2019, ജനുവരി 22, ചൊവ്വാഴ്ച

പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രം



പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രം



തിരുവനന്തപുരം നഗരത്തില് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തായിട്ടാണ് പ്രശസ്തമായ പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തമിഴ്നാട് ക്ഷേത്രങ്ങളുടെ മാതൃകയിലാണ് ഈ ക്ഷേത്രം. ശ്രീകോവിലില് ഗണപതിയുടെ ചെറിയ വിഗ്രഹം.കിഴക്കോട്ടാണ് ദര്ശനം.ശാസ്താവ്, ദുര്ഗ്ഗ, നാഗം, രക്ഷസ്സ് എന്നിവരാണ് ഉപദേവതമാര്. വിനായക ചതുർത്ഥി പ്രധാന ആഘോഷമായ ഇവിടെ നാളികേരമാണ് പ്രധാന വഴിപാട്.

രാമച്ചംവിള ശ്രീദുര്‍ഗ്ഗാംബിക ക്ഷേത്രം



രാമച്ചംവിള ശ്രീദുര്‍ഗ്ഗാംബിക ക്ഷേത്രം

ബ്രഹ്മാണ്ഡ ചൈതന്യത്തിെന്‍റ ആധാരമായ ശക്തി ത്രയംശ്രീമഹാലക്ഷ്മി, ശ്രീദുര്‍ഗ്ഗ-ശ്രീഭദ്ര ദേവിമാരുടെ അത്യപൂര്‍വ്വ സംഗമസ്ഥാനം, രാമച്ചംവിള ശ്രീദുര്‍ഗ്ഗാംബിക ക്ഷേത്രം. ശാന്തിയുടെയും സാഹോദര്യത്തിെന്‍റയും മതശാന്തിയുടെയും മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന തികച്ചും വ്യത്യസ്ഥമായ ഒരു ആരാധനാലയമാണിവിടം. സൃഷ്ടി സ്ഥിതിസംഹാരലയ സച്ചിന്‍മയികളായ മഹാലക്ഷ്മിദേവിയും ദുര്‍ഗ്ഗാദേവിയും ഭദ്രകാളിയും ഷഡാധാരത്തില്‍ പ്രതിഷ്ടിതമായിട്ടുള്ളതും മൂന്നു ശ്രീകോവിലുകളായി തുല്യ പ്രാധാന്യത്തോടെ കുടികൊള്ളുന്നതുമായ ദക്ഷിണഭാരതത്തിലെ ഒരേ ഒരു ക്ഷേത്രമായ ഇവിടെ നവഗ്രഹപ്രതിഷ്ഠകൂടിയുള്ളത് ഈശ്വരചൈതന്യത്തിെന്‍റ മൂര്‍ത്തിമത്ഭാവത്തെ സൂചിപ്പിക്കുന്ന അത്യപൂര്‍വ്വമായ സവിശേഷതയാണ്. ഇവിടെ വന്ന് തീരാദു:ഖങ്ങള്‍ അകറ്റി ഉദ്ദിഷ്ട കാര്യങ്ങളും സാധിച്ച് സംപ്രീതരായി മടങ്ങുന്ന ഭക്തജനങ്ങള്‍ ഈ ക്ഷേത്രത്തിെന്‍റ മഹത്വം വിളിച്ചോതുന്നു.
പ്രപഞ്ചത്തിലെ സകലചരാചരങ്ങളുടെയും ഗതിവിഗതികളെ സസൂക്ഷ്മം നിയന്ത്രിക്കുന്ന നവഗ്രഹദേവന്‍മാരുടെ സാന്നിദ്ധ്യം ക്ഷേത്രത്തിെന്‍റ ശക്തിവൈഭവത്തിന് മാറ്റ് കൂട്ടുന്നു. നവഗ്രഹക്ഷേത്രമെന്നുകൂടി പ്രശസ്തിയാര്‍ജ്ജിച്ച ഇവിടെ നിത്യേനയുള്ള നവഗ്രഹപൂജയ്ക്ക്പുറമേ എല്ലാ മലയാളമാസവും ആദ്യത്തെ ഞായറാഴ്ച താന്ത്രിക വിധിപ്രകാരം വിപുലമായ ചടങ്ങുകളോടെ വിശേഷാല്‍ നവഗ്രഹദോഷ ശാന്തിപൂജ നടത്തിവരുന്നു. വിശ്വചൈതന്യത്തിെന്‍റ മൂലാധാരമായ ത്രിദേവിമാരുടെ സാന്നിദ്ധ്യമുള്ളതിനാല്‍ വിവാഹം, അരങ്ങേറ്റം പോലുള്ള മംഗളകര്‍മ്മങ്ങള്‍ക്ക് ഉത്തമസ്ഥാനമാണീക്ഷേത്രം. സൃഷ്ടി-സ്ഥിതി-സംഹാരലയ സച്ചിന്‍മയികളായ മഹാലക്ഷ്മിദേവിയും ദുര്‍ഗ്ഗാദേവിയും ഭദ്രകാളിയും ഷഡാധാരത്തില്‍ പ്രതിഷ്ഠിതമായിട്ടുള്ളതും മുന്ന് ശ്രീകോവിലുകളിലായി തുല്യപ്രാധാന്യത്തോടെ കുടികൊള്ളുന്നതുമായ ദക്ഷിണഭാരതത്തിലെ ഒരേയൊരു ക്ഷേത്രമായ ഇവിടെ നവഗ്രഹങ്ങളുടെ പ്രതിഷ്ഠകൂടിയുള്ളത് ഈശ്വരചൈതന്യത്തിന്റെ മൂര്‍ത്തിമദ് ഭാവത്തെ സൂചിപ്പിക്കുന്ന അത്യപൂര്‍വ്വമായ സവിശേഷതയാണ്.നവഗ്രഹങ്ങളായ ആദിത്യന്‍ (സൂര്യന്‍), സോമന്‍(ചന്ദ്രന്‍), കുജന്‍(ചൊവ്വ), ബുധന്‍, ഗുരു(വ്യാഴം), ശുക്രന്‍, ശനി, രാഹു, കേതു തുടങ്ങിയ ദേവന്‍മാരെ വ്രതശുദ്ധിയോടെ ആരാധിച്ച് പ്രീതിപ്പെടുത്തിയാല്‍ മാനസികവും ശാരീരികവുമായ ദോഷങ്ങളെ ലഘൂകരിക്കുവാന്‍ സാധിക്കുമെന്ന് ആചാര്യന്മാര്‍ ഉദ്‌ഘോഷിക്കുന്നു.എല്ലാദിവസവും രാവിലെ 8.30 ന് നവഗ്രഹപൂജ നടത്തപ്പെടുന്നു.ഉപദേവതകള്‍ : ഗണപതി, നാഗര്‍, നവഗ്രഹങ്ങള്‍, ബ്രഹ്മരക്ഷസ്, യോഗീശ്വരന്‍, മന്ത്രമൂര്‍ത്തി,മാടന്‍, യക്ഷി, പൃതൃക്കള്‍.
രാമച്ചംവിള ശ്രീദുര്‍ഗ്ഗാംബിക ക്ഷേത്രം , തിനവിള, കീഴാറ്റിങ്ങല്‍, ആറ്റിങ്ങല്‍.

തിരുവിളയനാട്ടുകാവ് ഭഗവതി ക്ഷേത്രം



തിരുവിളയനാട്ടുകാവ് ഭഗവതി ക്ഷേത്രം 
THIRUVALAYANATTU KAV BAHGAVTHI TEMPLE

പാലക്കാട് ജില്ലയിലെ കൊടുവായൂരിലെ  ക്ഷേത്രം. പ്രധാനമൂർത്തി ഭഗവതി ശിലാവിഗ്രഹം. പടിഞ്ഞാട്ടു ദര്ശനം രണ്ടു നേരം പൂജയുണ്ട്. ഉപദേവതാ:വേട്ടയ്ക്കൊരുമകൻ ദുർഗ്ഗവും, നവരാത്രി ആഘോഷമുണ്ട്.കുതിരവട്ടം നായരുടെ ഭരദേവതയാണ് കുതിരവട്ടം സ്വരൂപത്തിലെ ഒൻപതു ഏക്കർ  കോട്ടയ്ക്കകത്തായിരുന്നു  ഈ ക്ഷേത്രം. സ്വരൂപത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്നു എട്ടുകെട്ടും കോട്ടയും. കുറച്ചുകാലം മുൻപുവരെ ഉണ്ടായിരുന്നു .ഇപ്പോൾ ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നട യിലുള്ള ഗോപുരം മാത്രമേ കോട്ടയുടെഭാഗമായുള്ളൂ .കല്ലടിക്കോടൻ മലകളിലെ തമ്പുരാൻ തീരത്തെ കല്ലണയുടെ കടഭാരം കൂടി വന്നുപെട്ടപ്പോൾ പിടിച്ചു നില്ക്കാൻ പറ്റാതെ കോട്ടയുടെ ഭരണ ഭാരം റിസീവറെ  ഏൽപ്പിച്ചു .ഒടുവിലത്തെ ഭരണാധികാരി കുഞ്ഞുണ്ണിത്തമ്പുരാൻ പുലാപ്പറ്റയ്ക്കു  പോയതെന്ന് പറയുന്നു. 1950  വരെ കുതിരവട്ടം നായരുടെ ഭരണത്തിന് കീഴിൽ മദ്രാസ് സ്റ്റേറ്റിന്റെ  ഭാഗമായിരുന്നു കൊടുവായൂർ. കുതിരവട്ടം സ്വരൂപത്തിന് 14  ക്ഷേത്രങ്ങളുണ്ടായിരുന്നതായി കണക്കുണ്ട്. ഇതിൽ കാക്കയിൽ ശിവക്ഷേത്രം കുറൂർ നമ്പിടിയെ  കൊന്നു പിടിച്ചെടുത്തതാണെന്നു പഴമ.
കൊടുവായൂരിൽ രാമപുരം ക്ഷേത്രവുമുണ്ട്. ഇത് തറയ്ക്കൽ വാരിയം വക ക്ഷേത്രമാണ്.രണ്ടു പ്രധാന മൂർത്തികൾ കിഴക്കോട്ടു ദര്ശനംശ്രീരാമൻ.വടക്കോട്ടു ദർശനമായി ഭഗവതിയും  രണ്ടു നേരം പൂജയുണ്ട്. മുൻപ്
വൃച്‌ഛികത്തിലെ കാർത്തികയ്ക്കു ഇവിടെ കാർത്തിക ഊട്ടുണ്ടായിരുന്നു. 

തിരുവിലഞ്ഞാൽ ക്ഷേത്രം ആലപ്പുഴ ജില്ല



തിരുവിലഞ്ഞാൽ  ക്ഷേത്രം 

ആലപ്പുഴ ജില്ലയിൽ ,കുമാരപുരം പഞ്ചായത്തിൽ ഹരിപ്പാട് ആലപ്പുഴ റൂട്ടിൽ  കരുവാറ്റ സ്റ്റോപ്പിനടുത്ത്. പ്രധാനമൂർത്തി ശ്രീദുർഗ്ഗാ ക്ഷേത്രശ്രീകോവിലിനു മേല്കൂരയില്ല. വനദുര്ഗ്ഗാ എന്നും സങ്കല്പമുണ്ട്. കിഴക്കോട്ട് ദര്ശനം. അഞ്ചു പൂജ. തന്ത്രി,വൈരമന .ക്ഷേത്രമിരിക്കുന്ന സ്ഥലം മുൻപ് കാവായിരുന്നു. ഇലഞ്ഞിയാൽ ക്ഷേത്രം എന്നായിരുന്നു പേര്. ഇലഞ്ഞിയാൽ പിന്നീട് തിരുവിളഞ്ഞിയാൽ  എന്നായി. സ്വയംഭൂ ശിലയാണ് ഭൂയോനിരപ്പിൽ നിന്നും താഴെ ഉള്ള കിണറ്റിലാണ് സ്വയംഭൂ  മൂലം. കൂടാതെ ക്ഷേത്രത്തിന്റെ വടക്കു പടിഞ്ഞാറേ മൂലയിലുള്ള തീർഥ്കുളത്തിൽ ജലദുർഗ്ഗയുണ്ട്.അതിനാൽ തീർത്ഥകുളത്തിനും പൂജയുണ്ട്. തീർഥ്കുളം വറ്റിയ്ക്കാൻ ദേവിയുടെ ഹിതം ആരായും മാത്രമല്ല പഴയ സംബ്രദായത്തിൽ വെള്ളം തേവി കളയുകയേ ഉള്ളു. ഇതിനു എരിക്കാവ് പോത്തപ്പള്ളി തുലാംപറമ്പ് താമല്ലക്കൽ  കരുവാറ്റ ചെറുതന ആയാംപറമ്പ് ,വെള്ളംകുളങ്ങര,ഹരിപ്പാട് തുടങ്ങിയ 14 ദേശക്കാരുടെ അനുമതികൂടിവേണം ഈ സമയത്തിനു കുളത്തിനു നടുവിലുള്ള ജലദുർഗ്ഗാദേവിഗ്രഹം മാറ്റും. ഉപദേവതകൾ:ഘണ്ടാകര്ണൻ ,സുന്ദരയക്ഷി . ഈ സുന്ദരയക്ഷി വിദ്യാദേവതയാണോ  എന്ന് സംശയമുണ്ട്. വിദ്യവേണോ വൈരമനയിൽ ചെല്ലണം  എന്നൊരു ചൊല്ല് ഈ പ്രദേശത്തുണ്ടായിരുന്നു . മീനത്തിൽ ആറാട്ടായി കാർത്തിക നാളിൽ 10  ദിവസത്തെ ഉത്സവം .വയറുവേദനയ്ക്ക് രുധിരക്കലം വഴിപാടു നടത്താറുണ്ട്, കലത്തിൽ കൊണ്ടു വരുന്ന  അരി ചോറാക്കി നേദിച്ചു കൊടുക്കുകയാണ്  ഈ വഴിപാടു. ദേവിയ്ക്ക് പൊങ്കൽ നേദ്യവുമുണ്ട്  ഇഞ്ചി കുരുമുളക് ഉപ്പു മഞ്ഞൾപൊടി പയർ  ഉണക്കലരി  എന്നിവകൊണ്ട് ഉണ്ടാക്കുന്ന പ്രത്യേക  നേദ്യമാണ് ഈ പൊങ്കൽ വരമനയിലെ നാരായണൻ എന്ന രണ്ടാമൻ മൂകാംബികയിൽ ചെന്ന് സന്താനദുഃഖത്തിനു  ഭജിച്ചപ്പോൾ ഇല്ലത്തിനടുത്ത് ദേവി സ്വയംഭൂവായി പ്രത്യക്ഷപ്പെട്ടു എന്ന് ഐതിഹ്യം .ഇപ്പോൾ തിരുവതാംകൂർ ദേവസം  ബോർഡിന്റെ ക്ഷേത്രം. ക്ഷേത്രത്തിനടുത്ത് കരിനാട്ടു  വിഷ്ണു ക്ഷേത്രവുമുണ്ട്. ഇവിടെ ദാരു വിഗ്രഹമാണ്. ഈ പ്രദേശത്തെ ദേശാധിപതിയായ  ബ്രാഹ്മണൻ  ഹരിപ്പാട് ക്ഷേത്രത്തിൽ ചെന്ന്  ആത്മഹത്യ ചെയ്തു എന്നും  അദ്ദേഹത്തിന്റെ രക്ഷസ്സിനെയാണ് ഇവിടെ വിഷ്ണുവായി  പ്രതിഷ്ടിച്ചതെന്നും ഐതിഹ്യമുണ്ട്.
ഇത് തിരുവാതാം കൂർ ദേവസം ബോർഡിൻറെ  പാതിരം കുളങ്ങര ഗ്രൂപ്പിലെ ക്ഷേത്രമാണ്. 

2019, ജനുവരി 20, ഞായറാഴ്‌ച

അറിവ് ബുദ്ധിയിൽ ഒതുങ്ങിയാൽ മാത്രം പോരാ


അറിവ് ബുദ്ധിയിൽ ഒതുങ്ങിയാൽ മാത്രം പോരാ

,ഹൃദയത്തിൽ നിറയണം. അദ്വൈതം കാണാതെ പഠിക്കുവാനുള്ളതല്ല. ജീവിക്കുവാനുള്ളതാണ്. എങ്കിലേ അത് അനുഭവമാകൂ

1.മിത്രങ്ങളെ കിട്ടാൻ നല്ല പാടാണ്, എന്നാല് ശത്രുക്കളെ കിട്ടാൻ ഒരു പാടുമില്ല...
2.മിത്രമാകാൻ ഒരു പാട് ഗുണം വേണം, ശത്രുവാകാൻ ഒരു ഗുണവും വേണമെന്നില്ല...
3.കുത്തിയിരുപ്പ് പോലല്ലല്ലോ കുത്തിത്തിരുപ്പ്...
4.കയ്യിലിരുപ്പു പോലിരിക്കും ജീവിതത്തിലെ നീക്കിയിരുപ്പ്...
4.ചിന്താഗതിയ്ക്ക് അനുസരിച്ചാണ് മനുഷ്യന്റെ പുരോഗതിയും അധോഗതിയും...


5.മനുഷ്യർ പരസ്പരം പിണങ്ങുന്നതും തെറ്റുന്നതും തെറ്റ് ചെയ്തത് കൊണ്ടല്ല. മറിച്ച്, 6.തെറ്റിദ്ധാരണ കൊണ്ടാണ്...
7.തെറ്റ് തിരുത്താം; പക്ഷേ തെറ്റിധാരണ തിരുത്താൻ പാടാണ്...
8.കുത്ത് കൊണ്ട മുറിവ് പെട്ടെന്ന് ഉണങ്ങും, കുത്ത് വാക്ക് കൊണ്ടുണ്ടായ മുറിവ് അത്ര പെട്ടെന്നൊന്നും ഉണങ്ങില്ല...
9.അസുഖം വരുമ്പോൾ നാം സുഖത്തെ കുറിച്ച് ഓർത്തു വേവലാതി പ്പെടും, സുഖം വരുമ്പോൾ അസുഖത്തെ കുറിച്ച് ഓർക്കുക പോലും ഇല്ല...
10.മറ്റുള്ളവരുടെ കുറ്റം പറയാൻ കിട്ടുന്ന ചെറിയ ഒരവസരം പോലും നാം നഷ്ടപ്പെടുത്തില്ല. എന്നാല് ഗുണം പറയാൻ കിട്ടുന്ന പല നല്ല അവസരവും ഉപയോഗിക്കുകയും ഇല്ല!!...
 11.ആരോഗ്യം, സന്തോഷം, മനസ്സമാധാനം, ഉറക്കം ഇതിനേക്കാള്പണത്തിന്പ്രാധാന്യം നല്കാതിരിക്കുക.
12.സത്ഫലങ്ങള് മാത്രം തരുന്ന മരത്തെപ്പോലെയാവുക
കല്ലെറിഞ്ഞാലും അത്ഫലങ്ങള് കൊഴിച്ചുതരും.
13. പെരുമാറ്റരീതികളും, മനോഭാവങ്ങളും പൂന്തോട്ടത്തേക്കാള്മനോഹരമാവട്ടെ..
14.സമയത്തെ ക്രമീകരിച്ചാല് ചെയ്യാനുള്ളതെല്ലാം ചെയ്യാന്കഴിയും.
15.നല്ല ഗ്രന്ഥങ്ങള് വായിക്കുക.
16. ചതി, വിദ്വേഷം, അസൂയ എന്നിവയിൽ നിന്നും പൂർണ്ണമായും മോചിതരാവുക.
17.ദാനധര്മ്മങ്ങളിലൂടെ പാവപ്പെട്ടവന്റെയും ആവശ്യക്കാരന്റെയും പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുക.
18.കൊടുങ്കാറ്റിന്റെ നടുവിലും നല്ലതേ വരൂ എന്നു ചിന്തിക്കുക.
19.ഓരോ ദിവസവും പുതിയ തുടക്കമാവുക..ചെയ്യാന്കഴിയാത്ത കാര്യങ്ങളെ ഓര്ത്ത്വിഷമിക്കാതെ, മെച്ചപ്പെടുത്താന് കഴിയുന്ന കാര്യങ്ങള്ക്ക്സമയം ണ്ടെത്തുക.
20.എല്ലാവര്ക്കും പ്രശ്നങ്ങളുണ്ട്എന്ന്ഉള്ക്കൊള്ളുക. മനസ്സ്ശാന്തമാക്കുക.
21.കഴിഞ്ഞ കാലത്തെതെറ്റുകളിൽ നിന്നും പാഠം ഉള്ക്കൊള്ളുക, അവയെ വിട്ടുകളയാൻ പഠിക്കുക.
22.ഏറ്റവും വലിയ ശത്രുവാണ്നിരാശ, അതിന്മന:സ്സമാധാനം നശിപ്പിക്കാൻ കഴിയും.
23.പോയ കാലത്തെ മാറ്റാന് നമുക്കാകില്ല. ഇനിയുള്ള കാലത്ത്എന്താണ്സംഭവിക്കുക എന്നും നമുക്കറിയില്ല, പിന്നെന്തിനാണ്നാം സങ്കടപ്പെടുന്നത്‌.
24.ഭക്ഷണം കുറക്കുക, ശരീരത്തിന്ആരോഗ്യമുണ്ടാകും.