2019, ഏപ്രിൽ 4, വ്യാഴാഴ്‌ച

ജാതകർമ്മം ...പുംസവനം.......ഗർഭധാനസംസ്കാര കർമ്മം




ജാതകർമ്മം :-

പൂർണ്ണഗർഭിണിയായ സ്ത്രീക്ക് പ്രസവകാലമടുക്കുമ്പോൾ ഭർത്താവും വയോവൃദ്ധരായ സ്ത്രീ ബന്ധുക്കളും സുഖപ്രസവത്തിന് സഹായകമാം വിധം വേണ്ട ഏർപ്പാടുകൾ ചെയ്യണമെന്നും തദാനുസൃതമായ ആചരണങ്ങളും മന്ത്രോച്ചരണവും കൊണ്ട് പ്രസവത്തെ പവിത്രമാക്കണമെന്നും ശാസ്ത്രവിധിയുണ്ട്.
കുഞ്ഞ് ജനിച്ച് പൊക്കിൾകൊടി മുറിക്കുന്നതിനു മുമ്പും പിമ്പുമായി നടത്തുന്ന സംസ്ക്കാരമാണ് ജാതകർമ്മം മാതാവിന്റെ മാനസികവും ശാരീരികവുമായ സമതുലിതാവസ്ഥ പാലിക്കുന്നതിന് ശിശുവിന്റെ ബുദ്ധിയും യശോബലങ്ങളും സംശുദ്ധമാക്കുന്നതിനുമായി. ഈ സംസ്ക്കാരം വിധിച്ചിരിക്കുന്നു. ശിശുവിനെ പ്രാഥമിക ശുദ്ധിയും ശുശ്രൂഷയും ചെയ്തിട്ട് സുതികർമണി പിതാവിനെ ഏൽപ്പിക്കണമെന്നും കാറ്റും തണുപ്പുമേൽക്കാത്ത സ്ഥലത്തിരുന്ന് വേദമന്ത്രോച്ചാരണ പൂർവ്വം ശുദ്ധവും തണുപ്പുമാറിയതുമായ ജലം കൊണ്ട് ശിശുവിനെ കുളിപ്പിച്ച് ശുഭവസ്ത്രത്താൽ പുതച്ച് തെയ്യാറാക്കിവെച്ചിരിക്കുന്ന (നിലവിളക്കിനുമുന്നിൽ ) ഹോമകുണ്ഡത്തിനടുത്ത് പൂർവ്വാഭിമുഖമായിരുന്ന് യഥാവിധി ഈശ്വരോപാസന ഹവനം എന്നിവ നടത്തണമാണെന്നാണ് വിധി. ഈ കർമ്മത്തിന് പുരോഹിതനും ഗൃഹസ്ഥാശ്രാമിയായിരിക്കണമെന്നുണ്ട്.
അതിനുശേഷം തേനും നെയ്യും തുല്യം കൂട്ടിചേർത്ത് അതിൽ സ്വർണ്ണവും ഉരച്ച് മിശ്രിതം പിതാവ് ശിശുവിന്റെ നാവിൽ " ഓം " എന്നെഴുതണം. സ്വർണ്ണത്തെ സത്യത്തിന്റെയും നെയ്യ് പരിശുദ്ധിയുടെയും തേൻ മധുരസംഭഷണത്തിന്റെയും പ്രതീകമാണെന്നാണ് വിശ്വാസം.
അതിനുശേഷം വലത്തേ ചെവിക്കൽ 'വേദോസീതി' ( നിന്റെ ഗൂഢനാമം വേദം എന്നാകുന്നു. ) എന്ന് പതിച്ചു ചൊല്ലണം. അതുപോലെ ഇടത്തെ ചെവിയിൽ "ഓം മേധാം തേ ദേവഃ സവിതാ
മേധാം ദേവീ സരസ്വതീ
മേധാം തേ അശ്വിനൗ ദേവാ
വാധത്താം പുഷ്ക്കരസ്രജൗ .. തുടങ്ങിയ വേദമന്ത്രങ്ങൾ ചൊല്ലണം..
അനന്തരം ശിശുവിന്റെ ഇരുതോളിലും സ്പർശിച്ചുകൊണ്ട് ..
ഓം ഇന്ദ്രശ്രേഷ്ഠാനിദ്രവീണാനിദേഹി
ചിത്തിം ഭക്ഷസ്യ സുഭഗത്വമസ്മേ
പോഷാം രയീണാമരിഷ്ടിം തനൂനാം
സ്വാദ്മാനം വചഃ സുദിനത്വമഹ്നാം" …. തുടങ്ങിവേദമന്ത്രങ്ങൾ ചൊല്ലണം.
എന്നിട്ട് പിതാവ് കുഞ്ഞിനെ ആശിർവദിക്കുകയും വേണം . ശിശു സത്യം പാലിക്കുന്നവനും പരിശുദ്ധിയുള്ളവനും മധുരമായി സംഭാഷണം ചെയ്യുന്നവനും ദീർഘായുസ്സുള്ളവനുമായിരിക്കണമെന്നാണ് പിതാവ് ആശിർവദിക്കേണ്ടതെന്നും വിധിയുണ്ട്.
തുടർന്ന് മാതവിന്റെ ശരീരത്തിലും ശിശുവിന്റെ ശരീരത്തിലും ഗൃഹത്തിലും തീർത്ഥം തളിക്കണം . അനന്തരം മാതാവിന്റെ സ്തനങ്ങൾ പവിത്രജലം കൊണ്ട് കഴുകി തുടച്ച് ആദ്യം വലത്തെതും പിന്നിട് ഇടത്തെതുമായ മുലപാൽ നൽകണം .. പിന്നിട് മാതാവിന്റെ കിടക്കയുടെ തലയ്ക്കൽ മന്ത്രപൂർവ്വം ഒരു കലശം സൂക്ഷിക്കുകയും, പത്തു ദിവസം വരെ രണ്ടു സന്ധ്യകളിലും പ്രസവരക്ഷയും ശിശുരക്ഷയും എന്നീ ചടങ്ങുകളും ഈ സംസ്ക്കരത്തിൽ ഉൾപ്പെടുന്നു,…


പുംസവനം :-

ഷോഡശക്രിയകളിൽപ്പെടുന്ന രണ്ടാമത്തെ ക്രിയ ആണ് പുംസവനം. ശരീരരക്ഷമാത്രം ലക്ഷ്യമാക്കികൊണ്ടുള്ളതല്ല മനുഷധർമ്മം. മനുഷ്യശരീരം ലഭിച്ചിരിക്കുന്നതു തന്നെ ജന്മസാഫല്യം നേടാനാണ്. അതാകട്ടെ ആദ്ധ്യാത്മികവുമത്രേ , ഗർഭാധാനം , ഗർഭധാരണം ഗർഭരക്ഷണം എന്നി കാര്യങ്ങളിൽ പതി - പത്നിമാർ വളരെ നിഷ്കർഷയോടെ അനുവർത്തിക്കണമെന്ന് ധർമ്മശാസ്ത്രം അനുശാസിക്കുന്നു. ഗർഭശുശ്രൂഷ സ്ഥൂലവും സൂക്ഷമവുമായിരിക്കണം . സ്ഥൂലമായ ശുശ്രൂഷയേക്കാൾ പതിന്മടങ്ങ് സൂക്ഷമാമയ ശുശ്രൂഷകളിൽ ശ്രദ്ധിക്കണം . ഗർഭവതിയെയും ഭർത്താവിനെയും ഇതിന്റെ ഗൗരവം യഥാകാലം ബോദ്ധ്യപ്പെടുത്തുന്നതിനും തദ്വാരാ കുടുംബത്തിനും സംസ്കാരത്തിനും തമ്മിലുള്ള പരസ്പര ബന്ധവും കർത്തവ്യങ്ങളും അനുസ്മരിപ്പിക്കുന്നതിനും. വൈദികകർമ്മങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്. ഗർഭശുശ്രൂഷരീതിയിൽ പുംസവനവും, സീമന്തോന്നയനവും മുഖ്യത്വമർഹിക്കുന്നു.
സ്ത്രീ ഗർഭം ധരിച്ചുവെന്നു കണ്ടാൽ ഗർഭവതിയുടെയും ഭർത്താവിന്റെയും മനോവാക്കായങ്ങൾ വൃതനിഷ്ഠയോടെ വർത്തിച്ചുകൊണ്ടിരിക്കണം. ഗർഭവതിയുടെ ആഹാരം നിദ്ര വ്യയാമം നിത്യകർമ്മം വിചാരം വാക്ക് സമ്പർക്കം ഇത്യാദി എല്ലാകാര്യങ്ങളും അടക്കും ചിട്ടയുമുള്ളതായി തീരണം എല്ലാം നിതവും ഹിതകരവുമായിരിക്കണം.
ഗർഭം മൂന്ന് മാസമാവുമ്പോഴാണ് പുംസവനം നടത്തുന്നത്. ഇതിനും ശുഭമുഹൂർത്തം അനിവാര്യമാണ്. ഗർഭവതിയേയും ഗർഭസ്ഥശിശുവിനേയും ഉദ്ദേശിച്ചാതാണിതെങ്കിലും സംസ്ക്കാരികകർമ്മങ്ങളുടെ സ്വഭാവം സാമൂഹികമാണല്ലോ. അതിനാൽ ഒരു ശുഭമുഹൂർത്തം നിശ്ചയിച്ച് ബന്ധുക്കളേയും ഗുരുജനങ്ങളേയും ക്ഷണിച്ചു വരുത്തി അവരുടെ സാന്നിദ്ധ്യത്തിലും ഒരു പുരോഹിതന്റെ പൗരോഹിത്യത്തിലും ഇതു നടത്തേണ്ടതാണ്. ഇതിന്റെ പ്രാമാണിക മന്ത്രങ്ങൾ വേദങ്ങളിലും ഗൃഹ്യസൂത്രങ്ങളിലും കാണാം.
പുംസവനക്രിയയോടുകൂടി ഗർഭിണിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. പുഷ്ടിപ്രദവും സംശുദ്ധവും സ്വാത്തികവുമായ ആഹാരപാനീയങ്ങളും ഔഷധവും കഴിക്കുന്നതിനൊപ്പം കോപതാപമോ മോഹമദമത്സരാദി വികാരമോ ഉണ്ടാവാതെ സൂക്ഷിക്കുകയും വേണം. ഗർഭിണിക്ക് മിത വ്യായാമവും ഗർഭിണിക്ക് ചെയ്യാവുന്ന യോഗാഭ്യാസങ്ങളാണ് ഉത്തമം സൌമ്യാചരണവും പ്രസന്നചിത്തവും ഉണ്ടായിരിക്കണം.
ഈശ്വരഭക്തിയും സദ്ഭാവങ്ങളും ഉളവാക്കുന്ന പുരാണോതിഹാസങ്ങൾ വായിക്കണം. സത്സംഗങ്ങളും ധർമ്മജ്ഞാന സംബന്ധമായ പ്രഭാഷണങ്ങളും സംഭാഷണങ്ങളും ശ്രവിക്കുകയും വേണം. ഇതെല്ലാം പ്രസവം വരെ ക്രമമായും നിര്ബന്ധമായും നടക്കുന്നതിന് ഭർത്താവും മറ്റ് ബന്ധുക്കളും ശ്രദ്ധിക്കുകയും വേണം.

ഗർഭധാനസംസ്കാര കർമ്മം:-

വധൂവരൻമാർ ഭാര്യാഭർതൃപദവിയിലേക്ക് പദാർപണം ചെയ്യുന്ന സംസ്കാരമാണിത്, ജന്തുസഹജമായ കാമം പ്രേമാത്മകമാക്കി ധാർമികഭാവങ്ങളാൽ സ്വയം നിയന്ത്രിതരായി സത്സന്താനലാഭോദ്ദേശപൂർവ്വം ഈ സംസ്കാര കർമ്മം ചെയ്യണം . ഋതുകാലത്തിനു മുൻപ് വിധിച്ചിട്ടുള്ള ഔഷധങ്ങൾ സേവിച്ചും വിശുദ്ധാഹരങ്ങൾ കഴിച്ചും ഈശ്വരഭക്തി , ആശ്രമധർമ്മതത്ത്വം മുതലായ സത് ഭാവനകളാൽ മനസ്സിനേയും പരിപുഷ്ട്മാക്കിയ ദമ്പതികൾ ഗർഭധാന സംസ്കാരത്തോടുകൂടി പ്രസന്നരും പവിത്രചിത്തരുമായി നിശ്ചിതകാലത്ത് ഗർഭധാനം സ്വീകരിക്കണമെന്ന് ധർമ്മശാസ്ത്രങ്ങളിൽ വിധിച്ചിരിക്കുന്നു, 'മനുസ്മൃതി' പ്രകാരം സ്ത്രീ രജസ്വലയാവുന്ന നാൾ തൊട്ട് പത്തിനാറു ദിവസങ്ങളാണ് ഋതുകാലം. ഇതിൽ ആദ്യത്തെ നാലുനാൾ ബാഹ്യാഭ്യന്തരമായ പല കാരണങ്ങളാൽ ഗർഭധാനത്തിന് നിഷിദ്ധങ്ങളാണ്. ഋതുകാലത്തെ 11 ,12 ദിവസങ്ങളും ഗർഭധാനത്തിന് വർജ്യമാണ്. അതുപോലെ പൗർണമി അമാവാസി, ചതുർദ്ദശി, അഷ്ട്മി, എന്നി ദിതിദിനങ്ങളും നിഷിദ്ധമാണ്.
നിശ്ചിതദിനത്തിൽ സംസ്ക്കാരകർമ്മത്തോടുകൂടി വധൂവരന്മാർ പത്നീ-പതിത്വം വരിച്ച് ഗർഭധാനം ചെയ്യണം. അവർ ഗൃഹസ്ഥാശ്രമത്തിലായാലും ആത്മീയോൽക്കർഷത്തിനുള്ള ബ്രഹ്മചാര്യം നശിക്കയില്ല. ഈ ക്രമത്തിനെ 'ഉപനിഷദഗർഭലംഭനം' എന്ന് അശ്വാലായന ഗൃഹ്യസൂത്രത്തിൽ വിശേഷിപ്പിച്ചിരിക്കുന്നു.
ഗർഭധാനത്തിനു മുമ്പായി ഗർഭധാന സംസക്കാരകർമ്മം അനുഷ്ഠിച്ചിരിക്കണം . മുൻപറഞ്ഞമാതിരി ഈശ്വരപ്രാത്ഥന , ഹോമം, അല്ലെങ്കിൽ പൂജ മുതലായ കർമ്മം അനുഷ്ഠിക്കുമ്പോൾ വരൻ പശ്ചിമാഭിമുഖമായും വരന്റെ വാമഭാഗത്തായി വധുവും ഇരിക്കണം . പുരോഹിതനും ഗുരുജനങ്ങളും ബന്ധുമിത്രാദികളും ചുറ്റും ഇരുന്നു വേണം. സംസ്ക്കാരകർമ്മം അനുഷ്ഠിക്കുവാൻ, വധൂവരന്മാർ ഒന്നിച്ച് അഗ്നി, വായു, ചന്ദ്രൻ, സൂര്യൻ, അന്നം തുടങ്ങിയ ദേവതാസങ്ക്ൽപ്പത്തോടു കൂടി വേണം പ്രാർത്ഥിക്കാണം . അഥവാ ഹോമം - യജ്ഞം ചെയ്യണം . തദാവസരത്തിൽ വധു വരന്റെ തോളത്ത് കരം വെച്ചിരിക്കണമെന്നുണ്ട്. അനന്തരം നിശ്ചിതമന്ത്രങ്ങൾ ഉച്ചരിച്ചുകൊണ്ട് അഷ്ടാജ്യഹൂതിയും പിന്നീട് ആജ്യഹൂതിയും ( മന്ത്രോച്ചാരപൂർവ്വം അഷ്ട്ഗന്ധം നെയ്യ് മുതലായ ദ്രവ്യങ്ങൾ ഹോമാഗ്നിയിൽ ആഹൂതി ) നൽകണം . പിന്നീട് ഹവനം ചെയ്ത നെയ്യ് വധു ആപാദചൂടം തേച്ച് കുളിക്കണം . ശുഭവസ്ത്രം ധരിച്ച് പൂർവ്വ സ്ഥാനത്തു വരുന്ന വധുവിനെ വരൻ സ്വീകരിച്ച് പൂജാസ്ഥാനത്തിന് (ഹോമകുണ്ഡത്തിന്) പ്രദക്ഷിണമായി ചെന്ന് ഇരുവരും സൂര്യദർശനം ചെയ്യണം എന്നിട്ട് വധു വരനെയും മറ്റു ഗുരുജനങ്ങളെയും വൃദ്ധസ്ത്രീകളെയും വന്ദിച്ച് ആശ്രിർവ്വാദം സ്വീകരിക്കുന്നതോടെ ഈ സംസ്കാരത്തിന്റെ ഭാവാർത്ഥം വ്യഞ്ജിപ്പിക്കുന്ന പുരോഹിതന്റെ പ്രവചനം നടക്കും. ഇങ്ങനെ വധു പത്നിയുടെ പദവിയും വരൻ ഭർത്താവിന്റെ പദവിയും പ്രാപിക്കുന്നു. അനന്തരം പുരോഹിതനും മറ്റും യഥാശക്തി ദക്ഷിണയും ഭക്ഷണവും നൽകി സൽക്കരിക്കുകയും. പതിപത്നിമാർ പൂജാവേദിയുടെ പശ്ചിമഭാഗത്ത് പൂർവ്വാഭിമുഖമായി ഇരുന്ന് ഭക്ഷണം കഴിക്കുകയും വേണം .
ഈ ഗർഭധാനസംസ്ക്കാരന്തരം പതിപത്നിമാരുടെ മനശ്ശരീരങ്ങൾ പ്രസന്നമായിരിക്കുന്ന സന്ദർഭത്തിൽ യഥാവിധി ഗർഭധാനം നിർവഹിക്കാം. അതിനുശേഷം സ്നാനം ചെയ്ത് വീണ്ടും പവിത്ര സങ്കല്പങ്ങളാലും ആചരണങ്ങളാലും മനഃശുദ്ധിയും കായശുദ്ധിയും പാലിക്കണം . പുത്രേഷ്ടം , നിഷേകം എന്നി പേരുകളിലും അറിയപ്പെടുന്ന ഗർഭധാനം കൊണ്ട് ഉദ്ദേശിക്കുന്നത്, ഗർഭധാരണം അഥവാ വീര്യസ്ഥാപനമാണ്. ഗർഭപാത്രം വിശുദ്ധമാക്കി വീര്യം പ്രതിഷ്ഠിച്ച് സ്ഥിരീകരിക്കുകയെന്നതാണ്.
ഗർഭസ്യാധാനം വീര്യസ്ഥാപനം സ്ഥിരീകരണം
നസ്മിന്യേന വാ കർമ്മണാ തദ് ഗർഭധാനം
ഭർത്താവിനെ ശുശ്രൂഷിക്കുക എന്നതാണ് ഉത്തമകളായ സ്തീകളുടെ പരമമായ ധർമ്മം. ഭർത്താവിന്റെ ബന്ധുക്കളെയും കാപട്യമില്ലാതെ പരിചരിക്കണം. കുട്ടികളെ വേണ്ടവിധത്തിൽ വളർത്തി കുടുംബം നോക്കുന്നവളായിരിക്കണം ഭർത്താവ് ദുശ്ശീലങ്ങളുള്ളവനോ ദരിദ്രനോ, നിർഭാഗ്യവനോ, വൃദ്ധനോ, രോഗിയോ ആയിരുന്നാൽ പോലും ആത്മാർത്ഥമായി സ്നേഹിച്ച് പരിചരിക്കണമെന്ന് ഭഗവാൻ ഉന്നിപറയുന്നു. ധർമ്മം ഉപദ്ദേശിക്കുമ്പോൾ ഭഗവാൻ പുരുഷ പക്ഷപാതിയായ മാറുന്നുണ്ടോ?. മുകളിൽ പറഞ്ഞ ദോഷങ്ങളോടു കൂടിയ നിർഭാഗ്യവാനായ ഒരു ഭർത്താവിനെ ഏത് സ്ത്രീക്കാണ് കാപട്യമില്ലാതെ സ്നേഹിക്കാൻ കഴിയുക? ഭാഗവതത്തിൽ തന്നെ പല സ്ഥലങ്ങളിലും പറയുന്നത് സ്ത്രീ മായയാണ് എന്ന്. ഇനി ഭഗവാൻ പുരുഷനായി സ്ത്രീകളെ താഴ്ത്തിക്കെട്ടുകയും പുരുഷ മേധാവിത്വം പറയുകയും ചെയ്യുന്നതായി തോന്നതിരിക്കാൻ ധർമ്മം ഉപദ്ദേശിക്കുന്ന കൂട്ടത്തിൽ പുരുഷനെ, ഭർത്താവിനെ അപാതകി ആണെങ്കിൽ മാത്രം സ്വീകരിക്കാൻ മതി എന്നു പറയുന്നു. പാതകം ചെയ്യുന്ന പുരുഷനെ ഒരു സ്ത്രീക്കും പതിയായി സ്വീകരിക്കാൻ കഴിയില്ല. അതുകൊണ്ട് സ്തീകളുടെ ധർമ്മം ഇവിടെ ഭഗവാൻ മായ നിങ്ങാനാണ് പറയുന്നെങ്കിലും കൂടെ പുരുഷൻ പാതകം ചെയ്യരുതെന്നും ഭാര്യ തരുന്ന സ്നേഹം അനുഭവിക്കാൻ തക്ക പാത്ര മഹിമയും, ഗാത്ര മഹിമയും വെളിവാക്കേണ്ടതുമാണെന്ന് ബോധിപ്പിക്കുന്നു. സ്ത്രീ മായയായതുകൊണ്ട് എതേങ്കിലും പാതകം ചെയ്താൽ പോലും കുറ്റം പറയാൻ ആവില്ല.. എന്നാൽ ഏതു വിധേനയും മയയെ തരണം ചെയ്യേണ്ട പുരുഷൻ അപാതകിയായിരുന്നേ പറ്റൂ.........ഹരേ കൃഷ്ണ
ഹേ ഓടക്കുഴലേ! നീ എന്തു സുകൃതമാണ് നീ ചെയ്തത് ഇത്രമാത്രം സ്നേഹപൂർവ്വം ഭഗവാൻ നിന്നെ എപ്പോഴും ചുണ്ടോട് ചേർത്തുവെച്ചു കൊണ്ട് നിന്നിലൂടെ ഇത്ര മഹത്തായ നാദം പുറപ്പെടുവിക്കാൻ? ഇതു കേട്ട് ഓടകുഴൽ പറഞ്ഞു. .... ഈ സ്ഥനത്ത് എത്തുന്നതിനു മുമ്പ് എനിക്ക് നിരവധി കടമ്പകളും കഷ്ട്പ്പാടുകളും തരണം ചെയ്യേണ്ടിവന്നീട്ടുണ്ട്. ഞാൻ പൂർവ്വികമായി ഒരു പാഴ്മുളം ചെടിയായി ഭൂമിയിൽ അടിയുറച്ചു അനങ്ങാൻ വയ്യാതെ നില്പികായിരുന്നു. അവിടെ കഠിനമായ വെയിലും മഞ്ഞും മഴയും കാറ്റും എല്ലാം സഹിച്ച് ആരാലും ശ്രദ്ധിക്കപ്പെടാതെ കഴിഞ്ഞുകൂടുകയായിരുന്നു. അങ്ങനെയിരിക്കുമ്പോൾ മൂർച്ചയേറിയ കത്തികൊണ്ട് ഒരാൾ എന്നെ വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി. തീർന്നില്ല എന്റെ ശരീരത്തിൽ അവർ സുഷിരങ്ങൾ ഉണ്ടാക്കി അകം ചുരണ്ടി തടസ്സങ്ങളും മാലിന്യങ്ങളും തുടച്ചു നീക്കി അകം ശൂന്യമായി . ഇത്രയേറെ കഠിന തപസ്സ് അനുഷ്ഠിച്ചതിന്റെ ഫലമായാണ് ഞാൻ ഈ സ്ഥാനത്തിന് അർഹനായതും അംഗീകാരം കിട്ടിയതും.... ഓടക്കുഴൽ മനുഷ്യ ശരീരത്തിന്റെ പ്രതീകമാണ് ഓടക്കുഴലിൽ എട്ട് സുക്ഷിരങ്ങൾ ഉണ്ട് അവ സൂചിപ്പിക്കുന്നത് മനുഷ്യരിലുള്ള പഞ്ചേന്ദ്രിയങ്ങൾ മനസ്സ് ബുദ്ധി, അഹംങ്കാരം എന്നിവയാണ്. അതുകൊണ്ട് നമ്മളിൽ അന്തർ ലീനമായിരിക്കുന്ന തടസ്സങ്ങളായ രാഗ- ദോഷങ്ങളേയും ഇഷ്ടാനിഷ്ടങ്ങളേയും അഹംങ്കാരത്തെയും മറ്റ് മാലിന്യങ്ങളേയും ഇല്ലായ്മ ചെയ്താലേ അന്തർഗതമായിരിക്കുന്ന ആത്മാവിന്റെ സംഗീതം അനർഗ്ഗളമായി ഒഴുകൂ. അകം പൊള്ളയും നിർമ്മലവുമായ മനസ്സോടു കൂടി വേണം ഭഗവാനെ പ്രാപിക്കാൻ . നമ്മുടെ ശരീരം ഭഗവാന്റെ ഓടക്കുഴലായി മാറട്ടെ. അപ്പോൾ നമ്മിൽ നിന്നും ആത്മാവിന്റെ സംഗീതം നിർഗ്ഗളിക്കുന്നത് അനുഭവിക്കുവാൻ നമുക്ക് കഴിയും.
പൃഥ്വി തുടങ്ങി മുകളിലേക്ക് ഉയരുംതോറും സാന്ദ്രത കുറഞ്ഞു വരുന്നതായി കാണാം . ആധുനികശാസ്ത്രപ്രകാരം സാന്ദ്രത കുറയുമ്പോൾ വ്യാപ്തം കൂടുന്നു. ഇതിൽ നിന്നും ഭൂമണ്ഡലത്തിൽ നിന്നും ആകാശമണ്ഡലത്തിലെത്തുമ്പോഴെക്കും സാനന്ദ്രത പരമാവധി കുറയുകയും വ്യാപ്തം പരമാവധി ആത്മവികാസം പ്രാപിക്കാൻ കഴിയുമെന്ന് ഒടുവിൽ നാമജാത്യാദികല്പനകളില്ലാത്ത പരമാനന്ദത്തിൽ ലയിക്കുവാൻ സാധിക്കുമെന്നും സന്ദേഹം ഒട്ടുമില്ല.
തുരിയാതീതം -- ആകാശം (അതിവാതകാവസ്ഥ) -- സദാശിവൻ -- ആനന്ദം
തുരിയം -- വായു (വാതകം) – അംബിക -- ചിത്തം
സുഷുപ്തി -- അഗ്നി(ഊർജ്ജം) -- രുദ്രൻ -- അഹംങ്കാരം
സ്വപ്നം -- ജലം(ദ്രാവകം) – വിഷ്ണു -- ബുദ്ധി


ജാഗ്രത് -- പ്രഥ്വവി (ഖരം) – ഗണപതി -- മനസ്സ്