2019, ജനുവരി 22, ചൊവ്വാഴ്ച

വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ആറ്റിങ്ങൽ



ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

കേരള തലസ്ഥാന നഗരിയിൽ നിന്നും 32 കിലോമീറ്റർ വടക്ക് മാറി ദേശിയ പാതയോടു ചേർന്നാണ് "ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം"സ്ഥിതിചെയുന്നത്. ജില്ലയിലെ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രത്തിൽ എത്തിച്ചേരുവാൻ ആറ്റിങ്ങൽ കച്ചേരി നടയിൽ നിന്നും ( ചിറയിൻകീഴ് റോഡ്‌ ) 200 മീറ്ററും ആറ്റിങ്ങൽ കെ.എസ്.ആർ.റ്റി. എസി ഡിപ്പോ നിന്നും (പാലസ്റോഡ്‌ & N.H Oneway) 350 മീറ്റർ മാത്രമാണ്‌ ഉള്ളത്..പ്രധാന പ്രതിഷ്ഠ ശ്രീകൃഷ്ണ സ്വാമിയും ഗണപതി, ശ്രീ ധർമ ശസ്താവ്, ഹനുമാൻ, മാടൻ തമ്പുരാൻ, നാഗർ, ഭുതത്താൻ എന്നിവർ ഉപപ്രതിഷ്ഠ ആയിട്ടും കുടികൊള്ളുന്നു.. ഇവിടെ വൃഷ രാജാവ് ആയ അരയാൽമരത്തെയും നാലമ്പലത്തിനു ഉള്ളിൽ കൃഷ്ണ തുളസിയെയും ആരാധിക്കുന്നുണ്ട്. കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തിൽ തൃകൊടിയേറി അത്തം നക്ഷത്രത്തിൽ ആറാട്ട് വരുതക്കം ആണ് തൃക്കൊടിയെറ്റ് ഉത്സവം നടക്കുന്നത്. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, വിഷു , ശ്രീമദ് ഭാഗവത സപ്താഹം, കുചേലദിനം,നവരാത്രി, ദീപവലി, കർക്കടകവിളക്ക് എന്നിവയെല്ലാം ക്ഷേത്രത്തിന്റെ ആഘോഷങ്ങളിൽപ്പെടുന്നു....!
ചരിത്രം!
A.D 1209നും 1214നും ഇടക്ക് വീരകേരളവർമ്മ രാജാവ് ഒരു ഗോഹത്യ നടത്തി. അതിന്റെ പച്ചതപത്തിൽ വില്യമംഗലം സ്വാമിമാരുടെ നിർദേശപ്രകാരം സ്വന്തംപേരിൽ പണികഴിപ്പിച്ച ക്ഷേത്രമാണ് വീരകേരളപുരം കൃഷ്ണ സ്വാമി ക്ഷേത്രം എന്ന് ക്ഷേത്ര വിജ്ഞാനകോശത്തിൽ പറയുന്നു..! ശ്രീകൃഷ്ണ ക്ഷേത്രം വരുന്നതിനു മുൻപുതന്നെ മാടൻനടയിൽ കാഞ്ഞിരമരത്തിന് ചുവട്ടിൽ ആരാധന നടത്തിയതായും സുചിപ്പിക്കുന്നുണ്ട്.രാജകുടുംബ സ്വത്തുക്കൾ ഭാഗം വച്ചപ്പോൾ റീ ജന്റ് റാണി സേതുലക്ഷ്മിഭായ് തമ്പുരാട്ടിക്ക് ലഭിച്ച 9 ക്ഷേത്രങ്ങൾ ആണ് ശ്രീപാദം ട്രസ്റ് ആയി രൂപികരിച്ചത്. ഈ ട്രസ്റിന്റെ കീഴിലാണ് വീരളം ക്ഷേത്രവും. ഇരുപതിലേറെ പശുക്കൾ ഉള്ള ഒരു ഗോശാല ക്ഷേത്രത്തിനു മുൻവശത്തായി ഉണ്ട്. ക്ഷേത്രത്തിൽ കണ്ണൻറെ ഇഷ്ട നിവേദ്യമായ പാൽപയസത്തിനു ആവിശ്യമായ പാൽ ഇവിടെ നിന്നാണ് ലഭിക്കുന്നത്‌.............. കുടാതെ കണ്ണന് വഴിപാട്‌ ആയി ഉണ്ണിയപ്പവും പായസവും അവിലും വെണ്ണയും കദളിപ്പഴവും നിവേദ്യക്കാറുണ്ട്. മറ്റ് നിവേദ്യങ്ങൾ ഹനുമാൻ സ്വാമിക്ക് വടമാലയും ,അയ്യപ്പസ്വാമിക്ക് പായസവും ,മാടൻ തമ്പുരാന് അടയും ആണ്. ക്ഷേത്രത്തിൽ3 നേരത്തെ പൂജകൾ ആണ് ഇപ്പോൾ ഉള്ളത് . ക്ഷേത്രം തന്ത്രി: തന്ത്രിരത്നം ഇടമന ബാലമുരളി (മുൻ ശബരിമല മേൽശാന്തി ) ക്ഷേത്രം മേൽശാന്തി & കീഴ്ശാന്തി :ചെപ്പയികോട്ടു ഇല്ലം ആണ് .

അവനവഞ്ചേരി ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രം ആറ്റിങ്ങൽ



അവനവഞ്ചേരി ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രം ആറ്റിങ്ങൽ

Avanavanchery Sree Indilayappan Temple , Attingal
Avanavanchery (old name: Avaninchery)is a small beautiful village with paddy fields, ponds, kavu (place of serpant worship) and rivers. The popularity of this place is vested in the name of Indilayappan , the main diety and major temple of the place.
Description
********
Avanavanchery Sree Indilayappa Temple located in Attingal which is just 30 K.m away from the capital city (trivandrum) of kerala. This temple is famous for its attracting offerings and its ancient kerala temple architecture. Lord siva(UmaMaheswara concept) is the main deity and temple is known in the name of sub deity Lord Indilayappa. Other sub deities are Vinayaka in kannimoola, Nagaraja, Mallan Thampuran, Bhrahma Rakshas and Mampazhakonam Durga devi. Somany devotees from various places visited the sanctum sanctorum of Lord Indilayappa, not once but in many times. So we the Members of Avanavanchery Temple Development Committee (Kshethra Vikasana Samithy) warmly welcomes the devotees and tourists from all over India and abroad to visit the sacred place and receive the blessings of our dearest God
How to Reach Sree Indilayappan Temple Avanavanchery
*****************************************
Sree Indilayappan Temple Avanavanchery is situated in attingal town in Kerala. The temple is around 30 km from Trivandrum, the state capital. Sree Indilayappan Temple Avanavanchery is 185 km from Ernakulam.
Nearest Railway Station
******************
Chirayinkeezhu Railway Station is the nearest railway station to reach Sree Indilayappan Temple Avanavanchery .Chirayinkeezhu is well connected by trains to all major stations in India.
By Flight / Air
**********
The nearest International Airport is Trivandrum International Airport, which is just 25 Km away from Sree Indilayappan Temple Avanavanchery .
By Bus / By Road
*************
The main Bus station nearer to sree Indilayappa Temple Avanavanchery is Attingal. There are two Bus stations, Municipal Bus Station for private route services and K.S.R.T.C bus station for K.S.R.T.C services. These are just 2.5 Km away from Sree Indilayapp Temple Avanavanchery.

അഴകിക്കോണം ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം



അഴകിക്കോണം ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം

സർവ്വചരാചരങ്ങൾക്കും കാരണഭൂതയായ ആദിപരാശക്തിയും ലോകമാതവുമായ സാക്ഷാൽ ശ്രീഭദ്രകാളി ദേവിയുടെ പാദാരവിന്ദങ്ങൾ പതിഞ്ഞ പരിപാവനമായ പുണ്യഭൂമിയാണ് അഴകിക്കോണം. ഈ പുണ്യ ഭൂമിയിലാണ് ശ്രീഭദ്രകാളി ദേവി ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ് കുടികൊള്ളുന്നത്. കേരളത്തിന്റെ തെക്കേയറ്റത്ത് നെയ്യാറ്റിൻകര താലൂക്കിൽ ഉദിയൻകുളങ്ങര നിന്നും ഒരു കിലോമീറ്റർ തെക്കുപടിഞ്ഞാറായി പ്രശാന്തസുന്ദരവും പ്രകൃതിരമണീയവുമായ അഴകിക്കോണം എന്ന ഗ്രാമത്തിലാണ് ഈ പുണ്യക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശ്രീഭദ്രകാളിദേവിയെ കിഴക്ക് ദർശനമായും ശ്രീനീലകേശിദേവിയെ വടക്കു ദർശനമായും ഭക്തർക്കു ദർശനമരുളത്തക്ക വിധത്തിൽ പ്രതിഷ്ഠ നടത്തിയിരിക്കുന്നു. അഴകിയിൽ തെക്കത്താണ് മൂലസ്ഥാനം. കൂടാതെ ശ്രീദുർഗ്ഗഭഗവതിയുടെ മറ്റൊരമ്പലവും, മഹാഗണപതിക്കും,യക്ഷിയമ്മയ്ക്കും, ജലകന്യകമാർക്കും പ്രത്യേകം പ്രത്യേകം അമ്പലങ്ങളും, ശ്രീബാണലിംഗ പ്രതിഷ്ഠയും, നാഗർ പ്രതിഷ്ഠയും, വൃക്ഷലാതാദികളാൽ നിബിഡമായ സർപ്പക്കാവും ശ്രീഭദ്രകാളിയമ്മക്ക് തുണയായി ചുറ്റും വാണരുളുന്നു.
സഹസ്രാണ്ടുകൾക്കു മുമ്പ് അഴകിയിൽ തറവാട്ടിലെ ദേവിഭക്തയായ കുടുംബിനി ത്രിസന്ധ്യാനേരത്തു കുടുംബതെക്കതിൽ വിളക്കു തെളിയിക്കാൻ പോയപ്പോൾ, തെക്കതിനു മുന്നിലുള്ള ജലാശയത്തിൽ നിന്നും ലഭിച്ച രണ്ടു പഴുക്കടയ്ക്കയിൽ കുടികൊണ്ടിരുന്ന ദേവിചൈതന്യത്തെ അന്നുരാത്രി സ്വപ്നവശാൽ അരുൾ ചെയ്തതിൻ പ്രകാരം, വരിക്കപ്ലാവിൽ കടഞ്ഞെടുത്ത ദാരു വിഗ്രഹങ്ങളിൽ വിധിയാം വണ്ണം ആവാഹനം നടത്തി പ്രതിഷ്ഠ നടത്തിയിട്ടുള്ളതാണ് ഈ ദേവി വിഗ്രഹങ്ങൾ. മാർത്താണ്ഡവർമ്മ മഹാരാജാവ് രാജ്യം ഭരിച്ചിരുന്ന കാലത്ത് വേണാട്ടിലെ എല്ലാ ഭദ്രകാളിദേവിക്ഷേത്രങ്ങളിലെ ദേവിവിഗ്രഹങ്ങളും കൊട്ടാരത്തിൽ എഴുന്നെള്ളിച്ച് കാളിയൂട്ട് നടത്തുന്നതിനു ഉത്തരവു പുറപ്പെടുവിച്ചു. അതിൻപ്രകാരം അഴകിക്കൊണത്തെ തിരുമുടിയും എഴുന്നെള്ളിക്കുകയുണ്ടായി. എന്നാൽ തിരുമുടിയോടൊപ്പം അമ്മയ്ക്കിരിക്കുവാനുള്ള പീഠം കൊണ്ടുപോകുവാൻ മറന്നുപോയി. ആയതിനാൽ അഴകിക്കോണത്തെ ദേവിമാരെ വാഴയിലയിലും മറ്റു ദേവിമാരെ അതാതു പീഠങ്ങളിലും ഇരുത്തി കാളിയൂട്ടു നടത്തി നടയടക്കുകയുണ്ടായി.
പിറ്റേന്ന് പൂജാരിമാർ നടതുറന്നപ്പോൾ കണ്ട കാഴ്ച അവരെ അത്ഭുതപ്പെടുത്തി. മറ്റു ദേവിമാരെല്ലാം, അഴകിക്കോണം ദേവിയെ ഇരുത്തിയ വാഴയിലയെ ചെരുതായിക്കീറി അതിന്മേലും, അവരെ ഇരുത്തിയ പീഠങ്ങൾ ഒന്നിനുമേലൊന്നായി അടുക്കിവെച്ച് അതിന്മേൽ അഴകിക്കോണം ദേവിമാർ ഇരിക്കുന്നതായിട്ടുമാണ് പൂജാരികൾക്ക് കാണുവാൻ സാധിച്ചത്. പൂജാരിമാർ പഞ്ചപുശ്ചമടക്കി മഹാരാജാവിനെ വിവരം ധരിപ്പിച്ചു. മഹാരാജാവ് അന്നും തലേദിവസത്തെപ്പോലെ ദേവിമാർക്ക് കാളിയൂട്ടു നടത്തി നടയടക്കുവാൻ കൽപ്പിച്ചു പിറ്റേന്ന് രാജാവ് സ്വയം എത്തി നട തുറന്നപ്പോൾ തലേദിവസം പൂജാരിമാർ കണ്ട കാഴ്ച തന്നെയാണ് ആവർത്തിക്കപ്പെട്ടത്. അഴകിക്കോണത്തമ്മയുടെ ശക്തിമാഹാത്മ്യം നേരിൽ അനുഭവിച്ചറിഞ്ഞ മഹാരാജാവ് വിലമതിക്കാനാവാത്ത രത്നങ്ങളും, ആടയാഭരണങ്ങളും, മുത്തുക്കുടയും, കരമൊഴിവായുള്ള വസ്തുക്കൾക്ക് ചെമ്പുപട്ടയവും, പട്ടും, വളയും, ഉടവാളും കാഴ്ച്ചവെച്ച് ദേവിയെ വണങ്ങി അനുഗ്രഹീതനായി. ഇന്നും ദേവിയെ പുറത്തെഴുന്നെള്ളിക്കുമ്പോൾ തന്റെ ശക്തിയെ അനുസ്മരിക്കുമാറ് മാർത്താണ്ഡവർമ്മ തിരുമനസ്സ് സമർപ്പിച്ച ആ ഉടവാൾ ദേവിക്കുമുന്നിൽ കാരണവർ എഴുന്നെള്ളിക്കുന്നത് നമുക്ക് കാണാം.
മനംനൊന്തു വിളിക്കുന്ന ഏതു ഭക്തന്റെയും ആഗ്രഹാഭിലാഷങ്ങൾ സാധിച്ചുകൊടുക്കുന്ന അമ്മയാണ് അഴകിക്കോണത്തെ അമ്മ. കഷ്ടതകളിൽപ്പെട്ടുഴലുന്ന തന്റെ മക്കൾക്ക് രക്ഷയും അഭീഷ്ടവരങ്ങളും പ്രദാനം ചെയ്യുന്ന ആശ്രിതവത്സലയായ അഴകിക്കോണത്തമ്മയുടെ ശക്തിചൈതന്യം നാനാ ദേശങ്ങളിലും വ്യാപിച്ചു കഴിഞ്ഞതായി ജനലക്ഷങ്ങൾ സാക്ഷ്യം വഹിക്കുന്നു.
തിരുനട തുറക്കുന്ന ദിവസങ്ങള്‍: എല്ലാ ഞായര്‍ , ചൊവ്വ , വെള്ളി ദിവസങ്ങള്‍ (രാവിലെയും വൈകുന്നേരവും)
വിശേഷാല്‍ നട തുറക്കുന്ന ദിവസങ്ങള്‍: എല്ലാ ഭരണി നാള്‍ , ആയില്യം നാള്‍ , ചിങ്ങം 1, ചിങ്ങമാസത്തിലെ തിരുവോണം, വിഷു, എല്ലമാസത്തിലെയും പൗര്‍ണമി നാള്‍ (വൈകുനേരം മാത്രം), മണ്ഡലകാലം 41 നാള്‍ (രാവിലെയും വൈകുന്നേരവും)
ഉത്സവങ്ങള്‍:
കുംഭ ഭരണി തൂക്ക മഹോത്സവം ,
പറണേറ്റും നിലതില്പോരും ( 6 വര്‍ഷത്തില്‍ ഒരിക്കല്‍),
ഊരുചുറ്റി എഴുന്നള്ളിപ്പ് (തൂക്ക മഹോത്സവത്തിന് മുന്നോടിയായി),
മണ്ഡലകാല ചിറപ്പും പൊങ്കാലയും (ശബരിമല മണ്ഡലപൂജയുടെ അടുത്ത നാള്‍ വരുന്ന ആഴച്ചവാക്കിനു തിരുനട തുറക്കുന്ന ദിവസം)
ക്ഷേത്ര തന്ത്രി : ബ്രഹ്മശ്രീ ക പി പരമേശ്വരരു
ശ്രീ ഭദ്രകാളി ക്ഷേത്ര മേല്‍ശാന്തി : ശ്രീ ബാബു ശാന്തി, തേരിപ്പുറം, പളുകല്‍

ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം



ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം

കേരളത്തിലെ തിരുവനന്തപുരം നഗരത്തിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ക്ഷേത്രം നഗരത്തിൽ കിഴക്കേ കോട്ടയ്ക്കു സമീപം നിലകൊള്ളുന്നു. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന വഞ്ചിയൂരാണ് ഈ മഹാദേവക്ഷേത്രം. അനന്തപുരിയിലെ പുകൾപെറ്റ ക്ഷേതങ്ങളിൽ പ്രധാനമാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രം. അഞ്ചാം നൂറ്റാണ്ടിന് മുൻപ് തന്നെ ഈ ക്ഷേത്രമുണ്ടായിരുന്നുവെന്ന് വിശ്വാസം.
ക്ഷേത്രം ഇന്നു കാണുന്നതു പോലെ നിർമ്മിക്കപ്പെട്ടത്‌ തിരുവിതാംകൂർ രാജാക്കന്മാരുടെ കാലത്താണ്. ദ്രാവിഡീയകലയുടെ ഉത്തമ ഉദാഹരണമാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രം. വിസ്താരമേറിയ ക്ഷേത്ര മതിൽക്കകം. ക്ഷേത്രമതിലിനു പുറത്തുള്ള ക്ഷേത്രക്കുളം വളരെ വിസ്താരമേറിയതാണ്. ഈ കുളം "ജാതകുണ്ഡതീർത്ഥം" എന്നപേരിൽ അറിയപ്പെടുന്നു. മതിൽക്കെട്ടിന്റെ രണ്ടുഭാഗത്തും മനോഹരങ്ങളായ ഇരുനില ഗോപുരങ്ങളുണ്ട്‌..
വെട്ടുകല്ലിൽ പടുത്തുയർത്തിയ നാലമ്പലത്തിൽ തന്നെ വിളക്കുമാടം പണിതീർത്തിരിക്കുന്നു. ഇവിടുത്തെ വൃത്താകൃതിയിലുള്ള ശ്രീകോവിലിൽ കിഴക്കു ദർശനാമായി ശിവലിംഗ പ്രതിഷ്ഠ. ഉഗ്രമൂർത്തിയായതിനാൽ കിഴക്കുവശത്തു തീർത്ഥകുളം നിർമ്മിച്ചിരിക്കുന്നു. രൗദ്രഭാവത്തിനു ശമനം ഉണ്ടാക്കാനാണത്രേ തിരുമുൻപിലായി തീർത്ഥക്കുളം നിർമ്മിച്ചിരിക്കുന്നത്. തമിഴ്ശൈലിയിൽ കരിങ്കല്ലിൽ പണിതുയർത്തിയതാണ് കിഴക്കേ ആനക്കൊട്ടിൽ. ആ ആനക്കൊട്ടിലിനുള്ളിലായിട്ടാണ് കനകധ്വജസ്തംഭപ്രതിഷ്ഠ നറ്റത്തിയിരിക്കുന്നത്. പടിഞ്ഞാറുവശത്ത് മതിൽക്കെട്ടിനു പുറത്തും അകത്തുമായി രണ്ട് ആനക്കൊട്ടിലുകൾ വേറെയും പണിതീർത്തിരിക്കുന്നു. മാറി മാറി വന്ന രാജാക്കന്മാരുടെ ആശയങ്ങൾ ഇങ്ങനെ പലതും ഇവിടെ നിർമ്മിച്ചിരിക്കുന്നു.
പൂജാ വിധികൾ മറ്റ് ക്ഷേതത്തിലെ പോലെയാണെങ്കിലും ഇവിടെ പൂജകളിൽ പ്രധാനം അഭിഷേകം, ജലധാര, ക്ഷീരധാര എന്നിവയ്ക്കാണ്. ശിവരാത്രിയ്ക്ക് മാത്രമാണ് ശിവലിംഗത്തിൽ നെയ്യ് കൊണ്ട് ധാര നടത്തുന്നത്. ശിവരാത്രി പുലർച്ചെ മുതൽ പിറ്റേന്ന് സൂര്യോദയം വരെയാണ് നെയ്യ്ധാര നടക്കുക. മറ്റൊരു പ്രത്യേകത എല്ലാ ക്ഷേത്രങ്ങളിലും ഉത്സവത്തിന് ആറ് ദിവസം മുൻപ് ചെയ്യാറുള്ള ക്രിയകൾ ഇവിടെ ശിവരാത്രി ദിവസമാണ് ചെയ്യാറുള്ളത് എന്നതുമൊരു പ്രത്യേകതയാണ്. 108 കുടം വെളളമോ, പാലോ, നെയ്യോ നിരന്തരം ശിവലിംഗത്തിൽ വീണുകൊണ്ടിരിക്കുന്നതാണ് ധാര.
നിത്യപൂജകൾ
നിത്യേന അഞ്ചുപൂജകൾ നടത്താറുണ്ടിവിടെ;
ഉഷഃപൂജ
എതൃത്തപൂജ
പന്തീരടിപുജ
ഉച്ചപൂജ
എട്ടുകൂട്ടം വിഭവങ്ങളോടുകൂടിയതാണ് ഇവിടുത്തെ ഉച്ചപൂജാനേദ്യം
അത്താഴപുജ
ക്ഷേത്രത്തിൽ നിത്യേന ഭജന നടത്താറുണ്ട്. ക്ഷേത്രത്തിലെ ഈ ശിവഭജനയും, ഹരിനാമകീർത്തനപാരായണവും സാമ്പ്രാണിത്തിരി എന്ന് പേരുള്ള ഒരു സ്വാമി തുടങ്ങിവച്ചതാണ്. ഇവിടെ 41 ദിവസം രാവിലെ കുളിച്ച് നിർമാല്യം തൊഴുത് ഭജനമിരിക്കുന്നവർക്ക് എന്ത് അഭീഷ്ടവും സാധിക്കുമെന്നാണ് വിശ്വാസം. വളരെ ദൂരെ നിന്ന് പോലും അനേകം പേർ വന്ന് ഇവിടെ ഭജനമിരിക്കാറുണ്ട്.ധനു മാസത്തിലാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ഉത്സവം കൊടിയേറുന്നത്. തിരുവാതിര ദിവസമാണ് ആറാട്ട്. ധനുവിലെ പൂത്തിരുവാതിര മഹോത്സവം ചേർന്നുള്ളതാണ് ഉത്സവം.ശിവരാത്രി നാളിൽ 24 മണിക്കൂറും ക്ഷീരധാരയുണ്ട്. ഉച്ചയ്ക്ക് തോരൻ, പരിപ്പ്, മോര്, ശർക്കരപായസം, പുളിശ്ശേരി, കണ്ണിമാങ്ങ, മെഴുക്കുപുരട്ടി, എന്നിവയാണ് നിവേദ്യങ്ങൾ. ഇത് എട്ടു കുഴിയുളള കിണ്ണത്തിലാണ് നിവേദിക്കുന്നത്.
ഉപദേവന്മാർ
അയ്യപ്പൻ
ഗണപതി
ശ്രീകൃഷ്ണൻ
നാഗരാജാവ്
ദുർഗ്ഗാദേവി; ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്റെ തെക്കുഭാഗത്തായി ദുർഗ്ഗാക്ഷേത്രം സ്ഥിതിചെയ്യുന്നു.
ഹനുമാൻ
സുബ്രഹ്മണ്യൻ
രണ്ടു ശ്രീകണ്ഠേശ്വരം ക്ഷേത്രമുണ്ടിവിടെ, പഴയ ശ്രീകണ്ഠേശ്വരവും, പുതിയ ശ്രീകണ്ഠേശ്വരവും. പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ സ്വയംഭൂ ശിവലിംഗമാണ് പ്രതിഷ്ഠ. പരശുരാമൻ പ്രതിഷ്ഠ നടത്തിയത് പഴയ ശ്രീകണ്ഠേശ്വരത്താണ്. ഏകദേശം 700 വർഷങ്ങൾക്കുമുൻപ് പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ കഴകക്കാരിയായ ഒരു സ്ത്രീ തന്റെ കലവും ചൂലും പുതിയ ശിവക്ഷേത്രമിരിക്കുന്ന സ്ഥലത്ത് പതിവായി വയ്ക്കുമായിരുന്നു. ഒരു ദിവസം രാവിലെ ജോലി ചെയ്യാനായി കലമെടുക്കാൻ ശ്രമിച്ചപ്പോൾ അത് എടുക്കാൻ കഴിഞ്ഞില്ല. വളരെ ശക്തി ഉപയോഗിച്ച് കലം പൊക്കാൻ ശ്രമിക്കുമ്പോൾ അതിന്റെ അടിയിലുണ്ടായിരുന്ന കല്ലിൽ ചോര പുരണ്ടിരിക്കുന്നതായി കണ്ടു. ആ കല്ലിന് ശിവലിംഗരൂപമായിരുന്നു. സ്ത്രീ കണ്ട ഈശ്വരനായതിനാൽ ശ്രീകണ്ഠേശ്വരം എന്ന പേരു വന്നുവെന്നാണ് വിശ്വാസം. എന്നാലും കാളകൂടകണ്ഠസ്ഥിതനായ ശിവന്റെ കണ്ഠത്തെ സൂചിപ്പിക്കുന്നതും കൂടിയായിരിക്കാം ഈ നാമം.
മണലിക്കര മനയിലെ നമ്പൂതിരിമാർക്കാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്റെ തന്ത്രാവകാശമുണ്ടായിരുന്നത്. പിന്നീട് അത് അത്യറമഠക്കാർക്ക് കൈമാറി. തുളു ബ്രാഹ്മണരാണ് ഇപ്പോൾ ഇവിടെ നിത്യ ശാന്തികർമ്മങ്ങൾ ചെയ്യുന്നത്. മലയാള തന്ത്ര വിധിപ്രകാരമനുസരിച്ചാണ് അവരിത് അനുഷ്ഠിക്കുന്നതെന്ന് ഒരു പ്രത്യേകതയാണ്.ദേവസ്വം ബോർഡ് ഏറ്റെടുക്കുന്നതിനു മുൻപ് ഈ ക്ഷേത്രം തിരുവിതാംകൂർ മഹാരാജാവിന്റെ മേൽനോട്ടത്തിലായിരുന്നു. കൊട്ടാരത്തിൽ നിന്ന് വർഷത്തിൽ നാല് തവണ ഈ ക്ഷേത്രത്തിൽ ദർശനത്തിന് വരും. വൈക്കത്തഷ്ടമി നാൾ, തിരുവാതിര നാൾ, ശിവരാത്രി, പിന്നീട് കുടുംബ വിശേഷദിവസങ്ങൾ എന്നീ ദിവസങ്ങളിലാണ് രാജകുടുംബം ദർശത്തിനെത്തുന്നത്.

കരിക്കകം ശ്രീ ചാമുണ്ഡിക്ഷേത്രം തിരുവനന്തപുരം ജില്ല



കരിക്കകം ശ്രീ ചാമുണ്ഡിക്ഷേത്രം

തിരുവനന്തപുരം ജില്ലയില്‍ കടകംപള്ളി പഞ്ചായത്തിലാണ്‌ പ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം.ക്ഷേത്രാങ്കണാത്തില്‍ മഹാഗോപുരം. ചേതോഹരമായ ശില്‍പങ്ങള്‍ നിറഞ്ഞ അഞ്ച്‌ നിലകളുള്ള ഈ ഗോപുരം മധുരമീനാക്ഷിക്ഷേത്രഗോപുരത്തെ ഓര്‍മിപ്പിക്കുന്നു. അതിനോട്‌ ചേര്‍ന്ന്‌ പ്രായം ചെന്ന രണ്ട്‌ മാവുകള്‍ ദേവിയുടെ കാവല്‍ക്കാരാണെന്ന്‌ സങ്കല്‍പം.ഒരേ ദേവി സങ്കല്‍പത്തെ മൂന്ന്‌ ഭാവങ്ങളില്‍ ആരാധിക്കുന്ന അപൂര്‍വക്ഷേത്രമാണിത്‌. അതായത്‌ ചാമുണ്ഡേശ്വരി, രക്തചാമുണ്ഡീ, ബാലചാമുണ്ഡി എന്നിവ. ശ്രീകോവില്‍ പ്രധാനദേവി ശ്രീ ചാമുണ്ഡിയാണ്‌. പഞ്ചലോഹവിഗ്രഹനിര്‍മിതമാണ്‌ വിഗ്രഹം. ഉഗ്രമൂര്‍ത്തീഭാവമാണ്‌ ദേവിയുടെ. തെക്കുഭാഗത്തായി രക്താമുണ്ഡിയും അതിനടുത്തായി ബാലചാമുണ്ഡിയ്ക്കും കോവിലുകള്‍ ഉണ്ട്‌. ശാസ്താവ്‌, യക്ഷിയമ്മ, ഗണപതി എന്നീ ഉപദേവന്മാരും ഉണ്ട്‌. ചുറ്റുമതിലിന്‌ പുറത്ത്‌ വലിയ നാഗാര്‍ കാവ്‌ കാണാം.ഇവിടുത്തെ പാനകം ഔഷധഗുണമുള്ളതാണ്‌. നട തുറപ്പിക്കല്‍ എന്ന വഴിപാട്‌ വളരെ പ്രസിദ്ധമാണ്‌. നട തുറന്ന്‌ പ്രാര്‍ത്ഥിച്ചാല്‍ ഉടന്‍ ഫലം ലഭിക്കുമെന്നാണ്‌ വിശ്വാസം. കുംഭം മീനം മാസങ്ങളിലാണിത്‌.സത്യം ചെയ്യിക്കല്‍ പ്രസിദ്ധമായ ഒരു ചടങ്ങാണ്‌. നടതുറപ്പിച്ച്‌ ദേവിയുടെ മുമ്പില്‍ സത്യംചെയ്തിരുന്ന പ്രതികള്‍ നിരപരാധികാണെങ്കില്‍ ദേവി അവരെ രക്ഷിച്ചുകൊള്ളുമെന്നും അല്ലാത്തവര്‍ക്ക്‌ ദേവി കോപമുണ്ടാകുമെന്നും വിശ്വാസം.അടക്കികൊട മഹോത്സവമാണ്‌ ഇവിടത്തെ പ്രധാന ഉത്സവം. കുംഭം മീനം മാസങ്ങളിലാണ്‌ ഇത്‌. ആയിരം കോടി ദൈവങ്ങള്‍ ഈ ക്ഷേത്രത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. ഈ ദേവതകളെയെല്ലാം തൃപ്തിപെടുത്തുന്ന ഉത്സവമാണ്‌ അടക്കികൊട. മീനമാസത്തിലെ മകം നാളിലാണ്‌ കരിക്കകത്തമ്മയുടെ പൊങ്കാല.