2018, സെപ്റ്റംബർ 5, ബുധനാഴ്‌ച

പഠനപുരോഗതിക്ക് ആവണംകോട് സരസ്വതി ക്ഷേത്രം





പഠനപുരോഗതിക്ക് ആവണംകോട് സരസ്വതി ക്ഷേത്രം



*ആവണംകോട് സരസ്വതീക്ഷേത്രത്തിൽ പോയി നാവിന്റെ രൂപംമണിനാരായം എന്നിവ നടയ്ക്കു വച്ചാൽ കുട്ടികൾ സ്ഫുടമായിസംസാരിക്കുകയും നന്നായി പഠിക്കുകയും നല്ല കൈയക്ഷരംലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം*.
ഇവിടെ പൂജിച്ചു തരുന്ന സാരസ്വതഘ്രതം (ഒരു ആയുർവേദ മരുന്ന്കഴിച്ചാൽ കുട്ടികൾക്കു പഠനത്തിൽ കൂടുതൽ താൽപര്യം ഉണ്ടാവുകയുംപരീക്ഷകളിൽ ഉന്നത വിജയം ലഭിക്കുകയും ചെയ്യുമത്രേ. *ജാതകത്തിൽബുധനു ബലക്കുറവുള്ളവർ ഇവിടെവന്നു പ്രാര്ഥിക്കാറുണ്ട്*.
സാക്ഷാൽ ജഗദ്ഗുരു ശങ്കരാചാര്യരെ എഴുത്തിനിരുത്തിയത്ഇവിടെയായിരുന്നത്രെ.
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന അദ്ദേഹംകുട്ടിക്കാലത്തേഅച്ഛൻ മരിച്ചു പോയതിനാൽ അമ്മാത്തായിരുന്നു വളർന്നത്പാരമ്പര്യരീതിയിൽ നമ്പൂതിരി സമ്പ്രദായമനുസരിച്ച് മനയിൽവച്ചു പൂജകൾനടത്തിയ ശേഷമുള്ള എഴുത്തിനിരുത്തു നടന്നില്ല.
*പിന്നീട് കാലടിയിൽനിന്ന് ഇവിടെ കൂട്ടിക്കൊണ്ടുവന്നാണ് അമ്മഅദ്ദേഹത്തെ എഴുത്തിനിരുത്തിയത് എന്നാണ് ഐതിഹ്യം*.
*ഇവിടത്തെ പ്രധാന വഴിപാട് വിദ്യാവാഗേശ്വരീ പൂജയുംമഹാഭിഷേകവുമാണ്*. വിദ്യാമന്ത്രംസാരസ്വതംദ്വാദശാക്ഷരിപുഷ്പാഞ്ജലികളും നടത്തുന്നു.
ദേവിയുടെ ഇഷ്ടനിവേദ്യം ശർക്കരപ്പായസമാണ്.
തൃമധുരം (പഴംകൽക്കണ്ടംമുന്തിരിനിത്യവും നേദിക്കുന്നുനാവിന്റെ രൂപംമണിനാരായം എന്നിവ ക്ഷേത്രത്തിൽ പണമടച്ചുവാങ്ങി നടയ്ക്കു വയ്ക്കാം.
*1200 വർഷത്തിലധികം പഴക്കമുള്ള  ക്ഷേത്രത്തിലെ പ്രതിഷ്ഠപരശുരാമൻ കണ്ടെത്തിയ സ്വയംഭൂവായ ദേവിയാണ്*.
ശാന്തസ്വരൂപിണിയായ കുമാരിയാണ് ഇവിടെ ദേവി. 108 ദുർഗാക്ഷേത്രങ്ങളിൽ ഇതും ഉൾപ്പെടുന്നു. *മിഥുനമാസത്തിലെ പൂയ്യംനാളിലാണ് പരശുരാമൻ ഇവിടെ ദേവീചൈതന്യംകണ്ടെത്തിയതെന്നാണു വിശ്വാസം*.
 ദിവസമാണ് പ്രതിഷ്ഠാ ദിവസമായി ആചരിക്കുന്നത്യഥാർഥത്തിൽപ്രതിഷ്ഠയില്ല.
ഒരു ശില മാത്രമാണുള്ളത്ബാക്കി ഭാഗം ഭൂമിക്കടിയിലാണ്.
*സാധാരണ ദിവസങ്ങളിൽ വെളളി ഗോളകയാണ് വയ്ക്കുന്നത്വിശേഷദിവസങ്ങളില്‍ സ്വർണ ഗോളകയും*. വൃശ്ചികത്തിലെകാർത്തിക വിളക്കും കന്നിയിലെ നവരാത്രിയും ഇവിടെ വിശേഷമാണ്.
മീനമാസത്തിലാണു പൂരം. *ഉത്രം നാളിൽ ആറാട്ടു വരുന്ന രീതിയിൽപത്തു ദിവസം മുൻപ് കൊടിയേറും*. മുൻപ് ഏഴു ക്ഷേത്രങ്ങളിൽഎഴുന്നള്ളി പൂരം ആഘോഷിച്ചിരുന്നുവേങ്ങൂർമാണിക്യമംഗലംചെങ്ങൽഎടാട്ട്ആവണംകോട്നായത്തോട്എഴിപ്രം എന്നിവ ആറുസഹോദരിമാരും ഒരു സഹോദരനും ആണെന്നാണ് വിശ്വാസം. (നായത്തോട് ക്ഷേത്രത്തിലെ മൂർത്തി ശങ്കരനാരായണനാണ്)
കിടങ്ങശ്ശേരി തരണനല്ലൂർ രാമൻ നമ്പൂതിരിപ്പാടാണ് തന്ത്രിഇത് ഒരുഊരാളക്ഷേത്രം ആണ്നാരായണൻ ഭട്ടതിരിപ്പാടാണ് ട്രസ്റ്റി.
*ആവണംകോട് ദേവി പടിഞ്ഞാറോട്ടു ദർശനമായാണ് ഇരിക്കുന്നത്*.
ഗണപതിസിംഹം (വാഹനം), ശിവൻ എന്നിവരാണ് ഉപദേവന്മാർക്ഷേത്രത്തിനു പുറത്ത് ശാസ്താവും ഭദ്രകാളിയും കിഴക്കോട്ട്ദർശനമായി ഇരിക്കുന്ന മറ്റൊരു ക്ഷേത്രവും ഉണ്ട്.
രാവിലെ അഞ്ചുമണിക്കു നടതുറന്ന് നിർമാല്യ ദർശനം, 5.30 ന് ഉഷഃപൂജ, 7.45 നു പന്തീരടി പൂജ, 9.30 ന് ഉച്ചപൂജ, 10 നു നട അടയ്ക്കുംവൈകിട്ട്5.30 നു നട തുറക്കും. 6.30 നു ദീപാരാധന, 7.30 ന് അത്താഴ പൂജ, 8 നു നടഅടയ്ക്കും.
രാവിലെ ആദ്യം 5.30 നു നടക്കുന്ന പൂജ സരസ്വതീസങ്കൽപത്തിലും 7.45 ന്ഉള്ള പൂജ ദുർഗാസങ്കൽപത്തിലുമാണ്.
എറണാകുളം ജില്ലയിലെ ആലുവ റെയിൽവേ സ്റ്റേഷനിൽനിന്ന് ഏതാണ്ട്11 കിലോമീറ്ററും അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒൻപതുകിലോമീറ്ററും അകലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ തെക്കുവശത്ത് മതിലിനോട് ചേർന്നാണ് ക്ഷേത്രംസുരേഷ് മൈലക്കോട്ടം ആണ്ഇപ്പോഴത്തെ മേൽശാന്തി.

ആദിരാമായണം എന്നൊരു രാമായണമുണ്ട്




ആദി രാമായണം…
ആദിരാമായണം എന്നൊരു രാമായണമുണ്ട്. രചയിതാവ് സാക്ഷാൽ ബ്രഹ്മാവ് തന്നെ. നൂറുകോടി ശ്ലോകങ്ങളുള്ള ആ രാമയണം തന്റെ മാനസപുത്രനായ നാരദനു ഉപദേശിച്ചു കൊടുത്തു.നാരദൻ അത് മഹർഷി വാല്മീകിക്കു പറഞ്ഞു കൊടുത്തു.അങ്ങനെയാണ് രാമായണത്തിനു പ്രതിഷ്ഠ ലഭിക്കുന്നത്. വാമൊഴിയായി ലഭിച്ച രാമകഥയെ വാല്മീകി മഹർഷി വരമൊഴിയിലാക്കി ലോകത്തിനു നൽകി- ഇരുപത്തിനാലായിരം ശ്ലോകങ്ങളിൽ. വാമൊഴി രാമായണം അങ്ങനെ വരമൊഴി രാമായണമായി. കേൾവിപ്പെട്ട രാമായണം എഴുതപ്പെട്ട, കാണപ്പെട്ട രാമായണമായി. ബ്രഹ്മദേവനിൽ നിന്ന് അനുഗ്രഹം നേടിയാണ് വാല്മീകി രാമായണ രചന നിർവഹിച്ചത്. ഉത്തമമായ മനുഷ്യത്വത്തിന്റെ വഴിതെളിച്ചു കാണിക്കുകയായിരുന്നു ഇതിലൂടെ. തുടക്കം തന്നെ നാരദമഹർഷിയോടുള്ള ഒരു വലിയ ചോദ്യമാണ്; ഒപ്പം അപേക്ഷയും.”സർവ്വ ഗുണസമ്പന്നനായ, ഉത്തമനായ മനുഷ്യൻ എവിടെയെങ്കിലുമുണ്ടോ മഹർഷേ? ഉണ്ടെങ്കിൽ അദ്ദേഹത്തെപ്പറ്റി എനിക്കു പറഞ്ഞു തന്നാലും ” എന്ന്. ഉത്തമ മനുഷ്യരെ വളർത്തിയെടുക്കുന്നതിൽ ഋഷിമാരുടെ, ഗുരുക്കന്മാരുടെ സാമീപ്യവും അനുഗ്രഹവും രചനകളും വഹിക്കുന്ന പങ്ക് ചെറുതല്ല.സത്സംഗങ്ങളിലൂടെയാണ് ഒരാൾ സൽകർമ്മങ്ങൾ ചെയ്യുന്നതിനും തിന്മകളുടെ രാക്ഷസീയതയെ ജയിക്കുന്നതിനും ശക്തനായി തീരുന്നത്.രാമായണത്തിന്റെ സൂക്ഷ്മവായന ഇക്കാര്യം നമുക്ക് ബോധ്യമാക്കി തരും. രാമായണത്തിൽ വരുന്ന കഥാപാത്രങ്ങളെയും സംഭവങ്ങളെയും അഞ്ചു മണ്ഡലങ്ങളായി വകയിരുത്താം. ദേവ മണ്ഡലം, മുനിമണ്ഡലം, പുരുഷ മണ്ഡലം, പ്രകൃതി മണ്ഡലം, രാക്ഷസ മണ്ഡലം എന്നിങ്ങനെ. ദേവ മണ്ഡലത്തിൽ ഉൾപ്പെടുത്താവുന്നത് ബ്രഹ്മാവ്, വിഷ്ണു, ശിവൻ, ഇന്ദ്രൻ, സരസ്വതി തുടങ്ങിയ ദേവകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.മുനി മണ്ഡലത്തിൽ നാരദൻ ഉൾപ്പടെ അപ്രശസ്തരുമായ ഋഷിമാർ വരുന്നു. വസിഷ്ഠൻ, വാല്മീകി, ഭരദ്വാജൻ, അഗസ്ത്യൻ എന്നിവരാണ് പ്രധാനികൾ. പുരുഷ മണ്ഡലത്തിൽ വരുന്നത് പുരുഷന്മാർ മാത്രമല്ല സ്ത്രീകളുമാണ്. മനുഷ്യ മണ്ഡലമെന്നാണ് ഉദ്ദേശിക്കുന്നത്.പുരുഷാരം എന്നാൽ ജനക്കൂട്ടമാണല്ലോ. ഈ വിഭാഗത്തിൽ രാജാക്കൻമാരും മന്ത്രിമാരും പ്രജകളും ഉൾപ്പെടുന്നു. പ്രകൃതി മണ്ഡലം പക്ഷിമൃഗാദികളും ,നദി, പർവ്വതം, സമുദ്രം എന്നിവയെല്ലാം ചേരുന്ന ഒന്നാണ്. ജാടയു, സമ്പാതി, സുഗ്രീവാദികളും, സരയ്യു, ഗോദാവരി, ചിത്രകൂടം,മൈനാകം, പഞ്ചവടി.എന്നാൽ ദേവ – ഋഷീ-പുരുഷ -പ്രകൃതി മണ്ഡലങ്ങളിലെല്ലാം പറയാവുന്ന ഒരു ഗംഭീര കഥാപാത്രം രാമായണത്തിലുണ്ട് അത് ഹനുമാനാണ്. രാക്ഷസാന്തകൻ ഹനുമാൻ തമോഗുണങ്ങളുടെ, തിന്മകളുടെ, വികൃതരൂപങ്ങളത്രെ രാക്ഷസ മണ്ഡലത്തിലുള്ളത്. രാവണ – ശൂർപ്പണഖ – വിരാധക ബന്ധാദികൾ. വിത്യസ്തത പുലർത്തുന്ന വിഭീഷണനെയും കാണാം. ഋഷി മണ്ഡലത്തിൽ രാമന്റെ വഴികാട്ടികളെന്നും പ്രധാന സംഭവങ്ങൾക്കു കാരണക്കാരെന്നും പറയാവുന്നവർ നാരദൻ, വാല്മീകി, ഋശ്യശൃംഗൻ, വസിഷ്ഠൻ, വിശ്വാമിത്രൻ, ശ്രാവണൻ, ഭരദ്വാജൻ, അത്രീ, ശരഭംഗൻ,സുതീക്ഷ്ണൻ അഗസ്ത്യൻ, വിശ്രവസ്സ്, എന്നിവരാണ്.

അശ്മകന്‍





അശ്മകന്‍


അശ്മകന്‍

ഒരിക്കല്‍ അയോദ്ധ്യഭരിച്ചിരുന്ന രാജാവായിരുന്നുകന്മാഷപാദന്‍.ഇദ്ദേഹം നായാട്ടിനായി🐇 വനത്തിലൂടെസഞ്ചരിക്കേ, ആ മാര്‍ഗ്ഗത്തിനു തടസ്സമായി ഒരു വ്യക്തിയെ കണ്ടു.അത് ശക്തി ആയിരുന്നു, വസിഷ്ഠപുത്രായ ശക്തി.തന്‍റെ മാര്‍ഗ്ഗത്തിനു വിഘ്നമായി നില്‍ക്കുന്ന ശക്തിയെ കന്മാഷപാദന്‍ ഉപദ്രവിച്ചു.കോപത്താല്‍ ശക്തി ആ രാജാവിനെശപിച്ചു:
“നീ ഒരു രാക്ഷസനായി തീരട്ടെ!!”
ശാപം ഫലിച്ചു, കന്മാഷപാദന്‍ രാക്ഷസനായി.അപ്പോള്‍ തന്നെ ആ രാക്ഷസന്‍ ശക്തിയെ വധിക്കുകയും ചെയ്തു.
വര്‍ഷങ്ങള്‍ കഴിഞ്ഞു..
വസിഷ്ഠന്‍ 
കന്മാഷപാദനെ അനുഗ്രഹിക്കുകയും, അദ്ദേഹത്തിന്‍റെ രാക്ഷസസ്വഭാവം മാറ്റി കൊടുക്കുകയും ചെയ്തു.സന്തുഷ്ടനായ രാജാവ്, വസിഷ്ഠനെയും കൂട്ടി അയോദ്ധ്യയിലേക്ക് പോയി.അവിടെ വച്ച് കന്മാഷപാദന്‍റെ അനുവാദത്തോടെ രാജ്ഞിയായ മദയന്തി👩🏻വസിഷ്ഠനാല്‍ ഗര്‍ഭിണിയായി.തുടര്‍ന്ന് വസിഷ്ഠന്‍ വനത്തിലേക്ക് തിരികെ പോയി.
പിന്നേയും വര്‍ഷങ്ങള്‍ കഴിഞ്ഞു..
മദയന്തി പ്രസവിച്ചില്ല.ഒടുവില്‍ അവര്‍ ഒരു കല്ലിന്‍റെ കഷ്ണം കൊണ്ട് വയര്‍ ഉടക്കുകയും അങ്ങനെ ഒരു പുത്രന്‍👶🏻 ജനിക്കുകയും ചെയ്തു.അതാണ്‌ അശ്മകന്‍.
മദയന്തി അരകല്ലിന്‍പിള്ള( അശ്മം) കൊണ്ടാണത്രേ വയര്‍ ഉടച്ചത്, അതിനാലാണ്‌ പുത്രനു അശ്മകന്‍ എന്ന് പേരായത്

അക്ഷഹൃദയം ഒരു ദിവ്യമന്ത്രം





അക്ഷഹൃദയം


*അക്ഷഹൃദയം*
*ഒരു ദിവ്യമന്ത്രം അഥവാ രഹസ്യ വിദ്യ. ചൂതുകളിയിൽ വൈദഗ്ദ്ധ്യം നേടാൻ സഹായിക്കുവാനും, ഒരു വൃക്ഷത്തിൽ എത്ര ഇല, എത്ര പൂവ്, എത്ര കായ മുതലായവ ഉണ്ടെന്ന് എണ്ണാതെ കൃത്യമായി പറയാൻ കഴിയുന്ന മന്ത്രമാണ് അക്ഷഹൃദയമന്ത്രം*.
ചൂതുകളിയുടെ നിഗൂഢ രഹസ്യങ്ങൾ ഈ മന്ത്രവിദ്യകൊണ്ട് അനായാസം മനസ്സിലാക്കിയ നളൻ തന്റെ രാജ്യം ശത്രുക്കളുടെ കൈയ്യിൽ നിന്നും തിരിച്ചു പിടിച്ചു. *ഭാരതീയ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഈ മന്ത്രത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്*.
മഹാഭാരതത്തിൽ നള-ദമയന്തിമാർക്ക് അനുഭവിക്കേണ്ടിവന്ന കഥകൾ വിശദികരിക്കുന്നവസരത്തിൽ ഈ മന്ത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
*ഈ മന്ത്രം അറിയുന്നവർ തന്റെ മനസ്സിനെ നിയന്ത്രിക്കാൻ പറ്റും എന്നു പറയുന്നുണ്ട്. ഋതുപർണ്ണ മഹാരാജാവ് ഈ മന്ത്രം നളനു ഉപദേശിച്ചു കൊടുക്കുന്നുണ്ട്*.
*വിദ്യ അറിയാവുന്നവർ*
ഋതുപർണ്ണൻ
നളൻ
*കഥ*
പാണ്ഡവരുടെ വനവാസക്കാലത്ത് ദ്വൈതാടവിയിൽവെച്ച് ബ്രഹദശ്വമഹർഷി ധർമ്മപുത്രരുടെ മനഃസമാധാനത്തിനുവേണ്ടി നള-ദമയന്തിമാരുടെ കഥ പറയുന്നുണ്ട്.
കശ്യപമഹർഷിയുടെ പുത്രനായ കാർക്കോടകന്റെ ഉപദേശപ്രകാരം നളൻ അയോദ്ധ്യാധിപതിയായ ഋതുപർണരാജാവിന്റെ തേരാളിയായി. അദ്ദേഹം ബാഹുകൻ എന്ന പേരിലായിരുന്നു അവിടെ കഴിഞ്ഞിരുന്നത്. *ദമയന്തിയുടെ രണ്ടാം സ്വയംവരത്തിൽ പങ്കെടുക്കാൻ ഋതുപർണൻ വിദർഭരാജ്യത്തിലേക്കു നളനൊപ്പം പോയി. വഴിയിൽവച്ച് യാദൃച്ഛികമായി ഋതുപർണന്റെ ഉത്തരീയം തേരിൽ നിന്നു നിലത്തു വീണു. തേരു നിർത്താൻ ഋതുപർണൻ നളനോടു പറയുമ്പോഴേക്കും ഒരു യോജന ദൂരം രഥം പിന്നിട്ടു കഴിഞ്ഞിരുന്നു*.
അശ്വഹൃദയ മന്ത്രം അറിയാമായിരുന്ന നളൻ അതിവേഗതയിലാണ് രഥം ഓടിച്ചിരുന്നത്. ആ സമയത്ത് കാട്ടിൽ കായ്കൾ നിറഞ്ഞ ഒരു താന്നിവൃക്ഷം അവർ കണ്ടു. *ആ താന്നിയിൽ അഞ്ചുകോടി ഇലകളും, രണ്ടായിരത്തി തൊണ്ണൂറ്റഞ്ചു കായ്കളും ഉണ്ടെന്ന് ഋതുപർണൻ ഒറ്റനോട്ടത്തിൽ പറഞ്ഞു*. താന്നി മരത്തിന്റെ ഇലകളും കായ്കളും ഒറ്റനോട്ടത്തിൽ എണ്ണിത്തിട്ടപ്പെടുത്തിയത് അക്ഷഹൃദയ മന്ത്രത്തിന്റെ ശക്തികൊണ്ടാണെന്നു രാജാവു മറുപടി പറഞ്ഞു.
അത്ഭുതപ്പെട്ടുപോയ നളൻ അത്രയും വേഗത്തിൽ തേരോടിച്ചത് അശ്വഹൃദയ മന്ത്രത്തിന്റെ ശക്തികൊണ്ടാണെന്ന് രാജാവിനേയും അറിയിച്ചു. *രണ്ടുപേരും പരസ്പരം മന്ത്രങ്ങൾ പഠിപ്പിച്ചു. ഈ മന്ത്രവിദ്യ പഠിച്ചതുകൊണ്ട് നളന് രണ്ടാമതു ചൂതുകളിയിൽ ജയിച്ച് നിഷധരാജ്യം തിരിച്ചെടുക്കാൻ കഴിഞ്ഞു*.
അക്ഷഹൃദയ ദിവ്യമന്ത്രം വശമായതോടെ നളനെ ബാധിച്ചിരുന്ന കലി പുറത്തുവന്നു. പുറത്തുവന്ന കലിയെ ബാഹുകൻ (നളൻ) രോഷത്തോടെ നശിപ്പിക്കുവാൻ തുനിഞ്ഞെങ്കിലും, *അധർമ്മം തന്റെ വൃതമാണെനും ബലം ക്ഷയിച്ച് അങ്ങയുടെ മുന്നിൽ വണങ്ങുന്ന തന്നോട് ക്ഷമിക്കേണമെന്നുള്ള അപേക്ഷയാൽ കലിയെ, നശിപ്പിക്കാതെ സത്യം ചെയ്യിച്ചു വിടുന്നു*.
താന്നി മരത്തിന്റെ ചുവട്ടിൽ വച്ചാണത്രെ അശ്വഹൃദയം, അക്ഷഹൃദയം എന്നീ മന്ത്രങ്ങൾ കൈമാറിയത്. നളന്റെ കലിബാധ മാറിയതും അവിടെ വച്ചാണ്, *അതിനാൽ താന്നിക്ക് കലിദ്രുമം എന്ന പേരു കിട്ടി*. (ചേരുമരം ദേഹത്ത് തടിപ്പും ചൊറിച്ചിലു ഉണ്ടാക്കിയാൽ താന്നിമരത്തിനു പ്രദക്ഷിണം വച്ചാൽ മതിയെന്ന് വിശ്വാസം.)