2020, ഡിസംബർ 13, ഞായറാഴ്‌ച

വാവന്നൂർ വാമനക്ഷേത്രം പാലക്കാട് ജില്ല

 



വാവന്നൂർ   വാമനക്ഷേത്രം പാലക്കാട് ജില്ല

=====================================


പാലക്കാട് ജില്ലയിലെ വാവന്നൂരിൽ .കുന്നാകുളം -പട്ടാമ്പി റൂട്ടിൽ നാഗലശ്ശേരി പഞ്ചായത്ത്. കുറ്റനാടിനു അടുത്ത് പ്രധാനമൂർത്തി വാമനൻ കിഴക്കോട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട് തന്ത്രി ഇയ്യ്‌ക്കാട്‌ ഉപദേവത തെക്കു ഭാഗത്തെ ചുമരിനു  മുകളിൽ വരയ്ക്കൽ  ഭഗവതി സങ്കല്പം ഈ വാമന ക്ഷേത്രമുള്ളതിനാൽ വാമന്നൂർ എന്നായിരുന്നു ഈ പ്രദേശത്തിന് പേരെന്നും കാലാന്തരത്തിൽ വാവന്നൂർ ആയെന്നും പുരാവൃത്തം പാതിരശ്ശേരി മൂസത് മാരുടെ ക്ഷേത്രമാണ് 12000  പറ പാട്ടമുണ്ടായിരുന്നു ഇതിനടുത്തജത് പൊയിലത്ത് ശിവക്ഷേത്രവുമുണ്ട് അവിടെ പ്രധാനമൂർത്തി ശിവൻ കിഴക്കോട്ടു ദര്ശനം രണ്ടു നേരം പൂജ.  ഉപദേവത ശ്രീകൃഷ്ണൻ ഗണപതി  അയ്യപ്പൻ. ശിവരാത്രി ആഘോഷം പഴയകാലത്ത് വാരമുണ്ടായിരുന്നു ഈ ക്ഷേത്രത്തിനു ഇത് മേപ്പോയിലത്ത് ചെറുപൊയിലം കലിയത്തു പൊട്ടക്കുഴി ഇരട്ടയിൽ കീഴ്പറക്കാട്അശിക്കത്തു മനക്കാരുടെ ക്ഷേത്രമാണ് 

വള്ളിയാനിക്കാട്ടുകാവ് ഇടുക്കി ജില്ലയിലെ കുമാരമംഗലത്ത്

 വള്ളിയാനിക്കാട്ടുകാവ് ഇടുക്കി ജില്ലയിലെ കുമാരമംഗലത്ത്

=========================================================



ഇടുക്കി ജില്ലയിലെ കുമാരമംഗലത്ത് .തൊടുപുഴ -കലൂർ റൂട്ടിൽ. തൊടുപുഴയിൽ നിന്നും,പൈങ്ങോൽ  വഴിയുള്ള  അടിമാലി റൂട്ടിലൂടയും ഇവിടെ എത്താം .പ്രധാനമൂർത്തി ഭദ്രകാളി കിഴക്കോട്ടു ദർശനം .മൂന്നു നേരം പൂജയുണ്ട്  മീനത്തിലെ പൂരം ഉത്സവം അന്ന്ഇടി  വഴിപാടുണ്ട് .വെറ്റില അടയ്ക്ക പഴം ഉണക്കലരി ഇവ ഉരലിലിട്ടു പൊടിച്ചു ,നേദ്യവും അഭിഷേകവും .ഇതുപൊങ്ങിലിടി പോലെയുള്ള ചടങ്ങാണ് മിയ്ക്കവാറും പഴയ കേരളത്തിലെ ദേവി ക്ഷേത്രങ്ങളിൽ ഉണ്ടായിരുന്ന പൊങ്ങിലിടി തന്നെയാണ് ഈ ഇടി വഴിപാടു  അന്ന് ഗരുഡൻ തൂക്കവുമുണ്ട് കുമാരമംഗലത്തെ നായർ കുടുംബങ്ങളുടെ ക്ഷേത്രമായിരുന്നു ,ഇപ്പോൾ തിരുവതാം കൂർ ദേവസം  ബോർഡ്.

വലിയ ഉദയാദിച്ചപുരം മഹാദേവക്ഷേത്രം

 



വലിയ ഉദയാദിച്ചപുരം മഹാദേവക്ഷേത്രം 

======================================



തിരുവനന്തപുരം ജില്ലയിലെ കടകംപള്ളി പഞ്ചായത്തിൽ കിഴക്കെ  കോട്ടയിൽ നിന്നും  ആനയറ അരശുമൂട്  റൂട്ടിൽ പ്രധാന മൂർത്തിയോമഹാദേവം  കിഴക്കോട്ടു ദര്ശനം മൂന്നു നേരം പൂജയുണ്ട്. തന്ത്രി വഞ്ചിയൂർ അത്തിയറ .ഉപദേവത ചടയപ്പൻ മാടൻ സ്വരൂപം ,ശാസ്താവ് ,ഗണപതി, നാഗം  വൃശ്ചികത്തിലെ തിരുവാതിര  ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം  പഴയകാലത്ത് മനോരോഗ ചികിത്സയ്ക്കു  ഈ ക്ഷേത്രത്തിൽ വന്നു ഭജനമിരിയ്ക്കും ണ് ക്ഷേത്രത്തിൽ നിന്നും വെണ്ണയും കദളിപ്പഴവും നേദിച്ചു കൊടുക്കും  അന്ന് ഈ ക്ഷേത്രത്തിനു 14 1/ 2  അടി പൊക്കമുണ്ടായിരുന്നു  എന്ന് പഴമയുണ്ട്  വെള്ളക്കല്ലു കൊണ്ടായിരുന്നു മതിലുകൾ .കഴക്കൂട്ടം പിള്ളയുടെ വിഹാരരംഗമായിരുന്നു ഈ ക്ഷേത്രവും പരിസരങ്ങളും  ഒരു മഹർഷിയുടെ സമാധിയിൽ പ്രതിഷ്ഠിച്ച ശിവനാണ്  ഇവിടെയെന്നു ഐതിഹ്യം ക്ഷേത്രത്തിനു അഞ്ചു കിലോമീറ്റര് ചുറ്റളവിൽ നമ്പൂതിരിമാരുടെ ഇല്ലങ്ങൾ ഉണ്ടായിരുന്നില്ല . റആജാവ് നശിയ്‌ക്കാൻ ഇവിടെത്തെ ശിവനെ കഴക്കൂട്ടം പിള്ള ശ്മശാന ശിവനാക്കി മാറ്റിയോ  എന്നും സംശയമുണ്ട് ഇത് പിള്ളയുടെ വിഹാരരംഗമായതുകൊണ്ടു  മഹാരാജാക്കന്മാർ ഈ ക്ഷേത്രത്തിൽ തൊഴാൻ  വരുമായിരുന്നില്ല. ഇപ്പോൾ തിരുവതാം കൂർ ദേവസം  ബോർഡിന്റെ  ക്ഷേത്രമാണ് ഇതിന്റെ കീ‌ഴേടമാണ് കാമൻകുളങ്ങര  ദേവി ക്ഷേത്രം 

കലാഭംഗി നിറഞ്ഞ ശില്പങ്ങളാൽ അലംങ്കൃതമായ മേൽക്കൂരയോടെ വൃത്താകൃതിയിലുള്ള ശ്രീകോവിൽ വളരെ ആകർഷകമാണ്.

തപസ്സു ചെയ്യുന്ന ദേവനാകയാൽ ഇവിടെ ശ്രീപാർവ്വതി ദേവീ സാന്നിധ്യം ഇല്ല. ശ്രീകോവിൽ മാത്രമല്ല മുന്നിലുള്ള മണ്ഡപവും കരിങ്കല്ലിൽ നിർമ്മിതമാണ്, മുന്നിൽ വലിയമ്പലവും വശങ്ങളിൽ ഇളമതിലും ബലിക്കല്ലുമുണ്ട്. ബലിക്കൽപ്പുര തുറസ്സാണ് ചെമ്പു കൊടിമരവും ഇവിടെത്തെ ആകർഷണീയതയിൽ ഒന്നാണ്.

ഉപദേവതകളായി ഗണപതി, ശാസ്താവ്, ചടയപ്പൻ (ജടയപ്പൻ ശിവനെന്ന് വിശ്വസിച്ചു പോരുന്നു) വീരരക്ഷസ്സ്, ബ്രഹ്മരക്ഷസ്സ് നാഗർ എന്നിവരാണ്, വീരരക്ഷസ്സും ബ്രഹ്മരക്ഷസ്സും ക്ഷേത്രത്തിനു പടിഞ്ഞാട്ടു ദർശനമായി ക്ഷേത്രത്തിനു മുന്നിലായി പ്രത്യേകം ശ്രീകോവിലുകളിലാണ്.... ഇളമതിലിനു പുറത്ത് ചുറ്റുമതിലിനകത്താണ് ശാസ്താവിന്റെ സ്ഥാനം മഹാദേവന്റെ അടുത്തായി ഗണപതിയുടെ ശ്രീകോവിലും കാണാം. ക്ഷേത്രത്തിന് പുറത്തായി കിഴക്ക് മാറിയുള്ള ക്ഷേത്രക്കുളത്തിനു സമീപമായുള്ള കാവിലാണ് നാഗദൈവങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

ഈ ക്ഷേത്രത്തിൽ ദിവസവും മൂന്നു പൂജ പതിവുണ്ട് ഉത്സവം വൃശ്ചികമാസത്തിലെ തിരുവാതിര നാളിൽ ആറാട്ടായി എട്ടുദിവസം നടത്തപ്പെടുന്നു. കിഴക്കുഭാഗത്തുള്ള ക്ഷേത്രക്കുളത്തിലാണ് ആറാട്ട് നടക്കുന്നത്. കൂടാതെ ശിവരാത്രിയും ആട്ടവിശേഷമായി നടത്തി വരാറുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭാഗമായുള്ള ഈ ക്ഷേത്രത്തിലെ തന്ത്രം വഞ്ചിയൂർ അത്തിയറമഠം ഇല്ലത്തിനാണ്.

ബലിക്കല്ലിൽ നൈവേദ്യം തൂകികൊണ്ട് ആദ്യം നാലമ്പലത്തിനകത്തും പിന്നെ പുറത്തും പ്രദക്ഷിണംവയ്ക്കുന്നകാഴ്ച ഭക്തിനിർഭരമാണ്, അകത്ത് ദേവന്റെ പരിവാരങ്ങളെ സങ്കൽപിച്ചും പുറത്ത് പക്ഷിമൃഗാദികളെ സങ്കല്പിച്ചുമാണ് ശ്രീബലി തൂകുന്നത്.

പഴയ കാലത്ത് മനോരോഗ ചികത്സയ്ക്ക് രോഗികൾ ഈ ക്ഷേത്രത്തിൽ ഭജനമിരിക്കുക പതിവുണ്ടായിരുന്നു. ക്ഷേത്രത്തിൽ നിന്നും ഔഷധമായി കദളിപ്പഴവും വെണ്ണയുമാണ് ജപിച്ചു കൊടുക്കുക, ക്ഷേത്രത്തിലെ വെള്ള നിവേദ്യമാണ് രോഗികളുടെ ഭക്ഷണം.

ഈ ക്ഷേത്രം ഐതീഹ്യപ്രകാരം ഒരു മഹർഷിയുടെ സമാധിസ്ഥലമായിരുന്നു. ഋഷിയുടെ സാമാധിക്കു മുകളിലാണ് ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന് ഭക്തജനങ്ങൾ വിശ്വസിച്ചു പോരുന്നു. വെള്ളക്കല്ലിൽതീർത്ത ക്ഷേത്ര മുറ്റുമതിലിന് പതിനഞ്ചടിയോളം പൊക്കമുണ്ടായിരുന്നുവെന്നും ഇവിടത്തെ ശ്രീ പരമേശ്വരൻ ആതുര ശിശ്രൂഷകനാണെന്നും പഴമക്കാർ പറഞ്ഞു പോരുന്നു. ക്ഷേത്രത്തിനു ചുറ്റും ബ്രാഹ്മണരാരും താമസിച്ചിരുന്നില്ല പ്രതിഷ്ഠാമൂർത്തി ശ്മശാനശിവനാണെന്ന വിശ്വാസമെന്നതാണ് കാരണമത്രെ.

ഐതീഹ്യമനുസരിച്ച് മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്താണ് ഈ ക്ഷേത്രം പ്രസിദ്ധമാകുന്നത്, കാരണം നാട്ടുരാജ്യങ്ങൾ പിടിച്ചടക്കുകയും കൊല്ലും കൊലയും നടത്തുകയും ചെയ്ത അദ്ദേഹത്തെ ഒരു ഈതിബാധ പിൻതുടർന്നുപോന്നു. ഈ വിവരം മനസ്സിലാക്കിയ രാജാവ് പ്രശ്നം വച്ചു നോക്കിയപ്പോൾ പരിഹാരം ഉദയാദിച്ചപുരത്തപ്പന്റെ കടാക്ഷം മാത്രമാണെന്ന് ബോധ്യമായി, തുടർന്ന് അദ്ദേഹം പതിവായി ഇവിടെ ദർശനം നടത്തി പ്രാർത്ഥിച്ചുപോന്നു, അദ്ദേഹം ക്ഷേത്രത്തിൽ കയറാൻ തുടങ്ങുമ്പോൾ.... തന്നെ പിൻതുടർന്നുകൊണ്ടിരുന്ന ബാധകളോട് "നിൽക്കുക ദർശനം കഴിഞ്ഞു വരട്ടെ" എന്നു പറഞ്ഞു കൊണ്ട് ക്ഷേത്രത്തിൽ പ്രവേശിക്കുകയും പ്രാർത്ഥനയ്ക്കു ശേഷം മടങ്ങിപ്പോവുകയും ചെയ്തുപോന്നു. എന്നാൽ ഒരിക്കൽ അദ്ദേഹം പ്രാർത്ഥിച്ച ശേഷം പതിവിന് വിപരീതമായി പടിഞ്ഞാറെനടവഴി മടങ്ങിപ്പോവുകയും പ്രായശ്ചിത്തമായി ബാധകളെ ക്ഷേത്രപരിസരത്ത് കുടിയിരുത്തുകയും ചെയ്തു. ദേവനഭിമുഖമായുള്ള വീരരക്ഷസ്സും ബ്രഹ്മരക്ഷസ്സും ആ ബാധകളാണെന്ന് പറയപ്പെടുന്നു. ഐതീഹ്യമെന്തായാലും പിൽക്കാലത്ത് മഹാരാജാക്കന്മാർ ഈ സന്നിധിയിൽ ദർശനത്തിനുവരിക പതിവില്ലാതായിതീർന്നു.

ധ്യാനനിരതനായ ദേവൻ അപസ്മാര രോഗികൾക്കും ബുദ്ധിഭ്രമം സംഭവിച്ചവർക്കും രോഗശാന്തിഉണ്ടാക്കിപ്പോന്നുവെന്നും ഇവിടെ നാൽപത്തിയൊന്നു ദിവസം ഭജനമിരുന്നാൽ എല്ലാ ബാധകൾക്കും പരിഹാരമുറപ്പാണെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. പ്രതിഷ്ഠാമൂർത്തികൾക്കുമാത്രമല്ല സമാധിസ്ഥനായ മഹർഷീശ്വരനും ഇവിടെ പൂജാദികർമ്മങ്ങൾ നടത്തുകപതിവാണ്.

ഒരു സുഹൃത്തിന്റെ അഭിപ്രായം 

----------------------------------------------


എല്ലാം ശരിയായിരിക്കാം പരശുരാമൻ പ്രതിഷ്ഠ നടത്തിയെന്ന് ഈ ഭൂലോകത്ത് ആരും വിശ്വസിക്കില്ല / മഹർഷി ശ്രീ ചടയപ്പൻ സ്വാമിയുടെ തപോ ബലത്താൽ പരമശിവൻ പ്രത്യക്ഷനാവുകയും സ്വാമിയോടെപ്പം ഭഗവാനും സമീപത്ത് ധ്യാന രൂപത്തിൽ ദർശനം നൾകി: തൽസ്ഥാനത്ത് കുടികൊള്ളുകയാണ്/ഐ തീഹ്യകഥകൾ ഉണ്ടാക്കാം ആർക്കും ചരിത്രം എന്നത് സത്യമാണ് അത് തലമുറകളായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ് / ചടയപ്പൻ സ്വാമി എന്ന ക്ഷേത്ര സ്ഥാപകമഹർഷിയെ ശിവനായി സങ്കൽപ്പിക്കാം തന്ത്ര വിദ്യ അനുസരിച്ച് സ്ഥാപകനെ ശുദ്ധീകരിച്ച് മൂർത്തി ഭാവത്തിൽ സങ്കൽപ്പിച്ച് ദേവവനു തുല്യനായി ആരാധിക്കാം/ എന്തായാലും ഞങ്ങളുടെ മുൻ തലമുറ പിതൃക്കൾ എല്ലാം ശ്രീ ചടയപ്പ സ്വാമിയുടെ തിരുനടയി പരിലസിയ്ക്കുന്നു / ആര് ചരിത്രത്തെ പിൻതള്ളി ഐ തീഹ്യകഥകൾ ഉണ്ടാക്കിയാലും ശരി ഉദേശ്വരത്തപ്പൻ ഞങ്ങളുടെ കുടുബ കുലദൈവം / ഓം നമ:ശിവായ


2020, ഡിസംബർ 11, വെള്ളിയാഴ്‌ച

എയ്യാൽ കാർത്യായനി ക്ഷേത്രം തൃശൂർ ജില്ല

 


എയ്യാൽ കാർത്യായനി ക്ഷേത്രം തൃശൂർ ജില്ല

=========================================



തൃശൂർ ജില്ലയിലെ എയ്യാലിൽ .കേച്ചേരി -പന്നിത്തടം  റൂട്ടിൽ  കടങ്ങോട് പഞ്ചായത്ത് .പ്രധാനമൂർത്തി കാർത്ത്യായനി പടിഞ്ഞാട്ടു ദർശനം .രണ്ടു നേരം പൂജ. തന്ത്രി അണ്ടലാടി ദേശ ദേവതയാണ് .വടക്കോട്ടു ദര്ശനമായിരിക്കുന്ന ഉപദേവതാ ഭദ്രകാളി .ഭദ്രകാളിയ്ക്കു കൂടുതൽ പ്രാധാന്യം ശില കണ്ണാടിയാണ് .കൊടുങ്ങല്ലൂരിൽ നിന്നും ആവാഹിച്ചു  കൊണ്ടുവന്നതാണോ എന്ന് സംശയം .മറ്റു ഉപദേവതകൾ അയ്യപ്പൻ,ഗണപതി ശിവൻ ക്ഷേത്രപാലൻ .മേടത്തിലെ കാർത്തികയ്ക്ക് പൂരം 24  ആനകളുണ്ടാകും എഴുത്തച്ഛന്മാർ ഈഴവസമുദായക്കാർ  ചിറ്റലങ്ങാട് ദേശക്കാർ എന്നിവരും ദേവസവും  ചേർന്നാണ് പൂരം  നടത്തിപ്പ്. മേടത്തിലെ രോഹിണിയ്ക്കു ഭദ്രകാളി ക്ഷേത്രത്തിൽ മധുവേല .മണ്ണാന്മാരാണ്  ഇതിന്റെ നടത്തിപ്പ് ഇതിൽ തെണ്ട്  പറിയ്ക്കുക  എന്നൊരു ചടങ്ങുണ്ട് വാഴപിണ്ടിയുടെ മുകളിൽ തുണിചുറ്റി പൂജകഴിച്ചു പറിച്ചുകൊണ്ടുപോയി വടക്കേ തോട്ടിൽ ഒഴുക്കും ഇത് കഴിഞ്ഞു ഗുരുതിയുമുണ്ട് മണ്ഡലം 41  നു കളമെഴുത്തും പാട്ടുമുണ്ട് ഈ ക്ഷേത്രത്തിനു നാല് കുളമുണ്ടായിരുന്നു പാതിരക്കോട്ടു പടനായർ തെച്ചിക്കോട്ട് വലിയ പണിക്കർ കിഴുവീട്ടിൽ മേലായെവീട്ടിൽ മണ്ണാഴി പാലക്കാട്ട് ആതിയാട് അമ്പക്കാട്ട് രാമത്ത് കാമ്പുറത്ത്  എന്ന് തുടങ്ങി പതിനാറു വീട്ടുകാരുടെ ക്ഷേത്രമായിരുന്നു ക്ഷേത്രത്തിൽ നിന്നും അറ കിലോമീറ്റര് ദൂരമേ പ്രസിദ്ധമായ എയ്യാൽ  ഗുഹയിലേയ്ക്കുള്ളു .പുരാവസ്തു ഗേവഷകർക്കു ഏറ്റവും വിലപ്പെട്ട നാണയശേഖരം ലഭിച്ചതും എയ്യാലിൽ നിന്നാണ് .1945 ഒക്ടോബർ 28  നു വാഴ നടുന്നതിനു കുഴിഎടുത്തപ്പോൾ മൺകുടത്തിൽ നിന്നും 12  റോമൻ സ്വർണ്ണ നാണയങ്ങളും 71 റോമൻ സിനാറിയസും 34

തുളയുള്ള നാണയങ്ങളും  കിട്ടിയത് .ബി.സി 123 മുതൽ എ .ഡി 117  വരെയുള്ള കാലഘട്ടത്തിലേതായിരുന്നു .

ഈ ക്ഷേത്രത്തിനു വലിയ പഴക്കം കരുതി വരുന്നുണ്ട് .ഇതിനടുത്ത് പാറമേൽ ശ്രീകൃഷ്ണക്ഷേത്രമുണ്ട് .ഇത് കിഴക്കോട്ടു ദര്ശനം ഒരു നേരം പൂജ. അഷ്ടമി രോഹിണി ആഘോഷം  

പെരുമ്പുള്ളി മനക്കാരുടേതാണ് .കൂടാതെ ഓക്കി മനക്കാരുടെ കോഴിയോർക്കാവും  ഇതേ റൂട്ടിലാണ് പാടത്തിനു നടുവിലാണ് ഈ ഭഗവതി ക്ഷേത്രം കിഴക്കോട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട് കുംഭം രണ്ടിന് ഉത്സവം . ഓക്കി മനയിലെ നമ്പൂതിരിയുടെ കുട പുറത്ത്  വന്ന ഭഗവതിയെന്നു ഐതിഹ്യം 


കുറ്റാഞ്ചേരി ശിവക്ഷേത്രം കോഴിക്കോട്

 കുറ്റാഞ്ചേരി ശിവക്ഷേത്രം

SIVA TEMPLE KUTTANCHERI,KOZHIKODU
=======================
കോഴിക്കോട് കോര്പറേഷനിൽ കോഴിക്കോട് -കല്പറ്റ റൂട്ടിൽ പാറോപ്പടിയിൽ നിന്നും ഒരു കിലോമീറ്റര് പ്രധാന മൂർത്തി ശിവൻ പടിഞ്ഞാട്ടു ദര്സനം .മൂന്നു നേരം പൂജ. തന്ത്രി ചാത്തനാട്ട്ഇല്ലം
ഉപദേവത :അയ്യപ്പൻ,ശ്രീകൃഷ്ണൻ,ഭഗവതി. ഗണപതി,ശംഖാഭിഷേകമാണ് പ്രധാനവഴിപാട്.
ഡിസംബർ 24 മുതൽ 31 വരെ.ഉത്സവം .ഇതിനോടനുബന്ധിച്ച് നടന്നിരുന്ന കാലിച്ചന്ത മലബാറിൽ പ്രസിദ്ധമായിരുന്നു. 25 മുതൽ 31 വേര് മൂന്നു ചന്ത 3000 ജോഡി കാലികൾ വരെ ചന്തയിലെത്തിയിരുന്നു. എന്നാണ് പഴമ .കറുകേടത്ത് ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു.കുറേക്കാലം തകർന്നു കിടന്ന ക്ഷേത്രം ചോലപ്പുറം എന്ന ഈഴവ കുടുംബത്തിലെ കാരണവർ വിലകൊടുത്ത് വാങ്ങികമ്മിറ്റിയെഏൽപ്പിക്കുകയായിരുന്നു.പഴയ പോളനാട്ടി ലാണ് ഈ ക്ഷേത്രം .പോളനാടിന്റെ അധിപനായി മൂന്നു പെർളാതിരിയുടെ ആസ്ഥാനമായിരുന്നു എന്ന് പറയുന്ന മാലൂർകുന്നു ഈ ക്ഷേത്രത്തിനടുത്താണ് (മാലൂർകുന്നു ഇപ്പോൾ പോലീസ് ക്യാമ്പാണ് )കോഴിക്കോടിന് ചുറ്റുമുള്ള പ്രദേശങ്ങളാണ് പോളനാട്‌ പതിനായിരം പഴയകേരളത്തിൽ പ്രസിദ്ധവുമായിരുന്നു. ഈ ക്ഷേത്രവുമായി പോളനാട്‌ രാജാക്കന്മാർക്ക് വലിയബന്ധമുണ്ടാകാൻസാധ്യതയുണ്ട്.ഒരുപക്ഷെ പോളനാട്ടിലെ പ്രധാനക്ഷേത്രങ്ങളിൽ ഒന്നായിരിക്കാം .കുറ്റാഞ്ചേരി ഇവിടുത്തെ ശിവൻ അഘോരമൂർത്തിയാണോ എന്ന് ഒരു സംശയമുണ്ട് .
ഏലത്തൂർ തലക്കുളത്തൂർ ,മക്കട ,ചാത്തമംഗലം ,കുന്നമംഗലം ,താമരശ്ശേരി,കുറുവത്തൂർ ,പടിഞ്ഞാറേമുറി കാര ന്നൂർ ,എടക്കാട്,കച്ചേരി നഗരം,കസ്‌ബാ ,വളയനാട് കോട്ടൂളി ചേവായൂർ മായനാട് ,കോവൂർ,പെരുമണ്ണ,ഇരുവയൽ,ഇരിങ്ങണ്ണൂർ ഒളവണ്ണ അംശങ്ങൾ പോളനാട്ടിലായിരുന്നു.സാമൂതിരി പിന്നീട് പിടിച്ചെടുത്തു,

ഇരിങ്ങണ്ണൂർ ശിവക്ഷേത്രം:കോഴിക്കോട് ജില്ല ==========================================

 


ഇരിങ്ങണ്ണൂർ ശിവക്ഷേത്രം:കോഴിക്കോട് ജില്ല
=============================


കോഴിക്കോട് ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് നാദാപുരത്ത് സ്ഥിതി ചെയ്യുന്ന ഇരിങ്ങണ്ണൂര് ശിവ ക്ഷേത്രം. പരശുരാമന് പ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം കോഴിക്കോട്ടെ പുരാതന ക്ഷേത്രങ്ങളിലൊന്നു കൂടിയാണ്. 108 ശിവക്ഷേത്രങ്ങളിലൊന്ന് കൂടിയായ ഇവിടെ ഏറെയും ശൈവ വിശ്വാസികളാണ് എത്തിച്ചേരുന്നത്.
മൂന്നു തൃക്കപാലിശ്വരങ്ങളിലൊന്ന്:
കേരളത്തിലെ അപൂര്വ്വ ക്ഷേത്രങ്ങളാണ് തൃക്കപാലിശ്വര ക്ഷേത്രങ്ങള്. പരശുരാമന് സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളില് തന്നെ ആകെ മൂന്നു തൃക്കപാലീശ്വര ക്ഷേത്രങ്ങളെക്കുറിച്ച് മാത്രമേ പരാമര്ശിക്കുന്നുള്ളൂ. അതിലൊന്നാണ് ഇരിങ്ങണ്ണൂർ ശിവക്ഷേത്രം. കണ്ണൂര് ജില്ലയിലെ കാടാച്ചിറ തൃക്കപാലം ശിവക്ഷേത്രം, നിരണം തൃക്കപാല തൃക്കപാല ക്ഷേത്രം എന്നിവയാണവ.
ഒരു മഹാ ക്ഷേത്രത്തിനു വേണ്ട എല്ലാ യോഗ്യതകളോടെയും കൂടിയാണ് ഇരിങ്ങണ്ണൂര് ക്ഷേത്രം നിര്മ്മിച്ചിരിക്കുന്നത്. നാലമ്പലവും, തിടപ്പള്ളിയും, ബലിക്കല്പുരയും, മുഖമണ്ഡപത്തോട് കൂടിയ ശ്രീകോവില് തുടങ്ങി അതിമനോഹരമായാണ് ഇത് നിര്മ്മിച്ചിരിക്കുന്നത്.
രൗദ്രഭാവത്തിലാണ് ഇവിടെ ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കിഴക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ക്ഷേത്രംത്തില് നേരത്തെ നമസ്കാര മണ്ഡപം ഉണ്ടായിരുന്നതായാണ് കരുതപ്പെടുന്നത്. മുഖമണ്ഡലം, തിടപ്പള്ളി എന്നിവയൊക്കെ ഇവിടെ കാണേണ്ട കാഴ്ചകള് തന്നെയാണ്. മുഖമണ്ഡപത്തിനും ശ്രീകോവിലിനും ദ്വിതാല രൂപമാണുള്ളത്. സാധാരണ ക്ഷേത്രക്കുളങ്ങളില് നിന്നും വളരെ വലുപ്പത്തിലുള്ള ഇവിടുത്തെ ക്ഷേത്രക്കുളം ശിവന്റെ രൗദ്രഭാവത്തിന് ശമനം ഉണ്ടാകുവാനാണ് നിര്മ്മിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം.
തൃക്കണ്ണില്ലാത്ത ശിവന്
മറ്റു ക്ഷേത്രങ്ങളില് നിന്നും വ്യത്യസ്തമായി ഇവിടുത്തെ ശിവപ്രതിഷ്ഠയ്ക്ക് തൃക്കണ്ണ് അഥവാ മൂന്നാം കണ്ണ് ഇല്ല എന്നൊരു പ്രത്യേകതയും ഉണ്ട്. രണ്ട് കണ്ണുള്ളതുകൊണ്ടാണ് ഈ പ്രദേശത്തിന് ഇര് കണ്ണ് ഊര് എന്നതില് നിന്നും ഇരിങ്ങണ്ണൂര് ആയതെന്നാണ് കരുതപ്പെടുന്നത്.
ആഘോഷങ്ങള്
ആഘോഷങ്ങള്
ശിവന് പ്രാധാന്യമുള്ള ആഘോഷങ്ങള് ഇവിടെ പ്രാധാന്യത്തോടെ കൊണ്ടാടാറുണ്ട്. ശിവരാത്രി, മണ്ഡലപൂജ, അഷ്ടമിരോഹിണി തുടങ്ങിയവയാണ് പ്രധാന ആഘോഷങ്ങള്.
ഗണപതി, അയ്യപ്പന്, നാഗങ്ങള്, ബ്രഹ്മരക്ഷസ്, ശ്രീകൃഷ്ണന് തു‌ടങ്ങിയ ഉപദേവതാ ക്ഷേത്രങ്ങളും ഇവിടെയുണ്ട്. നാലമ്പലത്തിന്റെ വടക്ക് ഭാഗത്ത് വിഷ്ണുവിന്റെ ഒരു പ്രതിഷ്ഠയും കാണാം.

ഇഴിഞ്ഞില്ലം ശാസ്താക്ഷേത്രം പത്തനംതിട്ട ജില്ല

 


ഇഴിഞ്ഞില്ലം ശാസ്താക്ഷേത്രം പത്തനംതിട്ട ജില്ല

==========================================



പത്തനംതിട്ട ജില്ലയിലെ പെരിങ്ങര  പഞ്ചായത്തിൽ .ചങ്ങനാശ്ശേരി -തിരുവല്ല റൂട്ടിൽ (എം സി റോഡ് )ഇഴിഞ്ഞില്ലം.ഈ സ്റ്റോപ്പ് ആദ്യം എഴിഞ്ഞില്ലം  എന്നായിരുന്നു .അറിയപ്പെട്ടിരുന്നത് ഇവിടെ പ്രധാമൂർത്തിശ്രീ ബുദ്ധനാണ് . ശാസ്താ സങ്കല്പം  പഞ്ചാസനത്തിലാണ് ബുദ്ധൻ .സൈദ്ധാന്തിക വിജയത്തെ തുടർന്ന് ശാസ്താക്ഷേത്രമാക്കി പരിവർത്തനം ചെയത ക്ഷേത്രമാണ് .എന്ന് വിശ്വാസം . ഇവിടെ ഉത്സവത്തിന് മുൻപ് കേട്ട് കാഴ്ചയുണ്ടായിര്ന്നു ചെറിയ ക്ഷേത്രമാണ് കിഴക്കോട്ടു ദര്ശനം രണ്ടു നേരം പൂജ കുംഭത്തിലെ ഉത്രം നാളിൽ ഷഷ്ടി ആഘോഷം കാവടിയുണ്ട് തിരുവല്ല നെടുമ്പറത്ത്  നംമ്പൂ തിരിയെ ഈ ക്ഷേത്രപരിസരത്ത്  വ ച്ച് തേക്കാം കൂറിന്റെ കിങ്കരന്മാ ർ  വെട്ടിക്കൊന്നു എന്ന് ഐതിഹ്യം ഉണ്ട് .മാര്തതാണ്ഡവർമ്മയുടെ നിർദ്ദേശമനുസരിച്ചു നെടുമ്പറത്ത് നമ്പൂതിരി  തെക്കും കൂറിനെ രാജ്യം പണയം വച്ച് ചതുരംഗം കളിക്കാൻ ക്ഷണിച്ചു  തെക്കുംകൂർ കളിയിൽ പരാജയപ്പെട്ടു .ഇതോടെ നമ്പൂതിരിയെ  കൊല്ലുകയായിരുന്നു  വാഴപ്പാട് ഇല്ലം വക ക്ഷേത്രമായിരുന്നു ഇപ്പോൾ എൻ.എസ.എസ.കരയോഗം  ഉപദേവതയായി രക്ഷസ്  ഉണ്ട്  ഇതിന്റെ കീഴേടമായിരുന്നു  ഇഴിഞ്ഞില്ലത്തെ അന്തിമഹാകാളൻ .ഈ ക്ഷേത്രം .ഇപ്പോൾ തിരുവതാംകൂർ ദേവസം ബോർഡ് .അഴിയിടത്ത് ചിറ  ഈ ഉപഗ്രൂപിലെ ക്ഷേത്രമാണ് ചെന്തിട്ടക്കാവ് എന്നായിരുന്നു പഴയ പേര് .ഉപദേവത അഖിലയക്ഷി .

ഈശാനമറ്റം ക്ഷേത്രം എറണാകുളം ജില്ല

 ഈശാനമറ്റം ക്ഷേത്രം എറണാകുളം ജില്ല

========================================



എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തിൽ  അന്നമനട വഴിയുള്ള അങ്കമാലി -മാള  റൂട്ടിൽ  ഏരൂർ -പൂവത്തുശ്ശേരി പൂവ്വം ജംഗ്ഷൻ സ്റ്റോപ്പ് . പുഴയോരത്താണ് ക്ഷേത്രം പുഴ ഇവിടെ കിഴക്കോട്ടാണ് ഒഴുകുന്നത് ..പ്രധാനമൂർത്തി ശിവൻ, പടിഞ്ഞാട്ടു ദർശനം .ഉപദേവതാ ഗണപതി  രണ്ടു നേരം പൂജ. തന്ത്രി കാളത്തി മേയ്ക്കാട് .ശിവരാത്രി ആഘോഷം വാവിന് ഇവിടെ ബലിയുണ്ട് തിരുവതാം കൂർ ദേവസം ബോർഡിൻറെ ക്ഷേത്രമാണ് 

ഉദയത്തുംവാതിൽ ശ്രീകൃഷ്ണക്ഷേത്രംഎറണാകുളം ജില്ല

 ഉദയത്തുംവാതിൽ ശ്രീകൃഷ്ണക്ഷേത്രംഎറണാകുളം ജില്ല

===================================================


 

എറണാകുളം ജില്ലയിൽ കുമ്പളത്ത് നാഷണൽ ഹൈവേയിൽവയറ്റില കുമ്പളം റൂട്ടിൽ പരുത്തിച്ചോട് സ്റ്റോപ്പിന് കിഴക്കു ഭാഗത്ത് പ്രധാനമൂർത്തി ബാലകൃഷ്ണൻ പീഠമുൾപ്പടെ ആറടിയോളം ഉയരമുള്ള വിഗ്രഹം കിഴക്കോട്ടു ദര്ശനം. മൂന്നു നേരം പൂജയുണ്ട് തന്ത്രി പുലിയന്നൂർ ഉപദേവത ഗണപതി .മകരത്തിലെ ചോതി കൊടികയറി തിരുവോണം ആറാട്ട് മുൻപ് ഈ ക്ഷേത്രത്തിലെ ഉത്സവത്തിന് വലിയ വിളക്ക് നാളിൽ 55  പറ പാല്പ്പായസം ഉണ്ടായിരുന്നു കുട്ടികൾക്ക് കരപ്പൻ ചൊറി ചിരങ്ങ എന്നിവ വന്നാൽ ക്ഷേത്രത്തിലെ അഭിഷേകംചെയ്ത  എണ്ണ

തേച്ചു കുളിപ്പിയ്ക്കും .ഉദയത്തുംവാതിൽ ശ്രീകൃഷ്ണക്ഷേത്രം അമ്മത്തമ്പുരാൻ കോവിലകം വകയായിരുന്നു .ഇപ്പോൾ കൊച്ചി ദേവസം ബോർഡ് .ഉദയതും ഗേശ്വരത്ത്  പണ്ഡിതർ സഭ എന്നായിരുന്നു   പഴയ പേര് .അതിനാൽ പണ്ഡിതസഭയ്ക്കു ഈ ക്ഷേത്രവുമായി എന്തെങ്കിലും  ബന്ധമുണ്ടായിരുന്നു  എന്ന് സംശയം പഴയകാലത്തെ കുമ്പളം സഭാമഠവും ഈ ക്ഷേത്രവുമായി ബന്ധപെട്ടാണോ പ്രവർത്തിച്ചിരുന്നത് എന്ന് സംശയിക്കണം .വൈഷ്ണവ പ്രചാരണവുമായി  എത്തിയ ഭട്ടന്മാർ കുമ്പളത്തു സഭാമഠം സ്ഥാപിച്ചിരുന്നതായി ഐതിഹ്യമുണ്ട് കേരളീയനായ അവരുടെ ശിഷ്യൻ  പ്രഭാകരനായിരുന്നു  ഇതിന്റെ തലവൻ എന്ന് പുരാവൃത്തം 

ഉത്രത്തി കാവ് പാലക്കാട് ജില്ല

 ഉത്രത്തി കാവ് പാലക്കാട് ജില്ല

പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം തിരുവാഴിയോടിനടുത്ത് .ഒറ്റപ്പാലം-മണ്ണാർക്കാട് റൂട്ട് . പ്രധാനമൂർത്തി ഭദ്രകാളി ശിലാവിഗ്രഹം വടക്കോട്ടു ദർശനം .മൂന്നു നേരം പൂജയുണ്ട് കുളങ്ങര നായരുടെ പൂജായായിരിന്നു .ഇപ്പോൾ നമ്പൂതിരി പൂജ. മീനഭരണി ഉത്സവം ഏഴു ദിവസത്തെ ഉത്സവം 30 ആനകൾ ഉണ്ടാവുകയും ചെയ്യും ഒൻപതു ദേശക്കാരുടേതാണ് വേല/കുതിരകളിയും കാളകളിയും ഉണ്ട് കിഴിയേടത്ത് നമ്പൂതിരിയുടെ കുടപ്പതുരത്തട് കൊടുങ്ങല്ലൂരിൽ നിന്നും വന്നു എന്ന് ഐതിഹ്യം .ഉത്തത്രികാവിൽ മുത്തശ്ശിയും നാലിശ്ശേരിയിൽ അമ്മയും പരിയാനം പറ്റയിൽ മകളും എന്നൊരു ഐതിഹ്യമുണ്ട് .എഛ് .ആർ സി ഇ യുടെ നിയന്ത്രണത്തിലാണ് ഈ ക്ഷേത്രം ഇതിനു തൊട്ടടുത്താണ് തിരു നാരായണപുരം ക്ഷേത്രം ഇവിടെ വിഷ്ണു ആണ് പ്രതിഷ്ഠ

2020, ഡിസംബർ 9, ബുധനാഴ്‌ച

വാരം ശാസ്‌താം കോട്ടം ക്ഷേത്രം കണ്ണൂർ ജില്ല

 

വാരം ശാസ്‌താം കോട്ടം ക്ഷേത്രം കണ്ണൂർ ജില്ല

========================================== ===================


കണ്ണൂർ ജില്ലയിലെ ചേലോറ പഞ്ചായത്തിൽ  കണ്ണൂർ മട്ടന്നൂർ റൂട്ടിൽ വാരം സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റര്  വടക്കു ഭാഗത്ത് . പ്രധാനമൂർത്തി ശിവൻ  കിഴക്കോട്ടു ദർശനം .രണ്ടു നേരം പൂജ. തന്ത്രി പൂന്തോട്ടത്തിൽ പുടവർ ഉപദേവതമാർ ഗണപതി ശാസ്താവ്  ഭദ്രകാളി ഉപദേവനായ ശാസ്താവിനാണ് ഈ ക്ഷേത്രത്തിൽ പ്രധാന മൂർത്തിയേക്കാൾ പ്രാധാന്യം ശാസ്താ വിഗ്രഹത്തിനു പ്രത്യേകതയുണ്ട്  ഈ ശാസ്താവിനെ തൊഴുമ്പോൾ കൈകൊട്ടി തൊഴണം എന്ന് പഴയ കാലത്ത് ആചാരമുണ്ട് ജൈനവിഗ്രഹമാണെന്നു സംശയമുണ്ട്  ശാക്യ മുനിയുടേതാണെന്നും പക്ഷം . ഇപ്പോൾ ഈ ശാസ്താവിന് ഉമയെ 'അമ്മ എന്ന് വിളിയ്ക്കപ്പെടുന്ന ധ്യാനശ്ലോകമാണ് .ആദ്യം  ഇത് ബ്രാഹ്‌മണരുടെ  ക്ഷേത്രമായിരുന്നുപഴയ കാലത്ത് ഇവിടെ വാരം ഉണ്ടായിരുന്നു സത്യപരീക്ഷ നടത്തിയിരുന്നെന്നും പുരാവൃത്തമുണ്ട് മുതലപരീക്ഷയായിരുന്നു പുഴയിൽ എട്ടു മുതലകളാണ് ഉണ്ടായിരുന്നത്  ക്ഷേത്രനടയിൽ സത്യം ചെയ്തു  വാരം കടവിലൂടെ  വളപട്ടണം പുഴയുടെ ശാഖ നീന്തിക്കടന്നു അക്കരെ എത്തണം എന്നായിരുന്നു വ്യവസ്ഥ .എന്ന് പറയുന്നു .പടയോട്ടക്കാലത്ത് തകർന്ന ക്ഷേത്രം  വളരെക്കാലം അനാഥവസ്ഥയിലായിരുന്നു .അക്കാലത്ത് കയ് രണം ശേഖര പുളിയപ്പറമ്പ് ഇല്ലത്തിന്റെ കൈവശമായിരുന്നു  1964 ൽ മയ്യിൽ പാടിയില്ലത്തു കേശവൻ നമ്പൂതിരിയും പാത്തുക്കുട്ടി നായരും ചേർന്നാണ് പുനരുദ്ധരിച്ചതു   ഭരണത്തിന്  ഇപ്പോൾ കമ്മിറ്റിയുണ്ട്   കുംഭത്തിൽ മൂന്നു ദിവസത്തെ ഉത്സവമുണ്ട്  

വരണാ കുളം ശിവക്ഷേത്രം തൃശൂർ ജില്ല

 



വരണാ കുളം ശിവക്ഷേത്രം തൃശൂർ ജില്ല

=====================================



തൃശൂർ ജില്ലയിലെ ഊരകത്ത് .ഊരകത്തമ്മതിരുവടി  ക്ഷേത്രത്തിനു  വടക്കു വശത്ത് .തൃശൂർ -ഇരിങ്ങാലക്കുട  റൂട്ട്  രണ്ടു പ്രധാനമൂർത്തികൾ  വിഷ്ണുവും ശിവനും  കിഴക്കോട്ടു ദർശനം .മൂന്നു നേരം പൂജയുണ്ട് ഉപദേവതാ ഗണപതി .കൂടാതെ അപൂർവ്വമായി ഒരു ദേവിയുണ്ട് ജ്യേഷ്ഠാദേവിയെന്ന മുച്ചേട്ട.കന്നി മാസത്തെ തൃക്കേട്ട നാൾ പിറന്നാളായ ജ്യേഷ്ഠാ ദേവിയ്ക്ക്  ദാരിദ്ര്യവും  ഈതി ബാധയും ഉണ്ടാക്കുന്ന ദേവതയെന്നാണ് കേരളത്തിൽ കുപ്രസിദ്ധി ബ്രാഹ്മണരുടെ കുലധർമ്മമായ  വൈദിക വൃത്തികൊണ്ടു കേരളത്തിലെ ഈതി ബാധ ഉണ്ടാവുകയില്ലന്നും ഒരു വിശ്വാസമുണ്ട് ബോധായന ഗ്രഹ്യ സൂത്രത്തിൽ ഒരു അദ്ധ്യായം തന്നെ ജ്യേഷ്ഠാദേവിയെക്കുറിച്ചുള്ള വിശദികരണമാണ് ഇതനുസരിച്ചു ശ്രീയും ദുർഗ്ഗയും  ജ്യേഷ്ഠയുമാണ്  മൂന്നു ഭഗവതിമാർ  ഇന്ന് ജ്യേഷ്ട ആദരിയ്ക്കപ്പെടുന്നില്ല ആരാധന നടത്താൻ പാടില്ലെന്ന വിശ്വാസവുമുണ്ട്  പഴയ കാലത്ത് ജ്യേഷ്ഠ പൂജ നടന്നിരുന്നു ഇപ്പോൾ പൂജാക്രമം അറിയുന്നവർ  ആരുമില്ലന്നാണ് അറിവ്  സാധാരണ ഗതിയിൽ പൂജ നടത്തിയാൽ  സന്തുഷ്ടയായ ജ്യേഷ്ഠ  ഈതിബാധയുണ്ടാക്കും എന്നാണു കരുതുന്നത്  അസന്തുഷ്ടിയുണ്ടാക്കുന്ന താന്ത്രിക പൂജയായി  മൂന്നു ജ്യേഷഠയ്‌ക്ക്‌ നടത്തിയിരുന്നു ഈ പ്രത്യേക സങ്കൽപ്പമറിയുന്നവരുടെ  കുറ്റിയറ്റതോടെ ജ്യേഷ്ഠ ദേവിയുടെ പ്രതിഷ്ഠകൾ ഭാരമായി മാറി ലക്ഷ്മിയുടെ മൂത്ത സഹോദരിയായ ജ്യേഷ്ഠയുടെ വാഹനം കഴുതയാണ്  കാക്കയാണ് അടയാള പക്ഷി  നിറം മഷിക്കറുപ്പ്  വലിയ കവിൾതടങ്ങൾ വലിയ വയറ് ,തടിച്ച തുട നീണ്ടമൂക്ക്  തൂങ്ങി കിടക്കുന്ന കീഴ്ചുണ്ട് .എന്ന് ബോധായനഗ്രഹ്യ സൂത്രം .ആയുധം ചൂലാണ്  ജ്യേഷ്ഠ രക്തജ്യേഷ്ട നീലജ്യേഷ്ട  എന്നിങ്ങനെ രണ്ടുരത്തിലുണ്ടന്ന്  വിഷ്ണു ധർമ്മോത്തര  .ബംഗാളിലും ഒറിസ്സയിലും  വസൂരിയുടെ ദേവതയായി ആരാധിയ്ക്കപ്പെടുന്നു ശീതള ദേവിയെന്നും നാമം ഈ ക്ഷേത്രം ഇപ്പോൾ കൊച്ചി ദിവസം  ബോർഡ്.

 


വള്ളിയാനിക്കാട്ട് കാവ് ഇടുക്കി ജില്ല

 



വള്ളിയാനിക്കാട്ട് കാവ് ഇടുക്കി ജില്ല

=================================



ഇടുക്കി ജില്ലയിലെ കുമാരമംഗലത്ത് .തൊടുപുഴ കലൂർ റൂട്ട്. തൊടുപുഴയിൽ നിന്നും പൈങ്ങോൽ  വഴിയുള്ള  അടിമാലി റൂട്ടിലൂടെയും  ഇവിടെഎത്തിച്ചേരാം .പ്രധാനമൂർത്തി ഭദ്രകാളി .കിഴക്കോട്ടു ദർശനം മൂന്നു നേരം പൂജയുണ്ട്  മീനത്തിലെ പൂരം ഉത്സവം  അന്ന് ഇടി വഴിപാടുണ്ട്  വെറ്റില അടയ്ക്ക പഴം ,ഉണക്കലരി തുടങ്ങിയവ ഉരലിൽ ഇട്ടു ഇടിച്ചു നേദ്യവും അഭിഷേകവും ഇത് പൊങ്ങിലിടി പോലെയുള്ള  രു ചടങ്ങാണ് മിക്കവാറും പഴയ കേരളത്തിലെ ദേവി ക്ഷേത്രങ്ങളിൽ ഉണ്ടായിരുന്ന പൊങ്ങിലിടി  തന്നെയാണ്  ഈ വഴിപാടും  അന്ന് ഗരുഡൻ തൂക്കവുമുണ്ട്  കുമാരമംഗലത്തെ നായർ കുടുംബങ്ങളുടെ ക്ഷേത്രമായിരുന്നു ,ഇപ്പോൾ തിരുവതാം കൂർ ദേവസം ബോർഡ്  

വല്ലകം വനദുര്ഗ്ഗാ ക്ഷേത്രം കോട്ടയം ജില്ല ======================================

 


വല്ലകം വനദുര്ഗ്ഗാ ക്ഷേത്രം കോട്ടയം ജില്ല

======================================



കോട്ടയം ജില്ലയിലെ ഉദയനാപുരം പഞ്ചായത്തിൽ തലയോലപ്പറമ്പ് വൈക്കം റൂട്ടിൽ  വല്ലകം സ്റ്റോപ്പ്  പ്രധാമൂർത്തി വനദുർഗ്ഗ.ഉപദേവതാ ഭദ്രകാളിയും നാഗവും  വനദുർഗ്ഗ കിഴക്കോട്ടും ഭദ്രകാളി പടിഞ്ഞാട്ടും  ദർശനം .മൂന്നു നേരം പൂജയുണ്ട്  ക്ഷേത്രത്തിലെ മേട വിഷുവിനു സമാപിച്ചിരുന്ന മൂന്നു ദിവസത്തെ  ഉത്സവത്തിന്  തൂക്കം നടത്തിയിരുന്നു  ഇപ്പോൾ ഇല്ല വൈക്കത്തെ 108 ഊരാളന്മാരിൽ  ഒരാളായ ചത്തൊലി ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു  ഇപ്പോൾ ക്ഷേത്ര സംരക്ഷണ സമിതി 

വല്ലച്ചിറ ഭഗവതി ക്ഷേത്രം തൃശൂർ ജില്ല ============================

 



വല്ലച്ചിറ ഭഗവതി ക്ഷേത്രം തൃശൂർ ജില്ല

=====================================



തൃശൂർ ജില്ലയിലെ വല്ലച്ചിറയിൽ .തൃശൂർ-ഇരിങ്ങാലക്കുട റൂട്ടിൽ  ഊരകത്തിനു കിഴക്കു ഭാഗത്ത് . രണ്ടു പ്രധാന മൂർത്തികൾ  വിഷ്ണുവും ഭഗവതിയും  വിഷ്ണുവിന്റെ ശ്രീകോവിലിനു  വലിപ്പം കൂടും എങ്കിലും പ്രാധാന്യം ദേവിയ്ക്കാണ്  പടിഞ്ഞാട്ടു ദര്ശനം  രണ്ടു നേരം പൂജയുണ്ട് കുംഭഭരണി ആഘോഷം കാർത്തികയ്ക്കു ഹരിജൻ വേലയുണ്ട് . ഇത് ആദ്യം വിഷ്ണു ക്ഷേത്രമായിരുന്നു പിന്നീട് ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറേ മൂലയിൽ  പരാശക്തിയുടെ സാന്നിധ്യം കണ്ടു എന്നും തുടർന്ന് പ്രതിഷ്ഠ നടത്തിയെന്നും ഐതിഹ്യം ക്ഷേത്രത്തിനു തൊട്ടു മുന്നിലാണ് നാലേക്കർ വരുന്ന ചിറ .ഈചിത്രയുടെ പേരാണ് വല്ലച്ചിറ  എന്ന് സ്ഥലത്തിന് പേര് വന്നത് വല്ലഭൻ നിർമിച്ച ചിറയാണെന്നും  വല്ലഭച്ചിറ വല്ലച്ചിറയാതെന്നും  ഒരു പുരാവൃത്തം ഈ ചിറയുടെ കിഴക്കേ കരയിലാണ് ക്ഷേത്രം ദേശമംഗലം അവണാവ് മനവക ക്ഷേത്രമായിരുന്നു  1983  ൽ കൊച്ചി ദേവസം ബോർഡ് വല്ലച്ചിറ ഇളംകുന്നു  കുന്നുമ്മൽ പറയന്റെ സ്ഥലമായിരുന്നു എന്നും  ഇത് കീഴടക്കിയെന്നും  ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറേ വയലിൽ മുൻപ് പോത്തോട്ടം നടക്കുമ്പോൾ കുന്നുമ്മൽപറയൻ തോറ്റം ചൊല്ലിയിരുന്നു എന്നും ഈ പറയന്റെ കുടിലിനു മുന്നിൽ എഴുന്നള്ളിപ്പ് ഉണ്ടായിരുന്നു എന്നും പറയുന്നു  ദേശത്തെ  നായന്മാർ     തങ്ങളുടെ പോത്തുമായെത്തി  പോത്തോട്ടക്കല്ലിനു  ചുറ്റും    മൂന്ന് തവണ പ്രദിക്ഷിണം ചെയ്യിച്ചിരുന്നു എന്നും പഴമ                                       

2020, ഡിസംബർ 8, ചൊവ്വാഴ്ച

വട്ടയ്ക്കാട് ഭഗവതിക്ഷേത്രം എറണാകുളം ജില്ല

 വട്ടയ്ക്കാട്  ഭഗവതിക്ഷേത്രം എറണാകുളം ജില്ല

===========================================



എറണാകുളം ജില്ലയിലെ കുറുമശ്ശേരിയിൽ  കുറുമശ്ശേരി ജംഗ്ഷനു ഒരു കിലോമീറ്റർ കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്നു .ഇത് മാരാതൃക്ക നരസിംഹക്ഷേത്രത്തിനു സമീപം.പാറക്കടവ് പഞ്ചായത്ത് .പ്രധാനമൂർത്തി ഭദ്രകാളി  പടിഞ്ഞാട്ടു ദർശനം .ഒരു നേരം മാത്രം പൂജ. ഉപദേവതകൾ വീരഭദ്രൻ, നാഗയക്ഷി .പണ്ട് മുടിയേറ്റുണ്ടായിരുന്നു  വട്ടയ്ക്കാട് ഇളയതുമാരുടെ ക്ഷേത്രമാണ് ഇവരുടെ മൂന്നു കുടുംബക്കാരെ ഇവിടെ ശാന്തി കഴിക്കുവാൻ പാടുള്ളു ഇവർക്ക് മുടക്കം വന്നാൽ മറ്റാരും പൂജകഴിക്കരുത് എന്നാണു ചിട്ട .കുറുമശ്ശേരി ജംഗ്ഷനിൽ നിന്നും  200  മീറ്റർ വടക്കു ഭാഗത്ത് (മാള വഴി)കണ്ടനാട് കുടുംബക്കാരുടെ അരകുളങ്ങര ഭഗവതി ക്ഷേത്രം  ഇവിടെ നനദുർഗ്ഗയായ ഭഗവതിയും ശിവനും, ഭദ്രകാളിയും .പ്രധാനമൂർത്തികൾ. പടിഞ്ഞാട്ടു ദര്ശനം ഉപദേവത രക്തേശ്വരി .തന്ത്രം ഭദ്രകാളിമറ്റപ്പള്ളി.രണ്ടു നേരം പൂജയുണ്ട് മകരം ഒന്നിന് കളമെഴുത്തും പാട്ടുമുണ്ട് ഇത് പഴക്കമുള്ള ക്ഷേത്രമാണ്  ഇപ്പോൾ ട്രസ്റ്റ് ഭരണം  .ഇതിനടുത്ത് ശ്രീനാരായണപുരം വിഷ്ണു ക്ഷേത്രം  മഹാവിഷ്ണു കിഴക്കോട്ടു ദര്ശനം ഇപ്പോൾ ഒരു നേരം പൂജ. മുൻപ് ഉത്സവം ഉണ്ടായിരുന്നു പടയോട്ടക്കാലത്തു തകർക്കപ്പെട്ട ക്ഷേത്രമാണ്  കുറുമശ്ശേരി ജംഗ്ഷനിൽ നിന്ന്  രണ്ടു കിലോമീറ്റര് കിഴക്കുഭാഗത്ത് നെടുമ്പാശ്ശേരി പഞ്ചായത്തിലെ  പറമ്പുശ്ശേരിയിൽ വല്ലഭപുരം ശ്രീകൃഷ്ണക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരു ക്ഷേത്രം ഇവിടെ പ്രധാനമൂർത്തി വെണ്ണ കൃഷ്ണൻ .പടിഞ്ഞാട്ടു ദര്ശനം രണ്ടു നേരം പൂജ  തന്ത്രി കാശാംകോടം മാരാമിറ്റം മനവക ക്ഷേത്രമാണ് 

വട്ടോളി ദുർഗ്ഗാക്ഷേത്രം കോഴിക്കോട് ജില്ല

 



വട്ടോളി ദുർഗ്ഗാക്ഷേത്രം കോഴിക്കോട് ജില്ല

=====================================================================



കോഴിക്കോട് ജില്ലയിലെ മുക്കം പഞ്ചായത്തിൽ മുക്കം തിരുവമ്പാടി റൂട്ടിലെ മുത്തേരി  സ്റ്റോപ്പിൽ .പ്രധാനമൂർത്തി ശിവൻ  .കിഴക്കോട്ടു ദർശനം .മലനിരകളെ നോക്കി ഈ മലമുകളിൽ എന്തോ സ്ഥാനമുണ്ടന്നു കരുതുന്നു  ക്ഷേത്രമണ്ഡപത്തിൽ പടിഞ്ഞാട്ടു നോക്കിയിരിക്കുന്ന ദുർഗ്ഗയ്ക്കു  കൂടുതൽ പ്രാധാന്യം  മണിത്തൂ  ണിലാണ് ഈ ദുർഗ്ഗാഭഗവതി പ്രതിഷ്ഠ ഉപദേവതാ ഗണപതി രണ്ടു നേരം പൂജയുണ്ട് തന്ത്രി പാതിരാശ്ശേരി ഈ ക്ഷേത്രത്തിൽ മുട്ടറുക്കലുണ്ട് .മീനത്തിലെ മുപ്പെട്ടു ഞായറാഴ്ച മുതൽ എട്ടു ദിവസം നടത്തിയിരുന്ന പാട്ടുത്സവമാണ് പ്രസിദ്ധമായ വട്ടോളിപ്പാട്ട് . പോഴാതി രാജാവ് എന്ന നാടുവാഴി മണ്ണിലിടത്ത് നായരുടെ ക്ഷേത്രമായിരുന്നു .ഈ ക്ഷേത്രത്തിനടുത്ത് വണ്ടൂർ ശിവക്ഷേത്രവുമുണ്ട്  ഇവിടെ മൂന്നു പ്രധാന മൂർത്തികളാണ്  ശിവനും വിഷ്ണുവും ശ്രീകൃഷ്ണനും  ശ്രീകൃഷ്ണന് വട്ട ശ്രീകോവിൽ ഇത് തൃക്കളയൂരിന്റെ കീഴേടമായിരുന്നു സാമൂതിരിയുടെ പാരമ്പര്യ പ്രധാന്മന്ത്രിമാരായിരുന്നു മങ്ങാട്ടച്ചന്റെ മൂല കുടുംബം .വട്ടോളിലുള്ള ചാത്തോത്ത് ഇടമാണ്  ആദ്യം ഈ കുടുംബക്കാർ കോട്ടയം രാജാവിന്റെ കീഴിലുള്ള ഇടപ്രഭുക്കന്മാർ  ആയിരുന്ന നമ്പ്യാർ മാരായിരുന്നു വാഴുന്നവർ എന്നും ഇവരെ വിളിച്ചിരുന്നു 

2020, ഡിസംബർ 7, തിങ്കളാഴ്‌ച

നെല്ലിമരത്തെ ഐശ്വര്യത്തിന്റെ പ്രതീകമായിട്ടാണ് വിശേഷിപ്പിക്കുന്നത്

 



നെല്ലിമരത്തെ ഐശ്വര്യത്തിന്റെ പ്രതീകമായിട്ടാണ് വിശേഷിപ്പിക്കുന്നത്

===================================================================



ഗൃഹത്തില്‍ നെല്ലിമരം ഉണ്ടെങ്കില്‍ തിന്മകള്‍ ഒന്നും സംഭവിക്കുകയില്ല. മഹാവിഷ്ണുവിന് നെല്ലിക്കയും നെല്ലിയിലയും വളരെ പ്രിയപ്പെട്ടതാകുന്നു.

നെല്ലിയില അര്‍ച്ചിക്കുകയും നെല്ലിക്ക അര്‍പ്പിക്കുകയും ചെയ്യുകവഴി വിഷ്ണുപ്രീതി ആര്‍ജ്ജിക്കാം.

നെല്ലിമരത്തില്‍ വിഷ്ണുവും ലക്ഷ്മിയും കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. നെല്ലിമരത്തിനടുത്ത് കുളമുണ്ടെങ്കില്‍ അതില്‍ ഏകാദശിനാളില്‍ കുളിക്കുകയും ദ്വാദശിനാളില്‍ വിഷ്ണു സ്മരണയോടെ നെല്ലിക്ക കഴിക്കുകയും ചെയ്താല്‍ ഗംഗയില്‍ സ്‌നാനം ചെയ്ത ഫലവും കാശിയില്‍പോയ പുണ്യവും ലഭിക്കുമത്രേ.

സൂര്യനൊഴികെ മറ്റെല്ലാ ദേവന്മാരെയും നെല്ലിയിലയാല്‍ അര്‍ച്ചന ചെയ്യാം. എന്നാല്‍, ഞായറാഴ്ച വെള്ളിയാഴ്ച, സപ്തമി, നവമി, അമാവാസി, സംക്രാന്തി എന്നീ ദിനങ്ങളില്‍ നെല്ലിക്ക ഉപയോഗിക്കുവാന്‍ പാടില്ലെന്നാണ് ശാസ്ത്രമതം.

ഇപ്രകാരമുള്ള നെല്ലിക്കയില്‍ ഔഷധഗുണങ്ങളേറെയാണ്. ത്രിദോഷങ്ങളായ വാതം, പിത്തം, കഫം ഇവയെ നശിപ്പിക്കുന്നു. കുഷ്ഠം, പ്രമേഹം, കാസം തുടങ്ങി പല രോഗങ്ങള്‍ക്കുമുള്ള ആയുര്‍വേദമരുന്നുകളിലും നെല്ലിക്ക ഉപയോഗിക്കുന്നു.

പച്ച നെല്ലിക്ക നീരില്‍ തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ പാണ്ഡുരോഗത്തിന് ശമനമുണ്ടാകും. നെല്ലിക്ക, നല്ലൊരു വാജീകരണ ഔഷധം കൂടിയാണ്.

ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി സേവിക്കുന്ന ആമലക രസായനത്തിലും ച്യവനപ്രാശത്തിലും നെല്ലിക്കയാണ് ചേര്‍ക്കുന്നത്.

നെല്ലിക്കയിട്ട് തിളപ്പിച്ച വെള്ളത്തില്‍ നിത്യേന കുളിച്ചാല്‍ ജരാനര ബാധിക്കുകയില്ലെന്ന് പറയപ്പെടുന്നു. ബുദ്ധിഭ്രമത്തിന് നെല്ലിക്ക കഷായം സമം തൈരും ചേര്‍ത്ത് ധാരകോരുന്ന പതിവുണ്ട്.

കണ്ണിന് കുളിര്‍മയും കാഴ്ചശക്തിയും പ്രദാനം ചെയ്യുന്നു. രുചിയും, ദഹനശക്തിയും വര്‍ദ്ധിപ്പിക്കുക, നാഡികള്‍ക്ക് ബലം നല്‍കുക, മേധാശക്തി വര്‍ദ്ധിപ്പിക്കുക ഇതൊക്കെ നെല്ലിക്കയുടെ സവിശേഷതകളാണ്.

ഉപ്പിലിട്ട നെല്ലിക്കയും അച്ചാറിട്ട നെല്ലിക്കയും വിശേഷപ്പെട്ടതാണ്. നെല്ലിയുടെ കായ് മാത്രമല്ല, വേര്, തൊലി എന്നിവയും കനിഞ്ഞു നല്‍കിയ വരദാനമാണ്.

യമദേവന്‍ മാണ്ഡവ്യശാപം കിട്ടി വിദുരരായി ജനിക്കാനിടയായ കഥ

 


യമദേവന്‍ മാണ്ഡവ്യശാപം കിട്ടി വിദുരരായി ജനിക്കാനിടയായ കഥ 

===============================================================



മാണ്ഡവ്യമുനി അമിത തപോബലമുള്ള മുനിയായിരുന്നു. ഒരിക്കല്‍ അദ്ദേഹം തൻറെ  ആശ്രമത്തില്‍ ഏകാഗ്രതയോടെ തപസ്സുചെയ്യുകയായിരുന്നു. പെട്ടെന്ന്‌ അതുവഴി ഒരു കൊള്ളസംഘത്തെ തുരത്തിക്കൊണ്ട്‌ കുറേ രാജഭടന്മാര്‍ കടന്നു വന്നു. ഭടന്മാര്‍ക്കു മുൻപേ എത്തിയ കൊള്ളക്കാര്‍ ആശ്രമം കണ്ട്‌, തങ്ങളുടെ കളവുമുതല്‍ അവിടെ നിക്ഷേപിച്ച്‌ അവിടെനിന്നും കടന്നുകളഞ്ഞു. അവരെ പിന്‍തുടര്‍ന്നെത്തിയ ഭടന്മാര്‍ ധ്യാനിച്ചുകൊണ്ടിരിക്കുന്ന മുനിയേയും അടുത്ത്‌ കളവുമുതലും കണ്ടു കൊള്ളത്തലവന്‍ വേഷപ്രശ്ചഹ്നനായി മുനിയെപ്പോലെയിരുന്ന്‌ തപസ്സുചെയ്യുകയാവുമെന്ന്‌ തെറ്റിധരിച്ച്‌ അദ്ദേഹത്തെ പിടിച്ചുകെട്ടി, കളവിനുള്ള ശിക്ഷയായി അദ്ദേഹത്തെ ശൂലമുനയില്‍ കോര്‍ത്ത്നിര്‍ത്തി. ശൂല മുനയില്‍ കോര്‍ത്തു നിര്‍ത്തിയിട്ടും മാണ്ഡവ്യമുനി മരിച്ചില്ല.



ഭടന്മാര്‍ കൊട്ടാരത്തിലെത്തി ഉണ്ടായ വിവരങ്ങളെല്ലാം  രാജാവിനെ ധരിപ്പിച്ചു. എല്ലാം കേട്ടു കാര്യം മനസ്സിലായ രാജാവ്‌ ഭയാ ക്രാന്തനായി മുനിയെ കാണാനോടിയെത്തി. തപോബലത്താല്‍ ശൂലമുനയില്‍ കിടന്ന മുനി ഇനിയും മരിച്ചിട്ടില്ലായിരുന്നു. തന്റെ ഭടന്മാര്‍ക്ക്‌ തെറ്റുപറ്റിയതു മനസ്സിലാക്കിയ രാജാവ്‌ മുനിയോട്‌ മാപ്പപേക്ഷിച്ചു, അദ്ദേഹത്തെ സ്വതന്ത്രനാക്കി.


മുനിയ്ക്ക്‌ രാജാവിനോടും ഭടന്മാരോടുമുള്ള കോപത്തിലേറെ തനിക്കീ ഗതി വരുത്തിവച്ച യമധര്‍മ്മദേവനോടായിരുന്നു കോപം. അദ്ദേഹമാണല്ലോ സകല ജീവജാല ങ്ങള്‍ക്കും അവരവരുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ചുള്ള ഫലങ്ങള്‍ നല്‍കുന്നത്‌. സദാ സമയവും ദൈവഭക്‌തിയിലും മോക്ഷമാര്‍ഗ്ഗവുമാരാഞ്ഞ്‌ കഴിയുന്ന തനിക്ക്‌ ഈ ഗതി വരുത്തിയതെന്തു ന്യായമാണെന്നറിയാന്‍ നേരെ ധര്‍മ്മരാജന്റെ അടുത്തെത്തി. അപ്പോള്‍ ധര്‍മ്മരാജന്‍ പറഞ്ഞു, "അങ്ങു കുട്ടിയായിരിക്കുമ്പോള്‍ ഈച്ചകളെ കൂര്‍ത്ത ഈര്‍ക്കില്‍മുനയില്‍ കുത്തി കോര്‍ത്തു കളിച്ചുരസിക്കുന്ന ശീലമുണ്ടായിരുന്നു. അതിന്റെ പിടച്ചിലോടെയുള്ള മരണം കണ്ടുരസിക്കുക അങ്ങയുടെ ബാല്യകാല വിനോദമായിരുന്നു. അതിന്റെ ഫലമായാണ്‌ അങ്ങേയ്ക്കും അതേ ദുര്‍വിധി വന്നത്‌" എന്നു ചൂണ്ടിക്കാട്ടി. അതിനു മാണ്ഡവ്യന്‍, "12 വയസ്സിനു താഴെയുള്ള കുട്ടികള്‍ തെറ്റേത്‌ ശരിയേത്‌ എന്നു തിരിച്ചറിയാനാവാത്ത പ്രായത്തില്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക്‌ ശിക്ഷ  കൊടുക്കുന്നത്‌ ന്യായമല്ല" എന്നാരോപിച്ച്‌ തിരിച്ച്‌ ധര്‍മ്മദേവനും ശാപം നല്‍കി. 'ധര്‍മ്മദേവന്‍ മനുഷ്യനായി ഭൂമിയില്‍ ജനിച്ച്‌, മനുഷ്യരുടെ കഷ്ടനഷ്ട ങ്ങളെല്ലാം അനുഭവിച്ച്‌ ജീവിക്കണം' എന്നതായിരുന്നു ശാപം. അപ്രകാരം ധര്‍മ്മദേവന്‍ വ്യാസമഹര്‍ഷിയുടെയും അംബാലികയുടെ ദാസിയായ ശൂദ്രസ്ത്രീയുടെയും പുത്രനായി, വിദുരരായി ജനിച്ചു. 

മത്സ്യ വാരാഹി

 


മത്സ്യ വാരാഹി

============================



വാർത്താളി, കോലമുഖി, ദണ്ഡിനി, പന്നി മുഖി, ഭൂദേവി, ദണ്ഡ നായിക,  എന്നിങ്ങനെ ഉള്ള പേരുകളിൽ ആയി അറിയപ്പെടുന്ന ദേവി. ദേവി ഭാഗവതത്തിൽ ലളിതാ മഹാ ത്രിപുരസുന്ദരിയുടെ സൈന്യാധിപ ആകുന്നു..


വിശുക്ര പ്രാണ ഹരണ വാരാഹി വീര്യ നന്ദിതാ വിശുക്രൻ എന്ന അസുരനെ വധിച്ചവൾ ആകുന്നു വാരാഹി


ലളിതാ സഹസ്രനാമത്തിൽ


കിരിചക്രരഥാരൂഢദണ്ഡനാഥാപുരസ്കൃതാ (കിരിചക്രരഥാരൂഢദണ്ഡനാഥാപുരസ്കൃതായൈ നമഃ)


1, കിരികളേപ്പോലുള്ള ചക്രങ്ങളുള്ള രഥത്തില്‍ ആരൂഢയായിരിയ്ക്കുന്ന ദണ്ഡനാഥയാല്‍ പുരസ്കൃതയായവള്‍. കിരികള്‍ = പന്നികള്‍. ദണ്ഡനാഥാ = എല്ലായ്പ്പോഴും ദണ്ഡം കയ്യിലുള്ളവളായതിനാലാണ് ഈ ദേവി ദണ്ഡനാഥയായത്. വാരാഹി എന്നാണ് പേര്‍. ഭഗവതിയുടെ സേവകരില്‍ ദണ്ഡനാധികാരം ഉള്ളവളാണ് വാരാഹി. (സേനാപതിയാണെന്നാണ് ഓര്‍മ്മ.)


2, കിരണങ്ങളുടെ ചക്രം തന്നെ ആയിട്ടുള്ള രഥത്തില്‍ ആരൂഢയായ ദണ്ഡനാല്‍ നാഥയായി പുരസ്കൃതാ. കിരിശബ്ദത്തന് കിരണം‍ എന്നു വ്യാഖ്യാനങ്ങളില്‍ കാണുന്നു. കിരണം സൃഷ്ടിയാണല്ലൊ. ചക്രം = തിരിയുന്നത്. ദണ്ഡന്‍ = യമന്‍. സൃഷ്ടിയും സ്ഥിതിയും ആയരഥത്തില്‍ കയറിയിരിയ്ക്കുന്ന സംഹാരം നാഥയായിപരിഗണിയ്ക്കുന്നവള്‍


താന്ത്രിക പദ്ധതിയിൽ ഭൂ ദേവി സങ്കൽപ്പവും വാരാഹി ദേവിയാകുന്നു. ബുദ്ധിസ്റ്റ് തന്ത്രയിൽ വജ്ര വാരാഹി ആയി ആരാധന നടുത്താറുണ്ട്. വാമാചാര പ്രിയ ആണു ദേവി അതിനാൽ ദേവിയെ വാമമാർഗ്ഗത്തിൽ ആകുന്നു പൂജിക്കേണ്ടത്. വാമ മാർഗ്ഗ സ്വരൂപിണി ആയ ദേവി മത്സ്യ വാരാഹി എന്ന ഭാവം ആകുന്നു കയ്യിൽ മധു പാത്രം മറു കയ്യിൽ മൽസ്യവുമായ ഭാവം വളരെ രഹസ്യാത്മകതഉള്ള ഉപാസന ആകുന്നു ദേവിയുടെ ഭൈരവ(ഭർത്താവ് ) സങ്കല്പം ഉന്മത്ത ഭൈരവൻ ആണു. താന്ത്രിക സമ്പ്രദായത്തിൽ ദേവി അനാഹത ചക്ര സ്ഥിതയാകുന്നു അത് കൊണ്ട് തന്നെ അർദ്ധ രാത്രിയിൽ മാത്രമേ വാരാഹി ഉപാസന ചെയ്യാവു..


""ന ദിവാ സ്മരേത് വാർത്താളി"" എന്നു തന്ത്ര ശാസ്ത്രം പറയുന്നു പകൽ സമയങ്ങളിൽ ദേവിയെ സ്മരിക്കാൻ പോലും പാടില്ലാത്ത ആകുന്നു. അത് പോലെ ദേവി സാധകന്റെ പിതൃ ദേവത ആകുന്നു.


"വാരാഹി പിതൃ ദേവത കുരുകുല്ല ബലിദേവത''


വിധിപൂർവ്വം ഗുരുപദേശമായി കിട്ടേണ്ടവ ആണു ഈ മന്ത്രങ്ങൾ. വിവിധ തന്ത്രങ്ങളിൽ വിവിധ ഭാവങ്ങൾ പറയുന്നു... കിരാത വാരാഹി.. വശ്യ വാരാഹി.. ലഘു വാരാഹി.. നകുലി വാരാഹി.. മഹാ വാരാഹി.. അശ്വാരൂഢ വാരാഹി. മത്സ്യ വാരാഹി.. മഹിഷ വാരാഹി.. പക്ഷി വാരാഹി.. സിംഹാരൂഢ വാരാഹി. തുടങ്ങി നിരവധി ഭാവങ്ങൾ ഉണ്ട് ദേവിക്ക്..ക്ഷിപ്ര നദി തീരത്തു ഒരു അമാവാസിയിൽ ഞങ്ങളുടെ ഗുരുനാഥൻ മത്സ്യ വാരാഹി പൂജ ചെയ്തിരുന്നു...


മത്സ്യ വാരാഹി ആവരണ പൂജയിൽ വിശേഷപ്പെട്ട അഷ്ട വാരാഹീമാരെ പൂജിക്കുന്നുണ്ട് അവ പൂജ പദ്ധതി ആയ ബ്രിഹത് വാരാഹി തന്ത്രത്തിൽ പറയുന്ന വിധികൾ ആണ്.


കടപ്പാട്