2019, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

ഉദിയന്നൂർ ദേവീ ക്ഷേത്രം തിരുവനന്തപുരത്ത്




ഉദിയന്നൂർ ദേവീ ക്ഷേത്രം തിരുവനന്തപുരത്ത്
======================================
തിരുവനന്തപുരത്ത് ശാസ്തമംഗലം-വട്ടിയൂർക്കാവ് റൂട്ടിലെ മരുതംകുഴി യിൽ . പ്രധാനമൂർത്തി ഭദ്രകാളി എന്നും ദുർഗ്ഗ എന്നും വിശ്വാസങ്ങൾ .ചക്രവും ശംഖും നാന്ദകം വാളും സൂലവുമുള്ള ചതുർബാഹുവിഗ്രഹമാണ് .രണ്ടു ദേവീ ഭാവങ്ങളും ചേർന്ന മഹാമായാരൂപത്തിലുള്ള പ്രതിഷ്ഠ. എന്ന് നിഗമനം കൂടാതെ ശ്രീകോവിലിൽ മൂന്നു പീഠങ്ങൾ കൂടിയുണ്ട് ഇവ സപ്തമാതൃക്കളിലെ ഇന്ദ്രാണി വൈഷ്ണവി വാരാഹി എന്ന് സങ്കല്പം വടക്കോട്ടു ദർശനം .
മൂന്നു നേരം പൂജയുണ്ട് വട്ടിയൂർ കൊണം നായർ വീട്ടിലെ നീലകണ്ഠപാദര്ക്ക് പുഴയിൽ നിന്നും വിഗ്രഹം അദ്ദേഹം പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യം
നൂറ്റിയെണ്പതു വര്ഷങ്ങള്ക്ക്‌ മുന്പ്‌ മരുതുംകുഴിയിലെ ഉദിയന്നൂര് കുടുംബത്തില് നീലകണ്ഠന് എന്നൊരു ദേവീഭക്തനുണ്ടായിരുന്നു. കുട്ടിക്കാലത്ത്‌ തനിക്കുണ്ടായ സ്വപ്നദര്ശന ത്തിലൂടെയാണ്‌ ആ ബാലന് കരവിഞ്ഞൊരുകിക്കൊണ്ടിരുന്ന കിള്ളിയാറ്റിലെടുത്തുചാടി, അതിലൂടെ ഒഴുകിവന്ന വിഗ്രഹം (തിരുമുടി) കരസ്ഥമാക്കി. എന്നാല് ജലപ്രവാഹത്തിലെ ചുഴിയിലകപ്പെട്ടുപോയ ബാലനെ കാണാതാവുകയും കിള്ളിയാറ്റില് മുങ്ങിപ്പോയെന്ന്‌ എല്ലാവരും കരുതിയ ആ കുട്ടി ഏഴാംനാള് തിരുമുടിയുമായി സ്വന്തം ഭവനത്തില് തിരിച്ചെത്തുകയായിരുന്നു. വിഗ്രഹം വീട്ടിലെ പെട്ടിയില് സൂക്ഷിച്ചുവയ്ക്കുകയും പിന്നീട്‌ വീടിന്റെ ഒരു ഭാഗത്ത്‌ മുടിപ്പുരകെട്ടി പൂജാദികര്മ്മങ്ങളും ചെയ്തുപോന്നു. അന്ന്‌ ദേവിക്ക്‌ ആദ്യമായി അട നിവേദിക്കുകയും ചെയ്തു. ദേവിക്ക്‌ പ്രിയപ്പെട്ട ഈ നിവേദ്യം ഇന്നും തുടരുന്നു

ആദ്യം ഇവിടെ അബ്രാഹ്മണപൂജയായിരുന്നു .ജന്തു ബലിയുമുണ്ടായിരുന്നു .ഉപദേവതകൾ മാടൻ തമ്പുരാൻ ശാസ്താവ് യോഗീശ്വരൻ ഗണപതി . പച്ചരി മാവും പഴവും നാളികേരവും മാത്രം ചേർത്ത് ഉണ്ടാക്കുന്ന അട നേദ്യം പ്രധാന വഴിപാടു .മൂന്നു വർഷത്തിൽ ഒരിക്കൽ മീനം മേടം മാസങ്ങളിൽ എട്ടു ദിവസത്തെ ഊരൂട്ട് ഉത്സവം ഉണ്ട്

ആദ്യകാലത്ത്‌ നീലകണ്ഠഗുരുപാദര് തന്നെയാണ്‌ പൂജാദികര്മ്മങ്ങള് ചെയ്തുപോന്നിരുന്നത്‌. പിന്നീട്‌ പിന്തലമുറക്കാരായി. ക്ഷേത്രമുണ്ടായതോടെ ബ്രാഹ്മണപൂജയുമായി.
മേടമാസത്തിലെ പുണര്തം നാളിലാണ്‌ ഉദിയന്നൂര് ദേവീക്ഷേത്രത്തിലെ തൃക്കൊടിയേറ്റ്‌. പൊങ്കാലയോട്‌ കൂടിയുള്ള പത്തുദിവസത്തെ ഉത്സവം. കലാശാഭിഷേകവും കളമെഴുത്തും പാട്ടുമുണ്ടാകും. കളമെഴുത്തും പാട്ട്‌ ഉത്സവകാലത്ത്‌ നിര്ബന്ധമാണ്‌. എന്നാല് നേര്ച്ചയായി മറ്റുദിവസങ്ങളിലും നടത്താറുണ്ട്‌. ഉത്സവദിവസങ്ങളിലെല്ലാം അന്നദാനവുമുണ്ട്‌. ക്ഷേത്രകലകള്ക്ക്‌ പ്രാമുഖ്യമുള്ള കലാപരിപാടികള്, ക്ഷേത്രത്തെ ചുറ്റിയുള്ള ബാലികമാരുടെ താലപ്പൊലി ഘോഷയാത്രയ്ക്ക്‌ പഞ്ചവാദ്യത്തിന്റെയും ഗജവീരന്മാരുടെയും അകമ്പടിയുണ്ടാകും. വലിയവിള കുണ്ടമണ്ഭാഗം ദേവീക്ഷേത്രക്കടവില് ആറാട്ടുനടക്കും. കൊടിയിറങ്ങുന്നതോടെ ഉത്സവം സമാപിക്കും. മൂന്നുവര്ഷത്തിലൊരിക്കല് ആഘോഷിക്കാറുള്ള ഊരുട്ടുമഹോത്സവം ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്‌. എട്ടുദിവസം നീണ്ടുനില്ക്കുന്ന ഈ ഉത്സവമാഹാത്മ്യം ഉലകുടയപെരുമാളിന്റെ ജീവിതകഥ അനുസ്മരിപ്പിക്കുന്നതാണ്‌. ദേവിയുടെ ഭക്തനായിരുന്നല്ലോ ആ പെരുമാള്. നാട്ടുകാര് ചേര്ന്ന്‌ നടത്തുന്നതുകൊണ്ടാണ്‌ ഉത്സവത്തിന്‌ ഈ പേരുണ്ടായത്‌. വാര്ഷികോത്സവകാലത്ത്‌ തന്നെയായിരിക്കും ഊരുട്ടുത്സവവും നടക്കുക.