2019, ജനുവരി 22, ചൊവ്വാഴ്ച

തിരുവാറ്റാ മഹാദേവക്ഷേത്രം



തിരുവാറ്റാ മഹാദേവക്ഷേത്രം

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് തിരുവാറ്റ മഹാദേവക്ഷേത്രം. മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചു നാടുവാണിരുന്ന ചേരവംശ കുലശേഖര പെരുമാൾക്കന്മാരുടെ കാലത്താണ് ക്ഷേത്ര നിർമ്മാണം നടത്തിയത് എന്നനുമാനിക്കുന്നു. കേരളക്കരയിൽ നിന്നും കണ്ടെടുത്തിട്ടുള്ള ഏറ്റവും പഴയ ശാസനമായ വാഴപ്പള്ളി ശാസനത്തിൽ ഈ ശിവക്ഷേത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രം നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാണ്. ചേര രാജാക്കന്മാരുടെ കാലത്തു മുതൽക്കേ തിരുവാറ്റാ ക്ഷേത്രവും വാഴപ്പള്ളി ക്ഷേത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ഈ ക്ഷേത്ര ഊരാണ്മക്കാരും പത്തില്ലത്തിൽ പോറ്റിമാരും തമ്മിൽ നേരിട്ടോ അല്ലാതെയൊ ബന്ധമുണ്ടാവാം. തിരുവല്ല എർത്തമശ്ശേരി മനക്ക് ഊരാണ്മയുണ്ടായിരുന്ന ക്ഷേത്രമായിരുന്നു ഇത്. ഏകദേശം നൂറ് വർഷങ്ങൾക്ക് മുൻപ് ക്ഷേത്ര ഊരാണ്മാവകാശം അരയാൾക്കിഴ് മഠത്തിനു വെച്ചൊഴിയുകയും കൂട്ടത്തിൽ ക്ഷേത്ര തന്ത്രവും ക്ഷേത്ര നിത്യശാന്തിയും അവർക്കു വന്നുചേരുകയും ഉണ്ടായി. തന്മൂലം നിത്യേന തന്ത്രി കുടുംബം തന്നെ ശാന്തി കഴിക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണിത്. അതിനു മുൻപ് കുഴിക്കാട്ട് മനയ്കായിരുന്നു ക്ഷേത്ര തന്ത്രം.
ഐതീഹ്യം
ചേര രാജാക്കന്മാരുടെ കാലത്ത് നിർമ്മിക്കപ്പെട്ട ശിവക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവാറ്റാ മഹാദേവക്ഷേത്രം. മുഞ്ചിറ സ്വാമിയാർ തന്റെ തീർത്ഥാടവസാനകാലത്ത് ഇവിടെ വരികയും അദ്ദേഹത്തിന്റെ തപശ്ശക്തിയിൽ പരമശിവൻ സ്വപ്നം ദർശനം നൽകി അനുഗ്രഹിക്കുകയും അവിടെ സ്വയംഭൂവായി ലിംഗപ്രതിക്ഷ്ഠ ഉണ്ടാവുകയും ചെയ്തുവത്രേ. തന്റെ ജീവിതവസാനം വരെ മുഞ്ചിറസ്വാമിയാർ അവിടെ ശിവപുജ ചെയ്തുവത്രേ.
ക്ഷേത്ര നിർമ്മാണം
കേരളത്തിലെ ആദ്യകാല ക്ഷേത്രങ്ങളിൽ ഒന്നാണീക്ഷേത്രം. വളരെ നൂറ്റാണ്ടുകൾ പഴക്കമേറിയ ശിവക്ഷേത്രമാണിത്. മഹോദയപുരം രാജാക്കന്മാരുടെ കാലത്താണ് ക്ഷേത്രം പണിതീർത്തത് എന്നു വിശ്വസിക്കുന്നു. മണിമലയാറിന്റെ തീരത്ത് അല്പം മാറി ക്ഷേത്രം സ്ഥിതിചെയ്യുന്നു. ചതുര ശ്രീകോവിലിനുള്ളിലായി സ്വയംഭൂ ശിവലിംഗമാണ് പ്രതിഷ്ഠ. കിഴക്കു ദർശനം. ശ്രീകോവിലിനോട് ചേർന്നു തന്നെ തെക്കു കിഴക്കേ മൂലയിൽ ഗണപതിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. ശ്രീകോവിലിനുള്ളിൽ അല്പം താഴ്ചയിലായാണ് സ്വയംഭൂവായ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. ക്ഷേത്രേശന്റെ പ്രതിഷ്ഠ താഴെയായതിനാൽ വലിയബലിക്കല്ലും നിർമ്മാല്യധാരിയുടേയും സപ്തമാതൃ പ്രതിഷ്ഠകളും താഴ്ന്നുതന്നെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ചതുര ശ്രീകോവിൽ ചുവരുകൾ കരിങ്കല്ലിനാൽ നിർമ്മിച്ചിരിക്കുന്നു, മുകളിൽ പ്ലാവിൻ തടിയാൽ മറച്ച് ചെമ്പു മേഞ്ഞിട്ടുണ്ട്.
നാലമ്പലം
വളരെ വിശാലയായ നാലമ്പമാണീവിടുത്തേത്. വെട്ടുകല്ലിൽ പണിതുയർത്തിയ നാലമ്പല ചുമരുകൾ കുമ്മായം ഉപയോഗിച്ച് മിനുസപ്പെടുത്തിയിട്ടുണ്ട്. നാലമ്പലത്തിനുള്ളിൽ രണ്ടു ശ്രീകോവിലുകൾ ഉണ്ട്. പ്രധാന ശ്രീകോവിലിൽ സ്വയംഭൂ ശിവലിംഗവും അതിനു തെക്കുവശത്തായുള്ള വളരെ പൊക്കമേറിയ ചതുര ശ്രീകോവിലിൽ ഒന്നരടിയോളം പൊക്കമുള്ള ശിവലിംഗവും പ്രതിഷ്ഠിച്ചിരിക്കുന്നു. വർഷക്കാലത്ത് പ്രധാന ശ്രീകോവിൽ മഴവെള്ളം കേറി മുങ്ങുകയും തിരുവാറ്റാ തേവർക്ക് അന്ന് ആറാട്ടഭിഷേകം നടക്കുകയും ചെയ്യുന്നു. വെള്ളംകേറി പ്രധാന ശിവലിംഗം മുങ്ങുമ്പോൾ നിത്യപൂജ ചെയ്യുന്നത് തെക്കു വശത്തുള്ള ഈ ശ്രീകോവിലിൽ വെച്ചണ്. മറ്റു ദിവസങ്ങളിലും ഇവിടെ പൂജ ഉണ്ടെങ്കിലും പടിത്തരമായി ഒന്നും ഇവിടെ പതിവിൽ കൊള്ളിച്ചിട്ടില്ല. തെക്കുവശത്തെ ഈ പ്രതിഷ്ഠ തെക്കും തേവർ എന്നറിയപ്പെടുന്നു.കിഴക്കുവശത്ത് ശ്രീകോവിലിനോട് ചേർന്ന് ചതുരാകൃതിയിൽ പണിതിർത്ത നമസ്കാര മണ്ഡപം മനോഹരമാണ്. ശ്രീകോവിലും, മണ്ഡപവും ചെമ്പു മേഞ്ഞിട്ടുണ്ട്. തെക്കുംതേവരുടെ ശ്രീകോവിൽ വളരെ പൊക്കത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. മണിമലയാറിൽ വെള്ളം പൊങ്ങി പ്രധാന ശ്രീകോവിൽ മുങ്ങിയാലും ഇവിടെ വെള്ളം കേറാത്ത അത്ര പൊക്കത്തിലാണ് ഈ ശ്രീകോവിൽ പണിതീർത്തിയിരിക്കുന്നത്. നാലമ്പലവും അതിനോട് ചേർന്നുള്ള ബലിക്കൽപ്പുരയും കേരളതനിമ വിളിച്ചോതതക്കവണ്ണമാണ് നിർമ്മിച്ചിരിക്കുന്നത്. അതുപോലെതന്നെ നാലമ്പലത്തിന്റെ ഭിത്തിയിൽ കൽചിരാതുകൾ പിടിപ്പിച്ചിരിക്കുന്നു. ക്ഷേത്രേശന്റെ പ്രതിഷ്ഠ വളരെ താഴ്ന്നതായതിനാൽ വലിയ ബലിക്കല്ലും വളരെ താഴ്തിയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
നിത്യ പൂജകൾ
രാവിലെ 4:30നു ക്ഷേത്രം തുറക്കുകയും തുടർന്ന് ശംഖാഭിഷേകത്തിനും ഉഷഃപൂജക്കും ശേഷം 8:30-ഓട്കൂടി നട അടക്കുകയും ചെയ്യുന്നു. ഉച്ച കഴിഞ്ഞ് വൈകിട്ട് നടതുറന്നുകഴിയുമ്പോൾ ദീപാരാധന മാത്രമേ പതിവുള്ളു. പണ്ട് തൃകാലപൂജ പതിവുണ്ടായിരുന്ന മഹാക്ഷേത്രമായിരുന്നു ഇത്. കാലാന്തരത്തിൽ മാറ്റം സംഭവിക്കുകയും പല പടിത്തരങ്ങളും നിന്നു പോകുകയും ചെയ്തു.
ശംഖാഭിഷേകം
ഉഷഃപൂജ
ദീപാരധന
ആറാട്ട് പൂജ
തിരുവാറ്റാ തേവർക്ക് ആറാട്ട് വർഷകാലത്താണ്. കൊടിമരവും, കൊടിയേറ്റ് ഉത്സവവും ഇവിടെ പതിവില്ലാത്തതിനാൽ വാർഷിക ഉത്സവങ്ങളോ, ഇറക്കി എഴുന്നള്ളിപ്പുകളൊ ഇവിടെ നടത്താറില്ല. പക്ഷേ തേവർ മിക്കവാറും വർഷങ്ങളിൽ ആറാട്ട് നടത്താറുണ്ട് എന്നുള്ളതാണ് ഇവിടുത്തെ പ്രത്യേകത. പുറത്തെഴുന്നള്ളാതെ തന്നെ ശ്രീകോവിലിനുള്ളിൽ തന്നെ തേവർ ആറാടുന്നു. പെരുമഴക്കാലത്ത് മണിമലയാറ് കരകവിഞ്ഞു ഒഴുകി ക്ഷേത്രത്തിൽ വെള്ളം നിറയുകയും, അന്നേദിവസം തേവർ ശ്രീകോവിലിനുള്ളിൽ തന്നെ ഇരുന്ന് ആറാടുകയും ചെയ്യുന്നു. അന്ന് ആറാട്ട് നടക്കുന്നതിനൊപ്പം തേവരെ നാലമ്പലത്തിനുള്ളിൽതന്നെയുള്ള തെക്കുംതേവരുടെ ശ്രീകോവിലിലേക്ക് ആവാഹിക്കുകയും അവിടുത്തെ ശിവലിംഗത്തിൽ മഴക്കാലം മാറി വെള്ളമിറങ്ങി ക്കഴിയുന്നതുവരെ നിത്യപൂജാധികൾ തുടരുകയും ചെയ്യുന്നു. മുൻപ് വെള്ളപ്പൊക്ക ദിവസങ്ങളിൽ നിത്യശാന്തി വന്നിരുന്നത് കൊച്ചുവള്ളത്തുലായിരുന്നുവത്രേ. കൊച്ചു വള്ളം നാലമ്പലത്തിനറ്റുത്തു വരത്തക്ക വിധമാണ് ക്ഷേത്ര നിർമ്മാണം നടത്തിയിരിക്കുന്നതു പോലും. തെക്കുംതെവരുടെ ശ്രീകോവിൽ വളരെ പൊക്കത്തിലാണ് പണിതീർത്തിയിരിക്കുന്നത്. മുഴുവനായും കരിങ്കല്ലിൽ തന്നെയാണ് ഈ ശ്രീകോവിൽ പണിതിരിക്കുന്നത്. പ്രധാന ശ്രീകോവിലിനേക്കാള്ളും ആറടി പൊക്കത്തിലാണ് ഈ ശ്രീകോവിലിലെ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്.

ഏഴുമുട്ടം ശ്രീ വനദുർഗ്ഗാ ദേവിക്ഷേത്രം

ഏഴുമുട്ടം ശ്രീ വനദുർഗ്ഗാ ദേവിക്ഷേത്രം



ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ കരിമണ്ണൂർ വില്ലേജിൽ ഏഴുമുട്ടം ദേശത്ത് പടിഞ്ഞാറോട്ട് ദർശനമായി ശ്രീവനദ്ദുർഗ്ഗാദേവീക്ഷേത്രം സ്ഥിതിചെയ്യുന്നു.
ഈ പ്രദേശം സഹസ്രാബ്ദങ്ങൾക്ക് മുമ്പ് നിബിഡമായ വനപ്രദേശമായിരുന്നു.ജനവാസം നന്നേ കുറഞ്ഞ ഈ പ്രദേശത്ത് നാമ മാത്രമായ കുടുംബങ്ങൾ മാത്രമാണ് താമസിച്ചിരുന്നത്.പനച്ചിക്കാട്ട് മാടപ്പിള്ളിൽ പുത്തൻപുരയിൽ കുടുംബക്കാരായിരുന്നു ഇതിൽ പ്രധാനികൾ.ഈ കുടുംബത്തിലെ ഉഗ്രപ്രതാപിയും മന്ത്രികനുമായ കാരണവരുടെ 108 ഉപാസനാ മൂർത്തികളിൽ പ്രധാനിയായിരുന്നു ശ്രീഭഗവതി.സർവ്വവിധ സൗഭാഗ്യങ്ങളും നൽകി അനുശ്രഹിക്കുന്ന, സർവ്വൈശ്വര്യ കാരണിയായ ദേവിയെ പൂർവ്വികർ ആരാധിച്ച് സർവ്വപ്രതാപത്തോടും കൂടി വാണിരുന്നു. ആചാര വൈരുദ്ധ്യങ്ങൾ കൊണ്ടും കൗളമാർഗ്ഗ പ്രയോഗത്താലും ദേവീചൈതന്യം ലോപിക്കുകയും പിന്നീടെ അവിടെ ആളുകൾ താമസിക്കുകയും അവർ ദേവിയെ ആരധിക്കുകയും ഇവിടെ കാലക്രമത്തിൽ കാവായി രുപപ്പെടുകയും ചെയ്തു.
അഷ്ടമംഗലദേവ പ്രശ്‌നത്തിൽ ഏതാണ്ട് 800ൽ പരം വർഷം പഴക്കമുള്ള 108 ആരാധന മുർത്തികളിൽ പ്രധാനിയായി ആരാധിച്ചിരുന്ന ദേവിചൈതന്യത്തെ ശംഖ്,ചക്രം,ശരം,വില്ല് എന്നിവ ധരിച്ച് വേണം എന്ന് പ്രശ്‌നത്തിൽ തെളിഞ്ഞു.അങ്ങനെ ഭക്തജനങ്ങളുടെയും നാട്ടുകാരുടേയും സഹായത്തോടെ ക്ഷേത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടന്നു വരുന്നു

ആദിത്യപുരം സൂര്യക്ഷേത്രം



ആദിത്യപുരം സൂര്യക്ഷേത്രം

മള്ളിയൂരില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ തെക്ക് പടിഞ്ഞറായാണ് ആദിത്യപുരം സൂര്യക്ഷേത്രം, കേരളത്തില്‍ നിത്യ പൂജയുള്ള അപൂര്‍വ്വം സൂര്യക്ഷേത്രങ്ങളില്‍ ഒന്നാണിത് .പടിഞ്ഞാട്ടു ദര്‍ശനമായി ധ്യാനലീനനായാണ് സൂര്യ ദേവന്‍ ഇവിടെ മരുവുന്നത്, ക്ഷേത്ര പ്രതിഷ്ഠ ത്രേതായുഗത്തിലാണ് നടന്നതെന്ന് വിശ്വസിക്കുന്നു. കൃഷ്ണ ശിലയില്‍ തന്നെ അപൂര്‍വമായിട്ടുള്ള തരം ശിലയിലാണ്‌ വിഗ്രഹം, തൈലാഭിഷേകത്തിനു ഉപയോഗിക്കുന്ന എണ്ണ ഉടന്‍ തന്നെ വിഗ്രഹം ആഗിരണം ചെയ്യുന്നു. മള്ളിയൂരേ പോലെ തന്നെ ആദിത്യപുരവും ആദ്യം ദുര്‍ഗാ ക്ഷേത്രമായിരുന്നു എന്ന് വിശ്വസിക്കുന്നു, രണ്ടിടത്തും പ്രധാന ദേവതയോടൊപ്പം തന്നെ പ്രാധാന്യം ദുര്‍ഗാ ദേവിക്കുണ്ട്. സൂര്യ ദേവന് പകല്‍ മാത്രമേ ശക്തിയുള്ളു എന്നത് കൊണ്ട് ദേവന്‍ ദുര്‍ഗാ മന്ത്രം ഉരുവിട്ട് കൊണ്ട് തപസു ചെയ്തു, ആദിപരാശക്തി പ്രത്യക്ഷപ്പെട്ട് രാത്രിയുടെ അവസാന ആറു യാമങ്ങള്‍ സകല ദേവി ദേവന്‍മാരുടെ ചൈതന്യം സൂര്യന് കൊടുത്തുവെന്നും വിശ്വാസമുണ്ട്‌. അത് കൊണ്ട് സൂര്യോദയത്തിനു മുന്‍പ് ക്ഷേത്രത്തില്‍ പ്രവേശിച്ചു സൂര്യ മന്ത്രങ്ങള്‍ ഉരുവിട്ട് സൂര്യോദയത്തിനു ശേഷം അമ്പലം വിടുകയാണെങ്കില്‍ സകല ദുരിത രോഗ മോചനം ഉണ്ടാവും. കിഴക്കോട്ടു ദര്‍ശനമായാണ്‌ ദേവി പ്രതിഷ്ഠ, മറ്റു ഉപദേവതകള്‍ ശാസ്താവും യക്ഷിയുമാണ്. ആദിത്യ പൂജ, നവഗ്രഹ പൂജ, ഉദയാസ്തമയ പൂജ എന്നിവയാണ് പ്രധാനം. രക്തചന്ദനവും അട നിവേദ്യവുമാണ് പ്രധാന പ്രസാദങ്ങള്‍, ആ രക്തചന്ദനം പുരട്ടിയാല്‍ സകല വിധ നേത്ര ത്വക്ക്‌ രോഗങ്ങളും ശമിക്കുമത്രേ. എല്ലാ മലയാള മാസവും അവസാന ഞായറാഴ്ചയും പ്രധാനമാണ്, വൃശ്ചികം മേടം മാസങ്ങളിലെ സംക്രമങ്ങളും മകരത്തിലെ സംക്രമവും പത്താമുദയവും കര്‍ക്കിടക വാവും അതി പ്രധാനം.
ത്വം സൂര്യം ലോക കര്‍ത്താരം മഹാ തേജ പ്രതിപനം
മഹാ പാപ ഹരം ദേവം ത്വം സൂര്യം പ്രണമാമ്യഹം
ക്ഷേത്രത്തിന്‍റെ വിലാസം - ആദിച്ചപുരം സൂര്യ ക്ഷേത്രം, ഇരവിമംഗലം പി ഓ, മുട്ടുചിറ, കടുത്തുരുത്തി, കോട്ടയം. പിന്‍ - 686 613.

ആണ്ടുര്‍ ശ്രീ ഗന്ധര്‍വ സ്വാമി ക്ഷേത്രം

 

ആണ്ടുര്‍ ശ്രീ ഗന്ധര്‍വ സ്വാമി ക്ഷേത്രം



ഭാരത്തിന്‍റെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് വളരെയേറെ പ്രത്യേകതകളുണ്ട്...കേരളത്തില്‍ വളരെ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് യക്ഷിസമേധനായ ഒരേ ശ്രീകോവിലില്‍ വിരാജിക്കുന്ന ഗന്ധര്‍വ്വസ്വാമിയുടെ ക്ഷേത്രം.ശ്രീ ഐശ്വര്യ ഗന്ധര്‍വ്വസ്വാമി ക്ഷേത്രം ദിവ്യാത്ഭുതങ്ങളുടെ പ്രത്യക്ഷസ്ഥാനം കൂടിയാണ് .....വിഷ്ണു ചൈതന്യതോടുകൂടി ഐശ്വര്യ ഗന്ധര്‍വ്വസ്വാമിയും സുന്ദര യക്ഷിയും തുല്യ പ്രാധാന്യത്തോടെ ഒരേ ശ്രീകോവിലില്‍ വിരാജിക്കുന്ന അപൂര്‍വ്വ ക്ഷേത്രങ്ങളില്‍ ഒന്നാന്നു ആണ്ടുര്‍ ശ്രീ ഐശ്വര്യ ഗന്ധര്‍വ സ്വാമി ക്ഷേത്രം ..കാന്തയായി സുന്ദര യക്ഷിക്കൊപ്പം വിരാജിക്കുന്ന പ്രേമസ്വരൂപിയായ ഐശ്വര്യ ഗന്ധര്‍വ്വന്‍ പ്രണയം , ദാമ്പത്യം , കല , സമ്പത്ത എന്നിവയുടെ അധിപന്‍ കൂടിയാണ്.ഗന്ധര്‍വ്വനടയില്‍ മനമുരുകി പ്രാര്‍ഥിച് ഗന്ധര്‍വപൂജ യഥാവിധി ചെയ്‌താല്‍ കടത്തില്‍ നിന്ന് മുക്തി , സമ്പത്ത് സമൃദ്ധി ,വിവാഹ യോഗം ,തൊഴില്‍ വ്യാപാര പുരോഗതി ,സന്താന സൌഭാഗ്യം,കുടുംബ കലഹത്തില്‍ നിന്നും മോചനം .എന്നീ അനുഗ്രഹങ്ങള്‍ സിദ്ധിക്കുന്നു.ആണ്ടുര്‍ ശ്രീ ഗന്ധര്‍വസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥരായ പല്ലാട്ടുകാരുടെ മൂലകുടുംബം ഇപ്പോള്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന് ഏകദേശം ഒരു KM പടിഞ്ഞാറ് ഭാഗത്തേക്ക് മാറി വല്ലനാട്ടു പുരയിടത്തില്‍ ആരുന്നു എന്നാണു ഐതീഹ്യം...
കാലക്രമേണ അവര്‍ ആ സ്ഥലത്തുനിന്നു ഇപ്പോള്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് താമസം മാറുകയുണ്ടായി..ഒരു നാള്‍ ഗ്രഹത്തിന് അഗ്നി ബാധ ഉണ്ടാകുകയും ഒരു ഭാഗം മാത്രം അഗ്നിക്ക് ഇരയാകാതെ വരികയും ചെയ്തു ..കാരണം ആരായാല്‍ വേണ്ടി വരികയും കുടുംബക്കാര്‍ വിദഗ്ധ ജ്യോതിഷനെ സമീപിക്കുകയും ചെയ്തു...അഗ്നിക്കിരയാവാത്ത സ്ഥലത്ത് വിഷ്ണുചൈതന്യത്തോട്‌ കൂടിയുള്ള ഗന്ധര്‍വ്വസ്വാമിയുടെയും യക്ഷിദേവിയുടെയും ചൈതന്യം കുടി കൊള്ളുന്ന " വാളും പീoവും " ഉണ്ടെന്നും അവിടെ ഉചിതമായ ക്ഷേത്രം നിര്‍മ്മിക്കണമെന്നും , താമസം ക്ഷേത്രത്തിനു സമീപം തെക്ക് പടിഞ്ഞാര്‍ ദിശയില്‍ ആകാം എന്നും പ്രശ്നത്തില്‍ കാണുകയുണ്ടായി...ഭഗവത് നിയോഗം അനുസരിച്ച് ഭഗവാനെ യഥാവിധി ക്ഷേത്രം പണിയുകയും പ്രതിഷ്ഠ നടത്തുകയും ചെയ്തു. അതിനോടൊപ്പം തന്നെ തുല്യ പ്രാധാന്യത്തോട് കൂടി ഭഗവതിയെയും ശാസ്താവിനെയും പ്രതിഷിടിക്കുകയുണ്ടായി...ആണ്ടുര്‍ മൂത്തേടത് ഇല്ലത്ത് കുടുംബക്കാരായിരുന്നു പഴയ കാലം മുതല്‍ ഭഗവാന്റ ദാസന്മാരും പൂജാരികളും...പൊതുവേ ശാന്ത സ്വഭാവക്കാരായിരുന്ന തിരുമേനി സല്‍ക്കര്‍മ്മങ്ങള്‍ മാത്രമേ ചെയ്തിരുന്നുള്ളൂ...പാവപ്പെട്ടവര്‍ക്കും ആലംബഹീനര്‍ക്കും രക്ഷകന്മാരായിരുന്നു...തിരുമേനിയുടെ മരണ ശേഷം ബ്രഹ്മ രക്ഷസ്സ് ആയിട്ട് ഇവിടെ പ്രതിഷ്ഠ ചെയ്തിരിക്കുന്നു....കുടുംബത്തിലെ കാരണവരെ ഗുരുവായും പ്രതിഷ്ഠ ചെയ്തിട്ടുണ്ട്...
കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ മരങ്ങാട്ടുപിള്ളി പഞ്ചായത്തിലുള്ള ആണ്ടുര്‍ എന്നാ സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്...പാലാ വൈക്കം റൂട്ടില്‍ പാലായില്‍ നിന്ന് എട്ടുകിലോമീറ്ററും കുറവിലങ്ങാട്‌ നിന്ന് പത്തു കിലോമീറ്ററും സഞ്ചരിച്ചു ഇല്ലിക്കല്‍താഴെ ജംക്ഷനില്‍ ഇറങ്ങി തെക്കോട്ട്‌ ഇരുനൂറു മീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തില്‍ എത്തിച്ചേരാം...വിദൂരതയിലേക്ക് വ്യാപിച്ചു കിടക്കുന്ന പാടശേഖരത്തിന്റെ കരയിലായി പ്രാചീന തച്ചു ശാസ്ത്രത്തിന്റെ മകുടോദാഹരണമായ ക്ഷേത്രം ഐശ്വര്യ ദേവനാല്‍ കനിഞ്ഞു അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു...
പ്രധാന ദേവനും ഉപദേവതകളും
ഗന്ധര്‍വസ്വമി
യക്ഷിഭഗവതി
സമചതുരക്രിതിയിലുള്ള പ്രധാന ശ്രീകോവിലിനുള്ളില്‍ മഹാവിഷ്ണുവിന്റെ ചൈതന്യത്തോടെ യക്ഷി സമേതനായ ഐശ്വര്യ ഗന്ധര്‍വ സ്വാമി കിഴക്കു ദര്‍ശനമായി കുടികൊള്ളുന്നു.യക്ഷിഭഗവതി ഗന്ധര്‍വസ്വമിഉടെ മടിയില്‍ ഇരിക്കുനതായാണ് സങ്കല്‍പം . പാല്‍പായസവും മുല്ലപൂ മാലയും ആണ് ഗന്ധര്‍വ സ്വാമിയുടെ പ്രധാന വഴിപാട്. ഗന്ധര്‍വപൂജ,അര്‍ച്ചന,പുഷ്‌പാഞ്‌ജലി, കടും പായസം മുതലായവയാണ്‌ മറ്റു വഴിപാടുകള്‍.
ഭഗവതി
മുഖ്യ പ്രതിഷ്ഠക്ക് തുല്യ പ്രാധാന്യം തന്നെയാണ്‌ ഈ ക്ഷേത്രത്തില്‍ ഭഗവതിയ്ക്കും. മുഖ്യ പ്രതിഷ്ഠയായ ഗന്ധര്‍വസ്വമി യക്ഷി ഭഗവതിയുടെയും മുന്‍പുതന്നെ ഇവിടെ ഭഗവതി സാന്നിധ്യം ഉണ്ടായിരുന്നതായാണ്‌ ഐതിഹ്യം. അതുകൊണ്ട്തനെ ഉത്സവതിനു ഭഗവതി പാട്ടാണ് ആദ്യദിനം. ഭദ്ര ദേവിയാണ്‌ ഇവിടുത്തെ ഭഗവതി. ക്ഷേത്രത്തിന്‍റെ ഇടതു വശം (വടക്ക്‌ വശം) പടിഞ്ഞാറു ദര്‍ശനമായാണ്‌ പ്രതിഷ്ഠ.
ശാസ്താവ്
കൈലാസ നാഥനായ പരമശിവന്റെയും മോഹിനി രൂപം പൂണ്ട വിഷ്ണുവിന്റെയും പുത്രനായാണ്‌ ശാസ്താവ് എന്നാണ്‌ ഐതിഹ്യം. ക്ഷേത്രത്തിന്‍റെ വലതു വശം (തെക്ക്‌ വശം) കിഴക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠ.
അര്‍ച്ചന, എള്ളുതിരി, നെയ് വിളക്ക്, നെയ്യ് അഭിഷേകം, നെയ്യ് പായസം, എള്ളു പായസം, നീരാഞ്ജനം, മുഖച്ചാര്‍ത്ത്, കറുകമാല മുതലായവയാണ്‌ പ്രധാന വഴിപാടുകള്‍.. മകരവിളക്കുകാലത്ത് ശാസ്താവിനുമുന്നില്‍ മാലയിടാനും, കെട്ടുനിറയ്ക്കനുമായി അയ്യപ്പന്‍മാര്‍ എത്താറുണ്ട്.
ബ്രഹ്മ രക്ഷസ്സ്
താന്ത്രിക വിദ്യകളില്‍ ശ്രേഷ്ഠരായ ബ്രാഹ്മണരുടെ ആത്മാക്കളെയാണ്‌ ബ്രഹ്മരക്ഷസായി കുടിയിരുത്തിയിരിക്കുന്നത്.ക്ഷേത്രത്തിന്‍റെ വലതു വശം (തെക്ക്‌ വശം) കിഴക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠ. ദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനുമുന്പേ ബ്രഹ്മരക്ഷസ്സില്‍ നിന്നുംനിന്നും അനുവാദം നേടുന്ന പതിവുണ്ട്.
പാല്‍പായസമാണ്‌ ബ്രഹ്മരക്ഷസിനുള്ള പ്രധാന വഴിപാട്. ശാസ്താവും ബ്രഹ്മ രക്ഷസും ഒരു ശ്രീ കോവിലിലാണ് പ്രതിഷ്ഠ നടത്തിയിരിക്കുന്നത്.
ഗുരു
ക്ഷേത്രം നിര്‍മിച്ച പുണ്യാത്മാവിനെ ആണ് ഗുരുവായി സങ്കല്പിച്ചു പ്രതിഷ്ഠ നടത്തിയിരിക്കുന്നത് .ക്ഷേത്ര മതിലകത്ത് വടക്ക് പടിഞ്ഞാറായി കുടികൊള്ളുന്നു .
TAGS: 

കുന്നുമ്മല്‍ ശ്രീ മഹാവിഷ്ണു വേട്ടക്കൊരു മകന്‍ ക്ഷേത്രം



കുന്നുമ്മല്‍ ശ്രീ മഹാവിഷ്ണു വേട്ടക്കൊരു മകന്‍ ക്ഷേത്രം

പാനൂരിന്‍റെ തെക്കേ ഭാഗത്ത് ചരിത്ര പ്രസിദ്ധവും ആധ്യത്മീക ചൈതന്ന്യം പ്രസരിച്ചിരുന്ന കുന്നുമ്മല്‍ ക്ഷേത്രം നിലനിന്നിരുന്നു. ഇ ക്ഷേത്രം പാനൂരിന്‍റെ വെളിച്ചവും
അത്മാവുമായിരുന്നു . ഇ ക്ഷേത്രത്തിന്‍റെ തകര്‍ച്ച പാനൂരിന്‍റെയും തകര്‍ച്ചയായിരുന്നു. ക്ഷേത്രങ്ങളുടെ തകര്‍ച്ചയെതുടര്‍ന്ന്‍ പ്രദേശത്ത് അശാന്തിയുടെ കരിനിഴല്‍ പടരുകയും ചയ്ത്. പ്രദേശത്ത് നിലനിന്നിരുന്ന അശാന്തിക്ക് മുഖ്യകാരണമായി ദേവപ്രശ്നത്തില്‍ കണ്ടെത്തിയത് പ്രസ്തുത ക്ഷേത്രത്തിനു വന്ന നാശം ആയിരുന്നു.
ക്ഷേത്ര പുനരുത്ഥാരണമായിരുന്നു പരിഹാരമായി വച്ച നിര്‍ദ്ദേശം. ഈ വേളയില്‍ കുന്നുമ്മല്‍ പ്രദേശത്ത് നിലനിന്നിരുന്നതും പിന്നീട് നശിച്ച് പോയതുമായ കുന്നുമ്മല്‍ ക്ഷേത്രത്തെ കുറിച്ച് നാട്ടുകാരുടെ ശ്രദ്ധയില്‍ വന്നത്. പിന്നീട് ക്ഷേത്ര ഭൂമിയില്‍ വെച്ചു നടത്തിയ പ്രശ്ന ചിന്തയെ തുടര്‍ന്ന് നാട്ടുകാരുടെ ഒരു കമ്മിറ്റിക്ക് രൂപം നല്‍കുകയും ചെയ്ത്. ശ്രീ കാണിപ്പയ്യൂര്‍ രൂപകല്‍പന ചെയ്ത് പ്രകാരം രണ്ട് ശ്രീകോവിലുകള്‍ പ്രശസ്ത ശില്പി ശ്രീ സുധാകരന്‍റെ നേതൃത്വത്തില്‍ പണികഴിപ്പിച്ചു. പഴയ കാല പ്രൌഡി നിലനിര്‍ത്തികൊണ്ട് ഇരട്ട ചുമരില്‍ തുല്യ പ്രാധാന്യത്തോടെ ശ്രീ മഹാവിഷ്ണു വേട്ടക്കൊരു മകന്‍ , ദേവി ,ഗണപതി എന്നീ ദേവകളുടെ ശ്രീകോവിലുകള്‍ നിര്‍മ്മിക്കുകയും ചെയ്തു

കുന്നുമ്മല്‍ ശ്രീ മഹാവിഷ്ണു വേട്ടക്കൊരു മകന്‍ ക്ഷേത്രം




കുന്നുമ്മല്‍ ശ്രീ മഹാവിഷ്ണു വേട്ടക്കൊരു മകന്‍ ക്ഷേത്രം

പാനൂരിന്‍റെ തെക്കേ ഭാഗത്ത് ചരിത്ര പ്രസിദ്ധവും ആധ്യത്മീക ചൈതന്ന്യം പ്രസരിച്ചിരുന്ന കുന്നുമ്മല്‍ ക്ഷേത്രം നിലനിന്നിരുന്നു. ഇ ക്ഷേത്രം പാനൂരിന്‍റെ വെളിച്ചവും
അത്മാവുമായിരുന്നു . ഇ ക്ഷേത്രത്തിന്‍റെ തകര്‍ച്ച പാനൂരിന്‍റെയും തകര്‍ച്ചയായിരുന്നു. ക്ഷേത്രങ്ങളുടെ തകര്‍ച്ചയെതുടര്‍ന്ന്‍ പ്രദേശത്ത് അശാന്തിയുടെ കരിനിഴല്‍ പടരുകയും ചയ്ത്. പ്രദേശത്ത് നിലനിന്നിരുന്ന അശാന്തിക്ക് മുഖ്യകാരണമായി ദേവപ്രശ്നത്തില്‍ കണ്ടെത്തിയത് പ്രസ്തുത ക്ഷേത്രത്തിനു വന്ന നാശം ആയിരുന്നു.
ക്ഷേത്ര പുനരുത്ഥാരണമായിരുന്നു പരിഹാരമായി വച്ച നിര്‍ദ്ദേശം. ഈ വേളയില്‍ കുന്നുമ്മല്‍ പ്രദേശത്ത് നിലനിന്നിരുന്നതും പിന്നീട് നശിച്ച് പോയതുമായ കുന്നുമ്മല്‍ ക്ഷേത്രത്തെ കുറിച്ച് നാട്ടുകാരുടെ ശ്രദ്ധയില്‍ വന്നത്. പിന്നീട് ക്ഷേത്ര ഭൂമിയില്‍ വെച്ചു നടത്തിയ പ്രശ്ന ചിന്തയെ തുടര്‍ന്ന് നാട്ടുകാരുടെ ഒരു കമ്മിറ്റിക്ക് രൂപം നല്‍കുകയും ചെയ്ത്. ശ്രീ കാണിപ്പയ്യൂര്‍ രൂപകല്‍പന ചെയ്ത് പ്രകാരം രണ്ട് ശ്രീകോവിലുകള്‍ പ്രശസ്ത ശില്പി ശ്രീ സുധാകരന്‍റെ നേതൃത്വത്തില്‍ പണികഴിപ്പിച്ചു. പഴയ കാല പ്രൌഡി നിലനിര്‍ത്തികൊണ്ട് ഇരട്ട ചുമരില്‍ തുല്യ പ്രാധാന്യത്തോടെ ശ്രീ മഹാവിഷ്ണു വേട്ടക്കൊരു മകന്‍ , ദേവി ,ഗണപതി എന്നീ ദേവകളുടെ ശ്രീകോവിലുകള്‍ നിര്‍മ്മിക്കുകയും ചെയ്തു

പുതൃക്കോവില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം



പുതൃക്കോവില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

കോട്ടയം ജില്ലയിലെ കുറിച്ചിത്താനം പുതൃക്കോവില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം കൂത്താട്ടുകുളം പാല റോഡില്‍ കുറിച്ചിത്താനം കെ.അര്‍. നാരായണന്‍ സര്‍ക്കാര്‍ എല്‍.പി.സ്‌കൂളിലെത്തി വലതു വശത്തുകൂടി ഒരു കിലോമീറ്റര്‍ വന്നാല്‍ പൂതൃക്കോവിലായി. ഗ്രഹസ്ഥാശ്രമികള്‍ക്ക് ആനന്ദ സാഗരത്തില്‍ ആറാടാന്‍ വരം അരുളുന്ന ശ്രീകൃഷ്ണ ഭഗവാന്റെ അപരിമേയ സാന്നിദ്ധ്യം മോക്ഷേച്ഛുക്കള്‍ക്ക് ആശ്രയ കവാടം.
കുചേല സദ് ഗതിയിലെ അവിസ്മരനീയ മുഹൂര്‍ത്തത്തെ ഓര്‍മ്മിപ്പിക്കുന്ന ക്ഷേത്ര സങ്കല്‍പ്പം. ഇതൊക്കെയാണ് ഈ ക്ഷേത്രത്തിന്റെ ദിവ്യ പരിവേഷത്തിന് മകുടംചാര്‍ത്തുന്നത്. അവില്‍പ്പൊതി കൈക്കലാക്കി ഭഗവാന്‍ തുടരെ രണ്ടാമത്തെ പിടിയും എടുത്ത് കഴിക്കാന്‍ ഒരുങ്ങുമ്പോള്‍ അത് തടയുന്ന രുഗ്മിണീ ദേവി ഈ സങ്കല്‍പ്പം ക്ഷേത്രത്തിലെ സാന്നിദ്ധ്യ കലകളെ അനന്യമാക്കുന്നു. അറാട്ടിനു ശേഷമാണ് ഈ ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങുക. വൃശ്ഛിക മാസത്തില്‍ ഏകാദശി ദിവസമാണ് ഏകാദശി വിളക്ക് എന്ന തിരു ഉത്സവം നടക്കുന്നത്. ഇതും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. തൊട്ടടുത്ത മണ്ണയ്ക്കാട്ട് ഗ്രാമത്തില്‍ കുടികൊള്ളുന്ന ജലാധിവാസ ഗണപതി ആ സാന്നിദ്ധ്യംകൊണ്ട് പരമപവിത്രമായ ചിറ എന്നറിയപ്പെടുന്ന ഉല്‍ക്കൃഷ്ട ജലാശയം , ആറാട്ട് കഴിഞ്ഞ് എഴുന്നള്ളുന്ന ഭഗവാനെ ദീപാലങ്കാരങ്ങളും നിറപറകളുമായി പാതയോരങ്ങളില്‍ എതിരേല്‍ക്കുന്ന ഭക്തജനങ്ങള്‍. ഇതിനെ തുടര്‍ന്നാണ് ആല്‍ത്തറ മേളവും ദശമി വിളക്കും. ഏകാദശിവിളക്ക് ഈ പ്രദേശത്ത് ആകമാനമുള്ള ഉത്സവങ്ങള്‍ക്ക് നാന്ദി കുറിക്കുന്നു. ലോകപ്രസിദ്ധമായ സ്വര്‍ഗ്ഗവാതില്‍ ഏകാദശി എന്ന ഗുരുവായൂര്‍ ഏകാദശി അന്നാണ്. ഈ ക്ഷേത്രം തെക്കന്‍ ഗുരുവായൂര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഇതിനു കാരണം അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും ഉപാസനാ വിധികളിലും നിലനില്‍ക്കുന്ന സമാനതകള്‍ ആവാം. നാമജപം, പ്രസാദം ഊട്ട് എന്നിവ കാല്‍നൂറ്റാണ്ടിലേറെയായി ഇവിടെ തുടര്‍ന്നുപോരുന്നു. അഖിലഭാരത ഭാഗവത സത്രത്തിന്റെ ആവിര്‍ഭാവം,യജ്ഞസമ്പ്രദായത്തിലുള്ള ഭാഗവത സപ്താഹങ്ങള്‍, സല്‍സംഗത്തിന്റെ ഫലം അരുളുന്ന പ്രഭാഷണ പരമ്പരകള്‍ എന്നിവ ഗുരുവായൂരില്‍ എന്നപോലെ ഇവിടേയും സനാതന ഭാവങ്ങളോടെ ക്ഷേത്രാചാരങ്ങളുമായി ഇടകലര്‍ന്നു നില്‍ക്കുന്നു. ഉദയാസ്തമയ നാമജപം ഈ ക്ഷേത്രത്തിലെ പ്രത്യേകതയാണ്. മറ്റൊരിടത്തും ഇത് ഇല്ലെന്നുതന്നെപറയാം. ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ ഒത്തുകൂടി അനുഷ്ഠിക്കുന്ന നാമജപ യജ്ഞങ്ങള്‍ ഭാഗവത സത്രത്തിന്റെ സന്ദേശങ്ങളെ സ്വാംശീകരിക്കുന്നു. ഈ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ പ്രസാദ ഊട്ട് നടക്കുന്നു. ഇതില്‍ പങ്കെടുക്കുന്ന ബാലികാ ബാലന്മാര്‍ ഭഗവാന്റെ വൃന്ദാവന ഭോജനത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്നു. പുതുമന,പഴയിടം, കാക്കാര്‍പള്ളി, മഠം, തലയാറ്റമ്പിള്ളി, കാഞ്ഞിരക്കാട് കിഴക്കേടം, കാഞ്ഞിരക്കാട് പടിഞ്ഞാറേടം എന്നീ നമ്പൂതിരി കുടുംബങ്ങളാണ് ക്ഷേത്രത്തിന്റെ ഊരാണ്മക്കാര്‍. മണയത്താട് ഇല്ലത്തിനാണ് താന്ത്രിക അധികാരം. ശ്രീകൃഷ്ണാ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ശ്രീകൃഷ്ണ പബ്‌ളിക് സ്‌കൂള്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുതൃക്കോവില്‍ ദേവസ്വം വകയാണ്.
വിശേഷ വഴിപാടുകള്‍ :
നാമജപവും പ്രസാദ ഊട്ടും ഉള്ള ദിവസങ്ങളില്‍ അന്നദാനം ഉദയാസ്തമന പൂജ പാല്‍പ്പായസ നിവേദ്യം നിറമാലയും ചുറ്റുവിളക്കും മുഴുക്കാപ്പ് എണ്ണയാടല്‍ ശംഖാഭിഷേകം പുരുഷ സൂക്താര്‍ച്ചന അന്തിനമസ്‌കാരമായി നടത്തേണ്ട ഭഗവതീ സേവ ഭഗവാന്റെ പീഠത്തില്‍ വച്ച് 12 ദിവസത്തെ പൂജകഴിഞ്ഞ വിതരണം ചെയ്യുന്ന ഭാഗ്യരത്‌നങ്ങള്‍ പതിച്ച ലോക്കറ്റ് ഭക്തജനങ്ങള്‍ക്ക് ഐശ്വര്യം, സമ്പത്ത്, ഗാര്‍ഹ്യ അനുഭവ ഗുണങ്ങള്‍ സര്‍വ്വോപരി ജീവിതാനന്ദം എന്നിവ പ്രദാനം ചെയ്യുന്നു.

മഞ്ചാടിക്കരക്കാവിൽ ശ്രീ രാജരാജേശ്വരിക്ഷേത്രം



മഞ്ചാടിക്കരക്കാവിൽ ശ്രീ രാജരാജേശ്വരിക്ഷേത്രം

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ മഞ്ചാടിക്കരയിൽ സ്ഥിതിചെയ്യുന്ന പുരാതന ദേവീക്ഷേത്രമാണ് മഞ്ചാടിക്കരക്കാവിൽ രാജരാജേശ്വരിക്ഷേത്രം. വാഴപ്പള്ളി തെക്കുംഭാഗത്തുള്ള ഭദ്രകാളീക്ഷേത്രമാണ് പിന്നീട് പുനഃപ്രതിഷ്ഠ നടത്തി രാജരാജേശ്വരീക്ഷേത്രമാക്കി മാറ്റിയത്. വാഴപ്പള്ളി ശിവക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ തെക്കുമാറി മഞ്ചാടിക്കര റോഡിൽ ഈ ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നു.മൂന്നു ദശാബ്ദങ്ങൾക്കുമുൻപ് നിത്യനിദാനത്തിനു പോലും വകയില്ലാതെ ജീർണ്ണമായ അവസ്ഥയിലായിരുന്നു ഈ ദേവിക്ഷേത്രം. അന്ധകാരമായ ആ കാലഘട്ടത്തിൽ നിന്ന് ദശാബ്ദങ്ങൾ പിന്നിടുമ്പോൾ ഒരു ദേശത്തിനാകമാനം പ്രകാശം പരത്തികൊണ്ട് പരിലസിക്കുകയാണ് ഈ ക്ഷേത്രവും ദേവിയും. വർഷങ്ങൾക്കുമുൻപ് മഞ്ചാടിക്കര കുന്നത്തിടശ്ശേരി മന ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരി അഖിലഭാരത് അയ്യപ്പസേവാസംഘത്തിലേക്ക് ഇഷ്ടദാനമായി നൽകിയതാണ് ഈ ദേവിക്ഷേത്രം. അന്ന് ഭദ്രകാളീ പ്രതിഷ്ഠയായിരുന്നു കാവിൽ.അതിനെ തുടർന്ന് നടന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളിലൂടെ പഴയ ദേവി പ്രതിഷ്ഠ മാറ്റി രാജരാജേശ്വരി സങ്കല്പത്തിൽ പുനഃപ്രതിഷ്ഠ നടത്തുകയുണ്ടായി. പുനഃപ്രതിഷ്ഠനടത്തിയത് പുതുമന നമ്പൂതിരിയായിരുന്നു.
പഴയ ഭദ്രകാളിക്ഷേത്രം
വനദുർഗ്ഗാ സങ്കല്പത്തിലുള്ള പഴയ ഭദ്രകാളീക്ഷേത്രം നിർമ്മിച്ചത് പത്തില്ലത്തിൽ പോറ്റിമാരുടെ കാലത്താണ്. തെക്കുകൂർ രാജാക്കന്മാരാണ് പത്തില്ലത്തിൽ ഒരു മഠമായ കുന്നത്തിടശ്ശേരി മനയിലെ നമ്പൂതിരിമാർക്കു വേണ്ടി ഭദ്രകാളീക്ഷേത്രം പണിതീർത്തത്. കുന്നത്തിടശ്ശേരി മനയിലെ പരദേവതയായിരുന്നു മഞ്ചാടിക്കരകാവിൽ ഭഗവതി. കിഴക്കോട്ട് ദർശനമായി വനദുർഗ്ഗാ സങ്കല്പത്തിൽ മേൽക്കൂരയില്ലാതെയാണ് ശ്രീകോവിൽ പണിതീർത്തിരുന്നത്. ശ്രീകോവിലിനു മുൻവശത്തായി പാട്ടു പുരയും, അല്പം തെക്കുമാറി തിടപ്പള്ളിയും പണിതീർത്തിരുന്നു. ഈ പാട്ടുപുരയിൽ വെച്ചായിരുന്നു മണ്ഡലകാലത്തെ കളമെഴുത്തും പാട്ടും നടത്തിയിരുന്നത്. ശ്രീകോവിലിനുള്ളിൽ തന്നെ ദേവിയുടെ പാർശ്വമൂർത്തികളുടേയും പ്രതിഷ്ഠ ഉണ്ടായിരുന്നു. പുനഃരുദ്ധാരണ സമയത്ത് ദേവി പ്രതിഷ്ഠക്കൊപ്പം ഈ പാർശ്വദേവിമാരെയും മാറ്റുകയും ഭദ്രകാളി പ്രതിഷ്ഠക്കു പകരമായി രാജരാജേശ്വരി പ്രതിഷ്ഠ നടത്തുകയും ഉണ്ടായി.
പുനഃരുദ്ധാരാണത്തിനു ശേഷം
ഇന്ന് മഞ്ചാടിക്കരയിൽ പ്രധാനമൂർത്തി രാജരാജേശ്വരിയാണ്. പഴയക്ഷേത്ര ദർശനം പോലെതന്നെ കിഴക്കോട്ട് ദർശനമായാണ് ചതുര ശ്രീകോവിലിനുള്ളിൽ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. ശംഖ്-ചക്ര ധാരിയായി (വൈഷ്ണവാംശത്തോടെ) തലയിൽ ചന്ദ്രക്കലചൂടി (ശൈവാംശത്തോടെ) പത്മപീഠത്തിൽ ആസനസ്തയാണ് ദേവി ഇവിടെ. തൃകാലപൂജാവിധികൾ നിശ്ചയിച്ച് പടിത്തരമാക്കിയത് തന്ത്രിമുഖ്യനായ അമ്പലപ്പുഴ പുതുമനയില്ലത്തിലെ നമ്പൂതിരിയാണ്. വിസ്താരമേറിയ നാലമ്പലവും, അതിൽ തന്നെ ഇരുനില മുഖപ്പോടുകൂടി പണിതീർത്തിട്ടുള്ള തിടപ്പള്ളിയും മനോഹരങ്ങളാണ്. ആധുനിക നിർമ്മാണ വൈദഗ്ധ്യത്തിൽ കേരളതനിമ ഒട്ടും കുറയാതെ പണിതിർത്തവയാണ് ശ്രീകോവിലും, നാലമ്പലവും, മുഖമണ്ഡപവും, തിടപ്പള്ളിയും. നാലമ്പലത്തോട് ചേർന്നുതന്നെ വടക്കു വശത്തായി വലിയ ബലിക്കല്പുരയും പണിതീർത്തിട്ടുണ്ട്. മണ്ഡലക്കാലത്തു കളമെഴുത്തു പാട്ടും നടത്തുന്നത് നാലമ്പലത്തിലെ കിഴക്കേ അമ്പലവട്ടത്താണ്. പഴയ പാട്ടുപുര ഇന്നും നിലനിൽക്കുന്നുണ്ടങ്കിലും കളമെഴുത്തും പാട്ട് നാലമ്പലത്തിനുള്ളിൽ തന്നെ നടത്തുന്നു. നാലമ്പലത്തിനു പുറത്ത് കന്നിമൂലയിൽ ഗണപതിയേയും, വടക്ക്-പടിഞ്ഞാറേ മൂലയിൽ ശാസ്താവിനേയും പ്രതിഷ്ഠിച്ചിരിക്കുന്നു. കിഴക്കു വടക്കു മൂലയിലായി നാഗ പ്രതിഷ്ഠകളും നടത്തിയിട്ടുണ്ട്.

വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ആറ്റിങ്ങൽ



ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

കേരള തലസ്ഥാന നഗരിയിൽ നിന്നും 32 കിലോമീറ്റർ വടക്ക് മാറി ദേശിയ പാതയോടു ചേർന്നാണ് "ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം"സ്ഥിതിചെയുന്നത്. ജില്ലയിലെ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രത്തിൽ എത്തിച്ചേരുവാൻ ആറ്റിങ്ങൽ കച്ചേരി നടയിൽ നിന്നും ( ചിറയിൻകീഴ് റോഡ്‌ ) 200 മീറ്ററും ആറ്റിങ്ങൽ കെ.എസ്.ആർ.റ്റി. എസി ഡിപ്പോ നിന്നും (പാലസ്റോഡ്‌ & N.H Oneway) 350 മീറ്റർ മാത്രമാണ്‌ ഉള്ളത്..പ്രധാന പ്രതിഷ്ഠ ശ്രീകൃഷ്ണ സ്വാമിയും ഗണപതി, ശ്രീ ധർമ ശസ്താവ്, ഹനുമാൻ, മാടൻ തമ്പുരാൻ, നാഗർ, ഭുതത്താൻ എന്നിവർ ഉപപ്രതിഷ്ഠ ആയിട്ടും കുടികൊള്ളുന്നു.. ഇവിടെ വൃഷ രാജാവ് ആയ അരയാൽമരത്തെയും നാലമ്പലത്തിനു ഉള്ളിൽ കൃഷ്ണ തുളസിയെയും ആരാധിക്കുന്നുണ്ട്. കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തിൽ തൃകൊടിയേറി അത്തം നക്ഷത്രത്തിൽ ആറാട്ട് വരുതക്കം ആണ് തൃക്കൊടിയെറ്റ് ഉത്സവം നടക്കുന്നത്. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, വിഷു , ശ്രീമദ് ഭാഗവത സപ്താഹം, കുചേലദിനം,നവരാത്രി, ദീപവലി, കർക്കടകവിളക്ക് എന്നിവയെല്ലാം ക്ഷേത്രത്തിന്റെ ആഘോഷങ്ങളിൽപ്പെടുന്നു....!
ചരിത്രം!
A.D 1209നും 1214നും ഇടക്ക് വീരകേരളവർമ്മ രാജാവ് ഒരു ഗോഹത്യ നടത്തി. അതിന്റെ പച്ചതപത്തിൽ വില്യമംഗലം സ്വാമിമാരുടെ നിർദേശപ്രകാരം സ്വന്തംപേരിൽ പണികഴിപ്പിച്ച ക്ഷേത്രമാണ് വീരകേരളപുരം കൃഷ്ണ സ്വാമി ക്ഷേത്രം എന്ന് ക്ഷേത്ര വിജ്ഞാനകോശത്തിൽ പറയുന്നു..! ശ്രീകൃഷ്ണ ക്ഷേത്രം വരുന്നതിനു മുൻപുതന്നെ മാടൻനടയിൽ കാഞ്ഞിരമരത്തിന് ചുവട്ടിൽ ആരാധന നടത്തിയതായും സുചിപ്പിക്കുന്നുണ്ട്.രാജകുടുംബ സ്വത്തുക്കൾ ഭാഗം വച്ചപ്പോൾ റീ ജന്റ് റാണി സേതുലക്ഷ്മിഭായ് തമ്പുരാട്ടിക്ക് ലഭിച്ച 9 ക്ഷേത്രങ്ങൾ ആണ് ശ്രീപാദം ട്രസ്റ് ആയി രൂപികരിച്ചത്. ഈ ട്രസ്റിന്റെ കീഴിലാണ് വീരളം ക്ഷേത്രവും. ഇരുപതിലേറെ പശുക്കൾ ഉള്ള ഒരു ഗോശാല ക്ഷേത്രത്തിനു മുൻവശത്തായി ഉണ്ട്. ക്ഷേത്രത്തിൽ കണ്ണൻറെ ഇഷ്ട നിവേദ്യമായ പാൽപയസത്തിനു ആവിശ്യമായ പാൽ ഇവിടെ നിന്നാണ് ലഭിക്കുന്നത്‌.............. കുടാതെ കണ്ണന് വഴിപാട്‌ ആയി ഉണ്ണിയപ്പവും പായസവും അവിലും വെണ്ണയും കദളിപ്പഴവും നിവേദ്യക്കാറുണ്ട്. മറ്റ് നിവേദ്യങ്ങൾ ഹനുമാൻ സ്വാമിക്ക് വടമാലയും ,അയ്യപ്പസ്വാമിക്ക് പായസവും ,മാടൻ തമ്പുരാന് അടയും ആണ്. ക്ഷേത്രത്തിൽ3 നേരത്തെ പൂജകൾ ആണ് ഇപ്പോൾ ഉള്ളത് . ക്ഷേത്രം തന്ത്രി: തന്ത്രിരത്നം ഇടമന ബാലമുരളി (മുൻ ശബരിമല മേൽശാന്തി ) ക്ഷേത്രം മേൽശാന്തി & കീഴ്ശാന്തി :ചെപ്പയികോട്ടു ഇല്ലം ആണ് .

അവനവഞ്ചേരി ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രം ആറ്റിങ്ങൽ



അവനവഞ്ചേരി ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രം ആറ്റിങ്ങൽ

Avanavanchery Sree Indilayappan Temple , Attingal
Avanavanchery (old name: Avaninchery)is a small beautiful village with paddy fields, ponds, kavu (place of serpant worship) and rivers. The popularity of this place is vested in the name of Indilayappan , the main diety and major temple of the place.
Description
********
Avanavanchery Sree Indilayappa Temple located in Attingal which is just 30 K.m away from the capital city (trivandrum) of kerala. This temple is famous for its attracting offerings and its ancient kerala temple architecture. Lord siva(UmaMaheswara concept) is the main deity and temple is known in the name of sub deity Lord Indilayappa. Other sub deities are Vinayaka in kannimoola, Nagaraja, Mallan Thampuran, Bhrahma Rakshas and Mampazhakonam Durga devi. Somany devotees from various places visited the sanctum sanctorum of Lord Indilayappa, not once but in many times. So we the Members of Avanavanchery Temple Development Committee (Kshethra Vikasana Samithy) warmly welcomes the devotees and tourists from all over India and abroad to visit the sacred place and receive the blessings of our dearest God
How to Reach Sree Indilayappan Temple Avanavanchery
*****************************************
Sree Indilayappan Temple Avanavanchery is situated in attingal town in Kerala. The temple is around 30 km from Trivandrum, the state capital. Sree Indilayappan Temple Avanavanchery is 185 km from Ernakulam.
Nearest Railway Station
******************
Chirayinkeezhu Railway Station is the nearest railway station to reach Sree Indilayappan Temple Avanavanchery .Chirayinkeezhu is well connected by trains to all major stations in India.
By Flight / Air
**********
The nearest International Airport is Trivandrum International Airport, which is just 25 Km away from Sree Indilayappan Temple Avanavanchery .
By Bus / By Road
*************
The main Bus station nearer to sree Indilayappa Temple Avanavanchery is Attingal. There are two Bus stations, Municipal Bus Station for private route services and K.S.R.T.C bus station for K.S.R.T.C services. These are just 2.5 Km away from Sree Indilayapp Temple Avanavanchery.

അഴകിക്കോണം ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം



അഴകിക്കോണം ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം

സർവ്വചരാചരങ്ങൾക്കും കാരണഭൂതയായ ആദിപരാശക്തിയും ലോകമാതവുമായ സാക്ഷാൽ ശ്രീഭദ്രകാളി ദേവിയുടെ പാദാരവിന്ദങ്ങൾ പതിഞ്ഞ പരിപാവനമായ പുണ്യഭൂമിയാണ് അഴകിക്കോണം. ഈ പുണ്യ ഭൂമിയിലാണ് ശ്രീഭദ്രകാളി ദേവി ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ് കുടികൊള്ളുന്നത്. കേരളത്തിന്റെ തെക്കേയറ്റത്ത് നെയ്യാറ്റിൻകര താലൂക്കിൽ ഉദിയൻകുളങ്ങര നിന്നും ഒരു കിലോമീറ്റർ തെക്കുപടിഞ്ഞാറായി പ്രശാന്തസുന്ദരവും പ്രകൃതിരമണീയവുമായ അഴകിക്കോണം എന്ന ഗ്രാമത്തിലാണ് ഈ പുണ്യക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശ്രീഭദ്രകാളിദേവിയെ കിഴക്ക് ദർശനമായും ശ്രീനീലകേശിദേവിയെ വടക്കു ദർശനമായും ഭക്തർക്കു ദർശനമരുളത്തക്ക വിധത്തിൽ പ്രതിഷ്ഠ നടത്തിയിരിക്കുന്നു. അഴകിയിൽ തെക്കത്താണ് മൂലസ്ഥാനം. കൂടാതെ ശ്രീദുർഗ്ഗഭഗവതിയുടെ മറ്റൊരമ്പലവും, മഹാഗണപതിക്കും,യക്ഷിയമ്മയ്ക്കും, ജലകന്യകമാർക്കും പ്രത്യേകം പ്രത്യേകം അമ്പലങ്ങളും, ശ്രീബാണലിംഗ പ്രതിഷ്ഠയും, നാഗർ പ്രതിഷ്ഠയും, വൃക്ഷലാതാദികളാൽ നിബിഡമായ സർപ്പക്കാവും ശ്രീഭദ്രകാളിയമ്മക്ക് തുണയായി ചുറ്റും വാണരുളുന്നു.
സഹസ്രാണ്ടുകൾക്കു മുമ്പ് അഴകിയിൽ തറവാട്ടിലെ ദേവിഭക്തയായ കുടുംബിനി ത്രിസന്ധ്യാനേരത്തു കുടുംബതെക്കതിൽ വിളക്കു തെളിയിക്കാൻ പോയപ്പോൾ, തെക്കതിനു മുന്നിലുള്ള ജലാശയത്തിൽ നിന്നും ലഭിച്ച രണ്ടു പഴുക്കടയ്ക്കയിൽ കുടികൊണ്ടിരുന്ന ദേവിചൈതന്യത്തെ അന്നുരാത്രി സ്വപ്നവശാൽ അരുൾ ചെയ്തതിൻ പ്രകാരം, വരിക്കപ്ലാവിൽ കടഞ്ഞെടുത്ത ദാരു വിഗ്രഹങ്ങളിൽ വിധിയാം വണ്ണം ആവാഹനം നടത്തി പ്രതിഷ്ഠ നടത്തിയിട്ടുള്ളതാണ് ഈ ദേവി വിഗ്രഹങ്ങൾ. മാർത്താണ്ഡവർമ്മ മഹാരാജാവ് രാജ്യം ഭരിച്ചിരുന്ന കാലത്ത് വേണാട്ടിലെ എല്ലാ ഭദ്രകാളിദേവിക്ഷേത്രങ്ങളിലെ ദേവിവിഗ്രഹങ്ങളും കൊട്ടാരത്തിൽ എഴുന്നെള്ളിച്ച് കാളിയൂട്ട് നടത്തുന്നതിനു ഉത്തരവു പുറപ്പെടുവിച്ചു. അതിൻപ്രകാരം അഴകിക്കൊണത്തെ തിരുമുടിയും എഴുന്നെള്ളിക്കുകയുണ്ടായി. എന്നാൽ തിരുമുടിയോടൊപ്പം അമ്മയ്ക്കിരിക്കുവാനുള്ള പീഠം കൊണ്ടുപോകുവാൻ മറന്നുപോയി. ആയതിനാൽ അഴകിക്കോണത്തെ ദേവിമാരെ വാഴയിലയിലും മറ്റു ദേവിമാരെ അതാതു പീഠങ്ങളിലും ഇരുത്തി കാളിയൂട്ടു നടത്തി നടയടക്കുകയുണ്ടായി.
പിറ്റേന്ന് പൂജാരിമാർ നടതുറന്നപ്പോൾ കണ്ട കാഴ്ച അവരെ അത്ഭുതപ്പെടുത്തി. മറ്റു ദേവിമാരെല്ലാം, അഴകിക്കോണം ദേവിയെ ഇരുത്തിയ വാഴയിലയെ ചെരുതായിക്കീറി അതിന്മേലും, അവരെ ഇരുത്തിയ പീഠങ്ങൾ ഒന്നിനുമേലൊന്നായി അടുക്കിവെച്ച് അതിന്മേൽ അഴകിക്കോണം ദേവിമാർ ഇരിക്കുന്നതായിട്ടുമാണ് പൂജാരികൾക്ക് കാണുവാൻ സാധിച്ചത്. പൂജാരിമാർ പഞ്ചപുശ്ചമടക്കി മഹാരാജാവിനെ വിവരം ധരിപ്പിച്ചു. മഹാരാജാവ് അന്നും തലേദിവസത്തെപ്പോലെ ദേവിമാർക്ക് കാളിയൂട്ടു നടത്തി നടയടക്കുവാൻ കൽപ്പിച്ചു പിറ്റേന്ന് രാജാവ് സ്വയം എത്തി നട തുറന്നപ്പോൾ തലേദിവസം പൂജാരിമാർ കണ്ട കാഴ്ച തന്നെയാണ് ആവർത്തിക്കപ്പെട്ടത്. അഴകിക്കോണത്തമ്മയുടെ ശക്തിമാഹാത്മ്യം നേരിൽ അനുഭവിച്ചറിഞ്ഞ മഹാരാജാവ് വിലമതിക്കാനാവാത്ത രത്നങ്ങളും, ആടയാഭരണങ്ങളും, മുത്തുക്കുടയും, കരമൊഴിവായുള്ള വസ്തുക്കൾക്ക് ചെമ്പുപട്ടയവും, പട്ടും, വളയും, ഉടവാളും കാഴ്ച്ചവെച്ച് ദേവിയെ വണങ്ങി അനുഗ്രഹീതനായി. ഇന്നും ദേവിയെ പുറത്തെഴുന്നെള്ളിക്കുമ്പോൾ തന്റെ ശക്തിയെ അനുസ്മരിക്കുമാറ് മാർത്താണ്ഡവർമ്മ തിരുമനസ്സ് സമർപ്പിച്ച ആ ഉടവാൾ ദേവിക്കുമുന്നിൽ കാരണവർ എഴുന്നെള്ളിക്കുന്നത് നമുക്ക് കാണാം.
മനംനൊന്തു വിളിക്കുന്ന ഏതു ഭക്തന്റെയും ആഗ്രഹാഭിലാഷങ്ങൾ സാധിച്ചുകൊടുക്കുന്ന അമ്മയാണ് അഴകിക്കോണത്തെ അമ്മ. കഷ്ടതകളിൽപ്പെട്ടുഴലുന്ന തന്റെ മക്കൾക്ക് രക്ഷയും അഭീഷ്ടവരങ്ങളും പ്രദാനം ചെയ്യുന്ന ആശ്രിതവത്സലയായ അഴകിക്കോണത്തമ്മയുടെ ശക്തിചൈതന്യം നാനാ ദേശങ്ങളിലും വ്യാപിച്ചു കഴിഞ്ഞതായി ജനലക്ഷങ്ങൾ സാക്ഷ്യം വഹിക്കുന്നു.
തിരുനട തുറക്കുന്ന ദിവസങ്ങള്‍: എല്ലാ ഞായര്‍ , ചൊവ്വ , വെള്ളി ദിവസങ്ങള്‍ (രാവിലെയും വൈകുന്നേരവും)
വിശേഷാല്‍ നട തുറക്കുന്ന ദിവസങ്ങള്‍: എല്ലാ ഭരണി നാള്‍ , ആയില്യം നാള്‍ , ചിങ്ങം 1, ചിങ്ങമാസത്തിലെ തിരുവോണം, വിഷു, എല്ലമാസത്തിലെയും പൗര്‍ണമി നാള്‍ (വൈകുനേരം മാത്രം), മണ്ഡലകാലം 41 നാള്‍ (രാവിലെയും വൈകുന്നേരവും)
ഉത്സവങ്ങള്‍:
കുംഭ ഭരണി തൂക്ക മഹോത്സവം ,
പറണേറ്റും നിലതില്പോരും ( 6 വര്‍ഷത്തില്‍ ഒരിക്കല്‍),
ഊരുചുറ്റി എഴുന്നള്ളിപ്പ് (തൂക്ക മഹോത്സവത്തിന് മുന്നോടിയായി),
മണ്ഡലകാല ചിറപ്പും പൊങ്കാലയും (ശബരിമല മണ്ഡലപൂജയുടെ അടുത്ത നാള്‍ വരുന്ന ആഴച്ചവാക്കിനു തിരുനട തുറക്കുന്ന ദിവസം)
ക്ഷേത്ര തന്ത്രി : ബ്രഹ്മശ്രീ ക പി പരമേശ്വരരു
ശ്രീ ഭദ്രകാളി ക്ഷേത്ര മേല്‍ശാന്തി : ശ്രീ ബാബു ശാന്തി, തേരിപ്പുറം, പളുകല്‍

ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം



ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം

കേരളത്തിലെ തിരുവനന്തപുരം നഗരത്തിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ക്ഷേത്രം നഗരത്തിൽ കിഴക്കേ കോട്ടയ്ക്കു സമീപം നിലകൊള്ളുന്നു. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന വഞ്ചിയൂരാണ് ഈ മഹാദേവക്ഷേത്രം. അനന്തപുരിയിലെ പുകൾപെറ്റ ക്ഷേതങ്ങളിൽ പ്രധാനമാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രം. അഞ്ചാം നൂറ്റാണ്ടിന് മുൻപ് തന്നെ ഈ ക്ഷേത്രമുണ്ടായിരുന്നുവെന്ന് വിശ്വാസം.
ക്ഷേത്രം ഇന്നു കാണുന്നതു പോലെ നിർമ്മിക്കപ്പെട്ടത്‌ തിരുവിതാംകൂർ രാജാക്കന്മാരുടെ കാലത്താണ്. ദ്രാവിഡീയകലയുടെ ഉത്തമ ഉദാഹരണമാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രം. വിസ്താരമേറിയ ക്ഷേത്ര മതിൽക്കകം. ക്ഷേത്രമതിലിനു പുറത്തുള്ള ക്ഷേത്രക്കുളം വളരെ വിസ്താരമേറിയതാണ്. ഈ കുളം "ജാതകുണ്ഡതീർത്ഥം" എന്നപേരിൽ അറിയപ്പെടുന്നു. മതിൽക്കെട്ടിന്റെ രണ്ടുഭാഗത്തും മനോഹരങ്ങളായ ഇരുനില ഗോപുരങ്ങളുണ്ട്‌..
വെട്ടുകല്ലിൽ പടുത്തുയർത്തിയ നാലമ്പലത്തിൽ തന്നെ വിളക്കുമാടം പണിതീർത്തിരിക്കുന്നു. ഇവിടുത്തെ വൃത്താകൃതിയിലുള്ള ശ്രീകോവിലിൽ കിഴക്കു ദർശനാമായി ശിവലിംഗ പ്രതിഷ്ഠ. ഉഗ്രമൂർത്തിയായതിനാൽ കിഴക്കുവശത്തു തീർത്ഥകുളം നിർമ്മിച്ചിരിക്കുന്നു. രൗദ്രഭാവത്തിനു ശമനം ഉണ്ടാക്കാനാണത്രേ തിരുമുൻപിലായി തീർത്ഥക്കുളം നിർമ്മിച്ചിരിക്കുന്നത്. തമിഴ്ശൈലിയിൽ കരിങ്കല്ലിൽ പണിതുയർത്തിയതാണ് കിഴക്കേ ആനക്കൊട്ടിൽ. ആ ആനക്കൊട്ടിലിനുള്ളിലായിട്ടാണ് കനകധ്വജസ്തംഭപ്രതിഷ്ഠ നറ്റത്തിയിരിക്കുന്നത്. പടിഞ്ഞാറുവശത്ത് മതിൽക്കെട്ടിനു പുറത്തും അകത്തുമായി രണ്ട് ആനക്കൊട്ടിലുകൾ വേറെയും പണിതീർത്തിരിക്കുന്നു. മാറി മാറി വന്ന രാജാക്കന്മാരുടെ ആശയങ്ങൾ ഇങ്ങനെ പലതും ഇവിടെ നിർമ്മിച്ചിരിക്കുന്നു.
പൂജാ വിധികൾ മറ്റ് ക്ഷേതത്തിലെ പോലെയാണെങ്കിലും ഇവിടെ പൂജകളിൽ പ്രധാനം അഭിഷേകം, ജലധാര, ക്ഷീരധാര എന്നിവയ്ക്കാണ്. ശിവരാത്രിയ്ക്ക് മാത്രമാണ് ശിവലിംഗത്തിൽ നെയ്യ് കൊണ്ട് ധാര നടത്തുന്നത്. ശിവരാത്രി പുലർച്ചെ മുതൽ പിറ്റേന്ന് സൂര്യോദയം വരെയാണ് നെയ്യ്ധാര നടക്കുക. മറ്റൊരു പ്രത്യേകത എല്ലാ ക്ഷേത്രങ്ങളിലും ഉത്സവത്തിന് ആറ് ദിവസം മുൻപ് ചെയ്യാറുള്ള ക്രിയകൾ ഇവിടെ ശിവരാത്രി ദിവസമാണ് ചെയ്യാറുള്ളത് എന്നതുമൊരു പ്രത്യേകതയാണ്. 108 കുടം വെളളമോ, പാലോ, നെയ്യോ നിരന്തരം ശിവലിംഗത്തിൽ വീണുകൊണ്ടിരിക്കുന്നതാണ് ധാര.
നിത്യപൂജകൾ
നിത്യേന അഞ്ചുപൂജകൾ നടത്താറുണ്ടിവിടെ;
ഉഷഃപൂജ
എതൃത്തപൂജ
പന്തീരടിപുജ
ഉച്ചപൂജ
എട്ടുകൂട്ടം വിഭവങ്ങളോടുകൂടിയതാണ് ഇവിടുത്തെ ഉച്ചപൂജാനേദ്യം
അത്താഴപുജ
ക്ഷേത്രത്തിൽ നിത്യേന ഭജന നടത്താറുണ്ട്. ക്ഷേത്രത്തിലെ ഈ ശിവഭജനയും, ഹരിനാമകീർത്തനപാരായണവും സാമ്പ്രാണിത്തിരി എന്ന് പേരുള്ള ഒരു സ്വാമി തുടങ്ങിവച്ചതാണ്. ഇവിടെ 41 ദിവസം രാവിലെ കുളിച്ച് നിർമാല്യം തൊഴുത് ഭജനമിരിക്കുന്നവർക്ക് എന്ത് അഭീഷ്ടവും സാധിക്കുമെന്നാണ് വിശ്വാസം. വളരെ ദൂരെ നിന്ന് പോലും അനേകം പേർ വന്ന് ഇവിടെ ഭജനമിരിക്കാറുണ്ട്.ധനു മാസത്തിലാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ഉത്സവം കൊടിയേറുന്നത്. തിരുവാതിര ദിവസമാണ് ആറാട്ട്. ധനുവിലെ പൂത്തിരുവാതിര മഹോത്സവം ചേർന്നുള്ളതാണ് ഉത്സവം.ശിവരാത്രി നാളിൽ 24 മണിക്കൂറും ക്ഷീരധാരയുണ്ട്. ഉച്ചയ്ക്ക് തോരൻ, പരിപ്പ്, മോര്, ശർക്കരപായസം, പുളിശ്ശേരി, കണ്ണിമാങ്ങ, മെഴുക്കുപുരട്ടി, എന്നിവയാണ് നിവേദ്യങ്ങൾ. ഇത് എട്ടു കുഴിയുളള കിണ്ണത്തിലാണ് നിവേദിക്കുന്നത്.
ഉപദേവന്മാർ
അയ്യപ്പൻ
ഗണപതി
ശ്രീകൃഷ്ണൻ
നാഗരാജാവ്
ദുർഗ്ഗാദേവി; ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്റെ തെക്കുഭാഗത്തായി ദുർഗ്ഗാക്ഷേത്രം സ്ഥിതിചെയ്യുന്നു.
ഹനുമാൻ
സുബ്രഹ്മണ്യൻ
രണ്ടു ശ്രീകണ്ഠേശ്വരം ക്ഷേത്രമുണ്ടിവിടെ, പഴയ ശ്രീകണ്ഠേശ്വരവും, പുതിയ ശ്രീകണ്ഠേശ്വരവും. പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ സ്വയംഭൂ ശിവലിംഗമാണ് പ്രതിഷ്ഠ. പരശുരാമൻ പ്രതിഷ്ഠ നടത്തിയത് പഴയ ശ്രീകണ്ഠേശ്വരത്താണ്. ഏകദേശം 700 വർഷങ്ങൾക്കുമുൻപ് പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ കഴകക്കാരിയായ ഒരു സ്ത്രീ തന്റെ കലവും ചൂലും പുതിയ ശിവക്ഷേത്രമിരിക്കുന്ന സ്ഥലത്ത് പതിവായി വയ്ക്കുമായിരുന്നു. ഒരു ദിവസം രാവിലെ ജോലി ചെയ്യാനായി കലമെടുക്കാൻ ശ്രമിച്ചപ്പോൾ അത് എടുക്കാൻ കഴിഞ്ഞില്ല. വളരെ ശക്തി ഉപയോഗിച്ച് കലം പൊക്കാൻ ശ്രമിക്കുമ്പോൾ അതിന്റെ അടിയിലുണ്ടായിരുന്ന കല്ലിൽ ചോര പുരണ്ടിരിക്കുന്നതായി കണ്ടു. ആ കല്ലിന് ശിവലിംഗരൂപമായിരുന്നു. സ്ത്രീ കണ്ട ഈശ്വരനായതിനാൽ ശ്രീകണ്ഠേശ്വരം എന്ന പേരു വന്നുവെന്നാണ് വിശ്വാസം. എന്നാലും കാളകൂടകണ്ഠസ്ഥിതനായ ശിവന്റെ കണ്ഠത്തെ സൂചിപ്പിക്കുന്നതും കൂടിയായിരിക്കാം ഈ നാമം.
മണലിക്കര മനയിലെ നമ്പൂതിരിമാർക്കാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്റെ തന്ത്രാവകാശമുണ്ടായിരുന്നത്. പിന്നീട് അത് അത്യറമഠക്കാർക്ക് കൈമാറി. തുളു ബ്രാഹ്മണരാണ് ഇപ്പോൾ ഇവിടെ നിത്യ ശാന്തികർമ്മങ്ങൾ ചെയ്യുന്നത്. മലയാള തന്ത്ര വിധിപ്രകാരമനുസരിച്ചാണ് അവരിത് അനുഷ്ഠിക്കുന്നതെന്ന് ഒരു പ്രത്യേകതയാണ്.ദേവസ്വം ബോർഡ് ഏറ്റെടുക്കുന്നതിനു മുൻപ് ഈ ക്ഷേത്രം തിരുവിതാംകൂർ മഹാരാജാവിന്റെ മേൽനോട്ടത്തിലായിരുന്നു. കൊട്ടാരത്തിൽ നിന്ന് വർഷത്തിൽ നാല് തവണ ഈ ക്ഷേത്രത്തിൽ ദർശനത്തിന് വരും. വൈക്കത്തഷ്ടമി നാൾ, തിരുവാതിര നാൾ, ശിവരാത്രി, പിന്നീട് കുടുംബ വിശേഷദിവസങ്ങൾ എന്നീ ദിവസങ്ങളിലാണ് രാജകുടുംബം ദർശത്തിനെത്തുന്നത്.