2018, ഒക്‌ടോബർ 3, ബുധനാഴ്‌ച

രാമായണം ചോദ്യോത്തരങ്ങൾ




രാമായണം ചോദ്യോത്തരങ്ങൾ

1) രാമായണം എഴുതിയത് ആരാണ്?
           (വാല്മീകി)
2) വല്മീകം എന്ന പദത്തിൻറെ  അർത്ഥം  എന്താണ്?
           (മൺപുറ്റ്)
3) രാമകഥ നടന്നത് ഏത്  യുഗത്തിലാണ്?
           (ത്രേതായുഗത്തിൽ)
4) രാമായണകഥ ഒരു ആഖ്യാനമാണ്.
ഇത് ആർ ആർക്ക് ഉപദേശിക്കുന്നതാണ്?
           (ശിവൻ പാർവ്വതിക്ക്)
5)  "മുന്നമിതെന്നോടാരും ചോദ്യം ചെയ്തീല, ഞാനും
നിന്നാണെ! കേൾപ്പിച്ചതില്ലാരെയും ജീവനാധേ."
മുമ്പ് മറ്റാരും ചോദിക്കാത്തതും
ആരെയും കേൾപ്പിക്കത്തതുമായ
ഏതു കാര്യമാണ് ശിവൻ പാർവ്വതിയോടരുളുന്നത്?
           (രാമകഥാതത്വം)
6) രാമായണ നിര്മ്മിതിക്കായി
വാല്മീകിയോട് ആവശ്യപ്പെട്ടതാർ?
           (ബ്രഹ്മാവ്)
7) വാല്മീകിരാമായണത്തിൽ എത്ര ശ്ലോകങ്ങളുണ്ട്?
           (ഇരുപത്തിനാലായിരം)
8) എഴുത്തച്ഛൻറെ രാമായണകൃതിയുടെ പേരെന്ത്?
           (ആദ്ധ്യാത്മരാമായണം കിളിപ്പാട്ട്)
9) എഴുത്തച്ഛനുമുമ്പ് മലയാളത്തിലുണ്ടായിട്ടുള്ള രാമായണ കൃതികൾ ഏതെല്ലാം?
           (രാമചരിതം, രാമകഥപ്പാട്ട്, കണ്ണശ്ശരാമായണം)
10) ലോകത്തിലുണ്ടായ എല്ലാ രാമായണകൃതികള്ക്കും
അടിസ്ഥാനഭൂതമായ കൃതിയേത്?
           (വാത്മീകിരാമായണം)
11) തമിഴിലുണ്ടായ രാമായണകൃതിയേത്?
           (കമ്പരുടെ കമ്പരാമായണം)
12) രാമായണത്തിൽ എത്ര കാണ്ഡങ്ങൾ ഉണ്ട്?
           (ആറു കാണ്ഡങ്ങൾ)
13) രാമായണത്തിലെ ആറു കാണ്ഡങ്ങൾ ഏതെല്ലാം?
           (ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്ക്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം)
14) ശ്രീരാമനും സീതയുമായി അവതരിച്ചത് ആരെല്ലാമാണ്?
            (മഹാലക്ഷ്മിയും മഹാവിഷ്ണുവും)
15) കോസലരാജ്യം ഏത്  നദിയുടെ തീരത്താണ്?
             (സരയുനദിയുടെ)
16) അയോധ്യ ഏത്   രാജ്യത്തിൻറെ തലസ്ഥാനമാണ്?
             (കോസലരാജ്യത്തിൻറെ)
17) ദശരഥൻ ഏത് വംശപരമ്പരയിൽ ഉൾപ്പടുന്നു?
             (മനുവിൻറെ  വംശപരമ്പര)
18) സുമന്ത്രർ ആരായിരുന്നു?
             (ദശരഥമഹരാജാവിൻറെ മന്ത്രി)
19) സുമന്ത്രൻ എന്ന വാക്കിൻറെ അര്ത്ഥമെന്ത്?
             (നല്ലതുമാത്രം മന്ത്രിക്കുന്നവൻ)
20) ദശരഥനുമുമ്പ്  ഒരിക്കൽ രാവണൻ അയോധ്യയിൽ പോയിട്ടുണ്ട്. അന്ന് ആരായിരുന്നു അയോധ്യയുടെ രാജാവ്?
            (അനാരണ്യൻ)
21) അംഗരാജ്യത്ത് മഴപെയ്തത് ആരുടെ പാദസ്പര്ശമേറ്റപ്പോഴാണ്?
            (ഋശ്യസൃംഗൻറെ)
22) ദശരഥമാഹരാജാവിൻറെ  മൂന്നു ഭാര്യമാർ ആരെല്ലാം?
            (കൗസല്യ, കൈകേയി, സുമിത്ര)
23) മക്കളുണ്ടാവാന്വേണ്ടി ദശരഥൻ അനുഷ്ടിച്ച യാഗം എത്?
            (പുത്രകാമേഷ്ടി)
24) അയോധ്യയുടെ കുലഗുരുവാർ?
            (വസിഷ്ഠൻ)
25) പുത്രകാമേഷ്ടി നടത്തുമ്പോൾ കൈയ്യിൽ പായസവുമായി പ്രത്യക്ഷനായ ദേവൻ ആർ?
            (അഗ്നിദേവൻ)
26) ശ്രീരാമനായി അവതരിച്ചത് ത്രിമൂര്ത്തികളിൽ ആരാണ്?
            (മഹാവിഷ്ണു)
27) ശ്രീരാമൻറെ ജന്മനക്ഷത്രം ഏത്?
             (പുണർതം)
28) സൌമിത്രി എന്ന വാക്കിൻറെ  അർത്ഥമെന്താണ്?
             (സുമിത്രയുടെ പുത്രൻ - ലക്ഷ്മണൻ)
29) വിഷ്ണുവിൻറെ ശംഖും സുദര്ശനവും അവതാരം കൊണ്ടതെങ്ങനെയാണ്?
             (ശംഖ് - ഭരതൻ, സുദ ർശനം  - ശത്രുഘനൻ)
30) ലക്ഷ്മണൻ ആരുടെ അവതാരമാണ്?
             (അനന്തൻറെ)
31) വിശ്വാമിത്രമഹ ർഷി  ആരായിരുന്നു?
             (പുരോഹിതൻ)
32) വിശ്വാമിത്രൻറെ യാഗം മുടക്കിയ രാക്ഷസന്മാർ ആരെല്ലാം?
             (മാരീചൻ, സുബാഹു)
33) രാമലക്ഷ്മണന്മാർക്ക് വിശ്വാമിത്രൻ ഉപദേശിച്ച വിദ്യകൾ എന്തെല്ലാം?
            (ബലയും അതിബലയും)
34) വനയാത്രയിൽ ആദ്യരാത്രി രാമലക്ഷ്മണന്മാർ
തങ്ങിയതെവിടെയായിരുന്നു?
              (തടകാവനത്തിൽ)
35) താടകയെ വധിച്ചതാര്?
             (ശ്രീരാമൻ)
36) "അവളെ പേടിച്ചാരും നേർവ്വഴി നടപ്പീല"
- ഇത് ആർ ആരോട് ആരെക്കുറിച്ചു പറയുന്നതാണ്?
            (വിശ്വാമിത്രൻ - ലക്ഷ്മനോട് - താടകയെപ്പറ്റി)
37) മാരീചസുബാഹുക്കളിൽ  ഒരാൾ രാമബാണത്തിനിരയായി, മറ്റൊരാൾ രാമഭക്തനായി - ആരെല്ലാമാണ് അവർ?
          (മരിച്ചത്- സുബാഹു, രാമഭക്തനയത് - മാരീചൻ)
38) ജനകരാജധാനിയിൽ വെച്ച് ശ്രീരാമ ൻ ഒടിച്ച വില്ലിൻറെ പേരെന്താണ്?
          (ത്യയംബകം)
39) വിദേഹരാജാവ്  ആരായിരുന്നു?
          (ജനകൻ)
40) ത്ര്യയംബകം ആരാണ് സമ്മാനിച്ചത്?
          (പരമശിവൻ)
50) ഗൌതമമുനിയുടെ  ശാപം കാരണം ശിലയായിമാറിയതാർ?
            (അഹല്യ)
51) അഹല്യക്ക് ശാപമോക്ഷം നല്കിയതാര്?
            (ശ്രീരാമൻ)
52) ജാനകി എന്ന് അറിയപ്പെടുന്നതാര്?
            (സീത)
53) സിതം എന്ന വാക്കിൻറെ അര്ഥം എന്താണ്?
           (ഉഴുവുചാൽ)
54) യഥാര്ത്ഥത്തിൽ സീത ആരുടെ അവതാരമാണ്?
            (മഹാലക്ഷ്മിയുടെ)
55) ലക്ഷ്മണൻറെ ഭാര്യയുടെ പേരെന്താണ്?
            (ഊര്മിള)
56) ഭരതൻറെ ഭാര്യ ആരാണ്?
             (ശ്രുതകീര്ത്തി)
57) സീതസ്വയംവരത്തിനുശേഷം അയോധ്യയിലേക്ക്പോകുകയായിരുന്ന
വിവാഹഘോഷയാത്രക്ക് തടസ്സമുണ്ടാക്കാ ൻ തുനിഞ്ഞതാർ?
              (പരശുരാമൻ)
58) രാമൻറെ പട്ടാഭിഷകത്തിനുള്ള ഒരുക്കങ്ങൾ ആരുടെ നിര്ദ്ദേശപ്രകരമായിരുന്നു?
              (കുലഗുരുവായ വസിഷ്ഠൻറെ)
59) മന്ഥര ആരായിരുന്നു?
              (കൈകേയിയുടെ ദാസി)
60) രാമൻറെ പട്ടാഭിഷേകം മുടക്കാൻ കൈകേയിയെ ഉപദേശിച്ചതാരാണ്?
               (മന്ഥര)
61) കൈകേയി ദശരഥനോട് ആവശ്യപ്പെട്ട രണ്ടു വരം
എന്തൊക്കെയായിരുന്നു?
            (1 .ഭരതനെ രാജ്യവാക്കണം
               2 .രാമനെ പതിന്നാലു വർഷം വനവാസത്തിനു
 അയക്കണം)
62) വനവാസത്തിനു പുറപ്പെട്ട രാമലക്ഷ്മണന്മാർക്ക്  മരവുരി നല്കിയതാർ?
             (കൈകേയി)
63) വനവാസത്തിനു പുറപ്പെട്ട സീതാരാമലക്ഷ്മണന്മാരുടെ തേർ തെളിച്ചതാര്?
             (സുമന്ത്രർ)
64) വനവാസവേളയിൽ  സീതാരാമലക്ഷ്മണന്മാർ
ആദ്യരാത്രി കഴിഞ്ഞത് എവിടെയായിരുന്നു?
            (സൃംഗിവേരം)
65) സൃംഗിവേരം എന്ന രാജ്യത്തിൻറെ ഭരണാധികാരി ആരായിരുന്നു?
            (ഗുഹൻ എന്ന നിഷാദരാജാവ്)
66) കാനനയാത്രയിൽ സീതാരാമലക്ഷ്മണന്മാർ
ആദ്യം കണ്ടുമുട്ടിയ മഹർഷി ആർ?
            (ഭരധ്വാജൻ)
67) സീതാരാമലക്ഷ്മണന്മാർക്ക്  താമസത്തിനായി ഭരധ്വാജമഹർഷി കാണിച്ചുകൊടുത്ത സ്ഥലമേത്?
            (ചിത്രകൂടപർവ്വതം)
68) ഭരധ്വാജൻറെ ആശ്രമത്തില്നിന്നും ചിത്രകൂടത്തിലേക്ക് ഒരു നദി മുറിച്ചുകടക്കണം.
ആ നദി ഏതാണ്?
             (കാളിന്ദി)
69) സപ്തർഷികൾ  ആരെല്ലാം?
              (മരീചി, അത്രി, അംഗിരസ്സ്, പുലഹൻ, പുലസ്ത്യ ൻ, ക്രതു, വസിഷ്ഠൻ)
70) ദശരഥൻറെ മരണവാര്ത്ത രാമനെ അറിയിച്ചതാര്?
             (വസിഷ്ഠൻ)
71) ശ്രീരാമനുവേണ്ടി ഭരതൻ രാജ്യം ഭരിച്ചതെങ്ങനെ?
             (ശ്രീരാമപാദുകം സിംഹാസനത്തിൽ പ്രതിഷ്ടിച്ചുകൊണ്ട്)
72) രാവണൻറെ അമ്മയുടെ പേരെന്ത്?
              (കൈകസി)
73) രാവണൻറെ അച്ഛൻറെ പേര്?
              (വിശ്രവസ്)
74) മനുഷ്യനൊഴികെ മറ്റാര്ക്കും രാവണനെ വധിക്കാ ൻ കഴിയില്ല എന്ന വരം അദ്ദേഹത്തിനു നല്കിയതാർ?
             (ബ്രഹ്മാവ്)
75) രാവണസാഹോദരി ആരാണ്?
             (ശൂർപ്പണഖ)
76) രാവണ ൻ ചന്ദ്രഹാസം എന്ന വാൾ സമ്മാനമായി നല്കിയതാർ?
             (ശിവൻ)
77) രാവണൻറെ പത്നിയുടെ പേരെന്ത്?
             (മണ്ഡോദരി)
78) പുഷ്പകവിമാനം രാവണൻ ആരില്നിന്നും കൈക്കലാകിയതാണ്?
              (വൈശ്രവണനില്നിന്നും)
79) സ്ത്രീമൂലം നിനക്ക് നാശമുണ്ടാവട്ടെ എന്ന് രാവണനെ ശപിച്ചതാർ?
               (വേദവതി)
80) പുലസ്ത്യമഹർഷിക്ക് രാവണനുമായുള്ള ബന്ധം എന്താണ്?
              (രാവണൻറെ മുത്തച്ഛൻ)
81) ബാലിയുടെ രാജ്യം ഏതാണ്?
              (കിഷ്ക്കിന്ധ)
82) രാവണനെ വാലിൽ വരിഞ്ഞുകെട്ടിയ വാനരരാജാവ് ആരാണ്?
              (ബാലി)
83) രാവണൻറെ പുത്രൻ ആരാണ്?
              (മേഘനാദൻ)
84) ഇന്ദ്രജിത്ത് എന്ന വാക്കിൻറെ അര്ഥം എന്താണ്?
               (ദേവേന്ദ്രനെ ജയിച്ചവൻ)
85) വനയാത്രയിൽ സീതയ്ക്ക് അംഗരാഗവും ആടയാഭരണങ്ങളും നല്കിയതാരാണ്?
               (അനസൂയ)
86) അനസൂയയുട ഭർത്താവ് ആരായിരുന്നു?
               (അത്രി മഹർഷി)
87) ദണ്ഡകവനത്തില്വെച്ചു  ശ്രീരാമനാൽ വധിക്കപ്പെട്ട
രാക്ഷസൻ ആർ?
               (വിരാധൻ)
88) വിരാധൻറെ പൂർവ്വജന്മം ആരായിരുന്നു?
               (വിദ്യാധരൻ എന്ന ഗന്ധർവ്വ ൻ)
89) ശ്രീരാമൻ വൈഷ്ണവചാപവും അമ്പൊടുങ്ങാത്ത
ആവനാഴിയും സമ്മാനിച്ചത് ആരാണ്?
               (അഗസ്ത്യമുനി)
90) സീതാരാമലക്ഷ്മണന്മാർക്ക്  താമസിക്കാ ൻ
അഗസ്ത്യമുനി നിര്ദേശിച്ച സ്ഥലം താണ്?
               (പഞ്ചവടി)
91) പഞ്ചവടിയിൽ ശ്രീരാമാശ്രമത്തിനു കാവല്ക്കരനായിനിന്ന പക്ഷിശ്രേഷ്ടൻ ആരായിരുന്നു?
              (ജടായു)
92) കാരത്തവീര്യാർജ്ജുനനുമായി രാവണൻ ഒരിക്കൽ ഏറ്റുമുട്ടാനുണ്ടായ കാരണമെന്ത്?
              (ശിവപൂജ മുടക്കിയതിന്)
93) കിഷ്ക്കിന്ധയുടെ രാജാവ് ആര്?
              (ബാലി)
94) സീതാപഹരണസമയത്ത്  പൊന്മാനായിമാറിയ രാക്ഷസനാർ?
              (മാരീചൻ)
95) രാവണൻ സീതാപഹരണത്തിനെത്തിയത്
ആരുടെ വേഷത്തിലാണ്?
              (സന്യാസിയുടെ)
96) സീതയെ അപഹരിച്ചുകൊണ്ട് വിമാനത്തിൽ പോകുമ്പോൾ രാവണനെ എതിര്ത് അദ്ദേഹത്തിൻറെ വില്ല് പോട്ടിച്ചതാർ?
               (ജടായു)
97) ലങ്കയിൽ സീതാദേവി കഴിഞ്ഞുകൂടിയതെവിടെയാണ്?
               (അശോകവനത്തിൽ)
98) ആദ്യം ഒരു ഗന്ധർവ്വനായിരുന്ന കബന്ധൻ
ഒരു രാക്ഷസനായിമാറിയത് ആരുടെ ശാപം നിമിത്തമാണ്?
               (അഷ്ടാവക്രൻ എന്ന  മഹർഷിയുടെ ശാപം)
99) അഷ്ടാവക്രൻ കബന്ധനെ ശപിച്ചതിനു കാരണമെന്ത്?
         (വൈരൂപ്യത്തിൻറെ പേരിൽ കളിയാക്കിയതിൻ)
100) സീതയെ അപഹരിച്ചുകൊണ്ടുപോയത്
ലങ്കയിലേക്കാണെന്ന വൃത്താന്തം ശ്രീരാമനെ അറിയിച്ചതാർ?
             (ശബരി)
101) ബാലികേറാമല എന്ന് അറിയപ്പെടുന്ന പർവ്വതം ഏത്?
             (ഋശ്യമൂകാചലം)
102) മാതംഗമഹർഷി ബാലിയെ ശപിച്ചതെന്ത്?
            (ഋശ്യമൂകാചലത്തിൽ പ്രവേശിച്ചാൽ ബാലി മരിക്കുമെന്ന്)
103) സുഗ്രീവൻറെ മന്ത്രിമാരിൽ പ്രധാനിയാർ?
             (ഹനുമാൻ)
104) ശ്രീരാമനും സുഗ്രീവനും തമ്മിലുണ്ടാക്കിയ സഖ്യം എന്ത്?
           (ശ്രീരാമ ൻ ബാലിയെ കൊന്നു സുഗ്രീവനെ രാജാവാക്കുമെന്നും പകരം സുഗ്രീവ ൻ സീതയെ അന്വേഷിച്ച് കണ്ടുപിടിച്ചുകൊടുക്കാമെന്നും)
105) ബാലിക്ക് നേരത്തെ കിട്ടിയിരുന്ന വരമെന്ത്?
            (ആരാണോ ബാലിയെ എതിർക്കുന്നത്
അവരുടെ പകുതി ശക്തി ബാലിക്ക് വന്നുചേരും)
106) ഇന്ദ്രജിത്ത് ആരുടെ പുത്രനാണ്?
             (രാവണൻറെ)
106) ഇന്ദ്രജിത്തിനെ യുദ്ധത്തിൽ കൊന്നതരാണ്?
             (ലക്ഷ്മണൻ)
107) ബാലിയുടെ ഭാര്യയുടെ പേരെന്ത്?
            (താര)
108) ബാലിയുടെ പുത്ര ൻ ആരാണ്?
            (അംഗദൻ)
109) വാനരരാജ്യത്തിൻറെ രാജ്യവായി സുഗ്രീവനെ അഭിഷേകം ചെയ്തതാർ?
             (ലക്ഷ്മണൻ)
110) അസുരശില്പി ആരാണ്?
              (മയൻ)
111) ഹേമ ആരായിരുന്നു?
              (ഒരു അപ്സരസ്സ്)
112) ഹേമയുടെ സഖിയുടെ പേരെന്ത്?
             (സ്വയംപ്രഭ)
113) ചിരഞ്ജീവിയായ സമ്പാതി ആരാണ്?
             (ജടായുവിൻറെ സഹോദരൻ)
114) ജാംബവാൻറെ ജനനം ആരില്നിന്നായിരുന്നു?
             (ബ്രഹ്മാവിൽ നിന്ന്)
115) രാമായണകഥാപാത്രമായ ഭീമസഹോദര ൻ ആരാണ്?
             (ഹനുമാൻ)
116) കുഞ്ഞായിരുന്നപ്പോൾ ഹനുമാ ൻ നേരെ വജ്രായുധം പ്രയോഗിച്ചതരാണ്
             (ദേവേന്ദ്രൻ)
117) ഹനു എന്ന പദത്തിൻറെ അര്ത്ഥമെന്ത്?
             (താടിയെല്ല്)
118) ഹനുമാൻറെ അമ്മയുടെ പേരെന്ത്?
             (അഞ്ജന)
119) ഹനുമാനെ കര്മ്മോല്സുകനാക്കിയതാർ?
             (ജാംബവാൻ)
120) ലങ്കയിലേക്ക് കുതിക്കുന്ന ഹനുമാൻറെ മിടുക്ക്
പരീക്ഷിക്കുന്നതിന്നുവേണ്ടി ആദ്യം വഴിമുടക്കി നിന്നതാരാണ്?
              (നാഗമാതാവായ സുരസ)
121) സഗരൻ ആരായിരുന്നു?
             (സൂര്യവംശിയായ ഒരു  രാജാവ്)
122) സമുദ്രത്തിൻറെ അടിയില്നിന്നും ഉയര്ന്നുവന്ന ചിറകുള്ള പര്വ്വതമേത്?
              (മൈനാകം)
123) നിഴൽ പിടിച്ചുനിര്ത്തി സമുദ്രതില്നിന്നും ഹനുമാ ൻ മാര്ഗവിഗ്നം സൃഷ്ടിക്കാ ൻ ശ്രമിച്ചതാർ?
              (സിംഹിക എന്ന  രാക്ഷസി)
124) ലങ്ക എവിടെയാണ് സ്ഥിതിചെയ്യുന്നത്?
              (ത്രികൂടപര്വ്വതത്തിൻറെ മുകളിൽ)
125) ഹനുമാ ൻ ലങ്കയിൽ എത്തിയത് എപ്പോഴാണ്?
              (സന്ധ്യാ സമയത്ത്)
126) ലങ്കാലക്ഷ്മി ആരായിരുന്നു?
              (ലങ്കാപുരിയുടെ കാവല്ക്കാരി)
126) രാവണൻറെ ഏറ്റവും ഇളയ പുത്രൻ ആരായിരുന്നു?
             (അക്ഷകുമാര ൻ)
127) അക്ഷകുമാരനെ വധിച്ചതാരാണ്?
              (ഹനുമാൻ)
128) ഹനുമാനെ വധിക്കനൊരുങ്ങിയ രാവണനോട് ദൂതനെ വധിക്കുന്നത് രാജധര്മ്മമല്ലെന്നും
അത് പാപമാണെന്നും ഉപദേശിച്ചതാർ?
             (വിഭീഷണൻ)
129) ഹനുമാൻറെ വാലിൽ തീ കൊളുത്താൻ കല്പ്പിച്ചതാർ?
            (രാവണൻ)
130) ആരായിരുന്നു  മധുവനത്തിൻറെ സൂക്ഷിപ്പുകാരൻ?
            (ദധിമുഖൻ)
131) രാമൻ സീതയെ വീണ്ടെടുക്കനായി ലങ്കയിലേക്ക് പുറപ്പെട്ട മുഹൂർത്തം ഏതാണ്?
             (ചന്ദ്രയോഗമുള്ള അത്തം നക്ഷത്രം നാൾ)
132) വാനരന്മാരുടെ സേനാപതിയായി ശ്രീരാമ ൻ നിയമിച്ചതാരെയാണ്?
               (നീലനെ)
133) രാവണനെതിരായ സൈന്യത്തിൻറെ മൊത്തം മേല്നോട്ടം രാമൻ നല്കിയതാര്ക്കാണ്?
           (ലക്ഷ്മണനും അംഗദനും)
134) രാക്ഷസവംശം മുടിയാറായെന്നും രാമൻ സാക്ഷാൽ നാരായണനാണെന്നും രാവണൻ മുന്നറിയിപ്പ് നല്കിയ രാവണ സഹോദരനാരാണ്?
         (കുംഭകർണ്ണൻ)
135) സീതാദേവിയെ വിട്ടുകൊടുക്കണമെന്നും ശ്രീരാമനോട് മാപ്പ് പറയണമെന്നും രാവണനെ ഉപദേശിച്ചത് ആരാണ്?
          (വിഭീഷണൻ)
136) രാവണൻറെ വിശ്വസ്ഥനായ മന്ത്രി ആരാണ്?
         (പ്രഹസ്തൻ)
137) രാവണൻ ബ്രഹ്മശാപം ഏല്ക്കാനുണ്ടായ സാഹചര്യം എന്തായിരുന്നു?
         (പുഞ്ജികസ്ഥല എന്ന അപ്സരസ്സിനെ
അവിഹിതമായി മോഹിച്ചത്)
138) രാവണനും വിഭീഷണനും തമ്മിൽ തെറ്റാനിടയായത് എന്തിൻറെ പേരിലാണ്?
           (സീതാപഹരണത്തിൻറെ പേരിൽ)
139) അഭയം ചോദിക്കുന്നവ ൻ അത് നല്കാതിരിക്കുന്നത്ശ്രീ രാമൻറെ അഭിപ്രായത്തിൽ എന്തിനു തുല്യമായ പാപമാണ്?
           (ബ്രഹ്മഹത്യാപാപത്തിനു തുല്യം)
140) വിഭീഷണനെ ലങ്കാധിപതിയായി അഭിഷേകം ചെയ്തത് ആരാണ്?
          (ശ്രീരാമൻ)
141) രാവണദൂതനായ ശുകൻ സുഗ്രീവനെ സമീപിച്ചത് എന്തിനായിരുന്നു?
          (ശ്രീരാമനെ ഉപേക്ഷിച്ച് സുഗ്രീവൻ
കിഷ്ക്കിന്ധയിലേക്ക് തിരിച്ചുപോകാനുള്ള അപേക്ഷയുമായി)
142) ശ്രീരാമൻറെ കൈയിലുള്ള വില്ലിൻറെ പേരെന്ത്?
           (കോദണ്ഡം)
143)കടലിൽ ചിറ കെട്ടുന്ന ദൌത്യം ആരുടെ നേതൃത്വത്തിലായിരുന്നു?
           (വിശ്വകര്മ്മാവിൻറെ പുത്രനായ നളൻറെ നേതൃത്വത്തിൽ)
144) എത്ര ദിവസം കൊണ്ടാണ് ചിറയുടെ നിര്മ്മാണം പൂര്ത്തിയായത്?
          (അഞ്ചരദിവസം)
145) ശുകനെ രാക്ഷസനായിപ്പോകട്ടെ എന്ന് ശപിച്ചത് ആരാണ്?
          (അഗസ്ത്യമുനി)
146) രാവണൻറെ അമ്മാവൻറെ പേരെന്ത്?
          (മാല്യവാൻ)
147) ആരാണ് വിദ്യുജ്വിഹ്ഹൻ?
          (മായവിയായ ഒരു രാക്ഷസൻ)
148) ലങ്കയിൽ സീതയോട് ദയ തോന്നിയ ഒരു രാക്ഷസി ഉണ്ടായിരുന്നല്ലോ. അതാരായിരുന്നു?
          (സരമ)
149) ഇന്ദ്രജിത്ത് വാനരസൈന്യത്തിനുനെരെ തൊടുത്ത അസ്ത്രമേത്?
          (നാഗാസ്ത്രം)
150) ധൂമ്രാക്ഷനെ വധിച്ചത് ആർ?
          (ഹനുമാൻ)
151) രാമൻ യുദ്ധഭൂമിയിലേക്ക് പോകുംമുമ്പ് മണ്ഡോദരി രാവണനെ ഉപദേശിച്ചത് എന്ത്?
       (ശ്രീരാമ ൻ സീതയെ  തിരിച്ചുകൊടുക്കണം എന്നുംപതിവ്രതയായ ഒരു സ്ത്രീയുടെ ശാപം ഏറ്റുവാങ്ങരുത് എന്നും)
152) കുംഭകര്ണ്ണനു ആർ  മാസത്തെ തുടര്ച്ചയായ ഉറക്കം ശാപമായി നല്കിയതാർ?
        (ബ്രഹ്മാവ്)
153) കുംഭകര്ണ്ണൻ യുദ്ധത്തിനിറങ്ങിയപ്പോൾ ഉണ്ടായ ദുശ്ശകുനങ്ങൾ എമ്തെല്ലാം?
          (കൊള്ളിമീനുകൾ പാഞ്ഞു, കുറുക്കന്മാർ നീട്ടി ഓലിയിട്ടു, കഴുകന്മാർ പറന്നു ശൂലത്തിൽ  തട്ടി, ഇടതുകണ്ണ് തുടിച്ചു)
154) ശ്രീരാമ ൻ കുംഭര്ണ്ണനുനേരെ പ്രയോഗിച്ച രൌദ്രാസ്ത്രത്തിൻറെ ഫലമെന്തായിരുന്നു?
       (കുംഭകർണ്ണൻറെ ഗദ തവിടുപൊടിയായി)
155) ശ്രീരാമൻ കുംഭ ർണ്ണനെ വധിച്ചത് ഏത് അസ്ത്രപ്രയോഗത്തിലൂടെയാണ്?
        (ഐന്ദ്രാസ്ത്രം ബ്രഹ്മദണ്ഡം എന്ന അസ്ത്രത്തോട് ഇണക്കിക്കൊണ്ടുള്ള പ്രയോഗത്തിലൂടെ)
156) യുദ്ധത്തിൽ രാവണ ൻ ആത്മവിശ്വാസം നഷ്ട്ടപ്പെട്ടത് എപ്പോളാണ്?
         (ലക്ഷ്മണ ൻ പ്രയോഗിച്ച  ബ്രഹ്മാസ്ത്രത്തി ൻ അതികായ ൻ ഇരയായതോടെ)
157) വാനരശിബിരത്തിൽ മൃതരായിക്കിടന്നവരെ ഉണര്ത്താനുള്ള ഔഷധങ്ങൾ എവിടെനിന്നാണ് കൊണ്ടുവന്നത്?
         (ഹിമാലയത്തില്നിന്ന്)
158) ജാംഭവാ ൻ ഹനുമാനോട് കൊണ്ടുവരാനായി നിര്ദ്ദേശിച്ച നാലുതരം ഔഷധങ്ങൾ ഏതെല്ലാം?
          (മൃതസഞ്ജീവനി, വിശല്യകരണി, സന്ധാനകരണി,സാവര്ന്ന്യകരണി)
159) ഔഷധമലയുമെടുത്തുള്ള വരവിൽ ഹനുമാ ൻ മാര്ഗ്ഗതടസ്സം സൃഷ്ട്ടിക്കനെത്തിയത് ആരായിരുന്നു?
           (കാലനേമി)
160) ഇക്കാര്യത്തെക്കുറിച്ച് ഹനുമാ ൻ അറിയിപ്പ് നല്കിയതാർ?
           (ധന്യമാലി)
161) യുദ്ധത്തിൽ കുംഭനികുംഭന്മാരെ വധിച്ചത് ആരാണ്?
          (കുംഭനെ സുഗ്രീവനും നികുംഭനെ ഹനുമാനും)
162) മകരാക്ഷൻ ആരുടെ പുത്രനാണ്?
         (ഖരൻറെ)
163) മകരാക്ഷനെ കൊന്നതാരാണ്?
          (ശ്രീരാമൻ)
164) ഇന്ദ്രജിത്തിനെ യുദ്ധത്തിൽ വധിച്ചത് ആരാണ്?
           (ലക്ഷ്മണൻ)
165) ധൂമ്രാക്ഷനെ വധിച്ചതാർ?
          (ഹനുമാൻ)
166) വജ്രദംഷ്ട്രനെ യുദ്ധത്തിൽ വെട്ടിക്കൊന്നതാർ?
           (അംഗദൻ)
167) ഇന്ദ്രജിത്തിനെ വധിക്കാനായി ലക്ഷ്മണൻ
പ്രയോഗിച്ച അസ്ത്രം ഏതാണ്?
           (ഇന്ദ്രാസ്ത്രം)
168) ശ്രീരാമന് ആദിത്യഹൃദയമന്ത്രം ഉപദേശിച്ചതാര്?
           (അഗസ്ത്യമുനി)
169) ശ്രീരാമൻ രാവണനെ വധിച്ചത് ഏത് അസ്ത്രം ഉപയോഗിച്ചാണ്?
          (ബ്രഹ്മാസ്ത്രം)
170) സീതയോട് അഗ്നിശുദ്ധി വരുത്താൻ ശ്രീരാമൻ
ആവശ്യപ്പെട്ടതെന്തുകൊണ്ട്?
         (ജനാപവാദം ഒഴിവാക്കുന്നതിൻ)
171)ശ്രീരാമ ൻ അയോധ്യയിൽ പ്രവേശിച്ച മുഹൂര്ത്തം ഏതാണ്?
         (പൂയ്യം നക്ഷത്രയോഗമുള്ള മുഹൂര്ത്തം)
172) സഹസ്രമുഖരാവണ ൻ ആരായിരുന്നു?
         (ദധി എന്ന സമുദ്രമധ്യത്തിൽ കഴിഞ്ഞിരുന്ന ഒരു അസുരൻ)
173) സഹസ്രമുഖരാവണൻ ബ്രഹ്മാവില്നിന്നു നേടിയ പ്രധാനവരം എന്തായിരുന്നു?
        (സ്ത്രീകളൊഴികെ തനിക്കു മറ്റൊരാളാലും മരണം സംഭവിക്കരുത് എന്ന വരം)
174) സഹസ്രമുഖനെ കൊന്നതാർ?
        (സീത)
175) രാമസീതാദമ്പതിമാരുടെ പുത്രന്മാർ ആരെല്ലാം?
         (ലവനും കുശനും)

ആരാണ് കലി? കലിയുഗ ചിന്തകൾ


കലിയുഗ ചിന്തകൾ

ആരാണ് കലി?


കാലഗണനാ സമ്പ്രദായമനുസരിച്ച് നാലാമത്തെ യുഗമായ കലിയുഗം ഇവിടെ പ്രവർത്തിക്കുന്നു. മനുഷ്യവർഷങ്ങളുടെ ഗണനയനുസരിച്ച് മൂന്നു ലക്ഷത്തി അറുപതിനായിരം വത്സരമാണു കലിയുഗം. കലിയുഗം ആരംഭിച്ച് 5117–18 വര്‍ഷം നാം പിന്നിട്ടിരിക്കുന്നു. അതായത് കലിയെ മനുഷ്യരൂപത്തിൽ‌ ദർശിച്ചാൽ കേവലം ഇപ്പോൾ ഒരു ശിശുവിന്റെ പ്രായം മാത്രമേ കലിക്ക് ഉണ്ടാകൂ.
കലിയെ നാം ഏറ്റവും അടുത്ത് പരിചയപ്പെടുന്നത് ശ്രീമദ് ഭാഗവത മഹാപുരണത്തിലാണ്. യഥാർ‌ഥത്തിൽ ഭാഗവത പുരാണത്തിന്റെ പ്രചാരണത്തിനു കാരണം കലിയാണെന്ന് പോലും പറയാം. കലി ആരാണെന്ന് ഉളള അന്വേഷണം ചെന്നവസാനിപ്പിച്ചത് അവസാനം ഇവിടെ. യുവരാജാവായ പരീക്ഷിത്ത് യാത്രാവേളയിൽ ഇരുമ്പു തൊപ്പിയും കുടില മുഖവുമുളള ഒരു അപരിചിതനെ ആകസ്മികമായി കണ്ടുമുട്ടുന്നു. അയാള്‍ ഒരു കാളയുടെ നാലാമത്തെ കാൽ ഒടിക്കാൻ ശ്രമിക്കുകയാണ്. കാള വളരെ ദയനീയമായി കരയുകയാണ്. അതിന്റെ മറ്റു മൂന്നു കാലുകള്‍ ഒടിഞ്ഞുപോയിരിക്കുന്നു. പരീക്ഷിത്ത് അപരിചിതനുമായി വഴക്കായി, യുദ്ധമായി. അവസാനം അപരിചിതൻ അടിയറവു പറയുന്നു. ശേഷം അയാൾ സ്വയം പരിചയപ്പെടുത്തുന്നു. ഞാൻ‌ കലിയെന്നു പേരുളളവനും ഈയുഗത്തിന്റെ അധികാരിയുമാണ്. കലി കാലൊടിക്കാൻ ശ്രമിച്ച കാള ധർമമായിരുന്നു. ധര്‍മത്തിനു നാലു കാലുകളുണ്ട്: ദയ, ദാനം, ശുചിത്വം, സത്യം. സത്യയുഗത്തിൽ ധർമത്തിന് ഈ നാലു പാദങ്ങളും ഉണ്ടായിരിക്കും. ക്രമേണ മനുഷ്യന്റെ സ്വാർ‌ഥത വർധിക്കുന്തോറും ത്രേതായുഗത്തിൽ ദയ ഇല്ലാതാവുകയും ദ്വാപരത്തിൽ ദാനമില്ലാതാവുകയും കലിയിൽ ശുചിത്വം ഇല്ലാതെ പോവുകയും ചെയ്യും. (അതിന്റെ തെളിവായിരിക്കണം നമ്മുടെ ജലാശയങ്ങളും മറ്റും മനുഷ്യന്റെ ദുരഭിമാനത്താൽ മലിനമായിക്കൊണ്ടിരിക്കുന്നത്. നാലാം കാലായ സത്യത്തെ ഒടിക്കാനാണു കലി ശ്രമിച്ചതെങ്കിലും നടന്നില്ല. അതിനർഥം സത്യമെന്ന ഏകപാദത്തിൽ ധർമം കലിയുഗത്തിൽ നിലകൊളളുമെന്നാണ്. സത്യം പ്രബലതയുടെ രൂപത്തിലായിരിക്കും കലിയുഗത്തിൽ.
കലിയുഗ ദുരിതം മാറ്റാന്‍ ജപം 
കലിയുഗത്തിലെ ദുരിതങ്ങള്‍ മറികടക്കാന്‍ എന്തു ചെയ്യണം എന്ന് നാരദ മഹര്‍ഷിക്ക് സംശയം. ആശങ്ക അകറ്റാനായി നാരദര്‍ ബ്രഹ്മാവിന്റെ അടുത്തെത്തി. നാരായണ മന്ത്രം ജപിച്ചാല്‍ കലിയുഗ ദുരിതങ്ങള്‍ മറികടക്കാനാവും എന്നായിരുന്നു ബ്രഹ്മാവിന്റെ ഉപദേശം. ബ്രഹ്മാവ് നാരായണ നാമം നാരദര്‍ക്ക് ഉപദേശിച്ചു കൊടുക്കുകയും ചെയ്തു.
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ലൗകിക ജീവിതം നയിക്കുന്ന സാധാരണക്കാര്‍ക്ക് മുക്തി നേടാനുള്ള പരമമായ മാര്‍ഗമാണ് നാമജപം. നാമജപത്തിലൂടെ സാലോക്യം,സാമീപ്യം, സായൂജ്യം, സാരൂപ്യം എന്നീ നാല് മുക്തികളും പ്രാപ്യമാവുമെന്നായിരുന്നു ബ്രഹ്മോപദേശം.
ഭക്തര്‍ ബ്രഹ്മ ലോകത്തിലോ വിഷ്ണു ലോകത്തിലോ ശിവലോകത്തിലോ എത്തിച്ചേരുന്നതിനെ സാലോക്യ മുക്തി എന്നും ഭഗവാന്റെ സമീപത്ത് എത്തിച്ചേരുന്നതിനെ സാമീപ്യ മുക്തി എന്നും ഭഗവാന്റെ രൂ‍പത്തെ പ്രാപിക്കുന്നത് സാരൂപ്യ മുക്തി എന്നും ഭഗവാനില്‍ ലയിച്ചു ചേരുന്നതിനെ സായൂജ്യ മുക്തി എന്നും അറിയപ്പെടുന്നു.
കലിയുഗത്തില്‍ മനുഷ്യ മനസ്സിന് ചിന്താ ശേഷി കുറയുകയും മലീമസപ്പെടുകയും ചെയ്യുന്നു. ദിവസേനയുള്ള നാപജപത്തിലൂടെ മനസ്സിന് തെളിച്ചം ഉണ്ടാക്കാന്‍ കഴിയും. തെളിച്ചമുള്ള മനസ്സില്‍ ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് മുനിശ്രേഷ്ഠര്‍ ഉപദേശിക്കുന്നു.
നിഷ്ഠയോ നിയമങ്ങളോ കൂടാതെ വിശ്വാസത്തോടും അര്‍പ്പണ മനോഭാവത്തോടും മുക്തി നേടാന്‍ കലിയുഗത്തില്‍ ഉപദേശിക്കപ്പെട്ടിരിക്കുന്ന മാര്‍ഗ്ഗമാണ് നാമജപം.
ശുദ്ധമായ സ്ഥലത്ത് ഇരുന്ന് നിത്യേന നാമജപം നടത്തുന്നത് ഗ്രഹപ്പിഴകള്‍ ഒഴിഞ്ഞു പോവാനുള്ള ഉത്തമ മാര്‍ഗമായും ആചാര്യന്മാര്‍ പറയുന്നു.
കലിയുഗത്തിലെ മനുഷ്യർ ദയയില്ലാത്തവരും ദുർമനസുളളവരും കുടിലഹൃദയമുളളവരുമായിരിക്കും. മനുഷ്യമനസിലെ ധർ‌മത്തിനു ച്യുതി സംഭവിക്കും.
ഇക്കാലത്ത് ഗുരുശിഷ്യ ബന്ധത്തിനും ധർ‌മാനുസൃതവിവാഹത്തിനും ദാമ്പത്യത്തിനും ദേവയജ്ഞത്തിനും യാതൊരു മൂല്യവും ഉണ്ടായിരിക്കുകയില്ല. ബലവാന്മാരായ ആളുകളായിരിക്കും എല്ലാ സമ്പത്തിന്റെയും ഉടമാവകാശം കൈക്കലാക്കുക. ഏതു കുലത്തിൽ പിറന്നവനും ഏതു വർ‌ണത്തിലുളള കന്യകയെയും വിവാഹം കഴിക്കാൻ യോഗ്യരാകും.
ബ്രാഹ്മണർ നിഷിദ്ധ ദ്രവ്യങ്ങളാൽ തോന്നിയ പ്രകാരം പ്രായശ്ചിത്ത കർ‌മങ്ങൾ നടത്തുകയും ചെയ്യും. ധർമാനുഷ്ഠാനങ്ങൾ തോന്നിയ മട്ടിലാകും. കപട സന്യാസിമാർ ധാരാളം ഉണ്ടാകും. ഇവരുടെ പ്രവർത്തനം സുഖലോലുപമായിരിക്കും. സന്യാസം മറയാക്കി ഇക്കൂട്ടർ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ നടത്തും.
ഭഗവദ്‌ഗീത മുതലായ പുരാണ പുണ്യഗ്രന്ഥങ്ങളെ വേണ്ട രീതിയിൽ ഉൾക്കൊളളാതെ പ്രഭാഷണങ്ങൾ‌ സംഘടിപ്പിക്കുകയും ജനങ്ങൾ തെറ്റായ സാരാംശം ഉൾക്കൊളളുകയും ചെയ്യും. സന്യാസം ആഡംബര ജീവിതത്തിനുളള തൊഴിലായി മാറും. ഋഷിപ്രോക്തങ്ങളായ ശാസ്ത്രങ്ങളെ നിഷിദ്ധങ്ങളെന്നും മറ്റും പ്രചാരണം നടത്തുകയും തന്മൂലം ശാസ്ത്രങ്ങൾക്ക് മൂല്യച്യുതി സംഭവിക്കുകയും ചെയ്യും.
കലിയുഗത്തിൽ ഏതെങ്കിലും ഒരുത്തന്റെ വായിൽ നിന്നു വരുന്നതു ശാസ്ത്രമായി ഗണിക്കപ്പെടുമെന്നും ഭൂതപ്രേതാദികളെ പോലും ദേവന്മാരായി ഗണിക്കപ്പെടുമെന്നും ഋഷീശ്വരന്മാർ നൂറ്റാണ്ടുകൾ‌ക്കു മുൻപേ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടു തന്നെയായിരിക്കണം രഹസ്യശാസ്ത്രങ്ങളെ വരും തലമുറയ്ക്കു കൈമാറാതെ നശിപ്പിച്ചു കള‍ഞ്ഞത് അവനവന് അർഹിക്കുന്നത് അല്ല കയ്യിൽ കിട്ടുന്നതെങ്കിൽ അവൻ സമൂഹത്തിനും ലോകത്തിനും ദോഷം മാത്രമേ ചെയ്യൂ എന്നു നീതിസാരം ഓർമപ്പെടുത്തുന്നു
ഉപവാസം, തീർ‌ഥാടനം, ധനദാനം, തപസ് ഇതിന്റെയൊക്കെ അനുഷ്ഠാനാദികൾ ഓരോരുത്തർക്കും തോന്നിയ വിധത്തിലാകുമെന്നും അതിനൊക്കെ ധർ‌മത്തിന്റെ പരിവേഷം കിട്ടുമെന്നും ആചാര്യന്മാർ സമർ‌ഥിച്ചിരിക്കുന്നു. കലിയുഗത്തിൽ ആളുകൾക്ക് അല്പധനം കൊണ്ടു ധനാഢ്യന്മാരുടെ ഗർ‌വ്‌ ഉണ്ടാകും. തലമുടിയുടെ സൗന്ദര്യം കൊണ്ട് സ്ത്രീകൾ‌ക്ക് അഭിമാനം തോന്നും. സ്വർണം, വസ്ത്രം എന്നിവ കുറഞ്ഞാലും സ്ത്രീകൾ കേശാലങ്കാര തൽപരകൾ ആയിത്തീരും. ഇന്നു കാണുന്ന പേക്കോലങ്ങൾ ഇതിനു തെളിവാണ്. ധനമില്ലാത്ത ഭർത്താവിനെ സ്ത്രീകൾ സ്തുതിക്കുകയില്ലെന്നും എത്ര നിന്ദ്യനായാലും പണക്കാരൻ ആളുകളുടെ നാഥനാകുമെന്നും സമ്പാദ്യമെല്ലാം വീടു പണിയുന്നതിനു വേണ്ടിയാകുമെന്നും ദാനധർ‌മങ്ങൾ നടത്തുകയില്ലെന്നും ബുദ്ധി ആത്മജ്ഞാനത്തിലല്ലാതെ പണമുണ്ടാക്കാൻ വേണ്ടി മാത്രമേ ഉപയോഗിക്കുകയുള്ളൂവെന്നും അതിഥികളെ സൽക്കരിക്കാൻ ആതിഥേയനു വേണ്ടത്ര ശക്തി ഉണ്ടാകുകയില്ലെന്നും ആചാര്യമര്യാദകൾ വേണ്ടവിധം ഉണ്ടാകില്ലെന്നും മുനിശ്രേഷ്ഠന്മാർ നേരത്തേ തന്നെ രേഖപ്പെടുത്തി വച്ചിരുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും അല്പമായ പ്രയത്നത്താൽ ജനങ്ങൾ‌ക്കു വളരെ പുണ്യം സമ്പാദിക്കാൻ കഴിയും എന്തെന്നാൽ സത്യയുഗത്തിൽ മഹത്തായ തപസ്സു കൊണ്ട് നേടിയതു കലിയുഗത്തിൽ അല്പമായ സത്പ്രവൃത്തികൾ കൊണ്ടു നേടാൻ കഴിയുമെന്നു സാരം. പൂന്താനത്തിന്റെ ജ്ഞാനപ്പാനയിൽ ഇപ്രകാരം പറയുന്നു:
കൃഷ്ണദ്വൈപായന വ്യാസന്‍ ജനമേജയരാജാവിന് 'കലിയുഗ'ത്തിന്റെ പ്രത്യേകതകള്‍ വിവരിച്ചുകൊടുക്കുന്നത് ഹരിവംശത്തിലെ ഭവിഷ്യപര്‍വ്വത്തില്‍നിന്നും ഇങ്ങനെ അക്കമിട്ടെഴുതാം.
1. കലിയുഗത്തില്‍ ഭരണകര്‍ത്താക്കള്‍ ബലമായി നികുതി പിരിച്ചെടുക്കും. പ്രജാക്ഷേമത്തിനായി ഒന്നും ചെയ്യില്ല. സ്വന്തം കാര്യങ്ങൡലാവും അവരുടെ ശ്രദ്ധ.
2. ചോരന്മാര്‍ വര്‍ധിക്കും. അവര്‍ കക്കാനും വഴിയാത്രക്കാരെ കൊള്ളയടിക്കാനും തുടങ്ങും. സത്യത്തിനും ധര്‍മ്മത്തിനും വിലയുണ്ടാവില്ല.
3. സ്ത്രീകള്‍ സൗന്ദര്യത്തെ പ്രധാനമായി കണക്കാക്കി അതു വര്‍ധിപ്പിക്കുവാന്‍ പല കൃത്രിമമാര്‍ഗ്ഗങ്ങളും സ്വീകരിക്കും. പുരുഷന്മാര്‍ കുറവായും സ്ത്രീകള്‍ അധികമായും ഉണ്ടാവും.
4. ശ്രാദ്ധാദികാര്യങ്ങളില്‍ ശ്രദ്ധ കുറയും. കുടുംബബന്ധങ്ങളെല്ലാം ശിഥിലമാകും. പിതാക്കന്മാരെക്കൊണ്ട് മക്കള്‍ പണിയെടുപ്പിക്കും.
5. ഗുരുശിഷ്യബന്ധം ആരും നോക്കുകയില്ല. ശിഷ്യന്മാര്‍ ഗുരുനാഥന്മാരെ കൂക്കിവിളിക്കും.

കലിയുഗത്തിന് തിഷ്യയുഗം എന്ന പേരും ഉണ്ട്

ഏറ്റവും ശ്രേഷ്ഠമായ യുഗം എന്നാണ് അതിന്റെ അര്ത്ഥം. മഹാപാപങ്ങള് വിളയാടുന്ന കലിയുഗം എങ്ങിനെയാണ് ശ്രേഷ്ഠമായിരിക്കുക എന്നൊരു ചോദ്യം ഉന്നയിക്കപ്പെടാം.
കലിയുഗത്തില് സര്വ്വവും ക്ഷിപ്രസാധ്യമായിത്തീരുന്നു എന്നതു തന്നെയാണ് അതിന്റെ കാരണണം. അന്യയുഗങ്ങളി ല് അനേകവര്ഷം യജ്ഞം, തപസ്സ് തുടങ്ങിയവ അനുഷ്ഠിച്ചാലാ ണ് മുക്തി ലഭിക്കുക. എന്നാല് കലിയുഗത്തില് ഭഗവാന്റെ തിരുമാനങ്ങള് ഭക്തിയോടുകൂടി ജപിച്ചാല് തന്നെ സര്വാഗ്രഹങ്ങളും വളരെ വേഗത്തില് സാധിക്കുന്നു എന്നു പറയുന്നു. അതുകൊണ്ടുതന്നെ വിദ്വാന്മാര് കലിയുഗത്തെ പ്രശംസിക്കുന്നു. മേല്പ്പത്തൂരിന്റെ നാരായണീയത്തി ല് കലിയുഗത്തെ ഇപ്രകാരം പ്രകീര്ത്തിച്ചിരിക്കുന്നു.
ദുഷ്ടനിഗ്രഹനിരതനും, ഭക്തന്മാരുടെ സര്വ്വാഭിലാഷങ്ങളെയും സാധിപ്പിക്കുന്നവനുമായ അല്ലയോ ഭഗവന്, കൃതാദികളെ അപേക്ഷിച്ച് മേന്മയുള്ളത് ഈ കലിയുഗത്തിനു തന്നെയാണ്. അതിപ്രയാസകരങ്ങളായ തപസ്സ് മുതലായവ കൊണ്ട് കൃതയുഗം തുടങ്ങിയവയില് അവിടുന്ന് പ്രസാദിക്കുന്നു. എന്നാല് കലിയുഗത്തിലാകട്ടെ, അങ്ങയുടെ സ്മരണം, തിരുനാമജപം തുടങ്ങിയവകൊണ്ട് സര്വര്ക്കും നിന്തിരുവടിയുടെ പ്രസാദം സിദ്ധിക്കുന്നു.
അതുകൊണ്ട് ഇതരയുഗങ്ങളില് ജനിച്ചവര്കൂടി കലിയില് ജന്മം സിദ്ധിക്കുന്നതിന് ആഗ്രഹിക്കുന്നു. അത്രയ്ക്ക് ഉത്കര്ഷം നിറഞ്ഞ കലിയുഗത്തില് ഭാഗ്യം കൊണ്ട് ജന്മം സിദ്ധിച്ച ഞങ്ങളെ അവിടുന്ന് വിഷയസുഖങ്ങളില് വ്യാ മോഹിപ്പിച്ച് ചതിക്കരുതേ. കലിയുഗം അനേകം ദോഷങ്ങളോട് കൂടിയതാണെങ്കിലും വളരെവേഗത്തില് ഫലസിദ്ധിയെ നല്കുന്നു എന്നൊരു സവിശേഷത അതിനുള്ളതായി പറയുന്നു. കലിദോഷത്തില് നിന്ന് വളരെ വേഗത്തില് മുക്തി കൈവരിക്കുന്നതിനുവേണ്ടിയാണ് വേദവ്യാസന് പുരാണ ങ്ങള് രചിച്ചത് എന്നൊരു വിശ്വാസം നിലനില്ക്കുന്നു.
പുരാണങ്ങള് മനുഷ്യമനസ്സിലെ എല്ലാ ദുര്വിചാരങ്ങളെ യെല്ലാം ഇല്ലാതാക്കി പരിശുദ്ധമാക്കുന്നു എന്ന തത്വമാണ് ഇവിടെ ഒളിഞ്ഞുകിടക്കുന്നത്. ശ്രീകൃഷ്ണഭഗവാന്റെ തിരുനാമങ്ങള് കീര്ത്തിക്കുക, ലീലകള് സ്മരിക്കുക തുടങ്ങിയവകൊണ്ട് തന്നെ അനായാസമായി മുക്തിസിദ്ധിക്കുന്ന കലിയുഗം തന്നെയാണ് നാലുയുഗങ്ങളില് വെച്ച് ശ്രേഷ്ഠമായി രിക്കുന്നത് എന്നാലപിച്ച (നാരായണീയം – 92-6) മേല്പ്പത്തൂര് നാരായണഭട്ടതിരിപ്പാട് തന്നെ കലിയില് മുക്തി പ്രദങ്ങളായ എട്ടു വസ്തുക്കളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്.
അല്ലയോ പരംപുരുഷനായ ഭഗവാന്, ഗംഗാസ്നാനം, ഭഗവദ്ഗീതാ പാരായണം, ഗായത്രിമന്ത്രജപം, തുളസിപ്പൂ ധരിക്കുക, ചന്ദനം കൊണ്ട് ഗോപി ധരിക്കുക, സാളഗ്രാമപൂജ, ഏകാദശീവ്രതം അനുഷ്ഠിക്കുക, നിന്തിരുവടിയുടെ തിരുനാമങ്ങള് ജപിക്കുക തുടങ്ങിയവകൊണ്ട് കലിയുഗത്തില് അനായാസമായി മുക്തി സിദ്ധിക്കുമെന്ന് ഋഷിമാർ പറഞ്ഞിട്ടുണ്ട്.

പിതൃദോഷം



പിതൃദോഷം

ദോഷങ്ങളിൽ ഏറ്റവും വലുത് പിതൃദോഷമാണ്. പ്രശ്നമാർഗ്ഗം 17–ാം അധ്യായം അനുസരിച്ച് വിവാഹത്തിന്റെ മുഖ്യഉദ്ദേശ്യം തന്നെ സന്താനോൽപാദനമാണ്. സന്താനത്തിൽകൂടി മാത്രമേ പിതൃപ്രീതി സാധ്യമാകൂ. തിലഹവനാദികൾ പിതൃപ്രീതികരമാണ്. അതു ചെയ്യേണ്ടത് സന്താനമാണ്. പിതൃപ്രീതി നേടിയില്ലെങ്കിൽ പിതൃദോഷം സംഭവിക്കും.
മാതാപിതാക്കളെ ശരിയായി സംരക്ഷിക്കാതിരിക്കുക, അവരെ ആദരിക്കാതിരിക്കുക, ക്രൂരമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുക. മറ്റുള്ളവരുടെ വാക്കുകൾ കേട്ട് രക്ഷിതാക്കളെ ശ്രദ്ധിക്കാതിരിക്കുക, രക്ഷിതാക്കളെ തള്ളിപ്പറയുക തുടങ്ങിയവ പിതൃദോഷം വരുത്തും. ജാതകര്‍ ചെയ്യുന്ന മോശംപ്രവൃത്തികൾ മൂലം പരേതാത്മാക്കൾക്കു ശാന്തി ലഭിക്കാതെ വരും. പരേതാത്മാക്കളെ സാക്ഷി നിർത്തി സ്വത്തുതർക്കം നടത്തുന്നതും പിതൃദോഷത്തിനു കാരണമാകും. ആഗ്രഹപൂർത്തീകരണം സാധിക്കാതെ മരിക്കുന്നതും ജീവിച്ചിരിക്കുന്നവരുടെ ദ്രോഹം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യുന്നതും വലിയതരം പിതൃദോഷമുണ്ടാക്കും. പണച്ചെലവ് ഒഴിവാക്കാൻ പരേതാത്മാവിന് ശ്രാദ്ധം നടത്താതിരിക്കുന്നതും പിതൃദോഷത്തിനു കാരണമാകും.
ഉറ്റബന്ധുക്കൾ മാത്രമല്ല അധ്യാപകർ, സുഹൃത്തുക്കൾ, ഉപദേശകർ, മാതൃകാപുരുഷന്മാർ എന്നിങ്ങനെ നമ്മുടെ വളർച്ചയ്ക്കും ഉന്നതിക്കും സഹായിച്ചവരെല്ലാം പിതൃക്കളായി കണക്കാക്കണം. ഇവരോടുള്ള ബഹുമാനവും കടപ്പാടും നിലനിർത്തുന്ന പ്രവൃത്തികളും സൽക്കർമങ്ങളും ചെയ്യാതിരുന്നാൽ പിതൃദോഷം ഉണ്ടാകും. ആത്മാവിനു ശാന്തി ലഭിക്കാതെ വരുമ്പോഴാണ് പിതൃദോഷം ഉണ്ടാകുന്നത്.
മരണാനന്തര ചടങ്ങിൽ കാക്കയുടെ പ്രാധാന്യം?
പുരാണ കഥയനുസരിച്ച് ബ്രഹ്മാവിൽനിന്നു വരം കിട്ടിയ മഹിരാവണൻ എന്ന അസുരൻ യമധർമനെ ആക്രമിച്ചു. അസുരനെ തോൽപിക്കാനാവാതെ യമധർമൻ ഒരു കാക്കയുടെ രൂപത്തിൽ രക്ഷപ്പെട്ടു. അങ്ങനെ, തന്നെ രക്ഷിച്ച കാക്കയ്ക്ക് ബലികർമത്തിൽ പ്രാധാന്യം കൊടുത്ത് യമധർമൻ പ്രത്യുപകാരം ചെയ്തു. അന്നുമുതലാണ് ബലിച്ചോറ് കാക്ക കഴിച്ചാൽ പിതൃക്കൾ തൃപ്തരായതായി കരുതുന്നത്. പിതൃക്കളെന്ന സങ്കൽപത്തിലാണ് കാക്കയ്ക്കു ശ്രാദ്ധത്തിൽ പ്രസക്തി. ബലിച്ചോറ് കാക്കയെടുക്കാത്ത പക്ഷം ഒഴുക്കുവെള്ളത്തിൽ ഒഴുക്കാം.
എള്ളിന്റെ പ്രാധാന്യം?
കാക്കയ്ക്കും എള്ളിനും നിറം കറുപ്പാണ്. ഇത് ഇരുട്ടിന്റെ പ്രതീകമാണ്. ഇരുട്ടിൽനിന്ന് വെളിച്ചമാകുന്ന പുനർജന്മത്തിലേക്കുള്ള യാത്രയാണ് ഇതു സൂചിപ്പിക്കുന്നത്. എള്ള് വെള്ളത്തിൽ നൽകിയാല്‍ പിതൃക്കൾക്കും അഗ്നിയിൽ ദേവതകൾക്കും തൃപ്തിയടയും, ഇതിൽ അടങ്ങിയിരിക്കുന്ന എണ്ണ പ്രാണനാണ്. മനസ്സാ വാചാ കർമണാ ചെയ്യുന്ന സർവപാപങ്ങളും നശിപ്പിക്കാൻ എള്ളിനു കഴിയും. കറുത്ത എള്ളാണ് പിതൃകർമത്തിനുത്തമം.
ദർഭയുടെ പ്രാധാന്യം?
സൃഷ്ടി, സ്ഥിതി, സംഹാര മൂർത്തികൾ ദർഭയിൽ കുടികൊള്ളുന്നു. മൂലഭാഗത്തു ബ്രഹ്മാവും മധ്യത്തിൽ വിഷ്ണുവും തുമ്പിൽ പരമശിവനും കുടികൊള്ളുന്നു. മൂന്നു ദർഭ കൂട്ടിക്കെട്ടുന്നതിനു വളരെ പ്രാധാന്യമുണ്ട്. സൂര്യമണ്ഡലം, സേവാമണ്ഡലം, അഗ്നിമണ്ഡലം എന്നിവയുടെ ചേർച്ചയാണത്. ത്രിമൂർത്തി സാന്നിധ്യം ഉള്ളതുകൊണ്ട് ഇത് ഒരിക്കലും അശുദ്ധമാകുകയില്ല.
പവിത്രത്തിന്റെ പ്രാധാന്യം?
ദർഭ കൊണ്ടുള്ള മോതിരമാണ് പവിത്രം. ഇതു ധരിക്കുന്നതുകൊണ്ട് ആയുസ്സ്, ശക്തി, ഈശ്വരാധീനം, സമൃദ്ധി എന്നിവ ലഭിക്കുന്നു.
കൂർച്ചമെന്നാലെന്ത്?
മൂന്നു ദർഭ കൂട്ടികെട്ടുന്നതാണ് കൂർച്ചം. ഇവ ഓരോന്നും സൂര്യമണ്ഡലം, സേവാമണ്ഡലം, അഗ്നിമണ്ഡലം എന്ന് കൽപിച്ചിരിക്കുന്നു.
ബലിയുടെ വ്രതനിഷ്ഠ?
തലേന്ന് ഒരിക്കൽ ഇരിക്കണം. ഒരുനേരം ഭക്ഷണം. രാത്രി ഭക്ഷണം പാടില്ല. പഴവർഗങ്ങൾ കഴിക്കാം. ലഹരി പാടില്ല. ബ്രഹ്മചര്യം പാലിക്കണം. പുറത്തുനിന്ന് ആഹാരം പാടില്ല. അശുദ്ധിയുള്ളവരെ സ്പർശിക്കരുത്. പകലുറക്കം പാടില്ല. ബലിയിട്ട ശേഷമേ ക്ഷേത്രദർശനം പാടുള്ളൂ.
പിതൃകടം മുടക്കരുത് എന്നു പറയുന്നതെന്തുകൊണ്ട്?
വെളുത്തവാവിന്റെ പിറ്റേദിവസം മുതൽ കറുത്തവാവു വരെയുള്ള ദിവസം പിതൃക്കളാണ് നമ്മെ നോക്കുന്നത്. അതുകൊണ്ട് എല്ലാ മാസവും കറുത്തവാവിന് അഞ്ചു ദിവസം മുൻപു മുതൽ പിതൃപ്രീതികരമായ കാര്യങ്ങൾ ചെയ്യേണ്ടതാണ്. ദേവകർമത്തെക്കാൾ ശ്രദ്ധാപൂർവം പിതൃകർമം ചെയ്യണം. കർക്കടകമാസത്തിലെ കറുത്തവാവില്‍ ചന്ദ്രൻ സ്വക്ഷേത്രമായ കർക്കടകമാസത്തിൽ സൂര്യനോടൊത്ത് ഒരേ അക്ഷാംശത്തിലും രേഖാംശത്തിലുമാണെന്ന സവിശേഷത ഉണ്ട്. ദക്ഷിണായനം തുടങ്ങുന്നതും ഒരു ചാന്ദ്രമാസത്തിൽ 28 ദിവസമുണ്ട്. വെളുത്തപക്ഷം പിതൃക്കൾക്ക് രാത്രിയും കറുത്തപക്ഷം പകലുമാണ്. മനുഷ്യന്റെ മരണാനന്തര ഗതി ചന്ദ്രലോകത്തേക്കാണെന്ന് ഉപനിഷത്തുകൾ വ്യക്തമാക്കുന്നു.
ചന്ദ്രന്റെ, ഭൂമിക്ക് അഭിമുഖമല്ലാത്ത ഭാഗത്താണ് പിതൃവാസം. അമാവാസി ദിവസം ചന്ദ്രൻ ഭൂമിയുടെയും സൂര്യന്റെയും ഇടയിലാണല്ലോ. അപ്പോൾ പിതൃക്കൾ സൂര്യരശ്മിയേറ്റു നിർവൃതിയടയുന്നു എന്നു കൂർമ്മപുരാണം പറയുന്നു. പിതൃക്കളുടെ മധ്യാഹ്നം നമ്മുടെ അമാവാസിയിലായതിനാൽ ഇവർക്കു നൽകുന്ന ബലിയും മറ്റും ദേവസാന്നിദ്ധ്യത്തെ സന്തുഷ്ടമാക്കുന്ന ദിവസമാണ് അമാവാസികൾ, പ്രത്യേകിച്ച് കർക്കടക അമാവാസി. മേടം കഴിഞ്ഞ് നാലാം മാസമാണ്. കർക്കടകം, കലിയുഗരാശിയുമാണ്. കേരളത്തിൽ ബലിക്ക് പ്രാധാന്യമുള്ള ക്ഷേത്രങ്ങൾ വയനാട്ടിലെ തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം, മലപ്പുറം നാവാമുകുന്ദക്ഷേത്രം, ആലുവ മണപ്പുറം ശിവക്ഷേത്രം, ചേലാമറ്റം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം, തിരുവല്ലം പരശുരാമക്ഷേത്രം (തിരുവനന്തപുരം) എന്നിവയാണ്.
ത്രിമൂർത്തി സാന്നിധ്യവും വേദവ്യാസപ്രതിഷ്ഠയുമുള്ള ക്ഷേത്രമാണ് തിരുവല്ലം. ഇവിടെ ക്ഷേത്രത്തിനുള്ളിൽത്തന്നെയാണ് ബലിയിടുന്നത്. തിലഹോമം നടത്തുന്നതും ക്ഷേത്രത്തിനുള്ളിൽത്തന്നെയാണ്. വർഷത്തിൽ എല്ലാ ദിവസവും ഇവിടെ ബലിയിടൽ നടക്കുന്നുണ്ട്. പത്മനാഭസ്വാമിയോടൊപ്പം ശംഖുമുഖത്ത് ആറാട്ടിനു പോകുന്നു എന്ന പ്രത്യേകതയും തിരുവല്ലത്തെ പരശുരാമനുണ്ട്.
സർവവിധ ദോഷങ്ങളും മാറി എല്ലാവിധ നന്മകളും ഉള്ളൊരു ജീവിതം സർവേശ്വരൻ നൽകട്ടെയെന്നു പ്രാർഥിക്കുന്നു.

വിവാഹ സംസ്ക്കാരം

വിവാഹ സംസ്ക്കാരം

ആച്യാരാനുവാദപ്രകാരം സ്നാതകനായി ഗുരുകുലത്തിൽ നിന്ന് സ്വഗൃഹത്തിലേക്ക് മടങ്ങിവന്ന് ബ്രഹ്മചാരി തന്റെ ഗുണകർമ്മങ്ങക്ക് അനുയോജ്യയും ലക്ഷണയുക്തയുമായ കന്യകയെ വിവാഹം ചെയ്യണമെന്ന് മനുസ്മൃതി തുടങ്ങിയ ധർമ്മശാസ്ത്രങ്ങളിൽ വിധിച്ചിട്ടുണ്ട്വിവാഹമെന്നത് സ്ത്രീപുരുഷ്ന്മാർ തമ്മിലുള്ള ഒരു ജീവിതകരാറല്ല, ധർമ്മാചരണത്തിനും ആദ്ധ്യാത്മികസാധനക്കുമിടയിൽ ഉണ്ടാകാവുന്ന വിടവുകളുടെ സംയോജനമാകുന്നു.
കർത്തവ്യകർമ്മങ്ങളുടെ പൂർത്തീകരണത്തിന് വിധിച്ചിട്ടുള്ള യജ്ഞമാകുന്നു. അക്കാരണത്താൽ പരമാർത്ഥിക ലക്ഷ്യത്തോടുകൂടിയ ജീവിതത്തിൽ ധർമ്മം ക്രമം തെറ്റാതെ ആചരിക്കുവാൻ സ്ത്രീയും പുരുഷനും അന്യോന്യം സഹകരിക്കുന്നതിന്റെ ഹരിശ്രീ ആണ് വിവാഹ സംസ്കാരം തികച്ചും ദീർഘവീക്ഷണത്തോടും സദുദ്ദേശത്തോടും കൂടി നിർവഹിക്കേണ്ടുന്ന പവിത്രസംസ്കാരമാണിത്.
ബ്രഹ്മചര്യാശ്രമാന്തരം ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്നതിന്റെ പ്രാഥമിക ശുഭകർമ്മമായി വിവാഹം വിധിച്ചിരിക്കുന്നു. ധർമ്മപോഷണവും സത്സന്താനലാഭവുമാണ് ഇതിന്റെ വിശിഷ്ട പ്രയോജനം.
സ്ത്രീയുടെ ഉള്ളിലുള്ള ചൈതന്യം ശക്തിയായിട്ടും പുരുഷന്റെ ഉള്ളിലുള്ള ചൈതന്യം ശിവനായിട്ടും പരിഗണിക്കുന്നു.
യഥാർത്ഥത്തിൽ ശിവനും ശക്തിയും തമ്മിലുള്ള സംയോഗമാണ് വിവാഹം.
ബ്രാഹ്മം, ദൈവം, ആർഷം, പ്രജാപത്യം, ആസുരം, ഗാന്ധർവ്വം, രാക്ഷസം , പൈശാചം എന്നിങ്ങനെ എട്ട് വിധത്തിലുള്ള വിവാഹരീതികളെ പറ്റി ശാസ്ത്രങ്ങളിൽ പരാമർശിച്ചു കാണുന്നുണ്ട്.
ബ്രാഹ്മം വിധി പ്രകാരമുള്ള ബ്രഹ്മചാര്യവൃതത്തോടുകൂടി സമ്പാദിക്കപ്പെട്ടിട്ടുള്ള പൂർണ്ണ വൈദുഷ്യം, ധാർമികത്വം സൗശീല്യം എന്നിവയോടുകൂടിയ വധൂവരന്മാർക്ക് പരസ്പരം പ്രീതിയോടുകൂടി നടത്തുന്ന വിവാഹമാണ് ബ്രാഹ്മം.
ദൈവവിവാഹം വലിയ യാഗം നടക്കുന്ന അവസരങ്ങളിൽ ഋത്വിക്കിന്റെ കർമ്മം നടത്തുന്ന യാജകനെ ജാമാതാവായി വരിച്ച് പൊൻ പണ്ടങ്ങളിഞ്ഞ് പുത്രിയെ കന്യാദാനം ചെയ്യുന്നതിനെ ദൈവവിവാഹം എന്നു പറയുന്നു.
ആർഷം വധുവിന്റെ സ്വഭാവഗുണം മാത്രം നോക്കി അവളെ സഹധർമ്മിണിയായി സ്വീകരിക്കുന്നതിനെ ആർഷം എന്നു പറയുന്നു
പ്രജാപത്യം ധർമ്മത്തിന്റെ അഭിവൃദ്ധിയെ പരമപ്രയോജനമായി കരുതിചെയ്യുന്ന വിവാഹത്തിന് പ്രജാപത്യം എന്നുപറയുന്നു,
ആസുരം വരനോ വധുവിനോ കുറെധനം കൊടുത്ത് നടത്തുന്ന വിവാഹത്തിന് ആസുരം എന്നു പറയുന്നു.
ഗാന്ധർവ്വം വിവാഹത്തിനുള്ള സമയത്തെയും നിയമത്തെയും അനുസരിക്കാതെ വധൂ-വരന്മാർക്കിരുവർക്കും തമ്മിൽ ഉളവാകുന്ന കാമമോ അനുരാഗമോ കൊണ്ട് പരസ്പരം ഭാര്യാ-ഭർത്താക്കന്മാരായി വരിക്കുന്നതിനെ ഗാന്ധർവ്വം എന്നു പറയുന്നു.
രാക്ഷസം ബലാൽക്കാരേണയോ കപടം പ്രയോഗിച്ചിട്ടോ കന്യകയെ ഭാര്യയാക്കുന്ന സമ്പ്രദായമാണ് രാക്ഷസം.
പൈശാചികം ഉറങ്ങികിടക്കുമ്പോഴും മറ്റും ബലാൽക്കാരമായി ( കന്യകയുടെ സമതമില്ലാതെ ) തട്ടികൊണ്ടുപോകുന്നത് പൈശാചികം.
ഇതിൽ സാമാന്യമായും ലഘുവായും നടത്താവുന്ന പ്രജാപത്യ വിവാഹക്രമത്തെ പരിചയപ്പെടുത്താം.
"ഋതുമഗ്നേ പ്രഥമം ജജ്ഞേഋതേ സത്യം പ്രതിഷ്ഠിതം യദീയം കുമാര്യഭിജാതാ തദിയമിഹ പ്രതിപദ്യതാം യത്സത്യം തദ് ദൃശ്യതാം"
എന്ന എന്ന അശ്വലായൻ ഗൃഹ്യസൂത്രപ്രകാരം യുവതി-യുവാക്കന്മാർക്ക് പ്രരസ്പരം കണ്ട് സംസാരിക്കുന്നതിനും അങ്ങനെ പരസ്പരധാരണക്ക് ശേഷം ഗുരുജനങ്ങളുടെ അനുമതിയോടുകൂടി വിവാഹലോചന നടത്തുന്നതിനും സാധിക്കും .
വരൻ വധുവിന്റെ കഴുത്തിൽ താലികൊട്ടുമ്പോൾ ചെല്ലുന്ന മന്ത്രം ..
"ഓം മംഗള ദേവതഃ പ്രിയതാം"
സുമംഗല്യം എന്നത്തേക്കും യശസ്ക്കരമായിട്ടിരിക്കുവാൻ ദേവന്മാർ സന്തോഷപൂർവ്വം അനുഗ്രഹിക്കട്ടെ .
വധൂവർന്മാർ പരസ്പരം മാലയിടുമ്പോൾ ചൊല്ലുന്ന മന്ത്രം ..
"മമ ഹൃദയേ ഹൃദയം തേ അസ്തു മമ ചിത്തേ ചിത്തമസ്തുതെ "
എന്റെ ഹൃദയത്തിൽ അങ്ങയുടെ ഹൃദയം ലയിക്കട്ടെ എന്റെ ചിത്തത്തിൽ അങ്ങയുടെ ചിത്തം ഐക്യപ്പെടട്ടെ
വധുപിതാവ് വധുവിന്റെ വലം കൈപിടിച്ച് വരന്റെ വലംകൈക്കകത്ത് വെച്ചുകൊടുക്കുമ്പോൾ ചൊല്ലുന്നമന്ത്രം.
"സഹധർമ്മശ്ചര്യതാം ഇഹേമാവിന്ദ്രസംനുദ ചക്രവാകേവ ദമ്പതീ"
സഹധർമ്മത്തെ നീ ആചരിച്ചാലും .... ഹേ ഇന്ദ്രാ !!! ഈ ദമ്പതികളെ ചക്രവാകങ്ങളെ പോലെ അത്ര ഹൃദയംഗമമായി യോജിപ്പിച്ചാലും.
ഇനി വധുവരന്മാർ പരസ്പരം ചൊല്ലുന്ന മറ്റൊരു മന്ത്രം നോക്കാം
സമഞ്ജന്തു വിശ്വേദേവഃ
സംആപോ ഹൃദയാനിനൗ
സംമാതിരിശ്വാ സംധാതാ
സമുദേഷ്ടീദധാതുനൗ

സകലദേവന്മാരും ആപസ്സും ഞങ്ങളുടെ ഹൃദയങ്ങളെ സമ്യക്കാകും വണ്ണം ബന്ധിപ്പിക്കട്ടെ ദേവതകൾ ഞങ്ങളെ സമ്പൂർണ്ണമായി യോജിപ്പിക്കട്ടെ.
'കുങ്കുമാധാരണശേഷം വരൻ വധുവിനെ നോക്കി ചൊല്ലുന്ന മന്ത്രാർത്ഥം നോക്കാം
സൗഭാഗ്യത്തിനായി ഞാൻ ഭവതിയുടെ കരം ഗ്രഹിക്കുന്നു.
ഭർത്താവായ എന്നോട് കൂടി വാർദ്ധക്യാവസാനം വരെ ജീവിക്കുക.
ആര്യമാ സവിതാ ദിദേവതകൾ എന്റെ ഗൃഹനായികയായിരിക്കുന്നതിനായി ഭവതിയെ നൽകി. ഞാൻ സാമവേദമാണ് ഭവതി ഋഗ്വേദവും, ഞാൻ ആകശവും ഭവതി പൃഥ്വിയുമാണ്.
അച്ഛനും അമ്മക്കും സഹോദരങ്ങൾക്കും സഹോദരികൾക്കും സാമ്രാജ്ഞിയായി ഗൃഹത്തിൽ വാഴുക..’
വേണ്ടവിധം പരിഗണിക്കപ്പെടാതെ പല സംസ്കാരകർമ്മങ്ങളും മറഞ്ഞുകൊണ്ടിരിക്കുന്നുവെങ്കിലും വിവാഹം പലയിടങ്ങളിലും പരിഷ്കൃതമായോ പ്രാകൃതമായോ നടന്നുകൊണ്ടിരിക്കുന്നു. അർത്ഥ- കാമങ്ങളുടെ അതിമോഹം അതിലും കാണാം.
ബ്രഹ്മചര്യാശ്രമാവസാനം കിശോരാവസ്തയിൽ ഒരു തീർത്ഥാടനം ചെയ്തിരിക്കണമെന്നു ഉണ്ട്
ഈ ദേശാടനത്തിൽ ഗൃഹജീവിതത്തിന്റെ വിവിധമാതൃകകൾ നേരിട്ട് കണ്ടറിയുവാൻ വിവാഹതിനാകാൻ പോകുന്ന ആ യുവാവിന് സാധിക്കുന്നു. സന്താനം, ചാരിത്രം, കുലം, കർമ്മം എന്നിവ വിവാഹ സംസ്ക്കാരത്താൽ രക്ഷിക്കപ്പെടുന്നു.
സുനിയമിതമായ വിവാഹപദ്ധതി സ്ത്രീ-പുരുഷ്ന്മാരുടെ സാമൂഹികവും ആദ്ധ്യാത്മികവുമായ സമ്മേളനമാണ് അത് സമുദായത്തെ താങ്ങുന്ന തൂണാണ്. ഈ സംസ്കാരം കൊണ്ട് കാമവും ധർമ്മമായി തീരുന്നു. ധർമ്മശാസ്ത്രങ്ങളിലെല്ലാം തന്നെ വിവാഹത്തെ യജ്ഞമായി കരുതി ആചരിക്കുവാനുള്ള നിയമങ്ങൾ നിദ്ദേശിച്ചിട്ടുണ്ട്.
വേദമന്ത്രത്താൽ തന്നെ വധുവും വരനും പരസ്പരം സംബോധന ചെയ്യുന്നതു കാണാം. അതിന്റെ മന്ത്രാർത്ഥം നോക്കാം.
വരൻ - ഹേ വധൂ! നിന്റെ അന്തഃകരത്തെയും ആത്മാവിനെയും എന്റെ കർമ്മത്തിനനുകൂലമായി ധരിക്കുന്നു. എന്റെ ചിത്തത്തിനനുകൂലമാവിധം നിന്റെ ചിത്തവും ഭവിക്കട്ടെ. എന്റെ വാക്കുകളെ മുഖ്യശ്രദ്ധാപൂർവ്വം ഗ്രഹിക്കുക. പ്രജാപതിയായ പരമാത്മാ ഉത്തമകാര്യാർത്ഥം നമ്മെ യോജിപ്പിച്ചിരിക്കുന്നു.
വധു- പ്രിയ സ്വാമി! അങ്ങയുടെ ഹൃദയും ആത്മാവും അന്തഃകരണവും എന്റെ ഹിതത്തിനായി ഞാൻ ധരിക്കുന്നു, എന്റെ ചിത്തവൃത്തിക്കനുകൂലമായി അങ്ങയുടെ ചിത്തം പ്രവർത്തനനിരതമാകട്ടെ . മിതഭാഷണത്തിലൂടെ അങ്ങയെ ഗ്രഹിക്കുവാൻ ആഗ്രഹിക്കുന്ന എന്റെ വാക്കുകൾ അങ്ങ് ശ്രദ്ധാപൂർവ്വം ശ്രവിച്ചാലും. അങ്ങയെ പ്രജാപതിയായ പരമാത്മാ എന്റെ അധീനതയിൽ ഏൽപ്പിച്ചിരിക്കുന്നു. എന്നെ അങ്ങക്കും അധീനപ്പെടുത്തിയിരിക്കുന്നു. നാം പരസ്പര ധാരണയോടുകൂടി ജീവിതസാഫല്യം നേടട്ടെ.
ഇങ്ങനെ സംസ്കാര കർമ്മത്തിന്റെ ഓരോ മന്ത്രവും അർത്ഥപൂർണ്ണവ്വും ഉപദേശ പ്രദവുമാണെന്നുകാണാം
വിവാഹസംസ്ക്കാരകർമ്മം കഴിഞ്ഞാൽ ഉടൻ തന്നെ ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചു കൊള്ളണമെന്നില്ല. ആത്മസംയമനപൂർവ്വം ബ്രഹ്മചര്യാശ്രമം ശീലിച്ചവർക്ക് അപ്രകാരം തോന്നുകയില്ല. ശാരീരികബന്ധത്തെക്കാൾ മാനസികവും ബുദ്ധിപരവുമായി പ്രേമപൂർവ്വം ആശയവിനിമയം ചെയ്യും. വിവാഹാനന്തരം വധൂ-വരന്മാർ വരന്റെ ഭവനത്തിൽ ചെല്ലുമ്പോൾ വരന്റെ മാതാവും ബന്ധുജനങ്ങളും ചേർന്നു അവരെ സ്വീകരിക്കുകയും അവർക്കായി കുടുംബജീവിതം സങ്കൽപ്പിച്ച് അതിന്റെ ശ്രേയസ്സിനായി കുടുംബദീപം ജ്വലിപ്പിക്കുകയും ചെയ്യുന്നു.
ബ്രഹ്മചര്യാശ്രമത്തിൽ അഭ്യസിച്ച സമസ്ത വിദ്യകളും പുഷ്പിച്ച് ഫലം നൽകുന്ന മനുഷ്യജീവിതത്തിന്റെ പ്രഫുല്ലമായ രണ്ടാംഘട്ടമാണ് ഗൃഹാശ്രമം.. വർണ്ണാശ്രമധർമ്മമനുസരിച്ച് അവരവരുടെ ഗുണകർമ്മങ്ങളും ധനസ്ഥിതിയും പഠിപ്പും പരിചയവും അനുസരിച്ച് ഗൃഹാശ്രമസംസ്ക്കാരത്തിൽ കൂടുതൽ കുറവു കാണാമെങ്കിലും എല്ലാ ഗൃഹാശ്രമികളുടെയും മൗലികമായ ഉദ്ദേശ്യലക്ഷ്യങ്ങൾ ധർമ്മാർത്ഥകാമമോക്ഷമെന്ന പുരുഷാർത്ഥ പ്രാപ്തി തന്നെ നാല് ആശ്രമങ്ങളുടെയും പ്രധാനകേന്ദ്രമായ ഗൃഹാശ്രമത്തിൽ സുഖസന്തോഷങ്ങളും സമാധാനവും നിലനിൽക്കുന്നെങ്കിലെ സമുദായത്തിലും രാഷ്ട്രത്തിലും അവ പുലരുകയുള്ളൂ. ഇക്കാരണത്താൽ തന്നെ ധർമ്മശാസ്ത്രഗ്രന്ഥങ്ങളിൽ ഗൃഹസ്ഥാശ്രമ ധർമ്മങ്ങളെപ്പറ്റി കൂടുതൽ വിവരിച്ചിരിക്കുന്നു. മനുസ്മൃതിയിൽ പറയുന്നു-- സർവ്വ ജന്തുക്കളും പ്രാണവായുവിനെ സമാശ്രയിച്ച് എങ്ങനെ ജീവിക്കുന്നുവോ അപ്രകാരം ബ്രഹ്മചാരി, വാനപ്രസ്ഥൻ, സന്യാസി ഈ മൂന്നുപേരും ഗൃഹസ്ഥനെ സമാശ്രയിച്ച് ജീവിക്കുന്നു
ഏതു കാരണത്താൽ ഗൃഹസ്ഥൻ മറ്റുമൂന്നു ആശ്രമികളെയും വേദദ്ധ്യായനാദികളാലും, ധാനധർമ്മാദികളാലും നിത്യവും രക്ഷിക്കുന്നുവോ ആ കാരണത്താൽ ഗൃഹസ്ഥാശ്രമം ഉയർന്നതെന്ന് പറയപ്പെടുന്നു.
ഇഹത്തിൽ സുഖത്തെയും പരത്തിൽ ശ്വശതമായ പുണ്യത്തെയും യാതൊരാൾ ഇച്ഛിക്കുന്നുവോ അയാൾ ഈ ഗൃഹസ്ഥാശ്രമം കർത്തവ്യകർമ്മനിഷ്ഠാപൂർവ്വം നിർവഹിക്കേണ്ടതാകുന്നു. അതു ജിതേന്ദ്രിയന്മാരാൽ സാധിക്കപ്പെടാൻ കഴിയുന്നതാകുന്നു.
ഒരു രാഷ്ട്രത്തിന്റെ വികേന്ദ്രികൃത രൂപമാണ് ഓരോ കുടുംബവും വീടും വിദ്യാലയവും മനുഷ്യസ്വഭാവ രൂപവൽക്കരണത്തിന്റെ രണ്ടു മുഖ്യകേന്ദ്രങ്ങളാണല്ലോ. അതിൽ പ്രഥമവും പ്രധാനവുമായ വിത്തുവിതയ്ക്കപ്പെടുന്നത് ഭവനത്തിലാണ് അവിടുത്തെ വിചാരവും വാക്കും ആചരണവും ഓരോ മനുഷ്യശിശുവിന്റെയും മനസ്സിൽ പ്രഥമമായി പതിയുന്നു. അതുകൊണ്ട് ഗൃഹകാര്യങ്ങൾ ചിട്ടപ്പെടുത്തി നിത്യകർമ്മാനുഷ്ഠാനങ്ങൾ ക്രമപ്പെടുത്തി പരോപകാരാദി സൽകർമ്മനിരതനായി സദാ പ്രസന്നചിത്തരായി കുടുംബം നിയിക്കേണ്ടതാകുന്നു.
ഗൃഹസ്ഥാശ്രമികളോട് ഈശ്വരാജ്ഞ എന്താണെന്ന് വ്യഞ്ജിപ്പിക്കുന്ന വേദവാക്യങ്ങൾ വേണ്ടുവോളമുണ്ട്.
ധർമ്മം ആചരിക്കുമ്പോൾ ലാഭ-നഷ്ട വിചാരം പാടില്ല. ധർമ്മമാണ് പ്രധനം അതു നിങ്ങളുടെ യഥാർത്ഥ സുഖത്തിനു വഴിയൊരുക്കുന്നു. പരസ്പരം ഹിതകാംക്ഷികളായി നിങ്ങൾ കുടുംബത്തിലും സമുദായത്തിലും വർത്തിക്കുവിൻ ഐക്യമായി ജീവിക്കുവിൻ ധർമ്മവും - ധനവും ഇവയിലെതെന്ന് ചോദ്യം വന്നാൽ ധർമ്മത്തെ വരിക്കുന്ന ദമ്പതികളാണ് മാതൃകാദമ്പതികൾ , സർവ്വ സൽഗുണങ്ങളുടെയും ഇരിപ്പിടമാണല്ലോ ധർമ്മം . അത്തരം കുടുംബത്തിലെ സ്ത്രീ എല്ലാവർക്കും പൂജനീയയാണ്.
സ്ത്രീ-പുരുഷന്മാർ അവരുടെ സകലകൃത്യങ്ങളും ചെയ്ത് സന്മാർഗ്ഗനിഷ്ഠയോടുകൂടിയിരിക്കുവാൻ ശ്രമിക്കണം.
പതിയും പത്നിയും അവരവരുടെ സ്വഭാവവും ശാക്തിയുമനുസരിച്ച് ഗൃഹഭരണം നടത്തുമ്പോൾ ഐശ്വര്യവും ഗൃഹോപകരണങ്ങളും ധനവും ലക്ഷ്മിയുമാവരുത്. ജിവിതലക്ഷ്യത്തിനുള്ള ഉപകരണം മാത്രമാണവ. അൽപമായാലും ധാരളമായാലും ന്യായമായുള്ള വരുമാനം കൊണ്ട് സന്തോഷപൂർവ്വം ജീവിക്കുവാൻ തക്ക മനപ്രാസാദമുള്ളവരാണ് കർമ്മകുശലതയുള്ളവർ. ഗൃഹാശ്രമസംസ്കാരം പ്രധാനമായും പഞ്ചമഹായജ്ഞങ്ങളിലടങ്ങിയിരിക്കുന്നു. ബ്രഹ്മയജ്ഞം, ദേവയജ്ഞം, ഋഷിയജ്ഞം, അതിഥിയജ്ഞം, ഭൂതയജ്ഞം , -എന്നീ അഞ്ചുയജ്ഞങ്ങൾ ഓരോ ഗൃഹത്തിലും പ്രതിദിനം അനുഷ്ഠിക്കേണ്ടതായ പ്രധാന സംസ്കാരകർമ്മങ്ങളാക്കുന്നു. ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്ന ആദ്യ ദിവസംതന്നെ പതി പത്നിമാർ ചേർന്ന് വിധിയാം വണ്ണം അതു അനുഷ്ഠിക്കണം.
ഓരോ കുടുംബത്തിലും പ്രതിദിനം ശ്രദ്ധാപൂർവ്വം അറിഞ്ഞ് അനുഷ്ഠിക്കേണ്ടതായ അഞ്ചു യജ്ഞനങ്ങളെ പറ്റി ധർമ്മ ശാസ്ത്രങ്ങളിൽ ധാരാളം പറഞ്ഞിട്ടുണ്ട്. മനുസ്മൃതിയിൽ ഇപ്രകാരം പറയുന്നു. ഋഷിയജ്ഞം , ദേവയജ്ഞം, ഭൂതയജ്ഞം, നൃയജ്ഞം , പിതൃയജ്ഞം, എന്നി പഞ്ചമഹായജ്ഞങ്ങൾ നിത്യവും യഥാവിധി ചെയ്യേണ്ടതാകുന്നു.
ബ്രഹ്മയജ്ഞം
വേദംചൊല്ലിക്കൊടുക്കുന്നത് ബ്രഹ്മയജ്ഞം. പ്രഭാതത്തിൽ ഉണരുക. ശരീരശുദ്ധിക്കുശേഷം ഈശ്വരസ്മരണ നടത്തുക. സത്ഗ്രന്ഥങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്യുക. പഠിച്ചതിനെ പ്രചരിപ്പിക്കുകയും ചെയ്യുക, എന്നതാണ് ബ്രഹ്മയജ്ഞം
പിതൃയജ്ഞം
അന്നത്തിനാലോ, ജലതർപ്പണത്തിനാലോ പിതൃക്കളെ തൃപ്തിപ്പെടുത്തുന്നത് പിതൃയജ്ഞം.
നമ്മുടെ ശരീരം ലഭിച്ചതിൽ നാം നമ്മുടെ മാതാപിതാക്കന്മാരോട് കടപ്പെട്ടിരിക്കുന്നു. അവരോടും അവരുടെ മാതാപിതാക്കളോടും ചുരുക്കം പിൻതലമുറകളോടും നമുക്കു കടപ്പാടുണ്ട്. അതിനാൽ മണ്മറഞ്ഞുപോയ അവരെ നിത്യവും സ്മരിക്കണം.
വളരെ വിപുലമായ അർത്ഥങ്ങളുള്ള എല്ലാവർക്കും അത്യാവശ്യമായ ഒരു അനുഷ്ഠാനമാണ് പിതൃയജ്ഞം. ജീവിച്ചിരിക്കുന്ന മാതാപിതാക്കളേയും, പ്രായമായവരേയും ശുശ്രൂഷിക്കുക എന്നത് പിതൃയജ്ഞത്തിന്റെ ഒരു ഭാഗമാണ്.
"മാതൃദേവോഭവ പിതൃദേവോഭവ, ആചാര്യദേവോ ഭവ"
എന്നീ അനുശാനങ്ങൾ അത്യന്തം ശ്രദ്ധേയങ്ങളാണ്.
"ജീവതോവാക്യകരണാത് ക്ഷയാഹേ ഭൂരിഭോജസത് ഗയായാം പിണ്ഢദാനാച്ച ത്രിഭിഃപുത്രസ്യ പുത്രതാ"
ജീവിച്ചിരിക്കുമ്പോൾ മാതാപിതാക്കളെ അനുസരിക്കുക വാർദ്ധക്യത്തിൽ ഭക്ഷണാദികൾ നല്കി സന്തോഷിപ്പിക്കുക മരണാനന്തരം ശ്രാദ്ധാദികൾ നടത്തുക. ഈ മൂന്നു വിധത്തിലാണ് ഒരുവൻ പുത്രനാകുന്നത്
ദേവയജ്ഞം
ദേവകൾക്കുവേണ്ടി അഗ്നിയിൽ ഹോമിക്കുന്നത് ദേവയജ്ഞം. പ്രഭാതത്തിലും സായംസന്ധ്യയിലും ഉള്ള ഈശ്വരസ്മരണയും ജപം, ധ്യാനം, ദീപം, ധൂപം, പുഷ്പചന്ദനാദികൾ തുടങ്ങിയവയെക്കൊണ്ടുള്ള ആരാധന, ക്ഷേത്രദർശനം ഇവ ദേവയജ്ഞം എന്നു അറിയപ്പെടുന്നു.
നൃയജ്ഞം
വായസബലി മുതലായത് ഭൂതയജ്ഞവും. അതിഥികൾക്ക് ആഹാരം കൊടുക്കുന്നത് മാനുഷിക യജ്ഞവുമാണ്. നരനെ നാരായണനെന്നു കണ്ട് സേവിക്കുക, സഹായം ചെയ്യുക, അശരണരെയും രോഗികളേയും വൃദ്ധരേയും അവശരേയും പരിപാലിക്കുക. ‘അതിഥി ദേവോ ഭവ’ എന്നഭാവനയിൽ സൽക്കരിക്കുകയും ചെയ്യുന്നതിനെ നൃയജ്ഞമെന്നും പറയപ്പെടുന്നു.
ഭൂത യജ്ഞം
മനുഷ്യരെ മാത്രമല്ല പക്ഷിമൃഗാദികളെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. വിശക്കുന്ന ജീവിക്ക് അന്നം നൽകുകയും വേണം. അവരുടെ നാശത്തിനു കാരണഭൂതരാകാതെ യത്നിക്കുകയും ചെയ്യുന്നതിനെ ഭൂതയജ്ഞം എന്നും ആചാര്യന്മാർ പറയുന്നു.
കർമ്മത്തിന്റെ ഗതി ഗഹനമാണ് ധർമ്മശാസ്ത്രം പറയുന്നതിന്റെ താല്പാര്യം ഇതാണ്. വാസ്തവത്തിൽ ഒറ്റപ്പെട്ട ജീവിതമേ ഇല്ല ജനിച്ചതുമുതൽ മരണം വരെ നാം അറിയുന്നവരും അറിയാത്തവരുമായ കണക്കില്ലാത്ത ജനങ്ങളും ജന്തുക്കളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു.

അഷ്ടാംഗഹൃദയം അദ്ധ്യായം 1



അഷ്ടാംഗഹൃദയം അദ്ധ്യായം 1

ആയുഷ്കാമീയം
രാഗാദി രോഗാൻ സതതാൻ അനുഷ്ക്താൻ
അശേഷകായ പ്രസൃതാൻ അശേഷാൻ
ഔത്സുക്യ മോഹ അരതിദാൻ ജഘാന
യോ അപൂർവ വൈദ്യായ നമോ അസ്തു തസ്മൈ
ഇഷ്ട ദേവതാ സ്മരണ ചെയ്യുന്നതു എതൊരു കര്യത്തിന്റെയും വിജയത്തിനാവശ്യമാണല്ലോ, അതുകൊണ്ടു തന്നെ ഇവിടെ വൈദ്യരിൽ വൈദ്യനായതു ആരോ അവനെ നമസ്കരിക്കുന്നു .
രാഗാദികളായ രോഗങ്ങളെ ജയിച്ച ആ അപൂർവ്വ വൈദ്യനു എന്റെ നമസ്കാരം
രാഗാദികൾ മാനസികങ്ങളായ രോഗങ്ങളാണു അവയാകട്ടെ ജനനം മുതൽ മരണം വരെ മനുഷ്യന്റെ സന്തത സഹചാരിയാണു. അവയേ ജയിക്കുക സാധാരണ വൈദ്യനു സാധ്യമല്ലാ അതുകൊണ്ടു അവയെ ജയിച്ച വൈദ്യനെ നമിക്കുന്നു
രഗദികൾ- ക്രോധ , കാമ , മദ, മാത്സര്യാദികൾ
അതാഥ ആയുഷ് കാമീയം
അധ്യായം വ്യാഖ്യാസ്യാമ:
ഇതിഹ സ്മാഹു: അത്രേയാദയോ മഹർഷയ:
അത്രേയാദിഭഗവാനാൽ പറയപ്പെട്ട അയുഷ്കാമീയം എന്ന അദ്ധ്യാത്തെ കുറിച്ചു ഇവിടെ പറയാം
ആയു കാമയമനേന ധർമ്മ അർത്ഥ സുഖ സാധനം
ആയുർവേദോപദേശേഷു വിധേയ പരമാദര
1
പുരുഷാർത്ഥങ്ങളായ ധർമ്മം അർത്ഥം കാമം എന്നിവയെ ആഗ്രഹിക്കുന്നവൻ ആയുസിനെ സംരക്ഷിക്കേണ്ടതു പുരുഷാർത്ഥ സാധനത്തിനു അത്യാവശ്യമാണു
അങ്ങനെ പുരുഷാർത്ഥങ്ങൾ പൂർത്തീകരിക്കണം എന്നാഗ്രഹിക്കുന്ന മനുഷ്യൻ ആയുസ്സിനേയും ആരോഗ്യത്തേയും രക്ഷിക്കുവാൻ എല്ലവിധ ആദരവോടും കൂടി ആയുർവേദത്തിൽ പറയപ്പെട്ടിട്ടുള്ള തത്വങ്ങളെ ആചരിച്ചു പോരേണ്ടതാകുന്നു
ബ്രഹ്മാ സ്മൃത്വാ ആയുഷോ വേദം പ്രജാപതിം അജിഗ്രഹൽ
സോ അശ്വിനൗ തൗ സഹസ്രാക്ഷം സോ അത്രി പുത്രാദികാൻ മുനീൻ
തേ അഗ്നിവേശാദികാം തേ: തു പൃഥക് തന്ത്രാണി തേനിര
2
ബ്രഹ്മാവിനാൽ ഓർത്തെടുക്കപ്പെട്ട ആയുസ്സിന്റെ വേദം പ്രജാപതിക്കും പ്രജാപതിയിൽ നിന്നും അശ്വിനി കുമാരന്മാർക്കും അവരിൽ നിന്നും ഇന്ദ്രനും (സഹസ്രാക്ഷൻ) ഇന്ദ്രനിൽ നിന്നും ആത്രേയാദി മുനിമാർക്കും അവരിൽ നിന്നും
അഗിനിവേശനും മറ്റു മുനിമാരിലേക്കും പകർന്നു നല്കി അതിൽ നിന്നും അഗിവേശാദികൾ സ്വന്തമായി വെവ്വേറെ തന്ത്രങ്ങൾ രചിച്ചു
തേഭ്യോ അതി വിപ്രകീർണേഭ്യ:
പ്രായ: സാര തരോച്ചയ:
ക്രിയതേ അഷ്ടാംഗഹൃദയം ന
അതി സംക്ഷേപ വിസ്തരം
കായ ബാല ഗ്രഹ ഊർദ്ധ്വാംഗ
ശല്യ ദംഷ്ട്രാ ജരാ വൃഷാൻ
അഷ്ടവംഗാനി തസ്യ ആഹു
ചികിത്സാ യേഷു സംശ്രിതാ
3
അതിൽ അങ്ങുമിങ്ങുമായി ചിതറികിടക്കുന്ന സാരംശങ്ങൾ എല്ലാം എടുത്തു അധികം നീട്ടാതെയും അധികം കുറുക്കാതെയും കായ , ബാല , ഗ്രഹ , ഊർദ്ധ്വാംഗം , ശല്യ , ദംഷ്ട്രാ, ജരാ, വൃഷാൻ എന്നീ എട്ടംഗങ്ങളൊടു കൂടിയ അഷ്ടാംഗഹൃദയം എന്ന ഈ ഗ്രന്ഥം രചിക്കുകയുണ്ടായി
വായു: പിത്ത കഫ: ച ഇതി
ത്രയോ ദോഷ സമാസത:
വികൃത അവികൃതാ ദേഹം
ഘ്നന്തി തേ വർത്തയന്തി ച
തേ വ്യാപിനോ അപി ഹൃത് നാഭ്യോ:
അധോ മദ്ധ്യ ഊർദ്ധ്വ സംശ്രയാ:
4
വായു:(വാതം), പിത്തം, കഫം എന്നിങ്ങനെ മൂന്നു ദോഷങ്ങൾ, ഈ ദോഷങ്ങളുടെ വികൃതി(സമാവസ്ഥയിൽ നിന്നും ഉള്ള വ്യതിചലനം)രോഗങ്ങൾ ഉണ്ടാകുന്നതിനും അവികൃതി (സമാവസ്ഥ)ശരീരത്തിന്റെ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾക്കും കാരണമാകുന്നു
ഈ മുന്നു ദോഷങ്ങൾ ഹൃദയം , നാഭി, മദ്ധ്യ ശരീരത്തിലും ഊർദ്ധ്വ ഭാഗത്തുമായി വ്യാപിച്ചിരിക്കുന്നു. ഇവിടെ മൂന്നു ദോഷങ്ങളും അവയുടെ പൊതുവായൊരു സ്ഥാനവും പറഞ്ഞിരിക്കുന്നു (അദ്ധ്യായം 12 ദോഷഭേദിയ അധ്യായത്തിൽ ഈ ദോഷങ്ങളെക്കുറിച്ചും അവയുടെ ഓരോന്നിന്റെയും അഞ്ചു വിധഭേദങ്ങളും കർമ്മങ്ങളും വിശദമായി പറഞ്ഞിട്ടുണ്ടു)
ഇവിടെ ത്രിദോഷങ്ങൾക്കു അവയുടെ ഒരു ക്രമം പറഞ്ഞിരിക്കുന്നു ഒന്നു നോക്കിയാൽ സംഹിതയിൽ പലയിടത്തും ഈ ക്രമത്തിനെ പിന്തുടർന്നു പല കാര്യങ്ങളും പറംഞ്ഞിട്ടുള്ളതായി കാണാം
വാതം പിത്തം കഫം എന്നിങ്ങനെയുള്ള മൂന്നു ദോഷങ്ങളിൽ വാതവും പിത്തവും അവയുടെ സാമാന്യമായ ഗുണഗണങ്ങളാൽ ഗോചരമകുന്നു എന്നാൽ കഫത്തിനെ ഗുണഗണങ്ങാളാലും ശ്ലേഷ്മരൂപത്തിലും കാണുവാൻ
വയോ: അഹോരാത്രി ഭുക്താനാം
തേ അന്ത മദ്ധ്യാദിഗ ക്രമാൽ
തൈ: ഭവേത് വിഷമ തീക്ഷ്ണോ
മന്ദ ച അഗ്നി സമൈ: സമൈ:
കോഷ്ട: ക്രൂരോ മൃദു: മദ്ധ്യോ
മദ്ധ്യ: സ്യാത് തസ്മൈ: അപി
ശുക്ലാർത്തവ തൈ: ജന്മാദൗ
വിഷേണ ഏവ വിഷക്രിമേ:
തൈ: ച തിസ്ര: പ്രകൃതയോ
ഹീന മദ്ധ്യോത്തമാ പൃഥക്
സമധാതു സമസ്താസു
ശ്രേഷ്ഠാ നിന്ദ്യാ ദ്വിദോഷജാ:
5
വയസ്സ് ദിവസം( ദിനവും രാത്രിയും)ആഹാരം കഴിച്ചതിനു ശേഷം എന്നിവയുടെ അവസാനത്തിൽ, മധ്യത്തിൽ, ആദ്യം എന്നീ ക്രമത്തിൽ വാതം പിത്തം കഫം എന്നിവ പ്രധാനമായും ഉണ്ടാവും
അതായതു വയസ്സിന്റെ ആദ്യം ബാല്യാവസ്ഥയിൽ കഫത്തിനു പ്രാധാന്യവും മധ്യാവസ്ഥയിൽ യൗവനത്തിൽ പിത്തത്തിനും വാർധക്യാവസ്ഥയിൽ വാതത്തിനും ആയിരിക്കും പ്രാധാന്യം
അഗ്നി - ശരീരത്തിൽ പതിമൂന്നു വിധ അഗ്നികളാണു ഉള്ളതു അവ
പഞ്ച ഭൗതിക അഗ്നികൾ - 5 എണ്ണം
സപ്തധാത്വാഗ്നികൾ -7എണ്ണം
ജഠരാഗ്നി -1
ഈ പതിമൂന്നും വാത പിത്ത കഫങ്ങളുടെ ഏറ്റകുറച്ചിലുകൾക്കനുസരിച്ചു മൂന്നായി തിരിയുന്നു.
വാതം- വിഷമഗ്നിയ്ക്കും
പിത്തം - തീക്ഷ്ണാഗ്നിയ്ക്കും
കഫം - മന്ദാഗ്നിയ്ക്കും കാരണമാകുന്നു.
അതുപോലെ തന്നെ കോഷ്ടം- കോഷ്ടം എന്നതു വയറ്റിലെ ആന്തരികാവയവങ്ങളെയാണു ഇവിടെ കണക്കാക്കിയിരിക്കുന്നതു ഈ കോഷ്ടം അവയുടെ സ്വഭാവം അനുസരിച്ചു മൂന്നായി തരം തിരിക്കാം
ക്രുര മൃദു മദ്ധ്യമം എന്നിങ്ങനെ മുൻപു അഗ്നിയെ മൂന്നയി തിരിചതുപോലെ ഇവിടെ ആന്തരികാവയവങ്ങളേയും തിരിച്ചിരിക്കുന്നു
ശുക്ളം ആർത്തവം ഇവയുടെ സംയോഗത്താൽ ഉണ്ടാകുന്ന ഗർഭത്തിൽ പുംബീജത്തിലും സ്ത്രീ ബീജത്തിലും ഉണ്ടായിരുന്ന ദോഷങ്ങളുടെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് വിഷത്തിൽ നിന്നും വിഷക്രിമികൾ ഉണ്ടാകുന്നതു പോലെ മതാപിതാക്കളുടെ ബീജസ്വഭാവത്തിൽ നിന്നും എകദോഷപൃക്രുതിയായും , ദ്വിദോഷ പ്രകൃതിയായും, സമപ്രകൃതിയായും സന്താനങ്ങൾ ഉണ്ടാകും
ഇവമൂന്നിലും സമദോഷപ്രകൃതി ശ്രേഷ്ടവും, ദ്വിദോഷജ പ്രകൃതി
തത്ര രൂക്ഷോ ലഘുശീത: ഖര:
സൂക്ഷ്മ ചലോ അനില:
പിത്തം സസ്നേഹ തീക്ഷ്ണ
ഉഷ്ണം ലഘു വിസ്രം സരം ദ്രവം
സ്നിഗ്ദ ശീതോ ഗുരു: മന്ദ:
ശ്ലക്ഷ്ണോ മൃത്സ്ന: സ്ഥിര കഫ:
സംസർഗ സന്നിപാത: ച തദ്
ദ്വി ത്രി ക്ഷയ കോപത:
6
വായുവിന്റെ ഗുണഗണങ്ങൾ
രൂക്ഷത ലഘുത ശീതത ഖരത സൂക്ഷ്മത ചലസ്വഭാവം
പിത്തത്തിന്റെ ഗുണഗണങ്ങൾ
സ്നേഹത്വം, തീക്ഷ്ണത, ഉഷ്ണത, ലഘുത, വിസ്രത, സരത, ദ്രവത
കഫത്തിന്റെ ഗുണഗണങ്ങൾ
സ്നിഗ്ദധത , ശീതത, ഗുരുത, മന്ദത, ശ്ലക്ഷ്ണത, മൃത്സ്നത, സ്ഥിരത
രസ അസൃക് മാംസ മേദോ
അസ്ഥി മജ്ജ ശുക്ലാനി ധാതവഃ
സപ്ത ദൂഷ്യാ മലാ മൂത്ര
ശകൃത് സ്വേദാദയഃ മലഃ അപി ച
വൃദ്ധിഃ സമാനൈഃ സർവ്വേഷാം
വിപരീതൈഃ വിപര്യയഃ
7
രസം, അസൃക്(രക്തം), മാംസം, മേദസ്, അസ്ഥി, മജ്ജ, ശുക്രം എന്നിങ്ങനെ ഏഴു ധാതുക്കളും ഈ എഴു ധാതുക്കളെ തന്നെ ദൂഷ്യങ്ങൾ എന്നും പറയപ്പെടുന്നു മൂന്നു മലങ്ങൾ മലം, മൂത്രം പിന്നെ സ്വേദം (വിയർപ്പ്) എന്നിങ്ങനെ 

മഹാഭാരതം പറയുന്നു;

മഹാഭാരതം പറയുന്നു;
=======================
കഥം പ്രാപ്തം മഹാരാജ ക്ഷത്രിയേണ മഹാത്മനാ
വിശ്വാമിത്രേണ ധർമാത്മൻ ബ്രാഹ്മണത്വം നരശർഷഭ II
(മഹാഭാരതം അനുശാസനപർവ്വം 3 -1 -2 )
ക്ഷത്രിയകുലജാതനെങ്കിലും മഹാത്മാവായ വിശ്വാമിത്രൻ എങ്ങനെ
ബ്രാഹ്മണ്യം നേടി ?
സ്ഥാനേ മതംഗോ ബ്രാഹ്മണ്യം ആലഭദ് ഭരതർഷഭ
ചണ്ഡാലയോനൗ ജാതോ ഹി കഥം ബ്രാഹ്മണ്യമാപ്തവാൻ II
( മഹാഭാരതം അനുശാസനപർവ്വം 3 19 )
ചണ്ഡാലയോനിയിൽ പിറന്ന മതംഗൻ എങ്ങനെ ബ്രാഹ്മണ്യം നേടി ?
ഒട്ടനവധി ഉദാഹരണങ്ങൾ ഇതിഹാസങ്ങളിൽ ചൂണ്ടിക്കാണിക്കാൻ സാധിക്കും.
സർവ്വ വർണ്ണികരാലും പൂജിക്കപ്പെടുന്ന ശ്രീരാമനും ശ്രീകൃഷ്ണനും ബ്രാഹ്മണരായിരുന്നില്ല.രാമൻ ക്ഷത്രിയകുലജാതനായിരുന്നെങ്കിൽ കൃഷ്ണൻ യാദവ കുലജാതനായിരുന്നു.ബ്രാഹ്മണ കുലജാതനായ ദ്രോണൻ ക്ഷത്രിയനായിത്തീർന്നു.
അന്വേഷിക്കുന്നവർക്ക് ഇനിയും നിരവധി ഉദാഹരണങ്ങൾ കാണാൻ സാധിക്കും. ജാതിയുടെ ഉച്ഛനീചത്വങ്ങളൊന്നും പൗരാണിക ഭാരതത്തിൽ ഉണ്ടായിട്ടില്ലാ എന്നതിന് ഇവ മതിയായ തെളിവുകൾ തന്നെ.
# ഇനി ചാതുർവർണ്ണ്യ വ്യവസ്ഥയുമായി ബന്ധപ്പെട്ട് സ്ഥിരം ചോദിക്കപ്പെടുന്ന ചില ചോദ്യങ്ങൾ നമുക്ക് ഒന്ന് പരിശോധിക്കാം....
ചോദ്യം 1. വേദപഠനം ശൂദ്രന് നിഷിദ്ധമാണോ ?
ഉത്തരം : ഒരിക്കലും അല്ല. എന്തുകൊണ്ടെന്നാൽ ബ്രാഹ്മണനും, ക്ഷത്രിയനും ,വൈശ്യനും ,ശൂദ്രനും ഒരു പോലെ വേദാധികാരം ഉണ്ട് എന്ന് വേദം തന്നെ പറയുന്നത് കൊണ്ട്...
യജുർവേദം പറയുന്നത് കാണുക ;
യഥേമാം വാചം കല്യാണീമാവദാനി ജനേഭ്യ
ബ്രഹ്മ രാജന്യാഭ്യാം ശൂദ്രായ
ചാര്യയായ ച സ്വായ ചാരണായ (യജുർവേദം 26 - 2 )
ഈ മംഗളകരമായ വേദവാണിയെ ബ്രാഹ്മണനും ,ക്ഷത്രിയനും ,വൈശ്യനും ,ശൂദ്രനും ,ഒപ്പം ചരിക്കുന്ന സർവർക്കും ഉപദേശിച്ചാലും.
ഇതിൽപ്പരം ഇനിയെന്തെങ്കിലും തെളിവ് വേണോ..?
വേദം സർവ്വ പ്രപഞ്ചത്തിനും അവകാശപ്പെട്ടതാണ്.കേവലം ബ്രാഹ്മണന് മാത്രം അവകാശപ്പെട്ടതല്ല...
ചോദ്യം 2 : പൗരാണിക ഭാരതത്തിലെ സാമൂഹിക വ്യവസ്ഥയിൽ ശൂദ്രൻ
പാർശ്വവത്ക്കരിക്കപ്പെട്ടിരുന്നോ ?
ഉത്തരം : ഇല്ലാ എന്ന് തന്നെയാണ്. മഹാഭാരതത്തിൽ ശാന്തിപർവ്വത്തിൽ , രാജാവിന്റെ രാജഭരണം എങ്ങനെ ഉള്ളതായിരിക്കണം എന്ന് വിശദമായി പറയുന്നു. രാജാവിന് 8 മന്ത്രിമാർ ഉണ്ടാകണം. രാജാവിനെ ഉപദേശിക്കാൻ 2 അമാത്യ സഭ ( ഉപദേശക സമിതി) ഉണ്ടായിരിക്കണം.
ഈ ഉപദേശക സമിതിയിൽ ഓരോന്നിലും 21 വൈശ്യന്മാർ , 18 ക്ഷത്രിയന്മാർ , 4 ബ്രാഹ്മണന്മാർ , 3 ശൂദ്രന്മാർ എന്നിവർ അവശ്യം ഉണ്ടാകണം എന്ന് പറയുന്നു.
( ശാന്തിപർവം 85 -7 - 6 - 11 ).
യുധിഷ്ടരന്റെ സഭയിലും ഇപ്രകാരമായിരുന്നു അമാത്യസഭയുടെ ഘടന. പാർശ്വവത്ക്കരിക്കപ്പെട്ട , വിദ്യാരഹിതനായ ശൂദ്രൻ എങ്ങനെ രാജാവിനെ ഉപദേശിക്കും ? തൊട്ടു കൂടായ്‌മയും തീണ്ടിക്കൂടായ്‌മയും ശൂദ്രന് ഉണ്ടായിരുന്നെങ്കിൽ അവൻ രാജ്യസഭ സ്വപ്നം കാണുകയെങ്കിലും സാധ്യമാണോ ? ചിന്തിക്കുക...
ചോദ്യം 3 : ഈശ്വരന്റെ പാദങ്ങളിൽ നിന്ന് ആണോ ശൂദ്രൻ ജനിച്ചത് ?
ഉത്തരം : അല്ല എന്ന് തന്നെ.
എന്ത് കൊണ്ട് ? ഈശ്വരന് പാദങ്ങൾ ഇല്ലാ എന്നത് കൊണ്ട് തന്നെ.
ഈശ്വരനെ അകായം എന്ന് വേദം വിശേഷിപ്പിക്കുന്നു.
അകായം എന്നാൽ ശരീരരഹിതമായതു.
ശരീരരഹിതമായ ഈശ്വരന്റെ പാദങ്ങളിൽ നിന്നു ശൂദ്രൻ എങ്ങനെ ജനിക്കാൻ ? അപ്പോൾ പുരുഷ സൂക്തത്തിൽ ഈശ്വരന്റെ പാദങ്ങളിൽ നിന്ന് ശൂദ്രൻ ജനിച്ചു എന്ന് പറയുന്നതോ ?
പുരിയിൽ ശയിക്കുന്നവൻ ആരോ അവൻ പുരുഷൻ.
സർവ്വതിലും വ്യാപിച്ചു ഈശ്വരൻ നിലകൊള്ളുന്നു.ആയതിനാൽ പ്രപഞ്ചം എന്ന പുരിയിൽ ശയിക്കുന്ന ഈശ്വരനെ പുരുഷൻ എന്ന് വിളിച്ചു. ഈ പ്രപഞ്ചത്തെ ഈശ്വരന്റെ ശരീരമായി കൽപ്പിച്ച്‌, ബ്രാഹ്മണനെ അവന്റെ മുഖമായും, ക്ഷത്രിയനെ അവന്റെ ബാഹുക്കളായും , വൈശ്യനെ അവന്റെ തുടകളായും , ശൂദ്രനെ അവന്റെ പാദങ്ങളായും കൽപിച്ചിരിക്കുന്നു.
നാല് വർണ്ണങ്ങളുടെയും പാരസ്പ്പര്യത്തെയാണ് ഇവിടെ എടുത്തു കാണിക്കുന്നത്.ഒരു ശരീരാങ്ഗം നഷ്ടപ്പെട്ടാൽ നാം എങ്ങനെ അപൂർണ്ണനാവുന്നുവോ അപ്രകാരം ഏതെങ്കിലും ഒരു വർണത്തിന്റെ അഭാവത്തിൽ സമൂഹവും അപൂർണ്ണമാകുന്നു.
ചില ദോഷൈകദൃക്കുകൾ ഇപ്രകാരം പറഞ്ഞു കേട്ടിട്ടുണ്ട് ; ശൂദ്രൻ പാദത്തിൽ നിന്ന് ജനിച്ചതിനാൽ നികൃഷ്ടനാണ്. അത്തരക്കാർക്കു തങ്ങളുടെ പാദങ്ങൾ നികൃഷ്ട്ടമായി തോന്നുന്നുണ്ടാവും അതുകൊണ്ടാകും ഇപ്രകാരം പറയുന്നത് എന്നേ മനസ്സിലാക്കാൻ സാധിക്കൂ.
ഒരു കാര്യം ഓർക്കുക നാം ഗുരുവിന്റെയും മാതാവിന്റെയും പിതാവിന്റെയും പാദങ്ങളെ തൊട്ടു വന്ദിക്കുന്നവരാണ് ; ഈശ്വരന്റെ പാദാരവിന്ദങ്ങളെ നമസ്ക്കരിക്കുന്നവരാണ്.നാം അനുഗ്രഹത്തിനായി ആരുടേയും തലയിലേക്ക് ചാടി വീഴാറില്ല.ആ നമുക്ക് ഈശ്വരന്റെ പാദങ്ങൾ നിന്ദ്യമാണോ എന്ന് സ്വയം വിലയിരുത്തുക.
ചോദ്യം 4 : മനുസ്‌മൃതിയിൽ ശൂദ്ര വിരുദ്ധമായ പരാമർശങ്ങൾ ഉണ്ടോ ?
ഉത്തരം : അതെ, ഉണ്ട് എന്ന് തന്നെ ആണ് മറുപടി. മനുവിനാൽ രചിക്കപ്പെട്ട സ്‌മൃതി ഒരു നിയമ സംഹിതയാണ്. ഇത് സർവ്വകാലത്തിനും സർവ്വദേശത്തിനും വേണ്ടി എഴുതി വച്ച ഒരു ഗ്രൻഥമല്ല.
സ്‌മൃതി ദേശകാലങ്ങൾക്കനുസരിച്ചു മാറ്റം വരുത്തേണ്ടവയാകുന്നു.ആയതിനാൽ തന്നെ മനുസ്‌മൃതിയിലെ പല ആശയങ്ങളും ഈ കാലഘട്ടത്തിനു യോജിച്ചതല്ല.
എന്നാൽ ഒന്ന് മനസ്സിലാക്കുക മനുസ്‌മൃതിയിലെ ശൂദ്ര ,സ്ത്രീ വിരുദ്ധ ശ്ലോകങ്ങൾ ഒന്നും മനു എഴുതിയതല്ല.മനു മഹാനായ ഒരു ഋഷിയാണ് ,അദ്ദേഹത്തിന്റെ നാവിൽ നിന്ന് വേദവിരുദ്ധമായ ഒരു ഉപദേശവും വരില്ല.
മനുസ്‌മൃതിയിലെ ശൂദ്ര ,സ്ത്രീ വിരുദ്ധ ശ്ലോകങ്ങൾ എല്ലാം തന്നെ പിൽക്കാല പ്രക്ഷിപ്തങ്ങൾ ആണ്. ശ്രദ്ധയോടെ മനുസ്‌മൃതിയിലൂടെ കടന്നു പോകുന്നവർക്ക് അതിലെ നെല്ലും പതിരും തിരിച്ചറിയാൻ സാധിക്കും.
പ്രഥമ പ്രമാണം വേദമാണ്.മനു തന്നെ പറയുന്നു ;
വേദോഖിലോ ധർമ്മ മൂലം ( മനുസ്‌മൃതി 2 - 6 )
വേദമാകുന്നു അഖില ധർമ്മത്തിന്റെയും അടിസ്ഥാനം.
ആയതിനാൽ വേദവിരുദ്ധമായതെല്ലാം അസ്വീകാര്യമാണ്.
സ്‌മൃതിയിലെ നന്മയെ മാത്രം സ്വീകരിച്ചു അല്ലാത്തതിനെ ഉപേക്ഷിക്കുക.
യുക്തിയുക്തമുപാദേയം വചനം ബാലകാദപി
അന്യത് തൃണമിവ ത്യാജ്യം അപ്‍യുക്തം പത്മജനാന
യുക്തിയുക്തമായ കാര്യങ്ങൾ ബാലകനിൽ നിന്നും സ്വീകരിക്കണം ,യുക്തിരഹിതമായതു ബ്രഹ്‌മാവ്‌ പറഞ്ഞാലും പുല്ലു പോലെ ഉപേക്ഷിക്കണം.
ചോദ്യം 5 : ഗുണകർമ്മത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കപ്പെടുന്ന ശാസ്ത്രീയമായ വർണ്ണ വ്യവസ്ഥ അശാസ്ത്രീയമായ ജന്മാധിഷ്ഠിതമായ ജാതി വ്യവസ്ഥയായി അധപ്പതിച്ചത് എങ്ങനെ ? എപ്പോൾ ?
ഉത്തരം : അശാസ്ത്രീയമായ ജന്മാധിഷ്ഠിതമായ ജാതി വ്യവസ്ഥയായി അധപ്പതിച്ചത്.
വേദ പഠനം ലോപിച്ചത് കൊണ്ടും വേദത്തിന്റെ അന്തസത്ത കൈമോശം വന്നത് കൊണ്ടും തന്നെ..
സത്യയുഗ സമൂഹവും ത്രേതായുഗ സമൂഹവും വേദപ്രതിപാദിതമായ വർണ്ണ വ്യവസ്ഥയിൽ അധിഷ്ഠിതമായിരുന്നു.
ജാതീയതയുടെ ഒരു സൂചനയും വേദത്തിലോ രാമായണത്തിലോ നമുക്ക് കാണാൻ സാധിക്കില്ല.
ജാതീയതയുടെ ഭ്രൂണാവസ്ഥ കാണുന്നത് മഹാഭാരതത്തിൽ ആണ്.സൂത പുത്രനായി ജനിച്ചു എന്ന കാരണത്താൽ പാണ്ഡവരുടെ പരിഹാസത്തിനു വിധേയനാകുന്ന കർണ്ണനെ മഹാഭാരതത്തിൽ കാണുന്നു.
എങ്കിൽപ്പോലും പിൽക്കാലത്തു ഭാരതത്തിൽ നിലവിൽ വന്ന സങ്കുചിതമായ ജാതി വ്യവസ്ഥ അപ്പോഴും നിലവിൽ ഉണ്ടായിരുന്നില്ല.ആയിരുന്നെങ്കിൽ സൂതപുത്രനായ കര്ണ്ണന് അംഗ രാജ്യത്തിന്റെ രാജാവാകാൻ സാധിക്കുമായിരുന്നില്ല.
എന്നാൽ ഓർക്കുക രാമായണത്തിൽ ദശരഥന്റെ മന്ത്രിയായിരുന്ന സുമന്ത്രരെ , രാജകാര്യങ്ങളിൽ വ്യാപാരിക്കുമ്പോൾ സുമന്ത്രാ എന്നും തേരാളിയായി കർമ്മം ചെയ്യുമ്പോൾ സൂതാ എന്നും ദശരഥനും ശ്രീരാമനും അഭിസംബോധന ചെയ്യുന്നതായിക്കാണാം സൂതൻ എന്നത് രാമായണ കാലഘട്ടത്തിൽ ഒരു സമുദായമോ കുലമോ ആയിരുന്നില്ല എന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു
പില്ക്കാല ഭാരതത്തിൽ ശൂദ്ര കുലജാതനായ ചന്ദ്രഗുപ്ത മൗര്യൻ , ചാണക്യൻ എന്ന ബ്രാഹ്മണന്റെ സഹായത്തോടെ മൗര്യ സാമ്രാജ്യം പടുത്തുയർത്തി എന്ന് ചരിത്രം.
അപ്പോൾ ഈ കാലഘട്ടത്തിലും ജന്മാധിഷ്ഠിതമായ ജാതീ വ്യവസ്ഥ നിലവിൽ വന്നിട്ടില്ല എന്ന് തന്നെ മനസിലാക്കണം.
കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ നമുക്ക് കാണാൻ സാധിക്കും , ഇവിടെ ചേകവന്മാരെ അന്നും ഇന്നും ക്ഷത്രിയരായി തന്നെയാണ് ഗണിക്കുന്നത്. ചേകവന്മാർ ഈഴവ,തീയ്യ സമുദായത്തിലെ പോരാളികൾ ആയിരുന്നു.
വടക്കൻ പാട്ടിലെ വീര നായിക ഉണ്ണിയാർച്ചയും, ആരോമൽ ചേകവരും , ചന്തുവും ഇവർ തന്നെ. കടത്തനാട്ടിൽ പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം വരെ ചേകവന്മാർ രാജാക്കന്മാർക്ക് വേണ്ടി പോരാടിയിട്ടുണ്ട് എന്ന് ചരിത്രം പറയുന്നു.
എന്നാൽ പിൽക്കാല അവസ്ഥ കേരളത്തിൽ എന്തായിരുന്നു എന്ന് ചിന്തിക്കുക.
നാല് വർണ്ണികർ , വർണ്ണബാഹ്യനായ ചണ്ഡാലൻ , ഈ അഞ്ചു പേരെ കുറിച്ച് മാത്രമേ വേദം പറയുന്നുള്ളു.എന്നാൽ ഇന്ന് ഭാരതത്തിൽ എത്ര സമുദായങ്ങൾ ഉണ്ട് ?ആർക്കെങ്കിലും എണ്ണിത്തിട്ടപ്പെടുത്താൻ സാധിക്കുമോ?
ഇവയിൽ അധികവും മുസ്ലിം / കൊളോണിയൽ ഭരണകാലഘട്ടങ്ങളിൽ രൂപപ്പെട്ടുവന്നവയാണ്.
ഇന്ന് സമുദായമായി അംഗീകരിക്കുന്നവയിൽ പലതും മുന്‍ കാലങ്ങളിൽ അങ്ങനെയല്ലായിരുന്നു എന്ന് കാണാൻ സാധിക്കും.ഇതിനു ഏറ്റവും നല്ല ഉദാഹരണം രജപുത്രന്മാർ തന്നെ.
ആധുനിക ചരിത്ര ഗവേഷകന്മാർ അഭിപ്രായപ്പെടുന്നത്, ഇന്ന് കാണുന്ന ജാതി വ്യവസ്ഥ ( തൊട്ടു കൂടായ്‌മയും തീണ്ടിക്കൂടായ്മയും ഉള്ള ) രൂഢമൂലമാവുന്നതു പതിനേഴാം നൂറ്റാണ്ടിന്റെ അവസാന കാലങ്ങളിൽ ആണ് എന്നാകുന്നു.
CAMBRIDGE സർവ്വകലാശാല പ്രസിദ്ധീകരിച്ച THE NEW CAMBRIDGE HISTORY OF INDIA സീരീസിൽ , ചരിത്രകാരി SUSAN BAYLY രചിച്ച
CASTE ,SOCIETY AND POLITICS IN INDIA എന്ന പുസ്തകത്തിൽ ഈ വിഷയം വ്യക്തമായി പ്രതിപാദിക്കുന്നു.ജാതീയത ഭാരത സമൂഹത്തിന്റെ സഹജമായ ഒരു സ്വഭാവം അല്ലായിരുന്നുവെന്നും , 17 ആം നൂറ്റാണ്ടിന്റെ അന്ത്യ കാലഘട്ടങ്ങളിൽ ആണ് ഇവ വ്യവസ്ഥാപിതമാകുന്നത് എന്നും ഗവേഷക അഭിപ്രായപ്പെടുന്നു.
ഏതൊരു ആചരണത്തിന്റെ പിന്നിലും ഒരറിവുണ്ട്.അറിഞ്ഞു ചെയ്യുമ്പോൾ ആണ് ആചാരമാകുന്നത് , അല്ലാത്തപക്ഷം അത് അനാചാരമോ ദുരാചാരമോ ആയി മാറിത്തീരും. ജാതീയതയും ഇപ്രകാരം നമ്മെ ബാധിച്ച ഒരു ദുരാചാരം തന്നെ.
ഇതിനെ ഉന്മൂലനം ചെയ്യാനുള്ള ഏക പോംവഴി ശരിയായ അറിവ് സമൂഹത്തിൽ പ്രചരിപ്പിക്കുക എന്നതാകുന്നു.
ശ്രീ നാരായണ ഗുരുദേവനും , ചട്ടമ്പി സ്വാമികളും , ആര്യ സമാജ സ്ഥാപകൻ മഹർഷി ദയാനന്ദ സരസ്വതിയും , ശ്രീ രാജാ രാം മോഹൻ റോയിയും ചെയ്തത് ഇത് തന്നെ. ഇവരാരും സ്വധർമ്മത്തെ നിഷേധിച്ചവരല്ല.
ഹിന്ദു ധർമ്മത്തിൽ അടിയുറച്ചു നിന്ന് കൊണ്ട് തന്നെ ഇവർ ധർമ്മോദ്ധാരണം ചെയ്തു, അനാചാരങ്ങളോട് പടവെട്ടി...
ജാതീയതയെ ഉന്മൂലനം ചെയ്യാൻ സ്വീകരിക്കേണ്ട പന്ഥാവ് ഇതാകുന്നു

പുനർജന്മം ഒരു സത്യമാണ്===ചാതുർവർണ്യം




പുനർജന്മം ഒരു സത്യമാണ്

അഥവാ നിങ്ങളിത് വിശ്വസിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങൾക്കും പുനർജനിക്കേണ്ടതാണ്.ഇത് വിശ്വ മഹാ നാടകത്തിലെ കർമ്മനിയോഗങ്ങളുടെ അനിവാര്യതയാണ്..
പ്രപഞ്ച നിലനിൽപ്പിന്‍റെ താളാത്മകതയുടെ ഭാഗമാണ്.
എന്തുകൊണ്ടാണ് പുനർജന്മത്തെക്കുറിച്ച് വിശ്വസിക്കുന്നത് ? ഞാൻ ആത്മാവാണ് എന്ന സത്യം തിരിച്ചറിയുമ്പോൾ ഈ ജൻമത്തിനു മുൻപും ശേഷവും ഞാൻ നിലനിൽക്കുന്നു എന്ന് ബോധ്യമാകും. അവിനാശിയായ ഊജ്ജമായ ഞാൻ ഒരു ശരീരത്തിൽ നിന്നു വേർപ്പെട്ടു പോകുമ്പോൾ സംസ്ക്കാരങ്ങളുടെ സഞ്ചയത്തേയും എടുത്തിട്ടാണ് പോവുക. പൂർവ്വജൻമങ്ങളിലെ സംസ്ക്കാരങ്ങളുടെ പ്രഭാവം ആഗ്രഹമില്ലെങ്കിലും ഇപ്പോൾ നമ്മളെ സ്വാധീനിക്കുന്നത് കാണുന്നില്ലേ? നിഷ്കളങ്കരായ കുഞ്ഞുങ്ങൾ ജന്മനാൽ തന്നെ അംഗവൈകല്യമുള്ളവരായും, അനാഥരായും, ദരിദ്രരായും നീതിനിഷേധിക്കപ്പെട്ടവരായും എന്തുകൊണ്ട് ജന്മമെടുക്കുന്നു? ചില കുട്ടികളിൽ ജന്മസിദ്ധമായി തന്നെ കലാനൈപുണ്യങ്ങൾ കാണപ്പെടുന്നതെന്തുകൊണ്ട് ? ഒരമ്മയുടെത്തന്നെ മക്കൾ, ഒരേ സാഹചര്യത്തിൽ വളർന്നവർ, ഒരേ വിദ്യാഭ്യാസം നേടിയവർ എന്നിട്ടും അവരുടെ സ്വഭാവം വ്യത്യസ്തമാകുന്നത് എന്തുകൊണ്ട് ? ഓരോരുത്തരുടേയും D.N.A പരിപൂർണ്ണമായും വ്യത്യസ്തമാകുന്നത് എന്തുകൊണ്ട് ? ഈ ചോദ്യങ്ങളെല്ലാം പുനർജന്മം എന്ന ഒറ്റ ഉത്തരത്തിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിക്കുന്നു. ജനനം, വളർച്ച, മരണം ഇവ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന തുടരനുഭവങ്ങൾ മാത്രമാണ്. ജനനം ഒരു തുടക്കമോ മരണം ഒരു അവസാനമോ അല്ല. കേവലം അഭിനേതാവായ ആത്മാവ് ഒരു രംഗത്തിൽ നിന്ന് മറ്റൊരു രംഗത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. പുനർജന്മത്തെ കുറിച്ച് വ്യക്തമായി മനസ്സിലാക്കുന്നതിലൂടെ തന്‍റെ ജീവിതത്തിൽ ആകസ്മികമായി വന്നുകൊണ്ടിരിക്കുന്ന അനുഭവങ്ങൾക്ക് കാരണമെന്തെന്ന് മനസ്സിലാകുന്നതായിരിക്കും. ഭാവിയെക്കുറിച്ച് ഉത്കണ്ഠാകുലരായും ഭൂതകാലത്തിലെ സംഭവങ്ങളിൽ ചിന്തിതരായും ജീവിക്കാതെ വർത്തമാനസമയത്തിൽ ജീവിക്കുവാൻ പുനർജന്മത്തെ മനസ്സിലാക്കിയവർക്ക് സാധിക്കുന്നു.
മരണമെന്നത് ഭൌതികശരീരത്തെ മാത്രം ബാധിക്കുന്ന ഒരു പ്രക്രിയയാണ്. ആത്മാവ് മറ്റൊരു ശരീരത്തെ സ്വീകരിച്ച് ജീവിക്കുന്നു. ശരീരത്തിൽ വ്യാപിപ്പിച്ചു വെച്ചിരിക്കുന്ന ജീവോർജ്ജത്തെ ആത്മാവ് പിൻവലിച്ച് മരണസമയത്ത് ഭൃകുടിയിൽ നിന്ന് പുറത്തിറങ്ങുന്നു. തന്‍റെ യോഗ്യതക്കനുസരിച്ച് പ്രകൃതി ഒരുക്കുന്ന ഒരു മാതൃഗർഭത്തിലേക്ക് പ്രവേശിക്കുന്നു. മനുഷ്യാത്മാവിന് മനുഷ്യശരീരത്തെ മാത്രമേ നിയന്ത്രിക്കാൻ കഴിയൂ. അതിനാൽ മൃഗങ്ങളുടെ ഗർഭത്തിലേക്ക് പ്രവേശിക്കുകയില്ല. ഒരു ജന്മത്തിൽ നിന്ന് മറ്റൊരു ജന്മത്തിലേക്ക് പ്രവേശിക്കുന്നതിനിടെ ആത്മാവിന്‍റെ ബോധതലത്തിലുള്ള അറിവുകളും കർമവാസനകളും അബോധതലത്തിലേക്ക് മാറ്റപ്പെടുന്നു. എന്നാൽ പുതിയ ജന്മത്തിലെ വളർച്ചയുടെ വിവിധഘട്ടങ്ങളിൽ സംസ്ക്കാരരൂപത്തിൽ അവ തിരിച്ചെത്തും. എന്നാൽ പൂർവ്വജന്മത്തിലെ സ്മൃതികൾ അലട്ടുകയില്ല. സംഭവങ്ങളുടെ സ്മൃതികൾ ഇല്ലെങ്കിലും സംഭവങ്ങളുടെ ആധാരത്തിൽ നേടിയെടുക്കപ്പെട്ട മനോഭാവങ്ങളും വ്യക്തിത്വവും പ്രവണതകളും ഈ ജന്മത്തിലും ശക്തമായി സ്വാധീനിക്കുന്നതാണ്.
ആത്മാവ് തിരഞ്ഞെടുക്കുന്ന തന്‍റെ പുതിയ മാതാപിതാക്കളുടെ ജീനുകളിലൂടെ പകർന്നുകിട്ടുന്നതായിരിക്കും ഒരു പരിധിവരെ തന്‍റെ പുതിയ ശരീരത്തിന്‍റെ രൂപവുംഭാവവും എല്ലാം. ശരീരത്തിന്‍റെ നിറം, അവയവങ്ങളുടെ ആകൃതി, രോഗങ്ങൾ ഇവയെല്ലാം ഇത്തരത്തിൽ കൈമാറ്റം ചെയ്യപ്പെട്ടേക്കാം. എന്നാൽ ജീവിതത്തോടുള്ള ആ വ്യക്തിയുടെ കാഴ്ച്ചപ്പാട്, സംഭവങ്ങളോടുള്ള പ്രതികരണരീതി എന്നിവയെല്ലാം ജനിതകമായി പകർന്നുകിട്ടുന്നവയല്ല പൂർവജന്മങ്ങളിൽ നിന്ന് സമാഹരിച്ചവയാണ്.

ബന്ധങ്ങൾ

മനുഷ്യജീവിതത്തിൽ ബന്ധങ്ങൾക്കു വലിയ വിലയാണുള്ളത്. ചില ബന്ധങ്ങൾ സുഖം നൽകുന്നവയും മറ്റു ചിലത് ദുഃഖം നൽകുന്നവയുമാകുന്നു. ഇന്നലെ സുഖദായകമായിരുന്ന ബന്ധങ്ങൾ ഇന്ന് ദുഃഖദായകമാകുന്നു. ഇന്നലത്തെ മിത്രങ്ങൾ ഇന്നത്തെ ശത്രുക്കളാകുന്നു. ഇന്നലെ ഒരു പരിചയമില്ലാതിരുന്നവർ ഇന്നെന്‍റെ ബന്ധുക്കളാകുന്നു. മരണം വരെ കൂടെയുണ്ടായിരിക്കുമെന്ന് കരുതിയവർ പിരിഞ്ഞുപോകുന്നു. നമ്മൾ ആഗ്രഹിക്കുന്ന ബന്ധുക്കളേയോ മിത്രങ്ങളേയോ അല്ല നമുക്കു ലഭിച്ചിരിക്കുന്നത്. ചിലരുടെ കൂടെ എത്ര കാലം ജീവിച്ചാലും പൊരുത്തം ഉണ്ടാകുന്നില്ല. ചിലരുമായി ആദ്യത്തെ കണ്ടുമുട്ടലിൽ തന്നെ ഇണക്കമുണ്ടാകുന്നു. ഇതിനെല്ലാം കാരണമെന്താണ് ? ഉത്തരം ഒന്ന് മാത്രം – ഇവയെല്ലാം പൂർവജന്മത്തിലെ തുടർച്ചയാണ്. ഓരോരോ ജന്മങ്ങൾ ഓരോരോ അധ്യായങ്ങളാണ്. ഓരോ അധ്യായങ്ങൾ തീരുമ്പോൾ ചില കണക്കുകൾ അവസാനിക്കുകയും മറ്റു ചിലത് ആരംഭിക്കുകയും ചെയ്യുന്നു. ഈ കണക്കുകൾക്കനുസരിച്ച് ജീവിതം മുന്നോട്ട് നീങ്ങുന്നു. ഇതിനെ വിധി (തലയിലെഴുത്ത്) എന്ന് പറയുന്നു. എന്നാൽ വിധിയുടെ വിധാതാവ് നമ്മൾ തന്നെയാണ്. ഇതിൽ ഈശ്വരന് ഉത്തരവാദിത്തമില്ല.
ഉദാഃ ഒരു കുട്ടി സമസ്ത സൌഭാഗ്യങ്ങളുടെയും ഇടയിൽ ജനിക്കുന്നുവെങ്കിൽ ഈശ്വരകടാക്ഷം കൊണ്ടാണെന്ന് പറയുവാൻ സാധിക്കുകയില്ല. കർമഫലം കൊണ്ടാണെന്ന് പറയേണ്ടിവരും...!ധനികന്റെവീട്ടിൽ ജന്മമെടുക്കുവാനുള്ളത്ര സദ്കര്മങ്ങളുടെ ശേഖരണങ്ങളുമായാണ് ഒരാത്മാവ് പുതിയ ജന്മത്തിലേക്ക് വന്നിരിക്കുന്നത്...!പുനർജന്മത്തെക്കുറിച്ചുള്ള തിരിച്ചറിവുണ്ടാകുമ്പോൾ മനസ് ശാന്തമാകുന്നു... തന്ടെ അനാദിയായ അസ്തിത്വത്തെ തിരിച്ചറിയുമ്പോൾ മനസ് സ്വാഭാവികമായി ധ്യാനനിരതനാവുന്നു... ഭയം , ഉൾക്കണ്ട , സങ്കുചിതഭാവം ... എന്നിവക്കുള്ള ഉത്തമ മരുന്നാണ് പുനർജന്മ ജ്ഞാനം..!!ആത്മാവിനുള്ള മൃതസഞ്ജീവനിയാണ്...!!
നിങ്ങൾ ജനിച്ചുവെന്ന് പറയുന്നത് നിങ്ങളുടെ അമ്മയുടെ വയറ്റിൽ സ്പന്ദിച്ചു തുടങ്ങുമ്പോൾ.... അമ്മയിൽ നിന്നും പുറത്തു വരുമ്പോൾ അല്ലെ ....? ശരീരത്തില്നിന്നും ആത്മാവ് വേര്പെടുന്നതിനെ മരണമെന്നും പറയുന്നു....
അങ്ങിനെ എങ്കിൽ ഈ മരണവും ജനനവും ജീവിതവും, ഒന്നിന്റെ ആരംഭമോ അവസാനമോ ആണോ..? അത് ഒരു തുടർച്ച അല്ലെ..? ഈ ശരീരം ആത്മാവിന്റെ ഒരു വസ്ത്രം മാത്രമല്ലെ..? ഈ ശരീരം കേടാകുമ്പോൾ / ആത്മാവിന് അതിലെ കർമം അവസാനിക്കുമ്പോൾ അത് മാറുന്നു അതാണ് സത്യം!! ദുഃഖം ഉള്ള ജീവിതവും സുഖം ഉള്ള ജീവിതവും ഓരോ ജന്മത്തിലും കിട്ടാൻ കാരണം നമ്മുടെ മുൻജന്മത്തിലും ഈ ജന്മത്തിലും ഉള്ള ധർമ്മനിഷ്ട കർമങ്ങളും, ധർമ്മ നിഷേധ കർമങ്ങളുമാണ്... അവിനശിയായ ഒരു ഊർജമാണ് ആത്മാവ് അത് നമ്മുടെ ജീവിത കർമ്മങ്ങളുടെ അത് ധാര്മികമായാലും അധാർമികമായാലും ഉള്ള കർമ്മ ഫലങ്ങളെ കൂടെ കൊണ്ടുപോകുന്നു. അടുത്ത ജന്മത്തിൽ അതിനനുസരിച്ചുള്ള സാഹചര്യത്തില്‍ വന്ന്ജന്മം എടുക്കുന്നു.. അവിടെ നിങ്ങളുടെ പ്രസ്തുത ഗുണ വിശേഷമനുസരിച്ചു നിങ്ങൾ പുതിയ ശരീരമാകുന്ന "യന്ത്ര"ത്തിൽ (ശരീരത്തിൽ) പ്രവൃത്തി തുടരുന്നു..... ഇതാണ് സത്യം!

ചാതുർവർണ്യം


ഹിന്ദുധർമ്മത്തിനു അങ്ങേയറ്റം കളങ്കമേൽപ്പിച്ച ,ഹൈന്ദവസമൂഹത്തിന്റെ ഐക്യത്തിന് ഇന്നും വിഘാതം നിൽക്കുന്ന ,രാഷ്ട്രപുരോഗതിക്ക് പ്രതിബന്ധം സൃഷ്ടിക്കുന്ന അനാചാരമാണ് ജാതിവ്യവസ്ഥ.ഈ അനാചാരത്തിനു വേദപ്രാമാണ്യം ഉണ്ടോ ? 
ഹിന്ദു ധർമ്മം ജാതീയതയെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ ? ഈ വിഷയങ്ങൾ യുക്തി യുക്തം പരിശോധിക്കാം.

ജാതി എന്നാൽ എന്താണ്?

പൗരാണിക ഭാരതത്തിലെ നിയമ സംഹിതകളിൽ ഒന്നായ മനുസ്‌മൃതി നാല് ജാതികളെ കുറിച്ച്പറയുന്നു.
അണ്ഡജം ,ഉദ്ഭിജ്ജം,സ്വേദജം,യോനിജം (ജരായുജം).
( മനുസ്‌മൃതി 1 - 43 മുതൽ 46 വരെ )
അണ്ഡജം എന്നാൽ മുട്ടയിൽ നിന്ന് ജന്മം എടുക്കുന്ന ജീവികൾ ,
ഉദ്ഭിജ്ജം എന്നാൽ വിത്തിൽ നിന്ന് ജന്മം എടുക്കുന്നവ ,
സ്വേദജം എന്നാൽ ഊഷ്മാവില്‍ നിന്ന് ജന്മം എടുക്കുന്നവ ,
യോനിജം അഥവാ ജരായുജം എന്നാൽ ഗർഭപാത്രത്തിൽ നിന്ന് വരുന്നവ.ഇവ നാലാകുന്നു സ്‌മൃതികള്‍ പ്രകാരം. ജാതി എന്ന വാക്കിനെ GENUS എന്ന അർത്ഥത്തിലോ SPECIES എന്ന അർത്ഥത്തിലോ ആണ് മനസ്സിലാക്കേണ്ടത്. ഇതിൽ പരം ഒരർത്ഥവും മനു ജാതിക്കു കൽപ്പിക്കുന്നില്ല.
നാം എല്ലാം യോനിജം എന്ന ജാതിയിൽ മനുഷ്യൻ എന്ന ഉപജാതിയിൽ പെടുന്നു.ഈ ജാതി തീർച്ചയായും ജന്മസിദ്ധം തന്നെ.
ശ്രീനാരായണ ഗുരുദേവൻ ഈ വസ്തുത മനോഹരമായ ഒരു ശ്ലോകത്തിലൂടെ നമുക്ക് പറഞ്ഞുതരുന്നു.
മനുഷ്യാണാം മനുഷ്യത്വം
ജാതിർ ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്യൈവം
ഹാ ! തത്വം വേത്തി കോ പി ന (ജാതി നിർണ്ണയം )
ഗോവിന് ഗോത്വം പോലെ മനുഷ്യന് മനുഷ്യത്വം ആണ് ജാതി, ബ്രാഹ്മണൻ തുടങ്ങിയവ ജാതി അല്ല.കഷ്ടം, ഈ തത്വത്തെ ആരും തന്നെ അറിയുന്നില്ലല്ലോ
അപ്പോൾ ബ്രാഹ്മണൻ,ക്ഷത്രിയൻ,വൈശ്യൻ ,ശൂദ്രൻ എന്നിവ എന്താണ്?
ഇവ വർണ്ണം ആകുന്നു.ഈ നാല് വർണ്ണങ്ങളെ വേദാദി ശാസ്ത്രങ്ങൾ ചാതുർവർണ്യം എന്ന് വിളിക്കുന്നു. എന്താണ് ചാതുർവർണ്യം ?
ചാതുർവർണ്ണ്യത്തെ ഏറ്റവും സമഗ്രവും സംക്ഷിപ്തവുമായ വാക്കുകളിൽ ഭഗവാൻ ശ്രീകൃഷ്ണൻ ഗീതയിൽ വിവരിക്കുന്നു;
ചാതുർവർണ്ണ്യം മയാ സൃഷ്ടം ഗുണകർമ്മ വിഭാഗശഃ - (ഭഗവത്‌ഗീത 4 -13 )
ഗുണത്തിന്റെയും കർമ്മത്തിന്റെയും അടിസ്ഥാനത്തിൽ നാല് വർണ്ണങ്ങളും എന്നാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
ഈ ശ്ലോകത്തെ. ക്രമികമായി ശ്രദ്ധിക്കാം...
വൃഞ് വരണേ എന്ന ധാതുവിൽ നിന്ന് ഉത്ഭവിക്കുന്ന വർണ്ണം എന്ന പദത്തിന് വരിക്കുക എന്നാണ് അർത്ഥം.
വരിക്കുക എന്നാൽ സ്വീകരിക്കുക, ആർജ്ജിക്കുക.അപ്പോൾ വർണ്ണം എന്ന വാക്കിൽ നിന്ന് തന്നെ ഒരു കാര്യം വ്യക്തമാവുന്നു ,വർണ്ണം ജന്മസിദ്ധമല്ല മറിച്ഛ് നേടിയെടുക്കേണ്ടത് ആകുന്നു.
വരിക്കുന്നതു വർണ്ണം. എന്തിനെയാണ് വരിക്കുന്നത് ? വരിക്കുന്നതിന്റെ അടിസ്ഥാനം എന്ത് ?
വരിക്കുന്നത് ഒരുവന്റെ കർമ്മത്തെ ആണ് ,
അതിന്റെ അടിസ്ഥാനം അവന്റെ ഗുണവും....
ഭൂമിയിൽ എവിടെയൊക്കെ മനുഷ്യൻ സാമൂഹികമായും, സാമാജികമായും ജീവിക്കുന്നുവോ അവിടെയൊക്കെ മനുഷ്യന്റെ കർമ്മങ്ങളെ (തൊഴിൽ) പ്രായേണ നാലായി വിഭജിച്ചു കാണാം.
1. ജ്ഞാനാധിഷ്ഠിതമായ കർമ്മങ്ങൾ ചെയ്യുന്ന INTELLECTUAL CLASS
( അധ്യാപകർ ,ഡോക്ടർമാർ, ശാസ്ത്രജ്ഞന്മാർ തുടങ്ങിയവർ ).
2. രാജ്യഭരണം,പ്രജാസംരക്ഷണം എന്നീ കർമ്മങ്ങൾ ചെയ്യുന്ന MILITARY / POLITICAL CLASS (സൈനികർ,പോലീസുകാർ,ഭരണകർത്താക്കൾ തുടങ്ങിയവർ ).
3. ധനാധിഷ്ഠിതമായ കർമ്മങ്ങൾ ചെയ്യുന്ന BUSINESS CLASS.
4. സേവനാധിഷ്ഠിത കർമ്മങ്ങൾ ചെയ്യുന്ന LABOUR /SERVICE /WORKING ക്ലാസ്.

ഇത് സാർവത്രികവും,സാർവ്വലൗകികവും ആയിട്ടുള്ള ഒരു കർമ്മ വിഭജനം ആണ്.
സമൂഹത്തിന്റെയ്യും വ്യക്തി‌യുടെയും നിലനിൽപ്പിനും, വികാസത്തിനും ഇപ്രകാരം ഒരു കർമ്മ വിഭജനം അത്യന്താപേക്ഷിതമാണ്.
സമൂഹത്തിൽ ഓരോ വ്യക്തിയും തന്റെ സ്വഭാവഗുണത്തിനും അഭിരുചിക്കും അനുസരിച്ചു് ,തനിക്കു യോജിച്ച ഒരു കർമ്മത്തെ സ്വീകരിച്ചു് ആ കർമ്മമേഖലയിൽ പ്രവർത്തിക്കുന്നു.
ഒരുവന് തന്റെ സ്വഭാവഗുണത്തിനു യോജിക്കാത്ത കർമ്മത്തെ ചെയ്യാൻ സാധിക്കുകയില്ല.
അഥവാ അപ്രകാരം കർമ്മം ചെയ്യുകയാണെങ്കിൽ ആ കർമ്മം കൊണ്ട് അവനോ സമൂഹത്തിനോ ഒരു ഗുണവും ഉണ്ടാകുന്നില്ല.
ഇത് തികച്ചും ശാസ്ത്രീയമായ ഒരു വ്യവസ്ഥയാകുന്നു.
# ഇത് തന്നെയാകുന്നു ചാതുർവർണ്ണ്യവ്യവസ്ഥ.
ഭഗവത് ഗീത വീണ്ടും പറയുന്നു ;
ബ്രാഹ്മണ ക്ഷത്രിയ വിശാം ശൂദ്രാണാം ച പരന്തപ
കർമ്മാണി പ്രവിഭക്താനി സ്വഭാവ പ്രഭവൈർഗുണൈ : (ഗീത 18 -41 )
ബ്രാഹ്മണ, ക്ഷത്രിയ ,വൈശ്യ, ശൂദ്രന്മാരുടെ കർമ്മങ്ങൾ സ്വഭാവ ജന്യമായ ഗുണങ്ങളാൽ വിഭജിക്കപ്പെട്ടിരിക്കുന്നു.
ഇവരുടെ കർമ്മങ്ങൾ എന്ത് ? മനുസ്‌മൃതി പറയുന്നു ;
1. അധ്യാപനം അധ്യയനം യജനം യാജനം തഥാ
ദാനം പ്രതിഗ്രഹം ചൈവ ബ്രാഹ്മണാനാം അകൽപ്പയത് ( 1 - 88 )
പഠിക്കുക ,പഠിപ്പിക്കുക ,യജ്ഞം ചെയ്യുക,യജ്ഞം ചെയ്യിക്കുക,
തുടങ്ങിയവയാകുന്നു മുഖ്യമായ ബ്രാഹ്മണ കർമ്മങ്ങൾ.
2. പ്രജാനാം രക്ഷണം ദാനമിജ്യാധ്യയനമേവ ച
വിഷയേഷ്വപ്രസക്തിശ്ച ക്ഷത്രിയസ്യ സമാസത : ( 1 -89 )
പ്രജാരക്ഷണം ആകുന്നു ക്ഷത്രിയന്റെ മുഖ്യകർമ്മം.
3. പശൂനാം രക്ഷണം ദാനമിജ്യാധ്യയനമേവ
വണിക്ക്പദം കുസീദം ച വൈശ്യസ്യ കൃഷിമേവ ച (1 - 90 )
കന്നുകാലി സംരക്ഷണം ,വ്യാപാരം ,കൃഷി,ധനവ്യാപാരം
തുടങ്ങിയവയാകുന്നു വൈശ്യകർമങ്ങൾ.
4. ഏകമേവതു ശൂദ്രസ്യ പ്രഭു: കർമ്മ സമാദിശത്.
ഏതേഷാമേവ വർണാനാം ശുശ്രൂഷാമനസൂയയാ. ( 1 - ൯൧ )
പരിചര്യാത്മകമായ കർമ്മങ്ങൾ ആകുന്നു ശൂദ്രന്റേത്.
(പാചകവൃത്തി,രജകവൃത്തി,ക്ഷൗരവൃത്തി,ഭാരവാഹനം തുടങ്ങിയവ )
ഈ കർമ്മങ്ങൾ ഓരോന്നും, ഓരോ വ്യക്തിയുടെയും സ്വഭാവ ഗുണത്തിന് അനുസരിച്ചു് തിരഞ്ഞെടുക്കേണ്ടത് ആകുന്നു.അല്ലാതെ ഇവയൊന്നും ജന്മസിദ്ധമല്ല.
ജന്മം കൊണ്ട് ഒരാളും ബ്രാഹ്മണൻ ആകില്ല.ജന്മം കൊണ്ട് ഒരാളും ശൂദ്രനും ആകുന്നില്ല.
ബ്രാഹ്മണന്റെ മകൻ ബ്രാഹ്മണൻ ആകണമെന്ന് ഒരു നിർബന്ധവും ഇല്ല.അപ്രകാരം തന്നെ ശൂദ്രന്റെ മകൻ ശൂദ്രനാകണമെന്നും ഒരു നിർബന്ധവും ഇല്ല.ബ്രാഹ്മണന് ശൂദ്ര ഗുണമുള്ള സന്താനം ജനിക്കാം,അപ്രകാരം തന്നെ ശൂദ്രന് ബ്രാഹ്മണ ഗുണമുള്ള സന്താനവും ജനിക്കാം.
ജന്മം കൊണ്ട് ആർക്കും വിശേഷാധികാരം ഒന്നുംതന്നെ ഇല്ല.ഒരുവന്റെ കർമ്മം അവന്റെ ഗുണത്തെയും പ്രയത്നത്തെയും മാത്രം ആശ്രയിച്ചു നിൽക്കുന്ന ഒന്നാണ്.ഇവിടെ നാം വളരെ വ്യക്തമായി മനസിലാക്കേണ്ട ഒരു കാര്യമുണ്ട് എല്ലാവര്ക്കും എല്ലാ കർമ്മങ്ങളും ചെയ്യാൻ സാധിക്കില്ല.
ഓരോ കർമ്മത്തിനും അധികാരിയുണ്ട്. കാരണം വ്യക്തികളുടെ അഭിരുചിയും,കഴിവും വ്യത്യസ്‍തമാകുന്നു.കേവലം എന്തെങ്കിലും ആയിത്തീരാനുള്ള ആഗ്രഹം മാത്രം പോരാ ,അതിനുള്ള അഭിരുചിയും, കഴിവും സർവ്വോപരി പ്രയത്‌നവും ഉണ്ടാകണം.ഇവയാകുന്നു ഒരുവന്റെ വർണ്ണത്തെ നിശ്ചയിക്കുന്നത് അല്ലാതെ അവന്റെ ജന്മമോ കുലമഹിമയോ ഒന്നും അല്ല.
അപ്രകാരം തന്നെ കർമ്മങ്ങൾ എല്ലാം തന്നെ ശ്രേഷ്ഠമാകുന്നു.ഏതെങ്കിലും കർമ്മം ഉത്‌കൃഷ്ടമാണെന്നും ,മറ്റേതെങ്കിലും കർമ്മം നികൃഷ്ട്ടമാണെന്നുമുള്ള വീക്ഷണം വേദത്തിനില്ല.
എല്ലാ കർമ്മങ്ങളും ശ്രേഷ്ഠമാണു എന്നതാകുന്നു ഭാരതീയ വീക്ഷണം.കർമ്മങ്ങളെല്ലാം പരസ്പരപൂരകമായി വർത്തിക്കുന്നതാണ്. രാഷ്ട്രത്തിന്റെ അഭിവൃദ്ധിക്ക് നാല് വർണ്ണങ്ങളുടെയും പരസ്പ്പര സഹകരണത്തോടു കൂടിയ പ്രവർത്തനം അനിവാര്യമാണ്.
വേദം പറയുന്നത് നോക്കൂ...;
രുചം നോ ധേഹി ബ്രാഹ്മണേഷു രുചം രാജസു നസ്കൃധി I
രുചം വിശ്യേഷു ശൂദ്രേഷു മയി ധേഹി രുചാ രുചം II
( യജുർവേദം 18 - 48 )
അല്ലയോ പ്രകാശസ്വരൂപനായ ഈശ്വരാ, ഞങ്ങളുടെ ബ്രാഹ്മണന്മാരെയും,
ക്ഷത്രിയന്മാരെയും ,വൈശ്യന്മാരെയും, ശൂദ്രന്മാരെയും
തേജസ്വികളാക്കിയാലും..
ഇതിൽപ്പരം എന്ത് തെളിവുകളാണ് വേണ്ടത്..!! നാല് വർണ്ണികരും രാഷ്ട്രത്തിന്റെ ,സമാജത്തിന്റെ അവിഭാജ്യ ഘടകമാകുന്നു...ഉച്ഛനീചത്വത്തിന്റെ ഒരു കണിക പോലും വേദത്തിൽ കാണുക അസാധ്യമാണ്..
അപ്പോൾ മുൻപ് പറഞ്ഞ ശ്ലോകത്തെ നമുക്ക് പൂർണ്ണമാക്കാം...
ചാതുർവർണ്ണ്യം മയാസൃഷ്ടം ഗുണകർമ്മ വിഭാഗശഃ
നാല് വർണ്ണങ്ങളും ഗുണത്തിന്റെയും കർമ്മത്തിന്റെയും അടിസ്ഥാനത്തിൽ എന്നാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
വ്യക്തിയുടെയും സമാജത്തിന്റെയും നിലനിൽപിനുമായി നിലകൊള്ളുന്ന ഈ ചാതുർ വർണ്ണ്യ വ്യവസ്ഥയെ ഭഗവാൻ സൃഷ്ട്ടിച്ചു എന്ന് പറയുമ്പോൾ നാം എന്താണ് മനസിലാക്കേണ്ടത് ? ഈ ലോകത്തിൽ ഏതൊരു നിയമക്രമമുണ്ടോ അഥവാ നിയാമക ശക്തിയുണ്ടോ അതിനാൽ ചാതുർവർണ്ണ്യം എന്ന വ്യവസ്ഥ നിയമിതമായിരിക്കുന്നു എന്ന് മനസിലാക്കണം...
ഈ വ്യവസ്ഥയ്ക്കനുസൃതമായി ഒരുവൻ തന്റെ ഗുണത്തിന് അനുസരിച്ചു് തിരഞ്ഞെടുക്കുന്ന കർമ്മത്തെ സ്വധർമ്മം എന്ന് പറയുന്നു.സ്വധർമ്മം ആചരിക്കുക എന്നത് നമ്മുടെയെല്ലാം കർത്തവ്യമാകുന്നു..സ്വധർമ്മനുഷ്ട്ടാനം കൊണ്ട് എന്ത് പ്രയോജനം? ഭഗവാൻ പറയുന്നു ;
സ്വേ സ്വേ കർമ്മണ്യഭിരത: സംസിദ്ധിം ലഭതേ നര: (ഗീത 18 -45 )
സ്വകർമ്മങ്ങളിൽ അഭിരതനാകുന്ന മനുഷ്യൻ സിദ്ധിയെ പ്രാപിക്കുന്നു.
സ്വകർമ്മനുഷ്ഠാനം ഈശ്വരാർപ്പണമായി ചെയ്യുന്ന പക്ഷം അത് ഈശ്വരോപാസനയായി ഭവിക്കുന്നു,അഥവാ സ്വന്തം കർമ്മാചരണം തന്നെയാകുന്നു ഏറ്റവും ശ്രേഷ്ഠമായ ഈശ്വരോപാസന.
ധർമ്മം ,അർഥം ,കാമം ,മോക്ഷം -ഇവ നാലും ഒരുവൻ നേടിയെടുക്കുന്നത് കർമ്മാചരണത്തിലൂടെ തന്നെ. )
ഇതാകുന്നു ചുരുക്കത്തിൽ വേദ പ്രതിപാദിതമായ ചാതുർവർണ്ണ്യവ്യവസ്ഥയുടെ സൈദ്ധാന്തിക വശം.
ഇത് ഭാരതത്തിൽ എത്രത്തോളം പ്രാവർത്തികമാക്കിയിരുന്നു എന്ന് പരിശോധിക്കാം ?
ഒരുവന്റെ ജന്മത്തിനു അനുസരിച്ചല്ല മറിച്ച് ഗുണത്തിനും കർമ്മത്തിനും അനുസരിച്ചാണ് വർണ്ണം നിശ്ചയിക്കുന്നത്.
എങ്കിൽ ഈ വർണ്ണത്തെ നിശ്ചയിക്കുന്നത് ആര് ? അല്ലെങ്കിൽ എങ്ങനെ ?
പൗരാണിക ഭാരതത്തിലെ വിദ്യാഭ്യാസം ഗുരുകുല വ്യവസ്ഥയിൽ അധിഷ്ഠിതമായിരുന്നു.ഏഴാമത്തെ വയസ്സിൽ മാതാപിതാക്കൾ സന്താനത്തെ ഗുരുകുലത്തിലേക്കു പറഞ്ഞയക്കുന്നു (ഉപനയനം).
പിന്നീടുള്ള 12 വർഷക്കാലം ( ഏറ്റവും ചുരുങ്ങിയത്) ശിഷ്യൻ ഗുരുവിനും സഹപാഠികൾക്കുമൊപ്പം ഗുരുകുലത്തിൽ കഴിച്ചുകൂട്ടുന്നു.
ഈ കാലയളവിനെ ബ്രഹ്മചര്യം എന്ന് പറയുന്നു. ശിഷ്യനെ സദാ സമയവും നിരീക്ഷിക്കുകയും പരീക്ഷിക്കുകയും ചെയ്ത്, നിരന്തര മൂല്യനിർണ്ണയവും നടത്തുന്ന ഗുരുനാഥൻ അവന്റെ കഴിവും അഭിരുചിയും അനുസരിച്ചു അവനു യോജ്യമായ വിദ്യാഭ്യാസം അവനു നൽക്കുന്നു.
വിദ്യാഭ്യാസം പൂർത്തിയാക്കി ഗുരുകുലം ഉപേക്ഷിച് ഗൃഹത്തിലേക്ക് മടങ്ങുമ്പോൾ ഗുരുനാഥൻ അവന് അവന്റെ വർണ്ണത്തെ നല്കുന്നു.
ഈ ചടങ്ങിനെ സമാവർത്തനം എന്ന് പറയുന്നു.
ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ GRADUATION DAY.
ഗുരുനാഥൻ നൽകുന്ന ബിരുദമാകുന്നു ബ്രാഹ്മണൻ,ക്ഷത്രിയൻ,വൈശ്യൻ, ശൂദ്രൻ എന്നിവ. ഗുരുനാഥനാൽ നൽകപ്പെട്ട വർണ്ണത്തെയാണ് അയാൾ പിന്നീട് തന്റെ ജീവിതത്തിൽ അനുവർത്തിക്കുന്നത്.
ഒരുവൻ ഏതെങ്കിലും വർണ്ണം സ്വീകരിച്ചു എന്നത് കൊണ്ട് ജീവിതകാലം മുഴുവൻ അതേ വർണ്ണത്തിൽ തന്നെ തുടരണം എന്നും നിർബന്ധമില്ല.മറ്റൊരു വർണ്ണത്തിനു വിധിച്ച കർമ്മങ്ങൾ അനുഷ്ഠിക്കാനുള്ള യോഗ്യത ഒരുവന് കൈവരുന്ന പക്ഷം അയാൾക്ക് ആ വർണ്ണത്തെ സ്വീകരിക്കാനും അധികാരമുണ്ട്. ഇവയ്‌ക്കൊന്നും തന്നെ കുലവുമായി ഒരു ബന്ധവും ഇല്ല.ഒട്ടനവധി ഉദാഹരണങ്ങൾ ഇതിനു ശാസ്ത്രങ്ങളിൽ നിന്ന് ചൂണ്ടിക്കാണിക്കാൻ സാധിക്കും.
ഛാന്ദോഗ്യ ഉപനിഷത്തിൽ ,സ്വന്തം അച്ഛൻ ആരെന്നു പോലും അറിയാത്ത സത്യജാമബാലൻ എന്ന ബാലകൻ ജാബാല മഹർഷിയായി തീർന്നത് കാണാം..
ക്ഷത്രിയരായ മാതാപിതാക്കൾക്ക് ജനിച്ച വിശ്വാമിത്രനും ,
ചണ്ഡാള കുലത്തിൽ ജനിച്ച മതംഗനും ബ്രാഹ്മണന്മാരായി മാറിയത് നമുക്ക് കാണാം.
ചണ്ഡ കർമ്മങ്ങൾ അഥവാ ധാർമ്മികമല്ലാത്ത കർമ്മങ്ങളെ ചെയ്യുന്നവൻ ആരോ അവൻ ചണ്ഡാളൻ , ആയതിനാൽ തന്നെ അയാൾ വർണ്ണ ബാഹ്യനാകുന്നു.
ഇതും ജന്മസിദ്ധമല്ല എന്ന് മനസിലാക്കുക.അധാർമ്മികമായ പ്രവർത്തികൾ ആര് ചെയ്താലും അയാൾ ചണ്ഡാളൻ ആയിത്തീരുന്നു.)

സൂര്യ നമസ്കാരം



സൂര്യ നമസ്കാരം
ധ്യാനശ്ലോകം
ധ്യേയഃ സദാ സവിതൃ മണ്ഡല മദ്ധ്യവര്‍ത്തി
നാരായണഃ സരസിജാസന സന്നിവിഷ്ടഃ
കേയൂരവാന്‍ മകരകുണ്ഡലവാന്‍ കിരീടി
ഹാരീഹിരണ്മയവപുര്‍ധൃതശംഖചക്രഃ
അര്‍ത്ഥം
കിരണങ്ങളുതിരുന്ന ഹിരണ്മയശരീരത്തില്‍ മകരകുണ്ഡലങ്ങളും കിരീടവും മാലകളും അണിഞ്ഞ് ശംഖചക്രങ്ങള്‍ ധരിച്ച് സവിതൃമണ്ഡലത്തിന്‍ടെ മദ്ധ്യത്തില്‍ എപ്പോഴും പത്മാസനസ്ഥനായിരിക്കുന്ന നാരായണന്‍ സദാ ആരാധ്യനാകുന്നു.
ശ്വാസക്രമം
സൂര്യനമസ്ക്കാരസമയത്ത് ശ്വാസോച്ഛ്വാസം മൂക്കില്‍ കൂടി മാത്രമേ പാടുള്ളു. ശ്വാസം എടുക്കുന്നതിനെ പൂരകം ,വിടുന്നതിനെ രേചകം,അകത്തോ പുറത്തോ നിലനിര്‍ത്തുന്നതിനെ കുംഭകം എന്നിങ്ങനെ പറയുന്നു.സ്ഥിതി 1-ല്‍ പൂരകം,2-ല്‍ രേചകം,3-ല്‍ പൂരകം,4-ല്‍ രേചകം,5-ല്‍ കുംഭകം,6-ല്‍ പൂരകം,7-ല്‍ രേചകം,8-ല്‍ പൂരകം,9-ല്‍ രേചകം,10-ല്‍ കുംഭകം. കുംഭകം രണ്ടു വിധം :-ശ്വാസം പുറത്തുവിടാതെ ഉള്ളില്‍ നിര്‍ത്തുന്നതിനെ അന്തര്‍കുംഭകമെന്നും ശ്വാസം ഉള്ളില്‍ കയറ്റാതെ പുറത്തു നിര്‍ത്തുന്നതിനെ ബഹിര്‍കുംഭകം എന്നും പറയുന്നു.5,10 സ്ഥിതികളില്‍ ശ്വാസം ബഹിര്‍കുംഭകങ്ങളാണ്.
സൂര്യന്‍റെ നമസ്കരിക്കുന്ന രീതിയില്ലുള്ള ശാരീരിക വ്യായാമമാണ് സൂര്യനമസ്കാരം ശാരീരികവും മാനസികവുമായ വികാസം ഉണ്ടാക്കുന്നൊരു വ്യായാമമുറയാണിത്. ശരിയായ രീതിയില്‍ അനുഷ്ടിക്കുന്നതിലൂടെ അവയവങ്ങള്‍ക്ക് ബലിഷ്ഠതയും ശക്തിയും കൈവരുന്നു. പാശ്ചാത്യനാടുകളിലും ഇന്ന് ഈ ആചാരരീതിക്ക് പ്രശസ്തി വര്‍ദ്ധിച്ചുവരികയാണ്. വേദകാലം മുതല്‍ ഭാരതീയര്‍ തുടര്‍ന്നുവരുന്ന ഒരു ആചാരരീതിയാണ് സൂര്യനമസ്ക്കാരം.
ശ്വാസക്രമം:-
സൂര്യനമസ്ക്കാരസമയത്ത് ശ്വാസോച്ഛ്വാസം മൂക്കില്‍ കൂടി മാത്രമേ പാടുള്ളു. ശ്വാസം എടുക്കുന്നതിനെ പൂരകം ,വിടുന്നതിനെ രേചകം,അകത്തോ പുറത്തോ നിലനിര്‍ത്തുന്നതിനെ കുംഭകം എന്നിങ്ങനെ പറയുന്നു.സ്ഥിതി 1-ല്‍ പൂരകം,2-ല്‍ രേചകം,3-ല്‍ പൂരകം,4-ല്‍ രേചകം,5-ല്‍ കുംഭകം,6-ല്‍ പൂരകം,7-ല്‍ രേചകം,8-ല്‍ പൂരകം,9-ല്‍ രേചകം,10-ല്‍ കുംഭകം. കുംഭകം രണ്ടു വിധം :-ശ്വാസം പുറത്തുവിടാതെ ഉള്ളില്‍ നിര്‍ത്തുന്നതിനെ അന്തര്‍കുംഭകമെന്നും ശ്വാസം ഉള്ളില്‍ കയറ്റാതെ പുറത്തു നിര്‍ത്തുന്നതിനെ ബഹിര്‍കുംഭകം എന്നും പറയുന്നു.5,10 സ്ഥിതികളില്‍ ശ്വാസം ബഹിര്‍കുംഭകങ്ങളാണ്.
ഐതിഹ്യം:-
ചൂടും വെളിച്ചവും പ്രദാനം ചെയ്യുന്ന സൂര്യന്‍ എല്ലാ ജീവജാലങ്ങള്‍ക്കും ഉണര്‍വ്വും ഉന്മേഷവും നല്‍കുന്നു. പ്രപഞ്ചം ഉണ്ടായ നാള്‍ മുതല്‍ ദേവന്മാര്‍ തുടങ്ങിയെല്ലാവരും തന്നെ സൂര്യനെ വന്ദിച്ചിരുന്നു എന്നാണ്‍ ഹിന്ദുമതവിശ്വാസം[അവലംബം ആവശ്യമാണ്]. ഹിന്ദുമതത്തിലെ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളില്‍ അതിനു തെളിവുകളുമുണ്ട്. ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയ ദേവന്മാരും അസുരന്മാരും സൂര്യനമസ്ക്കാരം ചെയ്തിരുന്നതായി പറയുന്നുണ്ട്. ആദിമനു തുടങ്ങി പരമ്പരാഗതമായി മനുഷ്യരും സൂര്യനെ നമസ്ക്കരിക്കുന്നു. മനുവിന്റെ കാലത്താണ് മനുഷ്യരാചരിക്കേണ്ട ആചാരങ്ങള്‍ക്ക് വിധിയും നിയമവും ഉണ്ടായത്. ഹിന്ദുമതവിശ്വാസികള്‍ അതു അന്ന് തുടങ്ങി ഇന്നുവരെയും അനുഷ്ഠിക്കുന്നുണ്ട്. കാലോചിതമായി ചില മാറ്റങ്ങള്‍ ഉണ്ടായെങ്കിലും നിത്യാചാരങ്ങള്‍ക്ക് വലിയ ലോപമൊന്നും ഉണ്ടായിട്ടില്ല.
ശാസ്ത്രീയം:-

സൂര്യനമസ്ക്കരത്തിലൂടെ നമ്മുടെ ശരീരത്തിലെ എല്ലാ സന്ധികള്‍ക്കും ചലനം സാദ്ധ്യമാകുന്നു.. പ്രഭാതസൂര്യരശ്മിക്ക് ത്വക്കില്‍ വിറ്റാമിന്‍-ഡി ഉല്പാദിപ്പിക്കുവാനുള്ള കഴിവ് ഉണ്ടെന്ന് ശാസ്ത്രം വിലയിരുത്തുന്നു. ഈ രശ്മികള്‍ക്ക് കാത്സ്യം ഉല്പാദനം നിയന്ത്രിക്കാനുള്ള പ്രത്യേക കഴിവുമുണ്ട്. സൂര്യനമസ്ക്കാരം വഴി ഉദരങ്ങള്‍ക്കും ഉദരസംബന്ധമായ മറ്റ് അവയവങ്ങള്‍ക്കും വ്യായാമം ലഭിക്കുന്നു. അതുപോലെ തന്നെ അവയവങ്ങള്‍ക്ക് ദൃഢത ലഭിക്കുന്നതിനാല്‍ ശരീരഭാഗത്ത് ക്ഷയരോഗാണുക്കളുടെ ആക്രമണവും ഉണ്ടാകുന്നില്ല.
തുടര്‍ച്ചയായി സൂര്യനമസ്ക്കാരം ചെയ്യുന്നതുവഴി അകാലവാര്‍ദ്ധക്യം ഒരു പരിധിവരെ തടയാനാകും. സന്ധികള്‍ക്ക് അയവ് വരുത്തുവാനും കുടവയര്‍ ഇല്ലാതാക്കുവാനും മനസ്സിനും ശരീരത്തിനും ഉന്മേഷം നിലനിര്‍ത്താനും സൂര്യനമസ്ക്കാരം എന്ന ആചാരവിധിയിലൂടെ സദ്ധ്യമാകുന്നുണ്ട്.
ബ്രാഹ്മണന് സൂര്യനമസ്ക്കാരത്തിനു പ്രത്യേക വിധിയുണ്ട്. അവര്‍ സൂര്യനെ ബ്രഹ്മമായി സങ്കല്പിച്ച് സേവിക്കുന്നു. ഋഷിമുനിമാരും യോഗികളും ഒക്കെ സൂര്യനെ ബ്രഹ്മമായി കരുതി പൂജിക്കുന്നു. അപ്പോള്‍ സൂര്യോപാസന എന്നത് ബ്രഹ്മോപാസനയാണ്. അവര്‍ യാഗം,ഹോമം തുടങ്ങിയവ കൊണ്ടും സൂര്യനെ വന്ദിക്കുന്നു.
രീതി:-
നിന്നുകൊണ്ടും, ഇരുന്നുകൊണ്ടും, ഒറ്റകാലില്‍ നിന്നുകൊണ്ടും, സാഷ്ടാംഗം വീണും സൂര്യനെ നമസ്ക്കരിക്കുന്നുണ്ട്. പുരുഷന്മാര്‍ക്കാണ് ഈ വിധി. സ്ത്രീകള്‍ നിന്നുകൊണ്ട് സൂര്യനെ നോക്കി തല കുനിച്ച് നമിക്കുന്നു. ഇപ്രകാരമുള്ള നമസ്ക്കാരമുറകൊണ്ട് വ്യായാമം ചെയ്യുന്ന ഫലവുമുണ്ടാകുന്നു. ആദിത്യസേവകൊണ്ട് ക്രമേണ ജ്ഞാനമുണ്ടാകുന്നു.
നിരുക്തം:-
നമസ്കാരം എന്ന മലയാള പദം സംസ്കൃതത്തില്‍ ഇന്ന് ഉരുത്തിരിഞ്ഞതാണ്. നമസ്+കൃ എന്ന രണ്ട് പദങ്ങള്‍ ചേര്‍ന്നാണ് നമസ്കാരം ആയത് അര്‍ത്ഥം തലകുനിക്കല്‍, ആദരവ് പ്രകടിപ്പിക്കല്‍ എന്നൊക്കയാണ്. ഇത് മാപ്പിള മലയാളത്തില്‍ നിസ്കാരം മായിത്തീര്‍ന്നിട്ടുണ്ട്ട്.
നാല് വിധ നമസ്കാരങ്ങള്‍-:
നമസ്കാരങ്ങള്‍ നാല് വിധമുണ്ട്.സൂര്യനമസ്കാരം,സാഷ്ടാംഗ നമസ്കാരം,ദണ്ഡ നമസ്കാരം,പാദ നമസ്കാരം എന്നിങ്ങനെ.
സൂര്യ നമസ്കാരം - സൂര്യനമസ്കാരം ഒരു പൂജാംഗമെന്ന നിലയിലും കര്‍മ്മകാണ്ഡമെന്ന നിലയിലും, യോഗാഭ്യാസത്തിലെ ഒരു ഭാഗമെന്ന നിലയിലും അനുഷ്ഠിക്കാറുണ്ട്.
സാഷ്ടാംഗ നമസ്കാരം - സാഷ്ടാംഗ നമസ്കാരം എന്നത് നമ്മുടെ ശരീരത്തിന്റെ എട്ടംഗങ്ങള്‍ നിലത്ത് സ്പര്‍ശിച്ചുകൊണ്ട്(നെറ്റി,മൂക്ക്,നെഞ്ച്,വയറ്,ലിംഗം,കാല്‍മുട്ട്,കൈപ്പത്തി,കാല്‍വിരല്‍) ചെയ്യുന്ന നമസ്കാരമാകുന്നു.
ദണ്ഡ നമസ്കാരം - ദണ്ഡ നമസ്കാരം കൈ ശിരസിനുമുകളില്‍ കൂപ്പിക്കൊണ്ട് ദണ്ഡകൃതിയില്‍(വടി പോലെ) കിടക്കുന്നതാകുന്നു.
പാദ നമസ്കാരം - ക്ഷേത്രദര്‍ശന സമയത്തോ പൂജാവേളകളിലോ മുട്ടുകുത്തി(വജ്രാസനം)ഇരുന്നുകൊണ്ട് നെറ്റി തറയില്‍ മുട്ടിച്ച് തൊഴുന്നതാണ് പാദ നമസ്കാരം.
ആശ്രയം,ശരണം,രക്ഷ,അഭയം,ത്രാഹി എന്നീ പദങ്ങളാണ് നമസ്കാരത്തിനൊപ്പം ഉപയോഗിക്കുക. പൂര്‍ണ്ണ സമര്‍പ്പണമാണ് നമസ്കാരമെന്നു ഇതില്‍നിന്നെല്ലാം തെളിയുന്നു. സ്ത്രീകള്‍ക്ക് സാഷ്ഠാംഗമോ,ദണ്ഡമോ,സൂര്യമോ ചെയ്യാന്‍ പാടുള്ളതല്ല. ഇതിനുള്ള കാരണം സ്ത്രീയുടെ ശരീരഘടന സാഷ്ഠാംഗ നമസ്കാരത്തെ അനുവദിക്കുന്നില്ല.(ലിംഗഭാഗം ഇല്ലാത്തതിനാല്‍ ഏഴു അംഗങ്ങളേ തരയില്‍ സ്പര്‍ശിക്കൂ. മാത്രമല്ല,സ്തനങ്ങള്‍ ഭൂമിയില്‍ അമരാനും പാടുള്ളതല്ല.) സാഷ്ഠാംഗം പാടില്ലെങ്കില്‍ ദണ്ഡവും അനുവദനീയമല്ല. വൈദീകാചാരമാകയാല്‍ സൂര്യ നമസ്കാവും പാടില്ല. പാദ നമസ്കാരം മാത്രമേ സ്ത്രീകള്‍ ആചരിക്കാവു
ശാസ്ത്രീയ തത്വം:-
കുനിഞ്ഞ് നമസ്കരിക്കുമ്പോള്‍ വാസ്തവത്തില്‍ നമ്മുടെ പിന്നാമ്പുറമാണ് പുറമേ കാട്ടുന്നത്. മുമ്പോട്ട്കുനിയുന്നത് ഭാരം വര്‍ദ്ധിക്കുമ്പോഴാകുന്നു. അഹന്തയുടെ ഭാരം വര്‍ദ്ധിച്ച നാം ആ ഭാരത്താല്‍ തല ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്കൊണ്ട് ഒരിക്കല്‍ ഒടിഞ്ഞുവീഴാനിടയാകും. എന്നാല്‍ കുനിഞ്ഞുനില്‍ക്കുന്ന ഒന്ന് ഭാരത്തെ അതിജീവിക്കുന്നു. അഹങ്കാരത്താല്‍ നേടുന്ന ഉയര്‍ച്ചയും ഇതുതന്നെ. താഴ്മ ഉണ്ടാകുന്നത് നാം എന്തെങ്കിലും സമര്‍പ്പിക്കുമ്പോഴാണ്. സമര്‍പ്പണത്താല്‍ നാം ഭാരത്തില്‍ നിന്നും മുക്തമാകും.
ഗുണഫലങ്ങള്‍:-
ഇന്ദ്രിയങ്ങള്‍ നിറഞ്ഞ മുന് വശം അഹന്തതയുടെ സ്ഥാനമാണ്. ഇതിനെ താഴേക്ക് കൊണ്ടുവരുമ്പോള്‍,അതായത് മുന്നോട്ട് കുനിയുമ്പോള്‍ നാം അസത്യത്തില്‍ നിന്നും പിന്‍ വാങ്ങുകയാണ്‍ എന്നതിനെ സൂചിപ്പിക്കുന്നു. കൂടാതെ, ശിരസ്സ് ആകാശതത്വത്തിലും പാദം ഭൂമിയിലും ആകയാല്‍ ശിരസ്സ് ഭൂമിയെ സ്പര്‍ശിക്കവെ ആകാശവും ഭൂമിയും തമ്മിലുള്ള അകലം ശൂന്യമായി ഭവിക്കയാല്‍ ശിരസ്സിനുള്ളിലെ മനോബുദ്ധികളില്‍ രജോഗുണ തമോഗുണ വൃത്തികളും ശൂന്യമാകുന്നു. അതായത് ഭൂമിയുടെ ആകര്‍ഷണബലത്താല്‍ ദുഷ്ടഗുണങ്ങള്‍ താഴെക്ക് ഒഴുകിപ്പോയി സാത്വികഗുണങ്ങള്‍ ലഭിക്കും എന്നാണ്‍ സങ്കല്പം
കടപ്പാട്