2020, ജൂൺ 15, തിങ്കളാഴ്‌ച

അരയാലും കുട്ടികളിലെ ശ്രവണശക്തിയും*




അരയാലും കുട്ടികളിലെ ശ്രവണശക്തിയും
 


ആല്‍മരത്തിനു "ബോധി" എന്നൊരു പേരുണ്ട്. കേശവാലയമെന്നും
------------------------------------------------------------------------------------------
*പണ്ടുകാലം മുതല്‍ ആലിന്‍റെ ചുവട്ടില്‍ കുട്ടികളെ കിടത്തുന്നത് ബുദ്ധിവര്‍ദ്ധകമാണെന്ന് വിശ്വസിച്ചു പോന്നു. വളരെ ചെറുപ്പത്തില്‍ ചെവി കേള്‍ക്കാത്ത കുട്ടിയെ ആലിന്‍റെ ചുവട്ടില്‍ കൊണ്ടുപോയി കിടത്തിയാല്‍ ചെവി കേള്‍ക്കും. ഇതൊന്നും അത്ഭുതമല്ല*.

*ഇലകളുടെ ദലമര്‍മ്മരം സദാ ഉള്ള വൃക്ഷമാണ് അരയാല്‍. ആലിന്‍റെ ചുവട്ടില്‍ കിടക്കുമ്പോള്‍ ഇലകള്‍ വായുവില്‍ ഉണ്ടാക്കുന്ന അനുരണനം കുട്ടിയുടെ ത്വക്കില്‍ അതിന്‍റെ സ്പന്ദനങ്ങള്‍ ഉണ്ടാക്കുന്നു. ത്വക്കില്‍ ഉണ്ടാകുന്ന സ്പന്ദനങ്ങള്‍ കുട്ടിയുടെ ടിമ്പാനത്തില്‍, ചെവിയുടെ നാഡിയില്‍ വരുത്തുന്ന പരിണാമം ആണ് കേള്‍വിശക്തി വര്‍ദ്ധിക്കാനുള്ള ഒരു കാരണം. അത് ഒരു അനുബന്ധകാരണം മാത്രമാണ്. അതല്ല പ്രധാനകാരണം*.

*പലപ്പോഴും പ്രസവസമയത്ത് ആദ്യം കാലുകള്‍ പുറത്തേക്ക് വരുന്ന കുട്ടികള്‍ക്ക് പൊക്കിള്‍ക്കൊടി മുറിയുമ്പോള്‍ പ്രാണവായുവിന്‍റെ - ഓക്സിജന്‍ - സഞ്ചയം കുറയും. തദ്ഫലമായി കുറെ കോശങ്ങള്‍ നശിക്കും. ഒരു ഓക്സിജന്‍ ചേംബറില്‍ കൃത്യമായി നിരീക്ഷിച്ച് ഓക്സിജന്‍ അപ്പോള്‍ത്തന്നെ കൊടുത്താല്‍ കുഴപ്പങ്ങള്‍ ഉണ്ടാവില്ല*.

 *പലപ്പോഴും പല കാരണങ്ങളാല്‍ ഇന്ത്യയില്‍ ഇത് നടക്കാറില്ല. ഓക്സിജന്‍ കൊടുക്കുമ്പോള്‍ കൃത്യമായ നിരീക്ഷണത്തില്‍ തന്നെ കൊടുക്കണം. കൂടിപ്പോയാല്‍ പിന്നെയും കുഴപ്പമാണ്*.

*ഇവിടെയാണ്‌ വൃക്ഷരാജനായ ആലിന്‍റെ പ്രഭാവം. ഒരു ശിശുവിനെ കൊണ്ടുവരുമ്പോള്‍ അതിന്‍റെ സന്തോഷം മര്‍മ്മരങ്ങളില്‍ കൂടും. ഇത് പറഞ്ഞാല്‍ ഇന്ന് പലര്‍ക്കും മനസ്സിലാകില്ല. ഇത് മനസ്സിലാകണമെങ്കില്‍ ചെറുപ്പത്തില്‍ ദേവതാവിജ്ഞാനം പഠിക്കണം. പ്രായമായിക്കഴിഞ്ഞു പഠിച്ചാല്‍ ശരിക്കങ്ങു സമ്മതിക്കാന്‍ പറ്റില്ല - ചിലപ്പോള്‍ ശരിയായിരിക്കും; എങ്കിലും അതിനൊരു ശാസ്ത്രീയ തെളിവില്ലല്ലോ എന്ന ചിന്ത! ചെറുപ്പത്തില്‍ പഠിക്കുന്ന കാര്യത്തിനു ശാസ്ത്രീയതെളിവു വേണ്ട. അത് അനുഭവം ആണ്*.

*അച്ഛന്‍റെ, അമ്മയുടെ കൈ പിടിച്ചു ആലിനു പ്രദക്ഷിണം വെയ്ക്കുമ്പോള്‍ അതുവരെ ഉണ്ടായിരുന്നതിനേക്കാള്‍ വേഗത്തില്‍ ഇതരവൃക്ഷങ്ങളില്‍ കാണാത്തവിധം ആലിന്‍റെ ഇലയുടെ മര്‍മ്മരം കൂടുമ്പോള്‍ അവന്‍ തിരിച്ചറിയും - തന്നെ സ്വീകരിച്ചിരിക്കുന്നു. അവന്‍ അവന്‍റെ അച്ഛനെ ചൂണ്ടിക്കാണിക്കുമ്പോള്‍ അച്ഛന്‍ പറയും - "കണ്ടില്ലേ മോനേ, അത് നിന്നെക്കണ്ടിട്ടു സന്തോഷിക്കുന്നതാണ്. ആല്‍മരം നിന്‍റെ ആഗമനത്തില്‍ സന്തോഷിച്ചിരിക്കുന്നു*."

പീത്വാ അംബരപീയൂഷം-

*അംബരപീയൂഷം നീ ആവോളം പാനം ചെയ്യുക! ഇതൊക്കെ ഒരു സ്വാപ്നികഭാഷ ആണ്. ആ അംബരപീയൂഷം പാനം ചെയ്യുമ്പോളാണ് ആല്‍ അല്ലെങ്കില്‍ മരം മുറിക്കാന്‍ പോകുമ്പോള്‍ അവന്‍റെ ഹൃദയത്തെ തടയുന്നത്*.

*അവിടെ ആല്‍മരം ആ ഓക്സിജന്‍ ക്രമപ്പെടുത്തിക്കൊടുക്കുമ്പോള്‍ ചെവി കേള്‍ക്കും. അപ്പോഴാണ്‌, ഇന്നയിടത്തു പോയി തൊഴുതപ്പോള്‍ ചെവികേട്ടു എന്നൊക്കെ പറയുന്നത്. കഥകളൊക്കെ ഇങ്ങനെ ഉണ്ടാകുന്നതാണ്*.


കാരിക്കോട്ടമ്മ 

പതിനെട്ടരക്കവികൾ


പതിനെട്ടരക്കവികൾ
==========================

പതിനഞ്ചാം നൂറ്റാണ്ടിൽ കോഴിക്കോട് സാമൂതിരിയായിരുന്ന മാനവിക്രമന്റെ (ഭരണകാലം: 1467-75) സദസ്സിലെ പണ്ഢിതരും കവിശ്രേഷ്ഠരുമായ പതിനെട്ടു കവികൾ പതിനെട്ടരക്കവികൾഎന്ന പേരിൽ അറിയപ്പെടുന്നു. പതിനെട്ടു രാജകീയ കവികൾ എന്ന അർത്ഥത്തിലുള്ള പതിനെട്ടു അരചകവികൾ ആണ് പതിനെട്ടരക്കവികൾ എന്ന പേരിലറിയപ്പെടുന്നത്. “അരച’ ശബ്ദം പഴയകാലത്ത് അര എന്നായി ലോപിച്ചിട്ടുണ്ട്. അരയാൽ, അരമന, പതിനെട്ടരത്തളികകൾ, ഏഴരപ്പള്ളികൾ, എട്ടരയോഗം,പത്തരഗ്രാമം തുടങ്ങിയവ ഉദാഹരണങ്ങൾ . അര എന്ന പദം ശ്രേഷ്ഠം, മുഖ്യം, രാജകീയം എന്നീ അർത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. പതിനെട്ടു സംസ്‌കൃതകവികളും അരക്കവിയായി കരുതപ്പെട്ട മലയാളകവിയും ചേർന്നതാണ് പതിനെട്ടരക്കവികൾ എന്ന വാദത്തിന് അടിസ്ഥാനമില്ല* .

*പത്തൊൻപാതമത്തെ അംഗം രാജാവാണെന്നും അരചൻ എന്നതിൽ നിന്നാണ് അര എന്നതുണ്ടായതെന്നും വാദമുണ്ട് . എന്നാൽ പുനം നമ്പൂതിരിയാണ്“അരക്കവി” എന്നു പ്രശസ്തനായത് (‘അര’ അർത്ഥമാക്കുന്നത് ശ്രേഷ്ഠം എന്നാണു്, പകുതി കവിത്വം എന്നല്ല എന്നു പല പണ്ഡിതരും അഭിപ്രായപ്പെടുമ്പോൾ, ഭാഷാകവികളെ മനഃപൂർവ്വം താഴ്ത്തിക്കാട്ടാനായിരുന്നു അക്കാലത്തെ സംസ്കൃതകവികൾ പുനം നമ്പൂതിരിയെ അരക്കവി എന്നു വിളിച്ചതെന്നാണ് മറ്റു ചിലരുടെ പക്ഷം). ഇവരിൽ പലരും സാമൂതിരിയുടെ തന്നെ അദ്ധ്യക്ഷതയിൽ തളി ക്ഷേത്രത്തിൽ വച്ചു നടന്നിരുന്ന രേവതി പട്ടത്താനത്തിൽ കിഴി (സമ്മാനം) വാങ്ങിയവരും ആയിരുന്നു. ഈ കൂട്ടരിൽ ഉദ്ദണ്ഡശാസ്ത്രികൾ ഒഴികെയുള്ള മറ്റെല്ലാവരും മലനാട്ടിൽ നിന്നുള്ളവർ ആയിരുന്നു. മലയാളകവിയായ പുനം നമ്പൂതിരി, പയ്യൂർ പട്ടേരിമാർ (8 പേർ), തിരുവേഗപ്പുറ നമ്പൂതിരിമാർ (5 പേർ), മുല്ലപ്പളി ഭട്ടതിരി, ചേന്നാസ് നമ്പൂതിരി, ഉദ്ദണ്ഡശാസ്ത്രികൾ, കാക്കശ്ശേരി ഭട്ടതിരി എന്നിവരാണ് പതിനെട്ടരക്കവികൾ*.

*പയ്യൂർ ഭട്ടതിരിമാർ - എട്ട് പേർ*

*ഒരച്ഛനും മക്കളും ആണെന്ന് പറയപ്പെടുന്നു, ഇവരിൽ നാരായണ ഭട്ടതിരിയുടെ കാവ്യങ്ങൾ ലഭ്യമല്ലെങ്കിലും മീമാംസഗ്രന്ഥങ്ങൾ ലഭ്യമാണു്. ഗൂരുവായൂരിനടുത്തുള്ള പൂങ്കുന്നം എന്ന സ്ഥലത്താണ് പയ്യൂർ ഭട്ടതിരിമാരുടെ പ്രസിദ്ധമായ കുടുംബം. പരമേശ്വരൻ എന്ന മകനും മീമാംസയിൽ മികച്ച പണ്ഡിതരായിരുന്നു. നാരായണ ഭട്ടതിരിയെ ഭട്ടതിരി മഹർഷികൾ എന്നും വിളിച്ചിരുന്നു. ഉദ്ദണ്ഡശാസ്ത്രികൾ അദ്ദേഹത്തെ ആരാധ്യനായി കണക്കാക്കിയിരുന്നു. കവികളിൽ കാളിദാസനോടും അധ്യാപനത്തിൽ കല്പവൃക്ഷത്തോടും പ്രഭാവത്തിൽ ശിവനോടും തുലനം ചെയ്തിരുന്നു*.

" *തിരുവേഗപ്പുറ നമ്പൂതിരിമാർ - അഞ്ചുപേർ*"

*കൃത്യമായി ഈ അഞ്ചുപേരുടെയും പേരെടുത്തു പറയുവാൻ കഴിയില്ലെങ്കിലും താഴെ പറയുന്നവരാണു് തിരുവേഗപ്പുറ നമ്പൂതിരികൾ എന്നു് കരുതിപ്പോരുന്നു: കാക്കശ്ശേരി ഭട്ടതിരിയുടെ ഗുരുവായ നാരായണൻ, അദ്ദേഹത്തിന്റെ ഗുരുവായ ജാതവേദസ്സും, അഷ്ടമൂർത്തിയും, പിന്നെ അപ്ഫൻ നമ്പൂതിരിമാരായ രാമനും, ഉദയനും*.

മുല്ലപ്പള്ളി ഭട്ടതിരി, ചേന്നാസ് നമ്പൂതിരിപ്പാട്

*താന്ത്രിക കർമ്മങ്ങൾ, ശില്പശാസ്ത്രം, വിഗ്രഹ നിർമ്മിതി എന്നിവയ്ക്കു ഇന്നും ആധികാരികഗ്രന്ഥമായി കരുതുന്ന ഗ്രന്ഥസമുച്ചയങ്ങളുടെ കർത്താവാണ്*.

കാക്കശ്ശേരി ഭട്ടതിരി

*ദാമോദര ഭട്ടൻ എന്നും അറിയപ്പെട്ടിരുന്നു. തനിക്കു ലഭിച്ച ആദ്യ സന്ദർഭത്തിൽ വച്ച് പട്ടത്താന സദസ്സിൽ ഉദ്ദണ്ഡശാസ്ത്രിയെ തോല്പിച്ച വ്യക്തിയാണ്. വിവിധ വിഷയങ്ങളിൽ അപാര പാണ്ഡിത്യത്തിനുടമയായിരുന്നു*.

ഉദ്ദണ്ഡശാസ്ത്രികൾ

*ശാസ്ത്രികൾ കർണ്ണാടകത്തിലെ (അന്നത്തെ മൈസൂർ) ലതാപുരത്തായിരുന്നു വസിച്ചിരുന്നത്. രാജാവിന്റെ ആശ്രയം തേടിയാണ് കോഴിക്കോട്ടു വരുന്നത്. വാർഷിക പട്ടത്താനത്തിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം തന്റെ കഴിവുകൾ തെളിയിച്ചു. കോകിലസന്ദേശം, മല്ലികമാരുതം എന്നിവയാണ്‌ പ്രശസ്തമായ രചനകൾ. കോകിലസന്ദേശം മഹാകാവ്യവും മല്ലികമാരുതം മാലതീമാധവത്തിന്റെ മാതൃകയിലുള്ള നാടകവുമാണ്*.

പൂനം നമ്പൂതിരി

*മലയാളഭാഷയിലാണ് കൃതികൾ മുഴുവനും. പ്രസിദ്ധമായ കൃതി രാമായണം ചമ്പുവാണ്. ഭാരതചമ്പുവും അദ്ദേഹമാണ് രചിച്ചത് എന്ന് ചിലർ അവകാശപ്പെടുന്നുണ്ട്‌*.

2020, ജൂൺ 13, ശനിയാഴ്‌ച

ചമ്പക്കരദേവീക്ഷേത്രം,ചങ്ങനാശ്ശേരി




ചമ്പക്കരദേവീക്ഷേത്രംചങ്ങനാശ്ശേരി


ചങ്ങനാശ്ശേരി താലൂക്കിന്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന പുരാതനമായക്ഷേത്രം

ചങ്ങനാശ്ശേരി താലൂക്കിന്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന കാർഷിക ഗ്രാമമാണ് സമ്പൽക്കര (ചമ്പക്കര). ഏറെ വിസ്തൃതമായ ഈ കരയുടെ വടക്കേ അറ്റത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുരാതനമായ ഈ ക്ഷേത്രം കേന്ദ്രമായി വരുന്ന പ്രദേശത്തായിരുന്നു ഇവിടുത്തെ നായർ തറവാടുകളൊക്കയും. ഇതിൽ ഒരു പ്രധാന തറവാടായിരുന്ന കൈതക്കാട്ടു  കുടുംബത്തിലെ കാരണവരുടെ ഉപാസനാ മൂർത്തിയായിരുന്ന ഭഗവതിക്കുവേണ്ടി പ്രസ്തുത കുടുംബം മുൻകൈ എടുത്തു പണി കഴിപ്പിച്ചതാണ് ഈ ക്ഷേത്രം എന്നാണ് ഐതിഹ്യം. ഈ ഭഗവതിയുടെ മൂലസ്ഥാനം ആനിക്കാട്  വട്ടകക്കാവ് ആണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്ര നിർമ്മിതിയുടെ കാലയളവിനെപ്പറ്റി ലഖിത രേഖകൾ ഒന്നുംതന്നേ ഉള്ളതായി അറിവില്ല. അഷ്ടമംഗല്യദേവപ്രശ്ന വിധി അനുസരിച്ച് ക്ഷേത്രത്തിന് 800 വർഷത്തെ പഴക്കം ഉള്ളതായി കണകാക്കിയിട്ടുണ്ട്.
ക്ഷേത്രത്തിന്റെ പ്രതിഷ്ഠ ശാന്ത സ്വരൂപിണിയായ ഭദ്രകാളി സങ്കൽപ്പത്തിലുള്ളതാണ്. ദാരിക നിഗ്രഹത്തിനുശേഷം ശാന്തഭാവം പൂണ്ട ദേവിയുടെ പ്രതിഷ്ഠ കണ്ണാടി ബിംബത്തിലുള്ളതാണ്.

ക്ഷേത്രത്തിലെ പ്രധാന ഉപദേവതകൾ കാലയക്ഷിയും നാഗരാജാവ് – നാഗയക്ഷിയുമാണ്

കോട്ടയം ജില്ലയിൽ കാടമുറി പെരുഞ്ചേരിമന ഇല്ലത്തിനാണ് ക്ഷേത്രത്തിന്റെ ആദ്യകാലം മുതലുള്ള താന്ത്രിക ചുമതല. എന്നാൽ 1935 മുതൽ 1975 വരെയുള്ള 40 വർഷക്കാലം നെടുംകുന്നം പുതുമന ഇല്ലത്ത് കേശവൻ നമ്പൂതിരിയായിരുന്നു തന്ത്രിയായി പ്രവർത്തിച്ചുവന്നത്. 1975ൽ പെരുഞ്ചേരിമന തന്ത്രം ഏറ്റെടുക്കുകയും ഇപ്പോഴും തുടർന്നു വരുകയും ചെയ്തവരുന്നു. ഇപ്പോൾ ക്ഷേത്രo തന്ത്രി പെരുഞ്ചേരിമന ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരിയാണ്.


കോത്തല കോശാപ്പള്ളി ഇല്ലത്തെ ഒരു ശാഖയായ ചമ്പക്കര നാരായണമംഗലം ഇല്ലം എന്ന കുടുംബമാണ് ക്ഷേത്രത്തിലെ ശാന്തി ചുമതല നിർവഹിച്ചുപോരുന്നത്. ഇല്ലത്തെ ശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് ഇപ്പോൾ മേൽശാന്തി ചുമതല നിർവഹിച്ചു വരുന്നത്.

പൂജാസമയം
4.45 AMപള്ളിയുണർത്തൽ 5.00 AM നിർമ്മാല്യദർശനം 5.30 AM അഭിഷേകം 6.30 AM തൃമധുരനിവേദ്യം 6.45 AM ഗണപതിഹോമം 8.00...


ചമ്പക്കരയിലെ  581, 2860, 2861, 2862, 2863, 5256, 5257, 5399, 5647, 5648 എന്നിങ്ങനെ 10 എൻ. എസ്. എസ് കരയോഗങ്ങൾ ഉൾപ്പെടുന്ന എൻ. എസ്. എസ് കരയോഗ സംയുക്ത സമിതിയാണ് ക്ഷേത്രം ചുമതലക്കാർ.


ഓരോ കരയോഗത്തിൽ നിന്നും പ്രസിഡന്റ്, സെക്രട്ടറി, സംയുക്ത സമിതി നോമിനി എന്നിങ്ങനെ മൂന്നുപേർ ഉൾപ്പെടുന്നതാണ് ഭരണസമിതി. ഈ വരുന്ന സംയുക്ത സമിതി നോമിനികളിൽ നിന്നും സംയുക്ത സമിതി പ്രസിഡന്റ്, സെക്രട്ടറി എന്നിങ്ങനെ എക്സിക്യൂട്ടീവിനെ കരയോഗങ്ങളുടെ റൊട്ടേഷൻ ക്രമത്തിൽ തെരഞ്ഞെടുക്കുന്നു.

ഭരണ സമതി
ക്ഷേത്ര കാര്യങ്ങൾ നോക്കി നടത്തുന്നതിനായി എക്സിക്യൂട്ടീവ്, ക്ഷേത്രം മാനേജർ, ക്ഷേത്രത്തിന്റെ ചുമതലയുള്ള ജോ. സെക്രട്ടറി എന്നിവർ ഉണ്ട്.
വിലാസം
ചമ്പക്കരദേവീക്ഷേത്രം കറുകച്ചാൽ. പി.ഓ കോട്ടയം - 686540

2020, ജൂൺ 12, വെള്ളിയാഴ്‌ച

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചുനക്കര ഗ്രാമത്തിൽ തിരുവൈരൂരപ്പൻ - സർവ്വംസ്വയംഭൂ മഹേശ്വരൻ




ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചുനക്കര ഗ്രാമത്തിൽ 

തിരുവൈരൂരപ്പൻ - സർവ്വംസ്വയംഭൂ മഹേശ്വരൻ

സ്വയംഭൂ എന്നാൽ സ്വയം ഉൽഭവിച്ചത് എന്നാണ് അർത്ഥം. അതായത് ദേവചൈതന്യം സ്വയം പ്രകടമായ ക്ഷേത്രങ്ങൾ ആണ് സ്വയംഭൂ ക്ഷേത്രങ്ങൾ. സ്വയംഭൂ എന്ന വിശേഷണവുമായി ധാരാളം ക്ഷേത്രങ്ങൾ ഭാരതത്തിൽ ഉണ്ടെങ്കിലും അവയിൽനിന്നും തിരുവൈരൂർ ശ്രീ മഹാദേവർ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത് സർവ്വംസ്വയംഭൂ എന്ന വിശേഷണമാണ്.

പ്രധാന ദേവത സ്വയംഭൂവായി പ്രകടമായ ക്ഷേത്രങ്ങളാണ് സാധാരണയായി ഉള്ളത്. എന്നാൽ ചുനക്കര തിരുവൈരൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ ഉപദേവതകളും യഥാസ്ഥാനത്ത് സ്വയംഭൂവായി ഉത്ഭവിച്ചിട്ടുള്ളതാണ് എന്നുള്ളതാണ്. അതായത് ഭഗവാൻ ശ്രീപരമേശ്വരൻ പരിവാരസമേതം സ്വയംഭൂവായി പ്രത്യക്ഷമായ പുണ്യഭൂമിയാണ് ചുനക്കര.

ശുനക മഹർഷി തപസ്സ് ചെയ്തു മഹാദേവനെ പ്രത്യക്ഷപ്പെടുത്തിയ പ്രദേശമായതിനാൽ -ശുനക കര- ചുനക്കര ആയി പരിണമിച്ചു എന്നാണ് ഐതിഹ്യം. ഏതൊരു സ്വയംഭൂ ഐതിഹ്യകഥയിലെ പോലെയും ഇവിടെയും കുറവ സമുദായത്തിൽ പെട്ട ഒരു അമ്മൂമ്മ പുല്ലു പറിക്കാൻ പോയ സമയം അരിവാളിന് മൂർച്ച കൂട്ടാൻ അടുത്തുകണ്ട ശിലയിൽ ഉരസിയപ്പോൾ രക്തം പൊടിഞ്ഞു. അമ്മൂമ്മ അപ്പോൾ തന്നെ ഭഗവത് പദം പ്രാപിക്കുകയും ചെയ്തു. ഭഗവത് ചൈതന്യം പ്രത്യക്ഷമായ പ്രദേശം പുണ്യഭൂമിയായി കരുതുകയും ചെയ്തു.

ഇന്നു കാണുന്ന പൂർണ്ണ അംഗോപാഗംങ്ങളോടു കൂടിയ ക്ഷേത്ര സമുച്ചയത്തിന് ഏകദേശം 1500 ൽ പരം വർഷം പഴക്കം ഉണ്ടെന്ന് ചരിത്രകാരൻമാർ പറയുന്നു. ഒരിക്കൽ ഐരൂർ തമ്പുരാൻ കായംകുളം രാജാവിനെ കാണുവാൻ പോകുന്നവേളയിൽ ചുനക്കര പ്രദേശത്ത് എത്തി. അഷ്ടമി ദിവസമായ അന്ന് ശിവപൂജ ചെയ്യുന്നതിന് സാഹചര്യം തിരക്കിയ തമ്പുരാന് അടുത്തുള്ള ദേവസ്ഥാനത്തെ പറ്റി അറിയുവാൻ കഴിഞ്ഞു.

ഭഗവത് സാന്നിധ്യമുള്ള കുന്നിൻ മുകളിലേക്ക് പരിസരവാസിയായ കുടുംബത്തിലെ കാരണവർ തമ്പുരാന് വഴി കാട്ടുകയും ചെയ്തു. തമ്പുരാൻ ശിവ പൂജ ചെയ്ത് ഭഗവാനെ നമസ്കരിച്ചു. അന്ന് തമ്പുരാന് ശിവപൂജ ചെയ്യുവാൻ പാൽ കൊടുത്ത കുടുംബക്കാർ പാലത്തിട്ട എന്നും കരിമ്പ് കൊണ്ടുവന്നവർ കുരുമ്പോലിൽ എന്നും നിവേദിക്കാൻ ചേന കൊണ്ടുവന്നവർ ചേനങ്കര എന്നും മുൻപേ നടന്നു വഴി കാട്ടിയ കുടുംബം നുമ്പട എന്നും അറിയപ്പെടുന്നു. ഇന്നും കുംഭമാസത്തിലെ അഷ്ടമി ദിവസം ഈ കുടുംബക്കാർ അവരുടെ കർത്തവ്യം മുറതെറ്റാതെ നടത്തിവരുന്നു. അഷ്ടമി ദിവസം നിവേദിക്കുന്ന ചേന ചേർന്ന അഷ്ടമികറി സർവരോഗസംഹാരിയാണ്.

ഐരൂർ തമ്പുരാൻ കായംകുളം രാജാവിന്റെ അനുമതിയോടെ ഐരൂരിൽ നിന്ന് ശില്പികളെ കൊണ്ടുവന്ന് ഭഗവാന് അതിബൃഹത്തായ ഒരു ക്ഷേത്രം ഇവിടെ നിർമ്മിക്കുകയും തിരുവൈരൂർ എന്ന് നാമകരണം നടത്തുകയും ചെയ്തു. ക്ഷേത്രകാര്യങ്ങൾ നോക്കാൻ ഒരു വാര്യർകുടുംബത്തെ തമ്പുരാൻ ഏൽപ്പിക്കുകയും ചെയ്തു.

ഇപ്പോൾ  6 കരകളിൽ നിന്നുള്ള അംഗങ്ങൾ ചേർന്ന ഭരണ സമതി ആണ്

ദേവശില്പികൾ മനുഷ്യരൂപം പൂണ്ട് നിർമ്മിച്ചു എന്ന് കരുതപ്പെടുന്ന ഇവിടുത്തെ ശ്രീകോവിലും തടിയിൽ തീർത്ത ദാരുശില്പഭംഗിയും അതിമഹത്തരമാണ്. തടിയിൽ കടഞ്ഞെടുത്ത രാമായണ മഹാഭാരത കഥകൾ ശില്പകലയുടെ വൈദഗ്ദ്യം വിളിച്ചോതുന്നവയാണ്. കൊത്തുപണികളാൽ അലംകൃതമായ ഇവിടുത്തെ ശ്രീകോവിൽ ഭാരതീയ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ്.

ചുനക്കര - ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ നിലകൊള്ളുന്ന ചുനക്കര എന്ന ഗ്രാമത്തിലെ ദേശദേവനാണ് ശ്രീ തിരുവൈരൂരപ്പൻ. ഭഗവാൻ ശ്രീപരമേശ്വരൻ സർവ്വദേവീദേവസാന്നിധ്യത്തോടെ വാണരുളുന്ന തിരൂവൈരൂരിൽ ദർശനം നടത്തുന്നത് എല്ലാ ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നതിന് തുല്യമാണ് എന്ന് കരുതപ്പെടുന്നു. സർവ്വ ഐശ്വര്യങ്ങൾക്കും നിദാനമായി നിലകൊള്ളുന്ന തിരുവൈരൂരപ്പൻ സർവ്വാഭീഷ്ടപ്രദായകനുമാണ്. സർവ്വദേവ സംപ്രീതിക്ക് തിരുവൈരൂരിലെ ദർശനം മാത്രം മതിയാകുന്നതാണ്.
ഓം നമ:ശിവായ:

കാഞ്ഞിരങ്ങാട്ടു വൈദ്യനാഥേശ്വര ക്ഷേത്രം

കാഞ്ഞിരങ്ങാട്ടു  വൈദ്യനാഥേശ്വര ക്ഷേത്രം 
==========================================
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിനടുത്താണ് ഈ ക്ഷേത്രം.
പ്രധാന പ്രതിഷ്ഠ "വൈദ്യനാഥൻ" (ശിവൻ ). ഒരു ചെറിയ കുന്നിൻ മുകളിലാണ് ക്ഷേത്രം. കിഴക്കോട്ട് ദർശനമേകി മരുവുന്ന ദേവൻ സർവർക്കും ആശ്വാസമരുളി അധിവസിക്കുന്നു.

ഞായറാഴ്ചയാണ് ഇവിടെ പ്രധാനം. ഈ ദിനം വ്രതം അനുഷ്ഠിച്ച് ദർശനം ചെയ്യുന്നത് രോഗശാന്തിക്ക് കൂടുതൽ ഫലപ്രദമാകുന്നു.

സർവ്വരോഗങ്ങൾക്കും ആശ്വാസം പകരുന്നതിന് കാഞ്ഞിരങ്ങാട്ട് വൈദ്യനാഥൻ അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. ജലധാരയും ക്ഷീരധാരയും വഴിപാടുകഴിച്ച് നിശ്ചിതദിവസം ഭജനമിരുന്ന് പ്രാർത്ഥിച്ചാൽ കണ്ണുരോഗവും ത്വക്ക് രോഗവും മാറുമെന്നാണ് വിശ്വാസം. കുന്തീദേവി തന്റെ ഭർത്താവിന്റെ പാണ്ഡുരോഗം മാറാൻ വൈദ്യനാഥനെ ഭജിച്ച് ദർശനം ചെയ്തിട്ടുണ്ടെന്നാണ് ഐതിഹ്യം. ക്ഷേത്രത്തിലെ ആലിനും കാഞ്ഞിര മരത്തിനും ദിവ്യസിദ്ധിയുണ്ടെന്നാണ് വിശ്വാസം. ഞായറാഴ്ച വൈദ്യനാഥനിൽ സൂര്യതേജസ്സ് കൂടി ഉണ്ടെന്നാണ് വിശ്വാസം. ജാതകപ്രകാരം ആദിത്യദശാകാലങ്ങളിൽ ദോഷത്തിന്റെ കാഠിന്യമനുസരിച്ച് കൂടുതൽ ഞായറാഴ്ചകൾ വ്രതമനുഷ്ഠിക്കുന്നതും ഉത്തമമാകുന്നു.

ഉപദേവതകൾ -ഗണപതി, അയ്യപ്പൻ, ഭഗവതി എന്നിവരാകുന്നു. ധനുമാസത്തിലെ തിരുവാതിര വിശേഷദിവസമാണ്. മലയാളമാസത്തിൽ ആറാം തീയതി ഞായർ വന്നാൽ അന്ന് ദർശനം അതിവിശേഷമാണ്. അന്നാണ് ദേവപ്രതിഷ്ഠ നടന്നതെന്ന് വിശ്വസിക്കപ്പെടുന്നു.

കാഞ്ഞിരങ്ങാട്ടപ്പാ വൈദ്യനാഥേശ്വരാ
നിൻപാദം ഞാനിതാ കൈതൊഴുന്നൻ
കാഞ്ഞിരങ്ങാടായ പുണ്യക്ഷേത്രത്തിങ്കൽ
ശ്രീവൈദ്യേശ്വരാ ഞാൻ തൊഴുന്നേൻ
നിൻകഥ ചൊല്ലി സ്തിക്കുവാനായിട്ട്
കൂടെ അരുളുകവേണമെന്നും
പണ്ടൊരുകാലത്ത് ഉള്ള വിശേഷങ്ങൾ
ചൊല്ലുവാനായി കരുണ നൽകൂ
പാലാഴി പണ്ടു കടയുന്ന നേരത്ത്
ഉണ്ടായിരുന്ന വിശേഷങ്ങളും
അന്നൊരുനാളിലായി കാളകൂടവിഷം
കൈലാസനാഥനും ഭക്ഷിച്ചുപോൽ
അപ്പൊഴേ രോഗം ബാധിച്ചത് കാരണാൽ രോഗത്താൽ ശാന്തി വരുത്തിടുവാൻ
പ്രത്യക്ഷമാക്കി പോൽ കൈലാസനാഥനും
ആയ്മാവിനാലെ ശിവലിംഗവും
വൈദ്യനാഥനായും പാർവ്വതീദേവിയാൽ
ഉള്ള ശിവലിംഗം ആയിരുന്നു
ഈയൊരു ശിവലിംഗം വെച്ച് പൂജിക്കയാൽ
രോഗവും നിശ്ശേഷം ശാന്തമായി.....

സൂര്യഭഗവാനും വാങ്ങി ശിവലിംഗം
പുണ്യസ്ഥലത്ത് പ്രതിഷ്ഠിച്ചുപോൽ കാഞ്ഞിരങ്ങാടായ പുണ്യസ്ഥലത്തുമെ
വെച്ച് പൂജിച്ചുപോൽ സൂര്യദേവൻ
ഇങ്ങനെ നാളുകളേറെ കഴിഞ്ഞപ്പോൾ
രോഗവും നിശ്ശേഷം ശാന്തമായി
ഇങ്ങനെയുള്ള ശിവലിംഗം തന്നെയാ
കാഞ്ഞിരങ്ങാട്ടുള്ള ക്ഷേത്രത്തിങ്കൽ
ഈയൊരു ശിവലിംഗമാഹാത്മ്യത്താലെന്നും
രോഗത്താൽ ശാന്തി വരുത്തിടുന്നു
കാഞ്ഞിരങ്ങാടായ പുണ്യ ക്ഷേത്രത്തിങ്കൽ
ശ്രീവൈദ്യേശ്വരാ ഞാൻ കൈതൊഴുന്നൻ...

പിന്നെയുമുണ്ടു വിശേഷങ്ങൾ ചൊല്ലുവാൻ
എന്നിൽ കരുണയുണ്ടാവേണമേ
സൂര്യഭഗവാനും മന്ദത ഭവിക്കയാൽ
എന്തിനി വേണ്ടതെന്നോർക്കുമ്പോഴെ
അപ്പൊഴേ തന്നെ ഗരുഡനാം പക്ഷിയും
സൂര്യനോടോരോന്നായ് ചൊല്ലിപോലും
പാലാഴി പണ്ടു കടയുന്ന നേരത്ത്
ഉണ്ടായ കാളകൂടവിഷവും
എല്ലാമെ കൈലാസനാഥൻ ഭുജിക്കയാൽ
രോഗവും തന്നെ പിടിപെട്ടുപോൽ
അന്നൊരു നാളിലായി കൈലാസനാഥനാൽ
ഉണ്ടായിരുന്ന ശിവലിംഗവും
ആ ഒരു ശിവലിംഗം കൈലാസനാഥനും
വെച്ച് പൂജിക്കയും ചെയ്തനേരം
കൈലാസനാഥന്റെ രോഗത്താൽ ശാന്തിയു-
മുണ്ടായിയെന്നൊരു വാർത്തയോതി
ഇങ്ങനെയുള്ള ശിവലിംഗം തന്നെയു
മുണ്ടായിരുന്നുപോൽ കൈലാസത്തിൽ
ആ ഒരു ശിവലിംഗം വെച്ച് പൂജിക്കയാൽ
രോഗവും ശാന്തിയായി വന്നീടുമേ
ഗരുഡനാം പക്ഷിയും വാർത്തകളോരോന്നേ
ചൊല്ലി കേൾപ്പിച്ചുപോൽ സൂര്യനോടായി
എല്ലാമെ കേട്ടു ഗ്രഹിച്ചൊരു നേരത്ത്
ചൊല്ലിപോൽ കൈലാസനാഥനോടായ്
എന്നിലുണ്ടായ രോഗശാന്തിക്കായി
എന്തിനി വേണ്ടുമെ എന്ന് ചൊല്ലി
അതിനുമെതന്നെ പ്രയാസവുമില്ലല്ലൊ
രോഗത്താൽ ശാന്തി വരുത്തിടുവാൻ
ഈയൊരു ശിവലിംഗം പുണ്യ സ്ഥലത്തിങ്കൽ
വെച്ച് പൂജിക്കയും വേണമെന്നും......

അവിട്ടത്തൂർ മഹാദേവക്ഷേത്രം. തൃശൂർ ജില്ല





അവിട്ടത്തൂർ മഹാദേവക്ഷേത്രം തൃശൂർ ജില്ല
========================================
കേരളത്തിലെ തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിൽ നിന്നും നാല് കിലോമീറ്റർ അകലെയുള്ള അവിട്ടത്തൂർ ഗ്രാമത്തിലാണ് അവിട്ടത്തൂർ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ഈ ക്ഷേത്രത്തിന്‌ ഒരു മഹാക്ഷേത്രത്തിൻറെ പ്രൗഡിയുണ്ട്‌. ക്ഷേത്ര നിർമ്മാണശൈലി പ്രാചീനത വിളിച്ചറിയിക്കുന്നു. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് അവിട്ടത്തൂർ ക്ഷേത്രം
"ചരിത്രം."
അവിട്ടത്തൂർ ഗ്രാമത്തിലെ 28 ഇല്ലക്കാരുടേതായിരുന്നു ഈ ക്ഷേത്രം.
ഇന്ന് അതിൽ മിക്ക ഇല്ലങ്ങളും ഇല്ല. പരശുരാമൻ പ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിൽ പിന്നീട്‌ അഗസ്ത്യമുനി സാന്നിദ്ധ്യം ചെയ്ത്‌ ഗ്രാമവാസികൾക്ക് നേതൃത്വം നൽകി ക്ഷേത്രത്തിലെ ആചാരനുഷ്ഠാനങ്ങൾക്ക് രൂപം നൽകിയതാണെന്നും പറയപ്പെടുന്നു. പ്രസിദ്ധമായ അവിട്ടത്തൂർ ശാസനം ക്ഷേത്രത്തിൻറെ പ്രാചീനതയിലേക്ക് വിരൽചൂണ്ടുന്നതാണ്.
"പ്രതിഷ്ഠകൾ."
നാലമ്പലവും വട്ട ശ്രീകോവിലും
സാമാന്യം വലിയ രണ്ടുനില വട്ടശ്രീകോവിലുള്ള ഈ ക്ഷേത്രത്തിൽ മുഖ്യ പ്രതിഷ്ഠ ശിവനാണ്. പടിഞ്ഞാട്ട് ദർശനമായി രൗദ്രഭാവത്തിലാണ് ശിവൻ ഇവിടെ വാഴുന്നത്. ശ്രീകോവിലിൽ കാണുന്ന വലിയ ശിവലിംഗം കിരാതമൂർത്തി സങ്കല്പത്തിലാണ് ആരാധിക്കുന്നത്‌. എന്നാൽ ദക്ഷിണാമൂർത്തി, ഉമാമഹേശ്വരൻ എന്നീ ഭാവങ്ങളും ഇവിടെ ശിവപ്രതിഷ്ഠയ്ക്കുണ്ട്. ഉപദേവതകൾ ഗണപതിയും നാഗരാജാവും നാഗയക്ഷിയും അയ്യപ്പനും നന്ദിയുമാണ്. കൂടാതെ ക്ഷേത്രത്തിനകത്തുള്ള ഹോമകുണ്ഡത്തിനടുത്ത്‌ അഗസ്ത്യമുനിയുടെ പ്രതിഷ്ഠയുണ്ട്‌.
"ക്ഷേത്രം."
ക്ഷേത്രത്തിൻറെ നമസ്കാരമണ്ഡപത്തിനു മുകളിൽ കലാവിരുതോടെ രചിച്ച പാലാഴിമഥനം കഥയും, ശ്രീകോവിലിലെ കിരാതം കഥയും വളരെ മനോഹരമാണ്.
"വിശേഷദിവസങ്ങൾ."
ക്ഷേത്രത്തിലെ ഉത്സവം മകരമാസത്തിലാണ്. തിരുവാതിര ആറാട്ടായി പത്ത് ദിവസം ആഘോഷിക്കുന്നു. ആദ്യകാലങ്ങളിൽ ധനുമാസത്തിൽ തുടങ്ങി മകരമാസത്തിൽ തിരുവാതിര ആറാട്ടായി 28 ദിവസത്തെ ഉത്സവം ഉണ്ടായിരുന്നു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം മിഥുനമാസത്തിലെ മകം നക്ഷത്രത്തിലാണ്. അന്നെ ദിവസം ഇത് വളരെ ഭംഗിയായി പ്രതിഷ്ഠാദിനം ആഘോഷിക്കുന്നുണ്ട്.
(കടപ്പാട്)

നെയ്തലക്കാവ് ഭഗവതീ ക്ഷേത്രം തൃശ്ശൂർ ജില്ലയിൽ



നെയ്തലക്കാവ് ഭഗവതീ ക്ഷേത്രം തൃശ്ശൂർ ജില്ലയിൽ
=================================================
തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർനഗരത്തിന് വടക്കുപടിഞ്ഞാറ് കുറ്റൂരിന്റ മദ്ധ്യ ഭാഗത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് നെയ്തലക്കാവ് ഭഗവതിക്ഷേത്രം. ഉഗ്രദേവതയായ ശ്രീഭദ്രകാളിയും ശ്രീമഹാദേവനുമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ. തൃശ്ശൂർ പൂരത്തിന്റെ വിളംബരം നടത്തുന്ന പങ്കാളികളിൽ പ്രധാനി. പൂരത്തലേനാൾ തെക്കെ ഗോപുരം തള്ളി തുറന്നാണ് വിളംബരം
ഉപദേവന്മാർ:
ഗണപതി, അയ്യപ്പൻ, രക്ഷസ്
കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിൽ
ആദ്യം ഇവിടെ ശിവക്ഷേത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 'പള്ളിപ്പുറം ക്ഷേത്രം' എന്നായിരുന്നു അതിന്റെ പേര്. തൃശ്ശൂരിന് പടിഞ്ഞാറുള്ള അരിമ്പൂർ എന്ന സ്ഥലത്തുനിന്ന് ഇവിടെ ദർശനത്തിനുവന്ന കുണ്ടിൽ നമ്പിടി എന്ന ഭക്തൻ ദർശനത്തിനുമുമ്പായി ക്ഷേത്രക്കുളത്തിൽ കുളിയ്ക്കാൻ തീരുമാനിച്ചു. തന്റെ കയ്യിലുള്ള ഓലക്കുട കുളക്കരയിൽ വച്ചശേഷം നമ്പിടി കുളത്തിലിറങ്ങുകയും കുളിയ്ക്കുകയും ചെയ്തു. എന്നാൽ, കരയ്ക്കുകയറി കുടയെടുക്കാൻ ശ്രമിയ്ക്കുമ്പോൾ അത് അനങ്ങുന്നില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി. തുടർന്ന് പ്രശ്നം വച്ചപ്പോൾ ഭഗവതി തന്റെ കൂടെ വന്നുവെന്നും ശിവന്റെ കൂടെ കഴിയാൻ ആഗ്രഹിയ്ക്കുന്നുവെന്നും മനസ്സിലാക്കിയ നമ്പിടി ഉടനെ അല്പം നെയ്യും എള്ളെണ്ണയും ചേർത്തുള്ള പാത്രത്തിൽ ഭഗവതിയെ കുടിയിരുത്തി. അങ്ങനെ, ക്ഷേത്രത്തിന് നെയ്തിലക്കാവ് എന്ന പേരുവന്നു. ഇത് പറഞ്ഞുപറഞ്ഞ് നെയ്തലക്കാവായി മാറി
തൃശൂർ പൂരവും ശിവരാത്രിയും ആണ് പ്രധാന വിശേഷങ്ങൾ.
(കടപ്പാട്)

മണക്കാട് ദേവീ ക്ഷേത്രം ആലപ്പുഴ ജില്ല

മണക്കാട് ദേവീ ക്ഷേത്രം  ആലപ്പുഴ ജില്ല

കേരളത്തിൽ ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലുക്കിൽ ഹരിപ്പാടിനു കിഴക്ക് പള്ളിപ്പാട് ഗ്രാമത്തിൻറെ തെക്കേ അതിർത്തിയായ മുട്ടത്തു നിന്നും (നങ്ങ്യാർകുളങ്ങര--മാവേലിക്കര റോഡിൽ പള്ളിപ്പാട് ജങ്ഷനിൽനിന്ന്) ഏകദേശം അര കി.മി. വടക്ക് മാറി തെക്കുംമുറി കരയിൽ ആണ് മണക്കാട്ദേവി ക്ഷേത്രം സ്ഥിതി ചെയുന്നത്. പള്ളിപ്പാട്ടെ തെക്കുംമുറി, കൊട്ടകകം, നടുവട്ടം, തെക്കെകര കിഴക്ക് ദേശക്കാരുടെ സർവസ്വവുമാണ് ശ്രീ മണക്കാട്  ദേവി ക്ഷേത്രം. പഞ്ചവർഗ്ഗതറയിൽ തടിയിൽ നിർമിച്ചതാണ് ഭഗവതീക്ഷേത്രത്തിൻറെ ശ്രീകോവിലും ചുറ്റമ്പലവും. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. 112, 113, 98, 109 എന്നീ എൻ.എസ്.എസ്. കരയോഗങ്ങളുടെ ഭരണത്തിൻ കീഴിൽ ആണ് ക്ഷേത്രം സ്ഥി ഥി ചെയ്യുന്നത്. തന്ത്രകർമ്മങ്ങൾക്ക് അധികാരം താഴമൺ തന്ത്രികൾക്കാണ് .

ദ്വാപരയുഗത്തിൽ ഖാന്ധവദഹനത്തിൽ ഇവിടുത്തെ പുരാതന ക്ഷേത്രം നശിക്കുകയും വിഗ്രഹം ഭൂമിയിൽ മറഞ്ഞു പോകുകയും ചെയ്തു. പിന്നീടുള്ള കാലം ഈ പ്രദേശം വനമായി മാറി. വലിയമണക്കാമണക്കാട്‌കാവ് എന്ന പ്രദേശത്താണ് വിഗ്രഹം മറഞ്ഞു കിടന്നിരുന്നത്. ഇതിനടുത്തുള്ള നെൽപ്പാടത്ത് കൊയ്ത്തിനു വന്ന പുലയ സ്ത്രീ അവിടെ കണ്ട ഒരു ശിലയിൽ തന്റെ അരിവാൾ തേച്ചു. കല്ലിൽ നിന്നും രക്തം വരുന്നത് കണ്ടു ഭയന്ന് പോയ ആ സ്ത്രീ വിവരം പെട്ടെന്ന് വയലിൻറെയും കാവിൻറെയും ഉടമസ്ഥനായ മുട്ടം പെരുമ്പാറ ഇല്ലത്തെ ബ്രാഹ്മണനെ അറിയിച്ചു. ഉടനെ അവിടെയെത്തിയ ബ്രാഹ്മണൻ സ്ത്രീ അരിവാൾ തേച്ചത് ദേവി വിഗ്രഹത്തിൽ ആണെന്ന് മനസ്സിലാക്കുകയും, വിഗ്രഹമെടുത്ത്‌ സ്വന്തം ഇല്ലത്ത് കൊണ്ടുവന്ന് വെച്ച് ആരാധിക്കുകയും ചെയ്തു. ആ കാലത്ത് ആരാധിക്കാനും പരദേവതയില്ലാതിരുന്ന പള്ളിപ്പാട്ടെ തെക്കുംമുറി, കോട്ടയ്ക്കകം, നടുവട്ടം, തെക്കേക്കരകിഴക്ക് എന്നീ കരക്കാർ തങ്ങളുടെ ആഗ്രഹവും സങ്കടവും ബ്രാഹ്മണനോട് അറിയിച്ചപ്പോൾ, പുരാതനമായ ശ്രീ ധർമ്മശാസ്താ ക്ഷേത്രമുള്ള മണക്കാട്ട്‌ കാവ് വെട്ടിത്തെളിച്ച് ഭഗവതിയെ പ്രതിഷ്ഠ നടത്തി ആരാധിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.

മണക്കാട്ട്‌ കാവ് വെട്ടിത്തെളിച്ച കരക്കാർ അവിടെ ക്ഷേത്രം പണിത് വൈക്കത്തെ പ്രശസ്തമായ ചാതുവള്ളി മനയിലെ തന്ത്രിയെക്കൊണ്ട് പ്രതിഷ്ഠ നടത്തി. വിഗ്രഹം കാട്ടിക്കൊടുത്ത സ്ത്രീക്ക് മണക്കാട്ട്‌കാവ് ദാനം നല്കി എന്നാണു ചരിത്രം.

ഭഗവതീക്ഷേത്രത്തിൻറെ ശ്രീകോവിലും ചുറ്റമ്പലവും പഞ്ചവർഗ്ഗതറയിൽ തടിയിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. ഭദ്രഭഗവതിയുടെ ഉത്സവചടങ്ങുകളും, ഭുവനേശ്വരിയുടെ പൂജാവിധികളുമായി പരാശക്തിയുടെ വിവിധ ഭാവങ്ങൾ സമന്വയിപ്പിക്കുന്ന ആചാരമാണ് ഇവിടെയുള്ളത്.‍ ഋഷഭമാണ് ഭഗവതിയുടെ വാഹനം. കായംകുളം രാജാവിൻറെയും, തിരുവിതാംകൂർ രാജാവിൻറെയും ശ്രദ്ധയും ഭക്തിയും ഈ ക്ഷേത്രം മദ്ധ്യ തിരുവിതാംകൂറിൽ പ്രഥമ സ്ഥാനത്തിനു കാരണമായി. താഴമൺ മഠം ബ്രഹ്മശ്രീ കണ്ഠരര് രാജീവര് ആണ് ക്ഷേത്രം തന്ത്രി. പള്ളിപ്പാട് ഗ്രാമത്തിലെ തെക്കുംമുറി എൻ.എസ്.എസ്. കരയോഗം നമ്പർ 112, കോട്ടയ്ക്കകം എൻ.എസ്.എസ്. കരയോഗം നമ്പർ 113, നടുവട്ടം എൻ.എസ്.എസ്. കരയോഗം നമ്പർ 98, തെക്കേക്കരകിഴക്ക് എൻ.എസ്.എസ്. കരയോഗം നമ്പർ 109 എന്നീ കരയോഗങ്ങളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ ക്ഷേത്രം. ഈ കരകളിൽ നിന്നും തിരഞ്ഞെടുക്കുന്ന അംഗങ്ങളാണ് ക്ഷേത്ര ഭരണം നിർവഹിക്കുന്നത്.

വൃശ്ചികമാസം ഒന്ന് മുതൽ ധനുമാസത്തിലെ പതിനൊന്നു വരെയുള്ള നാല്പ്പതോന്നു ദിനങ്ങൾ മണക്കാട്ട്‌ ദേവി ക്ഷേത്രൽ മണ്ഡല കാലമായി ആഘോഷിക്കുന്നു. വൃശ്ചിക മാസം 24 മുതൽ എട്ടു ദിവസമാണ്‌ ഈ ക്ഷേത്രത്തിലെ കൊടിയേറ്റ് ഉൽസവം. ധനു 1നു ആണ് ആറാട്ട്‌. അരയാകുളങ്ങര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കാണ് ആറാട്ട്‌. മകരഭരണിദിനം ആണ് പറയെടുപ്പ് ഉത്സവം നടക്കുന്നത്. പ്രഭാതത്തിൽ ജീവത എഴുന്നള്ളിച്ച് തെക്കേക്കരകിഴക്ക് കരയിലെ അരയാകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തി കൈനീട്ടപ്പറ സ്വീകരിക്കുന്നതോടെ പറയ്ക്കെഴുന്നള്ളിപ്പ് ആരംഭിക്കുന്നു.
നവരാത്രി പൂജയും ദുർഗ്ഗാഷ്ടമിയും പൂജവെപ്പും എല്ലാം ആഘോഷിക്കുന്നു. വിജയദശമി ദിവസം രാവിലെ പുസ്തകങ്ങളും ആയുധങ്ങളും പൂജകഴിഞ്ഞ് തിരിച്ചെടുക്കുന്നു.
കർക്കിടക മാസം ക്ഷേത്രത്തിൽ രാമായണ മാസമായി ആചരിക്കുന്നു. ഈ ദിവസങ്ങളിലെല്ലാം ക്ഷേത്രത്തിൽ രാമായണപാരായണം ഉണ്ടായിരിയ്ക്കും. വിനായകചതുർത്ഥിദിവസം ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടന്നുവരുന്നു. എല്ലാ മലയാള മാസം ഒന്നാം തീയതി അന്നദാനവുമുണ്ട്.

എത്തിച്ചേരുവാനുള്ള വഴി

ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ - ഹരിപ്പാട് - 4 കിലോമീറ്റർ അകലെ.
ഏറ്റവും അടുത്തുള്ള പ്രധാന റെയിൽ‌വേ സ്റ്റേഷൻ - കായംകുളം - 7 കിലോമീറ്റർ അകലെ.
കെ.എസ്.ആർ.ടി.സി ബസ്‌ സ്റ്റാന്റ് ഹരിപ്പാട് - 4 കിലോമീറ്റർ അകലെ.
ഏറ്റവും അടുത്തുള്ള പട്ടണം - ഹരിപ്പാട്

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം...കോഴിക്കോട്-കൊയിലാണ്ടി ദേശീയപാത

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം...കോഴിക്കോട്-കൊയിലാണ്ടി
ദേശീയപാത
=================================
കാലപ്പഴക്കം കൊണ്ട് ക്യത്യമായി
കണക്കാക്കാന് പ്രയാസമുണ്ടെങ്കിലും
5000 വർഷത്തില്പരം പഴക്കമുണ്ടാകും
ഈ പുണ്യ പുരാതന ആരാധനാലയത്തിന്.
കോഴിക്കോട്-കൊയിലാണ്ടി
ദേശീയപാതയില് പൂക്കാട് നിന്നുo 2 കി .മി
കിഴക്കു ഭാഗത്തായി കാഞ്ഞിലശ്ശേരി
പ്രദേശത്തിന്റെ നാഡീകേന്ദ്രമായി
സ്ഥിതി ചെയ്യുന്നു .

ഐതിഹ്യം
കശ്യപ മഹര്ഷി പ്രതിഷ്ടിച്ചതാണ്
കാഞ്ഞിലശ്ശേരി മഹാ ശിവ ക്ഷേത്രം എന്നാണു വിശ്വാസം.
ശിവന്റെ രുദ്രരൂപമാണ്
ഇവിടുത്തെ പ്രതിഷ്ട. യക്ഷയാഗ
സമയത്തും അതു കഴിഞ്ഞും
ദേഷ്യമടങ്ങാതെ കാണപ്പെട്ട
ശിവരൂപമാണ് രുദ്രരൂപം. കാശി,
കാഞ്ചീപുരം, കാഞ്ഞരങ്ങാട്,
കാഞ്ഞിലശ്ശേരി എന്നീ ക്ഷേത്രങ്ങള് ഒരേ
സമയം പ്രതിഷ്ടിച്ചതാണ് എന്നു
പറയപ്പെടുന്നു. ആദ്യത്തെ
മൂന്നിടത്തും പ്രതിഷ്ഠ കഴിഞ്ഞ്
കാഞ്ഞിലശ്ശേരി എത്തിയപ്പോള് മുനിവര്യനു
സംശയമായി. പ്രതിഷ്ഠ സമയം
കഴിഞ്ഞുവോ?. ഈ സമയം “കഴിഞ്ഞില്ല ”
എന്നൊരു അശരീതി
ഉണ്ടാവുകയും അതിനാല് “ശരി ” എന്നു നിനച്ച്
മുനി പ്രതിഷ്ഠ നടത്തുകയും ചെയ്തു.
“കഴിഞ്ഞില്ല ”, “ ശരി” എന്നിവ കൂടിച്ചേര്ന്ന്
ഈ സ്ഥലത്തിന് “കഴിഞ്ഞില്ലശ്ശേരി”
എന്നും കാലക്രമേണ മഹത്തായ
കാഞ്ഞിലശ്ശേരി ആയി മാറിയെന്നും
പഴമക്കാര് പറയുന്നു.
ഗണപതി, ദേവി, പരദേവത, വിഷ്ണു,
അയ്യപ്പന്, എന്നീ ഉപദേവന്മാരുടെ
സാമീപ്യo ഇവിടെ
കാണപ്പെട്ടിരുന്നു. കാലക്രമേണ
അയ്യപ്പനെ ശിവക്ഷേത്രത്തിനു
പുറത്ത് വടക്ക് -പടിഞ്ഞാറ് ഭാഗത്ത്
സ്വതന്ത്രമായി ക്ഷേത്രമുണ്ടാക്കി
പ്രതിഷ്ടിച്ചു. . ഗണപതി, ദേവി എന്നീ
ദേവന്മാരെ ശിവസാമീപ്യത്തില്
നാലമ്പലത്തിനുള്ളില് കുടിയിരുത്തി .
എന്നാല് നടവഴിയില് കാണപ്പെട്ട
പരദേവതസാനിദ്ധ്യo ശിവനുള്ള വഴിപാടുകള്
നടവഴിയില് വെച്ചു സ്വയം
സ്വീകരിച്ചിരുന്നത്തിനാല് ശിവനു
വഴിപാടുകല് കിട്ടാതായി. ഇതു തുടര്ന്നപ്പോള്
ശിവന് പരദേവതയുടെ
“കുന്നി ” ( ചെവി) പിടിച്ചു ദൂരേക്ക്
വലിച്ചെറിഞ്ഞു. വന്നു വീണ
സ്ഥലത്ത് പരദേവത സ്ഥാനമുറപ്പിച്ചു .
പിന്നീട് അവിടെ പരദേവത
സാനിദ്ധ്യം കാണപ്പെടുകയും
അവിടെ “കുന്നിമടം”
എന്നറിയപ്പെടുകയും ചെയ്തു .
ശിവക്ഷേത്രത്തിനു 800 മീറ്ററ് കിഴക്ക്
തോരായികടവത്ത് പരദേവതാക്ഷേത്രമായി
ഇന്നും കുന്നിമടം സ്ഥിതി ചെയ്യുന്നു.
വിഷ്ണുവിന്റെ നരസിംഹ രൂപമാണു
ശിവക്ഷേത്രത്തില് ദ്യശ്യമായിരുന്നത്.
നരസിംഹത്തിനു സ്വന്തമായി ക്ഷേത്രം
വേണമെന്നു സ്വര്ണപ്രശ്നത്തില്
തെളിഞ്ഞതിനാല്, പുതിയ
ക്ഷേത്രത്തിലേക്കു മാറ്റാനായി അന്നത്തെ
തന്ത്രി നരസിംഹത്തെ ആവാഹിച്ചു .
ശിവക്ഷേത്രത്തിനു പുറത്ത് വടക്ക് ഭാഗത്ത്
പ്രതിഷ്ടയും നടത്തി. പക്ഷെ
ആവാഹന സമയത്ത് നരസിംഹം
അല്ലായിരുന്നു ആവാഹിക്കപ്പെട്ടത്
എന്നു അടുത്ത സ്വര്ണപ്രശ്നത്തില്
തെളിഞ്ഞു. ശിവക്ഷേത്രത്തില്
അദ്യശ്യമായി നിലകൊണ്ടിരുന്ന
വിഷ്ണുവിന്റെ ഗോപാലരൂപമായിരിന്നു
ആവാഹിക്കപ്പെട്ടതും പ്രതിഷ്ടിച്ചതും
നരസിംഹം ശിവക്ഷേത്രത്തില് തന്നെ
കുടികൊള്ളുന്നു. നരസിംഹത്തിന്
നരച്ചോറ് വഴിപാട് ശിവക്ഷേത്രത്തില് ഇന്നും
പതിവാണ്. ഗോപാലക്യഷ്ണനെ ആവാഹിച്ച്
പ്രതിഷ്ടിച്ച സ്ഥലം കാഞ്ഞിലശ്ശേരി
ശ്രീക്യഷ്ണക്ഷേത്രമായി ഇന്നും
വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു .

ചരിത്രം

ടിപ്പുവിന്റെ പടയോട്ട കാലത്ത് ഒരുപാട്
ഹൈന്ദവാരാധനാലയങ്ങള്
തകര്ക്കപ്പെട്ടതായി ചരിത്രം
സൂചിപ്പിക്കുന്നു. ഇവിടെയും
പടയാളികള് ക്ഷേത്രം തകര്ക്കാന്
എത്തിയെങ്കിലും ഒന്നും
ചെയ്യനാവാതെ തിരിച്ചുപോയതായാണ്
പറഞ്ഞു കേള്ക്കുന്നത്.
ക്ഷേത്രപ്രവേശനം
അനുവദിക്കപ്പെട്ട കാലത്തും
ഇവിടെ നാലമ്പലത്തിനകത്തേക്ക് ഭക്തര്
കയറാന് ശ്രമിക്കാറില്ല എന്നത് ഒരു
വസ്തുതയായി ഇന്നും നിലനില്ക്കുന്നു..
ഘടന:
മഹാക്ഷേത്രവിഭാഗത്തില്പ്പെടുന്ന
ക്ഷേത്രമാണ് കാഞ്ഞിലശ്ശേരി.
ചതുരശ്രീകോവിലും, മുന്നിലായി
മുഖമണ്ഡപം (നമസ്കാരമണ്ഡപം),
ചുറ്റിലും അഷ്ടദിക്ക് പാലകര്,
ഉപദേവതാസ്ഥാനങ്ങള്, നാലമ്പലം,
ബലിക്കല്പുര, വലിയ ബലിക്കല്ല്, ധ്വജം,
ദീപസ്തംഭം, ക്ഷേത്രക്കുളം,
ഗോപുരം, മുതലായവ ഒന്നിനോടൊന്ന്
ചേര്ന്നു ബന്ധമുള്ളവയാണ്. പടിഞ്ഞാറ്
ദര്ശനമുള്ള ദേവന് ലോകം ഭസ്മമാക്കാനുള്ള
ദേഷ്യരൂപമാണ്. ദേവന്റെ ദേഷ്യ
ശമനത്തിനായാണ് തിരുമുമ്പില്
തീര്ത്ഥക്കുളം സ്ഥിതി
ചെയ്യുന്നത്. ഈ കുളത്തിന് എത്ര
വക്കുകളും കോണുകളും ഉണ്ടെന്ന്
എണ്ണിതിട്ടപ്പെടുത്താന് ഇതുവരെ
സാധിച്ചിട്ടില്ല. തീര്ത്ഥക്കുളത്തിന്
അടിയില് ഭൂഗര്ഭ കിണറുകള്
കാണപ്പെടുന്നു.

ഉത്സവം

അങ്കുരാദി,ധ്വജാദി,പടഹാദി എന്നിങ്ങനെ
ഉത്സവം പല വിധത്തിലുണ്ട്.
കാഞ്ഞിലശ്ശേരിയില് അങ്കുരാദി,ധ്വജാദി
എന്നിവ കാണുന്നു. ദേവപ്രതിഷ് O ക്കനുസരിച്ച്
മുളപ്പിക്കുന്ന ധാന്യങ്ങളില് വ്യത്യാസം
വരുത്തി കൊടിയേറ്റം നടത്തും.
മുളപ്പിക്കലിലെ വ്യത്യാസമാണ് ആദ്യ
രണ്ടിനങ്ങളിലെ
വ്യത്യാസമെന്നത്.
ഉത്സവത്തിലെ പ്രധാനപൂജയാണ്
ശ്രീഭൂതബലി.കൂടാതെ
കലശാഭിഷേകങ്ങള്, ഉത്സവബലി,
എന്നിവയും ഉണ്ടാകും
ഉത്സവ ചടങ്ങുകള്
മലക്കെഴുന്നള്ളിപ്പും
മടക്കെഴുന്നള്ളിപ്പും
ശിവരാത്രിയുടെ തലേന്നാള് നടക്കുന്ന
പ്രധാന ചടങ്ങാണിത്. ലക്ഷണമൊത്ത
ഗജവീരന്മാരുടെ അകമ്പടിയോടു കൂടി
ഭഗവാന് നായാട്ടിനിറങ്ങുന്ന എഴുന്നള്ളിപ്പാണ്
മലക്കെഴുന്നള്ളിപ്പ്. മലയിലെ
പൂജയും അവകാശികളുടെ ചടങ്ങിനും
ശേഷം ക്ഷേത്രത്തിലേക്കുള്ള തിരിച്ചുള്ള
യാത്രയാണ് മടക്കെഴുന്നള്ളിപ്പ്.
വാദ്യഘോഷങ്ങ്ള്, നെറ്റിപ്പട്ടം
കെട്ടിയ ഗജവീരന്മാര് എന്നിവ
ഇതിനു മാറ്റ് കൂട്ടുന്നു. കേരളത്തിലെ
തലയെടുപ്പിന്റെ രാജാക്കന്മാരായ
കൊമ്പന്മാരാണ് ഈ ചടങ്ങിന്
മഹാദേവന്റെ തിടമ്പേറ്റുന്നത്.
മടക്കെഴുന്നള്ളിപ്പ് ആലിന്കീഴില്
എത്തുമ്പോള് വാദ്യഘോഷങ്ങളോടു കൂടിയ
ആലിന്കീഴ്മേളം തുടങ്ങും.
മത്തവിലാസം കൂത്ത്
മലബാറില് വളരെ വിരളമായി മാത്രം
ചെയ്യുന്ന വഴിപാട് . ബി സി നൂറ്റാണ്ടില്
കാഞ്ചീപുരത്ത് മഹാവീര വിക്രമ
വല്ലഭന് എന്ന വ്യക്തിയാണ് ഇത്
രൂപകല്പ്പന ചെയ്തത് എന്ന്
പറയപ്പെടുന്നു.

കടപ്പാട്

2020, ജൂൺ 11, വ്യാഴാഴ്‌ച

ഹനുമാൻ ചാലിസയുടെ ചരിത്രവും ഗുണങ്ങളും വരികളും



ഹനുമാൻ ചാലിസയുടെ ചരിത്രവും ഗുണങ്ങളും വരികളും
=======================================================
പതിനാലാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി അക്ബറുടെ ഭരണ കാലത്താണ് ഹനുമാൻ ചാലിസയുടെ രചനയുടെ ബന്ധപ്പെട്ട സംഭവം നടക്കുന്നത് . രാമ ഭക്തനും മഹാകവിയും പണ്ഡിതനുമായ തുളസീദാസിനു ശ്രീരാമന്റെ ദർശനം ലഭിച്ചിട്ടുണ്ട് എന്നറിയാനിടയായ അക്ബർ ചക്രവർത്തി അദ്ദേഹത്തെ തന്റെ ദർബാറിലേക്കു ക്ഷണിച്ചു.

ശ്രീരാമന്റെ അസ്തിത്വത്തിൽ സംശയാലുവായിരുന്ന അക്ബർ തനിക്കും ശ്രീരാമനെ കാണിച്ചു തരണമെന്ന് ആവശ്യപ്പെട്ടു. ഭക്തർക്ക് മാത്രമേ അദ്ദേഹത്തിന്റെ ദർശനം സാധ്യമാകു എന്ന് തുളസിദാസ്‌ അക്ബറിനെ അറിയിച്ചു. ഇത് കേട്ട് കുപിതനായ അക്ബർ തുളസീദാസിനെ കാരാഗൃഹത്തിൽ അടക്കുവാൻ ഉത്തരവിട്ടു. മഹാകവി തുളസിദാസ്‌ അക്ബറുടെ തടവറയിലിരുന്നു ഭഗവാൻ ഹനുമാനെ സ്തുതിച്ചു രചിച്ച കാവ്യമാണ് ഹനുമാൻ ചാലിസ എന്ന പേരിൽ അറിയപ്പെടുന്നത്.

പ്രാചീന ഭാഷയായ ആവതി എന്ന ഭാഷയിലാണ് ഈ കാവ്യം രചിച്ചിരിക്കുന്നത്. 40 ഖണ്ഡങ്ങൾ ആയാണ് ഈ കാവ്യം രചിച്ചിട്ടുള്ളത് , ഹിന്ദിയിൽ 40 നെ സൂചിപ്പിക്കുന്ന ചാലീസ്‌ എന്ന വാക്കിൽ നിന്നാണ് ഈ കാവ്യത്തിന് ഹനുമാൻ ചാലിസ എന്ന പേര് ലഭിച്ചത്. മഹാകവി തുളസിദാസ്‌ ഹനുമാൻ ചാലിസയുടെ രചന ആരംഭിച്ചു 40 ആം ദിവസം അക്ബറുടെ രാജധാനിയായ ഫതേപുർ സിക്രി വാനരന്മാരാൽ വളയപ്പെടുകയും ഈ വാനരന്മാരുടെ ഉപദ്രവം കാരണം ഭടന്മാർക് പോലും പുറത്തിറങ്ങാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായി.

മഹാകവി തുളസീദാസിനെ മോചിപ്പിക്കുന്നതാണ് ഈ പ്രശ്നത്തിനുള്ള പ്രതിവിധി എന്ന ഉപദേശം അനുസരിച്ചു 41 ആം നാൾ തുളസീദാസിനെ അക്ബർ കാരാഗൃഹത്തിൽ നിന്നും മോചിപ്പിച്ചു. തുളസീദാസ് മോചിതനായ ഉടൻ തന്നെ വാനരൻമാർ നഗരത്തിൽ നിന്നും അപ്രത്യക്ഷരായി. തന്റെ ഭക്തനെ രക്ഷിക്കുന്നതിനായി ഭഗവാൻ ഹനുമാൻ വാനര പടയെ അയച്ചതായി വിശ്വസിക്കപ്പെടുന്നു.



 #ഹനുമാൻ #ചാലിസ #ജപവും #ഗുണങ്ങളും

പ്രഭാതത്തില്‍ കുളികഴിഞ്ഞ്‌ മാത്രമെ ഹനുമാന്‍ ചാലിസ ജപിക്കാവു. സൂര്യാസ്‌തമനത്തിന്‌ ശേഷവും ജപിക്കണമെന്നുണ്ടെങ്കില്‍ ആദ്യം കൈയും കാലും മുഖവും തീര്‍ച്ചയായും കഴുകിയിട്ടു വേണം ജപിക്കാന്‍ . ഹിന്ദുക്കള്‍ക്കിടയില്‍ വളരെ പ്രചാരത്തിലുള്ള ഒരു വിശ്വാസമാണ്‌ ഹനുമാന്‍ ചാലിസ ജപിക്കുകയാണെങ്കില്‍ ദുര്‍ഭൂതങ്ങളെ അകറ്റുന്നത്‌ ഉള്‍പ്പടെ ഗുരുതരമായ എന്തു പ്രശ്‌നങ്ങളില്‍ ഹനുമാന്റെ ദൈവികമായ ഇടപെടല്‍ ഉണ്ടാകുമെന്ന്‌.
ശനിയുടെ സ്വാധീനം കുറയ്‌ക്കും
ഐതീഹ്യങ്ങള്‍ പറയുന്നത്‌ ശനീദേവന്‌ ഹനുമാനെ ഭയമാണ്‌ എന്നാണ്‌. അതുകൊണ്ട്‌ ഹനുമാന്‍ ചാലിസ ജപിച്ചാല്‍ ശനിയുടെ ദോഷഫലങ്ങള്‍ കുറയ്‌ക്കാന്‍ കഴിയും. ജാതകത്തില്‍ ശനിദോഷമുള്ളവര്‍ ഹനുമാന്‍ ചാലിസ ജപിക്കുക, പ്രത്യേകിച്ച്‌ ശനിയാഴ്‌ചകളില്‍. സമാധാനവും ഐശ്വര്യവും ലഭിക്കും.
ദുര്‍ഭൂതങ്ങളില്‍ നിന്നും ദുഷ്ടശക്തികളില്‍ നിന്നും അകന്നു നില്‍ക്കാന്‍ സഹായിക്കുന്ന ദേവനാണ്‌ ഹനുമാന്‍ എന്നാണ്‌ വിശ്വാസം. രാത്രിയില്‍ ദുസ്വപ്‌നങ്ങള്‍ വിഷമിപ്പിക്കാറുണ്ടെങ്കില്‍ തലയിണയുടെ അടിയില്‍ ഹനുമാന്‍ ചാലിസ വച്ചാല്‍ ശാന്തമായി ഉറങ്ങാന്‍ കഴിയുമെന്നാണ്‌ വിശ്വാസം. ഭയപ്പെടുത്തുന്ന ചിന്തകള്‍ അകറ്റാനും ഇത്‌ സഹായിക്കും.
അറിഞ്ഞും അറിയാതെയും നമ്മള്‍ പല തെറ്റുകളും ചെയ്യാറുണ്ട്‌  ഹനുമാന്‍ ചാലിസയുടെ പ്രാരംഭ ശ്ലോകങ്ങള്‍ ജപിക്കുന്നതിലൂടെ ഈ ജന്മത്തിലും കഴിഞ്ഞ ജന്മത്തിലും ചെയ്‌ത പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നാണ്‌.

ഗണേശ ഭഗവാനെ പോലെ നമ്മുടെ എല്ലാ തടസ്സങ്ങളും നീക്കം ചെയ്യാന്‍ ഭഗവാന്‍ ഹനുമാനും കഴിയുമെന്നാണ്‌ വിശ്വാസം. പൂര്‍ണ വിശ്വാസത്തോടെ ആണ്‌ ഒരാള്‍ ഹനുമാന്‍ ചാലിസ ജപിക്കുന്നതെങ്കില്‍ ഹനുമാന്റെ ദൈവികമായ സംരക്ഷണമാണ്‌ അയാള്‍ ക്ഷണിക്കുന്നത്‌. തന്റെ വിശ്വാസികള്‍ക്ക്‌ ജീവിത്തില്‍ യാതൊരു തരത്തിലുള്ള വിഷമങ്ങളും നേരിടേണ്ടി വരുന്നില്ല
പ്രഭാതത്തില്‍ ആദ്യം ഹനുമാന്‍ ചാലിസ ജപിക്കുമ്പോൾ  ശാന്തത അനുഭവപ്പെടുകയും ജീവിതം നിയന്ത്രണത്തിലാണന്ന്‌ തോന്നുകയും ചെയ്യും. ഹനുമാന്‍ ചാലിസ ജപിക്കുന്നതിലൂടെ ദൈവികമായ ശക്തി ഉള്ളില്‍ നിറയും.
 അപകടങ്ങള്‍ കുറച്ച്‌ യാത്ര വിജയകരമാക്കാന്‍ ഭഗവാന്‍ ഹനുമാന്‍ സഹായിക്കുമെന്നാണ്‌ വിശ്വാസം.
 ചാലിസ ജപിക്കുന്നതും കേള്‍ക്കുന്നതും അവിശ്വസനീയമായ ഫലങ്ങള്‍ നല്‍കും. തികഞ്ഞ വിശ്വാസത്തോടെ ഭക്തര്‍ ഈ നാല്‍പത്‌ ശ്ലോകങ്ങള്‍ ജപിക്കുകയാണെങ്കില്‍ അവരുടെ ആഗ്രഹങ്ങള്‍ സാധിക്കുമെന്നാണ്‌ വിശ്വാസം. ചാലിസ പതിവായി ജപിക്കുകയണെങ്കില്‍ ഹനുമാന്റെ അനുഗ്രം എല്ലായ്‌പ്പോഴും ഉണ്ടാവുകയും ശ്രേഷ്‌ഠമായ ശക്തി ലഭിക്കുകയും ചെയ്യും.
 ഭക്തര്‍ക്ക്‌ ദൈവികമായ ആത്മജ്ഞാനം ലഭിക്കും. ആത്മീയ വഴിയെ പോകാനാഗ്രഹിക്കുന്നവര്‍ക്ക്‌ ഹനുമാന്‍ യഥാര്‍ത്ഥ വഴി കാണിച്ചു കൊടുക്കുകയും ഭൗതിക ചിന്തകള്‍ അകറ്റി മനസ്സിനെ നിയന്ത്രണ വിധേയമാക്കാന്‍ സഹായിക്കുകയും ചെയ്യും.
 ചാലിസ ഉറക്കെ ജപിക്കുന്നതിലൂടെ പോസിറ്റീവ്‌ ഊര്‍ജ്ജം നിങ്ങളില്‍ നിറയുകയും  സമാധാനം അനുഭവപ്പെടുകയും ചെയ്യും. അലസതയും മടിയും അകറ്റി കാര്യക്ഷമത കൂട്ടും. തലവേദന, ഉറക്കമില്ലായ്‌മ, ഉത്‌കണ്‌ഠ, വിഷാദം പോലുള്ള ജീവിത ശൈലീ രോഗങ്ങള്‍ ഭേദമാക്കാനും ഇത്‌ സഹായിക്കും.
ചീത്ത കൂട്ടുകെട്ടുകളില്‍ പെട്ടവരെയും ദുശ്ശീലങ്ങള്‍ക്ക്‌ അടിമപ്പെട്ടവരെയും നവീകരിക്കാന്‍   സഹായിക്കും. ചാലിസ ജപിക്കുമ്പോൾ  രൂപപ്പെടുന്ന ഊര്‍ജം ഭക്തരുടെ മനസ്സില്‍ ഐശ്വര്യവും ശക്തിയും നിറയ്‌ക്കും.
പൂര്‍ണ മനസ്സോടെയും ഭക്തിയോടെയും എല്ലാ ദിവസവും  ജപിച്ചാല്‍ കുടുംബത്തിലെ വിയോജിപ്പികളും തര്‍ക്കങ്ങളും ഇല്ലാതായി സന്തോഷവും സമാധാനവും ഐക്യവും നിറഞ്ഞ ജീവിതം ലഭിക്കും. ചീത്ത ചിന്തകള്‍ നീക്കം ചെയ്‌ത്‌ ബന്ധങ്ങളിലെ ഐക്യം നിലനിര്‍ത്താന്‍ കഴിയും.
 ഭൂത പിശാച്‌ നികട്ട്‌ നഹി ആവെ , മഹാബീര്‌ ജബ്‌ നാം സുനാവെ' അര്‍ത്ഥമാക്കുന്നത്‌ ഹനുമാന്റെ നാമവും ഹനുമാന്‍ ചാലിസയും ഉച്ചത്തില്‍ ജപിക്കുന്നവരെ ഒരു ദുഷ്‌ടശക്തിയും ബാധിക്കില്ല കുടുംബാംഗങ്ങളുടെ മനസ്സില്‍ നിന്നും നിഷേധാത്മകത എല്ലാം നീക്കം ചെയ്‌ത്‌ ഐക്യവും സമാധാനവും നിലനിര്‍ത്തും.

#ഹനുമാൻ #ചാലിസ

ദൊഹ

ശ്രീ ഗുരു ചരന് സരോജ് രജ് നിജമന മുകുര സുധാരി I
ബരനഉ രഘുബര് ബിമല ജസു ജോ ദായക് ഫല് ചാരി II
ബുദ്ധി ഹീൻ തനു ജനികെ,സുമിരോ പാവന കുമാർ I
ബല ബുദ്ധി ബിദ്യ ദേഹുമോഹി ഹരഹു കലെസ് ബികാര്
”“

ചാലിസ

ജയ് ഹനുമാൻ ഗ്യാൻ ഗുണ സാഗർ, ജയ് കപിഷ് തിഹും ലോകഉജാകര്, I (01)
രാംദൂത് അതുലിത് ബല ധാമ ,അന്ജനി പുത്ര പവൻസുത നാമാ.II (02)
മഹാബീർ ബിക്രം ബജ്റൻഗി,കുമതി നിവാർ സുമതി കെ സംഗി, I (03)
കഞ്ചൻ ബരൺ ബിരാജ് സുബിസാ,കാനന കുണ്ടൽ കുഞ്ചിത കേസ. II (04)
ഹാഥ് ബജ്ര ഓർ ധ്വജാ ബിർജായ്,കന്ധെ മൂന്ജ് ജനെ ഉ സാജേ,I (05)
ശങ്കർ സുവന കേസരി നന്ദൻ,തേജ് പ്രതാപ് മഹാ ജാഗ് വന്ദൻ. II (06)
വിദ്യാവാൻ ഗുനി അതി ചതുർ,റാം കജ് കരിബേ കോ അതൂർ,I (07)
പ്രഭു ചരിത്ര സുനിബെ കോ രസിയ, റാം ലഖൻ സിതാ മന ബസിയ II (08)
സൂക്ഷ്മ രൂപ ധരി സിയഹി ദിഖാവാ , ബികട് രൂപ ധരി ലങ്ക ജരാവാ II 9 II
ഭീമ രൂപ ധരി അസുര് സംഹാരെ , രാമ ചന്ദ്ര കെ കാജ് സംവാരെ II 10 II
ലായ് സഞ്ജീവന് ലഖന് ജിയായെ , ശ്രീ രഘുബീര് ഹരഷി ഉര് ലായേ II 11 II
രഘുപതി കീൻഹി ബഹുത് ബഡായി , തുമ മമ പ്രിയ ഭരതഹി സമ ഭായി II 12 II
സഹസ് ബദന് തുംഹരോ ജസ് ഗാവേ , അസ് കഹി ശ്രീപതി കൺഠ ലഗവൈ II 13 II
സനകാദിക് ബ്രഹ്മാദി മുനീസാ , നാരദ സാരദ സഹിത് അഹീസാ II 14 II
ജമു കുബേര് ദിക്പാല് ജഹാംതെ , കബി കൊബിത് കഹി സകേ കഹാം തെ II 15
തുമ ഉപകാര് സുഗ്രീവഹി കീൻഹാ , രാമ മിലായെ രാജ്പദ് ദീംഹാ II 16
തുംഹരോ മന്ത്ര് ബിഭീഷന് മാനാ , ലങ്കേശ്വര് ഭയ് സബ് ജഗ് ജാനാ II 17
ജുഗ് സഹസ്ര് ജോജന് പര് ഭാനു , ലീല്യോ താഹി മധുര് ഫല് ജാനു II 18
പ്രഭു മുദ്രികാ മേലി മുഖ മാഹി , ജലധി ലാംഖി ഗയേ അച് രജ് നാഹി II 19
ദു: ർഗ്ഗമു കാജ് ജഗത് കെ ജേതേ , സുഗമ അനുഗ്രഹ തുംഹരെ തേതെ II 20
രാമ ദുവാരെ തുമ രഖ് വാരെ , ഹോത് ന ആഗ്യ ബിന് പൈസാരേ II 21
സബ് സുഖ ലഹൈ തുമ്ഹാരീ സരനാ , തുമ രക്ഷക് കാഹു കോ ഡര്ന II 22
ആപന് തേജ് സംഹാരോ ആപൈ , തീനോ ലോക ഹാംക് തെ കാംപേ II 23
ഭൂത പിസാച് നികട്ട് നഹി ആവൈ , മഹാബീര് ജബ് നാം സുനാവൈ II 24
നാസൈ രോഗ് ഹരൈ സബ് പീരാ , ജപത് നിരന്തര് ഹനുമത് ബീരാ II 25
സങ്കട് സെ ഹനുമാന് ചുഡാവൈ , മന് ക്രമു ബചന ധ്യാന് ജോ ലാവൈ II 26
സബ് പര് രാം തപസ്വീ രാജാ , തിനകേ കാജ് സകല് തുമ സാജാ II 27
ഔര് മനോരഥ് ജോ കോയി ലാവൈ , സോയി അമിത് ജീവന് ഫല് പാവൈ II 28
ചാരോ ജഗ് പര് താപ് തുമ്ഹാര , ഹൈ പരസിദ്ധ ജഗത് ഉജിയാരാ II 29
സാധു സംത് കെ തുമ രഖ് വാരെ , അസുര് നികന്ദന് രാം ദുലാരേ II 30
അഷ്ട സിദ്ധി നവ നിധി കെ ദാതാ , അസ് ബര് ദീന് ജാനകീ മാതാ II 31
രാം രസായനു തുംഹരെ പാസാ , സദാ രഹോ രഘു പതി കെ ദാസാ II 32
തുംഹരെ ഭജന് രാം കോ പാവൈ , ജനമു ജനമു കെ ദുഖ് ബിസ് രാവേ II 33
അന്ത കാല് രഘുബര് പുര് ജായി , ജഹാം ജന്മ ഹരി ഭക്ത് കഹായി II 34
ഔര് ദേവതാ ചിത്ത് ന ധരയീ , ഹനുമത് സേയി സർബ സുഖ് കരയീ II 35
സങ്കട് കടൈ മിടൈ സബ് പീരാ , ജോ സുമിരൈ ഹനുമത് ബല ബീര II 36
ജയ്‌ ജയ്‌ ജയ്‌ ഹനുമാൻ ഗോസായീ, കൃപ കരഹു ഗുരുദേവ് കി നായി II 37
ജോ സത് ബാര് പഠ കര് കോയി , ചൂട്ട് ഹി ബന്ദി മഹാ സുഖ് ഹോയി II 38
ജോ യഹ് പഠി ഹനുമാൻ ചാലിസ , ഹോയ് സിദ്ധീ സാഖീ ഗൌരീശാ II 39
തുളസീ ദാസ്‌ സദാ ഹരി ചേരാ , കീജൈ നാഥ് ഹൃദയ് മഹാ ഡേരാ II 40
”“

ദോഹ

പവന തനയ് സങ്കട ഹരന് മംഗള മൂരതി രൂപ്‌
രാമ ലഖന സീത സഹിത് ഹൃദയ ബസഹു സുരഭൂപ്

2020, മേയ് 28, വ്യാഴാഴ്‌ച

കാന്തമല



കാന്തമല
=================
ശ്രീപരശുരാമന് സ്ഥാപിച്ച ശാസ്താക്ഷേത്രങ്ങളില് പ്രധാനപ്പെട്ട അഞ്ച് ശാസ്താക്ഷേത്രങ്ങളാണ് കുളത്തൂപുഴ, ആര്യങ്കാവ്, അച്ചന്കോവില്, ശബരിമല, കാന്തമല, എന്നിവ..
*കുളത്തൂപുഴയില് - ബാല്യം,*
*ആര്യങ്കാവില് - കൗമാരം*,
*അച്ചന്കോവിലില് - ഗൃഹസ്ഥം*,
*ശബരിമലയില് - സന്യാസം*,
*കാന്ത മലയില് - വാനപ്രസ്ഥം*
*എന്നിങ്ങനെയാണ് ശാസ്താക്ഷേത്രങ്ങളില് ഭഗവാന്റെ ഭാവം. ഇതില് മോക്ഷാവസ്ഥയിലുള്ള കാന്തമല ക്ഷേത്രം മാത്രം വനത്തിലെവിടെയോ മറഞ്ഞുകിടക്കുകയാണ്.*
*മകരജ്യോതി തെളിയുന്ന പൊന്നമ്പല മേടാണ് കാന്തമല എന്ന വാദം നിലവിലുണ്ട്. നൂറ്റാണ്ടുകള് പഴക്കമുള്ള ക്ഷേത്രാവശിഷ്ടങ്ങള് ഇപ്പോഴും അവിടെ കാണാം എന്നത് ഈ വാദത്തിനു ബലം നല്കുന്നുമുണ്ട്.* *എന്നാല് പൊന്നമ്പലമേട് ശബരിമലയുടെ മൂല സ്ഥാനമായത് കൊണ്ട് ഈ വാദവും തെറ്റാവാനേ വഴിയുള്ളൂ.*
*സഹ്യപർവ്വത നിരകളിലാണ് ഈ അഞ്ച് ക്ഷേത്രങ്ങളുടെ സ്ഥാനം. ക്ഷേത്രങ്ങള് തമ്മില് ബന്ധിപ്പിക്കുന്ന നിഗൂഡമായ പാതകള് ഉണ്ടെന്നും, ഒരു ക്ഷേത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് ആകാശദൂരവും തുല്യമാണെന്നും വിശ്വസിക്കുന്നു* *കാന്തമല എവിടെയെന്ന് കണ്ടുപിടിക്കാന് പല അന്വേഷണങ്ങള് നടത്തിയെങ്കിലും കാടിന്റെ അഗാധതയിൽ എവിടെയോ മനുഷ്യസ്പര്ശം ഏല്ക്കാതെ കാന്തമലയെ പ്രകൃതി തന്നെ ഒളിപ്പിച്ചു വച്ചിരിക്കുകയാണ്.*
*അച്ചന്കോവില് ധര്മ്മശാസ്താവിന്റെ തിരുവാഭരണങ്ങളില് കാന്തമല ശാസ്താവിന്റെതെന്ന് കരുതുന്ന വാളാണ് പ്രധാനം.* *ഈ തങ്കവാള് കാട്ടിനുള്ളില് വെച്ച് ഒരു ആദിവാസിമൂപ്പന് അയ്യപ്പന് സമ്മാനിച്ചെന്നും അദ്ദേഹം അത് അച്ചന്കോവില് ക്ഷേത്രത്തില് എത്തിച്ചെന്നുമാണ് ഐതിഹ്യം.* *ഈ വാളാണ് ഉത്സവകാലത്ത് പത്തുദിവസം അച്ചന്കോവില് ശാസ്താവിന്റെ അരികില് സ്ഥാപിക്കുക.* *അജ്ഞാതമായ കാന്തമല ക്ഷേത്രത്തില് പ്രാര്ത്ഥിച്ചാലുള്ള പുണ്യംകൂടി അച്ചന്കോവില് ഉത്സവം കണ്ടുതൊഴുതാല് ലഭിക്കുമെന്ന വിശ്വാസം...
സ്വാമിയേ ശരണമയ്യപ്പ
Image may contain: house and outdoor

തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം,അങ്ങാടിപ്പുറം




 തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം,അങ്ങാടിപ്പുറം
=================================================
മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം എന്ന സ്ഥലത്തുള്ള ഒരു അതിപുരാതന ക്ഷേത്രമാണ് തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രം. പ്രധാന പ്രതിഷ്ഠ വള്ളുവക്കോനാതിരിമാരുടെകുലദൈവവും ആദിപരാശക്തിയുടെ മാതൃഭാവവുമായ ശ്രീ ഭദ്രകാളിയാണ്. ഈ ക്ഷേത്രം പാലിച്ചുപോന്നിരുന്നതും വള്ളുവനാട് രാജാക്കന്മാരായിരുന്നു. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നും ഇതിനോടുചേർന്ന് നിലകൊള്ളുന്നു.കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ വെച്ചു പ്രാധാന്യമുള്ള മൂന്നു പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം. മലബാറിൽ തിരുമാന്ധാംകുന്നും, കൊച്ചിയിൽ കൊടുങ്ങല്ലൂരും, തിരുവിതാംകൂറിൽ പനയന്നാർകാവുംഏകദേശം തുല്യ പ്രാധാന്യത്തോടെ കീർത്തിപ്പെട്ടുപോരുന്നു. മൂന്നിടത്തും പരാശക്തി വടക്കോട്ട് ദർശനമായാണ് കുടികൊള്ളുന്നത്. മൂന്നിടത്തും ദാരുവിഗ്രഹങ്ങളാണ്. മാത്രവുമല്ല, ശിവസാന്നിദ്ധ്യവും മൂന്നിടത്തുമുണ്ട്.

*ഐതിഹ്യം*

സൂര്യവംശത്തിലെ രാജാവായിരുന്ന മാന്ധാതാവ്‌ രാജ്യം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച് മഹർഷിയായി ഇന്ത്യ മുഴുവൻ ചുറ്റി സഞ്ചരിച്ചു. അങ്ങാടിപ്പുറത്ത് എത്തിയ അദ്ദേഹം ഇവിടത്തെ വന്യ സൗന്ദര്യവും ശാന്തതയും കണ്ട് ഇവിടെ തപസ്സ് അനുഷ്ഠിച്ചു. തപസ്സിൽ പ്രസാദവാനായ ശിവൻ പ്രത്യക്ഷപ്പെട്ട് ഏത് ആഗ്രഹവും ചോദിക്കുവാൻ ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയതും മനോഹരമായ ശിവലിംഗമാണ് തനിക്കു വേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ലോകത്തിലെ ഏറ്റവും മനോഹരമായ ശിവലിംഗം പാർവ്വതിയുടെ കൈയിൽ ആണെന്ന് അറിയാവുന്ന ശിവൻ ധർമ്മസങ്കടത്തിലായി. ഒടുവിൽ പാർവ്വതിഅറിയാതെ ഈ ജ്യോതിർലിംഗം ശിവൻ മാന്ധാതാവ്‌ മഹർഷിക്കു സമ്മാനിച്ചു.

താൻ ആരാധിച്ചു കൊണ്ടിരുന്ന ജ്യോതിർലിംഗം കാണാതായതായി അറിഞ്ഞ പാർവ്വതി ഭദ്രകാളിയെയും ശിവഗണങ്ങളെയും ഈ ശിവലിംഗം തിരിച്ചു കൊണ്ടുവരാൻ അയച്ചു. ഭദ്രകാളി മഹർഷിയെ അനുനയിപ്പിച്ച് ജ്യോതിർലിംഗം തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ഇത് നടന്നില്ല. വീരഭദ്രന്റെ നേതൃത്വത്തിൽ ഭദ്രകാളിയുടെ ഭൂതഗണങ്ങൾ ആയുധങ്ങളുമായി മഹർഷിയുടെ ആശ്രമം ആക്രമിച്ചു. മഹർഷിയുടെ ശിഷ്യൻമാർ തിരിച്ച് കാട്ടുപഴങ്ങൾ പെറുക്കി എറിഞ്ഞു. ഓരോ കാട്ടുപഴങ്ങളും ഓരോ ശിവലിംഗങ്ങളായി ആണ് ശിവഗണങ്ങളുടെ മുകളിൽ വീണത്. ഒടുവിൽ ഭൂതഗണങ്ങൾക്ക് തിരിഞ്ഞോടേണ്ടി വന്നു. ഇന്നും ക്ഷേത്രത്തിൽ കാട്ടുപഴങ്ങൾ(ആട്ടങ്ങ) കൊണ്ട് എറിയുന്ന ഒരു ആചാരം നിലവിലുണ്ട്. മഹർഷിയുടെ ശിഷ്യർ ശിവഗണങ്ങളെ തോൽപ്പിച്ചതിന്റെ ഓർമ്മയ്ക്കാണ് ഇത്. ഒടുവിൽ ഉഗ്രരൂപം പൂണ്ട ഭദ്രകാളി നേരിട്ട് വന്ന് ബലമായി ശിവലിംഗം എടുത്തുകൊണ്ടുപോകുവാൻ നോക്കി. മഹർഷിയും ശിവലിംഗം വിട്ടുകൊടുക്കാതെ ഇറുക്കി പിടിച്ചു. ഈ വടം വലിയിൽ ജ്യോതിർലിംഗം രണ്ടായി പിളർന്നു. ശ്രീമൂലസ്ഥാനത്ത്‌ വിഗ്രഹം ഇന്നും പിളർന്ന രീതിയിൽ കാണപ്പെടുന്നു. മഹർഷിയുടെ ഭക്തിയിൽ സം‌പ്രീതരായി വിഷ്ണുവും ബ്രഹ്മാവും ശിവനും പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ അനുഗ്രഹിച്ചു.

മഹർഷിയുടെ കാലശേഷം ഒരുപാടു നാൾ അവഗണിക്കപ്പെട്ടു കിടന്ന ഈ ശിവലിംഗത്തിൽ ചില വേട്ടക്കാർ കത്തി മൂർച്ചയാക്കാൻ ശ്രമിച്ചപ്പോൾ ജ്യോതിർലിംഗത്തിൽ നിന്നും ചോര പൊടിഞ്ഞു. ഇക്കാര്യം മഹാരാജാവിനെ ഉണർത്തിച്ചു. അന്വേഷണത്തിൽ ഇവിടെ പരബ്രഹ്മസ്വരൂപിണിയായ ഭദ്രകാളിയുടെ സാന്നിദ്ധ്യം കാണാനായി. രാജാവ് പന്തളക്കോട്, കാട്ടിൽമിറ്റം എന്നീ രണ്ട് ബ്രാഹ്മണ പുരോഹിതകുടുംബങ്ങളെ ഈ ക്ഷേത്രത്തിലെ തന്ത്രിമാരാക്കി. ഇന്നും ഈ കുടുംബങ്ങൾക്കാണ് പൂജ നടത്തുവാനുള്ള അധികാരം.

കേരളത്തിൽ സ്ത്രീ ദൈവങ്ങൾക്കാണ് കൂടുതൽ പ്രാചീനത എന്ന ചരിത്രഗവേഷകരുടെ കാഴ്ചപ്പാടുമായി ചേർത്തുവായിക്കുമ്പോൾ ഈ ഐതിഹ്യത്തിന് വിശ്വാസ്യത പോര. വള്ളുവക്കോനാതിരിയുടെ പരദേവതയാണ് തിരുമാന്ധാംകുന്ന് ഭഗവതിയെന്ന് പറയുന്നതുകൊണ്ട് വിശേഷിച്ചും.

ചരിത്രം

ഇവിടത്തെ പ്രധാന വാർഷികാഘോഷം പൂരമാണ്. മാമാങ്കത്തിൽ ചുരികത്തലപ്പുകൾകൊണ്ട് കണക്കുകൾ തീർക്കാനിറങ്ങി ചരിത്രമായി മാറിയ ദേശാഭിമാനികളായ ചാവേറുകളുടെ വീരസ്മരണകൾ തിരുമാന്ധാംകുന്ന് പൂരത്തെ കേരളചരിത്രത്തിന്റെ ഭാഗമാക്കുന്നു. വള്ളൂവക്കോനാതിരിമാർ അവരുടെ കുലദൈവത്തെ പുരാതനകാലം മുതൽ തന്നെ ആരാധിച്ചും ആഘോഷിച്ചും പോന്നിരുന്നു. അതിനിടെ പണ്ട് പെരുമാക്കന്മാർ ആഘോഷിച്ചുപോന്ന മാമാങ്കത്തിന് പിൽക്കാലവകാശികളായിത്തീരാനും അതിൽ രക്ഷാപുരുഷനായി നിൽക്കാനും വിധിവശാൽ വെള്ളാട്ടിരിക്ക് അവസരം കിട്ടി. പക്ഷേ സാമൂതിരിയുടെ വരവോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ആളും വേണ്ടത്ര അർത്ഥവുമായി നാടും നഗരവും പിടിച്ചടക്കിക്കൊണ്ടുള്ള സാമൂതിരിയുടെ പടയോട്ടത്തിനു മുൻപിൽ വെള്ളാട്ടിരിക്ക് തോൽവി അനിവാര്യമായിരുന്നു. തുടർന്ന് വെള്ളാട്ടിരിയിൽനിന്നു മാമാങ്കമഹോത്സവത്തിന്റെ രക്ഷാപുരുഷസ്ഥാനം സാമൂതിരിയുടെ കൈകളിലേക്ക് മാറി.

എങ്കിലും സാമൂതിരിയുടെ മേൽക്കോയ്മ അംഗീകരിക്കാൻ വള്ളുവക്കോനാതിരി തയ്യാറായില്ല. മാമാങ്കത്തിന് ചാവേറുകളെ അയച്ചുകൊണ്ട് സാമൂതിരിയുടെ അധികാരത്തിന് വെള്ളാട്ടിരി നിരന്തരം വെല്ലുവിളി ഉയർത്തിക്കൊണ്ടിരുന്നു. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ നിന്നാണ് വെള്ളാട്ടിരി മാമാങ്കത്തിന് പുറപ്പെട്ടിരുന്നത്. ഇവിടെ നിന്നുതന്നെയാണ് ചാവേറുകളും അങ്കത്തിനു പുറപ്പെട്ടിരുന്നത്. ചാവേറുകൾ പുറപ്പെട്ടിരുന്ന തറയായ ചാവേർത്തറ ഇപ്പോഴും ക്ഷേത്രത്തിന്റെ തെക്കുവശത്തുണ്ട്.

അതേസമയം മാമാങ്കാവകാശം നഷ്ടപ്പെട്ടതോടെ അതിനു ബദലായി മാമാങ്കത്തിനോട് കിടപിടിക്കത്തക്ക മറ്റൊരു ഉത്സവത്തിന് അദ്ദേഹം തുടക്കം കുറിച്ചു. അതത്രേ തിരുമാന്ധാംകുന്നു പൂരം. മാമാങ്കം പോലെ 12 വർഷത്തിലൊരിക്കലായിരുന്നു തുടക്കത്തിൽ തിരുമാന്ധാംകുന്ന് പൂരവും ആഘോഷിച്ചിരുന്നത്. കൊല്ലവർഷം 1058-ൽ തീപ്പെട്ട മങ്കട കോവിലകത്തുനിന്നുള്ള വള്ളുവക്കോനാതിരിയുടെ കാലത്താണ് പൂരം എല്ലാ വർഷവും നടത്താൻ തുടങ്ങിയത്.

തിരുമാന്ധാംകുന്ന് ക്ഷേത്രം പേരു സൂചിപ്പിക്കുന്നതുപോലെ ഒരു ചെറിയ കുന്നിന്മുകളിലാണ് സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിനു നാലുവശവും കവാടങ്ങളുണ്ട്. വടക്കേ നടയിൽ ഇറക്കത്തിൽ കടലുണ്ടിപ്പുഴയുടെ ഒരു പോഷകനദി കടന്നുപോകുന്നുണ്ട്. നാലമ്പലത്തിൽ മാതൃശാലയിൽ വടക്കോട്ട്‌ ദർശനമായി ഭദ്രകാളിയും അതിനു മുൻപിൽ കിഴക്കോട്ട് ദർശനമായി ശിവന്റെ ശ്രീകോവിലും. തെക്കുവശത്ത് കിഴക്കോട്ട് ദർശനമായി പിളർന്ന രീതിയിൽ ഒരു ശിവലിംഗം കാണാം. ഈ സ്ഥലം ശ്രീമൂലസ്ഥാനമെന്ന് അറിയപ്പെടുന്നു. മാന്ധാതാവും ഭദ്രകാളിയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പിളർന്നു പോയതാണ് ഈ ശിവലിംഗം എന്നു ഐതിഹ്യമുണ്ട്. ക്ഷേത്രത്തിലെ രണ്ടുവശത്തും കൊടിമരങ്ങളുണ്ട്. ഭഗവാനും, ദേവിക്കുമാണ് ഇവിടെ കൊടിമരങ്ങൾ പണിതീർത്തിരിക്കുന്നത്. ആൽത്തറയിൽ ഗണപതിയും നാഗങ്ങളും ഉപ പ്രതിഷ്ഠകളാണ്.

തിരുമാന്ധാംകുന്നിലമ്മ

വടക്കേ കൊടിമരത്തിനടുത്തുനിന്നു ബലിക്കൽപുരയിലൂടെ കയറി നാലമ്പലത്തിൽ ചെല്ലാം. മാതൃശാല എന്ന ശ്രീകോവിലിലാണ് തിരുമാന്ധാംകുന്നിലമ്മയുടെ പ്രതിഷ്ഠ. ആദിപരാശക്തിയായ മഹാമായ സപ്തമാതാക്കൾക്കൊപ്പം ഭദ്രകാളിയായി വിരാജിക്കുന്നു. ആറടിയോളം ഉയരമുള്ള ദാരുവിഗ്രഹമാണ് മാതൃശാലയിൽ. രൗദ്രഭാവത്തിൽ വടക്കോട്ട്‌ ദർശനം. കേരളത്തിലെ ഏറ്റവും വലിയ ദാരുവിഗ്രഹമാണ് ഇത്. ഇടതുകാൽ മടക്കി വെച്ച് വലതുകാൽ താഴോട്ടു തൂക്കിയിട്ടിരിക്കുന്ന രീതിയിലാണ് ഭഗവതിയുടെ പ്രതിഷ്ഠ. എട്ടുകൈകളോടുകൂടിയ ശ്രീഭദ്ര കൈകളിൽ ശൂലം, സർപ്പം, വാള്, പരിച തുടങ്ങിയ ആയുധങ്ങളും വെട്ടിയെടുത്ത ദാരികന്റെ ശിരസ്സും പിടിച്ചിരിക്കുന്നു.കേരളത്തിലെ ഏറ്റവും വലിയ ഭദ്രകാളി പ്രതിഷ്ഠയാണ് തിരുമാന്ധാംകുന്നിലേത്.കൊടുങ്ങല്ലൂരിലെ വിഗ്രഹത്തേക്കാൾ അല്പം കൂടി ഉയരം ഇതിനുണ്ട്.

ശിവൻ
===========

മാതൃശാലയ്ക് മുൻപിൽ കിഴക്കോട്ടു ദർശനമായി ശിവന്റെ ശ്രീകോവിലുണ്ട്. ശ്രീമൂലസ്ഥാനത്തിനു പുറമേയാണ് ഈ പ്രതിഷ്ഠ.

നിത്യപൂജകൾ
--------------------------

മാതൃശാലയിൽ ഭഗവതിക്ക് ദിവസവും അഞ്ചുനേരത്തെ പൂജകളാണ് ഉള്ളത്.

രാവിലെ ആറിനു ഉഷപൂജ
ഒന്പതരക്ക് പന്തീരടിപൂജ
പതിനൊന്നരക്കു ഉച്ചപൂജ
വൈകുന്നേരം നാലരക്ക് തിരിഞ്ഞുപന്തീരടി പൂജ (തിരുമാന്ധാംകുന്നിൽ മാത്രം നടന്നുവരുന്ന ഒരു പൂജ)
രാത്രി എട്ടുമണിക്ക് അത്താഴപൂജ

ശ്രീമൂലസ്ഥാനത്തു രാവിലെ ഏഴുമണിക്ക് ഉഷപൂജയും പത്തരക്ക് ഉച്ചപൂജയും രാത്രി ഏഴരക്ക് അത്താഴപൂജയും നടത്തുന്നു.

മംഗല്യപൂജ
--------------------


ശ്രീമൂലസ്ഥാനത്ത് പാർവതീ-പരമേശ്വരന്മാരോടൊപ്പം ഗണപതിയുടെ സാന്നിധ്യവുമുണ്ട്. ഈ ഉണ്ണിഗണപതി ക്ഷിപ്രപ്രസാദിയും മംഗളദായിയുമാണ്. ഇഷ്ട മാംഗല്യത്തിനും സർവാഭീഷ്ടത്തിനും ഗണപതിക്ക്‌ നടത്തുന്ന വഴിപാടാണ് മംഗല്യപൂജ. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലാണ് മംഗല്യപൂജ നടത്താറുള്ളത്. തുലാമാസത്തിലെ മുപ്പട്ടുവെള്ളിയാഴ്ചത്തെ (ആദ്യത്തെ വെള്ളിയാഴ്ച) മഹാമംഗല്യപൂജ വളരെ പ്രസിദ്ധമാണ്. സാധാരണ ഗണപതിയുടെ വലതു വശത്തുള്ള ചെറീയ ഒരു കിളിവാതിലിലൂടെ ആണ് തൊഴുക. എന്നാൽ മംഗല്യപൂജയുടെ സമയത്ത് മാത്രം ഗണപതിയുടെ നേരെയുള്ള വാതിൽ തുറന്നു ഭക്തർക്ക്‌ ദർശനം നൽകും.

ഉത്സവങ്ങൾ

തിരുമാംന്ധാകുന്ന് ക്ഷേത്രത്തിലെ എല്ലാ ഉത്സവങ്ങളും ഭഗവതിക്കും ശിവന്നും മാത്രമാണ്. ശ്രീമൂലസ്ഥാനത്ത് മൂന്നു നേരത്തെ പൂജമാത്രമേ ഉള്ളൂ. പണ്ട് പാർവതി പൂജ നടത്തിയിരുന്ന ശിവലിംഗമായിരുന്നതിനാൽ ദേവപൂജ്യത്വവും മന്ധാതാവ് മഹർഷി പൂജിച്ചിരുന്നതിനാൽ ഋഷിപൂജ്യത്വവും ഇപ്പോൾ മനുഷ്യർ പൂജ ചെയ്യുന്നതിനാൽ മനുഷ്യപൂജ്യത്വവുമാണ് ശ്രീമൂലസ്ഥാനതിന്. ശ്രീമൂലസ്ഥാനതിന്റെ ചൈതന്യം വർധിപ്പിക്കാനോ നശിപ്പിക്കാനോ മനുഷ്യസാധ്യമല്ല എന്നാണ് വിശ്വാസം.

*പൂരാഘോഷം

തിരുമാംന്ധാകുന്ന് പൂരം - എട്ടാം ദിവസത്തെ ആറാട്ടിനു ശേഷം
അങ്ങാടിപ്പുറം ശ്രീ തിരുമാംന്ധാകുന്ന് ഭഗവതി ക്ഷേത്രത്തിലെ പതിനൊന്ന് ദിവസം നീണ്ട് നിൽക്കുന്ന പൂരാഘോഷമാണ് ഇത്. വള്ളുവനാടിന്റെ ദേശീയോത്സവമാണ്‌ തിരുമാന്ധാംകുന്നിലെ പൂരം. ആഘോഷങ്ങൾക്കുപരി ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടും താന്ത്രിക ചടങ്ങുകൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുമാണ് തിരുമാംന്ധാംകുന്നിലെ പൂരാഘോഷങ്ങൾ നടക്കുക. ഭഗവതിക്കും ഭഗവാനും ഒരേസമയത്ത് ഉത്സവചടങ്ങുകൾ നടക്കുന്നു എന്നത് ഇവിടത്തെ പ്രത്യേകതയാണ്. മീനമാസത്തിലെമകയിരം നക്ഷത്രത്തിലാണ് പൂരാഘോഷങ്ങൾ തുടങ്ങുന്നത്. ആദ്യത്തെ ആറാട്ടെഴുന്നള്ളിപ്പ് പൂരംപുറപ്പാട് എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഭഗവതിക്ക് പടഹാദി, ധ്വജാദി, അങ്കുരാദി എന്നിങ്ങനെ മൂന്ന് വിധത്തിൽ പതിനൊന്ന് ദിവസവും, ഭഗവാന് ധ്വജാദി മുറയിൽ ആറ് ദിവസവുമാണ് ഉത്സവം നടക്കുക. പടഹാദി മുറയിൽ രണ്ട് ദിവസം കഴിഞ്ഞ് മൂന്നാം ദിവസം ഭഗവതിക്ക് വടക്കേ നടയിലെ സ്വർണ്ണക്കൊടിമരത്തിലും ഭഗവാന് കിഴക്കേ നടയിലെ സ്വർണ്ണക്കൊടിമരത്തിലും ഒരേ സമയം നടക്കുന്ന കൊടിയേറ്റത്തോടെയാണ് ധ്വജാദിമുറയിലെ ഉത്സവചടങ്ങുകൾ ആരംഭിക്കുക. ദേവിക്ക് 11 ദിവസങ്ങളിലായി 21 ആറാട്ടും ഭഗവാന് എട്ടാം പൂരദിവസത്തിൽ ഒരു ആറാട്ടുമാണ് ഉള്ളത്. തിരുമാംന്ധാംകുന്ന് ക്ഷേത്രത്തിലെ എട്ടാം പൂരദിവസ ദിവസം ഭഗവാനും ഭഗവതിക്കും ഒരേസമയം ആറാട്ട് നടക്കും. ഭഗവതിയുടേയും ശിവന്റേയും തിടമ്പുകൾ വെവ്വേറെ ആനപ്പുറത്താണ് ആറാട്ടിനെഴുന്നള്ളിക്കുന്നത്. ഭഗവതിയുടെ 21 ആറാട്ടുകളിൽ 15-ാമത്തെയും ശിവന്റെ ഏക ആറാട്ടുമാണ് അന്നേ ദിവസം നടക്കുന്നത്.

നിത്യേന രാവിലെയും വൈകുന്നേരവും ഭഗവതിയെ ആറാട്ടിനായി എഴുന്നള്ളിക്കുന്ന കൊട്ടിയിറക്കവും, കൊട്ടിക്കയറ്റവുമാണ് പൂരാഘോഷത്തിന്റെ മുഖ്യചടങ്ങ്. പൂരാഘോഷത്തോടനുബന്ധിച്ചു ക്ഷേത്രത്തിലും താഴെയുള്ള പൂരപ്പരന്പിലും നങ്ങ്യാർകൂത്ത്‌, ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറും.

*ആട്ടങ്ങയേറ്*

തിരുമാംന്ധാകുന്ന് ക്ഷേത്രം - വടക്കേ നട, ആറാട്ടുകടവിന്റെ അടുത്തുനിന്നുള്ള ദൃശ്യം

ഭദ്രകാളിയുടെ ഭൂതഗണങ്ങളും മാന്ധാതാവ് മഹർഷിയുടെ ശിഷ്യഗണങ്ങളും തമ്മിലുണ്ടായ യുദ്ധത്തിന്റെ അനുസ്മരണമാണ് ആട്ടങ്ങയേറ്. തുലാമാസം ഒന്നിനാണ് ഈ ചടങ്ങ് നടത്തിവരുന്നത്. പന്തീരടിപൂജക്ക്‌ ശേഷം ക്ഷേത്രത്തിന്റെ വടക്കേനടയിൽ ഭക്തർ രണ്ടു സംഘമായി പരസ്പരം കാട്ടുപഴമായ ആട്ടങ്ങയെറിയുന്നതാണ് ഈ ചടങ്ങ്.

*വലിയകണ്ടം നടീൽ*

ആറാട്ടുകടവിനോടു ചേർന്നുള്ള ഒന്നേമുക്കാൽ ഏക്കർ പാടമാണ് ഭഗവതിക്കണ്ടം അഥവാ വലിയകണ്ടം. ചിങ്ങമാസത്തിലാണ് ഞാറുനടീൽയജ്ഞം നടക്കുക. തട്ടകത്തിലെയുംപുറത്തുനിന്നുമുള്ള സ്ത്രീപുരുഷ ഭേദമെന്യേ ആയിരക്കണക്കിന് ഭക്തർ യജ്ഞത്തിൽ പങ്കുചേരാറുണ്ട്. ഭഗവതിക്കണ്ടത്തിൽ നടീൽ ഒറ്റദിവസംകൊണ്ട് പൂർത്തിയാക്കണമെന്നാണ് വിശ്വാസം.

*കളംപാട്ട്*

ഭദ്രകാളിയെ പ്രകീർത്തിച്ചുകൊണ്ടുള്ള തോറ്റംപാട്ടുകളാണ് ക്ഷേത്രത്തിൽ നടത്താറ്. വൃശ്ചികമാസം ഒന്നാം തീയതി തുടങ്ങി മീനമാസത്തിലെ രോഹിണിനാൾവരെയാണ് ക്ഷേത്രത്തിൽ കളം പട്ടു നടത്തുക.

*ചാന്താട്ടം*

ദേവിയുടെ ദാരുവിഗ്രഹത്തിന്റെ ഉറപ്പും തിളക്കവും നൽകി കൂടുതൽ ചൈതന്യവത്താക്കാനാണ് ചാന്താട്ടം നടത്താറ്. ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ വഴിപാട് വർഷത്തിൽ രണ്ടുതവണയാണ് നടത്തുക. മിഥുനം, കർക്കടകം മാസങ്ങളിൽ മഴപെയ്ത് തണുത്ത കാലാവസ്ഥയിലാണ് ചാന്താട്ടം നടത്തുന്നത്. തെക്കിൻ കറകൊണ്ടുണ്ടാക്കുന്ന പ്രത്യേക ചാന്താണ് ഇതിനുവേണ്ടി ഉപയോഗിക്കുക. പന്തീരടിപൂജക്ക്‌ ശേഷം പ്രത്യേക താന്ത്രിക കർമങ്ങൾ നടത്തിയ ചാന്ത് മാതൃശാലയിലുള്ള വിഗ്രഹങ്ങളിൽ അഭിഷേകം ചെയ്യുന്നു.

*നിറ*

കർക്കിടക വാവ് കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്ചയാണ് ക്ഷേത്രത്തിൽ "നിറ" ആഘോഷിക്കുന്നത്. വിളവെടുപ്പുത്സവമാണിത്. കൊയ്തെടുത്ത നെൽക്കതിരുകൾ പ്രത്യേക പൂജകൾ നടത്തി ക്ഷേത്രത്തിന്റെ പലഭാഗങ്ങളിൽ സ്ഥാപിക്കും. നെൽക്കതിരുകൾ ഭക്തർക്ക്‌ പ്രസാദമായി നൽകും. കുടുംബത്തിലെ ഐശ്വര്യത്തിനും സന്പൽസമൃദ്ധിക്കും നിറവീട്ടിൽ വെക്കുന്നത് നല്ലതാണ് എന്നാണു വിശ്വാസം.

*ഞെരളത്ത് സംഗീതോത്സവം*

നിര്യാതനായ പ്രശസ്ത സോപാനസംഗീതജ്ഞൻ ഞരളത്ത് രാമപ്പൊതുവാളിന്റെ അനുസ്മരണാർത്ഥം 1997-ലാണ് ക്ഷേത്രത്തിൽ സംഗീതോത്സവം ആരംഭിച്ചത്. ഞെരളത്തിന്റെ ജന്മദിനമായ ഫെബ്രുവരി 16 മുതൽ അഞ്ചുദിവസമാണ്‌ സംഗീതോത്സവം നടക്കാറ്. പൂന്താനത്തിന്റെ ഘനസംഘം ആലപിച്ചാണ് സംഗീതോത്സവം അവസാനിക്കാറ്.

*എത്തിച്ചേരുവാനുള്ള വഴി*

ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ - അങ്ങാടിപ്പുറം - 1.2 കിലോമീറ്റർ അകലെ (ഷോർണൂർ-നിലമ്പൂർ റെയിൽവേ റൂട്ട്)ഏറ്റവും അടുത്തുള്ള പ്രധാന റെയിൽ‌വേ സ്റ്റേഷൻ - ഷൊർണൂർ - 35 കിലോമീറ്റർ അകലെഏറ്റവും അടുത്തുള്ള പട്ടണം - പെരിന്തൽമണ്ണ - 3 കിലോമീറ്റർ അകലെഏറ്റവും അടുത്തുള്ള വിമാനത്താവളം - കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം - 40 കിലോമീറ്റർ അകലെകോഴിക്കോട്-പാലക്കാട്‌ ദേശീയപാതക്കരികിലാണ് ഈ ക്ഷേത്രം

2020, മേയ് 21, വ്യാഴാഴ്‌ച

മഹത്തായ ഭാരത പൈതൃകം



മഹത്തായ ഭാരത പൈതൃകം
1). ഏഴു കുതിരകളെ പൂട്ടിയ തേരിൽ സൂര്യഭഗവാൻ സഞ്ചരിക്കുന്നു അത് ഹിന്ദുവിശ്വാസം, പ്രകാശത്തിന് 7 സംയുക്ത നിറങ്ങൾ . അത് ന്യൂട്ടൺ തെളിയിച്ച ശാസ്ത്ര സത്യം.
2). പുണ്യനദി ഗംഗ വന്നത് ആകാശത്തുനിന്നും എന്ന് വിശ്വാസം, ഇത്രയും ശാസ്ത്രം പുരോഗമിച്ചിട്ടും ഗോമുഖിൽ ഗംഗയുടെ 'യഥാർത്ഥ ഉൽഭവം എവിടെയെന്ന് ഇതേവരെ കണ്ടു പിടിക്കാനായിട്ടില്ല.
3). പാർവ്വതി ദേവിക്ക് ഭയരഹിതമായി നീരാടുവാൻ ശ്രീ പരമശിവൻ ജീവജാല രഹിതമായി നിർമ്മിച്ച തടാകം കൈലാസത്തിനരികിൽ മാനസ സരോവർ. അത് വിശ്വാസം, ഇന്നും 45 കിലോമീററർ ചുററളവുളള ആ ജലാശയത്തിൽ ജീവജാലങ്ങൾ ഇല്ല, അത് സത്യം......
4). രാമസേതു..... ഭഗവാൻ ശ്രീരാമന്റെ വാനരസേന രാമേശ്വരത്തു നിന്നും ലങ്കക്ക് നിർമ്മിച്ച താത്ക്കാലിക പാലം, അത് വിശ്വാസം,,,, ഇന്നും അവിടെ കാണുന്ന പ്രകൃതിദത്തമല്ല എന്ന് ശാസ്ത്രം തെളിയിച്ച രാമസേതു എന്ന പാറക്കെട്ടുകൾ......ഒരു യാഥാർത്ഥൃം.
ഇത് 1400 ഉം 2000 ഉം മാത്രം പഴക്കമുള്ള ഒരു സംസ്കൃതിയല്ല .
ഏതാണ്ട് 5000 വർഷത്തിലും അധികം പഴക്കംചെന്ന, ഭൂമിയിലെ അതിപുരാതനമായ സംസ്കൃതികളിൽ ഒന്നാണ് ആദിമ കാവ്യമായ രാമായണം, മഹാഭാരതം, എന്നിവ അത്രയും മഹത്തരമായവതന്നെയാണ്.
പുണ്യ ഗ്രന്ഥമായ, സർവ്വ പരിജ്ഞാനികമായ ശ്രീമദ്: ഭഗവത്ഗീത മഹാഭാരതം എന്ന കാവ്യത്തിലെ കേവലം ഒരേടുമാത്രമാണ് എന്നറിയുമ്പോളാണ് നമ്മുടെ ഭാരതീയ സംസ്കൃതിയുടെ മഹത്വം മനസ്സിലാവുന്നത്.
* പൈതൃകം
ലോകത്തിന്റെ മുഴുവൻ നന്മക്കും വേണ്ടി പ്രാർഥിച്ചിരുന്ന ഒരു രാഷ്ട്രമായിരുന്നു ഭാരതം
ഭാരതത്തിലെ ഓരോ മംഗളകർമവും അവസാനിച്ചിരുന്നത് ""ലോക സമസ്ത സുഖിനോ ഭവന്തു"" എന്ന മന്ത്രം ചൊല്ലിയായിരുന്നു .
1947 വരെ വിദേശികൾ നശിപ്പിച്ച ""നമ്മുടെ"" സംസ്കാരം പിന്നീട് ""നമ്മൾ"" തന്നെ നശിപ്പി ച്ചു .
ലോഹതന്ത്രവും ആരോഗ്യ ശാസ്ത്രവും, ഗണിത ശാസ്ത്രവും ജ്യോതിഷവും എല്ലാം ഭാരതത്തിന്റെ സംഭാവനയാണ് .
AD പത്താം നൂറ്റാണ്ട് വരെ ""4 അക്ക സംഖ്യ"" എഴുതാൻ അറിവില്ലാത്ത യുറോപ്യൻ മാരുടെ മുന്നിൽ അരിതമാറ്റിക് പ്രോവിഷനും ജോമെട്രിക്ക് പ്രോവിഷനും ഉപയോഗിച്ച് വേദമന്ത്രങ്ങൾ ചൊല്ലിയിരുന്നവരാണ് ഭാരതീയർ .
"യജുർവേദ""ത്തിൽ... AD 1500 നു ശേഷം കണ്ടുപിടിച്ച ഈ ലോഹങ്ങൾ മുഴുവനും കണ്ടുപിടിച്ചത് ""യൂറോപ്യൻസ് "" ആണെന്നാണ്‌ നമ്മൾ പുസ്തകങ്ങൾ നോക്കി പഠിച്ചി ട്ടുള്ളത്‌. പക്ഷെ നമ്മുടെ ഭാരതത്തിന്‌ 5000 വർഷങ്ങൾക്ക് മുൻപ് അവയെ കുറിച്ച് അറിവുണ്ടായിരുന്നു
AD 400 നു ശേഷം AD 1500 വരെ നൂറുകണക്കിന് രസതന്ത്ര പുസ്തകങ്ങൾ ഭാരത്തിൽ എഴുത്പെട്ടിട്ടുണ്ട് .
രസരത്നാകരം
രസസമുച്ചയം
രസേന്ദ്രസാരസർവ്വസ്സ്വം
രസ്സേന്ദ്രചൂടാമണി
തുടങ്ങിയ പുസ്തകങ്ങൾ എല്ലാം തന്നെ നാഗാർജ്ജുനനെ പോലുള്ള പ്രഗൽഭരായ രസതന്ത്രജ്ഞരാൽ എഴുതപെട്ടിട്ടുള്ളതാണ്. ഈ പുസ്തകങ്ങളിലെല്ലാം ഓരോരോ കെമിക്കലുകൾ എങ്ങിനെയെല്ലാം ഉപയോഗിക്കണം എന്ന് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. കൂടാതെ സ്വർണം, വെള്ളി, ടിൻ, ലെഡ്, അയേൻ, കൊപെർ, മെർകുറി, എന്നീ മെറ്റലുകൾ എപ്രകാരമാണ് പ്രോസസ് ചെയ്യേണ്ടത് എന്ന് വ്യക്തമായി പ്രതിപാദിക്കുന്നു.
പ്രകാശത്തിനു 7 നിറങ്ങൾ ഉണ്ടെന്നു കണ്ടുപിടിച്ചത് 'സർ ഐസക്ന്യൂട്ടണ് ' അല്ല . ""വിശ്വാമിത്ര മഹർഷി"" ആണ്, സൂര്യദേവൻ തന്റെ 7 നിറങ്ങൾ ഭൂമിയിലീക്ക് അയക്കുന്നു എന്ന് വേദങ്ങളിൽ എഴുതിയത് കാണുക
പ്രകാശം സഞ്ചരിക്കുന്നു എന്ന് കണ്ടെത്തിയതും 'സർ ഐസക്ന്യൂട്ടണ് അല്ല. ഒരു നിമിഷത്തിന്റെ പകുതി സമയം കൊണ്ട് 2022 യോജന വേഗത്തിൽ പ്രകാശത്തെ ഇങ്ങോട്ടയക്കുന്ന സൂര്യദേവാ അങ്ങേക്ക് പ്രണാമം എന്ന് പറഞ്ഞത് വിജയനഗരം സാമ്രാജത്തിലെ ഹരിഹരന്റെയും ഗുപ്തന്റെയും ആസ്ഥാന പുരോഹിതനായ "സയണാചാര്യൻ" ആണ്.
ന്യൂട്ടൻ ഗ്രാവിറ്റി കണ്ടുപിടിക്കുന്നതിനു മുൻപ് ഭാരതീയ ജ്യോതി ശാസ്ത്രത്തിൽ ഗ്രാവിറ്റിക്ക് 'ഡഫനിഷൻ' ഉണ്ടായിരുന്നു. ആകാശത്തിലുള്ള സോളിഡ് മെറ്റിരിയൽസ്‌നെ ഭൂമി അതിനെ ശക്തികൊണ്ട് ആകർഷിക്കുന്നു . ഇതൊന്നിനെയാണോ ആകർഷിക്കുന്നത് അത് താഴെ വീഴുകതന്നെ ചെയ്യും .
തുല്യ ശക്തികൊണ്ട് ആകർഷിക്കുന്ന ജ്യോതിർ ഗോളങ്ങൾ വീഴുകയില്ല ""ഭാസ്കരാചാര്യ "" (1114–1185) എഴുതിയ ഈ വരികൾ സിദ്ധാന്തശിരോമണി എന്ന പുസ്തകത്തിൽ ""ഭുവനകോശം "" എന്ന ഭാഗത്തിൽ ആറാം അധ്യായത്തിൽ നിങ്ങൾക്ക് വായിക്കാൻ ആകും..
ഭൂമി ഉരുണ്ടതാണെന്നും സൂര്യന് ചുറ്റും കറങ്ങുന്നു എന്നും കണ്ടുപിടിച്ചത് ""ആര്യഭടൻ"" ആണ് !!. ഇന്ന് നമ്മൾ ഇതിനെല്ലാം പേര് വിളിക്കുന്നത്‌ ഗലീലിയോയെയും, കൊപെർ നിക്കസ്സിനെയും, റ്റൈക്കൊബ്ലാണ്ട്നെയും, ആണ് .
AD 449 ൽ ആര്യഭടാചാര്യൻ ഒന്നാമൻ അദ്ദേഹത്തിന്റെ 23മത്തെ വയസ്സില എഴുതിയ “ആര്യാഭടീയം” എന്ന ഗ്രന്ഥം ഭാരതത്തിലെ ""ജ്യതിർഗണിതശാസ്ത്ര പട്ടികയിൽ ഒന്നാമതായി നിൽക്കുന്നു. ഭൂമിയുടെ ഗോളാകൃതിയെ കുറിച്ചും ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നതിനെ കുറിച്ചും ""ഭുമിയുടെ Rotation ""നെ കുറിച്ചും ""Revolution ""നെ കുറിച്ചും അതിന്റെ Speed നെ കുറിച്ചും വ്യക്തമായി എഴുതിയ ‘ആര്യഭടീയം’ അത്യുജ്ജലമാണ് എന്നത് കൊണ്ടുതന്നെയാണ് നമ്മൾ നമ്മുടെ ആദ്യ ഉപഗ്രഹത്തിനു “”ആര്യഭട്ട”” എന്ന് പേര് നൽകിയത് .
""ആര്യഭടാചാര്യനും, ഭാസ്കരാചാര്യനും"" എഴുതിവച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും അതിന്റെ ""10 ഇരട്ടി"" വിശദീകരിച്ചു ഭ്രമ്മഗുപ്തൻ ""ഭ്രമ്മസ്പുടസിദ്ധാന്തത്തിൽ "" എഴുതിയിട്ടുണ്ട് . വൃത്തത്തിന്റെ വിസ്തീർണ്ണം , വൃത്തത്തിന്റെ ചുറ്റളവ്‌ , വ്യാപ്ത്യം തുടങ്ങി എല്ലാ കാര്യങ്ങളും ഭ്രമ്മഗുപ്തൻ Equation നോട് കൂടി എഴുതിവച്ചിരിക്കുന്നു .
ഗ്രീൻ വിച് രേഖ പണ്ട് ഭാരതത്തിൽ ആയിരുന്നു . അപ്പുറത്തും ഇപ്പുറത്തും longitudeഉം latitude ഉം കണക്കാക്കിയിരുന്നു .
വരാഹിമിഹിരൻ AD 553 ൽ അലക്സാൻഡ്ര്യയുടെ Longitude കണക്കാക്കിയിട്ടുണ്ട് . 23 .7 ഡിഗ്രി യായാണ് ഉജ്ജയിനി യിൽനിന്നും അലക്സാൻഡ്ര്യയുടെ ദൂരം കണക്കാക്കിയിട്ടുള്ളത്. ഇന്ന് മോഡേൻ സയൻസ് പ്രകാരം ഇന്ന് നോക്കിയാൽ അത് 23 .3 ഡിഗ്രി
""ജെർമനി""യിലെ സെന്റ്‌ ജോർജ് സംസ്കൃതം യൂണിവേഴ്‌സിറ്റിയിലെ കവാടത്തിൽ ‘പാണിനി’ യുടെ ഒരു വലിയ ചിത്രം കൊത്തി വച്ചിട്ടുണ്ട് . ""ജർമ്മൻ"" ഭാഷയുടെ അടിസ്ഥാനം പാണിനി എഴുതിയ ""അഷ്ട്ടാദ്ധ്യായി"" എന്ന വ്യാകരണ ഗ്രന്ഥം ആണ് .
മനുഷ്യന് ഉണ്ടാകാൻ സാധ്യതയുള്ള ഓരോ രോഗത്തിന്റെയും അവയുടെ ചികിത്സാവിധിയെ കുറിച്ചും ഔഷധങ്ങളെ കുറിച്ചും ഔഷധം നൽകുമ്പോൾ ചൊല്ലുന്ന മന്ത്രങ്ങളുടെയും വരികൾ ചേർത്തു ""51 ശാഖകൾ "" ഉള്ള അഥർവ്വ വേദം നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു .
World Health Organization universal medicine status കൊടുത്തിരിക്കുന്ന ഭൂമിയിലെ ഒരേ ഒരു compound ജലം ആണ് . ഏതൊരു അസുഖത്തിനും ജലം അല്ലാതെ വേറെ ഒന്നും നൽകരുത് എന്ന് യജുർവേദത്തിൽ കാണുന്നു .
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപെടുന്നത് lഹിപ്പോക്രാറ്റ്സ് ആണ്, ചരകന്റെയും ശുശ്രുതന്റെയും പുസ്തകത്തിൽ നിന്നാണ് താൻ ഔഷധ ശാസ്ത്രം പഠിച്ചത് എന്ന് ഹിപ്പോക്രാറ്റ്സ് എഴുതിയ പുസ്തകത്തിൽ 117 തവണ പറയുന്നു. ചികിത്സ മനസ്സും ശരീരവും ഒരുമിക്കണം എന്ന് പറഞ്ഞത് ശുശ്രുതൻ ആണ് .
ശരീരത്തിന് ഏൽക്കുന്ന എല്ലാ ആഘാതവും മനസ്സിനും മനസ്സിന് എൽക്കുന്ന എല്ലാ ആഘാതവും ശരീരത്തിനും ഏൽക്കുന്നു എന്ന് BC 700 ൽ എഴുതിയ ശുശ്രുത സംഹിതയിൽ പറയുന്നു. ഇന്ന് അമേരിക്കയിൽ ഇതേ ചികിത്സാ രീതി Quantum Healing (Deepak Chopra) എന്നപേരിൽ 21 നൂറ്റാണ്ടിലെ അത്യാധുനിക ചികിത്സാ രീതിയായി കണക്കാക്കുന്നു .
ബ്രെയിൻ Activate ചെയ്യാൻ Meditation നെ പോലെ മറ്റൊന്നില്ല എന്ന് അമേരിക്ക പറയുന്നു, അവിടത്തെ സിലബസ് അനുസരിച്ച് എല്ലാ ""യൂണിവേഴ്സിറ്റി"" കളിലും പ്രസിദ്ധീകരിക്കുന്ന ടെക്സ്റ്റ്‌ബുക്കിന്റെ അവസാന chapter meditation ആയിരിക്കണം എന്ന് നിർബന്ധമുണ്ട് .
സൂര്യനമസ്കാരം അമേരിക്കയിലുംഇംഗ്ലണ്ടിലും അവരുടെ ""ജീവിതചര്യ"" ആയിരിക്കുന്നു .
Washington പോസ്റ്റ്‌ മാഗസിന്റെയും New York times മാഗസിൻന്റെയും കണക്കു അനുസരിച്ച് അവിടുത്തെ 40 വയസ്സ് 65% പേർ നമ്മുടെ സൂര്യനമസ്കാരവും യോഗയും ചെയ്യുന്നവരാണത്രേ.
""പതഞ്‌ജലി "" മഹിർഷിയുടെ യോഗശാസ്ത്രത്തിൽ പരിണാമത്തെകുറിച്ചു വ്യക്തമായി പറയുന്നു .
7 ദിവസത്തിൽ ഒരിക്കൽ ജോലിക്കാർക്ക് അവധി നൽകണം എന്ന് പറഞ്ഞത് ബ്രിട്ടീഷുകാർ അല്ല. ചാണക്യൻ ആണ്, അദ്ദേഹത്തിന്റെ ""അർത്ഥ ശാസ്ത്ര""ത്തിൽ ഇത് വ്യക്തമായി പറയുന്നുണ്ട് .
വിഷ്ണുശർമ AD 505 ൽ എഴുതിയ പഞ്ചതന്ത്രം എന്ന പുസ്തകം അമേരിക്കയുടെ ""CIA"" (Central Intelligence Agency) യുടെ സിലബസിന്റെ ഭാഗമാണിന്ന് .,
ലോഹതന്ത്രം ആയാലും രസതന്ത്രം ആയാലും ജ്യോതിശാസ്‌ത്രം ആയാലും ആരോഗ്യ ശാസ്ത്രമായാലും ഇന്ന് ലോകം ഭാരതത്തിന്റെ പൈതൃകം പുനർ ചിന്തനത്തിനു വഴിയൊരുക്കുന്നു .
OXFORD UNIVERSITY യിൽ പ്രസിദ്ധമായ ""Bodleian library"" യിൽ ""20000"" ത്തോളം ""കറുത്ത പെട്ടികളിലായി സൂക്ഷിച്ചിരിക്കുന്ന "" താളിയോലകൾ മുഴുവനും ഇന്ത്യയിൽ നിന്നും കടത്തിയവയാണ് .ഇന്ന് കാണുന്ന പല കണ്ടുപിടുത്തവും ഇവയിൽ നിന്നുള്ള വിജ്ഞാനം ആണ് .
കൂടാതെ "Harvard university" യിൽ സൂക്ഷിച്ചിട്ടുള്ള 442 ഋഗ്വേദ ഗ്രന്ഥങ്ങൾ നമ്മുടെതാണെന്ന് എത്രപേർക്ക് അറിയാം .
""ലോകം രണ്ടുകയ്യും നീട്ടി അറിവിനായി ഭാരതത്തിന്‌ മുൻപിൽ കൈനീട്ടി നില്ക്കും"" എന്ന് പറഞ്ഞത് ""Max Muller"" ആണ്.
11 വർഷം സംസ്കൃതം പഠിച്ചു നമ്മുടെ വേദങ്ങളെ TRANSLATE ചെയ്ത് 47 പുസ്തകങ്ങൾ അടങ്ങിയ The Book of Oriental എഴുതിയ പണ്ഡിതനായിരുന്നുin Max Muller ..
നിർഭാഗ്യമെന്ന് പറയട്ടെ നമുക്ക് നമ്മുടെ സംസ്കാരത്തോടു പുച്ഛമാണ്.!!!!