=====================================
പ്രസിദ്ധമായ എളവൂർ തൂക്കം നടത്തിയിരുന്ന ക്ഷേത്രം 
.എറണാകുളം ജില്ലയിലെഅങ്കമാലിയ്ക്കടുത്തുള്ള   എളവൂരിൽ പാറക്കടവ് പഞ്ചായത്തിൽ. പ്രധാനമൂർത്തി ഭദ്രകാളി പടിഞ്ഞാട്ടു ദര്ശനം രണ്ടു നേരം പൂജയുണ്ട് തന്ത്രി മറ്റപ്പള്ളി .ആദ്യം 
നനദുർഗ്ഗ  ആയിരുന്നു  .ഇപ്പോൾ ശില കണ്ണാടിയാണ് പഴയ കാലത്ത് പറവൂർ സ്വരൂപത്തിന്റെ (പിണ്ടിവട്ടം സ്വരൂപം ) ആസ്ഥാനം ഈ ക്ഷേത്രത്തിനടുത്ത് ആയിരുന്നു പ്രജകൾക്ക് പകർച്ചവ്യാധി ബാധിച്ചപ്പോൾ രാജാവ് നാടിനെ രക്ഷിയ്ക്കാൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ചെന്ന് ഭജനമിരുന്നു ദേവിയെ ഉപാസിച്ചു കൊണ്ടുവന്നു  എന്ന് ഐതിഹ്യം .തിരിച്ചു വന്ന അദ്ദേഹം ഇവിടെ ദേവസാനിദ്ധ്യം കണ്ടെത്തിയെന്നും ഐതിഹ്യ ത്തിൽ വകഭേദം .ഈ ദേവിയെ പ്രീതിപ്പെടുത്താൻ ആണ്ടുതോറും നരബലി നടത്തിയിരുന്നു എന്നു പഴമയുണ്ട് .ഇതുനു പ്രതീകമായിട്ടാണ് മേടം 10 നു ക്ഷേത്രത്തിൽ തൂക്കം നടത്തിയിരുന്നത്. അതുകഴിഞ്ഞാൽ  കൊടുങ്ങല്ലൂരിലെ പോലെ ഏഴ് ദിവസം ക്ഷേത്രനട അടച്ചിടും .സൂര്യൻ നേരെ കിഴക്കു ഉദിയ്ക്കുന്ന ദിവസമാണ് മേടം പത്ത്  പത്താമുദയദിനം വിത്ത് ഇറക്കാൻ ഏറ്റവും പറ്റിയദിവസമായി മേടം പത്തിനെ ഗണിച്ചു വന്നിരുന്നു അന്ന് ഭഗവതിയെ പ്രീതി പെടുത്താനായിരുന്നു ബലി .വഴിപാടു നേരുന്നവർക്കായി പരിശീലനം നേടിയവരാണ് ക്ഷേത്രത്തിൽ തൂങ്ങിയിരുന്നത് .മീന ഒന്നിന് പുലർച്ചെ പൂജകഴിയുമ്പോൾ ക്ഷേത്രംശാന്തിയിൽ നിന്നും "കടുത്തല " വാങ്ങി തൂക്കക്കാരൻ 41  ദിവസത്തെ വൃതം തുടങ്ങും .അവസാനത്തെ 21  ദിവസം തിരുമ്മൽ ഓടൽ ,കരിങ്ങോട്ട വേപ്പ് എള്ള്  എന്നിവയുടെ എണ്ണയിൽ ഒറ്റമൂലികളും  നറു  നെയ്യും ചേർത്ത് കാച്ചിയ എണ്ണയാണ് തിരുമ്മലിന് ഉപയോഗിച്ചിരുന്നത് തിരുമ്മലയിൽ മുതുകത്തെ തോ;ലി  മാംസത്തിൽനിന്നും വേർപെടും തൂക്കം നടക്കുന്ന പത്താമുദയനാളിൽ തൂക്കക്കാരൻ ചന്തം ചാർത്തി  പാറക്കടവിൽ ഇരികുറുപ്പിന് ദക്ഷിണ നൽകും വഴിപാടുകാരന്റെ വീട്ടിൽ വന്നു പാൽ കഞ്ഞി  കുടിയ്ക്കും ക്സെത്തിനു വടക്കു വശത്തുള്ള ശ്രീകണ്ടേശ്വരം ക്ഷേത്രത്തിലാണ് ഉടുത്തുകെട്ടു 
തൂക്കക്കാരന്റെ ശരീരത്തിൽ ചാടിലെ കൊളുത്ത് കുത്തിക്കയറ്റുമ്പോൾ പുറത്തുവരുന്ന രക്തത്തിന്റെ രൂപത്തിൽ ദേവിക്ക് രക്തം കൊണ്ട് ബലി നടത്തുക എന്നതായിരുന്നു തൂക്കത്തിന്റെ പിന്നിലുള്ള സങ്കല്പം. ഈ രീതിയിൽ ഭക്തന്മാരുടെ ശരീരത്തിൽ കൊളുത്ത് കുത്തികയറ്റി രക്തം ദേവിയുടെ മുമ്പിൽ അർപ്പിച്ച് തൂക്കം നടത്തുക എന്ന പതിവ് കുറേക്കാലം മുമ്പ് കേരളത്തിനു പുറത്തുള്ള പല ക്ഷേത്രങ്ങളോടനുബന്ധിച്ചും നടന്നിരുന്നതായി ചരിത്ര ഗവേഷകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 
ഇതുകഴിഞ്ഞു കാവിലെത്തിയാൽ ചാടിന്റെ കൊളുത്ത് രണ്ടുപേർ ചേർന്ന് തൊലിയിൽ കുത്തി കയറ്റും ചാടുമായി മൂന്നു പ്രദിക്ഷിണം   ഈ സമയത്ത് തൂക്കക്കാരൻ കൊളുത്തിൽ  കിടന്നു ഭഗവതിയെ വണങ്ങും  തൂക്കം കഴിഞ്ഞാൽ  ക്ഷേത്രത്തിലെ മഞ്ഞൾ പൊടി വച്ച് മുണ്ടുകൊണ്ടു കെട്ടും.ഏഴ് ദിവസം തൂക്കക്കാരൻ പുറത്ത് വരികയില്ല. ഈ ഏഴ് ദിവസവും ക്ഷേത്ര നടയും തുറക്കില്ല. .പല തരത്തിലുള്ള വേഷങ്ങൾ ഇട്ടാണ് തൂക്കം. ഗരുഡതൂക്കം,മനുഷ്യതൂക്കം ദാരികത്തൂക്കം .തൂങ്ങുന്നവർക്കു 48 ദിവസത്തെ ചെലവും എണ്ണയ്ക്കും മറ്റു സാധനങ്ങൾക്കുമുള്ള പണവും വഴിപാടുകാരൻ നൽകണമെന്നായിരുന്നു പഴയ ചിട്ട ..കാച്ചി തൂക്കം നടക്കുമ്പോൾ  പറവൂർ രാജാവ് സന്നിഹതനാ വണമെന്നും നിബന്ധനയുണ്ടായിരുന്നു എന്നാൽ 2004ൽ കോടതിയിടപ്പെട്ട് അത് നിർത്തലാക്കി
തൂക്കം നിർത്തലോടെ എളവൂർ ക്ഷേത്രത്തിൽ ഇപ്പോൾ വിഗ്രഹത്തിനു പൂമൂടലാണ് .മുടിയേറ്റുണ്ട് ഇപ്പോൾ ഊരാണ്മ ദേവസത്തിന്റെ ക്ഷേത്രം




