2020, ജൂലൈ 14, ചൊവ്വാഴ്ച

കുമ്പളം ശ്രീലക്ഷ്മി നാരായണ ക്ഷേത്രം




കുമ്പളം ശ്രീലക്ഷ്മി നാരായണ ക്ഷേത്രം





ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: ആകാശം, മരം, ഔട്ട്ഡോർ, പ്രകൃതി എന്നിവ


ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: ഒന്നോ അതിലധികമോ ആളുകൾ, മരം, ആകാശം, ഔട്ട്ഡോർ എന്നിവ
തലക്കെട്ട് ചേര്‍ക്കുക

കേരളത്തിലെ ദേവീക്ഷേത്രങ്ങൾ



കേരളത്തിലെ ദേവീക്ഷേത്രങ്ങൾ
====================================



അഞ്ചുമൂർത്തിമംഗലം ക്ഷേത്രം
അടിയേരിമഠം ദേവീക്ഷേത്രം
അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രം
അന്തിക്കാട് കാർത്ത്യായനി ക്ഷേത്രം
അയന്തി അയണിവിളാകം വലിയമേലത്തിൽ ദേവി ക്ഷേത്രം
അയിരൂർ പിഷാരിക്കൽ ദുർഗ്ഗാക്ഷേത്രം
അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രം
അരിയന്നൂർ ശ്രീ ഹരികന്യകാദേവി ക്ഷേത്രം
അരൂർ കാർത്യായനി ദേവി ക്ഷേത്രം
അറവുകാട് ശ്രീദേവി ക്ഷേത്രം
അഴകം ദുർഗ്ഗാദേവി ക്ഷേത്രം
അഴകിയകാവ് ദേവിക്ഷേത്രം, പുള്ളിക്കണക്ക്
അഴകൊടി ദേവീക്ഷേത്രം

ആടാമൂഴി ശ്രീ ബാലഭദ്രാ ദേവീ ക്ഷേത്രം
ആനയംകാവ് ദുർഗ്ഗാദേവീക്ഷേത്രം
ആനിക്കാട്ടിലമ്മക്ഷേത്രം
ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രം
ആറ്റിൽ പുഴക്കാവ്
ആറ്റുകാൽ ഭഗവതി ക്ഷേത്രം
ആറ്റുവാശ്ശേരി രുധിര ഭയങ്കരി ദേവി ക്ഷേത്രം
ആറ്റൂർ കാർത്യായനി ക്ഷേത്രം
ആവണംകോട് സരസ്വതി ക്ഷേത്രം

ഇത്തിത്താനം ഇളങ്കാവ് ദേവിക്ഷേത്രം
ഇരുംകുളങ്ങര ദുർ‌ഗ്ഗാദേവി ക്ഷേത്രം
ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം

ഉത്രാളിക്കാവ്

ഊരകം അമ്മത്തിരുവടി ക്ഷേത്രം

എടക്കുന്നി ദുർഗ്ഗാക്ഷേത്രം
എഴുമാന്തുരുത്ത് പൂങ്കാവിൽ ദേവീക്ഷേത്രം

ഐല ദുർഗ്ഗാപരമേശ്വരി ക്ഷേത്രം

ഓടയം പറമ്പിൽ ഭദ്രകാളി ക്ഷേത്രം
ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രം

കടയ്ക്കൽ ദേവീക്ഷേത്രം
കണിച്ചുകുളങ്ങര ദേവീക്ഷേത്രം
കണ്ണപുരം കിഴക്കേക്കാവ് ഭഗവതിക്ഷേത്രം
കണ്ണമ്പുഴ ഭഗവതി ക്ഷേത്രം
കല്ലിൽ ഭഗവതി ക്ഷേത്രം
കല്ലേക്കുളങ്ങര ഹേമാംബികാക്ഷേത്രം
കളരി ക്ഷേത്രം
കാക്കോത്ത് ഭഗവതി ക്ഷേത്രം
കാടാമ്പുഴ ഭഗവതിക്ഷേത്രം
കാരാഴ്മ ദേവിക്ഷേതം
കാരിക്കോട് ശ്രീഭഗവതിക്ഷേത്രം
കുടപ്പാറ ഭഗവതി ക്ഷേത്രം
കുമാരനല്ലൂർ ഭഗവതീക്ഷേത്രം
കുറക്കാവ് ദേവി ക്ഷേത്രം
കുറുമാലിക്കാവ് ഭഗവതി ക്ഷേത്രം
കുറ്റൂർ നൈതലക്കാവ് ഭഗവതി ക്ഷേത്രം
കൈകുളങ്ങര ദേവീക്ഷേത്രം
കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രം
കൊട്ടാരം മൂകാംബിക ക്ഷേത്രം
കൊയ്പ്പള്ളികാരാണ്മ ദേവീ ക്ഷേത്രം
കൽക്കുളത്തുകാവ് ഭഗവതിക്ഷേത്രം

ഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രം

ചിനക്കത്തൂർ ഭഗവതിക്ഷേത്രം
ചൂരക്കോട്ടുകാവ് ഭഗവതിക്ഷേത്രം
ചെങ്ങന്നൂർ മഹാദേവക്ഷേത്രം
ചെങ്ങൽ ഭഗവതി ക്ഷേത്രം
ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം
ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രം
ചെറിയപത്തിയൂർ ദേവിക്ഷേത്രം
ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം
ചെറുവള്ളി ദേവീക്ഷേത്രം
ചേറ്റിൽ വെട്ടിയ ഭഗവതി ക്ഷേത്രം
ചേർത്തല കാർത്ത്യായനി ക്ഷേത്രം
ചോറ്റാനിക്കര ഭഗവതിക്ഷേത്രം

തലയന്നേരി ശ്രീ പൂമാല ഭഗവതിക്കാവ്
തലയാക്കുളം ഭഗവതി ക്ഷേത്രം
തലവൂർ തൃക്കൊന്നമർക്കോട് ശ്രീ ദുർഗാദേവീക്ഷേത്രം
താണിക്കുടം ഭഗവതി ക്ഷേത്രം
തായിനേരി ശ്രീ കുറിഞ്ഞി ക്ഷേത്രം
തിരുവാലത്തൂർ രണ്ടുമൂർത്തി ഭഗവതിക്ഷേത്രം
തൃക്കാവ് ശ്രീ ദുർഗ്ഗാഭഗവതിക്ഷേത്രം
തൃപ്പല്ലാവൂർ ശിവക്ഷേത്രം
തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രം
തൊട്ടിപ്പാൾ ഭഗവതിക്ഷേത്രം

നമ്പ്രം മുച്ചിലോട്ടു ഭഗവതി ക്ഷേത്രം
നാലുകുളങ്ങര ദേവീക്ഷേത്രം
നീലംപേരൂർ ക്ഷേത്രം
നെയ്തലക്കാവ് ഭഗവതിക്ഷേത്രം
നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം

പഞ്ചമി ദേവി ക്ഷേത്രം,നെടുമങ്ങാട്
പട്ടാഴി ദേവി ക്ഷേത്രം
പത്തിയൂർ ദേവീക്ഷേത്രം
പനച്ചിക്കാട് മഹാവിഷ്ണു-സരസ്വതീക്ഷേത്രം
പനമറ്റം ശ്രീ ഭഗവതിക്ഷേത്രം
പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രം
പരിയാനമ്പറ്റ ക്ഷേത്രം
പറക്കോട്ടുകാവ് ഭഗവതിക്ഷേത്രം
പഴയന്നൂർ ഭഗവതിക്ഷേത്രം
പാട്ടുപുരക്കൽ ഭഗവതീ ക്ഷേത്രം
പാലക്കാവ് ഭഗവതി ക്ഷേത്രം
പാവക്കുളം മഹാദേവ ക്ഷേത്രം
പിഷാരിക്കൽ ഭഗവതിക്ഷേത്രം, ചാലക്കുടി
പുത്തുക്കാവ് ദേവി ക്ഷേത്രം, കൊടകര
പുത്തൻകാവ് ശ്രീഭഗവതീ ക്ഷേത്രം
പുറപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രം
പൂക്കാട്ടിക്കര കാരമുക്ക് ശിവ-വിഷ്ണു-ഭഗവതിക്ഷേത്രം
പൂനിലാർകാവ് ഭഗവതിക്ഷേത്രം
പൊൻകുന്നം പുതിയകാവ്‌ ദേവീക്ഷേത്രം

മംഗളാദേവി ക്ഷേത്രം
മങ്കൊമ്പ് ശ്രീ ഭഗവതിക്ഷേത്രം
മഞ്ചാടിക്കരക്കാവിൽ ശ്രീ രാജരാജേശ്വരിക്ഷേത്രം
മണക്കാട്ട്‌ ദേവി ക്ഷേത്രം
മണക്കാട്ട്‌ ശ്രീഭദ്രാക്ഷേത്രം
മണ്ണടി ദേവി ക്ഷേത്രം
മണ്ണൂർ കൈമകുന്നത്ത് ഭഗവതി ക്ഷേത്രം
മരുതത്തൂർ മഹാലക്ഷ്മീ ക്ഷേത്രം
മലയാലപ്പുഴ ദേവീ ക്ഷേത്രം
മാങ്ങോട്ടുകാവ് ക്ഷേത്രം
മാടായിക്കാവ് ഭഗവതിക്ഷേത്രം
മാത്തൂർ കാളികാവിൽ ഭഗവതി ക്ഷേത്രം
മാമാനിക്കുന്നു മഹാദേവി ക്ഷേത്രം
മാലിമേൽ ഭഗവതിക്ഷേത്രം
മാവേലിക്കര പുതിയകാവ് ദേവീക്ഷേത്രം
മുതുകുളം പാണ്ഡവർകാവ് ദേവീക്ഷേത്രം
മുള്ളിക്കുളങ്ങര ദേവിക്ഷേത്രം
മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം
മോർക്കുളങ്ങര ഭഗവതിക്ഷേത്രം

ലോകനാർകാവ് ഭഗവതി ക്ഷേത്രം

വടക്കന്തറ തിരുപുരായ്‌ക്കൽ ഭഗവതിക്ഷേത്രം
വടക്കൻ കോയിക്കൽ ദേവി ക്ഷേത്രം
വടക്കൻ പറവൂർ ശ്രീ ദക്ഷിണ മൂകാംബികാ ക്ഷേത്രം
വലംചുഴി ശ്രീഭുവനേശ്വരി ക്ഷേത്രം
വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം
വലിയകുളങ്ങര ദേവിക്ഷേത്രം
വള്ളിയൂർക്കാവ് ക്ഷേത്രം
വാഴപ്പള്ളി അന്നപൂർണ്ണേശ്വരിക്ഷേത്രം
വാഴപ്പള്ളി കണ്ണമ്പേരൂർ ശ്രീ ദുർഗ്ഗാദേവിക്ഷേത്രം
വാഴപ്പള്ളി മഹാശിവക്ഷേത്രം
വിയ്യാറ്റ് ക്ഷേത്രം
വെള്ളായണി ദേവി ക്ഷേത്രം
വെള്ളൂട ശ്രീ ദുർഗ ഭഗവതി ക്ഷേത്രം
വൈലിക്കുളങ്ങര ഭഗവതി ക്ഷേത്രം

ശാർക്കരദേവി ക്ഷേത്രം
ശിവഗിരി ശാരദാ മഠം
ശ്രീ അടുക്കത്ത്‌ ഭഗവതിക്ഷേത്രം
ശ്രീ പാൽക്കര ഭഗവതി ക്ഷേത്രം, മേനംകുളം
ശ്രീ മാങ്ങോട്ട് ഭഗവതി ക്ഷേത്രം
ശ്രീ മുളവള്ളിക്കാവ് ദേവീക്ഷേത്രം

കല്ലടിക്കോടൻ കരിനീലി ദേവി




കല്ലടിക്കോടൻ കരിനീലി ദേവി
==============================
പാലക്കാടു ജില്ലയിലാണു പശ്ചിമഘട്ടത്തിലെ കല്ലടിക്കോടൻ മല. അപൂർവ ഔഷധമായകന്മദം സമൃദ്ധമാണിവിടെ. ആതു തേടി ധാളം വൈദ്യന്മാർ ഇവിടെ എത്താറുണ്ട്. മറ്റൊരു വിഭാഗം കൂടി ഇവിടെ വരാറുണ്ട്. മഹാ മാന്ത്രികരാണത്.ഈ മലനിരകളുടെ പേരു കേൾക്കുമ്പോൾ അവരുടെ മനസ്സിൽ നിറയുന്നതു രൗദ്രമൂർത്തിയായ നീലിയെക്കുറിച്ചുള്ള ഭീതിയും ഭക്തിയും നിറഞ്ഞ സങ്കൽപങ്ങളാണ്. ഇവിടത്തെ ഉൾവനമായ മുത്തികുളത്താണത്രേ ഈ വനദേവത വിഹരിക്കുന്നത്. ഈസങ്കൽപത്തിനു കൃത്യമായ ഒരു രൂപമില്ല. കല്ലടിക്കോടു മലകളിലും കാട്ടിലും നീലി നിറഞ്ഞു നിൽക്കുന്നു. കാറ്റായും തീയായും ജലമായും അവർ ആ സാന്നിധ്യം അറിയുന്നു. കാട്ടാനയും കടുവാപുലികളുമൊക്കെ നീലി മുത്തിയുടെ വളർത്തു മൃഗങ്ങൾ. ചില പൗർണമി രാത്രികളിൽ കല്ലടിക്കോടു മലകൾക്ക് അപാരമായ സൗന്ദര്യമാണ്. സൂക്ഷിച്ചു നോക്കിയാൽ മുടിയഴിച്ചു നീണ്ടു നിവർന്നു കിടക്കുന്ന ഒരു സ്ത്രീരൂപം പോലെ മല അവർക്കു ദർശനം നൽകുമത്രേ. മലയിൽ നിന്നു നിലിയെയോ നീലിയിൽ നിന്നു മലയെയോ വേർപെടുത്തുക അവർക്ക് അസാധ്യം. ഈ ദേവതയെ ഉപാസിച്ചു സിദ്ധി നേടിയെന്നു വിശ്വസിക്കുന്ന ധാരാളം മന്ത്രവാദികളുണ്ട്.നീലി ഉപാസനയിലൂടെ സിദ്ധി നേടിയവർക്കു ശത്രുക്കളെ പീഡിപ്പിക്കുവാനും നിഗ്രഹിക്കാനുമൊക്കെ കഴിയുമത്രേ. ശത്രു നാശത്തിനു മാത്രമല്ല മാട്ടും മന്ത്രവാദവുംകൊണ്ടു പൊറുതിമുട്ടുന്നവരെ രക്ഷിക്കാനും സ്ത്രീകളെ വശീകരിക്കാനും ഇവർക്കു കഴിവുണ്ടെന്നാണു വിശ്വാസം. ഇതിൽപ്പലരും ഇപ്പോൾ പാലക്കാടിന്റെ തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലാണധികവുമുള്ളത്. നീലിയുടെ അനുഗ്രഹത്തിലൂടെ ദുരാത്മാക്കളെ വേർപെടുത്തി ആണിയിലോ ഇരുമ്പിലോ ആവാഹിച്ചു മരങ്ങളിൽ തളച്ചിടുമത്രേ. അതിന്റെ നേർ സാക്ഷ്യം ഉൾവനത്തിലെ ചില മരങ്ങളിലുണ്ട്.
നീലിയുടെ കഥ
മഹാ സിദ്ധനും വനവാസിയുമായ ഉദിത്തപ്പന്റെ സൃഷ്ടികളാണത്രേ നീലിയും മലവായിയും.ഉദിത്തനപ്പൻ ശിവനാണെന്നൊരു വിശ്വാസമുണ്ട്. വനത്തിൽ ജനിച്ച് അനാഥരായി ആ പെൺകുട്ടികൾ വളർന്നു. കാലങ്ങളോളം ഊരും പേരും അറിയാതെ അലഞ്ഞു നടന്നു മടുത്ത ഇരുവരും ഉദിത്തനപ്പനെചെന്നു കണ്ടു തങ്ങൾക്കു പേരും പൊറുപ്പും ( മേൽവിലാസവും സമ്പത്തും) നൽകി അനുഗ്രഹിക്കണമെന്ന് അപേക്ഷിച്ചു. ഉദിത്തനപ്പൻ അതു ചെവിക്കൊണ്ടില്ല. ഇരുവരും തുരുമുല്ലയ്ക്കൽ പരദേവതയെ ശരണം പ്രാപിച്ചു. പരദേവത ഉദിത്തനപ്പന്റെ ആയിരം നെൽക്കതിർ പിടിച്ചുവച്ചു. അതെത്തുടർന്ന് ഉദിത്തനപ്പന് ഉദയവും അസ്തമയവുമുണ്ടായില്ല. കാരണം തരഞ്ഞ് അദ്ദേഹം തിരുമുല്ല ഭഗവതിയെ കാണാനെത്തി. അവിടെ രണ്ടു യുവതികളെയും കണ്ടു. അവർക്ക് ഉചിതമായ വരം നൽകണമെന്നു തിരുമുല്ലയ്ക്കൽ ഭഗവതി ആപേക്ഷിച്ചു. എന്തു വരമാണു വേണ്ടതെന്ന ചോദ്യത്തിന് അവർ നേരത്തെയുള്ള ആവശ്യം ആവർത്തിച്ചു. അദ്ദേഹം അനുഗ്രഹിച്ചു. മൂത്തവൾക്കു മലവാരം പോന്ന മലവായി അമ്മയെന്നും രണ്ടാമത്തവൾക്കു കല്ലടിക്കോടൻ കരിനീലിയെന്നും പേരു നൽകി. അവരുടെ സംരക്ഷണത്തിനു കല്ലടി മുത്തപ്പനെ ചുമുതലപ്പെടുത്തി. രണ്ടു പേരും കുളിച്ചൊരുങ്ങാൻ ഇടം തേടി ഉഗ്ര സർപ്പങ്ങൾ കാവലിരുന്ന കരിങ്കയത്തിലേക്കു പോയി. ഉദിത്തനപ്പന്റെ പ്രധാന കിങ്കരനായ നല്ലച്ഛന്റെ സംരക്ഷണത്തി‍പ്പെട്ടതായരുന്നു ആ കുളം. മലങ്കുറത്തിയമ്മയാണവർക്കു കൂട്ടുപോയത്. കുളിച്ചൊരുങ്ങി നിന്നപ്പോൾ നല്ലച്ഛൻ ആവഴിക്കു വന്നു. എന്റെ അധീനതയിലുള്ള കുളത്തിൽ അനുവാദമില്ലാത കുളിച്ചതാരെന്ന ചോദ്യത്തിനു മുന്നിൽ അവർ പകച്ചു നിന്നു. മലവാഴി നേരാങ്ങളേയെന്നു വിളിച്ചപ്പോൾ കരിനീലി ശൃംഗാരഭവാത്തിലാണത്രേ സമീപിച്ചത്. അതിൽ ക്രുദ്ധനായ നല്ലച്ഛൻ അവരെ ശപിക്കുകയും മലയിറങ്ങാൻ നിർദേശിക്കുകയും ചെയ്തു. മലയിറങ്ങിയ കരിനീലിക്കു ഗർഭമുണ്ടായി. അതിൽപ്പിറന്ന മകനാണത്രേ കരിങ്കുട്ടി. ഈ പുരാവൃത്തത്തെ ആസ്പദാക്കിയാണു നീലിയാട്ടവും കരിങ്കുട്ടിയാട്ടവും രൂപപ്പെട്ടത്.
കടപ്പാട്
കല്ലടിക്കോടൻ മല.

കരിനീലിക്കാവ് ഉഗ്രകൃത്യ ഭഗവതി ക്ഷേത്രം തൃശ്ശൂർ



കേരളത്തിലെ അപൂർവ മലവാര ക്ഷേത്രം
കരിനീലിക്കാവ്
ഉഗ്രകൃത്യ ഭഗവതി ക്ഷേത്രം തൃശ്ശൂർ
=====================================

കേരളത്തിലെ ക്ഷേത്രങ്ങളുടെ ചരിത്രത്തിൽ അത്യ അപൂർവ്വതകൾ നിറഞ്ഞുനിൽക്കുന്ന പുണ്യ സന്നിധി ആണ് തൃശ്ശൂർ ജില്ലയിലെ പുത്തൻചിറ പഞ്ചായത്തിലെ കരിനീലി കാവ്.

ഈ ക്ഷേത്രത്തിലെ ആവിർഭാവം ഇങ്ങനെ:
ക്ഷേത്രത്തിൻറെ മഠാധിപതി ജ്യോതിഷ രത്നാകര സ്വാമി കുട്ടിക്കാലം മുതൽ ദേവിയെ ഉപാസിച്ച് വന്നിരുന്നു. അങ്ങനെ സ്വാമി ഒരു യാത്രയിൽ അത്ഭുതകരമായി മന്ത്രവാദിയായ വസൂരി സ്വാമിയെ പരിചയപ്പെടുകയും നിങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ചില ശക്തി ചൈതന്യങ്ങൾ ഉണ്ടെന്ന് അരുൾ ചെയ്യുകയും ചെയ്തു.
കല്ലടിക്കോട് മലയിലുള്ള കരിനീലി സന്നിധിയിൽ എത്തണമെന്നും സേവ സ്വീകരിക്കണമെന്നും അരുൾ ചെയ്തു.തുടർന്ന് വസൂരി സ്വാമിയെ ഗുരുവായി സ്വീകരിച്ച് കരിനീലി കാവിലമ്മയുടെ മൂലസ്ഥാനമായ കണ്ട് മാണിയംകാവ് എന്ന സ്ഥലത്ത് ക്ഷേത്രം സ്ഥാപിച്ച് കരിനീലി ഭഗവതിയുടെ പ്രതിഷ്ഠ ഗുരുനാഥൻ പള്ളി പൂജാരി നടത്തുകയും ചെയ്തു.
കാര്യസിദ്ധിക്കും സന്താന അഭീഷ്ടസിദ്ധിക്കും പേരുകേട്ട നടയാണ് ഇവിടം. വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന അമ്മയാണെന്ന ഖ്യാതിയും ഉണ്ട് ഈ പുണ്യ സന്നിധിക്ക്‌.
ഇവിടത്തെ ചൈതന്യമൂർത്തിയുടെ വിഗ്രഹം കണ്ടാൽ കണ്ണ് എടുക്കാനാവാതെ നോക്കി നിന്നുപോകും. പൂർണ്ണ ശോഭയാർന്ന മുഖകാന്തി കാരുണ്യ കടാക്ഷത്തിൽ ഭക്തരെ തന്നിലേക്ക് വലിച്ച് ആകർഷിക്കുന്ന മഹനീയ വിഗ്രഹം.
വിളിക്ക് വിളികേൾക്കുന്നത്‌ ഭക്തർക്ക് അനുഭവമാണ്. മംഗല്യഭാഗ്യത്തിനും സന്താനഭാഗ്യത്തിനു ഈ നട ഏറെ പ്രധാനം. അകലെയിരുന്ന് വിളിച്ചാലും അമ്മ കേൾക്കുന്നു. ഭക്തരുടെ മനമുരുകിയുള്ള പ്രാർത്ഥനകൾക്ക് ദേവി ഫലം നൽകുകയും ചെയ്യും.
നാനാജാതി മതസ്ഥരായ നിരവധി ഭക്തരാണ് ദേവിയെ ദർശിച്ച് സായൂജ്യമടയുന്നത്.രാവിലെ 6.30 ന് തുറക്കുന്ന നട ഉച്ചയ്ക്ക് 12 30 വരെയും വൈകുന്നേരം 5. 30ന് തുറന്ന്‌ രാത്രി 8 വരെയും തുറന്നിരിക്കും.
​സർവ്വ ബാധ ദോഷങ്ങൾ മാറ്റുന്നതിനും ശത്രുബാധ ദോഷങ്ങൾ തടയുന്നതിനും വസൂരി സ്വാമിയുടെ മലവാര കൽപ്പനകളും ഈ ക്ഷേത്രത്തിലെ മാത്രം പ്രത്യേകതയാണ് സർവ്വ ഐശ്വര്യ യന്ത്രങ്ങൾ വിവാഹ തടസ്സങ്ങൾ മാറുന്നതിനുള്ള യന്ത്രങ്ങൾ പുത്ര സൗഭാഗ്യം ഇല്ലാത്തവർക്ക് പ്രത്യേക പൂജാ രീതികളും,വസ്തു വിൽപ്പനയ്ക്കുള്ള യന്ത്രങ്ങളും തൊഴിൽ പുരോഗതി ബിസിനസ് പുരോഗതി എന്നിവയ്ക്കുള്ള യന്ത്രങ്ങളും ഇവിടെ ലഭിക്കുന്നതാണ് സ്നേഹ സ്വരൂപിണിയായ കരിനീലി ഭഗവതിയും ഉഗ്രമൂർത്തിയായ വാർത്താളി ഭഗവതിയും വാഴുന്ന പുണ്യ സന്നിധി ആണ് ഇവിടം.
(കടപ്പാട് )
കരിനീലി കാവ് (കരിനീലി വാർത്താളി ക്ഷേത്രം)
മാണിയംകാവ് PO, പുത്തൻചിറ
തൃശ്ശൂർ
കേരളം

കൊലവൻ നായാടി തമ്പുരാൻ



കൊലവൻ നായാടി തമ്പുരാൻ

ഫോട്ടോയുടെ വിവരണം ലഭ്യമല്ല.
കൊലവൻ നായാടി തമ്പുരാൻ



കല്ലടിക്കോട് കരിനീലി അമ്മക്ക് കരം പിടിച്ചു കല്ലടിക്കോട് മലവാരം അടക്കി വാഴുന്ന സർവ ദേവത സ്വരൂപനായ പരമശിവ ഭാവമാണ് കൊലവൻ നായാടി തമ്പുരാൻ. അതിരൗദ്ര ഭാവമാണ് മറ്റു നായാടി സങ്കല്പങ്ങളിൽ നിന്നും കൊലവൻ നായാടി തമ്പുരാനെ വ്യത്യസ്തനാക്കുന്നത്.

​നായാടി മൃഗങ്ങളെ കൊന്നു മുപ്പത്തി മുക്കോടി ദേവതകളെ തന്റെ ദേഹത്തും വഹിച്ചു കല്ലടിക്കോട് മലയിൽ സ്വൈര്യ വിഹാരം നടത്തുന്ന അത്യുഗ്ര മൂർത്തിയാണ് തമ്പുരാൻ. ക്ഷിപ്ര പ്രസാദി കൂടിയായ കൊലവൻ നായാടി തമ്പുരാന്റെ കർമങ്ങൾ ആഭിചാര ദുരിത ദോഷങ്ങൾക്കും ശത്രു ദോഷങ്ങൾക്കുo ഉത്തമ പരിഹാരം ആണ്. അതി ഭയങ്കരൻ ആയതിനാൽ തന്നെ മല നായാടി ഭാവങ്ങളിൽ മന്ത്ര മാരണ മൂർത്തിയായും തമ്പുരാനെ കല്പിക്കുന്നുണ്ട്.


അഭയം തേടുന്നവർക് ശത്രുക്കളിൽ നിന്ന് രക്ഷയും ശത്രുക്കൾക് നേരെ തന്റെ സംഹാര ശക്തി ഉപാസകരിലൂടെ പകരാനും തമ്പുരാൻ വശം ആയി ഇരിക്കുന്നു. മല നായാടി ആയി ഒരുപാട് ഇടങ്ങളിൽ വെച്ച് ആരാധന ഉണ്ടെങ്കിലും അപൂര്വമായിട്ടേ കൊലവൻ നായാടിയെ കണ്ടു വരുന്നുള്ളു. കരിനീലി കാവിൽ ഗുരുനാഥന്റെ ഉപാസന വൈഭവം കൊണ്ട് നിത്യ സാന്നിധ്യമാണ് തമ്പുരാൻ. കരിനീലി കാവിന്റെ പ്രത്യേകതയും അത് തന്നയാണ്. കല്ലടിക്കോട് മലവാര സമ്പ്രദായത്തിലെ അതി തീവ്രമായ ശക്തി സാന്നിധ്യമാണ് തമ്പുരാൻ.

കരിനീലി കാവിൽ ഉള്ള കൊലവൻ നായാടി തമ്പുരാന്റെ രൂപം തന്നെ ആ ശക്തി വിശേഷം വെളിപ്പെടിത്തുന്നതാണ്. മലവാര സമ്പ്രദായം ആകെയാൽ തന്നെ ശത്രു ദോഷം, ആഭിചാര ദോഷം എന്നിവക്ക് എല്ലാം പ്രത്യാoഗരി, ശൂലിനി, അഘോരം എന്നിങ്ങനെ പ്രകടമായി കേൾക്കുന്ന മറ്റു സമ്പ്രദായത്തിലെ പരിഹാരം പോലെ തമ്പുരാന്റെ കര്മങ്ങള്ക് പ്രചാരം ഇല്ലാത്തതു അത്രയും രഹസ്യവും ശക്തി മതായതും എല്ലാവരിലും ഈ ഭാവം എത്താത്തതും കൊണ്ടാണ്.

വാർത്താളി ഭഗവതി.


 വാർത്താളി ഭഗവതി.


ഫോട്ടോയുടെ വിവരണം ലഭ്യമല്ല.

===================

കരിനീലി കാവിൽ പ്രതിഷ്ഠിച്ചിരിക്കുന്ന അത്യുഗ്ര മൂർത്തിയാണ് വാർത്താളി ഭഗവതി. പരാശക്തിയുടെ ഉഗ്രത ഏറിയ ഈ ദേവി മിക്ക മാന്ത്രികന്മാരുടെയും ഇഷ്ട ദേവതയും സ്വപ്നവും ആണ്.

വസൂരി സ്വാമിയെന്ന മഹാ മാന്ത്രികനിലൂടെയാണ് ഗുരുനാഥനിലേക്ക് വാർത്താളി ഭഗവതി വന്നു ചേർന്നത്. ജന്മം തന്നെ വാർത്താളി അമ്മക്ക് സമർപ്പിച്ചു ആ അനുഭൂതി മണ്ഡലത്തിൽ ജീവിച്ചു ഏകാന്ത സഞ്ചാരിയായി അലഞ്ഞിരുന്ന വസൂരി സ്വാമി എന്ന മഹാ ഗുരുവിലേക്ക് ഗുരുനാഥൻ ആകസ്മികമായി എത്തിപ്പെടുക ആയിരുന്നു. കഠിനമായ ഉപാസന നൽകി തന്റെ ശിഷ്യനെ അനുഗ്രഹിച്ച വസൂരി സ്വാമി ഗൂഢമായ മാന്ത്രിക കർമങ്ങൾ കൈമാറി വാർത്താളി ദേവിക്ക് പ്രതിഷ്ഠ വെച്ച് ഉപചരിക്കണം എന്ന നിർദേശവും കൊടുത്ത് തന്റെ ജന്മത്തിൽ പൂർത്തീകരിക്കാൻ ഉള്ള നിയോഗങ്ങൾ ലക്ഷ്യം വെച്ച് യാത്രയായി.

കൊടും തപസിനും പ്രതിസന്ധികൾക്കും പരീക്ഷണങ്ങൾക്കും ഒടുവിൽ വാർത്താളി അമ്മ വസൂരി സ്വാമി അനുഗ്രഹിച്ച പോലെ ഗുരുനാഥന് വശമായിരുന്നു പിന്നീട് മഹാ മാന്ത്രികൻ പട്ടാമ്പി സ്വാമി നിമിത്തം കരിനീലി കാവിൽ പ്രതിഷ്ഠ ആയി കുടിയിരികുകയും ചെയ്തു.

പന്നി മുഖി, പഞ്ചുരുളി, പാതിരാ പഞ്ചമി എന്നിങ്ങനെ ഒരുപാട് പേരുകളിൽ അറിയപ്പെടുന്ന ഈ ദേവി ക്ഷിപ്ര പ്രസാദിയും അത്ര തന്നെ അപകടകാരിയും ആണ്. ശ്രീ ലളിത പരമേശ്വരിയുടെ സർവ സൈന്യാധിപയായ വാരാഹി ആണ് അംശ കലകളിലെ വ്യത്യസ്തത കൊണ്ട് വാർത്താളി ആവുന്നത്. സ്ഫോടനാത്മകമായ ഊർജ പ്രവാഹം തന്നെയാണ് വാർത്താളി.

സർവ ദുരിത ശമനത്തിന് വാർത്താളി അത്യുത്തമം ആണ്. കരിനീലി കാവിൽ വാർത്താളി ഭഗവതിക്ക് നാരങ്ങ മാല ചാർത്തി പ്രാർത്ഥന നടത്തുന്നത് അതിവിശേഷം ആണ്. പഞ്ചമി, അഷ്ടമി, നവമി, അമാവാസി എന്നീ തിഥികളും ചൊവ്വ, വെള്ളി ദിവസങ്ങളും വാർത്താളി ദേവിക്ക് വിശേഷപ്പെട്ടതാണ്. അതീവ രഹസ്യമായി വസൂരി സ്വാമിയിൽ നിന്നും ലഭിച്ച കർമങ്ങളും, പൂജകളും ആണ് കരിനീലി കാവിൽ വാർത്താളി അമ്മക്ക് സമർപ്പിക്കുന്നത്. പച്ച മൽസയ്‌വും പച്ച മാംസവും നിവേദ്യം വെച്ച് നിഗൂഢ മന്ത്രങ്ങൾ കൊണ്ട് വാർത്താളി അമ്മക്ക് അർച്ചന നടത്തി അതിനൊത്ത കർമങ്ങൾ ചെയ്താൽ തീരാത്ത ദുരിതങ്ങളില്ല.

കടപ്പാട്


സേവയും ഉപാസനയും - അറിയേണ്ട കാര്യങ്ങൾ



ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: ഒരു വ്യക്തി


സേവയും ഉപാസനയും - അറിയേണ്ട കാര്യങ്ങൾ
======================
ഉപാസന
-----------------
ഉപാസന എന്നത് ഗുരുവിന്റെ നിർദേശങ്ങൾ അനുസരിച്ചു ഒരു ദേവതയെ നിരന്തരം മന്ത്രങ്ങൾ കൊണ്ട് ജപിച്ചു ആ ദേവതയെ പ്രസാദിപ്പിച്ച ദേവതയുടെ അനുഗ്രഹം നേടൽ ആണ്.

ഓരോ ഘട്ടത്തിലും ജപം എങ്ങനെ വേണം എന്നും എന്തൊക്ക ചെയ്യണം എന്നും ഉള്ളത് ഗുരു ഉപദേശ പ്രകാരം ആയിരിക്കും. ഓരോ ദേവത അനുസരിച്ചു ഉപാസന രീതികൾ വ്യത്യാസപെടും.

ഭക്ഷണ ശീലങ്ങൾ, ചില പ്രത്യേക സമയങ്ങളിൽ ഉള്ള ജപം, പൂജ രീതികളില് വ്യത്യാസം എന്നിവ എല്ലാം ഓരോന്നിനും പ്രത്യേകo ഉണ്ടാവും. കാളി ഉപാസകർക് അർദ്ധ രാത്രി ജപം, ശാക്തേയ സമ്പ്രദായത്തിലെ ഉപാസകർ എല്ലാ മാംസവും കഴിക്കാതെ ദേവിക്ക് നിവേദിച്ച പ്രസാദം ആയ മാംസം മാത്രം കഴിക്കൽ എന്നിവ എല്ലാം ചില ഉദാഹരണങ്ങൾ ആണ്.

ഗുരു ഉപദേശo അനുസരിച്ചു മന്ത്രങ്ങളാൽ ഒരു ദേവതയെ അറിഞ്ഞു ഒരുപാട് തലങ്ങൾ പിന്നിട്ടു സാക്ഷാൽ പരബ്രഹ്മത്തെ അറിയുക എന്നതാണ് ഉപാസന. മന്ത്രങ്ങളാൽ ദേവതയോട് അടുക്കുന്ന അവസരങ്ങളിൽ പ്രതിസന്ധികളും പരീക്ഷണങ്ങളും ഉപാസകന് വെല്ലു വിളി ഉയര്ത്തും അതിനെ എല്ലാം മറികടന്നു ദേവതയെ അറിഞ്ഞു മുന്നോട്ട് പോവുക എന്നത് കഠിനമായ അവസ്ഥയാണ്.

ഇന്ന ഇന്ന കാര്യങ്ങൾ സാധിച്ചു തരണേ എന്ന് ഒന്നും പറയാതെ പരിപൂർണമായി തന്നെ ദേവതക്ക് സമർപ്പിച്ചു ദേവതയിൽ ലയിച്ചു പ്രാർത്ഥിക്കുന്ന അവസ്ഥയിൽ ദേവത ഉപാസകനിൽ പ്രസാദിച്ചു ഉപാസകന്റെ ഹിതമറിഞ്ഞ എല്ലാം കൊടുത്ത് അനുഗ്രഹിച്ചു അവനു വശമായിരിക്കുന്നു.

ഇവിടെ ഉപാസകനും ദേവതയും തമ്മിൽ ഉപാധികൾ ഇല്ലാത്ത ബന്ധം ഉടലെടുക്കുന്നു. ഊണിലും ഉറക്കത്തിലും തന്റെ ദേവതയെ ഉപാസകന് അനുഭവിക്കാൻ സാധിക്കുന്നു. ദേവതയുടെ രൂപം മനസ്സിൽ പ്രഭയോടെ വിളങ്ങി നില്കുന്നു. ശ്വാസോച്ഛാസം പോലെ ഉപാസകന് തന്റെ ദേവതയുടെ മന്ത്രം മനസ്സിൽ ഉരുവിടാൻ സാധിക്കുന്നു.

ആദ്യ ഘട്ടത്തിൽ പ്രതിസന്ധികൾ കൊണ്ടും ദേവത പ്രസാദിച്ചു സിദ്ധി വന്നാൽ പ്രലോഭനങ്ങൾ കൊണ്ടും ഉപാസകൻ പരീക്ഷിക്കപെടും. ദേവത അനുഗ്രഹം കൊണ്ട് കൈവന്ന സിദ്ധി കൈമോശം വരാതെ സൂക്ഷിക്കേണ്ടത് ഉപാസകൻ ശ്രദ്ധിക്കേണ്ടതാണ്. നിരന്തരമായ മന്ത്ര ജപത്തിലൂടെയും പൂജകളിലൂടെയും ദേവതയും ഉപാസകനും തമ്മിൽ വേർപെടുത്താൻ ആവാത്ത ബന്ധം ഉടലെടുക്കുന്നു. സ്വപ്ന ദർശനം, ശബ്ദം, രൂപം എന്നിങ്ങനെ പല തരത്തിൽ ഉപാസകന് ദേവതയെ അനുഭവിച്ചറിയാൻ സാധിക്കുന്നു.

സേവ
---------------

സേവകൾ പലതരത്തിൽ കാണുന്നു, എന്നാലും ഒരു പ്രത്യേക ഉദ്ദേശം വെച്ച് ഒരു ദേവതയെ ഗുരു ഉപദേശം അനുസരിച്ചു നിരന്തരം ജപ സാധനകളാൽ വശം ആയിരിത്തി അങ്ങനെ പ്രാപ്തമാവുന്ന കഴിവ് കൊണ്ട് തന്റെയും മറ്റുള്ളവർക് വേണ്ടിയും ഉള്ള ആവശ്യങ്ങൾ നേടി എടുക്കുക എന്നത് സേവ തന്നെയാണ്.

ഇവിടെ സേവ മൂർത്തിയെ തന്റെ ഒപ്പം സന്തോഷിപ്പിച്ച നിർത്തുവാൻ ആയി മാസം തോറും അല്ലെങ്കിൽ മറ്റേതെങ്കിലും ഇടവേളകൾ ക്രമീകരിച്ചു നിവേദ്യങ്ങൾ കൊടുക്കുന്നു. സേവ മൂർത്തിയുടെ ബലം പരമാവധി ഉപയോഗിച്ച് കാമ്യ കർമങ്ങൾ ചെയ്ത് ഫലം ഉണ്ടാക്കുവാൻ ഇതിലൂടെ സാധിക്കും.

സേവ മൂർത്തി ഒരു ആജ്ഞാനിവർത്തി ആയി എന്നും കൂടെ ഉണ്ടാവും എന്നതിനാൽ ദാസ്യ വേല എടുപ്പിക്കാൻ വരെ മന്ത്രികർ മുതിരും. ഈ അവസ്ഥ പിനീട് അപകടം ക്ഷണിച്ചു വരുത്തും എന്നതും സൂക്ഷിക്കേണ്ടതാണ്.

സേവ മൂർത്തിയെ സന്തോഷിപ്പിച്ച വേണ്ടതെല്ലാം കൊടുത്തു കൊണ്ട് നടന്നു തനിക് ആവശ്യം ഉള്ളതൊക്കെ നടത്തി എടുക്കുമ്പോൾ അതിനൊക്കെ ഒരു പരിധി മാന്ത്രികൻ തന്നെ കല്പിച്ചു വെക്കേണ്ടതാണ്. ഓരോ തരം സേവകൾകും ചിട്ടകൾ, ചെയ്യേണ്ട കാര്യങ്ങൾ എന്നിവ പ്രത്യേകം ഉണ്ടാവും, ഗുരുമുഖത്തു നിന്നും ഗ്രഹിച്ചു ഒന്നിലും പതറാതെ കാര്യങ്ങൾ അനുഷ്ഠിക്കുകയാണെങ്കിൽ സേവ വിജയിച്ചു ഫലം ചെയ്യുന്നതാണ്.

ഏതു ദേവതയുടെ ഉപാസന ആയിരുന്നാലും അതു ഗുരു സമ്പ്രദായം അനുസരിച്ചു ഇരിക്കും. ഓരോന്നിലും ചില പ്രത്യേകം ആയി ചെയ്യണ്ട കാര്യങ്ങൾ ഉണ്ടാവും. അതു മന്ത്രം സ്വീകരിക്കുമ്പോൾ ഗുരു ശിഷ്യന് കൃത്യമായി പറഞ്ഞു മനസിലാക്കി കൊടുക്കുന്നത് ആണ്.

ഭദ്രകാളി ഉപാസന
-------------------------
ഗുരു ഉപദേശം സ്വീകരിച്ചു മന്ത്രം ജപിക്കാൻ, ഏതെങ്കിലും ദേവതയെ ഉപാസിക്കണം എന്ന് ഒക്കെ ആഗ്രഹം കൊണ്ട് നടക്കുന്നവർ ആ ഉദേശിച്ച വഴിയിൽ ആഗ്രഹിച്ച രീതിയിൽ എത്തിച്ചേരാൻ ശ്രീ ഭദ്രകാളി യെ ആരാധിക്കുന്നത് വളരെ നല്ല ഗുണം ചെയ്യുന്നതാണ്.

ദിവസവും ദേവിയുടെ സ്തോത്രം ചൊല്ലി പ്രാർത്ഥിക്കുന്നതും മാസത്തിൽ ഒരിക്കൽ ദേവിയുടെ ക്ഷേത്രത്തിൽ ദർശനം ചെയ്‌യുന്നതും നല്ലതാണ്. സ്ഥിരമായി ഉള്ള സ്തോത്ര ജപം നമുക്ക് ഉച്ചാരണ സ്പുടത യും കുറച്ചു നേരം എങ്കിലും അടങ്ങി ഒതുങ്ങി ഇരുന്നു ദേവിയിൽ തന്നെ ശ്രദ്ധ കൊടുക്കാനും ഒക്കെ സഹായിക്കും.

ഒരു 3 മണ്ഡല കാലം ഈ വഴി പോവുന്നത് ക്ഷമ ശീലം വർധിപ്പിക്കും. ഇങ്ങനെ ചെറുതായി തോന്നുന്ന കാര്യങ്ങൾ എല്ലാം അടുത്ത ഘട്ടത്തിൽ ഗുരു ഉപദേശം സ്വീകരിച്ചു ചെയുന്ന കാര്യങ്ങളിൽ നമ്മെ ഒരുപാട് സഹായിക്കും.

അഷ്ടോത്തരം, ഭദ്രോല്പത്തി ഇവയെല്ലാം ഇതിന് ഫലം ചെയ്യും.

സേവചെയ്യുന്നവരും, ഉപാസന നടത്തുന്നവരും എന്തെങ്കിലും ആവശ്യങ്ങൾക്കായി ദൂരയാത്ര ചെയ്യേണ്ടിവന്നാൽ ദിവസവും ചെയ്യുന്ന പൂജക്ക്‌ മുടക്കം വരില്ലേ? അങ്ങിനെ ഒരു സാഹചര്യം വന്നാൽ എങ്ങിനെയാണ് അത് തുടർന്നു ചെയ്തുകൊണ്ടുപോവുന്നത്.?

ദൂര യാത്ര ചെയ്യേണ്ട അവസ്ഥയിലും ഉപാസനയിലെ മർമ പ്രധാനമായി അനുഷ്ടിക്കേണ്ട ജപം ഉപാസകർ മുടക്കില്ല.

കൃത്യമായ ജപം കഴിഞ്ഞേ പൂജ പോലുള്ള കാര്യങ്ങൾക്കു സ്ഥാനം ഉള്ളു, പൂജയും മറ്റു കാര്യങ്ങൾക്കും ഉപാസകനെ പ്രാപ്തനാക്കുന്നത് നിഷ്ഠയോടെ ഉള്ള ജപം ആകെയാൽ അതു അവര് ഏതു യാത്രയിലും ചെയ്തിരിക്കും.

108 ജപിക്കാൻ ഉള്ള അവസ്ഥ തീരെ ഇല്ലെങ്കിൽ 41 എങ്കിലും ജപിക്കും. മന്ത്ര സിദ്ധി കൈവന്നവർ ആണെങ്കിൽ ആ ഉപാസന മൂർത്തി തന്നെ അത്തരം അവസരങ്ങളിൽ എന്ത് എങ്ങനെ അനുഷ്ടിക്കണം എന്ന് ഓതി കൊടുത്തിരിക്കും.

ഇതു സംബന്ധിച്ച എല്ലാ സംശയങ്ങളും ഗുരുമുഖത്തു നിന്നും ദൂരീകരിച്ചു വേണo ഒരു ഉപാസകൻ മുന്നോട്ട് പോവാൻ, ഉപാസകന് വരുന്ന എല്ലാ അവസ്ഥകളും അവന്റെ ഉപാസന മൂർത്തി അറിഞ്ഞേ സംഭവിക്കു എന്നതിനാൽ ഇത്തരം സന്ദർഭങ്ങളിൽ പ്രത്യേക പ്രശ്നം വരുന്നില്ല.

മന്ത്ര ജപത്തിലൂടെ നിത്യേന തന്റെ ഉപാസന മൂർത്തിയോട് സംവദിക്കുന്ന ഉപാസകൻ ഏതു അവസ്ഥയും അതിജീവിക്കും, ഇതിനു അചഞ്ചലമായ ഗുരുഭക്തിയും ദേവതയിലുള്ള വിശ്വാസവും അത്യാവശ്യം ആണ്.

സേവ ക്ഷേത്രത്തിൽ വെച്ചാണോ ഗൃഹത്തിൽ വെച്ചാണോ ചെയ്യുന്നത്? ഏതാണ് അനുയോജ്യമായത്? ഗൃഹത്തിൽ വെച്ചാണെങ്കിൽ ശൗചാലയവും, കുടുംബ അംഗങ്ങളിൽ ചിലർ മാംസഭുക്ക് ആണെങ്കിൽ അതും സേവയെ ദോഷകരമായ ബാധിക്കുമോ??? സ്വന്തം ആയി വീടില്ലാതെ വാടക വീട്ടിൽ താമസിക്കുന്നവർ വീട്ടിൽ സേവ തുടങ്ങിയാൽ ഭാവിയിൽ വീട് മാറേണ്ട സാഹചര്യം വന്നാൽ എങ്ങനെ ചെയ്യും?

]ഒരു സേവ മൂർത്തിയുടെ മന്ത്രം ഗുരു ഉപദേശിച്ചു തരുമ്പോൾ തന്നെ അതു എവിടെ എങ്ങനെ ചെയ്യണം എന്ന് നിര്ദേശിച്ചിരിക്കും, വീട്ടിൽ കൊണ്ട് വന്നു ചെയ്യാൻ തടസങ്ങൾ ഇല്ല, വീട്ടിൽ ആരെങ്കിലും മാംസഭുക്ക് ആയത് കൊണ്ടോ വീട്ടിൽ ശൗചാലയം ഉള്ളത് കൊണ്ടോ ഒന്നും സേവക്ക് പ്രതിബന്ധം ആവുന്നില്ല. ചില മൂർത്തികളുടെ സേവക്ക് മാംസം കഴിക്കുകയും ചെയ്യാം.

ഇതെല്ലാം സേവ ചെയുന്ന ആളിനെയും ആ മൂർത്തിയെയും വെച്ച് മാത്രം ചിന്തിച്ചാൽ മതിയാകും, പണ്ട് കാലത്ത്, അശുദ്ധി എന്ന് പറയുന്ന കാര്യങ്ങൾ എല്ലാം നടക്കുന്ന സൗകര്യം കുറഞ്ഞ വീടുകളിൽ ആണ് ഉപാസനയും സേവയും ഒക്കെ ചെയ്ത് നമ്മുടെ പൂർവികർ ശക്തി ചൈതന്യങ്ങളെ കുടിയിരുത്തിയത്.

ഇന്ന് നമ്മൾ ഇതൊന്നും ആലോചിക്കാതെ എല്ലാത്തിലും സംശയം കൊണ്ട് വട്ടം കറങ്ങുകയാണ്, ഗുരു നിർദേശം പ്രകാരം ശ്‌മശാനം, കാട്, കുന്നിന്റെ മുകളിൽ, അങ്ങനെ പ്രത്യേകം ഒരു സ്ഥലം സേവക്കായി പറഞ്ഞു എങ്കിൽ അതു തന്നെ ചെയ്യണം, വാടക വീട് അല്ല എവിടെ സേവ ചെയ്താലും സേവ മൂർത്തി അയാൾ വിളിക്കുന്ന ഇടത്തേക്ക് വരും.

ഒരു ചൈതന്യത്തെ വിളിച്ചു വരുത്താൻ കെല്പു ഉള്ളവന് അതിനെ ഉദ്വസിക്കാനും ഏത് തരത്തിൽ എങ്ങനെ കൊണ്ട് നടക്കണം എന്നും കൃത്യമായ ബോധം കൈവന്നിരിക്കും.

സേവ തുടങ്ങും മുൻപ് അല്ലെങ്കിൽ സേവ യെ പുറത്ത് നിന്ന് നോക്കുമ്പോൾ ആണ് സംശയങ്ങൾ ഉണ്ടാവുക, ഗുരുമുഖത്തു നിന്ന് ആ വക കാര്യങ്ങൾ അറിഞ്ഞു മുന്നോട്ട് പോവുമ്പോൾ ഇതൊന്നും ഒരു വിഷയമേ അല്ല, ഇന്നും എത്രയോ തറവാടുകളിൽ എത്രയോ മൂർത്തികൾ ഇരിക്കുന്നു. ഒരു മീൻ വിഭവം വെച്ചാൽ പോലും അതു കൊണ്ട് പോയി എല്ലാവർക്കും നിവേദിച്ചു പിന്നെ മാത്രം അതു കൂട്ടി ഭക്ഷണം കഴിക്കുന്ന ഇടങ്ങൾ ഉണ്ട്.

സേവ തുടങ്ങുമ്പോൾ മൂർത്തി ഭേദം അനുസരിച്ചു ഉള്ള ചിട്ടകൾ പാലിക്കുക എന്ന് മാത്രം. അതു പലതിനും പല തരത്തിൽ ആണ്.

(കടപ്പാട് )

ശംബുകൻ എന്നാൽ ആര്






ശംബുകൻ എന്നാൽ ആര്
========================

ഹിന്ദു പുരാണം ആയ രാമായണത്തിലെ ഒരു കഥാപാത്രമാണ് ശംബുകൻ. ശ്രീരാമന്റെ സിംഹാസന ആരോഹണത്തിന്ന് ശേഷം ഒരു ദിവസം ഒരു ബ്രാഹ്മണൻ തന്റെ കുട്ടിയുടെ ശവ ശരീരവും ആയി രാമന്റെ അടുത്ത് എത്തുന്നു. ഇതിന്റെ കാരണം തേടി പോയ രാമൻ ശംബുകൻ എന്ന ശൂദ്ര സന്യാസി തപസ്സ് അനുഷ്ഠിക്കുന്നതാണ് തന്റെ യശസ്സ് കെടാൻ കാരണം എന്നും മനസ്സിലാക്കി ശംബുകന്റെ തല വെട്ടി മാറ്റുന്നതാണ് കഥയുടെ ഇതിവൃത്തം. ശംബുകനോട് രാമൻ ചെയ്ത അനീതി പല നിരൂപകരും ചൂണ്ടി കാണിച്ചിട്ടുണ്ട്.
രാമൻ മഹാഭാരതത്തിൽ വിമർശിക്കപ്പെടുന്ന സന്ദർഭങ്ങളിൽ ഒന്നാണ് ഇത്. രാമായണത്തിലെ കീഴാള വിരുദ്ധതയായി ഇത് പല നിരൂപകരും ചൂണ്ടി കാണിക്കുന്നു. അന്ന് നിലനിന്നിരുന്ന സാമൂഹിക വ്യവസ്ഥിതിയിലേക്കും ഈ സന്ദർഭം വിരൽ ചൂണ്ടുന്നത്. അന്നത്തെ സമൂഹത്തിലും ദളിതരും ആദിവാസികളും എത്രത്തോളം അരികുവത്കരിക്കപ്പെട്ടവർ ആണെന്ന് മനസ്സിലാക്കാൻ ഈ ഉദാഹരണം കൊണ്ട് സാധിക്കും.

നെടുമങ്ങാട് അമ്മൻ കോവിൽ ക്ഷേത്രം ========================================




നെടുമങ്ങാട് അമ്മൻ കോവിൽ ക്ഷേത്രം
========================================

ദേവി എന്നർത്ഥമുള്ള തമിഴ് പദമാണ് 'അമ്മൻ' (അമ്മ). മറ്റ് ദുർഗ്ഗാ ക്ഷേത്രങ്ങൾ പോലുള്ള വലിയ ആരാധനാലയങ്ങൾ അമ്മൻ പ്രതിഷ്ഠയുള്ളിടത്ത് കാണാറില്ല. തിരുവനന്തപുരത്തും അതിനു തെക്കുള്ള സ്ഥലങ്ങളിലും റോഡിന്റെ മുക്കിലും മൂലയിലും ചിലപ്പോൾ റോഡിന്റെ നടക്കും ഇടുക്കുവഴികളുടെ ഓരങ്ങളിലും ഈ ക്ഷേത്രം കാണപ്പെടുന്നു. മണ്ടയ്ക്കാട്ടമ്മൻ, മാരിയമ്മൻ, മൂത്താരമ്മൻ തുടങ്ങിയ ദേവിമാരുടെ കോവിലുകളുണ്ട്.
ഒറ്റവാതിൽ മാത്രമുള്ള ഒറ്റമുറി ക്ഷേത്രങ്ങളാണ് മണ്ണു കുഴച്ചുണ്ടാക്കിയതോ കല്ലുകെട്ടി ഉണ്ടാക്കിയതോ ആകും. ബിംബം ഒരു മണ്ണടുപ്പിന്റെയോ ത്രികോണത്തിന്റെയോ രൂപത്തിലായിരിക്കും. മേൽക്കൂര ഉള്ളതും മേൽക്കൂര ഇല്ലാതെ വെറും വെറും വരച്ചോടുകളിലുള്ളതും ഉണ്ട്. എന്നാൽ കന്യാകുമാരിയിലെ മണ്ടയ്ക്കാട്ട് അമ്മൻകോവിൽ വലുതും പ്രശസ്തവുമാണ്. അമ്മൻ കോവിലിൽ വഴിപാടായി എഴുന്നള്ളിക്കാൻ അലങ്കരിച്ചുണ്ടാക്കുന്ന കുടം 'അമ്മൻകുടം' എന്നു പറയുന്നു. കുങ്കുമം, മഞ്ഞൾപ്പൊടി, സിന്ദൂരം, പൂക്കൾ, തുടങ്ങിയവയാണ് ആർച്ചനയ്ക്കായി അർപ്പിക്കുന്നത്. മൃഗ -പക്ഷി ബലികളും ഉണ്ടായെന്നു വരും.

കൊല്ലം ശ്രീ പിഷാരികാവ്‌ ക്ഷേത്രം ശ്രീ പിഷാരികാവ് ദേവസ്വം





കൊല്ലം ശ്രീ പിഷാരികാവ്‌ ക്ഷേത്രം ശ്രീ പിഷാരികാവ് ദേവസ്വം
പി.ഒ കൊല്ല, കൊയിലാണ്ടി
കോഴിക്കോട് 673-307
==================================
കൊല്ലം ശ്രീ പിഷാരികാവ്‌ ക്ഷേത്ര ഐതിഹ്യം
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ക്ഷേത്രമാണ് കൊല്ലം ശ്രീ പിഷാരികാവ്. ക്ഷേത്ര നിർമ്മാണ വര്‍ഷത്തെ സൂചിപ്പിക്കുന്ന ആധികാരിക ചരിത്രരേഖകള്‍ ലഭ്യമല്ലെങ്കിലും വളരെ പ്രസിദ്ധമായ ഒരൈതിഹ്യം ഈ ക്ഷേത്രത്തിന്റെ ഉല്‍പത്തിയിലേക്ക് വെളിച്ചം വീശുന്നു. ഒരു ജനസമൂഹത്തിന്റെ പാലായനത്തിന്റെ കഥ ഇതില്‍ അടങ്ങിയിരിക്കുന്നു. പണ്ട് വൈശ്യജാതിക്കാരായ ഏതാനും കുടുംബക്കാര്‍ അന്യദേശത്തു നിന്ന്‍ തെക്കന്‍കൊല്ലത്ത് വന്ന് താമസിച്ചു. സമ്പന്നരായ രത്നവ്യാപാരികളായിരുന്നു ഇവര്‍. അവരില്‍ ഒരു ഭക്തന്‍ ശ്രീ പോര്‍ക്കലിയില്‍ പോയി ഭഗവതിയെ തപസ്സുചെയ്ത് പ്രത്യക്ഷപ്പെടുത്തി. ഭഗവതി അയാളോട് ഇങ്ങനെ അരുളി: “നിന്റെ ഭക്തി വിശ്വാസാദികള്‍ കൊണ്ട് ഞാന്‍ പ്രസാദിച്ചിരിക്കുന്നു. നിന്റെ തലയ്ക്കലിരിക്കുന്ന നാന്ദകമെടുത്ത് നിനയ്ക്ക് സ്വദേശത്തേക്ക് പോകാം. എന്റെ ഈ ആയുധം വെച്ച് പതിവായി എന്നെ പൂജിച്ചുകൊണ്ടിരുന്നാല്‍ നീ വിചാരിക്കുന്ന കാര്യങ്ങളെല്ലാം ഞാന്‍ സാധിപ്പിച്ചു തന്നുകൊള്ളാം. നീ വിചാരിക്കുന്ന സ്ഥലത്ത് ഞാനുണ്ടെന്ന് ദൃഡമായി വിശ്വസിച്ചുകൊള്ളുക”. ഭക്തന്‍ ഞെട്ടിയുണര്‍ന്നു നോക്കിയപ്പോള്‍ ഒരു അഭൗമതേജസ്സ് മാഞ്ഞുപോവുന്നതും തന്‍റെ തലയ്ക്കല്‍ ഒരു നാന്ദകം ഇരിക്കുന്നതും കണ്ടു. ഈ അനുഭവം ഭഗവതിയുടെ അരുളപ്പാട് തന്നെയെന്ന് ദൃഡമായി വിശ്വസിച്ച ഭക്തന്‍, ഭഗവതി നല്കിയ ആ വാളെടുത്തു കൊണ്ട് സ്വദേശത്തേക്ക് പോയി. തെക്കന്‍ കൊല്ലത്തെത്തിയ അയാള്‍ അവിടെ ഭഗവതിക്ഷേത്രം പണിത് ഭഗവതിയെ പ്രതിഷ്ഠിച്ചു പീഠത്തിന്മേല്‍ നാന്ദകം കൂടി വെച്ച് പൂജിക്കാന്‍ തുടങ്ങി. ആ വൈശ്യന്‍ വിഷഹാരികൂടിയായതിനാല്‍ അദ്ദേഹം സ്ഥാപിച്ച ക്ഷേത്രത്തിനു ‘വിഷഹാരികാവ്’ എന്ന പേര് സിദ്ധിച്ചു. വിഷഹാരികാവ് എന്നത് ക്രമേണ ‘പിഷാരികാവ്’ എന്നായി മാറി. ഭഗവതിയുടെ കടാക്ഷം ലഭിച്ച വൈശ്യവ്യാപാരികള്‍ അടിക്കടി അഭിവൃദ്ധിപ്രാപിച്ച് വന്‍ ധനികരായി. കപ്പലുകളുടെയും പത്തേമാരികളുടെയും ഉടമകളായ ഇവര്‍ വിദേശവാണിജ്യവും നടത്തി. അളവില്ലാത്ത സമ്പത്തിനുടമകളായിത്തീര്‍ന്ന വൈശ്യവ്യാപാരികളും തെക്കന്‍കൊല്ലത്തെ രാജാവുമായി നികുതിയെച്ചൊല്ലി പ്രശ്നങ്ങളുണ്ടായി. വിദേശ വാണിജ്യം പ്രധാനവരുമാനമാര്‍ഗ്ഗമായിരുന്ന രാജാവ് സ്വാഭാവികമായും വിദേശവ്യാപാരം വഴി അതിസമ്പന്നമായ വൈശ്യരോട് കൂടുതല്‍ നികുതി ആവശ്യപ്പെട്ടുകാണും.വ്യാപാരി സമൂഹം അധികനികുതി കൊടുക്കാന്‍ വിസമ്മതിക്കുകയും രാജാവ് അവരോട് രാജ്യംവിട്ടുപോകാന്‍ കല്പിക്കുകയും ചെയ്തു. നാന്ദകം പൂജിച്ചിരുന്ന കുടുംബമുള്‍പ്പെടെയുള്ള എട്ടു വൈശ്യകുടുംബങ്ങള്‍ അവരുടെ എല്ലാ സമ്പത്തുമായി വടക്കോട്ട്‌ ജലമാര്‍ഗ്ഗം യാത്രതിരിച്ചു. തങ്ങളുടെ സകല ഐശ്വര്യത്തിനും കാരണമായ ഭഗവതിയെ നാന്ദകത്തില്‍ ആവാഹിച്ചെടുക്കാനും അവര്‍ മറന്നില്ല. ബാക്കി വൈശ്യകുടുംബങ്ങള്‍ തെക്കോട്ട്‌ നീങ്ങി. വടക്കോട്ട്‌ യാത്രതിരിച്ചവര്‍ യാത്രയ്ക്കിടയില്‍ ഒരു തീരപ്രദേശത്ത് അസാധാരണമായ ഒരു കാഴ്ച കണ്ടു. വിരുദ്ധപ്രകൃതമുള്ള പശുക്കളും പുലികളും ജാതിവിരോധമില്ലാതെ ഒന്നിച്ചു വെള്ളം കുടിക്കുന്ന കാഴ്ചയായിരുന്നു അത്. ഈ അസാധാരണമായ കാഴ്ചയില്‍ നിന്ന്‍ പ്രദേശത്തിന്റെ സമാധാനസ്വഭാവം മനസ്സിലാക്കിയ അവര്‍ അവിടെ കരയ്ക്കിറങ്ങി. ഈ പ്രദേശം ഭഗവതിയെ പ്രതിഷ്ഠിക്കാനും തങ്ങള്‍ക്ക് സ്വൈര്യമായി താമസിച്ച് വ്യാപാരം നടത്തുവാനും എന്തുകൊണ്ടും യോജ്യമാണെന്ന് മനസ്സിലാക്കിയ അവര്‍ കുറുമ്പ്രനാട് രാജാവിന്റെ പ്രതിനിധി കോമത്ത് വാഴുന്നവരില്‍ നിന്ന്‍ ആനച്ചവിട്ടടിക്ക് ആമാടകൊടുത്ത് (ആനച്ചവിട്ടി = ഒരുതരം അളവ്, ആമാട = ഒരുതരം പൊന്ന്) സ്ഥലം വാങ്ങി ക്ഷേത്രവും അവര്‍ക്കാവശ്യമായ വീടുകളും നിര്‍മ്മിച്ചു. ക്ഷേത്രത്തിനു പൂര്‍വ്വസ്മരണ നിലനിര്‍ത്താന്‍ കൊല്ലം പിഷാരികാവ് എന്നുതന്നെ അവര്‍ പേരിട്ടു. കൊല്ലത്ത് നിന്ന്‍ ഭഗവതിയെ ആവാഹിച്ചു കൊണ്ടു വന്ന നാന്ദകം ക്ഷേത്ര ശ്രീകോവിലില്‍ത്തുന്നെ വെച്ചു പൂജിച്ചുവന്നു. ക്ഷേത്ര പ്രതിഷ്ഠ നടത്തിയത് സുപ്രസിദ്ധ തന്ത്രി കാട്ടുമാടം നമ്പൂതിരിയാണ്. ആദ്യകാലത്തെ പൂജാരിമാര്‍ വൈശ്യന്മാര്‍ തന്നെയായിരുന്നു. എട്ട് വൈശ്യകുടുംബങ്ങള്‍ തങ്ങളുടെ പരദേവതയുടെ സമീപം തന്നെ എട്ടുവീടുകളിലായി താമസമുറപ്പിച്ചു. ഇവരാണ് ക്ഷേത്രത്തിന്റെ ഉടമകള്‍ അഥവാ ഊരാളന്മാര്‍ - കീഴയില്‍, വാഴയില്‍, ഇളയിടത്ത്, ഈച്ചരാട്ടില്‍, പുനത്തില്‍, നാണോത്ത്, മുണ്ടക്കല്‍, എരോത്ത് എന്നീ തറവാട്ടുകാര്‍.
പ്രതിഷ്ഠ
ശ്രീ പിഷാരികാവിലെ പ്രധാന മൂർത്തി ഭദ്രകാളിയാണ്.സപ്തമാതൃക്കളോടൊപ്പമാണ് ഭദ്രകാളി പ്രതിഷ്ഠ.വടക്കോട്ട് ദർശനമായി ജ്വലിച്ചു നിൽക്കുന്ന ഭഗവതിയുടെ ഇടത് വശത്തായി ഭഗവതിയുടെ പ്രതീകമായി കരുതപ്പെടുന്ന അത്യദ്ഭുത ശക്തിയുള്ള നാന്ദകം പൂജിക്കപ്പെടുന്നു.ശിവന്‍റെ ദർശനം കിഴക്കോട്ടും ഭദ്രകാളിയുടെ ദർശനം വടക്കോട്ടാണെങ്കിലും നാലമ്പലത്തിനകത്തേക്ക് വടക്കേ നടയിലൂടെ ആർക്കും പ്രവേശനമില്ല.ഭഗവതിയുടെ ശ്രീകോവിലിനു മുൻപിലാണ് ശിവന്‍റെ ശ്രീകോവിൽ .അതിനാൽ പുറത്തുനിന്നു നോക്കിയാൽ ഭദ്രകാളിയെ കാണാൻ സാധ്യമല്ല.സ്ത്രീകൾക്ക് കിഴക്കേ നടയിൽകൂടി പ്രവേശനമില്ല.തെക്കെ നടയിലൂടെയാണ് സ്ത്രീകൾക്ക് പ്രവേശനം. പുരുഷന്മാർക്ക് പ്രവേശനം കിഴക്കേനടയിലൂടെയാണ്.
ശിവക്ഷേത്രം
വൈശ്യന്മാർ ഇവിടെ എത്തിയശേഷം ശിവനെയും ഭഗവതിയെയും പ്രതിഷ്ഠിച്ചു.പ്രതിഷ്ഠ നടത്തിയത് സുപ്രസിദ്ധ തന്ത്രി കാട്ടുമാടമായിരുന്നു.ഇവിടെ ആദ്യം ശിവക്ഷേത്രമായിരുന്നു എന്നും ഐതിഹ്യമുണ്ട്.
ഉപദേവന്മാർ
ഗണപതിയും,ശാസ്താവും
ക്ഷേത്രപാല പ്രതിഷ്ഠ
നാലമ്പലത്തിനു പുറത്തു ക്ഷേത്ര ചുറ്റിൽ കിഴക്കു വടക്ക് ഭാഗത്തു ക്ഷേത്രപാല പ്രതിഷ്ഠ.
ഗുരുതി
കേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളില്‍ നടത്താറുള്ള ഈ അനുഷ്ഠാനം പിഷാരികാവിലും നടത്തിവരുന്നു.കുരുതി, ഗുരുതി, ഗുരുസി എന്നീ പേരുകളില്‍ ഈ ചടങ്ങ് അറിയപ്പെടുന്നു.കുരുതിക്ക് രക്തമെന്നാണര്‍ത്ഥം .ഗുരുതിക്ക് ഇപ്പോള്‍ ഉപയോഗിക്കുന്നത് മഞ്ഞളും ചുണ്ണാമ്പും ചേര്‍ന്ന രക്തനിറമുള്ള ദ്രാവകമാണ്.പണ്ടുകാലത്ത് രക്തം കൊണ്ട് തന്നെ കുരുതി നടത്തിവന്നു.ഇതിനായി ചില ഭഗവതിക്ഷേത്രങ്ങളില്‍ കോഴി, ആട് എന്നീ മൃഗങ്ങളെ ബലി കഴിച്ചിരുന്നു.ആദിപരാശക്തി കാളീരൂപം പൂണ്ട് രക്തബീജന്‍ എന്ന അസുരനെ നിഗ്രഹിച്ചതായി പുരാണം പറയുന്നു.രക്തബീജന്റെ ഓരോതുള്ളി ചോരയും ഭൂമിയില്‍ വീണാല്‍ ഓരോ അസുരനായിത്തീരുമെന്ന സിദ്ധി അയാള്‍ക്കുണ്ടായിരുന്നതിനാല്‍ ദേവി അയാളെ നീട്ടിപ്പരത്തിയ നാക്കില്‍ കിടത്തി വധിച്ചു എന്നും അയാളുടെ ചോര ഒരു തുള്ളിപോലും നിലത്ത് വീഴാതെ കുടിച്ചുവെന്നും ദേവീമാഹാത്മ്യം പറയുന്നു.അങ്ങനെ കാളി രക്തപ്രിയയായി.ചൊവ്വ, വെള്ളി,ഞായര്‍ എന്നീ ദിവസങ്ങളിലാണ് ക്ഷേത്രത്തില്‍ ഗുരുതി നടത്തുക.പ്രസിദ്ധ ഭദ്രകാളിക്ഷേത്രമായ പിഷാരികാവിലെ ഒരു പ്രധാനവഴിപാടാണ് വലിയ വട്ടളം ഗുരുതി.കാളിയാട്ടം കുറിച്ചുകഴിഞ്ഞാല്‍ വലിയ വട്ടളം ഗുരുതി കഴിക്കാന്‍ പാടില്ല.

പാലൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം




പാലൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം
തിക്കോടി
==================================


(ശ്രീ പിഷാരികാവ് ദേവസ്വം)
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിന്റെ ഉപക്ഷേത്രമാണ് പാലൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം. തിക്കോടി തീവണ്ടീയാഫീസിന്‍റെ തെക്ക്മാറി 300 മീറ്റര്‍ അകലെയായി ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ചതുര്‍ബാഹു രൂപത്തിലുള്ള മഹാവിഷ്ണുവാണ് കൂടാതെ ഗണപതി,സുബ്രഹ്മണ്യന്‍,ശാസ്താവ്, എന്നീ ഉപദേവന്മാരുമുണ്ട്.അത്യധികം ശക്തിയുള്ളതും നിത്യാരാധനയുമുള്ള ബ്രഹ്മരക്ഷസിന്റെ പ്രതിഷ്ഠ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ് .

ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: ഒരു വ്യക്തി, രാത്രി

ശ്രീ കുഴിക്കാട്ടുകാവ് എറണാകുളം ജില്ല



ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: വീട്, ഔട്ട്ഡോർ എന്നിവ
ശ്രീ കുഴിക്കാട്ടുകാവ്
എറണാകുളം ജില്ല
==================================

ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലവും പരിസരങ്ങളും പണ്ടു ബ്രാഹ്മണവാസ പ്രദേശമായിരുന്നുവെന്ന് ചരിത്ര രേഖകളില്‍ കാണുന്നു. ടിപ്പുസുല്‍ത്താന്‍റെ പടയോട്ടകാലത്ത് കേരളത്തിന്‍റെ വടക്കന്‍ ജില്ലകളില്‍ നിന്ന് പാലയാനം ചെയ്തവരാണിവര്‍.
ഇടപ്പള്ളി മനയിലെ അന്നത്തെ പണ്ഡിതനും പരമസാത്വികനുമായ ബ്രാഹ്മണശ്രേഷ്ഠനും അദേഹത്തിന്‍റെ അനുഗ്രഹത്തോടുകൂടി ഭരണകര്‍ത്താക്കളായിമാറിയ കളത്തില്‍ കര്‍ത്താക്കന്മാരുമാണ് ബ്രാഹ്മണന്‍മാര്‍ക്ക് സ്ഥലം കരമൊഴിവായി അനുവദിച്ചു നല്‍കിയത്. കാവിനോടു ബന്ധപ്പെട്ട 60 സെന്‍റ് സ്ഥലമാണ് ഇങ്ങനെ നല്‍കപ്പെട്ടത് കൂടാതെ കാവിനോടു ചേര്‍ന്നു കിടക്കുന്ന 16 ഏക്കര്‍ സ്ഥലം ക്ഷേത്രാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്നും വ്യവസ്ഥചെയ്യപ്പെട്ടു.
കരമൊഴിവായി ലഭിച്ച ശ്രീമൂലസ്ഥാനത്ത് ഒരു മന സ്ഥാപിക്കുകയാണ് ബ്രാഹ്മണര്‍ ആദ്യം ചെയ്തത്. ഈ മന കുഴിക്കാട്ട്കേരിമന എന്ന്കാലക്രമത്തില്‍ അറിയപ്പെടുകയും ചെയ്തു. വര്ഷങ്ങള്‍ക്ക് ശേഷം മന അന്യംനിന്നു പോകുമെന്ന് വന്നപ്പോള്‍ മനയിലെ അന്നത്തെ കാരണവരും വന്ദ്യവയോധികനുമായ നമ്പൂതിരി സ്വത്തുവകകള്‍ അന്നത്തെ കാര്യസ്ഥന്‍മാര്‍ക്ക് നല്‍കുകയും മനവക സ്വര്‍ണരത്നങ്ങള്‍ പരദേവതകളുടെ ഉന്നമനത്തിനുവേണ്ടി നീക്കി വാക്കുകയും ചെയ്ത് എവിടേക്കൊ പുറപ്പെട്ടു പോവുകയും ഉണ്ടായി എന്നാണു രേഖകളില്‍ നിന്ന് മനസിലാവുന്നത്. അദ്ദേഹം സ്വര്‍ണവും രത്നങ്ങളും ശ്രീമൂലസ്ഥാനത്ത് സ്ഥിതി ചെയുന്ന തീര്‍ഥക്കുളത്തില്‍ നിക്ഷേപിച്ചാണ് പൊയത് എന്നും വിശ്വസിക്കപ്പെടുന്നു.
കാലക്രമത്തില്‍ ഈ ഭൂമി മുഴുവന്‍ വനമായി മാറുകയും വനദുര്‍ഗ്ഗ, അന്നപൂര്‍നേശ്വരി എന്നീ ദേവതകളുടെ സാന്നിദ്ധ്യO അവിടെ ഉണ്ടാവുകയും ചെയ്തു എന്നു വിശ്വസിക്കുന്നു. ബ്രാഹ്മണ സാന്നിദ്ധ്യമുള്ള ഭൂമിയായതുകൊണ്ട് ഒട്ടനേകം ഉപദൈവങ്ങളുടെയും അനുഗ്രഹം ഈ കാവിനു ലഭിച്ചു.
പിന്നീടു നടത്തേടത്ത് കുടുംബം വകയായിമാറിയ ഈ പുണ്യ ഭൂമി ഏതാണ്ട് എഴുപതുവര്‍ഷം മുന്‍പ് ആയിരത്തി ഒരുന്നൂറ്റി പതിനഞ്ചില്‍ (1115) ഒരു ഭാഗപത്രം വഴി മൂന്നുതാവഴികളായി പിരിഞ്ഞു നടത്തേടത്ത് പുത്തനന്‍പുര, നടത്തേടത്ത് വലിയ വീട്, നടത്തേടത്ത് താഴത്തെ വീട് എന്നിവയാണ് ആ താവഴികള്‍.മനനിന്നിരുന്ന കാരണം ഇവിടെ അകത്തെ കുളം, പുറത്തെ കുളം എന്നിങ്ങനെ രണ്ടു കുളങ്ങള്‍ ഉണ്ടായതായും മനയുടെ സമീപസ്ഥലം മനക്കകുളങ്ങര എന്ന് അറിയപ്പെട്ടിരുന്നതായും പറയപ്പെടുന്നു. ഈ കുടുംബങ്ങളില്‍ അനുസ്മരിക്കപ്പെടേണ്ട പല വ്യക്തികള്‍ ഉണ്ടെങ്കിലും പത്മനാഭന്‍ നായര്‍ അദ്ദേഹത്തിന്‍റ് മരുമകന്‍ ആദേഹത്തിന്‍റെ മരുമകന്‍ എന്‍ പി കേശവന്‍ നായര്‍ എന്നിവര്‍ പ്രധാനികളാണ്. അവിവാഹിതനും പണ്ഡിതനും പരമസാത്വികനുമായ എന്‍ പി കേശവന്‍ നായര്‍ ദേവ സാന്നിദ്ധ്യം തിരിച്ചറിയുകയും അഷ്ടമഗല പ്രശ്നം നടത്തി പരിഹാര കര്‍മങ്ങളോടു കൂടി 1958 ല്‍ പ്രതിഷ്ഠ നടത്തുകയും ചെയ്തു.
ശ്രീ മൂലസ്ഥാനവും അതിനോടു ചേര്‍ന്നുള്ള സ്ഥലവും 1961-1962 കാലഘട്ടത്തില്‍ രാജ്യരക്ഷാ വകുപ്പിനു വേണ്ടി കേന്ദ്ര ഗവര്‍ണ്‍മെന്‍റ് ഏറ്റെടുക്കുകയും നടത്തേടത്ത് കുടുംബാഗമായ ശ്രീമതി കുഞ്ഞി ഗൌരി അമ്മയുടെ ബാക്കി വന്ന 60 സെന്‍റ് സ്ഥലത്താണ് ഇന്നിരിക്കുന്ന ക്ഷേത്രം. ക്ഷേത്രത്തിന്‍റെ നിര്‍മ്മാണം നടത്തിയതും എന്‍ പി കേശവന്‍ നായരായിരുന്നു. ബഹുമാന്യരും ഉദാരമതികളുമായ ഈ ഗുരു കാരണവന്‍മാരെ ഭ്ക്‍ത ജനങ്ങള്‍ ആദരപൂര്‍വ്വം സ്മരിച്ചു പോരുന്നു.ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണം വളരെ ഭംഗിയായി നാട്ടുകാര്‍ മുന്‍കൈയെടുത്ത് നടത്തുകയും ഉണ്ടായി.
ശ്രീ വനദുര്‍ഗ്ഗയുടെയും ശ്രീ അന്നപൂര്‍ണ്ണേശ്വരിയുടെയും പ്രതിഷ്ഠ ഒരേ ശ്രീകോവിലില്‍ ഉള്ള ചുരുക്കം ചില ക്ഷേത്രങ്ങളില്‍ ഒന്നാണ് ശ്രീ കുഴിക്കാട്ടുകാവ്. വിളിച്ചാല്‍ വിളിപ്പുറത്തുള്ള ശ്രീ കുഴിക്കാട്ട്കാവിലമ്മയുടെ പ്രസിദ്ധി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നു.
എറണാകുളം ജില്ലയിലെ എടത്തല പഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പുരുഹരിണപുരേശമാഹാത്മ്യം ഏറ്റുമാനൂർ ക്ഷേത്രം




പുരുഹരിണപുരേശമാഹാത്മ്യം
ഏറ്റുമാനൂർ ക്ഷേത്രം

==================================
പുരുഹരിണപുര (ഏറ്റുമാനൂർ) മഹാക്ഷേത്രം ധനപുഷ്ടികൊണ്ടും പ്രസിദ്ധികൊണ്ടും തിരുവതാംകൂറിലുള്ള മഹാക്ഷേത്രങ്ങളിൽ ഒട്ടും അപ്രധാനമല്ലാത്തത്താണെന്നുള്ളതിനു സംശയമില്ല. ഇവിടെ ഖരപ്രകാശമഹർ‌ഷിയാൽ പ്രതി‌ഷ്ഠിക്കപ്പെട്ട അഘോര (അത്യുഗ്ര) മൂർത്തിയായ ശിവന്റെ സാന്നിധ്യം ആദ്യകാലം മുതൽക്കുതന്നെ ഉണ്ടായിരുന്നു എന്നും, പിന്നീടു തപസ്വിയായ ഒരു ബ്രാഹ്മണന്റെ ശാപം നിമിത്തം ഈ സ്ഥലം ആയിരം സംവൽസരക്കാലം വലിയ വനമായി കിടന്നുപോയി എന്നും തദനന്തരം പ്രസിദ്ധനായ വില്വമംഗലത്തു സ്വാമിയാരാണ് ഈ സ്ഥലം കണ്ടുപിടിക്കുകയും മുപ്പത്താറു നാഴിക ചുറ്റളവുള്ള സ്ഥലം മുഴുവനും ദേവന്റെ സങ്കേതമാക്കിത്തീർക്കുകയും ഈ സ്ഥലത്തുനിന്നുള്ള ആദായം കൊണ്ടും അയൽദേശവാസികളായും മറ്റുമുള്ള മഹാജനങ്ങളുടെ സഹായത്തോടുകൂടിയും ഇവിടെ ക്ഷേത്രം പണി കഴിപ്പിക്കുകയും പ്രസിദ്ധ തന്ത്രിയായ താഴമൺ പോറ്റിയെക്കൊണ്ട് ദേവനു നവീകരണത്തോടുകൂടി കലശം മുതലായ ക്രിയകൾ നടത്തിക്കുകയും പടിത്തരം നിശ്ചയിക്കുകയും മറ്റും ചെയ്തതെന്നുമാണ് ഐതിഹ്യം. അതൊക്കെയെങ്ങനെയായാലും ഇവിടെ അസാമാന്യമായി ദേവസാന്നിധ്യമുണ്ടെന്നും ഇവിടത്തെ ദേവന്റെ മാഹാത്മ്യം അദ്ഭുതകരമാണെന്നുമുള്ളതിനു സംശയമില്ല. ഏറ്റുമാനൂർ ദേവന്റെ പ്രസിദ്ധി കേരളത്തിൽ മാത്രമല്ല, പരദേശങ്ങളിലും ധാരാളമായി വ്യാപിച്ചിട്ടുണ്ട്. ഈ ദേവസന്നിധിയിൽ ഭക്തിയോടുകൂടി ഭജനമിരുന്നാൽ ഒഴിയാത്ത ബാധയും ഭേദപ്പെടാത്ത രോഗവുമില്ലെന്നുള്ളതു ലോകപ്രസിദ്ധമാണ്. ആ ദേവ സന്നിധിയിൽ പ്രാർത്ഥിച്ചാൽ സാധിക്കാത്ത കാര്യവുമില്ല. അതിനാൽ പലവിധത്തിലുള്ള കാര്യസിദ്ധിയെ ഉദ്ദേശിച്ചു പല സ്ഥലങ്ങളിൽനിന്നും അനേകമാളുകൾ പ്രതിദിനമെന്നപോലെ ഇപ്പോഴും അവിടെ വരികയും ഭജിക്കുകയും ചെയ്യുന്നുണ്ട്. രക്ഷസ്സ്, അപസ്മാരം എന്നീ ബാധകളെ ഒഴിക്കുന്ന വി‌ഷയത്തിലാണ് ഏറ്റുമാനൂർ മഹാദേവന്റെ ശക്തി സവിശേ‌ഷം പ്രത്യക്ഷപ്പെട്ടു കാണുന്നത്. ഇവ ഇതരദേവസന്നിധിയിൽപ്പോയാൽ എളുപ്പത്തിൽ ഒഴിയുകയില്ലല്ലോ. അതിനാൽ ഇവിടെ ഭജനത്തിനായും മറ്റും വരുന്നവരിൽ അധികം പേരും രക്ഷസ്സോ, അപസ്മാരമോ ബാധിച്ചവരായിരിക്കും. വേറെ കാര്യങ്ങളെ ഉദ്ദേശിച്ചും ഇവിടെ പലരും വരുന്നുണ്ട്. വിശ്വാസവും ഭക്തിയുമുള്ളവരിലാരും ഈ ദേവസന്നിധിയിൽ വന്നിട്ടു കാര്യം സാധിക്കാതെ മടങ്ങിപ്പോയിട്ടില്ല.
പണ്ടൊരിക്കൽ ഒരു ചെമ്പകശ്ശേരി (അമ്പലപ്പുഴ) രാജാവിനു സഹിക്കവഹിയാതെയുള്ള ഒരു വറ്റിൽവേദനയുണ്ടായി. അനേകം വൈദ്യന്മാരെക്കൊണ്ടു ചികിത്സിപ്പിക്കുകയും പല ക്ഷേത്രങ്ങളിൽ ഭജനമിരിക്കുകയും ചെയ്തിട്ടും വയറ്റിൽവേദനയ്ക്കു യാതൊരു കുറവുമുണ്ടായില്ല. പിന്നെ ഏറ്റുമാനൂർ ദേവസന്നിധിയിൽച്ചെന്നു ഭജിച്ചാൽ ഈ ഉദരവ്യാധി ശമിക്കുമെന്നു കാണുകയാൽ രാജാവ് അവിടെച്ചെന്ന് ഭജനം തുടങ്ങി. നാൽപത്തൊന്നു ദിവസത്തെ ഭജനം കഴിഞ്ഞപ്പോൾത്തന്നെ രാജാവിനു വേദന വളരെക്കുറയുകയും ഒരുവിധം സഹിക്കാമെന്നുള്ള സ്ഥിതിയാവുകയും ചെയ്തു. പിന്നെയും അദ്ദേഹം ഭക്തിയോടും വിശ്വാസത്തോടും നി‌ഷ്ഠയോടുംകൂടി ഒരു സംവൽസരം ഭജിച്ചു. വയറ്റിൽവേദന നിശ്ശേ‌ഷം മാറി രാജാവു പൂർണ്ണസുഖത്തെ പ്രാപിച്ചു. ഭജനം ഏതാണ്ടു പതിനൊന്നു മാസമായപ്പോൾത്തന്നെ രാജാവു ഭജനം കാലംകൂടുന്ന ദിവസം ക്ഷേത്രത്തിൽ ഒരു സദ്യയും വിളക്കും കഴിക്കണമെന്നു നിശ്ചയിച്ചു. അതു നിശ്ചയിച്ച ദിവസം രാത്രിയിൽ കിടന്നുറങ്ങിയ സമയം രാജാവിന് ഒരു സ്വപ്നമുണ്ടായി. അദ്ദേഹത്തിന്റെ അടുക്കൽ ഒരാൾ ചെന്ന്, 'എനിക്ക് സദ്യയും വിളക്കുമൊന്നും ആവശ്യമില്ല; വിചാരിച്ചിട്ടുള്ള സംഖ്യ പണമായിട്ടോ പണ്ടമായിട്ടോ തന്നാൽ മതി' എന്നു പറഞ്ഞതായിട്ടാണ് സ്വപ്നം കണ്ടത്. ഇത് ഏറ്റുമാനൂർ മഹാദേവൻ തന്നെ അരുളിച്ചെയ്തതാണെന്ന് അദ്ദേഹത്തിനു തോന്നി. പിറ്റേദിവസം പ്രശ്നം വെയ്പിച്ചു നോക്കീട്ട് അങ്ങനെതന്നെ വിധിക്കുകയും ചെയ്തു. അതിനാൽ രാജാവു സദ്യയ്ക്കും വിളക്കിനുമായി നിശ്ചയിച്ചിരുന്ന സംഖ്യയിൽനിന്ന് ഏതാനും ചിലവുചെയ്ത് ഓടുകൊണ്ട് ഒരു വൃ‌ഷഭവിഗ്രഹം വാർപ്പിച്ച് ഭജനം കാലംകൂടിയ ദിവസം നടയ്ക്കു വയ്ക്കുകയും ശേ‌ഷം പണം ഭണ്ഡാരത്തിലിടുകയും ചെയ്തു. ആ വൃ‌ഷഭവിഗ്രഹത്തിന്റെ അകം പൊള്ളയാണ്. അതിന്റെ ഒരു വശത്ത് ഒരു ദ്വാരവും ആ ദ്വാരത്തിനു ശംഖു പിരിയായിട്ട് ഒരടപ്പുമുണ്ട്. ആ വിഗ്രഹത്തിനകത്തു നിറച്ച് ചെന്നെല്ലു വിത്താക്കി അടച്ചാണ് അതു നടയ്ക്കുവെച്ചത്. അതു നടയ്ക്കുവെച്ച രാത്രിയിൽ രാജാവിനു വീണ്ടും ഒരു ദർശനമുണ്ടായി. അദ്ദേഹം കിടന്നുറങ്ങിയ സമയം, മുൻപു സ്വപ്നത്തിൽക്കണ്ട ആൾ തന്നെ അദ്ദേഹത്തിന്റെ അടുത്തുചെന്ന്, 'ഞാൻവളരെ സന്തോ‌ഷിച്ചിരിക്കുന്നു. ഇനി അങ്ങേയ്ക്കു വയറ്റിൽവേദന ഒരിക്കലുമുണ്ടാവില്ല. നാളെത്തന്നെ സ്വദേശത്തേയ്ക്കു പൊയ്ക്കൊള്ളൂ. അങ്ങു നടയ്ക്കുവെച്ചിരിക്കുന്ന വൃ‌ഷഭവിഗ്രഹത്തിന്റെ അടപ്പുതുറന്ന് ഒരു നെല്ലെടുത്തു ഭക്ഷിച്ചാൽ ആർക്കും ഏതു വിധത്തിലുള്ള ഉദരവ്യാധിയും ശമിക്കും' എന്നു പറഞ്ഞതായിട്ട് അദ്ദേഹത്തിനു തോന്നി. രാജാവ് ആ വിവരം ദേവസ്വക്കാരെ അറിയിച്ചിട്ടു പിറ്റേ ദിവസം തന്നെ സ്വദേശത്തേയ്ക്കു പോയി. ആ വൃ‌ഷഭവിഗ്രഹം ഇപ്പോഴും ഏറ്റുമാനൂർ ക്ഷേത്രത്തിൽ മണ്ഡപത്തിലിരിക്കുന്നുണ്ട്. അതിൽ നിന്നു നെല്ലെടുത്തു തിന്നിട്ടു പലർക്കും ഉദരവ്യാധി ഭേദമാകുന്നുമുണ്ട്. ഭക്തിയും വിശ്വാസവുമില്ലാത്തവർക്കു യാതൊരു ഫലവും കാണുകയില്ലെന്നു മാത്രമേയുള്ളു.
പണ്ടൊരു കാലത്ത് ഒരു പൂഞ്ഞാറ്റിൽത്തമ്പുരാൻ ആളറിയാതെ ഒരു പരദേശബ്രാഹ്മണനെ വെട്ടിക്കൊന്നു. ആ ബ്രഹ്മരക്ഷസ്സ് തമ്പുരാനെ ബാധിക്കുകയും തന്നിമിത്തം തമ്പുരാൻ വലിയ കഷ്ടസ്ഥിതിയിലായിത്തീരുകയും ചെയ്തു. ആ രക്ഷസ്സിനെ ഒഴിക്കാനായിട്ടു തമ്പുരാൻ പലരെക്കൊണ്ടും മന്ത്രവാദങ്ങൾ ചെയ്യിക്കുകയും അനേകം ദേവാലയങ്ങളിൽ ഭജനമാരംഭിക്കുകയും ചെയ്തിട്ടും യാതൊരു ഫലവുമുണ്ടായില്ല. ഒടുക്കം അദ്ദേഹം ഏറ്റുമാനൂർ ദേവസന്നിധിയിലെത്തി, ഏറ്റവും നി‌ഷ്ഠയോടുകൂടി ഭജനം തുടങ്ങി. നാൽപത്തൊന്നാം ദിവസം രക്ഷസ്സു തുള്ളി സത്യം ചെയ്ത് ഒഴിഞ്ഞുപോയി. അനന്തരം തമ്പുരാൻ പ്രതിദിനം മുപ്പത്താറു ബ്രാഹ്മണർക്കുവീതം ക്ഷേത്രത്തിൽ നമസ്കാരം (ഭക്ഷണം) കൊടുക്കുന്നതിനു വേണ്ടുന്ന വസ്തുവകകൾ ദേവസ്വത്തിലേക്കു വെച്ചൊഴിഞ്ഞു കൊടുത്തു. ആ മുപ്പത്താറു നമസ്കാരം ഇപ്പോഴും അവിടെ മുടക്കം കൂടാതെ നടന്നു വരുന്നുണ്ട്.
ഒരിക്കൽ സാമൂതിരിപ്പാടു തമ്പുരന്റെ ഭാഗിനേയിയും 'മാധവി' എന്നു പേരുമായ ഒരു തമ്പുരാട്ടിയുടെ തലയിൽ ഒരു വലിയ വ്രണമുണ്ടായി. അനേകം ചികിത്സകൾ ചെയ്തിട്ടും യാതൊരു ഫലവുമുണ്ടായില്ല. ഒടുക്കം വ്രണം വളരെ വർദ്ധിക്കുകയും പുഴുക്കുകയും ചെയ്തു. അപ്പോൾ തമ്പുരാട്ടിക്കു വേദനയും മനസ്താപവും സഹിക്കാൻ വയ്യാതെയായി ത്തീർന്നു. ഒരു ദിവസം രാത്രിയിൽ തമ്പുരാട്ടി വേദന കൊണ്ട് ഉറക്കം വരാതെ വ്യസനിച്ചുകൊണ്ട് കിടന്നപ്പോൾ ഏറ്റുമാനൂർ മഹാദേവന്റെ മാഹാത്മ്യങ്ങൾ പലരും പറഞ്ഞു കേട്ടിട്ടുള്ളതിനെക്കുറിച്ച് ഓർമ്മ വരികയാൽ 'എന്റെ ഏറ്റുമാനൂർ മഹാദേവാ, എന്റെ ഈ വ്യാധി മാറ്റി ഒരു ദിവസമെങ്കിലും സുഖമായി ജീവിച്ചിരിക്കാൻ എനിക്കു സംഗതിയാക്കിത്തന്നാൽ അവിടെ എന്റെ പേർക്ക് എന്നും ഒരു പൂജ നടത്തിച്ചേക്കാം. അനേകം പേരുടെ രോഗങ്ങളും ബാധകളും മാറ്റി അവിടുന്നു രക്ഷിക്കുന്നുണ്ടല്ലോ. എന്നെക്കുറിച്ചുകൂടി അവിടേയ്ക്കു സ്വൽപം കൃപയുണ്ടാകേണമേ' എന്നു പ്രാർത്ഥിച്ചു. സ്വൽപസമയം കഴിഞ്ഞപ്പോൾ വേദന കുറയുകയും തമ്പുരാട്ടി ഉറങ്ങിത്തുടങ്ങുകയും ചെയ്തു. ആ സമയം വലത്തുകൈയിൽ ഒരു വാളും ഇടത്തു കൈയിൽ ഒരു ഭസ്മസഞ്ചിയും അരയിൽ ഒരു പട്ടും ധരിച്ച്, ഒരാൾ തന്റെ അടുക്കൽ വരികയും വാൾകൊണ്ടു തലയിലെ പുഴുക്കളെയെല്ലാം വടിച്ചു കളഞ്ഞു ഭസ്മം തേച്ചിട്ട് 'നീ ഒട്ടും വ്യസനിക്കേണ്ട, നിന്റെ സുഖക്കേടു നിശ്ശേ‌ഷം ഭേദമായിരിക്കുന്നു' എന്നു പറയുകയും ചെയ്തു എന്നു തമ്പുരാട്ടി സ്വപ്നം കണ്ടു. നേരം വെളുത്തു തമ്പുരാട്ടി ഉണർന്നു തലയിൽ തപ്പി നോക്കിയപ്പോൾ വ്രണം നിശേ‌ഷം ഉണങ്ങിയിരിക്കുന്നതായി അറിഞ്ഞു. ലേശം പോലും വേദന ഉണ്ടായിരുന്നുമില്ല. ഉടനെ തമ്പുരാട്ടി ഈ വിവരമെല്ലാം സാമൂതിരിപ്പാടു തമ്പുരാന്റെ അടുക്കൽ അറിയിക്കുകയും തമ്പുരാൻ അത്യധികം സന്തോ‌ഷിക്കുകയും വിസ്മയിക്കുകയും അടുത്ത ദിവസം തന്നെ മാധവിത്തമ്പുരാട്ടിയെയും കൊണ്ടു പരിവാരസമേതം പുറപ്പെട്ട് ഏറ്റുമാനൂരെത്തുകയും ചെയ്തു. തമ്പുരാൻ അവിടെ ഏതാനും ദിവസം താമസിച്ചു 336 പറ നിലവും ഏഴര മുറി പുരയിടവും വാങ്ങി. അതിന്റെ ആധാരവും അസംഖ്യം പണവും പട്ടും രത്നങ്ങളും മാധവി ത്തമ്പുരാട്ടിയെക്കൊണ്ടു നടയ്ക്കുവെയ്പിച്ചു വന്ദിപ്പിക്കുകയും ആ വസ്തുക്കളുടെ ആദായമെടുത്ത് പതിവായി ദേവന് അഭി‌ഷേകം കഴിഞ്ഞാലുടനെ ഒരു പൂജ നടത്തുന്നതിന് ഏർപ്പാടു ചെയുകയും ചെയ്തു. ഈ പൂജ പതിവായി നിർവ്വിഘ്നം നടത്തിക്കുന്നതിനായി അദ്ദേഹം തന്റെ ശമ്പളക്കാരിൽ ചിലരെ അവിടെ താമസിപ്പിച്ചു. അവർക്കു താമസിക്കു ന്നതിന് ഒരു മഠം പണിയിച്ചുകൊടുക്കുകയും ചെയ്തു. ഇത്രയുമൊക്കെ ക്കഴിച്ചിട്ടാണ് തമ്പുരാൻ മടങ്ങിപ്പോയത്. അത്രയും കാലം ഏറ്റുമാനൂർ മഹാദേവനെ ഭജിച്ചുകൊണ്ട് മാധവിത്തമ്പുരാട്ടിയും അവിടെത്താമസി ച്ചിരുന്നു. തമ്പുരാട്ടിയുടെ വകയായി ഏർപ്പെടുത്തിയ പൂജ ഇപ്പോഴും അവിടെ പതിവായി നിർവ്വിഘ്നം നടന്നുവരുന്നുണ്ട്. ആ പൂജയ്ക്ക് 'മാധവിപ്പള്ളിപ്പൂജ' എന്നാണ് പേരു പറഞ്ഞുവരുന്നത്. പൂജ വകയ്ക്കായി ദേവസ്വത്തിലേക്ക് ഏൽപ്പിച്ചുകൊടുത്ത നിലത്തിന് 'മാധവിപ്പള്ളിനില' മെന്നും പുരയിടങ്ങൾക്ക് 'മാധവിപ്പള്ളിപ്പുരയിട'മെന്നും ഇപ്പോഴും പേരു പറഞ്ഞുവരുന്നു. ഈ പുജയ്ക്കു നീലക്കരിമ്പിന്റെ ആറുപലം ശർക്കരയും ആറു നാളികേരവും രണ്ടു തുടം നെയ്യും ഇരുനാഴി അരിയുമായിട്ട് ഒരു ഇടിച്ചു പിഴിഞ്ഞ പായസവും ഒരു പറ അരി വെള്ള നിവേദ്യവും വിളക്കു വകയ്ക്ക് നാഴി എണ്ണയുമാണ് പതിവ്.
കൊല്ലം 929-ആമാണ്ട് വടക്കുംകൂർ രാജ്യം പിടിച്ചടക്കുന്നതിനായി തിരുവതാംകൂർ മഹാരാജാവിന്റെ സൈന്യങ്ങൾ അവിടെ പ്രവേശിച്ചപ്പോൾ മാധവിപ്പിള്ളനിലത്തിലെ വിളവും മാധവിപ്പിള്ളപ്പുരയിടങ്ങളിലെ ഫലപുഷ്ടിയുള്ള വൃക്ഷങ്ങളും മാധവിപ്പള്ളി മഠവും നശിപ്പിച്ചുകളയുകയും തന്നിമിത്തം മഹാരാജവിന് ഏറ്റുമാനൂർ മഹാദേവന്റെ അനിഷ്ടവും പല വിധത്തിലുള്ള അനർത്ഥങ്ങളും സംഭവിക്കുകയാൽ തദ്ദോ‌ഷപരിഹാരാർത്ഥം മഹാരാജാവു പ്രായശ്ചിത്തമായി എട്ടുമാറ്റിൽ ഏഴായിരത്തി ഒരുന്നൂറ്റി നാൽപത്തിമൂന്നേ അരയ്ക്കാൽ കഴഞ്ചു സ്വർണ്ണം കൊണ്ട് ഏഴര ആനകളെയും ഏഴു കഴഞ്ചു സ്വർണ്ണം കൊണ്ട് തോട്ടിയും വളറും തൊണ്ണൂറ്റാറര കഴഞ്ചു സ്വർണ്ണം കൊണ്ട് ഒരു പഴുക്കാക്കുലയും നടയ്ക്കു വെയ്ക്കുകയും മാണിക്കം ദേശത്തുൾപ്പെട്ട 168 പറ നിലവും ഇരുപത്തി മൂന്നര മുറി പുരയിടവും ഒരു മഠവും ഏറ്റുമാനൂർ മഹാദേവനായി ദേവസ്വത്തിലേയ്ക്കു വെച്ചൊഴിഞ്ഞു കൊടുക്കുകയും ചെയ്തതായി ഒരു പ്രായശ്ചിത്തച്ചാർത്ത് കൊല്ലം 964-ആമാണ്ട് ഇടവമാസം പന്ത്രണ്ടാം തിയതി എഴുതിവെച്ചതായി ദേവസ്വത്തിൽ ഇപ്പോഴും കാണുന്നുണ്ട്. ഈ ഏഴര പൊന്നാനകളെ 973- ആമാണ്ട് നാടു നീങ്ങിയ കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവുണ്ടാക്കിച്ചു വൈക്കത്തപ്പനു വഴിപാടായി കൊടുത്തയച്ചതാണെന്നും ആനകളെ കൊണ്ടുപോയവർ ഏറ്റുമാനൂരെത്തി യപ്പോൾ ഏറ്റുമാനൂർ മഹാദേവന്റെ വിരോധം കൊണ്ട് ആനകളെ അവിടെനിന്നു കൊണ്ടുപോകാൻ നിവൃത്തിയില്ലാതെ വരികയാൽ അവ ഏറ്റുമാനൂർ ദേവന്റെ വകയായിത്തീർന്നതാണെന്നും മറ്റും ഒരൈതിഹ്യ മുണ്ട്. മേൽപറഞ്ഞ പ്രായശ്ചിത്തച്ചാർത്തുകൊണ്ട് ആദ്യം പറഞ്ഞതുതന്നെ വാസ്തവമാണെന്നു വിചാരിക്കാം. ഏതുവിധമായാലും ഈ പൊന്നാനകൾ ഇപ്പോഴും ഏറ്റുമാനൂരുണ്ടെന്നുള്ളതിൽ പക്ഷാന്തരത്തിനവകാശമില്ല. മരംകൊണ്ടുണ്ടാക്കി സ്വർണ്ണത്തകിടുകൊണ്ടു പൊതിഞ്ഞ ഏഴര (ഏഴു വലിയതും ഒന്നു ചെറിയതുമായ) പ്പൊന്നാനകളെ ഏറ്റുമാനൂർ ക്ഷേത്രത്തിൽ ആണ്ടുതോറും ഉത്സവകാലത്ത് ഭണ്ഡാരത്തിൽ നിന്നെടുത്ത് വിളക്കിനും മറ്റുമുള്ള എഴുന്നള്ളത്തുസമയത്ത് അകമ്പടിയായി കൊണ്ടു നടക്കുന്നത് പതിവായിക്കാണുന്നുണ്ടല്ലോ. ഈ പൊന്നാനകളും പഴുക്കാ ക്കുലയും കൂടാതെ ഓരോ കാലത്ത് ഓരോ രാജാക്കന്മാരും പ്രഭുക്കന്മാരും മറ്റും നടയ്ക്കു വച്ചിട്ടുള്ളതായ വലംപിരിശംഖ്, നെല്ലുമാണിക്യം മുതലായ അനേകം ദിവ്യവസ്തുക്കളും പൊന്നുപണവും പണ്ടങ്ങളുമായി അസംഖ്യം മുതലും ഏറ്റുമാനൂർ മഹാദേവന്റെ ഭണ്ഡാരത്തിലിരിക്കുന്നുണ്ട്. 'ചൊൽക്കൊള്ളുന്നേറ്റുമാനൂരധിപതി ഭഗവാൻ വിത്തമാർജിച്ചനേകം വെയ്ക്കുന്നു' എന്നുള്ളതു പ്രസിദ്ധമാണല്ലോ. തിരുവതാംകൂർ മഹാരാജാവ് അമ്പലപ്പുഴ രാജ്യം പിടിച്ചടക്കാനായി സൈന്യസമേതം ആക്രമിച്ച സമയം അവിടെ തേവാരക്കാരനായിരുന്ന കാക്കൂർ ചെമ്മന്തട്ടമഠത്തിൽ നമ്പൂരി തേവാരവിഗ്രഹങ്ങളും സാളഗ്രാമ ങ്ങൾ മുതലായവയുമെടുത്തുകൊണ്ട് ഗൂഢമായി പെട്ടെന്ന് വള്ളം കേറിപ്പോയി. ഈ വർത്തമാനം ചാരമുഖേന ഗ്രഹിച്ച മഹാരാജാവും ഒരു ഓടിവള്ളത്തിൽ കയറി പിന്നാലെ ചെന്നു. മധ്യേമാർഗം നമ്പൂരിയെ വെട്ടിക്കൊന്ന് അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന സാധനങ്ങളെ ടുത്തുംകൊണ്ട് മടങ്ങിപ്പോന്നു. ആ ബ്രഹ്മഹത്യാദോ‌ഷം തീരുന്നതിനായി മഹാരാജാവു കഠിനനി‌ഷ്ഠയോടുകൂടി ഏറ്റുമാനൂർ ദേവനെ നാൽപ ത്തൊന്നു ദിവസം ഭജിക്കുകയും മഹാദേവപ്രസാദത്താൽ ആ ദോ‌ഷം തീരുകയും ചെയ്തു. മഹാരാജാവു ഭജനം കാലം കൂടിയത് ഒരു തുലാമാസത്തിൽ തിരുവോണദിവസമായിരുന്നു. അതിനാൽ മഹാരാജാവു താൻ വെട്ടിക്കൊന്ന നമ്പൂരിയുടെ ഇല്ലക്കാരുൾപ്പടെ വേങ്ങാട്ടുഗ്രാമത്തി ലുള്ള 141 ഇല്ലക്കാരെയും തലേദിവസം വൈകുന്നേരം തന്നെ ഏറ്റുമാനൂർ ക്ഷേത്രത്തിൽ വരുത്തി, അന്നും പിറ്റേദിവസവുമായി മൂന്നുനേരം ചതുർവ്വിധ വിഭവങ്ങളോടുകൂടി ഭക്ഷണവും തിരുവോണദിവസം 101 പണവും 12 വസ്ത്രവും വീതം ദക്ഷിണയും (ദാനവും) അവർക്കെല്ലാവ ർക്കും കൊടുത്ത് സന്തോ‌ഷിപ്പിച്ച് അനുഗ്രഹം വാങ്ങുകയും ഇപ്രകാരം ആണ്ടുതോറും ആ മഹാദേവസന്നിധിയിൽ വച്ചു നടത്തുന്നതിനു നിശ്ചയിക്കുകയും ചെയ്തു. ആണ്ടുതോറും തുലാമാസത്തിൽ തിരുവോണ ദിവസവും തലേദിവസം വൈകുന്നേരവുമായി വേങ്ങാട്ടുഗ്രാമക്കാരായ 141 നമ്പൂരിമാർക്കു മൂന്നു നേരത്തെ സദ്യയും 101 പണവും 12 വസ്ത്രവും വീതം തിരുവോണദിവസം ദാനവും ഏറ്റുമാനൂർ മഹാദേവസന്നിധിയിൽ വെച്ചു മഹാരാജാവു തിരുമനസ്സിലെ വകയായി ഇപ്പോഴും നടത്തി വരുന്നുണ്ട്. ഈ അടിയന്തിരത്തിനു 'പട്ടത്താനം' എന്നാണ് പേരു പറഞ്ഞുവരുന്നത്. ഇപ്പോൾ ഈ ദാനം മഹാരാജാവു തിരുമനസ്സിലെ പ്രതിനിധിയായി ഏറ്റുമാനൂരെത്തി നടത്തിവരുന്നത് വഞ്ഞിപ്പുഴത്തമ്പുരാ നാണ്. ഇതിലേയ്ക്കു തമ്പുരാനു ചില അനുഭവങ്ങൾ കൽപിച്ചുവച്ചിട്ടുമുണ്ട്.
ഏറ്റുമാനൂർ ക്ഷേത്രത്തിലെ ബലിക്കൽപ്പുരയിൽ വലിയ ബലിക്കല്ലിന്റെ പടിഞ്ഞാറുവശത്തായി ഒരു വലിയ തൂക്കുവിളക്കുണ്ട്. അതു മേൽത്തട്ടിന്മേൽ ഒരു കുറ്റിയും വളയും തറച്ച് അതിന്മേലാണു തൂക്കിയി രിക്കുന്നത്. ആ വിളക്കിനു സാധാരണയായി പറഞ്ഞു വരുന്ന പേര് 'വലിയ വിളക്ക്' എന്നാണ്. അതു വാടാവിളക്കായി എന്നും അഹോരാത്രം കത്തിക്കൊണ്ടുതന്നെ നിൽക്കുന്നു. ആ വിളക്കു വകയ്ക്കു ദേവസ്വത്തിൽ നിന്നും യാതൊരു ചെലവും പതിവില്ല. ആ വിളക്കു വകയ്ക്കായി വഴിപാടായിട്ടു വരുന്ന എണ്ണകൊണ്ട് ആ ചെലവു നടക്കുന്നുണ്ടെന്നു മാത്രമല്ല, ആണ്ടുതോറും 100-150 ചോതന എണ്ണവീതം മിച്ചം വരുന്നുണ്ട്. ഏറ്റുമാനൂർ വലിയ വിളക്കു കൊളുത്തിക്കുക പ്രാധാനമായിട്ടുള്ള ഒരു വഴിപാടാണ്. ബാധോപദ്രവമുള്ളവർ അവിടെ ഭജനമിരിക്കുകയോ ദർശനത്തിനായി നടയിൽ ചെല്ലുകയോ ചെയ്താൽ തുള്ളി സത്യംചെയ്ത് ഒഴിഞ്ഞു പോകുക സാധാരണമാണ്. അങ്ങനെ സത്യം ചെയ്യുന്നതെല്ലാം ഈ വലിയ വിളക്കു പിടിച്ചാണ്. ഈ വിളക്കിന്റെ അടിത്തട്ടിനു മുകളിലായി ഒരു മൂടിയുണ്ട്. അതിന്മേൽ ദീപജ്വാല തട്ടി എല്ലായ്പോഴും മ‌ഷി പിടിച്ചിരിക്കും. ആ മ‌ഷിയെടുത്തു കണ്ണെഴുതിയാൽ സകലവിധ നേത്രരോഗങ്ങളും മറ്റുള്ള വ്യാധികളും ശമിക്കുമെന്നുള്ളതു പ്രസിദ്ധമാണ്. പലവിധത്തിലുള്ള ചികിത്സകൾ ചെയ്തിട്ടും ഭേദമാകാത്ത നേത്രരോഗങ്ങൾ ഈ മ‌ഷിയെടുത്ത് കണ്ണെഴുതിയിട്ട് പലർക്കും ഭേദമായിട്ടുണ്ട്. ഇപ്രകാര മെല്ലാം മാഹാത്മ്യമുള്ള ഈ വിളക്ക് ഇവിടെ വന്നുചേർന്നതെങ്ങനെയാണെന്നുകൂടി വായനക്കാർ അറിഞ്ഞിരിക്കേണ്ടതാകയാൽ അതു താഴെ പറഞ്ഞുകൊള്ളുന്നു.
ഏറ്റുമാനൂർ മഹാക്ഷേത്രം ജീർണ്ണോദ്ധാരണാർത്ഥം കൊല്ലം 717-ആമാണ്ട് അനുജ്ഞ വാങ്ങി പണി ആരംഭിക്കുകയും 721-ആമാണ്ട് പണി കഴിഞ്ഞു ദ്രവ്യകലശം മുതലായവ നടത്തുകയും ചെയ്തു. നാലാം കലശം കഴിഞ്ഞ ദിവസം ഊരാൺമക്കാരും സമുദായവും ക്ഷേത്രസംബന്ധികളും മറ്റും കൃതാർത്ഥതയോടും സന്തോ‌ഷത്തോടുംകൂടി പടിഞ്ഞാറേ ഗോപുരത്തിങ്കൽക്കൂടി അമ്പലം പണിയും കലശവും നിശ്ചിതകാലത്തു തന്നെ നി‌ഷ്പ്രയാസം കഴിഞ്ഞുകൂടിയതിനെക്കുറിച്ചും മഹാദേവന്റെ മാഹാത്മ്യത്തെപ്പറ്റിയും മറ്റും ഓരോന്നു പറഞ്ഞുകൊണ്ടു നിന്ന സമയം ദാരിദ്യ്രദേവതയുടെ മൂർത്തിയോ എന്നു തോന്നുമാറ് പ്രാകൃതവേ‌ഷനായ ഒരു മൂശാരി മേൽപറഞ്ഞ പ്രകാരം അടിത്തട്ടിനു മുകളിൽ ഒരു മൂടിയും തറച്ചുതൂക്കാനുള്ള കുറ്റി, വളയം, തുടൽ ഇവയുള്ളതുമായ ഒരു വലിയ തൂക്കുവിളക്ക് അവിടെ കൊണ്ടുവന്നു വച്ചിട്ട് "ഈ വിളക്ക് ഇവിടെ എടുത്തുകൊണ്ട് എനിക്കു വല്ലതും തരണം. ഇന്നതു കിട്ടണമെന്നില്ല; ഇന്നത്തെ ചെലവിനുള്ള വക കിട്ടിയാലും മതി. ഈ വിളക്കു വളരെ മാഹാത്മ്യമുള്ളതാണ്. ഇവിടെ എടുക്കാതെയിരിക്കരുത്" എന്നു പറഞ്ഞു. അപ്പോൾ അവിടെ കൂടിയിരുന്നവരിൽ ഒരാൾ, "ഈ വിളക്കിന്റെ മാഹാത്മ്യമെന്താണ്? ഇതിൽ എണ്ണ ഒഴിക്കാതെ കത്തുമോ?" എന്നു ചോദിച്ചു. അതിനുത്തരമായി മൂശാരി, "ഏറ്റുമാനൂർ മഹാദേവന്റെ മാഹാത്മ്യം കൊണ്ട് അങ്ങനെയും വന്നേക്കാം" എന്നു പറഞ്ഞു. അവിടെ കൂടിയിരുന്നവർ ഓരോരുത്തരും ആ വിളക്കെടുത്തു മാറ്റിവെയ്ക്കാൻ നോക്കീട്ടു സാധിച്ചില്ല. അപ്പോൾ ഒരാൾ, "രണ്ടുപേരെടുത്താൽ പൊങ്ങാത്ത ഈ വിളക്ക് ഇവിടെ എവിടെയാണ് തൂക്കുന്നത്? ഇതെടുത്തു തൂക്കുന്നതാരാണ്? ഇത് അസാദ്ധ്യമായ കാര്യമാണ്" എന്നു പറഞ്ഞു.
ഈ സമയം ഊരാൺമക്കാരായ നമ്പൂരിമാരിൽ ഒരാൾ ഉറക്കെ അട്ടഹസിച്ചുകൊണ്ടു തുള്ളിയുറഞ്ഞു ചെന്ന് ഇടതുകൈകൊണ്ട് ആ വിളക്കു നി‌ഷ്പ്രയാസം എടുത്തുകൊണ്ട് ബലിക്കൽപ്പുരയിലേക്ക് ഓടി പ്പോയി. പിന്നാലെ അവിടെ കൂടിയിരുന്ന ജനങ്ങളും ചെന്നു. അവർ അവിടെയെത്തിയപ്പോൾ വലിയ ബലിക്കല്ലിനോടടുത്ത് പടിഞ്ഞാറുഭാഗ ത്തായി മേൽത്തട്ടിന്മേൽ കുറ്റിയും വളയവും തറച്ചു വിളക്കു തൂക്കിയിരിക്കുന്നതായും തുള്ളിയ നമ്പൂരി സ്വബോധത്തോടു കൂടി സ്വസ്ഥനായി അവിടെ നിൽക്കുന്നതായും കണ്ടു. ഉടനെ ചിലർ, 'ഈ വിളക്ക് ഇപ്പോൾ തന്നെ കത്തിക്കണം' എന്നു പറഞ്ഞ് എണ്ണയും തിരിയും കൊണ്ടുവന്നു. തിരി വിളക്കിലിട്ട് എണ്ണയൊഴിക്കുന്നതിനു മുമ്പായി അതിഭയങ്കരമായ ഒരു ഇടിയും മിന്നലുമുണ്ടായി. അതോടുകൂടി അവിടെക്കൂടിയിരുന്നവർക്കെല്ലാം കുറച്ചു സമയത്തേക്കു കണ്ണു കാണാൻ വയ്യാതെയായിപ്പോയി. എല്ലാ വർക്കും കണ്ണു കാണാറയപ്പോൾ വിളക്കിൽ എണ്ണ നിറഞ്ഞിരിക്കുന്നതായും വിളക്കു കത്തുന്നതായും കണ്ടു. കൊണ്ടുചെന്നുവെച്ച എണ്ണ മുഴുവനും അവിടെത്തന്നെ ഇരിക്കുന്നുമുണ്ടായിരുന്നു. ഇപ്രകാരമാണ് ഈ വലിയ വിളക്കിന്റെ ആഗമം.
എല്ലാവരും വിസ്മയാകുലരായി കുറച്ചുനേരം നിന്നതിന്റെ ശേ‌ഷം അവർക്കു മൂശാരിയുടെ കാര്യം ഓർമവന്നു. 'അവനു വല്ലതും കൊടുത്തയയ്ക്കണം. അവനൊരു പാവമാണ്. നേരം വൈകിത്തുടങ്ങി. അവന് അത്താഴത്തിന് ഇവിടെനിന്നു വല്ലതും കിട്ടി കൊണ്ടുചെന്നിട്ടു വേണമായിരിക്കും' എന്നു പറഞ്ഞുകൊണ്ട് എല്ലാവരും വീണ്ടും ഗോപുരത്തിങ്കലെത്തി. മൂശാരിയെ അവിടെക്കാണാഞ്ഞിട്ടു നാലു ദിക്കിലേക്കും ആളുകളെ അയച്ച് അന്വേ‌ഷിപ്പിച്ചു. അവിടെയെങ്ങും അവനെ കണ്ടില്ല. അവൻ ഏതു ദിക്കുകാരനെന്നോ എവിടെനിന്നു വന്നു എന്നോ എങ്ങോട്ടു പോയി എന്നോ അറിയാൻ പോലും കഴിഞ്ഞില്ല. അതുകൊണ്ട് അവൻ കേവലം ഒരു മൂശാരി അല്ലായിരുന്നു എന്നും ഒരു ദിവ്യനായിരുന്നു എന്നും എല്ലാവരും തീർച്ചപ്പെടുത്തി. രണ്ടുപേർകൂടിപ്പിടിച്ചാൽ നീക്കിവെയ്ക്കാൻ കഴിയാത്തതായ ആ വിളക്ക് അവൻ തനിച്ച് എടുത്തുകൊണ്ടുവന്നപ്പോൾത്തന്നെ അവൻ കേവലമൊരു മനു‌ഷ്യനല്ലെന്ന് അറിയേണ്ടതായിരുന്നു. അപ്പോൾ അതിനെക്കുറിച്ച് ആരും ഓർത്തില്ല എന്നേയുള്ളു.
ഇങ്ങനെ ഏറ്റുമാനൂർ മഹാദേവന്റെ മാഹാത്മ്യത്താൽ അവിടെയുണ്ടായിട്ടുള്ള അത്ഭുതങ്ങൾ പറഞ്ഞാൽ ഒരിക്കലും അവസാനിക്കുകയില്ല. അതിനാൽ ഈ അടുത്ത കാലത്തുണ്ടായ ഒരത്ഭുതസംഗതികൂടി പറഞ്ഞിട്ട് ഈ ഉപന്യാസത്തെ സമാപിപ്പിക്കാമെന്നു വിചാരിക്കുന്നു.
വയോവൃദ്ധനായ ഒരു പരദേശബ്രാഹ്മണൻ ചേർത്തലെയുള്ള ധനവാനായ ഒരു തിരുമുൽപാടിന്റെ അടുക്കൽചെന്ന്, "എന്റെ കൈവശം ആയിരം രൂപയുണ്ട്. ഇത് എന്റെ ചെറുപ്പം മുതൽ ഓരോ സ്ഥലങ്ങളിൽ സദ്യയ്ക്കു ദേഹണ്ഡം (പാചകവൃത്തി) കഴിച്ചും പ്രതിഗ്രഹം വാങ്ങിയും മറ്റും വളരെ കഷ്ടപ്പെട്ടു സമ്പാദിച്ചതാണ്. ഇതല്ലാതെ എനിക്കു വേറെയാതൊരു സമ്പാദ്യവുമില്ല. ഇപ്പോൾ എനിക്ക് അധ്വാനിക്കാൻ ശേ‌ഷിയില്ലാതെയായിരിക്കുന്നു. രണ്ടുമൂന്നു കുട്ടികളുള്ളവർക്ക് ഒന്നും ചെയ്‌വാൻ പ്രായമായിട്ടില്ല. ഭാര്യയ്ക്ക് ദേഹത്തിനു നല്ല സുഖമില്ല. ഈ പണത്തിന്റെ പലിശകൊണ്ടുവേണം നിത്യവൃത്തി കഴിഞ്ഞുകൂടാൻ. അതിനാൽ ഈ രൂപ ഇവിടുന്ന് ആർക്കെങ്കിലും കൊടുത്തു പലിശ ഈടാക്കിത്തന്ന് ഈ പാവപ്പെട്ട ബ്രാഹ്മണകുടുംബത്തെ ഇവിടുന്നു രക്ഷിക്കണം. മറ്റാരുടെ കൈവശവും കൊടുക്കാൻ എനിക്കു വിശ്വാസമില്ല. ഇവിടെ ഏർപ്പാടുള്ളവർ ധാരാളമുള്ളതുകൊണ്ട് ഇവിടെയ്ക്ക് ഇതൊരു ബുദ്ധിമുട്ടായി വരികയുമില്ലല്ലോ" എന്നു പറഞ്ഞു. അതുകേട്ടു തിരുമുൽപാട്, "ഇതു വാങ്ങി ആർക്കെങ്കിലും കൊടുത്തു ശരിയായ പ്രമാണം വാങ്ങുകയും ആണ്ടുതോറും മുറയ്ക്കു പലിശ വാങ്ങി അങ്ങേക്കു തരികയും അതിനൊക്കെ കണക്കെഴുതുകയും മറ്റും പ്രയാസമുള്ള കാര്യമാണ്. ചിലർക്കു കൊടുത്തിട്ടു കിട്ടാതെ വന്നാൽ അന്യായം കൊടുത്ത് ഈടാക്കേണ്ടാതായും വരും. അപ്പോൾ കുറേശ്ശെ പാഴ്ചെലവും ബുദ്ധിമുട്ടും വേണ്ടിവന്നേക്കും. ചിലപ്പോൾ പണം പലിശയ്ക്കു പോകാതെ ഇരിപ്പായിപ്പോയാലും ഞാൻ അങ്ങേയ്ക്കു പലിശ തരണമല്ലോ. അതെനിക്കു നഷ്ടകാരണമായിത്തീരുമല്ലോ. ഇങ്ങനെയൊക്കെയാണ് പരമാർത്ഥസ്ഥിതി എങ്കിലും അങ്ങ് എന്റെ അടുക്കൽ വന്ന് അപേക്ഷിച്ചിട്ടു ഞാൻ തീരെ ഉപേക്ഷിക്കുന്നതു കഷ്ടമാണല്ലോ. അതിനാൽ ആയിരം രൂപയ്ക്ക് ആണ്ടിൽ അറുപതു രൂപ പലിശയായിട്ടു സമ്മതമുണ്ടെങ്കിൽ രൂപ തന്നേക്കൂ; ഞാൻ എടുത്തുകൊള്ളാം. പണം പലിശയ്ക്കു പോകാതെ ഇവിടെ ഇരുന്നു പോയാലും ഈ പലിശ ഞാൻ തന്നേക്കാം. ഒരു ബ്രാഹ്മണകുടുംബം രക്ഷിക്കാനായിട്ടു സ്വൽപം നഷ്ടവും ബുദ്ധിമുട്ടും വന്നാലും അതൊന്നും ഒരു വലിയ കാര്യമായി ഞാൻ വിചാരിക്കുന്നില്ല. പലിശ ഞാൻ പറഞ്ഞതിൽ കൂടുതൽ വേണമെന്നുണ്ടെങ്കിൽ പണം ഇവിടെ വേണ്ടാ. വേറെ ആർക്കെങ്കിലും കൊടുത്തുകൊള്ളൂ" എന്നു പറഞ്ഞു. പലിശ സ്വൽപം കുറഞ്ഞാലും മുതലിനു ദോ‌ഷം വരികയില്ലല്ലോ എന്നു വിചാരിച്ചു ബ്രാഹ്മണൻ തിരുമുൽപാടു പറഞ്ഞതുപോലെ തന്നെ പലിശ സമ്മതിച്ചു രൂപ കൊടുത്തു. തിരുമുൽപാട് രൂപ ആയിരവും എണ്ണിയെടുത്തുകൊണ്ട് അതിന് ബ്രാഹ്മണന് ഒരു പ്രമാണവും എഴുതിക്കൊടുത്തു. പ്രമാണം വാങ്ങിക്കൊണ്ടു ബ്രാഹ്മണൻ അപ്പോൾതന്നെ പോവുകയും ചെയ്തു. പിന്നെ ആണ്ടു തികഞ്ഞപ്പോൾ ബ്രാഹ്മണൻ തിരുമുൽപാടിന്റെ അടുക്കലെത്തി. ഉടനെ തിരുമുൽപാടു പലിശവക ഉറുപ്പിക അറുപതും എണ്ണിക്കൊടുക്കുകയും ബ്രാഹ്മണൻ അതു വാങ്ങിക്കൊണ്ടു രശീതു കൊടുക്കുകയും ചെയ്തു.
അങ്ങനെ അഞ്ചാറു കൊല്ലം കഴിഞ്ഞപ്പോൾ പ്രമാണത്തിനു കാലഹരണം സംഭവിക്കാറായതിനാൽ കാലഹരണം വരുന്നതിന്റെ തലേദിവസം ബ്രാഹ്മണൻ തിരുമുൽപാടിന്റെ അടുക്കൽ ചെന്ന്, "നമ്മുടെ പ്രമാണത്തിന് കാലഹരണദോ‌ഷം സംഭവിക്കാറായിരിക്കുന്നു. അതിനാൽ അതൊന്നു മാറിയെഴുതിത്തന്നാൽ കൊള്ളാം. എനിക്ക് അവിടുത്തെപ്പേരിൽ അവിശ്വാസമുണ്ടായിട്ടു പറയുന്നതല്ല. പ്രമാണത്തിനു കാലഹരണം വന്നാലും ഇവിടെ നേരുകേടു പറയുകയില്ലെന്ന് എനിക്കു നല്ല ധൈര്യമുണ്ട്. എങ്കിലും മനു‌ഷ്യാവസ്ഥയല്ലേ? പ്രമാണം ശരിയായിത്തന്നെ ഇരിക്കട്ടെ എന്നു വിചാരിച്ചു പറയുന്നതാണ്. ഞാൻ അഗതിയാണെന്നും എനിക്കു വേറെ സമ്പാദ്യമൊന്നും ഇല്ലെന്നും അറിയാമല്ലോ" എന്നു പറഞ്ഞു. അപ്പോൾ തിരുമുൽപാട്, "പ്രമാണത്തിനു നാളെ കാലഹരണ മാകും എന്നുള്ള കാര്യം ഞാൻ ഓർത്തുകൊണ്ടു തന്നെയാണിരിക്കുന്നത്. ഇനി പ്രമാണം മാറിയെഴുതാനും, അങ്ങേയ്ക്കു പലിശ തന്നു കൊണ്ടിരി ക്കാനും മറ്റും എന്നെക്കൊണ്ടു സാധിക്കയില്ല. ഇവിടെയുള്ള കൊടുക്ക വാങ്ങലുകളെല്ലാംതന്നെ ഇനി മതിയാക്കണമെന്നാണ് ഞാൻ വിചാരിക്കു ന്നത്. അങ്ങേയ്ക്കു തരുവാനുള്ള ഒരാണ്ടത്തെ പലിശയും മുതലും നാളെ രാവിലെ വന്നാൽ തന്നേക്കാം. പണം ഇവിടെ തയ്യാറുണ്ട്. ഒരു നൂറോ നൂറ്റമ്പതോ ഉറുപ്പിക മാത്രമേ പോരാതെയുള്ളു. അതു നാളെ രാവിലെ ഉണ്ടാവും. എനിക്ക് ഒരാൾ ഒരഞ്ഞൂറുറുപ്പിക പലിശ തരാനുണ്ട്. അതു നാളെ കാലത്ത് ഏഴുമണിക്കുമുമ്പ് ഇവിടെ കൊണ്ടുവരാമെന്നാണ് അയാൾ പറഞ്ഞിരിക്കുന്നത്. അയാളെ ഞാൻ ഇന്നലെ വൈകുന്നേരവും കണ്ടു പറഞ്ഞിട്ടുണ്ട്"എന്നു പറഞ്ഞു. അതു കേട്ടു ബ്രാഹ്മണൻ, "മുതൽ കുറച്ചുകാലം കൂടെ ഇവിടെത്തന്നെ നിറുത്തിയാൽ കൊള്ളാമെന്നാണ് എന്റെ ആഗ്രഹം" എന്നു പറഞ്ഞു. "ഇനി അതിനൊക്കെ പ്രയാസമാണ്. അങ്ങു പണം വേറെ ആർക്കെങ്കിലും കൊടുത്തുകൊള്ളണം. മുതലുള്ള ആളായിരിക്കുകയും വസ്തു ഈടു കാണിച്ച് പ്രമാണം തരികയും ചെയ്താൽ പിന്നെ പേടിക്കാനെന്താണുള്ളത്? പണം തന്നില്ലെങ്കിൽ നമുക്കീടാക്കാമല്ലോ?" എന്നു തിരുമുൽപാടു പറയുകയാൽ ബ്രാഹ്മണൻ ഒടുക്കം അങ്ങനെ സമ്മതിച്ച് അന്നവിടെത്താമസിച്ചു. പിറ്റേദിവസം കാലത്തു മണി ഏകദേശം എട്ടായപ്പോൾ തിരുമുൽപ്പാട്, "അയാൾ വന്നില്ലല്ലോ, ഞാനൊന്നിറങ്ങി അയാളെ അന്വേ‌ഷിക്കട്ടെ. താമസിക്കയില്ല; ക്ഷണത്തിൽ വന്നേക്കാം. പണം അതു കിട്ടാനില്ലെങ്കിൽ വേറെ ഉണ്ടാകും. എങ്ങനെയായാലും കാര്യത്തിനു കുഴപ്പമില്ല. ഞാൻ മടങ്ങി വരുമ്പോഴേയ്ക്കും അങ്ങ് കുളിച്ച് ഊണുകഴിക്കണം. പണവും കൊണ്ടു പോകുമ്പോൾ കുളിക്കാനുമുണ്ണാനുമായി വഴിക്കു വല്ല സ്ഥലത്തും കയറു ന്നതു ശരിയല്ല; വല്ലതും അനർഥമുണ്ടായാൽ വി‌ഷമമാണ്. കാലം കലിയുഗമല്ലേ? ഇപ്പോൾ ആരെയും വിശ്വസിക്കാൻ പാടില്ല. പണം ആളെക്കൊല്ലിയാണ്; നല്ലപോലെ സൂക്ഷിക്കണം. 'സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട' എന്നുണ്ടല്ലോ" എന്നു പറഞ്ഞിട്ട് അവിടെനിന്ന് ഇറങ്ങിപ്പോയി. ബ്രാഹ്മണൻ കുളിയും ഊണും കഴിച്ചു തിരുമുൽപ്പാടിന്റെ വരവിനെത്തന്നെ പ്രതീക്ഷിച്ചുകൊണ്ടിരുന്നു. നേരം പത്തുമണിയായി. പന്ത്രണ്ടുമണിയായി, രണ്ടുമണിയായി. തിരുമുൽപ്പാടിനെക്കാണുന്നില്ല. അപ്പോൾ ബ്രാഹ്മണനു കുറേശ്ശെ ദുശ്ശങ്ക തുടങ്ങി. അന്നു പ്രമാണം മാറിയെഴുതുകയോ അന്യായം കോടതിയിൽ കൊടുക്കുകയോ ചെയ്തില്ലെങ്കിൽ കാലഹരണമാവും. സംഖ്യ ആയിരം രൂപായ്ക്ക് മേലുള്ളതിനാൽ അന്യായം കൊടുക്കണമെങ്കിൽ ആലപ്പുഴ ജില്ലാക്കോർട്ടിൽ വേണം. രണ്ടുമണിക്കു തന്നെ പോയാലും കച്ചേരി പിരിയുന്നതിനുമുമ്പ് ആലപ്പുഴച്ചെന്ന് അന്യായമെഴുതിച്ചു കോടതിയിൽ കൊടുക്കുന്ന കാര്യം അസാധ്യമാണല്ലോ. അതിനാൽ ബ്രാഹ്മണൻ മനസ്സിലെ വ്യസനവും പരിഭ്രമവും പുറത്തുകാണിക്കാതെ ധൈര്യത്തോടുകൂടി അവിടെത്തന്നെയിരുന്നു.
ഏകദേശം മൂന്നു മണിയായപ്പോൾ തിരുമുൽപ്പാടു മടങ്ങിയെത്തി. അദ്ദേഹം അതുവരെ കുളിക്കുകയും ഉണ്ണുകയും ഉണ്ടായിട്ടില്ലായിരുന്നു. അതിനാൽ ഗൃഹത്തിലെത്തിയ ക്ഷണത്തിൽ ഒന്നും മിണ്ടാതെ കുളിക്കാനുമുണ്ണാനും പോയി. കുളിയും ഊണും കഴിഞ്ഞപ്പോഴേയ്ക്കും നേരമേകദേശം മണി നാലരയോളമായി. അപ്പോൾ പുറത്തു ബ്രാഹ്മണന്റെ അടുക്കൽ വന്നു. "പണത്തിനായി ഓടി നടന്നതുകൊണ്ട് കുളിക്കാനും ഉണ്ണാനും ഒന്നും ഒത്തില്ല. ഇന്നു ഞാൻ ഇപ്പോഴാണ് ഊണു കഴിചത്. ഇങ്ങനെ ഒരു കഷ്ടപ്പാട് എനിക്ക് ഇതിനുമുമ്പ് ഒരിക്കലുമുണ്ടായിട്ടില്ല. അതുകൊണ്ട് തരക്കേടൊന്നുമില്ല. ഇന്ന് ഏതെങ്കിലും നേരം വൈകിയല്ലോ. നാളെ നേരത്തെ ഏർപ്പാടു തീർത്തേക്കാം" എന്നു പറഞ്ഞു. തിരുമുൽപ്പാട് പറഞ്ഞതിനെ വിശ്വസിച്ച് ബ്രാഹ്മണൻ അവിടെത്താമസിച്ചു. പിറ്റേദിവസം കാലത്തേ തിരുമുൽപ്പാട് ഉറക്കമുണർന്നു പുറത്തു വന്ന് ബ്രാഹ്മണനോട് "പ്രമാണമെടുക്കൂ, നോക്കട്ടെ" എന്നു പറഞ്ഞു. ഉടനെ അദ്ദേഹം പ്രമാണമെടുത്തു കൊടുത്തു. തിരുമുൽപ്പാട് പ്രമാണം വാങ്ങി നോക്കീട്ട്, "ഹേ! ഈ പ്രമാണത്തിനു കാലഹരണം വന്നുപോയല്ലോ. കാലഹരണം വന്ന പ്രമാണത്തിനു പണം കൊടുക്കുക ഇവിടെ പതിവില്ല. എനിക്കാരും തരാറുമില്ല. അതിനാൽ പണത്തിനായി ഇനി താമസിക്കണമെന്നില്ല. അങ്ങേക്കു പോകാം" എന്നു പറഞ്ഞു. ഇതു കേട്ടിട്ട് തിരുമുൽപ്പാടു നേരംപോക്കു പറയുകയാണെന്നു വിചാരിച്ചു ബ്രാഹ്മണൻ "ഹേ നേരംപോക്കു പറയാതെ പണം തന്ന് എന്നെ അയക്കണം. നേരം പുലരുന്നു. ഇനിയും ഇവിടെ താമസിക്കാൻ എനിക്കു നിവൃത്തിയില്ല" എന്നു പറഞ്ഞു. "താമസിക്കണമെന്നില്ല എന്നു ഞാൻ പറഞ്ഞില്ലേ? ഇങ്ങനെയുള്ള കാര്യങ്ങളിൽ നേരംപോക്കു പറയുക എനിക്കു പതിവില്ല ഞാൻ കാര്യമാണ് പറഞ്ഞത്. കാലഹരണം വന്ന പ്രമാണപ്രകാരമുള്ള പണം തരാൻ ഞാൻ തയ്യാറല്ല. ഇതു തീർച്ചയാണ്" എന്നു തിരുമുൽപ്പാട് ഗൌരവഭാവത്തോടുകൂടി വീണ്ടും പറഞ്ഞപോൾ ബ്രാഹ്മണനുണ്ടായ മനസ്താപം എത്രമാത്രമെന്നു പറയാൻ പ്രയാസം. അദ്ദേഹം വ്യസനസമേതം വീണ്ടും വളരെയൊക്കെ പറഞ്ഞുനോക്കി. യാതൊരു ഫലവുമുണ്ടായില്ല. തിരുമുൽപ്പാടു പണം കൊടുക്കുകയില്ലെന്നു തീർച്ചയായപ്പോൾ ആ സാധു കരഞ്ഞുകൊണ്ട് അവിടെനിന്ന് ഇറങ്ങി പ്പോയി. ഉടനെ ഒരു തോണിയിൽക്കയറി കായലിനു കിഴക്കേക്കരയിലിറങ്ങി വൈക്കത്തു ചെന്ന് കുളിയും നിത്യകർമാനു‌ഷ്ഠാനവും കഴിച്ചു ക്ഷേത്രത്തിലെത്തി വൈക്കത്തപ്പനെ തൊഴുതിട്ടു മണ്ഡപത്തിൽ കയറി ജപിച്ചുകൊണ്ടിരുന്നു. സദ്യയ്ക്ക് ഇലവെച്ചു തുടങ്ങീട്ടും അദ്ദേഹം അവിടെ നിന്ന് എണീറ്റില്ല. ഊണു കഴിക്കാനായി പലരും ചെന്നു വിളിച്ചിട്ടും അദ്ദേഹം പോയില്ല. ജലപാനം പോലും കഴിക്കാതെ അദ്ദേഹം അവിടെത്തന്നെ ഇരുന്നു. നേരം സന്ധ്യയായപ്പോൾ പോയി സന്ധ്യാവന്ദനം കഴിച്ചു തിരിച്ചുവന്നു. പിന്നെയും മണ്ഡപത്തിൽക്കയറി ജപിച്ചുകൊണ്ടിരുന്നു. അത്താഴശ്ശീവേലി കഴിഞ്ഞ് അമ്പലമടയ്ക്കാറായപ്പോൾ ചിലർ ചെന്നു പുറത്തിറങ്ങിപ്പോകണമെന്നു പറഞ്ഞതിനാൽ അദ്ദേഹം അവിടെ നിന്നിറങ്ങി കൊടിമരച്ചുവട്ടിൽ ചെന്നിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ക്ഷേത്രം കാവൽക്കാർ ചെന്ന് അവിടെനിന്നുമിറങ്ങി മതിൽക്കു പുറത്തു പോകണമെന്നു പറയുകയാൽ അദ്ദേഹം പോയി കിഴക്കേ ഗോപുരത്തിന്റെ പുറത്തേത്തറയിൽ ചെന്നിരുന്നു. നേരം രാത്രി ഏകദേശം പത്തു മണിയായപ്പോൾ ഇരിക്കാൻ വയ്യാതെയായിട്ട് അദ്ദേഹം അവിടെക്കിടന്നു. വ്യസനം കൊണ്ട് ഉറക്കം വന്നില്ലെങ്കിലും വിശപ്പും ക്ഷീണവും കൊണ്ട് അദ്ദേഹം കണ്ണടച്ച് സ്വൽപമൊന്നു മയങ്ങി. അപ്പോൾ ഒരു വൃദ്ധബ്രാഹ്മണൻ അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന് "ഇവിടെ പട്ടിണി കിടക്കാൻ പാടില്ല അങ്ങ് ഏറ്റുമാനൂർചെന്ന് സങ്കടം പറയൂ. ഏറ്റുമാനൂർ ദേവൻ നിവൃത്തിയുണ്ടാക്കിത്തരും" എന്നു പറഞ്ഞതായി അദ്ദേഹത്തിനു തോന്നി. ഉടനെ കണ്ണു തുറന്ന് നോക്കീട്ട് അവിടെയെങ്ങും ആരെയും കണ്ടില്ല. ഇതു വൈക്കത്തപ്പന്റെ അരുളപ്പാടുതന്നെയാണ് എന്നു നിശ്ചയിച്ച് അദ്ദേഹം അവിടെനിന്നെണീറ്റു പതുക്കെ നടന്നുതുടങ്ങി. പിറ്റേദിവസം കാലത്തെ ഏകദേശം എട്ടുമണിയായപ്പോഴേയ്ക്കും അദ്ദേഹം ഒരുവിധത്തിൽ ഏറ്റുമാനൂരെത്തി. ഉടനെ പോയിക്കുളിച്ചു നിത്യകർമാദികൾ കഴിച്ചുകൊണ്ട് ക്ഷേത്രത്തിലെത്തി. മഹാദേവനെ വന്ദിച്ചിട്ടു മണ്ഡപത്തിലിരുന്നു ജപം തുടങ്ങി. നമസ്കാരമൂണു കാലമായപ്പോൾ പലരും ചെന്നു വിളിച്ചിട്ടും അദ്ദേഹം പോകാതെ ജപിച്ചുകൊണ്ടുതന്നെ ഇരുന്നു. അദ്ദേഹം അങ്ങനെ ഇരിക്കട്ടെ! ഇനി നമുക്കു തിരുമുൽപ്പാടിന്റെ സ്ഥിതി എങ്ങനെയിരിക്കുന്നു എന്നു നോക്കാം.
ബ്രാഹ്മണൻ ഏറ്റുമാനൂരെത്തിയ ദിവസം കാലത്തു പത്തുമണി യായപ്പോൾ തിരുമുൽപ്പടിനു മുളകരച്ചു തേച്ചതുപോലെയോ ഉമിത്തീയി ലിട്ടതുപോലെയോ ഇന്നവിധമെന്നു പറയാൻ വയ്യാത്തവിധം ദേഹമാസ കലം ഒരു നീറ്റലും പുകച്ചിലും തുടങ്ങി. അതു ക്രമേണ വർദ്ധിച്ച് തിരുമുൽപ്പാടിന് ഇരിക്കാനും കിടക്കാനും കുളിക്കാനും ഉണ്ണാനും ഒന്നും വയ്യാത്ത വിധത്തിലായി. ഉടനെ വൈദ്യന്മാരും മന്ത്രവാദികളുമൊക്കെയെത്തി ചികിത്സകളും മന്ത്രവാദങ്ങളുമൊക്കെത്തുടങ്ങി. അവരെല്ലാവരും പഠിച്ച വിദ്യകളൊക്കെ പ്രയോഗിച്ചിട്ടും അദ്ദേഹത്തിനു സുഖക്കേടുകൂടിവന്നതല്ലാതെ ലേശം പോലും കുറഞ്ഞില്ല. പിന്നെ പ്രസിദ്ധനായ കായിക്കര മേനവനെ വരുത്തി പ്രശ്നം വയ്പിച്ചു നോക്കിച്ചപ്പോൾ ധനസംബന്ധമായ ഒരു കാര്യത്തിനായി ഒരു ബ്രാഹ്മണൻ ചെന്ന് ഏറ്റുമാനൂർ മഹാദേവനെ ശരണം പ്രാപിച്ചിരിക്കുന്നതിനാൽ ആ മഹാദേവന്റെ കോപം നിമിത്തമാണ് ഈ സുഖക്കേടുണ്ടായിരിക്കുന്നതെന്നും, ബ്രാഹ്മണനു കൊടുക്കാനുള്ള സംഖ്യ കൊടുത്തു ക്ഷമായാചനം ചെയ്യുകയും അത്രയും സംഖ്യ ഭണ്ഡാരത്തിലിട്ടു മഹാദേവനെ വന്ദിക്കുകയും ചെയ്യാതെ സുഖക്കേടു ഭേദമാവുകയില്ലെന്നും അങ്ങനെ ചെയ്താൽ ഉടനെ സുഖമാകുമെന്നും വിധിച്ചു. ഉടനെ തിരുമുൽപ്പാട് ആയിരത്തി ഒരുനൂറു രൂപ വീതം രണ്ടു കിഴി കെട്ടിയെടുപ്പിചുകൊണ്ട് ഒരു തോണിയിൽ കയറി പുറപ്പെട്ട് ഏറ്റുമാനൂർക്കു സമീപം അതിരമ്പുഴയെത്തി കരയ്ക്കിറങ്ങി നടന്ന് ഏറ്റുമാനൂർ ചെന്നു ചേർന്നു. അദ്ദേഹം കുളിച്ച് അമ്പലത്തിൽ ചെന്നപ്പോൾ ഉത്തമർണ്ണനായ ബ്രാഹ്മണൻ മണ്ഡപത്തിൽ ജപിച്ചുകൊണ്ടിരിക്കുന്നതു കണ്ട് ഒരു കിഴി അദ്ദേഹത്തിന്റെ മുമ്പിൽ വച്ചു നമസ്കരിച്ചു ക്ഷമായാചനം ചെയ്യുകയും മറ്റേക്കിഴിയിലെ സംഖ്യ ഭണ്ഡാരത്തിലിട്ട് മഹാദേവനെ വന്ദിക്കുകയും ചെയ്തു. ഇത്രയും ചെയ്തുകഴിഞ്ഞപ്പോൾ തിരുമുൽപ്പാടിനു സുഖക്കേടൊക്കെ മാറി പൂർണ്ണസുഖമായി. ബ്രാഹ്മണനു മനസ്താപം തീർന്നു സന്തോ‌ഷമായി. അദ്ദേഹം കിഴിയഴിച്ച് എണ്ണിനോക്കി ആയിരം രൂപയെടുക്കുകയും നൂറു രൂപ ഭണ്ഡാരത്തിലിടുകയും ചെയ്തു. പിന്നെ അദ്ദേഹവും തിരുമുൽപ്പാടും പോയി ഊണു കഴിച്ച് വീണ്ടും നടയ്ക്കൽ ചെന്ന് മഹാദേവനെ വന്ദിച്ചിട്ട് അവരവരുടെ ദേശങ്ങളിലേക്കു മടങ്ങിപ്പോയി. ആയിരത്തി അറുപതു രൂപ കൊടുക്കേണ്ടതു കൊടുക്കാതെയിരുന്ന തിരുമുൽപ്പാടിന് ആയിരത്തി ഒരുനൂറ്റി നാൽപതു രൂപ നഷ്ടവും കൊടുക്കേണ്ടതു കൊടുപ്പിച്ച ഏറ്റുമാനൂർ മഹാദേവനു ആയിരത്തി ഇരുന്നൂറു രൂപ ലാഭവുമായി. ഇപ്രകാരമൊക്കെയാണ് ഏറ്റുമാനൂർ മഹാദേവന്റെ മാഹാത്മ്യം. ആ ദേവസ്വം തിരുവതാംകൂർ സർക്കാരിൽ ചേർത്തപ്പോൾ അവിടുത്തെ നിത്യനിദാനാദികൾക്കു മുമ്പുണ്ടായിരുന്ന പതിവിൽ വളരെ കുറച്ചിട്ടുണ്ട്. കാലഭേദം കൊണ്ട് അവിടുത്തെ പൂജാകർമാദികൾക്ക് വളരെ വൈകല്യവും വന്നിട്ടുണ്ട്. എങ്കിലും ദേവസാന്നിധ്യത്തിന് ഇപ്പോഴും അവിടെ യാതൊരു കുറവും വന്നിട്ടില്ല.
ഐതിഹ്യമാല/ കടപ്പാട്