2019, ഓഗസ്റ്റ് 14, ബുധനാഴ്‌ച

ആനയടിപഴയിടം നരസിംഹ ക്ഷേത്രം കൊല്ലം ജില്ല




ആനയടിപഴയിടം നരസിംഹ ക്ഷേത്രം  കൊല്ലം ജില്ല

ഏറ്റവും കൂടുതൽ ആനകൾ അണിനിരക്കുന്ന കേരളത്തിലെ ക്ഷേത്രങ്ങളിൽ ഒന്ന് . കൊല്ലം ജില്ലയിലെ ശൂരനാട്‌  വടക്കു പഞ്ചായത്തിൽ കായംകുളം -ശാസ്താoകോട്ട  റൂട്ടിൽ കോട്ടപുറം സ്റ്റോപ്പ് .പ്രധാനമൂർത്തി നരസിംഹം  മൂന്നു നേരം പൂജ. തന്ത്രി കീഴ്‍ത്താമരശ്ശേരി .കിഴക്കോട്ടു ദര്ശനം ഉപദേവത  ശിവൻ ,ഭുവനേശ്വരി നാഗരാജാവ്  നാഗയക്ഷി  മകരത്തിലെ തിരുവോണം ആറാട്ടായി പത്ത് ദിവസത്തെ ഉത്സവം .ഈ ഉത്സവം കേരളത്തിലെ ഏറ്റവും കൂടുതൽ ആനകൾ ആനി നിരക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ് .1996 -ൽ 86  ആനകൾ വഴിപാടായി വന്നു .ഉത്സവത്തിന് ആന  എഴുന്നള്ളത്താണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടു ആനകളെ കിട്ടാത്തതിനാൽ 50  ആനകളെ ആറാട്ട് ദിവസവും ബാക്കിയുള്ളവയെ തലേ ദിവസവും  എഴുന്നള്ളിയ്ക്കേണ്ടി വന്നു .ആനയ്ക്ക് ഗ്രാമപ്രദിക്ഷിണവും ഉണ്ട്. അകവൂർ മനവക ക്ഷേത്രമായിരുന്നു  ഇപ്പോൾ കരക്കാരുടെ ക്ഷേത്രം തീർഥാടനത്തിനായി ഇറങ്ങി തിരിച്ച ബ്രാഹ്മണകുടുംബത്തിന്റെ കൈവശമുണ്ടായിരുന്നഗൃഹസ്ഥാശ്രമ  സ്വഭാവത്തിലുള്ള വിഗ്രഹമാണ് ഇവിടത്തേതെന്നു ഐതിഹ്യം ക്ഷേത്രത്തിന്റെ മൂലസ്ഥാനം പള്ളിയ്ക്കലാറിന്റെ തീരത്തുള്ള ആറാട്ട് ചിറയിലായിരുന്നു .ആ ക്ഷേത്രത്തിലെ വിഗ്രഹം പുഴയിൽ ഒഴുകിപോയി. പിന്നീട് തിരിച്ചു കിട്ടിയപ്പോൾ ഇവിടെ പ്രതിഷ്ഠിച്ചു എന്ന് പുരാവൃത്തം  തേവർ കാട്ടിൽ കിടന്നിരുന്ന വിഗ്രഹംകണ്ടെടുത്ത് പ്രതിഷ്ടിച്ചതാണെന്നു മറ്റൊരു വിശ്വാസം .പിന്നീട് ചെട്ടി പിള്ളമാരുടെ  കൈവശത്തിലായിരുന്നു ബ്രാഹ്മണർക്കും കൂട്ട ഊരാന്മയുണ്ടായിരുന്നു  ഇവർ തമ്മിൽ തർക്കമുണ്ടായപ്പോൾ  ക്ഷേത്രത്തിന്റെ രേഖകൾ അടങ്ങിയ താളിയോല ഗ്രന്ഥം  തിരു ഐരാണികുളത്തിനടുത്തുള്ള  അകവൂർ മനയുടെ മതിൽക്കകത്തു വലിച്ചെറിയുകയായിരുന്നു  എന്ന് പറയുന്നു  ഇതിന്റെ കീഴേടമാണ് പുതിയിടം ശ്രീകൃഷ്ണക്ഷേത്രം  ഇത് നരസിംഹ ക്ഷേത്രത്തിന്റെ തീഷ്ണത കുറയ്ക്കാൻ സ്ഥാപിച്ചതാണ് എന്നും വിശ്വാസം 

2019, ഓഗസ്റ്റ് 12, തിങ്കളാഴ്‌ച

ആറ്റിപ്പുഴക്കാവ് ഭഗവതി ക്ഷേത്രം എറണാകുളം ജില്ല





ആറ്റിപ്പുഴക്കാവ് ഭഗവതി ക്ഷേത്രം
===========================================
 എറണാകുളം ജില്ലയിലെ കരുമാലൂർ പഞ്ചായത്തിൽ  ആലുവാ-വടക്കൻ പറവൂർ  റൂട്ടിലെ യു .സി  കോളേജ് സ്റ്റോപ്പിൽ നിന്നും 2 1/ 2  കിലോമീറ്റര് വടക്കു ഭാഗത്ത് . ആലുവാ പുഴയോരത്താണ് ക്ഷേത്രം . പ്രധാനമൂർത്തി ഭദ്രകാളി  ശിലാ കണ്ണാടിയാണ് പിണയ്ക്കാമറ്റത്ത് നമ്പൂതിരി കൊടുങ്ങല്ലൂരിൽ നിന്നും സേവിച്ചുകൊണ്ടു വന്നു എന്ന് ഐതിഹ്യം  വടക്കോട്ടു ദർശനം .ഒരു നേരം പൂജ. തന്ത്രി കുറ്റാലക്കാട്ടു മേയ്ക്കാട് .ഉപദേവത ഇല്ല.  മീനമാസത്തിലെ അശ്വതി നാൾ ആറു  ദിവസത്തെ ഉത്സവം അശ്വതി നാളിൽമുടിയേറ്റു  ഭരണി നാളിൽ തൂക്കം .അന്ന് നട അടച്ചാൽ ഏഴാം ദിവസം മാത്രം തുറക്കുകയുള്ളു. ഈ ഏഴു ദിവസവും പുറത്തെ നട തുറക്കാതെ പൂജയുണ്ട് പിണയ്ക്കാമറ്റത്ത് മന വക ക്ഷേത്രമാണ്  ആലുവ കണക്കൻ കടവ് വഴി ഊഴം ജംഗ്ഷനിൽ നിന്നും രണ്ടു കിലോമീറ്റര്  വടക്കു ആറ്റുപുറം എന്ന പേരിൽ ഒരു വിഷ്ണു ക്ഷേത്രമുണ്ട് . ഇത് പടയോട്ടക്കാലത്ത് നശിപ്പിയ്ക്കപ്പെട്ട ക്ഷേത്രമാണ് .ഇപ്പോൾ പുനപ്രതിഷ്ഠ  നടത്തിയ വിഗ്രഹം  ആലപ്പാട്ട്‌ വടക്കേ മനക്കാരുടേതായിരുന്നു .നാട്ടുകാരുടെ കമ്മിറ്റിയുണ്ട് 

2019, ഓഗസ്റ്റ് 8, വ്യാഴാഴ്‌ച

അമ്പലമേട് ഹരിമറ്റം ക്ഷേത്രം എറണാകുളം ജില്ലയിലെ അമ്പലമേട്





അമ്പലമേട് ഹരിമറ്റം ക്ഷേത്രം എറണാകുളം ജില്ലയിലെ അമ്പലമേട്

എറണാകുളം ജില്ലയിലെ വടവുകോട് പുത്തൻകുരിശു പഞ്ചായത്തിൽ .തൃപ്പുണിത്തുറ-ആലുവ റൂട്ടിലെ  അമ്പലമേട് സ്റ്റോപ്പ്. പ്രധാനമൂർത്തി ശിവനും വിഷ്ണുവും. ഉപദേവത  രണ്ടു ഗണപതി  ശാസ്താവ്. ഭഗവതി ഭദ്രകാളി രക്ഷസ്സ്  വനദുര്ഗ്ഗ ,നാഗരാജാവ്  നാഗയക്ഷി ,ശിവൻ കിഴക്കോട്ടും വിഷ്ണു പടിഞ്ഞാട്ടും  ദർശനം .ഉച്ചപൂജയും അത്താഴപൂജയും മാത്രമേ ഉള്ളു.  തന്ത്രി പുലിയന്നൂർ. മേടത്തിലെ ഉത്രം  കൊടി കയറി എട്ടു ദിവസത്തെ ഉത്സവം . മങ്കുഴിമന മധുരതാറ്റ് മന ,കുഴിക്കാട്ടു മന പെരിയാർ മനക്കാരുടെ ക്ഷേത്രമായിരുന്നു  എഫ്. എ .സി .ടി  വന്നപ്പോൾ മാറ്റി സ്ഥാപിച്ച ക്ഷേത്രമാണ് .കുഴിക്കാട് ശിവക്ഷേത്രം ഡാം ഇരിക്കുന്ന സ്ഥലത്തും മുട്ടം വിഷ്ണു ക്ഷേത്രം .ഇപ്പോൾ പ്ലാന്റ് ഇരിക്കുന്ന സ്ഥലത്തുമായിരുന്നു  കൂടാതെ ഈ ക്ഷേത്രത്തിൽ ഇളം കുളത്ത് കാവിൽ ഭഗവതിയുമുണ്ട്  ഇപ്പോൾ തിരുവതാംകൂർ ദേവസം ബോർഡ്. ഈ ഗ്രൂപ്പിലെ മറ്റു ക്ഷേത്രങ്ങൾ  കിഴക്കമ്പലം ഭഗവതി,എരുമേലി നരസിംഹം കുമാരപുരം സുബ്രമണ്യൻ  തേക്കുമല ശിവൻ,കീരം കുഴി ശിവൻ ,ഇവിടെ നിന്നും നാലു  കിലോമീറ്റര് .അകലെ കരിമുകളിൽ പന്നിക്കോട്ട് ശിവക്ഷേത്രം  പാറയുടെ മുകളിലാണ് ഈ ക്ഷേത്രം  ശിവൻ സ്വയംഭൂവാണ് പടിഞ്ഞാട്ടുദർശനം . പാറയുടെ മുകളിൽ കുഴിയുണ്ട് അതിൽ വെള്ളമുണ്ടാകും  കുറച്ചു വെള്ളമേ ഉണ്ടാകൂ എടുത്ത് കഴിഞ്ഞാൽ അത്രയും വീണ്ടുമുണ്ടാകും  ഇത് കോമന മനക്കാരുടെ ക്ഷേത്രം ആണ് . കോമന  മനയ്ക്ക് രണ്ടു ക്ഷേത്രങ്ങൾ കൂടിയുണ്ട്  കാണിനാട് അയ്യങ്കുഴി ശാസ്താവും കാണിനാട് ഭദ്രകാളിയും 

അയ് ല് ദുർഗ്ഗാപരമേശ്വരി ക്ഷേത്രം കാസർകോഡ് ജില്ല





അയ് ല്  ദുർഗ്ഗാപരമേശ്വരി ക്ഷേത്രം 

കാസർകോഡ് ജില്ലയിലെ മംഗൽപാടി പഞ്ചായത്തിൽ . കാസർകോട് -മഞ്ചേശ്വരം റൂട്ടിലെ നയാബസാർ സ്റ്റോപ്പിൽ നിന്നും അരകിലോമീറ്റർ  പടിഞ്ഞാറ് ഭാഗത്ത് . പ്രധാനമൂർത്തി മഹിഷാസുര മർദ്ദിനി .കിഴക്കോട്ടു ദർശനം .മൂന്നു പൂജ ഉപദേവതകൾ ഗണപതി, ശാസ്താവ് സുബ്രമണ്യൻ  മേടം ഒന്നിന് കൊടി കയറി അഞ്ചു ദിവസത്തെ ഉത്സവം  ആറാം ദിവസം വ്യാഘ്ര ചാമുണ്ടിയ്ക്കും  ഇവിടെ ഉത്സവമുണ്ട്.  മഹിഷാസുരമർദ്ധിനി മൈസൂറിൽ നിന്നും വന്നു എന്നും ഒരു മുനി പ്രതിഷ്ഠിച്ചു എന്നും ഐതിഹ്യങ്ങൾ  തലപ്പാടി മുതൽ കുമ്പള വരെ യുള്ള 18  ഗ്രാമക്കാർക്കു  ഈ ക്ഷേത്രവുമായി ബന്ധമുണ്ട് .മായപ്പാടി രാജാവിന്റെ ക്ഷേത്രം. ഇപ്പോൾ എച് ..ആർ
&സി. ഇ യുടെ നിയന്ത്രണത്തിൽ . പയ്യോളിക്ക പഞ്ചായത്തിലുള്ള ഉള്ളാൽടി  ഭഗവതി ക്ഷേത്രവുമായി എന്തോ ബന്ധമുള്ള ക്ഷേത്രമാണ് 

അരക്കുറിശ്ശി ഉദയൻകുന്നു ഭഗവതി ക്ഷേത്രം പാലക്കാട് ജില്ല




അരക്കുറിശ്ശി ഉദയൻകുന്നു  ഭഗവതി ക്ഷേത്രം 

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് . പ്രധാന മൂർത്തി ഭഗവതി . പടിഞ്ഞാട്ടു ദർശനം .ദാരു വിഗ്രഹം. അൽപ്പം കേടുണ്ട് ചാന്താട്ടമുള്ള വിഗ്രഹമാണ്  തിരുമാന്ധാം കുന്നിലമ്മയുടെ അനുജത്തി  എന്നും ഐതിഹ്യം. ഉപദേവത ,ശിവൻ, അയ്യപ്പൻ, ഗണപതി. മൂന്ന് നേരം പൂജ. തന്ത്രി ഇയ്യ്‌ക്കാട്‌ .കുംഭത്തിലെ മകയിരം പുറപ്പാട്  ആറാം ദിവസം ചെറിയ ആറാട്ട് ഏഴാം ദിവസം വലിയ ആറാട്ട് . ഇത് കുന്തിപ്പുഴയിലാണ് .എട്ടാം ദിവസം ചെട്ടിവേല .അന്ന് നഗര പ്രദിക്ഷണമുണ്ട് 21 പ്രദിക്ഷിണം . പര ദേശത്ത് നിന്നും വന്ന വൈശ്യരായ ചെട്ടിമാരുടെ ക്ഷേത്രമായിരുന്നു . ഇതെന്ന് പുരാവൃത്തം  ഉത്സവത്തിന് മണ്ണാന്മാരുടെ പൂതൻ തിറയുമുണ്ട് .വലിയാറാട്ട്  ദിവസം അട്ടപ്പാടിയിലെ ആദിവാസികൾക്ക് ക്ഷേത്രത്തിൽ ഭക്ഷണം കൊടുത്തിരുന്നു .പാരമ്പര്യമായി അട്ടപ്പാടിയിലെ ആദിവാസികൾക്ക് ഈ ക്ഷേത്രവുമായി ബന്ധമുണ്ട് .വള്ളുവനാട് രാജാവിന്റെ പടനായകനായിരുന്ന മണ്ണാർക്കാട് മൂപ്പിൽ നായരുടെ ക്ഷേത്രമാണ്. വള്ളുവക്കോനാതിരിയുടെ രാജ്യത്തിന്റെ ഭാഗമായിരുന്നു അട്ടപ്പാടി .മല്ലിഇശ്വരൻ മുടിയിലെ ശിവരാത്രി ആഘോഷത്തിന് ഒരു ടിൻ എണ്ണയും ഒരു വണ്ടി നെല്ലും കച്ചയും മണ്ണാർക്കാട് മൂപ്പിൽ നായർ കൊടുത്തിരുന്നു. മൈസൂർ ആക്രമണകാലത്തും അട്ടപ്പാടി വള്ളുവനാട്ടിലായിരുന്നു  മണ്ണാർക്കാടുനിന്നും കിഴക്കോട്ടു നമ്പൂതിരി ഇല്ലങ്ങളില്ല  അവസാനത്തെ ഇല്ലം കട്ട് ളാമറ്റമാണന്ന്  പഴമ.

2019, ഓഗസ്റ്റ് 6, ചൊവ്വാഴ്ച

സ്വർണ്ണ കാവ് ,തൃശൂർ ജില്ല




സ്വർണ്ണ കാവ് ,തൃശൂർ ജില്ല

തൃശൂർ ജില്ലയിലെ  പഴയന്നൂർ പഞ്ചായത്തിൽ . പഴയന്നൂർ -തിരുവില്ല്വാമല  റൂട്ടിൽ  ആശുപത്രിപ്പടിയിൽ നിന്നും  ഒന്നരകിലോമീറ്റർ  പടിഞ്ഞാറ് ഭാഗത്ത്  പ്രധാനമൂർത്തി ഭഗവതി  പടയോട്ടക്കാലത്ത് വിഗ്രഹം മൂന്നാക്കി തകർത്തതിനാൽ  ഇപ്പോൾ പുനഃ പ്രതിഷ്ഠ നടത്തിയ വിഗ്രഹമാണ് .നാലരയടി ഉയരമുണ്ട്. .കിഴക്കോട്ടു  ദർശനം  രണ്ടു നേരം പൂജയുണ്ട്. ഉപദേവതാ ശിവൻ ,രക്ഷസ്സ് നാഗരാജാവ്മംഗല്യത്തിന്സ്വയംവരപുഷ്പ്പാഞ്ജലിയുണ്ട് .മേടത്തിലെ ഭരണി ഉത്സവം .വിവാഹ ആവശ്യത്തിന്  നടയിൽ ചെന്ന് പ്രാർത്ഥിച്ചു  ആവശ്യ മുള്ള ആഭരണങ്ങൾ  ഓലയിൽ എഴുതി കുളക്കടവിൽ വെച്ചാൽ അടുത്ത ദിവസം ഈ ദേവി സ്വർണ്ണാഭരണങ്ങൾ  തന്നിരുന്നു.  ഒരു തവണ തിരിച്ചു കൊടുക്കാത്തതിൽ  ആ പതിവ്  നിന്നുപോയി എന്ന് ഐതിഹ്യം  സ്വർണ്ണക്കാവ് എന്ന് ഈ ക്ഷേത്രത്തിനു പേരുവരുവാൻ കാരണം  ഇതാണത്രേ. ഇത്തരം പുരാവൃത്തങ്ങൾ മറ്റു ചില ക്ഷേത്രങ്ങൾക്കുമുണ്ട്  ഒരു പക്ഷെ സ്വർണ്ണം നാടുവാഴി കൊടുക്കുന്നതായിരിയ്ക്കാം .ഇപ്പോൾ കൊച്ചി ദേവസം  ബോർഡ് 

സത്രം ഉറുമ്പിൻ തേവർ ക്ഷേത്രം തൃശൂർ ജില്ല




സത്രം ഉറുമ്പിൻ തേവർ ക്ഷേത്രം തൃശൂർ ജില്ല

തൃശൂർ ജില്ലയിലെ മണലൂർ പഞ്ചായത്തിൽ . തൃശൂർ -വാടാനപ്പള്ളി  റൂട്ടിലെ കാഞ്ഞാണിയിൽ നിന്നും  ഏനമ്മാവ് കടവ് റൂട്ട്. രണ്ടു പ്രധാന മൂർത്തികൾ  രണ്ടും ശിവൻ. ഇതിൽ ഒന്ന് ഉറുമ്പിൻ തേവർ വട്ട ശ്രീകോവിൽ
കിഴക്കോട്ടു ദർശനം . രണ്ടു പൂജ. തന്ത്രി കല്ലേലി താമരപ്പള്ളി ക്ഷേത്ര നടയിൽ കുളമുണ്ട് ഈ കുളത്തിന്റെ മധ്യത്തിൽ ഉറുമ്പിൻ തേവരെ നോക്കിയിരിക്കുന്ന പാർവ്വതിയുടെ ചന്ദനം കൊണ്ടുള്ള വിഗ്രഹമുണ്ടായിരുന്നു  എന്തോ അപൂർവ്വ സംകൽപ്പത്തിലായിരുന്നു  ഈ ക്ഷേത്രം എന്ന് കരുതുന്നു .വീടുകളിൽ ഉറുമ്പിന്റെ ശല്യമുണ്ടായാൽ  ശിവലിംഗത്തിന്റെ നെറുകയിൽ വെണ്ണ വയ്ക്കും ഈ വെണ്ണ ഉരുകി നെയ്‌ ആയാൽ ഉറുമ്പുകൾ നശിയ്ക്കും  എന്ന് പഴയകാലത്ത് വിശ്വാസം. കൂടാതെ ശർക്കരയും നാളികേരവും ക്ഷേത്രത്തിൽ വഴിപാടായി നൽകും ഉപദേവത  ഗണപതി ,.ശിവരാത്രി ആഘോഷം .കല്ലേലി മനവക ക്ഷേത്രമാണ് ..ഇപ്പോൾ കൊച്ചി ദേവസം ബോർഡ് ..ക്ഷേത്രത്തിലെ കഴകം .ഇപ്പോഴും മണലൂർ വാര്യത്തിനു കാരാണ്മയാണ് ഇ തിനടുത്തുള്ള  മണലൂർ ശിവക്ഷേത്രവും  കല്ലേലി മനവക ആയിരുന്നു  ഇതും ഇപ്പോൾ കൊച്ചി ദേവസം  ബോർഡ് .മണലൂർ  കല്ലേലി മനയ്ക്കു  മണലൂർ തൃക്കോവിൽ ക്ഷേത്രവുമുണ്ട്  അവിടെ പ്രധാനമൂർത്തി ശിവൻ. കിഴക്കോട്ടു ദർശനം ജലദൃഷ്ടിയാണ് .

സചിവോത്തമപുരം ശ്രീരാമക്ഷേത്രംകോട്ടയം ജില്ല




സചിവോത്തമപുരം ശ്രീരാമക്ഷേത്രം

കോട്ടയം ജില്ലയിലെ കുറിച്ചിയിലെ. കുറുച്ചി  ഹോമിയോ കോളേജിനടുത്താണ്  ഈ ക്ഷേത്രം .കോട്ടയം -ചങ്ങനാശേരി റൂട്ടിലെ മന്ദിരം കവലയിൽ നിന്നും കിഴക്കു ഭാഗത്ത് .പ്രധാനമൂർത്തി ശ്രീരാമൻ കിഴക്കോട്ടു ദർശനം .മൂന്നു നേരം [പൂജയുണ്ട്  തന്ത്രി താഴമൺ .ഉപദേവത  ഹനുമാൻ തൂണിലാണ് . ശ്രീരാമ നവമി ആഘോഷം തിരുവതാം കൂർ ദേവസം ബോർഡിൻറെ ക്ഷേത്രമാണ് .ഈ ഗ്രൂപ്പിൽ ചിറവമുട്ടം ശിവ ക്ഷേത്രവും ബോര്ഡിനുണ്ട് .തിരുവല്ലയിലും ശ്രീരാമ ക്ഷേത്രവും ഉണ്ട് വല്ലഭക്ഷേത്രത്തിനു അര  കിലോമീറ്റര് തെക്കു ഭാഗത്ത് ,ചക്രക്ഷാളനപുരം  രാഘവേശ്വര ക്ഷേത്രം . മണിമലയാറിന്റെ വടക്കേ തീരത്താണ് ഈ ക്ഷേത്രം .കിഴക്കോട്ടു ദർശനം .ഉപദേവത ഹനുമാൻ .1057 -ലാണ് ഇതിന്റെ പ്രതിഷ്ഠ .കണ്ണൂർ ചെറുതാഴത്ത് നിന്നും  എത്തിയ ബ്രാഹ്‌മണർ ചെറുതാഴത്തെ സങ്കൽപ്പത്തിൽ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് ഇത്. തന്ത്രി തരണനെല്ലൂർ .ചെറുതാഴം സഭായോഗക്കാരുടെ ക്ഷേത്രം

2019, ഓഗസ്റ്റ് 4, ഞായറാഴ്‌ച

പ്രാണദേവത



പ്രാണദേവത

പ്രജാപതിയുടെ മക്കളില്‍ ദേവന്മാരും അസുരന്മാരും പ്രബലരായിരുന്നു. ഈ രണ്ടു കൂട്ടരും ഒരു പിതാവിന്റെ മക്കളെങ്കിലും എന്നും പരസ്പരം എതിരിട്ടു പോന്നു. എന്തു കാര്യത്തിലും ഒരു കലഹം പതിവാണ്. ചെറിയൊരു അവസരം കിട്ടിയാല്‍ മതി. അന്യോന്യം പോരാട്ടം തുടങ്ങും. ഒന്നിലും ഒരു സ്വരച്ചേര്‍ച്ചയില്ല. എപ്പോഴും എതിരാണ്. പകയും വിദ്വേഷവുമുണ്ട്. സഹോദരങ്ങളെങ്കിലും എതിരാളികളായിപ്പോയി. കാലം കഴിയുന്തോറും ദേവാസുരന്‍മാരിലുള്ള സ്പര്‍ദ്ധ വര്‍ദ്ധിച്ചു വരുന്നു. എങ്കിലും ദേവന്മാര്‍ എല്ലായിടത്തും ശാസ്ത്രാനുസൃതമായി മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. ശാസ്ത്രവിധിയ്ക്കനുസരിച്ച് കര്‍മ്മജ്ഞാനങ്ങളാല്‍ ഭാവിതരായി പ്രവര്‍ത്തിച്ചതിനാല്‍ ദേവന്മാരില്‍ ധര്‍മ്മം വര്‍ദ്ധിച്ചു. അവര്‍ക്ക് ദിവ്യത്വം ഏറിവന്നു. അനുദിനം ഉത്കര്‍ഷമുണ്ടായി. സദ്ഗുണങ്ങള്‍കൊണ്ട് ദേവന്മാരില്‍ ദൈവീസമ്പത്ത് അധികരിച്ചു. മനുഷ്യര്‍ ദേവന്മാര്‍ ദേവന്മാരെ ആശ്രയിക്കാന്‍ തുടങ്ങി.

എന്നാല്‍ അസുരന്മാര്‍ അങ്ങനെയായിരുന്നില്ല. താല്ക്കാലിക വിജയം മാത്രമായിരുന്നു അവരുടെ ലക്ഷ്യം. അതിനുവേണ്ടി മിക്കപ്പോഴും ശാസ്ത്രവിധിയെ നിഷേധിക്കേണ്ടി വന്നിട്ടുണ്ട് ധര്‍മ്മത്തെ വെടിയുകയും അധര്‍മ്മത്തിലൂടെ കര്‍മ്മങ്ങളെ അമുഷ്ഠിക്കുകയും ചെയ്യേണ്ടിവന്നു. ശാസ്ത്രവിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി അസുരന്മാരില്‍ അധര്‍മ്മം വര്‍ദ്ധിച്ചു. മിക്ക ദുര്‍ഗുണങ്ങളും അവര്‍ക്കുണ്ടായി. അവര്‍ ആശ്രയിച്ച മനുഷ്യരിലും ആസുരീസമ്പത്ത് നിറഞ്ഞു. അങ്ങനെയുള്ളവര്‍ക്ക് നിരന്തരം അധോഗതിയുണ്ടായി.
ക്രമേണ മനുഷ്യരില്‍ ദേവാസുരസ്വഭാവങ്ങള്‍ സാമ്യാവസ്ഥയില്‍ നിലനിന്നു.
കാലം കടന്നുപോയി. ദേവന്മാര്‍ എണ്ണത്തിലും ബലത്തിലും കുറവുള്ളവരായി. അതേസമയം അസുരന്മാരുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ചു. ബലത്തില്‍ ദേവന്മാരേക്കാള്‍ ശക്തരായി. എങ്കിലും ധാര്‍മ്മികവും ആത്മീയവുമായ ഒരു ദിവ്യശക്തി എപ്പോഴും ദേവന്മാര്‍ക്ക് സ്വന്തമായിട്ട് ഉണ്ടായിരുന്നു. അതിനാല്‍ ദേവന്മാരെ ചെറുത്തു നശിപ്പിക്കാന്‍ അസുരന്മാര്‍ക്ക് പൂര്‍ണ്ണമായി സാധിച്ചില്ല.
ഇരുകൂട്ടരും ലോകങ്ങള്‍ക്കുവേണ്ടി പരസ്പരം പോരാട്ടങ്ങള്‍ നടത്തിപ്പോന്നു.
ഒരിക്കല്‍ ദേവന്മാരെല്ലാം ഒത്തുകൂടി. എല്ലാവര്‍ക്കും ഒരേ ഒരു വിചാരം മാത്രം. എങ്ങനെയും അസുരന്മാരെ പരാജയപ്പെടുത്തണം. അവര്‍ അടുത്ത കാലത്തായി എണ്ണത്തിലും ശക്തിയിലും അഹങ്കരിക്കുകയാണ്. ലോകങ്ങളില്‍ അധാര്‍മ്മികത പെരുകുന്നു. ധര്‍മ്മത്തിന് നിലനില്പില്ല. എത്രയും വേഗംഅസുരഗണത്തെ നശിപ്പിക്കണം. പക്ഷേ എങ്ങനെ?
പല ഉപായങ്ങളും പലരും നിര്‍ദ്ദേശിച്ചു. നേരിട്ട് സര്‍വ്വ ശക്തിയും സംഭരിച്ച് യുദ്ധം ചെയ്യണമെന്നായിരുന്നു മിക്ക ദേവന്മാരും ആദ്യം അഭിപ്രായംപ്രകടിപ്പിച്ചത്. യുദ്ധത്തില്‍ അസുരന്മാരെ പരാജയപ്പെടുത്താനാവില്ലെന്ന് ദേവന്മാര്‍ക്ക് ബോധ്യമായി. അത്രയധികം വലിയ സൈന്യമാണ് അസുരന്മാരുടേത്. സാമര്‍ത്ഥ്യവും വര്‍ദ്ധിച്ചിരിക്കുന്നു.
“എണ്ണത്തിലും ശക്തിയിലും ദേവന്മാരായ നമ്മള്‍ അസുരന്മാരുടെ മുമ്പില്‍ അല്പന്മാരായിരുന്നു. അതിനാല്‍ ഇപ്പോള്‍ നമുക്ക് യജ്ഞയാഗാദികള്‍ അനുഷ്ഠിച്ച് അനുസരന്മാരെ പരാജയപ്പെടുത്തുക മാത്രമാണ് ഏകമാര്‍ഗ്ഗം.”
“ശരിയാണ്. ദിവ്യങ്ങളായ യജ്ഞത്തിന്റെ സഹായം കൊണ്ട് നമുക്ക് തീര്‍ച്ചയായും അസുരന്മാരെ നിശ്ശേഷം നശിപ്പിക്കാം. യജ്ഞത്തിന്റെ അപൂര്‍വ്വശക്തിക്കുമുമ്പില്‍ അസുരപ്പട പരാജയപ്പെടും.”
“എങ്കില്‍ ഏതു യജ്ഞമാണ് നാം അനുഷ്ഠിക്കേണ്ടത് എന്നു ചിന്തിക്കണം.”
“സ്വാഭാവികമായ കര്‍മ്മജ്ഞാനങ്ങള്‍ക്ക് പ്രാബല്യം കൊടുക്കണം. ജ്യോതിഷ്ടോമയാഗം തീര്‍ച്ചയായും അനുഷ്ടിക്കണം. കര്‍മ്മാംഗഭൂതമായ ഉദ്ഗീഥത്തില്‍ പ്രാണനെ കര്‍ത്താവായി ആശ്രയിക്കണം. ഉപാസനാ സഹിതമായ കര്‍മ്മത്തിന് ശക്തിയേറിയ ഫലമുണ്ടാകും. മന്ത്രജപമാകുന്ന കര്‍മ്മവും അനുഷ്ഠിക്കണം. ഈ മഹായജ്ഞത്തില്‍ ഉദ്ഗീഥത്തിലൂടെ നമുക്ക് അസുരന്മാരെ ജയിക്കാം.”
യജ്ഞം നിശ്ചയിക്കപ്പെട്ടു. ദേവന്മാര്‍ യജ്ഞത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ജ്യോതിഷ്ടോമയാഗം ആരംഭിച്ചു.
ദേവന്മാര്‍ വാഗഭിമാനിദേവതയെ യാഗവേദിയിയിലേക്ക് ക്ഷണിച്ചു വാക്കിനോട് ദേവന്മാര്‍ നിര്‍ദ്ദേശിച്ചു.
“വാഗ്ദേവതേ, ഈ യജ്ഞത്തില്‍ നീ ഞങ്ങള്‍ക്കുവേണ്ടി ഉദ്ഗീഥം ഗാനം ചെയ്യണം. ഇതു നിമിത്തം വാഗാദി ഇന്ദ്രിയങ്ങള്‍ ശുദ്ധമാകും. നിനക്കും ഞങ്ങളെപ്പോലെ ദേവത്വം ലഭിക്കും. ഈ യജ്ഞത്തിന്റെ പരിശുദ്ധി വാക്കാകുന്ന നിന്നില്‍ നിന്നുണ്ടാകട്ടെ. മന്ത്രങ്ങളുടെ വിശുദ്ധിയില്‍ ലോകങ്ങളെല്ലാംപവിത്രമാകട്ടെ. ആസുരതകള്‍ നശിക്കട്ടെ.”
ദേവന്മാരുടെ അപേക്ഷ വാഗ്ദേവത സ്വീകരിച്ചു.
“ശരി. അങ്ങനെയാകട്ടെ ഈ യാഗത്തിന്റെ വിജയം എന്നിലൂടെയുള്ള മന്ത്രങ്ങളുടെ ഉദ്ഗാനമായിരിക്കുമെന്നു വിശ്വസിക്കുക.” തികഞ്ഞ പരിശുദ്ധിയോടെ വാഗ്ദേവത യാഗത്തിന്റെ ഉദ്ഗാതാവായി. യാദവേദിയില്‍ നിര്‍ദ്ദിഷ്ടസ്ഥാനത്ത് പ്രവേശിച്ച വാഗ്ദേവത ദേവന്മാര്‍ക്കു വേണ്ടി ഉദ്ഗാനം ആരംഭിച്ചു.
യാഗം നടത്തുന്നത് ആരാണോ അവര്‍ യാഗത്തിന്റെ ‘യജമാനന്‍’ എന്നറിയപ്പെടുന്നു. യാഗത്തിന്റെ പൂര്‍ണ്ണ ചെലവുകളും യജമാനന്റെ വകയാണ്. യാഗത്തില്‍ നിന്നുണ്ടാകുന്ന പ്രധാന ഫലവും യജമാനന് അനുഭവിക്കാനിടവരും.
യാഗത്തിന്റെ നടപ്പിന് നാലുവിധത്തിലുള്ള ആചാര്യന്മാരെ യജമാനന്‍ വരിക്കണം. ഹോതാവ്, ഉദ്ഗാതാവ്, അധ്വുര്യു, ബ്രഹ്മന്‍ എന്നിങ്ങനെയാണ് ആ നാലുവിധ ആചാര്യന്മാരും അറിയപ്പെടുന്നത്. ദേവതകളെ ഉദ്ദേശിച്ചു കൊണ്ടുള്ള വിശിഷ്ടദ്രവ്യങ്ങളുടെ ത്യാഗമാണ് യാഗത്തിന്റെ മുഖ്യകര്‍മ്മങ്ങളില്‍ പ്രാധാന്യമേറിയത്. യാഗത്തിലെ നാലുവിധ ആചാര്യന്മാര്‍ക്കും പ്രത്യേകം കര്‍ത്തവ്യങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. യാഗത്തില്‍ വേദമന്ത്രങ്ങള്‍കൊണ്ട് ദേവതയെ ആഹ്വാനം ചെയ്യുകയാണ് ഹോതാവിന്റെ പ്രധാന ചുമതല. യജമാനനുവേണ്ടി യാഗദേവതകളെ ക്ഷണിക്കുകയും സ്തുതിക്കുകയും പ്രീതരാക്കുകയും ചെയ്യുവാന്‍ മന്ത്രങ്ങളെ ശസ്ത്രീയമായി ഉദ്ഗതാവ് ഗാനം ചെയ്യുന്നു. യാഗാഗ്നിയില്‍ ദ്രവ്യങ്ങളെ ഹോമിക്കുന്നത് അധ്വുര്യുവാണ്. ബ്രഹ്മന്‍ എല്ലാത്തിന്റേയും മേല്‍ നോട്ടം വഹിക്കുകയും പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുകയും ചെയ്യുന്നു.
യാഗത്തില്‍ പ്രയോഗിക്കുന്ന മന്ത്രങ്ങളുടെ പരിശുദ്ധി ഉദ്ഗാതാവിനെ ആശ്രയിച്ചിരിക്കും. വര്‍ണ്ണങ്ങളെ (മന്ത്രങ്ങളെ)വേണ്ടുംവണ്ണം ഉച്ചരിക്കുവാന്‍ അസാധാരണമായ കഴിവ് ആവശ്യമാണ്. വാഗ്ദേവതയുടെ ഈ കര്‍മ്മം യാഗത്തിന്റെ ഫലസിദ്ധിയ്ക്ക് അനിവാര്യമാണ്.
ദേവന്മാരുടെ യാഗം പുരോഗമിച്ചപ്പോള്‍ അസുരന്മാര്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടായി. അവര്‍ ഓരോരോ ദുര്‍ന്നിമിത്തങ്ങളെ കണ്ടുതുടങ്ങി. വലിയ ഒരാപത്ത് തങ്ങള്‍ക്കു വരുന്നതായി എല്ലാവര്‍ക്കും തോന്നി. അപ്രതീക്ഷിതങ്ങളായ പല അപകടങ്ങളും അവര്‍ക്കിടയില്‍ സംഭവിച്ചു. ദേഹാസ്വാസ്ഥ്യം ഏവര്‍ക്കുമുണ്ടായി. മനോധൈര്യം കുറഞ്ഞു. ഇന്ദ്രിയങ്ങള്‍ക്ക് ബലക്ഷയമുണ്ടായി.
യാഗാഗ്നി ആസൂരീയഭാവങ്ങളെ ഛിന്നഭിന്നമാക്കിത്തുടങ്ങി. യജ്ഞധൂപം സര്‍വ്വലോകങ്ങളിലേയ്ക്കും പടര്‍ന്നു. വാഗ്ദേവതയുടെ ഉദ്ഗീതഗാനത്തില്‍ ദിവ്യദേവതകളുണര്‍ന്നു.
അസുരന്മാര്‍ പാരവശ്യത്തോടെ ഒന്നു ചേര്‍ന്നു. ദേവന്മാര്‍ യാഗം ചെയ്യുന്ന വിവരം അവരറിഞ്ഞു. അവര്‍ക്ക് ആധി മുഴുത്തു. ഏതു യാഗമാണ് ദേവന്മാര്‍ തങ്ങള്‍ക്കെതിരെ അനുഷ്ഠിക്കുന്നതെന്ന് അവര്‍ അന്വേഷിച്ചു കണ്ടെത്തി. അതോടെ അവര്‍ ഞെട്ടി. അങ്കലാപ്പായി !
“എത്രയും വേഗം യാഗം മുടക്കണം!” മുറവിളി കൂട്ടിക്കൊണ്ട് അസുരന്മാര്‍ ഓടിക്കൂടി.
“ഈ ഉദ്ഗാതാവിനെക്കൊണ്ട് ദേവന്മാര്‍ നമ്മളെ പരാജയപ്പെടുത്തും. അതിനുമുമ്പ് യാഗം മുടക്കണം. യാജ്ഞശാലആക്രമിച്ച് ഇപ്പോള്‍ തന്നെ എല്ലാം തച്ചുതകര്‍ത്തു നശിപ്പിക്കണം.” ആസുരീയഭാവങ്ങള്‍ ആര്‍ത്തട്ടഹസിച്ചു. അവര്‍ ഒരാക്രമണത്തിന് പുറപ്പെടാന്‍ തിടുക്കം കൂട്ടി. പക്ഷേ ചിലര്‍ അത് വിലക്കി.
“പാടില്ല. യാഗശാലയില്‍ അതിക്രമം കാട്ടിയാല്‍ യജ്ഞദേവത നമ്മോട് കോപിക്കും. ആ കോപാഗ്നി നമുക്ക് വിനയായിത്തീരും. അതിനാല്‍ നമുക്ക് ഉദ്ഗാതാവിനെ മാത്രം ആക്രമിച്ചാല്‍ മതി. വാഗ്ദേവതയെ വധിക്കാനാകുകയില്ല. പക്ഷേ മന്ത്രങ്ങളെ തെറ്റിക്കണം. മന്ത്രപ്രയോഗങ്ങള്‍ പിഴയ്ക്കണം.”
“അതുതന്നെ നല്ലത്. നാം നേരിട്ടു പുറപ്പെടുകതന്നെ.”
“പക്ഷേ ഉദ്ഗാതാവിനെ എങ്ങനെ പരാജയപ്പെടുത്താനാകും” അസുരന്മാര്‍ ആലോചിച്ചു.
ഉദ്ഗീഥത്തില്‍ പന്ത്രണ്ട് സ്തോത്രങ്ങളുണ്ട് ഇവയില്‍ ആദ്യത്തെ മുന്നു മന്ത്രങ്ങള്‍ പ്രയോഗിക്കുന്നതിന്റെ ഫലം യാഗത്തിന്റെ യജമാനനു ലഭിക്കും. ബാക്കി ഒമ്പതു സ്തോത്രങ്ങളില്‍, ശോഭനമായി വര്‍ണ്ണങ്ങളെ ഉച്ചരിക്കുക എന്ന ഫലത്തെ ഉദ്ഗാതാവ് തനിക്കുവേണ്ടി ചെയ്യുന്നു. ഇങ്ങനെ സ്വാര്‍ത്ഥമായും പരാര്‍ത്ഥമായും രണ്ടു ഭാവനകള്‍ ഉണ്ട്. ഇതില്‍ വാഗ്ദേവതയ്ക്ക് സ്വാര്‍ത്ഥത്തിലുള്ള അധിക താല്പര്യത്തെ അസുരന്മാര്‍ മനസ്സിലാക്കി. വാഗ്ദേവത മന്ത്രങ്ങളെ ഉദ്ഗാനം ചെയ്യുമ്പോള്‍ അതിന്റെ ഫലം ദേവന്മാര്‍ക്കും വാഗ്ദേവതയ്ക്കും ഉപകാരപ്രദമാകുന്നുണ്ട്. ശക്തമായ ഒരു അനുഭവഫലം യാഗത്തിന്റെ യജമാനന്മാരായ ദേവന്മാര്‍ക്കുണ്ട്. അതേസമയം ഉദ്ഗാനത്തെ ശോഭനമായി ചെയ്തതിലുള്ള ഒരു മഹാഫലം വാഗ്ദേവതയ്ക്കുമുണ്ട്. അതില്‍ ഒരു സ്വാര്‍ത്ഥലാഭമുണ്ട്.
വാഗ്ദേവതയുടെ ഈ സ്വാര്‍ത്ഥതയെ കണ്ടറിഞ്ഞ അസുരന്മാര്‍ നേരിട്ടുവന്നു. സ്വാര്‍ത്ഥരൂപമായ പാപത്തെ മാര്‍ഗ്ഗമാക്കിക്കൊണ്ട് ഉദ്ഗാതാവായ വാഗ്ദേവതയെ ആക്രമിച്ചു. പാപത്തിന്റെ ഫലം വാഗ്ദേവതയ്ക്ക് വിനയായി. അഭിനിവേശം കൊണ്ട് പെട്ടെന്ന് ഉദ്ഗാനത്തില്‍ നിന്ന് ശ്രദ്ധ മാറി. അതോടെ വാക്കുകള്‍ തെറ്റി. മന്ത്രം പഴച്ചു. അര്‍ത്ഥം മാറി. വാഗ്ദേവതയ്ക്ക് തെറ്റുപറ്റിയതോടെ ഉദ്ഗീഥം ഗാനം ചെയ്യുന്നത് അര്‍ത്ഥശൂന്യമായി. യാഗം ഫലമില്ലാതെയാകുമെന്നായി. പാപബാധയേറ്റ് വാഗ്ദേവത യാഗശാലയില്‍ നിന്നകന്നു. പാപം കൊണ്ട് വാക്ക് അശുദ്ധമായി. അതുവരെ ഒന്നായിരുന്ന വാക്ക് പാപത്തിന്റെ ഫലമായി രണ്ടായി മാറി. വാക്കുകൊണ്ട് അസത്യവും സത്യവും പറയാമെന്നായി. വാക്കുകള്‍ക്കുണ്ടായ ദോഷമാണ് അസത്യം പറയുക എന്നത്. ജനങ്ങള്‍ അസത്യം പറയാന്‍ തുടങ്ങിയത് ഇങ്ങനെയാണ്.
യാഗം മുടങ്ങാതിരിക്കാന്‍ ദേവന്മാര്‍ വേഗം ഘ്രാണാഭിമാനി ദേവതയായ മൂക്കിനെ സമീപിച്ചു. ഉദ്ഗീതം ഗാനം ചെയ്യാന്‍ വാക്കിന്റെ അഭാവത്തില്‍ മൂക്കിനെയാണ് അവര്‍ കണ്ടെത്തിയത്.
“നീ വേഗം ഞങ്ങള്‍ക്കു വേണ്ടി ഉദ്ഗീഥം ഗാനം ചെയ്യണം.” ദേവന്മാര്‍ അഭ്യര്‍ത്ഥിച്ചു.
“അങ്ങനെയാകട്ടെ” – ഘ്രാണേന്ദ്രിയം ദേവന്മാര്‍ക്കു വേണ്ടി ഉദ്ഗീഥം ഗാനം ചെയ്തു തുടങ്ങി.
ഘ്രാണേന്ദ്രിയത്തിനും സ്വാര്‍ത്ഥതയുണ്ടായിരുന്നു. ഘ്രാണം നിമിത്തം ഉണ്ടാകുന്ന അനുഭവം ദേവന്മാര്‍ക്കും ശോഭനമായതിനെ ഘ്രാണിക്കുന്നതു കൊണ്ടുള്ള ഗുണം തനിക്കു മായിട്ടാണ് ഉദ്ഗീഥം ഗാനം ചെയ്തത്. പുതിയ ഉദ്ഗാതാവിനാല്‍ തങ്ങള്‍ പരാജയപ്പെടുമെന്ന് അസുരന്മാര്‍ ഭയന്നു. അവര്‍ കൂട്ടമായി എത്തി. ഉദ്ഗാതാവിനെ പാപം കൊണ്ടാക്രമിച്ചു. സ്വാത്ഥലാഭമുണ്ടായിരുന്നു ഘ്രാണേന്ദ്രിയദേവതയ്ക്ക് പാപം ഏറ്റു. ഘ്രാണേന്ദ്രിയം ദുഷിക്കപ്പെട്ടു. പരിശുദ്ധമായ ഉദ്ഗീഥം ഗാനം ചെയ്യുന്നതില്‍ നിന്ന് ഘ്രാണേന്ദ്രിയം പിന്‍മാറ്റപ്പെട്ടു. അതിന്റെ ഫലമായി ഘ്രാണേന്ദ്രിയമായ മൂക്കിന് ദുര്‍ഗതി അനുഭവിക്കേണ്ടിവന്നു. അതുവരെ സുഗന്ധത്തെ മാത്രം അനുഭവിച്ചു കൊണ്ടിരുന്ന മൂക്കിന് ദുര്‍ഗന്ധവും വിഷയമായി. ഭൗതിക ജ്ഞാനകര്‍മ്മത്തില്‍ ആസക്തിയും സ്വാര്‍ത്ഥതയും ഉണ്ടായതു കൊണ്ട് മൂക്കും അധഃപതിച്ചു. അതോടെ അസുരന്മാര്‍ക്ക് ആഹ്ലാദമായി. ദേവന്മാര്‍ ദുഃഖിച്ചു. എങ്കിലും അവര്‍ യാഗം തുടരാന്‍ കഠിനമായി പരിശ്രമിച്ചു. യാഗത്തില്‍ പുതിയ ഉദ്ഗാതാലവായിടടിരിക്കുക്കാന്‍ ചക്ഷുരഭിമാനിദേവതയായ കണ്ണിനെ ആശ്രയിച്ചു. അഭിമാനത്തോടു കൂടി ആ ചുമതല കണ്ണ് ഏറ്റെടുത്തു. യാഗത്തില്‍ ഉദ്ഗീഥം ഗാനം ചെയ്തു തുടങ്ങി.
പുതിയ ഉദ്ഗാതാവായിട്ടിരിക്കുന്ന കണ്ണിനും സ്വാര്‍ത്ഥബുദ്ധിയുണ്ടെന്ന് അസുരന്മാര്‍ അറിഞ്ഞു. പാപം കൊണ്ടുള്ള അവരുടെ ആക്രമണത്തില്‍ കണ്ണിനും ഉദ്ഗാനം പിഴച്ചു. പാപമേറ്റ കണ്ണ് അധഃപതിച്ചു. വേണ്ടാത്തതിനെ കാണുകയെന്ന ദോഷം കണ്ണിനുണ്ടായി.
ഉദ്ഗീഥം ഗാനം ചെയ്യുന്നതിനുവേണ്ടി ഉദ്ഗാതാവിന്റെ സ്ഥാനത്തു വരുന്ന ഇന്ദ്രിയങ്ങള്‍ക്കെല്ലാം സ്വാര്‍ത്ഥതയുണ്ടെന്ന് അസുരന്മാര്‍ മനസ്സിലാക്കി. സ്വാര്‍ത്ഥലാഭത്തോടെ കര്‍മ്മജ്ഞാനയജ്ഞങ്ങളില്‍ ആചാര്യനായിട്ടിരുന്നാല്‍ അവര്‍ക്ക് പാപമുണ്ടാകും. ആ പാപത്തെ ഉപയോഗിച്ച് അവരെ ആക്രമിച്ചാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിശുദ്ധി നഷ്ടമാകും. നന്മ നഷടമാകും. ഇന്ദ്രിയം ദുഷിക്കപ്പെടും. തിന്മയെപ്പറ്റിയുള്ള ബോധവും അനുഭവവും ഈ പാപം നിമിത്തമുണ്ടാകും.
കണ്ണിന്റെ അധഃപതനത്തോടെ ഉദ്ഗാതാവായി ശ്രോത്രാഭിമാനിദേവതയായ ചെവി സ്ഥാനമേറ്റെടുത്തു. പക്ഷേ അസുരന്മാരുടെ ആക്രമണത്തില്‍ പാപമേറ്റു ചെവി ദുഷിക്കപ്പെട്ടു. വേണ്ടാത്തത് കേള്‍ക്കാനുള്ള ദുര്‍ഗതി ചെവിയ്ക്കുണ്ടായി. തുടര്‍ന്ന് മനസ്സ്, ദേവന്മാര്‍ക്കുവേണ്ടി മന്ത്രങ്ങള്‍ ഉദ്ഗാനം ചെയ്തു. മനസ്സും അസുരന്മാരുടെ ആക്രമണത്തില്‍ പാരാജയപ്പെട്ടു. അനുചിതമായതിനെ സങ്കല്‍പിക്കുക എന്ന ദോഷം മനസ്സിന് വന്നുചേര്‍ന്നു.
തുടര്‍ന്ന് ദേവന്മാര്‍ ത്വക്കിനെ ഉദ്ഗാതാവായി പരീക്ഷിച്ചു നോക്കി. അസുരന്മാരുടെ പാപശമേറ്റ് ത്വക്കും ദുഷിച്ചു. ചൂട്, തണുപ്പ്, വേദന, മരവിപ്പ് എന്നീ അനുഭവഭേദങ്ങള്‍ ത്വക്കിനുണ്ടായി.
പാപസംസര്‍ഗ്ഗത്താലാണ് ഇന്ദ്രിയങ്ങളെല്ലാം ഇങ്ങനെ പരാജയപ്പെടുന്നതെന്ന് ദേവന്മാര്‍ മനസ്സിലാക്കി. അതിനാല്‍ യാതൊരു വിധത്തിലും സ്വാര്‍ത്ഥതയോ പാപബോധമോ ഏല്ക്കാത്ത ഒരു ദേവതയെ കണ്ടെത്താന്‍ ദേവന്മാര്‍ ശ്രമിച്ചു. എല്ലാത്തരത്തിലും പരിശുദ്ധനായ ഒരു ദേവത ആരാണ്? ആരെ ഉപാസ്യദേവതയായി ഉദ്ഗാനത്തിന് കണ്ടെത്താം. ദേവന്മാര്‍ വളരെ അന്വേഷിച്ചു. ഒടുക്കം അവര്‍ പ്രാണനെ കണ്ടെത്തി.
ദേവന്മാരുടെ അഭ്യര്‍ത്ഥന പ്രകാരം പ്രാണന്‍ ചുമതലയേറ്റു. വാക്ക്,ചെവി,മനസ്സ്,ത്വക്ക് തുടങ്ങിയ ഇന്ദ്രിയ ദേവതകളെ ഉപാസിച്ച് പരാജയപ്പെട്ട ദേവന്മാര്‍ ആപത്മധര്‍മ്മം എന്ന നിലയില്‍ മുഖ്യപ്രാണനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. “അങ്ങനെയാകട്ടെ” എന്ന് സമ്മതിച്ച് മുഖ്യപ്രാണന്‍ ദേവന്മാര്‍ക്കുവേണ്ടി യാഗത്തില്‍ ഉദ്ഗാതാവായിട്ടിരുന്നു. ഉദ്ഗാഥം ഗാനം ചെയ്തു തുടങ്ങി. യാഗം തുടര്‍ന്നു.
ഈ ഉദ്ഗാതാവിനാല്‍ ദേവന്മാര്‍ തങ്ങളെ പരാജയപ്പെടുമെന്ന് അസുരന്മാര്‍ അറിഞ്ഞു. അവര്‍ ആര്‍ത്തട്ടഹസിച്ചു കൊണ്ട് പതിവുപോലെ യാഗഭൂമിയിലെത്തി. മുഖ്യപ്രാണനേയും പാപം കൊണ്ട് ആക്രമിക്കാം എന്നവര്‍ വിചാരിച്ചു. സ്വന്തമായ ദോഷത്താല്‍ വാക്ക്, ചെവി, മൂക്ക്, മനസ്സ്, ത്വക്ക് തുടങ്ങിയ ദേവതകള്‍ പാപം കൊണ്ട് ആക്രമിക്കപ്പെടുകയായിരുന്നു. അതില്‍ അവര്‍ പരാജയപ്പെടുകയും ചെയ്തു. അങ്ങനെതന്നെ മുഖ്യപ്രാണനെയും അസുരന്മാര്‍ എതിരിട്ടു. മുമ്പ് തങ്ങളുടെ ശ്രമം വിജയിച്ചിട്ടുള്ള അസുരന്മാര്‍ക്ക് ഇത്തവണ തെറ്റി. മുഖ്യപ്രാണന് സംസര്‍ഗ്ഗദോഷമോ സ്വാര്‍ത്ഥതയോ ഉണ്ടായിരുന്നില്ല. പാപബോധമോ പാപഫലമോ മുഖ്യപ്രാണനെ ബാധിച്ചിരുന്നില്ല. അതോടെ അസുരന്മാരുടെ ശ്രമങ്ങള്‍ വിഫലമായി. അവര്‍ പരിഭ്രാന്തിയോടെ കൂട്ടം ചേര്‍ന്നു. മുഖ്യപ്രാണനെ എങ്ങനെയും നശിപ്പിക്കണമെന്ന് അവര്‍ നിശ്ചയിച്ചു. അത്ര കണ്ട് ശക്തവും പ്രബലവുമായിരുന്നു മുഖ്യപ്രാണന്റെ ഉദ്ഗാഥപ്രയോഗം.
യാഗത്തിനു ശക്തിയേറി. ദേവന്മാര്‍ മുഖ്യപ്രാണനെ ഉപാസിച്ചു. അസുരന്മാര്‍ക്ക് ക്ഷീണം സംഭവിച്ചു. അവര്‍ സര്‍വ്വശക്തിയും സംഭരിച്ച്, ആര്‍ത്തട്ടഹസിച്ചു. അത്യുഗ്രന്മാരായി യാഗശാലയിലെത്തി. മുഖ്യപ്രാണനെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു. ദേവന്മാര്‍ക്ക് എതിരിടാന്‍ കൂടി കഴിഞ്ഞില്ല. അതിനുമുമ്പുതന്നെ അസുരന്മാര്‍ മുഖ്യപ്രാണനോടേറ്റുമുട്ടി സ്വയം പരാജയപ്പെട്ടു. ഒരു വലിയ കരിങ്കല്ലിലേയ്ക്ക് ശക്തിയോടെ വലിച്ചെറിയപ്പെട്ട മണ്ണാങ്കട്ട പോലെ അസുരശക്തി ഛിന്നഭിന്നമായി. മണ്ണാങ്കട്ട പൊടിയായി നശിക്കുന്നതു പോലെ അസുരസൈന്യം ചിതറിത്തെറിച്ചു. അവര്‍ നാനാഗതികളായി. തീരെത്തകര്‍ന്ന് നശിച്ചു തുടങ്ങി. മുഖ്യപ്രാണനോടേറ്റുമുട്ടിയ അസുരസൈന്യം നിശ്ശേഷം സ്വയം നശിച്ചു.
യാഗം സമംഗളം പൂര്‍ത്തിയായി. മുഖ്യപ്രാണനെ ഉപാസിച്ച് ദേവന്മാര്‍ ശക്തി കൈവരിച്ചു. അവര്‍ സ്വസ്വരൂപത്തെപ്രാപിച്ചു. പൂര്‍വ്വാധികം തേജസ്വികളും ശാന്തരുമായിത്തീര്‍ന്നു. അവര്‍ക്ക് അത്യധികം ആഹ്ലാദം അനുഭവപ്പെടാനിടയായി. തങ്ങള്‍ക്ക് നഷ്ടപ്പെട്ട ദിവ്യശക്തിയും ക്ഷയിച്ചുകൊണ്ടിരുന്ന ദേവഭാവവും തിരിച്ചു കിട്ടിയതില്‍ ദേവന്മാര്‍ക്ക് ആശ്വാസമായി. എല്ലാ പാപങ്ങളില്‍ നിന്നും വിമുക്തിയായി. ആസുരഭാവങ്ങള്‍ അപ്രത്യക്ഷങ്ങളായി! എങ്ങും ശാന്തി! സമാധാനം!! ആനന്ദം!!!
ആഹ്ലാദചിത്തരായി ദേവന്മാര്‍ ഒത്തു ചേര്‍ന്നു. അവര്‍ പറഞ്ഞു.
“നമ്മെ സകലപാപങ്ങളില്‍ നിന്നും വിമുക്തരാക്കി രക്ഷിച്ചത് മുഖ്യപ്രാണനാണ്.”
“നമ്മെ ദേവഭാവത്തോട് ചേര്‍ത്ത ദേവാദിദേവനാണ് അദ്ദേഹം!”
“അദ്ദേഹത്തോട് നാം സദാ കടപ്പെട്ടിരിക്കുന്നു. ഈ ഉപകാരം ആരും മറക്കരുത്.”
“അദ്ദേഹത്തോട് പ്രത്യുപകാരം ചെയ്യാന്‍ നമുക്ക് കഴിവ് പോരാ. എങ്കിലും അദ്ദേഹത്തെ നേരില്‍ കണ്ട് നമിക്കണം.”
“ലോകത്തില്‍ നിസ്വാര്‍ത്ഥമായി ഉപകാരം ചെയ്തവനെ നാം സ്മരിക്കണം.”
ഉപകാരം സിദ്ധിച്ച ദേവന്മാര്‍ ഉപകര്‍ത്താവായ മുഖ്യപ്രാണനെ ഭക്ത്യാദരപൂര്‍വ്വം സ്മരിച്ചു. നന്ദി പറയുവാനും നമിക്കുവാനുമായി ദേവന്മാര്‍ തങ്ങളുടെ രക്ഷകനായ മുഖ്യപ്രാണനെ അന്വേഷിച്ചു. പക്ഷേ മുഖ്യപ്രാണനെ അവര്‍ക്ക് അവിടെയെങ്ങും കാണാനായില്ല!
“ആ മഹാത്മാവ് എവിടെയാണ്?” ദേവന്മാര്‍ അന്വേഷണമാരംഭിച്ചു. മുഖ്യപ്രാണന്‍ മുഖത്തിലുള്ള ആകാശത്തില്‍ യാതൊരു വിശേഷത്തെയും ആശ്രയിക്കാതെ സ്ഥിതിചെയ്യുന്നതിനായി അവര്‍ കണ്ടു പിടിച്ചു. വായുടെ ഉള്ളിലാണ് ആ മുഖ്യപ്രാണനെ അവര്‍ക്ക് കണ്ടെത്താനായത്.
“അയം ആസ്യേ!” (അവന്‍ വായിലാണ്) എന്ന് ദേവന്മാര്‍ ആര്‍ത്തുവിളിച്ചു. അതിനാല്‍ മുഖ്യപ്രാണന് ‘അയാസ്യന്‍’ എന്നു പേരുണ്ടായി. ഈ മുഖ്യപ്രാണന്‍ ആത്മാവാണെന്ന് ദേവന്മാര്‍ തിരിച്ചറിഞ്ഞു. എല്ലാ അംഗങ്ങളുടേയും സാരമായതിനാല്‍ ആത്മാവിനെ ‘ആംഗിരസ്’ എന്നും പറയുന്നു. ശരീരത്തില്‍ നിന്ന് പ്രാണന്‍ പോയാല്‍ അംഗങ്ങളെല്ലാം നിശ്ചലമാകും. അതിനാല്‍ എല്ലാത്തിന്റേയും സാരതത്ത്വം ആത്മാവാണ്. ദേവന്മാര്‍ക്ക് ആദ്യം അതു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അതു കൊണ്ടാണ് അവര്‍ ആത്മാവിനെ മറന്ന് ഇന്ദ്രിയങ്ങളായ വാക്ക്, ചെവി, മൂക്ക്, മനസ്സ് എന്നിവകളെ രക്ഷകനായിക്കണ്ട് ഉപാസിച്ചത്. അതിനാല്‍ അവര്‍ക്ക് ലക്ഷ്യം നേടാനായില്ല. ഇന്ദ്രിയങ്ങളെ വിട്ട് മുഖ്യനായ പ്രാണനെത്തന്നെ ആത്മാവെന്ന നിലയില്‍ ഉപാസിക്കണമെന്നാണ് ഇതിന്റെ അര്‍ത്ഥം.
ഈ തത്ത്വം അറിയുന്നവന്‍ എല്ലാവരിലുംവെച്ച് ദിവ്യനായിത്തീരുന്നു. അവന്റെ ശത്രുക്കള്‍ നശിച്ചു പോകും. അവന് മരണം സംഭവിക്കില്ല. ആത്മാവിനെ അറിഞ്ഞവരില്‍ നിന്ന് മൃത്യു (മരണം) എപ്പോഴും ദൂരത്തിലായിരിക്കും. അതിനാല്‍ മുഖ്യപ്രാണന് ‘ദൂര്‍’ എന്ന പേര് പ്രസിദ്ധമായി ലഭിച്ചു. കാരണം, മരണം പ്രാണനില്‍ നിന്ന് ദൂരെയാണ്. പ്രാണന് മരണമില്ലെന്ന് സാരം.
വളരെ അന്വേഷണത്തിനുശേഷം ദേവന്മാര്‍ പ്രാണനെ കണ്ടെത്തി നമസ്ക്കരിച്ചു.
“അല്ലായോ വിശുദ്ധനായ ദേവാ! അവിടുത്തേയ്ക്കു നന്ദി. അങ്ങയുടെ വിശുദ്ധി ഞങ്ങളെ മരണത്തില്‍ നിന്ന് രക്ഷിച്ചു. വിഷയസംഗം കൊണ്ടുണ്ടാകുന്ന ദോഷമാണ് മരണമെന്ന് ഞങ്ങള്‍ ഇന്ന് അറിയുന്നു. വിഷയദോഷം കൊണ്ട് വാക്ക്, ചെവി, കണ്ണ്, മൂക്ക്, മനസ്സ്, ത്വക്ക് തുടങ്ങിയ ഇന്ദ്രിയദേവന്മാര്‍ക്കെല്ലാം നാശം സംഭവിച്ചു. അവര്‍ പാപബാബയേറ്റ് ദുഷിച്ചുപോയി. അങ്ങ് അവരെ പാപവിമുക്തരാക്കി രക്ഷിച്ചാലും. അസുരന്മാരോടേറ്റു മൂട്ടി പാപം കൊണ്ടുള്ള ആക്രമണത്തില്‍ അവരെ മൃത്യു ബാധിച്ചിരിക്കുന്നു. രക്ഷിച്ചാലും!!”
“ദേവന്മാരുടെ അഭ്യര്‍ത്ഥന മുഖ്യപ്രാണന്‍ അംഗീകരിച്ചു. വാക്ക്, ചെവി, കണ്ണ്, മൂക്ക്, ത്വക്ക് തുടങ്ങിയ ദേവതകളുടെ പാപരൂപമായ മൃത്യുവിനെ പ്രാണദേവത ഇല്ലാതാക്കി. ഇന്ദ്രിയദേവതമാരിലുണ്ടായിരുന്ന മൃത്യുവിനെ ദൂരെദൂരെ ദിക്കുകളുടെ അവസാനത്തില്‍ കൊണ്ടു പോയി അവിടെ സ്ഥാപിച്ചു.
ദേവന്മാരേ, ദിക്കുകളുടെ അന്ത്യത്തില്‍ ദൂരെയായി മരണത്തെ കൊണ്ടു ചെന്നാക്കിയിട്ടുണ്ട്. ആരും ദിക്കുകളുടെ അവസാനത്തില്‍ പോകരുത്. അവിടെയുള്ള ജനങ്ങളുമായി സംസര്‍ഗ്ഗം ചെയ്യരുത്. ചെയ്താല്‍ നിങ്ങളെയെല്ലാം മരണം ബാധിക്കും. അവിടെ സ്ഥിതിചെയ്യുന്ന പാപരൂപമായ മരണം നിങ്ങളെ പ്രാപിക്കും. നിങ്ങള്‍ മരിക്കും.”
ഇത്രയും താക്കീതു നല്കിയിട്ട് പ്രാണദേവത ഇന്ദ്രിയങ്ങളില്‍ പ്രവേശിച്ചു. ഇന്ദ്രിയ ദേവതകളുടെ പാപരൂപമായ മൃത്യുവിനെ നശിപ്പിച്ചു. അവരെ മരണത്തിനപ്പുറം എത്തിച്ചു.
ഇന്ദ്രിയദേവതകളെ ഓരോരുത്തരെയായിട്ടാണ് പ്രാണദേവത മരണത്തനപ്പുറം കടത്തിവിട്ടത്.
മരണത്തെ അതിജീവിച്ചപ്പോള്‍ വാക്ക് ദേവത അഗ്നിയായി പ്രശോഭിച്ചു. ഘ്രാണദേവത വായുവായിത്തീര്‍ന്ന് വീശിത്തുടങ്ങി. നേത്രദേവത ആദിത്യനായി തപിച്ചു. ശ്രോത്രദേവത ദിക്കുകളായി സ്ഥിതിചെയ്തു. മനസ്സ് ചന്ദ്രനായി പ്രകാശിച്ചു.
എല്ലാവരും മരണത്തില്‍ നിന്ന് വിമുക്തനായി. ഇതു പോലെ പ്രാണനെ ഉപാസിക്കുന്ന എല്ലാവരും മരണത്തില്‍ നിന്ന് മുക്തരായിത്തീരുമെന്ന് അരുളപ്പാടുണ്ടായി.
അതിനുശേഷം പ്രാണന്‍ തനിക്കു ഭക്ഷിക്കുവാനുള്ള അന്നത്തെ (ആഹാരത്തെ) ദേവന്മാരോട് ആവശ്യപ്പെട്ടു.
അതുകേട്ട് ദേവന്മാര്‍ വല്ലാതെയായി. പ്രാണന് വിശപ്പും ദാഹവുമുണ്ടാകുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. പ്രാണന്റെ വിശപ്പടക്കാന്‍ എന്താണ് ആഹാരമായി നല്കേണ്ടതെന്നും ദേവന്മാര്‍ക്ക് നിശ്ചയമില്ലായിരുന്നു.
വാക്ക് തുടങ്ങിയ ഇന്ദ്രിയങ്ങളില്‍ കടന്നുകൂടിയതിനാലാണ് പ്രാണന് ഭക്ഷണം ആവശ്യമായി വന്നത്. ലോകത്തില്‍ പ്രാണികള്‍ക്ക് ആഹാരം ആവശ്യമാണ്. അന്നത്തെ കൂടാതെ ജീവശരീരത്തില്‍ പ്രാണന്‍ നിലനില്ക്കുന്നില്ല. പ്രാണന്‍ ആഹാരത്തെ ആവശ്യപ്പെട്ടത് തന്റേയും ഇന്ദിയങ്ങളുടേയും നിലനില്പിനു വേണ്ടിയായിരുന്നു. ലോകത്തില്‍ പ്രാണികള്‍ ഭക്ഷിക്കപ്പെടുന്നതെല്ലാം ഈ പ്രാണനെക്കൊണ്ടാണ്. അതായത് പ്രാണികളിലൂടെ ഭക്ഷിക്കുന്നത് അവയിലിരിക്കുന്ന പ്രാണനാണ്. പ്രാണന്‍ ഇങ്ങനെ ഭക്ഷിക്കുന്നത് ജീവികളുടെ നിലനില്‍പ്പിനാണ്. ആഹാരത്തില്‍ നിന്നാണ് ജീവികള്‍ക്ക് ശരീരം ഉണ്ടാകുന്നത്. അന്നത്തിന്റെ വികാരമായ ശരീരത്തില്‍ പ്രാണന്‍ നിലനില്‍ക്കുന്നതു കൊണ്ടാണ് ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തക്കുന്നത്. പ്രാണന്‍ ശരീരം വെടിഞ്ഞുപോയാല്‍ ഇന്ദ്രിയങ്ങള്‍ നിശ്ചലങ്ങളാകും.
തങ്ങളെ അസുരന്മാരില്‍ നിന്ന് രക്ഷിക്കുകയും ഇന്ദ്രിയ ദേവതകളെ മരണത്തില്‍ നിന്ന് വിമുക്തരാക്കുകയും ചെയ്ത പ്രാണദേവതയാണ് ആഹാരം ചോദിക്കുന്നത്. എന്തു നല്കണമെന്നറിയാതെ ദേവന്മാര്‍ വിഷണ്ണരായി നിന്നു. അപ്പോള്‍ പ്രാണന്‍ സ്വയമേവ തനിക്കു ഭക്ഷിക്കുവാനുള്ള അന്നത്തെ ആദാനം ചെയ്തു തുടങ്ങി.
അപ്പോള്‍ ദേവന്മാരെല്ലാം വല്ലാതെ ഭയന്നു പോയി. വാഗാദിദേവതകള്‍ക്കു സംഭവിച്ചതു പോലെ സംസര്‍ഗ്ഗദോഷം പ്രാണദേവതയ്ക്കും ഉണ്ടാകുമോ എന്നവര്‍ സംശയിച്ചു. പക്ഷേ ഒന്നും സംഭവിച്ചില്ല. പ്രാണന് വിഷയസംഗദോഷമേറ്റില്ല. കാരണം പ്രാണന് സ്വാര്‍ത്ഥതയില്ല. ജീവികള്‍ക്കുവേണ്ടി മാത്രമാണ് പ്രാണന്‍ ഭക്ഷിക്കുന്നത്.
പ്രാണന്റെ വിശുദ്ധിയും ശക്തിയും ഉപാസ്യതയും വൈശിഷ്ട്യവും ദേവന്മാര്‍ക്ക് ബോധ്യമായി. അവര്‍ വിനയാന്വിതരായി. പ്രാണനോട് പറഞ്ഞു.
“പ്രഭോ, ലോകത്തില്‍ ആഹാരമായിട്ടുള്ളത് എത്രമാത്രമുണ്ടോ, അതെല്ലാം അങ്ങ് തനിക്കു വേണ്ടി കൈവശപ്പെടുത്തി. അങ്ങില്‍നിന്ന് വേറിട്ടൊരു അന്നത്തെ ഭക്ഷണമായി നല്‍കുവാന്‍ ഞങ്ങള്‍ കാണുന്നില്ല. അങ്ങ് ജീവികളില്‍ എവിടെയുമുണ്ട്. ഇനി ഞങ്ങളേയും അങ്ങ് അതില്‍ ഭാഗഭാക്കുകളാക്കിയാലും.”
അതു കേട്ട് പ്രാണന്‍ പറഞ്ഞു: “നിങ്ങള്‍ അന്നാര്‍ത്ഥികളാണെങ്കില്‍ എന്റെ ചുറ്റും അഭിമുഖമായിരിക്കുവിന്‍. എന്നില്‍ നിന്ന് വേറിട്ടുനിന്ന് ഇന്ദ്രിയങ്ങള്‍ക്കു ഭക്ഷിക്കാന്‍ സാധ്യമല്ല.”
“ശരി പ്രഭോ! അപ്രകാരം തന്നെയാകട്ടെ. ഇന്ദ്രിയങ്ങളായ ഞങ്ങള്‍ക്ക് ഭക്ഷിക്കാന്‍ വയ്യ അതിനാല്‍ അതിനാല്‍ അവിടത്തോട് ഞങ്ങളും ചേര്‍ന്നിരിക്കാം.”
ഇന്ദ്രിയദേവതകളെല്ലാം പ്രാണനു ചുറ്റും ഇരുന്നു. അതിനാല്‍ പ്രാണനാല്‍ ഭക്ഷിക്കപ്പെടുന്ന ആഹാരം കൊണ്ട് അവരും തൃപ്തനായിതീര്‍ന്നു. ഇങ്ങനെ ഇന്ദിയങ്ങള്‍ക്ക് പ്രാണന്‍ ആശ്രയമായി. ആഹാരം കൊണ്ട് കൊണ്ട് പ്രാണന് ശക്തിയേരുമ്പോള്‍ ഇന്ദ്രിയങ്ങള്‍ക്കും ശക്തിയേറുന്നു അതിനാല്‍ ശരീരത്തില്‍ മുഖ്യനായിരിക്കുന്നത് പ്രാണനാണ്; ഇന്ദ്രിയങ്ങളല്ല.
ഈ തത്ത്വം അറിയുവാന്‍ ഇന്ദ്രിയങ്ങളെ ഉപാസിക്കുകയില്ല. ശ്രേഷ്ഠനായിത്തീരാന്‍ ആഗ്രഹിക്കുന്നവന്‍ എപ്പോഴും ഉപാസിക്കേണ്ടത് പ്രാണനെയാണ്. പ്രാണോപാസന ഏറ്റവും ശക്തിയേറിയതാണ്. പ്രാണനെ ആത്മാവായി ഉപാസിക്കുന്നവന്‍ ശ്രേഷ്ഠനും മറ്റെല്ലാവരേയും ഭരിക്കുന്നവനും അരോഗിയും ജ്ഞാനിയും ശക്തനും ആകുന്നു. എല്ലാവരും ഇങ്ങനെയുള്ളവനെ അനുവര്‍ത്തിക്കുന്നു.
ഏതെങ്കിലും ഒരവയവത്തില്‍ നിന്ന് പ്രാണന്‍ മാറി നിന്നാല്‍ ആ അവയവം ക്ഷീണിക്കും. ക്രമേണ ശോഷിക്കും. ഇന്ദ്രിയങ്ങളുടെ ശക്തി, പ്രാണന്റെ ശക്തിയാണ്.
ഈ പ്രാണന്‍ തന്നെയാണ് സാക്ഷാത് ബൃഹസ്പതി എന്നറിയപ്പെടുന്നത്. വാക്ക് തുടങ്ങിയവകളുടെ അധിപതി പ്രാണനാണ്. വാക്ക് ബൃഹതിയാണ്. ബൃഹതിയുടെ പതിയാണ് ബൃഹസ്പതി. വാക്കിനെ ബ്രഹ്മമായി ഉപാസിച്ചാല്‍ അതിന്റെ പതിയായ പ്രാണന്‍ ബ്രഹ്മണസ്പതിയാണ്.
യാഗത്തില്‍ ഉദ്ഗാനം ചെയ്യപ്പെടുന്ന സാമം പ്രാണന്‍ തന്നെയാകുന്നു. ‘സാ’ എന്നതു വാക്കും ‘അമ’ എന്നതു പ്രാണനുമാകുന്നു. ‘സാ’ എന്ന വാക്കും ‘അമ’ എന്ന പ്രാണനും ഒന്നു ചേര്‍ന്നതുകൊണ്ടാണ് ‘സാമ’ത്തിന് ‘സാമം’ എന്ന പേരുണ്ടായത്. അതിനാല്‍ യാഗത്തില്‍ ഉദ്ഗാതാവിനാല്‍ ഗീതം ചെയ്യപ്പെടുന്ന സാമമന്ത്രങ്ങള്‍ പ്രാണനായ ആത്മാവിനെ കാണിക്കുന്നവയാണ്. അതായത് ഈ പ്രാണന്‍ തന്നെ ഉദ്ഗീഥമാകുന്നു. ‘ഉത്’ എന്നാല്‍ പ്രാണനാണ്. ‘ഗീഥ’ എന്നതു വാക്കാകുന്നു. വാക്ക് ശബ്ദത്തെ ദ്യോതിപ്പിക്കുകയാല്‍ പ്രാണന്‍ തന്നെ. പ്രാണനും, പ്രാണനെ ആശ്രയിച്ചിരിക്കുന്ന വാക്കും ചേര്‍ന്നതാണ് ഉദ്ഗീഥം. അതിനാലാണ് യാഗത്തില്‍ ഉദ്ഗീഥത്തെ ഗാനം ചെയ്യാന്‍ പ്രാണദേവതയ്ക്കു കഴിഞ്ഞത്. ഈ തത്ത്വങ്ങളെല്ലാമറിഞ്ഞ് പ്രാണനെ ആത്മാവായി ഉപാസിക്കുവാന്‍ വിജയിക്കുന്നു. ശ്രേഷ്ഠനും തേജസ്വിയുമാകുന്നു.
ഓം തത് സത്
അവലംബം – ബൃഹദാരണ്യകോപനിഷത്ത്
കടപ്പാട് ശ്രേയസ്

മിണാലൂർ കുറ്റിയങ്കാവ് തൃശൂർ ജില്ല




മിണാലൂർ കുറ്റിയങ്കാവ് 
========================
തൃശൂർ ജില്ലയിലെ മുണ്ടത്തിക്കോട് പഞ്ചായത്തിൽ  .തൃശൂർ വടക്കാഞ്ചേരി റൂട്ടിൽ അത്താണി സ്റ്റോപ്പിന് വടക്കു ഭാഗത്ത്. പ്രധാനമൂർത്തി ദുർഗ്ഗ .പടിഞ്ഞാട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട്. ഉപദേവത  അയ്യപ്പൻ,ക്ഷേത്രത്തിന്റെ നാല് ഭാഗവും പാടമാണ് .കുംഭ സംക്രാന്തിയ്ക്കു സംക്രമ വേല .ദേവി കന്യക ആയതിനാൽ ദേശപ്പറ പുറപ്പെടുമ്പോൾ സഹോദരൻ എന്ന നിലയിൽ അയ്യപ്പനും  എഴുന്നള്ളും. ദേശപ്പറ  എത്ര വൈകിയാലും തിരിച്ചു വന്നതിനു ശേഷമേ നട അടയ്ക്കുകയുള്ളു  മണികൻ ശ്വരത്ത് നിന്നും മണികണ്‌ഠേശ്വര ത്തു നിന്നും പറക്കുളങ്ങര കാരണവരുടെ കുടപ്പുറത്ത്  വന്ന ദുർഗ്ഗ  എന്ന് ഐതിഹ്യം  മണക്കുളം നമ്പിടിയുടെയും നാടുവാഴിയായ പറക്കുളങ്ങര അതിയാത്ത് പണിക്കരുടെയും  ക്ഷേത്രമായിരുന്നു. ഈ ക്ഷേത്രത്തിനു തൊട്ടടുത്താണ്  അതിയാത്ത് പണിക്കരുടെ കളരി .ഈ സ്ഥലം ഇപ്പോഴും കളരിപ്പറമ്പ് എന്ന് അറിയപ്പെടുന്നു  ക്ഷേത്രത്തിന്റെ ഉപദേവനായ  അയ്യപ്പൻ  ഈ കളരിയിലെ മൂർത്തിയായിരുന്നു  എന്ന് സംശയിക്കണം  കൂടെ എഴുന്നള്ളാൻ അതായിരിക്കണം കാരണം 

അഴിക്കുളങ്ങര ഭഗവതി ക്ഷേത്രം പാലക്കാട് ജില്ല



അഴിക്കുളങ്ങര ഭഗവതി ക്ഷേത്രം 

പാലക്കാട് ജില്ലയിലെ മുടപ്പല്ലൂരിൽ  വണ്ടാഴി പഞ്ചായത്ത്  വടക്കുംചേരി- നെന്മാറ റൂട്ട് .പ്രധാനമൂർത്തി ഭഗവതി  കിഴക്കോട്ടു ദർശനം .ശില  കണ്ണാടി പ്രതിഷ്ഠയാണ് .രണ്ടു നേരം പൂജയുണ്ട് .എടവം എട്ടിന് വേല .ഒൻപതിന് എഴുന്നള്ളിപ്പ്  പത്തിന് താലപ്പൊലി എടവം എട്ടിന് 41 ദിവസം വരുന്ന കണക്കിന് മീനം അവസാനം മുതൽ കള മുണ്ട് .ഇത് കല്ലാറ്റ്  കുറുപ്പന്മാരാണ്  നടത്തുക, കണ്യാർകളിയുമുണ്ട് .ഇതിനു വിഷുവിനു കുറയിടും .അമ്മാടം കുറുവക്കാട്ടു അവണാവ് മനവക  ക്ഷേത്രമായിരുന്നു ഇപ്പോൾ എഛ് .ആർ &സി .ഇ  യുടെ നിയന്ത്രണത്തിൽ . നാട്ടുകാരുടെ കമ്മിറ്റിയുമുണ്ട് കുറുവാട്ട് അവണാവ് മനയ്ക്ക് രണ്ടു ക്ഷേത്രങ്ങൾ കൂടിയുണ്ട് അഴിക്കുളങ്ങര ശാസ്താക്ഷേത്രവും ശ്രീകൃഷ്ണക്ഷേത്രവും ശാസ്താ ക്ഷേത്രത്തിൽ രണ്ടു പ്രധാന മൂർത്തികൾ  ശിവനും ശാസ്താവും രണ്ടു നടയും .പടിഞ്ഞാട്ടു ദർശനം .രണ്ടു നേരം പൂജ. ശിവരാത്രിയും,41 ഉം  ആഘോഷം ഉപദേവത  ഗണപതി,കൂടാതെ വേട്ടയ്ക്കൊരുമകൻ . വേട്ടേയ്ക്കൊരുമകനു പ്രത്യേക ക്ഷേത്രം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിഗ്രഹത്തിനു പീഠമടക്കം അഞ്ചടിയോളം ഉയരമുണ്ട് കിഴക്കോട്ടു ദര്ശനം ഇവിടെയും രണ്ടു നേരം പൂജ. ഉപദേവത  ഗണപതി  അഷ്ടമിരോഹിണി ആഘോഷം .ഇവിടെയും  എഛ് .ആർ &സി .ഇ  യുടെ നിയന്ത്രണത്തിൽ നാട്ടുകാരുടെ കമ്മറ്റിയും .

ആദികുംഭേശ്വരര്‍ ക്ഷേത്രംകുംഭകോണം



ആദികുംഭേശ്വരര്‍ ക്ഷേത്രം


ബ്രഹ്മാവിന്റെ കുടം














കുംഭകോണം എന്ന് ഈ സ്ഥലത്തിനു പേരു വന്നതിനു പിന്നില്‍ വിചിത്രമായ ഒരു കഥയാണുള്ളത്. കുംഭരേശ്വര്‍ ക്ഷേത്രത്തില്‍ നിന്നാണ് കുംഭകോണത്തിന് ഈ പേരു ലഭിക്കുന്നത്. ഹിന്ദു വിശ്വാസമനുസരിച്ച് പ്രപഞ്ചത്തിന്റെ ആരംഭസമയത്ത് ബ്രഹ്മാവ് ഭൂലോകത്തുള്ള എല്ലാ ജീവജാലങ്ങളുടെയും വിത്ത് ഒരു കുടം അഥവാ കുംഭത്തിലാക്കി സൂക്ഷിച്ചിരുന്നുവത്രെ. ഒരിക്കല്‍ ശിവന്റെ കോപം മൂലം ഉണ്ടായ, ഭൂമിയെ നശിപ്പിക്കുന്ന പ്രളയത്തില്‍ ഈ കുംഭം ഒഴുകി ഇന്ന് ആദികുംഭേശ്വരര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്തി എന്നാണ് വിശ്വാസം. അങ്ങനെ കുംഭം സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന അര്‍ഥത്തിലാണ് ക്ഷേത്രത്തിനു ഈ പേര് ലഭിക്കുന്നത്.

ഒറ്റനോട്ടത്തില്‍ വിശ്വസിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ഏതു ക്ഷേത്രത്തിന്റെയും പ്രത്യേകതയാണ്. പ്രപഞ്ചത്തിന്റെ ഉല്പ്പത്തിയുമായും ആരംഭമായും ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രങ്ങള്‍ ധാരാളമുണ്ട്. അത്തരത്തില്‍ ഒന്നാണ് തമിഴ്‌നാട്ടിലെ കുംഭകോണത്തിനു സമീപം സ്ഥിതി ചെയ്യുന്ന ആദി കുംഭേശ്വരര്‍ ക്ഷേത്രം. പുണ്യനഗരമായ കാശിയോളം പ്രാധാന്യമുള്ള ക്ഷേത്രമാണ് കുംഭേശ്വരം. കാവേരി നദീതീരത്ത് സ്ഥിതി ചെയ്യുന്ന ആദികുംഭേശ്വരര്‍ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍..

മഹാമഹം ഉത്സവം ബ്രഹ്മാവിന്റെ കുംഭം ഇവിടെ എത്തിയതിന്റെ ഓര്‍മ്മയില്‍ 12 വര്‍ഷത്തിലൊരിക്കല്‍ ഇവിടെ നടക്കുന്ന ആഘോഷമാണ് മഹാമഹം ഉത്സവം. 12 വര്‍ഷത്തിലൊരിക്കലാണ് ഇത് നടക്കുന്നത്.

മഹാമഹം ക്ഷേത്രക്കുളം മഹാമഹം ഉത്സവം നടക്കുന്ന സ്ഥലമാണ് മഹാമഹം ക്ഷേത്രക്കുളം. തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ക്ഷേത്രക്കുളമായ ഇവിടെ ഈ ഉത്സവത്തിന്റെ സമയത്ത് രണ്ട് മില്യണ്‍ ആളുകള്‍ വരെ എത്താറുണ്ട്. ഈ സമയത്ത് ഭാരതത്തിലെ പുണ്യനദികളെല്ലാം ഇവിടേക്ക് ഒഴുകി എത്തുന്നു എന്നൊരു വിശ്വാസവുമുണ്ട്

മഹാമഹത്തില്‍ പങ്കെടുക്കുന്ന 12 ക്ഷേത്രങ്ങള്‍ 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാമഹത്തില്‍ 12 ക്ഷേത്രങ്ങളാണ് പങ്കെടുക്കുന്നത്. കാശി വിശ്വനാഥര്‍ ക്ഷേത്രം, കുംഭേശ്വരര്‍ ക്ഷേത്രം,സോമേശ്വരര്‍ ക്ഷേത്രം, നാഗേശ്വരര്‍ ക്ഷേത്രം, കഹാഹസ്തീശ്വരര്‍ ക്ഷേത്രം, ഗൗതമേശ്വര്‍ ക്ഷേത്രം,കോട്ടീശ്വരര്‍ ക്ഷേത്രം, അമൃതകലശനാഥര്‍ ക്ഷേത്രം, ബനാപുരീശ്വരര്‍ ക്ഷേത്രം, അഭിമുഖേശ്വരര്‍ ക്ഷേത്രം, കംഭട്ട വിശ്വനാഥര്‍ ക്ഷേത്രം, ഏകാംബരേശ്വര്‍ ക്ഷേത്രം എന്നീ 12 ക്ഷേത്രങ്ങളാണ് മഹാമഹത്തില്‍ പങ്കെടുക്കുന്നത്.

ശിവന്‍ നിര്‍മ്മിച്ച ശിവലിംഗം ശിവലിംഗത്തിന്റെ രൂപത്തില്‍ ശിവനെയാണ് ആദികുംഭേശ്വരനായി ഇവിടെ ആരാധിക്കുന്നത്. പാര്‍വ്വതിയെ മംഗളാംബികയായും ഇവിടെ ആരാധിക്കുന്നു. ശിവന്‍ സ്വയം നിര്‍മ്മിച്ച് ശിവലിംഗമാണ് ഇവിടെ ഉള്ളതെന്നാണ് വിശ്വാസം. അമൃത് മണ്ണിനോട് ചേര്‍ത്ത് നിര്‍മ്മിച്ചതാണ് ഇവിടുത്തെ ശിവലിംഗം. മറ്റ് ചില അപൂര്‍വ്വ കൂട്ടുകളും ഇതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

നാല് ഏക്കറിലെ ക്ഷേത്രം കുംഭകോണം നഗരത്തിന് മധ്യത്തില്‍ നാല് ഏക്കറോളം സ്ഥലത്തായാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം മുപ്പതിനായിരം ചതുരശ്ര അടിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

27 നക്ഷത്രങ്ങളും 12 രാശിയുമുള്ള ഒറ്റക്കല്ല് ഒട്ടേറെ വിസ്മയങ്ങളും അത്ഭുതങ്ങളും ഉള്ള ഒരു ക്ഷേത്രമാണ് ആദികുംഭേശ്വരര്‍ ക്ഷേത്രം. അത്തരത്തില്‍ നിര്‍മ്മാണ വിസ്മയം കാണുവാന്‍ സാധിക്കുന്ന ഒരു സ്ഥലമാണ് ഇവിടുത്തെ നവരാത്രി മണ്ഡപം. 27 നക്ഷത്രങ്ങളും 12 രാശിയും കൊത്തിയിരിക്കുന്ന ഒറ്റക്കല്ലാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം

കുംഭകോണത്തെ ഏറ്റവും വലിയ ക്ഷേത്രം നഗരത്തിനകത്തും പുറത്തുമായി ഏകദേശം നൂറ്റിഎണ്‍പതോളം ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രനഗരമാണ് കുംഭകോണം. നാലു ഗോപുരങ്ങളാണ് ഈ ക്ഷേത്രത്തിനുള്ളത്. 11 നിലകളും 128 അടി നീളവുമുള്ള കിഴക്കുഭാഗത്തുള്ള ഗോപുരമാണ് ഇവിടുത്തെ ഏറ്റവും വലിയ ഗോപുരം

ഒന്‍പതാം നൂറ്റാണ്ടിലെ ക്ഷേത്രം ഇപ്പോള്‍ ഇവിടെ കാണുന്ന ക്ഷേത്രം ഒന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണെന്നാണ് കരുതപ്പെടുന്നത്. ചോള രാജാക്കന്‍മാരാണ് ഒന്‍പതാം നൂറ്റാണ്ടില്‍ ഈ ക്ഷേത്രം നിര്‍മ്മിച്ചത്. പിന്നീട് തഞ്ചാവൂര്‍ നായക് എന്ന ഭരണാധികാരികളാണ് 16-ാം നൂറ്റാണ്ടില്‍ ഇപ്പോഴത്തെ രീതിയിലേക്ക് ക്ഷേത്രത്തെ വലുതാക്കി നിര്‍മ്മിച്ചത്

രാവിലെ അഞ്ച് മുതല്‍ വൈകിട്ട് ഒന്‍പത് വരെ രാവിലെ അഞ്ച് മണി മുതല്‍ വൈകിട്ട് ഒന്‍പതു മണി വരെ ഇവിടെ വ്യത്യസ്തമായ പൂജകള്‍ നടക്കും. ഉകാലപൂജകളാണ് അതിരാവിലെ ആരംഭിക്കുന്നത്

വിശ്വാസികളും ചരിത്രകാരന്‍മാരും വിശ്വാസികളെ കൂടാതെ ചരിത്രത്തിലും വാസ്തുവിദ്യയിലും താല്പര്യമുള്ളവരും ഇവിടെ എത്താറുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രം പറയുന്ന ഈ ക്ഷേത്രനഗരം ചരിത്രത്തില്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലമാണ്.

ക്ഷേത്രത്തിനുള്ളില്‍ നാല് ഏക്കര്‍ സ്ഥലത്തായി നിറഞ്ഞു നില്‍ക്കുന്ന ഈ ക്ഷേത്രം കാഴ്ചകളുടെ ഒരു സാഗരം തന്നെയാണ്. ഗോപുരങ്ങളും കവാടങ്ങളും കല്ലില്‍ കൊത്തിയ മണ്ഡപങ്ങളും കൊത്തുപണികളും നടപ്പാതകളുമെല്ലാം ഇവിടുത്തെ കാഴ്ചകളാണ്.

എത്തിച്ചേരാന്‍ തമിഴ്‌നാട്ടിലെ കുംഭകോണം നഗരമധ്യത്തിലാണ് ആദികുംഭേശ്വരര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിനു തൊട്ടടുത്തായാണ് സംരംഗപാണി ക്ഷേത്രവും വിശ്വനാഥ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. തഞ്ചാവൂരില്‍ നിന്നും 39 കിലോമീറ്റര്‍ അകലെയാണ് ആദികുംഭേശ്വരര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

വലിയകുന്നു നരസിംഹക്ഷേത്രം മലപ്പുറം ജില്ല



വലിയകുന്നു നരസിംഹക്ഷേത്രം മലപ്പുറം ജില്ല മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം പഞ്ചായത്തിൽ വളാഞ്ചേരി -പട്ടാമ്പി റൂട്ടിലെ വലിയകുന്നുസ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റര് തെക്കു ഭാഗത്ത് .പ്രധാനമൂർത്തി നരസിംഹം . വട്ട ശ്രീകോവിൽ ആറടിയോളം ഉയരമുള്ള വിഗ്രഹമാണ് .കിഴക്കോട്ടു ദര്ശനം രണ്ടു നേരം പൂജയുണ്ട് .തന്ത്രി പടിഞ്ഞാറേടത്ത് കാലടി ഉപദേവതമാരില്ല .ഇവിടെ ആന പാടില്ലെന്ന് നിശ്ചയമുണ്ട് ഉത്സവമില്ല പ്രതിഷ്ഠാദിനം ചെറിയ തോതിൽ ആഘോഷിയ്ക്കും പടിഞ്ഞാറേടത്ത് കാലടി കാരണത്ത് കാലടി ,മുണ്ടക്കിഴി കാലടി ഇല്ലക്കാരുടെ ക്ഷേത്രമാണ് ഇവർ കാലടിയിൽ നിന്നും എന്തോ കാരണത്താൽ ഇങ്ങോട്ടു വരേണ്ടി വന്നവരാണ് എന്ന് പുരാവൃത്തം ഇ തിനടുത്തുള്ള മറ്റു ക്ഷേത്രങ്ങൾ കണക്കർ കാവ് ചേലക്കാവ് ചെമ്പ്ര ശിവൻ ,വിഷ്ണു അന്തി മഹാകാളൻ ,മങ്ങാട്ട് കാവ് . 

എറണാകുളം ജില്ലയിലെവലിയകാവ്‌ ഭഗവതി ക്ഷേത്രം




എറണാകുളം ജില്ലയിലെവലിയകാവ്‌ ഭഗവതി ക്ഷേത്രം 


എറണാകുളം ജില്ലയിലെ കോതമംഗലത്തു . ആലുവ-മൂന്നാർ  റൂട്ടിലെ കിഴക്കേ കോതമംഗലം  അയ്യങ്കാവ് സ്റ്റോപ്പിൽ നിന്നും ഏകദേശം  അരകിലോമീറ്റർ  വടക്കു ഭാഗത്ത് .പ്രധാന മൂർത്തി ശാന്തി ദുർഗ്ഗ , സ്വയം ഭൂ ശിലയാണ് കിഴക്കോട്ടു ദർശനം .മൂന്നു നേരം  പൂജയുണ്ട് .തന്ത്രി അമ്പഴപ്പള്ളി ,പുതുക്കാട് ഉപദേവതാ ഗണപതി ശിവൻ, വൃശ്ചികത്തിലെ കാർത്തികയ്ക്കു ആഘോഷം മൂന്നു ഭാഗത്തും വെള്ളം ഒഴുകുന്ന തോടുണ്ട് വയറ്റിൽ വേദനയ്ക്ക്  ക്ഷേത്രകുളത്തിലെ മത്സ്യങ്ങൾക്കു അരി യിടും ക്ഷേത്രത്തിൽ എഴുത്തിനിരുത്തും ഉണ്ട്  കുളപ്പുര യിലാണ് എഴുത്തിനിരുത്തു..ഇവിടുത്തെ ദുർഗ്ഗ കാക്കശ്ശേരിയെ എഴുത്തിനിരുത്തിയത്  ഇവിടെയാണെന്നും വിശ്വാസമുണ്ട് കവി ഇളങ്കാവിൽ ശങ്കര വാര്യർ  ഈ ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു  പടുതോൾ  മനവക ക്ഷേത്ര മാണ് .ഇപ്പോൾ നാട്ടുകാരുടെ കമ്മിറ്റി ഇതിനു തൊട്ടടുത്ത് ശ്രീകൃഷ്ണക്ഷേത്രമുണ്ട് . അവിടെ സന്താനഗോപാലമൂർത്തി .അഷ്ടമി രോഹിണി ആഘോഷം ഇതും പടുതോൾ  മനവക ക്ഷേത്രം ആണ് ,ഇപ്പോൾ കമ്മിറ്റി

തിരുവനന്തപുരം ജില്ല വലിയ ഉദയാദിച്ചപുരം മഹാദേവക്ഷേത്രം



തിരുവനന്തപുരം ജില്ല
വലിയ ഉദയാദിച്ചപുരം മഹാദേവക്ഷേത്രം
തിരുവനന്തപുരം ജില്ലയിൽ കടകം പള്ളി പഞ്ചായത്തിൽ .കിഴക്കേ കോട്ടയിൽ നിന്നും ആനയറ-അരശുംമൂട് റൂട്ട് .പ്രധാനമൂർത്തി ശിവൻ ,കിഴക്കോട്ടു ദര്ശനം മൂന്നു പൂജയുണ്ട് .തന്ത്രി വഞ്ചിയൂർ അത്തിയറ .ഉപദേവത ചടയപ്പൻ ,മാടൻ സ്വരൂപം ശാസ്താവ്, ഗണപതി നാഗം. വൃശ്ചികത്തിലെ തിരുവാതിര ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം പഴയ കാലത്ത് മനോരോഗ ചികിത്‌സയ്‌ക്കു ഈ ക്ഷേത്രത്തിൽ വന്നു ഭജനമിരിയ്ക്കും ക്ഷേത്രത്തിൽ നിന്നു വെണ്ണയും ,കദളിപ്പഴവും ജപിച്ചു കൊടുക്കും .അന്ന് ക്ഷേത്രത്തിനു പതിനാല അര അടി പൊക്കമുണ്ടായിരുന്നു .എന്ന് പഴമ യുണ്ട് .വെള്ളനേദ്യം ഭക്ഷണമായും കൊടുക്കും. വെള്ളക്കല്ലുകൊണ്ടായിരുന്നു മതിലത്രേ കഴക്കൂട്ടം പിള്ളയുടെ വിഹാര രംഗ മായിരുന്നു ഈ ക്ഷേ ത്രവും പരിസരവും .ഒരു മഹർഷിയുടെ സമാധിയിൽ പ്രതിഷ്ഠിച്ച ശിവനാണ് ഇവിടെ എന്നു ഐതിഹ്യം ,ക്ഷേത്രത്തിനു അഞ്ചു കിലോമീറ്റര് ചുറ്റളവിൽ നമ്പൂ തിരിമാരുടെ ഇല്ലങ്ങളുണ്ടായിരുന്നില്ല. രാജാവ് നശിയ്ക്കാൻ ഇവിടുത്തെ ശിവനെ കഴക്കൂട്ടം പിള്ള ശ്മശാന ശിവനാക്കി മാറ്റിയോ എന്നും സംശയമുണ്ട് കഴക്കൂട്ടം പിള്ളയുടെ വിഹാരരംഗ മായതുകൊണ്ടു മഹാരാജാക്കന്മാർ ഈ ക്ഷേത്രത്തിൽ തൊഴാൻ വരാറില്ല .ഇപ്പോൾ ത്രിരുവതാം കൂർ ദേവസം ബോർഡിൻറെ ക്ഷേത്രമാണ് കാമൻകുളങ്ങര കീഴേടം .

2019, ഓഗസ്റ്റ് 3, ശനിയാഴ്‌ച

മുടിക്കോടു ശിവക്ഷേത്രം തൃശൂർ ജില്ല




മുടിക്കോടു ശിവക്ഷേത്രം 

തൃശൂർ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിൽ തൃശൂർ -വടക്കഞ്ചേരി റൂട്ടിൽ  മുടികൊട് സ്റ്റോപ്പ് .108  ശിവാലയങ്ങളിൽ പട്ടിക്കാട് ക്ഷേത്രം ഇതാണെന്നു കരുതുന്നു .പ്രധാനമൂർത്തി ശിവൻ വട്ട ശ്രീകോവിൽ പടിഞ്ഞാട്ടു ദർശനം .രണ്ടു നേരം  പൂജയുണ്ട് തന്ത്രി പുലിയന്നൂർ ശിവരാത്രി ആഘോഷം ഉപദേവത . സിംഹോദരൻ ,പരശുരാമ പ്രതിഷ്ഠ എന്ന് ഐതിഹ്യം 1099  ലെ വെള്ളപ്പൊക്കത്തിന് മുൻപ് ഈ ക്ഷേത്രത്തിന്റെ കുളം ശിവരാത്രി ദിവസം മാത്രം  നിറഞ്ഞൊഴുകിയിരുന്നു എന്ന് പഴമ ഇപ്പോൾ കൊച്ചി ദിവസം ബോർഡിൻറെ  ക്ഷേത്രം  ഇതിനടുത്ത് ചെമ്പൂത്ര ഭഗവതിക്ഷേത്രവുമുണ്ട്  പ്രധാന മൂർത്തി ഭഗവതി കിഴക്കോട്ടു ദർശനം .നിത്യപൂജയുണ്ട് ഈ ക്ഷേത്രത്തിലെ മകരചൊവ്വ  ഈ പ്രദേശത്തു പ്രസിദ്ധമാണ് 30 നും 40 നും മദ്ധ്യേ ആനകളുണ്ടാകും നമ്പൂതിരിമാരുടെ ക്ഷേത്രമായിരുന്നു .ഇപ്പോൾ നാട്ടുകാരുടെ കമ്മിറ്റി ഇതേ റൂട്ടിൽ പട്ടിക്കാട് അയ്യപ്പക്ഷേത്രവുമുണ്ട്  പട്ടിക്കാട് സെന്ററിൽ നിന്നും  ഒന്നര കിലോമീറ്റര് കിഴക്കു ഭാഗത്ത് .ഇത് ഇപ്പോൾ കൊച്ചി ദേവസം ബോർഡ്.  പാലക്കാട് നിന്നും കുതിരാൻ മലയിറങ്ങി  വരുന്നവരും പാലക്കാട്ടേക്ക് പോകേണ്ടവരും  ഈ ക്ഷേത്രത്തിലും ഇതിനടുത്ത ഊട്ടു പുരയിലുമാണ് ക്യാമ്പ് ചെയ്തിരുന്നത് വന്യ മൃഗങ്ങളുണ്ടായിരുന്നതിനാൽ  ഇവിടെ കേന്ദ്രീകരിച്ചു സംഘമായിട്ടാണ് പഴയകാലത്തെ യാത്ര 
ഇവിടെ ഊട്ടുമുണ്ടായിരുന്നു ഇവിടെ പടിഞ്ഞാട്ടു ദർശനമായി അയ്യപ്പൻ  മൂന്നു പൂജയുണ്ട് ഉപദേവത നനദുർഗ്ഗ .മീനപ്പൂരം ആഘോഷം  ഇത് കൂടാതേകുതിരാൻ  മലയിലും അയ്യപ്പ ക്ഷേത്രമുണ്ട് പഴയ പെരുവനം ഗ്രാമത്തിന്റെ കിഴക്കേ അതിർത്തി യിലുള്ള ശാസ്താവാണ് .ഇപ്പോൾ ട്രസ്റ്റ് .

മുജങ്കാവ് പാർത്ഥസാരഥി ക്ഷേത്രം കാസർകോഡ് ജില്ല .



മുജങ്കാവ് പാർത്ഥസാരഥി ക്ഷേത്രം  കാസർകോഡ് ജില്ല .

കാസർകോട് ജില്ലയിലെ കുമ്പള പഞ്ചായത്തിൽ .കുമ്പള- ബദിയടുക്ക  റൂട്ടിലെ നായിക്കാപ്പ് സ്റ്റോപ്പ് . പ്രധാനമൂർത്തി പാർത്ഥ സാരഥി .കിഴക്കോട്ടു ദർശനം മൂന്നു നേരം പൂജയുണ്ട്. ഹവിക് ബ്രാഹ്മണർ  പൂജാരിയും ശീവൊള്ളി ബ്രാഹ്മണൻ തന്ത്രിയും  ഇവിടെ നേദ്യത്തിനു പ്രത്യേകതയുണ്ട്.കക്കരിയ്ക്കയാണ്  പാർത്ഥസാരഥിയ്ക്കു  ഇഷ്ടമുള്ള നേദ്യമെന്നാണ് വിശ്വാസം .ഇത് പ്രധാനവുമാണ് ഉപദേവത , ഗണപതി ശാസ്താവ്  കുംഭ സംക്രമണത്തിനു  കൊടി കയറി ഏഴ് ദിവസത്തെ ഉത്സവം  തുലാ സംക്രമണത്തിനു അറിയും മുതിരയും കൂട്ടി കലർത്തി വിതറി ക്ഷേത്രക്കുളത്തിൽ കുളിച്ചാൽ ശരീരത്തിലെ ഉണ്ണി മാറുമെന്ന് വിശ്വാസം .പ്രധാന വഴിപാട് കാർത്തിക പൂജ .മുചുകുന്ദ മുനി പ്രതിഷ്ഠിച്ചുവെന്നാണ് ഐതിഹ്യം . മായപ്പാടി രാജാവിന്റെ നാല് ക്ഷേത്രങ്ങളിൽ ഒന്നാണ് .ഇപ്പോൾ സേവാസമിതി  . 

തോട്ടത്തിൽ കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം കൊല്ലം ജില്ല







തോട്ടത്തിൽ കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം കൊല്ലം ജില്ല
============================================
തോട്ടത്തിൽ കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം
തെക്കൻ ഗുരുര്വ്വയ്യൂർ എന്നും പേര് .കൊല്ലം ജില്ലയിലെ തേവലക്കര പഞ്ചായത്തിൽ .ചാവറയ്ക്കടുത്ത് ശങ്കരമംഗലം ജംഗ്ഷനിൽ നിന്നും 5 കിലോമീറ്റര് കിഴക്കു ഭാഗത്ത് . പ്രധാനമൂർത്തി ശ്രീ കൃഷ്ണൻ .ഒരു കൈയിൽ വെണ്ണയാണ് കിഴക്കോട്ടു ദർശനം .മൂന്നു നേരം പൂജയുണ്ട്. തന്ത്രി പുതുമന ഉപദേവത ഗണപതി, ശിവൻ, ശാസ്താവ്, ഭഗവതി . കുംഭത്തിലെ തിരുവോണം ആറാട്ടായി പത്തു ദിവസത്തെ ഉത്സവം അഷ്ടമി രോഹിണിയും ആഘോഷം ശിവന് ശിവരാത്രി ആഘോഷമുണ്ട്. തകർന്നു കിടന്നിരുന്ന ക്ഷേത്രം .പുനരുദ്ധരിച്ചപ്പോൾപ്രതിഷ്ഠാസമയത്തു തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരി ഈ ക്ഷേത്രം തെക്കൻ ഗുരുവായൂർ ആകണമെന്ന് ആഗ്രഹിച്ചു . അതോടെയാണ് ക്ഷേത്രം തെക്കൻ ഗുരുവായൂർ എന്ന് അറിയപ്പെട്ടു
തുടങ്ങിയത് .പോർട്ടുഗീസുകാർ തേവലക്കര ക്ഷേത്രം കൊള്ള യടിച്ചപ്പോൾ തൊട്ടടുത്തുള്ള ഒരു ക്ഷേത്രം കൂടി കൊള്ള ചെയ്തിരുന്നു എന്ന് ചരിത്ര പരാമര്ശമുണ്ട് . അത് ഈ ക്ഷേത്രമാണോ എന്ന് സംശയമുണ്ട് തോട്ടത്തിൽ മഠം വക ക്ഷേത്രമായിരുന്നു ഇവർ ചേർത്തല കണിച്ചു കുളങ്ങരയിൽ നിന്നും വന്നവരാണ് .അവിടെനിന്നും ആവാഹിച്ചു കൊണ്ടുവന്ന ഭഗവതിയെ ടൈറ്റാനിയം ജംഗ്ഷനു സമീപം പ്രതിഷ്ഠിച്ചിട്ടുണ്ട് .കണിച്ചുകുളങ്ങര മഠം .തോട്ടത്തിൽ മഠത്തിൽ ലയിച്ചതാണെന്ന് കരുതുന്നവരുണ്ട് ..കൊറ്റം കുളങ്ങര ഭഗവതി,മാന്നാം തോട്ടിൽ ഭഗവതി കോയിവിള അയ്യങ്കോവിൽ ശാസ്താക്ഷേത്രം എന്നി ക്ഷേത്രങ്ങളുടെയും ഊരാളന്മാർ ഈമഠം കാരായിരുന്നു .തോട്ടത്തിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇവർക്ക് കാരാണ്മ ശാന്തിയാണ് .ക്ഷേത്രം പാലയ്ക്കൽ മുള്ളിക്കാലാ ,മുട്ടയ്‌ക്കൽ കരക്കാരുടേതാണ് അയ്യൻ കോയിക്കൽ ശാസ്താക്ഷേത്രം
ഈ ക്ഷേത്രത്തിൽ നിന്നും ഒന്നര കിലോമീറ്റര് അകലെയാണ് ഇവിടെ പീഠമാണ് .മകരത്തിലെ ഉത്രം കോടി കയറി എട്ടു ദിവസത്തെ ഉത്സവം .കണിച്ചുകുളങ്ങര മഠത്തിലെ കാരണവരുടെ ഓലകുടയിൽ വന്നു എന്ന് ഐതിഹ്യം. കാരണവരുടെ അംഗ രക്ഷകനായ കായിത്ത വീട്ടുകാർക്കും ഈ ക്ഷേത്രവുമായി ബന്ധമുണ്ട്

2019, ഓഗസ്റ്റ് 1, വ്യാഴാഴ്‌ച

തെനപ്പള്ളിക്കാവ് കോഴിക്കോട് ജില്ല





തെനപ്പള്ളിക്കാവ് കോഴിക്കോട് ജില്ല 



കോഴിക്കോട് ജില്ലയിലെ  ചെരണ്ടത്തൂരിൽ  വടകര-തിരുവള്ളൂർ വഴി തോടന്നൂരിൽനിന്നും 5 കിലോമീറ്റര് തെക്കുഭാഗത്ത്. മാണിയൂർ പഞ്ചായത്ത്. പ്രധാനമൂർത്തി ശാസ്താവ് സ്വയംഭൂ. രൂപമില്ലാത്ത ശില .പ്രഭാ സത്യകാ സമേതനാണ് . തന്ത്രി എടക്കഴിപ്പുറം .ഉഷഃപൂജമാത്രമേയുള്ളു വൈകിട്ട് വിളക്ക് വയ്പ്പു ണ്ട് .ചാത്തൻ കുന്നു എന്നറിയപ്പെട്ട ശാസ്താ കുന്നിന്റെ പടിഞ്ഞാറേ ചരുവിലാണ് ക്ഷേത്രം  കൂവകിളയ്ക്കാൻ പോയ സ്ത്രീ യുടെ വാൾ തട്ടി ചോരകണ്ട് സാന്നിധ്യം തിരിച്ചറിഞ്ഞു എന്ന് ഐതിഹ്യം  സന്താനലബ്ധിയ്ക്കു ഇവിടെ തരിപ്പണവും പ്ലാവിലടയും .പൂലൂർ ഇല്ലം വക ക്ഷേത്രമായിരുന്നു ഇപ്പോൾ കമ്മിറ്റി .പൂലൂർ മറയ്ക്കു മൂന്നു ക്ഷേത്രങ്ങൾ കൂടിയുണ്ടായിരുന്നു തോടന്നൂർ ശിവക്ഷേത്രം ഇത് തിരുവള്ളൂർ പഞ്ചായത്തിലാണ്  ഇവിടെ ശിവൻ കിഴക്കോട്ടു ദർശനം .പൊന്മേരി മംഗലാട്ട് വിഷ്ണു .ഇവിടെ നരസിംഹമാണ് തന്ത്രി തരണനെല്ലൂർ  കൂടാതെ പുത്തലത്ത് കുട്ടിച്ചാത്തൻ 

തെച്ചിക്കോട്ടുകാവ് തൃശൂർ ജില്ല



തെച്ചിക്കോട്ടുകാവ് തൃശൂർ ജില്ല



108 ദുർഗ്ഗാലയങ്ങളിൽ ഒന്ന് .തൃശൂർ ജില്ലയില പേരാമംഗലത്തു . തൃശൂർ -കുന്നംകുളം  റൂട്ടിലെ പേരാമംഗലം  സെന്ററിൽ നിന്നും അരകിലോമീറ്റർ കിഴക്കു ഭാഗത്ത്. പ്രധാനമൂർത്തി ദുർഗ്ഗ .സ്വയംഭൂവാണെന്നു  സങ്കല്പം ഒരു ചുറ്റമ്പലത്തിൽ മൂന്നു മൂർത്തികളാണ്  ദുർഗ്ഗയെ കൂടാതെ ശാസ്താവും ,ഭദ്രകാളിയും .മറ്റു ഉപദേവന്മാർ ഇല്ല. മറ്റൊരു സ്ഥലത്ത് നിന്നും കൊണ്ട് വന്ന ശിവനുമുണ്ട്  ദുർഗ്ഗയും ശാസ്താവും , പടിഞ്ഞാട്ടും ഭദ്രകാളി കിഴക്കോട്ടും .ദർശനം .മൂന്നു നേരം പൂജ. മകരത്തിലെ കുംഭ സംക്രാന്തിവേല. ഇതിനു തലേ ദിവസം പൂരം. സംക്രാന്തിവേലദിവസം  കാഞ്ഞിരത്തിന്റെ ഇലയിൽ അടയുണ്ടാക്കി  സ്വയം നേദിയ്ക്കുന്ന പ്രത്യേക ആചാരമുണ്ട് .അട വേവിയ്ക്കാനും പഴയകാലത്ത് കാഞ്ഞിരത്തിന്റെ ഇല തന്നെയാണ് കത്തിച്ച്ചിരുന്നത് സന്തതിയും സമ്പത്തും ഉണ്ടാകാനാണ് ഈ വഴിപാടു .എട്ടിട്ടു ഒൻപതു എടുക്കുക  എന്നായിരുന്നു  ഇതിന്റെ പേര്  .എട്ടു അടയുണ്ടാക്കി വേവിയ്ക്കാൻ ഇട്ടാൽ ഒൻപതായി തിരിച്ചു കിട്ടുമായിരുന്നു  എന്നാണ് വിശ്വാസം  വേലയ്ക്കു ഹരിജനങ്ങൾ തടിച്ചു കൂടും വൃശ്ചികം ഒന്ന് മുതൽ 41  വരെ ക്ഷേത്രത്തിൽ വാരമുണ്ടായിരുന്നു .ഹരിജൻ യുവതി  പുല്ലരിയുമ്പോൾ വാൾ ശിലയിൽ തട്ടി ചോരപൊടിഞ്ഞു ദേവീ സാന്നിധ്യം കണ്ടെത്തിയെന്ന് ഐതിഹ്യം,കീഴ്‌  മുണ്ടയൂർ ,മേൽ മുണ്ടയൂർ,പൊറൊക്കോടി ഞ്ഞം ,പഴയെടത്ത് ,കൗപ്ര  അവണാവ് ,കൈപ്പൂര്  മനക്കാരുടെ ക്ഷേത്രം ആയിരുന്നു .