2020, ജൂൺ 22, തിങ്കളാഴ്‌ച

സുവർണ്ണക്ഷേത്രം, ശ്രീപുരം തമിഴ്നാട്ടിലെ വെല്ലൂരിൽ




സുവർണ്ണക്ഷേത്രം, ശ്രീപുരം തമിഴ്നാട്ടിലെ വെല്ലൂരിൽ
=========================
തമിഴ്നാട്ടിലെ വെല്ലൂരിൽ നിന്ന് 8 കിലോമീറ്റർ അകലെയുള്ള തിരുമലൈക്കൊടി ഗ്രാമത്തിൽ ചെറിയൊരു മലയുടെ അടിവാരത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീപുരത്തെ സ്വർണ്ണ ക്ഷേത്ര സമുച്ചയം ആണ് സുവർണ്ണക്ഷേത്രം. ചെന്നൈയിൽ നിന്ന് 145 കിലോമീറ്ററും പുതുച്ചേരിയിൽ നിന്ന് 160 കിലോമീറ്ററും ബംഗലുരുവിൽ നിന്ന് 200 കിലോമീറ്ററും തിരുപ്പതിയിൽ നിന്ന് 120 കിലോമീറ്ററും ആണ് ദൂരം. 2007 ഓഗസ്റ്റ് 24-നു നടന്ന മഹാ കുംഭാഭിഷേകവും ക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിവസവും ആയ ചടങ്ങിൽ പ്രധാന പ്രതിഷ്ഠയായ ഐശ്വര്യത്തിന്റെ ദേവതയായ ശ്രീ ലക്ഷ്മി നാരായണി അഥവാ മഹാലക്ഷ്മിയെ സന്ദർശിക്കാൻ എല്ലാ മതസ്ഥരെയും ഭക്തന്മാരെയും സ്വാഗതം ചെയ്തിരുന്നു. അമൃത്സറിലെ സുവർണ്ണക്ഷേത്രത്തിലെ താഴികക്കുടം പൂശാൻ ഉപയോഗിച്ചിരുന്ന സ്വർണ്ണമായ 750 കിലോഗ്രാമിനേക്കാൾ ഇരട്ടി 1500 കിലോഗ്രാം തങ്കമുപയോഗിച്ചാണ് ഈ ക്ഷേത്രം പൂശിയിരിക്കുന്നത്





ശ്രീ പരമേശ്വരനെ മാത്രം ലിംഗരൂപേണ പൂജിയ്ക്കുന്നതെന്തുകൊണ്ട്

ശ്രീ പരമേശ്വരനെ മാത്രം ലിംഗരൂപേണ  പൂജിയ്ക്കുന്നതെന്തുകൊണ്ട് 
==============================================================
എല്ലാ ഈശ്വരന്‍മാരേയും ഓരോ  രൂപത്തില്‍ നാം പൂജിക്കുമ്പോള്‍ മഹാശിവനെ മാത്രം ലിംഗ രൂപത്തില്‍ പൂജിക്കുന്നതിന്‍റ് കാരണമെന്ത് ? ചിന്തിച്ചിട്ടുണ്ടോ

ദൈവ സങ്കല്പങ്ങളുടെ ബിംബ പ്രതീകകല്പനകളിൽ അദ്വിതീയരാണ് ഭാരതീയർ. ആരാധ്യർ ആരാണോ, അവരുടെ കർത്തവ്യവും സങ്കല്പവും എന്താണോ അതിനനുസരിച്ചാണ് പ്രതീകങ്ങളും രൂപങ്ങളും അവര്ക്കും അവരുടെ ബിംബ സങ്കല്പ്പങ്ങൾക്കും  നല്കുക സനാതന ധർമ്മത്തിലെ പതിവും. അതിനാൽ തന്നെ സംഹാരകാരകനായ ശിവന്റെ പ്രതീകമായി സൃഷ്ടിയുടെ പ്രതീകങ്ങളായി സങ്കല്പിച്ചിട്ടുള്ള ലിംഗ-യോനി രൂപകൽപന എങ്ങനെ ഉണ്ടാകും. ശിവ ലിംഗത്തിന് ഇന്ന് ആരോപിക്കപ്പെടുന്ന "ലിംഗ യോനി" സങ്കല്പവുമായി ഒരു ബന്ധവുമില്ല. ഇനി അഥവാ ശിവലിംഗം, ലിംഗ യോനി സങ്കല്പത്തെ പ്രതിനിധീകരിക്കുന്നു എങ്കിൽ, ശിവനെ സംഹാര മൂർത്തി  ആക്കുന്നതിന് പകരം, സൃഷ്ടിയുടെ നാഥനായി സങ്കല്പീക്കുകയും ചെയ്യുമായിരുന്നു .

ഈ യജുര്‍വേദ മന്ത്രത്തില്‍ പ്രളയാന്ത്യത്തില്‍ വിദ്യുത്പുരുഷന്‍- ജ്യോതിര്‍ലിംഗം ഉണ്ടായി. അതില്‍ നിന്നും കല കാഷ്ട തുടങ്ങിയ എല്ലാ ചരാചരലോകങ്ങളും ഉണ്ടായി. ആ ജ്യോതിര്‍ലിംഗത്തിന് മുകള്‍ഭാഗമോ കീഴ്ഭാഗമോ ഇടതുഭാഗമോ വലതുഭാഗമോ ഒന്നും തന്നെ ഇല്ലായിരുന്നു എന്ന് പ്രതിപാദിച്ചിരിക്കുന്നു. "ഈ ജ്യോതിര്‍ലിംഗമാണ് വേദപ്രമാണസിദ്ധമായ ശിവലിംഗം".

പാശ്ചാത്യ ഗവേഷകന്മാരില്‍ ചിലരും അവരുടെ അനുയായികളായ ഭാരതീയ വിദ്വാന്മാരും ശിവലിംഗോപാസന അസഭ്യവും പ്രാകൃതജനോചിതവും വൈദികവിരുദ്ധവുമായ ഒരു കര്‍മ്മമായിട്ടാണ് ചിത്രീകരിച്ചു കാണുന്നത്. വേദത്തില്‍ ഒരിടത്തും ശിവലിംഗത്തെക്കുറിച്ചോ അതുപാസിക്കുന്നതിനുള്ള മാര്‍ഗ്ഗത്തെക്കുറിച്ചോ വര്‍ണ്ണിക്കുന്നില്ലെന്ന് അവര്‍ വാദിക്കുന്നു. മൃഗപ്രായനായിരുന്ന മനുഷ്യന്‍ തന്റെ സംസ്കാരത്തിന്റെ പ്രാരംഭ ദശയില്‍ ഒരുകാലത്ത്‌ ലിംഗത്തെയും യോനിയെയും ആരാധി ച്ചിരിക്കാം, അതിന്റെ പരിഷ്കരിച്ച പതിപ്പാണ് ശിവലിംഗോപാസന എന്ന് അവര്‍ വാദിക്കുന്നു. പക്ഷെ ആ വാദം ശരിയല്ല. വേദത്തില്‍ ശിവലിംഗോപാസന ചെയ്യണമെന്നുള്ള വിധി ഇല്ലെങ്കിലും പുരാതത്വഗവേഷകന്മാരുടെ അന്വേഷണത്തില്‍ സിന്ധുനദീതീരസംസ്കാരത്തില്‍ ശിവലിംഗോപാസനക്ക് മഹത്തായ സ്ഥാനം ഉണ്ടായിരുന്നു എന്ന് തെളിയുന്നു. മോഹന്ജദാരോ, ഹാരപ്പാ മുതലായ സ്ഥലങ്ങള്‍ ഖനനം ചെയ്തപ്പോള്‍ കിട്ടിയ അവശിഷ്ടങ്ങള്‍ പ്രാചീനഭാരതത്തിന്റെ ധാര്‍മ്മികവും സാംസ്കാരികവുമായ ചരിത്രത്തില്‍ ധാരാളം വെളിച്ചം വീശുന്നുണ്ട്. സിന്ധുതടത്തില്‍ ഉണ്ടായിരുന്ന സഭ്യത ശിവനും, ശിവലിംഗത്തിനും ശിവപൂജയ്ക്കും വളരെ മേന്മ നല്‍കിയിരുന്നു എന്ന് പണ്ഡിതന്മാര്‍ തെളിയിച്ചിട്ടും ഉണ്ട്. യോഗാവസ്ഥയില്‍ ധ്യാനനിഷ്ഠനായിരിക്കുന്ന ശിവന്റെ വിഗ്രഹവും, ശിലകൊണ്ടും മൃത്തുകൊണ്ടും ഉണ്ടാക്കിയിട്ടുള്ള ശിവലിംഗവിഗ്രഹങ്ങളും അവിടെ ഖനനം ചെയ്തപ്പോള്‍ കണ്ടു കിട്ടിയതായി രേഖകള്‍ ഉണ്ട്. ഇതില്‍ നിന്നും ഊഹിക്കേണ്ടത് ചരിത്രാതീത കാലത്ത് പോലും ഭാരതീയര്‍ ശിവലിംഗപൂജ നടത്തിയിരുന്നു എന്നാണ്.

ഋഗ്വേദത്തില്‍ രണ്ടു സ്ഥലത്ത് 'ശിശ്നദേവാ:' എന്ന് പ്രയോഗിച്ചിട്ടുണ്ട്. ശിശ്നത്തെ ലിംഗത്തെ-ദേവനായി ഉപാസിക്കുന്നവരെ ആക്ഷേപിക്കുന്ന പദമാണ് അതെന്നു പാശ്ചാത്യരില്‍ ചിലര്‍ വ്യാഖ്യാനിക്കുന്നു. അതിനാല്‍ അനാര്യന്മാരുടെ ഉപാസ്യവിഗ്രഹമാണ് ശിവലിംഗം എന്ന് സമര്‍ഥിക്കുവാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ യാസ്കന്‍, സായണന്‍ മുതലായ നിരുക്തകാരന്മാര്‍ ശിശ്നപദത്തിന് ബ്രഹ്മചര്യം എന്നാണ് അര്‍ത്ഥം നല്‍കിയിരിക്കുന്നത്. സിന്ധുതടത്തിലുണ്ടായിരുന്ന സഭ്യത വൈദികകാല സഭ്യതയെക്കാള്‍ പ്രാചീനവും മഹത്വപൂര്‍ണ്ണവുമായ താന്ത്രികമത സംസ്കാരമായിരുന്നു എന്ന് പാശ്ചാത്യരും പൌരസ്ത്യരുമായ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ചരിത്രാതീതകാലം മുതല്‍ ഭാരതത്തില്‍ താന്ത്രികമെന്നും വൈദികമെന്നും രണ്ടു സമ്പ്രദായങ്ങള്‍ നിലനിന്നിരുന്നു. താന്ത്രികസമ്പ്രദായത്തില്‍ പെട്ടതാണ് ശിവലിംഗോപാസന. ഒരു കാലത്ത് സഭ്യജനങ്ങള്‍ ലോകമൊട്ടുക്കു തന്നെ ശിവലിംഗോപാസന ചെയ്തിരുന്നു എന്ന് പുരാതത്വ ഗവേഷകന്മാര്‍ക്ക് കിട്ടിയ നഷ്ടശിഷ്ടങ്ങളില്‍ നിന്നും മനസ്സിലാക്കാം.പ്രപഞ്ചം ഒരിക്കല്‍ ഉണ്ടായതാണെങ്കില്‍ അതിനു മാതാവും പിതാവും വേണം. മാതാവ് സ്ത്രീരൂപത്തിലും പിതാവ് പുരുഷരൂപത്തിലും ആണല്ലോ ഇരിക്കുന്നത്. ലിംഗം എന്നാ ശബ്ദത്തിനു ചിഹ്നം, അടയാളം, ഹേതു എന്നെല്ലാം ആണ് അര്‍ത്ഥം. അതിനാല്‍ ശിവലിംഗം ജഗത്‌പിതാവിന്റെയും പീഠം ജഗന്മാതാവിന്റെയും അടയാളമായി അംഗീകരിച്ചിരുന്നതായി ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഈ അഭിപ്രായത്തെ ഖണ്ഡിച്ചുകൊണ്ട് 'ശാസ്ത്രാര്‍ത്ഥമഹാരഥി' പണ്ഡിതമാധാവാചാര്യശാസ്ത്രി പുരാണദിഗ്‌ദർശനം  എന്ന ഗ്രന്ഥത്തില്‍ ശിവലിംഗോപാസനം വൈദികപ്രമാണപ്രസിദ്ധമാണെന്ന് സ്ഥാപിച്ചിട്ടുണ്ട്.

പ്രകൃതി തുടങ്ങി ഭൂപര്യന്തമുള്ള സര്‍വ്വവസ്തുക്കളും പരമകാരണമായ ബ്രഹ്മത്തില്‍-ശിവനില്‍ ലയിക്കുന്ന അവസ്ഥയാണല്ലോ പ്രളയം.

നാസദാസീന്നോ സദാസീത്തദാനീം
നാസീദ്‌രാജോ നോ വ്യോമാ പരോ യത് (ഋഗ്വേദം)

ഈ ഋഗ്വേദമന്ത്രം പ്രസ്തുത പ്രളയാവസ്ഥയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. സ്ഥൂലവും സൂക്ഷ്മവുമായി അപ്പോള്‍ ഒരു വസ്തുവും ഇല്ലായിരുന്നു. ഭൂമിയോ ആകാശമോ ഒന്നും തന്നെ അപ്പോള്‍ ഉണ്ടായിരുന്നില്ല എന്നാണ് പ്രസ്തുത മന്ത്രത്തിന്റെ ചുരുക്കം. ആ അവസ്ഥയില്‍ നിര്‍ഗ്ഗുണവും നിരാകാരവും സത്താമാത്രവുമായ ബ്രഹ്മം മാത്രമുണ്ടായിരുന്നു. ജഗത്‌ സൃഷ്ടിക്കണമെന്ന ഇച്ഛ നിമിത്തം അത് സഗുണനമായ കാരണാവസ്ഥ കൈക്കൊണ്ടു. അത് ജ്യോതിസ്വരൂപമായിരുന്നു.

"സര്‍വ്വേ നിമേഷാജുജ്ഞിരേ വിദ്യുത: പുരുഷാദധി"
നൈനമൂര്‍ദ്ധം ന തിര്യഞ്ചം ന മദ്ധ്യേ പരിജഗൃഭത് (യജുര്‍വേദം)

ഈ യജുര്‍വേദ മന്ത്രത്തില്‍ പ്രളയാന്ത്യത്തില്‍ വിദ്യുത്പുരുഷന്‍- ജ്യോതിര്‍ലിംഗം ഉണ്ടായി. അതില്‍ നിന്നും കല കാഷ്ട തുടങ്ങിയ എല്ലാ ചരാചരലോകങ്ങളും ഉണ്ടായി. ആ ജ്യോതിര്‍ലിംഗത്തിന് മുകള്‍ഗമോ കീഴ്ഭാഗമോ ഇടതുഭാഗമോ വലതുഭാഗമോ ഒന്നും തന്നെ ഇല്ലായിരുന്നു എന്ന് പ്രതിപാദിച്ചിരിക്കുന്നു. ഈ ജ്യോതിര്‍ലിംഗമാണ് വേദപ്രമാണസിദ്ധമായ ശിവലിംഗം. ഈ വേദമന്ത്രങ്ങളെ ഉപജീവിച്ചുകൊണ്ട് ശിവപുരാണത്തില്‍ ലിംഗസ്വരൂപം വര്‍ണ്ണിച്ചിരിക്കുന്നു.

"ഇദം ദൃശ്യം യദാ നാസീത്‌ സദസദാത്മകം ച യത്
തദാബ്രഹ്മമയം തേജോ വ്യാപ്തിരൂപം ച സതതം
ന സ്ഥൂലം ന ച സൂക്ഷ്മം ച ശീതം നോഷ്ണം തു പുത്രക,
ആദ്യന്തരഹിതം ദിവ്യം സത്യം ജ്ഞാനമനന്തകം
യോഗിനോffന്തരദൃഷ്ട്യാഹി യദ്ധ്യായാന്തി നിരന്തരം
തട്രൂപം സകലം ഹ്യാസീത്‌ ജ്ഞാനവിജ്ഞാനദം മഹത്
കിയതാ ചൈവ കാലേന തസ്യേച്ഛാ സമപദ്യത
പ്രകൃതിര്‍ നാമ സാ പ്രോക്താ മൂലകാരണമിത്യുത
ജ്യോതിര്‍ലിംഗം തദോത്പന്നമാവയോര്‍ മദ്ധ്യ അത്ഭുതം
ജ്വാലാമാലാ സഹസ്രാഢൃം കാലാനലചയോപമം
ക്ഷയവൃദ്ധി വിനിര്‍മുക്തം ആദിമദ്ധ്യാന്തവര്‍ജ്ജിതം
അനൌപമ്യമതിര്‍ദ്ദിഷ്ടമവ്യക്തം ദിവ്യസംഭവം."

ബ്രഹ്മാവ് നാരദനോട് പറയുന്ന ഭാഗമാണിത്‌ "അല്ലയോ മകനെ, ജഗത്തുണ്ടാകുന്നതിന് മുനോ മഹാപ്രളയത്തിന്റെ അന്ത്യത്തില്‍ സത്തെന്നോ അസത്തെന്നോ സ്ഥൂലമെന്നോ സൂക്ഷ്മമെന്നോ പറയത്തക്കതായി മറ്റൊന്നും ഉണ്ടായിരുന്നില്ല. ആ അവസരത്തില്‍ എല്ലായിടത്തും നിറഞ്ഞ ഒരു ജ്യോതിസ്സ് പ്രകടമായി. ആ ജ്യോതിസ്സ്‌ സ്ഥൂലംമോ സൂക്ഷ്മമോ ഉഷ്ണമോ ശീതമോ അല്ലായിരുന്നു. ആദിയും അന്തവും ഇല്ലാത്തതായിരുന്നു അത്. സത്യവും ജ്ഞാനവും അനന്തവുമായ ആ ജ്യോതിസ്സിനെ യോഗികള്‍ സമാധിയില്‍ ധ്യാനിക്കുകയും ദര്‍ശിക്കുകയും ചെയുന്നു. ജ്ഞാനത്തെയും വിജ്ഞാനത്തെയും നല്‍കുന്ന ആ ജ്യോതിസ്സ്‌ തന്നെ പ്രകടമായി. കുറച്ചു കഴിഞ്ഞപ്പോള്‍ അതില്‍ ഇച്ഛാശക്തി ഉണ്ടായി. അതാണ്‌ പ്രകൃതി. അത് ചരാചരരൂപമായ പ്രപഞ്ചത്തിനു കാരണമാകുന്നു. ആ സമയം എന്റെയും വിഷ്ണുവിന്റെയും മദ്ധ്യത്തില്‍ ആശ്ചര്യകരമായ ഒരു ജ്യോതിര്‍ലിംഗം പ്രത്യക്ഷമായി. അത് ജ്വാലമാനവും എല്ലാപരിധികളെയും ഭേദിച്ചതുംപ്രളയാഗ്നിക്ക് തുല്യമായ തേജസ്സോട് കൂടിയതുമായിരുന്നു. അത് സങ്കോചിക്കുകയോ വികസിക്കുകയോ ചെയ്തിരുന്നില്ല. ആദിയും അന്തവും മദ്ധ്യവും ഇല്ലാത്ത ഒന്നായിരുന്നു അത്. അതിനോട് ഉപമിക്കാന്‍ ഈ ലോകത്തില്‍ ഒന്നും തന്നെയില്ല. അതാണ്‌ വിശ്വത്തിന്റെ ഉത്പത്തിസ്ഥാനം.

ഈ വിഷയത്തെക്കുറിച്ച് മനുസ്മൃതി പറയുന്നത് 'തദണ്ഡമഭവദ്ധൈമം സഹസ്രാംശുസമപ്രഭം' എന്നാണു. പ്രളയാന്ത്യത്തില്‍ സൃഷ്ടിയുടെ ആരംഭമായി സൂര്യനെപ്പോലെ തേജോമയമായ ഒരു തേജസ്സുണ്ടായി എന്നാണിതിനര്‍ത്ഥം. വേദം,സ്മൃതി, പുരാണം ഇവയുടെ സമന്വയരൂപത്തിലുള്ള വാക്കുകള്‍ കൊണ്ട് സിദ്ധിക്കുന്നത് സൃഷ്ടിയുടെ ആരംഭത്തില്‍ നിരാകാരമായ ബ്രഹ്മം ഇച്ഛാരൂപമായ ശക്തിയാല്‍ സാകാരമായി പരിണമിച്ചു ജ്യോതിര്‍ലിംഗമായിത്തീര്‍ന്നു എന്നാണു. ബ്രഹ്മാണ്ഡം എന്ന് പറയപ്പെടുന്നതും ഇ ജ്യോതിര്‍ലിംഗമാകുന്നു. ബ്രഹ്മത്തിന്റെ-ശിവന്റെ-അണ്ഡാകാരമായ വിഗ്രഹത്തിന്റെ പ്രതീകമാണ് ശിവലിംഗം എന്ന പേരില്‍ പൂജിക്കപെടുന്നത്." ശിവ ശക്ത്യോശ്ച ചിഹ്നസ്യമേളനം ലിംഗമുച്യതേ" എന്ന് ശിവപുരാണം വിദ്യെശ്വരസംഹിതയില്‍ പ്രതിപാദിചിരിക്കുന്നതും ഈ വസ്തുതയാണ്.

2020, ജൂൺ 17, ബുധനാഴ്‌ച

ഗുരുവായൂർആനയോട്ടത്തെക്കുറിച്ചുള്ള ഒരു സമ്പൂർണ്ണ ഗൈഡ്



ഗുരുവായൂർ 

നയോട്ടത്തെക്കുറിച്ചുള്ള ഒരു സമ്പൂർണ്ണ ഗൈഡ്


കേരളം , ' ദൈവങ്ങളുടെ നാട്'  അല്ലെങ്കിൽ കൂടുതൽ വ്യക്തമായി പറഞ്ഞാൽ,  'ദൈവത്തിന്റെ സ്വന്തം രാജ്യം' അവിശ്വസനീയമാംവിധം മതപരമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്, 2000 വർഷത്തോളം പഴക്കമുള്ളതും ഐതിഹ്യങ്ങളും കഥകളും നിറഞ്ഞ ധാരാളം ക്ഷേത്രങ്ങളും ഇവിടെയുണ്ട്. അസാധാരണമായ ഉത്സവങ്ങളും ആചാരങ്ങളും പോലെ. കേരളത്തിലെ  അറിയപ്പെടുന്നഒരു തീർത്ഥാടന നഗരം  ' ദക്ഷിണേന്ത്യയിലെ ദ്വാരക' എന്നറിയപ്പെടുന്നു, ഗുരുവായൂർ , ജീവിതത്തിലൊരിക്കലെങ്കിലും സന്ദർശിക്കേണ്ട സ്ഥലമാണ് ആത്മീയതയും ദിവ്യത്വത്തിന്റെ വികാരവും. ലോകപ്രശസ്ത  ഗുരുവായുർ ശ്രീകൃഷ്ണ ക്ഷേത്രം ശ്രീ ശ്രീ ഗുരുവായൂരപ്പന്റെ വാസസ്ഥലം , ഗുരുവായൂരിനെ ഒരു പുണ്യ തീർത്ഥാടന കേന്ദ്രമാക്കി മാറ്റുന്നു. ഗുരുവായൂർ ക്ഷേത്രത്തിന്റെ 10 ദിവസത്തെ വാർഷിക ഉത്സവത്തിന്റെ തുടക്കം കുറിക്കുന്ന ഗുരുവായൂരിന്റെ തനതായ പരമ്പരാഗത ആചാരമാണ് ഭീമാകാരമായ കൊമ്പുകളുടെ താടിയെല്ല് ഓട്ടം. പരിപാടി കാണുന്നതിന് തികച്ചും മൂല്യമുള്ള  ഗുരുവായൂർ ആനയോട്ടം  2020 ഈ വർഷം 2020 മാർച്ച് 6 ന് നടക്കും  .
ഗുരുവായൂർ ആനയോട്ടത്തെക്കുറിച്ച് കൂടുതലറിയാൻ വായിക്കുക:

ഗുരുവായൂർ ആനയോട്ടം:

10 ദിവസത്തെ ഉത്സവം മൂടണം  ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം  ൽ  തൃശൂർ  ജില്ലയിൽ  കേരള  ജനശ്രദ്ധയാകർഷിച്ച മുദ്രിതമായിരിക്കുന്ന നയൊത്തമ്  അല്ലെങ്കിൽ ആന വർഗം. ഗുരുവായൂർ നയോട്ടം എന്നറിയപ്പെടുന്ന  ഈ അതുല്യമായ ഓട്ടം ആനയെ തിരഞ്ഞെടുക്കുന്നതിനാണ് നടത്തുന്നത്, ' തിഡാംബു ', ഗുരുവായൂരപ്പന്റെ  വിഗ്രഹത്തിന്റെ തനിപ്പകർപ്പ്  വാർഷിക ക്ഷേത്രോത്സവത്തിലും ഒരു വർഷത്തേക്കുള്ള എല്ലാ പ്രത്യേക അവസരങ്ങളിലും കൊണ്ടുപോകുന്നു. ഫെബ്രുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ ഈ ഇവന്റ് പലപ്പോഴും നിരീക്ഷിക്കപ്പെടുന്നു. 

ഗുരുവായുർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ആനയോട്ടത്തിന് (ആന ഓട്ടത്തിന്) ആനകൾ ഒരുങ്ങുന്നതിന്റെ ഒരു കാഴ്ച.
അര കിലോമീറ്ററോളം ദൂരം സഞ്ചരിക്കുന്ന ഓട്ടം ഗുരുവായൂർ ക്ഷേത്രത്തിന്റെ  കിഴക്കേ അറ്റത്തുള്ള  മഞ്ജുലാലിന്റെ പരിസരത്ത് നിന്ന് ആരംഭിച്ച് ക്ഷേത്രത്തിന്റെ കിഴക്കേ കവാടത്തിൽ അവസാനിക്കുന്നു. പൂർവ്വിക അവകാശി ക്ഷേത്രത്തിന്റെ പതാക പോസ്റ്റിന് താഴെയുള്ള തൻത്രി ക്ഷേത്രത്തിന് കട മണികൾ കൈമാറിയതോടെയാണ് 

നയോട്ടത്തിന്റെ ആചാരങ്ങൾ ആരംഭിക്കുന്നത്. ക്ഷേത്രമായ താന്ത്രി മൽസരത്തിൽ പങ്കെടുക്കുന്ന ആനകളുടെ കൊമ്പുകൾക്ക് മണി കൈമാറുന്നു. പിന്നെ, മൃഗങ്ങൾ അവരുടെ ആനയുടെ കഴുത്തിൽ മണികളാൽ അലങ്കരിക്കുകയും മാരാർ കൊഞ്ച് ഷെൽ own തുമ്പോൾ ഓട്ടം ആരംഭിക്കുകയും ചെയ്യുന്നു. ഏഴ് റൗണ്ടുകൾ പൂർത്തിയാക്കി ക്ഷേത്രത്തിന്റെ കിഴക്കൻ കവാടം കടക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും. വിജയിക്കുന്ന ആനയ്ക്ക് ' തിഡാംബു ' വഹിക്കാനുള്ള പദവി ലഭിക്കുന്നു'എന്ന ഗുരുവായൂരപ്പൻ ആ വർഷം ക്ഷേത്രം എല്ലാ പ്രത്യേക അവസരങ്ങൾക്ക് ഒപ്പം നരകദേവനാണ് കണക്കാക്കപ്പെടും. പത്തുദിവസം നീണ്ടുനിൽക്കുന്ന ക്ഷേത്രോത്സവം അരട്ടു ചടങ്ങോടെ അവസാനിക്കുന്നു. 

ഗുരുവായൂർ ആനയോട്ടത്തിന്റെ ആകർഷകമായ ഇതിഹാസം:


ഗുരുവായൂർ അനയോട്ടം (ആന ഓട്ടം) ൽ പങ്കെടുക്കുന്നതും ഓടുന്നതുമായ ഭീമാകാരമായ പല്ലികളുടെ ചിത്രം.
 ഒരു കാലത്ത്  തൃശ്ശൂരിൽ സ്ഥിതി ചെയ്തിരുന്ന ആനകളുടെ ഉടമസ്ഥതയില്ലാത്ത തിരുക്കാന മതിലകം ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായിരുന്നു  ഗുരുവായൂർ ക്ഷേത്രം . സാധാരണയായി, ഫെസ്റ്റിവല്  ഥ്രിക്കന മതിലകം ക്ഷേത്രം  തുടക്കം രണ്ടു ദിവസം അവസാനിപ്പിക്കാൻ ഉപയോഗിച്ച്  ഗുരുവായൂർ  ക്ഷേത്രത്തിലെ ആനകളെ അവരുടെ യാത്ര ആരംഭിക്കും  ഗുരുവായൂർ  ഉടൻ ഫെസ്റ്റിവല് പോലെ  ഥ്രിക്കന മതിലകം ക്ഷേത്രം  പൂർത്തിയായി . അവർ അവരുടെ ആനകൾ അയയ്ക്കാൻ വിസമ്മതിച്ചു ഒരിക്കൽ  ഗുരുവായൂർ  ആയി  ഗുരുവായൂർ  പണമടയ്ക്കുന്നതിൽ ക്ഷേത്ര അധികൃതർ പരാജയപ്പെട്ടു. ആ രാത്രിയിൽ, ആനകളെല്ലാം കെട്ടിയിട്ട ചങ്ങലകൾ തകർത്ത്  സ്വന്തം ഇഷ്ടപ്രകാരം ഗുരുവായൂരിലേക്ക് ഓടാൻ തുടങ്ങി എന്നാണ് കരുതുന്നത്   3 മീറ്ററോളം മഞ്ജുള അൽത്താരയിൽ ചങ്ങലകൾ അടിക്കുന്ന ശബ്ദം കേട്ടു,  ഗുരുവായൂരപ്പൻ പ്രഭുവിന് ആദരാഞ്ജലി അർപ്പിക്കുന്നതുപോലെ ക്ഷേത്രത്തിന് സമീപം ഓടുന്ന ആനകളെ കാണാൻ സമോരിനും പുരോഹിതന്മാരും എല്ലാം നടുങ്ങി  ഗുരുവായൂരിൽ നടന്ന  ആദ്യത്തെ നായോട്ടം  അതായിരുന്നു  ഈ അസാധാരണ സംഭവത്തിന്റെ സ്മരണയ്ക്കായി,  ഗുരുവായൂർ ആനയോട്ടം  എല്ലാ വർഷവും ഇന്നും നടത്തുന്നു. പിന്നീട്, 1755 ൽ,  തിരുക്കാന മതിലകം ക്ഷേത്രം  നശിപ്പിച്ചുഡച്ചുകാരും ഗുരുവായൂരിന്റെ എതിരാളിയുമായിരുന്നില്ല, അത്   ദിവസം അഭിവൃദ്ധി പ്രാപിച്ചു, ഇപ്പോൾ സ്വന്തമായി 50 ലധികം ആനകളുണ്ട്, ഗംഭീരമായ പുന്നത്തൂർ കോട്ടയിൽ സംരക്ഷിച്ചിരിക്കുന്നു  

2020, ജൂൺ 15, തിങ്കളാഴ്‌ച

അരയാലും കുട്ടികളിലെ ശ്രവണശക്തിയും*




അരയാലും കുട്ടികളിലെ ശ്രവണശക്തിയും
 


ആല്‍മരത്തിനു "ബോധി" എന്നൊരു പേരുണ്ട്. കേശവാലയമെന്നും
------------------------------------------------------------------------------------------
*പണ്ടുകാലം മുതല്‍ ആലിന്‍റെ ചുവട്ടില്‍ കുട്ടികളെ കിടത്തുന്നത് ബുദ്ധിവര്‍ദ്ധകമാണെന്ന് വിശ്വസിച്ചു പോന്നു. വളരെ ചെറുപ്പത്തില്‍ ചെവി കേള്‍ക്കാത്ത കുട്ടിയെ ആലിന്‍റെ ചുവട്ടില്‍ കൊണ്ടുപോയി കിടത്തിയാല്‍ ചെവി കേള്‍ക്കും. ഇതൊന്നും അത്ഭുതമല്ല*.

*ഇലകളുടെ ദലമര്‍മ്മരം സദാ ഉള്ള വൃക്ഷമാണ് അരയാല്‍. ആലിന്‍റെ ചുവട്ടില്‍ കിടക്കുമ്പോള്‍ ഇലകള്‍ വായുവില്‍ ഉണ്ടാക്കുന്ന അനുരണനം കുട്ടിയുടെ ത്വക്കില്‍ അതിന്‍റെ സ്പന്ദനങ്ങള്‍ ഉണ്ടാക്കുന്നു. ത്വക്കില്‍ ഉണ്ടാകുന്ന സ്പന്ദനങ്ങള്‍ കുട്ടിയുടെ ടിമ്പാനത്തില്‍, ചെവിയുടെ നാഡിയില്‍ വരുത്തുന്ന പരിണാമം ആണ് കേള്‍വിശക്തി വര്‍ദ്ധിക്കാനുള്ള ഒരു കാരണം. അത് ഒരു അനുബന്ധകാരണം മാത്രമാണ്. അതല്ല പ്രധാനകാരണം*.

*പലപ്പോഴും പ്രസവസമയത്ത് ആദ്യം കാലുകള്‍ പുറത്തേക്ക് വരുന്ന കുട്ടികള്‍ക്ക് പൊക്കിള്‍ക്കൊടി മുറിയുമ്പോള്‍ പ്രാണവായുവിന്‍റെ - ഓക്സിജന്‍ - സഞ്ചയം കുറയും. തദ്ഫലമായി കുറെ കോശങ്ങള്‍ നശിക്കും. ഒരു ഓക്സിജന്‍ ചേംബറില്‍ കൃത്യമായി നിരീക്ഷിച്ച് ഓക്സിജന്‍ അപ്പോള്‍ത്തന്നെ കൊടുത്താല്‍ കുഴപ്പങ്ങള്‍ ഉണ്ടാവില്ല*.

 *പലപ്പോഴും പല കാരണങ്ങളാല്‍ ഇന്ത്യയില്‍ ഇത് നടക്കാറില്ല. ഓക്സിജന്‍ കൊടുക്കുമ്പോള്‍ കൃത്യമായ നിരീക്ഷണത്തില്‍ തന്നെ കൊടുക്കണം. കൂടിപ്പോയാല്‍ പിന്നെയും കുഴപ്പമാണ്*.

*ഇവിടെയാണ്‌ വൃക്ഷരാജനായ ആലിന്‍റെ പ്രഭാവം. ഒരു ശിശുവിനെ കൊണ്ടുവരുമ്പോള്‍ അതിന്‍റെ സന്തോഷം മര്‍മ്മരങ്ങളില്‍ കൂടും. ഇത് പറഞ്ഞാല്‍ ഇന്ന് പലര്‍ക്കും മനസ്സിലാകില്ല. ഇത് മനസ്സിലാകണമെങ്കില്‍ ചെറുപ്പത്തില്‍ ദേവതാവിജ്ഞാനം പഠിക്കണം. പ്രായമായിക്കഴിഞ്ഞു പഠിച്ചാല്‍ ശരിക്കങ്ങു സമ്മതിക്കാന്‍ പറ്റില്ല - ചിലപ്പോള്‍ ശരിയായിരിക്കും; എങ്കിലും അതിനൊരു ശാസ്ത്രീയ തെളിവില്ലല്ലോ എന്ന ചിന്ത! ചെറുപ്പത്തില്‍ പഠിക്കുന്ന കാര്യത്തിനു ശാസ്ത്രീയതെളിവു വേണ്ട. അത് അനുഭവം ആണ്*.

*അച്ഛന്‍റെ, അമ്മയുടെ കൈ പിടിച്ചു ആലിനു പ്രദക്ഷിണം വെയ്ക്കുമ്പോള്‍ അതുവരെ ഉണ്ടായിരുന്നതിനേക്കാള്‍ വേഗത്തില്‍ ഇതരവൃക്ഷങ്ങളില്‍ കാണാത്തവിധം ആലിന്‍റെ ഇലയുടെ മര്‍മ്മരം കൂടുമ്പോള്‍ അവന്‍ തിരിച്ചറിയും - തന്നെ സ്വീകരിച്ചിരിക്കുന്നു. അവന്‍ അവന്‍റെ അച്ഛനെ ചൂണ്ടിക്കാണിക്കുമ്പോള്‍ അച്ഛന്‍ പറയും - "കണ്ടില്ലേ മോനേ, അത് നിന്നെക്കണ്ടിട്ടു സന്തോഷിക്കുന്നതാണ്. ആല്‍മരം നിന്‍റെ ആഗമനത്തില്‍ സന്തോഷിച്ചിരിക്കുന്നു*."

പീത്വാ അംബരപീയൂഷം-

*അംബരപീയൂഷം നീ ആവോളം പാനം ചെയ്യുക! ഇതൊക്കെ ഒരു സ്വാപ്നികഭാഷ ആണ്. ആ അംബരപീയൂഷം പാനം ചെയ്യുമ്പോളാണ് ആല്‍ അല്ലെങ്കില്‍ മരം മുറിക്കാന്‍ പോകുമ്പോള്‍ അവന്‍റെ ഹൃദയത്തെ തടയുന്നത്*.

*അവിടെ ആല്‍മരം ആ ഓക്സിജന്‍ ക്രമപ്പെടുത്തിക്കൊടുക്കുമ്പോള്‍ ചെവി കേള്‍ക്കും. അപ്പോഴാണ്‌, ഇന്നയിടത്തു പോയി തൊഴുതപ്പോള്‍ ചെവികേട്ടു എന്നൊക്കെ പറയുന്നത്. കഥകളൊക്കെ ഇങ്ങനെ ഉണ്ടാകുന്നതാണ്*.


കാരിക്കോട്ടമ്മ 

പതിനെട്ടരക്കവികൾ


പതിനെട്ടരക്കവികൾ
==========================

പതിനഞ്ചാം നൂറ്റാണ്ടിൽ കോഴിക്കോട് സാമൂതിരിയായിരുന്ന മാനവിക്രമന്റെ (ഭരണകാലം: 1467-75) സദസ്സിലെ പണ്ഢിതരും കവിശ്രേഷ്ഠരുമായ പതിനെട്ടു കവികൾ പതിനെട്ടരക്കവികൾഎന്ന പേരിൽ അറിയപ്പെടുന്നു. പതിനെട്ടു രാജകീയ കവികൾ എന്ന അർത്ഥത്തിലുള്ള പതിനെട്ടു അരചകവികൾ ആണ് പതിനെട്ടരക്കവികൾ എന്ന പേരിലറിയപ്പെടുന്നത്. “അരച’ ശബ്ദം പഴയകാലത്ത് അര എന്നായി ലോപിച്ചിട്ടുണ്ട്. അരയാൽ, അരമന, പതിനെട്ടരത്തളികകൾ, ഏഴരപ്പള്ളികൾ, എട്ടരയോഗം,പത്തരഗ്രാമം തുടങ്ങിയവ ഉദാഹരണങ്ങൾ . അര എന്ന പദം ശ്രേഷ്ഠം, മുഖ്യം, രാജകീയം എന്നീ അർത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. പതിനെട്ടു സംസ്‌കൃതകവികളും അരക്കവിയായി കരുതപ്പെട്ട മലയാളകവിയും ചേർന്നതാണ് പതിനെട്ടരക്കവികൾ എന്ന വാദത്തിന് അടിസ്ഥാനമില്ല* .

*പത്തൊൻപാതമത്തെ അംഗം രാജാവാണെന്നും അരചൻ എന്നതിൽ നിന്നാണ് അര എന്നതുണ്ടായതെന്നും വാദമുണ്ട് . എന്നാൽ പുനം നമ്പൂതിരിയാണ്“അരക്കവി” എന്നു പ്രശസ്തനായത് (‘അര’ അർത്ഥമാക്കുന്നത് ശ്രേഷ്ഠം എന്നാണു്, പകുതി കവിത്വം എന്നല്ല എന്നു പല പണ്ഡിതരും അഭിപ്രായപ്പെടുമ്പോൾ, ഭാഷാകവികളെ മനഃപൂർവ്വം താഴ്ത്തിക്കാട്ടാനായിരുന്നു അക്കാലത്തെ സംസ്കൃതകവികൾ പുനം നമ്പൂതിരിയെ അരക്കവി എന്നു വിളിച്ചതെന്നാണ് മറ്റു ചിലരുടെ പക്ഷം). ഇവരിൽ പലരും സാമൂതിരിയുടെ തന്നെ അദ്ധ്യക്ഷതയിൽ തളി ക്ഷേത്രത്തിൽ വച്ചു നടന്നിരുന്ന രേവതി പട്ടത്താനത്തിൽ കിഴി (സമ്മാനം) വാങ്ങിയവരും ആയിരുന്നു. ഈ കൂട്ടരിൽ ഉദ്ദണ്ഡശാസ്ത്രികൾ ഒഴികെയുള്ള മറ്റെല്ലാവരും മലനാട്ടിൽ നിന്നുള്ളവർ ആയിരുന്നു. മലയാളകവിയായ പുനം നമ്പൂതിരി, പയ്യൂർ പട്ടേരിമാർ (8 പേർ), തിരുവേഗപ്പുറ നമ്പൂതിരിമാർ (5 പേർ), മുല്ലപ്പളി ഭട്ടതിരി, ചേന്നാസ് നമ്പൂതിരി, ഉദ്ദണ്ഡശാസ്ത്രികൾ, കാക്കശ്ശേരി ഭട്ടതിരി എന്നിവരാണ് പതിനെട്ടരക്കവികൾ*.

*പയ്യൂർ ഭട്ടതിരിമാർ - എട്ട് പേർ*

*ഒരച്ഛനും മക്കളും ആണെന്ന് പറയപ്പെടുന്നു, ഇവരിൽ നാരായണ ഭട്ടതിരിയുടെ കാവ്യങ്ങൾ ലഭ്യമല്ലെങ്കിലും മീമാംസഗ്രന്ഥങ്ങൾ ലഭ്യമാണു്. ഗൂരുവായൂരിനടുത്തുള്ള പൂങ്കുന്നം എന്ന സ്ഥലത്താണ് പയ്യൂർ ഭട്ടതിരിമാരുടെ പ്രസിദ്ധമായ കുടുംബം. പരമേശ്വരൻ എന്ന മകനും മീമാംസയിൽ മികച്ച പണ്ഡിതരായിരുന്നു. നാരായണ ഭട്ടതിരിയെ ഭട്ടതിരി മഹർഷികൾ എന്നും വിളിച്ചിരുന്നു. ഉദ്ദണ്ഡശാസ്ത്രികൾ അദ്ദേഹത്തെ ആരാധ്യനായി കണക്കാക്കിയിരുന്നു. കവികളിൽ കാളിദാസനോടും അധ്യാപനത്തിൽ കല്പവൃക്ഷത്തോടും പ്രഭാവത്തിൽ ശിവനോടും തുലനം ചെയ്തിരുന്നു*.

" *തിരുവേഗപ്പുറ നമ്പൂതിരിമാർ - അഞ്ചുപേർ*"

*കൃത്യമായി ഈ അഞ്ചുപേരുടെയും പേരെടുത്തു പറയുവാൻ കഴിയില്ലെങ്കിലും താഴെ പറയുന്നവരാണു് തിരുവേഗപ്പുറ നമ്പൂതിരികൾ എന്നു് കരുതിപ്പോരുന്നു: കാക്കശ്ശേരി ഭട്ടതിരിയുടെ ഗുരുവായ നാരായണൻ, അദ്ദേഹത്തിന്റെ ഗുരുവായ ജാതവേദസ്സും, അഷ്ടമൂർത്തിയും, പിന്നെ അപ്ഫൻ നമ്പൂതിരിമാരായ രാമനും, ഉദയനും*.

മുല്ലപ്പള്ളി ഭട്ടതിരി, ചേന്നാസ് നമ്പൂതിരിപ്പാട്

*താന്ത്രിക കർമ്മങ്ങൾ, ശില്പശാസ്ത്രം, വിഗ്രഹ നിർമ്മിതി എന്നിവയ്ക്കു ഇന്നും ആധികാരികഗ്രന്ഥമായി കരുതുന്ന ഗ്രന്ഥസമുച്ചയങ്ങളുടെ കർത്താവാണ്*.

കാക്കശ്ശേരി ഭട്ടതിരി

*ദാമോദര ഭട്ടൻ എന്നും അറിയപ്പെട്ടിരുന്നു. തനിക്കു ലഭിച്ച ആദ്യ സന്ദർഭത്തിൽ വച്ച് പട്ടത്താന സദസ്സിൽ ഉദ്ദണ്ഡശാസ്ത്രിയെ തോല്പിച്ച വ്യക്തിയാണ്. വിവിധ വിഷയങ്ങളിൽ അപാര പാണ്ഡിത്യത്തിനുടമയായിരുന്നു*.

ഉദ്ദണ്ഡശാസ്ത്രികൾ

*ശാസ്ത്രികൾ കർണ്ണാടകത്തിലെ (അന്നത്തെ മൈസൂർ) ലതാപുരത്തായിരുന്നു വസിച്ചിരുന്നത്. രാജാവിന്റെ ആശ്രയം തേടിയാണ് കോഴിക്കോട്ടു വരുന്നത്. വാർഷിക പട്ടത്താനത്തിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം തന്റെ കഴിവുകൾ തെളിയിച്ചു. കോകിലസന്ദേശം, മല്ലികമാരുതം എന്നിവയാണ്‌ പ്രശസ്തമായ രചനകൾ. കോകിലസന്ദേശം മഹാകാവ്യവും മല്ലികമാരുതം മാലതീമാധവത്തിന്റെ മാതൃകയിലുള്ള നാടകവുമാണ്*.

പൂനം നമ്പൂതിരി

*മലയാളഭാഷയിലാണ് കൃതികൾ മുഴുവനും. പ്രസിദ്ധമായ കൃതി രാമായണം ചമ്പുവാണ്. ഭാരതചമ്പുവും അദ്ദേഹമാണ് രചിച്ചത് എന്ന് ചിലർ അവകാശപ്പെടുന്നുണ്ട്‌*.

2020, ജൂൺ 13, ശനിയാഴ്‌ച

ചമ്പക്കരദേവീക്ഷേത്രം,ചങ്ങനാശ്ശേരി




ചമ്പക്കരദേവീക്ഷേത്രംചങ്ങനാശ്ശേരി


ചങ്ങനാശ്ശേരി താലൂക്കിന്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന പുരാതനമായക്ഷേത്രം

ചങ്ങനാശ്ശേരി താലൂക്കിന്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന കാർഷിക ഗ്രാമമാണ് സമ്പൽക്കര (ചമ്പക്കര). ഏറെ വിസ്തൃതമായ ഈ കരയുടെ വടക്കേ അറ്റത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുരാതനമായ ഈ ക്ഷേത്രം കേന്ദ്രമായി വരുന്ന പ്രദേശത്തായിരുന്നു ഇവിടുത്തെ നായർ തറവാടുകളൊക്കയും. ഇതിൽ ഒരു പ്രധാന തറവാടായിരുന്ന കൈതക്കാട്ടു  കുടുംബത്തിലെ കാരണവരുടെ ഉപാസനാ മൂർത്തിയായിരുന്ന ഭഗവതിക്കുവേണ്ടി പ്രസ്തുത കുടുംബം മുൻകൈ എടുത്തു പണി കഴിപ്പിച്ചതാണ് ഈ ക്ഷേത്രം എന്നാണ് ഐതിഹ്യം. ഈ ഭഗവതിയുടെ മൂലസ്ഥാനം ആനിക്കാട്  വട്ടകക്കാവ് ആണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്ര നിർമ്മിതിയുടെ കാലയളവിനെപ്പറ്റി ലഖിത രേഖകൾ ഒന്നുംതന്നേ ഉള്ളതായി അറിവില്ല. അഷ്ടമംഗല്യദേവപ്രശ്ന വിധി അനുസരിച്ച് ക്ഷേത്രത്തിന് 800 വർഷത്തെ പഴക്കം ഉള്ളതായി കണകാക്കിയിട്ടുണ്ട്.
ക്ഷേത്രത്തിന്റെ പ്രതിഷ്ഠ ശാന്ത സ്വരൂപിണിയായ ഭദ്രകാളി സങ്കൽപ്പത്തിലുള്ളതാണ്. ദാരിക നിഗ്രഹത്തിനുശേഷം ശാന്തഭാവം പൂണ്ട ദേവിയുടെ പ്രതിഷ്ഠ കണ്ണാടി ബിംബത്തിലുള്ളതാണ്.

ക്ഷേത്രത്തിലെ പ്രധാന ഉപദേവതകൾ കാലയക്ഷിയും നാഗരാജാവ് – നാഗയക്ഷിയുമാണ്

കോട്ടയം ജില്ലയിൽ കാടമുറി പെരുഞ്ചേരിമന ഇല്ലത്തിനാണ് ക്ഷേത്രത്തിന്റെ ആദ്യകാലം മുതലുള്ള താന്ത്രിക ചുമതല. എന്നാൽ 1935 മുതൽ 1975 വരെയുള്ള 40 വർഷക്കാലം നെടുംകുന്നം പുതുമന ഇല്ലത്ത് കേശവൻ നമ്പൂതിരിയായിരുന്നു തന്ത്രിയായി പ്രവർത്തിച്ചുവന്നത്. 1975ൽ പെരുഞ്ചേരിമന തന്ത്രം ഏറ്റെടുക്കുകയും ഇപ്പോഴും തുടർന്നു വരുകയും ചെയ്തവരുന്നു. ഇപ്പോൾ ക്ഷേത്രo തന്ത്രി പെരുഞ്ചേരിമന ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരിയാണ്.


കോത്തല കോശാപ്പള്ളി ഇല്ലത്തെ ഒരു ശാഖയായ ചമ്പക്കര നാരായണമംഗലം ഇല്ലം എന്ന കുടുംബമാണ് ക്ഷേത്രത്തിലെ ശാന്തി ചുമതല നിർവഹിച്ചുപോരുന്നത്. ഇല്ലത്തെ ശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് ഇപ്പോൾ മേൽശാന്തി ചുമതല നിർവഹിച്ചു വരുന്നത്.

പൂജാസമയം
4.45 AMപള്ളിയുണർത്തൽ 5.00 AM നിർമ്മാല്യദർശനം 5.30 AM അഭിഷേകം 6.30 AM തൃമധുരനിവേദ്യം 6.45 AM ഗണപതിഹോമം 8.00...


ചമ്പക്കരയിലെ  581, 2860, 2861, 2862, 2863, 5256, 5257, 5399, 5647, 5648 എന്നിങ്ങനെ 10 എൻ. എസ്. എസ് കരയോഗങ്ങൾ ഉൾപ്പെടുന്ന എൻ. എസ്. എസ് കരയോഗ സംയുക്ത സമിതിയാണ് ക്ഷേത്രം ചുമതലക്കാർ.


ഓരോ കരയോഗത്തിൽ നിന്നും പ്രസിഡന്റ്, സെക്രട്ടറി, സംയുക്ത സമിതി നോമിനി എന്നിങ്ങനെ മൂന്നുപേർ ഉൾപ്പെടുന്നതാണ് ഭരണസമിതി. ഈ വരുന്ന സംയുക്ത സമിതി നോമിനികളിൽ നിന്നും സംയുക്ത സമിതി പ്രസിഡന്റ്, സെക്രട്ടറി എന്നിങ്ങനെ എക്സിക്യൂട്ടീവിനെ കരയോഗങ്ങളുടെ റൊട്ടേഷൻ ക്രമത്തിൽ തെരഞ്ഞെടുക്കുന്നു.

ഭരണ സമതി
ക്ഷേത്ര കാര്യങ്ങൾ നോക്കി നടത്തുന്നതിനായി എക്സിക്യൂട്ടീവ്, ക്ഷേത്രം മാനേജർ, ക്ഷേത്രത്തിന്റെ ചുമതലയുള്ള ജോ. സെക്രട്ടറി എന്നിവർ ഉണ്ട്.
വിലാസം
ചമ്പക്കരദേവീക്ഷേത്രം കറുകച്ചാൽ. പി.ഓ കോട്ടയം - 686540

2020, ജൂൺ 12, വെള്ളിയാഴ്‌ച

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചുനക്കര ഗ്രാമത്തിൽ തിരുവൈരൂരപ്പൻ - സർവ്വംസ്വയംഭൂ മഹേശ്വരൻ




ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചുനക്കര ഗ്രാമത്തിൽ 

തിരുവൈരൂരപ്പൻ - സർവ്വംസ്വയംഭൂ മഹേശ്വരൻ

സ്വയംഭൂ എന്നാൽ സ്വയം ഉൽഭവിച്ചത് എന്നാണ് അർത്ഥം. അതായത് ദേവചൈതന്യം സ്വയം പ്രകടമായ ക്ഷേത്രങ്ങൾ ആണ് സ്വയംഭൂ ക്ഷേത്രങ്ങൾ. സ്വയംഭൂ എന്ന വിശേഷണവുമായി ധാരാളം ക്ഷേത്രങ്ങൾ ഭാരതത്തിൽ ഉണ്ടെങ്കിലും അവയിൽനിന്നും തിരുവൈരൂർ ശ്രീ മഹാദേവർ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത് സർവ്വംസ്വയംഭൂ എന്ന വിശേഷണമാണ്.

പ്രധാന ദേവത സ്വയംഭൂവായി പ്രകടമായ ക്ഷേത്രങ്ങളാണ് സാധാരണയായി ഉള്ളത്. എന്നാൽ ചുനക്കര തിരുവൈരൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ ഉപദേവതകളും യഥാസ്ഥാനത്ത് സ്വയംഭൂവായി ഉത്ഭവിച്ചിട്ടുള്ളതാണ് എന്നുള്ളതാണ്. അതായത് ഭഗവാൻ ശ്രീപരമേശ്വരൻ പരിവാരസമേതം സ്വയംഭൂവായി പ്രത്യക്ഷമായ പുണ്യഭൂമിയാണ് ചുനക്കര.

ശുനക മഹർഷി തപസ്സ് ചെയ്തു മഹാദേവനെ പ്രത്യക്ഷപ്പെടുത്തിയ പ്രദേശമായതിനാൽ -ശുനക കര- ചുനക്കര ആയി പരിണമിച്ചു എന്നാണ് ഐതിഹ്യം. ഏതൊരു സ്വയംഭൂ ഐതിഹ്യകഥയിലെ പോലെയും ഇവിടെയും കുറവ സമുദായത്തിൽ പെട്ട ഒരു അമ്മൂമ്മ പുല്ലു പറിക്കാൻ പോയ സമയം അരിവാളിന് മൂർച്ച കൂട്ടാൻ അടുത്തുകണ്ട ശിലയിൽ ഉരസിയപ്പോൾ രക്തം പൊടിഞ്ഞു. അമ്മൂമ്മ അപ്പോൾ തന്നെ ഭഗവത് പദം പ്രാപിക്കുകയും ചെയ്തു. ഭഗവത് ചൈതന്യം പ്രത്യക്ഷമായ പ്രദേശം പുണ്യഭൂമിയായി കരുതുകയും ചെയ്തു.

ഇന്നു കാണുന്ന പൂർണ്ണ അംഗോപാഗംങ്ങളോടു കൂടിയ ക്ഷേത്ര സമുച്ചയത്തിന് ഏകദേശം 1500 ൽ പരം വർഷം പഴക്കം ഉണ്ടെന്ന് ചരിത്രകാരൻമാർ പറയുന്നു. ഒരിക്കൽ ഐരൂർ തമ്പുരാൻ കായംകുളം രാജാവിനെ കാണുവാൻ പോകുന്നവേളയിൽ ചുനക്കര പ്രദേശത്ത് എത്തി. അഷ്ടമി ദിവസമായ അന്ന് ശിവപൂജ ചെയ്യുന്നതിന് സാഹചര്യം തിരക്കിയ തമ്പുരാന് അടുത്തുള്ള ദേവസ്ഥാനത്തെ പറ്റി അറിയുവാൻ കഴിഞ്ഞു.

ഭഗവത് സാന്നിധ്യമുള്ള കുന്നിൻ മുകളിലേക്ക് പരിസരവാസിയായ കുടുംബത്തിലെ കാരണവർ തമ്പുരാന് വഴി കാട്ടുകയും ചെയ്തു. തമ്പുരാൻ ശിവ പൂജ ചെയ്ത് ഭഗവാനെ നമസ്കരിച്ചു. അന്ന് തമ്പുരാന് ശിവപൂജ ചെയ്യുവാൻ പാൽ കൊടുത്ത കുടുംബക്കാർ പാലത്തിട്ട എന്നും കരിമ്പ് കൊണ്ടുവന്നവർ കുരുമ്പോലിൽ എന്നും നിവേദിക്കാൻ ചേന കൊണ്ടുവന്നവർ ചേനങ്കര എന്നും മുൻപേ നടന്നു വഴി കാട്ടിയ കുടുംബം നുമ്പട എന്നും അറിയപ്പെടുന്നു. ഇന്നും കുംഭമാസത്തിലെ അഷ്ടമി ദിവസം ഈ കുടുംബക്കാർ അവരുടെ കർത്തവ്യം മുറതെറ്റാതെ നടത്തിവരുന്നു. അഷ്ടമി ദിവസം നിവേദിക്കുന്ന ചേന ചേർന്ന അഷ്ടമികറി സർവരോഗസംഹാരിയാണ്.

ഐരൂർ തമ്പുരാൻ കായംകുളം രാജാവിന്റെ അനുമതിയോടെ ഐരൂരിൽ നിന്ന് ശില്പികളെ കൊണ്ടുവന്ന് ഭഗവാന് അതിബൃഹത്തായ ഒരു ക്ഷേത്രം ഇവിടെ നിർമ്മിക്കുകയും തിരുവൈരൂർ എന്ന് നാമകരണം നടത്തുകയും ചെയ്തു. ക്ഷേത്രകാര്യങ്ങൾ നോക്കാൻ ഒരു വാര്യർകുടുംബത്തെ തമ്പുരാൻ ഏൽപ്പിക്കുകയും ചെയ്തു.

ഇപ്പോൾ  6 കരകളിൽ നിന്നുള്ള അംഗങ്ങൾ ചേർന്ന ഭരണ സമതി ആണ്

ദേവശില്പികൾ മനുഷ്യരൂപം പൂണ്ട് നിർമ്മിച്ചു എന്ന് കരുതപ്പെടുന്ന ഇവിടുത്തെ ശ്രീകോവിലും തടിയിൽ തീർത്ത ദാരുശില്പഭംഗിയും അതിമഹത്തരമാണ്. തടിയിൽ കടഞ്ഞെടുത്ത രാമായണ മഹാഭാരത കഥകൾ ശില്പകലയുടെ വൈദഗ്ദ്യം വിളിച്ചോതുന്നവയാണ്. കൊത്തുപണികളാൽ അലംകൃതമായ ഇവിടുത്തെ ശ്രീകോവിൽ ഭാരതീയ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ്.

ചുനക്കര - ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ നിലകൊള്ളുന്ന ചുനക്കര എന്ന ഗ്രാമത്തിലെ ദേശദേവനാണ് ശ്രീ തിരുവൈരൂരപ്പൻ. ഭഗവാൻ ശ്രീപരമേശ്വരൻ സർവ്വദേവീദേവസാന്നിധ്യത്തോടെ വാണരുളുന്ന തിരൂവൈരൂരിൽ ദർശനം നടത്തുന്നത് എല്ലാ ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നതിന് തുല്യമാണ് എന്ന് കരുതപ്പെടുന്നു. സർവ്വ ഐശ്വര്യങ്ങൾക്കും നിദാനമായി നിലകൊള്ളുന്ന തിരുവൈരൂരപ്പൻ സർവ്വാഭീഷ്ടപ്രദായകനുമാണ്. സർവ്വദേവ സംപ്രീതിക്ക് തിരുവൈരൂരിലെ ദർശനം മാത്രം മതിയാകുന്നതാണ്.
ഓം നമ:ശിവായ:

കാഞ്ഞിരങ്ങാട്ടു വൈദ്യനാഥേശ്വര ക്ഷേത്രം

കാഞ്ഞിരങ്ങാട്ടു  വൈദ്യനാഥേശ്വര ക്ഷേത്രം 
==========================================
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിനടുത്താണ് ഈ ക്ഷേത്രം.
പ്രധാന പ്രതിഷ്ഠ "വൈദ്യനാഥൻ" (ശിവൻ ). ഒരു ചെറിയ കുന്നിൻ മുകളിലാണ് ക്ഷേത്രം. കിഴക്കോട്ട് ദർശനമേകി മരുവുന്ന ദേവൻ സർവർക്കും ആശ്വാസമരുളി അധിവസിക്കുന്നു.

ഞായറാഴ്ചയാണ് ഇവിടെ പ്രധാനം. ഈ ദിനം വ്രതം അനുഷ്ഠിച്ച് ദർശനം ചെയ്യുന്നത് രോഗശാന്തിക്ക് കൂടുതൽ ഫലപ്രദമാകുന്നു.

സർവ്വരോഗങ്ങൾക്കും ആശ്വാസം പകരുന്നതിന് കാഞ്ഞിരങ്ങാട്ട് വൈദ്യനാഥൻ അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. ജലധാരയും ക്ഷീരധാരയും വഴിപാടുകഴിച്ച് നിശ്ചിതദിവസം ഭജനമിരുന്ന് പ്രാർത്ഥിച്ചാൽ കണ്ണുരോഗവും ത്വക്ക് രോഗവും മാറുമെന്നാണ് വിശ്വാസം. കുന്തീദേവി തന്റെ ഭർത്താവിന്റെ പാണ്ഡുരോഗം മാറാൻ വൈദ്യനാഥനെ ഭജിച്ച് ദർശനം ചെയ്തിട്ടുണ്ടെന്നാണ് ഐതിഹ്യം. ക്ഷേത്രത്തിലെ ആലിനും കാഞ്ഞിര മരത്തിനും ദിവ്യസിദ്ധിയുണ്ടെന്നാണ് വിശ്വാസം. ഞായറാഴ്ച വൈദ്യനാഥനിൽ സൂര്യതേജസ്സ് കൂടി ഉണ്ടെന്നാണ് വിശ്വാസം. ജാതകപ്രകാരം ആദിത്യദശാകാലങ്ങളിൽ ദോഷത്തിന്റെ കാഠിന്യമനുസരിച്ച് കൂടുതൽ ഞായറാഴ്ചകൾ വ്രതമനുഷ്ഠിക്കുന്നതും ഉത്തമമാകുന്നു.

ഉപദേവതകൾ -ഗണപതി, അയ്യപ്പൻ, ഭഗവതി എന്നിവരാകുന്നു. ധനുമാസത്തിലെ തിരുവാതിര വിശേഷദിവസമാണ്. മലയാളമാസത്തിൽ ആറാം തീയതി ഞായർ വന്നാൽ അന്ന് ദർശനം അതിവിശേഷമാണ്. അന്നാണ് ദേവപ്രതിഷ്ഠ നടന്നതെന്ന് വിശ്വസിക്കപ്പെടുന്നു.

കാഞ്ഞിരങ്ങാട്ടപ്പാ വൈദ്യനാഥേശ്വരാ
നിൻപാദം ഞാനിതാ കൈതൊഴുന്നൻ
കാഞ്ഞിരങ്ങാടായ പുണ്യക്ഷേത്രത്തിങ്കൽ
ശ്രീവൈദ്യേശ്വരാ ഞാൻ തൊഴുന്നേൻ
നിൻകഥ ചൊല്ലി സ്തിക്കുവാനായിട്ട്
കൂടെ അരുളുകവേണമെന്നും
പണ്ടൊരുകാലത്ത് ഉള്ള വിശേഷങ്ങൾ
ചൊല്ലുവാനായി കരുണ നൽകൂ
പാലാഴി പണ്ടു കടയുന്ന നേരത്ത്
ഉണ്ടായിരുന്ന വിശേഷങ്ങളും
അന്നൊരുനാളിലായി കാളകൂടവിഷം
കൈലാസനാഥനും ഭക്ഷിച്ചുപോൽ
അപ്പൊഴേ രോഗം ബാധിച്ചത് കാരണാൽ രോഗത്താൽ ശാന്തി വരുത്തിടുവാൻ
പ്രത്യക്ഷമാക്കി പോൽ കൈലാസനാഥനും
ആയ്മാവിനാലെ ശിവലിംഗവും
വൈദ്യനാഥനായും പാർവ്വതീദേവിയാൽ
ഉള്ള ശിവലിംഗം ആയിരുന്നു
ഈയൊരു ശിവലിംഗം വെച്ച് പൂജിക്കയാൽ
രോഗവും നിശ്ശേഷം ശാന്തമായി.....

സൂര്യഭഗവാനും വാങ്ങി ശിവലിംഗം
പുണ്യസ്ഥലത്ത് പ്രതിഷ്ഠിച്ചുപോൽ കാഞ്ഞിരങ്ങാടായ പുണ്യസ്ഥലത്തുമെ
വെച്ച് പൂജിച്ചുപോൽ സൂര്യദേവൻ
ഇങ്ങനെ നാളുകളേറെ കഴിഞ്ഞപ്പോൾ
രോഗവും നിശ്ശേഷം ശാന്തമായി
ഇങ്ങനെയുള്ള ശിവലിംഗം തന്നെയാ
കാഞ്ഞിരങ്ങാട്ടുള്ള ക്ഷേത്രത്തിങ്കൽ
ഈയൊരു ശിവലിംഗമാഹാത്മ്യത്താലെന്നും
രോഗത്താൽ ശാന്തി വരുത്തിടുന്നു
കാഞ്ഞിരങ്ങാടായ പുണ്യ ക്ഷേത്രത്തിങ്കൽ
ശ്രീവൈദ്യേശ്വരാ ഞാൻ കൈതൊഴുന്നൻ...

പിന്നെയുമുണ്ടു വിശേഷങ്ങൾ ചൊല്ലുവാൻ
എന്നിൽ കരുണയുണ്ടാവേണമേ
സൂര്യഭഗവാനും മന്ദത ഭവിക്കയാൽ
എന്തിനി വേണ്ടതെന്നോർക്കുമ്പോഴെ
അപ്പൊഴേ തന്നെ ഗരുഡനാം പക്ഷിയും
സൂര്യനോടോരോന്നായ് ചൊല്ലിപോലും
പാലാഴി പണ്ടു കടയുന്ന നേരത്ത്
ഉണ്ടായ കാളകൂടവിഷവും
എല്ലാമെ കൈലാസനാഥൻ ഭുജിക്കയാൽ
രോഗവും തന്നെ പിടിപെട്ടുപോൽ
അന്നൊരു നാളിലായി കൈലാസനാഥനാൽ
ഉണ്ടായിരുന്ന ശിവലിംഗവും
ആ ഒരു ശിവലിംഗം കൈലാസനാഥനും
വെച്ച് പൂജിക്കയും ചെയ്തനേരം
കൈലാസനാഥന്റെ രോഗത്താൽ ശാന്തിയു-
മുണ്ടായിയെന്നൊരു വാർത്തയോതി
ഇങ്ങനെയുള്ള ശിവലിംഗം തന്നെയു
മുണ്ടായിരുന്നുപോൽ കൈലാസത്തിൽ
ആ ഒരു ശിവലിംഗം വെച്ച് പൂജിക്കയാൽ
രോഗവും ശാന്തിയായി വന്നീടുമേ
ഗരുഡനാം പക്ഷിയും വാർത്തകളോരോന്നേ
ചൊല്ലി കേൾപ്പിച്ചുപോൽ സൂര്യനോടായി
എല്ലാമെ കേട്ടു ഗ്രഹിച്ചൊരു നേരത്ത്
ചൊല്ലിപോൽ കൈലാസനാഥനോടായ്
എന്നിലുണ്ടായ രോഗശാന്തിക്കായി
എന്തിനി വേണ്ടുമെ എന്ന് ചൊല്ലി
അതിനുമെതന്നെ പ്രയാസവുമില്ലല്ലൊ
രോഗത്താൽ ശാന്തി വരുത്തിടുവാൻ
ഈയൊരു ശിവലിംഗം പുണ്യ സ്ഥലത്തിങ്കൽ
വെച്ച് പൂജിക്കയും വേണമെന്നും......

അവിട്ടത്തൂർ മഹാദേവക്ഷേത്രം. തൃശൂർ ജില്ല





അവിട്ടത്തൂർ മഹാദേവക്ഷേത്രം തൃശൂർ ജില്ല
========================================
കേരളത്തിലെ തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിൽ നിന്നും നാല് കിലോമീറ്റർ അകലെയുള്ള അവിട്ടത്തൂർ ഗ്രാമത്തിലാണ് അവിട്ടത്തൂർ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ഈ ക്ഷേത്രത്തിന്‌ ഒരു മഹാക്ഷേത്രത്തിൻറെ പ്രൗഡിയുണ്ട്‌. ക്ഷേത്ര നിർമ്മാണശൈലി പ്രാചീനത വിളിച്ചറിയിക്കുന്നു. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് അവിട്ടത്തൂർ ക്ഷേത്രം
"ചരിത്രം."
അവിട്ടത്തൂർ ഗ്രാമത്തിലെ 28 ഇല്ലക്കാരുടേതായിരുന്നു ഈ ക്ഷേത്രം.
ഇന്ന് അതിൽ മിക്ക ഇല്ലങ്ങളും ഇല്ല. പരശുരാമൻ പ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിൽ പിന്നീട്‌ അഗസ്ത്യമുനി സാന്നിദ്ധ്യം ചെയ്ത്‌ ഗ്രാമവാസികൾക്ക് നേതൃത്വം നൽകി ക്ഷേത്രത്തിലെ ആചാരനുഷ്ഠാനങ്ങൾക്ക് രൂപം നൽകിയതാണെന്നും പറയപ്പെടുന്നു. പ്രസിദ്ധമായ അവിട്ടത്തൂർ ശാസനം ക്ഷേത്രത്തിൻറെ പ്രാചീനതയിലേക്ക് വിരൽചൂണ്ടുന്നതാണ്.
"പ്രതിഷ്ഠകൾ."
നാലമ്പലവും വട്ട ശ്രീകോവിലും
സാമാന്യം വലിയ രണ്ടുനില വട്ടശ്രീകോവിലുള്ള ഈ ക്ഷേത്രത്തിൽ മുഖ്യ പ്രതിഷ്ഠ ശിവനാണ്. പടിഞ്ഞാട്ട് ദർശനമായി രൗദ്രഭാവത്തിലാണ് ശിവൻ ഇവിടെ വാഴുന്നത്. ശ്രീകോവിലിൽ കാണുന്ന വലിയ ശിവലിംഗം കിരാതമൂർത്തി സങ്കല്പത്തിലാണ് ആരാധിക്കുന്നത്‌. എന്നാൽ ദക്ഷിണാമൂർത്തി, ഉമാമഹേശ്വരൻ എന്നീ ഭാവങ്ങളും ഇവിടെ ശിവപ്രതിഷ്ഠയ്ക്കുണ്ട്. ഉപദേവതകൾ ഗണപതിയും നാഗരാജാവും നാഗയക്ഷിയും അയ്യപ്പനും നന്ദിയുമാണ്. കൂടാതെ ക്ഷേത്രത്തിനകത്തുള്ള ഹോമകുണ്ഡത്തിനടുത്ത്‌ അഗസ്ത്യമുനിയുടെ പ്രതിഷ്ഠയുണ്ട്‌.
"ക്ഷേത്രം."
ക്ഷേത്രത്തിൻറെ നമസ്കാരമണ്ഡപത്തിനു മുകളിൽ കലാവിരുതോടെ രചിച്ച പാലാഴിമഥനം കഥയും, ശ്രീകോവിലിലെ കിരാതം കഥയും വളരെ മനോഹരമാണ്.
"വിശേഷദിവസങ്ങൾ."
ക്ഷേത്രത്തിലെ ഉത്സവം മകരമാസത്തിലാണ്. തിരുവാതിര ആറാട്ടായി പത്ത് ദിവസം ആഘോഷിക്കുന്നു. ആദ്യകാലങ്ങളിൽ ധനുമാസത്തിൽ തുടങ്ങി മകരമാസത്തിൽ തിരുവാതിര ആറാട്ടായി 28 ദിവസത്തെ ഉത്സവം ഉണ്ടായിരുന്നു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം മിഥുനമാസത്തിലെ മകം നക്ഷത്രത്തിലാണ്. അന്നെ ദിവസം ഇത് വളരെ ഭംഗിയായി പ്രതിഷ്ഠാദിനം ആഘോഷിക്കുന്നുണ്ട്.
(കടപ്പാട്)

നെയ്തലക്കാവ് ഭഗവതീ ക്ഷേത്രം തൃശ്ശൂർ ജില്ലയിൽ



നെയ്തലക്കാവ് ഭഗവതീ ക്ഷേത്രം തൃശ്ശൂർ ജില്ലയിൽ
=================================================
തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർനഗരത്തിന് വടക്കുപടിഞ്ഞാറ് കുറ്റൂരിന്റ മദ്ധ്യ ഭാഗത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് നെയ്തലക്കാവ് ഭഗവതിക്ഷേത്രം. ഉഗ്രദേവതയായ ശ്രീഭദ്രകാളിയും ശ്രീമഹാദേവനുമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ. തൃശ്ശൂർ പൂരത്തിന്റെ വിളംബരം നടത്തുന്ന പങ്കാളികളിൽ പ്രധാനി. പൂരത്തലേനാൾ തെക്കെ ഗോപുരം തള്ളി തുറന്നാണ് വിളംബരം
ഉപദേവന്മാർ:
ഗണപതി, അയ്യപ്പൻ, രക്ഷസ്
കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിൽ
ആദ്യം ഇവിടെ ശിവക്ഷേത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 'പള്ളിപ്പുറം ക്ഷേത്രം' എന്നായിരുന്നു അതിന്റെ പേര്. തൃശ്ശൂരിന് പടിഞ്ഞാറുള്ള അരിമ്പൂർ എന്ന സ്ഥലത്തുനിന്ന് ഇവിടെ ദർശനത്തിനുവന്ന കുണ്ടിൽ നമ്പിടി എന്ന ഭക്തൻ ദർശനത്തിനുമുമ്പായി ക്ഷേത്രക്കുളത്തിൽ കുളിയ്ക്കാൻ തീരുമാനിച്ചു. തന്റെ കയ്യിലുള്ള ഓലക്കുട കുളക്കരയിൽ വച്ചശേഷം നമ്പിടി കുളത്തിലിറങ്ങുകയും കുളിയ്ക്കുകയും ചെയ്തു. എന്നാൽ, കരയ്ക്കുകയറി കുടയെടുക്കാൻ ശ്രമിയ്ക്കുമ്പോൾ അത് അനങ്ങുന്നില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി. തുടർന്ന് പ്രശ്നം വച്ചപ്പോൾ ഭഗവതി തന്റെ കൂടെ വന്നുവെന്നും ശിവന്റെ കൂടെ കഴിയാൻ ആഗ്രഹിയ്ക്കുന്നുവെന്നും മനസ്സിലാക്കിയ നമ്പിടി ഉടനെ അല്പം നെയ്യും എള്ളെണ്ണയും ചേർത്തുള്ള പാത്രത്തിൽ ഭഗവതിയെ കുടിയിരുത്തി. അങ്ങനെ, ക്ഷേത്രത്തിന് നെയ്തിലക്കാവ് എന്ന പേരുവന്നു. ഇത് പറഞ്ഞുപറഞ്ഞ് നെയ്തലക്കാവായി മാറി
തൃശൂർ പൂരവും ശിവരാത്രിയും ആണ് പ്രധാന വിശേഷങ്ങൾ.
(കടപ്പാട്)

മണക്കാട് ദേവീ ക്ഷേത്രം ആലപ്പുഴ ജില്ല

മണക്കാട് ദേവീ ക്ഷേത്രം  ആലപ്പുഴ ജില്ല

കേരളത്തിൽ ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലുക്കിൽ ഹരിപ്പാടിനു കിഴക്ക് പള്ളിപ്പാട് ഗ്രാമത്തിൻറെ തെക്കേ അതിർത്തിയായ മുട്ടത്തു നിന്നും (നങ്ങ്യാർകുളങ്ങര--മാവേലിക്കര റോഡിൽ പള്ളിപ്പാട് ജങ്ഷനിൽനിന്ന്) ഏകദേശം അര കി.മി. വടക്ക് മാറി തെക്കുംമുറി കരയിൽ ആണ് മണക്കാട്ദേവി ക്ഷേത്രം സ്ഥിതി ചെയുന്നത്. പള്ളിപ്പാട്ടെ തെക്കുംമുറി, കൊട്ടകകം, നടുവട്ടം, തെക്കെകര കിഴക്ക് ദേശക്കാരുടെ സർവസ്വവുമാണ് ശ്രീ മണക്കാട്  ദേവി ക്ഷേത്രം. പഞ്ചവർഗ്ഗതറയിൽ തടിയിൽ നിർമിച്ചതാണ് ഭഗവതീക്ഷേത്രത്തിൻറെ ശ്രീകോവിലും ചുറ്റമ്പലവും. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. 112, 113, 98, 109 എന്നീ എൻ.എസ്.എസ്. കരയോഗങ്ങളുടെ ഭരണത്തിൻ കീഴിൽ ആണ് ക്ഷേത്രം സ്ഥി ഥി ചെയ്യുന്നത്. തന്ത്രകർമ്മങ്ങൾക്ക് അധികാരം താഴമൺ തന്ത്രികൾക്കാണ് .

ദ്വാപരയുഗത്തിൽ ഖാന്ധവദഹനത്തിൽ ഇവിടുത്തെ പുരാതന ക്ഷേത്രം നശിക്കുകയും വിഗ്രഹം ഭൂമിയിൽ മറഞ്ഞു പോകുകയും ചെയ്തു. പിന്നീടുള്ള കാലം ഈ പ്രദേശം വനമായി മാറി. വലിയമണക്കാമണക്കാട്‌കാവ് എന്ന പ്രദേശത്താണ് വിഗ്രഹം മറഞ്ഞു കിടന്നിരുന്നത്. ഇതിനടുത്തുള്ള നെൽപ്പാടത്ത് കൊയ്ത്തിനു വന്ന പുലയ സ്ത്രീ അവിടെ കണ്ട ഒരു ശിലയിൽ തന്റെ അരിവാൾ തേച്ചു. കല്ലിൽ നിന്നും രക്തം വരുന്നത് കണ്ടു ഭയന്ന് പോയ ആ സ്ത്രീ വിവരം പെട്ടെന്ന് വയലിൻറെയും കാവിൻറെയും ഉടമസ്ഥനായ മുട്ടം പെരുമ്പാറ ഇല്ലത്തെ ബ്രാഹ്മണനെ അറിയിച്ചു. ഉടനെ അവിടെയെത്തിയ ബ്രാഹ്മണൻ സ്ത്രീ അരിവാൾ തേച്ചത് ദേവി വിഗ്രഹത്തിൽ ആണെന്ന് മനസ്സിലാക്കുകയും, വിഗ്രഹമെടുത്ത്‌ സ്വന്തം ഇല്ലത്ത് കൊണ്ടുവന്ന് വെച്ച് ആരാധിക്കുകയും ചെയ്തു. ആ കാലത്ത് ആരാധിക്കാനും പരദേവതയില്ലാതിരുന്ന പള്ളിപ്പാട്ടെ തെക്കുംമുറി, കോട്ടയ്ക്കകം, നടുവട്ടം, തെക്കേക്കരകിഴക്ക് എന്നീ കരക്കാർ തങ്ങളുടെ ആഗ്രഹവും സങ്കടവും ബ്രാഹ്മണനോട് അറിയിച്ചപ്പോൾ, പുരാതനമായ ശ്രീ ധർമ്മശാസ്താ ക്ഷേത്രമുള്ള മണക്കാട്ട്‌ കാവ് വെട്ടിത്തെളിച്ച് ഭഗവതിയെ പ്രതിഷ്ഠ നടത്തി ആരാധിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.

മണക്കാട്ട്‌ കാവ് വെട്ടിത്തെളിച്ച കരക്കാർ അവിടെ ക്ഷേത്രം പണിത് വൈക്കത്തെ പ്രശസ്തമായ ചാതുവള്ളി മനയിലെ തന്ത്രിയെക്കൊണ്ട് പ്രതിഷ്ഠ നടത്തി. വിഗ്രഹം കാട്ടിക്കൊടുത്ത സ്ത്രീക്ക് മണക്കാട്ട്‌കാവ് ദാനം നല്കി എന്നാണു ചരിത്രം.

ഭഗവതീക്ഷേത്രത്തിൻറെ ശ്രീകോവിലും ചുറ്റമ്പലവും പഞ്ചവർഗ്ഗതറയിൽ തടിയിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. ഭദ്രഭഗവതിയുടെ ഉത്സവചടങ്ങുകളും, ഭുവനേശ്വരിയുടെ പൂജാവിധികളുമായി പരാശക്തിയുടെ വിവിധ ഭാവങ്ങൾ സമന്വയിപ്പിക്കുന്ന ആചാരമാണ് ഇവിടെയുള്ളത്.‍ ഋഷഭമാണ് ഭഗവതിയുടെ വാഹനം. കായംകുളം രാജാവിൻറെയും, തിരുവിതാംകൂർ രാജാവിൻറെയും ശ്രദ്ധയും ഭക്തിയും ഈ ക്ഷേത്രം മദ്ധ്യ തിരുവിതാംകൂറിൽ പ്രഥമ സ്ഥാനത്തിനു കാരണമായി. താഴമൺ മഠം ബ്രഹ്മശ്രീ കണ്ഠരര് രാജീവര് ആണ് ക്ഷേത്രം തന്ത്രി. പള്ളിപ്പാട് ഗ്രാമത്തിലെ തെക്കുംമുറി എൻ.എസ്.എസ്. കരയോഗം നമ്പർ 112, കോട്ടയ്ക്കകം എൻ.എസ്.എസ്. കരയോഗം നമ്പർ 113, നടുവട്ടം എൻ.എസ്.എസ്. കരയോഗം നമ്പർ 98, തെക്കേക്കരകിഴക്ക് എൻ.എസ്.എസ്. കരയോഗം നമ്പർ 109 എന്നീ കരയോഗങ്ങളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ ക്ഷേത്രം. ഈ കരകളിൽ നിന്നും തിരഞ്ഞെടുക്കുന്ന അംഗങ്ങളാണ് ക്ഷേത്ര ഭരണം നിർവഹിക്കുന്നത്.

വൃശ്ചികമാസം ഒന്ന് മുതൽ ധനുമാസത്തിലെ പതിനൊന്നു വരെയുള്ള നാല്പ്പതോന്നു ദിനങ്ങൾ മണക്കാട്ട്‌ ദേവി ക്ഷേത്രൽ മണ്ഡല കാലമായി ആഘോഷിക്കുന്നു. വൃശ്ചിക മാസം 24 മുതൽ എട്ടു ദിവസമാണ്‌ ഈ ക്ഷേത്രത്തിലെ കൊടിയേറ്റ് ഉൽസവം. ധനു 1നു ആണ് ആറാട്ട്‌. അരയാകുളങ്ങര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കാണ് ആറാട്ട്‌. മകരഭരണിദിനം ആണ് പറയെടുപ്പ് ഉത്സവം നടക്കുന്നത്. പ്രഭാതത്തിൽ ജീവത എഴുന്നള്ളിച്ച് തെക്കേക്കരകിഴക്ക് കരയിലെ അരയാകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തി കൈനീട്ടപ്പറ സ്വീകരിക്കുന്നതോടെ പറയ്ക്കെഴുന്നള്ളിപ്പ് ആരംഭിക്കുന്നു.
നവരാത്രി പൂജയും ദുർഗ്ഗാഷ്ടമിയും പൂജവെപ്പും എല്ലാം ആഘോഷിക്കുന്നു. വിജയദശമി ദിവസം രാവിലെ പുസ്തകങ്ങളും ആയുധങ്ങളും പൂജകഴിഞ്ഞ് തിരിച്ചെടുക്കുന്നു.
കർക്കിടക മാസം ക്ഷേത്രത്തിൽ രാമായണ മാസമായി ആചരിക്കുന്നു. ഈ ദിവസങ്ങളിലെല്ലാം ക്ഷേത്രത്തിൽ രാമായണപാരായണം ഉണ്ടായിരിയ്ക്കും. വിനായകചതുർത്ഥിദിവസം ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടന്നുവരുന്നു. എല്ലാ മലയാള മാസം ഒന്നാം തീയതി അന്നദാനവുമുണ്ട്.

എത്തിച്ചേരുവാനുള്ള വഴി

ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ - ഹരിപ്പാട് - 4 കിലോമീറ്റർ അകലെ.
ഏറ്റവും അടുത്തുള്ള പ്രധാന റെയിൽ‌വേ സ്റ്റേഷൻ - കായംകുളം - 7 കിലോമീറ്റർ അകലെ.
കെ.എസ്.ആർ.ടി.സി ബസ്‌ സ്റ്റാന്റ് ഹരിപ്പാട് - 4 കിലോമീറ്റർ അകലെ.
ഏറ്റവും അടുത്തുള്ള പട്ടണം - ഹരിപ്പാട്

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം...കോഴിക്കോട്-കൊയിലാണ്ടി ദേശീയപാത

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം...കോഴിക്കോട്-കൊയിലാണ്ടി
ദേശീയപാത
=================================
കാലപ്പഴക്കം കൊണ്ട് ക്യത്യമായി
കണക്കാക്കാന് പ്രയാസമുണ്ടെങ്കിലും
5000 വർഷത്തില്പരം പഴക്കമുണ്ടാകും
ഈ പുണ്യ പുരാതന ആരാധനാലയത്തിന്.
കോഴിക്കോട്-കൊയിലാണ്ടി
ദേശീയപാതയില് പൂക്കാട് നിന്നുo 2 കി .മി
കിഴക്കു ഭാഗത്തായി കാഞ്ഞിലശ്ശേരി
പ്രദേശത്തിന്റെ നാഡീകേന്ദ്രമായി
സ്ഥിതി ചെയ്യുന്നു .

ഐതിഹ്യം
കശ്യപ മഹര്ഷി പ്രതിഷ്ടിച്ചതാണ്
കാഞ്ഞിലശ്ശേരി മഹാ ശിവ ക്ഷേത്രം എന്നാണു വിശ്വാസം.
ശിവന്റെ രുദ്രരൂപമാണ്
ഇവിടുത്തെ പ്രതിഷ്ട. യക്ഷയാഗ
സമയത്തും അതു കഴിഞ്ഞും
ദേഷ്യമടങ്ങാതെ കാണപ്പെട്ട
ശിവരൂപമാണ് രുദ്രരൂപം. കാശി,
കാഞ്ചീപുരം, കാഞ്ഞരങ്ങാട്,
കാഞ്ഞിലശ്ശേരി എന്നീ ക്ഷേത്രങ്ങള് ഒരേ
സമയം പ്രതിഷ്ടിച്ചതാണ് എന്നു
പറയപ്പെടുന്നു. ആദ്യത്തെ
മൂന്നിടത്തും പ്രതിഷ്ഠ കഴിഞ്ഞ്
കാഞ്ഞിലശ്ശേരി എത്തിയപ്പോള് മുനിവര്യനു
സംശയമായി. പ്രതിഷ്ഠ സമയം
കഴിഞ്ഞുവോ?. ഈ സമയം “കഴിഞ്ഞില്ല ”
എന്നൊരു അശരീതി
ഉണ്ടാവുകയും അതിനാല് “ശരി ” എന്നു നിനച്ച്
മുനി പ്രതിഷ്ഠ നടത്തുകയും ചെയ്തു.
“കഴിഞ്ഞില്ല ”, “ ശരി” എന്നിവ കൂടിച്ചേര്ന്ന്
ഈ സ്ഥലത്തിന് “കഴിഞ്ഞില്ലശ്ശേരി”
എന്നും കാലക്രമേണ മഹത്തായ
കാഞ്ഞിലശ്ശേരി ആയി മാറിയെന്നും
പഴമക്കാര് പറയുന്നു.
ഗണപതി, ദേവി, പരദേവത, വിഷ്ണു,
അയ്യപ്പന്, എന്നീ ഉപദേവന്മാരുടെ
സാമീപ്യo ഇവിടെ
കാണപ്പെട്ടിരുന്നു. കാലക്രമേണ
അയ്യപ്പനെ ശിവക്ഷേത്രത്തിനു
പുറത്ത് വടക്ക് -പടിഞ്ഞാറ് ഭാഗത്ത്
സ്വതന്ത്രമായി ക്ഷേത്രമുണ്ടാക്കി
പ്രതിഷ്ടിച്ചു. . ഗണപതി, ദേവി എന്നീ
ദേവന്മാരെ ശിവസാമീപ്യത്തില്
നാലമ്പലത്തിനുള്ളില് കുടിയിരുത്തി .
എന്നാല് നടവഴിയില് കാണപ്പെട്ട
പരദേവതസാനിദ്ധ്യo ശിവനുള്ള വഴിപാടുകള്
നടവഴിയില് വെച്ചു സ്വയം
സ്വീകരിച്ചിരുന്നത്തിനാല് ശിവനു
വഴിപാടുകല് കിട്ടാതായി. ഇതു തുടര്ന്നപ്പോള്
ശിവന് പരദേവതയുടെ
“കുന്നി ” ( ചെവി) പിടിച്ചു ദൂരേക്ക്
വലിച്ചെറിഞ്ഞു. വന്നു വീണ
സ്ഥലത്ത് പരദേവത സ്ഥാനമുറപ്പിച്ചു .
പിന്നീട് അവിടെ പരദേവത
സാനിദ്ധ്യം കാണപ്പെടുകയും
അവിടെ “കുന്നിമടം”
എന്നറിയപ്പെടുകയും ചെയ്തു .
ശിവക്ഷേത്രത്തിനു 800 മീറ്ററ് കിഴക്ക്
തോരായികടവത്ത് പരദേവതാക്ഷേത്രമായി
ഇന്നും കുന്നിമടം സ്ഥിതി ചെയ്യുന്നു.
വിഷ്ണുവിന്റെ നരസിംഹ രൂപമാണു
ശിവക്ഷേത്രത്തില് ദ്യശ്യമായിരുന്നത്.
നരസിംഹത്തിനു സ്വന്തമായി ക്ഷേത്രം
വേണമെന്നു സ്വര്ണപ്രശ്നത്തില്
തെളിഞ്ഞതിനാല്, പുതിയ
ക്ഷേത്രത്തിലേക്കു മാറ്റാനായി അന്നത്തെ
തന്ത്രി നരസിംഹത്തെ ആവാഹിച്ചു .
ശിവക്ഷേത്രത്തിനു പുറത്ത് വടക്ക് ഭാഗത്ത്
പ്രതിഷ്ടയും നടത്തി. പക്ഷെ
ആവാഹന സമയത്ത് നരസിംഹം
അല്ലായിരുന്നു ആവാഹിക്കപ്പെട്ടത്
എന്നു അടുത്ത സ്വര്ണപ്രശ്നത്തില്
തെളിഞ്ഞു. ശിവക്ഷേത്രത്തില്
അദ്യശ്യമായി നിലകൊണ്ടിരുന്ന
വിഷ്ണുവിന്റെ ഗോപാലരൂപമായിരിന്നു
ആവാഹിക്കപ്പെട്ടതും പ്രതിഷ്ടിച്ചതും
നരസിംഹം ശിവക്ഷേത്രത്തില് തന്നെ
കുടികൊള്ളുന്നു. നരസിംഹത്തിന്
നരച്ചോറ് വഴിപാട് ശിവക്ഷേത്രത്തില് ഇന്നും
പതിവാണ്. ഗോപാലക്യഷ്ണനെ ആവാഹിച്ച്
പ്രതിഷ്ടിച്ച സ്ഥലം കാഞ്ഞിലശ്ശേരി
ശ്രീക്യഷ്ണക്ഷേത്രമായി ഇന്നും
വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു .

ചരിത്രം

ടിപ്പുവിന്റെ പടയോട്ട കാലത്ത് ഒരുപാട്
ഹൈന്ദവാരാധനാലയങ്ങള്
തകര്ക്കപ്പെട്ടതായി ചരിത്രം
സൂചിപ്പിക്കുന്നു. ഇവിടെയും
പടയാളികള് ക്ഷേത്രം തകര്ക്കാന്
എത്തിയെങ്കിലും ഒന്നും
ചെയ്യനാവാതെ തിരിച്ചുപോയതായാണ്
പറഞ്ഞു കേള്ക്കുന്നത്.
ക്ഷേത്രപ്രവേശനം
അനുവദിക്കപ്പെട്ട കാലത്തും
ഇവിടെ നാലമ്പലത്തിനകത്തേക്ക് ഭക്തര്
കയറാന് ശ്രമിക്കാറില്ല എന്നത് ഒരു
വസ്തുതയായി ഇന്നും നിലനില്ക്കുന്നു..
ഘടന:
മഹാക്ഷേത്രവിഭാഗത്തില്പ്പെടുന്ന
ക്ഷേത്രമാണ് കാഞ്ഞിലശ്ശേരി.
ചതുരശ്രീകോവിലും, മുന്നിലായി
മുഖമണ്ഡപം (നമസ്കാരമണ്ഡപം),
ചുറ്റിലും അഷ്ടദിക്ക് പാലകര്,
ഉപദേവതാസ്ഥാനങ്ങള്, നാലമ്പലം,
ബലിക്കല്പുര, വലിയ ബലിക്കല്ല്, ധ്വജം,
ദീപസ്തംഭം, ക്ഷേത്രക്കുളം,
ഗോപുരം, മുതലായവ ഒന്നിനോടൊന്ന്
ചേര്ന്നു ബന്ധമുള്ളവയാണ്. പടിഞ്ഞാറ്
ദര്ശനമുള്ള ദേവന് ലോകം ഭസ്മമാക്കാനുള്ള
ദേഷ്യരൂപമാണ്. ദേവന്റെ ദേഷ്യ
ശമനത്തിനായാണ് തിരുമുമ്പില്
തീര്ത്ഥക്കുളം സ്ഥിതി
ചെയ്യുന്നത്. ഈ കുളത്തിന് എത്ര
വക്കുകളും കോണുകളും ഉണ്ടെന്ന്
എണ്ണിതിട്ടപ്പെടുത്താന് ഇതുവരെ
സാധിച്ചിട്ടില്ല. തീര്ത്ഥക്കുളത്തിന്
അടിയില് ഭൂഗര്ഭ കിണറുകള്
കാണപ്പെടുന്നു.

ഉത്സവം

അങ്കുരാദി,ധ്വജാദി,പടഹാദി എന്നിങ്ങനെ
ഉത്സവം പല വിധത്തിലുണ്ട്.
കാഞ്ഞിലശ്ശേരിയില് അങ്കുരാദി,ധ്വജാദി
എന്നിവ കാണുന്നു. ദേവപ്രതിഷ് O ക്കനുസരിച്ച്
മുളപ്പിക്കുന്ന ധാന്യങ്ങളില് വ്യത്യാസം
വരുത്തി കൊടിയേറ്റം നടത്തും.
മുളപ്പിക്കലിലെ വ്യത്യാസമാണ് ആദ്യ
രണ്ടിനങ്ങളിലെ
വ്യത്യാസമെന്നത്.
ഉത്സവത്തിലെ പ്രധാനപൂജയാണ്
ശ്രീഭൂതബലി.കൂടാതെ
കലശാഭിഷേകങ്ങള്, ഉത്സവബലി,
എന്നിവയും ഉണ്ടാകും
ഉത്സവ ചടങ്ങുകള്
മലക്കെഴുന്നള്ളിപ്പും
മടക്കെഴുന്നള്ളിപ്പും
ശിവരാത്രിയുടെ തലേന്നാള് നടക്കുന്ന
പ്രധാന ചടങ്ങാണിത്. ലക്ഷണമൊത്ത
ഗജവീരന്മാരുടെ അകമ്പടിയോടു കൂടി
ഭഗവാന് നായാട്ടിനിറങ്ങുന്ന എഴുന്നള്ളിപ്പാണ്
മലക്കെഴുന്നള്ളിപ്പ്. മലയിലെ
പൂജയും അവകാശികളുടെ ചടങ്ങിനും
ശേഷം ക്ഷേത്രത്തിലേക്കുള്ള തിരിച്ചുള്ള
യാത്രയാണ് മടക്കെഴുന്നള്ളിപ്പ്.
വാദ്യഘോഷങ്ങ്ള്, നെറ്റിപ്പട്ടം
കെട്ടിയ ഗജവീരന്മാര് എന്നിവ
ഇതിനു മാറ്റ് കൂട്ടുന്നു. കേരളത്തിലെ
തലയെടുപ്പിന്റെ രാജാക്കന്മാരായ
കൊമ്പന്മാരാണ് ഈ ചടങ്ങിന്
മഹാദേവന്റെ തിടമ്പേറ്റുന്നത്.
മടക്കെഴുന്നള്ളിപ്പ് ആലിന്കീഴില്
എത്തുമ്പോള് വാദ്യഘോഷങ്ങളോടു കൂടിയ
ആലിന്കീഴ്മേളം തുടങ്ങും.
മത്തവിലാസം കൂത്ത്
മലബാറില് വളരെ വിരളമായി മാത്രം
ചെയ്യുന്ന വഴിപാട് . ബി സി നൂറ്റാണ്ടില്
കാഞ്ചീപുരത്ത് മഹാവീര വിക്രമ
വല്ലഭന് എന്ന വ്യക്തിയാണ് ഇത്
രൂപകല്പ്പന ചെയ്തത് എന്ന്
പറയപ്പെടുന്നു.

കടപ്പാട്

2020, ജൂൺ 11, വ്യാഴാഴ്‌ച

ഹനുമാൻ ചാലിസയുടെ ചരിത്രവും ഗുണങ്ങളും വരികളും



ഹനുമാൻ ചാലിസയുടെ ചരിത്രവും ഗുണങ്ങളും വരികളും
=======================================================
പതിനാലാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി അക്ബറുടെ ഭരണ കാലത്താണ് ഹനുമാൻ ചാലിസയുടെ രചനയുടെ ബന്ധപ്പെട്ട സംഭവം നടക്കുന്നത് . രാമ ഭക്തനും മഹാകവിയും പണ്ഡിതനുമായ തുളസീദാസിനു ശ്രീരാമന്റെ ദർശനം ലഭിച്ചിട്ടുണ്ട് എന്നറിയാനിടയായ അക്ബർ ചക്രവർത്തി അദ്ദേഹത്തെ തന്റെ ദർബാറിലേക്കു ക്ഷണിച്ചു.

ശ്രീരാമന്റെ അസ്തിത്വത്തിൽ സംശയാലുവായിരുന്ന അക്ബർ തനിക്കും ശ്രീരാമനെ കാണിച്ചു തരണമെന്ന് ആവശ്യപ്പെട്ടു. ഭക്തർക്ക് മാത്രമേ അദ്ദേഹത്തിന്റെ ദർശനം സാധ്യമാകു എന്ന് തുളസിദാസ്‌ അക്ബറിനെ അറിയിച്ചു. ഇത് കേട്ട് കുപിതനായ അക്ബർ തുളസീദാസിനെ കാരാഗൃഹത്തിൽ അടക്കുവാൻ ഉത്തരവിട്ടു. മഹാകവി തുളസിദാസ്‌ അക്ബറുടെ തടവറയിലിരുന്നു ഭഗവാൻ ഹനുമാനെ സ്തുതിച്ചു രചിച്ച കാവ്യമാണ് ഹനുമാൻ ചാലിസ എന്ന പേരിൽ അറിയപ്പെടുന്നത്.

പ്രാചീന ഭാഷയായ ആവതി എന്ന ഭാഷയിലാണ് ഈ കാവ്യം രചിച്ചിരിക്കുന്നത്. 40 ഖണ്ഡങ്ങൾ ആയാണ് ഈ കാവ്യം രചിച്ചിട്ടുള്ളത് , ഹിന്ദിയിൽ 40 നെ സൂചിപ്പിക്കുന്ന ചാലീസ്‌ എന്ന വാക്കിൽ നിന്നാണ് ഈ കാവ്യത്തിന് ഹനുമാൻ ചാലിസ എന്ന പേര് ലഭിച്ചത്. മഹാകവി തുളസിദാസ്‌ ഹനുമാൻ ചാലിസയുടെ രചന ആരംഭിച്ചു 40 ആം ദിവസം അക്ബറുടെ രാജധാനിയായ ഫതേപുർ സിക്രി വാനരന്മാരാൽ വളയപ്പെടുകയും ഈ വാനരന്മാരുടെ ഉപദ്രവം കാരണം ഭടന്മാർക് പോലും പുറത്തിറങ്ങാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായി.

മഹാകവി തുളസീദാസിനെ മോചിപ്പിക്കുന്നതാണ് ഈ പ്രശ്നത്തിനുള്ള പ്രതിവിധി എന്ന ഉപദേശം അനുസരിച്ചു 41 ആം നാൾ തുളസീദാസിനെ അക്ബർ കാരാഗൃഹത്തിൽ നിന്നും മോചിപ്പിച്ചു. തുളസീദാസ് മോചിതനായ ഉടൻ തന്നെ വാനരൻമാർ നഗരത്തിൽ നിന്നും അപ്രത്യക്ഷരായി. തന്റെ ഭക്തനെ രക്ഷിക്കുന്നതിനായി ഭഗവാൻ ഹനുമാൻ വാനര പടയെ അയച്ചതായി വിശ്വസിക്കപ്പെടുന്നു.



 #ഹനുമാൻ #ചാലിസ #ജപവും #ഗുണങ്ങളും

പ്രഭാതത്തില്‍ കുളികഴിഞ്ഞ്‌ മാത്രമെ ഹനുമാന്‍ ചാലിസ ജപിക്കാവു. സൂര്യാസ്‌തമനത്തിന്‌ ശേഷവും ജപിക്കണമെന്നുണ്ടെങ്കില്‍ ആദ്യം കൈയും കാലും മുഖവും തീര്‍ച്ചയായും കഴുകിയിട്ടു വേണം ജപിക്കാന്‍ . ഹിന്ദുക്കള്‍ക്കിടയില്‍ വളരെ പ്രചാരത്തിലുള്ള ഒരു വിശ്വാസമാണ്‌ ഹനുമാന്‍ ചാലിസ ജപിക്കുകയാണെങ്കില്‍ ദുര്‍ഭൂതങ്ങളെ അകറ്റുന്നത്‌ ഉള്‍പ്പടെ ഗുരുതരമായ എന്തു പ്രശ്‌നങ്ങളില്‍ ഹനുമാന്റെ ദൈവികമായ ഇടപെടല്‍ ഉണ്ടാകുമെന്ന്‌.
ശനിയുടെ സ്വാധീനം കുറയ്‌ക്കും
ഐതീഹ്യങ്ങള്‍ പറയുന്നത്‌ ശനീദേവന്‌ ഹനുമാനെ ഭയമാണ്‌ എന്നാണ്‌. അതുകൊണ്ട്‌ ഹനുമാന്‍ ചാലിസ ജപിച്ചാല്‍ ശനിയുടെ ദോഷഫലങ്ങള്‍ കുറയ്‌ക്കാന്‍ കഴിയും. ജാതകത്തില്‍ ശനിദോഷമുള്ളവര്‍ ഹനുമാന്‍ ചാലിസ ജപിക്കുക, പ്രത്യേകിച്ച്‌ ശനിയാഴ്‌ചകളില്‍. സമാധാനവും ഐശ്വര്യവും ലഭിക്കും.
ദുര്‍ഭൂതങ്ങളില്‍ നിന്നും ദുഷ്ടശക്തികളില്‍ നിന്നും അകന്നു നില്‍ക്കാന്‍ സഹായിക്കുന്ന ദേവനാണ്‌ ഹനുമാന്‍ എന്നാണ്‌ വിശ്വാസം. രാത്രിയില്‍ ദുസ്വപ്‌നങ്ങള്‍ വിഷമിപ്പിക്കാറുണ്ടെങ്കില്‍ തലയിണയുടെ അടിയില്‍ ഹനുമാന്‍ ചാലിസ വച്ചാല്‍ ശാന്തമായി ഉറങ്ങാന്‍ കഴിയുമെന്നാണ്‌ വിശ്വാസം. ഭയപ്പെടുത്തുന്ന ചിന്തകള്‍ അകറ്റാനും ഇത്‌ സഹായിക്കും.
അറിഞ്ഞും അറിയാതെയും നമ്മള്‍ പല തെറ്റുകളും ചെയ്യാറുണ്ട്‌  ഹനുമാന്‍ ചാലിസയുടെ പ്രാരംഭ ശ്ലോകങ്ങള്‍ ജപിക്കുന്നതിലൂടെ ഈ ജന്മത്തിലും കഴിഞ്ഞ ജന്മത്തിലും ചെയ്‌ത പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നാണ്‌.

ഗണേശ ഭഗവാനെ പോലെ നമ്മുടെ എല്ലാ തടസ്സങ്ങളും നീക്കം ചെയ്യാന്‍ ഭഗവാന്‍ ഹനുമാനും കഴിയുമെന്നാണ്‌ വിശ്വാസം. പൂര്‍ണ വിശ്വാസത്തോടെ ആണ്‌ ഒരാള്‍ ഹനുമാന്‍ ചാലിസ ജപിക്കുന്നതെങ്കില്‍ ഹനുമാന്റെ ദൈവികമായ സംരക്ഷണമാണ്‌ അയാള്‍ ക്ഷണിക്കുന്നത്‌. തന്റെ വിശ്വാസികള്‍ക്ക്‌ ജീവിത്തില്‍ യാതൊരു തരത്തിലുള്ള വിഷമങ്ങളും നേരിടേണ്ടി വരുന്നില്ല
പ്രഭാതത്തില്‍ ആദ്യം ഹനുമാന്‍ ചാലിസ ജപിക്കുമ്പോൾ  ശാന്തത അനുഭവപ്പെടുകയും ജീവിതം നിയന്ത്രണത്തിലാണന്ന്‌ തോന്നുകയും ചെയ്യും. ഹനുമാന്‍ ചാലിസ ജപിക്കുന്നതിലൂടെ ദൈവികമായ ശക്തി ഉള്ളില്‍ നിറയും.
 അപകടങ്ങള്‍ കുറച്ച്‌ യാത്ര വിജയകരമാക്കാന്‍ ഭഗവാന്‍ ഹനുമാന്‍ സഹായിക്കുമെന്നാണ്‌ വിശ്വാസം.
 ചാലിസ ജപിക്കുന്നതും കേള്‍ക്കുന്നതും അവിശ്വസനീയമായ ഫലങ്ങള്‍ നല്‍കും. തികഞ്ഞ വിശ്വാസത്തോടെ ഭക്തര്‍ ഈ നാല്‍പത്‌ ശ്ലോകങ്ങള്‍ ജപിക്കുകയാണെങ്കില്‍ അവരുടെ ആഗ്രഹങ്ങള്‍ സാധിക്കുമെന്നാണ്‌ വിശ്വാസം. ചാലിസ പതിവായി ജപിക്കുകയണെങ്കില്‍ ഹനുമാന്റെ അനുഗ്രം എല്ലായ്‌പ്പോഴും ഉണ്ടാവുകയും ശ്രേഷ്‌ഠമായ ശക്തി ലഭിക്കുകയും ചെയ്യും.
 ഭക്തര്‍ക്ക്‌ ദൈവികമായ ആത്മജ്ഞാനം ലഭിക്കും. ആത്മീയ വഴിയെ പോകാനാഗ്രഹിക്കുന്നവര്‍ക്ക്‌ ഹനുമാന്‍ യഥാര്‍ത്ഥ വഴി കാണിച്ചു കൊടുക്കുകയും ഭൗതിക ചിന്തകള്‍ അകറ്റി മനസ്സിനെ നിയന്ത്രണ വിധേയമാക്കാന്‍ സഹായിക്കുകയും ചെയ്യും.
 ചാലിസ ഉറക്കെ ജപിക്കുന്നതിലൂടെ പോസിറ്റീവ്‌ ഊര്‍ജ്ജം നിങ്ങളില്‍ നിറയുകയും  സമാധാനം അനുഭവപ്പെടുകയും ചെയ്യും. അലസതയും മടിയും അകറ്റി കാര്യക്ഷമത കൂട്ടും. തലവേദന, ഉറക്കമില്ലായ്‌മ, ഉത്‌കണ്‌ഠ, വിഷാദം പോലുള്ള ജീവിത ശൈലീ രോഗങ്ങള്‍ ഭേദമാക്കാനും ഇത്‌ സഹായിക്കും.
ചീത്ത കൂട്ടുകെട്ടുകളില്‍ പെട്ടവരെയും ദുശ്ശീലങ്ങള്‍ക്ക്‌ അടിമപ്പെട്ടവരെയും നവീകരിക്കാന്‍   സഹായിക്കും. ചാലിസ ജപിക്കുമ്പോൾ  രൂപപ്പെടുന്ന ഊര്‍ജം ഭക്തരുടെ മനസ്സില്‍ ഐശ്വര്യവും ശക്തിയും നിറയ്‌ക്കും.
പൂര്‍ണ മനസ്സോടെയും ഭക്തിയോടെയും എല്ലാ ദിവസവും  ജപിച്ചാല്‍ കുടുംബത്തിലെ വിയോജിപ്പികളും തര്‍ക്കങ്ങളും ഇല്ലാതായി സന്തോഷവും സമാധാനവും ഐക്യവും നിറഞ്ഞ ജീവിതം ലഭിക്കും. ചീത്ത ചിന്തകള്‍ നീക്കം ചെയ്‌ത്‌ ബന്ധങ്ങളിലെ ഐക്യം നിലനിര്‍ത്താന്‍ കഴിയും.
 ഭൂത പിശാച്‌ നികട്ട്‌ നഹി ആവെ , മഹാബീര്‌ ജബ്‌ നാം സുനാവെ' അര്‍ത്ഥമാക്കുന്നത്‌ ഹനുമാന്റെ നാമവും ഹനുമാന്‍ ചാലിസയും ഉച്ചത്തില്‍ ജപിക്കുന്നവരെ ഒരു ദുഷ്‌ടശക്തിയും ബാധിക്കില്ല കുടുംബാംഗങ്ങളുടെ മനസ്സില്‍ നിന്നും നിഷേധാത്മകത എല്ലാം നീക്കം ചെയ്‌ത്‌ ഐക്യവും സമാധാനവും നിലനിര്‍ത്തും.

#ഹനുമാൻ #ചാലിസ

ദൊഹ

ശ്രീ ഗുരു ചരന് സരോജ് രജ് നിജമന മുകുര സുധാരി I
ബരനഉ രഘുബര് ബിമല ജസു ജോ ദായക് ഫല് ചാരി II
ബുദ്ധി ഹീൻ തനു ജനികെ,സുമിരോ പാവന കുമാർ I
ബല ബുദ്ധി ബിദ്യ ദേഹുമോഹി ഹരഹു കലെസ് ബികാര്
”“

ചാലിസ

ജയ് ഹനുമാൻ ഗ്യാൻ ഗുണ സാഗർ, ജയ് കപിഷ് തിഹും ലോകഉജാകര്, I (01)
രാംദൂത് അതുലിത് ബല ധാമ ,അന്ജനി പുത്ര പവൻസുത നാമാ.II (02)
മഹാബീർ ബിക്രം ബജ്റൻഗി,കുമതി നിവാർ സുമതി കെ സംഗി, I (03)
കഞ്ചൻ ബരൺ ബിരാജ് സുബിസാ,കാനന കുണ്ടൽ കുഞ്ചിത കേസ. II (04)
ഹാഥ് ബജ്ര ഓർ ധ്വജാ ബിർജായ്,കന്ധെ മൂന്ജ് ജനെ ഉ സാജേ,I (05)
ശങ്കർ സുവന കേസരി നന്ദൻ,തേജ് പ്രതാപ് മഹാ ജാഗ് വന്ദൻ. II (06)
വിദ്യാവാൻ ഗുനി അതി ചതുർ,റാം കജ് കരിബേ കോ അതൂർ,I (07)
പ്രഭു ചരിത്ര സുനിബെ കോ രസിയ, റാം ലഖൻ സിതാ മന ബസിയ II (08)
സൂക്ഷ്മ രൂപ ധരി സിയഹി ദിഖാവാ , ബികട് രൂപ ധരി ലങ്ക ജരാവാ II 9 II
ഭീമ രൂപ ധരി അസുര് സംഹാരെ , രാമ ചന്ദ്ര കെ കാജ് സംവാരെ II 10 II
ലായ് സഞ്ജീവന് ലഖന് ജിയായെ , ശ്രീ രഘുബീര് ഹരഷി ഉര് ലായേ II 11 II
രഘുപതി കീൻഹി ബഹുത് ബഡായി , തുമ മമ പ്രിയ ഭരതഹി സമ ഭായി II 12 II
സഹസ് ബദന് തുംഹരോ ജസ് ഗാവേ , അസ് കഹി ശ്രീപതി കൺഠ ലഗവൈ II 13 II
സനകാദിക് ബ്രഹ്മാദി മുനീസാ , നാരദ സാരദ സഹിത് അഹീസാ II 14 II
ജമു കുബേര് ദിക്പാല് ജഹാംതെ , കബി കൊബിത് കഹി സകേ കഹാം തെ II 15
തുമ ഉപകാര് സുഗ്രീവഹി കീൻഹാ , രാമ മിലായെ രാജ്പദ് ദീംഹാ II 16
തുംഹരോ മന്ത്ര് ബിഭീഷന് മാനാ , ലങ്കേശ്വര് ഭയ് സബ് ജഗ് ജാനാ II 17
ജുഗ് സഹസ്ര് ജോജന് പര് ഭാനു , ലീല്യോ താഹി മധുര് ഫല് ജാനു II 18
പ്രഭു മുദ്രികാ മേലി മുഖ മാഹി , ജലധി ലാംഖി ഗയേ അച് രജ് നാഹി II 19
ദു: ർഗ്ഗമു കാജ് ജഗത് കെ ജേതേ , സുഗമ അനുഗ്രഹ തുംഹരെ തേതെ II 20
രാമ ദുവാരെ തുമ രഖ് വാരെ , ഹോത് ന ആഗ്യ ബിന് പൈസാരേ II 21
സബ് സുഖ ലഹൈ തുമ്ഹാരീ സരനാ , തുമ രക്ഷക് കാഹു കോ ഡര്ന II 22
ആപന് തേജ് സംഹാരോ ആപൈ , തീനോ ലോക ഹാംക് തെ കാംപേ II 23
ഭൂത പിസാച് നികട്ട് നഹി ആവൈ , മഹാബീര് ജബ് നാം സുനാവൈ II 24
നാസൈ രോഗ് ഹരൈ സബ് പീരാ , ജപത് നിരന്തര് ഹനുമത് ബീരാ II 25
സങ്കട് സെ ഹനുമാന് ചുഡാവൈ , മന് ക്രമു ബചന ധ്യാന് ജോ ലാവൈ II 26
സബ് പര് രാം തപസ്വീ രാജാ , തിനകേ കാജ് സകല് തുമ സാജാ II 27
ഔര് മനോരഥ് ജോ കോയി ലാവൈ , സോയി അമിത് ജീവന് ഫല് പാവൈ II 28
ചാരോ ജഗ് പര് താപ് തുമ്ഹാര , ഹൈ പരസിദ്ധ ജഗത് ഉജിയാരാ II 29
സാധു സംത് കെ തുമ രഖ് വാരെ , അസുര് നികന്ദന് രാം ദുലാരേ II 30
അഷ്ട സിദ്ധി നവ നിധി കെ ദാതാ , അസ് ബര് ദീന് ജാനകീ മാതാ II 31
രാം രസായനു തുംഹരെ പാസാ , സദാ രഹോ രഘു പതി കെ ദാസാ II 32
തുംഹരെ ഭജന് രാം കോ പാവൈ , ജനമു ജനമു കെ ദുഖ് ബിസ് രാവേ II 33
അന്ത കാല് രഘുബര് പുര് ജായി , ജഹാം ജന്മ ഹരി ഭക്ത് കഹായി II 34
ഔര് ദേവതാ ചിത്ത് ന ധരയീ , ഹനുമത് സേയി സർബ സുഖ് കരയീ II 35
സങ്കട് കടൈ മിടൈ സബ് പീരാ , ജോ സുമിരൈ ഹനുമത് ബല ബീര II 36
ജയ്‌ ജയ്‌ ജയ്‌ ഹനുമാൻ ഗോസായീ, കൃപ കരഹു ഗുരുദേവ് കി നായി II 37
ജോ സത് ബാര് പഠ കര് കോയി , ചൂട്ട് ഹി ബന്ദി മഹാ സുഖ് ഹോയി II 38
ജോ യഹ് പഠി ഹനുമാൻ ചാലിസ , ഹോയ് സിദ്ധീ സാഖീ ഗൌരീശാ II 39
തുളസീ ദാസ്‌ സദാ ഹരി ചേരാ , കീജൈ നാഥ് ഹൃദയ് മഹാ ഡേരാ II 40
”“

ദോഹ

പവന തനയ് സങ്കട ഹരന് മംഗള മൂരതി രൂപ്‌
രാമ ലഖന സീത സഹിത് ഹൃദയ ബസഹു സുരഭൂപ്