2020, ഡിസംബർ 31, വ്യാഴാഴ്‌ച

പടിഞ്ഞാറ്റുമുറി സുബ്രമണ്യക്ഷേത്രം ===================================

 

പടിഞ്ഞാറ്റുമുറി സുബ്രമണ്യക്ഷേത്രം 

===================================


തൃശൂർ ജില്ലയിലെ മായന്നൂരിൽ ,കൊണ്ടാഴി പഞ്ചായത്ത്  തൃശൂർ=മായന്നൂർ റൂട്ടിലെ ചിറങ്ങര സ്റ്റോപ്പിൽ നിന്നും ഒന്നരകിലോമീറ്റർ .ഒരേ ശ്രീകോവിലിൽ രണ്ടു മൂർത്തികൾ ശിവനും സുബ്രഹ്മണ്യനും രണ്ടും സ്വയംഭൂവാണ്  ഇതിൽ പ്രാധാന്യം സുബ്രമണ്യനാണ് . കിഴക്കോട്ടു ദര്ശനം ഒരു നേരം പൂജ. തന്ത്രി മുണ്ടനാട്ട് മന  ഉപദേവത  ഗണപതി,മകരത്തിലെ തൈപ്പൂയം ആഘോഷം,ഓട്ടൂർ മാനവക ക്ഷേത്രമായിരുന്നു .ഇപ്പോൾ നാട്ടുകാരുടെ സമിതി  ഇവിടെ നവോദയ സ്കൂളിനടുത്ത്  പടിഞ്ഞാറ്റൂർ ശിവക്ഷേത്രവും ഓട്ടൂർ മനവക ആയിരുന്നു .ഇവിടെ പ്രധാനമൂർത്തി കിഴക്കോട്ടു ദർശനമായി ശിവൻ ഉപദേവതാ ഗണപതി, അയ്യപ്പൻ വിഷ്ണു ഭഗവതി .ഇത് പഴയകാലത്തെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായിരുന്നു  തന്ത്രി മുണ്ടനാട്ട് മന രണ്ടു നേരം പൂജയുണ്ട് ഉത്സവമില്ല .ശിവരാത്രി ആഘോഷം 

വേങ്ങൂർ ദുർഗ്ഗ ക്ഷേത്രം എറണാകുളം ജില്ല

 വേങ്ങൂർ ദുർഗ്ഗ ക്ഷേത്രം എറണാകുളം ജില്ല

===========================================================================


108  ദുർഗ്ഗാലയങ്ങളിൽ ഒന്ന്  എറണാകുളം ജില്ലയിലെ അങ്കമാലിയ്ക്കടുത്ത്  വേങ്ങൂരിൽ  അങ്കമാലി -കാലടി റൂട്ടിൽ  നായരങ്ങാടി സ്റ്റോപ്പ്. പ്രധാനമൂർത്തി ദുർഗ്ഗ .കിഴക്കോട്ടു ദർശനം .മൂന്നു നേരം പൂജയുണ്ട് തന്ത്രി ആദ്യം കുറ്റാലക്കോടായിരുന്നു .ഇപ്പോൾ ബംബളി യസ്സ്‌ .പീഠമടക്കം അഞ്ചരയടിയോളം ഉയരമുണ്ട് വിഗ്രഹത്തിനു. പ്രധാന നേദ്യം  കടുംപായസം . ഉപദേവത ശിവൻ, ശാസ്താവ് ,ഗണപതി മണികണ്ഠൻ ,ഭദ്രകാളി രക്തേശ്വരി  മുൻപ്  പൂരം പങ്കാളിയായിരുന്നു .ഈ പ്രദേശത്തേ ഏഴ് ദേവിമാരാണ് ആറാട്ടുപുഴ പൂരത്തിൽ പങ്കെടുത്തിരുന്നത് ഇത് നിലച്ചുപോയതോടെ ആറാട്ടുപുഴ പൂരദിവസം  ഈ ദേവിമാർ ഏഴിപത്ത്‌ എത്തിയിരുന്നു എന്നും പുരാവൃത്തം ഇപ്പോൾ മീമത്തിലെ  ഉത്രം ആറാട്ടായി ഒൻപതു ദിവസത്തെ ഉത്സവം  ഇവിടെ കൊടിയേറ്റ ദിവസം തന്നെയാണ് പൂരവും രണ്ടാം ദിവസം മാണിക്യമംഗലത്ത് പൂരം ആറാട്ടുപുഴപൂരത്തിൽ പങ്കെടുത്തിരുന്ന ദേവീക്ഷേത്രങ്ങളിൽ ഇതേ ക്രമത്തിൽ തുടർന്നുള്ള ദിവസങ്ങളിലാണ് പൂരം ഇത് സംബന്ധിച്ച് ഒരു പദ്യമുണ്ട് .


                                          പൂരം മുന്പില് വേങ്ങൂർ 

                                          പിന്നെ മാണിക്യമംഗലം ,ചെങ്ങലാടാട് 

                                          അവണങ്ങോ ട് ,നായത്തോടെഴിപ്പുറം 


ഈ ക്ഷേത്രങ്ങളിലെല്ലാം  ഉത്സവം കഴിഞ്ഞു എട്ടാംദിവസം ആയിരുന്നു ആറാട്ടുപുഴപൂരം ഈ ദിവസം ഈ ദേവിമാർ ആറാട്ടുപുഴയ്ക്ക് പോകുന്നു എന്ന് സങ്കല്പമുണ്ട് വേങ്ങൂരിൽ അന്ന് കൊടിക്ക പഷ്ണി എന്ന ചടങ്ങുമുണ്ട് .ദേവി ആറാട്ടുപുഴയ്ക്കു പോയി എന്ന് സങ്കല്പം ഉള്ളതിനാൽ അന്ന് ഈ ക്ഷേത്രത്തിൽ പൂജയില്ല ഒരു വിളക്ക് മാത്രം  കത്തിച്ചു വെയ്ക്കും  1963 ൽ പുനഃപ്രതിഷ്ഠ നടത്തി  മൈലക്കൊട്ടം മന,പരാഴിവെട്ടത്തു മനക്കാരുടെ ക്ഷേത്രമായിരുന്നു ഇപ്പോൾ ട്രസ്റ്റ് മാണിക്യമംഗലം സഹോദരിയാണെന്നും വിശ്വാസമുണ്ട് .

2020, ഡിസംബർ 30, ബുധനാഴ്‌ച

വെള്ളാട്ട് ശിവക്ഷേത്രം കണ്ണൂർ ജില്ല

 


വെള്ളാട്ട് ശിവക്ഷേത്രം കണ്ണൂർ ജില്ല

===================================================================


കണ്ണൂർ ജില്ലയിലെ ആലക്കോടിനടുത്ത്  തളിപ്പറമ്പ് ആലക്കോട് റൂട്ടിൽ കരുവഞ്ചാൽ ബസ്‌സ്റ്റോപ്പിനടുത്ത്  ഒന്നരകിലോമീറ്റർ വടക്കു കിഴക്കു കുന്നിന്റെ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്  രണ്ടു പ്രധാനപ്പെട്ട മൂർത്തികൾ ഇവിടെയുണ്ട് ശിവനും ഭഗവതിയും ശിവൻ കിരാത മൂർത്തിയും  ഭഗവതി ചുഴലി ഭഗവതിയുമാണ് കിഴക്കോട്ടു ദർശനം തന്ത്രി പുതുശ്ശേരി .ഒരു നേരത്തെ പൂജയുള്ളൂ .ഉപദേവത പുള്ളി ഭഗവതി മുൻപ് ഈ ക്ഷേത്രത്തിലെ തിരുമുടി പ്രസിദ്ധമായിരുന്നു .ധനു മാസം 15 മുതൽ 20  വരെ ഉത്സവം മടയൻ നമ്പ്യാരുടെയും പാപ്പിനശ്ശേരി നമ്പ്യാരുടെയും ക്ഷേത്രമായിരുന്നു  ഇപ്പോൾ എഛ് .ആർ &സി ഇ  യുടെ നിയന്ത്രണത്തിൽ  പോകുന്നു 

2020, ഡിസംബർ 27, ഞായറാഴ്‌ച

തേം കുളങ്ങര ക്ഷേത്രം തൃശൂർ

 തേം കുളങ്ങര ക്ഷേത്രം തൃശൂർ 

============================================================


തൃശൂരിനടുത്ത് ചേറൂരിൽ . ചേറൂർ  സ്കൂൾ സ്റ്റോപ്പിനടുത്ത്  ഒരു ഫർലോങ് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്നു  .പ്രധനമൂർത്തി ഭഗവതി .സ്വയംഭൂ വിഗ്രഹമാണ് എന്ന് സംശയം ലിംഗം പോലെയാണ് നനദുർഗ്ഗയാണ്  പടിഞ്ഞാട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട്  വിഷുവേല ആഘോഷം  ഇത് നാടുവാഴിയുടെ ക്ഷേത്രമാണന്നു കരുതുന്നു  മണലിയാർ കാവുമായി ഈ ക്ഷേത്രത്തിനു എന്തോ ബന്ധമുണ്ടന്നു പറയുന്നു .മണലിയാർ കാവിലേയ്ക്ക് ഇവിടെ നിന്നും കാവടി പോയിരുന്നു  ഇപ്പോൾ കൊച്ചി ദേവസം ബോർഡിൻറെ ക്ഷേത്രം 

തോന്നിയ കാവ് എറണാകുളം ജില്ല =================================

 

തോന്നിയ കാവ് എറണാകുളം ജില്ല

=================================


എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിനടുത്ത്  പറവൂർ -ചാത്തനാട് റൂട്ടിൽ. പ്രധാനമൂർത്തി ചുടലഭദ്രകാളി . ശില  കണ്ണാടി പ്രതിഷ്ഠയാണ് .പടിഞ്ഞാട്ടു ദർശനം . മൂന്നു നേരം പൂജയുണ്ട് തന്ത്രി വേഴപ്പറമ്പ് . മൂന്നു ഭാഗത്ത് ശ്മശാനമാണ് .(കാളി ശ്മശാനത്തിൽ വസിയ്ക്കുന്നു എന്നുമെന്നു പഴയകാലം മുതൽക്കേ ഉള്ള വിശ്വാസമാണ് മരിച്ചവരുടെ പ്രേതങ്ങളുമായിട്ടും  അവരെ സംസ്കരിച്ച  സ്ഥലങ്ങളുമായിട്ടും ദേവതകളെ ബന്ധപ്പെടുത്തുന്ന  സമ്പ്രദായവും പഴയകാലത്തുണ്ടായിരുന്നു .)ഒരു ശ്മശാനത്തിൽ സ്ഥിതിചെയ്യുന്ന കാളി ക്ഷേത്രത്തെക്കുറിച്ചു മണിമേഖലയിൽ പരാമർശമുണ്ട് .ക്ഷേത്രത്തിൽ കുംഭം ഒന്നിന് മുടിയേറ്റ് ,രണ്ടു മുതൽ ഏഴ് ദിവസം വരെ ഉത്സവം ഉപദേവത ഗണപതി  ഈ ക്ഷേത്രത്തിന്റെ തെക്കു ഭാഗം കുളം  ഒരുമിച്ചു പുറപ്പെട്ട അഞ്ചു സഹോദരിമാരാണ്  കോസുങ്ങല്ലൂർ, കൊട്ടുവള്ളി, തൃക്കപുരം ,കാളികുളങ്ങര തോന്നിയ കാവ്  ,ഭഗവതിമാർ  എന്ന് ഒരു ഐതിഹ്യമുണ്ട്  തോന്നിയ സ്ഥലത്ത് ഇരുന്നതിനാൽ തോന്നിയകാവ്‌ ആയി രൂപപ്പെട്ടു.  എന്നും പഴമ . ഇപ്പോൾ തിരുവതാം കൂർ ദേവസം  ബോർഡ്.ക്ഷേത്രം 

തോട്ടുവ ധന്വന്തരി ക്ഷേത്രം എറണാകുളം ജില്ല

    തോട്ടുവ ധന്വന്തരി ക്ഷേത്രം


എറണാകുളം ജില്ല

==========================================


എറണാകുളം ജില്ലയിൽ കൂവപ്പടിപഞ്ചായത്തിൽ . തോട്ടുവ ധന്വന്തരി ക്ഷേത്രം.പെരുമ്പാവൂർ -കോടനാട് റൂട്ടിൽ തോട്ടുവാകവലയിൽ നിന്നും ഒരുകിലോമീറ്റർ , വല്ലം കവലയിൽ നിന്ന് ആറ് കിലോമീറ്റർ വടക്ക് കിഴക്കോട്ട് പോയാലും  ഈ ക്ഷേത്രത്തിൽ എത്തും.പ്രധാനമൂർത്തിധ‌ന്വന്തരി  പരശുരാമസ്ഥാപിതമെന്ന് വിശ്വസിക്കുന്ന ഇവിടുത്തെ പ്രതിഷ്ഠയ്ക്ക് ആറടി ഉയരമുണ്ട്. ശംഖ്, ചക്രം, അമൃത കുംഭം, ജളൂകം എന്നിവ ചതുർ ബാഹുക്കളിൽ ധരിച്ചിട്ടുണ്ട്. കിഴക്കോട്ടു ദർശനം  ഉപദേവതകൾ ഗണപതി, ശാസ്താവ്, ഭഗവതി, നാഗ രാജാവ്, നാഗ യക്ഷി, ബ്രഹ്മരക്ഷസ്സ്,  എന്നിവരാണ്  പാൽ, വെണ്ണ, പൂവൻ പഴം, പാൽ പായാസം, കദളി പഴം എന്നിവയാണ് പ്രധാന നേദ്യങ്ങൾ. കൃഷ്ണ തുളസിയാണ് പ്രധാനമായും പൂജയ്ക്ക് എടുക്കുന്നത്. എല്ലാ മാസത്തിലും നടത്തുന്ന തിരുവോണ ഊട്ട് പ്രസിദ്ധമാണ്. മേടത്തിലെ പൂയം പ്രതിഷ്ഠാദിനവും ആഘോഷം പന്ത്രണ്ട് വർഷത്തിൽ ഒരിയ്ക്കൽ നടത്തുന്ന നവീകരണ കലശം 2014 ജൂൺ 25 മുതൽ ജൂലൈ 5 വരെ നടത്തിയിരുന്നു. ക്ഷേത്രത്തിന് തെക്ക് ഭാഗത്ത് കൂടി തോടും വടക്ക് ഭാഗത്ത് കൂടി പെരിയാറും ഒഴുകുന്നു (മൂന്ന് കിലോ മീറ്റർ കിഴക്ക് വച്ച് തോട് പെരിയാറിൽ ചേരും). തോട്ടുവ തോടിനും ഔഷധ ഗുണമുള്ളതായും, തോട്ടിൽ കുളിച്ച് തേവരെ തൊഴുതാൽ രോഗങ്ങളെല്ലാം മാറി ആയുരാരോഗ്യം കിട്ടുമെന്നാണ് വിശ്വാസം. വാത,പിത്ത കാപ്പാ രോഗങ്ങൾക്കു ഭജനമിരിയ്ക്കാറുണ്ട്  തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിന് രണ്ട് കിലോ മീറ്റർ കിഴക്ക് പെരിങ്ങാവിലും ധന്വന്തരി ക്ഷേത്രമുണ്ട്.കൊരിമ്പൂർ മാനവിക ക്ഷേത്രമാണ് 

2020, ഡിസംബർ 22, ചൊവ്വാഴ്ച

പരയ്ക്കാട്ടിൽ ശിവക്ഷേത്രം എറണാകുളം ജില്ലയിലെ രായമംഗലം

 



പരയ്ക്കാട്ടിൽ ശിവക്ഷേത്രം എറണാകുളം ജില്ലയിലെ രായമംഗലം

============================================================



എറണാകുളം ജില്ലയിലെ രായമംഗലം പഞ്ചായത്തിൽ .പെരുമ്പാവൂർ-കോതമംഗലം റൂട്ടിലെ കുറുപ്പം പടിയിൽ നിന്നും ഒരു കിലോമീറ്റര്  തെക്കു ഭാഗത്ത് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നു .പ്രധാനമൂർത്തി ശിവൻ പടിഞ്ഞാട്ടു ദർശനം . ഒരു നേരം പൂജ. പാടത്തുന്നു നടുവിലാണ് ക്ഷേത്രം . ഉപദേവതാ ശാസ്താവ് ഭദ്രകാളി ധർമ്മ ദൈവങ്ങൾ .മകരത്തിലെ തിരുവാതിര ആഘോഷം  14 ഇല്ലക്കാരുടെ ക്ഷേത്രമാണ്  അതിനടുത്തുള്ള കൂട്ടമഠം ക്ഷേത്രത്തിലെ സുബ്രമണ്യൻ ഈ ശിവന്റെ പുത്രൻ ആണെന്ന് വിശ്വാസം .പെരുമ്പാവൂർ-കോതമംഗലം  റൂട്ടിലെ  വട്ടോളിപ്പടിയിൽ നാഗഞ്ചേരി മനക്കാരുടെ ഇർവിച്ചിറ ശിവക്ഷേത്രവുമുണ്ട്  തകർക്കപ്പെട്ട ക്ഷേത്രമാണ്  ശ്രീകോവിൽ മാത്രം ഇപ്പോൾ കരിങ്കല്ല് . പ്രധാന  മൂർത്തി ശിവൻ .കിഴക്കോട്ടു ദർശനം രണ്ടു നേരം പൂജയുണ്ട്  ഉപദേവത .ഗണപതി വൃശ്ചികത്തിലെ അഷ്ടമി ആഘോഷം ഇപ്പോൾ നാട്ടുകാരുടെ കമ്മിറ്റി  

തൃശൂർ ജില്ലയിലെ അരിമ്പൂർ പഞ്ചായത്തിലെ കുന്നത്തങ്ങാടിയിൽ പരയ്ക്കാട്  വിഷ്ണു ക്ഷേത്രമുണ്ട് ഇത് ചെറുവള്ളി മനവക  ക്ഷേത്രമായിരുന്നു . 1965  മുതൽ കൊച്ചി ദേവസം ബോർഡ് .ഇവിടെ മകരത്തിലെ  തിരുവോണം   മുതൽ എട്ടു ദിവസത്തെ ഉത്സവമുണ്ട് 

ശംഖു മുഖം ദേവിക്ഷേത്രം തിരുവനന്തപുരം

 


ശംഖു മുഖം ദേവിക്ഷേത്രം തിരുവനന്തപുരം 

========================================


ശംഖുംമുഖം ദേവീക്ഷേത്രം : തിരുവനന്തപുരം. വിമാനത്താവളത്തിന് തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന പ്രശാന്ത സുന്ദരമായ ക്ഷേത്ര സന്നിധി. പ്രധാനമൂർത്തി ദുർഗ്ഗ .സൌന്ദര്യ മൂര്‍ത്തിയായ ജഗദംബ കുടികൊള്ളുന്ന പുണ്യ പുരാതന ക്ഷേത്രം. സമുദ്ര തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിനു വളരെയേറെ പ്രത്യേകതകള്‍ ഉണ്ട്. പൌര്‍ണമി നാളില്‍ ദേവിയുടെ ചൈതന്യം പതിന്മടങ്ങ്‌ വര്‍ധിച്ചു ഭക്തര്‍ക്ക്‌ അനുഗ്രഹമേകുന്നു. യുഗങ്ങള്‍ക്കു മുന്‍പ് തെക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ സമുദ്രത്താല്‍ ചുറ്റപ്പെട്ടതും മണല്‍ കുന്നുകള്‍ നിറഞ്ഞതുമായ പുണ്യഭൂമിയില്‍ ദേവി മഹത്തായ തപസ്സ് അനുഷ്ടിച്ചു. ദേവിയുടെ പരമ ഭക്തനായ ശുക്രാചാര്യനും പത്നി ജയന്തിയും ദേവിക്ക് അഭിമുഖമായി തപസ്സ് അനുഷ്ഠിക്കുകയും വര്‍ഷങ്ങള്‍ കടന്നിട്ടും ദേവി ത്രിക്കണ്ണ്‍ തുറക്കുകയോ കടാക്ഷിക്കുകയോ ചെയ്തില്ല. കോപിഷ്ടനായ ശുക്രാചാര്യന്‍ ശഖു നാദം മുഴക്കി ദേവിയെ ഉണര്‍ത്തി. തൃക്കൺ  തുറന്ന ദേവി ശംഖുമായി നില്‍ക്കുന്ന ശുക്രാചാര്യരുടെ മുഖമാണ് കണ്ടത്. അങ്ങനെ ശംഖുമുഖം എന്ന പെരുണ്ടയതായാണ് വിശ്വാസം. ശീ പദ്മനാഭ സ്വാമി ക്ഷേത്രവുമായി ഐതിഹ്യങ്ങള്‍ കൊണ്ട് ബന്ധമുള്ള ക്ഷേത്രമാണ് ശംഖുമുഖം. ശ്രീ പദ്മനാഭ സ്വാമിയുടെ കൂടി ആറാട്ട്‌ നടക്കുന്നത് ശംഖുമുഖം കടലിലാണ്. പൌര്‍ണമി നാളിലെ പൌര്‍ണമി പൂജ വളരെ പ്രശസ്തമാണ്. ഉദ്ദിഷ്ട കാര്യ സിദ്ധിക്കും മംഗല്യ ഭാഗ്യത്തിനും വിദ്യാഭ്യാസ നേട്ടത്തിനും, രോഗശമനത്തിനും പൌര്‍ണമി പൂജ നടത്തുന്നത് ശ്രേഷ്ടമാണെന്ന് ആചാര്യന്മാര്‍ പറയുന്നു.കിഴക്കോട്ടു ദര്ശനം .തന്ത്രി കുഴിക്കാട്ട് .ഉപദേവത ഇല്ല. 

മീനത്തിലെ ഭരണി നാൾ പള്ളിവേട്ട വരുന്ന രീതിയിൽ പത്ത് ദിവസത്തെ ഉത്സവം പരശുരാമ പ്രതിഷ്ഠ എന്ന് ഐതിഹ്യം  എട്ടരയോഗത്തിന്റെ പ്രധാനികളിൽ ഒരാളായ കൂവക്കര പോറ്റിയുടെ ക്ഷേത്രമായിരുന്നു ഇപ്പോൾ തിരുവതാംകൂർ ദേവസം  ബോർഡ് .ഇതിനടുത്താണ് പാൽകുളങ്ങര ക്ഷേത്രവും ഇതുംദേവസം  ബോർഡ്.പ്രധാന മൂർത്തി  ഭഗവതി  പടിഞ്ഞാട്ടു ദര്ശനം.മൂന്നു പൂജ തന്ത്രി അത്തിയറ .അർജുനൻ പ്രതിഷിച്ചു എന്ന് ഐതിഹ്യം അത്തിയറ  മഠം വക ക്ഷേത്രമായിരുന്നു .ഇരുവേലി കൃഷ്ണൻ ,പാൽകുളങ്ങര ഗണപതി  ഈ ഉപഗ്രൂപിൽ പെട്ടതാണ് 


2020, ഡിസംബർ 19, ശനിയാഴ്‌ച

തിരുവിളയനാട്ടു കാവ് ഭഗവതിക്ഷേത്രം പാലക്കാട് ജില്ല

 തിരുവിളയനാട്ടു  കാവ് ഭഗവതിക്ഷേത്രം പാലക്കാട് ജില്ല

=====================================================


പാലക്കാട് ജില്ലയിലെ കൊടുവായ്യൂരിൽ .പ്രധാനമൂർത്തി ഭഗവതി  ശിലാവിഗ്രഹം പടിഞ്ഞാട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട്  ഉപദേവതാ വേട്ടയ്ക്കൊരുമകൻ ദുർഗ്ഗ നവരാത്രി ആഘോഷമുണ്ട് കുതിരവട്ടം നായരുടെ ഭരദേവതയാണ്   കുതിരവട്ടം സ്വരൂപത്തിലെ  ഒൻപതു ഏക്കർ കോട്ടയക്കകത്തായിരുന്നു ഈ ക്ഷേത്രം  സ്വരൂപത്തിന്റെ   ഭരണ സിരാകേന്ദ്രമായിരുന്ന എട്ടുകെട്ടും കോട്ടയും കുറച്ചു കാലം മുന്പുവരെ ഉണ്ടായിരുന്നു   ഇപ്പോൾ ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലുള്ള ഗോപുരം മാത്രം ഈ കോട്ടയുടെ ഭാഗമായിട്ടുള്ളു   കല്ലടിക്കോടം മലകളിലെ തമ്പുരാൻ തീരത്തെ കല്ലണ യുടെ കടഭാരം കൂടി വന്നുപെട്ടപ്പോളാണ് പിടിച്ചിനിൽക്കാനാകാതെ കോട്ടയുടെ ഭരണഭാരം റിസിവറെ ഏൽപ്പിച്ചു ഒടുവിലത്തെ ഭരണാധികാരി  കുഞ്ഞുണ്ണി തമ്പുരാൻ പുലാപ്പറ്റയ്ക്കു പോയതെന്ന് പറയുന്നു  .1956 വരെ കുതിരസ്‌വട്ടം നായരുടെ ഭരണത്തിൻ കീഴിൽ മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമായിരുന്നു .കൊടുവായൂർ കുതിരവട്ടം  സ്വരൂപത്തിനു 14  ക്ഷേത്രങ്ങളുണ്ടായിരുന്നു എന്ന് കണക്കു ഇതിൽ കാക്കയിൽ ശിവക്ഷേത്രം  കുറൂർ നമ്പിടിയെ കൊന്നു പിടിച്ചെടുത്തതാണ്എന്ന് പഴമ 

കൊടുവായൂരിൽ രാമപുരം ക്ഷേത്രവുമുണ്ട് ഇത് തറയ്ക്കൽ വാരിയം വക ക്ഷേത്രമാണ്  രണ്ടു പ്രധാനമൂർത്തികൾ  കിഴക്കോട്ടു ദർശനം കിഴക്കോട്ടു ദർശനമായി ശ്രീരാമനും വടക്കോട്ടു ദർശനമായി ഭഗവതിയും  രണ്ടു നേരം പൂജ. മുൻപ് വൃശ്ചികത്തിലെ കാർത്തികയ്ക്കു ഇവിടെ കാർത്തിക ഊട്ടുണ്ടായിരുന്നു 

തിരുവെള്ളമാൻ തുള്ളി ക്ഷേത്രം എറണാകുളം ജില്ല



 


തിരുവെള്ളമാൻ തുള്ളി ക്ഷേത്രം എറണാകുളം ജില്ല

=====================================================


എറണാകുളം ജില്ലയിലെ കാലടിയിൽ കാലടി -നായത്തോട് റൂട്ടിൽ . പ്രധാനമൂർത്തി ശിവൻ .സ്വയം ഭൂവാണ്  പടിഞ്ഞാട്ടു ദർശനം .തന്ത്രി കുറ്റാലക്കാട്ടിനായിരുന്നു .രണ്ടു നേരം പൂജയുണ്ട് .ഉപദേവതാ, ഗണപതി ശാസ്താവ് ഭഗവതി .കുംഭത്തിലെ തിരുവാതിര ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം .ശിവരാത്രിയും ആഘോഷം ശങ്കരാചാര്യരുടെ  മാതാവിന് തിങ്കൾ ഭജനത്തിനു  വടക്കുംനാഥ ക്ഷേത്രത്തിൽ പോകുവാൻ കഴിയാതെ വന്നപ്പോൾ  മകൻ ഉപദേശിച്ചതനുസരിച്ചു കഴിയുന്നത്ര നടന്നു എന്നും ക്ഷീണിച്ചു തളർന്നു ഇരുന്നപ്പപ്പോൾ മകൻ വെള്ള മാനിന്റെ രൂപത്തിൽ  തുള്ളി പ്രത്യക്ഷപ്പെട്ടു എന്നും ഐതിഹ്യം വെള്ളമാണ് ഇറങ്ങി പോയെന്നു കരുതുന്ന  തീർത്ഥകുളത്തിൽ നിന്നാണ്  ക്ഷേത്രത്തിലേയ്ക്ക് ആവശ്യമുള്ള വെള്ളം  എടുക്കുന്നത് .ആദ്യം ഒരു നേരം മാത്രമെ പൂജയുണ്ടായിരുന്നുള്ളു യാദൃശ്ചികമായി ചെമ്പകശ്ശേരി രാജാവ്  ക്ഷേത്രത്തിൽ ദര്ശനത്തിന് വന്നപ്പോൾ  പൂജകഴ്ഞ്ഞു നട അടച്ചതിനാൽ ദര്ശനം ലഭിയ്ക്കാത്ത രാജാവ് അന്ന് മുതൽ  അത്താഴപൂജ നടത്തണമെന്ന് ആവശ്യപ്പെട്ടു ക്ഷേത്രത്തിനു നിലം അനുവദിച്ചു എന്ന് പഴമ. ഈ നിലമാണ് ചെമ്പിച്ചേരി  പനയിൽ പാഴൂർ മന തെക്കിനേടത്ത് മന തുരുത്തി മന  ഇളം തുരുത്തി മന  എന്നിവരുടെ ക്ഷേത്രമായിരുന്നു  ഇപ്പോൾ ഊരാണ്മ ദേവസം ബോർഡ്. ഇതിനടുത്തതാണ് വാമനപുരം  ശ്രീകൃഷ്ണ ക്ഷേത്രം  .വാമനപുരം എന്ന് പേരുള്ളതിനാൽ  ഇവിടെ വാമന സങ്കല്പമായിരിക്കണം  .ഈ ക്ഷേത്രത്തിലെ ഉപദേവനായ  അയ്യപ്പൻ സ്വയംഭൂവാണ് കൂടാതെ കത്തിയമ്പലം  എന്നറിയപ്പെടുന്ന മറ്റൂർ ശിവക്ഷേത്രവും  ഇതിനടുത്തതാണ് 

2020, ഡിസംബർ 16, ബുധനാഴ്‌ച

ഇരമത്തൂര്‍ ക്ഷേത്രം ആലപ്പുഴ ജില്ല

 








ഇരമത്തൂര്‍ ക്ഷേത്രം ആലപ്പുഴ ജില്ല

================================



വിശ്വാസികള്‍ ഏറ്റവും ഭയത്തോ‌ടെ മാത്രം കാണുന്ന ഗ്രഹമാണ് ശനീശ്വരന്‍. കഷ്ടകാലങ്ങളില്‍ ഏറ്റവുമധികം വിശ്വാസികള്‍ ഭയപ്പെടുന്ന ശനീ ദേവനെ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ വളരെ അപൂര്‍വ്വമാണ്. പാപഗ്രഹമായി കരുതി വരുന്ന ശനിയെ ആരാധിക്കുന്ന ഒരു ക്ഷേത്രം കേരളത്തിലുണ്ട്. കേരളത്തിലെ ഏക ശനീശ്വര ക്ഷേത്രം എന്നറിയപ്പെടുന്ന ഇരമത്തൂര്‍ ശനി ക്ഷേത്രം സന്ദര്‍ശിക്കുന്നത് പുണ്യകരമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശനിദോഷം അകലുവാനും ഐശ്വര്യത്തിനുമായി വിശ്വാസികള്‍ എത്തുന്ന ഇരമത്തൂര്‍ ശനി ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്


ശനി ക്ഷേത്രം‌ ഭാരതത്തില്‍ തന്നെ അപൂര്‍വ്വ ക്ഷേത്രങ്ങളുടെ പട്ടികയിലുള്ളവയാണ് ശനി ക്ഷേത്രങ്ങള്‍. ദോഷം പകരുന്ന ഗ്രഹം ആയതിനാല്‍ തന്നെ ശന മിക്കപ്പോഴും മാറ്റിനിര്‍ത്തപ്പെട്ടിരിക്കുയാണ്. കേരളത്തില്‍ ഒരേയൊരു ശനി ക്ഷേത്രമാണ് ഉള്ളത്.ശനിയു‌ടെ ദോഷങ്ങളില്‍ നിന്നും മുക്തി നേടുവാനായി വിശ്വാസികള്‍ എത്തുന്ന ഈ ക്ഷേത്രം ആലപ്പുഴ ജില്ലയിലാണുള്ളത്. ഇരമത്തൂര്‍ വഴിയമ്പലത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഇരമത്തൂര്‍ ശനീശ്വര ക്ഷേത്രം.

ഇരമത്തൂര്‍ ശനീശ്വര ക്ഷേത്രം അപൂര്‍വ്വതകള്‍ കൊണ്ടും വിശ്വാസങ്ങള്‍ കൊണ്ടും ഏറെ പ്രസിദ്ധമാണ് ചെന്നത്തലയ്ക്ക് സമീപത്തുള്ള ഇരമത്തൂര്‍ ശനീശ്വര ക്ഷേത്രം. ശനിയു‌‌ടെ ദോഷഫലങ്ങള്‍ അകലുവാന്‍ ഇവിടെ എത്തി പ്രാര്‍ഥിച്ചാല്‍ മതി എന്നാണ് വിശ്വാസം. ശനീദോഷമുള്ളവര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി ഇവിടെ പ്രാര്‍ഥനകളും പൂജകളും നടത്താറുണ്ട്.

ക്ഷേത്രത്തിന്‍റെ ചരിത്രത്തിലേക്ക് വിശ്വാസങ്ങളും ആചാരങ്ങളും വെച്ചു നോക്കുമ്പോള്‍ ഏറെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്നു കാണാം. പുരാതന കാലത്ത് ബ്രാഹ്മണര്‍ കൂട്ടമായി താമസിച്ചിരുന്ന ഇടമായിരുന്നുവത്രെ ഇത്. പൂജകളും കര്‍മ്മങ്ങളം യാഗങ്ങളുമെല്ലാം അവരുടെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു. പല യാഗങ്ങളും ഇവിടെ ന‌ടന്നതായി വിശ്വസിക്കപ്പെടുന്നു. പത്തറുപത് വര്‍ഷങ്ങള്‍ക്കു മുന്‍പു വരെ ഇവിടെ ഇവിടം തൊട്ടടുത്തുള്ള ഒരു മഠത്തിന്‍റെ ഭാഗമായിരുന്നു ഈ പ്രദേശം. തമിഴ്നാട്ടില്‍ നിന്നും കുടിയേറി വന്ന ഇവരായിരുന്നു ശനിയുടെ ആരാധനയ്ക്ക് ഇവിടെ തുടക്കം കുറിച്ചത്.അവര്‍ വഴിയാണ് ഇവിടെ പിന്നീട് ആരാധന തുടരുന്നത് എന്നാണ് വിശ്വാസം. പിന്നീട് ഭൂപരിഷ്തകരണ നിയമം വന്നപ്പോള്‍ ചുറ്റിലുമുള്ള ഇടങ്ങള്‍ അന്യാധീനപ്പെട്ടു പോവുകയായിരുന്നു.


ശനിയോ‌ടൊപ്പം രാഹുവും കേതുവും ശനിയുടെ പ്രതിഷ്ഠ മാത്രമല്ല, രാഹുവിനെയും കേതുവിനെയും ഇവിടെ ക്ഷേത്രത്തില്‍ ആരാധിക്കുന്നുണ്ട്. മഹാകാല ശനീശ്വരന്‍, വ്യാഴദോഷത്തെ ഇല്ലാതാക്കുന്ന ദേവഗുരു ബ്രഹസ്പതി, സിദ്ധിവിനായകന്‍, സിദ്ധ പഞ്ചമുഖി ഹനുമാന്‍ തുടങ്ങിയവരും ഈ ക്ഷേത്രത്തില്‍ വാഴുന്നുണ്ട്

ശനിക്ഷേത്രമുള്ള ചെന്നിത്തല ചെന്നിത്തല എന്ന ഗ്രാമത്തിന്റെ പേരുപോലും ഇവിടുത്തെ ശനി ക്ഷേത്രത്തില്‍ നിന്നും വന്നതാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ശനിയുടെ വാസസ്ഥലമായ ശനിത്തലയില്‍ നിന്നുമാണ് ചെന്നിത്തല വന്നതത്രെ. നാടാല എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പ്രവേശനം ഈ ദിവസങ്ങളില്‍ മാത്രം നിരവധി പൂജകളും കര്‍മ്മങ്ങളും നടത്തുന്ന ഈ ക്ഷേത്രത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. രാവിലെ 6.30 മുതല്‍ 10.30 വരെയും വൈകിട്ട് 5.30 മുതല്‍ 7.15 വരെയുമാണ് ക്ഷേത്ര സമയം.

പൂജകള്‍ ഇങ്ങനെ ശനീദേവ പ്രാധാന്യമുള്ള പൂജകളാണ് ഇവിടെ പ്രധാനമായും ഉള്ളത്. മകരമാസത്തില്‍ ബൃഹത് അഗ്നിഹോത്രമഹാഹവനവും തിലമാഷാന്നം, പൊങ്കാല, ബലിവൈശ്വദേവയജ്ഞം, മേധാസൂക്ത സരസ്വതിഹവനം, ശനീദോഷ പരിഹാര ക്രിയകള്‍, കാളസർപ്പേഷ്ടി ഹവനം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന പൂജകള്‍.ശാപം മാറുവാന്‍ കുടുംബദോഷ, അപമൃത്യൂ ദോഷനിവാരണം, ഏഴ് തലമുറകളായിട്ടുള്ള ശാപ, പാപ ദോഷ ഹരണംഏഴരശനി, കണ്ടകശനി, അഷ്ടമശനി, മൃത്യു ദോഷനിവാരണം, രോഗശാന്തി തുടങ്ങിയവയ്ക്കായി ഇവിടെ പ്രത്യേക പൂജകള്‍ നടത്താറുണ്ട്.


എത്തിച്ചേരുവാന്‍ ആലപ്പുഴ ജില്ലയില്‍ ഇരമത്തൂര്‍ വഴിയമ്പലം ജംങ്ഷനിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാടാല എന്നാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്‍റെ പേര്. ചെന്നിത്തലയാണ് അടുത്തുള്ള പ്രധാന പട്ടണം. തിരുവനന്തപുരം,കൊല്ലം ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ മാവേലിക്കര വഴി മാന്നാര്‍-ആലുമ്മൂട് ജംഗ്ഷനില്‍ വന്നും എറണാകുളം,കോട്ടയം ഭാഗത്തു നിന്നും വരുന്നവര്‍ തിരുവല്ല വഴിയും, ചെങ്ങന്നൂര്‍ വഴിയും, മാന്നാര്‍-ആലുമ്മൂട് ജംഗ്ഷനില്‍ എത്തിയും വേണം ക്ഷേത്രത്തിലെത്തുവാന്‍. ചെങ്ങന്നൂര്‍, ഹരിപ്പാട്, തിരുവല്ല, മാവേലിക്കര എന്നീ റെയില്‍വേ സ്റ്റേഷനുകളാണ് സമീപത്തുള്ളത്.


പുതുച്ചേരിയിലെ കാരയ്ക്കല്‍ ശനി ക്ഷേത്രം

 





പുതുച്ചേരിയിലെ കാരയ്ക്കല്‍ ശനി ക്ഷേത്രം

==========================================


നവഗ്രഹങ്ങളില്‍ ഈശ്വരനായി ആരാധിക്കുന്ന ഒരേയൊരാളാണ് ശനി. പാപഗ്രഹമായി പൊതുവേ അറിയപ്പെടുന്നതിനാല്‍ ശനിയെ ഭയപ്പെടാത്തവരായി ആരും കാണില്ല. ശനി ദശയില്‍ പൊതുവേ കഷ്ടകാലം എന്നാണ് വിശ്വാസവും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത്രയും പേടിക്കേണ്ട ഒരു ഗ്രഹമല്ല ശനിയെന്നാണ് വിശ്വാസങ്ങള്‍ പറയുന്നത്. ദശാകാലങ്ങളിലൂടെ കടന്നു പോകുമ്പോള്‍ കൃത്യമായ പ്രാര്‍ത്ഥനകളിലൂടെയും പൂജകളിലൂടെയും അതിനെ മറികടക്കുന്നതുപോലെ ശനിയുടെ അപഹാരത്തെയും മറികടക്കാം. കൃത്യമായ വഴിപാടുകളും പ്രാര്‍ത്ഥനകളും ദോഷങ്ങള്‍ ഇല്ലാതാകുവാന്‍ സഹായിക്കും. ഇത്തരത്തില്‍ ശനി ദോഷമുള്ളവര്‍ പോയിരിക്കേണ്ട ക്ഷേത്രമാണ് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ കാരയ്ക്കല്‍ ശനി ക്ഷേത്രം. കഷ്ടകാലങ്ങളില്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുവാനും പാപങ്ങള്‍ അകലുവാനും ആയി വിശ്വാസികള്‍ പോകുന്ന കാരയ്ക്കല്‍ ശനി ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.


ശനി ഒരു മനുഷ്യന്‍റെ ജീവിതം നിശ്ചയിക്കുന്നത് ശനിയാണെന്ന് വിശ്വാസമുണ്ട്. എത്ര ദൈവാനുഗ്രഹവും ആരോഗ്യവും സമ്പത്തും ഉള്ളയാളാണെങ്കിലും ജാതകത്തില്‍ ശനിയുടെ സ്ഥാനം മോശമായാല്‍ പിന്നെ യാതൊന്നും ഗുണം ചെയ്യില്ലത്രെ. എല്ലാ മനുഷ്യരെയും സമന്മാരായി മാത്രം കാണുന്ന ശനിയെ പ്രീതിപ്പെടുത്തുക അത്ര ബുദ്ധിമുട്ടുള്ള കാര്യവുമല്ല. എന്നാല്‍ ശനിയുടെ പ്രീതിയുണ്ടെങ്കില്‍ മാത്രമേ സന്തോഷകരമായ ജീവിതം നയിക്കാനാവൂ എന്നത് യാഥാര്‍ത്ഥ്യമാണ്.


30 വര്‍ഷം മറ്റു ഗ്രഹങ്ങളെ അപേക്ഷിച്ച് വളരെ മെല്ലെയാണ് ശനിയുടെ സഞ്ചാരം. ഒരു രാശിയില്‍ രണ്ടര വര്‍ഷത്തോളം ശനിയുണ്ടാകും. ആ കണക്കില്‍ 12 രാശികളും ചുറ്റി വരുമ്പോള്‍ 30 വര്‍ഷം സമയമെടുക്കും. ഈ വര്‍ഷങ്ങളത്രയും ശനിയുടെ അപഹാരത്തില്‍ കഴിയുകയെന്നാല്‍ ഇതിലും വലിയ ദോഷം വേറെയില്ല. ഇത്തരം സാഹചര്യങ്ങളിലാണ് വിശ്വാസികള്‍ ശനിയെ പ്രീതിപ്പെടുത്തുന്നത്. അതിനാലാണ് ജീവിത വിജയമുണ്ടാവണമെങ്കില്‍ ശനിയുടെ അനുഗ്രഹവും കൂടിയേ തീരു എന്നു പറയുന്നത്.


കാരയ്ക്കല്‍ ശനീ ക്ഷേത്രം കഷ്ടകാലമായ ശനി ദശാകാലത്തില്‍ നിന്നും മോചനവും ദേശപാപപരിഹാരവും തേടുവാന്‍ വിശ്വാസികള്‍ എത്തുന്ന ക്ഷേത്രമാണിത്. പുതുച്ചേരിക്ക് സമീപം കാരയ്ക്കല്‍ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം തമിഴ്നാട്ടിലെ അപൂര്‍വ്വം ശനി ക്ഷേത്രങ്ങളിലൊന്നു കൂടിയാണ്.


ദർഭാര്യേണ്യേശ്വരൻക്ഷേത്രം 

==============================



ശിവനെ പ്രധാന പ്രതിഷ്ഠയായി ആരാധിക്കുന്ന ഈ ക്ഷേത്രത്തിന് ദർഭാര്യേണ്യേശ്വരൻക്ഷേത്രം എന്നും പേരുണ്ട്. ദർഭാര്യേണ്യം എന്നാല്‍ ദര്‍ഭപ്പുല്ലുകളുടെ കാട് എന്നാണര്‍ത്ഥം. തമിഴിലെ പാട പെട്രല്‍ സ്ഥലങ്ങളിലൊന്നു കൂടിയാണ് ഈ ക്ഷേത്രം.

കാവല്‍ക്കാരനായി ശനി യഥാര്‍ത്ഥത്തില്‍ ശിവപ്രതിഷ്ഠ നടത്തിയിരിക്കുന്ന കോവിലിന്റെ വാതിലിലെ കാവല്‍ക്കാരനായാണ് ഇവിടെ ശനിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശിവനോട് പ്രാര്‍ത്ഥിക്കുവാനായി അകത്തു കയറുന്നതിനു മുന്‍പ് ശനിയോട് പ്രാര്‍ത്ഥിക്കുന്നതാണ് ഇവിടുത്തെ കീഴ്വഴക്കം


എളളുതിരിയും നീരാഞ്ജനവും ശനിയുടെ ദോഷത്തില്‍ നിന്നും മുക്തി നേടുവാനായാണ് വിശ്വാസികള്‍ അധികവും ഇവിടെ എത്തുന്നത്. ശനിദോഷ പാപപരിഹാരത്തിന് ഇവിടെയെത്തി പ്രാര്‍ത്ഥിച്ച് യഥാവിജി പൂജകളും വഴിപാടുകളും നടത്തിയാല്‍ മതിയെന്നാണ് വിശ്വാസം. എളളുതിരിയും നീരാഞ്ജനവും കത്തിക്കുന്നത് ഇവിടുത്തെ പ്രധാന വഴിപാടുകളില്‍ ഒന്നാണ്.


കാക്കയോടൊപ്പം തന്‍റെ വാഹനമായ കാക്കയോടൊത്താണ് ശനിയെ കാരയ്ക്കലില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇവിടെ എത്തുന്നവര്‍ അതിനനുസരിച്ചുള്ല പൂജകളും പ്രാര്‍ത്ഥനകളുമാണ് കഴിക്കുന്നത്. നള-ദമയന്തി കഥയുമായി ബന്ധപ്പെടുത്തിയാണ് കാരയ്ക്കൽ ശനീശ്വരക്ഷേത്രം സ്ഥിതി ചെയ്യുന്നത്


മുഴങ്ങോടിക്കാവ് ദേവീ ക്ഷേത്രം.ആലപ്പുഴ ജില്ല,പുല്ലുകുളങ്ങര ഗ്രാമം

 









മുഴങ്ങോടിക്കാവ് ദേവീ ക്ഷേത്രം.ആലപ്പുഴ ജില്ല,പുല്ലുകുളങ്ങര ഗ്രാമം
=================================================================

ദേവീ സങ്കൽപ്പങ്ങൾക്ക് ഹൈന്ദവ ആരാധനാക്രമങ്ങളിൽ വലിയ സ്ഥാനമാണുള്ളത്. അഭയദായിനിയായ അമ്മയായും, ദുഷ്ടശക്തികൾക്ക് മേൽ വിജയം നേടി മനുഷ്യകുലത്തെ പാലിക്കുന്ന കാളിയായും, കന്യകയായും, വിദ്യാസ്വരൂപിണിയായ സരസ്വതിയായും, പ്രകൃതിയെയും പക്ഷി മൃഗാദികളെയും പരിപാലിക്കുന്ന വനദുർഗ്ഗയായും വൈവിധ്യമാർന്ന സങ്കൽപ്പങ്ങളിൽ ഭക്തർ ദേവിയെ ആരാധിക്കുന്നു. ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായി ശൈശവ ഭാവത്തിലുള്ള ദേവി സങ്കല്പത്തെ ആരാധിക്കുന്ന ഒരു ക്ഷേത്രമുണ്ട് കേരളത്തിൽ. ആലപ്പുഴ ജില്ലയിൽ കായംകുളത്തിന് സമീപമുള്ള പുല്ലുകുളങ്ങര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മുഴങ്ങോടിക്കാവ് ദേവീ ക്ഷേത്രം. ഇവിടെ ബാലദുർഗ്ഗാ ഭാവത്തിലാണ് ദേവി കുടികൊള്ളുന്നത്. ഐശ്വര്യ പ്രദായിനിയായി ബാലദുർഗ്ഗ കുടികൊള്ളുന്ന ഈ ക്ഷേത്രം തെക്കൻ കേരളത്തിലെ ഒരു പ്രധാന തീർത്ഥടന കേന്ദ്രമാണിന്ന്. ശിശു സഹജമായ നിഷ്കളങ്കതയോടെ ബാലദുർഗ്ഗാ ഭഗവതി വാണരുളുന്ന ക്ഷേത്രത്തിൽ അതേ പ്രാധാന്യത്തോടെ തന്നെ ഉഗ്ര മൂർത്തിയായ യക്ഷിയെയും ആരാധിച്ചു പോരുന്നു.

ബാല ദുര്‍ഗ്ഗയും യക്ഷിയമ്മയും

ബാലദുര്‍ഗ്ഗാ ഭഗവതിയെയും യക്ഷിയമ്മയെയും തുല്യ പ്രാധാന്യത്തോടെ ആരാധിക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് മുഴങ്ങോടിക്കാവ്. ഉപദേവതയാണെങ്കിലും പ്രധാന ക്ഷേത്രത്തിലെ ചടങ്ങുകളും വഴിപാടുകളുമെല്ലാം അതെപോലെ തന്നെ യക്ഷിയുടെ നടയിലും നടത്തപ്പെടുന്നു. പ്രധാന പ്രതിഷ്ഠയ്ക്ക് മുന്നിലായി കുടികൊള്ളുന്ന യക്ഷിയമ്മയുടെ നടയും അപൂർവതയാണ്. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിലൊന്നും പ്രധാന ദേവതയ്ക്ക് മുൻപിലായി ഉപദേവതയെ കുടിയിരുത്തുന്ന പതിവില്ല. എന്നാൽ മുഴങ്ങോടിക്കാവിൽ അപ്രകാരമായതിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്.
ചരിത്രം ഇങ്ങനെ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് മുഴങ്ങോടിക്കാവ് ക്ഷേത്രത്തിന്. കായംകുളം കായലിനോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശം പണ്ടുകാലത്ത് നിബിഢ വനമായിരുന്നത്രെ. വനത്തിൽ ഒരു യക്ഷി വസിച്ചിരുന്നു. പ്രദേശവാസികളെയും വഴിപോക്കരെയും കൊന്നു രക്തംകുടിച്ചിരുന്ന ആ യക്ഷി നാട്ടുകാരുടെ ഉറക്കം കെടുത്തി. യക്ഷിയുടെ ശല്യം ഒഴിപ്പിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ നിരവധി പൂജകളും പ്രാർഥനയുമൊക്കെ നടത്തിയെങ്കിലും ഫലം കണ്ടില്ല. അവസാനമവർ ആദിപരാശക്തിയായ ദേവിയെ ഉപാസിക്കുവാൻ തീരുമാനിച്ചു.
ബാലികാ രൂപത്തിൽ വന്ന ദേവി ഒരിക്കൽ നാട്ടുകാട്ടിലൊരാളായ കുറുപ്പ് എന്നയാൾ വള്ളത്തില്‍ യാത്ര ചെയ്യുമ്പോൾ 5-6 വയസു മാത്രം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ കണ്ടുവത്രെ. യാത്രയിലുടനീളം കുറുപ്പിനെ പിന്തുടർന്ന കുട്ടിയോട് കാരണമാന്വേഷിച്ചപ്പോൾ താനും കൂടെ വന്നോട്ടെ എന്ന മറുചോദ്യമാണ് കുട്ടിയിൽ നിന്നുണ്ടായത്. ആദ്യമൊന്ന് സംശയിച്ചെങ്കിലും കുട്ടികളില്ലാത്ത കുറുപ്പ് ബാലികയെ കൂ‌ടെക്കൂട്ടി. അനാഥയായ ബാലികയെ കുറുപ്പും ഭാര്യയും സ്വന്തം മകളെപ്പോലെയാണ് വളര്‍ത്തിയത്. എന്നാല്‍ കുറുപ്പും ഭാര്യയും കാണ്‍കെ ബാലിക ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. ഇത് ഒരേ സമയം അവരെ വിഷമിപ്പിക്കുകയും സംശയിപ്പിക്കുകയും ചെയ്തു.. അങ്ങനെയിരിക്കേ ഒരിക്കല്‍ കുറുപ്പ് ഇക്കാര്യത്തിന് ബാലികയെ ശകാരിക്കുകയും അരിശം തീരാഞ്ഞ് വടിയെടുക്കുകയും ചെയ്തു. അപ്പോൾ ബാലിക സമീപത്തെ ബ്രാഹ്മണ ഗൃഹത്തിലേക്ക് ഇറങ്ങിയോടി അവിടുത്തെ നിലവറയിൽ കയറി വാതിലടച്ചു. പിന്നീ‌ട് ആ കുഞ്ഞിനെ ആരും കണ്ടില്ല. തുടര്‍ന്ന് ദേവപ്രശ്നം വെച്ചപ്പോള്‍ ബാലികയുടെ രൂപത്തിൽ വന്നത് ബാലദുർഗ്ഗാ ഭഗവതിയാണെന്ന് വെളിപ്പെട്ടു. തനിക്ക് യഥാവിധി ക്ഷേത്രം നിർമിച്ചു നൽകി ആരാധിച്ചാൽ ദേശക്കാരുടെ പേടിസ്വപ്നമായ യക്ഷിയെ താൻ അടക്കി നിർത്തിക്കൊള്ളാമെന്നു ദേവി അരുൾ ചെയ്തു. അങ്ങനെയാണ് ഇന്ന് കാണുന്ന ബാലദുർഗ്ഗാ ക്ഷേത്രവും അതിനു മുന്നിലായി ദേവിയുടെ കണ്മുന്നിൽ യക്ഷിയമ്മയുടെ നടയും പണികഴിപ്പിക്കപ്പെട്ടത്. ബാലികയെ അടിക്കുവാനായി വടിയെടുത്തെ കുറുപ്പിനെ പിന്നീട് കോലെ‌ടുത്ത കുറുപ്പ് എന്നു വിളിക്കുകയും കാലക്രമേണ അദ്ദേഹത്തിന്‍റെ കുടുംബം കോലെ‌ടുത്ത് കുടുംബം എന്നറിയപ്പെടുകയും ചെയ്തു. ഇന്നും ദേവിയെ പുറത്തെഴുന്നെള്ളിക്കുന്നതിനു മുൻപ് കോലെടുത്തു കുറുപ്പിന്റെ അനുജ്ഞ വാങ്ങുന്നത് പതിവാണ്.
മുഴങ്ങോടിക്കാവ് ബാലദുര്‍ഗ്ഗയോട് പ്രാര്‍ത്ഥിച്ചാല്‍ യക്ഷിയുടെ ശല്യം തീര്‍ക്കുവാനായി വന്ന ബാലദുര്‍ഗ്ഗാ ഭഗവതി നാടിനും നാട്ടുകാർക്കും സർവ്വ ഐശ്വര്യങ്ങളും ചൊരിഞ്ഞു വാണരുളുന്നു. ബാലഭാവത്തിലുള്ള മൂർത്തീ സങ്കല്പമായതിനാലാകണം ചെറിയ കുഞ്ഞുങ്ങള്‍ പൂജ കഴിക്കുന്നതാണ് ദേവിക്ക് ഇഷ്ടമെന്നാണ് വിശ്വാസം.സന്താന ഭാഗ്യത്തിനായും പഠന തടസ്സങ്ങള്‍ നീക്കുവാനും കുഞ്ഞുങ്ങള്‍ ബുദ്ധിയും കഴിവും ജ്ഞാനവുമുള്ളവരായി വളരുവാനും മുഴങ്ങോടിക്കാവില്‍ ഭഗവതിയെ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം. പഠന തടസങ്ങളും പഠന വൈകല്യങ്ങളുമുള്ളവര്‍ ഇവിടെയെത്തി ദേവിയെ ഉള്ളുരുകി പ്രാര്‍ത്ഥിച്ചാൽ ഫലം ഉറപ്പ്. അത് കൊണ്ട് തന്നെ വിദ്യാരംഭ സമയത്തും പരീക്ഷാ സമയങ്ങളിലും ഇവിടെ പൊതുവെ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. ദേവിയെ ദിനവും പ്രാര്‍ത്ഥിക്കുന്നത് വിവാഹ ഭാഗ്യത്തിനും ഉത്തമമാണ്. കുട്ടികള‌ുടെ കലാപരമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും ദേവിയുടെ അനുഗ്രഹം ഉത്തമമത്രേ.
പ്രധാന ഉത്സവങ്ങള്‍ വൃശ്ചിക മാസത്തിലെ കാര്‍ത്തിക നാളിലാണ് ദേവിയ‌ുടെ ആ‌ട്ടപ്പിറന്നാള്‍. മേ‌ടമാസത്തിലെ രേവതിനാളില്‍ പുന:പ്രതിഷ്ഠാ ദിനമായും ആഘോഷിക്കുന്നു.ഇതോടൊപ്പം വര്‍ഷത്തില്‍ മൂന്നു തവണ യക്ഷിക്ക് നിണമൊരുക്കി കുരുതി തര്‍പ്പണവും കളമെഴുത്തും പാട്ടും നടത്തി വരുന്നു. വൃശ്ചികമാസത്തിലെ കാര്‍ത്തിക നാൾ , മകര സംക്രമം, മേ‌ടസംക്രമം എന്നീ ദിനങ്ങളിലാണ് ഈ ചടങ്ങുകൾ നടത്തപ്പെടുത്തത്. അന്നേ ദിവസം സർവ്വാഭരണ ഭൂഷിതയായി വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി പുറത്തേക്കെഴുന്നെള്ളുന്ന ഭഗവതിയെ കണ്ടു തൊഴുന്നത് സർവദോഷങ്ങളും തീർക്കുമെന്നും കുട്ടികൾക്ക് വിദ്യാപുരോഗതിയുംയും ഐശ്വര്യവും സിദ്ധിക്കുമെന്നും ഇന്നാട്ടുകാർ വിശ്വസിക്കുന്നു. ചിങ്ങമാസത്തിലെ പുതുവര്‍ഷാരംഭം, നവരാത്രി തുടങ്ങിയ ഉത്സവങ്ങളും ഇവിടെ ആഘോഷപൂര്‍വ്വം കൊണ്ടാ‌ടാറുണ്ട്.

എത്തിച്ചേരുവാന്‍ ദേശീയപാത 66 ൽ ആലപ്പുഴയ്ക്കും കൊല്ലത്തിനും ഇടയിൽ കായംകുളത്ത് പുല്ലുകുളങ്ങര ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കായംകുളം നിന്നും കായംകുളം-കാര്‍ത്തികപ്പള്ളി റോഡ് വഴി മൂന്ന് കിലോമീറ്റർ സഞ്ചാരിച്ചാൽ ക്ഷേത്രത്തിലെത്താം.

2020, ഡിസംബർ 13, ഞായറാഴ്‌ച

(തഷ്ടം ശിവക്ഷേത്രം ) മാടത്തിലപ്പൻ , കോഴിക്കോട് ചേളന്നൂരും,തൃശൂരിൽ പെരുമനം ക്ഷേത്രവും

 മാടത്തിലപ്പൻ

പരശുരാമൻ പ്രതിഷ്ഠിച്ച 105 ശിവാലയങ്ങളിൽ ഒന്നാണിത്. തഷ്ടം ശിവക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത് . കേരളത്തിൽ ആകെ മൂന്ന് മാടത്തിലപ്പൻ പ്രതിഷ്ഠയാണ് ഉള്ളത് ഒന്ന് ഇവിടെയും രണ്ടാമത്തേത് തൃശൂരിൽ പെരുമനം ക്ഷേത്രവും മൂന്നാമത്തേത് കോഴിക്കോട് ചേളന്നൂരും ആണ് ഉള്ളത്

ഇവിടെ പന്ത്രണ്ടടി ഉയരത്തിലാണ് പ്രതിഷ്ഠ ശിവലിംഗം കുങ്കുമശിലയാണ്, ചുവപ്പ് കലർന്ന വെളുത്ത നിറമാണിതിന്. താഴെ നിന്നുവേണം തൊഴാൻ. ശ്രീകോവിലനോട് ചേർന്ന് സ്വയം ഭൂവായ ഗണപതി വിഗ്രഹം വളർന്നു കൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം, മാടം എന്നത് ഏറ്
മാടം പോലെ ഉയർന്നത് എന്നാണ് അർഥം. ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കാനായി ഗണപതിക്ക് കൂട്ടപ്പം നടത്തിയാൽ മതി. രാവിലെ 4.45 ന് ക്ഷേത്രം തുറക്കും പത്തുമണിക്ക് നട അടയ്ക്കും, വൈകിട്ട് അഞ്ചിന് നട തുറക്കും 7.30 ന് നട അടയ്ക്കും. ചിങ്ങമാസത്തിലെ വിനായക ചതുർഥി അതിവിശേഷമായി കൊണ്ടാടുന്നു. കള്ളന്മാർ കത്തിച്ച ഈ ക്ഷേത്രം പുനർനിർമിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് ക്ഷേത്രം ഭാരവാഹികൾ. കുട്ടികളില്ലാതിരുന്ന ഒരു തമിഴ് ബ്രാഹ്മണൻ തനിക്ക് ഉണ്ണി പിറന്നാൽ ഇവിടെ ഗണപതിക്ക് അപ്പം കൊണ്ട് മൂടാം എന്ന് നേർന്നുവത്രേ. എന്നാൽ എത്ര അപ്പം ഇട്ടിട്ടും ഗണപതിയുടെ തല പുറത്തു തന്നെ നിന്നു. ഈ സമയം ക്ഷേത്രത്തിൽ എത്തിച്ചേർന്ന ഒരു ജ്യോത്സ്യൻ പറഞ്ഞു ചെറിയ വിഗ്രഹം ആയതിനാൽ കുറച്ചപ്പം മതി എന്ന് കരുതിയത് കൊണ്ടല്ലേ അപ്പം മൂടൽ നേർന്നത്? ഭഗവാനെ കൊച്ചാക്കി കണ്ടത് കൊണ്ടാണ് ഭഗവാനും പരീക്ഷണത്തിന് മുതിർന്നത്. ക്ഷമ പറഞ്ഞ് ഒരു ഒറ്റയപ്പം ഇടാൻ ജ്യോത്സ്യൻ നിർദേശിച്ചു. അതിനു ശേഷമാണ് ശിരസും മൂടാനായത്. സന്താന ഭാഗ്യത്തിന് ഇന്നും ഇവിടെ ആളുകൾ അപ്പം മൂടൽ വഴിപാടായി നടത്തുകയും നേരുകയും ചെയ്യുന്നു. ഭഗവത് കടാക്ഷത്തോടൊപ്പം
ഈ ക്ഷേത്രങ്ങൾ കേരളിയ പുരാതന ക്ഷേത്രകലയുടെ സ്മരണകളുയർത്തും ഈ ക്ഷേത്ര ദർശനം.

ഉളിയന്നൂർ ശിവക്ഷേത്രം എറണാകുളം ജില്ല

 



ഉളിയന്നൂർ ശിവക്ഷേത്രം

വിവാഹം വേഗം നടക്കാനും, ഇഷ്ട കാര്യ ആഗ്രഹസാഫല്യത്തിനും ആലുവ ഉളിയന്നൂർ മഹാദേവ ക്ഷേത്രമത്രേ ശരണം.

പെരുന്തച്ചൻ നിർമ്മിച്ച ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ ആലുവയിലുള്ള ഉളിയന്നൂർ ശിവക്ഷേത്രം.രണ്ടായിരത്തി അഞ്ഞൂറ് വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തോട് ചേർന്ന് തന്നെ പരശുരാമനാൽ പ്രതിഷ്ഠിതമായ അതിപുരാതനമായ മറ്റൊരു ക്ഷേത്രവും സ്ഥിതി ചെയ്യുന്നു .അതാണ് മാടത്തിലപ്പൻ ശ്രീ മഹാദേവ ക്ഷേത്രം .ഈ ക്ഷേത്രത്തിന്റെ പഴക്കം കേരള ചരിത്രം തുടങ്ങിയത് എന്ന് വിശ്വസിക്കുന്ന കാലം മുതലേയുള്ളതാണ്. പെരുന്തച്ചൻ നിർമിച്ച ക്ഷേത്രത്തിൽ ശിവൻ കിഴക്കോട്ടും പിന്നിൽ പാർവതി പടിഞ്ഞാറോട്ടും ദർശനമായാണ് പ്രതിഷ്ഠ. അന്നപൂർണേശ്വരി ദേവി ഇവിടെ ഉപദേവതയാണ്.

കല്യാണം നടക്കാനായി ക്ഷേത്രത്തിൽ സ്വയംവര പുഷ്പാഞ്ജലിയും പട്ടും താലിയും ചാർത്തുകയും ചെയ്യുന്നത് നല്ലതാണ്. 12 തിങ്കളാഴ്ച മുടങ്ങാതെ വന്ന് തൊഴുതാൽ ഉടനെ വിവാഹം നടക്കും എന്നത് പലർക്കും അനുഭവമാണ്. എല്ലാ മാസവും മൂന്ന് ദിവസം ഇവിടെ മുറജപം നടക്കുന്നു. അതിന് ശേഷം ആട്ടിയ നെയ്യ് ഭക്തജനങ്ങൾക്ക് പ്രസാദമായി നൽകുന്നു. ഈ നെയ്യ് രാവിലെ കുളിച്ചു വന്ന് ശുദ്ധിയോടെ ഭക്തി പുരസ്സരം സേവിക്കുന്നത് പഠിക്കുന്ന കുട്ടികൾക്കും ഗർഭിണികൾക്കും അതി വിശേഷമാണ്. വരവിൽ കൂടുതൽ എന്നും ചിലവാകുമെന്നാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. ആയം - വ്യയം കണക്കിൽ വ്യയം അധികമായ അവസ്ഥയിലുള്ള ക്ഷേത്രമാണിത്. അതിനാൽ ചെലവ് കഴിഞ്ഞ് ഒരിക്കലും നീക്കിയിരുപ്പ് ഉണ്ടാകില്ല. പെരുന്തച്ചൻ ക്ഷേത്രം
നിർമ്മിച്ച കാലത്ത് തന്നെ ഇവിടെ ഈ പോരായ്മക്ക് പരിഹാരമായി കുബേരനെയും പ്രതിഷ്ഠിച്ചിരുന്നു. വ്യത്താകൃതിയിൽ ഉള്ള ഇത്തരം ശ്രീകോവിലുകൾ വളരെ കുറച്ചു മാത്രമേ കേരളത്തിലുള്ളൂ. അങ്ങനെ ഉള്ള ഈ വട്ട ശ്രീകോവിലിന് മുകളിൽ വീഴുന്ന വെള്ളം നടയ്ക്ക് മുൻപിൽ വീഴാതെ
വലത്തോട്ട് ഓടിന് മുകളിലൂടെ തന്നെ ഒഴുകി തീർഥ സ്ഥാനത്ത് തന്നെ പതിക്കത്തക്ക രീതിയിലാണ് ഓടുകൾ നിരത്തിയിരിക്കുന്നത്.
സാധാരണ വാസ്തു ശാസ്ത്രമനുസരിച്ച് ഒരു കോൽ എന്നത് 72 സെന്റിമീറ്ററാണ്. എന്നാൽ ഈ ക്ഷേത്രത്തിന് 70 സെ മി ആണ് പെരുംന്തച്ചൻ കണക്കാക്കിയിരിക്കുന്നത്.ക്ഷേത്രം രാവിലെ അഞ്ചുമണിക്ക് തുറക്കും. പത്തിന് നട അടയ്ക്കും. വൈകിട്ട് അഞ്ചു മുതൽ 7.30 വരെ നട തുറന്നിരിക്കും. വളരെ വലിയ ബലിക്കല്ലാണ് ക്ഷേത്രത്തിന് മുമ്പിലുള്ളത്. അതിനാൽ പുറത്ത് നിന്നാൽ ഭഗവാനെ കാണാൻ കഴിയില്ല. നാടൻ കാളയുടെ വലിപ്പത്തിലുള്ളതാണ്
നന്തിയുടെ പ്രതിമ. ടിപ്പുവിന്റെ ആക്രമണ സമയത്ത് നന്തി കാളയായി ചെന്ന് ആക്രമിച്ചെന്നും നന്തിയുടെ പ്രതിമയിലുള്ള മൂന്ന് പാടുകൾ അന്ന് വെട്ടുകൊണ്ട പാടുകൾ ആണ് ദേഹത്തുള്ളത് എന്നും വിശ്വാസമുണ്ട്.
പെരുന്തച്ചൻ നിർമ്മിച്ച ശ്രീകോവിലിൽ നിന്നും ഇറങ്ങുമ്പോൾ തല മുട്ടുമോ എന്ന് ശങ്കിച്ച് തല കുനിച്ചാൽ നിശ്ചയമായും ഉത്തരത്തിൽ തല
ഇടിക്കും. എന്നാൽ തല കുനിക്കാതെ നിവർന്ന് തന്നെ ഇറങ്ങിയാൽ തല മുട്ടുകയും ഇല്ല. എന്നതും പെരുന്തച്ചന്റെ ഒരു വിശിഷ്യ വാസ്തു വിദ്യയാണ്. പെരുന്തച്ചൻ നിർമ്മിച്ച പ്രസിദ്ധമായ പുരാതന ക്ഷേത്രകുളം ഇന്നില്ല. അത് റെയിൽവെ വന്നപ്പോൾ മൂടിപ്പോയി. ക്ഷേത്രത്തിന് മുന്നിലൂടെ ഇന്നൊഴുകുന്ന പെരിയാറിന്റെ കൈവഴി പെരുന്തച്ചന്റെ മകൻ നിർമ്മിച്ചതാണത്രേ. ക്ഷേത്രാവശ്യങ്ങൾക്കുള്ള കല്ലുവെട്ടി എടുത്ത സ്ഥലമാണ് നദിയായി വികസിച്ചത്. ആ കല്ലുകൾ കൊണ്ടാണ് ക്ഷേത്രത്തിന്റെ മതിൽ കെട്ട് നിർമ്മിച്ചിരിക്കുന്നതും.

ചിങ്ങത്തിലെ ഇല്ലം നിറ പുത്തരി, വിനായക ചതുർഥി, നവരാത്രി, വൃശ്ചിക അഷ്ടമി ധനുമാസത്തിലെ തിരുവാതിര മകരത്തിലെ തിരുവുത്സവം, കുംഭത്തിലെ ശിവരാത്രി മേടത്തിലെ വിഷു, പ്രതിഷ്ഠാദിനം (മിഥുനത്തിൽ) എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വിശേഷ ദിവസങ്ങൾ ആയി ആഘോഷിക്കുന്നത്. മകരത്തിൽ ചതയം മുതൽ 10 ദിവസം ആണ് ഇവിടെ ഉത്സവം.

ആലുവ റയിൽവേ സ്റ്റേഷനിലേക്ക് 3 കിലോമീറ്ററോളവും നെടുമ്പാശേരി എയർപോർട്ടിലേക്ക് 10 കിലോമീറ്ററും ആലുവ മണൽപ്പുറത്തേക്ക് രണ്ടര കിലോമീറ്ററുമാണ് ദൂരം . ഈ ക്ഷേത്രം ഇപ്പോൾ ഒരു ട്രസ്റ്റിന്റെ ഭരണത്തിലാണ്. ട്രസ്റ്റി പ്രസിഡന്റ് പി എൻ ഡി നമ്പൂതിരിയാണ്. ക്ഷേത്ര ത്തിലെ തന്ത്രി
ചേന്നാസ് പരമേശ്വരൻ നമ്പൂതിരിയാണ്. മേൽശാന്തിയാകട്ടെ ജയപ്രകാശ് ആണ്. പെരുന്തച്ചൻ ഉളി എറിഞ്ഞ് മകനെ കൊന്നത് ഈ ക്ഷേത്രം നിർമിക്കുമ്പോൾ ആയിരുന്നു എന്നാണ് പറയപ്പെടുന്നത്.

മുനിക്കൽ ഗുഹാലയക്ഷേത്രം ആലുവ പട്ടണത്തിൽ നിന്ന് പത്ത് കിലോമീറ്റർ വടക്കുമാറി ചെങ്ങമനാട്

 


മുനിക്കൽ ഗുഹാലയക്ഷേത്രം

===========================================

തുമ്പിക്കൈ ഉയര്‍ത്തി നില്‍ക്കുന്ന ഒരു ആനയുടെ രൂപം പോലെയാണ് മലയുടെ മുകളിലുള്ള പാറ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കുന്നത്‌. ഈ പാറയുടെ മുകളിലുള്ള സ്വയംഭൂ ആയി ഗണേശ ഭഗവാന്‍ , ഗുഹക്കകത്തോ ശിവലിംഗത്തിൽ പ്രതിഷ്ഠിച്ച ബാലസുബ്രഹ്മണ്യൻ.
.
എറണാകുളത്തു നിന്നും ഏകദേശം 30 കി.മി. ദൂരത്തിൽ , ആലുവ പട്ടണത്തിൽ നിന്ന് പത്ത് കിലോമീറ്റർ വടക്കുമാറിയാണ് ചെങ്ങമനാട് ഗ്രാമം.ഏതാണ്ടു 100 അടി ഉയരത്തില്‍ ഉള്ള ഒരു വലിയ പാറയുടെ മുകളില്‍ ആണ് ശ്രീ മുനിക്കൽ ഗുഹാലായ ക്ഷേത്രം. ജംഗമൻ എന്ന മുനിയുടെ തപോവനമായിരുന്നു ഇവിടമെന്നും ‘ജംഗമനാട്’ ലോപിച്ചാണ് ചെങ്ങമനാടായതെന്നുമാണ് ഐതിഹ്യം. ചെങ്ങമനാട് ജംഗ്ഷനിൽ നിന്ന് ഉദ്ദേശ്യം നൂറുമീറ്റർ പടിഞ്ഞാറ് റോഡിനോട് ചേന്നാണ് മുനിക്കൽ ഗുഹാലയ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവലിംഗത്തിൽ ആവാഹിച്ചിരിക്കുന്ന ബാലമുരുകനാണ് ഇവിടത്തെ പ്രതിഷ്ഠ.കൂടാതെ സ്വയംഭൂവായ ഗണപതിയും ബ്രഹ്മ, വിഷ്ണു മഹേശ്വരന്മാരുടെ ചൈതന്യത്തോടെ ധർമ്മശാസ്താവും സർപ്പചൈതന്യങ്ങളും ആരാധനാമൂർത്തികളായുണ്ട്. ക്ഷേത്രം കരിമ്പാറകളുടെ മുകളിലാണ് നിർമ്മിച്ചി രിക്കുന്നത്. പടിഞ്ഞാട്ട് ദർശനം. വർഷങ്ങൾക്ക് മുൻപ് നിബിഡവനമായിരുന്ന ഈ സ്ഥലത്താണ് ജംഗമൻ എന്ന ഒരു ഋഷിവര്യൻ തപസ് അനുഷ്ടിച്ചിരുന്നതെന്നാണ് പുരാണം. തപസ്സിന് തടസ്സം വരുത്തിയ കാട്ടാനകളെ മുനി ശപിച്ച്‌ കല്ലാക്കിയെന്നും ഐതിഹ്യം. ഈ പാറകൾക്കുള്ളിൽ അഞ്ച് ഗുഹകളുണ്ട്.അതുകൊണ്ട് ‘ഗുഹാലയം’ എന്നും മുനി തപസ് ചെയ്ത സ്ഥലമായതുകൊണ്ട് മുനിക്കൽ ഗുഹാലയം എന്നും ഐതിഹ്യം പറയുന്നു. വർഷങ്ങൾക്ക് മുമ്പ് വിശ്വകർമ്മ സമുദായത്തിൽപെട്ട കൊച്ചാപ്പുപണിക്കൻ എന്നയാളുടെ കൈവശമായിരുന്നു ഈ ക്ഷേത്ര സ്ഥലം. കൊച്ചാപ്പു പണിക്കൻ അവിവാഹിതനും ഭക്തനുമായിരുന്നു. ക്ഷേത്രസ്ഥലത്തിനു ചുറ്റും അന്ന് വിശ്വകർമ്മജർ കുടുംബമായി താമസിച്ചിരുന്നു.കൊച്ചാപ്പു പണിക്കന്റെ മേൽനോട്ടത്തിലും ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ എന്നിവരുടെ സാന്നിധ്യത്തിലും നിർദേശത്തിലും 1898 ൽ ബാലമുരുകനെ ശിവലിംഗത്തിൽ പ്രതിഷ്ഠിച്ചു എന്നാണ് പഴമക്കാർ പറയുന്നത്. ആ സ്ഥലമാണ് ശ്രീബാലമുരുകന്റെ ശ്രീകോവിൽ ആയി സ്ഥിതിചെയ്യുന്നത്. ഗുഹന്‍ എന്നത് സുബ്രമണ്യ സ്വാമിയുടെ മറ്റൊരു നാമമാണ്,അതു കൊണ്ടു തന്നെ മുനിക്കല്‍ ഗുഹാലയം എന്ന പേരും അന്വര്‍ത്ഥമാണ് .കൊച്ചാപ്പു പണിക്കന്റെ കാലശേഷം വിശ്വകർമ്മ സമുദായ അംഗങ്ങളാണ് ക്ഷേത്രത്തിലെ നിത്യനിദാനകർമ്മങ്ങൾ നടത്തിപ്പോന്നിരുന്നത്. അന്നത്തെ ക്ഷേത്ര നടത്തിപ്പുകാരായിരുന്ന കാഞ്ഞിരക്കാട്ട് കുഞ്ഞുട്ടി വേലായുധൻ, ചെങ്ങശ്ശേരി വേലായുധൻ എന്നിവർ ക്ഷേത്രത്തിലെ പ്രധാന പ്രവർത്തകരായിരുന്നു. കാലക്രമേണ ക്ഷേത്രം ജീർണാവസ്ഥയിലായി. നിത്യനിദാന പൂജകൾക്കുള്ള വകകൾ ഇല്ലാതായതോടെ ക്ഷേത്രം ഹൈന്ദവ യൂണിയന്റെ കീഴിലാകുകയും ചെയ്തു. 1953 മുതൽ ഹൈന്ദവ യൂണിയന്റെ കീഴിലായി എന്നാണോർമ്മ. അന്ന് കുമാരനാശാന്റെ ഭാര്യ ഭാനുമതിയമ്മയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതു യോഗത്തിൽ പങ്കെടുത്ത നാട്ടുകാരുടെയും എ.ആർ. നാരായണൻ,എൻ.കെ. കൃഷ്ണൻ, കരുണാകര പിള്ള, കെ.സി. നാരായണൻ മാസ്റ്റർ, ഇ.കെ. കൃഷ്ണപിള്ള, കാഞ്ഞിരക്കാട്ട് കുഞ്ഞുകുട്ടി വേലായുധൻ, ചെങ്ങശ്ശേരി വേലായുധൻ എന്നിവരുടെയും മറ്റ് വിശ്വകർമ്മ സമുദായ അംഗങ്ങളുടെയും ഹൈന്ദവ സമുദായത്തിൽപ്പെട്ട ആളുകളുടെയും നേതൃത്വത്തിൽ ക്ഷേത്രം ഏറ്റെടുത്ത് പ്രവർത്തിച്ചു തുടങ്ങി.അതിനുശേഷമാണ് ഈ ക്ഷേത്രം അഭിവൃദ്ധിയിലേക്ക് ഉയർന്നത്. ശിവന്‍റെ പ്രതിഷ്ടയും ശ്രീ സുബ്രമണ്യന്‍റെ പ്രതിഷ്ടയും ഒരേ സ്ഥാനത്ത് വരുന്നു എന്നത് ഇവിടത്തെ ഒരു പ്രധാന പ്രത്യേകതയാണ്.മകര മാസത്തിലെ പൂയം ഇവിടത്തെ പ്രധാന വിശേഷ ദിവസമാണ്.അന്നേ ദിവസം ഇവിടത്തെ തിരുവുത്സവമായി ആചരിക്കപ്പെടുന്നു, എല്ലാ മാസവുമുള്ള ഷഷ്ടിയും ഷഷ്ടി ഊട്ടും ഈ ക്ഷേത്രത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്.
ബാലമുരുകൻ പ്രധാന പൂജ ഏറ്റുവാങ്ങുന്ന മാസമാണ് തുലാമാസം .തുലാമാസത്തിൽ സ്ത്രീ ഭക്‌തർ ഒരാഴ്ചത്തെ വൃതശുദ്ധിയോടെ ഭഗവാനെ തൊഴുന്നുതു അതിവിശേഷമെന്നാണ് വിശ്വാസം.
ഗോപുര സമീപം ആല്‍,മാവ്,പ്ലാവ് ത്രയം കാണപ്പെടുന്നു.മാഞ്ഞാലി ദേശീയ പാതയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഭാവിയില്‍ ഒരു ആത്മീയ തീര്‍ഥാടന കേന്ദ്രമായി വളരുവാനുള്ള എല്ലാ സാധ്യതകളും ഉണ്ട്.ഈ ക്ഷേത്രം ‘കേരള പഴനി’ എന്ന പേരിലും അറിയപ്പെടുന്നു.

ഈ ക്ഷേത്രദർശനം എന്തുകൊണ്ടും വേറിട്ടൊരു അനുഭൂതിയേകും ,തീർച്ച.

മുക്തി നാഗ ക്ഷേ‌ത്രം ബാംഗ്ലൂർ നഗരത്തിൽ നിന്ന് ഏകദേശം 18 കിലോമീറ്റർ

 


മുക്തി നാഗ ക്ഷേ‌ത്രം


ഒറ്റക്ക‌ല്ലിൽ തീർത്ത, ലോകത്തിലെ ഏറ്റവും ‌വലിയ നാഗപ്രതിമയുള്ള ക്ഷേത്രം ?

ബാംഗ്ലൂർ നഗരത്തിൽ നിന്ന് ഏകദേശം 18 കിലോമീറ്റർ അകലെയായി ബാംഗ്ലൂർ - മൈസൂർ പാതയിൽ നിന്ന് അധികം ദൂ‌‌രെയല്ലാതെ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ് മുക്തി നാഗ ക്ഷേ‌ത്രം. 36 ടൺ ഭാരമുള്ള ഇവിടുത്തെ നാഗ‌പ്രതിമയാണ് ഏറെ പ്രശസ്‌തം. പതിനാറ് അടി ഉയരമുള്ള ഈ നാഗപ്രതിമയാണ് ഒറ്റക്കല്ലിൽ തീർത്ത ലോകത്തിലെ തന്നെ ഏറ്റവും വലിയ നാഗ‌പ്രതിമ. കെംഗേരിയിൽ നിന്നും അധികം ദൂരെയല്ലാതെ ‌രാമോഹ‌ള്ളി എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.പുതുതായി നിർമ്മി‌ച്ച ക്ഷേത്രമാണെങ്കിലും ഏകദേശം 200 വർഷത്തിൽ അധികം പഴക്കമുള്ള ഐതിഹ്യ കഥ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് പറയാനുണ്ട്. വർഷങ്ങളായി ‌സർപ്പ ആരാധകരുടെ തീർത്ഥാടന കേ‌ന്ദ്രമാണ് ഈ ക്ഷേത്രം.ഇവിടെയുള്ള ചിതൽപുറ്റിൽ നാഗത്താൻ വസിക്കുന്നുണ്ടെന്ന വിശ്വാസത്തിൽ 90 ദിവസം ഇവിടെ വന്ന് ഒൻപത് പ്രാവിശ്യം ചിതൽ‌‌പുറ്റ് വലം വെച്ചാൽ ആഗ്രഹം നടക്കും എന്നാണ് പറയപ്പെടുന്നത്. ജുഞ്ജപ്പ‌യുടെ വയ‌ൽ എന്ന് അർത്ഥം വരുന്ന ജുഞ്ജപ്പന ബയലു എന്നാണ് ഈ സ്ഥലം തദ്ദേശീയരായ ആളുകളുടെ ഇടയിൽ അറിയപ്പെടുന്നത്.ഇവിടത്തെ ക്ഷേത്ര
ആചാര രീതി ഇപ്രകാരമാണ് . ഇവിടെ എത്തുന്ന സർപ്പ ദൈവ വിശ്വാസികൾ ആദ്യം ഒൻപത് വട്ടം പ്രദക്ഷിണം ചെയ്യുന്നു. അതിന് ശേഷം കാര്യ സിദ്ധി വിനായകനെ തൊഴുതതിന് ശേഷമാണ് മുക്തിനാഗനെ തൊഴുന്നത്.വിവിധ പ്രതിഷ്ഠകൾ ഉള്ള ക്ഷേത്ര സമുച്ഛയമാണ് മുക്തി നാഗ ക്ഷേത്രം. സുബ്രമണ്യനെയാണ് ഇവി‌ടെ മുക്തി നാഗത്തിന്റെ രൂപ‌ത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്. ഇതിന് സ‌മീപത്ത് തന്നെയാണ് കാര്യ സിദ്ധി വിനായകന്റെ പ്രതിഷ്ഠയും.കാര്യ സിദ്ധി വിനായക ക്ഷേത്രത്തിന്റെ ഇടത് വശത്തായി ശക്തി‌ധര സുബ്രമണ്യന്റെ ഏകശിലാ നിർമ്മിതമായ ഒരു പ്രതിമയുണ്ട്. 21 അടി ഉയ‌‌രമുള്ള ഈ പ്രതിമയ്ക്ക് 56 ടൺ ഭാരം വരും.അതിനപ്പുറത്തായാണ് 107 നാഗങ്ങളുടെ പ്രതിമകൾ സ്ഥാപിച്ചിരിക്കുന്നത്. നടുവിലുത്തെ ഏ‌ഴ് നാഗങ്ങൾ വലുതും ഫണം വിടർത്തി നിൽക്കുന്നതുമാണ്.ക്ഷേത്രത്തിന്റെ മുൻവശത്തെ റോഡിനപ്പുറത്തും ഒന്ന് രണ്ട് ദേ‌വി ക്ഷേത്രങ്ങൾ കാണാം.ബാംഗ്ലൂർ ബസ് സ്റ്റേഷനിൽ നിന്ന് 18 കിലോമീറ്റർ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കെംഗേരിയിൽ നിന്ന് ബിഗ് ബാന്യൻ ട്രീ റോഡിലൂടെ 5 കിലോമീറ്റർ യാത്ര ‌ചെയ്തൽ ഈ ക്ഷേത്രത്തിൽ എത്താം. രാമോഹള്ളി ബസ് സ്റ്റാ‌‌ൻഡിൽ നിന്ന് 1 കിലോമീറ്റർ ദൂരമുണ്ട് ഇവിടേയ്ക്ക്.കെ ആർ മാർക്കറ്റിൽ നിന്ന് ഈ ക്ഷേത്രത്തിലേ‌ക്ക് ബസുക‌ൾ ലഭിക്കും 227Y എന്ന ബസിൽ യാത്ര ‌ചെയ്താൽ ഇവിടെ എത്തിച്ചേരാം.

കർപ്പിള്ളി ശ്രീ മഹാദേവ ക്ഷേത്രം എറണാകുളം ജില്ല മഞ്ഞപ്ര

 


കർപ്പിള്ളി ശ്രീ മഹാദേവ ക്ഷേത്രം


സപ്തസ്വര മണിനാദം മുഴക്കിക്കൊണ്ട് തിരുനട തുറക്കുന്ന കേരളത്തിലെ ഏക ക്ഷേത്രം ?

ഇല്ലെങ്കിൽ അറിഞ്ഞോളൂ , നാദസ്വരൂപനായ മഹാദേവൻ കുടികൊള്ളുന്ന മഞ്ഞപ്ര കർപ്പിള്ളി ശിവക്ഷേത്രത്തിൽ തന്നെയാണത് ...

എറണാകുളം ജില്ലയിലെ മഞ്ഞപ്ര ഗ്രാമത്തിലാണ് ഭാരതത്തിലെ അതിപ്രധാനമായ നൂറ്റിയെട്ട് ശിവക്ഷേത്രങ്ങളിലൊന്നായ കർപ്പിള്ളി ശ്രീ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
അങ്കമാലിയിൽ നിന്ന്‌ ഏകദേശം അഞ്ചുകിലോമീറ്റർ കിഴക്കോട്ട്‌ പോകണം. തെക്ക്‌ കാലടി, വടക്ക്‌ മൂക്കന്നൂർ, പടിഞ്ഞാറ്‌ തുറവൂർ, കിഴക്ക്‌ അയ്യമ്പുഴയും മലയാറ്റൂരും ഇവയാണ്‌ മഞ്ഞപ്ര ഗ്രാമപ്പഞ്ചായത്തിന്റെ അതിരുകൾ. എറണാകുളം ജങ്ക്ഷനില്‍ നിന്ന്‍ ആലുവ-അങ്കമാലി-തുറവൂര്‍-മഞ്ഞപ്ര അല്ലെങ്കില്‍ ആലുവ-ചൊവ്വര-കാലടി-മാണിക്കമംഗലം-മഞ്ഞപ്ര വഴി ഏകദേശം 38 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്തിച്ചേരാവുന്നതാണ്.ഏറ്റവും അടുത്തുള്ള ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ക്ഷേത്രത്തിലേക്കുള്ള ദൂരം 20 കിലോമീറ്റര്‍. റെയില്‍വേ വഴി വരുന്നവര്‍, ആലുവയില്‍ നിന്നുള്ള ബസ് റൂട്ട് മാര്‍ഗ്ഗ നിര്‍ദ്ദേശം ശ്രദ്ധിക്കുക.കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന്‍ കാലടി-മഞ്ഞപ്ര റോഡ്‌ വഴി ക്ഷേത്രത്തിലേക്കുള്ള ദൂരം 11 കിലോമീറ്ററാണ് .ക്ഷേത്ര ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ
ആദ്യകാലങ്ങളില്‍ ശ്രീ പാര്‍വതി ദേവിയുടെ പ്രതിഷ്ഠയോട് കൂടിയ ക്ഷേത്രമായിരുന്നു ഇവിടുണ്ടായിരുന്നത്. ഒരിക്കൽ കാർത്തവീരാർജ്ജുനൻ ഇവിടെ ദേവീ ദർശനത്തിനായെത്തിയെന്നും തത്സമയം ദേവിയുടെ സാന്നിധ്യം അനുഭവപ്പെടാതിരുന്നതിനാല്‍ യഥാവിധി ശിവപ്രതിഷ്ഠ നടത്തുകയും അതിന് ശേഷം ക്ഷേത്രത്തിനു വടക്കു ഭാഗത്തായി ഒരു ഗുഹയുണ്ടാക്കി, അവിടെ ശിവ ധ്യാനനിമഗ്നനായി നിരവധി കാലം തപസ്സു ചെയ്യുകയും, തപസില്‍ സംപ്രീതനായ ഭഗവാന്‍ ശ്രീ ശങ്കരിയോടൊപ്പം പ്രത്യക്ഷപ്പെട്ട് തന്‍റെയും ശ്രീ പാര്‍വതിയുടേയും സാന്നിധ്യം ഇനി മുതല്‍ എന്നും ഇവിടെയുണ്ടാകുമെന്ന് അരുളിച്ചെയ്തു മറയുകയും ചെയ്തുവെന്നുമാണ് ഐതീഹ്യം. ഏകദേശം നാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാണിക്കമംഗലം ഗ്രാമത്തിലുള്ള പാനയില്‍ പാഴൂര്‍ മനക്കാര്‍ ക്ഷേത്രത്തിന്‍റെ നവീകരണം നടത്തി പൂജകളും വഴിപാടുകളും തുടങ്ങിയെന്നാണ് ചരിത്രം. പിന്നീട് 1992-ല്‍ (ഏപ്രില്‍ 8 മുതല്‍ 18 വരെ) ക്ഷേത്രത്തില്‍ നവീകരണ കലശവും നടന്നിരുന്നു. ക്ഷേത്രമൂർത്തിയായ ഭഗവാൻ ശിവന്‍റെ പ്രതിഷ്ഠ പടിഞ്ഞാറ് ഭാഗത്തേക്കാണുള്ളത് എന്നത് ക്ഷേത്രത്തിന്‍റെ എടുത്ത് പറയാവുന്ന ഒരു പ്രത്യേകതയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാർത്തവീര്യാർജ്ജുനനാണ് കിരാതമൂർത്തി ഭാവത്തിലുള്ള ഭഗവാന്‍ പരമശിവന്‍റെ പ്രതിഷ്ഠ നടത്തിയതെന്ന് പറയപ്പെടുന്നു. വൈക്കം മഹാദേവക്ഷേത്രവും ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നത് പോലെ കർപ്പിള്ളിക്കാവ് മഹാദേവനും അങ്കമാലിയിലുള്ള കുമരക്കുളം സുബ്രഹ്മണ്യ സ്വാമിയും തമ്മിലഭേദ്യ ബന്ധമുണ്ടെന്നാണ് മറ്റൊരു വിശ്വാസം. നാദസ്വരൂപനായ മഹാദേവന് സംഗീതാര്‍ച്ചന വളരെ വിശേഷപ്പെട്ടതായി കണക്കാക്കിയിട്ടുള്ളതിനാല്‍ സപ്തസ്വര മണിനാദം മുഴക്കിക്കൊണ്ട് തിരുനട തുറക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമെന്ന പ്രത്യേകതയും കാര്‍പ്പിള്ളി മഹാദേവ ക്ഷേത്രത്തിനുണ്ട്. തിരുനടയിലുള്ള സപ്തസ്വര മണികള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കപ്പെടുന്നു. പരമശിവന്‍റെ കിരാത മൂര്‍ത്തി സങ്കല്‍പത്തിലുള്ള പ്രധാന പ്രതിഷ്ഠയോടൊപ്പം, ദേവീ സാന്നിധ്യവും അനുഭവപ്പെടുന്ന ക്ഷേത്രത്തില്‍ ഗണപതി, കാര്‍ത്തവീര്യാര്‍ജുനന്‍, ധര്‍മ്മശാസ്താവ്, മഹാവിഷ്ണു സാന്നിധ്യമുള്ള സാളഗ്രാമം, ഭുവനേശ്വരി എന്നീ ഉപദേവതകളെ പ്രധാന ശ്രീകോവിലിനോട് ചേര്‍ന്നുള്ള ശ്രീകോവിലില്‍ ഒന്നിച്ച് പ്രതിഷ്ടിച്ചിരിക്കുന്നു. ദേവി പാർവതി, ഗണപതി, കാര്‍ത്തവീര്യാര്‍ജുനന്‍, ധര്‍മ്മശാസ്താവ്, സാളഗ്രാമം, ഭുവനേശ്വരി, രക്ഷസ്, സര്‍പ്പം ഇവയൊക്കെ ഉപദേവതകളാണ് .ക്ഷേത്രപ്രതിഷ്ഠ നടത്തിയത് സന്ധ്യാസമയത്ത് ആയതിനാലാണെന്ന്‍ വിശ്വസിക്കപ്പെടുന്നു, ക്ഷേത്രത്തിലെ പ്രദോഷ പൂജകൾ എല്ലാ ദിവസവും അതീവ പ്രാധാന്യത്തോടെയാണ് നടത്തുന്നത്. മകരമാസത്തിലാണ് എട്ടു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന കർപ്പിള്ളിക്കാവ് ഉത്സവം കൊടിയേറുന്നത്. ഈ ദിവസങ്ങളിൽ ഭഗവാനെ കണ്ടു വണങ്ങുന്നത് ഏറെ ഉത്തമമാണെന്ന് പറയപ്പെടുന്നു. ഈ എട്ടു ദിവസങ്ങളിൽ ഭഗവാൻ പരമശിവൻ ഏറെ സന്തുഷ്ടനും ഉത്സാഹവാനുമായിരിക്കുമത്രേ. ഈ എട്ടുദിവസങ്ങിൽ ഒരുദിവസമെങ്കിലും കർപ്പിള്ളിക്കാവ് ശിവനെ ദർശിച്ചാൽ ഇഷ്ടകാര്യസാദ്ധ്യം കൈവരുമത്രെ.പൂരത്തിൽ എഴുഗജവീരന്മാരാണ് എഴുന്നുള്ളിപ്പിൽ പങ്കെടുക്കുന്നത്.കൂടാതെ ധനുമാസത്തെ തിരുവാതിരയും, മണ്ഡലകാലവും, വിദ്യാരംഭവും അതീവ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. വിഷു ദിനത്തിൽ, അതായത് മേടമാസത്തിലെ ഉത്രം നക്ഷത്രത്തിനാണ് ക്ഷേത്ര പ്രതിഷ്ഠാ ദിനം. അന്നേദിവസവും ഏറെ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. നിറപുത്തരിയും രാമായണമാസവുമാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റാഘോഷങ്ങൾ.തിരുവാതിര കേരളത്തിലെ പ്രധാനപ്പെട്ട ഒരു പരമ്പരാഗത ഉത്സവമാണ്. പ്രധാനമായും സ്ത്രീകളാണ് ഇത് ആഘോഷിക്കുക. വിവാഹിതരായ സ്ത്രീകള്‍, ഭര്‍ത്താവിന്‍റെ നെടുമാംഗല്യത്തിന് വേണ്ടി തിരുവാതിരയുടെ തലേ ദിവസമായ മകയിരം നാള്‍ മുതല്‍ സമ്പൂര്‍ണ്ണ ഉപവാസവും, കന്യകമാര്‍ ഇഷ്ടപ്പെട്ട വരനെ ലഭിക്കുന്നതിന് വേണ്ടി തിരുവാതിര ദിവസവും ഭാഗികമായ ഉപവാസം അനുഷ്ടിക്കുന്നു.ക്ഷേത്രദർശനം രാവിലെ 5.00 മുതല്‍ 9.30 വരെയും വൈകുന്നേരം 5.30 മുതല്‍ 7.30 വരെയുമാണ് .ക്ഷേത്രം തന്ത്രി കരുമാല്ലൂർ വേഴപ്പറമ്പ് മനക്കാരാണ്.കാര്‍പ്പിള്ളിക്കാവ് മഹാദേവ ക്ഷേത്ര സേവ സമിതിയുടെ കീഴിലാണ് ഈ ക്ഷേത്രം.

വിഷ്ണു മംഗലം വിഷ്ണുക്ഷേത്രം കാസർഗോഡ് ജില്ല

 

വിഷ്ണു മംഗലം വിഷ്ണുക്ഷേത്രം 

============================



കാസർഗോഡ് ജില്ലയിലെ പുല്ലൂർ പെരിയ പഞ്ചായത്തിൽ . കാഞ്ഞങ്ങാട് -കാസർകോട് റൂട്ടിലെ മാവുങ്കൽ സ്റ്റോപ്പിന് വടക്കു വശത്ത് സ്ഥിതിചെയ്യുന്നു. പ്രധാനമൂർത്തി വിഷ്ണു  വട്ടശ്രീകോവിലാണ് ണ് പടിഞ്ഞാട്ടു ദർശനം .

മൂന്നു നേരം പൂജയുണ്ട് തന്ത്രി ആമ്പലാടി പട്ടേരി  വൃശ്ചികത്തിലെ പുണർതത്തിനു തിടമ്പ് നൃത്തമുണ്ട് ഋഗ്വേദികളായ ശീവൊള്ളി ബ്രാഹ്‌മണരുടെ വേദപാഠശാല  ഈ ക്ഷേത്രത്തിൽ നടത്തിയിരുന്നു  പട്ടളത്തായർ ഇരട്ടില്ലത്തായർ പട്ടോട ത്തായർ ,പലയ്‌ക്കല്ലത്തായർ  എന്നി ശീവൊള്ളി ബ്രാഹ്‌മണകുടുംബങ്ങളുടെ ക്ഷേത്രമായിരുന്നു  ഇവയിൽ പട്ടളത്തായർ  പലയ്‌ക്കല്ലത്തായർ എന്നിരണ്ടില്ലങ്ങൾ അന്യം നിന്ന് പോയി. പരശുരാമ പ്രതിഷ്ഠ എന്ന് ഐതിഹ്യം  ഇപ്പോൾ എഛ് ആർ സി ഇ  യുടെ നിയന്ത്രണത്തിൽ 

വിയ്യൂർ ശിവക്ഷേത്രം തൃശൂർ ജില്ല

 



വിയ്യൂർ ശിവക്ഷേത്രം തൃശൂർ ജില്ല

=================================================================


തൃശൂർ ജില്ലയിലെ വിൽവട്ടം പഞ്ചായത്തിൽ തൃശൂർ -വടക്കാഞ്ചേരി റൂട്ടിൽ  പ്രധാനമൂർത്തി ശിവൻ പടിഞ്ഞാട്ടു ദർശനം  .രണ്ടു നേരം പൂജ,തന്ത്രി പുലിയന്നൂർ.  ഉപദേവതാ. ഗണപതി,ബ്രഹ്മരക്ഷസ്സ് .ശിവരാത്രി ആഘോഷം  മീനത്തിലെ ഉതൃട്ടാതി (പ്രതിഷ്ഠ ദിനം) ധനുവിലെ തിരുവാതിര  നാളുകളിൽ സഹസ്രകുംഭാഭിഷേകമുണ്ട് ബി അർജുനൻ പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യം  വടക്കുംനാഥന് ചുറ്റുമുണ്ടായിരുന്ന 18  ശിവക്ഷേത്രങ്ങളിൽ ഒന്ന് എന്ന് പുരാവൃത്തമുണ്ട്  പഴയ പരശുരാമ ഗ്രാമമായ തൃശൂർ ഗ്രാമക്കാരുടെ ക്ഷേത്രമായിരിയ്ക്കണം  ഭാരതപ്പുഴയിൽ പഴയ കാലത്ത് വടക്കുംനാഥന് ആറാട്ട് ഉണ്ടായിരുന്നു എന്നും ആറാട്ട് കഴിഞ്ഞു വരുമ്പോൾ ഈ ക്ഷേത്രത്തിൽ ഇറക്കി പൂജ ഉണ്ടായിരുന്ന എന്നും ഒരു പഴമയുണ്ട് .പഴയകാലത്ത് വിജയപുരം ക്ഷേത്രം എന്നായിരുന്നു പേര്. കോട്ടയത്തും ഒരു വിജയപുരമുണ്ട് വടവാതൂരിൽ അവിടെ വിജയപുരം ശ്രീകൃഷ്ണ ക്ഷേത്രമാണ്  വിജയപുരം ലോപിച്ചു കാലക്രമത്തിൽ വിയ്യൂരായി  എന്നും പഴമ. ൧൮ തളികളിൽ ഒന്നായ വിയ്യൂരംശം തളി  ശിവക്ഷേത്രവും  അവിടെയുണ്ട്. നമ്പൂതിരിമാർ അവിടെ നിന്നും കുടിയേറി യപ്പോൾ ഈ പ്രേദേശവും വിയ്യൂർ എന്ന പേരിൽ അറിയപ്പെട്ടതാണോ എന്ന് സംശയിക്കണം