- ഹോം
- കീര്‍ത്തനങ്ങള്‍
- ക്ഷേത്രവിശേഷം
- ഫോട്ടോഗാലെറി
- മറ്റു ക്ഷേത്രങ്ങള്‍
- kshethra chaithanyam/ആചാരങ്ങള്‍/ [Acharangal/anus...
- അറിയുവാന്‍II /നാഗാരാധന
- അറിയുവാന്‍ I / നാഗാരാധന
- ഞങ്ങളുടെ അമ്മ/ലളിത സഹസ്രനാമ സ്തോത്രം
- മഹാഭാരതകഥ/Mahabharatham
- ബന്ധപ്പെടുക// ഈ മാസത്തെപ്രധാന വഴിപാട് /
- vaikom Ashtami
- ashtabandha kalasam’,ദേവപ്രശ്നവും പരിഹാരങ്ങളും
2018, നവംബർ 2, വെള്ളിയാഴ്ച
2018, ഒക്‌ടോബർ 29, തിങ്കളാഴ്‌ച
അഞ്ചാം പടൈവീട്ടിലേക്ക്തിരുത്തണിയില്‍ മുരുകന്‍
തിരുത്തണി
സ്വാമിമലൈയില്‍ നിന്ന്
വടക്കന്‍ തമിഴകത്തെ തിരുത്തണിയിലേക്ക്.
തനികേശനായ വടിവേലന്‍ കുടികൊള്ളുന്ന
അഞ്ചാം പടൈവീട്ടിലേക്ക്
തിരുത്തണിയില്‍ തനികേശനാണ് മുരുകന്‍. തമിഴ്‌നാടിന്റെ വടക്കേ അറ്റത്ത് ആര്‍ക്കോണത്തിനടുത്താണ് തിരുത്തണി. അഞ്ചാം പടൈവീട്. തിരുത്തണിപട്ടണത്തില്‍ നിന്നും മല മുകളിലേക്ക് റോഡുണ്ട്. 365 പടികള്‍ കയറിയും സന്നിധിയിലെത്താം. പരിപൂര്‍ണ്ണാചലം (തനികാചലം) എന്ന മലയുടെ മുകളില്‍ ശൂരസംഹാരം കഴിഞ്ഞ്, വള്ളിയെ തിരുമണം ചെയ്ത് സ്വസ്ഥശാന്തനായിരിക്കുന്ന തനികേശന്റെ ക്ഷേത്രം. കോപം തണിഞ്ഞ സ്ഥലം. ശാന്താദ്രി എന്നും പേരുണ്ട്. ചുറ്റിലും മനോഹരമായ മലനിരകള്‍. പടിഞ്ഞാറുള്ള വള്ളിമലയില്‍ വെച്ച് വള്ളിയെ വിവാഹം ചെയ്ത് സ്വാമി ഇവിടേക്കു വന്നു.
മലകളില്‍ ഏറ്റവും ശ്രേഷ്ഠമായ ഇടമായതിനാലാണ് ഇവിടേക്കു വന്നതെന്ന വള്ളിയുടെ സംശയത്തിനു മറുപടി നല്‍കിയ സ്വാമി, ഇവിടെ തന്നെ അഞ്ചു ദിവസം ഭജിച്ചു പ്രാര്‍ഥിച്ചവര്‍ക്ക് ഇഹത്തിലും പരത്തിലും പുണ്യമുണ്ടാവുമെന്നും അരുളിച്ചെയ്തു. മൂലസ്ഥാനത്ത്, തിരുപ്പുകഴ് പാടലിന്റെ പശ്ചാത്തലത്തില്‍ വള്ളീദേവയാനീ സമേതനായ സുബ്രഹ്മണ്യന്‍. ദ്വാരപാലകരായി സുദേകനും സുമുഖനും. അര്‍ദ്ധമണ്ഡപത്തിലും സ്ഥപനമണ്ഡപത്തിലും ആപത്സഹായ വിനായകന്‍. ഉച്ചപ്പിള്ളയാര്‍ എന്നീ ഗണേശപ്രതിഷ്ഠകളും. ഉപദേവതകളും. ഉച്ചവര്‍സന്നിധി എന്നു വിളിക്കുന്ന രണ്ടാം പ്രാകാരത്തില്‍ ഏകാംബരേശ്വരന്‍, അര്‍ദ്ധനാരീശ്വരന്‍ അരുണാചലേശ്വരന്‍ ചിദംബരേശ്വരന്‍ ഉമാമഹേശ്വരന്‍ തുടങ്ങിയ മഹാദേവന്റെ വിവിധ ഭാവങ്ങള്‍.
മധുരൈ നഗരത്തിനടുത്താണ് ആറാം പടൈവീടായ പഴമുതിര്‍ച്ചോലൈ |
പഴമുതിര്‍ച്ചോലൈ
മധുരൈമാനഗരിയുടെ ചാരെയാണ്
ആറാംപടവീടായ പഴമുതിര്‍ച്ചോലൈ. അവ്വയാറിന് ജ്ഞാനപ്പഴം നല്‍കിയ
ജ്ഞാനസാഗരമായ കടമ്പന്‍ കുടികൊള്ളുന്ന
പുണ്യക്ഷേത്രത്തിലേക്ക്
പേരുപോലെ മനോഹരമായ ഉപവനമാണ് പഴമുതിര്‍ച്ചോലൈ. ആറാം പടൈവീട്. മധുരക്ക് വടക്കു കിഴക്കായി വൃഷഭാദ്രിയുടെ ഓരത്ത്, മയിലുകള്‍ നൃത്തം ചെയ്യുന്ന വൃക്ഷജാലങ്ങള്‍ക്കിടെ ഒരു എളിയ ക്ഷേത്രം. മലൈക്കീഴവനാണ് ഇവിടെ ഭഗവാന്‍. നൂപുരഗംഗ എന്ന ആറ് കിനിഞ്ഞിറങ്ങുന്ന ചോലമലയുടെ (അളഗാര്‍ മല) കീഴെ വസിക്കുന്നവന്‍ എന്നര്‍ഥം. മധുരക്കു പോവുകയായിരുന്ന അവ്വയാര്‍ വഴിക്കിടെ ഒരു വൃക്ഷത്തണലില്‍ വിശ്രമിക്കാനിരുന്നപ്പോള്‍ സുന്ദരകളേബരനായ ഒരു ബാലന്‍ ഓടിവന്നു ചോദിച്ചു ''മുത്തശ്ശീ, പഴം വേണോ?'' മരത്തിനു മുകളില്‍ കയറിയ ബാലന്‍ വീണ്ടും ചോദ്യമെറിഞ്ഞു. ''ചുട്ട പഴം വേണോ, ചുടാത്ത പഴം വേണോ?'' കുസൃതിചോദ്യം അത്ര ഇഷ്ടപ്പെടാത്ത അവ്വയാര്‍ കുറച്ചു കടുപ്പിച്ചു പറഞ്ഞു ''ചുടാത്ത പഴം മതി.'' കൊമ്പുകള്‍ കുലുങ്ങി. പഴങ്ങള്‍ താഴേക്കു വീണു. താഴെ വീണ പഴത്തിലെ മണ്ണ് ഊതിക്കളയുമ്പോള്‍ ബാലന്‍ ചോദിച്ചു. ''മുത്തശ്ശീ, പഴങ്ങള്‍ക്ക് ചൂടുള്ളതു കൊണ്ടാണോ ഊതുന്നത്് '' ? വിദുഷിയായ അവ്വയാറിന് ചോദ്യത്തിന്റെ ആന്തരാര്‍ഥം മനസ്സിലായി. '' കുഞ്ഞെ, ഞാന്‍ ഇനിയുമേറേ പഠിക്കാനുണ്ടെന്ന് നീ തെളിയിച്ചു.'' പഴമുതിര്‍ന്ന ചോലയില്‍ ബാലന്‍ ജ്ഞാനപ്പഴമായ ബാലസുബ്രഹ്മണ്യനായി മാറി.
അവ്വയാറിനു ബോധോദയം നല്‍കിയ പുണ്യ സഥലമാണ് പഴമുതിര്‍ച്ചോലൈ. പ്രാകാരങ്ങളില്ലാത്ത കൊച്ചു കോവില്‍. ജ്ഞാനശക്തിയായ മുരുകന്‍ ഇഛാശക്തിയായ വള്ളിയോടും ക്രിയാശക്തിയായ ദേവയാനിയോടും ഒപ്പം ഇവിടെ കുടികൊള്ളുന്നു. മുമ്പ് മൂലസ്ഥാനത്ത് ആരാധിച്ചിരുന്ന കല്‍വേല്‍ ഇപ്പോഴുമവിടെയുണ്ട്. അടിവാരത്തേക്കിറങ്ങിയാല്‍ ആള്‍വാര്‍മാര്‍ പാടിപുകഴേറ്റിയ ഗാംഭീര്യമാര്‍ന്ന അളഗാര്‍കോവില്‍ എന്ന വിഷ്ണു ക്ഷേത്രം
കന്യാകുമാരി ബാലാംബിക,കല്ലേക്കുളങ്ങര ഹേമാംബിക,ലോകനാര്‍കാവ് ലോകാംബിക,ആളാങ്കുടി ഗുരുക്ഷേത്രം
അമ്മയെത്തേടി
കന്യാകുമാരി ബാലാംബിക
കടലില്‍ നിന്നും മഴുവാല്‍ താന്‍ വീണ്ടെടുത്ത ഭൂമിയുടെ രക്ഷക്കായി പരശുരാമന്‍ 108 ദുര്‍ഗ്ഗകളെ കേരളത്തില്‍ പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരിവരെ നീണ്ടു കിടന്ന പഴയ കേരളത്തിന്റെ ഐശ്വര്യവൃദ്ധിക്കായി അദ്ദേഹം ദേശത്തിന്റെ നാലു ഭാഗങ്ങളിലായി അംബികാക്ഷേത്രങ്ങളും സ്ഥാപിച്ചു. നാലംബികമാരെ ദര്‍ശിക്കുന്നതില്‍ക്കവിഞ്ഞ് മറ്റൊരു പുണ്യമില്ല എന്നാണ് സങ്കല്പം. അംബികാക്ഷേത്രങ്ങളിലൂടെയുള്ള ഒരു തീര്‍ഥയാത്ര
കടലില്‍ നിന്നും മഴുവാല്‍ താന്‍ വീണ്ടെടുത്ത ഭൂമിയുടെ രക്ഷക്കായി പരശുരാമന്‍ 108 ദുര്‍ഗ്ഗകളെ കേരളത്തില്‍ പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരിവരെ നീണ്ടു കിടന്ന പഴയ കേരളത്തിന്റെ ഐശ്വര്യവൃദ്ധിക്കായി അദ്ദേഹം ദേശത്തിന്റെ നാലു ഭാഗങ്ങളിലായി അംബികാക്ഷേത്രങ്ങളും സ്ഥാപിച്ചു. നാലംബികമാരെ ദര്‍ശിക്കുന്നതില്‍ക്കവിഞ്ഞ് മറ്റൊരു പുണ്യമില്ല എന്നാണ് സങ്കല്പം. അംബികാക്ഷേത്രങ്ങളിലൂടെയുള്ള ഒരു തീര്‍ഥയാത്ര
കിഴക്കോട്ടാണ് പ്രതിഷ്ഠയെങ്കിലും വടക്കേനടയിലൂടെയാണ് പ്രവേശനം. പ്രധാന ഉത്സവസമയത്തു മാത്രമെ കിഴക്കെ നട തുറക്കാറുള്ളൂ. ക്ഷേത്രം തമിഴ്‌നാട്ടിലാണെങ്കിലും മലയാളക്ഷേത്രാചാര പ്രകാരമുള്ള പൂജാവിധികളാണ് ഇവിടെ തുടരുന്നത്. ഇടവമാസത്തിലെ വൈകാശി ഉത്സവമാണ് ഏറ്റവും പ്രധാനം. നവരാത്രി ആഘോഷവും ഗംഭീരമാണ്. വിജയദശമി ദിവസം ദേവി വെളളിക്കുതിരപ്പുറത്തേറി പതിനൊന്നു കിലോമിറ്റര്‍ അകലെയുള്ള മഹാദാനപുരത്തേക്ക് ഘോഷയാത്രയായി എഴുന്നള്ളും.
കന്യകയാല്‍ മാത്രമെ വധിക്കപ്പെടൂ എന്ന് ബാണാസുരനു ലഭിച്ച വരദാനത്തെ തുടര്‍ന്നാണ് പരാശക്തി കുമാരിയായി അവതാരമെടുത്തത്. കുമാരിയില്‍ മഹാദേവന്‍ അനുരക്തനായി. വിവാഹമുറച്ചു. അവതാരോദ്ദേശ്യം പാളുമെന്നായപ്പോള്‍ ദേവകള്‍ നാരദനെ സമീപിച്ചു. അര്‍ദ്ധരാത്രിയുള്ള മുഹൂര്‍ത്തത്തിലെത്താന്‍ പുറപ്പെട്ട മഹാദേവനു മുന്നില്‍ നാരദന്‍ കോഴിയായി കൂവി. പ്രഭാതമായെന്നും മുഹൂര്‍ത്തം മാറിയെന്നും ധരിച്ച ശങ്കരന്‍ നിരാശനായി മടങ്ങിപ്പോയി. കാത്തിരുന്നു ദു:ഖിതയായ കുമാരി നിത്യകന്യകയായി തുടര്‍ന്നു. സദ്യക്കു വേണ്ടി തയ്യാറാക്കിയ അരിയും മറ്റും കുമാരി വലിച്ചെറിഞ്ഞതു കൊണ്ടാവണം കന്യാകുമാരിയിലെ മണ്‍തരികള്‍ ധാന്യമണികള്‍ പോലെയാണിന്നും.
കന്യാകുമാരിയുടെ അനുഗ്രഹം വാങ്ങിയാണ് വിവേകാനന്ദന്‍ കടലിനപ്പുറത്തുള്ള പാറമേല്‍ ധ്യാനലീനനായിരുന്ന്് ഇന്ത്യയെക്കുറിച്ച് മനനം ചെയ്തത്.
കല്ലേക്കുളങ്ങര ഹേമാംബിക
പാലക്കാട് ജില്ലയിലെ അകത്തേത്തറ ഗ്രാമത്തിലാണ് ഹേമാംബിക കുടികൊള്ളുന്നത്. കരിങ്കല്ലിലുള്ള രണ്ടു ശിലാ ഹസ്തങ്ങളാണ് പ്രതിഷ്ഠ. ഏമൂര്‍ ഭഗവതി ക്ഷേത്രമെന്നും അറിയപ്പെടുന്നു. ഐശ്വര്യദായിനിയാണ് ഹേമാംബിക. പ്രഭാതത്തില്‍ സരസ്വതിയായും, മധ്യാഹ്നത്തില്‍ ലക്ഷ്മിയായും (വിഷ്ണുമായ), പ്രദോഷത്തില്‍ ദുര്‍ഗ്ഗയായും ദേവിയെ ആരാധിക്കുന്നു.
കൈപ്പത്തിവിഗ്രഹത്തനു പിന്നിലുള്ള ഐതിഹ്യം രസകരമാണ്. പാലക്കാട്ടെ കരിമലയിലായിരുന്നത്രെ ദേവിയെ പരശുരാമന്‍ കുടിയിരുത്തിയത്. ശങ്കരാചാര്യര്‍ പിന്നീട് ദേവിയുടെ സ്ഥാനം മുതിരംകുന്നിലേക്കു മാറ്റി. അകത്തേത്തറയില്‍ താമസിച്ചിരുന്ന കുറൂര്‍ മനയിലെ ഒരംഗം സ്ഥിരമായി ദേവിയെ ഉപാസിച്ചുവന്നിരുന്നു. പ്രായമേറിയപ്പോള്‍ അദ്ദേഹത്തിന് മുതിരംകുന്നുലേക്ക് പോകാന്‍ പ്രയാസം നേരിട്ടു. ദേവി സ്വപ്നത്തില്‍ വന്ന് മനയോടു ചേര്‍ന്നുള്ള ചിറയില്‍ തന്റെ സാന്നിധ്യമുണ്ടാവുമെന്ന് അദ്ദേഹത്തെ അറിയിച്ചു. അടുത്ത ദിനം രാവിലെ ചിറയുടെ നടുവില്‍ നിന്നും രണ്ടു ദിവ്യഹസ്തങ്ങള്‍ ഉയര്‍ന്നു വരുന്നത് അദ്ദേഹം കണ്ടു. ആനന്ദാതിരേകത്താല്‍ ചിറയിലേക്ക് ചാടിയ കുറൂര്‍ നമ്പൂതിരിപ്പാട് ആ കൈകളില്‍ പിടിച്ചു വലിച്ചു. ദിവ്യകരങ്ങള്‍ ശിലാപാണികളായി മാറി. സുഹൃത്തായ ചേന്നാസ് നമ്പൂതിരിപ്പാടിന്റെ സഹായത്തോടെ പാലക്കാട് രാജാവിന്റെ നിര്‍ദേശപ്രകാരം ചിറ ഭാഗികമായി നികത്തി ക്ഷേത്രം നിര്‍മ്മച്ചു. ഹേമാംബികാദേവി പിന്നീട് പാലക്കാട് രാജാവിന്റെ കുലദേവതയായി. കഥയുടെ ഭാഗമായ കല്ല് കുളം കര എന്നിവ ചേര്‍ന്ന് സ്ഥലത്തിന് കല്ലായിക്കുളങ്ങര എന്നും പേരു വന്നു. 1982 ല്‍ ഇന്ദിരാഗാന്ധി ഇവിടെ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ്സിന്റെ ചിഹ്നം കൈപ്പത്തിയായി സ്വീകരിച്ചതെന്ന്് പറയുന്നു.
നവരാത്രി, ഓണം, മണ്ഡലം, ശിവരാത്രി, മീനത്തിലെ ലക്ഷാര്‍ച്ചന, കര്‍ക്കടകത്തിലെ ഈശ്വരസേവ എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങള്‍.
ലോകനാര്‍കാവ് ലോകാംബിക
കോഴിക്കോട്ടെ വടകരയിലാണ് ലോകനാര്‍കാവ്. വടക്കന്‍ പാട്ടുകളില്‍ പരാമര്‍ശിക്കപ്പെടുന്ന വിഖ്യാതമായ ക്ഷേത്രം. വീരനായകനായ തച്ചോളി ഓതേനന്റെ ഉപാസനാമൂര്‍ത്തിയായ അമ്മയാണ് ക്ഷേത്രത്തിലേത്.
ജഗദോദ്ധാരകയായ അംബയാണ് ലോകനാര്‍കാവിലമ്മ. ശ്രീകോവിലിനുള്ളിലെ മണിത്തൂണില്‍ ഭഗവതി കുടികൊള്ളുന്നു എന്നാണ് വിശ്വാസം. ശംഖു ചക്ര, അഭയ, വരദ മുദ്രകളുമുള്ള ചതുര്‍ബാഹുവായ ദുര്‍ഗ്ഗയുടെ പൂജാവിഗ്രഹം പഞ്ചലോഹ നിര്‍മ്മിതമാണ്. പരശുരാമപ്രകീര്‍ത്തയായ അമ്മയുടെ വരവിനെ കുറിച്ച് ഒന്നിലേറെ ഐതിഹ്യങ്ങളുണ്ട്. കൊടുങ്ങല്ലുരിലെ ലോകമാലേശ്വരത്തു നിന്ന് പുതുപ്പണം വാഴുന്നവര്‍ ദേവിയെ കടത്തനാട്ടെക്ക് കൊണ്ടുവന്നു എന്നാണ് ഒരു കഥ. കേരളത്തിലേക്ക് കുടിയേറി വന്ന ആര്യ നാഗരികന്‍മാരുടെ കുലദേവതയാണിത് എന്ന് മറ്റൊരു കഥ. ലോകനാര്‍കാവിലമ്മയെ കൂടാതെ മഹാവിഷ്ണുവിന്റെയും മഹാദേവന്റെയും ക്ഷേത്രങ്ങള്‍ ഈ ആരാധനാലയ സമുച്ചയത്തിലുണ്ട്. തെക്കു ഭാഗത്ത് വിഷ്ണു ക്ഷേത്രവും, മധ്യത്തില്‍ ശിവക്ഷേത്രവും വടക്കു ഭാഗത്ത് ഭഗവതി ക്ഷേത്രവും. വിഷണു പ്രതിഷ്ഠക്കാണ് പഴക്കം കൂടുതല്‍ എന്നു കരുതപ്പെടുന്നു.
മീനത്തിലെ പൂരമഹോത്സവമാണ് പ്രധാന ഉത്സവം. മണ്ഡലോത്സവവും ആഘോഷിക്കാറുണ്ട്
ആളാങ്കുടി ഗുരുക്ഷേത്രം
അത്താഴപൂജക്ക് തൊട്ടുമുമ്പ് അവസാനത്തെ ഗ്രഹത്തില്‍. വ്യാഴത്തിന്റെ പ്രകാശവലയത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന ആളാങ്കുടി. ചോളനാട്ടിലെ 'പാടല്‍പെറ്റ' 274 ക്ഷേത്രങ്ങളില്‍ ഒന്ന്. കാവേരിയുടെ തെക്കെ കരയിലുള്ള 127 ക്ഷേത്രങ്ങളില്‍ 98-ാമത്തേത്. തിരുവാരൂര്‍ വാണ മുചുകുന്ദചക്രവര്‍ത്തിക്കു വേണ്ടി മന്ത്രിയായ അമൃതഹരന്‍ പണിത ക്ഷേത്രം. പണി തീര്‍ന്നപ്പോള്‍ പുണ്യം വീതിച്ചു നല്‍കാന്‍ വിസമ്മതിച്ച മന്ത്രിയെ രാജാവ് വെട്ടിക്കൊന്നു. പാപം തീരാന്‍ ആപത്‌സഹായേശ്വരനെത്തന്നെ ശരണം പ്രാപിച്ചു. ഭജിക്കുന്നവരെ കൈവിടാത്ത ദേവനീതി ക്ഷേത്രപ്പെരുമയായി.
കര്‍പ്പൂരഗന്ധം നിറഞ്ഞു നില്‍ക്കുന്ന ക്ഷേത്രം. മതില്‍ക്കെട്ടിനകം ഇരുട്ട് കട്ടകുത്തിക്കിടക്കുന്നു. കൂറ്റന്‍ കരിങ്കല്‍ത്തൂണുകളും ഇടനാഴികളും രാത്രിയായതു കൊണ്ടാവണം, ഭയം ജനിപ്പിക്കുന്ന വിസ്മയരൂപങ്ങളായി തോന്നിച്ചു. ക്ഷേത്രം അത്ര ചെറുതല്ല. വളരെ വലുതുമല്ല. രാത്രിയായതുകൊണ്ടോ എന്തോ തീരെ തിരക്കില്ല. അതിവേഗം ഒന്നു വലംവെച്ചു വരുമ്പോഴേക്കും നടയടക്കാറായി. 24 തവണ വലംവെക്കണമെന്നാണ് നിയമം. അമൃതപുഷ്‌കരണി തീര്‍ഥവും മണ്ഡപവും ഇടനാഴിയും പിന്നിട്ട് 24 ദീപങ്ങള്‍ സദാ കത്തിനില്‍ക്കുന്ന ആപത്‌സഹായദേവന്റെ (ദക്ഷിണാമൂര്‍ത്തി) നടയിലെത്തി. ഐളവാര്‍കുഴലിയാണ് ദേവന്റെ സഹപ്രതിഷ്ഠ. വ്യാഴം (ഗുരു അഥവാ ബൃഹസ്പതി) ചുമരില്‍ കൊത്തിയ ദേവനാണ്, പ്രത്യേക പ്രതിഷ്ഠയല്ല.
ക്ഷേത്രത്തിലേക്കു നടക്കുമ്പോള്‍ വഴിവക്കിലെ പൂക്കച്ചവടക്കാരും പൂജാദ്രവ്യവില്‍പ്പനക്കാരും പിടിച്ചു വലിച്ചു. ചെരാതുകള്‍ വേണ്ടേ? മുല്ലപ്പൂക്കള്‍ വേണ്ടേ? അന്നത്തെ അപൂര്‍വം സന്ദര്‍ശകരില്‍ അവസാനത്തേതാവണം ഞങ്ങള്‍.
ഗോളാന്തരയാത്ര തീരുകയാണ്. വിശ്വാസത്തിന്റെ ഭ്രമണവീഥികള്‍ താണ്ടി മടക്കയാത്ര. ഒമ്പതു ഗ്രഹങ്ങളും കണ്ടുകഴിഞ്ഞു. ഒമ്പതു മഹാക്ഷേത്രങ്ങള്‍. തമിഴ്‌സംസ്‌കൃതിയുടെ പ്രാര്‍ഥനാമുദ്രകള്‍. ആത്മീയതയുടെ നക്ഷത്രനടകള്‍.
എന്താണു നവഗ്രഹയാത്രയുടെ ഫലശ്രുതി? തിരുനെല്ലാറിലെ സന്യാസിയോട് പിരിയും മുമ്പ് ചോദിച്ചു. അദ്ദേഹം ചിരിച്ചു. ഓരോ ഗ്രഹവും നിങ്ങളിലെ ഓരോ ഭാവമാണ്. നിങ്ങളിലുള്ള ഈ ഗ്രഹഭാവങ്ങളെ പ്രാര്‍ഥിച്ചുണര്‍ത്തി നോക്കൂ. ആത്മരൂപമായ സൂര്യനെ പ്രാര്‍ഥിച്ചാല്‍ ആത്മപ്രഭാവം വര്‍ധിക്കും. മന:കാരകനായ ചന്ദ്രനെ ഭജിച്ചാല്‍ മനോബലം സിദ്ധിക്കും. കുജ(ചൊവ്വ)ന്റെ ഭാവം അചഞ്ചലത്വമാണ്. അതിനാല്‍ കൂജപൂജ ധീരതയും അചഞ്ചലത്വവും സമ്മാനിക്കും. ബുധനെ പ്രസാദിപ്പിച്ചാല്‍ വാഗ്മിയായിത്തീരും. വ്യാഴപൂജ ബുദ്ധിയും ധനവും ബലവും കൊണ്ടു വരും. ശുക്രന്‍ കാമകാരകനാകയാല്‍ ആ ഭാവത്തെ പ്രസാദിപ്പിച്ചാല്‍ കലയിലും കാമത്തിലും ദേവനായിത്തീരും. ശനി ദു;ഖകാരകന്‍. ശനിയെ പ്രസാദിപ്പിക്കുക എന്നാല്‍ ദു:ഖഭാവം വെടിയുക എന്നര്‍ഥം. തിന്മാഭാവങ്ങളാണ് രാഹുകേതുക്കള്‍. അതില്ലാതാക്കാന്‍ പ്രാര്‍ഥിച്ചു കൊണ്ടേയിരിക്കുക. ഇതാണ് നവഗ്രഹക്ഷേത്രദര്‍ശനത്തിന്റെ രഹസ്യം.
രാത്രി. ഉറങ്ങിയ ഗ്രാമങ്ങളിലൂടെ മടക്കം. കരിമ്പനകള്‍ കാവല്‍ നില്‍ക്കുന്ന തമിഴ്പാതകള്‍. മാനത്തെ നോക്കി ശ്രുതിമീട്ടുന്ന കാവേരി. അനുഗ്രഹത്തിന്റെ നാട്ടുവെളിച്ചം ചൊരിഞ്ഞ് മേലെ നീലാകാശത്ത് കണ്‍ചിമ്മുന്ന നക്ഷത്രങ്ങള്‍. അവ ഉള്ളിലെ നവഗ്രഹങ്ങളാവണം. ആത്മീയമായ ഒരു ശാന്തിയുടെ രാത്രിവെട്ടം ഇരുള്‍വഴികളില്‍ പരക്കുന്നതു പോലെ.
കാഞ്ചനൂര്‍ ശുക്രക്ഷേത്രം,,വൈത്തീശ്വരന്‍ കോവില്‍,കീഴ്‌പെരുംപള്ളം കേതുക്ഷേത്രം,തിരുനെല്ലാറിലെ ശനിദേവന്‍
കാഞ്ചനൂര്‍ ശുക്രക്ഷേത്രം
ശുക്രനക്ഷത്രത്തിലേക്കാണ് ഇനി യാത്ര. തിരുവാടുതുറൈയിലെ ശുക്രക്ഷേത്രത്തിലേക്ക്. സൂര്യക്ഷേത്രത്തില്‍ നിന്ന് മൂന്നു കിലോമീറ്ററേ ഉള്ളൂ. കാവേരിയുടെ വടക്കെ കരയിലാണ് കാഞ്ചനൂര്‍ അഗ്‌നീശ്വരക്ഷേത്രം.
വയലുകള്‍ക്കും കൃഷിയിടങ്ങള്‍ക്കുമിടയിലൂടെ നീളുന്ന വഴി ചെന്നവസാനിക്കുന്നത്് വളരെ ചെറിയൊരു ക്ഷേത്രത്തില്‍. വെയിലില്‍ വെട്ടിത്തിളങ്ങുന്ന താഴികക്കുടം. ഉച്ചപ്പൂജ തീര്‍ന്നു നടയടക്കാറായിരിക്കുന്നു. തീരെ ആള്‍ത്തിരക്കില്ല. ശിവനാണ് ഇവിടെ പ്രധാന പ്രതിഷ്ഠ. ശുക്രന്‍ സങ്കല്‍പ്പദേവനാണ്. പ്രത്യേകകോവില്‍ ഇല്ല. അഗ്‌നീശ്വരനെത്തന്നെ ശുക്രനായി സങ്കല്‍പ്പിക്കുകയാണ് ചെയ്യുന്നത്. അഗ്‌നി ശിവനെ ഭജിച്ചു പ്രത്യക്ഷനാക്കിയത് ഇവിടെ വെച്ചാണെന്നാണ് ഐതിഹ്യം.
കാഞ്ചനൂരില്‍ അധിക സമയം വേണ്ട ക്ഷേത്രക്കാഴ്ചകള്‍ കണ്ടു തീരാന്‍. ഉച്ചയായിരിക്കുന്നു. ഇനി ചൊവ്വാ ഗ്രഹത്തിലേക്ക്. തിരുമണഞ്ചേരി, മയിലാടുംതുറൈ വഴി 35 കിലോമീറ്ററോളം നീളുന്ന യാത്രയില്‍ ഉച്ചഭക്ഷണവും വഴിത്തണലില്‍ ഒരല്‍പ്പം വിശ്രമവും.
വൈത്തീശ്വരന്‍ കോവില്‍
തിരുപുള്ളിരുക്കുംവേളൂരെന്ന വൈത്തീശ്വരന്‍ കോവിലിലെത്തുമ്പോള്‍ നാലു മണി. ചൊവ്വയുടെ ഭ്രമണപഥം പോലെ നീണ്ടു നീണ്ടു പോകുന്ന ഇടനാഴികളും തൂണുകളും ചുറ്റോടുചുറ്റും ഉപദേവന്മാരുമുള്ള മഹാക്ഷേത്രം. ചൊവ്വയുടെ സന്നിധാനം. വൈദ്യനാഥനായ ശിവനാണിവിടുത്തെ മുഖ്യ പ്രതിഷ്ഠ
പ്രദക്ഷിണവഴിയിലെങ്ങും പലയിടങ്ങളില്‍ നിന്നെത്തിയ വൈദ്യന്മാരുടെ പ്രാര്‍ഥനകള്‍ നടക്കുന്നു. ഇവിടെ വന്നിരുന്ന് അഷ്ടാംഗഹൃദയം വായിക്കുന്നത് വൈദ്യന്മാര്‍ക്ക് തൊഴിലില്‍ അറിവും മികവും പ്രശസ്തിയും അഭിവൃദ്ധിയും സമ്മാനിക്കുമത്രെ.
ക്ഷേത്രത്തിനകത്താണ് തീര്‍ഥക്കുളം. കിഴക്കെ പ്രദക്ഷിണവഴിയില്‍ കുമാരസ്വാമിയുടെ ശ്രീകോവില്‍. കിഴക്കോട്ടു തിരിഞ്ഞ് ദണ്ഡായുധപാണി. തെക്കോട്ടഭിമുഖമായിരിക്കുന്നതാണ് അംഗാരകന്‍(ചൊവ്വ).
നാഡീ ജ്യോതിഷത്തിനും പേരുകേട്ടതാണ് ഈ ഗ്രാമം. അഗസ്ത്യനും വസിഷ്ഠനും പോലുള്ള മുനീശ്വരന്മാര്‍ എഴുതിവെച്ച താളിയോലകള്‍ ഈ ഗ്രാമത്തിന്റെ പാരമ്പര്യ സ്വത്തത്രെ. അതിനെ ആസ്പദമാക്കി ഒരാളുടെ ഭൂത-ഭാവി-വര്‍ത്തമാനങ്ങള്‍ പറയുന്ന ജ്യോതിഷമാണിത്. ക്ഷേത്രത്തിനു ചുറ്റും നാഡീജ്യോതിഷികളുടെ വീടുകളുണ്ട്. ഏജന്റുമാരും ധാരാളം.
സമയം തീരുന്നു. നേരം സന്ധ്യയോടടുക്കുന്നു. ബുധഗ്രഹത്തിലെ സന്ദര്‍ശനമാണ് ഇനി. വണ്ടി നേരേ തിരുവേങ്കാട്ടേക്ക്.
ശുക്രനക്ഷത്രത്തിലേക്കാണ് ഇനി യാത്ര. തിരുവാടുതുറൈയിലെ ശുക്രക്ഷേത്രത്തിലേക്ക്. സൂര്യക്ഷേത്രത്തില്‍ നിന്ന് മൂന്നു കിലോമീറ്ററേ ഉള്ളൂ. കാവേരിയുടെ വടക്കെ കരയിലാണ് കാഞ്ചനൂര്‍ അഗ്‌നീശ്വരക്ഷേത്രം.
വയലുകള്‍ക്കും കൃഷിയിടങ്ങള്‍ക്കുമിടയിലൂടെ നീളുന്ന വഴി ചെന്നവസാനിക്കുന്നത്് വളരെ ചെറിയൊരു ക്ഷേത്രത്തില്‍. വെയിലില്‍ വെട്ടിത്തിളങ്ങുന്ന താഴികക്കുടം. ഉച്ചപ്പൂജ തീര്‍ന്നു നടയടക്കാറായിരിക്കുന്നു. തീരെ ആള്‍ത്തിരക്കില്ല. ശിവനാണ് ഇവിടെ പ്രധാന പ്രതിഷ്ഠ. ശുക്രന്‍ സങ്കല്‍പ്പദേവനാണ്. പ്രത്യേകകോവില്‍ ഇല്ല. അഗ്‌നീശ്വരനെത്തന്നെ ശുക്രനായി സങ്കല്‍പ്പിക്കുകയാണ് ചെയ്യുന്നത്. അഗ്‌നി ശിവനെ ഭജിച്ചു പ്രത്യക്ഷനാക്കിയത് ഇവിടെ വെച്ചാണെന്നാണ് ഐതിഹ്യം.
കാഞ്ചനൂരില്‍ അധിക സമയം വേണ്ട ക്ഷേത്രക്കാഴ്ചകള്‍ കണ്ടു തീരാന്‍. ഉച്ചയായിരിക്കുന്നു. ഇനി ചൊവ്വാ ഗ്രഹത്തിലേക്ക്. തിരുമണഞ്ചേരി, മയിലാടുംതുറൈ വഴി 35 കിലോമീറ്ററോളം നീളുന്ന യാത്രയില്‍ ഉച്ചഭക്ഷണവും വഴിത്തണലില്‍ ഒരല്‍പ്പം വിശ്രമവും.
വൈത്തീശ്വരന്‍ കോവില്‍
തിരുപുള്ളിരുക്കുംവേളൂരെന്ന വൈത്തീശ്വരന്‍ കോവിലിലെത്തുമ്പോള്‍ നാലു മണി. ചൊവ്വയുടെ ഭ്രമണപഥം പോലെ നീണ്ടു നീണ്ടു പോകുന്ന ഇടനാഴികളും തൂണുകളും ചുറ്റോടുചുറ്റും ഉപദേവന്മാരുമുള്ള മഹാക്ഷേത്രം. ചൊവ്വയുടെ സന്നിധാനം. വൈദ്യനാഥനായ ശിവനാണിവിടുത്തെ മുഖ്യ പ്രതിഷ്ഠ
പ്രദക്ഷിണവഴിയിലെങ്ങും പലയിടങ്ങളില്‍ നിന്നെത്തിയ വൈദ്യന്മാരുടെ പ്രാര്‍ഥനകള്‍ നടക്കുന്നു. ഇവിടെ വന്നിരുന്ന് അഷ്ടാംഗഹൃദയം വായിക്കുന്നത് വൈദ്യന്മാര്‍ക്ക് തൊഴിലില്‍ അറിവും മികവും പ്രശസ്തിയും അഭിവൃദ്ധിയും സമ്മാനിക്കുമത്രെ.
ക്ഷേത്രത്തിനകത്താണ് തീര്‍ഥക്കുളം. കിഴക്കെ പ്രദക്ഷിണവഴിയില്‍ കുമാരസ്വാമിയുടെ ശ്രീകോവില്‍. കിഴക്കോട്ടു തിരിഞ്ഞ് ദണ്ഡായുധപാണി. തെക്കോട്ടഭിമുഖമായിരിക്കുന്നതാണ് അംഗാരകന്‍(ചൊവ്വ).
നാഡീ ജ്യോതിഷത്തിനും പേരുകേട്ടതാണ് ഈ ഗ്രാമം. അഗസ്ത്യനും വസിഷ്ഠനും പോലുള്ള മുനീശ്വരന്മാര്‍ എഴുതിവെച്ച താളിയോലകള്‍ ഈ ഗ്രാമത്തിന്റെ പാരമ്പര്യ സ്വത്തത്രെ. അതിനെ ആസ്പദമാക്കി ഒരാളുടെ ഭൂത-ഭാവി-വര്‍ത്തമാനങ്ങള്‍ പറയുന്ന ജ്യോതിഷമാണിത്. ക്ഷേത്രത്തിനു ചുറ്റും നാഡീജ്യോതിഷികളുടെ വീടുകളുണ്ട്. ഏജന്റുമാരും ധാരാളം.
സമയം തീരുന്നു. നേരം സന്ധ്യയോടടുക്കുന്നു. ബുധഗ്രഹത്തിലെ സന്ദര്‍ശനമാണ് ഇനി. വണ്ടി നേരേ തിരുവേങ്കാട്ടേക്ക്.
തിരുവേങ്കാട് ബുധക്ഷേത്രം
ശീര്‍കാഴി റോഡിലൂടെ വാഹനം കുതിച്ചുപാഞ്ഞു. നാലു കിലോമീറ്റര്‍ ചെന്നാല്‍ പൂംപുഹാറിലേക്കുള്ള വഴി. അതിലേ കഷ്ടി പത്തു കിലോമീറ്റര്‍ കൂടി. മുന്നില്‍ അരുള്‍മികു ശ്വേതാരണ്യേശ്വര്‍ ആലയം, തിരുവേങ്കാട് എന്നു തമിഴിലും ഇംഗ്ലീഷിലും എഴുതിയ ബോര്‍ഡ്.
രാമായണത്തില്‍ പരാമര്‍ശമുള്ള ക്ഷേത്രമാണ് തിരുവേങ്കാട്. കാശിക്കു തുല്യമായ ആറു പുണ്യസ്ഥാനങ്ങളില്‍ ഒന്ന്. സന്ധ്യ ചാഞ്ഞു തുടങ്ങിയ നേരം. കര്‍പ്പൂരത്തിന്റെയും വിളക്കെണ്ണയുടെയും ഗന്ധം ചൂഴ്ന്നുനില്‍ക്കുന്ന ക്ഷേത്രത്തില്‍ സന്ധ്യാപൂജ തൊഴാനുള്ള സന്ദര്‍ശകരുടെ വരവ് തുടങ്ങുന്നേയുള്ളൂ. കുട്ടികളില്ലാത്തവര്‍ ഉള്ളുരുകി പ്രാര്‍ഥിക്കാനെത്തുന്ന ക്ഷേത്രമാണിത്. ഇവിടെ പൂജിച്ച നെയ്യ് 48 ദിവസം സേവിച്ചാല്‍ കുട്ടികളുണ്ടാകും. ജാതകത്തില്‍ അഞ്ചില്‍ ബുധന്‍ വന്നാലാണത്രെ കുട്ടികളില്ലാതിരിക്കുക. അതിന് ഇവിടെ ഭജിക്കലാണ് പരിഹാരം.
അതിവേഗം പോയാല്‍ ഒരു ക്ഷേത്രം കൂടി ഇന്നു തന്നെ കാണാം. മയിലാടുംതുറൈ നിന്ന് പൂംപുഹാറിലേക്കുള്ള വഴിയില്‍ ധര്‍മ്മകുളത്തിനടുത്തുള്ള കീഴ്‌പെരുംപള്ളത്തെ കേതു ക്ഷേത്രം.
കീഴ്‌പെരുംപള്ളം കേതുക്ഷേത്രം
നവഗ്രഹക്ഷേത്രച്ചങ്ങലയില്‍ ഏറ്റവും തിരക്കു കുറഞ്ഞ ക്ഷേത്രത്തിലാണ് എത്തിയിരിക്കുന്നത്. അത്താഴപൂജയുടെ ഒരുക്കങ്ങളിലാണ് പൂജാരി. ക്ഷേത്രത്തില്‍ കുറച്ചു പേരേയുള്ളൂ. ഇടനാഴിയിലുടനീളം കര്‍പ്പൂരത്തിരികള്‍ കത്തുന്നു. കരിങ്കല്‍ത്തൂണുകള്‍ക്കു പിന്നില്‍ ക്ഷേത്രവിളക്കുകള്‍ കെടാന്‍ കാത്ത് ഇരുട്ട് പതുങ്ങിനില്‍ക്കുന്നു.
കീഴ്‌പെരുംപള്ളത്തെ നാഗാനന്ദസ്വാമി ക്ഷേത്രം പ്രശസ്തമാകുന്നത് വലുപ്പം കൊണ്ടല്ല, അവിടത്തെ കേതുസാന്നിധ്യം കൊണ്ടാണ്. കേതുദോഷം തീര്‍ക്കാന്‍ ഇവിടെ ഭജനമിരിക്കണമെന്നാണ് വിശ്വാസം.
ഇന്നത്തെ യാത്ര തീരുന്നു. ഒരു പകല്‍ മുഴുവന്‍ നീണ്ട ഓട്ടത്തിന്റെ തളര്‍ച്ചയുമായി ക്ഷേത്രത്തിനു പുറത്തേക്ക്. ഒരു നല്ല കട പോലും ക്ഷേത്രത്തിനടുത്തില്ല. തികച്ചും നാട്ടിന്‍പുറം. അതിരാവിലെ കാരൈക്കലിനടുത്തുള്ള തിരുനെല്ലാറിലെ ശനിഗ്രഹക്ഷേത്രത്തിലെത്തണം.
ഗ്രഹപര്യടനത്തിന്റെ ആലസ്യത്തില്‍ തിരുക്കടൈയൂരില്‍ രാപ്പാര്‍പ്പ്. സുഖനിദ്രയുടെ ഒരു രാത്രി.
തിരുനെല്ലാറിലെ ശനിദേവന്‍
നേരം പുലരും മുമ്പ് 'ശനിദശ' തുടങ്ങി. ശനിദേവനെത്തേടിയാണ് യാത്ര. 20 കിലോമീറ്റര്‍ ദൂരം അത്രയും മിനുട്ടുകൊണ്ട് പറന്നു താണ്ടി കാരൈക്കലിനടുത്തുള്ള തിരുനെല്ലാറിലെ ക്ഷേത്രനടയിലെത്തുമ്പോള്‍ സൂര്യന്‍ ഉദിച്ചുവരുന്നേയുള്ളൂ.
കേതുക്ഷേത്രത്തിലെ ഏകാന്തനിശ്ശബ്ദതയില്‍ നിന്നു വന്നു വീണത് വഴിയിലുടനീളം ബാരിക്കേഡുകളും കര്‍ശനമായ പരിശോധനകളുമുള്ള മഹാക്ഷേത്രത്തിലേക്ക്. ക്യാമറ അനുവദനീയമല്ല. അധികസമയം നില്‍ക്കരുത്. തൊഴുതാലുടന്‍ നീങ്ങണം. എവിടെയും സുരക്ഷാഭടന്മാര്‍. കര്‍ശനനിയമങ്ങള്‍.
ഗോപുരത്തിനു വടക്ക് ദര്‍പ്പാരണ്യേശ്വരക്ഷേത്രം. തെക്കാണ് ശനിസന്നിധി. ശനിക്ക് അഭിഷേകവും കറുത്ത പട്ടു വഴിപാടും പ്രധാനം. അവിടെ തൊഴുത് രണ്ടാം ഗോപുരം കടന്ന്, കൊടിമരവും കൊടിമരച്ചുവട്ടിലെ മഹാഗണപതിയേയും വന്ദിച്ച് പ്രദക്ഷിണവഴിയില്‍ കയറി. ചുറ്റമ്പലത്തില്‍ 63 ശൈവസന്യാസിമാരുടെ പ്രതിമകള്‍. നിരവധി കോവിലുകള്‍. അംബാള്‍, ദക്ഷിണാമൂര്‍ത്തിസ്വാമി, സ്വര്‍ണവിനായകര്‍, സ്‌കന്ദര്‍, സപ്തവിദംഗശിവലിംഗം, സുബ്രഹ്മണ്യസ്വാമി, വള്ളി, ദേവയാനി, നളനാരായണര്‍, ദുര്‍ഗ, ചണ്ഡികേശ്വര്‍, വൈരവര്‍, നടരാജര്‍, സൂര്യദേവര്‍, തുടങ്ങി നിരവധി ദേവീദേവന്മാര്‍ വാഴുന്ന ചെറുകോവിലുകള്‍. അവിടെയെല്ലാം തൊഴുത് ഒടുവില്‍ ത്യാഗേശ്വരനായ ശിവനേയും വണങ്ങി തെക്കെ ഗോപുരത്തിലൂടെ വേണം പുറത്തു കടക്കാന്‍.
ബ്രഹ്മതീര്‍ഥം, വാണീതീര്‍ഥം, അന്നതീര്‍ഥം, അഗസ്ത്യതീര്‍ഥം, നളതീര്‍ഥം. പഞ്ചതീര്‍ഥങ്ങളുണ്ട് ഇവിടെ. ഇതില്‍ വടക്കു പടിഞ്ഞാറുള്ള നളതീര്‍ഥത്തില്‍ കുളിച്ചാണത്രെ നളനു മേലുള്ള കലിബാധ ഒഴിഞ്ഞുപോയത്. ഏതു ക്ഷേത്രത്തില്‍ പോയില്ലെങ്കിലും വര്‍ഷത്തിലൊരിക്കലെങ്കിലും ശനിക്ഷേത്രത്തില്‍ പോണം. നളതീര്‍ഥക്കരയിലെ സന്യാസി ഓര്‍മ്മിപ്പിച്ചു. ശനി നമ്മുടെ ഉള്ളിലുള്ള ഒരു ശാപദോഷാവസ്ഥയാണ്. അതു കുറയ്ക്കലാണ് ഇല്ലാതാക്കലല്ല പരിഹാരം.
തിരുനാഗേശ്വരം രാഹുക്ഷേത്രം
വെയില്‍ ചായും മുമ്പ് കൊല്ലുമാന്‍കുടി വഴി വീണ്ടും കുംഭകോണം റോഡിലേക്കെത്തി. ഇവിടെനിന്ന് 28 കിലോമീറ്റര്‍ പോയാല്‍ തിരുനാഗേശ്വരമായി. അവിടെയാണ് നാഗരാജാവായ രാഹുവിന്റെ അമ്പലം. ശിവനെ പ്രസാദിപ്പിച്ച് രാഹു ഗ്രഹപദവി നേടിയെടുത്ത സ്ഥലം.
കിഴക്കോട്ടു സൂര്യാഭിമുഖമായി നില്‍ക്കുന്ന ക്ഷേത്രത്തിന് അഞ്ചു നിലയുള്ള നാലു ഗോപുരവും മൂന്നു മഹാപ്രാകാരങ്ങളും. കാവേരീതടത്തിലെ മഹാക്ഷേത്രങ്ങളിലൊന്നാണ് തിരുനാഗേശ്വരത്തെ നാഗനാഥക്ഷേത്രം. വടക്ക് പുഷ്‌കരണീ തീര്‍ഥവും നല്ലൊരു പൂന്തോട്ടവും. കിഴക്കേ ഗോപുരത്തിലൂടെ പ്രവേശിച്ചാല്‍ വിനായകക്ഷേത്രവും ബലിപീഠവും നന്ദീശ്വരമണ്ഡപവും കൊടിമരവും. തെക്ക് നാലു മണ്ഡപങ്ങളുള്ള തീര്‍ഥക്കുളം. നൂറുകാലുള്ള രഥരൂപമാര്‍ന്ന പ്രാര്‍ഥനാമണ്ഡപം. മതിലിനു ചുറ്റും നാലു വശത്തും തെരുവുകള്‍. മധ്യഗോപുരം കടന്നാല്‍ മഹാപ്രാകാരമായി. പരിക്രമണവഴിയുടെ തെക്കുപടിഞ്ഞാറു ഭാഗത്ത് രാഹുവിന്റെ കോവില്‍.
ഇവിടത്തെ ദേവീപ്രതിഷ്ഠയ്ക്ക് ഒരു പ്രത്യേകതയുണ്ട്. രാവിലെ പെണ്‍കുട്ടിയായും ഉച്ചക്ക് യുവതിയായും രാത്രി അമ്മയായും സങ്കല്‍പ്പിച്ചാണ് പൂജ. രാഹു പ്രതിഷ്ഠക്കുമുണ്ട് ഒരു വിശേഷം. എല്ലാ ദിവസവും രാഹുകാലത്തെ അഭിഷേകസമയത്ത് പാലൊഴിച്ചാല്‍ വിഗ്രഹം നീല നിറമാവുമത്രെ. രാഹുദോഷം പിടിപെട്ടവര്‍ ഇവിടെ വന്ന് രാഹുകാലത്ത് അഭിഷേകം നടത്തുന്നത് നല്ലതാണെന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ നാഗേശ്വരനായ ശിവനാണ്, ദേവി, ഗിരികുജാംബികയും.
സന്ധ്യയ്ക്കു മുമ്പ് അവസാനത്തെ നവഗ്രഹ സന്ദര്‍ശനത്തിന്. ആളാങ്കുടി വ്യാഴക്ഷേത്രമാണ് ബാക്കിയുള്ളത്. കുംഭകോണത്തു നിന്ന് വലങ്കൈമണ്‍ വഴി നീഡാമംഗലത്തേക്കുള്ള റോഡില്‍ 17 കലോമീറ്റര്‍ കൂടി..
ശീര്‍കാഴി റോഡിലൂടെ വാഹനം കുതിച്ചുപാഞ്ഞു. നാലു കിലോമീറ്റര്‍ ചെന്നാല്‍ പൂംപുഹാറിലേക്കുള്ള വഴി. അതിലേ കഷ്ടി പത്തു കിലോമീറ്റര്‍ കൂടി. മുന്നില്‍ അരുള്‍മികു ശ്വേതാരണ്യേശ്വര്‍ ആലയം, തിരുവേങ്കാട് എന്നു തമിഴിലും ഇംഗ്ലീഷിലും എഴുതിയ ബോര്‍ഡ്.
രാമായണത്തില്‍ പരാമര്‍ശമുള്ള ക്ഷേത്രമാണ് തിരുവേങ്കാട്. കാശിക്കു തുല്യമായ ആറു പുണ്യസ്ഥാനങ്ങളില്‍ ഒന്ന്. സന്ധ്യ ചാഞ്ഞു തുടങ്ങിയ നേരം. കര്‍പ്പൂരത്തിന്റെയും വിളക്കെണ്ണയുടെയും ഗന്ധം ചൂഴ്ന്നുനില്‍ക്കുന്ന ക്ഷേത്രത്തില്‍ സന്ധ്യാപൂജ തൊഴാനുള്ള സന്ദര്‍ശകരുടെ വരവ് തുടങ്ങുന്നേയുള്ളൂ. കുട്ടികളില്ലാത്തവര്‍ ഉള്ളുരുകി പ്രാര്‍ഥിക്കാനെത്തുന്ന ക്ഷേത്രമാണിത്. ഇവിടെ പൂജിച്ച നെയ്യ് 48 ദിവസം സേവിച്ചാല്‍ കുട്ടികളുണ്ടാകും. ജാതകത്തില്‍ അഞ്ചില്‍ ബുധന്‍ വന്നാലാണത്രെ കുട്ടികളില്ലാതിരിക്കുക. അതിന് ഇവിടെ ഭജിക്കലാണ് പരിഹാരം.
അതിവേഗം പോയാല്‍ ഒരു ക്ഷേത്രം കൂടി ഇന്നു തന്നെ കാണാം. മയിലാടുംതുറൈ നിന്ന് പൂംപുഹാറിലേക്കുള്ള വഴിയില്‍ ധര്‍മ്മകുളത്തിനടുത്തുള്ള കീഴ്‌പെരുംപള്ളത്തെ കേതു ക്ഷേത്രം.
കീഴ്‌പെരുംപള്ളം കേതുക്ഷേത്രം
നവഗ്രഹക്ഷേത്രച്ചങ്ങലയില്‍ ഏറ്റവും തിരക്കു കുറഞ്ഞ ക്ഷേത്രത്തിലാണ് എത്തിയിരിക്കുന്നത്. അത്താഴപൂജയുടെ ഒരുക്കങ്ങളിലാണ് പൂജാരി. ക്ഷേത്രത്തില്‍ കുറച്ചു പേരേയുള്ളൂ. ഇടനാഴിയിലുടനീളം കര്‍പ്പൂരത്തിരികള്‍ കത്തുന്നു. കരിങ്കല്‍ത്തൂണുകള്‍ക്കു പിന്നില്‍ ക്ഷേത്രവിളക്കുകള്‍ കെടാന്‍ കാത്ത് ഇരുട്ട് പതുങ്ങിനില്‍ക്കുന്നു.
കീഴ്‌പെരുംപള്ളത്തെ നാഗാനന്ദസ്വാമി ക്ഷേത്രം പ്രശസ്തമാകുന്നത് വലുപ്പം കൊണ്ടല്ല, അവിടത്തെ കേതുസാന്നിധ്യം കൊണ്ടാണ്. കേതുദോഷം തീര്‍ക്കാന്‍ ഇവിടെ ഭജനമിരിക്കണമെന്നാണ് വിശ്വാസം.
ഇന്നത്തെ യാത്ര തീരുന്നു. ഒരു പകല്‍ മുഴുവന്‍ നീണ്ട ഓട്ടത്തിന്റെ തളര്‍ച്ചയുമായി ക്ഷേത്രത്തിനു പുറത്തേക്ക്. ഒരു നല്ല കട പോലും ക്ഷേത്രത്തിനടുത്തില്ല. തികച്ചും നാട്ടിന്‍പുറം. അതിരാവിലെ കാരൈക്കലിനടുത്തുള്ള തിരുനെല്ലാറിലെ ശനിഗ്രഹക്ഷേത്രത്തിലെത്തണം.
ഗ്രഹപര്യടനത്തിന്റെ ആലസ്യത്തില്‍ തിരുക്കടൈയൂരില്‍ രാപ്പാര്‍പ്പ്. സുഖനിദ്രയുടെ ഒരു രാത്രി.
തിരുനെല്ലാറിലെ ശനിദേവന്‍
നേരം പുലരും മുമ്പ് 'ശനിദശ' തുടങ്ങി. ശനിദേവനെത്തേടിയാണ് യാത്ര. 20 കിലോമീറ്റര്‍ ദൂരം അത്രയും മിനുട്ടുകൊണ്ട് പറന്നു താണ്ടി കാരൈക്കലിനടുത്തുള്ള തിരുനെല്ലാറിലെ ക്ഷേത്രനടയിലെത്തുമ്പോള്‍ സൂര്യന്‍ ഉദിച്ചുവരുന്നേയുള്ളൂ.
കേതുക്ഷേത്രത്തിലെ ഏകാന്തനിശ്ശബ്ദതയില്‍ നിന്നു വന്നു വീണത് വഴിയിലുടനീളം ബാരിക്കേഡുകളും കര്‍ശനമായ പരിശോധനകളുമുള്ള മഹാക്ഷേത്രത്തിലേക്ക്. ക്യാമറ അനുവദനീയമല്ല. അധികസമയം നില്‍ക്കരുത്. തൊഴുതാലുടന്‍ നീങ്ങണം. എവിടെയും സുരക്ഷാഭടന്മാര്‍. കര്‍ശനനിയമങ്ങള്‍.
ഗോപുരത്തിനു വടക്ക് ദര്‍പ്പാരണ്യേശ്വരക്ഷേത്രം. തെക്കാണ് ശനിസന്നിധി. ശനിക്ക് അഭിഷേകവും കറുത്ത പട്ടു വഴിപാടും പ്രധാനം. അവിടെ തൊഴുത് രണ്ടാം ഗോപുരം കടന്ന്, കൊടിമരവും കൊടിമരച്ചുവട്ടിലെ മഹാഗണപതിയേയും വന്ദിച്ച് പ്രദക്ഷിണവഴിയില്‍ കയറി. ചുറ്റമ്പലത്തില്‍ 63 ശൈവസന്യാസിമാരുടെ പ്രതിമകള്‍. നിരവധി കോവിലുകള്‍. അംബാള്‍, ദക്ഷിണാമൂര്‍ത്തിസ്വാമി, സ്വര്‍ണവിനായകര്‍, സ്‌കന്ദര്‍, സപ്തവിദംഗശിവലിംഗം, സുബ്രഹ്മണ്യസ്വാമി, വള്ളി, ദേവയാനി, നളനാരായണര്‍, ദുര്‍ഗ, ചണ്ഡികേശ്വര്‍, വൈരവര്‍, നടരാജര്‍, സൂര്യദേവര്‍, തുടങ്ങി നിരവധി ദേവീദേവന്മാര്‍ വാഴുന്ന ചെറുകോവിലുകള്‍. അവിടെയെല്ലാം തൊഴുത് ഒടുവില്‍ ത്യാഗേശ്വരനായ ശിവനേയും വണങ്ങി തെക്കെ ഗോപുരത്തിലൂടെ വേണം പുറത്തു കടക്കാന്‍.
ബ്രഹ്മതീര്‍ഥം, വാണീതീര്‍ഥം, അന്നതീര്‍ഥം, അഗസ്ത്യതീര്‍ഥം, നളതീര്‍ഥം. പഞ്ചതീര്‍ഥങ്ങളുണ്ട് ഇവിടെ. ഇതില്‍ വടക്കു പടിഞ്ഞാറുള്ള നളതീര്‍ഥത്തില്‍ കുളിച്ചാണത്രെ നളനു മേലുള്ള കലിബാധ ഒഴിഞ്ഞുപോയത്. ഏതു ക്ഷേത്രത്തില്‍ പോയില്ലെങ്കിലും വര്‍ഷത്തിലൊരിക്കലെങ്കിലും ശനിക്ഷേത്രത്തില്‍ പോണം. നളതീര്‍ഥക്കരയിലെ സന്യാസി ഓര്‍മ്മിപ്പിച്ചു. ശനി നമ്മുടെ ഉള്ളിലുള്ള ഒരു ശാപദോഷാവസ്ഥയാണ്. അതു കുറയ്ക്കലാണ് ഇല്ലാതാക്കലല്ല പരിഹാരം.
തിരുനാഗേശ്വരം രാഹുക്ഷേത്രം
വെയില്‍ ചായും മുമ്പ് കൊല്ലുമാന്‍കുടി വഴി വീണ്ടും കുംഭകോണം റോഡിലേക്കെത്തി. ഇവിടെനിന്ന് 28 കിലോമീറ്റര്‍ പോയാല്‍ തിരുനാഗേശ്വരമായി. അവിടെയാണ് നാഗരാജാവായ രാഹുവിന്റെ അമ്പലം. ശിവനെ പ്രസാദിപ്പിച്ച് രാഹു ഗ്രഹപദവി നേടിയെടുത്ത സ്ഥലം.
കിഴക്കോട്ടു സൂര്യാഭിമുഖമായി നില്‍ക്കുന്ന ക്ഷേത്രത്തിന് അഞ്ചു നിലയുള്ള നാലു ഗോപുരവും മൂന്നു മഹാപ്രാകാരങ്ങളും. കാവേരീതടത്തിലെ മഹാക്ഷേത്രങ്ങളിലൊന്നാണ് തിരുനാഗേശ്വരത്തെ നാഗനാഥക്ഷേത്രം. വടക്ക് പുഷ്‌കരണീ തീര്‍ഥവും നല്ലൊരു പൂന്തോട്ടവും. കിഴക്കേ ഗോപുരത്തിലൂടെ പ്രവേശിച്ചാല്‍ വിനായകക്ഷേത്രവും ബലിപീഠവും നന്ദീശ്വരമണ്ഡപവും കൊടിമരവും. തെക്ക് നാലു മണ്ഡപങ്ങളുള്ള തീര്‍ഥക്കുളം. നൂറുകാലുള്ള രഥരൂപമാര്‍ന്ന പ്രാര്‍ഥനാമണ്ഡപം. മതിലിനു ചുറ്റും നാലു വശത്തും തെരുവുകള്‍. മധ്യഗോപുരം കടന്നാല്‍ മഹാപ്രാകാരമായി. പരിക്രമണവഴിയുടെ തെക്കുപടിഞ്ഞാറു ഭാഗത്ത് രാഹുവിന്റെ കോവില്‍.
ഇവിടത്തെ ദേവീപ്രതിഷ്ഠയ്ക്ക് ഒരു പ്രത്യേകതയുണ്ട്. രാവിലെ പെണ്‍കുട്ടിയായും ഉച്ചക്ക് യുവതിയായും രാത്രി അമ്മയായും സങ്കല്‍പ്പിച്ചാണ് പൂജ. രാഹു പ്രതിഷ്ഠക്കുമുണ്ട് ഒരു വിശേഷം. എല്ലാ ദിവസവും രാഹുകാലത്തെ അഭിഷേകസമയത്ത് പാലൊഴിച്ചാല്‍ വിഗ്രഹം നീല നിറമാവുമത്രെ. രാഹുദോഷം പിടിപെട്ടവര്‍ ഇവിടെ വന്ന് രാഹുകാലത്ത് അഭിഷേകം നടത്തുന്നത് നല്ലതാണെന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ നാഗേശ്വരനായ ശിവനാണ്, ദേവി, ഗിരികുജാംബികയും.
സന്ധ്യയ്ക്കു മുമ്പ് അവസാനത്തെ നവഗ്രഹ സന്ദര്‍ശനത്തിന്. ആളാങ്കുടി വ്യാഴക്ഷേത്രമാണ് ബാക്കിയുള്ളത്. കുംഭകോണത്തു നിന്ന് വലങ്കൈമണ്‍ വഴി നീഡാമംഗലത്തേക്കുള്ള റോഡില്‍ 17 കലോമീറ്റര്‍ കൂടി..
മുരുഡേശ്വരം അത്ഭുതക്കാഴ്ച്ചകളുടെ ക്ഷേത്രോദ്യാനം
ശിവം സുന്ദരം
മുരുഡേശ്വരം. അത്ഭുതക്കാഴ്ച്ചകളുടെ ക്ഷേത്രോദ്യാനം. കടലിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ചതുര്‍ബാഹുവായ പരമശിവന്റെ ഉത്തുംഗമായ പ്രതിമ. ഉയരമേറിയ ഗോപുരവും സ്വര്‍ണ്ണവര്‍ണ്ണമായ ക്ഷേത്രവും ഉദ്യാന ശില്‍പ്പങ്ങളും. കാഴ്ച്ചയുടെ അനിര്‍വചനീയ ഭംഗികള്‍
മുരുഡേശ്വര ഗോപുരവും ക്ഷേത്രവും: തീരത്തു നിന്നുള്ള കാഴ്ച്ച |
മുരുഡേശ്വരം ആദ്യമുണര്‍ത്തുന്ന വികാരം അത്ഭുതമാണ്. അഥവാ സ്‌പെക്റ്റക്കിള്‍ എന്ന പദത്തിന്റെ അര്‍ത്ഥമറിയണമെങ്കില്‍ ഉത്തര കാനറയിലെ ഈ കടലോരത്തിലേക്ക് വരിക. കൗതുകത്താല്‍ മലരുന്നതാണ് മുരുഡേശ്വരത്തിലെ കാഴ്ച്ചകള്‍. എത്തും മുന്‍പ് അല്‍പ്പം പുരാണമറിഞ്ഞിരിക്കണം. പിന്നെ ആര്‍. എന്‍. ഷെട്ടി എന്ന മുരുഡേശ്വരംകാരനേയും.
ഉത്തര കാനറയുടെ കവാടമായ ബട്ക്കല്‍ കടന്ന് എന്‍.എച്ച്-17 വടക്കോട്ട് പായുമ്പോള്‍ ഇടത് ഭാഗത്ത് ശ്രദ്ധയാകര്‍ഷിക്കും വണ്ണം ശില്പാലംകൃതമായ ഒരു കവാടം കണ്ണില്‍ പെടും. സൂര്യന്‍ പടിഞ്ഞാറോട്ട് ചാഞ്ഞു തുടങ്ങുമ്പോഴാണ് ആ കവാടം പിന്നിട്ടത്. കടലിന്റെ ഹുംകാരം തീര്‍ക്കുന്ന പ്രണവത്തില്‍, സന്ധ്യാകാശപ്രഭയണിഞ്ഞ് ഒരു പടുകൂറ്റന്‍ ശിവശില്‍പ്പം നാഴികക്കപ്പുറത്തുനിന്നെ കാണാറായി. ധ്യാനലീനമായ കടാക്ഷം നല്‍കി പത്മാസനത്തിലമര്‍ന്ന ചതുര്‍ബാഹു. കണ്ഠ നാളത്തില്‍ തിളങ്ങുന്ന സ്വര്‍ണനാഗം. ലോകത്തിലെ ഏറ്റവും വലിയ ശിവപ്രതിമ. ചുവടെ മുരുഡേശ്വര ക്ഷേത്രത്തിന്റെ സ്വര്‍ണവര്‍ണമണിഞ്ഞ ശിലാഗോപുരങ്ങളില്‍ നിയോണ്‍ ദീപങ്ങള്‍ തീര്‍ക്കുന്ന മായികവര്‍ണം. മുമ്പില്‍ മഴതീര്‍ന്ന ആഷാഢമാസത്തിലെ ചാരനിറമാര്‍ന്ന ആകാശത്തിലേക്ക് തുളച്ചുകയറിയ പോലെ ഇന്ത്യയിലെ ഏറ്റവും വലിയ രാജഗോപുരം.
മുരുഡേശ്വരത്തെ മഹാദേവന്‍: ഒരു രാത്രി ദൃശ്യം |
കന്ദുകഗിരി എന്ന ഒരു ചെറിയ കുന്നിന്‍ പുറത്താണ് ഈ ക്ഷേത്രം. മൂന്നു വശവും കടല്‍. മുപ്പത്തിയാറ് വര്‍ഷംമുന്‍പ് വെറുമൊരു മുക്കുവ ഗ്രാമം മാത്രമായിരുന്നു മുരുഡേശ്വരം. നിര്‍മാണരംഗത്തെ അതികായനായ ആര്‍.എന്‍. ഷെട്ടി എന്ന ധനികനായ മനുഷ്യസ്‌നേഹി പക്ഷെ മുരുഡേശ്വരത്തിന്റെ മുഖഛായ അമ്പേ മാറ്റി. തകര്‍ന്നടിഞ്ഞ ക്ഷേത്രത്തെ ഷെട്ടി പുനര്‍നിര്‍മിച്ചു. കടലിലേക്ക് തളളി നില്‍ക്കുന്ന കുന്നിന്‍പുറത്ത് 123 അടി വലിപ്പത്തില്‍ മഹാദേവന്റെ ശില്‍പ്പം നിര്‍മിച്ചു. ചുറ്റും ഉദ്യാനങ്ങളും ശില്‍പ്പങ്ങളും തീര്‍ത്തു. തീര്‍ത്ഥാടകര്‍ക്ക് താമസിക്കാന്‍ റിസോര്‍ട്ടുകളും ഹോട്ടലുകളും നിര്‍മ്മിച്ചു. മുരുഡേശ്വരത്തെ ദക്ഷിണേന്ത്യയിലെ ശ്രദ്ധേയമായ യാത്രായിടമാക്കി. മുരുഡേശ്വരം മറ്റൊരര്‍ഥത്തില്‍ ഷെട്ടിലാന്‍ഡ് തന്നെയാണ്.
ക്ഷേത്ര പരിസരത്തെ ഒരു സായാഹ്നം |
ആനന്ദദായകനായ മൃഡേശ്വരനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. പ്രാചീനമാണത്. ഗോകര്‍ണത്തുവെച്ച് ക്രുദ്ധനായ രാവണന്‍ നിലത്തുറച്ചുപോയ ആത്മലിംഗത്തിന്റെ ആവരണമെടുത്ത് വലിച്ചെറിഞ്ഞത് കന്ദുകഗിരിയിലേക്കായിരുന്നു എന്ന് ഐതിഹ്യം.
കരയില്‍നിന്നുള്ള പാതയില്ലെങ്കില്‍ കന്ദുകഗിരി ഒരു ദ്വീപാണെന്ന് നിസ്സംശയം പറയാം. പടുകൂറ്റന്‍ രാജഗോപുരത്തിന്റെ പണി ഈയിടെ കഴിഞ്ഞതേയുള്ളു. ശ്രീരംഗത്തെക്കാള്‍ വലിപ്പം. ശില്‍പ്പഭംഗി പക്ഷെ കുറയും. കവാടത്തില്‍ ശരിയായ വലിപ്പത്തില്‍ രണ്ടു ഗജവീരന്‍മാര്‍ . തമിഴ്‌നാട്ടില്‍ നിന്നുള്ള ശില്‍പ്പികളാണ് ഈ ഗോപുരം നിര്‍മ്മിച്ചത്. മുന്നില്‍ തെക്കു ഭാഗത്ത്, തീരത്ത് നിരനിരെ അടുക്കിയ വഞ്ചികളില്‍ തൊപ്പിധരിച്ച മുസ്ലിം വയോവൃദ്ധര്‍ ക്ഷേത്രമണികളുടെ കിലുക്കത്തിന് താളം പിടിച്ച് വിശ്രമിക്കുന്നു.
ക്ഷേത്രത്തിന്റെ ഒരു സാന്ധ്യ ദൃശ്യം |
ക്ഷേത്രമാനേജര്‍ മഞ്ജുനാഥ ഷെട്ടി ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്. കോഴിക്കോട് ചെറൂട്ടിറോഡില്‍ സിന്‍ഡിക്കേറ്റു ബാങ്കിലായിരുന്നുആറേഴുവര്‍ഷക്കാലം അദ്ദേഹം. വി.ആര്‍.എസ്സു വാങ്ങിപോന്നു. ഇപ്പോള്‍ ഇവിടെയാണ്. മലയാളം വീണ്ടും പറയാന്‍ കഴിഞ്ഞതിന്റെ സന്തോഷം മുഖത്ത്. ആരതി കഴിഞ്ഞ്് നടയടച്ച ശ്രീകോവില്‍ വീണ്ടും ഞങ്ങള്‍ക്കായി തുറന്നു തന്നു.
വൃത്തിയും വെടിപ്പുമുളളതാണ് ക്ഷേത്രം. ഗോപുരം കടന്ന് തെക്കോട്ട് പടികയറിചെന്നാല്‍ കരിങ്കല്ലും ഉരുക്കും കൊണ്ട് പുനര്‍ നിര്‍മ്മിച്ച ക്ഷേത്രം. ശ്രീകോവിലിന് ചുറ്റുപാടുമായി ഉപദേവതകള്‍. മുമ്പില്‍ നന്ദിമണ്ഡപം. കരിങ്കല്ലിന്റെ കമാനങ്ങള്‍ക്ക് സ്വര്‍ണനിറം പൂശിയിരിക്കുന്നു. ചുറ്റിലും തീര്‍ത്ഥങ്ങള്‍. ഭീമതീര്‍ത്ഥം, കമണ്ഡല തീര്‍ത്ഥം, പ്രധാനതീര്‍ത്ഥം അഗ്‌നിതീര്‍ഥം എന്നറിയപ്പെടുന്ന സമുദ്രം തന്നെ.
കന്യാകുമാരിയിലെ വിവേകാനന്ദ മെമ്മോറിയല്‍ കണ്ടപ്പോഴാണ് ആര്‍ എന്‍ ഷെട്ടിക്ക് മുരുഡേശ്വരം പുനര്‍നിര്‍മ്മിക്കണമെന്ന് തോന്നിയത്. എസ് കെ ആചാരി എന്ന ശില്‍പ്പിയുടെ നേതൃത്വത്തില്‍ 1977ല്‍ ക്ഷേത്രത്തിന്റെ നിര്‍മ്മിതി തുടങ്ങി.
മരുഡേശ്വരത്തെ ശിവ പ്രതിമ ലോകത്തിലെ ഏറ്റവും വലിയ ശിവപ്രതിയാമെന്നു പറയപ്പെടുന്ന |
പടവുകളിറങ്ങിചെന്ന്, ഗോപുരത്തിനരികില്‍വെച്ച് ഇഴപിരിയുന്ന മറ്റൊരു പടിക്കെട്ടു കയറിയാല്‍ ശിവന്റെ അത്ഭുതാവഹമായ ശില്‍പ്പത്തിനരികിലെത്താം. കാശിനാഥ് എന്ന ശില്‍പ്പിയും സംഘവുമാണ് ഒരു കോടി രൂപയിലധികം ചെലവുവന്ന ഈ ശില്‍പ്പം സൃഷ്ടിച്ചത്. വലിയൊരു പാറയുടെ മുകളില്‍ നിലത്തേക്കൊഴുകുന്ന വ്യാഘ്രത്തോലില്‍ ഇരിക്കുന്നത് അഘോരനായ ശിവന്റെ രജത നിറമുള്ള ഗംഭീര പ്രതിരൂപം. കോണ്‍ക്രീറ്റ് ആണ് നിര്‍മാണ വസ്തു. പാറയ്ക്കടിയിലാകട്ടെ പുരാണ കഥകള്‍ പറയുന്ന രണ്ടു മ്യൂസിയങ്ങള്‍. ശില്‍പ്പത്തിന്റെ പിറകില്‍ ആര്‍ത്തലയ്ക്കുന്ന കടല്‍. പുല്ലു വെച്ചു പിടിപ്പിച്ച ഇറക്കങ്ങളില്‍ പിന്നേയും ശില്‍പ്പങ്ങള്‍. ഏഴുകുതിരകളെ പൂട്ടിയ അഗ്‌നിരഥത്തില്‍ അയനത്തിനൊരുങ്ങുന്ന സൂര്യഭഗവാന്‍. ഗീതോപദേശം, രാവണനും ബ്രാഹ്മണ വേഷധാരിയായ ഗണപതിയും. വടക്കു ഭാഗത്ത് കടലിലേക്ക് തള്ളി നില്‍ക്കുന്ന ആര്‍.എന്‍.എസ് ഗസ്റ്റ് ഹൗസും റസ്‌റ്റോറന്റും. കടലില്‍ ദൂരെ മങ്ങികാണുന്നത് പ്രാവുകള്‍ ചേക്കേറുന്ന, പ്രാദേശിക ദേവതയായ ജട്ടികയുടെ ക്ഷേത്രമുള്ള നേത്രാണി ദ്വീപ്.
കന്ദുകഗിരിയുടെ വടക്കു ഭാഗത്തുള്ള കടല്‍ത്തീരം വൈകുന്നേരങ്ങള്‍ സഞ്ചാരികളെ കൊണ്ടുനിറയും. നീന്താന്‍ സുരക്ഷിതമാണിവിടം. ഒരു വലിയ ബസ്സിനെ വസ്ത്രം മാറാനും കുളിക്കാനുമുളള മൂവിങ് കംഫര്‍ട്ട് സ്റ്റേഷനാക്കി വിശാലമായ തീരത്തു നിര്‍ത്തിയിട്ടിരിക്കുന്നു. തീരത്തിരുന്ന് കാണുന്ന കന്ദുകഗിരിയുടെ സന്ധ്യാദ്യശ്യം വിവരിക്കുക അസാധ്യം. ചെറിയ ടൗണ്‍ഷിപ്പായി വളര്‍ന്നു കഴിഞ്ഞ മുരഡേശ്വരത്ത്് ഇന്റര്‍നെറ്റ് കഫേ തൊട്ട് മദ്യഷാപ്പുകള്‍ വരെയുണ്ട്.
കടലിന്റെ പശ്ചാത്തലത്തില്‍ |
വൃത്താകൃതിയില്‍ തള്ളി നില്‍ക്കുന്നു. കടലില്‍ തൂണുകള്‍ ഉറപ്പിച്ച, കാന്റീന്‍ എന്നു വിളിക്കുന്ന നവീന്‍ റസ്റ്റോറന്റില്‍ കാപ്പി നുണയുമ്പോള്‍ ഒരു കനത്ത കാറ്റ് മഴയോടൊപ്പം ആര്‍ത്തലച്ചു വന്നു. കസേരകളും പാത്രങ്ങളും പറന്ന് കടലിലേക്ക് വീണു. കൊടുംകാറ്റില്‍ ഉലഞ്ഞ് നിലവിളിയുടെ അരികില്‍ നില്‍ക്കുന്ന നിസ്സഹായരെ കണ്ട് മാനേജര്‍ ചിരിച്ചു പറഞ്ഞു. 'ദിസ് ഇസ് ആന്‍ ആഡഡ്, എക്‌സൈറ്റിങ് ഗിഫ്റ്റ്്'. വിനോദ സഞ്ചാരികള്‍ക്കുളളിലെ തീര്‍ത്ഥാടകര്‍ തൊണ്ടപൊട്ടി വിളിച്ചു, ''മുരുഡേശ്വരാ...''
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)