2018, ഒക്‌ടോബർ 10, ബുധനാഴ്‌ച

ശബരിമല അയ്യപ്പ (ധർമ്മ ശാസ്ത) ക്ഷേത്രം (ഭാഗം രണ്ട്)



ശബരിമല അയ്യപ്പ (ധർമ്മ ശാസ്ത) ക്ഷേത്രം (ഭാഗം രണ്ട്)


മല യാത്രക്കു മുമ്പായി തീർത്ഥാടകർ 41 ദിവസത്തെ വ്രതം അനുഷ്ഠിക്കുന്നു. ഇതിനു മുന്നോടിയായി അവർ തുളസി മുത്തുകൾ കൊണ്ടോ രുദ്രാക്ഷം കൊണ്ടോ ഉണ്ടാക്കിയ മാല ധരിക്കുന്നു. ഇതിനെ തുടർന്ന് അവർ സ്വാമി എന്നറിയപ്പെടുന്നു. ശേഷം മത്സ്യ മാംസാദികൾമദ്യംലൈംഗിക ജീവിതം എന്നിവ തുടങ്ങി എല്ലാ ലൗകിക സുഖങ്ങളും പരിത്യജിക്കുന്നു. തുടർന്ന് നാല്പത്തിയൊന്നാം ദിവസം ഗുരു സ്വാമിയുടെ നേതൃത്വത്തിൽ കെട്ടു നിറച്ച് ശബരി മലയ്ക്ക് യാത്രയാകുന്നു. തിരക്ക് പിടിച്ച ആധുനിക ലോകത്തിൽ 41 ദിവസം വൃതം എടുക്കുന്നത് എല്ലാവർക്കും സാധിക്കുകയില്ലല്ലോ എന്നാലും എടുക്കുവാൻ പറ്റുന്നത്ര ദിവസം വൃതമെടുക്കുവാൻ ശ്രമിക്കണം. വൃതാനുഷ്ടാന വേളയിലും യാത്രയിലും ചെയ്യേണ്ട ചില കർമ്മങ്ങൾ തുടർന്ന് വിവരിക്കുന്നു.

ഗുരു സ്വാമി - ശബരി മലയ്ക്ക് പോകുവാൻ തീരുമാനിച്ചാൽ അനേക വർഷങ്ങൾ മല ചവിട്ടുകയും നിസ്വാർത്ഥനുമായ ഒരാളെ ഗുരുവായി സ്വീകരിക്കുകയും ആ ഗുരുസ്വാമിയുടെ നിർദേശാനുസരണം വൃതമെടുക്കുകയും മലയ്ക്ക് പോകുകയും ചെയ്യുന്നതാണ്‌ ഉത്തമം. ഇന്നിപ്പോൾ അങ്ങനെ ഉള്ളവരെ കണ്ടെത്താൻ പറ്റിയില്ലെങ്കിൽ സാക്ഷാൽ അയ്യപ്പനെ തന്നെ ഗുരുവായി മനസ്സിൽ കരുതുക.

ഗുരു ദക്ഷിണ - സ്വയം കെട്ടുനിറച്ച് കെട്ടു  താങ്ങി മല ചവിട്ടാന്‍ പാടില്ലെന്നാണ് വിശ്വാസം. ഗുരു സ്വാമിയുടെ കാര്‍മ്മികത്വത്തിൽ ആയിരിക്കണം അത്. ഓരോ സംഘത്തിനും ഒരു ഗുരു സ്വാമിയെങ്കിലും ഉണ്ടാകണം. ഗുരു സ്വാമിക്ക് എട്ടു തവണയാണ് ദക്ഷിണ നല്‍കേണ്ടത്. പണം നല്‍കുന്നുവെന്ന സങ്കല്പത്തിലല്ല ദക്ഷിണ നല്‍കേണ്ടത്. വാങ്ങുന്നതും അങ്ങനെയാകാന്‍ പാടില്ല. ദക്ഷിണ നല്‍കേണ്ടത് താഴെ പറയുന്ന സമയങ്ങളിലാണ്.
1. മാലയിടുമ്പോള്‍
2.കറുപ്പു കച്ച കെട്ടുമ്പോള്‍
3. എരുമേലിയില്‍ പേട്ടക്കളത്തില്‍
4. വനയാത്ര തുടങ്ങുമ്പോള്‍
5. അഴുതയില്‍ മുങ്ങിയെടുത്ത കല്ല് ഗുരുവിന് സമര്‍പ്പിച്ച് തിരികെ വാങ്ങുമ്പോള്‍
6. പമ്പയില്‍ കെട്ട് താങ്ങുമ്പോള്‍
7. ദര്‍ശനംകഴിഞ്ഞ് പതിനെട്ടാം പടിയിറങ്ങി കെട്ട് താങ്ങുമ്പോള്‍
8. വീട്ടിലെത്തി മാലയൂരുമ്പോള്‍

ഗുരു ദക്ഷിണക്ക് വെറ്റിലയും അടയ്ക്കയും യഥാ ശക്തി പണവും ആകാം. കൊടുക്കുന്നത് ഭക്തിയോടും വാങ്ങുന്നത് തൃപ്തിയോടും ആകണം.

മുദ്രാധാരണം - വൃശ്ചികം ഒന്നാം തീയതി മാലയിട്ടാണ് വ്രതാനുഷ്ഠാനം തുടങ്ങേണ്ടത്. എന്നാലും ഏതു ദിവസവും മാലയിടാം ശനിയാഴ്ചകളിലും ഉത്രം നാളിലും മാലയിടുന്നത് വളരെ വിശേഷമാണെന്നൊരു വിശ്വാസമുണ്ട്. ഉത്രം അയ്യപ്പന്റെ ജന്മ നാളാണ്, അയ്യപ്പൻ ശനീശ്വരനുമാണ്. തുളസി മാലയോ രുദ്രാക്ഷ മാലയോ ആണ് കൂടുതലായി ഉപയോഗിക്കുക. രാവിലെ കുളിച്ചു ശുദ്ധമായി മനസ്സ് പരിപാവനമാക്കി ഏതെങ്കിലും ക്ഷേത്ര നടയിൽ ചെന്ന് ഗുരു സ്വാമിയുടെ കൈയ്യിൽ നിന്ന് മാല വാങ്ങി ധരിക്കുകയാണ് വേണ്ടത്. ഗുരു സ്വാമിയെ കിട്ടിയില്ലെങ്കിൽ പിതാവിന്റെയോ മാതാവിന്റെയോ തന്നെക്കാൾ പ്രായമുള്ള ആരെങ്കിലിലും നിന്നോ മാല വാങ്ങി ധരിക്കാം. മാലയിട്ടാൽ പിന്നെ അയ്യപ്പനോ മളികപ്പുറമോ ആണ്. മറ്റുള്ളവർ കാണേണ്ടതും പെരുമാറേണ്ടതും അങ്ങിനെയാണ്. മാലയിടുമ്പോൾ ഗുരു ഇങ്ങിനെ മന്ത്രം ചൊല്ലിക്കൊടുക്കണം.
ജ്ഞാനമുദ്രാം ശാസ്ത്രമുദ്രാം ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം ശുദ്ധമുദ്രാം രുദ്രമുദ്രാം നമാമ്യഹം
ശാന്മുദ്രാം സത്യമുദ്രാം വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമ സത്യേന മുദ്രാംപാതു സദാപിമേം
ഗുരുദക്ഷിണയാപൂര്‍വ്വം തസ്യാനുഗ്രഹകാരണേ
ശരണാഗതമുദ്രാഖ്യാം തന്മുദ്രം ധാരയാമ്യഹം
ശബര്യാചല മുദ്രായൈ നമസ്തുഭ്യം നമോ നമഃ

ശരണം വിളി - സ്വാമി ശരണം അയ്യപ്പ ശരണംസ്വാമിയെ ശരണം അയ്യപ്പ തുടങ്ങിയ പ്രാര്‍ഥനാ നിര്‍ഭരമായ മുദ്രാവാക്യങ്ങൾ ശാസ്താരാധനക്ക് കീര്‍ത്തിതമാണെന്ന് ഋഷിമാരും ഗുരുക്കന്മാരും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാവിലെയും വൈകിട്ടും അടുത്തുള്ള ക്ഷേത്രങ്ങളിൽ പോയി ശരണം വിളിക്കേണ്ടതാണ്. ക്ഷേത്രങ്ങളിൽ പോകാൻ പറ്റിയില്ലെങ്കിൽ വീട്ടിൽ വച്ചും ശരണം വിളിക്കാം. വൈകുന്നേരങ്ങളിൽ സംഘമായി ചേർന്ന് അമ്പലങ്ങളിൽ വച്ചോ വീട്ടിൽ വച്ചോ ശരണം വിളിയും ഭജനയും നടത്തുന്നത് ഉത്തമം. അമ്പലങ്ങളിൽ വച്ചോ വീട്ടിൽ വച്ചോ നടത്തുന്ന ആഴി പൂജയിൽ പങ്കെടുക്കുകയും ശരണം വിളിക്കുകയും ഭജന പാടുകയും ചെയ്യുന്നത് അത്യുത്തമം.

ഋഷിപ്രോക്തം തു പൂര്‍വ്വാണം മഹാത്മാനാം ഗുരോര്‍മതം
സ്വാമിശരണമിത്യേവം മുദ്രാവാക്യം പ്രകീര്‍ത്തനം

ഇതാണ് സ്വാമി മന്ത്രത്തിന്റെ പൊരുള്‍. കാട്ടിലൂടെയും മലയിലൂടെയും ശരണം വിളിച്ച് നടക്കുന്നത് ഭക്തന് അനിര്‍വചനീയമായ സന്തോഷവും ഊര്‍ജ്ജവും നൽകുന്നു, മല കറ്റം ആയാസം ഇല്ലാത്തതുമാക്കുന്നു.ഉറക്കെ ശരണം വിളിച്ച് കൂടുതല്‍ വായു ഉള്ളിലേക്ക് വലിച്ചു കയറ്റുന്നത് വലിയ ഉന്മേഷമുണ്ടാക്കും. ഉള്ളിലെ വായുവിനെ ക്ഷോഭിപ്പിക്കുന്നതും വായുവിന്റെ സ്വതന്ത്രമായ പോക്കു വരവിനെ തടയുന്നതുമായ ദോഷങ്ങളെ ശരണം വിളി ഇല്ലായ്മ ചെയ്യും, മാലിന്യങ്ങള്‍ സംസ്‌കരിക്കപ്പെടും. കൂട്ടത്തോടെ ശരണം വിളിക്കുന്നതുകൊണ്ട് അന്തരീക്ഷത്തില്‍ സവിശേഷമായ ആത്മീയ ശബ്ദ പ്രപഞ്ചം സംഭവിക്കുകയും ചെയ്യും. അത് നാദ ബ്രഹ്മത്തിൽ ഉണ്ടാക്കുന്ന ചലനം സവിശേഷമായിട്ടുള്ളത് ആണ്. ശരണത്തിലെ 'എന്ന അക്ഷരം ശത്രു  ദോഷങ്ങളെ ഇല്ലാതാക്കുന്നു ന്ന് പ്രമാണം. 'അറിവിന്റെ അഗ്നിയെ ഉണര്‍ത്തുന്നു. 'ശാന്തിയെ പ്രദാനം ചെയ്യുന്നു. ശരണം വിളി കാട്ടില്‍ ദുഷ്ട മൃഗങ്ങളെ അകറ്റുന്നതു പോലെ മനസ്സിലെ ദുഷ്ട ചിന്തകളേയും അകറ്റുന്നു.

ജിവിത ചര്യകൾ - മാലിയിട്ടു കഴിഞ്ഞാൽ കറുപ്പ് വസ്ത്രമാണ് ധരിക്കേണ്ടത്കാവിയോ നീലയോ ധരിക്കുന്നത് തെറ്റല്ലെങ്കിലും അയ്യപ്പന് ഏറെ ഇഷ്ടം കറുപ്പാണ്. ശബരിമല തീര്‍ഥാടകൻ അനുഷ്ഠിക്കേണ്ട പ്രധാന കര്‍മ്മം ബ്രഹ്മചര്യമാണ്. ശരീരത്തേയും മനസ്സിനേയും ഈശ്വരാഭിമുഖമാക്കി നിര്‍ത്തുകയാണത്. വാക്കോ ചിന്തയോ പ്രവൃത്തിയോ കൊണ്ട് ഒരു ജീവിയേയും വേദനിപ്പിക്കാതിരിക്കണം. എല്ലാവര്‍ക്കും ആവശ്യമായ സേവനം നൽകാൻ സദാ സന്നദ്ധനായിരിക്കണം. ലളിത ജീവിതമാണ് നയിക്കേണ്ടത്. ആഡംബരവും അലങ്കാരവും ഉപേക്ഷിക്കണം. സസ്യാഹാരം മാത്രമെ പാടുള്ളൂ. വ്രതം തീരും വരെ താടിയും മുടിയും വളര്‍ത്തണം. പറ്റുമെങ്കിൽ പാദുകങ്ങളും ഒഴിവാക്കണം കല്ലും മുള്ളും കാലിനു മെത്ത എന്ന ശരണം വിളി ഓർക്കുക. മല യാത്രക്ക് തയ്യാറാവുന്നവർ യാത്ര പുറപ്പെടുന്നതിനു മുമ്പ് വീട്ടിലെത്തുന്നവര്‍ക്ക് കഞ്ഞി വച്ച് നല്‍കുന്ന ഒരു ചടങ്ങുണ്ട്. കന്നി അയ്യപ്പന്‍മാർ ശബരിമല യാത്രക്ക് മുമ്പ് തീര്‍ച്ചയായും ചെയ്യേണ്ട ചടങ്ങാണെന്ന് പഴമക്കാർ പറയുന്നു.

അയ്യപ്പൻ വിളക്ക് - മണ്ഡല കാലത്ത് സാധാരണയായി ക്ഷേത്രങ്ങളിലും വഴിപാടായി ഗ്രഹത്തിലും വച്ച് നടത്തുന്ന ചടങ്ങാണിത്. അമ്പലങ്ങൾ തീര്‍ത്താണ് വിളക്ക് നടത്തുക. വിപുലമായി നടത്തുന്ന അയ്യപ്പൻ വിളക്കിന് അഞ്ച് അമ്പലങ്ങളാണ് തീർക്കുക. വാഴ പിണ്ടിയാണ് അമ്പലം തീര്‍ക്കാൻ ഉപയോഗിക്കുക. അഞ്ച് അമ്പലത്തിന് വേണ്ടി 41 വാഴപ്പിണ്ടികൾ വേണം. ഓരോ അമ്പലത്തിലും 41 കുരുത്തോലകൾ അലങ്കാരത്തിന് വേണം. ഈ കുരുത്തോല അലങ്കാരത്തിന് കദളി വെട്ടെന്നും പറഞ്ഞു കേൾക്കുന്നുണ്ട്. ഈ അമ്പലങ്ങളിൽ മധ്യത്തായി അയ്യപ്പൻ ഇടതു ഭാഗത്തായി ശിവന്‍, ഭഗവതി (മാളികപ്പുറത്തമ്മ), വലതു ഭാഗത്തായി ഗണപതി, സുബ്രഹ്മണ്യന്‍ എന്നിങ്ങനെയാണ് ക്രമീകരണം. അയ്യപ്പന്റെ അമ്പലം ക്ഷേത്ര മാതൃകയിൽ തന്നെയായിരിക്കും. മുമ്പിൽ പതിനെട്ട് പടികളും വഴപിണ്ടി കൊണ്ട് ഉണ്ടാക്കും. വിഗ്രഹങ്ങളോ, ഫോട്ടോകളോ ആയിരിക്കും അമ്പലങ്ങളിൽ വയ്ക്കുന്നത്. 21 മാല വിളക്കുകളും 13 നിലവിളക്കുകളുമാണ്‌ വേണ്ടത്. രാവിലെ മുതല്‍ പിറ്റേന്ന് രാവിലെ വരെയാണ് വിളക്ക് നടത്തിപ്പ്. ആദ്യം ഗണപതി ഹോമം, ക്ഷേത്ര സങ്കല്പമുണ്ടാക്കൽ, ഉച്ച പൂജസദ്യ. വൈകുന്നേരം നാല് മണിയോടെ ഭഗവതിയെ ആവാഹിച്ചു കൊണ്ടു വരുന്ന പാല കൊമ്പ് എഴുന്നുളളത്ത് നടക്കും. ഭഗവതിയുടെ വൃക്ഷമായ പാലയുടെ കൊമ്പ് മുറിച്ച് അടുത്തുള്ള ക്ഷേത്ര പരിസരത്ത് നേരത്തെ തന്നെ കുഴിച്ചിടും. വിളക്കു നടത്തുന്ന സ്ഥലത്ത് നിന്ന് കൊട്ടും വാദ്യവും ആരവങ്ങളുമില്ലാതെ പാല കൊമ്പ് കുഴിച്ചിട്ട ക്ഷേത്ര സന്നിധിയിലേക്ക് യാത്ര പുറപ്പെടും. പിന്നെ വെളിച്ചപ്പാടിന്റെ അരുൾ പാടുകളും തോറ്റം ചൊല്ലലും. ഈ സമയത്ത് ചെണ്ടയും വാദ്യാഘോഷങ്ങളും അയ്യപ്പ തിന്തകതോം തോം എന്ന ചുവടു വെയ്പുകളും ഉണ്ടാക്കിയിരിക്കും. പാല കൊമ്പില്‍ ചുവന്ന പട്ട് ചുറ്റി ഭഗവതിയെ സങ്കല്പിച്ച്ശോഭ യാത്രയായി അത് പന്തലിലേക്കു കൊണ്ടു വരികയാണ് അടുത്ത ചടങ്ങ്. അയ്യപ്പനെ സങ്കല്പിച്ച് ചുരികസുബ്രഹ്മണ്യനെ സങ്കല്പിച്ച് ശൂലംശിവനെ സങ്കല്പിച്ച് ചിലമ്പ് എന്നിവയും എഴുന്നള്ളിക്കും.

സാമ്പത്തിക ചുറ്റുപാട് അനുസരിച്ച് അര വിളക്ക്കാൽ വിളക്ക് എന്ന മട്ടിലും അയ്യപ്പൻ വിളക്ക് നടത്താറുണ്ട്‌. സാധാരണയായി അര വിളക്കാണ് നടത്തുക, അതിന് അയ്യപ്പന്റെയും ഗണപതിയുടെയും ഭഗവതിയുടെയും മൂന്ന് അമ്പലങ്ങൾചടങ്ങുകൾ ആഴി പൂജ വരെ മാത്രം. കാൽ വിളക്കിന് അയ്യപ്പന്റെ അമ്പലം മാത്രം ചടങ്ങുകൾ ശാസ്താം പാട്ട് വരെ. ചില സ്ഥലങ്ങളിൽ പാനക പൂജ എന്നാണ് ഈ ചടങ്ങുകൾ അറിയപ്പെടുന്നത്. ശർക്കര വെള്ളം തിളപ്പിച്ച്‌ പ്രസാദമായി കൊടുക്കുന്നത് (പാനി) കൊണ്ടാകാം പാനക പൂജ എന്ന് പേര് വന്നത്.

രാത്രി എട്ട് മണി മുതൽ പിറ്റേന്ന്‌ പുലരും വരെയുള്ള സമയത്താണ്‌ വിളക്ക്‌ നടത്തുക. പൂജാദി കർമ്മങ്ങൾക്ക് ശേഷം ശാസ്താം പാട്ട് തുടങ്ങും അതിനു ശേഷം താലം വരവ്രാത്രി രണ്ട് മണിയോടെ പാൽ കിണ്ടി എഴുന്നെള്ളിച്ച് കോമരം വിളക്കിനെ വലം വെക്കുംപിന്നെ ആഴി പൂജകനലാട്ടം. രാവിലെ നാല് മണിയോടെ രണ്ടു പേര്‍ വേഷം കെട്ടി അയ്യപ്പനും വാവരും തമ്മിലുള്ള യുദ്ധം അഭിനയിക്കും. ഇതു കഴിയുമ്പോൾ അലങ്കാരങ്ങളും പന്തലും യുദ്ധം കഴിഞ്ഞാലെന്ന മട്ടില്‍ അലങ്കോലപ്പെട്ടിരിക്കും. പുലർച്ചെ ചടങ്ങുകളെല്ലാം അവസാനിക്കും. അയ്യപ്പന്‍ വിളക്കിന്റെ അവസാന ചടങ്ങ് തിരിയുഴിച്ചിലാണ്. ദേഹത്ത് എണ്ണ പുരട്ടി കത്തിച്ച തിരി കൊണ്ട് ഉഴിച്ചില്‍ നടത്തുന്നു. അഭ്യാസ പ്രധാനമായ പ്രകടനമാണിത്.


ആഴി പൂജ
ദൈവിക പ്രീതിയ്ക്ക് വേണ്ടി ആത്മ പീഡനമേൽക്കുന്ന രീതി ലോകത്ത് പല സ്ഥലങ്ങളിലും ഉണ്ട്,അയ്യപ്പൻ വിളക്കിൽ അപ്രകാരമുള്ള ചടങ്ങാണ് ആഴി പൂജയ്ക്ക് ശേഷമുള്ള കനലാട്ടം. തീകുണ്ഡമുണ്ടാക്കി അയ്യപ്പന്മാർ ശരണം വിളിച്ചു കൊണ്ട് ചുറ്റും നടക്കുകയുംശരണം വിളിയുടെ ഉച്ച സ്ഥായിയിൽ ആഴിയിൽഇറങ്ങി കനലുകൾ ചവിട്ടി കെടുത്തുകയും ചെയ്യുന്ന ചടങ്ങാണിത്‌. അയ്യപ്പനും വാവരും തമ്മിലുള്ള യുദ്ധാവിഷ്ക്കാരം പൊന്തിയും പരിചയുംവാവരങ്കം ന്നീ പേരുകളിലും അറിയപ്പെടുന്നു. അരമണിയും ചുരികയും ചിലമ്പുമണിഞ്ഞ് അയ്യപ്പ വേഷ ധാരിയുംലുങ്കിലും ബെല്‍റ്റും പച്ച തൊപ്പിയുമണിഞ്ഞ് വാവർ വേഷ ധാരിയും തമ്മിലുള്ള യുദ്ധവും തുടര്‍ന്ന് സന്ധിചെയ്യലുമാണ് ഇതി വൃത്തം. കപ്പലോട്ടക്കാരനായ വാവചുങ്കം നല്‍കാത്തതിൽ കുപിതനായ അയ്യപ്പ ആലപ്പുഴ പുറക്കാട്ട്‌ കടലിൽ വച്ച് നടന്ന യുദ്ധത്തികപ്പലിന്‍െറ പാമരം മുറിച്ചു കളയുന്നതായും ഇതേ തുടര്‍ന്ന്‌ വാവ കൈവള ഊരി കപ്പമായി നല്‍കി സുഹൃത്‌ ബന്ധം സ്ഥാപിക്കുന്നതും ഒക്കെ അഭിനയിച്ച് ഫലിപ്പിക്കാറുണ്ട്.

കനലാട്ടം
ശാസ്താം പാട്ട് - അയ്യപ്പൻ വിളക്കിന്റെ അവിഭാജ്യ ഘടകമാണിത്. ഉടുക്ക് എന്ന ഗ്രാമീണ സംഗീത ഉപകരണം മാത്രം ഉപയോഗിക്കുന്നത് കൊണ്ട് ഉടുക്ക് പാട്ടെന്നും അറിയപ്പെടുന്നു. പഴയ കാലത്ത് കണിയാരെന്ന വിഭാഗമാണ്‌ ഉടുക്ക് കൊട്ടി ശാസ്താം പാട്ട് പാടികൊണ്ടിരുന്നത്. അന്നൊക്കെ ഉടുക്ക് പാട്ട്പഠനത്തെ കുറിച്ച് രസകരമായ ചൊല്ലുകൾ കേൾക്കാമായിരുന്നു. "ഉടുക്കൊട്ടും പാട്ടും പഠിപ്പിച്ച ആശാന് എന്തടോ ദക്ഷിണമുരുക്കും പത്തല് മുള്ള് കളയാതെ വായിലേയ്ക്ക് അങ്ങ് തള്ളടോ" "ഉടുക്കൊട്ടും പാട്ടും പഠിപ്പിച്ച ആശാന്റെ തലക്കിട്ട് രണ്ടു കൊടുക്കടോ" എന്നൊക്കെ ഉടുക്ക് പാട്ടിന്റെ ശീലിൽ തന്നെ കുട്ടികൾ ഗ്രാമങ്ങളിൽ പാടി കൊണ്ട് നടക്കുമായിരുന്നു. എന്നാൽ മറ്റ് ഏതൊരു സംഗീത ശാഖയെ പോലെയും ദീർഘ കാലത്തെ കർശനമായ പഠനവും കൊണ്ടേ ഉടുക്ക് പാട്ടിലും പ്രാവീണ്യം നേടാൻ പറ്റൂ.
ഉടുക്ക് പാട്ട്
അയ്യപ്പന്റെ അവതാര, അപദാന കഥകളാണ് ഉടുക്ക് കൊട്ടി പാടുന്നത്. ആറു പേരുടെ സംഘമാണ് അയ്യപ്പൻ പാട്ട് നയിക്കുക. സംഘ തലവൻ പാട്ടിന് തുടക്കമിടുംപിന്നീട് ഓരോരുത്തരായി പാടുകയും മറ്റുള്ളവർ ഏറ്റു പാടുകയും ചെയ്യും. മഥനം പാട്ട്സൂര്‍പം പാട്ട് എന്നിങ്ങനെ രണ്ട് തരം പാട്ടുണ്ട്. മഥനം പാട്ട് ഗണപതിസരസ്വതി വന്ദനത്തിനും ശേഷം പാലാഴി മഥനം മുതൽ പാടി ധർമ്മ ശാസ്ത അവതാരത്തിൽ അവസാനിക്കുന്നു. ഒമ്പത് പാട്ടുകളാണ് ഇതിലുള്ളത്അഞ്ച് മണിക്കൂറിലേറെ സമയമെടുക്കും. അയ്യപ്പൻ വിളക്കിനോട് അനുബന്ധിച്ച് മഥനം പാട്ടാണ് പാടാറുള്ളത്അവതാരം പാടി തീരുമ്പോൾ കൂട്ട ശരണം വിളിയോടെ അയ്യപ്പന്മാർ ആഴി വലം വച്ച് തുടങ്ങും (താലം വരവുംകിണ്ടി എഴുന്നെള്ളത്തുംആഴി പൂജയും ഈ സമയം കൊണ്ട് കഴിഞ്ഞിരിക്കും)സൂര്‍പം പാട്ടിൽ പതിനെട്ട് പാട്ടുകളാണ്ഒരു പകലും രാവും വരെ നീണ്ട് നില്‍ക്കും. ഇഷ്ട ദേവതകളെ സ്തുതിച്ചു പാടിയ ശേഷം പാലാഴി മഥനം, ശാസ്താവിന്റെ ജനനം, ശൂര്‍പകന്റെ തപസ്സ്, ശൂര്‍പകാസുര വധം, ശൂര പത്മാസുര കഥമഹിഷീ മര്‍ദനംസേവ്യം തുടങ്ങിയ പാട്ടുകളാണ് പാടുന്നത്സേവ്യംസേവുകംശേവുകം എന്നീ പേരുകളിൽ അറിയപ്പെടുന്നത് മഥനം പാട്ടിലുംസൂര്‍പം പാട്ടിലുമുള്ള ഉപ വിഭാഗമാണ്‌. പാണ്ടി സേവ്യംപന്തള സേവ്യംപുലി സേവ്യംഈഴ സേവ്യംഇളവ സേവ്യംവെളി സേവ്യംവേളാർ സേവ്യം എന്നിങ്ങനെ ഏഴ് സേവ്യ പാട്ടുകൾ ഉണ്ട്.

നന്ദുണി പാട്ട്
നന്ദുണി പാട്ട് - അയ്യപ്പൻ കാവുകളിലും, ഭഗവതി കാവുകളിലും കളം എഴുത്തും പാട്ടും നടത്തുന്ന തെയ്യം പാടികൾ (ദൈവം പാടികൾ) എന്ന വിഭാഗത്തിലുള്ള ആളുകൾ നന്ദുണിയും കൈമണിയും ഉപയോഗിച്ച് പാടുന്ന പാട്ടാണിത്. ഇതും ഒരു തരം അയ്യപ്പൻ പാട്ടാണ്.

ഉച്ച പാട്ട് – ഉച്ച പൂജ കഴിഞ്ഞ് കാവിൽ നടത്തുന്ന പാട്ട്. കുരുത്തോല, വെറ്റില, പട്ട്, വെള്ള വസ്ത്രം എന്നിവയാൽ അലങ്കരിച്ച പന്തലിൽ വച്ചോ, അല്ലെങ്കിൽ പാട്ട് കൊട്ടിലിൽ വെച്ചോ ആണ്‌ ഉച്ചപ്പാട്ട് നടത്തുന്നത്.

തീയാടി രാമൻ നമ്പ്യാർ അയ്യപ്പൻ തീയാട്ടിൽ
തീയാടി രാമൻ നമ്പ്യാരെ കുറിച്ചറിയാൻ
ഈ വീഡിയോ കാണുക
http://video.webindia123.com/p_interviews/dancers/other_genres/theeyadiramannambiar/
അയ്യപ്പൻ തീയാട്ട് - കാളി തീയാട്ട്, അയ്യപ്പൻ തീയാട്ട് എന്നിങ്ങനെ രണ്ട് വിധം തീയാട്ടുകൾ ഉണ്ട്. കാളി തീയാട്ട് നടത്തുന്നത് അമ്പല വാസി വിഭാഗത്തിലെ ഉണ്ണികളാണ്. അയ്യപ്പൻ തീയാട്ട് നടത്തുന്നത് അമ്പല വാസി വിഭാഗത്തിലെ നമ്പ്യാന്മാരാണ്. തീയാട്ടുണ്ണിയെന്നും തീയാട്ട് നമ്പ്യാരെന്നും അവരെ വിളിക്കുന്നു, രണ്ടു കൂട്ടരെയും പൊതുവെ തീയടികൾ എന്നും വിളിക്കുന്നുണ്ട്. ശാസ്താ പ്രീതിക്ക് വേണ്ടി അയ്യപ്പൻ കാവുകളിൽ നടത്തുന്നതാണ്‌ അയ്യപ്പൻ തീയാട്ട്. ഉത്തര കേരളത്തിൽ ഇതിനെ അയ്യപ്പൻ കൂത്തെന്നും അറിയപ്പെടുന്നു.

കളം പാട്ട്‌ - കളം പൂജക്ക് ശേഷം പാടുന്ന പാട്ടുകളാണ് ഇത്. കളം പൂജക്ക് കളം എഴുതുന്നു (അയ്യപ്പന്റെ വിവിധ രൂപങ്ങൾ പഞ്ച വര്‍ണ്ണ പെടി കൊണ്ട് വരയ്ക്കുന്നു). ഈ കളമെഴുത്ത് അയ്യപ്പന്‍ തീയാട്ടിന്റെ ഭാഗം തന്നെയാണ്.

കളത്തിലാട്ടം‌ - ഇത് ഒരു തരം നൃത്തകലയാണ്, അയ്യപ്പൻ കൂത്തിന്റെ മുഖ്യമായ ഭാഗമാണ്‌ ഈ കളത്തിലാട്ടം.

വലിയ പാട്ട്‌‌ - ഇതും തീയാടികൾ തന്നെ പാടുന്ന കഥാ ഗാനങ്ങളാണ്. വളരെ ദൈര്‍ഘ്യമേറിയ ഗാനങ്ങളായതിനാൽ വലിയ പാട്ടെന്ന് അറിയപ്പെടുന്നു. അയ്യപ്പന്റെ ജനനവും, അതിനു ഹേതുവായ സംഭവങ്ങളും ഈ പാട്ടിലൂടെ ആഖ്യാനം ചെയ്യുന്നുണ്ടത്രേ.

തോറ്റം പാട്ട്‌ - താളത്തോട് കൂടി ഗദ്യ രൂപത്തിൽ അയ്യപ്പന്റെയും ദേവിയുടെയും കഥകൾ പറയുന്നതാണിത്. അയ്യപ്പന്റെ ജനനവും, വേദ പരീക്ഷയുമെല്ലാം പന്ത്രണ്ടു ഖണ്ഡങ്ങളായി പറയുന്നു. വേഷ ഭൂഷാദികളോടെ അവതരിപ്പിക്കുന്ന കൂത്തിലെ കഥ തന്നെയാണ്‌ ഇതിലെയും ഉള്ളടക്കം.

ഉദയാസ്തമന കൂത്ത് - അയ്യപ്പൻ തീയാട്ടിന്റെ മുദ്രാ (കഥകളിയിലെ പോലെ) രൂപമാണ്‌ ഉദയാസ്തമന കൂത്ത്. ശാസ്താവ് ജന്മ രഹസ്യം ആരാഞ്ഞപ്പോൾ, പരമ ശിവ നിർദ്ദേശ പ്രകാരം നന്ദികേശൻ കൈമുദ്രയാൽ ശാസ്തോല്‍പത്തി ആടി കാണിക്കുന്നതാണ്‌ കൂത്തിന്റെ പശ്ചാത്തലം. ദുര്‍വ്വാസാവിന്റെ ശാപവും, പാലാഴി മഥനവും, മോഹിനിയിൽ ശിവന്റെ പുത്രനായി ശാസ്താവ് ജനിച്ചതും എല്ലാം ഇതിൽ പ്രതിപാദിക്കുന്നു. എന്നാൽ കൈലാസത്തിൽ വളരുന്ന ശാസ്താ ഭൃഗു മഹർഷിയിൽ നിന്ന് സകല വേദങ്ങളും സ്വായത്തമാക്കുന്നതും, ഇന്ദ്രനെ വേദ പരീക്ഷയിൽ പരാജിതനാക്കുന്നതും, ശിവന്റെ നിര്‍ദ്ദേശ പ്രകാരം മല നാട്ടിൽ കുല ദൈവമായി വരുന്നതുമെല്ലാം തീയാട്ടിൽ ആടുന്നുണ്ട്.

കെട്ടുനിറ
കെട്ടുനിറ - നാല്പത്തൊന്ന് ദിവസമോ അല്ലെങ്കിൽ എടുക്കാൻ പറ്റുന്നിടത്തോളം ദിവസമോ വൃതമെടുത്ത് കെട്ട് നിറയ്ക്ക് തയ്യാറാകണം. സ്വന്തം ഭവനത്തിലോ ക്ഷേത്രത്തിലോ വച്ച് കെട്ട് നിറയ്ക്കാം. കെട്ട് നിറയ്ക്കാൻ ഗുരു സ്വാമിയെ കിട്ടിയില്ലെങ്കിൽ അമ്പലത്തിൽ വച്ച് നിറയ്ക്കുകയാണ് വേണ്ടത്. അമ്പലത്തിൽ ഏതെങ്കിലും ഗുരു ഭൂതന്മാരുടെ സഹായം കിട്ടുമല്ലോ. വീട്ടിൽ വച്ച് കെട്ട് നിറക്കുകയാണെങ്കിൽ ഗണപതി സുബ്രമണ്യൻ ശാസ്താവ് എന്നിവരെ സങ്കൽപ്പിച്ചു പീഠം വച്ച് കർപ്പൂര ആരാധന നടത്തിയാണ് കെട്ട് നിറ തുടങ്ങേണ്ടത്. കെട്ട് നിറയ്ക്ക് ഏറ്റവും ചുരുങ്ങിയതായി വേണ്ടത് ഒരു ഇരു മുടി (പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ ഇരു മുടി വാങ്ങുവാൻ കിട്ടും, കിട്ടിയില്ലങ്കിൽ വലിയ നേരിയ ഇഴയടുപ്പമുള്ള തോർത്ത് വാങ്ങി രണ്ടായി മടക്കി തയ്ച്ചു നീള ഭാഗത്ത് നടുക്ക് ഒരടി വലുപ്പത്തിൽ തയ്ക്കാതിരുന്നാൽ ഇരു മുടിയാക്കാം), നാളികേരം ഇടുവാൻ പാകത്തിനുള്ള ഒരു സഞ്ചി, ഒരു പുതപ്പ്, മുദ്ര നിറയ്ക്കാൻ ഒരു തേങ്ങനിറച്ച് ഇറങ്ങുമ്പോഴും പതിനെട്ടാം പടിയുടെ താഴെ ചെന്നും ഉടയ്ക്കാൻ വേണ്ടി രണ്ട് നാളികേരംഉരി (ഏകദേശം 75 ഗ്രാം) ശുദ്ധമായ പശുവിൻ നെയ്യ്രണ്ടര നാഴി (ഏകദേശം ഒരു കിലോ) ഉണക്കലരിമൂന്ന് വെറ്റിലഒരു അടയ്ക്കഒരു ചെറിയ പാക്കറ്റ് കര്‍പ്പൂരം, ഒരു കോർക്ക്സ്വൽപ്പം കോലരക്ക്ചെറിയ കഷ്ണം പട്ട്ചെറിയ പാക്കറ്റ് മഞ്ഞപ്പൊടികാൽ കിലോ ശർക്കര. നല്ലപോലെ വിളഞ്ഞതും താരതമ്യേനെ ചെറുതുമായ തേങ്ങകൾ പുറത്ത് നീണ്ടു നിൽക്കുന്ന ചകിരി നൂലുകൾ ചിരണ്ടി കളഞ്ഞു വൃത്തിയാക്കി എടുക്കണം. അതിൽ ഒരു തേങ്ങാ തുളച്ചു വെള്ളം കളഞ്ഞു വെയിലത്ത് വച്ച് ചെറുതായൊന്നു ഉണക്കി എടുക്കണം (മുദ്ര നിറയ്ക്കുവാൻ വേണ്ടി). കന്നി അയ്യപ്പന്മാർ കൂടെ ഉണ്ടെങ്കിൽ അവർക്ക് വേണ്ടി ചുവന്ന നിറമുള്ള ഇരുമുടി വാങ്ങണം.

മുദ്ര നിറയ്ക്കുന്നത്
ഗുരുവിന്റെ ആജ്ഞയോടെയും സഹായത്തോടെയും മാതാ പിതാ ബന്ധു മിത്രാദികളുടെ സമീപത്തിരുന്നുമാണ് കെട്ട് നിറയ്ക്കേണ്ടത്‌. കെട്ട് നിറയ്ക്കാൻ ഇരിക്കുന്നതിനു മുമ്പ് ദേവതമാരെ തൊഴുത് ശബരി മല യാത്ര ശുഭമാക്കുവാൻ പ്രാർഥിക്കണം, മാതാ പിതാക്കൾക്കും ഗുരുവിനും പ്രായമുള്ള ബന്ധു ജനങ്ങൾക്കും ദക്ഷിണ നൽകി കാൽ തൊട്ടു വന്ദിക്കണം. കെട്ട് നിറക്കുന്ന സ്ഥലത്ത് ഇരുന്ന് രണ്ടു വെറ്റിലയും അടക്കയും ആദ്യം തന്നെ മുൻ കെട്ടിൽ നിക്ഷേപിക്കണം ഭഗവാനെ മനസ്സിൽ കരുതി നേരെത്തെ ഉരുക്കി വച്ച നെയ്യ് ഒരു ഗ്ലാസ്സിൽ എടുത്ത് ഗുരുവിനോട് മുദ്ര നിറയ്ക്കാനുള്ള നാളികേരം വാങ്ങി നെയ്യ് അതിനകത്തെയ്ക്ക് പതുക്കെ ഒഴിക്കണം. ഒഴിക്കുന്ന സമയത്ത് സ്വാമിയേ ശരണം അയ്യപ്പാ എന്ന ശരണ മന്ത്രം ഉരുവിട്ട് കൊണ്ടേയിരിക്കണം. നാളികേരത്തിൽ നെയ്യ് നിറഞ്ഞാൽ കോർക്ക് കൊണ്ട് അടച്ച് കോലരക്ക് ഉരുക്കി സീൽ ചെയ്യണം (ചില സ്ഥലങ്ങളിൽ മര കഷ്ണം ചെത്തിയെടുത്തു അടയ്ക്കുകയും പപ്പടം നനച്ചു സീൽ ചെയ്യുന്നതും കണ്ടിട്ടുണ്ട്). എന്നിട്ട് ശരണം വിളിയോടെ സഞ്ചിയിൽ ഇട്ട്,ഇരുമുടിയുടെ മുൻ കെട്ടിൽ നിക്ഷേപിക്കണം. ഒരു രൂപ നാണയം വെറ്റിലയിൽ പൊതിഞ്ഞു നൂൽ കെട്ടി കാണി പൊന്നായി മുൻ കെട്ടിൽ നിക്ഷേപിക്കണം. അതിനു ശേഷം അയ്യപ്പ സ്വാമിക്ക് ഏറ്റം പ്രിയങ്കരമായ കര്‍പ്പൂര ആരാധനയ്ക്ക് വേണ്ടിയുള്ള കര്‍പ്പൂരം മുൻ കെട്ടിൽ നിക്ഷേപിക്കണം. മൂന്ന് കൈ കുടന്ന ഉണക്കലരി മുൻ കെട്ടിൽ നിക്ഷേപിക്കണം അതിനു ശേഷം ബന്ധു മിത്രാദികൾ മൂന്ന് മുഷ്ടി വീതം ഉണക്കലരി മുൻ കെട്ടിൽ നിക്ഷേപിക്കണം. മാളികപ്പുറത്തമ്മയ്ക്ക് വേണ്ടി പട്ട്മഞ്ഞപ്പൊടിശർക്കര എന്നിവ മുൻകെട്ടിൽ നിക്ഷേപിക്കണം ഇത്രയുമായാൽ മുൻ കെട്ട് കെട്ടാം. താൽപര്യമുണ്ടെങ്കിൽ ഭഗവാനും ദേവിയ്ക്കും നിവേദിക്കാൻ വേണ്ടി കദളി പഴംമലർ പൊടി, ചന്ദനത്തിരി തുടങ്ങി പൂജാ സാധനങ്ങളും മുൻ കെട്ടിൽ നിറയ്ക്കാം നിർബന്ധമില്ല. പിൻ കെട്ട് ഭക്ഷണം ഉണ്ടാക്കാനുള്ള സാധനങ്ങൾ നിറയ്ക്കാനുള്ളതാണ്‌. ഇന്നത്തെ കാലത്ത് വഴി നിറയെ ഭക്ഷണ ശാലകൾ ഉള്ളത് കൊണ്ട് അവയൊക്കെ കരുതുന്നത് ബുദ്ധിമുട്ട് ആയിരിക്കുമല്ലോ അതുകൊണ്ട് പതിനെട്ടാം പടിയുടെ താഴെ അടിക്കാനുള്ള നാളികേരം മാത്രം നിക്ഷേപിച്ചാലും മതിയാകും. എങ്കിലും കുറച്ചു അരിയും  (ഉണക്കലരി ബാക്കി ണ്ടെങ്കിൽ അതായാലും മതി) ലേശം പച്ചക്കറികളും മാളികപ്പുറത്ത് ഉരുട്ടുവാൻ വേണ്ടി ഒരു നാളികേരം കൂടിയും കരുതുന്നത് നല്ലതാണ്. ഇനി ഭദ്രമായി ഇരു മുടി കെട്ടണം അതിനു ഗുരുവിന്റെ സഹായം വേണ്ടതാണ് പരിചയമുള്ളവർ കെട്ടിയാൽ തലയ്ക്കു വേദന തോന്നാതെ, ചെറിയ അനക്കം കൊണ്ട് കെട്ട് താഴെ വീഴാതെ തലയിൽ തന്നെ ഇരുന്നു കൊള്ളും, എപ്പോഴും കൈ കൊണ്ടു പിടിക്കേണ്ട ആവിശ്യം ഇല്ല. കൂടെ വരുന്ന എല്ലാവരും കെട്ട് മുറുക്കി കഴിഞ്ഞാൽ ബന്ധു മിത്രാദികളോട് യാത്ര പറഞ്ഞ് ഉച്ചത്തിൽ ശരണം വിളിച്ചു കൊണ്ട് ഗുരുവരൻ എടുത്തു തരുന്ന ഇരുമുടി കെട്ട് ഭക്ത്യാദര പൂർവ്വം തലയിൽ വയ്ക്കണം. കെട്ടിന്  മുകളിൽ  എട്ടായി മടക്കിയ പുതപ്പ് ഇടണം (കെട്ട് താങ്ങുന്നതിനു മുമ്പ് രണ്ടായി മടക്കിയ ഒരു തോർത്ത് തലയിൽ കെട്ടുന്നത് നന്നായിരിക്കും).
മല യാത്രയ്ക്ക് വരുന്ന എല്ലാവരും വരിയായി കെട്ട് നിറച്ച സ്ഥലം മൂന്നു തവണ വലം വച്ച് നാളികേരംഉടയ്ക്കാൻ തയാറാക്കിയ കല്ലിലോ, സ്ഥലത്തോ തേങ്ങ അടിച്ചു തിരിഞ്ഞു നോക്കാതെ യാത്ര തിരിക്കണം. വീട്ടിൽ വച്ചാണ് കെട്ട് നിറയ്ക്കുന്നതെങ്കിൽ നാളികേരം അടിക്കുന്ന കല്ല്‌  കുട്ടയോ അതു പോലെ എന്തെങ്കിലും വച്ച് മൂടിയിടണം. മല യാത്ര കഴിഞ്ഞു തിരിച്ചു വന്ന് തേങ്ങ അടിക്കുന്ന വരെ കല്ല്‌ ശുദ്ധമായി സൂക്ഷിക്കേണ്ടത് വീട്ടിലുള്ളവരുടെ കടമയാണ്.
മുന്‍ കെട്ടില്‍ ഈ ജന്മം ആര്‍ജ്ജിക്കേണ്ട പുണ്യങ്ങളും പിന്‍ കെട്ടില്‍ ഉപേക്ഷിക്കണ്ട പാപങ്ങളുമാണ്. യാത്രയില്‍ ഉടനീളം കുറേശ്ശെയായി പാപങ്ങള്‍ ഉപേക്ഷിച്ചു പതിനെട്ടാം പടിയ്ക്ക് താഴെ ചെല്ലുമ്പോഴേക്കും പിന്‍ കെട്ടില്‍ അവസാനമായുള്ള നാളികേരം അടിച്ചു ശൂന്യമായ പാപങ്ങളും നേടാനുള്ള പുണ്യവുമായി പടി കയറണം. സ്വാമിയെ ശരണമയ്യപ്പ.......

ശബരിമല അയ്യപ്പ (ധർമ്മ ശാസ്ത) ക്ഷേത്രം (ഭാഗം ഒന്ന്)



ശബരിമല അയ്യപ്പ (ധർമ്മ ശാസ്ത) ക്ഷേത്രം (ഭാഗം ഒന്ന്)

ലോകവീരം മഹാപൂജ്യം സർവ രക്ഷാകരം വിഭോ
പാർവതീ ഹൃദയാനന്ദം ശാസ്താരം പ്രണമാമ്യഹം
സ്വാമിയേ ശരണമയ്യപ്പാ..................
ആറ് വർഷത്തെ സമഗ്രമായ പഠനത്തിന് ശേഷമാണ് ശബരിമല ധർമ്മ ശാസ്താവിനെ കുറിച്ച്  ഈ ലേഖനം എഴുതിയത്. ദയവ് ചെയ്ത് കോപ്പിയടിക്കാതിരിക്കുക. ഈ ലേഖനം ഇഷ്ടമായെങ്കിൽ ഫേസ് ബുക്ക്‌, ഗൂഗിൾ പ്ലസ്‌, ട്വിട്ടർ എന്നിവയിൽ ഷെയർ ചെയ്യുക. ഏതെങ്കിലും പ്രസിദ്ധികരണങ്ങളിൽ ലേഖകന്റെ അനുവാദത്തോട് കൂടി ഈ ലേഖന പരമ്പര ചേർക്കുന്നതിൽ വിരോധമില്ല. അയ്യപ്പ സ്വാമിയേ കുറിച്ച് കൂടുതലാളുകൾ അറിയുന്നത് സന്തോഷകരമല്ലേ. എല്ലാവർക്കും അയ്യപ്പ സ്വാമിയുടെ അനുഗ്രഹമുണ്ടാകട്ടെ.
സ്വാമിയേ ശരണമയ്യപ്പ...................
തുടർന്ന് വായിക്കുക 
ഇന്ത്യയിലെ അതി പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാ ശബരിമല അയ്യപ്പ (ധർമ്മ ശാസ്ത) ക്ഷേത്രം കേരളത്തിൽ പത്തനം തിട്ട ജില്ലയിൽ പശ്ചിമ ഘട്ടത്തിന്റെ ഭാഗമായ നിബിഡ വനത്തിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. കോട്ടയത്ത് നിന്ന് മണിമല, എരുമേലി, മുക്കൂട്ടുതറ, കണ്ണമല,പമ്പ വഴി ശബരിമലയിൽ എത്തുവാൻ നൂറ് കിലോ മീറ്ററാണ് ദൂരം. ഇതിൽ എരുമേലി, മുക്കൂട്ടുതറ, കണ്ണമല, പമ്പ പാത ദൂരം കുറവുള്ളതും, ഗതാഗതം കൂടുതലുള്ളതും, അപകടങ്ങൾക്ക് സാധ്യതയുള്ളതുമായ പുതിയ പാതയാണ്. എരുമേലിയിൽ നിന്ന് വെച്ചൂച്ചിറ, അത്തിക്കയം, പെരുനാട്‌, ളാഹ വഴി പമ്പയ്ക്കുള്ള പഴയ പാത വഴി പോയാൽ ഇരുപത് കിലോ മീറ്റർ ദൂരം കൂടുതൽ താണ്ടണം. എരുമേലി ദർശനം ഒഴിവാക്കുകയാണെങ്കിൽ തെക്കൻ കേരളത്തിൽ നിന്ന് വരുന്നവർ പന്തളത്ത് നിന്ന് എണ്‍പത് കിലോ മീറ്റർ ദൂരം താണ്ടിയാൽ ശബരി മലയിൽ എത്തും. ഉത്തര കേരളത്തിൽ നിന്നും, തമിഴ് നാടിന്റെ വടക്ക്‌ ഭാഗത്ത് നിന്നും, കർണ്ണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ ദേശീയ പാത 544 വഴി അങ്കമാലിയിൽ വന്നു, അവിടെ നിന്ന് എം സീ റോഡ്‌ വഴി കൂത്താട്ടുകുളത്ത് എത്തി, അവിടെ നിന്ന് പാല, കഞ്ഞിരപ്പള്ളി വഴി  എരുമേലിയിൽ എത്തുന്നതാണ് എളുപ്പ വഴി (അങ്കമാലിയിൽ നിന്ന് പമ്പ വരെ 160 കിലോ മീറ്റർ). കുമളിയിൽ നിന്ന് പുൽ മേട് താണ്ടി അമ്പത് കിലോ മീറ്റർ ദൂരം സഞ്ചരിച്ചും ശബരി മലയിൽ എത്താം. 2011 ജനുവരി 14ന് പുൽ മേടിൽ നിന്ന് മകര ജ്യോതി കണ്ടിറങ്ങിയ അയ്യപ്പന്മാരിൽ നൂറോളം പേർ തിക്കിലും തിരക്കിലുപ്പെട്ട് മരണമടഞ്ഞതോടെ പുൽമേട്‌ വഴി സഞ്ചാരം തൽക്കാലം നിയന്ത്രിച്ചിരിക്കുകയാണ്. പകരം പുൽമേടിന് സമാന്തരമായുള്ള കുമളി, വണ്ടി പെരിയാർ, പരുന്തു പറ വഴി ഇപ്പോൾ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.

ദക്ഷിണേന്ത്യയിൽ തീർത്ഥാടക സന്ദർശനത്തിൽ തിരുപ്പതിയും പഴനിയും ഗുരുവായൂരും കഴിഞ്ഞ്നാലാം സ്ഥാനമാണ് ശബരിമലയ്ക്കെങ്കിലും ചുരുങ്ങിയ കാലയളവിൽ ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തുന്നത് ശബരിമലയിലാണ്. മറ്റു ക്ഷേത്രങ്ങളിൽ വർഷത്തിൽ എല്ലാ ദിവസവും തീർത്ഥാടകർ എത്തുമെങ്കിൽ ശബരിമലയിൽ സാധാരണയായി തീർത്ഥാടകർ എത്തുന്നത് നവംബർ ഡിസംബർ ജനുവരി മാസങ്ങളിലായാണ്. മലയാള മാസം വൃശ്ചികം ഒന്നു മുതൽ മണ്ഡല കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളിലും, തുടർന്ന് മകരം ഒന്നിന് നടക്കുന്ന മകര വിളക്കെന്ന സംക്രമ പൂജ വരെയും, മകരം പത്തിന് നടക്കുന്ന ഗുരുതി വരെയുമാണ് ശബരിമലയിലെ തീർത്ഥാടന കാലയളവ്. ഇതിനു പുറമേ എല്ലാ മലയാള മാസങ്ങളിലേയും ആദ്യത്തെ അഞ്ചു ദിവസങ്ങളിലും സന്ദർശനം അനുവദിക്കുന്നു. ധനു പതിനൊന്നിന് മണ്ഡല പൂജ കഴിഞ്ഞാൽ അഞ്ചു ദിവസം നടയടച്ച ശേഷമാണ് സംക്രമ പൂജയ്ക്ക് വേണ്ടി നട തുറക്കുന്നത്. സംക്രമ പൂജ കഴിഞ്ഞാൽ ഗുരുതി വരെയുള്ള ദിവസങ്ങളിലും തീർത്ഥാടകർ വളരെ കുറവായിരിക്കും അങ്ങിനെ കണക്കു കൂട്ടിയാൽ കേവലം 55 ദിവസം കൊണ്ടാണ് ജന കോടികൾ ദർശന പുണ്യം നേടാനായി ശബരിമലയിലെത്തുന്നത്ഏകദേശ കണക്കനുസരിച്ച് നാല് കോടി ഭക്തരെങ്കിലും 2017 - '18 കാലയളവിൽ ശബരിമലയിൽ എത്തിയിരുന്നു. ശബരിമലയിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിനും അത് വഴി കേരള സർക്കാരിനും 2017 - '18 കാലയളവിൽ ലഭിച്ച വരുമാനം നാനൂറ് കോടിയിൽപ്പരം രൂപയാണ്. തീർത്ഥാടക പ്രവാഹത്താൽ കേരളത്തിന്  മൊത്തമായി 2017 - '18 കാലയളവിൽ ലഭിച്ച വരുമാനം മൂവായിരം കോടി രൂപയിൽ അധികം വരും.

കടൽ നിരപ്പിൽ നിന്നും ഏതാണ്ട് തൊള്ളായിരം മീറ്റർ ഉയരത്തിലാണ് ശബരിമല ക്ഷേത്രത്തിന്റെ സ്ഥാനം. ബ്രഹ്മചാരി സങ്കല്പത്തിലുള്ളതാണ് ഇവിടുത്തെ ധർമ്മശാസ്താ പ്രതിഷ്ഠ അതിനാൽ ഋതുമതി പ്രായ ഗണത്തിലുള്ള (പത്ത് മുതൽ അമ്പത്തഞ്ച് വയസ്സു വരെ) സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാറില്ല. ശബരിമലയെ ചുറ്റിയുള്ള പതിനെട്ട് മല മുകളിലും ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. ഈ മലകളിൽ ക്ഷേത്രങ്ങളോ, ക്ഷേത്രാവശിഷ്ടങ്ങളോ ഇന്നും കാണാം. മഹിഷി വധത്തിന് ശേഷം അയ്യപ്പൻ ധ്യാനത്തിലിരുന്നത് ശബരിമലയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള പതിനെട്ട് മലകളിലെ പതിനെട്ട് മല ദൈവങ്ങൾക്കു നടുവിലാണ് അയ്യപ്പനെന്നും ഇത് സൂചിപ്പിക്കുന്നതാണ് ക്ഷേത്രത്തിനു മുന്നിലുള്ള പതിനെട്ട് പടികളെന്നും വിശ്വാസമുണ്ട്.

ശബരിമല ഹൈന്ദവവൽക്കരിക്കപ്പെട്ട ബുദ്ധവിഹാരം എന്ന് ചിലർ പറയുന്നു. ബുദ്ധ മതം കേരളത്തിൽ പ്രചരിക്കുന്നതിനു മുമ്പ് തന്നെ ശബരി മലയിൽ ക്ഷേത്രമുണ്ടായിരുന്നെന്നും, ഗോത്ര സംസ്കൃതി മുതൽഅയ്യൻ എന്ന അച്ഛൻ ദൈവം പൂജനീയനായിരുന്നു എന്നും അവർ മറക്കുന്നു. സ്വദേശിയവും വൈദേശികവുമായ മതങ്ങളും സംസ്ക്കാരങ്ങളും ഭാരതത്തിൽ പല കാലഘട്ടത്തിലായി ഉടലെടുക്കുകയും വരികയും വളരുകയും ചെയ്തു. വൈദേശികമാണെങ്കിലും ഏറെ കുറെ സ്വദേശിവൽക്കരിക്കപ്പെട്ട ദ്രാവിഡ സംസ്ക്കാരമാണ് ദക്ഷിണേന്ത്യയിൽ പ്രചരിച്ചത്. ആര്യാവർത്തം എന്ന് അറിയപ്പെടുന്ന ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ സ്വദേശിവൽക്കരിക്കപ്പെട്ട ആര്യ സംസ്ക്കാരവും. ദ്രാവിഡരുടെ ഭാഷ തമിഴും ആര്യന്മാരുടെത് സംസ്കൃതവും. ദ്രാവിഡരുടെ മൂല ദൈവം ശിവനാണ്ശിവം എന്ന സാമാന്യ സങ്കൽപ്പം ഉണ്ടാവുന്നതിന് മുമ്പ് തന്നെ അച്ഛൻ ദൈവത്തെ ആദിമ ഗോത്ര സംസ്കൃതി ആരാധിച്ചിരുന്നു. ആദിമ മനുഷ്യർ തലോടുകയും, നിനച്ചിരിയ്ക്കാതെ തല്ലുകയും ചെയ്യുന്ന ഭൂമി, വായു, ജലം, അഗ്നി, ആകാശം എന്നീ ശക്തികളെയാണ് ഭയപ്പെട്ടിരുന്നതും ആരാധിച്ചിരുന്നതും. ആരാധിച്ചിട്ടും ചിലപ്പോൾ പ്രകൃതി ശക്തികൾ കോപിയ്ക്കുന്നത് കണ്ടപ്പോൾ ഇവരെയും നിയന്ത്രിയ്ക്കുന്ന ഒരു ശക്തി ഉണ്ടെന്ന് ആദിമ മനുഷ്യർക്ക് മനസ്സിലായി. ആ ദൈവത്തെ അവർ പഞ്ച ഭൂതങ്ങളുടെ നാഥനായി ആരാധിച്ചു തുടങ്ങി. ഭൂത നാഥനാണ് ആദ്യ ദൈവ സങ്കൽപ്പം. മാടനെന്നും, ദൈവത്താർ എന്നും മറ്റും പ്രാദേശികമായി ഭൂത നാഥനെ വിളിച്ചു തുടങ്ങി. തമിഴ് ഭാഷ രൂപപ്പെട്ടപ്പോൾ ദൈവത്തെ അയ്യ എന്ന് വിളിച്ചു തുടങ്ങി. സംസ്കൃതത്തിന്റെയും തമിഴിലെയും മൂല ഭാഷയായ പാലിയിൽ ശ്രേഷ്ഠൻ എന്ന അർത്ഥത്തിലുള്ള അജ്ജ എന്ന വാക്കാണ് അയ്യ ആയത്. അയ്യയ്ക്ക് അച്ഛൻ സ്ഥാനവും കൂടി കൊടുത്തപ്പോഴാണ് അയ്യ അപ്പൻ എന്ന അയ്യപ്പനായത്. ഇതിൽ നിന്ന് അയ്യപ്പൻ തന്നെയാണ് ശിവൻ എന്ന് മനസ്സിലാക്കാമല്ലോ. അച്ഛൻ ദൈവത്തിന്റെ പാതിയായ അമ്മ ദൈവത്തിന് കാളി എന്നും മറുത എന്നുമൊക്കെ പേരായി.  പ്രധാന വിഷയത്തിൽ നിന്ന് വഴുതി മാറാൻ സാധ്യത ള്ളത് കൊണ്ട് ഈ വിഷയത്തെ കുറിച്ച് കൂടുതൽ വിശദീകരിയ്ക്കുന്നില്ല. തീർത്ഥ യാത്രയുടെ തുടർന്നുള്ള ഭാഗങ്ങളിൽ ചേർക്കുന്ന തൃശൂർ ജില്ലയിലെ ചാത്തൻ സേവമഠങ്ങൾ, കണ്ണൂർ ജില്ലയിലെ ദൈവത്താർ ക്ഷേത്രങ്ങൾ എന്നിവയിൽ അച്ഛൻ ദൈവമായ അയ്യപ്പനെ കുറിച്ചും, അമ്മ ദൈവമായ കാളിയെ കുറിച്ചും കൂടുതൽ വിശകലനം കാണാം.

ആര്യന്മാർ, ദ്രാവിഡരെ തോൽപ്പിച്ച കഥയായ രാമായണത്തിൽ ശ്രീരാമൻ സീതാന്വേഷണ മാർഗ്ഗേദ്രാവിഡ സന്യാസിനിയായ ശബരിയെ സന്ദർശിച്ചു എന്നും കാണുന്നു. ശേഷം ആര്യ ദ്രാവിഡ സങ്കലനം ഉണ്ടാവുകയും, മതങ്ങൾ ഉണ്ടാവുകയും ചെയ്തു. ഭാരത ദേശത്ത്‌ ഉളവായ പ്രധാന മതങ്ങളാണ് വിഷ്ണു ആരാധകരായ വൈഷ്ണവരും ഗണപതി ആരാധകരായ ഗാണപത്യരും ശിവ ആരാധകരായ ശൈവരുംദേവി ആരാധകരായ ശാക്തെയരും. വൈഷ്ണവ മതത്തിന്റെ പ്രചാരത്തിൽ പിടിച്ചു നിൽക്കാനാകാതെ തമ്മിൽ ഐക്യ രൂപം ഉണ്ടായിരുന്ന ശൈവ, ശാക്തേയ, ഗാണപത്യ മതങ്ങൾ ഒന്നായി. പിന്നീട് വൈഷ്ണവരുടേയും ശൈവരുടേയും രണഭൂമിയായി തീർന്നു ഇന്ത്യഅയ്യപ്പൻ എന്ന ദൈവ സങ്കല്പം തമിഴ് ദേശത്ത് അപ്രസക്തമായതായിരുന്ന ഇതിന്റെ ഫലം. ഈ സമയത്ത് തന്നെ മലയും അളവും ചേർന്ന ഭൂവിഭാഗത്തിന് തനതായ ഒരു സംസ്ക്കാരം രൂപപ്പെട്ടിരുന്നു. കേരം തഴച്ചു വളർന്ന മലയാള കേരളം അയ്യപ്പനെ അവരുടെ ഭര ദേവതയാക്കി. കൂട്ടിനായി കാളി, സർപ്പം, യക്ഷി, ഗന്ധർവ്വൻ തുടങ്ങിയ ദേവകളുമുണ്ടായിരുന്നു. ആദിമ കേരളത്തിന്റെ ആരാധനാലയങ്ങൾ കാവുകളായിരുന്നു. കേരളത്തിൽ അയ്യപ്പൻ കാവുകളും കാളി കാവുകളും സർപ്പ കാവുകളും യക്ഷി കാവുകളും ഗന്ധർവ്വൻ കാവുകളും ധാരാളമായുണ്ടായി. താമസവിന ശൈവ, വൈഷ്ണവ മതങ്ങൾ ക്ഷേത്രങ്ങൾ എന്ന സങ്കൽപ്പവും ആരാധനാലയങ്ങൾക്ക് നൽകി. 2200 വർഷങ്ങൾക്ക് മുമ്പ് ജൈന ബുദ്ധ മതങ്ങൾ  കേരളത്തിൽ എത്തി, ആദ്യ കാലത്ത് ജൈന മതത്തിനായിരുന്ന പ്രചാരം എങ്കിലും പിന്നീട് ബുദ്ധ മതം പ്രചുര പ്രചാരം നേടി. തുടർന്ന് കേരളത്തിലെ കാവുകൾ ബുദ്ധ ജൈന മത വിഹാരങ്ങളായി. മഹാവീരനെയും, പത്നി പത്മാവതിയെയും, പഞ്ച ശിരസുള്ള സർപ്പത്തെയും പ്രതിഷ്ഠാ രൂപത്തിലാരാധിച്ചിരുന്ന ജൈനർ കാളി സർപ്പ യക്ഷി ഗന്ധർവ കാവുകളിൽ കുറെ സ്വന്തമാക്കിയപ്പോൾ, ബുദ്ധ മതക്കാർ സ്വന്തമാക്കിയത് അയ്യപ്പൻ കാവുകളെയാണ്. അവരാണ് അയ്യപ്പനെ ശാസ്താവാക്കിയത്. ബുദ്ധ പര്യായ നാമമായ ജാതൻ, ചാത്തനും, പിന്നീട് സംസ്കൃത സ്വാധീനത്താൽ ശാസ്താവുമായി. വടക്കേ ഇന്ത്യയിൽ നിന്ന് കുടിയേറിയ കൗശലക്കാരായ ആര്യ ബ്രാഹ്മണർ (തദ്ദേശീയമായി നമ്പൂതിരികൾ) ജൈന, ബുദ്ധ മതക്കാരെ ആദി ജനതയുടെ സഹായത്തോടെ കേരളത്തിൽ നിന്ന് ഓടിച്ചപ്പോൾ എല്ലാ വിഹാരങ്ങളും ക്ഷേത്രങ്ങളാക്കി. ഇനിയും ഒരു കലഹം ഒഴിവാക്കാനായി ശാസ്താവിനെ വിഷ്ണു ശിവ പുത്രനാക്കി. വിഷ്ണു എന്നർത്ഥം വരുന്ന അയ്യനും, ശിവൻ എന്നർത്ഥം വരുന്ന അപ്പനും ഏകോപിച്ച് ഉണ്ടായിട്ടുള്ളത് അയ്യപ്പൻ ന്ന വാദം പിന്നീട് ഉണ്ടാക്കിയതാണ്പഞ്ച ഭൂത നാഥൻ എന്നർത്ഥമുള്ള അയ്യ് അപ്പനാണ്, അയ്യപ്പനായതെന്ന് ഒരു പരിധി വരെ ശരിയുമാണ്.  

ഇനി ശാസ്താവതാരത്തെ കുറിച്ച് സാധാരണയായി കേൾക്കുന്ന ഐതീഹ്യം ചുരുക്കത്തിൽ വിവരിക്കാം. ശിവ സംഭൂതയായ മഹാ കാളി മഹിഷാസുരനെ വധിച്ചതിന് പ്രതികാരമായി സോദരി മഹിഷി തപസ്സ് ചെയ്തു ശിവ വിഷ്ണു സംയോജനത്തിൽ ജനിക്കുകയും മനുഷ്യ പുത്രനായി ജീവിക്കുകയും ചെയ്യുന്ന ഒരാൾക്ക് മാത്രമേ തന്നെ വധിക്കുവാൻ കഴിയൂ എന്ന് വരം വാങ്ങി.   മഹിഷി വര ലബ്ദിയിൽ അഹങ്കരിച്ച്‌ തൃലോകങ്ങളെ നശിപ്പിച്ചു. നിവൃത്തിയില്ലാതെ വിഷ്ണു മോഹിനി വേഷം ധരിച്ചു ശിവസംയോഗത്തിലൂടെ ശാസ്താവിന് ജന്മം നൽകി. മനുഷ്യ പുത്രനായി ജീവിക്കുവാൻ വേണ്ടി കുഞ്ഞിനെ കഴുത്തിൽ ഒരു മണിയും കെട്ടി പമ്പാ തീരത്ത് കിടത്തി. കുട്ടികളില്ലാതെ വിഷമിച്ചിരുന്ന പന്തളം രാജാവ് നായാട്ടിനായി വനത്തിൽ എത്തിയപ്പോൾ പമ്പാ തീരത്ത് വച്ച് കഴുത്തിൽ മണി കെട്ടിയ സുന്ദരനായ ഒരാൺകുഞ്ഞിനെ കണ്ടെത്തി. കഴുത്തിൽ മണി ഉണ്ടായിരുന്നത് കൊണ്ട് മണി കണ്ഠൻ എന്നു പേരിട്ട് കൊട്ടാരത്തിലേക്ക് കൊണ്ടു പോയി മകനായി വളർത്തി. താമസിയാതെ രാജാവിനൊരു മകൻ ജനിച്ചു. ആയോധന കലയിലും വിദ്യയിലും നിപുണൻ ആയ മണി കണ്ഠനെ യുവ രാജാവായി വാഴിക്കാനായിരുന്നു രാജാവിന്റെ ആഗ്രഹം. എന്നാൽ മന്ത്രി ഇതിനെ ചെറുക്കാനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്തു, ഇതിനായി രാജ്ഞിയെ വശത്താക്കുകയുംഅവരുടെ ഗൂഢ പദ്ധതി പ്രകാരം രാജ്ഞി വയറു വേദന അഭിനയിക്കുകയും, കൊട്ടാര വൈദ്യൻ പുലി പാൽ മരുന്നായി നിശ്ചയിക്കുകയും ചെയ്തു. മഹിഷിയെയും വധിക്കാനും, പുലി പാൽ കൊണ്ടു വരാനും   മണി കണ്ഠൻ വനത്തിലെത്തി. മഹിഷിയെ വധിച്ച്‌ പുലിമേലേറി, പുലിപ്പാലുമായി വിജയശ്രീ ലാളിതനായി മടങ്ങിയെത്തി. തുടർന്ന് ഭരണമെറ്റെടുക്കാൻ രാജാവ് അഭ്യർത്ഥിച്ചെങ്കിലുംഅവതാര ലക്ഷ്യം പൂർത്തിയാക്കി മണി കണ്ഠൻ വനത്തിലേയ്ക്ക് പോയി. വർഷത്തിൽ ഒരു തവണയെങ്കിലും തന്നെ കാണാൻ വരണമെന്ന് ദുഖിതനായ രാജാവ്‌ ആവിശ്യപ്പെട്ടു. എന്നാൽ ഇനി എന്നെ കാണണം എങ്കിൽ ഞാൻ എയ്യുന്ന ശരം വീഴുന്ന സ്ഥലത്ത് വന്നാൽ മതിയെന്നായി മണി കണ്ഠൻ. അമ്പ് വീണ സ്ഥലമായ ശബരി മലയിൽ രാജാവ് ക്ഷേത്രം നിർമ്മിച്ചു. അയ്യപ്പനോട് മന്ത്രി ചെയ്ത പാപത്തിൽ നിന്നും മുക്തി നേടാനാണ് 41 ദിവസത്തെ വ്രതവും വർഷം തോറുമുള്ള തീർത്ഥയാത്രയും. മഹിഷിയെ കുറിച്ച് ഈ സന്ദർഭത്തിൽ എഴുതുന്നത്‌ ഉചിതമാണ്. വിന്ധ്യന്റെ താഴ്‌വരയിൽ ഗാലവനെന്ന മുനി താമസിച്ചിരുന്നു. മുനി പുത്രിയായ ലീലക്ക്‌ പ്രധാന ശിഷ്യനായ ദത്തനോട് അനുരാഗം ജനിച്ചു. ഒറ്റക്കാലില്‍ തപസ്സ് ചെയ്തു കൊണ്ടിരുന്ന ദത്തനോട് പട്ട മഹഷി ആക്കാമോ എന്ന് ലീല. കോപിഷ്ടനായ ദത്തൻ നീ ഒരു മഹിഷി (എരുമ) ആയി പോകട്ടെ എന്ന് ശപിച്ചു. അങ്ങിനെ അടുത്ത ജന്മം ലീലകരംഭാസുരന്റെ മകളായി മഹിഷീ മുഖത്തോടെ ഭൂമിയില്‍ ജനിച്ചു.

അയ്യപ്പചരിതം കുറച്ചുകൂടി വിപുലികരിച്ചു ചില്ലറ വിത്യാസങ്ങളോടെ പറഞ്ഞു കേൾക്കുന്നത് ഇങ്ങിനെയാണ്. മഹിഷിയെ വധിക്കാൻ ഹരിഹര സുതനായി ജനിച്ചത്‌ മണികണ്ഠനായ ധർമ്മ ശാസ്താവാണ്‌. വധം കാണാൻ ശിവൻ വന്നു നന്ദിയെ കെട്ടിയ സ്ഥലമാണ് അഴുതയ്ക്ക് അടുത്തുള്ള കാള കെട്ടി. മഹിഷി നിഗ്രഹത്തിന് ശേഷം അന്തർധാനംചെയ്ത ശാസ്താവിന് പന്തളരാജൻ ശബരി മലയിൽ അമ്പലം പണിതു. രാജ്യത്തിന് എന്തെങ്കിലും ആപത്തു വന്നാൽ അവതരിക്കാമെന്നു പന്തളരാജന് മണികണ്ഠൻ വാക്ക് കൊടുത്തിരുന്നുവത്രേ. നൂറ്റാണ്ടുകൾക്ക് ശേഷം ഉദയനനെന്ന കൊള്ളക്കാരൻ മറവ പടയുമായി വന്നു പന്തള രാജ്യം കൊള്ളയടിച്ചു പന്തള രാജകുമാരിയെ തട്ടി കൊണ്ട് പോയി. ശബരി മലയിലും സമീപ പ്രദേശങ്ങളിലും തലപ്പാറ ഇഞ്ചപ്പാറ തുടങ്ങിയ കോട്ടകൾ കെട്ടി സാമ്രാജ്യമാക്കി. ശബരി മല ക്ഷേത്രം നശിപ്പിച്ച് മേൽ ശാന്തിയെ വധിച്ചു. ശാന്തിയുടെ മകനായ ജയന്തൻ, രാജകുമാരിയും രക്ഷിച്ച് വിവാഹം കഴിച്ച് പാണ്ടിരാജനെ അഭയം പ്രാപിച്ചു. അവർക്കുണ്ടായ മകനാണ് ശാസ്താവിന്റെ അവതാരമായ അയ്യപ്പൻ. പ്രായ പൂർത്തിയായ അയ്യപ്പൻ സകല ശാസ്ത്ര പണ്ഡിതനായി പാണ്ടി രാജന്റെ സേനാധിപനായി. തുടർന്ന് അവതാരപൂർത്തികരണത്തിനായി പന്തളത്ത് വന്ന് വാവർ, കടുത്തകറുപ്പൻ,തൊമ്മൻ തുടങ്ങിയ സഹായികളുമായി ചേർന്ന് ഉദയനനെയും കൂട്ടാളികളെയും വധിച്ച്‌ പന്തളം മോചിതമാക്കി. അവതാര പൂർത്തികരണം നേടി അയ്യൻ ശബരിമലയിലെ പ്രതിഷ്ഠയിൽ വിലയം പ്രാപിച്ചു. ഉദയനനെ തോൽപ്പിക്കാൻ പോയപ്പോൾ ഭക്ഷണ സാധനങ്ങ ഇരു മുടി കെട്ടായാണ് കൊണ്ടു പോയതത്രേ. ഐതീഹ്യങ്ങൾ എന്നാൽ ചരിത്രവും, പുരാണങ്ങളും, നാടോടി കഥകളും ചേർത്ത് സ്ഥാപിത താല്പര്യങ്ങൾ സംരിക്ഷിയ്ക്കാനായി ഉണ്ടാക്കിയിട്ടുള്ളവയാണ്. നാടോടി കഥകളിൽ ചില വീര പുരുഷന്മാരുടെ അമാനുഷ്യ പ്രവർത്തികളും കാണും. അതനുസരിച്ചു നോക്കിയാൽ അയ്യപ്പ ഐതീഹ്യങ്ങളിൽ ചരിത്ര നായകന്മാരുടെ പ്രവർത്തികളുണ്ട്. പന്തളം രാജ്യം രൂപീകരിച്ച ചരിതവും, ഉലകുടയ പെരുമാളിന്റെ ചരിതവും ഉദാഹരണമാണ്. തീവെട്ടി കൊള്ളക്കാരെ തുരത്തുവാൻ സാമാന്യ ജനങ്ങളെ സംഘടിപ്പിച്ച വീര യോദ്ധാവിന്റെ പേരും അയ്യപ്പൻ എന്ന് തന്നെ ആയിരുന്നിരിയ്ക്കാം.   

ശബരി മലയെ പറ്റി ആദ്യമായി പ്രസിദ്ധീകൃതമായ ഗ്രന്ഥം കല്ലറക്കൽ കൃഷ്ണൻ കർത്താവ് എഴുതി 1929ൽ അച്ചടിച്ച ശ്രീ ഭൂതനാഥോപാഖ്യാനം കിളിപ്പാട്ടാണ്. ആ കാലയളവിൽ തന്നെ വിദ്വാൻ കുറുമള്ളൂർ നാരായണ പിള്ള ശ്രീ ഭൂതനാഥ സർ‌വ്വസ്വമെന്ന കൃതിയും എഴുതി. ആ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന പ്രകാരം പന്തളം രാജ വംശം പാണ്ടി നാട്ടിൽ നിന്നും കുടി റിയത് ഏഡി 1200നോട് അടുപ്പിച്ചാണ്. വാവരുടെ (ബാബർ) പൂർ‌വികർ തമിഴ് നാട്ടിലെ അവരാം കോവിലിൽ നിന്നും കുടിയേറിയത് കൃസ്താബ്ദം 1400 നോട് അടുപ്പിച്ചും. മേൽ പറഞ്ഞ വിവരങ്ങൾ ശരിയാണെങ്കിൽ ധർമ്മ ശാസ്ത അവതാരം നടന്നത് പാണ്ടി ദേശത്ത്‌ ആയിരിക്കാമെന്നും അന്നത്തെ പാണ്ടി രാജവംശത്തിന്റെ ഒരു താവഴി സഹ്യനിപ്പുറം വന്നു പന്തള രാജ്യം സ്ഥാപിച്ചു എന്നും കരുതാം. മലയാളം സ്വതന്ത്ര ഭാഷയായി കേരളത്തിൽ തനതായ സംസ്ക്കാരംരൂപപ്പെട്ടത് ആ കാലഘട്ടത്തിന് നാല് നൂറ്റാണ്ടുകൾക്ക് മുമ്പാണ്. ഭാഷ വിത്യസം ഉണ്ടങ്കിലും സഹ്യനപ്പുറമുള്ള പാണ്ടി രാജ്യത്തിന്റെയും ഇപ്പുറം ഉള്ള പന്തളം രാജ്യത്തിന്റെയും പൊതു കുലദൈവമായി ശാസ്താവ്. ശേഷം അയ്യപ്പന്റെയും വാവരുടെയും കഥകൾ സത്യമാകുന്നു. സംശയം ഒന്ന് മാത്രം അയ്യപ്പൻ ബ്രാഹ്മണന് ക്ഷത്രിയ സ്ത്രീയിൽ ജനിച്ചതാണോ, അതോ താഴ്ന്ന ജാതിയിലോ. മേൽ പറഞ്ഞ ഗ്രന്ഥങ്ങൾ പ്രകാരം വെള്ളാള കുല ജാതനാണ് അയ്യപ്പൻ. ഈഴവ ജാതിയിലാണ് പിറന്നതെന്നും വാദമുണ്ട്.ഉദയനനെന്ന മറവപ്പട തലവനെ നേരിടാ പന്തളം രാജാവ് അയ്യപ്പൻ എന്ന ഈഴവ നായകനെ നിയമിച്ചതും, തണ്ണീർ മുക്കത്ത് കളരി ആശാനായിരുന്ന ചീരപ്പൻ മൂപ്പന്റെ കളരിയിൽ പഠിച്ചതും, മകൾ വിവാഹാഭ്യർഥന നടത്തിയതും, നിത്യ ബ്രഹ്മചാരിയായ അയ്യപ്പൻ അത് നിഷേധിച്ചതും, ശബരി മലയിൽ മാളിക പുറം സ്ഥാനം നൽകിയതും നാടോടി കഥകളിലുണ്ട്. അയ്യപ്പൻ ബ്രഹ്മചാരി യിരുന്നോ എന്ന സംശയം ചിലർക്കുണ്ട്. ശാസ്താവ് പത്നിമാരായ പൂർണ്ണ പുഷ്ക്കല സമേതനായും, പ്രഭ ന്ന പത്നിയോടും സത്യാകനെന്ന പുത്രനോടും കൂടിയും പ്രതിഷ്ഠയുള്ള അനവധി ക്ഷേത്രങ്ങളുണ്ട്. ശാസ്താവ് ഗ്രഹസ്ഥാശ്രമിആണെന്നും അയ്യൻ ബ്രഹ്മചാരിയാണെന്നും വിശ്വസിക്കുന്നതാണ് ഉചിതം.

ശാസ്താവ്, ധർമ്മ ശാസ്ത,ഹരിഹര സുതൻമണി കണ്ഠൻഅയ്യനാർഭൂത നാഥൻ ശബരിഗിരീശ്വരൻ തുടങ്ങിയ ഒട്ടനവധി പേരുകളിറിയപ്പെടുന്ന അയ്യപ്പനെ കേരളത്തിൽ പല രീതിയിലാണ് ആരാധിക്കുന്നത്. കുളത്തൂപ്പുഴയിൽ ബാലനാണ്, അച്ഛൻ കോവിലിൽ ആണ്ടവനും, ആര്യങ്കാവിൽ അയ്യനും. ജാതി മത ഭേദമന്യേ ആർക്കും പ്രവേശിക്കാവുന്ന അമ്പലമാ ശബരി മലയിൽ വരുന്നവരെല്ലാം അയ്യപ്പന്മാരും മാളികപ്പുറങ്ങളും. പതിനെട്ടാം പടി കയറി ചെല്ലുമ്പോൾ പ്രവേശന കവാടത്തിനു മുകളിൽ എഴുതിയിരിക്കുന്ന പോലെ തത്വമസി (അത് നീയാകുന്നു)തത് (അത്, ആ പരമ ചൈതന്യം, ഈശ്വര), ത്വം (നിന്റെ ഉള്ളിനീയായിരിക്കുന്ന ചൈതന്യം തന്നെ), അസി (ആകുന്നു).

ഛന്ദോഗ്യ ഉപനിഷത്തിൽ ഉദ്ദാലകൻ മകനായ ശ്വേത കേതുവിനോട് പറഞ്ഞ വാക്കാണ് തത്വമസി. കേതുവിന് സംശയം ഞാൻ എങ്ങനെ പരമാത്മാവാകും, ഉദ്ദാലകൻ ഉടനെ മകനോട് അഗ്നി കൊണ്ട് വരുവാൻ പറഞ്ഞു. ശ്വേത കേതു ഒരു വിളക്ക് കത്തിച്ചു കൊണ്ട് വന്നു, വിളക്കല്ലാ അഗ്നി കൊണ്ടു വരു എന്നായി ഉദ്ദാലകൻ. ശ്വേത കേതു പിന്നീടൊരു തിരി തെളിയിച്ചു കൊണ്ട് ചെന്നു, അഗ്നി കൊണ്ട് വരുവാനല്ലേ പറഞ്ഞത്, ഉദ്ദാലകന് ദേഷ്യം വന്നു തുടങ്ങി. ശ്വേത കേതുവിന്റെ അടുത്ത വരവ് കനല്‍ക്കട്ടയും കൊണ്ടായിരുന്നു, അഗ്നി എവിടെ ഉദ്ദാലകൻ ഗർജ്ജിച്ചു. ശ്വേത കേതുവിനു സഹികെട്ടു, അവൻ തിരിച്ച് ചോദിച്ചു എങ്ങിനെയാണ് അഗ്നി മാത്രമായി കൊണ്ട് വരിക, അതിനൊരു ഇരിപ്പിടം വേണ്ടേ. അതെ, അതാണ് നിന്റെ ചോദ്യത്തിനുള്ള ഉത്തരം. അഗ്നിക്ക് സ്ഥിതി ചെയ്യാൻ ഒരു ഉപാധി ആവശ്യമാണ്, അതു പോലെ തന്നെ പരമാത്മാവിനു വസിക്കാൻ ഉപാധിയാണ് ശരീരം, അതായത് പരമാത്മാവ് നിന്നിലുമെന്നിലും സര്‍വ്വ ചരാചരങ്ങളിലും സ്ഥിതി ചെയ്യുന്നു. അത് തന്നെയല്ലേ ശബരി മലയിലും, ദേവനും ഭക്തന്മാരും തമ്മിൽ വിത്യാസം ഇല്ല എല്ലാവരും ദൈവങ്ങൾ തന്നെ.

5000 വര്‍ഷം പഴക്കമുള്ള സർവത്ര കല്ലുമയമായ ഒരു അമ്പലം


5000 വര്‍ഷം പഴക്കമുള്ള സർവത്ര കല്ലുമയമായ ഒരു അമ്പലം

=============================================
നിങ്ങൾക്കറിയാമോ -എറണാകുളം ജില്ലയിൽ തന്നെയുള്ള സർവത്ര കല്ലുമയമായ ഒരു ദുർഗാക്ഷേത്രം.  കല്ലിൽ ഗുഹാക്ഷേത്രം. ഒരുപാട് ഐതീഹ്യങ്ങൾ ഈ ക്ഷേത്രത്തെ ചുറ്റിപറ്റി പ്രചരിക്കുന്നുണ്ട്. എറണാകുളം ജില്ലയിൽ പെരുമ്പാവൂരിൽ മേത്തലയിലാണ് 5000 വർഷം പഴക്കമുള്ള കല്ലിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.28 ഏക്കർ വിസ്തീർണ്ണം ഉള്ള ഒരു കാട്ടിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരു വലിയ പാറയുടെ മുകളിൽ പണിത ഈ ക്ഷേത്രത്തിൽ എത്തുവാൻ 120 പടികൾ കയറണം. പെരുമ്പാവൂർ നിന്നും 10 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം. മുൻപ് കല്ലിൽ പിഷാരോടി കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു ഈ ക്ഷേത്രം. ഇന്ന് പിഷാരത്ത് ദേവസ്വത്തിന്റെ കീഴിലാണ്‌ ഈ ക്ഷേത്രം.
എറണാകുളം ജില്ലയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഈ ക്ഷേത്രം പുരാവസ്തു ഗവേഷണ വകുപ്പിന്റെ കീഴിലുള്ള ഒരു സംരക്ഷിത സ്മാരകം കൂടിയാണ്. ഭക്തജനങ്ങളെയും ചരിത്രാന്വേഷകരെയും ഒരു പോലെ ആകർഷിക്കുന്നതാണ് ഈ പ്രദേശത്തെ വശ്യചാരുത. ഭക്തി സാന്ദ്രവും ശാന്ത സുന്ദരമായ പ്രകൃതിയും അത്ഭുത പരിവേഷവും ഒക്കെ ചേർന്നതാണ് മുവാറ്റുപുഴ ആർ ഡി ഒ യുടെ റിസീവർ ഭരണത്തിലുള്ള ഈ അത്ഭുത ചൈതന്യ ക്ഷേത്രം.
അടുത്ത കാലം വരെയും ഉച്ചപൂജയോടെ പൂജകൾ അവസാനിച്ച് മദ്ധ്യാഃനത്തോടെ നടയടയ്ക്കുന്ന പതിവായിരുന്നു. രാത്രികാലങ്ങളിൽ മേൽശാന്തിയ്ക്ക് കാടിനു നടുവിലുള്ള ക്ഷേത്രത്തിലെത്തി പൂജകൾ നിർവ്വഹിയ്ക്കുന്നതിലുള്ള വിഷമത പരിഗണിച്ചായിരുന്നിരിക്കാം ഇത്. അന്നാളുകളിൽ സന്ധ്യാപൂജകൾ കല്ലിൽ ഷാരത്ത് തന്നെ നിർവ്വഹിക്കപ്പെട്ടുപോന്നു.
എന്നാൽ ഏതാനും വർഷങ്ങളായി ഉച്ചപൂജയ്ക്ക് ശേഷം നടയടയ്ക്കുന്ന ക്ഷേത്രം സന്ധ്യയോടെ ദീപാരാധനയ്ക്കായി വീണ്ടും തുറക്കുന്നു. അത്താഴപൂജയ്ക്കു ശേഷം 7:30 യോടെ പൂജകൾ അവസാനിച്ച് നടയടയ്ക്കുന്നു. ഈ പൂജാക്രമം നിലവിൽ വരുന്നതിനു മുമ്പ് വൃശ്ചികമാസത്തിലെ കാർത്തികയ്ക്ക് കൊടിയേറുന്ന തൃക്കാർത്തിക മഹോത്സവനാളുകളിൽ മാത്രമേ ദീപാരാധന തുടങ്ങിയ സായാഹ്നപൂജകൾ പതിവുണ്ടായിരുന്നുള്ളൂ. ക്ഷേത്രത്തിലെ തന്ത്രി നെടുമ്പുള്ളി തരണനെല്ലൂർ മനയ്ക്കലേക്കാണ്.
പല ഐതീഹ്യങ്ങളും ഈ ക്ഷേത്രത്തെ പറ്റി പ്രചരിക്കുന്നുണ്ട്. മറ്റു പല ക്ഷേത്രങ്ങളെയും പോലെ ഇതും ഒരു ജൈനക്ഷേത്രമായിരുന്നു എന്നാണ് പറയുന്നത്. ഇവിടുത്തെ പ്രതിഷ്‌ഠകൾ ജൈനമതത്തിലെ തീർത്ഥങ്കരനായിരിക്കുന്ന വർദ്ധമാന മഹാവീരന്റെയും പാർശ്വനാഥന്റെയും പത്മദേവിയുടെയും പ്രതിഷ്‌ഠകളായിരുന്നു. ജൈന വിഗ്രഹങ്ങളെ പോലെ മൂക്കും ചെവിയും നീണ്ടതും ചമ്രം പടിഞ്ഞിരുക്കുന്ന രൂപത്തിലുള്ളതായിരുന്നു.ഒരു പക്ഷെ ജൈന സന്യാസിമാർ തപസ്സനുഷ്ഠിച്ച പ്രദേശമായിരിക്കണം ക്ഷേത്രമായി പരിണമിച്ചത്.
ഒൻപതാം നൂറ്റാണ്ടിൽ ഇത് ഹിന്ദു ക്ഷേത്രമായി മാറിയെന്ന് കരുതപ്പെടുന്നു.ഹൈന്ദവ പൂജാവിധിയിൽ വന്ന ശേഷം ദേവപ്രശ്നത്തിലൂടെയാണ് വിഗ്രഹങ്ങളെ തിരിച്ചറിഞ്ഞത്. പിന്നീട് പ്രതിഷ്‌ഠകളുടെ നാമത്തിൽ മാറ്റം വന്നു.ഒരു പാറ തുരന്നുണ്ടാക്കിയ ഗുഹയിലാണ് ഭഗവതീ പ്രതിഷ്ഠ. പഞ്ചലോഹംകവചംകൊണ്ട് വിഗ്രഹം മൂടിയിരിക്കുന്നു ദുർഗാ ദേവിയാണ് പ്രധാന പ്രതിഷ്‌ഠ, 4 പ്രതിഷ്‌ഠകളാണ് ശ്രീകോവിലിനുള്ളിൽ ഉള്ളത്. പ്രധാന പ്രതിഷ്‌ഠയായി ദുർഗയും തൊട്ടു പുറകിലായി മഹാദേവനും തെക്ക് ഭാഗത്ത് വടക്കോട്ട് തിരിഞ്ഞു സന്താന ഗോപാലമൂർത്തിയായി വിഷ്ണുവും ഇതിനു അനുകൂലമായി ശ്രീചക്രവുമാണ് ഉള്ളത്. ഉപദേവനായി ഗണപതിയും ശാസ്താവും ശ്രീകോവിലിനു അടുത്തായി നാഗയക്ഷിയെയും പ്രതിഷ്ഠിച്ചിരിക്കുന്നു.
വലിയമ്പലത്തിനു വെളിയിലായി വടക്ക് കിഴക്ക് മൂലയിൽ പടിഞ്ഞാറേക്ക് ദർശനമായി 9 പ്രതിഷ്ഠകൾ ഉണ്ട്.ക്ഷേത്രത്തിന്റെ കവാടം കടക്കുന്നിടം മുതൽ പാറകൾ നിറഞ്ഞ വഴിയും ചെറിയ കാടുകളും കാണാം. മുകളിലേയ്ക്കു ചെല്ലും തോറും പാറക്കല്ലുകൾ കൂടുതൽ കൂടുതൽ കാണപ്പെടുന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിലിലേയ്ക്കുള്ള പടികളത്രയും കരിങ്കല്ലിൽ തീർത്തതാണ്. പടികൾ കയറിച്ചെല്ലുമ്പോൾ കാണുന്ന ആനപ്പന്തലിന്റെ കരിങ്കല്ലിൽ തീർത്ത തൂണുകൾ ആരെയും അത്ഭുതപ്പെടുത്തും!
പ്രദക്ഷിണവഴിയിലും ശ്രീകോവിലിനു മുന്നിലും നിലത്താകെ കല്ലിന്റെ പാളികളാണ് പാകിയിരിക്കുന്നത്. ശ്രീകോവിലിനു മുന്നിലെ നമസ്ക്കാരമണ്ഡപമാകട്ടെ മേൽക്കൂരയടക്കം മുഴുവനായും കരിങ്കല്ലിൽ തീർത്തതാണ്! ഭഗവതി ഇരുന്നരുളുന്ന ശ്രീകോവിൽ ഒരു പടുകൂറ്റൻ കല്ലിൽ ഉണ്ടായിരുന്നതോ നിർമ്മിക്കപ്പെട്ടതോ ആയ ഒരു ഗുഹയ്ക്കുള്ളിലും. ഗുഹാക്ഷേത്രമായതിനാൽത്തന്നെ പതിവ് ക്ഷേത്രങ്ങളിലേതുപോലെ പ്രദക്ഷിണം ചെയ്ത് ശ്രീകോവിലിനു പിന്നിൽ ചെന്ന് ദർശനം നടത്താൻ ഇവിടെ സാധിക്കയില്ല. ഭഗവതിയെ പ്രദക്ഷിണം വയ്ക്കുന്ന ഭക്തർ ശ്രീകോവിൽ സ്ഥിതി ചെയ്യുന്ന കല്ലിനെയും കൂടിയാണ് പ്രദക്ഷിണം വയ്ക്കുന്നത്! പ്രദക്ഷിണ വഴികളിലും കല്ലിൽ തീർത്ത പടവുകളും ചെറു ഗുഹകളും കല്ലുകളെ പിണഞ്ഞ് കാലങ്ങളായി ദേവിയ്ക്ക് പാദസേവ ചെയ്തു പോരുന്ന വേരുകളും നിറയെ കാണാം. ഇങ്ങനെ അക്ഷരാർത്ഥത്തിൽ ‘കല്ലിൽ’ അരുളുന്ന ദേവിയെയാണ് ഇവിടെ വന്നാൽ കാണാനാവുക.
മറ്റൊരു ഐതീഹ്യം പറയുന്നത് ഒരു കാലത്ത് നിബിഡ വനമായിരുന്ന ഈ പ്രദേശത്തു വനവിഭവങ്ങൾ ശേഖരിക്കാൻ എത്തിയവർ കാനനമധ്യത്തിൽ ദേവി ചൈതന്യം തുടിക്കുന്ന സുന്ദരിയായൊരു സ്ത്രി കല്ലുകൊണ്ട് അമ്മാനമാടി കളിക്കുന്നത് കണ്ടുവത്രെ. വനമധ്യത്തിൽ കണ്ട സുന്ദരി ആരെന്നറിയാൻ ആകാംഷയോടെ അവർ അടുത്തുചെന്നപ്പോഴേക്കും ആ സുന്ദരി അമ്മാനമാടിക്കൊണ്ടിരുന്ന കല്ലുകൾ മറയാക്കി ഗുഹയിൽ ഒളിച്ചു. ആ സുന്ദരി രൂപണി കല്ലിൽ ഭഗവതിയിയായിരുന്നു. അമ്മാനമാടിയപ്പോൾ മുകളിലേക്ക് പോയ കല്ല് മേൽക്കൂരയായും താഴേക്കു പതിച്ച കല്ല് ഇരിപ്പിടമായും മാറിയെന്നാണ് ഐതീഹ്യം.
ശ്രീകോവിലിന്റെ മേൽക്കൂരയായി നിലം തൊടാതെ നിൽക്കുന്ന ഭീമാകാരമായ പാറയുടെ പ്രകൃതിദത്തമായ അത്ഭുത ദൃശ്യമാണ് ദേവിക്ക് ദിവ്യ പരിവേഷമായി നിലകൊള്ളുന്നത്. ഭഗവതി അമ്മാനമാടിയ ശില 15 ആനകൾ വലിച്ചാൽ പോലും നീങ്ങാത്തവയാണ്. ക്ഷേത്രത്തിന്റെ ശ്രദ്ധകേന്ദ്രമായ ഭീമൻ പാറ അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്നു.
മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി കല്ലിൽ ക്ഷേത്രത്തിലെ പ്രധാന നേർച്ചകൾ ”ചൂല് നേർച്ചയും” ”കല്ല് നേർച്ചയും” ആണ്. ചൂല് നേർച്ച പ്രധാനമായും സ്ത്രീകൾ മുടി സമൃദ്ധമായി വളരാനും പുരുഷന്മാർ കുടുംബത്തിലെ ദുരിതങ്ങൾ മാറാനും മാറാരോഗങ്ങളിൽ നിന്ന് രക്ഷനേടാനുമാണ് നടത്തുന്നത്. ഇരുമ്പ് തൊടാതെ വേണം നേർച്ചയ്ക്കായുള്ള ചൂല് നിർമിക്കാൻ. തെങ്ങിൽ നിന്ന് ഓല വെട്ടിമാറ്റിയ ശേഷം ഇരുമ്പ് തൊടാതെ വേണം ചൂല് എന്ന പ്രക്രിയ ചെയ്യാൻ. കടയും തലയും വെട്ടാതെ ഓലയിൽ നിന്ന് ഇരുമ്പ് തൊടാതെ ഈർക്കിലി വേർതിരിച്ചതിനു ശേഷം ഓലകീറു കൊണ്ട് തന്നെ ചൂല് കെട്ടണം. ഇങ്ങനെ ഉണ്ടാക്കിയ ചൂല് ദേവിക്ക് സമർപ്പിച്ചാൽ നടക്കുമെന്നാണ് വിശ്വാസം.
വീട് പണി പൂർത്തിയാവാൻ വേണ്ടിയാണ് ”കല്ല് നേർച്ച” നടത്തുന്നത്. വീടുപണി എന്തെങ്കിലും കാരണം കൊണ്ട് പൂർത്തികരിക്കാൻ സാധിക്കാത്തവർ വീടുപണിയുന്ന സ്ഥലത്തു നിന്ന് ചെറിയ 2,3 കല്ലുകൾ കൊണ്ടു വന്ന് ക്ഷേത്ര പരിസരത്തു വീടിനെ സങ്കൽപ്പിച്ച കല്ലുകൾ ചേർത്ത് വച്ച് പ്രാർത്ഥിച്ചാൽ ഒരു വർഷത്തിനുള്ളിൽ പണി പൂർത്തിയാവും എന്നാണ് വിശ്വാസം. ഫലം കിട്ടിയവർ പ്രത്യുപകാരമായി വീട് പാലുകാച്ചുന്നതിനു മുൻപ് ക്ഷേത്രത്തിൽ വന്ന് ഒരു ദിവസത്തെ പൂജ വഴിപാടായി നടത്തണം. കടുംപായസവും നെയ്‌വിളക്കുമാണ് പ്രധാന വഴിപാടുകൾ.
എല്ലാ വർഷവും വൃശ്ചികത്തിലെ കാര്‍ത്തികയുടെ അന്നാണ് ഉത്സവം കൊടിയേറുന്നത്. കാർത്തികയുടെ അന്ന് ദീപാരാധനയോടു കൂടിയാണ് കൊടിയേറുന്നത്. ഉത്സവ ദിവസങ്ങളിൽ ആറാട്ട് പതിവാണ്. കാർത്തികയുടെ അന്ന്‍ ഉച്ചപൂജയ്ക്ക് ശേഷം ”ഇടി വഴിപാടോടു” കൂടിയാണ് ആരംഭിക്കുന്നത്. ക്ഷേത്രത്തിലെ മാരാർ പച്ചമഞ്ഞൾ, പാകമാകുന്നതിനു മുമ്പുള്ള പഴുക്ക, വെറ്റില, ചുണ്ണാമ്പ് എന്നിവ മരത്തിലെ ഉരലിൽ മര ഉലക്കകൊണ്ട് അതിനെ ഇടിച്ച് ദ്രാവക രൂപത്തിലാക്കുന്നു. അത് പ്രസാദമായി ഭക്തജനങ്ങൾക്ക് നൽകും. ഇതിനു ശേഷമാണ് ഉത്സവ ചടങ്ങുകൾ ആരംഭിക്കുന്നത്. കാർത്തിക നാളിൽ തുടങ്ങി മകം നാളിൽ തീരുന്ന എട്ടു ദിവസത്തെ ഉത്സവമാണ് ഇവിടെ.
കടപ്പാട് – (ചരിത്ര ശാസ്ത്ര നിഗൂഢതകളുടെ അവലോകനവും ചിന്തകളും).