2018, സെപ്റ്റംബർ 2, ഞായറാഴ്‌ച

90 വര്‍ഷങ്ങള്‍ക്ക് മുന്പ് കേരളം ഇങ്ങനെയായിരുന്നു



90 വര്‍ഷങ്ങള്‍ക്ക് മുന്പ് കേരളം ഇങ്ങനെയായിരുന്നു

===============================================================

കേരളത്തിന്റെ പ്രാചീന ചരിത്രത്തെക്കുറിച്ച് രേഖകള്‍ കുറവാണ്. സംഘകാലം മുതലുള്ള രേഖകളേ എഴുതപ്പെട്ടവയായുള്ളൂ. എങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ള വിശ്വാസയോഗ്യമായ തെളിവുകള്‍ വച്ച് നമ്മള്‍ കേരളത്തിന് ഒരു ചരിത്രം രചിച്ചിട്ടുണ്ട്. പുരാതനകാലത്ത് ഇവിടെ ഉണ്ടായിരുന്ന സംസ്‌കാരവും ജീവിതരീതിയും വിശ്വാസപ്രമാണവും മറ്റും ഏതെല്ലാം തരത്തിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമായാണ് ആധുനികയുഗത്തില്‍ കാണുന്നതുപോലെ ആയിത്തീര്‍ന്നത് എന്ന് അറിഞ്ഞുകൂട.
പക്ഷെ ഇന്ന് നാം മാറിയെന്നത് യാതാര്‍ത്ഥ്യമാണ്. എത്രമാത്രം എന്നറിയാന്‍ താഴെയുള്ള ചിത്രങ്ങള്‍ ഒന്ന് പരിശോധിച്ചാല്‍ മാത്രം മതി. തൊണ്ണൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്തിട്ടുള്ള ചിത്രങ്ങളാണിവ. സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്സ്റ്റി ഡിജിറ്റല്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുള്ള ഈ ദൃശ്യങ്ങള്‍ മദ്രാസിലുണ്ടായിരുന്ന ക്ലെയിന്‍ ആന്റ് പേള്‍ സ്റ്റുഡിയോവിലെ ഫോട്ടോഗ്രാഫര്‍മാര്‍ എടുത്തതാണ്. ഫോട്ടോഗ്രാഫേഴ്‌സിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.
ബ്രാഹ്മണ കുടുംബം

ബ്രാഹ്മണ കുടുംബം

ഇതൊരു ബ്രാഹ്മണ കുടുംബത്തിന്റെ ഗ്രൂപ്പ് ഫോട്ടായാണ്. ഇതില്‍ നിന്ന അവരുടെ ആഭരണങ്ങളുടെയും വസ്ത്രധാരണ രീതികളെയും കുറിച്ച് പഠിക്കാനുന്നാണ്.
ചെറുമയുവതി

ചെറുമയുവതി

അന്നത്തെ സമൂഹ്യസ്ഥിതി അറിയാന്‍ ഈ രണ്ട് ചിത്രങ്ങള്‍ താരമ്യം ചെയ്താല്‍ മാത്രം മതി. തൊട്ടുമുമ്പ് കണ്ടത് സമൂഹത്തിലെ ഉന്നതകുല ജാതരെയാണ്. ഇത് താഴെത്തട്ടിലുള്ളവരും
ക്രിസ്ത്യാനികള്‍

ക്രിസ്ത്യാനികള്‍

ഇതാണ് 90 വര്‍ഷം മുമ്പുള്ള ക്രിസ്ത്യാനി സ്ത്രീകളുടെ വേഷം
 കോഴിക്കോട് പള്ളി

കോഴിക്കോട് പള്ളി

1913ലുള്ള കോഴിക്കോടെ ക്രിസ്ത്യന്‍ പള്ളിയാണിത്
എണ്ണയാട്ട്

എണ്ണയാട്ട്

ഇങ്ങനെയൊരു സാധനത്തെ കുറിച്ച് പുതുതലമുറയ്ക്ക് കേട്ട് കേള്‍വികൂടെയുണ്ടാവില്ല. 1908ല്‍
കവലകള്‍

കവലകള്‍

കോണ്‍ഗ്രീറ്റ് ബില്‍ഡിങുകളും ടവറുകളുമുള്ള ഈ കാലത്ത് ഇങ്ങനെ കുറെ കവലകള്‍ നമ്മുടെ കോരളത്തിലുണ്ടായിരുന്നെന്ന് കേള്‍ക്കുന്നവര്‍ക്ക് അത്ഭുതം തോന്നിയേക്കാം
നമുക്കന്യമായത്

നമുക്കന്യമായത്

വയലും വരമ്പും ഇന്ന് ഫോട്ടോകളില്‍ മാത്രം കാണുന്ന ഒരു യുഗത്തിലൂടെയാണ് നാം സഞ്ചരിക്കുന്നത്. ഇങ്ങനെയൊരുപാട് വലും വരമ്പും ഇവിടെയുണ്ടായിരുന്നു
കടത്തു വഞ്ചി

കടത്തു വഞ്ചി

യന്ത്രത്തില്‍ സഞ്ചരിക്കുന്ന ഹൈട്ടെക് ബോട്ടുകളുണ്ടാകുമ്പോള്‍ ഇന്നത്തെ തലമുറയ്ക്ക് ഇങ്ങനെയൊരു കടത്ത് വഞ്ചിയെകുറിച്ച് ചിന്തിക്കേണ്ട കാര്യമേ ഉദിക്കുന്നില്ല
അന്നത്തെ ഒരു സ്ത്രീ

അന്നത്തെ ഒരു സ്ത്രീ

വേഷവിധാനങ്ങള്‍ കണ്ടിട്ട് ഒറു നായര്‍ സ്ത്രീയാണെന്ന് അനുമാനിക്കാം. കാതിലെ തോടയും മറ്റ് ആഭരണങ്ങളും നോക്കൂ
ഇത് പള്ളിക്കൂടമാണോ

ഇത് പള്ളിക്കൂടമാണോ

ഒരു കുട്ടിപ്പട്ടാളത്തിന്‍ കൂട്ടം. പള്ളിക്കൂടത്തിലെ ഗ്രൂപ്പ് ഫോട്ടോയാകുമോ
ഓലയുടെ ഉപയോഗമെന്താ?

ഓലയുടെ ഉപയോഗമെന്താ?

പുതിയ തലമുറയ്ക്കറിവുണ്ടാകില്ല. ഓല എന്തിനൊക്കെ ഉപയോഗിക്കുമായിരുന്നു എന്ന്. ഓലമെടഞ്ഞാണ് അക്കാലത്ത് വീടുകള്‍ നിര്‍മിച്ചിരുന്നത്. വീട് ഓടായപ്പോള്‍ ഓല വിറക്‌പൊര നിര്‍മ്മിക്കാന്‍ ഉപയോഗിച്ചു. ഇപ്പോള്‍ വീട് വാര്‍പ്പായി, വിറകുപുര ഓടായി. ഓല കാണാതെയുമായി. (തെങ്ങും)
കടലിലേക്കൊരു യാത്ര

കടലിലേക്കൊരു യാത്ര

കടലില്‍ പോകാന്‍ തയ്യാറെടുക്കുന്ന തൊഴിലാളികള്‍ വല തുന്നുന്നു
ആശാരിപ്പണി

ആശാരിപ്പണി

ആശാരിപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികല്‍. അവരുടെ വേഷവിധാനങ്ങള്‍ ശ്രദ്ധിക്കൂ
ഉരളും ഉലക്കയും മുറവും

ഉരളും ഉലക്കയും മുറവും

ഇന്ന് ഗ്രേന്റും മിക്‌സിയുമെല്ലാം വന്നില്ലെ. ആര്‍ക്കറിയാം ഈ ഉരളും ഉലക്കയും മുറവുമൊക്കെ
നിലമുഴുതുമറിക്കാന്‍

നിലമുഴുതുമറിക്കാന്‍

ട്രക്കറുകളും മറ്റുമുള്ള ഈ കാലത്ത് കാളയെ ഉപയോഗിച്ചുള്ള ഈ നിലമുഴല്‍ ആര്‍ക്ക് വേണം...
തെയ്യം കാണാറുണ്ടോ

തെയ്യം കാണാറുണ്ടോ

ഉത്തരകേരളത്തില്‍ പ്രചാരത്തിലുള്ള അനുഷ്ഠാനകലകളില്‍ ഒന്നാണു തെയ്യം.
മണ്‍കലങ്ങള്‍

മണ്‍കലങ്ങള്‍

ചന്തയില്‍ മണ്‍കലങ്ങള്‍ വില്‍ക്കുന്നവര്‍
നേര്‍ച്ചയും കൊണ്ട് പോകുന്നവര്‍

നേര്‍ച്ചയും കൊണ്ട് പോകുന്നവര്‍

കണ്ണാടിപ്പറമ്പിലെ ക്ഷേത്രത്തിലേക്ക് നേര്‍ച്ചയും കൊണ്ട് പോവുന്നവര്‍.
ഇതാണ് അന്നെത്ത മന്ത്, ഇന്നും എന്ത് മാറ്റം

ഇതാണ് അന്നെത്ത മന്ത്, ഇന്നും എന്ത് മാറ്റം

കാലിക്കറ്റ് മിഷന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച മന്ത് രോഗം ബാധിച്ച യുവാവ്.
അന്നത്തെ കടകള്‍

അന്നത്തെ കടകള്‍

അന്നത്തെ കവലകളിലെ കടകളാണിത്. ഷട്ടറൊന്നുമല്ല. തടികൊണ്ടുള്ള എടുത്തുമാറാവുന്ന വാതിലുകള്‍. കുപ്പികളില്‍ അപ്പവും നുറുക്കും മറ്റും
തേങ്ങ കച്ചവട കേന്ദ്രം

തേങ്ങ കച്ചവട കേന്ദ്രം

കേരളത്തിന്റെ പേരിനോട് ചേര്‍ത്തുവച്ചത് കേരം. ഇത് 1930ലുള്ള ഒരു തേങ്ങ കച്ചവട കേന്ദ്രം
ഇന്ത്യന്‍ മിഷന്‍ സ്‌റ്റേഷന്‍

ഇന്ത്യന്‍ മിഷന്‍ സ്‌റ്റേഷന്‍

വാണിയങ്കുളത്തുള്ള ഇന്ത്യന്‍ മിഷന്‍ സ്‌റ്റേഷന്‍- 1888
 തൊളിലാളി സ്ത്രീകള്‍

തൊളിലാളി സ്ത്രീകള്‍

ഓടുഫാക്ടറിയില്‍ ജോലി ചെയ്യുന്ന തൊഴിലാളി സ്ത്രീകള്‍
ഇതാണ് കോഴിക്കോട് റെയ്ല്‍വെ സ്‌റ്റേഷന്‍

ഇതാണ് കോഴിക്കോട് റെയ്ല്‍വെ സ്‌റ്റേഷന്‍

1908ലുള്ള കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനാണിത്. ഇന്ന് ഒന്ന് താരതമ്യം ചെയ്തു നോക്കൂ
ലൈറ്റ് ഹൗസ്

ലൈറ്റ് ഹൗസ്

1914ലെ കോഴിക്കോട് ലൈറ്റ് ഹൗസ്
മലബാര്‍ മുസ്ലീം

മലബാര്‍ മുസ്ലീം

മലബാറിലെ മുസ്ലീം സ്ത്രീകള്‍
മാനാഞ്ചിറ

മാനാഞ്ചിറ

മിഷന്‍ ട്രേഡ് ഹൗസും മാനാഞ്ചിറയും,1850ല്‍
തലശ്ശേരി മിഷന്‍ സ്‌കൂള്‍

തലശ്ശേരി മിഷന്‍ സ്‌കൂള്‍

1911 ലെ തലശ്ശേലി മിഷന്‍ ഹൈ സ്‌കൂള്‍
 മുസ്ലീം പള്ളി

മുസ്ലീം പള്ളി

കണ്ണൂര്‍ ചിറക്കലിലുള്ള മുസ്ലീം പള്ളി
നായര്‍ പെണ്‍കുട്ടി

നായര്‍ പെണ്‍കുട്ടി

ഒരു നായര്‍ പെണ്‍കുട്ടിയെയും അവരുടെ വേഷവും ആഭരണവും ശ്രദ്ധിക്കൂ
നായര്‍ സ്ത്രീകള്‍

നായര്‍ സ്ത്രീകള്‍

കാതിലെ തോടയും ആഭരണങ്ങളും. അവയ്‌ക്കോരോന്നിനും ഏരോ ചരിത്രം പറയാനുണ്ട്.
ക്രിസ്ത്യന്‍സ്

ക്രിസ്ത്യന്‍സ്

ചട്ടയും മുണ്ടും ധരിച്ച ക്രിസ്ത്യന്‍ സ്ത്രീകളെ കാണൂ
കോഴിക്കോട് തളി ശിവക്ഷേത്രം

കോഴിക്കോട് തളി ശിവക്ഷേത്രം

കോഴിക്കോട് തളി ശിവക്ഷേത്രം. തളിയമ്പലം എന്നും അറിയപ്പെടുന്നു. പ്രധാന പ്രതിഷ്ഠ ശിവനാണ്. കോഴിക്കോട്ട് സാമൂതിരിപ്പാടിന്റെ മുഖ്യ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത്. പഴക്കം കൊണ്ടും, പ്രൗഡികൊണ്ടും, താന്ത്രിക ക്രിയകളുടെ നിഷ്ഘര്‍ഷതകൊണ്ടും നിത്യ നിദാനങ്ങളില്‍ അന്യൂനമായ ചിട്ടകള്‍ കൊണ്ടും പ്രസിദ്ധമാണ് തളിമഹാക്ഷേത്രം. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ പറയുന്ന നാലു തളിക്ഷേത്രങ്ങളില്‍ ഒരു തളിയാണ് ഈ ക്ഷേത്രം.
 തിയ്യ യുവതി

തിയ്യ യുവതി

താണ ജാതികാര്‍ക്ക് മാറ് മറയ്ക്കാനുള്ള അവകാശം അന്നില്ലെന്നത് ചരിത്രത്തില്‍ നിന്ന് പഠിച്ചവര്‍ മാത്രമാണ് നാം. ഈ ദൃശ്യം അതിന് തെളിവ് തരുന്നു

പുരാതന കര്‍ണ്ണാവത് ക്ഷേത്രം

പുരാതന കര്‍ണ്ണാവത് ക്ഷേത്രം


പുരാതനമായ കര്‍ണ്ണേശ്വര്‍ ക്ഷേത്രത്തിലേക്കാണ് ആത്മീയ യാത്രയുടെ ഈ അദ്ധ്യായത്തില്‍ ഞങ്ങള്‍ നിങ്ങളെ കൊണ്ടുപോകുന്നത്. മാള്‍‌വാ പ്രദേശത്ത് കൌരവര്‍ നിരവധി ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു. സെന്ധാല്‍ നദിയുടെ തീരത്തുള്ള കര്‍ണ്ണേശ്വര്‍ മഹാദേവ ക്ഷേത്രം അവയില്‍ ഒന്നാണ്. കര്‍ണ്ണാവതിലെ കര്‍ണ്ണ മഹാരാജാവ് പാവങ്ങള്‍ക്ക് പണവും മറ്റു വസ്തുക്കളും ദാനം ചെയ്യുന്നതില്‍ തത്പരനായിരുന്നു. അതുകൊണ്ട് ക്ഷേത്രവും അദ്ദേഹത്തിന്‍റെ പേരില്‍ അറിയപ്പെട്ടു. 

കര്‍ണ്ണ രാജാവ് ദെയ്തിയുടെ വലിയ വിശ്വാസിയായിരുന്നു. ദെയ്തിയെ പ്രീതിപ്പെടുത്തുന്നതിന് അദ്ദേഹം ഓരോ ദിവസവും തന്‍റെ ജീവന്‍ ബലി നല്‍കിവന്നു. അദേഹത്തിന്‍റെ ത്യാഗത്തില്‍ പ്രീതയായ ദെയ്തി, ഓരോ ദിവസവും അദ്ദേഹത്തിന്‍റെ ശരീരത്തില്‍ അമൃതു തളിച്ച്, അദ്ദേഹത്തെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരുമായിരുന്നു. സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ആള്രൂപങ്ങളും (50കെജി) ദെയ്തി അദ്ദേഹത്തിനു നല്‍കിവന്നു. ഇതും കര്‍ണ്ണന്‍ ജനങ്ങള്‍ വിതരണം ചെയ്തുവന്നു.

മാള്‍വയിലും നിമാദ് പ്രദേശത്തും കൌരവര്‍ നിരവധി ക്ഷേത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ അവയില്‍ അഞ്ച് എണ്ണമേ പ്രശസ്തമായിട്ടുള്ളു. ഓംകാരേശ്വറിലെ മാമലേശ്വര്‍, ഉജ്ജയിനിയിലെ മഹാകാലേശ്വര്‍, നേമാവറിലെ സിദ്ധേശ്വര്‍, ബിജ്വാറിലെ ബീജേശ്വര്‍, കര്‍ണ്ണാവതിലെ കര്‍ണ്ണേശ്വര്‍ എന്നിവയാണ് അവ. 

ക്ഷേത്രത്തിലെ പുരോഹിതന്‍, ഹേമന്ത് ദുബെ ഈ ക്ഷേത്രങ്ങളേക്കുറിച്ച് രസകരമായ ഒരു കഥ പറഞ്ഞു.

WDWD
മണ്ണുകൊണ്ട് നിര്‍മ്മിച്ച ശിവലിംഗങ്ങളെ പാണ്ഡവ മാതാവായ കുന്തി ആരാധിക്കാറുണ്ടായിരുന്നു. ഇതേക്കുറിച്ച് പാണ്ഡവര്‍ കാരണം ആരാഞ്ഞപ്പോള്‍ എല്ലാ ക്ഷേത്രങ്ങളും കൌരവര്‍ നിര്‍മ്മിച്ചതാണ് എന്നും അതിനാല്‍ തനിക്ക് അവിടെ പ്രാര്‍ത്ഥനാ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. ഇതുകേട്ട് വിഷണ്ണരായ പാണ്ഡവര്‍, അഞ്ചുക്ഷേത്രങ്ങളുടെയും കവാടം തിരിച്ചുവച്ചുവത്രേ.

മഹാകാലേശ്വരക്ഷേത്രം, ചില നിഗൂഢ രഹസ്യങ്ങള്‍



മഹാകാലേശ്വരക്ഷേത്രം, ചില നിഗൂഢ രഹസ്യങ്ങള്‍


ഇന്ത്യയിലെ 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മധ്യപ്രദേശിലെ ഉജ്ജൈനിലുള്ള മഹാകാലേശ്വര ക്ഷേത്രം. ക്ഷേത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഒട്ടേറെ കഥകള്‍ നില നില്‍ക്കുന്നു. ഇവിടെ ദക്ഷിണഭാഗത്തേക്കാണ് ശിവ പ്രതിഷ്ഠയുള്ളത്. ആയിരം വര്‍ഷങ്ങളോളം പഴക്കമുള്ളതാണ് ഈ ക്ഷേത്രമെന്ന് കരുതി പോരുന്നു.
എല്ലാവര്‍ഷവും ഒട്ടേറെ തീര്‍ത്ഥാടകരാണ് ഈ ക്ഷേത്രത്തില്‍ എത്തുന്നത്. മഹാകാലനെ തങ്ങളുടെ രാജാവായിട്ടാണ് ഉജ്ജൈനുകാര്‍ കാണുന്നത്. ഇവിടെത്തേത് സ്വയംഭൂ പ്രതിഷ്ഠയെന്നാണ് വിശ്വസിയ്ക്കുന്നത്. രുദ്ര സാഗര്‍ തടാകത്തിനരില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിനെച്ചുറ്റിപ്പറ്റി നിഗൂഢമായ പല കഥകളും കേള്‍ക്കുന്നുണ്ട്.അത്തരം ചില വിശേഷങ്ങള്‍
മഹാകാലേശ്വര ക്ഷേത്രം

മഹാകാലേശ്വര ക്ഷേത്രം

ആറാം നൂറ്റാണ്ടിലാണ് മഹാകാലേശ്വര ക്ഷേത്രം നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു. ഉജ്ജൈനിലെ രാജാവായിരുന്ന ചന്ദ്പ്രദ്യോദ് അദ്ദേഹത്തിന്റെ മകനായ കുമാറിനെ ചുമതലപ്പെടുത്തിയാണ് മഹാകാലക്ഷേത്രം നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു.
ഉജ്ജൈനും മഹാകാലക്ഷേത്രവും

ഉജ്ജൈനും മഹാകാലക്ഷേത്രവും

പതിനാറ് മഹാജനപദങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന അവന്തികയാണ് പില്‍ക്കാലത്ത് ഉജ്ജൈന്‍ ആയി അറിയപ്പെടുന്നത്. മാല്‍വ രാജക്കാന്‍മാരുടേയും മറാത്ത രാജവംശങ്ങളുടേയും വളര്‍ച്ചയും തളര്‍ച്ചയും കണ്ട നഗരമാണിത്. മഹാകാലക്ഷേത്രത്തെ സംരക്ഷിയ്ക്കുന്നതില്‍ മിക്ക രാജവംശങ്ങളും ശ്രദ്ധകാണിച്ചിരുന്നു.12 നൂറ്റാണ്ടിലും മറ്റും മഹാകാലക്ഷേത്രത്തെപ്പറ്റി ഒട്ടേറെ കവിതകള്‍ എഴുതപ്പെട്ടു
ജ്യോതിര്‍ലിംഗം

ജ്യോതിര്‍ലിംഗം

ദക്ഷിണാമൂര്‍ത്തിയായാണ് ശിവന്‍ ഈ ക്ഷേത്രത്തിന്ല്‍ കുടികൊള്ളുന്നത്. 40 ഓളം ചെറിയ ക്ഷേത്രങ്ങള്‍ മഹാകാലേശ്വരക്ഷേത്രത്തിന് അകത്തുണ്ട്. ക്ഷേത്രത്തിന്റെ ഏറ്റവും താഴെ ഭാഗത്തായാണ് ശിവ പ്രതിഷ്ഠ.
നാഗ പഞ്ചമി

നാഗ പഞ്ചമി

നാഗ പഞ്ചമിയ്ക്ക് മാത്രമേ ക്ഷേത്രത്തിന്റെ മുകളിലത്തെ നില തുറക്കുകയുള്ളൂ. ക്ഷേത്രം നിര്‍മ്മിയ്ക്കുന്നതിനായി ധാരാളം സ്വര്‍ണം ഉപയോഗിച്ചിട്ടുണ്ട്.
18മത്തെ ശക്തി പീഠം

18മത്തെ ശക്തി പീഠം

പതിനെട്ട് മഹാശക്തി പീഠങ്ങളില്‍ ഒന്നാണ് മഹാകാലേശ്വര ക്ഷേത്രം. ശിവ പത്‌നിയായിരുന്ന സതീദേവിയുടെ ശരീരഭാഗങ്ങള്‍ ഭൂമിയില്‍ പലയിടത്തും വീണു. ഇവ പിന്നീട് കണ്ടെത്തി പ്രതിഷ്ഠിച്ചു. ഇവയ്ക്ക് കാവലായി ശിവന്‍ കാലഭൈരവനെ നിയമിച്ചു. ഇത്തരം ക്ഷേത്രങ്ങളെയാണ് ശക്തി പീഠങ്ങള്‍ എന്ന് അറിയപ്പെടുന്നത്
അഞ്ച് നിലകള്‍

അഞ്ച് നിലകള്‍

അഞ്ച് നിലകളുള്ള ക്ഷേത്രത്തില്‍ ഗണപതിയും , കാര്‍ത്തികേയനും ,നന്ദിയുമൊക്കെ പ്രതിഷ്ഠയായിട്ടുണ്ട്.
ക്ഷേത്രം ആക്രമിയ്ക്കപ്പെട്ടു

ക്ഷേത്രം ആക്രമിയ്ക്കപ്പെട്ടു

മാമുലൂക്ക് രാജവംശത്തിന്റെ ഭരണാധികാരിയായിരുന്ന ഇല്‍ത്തുമിഷ് ക്ഷേത്രം ആക്രമിച്ചു. 1234 ല്‍ ഉജ്ജൈന്‍ പിടിച്ചടക്കുന്ന വേളയിലാണ് ഇദ്ദേഹം മഹാകാലക്ഷേത്രം ആക്രമിച്ചത്
ശിവ ഭക്തി

ശിവ ഭക്തി

ഒട്ടേറെ തീര്‍ത്ഥാടകരാണ് വര്‍ഷം തോറും ഇവിടെയത്തുന്നത്
എല്ലാം ശിവ മയം

എല്ലാം ശിവ മയം

തന്റെ മുന്നിലെത്തുന്ന ഭക്തന്റെ സര്‍വ്വ ദുഖങ്ങളും അകറ്റിയാണ് തീര്‍ത്ഥാടകനെ തന്റെ അടുത്ത് നിന്നും മഹാകാലേശ്വരന്‍ അയയ്ക്കുന്നതെന്ന് വിശ്വാസികള്‍
പുരാണ ക്ഷേത്രം

പുരാണ ക്ഷേത്രം

ഇന്ത്യയിലെ പുരാതന ഹിന്ദു ക്ഷേത്രങ്ങളില്‍ പ്രമുഖമാണ് മഹാകാലേശ്വര ക്ഷേത്രം