2019, ജൂലൈ 10, ബുധനാഴ്‌ച

അടൂർ മഹാലിംഗേശ്വരം ക്ഷേത്രം കാസർകോട് ജില്ല



അടൂർ മഹാലിംഗേശ്വരം ക്ഷേത്രം   കാസർകോട് ജില്ല
==============================================
കേരളം കർണാടക അതിർത്തിയിൽ  കാസർകോട് ജില്ലയിലെ ദേലം പാടി  പഞ്ചായത്ത്. കാസർകോട് നിന്ന് മുള്ളേരിയ വഴി അഡൂരിലെത്തി ചന്ദ്രഗിരിപുഴയ്ക്കു മുകളിലൂടെ തൂക്കു പാലം കടന്നാൽ മൂന്നു കിലോമീറ്റര് ജീപ്പ് കിട്ടും .കര്ണാടകത്തിലുള്ള മറ്റൊരു വഴിയുണ്ട് അപൂർവ്വമായ മൂന്നു നില ഗജപൃഷ്ഠാകൃതിയിലുള്ള ക്ഷേത്രമാണ് ക്ഷേത്രത്തിനു അകം ചുറ്റിനും പുറം ചുറ്റിനും പുറമെ രാജാങ്കണമുണ്ട് ഇവിടുത്തെ പ്രധാന മൂർത്തി ശിവൻ മഹാലിംഗേശ്വരൻ എന്ന് പ്രാദേശിക നാമം സ്വയംഭൂലിംഗമാണ് മൂല ലിംഗത്തിനു അഭി  ഷേകമില്ല. അതിനു മറ്റൊരു ലിംഗമുണ്ട് .കിഴക്കോട്ടു ദർശനം .തന്ത്രി കുണ്ടാറ സുബ്ബരായ തന്ത്രി .മൂന്നു നേരം പൂജയുണ്ട്, കൊടിമരമുണ്ട് ആദ്യത്തെ കൊടിമരം മലകുറുംതോട്ടിയായിരുന്നു  ഉപയോഗിച്ചിരുന്നത് .കിടങ്ങൂർ  കൂത്തമ്പലത്തിന്റെ ഒരു തൂൺ കുറുംതോട്ടിയാണ് .ഉപദേവന്മാർ വിഷ്ണു ഗണപതി രക്തേശ്വരി ,കിന്നിമാണി .പൂമാണിതെയ്യങ്ങൾ കദളിപ്പഴം പ്രാധാന്യം കുംഭം 27  നു കൊടികയറി അഞ്ചു ദിവസം  മീന സംക്രമ ഉത്സവം  ശീ വൊള്ളി ബ്രാഹ്മണർ ,രാജാവിന്റെ മരണത്തെത്തുടർന്ന് മന്ത്രിമാരുടെ ഭരണം  ദുര്ഭരണമായപ്പോൾ ഇവർ മടങ്ങിപ്പോയി വീണ്ടും മകൻ ചന്ദ്രാംഗദൻ തെറ്റുകുറ്റങ്ങൾ ഏറ്റുപറഞ്ഞു കര്ണാടകത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു  ഇവരിൽ 120  കുടുംബങ്ങളെ ശീ വൊള്ളിഗ്രാമത്തിൽ കുടിയിരുത്തിയെന്നാണ് പുരാവൃത്തം .ഇവരാണ് ശീവൊള്ളി ബ്രാഹ്മണർ .ഇവരുടെ ഗ്രാമ  പരദേവത ശിവനാണ് ,ഉഡുപ്പിയിലെ ബാലകൃഷ്ണ ക്ഷേത്രത്തിനു  തൊട്ടടുത്തുള്ള അനന്താസാനക്ഷേത്ര മാണ് പ്രധാന ക്ഷേത്രം  ഇവിടെ ലിംഗമാണങ്ങളിലും ലിംഗരൂപത്തിലുള്ള അനന്തപദ്മനാഭനാണെങ്കിലും  ലിംഗരൂപത്തിലുള്ള
അനന്തപദ്മനാഭനാണെന്നാണ് -അനന്താസാനൻ .-ഇപ്പോൾ വിശ്വാസം .ഈ ക്ഷേത്രത്തിനു കരിങ്കൽ പണി തീർത്ത ഗജപൃഷ്ഠാസന ശ്രീകോവിലാണ് .അർജുനനു  പാശുപതാസ്ത്രം കൊടുത്തത്  ഇവിടെ വച്ചാണെന്നു ഒരു ഐതിഹ്യമുണ്ട്  .മായപ്പാടി രാജാവിന്റെ നാല് പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ്  അടൂർ ചാലൂക്ക്യരാജാവ്
കീർത്തിവർമ്മൻ  രണ്ടാമത്തെ കാലത്തു (എ .ഡി .745 -55 ).കന്നഡ ലിപിലെഴുതിയ സംസ്കൃത ലിഖിതം  ഈ ക്ഷേത്രത്തിൽ നിന്നും  കിട്ടിയിരുന്നു 

2019, ജൂലൈ 9, ചൊവ്വാഴ്ച

കീവെള്ളൂർ വാമനക്ഷേത്രം



കീവെള്ളൂർ  വാമനക്ഷേത്രം 

എറണാകുളം ജില്ലയിലെ വെള്ളൂർ പഞ്ചായത്തിൽ പിറവം റയിൽവേ സ്റ്റേഷനടുത്ത്  ചെറിയ കുന്നിനു മുകളിലാണ്  ഈ ക്ഷേത്രം .എന്ന് പറയാം ഗജപൃഷ്ട കോവിലാണ്  പ്രധാനമൂർത്തി വാമനൻ. കിഴക്കോട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട്. ഉപദേവത , ശാസ്താവ് ശിവൻ ഗണപതി .ദുർഗ്ഗ മഹാവിഷ്ണു  ക്ഷേത്രത്തിൽ രണ്ടു കൊടിമരമുണ്ട് വാമനനും ശാസ്‌താവിനും ക്ഷേത്രങ്ങളിൽ ഉപദേവനായ ശാസ്താവിന് നല്ല പ്രാധാന്യമുണ്ട്  മകരത്തിലെ ചോതി കൊടികയറി തിരുവോണം ആറാട്ട്. ഉത്സവത്തിന് ആന പാടില്ലെന്നും വിലക്കുണ്ട് ഇട്ടു വാമന പ്രായമായതുകൊണ്ടാണ്  .എന്നുഇവിടുത്തെ വിശ്വാസം .മുമ്പുകർക്കിടകത്തിലെ തിരുവോണം  മുതൽ ചിങ്ങത്തിലെ തിരുവോണം വരെ കൂത്തും കൂടിയാട്ടവും ഉണ്ടായിരുന്നു ആദ്യം 12  ദിവസം കൂത്തും ബാക്കി 16 ദിവസം  കൂടിയാട്ടവും ക്ഷേത്രത്തിലെ ഗജപൃഷ്ടശ്രീ കോവിൽ പെരുംതച്ചൻ പണി തീർത്തതാണെന്നു  ഐതിഹ്യം കേരളത്തിലെ ശിൽപ്പ ശൈലി വികാസം തുടങ്ങുന്നത് ഗജപൃഷ്ടആകൃ തിയിൽ നിന്നാണ്  എന്ന് ഒരു നിഗമനമുണ്ട് ഗജപൃഷ്ടം (മുക്കാൽ വട്ടം )മുഴുവട്ടം ,ചതുരം ചുറ്റമ്പലം എന്നീ  രീതിയിലാണ്  ശില്പശൈലി വികാസം എന്ന് പറയുന്നു. പഴയകേരളത്തിൽ മുക്കാൽവട്ടം എന്നാണ് ക്ഷേത്രങ്ങൾ അറിയപ്പെട്ടിരുന്നത്.  മഹേന്ദ്രവർമ്മന് ശേഷം വന്ന പല്ലവരാജാവ് നരസിംഹവർമ്മൻ രഥം പോലെ  ക്ഷേത്രം നിർമ്മിക്കാൻ പുറപ്പെട്ടു .പല്ലവരുടെ പ്രധാന തുറമുഖമായിരുന്ന മാമ്മല്ലപുറത്തെ ദ്രൗപദി രഥം,അർജുനരഥം,ഭീമ രഥം ,ധർമ്മരാജ രഥം,സഹദേവ രഥം,എന്നിനി ക്ഷേത്രങ്ങളിൽ സഹദേവ രഥം ഗജപൃഷ്ഠാകൃതിയിലാണ്   ഈ സഹദേവരഥം പല്ലവരും ചോളവും പണികഴപ്പിച്ചമുക്കാൽ ഭാഗം വൃത്തത്തിലു ള്ള  ശ്രീകോവിലുകൾക്കു മാതൃക എന്ന് കരുതി വരുന്നവരുണ്ട് .പല്ലവരാജാവായ നന്ദിവർമ്മന്റെ കാലത്ത് (AD  731 -795 ) പണിതീർത്ത മുക്തേശ്വരം വിരാട്ടാണേശ്വരം  വാടാമല്ലിശ്വരം പരശുരാമേശ്വരം , എന്നിനി ക്ഷേത്രങ്ങൾ  മിയ്ക്കവയും ഗജപൃഷ്ഠാകൃതിയിലാണ്  മനയത്താറ്റ് ,കോമന  ഇല്ലക്കാരുടേതായിരുന്നു കീവെള്ളൂർ  ക്ഷേത്രം  1966 മുതൽ ഊരാണ്മ ദേവസ്വം  ബോർഡും  നാട്ടുകാരുടെ സമിതിയും  തിരുവിതാംകൂറിൽ  ഗജപൃഷ്ഠാകൃതിയിലുള്ള  അപൂർവ്വ ശ്രീകോവിൽ ഈ ക്ഷേത്രത്തിനു മാത്രമേ ഉള്ളു 

കിഴക്കേ കുമരഞ്ചിറ ക്ഷേത്രം തൃശൂർ ജില്ല





കിഴക്കേ കുമരഞ്ചിറ  ക്ഷേത്രം തൃശൂർ ജില്ല

തൃശൂർ ജില്ലയിലെ വരാന്തരപ്പള്ളി പഞ്ചായത്തിൽ വരാന്തര -നന്ദിപുലം റൂട്ടിൽ നന്ദിപുലം സെന്ററിൽ നിന്നും രണ്ടു ഫർലോങ് .ഇവിടെ ഒരേ പീഠത്തിൽ മൂന്നു മൂർത്തികളാണ് .ശിവൻപാർവ്വതി ഭദ്രകാളിയും . രൂപമില്ലാത്ത മോന് ശിലകളാണ് .ഇതിൽ ഭദ്രകാളിയ്ക്കു പ്രാധാന്യം പാർവ്വതി മദ്ധ്യത്തിലും ഭദ്രകാളി വടക്കു ഭാഗത്തും ശിവൻ തെക്കു ഭാഗത്തും .കിഴക്കോട്ടു ദർശനം .മുന്നിൽ കുറുമാലിപ്പുഴ മൂന്നു നേരം പൂജയുണ്ട് തന്ത്രി അഴകത്തുമന .ഉപദേവതാ ശാസ്താവ് മണികണ്ഠൻ അഞ്ചു രക്തേശ്വരികൾ ധർമ്മ ദൈവങ്ങൾ  കൂടാതെ പുറത്ത് രക്ഷസ്സ്.പത്താമുദയത്തിനു വേലയും കുംഭഭരണിആഘോഷവും  വേലയ്ക്കു അഞ്ചു ആനയുണ്ടാകും മണ്ഡലത്തിൽ 41 ദിവസം  കളമുണ്ടാകും . ഈ ക്ഷേത്രത്തിലെഴുത്തിനിരുത്തൽ പ്രധാനമാണ് വസൂരി വന്നാൽ സങ്കടപ്പറ   എടുത്തിരുന്നു  കൊച്ചി രാജാവിന്റെ കൈവശമായിരുന്നു ക്ഷേത്രം ഇപ്പോൾ കൊച്ചി ദേവസ്വംബോർഡ് .ഇതിനു പടിഞ്ഞാറ് ഭാഗത്ത് ശ്രീരാമക്ഷേത്രമുണ്ട് പടിഞ്ഞാട്ടു ദർശനം ഇത് കോവൂർ മനവക ക്ഷേത്രമാണ് 

കിഴക്കേ ദേശം ശാസ്താക്ഷേത്രം എറണാകുളം ജില്ല




കിഴക്കേ ദേശം ശാസ്താക്ഷേത്രം എറണാകുളം ജില്ല
====================================
എറണാകുളം ജില്ലയിൽ കിഴക്കെ ദേശത്ത് . ആലുവയ്ക്കടുത്താണ് ദേശം . ചൊവ്വര റൂട്ടിൽ കിഴക്കേ ദേശം സ്റ്റോപ്പിനടുത്ത് .പ്രധാനമൂർത്തി ശാസ്താവ് പ്രഭാസമേതനാണ് .പദ്മാസനത്തിൽ ഇരിക്കുന്നു  വിഗ്രഹത്തിനു പീഠ മടക്കം നല്ലഉയരമുണ്ട് (ചില പ്രത്യേക ആസനത്തിൽ ഇരിക്കാൻ കഴിഞ്ഞാൽ ചില പ്രത്യേക സിദ്ധികളുണ്ടാവും ഇതിനെ ആസന ജയം എന്നും പറയും. ചില ഒറ്റമൂലി പ്രയോഗംങ്ങളെ പോലെയാണ് ഫലപ്രാപ്തിയിലെത്താൻ ആസനങ്ങൾ എന്ന് കരുതുന്നു. ).ആലുവപ്പുഴയിൽ നിന്ന് കിട്ടിയതാണ് വിഗ്രഹം എന്ന് പുരാവൃത്തം കിഴക്കോട്ടു ദര്ശനം തന്ത്രി ചേന്നാസ് .മീനത്തിലെ ഉത്രം വിളക്ക് ആഘോഷം .നമ്പൂതിരിമാരുടെ ക്ഷേത്രമായിരുന്നു ഇപ്പോൾ നാട്ടുകാരുടെ സമിതി കിഴക്കേ ദേശത്ത് പുത്തൻകാവ് ഭഗവതിക്ഷേത്രവുമുണ്ട് .ശില  കണ്ണാടി പ്രതിഷ്ഠയാണ് . എളവൂർ പുത്തൻകാവിലെ കൊടുങ്ങല്ലൂർ ഭഗവതിയെ  ആവാഹിച്ചു കൊണ്ടുവന്നു പ്രതിഷ്ഠിച്ചു .എന്ന് ഐതിഹ്യം .കിഴക്കോട്ടു ദർശനം .രണ്ടു നേരം പൂജയാണ് .രണ്ടു നേരം പൂജയുണ്ട് .ഇത് നാട്ടുകാരുടെ സമിതിയാണ് കിഴക്കേ ദേശം .രക്തേശ്വരി ക്ഷേത്രവും ഇവിടെയുണ്ട്  ഈ രക്തേശ്വരിയ്ക്കു ചോറ്റാനിക്കര അമ്മയുമായി ബന്ധമുണ്ടന്നു ഐതിഹ്യം ഇവിടെയും ശില  കണ്ണാടിയാണ് .പടിഞ്ഞാട്ടു ദര്ശനം. രണ്ടു നേരം പൂജയുണ്ടു 

2019, ജൂലൈ 8, തിങ്കളാഴ്‌ച

അണിയൂർ ദുർഗ്ഗക്ഷേത്രം തിരുവനന്തപുരം ജില്ല



അണിയൂർ ദുർഗ്ഗക്ഷേത്രം 

തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം പഞ്ചായത്തിൽ ശ്രീകാര്യം -ചെമ്പഴന്തി റൂട്ട്.പ്രധാന മൂർത്തി ബാലദുർഗ്ഗ കിഴക്കോട്ടു ദർശനം .മുങ്ങുന്നു നേരം പൂജ. തന്ത്രി ചെറുമുക്ക്  ഉപദേവത  ശിവൻ ശാസ്താവ് ഗണപതി വിഷ്ണു, ചാമുണ്ഡേശ്വരി ,നാഗം .പാൽപ്പായസവു ഉണ്ണിയപ്പവും പ്രധാന നേദ്യം, മേടത്തിലെ കാർത്തിക ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം .ഈ ക്ഷേത്രത്തിൽ ഒരു പ്രത്യേക വഴിപാടുണ്ട്. 'ചെങ്കാൽ തൊഴിയ്ക്കൽ ' ഒരു വയസ്സാകുന്നതിന് മുൻപ് കുട്ടികളെ ബാലദുർഗ്ഗ യ്ക്ക് മുന്നിൽ തൊഴിയ്ക്കുന്നതാണ് ഈ ചടങ്ങു .സന്താനലബ്ധിയ്ക്കു വേണ്ടി നേരുന്ന നേര്ച്ച്ചയാണിത്  തോട്ടത്തിൽ മഠത്തിലെ ബ്രാഹ്‌മണൻ സന്താനലബ്ധിയ്ക്കു വേണ്ടി  ഇവിടെ വന്നിരുന്നു സന്താനഗോപാലം മന്ത്രം ജപിച്ചു സിദ്ധി വരുത്തി ദേവിയെ പ്രത്യക്ഷപ്പെടുത്തി  പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യം  ക്ഷേത്രത്തിൽ നേര്ച്ച നേർന്നു  സന്താനലബ്ധിയുണ്ടായാൽ വീട്ടിൽ നിറപറ വച്ച് -വീട് അകലെയാണങ്കിൽ ക്ഷേത്രത്തിനടുത്തുള്ള വാര്യത്ത് -നിലവിളക്കിനു മുന്നിൽ കുട്ടിയെ അച്ഛനോ അമ്മാവനോ മടിയിലിരുത്തണം പിന്നീട് കോലം വരച്ചു പല കയിട്ടു കുട്ടിയെ അതിലിരുത്തും നാല് കരിമ്പുകളിൽ ചുവന്ന പട്ടു കെട്ടി ആ പട്ടിനടിയിൽ കുട്ടിയെ എടുത്ത് അച്ഛൻ നടക്കണം കരിമ്പിന്റെ ഒരറ്റത്ത് ഒരുകുല പാക്ക് നെയ്യ് മറ്റേ അറ്റത്ത് കദളിപ്പഴം  എന്നിവ കെട്ടിയിടും. പഞ്ചവാദ്യം നാദസ്വരം എന്നിവയോടു കൂടി ഘോഷയാത്ര. മൂന്ന് കരിമ്പിൻ കഷണങ്ങൾ ഒന്നിച്ചു കെട്ടി ആരോട് ആൺകുട്ടിയെ കൊണ്ട് പിടിപ്പിച്ച് മുന്നിൽ നടത്തും  ചങ്ങല വട്ട സ്ത്രീകളാണ് പിടിയ്ക്കുക. അഷ്ടമംഗല്യം വേണം  ഈ ഘോഷയാത്ര ക്ഷേത്രത്തിലെത്തി മൂന്നു പ്രദിക്ഷിണം വയ്ക്കുമ്പോൾ പൂക്കില ,പൂവ് കുരുത്തോല മലര് എന്നിവ  മുകളിലേയ്ക്കുഎറിയും.മൂന്ന് പ്രദിക്ഷിണം വച്ച ശേഷം കുട്ടിയുടെ കൊച്ചു കാലുകൾ   ഭഗവതിയെ കാണിയ്ക്കും. വികാരനിർഭരമായ ആറു ചടങ്ങാണിത് .. കേരളത്തിൽ ഈ ചടങ്ങു   ഈ ക്ഷേത്രത്തിൽ മാത്രമേ  കണ്ടെത്തിയിട്ടുള്ളു. ഈ ക്ഷേത്രത്തിൽ വച്ചാണ് ചട്ടമ്പി സ്വാമികൾ  ശ്രീനാരായണ ഗുരുസ്വാമിയെ  കണ്ടുമുട്ടിയത്. അദ്ദേഹമാണ് ശ്രീനാരായണന്‌ ബാലസുബ്രമണ്യമന്ത്രം ഉപദേശിച്ചതെന്നു  പഴമ ക്ഷേത്രപ്രവേശനമില്ലാതിരുന്ന കാലത്ത് ക്ഷേത്രത്തിന്റെ ആൽത്തറയിലിരുന്നാണ് സ്വാമികൾ  ശ്രീനാരായണന്‌ ഉപദേശങ്ങൾ നൽകിയിരുന്നത്. അണിയൂർ  വാര്യത്തെ  മാധവ വാര്യരും  ശേഖര വാര്യരും  ശ്രീ നാരായണ ഗുരുവിനെ പഠിപ്പിച്ചിട്ടുണ്ടെന്നും പഴമയുണ്ട്. വളരെക്കാലം അണിയൂർ വാര്യത്തിന്റെ  കൈവശമായിരുന്നു ഈ ക്ഷേത്രം  ഇപ്പോൾ തിരുവതാംകൂർ ദേവസം ബോർഡ് .

2019, ജൂലൈ 6, ശനിയാഴ്‌ച

മിത്രാനന്ദപുരം ക്ഷേത്രം ,തിരുവനന്തപുരം




മിത്രാനന്ദപുരം ക്ഷേത്രം ,തിരുവനന്തപുരം 

തിരുവനന്തപുരത്ത് മൂന്നുപ്രധാനമൂർത്തികൾ  ബ്രഹ്‌മാവും ശിവനും വിഷ്ണുവും. ഇരിക്കുന്ന ബ്രഹ്‌മാവും നിൽക്കുന്ന വിഷ്ണുവുമാണ് .വിഷ്ണുവിന് വട്ടശ്രീകോവിൽ ,കിഴക്കോട്ടു ദർശനം . തന്ത്രി തരണനെല്ലൂർ ആയുർ വർ ദ്ധനയ്ക്കു ക്ഷേത്രത്തിലെ ബ്രഹ്‌മാവിന് വിളക്ക് കത്തിയ്ക്കും. വിഷ്ണുവിന് വെണ്ണ നേദ്യം, ഉപദേവത  ഗണപതി. ഈ ക്ഷേത്ര സമുച്ചയത്തിൽ ആദ്യം ബ്രഹ്‌മാവിന്റെ ക്ഷേത്രമാണ്  ഉണ്ടായിരുന്നത്. ഈ  ബ്രഹ്‌മാവിനെ ശിലാലിഖിതത്തിൽ  ദക്ഷിണ സ്വര്ണമുകൈ ഭട്ടാരൻ  എന്നാണു വിശേഷിപ്പിക്കുന്നത്. ക്ഷേത്രത്തിനു  90  ഗ്രാമങ്ങളിൽ ഭൂമിയുണ്ടായിരുന്നു എന്ന് ഗോപിനാഥ റാവു  വിഷ്ണു ക്ഷേത്രവും ശിവക്ഷേത്രവും  പിന്നീട് നിർമിച്ചതാണ് .പദ്മനാഭ ക്ഷേത്രത്തിൽ പൂജ കഴിച്ചവര് പിന്നീട് മറ്റു സ്ഥലങ്ങളിൽ  പൂജ കഴിയ്ക്കരുതെന്നു  ഒരു നിശ്ചയമുണ്ട് .അവർക്കു പൂജ നടത്താൻ ശിവന്റെയും വിഷ്ണുവിന്റെയും ക്ഷേത്രങ്ങൾ പണി തീർത്തു എന്നാണു ഒരു പുരാവൃത്തം. ഇക്കര ദേശിയ്‌ക്ക്‌വേണ്ടി വിഷ്ണു ക്ഷേത്രവും അക്കരെ ദേശിയ്ക്കു  ശിവനും. ശ്രീകൃഷ്ണ ക്ഷേത്രം  നിർമിച്ചത് ഉദയമാർത്താണ്ഡ വർമ്മനാണന്നു  സ്യാനന്ദു പുരാണ സമുച്ചയം   ഇത് അച്ചടിച്ചിട്ടില്ല കൈയെഴുത്ത് പ്രതികൾ തിരുവനന്തപുരം വലിയകൊട്ടാരം ഗ്രന്ഥപുരയിലും   സർവ്വകലാശാല  ഹസ്തലിഖിത ഗ്രന്ഥശാലയിലുമുണ്ട് .കൊല്ലവർഷം 384 മാണ്ടിലെ  രേഖയിൽ തിരുവനന്തപുരത്ത് മിത്രാനന്ദപുരം  ക്ഷേത്രത്തിൽ യോഗം കൂടുന്ന സഭയും സഭയിൽ ഒരു സഭാജിതനും  ഭട്ടാരകനും ഉണ്ടായിരുന്നു. എന്നും പദ്മനാഭമേനോൻ  കൊല്ലവർഷം 660  മീനമാസത്തിൽ  നന്നാക്കിയെന്നു  വിഷ്ണു ക്ഷേത്രത്തിൽ ലിഖിതമുണ്ട്  ക്ഷേത്രത്തിലേക്കുള്ള ദാനങ്ങളെക്കുറിച്ചു ചെമ്പുതകിടിലുള്ള  തമിഴ് വട്ടെഴുത്ത്  ശാസനങ്ങൾ  കണ്ടെടുത്തിട്ട് ഉ ണ്ട് .മുറജപത്തിനെത്തുന്ന ആഴ്വാഞ്ചേരി തംബ്രാക്കൾ  മിത്രാനന്ദപുരം ബ്രഹ്‌മസം മഠത്തിലാണ്  താമസിച്ചതെന്നു ക്ഷേത്രം നിൽക്കുന്ന  സ്ഥലത്തായിരുന്നു  അനന്തന്കാടെന്നും ഇവിടെ വച്ചാണ് വില്വമംഗലത്തിനു  ദർശനം  ലഭിച്ചതെന്ന് ഒരു ഐതിഹ്യമുണ്ട്. 

2019, ജൂലൈ 2, ചൊവ്വാഴ്ച

കല്ലടത്തുർ ക്ഷേത്രം പാലക്കാട് ജില്ല



കല്ലടത്തുർ ക്ഷേത്രം പാലക്കാട് ജില്ല


പാലക്കാട് ജില്ലയിലെ കപ്പൂർ പഞ്ചായത്തിൽ .കൂറ്റനാട് എടപ്പാൾ റൂട്ടിലെ പടിഞ്ഞാറങ്ങാടിയിൽ മൂന്നു ക്ഷേത്രങ്ങളുണ്ട് .കല്ലടത്ത്തൂർ ശിവക്ഷേത്രം വിഷ്ണു ക്ഷേത്രം ഭഗവതിക്ഷേത്രം  ഇതിൽ ഏറ്റവും പഴയതു ശിവക്ഷേത്രമാണ് ശിവന് വട്ടശ്രീകോവിൽ കിഴക്കോട്ടു ദർശനം .ഖരപ്രതിഷ്ഠയാണ് എന്ന് ഐതിഹ്യം ക്ഷേത്രത്തിൻറെ 200 മീറ്റർ കിഴക്കു ഭാവുഗത്തുള്ള വലിയത്രക്കുളം  ഈ ക്ഷേത്രത്തിന്റെ കുളമായിരുന്നു എന്ന് പഴമ. ഈ കുളത്തിൽ നിന്നും ക്ഷേത്രത്തിലേയ്ക്ക് ഗുഹാമാർഗ്ഗമുണ്ടത്രെ വടക്കു ഭാഗത്താണ് വിഷ്ണു ക്ഷേത്രം .ഇവിടെ പ്രധാന മൂർത്തി നരസിംഹമാണ് വിഗ്രഹം പൊട്ടിയ നിലയിലാണു .ആക്രമണത്തിൽ നശിച്ച്‌താണു എന്ന് പഴമ .ക്ഷേത്രത്തിലെ വലിയ ബലിക്കല്ലും ചുറ്റമ്പലവും സപ്തമാതൃ പ്രതിഷ്ഠകളും തകർന്ന നിലയിലാണ്. കിഴക്കോട്ടു ദര്ശനം ക്ഷേത്രങ്ങളിൽ കൂടുതൽപ്രസിദ്ധി ഭദ്രകാളി ക്ഷേത്രത്തിനാണ്  ഇവിടെ പ്രധാനമുർത്തി ഭദ്രകാളി  പടിഞ്ഞാട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട് തന്ത്രി അണ്ടലാടി  ചതുർശാല നമ്പൂതിരിയുടെ കുടപ്പുറത്ത് കൊച്ചുങ്ങല്ലൂരിൽ നിന്നും വന്നതാണെന്ന് ഐതിഹ്യം . ഈ ഭഗവതിയ്ക്കു ഭദ്രകാളിയുടെയും ദുർഗ്ഗയുടെയും ചൈതന്യമുണ്ടന്നു വിശ്വാസം .കുഭത്തിലെ ആദ്യത്തെ വെള്ളിയാഴ്ച താലപ്പൊലിയായി എട്ടു ദിവസത്തെ ഉത്സവം .മുൻപ് കാളവേലയും ഉണ്ടായിരുന്നു തോ ല്പ്പാവക്കൂത്തും ഉണ്ടായിരുന്നു .തോല്പാവക്കൂത്തിനു ഇവിടെ ഗരുഡപ്പത്തുണ്ടായിരുന്നു  ഈ ക്ഷേത്രത്തിന്റെ വടക്കു കിഴക്കേ മൂലയിലാണ് ശ്രീകോവിൽ ഭദ്രകാളിയ്ക്കു അഭിമുഖമായി പ്രത്യേക അമ്പലകുളമുണ്ട് ദേവിയ്ക്ക് പീഠമാണ്  ചതുരശാലക്കാവിലായിരുന്ന ഭദ്രകാളിയെ ഇങ്ങോട്ടു മാറ്റി പ്രതിഷ്ഠിച്ചു എന്ന് ഒരു ഐതിഹ്യം  ശൈവ-വൈഷ്ണവ -ശാക്തേയ സംയോജനം തെളിയിക്കുന്ന അപൂർവ്വക്ഷേത്രമാണ് ഭദ്രകാളി ക്ഷേത്രത്തിലെ പ്രധാന വഴിപാട്  ദാരികാവധം പാട്ടാണ്.ബ്രാഹ്മണിയമ്മ കളമെഴുതി കിണ്ണം മുട്ടി ദാരികാവധം  പാടുമ്പോൾ ക്ഷേത്രത്തിലെ പൂജാരി അരി പൂവ് കവിങ്ങിന് പൂക്കില എന്നിവ കൈയിലേന്തി പാലകപ്പുറത്ത് ഒറ്റക്കാലിൽ  നിൽക്കണമെന്നായിരുന്നു ക്ഷേത്രത്തിലെ ചിട്ട .ഉപദേവത .അയ്യപ്പൻ,ഗണപതി.ശിവക്ഷേത്രത്തിന്റെ തെക്കു വശത്ത്  തറയിൽ രക്ഷസ്സ്,രക്തേശ്വരി പാതിരാപഞ്ചമി ,നിലവട്ടകധാരിണി ,ഭദ്രകാളി,മണികണ്ഠൻ ബാലശാസ്താവ്  ബാലഹനുമാൻ , നാഗരാജാവ്  കാവുംപുറത്തു മനക്കാരുടെ  ക്ഷേത്രമാണ് ഇപ്പോൾ നാട്ടുകാരുമുണ്ട് .

2019, ജൂൺ 30, ഞായറാഴ്‌ച

വെള്ളൂത്തുരുത്തി ശ്രീ ഭഗവതി ക്ഷേത്രം.കോട്ടയം ജില്ല



വെള്ളൂത്തുരുത്തി ശ്രീ ഭഗവതി ക്ഷേത്രം.കോട്ടയം ജില്ല
വെളളൂത്തുരുത്തിക്കാവ് എന്ന പേരിൽ ഏറെ പ്രസിദ്ധമായ ഈ ക്ഷേത്രം കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്നു.ദക്ഷിണമൂകാംബിയെന്ന് പ്രസിദ്ധമായ പനച്ചിക്കാട് ശ്രീ സരസ്വതീ ക്ഷേത്രത്തിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ തെക്കുകിഴക്കു മാറിയാണ് വെള്ളൂത്തുരുത്തിക്കാവിലമ്മയുടെ തിരുസന്നിധി നിലകൊള്ളുന്നത്.ഐതിഹ്യവും ചരിത്രവും സമ്മേളിക്കുന്ന പുണ്യദർശന സന്നിധിയാണ് വെള്ളത്തുരുത്തിക്കാവിലമ്മയുടേത്. എണ്ണൂറിൽ പരം വർഷങ്ങളുടെ പഴക്കമുണ്ട് ക്ഷേത്രത്തിനെന്ന് ചരിത്രത്തിന്റെ താളിയോലക്കെട്ടുകൾ നമ്മോട് പറയുന്നു. അഭയവരദയായ കൊടുങ്ങല്ലൂരമ്മയാണ് ഭദ്രകാളി ഭാവത്തിൽ വെള്ളൂത്തുരുത്തി കാവിൽ കുടികൊള്ളുന്നത്.ഐശ്വര്യദായികയായ അമ്മയെ കൂടാതെ ഉപദേവതകളായി ഗണപതി, പരമശിവൻ, യക്ഷി, ആനമറുത, രക്തേശ്വരി, പഴുക്കാച്ചാത്തൻ, നാഗരാജാവ്, നാഗയക്ഷി എന്നീ ദേവതാ ഗണങ്ങളും കുടികൊള്ളുന്നു.
ദേവിയുടെ തിരുനാളായ കുംഭഭരണി നാളിൽ പത്തു കരകളിൽ നിന്നും ഇവിടേക്ക് ഭക്തർ, അമ്മക്ക് അഭിഷേകം ചെയ്യുവാൻ കുംഭകുടങ്ങളുമായി എത്തുന്നു.വ്രതശുദ്ധിയോടു കൂടി അമ്മയുടെ തിരുസന്നിധിയിൽ മേളക്കൊഴുപ്പും നൃത്തച്ചുവടുകളും, ദേവീ ശരണ മന്ത്രവുമുതിർത്തു കൊണ്ടുള്ള കുംഭകുട ഘോഷയാത്ര ഭക്തിനിർഭരവും നയന മനോഹരവുമായ ഒരു ഉത്സവക്കാഴ്ചയാണ്. മീനഭരണി നാളിൽ കൊടിയേറി പത്താം ദിനം ആറാട്ടോടു കൂടി അമ്മയുടെ തിരുവുത്സവവും ആഘോഷിക്കുന്നു. സപ്താഹം, ശിവരാത്രി, കളമെഴുത്തും പാട്ടും, തുടങ്ങിയ എല്ലാ ദൈവീക ചടങ്ങുകളും ഇവിടെ നടന്നു വരുന്നു.

ലക്ഷ്മീദേവിയും അടുക്കളയും...




ലക്ഷ്മീദേവിയും അടുക്കളയും...

അടുക്കളയിൽ വയ്ക്കാൻ പാടില്ലാത്ത ചില കാര്യങ്ങളെ കുറിച്ച് നമ്മുടെ മുത്തശ്ശിമാർ പറഞ്ഞു കേട്ടിട്ടുണ്ട്.ഐശ്വര്യത്തെപ്രതികൂലമായി ബാധിക്കുന്നവയായിട്ടാണ് ഇവ കരുതപ്പെടുന്നത്.

ചൂല് അടുക്കളയിൽ ചാരി വെക്കരുത്. അടുക്കളയിൽ ചൂല് വക്കാൻ പാടില്ല എന്നതാണ് ഒരു പ്രമാണം.കത്തി, വെട്ടുകത്തി എന്നിവ ഒറ്റ നോട്ടത്തിൽ കാണുന്ന വിധത്തിൽ ദർശന ഭാഗത്തു വെക്കരുത്.
അടുക്കളയിൽ അടിച്ചു വാരി കൂട്ടി വയ്ക്കരുത്.
അടുക്കളയിലെ വാഷ്‌ ബേസിനിൽ വായ കഴുകി തുപ്പരുത്.
ആഹാരം കഴിച്ച ശേഷം എച്ചിൽ പാത്രങ്ങൾ അധിക നേരം കഴുകാതെ വയ്ക്കരുത്. അവരവർ കഴിക്കുന്ന പാത്രം അവരവർ തന്നെ കഴുകണമെന്നാണ് പറയുവാൻ കാരണവും ഇതാണ്.

മുടി അഴിച്ചിട്ട് അടുക്കളയിൽ നിൽക്കരുത്.

രാവിലെ എഴുന്നേറ്റ്‌ അടുക്കളയിൽ കയറുമ്പോൾ ഭഗവതിയെ നന്നായി മനസ്സിൽ പ്രാർത്ഥിക്കണം.

വീടിന്റെ ഐശ്വര്യം അടുക്കളയിൽ നിന്ന് തുടങ്ങുന്നു എന്ന മുത്തശ്ശി പഴമ നമ്മളും അനുകരിക്കുന്നത് തന്നെയാണ് ഉത്തമം.

അടുക്കള മഹാലക്ഷ്‌മിയുടെ ആവാസ സ്ഥലമായതിനാൽ, രാത്രി കാലത്ത് മൂധേവി അടുക്കള കാണാൻ വരുമത്രേ..മൂധേവിയുടെ ആവാസം വൃത്തിഹീനമായ ഇടങ്ങളിലാണ്. രാത്രിയിൽ അടുക്കള വൃത്തിഹീനമായി കിടന്നാൽ മൂധേവി വന്ന് ഉറക്കെ ചിരിക്കുകയും ലക്ഷ്മി ദേവിയെ കളിയാക്കുകയും ചെയ്യുമത്രേ.. ഐശ്വര്യത്തിന്റെ ഇരിപ്പിടമായ ലക്ഷ്‌മിയുടെ വാസം വൃത്തിഹീനമായ സ്ഥലത്താണോ എന്ന് പറഞ്ഞു അധിക്ഷേപിക്കും.
ഇത് കേൾക്കുമ്പോൾ തന്നെ ലക്ഷ്മി കോപിച്ചു ആ വീട്ടിൽ നിന്നും ഇറങ്ങി പോകുമത്രേ. മഹാലക്ഷ്‌മി പടി ഇറങ്ങിയാലുടൻ തന്നെ അവിടെ ജേഷ്ട്ട താമസം തുടങ്ങുകയും അപ്പോൾ ഐശ്വര്യം നശിക്കുകയും ചെയ്യുന്നു. അടുക്കള വൃത്തിയായി സൂക്ഷിക്കുന്ന ഗൃഹത്തിൽ ഐശ്വര്യലക്ഷ്മി വിളയാടുമെന്നു മുത്തശ്ശിമാർ പറയാറുള്ളത്.

തളംപിള്ളർക്കാട് ക്ഷേത്രം



തളംപിള്ളർക്കാട്  ക്ഷേത്രം 

ആലപ്പുഴജില്ലയിലെ വെൺമണി പഞ്ചായത്തിൽ .പന്തളം-ചെങ്ങന്നൂർ റൂട്ടിൽ .കുളനടയിൽ നിന്നും 8 കിലോമീറ്റര്  അകലെ. പ്രധാനമൂർത്തി  വിഷ്ണു പടിഞ്ഞാട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട്. ഉപദേവത ഇല്ല. നേരത്തെ ഉത്സവം ഉണ്ടായിരുന്നു .പന്തളം കോവിലകത്തെ കുട്ടികൾ കളിച്ചു ചെന്നപ്പോൾ കിട്ടിയ വിഗ്രഹം എന്ന്  പുരാവൃത്തം പന്തളം കോവിലകം വക ക്ഷേത്രമായിരുന്നു ഇപ്പോൾ തിരുവതാം കൂർ ദേവസം  ബോർഡ്..ഇതിനടുത്തതാണ് തളത്തിൽ  ഭഗവതി ക്ഷേത്രവും  പന്തളം കോവിലകത്തിന്റെ ഇവിടെയുണ്ടായിരുന്ന ശാഖയുടെ  നാലുകെട്ടിനകത്ത്  ദേവി ക്ഷേത്രമായിരുന്നു  തളത്തിൽ  ഭഗവതി .കുള നടയിൽ നിന്നും കിഴക്കു ഭാഗത്ത്  പനങ്ങാട് പുലിക്കുന്നിൽ ശാസ്താക്ഷേത്രമുണ്ട്  ഇവിടെ പ്രധാനമൂർത്തി ശിവനാണെങ്കിലും ശാസ്താവിന് പ്രാധാന്യം .കിഴക്കോട്ടു ദർശനം .ഇത് നാല് വീട്ടിൽ കുറുപ്പന്മാരുടെ ക്ഷേത്രമായിരുന്നു ഇപ്പോൾ കമ്മിറ്റി  അയ്യപ്പൻ പുലികളെ ഈ പാറയുടെ മുകളിൽ കൊണ്ടുവന്നു വിട്ടു എന്ന് ഐതിഹ്യം ഈ ക്ഷേത്രം പത്തനം തിട്ട ജില്ലയിലാണ് 

പൂവത്തുശ്ശേരി ദുർഗ്ഗാക്ഷേത്രം

പൂവത്തുശ്ശേരി  ദുർഗ്ഗാക്ഷേത്രം

 108  ദുർഗ്ഗാലയങ്ങളിൽ ഒന്ന് . തൃശൂർ ജില്ലയിൽ  അന്നമനട പഞ്ചായത്തിൽ  ആലുവ മാല റൂട്ടിലെ പൂവത്തുശ്ശേരി അമ്പലം ..പ്രധാനമൂർത്തി ദുർഗ്ഗ .ഇടത്തെ കണ്ണ് പൂർണ്ണമായും തെളിഞ്ഞിട്ടില്ലാത്ത വിഗ്രഹം  ഇത് ശില്പി മരിച്ചതുകൊണ്ടാണോ എന്ന് സംശയം അഞ്ചടിയോളം ഉയരമുണ്ട് .മുകളിലെ വലതു കൈയിൽ ചക്രം .ഇടതു കൈയിൽ ശംഖു .താഴെ ഇടതു കൈ എളിയിലും വലതുകൈ
വരദാന  സ്വഭാവത്തിലും . പടയോട്ടക്കാലത്ത് വിഗ്രഹത്തിന്റെ പാദങ്ങൾ  ഒടിഞ്ഞുപോയതുകൊണ്ടു പഞ്ചലോഹത്തിൽ വാർത്തു കെട്ടി വെള്ളിയുറയിട്ടു  കലശം  നടത്തിയിരുന്നു .പഴയ ബിംബം 12 ആം നൂറ്റാണ്ടിൽ മാറിയതാണെന്നും കരുതുന്നു .കിഴക്കോട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട്. തന്ത്രി നെടുമ്പള്ളി തരണനെല്ലൂർ  ചതുരശ്രീകോവിൽ  ഉപദേവതാ ശിവൻ,ഗണപതി യക്ഷി നാഗം
. ഇവിടെ ചോറിൽ നാളികേരം ചിരവിയിട്ടു  നേദ്യമുണ്ട് .പഴയകാലത്ത് ആറാട്ടുപുഴപൂരത്തിലെ പങ്കാളി ആയിരുന്നു ക്ഷേത്രത്തിൽ ഏഴാം ദിവസം  അർധരാത്രി പൂരം നക്ഷത്രം വരുന്നതരത്തിൽ പത്ത് ദിവസത്തെ ഉത്സവം  .1127  മുതൽ ഇല്ല. മംഗല്യത്തിന് ബ്രാഹ്മണിപ്പാട്ടും പാട്ടും താലിയും നടയ്ക്കു വയ്ക്കലും  വഴിപാട് .മള്ളിയൂർ മനവക ക്ഷേത്രമായിരുന്നു പിന്നീട് കുറുങ്ങാട്ടു ഇല്ലത്തു  നിന്നും ഒരു ദത്തെടുത്ത് അന്യം നിക്കുന്ന ഘട്ടം ഒഴിവാക്കി .എന്ന് പഴമ .




 എവിടെയാണ് കല്യാണം കഴിച്ചത് 

2019, ജൂൺ 26, ബുധനാഴ്‌ച

ചെലുവ നാരായണ സ്വാമി ക്ഷേത്രം കർണ്ണാടകയിലെ മേലുകോട്ട




ചെലുവ നാരായണ സ്വാമി ക്ഷേത്രം

തെക്കേ ഇന്ത്യയിലെ ഏറ്റവും വിശുദ്ധമായ നഗരം ഏതാണ് എന്നറിയുമോ? തിരുപ്പതിയും രാമേശ്വരവും ഗുരുവായൂരും വേളാങ്കണ്ണിയും ഒക്കെ മനസ്സിലൂടെ പോകുമെങ്കിലും അതൊന്നുമല്ല ആ സ്ഥലം എന്നതാണ് യാഥാര്‍ഥ്യം. സമ്പന്നമായ പൈതൃകം കാത്തു സൂക്ഷിക്കുന്ന









കർണ്ണാടകയിലെ മേലുകോട്ട എന്ന ഇടമാണ് ഏറ്റവും വിശുദ്ധമായ ഇടമായി അറിയപ്പെടുന്നത്. പാറക്കെട്ടുകൾക്കു മുകളിലായി, കാവേരി താഴ്വരയെ നോക്കി സ്ഥിതി ചെയ്യുന്ന മേലുകൊട്ടയുടെ വിശേഷങ്ങളും പ്രത്യേകതകളും വായിക്കാം...

എവിടെയാണിത് കർണ്ണാടകയിൽ മാണ്ഡ്യ ജില്ലയിലാണ് മേലുകോട്ടെ സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്നും 133 കിലോമീറ്ററും മൈസൂരിൽ നിന്നും 51 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.
മേലുകോട്ടെയും ജയലളിതയും തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയും കർണ്ണാടകയിലെ മേലുകോട്ടെയും തമ്മിലെന്താണ് ബന്ധം എന്നല്ലേ.. ജലയളിതയുടെ ജന്മസ്ഥലം തമിഴ്നാട് അല്ല എന്നു നമുക്ക് അറിയാം. യഥാർഥത്തിൽ മേലുകോട്ടെയാണ് അവരുടെ ജന്മസ്ഥലം. കുന്നിനു മുകളിൽ സ്ഥിതി ചെയ്യുന്ന ഇവിടം തിരുനാരായണപുരം എന്നും അറിയപ്പെടുന്നു

രാമാനുജാചാര്യരുടെ ഇടം മേലുകോട്ടെ എങ്ങനെയാണ് പുണ്യ ഇടമായി മാറിയത് എന്നതിനു പിന്നിൽ ഒരു കഥയണ്ട്. വേദാന്ത ദര്‍ശനത്തിലെ പ്രധാന ഗുരുക്കളിലൊരാളായിരുന്ന രാമാനുജാചാര്യർ ഏകദേശം 12 വർഷത്തിലധികം ഇവിടെ താമസിച്ചിരുന്നുവെന്നാണ് വിശ്വാസം. തമിഴ്നാട്ടിൽ നിന്നായിരുന്നുവത്രെ അദ്ദേഹം ഇവിടെ എത്തിയത്. ശ്രീവൈഷ്ണവ സമ്പ്രദായത്തിന്റെ നേതാവായിരുന്ന അദ്ദേഹത്തിന്റെ സാന്നിധ്യമുള്ളതിനാൽ ഇതൊരു പ്രശസ്ത തീർഥാടന കേന്ദ്രവും പുണ്യ ഇടവും കൂടിയാണ്.

ചെലുവ നാരായണ സ്വാമി ക്ഷേത്രം പുരാതന ക്ഷേത്രങ്ങൾ ഒരുപാട് സ്ഥിതി ചെയ്യുന്ന മേലുകോട്ടയുടെ പ്രധാന ആകർഷണമാണ് ചെലുവ നാരായണ സ്വാമി ക്ഷേത്രം. ചെലുവ നാരായണ സ്വാമി എന്നറിയപ്പെടുന്ന തിരുനാരായണനാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. മൈസൂർ രാജാക്കന്മാർ അടിക്കടി സന്ദർശിച്ചിരുന്ന ഈ ക്ഷേത്രത്തിന് പ്രത്യേകതകൾ ഒരുപാടുണ്ട്.

രാമൻ പൂജിച്ചിരുന്ന വിഗ്രഹവും ക്ഷേത്രവും ശ്രീ രാമൻ പൂജിച്ചിരുന്ന വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം. കൂടാതെ ശ്രീ കൃഷ്ണന്റെ വംശത്തിലുള്ളവരും അദ്ദേഹവും പിന്നീട് വന്നവരും ഒക്കെ പൂജിച്ചിരുന്നതും ഈ ക്ഷേത്രത്തിൽ രാമന്‍ പൂജിച്ചിരുന്ന വിഗ്രഹത്തെയാണെന്നാണ് വിശ്വാസം. അങ്ങനെ രാമനും കൃഷ്ണനും ഒരുപോലെ ആരാധിച്ചിരുന്ന വിഗ്രഹം സൂക്ഷിച്ചിരിക്കുന്ന ക്ഷേത്രം എന്ന നിലയിലും ഇവിടം പ്രസിദ്ധമാണ്. മൈസൂർ രാജവംശത്തിന്റെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന ക്ഷേത്രമായതിനാൽ സമ്പത്തിന്റെ കാര്യത്തിൽ ഏറെ മുന്നിലാണ് ഇവിടം. അത്യപൂർവ്വങ്ങളായ ആഭരണങ്ങളും കിരീടങ്ങളും ഒക്കെ ഇവിടെ സംരക്ഷിക്കപ്പെടുന്നു. പ്രത്യേക അവസരങ്ങളിൽ മാത്രമാണ് ഇവ പുറത്തെടുക്കുവാറുള്ളത്

യോഗ നരസിംഹ ക്ഷേത്രം
ഇവിടുത്തെ യദുഗിരി മലയുടെ മുകളിലായി സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് യോഗ നരസിംഹ ക്ഷേത്രം. യോഗ നരസിംഹത്തിന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം പ്രഹ്ളാദൻ സ്ഥാപിച്ചതാണെന്നും ഒരു വിശ്വാസമുണ്ട്. ഇത് കൂടാതെ പ്രഹ്ളാദൻ തന്നെയാണ് ഇവിടെ ആരാധിക്കുന്ന യോഗ നരസിംഹന്റെ വിഗ്രഹം പ്രതിഷ്ഠിച്ചതെന്നും പറയപ്പെടുന്നു.
സിനിമകളിലെ കുളം യോഗ നരസിംഹ ക്ഷേത്രത്തിന്റെ പ്രധാന ആകർഷണമാണ് ഇവിടുത്തെ കല്യാണി അഥവാ പുഷ്കർണി ക്ഷേത്രക്കുളം. മനോഹരമായ കെട്ടിയിരിക്കുന്ന കൽപ്പടവുകൾ ഇറങ്ങിച്ചെല്ലുന്ന കുളത്തിന്റെ കാഴ്ച മനോഹരമാണ്. ഒട്ടേറെ സിനിമകളിൽ ഈ കുളത്തിന‍്‍റെ സൗന്ദര്യം ഒപ്പിയെടുത്തിട്ടുണ്ട്. Theconspired

മേൽകോട്ടെ ക്ഷേത്രം വന്യജീവി സങ്കേതം ചെന്നായ്ക്കളെ മാത്രം സംരക്ഷിക്കുക എന്ന ഉദ്ദേശത്തിൽ സ്ഥാപിതമായ ഒരു വന്യജീവി സങ്കേതമാണ് മേൽകോട്ടെ ക്ഷേത്രം വന്യജീവി സങ്കേതം. 1974 ജൂൺ 17 നാണ് ഇത് നിലവിൽ വരുന്നത്. ഇപ്പോൾ ഇവിടെ ചെന്നായ്ക്കളെ കൂടാതെ വേറെയും മൃഗങ്ങളെ സംരക്ഷിക്കുന്നുണ്ട്. കൂടാതെ പക്ഷി നിരീക്ഷകരുടെ പ്രിയപ്പെട്ട ഇടം കൂടിയാണ് മേൽകോട്ടെ ക്ഷേത്രം വന്യജീവി സങ്കേതം

എത്തിച്ചേരുവാൻ കർണ്ണാടകയിൽ മാണ്ഡ്യ ജില്ലയിലാണ് മേലുകോട്ടെ സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്നും 133 കിലോമീറ്ററും മൈസൂരിൽ നിന്നും 51 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ മൈസൂരും (51 കിമീ), എയർപോർട്ട് ബാംഗ്ലൂരുമാണ്.

2019, ജൂൺ 24, തിങ്കളാഴ്‌ച

താഴേക്കാട് ശിവക്ഷേത്രം തൃശൂർ ജില്ല





താഴേക്കാട് ശിവക്ഷേത്രം 

തൃശൂർ ജില്ലയിലെ പുരാതന ക്ഷേത്രങ്ങളിൽ ഒന്ന് .കല്ലേറ്റുങ്കരയ്ക്കടുത്ത് .ആളൂർ പഞ്ചായത്തിലെ താഴേക്കാട് ഇരിങ്ങാലക്കുട -ചാലക്കുടി റൂട്ടിലെ കല്ലേറ്റുങ്കര റയിൽവേ സ്റ്റേഷനടുത്ത് നിന്നും ഏകദേശം മൂന്നു കിലൊമീറ്റർ . പ്രധാനമൂർത്തി ശിവൻ സ്വയംഭൂലിംഗമാണെന്നുംരുദ്രാക്ഷശിലയാണന്നും അഭിപ്രായങ്ങൾ .പീഠം ലിംഗത്തിനു മുകളിൽ കൂടി ഇറക്കിയിരിക്കുകയാണ് .എന്ന് കരുതുന്നു. കിഴക്കോട്ടു ദര്ശനം .വട്ടശ്രീകോവിൽ   .നല്ല വീതി യിൽ ഇടനാഴിയുണ്ട് .മൂന്നു നേരം പൂജയുണ്ട്. രണ്ടു തന്ത്രിമാർ നഗരമണ്ണും  തരണനല്ലൂരും .ഉപദേവതകളില്ല
കുംഭത്തിലെ ശിവരാതി ദിനത്തിൽ കൊടികയറി  എട്ടു ദിവസത്തെ ഉത്സവം .ക്ഷേത്രത്തിൽ ലിഖിതമുണ്ട് ക്ഷേത്രപരിസരത്ത് കളരിയുണ്ടായിരുന്നു .എന്നും ഒരു പുരാവൃത്തമുണ്ട് .അതിനടുത്തുള്ള താഴേക്കാട് പള്ളിയിലാണ് പ്രസിദ്ധമായ അവിട്ടത്ത്തൂർ ശാസനം  എ.ഡി 917  ലെ കോത്തരവിയുടെ ശാസനത്തിൽ ഊരിന്റെ ഭരണകാര്യത്തിൽ പൊതുവാളിനെയും ഊരാളന്മാരെയുംനിയന്ത്രിക്കുന്നതാണ് പ്രതിപാദ്യവിഷയം .രണ്ട് ക്രിസ്ത്യാനികളായ കച്ചവടക്കാർക്ക് പള്ളി പണിയാനും കടപണിയാനും സ്ഥലം കൊടുത്തപ്പോൾ ആ സ്ഥലത്തു നാട്ടു നടപ്പനുസരിച്ചു അധികാരത്തിൽ നിന്നു  നാട്ടുപ്രമാണികളെ ഒഴിവാക്കിയത് രേഖപ്പെടുത്തി വച്ചതാണ് ശാസനം  എന്ന് കരുതുന്നു. കച്ചവടക്കാർ ക്രിസ്ത്യാനികൾ ആയിരിന്നില്ല. .എന്നും പറയുന്നു .താഴേക്കാട് പള്ളിയുള്ള സ്ഥലത്ത് അർജുനക്ഷേത്രമായിരുന്നു എന്ന് ചിലർ കരുതുന്നു. ലക്ഷ്മണ ക്ഷേത്രമായിരുന്നു എന്ന് മറ്റു ചിലർ   ഇതിനു തൊട്ടശുത്തു ശ്രീ രാമ ക്ഷേത്രമുണ്ടായിരുന്നു.. ശ്രീ രാമക്ഷേത്രത്തിൽ വഴിപാട് കഴിക്കുന്നവർ   താഴേക്കാടു  പള്ളിയിലും  നിറച്ച നടത്തും. അടുത്തകാലം വരെ ഈ വീശ്വാസം  നിലനിന്നിരുന്നു. ഇരിങ്ങനാപ്പള്ളി മന വക ക്ഷേത്രമായിരുന്നു . ഈ മനയ്ക്കു രണ്ടു ക്ഷേത്രങ്ങൾ കൂടിയുണ്ട്  .പാലയ്ക്കൽ തറവാട്ടു കാരുടെ വാസുപുരം ശ്രീകൃഷ്ണക്ഷേത്രവും  ഇതിനടുത്തുണ്ട്.  ഇവിടെ ശ്രീകൃഷ്ണൻ പടിഞ്ഞാട്ടു  ദർശനം /ഉപദേവൻ ഗണപതിയുമുണ്ട് 

2019, ജൂൺ 21, വെള്ളിയാഴ്‌ച

കാങ്കോൽ ശിവക്ഷേത്രം കണ്ണൂർ ജില്ല




കാങ്കോൽ ശിവക്ഷേത്രം കണ്ണൂർ ജില്ല

കണ്ണൂർ ജില്ലയിലെ കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിൽ. പയ്യന്നൂർ ചീമേനി റൂട്ടിൽ പ്രധാനമൂർത്തി ശിവൻ  സ്വയംഭൂവാണ് കിഴക്കോട്ടു ദർശനം .മൂന്നുനേരം പൂജയുണ്ട്. മീത്തലയില്ലത്തിനു കാരാണ്മയായി ശാന്തി . തന്ത്രി തരണനെല്ലൂർ .ഉപദേവത  ഗണപതി, അയ്യപ്പൻ ഭഗവതി . ഭഗവതിയും സ്വയം ഭൂവാണ്  വടക്കോട്ടു ദർശനം .ശിവരാത്രി ആഘോഷം യാഗങ്ങൾ നടത്തുമ്പോഴും വീടുകൾ പണിയുമ്പോഴും  പരിശുദ്ധിയ്ക്കു വേണ്ടി ഈ ക്ഷേത്രത്തിലെ മണ്ണ് കൊണ്ടുപോകും ഇതൊരു പുണ്യ ഭൂമിയാണെന്നും വിശ്വാസമുണ്ട് .വേദവിധിയ്‌ക്കൊത്തു നിരവധി വൈദികകർമ്മങ്ങൾ അനുഷ്ഠിച്ചിരുന്നു .  കാങ്കോവിലെ പൂർവികർ കർമ്മങ്ങൾ നടത്തുമ്പോൾ പവിത്രങ്ങൾ അണിയേണ്ടത് ഒഴിവാക്കാൻ ആചാര്യ ഉപദേശമനുസരിച്ചു നിർമ്മിച്ച സ്വർണ്ണമോതിരമാണ്  പവിത്ര മോതിരം എന്ന് പഴമ . പരശുരാമന്റെ നിർദ്ദേശപ്രകാരം  കപില മഹിർഷി ഇവിടെ യാഗം നടത്തിയെന്നും  യാഗാഗ്നിയിൽ നിന്നും ഉയർന്നു വന്നതാണ് ഇവിടുത്തെ സ്വയംഭൂശക്തികളെന്നും  ഒരു ഐതിഹ്യം . യാഗത്തിൽ തൃപതരായ ശിവനും പാര്വ്വതിയും ഇവിടെയെത്തി അന്തർദ്ധാനം ചെയ്‌തു എന്നും ഐതിഹ്യത്തിൽ വകഭേദം .മറഞ്ഞു കിടന്ന സ്വയംഭൂ വിഗ്രഹങ്ങൾ ഈഴവ  സമുദായക്കാർ  കാട് വെട്ടുമ്പോൾ
വാൾ കൊണ്ട് ചോരപൊടിഞ്ഞു എന്നും  പുരാവൃത്തമുണ്ട്. കപിലൻ കോവിലാണ്  കാങ്കോലായതെന്നും യാഗം കോവിൽ   ആണ് കാങ്കോൽ ആയി മാറിയതെന്നും  അഭിപ്രായങ്ങൾ കൊട്ടിയൂരിനും  ഈ ക്ഷേത്രത്തിനും തമ്മിൽ  എന്തോ ബന്ധമുണ്ടു .ഈ ക്ഷേത്രത്തിന്റെ ഊരാളന്മാരായിരുന്ന വടക്കേടത്ത് തെക്കേടത്ത്   പൊതുവാളമാരാണ്  കൊട്ടിയൂർ ക്ഷേത്രത്തിലെ  പരിചാരകർ. 

മനക്കാട്ക്ഷേത്രം മലപ്പുറം ജില്ല




മനക്കാട്ക്ഷേത്രം മലപ്പുറം ജില്ല

പ്രസിദ്ധ തന്ത്രികുടുംബവും മന്ത്രവാദികുടുംബവും ആയ കാട്ടുമാടം മനയിലെ ക്ഷേത്രമാണ് മലപ്പുറം ജില്ലയിൽ വന്നേരിയിൽ പെരുമ്പടപ്പ് പഞ്ചായത്തു ആൽത്തറവഴിയുള്ള ഗുരുവായൂർ പൊന്നാനി റൂട്ട് മൂന്നു പ്രധാനമൂർത്തികൾ  ഭദ്രകാളിയും ശിവനും വിഷ്ണുവും ഭദ്രകാളിയ്ക്കു ദാരുവിഗ്രഹമാണ്  അരയ്ക്കു മുകൾ ഭാഗമേയുള്ളു. ചാന്താട്ടമുണ്ട്. കുളത്തിൽ പകുതി പ്രത്യക്ഷപ്പെട്ട  ഭഗവതിയെ പിടിച്ചു എന്നാണു  ഐതിഹ്യം .പടിഞ്ഞാട്ടു ദർശനം .ശിവൻ മാത്രം കിഴക്കോട്ടു. രണ്ടുനേരം പൂജയുണ്ട്. തന്ത്രി ചേന്നാസ് ഉപദേവതകൾ അയ്യപ്പൻ ഗണപതി.മീനം 15 ന്പ്രതിഷ്ഠാദിനം .ചൊവ്വാആഴ്ചയും ,വെള്ളി ആഴ്ചയും  ഗുരുതി കളമെഴുത്തുപാട്ടുണ്ട്.  കാട്ടുമാടം  മനക്കാർ കൈവിഷത്തിനു നൽകുന്ന  മരുന്ന് ഈ ക്ഷേത്രത്തിൽ വച്ചാണ് നൽകുന്നത്.

കാട്ടുമാടം എംബ്രാന്തിരിയായിരുന്നു  എന്ന് പക്ഷമുണ്ട്  വടക്കേ മലബാറിലെ കോലത്തിരി ,കോട്ടയം കുറുംബ്രനാട്ട്‌ രാജാക്കന്മാരുടെ ക്ഷേത്രങ്ങളിൽ ഇവർക്ക് തന്ത്രമുണ്ടായിരുന്നു  തളിപ്പറമ്പ് ഗ്രാമക്കാരുമായി ഇടഞ്ഞ കോലത്തിരി കർണ്ണാടകത്തിൽ നിന്നും തുളു ബ്രാഹ്മണരെ കൊണ്ടുവന്നു  ചെറുതാഴത്തു കുടിയിരുത്തിയതാണ് ചരിത്രം . അക്കാലത്തെ പ്രമുഖ കുടുംബമാകാം കാട്ടു മാടം .സാമൂതിരിയുടെ ഒരു കഠിന രോഗം   സുഖപ്പെടുത്തിയപ്പോൾ  താൻ പിടിച്ചടക്കിയെടുത്ത് കൊച്ചിരാജാവിന്റെ മൂലകുടുംബമായിരുന്ന   വന്നേരിയിൽ സ്ഥലവും ആഢ്യബ്രാഹ്മണ ത്വവും  നൽകി .സാമൂതിരി ഇവരെ 
കുടിയിരുത്തിയതാണെന്നും  പഴമ .

2019, ജൂൺ 16, ഞായറാഴ്‌ച

കടവില്‍ ശ്രീ മഹാലക്ഷ്മീ ക്ഷേത്രം: ആലപ്പുഴ ജില്ല



കടവില്‍ ശ്രീ മഹാലക്ഷ്മീ ക്ഷേത്രം:

 ഓം ശ്രീ മഹാലക്ഷ്മ്യെെ നമഃ ഐതിഹ്യം : ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ വേമ്പനാട്ടു കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പുണ്യ പുരാതനമായ ക്ഷേത്രം ആകുന്നു കടവില്‍ ശ്രീമഹാലക്ഷ്മീ ക്ഷേത്രം. മലയാളക്കരയില്‍ മഹാലക്ഷ്മി മുഖ്യ ദേവത ആയുള്ള ഏക ക്ഷേത്രമാണ് ഈ പുണ്യ സങ്കേതം. ശംഖ് , ചക്രം , നെല്‍കതിര്‍ , ശുകം(തത്ത) ഇവ നാലു തൃക്കരങ്ങളില്‍ ഏന്തി പ്രത്യക്ഷ ഭാവത്തില്‍ നില്‍ക്കുന്ന അപൂര്‍വ്വവും അത്യധികം പ്രാധാനമേറിയതുമായ ലക്ഷ്മീ സങ്കല്‍പ്പമാണിവിടെ. ഭക്തോത്തമന്‍മാര്‍ക്കും യോഗീശ്വരന്‍മാര്‍ക്കകും മുന്നില്‍ പ്രത്യക്ഷമായ നില്‍ക്കുന്ന ഭാവത്തില്‍ ദേവിയെ ക്ഷേത്രത്തില്‍ വിഗ്രഹ രൂപത്തില്‍ പ്രതിഷ്ഠ ചെയ്തിരിക്കുന്നു. പാലാഴിയാകുന്ന സമുദ്രത്തില്‍ ശ്രീപതിസമേതയായി വാണരുളുന്ന ശ്രീഭഗവതിയുടെ സാന്നിധ്യം കായലിനഭിമുഖമായ സ്ഥിതിചെയ്യുന്ന ഈ പരിപാവനമായ ഭൂമിയില്‍ കുടികൊള്ളുന്നു. ചുമര്‍ചിത്രങ്ങളോട് കൂടിയ ചതുര ശ്രീകോവിലാണ് ഇവിടെ. ക്ഷേത്രത്തില്‍ കാലപഴക്കം ക്ൃത്യമായ രേഖപെടുത്താനായിട്ടില്ല. ഇവിടുത്ത വിഗ്രഹത്തിന്‍റെ പ്രാധാന്യം എത്ര വര്‍ണ്ണിച്ചാലും മതിവരാത്തതാണ്. പുരാതന കാലത്ത് ക്ഷേത്ര നഗരിയായ് പേരുകേട്ട കാഞ്ചീപുരത്ത് വസിച്ചിരുന്ന ഒരു ജനവിഭാഗത്തിന്‍റെ മുഖ്യ കുലദേവതയാണ് ശ്രീമഹാലക്ഷ്മി . ശെെവ വെെഷ്ണവ ശാക്തേയ കേന്ദ്രങ്ങളാല്‍ പേരുകേട്ട കാഞ്ചിനഗരത്തില്‍ രാജ കുടുംബത്തില്‍ ഉള്‍പ്പെട്ടവര്‍ വരെ ഉപാസിച്ചിരുന്ന ദേവതയാണ് ശ്രീമഹാലക്ഷ്മി. കാഞ്ചികാമാക്ഷീ ദേവിയുടെ വിഗ്രഹവുമായ് വളരെയധികം സാമ്യം ഇവിടുത്തെ വിഗ്രഹത്തിനുണ്ട്. കാലന്തരത്തില്‍ കാഞ്ചീപുരത്ത് നിന്ന് ദേവീഉപാസകര്‍ കേരളത്തിലേക്ക് പാലായനം ചെയ്യുകയും തങ്ങളോടൊപ്പം ഇഷ്ടദേവതയായ മഹാലക്ഷ്മിയുടെ വിഗ്രഹവും കൂടെ കൊണ്ടുവരികയും ചെയ്തു. എന്നാല്‍ ദേവീ നിയോഗത്താല്‍ യാത്രാമധ്യേ വിഗ്രഹം ഒരു നദിയിൽ(പാലാർ) വീഴുകയും ഒഴുകിപോകുകയും ചെയ്തു . കാലക്രമത്തില്‍ ദേവിഉപാസകര്‍ കൊടുങ്ങല്ലൂര്‍ ദേശത്ത് എത്തിച്ചേരുകയും അവിടുത്തെ രാജകുടുംബത്തിന്‍റെ അതിഥികളായ് ആ ദേശത്ത് വസിക്കുകയും ചെയ്തു . എന്നാല്‍ തങ്ങളുടെ പരദേവതയുടെ വിഗ്രഹം കളഞ്ഞുപോയതിന്‍റെ വ്യസനത്തില്‍ ദേവീ ധ്യാനവും പ്രാര്‍ത്ഥനയുമായ ജീവിച്ചു. കാലാന്തരത്തില്‍ ദേവീകൃപയാല്‍ പ്രബല സമൂഹമായ വളര്‍ന്ന അവര്‍ കൊച്ചി തിരുവിതാംകൂര്‍ രാജകുടുംബങ്ങളുടെ ക്ഷണം അനുസരിച്ചു മറ്റു ഭാഗങ്ങളിൽ ചെന്ന് വസിച്ചുപോന്നു. അക്കാലഘട്ടത്തില്‍ അവര്‍ പഴയ തിരുവിതാംകൂറിന്‍റെ വടക്കേ അതിര്‍ത്തിയായ അരൂര്‍ ദേശത്ത് വരികയും വെെക്കം മഹാദേവ ക്ഷേത്രത്തിനഭിമുഖമായ പള്ളിപ്പുറം എന്ന പ്രദേശത്ത് ഒരു സമൂഹമായ് ദേവീയോടുള്ള സര്‍വ്വ ഭയഭക്തിയോടും പ്രാര്‍ത്ഥനകളുമായ വസിച്ചു പോന്നു. നിഷ്കളങ്കവും തീവ്രവുമായ തന്‍റെ ഭക്തരുടെ പ്രാര്‍ത്ഥനയില്‍ സംപ്രീതയായ ദേവീ തന്‍റെ ഉപാസകര്‍ വസിക്കുന്ന ഭൂമിയില്‍ മുതലപുറത്ത് വന്നിറങ്ങുകയും ചില ഭക്തർക്കു സ്വപ്ന ദർശനം നൽകുകയും ചെയ്തു, തുടർന്ന് നടന്ന തിരച്ചിൽ സമയം തെക്കേടത്തു കുടുംബത്തിലെ ഒരു വായോധിക ആയ മാതാവിന് നിലവിലെ ആറാട്ട് കുളത്തിന്റെ സമീപം നിന്നും വിഗ്രഹം ലഭിച്ചു, ആ സമയം ദേവി വാഹനം ആയി ഉപയോഗിച്ച് എന്ന് വിശ്വസിച്ച മുതല അവിടെ കണ്ടു എന്നാണ് പറയുന്നത്. തുടർന്ന് സമീപ പ്രദേശം ഉണ്ടായിരുന്ന ബ്രാഹ്മണ ശ്രേഷ്ഠന് താത്കാലിക പ്രതിഷ്ഠ നടത്തി പിന്നീട് അദ്ദേഹത്തിന്റെ ഉപാസന മൂർത്തി ആയിട്ടുള്ള ശാസ്താ വിഗ്രഹം ഇങ്ങോട്ട് മാറ്റി പ്രധാന ഉപദേവനായി പ്രതിഷ്ഠിച്ചു(പള്ളിപ്പുറം ശാസ്താ വെളിയിൽ പ്രദേശം നിന്ന്). പ്രസ്തുത ബ്രാഹ്മണ ശ്രേഷ്ഠനെ ദേവ പ്രശ്ന പരിഹാരം ആയി ബ്രഹ്മ രക്ഷസു ആയി കുടി ഇരുത്തി.ഈ മുതല കാലങ്ങളോളം കായൽ തീരത്ത് ഉണ്ടായിരുന്നതായ് പഴമക്കാര്‍ രേഖപെടുത്തുന്നു. ക്രമേണ തങ്ങളുടെ ഭഗവതിക്ക് ഒരു ക്ഷേത്രം പണികഴിപ്പിക്കണം എന്ന അഗ്രഹം മൂലം ദേവിയെ മൂലസ്ഥാനമായ കായല്‍ക്കരയ്ക്ക് അഭിമുഖമായ് പണ്ഢിതര്‍ നിശ്ചയിച്ച ഉത്തമമായ ഭൂമിയില്‍ ക്ഷേത്രം പണികഴിപ്പിച്ച് ദേവിയെ ശ്രീകോവിലില്‍ മോനാട്ട് തന്ത്രിയാൽ കുടിയിരുത്തി ആരാധിച്ചുപോന്നു. ഇന്ന് കാണുന്ന നാലമ്പലം പിന്നീട് കൊടുങ്ങല്ലൂർ കുഞ്ഞി കുട്ടൻ തമ്പുരാൻ നൽകിയ തച്ചു ശാസ്ത്രം അനുസരിച്ചു ആണ് പുതുക്കി പണിതത്. തങ്ങളുടെ അഭിവൃദ്ധിക്കും എെശ്വര്യത്തിനും കാരണഭൂതയായ തങ്ങളെ എന്നും സംരക്ഷിച്ചുപോന്ന സാക്ഷാല്‍ മഹാലക്ഷ്മിയുടെ ക്ഷേത്രം ആദ്യ കാലങ്ങളില്‍ ഏഴു കരക്കാരാണ്(പള്ളിപ്പുറം തെക്കും വടക്കും, തേവർവട്ടം, അരൂർ, അരൂർ ചിറമേൽ കമ്പ കാരൻ കുടുംബം, വള മംഗലം, കുലശേഖര മംഗലം ) പരിപാലിച്ചുപോന്നത്. കരമൊഴിവായി ഏഴു കരയിൽ നൂറോളം ഏക്കർ ഭൂമി രാജാവ് നൽകിയതിൽ സിംഹഭാഗവും ഭൂനിയമം മൂലം നഷ്ട്ടപെട്ടു പോയി, ചേർത്തല താലൂക് രണ്ടാം നമ്പർ പട്ടയം വസ്തു എല്ലാ തന്നെ ഇ ദേവസ്വം വക ആയിരുന്നു. ക്ഷേത്രത്തില്‍ ഉപദേവതമാരായ് വടക്ക് വശത്ത് പടിഞ്ഞാറ് ദര്‍ശനമായ് ശ്രീമഹാദേവനും. തെക്ക് വശത്ത് കിഴക്കോട്ട് ദര്‍ശനമായ് ശ്രീധര്‍മ്മശാസ്താവും കുടികൊള്ളുന്നു. ക്ഷേത്ര മറ്റൊരു പ്രധാന സവിശേഷത ക്ഷേത്ര ശ്രീകോവിലിനുമുന്നിലെ മുഖമണ്ഢപത്തിന്‍റെ തൂണില്‍ പ്രതിഷ്ഠിതമായ ശ്രീഗണപതിയാണ്. ഇതിനു പുറമേ കന്നിമൂലയിലും ശ്രീഗണനായകനായ ഭഗവാന്‍റെ പ്രതിഷ്ഠയുണ്ട്. ദേവീ ഉപാസകര്‍ പ്രധാന്യത്തോടെ ഉപാസിക്കുന്ന ദേവനാണ് ഗണപതി. എെശ്വര്യവും സമൃദ്ധിയും ജ്ഞാനവും നല്‍കുന്ന ഇവിടുത്തെ വലംപിരി ശ്രീഗണപതിയെ അതീവ പ്രാധന്യത്തോടെ ഇവിടെ ആരാധിച്ചു പോരുന്നു. ദേവിയുടെ വലതുവശത്തായ് ശാസ്താവ് കുടികൊള്ളുന്നു. മണ്ഢലകാലത്ത് വിശേഷാല്‍ പൂജകളും കളഭാഭിഷേകവും ശാസ്താങ്കല്‍ നടത്തപെടുന്നു. സാക്ഷാല്‍ മംഗളമൂര്‍ത്തിയായ വെെക്കത്ത് വാഴുന്ന ശ്രീമഹാദേവനെന്ന സങ്കല്‍പത്തില്‍ ഇവിടെ ഭഗവാന്‍ ശിവനെ ആരാധിക്കുന്നു. മറ്റു ഉപദേവതമാര്‍ യക്ഷിയമ്മ ,കൊടുംകാളി,നാഗദെെവങ്ങള്‍ ,ബ്രഹ്മരക്ഷസ്സ് എന്നീ സങ്കല്‍പ്പങ്ങളാണ്. ക്ഷേത്രത്തിന്‍റെ മറ്റൊരു സവിശേഷത ക്ഷേത്ര പാലകനാണ്. അത്യപൂര്‍വ്വമായ ഈ ഉപദേവതാ സങ്കല്‍പ്പം ഇവിടെ ദര്‍ശിക്കാനാവും. ക്ഷേത്രം എന്നാല്‍ ശരീരം ,ദേവീസമക്ഷം എത്തുന്ന ഉപാസകരെ സംരക്ഷിക്കുന്ന സങ്കല്‍പ്പമാണിത്. മറ്റൊരു സവിശേഷത കൊടുങ്കാളി സമക്ഷം മണ്ഡലം അവസാനം തന്ത്രി നടത്തുന്ന ഗുരുതിതര്‍പ്പണമാണ്. കായല്‍കരയിലുള്ള ക്ഷേത്രകുളത്തില്‍ ഉപ്പിന്‍റെ അംശം ഇല്ലായെന്നത് അദ്ഭൂതാവഹമായ കാര്യമാണ്. ക്ഷേത്രത്തിന്‍റെ താന്ത്രികവകാശം പ്രശസ്തമായ മോനാട്ട് മനയ്ക്കാണ്. ക്ഷേത്രത്തിലെ പ്രധാന ഉത്സവം മകരമാസത്തിൽ മകം കൊടികയറി എട്ടാം നാൾ ആറാട്ട് നടത്തുന്നു. കുംഭത്തില്‍ മകം നാളില്‍ ലക്ഷ്മീനാരായണ സംഗമമുഹൂര്‍ത്തത്തില്‍ സര്‍വ്വാഭരണ വിഭൂഷിതയായ ഭഗവതി ദര്‍ശനമരുളുന്നു. അന്ന് കേരളത്തിന്‍റെ നാനാഭാഗത്ത് നിന്നും കാഞ്ചീപുരത്ത് നിന്നും നിരവധി ഭക്തര്‍ ഇവിടെയെത്തുന്നു. ക്ഷേത്രത്തിലെ മറ്റ് പ്രധാന ആഘോഷങ്ങള്‍ മണ്ഡല പൂജയോട് അനുബന്ധിച്ചു ധനു മാസത്തിലെ പന്ത്രണ്ടുകളഭവും കന്നിമാസത്തിലെ നവരാത്രിയുമാണ്. എല്ലാ മലയാള മാസവും മകം നക്ഷത്രത്തിൽ വിശേഷാൽ തന്ത്രി പൂജയും, നവകം അഭിഷേകം അന്നദാനം എന്നിവ നടത്തി വരുന്നു. ലക്ഷ്മി നാരായണ പൂജ, പുഷ്പാഞ്ജലി, നെയ്യ് വിളക്, നെയ് പായസം ഇവയൊക്കെ ആണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. കളഭാഭിഷേകം, ചുറ്റുവിളക്ക്, അന്നദാനം തുടങ്ങിയവും പ്രധാന സമര്‍പ്പണങ്ങളാണ്. സാധരണ ദിനങ്ങളില്‍ വെളുപ്പിന് 5 മണിക്ക് നടതുറന്ന് നിര്‍മാല്യം തുടങ്ങിയ ചടങ്ങുകള്‍ക്ക് ശേഷം 10.30 ന് ഉച്ചപൂജക്ക് ശേഷം നടയടക്കുന്നു. എന്നാല്‍ വിശേഷ ദിവസങ്ങളിലും, വെള്ളിയാഴ്ചകളിലും പന്ത്രണ്ട് മണിവരെ നടതുറന്നിരിയ്ക്കും.(വെള്ളിയാഴ്ച കളിൽ അന്നദാനം ഉണ്ടായിരിക്കും ) വെെകിട്ട് അഞ്ചിന് നട തുറന്ന് ഏഴിന് ദീപാരാധനയും 7.30നു അത്താഴപൂജയ്ക്ക് ശേഷം നടയടക്കുന്നു. ഉപാസിക്കുന്ന ഭക്തോത്തമന്‍മാര്‍ക്ക് രാജരാജേശ്വരിയായും ശ്രീമഹാലക്ഷ്മിയായും വിദ്യാദായനിയായ ശ്രീവിദ്യയായും കാഞ്ചീപുരേശ്വരി ശ്രീമഹാലക്ഷ്മി അനുഗ്രഹം ചൊരിയുന്നു

ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം, തട്ടയിൽ, പന്തളം



ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം, തട്ടയിൽ, പന്തളം

ചരിത്രസ്മരണകള്‍ ഉറങ്ങികിടക്കുന്ന തട്ടയില്‍ ദേശത്തിന്‍റെ തിലകകുറിയായി നിലകൊളളുന്ന 'തട്ടയില്‍ ഒരിപ്പുറത്ത് ഭഗവതിക്ഷേത്രം' പഴയ പന്തളം നാട്ടുരാജ്യത്തിന്‍റെ തെക്കേക്കരയായ, ഇപ്പോഴത്തെ പന്തളം തെക്കേക്കര പഞ്ചായത്തിലെ, തട്ടയില്‍ സ്ഥിതി ചെയ്യുന്നു. ഏതാണ്ട് ആയിരം വര്‍ഷങ്ങള്‍ക്കുമുന്‍പ്, യോഗീശ്വരന്‍റെ കാലശേഷം കാടുമൂടിക്കിടന്നിരുന്ന ദേവീവിഗ്രഹം അടിയാളസ്ത്രീ അരിവാളുരസ്സിയപ്പോള്‍ രക്തം പൊടിഞ്ഞ് ദേവീചൈതന്യം വെളിപ്പെടുകയും, ഭൂവുടമയുടെ നേതൃത്വത്തില്‍ ഒരു പുറം മാത്രമുള്ള താല്‍ക്കാലിക ക്ഷേത്രം നിര്‍മ്മിച്ച് പ്രതിഷ്ഠ നടത്തുകയും ചെയ്തു. തന്മൂലം ഒരിപ്പുറം എന്ന നാമം സിദ്ധിച്ചു. ഇരുനിലകളുള്ള ഇപ്പോഴത്തെ ശ്രീകോവില്‍ ശില്പാലംകൃതമായ കൃഷ്ണശിലയില്‍ നിര്‍മ്മിച്ച് പിത്തള പൊതിഞ്ഞിരിക്കുന്നു. ഉഗ്രമൂര്‍ത്തിയും അഷ്ടബാഹുക്കളിലും ആയുധവുമേന്തിയ ശ്രീഭദ്രകാളിയുടെ മൂലപ്രതിഷ്ഠയും, മുമ്പിലായി ശാന്തഭാവത്തില്‍ ശ്രീഭദ്രയുമായി ദേവിയുടെ ശിലാനിര്‍മ്മിതമായ രണ്ടു വിഗ്രഹങ്ങള്‍ ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇവയില്‍ തുല്യപ്രാധാന്യത്തോടെ അഭിഷേകവും സപരിവാര പൂജയും ചെയ്യുന്നു. പിത്തളയില്‍ തീര്‍ത്ത ആയിരത്തില്‍പ്പരം ചുറ്റുവിളക്കുകളോടുകൂടിയ നാലമ്പലത്തിൻ്റെയും ശ്രീകോവിലിൻ്റെയും മേല്‍ക്കൂര ചെമ്പില്‍ പൊതിഞ്ഞിരിക്കുന്നു. വടക്കോട്ട് ദര്‍ശനമുള്ള ക്ഷേത്രത്തിന്‍റെ കിഴക്ക് ഭാഗത്തായുള്ള വിശാലമായ ഉത്സവപ്പറമ്പ്, ചുറ്റിനുമുള്ള പാടങ്ങള്‍, സര്‍പ്പക്കാവ്, ചുമടുതാങ്ങി, ആല്‍മരങ്ങള്‍, ക്ഷേത്രക്കുളം, കളിത്തട്ടുകള്‍, കൊട്ടാരം എന്നിവ ദേവീ ചൈതന്യം വര്‍ദ്ധിപ്പിക്കുന്നു. ചുറ്റുമതിലുകള്‍ ഇല്ലാത്ത ഈ ക്ഷേത്രത്തില്‍ മഹാഗണപതി, ശ്രീകൃഷ്ണന്‍, മാടന്‍ മുഹൂര്‍ത്തി, നാഗ രാജാവ്, നാഗയക്ഷി, രക്ഷസ്സ്, യോഗീശ്വരന്‍, യക്ഷിയമ്മ എന്നീ ഉപദേവാലയങ്ങള്‍ ഉണ്ട്. കൂടാതെ ചെറിലയം ക്ഷേത്രം, തോലുഴത്തുള്ള വഞ്ചി, ഗുരുസിത്തറ എന്നിവയും ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. തമിഴ്നാട്ടിലെ അമ്പാസമുദ്രത്തില്‍നിന്നും കൊണ്ടുവന്ന കൃഷ്ണശിലകളാല്‍ നിര്‍മിക്കപെട്ടതും മനോഹരങ്ങളായ കൊത്തുപണികളാല്‍ സമൃദ്ധവുമാണ് തട്ടയില്‍ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം. രണ്ടു നിലകളുളള ശ്രീകോവിലിനുളളില്‍ മുകള്‍ഭാഗത്ത് മദ്ധൃത്തില്‍ അഷ്ടദളങ്ങളുളള താമര കൊത്തിവച്ചിരിക്കുന്നു. ഓരോ ദളങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട് അഷ്ടഭുജങ്ങളായി തന്നെ മനോഹരമായി കൊത്തിയെടുത്ത ശിലകള്‍ അടുക്കി ഒരുക്കിയെടുത്ത ശ്രീലകത്തില്‍ ഒരിപ്പുറത്ത് ശ്രീ ഭഗവതി കുടികൊളളുന്നു. വടക്ക് ദര്‍ശനമായി പ്രതിഷ്ഠയുളള അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം. ഐതീഹൃം -------------------- ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം ഐതീഹൃപ്പെരുമകളാല്‍ അനുഗ്രഹീതമാണ്. ഈ ക്ഷേത്രത്തിലെ മൂലവിഗ്രഹം ആയിരത്താണ്ടുകള്‍ക്കു മുമ്പെന്നോ മഹാതപസ്വിയായിരുന്ന ഒരു യോഗിശ്വരനാല്‍ ആരാധിക്കപ്പെട്ടു വന്നിരുന്നതായിരുന്നു. അക്കാലം ഈ പ്രദേശം കാടുപിടിച്ചു കിടക്കുകയായിരുന്നു. അദ്ദേഹം ഇഹലോകവാസം വെടിഞ്ഞതിനുശേഷം ആരാലും ശ്രദ്ധിക്കപ്പെടാതെ ദേവി വിഗ്രഹം കാടുകയറി മറഞ്ഞു കിടന്നു. ഒരുനാള്‍ കാട്ടില്‍ കടന്ന് വളര്‍ത്തുമൃഗത്തിനു തീറ്റശേഖരിച്ചു നടന്നിരുന്ന ഒരു അടിയാള സ്ത്രീ അല്പവിശ്രമത്തിനായി ഒരിടത്തിരുന്നു. വിശ്രമത്തിനിടയില്‍ തന്‍റെ കൈവശമുണ്ടായിരുന്ന അരിവാള്‍ മൂര്‍ച്ച കൂട്ടുന്നതിനായി അടുത്തു കണ്ട ശിലയുടെ കോണിലുരച്ചു. അത്ഭുതം! ശിലയില്‍ നിന്നും രുധിരം ഒഴുകുന്നു. ഭയചകിതയായ ആ ഭാഗൃവതി സമീപത്തെ പ്രമുഖ നായര്‍ ഭവനത്തിലോടിയെത്തി, കാരണവരെ വിവരം ധരിപ്പിച്ചു. കാരണവര്‍ സ്ഥലത്തെത്തി ദേവീ സാന്നിദ്ധൃം തിരിച്ചറിഞ്ഞു. ഒരുപുറം മാത്രം ഓലമേഞ്ഞ നിലയില്‍ ഉളള ക്ഷേത്രം വേഗത്തില്‍ നിര്‍മ്മിക്കുകയും വിഗ്രഹം വീണ്ടെടുത്ത് അതില്‍ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. ഒരുപുറം മാത്രം ഉണ്ടായിരുന്ന ക്ഷേത്രത്തില്‍ അധിവാസം ചെയ്യപ്പെട്ട ദേവിയായതിനാല്‍ ഒരിപ്പുറത്ത് ഭഗവതി എന്ന പേരില്‍ ദേവി ജനങ്ങള്‍ക്കിടയില്‍ പ്രസിദ്ധയായി. പിന്നീട് സ്വസമുദായ അംഗങ്ങളുടെ സഹകരത്തോടെ താത്കാലിക ക്ഷേത്രത്തിനടുത്ത് മനോഹരമായ ഒരു ക്ഷേത്രം പണികഴിപ്പിക്കുകയും അതില്‍ യഥാവിധി അഷ്ടബന്ധത്തോടുകൂടിയ സ്ഥിരപ്രതിഷ്ഠ നടത്തുകയും ചെയ്തു. രൗദ്രഭാവത്തില്‍ അഷ്ടബാഹുക്കളിലും ആയുധ ധാരീണിയായി അനുഗ്രഹകല സമ്പൂര്‍ണ്ണമായി വിരാചിച്ച ദേവിയെ പാട്ടും വാദൃവും പടയണിയും കുരുതിയും ബലിയും തുടങ്ങി മലനാട്ടു വഴക്കളിലെ ദ്രാവിഡമായ ആരാധന രീതികളാല്‍ സംപ്രീതയാക്കി. ദേവിയുടെ ശക്തിവൈഭവം കേട്ടറിഞ്ഞും അനുഭവിച്ചറിഞ്ഞും നാനാദിക്കില്‍ നിന്നും ഭക്തജനങ്ങള്‍ എത്തിച്ചേര്‍ന്നു. പില്‍കാലത്ത് പലതരം സംസ്കാരങ്ങള്‍ സമൂഹത്തിലേക്ക് എത്തിപെടുകയും കൂടികലരുകയും ചെയ്തു. അതുമൂലമാവാം രൗദ്രഭാവത്തിലുളള ദേവിയെ പ്രീതിപ്പെടുത്താന്‍ ഉതകിയിരുന്ന മലനാട്ടു വഴക്കളിലെ ചില ആചാരങ്ങളില്‍ മാറ്റം വന്നു. നാട്ടില്‍ അനര്‍തഥങ്ങള്‍ കണ്ടുതുടങ്ങി. വസൂരൃാദി രോഗങ്ങള്‍ തലപൊക്കി. കാരണം അന്വേഷിച്ചറിഞ്ഞ് ശാശ്വത പരിഹാരം എന്നനിലയില്‍ ദേവിയുടെ മൂലവിഗ്രഹത്തിനു മുമ്പിലായി കണ്ണാടി ശിലയില്‍ ദേവിയുടെ സൗമൃഭാവത്തില്‍ അധിഷ്ഠിതമായ ഒരു വിഗ്രഹം കൂടീ പ്രതിഷ്ഠിച്ചു. പില്‍കാലത്ത് മൂലപ്രതിഷ്ഠയുടെ അതൃുഗ്ര പ്രഭാവം മൂലം നിതൃപൂജ പോലും അസാദ്ധൃമാവുകയും മീനത്തിലെ ഭരണിനക്ഷത്രത്തില്‍ കണ്ണാടി ശിലാ പ്രതിഷ്ഠ നടത്തി. ഒരു ശ്രീകോവിലില്‍ ഒരേ ദേവതയുടെ രണ്ട് പ്രതിഷ്ഠ. ദുഷ്ടതകളെ സംഹരിച്ചുകൊണ്ടും ഭക്തരെ രക്ഷിച്ചുകൊണ്ടും ഭഗവതി ഈ പുണൃഭൂമികയില്‍ നിതൃവും വാഴൂന്നു . ആചാര അനുഷ്ഠാനങ്ങളാലും ഉത്സവാദി ചടങ്ങുകളാലും മലനാട്ടു വഴക്കളില്‍ ചിലതെങ്കിലും സങ്കല്പത്തിലധിഷ്ഠിതമായിട്ടെങ്കിലും സമര്‍പ്പിച്ചുകൊണ്ടും അമ്മയെ തൃപ്തിപെടുത്തി പോരുന്നു. തന്മൂലം ഉണ്ടായ അനുഭവങ്ങള്‍ക്ക് കാലം സാക്ഷിയാണല്ലോ. സമൂഹത്തില്‍ ദേവിയുടെ അനുഗ്രഹകലയുടെ തിരയിളക്കം ദൃശൃമായി; ആരാധിയ്ക്കുന്നവര്‍ക്കെല്ലാം അനുഗ്രത്തിന്‍റെ അമൃതകുംഭം നല്‍കി അമ്മ മുന്നോട്ട് നയിച്ചുകൊണ്ടെയിരിക്കുന്നു. നാട്ടില്‍ (തട്ടയില്‍ ദേശവും എട്ട് കരകളും) ശാന്തിയും സമാധാനവും കളിയാടി, ലോകത്തെമ്പാടും അസ്വസ്ഥതകളും ദുരന്തങ്ങളും വറുതികളും കൊണ്ട് പൊറുതി മുട്ടുമ്പോഴും അമ്മയുടെ തട്ടകം സമൃദ്ധിയിലും നന്മയിലും സ്വച്ഛന്ദതയിലും പുലരുന്നു. ഏഴംകുളം ദേവിയുമായുളള ഒരിപ്പുറത്തമ്മയുടെ ബന്ധമാണ് മറ്റൊരു ഐതീഹൃം. ഒരിപ്പുറത്തമ്മയുടെ സഹോദരിയാണ് ഏഴംകുളത്തമ്മ എന്നാണ് ഇരുദേശവാസികളും വിശ്വസിക്കുന്നത്. ക്ഷേത്രാചാരങ്ങളിലും ഇത് നിഴലിയ്ക്കുന്നു. കുംഭത്തിലെ ഭരണിയ്ക്ക് ഏഴംകുളം കെട്ടുകാഴ്ചയും കാര്‍ത്തികനാള്‍ തൂക്കവും നടക്കുന്നു. ഏഴംകുളത്ത് ഭരണി ഉത്സവം കാണുന്നതിനായി ഒരിപ്പുറത്തമ്മ സന്ധൃയ്ക്ക് പോകുന്നു എന്ന ഐതീഹൃമാണുളളത്. കുഭഭരണിനാള്‍ ഒരിപ്പുറത്ത് അത്താഴപൂജകള്‍ വരെയുളള ചടങ്ങുകള്‍ പതിവിലും നേരത്തേ (സന്ധൃയ്ക്ക് മുമ്പ്) പൂര്‍ത്തിയാക്കും. തുടര്‍ന്ന് കളം എഴുത്തുംപാട്ടും കഴിഞ്ഞ് പാണീ കൊട്ടി കുത്തുവിളക്കില്‍ ദീപം പകര്‍ന്ന് ദേവിയെ വാദൃത്തിന്‍റെ (വീക്ക് ചെണ്ട മാത്രം) അകമ്പടിയോടെ പുറത്തെഴുന്നളളിയ്ക്കും. ക്ഷേത്രത്തിനു പ്രദക്ഷിണം ചെയ്ത് ക്ഷേത്ര തീര്‍ത്ഥക്കുളത്തിനടുത്തുളള കിഴക്കേ ആല്‍ത്തറ സമീപം വരെ കൊണ്ടുവിടും. തുടര്‍ന്നുളള ദേവിയുടെ യാത്ര മനുഷൃഗണം ഇല്ലാതെയാണ്. അനുധാവനം ചെയ്തവര്‍ കുത്തുവിളക്ക് കെടുത്തി വാദൃഘോഷം നിര്‍ത്തി മടങ്ങിപ്പോരും. ഈ സമയം ആരും തിരിഞ്ഞുനോക്കാറില്ല. ഏഴംകുളം ദേവിയുടെ ഉത്സവത്തില്‍ പങ്കെടുക്കുന്നതിനായി ഒരിപ്പുറത്തമ്മ യാത്രയാകുന്നു. പുലരും മുമ്പേ അമ്മ ക്ഷേത്രത്തില്‍ തിരികെ എത്തുകയും ചെയ്യും. മീനഭരണിനാള്‍ ഒരിപ്പുറത്ത് ക്ഷേത്രത്തില്‍ കെട്ടുകാഴ്ച നടക്കുമ്പോള്‍ ഏഴംകുളം ദേവി കിഴക്കേ എതിരേൽപ്പ് ആല്‍ത്തറയിലിരുന്ന് ഉത്സവം കാണുന്നു എന്നാണ് ഐതീഹൃം. അന്നേ ദിവസം ഏഴംകുളം ക്ഷേത്രം തുറക്കാറില്ല എന്നത് ഇതിന് ഉപോത്ബലകമാണ്. ഉച്ചഃപൂജയ്ക്കുശേഷം ഒരിപ്പുറത്ത് ക്ഷേത്രത്തില്‍ ഏഴംകുളം ദേവിക്ക് തിടപ്പളളി നിവേദൃം നല്‍കും. തുടര്‍ന്ന് വൈകിട്ട് 8.30 മണിയോടെ എതിരേല്പ്പ് എന്നൊരു ചടങ്ങ് ഒരിപ്പുറം ക്ഷേത്രത്തില്‍ നടത്തപ്പെടുന്നുണ്ട്. ഒരിപ്പുറം നേർച്ചതൂക്കം --------------------------------------- തൂക്കവഴിപാട് നടക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് തട്ടയില്‍ ഒരിപ്പുറം .ഇഷ്ടസന്താന ലബ്ധിയ്ക്കും പിഞ്ചുകുഞ്ഞുങ്ങളുടെ ആയൂരാരോഗൃ സംഖൃത്തിനും നടത്തുന്ന ആചാരമാണ് ഒരിപ്പുറം നേര്‍ച്ചതൂക്കം.പിഞ്ചുകുഞ്ഞുങ്ങളെ തൂക്കവില്ലിലേറ്റി നടത്തുന്ന ഈ ആചാരം ദര്‍ശിക്കുന്നതിന് ദുരെ ദേശങ്ങളില്‍ നിന്നു പോലും ഭക്തസഹസ്രങ്ങളാണ് എത്തുന്നത്. ക്ഷേത്രത്തില്‍ കാര്‍ത്തികനാളില്‍ നടക്കുന്ന ഗരുഡന്‍ തൂക്കവും ഒരു സവിശേഷതയാണ് . ഗരൂഡാരൂഡനായ മഹാവിഷ്ണു ദേവിയുടെ ഉത്സവാഘോഷങ്ങളില്‍ പങ്ക് കൊളളാന്‍ വൈകുണ്ഠത്തില്‍ നിന്നും എത്തുന്നതായാണ് ഐതീഹൃം ! സഹായക ഗ്രന്ഥം - ഒരിപ്പുറം ക്ഷേത്ര സാംസ്കാരിക ബുധവാണി (അക്ഷരായനം)

ഗുരുവായൂർ കീഴേടങ്ങൾ :തൃക്കണാമതിലകം ക്ഷേത്രം



ഗുരുവായൂർ കീഴേടങ്ങൾ :

 ഗുരുവായൂർ ക്ഷേത്രം ഒരുകാലത്ത് കൊടുങ്ങല്ലൂരിനടുത്തുള്ള തൃക്കണാമതിലകം ശിവക്ഷേത്രത്തിന്റെ കീഴേടമായിരുന്നു. അതിനാൽ അക്കാലത്ത് എന്തുകാര്യത്തിനും ആ ക്ഷേത്രം തന്നെയായിരുന്നു ആശ്രയം. പിന്നീട് തൃക്കണാമതിലകം നശിപ്പിക്കപ്പെടുകയും ഗുരുവായൂർ ക്ഷേത്രം ലോകപ്രസിദ്ധമാകുകയും ഗുരുവായൂർ ദേവസ്വം രൂപീകരിക്കപ്പെടുകയും ചെയ്തപ്പോൾ ഗുരുവായൂരിനുചുറ്റും സ്ഥിതിചെയ്യുന്ന ഏതാനും ചെറിയ ക്ഷേത്രങ്ങളെ ദേവസ്വത്തിന്റെ നിയന്ത്രണത്തിനുകീഴിൽ കൊണ്ടുവന്നു. അവയാണ് ഗുരുവായൂർ ക്ഷേത്രത്തിന്റെ കീഴേടങ്ങൾ. ഇപ്പോൾ 12 കീഴേടങ്ങളാണ് ഗുരുവായൂർ ദേവസ്വത്തിനുള്ളത്. ഇവയിൽ രണ്ടെണ്ണമൊഴികെ ബാക്കിയെല്ലാം ഗുരുവായൂരിനുചുറ്റുമാണ് സ്ഥിതിചെയ്യുന്നത്. 1 ) നാരായണംകുളങ്ങര ഞാമെല്ലിയൂർ ഇല്ലവുമായി വളരെ അടുപ്പമുള്ള മമ്മിയൂർ അംശത്തിലെ ഒരു ക്ഷേത്രമാണ് നാരായണംകുളങ്ങര ഭഗവതി ക്ഷേത്രം. ചിരിച്ചുകൊട്ടിക്കാവ് എന്നും അറിയപ്പെടുന്നു. മകരമാസത്തിലെ പത്താം ദിവസം രാത്രി പാനയും താലപ്പൊലിയും ആഘോഷിക്കുന്നു. നവരാത്രി, നിറ, പൂത്തരി, മണ്ഡലപൂജ, വിഷുവേല എന്നിവയും ആഘോഷിക്കുന്നു. 2 ) താമരയൂർ അയ്യപ്പ- വിഷ്ണു ക്ഷേത്രങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിന് രണ്ടര കി.മീറ്റർ വടക്ക്, താമരയൂർ ഇല്ലത്തിന്റെ ഒരു ക്ഷേത്രമാണ് താമരയൂർ അയ്യപ്പക്ഷേത്രം. പുന്നത്തൂർ കോട്ടയിലേക്കുള്ള വഴിയിലാണ് ശ്രീകണ്ഠപുരം വിഷ്ണുക്ഷേത്രം. ഈ രണ്ട് ക്ഷേത്രങ്ങളും 1989ലാണ് ദേവസ്വം ഏറ്റെടുത്തത്. അഷ്ടമിരോഹിണി, മണ്ഡലവിളക്ക് തുടങ്ങിയവയാണ് രണ്ടിടത്തും പ്രധാന ആഘോഷങ്ങൾ. 3 ) അഞ്ഞൂർ അയ്യപ്പങ്കാവ് ക്ഷേത്രം ഗുരുവായൂർ നിന്നു തൃശ്ശൂർക്കുള്ള വഴിയിൽ ഗുരുവായൂരിൽക്ഷേത്രത്തിൽനിന്നും 16 കി.മീറ്റർ അകലെ മുണ്ടൂരിലാണ് ഈ ക്ഷേത്രം. പടിഞ്ഞാട്ടാണ് ദർശനം. കുംഭമാസത്തിലെ തിരുവാതിരയ്ക്ക് അയ്യപ്പൻ ഗുരുവായൂരിൽ ആറാട്ടിനു പോയിരുന്നുവെന്നും ടിപ്പുവിന്റെ പടയോട്ടത്തോടെയാണ് ഇത് നിന്നതെന്നും വിശ്വസിക്കുന്നു.മണ്ഡലകാലമാണ് പ്രധാനം. 4 ) വെർമാണൂർ ശിവക്ഷേത്രം പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിൽ കുനിശ്ശേരിയിലെ പാറക്കുളത്താണ് ഈ ശിവക്ഷേത്രം. ഗുരുവായൂരിൽനിന്ന് 70 കിലോമീറ്റർ വടക്കുകിഴക്കുമാറി സ്ഥിതി ചെയ്യുന്നു. പടിഞ്ഞാട്ട് ദർശനമായി ശിവൻ കുടികൊള്ളുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. ക്ഷേത്രേശന്റെ രൗദ്രഭാവം കുറയ്ക്കാൻ നടയ്ക്കുമുമ്പിൽ കുളം കുഴിച്ചുവച്ചിരിയ്ക്കുന്നു. ഈ കുളത്തിന്റെ പേരാണ് പാറക്കുളം. ശിവരാത്രിയാണ് പ്രധാന ആഘോഷം. 5 ) മാങ്ങാൻചിറ വിഷ്ണുക്ഷേത്രം പെരുവല്ലൂർ-തൃശ്ശൂർ വഴിയിൽ ഗുരുവായൂർ നിന്ന് 9 കി.മീറ്റർ അകലെ അന്നകരയിലെ പെരുവല്ലൂരിലാണ് ശ്രീകൃഷ്ണപ്രതിഷ്ഠയുള്ള ഈ ക്ഷേത്രം. കിഴക്കോട്ടാണ് ദർശനം. മേലേടത്തിലേതുപോലെ ചതുർബാഹുവായ വിഷ്ണുവിനെ ശ്രീകൃഷ്ണനാക്കി സങ്കല്പിച്ച് പൂജിയ്ക്കുന്നു. ശ്രീകൃഷ്ണപ്രതിഷ്ഠയായതിനാൽ അഷ്ടമിരോഹിണിയാണ് പ്രധാനം. 6 ) തലക്കോട്ടുകര ശിവക്ഷേത്രം ഗുരുവായുർനിന്ന് 12 കി.മീറ്റർ അകലെ കേച്ചേരിക്കടുത്താണ് ഈ ക്ഷേത്രം. ചുറ്റമ്പലത്തിനകത്ത് രണ്ട് ശ്രീകോവിലുകളുണ്ട് ഇവിടെ. തെക്കുഭാഗത്തുള്ളതിൽ സ്വയംഭൂലിംഗമാണ്, മറ്റേതിൽ മനുഷ്യനിർമിതലിംഗവും. ഒരേ പൂജാരി തന്നെ രണ്ടിടത്തും പൂജ ചെയ്യുന്നു. ശിവരാത്രിയാണ് പ്രധാന ആഘോഷം. ഇതിനടുത്ത് ദേവസ്വം ശിവശക്തി എന്നപേരിൽ ഒരു ഓഡിറ്റോറിയം പണിതിട്ടുണ്ട്. 7 ) പുന്നത്തൂർ ശിവ-വിഷ്ണു-ഭഗവതി ക്ഷേത്രങ്ങൾ ഗുരുവായൂർ നിന്ന് മൂന്നര കി.മീറ്റർ അകലെ പുന്നത്തൂരിലാണ് ഈ ക്ഷേത്രങ്ങൾ. 1975ൽ ദേവസ്വം വാങ്ങിയതാണിത്. സാമൂതിരിയുടെ സാമന്തനായിരുന്ന പുന്നത്തൂർ രാജാവിന്റെ കൊട്ടാരം ഇവിടെയായിരുന്നു. ക്ഷേത്രത്തിൽ ആനകളുടെ എണ്ണം ക്രമാതീതമായി കൂടിയപ്പോൾ ഇന്ന് പാഞ്ചജന്യം, ശ്രീവത്സം റസ്റ്റ് ഹൗസുകൾ നിലകൊള്ളുന്ന സ്ഥലത്ത് (പഴയ കോവിലകപ്പറമ്പിൽ, പണ്ട് അവിടെയാണ് ആനകളെ പാർപ്പിച്ചിരുന്നത്) സ്ഥലക്കുറവ് അനുഭവപ്പെടുകയും തുടർന്ന് ഈ സ്ഥലം സ്വന്തമാക്കി അവിടെ ആനകളെ പാർപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. ഗജരാജൻ ഗുരുവായൂർ കേശവന്റെ നേതൃത്വത്തിൽ ആനകളുടെ ഒരു ഘോഷയാത്രയായിരുന്നു പുതിയ താവളത്തിലേയ്ക്ക്. പുന്നത്തൂർക്കോട്ടയ്ക്കകത്തുതന്നെയാണ് ഈ രണ്ട് ക്ഷേത്രങ്ങളും. 10 ഏക്കർ വിസ്തീർണ്ണത്തിലാണ് ഈ സ്ഥലം. പ്രധന പ്രതിഷ്ഠകൾ ശിവനും വിഷ്ണുവും ഭഗവതിയുമാണ്. ശിവക്ഷേത്രം തെക്കേ അമ്പലം എന്നും ഭഗവതിക്ഷേത്രം പാതിക്കോട്ടുകാവ് എന്നും അറിയപ്പെടുന്നു. തെക്കേ അമ്പലത്തിൽ ശിവനും വിഷ്ണുവും തുല്യപ്രാധാന്യത്തോടെ കുടിയിരുത്തപ്പെട്ടിരിയ്ക്കുന്നു. കിഴക്കോട്ട് ദർശനം. ഗണപതി, അയ്യപ്പൻ, നാഗങ്ങൾ എന്നിവരാണ് ഉപദേവതകൾ. മതിൽക്കെട്ടിനകത്തുതന്നെയാണ് ഭഗവതിക്ഷേത്രം. ഭഗവതിക്ഷേത്രത്തിൽ പ്രതിഷ്ഠ ഭദ്രകാളിയാണ്. പടിഞ്ഞാട്ട് ദർശനം. ശിവരാത്രി, അഷ്ടമിരോഹിണി, നവരാത്രി എന്നിവയെല്ലാം ഇവിടെ ആഘോഷിയ്ക്കപ്പെടുന്നു. 8 ) *നെൻമിനി ബലരാമ-അയ്യപ്പ ക്ഷേത്രങ്ങൾ* ഗുരുവായൂരിന് 4കി.മീറ്റർ കിഴക്ക് നെന്മിനിയിലാണ് 500 മീറ്റർ അകലത്തിലായുള്ള ഈ ക്ഷേത്രങ്ങളുള്ളത്. ബലരാമനും അയ്യപ്പനുമാണ് പ്രതിഷ്ഠകൾ. നെന്മിനി ഇല്ലത്തിന്റെ ഈ ക്ഷേത്രങ്ങൾ ഗുരുവായൂർ ദേവസ്വത്തിന് കൈമാറുകയാണുണ്ടായത്. കിഴക്കോട്ട് ദർശനമായാണ് രണ്ട് പ്രതിഷ്ഠകളും. ഗണപതി, നാഗങ്ങൾ, ഭഗവതി എന്നിവരാണ് ഉപദേവതകൾ. 1989ലാണ് ദേവസ്വം ഈ ക്ഷേത്രങ്ങൾ സ്വന്തമാക്കിയത്. അഷ്ടമിരോഹിണിദിവസം മേലേടത്തേയ്ക്ക് ബലരാമന്റെ എഴുന്നള്ളിപ്പുണ്ടാകാറുണ്ട്. അനുജന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ ജ്യേഷ്ഠൻ എഴുന്നള്ളുന്നു എന്നാണ് സങ്കല്പം. അക്ഷയതൃതീയയും ആഘോഷിയ്ക്കുന്നു. 9 ) കാവീട് ഭഗവതിക്ഷേത്രം 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണിത്. ഗുരുവായൂരിൽ നിന്നും ആറു കി.മീറ്റർ അകലെ പുന്നത്തൂർ കോട്ടയ്ക്കടുത്താണ്. കിഴക്കോട്ട് ദർശനമായ ഇവിടത്തെ ഭഗവതി ശ്രീകൃഷ്ണസഹോദരിയാണെന്ന് പറയപ്പെടുന്നു. ഗണപതി, അയ്യപ്പൻ, നാഗങ്ങൾ എന്നിവരാണ് ഉപദേവതകൾ. മകം തൊഴൽ, നവരാത്രി, തൃക്കാർത്തികവിളക്ക് എന്നിവയാണ് പ്രധാന ആഘോഷങ്ങൾ. മുമ്പ് ദേവസ്വത്തിന്റെ പശുവളർത്തുകേന്ദ്രം ഈ ക്ഷേത്രത്തിനടുത്തായിരുന്നു. 10 ) പൂന്താനം വിഷ്ണുക്ഷേത്രം മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ-നിലമ്പൂർ വഴിയിൽ ഗുരുവായൂർ നിന്ന് 60 കി.മീറ്റർ അകലെ ഇടത്തുപുറത്ത് പൂന്താനം മനയിലാണ് ഈ വിഷ്ണുക്ഷേത്രം. വിഷ്ണുവാണ് പ്രതിഷ്ഠയെങ്കിലും ജ്ഞാനപ്പാനയുടെ കർത്താവ് പൂന്താനം നമ്പൂതിരി ആരാധിച്ചിരുന്ന ശ്രീകൃഷ്ണഭഗവാനാണ് ഏറെ പ്രശസ്തി. പൂന്താനം നമ്പൂതിരിയുടെ പിന്തുടർച്ചക്കാർ ഗുരുവായൂർ ദേവസ്വത്തിന് ഇത് കൈമാറി.

2019, ജൂൺ 12, ബുധനാഴ്‌ച

കഠിനം കുളം മഹാദേവക്ഷേത്രം തിരുവനന്തപുരം ജില്ല




കഠിനം കുളം മഹാദേവക്ഷേത്രം
തിരുവനന്തപുരം ജില്ലയിൽ കഠിനം കുളം പഞ്ചായത്തിൽ . തിരുവനന്തപുരം -ആലംമൂട്‌ പെരുമാതുറ  റൂട്ടിൽ. പ്രധാനമൂർത്തി ശിവൻ പടിഞ്ഞാട്ട് ദർശനം (കടലിലേയ്ക്ക് )വട്ടശ്രീകോവിൽ മൂന്നു പൂജ തന്ത്രി വഞ്ചിയൂർ അത്തിയറ  .കായലിനും കടലിനും നടുവിലാണ് ഈ ക്ഷേത്രം എങ്കിലും ക്ഷേത്രകിണറ്റിൽ നല്ല വെള്ളമാണ്  ഉപദേവത  യക്ഷി നാഗം തമ്പുരാൻ ഗണപതി .മീനത്തിലെതിരുവാതിര ആറാട്ടായി പത്ത് ദിവസത്തെ ഉത്സവം 250  മീറ്റർ പടിഞ്ഞാറുള്ള  കടലിലാണ് ആറാട്ട്. മുറജപത്തിനു എത്തിയിരുന്ന നമ്പൂതിരിമാരിൽ ഒരു വിഭാഗം ഈ ക്ഷേത്രത്തിനു കിഴക്കു വശത്തുള്ള  കൊട്ടാരത്തിൽ താമസിച്ചിരുന്നു. കായൽ കടവിൽ നിന്നും ക്ഷേത്രത്തിൽ നിന്നും  ഈ കൊട്ടാരത്തിലേക്കു ഗുഹയുണ്ടായിരുന്നു എന്ന് വിശ്വാസം ക്ഷേത്രത്തിൽ ഗര്ഭഗൃഹത്തിന്റെ ഭിത്തിയ്ക്കു  താഴെയും നാലമ്പലത്തിന്റെ മുൻഭാഗത്ത് പ്രദിക്ഷണപഥത്തിനടുത്തും ശിലാശാസനമുണ്ട് കൊല്ലവർഷം 390  മീനം 18 നു വ്യാഴാഴ്ച്ച പൂയം നാലിൽ കീഴ്പെരൂർ ശ്രീ വീരരാമൻ ഉമയമ്മ എന്ന പിള്ളയാർ തിരുവടി  (മകൾ)പ്രതിഷ്ഠ ചെയ്യിച്ച ക്ഷേത്രം  എന്നാണു ശാസനം . കടലിൽ നിന്നാണ് ഈ ലിംഗം കിട്ടിയതെന്ന് ഐതിഹ്യം  ലിംഗം കിട്ടിയ കുടുംബത്തിന്റെ പിന്തുടർച്ച ക്കാരെന്ന നിലയിൽ ആറാട്ട് കടവിലേക്ക് പോകുമ്പോൾ ഇവിടുത്തെ ക്ലാരിയച്ചൻ  എന്ന ക്രിസ്ത്യാനി കുടുംബത്തിനു 1960  വരെ ദക്ഷിണ കൊടുത്തിരുന്നുഎന്നാണു പുരാവൃത്തം