2018 ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

അഞ്ചുമൂർത്തി ക്ഷേത്രം, പാലക്കാട്




അഞ്ചുമൂർത്തി ക്ഷേത്രം, പാലക്കാട് 
================================
കേരളത്തിലെ പാലക്കാട് ജില്ലയിലെ ആലത്തൂരിനടുത്ത് അഞ്ചുമൂർത്തിമംഗലം ദേശത്ത് സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് അഞ്ചുമൂർത്തി മംഗലം മഹാദേവക്ഷേത്രം. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന രണ്ടു അഞ്ചുമൂർത്തി ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ഒന്നാമത്തെ അഞ്ചുമൂർത്തിക്ഷേത്രം നൂറ്റെട്ട് ശിവാലയങ്ങളിൽ തിരുമിറ്റകോട്ട് എന്നും രണ്ടാമത്തെ ഈ ക്ഷേത്രത്തിനെ മംഗലം എന്നും കാണിച്ചിരിക്കുന്നു. അഞ്ചുമൂർത്തിമംഗലം മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് വൈഷ്ണവാശഭൂതനായ പരശുരാമനാണന്നു വിശ്വസിക്കുന്നു.
അഞ്ചുമൂർത്തിമംഗലം മഹാദേവക്ഷേത്രം
ഇവിടെ ശിവപ്രതിഷ്ഠാ സദാശിവ രൂപത്തിൽ സങ്കല്പിച്ചാണ് പൂജാധികാര്യങ്ങൾ നടത്തുന്നത്. പരമശിവനൊപ്പം തന്നെ സുദർശനമൂർത്തിയ്ക്കും, മഹാവിഷ്ണുവിനും, പാർവ്വതീദേവിയ്ക്കും ഗണപതിയ്ക്കും തുല്യപ്രാധാന്യമുള്ള ഒരു ക്ഷേത്രമാണിത്. തന്മൂലം ശിവരാത്രിയ്കൊപ്പംതന്നെ അഷ്ടമിരോഹിണിയ്ക്കും, നരസിംഹജയന്തിയ്ക്കും, വിനായചതുർത്ഥിയ്ക്കും, നവരാത്രിയ്ക്കും ഒന്നുപോലെതന്നെ ഇവിടെ പൂജാദിഘോഷങ്ങൾ നടത്തപ്പെടുന്നു. ദേശത്ത് ഒരിടത്തുതന്നെ അഞ്ചുപ്രതിഷ്ഠാമൂർത്തികൾ കുടികൊള്ളുന്നതിനാൽ ദേശത്തിനും അഞ്ചുമൂർത്തീമംഗലം എന്ന് നാമകരണം ഉണ്ടായി എന്നു കരുതുന്നു.
ചരിത്രം
അധികം ചരിത്രതാളുകളിൽ ഒന്നും തന്നെ ഇടം നേടാൻ ഈ ശിവക്ഷേത്രത്തിനു കഴിഞ്ഞിട്ടില്ല. ക്ഷേത്രത്തെക്കുറിച്ചുള്ള ചരിത്ര രേഖകൾ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. എങ്കിലും കൊല്ലംകോട്ട് രാജവംശത്തിന്റെ സുവർണ്ണകാലത്താണ് ക്ഷേത്ര നിർമ്മാണം നടന്നത് എന്നു വിശ്വസിക്കുന്ന.
പരശുരാമ പ്രാതിഷ്ഠിതമാണ് ശിവപ്രതിഷ്ഠ.
പ്രധാന പ്രതിഷ്ഠകൾ
ശ്രീ പരമശിവൻ
മഹാവിഷ്ണു
സുദർശന മൂർത്തി
പാർവ്വതീദേവി
ഗണപതി
പൂജാവിധികളും വിശേഷങ്ങളും: നിത്യേന മൂന്നു പൂജകൾ ശിവക്ഷേത്രത്തിലും, വിഷ്ണുക്ഷേത്രത്തിലും, സുദർശനമൂർത്തിനടയിലും നടക്കുന്നു.
ശിവരാത്രി
മഹാശിവരാത്രി; ഫാൽഗുന മാസത്തിലെ (കുംഭമാസം) കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുകയും ശിവലിംഗത്തിൽ രാത്രിയിൽ പ്രത്യേകം അഭിഷേകപൂജകൾ നടത്തുകയും, അത് ദർശിക്കുവാനും തേവരുടെ അനുഗ്രഹം കൈകൊള്ളാനായി ധാരാളം ഭക്തർ ക്ഷേത്ര മതിൽക്കകത്ത് ഒത്തുകൂടുന്നു.
അഷ്ടമിരോഹിണി
ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേർന്ന ദിവസമാണിത് . ശ്രീകൃഷ്ണന്റെ ജന്മദിനമായതിനാൽ അന്നേ ദിവസം വിഷ്ണു ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും ചടങ്ങുകളുമുണ്ടാവും. അഷ്ടമിരോഹിണി ദിവസം അർദ്ധരാത്രി വരെ കീർത്തനം ചൊല്ലലും വ്രതാനുഷ്ഠാനവുമായി ഭക്തർ അമ്പലത്തിൽ കഴിച്ചു കൂട്ടുന്നു.
നവരാത്രി
നരസിംഹ ജയന്തി
മഹാവിഷ്ണുവിൻറെ നാലാമത്തെ അവതാരമാണ് നരസിംഹമൂർത്തി. വൈശാഖമാസത്തിലെ ശുക്ലപക്ഷചതുർദശി ദിവസമാണ് നരസിംഹ ജയന്തിയായി ആഘോഷിക്കുന്നത്. അസുരരാജാവായ ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനാണ് ഭഗവാൻ നരസിംഹമായി അവതരിച്ചത്. വിഷ്ണുക്ഷേത്രത്തിലും നരസിംഹജയന്ത വിശേഷപ്പെട്ട ദിവസമായി ആഘോഷിക്കുന്നു.

അഞ്ചുമൂർത്തി ക്ഷേത്രം, പാലക്കാട്



അഞ്ചുമൂർത്തി ക്ഷേത്രം, പാലക്കാട് 
കേരളത്തിലെ പാലക്കാട് ജില്ലയിലെ ആലത്തൂരിനടുത്ത് അഞ്ചുമൂർത്തിമംഗലം ദേശത്ത് സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് അഞ്ചുമൂർത്തി മംഗലം മഹാദേവക്ഷേത്രം. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന രണ്ടു അഞ്ചുമൂർത്തി ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ഒന്നാമത്തെ അഞ്ചുമൂർത്തിക്ഷേത്രം നൂറ്റെട്ട് ശിവാലയങ്ങളിൽ തിരുമിറ്റകോട്ട് എന്നും രണ്ടാമത്തെ ഈ ക്ഷേത്രത്തിനെ മംഗലം എന്നും കാണിച്ചിരിക്കുന്നു. അഞ്ചുമൂർത്തിമംഗലം മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് വൈഷ്ണവാശഭൂതനായ പരശുരാമനാണന്നു വിശ്വസിക്കുന്നു.
അഞ്ചുമൂർത്തിമംഗലം മഹാദേവക്ഷേത്രം
ഇവിടെ ശിവപ്രതിഷ്ഠാ സദാശിവ രൂപത്തിൽ സങ്കല്പിച്ചാണ് പൂജാധികാര്യങ്ങൾ നടത്തുന്നത്. പരമശിവനൊപ്പം തന്നെ സുദർശനമൂർത്തിയ്ക്കും, മഹാവിഷ്ണുവിനും, പാർവ്വതീദേവിയ്ക്കും ഗണപതിയ്ക്കും തുല്യപ്രാധാന്യമുള്ള ഒരു ക്ഷേത്രമാണിത്. തന്മൂലം ശിവരാത്രിയ്കൊപ്പംതന്നെ അഷ്ടമിരോഹിണിയ്ക്കും, നരസിംഹജയന്തിയ്ക്കും, വിനായചതുർത്ഥിയ്ക്കും, നവരാത്രിയ്ക്കും ഒന്നുപോലെതന്നെ ഇവിടെ പൂജാദിഘോഷങ്ങൾ നടത്തപ്പെടുന്നു. ദേശത്ത് ഒരിടത്തുതന്നെ അഞ്ചുപ്രതിഷ്ഠാമൂർത്തികൾ കുടികൊള്ളുന്നതിനാൽ ദേശത്തിനും അഞ്ചുമൂർത്തീമംഗലം എന്ന് നാമകരണം ഉണ്ടായി എന്നു കരുതുന്നു.
അധികം ചരിത്രതാളുകളിൽ ഒന്നും തന്നെ ഇടം നേടാൻ ഈ ശിവക്ഷേത്രത്തിനു കഴിഞ്ഞിട്ടില്ല. ക്ഷേത്രത്തെക്കുറിച്ചുള്ള ചരിത്ര രേഖകൾ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. എങ്കിലും കൊല്ലംകോട്ട് രാജവംശത്തിന്റെ സുവർണ്ണകാലത്താണ് ക്ഷേത്ര നിർമ്മാണം നടന്നത് എന്നു വിശ്വസിക്കുന്ന.
പരശുരാമ പ്രാതിഷ്ഠിതമാണ് ശിവപ്രതിഷ്ഠ.
പ്രധാന പ്രതിഷ്ഠകൾ
ശ്രീ പരമശിവൻ
മഹാവിഷ്ണു
സുദർശന മൂർത്തി
പാർവ്വതീദേവി
ഗണപതി
പൂജാവിധികളും വിശേഷങ്ങളും: നിത്യേന മൂന്നു പൂജകൾ ശിവക്ഷേത്രത്തിലും, വിഷ്ണുക്ഷേത്രത്തിലും, സുദർശനമൂർത്തിനടയിലും നടക്കുന്നു.
ശിവരാത്രി
മഹാശിവരാത്രി; ഫാൽഗുന മാസത്തിലെ (കുംഭമാസം) കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുകയും ശിവലിംഗത്തിൽ രാത്രിയിൽ പ്രത്യേകം അഭിഷേകപൂജകൾ നടത്തുകയും, അത് ദർശിക്കുവാനും തേവരുടെ അനുഗ്രഹം കൈകൊള്ളാനായി ധാരാളം ഭക്തർ ക്ഷേത്ര മതിൽക്കകത്ത് ഒത്തുകൂടുന്നു.
അഷ്ടമിരോഹിണി
ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേർന്ന ദിവസമാണിത് . ശ്രീകൃഷ്ണന്റെ ജന്മദിനമായതിനാൽ അന്നേ ദിവസം വിഷ്ണു ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും ചടങ്ങുകളുമുണ്ടാവും. അഷ്ടമിരോഹിണി ദിവസം അർദ്ധരാത്രി വരെ കീർത്തനം ചൊല്ലലും വ്രതാനുഷ്ഠാനവുമായി ഭക്തർ അമ്പലത്തിൽ കഴിച്ചു കൂട്ടുന്നു.
നവരാത്രി
നരസിംഹ ജയന്തി
മഹാവിഷ്ണുവിൻറെ നാലാമത്തെ അവതാരമാണ് നരസിംഹമൂർത്തി. വൈശാഖമാസത്തിലെ ശുക്ലപക്ഷചതുർദശി ദിവസമാണ് നരസിംഹ ജയന്തിയായി ആഘോഷിക്കുന്നത്. അസുരരാജാവായ ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനാണ് ഭഗവാൻ നരസിംഹമായി അവതരിച്ചത്. വിഷ്ണുക്ഷേത്രത്തിലും നരസിംഹജയന്ത വിശേഷപ്പെട്ട ദിവസമായി ആഘോഷിക്കുന്നു.

നീലിയാർ ഭഗവതി (കോട്ടത്തമ്മ) കണ്ണൂര്‍ ജില്ല മൊറാഴ



നീലിയാർ ഭഗവതി (കോട്ടത്തമ്മ)
കണ്ണൂര്‍ ജില്ലയിലെ അമ്മ ദൈവം ‘കോട്ടത്തമ്മ’ എന്നും ‘ഒറ്റത്തറ’ എന്നും കൂടി അറിയപ്പെടുന്നുണ്ട്. മഹാകാളി സങ്കല്പ്പമാണ് ഈ ദേവിക്കുള്ളത്. ചെറുകുന്ന്, എരിഞ്ഞിക്കീല്‍, മാതമംഗലം എന്നീ സ്ഥലങ്ങളിലും ഭഗവതിക്ക് സ്ഥാനങ്ങള്‍ ഉണ്ട്. കൊട്ടിയൂരിനടുത്തുള്ള മണത്തണ എന്ന സ്ഥലമാണ് ഭഗവതിയുടെ ആരൂഡം . കര്ക്കിടക മാസം രണ്ടു മുതല്‍ പതിനാറ് വരെയുള്ള ദിവസങ്ങളില്‍ ഭഗവതി ഇവിടെയാണ് ഉണ്ടാവുകയത്രേ.
മൊറാഴക്കടുത്തുള്ള മാങ്ങാട്ട് പറമ്പ് നീലിയാര്‍ കോട്ടത്തില്‍ കെട്ടിയാടുന്ന ഭഗവതി തെയ്യമാണ്‌ നീലിയാര്‍ ഭഗവതി. ഈ
വര്‍ഷത്തില്‍ എല്ലാ കാലത്തും കെട്ടിയാടപ്പെടുന്ന തെയ്യമാണ്‌ നീലിയാര്‍ ഭഗവതി. വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌. ഒറ്റ ചെണ്ടയും കുറച്ചു വാദ്യങ്ങളും മാത്രമേ തെയ്യത്തിനു ഉപയോഗിക്കാറുള്ളൂ. വൈകുന്നേരം സൂര്യാസ്തമന സമയത്താണ് ഈ തെയ്യക്കോലം ഇറങ്ങുക. എല്ലാ മാസ സംക്രമത്തിനും കുടുംബ വകയായും സന്താന സൌഭാഗ്യത്തിനും മഗല്യ ഭാഗ്യത്തിനും ഒക്കെയായി ഭക്തര്‍ ഭഗവതിയെ കെട്ടിയാടിക്കാന്‍ നേര്ച്ച നേരാറുണ്ട്.
വലിയ മുടി, മുഖത്തെഴുത്ത്‌ എന്നിവയില്‍ ഈ തെയ്യത്തിനു വലിയ തമ്പുരാട്ടി തെയ്യത്തോടു ഏറെ സാദൃശ്യം ഉണ്ട്. മാങ്ങാട്ട് പറമ്പു നീലിയാര്‍ കോട്ടം പത്തൊന്പത് ഏക്കര്‍ വിസ്താരമുള്ള ദേവസ്ഥലമാണ്. വര്ഷത്തില്‍ സ്ഥിരമായി ഇവിടെ തെയ്യമുള്ളതിനാല്‍ കാവിനുള്ളില്‍ തന്നെ മഴ കൊള്ളാതെ മുഖത്തെഴുതാനും മറ്റുമായി ഒരു ചെറിയ കെട്ടിടമുണ്ട്. അവിടെത്തന്നെയാണ് തെയ്യത്തിന്റെ അണിയലങ്ങള്‍, മുളയില്‍ തീര്ത്ത് ഇരുപത് അടിയോളം നീളമുള്ള തിരുമുടി എന്നിവയൊക്കെ സൂക്ഷിക്കുന്നത്. കരക്കാട്ടിടം നായനാര്‍ ആചാരം കൊടുത്തവര്ക്ക് മാത്രമാണ് ഈ തെയ്യം കെട്ടാന്‍ അനുവാദം. വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌.
കണ്ണൂര്‍ കൊട്ടിയൂരിനടുത്തുള്ള മണത്തണയില്‍ നാട്ടു രാജാവിനാല്‍ അപമൃത്യുവിനിരയായ സുന്ദരിയും തര്ക്കശാസ്ത്ര വിടഗ്ദയുമായ താഴ്ന്ന ജാതിയില്‍ പെട്ട നീലി എന്ന സ്ത്രീയാണ് മരണ ശേഷം നീലിയാര്‍ ഭഗവതിയായി മാറിയത് എന്നാണു വിശ്വാസം.
വേറൊരു പുരാവൃത്തം ഉള്ളത് ഇങ്ങിനെയാണ്‌. വ്യഭിചാര ദോഷം ചുമത്തി നീലി എന്നൊരു അടിയാത്തിപ്പെണ്ണിനെ അവളുടെ അപ്പനെ കൊണ്ട് തന്നെ കൊല ചെയ്യിച്ചതും നീലി മരണാനന്തരം നീലിയാര്‍ ഭഗവതിയായി മാറിയതുമായ നാട്ടു പുരാവൃത്തമുണ്ട്.
മണത്തണ ഇല്ലത്ത് എത്തുന്ന യാത്രികര്‍ കുളിക്കാനായി ഇല്ലക്കുളത്തില്‍ എത്തുമ്പോള്‍ സുന്ദര രൂപത്തില്‍ നീലിയാര്‍ ഭഗവതി അവരോട് എണ്ണയും താളിയും വേണോ എന്നന്വേഷിക്കുകയും അങ്ങിനെ അരികില്‍ വരുന്നവരെ കൊന്നു ചോര കുറിക്കുകയും ചെയ്യും. അവിടെ കുളിക്കാനായി ചെന്നവര്‍ ആരും തിരിച്ചു വരാറില്ല. ഒരിക്കല്‍ പണ്ഡിതനായ കാളക്കാട്ട് നമ്പൂതിരി അവിടെയെത്തുകായും ഭക്ഷണത്തിനു മുമ്പായി കുളിക്കാനായി ഇല്ലക്കുളത്തിലേക്ക് പോവുകയും ചെയ്തു. അവിടെ മറുകരയില്‍ സുന്ദരിയായ നീലിയെ കണ്ടു. ആരെന്ന ചോദ്യത്തിന് നമ്പൂതിരി കാളക്കാട്ട് എന്ന് മറുപടി പറയുകയും മറുചോദ്യത്തിന് കാളി എന്ന് നീലിയും മറുപടി പറഞ്ഞു. പിന്നീട് ഭഗവതി എണ്ണയും താളിയും നല്കുകയും ചെയ്തു. അമ്മ തന്ന അമൃതാണിതെന്നു പറഞ്ഞ് അദ്ദേഹം ആ എണ്ണയും താളിയും കുടിച്ചു. അമ്മ എന്ന് വിളിച്ചതിനാല്‍ അദ്ദേഹത്തെ കൊല്ലാതെ അവരോടൊപ്പം ഭഗവതി ഇവിടേക്ക് ഓലക്കുടയില്‍ കയറി വന്നു എന്ന് വിശ്വസിക്കുന്നു

ക്ഷേത്രപ്രദക്ഷിണം തെറ്റെങ്കില്‍ ഫലം ദുരിതം



ക്ഷേത്രപ്രദക്ഷിണം തെറ്റെങ്കില്‍ ഫലം ദുരിതം
ക്ഷേത്ര ദര്‍ശനം നടത്തുന്നവര്‍ ഒട്ടും കുറവല്ല. വിശ്വാസികളെല്ലാവരും തന്നെ ക്ഷേത്ര ദര്‍ശനം നടത്തുന്നവരാണ്. എന്നാല്‍ ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. സൂര്യോദയം മുതല്‍ അസ്തമയം വരെയുള്ള ഏത് സമയത്തും പ്രദക്ഷിണം നടത്താവുന്നതാണ്. ക്ഷേത്ര ദര്‍ശനത്തിന്റെ കാര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഓരോ ദേവീ ദേവന്‍മാര്‍ക്കും നടത്തേണ്ട പ്രദക്ഷിണത്തിന്റെ എണ്ണത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ട്. ഭഗവാന്റെ വലതുഭാഗത്ത് കൂടെ പോവുന്ന തരത്തിലുള്ള പ്രദക്ഷിണമാണ് നടത്തേണ്ടത്. മോക്ഷം പ്രദാനം ചെയ്യുന്ന ഒന്നാണ് പ്രദക്ഷിണം എന്ന കാര്യത്തില്‍ സംശയമില്ല.പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് പലര്‍ക്കും അറിവുണ്ടാകില്ല. ബലിക്കല്ലിന്റെ പുറത്ത് നിന്നാണ് നമ്മള്‍ പ്രദക്ഷിണം നടത്തേണ്ടത്. ക്ഷേത്ര മതില്‍ക്കെട്ടിന് പുറത്ത് പ്രദക്ഷിണം വെച്ചാല്‍ ഇരട്ടിപുണ്യമാണ് ലഭിക്കുന്നത്. പ്രദക്ഷിണം കഴിഞ്ഞ് ബലിക്കല്ലിന്റെ ഇടതു വശത്തു കൂടി വന്നു വേണം തൊഴുത് വരാന്‍. എന്നിട്ട് മാത്രമേ ക്ഷേത്രത്തിനകത്ത് പ്രേവശിക്കാന്‍ പാടുകയുള്ളൂ.ക്ഷേത്ര ദര്‍ശനത്തില്‍ പല കാര്യങ്ങളിലും നമ്മള്‍ അതീവ ശ്രദ്ധാലുക്കളായിരിക്കണം.
ആഗ്രഹസാഫല്യം
സൂര്യോദയം മുതല്‍ അസ്തമയം വരെ നടത്തുന്ന പ്രദക്ഷിണത്തിന് ആഗ്രഹസാഫല്യമാണ് ഫലം. നമ്മുടെ ആഗ്രഹം വ്യക്തവും ശുദ്ധവുമായിരുന്നാല്‍ അത് നടക്കും എന്നാണ് ഇത്തരത്തില്‍ പ്രദക്ഷിണം ചെയ്യുന്നതിന്റെ ഫലം. അതുകൊണ്ട് തന്നെ പ്രദക്ഷിണം നടത്തുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. സൂര്യോദയം മുതല്‍ അസ്തമയം വരെ നടത്തുന്ന പ്രദക്ഷിണം ഏറ്റവും വിശേഷപ്പെട്ടതാണ്. പ്രദക്ഷിണത്തിന്റെ എണ്ണം പ്രദക്ഷിണത്തിന്റെ എണ്ണം നോക്കി വേണം അത് ചെയ്യുന്നതിന്. ഓരോ ദേവിദേവന്‍മാര്‍ക്കും പ്രദക്ഷിണത്തിന്റെ കാര്യത്തില്‍ ഓരോ എണ്ണമുണ്ട്. ഓരോ ദേവീ ദേവന്‍മാര്‍ക്കും പ്രദക്ഷിണത്തിന്റെ എണ്ണത്തില്‍ മാറ്റമുണ്ട്. ഗണപതിയ്ക്ക് ഒന്ന്, സൂര്യന് 2, ശിവന് മൂന്ന്, വിഷ്ണുവിനും ദേവിയ്ക്കും നാല്, ശാസ്താവിന് അഞ്ച്, അരയാലിന് ഏഴ് എന്നിങ്ങനെയാണ് പ്രധാനമായുള്ള പ്രദക്ഷിണങ്ങള്‍. എങ്കില്‍ മാത്രമേ അത് നമ്മുടെ ആഗ്രഹത്തിനും മോക്ഷപ്രാപ്തിക്കും സഹായിക്കുകയുള്ളൂ. രോഗശമനം ഫലം രാവിലെ പ്രദക്ഷിം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇവര്‍ക്ക് ആഗ്രഹസാഫല്യത്തോടൊപ്പം തന്നെ പല ആത്മീയ ശാരീരിക ഗുണങ്ങളും ലഭിക്കുന്നു. രാവിലെ പ്രദക്ഷിണം ചെയ്യുന്നവര്‍ക്ക് രോഗശമനം ഉണ്ടാവും എന്നാണ് വിശ്വാസം. ഉച്ചയ്ക്കാണെങ്കില്‍ സര്‍വ്വാഭീഷ്ടസിദ്ധിയും വൈകിട്ടാണെങ്കില്‍ സര്‍വ്വപാപ പരിഹാരവുമാണ് ഫലം. ഈ സമയത്തെല്ലാം പ്രദക്ഷിണം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് എല്ലാ തരത്തിലും നമ്മുടെ ആത്മീയ കാര്യങ്ങളിലെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു. ശയന പ്രദക്ഷിണം പ്രദക്ഷിണത്തിന്റെ കാര്യത്തില്‍ അല്‍പം കഠിനമുള്ളതാണ് ശയനപ്രദക്ഷിണം. കഠിന വ്യഥകളില്‍ നിന്നും പാപങ്ങളില്‍ നിന്നും മുക്തി നേടാനാണ് ശയന പ്രദക്ഷിണം നടത്തുന്നത്. മാത്രമല്ല നമ്മളെ അലട്ടുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ശയന പ്രദക്ഷിണം. പലപ്പോഴും നമ്മുടെ പല വ്യഥകളില്‍ നിന്നും പ്രശ്‌നങ്ങളില്‍ നിന്നും പരിഹാരം കാണുന്നതിന് ശയന പ്രദക്ഷിണം നല്ലൊരു പ്രതിവിധിയാണ്. ശിവന് പ്രദക്ഷിണം ശിവക്ഷേത്രത്തില്‍ സാധാരണ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് പ്രദക്ഷിണം നടത്തുന്നത്. ശ്രീകോവിലിലെ അഭിഷേക ജലം ഒഴുകിപ്പോകുന്ന ഓവ് വരെ പ്രദക്ഷിണം നടത്തുകയും ശേഷം താഴികക്കുടം വന്ദിച്ച് തിരികെ ഓവിന് സമീപത്തൂ കൂടി തിരിച്ച് പ്രദക്ഷിണം ചെയ്യുകയും ആണ് ചെയ്യേണ്ടത്. ശിവന് ഒരിക്കലും പൂര്‍ണ പ്രദക്ഷിണം നടത്തരുത്. ഇത് ദോഷമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ മനസ്സില്‍ വെച്ച് വേണം ശിവന് പ്രദക്ഷിണം നടത്തുന്നത്. പ്രാണായാമ തുല്യം ശിവക്ഷേത്രത്തില്‍ പ്രദക്ഷിണം നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആരോഗ്യപരമായ കാര്യങ്ങളില്‍ കൂടി പോസിറ്റീവ് എനര്‍ജി തരുന്നതിന് ഈ പ്രദക്ഷിണം സഹായിക്കുന്നു. ശിവക്ഷേത്രത്തില്‍ പ്രദക്ഷിണം ചെയ്യുന്നത് പ്രാണായാമ തുല്യമായ ഒന്നാണ് എന്ന് തന്നെ പറയാം. ശരീരത്തിനും മനസ്സിനും പോസിറ്റീവ് എനര്‍ജി നിറക്കുന്നതിന് ഇത് സഹായിക്കുന്നു. ബലിക്കല്ലില്‍ സ്പര്‍ശിക്കരുത് ഒരു കാരണവശാലും ബലിക്കല്ലില്‍ സ്പര്‍ശിക്കാന്‍ പാടുള്ളതല്ല. ഇത് ശ്രദ്ധിച്ച് വേണം ചെയ്യേണ്ടത്. പ്രദക്ഷിണം നടത്തുമ്പോള്‍ ഒരിക്കലും ബലിക്കല്ലില്‍ സ്പര്‍ശിക്കാന്‍ പാടുള്ളതല്ല. വലതു വശത്ത് ബലിക്കല്ല് വരത്തക്ക വിധത്തില്‍ വേണം പ്രദക്ഷിണം നടത്താന്‍. ഇത് പാപം ചെയ്യുന്നതിന് തുല്യമാണ് എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ബലിക്കല്ലില്‍ സ്പര്‍ശിക്കുന്നത് ശ്രദ്ധിച്ച് വേണം. സാധാരണ ചെയ്യേണ്ടത് പ്രദക്ഷിണം നടത്തുമ്പോള്‍ സാധാരണയായി മൂന്ന് പ്രദക്ഷിണമാണ് നടത്തേണ്ടത്. ആദ്യത്തേത് പാപമോക്ഷത്തിനും രണ്ടാമത്തേത് ദേവദര്‍ശന ഫലവും മൂന്നാമത്തേത് ഐശ്വര്യഫലവും നല്‍കുന്നു. ജീവിതത്തില്‍ ആത്മീയ ചൈതന്യം നിറക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നു.
പൂര്‍ണതയുടെ ദേവനാണ് ശിവന്‍
പൂര്‍ണതയുടെ ദേവന്‍ പൂര്‍ണതയുടെ ദേവനാണ് ശിവന്‍. അതുകൊണ്ട് തന്നെ പൂര്‍ണ പ്രദക്ഷിണം വെച്ചാല്‍ അതിനര്‍ത്ഥം ശിവന്റെ ശക്തികള്‍ പരിമിതം എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെയാണ് ശിവ ക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം വെയ്ക്കാത്തതും. പ്രദക്ഷിണം വലത്തോട്ട് പ്രദക്ഷിണം വലത്തോട്ട് പ്രദക്ഷിണങ്ങളെല്ലാം വലത്തോട്ട് തന്നെയായിരിക്കണം എന്ന് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് തന്നെയാണ് വലത്തു വെയ്ക്കുക എന്ന് പഴമക്കാര്‍ പറയുന്നതും. അര്‍ദ്ധപ്രദക്ഷിണം അര്‍ദ്ധപ്രദക്ഷിണവും പാപവും അര്‍ദ്ധപ്രദക്ഷിണം ചെയ്യുന്നത് പാപങ്ങളെ ഇല്ലാതാക്കുന്നു എന്നും വിശ്വാസമുണ്ട്. ഭക്തരെ പാപത്തില്‍ നിന്നും മോചിപ്പിക്കാന്‍ ലോകനാഥനായ ശിവനു മേല്‍ വേറെ ശക്തി ഇല്ലെന്നതും അര്‍ത്ഥ പ്രദക്ഷിണത്തിന്റെ കാരണങ്ങളില്‍ ചിലതാണ്. ഗംഗാദേവി ഗംഗാദേവിയും ശിവനും ശിവഭഗവാന്റെ ശിരസ്സില്‍ നിന്നും ഗംഗാ ദേവി ഒഴുകിക്കൊണ്ടിരിയ്ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഗംഗാജലം ഒഴുകുന്ന ഓവ് മുറിച്ച് കടന്ന് പ്രദക്ഷിണം ചെയ്യരുത് എന്നൊരു വിശ്വാസവും നിലനില്‍ക്കുന്നുണ്ട്.

അരിയന്നൂർ ശ്രീ ഹരികന്യക ക്ഷേത്രം,തൃശ്ശൂർ ജില്ലയിലെ കണ്ടാണശ്ശേരി പഞ്ചായത്തിലാണ്


അരിയന്നൂർ ശ്രീ ഹരികന്യക ക്ഷേത്രം

മഹാവിഷ്ണുവിന്റെ മോഹിനിരൂപ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രം !!!!!
ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും ഒട്ടേറെ പ്രത്യേകതകൾ പുലർത്തുന്ന അപൂർവ്വ ക്ഷേത്രം.
ഭഗവാൻ ശ്രീ മഹാവിഷ്ണുവിന്റെ മോഹിനി രൂപത്തിലുള്ള അവതാരപ്രതിഷ്ഠയായുള്ള ഏക ക്ഷേത്രമാണ് അരിയന്നൂർ ശ്രീ ഹരികന്യക ക്ഷേത്രം
തൃശ്ശൂർ ജില്ലയിലെ കണ്ടാണശ്ശേരി പഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഗുരുവായൂരിൽ നിന്ന് ഏകദേശം അഞ്ചു കിലോമീറ്റർ കിഴക്ക് മാറി കുന്ദംകുളം റൂട്ടിലാണ് ഹരികന്യക ക്ഷേത്രം.
പരശുരാമൻ പ്രതിഷ്ഠിച്ച 108 ദുർഗ്ഗാക്ഷേത്രങ്ങളിലൊന്നാണ് അരിയന്നൂർ ക്ഷേത്രം.
പ്രധാനവഴിയിൽ നിന്ന് അല്പം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ പടവുകൾ കയറി എത്തിയാൽ കിഴക്കേ ഗോപുരവും തറയുമാണ് ആദ്യം കണ്ണിലെത്തുക
.ഇവ പഴമയുടെ പെരുമയായി നില കൊള്ളുന്നു.
നമസ്ക്കാരമണ്ഡപവും വലിയ ബലിക്കല്ലും ആഴമേറിയ കിണറുമെല്ലാം വിസ്മയം ജനിപ്പിക്കുന്ന ഈ ക്ഷേത്രം കേരള-ദ്രാവിഢ ശൈലിയിലാണ് പണി കഴിപ്പിച്ചിരിക്കുന്നത്!
ഭാരതീയ പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തിന്റെ ഭരണ നിയന്ത്രണം കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ്.
ഹരികന്യകാപുരം ലോപിച്ചാണ് അരിയന്നൂർ ആയി മാറിയത്.
നിരവധി മുനിയറകളും കുടക്കല്ലുകളുമുള്ള പ്രദേശമാണ് അരിയന്നൂർ.
ഏകദേശം 2000.വർഷത്തെ പഴക്കമുണ്ട് ഹരികന്യകാ ക്ഷേത്രത്തിന്.
പെരുന്തച്ചൻ പണിത ക്ഷേത്രം!
പറയി പെറ്റ പന്തിരുകുലത്തിലെ കേമൻ,തച്ചുശാസ്ത്രത്തിന്റെ തല തൊട്ടപ്പൻ പെരുന്തച്ചൻ ഒറ്റ രാത്രി കൊണ്ട് നിർമ്മിച്ചതാണത്രേ ഈ മോഹിനി ക്ഷേത്രം.
കരിങ്കല്ലു കൊണ്ടുള്ള മുഴക്കോൽ പെരുന്തച്ചന്റെ കലാസൃഷ്ടിയാണ്.ക്ഷേത്രം പണിത് തീർന്നപ്പോൾ എന്തോ ഒരു കുറവ് തോന്നിയെന്നും തന്റെ ആയുധമായ ഉളി വെച്ച് ആ കുറവ് പരിഹരിച്ചുവെന്നും ഐതീഹ്യം.
പെരുന്തച്ചന്റേതെന്നു പറയപ്പെടുന്ന ഉളി ക്ഷേത്ര ശ്രീകോവിലിൽ ഇപ്പോഴുമുണ്ട്!
മുഖപ്പിലെയും കൽത്തൂണിലെയും,നമസ്ക്കാര മണ്ഡപത്തിലെയും മനോമോഹനചിത്രങ്ങൾ ശില്പചാതുരിയുടെ മാറ്റു കൂട്ടുന്നുണ്ട്.
ആനയുടെ ചിത്രങ്ങളും,കാളിയ മർദ്ദനവുമെല്ലാം അവയിൽ ചിലതാണ്.
ക്ഷേത്രത്തിലെ പ്രത്യേകതകൾ
പഞ്ചലോഹത്തിൽ പൊതിഞ്ഞ് ഗോളകയിറക്കിയ അഞ്ജനശിലയാണ് പ്രധാന പ്രതിഷ്ഠ!
ശ്രീകോവിലിനുള്ളിൽ തന്നെ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠയുമുണ്ട്.
കന്നിമൂലയിൽ വിഘ്നേശ്വരനും,
തെക്കു പടിഞ്ഞാറെ മൂലയിൽ ഭദ്രകാളിയും
ഉപ പ്രതിഷ്ഠകളായുണ്ട്.
കന്യകാ സങ്കല്പമായതിനാൽ ക്ഷേത്രത്തിലെ എഴുന്നള്ളത്തിന് കൊമ്പനാനകളെ ഉപയോഗിക്കുകയോ,കരിമരുന്ന് പ്രയോഗം നടത്തുകയോ ചെയ്യാറില്ല.
പകരം പിടിയാനകളെയാണ് എഴുന്നളളത്തിന് ഉപയോഗിക്കുന്നത്.
കാലത്തും ഉച്ചയ്ക്കും വൈകിട്ടുമായി 3 ശീവേലികളാണുള്ളത്.
അയ്യപ്പന്റെ അകമ്പടിയോടെ മാത്രം ശീവേലിക്ക് പുറത്തേക്കെഴുന്നെള്ളുന്ന ദേവിയ്ക്ക് മുന്നിലും പിന്നിലും വിളക്കേന്തി സ്ത്രീകൾ മാത്രമേ അനുഗമിക്കാവൂ എന്നതും നിർബന്ധമാണിവിടെ
പ്രതിഷ്ഠ
കന്യകയാണെന്ന കാരണം
കൊണ്ടു തന്നെ കിരീടകലകളൊന്നുമേ ഈ ക്ഷേത്രത്തിൽ അരങ്ങേറാറില്ല!
പൂജാവിധികളും വിശേഷങ്ങളും!
അത്യപൂർവ്വ താന്ത്രികാനുഷ്ഠാനങ്ങൾ പിന്തുടരുന്ന ക്ഷേത്രത്തിൽ പ്രധാനമായും നാലു പൂജകളും മൂന്ന് ശീവേലിയുമാണുള്ളത്.
അടയാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട് എന്നതും അപൂർവ്വതയാണ്.
എല്ലാ മാസവും കാർത്തിക നാളിലെ.”വാരം ഇരിക്കൽ”മുഖ്യ ചടങ്ങാണ്.
”ഋഗ്വേദത്തിലെ മന്ത്രങ്ങൾ ജപിക്കുന്ന ചടങ്ങാണ് വാരം.
ദേവിയുടെ ജന്മനക്ഷത്രമായ വൃശ്ചിക കാർത്തികയിലെ വാരം ഇരിക്കലിനൊപ്പം “വാരസദ്യ”ഉണ്ടാവും.
വാവ് ദിവസത്തിലാണ് പകൽ വാരമിരിക്കലിനു ശേഷം വൈകുന്നേരം വാരസദ്യ നടത്തുന്നത്!
മണ്ഡലകാലം,വിഷു,നവരാത്രി,തിരുവോണം,പ്രതിഷ്ഠാ ദിനമായ ഇടവത്തിലെ അനിഴം ഇവയെല്ലാം വിശേഷപ്പെട്ടതാണ്.
മീനത്തിലെ മകയിരത്തിൽ 15 ദിവസം നീണ്ടു നില്ക്കുന്ന ഉത്സവമാണ്
,”പഠാദി,ധ്വജാദി,അങ്കുരാദി എന്നിവ.അത്യപൂർവ്വങ്ങളായ താന്ത്രിക അനുഷ്ഠാനങ്ങളാണ്
ഈ ദിവസങ്ങളിൽ നടക്കുക!ഏഴു ദിവസം ആറാട്ട് ചടങ്ങുകൾ നടക്കുന്നു.
വേല,മണ്ണാൻപാട്ട്,പാണർൻപാട്ട് തുടങ്ങിയവയും ഉത്സവസംബന്ധിയായി നടത്താറുണ്ട്.
മലയാള മാസത്തിലെ ആദ്യവെള്ളിയാഴ്ചയായ “മുറപ്പെട്ട്”വെള്ളിയാഴ്യും വിശേഷമാണ്.
പുലർകാലത്ത് നടക്കുന്ന “തന്ത്രി പുഷ്പാഞ്ജലി”വളരെ പ്രശസ്തമാണ്.
മണ്ഡലകാലത്ത് 41 ദിവസത്തിലെ 30 ദിവസവും വിശേഷാൽ പുജകളുണ്ട്.
എല്ലാദിവസവും കാലത്ത് നവകാഭിഷേകവും മുപ്പതാം ദിവസം കളഭാഭിഷേകവും ഉണ്ട്.ബാക്കി 11 ദിവസത്തെ പൂജ ചൊവ്വല്ലൂർ ശിവക്ഷേത്രത്തിലാണ് പൂർത്തിയാക്കുന്നത്.
ദർശന സമയം:കാലത്ത് 5.30 മുതൽ 9.30 വരെ
വൈകിട്ട് 5.30 മുതൽ 7.30 വരെ.

ആനേശ്വരംശിവക്ഷേത്രം,തൃശ്ശൂർ ജില്ല ചെമ്മാപ്പിള്ളി




തൃശ്ശൂർ ജില്ലയിൽ, തൃശ്ശൂർ താലൂക്കിൽ,താന്ന്യം പഞ്ചായത്തിൽപ്പെടുന്നവടക്കുമ്മുറി വില്ലേജിലെ ചെമ്മാപ്പിള്ളിയിലാണ് ആനേശ്വരം ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്.തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്നും മൂന്നുകിലോമീറ്ററോളം വടക്കുകിഴക്കുമാറിയാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. കിഴക്കും പടിൺഞ്ഞാറും പാടശേഖരങ്ങളും വടക്കുഭാഗത്ത് ക്ഷേത്രക്കുളവും കൂടിയുള്ള മനോഹരമായ പ്രദേശമാണിത്. തൃശ്ശൂരിൽ നിന്ന് ഏകദേശം 24 കിലോമീറ്ററാണ് ഇവിടേക്ക്ക്കുള്ള ദൂരം. തുലാമാസ വാവുബലിയോടനുബന്ധിച്ച് നിരവധിപേർ ഇവിടെ പിതൃതർപ്പണം നടത്താറുണ്ട്‌.
ഉൽസവം'
ശിവരാത്രിതി.
ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ. കുംഭമാസത്തിലെ ശിവരാത്രിയാണ്ഇവിടുത്തെ പ്രധാന ആഘോഷം. അന്നേ ദിവസം അനവധിപേർ ശയനപ്രദക്ഷിണം നടത്തുന്നതിനായി എത്തിച്ചേരുന്നു. ശിവരാത്രിയോടനുബന്ധിച്ച് നിരവധി കലാപരിപാടികൾ അരങ്ങേറുന്നു.അഷ്ടമിരോഹിണി, വിജയദശമിപൂജവയ്പ്പ്, പ്രതിഷ്ടാദിനം, രാമായണ മാസാചരണം, വാവുബലി എന്നിവ ഇവിടെ ആഘോഷിച്ചു വരുന്നു.
അഷ്ടമിരോഹിണി.
അഷ്ടമിരോഹിണിയോടനുബന്ധിച്ച് കൃഷ്ണവേഷം ധരിച്ച ബാലികാബാലന്മാരുടെ ശോഭായാത്ര, ഉറിയടി, ഭജന, ചുറ്റുവിളക്ക്, നിറമാല, പ്രസാദവിത്രണം. എന്നിവ നടന്നു വരുന്നു.
രാമായണ മാസാചരണം
കർക്കടകമാസം രാമായണമാസമായി ഇവിടെ ആചരിച്ചു വരുന്നു. ഇതോടനുബന്ധിച്ച് എല്ലാദിവസവും രാവിലെ ഗണപതി ഹോമം, രാമായണപാരായണം എന്നിവ നടക്കുന്നു. വൈകീട്ട് ഭജന, ചുറ്റുവിളക്ക്, നിറമാല, പ്രസാദവിത്രണം എന്നിവ നടക്കുന്നു. കൂടാതെ കർക്കടകം 16ന് 'ഔഷധ സേവാദിനം' ആയി ആചരിക്കുന്നു. അന്നേദിവസം നിരവധി പേർ ഇവിടെ വന്ന് ഔഷധം സേവിക്കുന്നു. കൂടാതെ ഈ മാസത്തിലെ ഒരു ദിവസം രാമായണ ഏകാഹ യജ്ഞം നടത്തുന്നു.
ഐതിഹ്യം.
തേവർ തീർക്കാത്ത കടം.
തൃപ്രയാർ തേവരും ആനേശ്വരത്തപ്പനും തമ്മിലൊരു കടമുണ്ട്. ആനേശ്വരത്തപ്പന്റെ കയ്യിൽ നിന്നും തൃപ്രയാർ തേവർ ഒരു മുറി തേങ്ങയും, ഒരുനാഴി നെല്ലും കടം വാങ്ങി. അന്നു വച്ചു കുലച്ച തെങ്ങിന്റെ തേങ്ങയും, അന്നു വിതച്ച് കൊയ്തെടുത്ത നെല്ലും തനിക്ക് തിരികെ തരണമെന്നാണ് ആനേശ്വരത്തപ്പൻ ആവശ്യപ്പെട്ടത്. എന്നാൽ തേവർ ആയത് തിരികെ നൽകിയില്ല.
കടം തിരികെ നൽകാതതതിന്റെ കാരണ
ആയത് തിരികെ നൽകിയാൽ ലോകം അവസാനിക്കും എന്നതാണ്, പ്രജാക്ഷേമ തൽപ്പരനായ തൃപ്രയാർ തേവർ കടം വീട്ടാത്തതിന്റെ കാരണം. ആറാട്ടു പുഴ ദേവമേളക്ക് തേവർ പുറപ്പെട്ടതിനുശേഷം അഞ്ചാം ദിവസമാണ് പുഴ കടക്കുന്നത്[2]. ഊരായ്മ ഇല്ലങ്ങളായ ചേലൂർ, പുന്നപ്പിള്ളി,ജ്ഞാനപ്പിള്ളി എന്നിവിടങ്ങളിലെ ഉൽസവത്തിൻ അന്ന് തേവർ പങ്കെടുക്കുന്നു. പുന്നപ്പിള്ളി മനയിലെ ചടങ്ങുകൾക്കു ശേഷം മുറ്റിച്ചൂർ കൊട്ടാരത്തിലേക്കുള്ള യാത്രക്കിടയിലാണ് അതീവഭക്തിയോടെ ആനേശ്വരത്തപ്പനെ കബളിപ്പിക്കുന്ന ചടങ്ങ് നടക്കുന്നത്.
======================

ത്രിമൂർത്തികളിൽ പരമശിവന്റെ ജനനം




പരമശിവന്റെ ജനനം

ത്രിമൂർത്തികളിൽ ശിവന് ഒരു പ്രധാന സ്ഥാനമുണ്ട്. അതേപോലെ ബ്രഹ്മാവിന് ഒരു സ്രഷ്ടാവിന്റെ കർത്തവ്യവും വിഷ്ണു ഭഗവാന് പരിപാലനത്തിന്റെ കർത്തവ്യവും ഉണ്ട്, എന്നാൽ പരമശിവൻ പ്രധാനമായും സംഹാരത്തിന്റെയും. ഈ മൂന്ന് ഈശ്വരന്മാരും ചേർന്ന് പ്രകൃതിയുടെ നിയമങ്ങളെ നിയന്ത്രിക്കുന്നു, സൃഷ്ടിക്കപ്പെടുന്നതെല്ലാം ഒടുവിൽ നശിപ്പിക്കപ്പെടും. ഈ മൂന്ന് ദൈവങ്ങളുടെയും ജനനം നിഗൂഢമാണ്. ബ്രഹ്മാവും വിഷ്ണുവും ശിവനിൽ നിന്ന് ജനിച്ചവരാണെന്നാണ് പല പുരാണങ്ങളും പറയപ്പെടുന്നത്. പക്ഷേ ഇതിനു തെളിവുകളില്ല. എന്നാൽ ഈ ആശയക്കുഴപ്പം നമ്മെ മറ്റൊരു പ്രധാന ചോദ്യത്തിലേക്ക് നയിക്കുന്നു, എങ്ങനെയാണ് പരമശിവൻ ജനിച്ചത്? ശിവൻ ഒരു സ്വയംഭൂ ആണെന്നാണ് പലരും വിശ്വസിക്കുന്നത് - അദ്ദേഹം ഒരു മനുഷ്യശരീരത്തിൽ നിന്ന് ജനിക്കുന്നില്ല എന്നാണ് ഇതർത്ഥമാക്കുന്നത്. അദ്ദേഹം സ്വയമേവ സൃഷ്ടിച്ചു! ഒന്നും ഇല്ലാതിരുന്നപ്പോൾ അവൻ അവിടെ ഉണ്ടായിരുന്നു. എല്ലാം നശിപ്പിക്കപ്പെടുന്നതിനുശേഷവും അവൻ അവിടെ തുടരും. അതുകൊണ്ടാണ് അദ്ദേഹത്തെ ഹിന്ദു ഐതിഹ്യത്തിലെ ഏറ്റവും പഴയ ദൈവം അഥവാ ആദി-ദേവ് എന്ന പേരിലും അറിയപ്പെടുന്നത്. എന്നിരുന്നാലും ബ്രഹ്മാവും വിഷ്ണുവും തമ്മിലുള്ള തർക്കം മൂലമുണ്ടായതിന്റെ ഫലമാണ് ഈ മഹാത്ഭുതം സൃഷ്ടിക്കപ്പെട്ടതും എന്ന് മറ്റു പുരാണങ്ങൾ പറയുന്നു. ആരാണ് കൂടുതൽ ഉത്തമനെന്ന് ഈ രണ്ട് ദൈവങ്ങളും പരസ്പരം വാദിച്ചു. പെട്ടെന്നുതന്നെ, കത്തിജ്വലിക്കുന്ന ഒരു തൂൺ അവിടെ പ്രത്യക്ഷപ്പെട്ടു. ഈ സ്തംഭത്തിന്റെ മുകളിലെയും താഴെയും ഭാഗം അദൃശ്യമാണെന്നും, അത് കണ്ടുപിടിക്കാൻ രണ്ടു ദൈവങ്ങളും പരസ്പരം മത്സരിക്കണമെന്നുമുള്ള ഒരു അരുളപ്പാടു കേട്ടു. ഇരുവരും സ്തംഭത്തിന്റെ തുടക്കവും അവസാനവും കണ്ടെത്തേണ്ടിയിരുന്നു. ഈ ഉത്തരം കണ്ടെത്തുവാൻ, ബ്രഹ്മാവ് ഉടൻ തന്നെ ഒരു ഹംസമായി രൂപാന്തരപ്പെട്ടു. അതോടൊപ്പം, സ്തംഭത്തിന്റെ അഗ്രം കണ്ടെത്തുന്നതിനായി മുകളിലോട്ടു പറക്കുകയും ചെയ്തു. വിഷ്ണു ഒരു പന്നിയായി മാറുകയും സ്തംഭത്തിന്റെ അറ്റം കാണാൻ ഭൂമിയിലേക്കു കുഴിക്കുകയും ചെയ്തു. രണ്ടുപേരും ഒന്നിനൊന്നു മെച്ചമായി ശ്രമിച്ചെങ്കിലും അവസാനം അല്ലെങ്കിൽ അഗ്രം കണ്ടെത്താൻ രണ്ടു പേർക്കും കഴിഞ്ഞില്ല. ഇരുവരും ഈ മത്സരം ഉപേക്ഷിച്ചപ്പോൾ പരമശിവൻ അവർക്ക് വേണ്ടി കാത്തിരിക്കുന്നത് കണ്ടു. ഈ പ്രപഞ്ചത്തെ ഭരിക്കാനുള്ള മറ്റൊരു ആത്യന്തിക ശക്തി ഉണ്ടെന്ന് അവർ മനസ്സിലാക്കി അതാണ് പരമ ശിവൻ. സ്തൂപത്തിന്റെ നിത്യത യഥാർത്ഥത്തിൽ പരമശിവന്റെ ഒരിക്കലും അവസാനിക്കാത്ത നിത്യതയെ പ്രതീകപ്പെടുത്തുന്നു. അവന്റെ ജനനം അജ്ഞാതമായ ഒരു സത്യമായിരിക്കുമ്പോൾ, അവന്റെ അവതാരങ്ങളും ധാരാളം ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്, കാരണം അവരും അത്യന്തം ശാന്തമാണ്. എന്നിരുന്നാലും, ഒരു വശത്ത് അവൻ വിരാഭദ്രനായി ഭീകരമായ നാശത്തെ പ്രതിഫലിപ്പിക്കുന്നതിലും, മറ്റേ കയ്യിൽ സതി പിണ്ഡത്തെ സംരക്ഷിക്കാനുള്ള കാലഭൈരവനായും രൂപം കൊള്ളുന്നു.

തൃക്കുലശേഖരപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം



തൃക്കുലശേഖരപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം 

തൃശൂര്‍ ജില്ലയിലെ കൊടുങ്ങലൂരില്‍ മേത്തല പഞ്ചായത്തിലെ തൃക്കുലശേഖരപുരം എന്ന ഗ്രാമത്തില്‍  ആണ് ഈ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തില്‍ ആദ്യം പണിതീർത്ത വിഷ്ണുക്ഷേത്രം എന്ന് വിശ്വാസം. പ്രധാന മൂർത്തി ശ്രീകൃഷ്ണന്‍.

കുലശേഖര സാമ്രാജ്യ  സ്ഥാപകനായ കുലശേഖര ആഴ്വാര്‍  നിർമ്മിക്കുകയോ പുതുക്കിപണിയുകയോ ചെയ്ത ക്ഷേത്രമാണെന്ന് കരുതപ്പെടുന്നു. ഹിന്ദു നവോത്ഥാനകാലത്ത് ചേരന്മാരുടെ പിൻഗാമികളായ കുലശേഖരന്മാര്‍ വൈഷ്ണവമതാനുയായികളാക്കപ്പെട്ടു. കേരളക്കരയിൽ ആദ്യമായി അക്കാലത്ത് ഈ വൈഷ്ണവക്ഷേത്രംസ്ഥാപിച്ചു എന്ന് കരുതപ്പെടുന്നു. കുലശേഖര ആഴ്‌വാർ വൈഷ്ണവന്‍ ആയിരുന്നെങ്കിലും, പിന്നീട് വന്ന കുലശേഖരന്മാർ ശൈവര്‍  ആയതിനാലാണ് ഈ ക്ഷേത്രത്തിൻ വേണ്ടത്ര പ്രോത്സാഹനം കിട്ടാതെ പോയതെന്ന് കരുതുന്നു. കൊടുങ്ങലൂര്‍ രാജകുടുംബത്തിന്‍റെ കുലദേവതയാണ്. കൊടുങ്ങല്ലൂർ തമ്പുരാക്കന്മാരുടെ അരിയിട്ടുവാഴ്ച ഈ ക്ഷേത്രത്തിലായിരുന്നു.



പ്രധാന പ്രതിഷ്ഠ ശ്രീകൃഷ്ണൻ. യൗവനയുക്തനായ ശ്രീകൃഷ്ണൻ എന്നൊരു സങ്കല്പമുണ്ട്. കല്യാണകൃഷ്ണൻ എന്നും ഒരു പഴമയുണ്ട്. കിഴക്കോട്ടാണ് ദർശനം. ശംഖചക്രഗദാപദ്മധാരിയായ ഭഗവാനാണ്. ആറടി ഉയരം വരുന്ന വിഗ്രഹം നിൽക്കുന്ന രൂപത്തിലാണ്.ക്ഷേത്രപാലൻ, വസുദേവൻ, നന്ദഗോപൻ, മോഹിനി, പാർത്ഥസാരഥി, ഗോവർദ്ധനൻ, ഗരുഡൻ, നാഗങ്ങൾ, ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഹനുമാൻ, നവഗ്രഹങ്ങൽ എന്നിവ ഉപ പ്രതിഷ്ഠകള്‍.    ഇവരിൽ പാർത്ഥസാരഥിയും ഗോവർദ്ധനനും ഭഗവാന്റെ രണ്ടുരൂപങ്ങളാണ്.                                                                   

അരൂര്‍ കാര്‍ത്യായനി ദേവി ക്ഷേത്രം ആലപ്പുഴജില്ലയിലെ അരൂരില്‍



   അരൂര്‍ കാര്‍ത്യായനി ദേവി ക്ഷേത്രം

ആലപ്പുഴജില്ലയിലെ അരൂരില്‍  സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്തമായ ദേവീക്ഷേത്രമാണ് കാർത്ത്യായനി ദേവി ക്ഷേത്രം.പരശുരാമനാല്‍ തീര്‍ത്ത 108 ദേവി ക്ഷേത്രത്തില്‍ ഒന്നാണ് കാട്ടുപിഷാരത്ത് എന്ന്‍ അറിയപ്പെടുന്ന അരൂര്‍ ശ്രീ കാര്‍ത്യായനി                 ദേവിക്ഷേത്രം.                                                                                                                                                             

പണ്ടുകാലത്ത് ആരാധന ഇല്ലാതിരുന്ന ഇവിടെകൂടി കണ്ണുകുളങ്ങര കൈമള്‍ രാത്രി സമയത്ത് ഇതുവഴി ഭാര്യാഗ്രഹത്തിലേക്ക്‌ പോകുംവഴി  ഇപ്പോള്‍ സെന്‍റ് അഗസ്റ്റിന്‍സ്  സ്കൂളിന്‍റെ തെക്ക് വശത്തുള്ള മാവിന്‍ചുവട്ടില്‍  (കാര്‍ത്യായനി മാവ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്) സുന്ദരിയായ ഒരു യുവതിയെ കണ്ടു. ദുഖിതയായ യുവതി ശ്രീ കാര്‍ത്യായനി ദേവി ആണെന്ന്‍ മാന്ദ്രികനായ കണ്ണുകുളങ്ങര കൈമള്‍ക്ക് മനസിലായി. തുടര്‍ന്ന്‍ കുശലാന്വേഷണം നടത്തിയപ്പോള്‍ തന്നെ നോക്കാന്‍ ആരും ഇല്ലാത്തതുകൊണ്ട് പോകുകയാണെന്ന്‍ പറഞ്ഞു. അരൂരിലെ ദേവി ചൈതന്യം പോകുകയാണെന്ന്‍ മനസിലാക്കിയ അദേഹം അവരെ തിരിച്ചു വിളിച്ച്‌ ഇപ്പോള്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന വളപ്പിലുള്ള കാഞ്ഞിരച്ചുവട്ടില്‍ ഇരുത്തി. ദാഹമകറ്റാന്‍ ഇളനീരുമായി വരാമെന്നും താന്‍ തിരിച്ചു വരുന്നതുവരെ ഇവിടെത്തന്നെ ഇരിക്കെണമെന്നും ദേവിയെകൊണ്ട് സത്യം ചെയിച്ചശേഷം അദേഹം സ്വഗ്രഹത്തില്‍ ചെന്ന്‍ ആത്മഹത്യ ചെയ്തു.


                                                                       


അദ്ദേഹത്തിന്‍റെ  അറിവ് കൊണ്ട് ഇവിടെ ദേവീപ്രതിഷ്ഠയുണ്ടായി. മാത്രവുമല്ല കൈമളിനെ ഇന്ന് ക്ഷേത്രത്തിൽ അറുകൊല എന്ന പേരിൽ പ്രതിഷ്ഠിച്ചിരിയ്ക്കുന്നു,  ഗണപതി ,ശിവന്‍, ശ്രീകൃഷ്ണന്‍, അയ്യപ്പന്‍, നാഗദേവതകള്‍ എന്നിവരാണ് ഉപദേവതകൾ. ഇവിടുത്തെ ദേവിക്ക് ഏറ്റവും പ്രിയ വഴിപാട് ആണ് ഇടത്തുവലത്തു കൂട്ടുപയസവും നെയ്‌ പായസവും.                                                                                                                                 
പിന്നീട് മുറജപം നടക്കുന്ന സമയത്ത് തിരുവനന്ദപുരതേക്ക് പോയ വില്വമംഗലം സ്വാമി ആണ് ഇപ്പോള്‍ കാണുന്ന ക്ഷേത്രത്തിലേക് പ്രതിഷ്ഠ നടത്തിയത്.                                                                  

ഇവിടെ ഊടുപുരയില്‍ താമസിച്ച അദ്ദേഹത്തിന് കൊതുകുശല്യം കാരണം ഉറങ്ങാന്‍ സാദിച്ചില്ല അതില്‍ കോപിതാനായി ഈ ഊട്ടുപുരയില്‍ കൊതുക് കയറാതെപോട്ടെ എന്ന്‍ ശപിക്കുകയുണ്ടായി, ഈ ശാപഫലമായി ഇന്നും ഇവിടുത്തെ ഊട്ടുപുരയില്‍ കൊതുക് കയറുകയില്ല.

രാജഭരണകാലത്ത് തിരുവിതാംകൂര്‍ രാജാവിന്‍റെ പ്രതിനിധികള്‍ ഭരണം നടത്തിയിരുന്നു, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ നിലവില്‍ ഭരണം തുടരുന്നു.                                                             



ക്ഷേത്രഭരണം രാജഭരണകാലത്ത് മഹാരാജാവിന്റെ പ്രതിനിധികൾ നടത്തിവന്നു. തുടർന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലവിൽ ഭരണം നടത്തുന്നു.                                                
                                            എല്ലാ വര്‍ഷവും മീന മാസത്തില്‍ മകയിരം നാളില്‍ കൊടികയറി ഉത്രം നാളില്‍ ആറാട്ടോട്കൂടി ഏഴു ദിവസത്തെ ഉത്സവം ആണ് ഇവിടെ ഉള്ളത്, എല്ലാ വര്‍ഷവും ധനു മാസത്തില്‍ ഒന്‍പത് പത്ത് പതിനൊന്ന്‍ തീയതികളില്‍ ചിറപ്പ് നടത്താറുണ്ട്

തലയാക്കുളം ഭഗവതി ക്ഷേത്രം

തലയാക്കുളം ഭഗവതി ക്ഷേത്രം

തൃശൂര്‍ ജില്ലയിലെ എരവത്തൂര്‍  ഗ്രാമത്തിലെ ഒരു അമ്പലമാണ്തലയാക്കുളം ഭഗവതി ക്ഷേത്രം . തലയാക്കുളം ഭഗവതി അമ്മയാണ് ഇവിടുത്തെ പ്രതിഷ്ഠ.
എരവത്തൂർ നായർ സമുദായമാണ് ഈ അമ്പലത്തിലെ മേൽനോട്ടം നടത്തിവരുന്നത്. വർഷംതോറും ഇവിടെ ഉത്സവംനടത്തുന്നതും അമ്പലത്തിലെ മറ്റു വികസന പ്രവൃത്തികളും നടത്തി വരുന്നത് തലയാക്കുളം അമ്പലകമ്മിറ്റിയാണ്. പാലിയം ഗ്രൂപ്പ് ദേവസ്വം വകയാണ് ഈ ക്ഷേത്രം. ഇതിന്റെ ചുറ്റമ്പലത്തിൽ രണ്ട് ശ്രീകോവിലുകളിയായി ഭദ്രകാളിയും ശ്രീദുർഗ്ഗയും തുല്യപ്രാധാന്യത്തോടുകൂടി ആരാധിക്കപ്പെട്ടുവരുന്നു. ഭൈരവൻ, നാഗദേവതകൾ, രക്ഷസ്സ് എന്നിവർ ഉപദേവതകളായി ക്ഷേത്രമതിൽക്കകത്തും, ക്ഷേത്രത്തിന് പുറത്ത് കുളത്തിനരികിൽ ഘണ്ടാകർണ്ണർ, വെളിച്ചപ്പാട്, മേലാംതുരുത്തി എന്നിവരും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിലെ പ്രധാന വഴിപാട് മുടിയേറ്റും (കുംഭമാസത്തിലെ കാർത്തിക നാളിൽ), കർക്കിടകമാസത്തിലെ കളമെഴുത്തും പാട്ടും ആണ്. ഗുരുതിപുഷ്പാഞ്ജലി വർഷത്തിൽ ഒരിക്കൽ ദേശഗുരുതിനാളിൽ മാത്രം നടത്തുന്നു. ഇവിടുത്തെ മറ്റ് വഴിപാടുകൾ ഗണപതിഹോമം, ഭഗവതിസേവ, എണ്ണ, കരിക്ക്, കുങ്കുമം, മഞ്ഞൾപൊടി അഭിഷേകങ്ങൾ എന്നിവയാണ്.



കുഴൂർ ദേശത്തിന്റെ വടക്ക് കിഴക്കേ മൂലയിലായി സ്ഥിതി ചെയ്യുന്ന ഈ ഭഗവതിക്ഷേത്രത്തിന് ആയിരം വർഷത്തിന്റെ പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. 1987-88 കാലത്ത് ക്ഷേത്രത്തിൽ നടത്തിയ അഷ്ടമംഗല്യപ്രശ്നങ്ങളിൽ കണ്ടത് ഭഗവതിയെ ഭദ്രകാളിയായും പിന്നീട് ദുർഗ്ഗയായും വീണ്ടും ഭദ്രകാളിയായും ആരാധിച്ചു വരുന്നതായും ആരാധനസ്വഭാവത്തിൽ വന്ന വ്യത്യാസം മൂലം ഭദ്രകാളീചൈതന്യത്തിന് പുഷ്ടി വരുകയും കാലം കഴിയവേ ദുർഗ്ഗാദേവിക്ക് ഉപദേവതാസ്വഭാവത്തിൽ ആരാധന കൈവരുകയും ചെയ്തു എന്നാണ്. പിന്നീട് പ്രശ്നവിധിപ്രകാരം ദുർഗ്ഗാദേവിക്ക് പ്രത്യേകം ശ്രീകോവിൽ പണിത് പ്രതിഷ്ഠ നടത്തുകയുണ്ടായി.




എല്ലാ വർഷവും മേട മാസത്തിൽ നടത്തി വരുന്ന ഉത്സവം പ്രധാനമാണ്. കൂടാതെ ഇവിടുത്തെ വിശേഷദിവസങ്ങൾ താഴെപ്പറയുന്നവയാണ്.
  • ആണ്ടു വിശേഷം - കുംഭമാസത്തിലെ അശ്വതിനാളിൽ ദുർഗ്ഗാദേവിയുടെ പ്രതിഷ്ഠാദിനം
  • കാർത്തിക നാളിൽ താലപ്പൊലി, മുടിയേറ്റ്, തുടർന്ന് ദേശഗുരുതി, മകരച്ചൊവ്വ വിശേഷം
  • കർക്കിടകമാസത്തിൽ കളമെഴുത്തും പാട്ടും
  • എല്ലാ മാസവും പൗർണ്ണമി നാളിൽ ഭഗവതീസേവ
  • ഒന്നാം തിയതികളിൽ ഗണപതിഹോമം

കുടപ്പാറ ഭഗവതി ക്ഷേത്രം തൃശ്ശൂർ ജില്ല കൊണ്ടയൂർ ദേശത്ത്


കുടപ്പാറ ഭഗവതി ക്ഷേത്രം തൃശ്ശൂർ ജില്ല കൊണ്ടയൂർ ദേശത്ത്

തൃശ്ശൂർ ജില്ലയുടെ വടക്കേ അറ്റത്ത് ദേശമംഗലം പഞ്ചായത്തിൽ കൊണ്ടയൂർ ദേശത്ത് ഭാരതപ്പുഴയുടെ തീരത്തായി കുടപ്പാറ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ആൽത്തറയിൽ പ്രതിഷ്ഠിച്ച ദേവീ ചൈതന്യത്തിന് കിഴക്കോട്ട് ദർശനം. വിശാലമായ അമ്പലപ്പറമ്പോടുകൂടിയ ഈ അമ്പലം കുടപ്പാറ ക്ഷേത്രക്കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പരിപാലിച്ചു വരുന്നു. ജഗദംബയായ ദുർഗാ ദേവിയുടെ നനദുർഗാ രൂപത്തിൽ ദേവിയെ ഇവിടെ ആരാധിക്കുന്നു. നിത്യ പൂജക്ക് കിരിയത്ത് നായര്‍  പൂജാ സമ്പ്രദായമാണ് അനുവർത്തിച്ചുവരുന്നത്. വിശേഷ ദിവസങ്ങളിലോ, വിശേഷ പൂജാ അവസരങ്ങളിലോ മാത്രമേ ബ്രാഹ്മണ പൂജ പതിവുള്ളൂ.                                                                                                 


കുടപ്പാറ ഭഗവതി ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ കുംഭമാസത്തിലെ (ഫെബ്രുവരി - മാർച്ച്) ഒരു വെള്ളിയാഴ്ച നടക്കുന്ന പൂരവും മിഥുന മാസത്തിലെ (ജൂൺ - ജൂലൈ) ചിത്ര നാളിൽ നടത്തപ്പെടുന്ന പിറന്നാളാഘോഷവുമാണ്. ക്ഷേത്രത്തിലെ പ്രധാന പരിപാടികളുടെ വിവരണം താഴെ കൊടുക്കുന്നു.

പൂരം

കുടപ്പാറ പൂരം വർഷങ്ങൾക്ക് മുമ്പ് പറയർ സമുദായക്കാർ കെട്ടിയാടിക്കൊണ്ടിരുന്ന വേലയാണ് പിൽകാലത്ത് സാർവജനിക കുടപ്പറ പൂരമായി വിപുലപ്പെടുത്തപ്പെട്ടത്. കൊണ്ടയുർ കിഴക്കുമുറി, കൊണ്ടയുർ പടിഞ്ഞാറ്റുമുറി ദേശക്കാരുടെ പൂരവും, അതേ ദേശക്കാരുടെ ഹരിജൻ പൂരവും, കാഞ്ഞിരക്കോട്ട് കോളനി കാളവേലയും, പറയരുടെ ദാരികനും കാളിയും വരവും ചേർന്നതാണ് കുടപ്പാറ പൂരം. 20 ആനകളും, തായമ്പകയും, പഞ്ചവാദ്യവും, പാണ്ടിമേളവും, കാവടിയും, അലങ്കാരക്കാളകളും, പൂതൻ, തിറ , വെള്ളാട്ട്, കരിങ്കാളി, മറ്റ് ദേവതാ വേഷങ്ങളും ചേർന്ന ദൃശ്യവിസ്മയമാണ് കുടപ്പാറ പൂരം. മധ്യകേരളത്തിലെ പ്രസിദ്ധമായ മറ്റുപൂരങ്ങളേപ്പോലെ തന്നെ ഇവിടെയും ഗംഭീര വെടിക്കെട്ട് / കരിമരുന്നു പ്രയോഗം അരങ്ങേറാറുണ്ട്. വെടിക്കെട്ട് കാണുന്നതിനായി വിശാലമായ പാടശേഖരം പ്രത്യേകം കെട്ടിയൊരുക്കി സുരക്ഷാ സംവിധാനങ്ങൾ പാലിച്ചു കൊണ്ടാണ് സൌകര്യമൊരുക്കുന്നത്.                                                                                             
2008ലെ സുവർണ്ണ പ്രശ്നാനന്തരം ഭഗവതിയുടെ പുന: പ്രതിഷ്ഠ നടത്തുക ഉണ്ടായി. പിന്നീടുള്ള വർഷങ്ങളിൽ ആ ദിവസം കുടപ്പാറ അമ്മയുടെ പിറന്നാളായി ആഘോഷിക്കാൻ തുടങ്ങി. കുടപ്പാറമ്മയുടെ പിറന്നാൾ എല്ലാ വർഷവും മിഥുന മാസത്തിൽ ചിത്ര നാളിൽ നടത്തപ്പെടുന്നു. വിശേഷാൽ പൂജകളുടെ പുറമേ അന്നേ ദിവസം ഭക്തജനങ്ങൾക്ക് പ്രസാദമായി പിറന്നാൾ സദ്യ നല്കി വരുന്നു. കുടപ്പാറ ഭഗവതിയുടെ ഈ തിരുനാളാഘോഷത്തിൽ പങ്കെടുക്കാൻ ആയിരങ്ങളാണ് കുടപ്പാറയിലേക്ക് ഒഴുകിയെത്തുന്നത്.


വൃശ്ചികം ഒന്നു മുതൽ നാൽപ്പത്തെട്ട് ദിവസം അമ്പലത്തിൽ ദിവസവും നിറമാലയും ചുറ്റുവിളക്കും ഭക്തജനങ്ങൾ നേർച്ചയായി കഴിപ്പിക്കാറുണ്ട്. നാൽപ്പത്തൊന്നാം ദിവസം പടിഞ്ഞാറ്റുമുറി പൂരാഘോഷ കമ്മിറ്റിയും നാൽപ്പത്തെട്ടാം നാൾ കിഴക്കുമുറി പൂരാഘോഷക്കമ്മിറ്റിയും വിശേഷാൽ നിറമാലയും ചുറ്റുവിളക്കും നടത്തുന്നു.


കുടപ്പാറ ഭഗവതിയുടെ ചരിത്രത്തെ പറ്റി വ്യക്തമായ രേഖകളൊന്നും നിലവിലില്ല. ആകെയുള്ളത് വാമൊഴിയായി പകർന്നുകിട്ടിയതും ക്ഷേത്രജ്ഞരുടെ ഗണിതത്തിൽ തെളിഞ്ഞതും ആയ വിവരങ്ങൾ മാത്രമേയുള്ളൂ. കുറച്ചെങ്കിലും സ്വീകാര്യമായ ഒരു ഭാഷ്യം ഇതാണ്. പണ്ട് പണ്ടാരത്തിൽ, നമ്പ്രത്ത് എന്ന രണ്ടു നായർ തറവാട്ടിലെ കാരണാവർമാർ പുഴക്കക്കരെ ഉള്ള വാണിയംകുളം ചന്തയ്ക്ക് ഉരുക്കളെ വാങ്ങാൻ പോയി. ഉരുക്കളെയും വാങ്ങി വരുന്ന വഴിമദ്ധ്യേ അവർ ജീർണ്ണിച്ചു കിടക്കുന്ന ഒരു അമ്പലപ്പറമ്പിലെ ആൽമരത്തിന് ചുവട്ടിൽ വിശ്രമിക്കാനിരുന്നു. ഒന്നു മയങ്ങുകയും ചെയ്തു. ക്ഷീണം മാറ്റി വീണ്ടും നടപ്പ് തുടർന്ന അവർ കൂമ്പൻ പാറക്കല്ലിനടുത്തുള്ള കയത്തിൽ കുളിക്കാനിറങ്ങി. കന്നുകളെ കഴുകി കയറ്റി കുളിയും കഴിഞ്ഞു പണ്ടാരത്തിലെ കാരണവർ കുടയുമെടുത്ത് സ്വന്തം വീട്ടിലേക്ക് പോയി. പുഴക്കരയിൽ തന്നെ വീടുള്ള നമ്പ്രത്ത് തറവാട്ടിലെ കാരണവർ കുളികഴിഞ്ഞു കന്നുകളെയും കൊണ്ട് പോകനൊരുങ്ങിയപ്പോഴാണ് വിചിത്രമായ ആ ആനുഭവം ഉണ്ടായത്, തന്റെ ഓലക്കുട പാറയിൽ നിന്നും ഇളകുന്നില്ല. കുറെ ശ്രമിച്ചിട്ടും കുട വിട്ടു വരാത്തതിനാൽ കുടയെ പാറയിൽ തന്നെ വിട്ടു അദ്ദേഹം വീട്ടിലേക്ക് പോയി. പിറ്റേദിവസം അദ്ദേഹം പണ്ടാരത്തിൽ തറവാട്ടിലെ കാരണവരെ കാണാനായി പോയി. ആ സമയത്ത് അവിടെയും ചില വിസ്മയങ്ങൾ നടക്കുന്നുണ്ടായിരുന്നു. മച്ചിൽ വച്ചിരുന്ന കുട വിറക്കുകയും ഇളകുകയും ചെയ്യുന്നു. രണ്ടു കാര്യങ്ങൾക്കും തമ്മിൽ ബന്ധമുണ്ടെന്ന് തോന്നിയതിനാൽ വേഗം ഒരു ദൈവജ്ഞനെ കണ്ടു പ്രശ്നം വയ്പ്പിച്ചു . കന്നുകളെയും കൊണ്ട് വരുന്ന വഴിയിൽ വിശ്രമിച്ച അമ്പലത്തിലെ ദേവി ഇവരുടെ കൂടെ പുറപ്പെട്ട് പോന്നതാണെന്നും അതിപ്പോൾ കുടയുറച്ച കൂമ്പൻ പാറക്കടിയിൽ ജലത്തിലും , കുടയിളകിയ മച്ചിലും ആയി സാന്നിധ്യം ഉണ്ടായിരിക്കുന്നു വെന്നും പ്രശ്നവശാൽ വെളിവായി. രണ്ടു തറവാട്ടിലും അന്ന് മുതൽ ഭഗവതിയെ കുലദൈവമായി ആരാധിച്ചുതുടങ്ങി . കുടയിൽ വന്നു പാറയിൽ വസിച്ച ദേവിയാണ് പിന്നീട് കുടപ്പാറമ്മ എന്ന പേരിൽ ആരാധിക്കപ്പെട്ടു തുടങ്ങിയത്.
ഭഗവതിയുടെ കുടപ്പാറയിലെ വാസത്തെക്കുറിച്ച് പ്രചാരത്തിലിക്കുന്ന മറ്റൊരു വാമൊഴി കൂടിയുണ്ട്. പാടത്തെ പണികഴിഞ്ഞു കന്നുകളെ പുഴയിൽ കൊണ്ടുവന്നു കഴുകി ദാഹവും മാറ്റി കൊണ്ടുപോകാറുള്ള നമ്പ്രത്ത് തറവാട്ടിലെ കാരണവർ ചില ദിവസങ്ങളിൽ കന്നുകളിൽ ഒന്നിനെ ഇടക്കിടക്ക് കാണാതാവുന്നു. ഇതിന്റെ രഹസ്യം തേടിയപ്പോഴാണ് ഒരു പോത്ത് ഇടക്കിടക്ക് കയത്തിൽ മുങ്ങിയാൽ വരാൻ സമയമെടുക്കുന്നു എന്നു മനസിലാക്കിയത്. ഒരു ദിവസം കാരണവർ പോത്തിനെ വെള്ളത്തിലിറക്കിയപ്പോൾ അതിന്റെ വാലിൽ പിടി കൂടി, കാരണവരെയും കൊണ്ട് പോത്ത് കയത്തിൽ മുങ്ങി. കയത്തിന്റെ അടിയിലെ ഏതോ രഹസ്യ മാർഗ്ഗത്തിലൂടെ പോത്ത് കാരണവരെ വിസ്മയകരമായ ഒരു ലോകത്തെത്തിച്ചു. അതൊരു പാതാള അമ്പലമായിരുന്നത്രേ. അവിടുത്തെ ഊട്ടുപുരയുടെ പുറകിൽ പോയി ഇലയും മറ്റും തിന്നാനാണ് പോത്തിന്റെ ഈ പോക്കെന്ന് കാരണവർക്ക് മനസ്സിലായി. കാരണവർ സ്ഥലം നടന്നു കാണുന്ന തിരക്കിൽ പോത്തിനെ മറന്നു. അടുത്ത തവണ പോത്ത് വന്നപ്പോഴേക്കും കാരണവർ അതൊരു ജലവാസി യായ ഒരു ഭഗവതി ക്ഷേത്രം ആണെന്നും നിത്യ പൂജയുള്ള സ്ഥലമാണെന്നുമൊക്കെ മനസ്സിലാക്കി. പോത്തിന്റെ വാലിൽ പിടിച്ച് കാരണവർ വീണ്ടും കടവത്ത് പൊങ്ങിവന്നു. തുവർത്തി വീട്ടിലേക്ക് നടന്നപ്പോൾ അവിടെയോരാൾക്കൂട്ടം. മാറിനിന്നു എന്താണെന്ന് കാരണവർ അന്വേഷിച്ചു. അന്നേക്കു കാരണവർ പോയിട്ടു 16 ദിവസം ആയത്രേ, കാരണവർ പുഴയിൽ വീണു മരിച്ചെന്നു കരുതി അടിയന്തിരം നടക്കുകയാണവിടെ. തന്നെ കണ്ട ആളോടു താൻ മരിച്ചിട്ടില്ലെന്നും, ഇത് തന്റെ പിറന്നാൽ സദ്യ ആയി കരുതണമെന്നും, താൻ കാശിക്ക് പോകുകയാണെന്നും പറഞ്ഞു പുറപ്പെട്ട് പോയി . അദ്ദേഹത്തെപറ്റി പിന്നെ വിവരമൊന്നും കിട്ടിയില്ല.
 കുടപ്പാറയിലെ പ്രധാന വഴിപാടുകൾ ഇവയാണ് .


നിറമാല

നിറമാലയും ചുറ്റുവിളക്കും ഭഗവതിക്ക് വൈകുന്നേരങ്ങളിൽ അർപ്പിക്കുന്നു. കഴിവിനനുസരിച്ച് പായസവും ഉണ്ടാകും. നിവേദിച്ച പായസം സന്നിഹിതരായ ഭക്ത ജനങ്ങൾക്ക് പ്രസാദമായി നല്കുന്നു. ഇതിലേക്ക് വേണ്ട സാധനങ്ങൾ ഈ പൂജ കഴിക്കുന്നവർ വാങ്ങി ഏൽപ്പിക്കുന്ന പതിവാണ് നിലവിലുള്ളത്.

വെടി വഴിപാട്

ചൊവ്വ , വെള്ളി , ഞായർ ദിവസങ്ങളിൽ നടത്തുന്ന കതിനാവെടി യുടെ വഴിപാടാണു അമ്മക്ക് പ്രിയമുള്ള മറ്റൊന്നു. കാര്യ സാധ്യത്തിനും വിഘ്നങ്ങളകറ്റുന്നതിനും പ്രാർത്ഥിക്കുന്നതാണ് ഇത്.

തുലാഭാരം

തുലാഭാരം വഴിപാടു നേരത്തെ അറിയിച്ചു അമ്പലം തുറന്നിരിക്കുമ്പോൾ നടത്തുന്നതിന് സൌകര്യമുണ്ട്. സാധന സാമഗ്രികൾ ഭക്തർ കൊണ്ടുവരണം .

നടയ്ക്കിരുത്തൽ

പശു , ആട് , കോഴി എന്നിവയെ അമ്മക്ക് സമർപ്പിക്കാറുണ്ട് . അവ ലേലം ചെയ്തു കിട്ടുന്ന പണം അമ്പലത്തിലേക്ക് മുതൽ കൂട്ടുന്നു.

പറ ചെരിയൽ

ഉത്സവ സമയങ്ങളിൽ അമ്പലത്തിൽ പറ ചെരിയുന്നതിനുള്ള സംവിധാനമുണ്ട്.

മറ്റ് വഴിപാടുകൾ

പുഷ്പാഞ്ജലി, വിളക്കും മാലയും, പട്ടു ചാർത്തൽ, ആദിയായ വഴിപാടിനങ്ങൾ നടത്തുന്നതിനും സൌകര്യമുണ്ട്. പിറന്നാൾ അവസരത്തിൽ അന്നദാനത്തിനുള്ള അരി, പച്ചക്കറി ആദിയായവ നടയ്ക്കു സമർപ്പിക്കുകയും ചെയ്യാവുന്നതാണ് .



കുടപ്പാറ ക്ഷേത്രത്തിലെത്താൻ സൌകര്യപ്രദമായ വഴികൾ ഇതാണ്.
  • തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽനിന്നും കുണ്ടന്നൂർ, ചിറ്റണ്ട, വരവൂർ, ദേശമംഗലം വഴിയും (ദൂരം 20 കിലോ മീറ്റർ), ഷൊറണൂരിൽ നിന്നും ചെറുതുരുത്തി, പള്ളം, ദേശമംഗലം വഴിയും (11 കിലോ മീറ്റർ), പട്ടാമ്പി/കുന്നംകുളം ഭാഗത്തുനിന്നും വരുന്നവർ പട്ടാമ്പി കൂട്ടുപാതയിൽ നിന്നും ആറങ്ങോട്ടുകര , ദേശമംഗലം വഴിയും കൊണ്ടയൂർ കുടപ്പാറ അമ്പലത്തിലെത്താം.
  • കാരക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും നടന്നു ഭാരതപ്പുഴ കടന്നും കൊണ്ടയൂർ കുടപ്പാറ അമ്പലത്തിലെത്താം. മഴക്കാലത്ത് തോണി സൌകര്യം ഉണ്ട്.