2018, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

കവിയൂർ മഹാദേവക്ഷേത്രം...പത്തനംതിട്ട ജില്ല





കവിയൂർ മഹാദേവക്ഷേത്രം...

 

കവിയൂർ മഹാദേവക്ഷേത്രം...

 പത്തനംതിട്ട ജില്ലയിലെ കവിയൂരിൽ സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധ ക്ഷേത്രമാണ് കവിയൂർ ശ്രീ മഹാദേവക്ഷേത്രം..പുരാതന കേരളത്തിലെ 32 ഗ്രാമങ്ങളിലൊന്നായിരുന്നു കവിയൂർ..

കവിയൂർ ക്ഷേത്രത്തിലെ പ്രധാനമൂർത്തിയായ പരമശിവൻ തൃക്കവിയൂരപ്പൻ എന്നപേരിലാണ്‌ അറിയപ്പെടുന്നത്.

അർദ്ധനാരീശ്വര സങ്കല്പത്തിൽ പ്രതിഷ്ഠ നടത്തിയിട്ടുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് കവിയൂർ. മുഖ്യപ്രതിഷ്ഠകൾ ശിവ-പാർവ്വതിമാരുടേതാണങ്കിലും ഉപദേവനായ ഹനുമാൻ സ്വാമിയുടെ പേരിലാണ് ക്ഷേത്രം പ്രസിദ്ധിയാർജ്ജിച്ചിട്ടുള്ളത്...

 'കവിയൂര്‍ ഹനുമാന്‍' പ്രസിദ്ധിയാര്‍ജ്ജിച്ച ഉപാസനാമൂര്‍ത്തിയാണ്. കപിയൂര്‍ എന്ന പേരാണ് കവിയൂര്‍ എന്നായി മാറിയതെന്ന് ഒരഭിപ്രായമുണ്ട്.

ഗോകർണ്ണം മുതൽ കന്യാകുമാരി വരെയുള്ള പ്രദേശത്തു
നിലകൊള്ളുന്ന  ചരിത്രപ്രധാനമായ അഷ്ടാദശശിവക്ഷേത്രങ്ങളിലൊന്നാണ് കേരളക്കരയിലെ ഏറ്റവും പുരാതനമായ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ കവിയൂർ ശ്രീ മഹാദേവക്ഷേത്രം.

പാർവ്വതിസമേതനായ പരമശിവൻ മുഖ്യദേവത.

ത്രേതായുഗാന്ത്യത്തിൽ സാക്ഷാൽ ശ്രീരാമചന്ദ്രനാൽ പ്രതിഷ്ഠിക്കപ്പെട്ടതാണിവിടുത്തെ ശൈവസങ്കൽപ്പമെന്നാണ് ഐതിഹ്യം.

എ.ഡി.951-952-കളിലെ (കലി വർഷം : 4051 - 4052) ശിലാശാസനം കവിയൂർ ക്ഷേത്ര-ശ്രീകോവിലിന്‍റെ അടിത്തറയിലാണ് ഉള്ളത്. ഇപ്പോൾ നിലനിൽക്കുന്ന ക്ഷേത്രത്തിന് ആയിരത്തിലേറെ വർഷം പഴക്കമുണ്ട്.ശ്രീകോവിൽത്തറയിലെ ശിലാശാസനങ്ങൾ ഇതിനു സാക്ഷ്യം പറയുന്നു.

അതില്‍ നാരായണന്‍ കേശവനും മംഗലത്ത് നാരായണന്‍ കിരിട്ടനും ക്ഷേത്രത്തില്‍ വിളക്കു കത്തിക്കാന്‍ എട്ടിക്കരയിലെ ഭൂമി ദാനം ചെയ്യുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. 950-ലെ ശാസനത്തില്‍ മകിളഞ്ചേരി (മകിഴഞ്ചേരി) തേവന്‍ സേത്തന്‍ (ദേവന്‍ ചേത്തന്‍) ഭൂമി ദാനം ചെയ്യുന്നതായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ആകമാനം ചെമ്പുമേഞ്ഞ നാലമ്പലം, വിളകുമാടം, വാതിൽമാടം, നമസ്കാരമണ്ഡപം, ശ്രീകോവിൽ എന്നീ കെട്ടിടങ്ങള്‍    ഉദാത്തശിൽപശൈലി പ്രകടിപ്പിക്കുന്നു. കേരളക്കരയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്ന് എന്ന ഖ്യാതിയും കവിയൂർ ക്ഷേത്രത്തിനുണ്ട്.

ക്രി.വർഷം 1899-1900 കാലഘട്ടത്തിൽ ക്ഷേത്രം തിരുവിതാംകൂർ ഗവൺമെന്‍റെ ഏറ്റെടുക്കുമ്പോൾ ക്ഷേത്രത്തിന്‍റെ  വാർഷികാദായം 10,000-പറയിലേറെ നെല്ലും 30,000-പണത്തോളം ധനവുമായിരുന്നു.അപൂർവ്വവും അമൂല്യവുമായ അനേകം തിരുവാഭരണങൾ തൃക്കവിയൂരപ്പനുണ്ട്. സ്വർണ്ണപ്രഭാമണ്ഡലം, സ്വർണത്തിൽത്തീർത്ത ആനച്ചമയങ്ങൾ, സ്വർണ്ണക്കുടങൾ, രത്നമാലകൾ എന്നിവ ഇക്കുട്ടത്തിൽപ്പെടും. പ്രതിദിനം അനേകശതം വിശ്വാസികൾ ഈ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നു. പഴയ കവിയൂർ ഗ്രാമത്തിന്‍റെ  ഭാഗങ്ങളായിരുന്ന കുന്നന്താനം, ഇരവിപേരൂർ, ആഞ്ഞിലിത്താനം, മുരണി എന്നീ പ്രദേശങ്ങളുടെയും ദേശനാഥൻ തൃക്കവിയൂരപ്പനാണന്നാണ് വിശ്വാസം.

 ശ്രീകോവി ലിന്‍റെ  ചുവരുകളിലുള്ള 14 ശില്പങ്ങളില്‍ ഓരോന്നിനും ആയിരം തച്ചുവീതം വേണ്ടിവന്നു എന്നാണ് ഐതിഹ്യം

കവിയൂർ ഗ്രാമത്തിലെ കാരാണ്മശാന്തി 'പടിമഹായോഗത്തിലെ പത്ത് ഇല്ലക്കാര്‍'ക്കായിരുന്നു ഈ മഹാക്ഷേത്രത്തിന്‍റെ  ഊരാളന്മാർ. 18-ആം നൂറ്റാണ്ടിന്‍റെ അവസാനം വരെ പോറ്റിമാർക്കായിരുന്നു ക്ഷേത്രാധികാരം. തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാളിന്‍റെ  കാലത്താണ് ക്ഷേത്രം ഏറ്റെടുക്കുന്നത്. അന്ന് ക്ഷേത്രത്തെ ഒന്നാം ക്ലാസ്സ് ദേവസ്വ പദവി നൽകി പൊതു തീർത്ഥാടനമാക്കി.

ചുറ്റുമതിലിന് പടിഞ്ഞാറുഭാഗത്ത് വിഷ്ണുവിഗ്രഹം സ്ഥിതി ചെയ്യുന്നു. ഈ വിഗ്രഹത്തിന് അഞ്ചടിയോളം പൊക്കമുണ്ട്. ഈ പ്രതിഷ്ഠ നടത്തിയത് വില്വമംഗലം സ്വാമിയാര്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ഐതിഹ്യപ്രകാരം ഹനുമാനെ വില്വമംഗ ലവും, ശിവനെ ശ്രീരാമനും, വിഷ്ണുവിനെ പരശുരാമനും ആണ് പ്രതിഷ്ഠിച്ചത്. ഹനുമാന് നിവേദ്യമായി അര്‍പ്പിക്കുന്നത് അവില്‍ ആണ്.

മഹാദേവക്ഷേത്രത്തിനു വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തൃക്കക്കുടി ഗുഹാക്ഷേത്രം ഒരുപ്രധാന വിനോദസഞ്ചാരആകർഷണം ആണു. പാറ തുരന്നുണ്ടാക്കിയിരിക്കുന്ന ഈ ക്ഷേത്രം പതിനെട്ടാംനൂറ്റാണ്ടിൽ നിർമിച്ചതാണെന്നുകരുതുന്നു. പല്ലവ ശിൽപചാതിരിയോടു സാമ്യത പുലർത്തുന്ന ഈ ക്ഷേത്രത്തിലെ കൊത്തുപണികൾ കേരളത്തിലെ ആദ്യ കരിങ്കൽശിൽപങ്ങളിൽ പെടും.

ഉത്സവത്തിന് കൊടിയേറുന്നത് ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ  ഭരണത്തിന്‍ കീഴിലാണ് ക്ഷേത്രം...

 തിരുവല്ല - കോഴഞ്ചേരി/പത്തനംതിട്ട റോഡിൽനിന്നും അൽപം വടക്ക് മാറി ക്ഷേത്രം  സ്ഥിതിചെയ്യുന്നു.

യത്രയത്ര രഘുനാഥകീർത്തനം
തത്രതത്ര കൄതമസ്തകാഞ്ജലീം
ബാഷ്പവാരിപരിപൂർണലോചനം
മാരുതീം നമതരാക്ഷസാന്തകം:


യിലെ കവിയൂരിൽ സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധ ക്ഷേത്രമാണ് കവിയൂർ ശ്രീ മഹാദേവക്ഷേത്രം..പുരാതന കേരളത്തിലെ 32 ഗ്രാമങ്ങളിലൊന്നായിരുന്നു കവിയൂർ..

കവിയൂർ ക്ഷേത്രത്തിലെ പ്രധാനമൂർത്തിയായ പരമശിവൻ തൃക്കവിയൂരപ്പൻ എന്നപേരിലാണ്‌ അറിയപ്പെടുന്നത്.

അർദ്ധനാരീശ്വര സങ്കല്പത്തിൽ പ്രതിഷ്ഠ നടത്തിയിട്ടുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് കവിയൂർ. മുഖ്യപ്രതിഷ്ഠകൾ ശിവ-പാർവ്വതിമാരുടേതാണങ്കിലും ഉപദേവനായ ഹനുമാൻ സ്വാമിയുടെ പേരിലാണ് ക്ഷേത്രം പ്രസിദ്ധിയാർജ്ജിച്ചിട്ടുള്ളത്...

 'കവിയൂര്‍ ഹനുമാന്‍' പ്രസിദ്ധിയാര്‍ജ്ജിച്ച ഉപാസനാമൂര്‍ത്തിയാണ്. കപിയൂര്‍ എന്ന പേരാണ് കവിയൂര്‍ എന്നായി മാറിയതെന്ന് ഒരഭിപ്രായമുണ്ട്.

ഗോകർണ്ണം മുതൽ കന്യാകുമാരി വരെയുള്ള പ്രദേശത്തു
നിലകൊള്ളുന്ന  ചരിത്രപ്രധാനമായ അഷ്ടാദശശിവക്ഷേത്രങ്ങളിലൊന്നാണ് കേരളക്കരയിലെ ഏറ്റവും പുരാതനമായ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ കവിയൂർ ശ്രീ മഹാദേവക്ഷേത്രം.

പാർവ്വതിസമേതനായ പരമശിവൻ മുഖ്യദേവത.

ത്രേതായുഗാന്ത്യത്തിൽ സാക്ഷാൽ ശ്രീരാമചന്ദ്രനാൽ പ്രതിഷ്ഠിക്കപ്പെട്ടതാണിവിടുത്തെ ശൈവസങ്കൽപ്പമെന്നാണ് ഐതിഹ്യം.

എ.ഡി.951-952-കളിലെ (കലി വർഷം : 4051 - 4052) ശിലാശാസനം കവിയൂർ ക്ഷേത്ര-ശ്രീകോവിലിന്‍റെ അടിത്തറയിലാണ് ഉള്ളത്. ഇപ്പോൾ നിലനിൽക്കുന്ന ക്ഷേത്രത്തിന് ആയിരത്തിലേറെ വർഷം പഴക്കമുണ്ട്.ശ്രീകോവിൽത്തറയിലെ ശിലാശാസനങ്ങൾ ഇതിനു സാക്ഷ്യം പറയുന്നു.

അതില്‍ നാരായണന്‍ കേശവനും മംഗലത്ത് നാരായണന്‍ കിരിട്ടനും ക്ഷേത്രത്തില്‍ വിളക്കു കത്തിക്കാന്‍ എട്ടിക്കരയിലെ ഭൂമി ദാനം ചെയ്യുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. 950-ലെ ശാസനത്തില്‍ മകിളഞ്ചേരി (മകിഴഞ്ചേരി) തേവന്‍ സേത്തന്‍ (ദേവന്‍ ചേത്തന്‍) ഭൂമി ദാനം ചെയ്യുന്നതായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ആകമാനം ചെമ്പുമേഞ്ഞ നാലമ്പലം, വിളകുമാടം, വാതിൽമാടം, നമസ്കാരമണ്ഡപം, ശ്രീകോവിൽ എന്നീ കെട്ടിടങ്ങള്‍    ഉദാത്തശിൽപശൈലി പ്രകടിപ്പിക്കുന്നു. കേരളക്കരയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്ന് എന്ന ഖ്യാതിയും കവിയൂർ ക്ഷേത്രത്തിനുണ്ട്.

ക്രി.വർഷം 1899-1900 കാലഘട്ടത്തിൽ ക്ഷേത്രം തിരുവിതാംകൂർ ഗവൺമെന്‍റെ ഏറ്റെടുക്കുമ്പോൾ ക്ഷേത്രത്തിന്‍റെ  വാർഷികാദായം 10,000-പറയിലേറെ നെല്ലും 30,000-പണത്തോളം ധനവുമായിരുന്നു.അപൂർവ്വവും അമൂല്യവുമായ അനേകം തിരുവാഭരണങൾ തൃക്കവിയൂരപ്പനുണ്ട്. സ്വർണ്ണപ്രഭാമണ്ഡലം, സ്വർണത്തിൽത്തീർത്ത ആനച്ചമയങ്ങൾ, സ്വർണ്ണക്കുടങൾ, രത്നമാലകൾ എന്നിവ ഇക്കുട്ടത്തിൽപ്പെടും. പ്രതിദിനം അനേകശതം വിശ്വാസികൾ ഈ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നു. പഴയ കവിയൂർ ഗ്രാമത്തിന്‍റെ  ഭാഗങ്ങളായിരുന്ന കുന്നന്താനം, ഇരവിപേരൂർ, ആഞ്ഞിലിത്താനം, മുരണി എന്നീ പ്രദേശങ്ങളുടെയും ദേശനാഥൻ തൃക്കവിയൂരപ്പനാണന്നാണ് വിശ്വാസം.

 ശ്രീകോവി ലിന്‍റെ  ചുവരുകളിലുള്ള 14 ശില്പങ്ങളില്‍ ഓരോന്നിനും ആയിരം തച്ചുവീതം വേണ്ടിവന്നു എന്നാണ് ഐതിഹ്യം

കവിയൂർ ഗ്രാമത്തിലെ കാരാണ്മശാന്തി 'പടിമഹായോഗത്തിലെ പത്ത് ഇല്ലക്കാര്‍'ക്കായിരുന്നു ഈ മഹാക്ഷേത്രത്തിന്‍റെ  ഊരാളന്മാർ. 18-ആം നൂറ്റാണ്ടിന്‍റെ അവസാനം വരെ പോറ്റിമാർക്കായിരുന്നു ക്ഷേത്രാധികാരം. തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാളിന്‍റെ  കാലത്താണ് ക്ഷേത്രം ഏറ്റെടുക്കുന്നത്. അന്ന് ക്ഷേത്രത്തെ ഒന്നാം ക്ലാസ്സ് ദേവസ്വ പദവി നൽകി പൊതു തീർത്ഥാടനമാക്കി.

ചുറ്റുമതിലിന് പടിഞ്ഞാറുഭാഗത്ത് വിഷ്ണുവിഗ്രഹം സ്ഥിതി ചെയ്യുന്നു. ഈ വിഗ്രഹത്തിന് അഞ്ചടിയോളം പൊക്കമുണ്ട്. ഈ പ്രതിഷ്ഠ നടത്തിയത് വില്വമംഗലം സ്വാമിയാര്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ഐതിഹ്യപ്രകാരം ഹനുമാനെ വില്വമംഗ ലവും, ശിവനെ ശ്രീരാമനും, വിഷ്ണുവിനെ പരശുരാമനും ആണ് പ്രതിഷ്ഠിച്ചത്. ഹനുമാന് നിവേദ്യമായി അര്‍പ്പിക്കുന്നത് അവില്‍ ആണ്.

മഹാദേവക്ഷേത്രത്തിനു വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തൃക്കക്കുടി ഗുഹാക്ഷേത്രം ഒരുപ്രധാന വിനോദസഞ്ചാരആകർഷണം ആണു. പാറ തുരന്നുണ്ടാക്കിയിരിക്കുന്ന ഈ ക്ഷേത്രം പതിനെട്ടാംനൂറ്റാണ്ടിൽ നിർമിച്ചതാണെന്നുകരുതുന്നു. പല്ലവ ശിൽപചാതിരിയോടു സാമ്യത പുലർത്തുന്ന ഈ ക്ഷേത്രത്തിലെ കൊത്തുപണികൾ കേരളത്തിലെ ആദ്യ കരിങ്കൽശിൽപങ്ങളിൽ പെടും.

ഉത്സവത്തിന് കൊടിയേറുന്നത് ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ  ഭരണത്തിന്‍ കീഴിലാണ് ക്ഷേത്രം...

 തിരുവല്ല - കോഴഞ്ചേരി/പത്തനംതിട്ട റോഡിൽനിന്നും അൽപം വടക്ക് മാറി ക്ഷേത്രം  സ്ഥിതിചെയ്യുന്നു.

യത്രയത്ര രഘുനാഥകീർത്തനം
തത്രതത്ര കൄതമസ്തകാഞ്ജലീം
ബാഷ്പവാരിപരിപൂർണലോചനം
മാരുതീം നമതരാക്ഷസാന്തകം:


മുരിങ്ങമംഗലം ശ്രീ മഹാദേവർ ക്ഷേത്രം...പത്തനംതിട്ട ജില്ല





മുരിങ്ങമംഗലം ശ്രീ മഹാദേവർ ക്ഷേത്രം...

പത്തനംതിട്ട ജില്ലയിൽ കോന്നിയിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ് മുരിങ്ങമംഗലം ശ്രീ മഹാദേവർ ക്ഷേത്രം.

 കോന്നിയിൽ നിന്നും ഏകദേശം 500 മീ. കോന്നി താഴം ഭാഗത്തേക്ക് സഞ്ചരിച്ചാൽ, പാലം കഴിഞ്ഞലുടൻ മുരിംങ്ങമംഗലം ശ്രീ മഹാദേവർ ക്ഷേത്രം കാണാൻ കഴിയുന്നതാണ്. ശബരിമലയിലേക്കു പോകുംമ്പോഴുള്ള ഒരു പ്രധാന ഇടത്താവളമാണ് ഇത്. തങ്കയങ്കി യാത്രയിലും ഈ ക്ഷേത്രം പ്രാധാന്യം അർഹിക്കുന്നു.

ശ്രീ മഹാദേവനാണ് പ്രധാന പ്രതിഷ്‌ഠ എങ്കിലും, മുടങ്ങാതെ സപ്താഹയഞ്ജം നടക്കുന്നതിനാൽ ശ്രീക്യഷ്ണന്‍റെ  സാന്നിധ്യം ദേവപ്രശ്നത്തിൽ തെളിയുകയും സ്ഥിര പ്രതിഷ്‌ഠ നടത്തുകയും ഉണ്ടായി. ക്ഷേത്രത്തിന് പുറത്ത് അൽത്തറയും കാവും ഉണ്ട്.

പന്തളം രാജവംശവും ശബരിമല ക്ഷേത്രവും തമ്മിലുള്ള ബന്ധം പോലെത്തന്നെ ചരിത്രസത്യങ്ങൾ തെളിവു നൽകുന്ന ഐതിഹ്യമാണ്‌ കോന്നി മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രവും പന്തളം രാജവംശവുമായിട്ടുള്ളത്‌.....,....

കോന്നി മുന്‍കാലത്ത് കോന്നിയൂരായിരുന്നു. രാജാവ് പാര്‍ക്കുന്ന ഗ്രാമം എന്ന് അര്‍ത്ഥമുള്ള കോന്‍-ടി-ഊര്‍ എന്ന തമിഴ് വാക്കില്‍ നിന്നാണ് കോന്നിയൂര്‍ എന്ന സ്ഥലനാമവും തുടര്‍ന്ന് കോന്നിയും ഉണ്ടായത്

പാണ്‌ഡ്യരാജവംശത്തിന്‍റെ  ഒരു ശാഖയാണ്‌ പന്തളം രാജവംശം. അഗസ്‌ത്യമഹർഷി രചിച്ച `ഹാലാസ്യമഹാത്മ്യം' എന്ന ഗ്രന്ഥത്തിൽ ശിവഭക്തരായ പാണ്‌ഡ്യ രാജവംശത്തിന്‍റെ ഒരു ശാഖ മധുര ആസ്ഥാനമാക്കി ഭരിച്ചിരുന്നതായി പറയുന്നു. ഇവർ നിർമിച്ചതാണ്‌ മധുരമീനാക്ഷി അമ്മാളും, പഴനി സുബ്രഹ്മണ്യസ്വാമിയും .. ഇവരിൽ ചെമ്പഴന്നൂർ ശാഖ തെങ്കാശി കൊട്ടാരത്തിൽ താമസിച്ചു. ഇവർക്കു വേണാടു രാജാക്കന്മാരുമായി ബന്ധം ഉണ്ടായിരുന്നതായി വിശ്വാസയോഗ്യമായ രേഖകൾ തെളിയിക്കുന്നു.

മധുരയിലെ പാണ്‌ഡ്യരാജാക്കന്മാർ ആഭ്യന്തരകലഹംമൂലം അധഃപതിച്ചു. മന്ത്രിയായിരുന്ന തിരുമലനായ്‌ക്കന്‍റെ ആജ്ഞാനുവർത്തികൾ മാത്രമായിരുന്നു പാണ്‌ഡ്യരാജാക്കന്മാർ. ചെമ്പഴന്നൂർ ശാഖയിലെ ഒരു രാജകുമാരൻ തിരുമല നായ്‌ക്കന്‍റെ മകളെ വേളികഴിക്കണമെന്ന്‌ തിരുമലനായ്‌ക്കന്‌ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, ഈ ആഗ്രഹം നിറവേറ്റാൻ പാണ്‌ഡ്യരാജാക്കന്മാർ കൂട്ടാക്കിയില്ല. ഇതിന്‍റെ പേരിൽ തിരുമല നായ്‌ക്കന്‌ രാജകുടുംബത്തോട്‌ കടുത്ത വിരോധമുണ്ടായി.

നായ്‌ക്കന്‍റെ  മറവപ്പട തെങ്കാശിയിൽ വലിയ നാശനഷ്‌ടം വരുത്തി. തീവെട്ടിക്കൊള്ളയായിരുന്നു ഇവരുടെ ആക്രമണരീതി. ആക്രമണത്തിൽ സമാധാനം കെട്ട ചെമ്പഴന്നൂർ രാജാക്കന്മാർ വേണാട്‌ രാജാവിന്‍റെ  ഉപദേശപ്രകാരം ചെങ്കോട്ട താലൂക്കിൽപ്പെട്ട `ഇലത്തൂർ മണിയം' എന്ന ഗ്രാമവും പുളിയങ്കുടിയ്‌ക്കു വടക്കുള്ള ഗിരിപ്രദേശങ്ങളും വിലയ്‌ക്കു വാങ്ങി താമസിച്ചു. ഇവിടെയും തിരുമലനായ്‌ക്കന്‍റെ  മറവപ്പട തീവെട്ടിക്കൊള്ളയും അക്രമവും പിന്തുടർന്നു.

സഹ്യന്‍റെ  കിഴക്കൻ പ്രദേശങ്ങളിൽ സമാധാനം  നശിച്ച പാണ്‌ഡ്യരാജാക്കന്മാർ അച്ചൻകോവിലിൽ കൊട്ടാരമുണ്ടാക്കി താമസം മാറ്റി. അന്നത്തെ വേണാട്‌ രാജാവ്‌ കൊല്ലവർഷം 79, കന്നിമാസം 11ആം തീയതി നൽകിയ ചെമ്പുപട്ടയത്തിന്‍റെ അടിസ്ഥാനത്തിലാണ്‌ കേരളക്കരയിൽ താമസമാക്കിയത്‌., അന്നും ഇലത്തൂർ ഭാഗത്ത്‌ തീവെട്ടിക്കൊള്ളക്കാരെ എതിർത്തുകൊണ്ട്‌ ഒരു വിഭാഗം താമസിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. എന്നാൽ, ഇലത്തൂരിലും അച്ചൻകോവിലിലും മറവപ്പട സൈ്വര്യത നശിപ്പിച്ചതിനാൽ സ്‌ത്രീകളെയും കുട്ടികളെയും ബ്രാഹ്മണരെയും അച്ചൻകോവിലിൽ നിന്നു 24 മൈൽ പടിഞ്ഞാറ്‌ അച്ചൻകോവിലാറിന്‍റെ  വടക്കേ കരയിലുള്ള കോന്നിയൂരിൽ താമസിപ്പിച്ചു.

അവിടെ കോയിക്കലും മനകളും മഠങ്ങളും ക്ഷേത്രവും ഉണ്ടാക്കി. മന്ത്രിമാരുടെ കുടുംബങ്ങളെ റാന്നി പ്രദേശത്തും താമസിപ്പിച്ചു. കോന്നിക്കും അച്ചൻകോവിലിനും ഇടയ്‌ക്ക്‌ പല സ്ഥലങ്ങളിലും പന്തളത്തു രാജാവിന്‍റെ  കുടിയാന്മാരും സൈന്യങ്ങളും താമസിച്ചിരുന്നു. അച്ചൻകോവിലാറിന്‍റെ  തീരത്തും അച്ചൻകോവിലിലുമായി ഏഴു പ്രധാന സ്ഥാനങ്ങളിൽ അന്നത്തെ ക്ഷേത്രങ്ങളും അധിവാസകേന്ദ്രങ്ങളും നശിച്ചെങ്കിലും അവശിഷ്‌ടങ്ങും ക്ഷേത്രപറമ്പും ജനങ്ങൾ പാർത്തിരുന്ന പറമ്പുകളും ഇപ്പോഴും കാണാം.

കേരളക്കരയിൽ പഴയ ചെമ്പഴന്നൂർ ശാഖക്കാരനായ പാണ്‌ഡ്യരാജാക്കന്മാർ സ്ഥാപിച്ച പുരാതനക്ഷേത്രങ്ങളിൽ അവശേഷിക്കുന്നത്‌ കോന്നി മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രമാണ്‌. ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിനു കിഴക്ക്‌ ഇത്രയും വിസ്‌താരമുള്ള മറ്റൊരു ക്ഷേത്രം ഇല്ല. കൊല്ലവർഷം 79ലെ ചെമ്പുപട്ടയത്തിലെ താല്‌പര്യപ്രകാരം ഈ ക്ഷേത്രവും കോന്നി ഗ്രാമവും കൊല്ലവർഷം ഒന്നും രണ്ടും ശതാബ്ദങ്ങൾക്കുള്ളിൽ ആവിർഭവിച്ചതായി കണക്കാക്കുന്നു.

കൊല്ലവർഷം 345-നുശേഷമാണ്‌ കോന്നിയിൽ നിന്നും രാജവംശം പന്തളത്തു സ്ഥിരതാമസമാക്കിയത്‌..,. വർഷങ്ങളോളം കോന്നിയിൽ താമസിച്ച രാജാക്കന്മാരുടെ പ്രധാന ആരാധനാലയമായിരുന്നു മുരിങ്ങമംഗലം ക്ഷേത്രം. ക്ഷേത്രങ്ങൾ സംരക്ഷിക്കുന്നതിൽ ചില ഭരണകർത്താക്കൾ കാട്ടിയ അലംഭാവംമൂലമുണ്ടായ കുഴപ്പങ്ങൾ ഈ ക്ഷേത്രത്തിനെയും ബാധിച്ചു. മുരിങ്ങമംഗലം മഹാദേവ ക്ഷേത്രത്തിന്‍റെ  ശ്രീകോവിലും നമസ്‌കാരമണ്‌ഡപത്തറയും നാലമ്പലത്തറയും മാത്രം നശിക്കാതെ ശേഷിച്ചു. ചെമ്പുപാളികൾ മേഞ്ഞ ശ്രീകോവിൽ കൊല്ലവർഷം 112-ൽ പുതുക്കിപ്പണിതു.

ശൈവരായ പാണ്‌ഡ്യരാജാക്കന്മാർ കോന്നിയൂർ ഗ്രാമത്തിനു രൂപം നൽകിയത്‌ മുരിങ്ങമംഗലം ക്ഷേത്രത്തെ അടിസ്ഥാനമാക്കിയാണ്‌. രാജഭരണകാലത്ത്‌ നാലുകരകൾ ചേർന്നു താലൂക്ക്‌ കേന്ദ്രമായിരുന്നു കോന്നി. അച്ചൻകോവിലാറിന്‍റെ വടക്കെക്കരയിൽ രാജകുടുംബങ്ങൾ താമസിച്ചിരുന്ന എട്ടു കോയിക്കലുകളും ബ്രാഹ്മണാലയങ്ങളായ മനയും മഠങ്ങളും അന്യാധീനമാണെങ്കിലും ഇന്നും നിലനിൽക്കുന്നു. സൈന്യങ്ങൾ ആയുധപരിശീലനം നടത്തിയിരുന്ന കളരിക്കലും മല്ലശ്ശേരിയും (മല്ലച്ചേരി), വാൾമുട്ടവും (വാഴമുട്ടം) ആ പേരിൽ തന്നെയുണ്ട്‌...,..

അച്ചൻകോവിലാറിന്‍റെ തെക്കേക്കരയിൽ രണ്ടു കോയിക്കലുകളും ഇളങ്ങപട്ടം ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രവും പട്ടത്താനങ്ങളും ഒരു മനയും ഉണ്ട്‌..,..

കോന്നി ഉപേക്ഷിച്ച്‌ പന്തളത്തേക്കു താമസം മാറിയ രാജാക്കന്മാർ അവരുടെ ആശ്രിതരിൽ ഒരു വിഭാഗത്തെ കൂട്ടിക്കൊണ്ടു പോയി. കോന്നിയിലുള്ള പല വീട്ടു പേരുകളും പന്തളത്തു കാണുന്നത്‌ ഇതിന്‍റെ  തെളിവാണ്‌.., കൊല്ലവർഷം 995-ലെ ഉടമ്പടിക്കുശേഷവും അന്നത്തെ പന്തളത്ത്‌ രാജാക്കന്മാർ വർഷത്തിൽ ഒരുതവണ മുരിങ്ങമംഗലം ക്ഷേത്രത്തിലെത്തി ആരാധന നടത്തിയിരുന്നു. എന്നാൽ, ഈ പതിവ്‌ ഇപ്പോൾ പാലിക്കുന്നില്ല.

കോന്നിയൂർ ഉപേക്ഷിച്ച്‌ പന്തളത്ത്‌ ആസ്ഥാനമാക്കിയ പന്തളം രാജാക്കന്മാർ മുരിങ്ങമംഗലം ക്ഷേത്ര സംരക്ഷണത്തിന്‌ പ്രത്യേക ചില കുടുംബക്കാരെ ചുമതലപ്പെടുത്തിയിരുന്നു. ദൈനംദിന പൂജാദികാര്യങ്ങൾക്കായി കരവേലിമഠം ബ്രാഹ്മണ കുടുംബത്തെയും മറ്റു ക്ഷേത്രകാര്യങ്ങൾക്കായി തേവലശ്ശേരി ഉണ്ണികളുടെ കുടുംബവും ഓതറ കുടുംബവും ആയിരുന്നു രാജാവ്‌ ചുമതലപ്പെടുത്തിയിരുന്നത്‌. ക്ഷേത്രത്തിന്‍റെ  ഭരണകാര്യങ്ങൾ ഊരുവേലിൽ കുടുംബാംഗങ്ങളെയും ഏല്‌പിച്ചു. ഇക്കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക്‌ ആവശ്യമായ വസ്‌തുവകകളും ഓരോ കുടുംബത്തിനും നൽകിയിരുന്നു.

 മുരിങ്ങമംഗലം ക്ഷേത്രത്തിലുണ്ടാകുന്ന മരപ്പണിയും ഇരുമ്പുപണിയും നടത്തുന്നതിനുള്ള ഉത്തരവാദിത്വം അങ്ങാടിയിൽ ആശാരിമാരെയും അറപ്പുറ കൊല്ലന്മാരെയുമാണ്‌ ഏല്‌പിച്ചത്‌.

പ്രതിഷ്‌ഠാസങ്കല്പം:-

അർജുനന്‌ പാശുപതാസ്‌ത്രം നൽകുന്ന സന്ദർഭമാണ്‌ മുരിങ്ങമംഗലം ക്ഷേത്രത്തിലെ പ്രതിഷ്‌ഠാസങ്കല്‌പത്തിലുള്ളത്‌. .,..

ക്ഷേത്ര സംരക്ഷണത്തിനു ചുമതലപ്പെടുത്തിയ കുടുംബക്കാർ ക്ഷേത്രാവശ്യത്തിന്‌ പന്തളം രാജാക്കന്മാർ നൽകിയ വസ്‌തുക്കൾ തിരുവിതാംകൂർ സർക്കാർ ഏർപ്പെടുത്തിയ കണ്ടെഴുത്തും കരം നിശ്ചയിക്കലും നടന്നപ്പോൾ സ്വന്തം പേരിലാക്കി. ചെങ്കോട്ട താലൂക്കിലുണ്ടായിരുന്ന അച്ചൻകോവിൽ വക രണ്ടായിരപ്പറ നിലം സംസ്ഥാന വിഭജനത്തോടുകൂടിയാണ്‌ ക്ഷേത്രത്തിനു നഷ്‌ടമായത്‌. മുരിങ്ങമംഗലം ക്ഷേത്രത്തിലെ നിത്യശ്ശീവേലിക്ക്‌ എഴുന്നള്ളത്തിനുപയോഗിച്ചിരുന്ന ആനയുടെ നോട്ടക്കാർക്കുവരെ പ്രത്യേക ഭൂമി പന്തളത്തു തമ്പുരാക്കന്മാർ നൽകിയിരുന്നു.

 മധുര മുതല്‍ പഴയ ചെങ്കോട്ട താലൂക്കിലെ പമ്പിളി, അച്ചന്‍കോവില്‍ പ്രദേശങ്ങളിലുടെ വനപ്രദേശത്തുള്ള തുറ എന്ന സ്ഥലത്ത് വന്ന് അച്ചന്‍കോവിലാറിന്റെ വടക്കേക്കരിയിലൂടെ കോന്നിയൂരും കുമ്പഴയും പത്തനംതിട്ടയും കഴിഞ്ഞ് ചെങ്ങന്നൂരില്‍ ഇന്നത്ത എം.സി റോഡിലെത്തിച്ചേരുന്ന വിസ്തൃതമായൊരു വനപാതയുണ്ടായിരുന്നു. ഗതാഗതത്തിന് പുറമെ വാണിജ്യാവശ്യങ്ങള്‍ക്കും ഈ പാത ഉപയോഗിച്ചിരുന്നു. പഴയപാതയുടെ നിശ്ചിതദൂരങ്ങളില്‍ ഇളുപ്പുകല്ലുകള്‍ സ്ഥാപിച്ചിരുന്നതായി ഇപ്പോഴും കാണാം. മേല്‍പ്പറഞ്ഞ പാതയ്ക്കു പുറമേ കോന്നിയില്‍ നിന്ന് അച്ചന്‍കോവിലാറിന്‍റെ  വടക്കേകരയിലൂടെ പന്തളത്തേക്ക് ഒരു പാത(ശാസ്താക്ഷേത്രങ്ങളായ കുളത്തൂപ്പുഴയേയും ആര്യങ്കാവിനേയും അച്ചന്‍കോവിലിനേയും ബന്ധിപ്പിക്കുന്നത്) കൂടി ഉണ്ടായിരുന്നു. മുരിങ്ങമംഗലം ക്ഷേത്രത്തിനു കിഴക്ക് അച്ചന്‍കോവിലാറിന്‍റെ തീരപ്രദേശത്ത് സംസ്കാരസമ്പന്നമായൊരു ജനപഥം നിലനിന്നിരുന്നതായി കാണാം.

ഏറ്റവും അടുത്ത റയിൽവേ സ്റ്റേഷനുകൾ: ചെങ്ങന്നൂർ (35 കി.മി), തിരുവല്ല (40 കി.മി), ആവണീശ്വരം (23 കി. മി- കൊല്ലം ഭാഗത്തേക്ക് പോകുന്നതിന്)..

മഴുവന്നൂർ മഹാശിവക്ഷേത്രം...വയനാട് ജില്ല


മഴുവന്നൂർ മഹാശിവക്ഷേത്രം


മഴുവന്നൂർ മഹാശിവക്ഷേത്രം...വയനാട് ജില്ല

വയനാട് ജില്ലയിലെ പ്രശസ്തമായ ശിവ ക്ഷേത്രമാണ് മഴുവന്നൂർ മഹാശിവ ക്ഷേത്രം...പരശുരാമാനാണ് ഈ അമ്പലത്തിന്‍റെ പ്രതിഷ്ഠ നടത്തിയെതെന്നാണ് വിശ്വാസം.

ശ്രിപരമ ശിവൻ, ശ്രീ അയ്യപ്പൻ, ഗണപതിയുമാണ് ഇവിടുത്തെ പ്രതിഷ്ഠകൾ. കരിങ്ങാരി, പാലിയാണ, തരുവണ എന്നീ സ്ഥലങ്ങള്‍ക്കിടയിലെ ഏറ്റവും ഉയർന്ന കുന്നായ മഴുവന്നൂർ കുന്നിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

മഴു വന്നു പതിച്ച സ്ഥലമാണ് മഴുവന്നൂർ. ഊർ എന്നാൽ സ്ഥലം എന്നാണ് അർഥം. മഴു + വന്ന + ഊർ അങ്ങനെ മഴുവന്നൂർ ആയി.

ബാണാസുരൻ തപസ്സു ചെയ്തു ശിവനെ പ്രത്യക്ഷപ്പെടുത്തി. തന്‍റെ കോട്ടയ്ക്ക് കാവൽ നിൽക്കണമെന്ന് ബാണാസുരൻ പരമശിവനോട്‌ വരം ചോദിച്ചു, അങ്ങനെ പരമശിവനും പാർവതിയും ബാണാസുരന്‍റെ കോട്ടയ്ക്ക് കാവൽ നിന്നു. 

ബാണപുത്രി ചിത്രലേഖ ശ്രീകൃഷ്ണന്‍റെ പുത്രനായ അനിരുദ്ധനുമായി പ്രണയത്തിലാണ്. അങ്ങനെ ഒരു ദിവസം അനിരുദ്ധൻ ചിത്രലേഖയെ കൂട്ടി കൊണ്ട് പോകാനായി ബാണാസുരന്‍റെ കോട്ടയിൽ എത്തി. അപ്പോൾ അവിടെ കോട്ടയ്ക്ക് കാവൽ നിൽക്കുകയായിരുന്ന ശിവനുംഅനിരുദ്ധനുമായി യുദ്ധം ഉണ്ടായി. ബാണാസുര കോട്ടയിൽ നിന്നും പരമശിവൻ തന്‍റെ കയ്യിൽ ഉണ്ടായിരുന്ന മഴു അനിരുദ്ധന്‍റെ നേർക്ക്‌ വീശി എറിഞ്ഞു. ആ മഴു വന്നു വീണ സ്ഥലമാണ് മഴുവന്നൂർ എന്നാണ് ഐതിഹ്യം. 

ആദിമ കാലത്ത്‌ കല്ലിലും മരത്തിലും തീർത്ത ക്ഷേത്ര ശ്രീകോവിലും മറ്റും ഈ അടുത്ത കാലത്ത്‌ പുതുക്കി പണിതു. ക്ഷേത്രത്തിനു ചുറ്റുമുണ്ടായിരുന്ന നാലുകേട്ട് പഴമ കാരണം ദ്രവിച്ചു പോയ അവസ്ഥയിലാണ് .. എന്നാലും അതി പുരാതനമായ കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾ ഇന്നും അവിടെ തന്നെ ഉണ്ട്. ഇപ്പോൾ ക്ഷേത്രം മലബാർ ദേവസ്വതിനു കീഴിലാണ്.

ഈ ക്ഷേത്രത്തിൽ നിന്ന് അൽ‌പം അകലെയാണ് ഐതിഹ്യത്തിൽ പറയുന്ന ബാണാസുര മല നിരകൾ. വളരെ ദൂരത്തുനിന്നു കാണാവുന്ന ബാണാസുര മല നിരകളുടെ അടിവാരത്താനു ബാണാസുര സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. 

കടൽനിരപ്പിൽ നിന്നും 700 മീറ്റർ ഉയരത്തിലാണ് മഴുവന്നൂർ സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിൽ ശ്രീ അയ്യപ്പനെ പ്രതിഷ്ഠ ചെയ്ത ആല്‍തറയിൽ ഉള്ള ആലിന്‍റെ കൂട്ടത്തിൽ പലതരം മരങ്ങൾ കൂടി വളര്‍ന്നിരിക്കുന്നു,..ഇതിനു നൂറ്റാണ്ട്കളുടെ പഴക്കമുണ്ട്.

വർഷത്തിൽ എല്ലാ ദിവസവും ഇവിടെ പൂജ നടക്കുന്നുണ്ട്. മഴുവന്നൂർ തെക്കേ ഇല്ലം എംബ്രാന്തിരിമാരാണ് ഇവിടെ അതിപുരാതന കാലം തൊട്ടു പൂജ നടത്താറ്.

മാനന്തവാടിക്ക് 10 കിലോമീറ്റർ തെക്ക് പടിഞ്ഞാർ ആയി ആണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കുറ്റ്യാടിയിലേക്ക്‌ ഉള്ള വഴിയിലെ തരുവണയിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്തിലാണ് ഇവിടം.

ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രം...കൊല്ലം




ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രം...

കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ആയിരത്തിൽ പരം വർഷങ്ങൾ പഴക്കമുള്ള  അതിപുരാതന  ക്ഷേത്രമാണ് മാരായിക്കോട് ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രം.

ശൈവ-വൈഷ്ണവ പ്രതിഷ്ഠകൾ ആണ് ഇരു ക്ഷേത്രങ്ങളിലായി കുടികൊള്ളുന്നത്. വടക്ക് ശിവ-പാർവതി ക്ഷേത്രവും തെക്ക് വിഷ്ണു ക്ഷേത്രവുമാണ് ഉള്ളത്. കൂടാതെ മഹാഗണപതി, ബ്രഹ്മരക്ഷസ്, നാഗരാജാവ്-നാഗയക്ഷി, യക്ഷി എന്നീ ആരാധനാമൂർത്തികളും ഉണ്ട്.

ചരിത്രം പോലും ഇപ്പോൾ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിക്കും അറിയില്ല എന്നതാണ് സത്യം. കാരണം വളരെ കാലം മുൻപേ ഈ ക്ഷേത്രങ്ങൾ നശിച്ചു നാമാവശേഷമായിരുന്നു.

 ഇരുനൂറു വർഷങ്ങൾക്കു മുൻപ് വേലുത്തമ്പി ധളവയെ തിരഞ്ഞുനടന്ന ബ്രിട്ടീഷുകാർ തകർത്തതാണ് ഈ ക്ഷേത്രങ്ങൾ എന്ന് കേട്ട് കേഴിവിയുണ്ട്. തകർന്നു കിടന്നിരുന്ന ഈ ക്ഷേത്രങ്ങളിൽ മഹാവിഷ്ണു ക്ഷേത്രം 1980-കളിൽ പുനർനിർമ്മിക്കുകയും ശ്രീ ഇണ്ടിളയപ്പൻ ആയി ആരാധിച്ചുപോരുകയും ചെയ്തു.

 ഏകദേശം 20 വർഷങ്ങൾക്കുശേഷം ദേവപ്രശ്നം വയ്ക്കുകയും ദേവപ്രശ്നത്തിൽ ശ്രീ ഇണ്ടിളയപ്പൻ ശ്രീ മഹാവിഷ്ണു
 അല്ല ശ്രീ പരമശിവൻ ആണ് എന്നും, ഇവിടം വാസ്തുശാസ്ത്ര
പ്രകാരം രണ്ടു ക്ഷേത്രങ്ങൾ ആണെന്നും രണ്ടും തുല്യ പ്രാധാന്യത്തോടുകൂടിയതാണെന്നു തെളിയുകയും ചെയ്തു. കൂടാതെ ക്ഷേത്രത്തിന്‍റെ  ഏകദേശം ഒരു കിലോമീറ്റർ ചുറ്റളവിൽ ഉപദേവത പ്രതിഷ്ഠകളും ക്ഷേത്രഅവശിഷ്ടങ്ങളും ദേവപ്രശ്നത്തിൽ കണ്ടെത്തുകയും ചെയ്തു.

 ദേവപ്രശ്നപ്രകാരം തന്ത്രിസ്ഥാനം പാലാ പൂവരണി തേവണംകോട്‌ ഇല്ലം തന്ത്രിമാർക്കു നൽകുകയും ചെയ്തു. ദേവപ്രശ്നത്തിനുശേഷം ശിവക്ഷേത്ര നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുകയും ശിവ പാർവതി പ്രതിഷ്ഠകൾ നടത്തുകയും ചെയ്തു. പിന്നീടുള്ള വർഷങ്ങളിൽ ശ്രീ മഹാഗണപതിയുടേയും, നാഗരാജാവ് - നാഗയക്ഷി, ബ്രഹ്മരക്ഷസ് എന്നിവരുടേയും പ്രതിഷ്ഠകൾ നടക്കുകയും ക്ഷേത്രചൈതന്യം പതിന്മടങ്ങ്‌ വർദ്ധിക്കുകയും ചെയ്തു.

ഇവിടെ രണ്ട് ക്ഷേത്രങ്ങളായിട്ടാണ് നിലകൊള്ളുന്നത്. വടക്ക് ഇണ്ടിളയപ്പൻ (പരമശിവൻ ) ക്ഷേത്രവും തെക്ക് മഹാവിഷ്ണു ക്ഷേത്രവും. ശിവ ക്ഷേത്രം വൃത്താകൃതിയിലുള്ള മഹാശ്രീകോവിലായി തീർത്തിരിക്കുന്നു.

മാരായിക്കോട് ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ തിരുവുത്സവം അഞ്ചു ദിനങ്ങൾ കൊണ്ടാടുന്നു. മേട മാസത്തിലെ (ഏപ്രിൽ / മെയ്‌) തിരുവാതിര നാളിലാണ് തിരുവുത്സവം അവസാനിക്കുന്നത്.

കൊട്ടാരങ്ങളുടെ നാടായ കൊട്ടാരക്കരയിൽ നിന്നും MC റോഡിൽ ഏകദേശം കിലോമീറ്റർ തെക്കോട്ട്‌ ,കിഴക്കെതെരുവ് റോഡിൽ 550 മീറ്റർ കഴിഞ്ഞു വലത്തോട്ട് തിരിഞ്ഞു 600 മീറ്റർ കൂടി യാത്രചെയ്താൽ ക്ഷേത്രസന്നിധിയിൽ എത്തിച്ചേരാം.