2019, ഏപ്രിൽ 4, വ്യാഴാഴ്‌ച

ധ്യാനം..........ഗൃഹസ്ഥധർമ്മം.




ധ്യാനം


ധ്യാനത്തിന് മൂന്ന് അവസ്ഥകളുള്ളതായി പറയാം 
1 - ധ്യാനം 
2 - ലയം 
3 - നിർവ്വികല്പധ്യാനം ,
ഭാവത്തിൽ അലിഞ്ഞലിഞ്ഞ് ധ്യാതാവും ധ്യേയവും ഒന്നായിത്തീരുന്നു. ഈ സമയം ധ്യാതാവ് ശുദ്ധസത്വ ചൈതന്യം മാത്രമായി വർത്തിക്കുന്നു. സച്ചിദാനന്ദസ്വരൂപമായ ഈ അവസ്ഥയാണ് ധ്യാനത്തിന്റെ പരമകാഷം
. "കിരീടഹാരരഹിതം മണികുണ്ഡലവർജ്ജിതം
യാനി യാനീഹ ചിന്ത്യാനി മനസാ കല്പിതാനി ച
യാവത് പശ്യത് ഖഗാകാരം തദാകാരം വിചിന്തയേത്"
ഇവിടെ ഇപ്പോൾ കിരീടമില്ല , ഭൂഷണജാലങ്ങളില്ല. മണികുണ്ഡലങ്ങളില്ല. നാം മൻസ്സുകൊണ്ട് എന്തൊക്കെ കല്പനചെയ്തു വ്യവഹരിച്ചോ, അവയൊന്നും ഇല്ല. അന്തമായ ചൈതന്യപ്രസരണം മാത്രമേ ഉള്ളൂ ഇതത്രേ പരമഹംസപദം. മനുഷ്യമനസ്സിന്റെ ഭാവനചെയ്യനും അനന്തമായി വികാസം പ്രാപിക്കാനുള്ള കഴിവിനെ, ഈശ്വരോമുഖമാക്കുകയും വികസിപ്പിക്കുകയും ചെയ്യുമ്പോഴാണ്, ധ്യാനം എന്ന പ്രക്രിയ സഫലവും പരിപൂർണ്ണവുമാകുന്നത് .
" ദേഹോ ദേവാലയഃ പ്രോക്തോ ജീവോ ദേവഃ സദാശിവഃ
അർച്ചിതഃ സർവ്വഭാവേന സ്വാനുഭൂയ വിരാജതേ "
ഈ ദേഹത്തെ ദേവാലയമെന്നറിയുക. ജീവൻ പരമേശ്വരനായ സദാശിവൻ തന്നെ . സർവ്വവിധ ഭാവവിശേഷങ്ങളെക്കൊണ്ടും ഈ ദേവനെ അർച്ചിക്കുന്നു. ഈ സമാരാധന സ്വാത്മാനുഭൂതിയായി സദാ വിളങ്ങട്ടെ.
ജീവന് മൂന്ന് ശരീരമുണ്ടെന്ന് ശാസ്ത്രം പറയുന്നു.
1 -. ജാഗ്രദാവസ്ഥ അനുഭവിക്കുന്ന സ്ഥൂലശരീരം,
2 - സ്വപ്നാവസ്ഥ അനുഭവിക്കുന്ന ലിംഗശരീരമാണ് പുനർജന്മത്തിനു കാരണം. അതുപോലെ ലിംഗശരീരനാശമാണ് മോക്ഷത്തിന്നു കാരണം,
3 - സുഷുപ്തി അനുഭവിക്കുന്ന ശരീരം കാരണശരീരം . ലിംഗശരീരത്തിന്റെ ഘടകങ്ങൾ ജീവനും , മനസ്സും (കർമ്മഫലവാസനകൾ) അടങ്ങിയ സൂക്ഷ്മ ജ്ഞാനേന്ദ്രിയങ്ങളുമാണ്. മരണസമയത്ത് ലിംഗശരീരം സ്ഥൂലദേഹം വിടുന്നു. ആ ശരീരത്തിലെ വാസനകൾക്കനുസരിച്ച് , പരലോകത്ത് നല്ലതും ചീത്തയുമായ ഫലങ്ങൾ അനുഭവിക്കാൻ ഒരുസ്ഥുലശരീരം വേണമെന്ന നിലവരുന്നു. അപ്പോൾ പഞ്ചീകരണ പ്രക്രിയയിലൂടെ അനുയോജ്യമായ് കുലത്തിൽ , അനുയോജ്യമായ മാതാപിതാക്കളിലൂടെ സ്ഥൂലശരീരം സ്വീകരിക്കുന്നു. അത് മനുഷ്യകുലത്തിലാകാം , അല്ലെങ്കിൽ ജന്തുവർഗ്ഗത്തിലോ സ്ഥാവരവർഗ്ഗത്തിലോ ആകാം....
ഭക്ഷണം കഴിക്കുന്നതും ചിന്തിക്കുന്നതുമെല്ലാം കർമ്മമാണ് . ഏതു കർമ്മത്തിനും അതിന്റെ ഫലമുണ്ടുതാനും. അപ്പോൾ കർമ്മത്യാഗമോ കർമ്മഫലത്യാഗമോ ആർക്കും സാധിക്കുകയില്ല. ഈ കുരുക്കിൽ നിന്നും ജീവന് എങ്ങനെ മുക്തനാക്കാം എന്ന് ചിന്തിക്കുമ്പോൾ , കർമ്മം നിഷ്കാമമായി ചെയ്യുക എന്നുള്ളതേ ഉള്ളൂ ഒരു പോംവഴി. എന്നാൽ ഈ നിഷ്കാമ കർമ്മം സാധാകരണക്കാർക്ക എളുപ്പമല്ല. അതുകൊണ്ടാണ് കർമ്മം ഈശ്വരാർപ്പണമായി ഈശ്വര പൂജയായി ചെയ്യൂ. ഈ മനോഭാവം കർമ്മത്തിലുണ്ടായാൽ കർമ്മിയെ ബാധിക്കാവുന്ന ആഗ്രഹം ഭയം ഭേദബുദ്ധി എന്നിവയിൽ നിന്ന് ഒഴിവാകാം .....
ഭയമാണ് ജീവനെ പാപകർമ്മങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത് . എന്തെല്ലാം ഭയമാണ് ഒരു ജീവനെ വേട്ടയാടുന്നത്. ശത്രു, മിത്രം, ലാഭം, നഷ്ടം, രോഗം, പരാജയം, നരകം, എന്റെത് നിന്റേത് തുടങ്ങിയ ഭേദചിന്തകൾ (ദ്വന്ദ്വങ്ങൾ) ആണ് ഭയത്തിനടിസ്ഥാനം. ഈ ഭയവും ഭേദചിന്തകളും ഒടുങ്ങിയാലേ ലിംഗശരീരം നശിച്ച് പുനർജ്ജന്മം ഇല്ലാതാകൂ. ഉപനിഷത്തുകളെല്ലാം ആത്മാവിന്റെ ഏകത്വത്തിനാണ് ഊന്നൽ നൽകുന്നത് . ഈ തത്ത്വം ഉൾക്കൊണ്ടാൽ ഭയവും ഭേദബുദ്ധിയും അകലും . നിർവ്യാജ ഭക്തികൊണ്ട് ഈശ്വരനെ അനുഭവിക്കാൻ സാധിക്കും . ഭഗവാനോടുള്ള നിസ്തുലപ്രേമമാണ് ഭക്തിസ്വരൂപം . സ്വസ്വരൂപാനുസന്ധാനമാണ് ഭക്തി . അതിന് "സർവ്വം ഖല്വിദം ബ്രഹ്മഃ" എന്ന ഉപനിഷദ്ഭാവം ശീലമാക്കണം അല്ലെങ്കിൽ വീണ്ടും വീണ്ടും ജനിക്കേണ്ടിവരും. .....
ആത്മവിസ്മൃതിയാണ് അജ്ഞാത്തിന് കാരണം. ജ്ഞാനം കൊണ്ടതു നശിക്കും. ഇവിടെ ഒരേ ഒരു വസ്തുവേയുള്ളൂ എന്ന് ഉറപ്പിക്കുന്നതാണ് ജ്ഞാനം. "ബ്രഹ്മസത്യം" അതോടെ കർത്തൃത്വവും ഭോക്തൃത്ത്വവും ഇല്ലാതായി തീരും അവയില്ലെങ്കിൽ പിന്നെ ജീവന്റെ നിലനില്പ് എവിടെ ? ആ സ്ഥിതി മോക്ഷവും.


ഗൃഹസ്ഥധർമ്മം

ഉപനയനം കഴിഞ്ഞ് ശ്രേഷ്ഠനായ ആചാര്യനിൽ നിന്ന് അദ്ധ്യാത്മജ്ഞാനവും ലൗകിക ജീവിതത്തിനാവിശ്യമായ എല്ലാ കർമ്മശേഷിയും വിദ്യഭ്യാസവും സമ്പാദിച്ച ബ്രഹ്മചാരിക്ക് തന്റെ ജന്മകർമ്മവാസനാവിശേഷത്താൽ ഗൃഹസ്ഥജീവിതം നയിക്കണമെന്നുള്ള ആഗ്രഹം ഉദിക്കുമ്പോൾ അദ്ദേഹത്തിന്ന് ഒരു പത്നിയെ കൊടുക്കുന്നു.
കന്യാദാനത്തോടൊപ്പം ദക്ഷിണയും കൊടുത്തിരുന്നു. ആ ദക്ഷിണ സമ്പത്തിന്റെ പ്രതീകമാണ്. വരനെ ( വിഷ്ണുവിന്റെ പ്രതീകമായ) സംരക്ഷകനായും, വധുവിനെ ( ലക്ഷ്മിയുടെ പ്രതീകമായ ) ശക്തിയായും സങ്കല്പിച്ചുകൊണ്ടാണ് വിവാഹം നടത്തിയിരുന്നത്. അയാളെ വിഷ്ണുവായി ( കുടുംബത്തിന്റെ ഭരണകർത്താവായി ) കരുതി പത്നി (ലക്ഷ്മി) യാകുന്ന ശക്തിയേയും സമ്പത്തിനെയും കൊടുത്ത് ഗൃഹസ്ഥനായി അവരോധിക്കുകയാണ് ചെയ്തിരുന്നത്. ത്രിലോകീഗൃഹസ്ഥനായ വിഷ്ണുഭഗവാൻ ഈ പ്രപഞ്ചത്തെ ഭരിക്കുന്നത് ശക്തിയോടുകൂടി ഒരുമിച്ചാണല്ലോ. അരൂപിയായ ലക്ഷ്മീഭഗവതി പ്രത്യക്ഷപ്പെടുന്നത് സമ്പത്തിന്റെ ഐശ്വര്യത്തിന്റെ രൂപത്തിലാണ്, ആകൃതികൊണ്ട് സ്ത്രിയായിട്ടും പ്രകൃതികൊണ്ട് സമ്പത്തായിട്ടും ഗൃഹസ്ഥധർമ്മം അവർക്കൊപ്പം അധികാരം കിട്ടുകയാണ്. ഗൃഹസ്ഥന്റെതായ ഒരുപാട് കർമ്മങ്ങൾ ഗൃഹസ്ഥന് ചെയ്യേണ്ടതായിട്ടുണ്ട്. അതിനായി വിഹിതമായ സ്വധർമ്മങ്ങൾ അനുഷ്ഠിക്കേണ്ടതായിട്ടുണ്ട്. ഗൃഹസ്ഥന് ആ കർമ്മങ്ങളൊക്കെ ചെയ്യാനുള്ള അറിവും ഉണ്ടാവണം. അങ്ങനെ ആ വിശിഷ്ഠമായിട്ടുള്ള ഗാർഹസ്ഥ്യധർമ്മത്തിലൂടെ ഐശ്വര്യലക്ഷ്മിയെ അതായത് ധർമ്മലക്ഷ്മിയെ , വളർത്തി താനും തന്റെ ചുറ്റുപാടുമുള്ളതായ ജനങ്ങളുമൊക്കെ പരിശുദ്ധരായി തീരുന്നത്. ക്രമേണ ഗൃഹസ്ഥന്റെ സ്വധർമ്മത്തിൽ കൂടെയാണ് .


എവിടെയൊക്കെ ഗാർഹസ്ഥ്യത്തെപ്പറ്റി പറഞ്ഞിട്ടുണ്ടോ അവിടെയൊക്കെ കർമ്മയോഗത്തെ പറ്റിയും പറഞ്ഞീട്ടുണ്ട്. കർമ്മയോഗിയല്ലാത്ത ഒരു ഗൃഹസ്ഥൻ സ്വാർത്ഥിയാണ് , അയാളിൽ ഗൃഹസ്ഥധർമ്മം ലേശം പോലും ഇല്ലെങ്കിൽ അയാൾ അധഃപതിക്കും.

ജാതകർമ്മം ...പുംസവനം.......ഗർഭധാനസംസ്കാര കർമ്മം




ജാതകർമ്മം :-

പൂർണ്ണഗർഭിണിയായ സ്ത്രീക്ക് പ്രസവകാലമടുക്കുമ്പോൾ ഭർത്താവും വയോവൃദ്ധരായ സ്ത്രീ ബന്ധുക്കളും സുഖപ്രസവത്തിന് സഹായകമാം വിധം വേണ്ട ഏർപ്പാടുകൾ ചെയ്യണമെന്നും തദാനുസൃതമായ ആചരണങ്ങളും മന്ത്രോച്ചരണവും കൊണ്ട് പ്രസവത്തെ പവിത്രമാക്കണമെന്നും ശാസ്ത്രവിധിയുണ്ട്.
കുഞ്ഞ് ജനിച്ച് പൊക്കിൾകൊടി മുറിക്കുന്നതിനു മുമ്പും പിമ്പുമായി നടത്തുന്ന സംസ്ക്കാരമാണ് ജാതകർമ്മം മാതാവിന്റെ മാനസികവും ശാരീരികവുമായ സമതുലിതാവസ്ഥ പാലിക്കുന്നതിന് ശിശുവിന്റെ ബുദ്ധിയും യശോബലങ്ങളും സംശുദ്ധമാക്കുന്നതിനുമായി. ഈ സംസ്ക്കാരം വിധിച്ചിരിക്കുന്നു. ശിശുവിനെ പ്രാഥമിക ശുദ്ധിയും ശുശ്രൂഷയും ചെയ്തിട്ട് സുതികർമണി പിതാവിനെ ഏൽപ്പിക്കണമെന്നും കാറ്റും തണുപ്പുമേൽക്കാത്ത സ്ഥലത്തിരുന്ന് വേദമന്ത്രോച്ചാരണ പൂർവ്വം ശുദ്ധവും തണുപ്പുമാറിയതുമായ ജലം കൊണ്ട് ശിശുവിനെ കുളിപ്പിച്ച് ശുഭവസ്ത്രത്താൽ പുതച്ച് തെയ്യാറാക്കിവെച്ചിരിക്കുന്ന (നിലവിളക്കിനുമുന്നിൽ ) ഹോമകുണ്ഡത്തിനടുത്ത് പൂർവ്വാഭിമുഖമായിരുന്ന് യഥാവിധി ഈശ്വരോപാസന ഹവനം എന്നിവ നടത്തണമാണെന്നാണ് വിധി. ഈ കർമ്മത്തിന് പുരോഹിതനും ഗൃഹസ്ഥാശ്രാമിയായിരിക്കണമെന്നുണ്ട്.
അതിനുശേഷം തേനും നെയ്യും തുല്യം കൂട്ടിചേർത്ത് അതിൽ സ്വർണ്ണവും ഉരച്ച് മിശ്രിതം പിതാവ് ശിശുവിന്റെ നാവിൽ " ഓം " എന്നെഴുതണം. സ്വർണ്ണത്തെ സത്യത്തിന്റെയും നെയ്യ് പരിശുദ്ധിയുടെയും തേൻ മധുരസംഭഷണത്തിന്റെയും പ്രതീകമാണെന്നാണ് വിശ്വാസം.
അതിനുശേഷം വലത്തേ ചെവിക്കൽ 'വേദോസീതി' ( നിന്റെ ഗൂഢനാമം വേദം എന്നാകുന്നു. ) എന്ന് പതിച്ചു ചൊല്ലണം. അതുപോലെ ഇടത്തെ ചെവിയിൽ "ഓം മേധാം തേ ദേവഃ സവിതാ
മേധാം ദേവീ സരസ്വതീ
മേധാം തേ അശ്വിനൗ ദേവാ
വാധത്താം പുഷ്ക്കരസ്രജൗ .. തുടങ്ങിയ വേദമന്ത്രങ്ങൾ ചൊല്ലണം..
അനന്തരം ശിശുവിന്റെ ഇരുതോളിലും സ്പർശിച്ചുകൊണ്ട് ..
ഓം ഇന്ദ്രശ്രേഷ്ഠാനിദ്രവീണാനിദേഹി
ചിത്തിം ഭക്ഷസ്യ സുഭഗത്വമസ്മേ
പോഷാം രയീണാമരിഷ്ടിം തനൂനാം
സ്വാദ്മാനം വചഃ സുദിനത്വമഹ്നാം" …. തുടങ്ങിവേദമന്ത്രങ്ങൾ ചൊല്ലണം.
എന്നിട്ട് പിതാവ് കുഞ്ഞിനെ ആശിർവദിക്കുകയും വേണം . ശിശു സത്യം പാലിക്കുന്നവനും പരിശുദ്ധിയുള്ളവനും മധുരമായി സംഭാഷണം ചെയ്യുന്നവനും ദീർഘായുസ്സുള്ളവനുമായിരിക്കണമെന്നാണ് പിതാവ് ആശിർവദിക്കേണ്ടതെന്നും വിധിയുണ്ട്.
തുടർന്ന് മാതവിന്റെ ശരീരത്തിലും ശിശുവിന്റെ ശരീരത്തിലും ഗൃഹത്തിലും തീർത്ഥം തളിക്കണം . അനന്തരം മാതാവിന്റെ സ്തനങ്ങൾ പവിത്രജലം കൊണ്ട് കഴുകി തുടച്ച് ആദ്യം വലത്തെതും പിന്നിട് ഇടത്തെതുമായ മുലപാൽ നൽകണം .. പിന്നിട് മാതാവിന്റെ കിടക്കയുടെ തലയ്ക്കൽ മന്ത്രപൂർവ്വം ഒരു കലശം സൂക്ഷിക്കുകയും, പത്തു ദിവസം വരെ രണ്ടു സന്ധ്യകളിലും പ്രസവരക്ഷയും ശിശുരക്ഷയും എന്നീ ചടങ്ങുകളും ഈ സംസ്ക്കരത്തിൽ ഉൾപ്പെടുന്നു,…


പുംസവനം :-

ഷോഡശക്രിയകളിൽപ്പെടുന്ന രണ്ടാമത്തെ ക്രിയ ആണ് പുംസവനം. ശരീരരക്ഷമാത്രം ലക്ഷ്യമാക്കികൊണ്ടുള്ളതല്ല മനുഷധർമ്മം. മനുഷ്യശരീരം ലഭിച്ചിരിക്കുന്നതു തന്നെ ജന്മസാഫല്യം നേടാനാണ്. അതാകട്ടെ ആദ്ധ്യാത്മികവുമത്രേ , ഗർഭാധാനം , ഗർഭധാരണം ഗർഭരക്ഷണം എന്നി കാര്യങ്ങളിൽ പതി - പത്നിമാർ വളരെ നിഷ്കർഷയോടെ അനുവർത്തിക്കണമെന്ന് ധർമ്മശാസ്ത്രം അനുശാസിക്കുന്നു. ഗർഭശുശ്രൂഷ സ്ഥൂലവും സൂക്ഷമവുമായിരിക്കണം . സ്ഥൂലമായ ശുശ്രൂഷയേക്കാൾ പതിന്മടങ്ങ് സൂക്ഷമാമയ ശുശ്രൂഷകളിൽ ശ്രദ്ധിക്കണം . ഗർഭവതിയെയും ഭർത്താവിനെയും ഇതിന്റെ ഗൗരവം യഥാകാലം ബോദ്ധ്യപ്പെടുത്തുന്നതിനും തദ്വാരാ കുടുംബത്തിനും സംസ്കാരത്തിനും തമ്മിലുള്ള പരസ്പര ബന്ധവും കർത്തവ്യങ്ങളും അനുസ്മരിപ്പിക്കുന്നതിനും. വൈദികകർമ്മങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്. ഗർഭശുശ്രൂഷരീതിയിൽ പുംസവനവും, സീമന്തോന്നയനവും മുഖ്യത്വമർഹിക്കുന്നു.
സ്ത്രീ ഗർഭം ധരിച്ചുവെന്നു കണ്ടാൽ ഗർഭവതിയുടെയും ഭർത്താവിന്റെയും മനോവാക്കായങ്ങൾ വൃതനിഷ്ഠയോടെ വർത്തിച്ചുകൊണ്ടിരിക്കണം. ഗർഭവതിയുടെ ആഹാരം നിദ്ര വ്യയാമം നിത്യകർമ്മം വിചാരം വാക്ക് സമ്പർക്കം ഇത്യാദി എല്ലാകാര്യങ്ങളും അടക്കും ചിട്ടയുമുള്ളതായി തീരണം എല്ലാം നിതവും ഹിതകരവുമായിരിക്കണം.
ഗർഭം മൂന്ന് മാസമാവുമ്പോഴാണ് പുംസവനം നടത്തുന്നത്. ഇതിനും ശുഭമുഹൂർത്തം അനിവാര്യമാണ്. ഗർഭവതിയേയും ഗർഭസ്ഥശിശുവിനേയും ഉദ്ദേശിച്ചാതാണിതെങ്കിലും സംസ്ക്കാരികകർമ്മങ്ങളുടെ സ്വഭാവം സാമൂഹികമാണല്ലോ. അതിനാൽ ഒരു ശുഭമുഹൂർത്തം നിശ്ചയിച്ച് ബന്ധുക്കളേയും ഗുരുജനങ്ങളേയും ക്ഷണിച്ചു വരുത്തി അവരുടെ സാന്നിദ്ധ്യത്തിലും ഒരു പുരോഹിതന്റെ പൗരോഹിത്യത്തിലും ഇതു നടത്തേണ്ടതാണ്. ഇതിന്റെ പ്രാമാണിക മന്ത്രങ്ങൾ വേദങ്ങളിലും ഗൃഹ്യസൂത്രങ്ങളിലും കാണാം.
പുംസവനക്രിയയോടുകൂടി ഗർഭിണിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. പുഷ്ടിപ്രദവും സംശുദ്ധവും സ്വാത്തികവുമായ ആഹാരപാനീയങ്ങളും ഔഷധവും കഴിക്കുന്നതിനൊപ്പം കോപതാപമോ മോഹമദമത്സരാദി വികാരമോ ഉണ്ടാവാതെ സൂക്ഷിക്കുകയും വേണം. ഗർഭിണിക്ക് മിത വ്യായാമവും ഗർഭിണിക്ക് ചെയ്യാവുന്ന യോഗാഭ്യാസങ്ങളാണ് ഉത്തമം സൌമ്യാചരണവും പ്രസന്നചിത്തവും ഉണ്ടായിരിക്കണം.
ഈശ്വരഭക്തിയും സദ്ഭാവങ്ങളും ഉളവാക്കുന്ന പുരാണോതിഹാസങ്ങൾ വായിക്കണം. സത്സംഗങ്ങളും ധർമ്മജ്ഞാന സംബന്ധമായ പ്രഭാഷണങ്ങളും സംഭാഷണങ്ങളും ശ്രവിക്കുകയും വേണം. ഇതെല്ലാം പ്രസവം വരെ ക്രമമായും നിര്ബന്ധമായും നടക്കുന്നതിന് ഭർത്താവും മറ്റ് ബന്ധുക്കളും ശ്രദ്ധിക്കുകയും വേണം.

ഗർഭധാനസംസ്കാര കർമ്മം:-

വധൂവരൻമാർ ഭാര്യാഭർതൃപദവിയിലേക്ക് പദാർപണം ചെയ്യുന്ന സംസ്കാരമാണിത്, ജന്തുസഹജമായ കാമം പ്രേമാത്മകമാക്കി ധാർമികഭാവങ്ങളാൽ സ്വയം നിയന്ത്രിതരായി സത്സന്താനലാഭോദ്ദേശപൂർവ്വം ഈ സംസ്കാര കർമ്മം ചെയ്യണം . ഋതുകാലത്തിനു മുൻപ് വിധിച്ചിട്ടുള്ള ഔഷധങ്ങൾ സേവിച്ചും വിശുദ്ധാഹരങ്ങൾ കഴിച്ചും ഈശ്വരഭക്തി , ആശ്രമധർമ്മതത്ത്വം മുതലായ സത് ഭാവനകളാൽ മനസ്സിനേയും പരിപുഷ്ട്മാക്കിയ ദമ്പതികൾ ഗർഭധാന സംസ്കാരത്തോടുകൂടി പ്രസന്നരും പവിത്രചിത്തരുമായി നിശ്ചിതകാലത്ത് ഗർഭധാനം സ്വീകരിക്കണമെന്ന് ധർമ്മശാസ്ത്രങ്ങളിൽ വിധിച്ചിരിക്കുന്നു, 'മനുസ്മൃതി' പ്രകാരം സ്ത്രീ രജസ്വലയാവുന്ന നാൾ തൊട്ട് പത്തിനാറു ദിവസങ്ങളാണ് ഋതുകാലം. ഇതിൽ ആദ്യത്തെ നാലുനാൾ ബാഹ്യാഭ്യന്തരമായ പല കാരണങ്ങളാൽ ഗർഭധാനത്തിന് നിഷിദ്ധങ്ങളാണ്. ഋതുകാലത്തെ 11 ,12 ദിവസങ്ങളും ഗർഭധാനത്തിന് വർജ്യമാണ്. അതുപോലെ പൗർണമി അമാവാസി, ചതുർദ്ദശി, അഷ്ട്മി, എന്നി ദിതിദിനങ്ങളും നിഷിദ്ധമാണ്.
നിശ്ചിതദിനത്തിൽ സംസ്ക്കാരകർമ്മത്തോടുകൂടി വധൂവരന്മാർ പത്നീ-പതിത്വം വരിച്ച് ഗർഭധാനം ചെയ്യണം. അവർ ഗൃഹസ്ഥാശ്രമത്തിലായാലും ആത്മീയോൽക്കർഷത്തിനുള്ള ബ്രഹ്മചാര്യം നശിക്കയില്ല. ഈ ക്രമത്തിനെ 'ഉപനിഷദഗർഭലംഭനം' എന്ന് അശ്വാലായന ഗൃഹ്യസൂത്രത്തിൽ വിശേഷിപ്പിച്ചിരിക്കുന്നു.
ഗർഭധാനത്തിനു മുമ്പായി ഗർഭധാന സംസക്കാരകർമ്മം അനുഷ്ഠിച്ചിരിക്കണം . മുൻപറഞ്ഞമാതിരി ഈശ്വരപ്രാത്ഥന , ഹോമം, അല്ലെങ്കിൽ പൂജ മുതലായ കർമ്മം അനുഷ്ഠിക്കുമ്പോൾ വരൻ പശ്ചിമാഭിമുഖമായും വരന്റെ വാമഭാഗത്തായി വധുവും ഇരിക്കണം . പുരോഹിതനും ഗുരുജനങ്ങളും ബന്ധുമിത്രാദികളും ചുറ്റും ഇരുന്നു വേണം. സംസ്ക്കാരകർമ്മം അനുഷ്ഠിക്കുവാൻ, വധൂവരന്മാർ ഒന്നിച്ച് അഗ്നി, വായു, ചന്ദ്രൻ, സൂര്യൻ, അന്നം തുടങ്ങിയ ദേവതാസങ്ക്ൽപ്പത്തോടു കൂടി വേണം പ്രാർത്ഥിക്കാണം . അഥവാ ഹോമം - യജ്ഞം ചെയ്യണം . തദാവസരത്തിൽ വധു വരന്റെ തോളത്ത് കരം വെച്ചിരിക്കണമെന്നുണ്ട്. അനന്തരം നിശ്ചിതമന്ത്രങ്ങൾ ഉച്ചരിച്ചുകൊണ്ട് അഷ്ടാജ്യഹൂതിയും പിന്നീട് ആജ്യഹൂതിയും ( മന്ത്രോച്ചാരപൂർവ്വം അഷ്ട്ഗന്ധം നെയ്യ് മുതലായ ദ്രവ്യങ്ങൾ ഹോമാഗ്നിയിൽ ആഹൂതി ) നൽകണം . പിന്നീട് ഹവനം ചെയ്ത നെയ്യ് വധു ആപാദചൂടം തേച്ച് കുളിക്കണം . ശുഭവസ്ത്രം ധരിച്ച് പൂർവ്വ സ്ഥാനത്തു വരുന്ന വധുവിനെ വരൻ സ്വീകരിച്ച് പൂജാസ്ഥാനത്തിന് (ഹോമകുണ്ഡത്തിന്) പ്രദക്ഷിണമായി ചെന്ന് ഇരുവരും സൂര്യദർശനം ചെയ്യണം എന്നിട്ട് വധു വരനെയും മറ്റു ഗുരുജനങ്ങളെയും വൃദ്ധസ്ത്രീകളെയും വന്ദിച്ച് ആശ്രിർവ്വാദം സ്വീകരിക്കുന്നതോടെ ഈ സംസ്കാരത്തിന്റെ ഭാവാർത്ഥം വ്യഞ്ജിപ്പിക്കുന്ന പുരോഹിതന്റെ പ്രവചനം നടക്കും. ഇങ്ങനെ വധു പത്നിയുടെ പദവിയും വരൻ ഭർത്താവിന്റെ പദവിയും പ്രാപിക്കുന്നു. അനന്തരം പുരോഹിതനും മറ്റും യഥാശക്തി ദക്ഷിണയും ഭക്ഷണവും നൽകി സൽക്കരിക്കുകയും. പതിപത്നിമാർ പൂജാവേദിയുടെ പശ്ചിമഭാഗത്ത് പൂർവ്വാഭിമുഖമായി ഇരുന്ന് ഭക്ഷണം കഴിക്കുകയും വേണം .
ഈ ഗർഭധാനസംസ്ക്കാരന്തരം പതിപത്നിമാരുടെ മനശ്ശരീരങ്ങൾ പ്രസന്നമായിരിക്കുന്ന സന്ദർഭത്തിൽ യഥാവിധി ഗർഭധാനം നിർവഹിക്കാം. അതിനുശേഷം സ്നാനം ചെയ്ത് വീണ്ടും പവിത്ര സങ്കല്പങ്ങളാലും ആചരണങ്ങളാലും മനഃശുദ്ധിയും കായശുദ്ധിയും പാലിക്കണം . പുത്രേഷ്ടം , നിഷേകം എന്നി പേരുകളിലും അറിയപ്പെടുന്ന ഗർഭധാനം കൊണ്ട് ഉദ്ദേശിക്കുന്നത്, ഗർഭധാരണം അഥവാ വീര്യസ്ഥാപനമാണ്. ഗർഭപാത്രം വിശുദ്ധമാക്കി വീര്യം പ്രതിഷ്ഠിച്ച് സ്ഥിരീകരിക്കുകയെന്നതാണ്.
ഗർഭസ്യാധാനം വീര്യസ്ഥാപനം സ്ഥിരീകരണം
നസ്മിന്യേന വാ കർമ്മണാ തദ് ഗർഭധാനം
ഭർത്താവിനെ ശുശ്രൂഷിക്കുക എന്നതാണ് ഉത്തമകളായ സ്തീകളുടെ പരമമായ ധർമ്മം. ഭർത്താവിന്റെ ബന്ധുക്കളെയും കാപട്യമില്ലാതെ പരിചരിക്കണം. കുട്ടികളെ വേണ്ടവിധത്തിൽ വളർത്തി കുടുംബം നോക്കുന്നവളായിരിക്കണം ഭർത്താവ് ദുശ്ശീലങ്ങളുള്ളവനോ ദരിദ്രനോ, നിർഭാഗ്യവനോ, വൃദ്ധനോ, രോഗിയോ ആയിരുന്നാൽ പോലും ആത്മാർത്ഥമായി സ്നേഹിച്ച് പരിചരിക്കണമെന്ന് ഭഗവാൻ ഉന്നിപറയുന്നു. ധർമ്മം ഉപദ്ദേശിക്കുമ്പോൾ ഭഗവാൻ പുരുഷ പക്ഷപാതിയായ മാറുന്നുണ്ടോ?. മുകളിൽ പറഞ്ഞ ദോഷങ്ങളോടു കൂടിയ നിർഭാഗ്യവാനായ ഒരു ഭർത്താവിനെ ഏത് സ്ത്രീക്കാണ് കാപട്യമില്ലാതെ സ്നേഹിക്കാൻ കഴിയുക? ഭാഗവതത്തിൽ തന്നെ പല സ്ഥലങ്ങളിലും പറയുന്നത് സ്ത്രീ മായയാണ് എന്ന്. ഇനി ഭഗവാൻ പുരുഷനായി സ്ത്രീകളെ താഴ്ത്തിക്കെട്ടുകയും പുരുഷ മേധാവിത്വം പറയുകയും ചെയ്യുന്നതായി തോന്നതിരിക്കാൻ ധർമ്മം ഉപദ്ദേശിക്കുന്ന കൂട്ടത്തിൽ പുരുഷനെ, ഭർത്താവിനെ അപാതകി ആണെങ്കിൽ മാത്രം സ്വീകരിക്കാൻ മതി എന്നു പറയുന്നു. പാതകം ചെയ്യുന്ന പുരുഷനെ ഒരു സ്ത്രീക്കും പതിയായി സ്വീകരിക്കാൻ കഴിയില്ല. അതുകൊണ്ട് സ്തീകളുടെ ധർമ്മം ഇവിടെ ഭഗവാൻ മായ നിങ്ങാനാണ് പറയുന്നെങ്കിലും കൂടെ പുരുഷൻ പാതകം ചെയ്യരുതെന്നും ഭാര്യ തരുന്ന സ്നേഹം അനുഭവിക്കാൻ തക്ക പാത്ര മഹിമയും, ഗാത്ര മഹിമയും വെളിവാക്കേണ്ടതുമാണെന്ന് ബോധിപ്പിക്കുന്നു. സ്ത്രീ മായയായതുകൊണ്ട് എതേങ്കിലും പാതകം ചെയ്താൽ പോലും കുറ്റം പറയാൻ ആവില്ല.. എന്നാൽ ഏതു വിധേനയും മയയെ തരണം ചെയ്യേണ്ട പുരുഷൻ അപാതകിയായിരുന്നേ പറ്റൂ.........ഹരേ കൃഷ്ണ
ഹേ ഓടക്കുഴലേ! നീ എന്തു സുകൃതമാണ് നീ ചെയ്തത് ഇത്രമാത്രം സ്നേഹപൂർവ്വം ഭഗവാൻ നിന്നെ എപ്പോഴും ചുണ്ടോട് ചേർത്തുവെച്ചു കൊണ്ട് നിന്നിലൂടെ ഇത്ര മഹത്തായ നാദം പുറപ്പെടുവിക്കാൻ? ഇതു കേട്ട് ഓടകുഴൽ പറഞ്ഞു. .... ഈ സ്ഥനത്ത് എത്തുന്നതിനു മുമ്പ് എനിക്ക് നിരവധി കടമ്പകളും കഷ്ട്പ്പാടുകളും തരണം ചെയ്യേണ്ടിവന്നീട്ടുണ്ട്. ഞാൻ പൂർവ്വികമായി ഒരു പാഴ്മുളം ചെടിയായി ഭൂമിയിൽ അടിയുറച്ചു അനങ്ങാൻ വയ്യാതെ നില്പികായിരുന്നു. അവിടെ കഠിനമായ വെയിലും മഞ്ഞും മഴയും കാറ്റും എല്ലാം സഹിച്ച് ആരാലും ശ്രദ്ധിക്കപ്പെടാതെ കഴിഞ്ഞുകൂടുകയായിരുന്നു. അങ്ങനെയിരിക്കുമ്പോൾ മൂർച്ചയേറിയ കത്തികൊണ്ട് ഒരാൾ എന്നെ വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി. തീർന്നില്ല എന്റെ ശരീരത്തിൽ അവർ സുഷിരങ്ങൾ ഉണ്ടാക്കി അകം ചുരണ്ടി തടസ്സങ്ങളും മാലിന്യങ്ങളും തുടച്ചു നീക്കി അകം ശൂന്യമായി . ഇത്രയേറെ കഠിന തപസ്സ് അനുഷ്ഠിച്ചതിന്റെ ഫലമായാണ് ഞാൻ ഈ സ്ഥാനത്തിന് അർഹനായതും അംഗീകാരം കിട്ടിയതും.... ഓടക്കുഴൽ മനുഷ്യ ശരീരത്തിന്റെ പ്രതീകമാണ് ഓടക്കുഴലിൽ എട്ട് സുക്ഷിരങ്ങൾ ഉണ്ട് അവ സൂചിപ്പിക്കുന്നത് മനുഷ്യരിലുള്ള പഞ്ചേന്ദ്രിയങ്ങൾ മനസ്സ് ബുദ്ധി, അഹംങ്കാരം എന്നിവയാണ്. അതുകൊണ്ട് നമ്മളിൽ അന്തർ ലീനമായിരിക്കുന്ന തടസ്സങ്ങളായ രാഗ- ദോഷങ്ങളേയും ഇഷ്ടാനിഷ്ടങ്ങളേയും അഹംങ്കാരത്തെയും മറ്റ് മാലിന്യങ്ങളേയും ഇല്ലായ്മ ചെയ്താലേ അന്തർഗതമായിരിക്കുന്ന ആത്മാവിന്റെ സംഗീതം അനർഗ്ഗളമായി ഒഴുകൂ. അകം പൊള്ളയും നിർമ്മലവുമായ മനസ്സോടു കൂടി വേണം ഭഗവാനെ പ്രാപിക്കാൻ . നമ്മുടെ ശരീരം ഭഗവാന്റെ ഓടക്കുഴലായി മാറട്ടെ. അപ്പോൾ നമ്മിൽ നിന്നും ആത്മാവിന്റെ സംഗീതം നിർഗ്ഗളിക്കുന്നത് അനുഭവിക്കുവാൻ നമുക്ക് കഴിയും.
പൃഥ്വി തുടങ്ങി മുകളിലേക്ക് ഉയരുംതോറും സാന്ദ്രത കുറഞ്ഞു വരുന്നതായി കാണാം . ആധുനികശാസ്ത്രപ്രകാരം സാന്ദ്രത കുറയുമ്പോൾ വ്യാപ്തം കൂടുന്നു. ഇതിൽ നിന്നും ഭൂമണ്ഡലത്തിൽ നിന്നും ആകാശമണ്ഡലത്തിലെത്തുമ്പോഴെക്കും സാനന്ദ്രത പരമാവധി കുറയുകയും വ്യാപ്തം പരമാവധി ആത്മവികാസം പ്രാപിക്കാൻ കഴിയുമെന്ന് ഒടുവിൽ നാമജാത്യാദികല്പനകളില്ലാത്ത പരമാനന്ദത്തിൽ ലയിക്കുവാൻ സാധിക്കുമെന്നും സന്ദേഹം ഒട്ടുമില്ല.
തുരിയാതീതം -- ആകാശം (അതിവാതകാവസ്ഥ) -- സദാശിവൻ -- ആനന്ദം
തുരിയം -- വായു (വാതകം) – അംബിക -- ചിത്തം
സുഷുപ്തി -- അഗ്നി(ഊർജ്ജം) -- രുദ്രൻ -- അഹംങ്കാരം
സ്വപ്നം -- ജലം(ദ്രാവകം) – വിഷ്ണു -- ബുദ്ധി


ജാഗ്രത് -- പ്രഥ്വവി (ഖരം) – ഗണപതി -- മനസ്സ്

അന്നപ്രാശനം



അന്നപ്രാശനം :-

കുഞ്ഞിന് ആദ്യമായി അന്നം (ചോറൂണ്) നൽക്കുന്ന കർമ്മമാണിത്. അന്നം പാചിക്കുവാനുള്ള ശക്തി കുന്നിലുണ്ടാവുമ്പോൾ - ആറാം മാസത്തിൽ - ഒരു ശുഭദിനം നോക്കി ഇതനുഷ്ഠിക്കണം.
"ഷഷ്ഠേമാസ്യന്നു പ്രാശനം
ഘൃതൗദനം തേജസ്കാമഃ
ദധിമധുഘൃത മിശ്രിതമന്നം പ്രാശയേത്" .
എന്ന വിധിപ്രകാരം പാകം ചെയ്ത ചോറിൽ നെയ്യ് , തേൻ , തൈർ ഇവ മൂന്നും ചേർത്ത് മാതാപിതാക്കളും, പുരോഹിതനും , ബന്ധുമിത്രാദികളും യജ്ഞവേദിക്കു ചുറ്റുമിരുന്ന് ഈശ്വരോപാസന - ഹോമാദികർമ്മങ്ങൾ - പൂജാവിധികൾ നടത്തി നിവേദിക്കുകയോ ആഹൂതി നൽകുകയോ ചെയ്യണം. പ്രസ്തു അന്നം യാഗാഗ്നിയിൽ ആഹൂതി ചെയ്യുകയോ നിവേദിക്കുകയോ ചെയ്യുന്നതിനു മുൻപ് വളരെ പവിത്രമായി പാകം ചെയ്ത നിവേദ്യം (ചോറ്) മാത്രം ആഹൂതി- നിവേദ്യം ചെയ്തിരിക്കണമെന്നുണ്ട്. നിവേദ്യാന്നത്തിന്റെ അഥവാ അഹൂതി നൽകിയതിന്റെ ശിഷ്ടാന്നത്തിൽ അൽപം കൂടി തേൻ ചേർത്ത് ഭഗവൽ പ്രസാദമെന്ന ഭാവത്തിൽ
" ഓം അന്നപതേ ഽ ന്നസ്യനോ
ദേഹ്യ നമീവസൃശുഷ്മിണഃ
പ്രപ്ര ദാതാരം തരിഷ ഊർജേനോ
ദേഹിദ്വിപതേ ചതുഷ്പതേ"
എന്ന മന്ത്രജപപൂർവ്വം മൂന്ന് പ്രാവിശ്യം അന്ന പ്രാശനം നടത്തിയവരുടെയും വായ് കൈ എന്നിവ വെള്ളമൊഴിച്ച് ശുദ്ധിവരുത്തിയിട്ട് മതാപിതാക്കളും കൂടിയിരിക്കുന്ന സ്തീപുരുഷന്മാരും ചേർന്ന് ഈശ്വര പ്രാർത്ഥനാപൂർവ്വം
"ത്വാം അന്നപതിരന്നാദോ വർദ്ധമാനോ ഭൂയഃ"
എന്നു ചൊല്ലി കുട്ടിയെ ആശിർവദിക്കണം. ഈ സംസ്ക്കാരകർമ്മം ആദ്യാവസാനം പിതാവിനേക്കാൾ മാതാവാണ് മുന്നിട്ട് നടത്തേണ്ടത്. കുട്ടിയുടെ ശബ്ദ്മാധുര്യവും സ്വഭാവനൈർമ്മല്യം, ആരോഗ്യം എന്നിവക്ക് അടിസ്ഥാനമിടുന്ന വിധത്തിലാണ് അന്നപ്രാശന കർമ്മം ആസൂത്രണം ചെയ്തിട്ടുള്ളത്. അന്നത്തിന്റെ (ഭക്ഷണത്തിന്റെ ) സൂക്ഷഭാഗത്തിൽ നിന്ന് മനോവികാസമുണ്ടാകുന്നു. അന്നം ന്യായപൂർവ്വം ആർജ്ജനം ചെയ്തതും സാത്വികവും പവിത്രസങ്കൽപത്തോടുകൂടി തെയ്യാറാക്കുന്നതുമാവണം. ശിശുവിന്റെ ഹൃദയത്തിൽ എപ്രകാരമുള്ള ഗുണങ്ങൾ ഉളവാക്കമെന്നാഗ്രഹിക്കുന്നുവോ അപ്രകാരമുള്ള ഭക്ഷണ പാനീയങ്ങൾ പാകമാക്കി കൊടുക്കണം. ഭക്ഷണത്തെ ഔഷധം പ്രസാദം, ബ്രഹ്മസ്വരൂപി എന്നി വിധത്തിൽ മനസ്സിലാക്കി പ്രസന്ന ഭാവത്തിൽ ഭുജിക്കണമെന്ന് പൊതുവിധി തന്നെയുണ്ട്.


നിഷ്ക്രമണം :-


ശിശുവിന്റെ ജനനശേഷം ശിശുവിനെ ആദ്യമായി പുറത്തേക്ക് കൊണ്ടുവരുന്ന ചടങ്ങാണിത്. ശിശുവിന്റെ ജനനശേഷം മുന്നാം ശുക്ല്പക്ഷ തൃതീയയിലോ നാലാം മാസത്തിൽ ശിശുവിന്റെ ജന്മതിഥിയിലോ സൂര്യോദയം തെളിഞ്ഞ അന്തരിക്ഷത്തിൽ ശിശുവിനെ വീടിനകത്തു നിന്നും പുറത്ത് നല്ല വായു സഞ്ചാരമുള്ള സ്ഥലത്ത് എടുത്ത് കൊണ്ടുപോയി പ്രകൃതിദർശനം നടത്തിക്കുന്നതിന് ഈശ്വരാരാധനാ പൂർവ്വം ചെയ്യുന്ന കർമ്മമാണ് നിഷ്ക്രമണ സംസ്ക്കാരം. ഗൃഹാന്തർഭാഗം വിട്ട് സഞ്ചരിക്കുന്നതിനും പ്രകൃതിയിലെ സദംശങ്ങളെ അനുകൂലമാക്കുന്നതിനും ശിശുവിനെ സജ്ജികരിക്കുകയാകുന്നു ഈ കർമ്മത്തിന്റെ ഉദ്ദേശ്യം.
കർമ്മത്തിൽ പങ്കെടുക്കാനായി വന്ന ബന്ധുമിത്രാദികൾ യജ്ഞവേദിയുടെ ചുറ്റുമിരിക്കെ ശിശുവിനെ കുളിപ്പിച്ച് ശുഭവസ്ത്രം ധരിപ്പിച്ച്. മാതാവ് എടുത്തുകൊണ്ടു വരികയും മാതാവും പിതാവും യജ്ഞവേദിയുടെ പടിഞ്ഞാറുഭാഗത്ത് പൂർവ്വാഭിമുഖമായി ഇടത്തും വലത്തുമായിരുന്ന് ഈശ്വരപ്രാർത്ഥന, ഹോമം (പൂജ) സ്വസ്തി വചനം മുതയാലവ യഥാവിധി അനുഷ്ഠിക്കുയും ചെയ്തിട്ട് ശിശുവിന്റെ ശിരസ്സിൽ സ്പർശിച്ചു കൊണ്ട് ഈ മന്ത്രം ചൊല്ലണം .
"ഓം അംഗാ ഭംഗാത്സംഭവസി ഹൃദയാദധിജായസേ
ആത്മാ വൈ പുത്രനാമാസി സജീവശരദഃ ശതം
ഓം പ്രജാപതേഷ ട്വാ ഹിംഗാരേണാവജ്ഘ്രാമി
സഹസ്രയുഷാ ഽ സൗജീവ ശരദഃ ശതം
ഗവാംത്വാഹിങ് കരേണാ വജിഘ്രാമി
സഹസ്രായൂഷാഽ സൗ ജീവശരദഃ ശതം"
അനന്തരം മാതാവിന്റെ കൈയ്യിൽ ശിശുവിനെ കൊടുത്തിട്ട് പിതാവ് മാതൃശിരസ്സിൽ മൗനമായി സ്പർശിക്കുകയും പിന്നീട് ശിശുവിനെയും എടുത്തിട്ട് ഇരുവരും പ്രസന്നതാപൂർവ്വം ആദിത്യന് അഭിമുഖമായി നിന്ന് കുഞ്ഞിനെ ആദിത്യദർശനം ചെയ്യിക്കുകയും വേണം.
അപ്പോൾ ചൊല്ലുന്ന മന്ത്രം
"ഓം തച്ചക്ഷുർദ്ദേവഹിതം പുരസ്താച്ഛുക്രമുച്ചരാത്
പശ്യേമ ശരദഃ ശതം ജീവേമ ശരദഃ ശതം
പ്രബ്രവാമ ശരദഃശതമാദീനൗഃസ്യാമ
ശരദഃശതം ഭൂയശ്ചശരദഃശതാത്
ഇങ്ങനെ മന്ത്രോച്ചരണപൂർവ്വം വായുസഞ്ചാരമുള്ളിടത്ത് അൽപനേരം ഉലാത്തിയിട്ട് മടങ്ങി യജ്ഞവേദിക്ക് അടുത്തു വരുമ്പോൾ അവിടെ കൂടിയിരിക്കുന്നവരെല്ലാം ചേർന്ന് "ത്വം ജീവശരദഃശതം വർദ്ധമാന" എന്ന മന്ത്രോച്ചാരണപൂർവ്വം ശിശുവിനെ ആശിർവദിക്കണം അന്നു വൈകുന്നേരം ചന്ദ്രൻ ഉദിച്ച് പ്രകാശിക്കുമ്പോൾ മാതാപിതാക്കൾ ശിശുവിനെ എടുത്ത് വീടിന് പുറത്ത് വന്ന് മാറിമാറി കൈയ്യിൽ ജലമെടുത്ത് ചന്ദ്രനെ നോക്കി
"ഓം യദദശ്ചന്ദ്രമസി കൃഷ്ണം പൃഥിവ്യാഹൃദയം ശ്രിതം
തദഹം വിദ്വാം സ്തത് പശ്യന്മാഹം പൗത്രമഘംതദം "
എന്ന് പ്രാർത്ഥനാപൂർവ്വം ജലം ഭൂമിയിൽ പ്രോക്ഷിക്കുകയും ശിശുവിനെ ചന്ദ്രദർശനം നടത്തിക്കുകയും വേണം....


നാമകരണം.

ഷോഡശക്രിയകളിൽ പെടുന്ന അഞ്ചാമത്തെ ക്രിയ ആണ് നാമകരണം. കുട്ടിക്ക് പേരിടുന്ന പേരിടൽച്ചടങ്ങാണ് ഇത്. കുട്ടി ജനിച്ച് പന്ത്രണ്ടാമത്തെ ദിവസമാണ് ഇത് നടത്തുക. ഓരോ സംസ്ക്കാരത്തിനും അനുഷ്ഠിക്കേണ്ടുന്ന ഈശ്വരപ്രാർത്ഥന ഹോമം സ്വസ്തി വചനം , ശാന്തി വചനം എന്നിവയെല്ലാം ശിശുവിന് വേണ്ടി പിതാവും പുരോഹിതനും മാതാവ് ശിശുവിനെ കുളിപ്പിച്ച് ശുഭവസ്ത്രം ധരിപ്പിച്ച് യജ്ഞവേദിയുടെ പടിഞ്ഞാറുഭാഗത്തിരിക്കുന്ന (കിഴക്ക് ദർശനമായി) പിതാവിന്റെ പിന്നിലൂടെ ചെന്ന് അദ്ദേഹത്തെ കുട്ടിയെ ഏൽപ്പിട്ട് ഇടത്തു ഭാഗത്തിരിക്കണം, കുട്ടിയുടെ ഇടതുചെവി വെറ്റിലകൊണ്ട് അടച്ചു പിടിച്ച് വലതുചെവിയിൽ മൂന്ന് തവണ പേരുവിളിക്കണം ശേഷം വലതുചെവി അടച്ചുപിടിച്ച് ഇടതുചെവിയിൽ മൂന്നു തവണ പേരുവിളിക്കണം.. ചെവിഅടച്ചു പിടിക്കാൻ ഉപയോഗിക്കുന്ന വെറ്റിലയുടെ ഞെട്ട് മുകളിലും വാൽ താഴെയുമായിട്ടു വേണം പിടിക്കാൻ . അങ്ങനെ മുറപ്രകാരം നാമകരണയജ്ഞവും വിശേഷയജ്ഞാഹൂതികളോടു കൂടി നടത്തപ്പെടുന്നു,
ആൺ കുട്ടികൾക്ക് വീര്യം ഐശ്വര്യം വിദ്യാ ബലം മുതലായ ഗുണങ്ങൾ വ്യഞ്ജിപ്പിക്കുന്ന പേരുകളും , പെൺകുഞ്ഞുങ്ങൾക്ക് മധുരകോമളങ്ങളായതും രണ്ടോ മൂന്നോ അക്ഷരങ്ങളടങ്ങുതുമായ പേരുകളും വിളിക്കണമെന്നുണ്ട്. അനന്തരം നാമകരണകർമ്മത്തിന് വേണ്ടി വന്ന് ഉപസ്ഥിതരായവരെല്ലാം ചേർന്ന് സാമൂഹിക ഉപാസന നടത്തും. പുരോഹിതന്റെ നാമസംസ്ക്കാരകർമ്മത്തിനു ശേഷം യഥോചിതം സൽക്കരിക്കപ്പെടുന്നു. ആഗതർ യാത്ര ചോദിച്ചു പിരിയുമ്പോൾ ശിശുവിനെ നോക്കി " ഹേ കുഞ്ഞേ! നീ ആയുഷ്മാനും , വിദ്യാധനനും, ധർമ്മാത്മാവും, യശസ്വിയും, പുരുഷാർത്ഥിയും, പ്രതാപിയും, പരോപകാരിയും, ഐശ്വര്യ സമ്പന്നനുമായി ഭവിക്കട്ടെ".
" ഹേ ബാലകാ ! ത്വമായുഷ്മാൻ വർച്ചസ്വീ തേജസ്വീ ശ്രീമാൻ ഭൂയഃ" - എന്നു ചൊല്ലി ആശിർവദിക്കണം.
"നാമധേയം തയോശ്ചാപി
മഹാപുരുഷ കർമ്മണാം !
വിശദാനം പ്രേരകഞ്ചഭവേൽ
സ്വഗുണ ബോധകം "


നാമകരണത്തിൽ പോലും ബാലികബാലന്മാരെ സത്തുക്കളുടെ സൽക്കർമ്മത്തിലേക്ക് ആകർഷിക്കത്തക്ക വിധം പൂർവ്വികർ ശ്രദ്ധിച്ചിരുന്നു.

ജന്മം എന്നത് അനുഭവങ്ങളാണ്.



ജന്മം എന്നത് അനുഭവങ്ങളാണ്.

പല ജന്മങ്ങളിലൂടെ പരമമായ ശാന്തിയെ പ്രാപിക്കും എന്ന് ഗീത പറയുന്നത് ഒരുപാട് അനുഭവങ്ങളിലൂടെ സത്യം അറിയും എന്നതിനെയാണ്. എന്തെങ്കിലും കാരണവശാല്‍ അറിയാനുള്ള ശ്രമത്തിനിടയില്‍ ഈ ദേഹം വെടിയെണ്ടിവന്നാല്‍ സൂക്ഷ്മശരീരം അടുത്ത ദേഹത്തിലൂടെ ആ അന്വേഷണം തുടരും. ഈ ജന്മത്തില്‍ അപരിചിതമായ കാര്യങ്ങള്‍ ആദ്യകാഴ്ചയില്‍ തന്നെ പരിചിതമായി തോന്നുന്നത് അതിനാലാകാം. ആത്മസാക്ഷാത്കാരത്തിനായുള്ള മാര്‍ഗത്തോട്‌ അങ്ങേയറ്റം നീതി പുലര്‍ത്തണം. യോഗ രഹസ്യം അറിയാന്‍ ആഗ്രഹിക്കുന്നവന്‍ പോലും കര്‍മഫലങ്ങളെ അതിജീവിക്കുന്നു.
യോഗി തപസ്വികളെക്കാള്‍, ജ്ഞാനികളെക്കാള്‍, കര്‍മ്മങ്ങളെക്കള്‍ ശ്രേഷ്ടനാണ്. യോഗി പരമസത്യവുമായി ചേര്‍ന്നവനാണ്. താദാത്മ്യം പ്രാപിച്ചവനാണ്. ഉൾകൊണ്ടതുമായി താദാത്മ്യം പ്രാപിച്ച് സ്വജീവിതത്തെ വ്യാപാരങ്ങളില്‍ അനുഭവിക്കുന്നവനായിരിക്കണം. അറിവിലും കര്‍മ്മത്തിലും ചേര്‍ച്ചയുണ്ടാകണം.
ആശ്രമത്തില്‍ വിദ്യയഭ്യസിച്ച മഹാബ്രാഹ്മണന്‍ കൌശികന്‍ പരംപോരുളിനെ അറിഞ്ഞത് വീട്ടമ്മയില്‍ നിന്നും ഇറച്ചി വെട്ടുകാരില്‍ നിന്നുമാണ്. തന്നെ അറിയുന്നതിലൂടെ സര്‍വ്വം അറിയുകയാണ് ജ്ഞാനം. തന്നെത്തന്നെ അശ്രമമായിക്കണ്ട് അങ്ങേയറ്റം ആസക്തിയോടെ സമഗ്രമായി ജ്ഞാനത്തെ അറിയണം. ഈശ്വരനെ കുറിച്ച് "കുറച്ചറിയല്‍ അസാദ്യമാണ്.
ഏതു അറിഞ്ഞിട്ടു ഇവിടെ വീണ്ടും വേറൊന്നും അറിയേണ്ടതായി ഇല്ലയോ ആ ജ്ഞാനത്തെ അനുഭവസഹിതം ഒന്നൊഴിയാതെ പറഞ്ഞുതരാമെന്ന് ഭഗവാന്‍ പറയുന്നു. അത് നീ തന്നെയാണ്.(തത് ത്വം അസി). ഇത് ഉപദേശ വാക്യമാണ്. ഇത് കേട്ടവര്‍ അറിവ് ബ്രഹ്മമാണ് എന്നും (പ്രജ്ഞാനം ബ്രഹ്മ) ആത്മാവ് ബ്രഹ്മം ആണെന്നും (അയമാത്മാ ബ്രഹ്മ) മനനം ചെയ്യുന്നു. അവസാനം അനുഭവവാക്യമായി അഹം ബ്രഹ്മാസ്മി- ഞാന്‍ ബ്രഹ്മമാകുന്നു- പുറത്തു വരുന്നു. ആയിരത്തില്‍ ഒരാളെ ഇതിനായി യാത്നിക്കുന്നുള്ളൂ. അതില്‍ ആയിരത്തില്‍ ഒരാളെ താത്വികമായി ശരിയാംവണ്ണം അറിയുന്നുള്ളൂ.


ചൂഡാകർമ്മം:-


കുഞ്ഞ് ജനിച്ച് മൂന്ന് വർഷം കഴിയുമ്പോഴോ മുൻക്കൂട്ടിവേണമെങ്കിൽ ഒരു വയസ്സ് തികഞ്ഞിട്ടോ, ഉത്തരായണകാലത്ത് ശുക്ല്പക്ഷത്തിൽ ഒരു ശുഭമൂഹൂർത്തത്തിൽ ഗർഭത്തിൽ വെച്ച് അങ്കുരിച്ചിട്ടുള്ള തലമുടി കളയുന്ന കർമ്മമാണിത്. ഇതിനെ കേശാച്ഛേദനം അഥവ മുണ്ഡനസംസ്ക്കാരം എന്നീ പേരുകളിലും ആചരിക്കാറുണ്ട്.
തൃതീയേ വർഷേ ചൗളം
ഉത്തരതേഽ ഗ്നേർബ്രീഹിയവമാ-
ഷതിലാനാം പൃഥക് പൂർണ്ണാശരാവാണി
നിദധാതി സാംവത്സരികസ്യ ചൂഡാകരണം
എന്നി ക്രമങ്ങളിൽ ആശ്വലായന, പരസ്ക്കര, ഗോദീലീയാദി തുടങ്ങിയ ഗൃഹ്യ സൂത്രങ്ങളിൽ ചൂഡാകർമ്മത്തെ പറ്റി പറയുന്നു.
വിധിയാംവണം പൂജ-ഹോമാദികൾ അനുഷ്ഠിച്ചിട്ട് അതിനുശേഷം ഒരുപാത്രം ജലം ജപിച്ച് ജലവും വെണ്ണയും ചേർത്ത് കയ്യിലെടുത്തുകൊണ്ട്
" ഓം അദിതിഃ ശ്മശ്രുവപത്വാപഉദന്തുവർച്ചസാ
ചികിത്സതു പ്രജാപതിഃ ദീർഘായുത്വായചക്ഷസേ
ഓം സവിത്രാ പ്രസൂതാ ദൈവ്യാ അപൗദന്തുതേ
തനും ദീർഘായുത്വായ വർച്ചസേ
എന്നി മന്ത്രോച്ചാരണപൂർവ്വം മൂന്ന് പ്രാവിശ്യം കുട്ടിയുടെ തലമുടിയിൽ പുരട്ടി മുടി ഒതുക്കിവെക്കുകയും മൂന്ന് ദർഭപ്പുല്ല് മുടിയോട് ചേർത്തു പിടിച്ചുകൊണ്ട്,
"ഓം ഔഷധേ ത്രായസ്വൈനം ഓം വിഷ്ണോർദംഷ്ട്രോ ഽസി"
ഇത്യാദി മന്ത്രോച്ചരണപൂർവ്വം കത്രികകൊണ്ട് യഥാക്രമം വലത്തും, ഇടത്തും, പിന്നിലും മുന്നിലുമുള്ള മുടി മുറിക്കുകയും ചെയ്തിട്ട് പിതാവ് ക്ഷുരകനെ ക്ഷണിച്ച് യജ്ഞവേദിയുടെ വടക്ക് ഭാഗത്ത് പൂർവ്വാഭിമുഖമായിരുത്തി അയാളെകൊണ്ട് നല്ലവണം മൂഡനം ചെയ്യിക്കണം. തത്സമയത്ത് ചൊല്ലേണ്ടുന്ന മന്ത്രം.
"ഓം യത്ക്ഷുരേണ മർചയതാ സുപേശസാ
വപ്താ വപസികേശാൻ ശുദ്ധി
ശിരോമാസ്യായുഃ പ്രമേഷിഃ
ദർഭയില്ലെങ്കിൽ കുശപ്പുല്ല് മൂന്നണ്ണം ചേർത്തിട്ട് വേണം ആദ്യത്തെ മുടി കത്രിക്കേണ്ടത് ശിഖ- കുടുമ വെക്കണമെന്നുള്ളവർ രണ്ടാമത്തെ ക്ഷൗരം മുതൽ വളർത്തിയാൽ മതിയാകും .
മൂണ്ഡനം കഴിഞ്ഞ് ദർഭ , ശമീവൃക്ഷത്തിന്റെ ഇല എന്നിവയിൽ പശുവിൻ ചാണകം കൊണ്ട് മുടിയെല്ലാം ഒപ്പിയെടുത്ത് ഒരു കുഴികുത്തി അതിലിട്ട് മൂടണം .


കേശഛേദനാന്തരം വെണ്ണയോ തൈരിന്റെ പാടയോ തലയിൽ പുരട്ടി കുട്ടിയേ കുളിപ്പിച്ച് ശുഭവസ്ത്രം ധരിപ്പിച്ച് തലയിൽ ചന്ദനം കൊണ്ട് സ്വസ്തികയെഴുതി വീണ്ടും യജ്ഞവേദിക്കടുത്ത് കൊണ്ടു വന്ന് സമാപനയജ്ഞം നടത്തി ക്ഷുരകൻ പുരോഹിതർ എന്നിവർക്ക് പാരിതോഷികം നൽകി യഥശക്തി സൽക്കരിക്കണം. എല്ലാവരും യാത്ര പറഞ്ഞ് പിരിയുമ്പോൾ " ഓം ത്വം ജീവശരദാഃ ശതം വർദ്ധമാനഃ എന്ന മന്ത്രം ഉച്ചരിച്ച് കുട്ടിയെ ആശിർവദിക്കണം ...

ഭഗവദ് ഗീത ഒരു ആത്മീയ ശാസ്ത്രം




ഭഗവദ് ഗീത ഒരു ആത്മീയ ശാസ്ത്രം :-

മാനസികമായി തളർന്ന അർജ്ജുനനുള്ള കൃഷ്ണോപദേശമാണ് ഭഗവത് ഗീത. ഒരു മനഃശാസ്ത്രജ്ഞൻ മനോരോഗിയെ വിദഗ്ദ്ധമായി ചികിത്സിക്കുന്ന രീതിയിലാണ്. കൃഷ്ണൻ ഇവിടെ വിഷയം കൈകാര്യം ചെയ്യുന്നത്. അർജ്ജുനനെ മാനസിക സംഘർഷത്തിൽ നിന്ന് പുറത്തുകൊണ്ടുവരാൻ ആദ്യം തന്നെ അർജ്ജുനന്റെ മാനസ്സികാവസ്ഥയെ ഉൾകൊള്ളുകയും അംഗീകരിക്കുകയും ചെയ്തുകൊണ്ട് ആർദ്രതയോടെ സഹതാപം കാണിക്കുന്ന കൃഷ്ണൻ ഒരു രോഗിക്ക് എപ്പോഴും തന്നോട് അനുകമ്പ കാണിക്കുന്നവരിലാണ് വിശ്വാസവും ശ്രദ്ധയും ഉണ്ടാവുക എന്നു വ്യക്തമാക്കുന്നു. ഇന്ന് വൈദ്യശാസ്ത്രം ഏറെ വളർന്നെങ്കിലും രോഗിയെക്കുറിച്ച് ചിന്തിക്കാതെ രോഗത്തെ ചികിത്സിക്കാനാണ് പല ചികിത്സകരും ആവേശം കാണിക്കുന്നത്. രോഗിയോട് അനുകമ്പയും സഹതാപവും കാണിക്കാത്ത ഒരു ഡോക്ടർക്കും ചികിത്സ പൂർണമാകാൻ സാധിക്കുകയില്ല. കാരണം രോഗത്തിന്റെ എല്ലാ വേദനകളും ദുഃഖങ്ങളും ഇരിക്കുന്നത് മനസ്സിലാണ് എന്നതു തന്നെ. ആധുനിക വൈദ്യശാസ്ത്രത്തിനു പോലും ഉൾക്കാഴ്ച്ച പകരാൻ 5000 വർഷങ്ങൾക്കു മുമ്പുള്ള ഭാരതീയ സംസ്കാരത്തിന് സാധിച്ചിട്ടുണ്ടെന്ന് പറയുമ്പോൾ നമ്മുടെ സംസ്കാരത്തിന്റെ മഹത്ത്വം എത്രയായിരിക്കും.
പിന്നിട് അർജ്ജുനന്റെ മഹത്ത്വം തനിക്ക് നല്ലതുപോലെ അറിയാം എന്ന രീതിയിൽ കൃഷ്ണൻ സ്നേഹത്തോടെ സസാരിക്കുന്നു. ഏതു വ്യക്തിക്കും നല്ലോരു ഭൂതകാലം ഉണ്ടെന്നും അതു അയാൾക്ക് അഭിമാനിക്കനും സ്വയം ആദരിക്കാനും യോഗ്യത നൽക്കുന്നതാണെന്നും ഓർമ്മിപ്പിച്ചാൽ, ആ വ്യക്തിയുടെ ഭാവിയെക്കുറിച്ചുള്ള വ്യാകുലചിന്തകൾ നിറഞ്ഞ ചിന്തകൾ നിറഞ്ഞ മനസ്സിനെ ഭൂതകാലത്തിലെ നല്ല ചിന്തകളിലേക്ക് കൊണ്ടുപോകാൻ സാധിക്കും. അപ്പോൾ ആ വ്യക്തിക്ക് തന്നെ കുറിച്ചുള്ള അപകർഷതാബോധത്തിൽ നിന്ന് പുറത്ത് കടക്കാൻ സാധിക്കും. മനശാസ്ത്രത്തിന്റെ അത്ഭുതകരമായ ചികിത്സാരീതിയാണ് അർജ്ജുനനിൽ പ്രയോഗിക്കുന്നത്. ഭഗവാൻ കൃഷ്ണൻ പിന്നിട് അർജ്ജുനന് മന്തോപദേശം നൽക്കുന്നു. "ക്ഷുദ്രം ഹൃദയദൗർബല്യം തൃക്ത്വേത്തിഷ്ഠ് പരന്തപ". ഭഗവദ് ഗീതയിലെ മാനസീകോർജ്ജം നൽകുന്ന ശക്തിയുള്ള മന്ത്രമാണിത്. തന്നെ തളർത്തുന്ന മനസ്സിന്റെ ദൗബല്യങ്ങളെ വിട്ടുകൊണ്ട് അതിനെ കുറിച്ച് ചിന്തിക്കാതെ നല്ല കാര്യങ്ങൽ മാത്രം ചിന്തിക്കുവാനും അതിൽ മുഴുകുവാനും മനസ്സിനെ പ്രേരിപ്പിക്കുക." എന്നാണ്. പരസഹായം ഇല്ലാതെ മാനസ്സികമായി സ്വയം ഉയരാൻ സാധിച്ചാൽ പിന്നെ ജീവിത പരാജയം ഉണ്ടാകില്ല. ഭഗവദ്ഗീതയിൽ ഭഗവാൻ കൃഷ്ണൻ ഓരോരുത്തനും എങ്ങിനെയായാലാണ് ഉദാത്തമായ ജീവിത ശൈലിഉണ്ടാവുക എന്നു മനസ്സിലാക്കിത്തരുന്നു. അതിലെ തത്ത്വങ്ങൾ ഉൾക്കൊണ്ട് അത് ജീവിതത്തിന്റെ ഉന്നതിക്കായി ഉപയോഗപെടുത്തിയാൽ ജീവിച്ചിരിക്കുമ്പോൾ സമുന്നതമായമനസ്സിന്റെ ഉടമകളാവാൻ നമുക്ക് സാധിക്കും. അത്തരമൊരു അവസ്ഥയിൽ ദുഃഖത്തിനോ, ഭയത്തിനോ, സംശയത്തിനോ നമ്മേ സ്വാധീനിക്കാൻ കഴിയില്ല.
ഭഗവദ് ഗീതയിലെ സാംഖ്യയോഗത്തിലെ ശ്ലോകങ്ങൾ ശാസ്ത്രീയമായ ആത്മപഠനമാണ്. ഇതിൽ ഭഗവാൻ സ്നേഹത്തെ ഇങ്ങനെ നിർവചിച്ചിരിക്കുന്നു. സ്വയം ജീവിതത്തെ അറിയുകയും തന്നെത്തന്നെ മാനസ്സികമായി ഉയർത്തുകയും മറ്റുള്ളവരെ ഉയരാൻ സഹായിക്കുകയും ചെയ്യുന്നതാണ് സ്നേഹം. ഏതു പരിതസ്ഥിതികളിലും അസ്വസ്ഥതകളിൽ നിന്ന് പുറത്തുകടക്കാൻ കഴിവുളോരു മനസ്സിനെ നാം വികസിപ്പിച്ചെടുക്കണം. കാരണം ജീവിത സുഖം മുഴുവനിരിക്കുന്നത് സ്വസ്ഥമായ മനസ്സിലാണ്. ഒരു മനുഷ്യനെ വിജയിപ്പിക്കാൻ വഴികാണിച്ചു അമൂല്യമായ ആത്മീയശാസ്ത്രം തന്നെയാണ് ഭഗവദ് ഗീതാ.


ശ്രീകൃഷ്ണപരമാത്മനേ നമഃ

ഒരു ഹോട്ടലില്‍ ഒരേതരം ഭക്ഷണം മാത്രമേയുള്ളൂ എങ്കില്‍, അതുമാത്രം ഇഷ്ടപ്പെടുന്നവരെ മാത്രമേ അവിടേക്കു് ആകര്‍ഷിക്കുവാന്‍ കഴിയുകയുള്ളൂ. എന്നാല്‍ പലതരം വിഭവങ്ങള്‍ ഉണ്ടെങ്കില്‍, എല്ലാ തരത്തില്‍പ്പെട്ടവര്‍ക്കും അവിടം ഇഷ്ടമാകും. ഓരോരുത്തര്‍ക്കും വേണ്ടതു് അവിടെയുണ്ടു്. ഇതുപോലെ ഭഗവാന്‍ ശ്രീകൃഷ്ണൻ എല്ലാ സംസ്‌കാരത്തില്‍പ്പെട്ടവരെയും ഉദ്ധരിക്കുവാന്‍വേണ്ടി വന്ന ആളാണു്. ഓരോരുത്തര്‍ക്കും വേണ്ട മാര്‍ഗ്ഗമാണു് അവിടുന്നു നല്കിയിട്ടുള്ളതു്. ഏതെങ്കിലും ഒരു വിഭാഗത്തിനുവേണ്ടി മാത്രം വന്ന ആളല്ല ഭഗവാന്‍. കൊലപാതകികള്‍ക്കും കൊള്ളക്കാര്‍ക്കും എന്നുവേണ്ട, സര്‍വ്വര്‍ക്കും ആത്മതലത്തിലേക്കു് ഉയരുവാന്‍ വേണ്ട മാര്‍ഗ്ഗം അവിടുന്നു കാട്ടിത്തന്നിട്ടിണ്ടു്. സ്വന്തം ധര്‍മ്മം അനുഷ്ഠിക്കുവാനുള്ള പ്രേരണയാണു ഭഗവാനില്‍നിന്നു ലഭിക്കുന്നതു്. എന്നാല്‍, ഇതു തെറ്റു ചെയ്യുവാനോ തെറ്റു് ആവര്‍ത്തിക്കുവാനോ ഉള്ള ആഹ്വാനമല്ല. തന്റെ ശരിയായ ധര്‍മ്മം ഏതെന്നറിഞ്ഞു്, അതില്‍ ഉറച്ചുനിന്നു്, ജീവിതത്തില്‍ മുന്നേറി, ലക്ഷ്യത്തിലെത്തുവാനാണു് അവിടുന്നു പറയുന്നതു്. തെറ്റു ചെയ്തുപോയിട്ടുണ്ടെങ്കില്‍ അതിനെ ഓര്‍ത്തിരുന്നു വിലപിച്ചു സമയം നഷ്ടമാക്കുക എന്നതു് അവിടുത്തെ മാര്‍ഗ്ഗമല്ല. തെറ്റുതിരുത്തി മുന്നേറുകയാണു വേണ്ടതു്. പശ്ചാത്താപത്തില്‍നിന്നും ഊറിവരുന്ന കണ്ണുനീരിനു് കഴുകി കളയുവാനാവാത്ത പാപങ്ങളില്ല. എന്നാല്‍ ശരിയേതെന്നറിഞ്ഞു കഴിഞ്ഞു്, തെറ്റാവര്‍ത്തിക്കുവാന്‍ പാടില്ല. ശരിയായ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുവാന്‍ വേണ്ട ശക്തി മനസ്സിനു പകരണം. അതിനുള്ള മാര്‍ഗ്ഗമാണു് അവിടുന്നു് ഉപദേശിക്കുന്നതു്.
ഓരോരുത്തരും ഏതു തലത്തില്‍ നില്ക്കുന്നുവോ, അവിടെനിന്നും കൈപിടിച്ചു് ഉയര്‍ത്തുന്നതിനുവേണ്ടി, ഓരോരുത്തര്‍ക്കും ചേര്‍ന്ന വിധത്തിലുള്ള മാര്‍ഗ്ഗമാണു് അവിടുന്നു നല്കിയിട്ടുള്ളതു്. ഒരാളുടെ മാര്‍ഗ്ഗം മറ്റൊരാള്‍ക്കു് അനുയോജ്യമായെന്നു വരില്ല. അയാള്‍ക്കു് അതു് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ല. അതു ഭഗവാന്റെയോ അവിടുത്തെ ഉപദേശങ്ങളുടെയോ കുറ്റമല്ല. അവരവര്‍ ഉള്‍ക്കൊണ്ടിരിക്കുന്ന സംസ്‌കാരത്തിന്റെ വ്യത്യാസമാണു്.
ശ്രീകൃഷ്ണപരമാത്മാവു സര്‍വ്വരെയും ഉദ്ധരിക്കാന്‍വേണ്ടി വന്ന ആളാണു്. അവിടുത്തെ ശരിയായി മനസ്സിലാക്കാന്‍ ശ്രമിക്കാത്തതാണു് അവിടുത്തെ പ്രവൃത്തികളില്‍ സംശയം ജനിക്കുവാന്‍ കാരണം. താഴത്തുനിന്നു ചുറ്റും നോക്കിയാല്‍ കുന്നും, കുഴിയും, കാടും, നാടും മറ്റും കാണേണ്ടി വരും. എന്നാല്‍ വളരെ ഉയരത്തില്‍നിന്നു താഴേക്കു നോക്കുകയാണെങ്കില്‍ എല്ലാം വെറും പച്ചയായി, ഏകത്വമായി മാത്രമേ കാണുവാന്‍ സാധിക്കൂ. അപ്പോള്‍ നമ്മള്‍ എവിടെനിന്നു നോക്കുന്നു എന്നതാണു പ്രശ്‌നം. ശരിയായ കാഴ്ചപ്പാടോടെ നോക്കിയാല്‍ അവിടുത്തെ ഓരോ പ്രവൃത്തിയും നമ്മെ ആത്മതലത്തിലേക്കുയര്‍ത്തുവാന്‍വേണ്ടി ആയിരുന്നു എന്നു കാണുവാന്‍ പ്രയാസമില്ല. മറിച്ചു്, സംശയത്തിന്റെ കറപുരണ്ട കണ്ണുമായാണു നോക്കുന്നതെങ്കില്‍ എല്ലാം തെറ്റായേ തോന്നുകയുള്ളൂ. അങ്ങനെയുള്ളവര്‍ക്കു് ആരിലും നന്മ കാണുവാന്‍ കഴിയില്ല. അതു് ഈശ്വരന്റെ കുറ്റമല്ല. നമ്മള്‍ ഉള്‍ക്കൊണ്ടിരിക്കുന്ന സംസ്‌കാരത്തിന്റെ കുറവാണു്.
ദേവാസുരയുദ്ധത്തിൽ ദേവന്മാർ ജയിച്ചത് ബ്രഹ്മാനുകൂല്യം കൊണ്ടായിരുന്നു. പക്ഷേ തങ്കളുടെ ശക്തികൊണ്ടാണ് അതു സാധിച്ചത് എന്ന് ദേവന്മാർ അഹങ്കരിച്ചു. ആ അഹംബോധം തീർക്കാനായി ബ്രഹ്മം ഒരു യക്ഷത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. യക്ഷത്തെ കണ്ട് ഭയപ്പെട്ട ദേവന്മാർ ആ യക്ഷത്തെകുറിച്ചറിയാനായി അഗ്നി, വായു, ഇന്ദ്രൻ എന്നി ദേവന്മാരെ നിയോഗിച്ചു.
ആദ്യം ഗർവ്വോടു കൂടി ചെന്നത് അഗ്നിയായിരുന്നു. നീ ആരാണെന്ന് യക്ഷം ചോദിച്ചപ്പോൾ ഞാൻ ലോക പ്രസിദ്ധനായ അഗ്നിയാണ് 'ജാതവേദ'നാണ് . എന്താ നിന്റെ അറിവ് (വീര്യം) എന്ന് യക്ഷം ചോദിച്ചപ്പോൾ അഗ്നി സ്വയം ശ്ലാഘിച്ചുകൊണ്ട് "യാദിദം പൃഥിവ്യാമിതിസർവ്വം ദഹേയം" പൃഥിയിലെ സർവ്വ വസ്തുക്കളും ഞാൻ ദഹിപ്പിക്കുന്നവനാണ്. ഉടനെ യക്ഷം ഒരു പുൽക്കൊടി എടുത്ത് മുമ്പിൽ വെച്ച് ദഹിപ്പിക്കാൻ പറഞ്ഞു. സർവ്വശക്തിയുമുപയോഗിച്ച് അഗ്നിക്ക് അതിനെ ദഹിപ്പിക്കാൻ കഴിഞ്ഞില്ല. ലജ്ജിച്ച് മടങ്ങി.
വായുവും അഹന്തയോടെ ചെന്നു ഞാൻ 'മാതരിശ്വാവാണ്' എന്നാണ് വായു പറഞ്ഞത്. (ഭൂമിയിലും ആകശത്തിലും യഥേഷ്ടം സഞ്ചരിക്കുന്നവൻ) എന്താണ് നിന്റെ വീര്യം എന്നതിന് "ഇദം സർവ്വം ആദദീയ യദിദം പൃഥിവ്യാമിതി" - ലോകത്തിലെ എല്ലാ വസ്തുക്കളെയും എടുത്തുമാറ്റിക്കളയാൻ (കടപുഴകി എറിയാൻ) കഴിവുള്ളവനാണ് ഞാൻ. യക്ഷം ഒരു പുൽക്കൊടി വായുവിന്റെ മുമ്പിൽ വെച്ച് മാറ്റാൻ പറഞ്ഞു സർവ്വശക്തിയുമുപയോഗിച്ചിട്ടും വായുവിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. വായുവും അശക്തനായി മടങ്ങി.
പിന്നീട് ദേവന്മാർ അയച്ചത് ഇന്ദ്രനെയായിരുന്നു. തനിക്ക് കഴിയാത്തതായി ഒന്നുമില്ല എന്ന അഹങ്കാരത്തോടെ ഇന്ദ്രൻ ചെന്നു. അഹങ്കാരിയായ ഇന്ദ്രന് കാണാൻ പോലും കിട്ടാതെ യക്ഷം മറഞ്ഞു. ആകാശത്തിൽ അതിശോഭായമാവനയായി വാഴുന്ന ഉമാ ഭഗവതിയെ കണ്ട് അഭ്യർത്ഥിച്ചു. അല്ലയോ ദേവീ ആ യക്ഷം ആരാണ്? എന്ന് ബലവാനായ തന്നെ കാണുവാൻ പോലും കൂട്ടാക്കാതെ മറഞ്ഞ യക്ഷത്തെക്കുറിച്ചറിയാനായി " ബ്രഹ്മവിദ്യാസ്വരൂപിണിയും ഭക്തവത്സലയുമായ ഉമാഭഗവതിയെ പ്രത്യക്ഷപ്പെടുത്തി പ്രാർത്ഥിച്ചു. "ബഹുശോഭമാനം ഹൈമവതി"
ഇന്ദ്രന്റെ പ്രാർത്ഥന സ്വീകരിച്ച് യക്ഷം ബ്രഹ്മസ്വരൂപമായിരുന്നു എന്നും ബ്രഹ്മതേജസ്സിന്റെ ആനുകൂല്യത്താലാണ് ദേവന്മാർക്ക് വിജയമുണ്ടായതെന്നും മനസ്സിലാക്കി കൊടുത്തു. ബ്രഹ്മത്തെക്കുറിച്ച് ജ്ഞാനം നേടിയ അഗ്നിയും വായുവും ഇന്ദ്രനും ദേവന്മാരിൽ ശ്രേഷ്ഠന്മാരായി പരിഗണിക്കപ്പെട്ടു. തന്റെ ശരീരശക്തിയും കഴിവും മാത്രമുണ്ടായാൽ പോരാ ഈശ്വരചൈതന്യം കൂടി അനുഗ്രഹിച്ചാലെ കർമ്മങ്ങൾ നിവർത്തിക്കാൻ കഴിയൂ. ചൈതന്യമില്ലെങ്കിൽ ഒന്നിനും കഴിയില്ല. ബ്രഹ്മചൈതന്യത്തിന്റെ സാഹായമുണ്ടായതിനാലാണ് ദേവന്മാർക്ക് അസുരന്മാരെ ജയിക്കാൻ കഴിഞ്ഞത്. അല്ലാതെ അവരുടെ മാത്രം ശക്തികൊണ്ടായിരുന്നില്ല. ജയത്തിന്റെ ഉന്മാദാവസ്ഥയിൽ അത് വിസ്മരിച്ച ദേവന്മാരെ ഓർമ്മപ്പെടുത്താനാണ് ബ്രഹ്മം യക്ഷരൂപത്തിൽ വന്നത്.
എത്രനേരം നിങ്ങള്‍ കൈത്തലം കുഴിച്ച് പിടിച്ചിരിക്കുന്നുവോ അത്രയും നേരം ജലം അതിലിരിക്കും. പക്ഷേ എപ്പോള്‍ അതില്‍ പിടിമുറുക്കുന്നുവോ, സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവോ. അപ്പോള്‍ അത് വിരലുകള്‍ക്കിടയിലൂടെ ചോര്‍ന്ന് പോകുന്നു."
സ്നേഹിതനെ /സ്നേഹിതയെ സ്വാര്‍ത്ഥത കൊണ്ട് വലയം ചെയ്യാന്‍ തുടങ്ങുമ്പോഴേക്കും അവര്‍ അകന്നു പോകുന്നു.
.....സ്വാര്‍ത്ഥത സ്നേഹത്തെ അകറ്റുന്നു.......
"ശരിയായ സ്നേഹം സ്വതന്ത്രമാണ്. നമ്മെ സ്നേഹിക്കുന്നവര്‍ക്ക് നാം തികഞ്ഞ സ്വാതന്ത്ര്യം കൊടുക്കണം. ഒന്നും അവരില്‍ നിന്നും പ്രതീക്ഷിക്കരുത്, പക്ഷേ അങ്ങോട്ട് നിറയെ നല്കണം, ഉപദേശിക്കാം, പക്ഷേ കല്പനയാകരുത്. അവരുടെ സ്നേഹം എനിക്കു മാത്രം മതി എന്ന് ശഠിക്കരുത്. അതൊക്കെ സ്നേഹത്തെ നിലനിറുത്താന് ‍സഹായിക്കില്ല. പക്ഷേ അങ്ങനെ സ്നേഹിക്കാന്‍ കഠിന പരിശീലനം തന്നെ വേണം. അതിനു കഴിഞ്ഞാല്‍ എല്ലാവരുടേയും സ്നേഹം നിങ്ങളിലേക്ക്, നിങ്ങള്‍ ആവശ്യപ്പെടാതെ തന്നെ ഒഴുകുന്നതു കാണാം."
. സ്നേഹമെന്നപേരില്‍ നാം കാണിക്കുന്നത് പലപ്പോഴും സ്വാര്‍ത്ഥതയാണ്. നാം സ്നേഹിക്കുന്നവര്‍ ഇന്നവിധം ജീവിതം നയിക്കുമെന്നു പറയുമ്പോള്‍ നാം സത്യത്തില്‍ അവരെ സ്നേഹിക്കുന്നതല്ല, സ്നേഹഭാവത്തില്‍ നമ്മുടെ സന്തോഷത്തിനായി സ്വാര്‍ത്ഥത കൊണ്ട് അവരെ ബന്ധിക്കുകയാണ്. യഥാര്‍ത്ഥ സ്നേഹം ബന്ധനത്തില്‍ നില്ക്കുകയില്ല. സ്നേഹം ഒന്നും പ്രതീക്ഷിക്കുന്നില്ല. അതേ സമയം എന്തും നല്കാന്‍ ഒരുക്കവുമാണ്.


ഭഗവാന്‍ ഗീതയില്‍ 20 ഗുണങ്ങളെ ജ്ഞാനലക്ഷണങ്ങള്‍ ആയി പറയുന്നു. മാനി എന്ന ഭാവം ഇല്ലായ്കയാണ് ഒന്നാമത്തേത്. ഞാനെന്നഭാവം മാറി വിനയാന്വിതരാകുക.. ഫലസമൃധമാകുമ്പോഴാണ് വൃക്ഷങ്ങള്‍ ശിരസ്സുതാഴ്ത്തുന്നത്. ദംഭമില്ലായ്മയാണ് രണ്ടാമത്തെ ഗുണം. തനിക്കില്ലാത്ത ഗുണം ഉണ്ടെന്നു നടിക്കാതിരിക്കുക. അഹിംസ എന്ന ഗുണം ഒന്നിനെയും ഒരു പ്രകാരത്തിലും ഉപദ്രവിക്കാതിരിക്കല്‍ എന്നതിലുപരി ഞാന്‍ എന്നും, എന്റെ്ത് എന്നും എണ്ണാതിരിക്കലാണ്. ആ എണ്ണലാണ് എല്ലാ ഹിംസക്കും കാരണം. ശാന്തി എന്ന ഗുണമുണ്ടാകുന്നത് എകാഗ്രതയിലാണ്. മനസ്സില്‍ പല ചിന്തകള്‍ വരുമ്പോള്‍ സമാധാനം നഷ്ടപ്പെടും. ആർജ്ജ്വം വക്രതയില്ലായ്മ ആണ്. ഉള്ളത് നേരെ പറയാനുള്ള ധൈര്യം.
ഗുരുശുശ്രൂഷയില്ലാതെ ഒന്നും പൂർണ്ണമാകില്ല. എവിടെയെങ്കിലും അറിവിനായി സമീപിക്കുകയും അവിടെ പൂർണ്ണമായി സമർപ്പിക്കുകയും വേണം. ഗുരുവായി സന്യാസിയെയോ അച്ഛനെയോ അമ്മയെയോ സൂര്യനെയോ സമുദ്രത്തെയോ എന്തിനെ വേണമെങ്കിലും സ്വീകരിക്കാം. ജ്ഞാനത്തിനു വാക്ക്,ശരീരം,കര്മ്മം,,മനസ്സ് എന്നിവയുടെ ശുചിത്വം ആവശ്യമാണ്‌. അത്മസംയമനവും ഇന്ദ്രിയ വിഷയങ്ങളില്‍ വൈരാഗ്യവും സ്ഥിരതയും വേണം.
അഹങ്കാരമില്ലാതിരിക്കുക (ഞാനാണ് ചെയ്യുന്നതെന്ന് ചിന്തയില്ലായ്മ) ജനനം,മരണം,ജര,വ്യാധി എന്നിവ ദുഖമായി കാണാതിരിക്കുക, ഇഷ്ട്ടമായോ അനിഷ്ട്ടമായോ എന്തുവന്നാലും സമചിത്തതയോടെ പാലിക്കുക; ഭഗവാനല്ലാതെ മറ്റൊരു ലക്ഷ്യവുമില്ലാത്ത, തെറ്റിപോകാത്ത ഭക്തിയുണ്ടാകുക; വിജനവാസം (മാസത്തിലൊരിക്കലെങ്കിലും മറ്റെല്ലാം വിട്ടു ഏകാന്തതയില്‍ ഇരിക്കുക); അത്മീയജ്ഞാനത്തില്‍ എപ്പോഴും മനസ്സിനെ നിർത്തുക. തത്വജ്ഞാനം കൊണ്ടുള്ള പ്രയോജനം അറിയുക. ഇതെല്ലാമാണ് ജ്ഞാനത്തിന്റെ ലക്ഷണങ്ങള്‍, മറ്റെല്ലാം അറിവില്ലായ്മയാണ്.

ഗായത്രീ മാഹാത്മ്യം…

ഗായത്രീ മാഹാത്മ്യം……

ഗായത്രീ കല്പവൃക്ഷം :-
സ്വർലോകത്തിലെ സർവ്വാഭിഷ്ടപ്രദായിയായ ഉൽകൃഷ്ടവൃക്ഷമാണ് കല്പകവൃഷം. അതുപോലെ എല്ലാ സംഭാവനകളെയും സുഭിക്ഷമായി നൽകുന്നു. ഭൂമിയിലെ ഗായത്രീയെന്ന കല്പകവൃക്ഷം.
ഓം = ആസ്തിക്യം, ഭാരതീയധർമ്മമൂലം. അതു വളർന്ന് മൂന്ന് ഭഗമായി പിരിയുന്നു.
ഭുഃ = ആത്മജ്ഞാനം,
ഭുവഃ = കർമ്മയോഗം,
സുവഃ = സുസ്ഥിരത (സമാധി),
മൂന്ന് പ്രധാന ശാഖകൾക്ക് 3 - 3 ഉപശാഖകൾ ഉണ്ട്,
1 -തത് = ജീവജ്ഞ്നാനം, സവിതുഃ = ശക്തിസഞ്ചയം, വരേണ്യം = ശ്രേഷ്ഠ്ത,
2 - ഭർഗ്ഗോ = നിർമലത, ദേവസ്സ്യ = ദിവ്യദൃഷ്ടി (ജ്ഞാനദൃഷ്ടി), ധീമഹീ = സദ്ഗുണം,
3 - ധിയോ = വിവേകം, യോ നഃ = സംയമനം, പ്രചോദയാത് = സേവനം
. ശ്രേഷ്ഠ്തയുടെ അസ്തിത്വം പരിതസ്ഥിതിയിലല്ല നിലകൊള്ളുന്നത്. സദ്വവിചാരത്തിലാണ്, ആദർശവും സിദ്ധന്തവും ഉദ്ദേശ്യവും ഉച്ചവസ്ഥായിലകുമ്പോൾ അന്തഃകരണം ഉദാരവും ശ്രേഷ്ഠ്തരവും ആകുന്നു. ഈ ഘട്ടത്തിൽ പരമാനന്ദം അനുഭൂതമാകുന്നു. സർവ്വതോമുഖമായ നൈർമല്യമാണ് ഗായത്രി പ്രകാശിപ്പിക്കുന്നത്. മുമ്പ് കാണിച്ച ഒമ്പത് ഉപശാഖകൾ നവഗുണങ്ങളെ ഉദ്ദേശിച്ചിട്ടുള്ളതാണ്.
നവഗുണങ്ങൾ :-
1 -ജീവജ്ഞനം, 2 - ശക്തിസഞ്ചയം, 3 - ശ്രേഷ്ഠ്ത, 4 - നിർമ്മലത, 5 - ജ്ഞാനദൃഷ്ടി, 6 - സദ്ഗുണം, 7 - വിവേകം, 8 - സംയമനം, 9 - സേവ, എന്നിവയാണ്. ഈ ഒമ്പത് ഗുണങ്ങളെയും ഗായത്രി മന്ത്രം പരിപോഷിപ്പിക്കുന്നു. സ്വാദ്ധ്യയം, സത്സംഗം, കീർത്തനം, ഏകാഗ്രത, തന്മയത്ത്വം, ത്യാഗം, ഉപാസനാ, ആസ്തിക്യഭവന, ആനന്ദം എന്നി ഒമ്പതു ഭവങ്ങളെയും പുഷ്ടിപ്പെടുത്തുന്നു.
സ്വന്തം ഹൃദയമണ്ഡലം തന്നെയാണ് ദേവന്റെ അത്യുത്തമമായ സിംഹാസനം. ദേവൻ മൂർത്തഭാവത്തിൽ വിഹരിക്കുന്നു. 1 - വിരാട്പുരുഷനായി, 2 - വിഷ്ണു, ശിവൻ, ഭഗവതി, എന്നീ മൂർത്തരൂപത്തിൽ, 3 - ജ്യോതിസ്വരൂപനായി, എന്നിങ്ങനെ തന്റെ രുചിഭേദമനുസരിച്ച് ദേവനെ ധ്യാനിക്കാം. ജ്യോതിഃസ്വരൂപനായി ധ്യനിക്കുന്ന പക്ഷം ജ്യോതിസ്സുകളിൽ വെച്ച് ഉത്തമ ജ്യോതിസ്സായ സൂര്യനെ പോലെ തേജഃപ്രഭാവനായും, ശ്രേഷ്ഠ്നായും, നിർമ്മലനായും, സത്ഗുണപ്രതാപിയായും, ധ്യാനിക്കണം. സവിതൃദേവന്റെ വരേണ്യമായ തേജസ്സിനെ സ്വന്തം ഹൃദയത്തിലേക്ക് ആവാഹിക്കുകയും പ്രതിഷ്ഠിക്കുകയും ആരാധിക്കുകയും സ്വാംശീകരിക്കുകയും തന്മയീഭാവം ഉൾക്കൊണ്ട് സാക്ഷാത്കരിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും ശ്രേഷ്ഠ്മായ കർമ്മം.
"യജ്ഞേന പാപൈർബഹുഭിർവ്വിമുക്തഃ
പ്രപ്നോതി ലോകാൻ പരമസ്യ വിഷ്ണോഃ"
യജ്ഞം മുഖേന സമസ്തപാപങ്ങളിൽ നിന്നും മോക്ഷം പ്രാപിക്കാം. കാലക്രമത്തിൽ പരമാത്മസ്വരൂൂപനായ വിഷ്ണു പാദത്തിൽ എത്തി ചേരാം.
" യജ്ഞാനാം ജപയജ്ഞോസ്മി" എന്ന് ഗീത യജ്ഞങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠ്ം ജലയജ്ഞമാണ്.
സാരഗർഭിതമായ ഗായത്രീമന്ത്രം മനസ്സിലാക്കുവാൻ കഠിനപരിശ്രമംതന്നെ ആവിശ്യമാണ്. വേദം, ശാസ്ത്രം, പുരാണം, ഇതിഹാസം, ദർശനം, ഉപനിഷത്ത്, ബ്രാഹ്മണം, ആരണ്യകം, സ്മൃതി എന്നീ വിവിധശാസ്ത്രശാഖകളിൽ ഗായത്രീമന്ത്രത്തിന്റെ വിവരണം പലദിക്കുകളിലായി പറയപ്പെട്ടിടുണ്ട്. അവയെ കുറിച്ച് അന്വേഷിക്കുന്ന പക്ഷം ഒന്നു മനസ്സിലാകും ഗായത്രീവിദ്യ എത്ര അഗാതമാണെന്ന്.


ഗായത്രീ മാഹാത്മ്യം….4


"ശതം വാഥ സഹസ്രം വാ മാന്ത്രാർത്ഥഗതമാനസഃ" .........
നൂറുരുവായാലും ആയിരം ഉരുവായാലും കേവലം പത്തുരുവായാലും മന്ത്രാർത്ഥഗതമാനസനായി വേണം ജപിക്കാൻ. ശുദ്ധന്മാരായ യോഗീശ്വരന്മാരാൽ എല്ലായ്പ്പോഴും ഉപാസിക്കപ്പെടുന്ന ഗായത്രീ മന്ത്രത്തെ ജപം കൊണ്ടോ ഹോമം കൊണ്ടോ ധ്യാനയോഗമനുസരിച്ചോ നാം ഉപാസിച്ചാൽ നിത്യമുക്തനും നിത്യതൃപ്തനും ആയി തീരും. ഗായത്രീമന്ത്രത്തിന് യാജ്ഞവൽക്യസ്മൃതിയിൽ ഇങ്ങനെ അർത്ഥം കാണുന്നു. " ഏതൊരു ചൈതന്യമാണോ ഞങ്ങളുടെ ചിത്തത്തെ (അന്തഃകരണങ്ങളെ) ശോഭനമായ ജീവിതാചര്യയിലേക്ക് പ്രചോദിപ്പിക്കുന്നത്, സവിതാവായ ആ ദേവൻ സ്വന്തം ആത്മാവിന്റെ സത്തയെ തന്നെയാണ് , അതിനാൽ സർവ്വജീവജലങ്ങളാലും ആരധ്യനാണ്. ദ്വിജന്മാർ ആ ദേവനെ ആദിത്യമണ്ഡലവർത്തിയായ ചൈതന്യമായി ആരാധിക്കുന്നു. സർവ്വജ്ഞനും സർവ്വവ്യാപിയുമായ ആ ദേവൻ ജഗൽസൃഷ്ടിസംഹാരകരകനാണ്. സ്വന്തം മായ ശക്തിയുടെ പ്രഭാവത്തിൽ ശിവൻ, രുദ്രൻ, എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്നു. ആദിത്യനുപോലും അജ്ഞാതമായ തന്റെ ചൈതന്യപ്രസരണത്തിന് കാരണഭൂതനായ ആ പരമേശ്വ്വരനെ ഞങ്ങൾ മനസാ ഉപാസിക്കുന്നു.
ശ്രീമദ് ഭാഗവതത്തിൽ എകദേശം ഇതേ അർത്ഥം തന്നെ ഒന്നുകൂടി വിപുലമായി വിവരിക്കുന്നു.
"ഓം നമോ ഭഗവതേ ആദിത്യായ അഖിലജനതാം............
ആദിത്യമണ്ഡലവർത്തിയായ പരമചൈതന്യം ഗായത്രീമന്ത്രത്താൽ ഉപാസ്യമാണ്. ഗായത്രിയുടെ ദേവതയായ സവിതാവിനെ ആദിത്യനിൽ ധ്യാനിക്കുന്നു. അതിനാൽ തഴെ കൊടുക്കുന്ന വിശേഷണങ്ങളെല്ലാം ഗായത്രിക്കും യോജ്യമാണ്. ആദിത്യനിൽ വർത്തിക്കുന്ന പരബ്രഹ്മജോതിസ്സിന്റെ അക്ഷരാത്മകമായ ആവിഷ്കാരമാണ് ഗായത്രീ മന്ത്രം.


ഗായത്രീ മാഹാത്മ്യം ---2

യാതൊരു ക്രിയാകലാപങ്ങളും കൂടാതെ, സ്വസ്ഥമായി ജപിക്കുവാൻ നിർദ്ദേശിക്കുന്ന ഏകമന്ത്രമാണ് ഗായത്രി. ചിട്ടവട്ടങ്ങൾ എത്രത്തോളം കുറയുന്നുവോ അത്രത്തോളം പ്രയോഗ സാദ്ധ്യത വർദ്ധിക്കും.എന്നീട്ടുപോലും ഗായത്രീ ജപം ലോപിക്കുകയോ , ഒട്ടും ഇല്ലാതാവുകയോ ചെയ്യുന്ന അവസ്ഥയാണ് കാണുന്നത് . മറ്റുള്ളവർക്കുവേണ്ടിയുള്ള കർമ്മാനുഷ്ടാനങ്ങളിൽ വ്യാഗ്രതപൂണ്ട്, അത്യന്തം ശുഷ്ക്കാന്തി കാണിക്കുന്നവർ പോലും സ്വന്തം നിത്യാനുഷ്ടാനമായ ഗായത്രീ ജപത്തെ സൗകര്യപൂർവ്വം വിസ്മരിക്കുന്നു. അവഗണിക്കുന്നു. ഇതു തന്നെയാണ് യഥാർത്ഥ ധർമ്മച്യുതി അഥവാ കർമ്മവിലോപം. എന്തിനതികം പറയുന്നു ഗായത്രിയുടെ മഹിമയും പാവനത്വവും കളഞ്ഞു കുളിച്ച് - മന്ത്രം ഇന്ന് കേവലം പാട്ടിന്റെ രൂപത്തിൽ കേൾക്കാനും ആളുണ്ട്. പ്രാതഃസന്ധ്യ - മദ്ധ്യാഹ്നസന്ധ്യ - സായാംസന്ധ്യാ എന്നീ ത്രി സന്ധ്യകളിലും സന്ധ്യോപാസന വേണമെന്ന് ചിട്ടയുണ്ടായിരുന്നു. അതിൽ ആദ്യം നഷ്ടപ്പെട്ടത് മദ്ധ്യാഹ്നികമെന്ന് ഉപസ്ഥാനമാണ്. പിന്നീട് സായാംസന്ധ്യാവന്ദനവും. രാവിലെ കുളികഴിഞ്ഞ് ആവേശത്തിൽ രാവിലെ സന്ധ്യാവാന്ദനം ചെയ്യുനുണ്ട്. വൈകുന്നേരത്തെ സന്ധ്യാവന്ദനം കൃത്യാനന്തരബാഹുല്യങ്ങൾക്കിടയിൽ മറക്കുകയാണ് പലപ്പോഴും പതിവ്.
ഗായത്രീമന്ത്രമാകുന്ന സമുദ്രത്തിലൂടെ ഒന്നു യാത്ര ചെയ്യാം അതിന്റെ ആഴവും പരപ്പും മനസ്സിലാക്കൻ ഒരു ശ്രമം നടത്താം.
ശ്രീ ശങ്കരാചാര്യർ പ്രൗഢമായ പ്രലഞ്ചസാരത്തിൽ ഇരുപത്തെട്ടാം പടലം കൊണ്ട് ഗായത്രീവിധാനം പറഞ്ഞിരിക്കുന്നു. പ്രണണവും സപ്തവ്യാഹൃതികളും ബ്രഹ്മശിരസ്സും എല്ലാം കൂടിചേർന്ന് ഗായത്രീ മന്ത്രത്തിന് വേദസാരം (ജ്ഞാനസരവ്വസ്വം) എന്ന പേർ തികച്ചും അന്വർത്ഥമാണ് . ഉപനയന കർമ്മം നിർവഹിച്ച ഏതോരാൾക്കും,, സന്ധ്യോപാസനയിലൂടെയോ,ജപനിഷ്ടയിലൂടെയോ, അല്ലെങ്കിൽ ഏതെങ്കിലും വിധത്തിലുള്ള് അനുഷ്ടാനകർമ്മത്തിലൂടെയോ, പ്രാണായാമവിധി (യോഗമാർഗ്ഗം)യ്ക്കനുസരിച്ച് ഗായത്രീ മന്ത്രം നിത്യം ഉപാസിക്കണം.
ആദ്യമായി പ്രണവത്തിന്റെ വ്യാപരത്തെ പ്രകടമാക്കുന്നു. ഓം ഭൂഃ , ഓം ഭുവഃ, ഓം സുവഃ, ഓം മഹഃ, ഓം ജനഃ, ഓം തപഃ, ഓം സത്യം എന്നിങ്ങനെ ഏഴു വ്യാഹൃദികൾ ഉണ്ട്.
ഭൂ = സത് ( സത്താമാത്രാവസ്ഥ)
ഓം ഭുവഃ = സത്തായിട്ടുള്ളതിനെല്ലാം കാരണഭൂതം,
ഓം സുവഃ = എല്ലായിടത്തും പ്രകാശം ചൊരിയുന്നത്.
മഹഃ = മഹത്ത്വമുള്ളവയിൽ വെച്ച് മഹത്തായത്,
ജനഃ - സമസ്തജനവിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്നത്.
തപഃ തപസ്സിലൂടെ നേടിയ ജ്ഞാനം , അതിനാൽ ജ്ഞാനം അഗ്നിതുല്യമാണ്.
സത്യം = ബ്രഹ്മത്തിന്റെ നിർവചനം (സത്യജ്ഞാനമനന്തം ബ്രഹ്മ)
മറ്റൊരു വിവരണം :-
ഭൂഃ = അകാരകലകൾ- 10,
ഭുവഃ = ഉകാരകലകൾ - 10,
സുവഃ = മകാരകലകൾ - 16,
ജനഃ = നാദകലകൾ - 5,
മഹഃ = ബിന്ദുകലകൾ -16,
തപഃ = ശക്തികലകൾ - 4,
സത്യം = ശാന്തകലകൾ - 3,
ആകെ 64 കലകൾ.
"അകാരോകാരമകാരനാദബിന്ദുശക്തിശാന്ത കലകളെല്ലാം കൂടി 64 കലകൾ, പ്രണവത്തിന്റെ അന്തർഭൂതങ്ങളായിരിക്കുന്നു. ഈ രണ്ടു വിവരണങ്ങളിൽ നിന്നും പ്രണവതിന്റെ വ്യാപ്തി അപാരമാണെന്നും പ്രണവത്തിനു പകരം മറ്റൊരു പദം ഇല്ലെന്നും ( യത് സ്യാത് പരതരം പദം) വ്യക്തം പ്രണവത്തിന്റെ വ്യാഹൃതികളെല്ലാം ഗായത്രിയുമായി ഐക്യം പ്രാപിച്ചിരിക്കുന്നുവത്രേ. പ്രണവസ്യ വ്യാഹൃതീനാം ഗായത്രൈക്യമഥോച്യതേ (പ്രപഞ്ചസാരം) (സത്താമാത്രസ്ഥിതി + ചിത് ഭാവം + അനന്തത = ഈശ്വരൻ, മേൽ കാണിച്ച ത്രിവിധാവസ്ഥകളുടെ സമ്മേളന സാരമായ ഗായത്രീ മന്ത്രം ജപിക്കുന്നതുമൂലം ഈശ്വരഭാവത്തെ ഉപാസിക്കുക വഴി ഭൂമിയിലെ ദേവനായി (ഭൂദേവൻ) പരിണാമവികാസം പ്രാപിക്കുന്നു.)


ഗായത്രീയനുഷ്ഠാനം.. 2

ഷഡ് ശുദ്ധികളോടൊപ്പം പഞ്ചനിയമങ്ങളും കൂടി പാലിക്കാൻ ശ്രമിക്കണം. വിവേകം, അച്ചടക്കം., വിനയം, ആത്മാർഥത, കൃത്യനിഷ്ഠ എന്നിവയാണ് പഞ്ചനിയമങ്ങൾ.
1. വിവേകം: -
. ഗായത്രീയനുഷ്ഠാനം ഫലപ്രദമാകണമെങ്കിൽ ഉപാസകൻ വിവേകപൂർവ്വം പെരുമാറുന്നവനായിരിക്കണം
2 . അച്ചടക്കം:-
പ്രാർഥനയിലും ധ്യനത്തിലും ചടങ്ങുകളിലും പെരുമാറ്റത്തിലും ഉപാസനയിലും തികഞ്ഞ അച്ചടക്കം അനിവാര്യമാണ്.
3. വിനയം:-
വിനയം കേവലം അഭിനയമകരുത്. വ്യക്തിത്വത്തിന്റെ ഭാഗമായിരിക്കണമത്. ഏറ്റവും മഹത്തരമായതു ലഭിക്കുമ്പോഴും എളിമ കൈവിടരുത്.
4. ആത്മാർഥത:-
പ്രാർഥന ആത്മാർഥമാകുമ്പോൾ മാത്രമേ ഗായത്രീനുഷ്ഠാനം ഫലസിദ്ധി നേടിതരൂ. തികഞ്ഞ ഭക്തിയോടെ ഉള്ളിൽ നിന്ന് വരുന്നതകണം പ്രാർഥന
5. കൃത്യനിഷ്ഠ:-
ഏതു യത്നവും വിജയിക്കണമെങ്കിൽ കൃത്യനിഷ്ഠ ആവിശ്യമാണ്. ഉപാസനയും അനുഷ്ഠാനങ്ങളും കൃത്യസമയത്തും നിർദ്ദിഷ്ടരീതിയിലും ചെയ്താലേ ഫലമുണ്ടാകൂ.
ഷഡ്ശുദ്ധികളും പഞ്ചനിയമങ്ങളും പാലിച്ചുകൊണ്ട് ആരാണോ ഗായത്രി അനുഷ്ഠിക്കുന്നത് അയാളിൽ സമസ്തതലങ്ങളും ഉണർത്തപ്പെടുന്ന ശക്തി പ്രത്യക്ഷമാകും. ശക്തിയെന്നാൽ എന്തും ചെയ്യാനുള്ള ലൈസൻസായി കരുതരുത്. യഥവിധിയും ധൈര്യസമേതവും ജീവിതം മുന്നോട്കൊണ്ടുപോകാനുള്ള അടിസ്ഥാനമാണ് ശക്തി.
ഗായത്രീ സംസ്കാരത്തിൽ മനസ്സ് കേന്ദ്രീകരിച്ച് അനുഷ്ഠനത്തിന്റെ പൂർത്തീകരണത്തിലെത്തിച്ചേരാം . ആദി ശക്തിയായ അമ്മയുടെ കാരുണ്യമാണ് സദ്ജീവിതമെന്ന തിരിച്ചറിവ് ഓരോ സധകനും ഉണ്ടായിരിക്കണം. അച്ചടക്കത്തോടെയും അഹന്തയില്ലാതെയും ഗായത്രീവിഷയത്തെപ്പറ്റി യോഗ്യനായ ആചാര്യനിൽ നിന്നും പഠിക്കുന്നതും ഗുണഫലം ലഭ്യമാകും. സവിതാവിനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചും പ്രാർഥനചെയ്യാം.
ഇന്ദ്രിയങ്ങളുടെ പ്രവൃത്തി ഏകാത്മകതയിലല്ല; മറിച്ച് ബഹൂത്തരമാണ്. അതുകൊണ്ടാണ് അനേകം ചിന്തകൾ, കഴ്ചകൾ, പ്രവൃത്തികൾ എന്നിങ്ങനെ പലവിധങ്ങളായി ജീവിതം മൂന്നോട് പോകുന്നു. അനേകം ദേശങ്ങളെക്കുറിച്ചും കര്യങ്ങളെക്കുറിച്ചുള്ള ചിന്ത ലൗകീക വിഷയങ്ങളിലേക്കാണ് മനസ്സിനെ അടുപ്പിക്കുന്നത്. ഈ അടുപ്പം മാനസീകവും ശാരീരികവുമായ കരുത്തിനെ ചോർത്തിക്കളയുന്നു.. വിരുദ്ധമനോഭാവം ഭ്രാന്തിന്റെ ലക്ഷണമാണ്. വിവിധ ചിന്തകൾ വിരുദ്ധസ്വഭാവത്തെയുണർത്തുന്നു
അനേകങ്ങളെക്കുറിച്ചുള്ള ചിന്ത ദുഃഖത്തെയും ദുരിതത്തെയും സമ്മാനിക്കുന്നു. അതുകൊണ്ട് ചിന്തയെ ഒരേ ഒരു മർഗ്ഗത്തിലൂടെ ചലിപ്പിക്കുക. ഒരേഒരു വസ്തുവിൽ പ്രതിതിഷ്ഠിക്കുക. അങ്ങനെയാകുമ്പോൾ ഏകാത്മകത ഉണരുന്നു. മനസ്സിന്റെ ചഞ്ചലാവസ്ഥ മാറുന്നു. യോഗാരുഢനായി ഒരാൾ പരിണമിക്കുന്നു. 'യോഗസൂത്ര'ത്തിൽ പതഞ്ജലി മഹർഷി പറയുന്നു. 'യോഗഃ ചിത്തവൃത്തി നിരോധഃ' പലവിധത്തിലുള്ള ചിന്തകൾ ചിത്തവൃത്തികളാകുന്നു. അതിനെ നിരോധിക്കുമ്പോൾ ഓളങ്ങളടങ്ങിയ തടാകം പോലെ മനസ്സ് ശാന്തമാകുന്നു. അതിന്റെ ആഴം തിരിച്ചറിയുന്നു.
ഗായത്രീയനുഷ്ഠാനം ഏതൊരുവ്യക്തിക്കും സ്വീകരിക്കാവുന്നതാണ്. വിധിപ്രാകാരമുള്ള അനുഷ്ഠാനത്തിലൂടെ ബുദ്ധിവികസിപ്പിച്ച് ആത്മീകവും ഭൗതീകവുമായ സമന്വയത്തിലൂടെ ജീവിതം സമ്പൂർണമായി വിജയിപ്പിക്കാൻ സാധിക്കും. അനുഷ്ഠാനം ഒരു ദിനചര്യയാണ് ഇത് ഒരു ജീവിതശൈലിയുമാണ്. ഇതിനുവേണ്ടി പാലിക്കേണ്ടുന്ന ലഘു നിയമങ്ങളുണ്ട് ഈ നിയമങ്ങളുടെ പരിപാൽനത്തിലൂടെ ഗായതീയനുഷ്ഠാനത്തിന്റെ ഫലങ്ങൾ അനുഭവിക്കാനകും. ഇതിൽ പ്രധാനം ഷഡ്ശുദ്ധികളാണ് അവ യഥാക്രമം ചിന്താശുദ്ധി, വാക്ശുദ്ധി, കർമശുദ്ധി, ഗാത്രശുദ്ധി, വസ്ത്രശുദ്ധി, അന്നശുദ്ധി എന്നിവയാണ്.
ചിന്താശുദ്ധി
…………………………..
ഒരു വ്യക്തിയുടെ പൂർണ്ണവിജയത്തിന് അനിവാര്യമായ ആറ് ശുദ്ധികളിൽ ഒന്നാമത്തേത് ചിന്താശുദ്ധിയാണ്, ചിന്താ എപ്പോഴൊക്കെ പവിത്രമല്ലാതിരിക്കുന്നുവോ അപ്പോഴൊക്കെ പരാജയത്തിന്റെ വാതിലുകൾ തുറക്കപ്പെടും. ചിന്തയിൽ പരിശുദ്ധിയും പവിത്രതയും ചേർക്കപ്പെടുമ്പോൾ സംഭവിക്കുന്നത് പൂർണ്ണവിജയത്തിലേക്കുള്ള പടയൊരുക്കമാണ്. അതുകൊണ്ട് ചിന്തയിൽ നന്മ നിറക്കാൻ ശ്രമിക്കുക. എല്ലാപേർക്കും നന്മ വരുത്തുന്നതായിരിക്കണം ചിന്ത. തിന്മയാണ് ചിന്തിക്കുന്നതെങ്കിൽ വന്നു ഭവിക്കുന്നത് സ്വന്തം ജീവിതപരജയമായിരിക്കും ആക്കാരണത്താലാണ് നമുക്കുമുമ്പേനടന്ന ആചാര്യന്മാർ സത്ചിന്തയെപ്പറ്റി ഉദ്ബോധിപ്പിച്ചു കൊണ്ടിരുന്നത്.
വാക്ശുദ്ധി :-
…………………………….
ചിന്താ പരിശുദ്ധമാകുന്നതോടൊപ്പം വാക്കും. പവിത്രമായിരിക്കണം അതുകൊണ്ടാണ് അക്ഷരം അഗ്നിയാണെന്ന് പറയപ്പെടുന്നത്. അഗ്നി ഈശ്വരനായി ഒരു വശത്ത് നിലകൊള്ളുമ്പോൾ മറുവശത്ത് സർവ്വതിനേയും ഭസ്മീകരിക്കുന്നതായി കാണാം. അതിനാൽ വാക്ശുദ്ധി അനിവാര്യതയാണ്. വാക്കിൽ ശുദ്ധികലർത്തി വേണം ഓരോ നിമിഷവും ജീവിതം നയിക്കേണ്ടത്. ചൂരൽകൊണ്ടുള്ള അടിയേക്കാൾ ഭീതിദമാണ് വാക്കെന്നുപറയുന്നത്. വേറുതെയല്ല. അടിയുടെ വേദന വൈകാതെ മാറിപ്പോവും. എന്നാൽ ഉന്നം തെറ്റി പ്രയോഗിക്കുന്ന നല്ലതല്ലാത്ത വാക്ക് ജന്മത്തിന്റെ അവസാനം വരെ തീരാ വേദനയായി നിലകൊള്ളുമെന്നതിൽ തർക്കമില്ല.
കർമശുദ്ധി ;-
……………………….
കർമത്തിന്റെ പരിപാലനത്തിലെ ഏറ്റക്കുറച്ചിലുകളനുസരിച്ച് പ്രയോഗിക്കുന്നവരിലും ഉൾക്കൊള്ളുന്നവരിലും പരിണാമങ്ങൾ സംഭവിക്കുന്നു. ചിന്തയും വാക്കും ഒരു പരിധിവരെ ഒരുവനിൽ മാത്രം ഫലം കൊണ്ടെത്തിക്കുമ്പോൾ കർമം അതനുഭവിക്കുന്നവരിൽ മുഴുവനും ഫലമുണ്ടാക്കുന്നു. കർമത്തിൽ ശുദ്ധി പാലിക്കാനായില്ലെങ്കിൽ അത് കാലദേശങ്ങളെ കടന്നുള്ള ദോഷഫലങ്ങളായിരിക്കുമുളവാക്കുന്നത്. .
ഗാത്രശുദ്ധി :-
………………………..
പ്രത്യക്ഷത്തിൽ കാണപ്പെടുന്ന സ്വന്തം ശരീരത്തിന്റെ പവിത്രത സൂക്ഷിക്കനായില്ലെങ്കിൽ അതു കൊണ്ടെത്തിക്കുന്നത് മഹാരോഗങ്ങളിൽവരെയായിരിക്കും. രോഗമില്ലാത്ത ശരീരത്തെയാണ് വിവേകികൾ പൂർണശരീരമെന്നുവിളിക്കുന്നത്. അതിനാൽ ശരീരത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ സദാ ജാഗരുകരായിരിക്കണം .
വസ്ത്രശുദ്ധി :-
……………………………
ധരിക്കുന്ന വസ്ത്രം വിലകൂടിയതായാലും കുറഞ്ഞതായാലും ശുദ്ധിയുള്ളതായിരിക്കണം.
അന്നശുദ്ധി :-
………………………


ഒരു വ്യക്തി ഏതു നാട്ടിൽ ജീവിക്കുന്നവനായാലും ഏതു വിഭാഗത്തിൽപ്പെട്ടവനായലും ഭക്ഷണത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കേണ്ടതാണ്. ആഹാരത്തിന്റെ ഗുണദോഷങ്ങൾ പലപ്പോഴും സ്വഭാവത്തിൽ വെളിപ്പെടുന്നുണ്ട്. അതിനാൽ ജീവിതവിജയം നേടാൻ അന്നശുദ്ധിയും പരിപാലിക്കേണ്ടതാണ്

ഭൂത യജ്ഞം....ബ്രഹ്മയജ്ഞം


ഭൂത യജ്ഞം
<><><><><><><>
മനുഷ്യരെ മാത്രമല്ല പക്ഷിമൃഗാദികളെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. വിശക്കുന്ന ജീവിക്ക് അന്നം നൽകുകയും വേണം. അവരുടെ നാശത്തിനു കാരണഭൂതരാകാതെ യത്നിക്കുകയും ചെയ്യുന്നതിനെ ഭൂതയജ്ഞം എന്നും ആചാര്യന്മാർ പറയുന്നുബലിവൈശ്വദേവയജ്ഞമെന്നുകൂടി ഈ ഭൂതയജ്ഞാത്തിലും ചടങ്ങുകളുണ്ട്. ഗൃഹസ്ഥാശ്രമി ഭക്ഷണം കഴിക്കുന്നതിനുമുമ്പ് പതിതർ രോഗാതുരർ വളർത്തുമൃഗങ്ങൾ മറ്റു പക്ഷിമൃഗാദികൾ എന്നിവയ്ക്കും തിനും ജലവും നൽകണമെന്നുണ്ട്. മംഗളകർമ്മത്തിനും ശുദ്ധാഹാരത്തിനും ചാണകം പാൽ മുതലാവ തരുന്ന പശുകുലത്തെ സംരക്ഷിക്കേണ്ടതിൽ അമാന്തം കാണിക്കരുതെന്നും പ്രത്യേകം നിർദ്ദേശിക്കുന്നു. അറിഞ്ഞും അറിയാതെയും നാം ചവുട്ടിയും മെതിച്ചും മറ്റും എത്രയോ കൊല്ലുന്നുണ്ട് , അതിന്റെ പ്രായശ്ചിത്തത്തിനും ഭക്ഷണശുദ്ധിക്കും ഭൂതയജ്ഞം ഉപകരിക്കുന്നു .
ഉപദ്രവകാരികളായ ജന്തുക്കൾപോലും മനുഷ്യരെ ഭയന്നു ജീവിക്കുന്നു. മനുഷ്യർ അവർക്കെല്ലാം ഉപദ്രവകാരികളാണ്. മനുഷ്യർക്ക് ജന്തുക്കളോടും ഋണബാദ്ധ്യതകളുണ്ടെന്ന കാര്യം മറക്കാവതല്ല. അക്കാരണത്താൽ തന്നെ ഈ ഋണബന്ധനമോചനാർത്ഥം എല്ലാ ജീവജാലങ്ങളോടും അനുകമ്പയും ആർദ്രതയുള്ളവരുമായി വർത്തിക്കേണ്ടത് മനുഷ്യധർമ്മമാകുന്നു. ഭൂതയജ്ഞത്തിലൂടെ ഈ ബോധം വികസിക്കേണ്ടതാകുന്നു.


ബ്രഹ്മയജ്ഞം


വേദംചൊല്ലിക്കൊടുക്കുന്നത് ബ്രഹ്മയജ്ഞം. പ്രഭാതത്തിൽ ഉണരുക. ശരീരശുദ്ധിക്കുശേഷം ഈശ്വരസ്മരണ നടത്തുക. സത്ഗ്രന്ഥങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്യുക. പഠിച്ചതിനെ പ്രചരിപ്പിക്കുകയും ചെയ്യുക, എന്നതാണ് ബ്രഹ്മയജ്ഞം.
ഇന്ന് പഠന വിഷയത്തിൽ ഇന്ന് ധാരാളം ലോപം വന്നുചേർന്നീട്ടുണ്ട്. രാമായണം, മഹാഭാരതം, ശ്രീമദ്ഭാഗവതം എന്നിവ ഒരദ്ധ്യായമോ ഏതാനും ഭാഗമോ ദിവസേന പാരായണം ചെയ്ത് ശീലിക്കുക. *പഞ്ചാക്ഷര മന്ത്രം (നമശ്ശിവായ) എങ്കിലും 108 പ്രാവശ്യം രണ്ടുനേരവും ജപിക്കുന്നത് നന്നായിരിക്കും.
ഇത് ഋഷിയജ്ഞമെന്നും പറയപ്പെടുന്നു. വേദാദിധർമ്മശാസ്ത്രങ്ങൾ കൃത്യനിഷ്ഠയോടെ സ്വാദ്ധ്യായം ചെയ്തുപഠിക്കുന്നതും അതേ അടിസ്ഥാനത്തിൽ ആവിശ്യമുള്ള ലൗകിക വിജ്ഞാനങ്ങൾ അഭ്യസിക്കുന്നതും അവ മറ്റുള്ളവരു പഠിക്കുന്നതിനും പരിശീലിക്കുന്നതിനും വേണ്ട ഒത്താശകൾ ചെയ്തുകൊടുക്കുന്നതും ബ്രഹ്മയജ്ഞമാണ് . ഇതിനാൽ വിദ്യയും മേധാശക്തിയും ധർമ്മവും മനസംസ്ക്കാരവും അഭിവൃദ്ധിപ്പെടുന്നു.
അറിഞ്ഞ വിദ്യ അറിയാത്തവർക്കും ദാനം ചെയ്യാൻ സദാ സന്നദ്ധനായിരിക്കണം. ഉരുവിട്ട് പഠിച്ചതുകൊണ്ട് മാത്രം കാര്യമായില്ല . സൂക്ഷ്മഭാവത്തിൽ ഗ്രഹിക്കണം. വേദം, ഉപനിഷത്ത് , ഭഗവത് ഗീത, ഭഗവതം തുടങ്ങിയ ധർമ്മ ഗ്രന്ഥങ്ങളിൽ അല്പല്പമെങ്കിലും സ്വാദ്ധ്യായം ചെയ്ത് പൂർണ്ണമാവുമ്പോൾ അതിന്റെ വാച്യാർത്തവും, ഭാവാർത്ഥവും ഗ്രഹിക്കണം. ഇങ്ങനെ ഓരോ ഗ്രന്ഥവും സ്വാദ്ധ്യായം ചെയത് ഗ്രഹിക്കാവുന്നതാണ്. ഋഷി പാരമ്പര്യമനുസരിച്ച് നമ്മുക്ക് സിദ്ധിച്ചിട്ടുള്ള പൈതൃകസമ്പത്താണിത് . സ്വാദ്ധ്യായം മൂലം നാം ഋഷിമാരെ സദ്ഗുരുഭാവേന പൂജിക്കുന്നവരും ബഹുമാനിക്കുന്നവരുമാകണം. ബാഹ്യമായും നമ്മുടെ ഈ അറിവിന് പൂർവ്വികാരം മഹർഷിമാരോട് കടപ്പെട്ടിരിക്കുന്നു. ഈ കടപ്പാട് നിവർത്തിക്കുന്നത് സ്വാദ്ധ്യായം സൂക്ഷ്മഭാവത്തിലാവുമ്പോഴാണ്. ബ്രഹ്മയജ്ഞാത്തിന്റെ ആന്തരാർത്ഥം തന്നെ സകല അദ്ധ്യായനവും യജ്ഞാർത്ഥമായിരിക്കണമെന്നാണ്. അതായത് നാം പഠിക്കുന്നത് പഠിപ്പിക്കുവാനകണം . അറിഞ്ഞ വിദ്യ അറിയാത്തവർക്കും ദാനം ചെയ്യാൻ സദാ സന്നദ്ധനായിരിക്കണം. ഉരുവിട്ട് പഠിച്ചതുകൊണ്ട് മാത്രം കാര്യമായില്ല . സൂക്ഷ്മഭാവത്തിൽ ഗ്രഹിക്കണം. വേദം, ഉപനിഷത്ത് , ഭഗവത് ഗീത, ഭഗവതം തുടങ്ങിയ ധർമ്മ ഗ്രന്ഥങ്ങളിൽ അല്പല്പമെങ്കിലും സ്വാദ്ധ്യായം ചെയ്ത് പൂർണ്ണമാവുമ്പോൾ അതിന്റെ വാച്യാർത്തവും, ഭാവാർത്ഥവും ഗ്രഹിക്കണം. ഇങ്ങനെ ഓരോ ഗ്രന്ഥവും സ്വാദ്ധ്യായം ചെയത് ഗ്രഹിക്കാവുന്നതാണ്. ഋഷി പാരമ്പര്യമനുസരിച്ച് നമ്മുക്ക് സിദ്ധിച്ചിട്ടുള്ള പൈതൃകസമ്പത്താണിത് . സ്വാദ്ധ്യായം മൂലം നാം ഋഷിമാരെ സദ്ഗുരുഭാവേന പൂജിക്കുന്നവരും ബഹുമാനിക്കുന്നവരുമാകണം. ബാഹ്യമായും നമ്മുടെ ഈ അറിവിന് പൂർവ്വികാരം മഹർഷിമാരോട് കടപ്പെട്ടിരിക്കുന്നു. ഈ കടപ്പാട് നിവർത്തിക്കുന്നത് സ്വാദ്ധ്യായം സൂക്ഷ്മഭാവത്തിലാവുമ്പോഴാണ്. ബ്രഹ്മയജ്ഞാത്തിന്റെ ആന്തരാർത്ഥം തന്നെ സകല അദ്ധ്യായനവും യജ്ഞാർത്ഥമായിരിക്കണമെന്നാണ്. അതായത് നാം പഠിക്കുന്നത് പഠിപ്പിക്കുവാനകണം . അദ്ധ്യാപനവും ധർമ്മാചരണവും മറ്റും പ്രതിഫലേച്ഛ കൂടാതെ ചെയ്താൽ അതും ബ്രഹ്മയജ്ഞത്തിലുൾപ്പെടുന്നു. ആത്മീയത

മോതിര മാറ്റം



മോതിര മാറ്റം

വിവാഹത്തിനു മോതിരം കൈമാറുന്ന ചടങ്ങ് പുരാണങ്ങളിൽ പോലും കാണുന്നുണ്ട് .
വധു വരന്റെ വലതുകൈയിലെ മോതിരവിരലിലും, വരൻ വധുവിന്റെ ഇടതുകൈയിലെ മോതിരവിരലിലും ആണ് മോതിരം അണിയിക്കുന്നത്.
(ഇന്ന് മിക്കവാറും ഇതിനു വിപരീതമായി "വിവാഹ നിശ്ചയം" എന്നതൊരു "ചടങ്ങാക്കി" മാറ്റി മോതിരം കൈമാറൽ അന്ന് നടത്തി കാണുന്നു)
പുരുഷന്റെ ഇടതുഭാഗം പത്നിസ്ഥാനവും, സ്ത്രീയുടെ വലതു ഭാഗം ഭർത്തൃസ്ഥാനവും ആണ്. ശാസ്ത്രീയമായി നോക്കിയാലും ശരീരത്തിന്റൊ വലതു ഭാഗമാണല്ലോ ക്രിയാദിമുഖ്യതയുള്ളതും, ബലവത്തായതും. ഹിന്ദുധർമ്മത്തിലും അർദ്ധനാരീശ്വര രൂപവും അതുതന്നെ പ്രദാനം ചെയ്യുന്നു.
സ്ത്രീ പ്രപഞ്ചത്തിലെ മായാശക്തിയും പുരുഷൻ ബ്രഹ്മതത്വവും ആണ്. പുരുഷനും സ്ത്രീയും ചേർന്നതാണല്ലോ ബ്രഹ്മാണ്ഡം. പുരുഷന്റെ വലതുവശവും സ്ത്രീയുടെ ഇടതു വശവും വിപരീത ധ്രുവങ്ങളിലാണ്. അപ്പോൾ ബ്രഹ്മസ്വരൂപത്തിനു പൂർണ്ണത വരുന്നില്ല എന്നർത്ഥം . ഇവ രണ്ടും ചേരുമ്പോൾ മാത്രമാണ് ബ്രഹ്മതത്ത്വം ഭൂമിയിൽ പൂർണ്ണത എത്തുന്നത്. ഉദാഹരണം, ഒരു വൃത്തത്തിന്റെൂ രണ്ടു ഭാഗങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ മാത്രമാണ് ആകൃതിയിൽ വൃത്താകാരം ഉണ്ടാകുന്നത്.അങ്ങനെ ഈ രണ്ടുവശങ്ങളും തമ്മിൽ ബന്ധിക്കുന്ന പ്രക്രിയയാണ് സ്വർണ്ണ വളയം (മോതിരം) കൊണ്ട് ഉദ്ദേശിക്കുന്നത്.


മോതിരമണിയാത്ത ഭാര്യാഭർത്താക്കന്മാർ വെറും ലൌകിക ദാമ്പത്യ ബന്ധനത്തിലും, മോതിരമണിഞ്ഞ ഭാര്യാഭർത്താക്കന്മാർ ആത്മീയ ബന്ധത്തിലും ആകുന്നു എന്നർത്ഥം. (ശ്രീരാമന്റെന മുദ്രാമോതിരം ആണല്ലോ ഹനുമാനെ സീതാദേവിയ്ക്ക് പരിചയപ്പെടാൻ ഉപകരിച്ചത്). ഇത് ഭാര്യാഭർത്തൃ ബന്ധത്തിന്റെ ദൃഡതയാണ് വെളിപ്പെടുന്നത്.

നമസ്തേ:



നമസ്തേ:-


നമ്മൾ ഭാരതീയർ ലോകത്ത് എവിടെ പോയാലും മറ്റുള്ളവരെ സ്വീകരിക്കുന്നത് നമസ്തേ എന്നു പറഞ്ഞായിരിക്കും .. അതിൻ ചിലകാരണങ്ങളുണ്ട് . തന്നെക്കാൾ ഉയർന്ന എന്തിനെയും സ്വീകരിക്കുവാനും ആദരിക്കുവാനും ഉള്ള പ്രവണത പ്രകടിപ്പിക്കുന്നതായിട്ടാണ് നാം കൈകൂപ്പുന്നത്.
നമസ്തേ എന്ന പദത്തിൽ 'തേ' താങ്കളെ എന്നും 'മ' എന്നാൽ മമ അഥവ എന്റെയെന്നും, .ന' എന്നാൽ ഒന്നുമല്ലാത്തത് എന്നും അർത്ഥമാകുന്നു. അപ്പോൾ നമസ്തേ എന്നാൽ എന്റെതല്ല സർവ്വതും ഈശ്വരസമമായ അങ്ങയുടെതാണ് എന്നാണ്. ഇവിടെ "ഞാൻ' എന്റേത് എന്നുള്ള അഹംങ്കാരം ഇല്ലാതാകുന്നു എന്നു വ്യക്തം.
നമസ്തേ ഇതിനെ മൂന്നായി തരംതിരിക്കാം ഒന്ന് ഊർദ്ധ്വം, രണ്ട് മദ്ധ്യം, മൂന്ന് ബാഹ്യം, കൈപത്തികളും അഞ്ചുവിരലുകളും ഒന്നിച്ച് ചേർത്ത് ശിരസ്സിനു മുകളിൽ പിടിക്കുന്നതാണ് ഊർദ്ധ്വ നമസ്തേ. ഇതു സാധാരണ ഗുരു സന്ദർശനത്തിൽ , ശ്രാദ്ധത്തിൽ , ബലികർമ്മങ്ങളിൽ യോഗാസനങ്ങളിൽ ഉപയോഗിക്കുന്നു. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ശരണാഗതിയും പൂർണ്ണവിധേയ ഭാവവും ആണ് . ഇതോടപ്പം 'നമോ നമഃ' ശബ്ദ്മാണ് ഉപയോഗിക്കേണ്ടത്.
മദ്ധ്യനമസ്തേ എന്നാൽ കൈപത്തികളും വിരലുകളും ചേർത്ത് നെഞ്ചോട് ചേർത്തുവെക്കണം ഇത് ഈശ്വരദർശനം, ക്ഷേത്രദർശനം, തീർത്ഥയാത്ര , യോഗീദർശനം എന്നിവക്ക് ഉപയോഗിക്കുന്നു. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് നാം ഈശ്വരനെ ദാസ്യബുദ്ധിയോടെ വീക്ഷിക്കുക. എന്നതാണ്. 'നമാമി' എന്ന ശബ്ദമാണ് ഇവിടെ ഉപയോഗിക്കേണ്ടത്.
ബാഹ്യനമസ്തേ എന്നാൽ കൈപ്പത്തിയും അഞ്ചുവിരലുകളും ഒരു താമരമൊട്ടുപോലെ ആകൃതി വരുത്തി നെഞ്ചോട് ചേർത്തുവെക്കണം. (ചെറുവിരൽ ഭൂമിയും , മോതിരവിരൽ ജലവും, നടുവിരൽ അഗ്നിയും , ചൂണ്ടുവിരൽ വായുവും, പെരുവിരൽ ആകാശവുമായിട്ടാണ് സങ്കൽപ്പിട്ടുള്ളത്. അതായത് പഞ്ചഭൂതങ്ങൾ പ്രപഞ്ചത്തിൽ ഒരുമിച്ചു ചേർന്നുള്ള അവസ്ഥയെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.) ഇത് ദേവപൂജാ , സ്വയംപൂജാ എന്നിവയക്ക് ഉപയോഗിക്കുന്നു.


ഇതിന്റെ ശാസ്ത്രീയത ഇപ്രകാരമാണ് വലതുകയ്യിന്റെ നിയന്ത്രണം പിംഗളാ നാഡിക്കും. ഇടതുകയ്യിന്റെ നിയന്ത്രണം ഇഡാനാഡിക്കും ഉണ്ട്. പിംഗളാനാഡി രജോഗുണത്തിന്റെയും , ഇഡാനാഡി തമോഗുണത്തിന്റെയും പ്രീതീകമാണ് . കൈകൾ കൂപ്പുന്നതോടെ ജ്ഞാനേന്ദ്രിയങ്ങളും കർമ്മേന്ദ്രിയങ്ങളും തങ്ങളുടെ പ്രവർത്തികൾ ആരംഭിക്കുകയും നട്ടെല്ലിലെ സുഷുമ്നനാഡി ഉണർന്നു പ്രവർത്തിക്കുകയും ചെയ്യുന്നു. അങ്ങനെ ജ്ഞാനലബ്ധി ഉണ്ടാകുകയും അതിലൂടെ ഞാനെന്ന ഭാവം മാറി എല്ലാം സർവ്വമയമായ ഈശ്വരൻ എന്ന ബോധം അനുഭവപ്പെടുകയും ചെയ്യുന്നു.

നൃയജ്ഞം,



നൃയജ്ഞം :-

അതിഥിയെ ഈശ്വരനായികാണാനാണ് നമ്മുടെ സംസ്കാരം അനുശാസിക്കുന്നത് (അതിഥിദേവോ ഭവഃ). അതിഥിപൂജ പ്രതീക്ഷയില്ലാത്ത സ്നേഹത്തില് നിന്ന് ഉടലെടുക്കുന്നതാണ്. ലോകത്തെ ഒറ്റകുടുംബമായിക്കണ്ട് സ്നേഹിക്കുവാന് അത് നമ്മെ പ്രാപ്താരാക്കുന്നു. നരനെ നാരായണനെന്നു കണ്ട് സേവിക്കുക, സഹായം ചെയ്യുക, അശരണരെയും രോഗികളേയും വൃദ്ധരേയും അവശരേയും പരിപാലിക്കുക. അതിഥി ദേവോ ഭവ എന്നഭാവനയിൽ സൽക്കരിക്കുകയും ചെയ്യുന്നതിനെ നൃയജ്ഞമെന്നും പറയപ്പെടുന്നു. മനുഷ്യയജ്ഞം, അതിഥിയജ്ഞം എന്നിപേരുകളിലും ഇത് അറിയപ്പെടുന്നു.
അതിഥി സൽക്കാരം മനുഷ്യസേവ എന്നിങ്ങനെ പൊതുവെ വൈദികചടങ്ങുകളോടുകൂടി ദിനംപ്രതി ഗൃഹസ്ഥാശ്രമികൾ ചെയ്യേണ്ടുന്ന കർമ്മങ്ങൾ വിധിച്ചിട്ടുണ്ട്. തന്നെക്കാൾ കുറവുള്ളവർക്ക അവ നിവർത്തിച്ചുകൊടുക്കുന്നതും ദരിദ്രനാരായണ പുജയും മനുഷ്യവർഗ്ഗ ശുശ്രൂഷയും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ സവിശേഷമായ നൃയജ്ഞം സത്സംഗമാണ്. അതിഥിയെന്നാൽ തിഥി നിശ്ചയമില്ലാതെവീട്ടിൽ വരുന്നവർ എന്നർത്ഥം. പരോപകാരികളും വിദ്വാന്മാരും, ജീതേന്ദ്രിയൻമാരും ധർമ്മനിഷ്ഠരുമായവർ ആകസ്മികമായി ഗൃഹത്തിൽ വരും . അവരെ ഗൃഹസ്ഥാശ്രമികൾ യഥോചിതം സ്വീകരിച്ച് ആസനസ്ഥരായി ഉപചരിക്കണം.
സത്സംഗമെന്നാൽ സത്യവുമായുള്ള ഒത്തുചേരൽ അഥവാ സത്യസാക്ഷത്ക്കരത്തിനുവേണ്ടി സജ്ജനങ്ങളോടുകൂടിയ സംസർഗ്ഗം. കുടുംബാംഗങ്ങളുടെ മനസംസ്ക്കാരം പവിത്രമാക്കി സന്മാർഗ്ഗനിരതമായിരിക്കുവാനും പരസ്പര സ്നേഹം വളർത്തുവാനും ജീവിതലക്ഷ്യബോധം ഉത്തേജിപ്പിക്കുവാനും ശരിയായ സത്സംഗം കൊണ്ട് അഥവാ അതിഥി യജ്ഞം കൊണ്ട് സഹായകമായി ഭവിക്കും.
"ധാന്യം യശസ്യമായുഷ്യം സ്വർഗ്ഗീയം വാ അതിഥി പൂജനം"
ഇങ്ങനെ ഗൃഹസ്ഥാശ്രമത്തിൽ അനുഷ്ഠിക്കേണ്ടതായ നിത്യകർമ്മങ്ങളും, നൈമിത്തിക കർമ്മങ്ങളും , യജ്ഞവും ഗൃഹസ്ഥാശ്രമിയുടെ ജീവനവൃത്തികൾക്ക് ഇവ ആദ്യവും അവസാനവുമായിരിക്കണം ,
കുടുംബസ്ത്രീ വീടും പരിസരവും എപ്പോഴും ശ്രീ വിളങ്ങുന്നതായി ചെയ്യണം . കുട്ടികളെ മാതൃകപരമായി വളർത്തണം , ഇവക്കെല്ലം ധനത്തേക്കാൾ കൃത്യനിഷ്ഠയും ധർമ്മബോധവും ജീവിതലക്ഷ്യബോധവുമാണ് അത്യന്താപേക്ഷിതമാണ്.
ഒരു വണ്ടിയിൽ കെട്ടിയകാളകൾ രണ്ടു ഒരേ വിധം വലിക്കുന്നെങ്കിലേ വണ്ടി യഥാക്രമം മുന്നോട്ട് നീങ്ങുകയുള്ളൂ. അതു പോലെ ഗൃഹസ്ഥാശ്രമികളായ സ്ത്രീ-പുരുഷന്മാർ ഗൃഹസ്ഥാശ്രമകർത്തവ്യങ്ങൾ സമചിത്തരായി നയിക്കുന്നെങ്കിലേ കുടുംബക്ഷേമവും ജീവിതസാഫല്യവും നിറവേറുകയുള്ളൂ..
പരിശുദ്ധമായ കൂട്ടുകെട്ടാണ് പുതിയ വിജ്ഞാനത്തെയും ഉപകരിക്കുന്ന തത്ത്വങ്ങളെയും കുറിച്ച് അറിയാൻ സഹായിക്കുന്നത്. 'സജ്ജനാനാം സംഗം" അഥവാ സജ്ജനങ്ങളുമായുള്ള കൂടിച്ചേരലാണ് സത്സംഗത്വം. അതിവൈകാരികതയേയും ദുഃഖങ്ങളെയും മറികടക്കാനുള്ള ഉപാധിയാണ് സജ്ജനങ്ങളുമായുള്ള സംസർഗം. ജീവിതം കുത്തിയൊഴുകുന്ന നദിപോലെയാണ് . നിശ്ചലമായ ശാന്തതയും ആഴവും അതിനു കൈവരുത്തുന്നത് ഗുരുക്കന്മരാകാം.... സുഹൃത്തുക്കളാകാം.. അങ്ങനെ ആരുമാകാം അവരത്രേ സജ്ജനങ്ങൾ. അത്തരക്കാരുമായുള്ള സംഗം തന്നെ സത്സംഗം . ; ആഴമുള്ള ജലത്തിൽ ഓളങ്ങളുണ്ടാകുന്നില്ല എന്നപോലെ ആഴമുള്ള ഹൃദയത്തിൽ വികാരങ്ങളുടെ തിരതള്ളലുണ്ടാകില്ല. തിരതള്ളുന്ന ഹൃദയത്തെ ശാന്തതയിലെത്തിക്കാൻ ബ്രഹ്മജ്ഞാനികൾക്കേ കഴിയൂ. 'പ്രപഞ്ചമാകുന്ന ആഴിയിൽപ്പെട്ടുഴലുന്നവരെ കരകയറ്റുന്ന നാവികനാണ് ദൈവ'മെന്ന് ദൈവദശകത്തിൽ നാരായണഗുരു വിവരിക്കുന്നുണ്ട്. ദേവപദത്തിലേക്കുള്ള വഴിക്കാട്ടിയാണത്രെ സജ്ജനങ്ങൾ .
ജീവിതമാകുന്ന കലക്കുവെള്ളത്തിൽ പ്രാണരക്ഷാർത്ഥം പിടയുന്നവരാണ് ഓരോരുത്തരും. , രക്ഷപ്പെടാൻ ഒരു ചുല്ലികമ്പെങ്കിലും നീട്ടുന്നവരാണ് സജജനങ്ങൾ . അവരുമായുള്ള കൂട്ടുക്കെട്ട് നിസംഗത്വത്തിലേക്കു നയിക്കും. എന്താണ് നിസംഗത്വം? ഒന്നിലും അഭിരമിക്കാത്ത അവസ്ഥ. ശമാദിഷ്ട്ക സമ്പത്തി കൈവരിച്ചതുപോലെ ഇന്ദ്രിയങ്ങളും അന്തഃകരണവുമെല്ലാമടക്കി പരമമായ ആത്മതത്ത്വത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾ ഒരാൾ നിസംഗനായി തീരുന്നു. ശങ്കരാചാര്യർ 'വിവേകചൂഡാമണി'യിൽ ഇപ്രകാരം വിവരിക്കുന്നു. " മനുഷ്യത്വവും മുമുക്ഷുത്വവും മഹാപുരുഷന്മാരുമായുള്ള കൂടിച്ചേരലും ലഭിക്കുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണ്, ദൈവാനുഗ്രഹത്തിൽ മാത്രമേ അതു സാധ്യമാകൂ'...
."ദുർലഭം ത്രയമേവൈതദ് ദൈവാനുഗ്രഹ ഹേതുകം
മനുഷ്യത്വം മുമുക്ഷുത്വം മഹാപുരുഷസംശ്രയ
ഛാന്ദോഗ്യോപനിഷത്താകട്ടെ ആചാര്യവാൻ പുരുഷോ വേദഃ എന്നു വിവരിക്കുന്നു. അതുകൊണ്ട് സജ്ജനങ്ങളെ അന്വേഷിക്കുക, അവരുമായി കൂടിച്ചേരുക.


നിസ്സംഗത്വമാണ് മോഹരഹിതമായ അവസ്ഥയുണർത്തുന്നത് മോഹമാണെത്രെ.ദുഃഖത്തിനാധാരം. അതുകൊണ്ടാണല്ലോ 'ആഗ്രഹമാണ് എല്ല ദുഃഖങ്ങൾക്കും കാരണ'മെന്ന് ബുദ്ധൻ അനുശാസിച്ചത്. വിഷാദമാണ് മോഹത്തിന്റെ ഫലം; ക്രോധത്തിന്നു കാരണഭൂതനായിരിക്കുന്നതും മോഹം തന്നെ. മോഹം നടക്കാതിരിക്കുമ്പോഴാണ് അതു ക്രോധമായി പരിണമിക്കുന്നത്. അജ്ഞതയും അന്ധകാരവുമാണ് ക്രോധത്തിന്റെ ലോകം. എന്നാൽ നിസ്സംഗത മോഹത്തെയും ക്രോധത്തെയും അന്ധകാരത്തെയും ഇല്ലാതാക്കുന്നു. നിസംഗത രുപപ്പെടുത്തുന്നതാകട്ടെ സത്സംഗവും . നിർമോഹം നിശ്ചലമായ മനസ്സിനെ നിർമ്മിക്കുന്നു. ഓളങ്ങളൊഴിഞ്ഞ തടാകത്തിൽ അടിത്തട്ടു കാണാവുന്നതുപോലെ നിശ്ചഹൃദയത്തിനാഴങ്ങളിൽ അജ്ഞാനമാകുന്ന മുത്തുമണികളെ ഒരുവൻ കണ്ടെടുക്കുന്നു. സ്വജീവിതത്തിൽ തന്നെ. ജീവിച്ചിരിക്കുമ്പോൾ തന്നെ അവൻ മുക്തനാകുന്നു.

നാമജപം



ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ !!!


ഈ പതിനാറു നാമങ്ങളും കലികല്മഷത്തെ നശിപ്പിക്കുന്നു. ഇതിലും മെച്ചമായ മാർഗ്ഗം വേദശാസ്ത്രാദികളിൽ പോലും ഇല്ല.
ഈ നാമത്തിന്റെ സഹായത്താൽ ഷോഡശാകലാസമ്പന്നനായ ജീവന്റെ ആവരണം വിച്ഛേദിക്കപ്പെടുന്നു. മേഘനിർമുക്തനായ സൂര്യൻ അധികം പ്രകാശത്തോടുകൂടി ശോഭിക്കുന്നതു പോലെ ആ പരബ്രഹ്മത്തിന്റെ യഥാർത്ഥസ്വരൂപം അപ്പോഴാണ് സ്പഷ്ടമായി പ്രതിഭസിക്കുന്നത്.
ഈ നാമജപത്തിന് പ്രത്യേകിച്ച് വിശേഷവിധിയൊന്നുമില്ല. പരിശുദ്ധമോ അപരിശുദ്ധമോ ആയ ഏതവസ്ഥയിലും ഈ നാമം ജപിക്കാവുന്നതാണ്. ഈ നാമ രൂപ വൈഭവത്താൽ നാലു വിധത്തിലുള്ള മുക്തിയും കൈവരുന്നു.
സാലോക്യ, സാമീപ്യ, സാരൂപ്യ, സായൂജ്യ മുക്തികൾ,
സാലോക്യം:- സമാനമായുള്ള ലോകത്തോടു കൂടിയവനായി - ഈശ്വരന്റെ ലോകത്തുകൂടെ പാർക്കുക.
സാമീപ്യം:- ഈശ്വരന്റെ സമീപത്തിരിക്കുക.
സാരൂപ്യം:- ഈശ്വരന്റെ സ്വരൂപം പോലെ ആവുക.
സായൂജ്യം:- ഈശ്വരന്റെ രൂപത്തിൽ( ജലത്തിൽ ജലം പോലെ) കലർന്നിരിക്കുക.
ഈ നാമമന്ത്രം മൂന്നരകോടി ജപിച്ചാൽ സാധകൻ ബ്രഹ്മഹത്യപാപത്തിൽ നിന്നും നിർവൃത്തനായിത്തീരുന്നു. അവൻ വീരഹത്യാപാപവിമുക്തനായി ഭവിക്കുന്നു, സുവർണ്ണമോക്ഷണപാപത്തിൽ നിന്നും വിമുക്തനായി തീരുന്നു. സർവ്വധർമ്മപരിത്യാഗജന്യമായ പാപത്തിൽ നിന്നും ഉടൻ തന്നെ മോചനം ലഭിക്കുന്നു. അതിശീഘ്രം നിർവൃത്തനായി തീരുന്നു.


പുതുവര്‍ഷ സന്ദേശം2019

ജീവിതവൃക്ഷത്തിന്റെ ഒരിലകൂടി കൊഴിയുകയാണ്‌, ഒപ്പം 2019 എന്ന വര്‍ഷവസന്തം വിരിയുകയാണ്‌. ഏവര്‍ക്കും ഈശ്വരാനുഗ്രഹത്തിന്റെ പുതുവര്‍ഷം ആശംസിക്കുന്നു
ഹൃദയം നന്ദികൊണ്ടു നിറയെണ്ട നിമിഷങ്ങളാണിത്‌. കഴിഞ്ഞുപോയ വര്‍ഷത്തില്‍ ഈശ്വരൻ നമ്മിലേക്ക്‌ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ അപകടങ്ങളില്‍ നിന്നും കാത്ത അനുഭവങ്ങള്‍ ഒക്കെ നന്ദിയോടെ നമുക്ക്‌ ഓര്‍ക്കാം. ഓരോ നിമിഷവും നമ്മെ സംരക്ഷിക്കുന്ന ഈശ്വരപരിപാലനയുടെ തണലിലാണ്‌ നാം ജീവിക്കുന്നത്‌ എന്ന സത്യം ഈ ഒരു വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ നമ്മുടെ ഹൃദയങ്ങളില്‍ നമുക്ക്‌ കുറിച്ചിടാം.
പുതുവര്‍ഷത്തെ വരവേല്‍ക്കുന്നവരുടെ ബഹളങ്ങള്‍ നാം .കേൾക്കാറുണ്ട് എന്നാല്‍ ആഘോഷങ്ങളുടെ അന്ത്യത്തില്‍ നിരാശയോടെ പഴയ ജീവിതത്തിലേയ്‌ക്ക്‌ അവര്‍ മടങ്ങുന്നു. ആഘോഷിച്ചു വരവേല്‍ക്കുന്നതിനേക്കാള്‍ പുതുവര്‍ഷത്തെ ആത്മീയമായി വരവേല്‍ക്കാന്‍ നമുക്കാവണം. ആഘോഷങ്ങളൊക്കെ അല്‍പ്പായുസ്സുള്ളവ മാത്രമാണ്‌. എന്നാല്‍ ആത്മീയമായി ദൈവത്തോട്‌ ചേര്‍ന്ന്‌നിന്ന്‌ ദൈവം നല്‌കിയ വര്‍ഷമായി ഈ പുതുവര്‍ഷത്തെ സ്വീകരിച്ചാല്‍ ഈ വര്‍ഷം മുഴുവനും നമുക്ക്‌ അനുഗ്രഹദായകമായി മാറും.
2017ന്റെ പുതുവര്‍ഷ ലഹരിയില്‍ നമ്മോടൊപ്പമുണ്ടായിരുന്ന പലരും ഇന്നീ ഭൂമുഖത്തില്ല എന്നു നാം തിരിച്ചറിയേണ്ട ഒരു സത്യമുണ്ട്, ഈ വര്‍ഷവും ഈ വര്‍ഷത്തിന്റെ ഓരോ നിമിഷവും ഈശ്വരൻ എനിക്കായി നല്‌കുന്ന ദാനമാണ്‌
ഈ പുതുവര്‍ഷ പിറവിയില്‍ നമ്മുടെ പ്രാര്‍ത്ഥന മുഴുവന്‍ ഈശ്വരാ ഈ വര്‍ഷം മുഴുവന്‍ നന്മയായി തീരണേ എന്നാണല്ലോ. അതിനോട്‌ നമുക്ക്‌ അല്‌പം കൂട്ടിച്ചേര്‍ത്ത്‌ ഇന്നു മുതല്‍ പ്രാര്‍ത്ഥിക്കാം.ഈശ്വരാ ഈ വര്‍ഷം മുഴുവന്‍ മറ്റുള്ളവര്‍ക്ക്‌ നന്മയായി തീരാനും എന്നെ അനുഗ്രഹിക്കണമേ എന്നാകട്ടെ
.സന്ദേശങ്ങളും സമ്മാനങ്ങളും കൈമാറുന്ന ദിവസം കൂടിയാണിത്. നല്ല സന്ദേശങ്ങളും ആകര്‍ഷകങ്ങളായ സമ്മാനങ്ങളും കൈമാറുമ്പോള്‍ ഹൃദയത്തില്‍ നമുക്ക്‌ ഒന്നുകൂടി കുറിച്ചിടാം: ഞാന്‍ ഈ വര്‍ഷം മറ്റുള്ളവര്‍ക്ക്‌ ഒരു നല്ല സന്ദേശമായിരിക്കും; ഞാന്‍ തന്നെയും ഈ വര്‍ഷം മുഴുവന്‍ ഒരു നല്ല സമ്മാനമായിരിക്കും. നമ്മുടെ ജീവിതവും പ്രവര്‍ത്തികളും ഈ വര്‍ഷം മുഴുവന്‍ മറ്റുള്ളവര്‍ക്കുള്ള നല്ല സന്ദേശമായിരിക്കട്ടെ. നമ്മുടെ ജീവിതം കണ്ട് മറ്റുള്ളവര്‍ നന്മയിലേക്ക്‌ വളരട്ടെ. ഒപ്പം നമുക്ക്‌ ചുറ്റുമുള്ളവര്‍ക്ക്‌ ഏറ്റവും പ്രിയപ്പെട്ട സമ്മാനമായി തീരാനും നമുക്ക്‌ പരിശ്രമിക്കാം. ഈ പുതുവര്‍ഷത്തില്‍ ദൈവം കൊടുക്കുന്ന സമ്മാനമായി ഞാന്‍ എന്നെത്തന്നെ രൂപാന്തരപ്പെടുത്തണം. ഭാര്യയെ കൂടുതല്‍ സ്‌നേഹിച്ചും പരിഗണിച്ചും അവള്‍ക്കൊരു പുതുവര്‍ഷ സമ്മാനമായി ഭര്‍ത്താവ്‌ മാറണം. ഭര്‍ത്താവിനെ അംഗീകരിച്ചും ബഹുമാനിച്ചും ഭാര്യയും ഒരു പുതുവര്‍ഷ സമ്മാനമാകണം. മാതാപിതാക്കളെ അനുസരിച്ചും സ്‌നേഹിച്ചും അവര്‍ക്കുള്ള പുതുവര്‍ഷസമ്മാനമായി മക്കള്‍ മാറണം. മക്കളെ കൂടുതല്‍ സ്‌നേഹിച്ചും സഹായിച്ചും അവര്‍ക്കുള്ള സമ്മാനങ്ങളായി മാതാപിതാക്കളും മാറണം. ഈ പുതുവര്‍ഷത്തില്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ ആവുംവിധമെല്ലാം മധുരമായിത്തീരാനും നമുക്ക്‌ പരിശ്രമിക്കാം......പുതുവത്സരാശംസകള്‍.............


കാരുണ്യാർത്തിയായി വഴിപാടുകൾ കഴിക്കുന്നത് വിശുദ്ധ ഭക്തിയാണോ?...

കാരുണ്യാർത്തിയായി വഴിപാടുകൾ കഴിക്കുന്നത് വിശുദ്ധ ഭക്തിയാണോ?... എന്ന പ്രശ്നം ചിരന്തനമായി ഉന്നയിക്കപ്പെട്ടുപോരുന്ന ഒന്നാണ്. ഇതിനു ശരിയായ ഉത്തരം രണ്ടു പുണ്യ പുരുഷ്ന്മാരുടെ വഴിപാടുകളാണ്. ഒന്ന് മേല്പത്തൂർ സ്തോത്ര വഴിപാടും, രണ്ട് കുചേലൻ ശ്രീകൃഷ്ണന് സാമർപ്പിച്ച അവിൽ വഴിപാടും. സ്തോത്രം വാങ്മയരൂപമായ വഴിപാടും, അവിൽ ഭോജ്യരൂപമായ വഴിപാടുമാണ്.
രോഗമുക്തിയും ദാരിദ്രമുക്തിയും സമർപ്പണത്തിന് പിന്നിൽ അഭിലാഷങ്ങളായി വർത്തിച്ചിട്ടില്ലെന്ന് പറയാവതല്ല. എന്നാൽ സ്വാർത്ഥകാര്യങ്ങൾ സാധിക്കാനായി വ്യക്തികളെ കൈകൂലികൊടുത്ത് പ്രീണിപ്പിക്കുന്നതും ഇതും തീർത്തും വ്യത്യസ്ത വികാരങ്ങളിൽ നിന്ന് നിന്നാണുറവകൊള്ളുന്നത്. ജപതപാദികളും സ്തോത്രരചനയും 'കാര്യം കാണാ'നുള്ള വ്യാജമുഖസ്തുതികളല്ല. ഉള്ളിൽ നിറഞ്ഞ ഭക്തിയിൽ നിന്നുളവാകുന്ന ചര്യകളാണ്. ആത്മാവിനെ പവിത്രീകരിക്കുന്ന അർപ്പണങ്ങൾ അതുപോലെയാണ്..
വസ്തുരൂപമായ വഴിപാടുകളും 'എനിക്ക് ഇന്നകാര്യം സാധിച്ചുതന്നാൽ പ്രതിഫലമായി ഇന്നതു നൽകാം എന്ന കരാറുപോലുള്ള വഴിപാടുകൾ മാത്രമേ ലൗകികമായ കൈകൂലിദാനത്തോടു തുലനം അർഹിക്കുന്നുള്ളൂ. സ്വാർത്ഥലാഭമുണ്ടായതുനുശേഷം ഒരു പങ്ക് 'കമ്മീഷൻ ' പോലെ കൊടുക്കലല്ലാ, ജപതപാദികളും സ്തോത്രരചനയും സ്വശക്തിയനുസരിച്ച് ഈശ്വരാർപ്പണമായി വസതുക്കൾ യജിക്കുന്നതും.
'ഇദം ന മമ' എന്ന ഭാവനയോടെയാണ് അഭിലാഷസിദ്ധിയോടു നിരപേക്ഷമായിട്ടാണ് സമർപ്പണം നിർവഹിക്കപ്പെടുന്നത്. നിസ്വാർത്ഥമായ അർപ്പണത്താൽ ആത്മാവ് വിമലീകൃതമാവുന്നു. പരമദരിദ്രനായ കുചേലൻ സമർപ്പിക്കുന്ന ഒരു പിടി അവിൽ ഒരു സാമ്രാട്ട് അർപ്പിക്കുന്ന കനകധാരയേക്കാൾ വളരെയേറെ വലിയ വഴിപാടാണ്.സമർപ്പണത്തിലെ ഭക്തി ശ്രദ്ധാദിക്കൾക്കാണ് വസ്തുവിന്റെ ലൗകികമായ മൂല്യത്തിനല്ല പ്രാധാന്യം . മേല്പത്തൂർ ജപതപാദി അനുഷ്ഠാനങ്ങൾ കൊണ്ടാണ് രോഗമുക്തി നേടിയിരുന്നെങ്കിൽ അത് അദ്ദേഹത്തിന്റെ മാത്രം നേട്ടമാകുമായിരുന്നു. സ്തോത്രകാവ്യമാകട്ടെ ശാശ്വതസമകളിലൂടെ ശ്രദ്ധയും തത്പരതയുള്ള മനുഷ്യകത്തിന്നൊട്ടാകെ മനോവിമലീകരണവും പീഡാശാന്തിയും നൽകികൊണ്ട് നിൽക്കും. " വിശ്വപീഡാപഹത്യൈ" എന്ന വിശേഷണം പരോക്ഷമായി കാവ്യമെന്ന ആശയസത്തക്കും ചേരും .


ഭുക്തിയല്ല, ഭക്തിയാണ് അവിൽ നിവേദ്യം വഴിപാടായികഴിക്കുന്നതിനും നാരായണീയപാരായണത്തിനും പ്രചോദാനമാകേണ്ടത്. മാനസികമായ അന്ധത ബാധിക്കാതെ കാക്കാനുള്ള അനുഷ്ഠാനങ്ങളായി നാരായണീയ പാരായണവും അവിൽ നിവേദ്യവും വിവക്ഷിക്കപ്പെടണം .... " മനോവിമലീകരണത്തിന് അപര്യപതമായ എതു അനുഷ്ഠാനവും വ്യർത്ഥമാണ്".... നാരായണീയത്തിൽ നിന്ന് ഭക്തിരസം ലയത്തോടെ ഉൾക്കൊള്ളാനും കുചേലനെപ്പോലെ മനംനിറഞ്ഞ ഭക്തിയോടെ നിവേദ്യമർപ്പിക്കാനും വ്രതാനുഷ്ഠാനത്തിലൂടെ മനോവിമലീകരണംസാധിക്കാനും ഭഗവദ്നുഗ്രഹം ഏവർക്കും ഉണ്ടാവട്ടെ .. .