2020, ജനുവരി 11, ശനിയാഴ്‌ച

.ഭസ്മാസുരനിൽ നിന്നും പരമ ശിവൻ ഓടിയൊളിച്ച യാന ഗുഹകൾ












ഭസ്മാസുരനിൽ നിന്നും പരമ ശിവൻ ഓടിയൊളിച്ച യാന ഗുഹകൾ

ചില ചരിത്രകഥകൾ അങ്ങനെയാണ്, ചില സ്ഥലങ്ങളുടെ രൂപത്തെ അങ്ങനെത്തന്നെ മാറ്റിക്കളയും... അത്തരത്തിൽ ഐതിഹ്യങ്ങൾകൊണ്ടും രൂപംകൊണ്ടും സഞ്ചാരികളെയും തീർഥാടകരെയും ഒരുപോലെ ആകർഷിക്കുന്ന ഒരു പ്രത്യേക ഇടമാണ് യാന. രൂപത്തിൽ മാത്രമല്ല യാന എന്ന പേരിൽ വരെയുണ്ട് ഒരു നിഗൂഢത. കാടിനു നടുവിൽ എത്തിപ്പെടാൻ അല്പം ബുദ്ധിമുട്ടുള്ള ഇടത്ത് സ്ഥിതി ചെയ്യുന്ന ഈ കന്നഡ ഗ്രാമം വളരെ വിചിത്രമായ കല്ലുകളുടെ രൂപപ്പെടലുകൊണ്ടും പേരുകേട്ട സ്ഥലമാണ്. സാഹസിക സഞ്ചാരികളെ വെല്ലുവിളിക്കുന്ന, തീർഥാടകരെ ഭക്തിയുടെ നിറവിലെത്തിക്കുന്ന യാനയുടെ കഥകളറിയാം...

എവിടെയാണിത്? പശ്ചിമഘട്ട മലനിരകളില്‍ സഹ്യാദ്രിയോട് ചേർന്ന് കർണ്ണാടകയിലെ ഉത്തര കർണ്ണാടക ജില്ലയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ കുംത കാടുകൾക്കു നടുവിലാണ് ഇതുള്ളത്. കർവാർ തുറമുഖത്തു നിന്നും 60 കിലോമീറ്ററും സിർസിയിൽ നിന്നും 40 കിലോമീറ്ററും കുംതയിൽ നിന്നും 31 കിലോമീറ്ററുമാണ് യാനയിലേക്ക് എത്തുവാൻ വേണ്ട ദൂരം.

ഭസ്മാസുരനും യാനയും കഥകളും മിത്തുകളും ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഈ സ്ഥലത്തിനു പുരാണങ്ങളിലെ അസുര രാജാവായിരുന്ന ഭസ്മാസുരനുമായി ഒരു ബന്ധമുണ്ട്. തന്റെ കൈകൾ ആരുടെ തലയിൽ വെയ്ക്കുന്നോ അവർ ഭസ്മമായി തീരും എന്ന് പരമ ശിവനിൽ നിന്നും ഭസ്മാസുരന് ഒരു വരം ലഭിച്ചിരുന്നു. വരത്തിന്റെ ശക്തി ശിവനുമേൽ തന്നെ പ്രയോഗിക്കാൻ ഭസ്മാസുരൻ തുനിഞ്ഞപ്പോൾ ശിവൻ രക്ഷ തേടി വിഷ്ണുവിനടുത്തെത്തി. ഭസ്മാസരനെ നശിപ്പിക്കാനായി മോഹിനി എന്ന പേരിൽ വിഷ്ണു രൂപമെടുത്തു. സൗന്ദര്യം കൊണ്ട് ആരെയും വശീകരിക്കുന്ന മോഹിനിയിൽ ഭസ്മാസുരൻ അനുരക്തനായി എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ... അങ്ങനെ മോഹിനി വെല്ലുവിളിച്ച നൃത്തമത്സരത്തിൽ ഭസ്മാസുരൻ പങ്കെടുക്കുകയാണ്. നൃത്തത്തിനിടയിൽ മോഹിനി ബുദ്ധിപൂർവ്വം തന്റെ കരങ്ങളെടുത്ത് ശിരസ്സിൽ വെച്ചു. തനിക്ക് കിട്ടിയ വരത്തേക്കുറിച്ച് ഓർക്കാതെ കൈയ്യെടുത്ത് തലയിൽ വെച്ച ഭസ്മാസുരൻ അപ്പോള്ഡ‍ തന്നെ ചാരമായി മാറി. ഭസ്മാസുരൻ കത്തിയമർന്നപ്പോൾ ഭയാനകമായ അഗ്നിയായിരുന്നുവത്രെ ഉണ്ടായിരുന്നത്. അതുകൊണ്ട്അവിടെയുണ്ടായിരുന്ന കല്ലുകൾ കറുത്ത നിറമായി മാറിയത്രെ. അങ്ങനെയാണ് ഇവിടെ കാണുന്ന കല്ലുകൾ ഉണ്ടായതെന്നാണ് വിശ്വാസം.

ഭൈരവേശ്വര ശിഖരവും മോഹിനി ശിഖരവും വിചിത്രമായ രൂപത്തിൽ കാണപ്പെടുന്ന രണ്ട് റോക്ക് ഫോർമേഷനുകളാണ് യാനയിലെ ഏറ്റവും വലിയ പ്രത്യേക. ഭൈരവേശ്വര ശിഖര എന്നും മോഹിനി ശിഖര എന്നുമാണ് ഇവ അറിയപ്പെടുന്നത്. ശിഖര എന്നാൽ ഹിൽ എന്നാണ് അർഥം. മോഹിനി ശിഖരയ്ക്ക് 80 മീറ്റ്‍ ഉയരവും ഭൈരവേശ്വര ശിഖരയ്ക്ക് 120 മീറ്റർ ഉയരവുമാണുള്ളത്. ഭസ്മാസുരനിൽ നിന്നും ഓടി ഒളിക്കുവാനായി പരമശിവൻ കയറിയ പാറക്കൂട്ടമാണ് ഭൈരവേശ്വര ശിഖര എന്നറിയപ്പെടുന്നത്. വിശ്വാസങ്ങൾ ധാരാളം ഉറങ്ങിക്കിടക്കുന്ന ഇടമായതിനാൽ തീർഥാടകരാണ് ഇവിടെ എത്തുന്നത്. ഭൈരവേശ്വര ഗുഹ ശിവനുമായി ബന്ധപ്പെട്ടതായതിനാൽ നഗ്നപാദരായി മാത്രമേ ഇതിനകത്തു പ്രവേശിക്കുവാൻ കഴിയൂ.. എന്നാൽ സാഹസികതയിൽ താൽപര്യമുള്ളവർക്കിടയിൽ അടുത്ത കാലത്തായി മാത്രം ഈ സ്ഥലം പ്രചാരത്തിൽ വന്നതിനാൽ സഞ്ചാരികൾ ഈ സ്ഥലത്തെക്കുറിച്ച് മനസ്സിലാക്കി വരുന്നതേയുള്ളൂ. അതിനാൽ വരുന്ന കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇവിടം മികച്ച ഒരു സാഹസിക കേന്ദ്രമായി മാറും എന്ന കാര്യത്തിൽ സംശയമില്ല.
ട്രക്കിങിൽ താല്പര്യമുണ്ടെങ്കിൽ സാഹസിക ട്രക്കിങ്ങിൽ താല്പര്യമുള്ള ആളുകൾക്ക് പോയി തങ്ങളുടെ സാഹസികത പരീക്ഷിക്കുവാൻ പറ്റിയ സ്ഥലങ്ങളിലൊന്നാണ് യാന എന്ന കാര്യത്തിൽ സംശയമില്ല. സഹ്യാദ്രി മലനിരകളിലൂടെ കാടിന്റെ സുഖങ്ങൾ അറിഞ്ഞുകൊണ്ടുള്ള യാത്രയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഒരുകാലത്ത് ഇവിടുത്തെ രണ്ടു പാറക്കെട്ടുകൾക്കും അടുത്തേക്കുള്ള യാത്ര വളരെ പ്രയാസമേറിയതായിരുന്നു. സാഹസികതയും കായിക ശക്തിയും മനോബലവും ഉള്ള ആളുകൾക്കു അന്ന് ഇവിടെ എത്തിപ്പെടുവാൻ പറ്റിയിരുന്നുള്ളു. പിന്നീട് ഇവിടെ എത്തുന്ന തീർഥാടകരുടെയും സഞ്ചാരികളുടെയും എണ്ണത്തിൽ വർധനവ് ഉണ്ടായതോടെ മികച്ച റോഡുകളാണ് ഇവിടെയുള്ളത്. സാഹസികരെ സംബന്ധിച്ചെടുത്തോളം അദികം തിരക്കുകളൊന്നും ഇല്ലാത്ത ഒരു മികച്ച ട്രക്കിങ്ങ് സ്പോട്ട് എന്നതു തന്നെയാണ് ഇവിടുത്തെ ആകർഷണം.
യാന ഗുഹകൾ ട്രക്ക് ചെയ്ത് എത്തുന്നിടത്താണ് യാന ഗുഹകൾ സ്ഥിതി ചെയ്യുന്നത്. ഉയരം കൂടിയ 120 മീറ്റർ ഉയരമുള്ള ഭൈരവേശ്വര ശിഖരയ്ക്ക് സമീപമാണ് ഇവിടുത്തെ ഗുഹാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്വയംഭൂ രൂപത്തിലുള്ള ഒരു ശിവലിംഗം ഇവിടെ കാണാം. ശിവലിംഗത്തിന്റെ മുകളിലേക്ക് ഗുഹയുടെ മുകളിൽ നിന്നും ഇറ്റിറ്റു വീഴുന്ന ജലത്തുള്ളികൾ ഈ പ്രദേശത്തിന്റെ മനോഹരാരിതയും വിശുദ്ധിയും വർധിപ്പിക്കുന്നു. ദുര്‍ഗ്ഗയുടെ അവതാരമായ ചന്ദ്രികാദേവിയുടെ വെങ്കലത്തിൽ നിർമ്മിച്ചിരിക്കുന്ന ഒരു വിഗ്രഹവും ഇവിടെയുണ്ട്.
വിഭൂതി വെള്ളച്ചാട്ടം യാനയിലെത്തുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട മറ്റൊരിടമാണ് വിഭൂതി വെള്ളച്ചാട്ടം. ഒരു അരുവി പോലെ ശാന്തമായി പതിക്കുന്ന ഈ വെള്ളച്ചാട്ടം പ്രദേശത്തിന്റെ മൊത്തത്തിലുള്ള ഭംഗി വർധിപ്പിക്കുന്നു എന്ന കാര്യത്തിൽ സംശയമില്ല. യാനയിലെ റോക്ക് ഫോർമേഷനുകളിൽ നിന്നുമാണ് ഈ വെള്ളച്ചാട്ടത്തിന് വിഭൂതി വെള്ളച്ചാട്ടം എന്ന പേരു ലഭിക്കുന്നത്. സിർസിയിൽ നിന്നും 50 കിലോമീറ്റർ അകലെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അടുത്തുള്ള റെയിൽവേ സ്റ്റേഷൻ സിർസിയാണ്.
മഹാശിവരാത്രി ശിവനുമായി ബന്ധപ്പെട്ടിരിക്കുന്ന സ്ഥലമായതിനാൽ ഇവിടുത്തെ പ്രധാന ആഘോഷം ശിവരാത്രിയാണ് . പത്തുനാൾ നീണ്ടു നിൽക്കുന്ന ശിവരാത്രിക്കാലത്ത് കർണ്ണാടകയുടെയും ഗോവയുടെയും വിവിധ ഭാഗങ്ങളിൽ നിന്നും ഒട്ടേറെ സഞ്ചാരികളും തീർഥാടകരും എത്താറുണ്ട്. ശാസ്ത്രീയ സംഗീതവും, നൃത്തവും കര്‍ണാടകയുടെ തനത് കലാരൂപമായ യക്ഷഗാനവും ഒക്കെ പത്തു ദിവസം ഇവിടെ അരങ്ങു തീർക്കാറുണ്ട്
യാന സന്ദർശിക്കുവാൻ പറ്റിയ സമയം ഏതു തരത്തിലുമുള്ള സ‍ഞ്ചാരികൾക്കും സന്ദർശിക്കുവാൻ പറ്റിയ സ്ഥലമാണ് ഇവിടം. ജനുവരി, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്. യാന യാത്രയ്ക്കൊരുങ്ങുമ്പോൾ സമയ ക്രമീകരണത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ട്രക്കിങ്ങിനും ഭൈരവേശ്വര ശിഖരയിലേക്കും മോഹിനി ശിഖരയിലേക്കുമുള്ള യാത്രയ്ക്കായിരിക്കണം പ്രാധാന്യം കൊടുക്കേണ്ടത്. വെയില്‍ തുടങ്ങും മുൻപേ അതിരാവിലെ യാത്രയ്ക്കിറങ്ങുക. ഇത് പൂർത്തിയാക്കിയ ശേഷം മാത്രം സമീപത്തുള്ള സ്ഥലങ്ങൾ കാണാൻ പോകുന്നതായിരിക്കും നല്ലത്.
എത്തിച്ചേരുവാൻ വിമാനത്തിൽ വരുന്നവർക്ക് അടുത്തുള്ള എയർപോർട്ട് 102 കിലോമീറ്റർ അകലെയുള്ള ഹൂബ്ലിയാണ്. മറ്റൊന്ന് 137കിലോമീറ്റർ അകലെയുള്ള ഗോവ ഇന്‍റർനാഷണൽ എയർപോർട്ടാണ്. ബെംഗളുരു എയർപോർട്ടില്‍ നിന്നും 480 കിലോമീറ്റർ അകലെയാണിത്. റെയിൽമാർഗ്ഗം ഉള്ള യാത്ര തിരഞ്ഞെടുക്കുന്നതായിരിക്കും യാത്രാ ക്ഷീണവുംഅമിത ചിലവും ഒഴിവാക്കാൻ നല്ലത്. എന്നാൽ യാനയിൽ റെയിൽവേ സ്റ്റേഷൻ ഇല്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. കുംതാ റെയിൽവേ സ്റ്റേഷൻ, അങ്കോള റെയിൽവേ സ്റ്റേഷൻ, ഹർവാഡാ റെയിൽവേ സ്റ്റേഷൻ എന്നിവയാണ് സമീപത്തുള്ള സ്റ്റേഷനുകൾ. കുംതയിൽ നിന്നം 32 കിലോമീറ്റർ അകലെയാണ് യാനയുള്ളത്. 112 കിലോമീറ്റർ അകലെയുള്ള മഡ്ഗോവ റെയിൽവേ സ്റ്റേഷനാണ് അടുത്തുള്ള പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷൻ.ഗോകർണ്ണത്തു നിന്നും50.4 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്.

ബോറാ ഗുഹകൾ








ബോറാ ഗുഹകൾ

മുപ്പത്തി മുക്കോടി ദൈവങ്ങളുടെയും വാസസ്ഥലം...കാലങ്ങളോളം പ്രകൃതി ഒളിപ്പിച്ചുവെച്ച അത്ഭുത പ്രതിഭാസം...വിശ്വാസങ്ങളും ഐതിഹ്യങ്ങളും ചേർന്ന് കഥകൾ രചിച്ച ബോറാ ഗുഹകൾ ഉള്ളിൽ അത്ഭുതങ്ങളൊളിപ്പിച്ച ഇടമാണ്. ഒരു ക്യാൻവാസിലെ പെയിന്റിംഗുപോലെ, അസ്തമയ സമയത്തെ ചക്രവാളത്തിന്‍റെ ഭംഗി പോലെ മനോഹരമാണ് ഇതിനുള്ളിലെ കാഴ്ചകൾ. കൺമുന്നിൽ കണ്ടാൽ മാത്രം വിശ്വസിക്കുവാൻ സാധിക്കുന്നത്രയും അവിശ്വസനീയമാണ് ബോറ ഗുഹ. ഇന്ത്യയിലെ മറ്റൊരു അത്ഭുതമായി കണക്കാക്കുന്ന ബോറ ഗുഹകളെക്കുറിച്ച് വായിക്കാം...
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗുഹകളിലൊന്ന് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗുഹകളിലൊന്നായാണ് ആന്ധ്രാ പ്രദേശിൽ വിശാഖപട്ടമം അരാകു വാലിക്ക് സമീപത്തുള്ള ബോറ ഗുഹകൾ അറിയപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്നും 2313 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗുഹ ഇന്ത്യയിലെ ഏറ്റവും ആഴമേറിയ ഗുഹ കൂടിയാണ്. ബോറ ഗുഹാലു എന്നും ഇതിനു പേരുണ്ട്. ഏകദേശം രണ്ടു കിലോമീറ്റർ ദൂരത്തിൽ നീണ്ടു കിടക്കുന്ന ഗുഹയുടെ ഗുഹാമുഖത്തിന് മാത്രം 100 മീറ്റർ വിസ്തൃതിയുണ്ട്. എന്നാൽ 0.35 കിലോമീറ്റർ ദൂരം മാത്രമേ സന്ദര്‍ശകർക്ക് ഉള്ളിലേക്ക് പോകുവാൻ അനുമതിയുള്ളൂ.
ചുണ്ണാമ്പു കല്ലുകളിലെ ഗുഹ സ്റ്റാലക്‌റ്റൈറ്റ്, സ്റ്റാലഗ്മൈറ്റ് എന്നിവങ്ങനെ രണ്ടു തരത്തിലുള്ള പാറകളാണ് ഇവിടെയുള്ളത്. ഇതിൽ കൂടുതലും ചുണ്ണാമ്പു കല്ലുകളാലാണ് രൂപം കൊണ്ടിരിക്കുന്നത്. ഗുഹയുടെ മേല്‍ക്കൂരയില്‍ നിന്ന് താഴോട്ട് വളരുന്ന പാറകളാണ് സ്റ്റാലക്‌റ്റൈറ്റ്. ഈ രണ്ടു തരത്തിലുള്ള പാറകളും ചേർന്ന് വ്യത്യസ്ത രൂപങ്ങളാണ് ഈ ഗുഹയ്ക്കുള്ളിൽ ഒരുക്കിയിരിക്കുന്നത്. ഒരു ക്യാന്‍വാസിൽ നിറങ്ങൾ പരന്നൊഴുകിയിരിക്കുന്നതു പോലെയാണ് ഇതിനുള്ളിൽ പാറകളിലെ രൂപങ്ങൾ ഉണ്ടായിരിക്കുന്നത്.
പ്രകൃതിദത്ത ആരാധനാ കേന്ദ്രം ഹൈന്ദ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം വിശ്വാസങ്ങളാൽ നിറഞ്ഞ ഒരിടമാണിത്. ഹൈന്ദവ വിശ്വാസങ്ങളോടും ആചാരങ്ങളോടും ചേർന്നു കിടക്കുന്ന ഒട്ടേറെ സ്റ്റോൺ ഫോർമേഷനുകൾ ഇവിടെ കാണാം. ഋതുപര്‍ണ്ണന്‍, പാണ്ഡവര്‍, ശങ്കാരാചാര്യര്‍ തുടങ്ങിയവര്‍ ഇവിടെ ഈ ഗുഹയ്ക്കുള്ളിൽ പൂജകൾ നടത്തിയിട്ടുണ്ടത്രെ. വിവിധ വലുപ്പത്തിലുള്ള ശിവലിംഗങ്ങൾ, ശേഷനാഗം, ഐരാവതം, ബ്രഹ്മാവിന്റെ വാഹനമായ അരയന്നം തുടങ്ങിയവയുടെ രൂപങ്ങൾ കല്ലിൽ രൂപപ്പെട്ടിരിക്കുന്നത് ഇവിടെ കാണാം. ഇത് കൂടാതെ മനുഷ്യന്റെ തലച്ചോറിൻറെ രൂപം, അമ്മയുടെയും കുഞ്ഞിന്റെയും രൂപം അങ്ങനെ നിരവധി രൂപങ്ങളിലും പാറകൾ രൂപപ്പെട്ടിട്ടുണ്ട്
ഗുഹയ്ക്കുള്ളിലെ ഗുഹ ഇവിടെ ഈ ഗുഹയ്ക്കകത്ത് മറ്റൊരു ചെറിയ ഗുഹയും രൂപം കൊണ്ടിട്ടുണ്ട്. ഇതിനകത്ത് ഒരു ശിവലിംഗവും അതിനോട് ചേർന്ന് മറ്റൊരു പ്രാർഥനാ പീഠവും കാണുവാൻ സാധിക്കും. ഇതിനുള്ളിലെത്തി പ്രാർഥിക്കുവാനായി പ്രാദേശികരായ ഒരുപാടാളുകൾ എത്തുന്നു. ഇത് കൂടാതെ ഗുഹയ്ക്കുള്ളിലെ വിശ്വാസപരമായ കാര്യങ്ങളെക്കുറിച്ചു വിശദീകരിക്കുവാൻ ധാരാളം സന്യാസിമാരെയും ഇവിടെ കാണാം.
ശിവലിംഗം വന്ന കഥ ഗുഹയ്ക്കു മുകളിലായി മേഞ്ഞിരുന്ന ഒരു പശു ഇരുന്നുറടി താഴ്ചയുള്ള ഒരു ദ്വാരത്തിലേക്കു വീണത്രെ. പശുവിനെ അന്വേഷിച്ചെത്തിയവര്‍ ഗുഹയ്ക്കുള്ളില്‍ എത്തിയെന്നും അവിടെ ശിവലിംഗത്തിന്റെ ആകൃതിയില്‍ ഒരു കല്ലുകണ്ടുവെന്നും പറയപ്പെടുന്നു. പിന്നീട് ശിവനാണ് പശുവിനെ രക്ഷിച്ചതെന്നു വിശ്വസിച്ച ഗ്രാമവാസികള്‍ ഗുഹയ്ക്കുള്ളില്‍ ഒരു ചെറിയ ക്ഷേത്രം പണിത് ശിവനെ ആരാധിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ഗുഹയ്ക്കുള്ളിൽ ശിവലംഗം വന്നത് എന്നുമൊരു വിശ്വാസമുണ്ട്.
അവിചാരിതമായ കണ്ടുപിടുത്തം പഠനങ്ങളനുസരിച്ച് ഏകദേശം 150 മില്യൺ വർഷത്തിലധികം പഴക്കം ഈ പാറകൾക്കുണ്ട് എന്നാണ് വിശ്വാസം. എന്നാൽ 1807 ൽ മാത്രമാണ് പുറമേ നിന്നൊരാൾക്ക് ഈ ഗുഹ കണ്ടെത്തുവാനാകുന്നത്. ജിയോഗ്രഫിക്കൽ സർവേ ഓഫ് ഇന്ത്യയിലുണ്ടായിരുന്ന വില്യം കിംഗ്‌ ജോർജ് ആണ് വളരെ അവിചാരിതമായി ഈ ഗുഹകൾ കണ്ടെത്തിയത്. മിഡിൽ പാലിയോലിഥിക് സംസ്കാര സമയത്ത് രൂപം കൊണ്ടവയാണ് ഇത് എന്നും ചരിത്രം പറയുന്നു
തണുപ്പ് മാത്രം എത്ര കടുത്ത വേനലിലും ഇവിടെ ഗുഹയ്ക്കുള്ളില്‍ കഠിനമായ തണുപ്പ് മാത്രമായിരിക്കും അനുഭവപ്പെടുക. പുറത്തെ കാലാവസ്ഥ എന്തുതന്നെയായാവും അതൊന്നും ഗുഹയെ ബാധിക്കുകയേയില്ല. സമുദ്ര നിരപ്പിൽ നിന്നും 1400 അടി മുകളിലാണ് ഇവിടമുള്ളത്. നവംബര്‍, ഡിസംബര്‍ മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ യോജിച്ചത്.

ചിറക്കടവ് ക്ഷേത്രം



ചിറക്കടവ് ക്ഷേത്രം







പൗരാണികമായ ഒട്ടേറെ ക്ഷേത്രങ്ങൾ കൊണ്ടു സമ്പന്നമാണ് കോട്ടയം. അക്ഷരങ്ങളുടെയും റബറിന്റെയും മാത്രമല്ല, ക്ഷേത്രങ്ങളുടെ നാട് കൂടിയാണിവിടം. വിശ്വാസങ്ങളിലും ആചാരങ്ങളിലും ഒന്നിനൊന്ന് വ്യത്യസ്തമായി നിൽക്കുന്ന ഈ ആരാധനാലയങ്ങളുടെ ചരിത്രവും മിത്തും ആരെയും ചിന്തിപ്പിക്കുന്നതാണ്. അത്തരത്തിലൊരു ക്ഷേത്രമാണ് കോട്ടയം പൊൻകുന്നത്തിനു സമീപമുള്ള ചിറക്കടവ് മഹാദേവ ക്ഷേത്രം.ആയിരത്തിലധികം വർഷത്തെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിന് ശബരിമല ക്ഷേത്രവുമായും ബന്ധമുണ്ട്...
ചിറക്കടവ് മഹാദേവ ക്ഷേത്രം കോട്ടയത്തിന്റെ വിശ്വാസ ഗോപുരങ്ങളായി ഉയർന്നു നിൽക്കുന്ന ക്ഷേത്രങ്ങളിൽ പ്രധാനിയാണ് ചിറക്കടവ് മഹാദേവ ക്ഷേത്രം. ആയിരത്തിലധികം വർഷത്തെ പഴക്കമുള്ള ക്ഷേത്രവും ഇതിന്റെ ചരിത്രവും വിശ്വാസങ്ങളും എന്നും ഭക്തർക്ക് ഒരു അതിശയം തന്നെയാണ്. ശബരിമല അയ്യപ്പന്റെ പിതൃസ്ഥാനീയനായാണ് ഇവിടത്തെ മഹാദേവനെ കണക്കാക്കുന്നത്. ശങ്കര മൂർത്തീ ഭാവത്തിലാണ് ശിവ പ്രതിഷ്ഠ.

കൂവളച്ചുവട്ടിലെ സ്വയംഭൂ അവതാരം ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങൾ പല വിധത്തിലുണ്ടെങ്കിലും അതിൽ അറിയപ്പെടുന്നത് കൂവളച്ചുവട്ടിലെ സ്വയംഭൂ അവതാരമാണ്. ഒരിക്കൽ ഇവിടെയെത്തിയ ഒരു സ്ത്രീ കൂവ പറിക്കുന്നതിനായി മണ്ണിൽ കുത്തിയപ്പോൾ അവിടെ നിന്നും രക്ത പ്രവാഹമുണ്ടായത്രെ. ഇതറിഞ്ഞെത്തിയ ആളുകൾ അവിടെ മണ്ണുനീക്കി നോക്കിയപ്പോൾ രക്തമൊലിക്കുന്ന നിലയിൽ ശിവലിംഗം കണ്ടെത്തിയെന്നാണ് വിശ്വാസം. ഈ ശിവലിംഗം കണ്ടെത്തുന്നത് ഇവിടെ കാടുകൾക്കിടയിൽ മാറി നിന്നിരുന്ന ഒരു കൂവള മരത്തിനു ചുവട്ടിൽ നിന്നാണ്. ഇതിനു ചുവട്ടിൽ ഒരു മഹർഷി വസിച്ചിരുന്നു എന്നും അദ്ദേഹം കൂവ മഹർഷി എന്ന് അറിയപ്പെട്ടിരുന്നു എന്നുമൊരു വിശ്വാസമുണ്ട്.
അയ്യപ്പനും ചിറക്കടവ് മഹാദേവനും ശബരിമല അയ്യപ്പന്റെ പിതാവിന്‌റ സ്ഥാനമാണ് ചിറക്കടവ് മഹാദേവന് നല്കിയിരിക്കുന്നത്. അയ്യപ്പൻ ഇവിടെ ചിറക്കടവിലെത്തി ആയോധന കലകൾ പഠിച്ചിരുന്നതായും ഒരു വിശ്വാസമുണ്ട്. എന്തുതന്നെയായാലും ചിറക്കടവിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ എരുമേലിയിൽ പേട്ടതുള്ളാറില്ല. അയ്യപ്പൻ ഇവിടെയെത്തി ആയോധന കലകൾ അഭ്യസിച്ചു എന്നതിന്റെ വിശ്വാസ ഭാഗമായിട്ടാണ് ഇവിടുത്തെ വേലകളി എന്നൊരു വിശ്വാസമുണ്ട്.
ആൾവാറിൽ തുടങ്ങി വഞ്ഞിപ്പുഴ തമ്പുരാൻ വരെ ചിറക്കടവ് ക്ഷേത്രത്തിന്റെ ചരിത്രം തുടങ്ങുന്നത് ആൾവാർ ഭരണ കാലത്താണ്. അക്കാലത്ത് ചന്ദ്രശേഖര ആൾവാർ എന്ന രാജാവാണ്‌ ക്ഷേത്രം നിർമ്മിച്ചത്
എന്നാണ് വിശ്വാസം. പിന്നീട് അമ്പലപ്പുഴ ചെമ്പകശ്ശേരി രാജാവ് ചിറക്കലിനെ കീഴടക്കിയപ്പോൾ ക്ഷേത്രവും അദ്ദേഹത്തിന്റെ കീഴിലായി. കാലങ്ങളോളം ഇങ്ങനെ പോയെങ്കിലും ശേഷം മാർത്താണ്ഡ വർമ്മ ഇവിടുത്തെ തിരുവിതാംകൂറിന്റെ ഭാഗമാക്കി മാറ്റി. അതിന് അദ്ദേഹത്തെ സഹായിച്ച ചെങ്ങന്നൂർ വഞ്ഞിപ്പുഴ തമ്പുരാന് ചിറക്കടവ്‌, ചെറുവള്ളി, പെരുവന്താനം എന്നീ മൂന്നുദേശങ്ങൾ കരമൊഴിവാക്കി നല്കുകയാണ് മാർത്താണ്ഡ വർമ്മ പകരമായി ചെയ്തത്. പിന്നീട് കേരളപ്പിറവിയുടെ സമയത്ത് ക്ഷേത്രം സർക്കാരിന്റെ ഭാഗമാവുകയും ചെയ്തു.ക്ഷേത്ര സമയം അഞ്ച് മണിക്ക് നട തുറക്കുന്ന ക്ഷേത്രത്തിൽ ദിവസേന അഞ്ച് പൂജകളുണ്ട്. വൈകിട്ട് ഏഴേമുക്കാലിന്‌ അത്താഴപൂജ, അത്താഴശീവേലി എന്നിവയോട് കൂടി രാത്രി എട്ടുമണിക്ക്‌ നട അടയ്‌ക്കും. അയ്യപ്പന്റെ കളരിമണ്ണ് എന്നറിയപ്പെടുന്ന ഈ ക്ഷേത്രം ശബരിമല തീർഥാടകരുടെ ഇടയിൽ ഏറെ പ്രസിദ്ധമാണ്.

എത്തിച്ചേരുവാൻ കൊല്ലം-തേനി ദേശീയ പാതയിൽ, കോട്ടയം ജില്ലയിലാണ് ചിറക്കടവ് സ്ഥിതി ചെയ്യുന്നത്. കോട്ടയത്തു നിന്നും 32 കിലോമീറ്ററും മണിമല-എരുമേലി പാതയില്‌‍ പൊൻകുന്നത്തു നിന്നും 3 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.
പൗരാണികമായ ഒട്ടേറെ ക്ഷേത്രങ്ങൾ കൊണ്ടു സമ്പന്നമാണ് കോട്ടയം. അക്ഷരങ്ങളുടെയും റബറിന്റെയും മാത്രമല്ല, ക്ഷേത്രങ്ങളുടെ നാട് കൂടിയാണിവിടം. വിശ്വാസങ്ങളിലും ആചാരങ്ങളിലും ഒന്നിനൊന്ന് വ്യത്യസ്തമായി നിൽക്കുന്ന ഈ ആരാധനാലയങ്ങളുടെ ചരിത്രവും മിത്തും ആരെയും ചിന്തിപ്പിക്കുന്നതാണ്. അത്തരത്തിലൊരു ക്ഷേത്രമാണ് കോട്ടയം പൊൻകുന്നത്തിനു സമീപമുള്ള ചിറക്കടവ് മഹാദേവ ക്ഷേത്രം.ആയിരത്തിലധികം വർഷത്തെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിന് ശബരിമല ക്ഷേത്രവുമായും ബന്ധമുണ്ട്...
ചിറക്കടവ് മഹാദേവ ക്ഷേത്രം കോട്ടയത്തിന്റെ വിശ്വാസ ഗോപുരങ്ങളായി ഉയർന്നു നിൽക്കുന്ന ക്ഷേത്രങ്ങളിൽ പ്രധാനിയാണ് ചിറക്കടവ് മഹാദേവ ക്ഷേത്രം. ആയിരത്തിലധികം വർഷത്തെ പഴക്കമുള്ള ക്ഷേത്രവും ഇതിന്റെ ചരിത്രവും വിശ്വാസങ്ങളും എന്നും ഭക്തർക്ക് ഒരു അതിശയം തന്നെയാണ്. ശബരിമല അയ്യപ്പന്റെ പിതൃസ്ഥാനീയനായാണ് ഇവിടത്തെ മഹാദേവനെ കണക്കാക്കുന്നത്. ശങ്കര മൂർത്തീ ഭാവത്തിലാണ് ശിവ പ്രതിഷ്ഠ.

കൂവളച്ചുവട്ടിലെ സ്വയംഭൂ അവതാരം ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങൾ പല വിധത്തിലുണ്ടെങ്കിലും അതിൽ അറിയപ്പെടുന്നത് കൂവളച്ചുവട്ടിലെ സ്വയംഭൂ അവതാരമാണ്. ഒരിക്കൽ ഇവിടെയെത്തിയ ഒരു സ്ത്രീ കൂവ പറിക്കുന്നതിനായി മണ്ണിൽ കുത്തിയപ്പോൾ അവിടെ നിന്നും രക്ത പ്രവാഹമുണ്ടായത്രെ. ഇതറിഞ്ഞെത്തിയ ആളുകൾ അവിടെ മണ്ണുനീക്കി നോക്കിയപ്പോൾ രക്തമൊലിക്കുന്ന നിലയിൽ ശിവലിംഗം കണ്ടെത്തിയെന്നാണ് വിശ്വാസം. ഈ ശിവലിംഗം കണ്ടെത്തുന്നത് ഇവിടെ കാടുകൾക്കിടയിൽ മാറി നിന്നിരുന്ന ഒരു കൂവള മരത്തിനു ചുവട്ടിൽ നിന്നാണ്. ഇതിനു ചുവട്ടിൽ ഒരു മഹർഷി വസിച്ചിരുന്നു എന്നും അദ്ദേഹം കൂവ മഹർഷി എന്ന് അറിയപ്പെട്ടിരുന്നു എന്നുമൊരു വിശ്വാസമുണ്ട്.
അയ്യപ്പനും ചിറക്കടവ് മഹാദേവനും ശബരിമല അയ്യപ്പന്റെ പിതാവിന്‌റ സ്ഥാനമാണ് ചിറക്കടവ് മഹാദേവന് നല്കിയിരിക്കുന്നത്. അയ്യപ്പൻ ഇവിടെ ചിറക്കടവിലെത്തി ആയോധന കലകൾ പഠിച്ചിരുന്നതായും ഒരു വിശ്വാസമുണ്ട്. എന്തുതന്നെയായാലും ചിറക്കടവിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ എരുമേലിയിൽ പേട്ടതുള്ളാറില്ല. അയ്യപ്പൻ ഇവിടെയെത്തി ആയോധന കലകൾ അഭ്യസിച്ചു എന്നതിന്റെ വിശ്വാസ ഭാഗമായിട്ടാണ് ഇവിടുത്തെ വേലകളി എന്നൊരു വിശ്വാസമുണ്ട്.
ആൾവാറിൽ തുടങ്ങി വഞ്ഞിപ്പുഴ തമ്പുരാൻ വരെ ചിറക്കടവ് ക്ഷേത്രത്തിന്റെ ചരിത്രം തുടങ്ങുന്നത് ആൾവാർ ഭരണ കാലത്താണ്. അക്കാലത്ത് ചന്ദ്രശേഖര ആൾവാർ എന്ന രാജാവാണ്‌ ക്ഷേത്രം നിർമ്മിച്ചത്
എന്നാണ് വിശ്വാസം. പിന്നീട് അമ്പലപ്പുഴ ചെമ്പകശ്ശേരി രാജാവ് ചിറക്കലിനെ കീഴടക്കിയപ്പോൾ ക്ഷേത്രവും അദ്ദേഹത്തിന്റെ കീഴിലായി. കാലങ്ങളോളം ഇങ്ങനെ പോയെങ്കിലും ശേഷം മാർത്താണ്ഡ വർമ്മ ഇവിടുത്തെ തിരുവിതാംകൂറിന്റെ ഭാഗമാക്കി മാറ്റി. അതിന് അദ്ദേഹത്തെ സഹായിച്ച ചെങ്ങന്നൂർ വഞ്ഞിപ്പുഴ തമ്പുരാന് ചിറക്കടവ്‌, ചെറുവള്ളി, പെരുവന്താനം എന്നീ മൂന്നുദേശങ്ങൾ കരമൊഴിവാക്കി നല്കുകയാണ് മാർത്താണ്ഡ വർമ്മ പകരമായി ചെയ്തത്. പിന്നീട് കേരളപ്പിറവിയുടെ സമയത്ത് ക്ഷേത്രം സർക്കാരിന്റെ ഭാഗമാവുകയും ചെയ്തു.ക്ഷേത്ര സമയം അഞ്ച് മണിക്ക് നട തുറക്കുന്ന ക്ഷേത്രത്തിൽ ദിവസേന അഞ്ച് പൂജകളുണ്ട്. വൈകിട്ട് ഏഴേമുക്കാലിന്‌ അത്താഴപൂജ, അത്താഴശീവേലി എന്നിവയോട് കൂടി രാത്രി എട്ടുമണിക്ക്‌ നട അടയ്‌ക്കും. അയ്യപ്പന്റെ കളരിമണ്ണ് എന്നറിയപ്പെടുന്ന ഈ ക്ഷേത്രം ശബരിമല തീർഥാടകരുടെ ഇടയിൽ ഏറെ പ്രസിദ്ധമാണ്.

എത്തിച്ചേരുവാൻ കൊല്ലം-തേനി ദേശീയ പാതയിൽ, കോട്ടയം ജില്ലയിലാണ് ചിറക്കടവ് സ്ഥിതി ചെയ്യുന്നത്. കോട്ടയത്തു നിന്നും 32 കിലോമീറ്ററും മണിമല-എരുമേലി പാതയില്‌‍ പൊൻകുന്നത്തു നിന്നും 3 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.

2020, ജനുവരി 8, ബുധനാഴ്‌ച

ഗണപതിയെ സ്ത്രീയാക്കി ആരാധിക്കുന്ന വിചിത്ര ക്ഷേത്രം...പേര് വിനായകി!






ഗണപതിയെ സ്ത്രീയാക്കി ആരാധിക്കുന്ന വിചിത്ര ക്ഷേത്രം...പേര് വിനായകി!

വിഘ്നങ്ങൾ അകറ്റുന്നവനാണ് വിഘ്നേശ്വര‍ൻ. മനുഷ്യന്റെ ശരീരവും ആനയുടെ തലയും നാലു കൈകളുമുള്ള ഗണപതിയുടെ രൂപം ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല, കൊച്ചുകൂട്ടികളുടെ ഒരു ഹീറോ കൂടിയാണ് ഗണപതി. ഈ ഗണപതിയെ ഒരിക്കലെങ്കിലും ഒരു സ്ത്രീയായി സങ്കൽപ്പിച്ചു നോക്കിയിട്ടുണ്ടോ? ആനയുടെ തലയും ഒരു സ്ത്രീയുടെ ശരീരവും ഒക്കെയുള്ള ഒരു രൂപം. കേട്ടിട്ട് വിസ്മയിക്കേണ്ട...ഇങ്ങനെയും ഗണപതിയെ ആരാധിക്കുന്ന ഒരു ക്ഷേത്രമുണ്ട്.

വിനായകി ഒരു സ്ത്രീയുടെ രൂപത്തിലുള്ള ഗണപതിയെ വിനായകി എന്നാണ് പറയുന്നത്. ചിലയിടങ്ങളിൽ ഗജാനനി എന്ന പേരിലും ഈ രൂപം അറിയപ്പെടുന്നു. ആനയുടെ തലയുള്ള ഹിന്ദു ദേവത എന്നാണ് പലയിടങ്ങളിലും ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഹിന്ദു മതഗ്രന്ഥങ്ങളിൽ പോലും വളരെക്കുറച്ചു മാത്രം പറഞ്ഞിരിക്കുന്ന ഒരു ദൈവമാണ് വിനായകി.
ഗണപതിയുടെ ഹൃദയം ആനയുമായുള്ള രൂപസാദൃശ്യം കൊണ്ടാണ് വിനായകിയെ ഗണപതിയുടെ സ്ത്രീരൂപം എന്നു പറയുന്നതെന്നും ചിലർ പറയുന്നു. സ്ത്രീ ഗണേശ, വൈനായകി, ഗജാനന, വിഘ്നേശ്വരി, ഗണേശിനി എന്നെല്ലാം വിവിധയിടങ്ങളിൽ ഈ രൂപത്തെ വിളിക്കുന്നു. ഈനയുടെ തലയുള്ള മനാ്ത്രിക, ഹണപതിയുടെ ബ്രാഹ്മണ ശക്തി, താന്ത്രിക് യോഗിനി എന്നിങ്ങനെ വേറെയും കുറേ വിശേഷണങ്ങൾ വിനായകിക്കുണ്ട്. ബുദ്ധമതത്തിലെ കൃതികളിൽ ഗണപതിയുടെ ഹൃദയം എന്നാണ് വിനായകി അറിയപ്പെടുന്നത്.
മലയാളികൾക്ക് കൂടുതലും അറിയുക ശുചീന്ദ്രപുരം ക്ഷേത്രം എന്ന പേരാണ്.


സ്ത്രീ വേഷത്തിൽ ഹനുമാനെ ആരാധിക്കുന്ന ക്ഷേത്രം ഗിര്‍ജബന്ധ് ഹനുമാൻ ക്ഷേത്രം


സ്ത്രീ വേഷത്തിൽ ഹനുമാനെ ആരാധിക്കുന്ന ക്ഷേത്രം  ഗിര്‍ജബന്ധ് ഹനുമാൻ ക്ഷേത്രം










സ്ത്രീ വേഷത്തിൽ ഹനുമാനെ ആരാധിക്കുന്ന ക്ഷേത്രം  ഗിര്‍ജബന്ധ് ഹനുമാൻ ക്ഷേത്രം



കേൾക്കുമ്പോൾ വിചിത്രമെന്നു തോന്നിപ്പിക്കുന്ന പല ക്ഷേത്രങ്ങളും ആചാരങ്ങളും നമ്മുടെ നാട്ടിലുണ്ട്. ലോട്ടറി തുക ഉപയോഗിച്ച് പണിത ക്ഷേത്രവും ദുരാത്മാക്കളെയും ബാധകളെയും മോചിപ്പിക്കുന്ന ക്ഷേത്രവും മാത്രമല്ല, എലിയെ ദൈവമായി ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ വരെ ഇവിടെ കാണാം. എന്നാൽ അതിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമാണ് ഛത്തീസ്ഗഡിലെ ഈ ക്ഷേത്രത്തിന്റെ കഥ. ഇവിടെ ആരാധിക്കുന്നത് ഹനുമാനെ ആണെങ്കിലും അതിനു ഒരു പ്രത്യേകതയുണ്ട്. മരുത്വാമലയും ചുമലിലേറ്റി നിൽക്കുന്ന ഹനുമാമ്‍റെ രൂപം പ്രതീക്ഷിച്ചെത്തിയാൽ അതായിരിക്കില്ല ഇവിടെ വിശ്വാസികളെ കാത്തിരിക്കുന്നത്. ഒരു സ്ത്രീയുടെ വേഷവിധാനങ്ങളിൽ, സ്ത്രീയായി ആരാധിക്കുന്ന ഹനുമാനാണ് ഈ ക്ഷേത്രത്തിലുള്ളത്.... ക്ഷേത്ര വിശേഷങ്ങളിലേക്ക്.

ഗിര്‍ജബന്ധ് ഹനുമാൻ ക്ഷേത്രം ഛത്തീസ്ഗഡിലെ എണ്ണം പറഞ്ഞ ഹനുമാൻ ക്ഷേത്രങ്ങളിലൊന്നാണ് രത്തൻപൂർ ജില്ലയിലെ ഗിര്‍ജബന്ധ് ഹനുമാൻ ക്ഷേത്രം. ഇന്ത്യയിലെന്നല്ല, ലോകത്തിൽ തന്നെ മറ്റൊരിടത്തും കാണുവാൻ സാധിക്കാത്ത വിധത്തിലുള്ള ഇവിടുത്തെ പ്രതിഷ്ഠ ഒട്ടേറെ വിശ്വാസികളെ ഇവിടേക്ക് ആകർഷിക്കുന്നു. ഒരു സ്ത്രീയുടെ വേഷത്തിലാണ് ഇവിടെ ക്ഷേത്രത്തിൽ ഹനുമാനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ആഞ്ജനേയനായി ഹനുമാനെ ആരാധിക്കുന്ന നൂറു കണക്കിന് ക്ഷേത്രങ്ങൾ നമ്മുടെ രാജ്യത്തുണ്ടെങ്കിലും സ്ത്രീ രൂപത്തിലുള്ള ഹനുമാൻ എന്നതാണ് ഈ ക്ഷേത്രത്തിന്‍റെ പ്രധാന ആകർഷണം.

വിളിച്ചാൽ വിളിപ്പുറത്ത് ഒരിക്കലും നടക്കില്ല എന്നു കരുതിയ ആഗ്രഹങ്ങളും ആവശ്യങ്ങളും പോലും ഒരുതവണ ഇവിടെയെത്തി പ്രാർഥിച്ചാൽ നടക്കും എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ ഛത്തീസ്ഗഡിൽ നിന്നും മാത്രമല്ല, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ഇവിടെ എത്തി പ്രാർഥിക്കാറുണ്ട്. ഇത് കൂടാതെ, രാമനെ ഇടതു തോളിലും സീതയെ വലതു തോളിലും വഹിച്ചു കൊണ്ടു നിൽക്കുന്ന മറ്റൊരു ഹനുമാൻ രൂപവും ഈ ക്ഷേത്രത്തിൽ കാണാം.

ചരിത്രത്തിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ക്ഷേത്രം ഇവിടെ വന്നതിനെപ്പറ്റി പല കഥകളും പ്രചാരത്തിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതും വിശ്വസിക്കപ്പെടുന്നതും രത്തൻപൂരിലെ രാജാവായിരുന്ന പൃഥ്വി ദേവ്ജുവിന്റെ കഥയാണ്. കടുത്ത ഹനുമാൻ ഭക്തനായിരുന്നുവത്രെ ഈ രാജാവ്. ഊണിലും ഉറക്കത്തിലും സദാ ഹനുമാനെ സ്മരിച്ചിരുന്ന അദ്ദേഹം തന്റെ എല്ലാ വിധ നേട്ടങ്ങൾക്കും പിന്നിലെ ശക്തി ഹനുമാനാണെന്നാണ് അടിയുറച്ച് വിശ്വസിച്ചിരുന്നത്. ഒരിക്കൽ രാജാവിന് കുഷ്ഠരോഗം പിടിപെടുകയുണ്ടായി. എത്ര ചികിത്സകൾ നടത്തിയിട്ടും മാറാത്ത രോഗം മാറുവാൻ അദ്ദേഹം ഹനുമാനോട് പ്രാർഥിച്ചു. അങ്ങനെയിരിക്കെ, ഒരു ദിവസം സ്വപ്നത്തിൽ വന്ന ഹനുമാൻ രാജാവിനോട് തന്റെ പേരിൽ ഒരു ക്ഷേത്രം നിർമ്മിക്കുവാൻ ആവശ്യപ്പെട്ടു. അതനുസരിച്ച് അദ്ദേഹം നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുകയും ചെയ്തു. പണി ഏകദേശം പൂർത്തിയാകാറായപ്പോൾ ഹനുമാൻ വീണ്ടും സ്വപ്നത്തിലെത്തുകയും സമീപത്തെ മഹാമയ തടാകത്തിൽ നിന്നും ലഭിക്കുന്ന വിഗ്രഹം വേണം ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുവാനെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഹനുമാൻ എന്താവശ്യപ്പെട്ടാലും നടത്തിക്കൊടുക്കുവാൻ തയ്യാറായി നിന്നിരുന്ന രാജാവ് അവിടെയെത്തി. തിരച്ചിലുകൾക്കൊടുവിൽ അദ്ദേഹത്തിന്റെ ആളുകൾ കുളത്തിൽ നിന്നും കണ്ടെത്തിയത് അപ്രതീക്ഷിതമായ ഒന്നായിരുന്നു. സ്ത്രീ രൂപത്തിലുള്ള ഹനുമാന്റെ ഒരു വിഗ്രഹമാണ് അവർക്ക് കുളത്തിൽ നിന്നും ലഭിച്ചത്. എന്നാൽ അത് കൂടുതലൊന്നും ആലോചിക്കാതെ അദ്ദേഹം പ്രതിഷ്ഠ നടത്തുകയാണുണ്ടായത്. പ്രതിഷ്ട കഴിഞ്ഞപ്പോഴേയ്ക്കും രാജാവിന്റെ കുഷ്ഠ രോഗം മാറുകയും അദ്ദേഹം പൂർണ്ണ ആരോഗ്യവാനായി തീരുകയും ചെയ്തുവത്രെ. ഇതു മാത്രമല്ല, പ്രാർഥിച്ചാൽ എന്താഗ്രഹവും സാധിക്കുന്ന ക്ഷേത്രമായി മാറിയതിനു പിന്നിലും ഒരു കഥയുണ്ട്. പ്രതിഷ്ഠ നടത്തിയതിനു ശേഷം രാജാവ് ഹനുമാനോട് പ്രാര്‍ത്ഥിച്ചത് ഇവിടെ എത്തുന്ന ജനങ്ങള്‍ എന്താഗ്രഹവുമായാണോ വരുന്നത്, അത് സാധിച്ചു കൊടുക്കണം എന്നായിരുന്നു. അങ്ങനെയാണ് ഇവിടെ വിശ്വാസികൾക്ക് ആഗ്രഹങ്ങൾ സാധ്യമാകുന്നത് എന്നാണ് വിശ്വാസം.
സന്ദർശിക്കുവാൻ പറ്റിയ സമയം വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഇവിടേക്ക് പോകാമെങ്കിലും ചൂട് കാലത്തുള്ള യാത്ര ഒഴിവാക്കുന്നതായിരിക്കും നല്ലത്. ഇവിടുത്തെ ചൂട്, കേരളത്തിൽ നിന്നുള്ളവർക്ക് അസഹനീയമായിരിക്കും. ഏപ്രിൽ,മേയ് മാസമാണ് ഇവിടുത്തെ ചൂടുകാലം. തണുപ്പു സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയം ഇവിടം സന്ദർശിക്കുവാൻ തിരഞ്ഞെടുക്കാം
എത്തിച്ചേരുവാൻ 

ഛത്തീസ്ഗഡിലെ റത്തൻപൂരിലെ ഗിര്‍ജബന്ധിലാണ് ഈ ഹനുമാൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള വിമാനത്താവളം റായ്പൂരിലെ സ്വാമി വിവേകാനന്ദ വിമാനത്താവളമാണ്. ഇവിടെ നിന്നും 104 കിലോമീറ്റർ അകലെയാണ് രത്തൻപൂർ. രത്തൻപൂരിന് അടുത്തുള്ള പ്രധാന പട്ടണം ബിലാസ്പൂരാണ്. ബിലാസ്പൂരിൽ നിന്നും 28 കിലോമീറ്റർ ദൂരമുണ്ട് രത്തൻപൂരിലേക്ക്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനും ബിലാസ്പൂരിലാണുള്ളത്




പുഴവാത് ശ്രീവൈകുണ്‌ഠേശ്വര സന്താനഗോപാലമൂര്‍ത്തി ക്ഷേത്രം







പുഴവാത് ശ്രീവൈകുണ്‌ഠേശ്വര സന്താനഗോപാലമൂര്‍ത്തി ക്ഷേത്രം
====================================================================


 ചങ്ങനാശ്ശേരിയിലെ തന്നെ മറ്റൊരു പ്രധാന ക്ഷേത്രമാണ് പുഴവാത് ശ്രീവൈകുണ്‌ഠേശ്വര സന്താനഗോപാലമൂര്‍ത്തി ക്ഷേത്രം. സന്താനലബ്ധിക്കും സന്താന ശ്രേയസിനും വിശ്വാസികള്‍ ആശ്രയിക്കുന്ന ഏറെ പ്രസിദ്ധായ ഈ ക്ഷേത്രത്തെ തിരുവിതാംകൂര്‍ രാജ്യത്തെ ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തില്‍ നിന്നും രക്ഷിച്ച ക്ഷേത്രമായും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വാതി തിരുന്നാളിനെ ഗർഭ ശ്രീമാനാക്കിയ ക്ഷേത്രം തിരുവിതാംകൂറിന്റെ ചരിത്രവുമായി ബന്ധപ്പെട്ടാണ് ക്ഷേത്രചരിത്രവും നിലനില്‍ക്കുന്നത്. 1766ല്‍ ഹൈദരാലിയുടെ മലബാര്‍ ആക്രമണ സയത്ത് പരപ്പനങ്ങാടിയില്‍ നിന്നും തിരുവിതാംകൂറിലേക്ക് പലായനം ചെയ്ത് തിരുവിതാംകൂര്‍ മഹാരാജാവായ ധര്‍മ്മരാജാവിനെ അഭയം പ്രാപിച്ച മൂന്ന് രാജകുടുംബങ്ങളില്‍ ഒന്നിനെ ചങ്ങനാശേരിയിലും മറ്റ് രണ്ട് രാജകുടുംബങ്ങളെ ഹരിപ്പാടും തിരുവനന്തപുരത്തും പാര്‍പ്പിച്ചു. ചങ്ങനാശേരികൊട്ടാരത്തിലെ ഒരംഗമായിരുന്ന ശ്രീരാജരാജവര്‍മ്മ തമ്പുരാന്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ലക്ഷ്മിഭായി തമ്പുരാട്ടിയെ 1804ല്‍ വിവാഹം ചെയ്യുകയും ചങ്ങനാശേരി ലക്ഷ്മീപുരം കൊട്ടാരം എന്ന പേരില്‍ പുതിയ കൊട്ടാരം പണികഴിപ്പിച്ച് അവിടെ താമസിപ്പിക്കുകയും ചെയ്തു.തുടര്‍ന്ന് ലക്ഷ്മിഭായി തമ്പുരാട്ടി തിരുവിതാംകൂര്‍ രാജ്യത്തെ റാണിയായി അവരോധിക്കപെട്ടു. തുടര്‍ന്ന് രാജ്യം ഏറ്റെടുക്കുവാന്‍ പുരുഷന്‍മാര്‍ ആരും ഇല്ലായിരുന്നു. അനന്തരവകാശിയായി ഒരു പുരുഷസന്തതിയെ ലഭിക്കുവാന്‍ പലവിധ വ്രതങ്ങളും വഴിപാടുകളും നടത്തി. ദേവപ്രശ്‌നത്തില്‍ കണ്ടതനുസരിച്ച് പുഴവാത് ക്ഷേത്രത്തില്‍ പൂജയും പ്രാര്‍ത്ഥനയും നടത്തിയതിന്റെ ഫലമായി സ്വാതിതിരുനാള്‍ രാമവര്‍മ്മ മഹാരാജാവ് ജനിച്ചു. ഗര്‍ഭപാത്രത്തില്‍ വെച്ച് രാജ്യാവകാശിയായി മാറിയ അദ്ദേഹം ഗര്‍ഭശ്രീമാന്‍ എന്ന പേരില്‍ പിന്നീട് അറിയപെട്ടു.
സന്താനഗോപാലവ്രതം ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളില്‍ ഒന്നാണ് സന്താനഗോപാലവ്രതം. കന്നിമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് തൊട്ടടുത്തുള്ള വെളുത്ത വാവിലാണ് വ്രതം അനുഷ്ടിച്ച് പോരുന്നത്. തലേ ദിവസത്തെ അരി ആഹാരം ഒഴിവാക്കി കൊണ്ട് വ്രതാനുഷ്ടാനത്തിന് തുടക്കം കുറിക്കുകയും പിറ്റേ ദിവസം ക്ഷേത്രത്തില്‍ വന്ന് ഭക്തി ശുദ്ധിയോടു കൂടി വഴിപാടുകളും ക്ഷേത്രത്തിലെ അന്നദാനവും കഴിച്ച് പുഷ്പാഭിഷേകവും ദീപാരാധനയും കണ്ടു തൊഴുത് അടുത്ത ദിവസം വീടിനടുത്തുള്ള ക്ഷേത്രത്തില്‍ പോയി തൊഴുന്നതോടെ വ്രതം അവസാനിക്കും. 5 വയസിന് താഴെ ഉള്ള കുട്ടികള്‍ക്ക് ഉണ്ണിയൂട്ട് നടത്തുന്നതും പ്രധാന വഴിപാടുകളില്‍ ഒന്നാണ്. ഇതില്‍ പങ്കെടുക്കാനായി ദൂരദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ ഇവിടെ എത്താറുണ്ട്.

കൊട്ടാരത്തിന്റെ ക്ഷേത്രം ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിനോട് ചേര്‍ന്ന് പുഴവാതിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂര്‍ രാജവംശത്തിന്റെ നിര്‍മ്മിതിയായ വൈകുണ്‌ഠേശ്വര സന്താനഗോപാലമൂര്‍ത്തി ക്ഷേത്രം ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. വിശാലായ തിലകത്തിനുള്ളില്‍ സമചതുരാകൃതിയിലാണ് ശ്രീകോവില്‍ നിര്‍മ്മിച്ചിരിക്കുന്നത്. മൂന്നടി പൊക്കമുള്ള സിംഹാസനത്തില്‍ കിഴക്കു ദര്‍ശനത്തോടെ മഹാവിഷ്ണു പ്രതിഷ്ഠയും കൂടാതെ സന്താനഗോപാലമൂര്‍ത്തി സങ്കല്പത്തില്‍ റ്റൊരു പ്രതിഷ്ഠയും ഇവിടെയുണ്ട്.

കൂർഗിലെ പാടി ഇഗ്ഗുത്തപ്പ ക്ഷേത്രം. കർണ്ണാടക












കൂർഗിലെ പാടി ഇഗ്ഗുത്തപ്പ ക്ഷേത്രം. കർണ്ണാടക
===========================================
വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഓരോ ക്ഷേത്രങ്ങള്‍ക്കും ഓരോ നിയോഗങ്ങളാണ്. മുകളിലിരിക്കുന്ന ദൈവങ്ങളുടെ പക്കലേക്ക് തങ്ങളുടെ ആവശ്യങ്ങളും നന്ദികളും ഒക്കെ ഉൾപ്പെടുത്തി, മനസ്സമാധാനത്തോടെ വന്ന് പ്രാർഥനകളും അർച്ചനകളും നല്കാനുള്ള ഇടങ്ങളാണ് ക്ഷേത്രങ്ങള്‍. മിക്കപ്പോഴും അതിലുപരിയായി നിർമ്മാണം കൊണ്ടും പ്രതിഷ്ഠകൾ കൊണ്ടും ഒക്കെയും ക്ഷേത്രങ്ങൾ വിശ്വാസികളെ ആകർഷിക്കുവാറുണ്ട്. അത്തരത്തിലൊരു ക്ഷേത്രമാണ് കൂർഗിലെ പാടി ഇഗ്ഗുത്തപ്പ ക്ഷേത്രം. സുബ്രഹ്മണ്യൻറെ അവതാരമായ ഇഗ്ഗുത്തപ്പയ്ക്ക് പ്രത്യേകതകൾ ഒരുപാടുണ്ട്. ഇഗ്ഗുത്തപ്പ ക്ഷേത്രത്തിന്‌റെയും ക്ഷേത്രം സ്ഥിതി ചെയ്യുന്ന തടിയന്റമോൾ കൊടുമുടിയുടേയും വിശേഷങ്ങൾ..
പാടി ഇഗ്ഗുത്തപ്പ ക്ഷേത്രം കർണ്ണാടകയിലെ കൊഡവർ വിഭാഗത്തിൽപെട്ട ആദിവാസികളുടെ പ്രധാന ദൈവമായാണ് ഇഗ്ഗുത്തപ്പ അറിയപ്പെടുന്നത്. സുബ്ഹഹ്മണ്യ സ്വാമിയുടെ അവതാരമെന്നും ഇഗ്ഗുത്തപ്പയെ വിശേഷിപ്പിക്കാറുണ്ട്. കൊടകു അരേഭാഷ ഗൗഡ വിഭാഗക്കാരുടെ പ്രധാന സംരക്ഷകനും ഇഗ്ഗുത്തപ്പയാണ്. മഹാഗുരു എന്നാണ് ഇവർ ഇഗ്ഗുത്തപ്പയെ വിശേഷിപ്പിക്കുന്നത്.
കർണ്ണാടകയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ തടിയന്റമോളിന് സമീപമാണ് പാടി ഇഗ്ഗുത്തപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
സ്വർഗ്ഗത്തിൽ നിന്നും കേരളത്തിലെത്തിയ കുഞ്ഞുങ്ങൾ ഇഗ്ഗുത്തപ്പ ക്ഷേത്രത്തിന്റെ കഥ തുടങ്ങുന്നതിനു മുൻപ് ഇഗ്ഗുത്തപ്പ ആരാണെന്ന് അറിയണം. വിശ്വാസമനുസരിച്ച് ഒരിക്കൽ സ്വർഗ്ഗത്തിൽ നിന്നും 7 ദൈവകുഞ്ഞുങ്ങൾ ഭൂമിയിലെത്തിയത്രെ. ഇന്നത്തെ കേരളത്തിലാണ് ഇവർ എത്തിയത്. ആറ് ആങ്ങളമാർക്ക് ഒരു കുഞ്ഞിപ്പെങ്ങൾ ചേർന്നതായിരുന്നു ഈ ഏഴു പേർ. അതിൽ ആദ്യത്തെ മൂന്നു സഹോദരങ്ങൾ കണ്ണൂർ തളിപ്പറമ്പിന് അടുത്തുള്ള കാഞ്ഞിരത്ത് ഗ്രാമത്തിൽ താമസമാക്കി. ഏറ്റവും മൂത്ത സഹോദരൻ കന്യാരത്തപ്പ (കാഞ്ഞിരത്തിന്റെ മറ്റൊരു പേര്), രണ്ടാമത്തെയാൾ തിരുചെമ്പരപ്പ, മൂന്നാമത്തെയാൾ ബെൻട്രു കോലപ്പ എന്നിവർ എവിടെയാണോ താമസിച്ചത് അവിടെ ഓരോ ക്ഷേത്രവും ഇവർ നിർമ്മിച്ചു. ആദ്യത്തെ മൂന്നു സഹോദരന്മാരുടെ ക്ഷേത്രം രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ക്ഷേത്രം, വൈദ്യനാഥ ക്ഷേത്രം കാഞ്ഞിരങ്ങാട് എന്നിവയാണ്. ഇവ മൂന്നും കണ്ണൂരാണ് സ്ഥിതി ചെയ്യുന്നത്. ബാക്കി മൂന്നു സഹോദരന്മാരും പെങ്ങളും കൊടകിലേക്കാണ് പോയത്.
ബാക്കി നാലു പേർ നാലാമത്തെ സഹോദരനായ ഇഗ്ഗുത്തപ്പ മൽമ എന്ന സ്ഥലത്തേക്കാണ് പോയത്. അദ്ദേഹത്തിന്റെ പേരിലുള്ള ക്ഷേത്രം പാടി നാടിൽ നിർമ്മിച്ചു. അ‍ഞ്ചാമത്തെ സഹോദരൻ കൊടകിലെ തന്നെ പലൂരിലേക്കാണ് പോയത്.പലൂരിൽ തന്നെയാണ് അദ്ദേഹത്തിന്റെ ക്ഷേത്രം ഉള്ളത്. മഹാലിംഗേശ്വര ക്ഷേത്രം എന്നാണത് അറിയപ്പെടുന്നത്. കക്കാബെയ്ക്ക് സമീപമുള്ള പൊന്നംഗല ഗ്രാമമാണ് ഇവരുടെ ഏക സഹോദരിയായ തങ്കമ്മ പാർക്കുവാൻ തിരഞ്ഞെടുത്തത്. പൊന്നംഗല തമ്മേ എന്നാണ് ഇവരുടെ പേരിലെ ക്ഷേത്രം അറിയപ്പെടുന്നത്. ഏറ്റവും ഉളയ സഹോദരൻ പിന്നെയും യാത്ര ചെയ്ത് വയനാട് എത്തിയത്രെ. ബ്രഹ്മഗിരി മലനിരകൾക്കു താഴെയുള്ള ജനാർദ്ദന ക്ഷേത്രമാണ് അദ്ദേഹത്തിന്റേതായുള്ളത്.
കടുത്ത വേനലിൽ മഴ പെയ്യുവാനും തങ്ങളുടെ കൃഷികൾക്ക് നല്ല വിളവ് ലഭിക്കുവാനും വേണ്ടിയാണ് ആളുകൾ ഇവിടെയെത്തി ഇഗ്ഗുത്തപ്പയോട് പ്രാർഥിക്കുന്നത്. കൊടകന്മാരും കൊടക്അരേഭാഷ ഗൗഡമാരും ഇവിടുത്തെ പരമ്പരാഗത കൃഷിക്കാരാണ്. അവരാണ് കൃഷിയിറക്കി കഴിഞ്ഞ് മഴയും വിളവും ലഭിക്കുവാനായി ഇവിടെ എത്തി പ്രാർഥിക്കുന്നത്.
വിളവെടുപ്പ് ആഘോഷം സാധാരണ ഗതിയിൽ നമ്മുടെ ഓണം കഴിഞ്ഞ് 90 ദിവസങ്ങൾക്കു ശേഷമാണേ് ഇവർ വിളവെടുപ്പ് ഉത്സവം ആഘോഷിക്കുന്നത്. എല്ലായ്പ്പോളും തങ്ങളുടെ വിളവിന്റെ ആദ്യഫലം ഇഗ്ഗുത്തപ്പയ്ക്ക് സമർപ്പിക്കുന്നതും ഇവരുടെ ആചാരമാണ്. ഈ സമയം കൊടകരുടെ ആഘോഷത്തിന്റെ സമയം കൂടിയാണ്. ഹുത്തരി ആഘോഷം എന്നാണ് കൊടകിലെ വിളവെടുപ്പുത്സവം അറിയപ്പെടുന്നത്. ഇത് കൂടാതെ എല്ലാ വർഷവും ഒരു വാർഷിത പ്രാർഥനാ ആഘോഷവും നടത്താറുണ്ട്. കലാട്ച എന്നാണ് ഇത് അറിയപ്പെടുന്നത്. മാർച്ച് മാസത്തിൽ പാടി ഇഗുത്തപ്പ ക്ഷേത്രത്തിൽ വെച്ചാണ് ഇട് നടക്കുക.
1810 ല്‍ ലിംഗരാജേന്ദ്രയെന്ന രാജാവാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ഈ ക്ഷേത്രത്തിന് പ്രസിദ്ധി കൈവന്നതെന്നാണ് കരുതപ്പെടുന്നത്.
രൂപത്തിൽ കേരള ക്ഷേത്രം ഇഗ്ഗുത്തപ്പ ക്ഷേത്രം ആദ്യ കാഴ്ചയിൽ കേരളത്തിലെ ഒരു ക്ഷേത്രം പോലയാണ് തോന്നുക. ക്ഷേത്രത്തിന്റെ ഒട്ടുമുക്കാൽ ഭാഗങ്ങളും കേരളീയ വാസ്തുവിദ്യയനുസരിച്ചാണ് പൂർത്തിയാക്കിയിരിക്കുന്നത്.
വേട്ടയിൽ തുണച്ച ഇഗ്ഗുത്തപ്പയ്ക്ക് വെള്ളിയിൽ പൊതിഞ്ഞ ആന ഈ ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ആകർഷണം എന്നു പറയുന്നത് വെള്ളിയിൽ നിർമ്മിച്ച ആനയുടെ രൂപമാണ്. ഏകദേശം 3 കിലോഗ്രാമോളം ഭാരം ഇതിനുണ്ട്. ഇതിനു പിന്നിലുമുണ്ട് ഒരു കഥ. ഒരിക്കൽ വേട്ടയാടുവാൻ പോയ ലിംഗരാജേന്ദ്രയ്ക്ക് ഒരു മുയലിനെ പോലും കാണാൻ സാധിച്ചില്ല. ഇതിൽ കുപിതനായ രാജാവ് ആ സ്ഥലത്തേയ്ക്ക് വേട്ടയ്ക്ക് പോകുവാൻ നിർദ്ദേശിച്ച മന്ത്രിയ ശിക്ഷിക്കുവാനൊരുങ്ങി. രക്ഷപെടുവാനായി മന്ത്രി ഇഗ്ഗുത്തപ്പയോട് പ്രാർഥിച്ചപ്പോൾ രാജാവിന് മുന്നിൽ കുറെ മൃഗങ്ങൾ പ്രത്യക്ഷപ്പെട്ടു. അന്ന് രാജാവ് 34 ആനകൾ, 8 കടുവകൾ, ഒരു സംഹക്കുട്ടി എന്നിവയെ വേട്ടയാടി കിട്ടി. ഇതെല്ലാം ഇഗ്ഗുത്തപ്പയുടെ അനുഗ്രഹമാണെന്ന് മനസ്സിലാക്കിയ രാജാവ് ഇഗ്ഗുത്തപ്പയ്ക്ക് വെള്ളി നാണയങ്ങളാൽ തീർത്ത ഒരു ആനയെ നന്ദിയായി കാഴ്ചവെച്ചുവത്രെ. ആ ആനയുടെ രൂപത്തെ ഇന്നും ക്ഷേത്രത്തിൽ എല്ലാ ദിവസവും പൂജയ്ക്ക് വയ്ക്കാറുമുണ്ട്.
കൊടകരുടെ ക്ഷേത്രം കൊടകിലെ ആളുകളുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ് ഈ ക്ഷേത്രം. ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും അവർ പ്രാർഥിക്കുവാനെത്തുന്നത് ഇവിടെയാണ്. വിളവെടുക്കുമ്പോളും മഴയ്ക്കും വിവാഹം നടക്കുവാനും കുട്ടികളുണ്ടാകുവാനും കുഞ്ഞുങ്ങൾക്കു പേരിടുവാനും ഒക്കെ ആളുകൾ ഇവിടെ എത്തുന്നു.
ക്ഷേത്ര സമയം തിങ്കൾ മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ രാവിലെ 5.30 ന് ക്ഷേത്രം തുറക്കും ഉച്ചയ്ക്ക രണ്ടുമണിക്കാണ് നട അടയ്ക്കുന്നത്. പിന്നീട് വൈകിട്ട് ആറുമണിയോടെ വീണ്ടും തുറക്കുകയും രാത്രി ഏഴിന് അടയ്ക്കുകയും ചെയ്യും. ഉച്ചയ്ക്ക് എല്ലാ ദിവസവും ഇവിടെ എത്തുന്നവർക്ക് ഭക്ഷണം നല്കും.
കർണ്ണാടകയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ തടിയന്റമോളിന് സമീപമാണ് പാടി ഇഗ്ഗുത്തപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മടിക്കേരിയിൽ നിന്നും 33 കിലോമീറ്ററാണ് ഇവിടേക്കുള്ളത്. കാടിനാൽ ചുറ്റപ്പെട്ട ഒരു കുന്നിനു മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പൂട്ടാരി ഗ്രാമവും ഇതിനടുത്താണ്. ആയെംഗേരി കാടുകളിൽ ഇഗ്ഗുത്തപ്പ ദേവര ബേട്ടയിലാണ് ക്ഷേത്രമുള്ളത്.

ഇത്തിത്താനം ഇളങ്കാവ് ദേവി ക്ഷേത്രംകോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരിക്ക് സമീപത്തുള്ള ഇത്തിത്താനം







 ഇത്തിത്താനം ഇളങ്കാവ് ദേവി ക്ഷേത്രംകോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരിക്ക് സമീപത്തുള്ള ഇത്തിത്താനം
=======================================
ആനപ്രേമികളുടെ ഇടയിൽ എന്നും നിറഞ്ഞു നിൽക്കുന്ന ക്ഷേത്രമാണ് ഇത്തിത്താനം ഇളങ്കാവ് ദേവി ക്ഷേത്രം. തിരുവിതാംകൂറിലെ പ്രധാന ദേവീ ക്ഷേത്രങ്ങളിലൊന്നായ ഇത് പല പ്രത്യേകതകൾ കൊണ്ടും വിശ്വാസികൾക്കിടയിൽ പ്രസിദ്ധമാണ്. ഓലക്കുടയിൽ വന്നു കയറിയ ഭഗവതിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ അറിയേണ്ടെ?!
കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരിക്ക് സമീപത്തുള്ള ഇത്തിത്താനം എന്ന സ്ഥലത്താണ് ഇത്തിത്താനം ഇളങ്കാവ് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
തിരുവിതാംകൂറിലെ പ്രധാന ദേവീ ക്ഷേത്രങ്ങളിലൊന്നായാണ് ഇത്തിത്താനം ഇളങ്കാവ് ദേവീ ക്ഷേത്രം അറിയപ്പെടുന്നത്. 500 വർഷത്തിലധികം പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്നാണ് വിശ്വാസം. കൊടുങ്ങല്ലൂർ ക്ഷേത്രവുമായും ചിറമുട്ടം മഹാദേവ ക്ഷേത്രവുമായും ബന്ധപ്പെട്ടു കിടക്കുന്നതാണ് ഇത്തിത്താനം ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങൾ.
കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ദർശനത്തിനു പോയ വെള്ളാപ്പള്ളി പണിക്കർ എന്ന ഭക്തന്റെ കുടയിലേറി വന്നതാണ് ദേവി ഇവിടെ എന്നാണ് വിശ്വാസം. കൊടുങ്ങല്ലൂരിൽ നിന്നും വന്നപ്പോൾ ദേവി അദ്ദേഹത്തിന്റെ കുടയിൽ കയറി കൂടെ ഇവിടേക്ക് പുറപ്പെട്ടു എന്നും വഴിയിൽ അമ്പലക്കോടി എന്ന സ്ഥലത്തെത്തിയപ്പോൾ കുട അവിടെ വെച്ച് ദേവിയെ അവിടെത്തന്നെ കുടിയിരുത്തി എന്നുമാണ് കഥ. പിന്നീട് കുറേ വർഷങ്ങൾക്കു ശേഷം ക്ഷേത്രം ഇന്നു കാണുന്ന സ്ഥലത്തേയ്ക്ക് മാറ്റി പണിതുവെങ്കിലും മൂലസ്ഥാനം അമ്പലക്കോടിയിൽ തന്നെയാണ്. ഇപ്പോഴത്തെ ക്ഷേത്രത്തിൽ നിന്നും അരക്കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഇത്തിത്താനം ഗജമേള കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ഗജമേളകളിൽ ഒന്നാണ് ഇത്തിത്താനം ക്ഷേത്രത്തിലെ ഗജമേള. 2006 മുതൽ ആണ് ഇവിടെ ഗജമേള ആരംഭിച്ചത്. ഇവിടെ മേളയ്ക്കെത്തുന്ന ഏറ്റവും ലക്ഷണമൊത്ത ഒന്നിന് സൂര്യകാലടി ക്ഷേത്രത്തിന്റെ വകയിൽ ഗജരാജരത്നം നല്കുന്നതാണ് ഇത്തിത്താനം ഗജമേള എന്നറിയപ്പെടുന്നത്. ഒരു ആടയാഭരണങ്ങളുമില്ലാതെ ആനങ്ങളെ എഴുന്നള്ളിക്കുന്ന ചടങ്ങും എന്നത് ഇവിടുത്തെ ഗജമേളയുടെ മാത്രം പ്രത്യേകതയാണ്. ആയിരക്കണക്കിന് ആളുകളാണ് ഇത് കാണാനായി മാത്രം ആ ദിവസം ഇവിടെ എത്തുന്നത്. ഗജരത്നം കിട്ടിയ ആനയാണ് അന്നത്തെ കാഴ്ചശ്രീബലിക്കും ശ്രീഭൂതബലിക്കും വിളക്കിനും എഴുന്നള്ളിക്കുന്നത്.
പ്രധാന ആഘോഷങ്ങൾ വിഷുവിനു കൊടിയേറി പത്തു ദിവസം നീണ്ടു നിൽക്കുന്ന തിരുവുത്സവം ആണ് ഇവിടുത്തെ പ്രധാന ആഘോഷം. ഇതിൽ ഒൻപതാം ദിവസംമാണ് പ്രശശ്തമായ ഗജമേള, ക്ഷേത്രകലകളായ അർജ്ജുന നൃത്തം, വേലകളി, പുലവൃത്തംകളി, കാഴ്ചശീവേലി, ശ്രീഭൂതബലി, വിളക്ക് തുടങ്ങീയവ നടക്കുന്നത്
ചിറമുട്ടത്തോക്കുള്ള എഴുന്നള്ളത്ത് ഇവിടുത്തെ ഉത്സവ നാളുകളിൽ ഇളങ്കാവിലമ്മ ചിറമുട്ടം ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് നടത്താറുണ്ട്.ചിറമുട്ടം ക്ഷേത്രത്തിലെ ശ്രീ മഹാദേവന്‍ ഇളങ്കാവിലമ്മയുടെ പിതാവാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇതിനാല്‍ ചിറമുട്ടം മഹാദേവന്റെ ആറാട്ട് ഇളങ്കാവ് ക്ഷേത്രസന്നിധിയില്‍നിന്നാണ് ആരംഭിക്കുന്നത്.മഹാദേവനെ വണങ്ങിയതിനുശേഷം മാത്രമേ ഇളങ്കാവിലമ്മ പറയ്‌ക്കെഴുന്നള്ളുകയുള്ളൂ എമ്മാണ് വിശ്വാസം.

ചങ്ങനാശ്ശേരിക്ക് സമീപത്തുള്ള ഇത്തിത്താനം എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എംസി റോഡിൽ തുരുത്തി-ഇത്തിത്താനം റൂട്ടിൽ രണ്ട് കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രമുള്ളത്. ചങ്ങനാശ്ശേരി - കോട്ടയം (ചെത്തിപ്പുഴ/മാളികക്കടവ് റൂട്ടിൽ) റീഡിൽ ചാലച്ചിറ ജംഗ്ഷനിൽ നിന്നും 2 കിലോമീറ്റർ തുരുത്തി സഞ്ചരിച്ചാലും ക്ഷേത്രത്തിലെത്താം

2020, ജനുവരി 2, വ്യാഴാഴ്‌ച

ചിറ്റണ്ട കാർത്യായനി ക്ഷേത്രം തൃശൂർ ജില്ല




ചിറ്റണ്ട കാർത്യായനി ക്ഷേത്രം തൃശൂർ ജില്ല

108  ദുർഗ്ഗആലയങ്ങളിൽ ഒന്ന് .തൃശൂർ ജില്ലയിലെ എരുമപ്പെട്ടി പഞ്ചായത്തിൽ വടക്കാഞ്ചേരി-കുന്നംകുളം റൂട്ടിൽ കുണ്ടന്നൂർ ചുങ്കം ജങ്ക് ഷനിൽ  നിന്നും ദേശമംഗലം റൂട്ടിലെചിറ്റണ്ടയിൽ .പാടത്തിന്റെ കരയിലാണ് ക്ഷേത്രം .പ്രധാനമൂർത്തി കാർത്യായനി .ചതുർ ബാഹുവാണ് ശംഖ് ,ചക്രം ,അഭയഹസ്തം കടിബന്ധം. കിഴക്കോട്ടു ദര്ശനം മൂന്നു നേരം പൂജയുണ്ട്. തന്ത്രി കക്കാട് .ഉപദേവതകൾ ഗണപതി, അയ്യപ്പൻ ഭദ്രകാളി ശ്രീകൃഷ്ണൻ . വൃശ്ചികത്തിലെ കാർത്തിക ആഘോഷം ക്ഷേതത്തിന്റെ വടക്കു കിഴക്കേ മൂലയിലും കിഴക്കു തെക്കേ മൂലയിലും കുളങ്ങളുണ്ട് ഈ ക്ഷേത്രത്തിന്റെ ഗോപുരം കോട്ടയത്ത് തമ്പുരാനാണ് പണികഴിപ്പിച്ചത്. എന്ന് പഴമയുണ്ട്  മുണ്ടനാട്ട് മനവക ക്ഷേത്രമായിരുന്നു .ഇപ്പോൾ കൊച്ചി ദേവസം ബോർഡ് വക. ഈ ക്ഷേത്രം കൊള്ളയടിയ്ക്കാൻ വന്ന കൊള്ളക്കാർ ഭയന്ന് ഓടി ക്ഷേത്രത്തിനു 300 മീറ്റർ തെക്കു കിഴക്കു ഭാഗത്തുള്ള നാരായണക്കിണറ്റിൽ വീണു മരിച്ചതായി ഐതിഹ്യമുണ്ട് 

2019, ഡിസംബർ 30, തിങ്കളാഴ്‌ച

ചക്ര ധ്യാനവിദ്യ



ചക്ര ധ്യാനവിദ്യ

ചക്ര ധ്യാന വിദ്യ എന്ത്?
മനുഷ്യന്റെ സൂഷ്മ ശരീരത്തിൽ കുടികൊള്ളുന്ന 6 ചക്രങ്ങളെ ( ഊർജ്ജ കേന്ദ്രങ്ങൾ )  മന്ത്രം, പ്രാണൻ, മനസ് എന്നിവയെ ഉപയോഗിച്ച്  Active ആക്കുന്ന സൂക്ഷ്മയോഗ പരിശീലന മാർഗമാണ് ചക്ര ധ്യാന വിദ്യ.


സ്ഥൂല - സൂഷ്മ - കാരണ ശരീരങ്ങളെ ഊർജ്ജവൽക്കരിക്കുന്നു. ശരീരത്തിന്റെ ചൈതന്യം, തേജസ്സ്, ആരോഗ്യം  എന്നിവ വർദ്ധിപ്പിക്കുന്നു. പ്രമേഹം, ബ്ലഡ് പ്രഷർ, ക്ഷീണം തുടങ്ങിയ പാരമ്പര്യ - ജീവിത ശൈലീ രോഗങ്ങളെ  നിവാരണം ചെയ്യാൻ സഹായിക്കുന്നു.

മനസിന് അപാരമായ ശാന്തി, ഏകാഗ്രത , സന്തോഷം എന്നിവ കൈവരുന്നു. മാനസിക ഗുണങ്ങൾ, ശക്തികൾ എന്നിവ വർദ്ധിക്കുന്നു. ബോധ - ഉപബോധ - അബോധ - അതീത മനസുകളെ കണ്ടെത്താൻ സഹായിക്കുന്നു. മാനസിക സംഘർഷങ്ങൾ, ദൗർബല്യങ്ങൾ, ദു:ഖങ്ങൾ എന്നിവയെ നിവാരണം ചെയ്യുന്നു.

ബുദ്ധി വികസിക്കുന്നു. ഓർമ്മശക്തി , ഗ്രഹണ ശക്തി എന്നിവ വർദ്ധിപ്പിച്ച്  സാമാന്യ - അസാമാന്യ ബൗദ്ധിക ശേഷികളെ കൂട്ടുന്നു. അതീന്ദ്രിയ ജ്ഞാന സമ്പാദനത്തിന് സഹായിക്കുന്നു.

ത്വരിതഗതിയിലുള്ള ആത്മീയ വികാസം സാധ്യമാക്കുന്നു.കുണ്ഡലിനിയിലൂടെ പ്രാണൻ തടസങ്ങളില്ലാതെ സഞ്ചരിക്കുന്നു. ഇതിന്റെ ഫലമായി  ഷഡാധാര ചക്രങ്ങൾ ( മൂലാധാര - സ്വാധിഷ്ഠാന - മണിപൂരക - അനാഹത - വിശുദ്ധി - അജ്ഞാ ചക്രങ്ങൾ )  Active ആകുന്നു. സാധകന് ആത്മീയ അനുഭവങ്ങൾ, അനുഭൂതികൾ ലഭ്യമാകുന്നു.



സ്ഥൂല - സൂഷ്മ - കാരണ ശരീരങ്ങളെ ഊർജ്ജവൽക്കരിക്കുന്നു. ശരീരത്തിന്റെ ചൈതന്യം, തേജസ്സ്, ആരോഗ്യം  എന്നിവ വർദ്ധിപ്പിക്കുന്നു. പ്രമേഹം, ബ്ലഡ് പ്രഷർ, ക്ഷീണം തുടങ്ങിയ പാരമ്പര്യ - ജീവിത ശൈലീ രോഗങ്ങളെ  നിവാരണം ചെയ്യാൻ സഹായിക്കുന്നു.

മനസിന് അപാരമായ ശാന്തി, ഏകാഗ്രത , സന്തോഷം എന്നിവ കൈവരുന്നു. മാനസിക ഗുണങ്ങൾ, ശക്തികൾ എന്നിവ വർദ്ധിക്കുന്നു. ബോധ - ഉപബോധ - അബോധ - അതീത മനസുകളെ കണ്ടെത്താൻ സഹായിക്കുന്നു. മാനസിക സംഘർഷങ്ങൾ, ദൗർബല്യങ്ങൾ, ദു:ഖങ്ങൾ എന്നിവയെ നിവാരണം ചെയ്യുന്നു.
ബുദ്ധി വികസിക്കുന്നു. ഓർമ്മശക്തി , ഗ്രഹണ ശക്തി എന്നിവ വർദ്ധിപ്പിച്ച്  സാമാന്യ - അസാമാന്യ ബൗദ്ധിക ശേഷികളെ കൂട്ടുന്നു. അതീന്ദ്രിയ ജ്ഞാന സമ്പാദനത്തിന് സഹായിക്കുന്നു.
ത്വരിതഗതിയിലുള്ള ആത്മീയ വികാസം സാധ്യമാക്കുന്നു.കുണ്ഡലിനിയിലൂടെ പ്രാണൻ തടസങ്ങളില്ലാതെ സഞ്ചരിക്കുന്നു. ഇതിന്റെ ഫലമായി  ഷഡാധാര ചക്രങ്ങൾ ( മൂലാധാര - സ്വാധിഷ്ഠാന - മണിപൂരക - അനാഹത - വിശുദ്ധി - അജ്ഞാ ചക്രങ്ങൾ )  Active ആകുന്നു. സാധകന് ആത്മീയ അനുഭവങ്ങൾ, അനുഭൂതികൾ ലഭ്യമാകുന്നു.

ആർക്കൊക്കെ പഠിക്കാം

ജാതി - മത- സ്ത്രീ - പുരുഷ വ്യത്യാസമില്ലാതെ മനുഷ്യനായി പിറന്ന ഏതൊരാൾക്കും ചക്ര ധ്യാന വിദ്യ അഭ്യസിക്കാം.
.............................
പരിശീലന തീയതി : 22.12.2019

സ്ഥലം :
യോഗോപാസന കേന്ദ്രം
( വൈക്കം ധ്യാന മണ്ഡലി )
ഫോൺ: 8078388409

കടപ്പാട് 

നാമജപത്തിനുള്ള ചിട്ടകൾ




നാമജപത്തിനുള്ള ചിട്ടകൾ

1. പ്രഭാതത്തില് ബ്രഹ്മമുഹൂർത്തത്തിലും വൈകുന്നേരം സന്ധ്യാസമയവും വളരെ നല്ലതാണ്. ഈ സമയങ്ങളിൽ സത്വശുദ്ധി വർദ്ധിക്കുന്നു. കൃത്യമായ സമയനിഷ്ഠ പാലിക്കാൻ ശ്രദ്ധിക്കണം.
2. നിത്യേന ഒരേ സ്ഥലത്തിരുന്നു ജപിക്കണം. സമയവും സ്ഥലവും മാറ്റരുത്.
3. സമകായശിരോഗ്രീവനായി ഇരിക്കണം. യോഗാസനത്തില് ഏതെങ്കിലും ഒന്നിനെയെങ്കിലും തിരഞ്ഞെടുക്കണം. അത് മനസ്സിനെ നിശ്ചലമാകാന് സഹായിക്കും.
4. കിഴക്കോ വടക്കോ തിരിഞ്ഞിരിക്കാന് ശ്രദ്ധിക്കണം.
5. മാന്തോല്, കുശ, പരവതാനി എന്നിങ്ങനെ ഏതെങ്കിലും ഇരിപ്പിടം തിരഞ്ഞെടുക്കുക, ഇത് ശരീരത്തിലെ വൈദ്യുതിയെ രക്ഷിക്കും.
6. ഇഷ്ടദേവതയുടെ സ്തുതികളും കീർത്തനങ്ങളും സാത്വികഭാവത്തെ ഉണ്ടാക്കാൻ സഹായകമാണ്.
7. മന്ത്രോച്ചാരണം തെറ്റ് കൂടാതെ വ്യക്തതയോടെ ചെയ്യണം.
8. നിരന്തരമായ ജാഗ്രത അവസാനംവരെ ഉണ്ടായിരിക്കണം. പലപ്പോഴും ഉണർവ്വും ഉത്സാഹവും ആദ്യം ഉണ്ടാവുമെങ്കിലും പിന്നീട് മനസ്സ് ചലിക്കാൻ തുടങ്ങും. ഇവയെ ജയിക്കുകതന്നെ വേണം.
9. ജപമാല ഉണർവ്വുണ്ടാക്കുന്നു, ഔത്സുക്യത്തെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ജപതൃഷ്ണയെ വളർത്തുന്നു. ഇത്ര മാല ജപിക്കും എന്ന് തീർച്ചപ്പെടുത്തണം.
10. ജപിക്കുമ്പോൾ ആദ്യം ഉച്ചത്തിലും പിന്നീട് പതുക്കെയും അവസാനം മനസ്സിലും
ജപിച്ചാൽ മന്ത്രഉച്ചാരണത്തിൽ വൈവിധ്യം വരികയും അത് ശ്രദ്ധ നിലനിർത്താനും, മുഷിച്ചിൽ അകറ്റാനും വിശ്രമത്തിനും സഹായിക്കുന്നു.
11. ജപത്തോടുകൂടി തന്നെ ഇഷ്ടദേവതാ സ്വരൂപത്തെ ധ്യാനിക്കുകയും വേണം.
12. ജപം കഴിഞ്ഞാൽ ഒരു പത്തു മിനിറ്റ് ഇരുന്നു ഒരു സ്തുതിയോ കീർത്തനമോ പാടുക. ദേവന്റെ സ്വരൂപത്തെ ധ്യാനിച്ചു കൊണ്ടു സാഷ്ടാംഗനമസ്ക്കാരം ചെയ്തു മെല്ലെ എഴുന്നേല്ക്കുക.
സാധനകൾ ദൃഡനിശ്ചയത്തോടും നിരന്തര പരിശ്രമത്തോടും ചിട്ടയിലും ചെയ്‌താൽ ഫലം ലഭിക്കുക തന്നെ ചെയ്യും.
സന്ധ്യാസമയത്തിന് ജീവിതത്തിൽ വളരെയേറെ പ്രാധാന്യം ആചാര്യന്മാർ കല്പിച്ചിട്ടുണ്ട്. സന്ധ്യാസമയം നാമജപത്തിന് മാത്രമുള്ളതാണ്. സൂര്യന്റെയും ചന്ദ്രന്റെയും സദ്ഗുണങ്ങൾ ഭൂമിയിൽ അനുഭവപ്പെടാത്ത സമയമാണത്. അന്തരീക്ഷം വിഷവായുക്കളെ കൊണ്ട് അപ്പോൾ നിറഞ്ഞിരിക്കും. ആ സമയത്ത് നാമജപമല്ലാതെ മറ്റൊന്നും ചെയ്യരുത്. കിണറ്റിൽ നിന്ന് വെള്ളം കോരാനോ കല്ലിൽ തുണികൾ അടിച്ചു ശബ്ദമുണ്ടാക്കി അലക്കാനോ, ചെടികളിൽ നിന്ന് ഇലകളോ കായ്കളോ കിഴങ്ങുകളോ ഒന്നും അടർത്തിയെടുക്കാനോ, പൂക്കൾ പറിക്കാനോ പാടുള്ളതല്ല. സന്ധ്യയായാൽ ചെടികൾ നിശ്ചലമാകയും രാത്രി സുഷുപ്തിയില് ലയിക്കുകയും ചെയ്യുന്നു. സന്ധ്യാസമയം ജലപാനംപോലും അരുത്. സന്ധ്യയില് സംഗം ചെയ്ത് കുട്ടികൾ ജനിച്ചാൽ അവര് മന്ദബുദ്ധികളോ ദുഷ്ടരോ ആയിത്തീരും. ക്ഷേത്രത്തില് സന്ധ്യക്കുള്ള ദീപാരാധന തൊഴുന്നത് വളരെ വിശേഷമാണ്.
ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: ഒരു വ്യക്തി

2019, ഡിസംബർ 15, ഞായറാഴ്‌ച

പത്തിയൂർ ദുർഗ്ഗാക്ഷേത്രം ,ആലപ്പുഴ ജില്ല




പത്തിയൂർ ദുർഗ്ഗാക്ഷേത്രം ,ആലപ്പുഴ ജില്ല
==============================================




ആലപ്പുഴ ജില്ലയിലെ പത്തിയൂർ പഞ്ചായത്തിൽ. കായംകുളത്തിനടുത്ത് കരിയിലേക്കുളങ്ങരയിൽ നിന്നും ഒന്നര കിലോമീറ്റര് കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു .പ്രധാനമൂർത്തി ദുർഗ്ഗ. വട്ട ശ്രീകോവിൽ .കിഴക്കോട്ടു ദർശനം .മൂന്നു നേരം പൂജയുണ്ട് രണ്ടു തന്ത്രിമാർ .താഴമണ്ണും ,കുഴിക്കാട്ടും ദുർഗ്ഗ ചാതുർ ബാഹുവാണ് .ശംഘു ചക്രം, അഭയഹസ്തം കടിഹസ്തം -സാധാരണ നിലയിൽ കടിഹസ്തം അപൂർവ്വമാണ് വലതുകൈകൊണ്ട് അഭയ മുദ്രയും ,വഞ്ചിതാർത്ഥങ്ങൾ പ്രദാനം ചെയ്യുന്നു എന്ന് കാണിയ്ക്കാൻ വരമുദ്രയും കൈ നിവർത്തിപിടിച്ചു വിരലുകൾ മുകളിലേയ്ക്കു നിവർത്തിയ മുദ്രയാണ് അഭയമുദ്ര. വിരലുകൾ മുകളിലേയ്ക്കു നിവർത്തിയ മുദ്രയാണ് അഭയമുദ്ര. വിരലുകൾ അധോമുഖമാണെങ്കിൽ വരമുദ്ര. അധോമുഖ വാമഹസ്ത വശ്യതോ വരമുദ്രികഊർദ്ധികൃതോ ദക്ഷഹസ്ഥ :പ്രസ്യതോ ത ഭയ മുദ്രിക എന്ന് പ്രമാണം )
ഉപദേവത ,ശിവൻ, ഗണപതി ഹനുമാൻ, ശ്രീകൃഷ്ണൻ നാഗം രക്ഷസ് ശാസ്താവ് .മീനത്തിലെ മകംകൊടി കയറി 10 ദിവസത്തെ ഉത്സവം കെട്ടുകാഴ്ചയും തെരളി വഴിപാടും ഉണ്ട് .കായംകുളം രാജാവിന്റെ ക്ഷേത്രമായിരുന്നു ഇപ്പോൾ തിരുവതാം കൂർ ദേവസം ബോർഡ് ഭരണം ഇതിന്റെ കീഴേടമാണ്കുറ്റികുളങ്ങര ദേവിക്ഷേത്രം

2019, ഡിസംബർ 14, ശനിയാഴ്‌ച

കാർപ്പിള്ളികാവ് ശിവ ക്ഷേത്രം എറണാകുളം ജില്ല




കാർപ്പിള്ളികാവ് ശിവ ക്ഷേത്രം എറണാകുളം ജില്ല
===============================================
എറണാകുളം ജില്ലയിലെ മഞ്ഞപ്രയിൽ .കാലടി -മഞ്ഞപ്ര റൂട്ടിൽ ചന്ദ്രപ്പുര കവലക്കു തെക്കു ഭാഗത്ത് .പ്രധാനമൂർത്തി ശിവൻ. പടിഞ്ഞാട്ടു ദര്ശനം മൂന്ന് നേരം പൂജയുണ്ട് തന്ത്രി കുറ്റാല കാട് .ഉപദേവതാ കാർത്ത്യവീരാർജ്ജുനൻ ഭുവനേശ്വരി, ശാസ്താവ് ഗണപതി,ശിവൻ ഇവരിൽ കരാത്തവീരർജുനൻ പ്രാധന്യമര്ഹിക്കുന്നു. ഈ വിഗ്രഹത്തിനു അംഗഭംഗമുണ്ട് സാധാരണ ശിവക്ഷേത്രങ്ങളെ കാവെന്നു പറയാറില്ല .കാർ ത്തവീരാർജുനൻ ഇപ്പോൾ സങ്കല്പിക്കപ്പെടുന്ന മൂർത്തിയുടെ കാവായിരുന്നോ ഇത് എന്നും സംശയമുണ്ട്
കാർത്ത്യവീരാർജ്ജുനൻ പ്രതിഷ്ഠ നടത്തി എന്നാണു ഐതിഹ്യവും ആദ്യം ഒൻപതു ദേവന്മാരായിരുന്നു എന്ന് പഴമ .ക്ഷേത്രത്തിൽ നന്ദിയില്ല സതീവിയുകതനായ ശിവനായതുകൊണ്ടു നന്ദിയില്ലാത്തതു ഏന് വിശദികര ണം വൈക്കം പെരുംതൃക്കോവിലപ്പനെ പോലെ അന്നദാനപ്രഭുവായ ശിവനാണ് ഇവിടെഎന്നും വിശ്വാസമുണ്ട് .ഈ പ്രദേശത്തെ പത്തില്ലക്കാർ ക്ഷേത്രം ജീർണ്ണോദ്ധാരണം നടത്തി എന്നാണു പുരാവൃത്തം ഇവയിൽ പന യിൽപാഴൂരൊഴിച്ചു ബാക്കിയില്ലങ്ങൾ അന്ന്യം നിന്നു .ഈക്ഷേത്രത്തിലെ ശിവനും ക്ഷേത്രത്തിനു വടക്കു പടിഞ്ഞാറ് ഭാഗത്തുള്ള കുമരം കുളം സുബ്രമണ്യക്ഷേത്രത്തിലെ സുബ്രഹ്മണ്യനും അച്ഛനും മകനും ആണെന്ന് വിശ്വാസമുണ്ട് വടക്കൻ പറ വൂരിലെ ശിവനും മന്നം സുബ്രഹ്മണ്യനും ഇതുപോലെ ബന്ധമുണ്ടന്നു ഐതിഹ്യമുണ്ട് .മകരത്തിലെ തിരുവാതിര ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം

കുറ്റുമുക്ക് ശിവക്ഷേത്രം തൃശൂർ







കുറ്റുമുക്ക് ശിവക്ഷേത്രം തൃശൂർ
=======================================
തൃശൂർ ചേറൂരിനു കിഴക്കു ഭാഗത്ത് .പ്രധാന മൂർത്തി ശിവൻ പടിഞ്ഞാട്ടു ദര്ശനം . ഖരപ്രതിഷ്ഠ എന്നാണു ഐതിഹ്യം ലിംഗത്തിനു നാലടിയോളം ഉയരമുണ്ട് മൂന്ന് പൂജയും മൂന്ന്ശീവേലിയും,നവകവുമുണ്ട് തന്ത്രം പുലിയന്നൂർ ,ഉപദേവത ഗണപതി ,ശാസ്താവ് വിഷ്ണു,പ്രധാന വഴിപാട് ആയിരം കുടം ധാര കുന്പത്തിലെ തിരുവാതിര ആറാട്ടായി പത്ത് ദിവസത്തെ ഉത്സവം തൃക്കേൽ കിഴക്കേ ഏറന്നൂർ പടിഞ്ഞാറേ ഏറന്നൂർ,ചെ റ്റ്യായി കരാമ്പിരി കരുമാട് എന്നി 6 ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു .ഇത് ആറും അന്യം നിന്നു ഇപ്പോൾ കൊച്ചി ദേവസം ബോർഡ് ഓത്തു പാഠിയ്ക്കാൻ തീർത്ത ക്ഷേത്രമാണ് ചെറു തൃക്കോവ് ക്ഷേത്രം .കുറ്റുമുക്ക് ശിവക്ഷേത്രത്തിന്റെ കീഴേടമാണ് ചെറുതൃക്കോവ്..ഇവിടെ പ്രധാനമൂർത്തി ത്രിവിക്രമൻ സന്താനഗോപാലമൂർത്തിയാണെന്നും സങ്കല്പം .പടിഞ്ഞാട്ടു ദര്ശനം ഇവിടെ പൂജയില്ല. നേദ്യം മാത്രമേയുള്ളു .തിരുവോണഊട്ടാണ്പ്രധാന വഴിപാടു. കോക്കർണിയുണ്ട് ഇത് ഇപ്പോൾ കൊച്ചി ദിവസം ബോർഡ്

കുളത്തൂർ ദേവിക്ഷേത്രം പത്തനംതിട്ടജില്ല




കുളത്തൂർ ദേവിക്ഷേത്രം പത്തനംതിട്ടജില്ല

പത്തനംതിട്ടജില്ലയിലെ കുലത്ത്തൂരിൽ. കോട്ടാങ്ങൽ പഞ്ചായത്ത് മല്ലപ്പള്ളിയിലും നിന്നും ചുങ്കപ്പാറ റൂട്ടിൽ `12 കിലോമീറ്റര്  അകലെ. പ്രധാനമൂർത്തി ഭദ്രകാളി കിഴക്കോട്ടു ദര്ശനം രണ്ടു നേരം പൂജയുണ്ട് തന്ത്രി അക്കിരമൺ .മീനത്തിലെ ഉത്രം  ആറാട്ടായി പത്ത് ദിവസത്തെ ഉത്സവം .കൊടുങ്ങല്ലൂരിൽ  നിന്നും വന്ന ഭദ്രകാളി എന്ന് ഐതിഹ്യം .ഉപദേവത ,അയ്യപ്പൻ നാഗരാജാവ് .ഇപ്പോൾ ത്രിരുവതാം കൂർദേവസം ബോർഡിൻറെ ക്ഷേത്രം മല്ലപ്പള്ളി കോഴഞ്ചേരി റൂട്ടിലുള്ള കീഴ്വായ്പൂർ സുബ്രമണ്യക്ഷേത്രവും ഇപ്പോൾ തിരുവതാം കൂർ ദേവസം ബോർഡിന്റെ വകയാണ് .ഇത് നേരത്തെ തെന്നശ്ശേരി കുടുംബം വക ക്ഷേത്രമായിരുന്നു മല്ലപ്പള്ളി പഞ്ചായത്ത് .ഇവിടെ രണ്ടു സുബ്രമണ്യൻമാരാണ്  പ്രധാനമൂർത്തികൾ കിഴക്കോട്ടു ദർശനമായി താരകാസുരനിഗ്രഹാനന്തര  സങ്കല്പത്തിലും പടിഞ്ഞാട്ടു ദർശനമായി ശാന്തസ്വരൂപ സങ്കൽപ്പത്തിലും . വട്ടശ്രീകോവിൽ രണ്ടു നേതാവും പൂജ. തന്ത്രി പനാവൂർ ..ധനുവിലെ കാർത്തികകൊടി കയറി പത്ത് ദിവസത്തെ ഉത്സവം. തൈപൂയത്തിനു കാവടിയുണ്ട് ഉപദേവതാ ഭഗവതി. നാഗം