2019, ജനുവരി 28, തിങ്കളാഴ്‌ച

ഹൈന്ദവ ആചാരങ്ങള്‍🌼

ഹൈന്ദവ ആചാരങ്ങള്‍
****************************
🌻കാലുകള്‍ ശുചിയാക്കതെ രാത്രി കിടക്കരുത്‌.

🌻നേരമ്പോക്കിനാണങ്കിലും ചൂതുകളി ഒഴിവാക്കുക.

🌻അന്യരെ ആശ്രയിച്ചു നടത്തേണ്ട കാര്യങ്ങള്‍ കഴിയുന്നതും ഉപേക്ഷിക്കണം.പരാധീനമായ എല്ലാകാര്യങ്ങളും ദുഃഖത്തിലേയ്ക്ക്‌ നയിക്കും.

🌻നാസ്തികത, വേദനിന്ദ, ദേവനിന്ദ, ദേഷ്യം, ഡംഭ്‌, ദുരഭിമാന, ക്രൂരത, ക്രോധം എന്നിവ ഉപേക്ഷിക്കണം.

🌻പുത്രനെയും ശിഷ്യനെയും അല്ലാതെ മറ്റാരെയും അടിക്കരുത്‌. ഇവര്‍ രണ്ടുപേരെയും തെറ്റുചെയ്താല്‍ ശിക്ഷിക്കാവുന്നതാണു.

🌻അസത്യം പറഞ്ഞോ ചെയ്തൊ ധനം സമ്പാദിക്കുന്നവനും, ശാസ്ത്രവിരുദ്ധമായ കാര്യങ്ങള്‍, അധര്‍മ്മം, ഹിംസ ഇവ ചെയ്യുന്നവനും ഈ ലോകത്ത്‌ സൗഖ്യം ലഭിക്കുകയില്ല.

🌻അധര്‍മ്മം ചെയ്താല്‍ ഉടന്‍ ദോഷഫലങ്ങളുണ്ടാവണമെന്നില്ല. എന്നാല്‍ ക്രമേണ അത്‌ സര്‍വ്വനാശം വരുത്തുന്നു, പുത്രപൗത്രാദികളിലേക്കും ഈ ദോഷത്തിന്റെ അനുഭവങ്ങള്‍ വ്യാപിക്കുന്നു.

🌻പരദ്രോഹം തുടങ്ങിയ അധര്‍മ്മം അനുഷ്ഠിക്കുന്നവര്‍ക്ക്‌ താല്‍ക്കാലികമായ ധനധാന്യ സമൃദ്ധികളുണ്ടായാലും ക്രമേണ ദേഹം, ധനം, തുടങ്ങി സര്‍വ്വവും നശിക്കുന്നു.

🌼സത്യം,ധര്‍മ്മം,സദാചാരം, ശുചിത്വം,എന്നിവ സന്തോഷപൂര്‍വ്വം പുലര്‍ത്തുക. അവിഹിത ധനാര്‍ജ്ജനവും കാമപൂര്‍ത്തിയും പാടില്ല.

🌻പ്രയോജനമില്ലാതെ കൈകള്‍കൊണ്ട്‌ എന്തെങ്കിലും ചെയ്യുക,താളം പിടിക്കുക,വെറുതെ കാലുചലിപ്പിക്കുക,പരസ്ത്രീയെ ആസക്തിയോടെ നോക്കുക,അര്‍ത്ഥ രഹിതവും അനവശ്യവുമായി പുലമ്പുക,അന്യരെ നിന്ദിക്കുക ഇവ പാടില്ല.

🌻ഭഗവല്‍ പാദത്തില്‍ അര്‍പ്പിക്കാതെ പുഷപമോ, തുളസിയിലയോ മുടിയില്‍ ചൂടരുത്‌.

🌻ധനമുള്ളപ്പോള്‍ കീറിയതും മുഷിഞ്ഞതുമായ വസ്ത്രം ധരീക്കരുത്‌.

🌻ഭാര്യയോടൊപ്പം ഒരു പാത്രത്തില്‍ ഭക്ഷിക്കരുത്‌.
🌻സന്ധ്യാസമയത്ത്‌ ഭക്ഷണം കഴിക്കരുത്‌.

🌻വെള്ളം കുടിക്കുന്ന പശുവിനെയും പാലു കുടിക്കുന്ന കിടാവിനെയും തടയരുത്‌.

🌻അമിതമായി ഭക്ഷിക്കരുത്‌.

🌻മടിയില്‍ വെച്ച്‌ ഭക്ഷണം കഴിക്കരുത്‌.

🌻വളരെ രാവിലെയും വളരെ വൈകിട്ടും ഭക്ഷണം കഴിക്കരുത്‌.

🌻ഒന്നിനെയും‌ ഹിംസിക്കാത്തവനു ആഗ്രഹിക്കുന്ന ഏതുകാര്യവും വേഗത്തില്‍ കൈവരുന്നു.ചെയ്യുന്ന പ്രവര്‍ത്തി വിജയിക്കുന്നു.ഈശ്വരാനുഗ്രഹം ഉണ്ടാകുന്നു.

🌻നൂറു വര്‍ഷത്തേക്ക്‌ വര്‍ഷം തോറും അശ്വമേധം നടത്തുന്നവനു തുല്യം പുണ്യം ഒരിക്കലും മാംസം ഭക്ഷിക്കാത്തവനുണ്ട്‌.

🌻ശവദാഹത്തിന്റെ പുക എന്നിവ ഏല്‍ക്കരുത്‌.

🌻രണ്ടു കൈകളുംകൊണ്ട്‌ തലചൊറിയരുത്‌. തലമുടി വലിച്ചുപറിക്കുക,തലയിലടിക്കുക എന്നിവയും പാടില്ല.
🌻ആഹാര ശേഷം ഉടനെയും അര്‍ദ്ധരാത്രിയിലും കുളിക്കരുത്‌.

🌻അനുഭവിച്ചു കഴിഞ്ഞതൊ അനുഭവിച്ചുകൊണ്ടിരിക്കുന്നതോ ആയ ദുരിതങ്ങള്‍, ഐശ്വര്യക്ഷയം എന്നിവയില്‍ മനം മടുത്ത്‌ ഞാന്‍ ഭാഗ്യഹീനനാണന്നു പറയരുത്‌.

🌻അംഗഹീനര്‍,അംഗവൈകല്യമുള്ളവര്‍,വിദ്യഭ്യാസമില്ലാത്തവര്‍,വ്രദ്ധന്മാര്‍,വൈരൂപ്യമുള്ളവര്‍,ദരിദ്രര്‍,താഴ്‌ന്നജാതിക്കാര്‍ തുടങ്ങിയവരെ ആക്ഷേപിക്കരുത്‌.

🌻സന്ധ്യക്ക്‌ മുടി ചീകരുത്‌.

🌻അനുമതി കൂടാതെ അന്യന്റെ വാഹനം, കിടക്ക, ഇരിപ്പിടം, കിണര്‍, വീട്‌, തുടങ്ങിയവ ഉപയോഗിച്ചാല്‍ ഉടമസ്ഥന്റെ പാപത്തിന്റെ ഒരംശം ഉപയോഗിച്ചവനുമുണ്ടാകും.

🌻കോപിച്ചവരെ ശാന്തരാക്കുകയും ഭയപ്പെട്ടവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നവനും, എല്ലാവരുടെയും ബന്ധുവായുള്ളവനും ആരോടും മത്സരിക്കത്തവനും സുഖം ലഭിക്കുന്നു.

🌻സത്യം മറ്റൊരാളിന്റെ ദുഃഖത്തിനു കാരണമെങ്കില്‍ ആ സത്യം പറയാതിരിക്കുക.

🌻🌼സന്ധ്യാ സമയത്ത്‌ സ്ത്രീസംഗം പാടില്ല.

🌻ഭക്ഷണം, ദാനം, മൈഥുനം, ഉപവാസം, വിസര്‍ജ്ജനം എന്നിവ രഹസ്യമായി ചെയ്യേണ്ടതാണു.

🌻ആയുസ്സ്‌, ധനം, സ്ത്രീസംസര്‍ഗ്ഗം, മന്ത്രം, ഔഷധദാനം, മറ്റൊരുത്തനാല്‍ നേരിട്ട അപമാനം, മാനം, ഗൃഹത്തിലെ ഛിദ്രം എന്നീ എട്ടുകാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതാണു.

🌻സജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം എപ്പോഴും സുഖവും, ദുര്‍ജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം എപ്പോഴും ദുഃഖവും നല്‍കുന്നു.

🌻മറ്റൊരാളെ നിന്ദിച്ചോ, കുറ്റപ്പെടുത്തിയോ ആരോടും സംസാരിക്കരുത്‌.

🌻ശബ്ദമുണ്ടാക്കി ഭക്ഷണം കഴിക്കുകയോ, ജലപാനം ചെയ്യുകയോ ചെയ്യരുത്‌.

🌻യാചിച്ചാല്‍ യഥാശക്തി മനസ്സോടെ എന്തങ്കിലും ദാനം ചെയ്യണം. ചിലപ്പോള്‍ എല്ലാ നരകങ്ങളില്‍ നിന്നും രക്ഷിക്കന്‍ യോഗ്യതയുള്ള ആളാവും യാചകനായി വരുന്നത്‌.

🌻ഇത്‌ മറ്റൊരള്‍ക്ക്‌ എന്ന് പറഞ്ഞ്‌ വെച്ചിട്ടുള്ള ഭക്ഷണം കഴിക്കരുത്‌.

🌻ഭാര്യ സംരക്ഷിക്കപ്പെട്ടാല്‍ സന്താനം സംരക്ഷിക്കപ്പെടും, സന്താനം സംരക്ഷിക്കപ്പെട്ടാല്‍ ആത്മാവ്‌ സംരക്ഷിക്കപ്പെടുന്നു. ഭാര്യാ സംരക്ഷണം സകലധര്‍മ്മങ്ങളിലും വെച്ചു ഉത്തമമാകുന്നു.

🌻മദ്യപാനം, ദുര്‍ജ്ജനങ്ങളുമായി സമ്പര്‍ക്കം, ഭര്‍ത്രവിരഹം, പരദൂഷണം, ചുറ്റിത്തിരിയല്‍, പകലുറക്കം, അന്യഗ്രഹങ്ങളില്‍ താമസം എന്നിവ സ്ത്രീകളെ ദുഷിപ്പിക്കുന്നു.

🌻ബ്രഹ്മഹത്യ, നിഷിദ്ധ മദ്യം സേവിക്കല്‍, മോഷണം, ഗുരുപത്നീ ഗമനം, ഈ നാലു കാര്യങ്ങള്‍ ചെയ്യുന്നവരുമായുള്ള സഹവാസം എന്നിവയാണു അഞ്ച്‌ മഹാപാതകങ്ങള്‍.

🌻ഉറങ്ങുക, ഉറക്കമൊഴിക്കുക, കുളിക്കുക, ഇരിക്കുക, കിടക്കുക, വ്യായാമം ചെയ്യുക എന്നിവ അധികമാകരുത്‌.

🌻ഭക്ഷണസമയത്ത്‌ സംസാരം പാടില്ല. അന്നത്തെ നിന്ദിക്കരുത്‌. മനസ്സിനിഷ്ടപ്പെടാത്ത ഭക്ഷണം കഴിക്കരുത്‌.
ഭക്ഷണത്തിനെ കുറിച്ച് കൂടുതൽ അറിവ് നേടി ശെരിയായ ഭക്ഷണം കഴിക്കുക.

🌻ദേവ പൂജ ദര്‍ശന വേളയില്‍ മുടിയഴിച്ചിടാന്‍ പാടില്ല.

🌻കലഹം, വൈരം എന്നിവ കഴിവതും ഒഴിവാക്കണം.

🌻ദേവപൂജ, പിതൃപൂജ, അതിഥി പൂജ എന്നിവ വിധിപ്രകാരം നടത്തുന്നവര്‍ക്ക്‌ ശുഭ ഫലങ്ങള്‍ കൈവരും.

🌀🌀🌀!!ശരിയായ അറിവ് പ്രജരിക്കട്ടെ!!

കടപ്പാട്:   സനാതന ധര്മ്മ പാഠശാല 

2019, ജനുവരി 26, ശനിയാഴ്‌ച

മനക്കാട് ക്ഷേത്രം ,മലപ്പുറം ജില്ലയിലെ വന്നേരിയിൽ



മനക്കാട് ക്ഷേത്രം ,മലപ്പുറം ജില്ലയിലെ വന്നേരിയിൽ 

മലപ്പുറം ജില്ലയിലെ വന്നേരിയിൽ ,പ്രസിദ്ധമായ തന്ത്രി കുടുംബവും മന്ത്രവാദി കുടുംബവുമായ കാട്ടുമാടം മനയിലെ ക്ഷേത്രവുമാണിത്. പെരുമ്പടപ്പ് പഞ്ചായത്തിൽ  ആൽത്തറവഴിയുള്ള ഗുരുവായൂർ -പൊന്നാനി റൂട്ട് മൂന്നു പ്രധാനമൂർത്തികൾ ഭദ്രകാളിയും ശിവനും വിഷ്ണുവും .ഭദ്രകാളിയ്ക്കു ദാരു വിഗ്രഹമാണ്. അരയ്ക്കു മുകൾ ഭാഗമെയുള്ളൂ .ചാന്താട്ടമുണ്ട്.കുളത്തിൽ പകുതി പ്രത്യക്ഷപ്പെട്ട ഭഗവതിയെ പിടിച്ച് എന്നാണു ഐതിഹ്യം. പടിഞ്ഞാട്ടു ദര്ശനം സിവാൻ മാത്രം കിഴക്കോട്ടു.  രണ്ടു നേരം പൂജ. തന്ത്രി ചേന്നാസ് ഉപദേവത  അയ്യപ്പൻ ഗണപതി .മീനം 15  നു പ്രതിഷ്ടാദിനം .ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ഗുരുതി.കളമെഴുത്ത് പാട്ടുമുണ്ട്. 
കാട്ടുമാടം  മനക്കാർ  കൈവിഷത്തിനു നൽകുന്ന മരുന്ന് ഈ ക്ഷേത്രത്തിൽ വച്ചാണ്  നൽകുക. 
കാട്ടുമാടം എംബ്രാന്തിരിയുടെ എന്ന് പക്ഷമുണ്ട്.  വടക്കേ മലബാറിലെ കൊലത്തിരി  കോട്ടയം കുറുമ്പനാട്ടു രാജാക്കന്മാരുടെ ക്ഷേത്രത്തിൽ  ഇവർക്ക് തന്ത്രമുണ്ടായിരുന്നു. തളിപ്പറമ്പ് ഗ്രാമക്കാരുമായി  ഇടഞ്ഞ കോലത്തിരി കർണാടകത്തിൽ നിന്നും തുളു ബ്രാഹ്മണരെ കൊണ്ടുവന്നു  ചെറുതാഴത്തു കുടിയിരുത്തിയതായി ചരിത്രമുണ്ട് .അക്കാലത്തെ പ്രമുഖകുടുംബാംഗമാകാം .കാട്ടുമാടം .സാമൂതിരിയുടെ ഒരു കഠിന രോഗം സുഖപ്പെടുത്തിയപ്പോൾ  താൻ പിടിച്ചടക്കിയ  കൊച്ചിരാജാവിന്റെ മൂലകുടുംബമുണ്ടായിരുന്ന  വന്നേരിയിൽ സഥലവും ആഢ്യബ്രാഹ്മണത്വവും   നൽകി സാമൂതിരി ഇവരെ കുടിയിരുത്തി യതാണെന്നും പഴമ. 

2019, ജനുവരി 25, വെള്ളിയാഴ്‌ച

തിരുനാഗേശ്വരം ക്ഷേത്രം



മധുരൈ മീനാക്ഷി

 ക്ഷേത്രത്തിലെ 14 ഗോപുരങ്ങള്‍ മധുര മീനാക്ഷി ക്ഷേത്രത്തോളം പ്രശസ്തമാണ് ഇവിടുത്തെ ക്ഷേത്രഗോപുരങ്ങളും. ഇവിടുത്തെ ക്ഷേത്രസമുച്ചയത്തിലാകെ 14 ഗോപുരങ്ങളാണുള്ളത്. വിവിധ നിലകളിലുള്ള നിര്‍മ്മിതികളാണ് ഓരോ ഗോപുരവും. ഓരോന്നിലും നിരവധി വിഗ്രഹങ്ങള്‍ കാണുവാന്‍ സാധിക്കും

തിരുനാഗേശ്വരം ക്ഷേത്രം

തമിഴ്‌നാട്ടിലെ കുംഭകോണത്തുള്ള പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് തിരുനാഗേശ്വരം ക്ഷേത്രം. ഇവിടുത്തെ ക്ഷേത്രത്തിലെ നിവേദ്യത്തിനാണ് പ്രത്യേകത. മറ്റു ക്ഷേത്രങ്ങളിലെപ്പോലെ ഇവിടുത്തെ നിവേദ്യത്തില്‍ ഉപ്പ് ചേര്‍ക്കില്ല എന്നാണ് പറയപ്പെടുന്നത്.


രാമേശ്വരം ക്ഷേത്രം

തമിഴ്‌നാട്ടിലെ രാമേശ്വരം ദ്വീപിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ് രാമനാഥസ്വാമി ക്ഷേത്രം. ശ്രീരാമന്‍ ഇവിടെ വച്ച് രാമരാവണ യുദ്ധത്തില്‍ താന്‍ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടി ശിവനോട് പ്രാര്‍ത്ഥിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. അതിനാല്‍ രാമേശ്വരം എന്ന പേരുവന്നു.

തീര്‍ഥം നല്കുന്ന ശിവക്ഷേത്രം

ശിവക്ഷേത്രങ്ങളില്‍ പതിവില്ലാത്ത ഒരു കാര്യത്തിനാണ് രാമേശ്വരം ക്ഷേത്രം പേരുകേട്ടിരിക്കുന്നത്. ഇവിടുത്തെ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് തീര്‍ഥം നല്കാറുണ്ടത്രെ. സാധാരണയായി ശിവക്ഷേത്രങ്ങളില്‍ തീര്‍ഥം നല്കാറില്ല.

ആല്‍വാര്‍കുറിച്ചി ക്ഷേത്രം

ആല്‍വാര്‍ കുറിച്ചി ക്ഷേത്രത്തിലെ പ്രതിഷ്ഠ വളരെയേറെ പ്രത്യേകതകളുള്ള ഒന്നാണ്. കാഴ്ചയില്‍ വെങ്കലത്തില്‍ തീര്‍ത്തതെന്നു തോന്നുമെങ്കിലും തടിയിലാണിത് നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ ഇതില്‍ സ്പര്‍ശിച്ചാല്‍ വെങ്കലത്തിന്റെ സ്വരമാണ് പുറത്തുവരുന്നതും.

രത്‌നഗിരി മല

തമിഴ്‌നാട്ടിലെ രത്‌നഗിരി മലയിലെ ക്ഷേത്രത്തിലെ പ്രതിഷ്ഠയില്‍ പാലഭിഷേകം നടത്തിയാല്‍ ഉടനെ ആ പാല് തൈരായി മാറുമത്രെ.

ഐവര്‍മല

തമിഴ്‌നാട്ടിലെ പ്രധാന ദൈവസങ്കേതങ്ങളില്‍ ഒന്നാണ് ഐവര്‍മല. ആ മലയ്ക്ക് മുകളിലൂടെ കാക്കകള്‍ പറക്കുകയില്ല എന്നാണ് പറയപ്പെടുന്നത്

തക്കലൈ കേരളപുരം

കന്യാകുമാരിക്ക് സമീപമുള്ള തക്കലൈ കേരളപുരം ക്ഷേത്രത്തിലെ ഗണപതിക്ക് രണ്ടു നിറങ്ങളാണുള്ളത്. വര്‍ഷത്തിലെ ആദ്യ ആറു മാസങ്ങളില്‍ ഇവിടുത്തെ ഗണപതി വിഗ്രഹം കറുത്ത നിറത്തിലും ബാക്കി ആറുമാസം വെളുത്ത നിറത്തിലുമാണ് കാണപ്പെടുക. ചന്ദ്രകാന്ത ശിലയിലാണ് വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്.

ആറുമാസക്കാലം അണയാത്ത വിളക്ക് 

ഉത്തരാഖണ്ഡിലെ അതിശൈത്യത്തെത്തുടര്‍ന്ന് ഇവിടെ ക്ഷേത്രം ആറുമാസത്തോളം കാലം മാത്രമേ തുറക്കാറുള്ളു. ക്ഷേത്രമടക്കുന്നതിന് മുന്‍പ് ഇവിടെ കത്തിച്ചുവെയ്ക്കുന്ന വിളക്ക് പിന്നീട് ക്ഷേത്രം ആറുമാസത്തിനു ശേഷം തുറക്കുന്ന വരെ അണയാതെ ഇരിക്കുമത്രെ.

സമയപുരം അമ്മന്‍

മാരിയമ്മന്‍ കോവിലായ സമയപുരത്താണ് ലോകത്തിലെ ഏറ്റവും വലിയ മാരിയമ്മന്‍ വിഗ്രഹം സ്ഥിതി ചെയ്യുന്നത്.

ചുരുളിമലൈ തിരുനീര്‍ മലൈ

തേനിക്ക് സമീപമുള്ള ചുരുളിമലൈ തിരുനീര്‍ മലൈയിലാണ് അവസാനിക്കാത്ത രീതിയില്‍ വിഭൂതി ലഭിക്കുന്നത്. ഇവിടെ നിന്ന് എത്ര എടുത്താലും വിഭൂതി തീരില്ലത്രെ.

ഗരുഡന്‍ പറക്കാത്ത സ്ഥലം

 വാരണാസിക്കും അതിനു ചുറ്റുമുള്ള 45 കിലോമീറ്റര്‍ സ്ഥലത്തുമായി ഗരുഡന്‍ പറക്കാറില്ലത്രെ. അതിനു പിന്നിലുള്ള കാരണങ്ങള്‍ ഇപ്പോഴും അജ്ഞാതമാണ്.

ചെന്നിമലൈ
 ചെന്നിമലൈയിലെ ക്ഷേത്രത്തില്‍ പാലഭിഷേകം കവിഞ്ഞാല്‍ ഉടന്‍തന്നെ ആ പാല് തൈരായി മാറുമത്രെ.

ട്രിപ്ലികെയ്ന്‍

തമിഴ്‌നാട്ടില്‍ ചെന്നൈയോട് ചേര്‍ന്നു കിടക്കുന്ന ട്രിപ്ലികെയ്ന്‍ ഇവിടുത്തെ പുരാതന നഗരങ്ങളിലൊന്നാണ്. ഇവിടുത്തെ പാര്‍ഥസാരഥി ക്ഷേത്രത്തിലെ ക്ഷേത്രക്കുളമാണ് ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. കൂടാതെ ഇവിടുത്തെ വിഷ്ണു ക്ഷേത്രത്തില്‍ വിഷ്ണുവിന്റെ കയ്യില്‍ സുദര്‍ശന ചക്രം ഇല്ല.

സിക്കല്‍

സിക്കല്‍ മുരുഗന്‍ ക്ഷേത്രത്തില്‍ മുരുകന്റെ പ്രതിമ കാരണങ്ങളൊന്നുമില്ലാതെ വിയര്‍ക്കുമത്രെ. ഇതുകാണാന്‍ ആയിരക്കണക്കിന് ആളുകളാണ് ഓരോ കൊല്ലവും എത്തുന്നത്.

ഹസ്രത് കമാർ അലി ദർവേഷ് ദർഗ



ഹസ്രത് കമാർ അലി ദർവേഷ് ദർഗ




വിശ്വാസത്തിന് ഒരു മലയെ മാറ്റാൻ സാധിക്കുമോ? ഭക്തിയ്ക്കും വിശ്വാസത്തിനും വലിയ പ്രാധാന്യം കല്പിക്കുന്ന ഒരു നാട്ടില്‌ ജീവിക്കുന്ന നമുക്ക് പറ്റും എന്ന് ഉത്തരം പറയുവാൻ സാധിക്കുമെങ്കിലും എങ്ങനെ എന്നതിന് ഉത്തരം ഇല്ല. എന്നാൽ ഒരിക്കലും വിശദീകരിക്കുവാനും വിശ്വസിക്കുവാനും ആകാത്ത കാര്യങ്ങള്‍ കൺമുന്നിൽ സംഭവിക്കുമ്പോൾ അറിയാതെയാണെങ്കിലും വിശ്വസിച്ചു പോകുന്ന കുറച്ച് കാര്യങ്ങളുണ്ട്. അതിലൊന്നാണ് പൂനെയിലെ ഈ ദർഗ. വിശ്വാസം കൊണ്ട് വെറും ചൂണ്ടു വിരലിന്റെ ശക്തി ഉപയോഗിച്ച് ഒരു വലിയ കല്ല് പറപ്പിക്കുന്ന ഇവിടുത്തെ കാഴച കണ്ടാൽ ആരും അറിയാതെയെങ്കിലും ഇതൊക്കെ വിശ്വസിച്ചു പോകും...മുംബൈ നഗരത്തിൽ നിന്നും 16 കിലോമീറ്റർ അകലെ പൂനെയോട് ചേർന്നു സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദർഗയാണ് ഹസ്രത് കമാർ അലി ദർവേഷ് ദർഗ. പൂനെ സതാര ഹൈവേയിൽ സ്ഥിതി ചെയ്യുന്ന ഇതിന് പ്രത്യേകതകൾ ധാരാളമുണ്ട്. പൂനെയിൽ നിന്നും 25 കിലോമീറ്റർ സഞ്ചരിക്കണം ഇവിടെ എത്താൻ.


ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത അത്ഭുതം വിശ്വാസം കൊണ്ട് ഒരു മലയെ മാറ്റിമറിക്കാൻ സാധിക്കുമെന്ന് മതഗ്രന്ഥങ്ങൾ പറയുന്നുണ്ട്. എന്നാൽ അതു വിശ്വസിക്കുവാൻ പലർക്കും സാധിച്ചിട്ടില്ലെങ്കിലും ഇവിടെ അതിനു ചേർന്ന ഒരത്ഭുതമാണ് നടക്കുന്നത്. ശാസ്ത്രത്തിനു പോലും ഇതുവരെയും വിശദീകരിക്കുവാൻ സാധിക്കാത്ത ഒന്നായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
ഒരു കല്ല്
പൂനെയിലെ ശിവാനിപൂർ എന്നുപേരായ ഗ്രാമത്തിലാണ് അത്ഭുതങ്ങള്‍ സംഭവിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഒരു കല്ലുള്ളത്. ഹസ്രത് കമാർ അലി ദർവേഷ് ദർഗയിലാണ് ഇതുള്ളത്. ഒട്ടേറെ കഥകളും മിത്തുകളും ഒക്കെയുള്ള ഈ കല്ലിന് അത്ഭുത ശക്തികൾ ഉണ്ട് എന്നാണ് ഇവിടെ എത്തുന്നവർ വിശ്വസിച്ചു പോരുന്നത്. വെറും ചൂണ്ടു വിരലിന്റെ ശക്തി മാത്രം ഉപയോഗിച്ച് ഇത് ഉയർത്തുവാൻ സാധിക്കുമത്രെ. അതും 11 പേരുള്ള ഒരു സംഘത്തിനു മാത്രം.
മറ്റൊരു വഴിയുമില്ല
മറ്റെന്തൊക്കെ തരത്തിൽ കായികമായി ശ്രമിച്ചാലും അധ്വാനിച്ചാലും ദർഗയുടെ മുന്നിൽ കിടത്തുന്ന ഈ കല്ല് ഒന്ന് അനക്കുവാൻ പോലും സാധിക്കില്ല. 700 ൽ അധികം വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന പീർ കമറലി ദർവേഷ് എന്ന സൂഫി വര്യനായി നിർമ്മിക്കപ്പെട്ടതാണ് ഇവിടുത്തെ ഈ ദിർഗ. ഈ കല്ല് ഉയർത്താനെത്തുന്ന 11 പേരും ഏകസ്വരത്തിൽ അദ്ദേഹത്തിന്റെ പേര് വിളിച്ചാൽ മാത്രമേ ഇത് ഉയരൂ എന്നാണ് വിശ്വാസം. മറ്റെന്തുക്കെ കാണിച്ചാലും കല്ല് ഇവിടെ നിന്നും അനങ്ങില്ല.
സൂഫിവര്യൻമാരിൽ പ്രധാനി യഥാർഥ ഇസ്ലാമിനെ അറിഞ്ഞു, അതിന്റെ അന്തസത്തയിൽ ജീവിക്കുന്ന പുണ്യാത്മാക്കളെയാണ് സൂഫി എന്നു പറയുന്നത്. അത്തരത്തിൽ ഒരാളായിരുന്നുവത്ര പീർ കമറലി ദർവേഷ് . വെറും 18-ാമത്തെ വയസ്സിൽ മരണം സംഭവിച്ചുവെങ്കിലും ആ കാലയളവിനുള്ളിൽ പല കാര്യങ്ങളും അദ്ദേഹം ചെയ്യുകയും വിശ്വാസികൾക്ക് ഒരു വിശുദ്ധപുരുഷനായി മാറുകയും ചെയ്തിരുന്നു. ജിംനേഷ്യം തുടങ്ങിയ കാര്യങ്ങളിലും താല്പര്യമുള്ള ആളായിരുന്നു അദ്ദേഹം
രണ്ടു കല്ലുകൾ ദര്‍ഗയിലെത്തുന്നവർക്ക് അതിൻരെ പരിസരത്തായി രണ്ടു കല്ലുകൾ കാണുവാൻ സാധിക്കും.പീർ കമറലി ദർവേഷ് ഉയർത്തുവാൻ ശ്രമിച്ചിരുന്ന കല്ലുകളാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ എത്രതവണ ശ്രമിച്ചുവോ അത്രയും തവണ അദ്ദേഹം അതിൽ പരാജയപ്പെടുകയാണുണ്ടായത്.

പരീക്ഷിക്കാം ഇവിടെ എത്തുന്നവർക്ക് വിശ്വാസത്തിന്റെയും കല്ലിന്‍റെയും ശക്തി പരീക്ഷിക്കുവാനുള്ള മാർഗ്ഗങ്ങളുണ്ട്. കായികമായി എത്ര ശ്രമിച്ചാലും സ്വല്പം പോലും ഉയർത്തുവാൻ സാധിക്കാത്ത ഈ കല്ല് പക്ഷേസ ചൂണ്ടുവിരലിന്റെ ശക്തിയിൽ ഉയർത്താനാവും. 11 പേരുള്ള ഒരു സംഘം ആളുകൾക്ക് സൂഫിവര്യന്റെ പേര് ഉച്ചരിച്ചുകൊണ്ട് ചൂണ്ടുവിരലിൽ ശക്തിയെടുത്താൽ ഈ കല്ല് പൊങ്ങുന്നത് കാണാമത്രെ.

പക്ഷേ, സ്ത്രീകൾക്ക് പ്രവേശനമില്ല എന്തൊക്കെ വിശ്വാസമാണെന്നു പറഞ്ഞാലും ഇവിടെ സ്ത്രീകൾക്ക് പ്രവേശനമില്ല എന്നതാണ് മറ്റൊരു യാഥാർഥ്യം. .പീർ കമറലി ദർവേഷ് വിവാഹിതനായിരുന്നില്ലെന്നും അതുകൊണ്ട് സ്ത്രീകൾക്ക് ഇവിടെ പ്രവേശിക്കുവാൻ അനുമതി ഇല്ല എന്നുമാണ് പറയുന്നത്.

ആയിരക്കണക്കിന് വിശ്വാസികൾ പീർ കമറലി ദർവേഷിന്റെ അത്ഭുത ശക്തിയെക്കുറിച്ചും ഇവിടുത്തെ കല്ലിനെക്കുറിച്ചും കേട്ടറിഞ്ഞ് ആയിരക്കണക്കിന് ആളുകളാണ് ഇവിടെ ഓരോ വർഷവും എത്തിച്ചേരുന്നത്.

എത്തിച്ചേരുവാൻ പൂനെയിൽ നിന്നും 25 കിലോമീറ്റർ അകലെ സഹ്യാദ്രിയോട് ചേർന്ന് പൂനെ-സത്പുര റോഡിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. പൂനെ എയർപോർട്ടിൽ നിന്നു ഇവിടേക്ക് 25 കിലോമീറ്റർ തന്നെയാണ് ദൂരം. അടുത്തുള്ള റെയിൽവേ സ്റ്റേഷനും പുനെ തന്നെയാണ്

ഗുണ്ഡികാ ശിവക്ഷേത്രം തിരുനെല്ലി

Vyaseshwaram Shiva Temple വ്യാസേശ്വരം ശിവക്ഷേത്രം

മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രം

മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രം

കേരള തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൽ നിന്ന് 26 കിലോമീറ്റർ അകലെ, മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാ ശിവരാത്രി ഈ ക്ഷേത്രത്തിൽ വളരെ ആഡംബരത്തോടെ ആഘോഷിക്കുന്നു. ക്ഷേത്രത്തിന്റെ നിർമാണം പൂർണമായും കേരള പരമ്പരാഗത വാസ്തുവിദ്യ പ്രകാരം കൃഷ്ണ ശിലയും മരവും കൊണ്ടാണു. ക്ഷേത്രനിർമാണം പുരാതന കേരള സംസ്കാരം ഉപയോഗിച്ചാണ്. എല്ലാ രാശിചക്രങ്ങളും ശ്രീകോവിലിലേക്കുള്ള കവാടത്തിനു മുന്നിൽ മുകളിലായി കാണാവുന്നതാണ്. ഇത് ശിവപാർവ്വതി സ്വരൂപം ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്നു എന്നതിനെ സൂചിപ്പിക്കുന്നു. ചുറ്റമ്പലവും പൂർണമായും കൃഷ്ണ ശിലയും മരവും കൊണ്ടാണു നിർമിച്ചിട്ടുള്ളത്. ക്ഷേത്രത്തിന് നാല് പ്രവേശന കവാടം ഉണ്ട്. ഓരോ പ്രവേശന കവാടത്തിനു മുകളിൽ കേരള വാസ്തുവിദ്യ പ്രകാരമുള്ള ഗോപുരവും ഉണ്ട്. വടക്കേ നടയുടെ ( പ്രധാന കവാടം ) മുന്നിലായി കൊടിമരം ഉണ്ട്. വടക്കേ നടയുടെ അകത്തായി വലിയ ബലിക്കൽപുര, അതിനുമുകളിലായി മേൽക്കൂരയിൽ തടിയിൽ കൊത്തിയെടുത്ത നവഗ്രഹങ്ങൾ കാണാം. എഴുപതിൽ അധികം കൽത്തൂണുകളിലാണ് ചുറ്റമ്പലം നിലകൊള്ളുന്നത്. ഇതിൽ കൽമണ്ഡപവും ഉൾപ്പെടുന്നു. ഹിന്ദു പുരാണത്തിലെ വിവിധ കഥാപാത്രങ്ങളുടെ ശിൽപങ്ങൾ ആണ് കൽതൂണുകളിലും തടികളിലും വിദഗ്ധരായ ശില്പികൾ കൊത്തിയെടുത്തിരിക്കുന്നത്. ക്ഷേത്രത്തിലുടനീളം അത്തരം ശില്പങ്ങളാണ് കാണാൻ കഴിയുക. ചുറ്റമ്പലത്തിനകത്തു വടക്കുകിഴക്ക്‌ കോണിൽ ഗംഗാതീർത്ഥം ( കിണർ) കാണപ്പെടുന്നു. ചുറ്റമ്പലത്തിനുള്ളിൽ തന്നെയാണ് മുരുഗൻ കോവിലും ഗണപതി കോവിലും. ശ്രീ പരമേശ്വരൻ പാർവ്വതിയോടും ഗണപതിയോടും മുരുകനോടും ഒപ്പം കുടുംബസമേതം വസിക്കുന്ന മഹേശ്വരം ശിവപാർവ്വതി ക്ഷേത്രത്തിലേക്ക് ജാതി മത വർണ്ണ വ്യത്യാസങ്ങൾക്കതീതമായി എല്ലാവർക്കും സ്വാഗതം.

മഹേശ്വരം വിഷുക്കണി മഹോത്സവം

സൂര്യകാലടി_മന




==================

ഐതിഹ്യമാലയിൽ കൊട്ടാരത്തിൽ ശങ്കുണ്ണി വിവരിച്ചിട്ടുള്ള പുരാണപ്രസിദ്ധമായ കാലടിമന. തേക്കിൽ തീർത്ത നാലുകെട്ടോടു കൂടി സ്വാതിതിരുന്നാൾ മഹാരാജാവ് പുനർനിർമിച്ചു നൽകിയ ഹോമകുണ്ഡമണയാത്ത സൂര്യകാലടി മനയെ കുറിച് അനവധി കഥകൾ കേട്ടിട്ടുണ്ടാവും.
പരശുരാമൻ കേരളസൃഷ്ട്ടിക്കു ശേഷം പരദേശി ബ്രാഹ്മണരെ കേരളത്തിൽ കൊണ്ടുവന്നു എന്നും, 64 ഗ്രാമങ്ങളായി തിരിച്ചു താന്ത്രികം, മന്ത്രികം, വൈദ്യം, വൈദികം എന്നിങ്ങനെ ഓരോ ആവശ്യങ്ങൾക്കായി ആറു കുടുംബങ്ങളെ നിയോഗിച്ചു. വൈദ്യവൃത്തിക്ക് അഷ്ടവൈദ്യന്മാരെ നിയോഗിച്ചപോലെ വൈദിക താന്ത്രിക വൃത്തിക്ക് നിയോഗിച്ച കുടുംബങ്ങളിൽ ഒന്നാണ് കാലടി മന. പണ്ടുകാലത്തു തിരുന്നാവായ നാവാമുകുന്ദക്ഷേത്രം കാലടിമനയുടെ കീഴിൽ ആയിരുന്നു, നാവാമുകുന്ദ ക്ഷേത്രത്തിന്റെ അധികാരങ്ങളിൽ കൈകടത്തിയ സാമൂതിരിയുമായി പിണങ്ങി കാലടി കുടുംബം ഭാരതപുഴയുടെ തീരങ്ങളിൽ നിന്നും തെക്കോട്ടു പലായനം ചെയ്തു, കോട്ടയം രാജാവ് അവരെ സ്വാഗതം ചെയുകയും മീനച്ചിലാറിന്റെ തീരത്ത് ഇല്ലം നിർമിക്കാൻ സ്ഥലം കൊടുക്കുകയും വസ്തുക്കൾ കരം ഒഴിവാക്കി നൽകുകയും ചെയ്തു.
അങ്ങനെ മീനച്ചിലാറിന്റെ തീരങ്ങളിൽ താമസമാക്കിയ കാലത് ഒരു കാലടി ഭട്ടതിരി ആറാട്ടുപുഴ പൂരം കാണാൻ സുഹൃത്തുമൊത്തു പുറപ്പെട്ടു, ഉഗ്രയക്ഷിവാസമുള്ള യക്ഷിപ്പറമ്പ് കടന്നു വേണം പോകുവാൻ, നേരം ഇരുട്ടി യക്ഷിപ്പറമ്പിനു അടുത്തെത്തി അതിസുന്ദരികളായ രണ്ടു സ്ത്രീകൾ ആ വഴി വന്നുവെന്നും 
ആ സുന്ദരികൾ തങ്ങളുടെ തറവാട്ടിലേക്ക് നമ്പൂതിരിമാരെ രാത്രിവാസത്തിനു ക്ഷണിച്ചു കൊണ്ടുപോയി, കാലടി ഭട്ടതിരിപ്പാടിനെ അതിൽ ഒരു യക്ഷി ഭക്ഷിച്ചു എന്നും ദേവീമാഹാത്മ്യം ഗ്രാൻഥം കൂടെ ഉണ്ടായിരുന്ന സുഹൃത്തായ നമ്പൂതിരിയെ യക്ഷിക്കു ഉപദ്രവിക്കാൻ സാധിച്ചില്ല എന്നും ഐതിഹ്യകഥകളിൽ കൊട്ടാരത്തിൽ ശങ്കുണ്ണി പ്രസ്താവിച്ചിട്ടുണ്ട്. രക്ഷപെട്ട നമ്പൂതിരി പിറ്റേ ദിവസം രാവിലെ നോക്കുമ്പോൾ താൻ ഒരു കരിമ്പനയുടെ മുകളിൽ ഇരിക്കുന്നതായി കണ്ടു. കരിമ്പനയുടെ മുകളിൽ നിന്നും ഇറങ്ങിയ അദ്ദേഹം താഴെ കൊല്ലപ്പെട്ട ഭട്ടതിരിയുടെ കുറച്ചു പല്ലുകളും കുടുമയും കണ്ടു തിരികെ ഓടിപോയി കാലടിമനയിൽ എത്തി മരിച്ചുപോയ ഭട്ടതിരിയുടെ അന്തർജ്ജനത്തിനോട് വിവരങ്ങൾ മൊത്തം ധരിപ്പിച്ചു . അപ്പോൾ ഗർഭിണിയായിരുന്ന ആ അന്തർജനം യഥാവിധി ഒരാൺകുഞ്ഞിനെ പ്രസവിച്ചു. ഉപനയന നാളിൽ ആ ഉണ്ണി സ്വന്തം അമ്മയോട് തന്റെ പിതാവിനെ കുറിച്ച് ചോദിച്ചപ്പോൾ ഒന്നും മറച്ചുവെക്കാതെ അച്ഛൻ യക്ഷക്കു ഭക്ഷണമായ കഥ ഉണ്ണിയെ പറഞ്ഞു ധരിപ്പിച്ചു.
ആ പിഞ്ചുമനസ്സിൽ യക്ഷിയോടുള്ള വൈരാഗ്യബുദ്ധി വളരുകയും യക്ഷിയെ തളക്കാനുള്ള വഴികൾ നോക്കി അവസാനം ഗുരുപദേശപ്രകാരം സൂര്യോപാസന തുടങ്ങുകയും ചെയുന്നു. കഠിനമായ ഉപാസനയുടെ അവസാനം സൂര്യഭഗവാൻ ഒരു വൃദ്ധബ്രാഹ്മണ വേഷത്തിൽ വന്നു നിഗൂഢമായ മാന്ത്രിക പദ്ധധികൾ അടങ്ങുന്ന മന്ത്രികഗ്രൻഥം ആ ബാലന് സമ്മാനിച്ചു എന്നുമാണ് ഐതിഹ്യം
ആ ബാലൻ സൂര്യകാലടി എന്നപേരിൽ വിശ്വവിഖ്യാതൻ ആയി, ഇതിഹാസ കഥാപാത്രമായി മാറിയ ഒരു ഭട്ടതിരിയുടെ ആവിര്‍ഭാവത്തോടെയാണ് കാലടി എന്ന പൂര്‍വ്വിക കുടുംബനാമം ‘സൂര്യകാലടി’ എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. ആ ഉണ്ണി ഭട്ടതിരി സൂര്യൻ ഭട്ടതിരി എന്നും അറിയാൻ തുടങ്ങി
സൂര്യഗ്രൻഥം നിമിത്തം മന്ത്രതന്ത്രങ്ങളിൽ അജ്ജയ്യനായപ്പോൾ യക്ഷിയെ തളക്കാനുള്ള മുന്നൊരുക്കങ്ങൾ സൂര്യകാലടി ആരംഭിക്കുകയും ലോകത്തുള്ള സർവ്വമാന യക്ഷികളെയും ആവാഹിച്ചു തന്റെ അച്ഛനെ കൊന്നത് ഞാൻ അല്ലാ എന്ന് സത്യം ചെയ്യിപ്പിച്ചു വിടുകയും ചെയ്തു, അവസാനം ഒരു യക്ഷി മാത്രം ബാക്കിയായി, അവർക്കു സത്യം തുറന്നുപറയേണ്ടി വരുകയും സൂര്യകാലടി ഭട്ടത്തിരിപ്പാട് അവരെ ഹോമികുണ്ഡത്തിൽ ഹോമിച്ചു അടുത്തുള്ള പാലമരത്തിൽ കുടിയിരുത്തി. ഹോമിക്കുന്നതിനു മുൻപ് ആ യക്ഷി സൂര്യകാലടിയെ "നീ ഇന്നേക്ക് നാല്പത്തിയൊന്നാം നാൾ ചക്രശ്വാസം മുട്ടി മരിക്കട്ടെ എന്ന് ശാപം നൽകി, നാല്പത്തിയൊന്നാം നാൾ തിരുവാളൂർ ക്ഷേത്രത്തിൽ മൂന്നു നേരത്തെ പൂജകളും തൊഴുതാൽ ശാപമോക്ഷം കിട്ടും എന്നും പറഞ്ഞിരുന്നു.
അതിനുശേഷം അന്ന് നാടുവാണിരുന്ന പള്ളിബാണപെരുമാളുടെ കൊട്ടാരത്തിൽ ഒരുസ്ത്രീയുടെ ഗന്ധർവബാധ ഒഴിപ്പിക്കാൻ സൂര്യകാലടി പോവുകയും, ബ്രാഹ്മണന് വിഹിതമല്ലാത്ത മൃഗങ്ങളെ അറുത്തു ഹോമിക്കുക, ഒര് തുണി നെയ്യിലും തേനിലും മുക്കി അതിലേക്കു ഉറുമ്പുകളെയും പ്രാണികളെയും ആകർഷിച്ചു അതിൽ ജീവികൾ നിറയുമ്പോൾ ആ ജീവികളെ ജീവനോടെ ഹോമിക്കുക തുടങ്ങിയ കർമങ്ങൾ ചെയ്തു എന്നും അവസാനം ഗതിമുട്ടിയ ഗന്ധർവ്വൻ സൂര്യകാലടിയെ "ഇന്നേക്ക് 15 നാളിൽ നീ മൂത്രം മുട്ടി മരിക്കട്ടെ എന്ന് ശാപവും, ആ നാൾ തിരുവാളൂർ മൂന്നു പൂജയും തൊഴുതാൽ ശാപം ഫലിക്കില്ല എന്ന് ശാപമോക്ഷവും നൽകി. സൂര്യകാലടി നോക്കിയപ്പോൾ രണ്ടു ശാപവും ഒരേ ദിവസം തിരുവാളൂർ ക്ഷേത്രത്തിലേക്ക് നീളുന്നു.
ശാപദിവസത്തിന്റെ താലെദിവസം തിരുവാളൂർ ക്ഷേത്രത്തിലെ പൂജാരികൾക്കും അധികാരികൾക്കും ഒരേ സ്വപ്നദർശനം ഉണ്ടായി, നാളെ ക്ഷേത്രത്തിൽ ഒരു മരണം നടക്കും, എല്ലാ പൂജയും അതിരാവിലെ തന്നെ തീർക്കണം എന്നിട്ടു ക്ഷേത്രം അടച്ചിടണം എന്നായിരുന്നു ആ സ്വപ്നം, എല്ലാവര്ക്കും ഒരുപോലെ സ്വപ്നദർശനം വന്നതുകൊണ്ട് അവർ അതുപോലെ ചെയുകയും സൂര്യകാലടി ക്ഷേത്രത്തിൽ എത്തിയപ്പോഴേക്കും ക്ഷേത്രം അടച്ചിരുന്നു. വൈകുന്നേരം തൊഴാം എന്ന് കരുതി അദ്ദേഹം ക്ഷേത്രത്തിൽ തന്നെ കഴിച്ചുകൂട്ടി പക്ഷെ സന്ധ്യ ആയപ്പോഴേക്കും അദ്ദേഹത്തിന് നിർത്താതെ മൂത്രശങ്ക, മൂത്രമൊഴിക്കാൻ ചെന്നാൽ വേണ്ട എന്ന് തോന്നും ശുദ്ധമായി തിരിച്ചു വന്നിരിക്കും അപ്പോഴേക്കും വീണ്ടും മൂത്രശങ്ക, ഇത് കുറെ നേരം തുടർന്ന് പിന്നെ ശ്വാസം മുട്ടി അദ്ദേഹം പരാക്രമങ്ങൾ കാട്ടി, മൂത്രം പോവാതെ ചാടി മറിഞ്ഞും ചക്രശ്വാസം മുട്ടി ചാടിക്കടിച്ചിട്ടുള്ള പാടുകൾ ഇന്നും തിരുവാളൂർ ക്ഷേത്രത്തിന്റെ കുളപ്പുരയുടെ തട്ടിന്റെ തുലാങ്ങളുടെമേൽ മറ്റും കാണാനുണ്ട്, മരണവെപ്രാളത്തിൽ അദ്ദേഹം സൂര്യഭഗവാനോട് ഗ്രൻഥത്തിൽ കണ്ടത് മാത്രമേ ഞാൻ ചെയ്തിട്ടുള്ളു എന്ന് ചോദിക്കുകയും അപ്പോൾ "സൂര്യകാലടി തന്നെ വേണം എന്ന് പറഞ്ഞിരുന്നോ " എന്ന് അശരീരി ഉണ്ടായി . (ഗ്രൻഥത്തിൽ കണ്ടത് എല്ലാം സൂര്യകാലടി തന്നെ ചെയ്യണം എന്ന് പറഞ്ഞിരുന്നില്ലലോ എന്ന് സാരം"). അപ്പോൾ അദ്ദേഹം തിരുവാളൂർ മഹാദേവനോട് ഇതാണോ അവിടത്തെ ആഥിത്യമര്യാദ എന്ന് ചോദിച്ചു തിരുവാളൂർ മഹാദേവനെ ഈ ക്ഷേത്രം കത്തിനശിച്ചു പോവട്ടെ എന്ന് ശപിക്കുന്നു. അങ്ങനെ സൂര്യകാലടി ഭട്ടത്തിരിപ്പാട് ദുർമരണപ്പെടുകയും തിരുവാളൂർ ശിവക്ഷേത്രം കൊല്ലങ്ങൾക് ശേഷം അഗ്നിബാധയിൽ നശിച്ചു, ശിവലിംഗം തന്നെ രണ്ടായി പിളർന്നു, ക്ഷേത്രത്തിന്റെ ഊരാണ്മ ഉണ്ടായിരുന്ന ബ്രാഹ്മണകുടുംബങ്ങൾ മൊത്തം അന്ന്യംനിന്ന് പോയി. പിനീട് വർഷങ്ങൾക് ശേഷം ആണ് തിരുവാളൂർ ക്ഷേത്രം പുനരുദ്ധാരണം ചെയ്തു നിത്യപൂജകൾ തുടങ്ങുന്നത്. പണ്ട് അഗ്നിബാധയിൽ രണ്ടായി പിളർന്ന ആ ശിവലിംഗം ഇപ്പോഴും ഉള്ളത്
"ദുർമരണപ്പെട്ട ബ്രഹ്മജ്ഞാനം ഉള്ള സൂര്യകാലടിയെ ബ്രഹ്മരാക്ഷസായി സൂര്യകാലടിമനയുടെ അകത്തളത്തിൽ കുടിയിരുത്തിയിട്ടുണ്ട്'
പിന്നീട് ഗണപതി സൂര്യകാലടി മനയുടെ മുഖ്യപ്രതിഷ്ട്ട ആയി, സൗരഗാണപത്ത്യ വിധികൾക്കനുസൃതമായി ഇവിടെ മന്ത്രവാദകർമങ്ങൾ ചെയുന്നു
സൂര്യകാലടി മനയിലെ ഒരു മന്ത്രവാദകർമത്തിനെ കുറിച്ച
ഒരിക്കൽ തിരുവിതാങ്കൂർ ദിവാൻ ആയിരുന്ന ഒരു പരദേശി ബ്രാഹ്മണൻ സൂര്യകാലടിയിൽ എത്തി അന്നത്തെ കർന്നവരോട് തന്റെ സഹോദരൻ സ്വത്തുതർക്കത്തിൽ തന്റെ നേരെ മന്ത്രവാദകർമങ്ങൾ സ്ഥിരമായി ചെയുന്നു, ഗതിയഞ്ചും മുട്ടി സഹായിക്കണം എന്ന് പറഞ്ഞു വന്നു, ശംഖ്മുഖം കടപ്പുറത്തു ഇന്ന ദിവസം ദിവാനോടു എത്താൻ പറഞ്ഞു, പറഞ്ഞ ദിവസം കടപ്പുറത്ത് മന്ത്രവാദകർമ്മം തുടങ്ങി, കുറച്ചു നീങ്ങി ഒരു കരിങ്കൽ മണ്ഡപം അതിന്റെ തൂണിൽ ഒരു ആടിനെ കെട്ടിയിട്ടുണ്ട്. കർമത്തിന്റെ അവസാനം ആ ആടിന്റെ ഓരോ രോമകൂപങ്ങളിൽ നിന്നും രക്തമൊഴുകി വന്നു ആട് മരണപെട്ടു ആട് മരിച്ച അതെ സമയത്തു തന്നെ ആന്ധ്രയിൽ ഉദ്യോഗസ്ഥൻ ആയിരുന്ന ദിവാന്റെ ചേട്ടൻ മരണപെട്ടു. ഈ രണ്ടു സഹോദരങ്ങളുടെയും ആത്മാക്കൾ മരണശേഷം സൂര്യകാലടി മനയിൽ ഉള്ളതായി മുത്തശ്ശികഥകൾ പറയുന്നു
ഒരിക്കൽ ഒരു സൂര്യകാലടി ഭട്ടത്തിരിപ്പാട് കോഴിക്കോട് രേവതി പട്ടത്താനത്തിനു പോയി അവിടെ കൌണാറ്റിനു(മീനച്ചിലാർ) വടക്കേകരയുള്ളവർക്കല്ലാതെ താനം പതിവില്ല. സൂര്യകാലടി മന അന്ന് മീനച്ചിലാറിനു തെക്കേക്കര ആയിരുന്നു. സഭയിൽ വഴക്കായി. സൂര്യകാലടി തറപ്പിച്ചു പറയുന്നു ഇല്ലം മീനച്ചിലാറിന്റെ വടക്കേക്കര ആണ് എന്ന്. സാമൂതിരിക്കു സംശയം ആയി, അത് പരിശോധിക്കാൻ ഒരു ദൂതനെ വിട്ടു. ദൂതൻ അവിടെ ചെല്ലുമ്പോഴേക്കും ഗണപതി ഒറ്റക്കൊമ്പുകൊണ്ടു ചാലുകീറി പുഴയുടെ ഗതിമാറി എന്ന് മുത്തശ്ശി കഥകളും ഐതിഹ്യകഥകളും പറയുന്നു. (ഇതിൽ സത്യം എന്തുതന്നെ ആയിരുന്നാലും മീനച്ചിലാർ സൂര്യകാലടി മനയ്ക്കു അടുത്ത് വെച്ച് ഗതിമാറുന്നുണ്ട്, പണ്ട് ഒഴുകിയിരുന്ന വഴി ഇപ്പോഴും ഒരു തോടുണ്ട്)
അങ്ങനെ ഒറ്റക്കൊമ്പൻ സൂര്യകാലടിയുടെ മാനം കാത്തു എന്ന് കഥ
സൂര്യകാലടി മനയിലെ ഉപാസനാ മൂർത്തികൾ മഹാഗണപതിയും, സ്ത്രീഭാവത്തിൽ ഉള്ള സൂര്യനും, ശ്രീചക്രവും ആണ്
മനയുടെ ബാൽക്കണിയിൽ നിന്നാൽ കാണുന്ന മീനച്ചിലാറിന്റെയും, മനയുടെ മുകളിലോട്ടു വളർന്നു പന്തലിച്ച വിരഹിണിയായ യക്ഷിപ്പാലയുടെയും ചിത്രങ്ങൾ കാണാം

കൊയ്‌പ്പുള്ളി ക്ഷേത്രം മലപ്പുറം ജില്ല



കൊയ്‌പ്പുള്ളി ക്ഷേത്രം ,മലപ്പുറം  ജില്ല

മലപ്പുറം  ജില്ലയിലെ വന്നേരിയിൽ പെരുമ്പടപ്പ് പഞ്ചായത്തിൽ .കൊച്ചി രാജവംശമായി മാറിയ പെരുമ്പടപ്പ് രാജവംശത്തിന്റെ ആസ്ഥാനം  ഈ ക്ഷേത്രത്തിനടുത്താ യിരുന്നു.രാജവംശത്തിൻറെ   ക്ഷേത്രമാണ് ക്ഷേത്രത്തിന്റെ മുന്നിൽ ആറു  ഏക്കർ സ്ഥലമുണ്ട്. ഗുരുവായൂരിൽ നിന്നും ആൽത്തറവഴി പൊന്നാനി റൂട്ട്.രണ്ടു പ്രധാന മൂർത്തികൾ ശിവനും വിഷ്ണുവും.പടിഞ്ഞാട്ടു ദര്ശനം. രണ്ടയു നേരം പൂജ. ഇപ്പോൾ ഉതസവമില്ല ,മകരത്തിലെ മൂന്നാമത്തെ  ശനിയാഴ്ച പറയർ വേലയുണ്ട്. കൊച്ചി രാജാവിന്റെ സംരക്ഷകർ  എന്ന് കരുതുന്ന തച്ചെത്തനായർ കുടുമ്പത്തിൻറെ ശാഖാ ഈ ക്ഷേത്രത്തിന്റെ അടുത്തുണ്ട്. തൃപ്പുണിത്തുറ കോവിലകചതു ഒരു ശിശു  ജനിച്ചാൽ ഈ ക്ഷേത്രത്തിന്റെ മുൻവശത്തുള്ള മണ്ണ് കൊണ്ടുപോയി ആദ്യം അതിൽ കിടത്തുകഎന്നൊരു പതിവുണ്ടായിരുന്നു. ഏതു പ്രധാനകാര്യത്തിനും കൊച്ചി രാജാക്കൻ മാർ കൊയപ്പാള്ളി തേവർക്കു കലം വഴിപാട്  നടത്തിയിരുന്നു. ഈ ക്ഷേത്രത്തിനടുത്തുള്ള ചിത്രകൂടത്തിൽ (പൂകൈത്ത) വെച്ചായിരുന്നു. കൊച്ചി രാജവംശത്തിലെ അവസാന  പെരുമാൾ രാമവർമ്മ കുലശേഖരന്റെ (1090 -1102 )സഹോദരിയ്ക്കു പെരുമ്പടപ്പ് നമ്പൂതിരിയുലുണ്ടായ  പുത്രനാണ് സ്വരൂപത്തിന്റെ സ്ഥാപകൻ എന്നാണു നിഗമനം ഈ ഇല്ലം അന്യം നിന്നതിനാൽ  പഴയന്നൂർ ക്ഷത്രിയ സ്വരൂപത്തിലുണ്ടായിരുന്ന  പെരുമ്പടപ്പ് നമ്പൂതിരിയുടെ സന്താനങ്ങൾ പെരുമ്പടപ്പ്സ്വരൂപത്തിലെ സ്ഥാനങ്ങൾക്ക്  ആഹാരമായി എന്ന് പുരാവൃത്തം .പന്നിയൂർ കഴകത്തിലെ വാൾ നമ്പിയായ  കക്കാട്ട് ഭട്ടതിരി  ഇവർക്ക് താമസിക്കാൻ വന്നേരി ഒഴിഞ്ഞു കൊടുത്തതാണെന്നും  പറയുന്നുണ്ട്. കേരളത്തിലെ സകല  ക്ഷേത്രിയരുടെയും മൂലം വന്നേരിയാണത്രെ. ചേരവംശത്തിന്റെ  കിരീടം  പള്ളി ശം ഖ് ,വീരമദ്ദളം  മുത്തുമാല,ചെങ്കോൽ, ഇവ അഞ്ചും അവരുടെ സ്വരൂപ ക്ഷേത്രമായിരുന്ന തിരുവഞ്ചിക്കുളം  ക്ഷേത്രത്തിലെ  കോവിലധികാരസ്ഥാനം  ലഭ്ച്ചതു.  ഈ വംശത്തിനാണെന്നു പുരാവൃത്തമുണ്ടു.കേരളോത്പത്തിയിൽ   പറയുന്ന നാടുകളിൽ   ഒന്നാണ് പെരുമ്പടപ്പ് ക്ഷേത്രം ഇപ്പോൾ കൊച്ചി ദിവസം ബോർഡ്. മലപ്പുറം ജില്ലയിൽ  കൊച്ചി ദിവസം ബോർഡിന്റെ കൈവശമുള്ള  ഏക ക്ഷേത്രം ഇതാണ്. പെരുമ്പടപ്പിൽ പാട്ടളേശ്വരം   ശിവക്ഷേത്രവുമുണ്ട്. ചെറിയ ക്ഷേത്രമാണെകിലും  ഇത് പെരുമ്പടപ്പ് കാവൽ പട്ടാളത്തിന്  വേണ്ടി പ്രതിഷ്ഠിച്ച ക്ഷേത്രമാണ് എന്ന് പറയപ്പെടുന്നു. ഇവിടെ കിഴക്കോട്ടു ദർശനമായി  ശിവൻ. തെങ്ങിൽ നമ്പീശന്റെ  ക്ഷേത്രമായിരുന്നു. ഇപ്പോൾ നാട്ടുകാർ കമ്മിറ്റി. നിത്യപൂജയുണ്ട് ഇതിനടുത്തതായിരുന്നു സോമേശ്വരം ക്ഷേത്രം. തകർന്നു പോയി. പെരുമ്പടപ്പ് പഞ്ചായത്തിൽ ചാലുകുളങ്ങര  ക്ഷേത്രവുമുണ്ട് .
പെരുമ്പടപ്പ് കോടത്തൂര്‍ ചാലുകുളങ്ങര അയ്യപ്പക്ഷേത്രത്തില്‍ ചെമ്പോല പൊതിഞ്ഞ ശ്രീകോവില്‍സമര്‍പ്പണവും പുനഃപ്രതിഷ്ഠാ ചടങ്ങും നടന്നു. ശ്രീകോവില്‍ സമര്‍പ്പണം ശബരിമല മാളികപ്പുറം മുന്‍ മേല്‍ശാന്തി മനോജ് എമ്പ്രാന്തിരിയും പുനഃപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ചേന്നാസ് ശങ്കരനാരായണന്‍ നമ്പൂതിരിയും നേതൃത്വംനല്‍കി.
ഉണ്ണിയാടിചരിതം, കോകിലസന്ദേശം എന്നീ ഗ്രന്ഥങ്ങളില്‍ പെരുമ്പടപ്പ് വന്നേരിയെ പറ്റി പ്രതിപാദിക്കുന്നുണ്ട്. അയിരൂര്‍കോവിലകം, കൊരട്ടിക്കരമന, ചേരിയത്ത് ചേന്നമംഗലത്ത് മന, കൊച്ചിന്‍രാജാക്കന്‍മാരുടെ ആസ്ഥാന അമ്പലമായ കൊയപ്പുള്ളി ക്ഷേത്രം, ചാലുകുളങ്ങര ക്ഷേത്രം, കോടത്തൂര്‍ കൊയ്പാമഠം ക്ഷേത്രം, പട്ടാളേശ്വരംക്ഷേത്രം, മന്ത്രവാദത്തില്‍ പേരുകേട്ട കാട്ടുമാഠം മന, അവരുടെ കുലദൈവക്ഷേത്രമായ മണക്കാട്ട് മുത്തശ്ശിയമ്മക്ഷേത്രം, കോഴിക്കോട് സാമൂതിരി കോവിലകം വകയായ പാലപ്പെട്ടി ക്ഷേത്രം എന്നിവയെല്ലാം രാജഭരണകാലവുമായും, രാജപരമ്പരകളുമായും ബന്ധപ്പെട്ട ചരിത്രശേഷിപ്പുകളാണ്
പരിസരപ്രദേശങ്ങളിലെ പറമ്പുകള്‍ക്കും കുന്നുകള്‍ക്കുമുള്ള പേരുകളും പഴയ കൊട്ടാരഭരണത്തിന്റെ പ്രത്യേകതകളെ ഓര്‍മ്മിപ്പിക്കുന്നവയാണ്. തൂപ്പില്‍ പറമ്പ്, കോണിപ്പറമ്പ്, കച്ചേരിക്കാട്, അടിയാര്‍കുളം, തവളക്കുന്ന് (താവളക്കുന്ന്), പട്ടേരിക്കുന്ന് (പടയേറിക്കുന്ന്) തുടങ്ങിയവ ഉദാഹരണം. കര്‍മ്മശാസ്ത്രം, വ്യാകരണം(അറബിക്), തര്‍ക്കശാസ്ത്രം, വാനശാസ്ത്രം എന്നിവകളില്‍ അപാരപാണ്ഡിത്യമുണ്ടായിരുന്ന ഒരുപാട് പ്രഗത്ഭമതികള്‍ പെരുമ്പടപ്പ് ഗ്രാമത്തിലുണ്ടായിരുന്നു. ഇതില്‍ മണലില്‍ സൈനുദ്ദീന്‍ മുസ്ളിയാര്‍ അവര്‍കളുടെ ശിഷ്യത്വം സ്വീകരിച്ച്, പിന്നീട് പുത്തന്‍പള്ളിയില്‍ സ്ഥിരതാമസമാക്കി, ഭക്തിമാര്‍ഗ്ഗം സ്വീകരിച്ച പണ്ഡിതശ്രേഷ്ഠനായിരുന്നു പുത്തന്‍പള്ളി മൂപ്പര്‍. അദ്ദേഹം, മുസ്ളീങ്ങള്‍ക്കു കൂടി ഭൌതിക വിദ്യാഭ്യാസം ലഭിക്കുന്നതിനു വേണ്ടി, പുത്തന്‍പള്ളിയോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ അമ്മു മുസ്ള്യാര്‍ എന്നാരാളെ വെച്ച്, ആരംഭം കുറിച്ച പള്ളിക്കൂടം കാലാന്തരത്തില്‍ വികസിച്ചുവലുതായി വന്നതാണ് ഇന്നത്തെ പാറ എല്‍.പി.സ്കൂള്‍.
പുരാതനമായ മുളക്കാംപറമ്പ് കളരി, അക്കാലത്തെ ഭരണാധികാരികള്‍ക്കു വേണ്ടി മിടുമിടുക്കന്മാരായ സേനാനായകരെയും പടയാളികളേയും സൃഷ്ടിച്ചെടുത്തിരുന്നതാണ്. പ്രസ്തുത കളരിയോടൊപ്പം പരദേവതയായ ഭദ്രകാളിയുടെ ക്ഷേത്രവുമുണ്ട്. പെരുമ്പടപ്പ് സ്വരൂപത്തില്‍ നിന്ന് രാജകീയ സ്ഥാനമാനങ്ങളും സേനാനായകത്വവും മറ്റ് അതുല്യപദവികളും മുളക്കാംപറമ്പത്ത് കളരിക്ക്, കല്‍പിച്ചു കിട്ടിയിരുന്നു. സേനകളെ പരിശീലിപ്പിച്ചെടുത്തിരുന്ന കളരിയും ക്ഷേത്രവും ഇന്നും നാശനഷ്ടങ്ങളൊന്നുമില്ലാതെ നിലനില്‍ക്കുന്നുണ്ട്.
നാലുഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ചിറവെല്ലുന്ന ഊരായ ചെറുവല്ലൂരില്‍ മുമ്പുണ്ടായിരുന്ന അമ്പലമാണ് ചെറുവള്ളൂര്‍ നരസിംഹക്ഷേത്രം. ഇന്നുള്ള തൃക്കേക്കടവ് പാലത്തിന് തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്തിരുന്നതാണ് പ്രസ്തുത ക്ഷേത്രം. അതിനു തെക്കുകിഴക്കുഭാഗത്തായുണ്ടായിരുന്ന മണലിയാര്‍കാവും കിഴക്കുഭാഗത്തെ ശിവക്ഷേത്രവും ഇന്നുമുണ്ട്. പാലപ്പെട്ടിക്ഷേത്രത്തിലെ മീനഭരണിയും അതിനോടനുബന്ധിച്ച് നടത്തിവരുന്ന പാവക്കൂത്തും സവിശഷ ശ്രദ്ധയാകര്‍ഷിക്കുന്നവയാണ്. തിയ്യത്തെ കുംഭഭരണി, കാട്ടുമാഠം ഭഗവതിക്ഷേത്രത്തിലെ, മീനം 15-ാം തിയതിയിലെ ഭഗവതിപ്പാട്ട് എന്നിവ ഏറെ പ്രശസ്തിയുള്ളതാണ്.

2019, ജനുവരി 24, വ്യാഴാഴ്‌ച

ക്ഷേത്രരഹസ്യം

ക്ഷേത്രരഹസ്യം
===========================

ക്ഷേത്രമതിലകം മുഴുവൻ ദേവശരീരമാണെന്ന  വസ്തുത പലർക്കുമറിയില്ല.
"പ്രാസാദോ ഽർച്ചാ ച വിശ്വേശിതു രഥ വപുഷി  
സ്ഥൂലസൂക്ഷ്മേ യതോഽതോഽ-  
ത്രാധാരാധേയഭാവാ ദിതരതരഭവോഽ- 
നൃത്ര ചാഭ്യേതി ദോഷഃ "
(തന്ത്രസമുച്ചയം)   
പ്രസാദവും അർച്ചയും ക്ഷേത്രവസ്തുസമുച്ചയവും ബിംബവും, ദേവന്റെ സ്ഥൂലസൂക്ഷ്മശരീരങ്ങളാണ്. പുറമതിലടക്കമുള്ള ക്ഷേതപ്രാസാദങ്ങൾ ദേവന്റെ സ്ഥൂലശരീരം , ശ്രീലകത്തെ ബിംബം  സൂക്ഷ്മശരീരം, ഇവയിൽ ഏതെങ്കിലും ഒന്നിൽ  ദോഷം - അശുദ്ധി അഥവാ ഹാനി, സംഭവിച്ചാൽ അതിന്റെ കേട്‌ മറ്റേതിനെയും ബാധിക്കും. മതിലകത്തെവിടെയും വൃത്തികേട് വന്നാൽ അതു ബിംബത്തിൽ മാലിന്യം പറ്റിയതിനു തുല്യമാണ്. ബിംബത്തിൽ കേടുവന്നാൽ പ്രാസാദാദികളിലും ദോഷപരിഹാരം ചെയ്യണം.   
തികച്ചും മനുഷ്യത്വത്വേനയാണ് ദേവപ്രതിഷ്ഠ ചെയ്യുന്നത്. മനുഷ്യർക്ക് ശരീരത്തിനും ക്ഷീണം തട്ടിയാൽ മനസ്സിനും ക്ഷീണം ബാധിക്കുന്നതും, മനസ്സു ക്ഷീണിച്ചാൽ ശരീരം  അവശമാകുന്നതും നമുക്കൊന്നും അനുഭവമുള്ളതല്ലേ?
തപ്താജ്യഘടയോരിവ" എന്നാണ് ഈ അവസ്ഥയെ ആയുർവ്വേദശാസ്ത്രം  വിവരിക്കുന്നത്. ചുട്ടപഴുത്ത പാത്രത്തിലേക്ക് തണുത്തുറച്ച നെയ്യൊഴിച്ചാൽ നെയ്യുരുക്കുന്നു.  തിളച്ച നെയ്യ് തണുത്തുറച്ച പാത്രത്തിലേക്ക് ഒഴിച്ചാൽ പാത്രവും ചൂടാകുന്നു. ശരീരത്തിനും മനസ്സിനുമുള്ള  ആധാരധേയഭാവം, ക്ഷേത്രവസ്തുസമുച്ചയത്തിനും  ബിംബത്തിനും തമ്മിലുണ്ട്. ഈ വസ്തുത  എത്ര ഊന്നിപ്പറഞ്ഞാലും അധികമാവില്ല.  തേവരുടെ ഇരിപ്പ് ശ്രീലകത്താണല്ലോ എന്നാണെല്ലാവരുടെയും ധാരണ. അങ്ങനെ ധരിച്ചാൽ പോര. അമ്പലം മുഴുവൻ നിറഞ്ഞു നിൽക്കുകയാണ് ദേവസാന്നിദ്ധ്യം. അകത്തേക്ക് നീങ്ങും  തോറും അശുദ്ധിക്ക് ഗൗരവം കൂടുമെന്നത് ശരിയാണ്.  മതിലിന്മേലോ ഗോപുരത്തറയിലോ അശുചിത്വം വന്നാലും അതു  ദേവചൈതന്യഹാനികൾ തന്നെയാണ് ആരും അതിനിടവരുത്തരുത്.
മതിലകത്തുകൂടെ ചെരിപ്പിട്ടു നടന്ന് നാലമ്പലത്തിന്റെ വാതിക്കൽ ഊരിവെച്ച് അകത്തു കടക്കുന്ന പതിവ്  പലയിടത്തും കാണാം.  തികച്ചും തെറ്റാണീ നടപടി. പാദരക്ഷ മതില്ക്കുപുറത്തെ വെക്കാവൂ.  ഗോപുരദ്വാരത്തിൽ പ്രവേശിച്ചാൽ പ്രതിഷ്ഠാമൂർത്തിയുടെ ശരീരത്തിൽ പ്രവേശിച്ചുവെന്നാണ് ധാരണ എല്ലാവർക്കും ഉണ്ടാവുക തന്നെ വേണം. ക്ഷേത്രദർശനത്തിനല്ലാതെ മറ്റൊരാവിശ്യത്തിനും  ക്ഷേത്രോപജീവികളല്ലാതെ മറ്റാരും ഒരു കാരണവശാലും ക്ഷേത്രത്തിൽ കടക്കരുത്. ചെരുപ്പിന്റെ കാര്യം മാത്രം മനസ്സിലിരുത്തിയാൽ പോര. ഗോപുരത്തറയിലിരുന്ന് കൂട്ടുക്കാരോട് സൊറപറഞ്ഞു പുകവലിച്ചിരിക്കുന്ന പലരേയും കാണം.  ബീഡി - സിഗറ്റുകുറ്റികൾ എല്ലാ മതിലകത്തൂം  കണ്ടുവരുന്നത്. പ്രാകാരാന്തർഭാഗം മുഴുവൻ ദേവശരീരമാണെന്ന വസ്തുത ആരും ധരിക്കാത്തതു കൊണ്ടല്ലേ? തുപ്പുന്നതും ഏതു തരം മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും. ഇക്കൂട്ടത്തിൽപ്പെടും. തീർത്ഥം സേവിക്കുമ്പോൾ തുളസിയില അറിയാതെ  വായിൽപ്പെട്ടത് തിരുമുറ്റത്തു തന്നെ തുപ്പിയ കഥകളുമുണ്ട്. ഇലക്കഷ്ണത്തിൽ പ്രസാദവും പൂവും ത്രിമധുരവും ശാന്തിക്കാരൻ തന്നാൽ ആവിശ്യം കഴിഞ്ഞാൽ ഇല പരിസരബോധമില്ലാതെ വലിച്ചെറിയുന്നവരേയും  കാണാം. അനാവശ്യവസ്തുക്കളൊന്നും  തന്നെ മതിലകത്തൊരിടത്തും ഇട്ടു കൂടാ മതില്ക്കുപുറത്തുകൊണ്ടുപോയിക്കളയണം . നിവേദിച്ചതെന്തും സേവിക്കുമ്പോൾ, തലയുയർത്തിമലർത്തിപ്പിടിച്ച് വായനല്ലവണ്ണം തുറന്ന് , കൈ ചുണ്ടിൽ പോലും സ്പർശിക്കാൻ ഇടവരാതെ ,  വായിലേയ്ക്കിടാനേ പാടുള്ളു.  ത്രിമധുരം നാം കുട്ടികൾക്കു സേവിക്കാൻ  കൊടുക്കുമ്പോൾ പ്രത്യേകിച്ചും മനസ്സിരുത്തണം.   സ്ഥലശുദ്ധിക്കു മാത്രമല്ല ഈ മനസ്സിലിരുത്തലിന്റെ ഗുണം. കുട്ടികൾക്കതൊരു സാധനാപാഠമായിത്തീരുന്നു.  കുട്ടിക്കാലം മുതല്ക്കേ അമ്മമാർ കുട്ടികാളേയും കൊണ്ടമ്പലത്തിൽ വന്ന് നടക്കൽ കൈകൂപ്പാൻ മാത്രം പഠിപ്പിച്ചാൽ  പോരാ; അമ്പലത്തിനകത്തെ പെരുമാറ്റചട്ടങ്ങൾ അവർക്ക് കുട്ടിക്കലത്തു തന്നെ മനസ്സിലാവണം. ഒതുങ്ങി നടക്കാനും വഴി മാറാനും അവർക്ക് പരിശീലനം സിദ്ധിക്കണം. "ചൊട്ടയിലെ ശീലം ചുടലവരെ" എന്നാല്ലോ ചൊല്ല്.  ക്ഷേത്രപരിസരങ്ങളിൽ അനാവശ്യമായ വർത്തമാനം ഒഴിവാക്കലും പരമപ്രധാനം തന്നെ. ഇക്കാര്യത്തിൽ ക്ഷേത്രോപജീവികളുടെ  ശുഷ്കാന്തിയും ഉണ്ടാവേണ്ടിയിരിക്കുന്നു  "നിശ്ശബ്ദത പാലിക്കുക" എന്നെഴുതിയ ഫലകങ്ങൾ അങ്ങിങ്ങായി  സ്ഥാപിക്കണമെന്നുപോലും തോന്നിപ്പോകുന്നു. 
ക്ഷേത്രവും മനുഷ്യശരീരവും :-
"ഇദം  ശരീരം കൗന്തേയ! ക്ഷേത്രമിത്യഭിധീയതേ" 
എന്ന ഭഗവൽഗീതാവക്യം സുപ്രസിദ്ധമാണ് പരമാത്മാചൈതന്യവും ജീവാത്മാചൈതന്യവും  കുടിക്കൊള്ളുന്ന അമ്പലം തന്നെയാണല്ലോ മനുഷ്യശരീരം.   ക്ഷേത്രവാസ്തുസമുച്ചയത്തിന് രൂപകല്പനചെയ്തീട്ടുള്ളത് യോഗശാസ്ത്രപരമായ മനുഷ്യശരീരഘടനയുടെ തനിപ്പകർപ്പായിട്ടുതന്നെയാണ്. മനുഷ്യശരീരത്തെ (കൈയ്യും  കാലും ഒഴിവാക്കി)  ലംബമായി ആറു തട്ടുകളായും തിരശ്ചീനമായി അഞ്ചു വിഭഗങ്ങളായും യോഗീശ്വരന്മാർ തിരിച്ചു പറഞ്ഞിരിക്കുന്നു.
ഷഡ്ച്ചക്രങ്ങൾ
1, മൂലാധാരം
2, സ്വാധിഷ്ഠാനം
3,  മണിപൂരകം
4, അനാഹതം
5, വിശുദ്ധി
6, ആജ്ഞ
എന്നീ ഷഡ്ച്ചക്രങ്ങളയാണ് ലംബതലത്തിൽ ശരീരത്തെ ഭാഗിക്കുന്നത്.  ഗുദലിംഗമദ്ധ്യത്തിലാണ് മൂലാധാരം. സുഷ്മനാനാഡി സുസുക്ഷ്മം പരിശോധിച്ചാൽ കെട്ടുപിണഞ്ഞ നാഡീവ്യൂഹങ്ങളുടെ രൂപത്തിൽ ഈ ആറു സ്ഥാനങ്ങളും വേർതിരിച്ചുകാണാമെന്ന് ആധുനികശരീരശാസ്ത്രത്തിൽ അറിവുള്ളർ സമ്മതിക്കുന്നു. ഇവയ്ക്കു സമാനമായിട്ടാണ് മുമ്പുപറഞ്ഞ ഷഡാധാരചക്രങ്ങൾ  പ്രതിഷ്ഠാസ്ഥാനത്തിനു ചുവടെ ആഴത്തിലൊരു കുഴികുഴിച്ച് അതിൽ  ചുവട്ടിൽ നിന്ന് മുകളിലോട്ടായി 
1, ആധാരശില
2, നിധികുംഭം
3, പത്മം
4, കൂർമ്മം
5, യോഗനാളം
6, നപുംസകശില
എന്നിവ താന്ത്രിക കർമ്മങ്ങളോടെ സ്ഥാപിച്ചുറപിച്ച ശേഷം മാത്രമേ അമ്പലം പണി  തുടങ്ങുന്നുള്ളു.  അതുകൊണ്ട് ക്ഷേത്ര നിർമ്മാണാരംഭഘട്ടത്തിലല്ലാതെ , പിന്നാടൊരിക്കലും ഷഡാധാരങ്ങൾ കാണാം കഴിയില്ല. 
പഞ്ചപ്രകാരങ്ങൾ
1, മര്യാദ (പുറമതിൽ)
2, ബാഹ്യഹാര (പ്രദക്ഷിണ വഴി)
3, മദ്ധ്യഹാര ( വിളക്കു മാടത്തിലെ ദീപനാളങ്ങളെ സാങ്കല്പികമായിട്ടു കൂട്ടിച്ചേർക്കുന്ന രേഖ )
4, അന്തഹാര (നാലമ്പലത്തിന്റെ ഉള്ള് അഥവാ തിരുമുറ്റത്തിന്റെ ബാഹ്യാതിർത്തി)
5, അന്തർമ്മണ്ഡലം ( അകത്തെ ബലിവട്ടം ) എന്നീ പഞ്ചപ്രകാരങ്ങൾ, 
പഞ്ചകോശങ്ങൾ
1, അന്നമയകോശം
2, പ്രാണമയകോശം
3, മനോമയകോശം
4, വിജ്ഞാനമയകോശം
5,  ആനന്ദമായകോശം
എന്നീ മനുഷ്യശരീരപഞ്ചകോശങ്ങളെ അക്ഷരാർത്ഥത്തിൽത്തന്നെ പ്രതിനിധാനം ചെയ്യുന്നു.  മനുഷ്യമൂർദ്ധാവിൽ സഹസ്രാരപത്മ മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന പരമാത്മചൈതന്യത്തിന്റെ സ്ഥാനത്താണ് മൂർത്തി പ്രതിഷ്ഠ നടത്തുന്നത്. മനുഷ്യനിൽ ജീവാത്മാവ് മൂലാധാരത്തിൽ ഏറ്റവും ചുവട്ടിൽ ആണെങ്കിലും, ക്ഷേത്രത്തിൽ  ദേവന്റെ സുക്ഷ്മാശരീരസ്ഥാനത്തുള്ള ബിംബം  പ്രതിഷ്ഠിക്കുന്നതു പരമാത്മാ ചൈതന്യസ്ഥാനത്താണെന്ന വസ്തുത ദേവന്റെ ഈശ്വരത്വത്തെ  സാധൂകരിക്കുന്നു. അന്നമയകോശമാകുന്ന മനുഷ്യബാഹ്യശരീരത്തിനു സമാനം തന്നെയാണ്  മതില്ക്കകമെന്ന വസ്തുത മനസ്സിലാകുമ്പോൾ, ആർക്കാണു മതില്ക്കകം  മലിനമാക്കുവാൻ  മനസ്സു വരിക?

വായിലാകുന്നിലപ്പൻ ക്ഷേത്രം പാലക്കാടു ജില്ല




വായിലാകുന്നിലപ്പൻ ക്ഷേത്രം 

പാലക്കാടു ജില്ലയിലെ കടമ്പഴിപ്പുറം  പഞ്ചായത്തിൽ പാലക്കാടു -ചെർപ്പുളശ്ശേരി റൂട്ടിൽ കടമ്പഴിപ്പുറം  ഹൈസ്കൂൾ  സ്റ്റോപ്പിൽ.പ്രധാനമൂർത്തി വായിലാകുന്നിലപ്പൻ. ശിവ ലിംഗമാണ് .പൂജ അർദ്ധനാരീശ്വര സങ്കൽപ്പത്തിൽ  സംസാരശേഷി നഷ്ടപ്പെട്ടവൻ .ഇവിടെ കദളിപ്പഴം നേദിയ്ക്കും. കിഴക്കോട്ടു ദര്ശനം. രണ്ടുനേരം പൂജ .അനുജനെ വന്ദിക്കാൻ പാടില്ലാത്തതിനാൽ പന്തിരുകുലത്തിലെ മറ്റു അംഗങ്ങളുടെ വീട്ടുകാർ എന്ന് പാരമ്പര്യമായി  വിശ്വസിച്ചുവരുന്നവർ  അപഴയകാലത്തു ഇവിടെ ദര്ശനം നടത്താറില്ല. ഇതിനോട് ചേർന്ന് വായില്ലാംകുന്നു  ഭഗവതി ക്ഷേത്രവുമുണ്ട്. ഈ ഭഗവതിയ്ക്കാണ് ഇപ്പോൾ കൂടുതൽ പ്രാധാന്ന്യം ഇവിടെ പ്രധാനമൂർത്തി  ഭദ്രകാളി. വടക്കോട്ടു ദര്ശനം .മൂന്നു നേരം പൂജ. തന്ത്രി അണിമംഗലം .ഉപദേവത ;ഗണപതി കുംഭത്തിലെ കാർത്തിക  കൊടികയറി ഒൻപതാം ദിവസം പൂരം. അഞ്ചു ദേശക്കാരുടെ ഉത്സവമാണ്. 35  ആനകൾ വരെ ഉണ്ടാകും. വൃഛികം    41  കഴിഞ്ഞാൽ വരുന്ന ചൊവ്വാഴ്ച താലപ്പൊലിയുണ്ട്. നാലമ്പലത്തിനു പുറത്ത് 
ക്ഷേത്രപാലനുമുണ്ട്. ചോളപെരുമാളുമായി പിണങ്ങി 700 കൊല്ലം മുൻപ് എത്തിയ ആദിത്യപുരം ഗ്രാമത്തിലെ വൈശ്യന്മാർ  കൊണ്ടുവന്ന ഭദ്രകാളിയെ വായിലാകുന്നിലപ്പൻ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം  ഇപ്പോൾ ക്ഷേത്രങ്ങൾ ശങ്കരാചാര്യരുടെ ഗുരുവായ ഗോകർണ്ണത്തുകാരൻ  ഗോവിന്ദസ്വാമികളുടെ പുത്രനായ  വരരുചി  വായിലാകുന്നത്തപ്പനെ  പ്രതിഷ്ഠിച്ച്  കേരളം വിട്ടു പോയി  എന്നാണു ഐതിഹ്യം

പാഞ്ഞാൾ ലക്ഷ്മി നാരായണക്ഷേത്രം തൃശൂർ ജില്ല



പാഞ്ഞാൾ ലക്ഷ്മി നാരായണക്ഷേത്രം 
തൃശൂർ ജില്ലയിൽ പാഞ്ഞാളിൽ .കേരളത്തിലെ സാമവേദക്കാരുടെ ഈറ്റില്ലമാണ് ഈ ക്ഷേത്രം  ഈ ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള പാടത്തായിരുന്നു പ്രൊഫസ്സർ ഫ്രിറ്റ്സ് സ്റ്റാൾ  സംഘടിപ്പിച്ച അതി പ്രസശസ്ത്തമായ  14  ദിവസത്തെ അതിരാത്രം. (അഗ്നിധ്യാനം, അഗ്നിഷ്ടോമം അതിരാത്രം  എന്നി ക്രമത്തിൽ യാഗം നടത്തണമെന്നാണ്  ചിട്ട .ഇതിൽ ആദ്യത്തേത് ആധാനം  ഇത് ചെയ്യുന്ന ആൾ അടിതിരി .രണ്ടാമത്തേത് അഗ്നിഷ്ടോമം-യാഗം-ഇത് നടത്തുന്നയാൾ ചോമാതിരി  എന്ന സോമയാജി .അതിരാത്രം ചെയ്യുന്ന ആൾ  അക്കിത്തിരി  അല്ലെങ്കിൽ അഗ്നിഹോത്രി ) അതിരാത്രം കഴിഞ്ഞു യാഗശാലയ്ക്കു  തീകൊടുത്താൽ യാഗശാല പൂർണ്ണമായും  കത്തി തീരാൻ വരുണൻ അനുവദിക്കില്ലന്നാണ്  പ്രമാണം പാഞ്ഞാൾ അതിരാത്രം കഴിഞ്ഞു ശാലയ്ക്ക് തീ കൊടുത്തു. അരമണിക്കൂറിനകം എങ്ങുനിന്നാണെന്നു അറിയാതെ അതി ഗംഭീരമായ മഴ പെയ്തു. സ്റ്റാൾ  മഴയത്ത്  ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി .ഇത് കാണാൻ പതിനായിരക്കണക്കിന്  ജനങ്ങളും എത്തിയിരുന്നു. യാഗത്തിന് 10 ലക്ഷം രൂപ അന്ന് ചിലവായി.
1900  മുതൽ 1975  വരെ ഇരുപതോളം  യജ്ഞങ്ങൾ നടന്ന ഭൂമിയാണിത്.പ്രധാനമൂർത്തി ലക്ഷ്മി നാരായണൻ . അഞ്ചടിയോളം  ഉയരമുള്ള വിഗ്രഹമാണ്. കിഴക്കോട്ടു ദര്ശനം .തൊട്ടു മുന്നിൽ കുളം  മൂന്നു നേരം പൂജ. തന്ത്രം ഇയ്ക്കാട്  .ഉപദേവതാ. ഗണപതി,ശിവൻ,ഭഗവതി ,സുബ്രമണ്യൻ . ഈ ക്ഷേത്രത്തിൽ പ്രത്യേകമായ ഒരു വഴിപാടുണ്ട്. മധുരമില്ലാത്ത പാൽപ്പായസം. സന്താനലാഭത്തിനും പ്രത്യേകിച്ച് ആണ്കുട്ടികളുണ്ടാവാൻ  ഈ വഴിപാട് നടത്തും  .സാമവേദ പാഠശാല  ആയതിനാൽ ഉത്സവമില്ല. ത്രിസന്ധ്യ നടത്തിയിട്ടുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ്. വേദംകൊണ്ടു ഉപാസിക്കുന്ന  ഒരു സമ്പ്രദായമാണ് ത്രിസന്ധ്യ .ഇതിനു സംഹിതപദം മുതൽ  അതിന്റെ രീതിയിൽ ചൊല്ലി തീർക്കണം കാലത്ത് സന്ധ്യാവന്ദനം കഴിഞ്ഞാൽ ആരംഭിച്ചു  അത്താഴം വരെ  ചൊല്ലണം ഉച്ച്യ്ക്കു ഭക്ഷണത്തിനും വൈകുന്നേരത്തെ സന്ധ്യവന്ദനത്തിനും  നിർത്തും. അനധ്യായ ദിനങ്ങളിൽ പാടില്ല. ഇതിനു രണ്ടു നേരം സദ്യ വേണം. പഴയകാലത്തെ നമ്പൂതിരിമാർ രണ്ടു നേരവും ഊണ് മാത്രമല്ലാതെ   ദാഹിച്ചാൽ വെള്ളം പോലും കുടിക്കാറില്ലന്ന്  കാണിപ്പയൂർ .ദിവസത്തിൽ രണ്ടു ഊണ്.ആഴ്ചയിൽ രണ്ടു തേച്ചുകുളി   ബുധനും ശനിയും .മാസത്തിൽരണ്ടു ഉപവാസം .ഏകാദശി നാളുകളിൽ കൊല്ലത്തിൽ രണ്ടു ക്ഷൗരം  .എന്നായിരുന്നു ചൊല്ല്. )ഋഗ്വേദ ത്രിസന്ധ്യയ്ക്കു  ഏഴുമാസം വേണ്ടിവരും.  കൂടാതെ ഭക്ഷണ സമയത്ത്  ജട രഥ  തുടങ്ങിയ  വേദപ്രയോഗങ്ങളും ഉണ്ടാകും.  ഓരോ ത്രിസന്ധ്യയ്ക്കു വേദം കൊണ്ടുള്ള നാല്  മത്സരപരീക്ഷകൾ  നടത്തിയിരുന്നു. ജട, രഥ,വർക്കം ,വാരം,.1085  ലും 1098 ലും സാമവേദ ത്രിസന്ധ്യയും നടത്തിയിരുന്നു. സാമവേദികൾക്കു ഋഗ്വേദികൾക്കുള്ളതുപോലെ  രണ്ടു യോഗങ്ങളില്ലാത്തതിനാൽ  മത്സരമുണ്ടാകില്ല. ഇല്ലക്കാർ കുറവായതിനാൽ ചിലവും . സാമവേദ ത്രിസന്ധ്യയ്ക്ക്  10  മാസത്തോളം  വേണ്ടിവരും. ക്ഷേത്രത്തിൽ പാഞ്ചാലരാജാവ്  പ്രതിഷ്ഠ നടത്തി. എന്നാണുഐതിഹ്യം .പന്നിയൂരിൽ നിന്നും പാഞ്ഞു വന്നവരാണ്  പാഞ്ഞാളിൽ  എന്നാണു പഴമ .അക്കാലത്തു ഏതോ രാജാവിന്റെ  സഹായത്തോടെ  പണിതീർത്ത ക്ഷേത്രമായിരിക്കണം .മാത്തൂർമന ,മുട്ടത്തുകാട്മന ,നെല്ലിക്കാട്ടമന  ,,,കൊരട്ടിക്കരമന .കൈപ്പഞ്ചേരി  മന ,വയ്ക്കാകരമന ,പാതിരപ്പളി  മനക്കാരുടെ ക്ഷേത്രമാണ്  ഇതേ ഊരാളന്മാരുടെ അയ്യപ്പങ്കാവുംപാഞ്ഞാളിലുണ്ട്.  ഇവിടെ പ്രധാന മൂർത്തി അയ്യപ്പൻ.  കിഴക്കോട്ടു ദര്ശനം ശ്രീകോവിൽ ഗജപൃഷ്ഠാകൃതിയിലാണ്‌  .മീനത്തിലെ ഉത്രം  ആഘോഷം  ഉപദേവതാ,വിഷ്ണു,ഗണപതി, കോഴിമാംപറമ്പ് ഭഗവതി  ഈ അയ്യപ്പൻറെ അമ്മയാണെന്നാണ്  വിശ്വാസം .ഇവിടെ നിന്നും ആ ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളിപ്പ് ഉണ്ട്. ഈ ക്ഷേത്രത്തിൽ 101  എന്നൊരു വഴിപാടു ഉണ്ട്. 101 നാളികേരം പൊളിച്ച് അയ്യപ്പന് നേദിച്ച് ഭാഗത്താന്മാർക്കു കൊടുക്കുക.  ശ്രീകോവിലിനു മേൽക്കൂരയില്ലാത്ത  ശിവക്ഷേത്രവും ഇതിനടുത്താണ്  .കാട്ടമ്പലം  എന്ന് പ്രാദേശിക നാമം പ്രധാന മൂർത്തി ശിവൻ. കിഴക്കോട്ടു ദര്ശനം.ഒരു നേരം പൂജ. ശിവരാത്രി ആഘോഷമുണ്ട് ഉപദേവത  പാർവതിയും സുബ്രഹ്മണ്യനും .

നെന്മിനിപ്പുറത്ത് അയ്യപ്പൻ പാലക്കാടു ജില്ലയിലെ അലനല്ലൂർ


നെന്മിനിപ്പുറത്ത് അയ്യപ്പൻ 
പാലക്കാടു ജില്ലയിലെ അലനല്ലൂർ പഞ്ചായത്തിൽ മണ്ണാർക്കാട് -പെരിന്തൽമണ്ണ റൂട്ടിൽ ചുങ്കത്ത് നിന്നും പടിഞ്ഞാറ് ഭാഗത്ത്  രണ്ടു പ്രധാനമൂർത്തികൾ വിഷ്ണുവും അയ്യപ്പനും അയ്യപ്പൻ സ്വയംഭൂവാണ് .പ്രാധാന്യവും അയ്യപ്പനാണ് .കിഴക്കോട്ടു ദര്ശനം ഒരു നേരം പൂജ, ഒരു നേരം  നേദ്യവും .ഉപദേവതാ :ഗണപതി ഭഗവതി  നേരത്തെ മകരത്തിൽ ഉത്സവമുണ്ടായിരുന്നു.  ഇപ്പോൾ മകരത്തിലെ പോക്ക് ശനിയാഴ്ച താലപ്പൊലി  ധനു 15  മുതൽ  കളം  പാട്ടു. ഹരിജൻ സ്ത്രീ  പുല്ലുവെട്ടുമ്പോൾ  അരിവാൾ കല്ലിൽ തട്ടി രക്തം കണ്ടു  ചൈതന്യം തിരിച്ചറിഞ്ഞു  എന്ന് ഐതിഹ്യം പട്ട ലൂർ  മനവക ക്ഷേത്രമാണ് .

നെന്മാറ ചിദംബരസ്വാമി ക്ഷേത്രം പാലക്കാട് ജില്ല



നെന്മാറ ചിദംബരസ്വാമി ക്ഷേത്രം
നെന്മാറ ചിദംബരസ്വാമി ക്ഷേത്രം പാലക്കാട് ജില്ലയിലെ നെന്മാറയിൽ സ്ഥിതി ചെയ്യുന്നു. പ്രധാനമൂർത്തി ശിവൻ കിഴക്കോട്ടു ദര്ശനം രണ്ടുനേരത്തെ പൂജ. തമിഴ് പൂജാ രീതിയാണ്. തുലാമാസത്തിലെ വെളുത്ത വാവിന് അന്നപ്പടിയുണ്ട്.കൃഷ്ണപുരം ഗ്രാമക്കാരുടെ ക്ഷേത്രമാണ്. വിത്തനശ്ശേരി, വല്ലങ്ങി,നെന്മാറ, തിരുവഴിയാട്,അയിലൂർ,എന്നി പ്രദേശങ്ങൾ ഉൾകൊള്ളുന്ന കൊടകര നാടിന്റെ ഭരണ ആസ്ഥാനം നെന്മാറ യായിരുന്നു. കൊടകര നായരാണ് ഭരണാധികാരി. സാമൂതിരിക്കു കൊച്ചി രാജ്യത്തിലെ കാര്യങ്ങൾ കൊടകര നായരാണ് ഒറ്റുകൊടുത്തിരുന്നത്.നായരെ വധിക്കാൻ കൊച്ചി രാജാവ് കൃഷ്ണപ്പട്ടർ കാര്യക്കാരെ നിയോഗിച്ചു. കൊടകരനായരുടെ കുട്ടിപ്പട്ടരായ കൊടുത്തിരക്കാരൻ ചോഴിപ്പട്ടരുടെ സഹായത്തോടെ കൃഷ്ണപ്പട്ടർ കാര്യക്കാർ അയിലൂർ ചെന്ന് കൊടകരനായരുടെ തലവെട്ടി പട്ടിൽ പൊതിഞ്ഞു കൊച്ചി രാജാവിന് സമർപ്പിച്ചു. ഈ സ്ഥലത്തെ തലവെട്ടിപ്പാറ എന്നാണു ഇന്ന് അറിയപ്പെടുന്നത്. പ്രതിഫലമായി 3000 പൊൻപണവും 1000 പറ നിലവും കാരമൊഴിവായും കൃഷ്ണപ്പട്ടർ കാര്യക്കാർക്കു കൊച്ചിരാജാവിൽ നിന്നും ലഭിക്കുകയും ചെയ്തു. ഈ പാപത്തിനു പരിഹാരമായിട്ടാണ് കൊല്ലവർഷം 951 -ൽ കൃഷ്ണപട്ടർ കാര്യക്കാരുടെ പുത്രൻ രാമസ്വാമി പട്ടർ കാര്യക്കാർ 1200 പണിക്കാരെകൊണ്ട് ഈ ശിവക്ഷേത്രവും പുത്തൻ കുളവും പണി തീർത്തത്. എന്നാണു പുരാവൃത്തം പാപ പരിഹാരത്തിന്റെ ഭാഗമായിട്ടാണ് 12 വീടുകൾ ഇവിടെ നിർമ്മിച്ച് ൧൨ ബ്രാഹ്മണർക്കു ദാനം ചെയ്ത് അച്ഛന്റെ പേരിൽ കൃഷ്ണാപു രം ഗ്രാമം സ്ഥാപിച്ചത് നെല്ലികുളങ്ങര കഞ്ഞി നടത്തിയുരുന്നതും ഈ പാപ പരിഹാരത്തിനായിരുന്നതത്രെ .ഗ്രാമത്തിൽ പാർവതി ക്ഷേത്രവുമുണ്ട്.ഇവിടെ പാർവ്വതി കിഴക്കോട്ടു ദര്ശനം രണ്ടു നേരം പൂജ.

2019, ജനുവരി 22, ചൊവ്വാഴ്ച

നല്ലൂത്രക്കാവ്‌ ശ്രീ ഭദ്രകാളീ ക്ഷേത്രം



നല്ലൂത്രക്കാവ്‌ ശ്രീ ഭദ്രകാളീ ക്ഷേത്രം

മദ്യപാനത്തില്‍ നിന്നും മോചനം; നല്ലൂത്രക്കാവ്‌ ശ്രീ ഭദ്രകാളീ ക്ഷേത്രം
-----------------------------------------------------------
മദ്യത്തിന്‌ അഡിക്‌റ്റായി ജീവിതം നശിക്കുന്ന ലക്ഷകണക്കിനാളുകള്‍ കേരളത്തിലുണ്ട്‌. മദ്യം വിഷമാണെന്ന്‌ പറഞ്ഞാലും ആ വിഷം കഴിക്കാതിരിക്കുവാന്‍ വയ്യാത്തവരാണ്‌ കൂടുതലും. രാവിലെ കട്ടന്‍കാപ്പികുടിക്കുന്നതിനുപകരം മദ്യം കഴിച്ചില്ലെങ്കില്‍ കൈവിറയ്‌ക്കുന്നവര്‍ നിരവധി. കുടിച്ചുകുടിച്ചു കുടുംബം കുളംന്തോണ്ടി, ജീവിക്കുവാന്‍ മാര്‍ഗമില്ലാതായിത്തീര്‍ന്നവരുടെ സംഖ്യയും കുറവല്ല. മദ്യപാനശീലം ഇല്ലാതാക്കുവാന്‍ ചികിത്സനല്‍കുന്ന കേന്ദ്രങ്ങളില്‍പ്പോയി സുഖപ്പെട്ടിട്ടും പിന്നെയും പിന്നെയും മദ്യപിക്കുന്നവരുടെ സംഖ്യയും വര്‍ദ്ധിച്ചുവരുന്നു. ആകെക്കൂടി മദ്യപാനാസക്‌തി വരുത്തിവയ്‌ക്കുന്ന ആപത്ത്‌ നാള്‍ക്കുനാള്‍ കൂടിവരുന്നു. കുടുംബത്തിന്റെ അവസ്‌ഥകണ്ട്‌ ഇനി മദ്യപിക്കണ്ട എന്നുതോന്നിയാലും താനറിയാതെ മദ്യപാനത്തിലേക്ക്‌ നീങ്ങുന്ന അവസ്‌ഥ പലര്‍ക്കുമുണ്ട്‌. ഇങ്ങനെ മദ്യപാനത്തിലൂടെ ജീവിതം തകരുന്നവര്‍ക്ക്‌ ഒരാശ്വാസകേന്ദ്രമായി നല്ലൂത്രക്കാവ്‌ ദേവീക്ഷേത്രം മാറിയിരിക്കുന്നു.ചങ്ങനാശ്ശേരി-ആലപ്പുഴ റോഡില്‍ കിടങ്ങറ ജംഗ്‌ഷനില്‍നിന്നും അഞ്ചു കി.മീ. വടക്ക്‌, വെളിയനാട്‌ എന്ന സ്‌ഥലത്താണ്‌ പരിപാവനമായ നല്ലൂത്രക്കാവ്‌ ശ്രീ ഭദ്രകാളീ ക്ഷേത്രം സ്‌ഥിതി ചെയ്യുന്നത്‌. പൗരാണികത്വം വിളിച്ചറിയിക്കുന്ന ഈ ക്ഷേത്രത്തില്‍ കുറച്ച് നാളുകള്‍ക്ക് മുമ്പാണ്‌ മദ്യപാനചികിത്സ തുടങ്ങിയത്‌.
ഞായറാഴ്‌ച ദിവസമാണ്‌ ഇത്തരത്തിലുളള ചികിത്സ നടത്തുന്നത്‌.
''മദ്യപനുവേണ്ടി ക്ഷേത്രത്തില്‍ നടത്തുന്ന ഒരു കാളി പൂജ ദര്‍ശനവും 12 ദിവസം സ്വഭവനത്തില്‍വച്ചു നടത്തുന്ന പ്രാര്‍ത്ഥനയും ക്ഷേത്രത്തില്‍നിന്നും പൂജിച്ചുനല്‍ക്കുന്ന നെയ്യ്‌ സേവിക്കലുംകൊണ്ട്‌ മദ്യപാനശീലം എന്നന്നേക്കുമായി മാറുന്നു. ദേവിക്ക്‌ അഭിഷേകം ചെയ്യുന്ന നെയ്യ്‌, എണ്ണ, കുങ്കുമം, ദേവി പാദത്തില്‍ സമര്‍പ്പിച്ച ചന്ദനത്തിരി, പട്ട്‌, കുങ്കുമപ്പൂവ്‌, ദേവീ തിരുരൂപമടങ്ങിയ ഫോട്ടോ എന്നിവ കാളി പൂജയ്‌ക്കുശേഷം നല്‍കുന്നു. പൂജയ്‌ക്കുശേഷം ശാന്തിക്കാരന്‍ കൂട്ടുപ്രസാദം മദ്യപന്റെ നാവില്‍ തേച്ചുകൊടുക്കുന്നു. അതോടെ അയാളുടെ മദ്യപാനചിന്തപോലും അകലുന്നു.'' ക്ഷേത്രത്തില്‍ വരുന്ന ഭക്‌തന്‍ ഒരു തട്ടം വഴിപാട്‌ സമര്‍പ്പിക്കണം. ഞായറാഴ്‌ച ദിവസം മാത്രമാണ്‌ മദ്യപര്‍ക്കുളള ചികിത്സ ക്ഷേത്രത്തില്‍ നടത്തുന്നത്‌. ക്ഷേത്രത്തില്‍ 11 മണിക്ക്‌ നടക്കുന്ന കാളിയൂട്ട്‌ പൂജദര്‍ശനം കഴിഞ്ഞ്‌ ഭക്‌തരുടെ വകയായി നടക്കുന്ന അന്നദാനത്തിലും പങ്കെടുത്ത്‌ സന്തോഷത്തോടെ ഭവനത്തിലേക്ക്‌ മടങ്ങാവുന്നതാണ്‌. രോഗം മാറണമെന്നുണ്ടെങ്കിലും ചില ആളുകള്‍ ക്ഷേത്രത്തില്‍ വരുവാന്‍ മടികാണിക്കാറുണ്ട്‌. മദ്യപരുടെ ബന്ധുക്കള്‍ വളരെ ദുഃഖത്തോടെ ഈ വിവരം ശാന്തിയോട്‌ പറയാറുണ്ട്‌. അതിന്‌ തിരുമേനി ക്ഷേത്രത്തില്‍നിന്നും അല്‌പം കുങ്കുമം പൊതിഞ്ഞു അവരെ ഏല്‌പിക്കും. അതു ഭവനത്തില്‍ വച്ചിരുന്നാല്‍ മൂന്നു ദിവസം കഴിയുമ്പോള്‍ അയാള്‍ താനേ ക്ഷേത്രത്തില്‍ എത്തികൊളളുമത്രേ. അനുഭവത്തിന്റെ വെളിച്ചത്തില്‍ ഈ വിവരം പലരും വെളിപ്പെടുത്തുന്നുണ്ട്‌. ക്ഷേത്രത്തില്‍ വന്ന്‌ മദ്യപാനം നിര്‍ത്തിക്കഴിഞ്ഞാല്‍ 21 ദിവസം കഴിഞ്ഞ്‌ ക്ഷേത്രത്തില്‍ വീണ്ടും എത്തണം. അന്ന്‌ ഒരു രക്ഷചരടും ധാനാകര്‍ഷണയന്ത്രവും തിരുമേനി നല്‍കുന്നു. അതു ധരിക്കുന്നതോടെ ഒരു പുതുജീവിതം അദ്ദേഹത്തിന്‌ ലഭിക്കുന്നു. ജീവിതകാലം മുഴുവന്‍ മദ്യപിക്കുകയില്ല എന്നുമാത്രമല്ല കുടുംബത്ത്‌ ധനപരമായ ഉയര്‍ച്ചയും ഐശ്വര്യവും ഉണ്ടാകുകയും ചെയ്യുന്നു. ഇപ്പോള്‍ മദ്യപര്‍ അല്ലാത്തവരും ദേവീദര്‍ശനത്തിനായി ഈ ക്ഷേത്രത്തില്‍ എത്തുന്നുണ്ട്‌. ''മദ്യപാനത്തില്‍നിന്നും ഭക്‌തരെ രക്ഷപ്പെടുത്തുന്നത്‌ ഒരു സാമ്പത്തിക നേട്ടവും പ്രതീക്ഷിച്ചുകൊണ്ടല്ല. ദേവിമഹാമായ അനുഗ്രഹിച്ചുതന്ന വരദാനത്തിലൂടെ മദ്യപരേയും കുടുംബത്തേയും രക്ഷപ്പെടുത്തുകയെന്നതാണ്‌ ഈ ക്ഷേത്രത്തിന്റേയും എന്റേയും കര്‍മ്മവും ധര്‍മ്മവും.'' ഭക്‌തരുടെ പ്രാര്‍ത്ഥനയുടെ അകക്കാമ്പ്‌ കണ്ടറിയുന്ന പരംപൊരുളായ നല്ലൂത്രക്കാവ്‌ ദേവിയെ ആത്മാര്‍ത്ഥമായി ഭജിക്കുന്നവര്‍ക്ക്‌ സര്‍വ്വ അനുഗ്രഹവും ദേവി നല്‍കുന്നു. വിശ്വാസികളുടെ അഭയകേന്ദ്രമായ അമ്മ ആശ്രിത വത്സലയാണ്‌. ആ ലോകമാതാവിന്റെ അനുഗ്രഹത്താല്‍ മദ്യവിമുക്‌തിനേടി സര്‍വ്വ ഐശ്വര്യവും ശാന്തിയും സമാധാനവും സമ്പത്തുമുളളതായി തീരുവാന്‍ എത്തിച്ചേരുന്ന ഭക്‌തന്മാരുടെ എണ്ണം കൂടിക്കൂടി വരുന്നു.
ക്ഷേത്രത്തില്‍ എത്തിച്ചേരുവാനുളള വഴി: ചങ്ങനാശ്ശേരിയില്‍നിന്നോ, ആലപ്പുഴ നിന്നോ വരുന്നവര്‍ ആലപ്പുഴ ചങ്ങനാശ്ശേരി റൂട്ടില്‍ കിടങ്ങറ ജംഗ്‌ക്ഷനിലെത്തി വടക്കോട്ടുളള വഴിയെ അഞ്ചു കി.മീ. വന്നാല്‍ ക്ഷേത്രനടയിലെത്താം.
Nalloothra Kavu Sree Bhadrakaali Temple,
Veliyanadu ,
Alappuzha : 689590
Contact No: 9495873022 (Manager) 9446303545 (Secretary),

അയിരൂര്‍ പുതിയകാവ് ദേവി ക്ഷേത്രം



അയിരൂര്‍ പുതിയകാവ് ദേവി ക്ഷേത്രം

കലിയുഗ വരദനായ ശ്രീ ധര്‍മ ശാസ്താവിന്റെ പാദാരവൃന്ദങ്ങളില്‍ നിന്ന് ഉത്ഭവിച് ഒഴുകുന്ന പുണ്യ നദിയായ പമ്പ,ആ പമ്പയുടെ തീരത്ത് സ്ഥിതി ...
ചെയുന്ന അതിപുരാതനവും ചരിത്ര പ്രസിദ്ധവുമായ ക്ഷേത്രമാണ് അയിരൂര്‍ പുതിയകാവ് ദേവി ക്ഷേത്രം .തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള മേജര്‍ ഗ്രൂപ്പ്‌ ക്ഷേത്രങ്ങളില്‍ ഒന്നായ ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ശാന്തസ്വരൂപിണിയായ ഭദ്രകാളിയാണ് .ഭദ്രകാളി ദേവിയെ കുടാതെ ഗണപതി ,യക്ഷിയമ്മ ,രക്ഷസ്സ് (വലിയമ്പോറ്റി ),യോഗിശ്വരന്‍ (ഭുതത്താന്‍ വലിയച്ചന്‍ ), നാഗരാജാവ്‌ ,നാഗയക്ഷി എന്നി ഉപദേവതകളും കുടാതെ മലദൈവത്തിന്റെയും ശാസ്താവിന്റെയും നിറഞ്ഞ സാന്നിധ്യവും ഉണ്ട്‌ .
ക്ഷേത്ര ഐതിഹ്യം ഇപ്രകാരമാണ് .....
ഒരുനാള്‍ കൊടുങ്ങല്ലൂര്‍ ഭഗവതി യാത്രാമധ്യേ ചോറ്റാനിക്കരയില്‍ എത്തുകയും അവിടെ നിന്ന് തിരുവല്ലക്ക് അടുത്തുള്ള കല്ലൂപ്പാറയിലും തുടര്‍ന്ന് പുല്ലാട് ഭഗവതികാവിലും എത്തുകയും തെക്ക് നദിയും വടക്ക് വയലുമുള്ള അയിരൂര്‍ പുതിയകാവ് എന്ന ദേശത്ത് എന്നെ എത്തിച്ച് അവിടെ പ്രതിഷ്ഠ നടത്താന്‍ കരക്കാരോട് ആവശ്യപെടുകയും ചെയ്തു .അങ്ങനെ പുല്ലാട് കരക്കാര്‍ കൊട്ടും കുരവയും താലപ്പൊലിയുമായി അമ്മയെ എഴുന്നെള്ളിച്ച് അയിരൂര്‍ പുതിയകാവില്‍ എത്തിക്കുകയും തുടര്‍ന്ന് അയിരൂര്‍ ,ചെറുകോല്‍ ,മേലുകര ,കീഴുകര ,കോഴന്‍ച്ചെരി,തടിയൂര്‍ ,ഞൂഴൂര്‍ ,വെള്ളിയറ, മുക്കന്നൂര്‍ ,കോറ്റാത്തൂര്‍ ,കൈതക്കൊടി തുടങ്ങി ചെങ്ങന്നൂരില്‍ നിന്നും കിഴക്കോട്ട്‌ 28 കരക്കാരുടെ സാന്നിധ്യത്തില്‍ കൊട്ടാരക്കര രാജകുടുംബം ഇവിടെ ക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തുകയും ചെയ്തു . ഈ ക്ഷേത്രത്തിലെ താന്ത്രിക പാരമ്പര്യം അക്കിരമണ്‍ കുടുംബത്തിനാണ്‌ .
ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രവുമായും ആറന്മുള ശ്രീ പാര്‍ത്ഥ സാരഥി ക്ഷേത്രവുമായും അയിരൂര്‍ പുതിയകാവിന് അഭേദ്യമായ ബന്ധം ഉണ്ട് .പുലിപ്പാലിനായ് ശബരിമല ശാസ്താവ് ഈ വഴി വന്ന്‌ ഇവിടെയാണ്‌ വിശ്രമിച്ചത് ,അതിന്‍പ്രകാരം പന്തളത്ത് നിന്നും ശബരിമല ധര്‍മ ശാസ്താവിന് മകര സംക്രമ സന്ധ്യയില്‍ ചാര്‍ത്താനുള്ള തിരുവാഭരണം, ധനു 28 ആം തിയതി ഘോഷായാത്രയുടെ ഒന്നാം ദിനം പുതിയകാവില്‍ വിശ്രമിക്കുന്നു . ഭക്തി നിര്‍ഭരമായ സ്വീകരണമാണ് തിരുവഭാരണത്തിന് ക്ഷേത്രത്തില്‍ നല്‍കുന്നത് .ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ കാണിക്കമണ്ഡപം ജങ്ക്ഷനില്‍ നിന്ന് ശരണം വിളിയുടെയും കര്‍പൂരദീപതിന്റെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കുന്ന തിരുവാഭരണത്തെ ക്ഷേത്ര കവാടത്തില്‍ താലപ്പോലിയുടെയും വാദ്യ മേളങ്ങളുടെയും തീവെട്ടിയുടെയും അകമ്പടിയോടെ സ്വീകരിക്കുന്നു ,ഭക്തിനിര്‍ഭരമായ അന്തരിക്ഷത്തില്‍ ഉറഞ്ഞുതുള്ളുന്ന തിരുവാഭരണ പേടകങ്ങള്‍ ക്ഷേത്രത്തിനു വലം വച്ച് ക്ഷേത്രത്തിനുള്ളിലേക്ക് ........ തുടര്‍ന്ന് ദീപാരാധനക്ക് ശേഷം തിരുവാഭരണ ദര്‍ശനം ,ശബരിമലയില്‍ പോകാന്‍ കഴിയാത്ത സ്ത്രീ ജനങ്ങള്‍ ഉള്‍പെടെയുള്ള ഭക്തര്‍ അയ്യപ്പസ്വാമിയുടെ തിരുവാഭരണം കണ്ടു തൊഴുത് സായൂജ്യം അടയുന്നു ,അന്നേ ദിവസം ക്ഷേത്രത്തില്‍ അയ്യപ്പ ഭക്തര്‍ ഉള്‍പെടെയുള്ളവര്‍ക്ക് അന്നദാനവും നടക്കുന്നു .മകരവിളക്കിന് മുന്നോടിയായി കൊല്ലം ജില്ലയിലെ കല്ലടയില്‍ നിന്നും കാവടിയുമായി എത്തുന്ന കല്ലട സ്വാമിമാര്‍ക്ക് ക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കുന്നു അന്നേ ദിവസം സ്വാമിമാര്‍ ക്ഷേത്രത്തില്‍ വിശ്രമിക്കുന്നു .മണ്ഡല മകരവിളക്ക്‌ തീര്‍ഥാടനതിനായ് ശബരിമല നട തുറന്നാല്‍ കാല്‍നടയായി പോകുന്ന അയ്യപ്പഭക്തരുടെ പ്രധാന ഒരു ഇടത്താവളമായി ക്ഷേത്രം മാറും, ക്ഷേത്രത്തെ ദേവസ്വം ബോര്‍ഡ്‌ ശബരിമല ഇടത്താവളമായി പ്രഖ്യാപിച്ചിട്ടുണ്ട് . ഉത്രാട നാളില്‍ കുമാരനല്ലൂരില്‍ നിന്ന് എത്തുന്ന മാങ്ങാട്ട് ഭട്ടതിരിക്ക് ഉച്ചസമയത്ത് ക്ഷേത്ര കടവില്‍ ആചാരപരമായ സ്വീകരണം ആണ് നല്‍കുന്നത് ,ഭട്ടതിരിപ്പാട് ക്ഷേത്രത്തില്‍ എത്തിയ ശേഷമാണ്‌ അമ്മക്ക് ഉച്ചപൂജ നടക്കുക്ക . പുതിയകാവില്‍ അമ്മക്ക് പള്ളിയോടങ്ങലോടുള്ള പ്രിയം പണ്ടേ പ്രസിദ്ധമാണ് .ആറന്മുളക്ക് കിഴക്കുള്ള പള്ളിയോടങ്ങള്‍ വര്‍ഷത്തില്‍ ഒരു തവണയെങ്കിലും പള്ളിയോടവുമായി എത്തി അമ്മയെ വണങ്ങുന്നു ,അല്ലാതെ ഉള്ളവര്‍ ഉത്രിട്ടാതി നാളില്‍ അമ്മയുടെ മുന്‍പില്‍ എത്തി വഴിപാടുകള്‍ അര്‍പ്പിക്കുന്നു . ഓരോ പുതിയ പള്ളിയോടവും നീറ്റില്‍ ഇറക്കുമ്പോഴും ആറന്മുളയില്‍ എന്ന പോലെ പുതിയകാവില്‍ എത്തിയും വഴിപാടുകള്‍ അര്‍പ്പിക്കുന്നു .ക്ഷേത്രം ഇരിക്കുന്ന കരയായ കോറ്റാത്തൂര്‍ കൈതക്കൊടി കരക്കാര്‍ അമ്മയുടെ അനുഗ്രഹവുമായി ഈ കഴിഞ്ഞ വര്‍ഷം പുതിയ പള്ളിയോടം പണിത് ഇറക്കി ,കരയിലെ പഴയ പള്ളിയോടം മറ്റൊരു കരക്ക്‌ കൈമാറിയതിനാലാണിത് .ആറന്മുള വള്ളംകളിയില്‍ ഹാട്രിക് ഉള്‍പ്പെടെ ഏറ്റവും കുടുതല്‍ തവണ മന്നംട്രോഫി നേടിയ കരയാണ്‌ കോറ്റാത്തൂര്‍ ,ഈ വിജയങ്ങളെല്ലാം അമ്മയുടെ അനുഗ്രഹം എന്ന് ഉറച്ചു വിശ്വസിക്കുന്നു കരക്കാര്‍ . അമ്മയെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ അമ്മകുടെയെത്തും അനുഗ്രഹിക്കും എന്നത് തലമുറ വ്യത്യാസമില്ലാതെ കരക്കാര്‍ വിശ്വസിക്കുന്നു ...... ഓണത്തോട് അനുബന്ധിച്ച് ചതയം നാളില്‍ നടക്കുന്ന പ്രസിദ്ധമായ മാനവ മൈത്രി ചതയ ജലോത്സവം അയിരൂര്‍ പുതിയകാവ് ദേവിക്ഷേത്ര കടവില്‍ ആണ് നടക്കുന്നത് . ആറന്മുളയിലെ ജല രാജാക്കന്മാരായ 18 പള്ളിയോടങ്ങളാണ്‌ ഇതില്‍ പങ്കെടുക്കുന്നത് .ക്ഷേത്രത്തില്‍ എത്തി അമ്മയെ വണങ്ങി പ്രാര്‍ഥിച്ചതിന് ശേഷമാണ് പള്ളിയോടങ്ങള്‍ ജലോത്സവത്തില്‍ പങ്കെടുക്കുക ....
അയിരൂര്‍ പുതിയകാവിലെ പ്രധാനപെട്ട 2 ഉത്സവങ്ങളാണ് മകരമാസത്തിലെ ഭരണിയും കുംഭത്തിലെ രേവതിയും . മകരത്തിലെ ഭരണി ദിവസം അമ്മയുടെ പിറന്നാള്‍ ആണ് ,കൊടിയേറി പത്ത് ദിവസത്തെ ഉത്സവമായി ആഘോഷിക്കുന്നു . പത്താംദിവസം അമ്മയുടെ പിറന്നാള്‍ ദിനം സമൂഹ സദ്യ നടക്കുന്നു ,അമ്മയുടെ പിറന്നാള്‍ സദ്യ കഴിക്കാന്‍ എല്ലാ ദേശത്ത് നിന്നും അമ്മയുടെ മക്കള്‍ എത്തുന്നു . വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സാധ്യമാകുന്ന അമ്മയുടെ തിരുമുഖം വച്ചുള്ള ദര്‍ശനവും ഭക്തര്‍ക്ക്‌ സായൂജ്യം നല്‍കുന്നു .സപ്താഹം ,കാവടിയാട്ടം ,കലവറ നിറക്കല്‍ എന്നി ചടങ്ങുകളും, ഉത്സവത്തിന്റെ പത്താം ദിനം പുലര്‍ച്ചെ കുളിച് ഈറന്‍ മാറാതെ ഉരുളല്‍ നോയമ്പും നടത്തുന്നു അമ്മയുടെ ഭക്തര്‍ .ഭരണി ദിവസം വൈകിട്ട് കൊടിയിറക്കി ആറാട്ടിനായ് മുക്കന്നൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലേക്ക് അമ്മ എഴുന്നെള്ളുന്നു . പമ്പാ നദിയിലെ ആറാട്ടിനും ക്ഷേത്രത്തിലെ പൂജകള്‍ക്കും ശേഷം തിരിച്ച് എഴുന്നെള്ളുന്ന അമ്മക്ക് വഴിയിലുടനീളം നിറപറയും നിലവിളക്ക് വച്ച് ഭക്തര്‍ സ്വീകരിക്കുന്നു . ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ എത്തുന്ന അമ്മയെ താലപ്പോലിയുടെയും വഞ്ചിപ്പാട്ടിന്റെയും തീവെട്ടിയുടെയും കര്‍പൂര ദീപതിന്റെയും അകമ്പടിയോടു കുടി ക്ഷേത്രത്തിലേക്ക് ആനയിക്കുന്നു . ക്ഷേത്രത്തില്‍ എത്തുന്ന അമ്മക്ക് കോറ്റാത്തൂര്‍ , കൈതക്കൊടി ,പുല്ലാട് ,അയിരൂര്‍ ,ചെറുകോല്‍ ,മേലുകര ,ഞൂഴൂര്‍ ,നാരാങ്ങാനം ,വെള്ളിയറ,കാഞ്ഞീറ്റുകര തുടങ്ങിയ കരക്കാരുടെ വകയായി വലിയ ആപ്പിണ്ടിയും ചെറിയ അപ്പിണ്ടിയും ഉള്‍പെടെയുള്ള വിളക്കിന് എഴുന്നെള്ളിപ്പ് നടക്കുന്നു. കുംഭത്തിലെ രേവതി ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനമാണ് അന്ന് അമ്മയുടെ മക്കളായ ക്ഷേത്രത്തിനു ചുറ്റുമുള്ള ഭക്തര്‍ കെട്ടുകാഴ്ചകളുമായി ഗ്രാമം ചുറ്റി അമ്മയുടെ മുന്‍പില്‍ എത്തുന്നു ,തങ്ങളുടെ കാണിക്കയായ കെട്ടുരുപ്പടികള്‍ അമ്മക്ക് സമര്‍പ്പിച് വണങ്ങുന്നു ,തുടര്‍ന്ന് ഇവ ക്ഷേത്രത്തിനു പടിഞ്ഞാറെ മുറ്റത് ഭക്തര്‍ക്ക്‌ ദര്‍ശനത്തിനായ് വയ്ക്കുന്നു .കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മുടങ്ങി കിടന്ന കാട്ടൂര്‍ കരക്കാരുടെ വകയായ പട്ടാഴി കുതിരയും ഗരുഡനും ഈ കഴിഞ്ഞ വര്‍ഷം മുതല്‍ ക്ഷേത്രത്തിനു തെക്ക് കാട്ടൂര്‍ കരയില്‍ വീണ്ടും കരക്കാര്‍ എത്തിച്ചു .രേവതി ദിനം രാത്രിയില്‍ ക്ഷേത്രത്തില്‍ പടയണി നടക്കും .ഗണപതി, കുതിര. പക്ഷി,യക്ഷി,മറുത ,മാടന്‍ ,കാലന്‍ ,ഭൈരവി തുടങ്ങിയ കോലങ്ങള്‍ ക്ഷേത്ര മുറ്റത് ഉറഞ്ഞു തുള്ളും . ഏഷ്യയിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനമായ അയിരൂര്‍ ചെറുകോല്‍പുഴ ഹിന്ദുമത ധര്‍മപരിഷത്തിന്റെ ഉത്ഭവവുമായും ക്ഷേത്രത്തിനു ബന്ധമുണ്ട് . അയിരൂര്‍ പുതിയകാവിലെ വലിയ പടയണി തേര് അഴിച്ചു മാറ്റി അതിന്റെ കാല്‍ കൊണ്ട് നിര്‍മിച്ച പന്തലിലാണ് ആചാര്യന്മാര്‍ ആദ്യ സമ്മേളനത്തിന് തുടക്കം കുറിച്ചത് , ഇന്നും സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള കൊടികുറ ക്ഷേത്രത്തില്‍ പൂജിച്ചതിനു ശേഷം ആഘോഷമായി സമ്മേളന നഗറില്‍ എത്തിക്കുന്നു .
101 കലം പൂജാ വഴിപാടാണ് ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വിശേഷ ദിനം . പണ്ട് കാലത്ത് ഭക്തര്‍ വസൂരി തുടങ്ങിയ മാരക അസുഖങ്ങളില്‍ നിന്നും രക്ഷ നേടാനായി ദേവി ക്ഷേത്രങ്ങളില്‍ അര്‍പ്പിച്ചിരുന്ന വഴിപാടാണിത് .പൊങ്കാല പോലുള്ള ഒരു ആചാരമാണിത് . കരക്കാര്‍ തങ്ങളുടെ ക്ഷേത്രത്തില്‍ നിന്നും കേട്ടുകാഴ്ച്ചകളുടെയും വാദ്യമേളങ്ങളുടെയും ഗജവീരന്റെയും അകമ്പടിയോടെ ദേവി സ്തുതികളുമായി കലങ്ങളുമായി ക്ഷേത്രത്തില്‍ എത്തുന്നു .ഉച്ച പൂജാ സമയത്ത് ഭക്തരുടെ വകയായി അമ്മയ്ക്ക് പ്രിയങ്കരമായ വെള്ള നിവേദ്യവും കടുംപയസവും അമ്മക്ക് സമര്‍പ്പിക്കുന്നു . അമ്മയെ വണങ്ങി പ്രാര്‍ത്ഥിച് അമ്മയുടെ പ്രസാദവുമായി സ്വഭവനത്തിലേക്ക് മടങ്ങുന്നു . കോറ്റാത്തൂര്‍ - കൈതക്കൊടി ,അയിരൂര്‍ ,ചെറുകോല്‍ .മുക്കന്നൂര്‍ ,ഞൂഴൂര്‍ ,വെള്ളിയറ,കാഞ്ഞീറ്റുകര,മേലുകര,കീഴുകര ,കൊഴന്‍ച്ചേരി തുടങ്ങിയ കരക്കാരാണ് ഈ വഴിപാട്‌ നടത്തുന്നത് . ഉദിഷ്ഠ കാര്യത്തിനും കുടുംബൈശ്യര്യതിനും വേണ്ടി സ്ത്രീ ജനങ്ങള്‍ അമ്മക്ക് അര്‍പ്പിക്കുന്ന വഴിപാടാണ് നാരാങ്ങവിളക്ക് പുജ, നീര് മാറ്റിയ നാരങ്ങയില്‍ തിരിയിട്ടു വിളക്ക് കത്തിച്ചു വച്ച് അമ്മക്ക് പുജ നടത്തുന്നു . ദേവി സ്തുതികളും മന്ത്രങ്ങളും നിറഞ്ഞു നില്‍കുന്ന പൂജക്ക്‌ ശേഷം അമ്മയുടെ ഉച്ച പുജ നടക്കുന്നു അതിനു ശേഷം അന്നദാനവും നടക്കുന്നു . ദേവി പ്രീതിക്ക് വേണ്ടിയുള്ള ഈ പുജ മലയാള മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച നടക്കുന്നു
അഭീഷ്ട വരദായിനിയായ.അമ്മയുടെ പ്രധാന വഴിപാടുകള്‍ ചാന്താട്ടം ,പന്തിരുനാഴി ,അന്നദാനം,രക്തപുഷ്പാഞ്ജലി ,കടുംപായസം എന്നിവയാണ് .
ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍
ഭദ്രകാളി - ഭഗവതിസേവ,ചാന്താട്ടം ,അരവണ ,കടുംപായസം ,രക്തപുഷ്പാഞ്ജലി ,അര്‍ച്ചന,ഉടയാടചാര്‍ത്തല്‍
ഗണപതി - ഗണപതിഹോമം ,മുഖംചാര്‍ത്ത്,കറുകമാല.
രക്ഷസ്സ് - പാല്‍പായസം ,പാല്‍ നിവേദ്യം .
യക്ഷി - വറ നിവേദ്യം,പറയും കരിക്കും ,കദളിപഴവും നിവേദ്യം
ഭുതത്താന്‍ - അഭിഷേകം ,കദളിപഴം,കരിക്ക് നിവേദ്യം
നാഗര് - ആയില്യം പുജ ,നൂറും പാലും .
ക്ഷേത്രത്തിലെ പ്രധാന ഉത്സവാദി വിശേഷങ്ങള്‍
ചിങ്ങം - വിനായക ചതുര്‍ഥി -അഷ്ട ദ്രവ്യ മഹാഗണപതിഹോമം ,ഉത്രാടം നാളില്‍ മാങ്ങാട്ട് ഭട്ടതിരിക്ക് സ്വീകരണം
കന്നി - പൂജവെയ്പ്പ്,വിദ്യാരംഭം .
തുലാം - ആയില്ലം - കാവില്‍ നൂറും പാലും
വൃശ്ചികം - 41 ദിവസത്തെ ചിറപ്പ് , അഖണ്ടനാമജപത്തോടെ സമാപനം.
ധനു - കല്ലട കാവടി സംഘത്തിനു സ്വീകരണം ,തിരുവഭാരണത്തിന് സ്വീകരണം ,തിരുവാഭരണ ദര്‍ശനം .
മകരം - മകരഭരണി ഉത്സവം
കുംഭം - രേവതി ഉത്സവം
കുംഭം ,മീനം ,മേടം മാസങ്ങളില്‍ വിവിധകരക്കാരുടെ 101 കലം പുജ വഴിപാട്‌
മേടം - വിഷുക്കണി ദരശനം ,മേടശുദ്ധി
കര്‍ക്കിടകം - കര്‍ക്കിടകവാവ് ,രാമായണമാസാചരണം.
ക്ഷേത്രത്തിലെ പൂജാ സമയങ്ങള്‍
പള്ളിയുണര്‍ത്തല്‍ - 4 .30 am
തിരുനട തുറക്കല്‍ - 5 .30 am
നിര്‍മ്മാല്യം,അഭിഷേകം - 5 .35am
ഉഷപൂജ - 6 .30am
എതൃത്തപൂജ,ശ്രീബലി - 6 .30am
പന്തിരടിപൂജ - 8 .10am
ഉച്ചപൂജ ,ശ്രീബലി - 10 .20am
നട അടക്കല്‍ - 11 .00am
വൈകിട്ട് നട തുറക്കല്‍ - 5 .00pm
ദീപാരാധന - 6 .30pm
അത്താഴപൂജ ,ശ്രീബലി - 7 .30pm
നട അടക്കല്‍ - 8 .00pm
അയിരൂര്‍ പുതിയകാവിനെ പറ്റിയുള്ള ഒരു website ഉടന്‍ തന്നെ ആരംഭിക്കുന്നതാണ് അതിലേകുള്ള ലിങ്ക്
അയിരൂര്‍ പുതിയകാവിനെ പറ്റിയുള്ള കുടുതല്‍ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും സന്ദര്‍ശിക്കുക്ക.....
ക്ഷേത്രത്തിലേക്ക് എത്തിച്ചേരാന്‍
MC റോഡില്‍ തിരുവല്ലയില്‍ നിന്നോ ചെങ്ങന്നൂരില്‍ നിന്നോ ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയില്‍ നിന്നോ കൊഴന്‍ച്ചെരിയില്‍ എത്തുക ,അവിടെ നിന്ന് ചെറുകോല്‍പുഴ ,പുതിയകാവ് ,ഇടപ്പാവൂര്‍ വഴി റാന്നിക്ക് പോകുന്ന റോഡില്‍ 6 km സഞ്ചരിച്ചാല്‍ അയിരൂര്‍ പുതിയകാവില്‍ എത്തിച്ചേരാം .റാന്നി വഴി വരുന്നവര്‍ 10 km സഞ്ചരിച്ചാല്‍ ക്ഷേത്രത്തില്‍ എത്താം .
മനസൊന്ന് കലുഷിതമായാല്‍ , ജീവിതത്തില്‍ പ്രശ്നങ്ങള്‍ വന്ന്‌ നിറയുമ്പോള്‍ അമ്മയെ മനസ്സ് നൊന്ത് വിളിച്ചാല്‍ , മനസ്സുരുകി പ്രാര്‍ത്ഥിച്ചാല്‍ ,ആ നടയില്‍ എത്തി ഒന്ന് തൊഴുതാല്‍ അമ്മ വിളി കേള്‍ക്കും അമ്മ അനുഗ്രഹിക്കും മനസ്സ് ശാന്തമാകും ,ഇത് ഈ ലേഖകന്‍ ഉള്‍പെടെയുള്ള ഭക്ത ലക്ഷങ്ങളുടെ അനുഭവ സാഷ്യം . വിവിധ ജാതി മതസ്ഥര്‍ വസിക്കുന്ന സ്ഥലമാണ്‌ അയിരൂര്‍ പുതിയകാവ് എന്ന ഗ്രാമം ,ഇവിടെയുള്ള ജനങ്ങള്‍ എന്തു പ്രയാസം ഉണ്ടായാലും ആദ്യം വിളിക്കുന്നത് ""എന്‍റെ പുതിയകാവില്‍ അമ്മേ"" എന്നാണ് ,ആ തിരു നട ഭക്തര്‍ക്കായ്‌ തുറന്നു കിടക്കുന്നു .ജാതിയുടെയും മതത്തിന്റെയും വേലികെട്ടുകള്‍ ഇല്ലാതെ ഭക്തര്‍ക്ക്‌ എത്തി വണങ്ങാന്‍ കഴിയുന്ന ഒരു പുണ്യ സങ്കേതമാണ് അയിരൂര്‍ പുതിയകാവ് ദേവി ക്ഷേത്രം .അഭീഷ്ട വരദായിനിയായി ഐശ്വര്യദായിനിയായി വിളിച്ചാല്‍ വിളിപുറത്തമ്മയായി ഭക്തലക്ഷങ്ങള്‍ക്ക് അനുഗ്രഹംചൊരിഞ്ഞ്‌ ഞങ്ങളുടെ അമ്മ ഇവിടെ കുടികൊള്ളുന്നു.അയിരൂര്‍ പുതിയകാവിലെക്ക് ,പുതിയകാവില്‍ അമ്മയുടെ പുണ്യ സന്നിധിയിലേക്ക് എല്ലാ ഭക്ത ജങ്ങള്‍ക്കും സ്വാഗതം . ഐശ്യര്യദായിനിയായ അമ്മയുടെ അനുഗ്രഹം എല്ലാവര്‍ക്കും ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഈ ലേഖനം അമ്മയുടെ കാല്‍പാദങ്ങളില്‍ സമര്‍പ്പിക്കുന്നു ..........
'''അമ്മേ ശരണം ദേവി ശരണം