2020, ജനുവരി 15, ബുധനാഴ്‌ച

ക്ഷേത്രചൈതന്യ രഹസ്യം ആമ ഉൾക്കൊള്ളുന്ന പ്രതീകാത്മകതത്ത്വം ഭാഗം - 24




ക്ഷേത്രചൈതന്യ രഹസ്യം

ഭാഗം - 24

ആമ ഉൾക്കൊള്ളുന്ന പ്രതീകാത്മകതത്ത്വം :-

ശ്രീകോവിലിന്റെ അടിതറയുടെ നിർമ്മാണം നടക്കുമ്പോൾ ഈ അടിത്തറയുടെ മദ്ധ്യത്തിൽ ചതുരത്തിലുള്ള ഒരു കുഴി അതിനുശേഷം തമോഗുണപ്രധാനമായ ഊർജ്ജഭവങ്ങളെ അവിടെനിന്നും ഒഴിവാക്കാനുള്ള കർമ്മങ്ങൾ നടക്കുന്നു. ഇതിശേഷം കാന്തവൈദ്യുതമായ പ്രകൃതി ശക്തികളെ അനുകൂലമാക്കാനായി   വാസ്തുപുരുഷനെ പ്രീതിപ്പെടുത്തുന്നു വാസ്തുബലി, വാസ്തുഹോമം എന്നിവ ചെയ്യുന്നു. കാന്ത വൈദ്യുതശക്തി ഉൾക്കൊള്ളുന്നതാണ് ഭൂമിയെന്നും അതിൻ്റെ ശക്തികൾക്ക് അനുരൂപമായി വേണം ഗൃഹാദികൾ നിർമ്മിക്കുന്നതെന്നും ഉള്ള ശാസ്ത്രീയസത്യം ഭരതീയ ശിൽപ്പശാസ്ത്രത്തിൻ്റെ ആധാരശിലയത്രെ അതിനാൽ വാസ്തുപൂജ എന്നത്   മാന്ത്രിക പൂജാകർമ്മങ്ങളെ കൊണ്ട് അനുരൂപമാക്കി നിർത്തുന്ന ക്രിയകളാണ് വാസ്തുകർമ്മങ്ങൾ ഈ ബലി പൂജാദികർമ്മങ്ങൾ പ്രസ്തുത ഗർത്തത്തിൽ ചെയ്തശേഷം. . തുടർന്ന് കുഴിക്കുള്ളിൽ ചതുരാകൃതിയിലുള്ള കല്ല് വെക്കുന്നു (ആധാരശില) ആധാരശിലയാകുന്ന മൂലാധാരം. സൂക്ഷ്മ ശരീരത്തിൻ്റെ ഏറ്റവും താഴത്തെ അവയവവിശേഷമാണല്ലോ   മൂലാധാരം.  ചതുരാകൃതിയിലുള്ള ആധാരശില പ്രഥ്വിതത്ത്വ പ്രധാനമായ മൂലാധാരത്തെയാണ് പ്രതിനിദാനം ചെയ്യുന്നത്. ശിലകൊണ്ട് ഉണ്ടാക്കിയിട്ടുള്ളതുതന്നെ പ്രഥ്വിതത്ത്വദ്യോദകമാണ്. ആധാര ശിലയെ സ്ഥാപിക്കുമ്പോൾ ഓം ഹ്രിം എന്നോ മന്ത്രം ഉച്ചരിച്ചാൽ മതി മൂലാധാരത്തിൽ നിന്നാണ് നാദത്തിൻ്റെ ഉൽപ്പത്തി അത് അവിടെ അവ്യക്തമായിരിക്കും .

  ആധാരശിലയിൽ തഴെയുള്ള ചെറിയകുഴിയിൽ ധാന്യവിത്തുകളിടുന്നു. ഈ ധാന്യാവിത്തുകളെകൊണ്ടുള്ള പീഠത്തിൽ സ്വസ്തികമോ അഷ്ട്ദളമോ പത്മമോ എഴുതി അതിനെ പൂജിക്കണം ഇതാണ് സ്വാധിഷ്ഠാന ചക്രം. സ്വാധിഷ്ഠാനം ലിംഗമൂലത്തിലാണല്ലോ. സൃഷ്ട്യന്മുഖമായ ഈ ചക്രം ക്ഷേത്രഗാത്രത്തിൽ വിത്തുകളെകൊണ്ട് ഉണ്ടാക്കിയിരിക്കുന്നത്.  ഏറ്റവും യുക്തമായിരിക്കുന്നു. സ്വാധിഷ്ഠാനം എന്നത് ദേവൻ്റെ അടിസ്ഥാനം  തന്നെയാണ്.

ഇവക്കുമുകളിൽ സ്വർണ്ണവും രത്നങ്ങളും ഉൾക്കൊള്ളുന്ന ചെമ്പിലോ കരിങ്കിലോ നിർമ്മിച്ച ഒരു കുടം വെക്കുന്നു. ഇത് മണിപൂരകത്തെ പ്രതികാത്മകത്വം വഹിക്കുന്നു,  ഇവിടെ ദേവൻ്റെ അല്ലെങ്കിൽ ദേവിയുടെ മൂലമന്ത്രത്താലാണ് നിധികുംഭത്തെ സ്ഥാപിക്കേണ്ടത്, അവ്യക്തരൂപത്തിൽ   ഉത്ഭവിച്ച പരാശബ്ദം മണിപൂരകത്തിൽ എത്തുമ്പോൾ വ്യകതമായി നമുക്ക് വിഷയീ ഭവിക്കുന്ന 'പശ്യന്തി' ശബ്ദമായി മാറുന്നൂ എന്നത് മന്ത്രശാസ്ത്ര പ്രസിദ്ധമാണല്ലോ , ഈ പ്രക്രിയയെ  പ്രതിനദാനം ചെയ്യുകയാണ് ഏതിൻ്റെയും മൗലികനാദമായ ഓങ്കാരത്തെ വിശേഷിച്ച് ഇവിടെ ഒരു പ്രത്യേക ദേവൻ്റെ - ദേവിയുടെ    മൂലമന്ത്രമാക്കി ഉച്ചരിച്ചത്. 

ഈ കുംഭത്തിനു മുകളിൽ സ്വർണ്ണത്തിലോ കരിങ്കില്ലിലോ നിർമ്മിച്ച ഒരു താമരപ്പൂവിനെ -പത്മത്തെ പ്രതിഷ്ഠിക്കേണ്ടത്. ഇത് ഹൃദയഭാഗത്തുള്ള    അനാഹതചക്രപ്രതീകമാണ്. ഈ പത്മത്തിൻ്റെ അടിഭാഗം നാളം , ദളങ്ങൾ, കർണ്ണിക, കേസരം എന്നിവയിൽ ക്ഷം മുതൽ അം വരെയുള്ള പൂജിക്കുകയാണ് ലിപിപങ്കജ പൂജയി ചെയ്യുന്നത്, അതിനാൽ ഈല്ല മന്ത്രങ്ങളും അവിടെ ഉണർന്നു കഴിഞ്ഞു.  പശ്യന്തി ശബ്ദം പുറത്ത് വൈഖരിയായി  പ്രത്യക്ഷപ്പെടുന്നതിൻ്റെ ഇടയിലുള്ള മദ്ധ്യമാവസ്ഥയെ പ്രാപിക്കുന്നത് അനാഹതത്തിലാണ്.

ഈ പത്മത്തിന് മേൽ  ഒരു ആമയുടെ രൂപവും സ്ഥപിക്കുന്നു. ദേവന്റെ മുഖം ഏത് ദിശയിലേക്കാണോ ആ ദിശയിൽ തന്നയാണ് ആമയുടെ മുഖവും തിരിഞ്ഞിരിക്കുക.
പ്രപഞ്ചത്തെ മുഴുവനും താങ്ങുന്നത് ഒരു ആമയാണെന്ന് പുരാണങ്ങളിൽ പറയുന്നുണ്ട്.

ഭാവനയിലും അന്തർജ്ഞാനത്തിലും അതുല്യരായ പുരാണ രചിതക്കൾക്ക് ദൃശ്യപ്രപഞ്ചത്തിന്റെ അടിസ്ഥാനം ഊർജ്ജസ്വലമായ പ്രണശക്തിയാണെന്ന ശാസ്ത്രതത്ത്വം അറിയാമായിരുന്നതിനാൽ അത് വ്യക്തമാക്കുവാൻ അർത്ഥസംബുക്ഷ്ടമായ ഒരു രൂപത്മക ഭാഷ ഉപയോഗിച്ചിരിക്കുകയാണ് ആമയിലൂടെ.
പ്രാണതത്ത്വത്തിന്റെ പ്രവർത്തനത്തേയും പ്രവർത്തനരാഹിത്യത്തേയും സൂചിപ്പിക്കുവാനായി ആമ തന്നെയാണ് ഏറ്റവും അനുയോജ്യമായ പ്രതീകം. വായുതത്ത്വത്തെ നാം ശ്വസിക്കുന്ന സാധാരണ വായുവായിട്ടല്ല കരുതേണ്ടത്, വായുവിനും മറ്റെല്ലാറ്റിനും നിദാനമായിരിക്കുന്ന പ്രാണശക്തിയെന്ന ബോധോർജ്ജസ്രോതസ്സിനെയാണ് ഇതു സൂചുപ്പിക്കുന്നത്. പ്രപഞ്ചാവിഷ്ക്കാരത്തിന്റെ ആദ്യ പഞ്ചഭൂതമാധ്യമമായ ഭൗതീകാകാശത്തിനും പ്രാണശക്തിക്കും അടിസ്ഥാനമായിരിക്കുന്നത് നിശ്ചലമായ പരാകാശമെന്ന ദിവ്യബോധോർജ്ജരംഗമാണ് . ആകാശത്തിന്റെ ചലനാത്മകശക്തിഭാവമാണ് പ്രാണശക്തി. പ്രാണശക്തി പ്രവർത്തനക്ഷമമാകുമ്പോൾ ആകാശതത്ത്വം സജീവമായി അനന്തമായ രൂപഭാവങ്ങളുള്ള പ്രതിഭസങ്ങൾ ആവിർഭവിക്കുവാൻ ഇടയാവുന്നു. എന്നാൽ പ്രാണശക്തി അതിലേക്ക് തന്നെ, അതായത് അതിന്റെ ഉത്ഭവസ്ഥാനമായ ആകാശത്തിലേക്ക് തന്നെ പിൻവലിഞ്ഞ് നിശ്ചലമാകുമ്പോൾ പ്രപഞ്ചപ്രതിഭാസങ്ങളെല്ലാം സൂക്ഷമത്തിൽ വിലയം പ്രാപിക്കുകയും നീക്കങ്ങളും മാറ്റങ്ങളും കാലവുമെല്ലാം അവസാനിക്കുകയും ചെയ്യുന്നു. (പ്രാണശക്തി പ്രവർത്തനക്ഷമമാകുമ്പോൾ സ്ഥൂലപ്രപഞ്ചം ആവിർഭവിക്കുന്നു. അത് പിൻവലിയുമ്പോൾ സൂക്ഷമമായ ഊർജ്ജത്തിൽ വിലയം പ്രാപിക്കുന്നു.) പ്രാണന്റെ ഈ വിധത്തിലുള്ള പ്രവർത്തനത്തേയും പ്രവർത്തനരാഹിത്യത്തേയും വളരെ തന്മയത്വമായി പ്രകാശിപ്പിക്കുവാൻ പറ്റിയ ഒരു പ്രതീകമാണ് ആമ.

അതുകൊണ്ട് അത് അനാഹത പത്മത്തിൽ സ്ഥിതിചെയ്യുന്ന പ്രാണശക്തിയെ സൂചിപ്പിക്കുന്നു. സ്ഥൂലസൂക്ഷശ്രീരങ്ങളെയെല്ലാം താങ്ങി നിർത്തുന്നത് പ്രാണശക്തിയാണല്ലോ. ഇതിൻ്റെ സ്ഥാനം ഹൃദയമാണ് , ഹൃദയസ്ഥാനത്തിൽ സ്പർശിച്ചിട്ടാണ് ആചാര്യൻ പ്രാണപ്രതിഷ്ഠ ചെയ്യുന്നത്. ഉപപ്രാണന്മാരിൽ ഒന്നിന് കൂർമ്മൻ എന്നപേർ ഇവിടെ സ്മരണീയമാണ്. കണ്ഠകൂപത്തിൻ്റെ താഴെ നെഞ്ചിൽ കൂർമ്മമെന്നൊരു നാഡിയുണ്ട് അതിൽ മനസ്സിനെ ധാരണ ചെയ്താൽ മനസ്സിന് സ്ഥിരതകിട്ടും എന്നു പറയുന്നതും ഇവിടെ  ഓർക്കേണ്ടതാണ്. എന്തായാലും ക്ഷേത്ര ഷഡാധാരയിലെ കൂർമ്മം പ്രാണശക്തി തന്നെയാണ്. ശിലകൊണ്ടോ ചെമ്പ്കൊണ്ടോന്നും  വെള്ളികൊണ്ടോന്നും സ്വർണ്ണംകൊണ്ടൊന്നും മൂന്ന് പത്മത്തെയും മൂന്ന് കൂർമ്മത്തെയും പ്രതിഷ്ഠിക്കാമെന്നും വിധിയുണ്ട്.  ചെമ്പ് സ്വർണ്ണം വെള്ളി എന്നിവ അഗ്നി സൂര്യ ചന്ദ്ര തത്ത്വങ്ങളെ സൂചിപ്പിക്കുന്നു. മൂലാധാരത്തിൽ നിന്നും ഉയർന്നുവന്ന   കുണ്ഡലിനീശക്തി അനാഹതം വരെ അഗ്നി തത്ത്വപ്രാധാനമായും, അനാഹതം മുതൽ ആജ്ഞവരെ   സൂര്യതത്വപ്രധാനമായും, ആജ്ഞാമുതൽ  മേലോട്ട് ചന്ദ്രതത്വപ്രധാനമായും വിഹരിക്കുന്ന യോഗതത്വങ്ങളെ മാത്രമാണ് മൂന്ന് കൂർമ്മങ്ങൾ പ്രതിനിദാനം ചെയ്യുന്നത്.

ആമയുടെ മുകളിൽ യോഗനാളം എന്നഒരു നാളം സ്ഥപിക്കപ്പെടുന്നു. ദേവന്റെ കണ്ഠഭഗത്തെ ഇതു സൂചിപ്പിക്കുന്നു. ഈ നാളത്തിന്റെ അടിഭാഗം അനാഹതചക്രതിനു മുകളിലുള്ള ബോധോർജ്ജകേന്ദ്രമായ വിശുദ്ധി ചക്രത്തെ സൂചിപ്പിക്കുന്നു. ഈ നാളത്തിനുള്ളിലെ ശൂന്യത ഈ കേന്ദ്രം ഉൾക്കൊള്ളുന്ന ആകാശതത്ത്വത്തിന്റെ പ്രതീകമാണ് .  അതു തന്നെയാണല്ലോ വിശുദ്ധിചക്രവും  പഞ്ചഭൂതങ്ങളിലെ ഏറ്റവും സൂക്ഷമായ ഈ ഊർജ്ജരംഗത്തിൻ നിന്നാണ് മറ്റുഭൂതങ്ങൾ പരിണമിച്ച ആവിർഭവിച്ച് ഒടുവിൽ അനന്തപ്രതിഭാസങ്ങളുടെ സ്ഥുലപ്രപഞ്ചമായി തീരുന്നത്. ഈ നാളത്തിന്റെ മുകൾ ഭാഗം പുരികങ്ങളുടെ മദ്ധത്തിലുള്ള ആജ്ഞാചക്രത്തെ പ്രതിനിധാനം ചെയ്യുന്നു. മനസ്സിന്റെ അത്യുദാത്തമാനമായ ആത്മതത്ത്വത്തിന്റെ ഭാഗമാണിത്. ഇവിടെ നിന്നും വികസിതമായ ബോധോർജ്ജം മുകളിലേക്ക് നീങ്ങുമ്പോൾ മനുഷ്യമനസ്സ് എല്ലാ പരിമിതികളിൽ നിന്നും വിമുക്തമായി അപരിമേയമായ ബ്രഹ്മബോധത്തെ പുൽകുന്നു.