുന്ന ക്ഷേത്രം 

നമ്പ്യാങ്ങാവ്  
തൃശൂർ ജില്ലയിലെപൊറത്തുശേരി പഞ്ചായത്തിൽ തൃശൂർ-ഇരിങ്ങാലക്കുട റൂട്ടിൽ  .മാപ്രാണത്ത്  നിന്നും മൂന്നു കിലോമീറ്റര്  കിഴക്കു തെക്കു ഭാഗത്തു. പ്രധാനമൂർത്തി ശിവനും പാർവതിയും  രണ്ടു ശിലകളായാണ് കിരാതമൂർത്തിയുടെയും  കിരാടിയുടെയും ഭാവത്തിലാണന്നു സങ്കല്പം .പടിഞ്ഞാട്ടു ദര്ശനം രണ്ടുനേരം പൂജ. തന്ത്രി അണിയത്തു വൃക്‌ച്ചി കത്തിനു 30  ദിവസം ഉണ്ടങ്കിൽ ധനു മൂന്നിന് കൊടികയറും . 10  നു ആറാട്ട്. ഇവിടെ ശരക്കോൽ വഴിപാടുണ്ട്. മുൻപ് കളമെഴുത്തും പാട്ടും ഉണ്ടായിരുന്നു. പഴയകാലത്തെ ക്ഷേത്രമാണ് കൊച്ചി ദേവസം ബോർഡ് .ഇതിനടുത്ത് മറ്റു മൂന്നു ക്ഷേത്രങ്ങളുണ്ട് ഇത്തിക്കുളം കാർത്ത്യായനി  ക്ഷേത്രം,കാരുമുക്ക് ശ്രീകൃഷ്ണ ക്ഷേത്രം  ,കുഴിക്കാട്ട് വിഷ്ണു ക്ഷേത്രം

2019, ഫെബ്രുവരി 12, ചൊവ്വാഴ്ച

വെട്ടിയാട്ടില്‍ കുടുംബ ക്ഷേത്രം - കുന്നംകുളം




വെട്ടിയാട്ടില്‍ കുടുംബ ക്ഷേത്രം - കുന്നംകുളം

കുന്ദംകുളത്തു നിന്ന് ആൽത്തറ റൂട്ടിൽ ആരെ കിലോമീറ്റർ സഞ്ചരിച്ചാൽ കൊച്ചനൂർ സെന്ററിൽ നിന്ന് ഇടത്തോട്ട് ചക്കിത്ത റോഡിലൂടെ 70 മീറ്റർ നീങ്ങിയിൽ വലത്തോട്ട് മoത്തിൽ ഡയറി ഫാം വഴി 200 കൂടി പോയാൽ മംത്തിൽ സർപ്പക്കാവിനോട് ചേർന്ന് നിൽക്കുന്നതാണ് വെട്ടിയാട്ടിൽ കുടുബ ക്ഷേത്രം.

ക്ഷേത്രത്തിന്റെ ആദ്യത്തെ മുറിയിൽ ഭഗവതിയും
രണ്ടാമത്തെ മുറിയിൽ ഭുവനേശ്വരി ,വീരഭദ്രൻ ,വിഷണുമായ ,ഭൈരവാദിഗണങ്ങൾ ,ഗുരു പ്രേതങ്ങൾ ,മുത്തശ്ശി പ്രേതം എന്നിവയും പുറത്ത് വടക്ക് വശത്ത് ദണ്ഡൻ തെക്ക് പടിഞ്ഞാറ് മൂലയിൽ പഴയ തറവാട് അമ്പലത്തിന്റെ ഭാഗമായുണ്ടായിരുന്ന സർപ്പകാവിന്റെ സങ്കൽപ്പമായും ആരാധിക്കുന്നു.

മേടമാസത്തിലെ ചോതി നാളിൽ പ്രതിക്ഷഠാ ദിനമായി ആചരിക്കുന്നു.


എല്ലാ ചോതി നാളിലും മാസ പൂജ നടത്തി പോരുന്നു.


പ്രതിഷ്ഠ നടത്തിയത് മുല്ലപ്പള്ളി ഭട്ടതിരിയാണ് അദ്ദേഹത്തിന്റെ കാലശേഷമിപ്പോൾ മൂന്ന് വർഷമായി മകൻ ശശി ഭട്ടതിരിയാണ്.
















 കൂടുതല്‍ വിശേഷങ്ങള്‍ താമസിയാതെ. എന്തെങ്കിലും അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ ശ്രീമാന്‍ രവി വെട്ടിയാട്ടിലിനെ ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്‍ 97448 63222.

ഈ കുടുംബ ക്ഷേത്ര ആദ്യം ഞമനേങ്ങാട് , പരേതനായ വെട്ടിയാട്ടില്‍ കൃഷ്ണന്റെ വീട്ടുമുറ്റത്തായിരുന്നു. പിന്നീട് തറവാട്ട് ഭാഗത്തെ തുടര്‍ന്ന് ചില സാങ്കേതിക കാരണങ്ങളാല്‍ കൊച്ചനൂരേക്ക് മാറ്റുകയായിരുന്നു.

 വെട്ടിയാട്ടില്‍ കുടുംബത്തിലെ അറിയപ്പെടുന്ന മറ്റു മെംബര്‍മാരുടെ പേരും അഡ്രസ്സും പിന്നീട് പ്രസിദ്ധപ്പെടുത്താം.

WEDNESDAY, JULY 3, 2013


ശ്രീ ധന്വന്തരി ക്ഷേത്രം - കോയമ്പത്തൂര്‍

കോയമ്പത്തൂര്‍ രാമനഥപുരത്ത്  ആര്യ വൈദ്യ ഫാര്‍മസി സമുച്ചയത്തില്‍  ശ്രീ ധന്വന്തരി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. 1977 ഏപ്രില് 25,  മേടമാസം പുണര്‍തം നക്ഷത്രത്തില്‍ താന്ത്രികരത്നം കല്പുഴ ദിവാകരന് നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍, അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ശ്രീ  കല്പുഴ ഹരീശ്വരന്‍ നമ്പൂതിരിപ്പട് ധന്വന്തരീ ദേവന്റെ  പ്രതിഷ്ടാകര്‍മ്മം നിര്വ്വഹിച്ചു.


ക്ഷേത്രത്തില് ഉപദേവതകളായി  അയ്യപ്പന്‍, ഹനുമാന്‍, ദുര്ഗ്ഗ, ഉമാ മഹേശ്വന്‍, ശിവന്‍, ഗണപതി, സുബ്രഫ്മണ്യന്‍, ഭഗവതി, നവഗ്രഹങ്ങള്‍, ബ്രഹ്മരക്ഷസ്സ്, നാഗരാജാവ് എന്നിവരുടെ സാന്നിധ്യവും ഉണ്ട്.

ശ്രീമാന് അഴകത്ത് ശാസ്ത്രശര്മ്മന് നമ്പൂതിരിപ്പാട് ശിവന്റെ പ്രതിഷ്ടാകര്‍മ്മവും,  ശ്രീമാന്‍ പാതിരിക്കുന്നത്ത് രാമന്‍ നമ്പൂതിരി - നാഗരാജാവ്, ബ്രഫ്മശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി - ദുര്ഗ്ഗ, ബ്രഫ്മശ്രീ ദിവാകരന്‍ നമ്പൂതിരിപ്പാട് - ഗണപതി, തന്ത്രി മൂത്തേടത്ത് ദാമോദരന്‍ നമ്പൂതിരി -സുബ്രഫ്മണ്യന്‍, ബ്രഫ്മശ്രീ കല്ലൂര് മാധവന്‍ നമ്പൂതിരി - ബ്രഫ്മരക്ഷസ്സ്, ശ്രീ നരസിംഹ ഭട്ടാചാര്യര്‍ - ഉമാ മഹേശ്വരന്‍, ഹനുമാന്‍ & നവഗ്രഹങ്ങള്‍ എന്നിവരുടെ പ്രതിഷ്ടാകര്മ്മങ്ങളും നിര്വ്വഹിച്ചു.  ശ്രീ അയ്യപ്പന്റെ പ്രതിഷ്ടാകര്‍മ്മം നിര്വ്വഹിച്ചത് ശബരിമല ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മഹേശ്വരര് കണ്ഠരര് ആയിരുന്നു.



ധന്വന്തരീക്ഷേത്രത്തിലെ പ്രധാന വഴിപാടുകളായി........

കാലത്ത് 5 മണിക്ക് തുറക്കുന്നു, 12 മണിക്ക് അടക്കുന്നു, വൈകിട്ട് 5 മണിക്ക് വീണ്ടും തുറന്ന് 8.30 മണിക്ക് അടക്കുന്നു.

ധന്വന്തരി ദേവന്റെ പൂജകള് ഇങ്ങിനെ ആരംഭിക്കുന്നു.
കാലത്ത്  മലര്‍ നിവേദ്യം, ഉഷ നിവേദ്യം - ഉഷപ്പായസം [ശര്ക്കര], ഉഷപ്പൂജ - വെള്ള നിവേദ്യം + ശര്ക്കരപ്പായസം, പന്തീരടി - പാല് പായസം, ഉച്ചപ്പൂജ - പാല്‍ പായസം + വെള്ള നിവേദ്യം

വൈകിട്ട് ദീപാരാധനയോട് കൂടി ആരംഭിച്ച്, അത്താഴപ്പൂജക്ക് വെള്ള നിവേദ്യം + നെയ്പ്പായസം + അപ്പം + അട തുടങ്ങിയവ.

കാലത്ത്  ഇടക്കയും വൈകിട്ട് ചെണ്ടയും വാദ്യങ്ങളായുണ്ടാകും.


പ്രധാന  ഹോമങ്ങള്‍ - മൃത്യുഞ്ജയ ഹോമം.

ഈ ഹോമം ശിവസങ്കല്പത്തില് ചെയ്യുന്നു. അത്യാപത്ത് വരുമ്പോള് മൃത്യു വരാതിരിക്കാന് അല്ലെങ്കില് മരണ ഭയം അകറ്റാന്.

പ്ലാവിന് വിറക് അല്ലെങ്കില്  ചകിരിയും ചിരട്ടയും കത്തിച്ചുള്ള ഹോമ കുണ്ഡത്തില് 7 പൂജാദ്രവ്യങ്ങളോട് കൂടി ഒന്നു മുതല് ഒന്നര മണിക്കൂര്‍ നീണ്ടുനില്ക്കുന്നതാണ് ഈ ഹോമം.

എന്താണ് ഈ 7 പൂജാദ്രവ്യങ്ങള്..

1. ചിറ്റമൃത് വള്ളി
2. പേരാല്‍ മുട്ട്
3. എള്ള്
4. കറുക
5. ഹവിസ് [ചോറ്]
6. നെയ്യ്
7. പാല്‍       

more informations being added, please visit again

SATURDAY, JUNE 15, 2013


കുറേ നാളായി ഈ വഴിക്ക് വരാറില്ല

കുറേ നാളായി ഈ വഴിക്ക് വരാറില്ല

അങ്ങിനെ ആയാല്‍ പോരല്ലോ... ?എന്തെങ്കിലും ഒക്കെ കുത്തിക്കുറിക്കേണ്ടേ..? ശരിയാണ്. ഇന്ന് മിഥുനം ഒന്ന്, അടുത്ത മാസമാണ് കര്‍ക്കിടകം. ആനകള്‍ക്കും മനുഷ്യര്‍ക്കും ഒക്കെ സുഖചികിത്സക്കുള്ള കാലം. 

താഴെക്കാണുന്ന ഫോട്ടോകള്‍ കഴിഞ്ഞ കാലങ്ങളില്‍ തൃശ്ശൂര്‍ അച്ചന്‍ തേവര്‍ ശിവക്ഷേത്രത്തില്‍ ആനയൂട്ടിന് എടുത്തതാണ്. 



താമസിയാതെ അമ്പലവിശേഷങ്ങളുമായി വരാം ഞാന്‍  - കാത്തിരിക്കുക.

നിങ്ങളുടെ ഗ്രാമത്തിലെ ഏതെങ്കിലും ക്ഷേത്രങ്ങളുടെ വിവരങ്ങള്‍ ഇവിടെ ചേര്‍ക്കണമെങ്കില്‍ കമന്റ് ബോക്സില്‍ എഴുതിയാല്‍ മതി. ബന്ധപ്പെടുന്നതാണ്.



SATURDAY, FEBRUARY 2, 2013


അറുപത്തഞ്ചാമത്തെ പിറന്നാള്‍.

ഇംഗ്ലീഷ് മാസത്തിലെ ഡേറ്റ് പ്രകാരം 02-02-1948 ഇന്ന് എന്റെ അറുപത്തഞ്ചാമത്തെ പിറന്നാള്‍. - - 

നാള്  നാളെ ചോതി  നക്ഷത്രം ആണ്  പിറന്നാള്‍. 

ഇന്ന് വൈകിട്ട് ഞാന്‍ എന്നും പോകുന്ന അച്ചന്‍ തേവര്‍ അമ്പലത്തില്‍ ദീപാരാധനക്ക് പോകുമ്പോള്‍ ഇരുപത് ലഡ്ഡു വാങ്ങി  കൊണ്ട് പോയി  അവിടെ വന്ന ഭക്ത  ജനങ്ങള്‍ക്ക് കൊടുത്തു.  സരസ്വതി ചേച്ചി, മോളി ചേച്ചി, പ്രേമ ചേച്ചി, വത്സല ആന്റി  തുടങ്ങി അമ്പലത്തില്‍  എന്നും വരുന്നവരും, പുതിയതായി വന്നവര്‍ക്കും  അത് നല്‍കി. 

ഇന്ന്  മുപ്പെട്ട് ശനി  ആയതിനാല്‍ ഹനുമാന്‍ സ്വാമിക്ക് വട മാലയും ഉണ്ടായിരുന്നു. 


ദീപരധനക്ക് മുന്‍പും ശേഷവും ഒരാള്‍  അവിടെ  ഇരുന്നു  ഭജന പാടുന്നുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിക്കാറുണ്ട്. അരണ്ട വെളിച്ചത്തില്‍  ആണെങ്കിലും ഇന്നാണ് വീഡിയോ പിടിക്കാന്‍ എനിക്ക് സാധിച്ചത്. 
അദ്ദേഹമാണ് ശ്രീ.  ബിജു. എന്റെ മകനേക്കാളും പ്രായം കുറവാണു ബുജുവിനു.  ബിജുവിന്റെ ഒരു കീര്‍ത്തനം ഇവിടെ കാണാം.

FRIDAY, FEBRUARY 1, 2013


sree vadakkunnathan temple trichur

ഞാന്‍  ഇന്നെലെ ഇവിടെ പോയിരുന്നു  ഉണ്ണിയപ്പം വാങ്ങാന്‍ , പക്ഷെ കിട്ടിയില്ല . കാരണം എന്തായിരുന്നു ...
എന്റെ സ്മൃതി  എന്ന  ബ്ലോഗ്‌  നോക്കുക

MONDAY, JULY 23, 2012


എട്ടങ്ങാടി പുഴുക്ക്

കുറേ നാളായി ഇവിടെ പോസ്റ്റുകള്‍ ഒന്നും ചേര്‍ക്കാറില്ല. അടുത്തുതന്നെ വീണ്ടും ഈ രംഗം സജീവമാകുന്നതാണ്.
ധനുമാസത്തിലെ തിരുവാതിരക്ക് തൃശ്ശിവപേരൂര്‍ അച്ചന്‍ തേവര്‍ ശിവക്ഷേത്രത്തില്‍ ഗോതമ്പുകഞ്ഞിയും എട്ടങ്ങാടിപ്പുഴുക്കും കഴിക്കുവാന്‍ ഭക്തര്‍ എത്തുന്നത് പതിവാണ്.

FRIDAY, APRIL 29, 2011


അമ്പല വിശേഷങ്ങള്‍

കൂടുതല്‍ അമ്പല വിശേഷങ്ങള്‍ ഇവിടെ ചേര്‍ക്കണമെന്നുണ്ട്. താമസിയാതെ ഇതിലേക്ക് ശ്രദ്ധ തിരിക്കുന്നതാണ്‍.
എന്റെ തട്ടകമായ തൃശ്ശൂരിലെ ക്ഷേത്രങ്ങള്‍ തന്നെയുണ്ട് ഒരു പാട്. ശ്രീ വടക്കുന്നാഥനും, തിരുവമ്പാടിയും, പാറമേക്കാവും ഞാന്‍ മിക്ക ദിവസം പോകുന്ന സ്ഥലമായിട്ടുപോലും ഇവിടെ എഴുതാന്‍ സാധിച്ചില്ല.
തൃശ്ശൂരിലെ ക്ഷേത്രങ്ങളുടെ ചരിത്രം ഐതിഹ്യം മുതലായവ അറിയുന്നവര്‍ ദയവായി എഴുതുക.prakashettan@gmail.com.
ഫോട്ടോസ് ധാരാളം ചേര്‍ക്കാവുന്നതാണ്‍.
വിവരണ ശേഖരണത്തിനായി കൂടെ യാത്ര ചെയ്യാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക. വാഹന സൌകര്യം ഉണ്ട്.
കുന്നംകുളം പരിസരത്തുള്ള മുണ്ടിയന്‍ തറ, പാര്‍ക്കാടി, ആറാട്ട് കടവ്, ഞമനേങ്ങാട് ഭഗവതി ക്ഷേത്രം, മഹാദേവ ക്ഷേത്രം. ചിറളയം ശ്രീരാമക്ഷേത്രം, കക്കാട് ഗണപതി ക്ഷേത്രം, മണികണ്ടേശ്വരം ക്ഷേത്രം, കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രം, മുതലായ ക്ഷേത്രങ്ങളുടെ ചില വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പരസഹായം ആവശ്യമുള്ളതിനാല്‍ എഴുതിത്തീര്‍ക്കാന്‍ സാധിച്ചിട്ടില്ല.
ഫോട്ടോകളും എടുക്കാനുണ്ട്. വാതരോഗിയായ എനിക്ക് സഹായിയായി സൌജന്യ സേവനത്തിനുള്ള ഒരാളെയാണ്‍ ഞാന്‍ ഉദ്ദേശിക്കുന്നത്. യാത്ര ഭക്ഷണം വേണ്ടി വന്നാല്‍ താമസം എന്നീ ചിലവുകളെല്ലാം ഞാന്‍ വഹിക്കുന്നതാണ്‍.
സാമാന്യം നല്ല സ്പീഡില്‍ ടൈപ്പ് ചെയ്യാനും കൂടി അറിയാമെങ്കില്‍ കേമമായി. ഡ്രൈവിങ്ങും കൂടി വശമുണ്ടെങ്കില്‍ കെങ്കേമം….
++ വിഡിയോ കേമറകളും, സ്റ്റില്‍ കേമറകളും എഡിറ്റ് സ്യൂട്ടുമെല്ലാം എന്റെ ഓഫീസിലുണ്ട്. മള്‍ട്ടിമീഡിയ, അനിമേഷന്‍, വെബ് ഡിസൈനിങ്ങ് എന്നീ വര്‍ക്കുകള്‍ ഈ ബ്ലോഗ് സംബന്ധിച്ചുള്ളത് എന്റെ ഓഫീസില്‍ ചെയ്യാവുന്നതാണ്‍.
ഈ വിഷയങ്ങള് കൂടുതല്‍ പരിഞ്ജാനം നേടാന്‍ താല്പര്യമുള്ളവര്‍ക്ക് ഞങ്ങളെ സമീപിക്കാവുന്നതാണ്‍. അഭ്യസ്ഥവിദ്യര്‍ക്ക് ട്രൈനിങ്ങും കൊടുക്കുന്നു. വിത്ത് സ്റ്റൈപ്പന്റെ.
സന്ദര്‍ശിക്കുക :-
സ്നേഹത്തോടെ
ജെ പി വെട്ടിയാട്ടില്‍
എന്റെ മറ്റു ബ്ലൊഗുകള്‍
+++++
തൃശ്ശൂര്‍ പൂരം മെയ് മാസം 12 ന്‍. എന്റെ വസതി പൂരപ്പറമ്പില്‍ നിന്നും പത്ത് മിനിട്ട് നടക്കാനുള്ള ദൂരത്തില്‍.

FRIDAY, FEBRUARY 18, 2011


KOORKKENCHERY SREE MAAHESWARA TEMPLE



CLIPPINGS OF RECENT THAIPPOOYAM @ KOORKKENCHERY SREE MAHESWARA TEMPLE.
MORE CLIPPINGS BEING ADDED. I NEED TO WRITE D HISTORY OF THIS TEMPLE, IF ANYBODY KNOWS D DETAILS, KINDLY DO SHARE WITH ME.

THE IDOL OF LORD SHIVA WAS PLACED BY SREE NARAYANA GURU. AND I HV BEEN TOLD SNDP WAS FORMED HERE SITTING UNDER THE JACK FRUIT TREE WITHIN THIS TEMPLES PREMISES.

THAT TREE AND THE SOURRONDINGS ARE KEPT AS IT IS STILL.

THIS TEMPLE IS AT TRICHUR, ON D WAY TO KODUNGALLOOR OR IRINJALAKKUDA. HARDLY ONE KM FROM D MAIN CITY.

ഈ ശിവക്ഷേത്രത്തിലെ പ്രതിഷ്ട നടത്തിയത് ശ്രീ നാരായണഗുരുവാണ്.

ഇവിടുത്തെ ഒരു പ്ലാവിന്‍ ചുവട്ടിലിരുന്നാണത്രെ “ശ്രീ നാരായണ ധര്‍മ്മ പരിപാലന സംഘം” രൂപീകരിച്ചത് എന്ന് പറയപ്പെടുന്നു.

new temples

IF ANYBODY WANTS TO ADD D DETAILS OF ANY TEMPLES HERE, KINDLY SEND D HISTORY ALONG WITH FOTOGRAPHS.
REGARDS
JP
prakashettan@gmail.com

MONDAY, NOVEMBER 29, 2010


മണ്ണുത്തിക്കടുത്ത് പുരാതന ക്ഷേത്രം ഉണ്ടായിരുന്നെന്ന കണ്ടെത്തല്‍

തൃശ്ശിവപേരൂര്‍ ജില്ലയിലെ മണ്ണുത്തിക്കടുത്ത ചിറക്കേക്കോട് ഗ്രാമപ്രദേശത്ത് വനനിബിഡമായ ഭൂപ്രദേശത്ത് 1500 വര്‍ഷം പഴക്കമുള്ള ഒരു ക്ഷേത്രമുണ്ടായിരുന്നെന്ന് അഷ്ടമംഗല്യ പ്രശ്നത്തിലൂടെ തെളിഞ്ഞിരിക്കുമെന്ന് എന്റെ സഹപ്രവര്‍ത്തകയായ അശ്വതി പറഞ്ഞറിഞ്ഞു. കൂടുതല്‍ വിശേഷങ്ങള്‍ അറിഞ്ഞുംകൊണ്ടിരിക്കുന്നു.

TUESDAY, JULY 20, 2010


കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രം

കുന്നംകുളം പട്ടണത്തിന്റെ ഏതാണ്ട് 8 കിലോമീറ്റര്‍ പടിഞ്ഞാറ് അതായത് ചെറുവത്താനി ഗ്രാമത്തിന്റെ 3 കിലോമീറ്റര്‍ പടിഞ്ഞാറ് കവുക്കാനപ്പെട്ടി എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ദേവീക്ഷേത്രമാണ് കപ്ലിയങ്ങാ‍ട് ഭഗവതീ ക്ഷേത്രം.
അതിന്റെ ചുരുങ്ങിയ വിവരണം താമസിയാതെ പ്രതീക്ഷിക്കാം.
ഈ അമ്പലത്തിന്റെ ഉല്പത്തിയേയും ചരിത്രത്തെയും കുറിച്ച് വായനക്കാര്‍ക്കറിയാമെങ്കില്‍ സദയം പങ്ക് വെക്കുക.

സ്നേഹത്തോടെ
ജെ പി വെട്ടിയാട്ടില്‍
prakashettan@gmail.com
ജിമെയില്‍ കുറിപ്പുകള്‍ മാത്രം സ്വീകരിക്കുന്നു.