2018, ജനുവരി 10, ബുധനാഴ്‌ച






അഗ്നിഹോത്രം

പുരാതന ഭാരതത്തിലെ ഋഷിമാര്‍ ചെയ്തു വന്നിരുന്ന കര്‍മം ആണ് അഗ്നിഹോത്രം. ഗ്നിഹോത്രത്തെപ്പറ്റി അഥര്‍വ്വ വേദത്തില്‍ പ്രതിപാതിച്ചിട്ടുണ്ട്. യുജുര്‍വേദ സംഹിതയിലും ശടപത ബ്രാഹ്മണത്തിലും ഇതിനെ ക്കുറിച്ച് വിശതമായിതന്നെ പറഞ്ഞിട്ടുണ്ട്. ഈ കര്‍മം ചെയ്യുന്നത് സൂര്യസ്തമയത്തിനോ സൂര്യോദയത്തിനോ ആണ്.
ബ്രാഹ്മണര്‍ അനുഷ്ഠിക്കുന്ന ഒരു ഹോമകര്‍മം. ഗാര്‍ഹപത്യന്‍, ആഹവനീയന്‍, അന്വാഹാര്യന്‍ (ദക്ഷിണാഗ്നി) എന്നീ മൂന്ന് അഗ്നികളേയും കെടാതെ രക്ഷിച്ച് അവയില്‍ നിത്യവും ചെയ്യേണ്ടതാണിത്. അഗ്ന്യാധാനം ചെയ്തവരാണ് അഗ്നിഹോത്രത്തിന് അധികാരികള്‍. ഇവര്‍ അഗ്നിഹോത്രികള്‍ എന്നപേരില്‍ അറിയപ്പെടുന്നു. (അരണി കടഞ്ഞു തീയുണ്ടാക്കി മൂന്നു കുണ്ഡങ്ങളില്‍ ഇട്ട് ആ ത്രേതാഗ്നിയില്‍ രണ്ടു ദിവസം കൊണ്ടു ചെയ്തുതീര്‍ക്കേണ്ട കര്‍മമാണ് അഗ്ന്യാധാനം.)

അഗ്നിഹോത്രം ചെയ്യുമ്പോള്‍ ശ്രൌതവിധിപ്രകാരമുള്ള മന്ത്രങ്ങള്‍ ചൊല്ലി നിര്‍ദിഷ്ട ക്രമം അനുസരിച്ച് പാല്‍ (തൈരും ആകാം) ആഹുതി ചെയ്യുകയാണ് പതിവ്. ഈ കര്‍മം ചെയ്യുമ്പോള്‍ യജമാനനോ (ചെയ്യുന്ന കര്‍മത്തിന്റെ ഫലമനുഭവിക്കേണ്ടയാള്‍) പത്നിയോ അഗ്നിശാലയില്‍ ഉണ്ടായിരിക്കണമെന്നു നിര്‍ബന്ധമാണ്. യജമാനനുവേണ്ടി മറ്റുള്ളവരാണ് ഈ കര്‍മം ചെയ്യാറുള്ളത്. എന്നാല്‍ യജമാനന്‍ എന്നും അഗ്നിയെ തൊഴുതു സ്തുതിച്ചുകൊണ്ട് മന്ത്രങ്ങള്‍ ചൊല്ലുക (അഗ്നിഹോത്രോപസ്ഥാനം) എന്ന കര്‍മം അനുഷ്ഠിക്കേണ്ടതാണ്. ഇദ്ദേഹം അന്യദിക്കില്‍ ചെന്നാലും മന്ത്രങ്ങള്‍ ചൊല്ലി അഗ്നിയെ ഉപാസിച്ചിരിക്കണമെന്ന് നിയമമുണ്ട്. ഏതെങ്കിലും കാരണത്താല്‍ അഗ്നിഹോത്രം മുടങ്ങാന്‍ ഇടവന്നാല്‍ വീണ്ടും അരണി കടഞ്ഞു തീയുണ്ടാക്കി പുനരാധാനക്രിയ ചെയ്തതിനുശേഷം മാത്രമേ അഗ്നിഹോത്രം ചെയ്യുവാന്‍ പാടുള്ളു. ആധാനം ചെയ്ത അടിതിരിയും സോമയാഗം ചെയ്ത ചോമാതിരി (സോമയാജി)യും അഗ്നി (അതിരാത്രം) ചെയ്ത അക്കിത്തിരിയും പത്നി ജീവിച്ചിരിക്കുന്നതുവരെ എല്ലാ ദിവസവും മുടങ്ങാതെ ചെയ്യേണ്ടവയാണ് അഗ്നിഹോത്രവും അഗ്നിഹോത്രോപസ്ഥാനവും. ഇഷ്ടപ്രാപ്തിയ്ക്കും അനിഷ്ട പരിഹാരത്തിനും അഗ്നിയോടുള്ള പ്രാര്‍ഥനകള്‍ അടങ്ങിയതാണ് ഇവയില്‍ ഉപയോഗിക്കുന്ന മന്ത്രങ്ങള്‍. ഇവ കൂടാതെ സപ്തര്‍ഷികളെയും പിതൃക്കളെയും പ്രീണിപ്പിക്കുവാനുള്ള മന്ത്രങ്ങളും അഗ്നിഹോത്രം ചെയ്യുമ്പോള്‍ ചൊല്ലാറുണ്ട്. യജമാനനും പത്നിക്കും മാത്രമല്ല, നാട്ടിനെല്ലാം നന്മ വരുത്തുകയാണ് അഗ്നിഹോത്രം മുടങ്ങാതെ അനുഷ്ഠിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്നു സൂത്രകാരന്‍മാര്‍ പറയുന്നു.


കടപ്പാട്:
ഡോ. കെ.വി. നമ്പൂതിരിപ്പാട്


ശ്രാദ്ധം


ഗ്രഹസ്ഥനു പിതൃകര്‍മ്മം ഇഹലോക ബാധ്യതകളില്‍ വെച്ച് ഏറ്റവും മുഖ്യമായതാണ്.മരിച്ചവരുടെ ആത്മാക്കള്‍ക്ക് പിതൃദേവതകളുടെ പ്രീതി ലഭിക്കുന്നതിന് ചെയ്യുന്ന യജ്ഞമാണ് ശ്രാദ്ധം.പഞ്ചമഹായജ്ഞങ്ങളില്‍ ഉള്‍പ്പെടുന്ന പിതൃയജ്ഞമാണ് ഇത്. വംശ വൃധിക്കും, സമ്പത്തിനും, പിതൃ പ്രീതിക്കും ഇത് ആവശ്യമാണെന്ന് പുരാണഗ്രന്ഥങ്ങളില് പറയുന്നു.ഒട്ടുമിക്ക സ്മൃതികളിലും ശ്രാദ്ധത്തിന്റെ മഹ്ത്വത്തെക്കുറിച്ചും അത്ചെയ്യേണ്ട രീതീയെക്കുറിച്ചും പ്രസ്താവിച്ചിരിക്കുന്നു.ചോറ്, എള്ള്, പാല്, തൈര്‍, ദര്‍ഭ, കറുക, ചെറുള, തുടങ്ങിയാണ് പ്രധാനമായും പിതൃപൂജക്കുള്ള ദ്രവ്യമായി ഉപയോഗിക്കുന്നത്.പുണ്യവനങ്ങളിലും നദിതീരങ്ങളിലും വിജനപ്രദേശങ്ങളിലും ചെയ്യപ്പെടുന്ന ശ്രാദ്ധങ്ങളാല്‍ പിതൃക്കള്‍ സന്തുഷ്ടരാക്കപ്പെടുന്നു.

ശ്രാദ്ധ കര്‍മ്മം മൂന്ന് വിധത്തിലുണ്ട്. അന്ന ശ്രാദ്ധം, ആമ ശ്രാദ്ധം, ഹിരണ്യ ശ്രാദ്ധം. ഉണക്കലരിയും, എള്ളും നനച്ചു ബാലിയിടുന്നതാണ് ആമ ശ്രാദ്ധം, സങ്കല്‍പ്പപൂര്‍വ്വം ആചാര്യന് ധനം ദാനം ചെയ്യുന്നത് ഹിരണ്യ ശ്രാദ്ധം, ക്ഷീരം, ജലം, മധു, ചെറുള, എള്ള്, നെയ്യ് ഇവകൊണ്ട് സങ്കല്‍പ്പപൂര്‍വ്വം പിതൃ ക്രിയകള്‍ ചെയ്യുന്നതാണ് അന്ന ശ്രാദ്ധം.

എല്ലാ അമാവാസികളിലും പിതൃകര്‍മ്മം ചെയ്യേണ്ടതാണ്. അമാവാസിതോറും ബലിയിടാന്‍ കഴിഞ്ഞില്ലെങ്കില്‍ തര്‍പ്പണമെങ്കിലും ചെയ്യണം. കന്നി, കുംഭ മാസങ്ങളിലെ കറുത്ത ഷഷ്ടി മുതല്‍ അമാവാസി വരെ പത്തു ദിവസത്തേക്ക് മഹാളയാ കാലമെന്നു പറയുന്നു. ഇത് പിത്രുക്കളുടെ ഉത്സവകാലമാണ്. ഈ കാലത്തില്‍ സപ്തമി, അഷ്ടമി, നവമി, ഇവ അഷ്ടകാലമാണ്. ഇതില്‍ അഷ്ടമി പിതൃക്രിയകള്‍ക്കു പ്രധാനമാണ്. ഇടവ രാശിയില്‍ ശ്രദ്ധ കര്‍മ്മം നിഷിദ്ധമാണ്.

നക്ഷത്രങ്ങള്‍ സങ്കല്‍പ്പിച്ചുള്ള സഷ്രധന്ഗല്ക്കു്ധങ്ങള്ക്ക് തിതിയും നക്ഷത്രവും. അസ്തമയത്തുനി ആര് നാഴിക വരെ യെങ്കിലും വേണം. ഒരുമാസത്തില്‍ രണ്ട് പ്രാവശ്യം തിഥി നക്ഷത്രങ്ങള്‍ വരിക യാണെങ്കില്‍ കേരളത്തില്‍ ആദ്യത്തെ താണ് സ്വാകരിക്കുന്നത്.
ഇത് ചെയ്യണമെങ്കില്‍ വ്രതം എടുത്തിരിക്കണം എന്നാണ് പ്രമാണം.



ഗ്രഹസ്ഥനു പിതൃകര്‍മ്മം ഇഹലോക ബാധ്യതകളില്‍ വെച്ച് ഏറ്റവും മുഖ്യമായതാണ്.മരിച്ചവരുടെ ആത്മാക്കള്‍ക്ക് പിതൃദേവതകളുടെ പ്രീതി ലഭിക്കുന്നതിന് ചെയ്യുന്ന യജ്ഞമാണ് ശ്രാദ്ധം.പഞ്ചമഹായജ്ഞങ്ങളില്‍ ഉള്‍പ്പെടുന്ന പിതൃയജ്ഞമാണ് ഇത്. വംശ വൃധിക്കും, സമ്പത്തിനും, പിതൃ പ്രീതിക്കും ഇത് ആവശ്യമാണെന്ന് പുരാണഗ്രന്ഥങ്ങളില് പറയുന്നു.ഒട്ടുമിക്ക സ്മൃതികളിലും ശ്രാദ്ധത്തിന്റെ മഹ്ത്വത്തെക്കുറിച്ചും അത്ചെയ്യേണ്ട രീതീയെക്കുറിച്ചും പ്രസ്താവിച്ചിരിക്കുന്നു.ചോറ്, എള്ള്, പാല്, തൈര്‍, ദര്‍ഭ, കറുക, ചെറുള, തുടങ്ങിയാണ് പ്രധാനമായും പിതൃപൂജക്കുള്ള ദ്രവ്യമായി ഉപയോഗിക്കുന്നത്.പുണ്യവനങ്ങളിലും നദിതീരങ്ങളിലും വിജനപ്രദേശങ്ങളിലും ചെയ്യപ്പെടുന്ന ശ്രാദ്ധങ്ങളാല്‍ പിതൃക്കള്‍ സന്തുഷ്ടരാക്കപ്പെടുന്നു.

ശ്രാദ്ധ കര്‍മ്മം മൂന്ന് വിധത്തിലുണ്ട്. അന്ന ശ്രാദ്ധം, ആമ ശ്രാദ്ധം, ഹിരണ്യ ശ്രാദ്ധം. ഉണക്കലരിയും, എള്ളും നനച്ചു ബാലിയിടുന്നതാണ് ആമ ശ്രാദ്ധം, സങ്കല്‍പ്പപൂര്‍വ്വം ആചാര്യന് ധനം ദാനം ചെയ്യുന്നത് ഹിരണ്യ ശ്രാദ്ധം, ക്ഷീരം, ജലം, മധു, ചെറുള, എള്ള്, നെയ്യ് ഇവകൊണ്ട് സങ്കല്‍പ്പപൂര്‍വ്വം പിതൃ ക്രിയകള്‍ ചെയ്യുന്നതാണ് അന്ന ശ്രാദ്ധം.

എല്ലാ അമാവാസികളിലും പിതൃകര്‍മ്മം ചെയ്യേണ്ടതാണ്. അമാവാസിതോറും ബലിയിടാന്‍ കഴിഞ്ഞില്ലെങ്കില്‍ തര്‍പ്പണമെങ്കിലും ചെയ്യണം. കന്നി, കുംഭ മാസങ്ങളിലെ കറുത്ത ഷഷ്ടി മുതല്‍ അമാവാസി വരെ പത്തു ദിവസത്തേക്ക് മഹാളയാ കാലമെന്നു പറയുന്നു. ഇത് പിത്രുക്കളുടെ ഉത്സവകാലമാണ്. ഈ കാലത്തില്‍ സപ്തമി, അഷ്ടമി, നവമി, ഇവ അഷ്ടകാലമാണ്. ഇതില്‍ അഷ്ടമി പിതൃക്രിയകള്‍ക്കു പ്രധാനമാണ്. ഇടവ രാശിയില്‍ ശ്രദ്ധ കര്‍മ്മം നിഷിദ്ധമാണ്.

നക്ഷത്രങ്ങള്‍ സങ്കല്‍പ്പിച്ചുള്ള സഷ്രധന്ഗല്ക്കു്ധങ്ങള്ക്ക് തിതിയും നക്ഷത്രവും. അസ്തമയത്തുനി ആര് നാഴിക വരെ യെങ്കിലും വേണം. ഒരുമാസത്തില്‍ രണ്ട് പ്രാവശ്യം തിഥി നക്ഷത്രങ്ങള്‍ വരിക യാണെങ്കില്‍ കേരളത്തില്‍ ആദ്യത്തെ താണ് സ്വാകരിക്കുന്നത്.
ഇത് ചെയ്യണമെങ്കില്‍ വ്രതം എടുത്തിരിക്കണം എന്നാണ് പ്രമാണം.




ഗ്രഹസ്ഥനു പിതൃകര്‍മ്മം ഇഹലോക ബാധ്യതകളില്‍ വെച്ച് ഏറ്റവും മുഖ്യമായതാണ്.മരിച്ചവരുടെ ആത്മാക്കള്‍ക്ക് പിതൃദേവതകളുടെ പ്രീതി ലഭിക്കുന്നതിന് ചെയ്യുന്ന യജ്ഞമാണ് ശ്രാദ്ധം.പഞ്ചമഹായജ്ഞങ്ങളില്‍ ഉള്‍പ്പെടുന്ന പിതൃയജ്ഞമാണ് ഇത്. വംശ വൃധിക്കും, സമ്പത്തിനും, പിതൃ പ്രീതിക്കും ഇത് ആവശ്യമാണെന്ന് പുരാണഗ്രന്ഥങ്ങളില് പറയുന്നു.ഒട്ടുമിക്ക സ്മൃതികളിലും ശ്രാദ്ധത്തിന്റെ മഹ്ത്വത്തെക്കുറിച്ചും അത്ചെയ്യേണ്ട രീതീയെക്കുറിച്ചും പ്രസ്താവിച്ചിരിക്കുന്നു.ചോറ്, എള്ള്, പാല്, തൈര്‍, ദര്‍ഭ, കറുക, ചെറുള, തുടങ്ങിയാണ് പ്രധാനമായും പിതൃപൂജക്കുള്ള ദ്രവ്യമായി ഉപയോഗിക്കുന്നത്.പുണ്യവനങ്ങളിലും നദിതീരങ്ങളിലും വിജനപ്രദേശങ്ങളിലും ചെയ്യപ്പെടുന്ന ശ്രാദ്ധങ്ങളാല്‍ പിതൃക്കള്‍ സന്തുഷ്ടരാക്കപ്പെടുന്നു.

ശ്രാദ്ധ കര്‍മ്മം മൂന്ന് വിധത്തിലുണ്ട്. അന്ന ശ്രാദ്ധം, ആമ ശ്രാദ്ധം, ഹിരണ്യ ശ്രാദ്ധം. ഉണക്കലരിയും, എള്ളും നനച്ചു ബാലിയിടുന്നതാണ് ആമ ശ്രാദ്ധം, സങ്കല്‍പ്പപൂര്‍വ്വം ആചാര്യന് ധനം ദാനം ചെയ്യുന്നത് ഹിരണ്യ ശ്രാദ്ധം, ക്ഷീരം, ജലം, മധു, ചെറുള, എള്ള്, നെയ്യ് ഇവകൊണ്ട് സങ്കല്‍പ്പപൂര്‍വ്വം പിതൃ ക്രിയകള്‍ ചെയ്യുന്നതാണ് അന്ന ശ്രാദ്ധം.

എല്ലാ അമാവാസികളിലും പിതൃകര്‍മ്മം ചെയ്യേണ്ടതാണ്. അമാവാസിതോറും ബലിയിടാന്‍ കഴിഞ്ഞില്ലെങ്കില്‍ തര്‍പ്പണമെങ്കിലും ചെയ്യണം. കന്നി, കുംഭ മാസങ്ങളിലെ കറുത്ത ഷഷ്ടി മുതല്‍ അമാവാസി വരെ പത്തു ദിവസത്തേക്ക് മഹാളയാ കാലമെന്നു പറയുന്നു. ഇത് പിത്രുക്കളുടെ ഉത്സവകാലമാണ്. ഈ കാലത്തില്‍ സപ്തമി, അഷ്ടമി, നവമി, ഇവ അഷ്ടകാലമാണ്. ഇതില്‍ അഷ്ടമി പിതൃക്രിയകള്‍ക്കു പ്രധാനമാണ്. ഇടവ രാശിയില്‍ ശ്രദ്ധ കര്‍മ്മം നിഷിദ്ധമാണ്.

നക്ഷത്രങ്ങള്‍ സങ്കല്‍പ്പിച്ചുള്ള സഷ്രധന്ഗല്ക്കു്ധങ്ങള്ക്ക് തിതിയും നക്ഷത്രവും. അസ്തമയത്തുനി ആര് നാഴിക വരെ യെങ്കിലും വേണം. ഒരുമാസത്തില്‍ രണ്ട് പ്രാവശ്യം തിഥി നക്ഷത്രങ്ങള്‍ വരിക യാണെങ്കില്‍ കേരളത്തില്‍ ആദ്യത്തെ താണ് സ്വാകരിക്കുന്നത്.
ഇത് ചെയ്യണമെങ്കില്‍ വ്രതം എടുത്തിരിക്കണം എന്നാണ് പ്രമാണം.
അഷ്ടാവക്രന്‍

അഷ്ടാവക്രന്റെ ശാസ്ത്രാര്‍ഥ സംബന്ധിയായ സിദ്ധാന്തങ്ങള്‍ അഷ്ടാവക്രസംഹിതയില്‍ സമാഹരിച്ചിരിക്കുന്നു.

"
നാം അസാധാരണമായൊരു യാത്രയ്‌ക്കൊരുമ്പെടുകയാണ്‌. മനുഷ്യന്‌ അവന്റേതായി പലേ വിശുദ്ധഗ്രന്ഥങ്ങളുമുണ്ട്‌. എന്നാല്‍ അഷ്‌ടാവക്രഗീതയോട്‌ താരതമ്യപ്പെടുത്താവുന്നതായി ഒന്നും തന്നെയില്ല. അതിനുമുന്നില്‍ വേദങ്ങള്‍ നിഷ്‌പ്രഭങ്ങളാണ്‌. ഉപനിഷത്തുക്കള്‍ വെറും പിറുപിറുക്കലാണ്‌. അഷ്‌ടാവക്രസംഹിതയില്‍ കാണപ്പെടുന്നതായ ഗാംഭീര്യം ഭഗവത്‌ഗീതയില്‍ പോലും കാണാന്‍ കഴിയില്ല...." : ഓഷോ

ബ്രഹ്മാദ്വൈതവാദിയും താര്‍ക്കികനുമായ ഒരു മഹര്‍ഷി. മഹാഭാരതത്തിലെ ആരണ്യപര്‍വത്തില്‍ അഷ്ടാവക്രീയം കഥ പ്രതിപാദിച്ചിട്ടുണ്ട്. കഹോഡന്‍ എന്നൊരു ബ്രഹ്മജ്ഞാനിയായ ബ്രാഹ്മണന്‍ തന്റെ ആചാര്യനായ ഉദ്ദാലകന്റെ മകള്‍ സുജാതയെ വിവാഹം ചെയ്തു. അവള്‍ ഗര്‍ഭിണിയായി. എപ്പോഴും ധ്യാനനിരതനായിരുന്ന കഹോഡന്‍ ഭാര്യയെപ്പറ്റി നിര്‍വിചാരനായി കഴിഞ്ഞുകൂടി. ഗര്‍ഭസ്ഥനായ ശിശു ഈ അനാസ്ഥയെച്ചൊല്ലി അച്ഛനെ പഴിച്ചു. കഹോഡന്‍ കുപിതനായി, 'വയറ്റില്‍ കിടന്ന് ഇത്രത്തോളം പറഞ്ഞ നീ എട്ടുവളവുകളോടുകൂടി ജനിക്കും' എന്നു ശപിച്ചു. പിതാവ് വേദോച്ചാരണത്തില്‍ അശുദ്ധപാഠം ചൊല്ലുന്നതുകേട്ട് ഗര്‍ഭസ്ഥനായ ശിശു പരിഹസിച്ചു ചിരിച്ചതിനാല്‍ കുപിതനായാണ് ഈ ശാപം നല്കപ്പെട്ടതെന്നു മറ്റൊരു ഐതിഹ്യം പ്രസ്താവിക്കുന്നു. മഹാഭാരതത്തില്‍ പറയുന്നത് രാത്രിയില്‍ വേദാധ്യയനം ചെയ്തതിന് അച്ഛനെ മകന്‍ പരിഹസിച്ചു എന്നാണ്. ഭാര്യയ്ക്കു ഗര്‍ഭം തികഞ്ഞപ്പോള്‍ ധനം തേടി കഹോഡന്‍ ജനകരാജാവിന്റെ യാഗത്തില്‍ സംബന്ധിക്കാന്‍ പോയി. അവിടെവച്ച് വന്ദി എന്നൊരു പണ്ഡിതനോടു വാഗ്വാദത്തില്‍ തോറ്റു. തത്സംബന്ധമായി നിശ്ചയിച്ചിരുന്ന വ്യവസ്ഥപ്രകാരം കഹോഡന്‍ വെള്ളത്തില്‍ ആഴ്ത്തപ്പെട്ടു.

സുജാത പ്രസവിച്ച ശിശു പിതൃശാപം മൂലം എട്ടു വളവുകളോടുകൂടിയാണ് ജനിച്ചത്. അതിനാല്‍ അഷ്ടാവക്രനെന്നു പേരുകിട്ടി. 12 വയസ്സായപ്പോള്‍ പിതാവിനു നേരിട്ട അപമൃത്യുവെപ്പറ്റി അറിഞ്ഞു. തന്റെ അമ്മാവനായ ശ്വേതകേതുവിനോടൊന്നിച്ചു മിഥിലയിലെത്തി, അച്ഛനെ തോല്പിച്ച വന്ദിയെ വാദപ്രതിവാദത്തില്‍ ജയിച്ചു. വ്യവസ്ഥപ്രകാരം തോറ്റയാളെ വെള്ളത്തില്‍ മുക്കണമെന്നു രാജാവിനോടാവശ്യപ്പെട്ടു. തത്സമയം താന്‍ വരുണന്റെ പുത്രനാണെന്നും വരുണന്‍ നടത്തുന്ന ഒരു യാഗത്തിനു ബ്രാഹ്മണരെ എത്തിച്ചുകൊടുക്കാന്‍വേണ്ടിയാണ് അവരെ വാദത്തില്‍ തോല്പിച്ച് വെള്ളത്തില്‍ മുക്കിയതെന്നും അവരെല്ലാം ജീവനോടുകൂടി ഇരിക്കുന്നുണ്ടെന്നും വന്ദി വെളിപ്പെടുത്തി. ജലഗര്‍ഭത്തില്‍നിന്നും കഹോഡനെ തിരികെവരുത്തി. അഷ്ടാവക്രന്‍ പിതാവിന്റെ നിര്‍ദേശപ്രകാരം സമംഗ എന്ന പുണ്യതീര്‍ഥത്തില്‍ മുങ്ങിക്കുളിച്ചതോടെ വളവുകള്‍ എല്ലാം പോയി സുഭഗനായിത്തീരുകയും പിന്നീട് സുപ്രഭയെന്നൊരു മുനിപുത്രിയെ വിവാഹം കഴിക്കുകയും ചെയ്തു.

അഷ്ടാവക്രമഹര്‍ഷിയും ജനകരാജാവും തമ്മില്‍ നടന്നതായി കരുതപ്പെടുന്ന ആധ്യാത്മിക ചര്‍ച്ചകള്‍ ഉള്‍ക്കൊള്ളുന്ന ഒരു അദ്വൈതവേദാന്തകൃതി. അനുഷ്ടുപ്പു വൃത്തത്തില്‍ 298 ശ്ലോകങ്ങളുള്ള ഈ ഗ്രന്ഥം 20 അധ്യായങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു (21 അധ്യായങ്ങളെന്നും മതഭേദമുണ്ട്). ഇരുപതില്‍ 13 അധ്യായങ്ങള്‍ അഷ്ടാവക്രന്റെയും ഏഴധ്യായങ്ങള്‍ ജനകന്റെയും വാക്കുകളെന്നാണു സങ്കല്പം. ഈ കൃതിയില്‍ 100 ശ്ലോകങ്ങള്‍ ഉള്ള ഒരു വലിയ അധ്യായവും (18) 4 ശ്ലോകങ്ങള്‍ മാത്രമുള്ള മൂന്നു ചെറിയ അധ്യായങ്ങളും (6, 8, 14) ഉണ്ട്.

മഹാഭാരതാന്തര്‍ഗതമായ ഭഗവദ്ഗീതയുടെ രീതിയില്‍ ഗുരുശിഷ്യസംവാദരൂപത്തിലാണ് അഷ്ടാവക്രഗീത നിബദ്ധമായിട്ടുള്ളത്. ജനകമഹാരാജാവ് ശിഷ്യനെന്ന നിലയില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അഷ്ടാവക്രന്‍ ഗുരുവെന്ന നിലയില്‍ നല്കുന്ന ഉത്തരങ്ങളും അവ കേട്ട് ആത്മജ്ഞാനിയുടെ സ്ഥിതിയിലെത്തിച്ചേര്‍ന്ന ജനകന്റെ സ്വാനുഭൂതികഥനവും ആണ് കൃതിയുടെ ഉള്ളടക്കം. വളരെ ലളിതമായ ശൈലിയില്‍ ഗഹനമായ വേദാന്തരഹസ്യങ്ങള്‍ ചര്‍ച്ച ചെയ്തിരിക്കുന്ന ഈ ഗ്രന്ഥത്തില്‍ ഏകജീവവാദവും സൃഷ്ടിവാദവും ശുദ്ധമായ നിലയില്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഈ ഗ്രന്ഥം കലര്‍പ്പില്ലാത്ത അദ്വൈതവിചാരപദ്ധതി ഉപദേശിച്ചുതരുന്നു.
'സാകാരമനൃതം വിദ്ധി

നിരാകാരന്തു നിശ്ചലം'. (അധ്യാ. 1. 18)

ആകാരത്തോടുകൂടിയതെല്ലാം അസത്യവും നിരാകാരമായിട്ടുള്ളത് നിശ്ചലമായ സത്യവസ്തുവും ആകുന്നു. ഈ തത്ത്വം ശരിയായി മനസ്സിലാക്കുന്ന പക്ഷം സംസാരബന്ധം പിന്നീട് ഉണ്ടാവുകയില്ല. ഇതാണ് അഷ്ടാവക്രമഹര്‍ഷി നല്കുന്ന ഉപദേശം. തീവ്രമായ ജിജ്ഞാസയുണ്ടെങ്കില്‍ ഈ ജന്‍മത്തില്‍ത്തന്നെ ആര്‍ക്കും തത്ത്വസാക്ഷാത്കാരം സിദ്ധിക്കുമെന്ന അസന്ദിഗ്ധ പ്രഖ്യാപനമാണ് ഇവിടെ കാണുന്നത്.

അദ്വൈതവേദാന്തഗ്രന്ഥകാരന്‍മാര്‍ തത്ത്വപ്രകാശനത്തിനു വേണ്ടി സ്വീകരിക്കാറുള്ള ചമത്കാരഭാസുരങ്ങളായ കല്പനകള്‍ അഷ്ടാവക്രഗീതയിലും കാണാം. ഉദാ.

'
മയ്യനന്തമഹാംഭോധൗ

ചിത്തവാതേ പ്രശാമ്യതി

അഭാഗ്യാജ്ജീവവണിജോ

ജഗത്പോതോ വിനശ്വരഃ' (അധ്യാ. 2. 24)

ജീവനെ ജഗത്താകുന്ന കപ്പല്‍കൊണ്ട് സംസാരസമുദ്രത്തില്‍ സഞ്ചരിക്കുന്ന ഒരു കച്ചവടക്കാരനായും മനസ്സാകുന്ന കൊടുങ്കാറ്റ് അടങ്ങി സാര്‍വത്രികമായ പ്രശാന്തിയുണ്ടാകുമ്പോള്‍ അയാളുടെ ഭാഗ്യദോഷത്തിന് ആ യാനപാത്രം പൊളിഞ്ഞുപോകുന്നതായും രൂപണം ചെയ്യുന്ന ഒരു വിചിത്ര കല്പനയാണ് പ്രസ്തുത ശ്ളോകത്തില്‍ കാണുന്നത്. സാധാരണ സമുദ്രത്തില്‍ കൊടുങ്കാറ്റും തിരമാലകളും ഉള്ളപ്പോഴാണ് കപ്പല്‍ മുങ്ങിപ്പോകുന്നത്. എന്നാല്‍ ചിദാനന്ദസമുദ്രത്തിലെ സ്ഥിതി ഭിന്നമാണ്. എല്ലാം പ്രശാന്തമാകുമ്പോളത്രെ അവിടെ കപ്പല്‍ തകര്‍ന്നുപോകുന്നത്. ഇപ്രകാരമുള്ള കല്പനകള്‍കൊണ്ട് ചിന്തോദ്ദീപകവും ഹൃദയഹാരിയും ആണ് ഈ കൃതി

2018, ജനുവരി 9, ചൊവ്വാഴ്ച



Story of Darika

The demon Darika, after intense ascetic penances and practices, secured a boon from Lord Brahma that he would be invincible and would not get killed by any man. He began to harass the world and commit numerous crimes. When Lord Shiva came to know about the misdeeds of demon Darika, he became infuriated and created the Goddess Bhadrakali to kill the demon. Full of wrath, he opened his fiery third eye and the massive flaming form of Bhadrakali emerged. She was huge, wore a ferocious look and had countless heads, hands and legs. When Shiva requested Bhadra Kali to destroy Darika, she went through a forest and sought the help of bloodthirsty ghosts and spirits who lived there. When Darika saw Bhadrakali and her largely female army coming, he laughed and dismissed her, forgetting that his boon of invincibility did not pervent his being killed by a woman. After a fierce battle, Bhadrakali and her assistants finally finished him off, and the Goddess began to return home from Kailash, full of wrath and excitement and holding the head of Darika in her left hand. When she reached Kailash, her father Shiva tempted to calm her wrath by dancing naked before her and offering her worship. She was satisfied and henceforth began to receive offerings from devotees as a boon from Shiva.

Thirumandhamkunnu Temple kerala[HD]