2018, ജൂലൈ 31, ചൊവ്വാഴ്ച

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ അണ്ടല്ലൂർക്കാവ്



അണ്ടല്ലൂർക്കാവ്

അണ്ടലൂർ കാവ്
ദൈവത്താർ
കേരളത്തിലെ കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ ധർമ്മടം പഞ്ചായത്തിൽപെട്ട ഒരു ഹൈന്ദവ ആരാധനാലയമാണ് അണ്ടല്ലൂർക്കാവ്. ഉത്തര കേരളത്തിലെ കാവുകളിൽ ഏറെ പ്രശസ്തമാണ് അണ്ടലൂർ കാവ്. ജൈവവൈവിധ്യത്തിന്റെചെറു മാതൃകകളാണ് കാവുകൾ. വിശുദ്ധവനങ്ങൾ എന്നും ഇവയെ വിശേഷിപ്പിക്കുന്നു. നിത്യഹരിതവനങ്ങളുടെ അവശിഷ്ടങ്ങളാണ് ഈ കാവുകൾ. അണ്ടലൂർ കാവിൻറെ മുഖ്യ ആകർഷണവും ഈ കാടുകളാണ്. മേലെകാവ് എന്നും താഴെക്കാവ് എന്നും രണ്ട് ദേവസ്ഥാനങ്ങലാണ് ഇവിടെയുള്ളത്. ഇതിൽ താഴേക്കാവ് കാടുകൾ നിറഞ്ഞ പ്രദേശമാണ്. നിരവധി തെയ്യങ്ങൾ ഇവിടെ കെട്ടിയാടിക്കാറുണ്ട്. അണ്ടല്ലൂർക്ഷേത്രത്തിലെ ദേവസങ്കൽപ്പങ്ങൾ രാമായണപ്രതിപാദിതമാണ്. ശ്രീരാമൻലക്ഷ്മണൻഹനുമാൻസീത - ഈ ദേവ ചൈതന്യസങ്കൽപ്പങ്ങൾക്ക് ബിംബരൂപത്തിൽ പ്രതിഷ്ഠകളുണ്ട്. ഇവിടുത്തെ ഉത്സവചടങ്ങുകൾ, രാമായണത്തിൽ സുന്ദരകാണ്ഡത്തിലും യുദ്ധകാണ്ഡത്തിലും പ്രതിപാദിക്കുന്ന ഭാഗങ്ങൾ ഉൾക്കൊള്ളുന്നവയാണ്. 

    ഭൂഘടന

    അറബിക്കടലോട് ചേർന്നുനിൽക്കുന്ന ധർമ്മടം ഗ്രാമത്തിൻറെ മറ്റ് മൂന്നു ഭാഗങ്ങളിലും പരസ്പരബന്ധിതമായി കഴിയുന്ന പുഴകളാണ്. തെക്കേ അറ്റത്തുകിടക്കുന്ന ധർമ്മടം ദേശം താരതമ്യേന ഉയർന്ന ഭൂവിഭാഗമാണ്. താണനിലങ്ങൾ ഏറിയകൂറും പാലയാടും അണ്ടലൂരിലുമാണ്; മേലൂർദേശത്തിൻറെ ഏതാനും ഭാഗങ്ങളും താഴ്ന്ന തലങ്ങൾ തന്നെ. വയലേലകൾ നിറഞ്ഞ ഈ പ്രദേശങ്ങൾ കാർഷികപ്രാധാന്യമുള്ളവയാണ്. അണ്ടലൂർക്കാവ് സ്ഥിതിചെയ്യുന്നത് ഈ കാർഷികപ്രദേശത്തിൻറെ നെറുകയിലാണ്. എരിഞ്ഞിയും ആലും കൂവളവും ചമ്പകവും കാഞ്ഞിരവും തൊട്ടുള്ള മരങ്ങൾ നിറഞ്ഞ ഒരു വിശാലമായ മേടപറമ്പു. "കാവ്" എന്ന പദത്തിനു കൂട്ടം എന്നും അർത്ഥം ഉണ്ട്, തരുവല്ലികളുടെ കൂട്ടത്തിലാണ് പ്രതിഷ്ഠകൾ ഏർപ്പെടുത്തുന്നത് - അണ്ടലൂർക്കാവും അത്തരത്തിലൊന്നാണെന്ന് പറയാം.

    തിറ ഉത്സവം

    ബാലി-സുഗ്രീവ യുദ്ധം
    മെയ്യാലംകൂടൽ
    ഏഴുദിവസം നീണ്ടുനിൽക്കുന്നതാണ് ഇവിടത്തെ തിറ ഉത്സവം. മലയാളമാസം കുംഭം ഒന്നാം തിയ്യതി കാവിൽകയറൽ, രണ്ടാം തിയ്യതി ചക്കകൊത്തൽ എന്നീ ചടങ്ങുകളോടെ അണ്ടലൂർ കാവിൽ തിറ ഉത്സവത്തിന് തുടക്കമാകുന്നു. മൂന്നാം തിയ്യതി മേലൂരിൽ നിന്നും കുടവരവുണ്ട്. നാലാം തിയതി മുതൽ തെയ്യക്കോലങ്ങൾ കെട്ടിയാടാൻ തുടങ്ങും.
    നാലാം തിയതി സന്ധ്യയോടെ പ്രധാന ആരാധനാമൂർത്തിയായ ദൈവത്താർ തെയ്യം അണിയറയിൽനിന്നും മുഖത്തെഴുത്തും ചമയങ്ങളോടും പടിഞ്ഞാറേത്തറയിലേക്ക് എഴുന്നള്ളുന്നു. അവിടെ പീഠത്തിൽ ഇരുന്നു ദൈവത്താർ പൊന്മുടി ചാർത്തുന്നു. ഇത് ശ്രീരാമ പട്ടാഭിഷേകമെന്ന് സങ്കൽപ്പം. ദൈവത്താർ മുടിവെച്ചുകഴിഞ്ഞു തറയിൽനിന്നുമിറങ്ങി അങ്കക്കാരൻ, ബപ്പൂരൻ എന്നീ തെയ്യങ്ങളോടും കൂടി വില്ലുകാരുടെ അകമ്പടിയോടെ കാവിനെ വലംവയ്ക്കുന്ന ചടങ്ങുണ്ട്. വ്രതമെടുത്ത പുരുഷന്മാരും ആൺകുട്ടികളും അച്ചൻമാരും (കാരണവന്മാർ) അതിൽ പങ്കെടുക്കുന്നു. ഇവിടത്തെ പ്രധാന ചടങ്ങായ ഈ വലംവയ്ക്കലിനു മെയ്യാലം കൂടുക എന്നാണ് പ്രാദേശികമായി പറയുന്നത്. പുരുഷന്മാരും ആൺകുട്ടികളും വ്രതമെടുക്കുന്നതിന് കുളുത്താറ്റുക എന്നാണ് ഇവിടെ പറയുക. കുളുത്താറ്റിയവർ വാനരപ്പടയാണെന്ന് സങ്കൽപ്പം. മൂന്നു പ്രദക്ഷിണം പൂർത്തിയാക്കി പരിവാരങ്ങളോടുകൂടി ദൈവത്താറും അങ്കക്കാരനും ബപ്പൂരനും കൊട്ടിലിലേക്ക് എഴുന്നള്ളുന്നു. അവിടെ മണിക്കിണറിൽ മുഖദർശനം നടത്തൽ ചടങ്ങ് ഉണ്ട്. പിന്നീട് മൂന്നു തെയ്യങ്ങളും താഴേക്കാവിലേക്ക് എഴുന്നള്ളുന്നു. ഇത് സീതയെ വീണ്ടെടുക്കാൻ ലങ്കയിലേക്ക് പോകുന്നതായാണ് സങ്കൽപ്പം. പുലർച്ചയ്ക്ക് അതിരാളൻ തെയ്യവും രണ്ടു മക്കളും (സീതയും മക്കളും) പുറപ്പെടുന്നു. അതിനുശേഷം തൂവക്കാരി, മലക്കാരി, വേട്ടയ്ക്കൊരുമകൻ, പൊൻമകൻ, പുതുച്ചേകവൻ, നാക്കണ്ഠൻ(നാഗകണ്ഠൻ), നാപ്പോതി(നാഗഭഗവതി), ചെറിയ ബപ്പൂരൻ എന്നീ തെയ്യങ്ങൾ പുറപ്പെടുന്നു. ഇവരിൽ ചില തെയ്യങ്ങൾ മുടി കിരീടങ്ങൾ മാത്രം മാറി മാറി ധരിച്ചു കലാശം ചവിട്ടുന്നവരാണ്.
    ഉച്ചയ്ക്ക് മുമ്പായി ഇളങ്കരുവനും പൂതാടിയും (ബാലിയും സുഗ്രീവനും എന്നു സങ്കൽപ്പം) തമ്മിലുള്ള യുദ്ധ പ്രതീതി ഉയർത്തുന്ന തെയ്യാട്ടമാണ്. രാവിലെ ഇറങ്ങുന്ന ചെറിയ ബപ്പൂരനാണ് ബാലീ സുഗ്രീവ യുദ്ധത്തിൽ മദ്ധ്യസ്ഥം വഹിക്കുന്നത്. ഈ ബപ്പൂരൻറെ ശിരോമകുടത്തിന് വ്യത്യാസമുണ്ട്. ബപ്പൂരാൻ ഇടപെടുന്നതോടെ യുദ്ധം തീർന്ന് രണ്ടുപേരും രഞ്ജിപ്പിലെത്തുന്നു എന്ന് സങ്കല്പം. നാലാം തിയതി മുതൽ ഏഴാം തിയതിവരെ ചടങ്ങുകൾ ഒരുപോലെയാണ്.

    താഴെക്കാവ്

    നിറയെ മരങ്ങളും വള്ളികളും കുറ്റിക്കാടുകളും ഏതാനും തറകളുംചേർന്ന പ്രദേശമാണ് താഴേക്കാവ്. ഇത് രാമായണത്തിൽ പ്രതിപാദിക്കുന്ന ലങ്കയിലെ അശോക വനം (രാവണന്റെ വാസസ്ഥലം) കണക്കാക്കപ്പെടുന്നു. അങ്കക്കാരൻ തെയ്യത്തിൻറെ ആട്ടം (നൃത്തം) അരങ്ങേറുന്നത് ഇവിടെ വച്ചാണ്.
    അപൂർവ്വയിനം സസ്യങ്ങളാൽ സമ്പുഷ്ടമാണ് താഴെക്കാവ്. വംശനാശ ഭീഷണി നേരിടുന്ന കുളവെട്ടി ഇവിടെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.

    മേലെക്കാവ്

    ശ്രീരാമൻ, ഹനുമാൻ, ലക്ഷ്മണൻ എന്നീ ഹിന്ദു ദൈവങ്ങളുടെ സാന്നിദ്ധ്യം ഇവിടെ വിശ്വസിക്കപ്പെടുന്നു. ദൈവത്താർഎന്ന പേരിലാണ് ശ്രീരാമ രൂപം ഇവിടെ ആരാധിക്കപ്പെടുന്നത്. ലക്ഷ്മണൻ അറിയപ്പെടുന്നത് അങ്കക്കാരൻ എന്ന പേരിലും ഹനുമാൻ ബപ്പൂരൻ എന്ന പെരിലും തെയ്യമായികെട്ടിയാടിക്കപ്പെടുന്നുബാലി,സുഗ്രീവൻ മുതലായ തെയ്യങ്ങളും ഇവിടെ തിറ ഉത്സവത്തോടനുബന്ധിച്ച് കെട്ടിയാടിക്കപ്പെടുന്നു.

    എത്തിച്ചേരാനുള്ള വഴി

    • ഏറ്റവും അടുത്തുള്ള വിമാനത്താവളം
    കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം - 100 കി.മീ അകലെ.
    • റോഡ്
    ദേശീയപാത 66 ൽ കണ്ണൂരിനും തലശ്ശേരിക്കും ഇടയിലാണ് ധർമ്മടംധര്മ്മടത്തിൻറെ കിഴക്കുഭാഗത്തായി പിണറായിയുടെ അതിർത്തിയിൽ അഞ്ചരക്കണ്ടി പുഴയുടെ കൈവരിയുടെ തീരത്തായാണ് അണ്ടല്ലൂർക്കാവ് സ്ഥിതിചെയ്യുന്നത്. ഇതുവഴി ലോക്കൽ ബസ് സർവ്വീസ് ഉണ്ട്.

    അടിയേരിമഠം ദേവീക്ഷേത്രം,കണ്ണൂർ ജില്ലയിലെ ആറളത്താണ്




    അടിയേരിമഠം ദേവീക്ഷേത്രം,കണ്ണൂർ ജില്ലയിലെ ആറളത്താണ് 


    Jump to navigationJump to search
    പരശുരാമനാൽ സ്ഥാപിതമായ നാലു മാന്ത്രിക-താന്ത്രിക സമ്പ്രദായങ്ങളിൽ പ്രധാന സ്ഥാനത്തുള്ള ക്ഷേത്രമാണ് അടിയേരിമഠം ദേവീക്ഷേത്രംകണ്ണൂർ ജില്ലയിലെ ആറളത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാന ദേവതാസ്ഥാനത്ത് ഉച്ചിട്ട ഭഗവതി ആണ്. ഉച്ചിട്ട ഭഗവതിയുടെ ഉത്ഭവസ്ഥാനം അടിയേരിയാണ്.'അടിയേരിമഠത്തിൽ ഉച്ചിട്ടയമ്മ' എന്നാണ് ഈ ദേവിയെ വിളിച്ചുവരുന്നത്.ദേവതാ സമൂഹം കുടികൊള്ളുന്ന അടിയേരിയിലെ ധര്മ്മദൈവം ദുര്ഗ്ഗയും ഭൈരവാദിപഞ്ചമൂര്ത്തികള് പ്രധാന ഉപാസനാ മൂര്ത്തികളുമാണ്.
    • ഭഗവതി , ഭൈരവൻ എന്നീ ദേവതകളെ പ്രധാന ശ്രീകോവിലിലും രക്തചാമുണ്ടി , തേവര് ചാത്തൻ, കരുവാള് ഭഗവതി, കുട്ടിച്ചാത്തൻ ,ഘണ്ടാകര്ണ്ണൻ എന്നീ ദേവതകളെ രണ്ടാമത്തെ ശ്രീകോവിലിലും പൊട്ടന് , കുറത്തി ,ഗുളികന് എന്നീ ദേവതകളെ പുറത്തു യഥാവിധി സ്ഥാനം നല്കിയും മൂവാളംകുഴി ചാമുണ്ടിക്ക് ഉപക്ഷേത്രം നി ര്മ്മിച്ചും ഇവിടെ പ്രതിഷ്ഠിച്ച് ആരാധിച്ചുവരുന്നു.
    തെയ്യങ്ങളുടെ തറവാടാണ് അടിയേരിമഠം. കളിയാട്ടമാണ് ഇവിടെ പ്രധാനം. ഉച്ചിട്ട ഭഗവതി , ഭൈരവന് , കുട്ടിച്ചാത്തൻ ,കരുവാള് ഭഗവതി , ഗുളികൻ , രക്തചാമുണ്ടി , തേവര് ചാത്തൻ , മൂവാളം കുഴി ചാമുണ്ടി , ഘണ്ടാകര്ണ്ണൻ എന്നീ തെയ്യങ്ങൾ 5 വര്ഷത്തില് ഒരിക്കല് ഇവിടെ കെട്ടിയാടിക്കുന്നു.
    എല്ലാ മലയാള മാസവും ഒന്നാം തീയതിയും വിശേഷ ദിവസങ്ങളിലും ഇവിടെ ത്രികാല പൂജയും ഉച്ചയ്ക്ക് അന്നദാനവും നടത്തുന്നു . മീനം 6 മുതല് ആണ് മഹോത്സവം. മംഗല്യഭാഗ്യത്തിനായി സ്വയംവര പൂജ,താലി സമര്പ്പിക്കല് , സന്താന സൗഭാഗ്യത്തിനായി സന്താനഗോപാല പൂജ, തൊട്ടിലും കുട്ടിയും വെച്ചു തൊഴല് , കുട്ടികളുടെ ഐശ്വര്യത്തിനായി തുലാഭാരം തുടങ്ങിയവ ഇവിടെ പ്രധാനമാണ് .
    " ശ്രീ അടിയേരിമഠം ദേവീക്ഷേത്ര സമിതി , ആറളം " എന്ന പേരില് രജിസ്റ്റര് ചെയ്തിട്ടുള്ള സമിതിയാണ് ക്ഷേത്രത്തിന്റെ ഭരണപരമായ എല്ലാ പ്രവര്ത്തനങ്ങളും നടത്തുന്നത്. ക്ഷേത്ര സമിതിയുടെ നേതൃത്വത്തില് സഞ്ജീവനി സേവാ പദ്ധതി , ഗോദാനപദ്ധതി , വിദ്യാഭ്യാസ സഹായ പദ്ധതി, ചികിത്സാ സഹായ പദ്ധതി തുടങ്ങിയ സേവന പദ്ധതികളും ഇവിടെ പ്രവർത്തിക്കുന്നു

    പുതുശ്ശേരി ശ്രീ കുറുബ ഭഗവതി ക്ഷേത്രം കമ്പം കൊണ്ട് വരല്‍..



    പുതുശ്ശേരി ശ്രീ കുറുബ ഭഗവതി ക്ഷേത്രം  കമ്പം കൊണ്ട് വരല്‍..

    മലബാര്‍ ദേവസ്വം ബോര്‍ഡില്‍ പെടുന്ന പുതുശ്ശേരി ശ്രീ കുറുബ ഭഗവതി ക്ഷേത്രം പാലക്കാട് നഗരത്തില്‍ നിന്നും ആറു കിലോമീറ്റെര്‍ ദൂരത്ത്‌ കോയമ്പത്തൂരിലേക്ക് പോകുന്ന ദേശീയ പാതയില്‍ ആണ്..
    പുരാതന കാലത്ത് ചെട്ടിയാര്‍സമുദായവും വാണിയര്‍ സമുദായവും കച്ചവടത്തിനായ്യി കോയമ്പത്തൂരിലെ കാന്ഗയം തുടങ്ങിയസ്ഥലങ്ങളില്‍ നിന്നുംവന്നു പുതുശേരിയില്‍ താമസം ആക്കി .[ഇങ്ങനെകച്ചവടത്തിനായ്യി വന്നുചേര്‍ന്ന മൂത്താന്‍ തുടങ്ങിയസമുധായങ്ങള്‍ പാലക്കാട് മാത്രമാണുള്ളത്]..
    18 സമുദായങ്ങൾ ഉത്സവ ചടങ്ങുകളും ആയി ബന്ധപ്പെട്ടു കിടക്കുന്നു.
    ...
    കൊടുങ്ങല്ലൂര്‍ ദേവിയുടെചൈതന്യം തന്നെയാണ്
    ഇവിടെയ്യും പ്രതിഷ്ഠ .
    .കൊടുങ്ങല്ലൂരില്‍ ചെന്നഒരുഭക്തന് ഭരണിക്ക് ദര്‍ശനംകിട്ടിയില്ല ..ഭക്തന്റെ പ്രാര്‍ത്ഥനയില്‍ ദേവി ഭക്തനോപ്പം പുതുശേരിയില്‍ എത്തി .
    ചിലപതികാരത്തില്‍ കണ്ണകിതന്നെകാളി എന്നാപേരില്‍അറിയപെടുന്നതായി കാണുന്നു..
    അങ്ങിനെ ശ്രീ കുറുബ കണ്ടങ്കാളി ആയ്യിമാറി..
    ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവം കുംഭ മാസ്സത്ത്തില്‍ആണ്..പതിനാലു ദിവസം നീണ്ടുനില്‍ക്കും ..ചോള രാജാവിന്റെകാലത്ത്ഏതൊരു ഉത്സവവവും 28 ദിവസം നീണ്ടുനില്‍ക്കുമായ്യിരുന്നു ..കാലക്രമത്തില്‍ അത്പതിനാലു ദിവസ്സമായി കുറഞ്ഞു ..കേരളത്തിലുംഇങ്ങനെസംഭവിച്ചു.പുതുശേരി ഉത്സവ ചടങ്ങുകളും 14 ദിവസ്സമായി ..ഉത്സവത്തിനു പ്രധാന വഴിപാടു കതിന വെടി ആണ് ..ഉത്സവം അറിയപെടുന്നതും പുതുശ്ശേരി വെടി എന്നാണ് ..ഉത്സവകാലത്ത് സോഫ്റ്റ്‌ മരങ്ങള്ലാല്‍ ഉണ്ടാക്കപെടുന്ന കൈകാലുകളുടെ മാതൃകകള്‍ ദേവിക്ക് സമര്‍പ്പിക്കുന്നു ..ഇവപൊട്ടിതല എന്നറിയപെടുന്നു..ചെട്ടിയാര്‍ സമുദായത്തിനു പ്രത്യേക പ്രിവിലേജു ആണ്ഉത്സവ ചടങ്ങുകളില്‍; ഉള്ളത്..ഉത്സവത്തിലെ അവസാന ചടങ്ങ് കമ്പം [ pillar]കത്തിക്കല്‍ ആണ് 
    ..വാളയാര്‍ ഉള്കാടുകളില്‍ ചെന്നാണ് കംബത്തിനുള്ള മുള കൊണ്ട് വരുന്നത് ..
    കമ്പം വരവ്തന്നെ ഒരുപ്രധാന ചടങ്ങ് ആണ്..
    തെക്കേ മലബാറിലെ ഏറ്റവും കൂടുതല്‍ ഭക്തജന പങ്കാളിത്തം ഉള്ളഉത്സവംആണ്പുതുശ്ശേരി ഉത്സവം..പാലക്കാട്ടെ ആദ്യഉത്സവം കൂടിയാണ് ..കോങ്ങാട് പൂരം ഒടുവിലെത്തതും ..
    പുരാതന കാലത്ത് പുതുശേരിയില്‍ ഒട്ടനവധി തറവാടുകള്‍ ഉണ്ടായിരുന്നു..അതില്‍പ്രധാനമായ ഉള്ളാട്ട് വീട്ടില്‍ തറവാട്ടിലെ നാണു ്നായര്‍ എന്നാ ദേവീഭക്തനില്‍നിന്നും പുതുശ്ശേരി ചരിതം ആരംഭിക്കുന്നു ..
    ഓലകുടയുംമായി കാല്‍നടആയി നാണു നായർ കൊടുങ്ങല്ലൂരിലേക്ക് പുറപെട്ടു..ഏഴാം ദിവസം കൊടുങ്ങല്ലൂരില്‍ എത്തിയപ്പോഴേക്കും നടഅടച്ചിരുന്നു.കനത്ത ഇരുട്ടില്‍ ക്ഷേത്രം എവിടെയെന്നു മനസിലാക്കാന്‍ നാനുനായര്‍ക്കുകഴിഞ്ഞില്ല..അപ്പോള്‍ദൂരെ ഒരുവീട്ടില്‍ ദീപം തെളിഞ്ഞു കത്തുന്നത് കണ്ടു..ആവീട്ടില്‍ചെന്ന് വിശന്നുവളഞ്ഞഎനിക്കുഭക്ഷണംതരാന്‍ അപേക്ഷിച്ചപ്പോള്‍ ഗൃഹനാഥന്‍ കാവിന്റെനടകാണിച്ചു ആവീട്ടില്‍ചെന്ന് കാളി വാരസ്യാരെ കണ്ടാല്‍മതിയെന്ന് പറഞ്ഞു..അനന്തരം കാളിവാരസ്യാരുടെ വീടെന്നുകരുതി ക്ഷേത്ര നടയില്‍ ചെന്ന് കാളിവാരസ്യാരെഎന്ന് വിളിച്ചു..ആസമയം ചങ്ങല വട്ടയും ദീപവും ആയി ദേവീചൈതന്യം തുളുമ്പുന്ന ഒരുസ്ത്രീ പുറത്തേക്ക് വന്നു .നാണ്‌നായരെ സ്വീകരിച്ചുഇരുത്തി ഭക്ഷണംകൊടുത്തു...എങ്ങിനെ ഇവിടെ എത്തിയെന്നാരാഞ്ഞപ്പോള്‍ ആകാണുന്ന വീട്ടിലെ ഒരാളാണു പറഞ്ഞുതന്നതെന്ന് പറഞ്ഞപ്പോള്‍ദേവി അങ്ങോട്ട്‌ നോക്കുകയും ആഗൃഹം കത്തിചാമ്പലാകുകയും ചെയ്തു ക്ഷേത്രം ആണെന്നറിയാതെ അവിടെ .കിടന്നുറങ്ങി ഭക്തന്‍..
    ഉറക്കമെഴുന്നേറ്റ നാണു നായര്‍ വിറക്കാന്‍തുടങ്ങി കിണ്ടിയുംകുടയുംഎടുത്തു നാട്ടിലേക്ക് തിരിച്ചു ..
    നാണു നായർ എന്ന ഭക്തന്റെ പ്രാർത്ഥനയിൽ സംതൃപ്തയായി ദേവി ഭക്തന്റെ കൂടെ ദേഹത്തിലും കിണ്ടിയിലും കുട യിലും ആയി ഒപ്പം എഴുന്നള്ളി. ഏഴാം ദിവസം പുതുശ്ശേരിയിൽ തിരിച്ചെത്തിയ ഭക്തൻ കുടയും കിണ്ടിയും പൂജാ മുറിയിൽ വെച്ചു.പ്രാർത്ഥിച്ചപ്പോൾ ദേവി ഭക്തന്റെ ദേഹത്ത്അണഞ്ഞു.വിറച്ചു തുള്ളി തുടങ്ങി. ബന്ധുക്കൾ അയൽക്കാരെ വിളിച്ചുകൂട്ടി ..അവർ തുള്ളാൻ കാരണം കുട എന്നു കരുതി കുട നശിപ്പിച്ചു വലിച്ചെറിഞ്ഞു..നാണു നായരുടെ പെരുമാറ്റത്തിൽ നിന്നും അദ്ദേഹത്തിന് ഭ്രാന്തു ആണെന്ന് നാട്ടുകാർ വിധി എഴുതി.അദ്ദേഹത്തെ ഉപദ്രപിച്ചു..കുലുങ്ങാതിരുന്ന ഭക്തൻ മന്ത്രവാദി എന്നും നാട്ടുകാർ മുദ്ര കുത്തി..പ്രമാനിമാരുടെയും മറ്റും തെറ്റുകൾ ദുർ നടപടികൾ എന്നിവ അദ്ദേഹം ചോദ്യം ചെയ്തു..തുടർന്നു പ്രമാണിമാർ അദ്ദേഹത്തെ വയൽ കുളത്തിൽ കെട്ടിയിട്ടു മുക്കി.. പക്ഷെ നാണു നായർ മരിച്ചില്ല..തുടർന്നു ഏതു വിധേനയും നാണു നായരെ ഇല്ലാതാക്കാൻ പ്രമാണിമാർ തീരുമാനിച്ചു.ദേവീ യുടെ ശക്തി ഉള്ളവൻ എങ്കിൽ അതു തെളിയിക്കാൻ ആവശ്യപ്പെട്ടു.പ്രമാണിമാരുടെ കല്പന പ്രകാരം പറയര്‍ അഗ്നി പരീക്ഷണം നാട്ടില്‍ അറിയിച്ചു.ചെറുമക്കള്‍ വിറകും ഏണിയും മുളയുംയെര്പാടാക്കി .ആശാരിമാര്‍ മുള പണിയെടുത്തു തയാര്‍ ആക്കി.കുഴി ഉണ്ടാക്കുവാന്‍ കൊല്ലന്‍മ്മാര്‍ പണി ആയുധങ്ങള്‍ നിര്‍മ്മിച്ച്‌ നല്‍കി.നായ്ക്കര്‍ കുഴി വെട്ടി .വടുകാര്‍ മണല്‍ ഇട്ടു സഹായിച്ചു.ചക്കാന്‍ എണ്ണ കൊണ്ട് വന്നു.ചെട്ടി സമുദായക്കാര്‍ നെയ്‌ കൊണ്ട് വന്നു.എഴുത്തശന്മ്മാര്‍ നാണു നായരെ വയല് കുളത്തില്‍ നിന്നും പിടിച്ചു കൊണ്ട് വന്നു .കിഴക്കേ വീട് പണിക്കര്‍ അഗ്നിക്ക് തിരി കൊളുത്തി .നാണു നായരോട് അഗ്നിയിലേക്ക് ചാടാന്‍ ആവശ്യപെട്ടു .തീ ആളി കത്തുവാന്‍ ചെട്ടിയാര്മാര്‍ എട്ടു കുടം നെയ്‌ ഒഴിച്ചു.ദേവീ ശക്തി ഉള്ളവനെങ്കില്‍ രക്ഷപെട്ടു പുറത്തു വരട്ടെ എന്ന് പരിഹസിച്ചു.അപ്പ്ല്‍ ഉള്ളാട്ട് വീട്ടുകാര്‍ തീ അനക്കുവാന്‍ ഇളനീര്‍ ചെത്തി ഒഴിക്കാന്‍ ശ്രമിച്ചു..പക്ഷെ പ്രമാണിമാര്‍ പിന്തിരിപ്പിച്ചു .നാണു നായര്‍ അഗ്നിയില്‍ ദഹിച്ചു.അഗ്നി കുണ്ടത്തില്‍ നിന്നും ദേവി പ്രത്യക്ഷപെട്ടു.
    പ്രമാണിമാരെയും കൂട്ട് നിന്ന നാട്ടുകാരെ മിക്കവരെയും കാളി ദേവി ഇല്ലാതാക്കി.നാട്ടില്‍ വസൂരി പടര്‍ന്നു പിടിച്ചു.തുടര്‍ന്നു നാട്ടുകാരുടെ പ്രാത്ഥനയില്‍ ദേവീ സംതൃപ്തയായി പ്രായശ്ചിത്തം നടത്തുവാനായി കല്പിച്ചു.പ്രതിഷ്ഠ നടത്തി പ്രായശ്ചിത്ത വേലയും നടത്തുവാനും നിത്യ പൂജ ചെയ്യുവാനും നാട്ടുകാര്‍ തീരുമാനിച്ചു.അതോടെ ദേവീ ദേശത്തിന്റെ രക്ഷക ആയി മാറി.

    ആവണംകോട് സരസ്വതി ക്ഷേത്രം,എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി



    ആവണംകോട് സരസ്വതി ക്ഷേത്രം
    കേരളത്തിലെ എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലുള്ള‍ ആവണംകോട് പ്രദേശത്ത് സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ആവണംകോട് സരസ്വതി ക്ഷേത്രം[1]. സരസ്വതിയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. മിഥുനമാസത്തിലെ പൂയം നാളാണ് പ്രതിഷ്ഠാദിനം. മണ്ഡപത്തിന്റെ ചുവട്ടിലായി സരസ്വതീദേവിയുടെ വാഹനമായ സിംഹത്തിന്റെ പ്രതിഷ്ഠയും പ്രദക്ഷിണവഴിയിൽ ഗണപതിയുടെ പ്രതിഷ്ഠയും ഉണ്ട്. പരശുരാമൻ പ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കുന്ന നൂറ്റിയെട്ട് ദുർഗ്ഗാലയങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. കേരളത്തിലെ ഒരു പ്രധാന വിദ്യാരംഭ ക്ഷേത്രമാണിത്[2].

    ചിത്രശാല

    തൃക്കാവ് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം,മലപ്പുറം ജില്ല

    മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ്‌ തൃക്കാവ് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ദുർഗ്ഗാദേവിയാണ്‌. ക്ഷേത്രത്തെ കുറിച്ച് ആധികാരിക വിവരങ്ങളൊന്നും ലഭ്യമല്ലങ്കിലും കേരളത്തിൽ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട 108 മഹാക്ഷേത്രങ്ങളിൽ ഒന്നായി തൃക്കാവ് ക്ഷേത്രം പരിഗണിക്കപ്പെടുന്നു. തൃക്കാവ് എന്ന പേര്‌ തൃക്കണിക്കാട് എന്നതിൽ നിന്ന് ഉത്ഭവിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.

    ചരിത്രം

    കോഴിക്കോട് സാമൂതിരി രാജാവാണ് ക്ഷേത്രത്തിന്റെ ഉടമ. ലോഗന്റെമലബാർ മാന്വൽ പ്രകാരം മൈസൂർ ഭരണാധികാരികളായിരുന്ന ഹൈദർ അലിടിപ്പുസുൽത്താൻ എന്നിവരുടെ ആക്രമണം (ക്രി:1766-1792) മൂലം ക്ഷേത്രത്തിനു സാരമായ കേടുപറ്റി. ക്ഷേത്രം, ടിപ്പുവിന്റെ ആയുധപ്പുരയാക്കി മാറ്റുകയും ചെയ്തു. 1861 ൽ സാമൂതിരി രാജാവ് ക്ഷേത്രത്തിനു വിപുലമായ പുനരുദ്ധാരണം നടത്തുകയുണ്ടായി.

    പ്രതിഷ്ഠ

    ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ശംഖചക്രങ്ങൾ ധരിച്ചും, വരദ കടീബദ്ധ മുദ്രകളോടും കൂടിയ ചതുർബാഹുവായ ദുർഗ്ഗയുടേതാണ്. ലക്ഷ്മിയായും സരസ്വതിയായും വേറെയും സങ്കൽപ്പങ്ങളുണ്ട്. കിഴക്കോട്ട് ദർശനം. ഗണപതിഅയ്യപ്പൻശ്രീകൃഷ്ണൻഹനുമാൻനാഗദൈവങ്ങൾബ്രഹ്മരക്ഷസ്സ്എന്നിവരെ ഉപദേവതകളായി പ്രതിഷ്ഠിച്ചിരിയ്ക്കുന്നു.

    എറണാകുളം ജില്ലയിൽ മൂവാറ്റുപുഴനിന്നുംകോതമംഗലത്തിനു പോകുന്നവഴിയിൽ എളങ്ങവത്ത് കാവ്.



    എളങ്ങവത്ത് കാവ്
    കേരളത്തിലെ ഭദ്രകാളികാവുകളിൽ സവിശേഷപ്രാധാന്യം ഉള്ളതാണ് എളങ്ങവത്ത് കാവ്എറണാകുളം ജില്ലയിൽ മൂവാറ്റുപുഴനിന്നുംകോതമംഗലത്തിനു പോകുന്നവഴിയിൽ വാരപ്പെട്ടിപകുതിയിൽഎളങ്ങവം ദേശത്തിന്റെ സംരക്ഷകയായി ദേവി കുടികൊള്ളുന്നു. രൗദ്രഭാവത്തിലെങ്കിലും മാതൃഭാവംകൂടി കലർന്ന് ഭക്തരുടെ പ്രശ്നഹാരിയായി അമ്മ വാഴുന്നുhttp://www.elangavathukavu.com/

    ചരിത്രം

    ഒരുകാലത്ത് വളരെ പ്രതാപത്തിൽ കഴിഞ്ഞിരുന്ന ഈക്ഷേത്രം ഭൂപരിഷ്കരണത്തോടെ ഊരാളകുടുംബം വളരെ അകലെ ആയതുകൊണ്ട് ഭൂസ്വത്തെല്ലാം അന്യാധീനപ്പെട്ട് ക്ഷയോന്മുഖമായിരുന്നു. ദേശത്തുതന്നെ അതിന്റെ അനുരണനങ്ങളായി ദുർമരണങ്ങളും ദുരിതങ്ങളും കണ്ട് നാട്ടുകാർ ഈ ക്ഷേത്രത്തിന്റെ പുനരുജ്ജീവനം ഏറ്റെടുക്കുകയും ദേവിയുടെ കാരുണ്യത്താൽ ഊരാളനെയും തന്ത്രിയേയും തിരിച്ചറിഞ്ഞ് ഇന്ന് ഒരുട്രസ്റ്റായി നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്നു.
    മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ പോരൂർ വില്ലേജിൽ വെള്ളക്കാട്ടുമനയാണ് ഈ ക്ഷേത്രത്തിന്റെ ഉടമസ്ഥൻ. ഈ ക്ഷേത്രത്തിന്റെ പ്രതാപത്തിന്റെ രേഖകളെല്ലാം അവിടെ സൂക്ഷിച്ചിട്ടുണ്ട്. ഭൂപരിഷ്കരണത്തോടെ ഇത്രയും ദൂരത്തെ ക്ഷേത്രത്തിന്റെ പാലനം സാധിക്കാത്ത കാരണം അവർ ഉപേക്ഷിച്ചമട്ടായിരുന്നു. പ്രാദേശികകമ്മറ്റി സജീവമായതോടെ വേണ്ട സഹായങ്ങൾ അവരും ചെയ്യുന്നു.

    വിശേഷദിനങ്ങൾ

    വലിയഗുരുതി
    കുംഭഭരണി- സാധാരണ ഭദ്രകാളിക്ഷേത്രങ്ങളെപ്പോലെ കുഭഭരണി ആണ് ഇവിടുത്തെ പ്രധാന വിശേഷം.
    ഭരണിപൊങ്കാല- എല്ലാ ഭരണിനാളിലും ഇവിടെ പൊങ്കാല ഇടുന്നു.
    മുടിയേറ്റ്,മണ്ഡലമഹോത്സവം, വലിയഗുരുതിസപ്താഹയജ്ഞംകളമെഴുത്തുപാട്ട് എന്നിവയും ഇവിടുത്തെ വിശേഷങ്ങളാണ്..

    എത്തിചേരാൻ

    മൂവാറ്റുപുഴയിൽ നിന്നും കോതമംഗലത്തേക്കുള്ള റൂട്ടിൽ വാരപ്പെട്ടി കവലയിൽ നിന്നും 2 കിലോമീറ്റർ വലത്തായി പുഴവക്കാത്താണ് എളങ്ങവത്ത് കാവ്.

    2018, ജൂലൈ 30, തിങ്കളാഴ്‌ച

    വെട്ടുവൻ കോവിൽ., തമിഴ്നാട്ടിലെ തൂത്തുക്കുടി



    വെട്ടുവൻ കോവിൽ.
    =========================
    ശംഭോ മഹാദേവാ ഓം നമ:ശിവായ നമ* 
    \തമിഴ്നാട്ടിലെ തൂത്തുക്കുടി ,
    കഴുകുമലയിലെ ഒറ്റക്കല്ലിൽ നിർമിക്കപ്പെട്ട വെട്ടുവൻ കോവിൽ എന്ന അപൂർണമായ ഒറ്റക്കൽ നിർമിതി അമൂല്യമായ ഒരു ഗുഹാനിർമിതിയാണ് . ശില്പിയുടെ മന്ദിരം എന്നാണ് വെട്ടുവൻ കോവിൽ എന്ന തമിഴ് വാക്കിനർത്ഥം . പാ റയുടെ ഒരു ഭാഗം ഗുഹയുടെ രൂപത്തിൽ തുരന്നാണ് ഈ ഒറ്റക്കൽ മന്ദിരം നിർമ്മിച്ചിരിക്കുന്നത് . തമിഴ് സംസ്കൃതിയേ യും ഹിന്ദു ദേവതകളെയും പ്രതിനിധാനം ചെയ്യുന്നവയാണ് ഇവിടുത്തെ ഓരോ ശില്പങ്ങളും . മുകളിൽ നിന്ന് കൊത്തി തുടങ്ങിയിരിക്കുന്ന ഈ ഒറ്റക്കൽ നിർമിതി പണി പൂർത്തിയാകും മുന്നേ ഉപേക്ഷിച്ച രീതിയിലാണ് . ഉമാമഹേശ്വരൻ, ദക്ഷിണാ മൂർത്തി , ഗണപതി, വിഷ്ണു, ബ്രഹ്മാവ്‌ എന്നീ ദേവകളുടെ പൂർണവും അപൂർണ വുമായ നൂറ്റി ഇരുപതോളം ശില്പങ്ങൾ ഏഴര മീറ്റർ ഉയരമുള്ള ഈ ഒറ്റക്കൽ മന്ദിരത്തിൽ പലയിടത്തായി കാണാം . ഇതിനു ക്ഷേത്ര കവാടാവും ഹാളും ഉണ്ട്.*
    *ഇപ്പോൾ ഗണപതി ആണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ . മുകളിൽ നിന്ന് നോക്കുമ്പോൾ ഈ ഒറ്റക്കൽ മന്ദിരം അതി മനോഹരമായ ദൃശ്യാനുഭവം നൽകുന്നു . പകുതി വിരിഞ്ഞൊരു കൽത്താമര ആണ് വെട്ടുവൻ കോവിലിലെ ഈ ഏക ശിലാ നിർമിതി . ഇതിന്റെ നിർമാണം പകുതി വഴിയിൽ നിന്നതിനെ കുറിച്ച് പല കഥകളും ഉണ്ട്. അച്ഛനും മകനും മുകളിലും താഴെയുമായി ശില്പ നിർമിതി നടത്തുകയും മകൻറെ കഴിവിൽ അസൂയാലുവായ അച്ഛൻ ഉളി കഴുത്തിലേക്കു ഇട്ടു മകനെ കൊന്നു എന്നാണു കഥ (നമ്മുടെ പെരുന്തച്ചൻ കഥ പോലെ). മുകളിൽ നിന്ന് താഴേക്ക്‌ കൊത്തി വന്നപ്പോൾ പാറയുടെ കാഠിന്യം കുറഞ്ഞതായി തോന്നിയതിനാൽ പണി ഉപേക്ഷിചിരിക്കാം എന്നാണു കൂടുതൽ വിശ്വസനീയമായ മറ്റൊരു അനുമാനം. ഇനിയൊന്ന്, ജൈന ആധിപത്യം നിലനിന്നിരുന്ന കഴുകുമലയിൽ അവരറിയാതെ ശിൽപികൾ ഹിന്ദു ദേവതകളുടെ ശില്പങ്ങൾ കൊത്തിയെന്നും അത് കണ്ടുപിടിക്കപ്പെട്ട പ്പോൾ അവർ വധിക്കപ്പെട്ടു കാണും എന്നുമാണ്. കഥകൾ എന്തായാലും കല്ലിൽ വിരിഞ്ഞൊരു കവിതയാണ് എല്ലോറ ശില്പങ്ങളോട് സാമ്യം പറയപ്പെടുന്ന ഈ ഒറ്റക്കൽ ശില്പ ചാരുത.*
    കടപ്പാട്

    മണ്ണടി ദേവി ക്ഷേത്രം,പത്തനംതിട്ട ജില്ല





    മണ്ണടി ദേവി ക്ഷേത്രം,പത്തനംതിട്ട ജില്ല


    പത്തനംതിട്ട ജില്ലയിൽ ഏനാത്തിനടുത്തായി സ്ഥിതി ചെയ്യുന്ന അതിപുരാതനമായ മണ്ണടി പഴയ കാവ് ക്ഷേത്രം കേരളത്തിലെ പ്രധാന ഭദ്രകാളീ ക്ഷേത്രങ്ങളിൽ ഒന്നാണ്. കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ പ്രദിപാദിച്ചിട്ടുള്ള ഈ ക്ഷേത്രം സ്വയംഭൂവായ പ്രതിഷ്ടയ്ക്ക് പ്രസിദ്ധമാണ്. വെളിച്ചപ്പാടിനു പകരമായി ഈ ക്ഷേത്രത്തിലുണ്ടായിരുന്ന കാമ്പിത്താന്മാരുടെ ഐതിഹ്യങ്ങളും പ്രസിദ്ധമാണ്.
    സ്വയംഭൂവായ പ്രതിഷ്ടയാണ് ഈ ക്ഷേത്രത്തിൻറെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്.കൂടാതെ മേൽക്കൂരയില്ലാത്ത ഗർഭഗൃഹവും പഞ്ചലോഹനിർമ്മിതമായ ശ്രീകോവിലും ഈ ക്ഷേത്രത്തെ വേറിട്ട്‌ നിർത്തുന്നു. അനന്യസാധാരണമായി ഇവിടുത്തെ കാവിൻറെ അവശിഷ്ടങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. പ്രദക്ഷിണവഴി ചുറ്റുന്ന രീതിയാലാണ് കാവ്.പ്രധാന അമ്പലം കൂടാതെ പടിഞ്ഞറെക്കാവ് എന്ന ക്ഷേത്രവും അനുബന്ധമായി സ്ഥിതി ചെയ്യുന്നു. സ്വയംഭൂ പ്രതിഷ്ടയിൽ മലരും പാലും പഴവും അല്ലാതെ മറ്റൊന്നും നിവേദിക്കാറില്ല. മറ്റു നിവേദ്യങ്ങലും സാധാരണ പൂജകളും പടിഞ്ഞാറെക്കാവിലാണ് നടത്തുന്നത്. എല്ലാ ഭദ്രകാളീക്ഷേത്രങ്ങലിലുംഎന്നപോലെ യക്ഷിയമ്മയുടെ പ്രതിഷ്ഠയും ഇവിടെ കാണാം. വർഷത്തിലൊരിക്കൽ കുംഭമാസം നടത്തുന്ന ഉച്ചബലിയാണ് ഇവിത്തെ പ്രധാന ആഘോഷം. അന്ന് ദേവിയുടെ സ്വർണ്ണത്തലമുടികൊണ്ട് മുടിപ്പേച്ച് നടത്താറുണ്ട്‌.
    കാമ്പിത്താൻ
    മണ്ണടിക്കാവിലെ വെളിച്ചപ്പാടിനെ വിളിക്കുന്ന പേരാണ് കാമ്പിത്താൻ. അസാധാരണമായ ദിവ്യശക്തി കാമ്പിത്താനുണ്ടെന്നു കരുതിപ്പോരുന്നു എന്നാൽ ഇതുവരെ രണ്ടു കാമ്പിത്താന്മാരെ ഈ ക്ഷേത്രത്തിൽ ഉണ്ടായിട്ടുള്ളൂ. കാമ്പിത്താൻവഴി ദേവി ഭക്തരോട് സംവദിക്കുന്നു എന്ന് വിശ്വസിച്ചുപോരുന്നു.
    പടിഞ്ഞാറെക്കവിൽ ഇന്നും കാമ്പിത്താൻറെ വാളും ചിലമ്പും സൂക്ഷിച്ചുവെച്ചിരിക്കുന്നു. ആദ്യത്തെ കാമ്പിത്താൻ ഇവ കല്ലടയാറ്റിൽനിന്ന് വീണ്ടെടുത്തതാണ. ചരിത്രപുരുഷനായ വേലുത്തമ്പിദളവ ഈ ക്ഷേത്രത്തിന് മുന്നിൽ നിന്നാണ് ആത്മഹത്യ ചെയ്തതു എന്ന് മറ്റൊരു വിശ്വാസം.
    മാനസിക പ്രശ്നങ്ങളും വിഷദംശനവുമായി ഇവിടെ എത്തിയിരുന്ന അനേകം രോഗികളെ സുഖപ്പെടുത്തിയ അദ്ഭുതകഥകളുമുണ്ട് ഈ ക്ഷേത്രത്തിനു പറയാൻ.
    പുരാവൃത്തം
    മണ്ണടി എന്ന പേരുതന്നെ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. നിലവിൽ ക്ഷേത്രം നിൽക്കുന്ന കാവിൽ പുല്ല് അറക്കുവനായി പോയ സ്ത്രീകളിൽ ഒരുവൾ തൻറെ അരിവാളിന് മൂർച്ച കൂട്ടുവാനായി അവിടെ കണ്ട ഒരു ശിലയിൽ ഉരച്ചപ്പോൾ ആ ശിലയിൽനിന്നും രക്തം പ്രവഹിച്ചു. ഇത് കണ്ട് അലറിവിളിച്ചത്‌ കേട്ട് സമീപവാസികൾ ഓടിയെത്തി. അതിൽ ഒരാൾ മണ്ണ് വാരി അടിക്കാൻ പറയുകയും അങ്ങനെ ചെയ്തപ്പോൾ രക്തപ്രവാഹം നിലക്കുകയും ചെയ്തു. അങ്ങനെ മണ്ണ് വാരി അടിച്ച സ്ഥലത്തിന് മണ്ണടി എന്ന് പേരുണ്ടായി.
    സംഭവം അറിഞ്ഞെത്തിയ പേരകത്തു പോറ്റി ഇത് സ്വയംഭൂവായ ദേവിബിംബമാണെന്നു ഇതിന് നിവേദ്യം കൊടുക്കണമെന്നും നിവേദ്യത്തിന് ആവശ്യമായ മലരും പഴവും കൊണ്ടുവരാൻ നിർദ്ദേശിക്കുകയും ചെയ്തു. ഈ സമയം ഒരു വെളിച്ചപ്പാട് ഉറഞ്ഞുതുള്ളി എത്തുകയും ഇത് സ്വയംഭൂവായ ഭദ്രകാളി ബിംബമാണെന്നു പറയുകയും ചെയ്തു. ഇയാൾ തുള്ളി ഉറഞ്ഞു പറയുന്ന കാര്യങ്ങൾ ഫലിക്കുകയും അത്ഭുതപരീക്ഷണങ്ങൾ കാണിക്കുകയും ചെയ്തപ്പോൾ ആൾക്കാർക്ക് ഇയാളിലുള്ള ഭയ, ഭക്തി, വിശ്വാസവും വർധിച്ചു. ദിവ്യനായ ഈ വെളിച്ചപ്പാടിനെ ഭഗവതിയുടെ പ്രതിപുരുഷനായ കാമ്പിത്താനായി വാഴിച്ചു. ദിവ്യനായ ഇദ്ധേഹത്തിൻറെ അരുളപ്പാട് കേൾക്കുവാൻ ധാരാളം ആളുകൾ മണ്ണടിയിൽ എത്തിയിരുന്നു. ഇതറിഞ്ഞ് സന്തതികൾ ഇല്ലാതിരുന്ന കായംകുളം രാജാവ് മണ്ണടിക്കാവിൽ എത്തുകയും നിർദേശപ്രകാരം ഭജനം പാർക്കുകയും സങ്കടനികാമ്പിത്താൻറെവൃത്തി ഉണ്ടാകുകയും ചെയ്തു. രാജാവ് പ്രത്യുപകാരമായി ഭഗവതിക്ക് അതിവിശിഷ്ടമായ സ്സ്വർണമുടി കാമ്പിത്താൻറെ സാനിദ്ധത്തിൽ നടക്കുവെക്കുകയും ചെയ്തു. അത്ഭുതസിദ്ധി തെളിയിച്ച മധുര വാണിരുന്ന പാണ്ഡ്യരാജാവ് സ്വർണ വാളും ചിലമ്പും നൽകി. ആദ്യ കാമ്പിത്താൻ തൻറെ ദിവ്യദ്രിഷ്ടിയിൽ ഒളിപ്പിച്ചു വെച്ചിരുന്ന വാളും ചിലമ്പും അദ്ദേഹത്തിൻറെ കാലശേഷം രണ്ടാമതായി എത്തിയ കാമ്പിത്താൻ തൻറെ ദിവ്യ ശക്തിയാൽ പറക്കടവിൽ നിന്നും കണ്ടെടുത്തു. ഭക്തജനങ്ങൾക്ക് അനുഗ്രഹം കൊടുക്കുന്ന വേളയിൽ ഈ വാളും ചിലമ്പും ധരിച്ചിരുന്നു. അക്കാലത്ത് തിരുവനന്തപുരം അത്മനാഭസ്വാമിക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോവുകയും കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ മഹാരാജാവ് രണ്ടുപേരെ ഭഗവതിയുടെ അരുളപ്പാട് കേൾക്കുവാനായി മണ്ണടിക്കാവിലേക്ക് അയച്ചു. കാമ്പിത്താൻറെ അരുളപ്പാട് പ്രകാരമുള്ള അന്വേഷണത്തിൽ തിരുവാഭരണങ്ങൾ തിരികെ ലഭിക്കുകയും ഇതിന് പ്രത്യുപകാരമായി മഹാരാജാവ് പട്ടാഴി ദേശം കാമ്പിത്താന് കരമൊഴിവായി പതിച്ചു നൽകുകയും ചെയ്തതായി കൊട്ടാരത്തിലെ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ കൊടുത്തിരിക്കുന്നത്‌ പ്രസ്താവ്യമാണ്
    ഈ സമയം ഇളയടത്ത് രാജാവും പീകത്ത് പോറ്റിയും കരക്കാരും ചേർന്ന് ശ്രീകോവിൽ നടപ്പന്തൽ പാട്ടമ്പലം പൂപ്പടക്കൊട്ടിൽ എന്നിവ നിർമിച്ചു. വർഷാവർഷം കുംഭമാസം ക്ഷേത്രോത്സവം ഉച്ചബലി എന്ന പേരിൽ