2021, സെപ്റ്റംബർ 4, ശനിയാഴ്‌ച

തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രം.

 തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രം.

==============================================


ബലി തര്‍പ്പണ വിശ്വാസങ്ങളോ‌ട് ചേര്‍ന്നു നില്‍ക്കുന്ന കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രം. പരശുരാമന്‍റെ പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ ഏക ക്ഷേത്രമെന്ന പ്രത്യേകത മാത്രമല്ല, ക്ഷേത്രത്തിനുള്ളില്‍ ബലിതര്‍പ്പണ സൗകര്യമുള്ള ഒരേയൊരു ക്ഷേത്രം കൂടിയാണിത്. തിരുവല്ലം ക്ഷേത്രത്തിന്‍റെ പ്രത്യേകതകളും വിശേഷങ്ങളും ഇവിടുത്തെ ബലി തര്‍പ്പണത്തിന്‍റെ പ്രാധാന്യവും വായിക്കാം


തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രം അത്യപൂര്‍വ്വമായ വിശ്വാസങ്ങളും ആചാരങ്ങളും മാത്രമല്ല, സാധാരണ കണ്ടു വരുന്ന പ്രതിഷ്ഠയില്‍ നിന്നുപോലും വ്യത്യാസങ്ങളുള്ള ഒരു ക്ഷേത്രമാണിത്. കീര്‍ത്തി കാരണം ദൂരദേശങ്ങളില്‍ നിന്നു പോലും വിശ്വാസികള്‍ എത്തുന്ന ഈ ക്ഷേത്രം തിരുവനന്തപുരം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.

പത്മനാഭ ക്ഷേത്രവും തിരുവല്ലവും തിരുവല്ലം ക്ഷേത്രത്തിന് പ്രസിദ്ധമായ പത്മനാഭ സ്വാമി ക്ഷേത്രവുമായി അഭേദ്യമായ ചില ബന്ധങ്ങളുണ്ട്. പത്മനാഭ സ്വാമിയുടെ തലഭാഗം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ് എന്നാണ് വിശ്വാസം. തിരുവല്ലം എന്ന പേരു ക്ഷേത്രത്തിന് ലഭിച്ചത് ഇങ്ങനെയാണ് എന്നാണ് വിശ്വസിക്കുന്നത്. ഉടല്‍ സ്ഥിതി ചെയ്യുന്നത് അനന്തന്‍ കാട്ടിലും പാദങ്ങള്‍ തൃപ്പപ്പൂര്‍ എന്ന സ്ഥലത്തും ആണെന്നാണ് വിശ്വാസം

വില്വമംഗലം സ്വാമിയോ ശങ്കരാചാര്യരോ? ക്ഷേത്ര പ്രതിഷ്ഠ





നടത്തിയത് ആരാണെന്ന കാര്യത്തില്‍ പല ഐതിഹ്യങ്ങളും ക്ഷേത്രവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ട്. തന്‍റെ മാതാവിന്റെ പിതൃതര്‍പ്പണവുമായി ബന്ധപ്പെട്ട് ഇവിടെയെത്തി. ബലിയിട്ടതിമു ളേഷം നദിയില്‍ മുങ്ങിയ ശങ്കരാചാര്യര്‍ മണലെടുത്ത് ഒരു പരശുരാമ വിഗ്രഹം നിര്‍മ്മിക്കുകയും അതിനെ അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തുവത്രെ. മറ്റൊരു കഥയനുസരിച്ച് വില്വാമംഗലം സ്വാമിയാരാണത്രെ ക്ഷേത്രം സ്ഥാപിച്ചത്.


മഴുവേന്തിയ വിഷ്ണു പരശുരാമനെ ചതുർബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. എന്നാൽ വിഷ്ണുവിന്റെ കയ്യിലെ താമരയ്ക്ക് പകരം പരശുരാമന്റെ ആയുധമായ മഴുവാണ് കാണാന്‍ സാധിക്കുക.

rരണ്ടുകൊ‌ടിമരങ്ങളുള്ള ക്ഷേത്രം ദ്രാവിഡ നിര്‍മ്മാണ ശൈലിയിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും കരിങ്കല്ലില്‍ ആണ് നിര്‍മ്മിതി.പത്മനാഭ സ്വാമിക്ക് അഭിമുഖമായാണ് പരശുരാമനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. രണ്ടു കൊടിമരങ്ങള്‍ ഇവി‌ടെ കാണാം. മഹാഗണപതി, മഹാദേവന്‍, ബ്രഹ്മാവ്, പരശുരാമന്‍, ശാസ്താവ്, ശ്രീകൃഷ്ണന്‍ , കന്നിമൂല ഭഗവതി, സുബ്രഹ്മണ്യന്‍, വേദവ്യാസന്‍, മത്സ്യമൂര്‍ത്തി, മഹിഷാസുര മര്‍ധിനി, നാഗരാജാവ്, ഉടയവർ, ഉടയവരമ്മ എന്നീ പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്

ക്ഷേത്രത്തിനകത്തെ ബലിതര്‍പ്പണം ക്ഷേത്രത്തിനുള്ളില്‍ തന്നെ ബലിതര്‍പ്പണം നടത്തുവാന്‍ സാധിക്കുന്ന അപൂര്‍വ്വ ക്ഷേത്രമാണിത്.

അമ്മയുടെ ബലിയിടുവാന്‍ സ്വന്തം പിതാവിന്റെ വാക്കുകള്‍ അനുസരിച്ച് തന്റെ അമ്മയെ പരശുരാമന്‍ വധിച്ചിരുന്നതായി ഒരു ഐതിഹ്യം നിലനില്‍ക്കുന്നുണ്ട്. ആ പാപത്തില്‍ നിന്നും മോചനം ലഭിക്കുവാനായി അദ്ദേഹം ഇവിടെയെത്തിയാണത്രെ ബലിതര്‍പ്പണം നടത്തിയത്. ശിവനോട് പ്രാര്‍ത്ഥിച്ച് അദ്ദേഹത്തില്‍ നിന്നും ലഭിച്ച ഉപദേശമനുസരിച്ചാണ് ഇവി‌ടെ ബലി തര്‍പ്പണം ന‌ടത്തിയത്.

ത്രിമൂര്‍ത്തികളുടെ സാന്നിധ്യം ത്രിമൂര്‍ത്തികളുടെ സാന്നിധ്യവും ക്ഷേത്രത്തിലുണ്ടെന്നാണ് വിശ്വാസം. ശങ്കരാചാര്യര്‍ ബലിതര്‍പ്പണം നടത്തിയ ശേഷം പ്രതിഷ്ഠ നടത്തിയ സമയത്ത് ബ്രഹ്മാവ്, പരശുരാമൻ, പരമശിവൻ എന്നിവര്‍ ഇദ്ദേഹത്തിന് ദര്‍ശനം നടത്തുകയും അദ്ദേഹം അവരെ പ്രതിഷ്ഠ നടത്തുകയും ചെയ്തു. ത്രീമൂര്‍ത്തികളുടെ സാന്നിധ്യത്തില്‍ ബലി അര്‍പ്പിച്ചാല്‍ മോക്ഷഭാഗ്യം ഉറപ്പാണെന്നാണ് വിശ്വാസം.

ഒരിക്കല്‍ ബലി അര്‍പ്പിച്ചാല്‍ ഒരിക്കല്‍ തിരുവല്ലം ക്ഷേത്രത്തിലെത്തി ബലി അര്‍പ്പിച്ചാല്‍ വര്‍ഷം മുഴുവന്‍ ബലി അര്‍പ്പിക്കുന്ന ഫലം ലഭിക്കുമെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ നിരവധി ആളുകള്‍ ഇവിടെ ബലി അര്‍പ്പിക്കുവാന്‍ എത്തുന്നു, കേരളത്തിൽ എല്ലാ ദിവസവും ബലിതർപ്പണം നടത്താനുള്ള സൗകര്യങ്ങളുള്ള ക്ഷേത്രവും ഇതുതന്നെയാണ്. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ക്ഷേത്രത്തിനുള്ളില്‍ തന്നെയാണ് ഇവിടെ ബലിതർപ്പണം നടത്തുന്നത് എന്ന ഒരു പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്.


കടപ്പാട് 


രാമലിംഗേശ്വര ക്ഷേത്രം (രാമപ്പ ക്ഷേത്രം )

 രാമപ്പ ക്ഷേത്രം ( രാമലിംഗേശ്വര ക്ഷേത്രം)

=============================================================







കാകതീയ രാജവംശത്തിന്‍റെ തലസ്ഥാനമായിരുന്ന ഇന്നത്തെ വാറങ്കലിലാണ് രാമപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വെങ്കട്പൂർ മണ്ഡലിലെ പാലംപേട്ട് ഗ്രാമത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. കാകതീയ രാജാക്കന്മാരു‌ടെ നിർമ്മാണ വൈദഗ്ദ്യത്തിന്റെ ഏറ്റവും ഉത്തമ ഉദാഹരണമായാണ് ഈ ക്ഷേത്രത്തെ ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നത്. രാമലിംഗേശ്വര ക്ഷേത്രമെന്നാണ് പേരെങ്കിലും രാമപ്പ ക്ഷേത്രമെന്ന് ഇതറിയപ്പെടുന്നതിനു പിന്നിൽ രസകരമായ മറ്റൊരു കഥയുണ്ട്.


ശില്പിയുടെ പേരിലറിയപ്പെടുന്ന ക്ഷേത്രം സാധാരണ ക്ഷേത്രങ്ങൾ മുഖ്യപ്രതിഷ്ഠയു‌‌ടെ പേരിൽ അറിയപ്പെടുമ്പോൾ ഇവിടെ ഒരു വ്യത്യാസമുണ്ട്. ഒരു പക്ഷേ, ഇന്ത്യയിൽ തന്നെ മറ്റൊരു ക്ഷേത്രങ്ങൾക്കും അവകാശപ്പെടുവാനില്ലാത്ത ഒരു പ്രത്യേകത. രാമപ്പ എന്നത് ഈ ക്ഷേത്രം നിർമ്മിച്ച ശില്പിയുടെ പേരാണ്. അദ്ദേഹത്തിൻറെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. കാകതീയ രാജാവായിരുന്ന കാകതി ദേവയുടെ ഭരണത്തിൻകീഴിൽ മുഖ്യ സൈന്യാധിപനായിരുന്ന രുദ്ര സമാനിയുടെ നിയന്ത്രണത്തിലും മേൽനോട്ടത്തിലുമാണ് ക്ഷേത്ര നിർമ്മാണം പൂര്‍ത്തിയാക്കിയത്. എഡി 1213 കാലഘട്ടത്തിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്. ശിവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ


 ഈ  ക്ഷേത്രം പൂർത്തിയാക്കുവാൻ 40 വര്‍ഷമെടുത്തു എന്നു കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും രാമപ്പ ക്ഷേത്രം കണ്ടാൽ അത് മാറും. ഇത്രയും പൂർണ്ണതയിൽ, ഒരു കുറവുകളുമില്ലാതെ , തീർത്തും വ്യത്യസ്ഥമായ രീതിയിലാണ് ഇതിന്‍റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. നക്ഷത്രാകൃതിയിലുള്ള തറയാണ് ക്ഷേത്രത്തിന്‍റെ മറ്റൊരു ആകർഷണം. ആറടിയാണ് ഈ തറനിരപ്പിന്‍റെ ഉയരം,.


കൊത്തുപണികൾ നിർമ്മാണരീതിയുടെ അസാധാരണമായ, അനുകരിക്കുവാൻ സാധിക്കാത്ത ഒരു മാതൃകയാണ് രാമപ്പ ക്ഷേത്രമെന്ന് നിസംശയം പറയാം. പ്രകാശത്തെയും ഇടത്തെയും ഏറ്റവും ബുദ്ധിപൂർവ്വമായ  രീതിയിലാണ് ഇവിടെ കൈകാര്യം ചെയ്തിരിക്കുന്നത്. കൊത്തുപണികൾ നിറഞ്ഞ തൂണുകളും ചുവരുകളും ഏറെയുണ്ടിവിടെ. സംഗീതജ്ഞര്‍, നൃത്തം ചെയ്യുന്ന സ്ത്രീകൾ, പുരാണങ്ങളിൽ പരാമർശിച്ചിരിക്കുന്ന മൃഗങ്ങൾ തുടങ്ങിയവയൊക്കെ ഇവിടുത്തെ തൂണുകളിൽ കൊത്തിവെച്ചിട്ടുണ്ട്.


ക്ഷേത്രങ്ങൾക്കിടയിലെ താരം ലോക സഞ്ചാരിയായിരുന്ന മാർക്കോ പോളോ തന്‍റെ ഭാരത സന്ദർശനത്തിനിടെ ഇവിടെയും എത്തിയിട്ടുണ്ട്. ക്ഷേത്രങ്ങളുടെ ആകാശഗംഗയിലെ ഏറ്റവും തിളങ്ങി നിൽക്കുന്ന ക്ഷേത്രമെന്നാണ് അദ്ദേഹം രാമപ്പ ക്ഷേത്രത്തെ വിശേഷിപ്പിച്ചത്,


വെള്ളത്തിൽ പൊങ്ങിക്കിടക്കു ഇഷ്ടികകൾ സാങ്കേതിക വിദ്യയും നിർമ്മാണ രീതികളും പരിധിയില്ലാതെ വളർന്നു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്തു പോലും ചിന്തിക്കുവാൻ കഴിയാത്ത തരത്തിലുള്ള പ്രത്യേകതകൾ ഈ ക്ഷേത്രത്തിൽ കാണാം. വെള്ളത്തിൽ പൊങ്ങിക്കിടക്കുവാൻ സാധിക്കുന്ന തരത്തിലുള്ള ഇഷ്ടി കളാണത്രെ ഇതിന്‍റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. തൂവലിനോളം ഭാരമുള്ളതാണ് ഈ ഇഷ്കികകൾ എന്നൊരു പ്രത്യേകതയും കൂടി ഇതിനുണ്ട്.


ഭൂമികുലുക്കമുണ്ടായാല്‍ പോലും തകർന്നു വീഴാത്ത തരത്തിലുള്ള രീതിയും ക്ഷേത്ര നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. സാൻഡ് ബോക്സ് ടെക്നോളജി എന്നാണിതിന്‍റെ പേര്. ഫൗണ്ടേഷന്‍റെ കുഴികളിൽ പ്രത്യേക രീതിയിൽ മണൽ ചേർക്കുന്നതാണിത്. അങ്ങനെ ചെയ്യുമ്പോൾ ഈ കുഴികൾ ഒരു കുഷ്യനെപ്പോലെ വർത്തിച്ച് ഭൂകമ്പത്തിലോ ഭൂമികുലുക്കത്തിലോ ഒക്കെ നിന്ന് ക്ഷേത്രം തകരുന്നത് തടയും എന്നാണ് കരുതുന്നത്.


ക്ഷേത്രസമയവും സന്ദർശിക്കുവാൻ യോജിച്ച സമയവും. വർഷത്തിൽ എപ്പോൾ വേണമെങ്കിലും ക്ഷേത്രം സന്ദര്‍ശിക്കാമെങ്കിലും ഡിസംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.

എത്തിച്ചേരുവാൻ തെലങ്കാനയിലെ വാറങ്കലിലെ പാലംപേട്ട് ഗ്രാമത്തിലാണ് രാമപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹൈദരാബാദിൽ നിന്നും 209 കിലോമീറ്ററും മുളുഗു എന്ന സ്ഥലത്തു നിന്നും 15 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം. ഹൈദരാബാദിൽ നിന്നും വരുന്നവർക്ക് വാറങ്കിൽ വഴിയും അല്ലാതെയും പോകുവാന്‍ സാധിക്കും. വാറങ്കൽ വഴിയല്ലെങ്കിൽ ഹനാംകോണ്ട എന്ന സ്ഥലത്തു നിന്നും തിരിഞ്ഞ് ഇവിടേക്ക് വരാം.


കടപ്പാട് 


2021, ഓഗസ്റ്റ് 20, വെള്ളിയാഴ്‌ച

തിരുമറയൂര്‍ ക്ഷേത്രം,എറണാകുളം ജില്ല

 




തിരുമറയൂര്‍ ക്ഷേത്രം,എറണാകുളം ജില്ല

========================================


നിരവധി വിശ്വാസങ്ങളാല്‍ സമൃദ്ധമായ ക്ഷേത്രമാണ് തിരുമറയൂര്‍ ക്ഷേത്രം. എറണാകുളം ജില്ലയില്‍ പിറവം പേപ്പതിക്കു സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 800 വര്‍ഷത്തിലധികം പഴക്കമുള്ളതായി പറയപ്പെടുന്നു .ഈ ക്ഷേത്രത്തില്‍ പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ശ്രീരാമനാണ് പ്രതിഷ്ഠ

പട്ടാഭിഷേക രൂപത്തില്‍ ശ്രീരാമന്‍റെ പട്ടാഭിഷേക രൂപത്തിലാണ് പ്രതിഷ്ഠയുടെ ഭാവമുള്ളതിനാല്‍ രാമനൊപ്പം സഹോദരന്മാരായ ലക്ഷ്മണന്റെയും ഭരതന്റെയം ശത്രുഘനന്‍റെയും ഒപ്പം സീതാദേവിയുടെയും സാന്നിധ്യം ക്ഷേത്രത്തിലുണ്ട് എന്നാണ് വിശ്വസിക്കുന്നത്

പേരുവന്ന വഴി 

രാമായണത്തിലെ പലസംഭവങ്ങള്‍ക്കും സാക്ഷിയായ പ്രദേശമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. വനവാസക്കാലത്ത് രാമന്‍ സീതയോടും ലക്ഷ്മണനോടും കൂടി  ഇതുവഴി യാത്ര ചെയ്തു പോയിരുന്നുവത്രെ. ഇവിടെ വെച്ചുതന്നെയാണ് മാരീചന്‍ മാനിന്റെ രൂപത്തിലെത്തിയതും അതിനെ ശ്രീരാമന്‍ അമ്പെയ്തു വീഴ്ത്തിയതും. മറഞ്ഞിരുന്ന് അമ്പെയ്ത ഇടമായതിനാലാണ് പ്രദേശത്തിന് തിരുമറയൂര്‍ എന്ന പേരു വന്നതത്രെ

ഹനുമാന്‍റെ സാന്നിധ്യം ലോകത്തിലെ ഏക ഹനുമത് പൂജിത ശ്രീരാമസ്വാമി ക്ഷേത്രമാണ് ഇതെന്നാണ് വിശ്വാസം. തൻറെ  നാഥനായ രാമനെ  സ്ഥിരമായി ഹനുമാന്‍ പൂജചെയ്യുമത്രെ


പൂജ ചെയ്യുവാനെത്തുന്ന ഹനുമാന്‍ 

ഹമുനാന്‍റെ സാന്നിധ്യം എല്ലാ ദിവസവും ഇവിടെ ഉണ്ടാകുമെന്നാണ് വിശ്വാസികള്‍ പറയുന്നത്. എല്ലാ ദിവസവും പുലര്‍ച്ചെ 3.30 ന് ഹനുമാന്‍ ശ്രീരാമന് പൂജ ചെയ്യുവാനായി ക്ഷേത്ര സന്നിധിയില്‍ എത്തുമത്രെ. അതിനു തെളിവായി പൂജ ചെയ്യുമ്പോളുള്ള ശംഖുവിളിയും മണിയുടെ ശബ്ദവുമെല്ലാം കേള്‍ക്കുമത്രെ. ഇതു കേട്ടതായി പരിസരത്തുള്ള പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതിനു തെളിവായി പലരും പിറ്റേന്ന് പുലര്‍ച്ചെ പൂജയുടെ ഭാഗമായ പൂക്കളും തുളസിയുമെല്ലാം ഇവിടെ കാണുവാൻ സാധിയ്‌ക്കും 


പുനര്‍ജനനത്തിനായെത്തുന്നവരുടെ ക്ഷേത്രം! 

വിഗ്രഹത്തില്‍ സ്പര്‍ശിക്കുവാന്‍ അനുമതി നാലുപേര്‍ക്കു മാത്രം


കുന്നിന്‍ചെരുവിലെ ക്ഷേത്രം

 പ്രകൃതി സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന ഗ്രാമീണതയുള്ള ഒരു സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാടത്തിനു നടുവിലെ ഒരു ചെറിയ കുന്നിന്‍മുകളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേക്ക് നിരവധി ആളുകള്‍ എത്താറുണ്ട്. കര്‍ക്കിടക മാസത്തിലാണ് ഇവിടെ കൂടുതലും വിശ്വാസികള്‍ എത്തുന്നത്.


2021, ഓഗസ്റ്റ് 15, ഞായറാഴ്‌ച

അംബര്‍നാഥ് ക്ഷേത്രം, മഹാരാഷ്ട്രയില്‍ മുംബൈയ്ക്ക് സമീപം

 അംബര്‍നാഥ് ക്ഷേത്രം, മഹാരാഷ്ട്രയില്‍ മുംബൈയ്ക്ക് സമീപം 







അംബര്‍നാഥ് ക്ഷേത്രം, മഹാരാഷ്ട്രയില്‍ മുംബൈയ്ക്ക് സമീപം 

=================================================================


ഭാരതത്തിലെ ഏറ്റവും പുരാതനമായ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് അംബര്‍നാഥ് ക്ഷേത്രം അറിയപ്പെടുന്നത്. 11-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം മഹാരാഷ്ട്രയില്‍ മുംബൈയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. പുരാതന ശിവാലയമെന്ന് പ്രാദേശികമായും അംബരേശ്വരര്‍ ക്ഷേത്രമെന്ന് വ്യാപകമായും ഇവിടം അറിയപ്പെടുന്നു. ആകാശത്തിന്‍റെ നാഥന്‍ അല്ലെങ്കില്‍ ആകാശത്തിന്റെ രാജാവ് എന്നാണ് അംബര്‍നാഥന്‍ എന്ന വാക്കിനര്‍ത്ഥം. വാല്‍ദുനി നദിയുടെ തീരത്താണ് ക്ഷേത്രമുള്ളത്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള, വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പ്രാധാന്യം  കല്പിക്കുന്ന നമ്മുടെ രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് അംബര്‍നാഥ് ക്ഷേത്രം. ഭാരതത്തിലെ ഏറ്റവും പുരാതനമായ ശിവക്ഷേത്രങ്ങളില്‍ ഒന്ന്... ഇന്നും മുടക്കമില്ലാതെ പൂജകള്‍ നടക്കുന്ന ദൈവ സ്ഥാനം.. എന്നിങ്ങനെ വിശേഷണങ്ങള്‍ പലതുണ്ട് ഈ ക്ഷേത്രത്തിന്


വനവാസക്കാലത്ത് ഒറ്റ രാത്രിയില്‍ എഡി 1060 ല്‍ ശിലഹാരാ രാജാവായിരുന്ന ഛിത്രരാജ നിര്‍മ്മിച്ചതാണന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിന് ധാരാളം ഐതിഹ്യങ്ങളുണ്ട്. അതിലൊന്ന് പാണ്ഡവരുമായി ബന്ധപ്പെട്ടതാണ്. വനവാസക്കാലത്ത് പാണ്ഡവര്‍ ഒറ്റ രാത്രികൊണ്ടാണ് ഈ വലിയ ഒരു കല്ലില്‍ നിന്നും ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്ന് അവിടെ വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നു. പതിനൊന്നാം നൂറ്റാണ്ടിന്‍റെ മധ്യകാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം പോലെ മറ്റൊരു ക്ഷേത്രം ലോകത്ത് നിര്‍മ്മിക്കപ്പെട്ടിട്ടില്ലെന്നാണ് കരുതുന്നത്.

ആകാശത്തിലേക്ക് തുറക്കുന്ന മേല്‍ക്കൂര 

മാത്രമല്ല, പാണ്ഡവര്‍ക്ക് തങ്ങളുടെ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ സാധിക്കാത്തതിന്‍റെ തെളിവുകളാണ് ഇന്നും ക്ഷേത്രത്തിന്റെ ശ്രീകോവിലിനു മുകളിലെ പൂര്‍ത്തിയാക്കാത്ത മേല്‍ക്കൂര. ഇതു കൂടാതെ പാണ്ഡവര്‍ കടന്നു പോയ ഒരു കിലോമീറ്റര്‍ ദൂരമുള്ള ഒരു തുരങ്കവും ഇവിടെ ഉണ്ടായിരുന്നുവത്രെ. ഇന്നത് അടച്ചിട്ട നിലയിലാണ്.

കാവല്‍ നില്‍ക്കുന്ന രണ്ട് നന്ദികള്‍ ക്ഷേത്രത്തിന്റെ വാസ്തുവിദ്യ പ്രധാനമായും ഹേമദ്പന്തി ശൈലിയിലാണ്. ക്ഷേത്രത്തിന്റെ പുറം ഭിത്തികൾ കറുത്ത പാറയിൽ വളരെ മനോഹരമായി കൊത്തിവച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ രണ്ട് നന്ദികൾ കാണാം. ഗർഭ ഗൃഹ എന്ന പ്രധാന മുറിയിൽ സ്വയംഭൂ ആയ ശിവലിംഗം കാണാം. 30 പടികള്‍ ഇറങ്ങി വേണം ഈ ശ്രീകോവിലിലേക്ക് കടക്കുവാന്‍. രാജസ്ഥാനിലെ മൗണ്ട് അബുവില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ദില്‍വാര ക്ഷേത്രങ്ങളോട് സാമ്യമുള്ളതാണ് ഇതിന്‍റെ നിര്‍മ്മാണ ശൈലി എന്നാണ് കരുതപ്പെടുന്നത്.

ബ്രഹ്മാവും അംബരേശ്വരനും ബ്രഹ്മാവിന്‍റെ രണ്ടു പ്രാധാന്യമുളള രൂപങ്ങള്‍ ഈ ക്ഷേത്രത്തില്‍ കാണാം. പുറം മതിലിൽ കൊത്തിയെടുത്ത ബ്രഹ്മദേവന്റെ ഒരു മികച്ച ശിൽപവും, ശിവനും വിഷ്ണുവും ബ്രഹ്മാവും സൂര്യനും ഒരുമിച്ച് ഏകദൈവമായി ചിത്രീകരിച്ചിരിക്കുന്ന ഹരി-ഹര-പിതാമഹ-സൂര്യന്റെ അപൂർവമായ ഒരു മൂർത്തി രൂപവും ഇവിടെ ഉണ്ട് 

നിത്യവും ഹനുമാനെത്തും തന്‍റെ സ്വാമിക്ക് പൂജ ചെയ്യുവാന്‍... തെളിവായി തുളസിദളവും മണിയൊച്ചയും!

ആഘോഷങ്ങള്‍ മഹാശിവരാത്രിയിലും ശ്രാവണി സോമത്തിലും ശിവക്ഷേത്രം ഭക്തരെക്കൊണ്ട് നിറയും. മഹാശിവരാത്രിയോടനുബന്ധിച്ച് 4 ദിവസം അംബരനാഥിൽ ഒരു വലിയ മേളയുണ്ട്. ഇത് മഹാശിവരാത്രിക്ക് രണ്ട് ദിവസം മുമ്പ് ആരംഭിക്കുകയും മഹാശിവരാത്രി കഴിഞ്ഞ് ഒരു ദിവസം തുടരുകയും ചെയ്യുന്നു.


എത്തിച്ചേരുവാന്‍ അംബർനാഥ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 2 കിലോമീറ്റർ അകലെയാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത് അംബർനാഥ് ഈസ്റ്റിൽ നിന്ന് നിങ്ങൾക്ക് ഓട്ടോ യിലും  ക്ഷേത്രത്തിലെത്താം. 50 കിലോമീറ്റര്‍ അകലെയുള്ള മുംബൈ വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.


ചൊവ്വര ചിദംബരസ്വാമി ക്ഷേത്രം എറണാകുളം ജില്ല

 ചൊവ്വര ചിദംബരസ്വാമി ക്ഷേത്രം

=====================================================

കേരളത്തിലെ എറണാകുളം ജില്ലയിൽ അങ്കമാലിക്കും, ആലുവയ്ക്കും ഇടയ്ക്ക് ചൊവ്വര ഗ്രാമത്തിൽ പെരിയാറിന്റെ കരയിലാണ് ചൊവ്വര ചിദംബരേശ്വരസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തമിഴ്‌നാട്ടിലെ പ്രസിദ്ധമായ ചിദംബരം ക്ഷേത്രത്തിലെ മൂർത്തിയായ നടരാജമൂർത്തി തന്നെയാണ് ഇവിടെയും കുടികൊള്ളുന്നത് എന്നു വിശ്വസിക്കുന്നു. ചിദംബരേശ്വരക്ഷേത്രം എന്നപേരുതന്നെ ഇതിന് ഉപോദ്ബലകമാണ്. ഇവിടുത്തെ ശിവലിംഗം ചിദംബരത്തു നിന്നും കൊണ്ടുവന്നതാണന്നും പിന്നീട് പരശുരാമൻ സ്ഥാപിച്ചതാണെന്നും വിശ്വസിക്കപ്പെടുന്നു. കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്

ഐതിഹ്യം

തമിഴ്നാട്ടിലെ ചിദംബരത്തെ നടരാജമൂർത്തി തന്നെയാണ് ഇവിടെയും കുടികൊള്ളുന്നത് എന്നു വിശ്വസിക്കുന്നു. എന്നാൽ, പതിവുപോലെ ശിവലിംഗരൂപത്തിലാണ് പ്രതിഷ്ഠ. കേരളപഴമയുമായി ബന്ധപ്പെട്ട പറയിപെറ്റ പന്തിരുകുലത്തിലെ ചാത്തൻറെ വിഹാരരംഗമായ അകവൂർമനയും കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ വിവരിക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രവും ഉൾക്കൊള്ളുന്ന ഈ ഗ്രാമം പെരിയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്നു.

തമിഴ്നാട്ടിലെ ചിദംബരം ക്ഷേത്രത്തെക്കുറിച്ച് കേൾക്കാത്തവർ കാണില്ല. പഞ്ചഭൂത ക്ഷേത്രങ്ങളിൽ ആകാശത്തിനു പ്രാധാന്യം നല്കി നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന് പ്രത്യേകതകൾ ഒരുപാടുണ്ട്. ലോകത്തിന്റെ ഒത്ത നടുവിലായി, ശൂന്യമായ ഈശ്വര സങ്കല്പത്തെ ആരാധിക്കുന്ന ഈ ക്ഷേത്രം ലോക പ്രശസ്തമാണ്. രണ്ടായിരത്തിലധികം വർഷത്തെ പഴക്കമുള്ള ചിദംബരം ക്ഷേത്രം അറിയപ്പെടുന്നതു തന്നെ അവിശ്വാസിയേപ്പോലും വിശ്വാസിയാക്കുന്ന ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നതു പോലും. ചിദംബരത്തെ നടരാജ മൂർത്തിയെ പ്രതിഷ്ഠിച്ചിരിക്കുന്ന മറ്റൊരു ക്ഷേത്രം നമ്മുടെ നാട്ടിലുണ്ടെന്ന് കേട്ടിട്ടുണ്ടോ?! എറണാകുളത്തെ ചൊവ്വര ചിദംബരസ്വാമി ക്ഷേത്രമാണ് പേരുകൊണ്ടും ആചാരങ്ങൾകൊണ്ടും പ്രസിദ്ധമായ ആ ക്ഷേത്രം. കൂടുതലറിയുവാനായി വായിക്കാം...

കൊച്ചി രാജകുടുംബവും ക്ഷേത്രവും കൊച്ചി രാജകുടുംബവുമായി പല തരത്തിലുള്ള ബന്ധങ്ങളും ഈ ക്ഷേത്രത്തിനുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. രാജകുടുംബവുമായി വളരെയധികം ബന്ധങ്ങളുണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന ഒരു കോവിലകമായിരുന്നു ക്ഷേത്ര കാര്യങ്ങൾ നടത്തിക്കൊണ്ടിരുന്നത്. വളരെ ചെറിയ ഒന്നായ ഈ ക്ഷേത്രം പടിഞ്ഞാറ് ദർശനമായാണ് നിർമ്മിച്ചിരിക്കുന്നത്.

പുരാണങ്ങളിലൂടെ പുരാണങ്ങളിലും ഐതിഹ്യങ്ങളിലും പലതവണ ഈ ക്ഷേത്രവും അതിരിക്കുന്ന ഈ ഗ്രാമവും പരാമർശിക്കപ്പെട്ടിട്ടുണ്ട്. പറയിപെറ്റ പന്തിരുകുലത്തിലെ ചാത്തൻറെ അകവൂർമനയും കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ വിവരിക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രവും ഇവിടെയാണെന്നാണ് വിശ്വാസം. അത് കൂടാതെ മൂലം തിരുനാൾ രാമവർമ്മ മഹാരാജാവ് ഇവിടെ വെച്ച് മരണമടഞ്ഞതിനാൽ ഇവിടം ശ്രീമൂല നഗരം എന്നും അറിയപ്പെടുന്നു.

ക്ഷേത്ര വിശേഷം ശിവലിംഗ രൂപത്തിലാണ് നടരാജ മൂർത്തിയെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ചിദംബര നാഥനെ പ്രതിഷ്ഠിച്ചിരിക്കുന്നതിനാൽ ചിദംബരേശ്വരം എന്നും ഈ ക്ഷേത്രത്തിനു പേരുണ്ട്. ശിവരാത്രിയാണ് ഇവിടുത്തെ പ്രധാന ആഘോഷം. മകര മാസത്തിലാണ് ക്ഷേത്രോത്സവം കൊണ്ടാടുന്നത്.



എത്തിച്ചേരുവാൻ എറണാകുളത്ത്, അങ്കമാലിക്കും ആലുവയ്ക്കും ഇടയിലായി ചൊവ്വര ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അങ്കമാലിയിൽ നിന്നും 11.3 കിലോമീറ്ററും ആലുവയില്‍ നിന്നും 5.7 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.അവിശ്വാസിയെപ്പോലും വിശ്വാസിയാക്കുന്ന ക്ഷേത്രങ്ങൾ



2021, ഓഗസ്റ്റ് 9, തിങ്കളാഴ്‌ച

ഞണ്ടുപാറ ഗുഹാക്ഷേത്രം, തിരുവനന്തപുരം ജില്ല






 


ഞണ്ടുപാറ ഗുഹാക്ഷേത്രം തിരുവനന്തപുരം ജില്ല

=================================================

ഞണ്ടുപാറ ഗുഹാ ക്ഷേത്രം കുട്ടമല

തിരുവനന്തപുരം ജില്ലയിൽ അമ്പൂരി പഞ്ചായത്തിൽ കുട്ടമല (നെയ്യാർഡാമിന്‌ 8 കിലോമീറ്റർ മാറി)

ഞണ്ടുപാറ ഗുഹാ ക്ഷേത്രം.സ്ഥിതിചെയ്യുന്നു ...തിരുവനന്തപുരം നിവാസികൾക്കു പോലും അപരിചിതമായ ഒന്നാണിത് .തിരുവനന്തപുരത്ത് ഇനിയും സഞ്ചാരികൾക്കു മുന്നിൽ അറിയപ്പെടാതെ കിടക്കുന്ന നൂറുകണക്കിനിടങ്ങളില‍ൊന്നാണ് തിരുവനന്തപുരം കുട്ടമലയ്ക്ക് സമീപമുള്ള ഞണ്ടുപാറ ഗുഹാ ക്ഷേത്രം. വിശ്വാസങ്ങളും ഐതിഹ്യങ്ങളും അധികമൊന്നും അറിയില്ലെങ്കിലും കണ്ടും കേട്ടുമറിഞ്ഞ് ഇവിടെ കുന്നും മലകളും താണ്ടി സഞ്ചാരികളെത്താറുണ്ട്. തിരുവനന്തപുരത്തിന്‍റെ കാണാക്കാഴ്ചകളുമായി കാത്തിരിക്കുന്ന ഞണ്ടുപാറയുടെയും ഇവിടുത്തെ ഗുഹാ ക്ഷേത്രത്തിന്‍റെയും വിശേഷങ്ങളിലേക്ക്.നമുക്കൊന്ന് സഞ്ചരിയ്ക്കാം .


ഞണ്ടുപാറ തിരുവനന്തപുരത്തിന്‍റെ ചരിത്രത്തോട് ചേർന്നു കിടക്കുന്ന ഇടങ്ങളിലൊന്നായ അമ്പൂരിയ്ക്ക് തൊട്ടടുത്തു കുട്ടമലയ്ക്ക് സമീപത്തായാണ് ഞണ്ടുപാറ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തിനു പുറത്ത്, ഒന്നു കൂടി വ്യക്തമാക്കിയാൽ അമ്പൂരിയ്ക്ക് പുറത്ത് ഈ സ്ഥലത്തെക്കുറിച്ച് അറിയുന്നവർ ഏറെയൊന്നുമില്ല എന്നതാണ് യാഥാർഥ്യം.


ഞണ്ടുപാറ ഗുഹാ ക്ഷേത്രം


 ഞണ്ടുപാറയുടെ പ്രകൃതി മനോഹരമായ കാഴ്ചകൾ മാറ്റി നിർത്തിയാല്‍ ഇവിടുത്തെ പ്രധാന ആകർഷണം ഞണ്ടുപാറ ഗുഹാ ക്ഷേത്രമാണ്. കുന്നിനു മുകളിൽ ഒരു ചെറിയ ട്രക്കിങ്ങ് നടത്തി മാത്രം എത്തിപ്പെടുവാൻ പറ്റിയ ഒരു ഗുഹാ ക്ഷേത്രം. ഞണ്ടിന്‍റെ വായയുടെ ആകൃതിയിലുള്ള പാറയിൽ നിന്നുമാണ് ഈ ക്ഷേത്രത്തിന് ഞണ്ടുപാറ ഗുഹാ ക്ഷേത്രം എന്ന  പേരുവന്ന്ത്. .ഗുഹയുടെ വായ്ഭാഗത്ത് മൂന്നു പ്രതിഷ്ഠകൾ ഇവിടെ കാണാം. അതിലൊന്ന് അയ്യപ്പനാണ്. ഇത് കൂടാതെ ഗുഹയ്ക്കകത്ത് എത്ര വേനലിലും ഒരു കാലത്തും വറ്റാത്ത ഒരു നീരുറവയുണ്ടെന്നും അതിനുള്ളിൽ സ്വർണ്ണ നിറത്തിലുള്ള ഒരു ഞണ്ട് ജീവിക്കുന്നു എന്നും വിശ്വസിക്കപ്പെടുന്നു.

ഒരു മണിക്കൂർ നടക്കാനുള്ള  കയറ്റം താഴെ നിന്നും മുകളിലേക്ക്, അതായത് ക്ഷേത്രം സ്ഥിതി ചെയ്യുന്ന പാറയിലേക്ക് നടന്നെത്തുവാൻ മാത്രമേ സാധിക്കൂ. കുന്നും മലയും കയറി കിതച്ചിരുന്നും പുല്ലുകൾ വകഞ്ഞു മാറ്റിയും കല്ലുകൾ നിറഞ്‍ വഴിയിലൂടെ കയറണം. കയറിത്തുടങ്ങിയാൽ പിന്നെ രസമാണ്.. എങ്ങനെയും തീർത്ത് മാത്രമേ താഴേക്കിറങ്ങൂകയുള്ളു ... കുത്തനെയുള്ള പാറ കയറിയും ചരിവുകൾ സൂക്ഷിച്ചു കയറിയുമൊക്കെ ഏതാണ്ട് ഒരുമണിക്കൂർ സമയം വേണ്ടിവരും ഞണ്ടുപാറയുടെ മുകളിലെത്തുവാന്‍.

മഴ പെയ്യുവാൻ പണ്ടു കാലത്ത് താഴെയുള്ള പ്രദേശങ്ങൾ അതികഠിനമായ വരൾച്ചയിൽ ബുദ്ധിമുട്ടുമ്പോള്‌ നാട്ടുകാർ കുന്നുകയറി ഞണ്ടുപാറ ക്ഷേത്രത്തിലെത്തിയിരുന്നു . ഇവിടെ ഗുഹയ്ക്കുള്ളിലെ ഉറവയിൽ നിന്നും വെള്ളമെടുത്ത് പൊങ്കാല സമർപ്പിക്കുമ്പോൾ അതേ സമയം തന്നെ താഴെ മഴ പെയ്യും എന്നൊരു വിശ്വാസമുണ്ട്..മുകളിലെത്തിയാൽ  അതുവരെയുള്ള ക്ഷീണത്തെയെല്ലാം മാറ്റിമറിക്കുന്ന കാഴ്ചയാണ് കാണുവാനുള്ളത്. നോക്കെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന പച്ചപ്പും മലകളുടെയും കുന്നുകളുടെയും കാഴ്ചയും ഒക്കെ മനസ്സിനെ തണുപ്പിക്കും. പ്രാദേശികമായി ഈ സ്ഥലത്തെക്കുറിച്ച് കേട്ടറിഞ്ഞ് വിശ്വാസികളും സഞ്ചാരികളും എത്താറുണ്ട്.


പോകുവാൻ പറ്റിയ സമയം


 പടിഞ്ഞാറോട്ട് ദർശനമുള്ള ക്ഷേത്രമാണ് ഇത്. ഇവിടേയ് ക്കുള്ള യാത്രകള്‍ വൈകുന്നേരമാക്കുന്നതാണ് നല്ലത്. പകൽ സമയത്ത് കനത്ത വെയിലായതിനാൽ വെയിലാറുമ്പോള്‍ കയറുന്നതായിരിക്കും നല്ലത്. പുലർച്ചെയോ അല്ലെങ്കിൽ വൈകുന്നേരങ്ങളോ യാത്രയ്ക്കായി തിരഞ്ഞെടുക്കാം


എത്തിച്ചേരുവാന്‍ തിരുവനന്തപുരത്തു നിന്നും ഏകദേശം 45 കിലോമീറ്റർ അകലെയാണ് അമ്പൂരി സ്ഥിതി ചെയ്യുന്നത്. അമ്പൂരിക്ക് തൊട്ടടുത്ത് കുട്ടമലയും കുട്ടമലയോട് ചേർന്ന് ഞണ്ടുപാറയും സ്ഥിതി ചെയ്യുന്നു. അമ്പൂരി- കുട്ടമല റോഡിൽ എസ്എൻഡിപി ഓഫീസിന് എതിർവശത്തുള്ള കവാടത്തിലൂടെ മുകളിലോട്ട് കയറിയാൽ മതി


ഞണ്ടുപാറ ഗുഹാക്ഷേത്രം 

യാത്രകൾ എന്നും ഒരനുഭൂതിയാണ് ചില യാത്രകൾ മാനസിക ഉന്മേഷത്തിനും ചില യാത്രകൾ ശാരീരികോന്മേഷത്തിനും വഴിയൊരുക്കുന്നു എന്നാൽ ഇവ രണ്ടും ഒത്തുചേരുന്ന യാത്രകൾ അപൂർവ്വമാണ് ആ അപൂർവ്വത തന്നെയാണ് . 

ഇവിടം.   പഞ്ചായത്തിലെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ് ഇവിടുത്തെ ഗുഹാക്ഷേത്രം ഇവിടെ എല്ലാ വർഷവും ഉത്സവം നടത്തി വരുന്നു നാടിന് ഐശ്വര്യത്തിന്റെ പ്രതീകമായാണ് നാട്ടുകാർ ഗുഹാക്ഷേത്രത്തെ കാണുന്നത് ക്ഷേതത്തിലെ ഗുഹയിൽ ഒരിക്കലും വറ്റാത്ത നീരുറവയുണ്ട് ഉറവയിൽ സ്വർണ്ണ നിറമുള്ള ഒരു ഞണ്ട് കാണപ്പെടുന്നു എന്നാണ് വിശ്വാസം അതിനാലാണ് ഈ പാറയ്ക്ക് ഞണ്ടുപാറ എന്ന പേര് ലഭിച്ചത് എന്നാണ് ഐതിഹ്യം.  പണ്ടുകാലത്ത് വരൾച്ചയിൽ പ്രദശമാകെ ബുദ്ധിമുട്ടുമ്പോൾ നാട്ടുകാർ പാറയുടെ മുകളിലെത്തി ഗുഹയിൽ നിന്ന് വെള്ളമെടുത്ത് അവിടെ പൊങ്കാല അർപ്പിക്കുമായിരുന്നു ആ സമയം തന്നെ പ്രദേശത്ത് മഴ ലഭിച്ചിരുന്നു എന്നാണ് കേട്ടറിവ് ഇത് വെറുമൊരു കെട്ടുകഥയല്ല നാടിന്റെ നിലനിൽക്കുന്ന ഐതിഹ്യമാണ്. ഏതൊരു സഞ്ചാരിയെയും തൃപ്തിപ്പെടുത്താൻ 100% ഈ നാടിന് കഴിയും എന്നാണ്  വിശ്വാസം നാടിന്റെ വളർച്ചയ്ക്കായി നമുക്ക് കാത്തിരിയ്ക്കാം 


കടപ്പാട് 

2021, ഓഗസ്റ്റ് 6, വെള്ളിയാഴ്‌ച

തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം മലപ്പുറം ജില്ല

 തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം 








=====================================

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്ക് സമീപം ചരിത്രമെഴുതിയ അങ്ങാടിപ്പുറത്താണ്


 തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം. ദാമ്പത്യ പ്രശ്നങ്ങൾക്കു പരിഹാരമായും മംഗല്യ ഭാഗ്യത്തിനായും ഒക്കെ വിശ്വാസികൾ ആശ്രയിക്കുന്ന ഈ ക്ഷേത്രത്തിന് കഥകളും മിത്തുകളും ഒരായിരമുണ്ട്. വള്ളുവനാടൻ  രാജാക്കന്മാരുടെ കുലദൈവമായ ഭദ്രകാളിയെ ആരാധിക്കുന്ന ഈ ക്ഷേത്രം അന്നു മുതൽ പരിപാലിച്ചു പോരുന്നത് വള്ളുവനാട് രാജാക്കന്മാരായിരുന്നു. പോരാട്ടങ്ങളുടെയും ആയോധനകലകളുടെയും ഒക്കെ ചരിത്രമുറങ്ങുന്ന ഈ മണ്ണ് മാമാങ്കത്തോട് കിടപിടിക്കുന്ന തിരുമാന്ധാംകുന്ന് പൂരത്തിനും ഏറെ പ്രസിദ്ധമാണ്. വ്യത്യസ്തമായ ആചാരങ്ങൾ കൊണ്ടും അനുഷ്ഠാനങ്ങൾകൊണ്ടും വിശ്വാസികളുടെ പ്രിയ ക്ഷേത്രമായ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെ വിശേഷങ്ങളും ചരിത്രവും പ്രത്യേകതകളും ഒക്കെ നമുക്ക് ഒന്ന് കണ്ണോടിയ്ക്കാം .


മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്ക് സമീപം അങ്ങാടിപ്പുറത്താണ് പ്രസിദ്ധമായ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിപുരാതനമായ ഈ ക്ഷേത്രം വള്ളുവനാട് രാജാക്കന്മാരുടെ കുലദേവതാ ക്ഷേത്രം കൂടിയായിരുന്നു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു ഭദ്രകാളി ക്ഷേത്രങ്ങളിലൊന്നാണ്  തിരുമാന്ധാംകുന്ന് ക്ഷേത്രം .


കുന്നിൻമുകളിലെ ക്ഷേത്രം

-----------------------------------------------

 പേരുപോലെ തന്നെ ഒരു ചെറിയ കുന്നിന്‍റെ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാലു കവാടങ്ങളുള്ള ക്ഷേത്രത്തിൽ വടക്കോട്ട്‌ ദർശനമായി ഭദ്രകാളിയുടെയും  കിഴക്കോട്ട് ദർശനമായി ശിവന്റെ ശ്രീകോവിലും കാണാം. ക്ഷേത്രത്തിലെ രണ്ടുവശത്തും കൊടിമരങ്ങളുണ്ട്. മാതൃശാല എന്ന ശ്രീകോവിലിലാണ് തിരുമാന്ധാംകുന്നിലമ്മയെ പ്രതിഷ്ഠിച്ചിരിക്കുന്നത്.


ലോകത്തിലെ ഏറ്റവും മനോഹരമായ ശിവലിംഗം

---------------------------------------------------------------------------------

 തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെ ഐതിഹ്യം സൂര്യവംശത്തിന്റെ കാലത്തുള്ളതാണ്. സൂര്യവംശത്തിലെ രാജാവായിരുന്ന മാന്ധാതാവ്‌ തനിക്കുള്ളതെല്ലാം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച് നാടുചുറ്റാനിറങ്ങി. യാത്രയ്ക്കിടെ അങ്ങാടിപ്പുറത്തെത്തിയ അദ്ദേഹം ഈ സ്ഥലത്തിന്‍റെ ഭംഗിയിൽ ആകൃഷ്ടനായി ഇവിടെ തപസ്സനുഷ്ഠിച്ചു. തപസ്സിൽ സംപ്രീതനായ ശിവൻ പ്രത്യക്ഷപ്പെട്ട് എന്താഗ്രഹവും ചോദിക്കുവാൻ ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലുതും മനോഹരവുമായ ശിവലിംഗമാണ് അദ്ദേഹം ശിവനോട് ആവശ്യപ്പെട്ടത്. എന്നാൽ അത് തൻറെ പത്നിയായ പാർവ്വതിയുടെ കൈവശമാണെന്ന് അറിയാവുന്ന ശിവൻ ആകെ സങ്കടത്തിലാവുകയും ഒടുവിൽ പാര്‍വ്വതി കാണാതെ അദ്ദേഹം ആ ശിവലിംഗം മാന്ധാതാവിനു നല്കി. എന്നാൽ പതിവ് പൂജാ സമയത്ത് വിഗ്രഹം അന്വേഷിച്ച കാണാത്ത പാർവ്വതി അത് പോയ വഴി മനസ്സിലാക്കുകയും ഭദ്രകാളിയെയും ശിവഗണങ്ങളെയും ഈ ശിവലിംഗം തിരിച്ചു കൊണ്ടുവരാൻ അയക്കുകയുടെ ചെയ്തു. എന്നാൽ എത്ര ശ്രമിച്ചിട്ടും മാന്ധാതാവ് വിഗ്രഹം തിരികെ കൊടുക്കുവാൻ കൂട്ടാക്കിയില്ല. ഒടുവിൽ ഭൂതഗണങ്ങൾ മഹർഷിയുടെ ആശ്രമം ആക്രമിച്ചു. അവരെ തുരുത്തുവാനായി മഹർഷിയുടെ ശിഷ്യന്മാർ കാട്ടുപഴങ്ങൾ പെറുക്കിയെറിഞ്ഞു. ഓരോ പഴവും ഓരോ ശിവലിംഗങ്ങളായി ഭൂതഗണങ്ങളുടെ മുകളിൽ പതിച്ച് ഇവർക്ക് പിന്മാറേണ്ടി വന്നു. ഒടുവില്‍ രൗദ്രഭാവം പൂണ്ട ഭദ്രകാളി ബലമായി ശിവലിംഗം എടുത്തുകൊണ്ടു പോകുവാൻ വരികയും അവസാനം ജ്യോതിർലിംഗം രണ്ടായി പിളർന്നു പോവുകയും ചെയ്തു എന്നാണ് പറയുന്നത്. പിളർന്ന രീതിയിലാണ് ഇന്നും ഇവിടെ ശ്രീമൂലസ്ഥാനത്ത് പ്രതിഷ്ഠയുള്ളത്. പിന്നീട് ഇത് അന്യാധീനപ്പെട്ടുപോവുകയും പതിറ്റാണ്ടുകൾക്കു ശേഷം വളരെ അവിചാരിതമായി ക്ഷേത്രം കണ്ടെത്തി നവീകരിക്കുകയുമായിരുന്നു.


മാമാങ്കവും തിരുമാന്ധാംകുന്ന് പൂരവും 

========================================


കേരള ചരിത്രത്തിലെ തന്നെ എണ്ണംപറഞ്ഞ സംഭവങ്ങളിലൊന്നായ മാമാങ്കവും തിരുമാന്ധാംകുന്ന് ക്ഷേത്രവും തമ്മിൽ അഭേദ്യമായ ചില ബന്ധങ്ങളുമുണ്ട്. രക്തം കൊടുത്തും അഭിമാനം സംരക്ഷിക്കുന്ന ചാവേറുകളുടെ കഥ ഇന്നും ഉൾപ്പുളകത്തോടെ മാത്രമേ കേട്ടിരിക്കുവാൻ സാധിക്കൂ. പെരുമാക്കന്മാർ ആഘോഷിച്ചിരുന്ന മാമാങ്കത്തിന് വെള്ളാട്ടിരി പിന്മാഗാമിയായിത്തീർന്നു. എന്നാൽ സാമൂതിരിയുടെ വരവോടെ വെള്ളാട്ടിരിക്ക് പിന്തിരിഞ്ഞ് തോൽവി  അംഗീകരിക്കേണ്ടി വരികയും സാമൂതിരി മാമാങ്കത്തിന്‍റെ രക്ഷാപുരുഷനായി  മാറുകയും ചെയ്തു.എന്നാൽ അങ്ങനെതോൽവി സമ്മതിക്കുവാൻ തയ്യാറാകാതിരുന്ന വെള്ളാട്ടിരി മാമാങ്കത്തിന് ചാവേറുകളെ അയച്ചുകൊണ്ടിരുന്നു. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ നിന്നാണ് വെള്ളാട്ടിരി മാമാങ്കത്തിന് പുറപ്പെട്ടിരുന്നത്. ഇവിടെ നിന്നുതന്നെയാണ് ചാവേറുകളും അങ്കത്തിനു പുറപ്പെട്ടിരുന്നത്. ചാവേറുകൾ പുറപ്പെട്ടിരുന്ന തറയായ ചാവേർത്തറ ഇപ്പോഴും ക്ഷേത്രത്തിന്റെ തെക്കുവശത്തുണ്ട്. അതിനിടയിൽ മാമാങ്കത്തിനു തുല്യമായ മറ്റൊരു പൂരത്തിനും അദ്ദേഹം രൂപം നല്കി. അതാണ് തിരുമാന്ധാംകുന്ന് പൂരം എന്നറിയപ്പെടുന്നത്. ആദ്യ കാലങ്ങളിൽ 12 വർഷത്തിലൊരിക്കലായിരുന്നുവെങ്കിലും പിന്നീട് അത് എല്ലാ വർഷവും നടത്തുവാൻ തുടങ്ങി


മാംഗല്യപൂജ 


ഇവിടുത്തെ ഏറ്റവും പ്രസിദ്ധമായ പൂജകളിലൊന്നാണ് മാംഗല്യ പൂജ. ഇഷ്ട മാംഗല്യത്തിനും സർവാഭീഷ്ടത്തിനും ഇവിടുത്തെ ഗണപതിക്ക്‌ നടത്തുന്ന വഴിപാടാണ് മംഗല്യപൂജ എന്നറിയപ്പെടുന്നത്. മംഗല്യപൂജയുടെ സമയത്ത് ഗണപതിയുടെ നേരെയുള്ള വാതിൽ തുറന്നു ഭക്തർക്ക്‌ ദർശനം നൽകും. ഇവിടുത്തെ തുലാമാസത്തിലെ ആദ്യ വെള്ളിയാഴ്ച നടത്തുന്ന മഹാമംഗല്യപൂജ വളരെ പ്രസിദ്ധമാണ്.


ആട്ടങ്ങയേറ് ക്ഷേത്ര ഉല്പത്തിയുടെ കഥയോട് ചേർന്നു നിൽക്കുന്ന ഒന്നാണ് ആട്ടങ്ങയേറ്. ഭദ്രകാളിയുടെ ഭൂതഗണങ്ങളും മാന്ധാതാവ് മഹർഷിയുടെ ശിഷ്യഗണങ്ങളും തമ്മിലുണ്ടായ യുദ്ധത്തിന്റെ അനുസ്മരണമാണ് ആട്ടങ്ങയേറ്. തുലാമാസം ഒന്നിനാണ് ഈ ചടങ്ങ് നടത്തിവരുന്നത്. ഇവിടുത്തെ പ്രസിദ്ധമായ ചടങ്ങുകളിലൊന്നാണിത്. ക്ഷേത്രത്തിന്‍റെ വടക്കേ നടയിൽ വടക്കേനടയിൽ ഭക്തർ രണ്ടു സംഘമായി പരസ്പരം കാട്ടുപഴമായ ആട്ടങ്ങയെറിയുന്നതാണ് ഈ ചടങ്ങ്.



തിരുമാന്ധാംകുന്ന് പൂരം 11 ദിവസം നീണ്ടു നില്‍ക്കുന്ന പ്രസിദ്ധമായ ചടങ്ങാണ് തിരുമാന്ധാംകുന്ന് പൂരം. ഭഗവതിക്കും ഭഗവാനും ഒരേ സമയം നടക്കുന്ന ഈ പൂരം വള്ളുവനാടിന്‍റെ ദേശീയോത്സവമായാണ് അറിയപ്പെടുന്നത്. മീനമാസത്തിലെ മകയിരം നക്ഷത്രത്തിലാണ് പൂരാഘോഷങ്ങൾ തുടങ്ങുന്നത്. വലിയകണ്ടം നടീൽ,കളംപാട്ട്,ചാന്താട്ടം,നിറ, ഞെരളത്ത് സംഗീതോത്സവം തുടങ്ങിയവയാണ് ഇവിടുത്തെ മറ്റു പ്രധാന പരിപാടികൾ.


എത്തിച്ചേരുവാൻ 



മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്ക് സമീപം അങ്ങാടിപ്പുറത്താണ് തിരുമന്ധാംകുന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കോഴിക്കോട്-പാലക്കാട് ദേശീയപാതയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ക്ഷേത്രം പെരിന്തൽമണ്ണയിൽ നിന്നും മൂന്ന് കിലോമീറ്റർ പടിഞ്ഞാറ്  സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ അങ്ങാടിപ്പുറത്തും വിമാനത്താവളം കോഴിക്കോടുമാണ്.


2021, ജൂലൈ 17, ശനിയാഴ്‌ച

അടാട്ട് ശിവക്ഷേത്രം തൃശൂർ ജില്ല

 



അടാട്ട് ശിവക്ഷേത്രം തൃശൂർ ജില്ല 

===============================================================


തൃശൂർ ജില്ലയിലെ അടാട്ട് .രണ്ടു പ്രധാനമൂർത്തികൾ ശിവനും വിഷ്ണുവും .ഇവിടുത്തെ വിഷ്ണുവിനെയാണ്  കുറൂരമ്മ ശ്രീകൃഷ്ണനായി ആരാധിച്ചിരുന്നത് എന്ന് ഐതിഹ്യം പക്ഷെ ഇപ്പോൾ പ്രാധാന്യം ശിവനാണ് .ഉപദേവത രണ്ടു ഗണപതി. അയ്യപ്പൻ, ശിവരാത്രിയും അഷ്ടമിരോഹിണിയും ആഘോഷം .കിഴക്കോട്ടു ദർശനം രണ്ടു നേരം പൂജയുണ്ട്. കുറൂർ ചെമ്മങ്ങാട്ട് മനക്കാരുടെ ക്ഷേത്രമാണ്  നാട്ടുകാരുടെ കമ്മറ്റിയുമുണ്ട് വില്വമംഗലം ഈ മനകളിൽ ഭിക്ഷയെടുക്കാൻ ചെന്ന ഒരു കഥയുമായി ഈ ക്ഷേത്രത്തിനു എന്തോ ബന്ധമുണ്ട് 

അടുക്കത്ത് ഭഗവതി ക്ഷേത്രം കാസർകോട് ജില്ല

 





അടുക്കത്ത്   ഭഗവതി ക്ഷേത്രം കാസർകോട് ജില്ല

================================================


കാസർകോട് ജില്ലയിലെ ബിബുങ്കലിനടുത്ത് .പൊയിനാച്ചി -ബന്തടുക്ക റൂട്ടിൽ.ബിബുങ്കലിൽ നിന്നും രണ്ടുകിലോമീറ്റർ കുണ്ടുകുഴി സ്റ്റോപ്പ് .അടുക്കത്ത് മേലോം എന്നാണു ക്ഷേത്രം എന്നാണു ഇവിടൻകളിൽ  അറിയപ്പെടുന്നത്  പ്രധാനമൂർത്തി മഹിഷാസുര മർദ്ദിനി .കിഴക്കോട്ടു ദര്ശനം മൂന്നുനേരം പൂജയുണ്ട് തന്ത്രി ഇരിവെൽ വാഴുന്നവർ .ഉപദേവത സരസ്വതി ,വൃശ്ചികത്തിലെ കാർത്തികയ്ക് ഉത്സവം .ഈ ക്ഷേത്രത്തിൽ എരുമപ്പാല് പച്ചയായി നേദിയ്ക്കും കാമലം നായർ എന്ന അടുക്കത്ത് യശമാനന്മാരുടെ  ക്ഷേത്രം .ഈ ക്ഷേത്രകുളത്തിൽ പാറവെട്ടിയ കുഴിയിലെ വെള്ളത്തിൽ -നിറയെ ആമകളുടെ  ത്വക്ക് രോഗത്തിന്  ഈ ആമകൾക്കു ചോറുകൊടുക്കുക എന്ന ആചാരമുണ്ട് വേനൽക്കാലത്ത് (രണ്ടുമാസം വെള്ളം വറ്റുന്ന കാലത്ത്) ആമകളെ കാണാറില്ല. 


അടുക്കളകുന്നു ഭഗവതി ക്ഷേത്രം കാസർകോട് ജില്ല

 അടുക്കളകുന്നു  ഭഗവതി ക്ഷേത്രം കാസർകോട് ജില്ല

===========================================================================


കാസർകോട് ജില്ലയിലെ ബളാൽ -മാലോം പഞ്ചായത്തിൽ . നീലേശ്വരം കൊന്നക്കാട് റൂട്ടിൽ അടുക്കളകുന്നു 

ക്ഷേത്രംസ്റ്റോപ്പിൽ . പ്രധാനമൂർത്തി ദുർഗ്ഗ കണ്ണാടി ബിംബമാണ് .അതിനാൽ എവിടെ നിന്നോ ആവാഹിച്ചു കൊണ്ട് വന്നതായിരിയ്ക്കാം . കിഴക്കോട്ടു ദർശനം .ഒരു നേരം മാത്രം പൂജയുള്ളൂ തന്ത്രി കക്കാട് പട്ടേരി .ഉപദേവത ക്ഷേത്രപാലൻ,അയ്യപ്പൻ ചാമുണ്ഡി ,ഗുരു,ഗുളികൻ . ഉപദേവനായ ക്ഷേത്രപാലനും പ്രധാനമൂർത്തിയായ ദുർഗ്ഗാഭഗവതിയ്ക്കും തുല്യ പ്രാധാന്യം  മേടം 8 ,9 ,10  ത്സവം .തിടമ്പ് നൃ ത്തമാണ് .നവരാത്രിയും ആഘോഷമുണ്ട്. ഇപ്പോൾ കമ്മിറ്റിയാണ്  ഭരണം. 

2021, ജൂൺ 19, ശനിയാഴ്‌ച

കുറുവാ ദ്വീപ് വയനാട് , തൃശിലേരി മഹാദേവ ക്ഷേത്രം

 


കുറുവാ ദ്വീപ് വയനാട്

===========================

ഒരു യാത്രാവരുവാൻ  പറ്റിയ വയനാട്ടിലെ ഏറ്റവും മികച്ച ഇടമാണ് കുറുവാ ദ്വീപ്. വർഷത്തിൽ നിശ്ചിത സമയത്ത് മാത്രം പ്രവേശനം അനുവദിക്കുന്ന ഇവിടെ കൃത്യം എണ്ണം സഞ്ചാരികളെ മാത്രമേ ഓരോ ദിവസവും പ്രവേശിപ്പിക്കാറുള്ളൂ. ജനവാസം ഇല്ലാതെ 950 ഏക്കർ വിസ്തീർണ്ണത്തിൽ കിടക്കുന്ന ഈ ദ്വീപ് കബനി നദിയുടെ പോഷക നദിയിലാണ് സ്ഥിതി ചെയ്യുന്നത്. ദ്വീപുകളിൽ നിന്നും ദ്വീപുകളിലേക്ക് മുളംചങ്ങാടത്തിലൂടെയും നടന്നും എത്തിച്ചേരാം. വഴുക്കലുകൾ ഉള്ള പാറകളായതിനാൽ കുട്ടികളെയുംകൊണ്ട് പോകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾക്ക് ഏറെ ആസ്വദിക്കുവാൻ പറ്റിയ യാത്രയായിരിക്കും ഇതെന്നതിൽ സംശയമില്ല.

കാന്തൻപാറ വെള്ളച്ചാട്ടം 

=============================

മറ്റൊരു സ്ഥലമാണ് കാന്തൻപാറ വെള്ളച്ചാ‌ട്ടം ഇഷ്ടപ്പെടുന്ന കുഞ്ഞുങ്ങളെയും കൊണ്ട് പോകുവാൻ പറ്റിയ സ്ഥലമാണ് കാന്തൻപാറ വെള്ളച്ചാട്ടം. അടുത്ത് ചെന്നാൽ ഒരു കാന്തം പോലെ ഒഴുക്കിലേക്ക് വലിച്ചുകൊണ്ടു പോകുന്നശക്തിയുള്ളതിനാലാണ് ഈ വെള്ളച്ചാട്ടത്തിന് പഴമക്കാർ കാന്തൻപാറ വെള്ളച്ചാട്ടം എന്നു പേരിട്ടത്. പാറക്കെ‌ട്ടുകളിലു‌ടെ ഇറങ്ങിചെന്നാല്‍ വെള്ളം പതിക്കുന്നതിന്റെ മനോഹര ദൃശ്യം കാണാം.  


പഴശ്ശിരാജയുടെ ശവകുടീരം 

============================

മുതിർന്നവരെപ്പോലെ തന്നെ കുട്ടികൾക്കും വ്യത്യസ്ഥമായ യാത്ര ഇഷ്‌ങ്ങൾ ഉണ്ട്. ചരിത്രത്തിലും കഥകളിലും താല്പര്യമുള്ള കുട്ടികളെയും കൊണ്ട് പോകുവാൻ പറ്റിയ ഇടമാണ് വീരയോദ്ധാവായിരുന്ന പഴശ്ശിരാജയു‌ടെ സ്മരണകളുറങ്ങുന്ന പഴശ്ശികുടീരം. വയനാടിന്റെ ചരിത്രം മാത്രമല്ല, പഴശ്ശിരാജയു‌ടെ ചരിത്രവും ഇവിടുത്തെ മ്യൂസിയത്തിൽ കാണാം


യാത്ര ഇപ്പോൾ വേണ്ട 


കോറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പരമാവധി യാത്രകൾ ഒഴിവാക്കാം. യാത്രകൾ മാത്രമല്ല, കൂ‌ടിച്ചേരലുകൾ, കൂട്ടംകൂടിയുള്ള നിൽപ്, അനാവശ്യമായി പുറത്തുുപോകുന്നത് അങ്ങനെയെല്ലാം വേണ്ടന്നു വയ്ക്കാം






തൃശിലേരി മഹാദേവ ക്ഷേത്രം


തൃശിലേരി മഹാദേവ ക്ഷേത്രം

================================


പുരാതനവും പ്രസിദ്ധവുമായ ക്ഷേത്രങ്ങളുടെ നാടാണ് വയനാട്. ആധുനികതയുടെ സ്വാധീനത്തിലും പാരമ്പര്യങ്ങളെ മുറുകെ പിടിച്ചിരിക്കുന്ന ഇവിടുത്തെ ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്കു മാത്രമല്ല, ചരിത്രകാരന്മാര്‍ക്കും സഞ്ചാരികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. അത്തരത്തില്‍ ഒരു ക്ഷേത്രമാണ് തൃശിലേരി മഹാദേവ ക്ഷേത്രം. പുരാതന കാലം മുതല്‍ തന്നെയുള്ള തീര്‍ത്ഥാടന കേന്ദ്രമായ, ഇന്നും ദൂരെ ദേശങ്ങളില്‍ നിന്നുപോലും വിശ്വാസികള്‍ തേടിയെത്തുന്ന ഈ ക്ഷേത്രത്തിന് ഇന്നും കൈമോശം വരാത്ത പല ആചാരങ്ങളുമുണ്ട്. തൃശിലേരി മഹാദേവ ക്ഷേത്രത്തിന്‍റെ ചരിത്രവും പ്രത്യേകതകളും വായിക്കാം

വയനാടിന്‍റെ സംസ്കാരവും ചരിത്രവും ഒരുപോലെ ചേര്‍ന്നു നില്‍ക്കുന്ന ക്ഷേത്രമാണ് പുരാതനമായ തൃശിലേരി മഹാദേവ ക്ഷേത്രം. മാനന്തവാടി തിരുനെല്ലിക്ക് സമാപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം അതിപ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്. സ്വയംഭൂ ആണ് ക്ഷേത്രത്തിലെ ശിവലിംഗം എന്നു വിശ്വസിക്കപ്പെടുമ്പോഴും പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളിലൊന്നായും ഈ ക്ഷേത്രത്തെ കണക്കാക്കുന്നു. കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണിത്.

സ്വയംഭൂ ശിവലിംഗം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ സ്വയംഭൂ ശിവലിംഗമാണ്. തൃശിലേരിയപ്പനായാണ് ശിവനെ ഇവി‌‌ടെ ആരാധിക്കുന്നത്. ഇവിടുത്തെ ശ്രീകോവിലിനു മുന്നിലായി പാര്‍വ്വതിക്കുള്ള ഒരു പീഠവും സമീപത്തായി ഗണപതി പ്രതിഷ്ഠയും കാണാം

ജലദുര്‍ഗ്ഗ തൃശിലേരി ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകത ഇവിടുത്തെ ജലദുര്‍ഗ്ഗാ പ്രതിഷ്ഠയാണ്. ഏറെ വിശേഷപ്പെട്ടതാണ് ഈ പ്രതിഷ്ഠ എന്നാണ് വിശ്വാസം. ജലദുർഗാ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. മറ്റൊന്ന്, ജലദുര്‍ഗ്ഗയുടെ ശ്രീകോവിലിനു ചുറ്റമായി എല്ലായ്പ്പോഴും വെള്ളം കാണാം. കാലാവസ്ഥ ഏതായാലും ഈ ജലനിരപ്പ് ഒരേ നിലയിലാണ് കാണപ്പെട്ടു വരുന്നത്. പാപനാശിനിയിലെ ജലമാണ് ക്ഷേത്രത്തിലെ തീർഥകുളത്തിലെത്തുന്നതും ജലദുർഗാപ്രതിഷ്ഠയെ വലയം ചെയ്യുന്നതും എന്നാണ് വിശ്വാസം. കോവിലിനു ചുറ്റുമുള്ല ഈ വെള്ളത്തിന് നിരവധി ഔഷധസിദ്ധികളുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.


ഉപദേവതമാര്‍ ജലദുര്‍ഗ്ഗയെ കൂടാതെ വളരെ വിശേഷപ്പെട്ട പല ഉപദേവതമാരെയും ഇവിടെ കാണാം. ഗോശാലകൃഷ്ണൻ, ശാസ്താവ്, കന്നിമൂലഗണപതി, ദൈവത്താർ, ഭദ്രകാളി, ഭഗവതി, നാഗർ എന്നിവരാണ് ക്ഷേത്രത്തിലെ ഉപപ്രതിഷ്ഠകള്‍. സന്ന്യാസമനുഷ്ഠിക്കുന്ന ശാസ്താവിനെ സൂചിപ്പിക്കുവാനായി ജടാധാരിയായ ശാസ്താപ്രതിഷ്ഠയും ഇവിടെ കാണാം.

ആഘോഷങ്ങള്‍ ശിവക്ഷേത്രമായതിനാല്‍ ശിവനുമായി ബന്ധപ്പെട്ട ദിവസങ്ങളെല്ലാം ഇവിടെ വലിയ രീതിയില്‍ ആഘോഷിക്കാറുണ്ട്. ശിവരാത്രി നാളില്‍ എഴുന്നള്ളത്തും, വിളക്കും നടത്തി വരുന്നു. രുദ്രാഭിഷേകം, ധാര, പുഷ്പാഞ്ജലി, സ്വയംവര പുഷ്പാഞ്ജലി തുടങ്ങിയവയും പ്രധാന വഴിപാടുകളാണ്. മഹാദേവന്റെ ജന്മനാളായ ധനു തിരുവാതിരയും ഇവിടെ ആഘോഷിക്കുന്നു.


ദീര്‍ഘമാംഗല്യത്തിനും വിവാഹത്തിനും ധനു തിരുവാതിര നാളില്‍ ക്ഷേത്രത്തിലെത്തി തിരുവാതിരനാളിൽ വ്രതമെടുത്താൽ ദീര്‍ഘമാംഗല്യം ലഭിക്കുമെന്നാണ് വിശ്വാസം. പെണ്‍കുട്ടികള്‍ക്ക് വേഗത്തില്‍ വിവാഹം ശരിയാകുവാനും ഈ വ്രതം നോറ്റ് പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നാണ് വിശ്വാസം


തൃശിലേരിയില്‍ വിളക്കുവെച്ച് പരമ്പരാഗതമായ പല വിശ്വാസങ്ങളും ഇന്നും വെച്ചുപുര്‍ത്തുന്ന തൃശിലേരി ക്ഷേത്രം. വയനാട്ടിലെ പുരാതനമായ മൂന്നു തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് തൃശിലേരിയും തിരുനെല്ലിയും പാപനാശിനിയും. തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ബലി തര്‍പ്പണത്തിനു ഏറെ പ്രസിദ്ധമാണ്. തിരുനെല്ലി ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ തൃശ്ശിലേരിയില്‍ ശ്രീമഹാദേവന് വിളക്കു വെച്ച്, പാപനാശിനിയില്‍ ബലിതര്‍പ്പണം നടത്തിയതിനു , തിരുനെല്ലിയില്‍ വിഷ്ണുവിനെ വണങ്ങണം എന്നതാണ് പഴയ ആചാരം. ഇന്ന് ഇതേ രീതിയില്‍ പിന്തുടരുന്നവര്‍ വളരെ കുറവാണെങ്കിലും മൂന്നു ക്ഷേത്രങ്ങളും വിശ്വാസികള്‍ക്ക് ഏറെ പ്രധാനമാണ്. തൃശിലേരിയില്‍ പോകുവാന്‍ സാധിച്ചിലലെങ്കില്‍ തിരുനെല്ലി ക്ഷേത്രത്തിൽ പണമടയ്ക്കുന്ന ഒരു പരിഹാര രീതിയും ഇവിടെ കാണാം.


വയനാട് ജില്ലയിലെ മാനന്തവാടി തിരുനെല്ലിക്കു സമീപമാണ് തൃശിലേരി മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാനന്തവാടിയില്‍ നിന്നും ഇവിടേക്ക് 32 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം. കല്‍പ്പറ്റയില്‍ നിന്നും 64 കിലോമീറ്ററാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം. ട്രെയിനിനാണ് വരുന്നതങ്കില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലിറങ്ങി അവിടുന്ന് കല്‍പ്പറ്റയിലെത്തി മാനന്തവാടി വഴി തിരുനെല്ലിയിലെത്താം.


2021, ജൂൺ 10, വ്യാഴാഴ്‌ച

ഉടലക്കാവ് തൃശൂർ ജില്ല

 ഉടലക്കാവ് തൃശൂർ ജില്ല 

===============================================



തൃശൂർ ജില്ലയിലെ അടാട്ട് പഞ്ചായത്തിൽ  പ്രധാനമൂർത്തി ശാസ്താവ് കിഴക്കോട്ടു ദർശനം .ശാസ്താവിന്റെ ഉടലാണ്  ഇവിടെ എന്ന് വിശ്വാസം താൾ തായങ്കാവിലും കാലു മുളങ്കുന്നത്തു കാവിലും  എന്നാണു ഐതിഹ്യം രണ്ടു നേരം പൂജയുണ്ട് പുതുക്കാട്ടു മനയ്ക്കു കാരാണ്മ ശാന്തി മകരത്തിലെ ഉത്രം ആഘോഷം  പത്താമുദയത്തിനു പാട്ടു .പാദുകാസുരനെ വധിയ്ക്കാൻ പ്രത്യക്ഷ പ്പെട്ട ശാസ്താവിന്റെ കബന്ധമാണ് ഇവിടെ എന്നാണു .പഴമ.. നാടുവാഴികളായ പുളിഞ്ചേരി നായർ തറവാട്ടു കാരുടെ ക്ഷേത്രമായി രുന്നു അന്യം നിന്നപ്പോൾ നാടുവാഴികളായ കുന്ന ത്തുള്ളി അച്ചന്മാരുടെ  തറവാട്ടിലേക്ക് ഊരാളസ്ഥാനം കൈവന്നു ഈ ക്ഷേത്രമതിൽക്കകത്ത് മറ്റൊരു ക്ഷേത്രവുമുണ്ട്  തത്തംപള്ളി ദേവി ക്ഷേത്രം ഇത് കൊച്ചി ദേവസം ബോർഡിന്റേതാണ്  ഒരേ വളപ്പിൽ ഒന്ന് സ്വകാര്യക്ഷേത്രവും മറ്റൊന്ന് കൊച്ചി ദെവസം ബോറിന്റെതും തത്തംപള്ളി  ക്ഷേത്രം തത്ജതം പുള്ളി മനവകയായിരുന്നു .മന അന്യം നിന്നപ്പോൾ നാടുവാഴികളായ  കുന്ന ത്തുള്ളി  വീട്ടുകാർ ക്ഷേത്രം ഉടലക്കാവിലേയ്ക്ക് മാറ്റി ദേവീക്ഷേത്രത്തിനു ധാരാളം കാട്  സ്വത്തായി ഉണ്ടായിരുന്നു. ശക്ത്ൻ  തമ്പുരാന്റെ കാലത്ത് ഈ കാടെല്ലാം രാജ്യത്തിലേക്ക് ലയിപ്പിച്ച് .ക്ഷേത്രം രാജഭരണത്തിലാക്കി  അതുകൊണ്ടാണ് തത്ത്വം പള്ളി കൊച്ചി ദേവസം ബോർഡിൻറെ കീഴിലായതു 

ഉത്രം കുളങ്ങര മഹാവിഷ്ണു ക്ഷേത്രം ,തൃശൂർ ജില്ല

 


ഉത്രം കുളങ്ങര മഹാവിഷ്ണു ക്ഷേത്രം ,തൃശൂർ ജില്ല 

=====================================================================



തൃശൂർ ജില്ലയിലെ  വെളപ്പായ പഞ്ചായത്തിൽ മെഡിക്കൽ കോളേജിനടുത്ത് പ്രധാനമൂർത്തി മഹാവിഷ്ണു  വട്ട ശ്രീകോവിൽ. കിഴക്കോട്ടു ദർശനം .മൂന്ന് നേരം പൂജയുണ്ട് .തന്ത്രി പാലക്കാട്ടിരി  ഉപദേവത  ഭഗവതി, ഗണപതി, അയ്യപ്പൻ. ഗണപതി തെക്കോട്ടു ദര്ശനം കുംഭത്തിലെ ഏകാദശി വിശേഷം  ഗണപതിയ്ക്ക് അപ്പം മൂടലുണ്ട്  കൊച്ചിൻ ദേവസം ബോർഡ് വാക് ക്ഷേത്രമാണ് .ഈ ക്ഷേത്രകുളത്തിന്റെ തൃപ്പടിയിൽ ചീട്ടെഴുതി വെച്ചാൽ ആവശ്യ മുള്ള സാധനങ്ങൾ കിട്ടിയിരുന്നു എന്ന് വിശ്വസമുണ്ട്  പഴയകാലത്തെ ചില നാടുവാഴികളുടെ ക്ഷേത്രങ്ങളിൽ ഇത്തരത്തിലുള്ള വിശ്വാസമുണ്ട്  നാടുവാഴികൾ ദേവനെ സാക്ഷി നിറുത്തി സാധനങ്ങൾ നല്കുന്നതായിരിയ്ക്കാം  ആവശ്യം കഴിഞ്ഞാൽ കുളക്കടവിൽ തന്നെ തിരിച്ചുകൊണ്ടുപോയി വയ്ക്കണം എന്നാണു ഈ ക്ഷേത്രങ്ങളിലെ വിശ്വാസങ്ങൾ  പാത്രം, പണം, സ്വർണ്ണം തുടങ്ങിയവയാണ്   ഇങ്ങനെ ലഭിച്ചിരുന്നത് ഒരാൾ തിരിച്ചു സാധനങ്ങൾ കൊടുക്കാതായപ്പോൾ ഈ പതിവ് നിന്ന് എന്നാണ്. ഇത്തരം ക്ഷേത്രങ്ങളിൽ നിന്നും സാധനങ്ങൾ കിട്ടാതാവാൻ കാരണമെന്ന്   ഐതിഹ്യം .


ഉത്രത്തിക്കാവ് പാലക്കാട് ജില്ല

 


ഉത്രത്തിക്കാവ്  പാലക്കാട് ജില്ല 

==============================


പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം തിരുവാഴിയോടിനടുത്ത് .ഒറ്റപ്പാലം -മണ്ണാർക്കാട് റൂട്ടിൽ പ്രധാന മൂർത്തി ഭദ്രകാളി ശിലാവിഗ്രഹം  വടക്കോട്ടാണ് ദര്ശനം മൂന്നു നേരം പൂജയുണ്ട് കുളങ്ങര നായരുടെ പൂജയായിരുന്നു ഇപ്പോൾ നമ്പൂതിരി പൂജ മീനഭരണി ഉത്സവം ഏഴു ദിവസത്തെ ഉത്സവമുണ്ട് 30  ആനകൾ ഉണ്ടാകും ഒൻപതു ദേശക്കാരുടേതാണ് വേല.  കുതിരക്കളിയും കാള കളിയുമുണ്ട് . കിഴിയേടത്ത് നമ്പൂതിരിയുടെ  കുടപ്പുറത്ത്  കൊടുങ്ങല്ലൂരിൽ നിന്നും വന്നു എന്ന് ഐതിഹ്യം  ഉത്രത്തിക്കാവിൽ മുത്തശ്ശിയും നാലിശ്ശേരിയിൽ അമ്മയും പരിയാനം പറ്റയിൽ  മകളും എന്നൊരു ഐതിഹ്യമുണ്ട് എച് .ആർ &സി..ഇ  യുടെ നിയന്റിഹരണത്തിലുള്ള ക്ഷേത്രമാണ്  ഇതിനു തൊട്ടടുത്ത് തിരുനാരായണപുരം വിഷ്ണു ക്ഷേത്രമുണ്ട്. 

2021, മേയ് 28, വെള്ളിയാഴ്‌ച

പരാശർ തടാകം ഭീമന്‍ സൃഷ്ടിച്ച, ആഴമളക്കുവാന്‍ കഴിയാത്ത വിശുദ്ധ തടാകം,












 പരാശർ തടാകം 

ഭീമന്‍ സൃഷ്ടിച്ച, ആഴമളക്കുവാന്‍ കഴിയാത്ത വിശുദ്ധ തടാകം, 

=========================================================

l

മിത്തുകളാലും കഥകളാലും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഇടങ്ങളാണ് നാടിന്‍റെ പ്രത്യേകത. കേള്‍ക്കുമ്പോള്‍ അവിശ്വസനീയം എന്നു തോന്നുമെങ്കിലും പല ഇടങ്ങള്‍ക്കും പ്രത്യേകിച്ച് ഉത്തരാഖണ്ഡിലെയും ഹിമാചല്‍ പ്രദേശിലെയും ഉത്തര്‍ പ്രദേശിലെയും സ്ഥലങ്ങള്‍ക്ക് പുരാണ ഇതിഹാസങ്ങളുമായി മാറ്റിവയ്ക്കുവാന്‍ കഴിയാത്ത തരത്തില്‍ ബന്ധങ്ങളുണ്ട്. അത്തരത്തില്‍ ഒന്നാണ് പ്രശാര്‍ ലേക്ക് അഥവാ പരാശാര്‍ തടാകം. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നും 60 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകം വിശ്വാസികള്‍ക്കും സാഹസിക സഞ്ചാരികള്‍ക്കും എല്ലാം ഒരുപോലെ പ്രിയപ്പെട്ടതാണ് വശീകരിക്കുന്ന പ്രകൃതിഭംഗിക്കു പുറമേ പല കാര്യങ്ങളും ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്നു. ട്രക്കിങ്ങിലെ തുടക്കക്കാര്‍ക്കു പോലും എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ കഴിയുന്ന ഇടമായതിനാല്‍ പലരും രണ്ടാമതൊന്നാലോചിക്കാതെ പരാശര്‍ തടാകത്തെ തിരഞ്ഞെടുക്കുന്നു. ഇതാ പരാശര്‍ തടാകത്തെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത കുറച്ചു കാര്യങ്ങളിലേക്ക്!!!


പരാശര മഹര്‍ഷി തപസ്സുചെയ്തയിടം പരാശര ത‌ടാകത്തെക്കുറിച്ചു പറയുമ്പോള്‍ ഐതിഹ്യങ്ങളില്‍ നിന്നുതന്നെ തുടങ്ങാം. പുരാണങ്ങളിലെ പലപല കഥകളും ഈ തടാകത്തിന്‍റേതായുണ്ട്. അതിലൊന്ന് പരാശര മഹര്‍ഷിയുമായി ബന്ധപ്പെട്ടതാണ്. അദ്ദേഹം ഇവിടുത്തെ ത‌ടാകത്തിന്‍റെ കരയിലിരുന്നു തപസ്സനുഷ്ഠിച്ചുവെന്നും അങ്ങനെ കാലക്രമേണ ഇവിടം പരാശര്‍ തടാകം എന്നായി മാറിയെന്നുമാണ് ഇവിടുത്തെ ഒരു വിശ്വാസം.


കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ് മഹാഭാരതവും പാണ്ഡവരുമായും തടാകത്തിന്‍റെ കഥകള്‍ ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ് മടങ്ങുംവഴി പാണ്ഡവര്‍ ഇവിടെ എത്തി. കമ്രുനാഗവുമായി ആയിരുന്നു ഇവരുടെ മടക്കം, യാത്രയില്‍ ഈ സ്ഥലത്തെത്തിപ്പോള്‍ യക്ഷന്മാരുടെ രാജാവായ കമ്രുനാഗിന് ഈ സ്ഥലം വളരെ അധികം ഇഷ്ടമാവുകയും ഇവിടെ താമസിക്കുവാന്‍ ആഗ്രഹിക്കുകയും ചെയ്തു. അങ്ങനെ പാണ്ഡവരിലെ ശക്തിമാനായ ഭീമന്‍ അദ്ദേഹത്തിന്‍റെ കൈമുട്ട് വെച്ച് ഭൂമിയില്‍ ഇടിച്ച് ഒരു കുളം സൃഷ്ടിച്ചുവെന്നും അതാണ് ഈ കാണുന്ന പരാശര്‍ ത‌ടാകം എന്നുമാണ് വിശ്വാസം


കണ്ടെത്തുവാനാത്ത ആഴം


 ഇവിടുത്തെ പ്രാദേശിക വിശ്വാസങ്ങള്‍ അനുസരിച്ച് ഈ തടാകത്തിന്റെ ആഴം കണ്ടെത്തുവാനും അളക്കുവാനും സാധിക്കുന്നതിനും മേലെയാണ് എന്നാണ് വിശ്വാസം. ഒരിക്കല്‍ കൊടുങ്കാറ്റില്‍ സമീപത്തെ വന്‍ മരങ്ങള്‍ തടാകത്തില്‍ പതിക്കുകയും ഒരു തുമ്പു പോലും കാണുവാന്‍ സാധിക്കാത്ത വിധം അത് ആഴത്തില്‍ മറഞ്ഞുവെന്നുമാണ് ഇതിനു കാരണങ്ങളിലൊന്നായി അവര്‍ പറയുന്നത്. ഒരിക്കല്‍ പ്രഗത്ഭരായ രണ്ട് ജര്‍മ്മന്‍ ഡൈവര്‍മാര്‍ ഇതിന്റെ ആഴം അളക്കുവാനായി ഇറങ്ങിയെങ്കിലും പരാജയപ്പെട്ടു മടങ്ങിയത്രെ.


വിശുദ്ധ തടകാം മുന്‍പ് സൂചിപ്പിച്ച ഐതിഹ്യങ്ങളും കഥകളും കാരണം ഈ ത‌ടാകത്തിന് എന്നും വിശുദ്ധ പരിവേഷമാണ് ഉള്ളത്. അതുകൊണ്ടു തന്നെ സഞ്ചാരികള്‍ക്കും തീര്‍ത്ഥാടകര്‍ക്കുമൊന്നും തടാകത്തിലേക്ക് പ്രവേശനം അനുവദിക്കാറില്ല. ആകെ തടാകത്തിനു സമീപത്തുള്ള ക്ഷേത്രത്തിലെ പൂജാരികള്‍ക്ക് പൂജാ ആവശ്യങ്ങള്‍ക്കു മാത്രമാണ് തടാകത്തിലേക്ക് വരുവാന്‍ അനുമതിയുള്ളത്


ഹോളോമിക്റ്റിക് ലേക്ക് വളരെ അപൂര്‍വ്വമായി കാണപ്പെടുന്ന ഹോളോമിക്റ്റിക് ലേക്കുകളില്‍ ഒന്നു കൂടിയാണ് പരാശാര്‍ തടാകം. വര്‍ഷത്തില്‍ ഒരു പ്രത്യേക സമയത്ത് തടാകത്തിലെ ഏറ്റവും ഉപരിതലത്തില്‍ നിന്നും ഏറ്റവും താഴെ വരെ ഒരേ തരത്തിലുള്ള സാന്ദ്രതയും ചൂടും ആയിരിക്കും.


ഒഴുകുന്ന കര!! തടാകത്തിനുള്ളിലായി ഒഴുകി നടക്കുന്ന ചെറിയൊരു കരപ്രദേശവും ഇവിടെ കാണാം.വിവിധ അവസ്ഥകളിലുള്ള ജൈവവൈവിധ്യമാണ് ഈ ചെറിയ കരഭാഗത്തായി കാണുവാന്‍ സാധിക്കുന്നത്. അഴുകുന്നതിന്റെ വിവിധ ഘട്ടങ്ങളിൽ സസ്യജാലങ്ങൾ ചേർന്നതാണ് ഇത്,. വളരെ ചെറുതാണെങ്കിലും, അതായത് തടാകത്തിന്‍റെ ഭാഗത്തിന്റെ വെറും 7 ശതമാനം മാത്രമാണ് ഈ കരപ്രദേശം ഉള്ളതെങ്കിലും തടാകത്തിന്‍റെ ഭംഗി വര്‍ധിപ്പിക്കുന്നതില്‍ ഇതിനു പ്രത്യേക പങ്കുണ്ട്. ഫ്ലോട്ടിംഗ് ദ്വീപ് തടാകത്തിലെ എല്ലാ ദിശകളിലേക്കും നീങ്ങുന്നു.


ക്ഷേത്രം പരാശര മഹര്‍ഷിക്കായി സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. 13-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം ബാന്‍സന്‍ രാജാവാണ് പണി കഴിപ്പിച്ചത് എന്നാണ് ചരിത്രം പറയുന്നത്. എന്നാല്‍ ഒരു ബാലന്‍ ഒറ്റ മരത്തില്‍ നിന്നും നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രമെന്നും ഒരു വിശ്വാസമുണ്ട്. ഹിമാതല്‍ പ്രദേശിലെ വാസ്തുവിദ്യയനുസരിച്ച്, പഗോഡ രീതിയില്‍ മൂന്നു തട്ടുകളായി കല്ലിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.


ശരണാഹുലി മേള എല്ലാ വര്‍ഷവും ജൂണ്‍ മാസത്തില്‍ ആഘോഷിക്കുന്ന ശരണാഹുലി മേള ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്. പരമ്പരാഗത ഹിമാചല്‍ ശൈലിയിലാണ് ഇവിടുത്തെ ആഘോഷങ്ങള്‍ നടക്കുക. പങ്കെടുക്കുന്ന എല്ലാവര്‍ക്കും വലിയ വിരുന്നും മേളയുടെ അവസാനമുണ്ടാകും. ഓരോ വര്‍ഷവും ആയിരക്കണക്കിന് വിശ്വാസികളും സഞ്ചാരികളുമാണ് ഇതില്‍ പങ്കെടുക്കുവാനായി അവിടെ എത്തുന്നത്.


അടിപൊളി കാഴ്ചകള്‍ സമുദ്രനിരപ്പില്‍ നിന്നും 2,730 മീറ്റര്‍ ഉയരത്തിലാണ് പരാശര്‍ തടാകം സ്ഥിതി ചെയ്യുന്നത്. അതിമനോഹരമായ കുറേയധികം കാഴ്ചകളാണ് ഇവിടെ നിന്നാല്‍ കാണുവാന്‍ സാധിക്കുക. ഷിംല, കിന്നൗര്‍, റൊത്താങ് പാസ്, ദൗലാധര്‍ പര്‍വ്വത നിരകള്‍, തുടങ്ങിയ സ്ഥലങ്ങളുടെ അതിമനോഹരമായ, മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന കാഴ്ചകള്‍ ഇവിടെ നിന്നും കാണാം. ചുറ്റിലുമൊഴുകുന്ന ബിയാസ് നദിയും പ്രദേശത്തി പ്രത്യേക ഭംഗി നല്കുന്നു.


പരാശര്‍ ട്രക്ക് ഹിമാചലിലെ ഏറ്റവും മനോഹരമായ ട്രക്കിങ്ങുകളില്‍ ഒന്നാണ് പരാശര്‍ ട്രക്ക്. കയറ്റങ്ങളും ഇറക്കങ്ങളും ആപ്പിള്‍ തോട്ടങ്ങളും പുല്‍മേടുകളും മഞ്ഞും എല്ലാമായി വ്യത്യസ്തമായ അനുഭവമാണ് ഈ ട്രക്കിങ് സമ്മാനിക്കുന്നത്. ബാഗി എന്നു പേരായ ഗ്രാമത്തില്‍ നിന്നുമാണ് ഇവിടേക്കുള്ള യാത്ര ആരംഭിക്കുന്നത്. ദൗലാധര്‍ പര്‍വ്വതത്തെ കണ്ടുകൊണ്ടാണ് യാത്ര മുന്നോട്ട് നീങ്ങുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണെങ്കില്‍ വഴിയില്‍ മുഴുവനും ഭംഗിയായി പൂത്തു നില്‍ക്കുന്ന റോഡോഡോന്‍ഡ്രോണ്‍ ചെടികളെയും കാണാം. സാധാരണയായി തണുപ്പു കാലങ്ങളില്‍ ഇവിടേക്ക് ട്രക്കിങ് അനുവദിക്കാറില്ല. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് ഇവി‌ടം സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.


എത്തിച്ചേരുവാന്‍ ‌ട്രക്ക് ചെയ്തും റോഡ് വഴിയും പരാശര്‍ തടാകത്തിലേക്ക് എത്തിച്ചേരാം. മാണ്ഡിയില്‍ നിന്നും ഇവിടേക്ക് ഒരു ബസ് മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. തടാകത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ വരെയാണ് സര്‍വ്വീസ്. അവിടെ നിന്നും ബാക്കി ദൂരം നടന്ന് എത്തേണ്ടി വരും. ഡല്‍ഹിയില്‍ നിന്നും 430 കിലോമീറ്റര്‍ അകലെയാണ് മാണ്ഡി സ്ഥിതി ചെയ്യുന്നത്.


മുണ്ടേശ്വരി ക്ഷേത്രം,ഒ‍ഡീഷയിലെ കൈമൂര്‍ ജില്ല

 പുരാതന ക്ഷേത്രങ്ങൾ 







മുണ്ടേശ്വരി ക്ഷേത്രം,ഒ‍ഡീഷയിലെ കൈമൂര്‍ ജില്ല


ഇന്ത്യയിലെ ഏറ്റവും പുരാതനമായ, ഇന്നും പൂജകളും ആരാധനകളും കൃത്യമായി നടത്തുന്ന ക്ഷേത്രമാണ് മുണ്ടേശ്വരി ക്ഷേത്രം. ഒ‍ഡീഷയിലെ കൈമൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം മറ്റു ക്ഷേത്രങ്ങള്‍ക്കില്ലാത്ത പ്രത്യേകതകളാല്‍ സമ്പന്നമാണ്. പുരാതന ക്ഷേത്രങ്ങളെന്ന് അവകാശപ്പെടുന്ന പല ക്ഷേത്രങ്ങളുമുണ്ടെങ്കിലും ചരിത്രം സാക്ഷ്യപ്പെടുത്തിയ പുരാതന ക്ഷേത്രം മുണ്ടേശ്വരി ക്ഷേത്രമാണ്.


സിഇ 625 ല്‍ ഇവിടെ നിന്നും ലഭിച്ച തെളിവുകളനുസരിച്ച് സിഇ 625 ല്‍ ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് കരുതപ്പെടുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്തിയ പഠനങ്ങളില്‍ സിഇ 635 ലെ എന്നു കരുതപ്പെടുന്ന ലിഖിതങ്ങളും മറ്റും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മറ്റു ചില പഠനങ്ങള്‍ അനുസരിച്ച് എഡി നാലാം നൂറ്റാണ്ടിനും മുന്‍പേ ഈ ക്ഷേത്രം ഇവിടെയുണ്ട് എന്നാണ് പറയുന്നത്. 1915 മുതല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഈ ക്ഷേത്രം സംരക്ഷിക്കപ്പെടുന്നത്.

കഥ ഇങ്ങനെ ക്ഷേത്രത്തിന്‍റെ ഉത്ഭവത്തെക്കുറിച്ച് നിരവധി കഥകള്‍ ഇവിടെ പ്രചാരത്തിലുണ്ട്. അതിലൊന്ന് മഹിഷാസുര മര്‍ദ്ദിനിയുമായി ബന്ധപ്പെട്ടതാണ്. മഹിഷാസുരന്റെ കീഴിലെ പ്രധാനപ്പെട്ട ചുമതലകള്‍ വഹിക്കുന്ന ചന്ദ എന്നും മുണ്ഡ എന്നും പേരായ രണ്ടു സഹോദരങ്ങളായിരുന്നു ഇവിടുത്തെ ഭരണാധികാരികള്‍. ദുര്‍ഗ്ഗാ ദേവി മഹിഷാസുുരനെ കൊന്നുകഴിഞ്ഞപ്പോള്‍ സഹോദരന്മാര്‍ ചേര്‍ന്ന് രണ്ടു ക്ഷേത്രം നിര്‍മ്മിക്കുകയുണ്ടായി. മുണ്ഡ മുണ്ഡേശ്വരി ഭവാനി ക്ഷേത്രവും ചന്ദ ചന്ദേശ്വരി ഭവാനി ക്ഷേത്രവും നിര്‍മ്മിച്ചു എന്നാണ് വിശ്വാസം


ശ്രീലങ്കയില്‍ നിന്നും വന്ന തീര്‍ഥാടകര്‍ മുണ്ടേശ്വരിയില്‍ നിന്നും ലഭിച്ച ലിഖിതങ്ങളും മറ്റും ചരിത്രത്തോട് ചേര്‍ത്തു വായിച്ചപ്പോള്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു കഥയാണ് വന്നത്. ഇവിടെ നിന്നും ഗവേഷണത്തില്‍ ലഭിച്ച രാജകീയ മുദ്രയാണ് പുതിയ ചരിത്രത്തിലേക്ക് വെളിച്ചം വീശിയത്. ശ്രീലങ്കയില്‍ നിന്നും വന്ന ഒരു കൂട്ടം സന്യാസിമാരുടെ കയ്യില്‍ നിന്നും ഇവിടെയെത്തിയ രാജകീയ മുദ്ര ശ്രീലങ്കന്‍ ചക്രവര്‍ത്തിയായിരുന്ന മഹാരാജു ദത്താഗമാനിയുടെ (101-77ബിസി)കാലത്തുള്ളതാണെന്ന് ചരിത്രം പറയുന്നു. അതുകൊണ്ടു തന്നെ അത്രത്തോളം പഴക്കം ക്ഷേത്രത്തിനുണ്ടാകുമെന്നാണ് പറയപ്പെടുന്നത്


അഷ്ടഭുജാകൃതി ക്ഷേത്രങ്ങള്‍ക്ക് തീരെ അപൂര്‍വ്വമായ അഷ്ടഭുജാകൃതിയാണ് ഈ ക്ഷേത്രത്തിന്‍റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. നഗരരീതിയിലുള്ള നിര്‍മ്മാണമാണ് ക്ഷേത്രത്തിന്‍റേത്. ക്ഷേത്രഗോപുരങ്ങള്‍ നശിപ്പിക്കപ്പെട്ട നിലയിലാണുള്ള്. പുരാവസ്തു വകുപ്പിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ഷേത്രത്തിന് മേല്‍ക്കൂര നിര്‍മ്മിച്ചിട്ടുണ്ട്. ശിവലിംഗം ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുണ്ടെങ്കിലും മുണ്ഡേശ്വരി ദേവിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഗീതജ്ഞരുടെയും കലാകാരന്മാരുടെയുമൊക്കെ രൂപങ്ങള്‍ കൊത്തിയിരിക്കുന്നതും കാണാം


2000 വര്‍ഷത്തിലധികമുള്ള പൂജ രാജ്യത്തെ ഏറ്റവും പുരാതനമായ ക്ഷേത്രമായാണ് ഈ ക്ഷേത്രത്തെ കണക്കാക്കുന്നത്. ഏകദേശം രണ്ടായിരത്തിലധികം വര്‍ഷമായി ഇവിടെ മുടങ്ങാതെ പൂജ നടക്കുന്നുണ്ട്. ഓരോ വര്‍ഷവും 12 ലക്ഷം മുതല്‍ 14 ലക്ഷം വരെ വിശ്വാസികളാണ് ഇവിടെ എത്തുന്നത്.


എത്തിച്ചേരുവാന്‍ പാട്ന, ഗയ, വാരണാസി തുടങ്ങിയ ഇടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. ക്ഷേത്രത്തില്‍ നിന്നും 22 കിലോമീറ്റര്‍ അകലെയുള്ള മൊഹാനിയ-ബാബുവ റെയില്‍വേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.വാരണാസി ലാല്‍ ബഹദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തുള്ളത്. 102 കിലോമീറ്റര്‍ ദൂരമാണ് വിമാനത്താവളത്തില്‍ നിന്നും ക്ഷേത്രത്തിലേക്കുള്ളത്.


2021, ഏപ്രിൽ 16, വെള്ളിയാഴ്‌ച

വേങ്ങൂർ ദുർഗ്ഗാക്ഷേത്രം എറണാകുളം ജില്ല

 




വേങ്ങൂർ ദുർഗ്ഗാക്ഷേത്രം എറണാകുളം ജില്ല

============================================


108  ദുര്ഗാലയങ്ങളിൽ ഒന്ന് .എറണാകുളം ജില്ലയിലെഅങ്കമാലിയ്ക്കടുത്ത് .വേങ്ങൂരിൽ .അങ്കമാലി-കാലടി റൂട്ടിൽ നായരങ്ങാടി സ്റ്റോപ്പ്. പ്രധാനമൂർത്തി ദുർഗ്ഗ ..കിഴക്കോട്ടു ദര്ശനം മൂന്നുനേരം പൂജയുണ്ട് തന്ത്രി ആദ്യം കുറ്റാലക്കോടായിരുന്നു .ഇപ്പോൾ ബംബലിയസ്സ്‌ .പീഠമടക്കം അഞ്ചരയടിയോളം ഉയരമുള്ള വിഗ്രഹമാണ് കടും പായസം പ്രധാന നേദ്യം .ഉപദേവതാ, ശിവൻ, ശാസ്താവ് ഗണപതി ,മണികണ്ഠൻ ഭദ്രകാളി, രക്തേശ്വരി . മുൻപ് ആറാട്ടുപുഴ പൂരപങ്കാളിയായിരുന്നു ഈ പ്രദേശത്തെ ഏഴ് ദേവിമാരായിരുന്നു ആറാട്ടുപുഴ പൂരത്തിൽ പങ്കെടുത്തിരുന്നത്. ഇത് നിലച്ചു പോയതോടെ ആറാട്ടുപുഴപൂര ദിവസം  ഈ ദേവിമാർ ഏഴിപ്രത്ത് എത്തിയിരുന്നു എന്നും പുരാവൃത്തമുണ്ട് ഇപ്പോൾ വേങ്ങൂരിൽ മീനത്തിലെ ഉത്രം ആറാട്ടായി ഒൻപതു  ഉത്സവം  ദിവസത്തെ വേങ്ങൂരിൽ കൊടിയേറ്റ് ദിവസം തന്നെയാണ് പൂരം  രണ്ടാം ദിവസം മാണിയ്ക്കമംഗലത്ത് .പൂരം. ആറാട്ടുപുഴ പൂരത്തിൽ പങ്കെടുത്തിരുന്ന ദേവീക്ഷേത്രങ്ങളിൽ ഇതേ ക്രമത്തിൽ തുടർന്നുള്ള ദിവസങ്ങളിൽ ആണ് പൂരം ഇതുസംബന്ധിച്ചു ഒരു പദ്യ.മുണ്ട് .



പൂരം മുൻപില് വേങ്ങൂർ 

പിന്നെ മാണിക്യമംഗലം   

അവണങ്കോട് ,നായത്തോട് എഴിപ്പുറം 

    ഐ ക്ഷേത്രങ്ങളിലെല്ലാം  ഉത്സവം കഴിഞ്ഞു എട്ടാം ദിവസം ആയിരുന്നു ആറാട്ടുപുഴപൂരം .ഈ ദിവസം ഇപ്പോഴും ദേവിമാർ ആറാട്ടുപുഴയ്ക്കു പോകുന്നു  എന്ന് സങ്കല്പമുണ്ട്.  വേങ്ങൂരിൽ അന്ന് കൊടിയ്‌ക്ക പഷ്ണി  എന്ന ചടങ്ങുണ്ട് . ദേവി ആറാട്ടുപുഴയ്ക്കു പോയി  എന്ന് സങ്കല്പമുള്ളതിനാൽ  അന്ന് ഇവിടെ പൂജയില്ല.  ഒരു വിളക്ക് മാത്രം  കത്തിച്ചു വയ്ക്കും  1963 ൽ പുന പ്രതിഷ്ട നടത്തി . മൈലകോട്ടുമന ,,പരാഴിവട്ടത്തു മനക്കാരുടെ  ക്ഷേത്രമായിരുന്നു ഇപ്പോൾ ട്രസ്റ്റ്  മാണി യ്ക്കമംഗലം സഹോദരിയാണെന്നും വിശ്വാസമുണ്ട് 







2021, ഏപ്രിൽ 12, തിങ്കളാഴ്‌ച

ഭരണങ്ങാനം ശ്രീകൃഷ്ണക്ഷേത്രം കോട്ടയം ജില്ല

 


ഭരണങ്ങാനം ശ്രീകൃഷ്ണക്ഷേത്രം കോട്ടയം ജില്ല

==============================================



കോട്ടയം ജില്ലയിലെ ഭരണങ്ങാനം പഞ്ചായത്തിൽ .പാലാ-ഈരാറ്റുപേട്ട റൂട്ടിൽ . പ്രധാനമൂർത്തി ശ്രീകൃഷ്ണൻ .ധർമ്മപുത്രർ പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യം കിഴക്കോട്ടു ദര്ശനം രണ്ടു നേരം പൂജയുണ്ട്. തന്ത്രി ചേന്നാസ്സു .ഇവിടുത്തെ വിഗ്രഹം ചതുർബാഹുവാണ് .ക്ഷേത്രത്തിലെ ആദ്യത്തെ അഭിഷേകത്തിനു മീനച്ചിൽ ആറ്റിലെ  വെള്ളം ഉപയോഗിയ്ക്കണമെന്നു ചിട്ടയുണ്ടായിരുന്നു  മകര സംക്രമം കൊടി കയറി എട്ടു ദിവസത്തെ ഉത്സവം .അഷ്ടമിരോഹിണിയും ആഘോഷം. ഉപദേവത  ഗണപതി, ശാസ്താവ് , ദുർഗ്ഗ,വനദുർഗ്ഗ, വിഷുവിനു 

കാവടിയുണ്ട്. കുംഭത്തിലെ ശുക്ലപക്ഷ ദ്വാദശീ  പ്രതിഷ്ഠാദിനം ക്ഷേത്രത്തിലെ ഉച്ചപൂയ്ക്കുമുമ്പ് നമസ്കാര ഊട്ടു ഉണ്ട്. ഇത് ക്ഷത്രിയൻ പ്രതിഷ്ഠിച്ചതുകൊണ്ടോ മൂർത്തിയ്ക്കു ക്ഷത്രിയസ്ഥാനം കല്പിച്ചിരുന്നതുകൊണ്ടോ  ആകാം .ഇത് കോലത്തിരി കേരളത്തിലേയ്ക്കു കൊണ്ടുവന്ന  കർണ്ണാടക  ബ്രാഹ്മണർ ക്കിടയിലുള്ള ഒരു ആചാരമാണെന്നു തോന്നുന്നു. തലശ്ശേരി തിരുവങ്ങാട് ക്ഷേത്രത്തിലും ഇതുപോലെയാണ് ആചാരം .ക്ഷേത്രത്തിൽ കൊല്ലവർഷം 803 ൽ നടയ്ക്കൽ വച്ച ആൽവിളക്കുണ്ട് ഇത് കത്തിച്ചാൽ നിഴൽ ഉണ്ടാകില്ലത്രേ .ഈ വിളക്ക് വെങ്ങാരപ്പള്ളിയിലെ മൂശാരി നിർമിച്ചതാണന്ന്‌ പഴമ. കല്ലേറിൽ,എടയനിക്കാട് കടുമ്മത്തിൽ ,വട്ടോളിൽ ,കൊളഭാഗത്ത് ,ആമന്തൂർ ,മരുത്തശ്ശേരി,,വലയ്ക്കാമറ്റം ,കരിപ്പാമാറ്റം പാണ്ടത്തിൽ ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു .ഇപ്പോൾ ഭരണങ്ങാനം ,ഇടമറ്റം അമ്പാറ ,കീഴ്പറയാർ  കരക്കാരുടെ ക്ഷേത്രം 


ഭരണങ്ങാനം എന്ന പേരുവന്നത് ഇവിടെയുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ചിരപുരാതന ചരിത്രവുമായി ബന്ധപ്പെട്ടാണ്. പാണ്ഡവന്മാരുടെയും പാഞ്ചാലിയുടെയും വനവാസകാലത്ത് യുധിഷ്ഠിരൻ ഇവിടെ വിഷ്ണുപൂജ നടത്തിയിരുന്നു. കുംഭമാസത്തിലെ ശുക്ലപക്ഷ ദ്വാദശിനാളിൽ അദ്ദേഹം ദ്വാദശിപൂജ നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പക്കൽ കൃഷ്ണവിഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. തന്റെ ഭക്തന്റെ ബുദ്ധിമുട്ടു മനസ്സിലാക്കിയ കൃഷ്ണദേവൻ വിഷ്ണുവിന്റെ ഒരു സുന്ദരവിഗ്രഹം വേദവ്യാസമുനിയെയും നാരദമുനിയെയും ഏല്പിച്ച് യുധിഷ്ഠരനുവേണ്ടി പൂജ നടത്താൻ നിയോഗിച്ചു. യുധിഷ്ഠരനുവേണ്ടി വിഷ്ണുപൂജ നടത്തിയ അവർ അനുയോജ്യമായ സ്ഥലം കണ്ടെത്തി വിഗ്രഹപ്രതിഷ്ഠ നടത്തുകയും ചെയ്തു. മുനിമാർ അഭിഷേകം നടത്തിയത് ഇപ്പോൾ മീനച്ചിലാറ് എന്നറിയപ്പെടുന്ന ഗൗനാനദിയിലെ ജലം ഉപയോഗിച്ചായിരുന്നു. പാണ്ഡവരും പാഞ്ചാലിയും അവരുടെ വ്രതം അവസാനിപ്പിച്ച് പാരണവീടൽ നടത്തിയത് ഇവിടെ വച്ചായിരുന്നു. പാരണവീടൽ നടത്തിയ കാട് എന്ന അർഥത്തിൽ പാരണാരണ്യം അഥവാ പാരണകാനനം എന്ന് ഈ സ്ഥലത്തിന് പേരിട്ടത് അവരാണ്. കാലക്രമത്തിൽ പാരണംകാനമായിത്തീർന്ന സ്ഥലപ്പേര് നൂറ്റാണ്ടുകൾ കൊണ്ടാണ് ഭരണങ്ങാനമായി മാറിയത്.അവർ ഇവിടെ ഏതാനും ദിവസം താമസിച്ച് പൂജകൾ നടത്തി. സ്ഥലത്തുണ്ടായിരുന്ന ഒരു ബ്രാഹ്മണനെ ഒരു ക്ഷേത്രമുണ്ടാക്കാനും നിത്യവും പൂജകൾ നടത്താനും നിയോഗിച്ചശേഷമാണ് അവർ ഇവിടെനിന്നു പോയത്. അപ്പോൾ പൂജകൾ നടത്താൻ വേണ്ടത്ര വെള്ളം പുഴയിലില്ലായിരുന്നു. അതിനാൽ ഭീമൻ തന്റെ ഗദയുപയോഗിച്ച് വിഗ്രഹത്തിനു സമീപം ഒരു കിണർ കുഴിച്ചു. നൂറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും ആദ്യത്തെ അഭിഷേകം മീനച്ചിലാറ്റിലെ ജലമുപയോഗിച്ചും തുടർന്നുള്ള അഭിഷേകങ്ങൾ കിണർവെള്ളമുപയോഗിച്ചുമാണ് ഇന്നും നടത്തുന്നത്.

ഭരദ്വാജ ഋഷീശ്വരമഹാദേവ ക്ഷേത്രം തിരുവനന്തപുരം ജില്ല

 




ഭരദ്വാജ ഋഷീശ്വരമഹാദേവ ക്ഷേത്രം  തിരുവനന്തപുരം ജില്ല

=======================================================

തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് .റെയിൽവേ ഗേറ്റിനടുത്ത്  ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നു .പ്രധാനമൂർത്തി ശിവൻ .കിഴക്കോട്ടു ദർശനം . മൂന്നു നേരം പൂജയുണ്ട് ഉപദേവത ഗണപതി,ശാസ്താവ്,നാഗം .ശിവരാത്രി ആഘോഷമുണ്ട് ഭരദ്വാജ മഹർഷി പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യം ഇപ്പോൾ തിരുവതാംകൂർ ദേവസം  ബോർഡിൻറെ ക്ഷേത്രമാണ് ഈ ഉപഗ്രൂപിലെ മറ്റു ക്ഷേത്രങ്ങൾ  വെങ്ങാനൂര്ർ ഭഗവതി കേളേശ്വരം ശിവൻ, ഐത്തിയൂർ മഹാവിഷ്ണു, അണികുളത്ത് കണ്ഠൻ ,ശാസ്താ ,മാർതാണ്ഡേശ്വരം മുരുകൻ, എരുത്താവൂർ  ശിവൻ,കരിങ്ങൽ ശാസ്താവ് വിഴിഞ്ഞം ഭഗവതി,തളിയൂർ ശിവൻ ,മണ്ണടി ഭഗവതി  

2021, ഏപ്രിൽ 2, വെള്ളിയാഴ്‌ച

വെള്ളറട ഭഗവതിക്ഷേത്രം തിരുവനന്തപുരം ജില്ല

 



വെള്ളറട ഭഗവതിക്ഷേത്രം തിരുവനന്തപുരം ജില്ല

================================================



തിരുവനന്തപുരം ജില്ലയിലെ വെള്ളറട പഞ്ചായത്തിൽ .തമിഴ് നാടു  അതിർത്തിയ്ക്കു ആണ് ക്ഷേത്രം .നെയ്യാറ്റിൻകര അമരവിലയിൽ നിന്നും തിരിഞ്ഞു പോകണം പ്രധാനമൂർത്തി ഭഗവതി കിഴക്കോട്ടു ദർശനം .മൂന്ന് നേരം പൂജയുണ്ട് ഉപദേവതാ, ശാസ്താവ് ശിവൻ ഗണപതി യക്ഷി നാഗം .വൃശ്ചികത്തിലെ കാർ ത്തിക ആഘോഷം മുഞ്ചിറ മഠം വക ക്ഷേത്രമായിരുന്നു  ഇപ്പോൾ തിരുവതാം കൂർ ദേവസം ബോർഡ് ഇതിനടുത്ത് ഗിരിജനങ്ങളുടെ ക്ഷേത്രവുമുണ്ട് കാക്കതൂക്കി ശിവക്ഷേത്രം കൂടാതെ ചൂണ്ടിയ്ക്കൽ ഭദ്രകാളിയും ശിവൻ കോവിലും 

വെളിനെല്ലൂർ ശ്രീരാമക്ഷേത്രം കൊല്ലം ജില്ല




 


വെളിനെല്ലൂർ ശ്രീരാമക്ഷേത്രം കൊല്ലം ജില്ല

==========================================



കൊല്ലം ജില്ലയിലെ വെളിനെല്ലൂരിൽ . എം സി റോഡിലെ ഓയൂർ ജംഗ്ഷനിൽ നിന്നും പാരിപ്പിള്ളി  റൂട്ട്  ഇത്തിക്കരയാറിന്റെ തീരത്താണ് ക്ഷേത്രം കിഴക്കും,വടക്കും പടിഞ്ഞാറും പുഴ  നാളു വശവും കുന്നുകളുമുണ്ട് പ്രധാനമൂർത്തി ശ്രീരാമൻ. കിഴക്കോട്ടു ദർശനം .ആറ്റിലേക്കാണ് ദൃഷ്ടി .ഈ ആറ്റിൽ മലം ചുഴിയുണ്ട് (വലിയ ചുഴി)രണ്ടു നേരം പൂജയുണ്ട് തന്ത്രി കുഴിക്കാട്ട്. ഉപദേവതാ ഇണ്ടളയപ്പൻ ,ഭഗവതി നാഗരാജാവ് ഭൂതത്താൻ. ഹനുമാൻ .മേടത്തിലെ തിരുവോണം കൊടികയറി പത്ത് ദിവസത്തെ ഉത്സവം ആദ്യം ഇവിടെ ഇണ്ടളയപ്പൻ ക്ഷേത്രവും (ഇണ്ടളയപ്പൻ ബുദ്ധനാണ്) ഭഗവതി ക്ഷേത്രവുമായിരുന്നു .വടക്കു നിന്നും വന്ന പരദേശി ബ്രാഹ്മണനു ഇവിടെ വച്ച് ദര്ശനമുണ്ടായി എന്നും ശ്രീ രാമപ്രതിഷ്ഠ നടത്തിയെന്നും ഐതിഹ്യം 

ഇണ്ടളയപ്പൻ ക്ഷേത്രത്തിലെ നായ്‌വെപ്പ് വാണിഭം (കാള ചന്ത )പ്രസിദ്ധമായിരുന്നു. ഇണ്ടളയപ്പന്റെ തിരുനാളായ  മീനത്തിലെ രോഹിണി നാളിൽ വേളൂർ സമുദായത്തിലെ മാമൂട്ടിൽ കുടുംബക്കാർ  കളിമണ്ണുകൊണ്ടു നായ് രൂപമുണ്ടാക്കി  തിരുനടയിലർപ്പിയ്ക്കും  രോഹിണി നാളൈണ് പത്ത് ദിവസം മുൻപ് ആലുംമൂട് എന്ന സ്ഥലത്ത്  പാണൻ ചെണ്ടകൊട്ടി ഉത്സവം അറിയിക്കുന്ന ചടങ്ങുണ്ടായിരുന്നു കൂടാതെ പറയ  സമുദായങ്ങൾ കുട്ട വട്ടി ,മുറം  എന്നിവയുണ്ടാക്കി ക്ഷേത്രത്തിനു സമീപം കൊണ്ട് വരും  പൊന്നുരുട്ടി കുടുംബക്കാർ   ഇതേറ്റു വാങ്ങി ക്ഷേത്രത്തിലർപ്പിയ്ക്കും ഈ ആചാരങ്ങൾ ഇപ്പോൾ ഇല്ല. 

ഉത്സവത്തിന് ക്ഷേത്രത്തിനു മുന്നിൽ മത്സ്യ കച്ചവടം എന്ന ആചാരമുണ്ട് രോഹിണി നാളിൽ പുലർച്ചെ  മുസ്ലിം സമുദായക്കാരാണ് മത്സ്യവുമായി എത്തുക.  ഭരണി നാളിൽ വേടർ സമുദായക്കാരുടെ പൊങ്കാല. കാർത്തിക നാളിൽ കുറവസമുദായക്കാരുടെ തലയാട്ടംകളി .മീനത്തിലെ രോഹിണി നാളിൽ എല്ലാമതത്തിലുള്ളവർക്കും  ക്ഷേത്രത്തിൽ പ്രവേശനമുണ്ട്  അന്ന് തൊട്ടു തീണ്ടൽ ചടങ്ങുമുണ്ട് ശ്രീ രാമന്റെ നാലമ്പലത്തിനു  തെക്കു വശത്താണ് കിഴക്കോട്ടു ദർശനമായി  ഇണ്ടളയപ്പൻ ക്ഷേത്രത്തിനു പടിഞ്ഞാറും  വടക്കുമുള്ള കുന്നുകൾ  വാലിയാം കുന്നും ഉഗ്രം കുന്നും ബാലികുന്നും സുഗ്രീവൻ കുന്നു മായിരുന്നു  ഇപ്പോൾ തിരുവതാം കൂർ  ദേവസം ബോർഡിൻറെ ക്ഷേത്രം ഈ ഉപഗ്രൂപ്പിന്റെ മറ്റു ക്ഷേത്രങ്ങൾ കുമ്പല്ലൂർക്കാവ് ശാസ്താവ്  ചെംതുപ്പ് ദേവി കുരികേശ്വരം വിഷ്ണു.