2020, ഡിസംബർ 22, ചൊവ്വാഴ്ച

ശംഖു മുഖം ദേവിക്ഷേത്രം തിരുവനന്തപുരം

 


ശംഖു മുഖം ദേവിക്ഷേത്രം തിരുവനന്തപുരം 

========================================


ശംഖുംമുഖം ദേവീക്ഷേത്രം : തിരുവനന്തപുരം. വിമാനത്താവളത്തിന് തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന പ്രശാന്ത സുന്ദരമായ ക്ഷേത്ര സന്നിധി. പ്രധാനമൂർത്തി ദുർഗ്ഗ .സൌന്ദര്യ മൂര്‍ത്തിയായ ജഗദംബ കുടികൊള്ളുന്ന പുണ്യ പുരാതന ക്ഷേത്രം. സമുദ്ര തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിനു വളരെയേറെ പ്രത്യേകതകള്‍ ഉണ്ട്. പൌര്‍ണമി നാളില്‍ ദേവിയുടെ ചൈതന്യം പതിന്മടങ്ങ്‌ വര്‍ധിച്ചു ഭക്തര്‍ക്ക്‌ അനുഗ്രഹമേകുന്നു. യുഗങ്ങള്‍ക്കു മുന്‍പ് തെക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ സമുദ്രത്താല്‍ ചുറ്റപ്പെട്ടതും മണല്‍ കുന്നുകള്‍ നിറഞ്ഞതുമായ പുണ്യഭൂമിയില്‍ ദേവി മഹത്തായ തപസ്സ് അനുഷ്ടിച്ചു. ദേവിയുടെ പരമ ഭക്തനായ ശുക്രാചാര്യനും പത്നി ജയന്തിയും ദേവിക്ക് അഭിമുഖമായി തപസ്സ് അനുഷ്ഠിക്കുകയും വര്‍ഷങ്ങള്‍ കടന്നിട്ടും ദേവി ത്രിക്കണ്ണ്‍ തുറക്കുകയോ കടാക്ഷിക്കുകയോ ചെയ്തില്ല. കോപിഷ്ടനായ ശുക്രാചാര്യന്‍ ശഖു നാദം മുഴക്കി ദേവിയെ ഉണര്‍ത്തി. തൃക്കൺ  തുറന്ന ദേവി ശംഖുമായി നില്‍ക്കുന്ന ശുക്രാചാര്യരുടെ മുഖമാണ് കണ്ടത്. അങ്ങനെ ശംഖുമുഖം എന്ന പെരുണ്ടയതായാണ് വിശ്വാസം. ശീ പദ്മനാഭ സ്വാമി ക്ഷേത്രവുമായി ഐതിഹ്യങ്ങള്‍ കൊണ്ട് ബന്ധമുള്ള ക്ഷേത്രമാണ് ശംഖുമുഖം. ശ്രീ പദ്മനാഭ സ്വാമിയുടെ കൂടി ആറാട്ട്‌ നടക്കുന്നത് ശംഖുമുഖം കടലിലാണ്. പൌര്‍ണമി നാളിലെ പൌര്‍ണമി പൂജ വളരെ പ്രശസ്തമാണ്. ഉദ്ദിഷ്ട കാര്യ സിദ്ധിക്കും മംഗല്യ ഭാഗ്യത്തിനും വിദ്യാഭ്യാസ നേട്ടത്തിനും, രോഗശമനത്തിനും പൌര്‍ണമി പൂജ നടത്തുന്നത് ശ്രേഷ്ടമാണെന്ന് ആചാര്യന്മാര്‍ പറയുന്നു.കിഴക്കോട്ടു ദര്ശനം .തന്ത്രി കുഴിക്കാട്ട് .ഉപദേവത ഇല്ല. 

മീനത്തിലെ ഭരണി നാൾ പള്ളിവേട്ട വരുന്ന രീതിയിൽ പത്ത് ദിവസത്തെ ഉത്സവം പരശുരാമ പ്രതിഷ്ഠ എന്ന് ഐതിഹ്യം  എട്ടരയോഗത്തിന്റെ പ്രധാനികളിൽ ഒരാളായ കൂവക്കര പോറ്റിയുടെ ക്ഷേത്രമായിരുന്നു ഇപ്പോൾ തിരുവതാംകൂർ ദേവസം  ബോർഡ് .ഇതിനടുത്താണ് പാൽകുളങ്ങര ക്ഷേത്രവും ഇതുംദേവസം  ബോർഡ്.പ്രധാന മൂർത്തി  ഭഗവതി  പടിഞ്ഞാട്ടു ദര്ശനം.മൂന്നു പൂജ തന്ത്രി അത്തിയറ .അർജുനൻ പ്രതിഷിച്ചു എന്ന് ഐതിഹ്യം അത്തിയറ  മഠം വക ക്ഷേത്രമായിരുന്നു .ഇരുവേലി കൃഷ്ണൻ ,പാൽകുളങ്ങര ഗണപതി  ഈ ഉപഗ്രൂപിൽ പെട്ടതാണ്