2024, മാർച്ച് 29, വെള്ളിയാഴ്‌ച

മറവന്തുരുത്തിലെ ക്ഷേത്രങ്ങൾ




മറവന്തുരുത്തിലെ ക്ഷേത്രങ്ങൾ 
==================================
മറവൻതുരുത്തിനു ഉണ്ട് ഒരു കഥ .
കോട്ടയം ജില്ലയിൽ  വൈക്കം താലൂക്കിൽ മറവൻതുരുത്ത്    എന്ന പേരിൽ ഒരു ദ്വീപ ഖണ്ഡംഉണ്ടായിരുന്നു നാല് വശത്തും വെള്ളം പഞ്ഞിപ്പാലം മുതൽ പാലാംകടവ് വരെ  എല്ലാവശത്തും മൂവാറ്റുപുഴയാർ ഒഴുകിയെത്തുന്നു.
വൈക്കം -എറണാകുളം റൂട്ടിൽ ചെമ്പു ടോൾ  എന്ന സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റര് കിഴക്കോട്ടു ചെന്നാൽ മണിയശ്ശേരി വൈഷ്ണവ് ക്ഷേത്രത്തിൽ എത്താം  . പ്രധാനപ്രതിഷ്ഠ മഹാവിഷ്ണു.ഉപദേവതമാർ ഭുവേശ്വരി,ശാസ്താവ്,നാഗങ്ങൾ,വനദുർഗ്ഗ  വെള്ളാംഭഗവതി ഗണപതി . കൂടാതെ ക്ഷേത്രത്തിനു വെളിയിൽ ഗുരുക്കന്മാർ  കരിനാഗയക്ഷിയമ്മ എന്നിവയും ഉണ്ട്. രണ്ടു നേരം പൂജ .ഇവിടെ മണിയശ്ശേരിയിൽ നിന്നും കിഴക്കോട്ടു മാറി  ഒരു ശ്രീ കൃഷ്ണ ക്ഷേത്രവും സമീപത്തായി സുബ്രമണ്യക്ഷേത്രവും അവയ്ക്കു കിഴക്കു ഭാഗത്തായി  പടിഞ്ഞാട്ടു ദർശനമായി .  മേല്പറമ്പത് ഭദ്രകാളി ക്ഷേത്രവും സ്ഥിതിചെയ്യുന്നു .ഇത് ഒരു പുരാതന ക്ഷേത്രമാണ്.സുബ്രമണ്യ ക്ഷേത്രം  അടുത്തകാലത്ത് പുതുക്കി പണിതു .
 പണ്ട് ഒരു ദിവസം വില്വമംഗലം സ്വാമിയാർ മൂവാറ്റുപുഴയാറ്റിൽ കൂടി വള്ളത്തിൽ സഞ്ചരിയ്ക്കവേ  നദിക്കരയിൽ  വടക്കു ഭാഗത്തായി ഒരു കടമ്പ് വൃക്ഷത്തിൽ അദ്ദേഹത്തിന്റെ ഇഷ്ട ദേവനായ ഉണ്ണി കൃഷ്ണൻ ഇരിക്കുന്നത് കണ്ടു. വള്ളം കരയ്ക്കടുപ്പിച്ച് കരയിലിറങ്ങി നോക്കിയപ്പോൾ ഭഗവാൻ അപ്രത്യക്ഷനായി രിക്കുന്നു. ഉണ്ണിക്കണ്ണൻ എന്നെ കളിപ്പിക്കാനായി കാട്ടിലെവിടെയോ മറഞ്ഞിരിക്കുകയാണെന്നു  നിശ്ചയിച്ച് പാകതശിരോമണിയായ സ്വാമിയാർ  ആ വൻ കാട്ടിൽ ചുറ്റി തിരിഞ്ഞു  നടന്നു നോക്കി .അങ്ങിനെ ഭഗവാന്റെ സാന്നിധ്യം കണ്ടുപിടിച്ച് . ആസ്ഥാനത്ത് അദ്ദേഹം കുറച്ച് നാൾ താമസിച്ചു  ഭഗവാനെ ഭജിക്കുകയും  ബാലകൃഷ്ണനെ അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു.  അതിനു ശേഷം അദ്ദേഹം അവിടെ നിന്നും പോയി . ഇത് വെറും ഒരു തുരുത്തല്ല  മാറാ വാഴും തുരുത്താണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നും വേദ പൊരുളായ ഭഗവാൻ  വാഴുന്ന  ആ   'മറവാഴും തുരുത്ത് ' ആളുകൾ പറഞ്ഞു പറഞ്ഞു ലോപിച്ചു മറവന്തുരുത്ത്  എന്ന് ആയി .എന്നാണു ഐതിഹ്യം. തന്നെയുമല്ല ഈ ഗ്രാമം വേദങ്ങള്‍ കൊണ്ടും ,മുറജപങ്ങള്‍ കൊണ്ടും , യാഗങ്ങള്‍ കൊണ്ടും ഐശ്വര സമര്‍ദ്ധമായിരുന്നു. ഈ ഗ്രാമത്തില്‍ മുനിമാരും,ഋഷിമാരും ,ബ്രാഹ്മണ ശ്രെഷ്ടരാലും നിറഞ്ഞു നിന്നിരുന്നു. കൂടാതെ  ഒരു ബ്രാഹ്മണന്‍ ഒരിക്കല്‍ ദേശാടനത്തിനു  പോയി. അദ്ദേഹം വളരെ കാലം കഴിഞ്ഞു തിരച്ചു വന്നു . പക്ഷെ അദ്ദേഹത്തെ വീടുകാര്‍ വീട്ടില്‍ കയറ്റിയില്ല .അദ്ദേഹത്തിന്റെ പരദേവതയായ ശ്രീ കൃഷ്ണന് മായി വലഞ്ഞു നടന്നു. ഒടുവില്‍ മാങ്കമന തിരുമേനിയുടെ അടുത്ത് ചെന്ന് സങ്കടം പറഞ്ഞു.  തിരുമേനി കൃഷ്ണ ഭക്തനായബ്രാഹ്മണനു സുബ്രമണ്യ സ്വാമി  ക്ഷേത്രത്തിനു സമീപം കുറച്ചു സ്ഥലം കൊടുത്തു  അവിടെ താമസിച്ചു  കൊള്ളുവാന്‍ നിര്‍ദ്ദേശിച്ചു.  അങ്ങിനെ   ശ്രീ കൃഷ്ണ ഭക്തനായ അദ്ദേഹം കൃഷ്ണനെ   മറവന്‍ തുരുത്തില്‍ കൊണ്ടുവന്നു പ്രതിഷ്ടിച്ചു. ഈ ക്ഷേത്രത്തിനു കുറച്ചു വര്‍ഷങ്ങളെ പഴക്ക കാണുന്നുള്ളൂ. . ഇപ്പോഴത്തെ  ഉടമസ്ഥത  മാര്‍പാടിമനയ്ക്ക ലാണ്
ഇവിടുത്തെ പ്രധാനമൂര്‍ത്തി ശ്രീ കൃഷ്ണന്‍ (ഗോശാലകൃഷ്ണന്‍ ) , ഉപദേവതകള്‍ , ഗണപതി, ശാസ്താവ്, 
കോഴിപറപ്പിക്കൽ ,,അടിമകിടത്തൽ  തൊട്ടിൽ സമർപ്പണം  പുള്ളും കൂട്ടിൽ  തളിച്ചു കൊടുക്കൽ  തൃകൈയിൽ  വെണ്ണ എന്നിവയാണ് പ്രധാനവഴിപാടുകൾ .ഭഗവാൻ വില്വമംഗലത്തിനു ദര്ശനം നൽകിയ കടമ്പ്
വൃക്ഷത്തിന്റെ അംശം  ഇന്നും ഉണ്ടന്നും അവിടെ കടംപാലമിറ്റം എന്ന പേരോട് കൂടിയ ഒരു വീട് ഇപ്പോഴും ഉണ്ടന്ന് പറഞ്ഞുവരുന്നു.