2020, ജൂലൈ 25, ശനിയാഴ്‌ച

ശിവക്ഷേത്രങ്ങളിലെ അപൂർണ്ണപ്രദക്ഷിണം


ശിവക്ഷേത്രങ്ങളിലെ അപൂർണ്ണപ്രദക്ഷിണം


ശിവക്ഷേത്രങ്ങളിലെ അപൂർണ്ണപ്രദക്ഷിണം
[ഹൈന്ദവ പുരാണങ്ങളിലൂടെ - 3]

നമസ്കാരം.

ഏവർക്കും മഹാശിവരാത്രി ആശംസകൾ ...!! 

ഹൈന്ദവ പുരാണങ്ങളിലൂടെ എന്ന പരമ്പരയിലെ മൂന്നാമത്തെ ലേഖനമാണിത്. 

"ശിവക്ഷേത്രങ്ങളിൽ, ഭക്തർ പൂർണ്ണപ്രദക്ഷിണം ചെയ്യാത്തത്, എന്തുകൊണ്ട്?".

നിങ്ങൾക്കും അറിയാവുന്നതുപോലെ, സാധാരണ ക്ഷേത്രദർശന വേളയിൽ ഭക്തർ വിഗ്രഹത്തിന്റെ/മൂർത്തിയുടെ മുൻപിൽ കൈകൂപ്പി  പ്രാർത്ഥിച്ചതിനുശേഷം, ശ്രീകോവിലിന്റെ ഇടതുവശത്തുകൂടി, വലത്തേക്ക് (അതായത് clockwise ആയി), സാവധാനം നാമമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടു  നടക്കുന്നു. പ്രദക്ഷിണം പൂർത്തിയായാൽ മൂർത്തിയുടെ മുൻപിൽ നിന്ന്,  ഒരിയ്ക്കൽകൂടി കൈകൂപ്പി പ്രാർത്ഥിച്ചതിന്നു ശേഷം, ക്ഷേത്രത്തിനു പുറത്തേക്കിറങ്ങുന്നു. (ചില ഭക്തർ ഇതേ രീതിയിൽ ഒന്നിൽ കൂടുതൽ തവണയും പ്രദക്ഷിണം ചെയ്യാറുണ്ട് കേട്ടോ).
എന്നാൽ, ശിവ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ, പ്രദക്ഷിണത്തിനു ചില മാറ്റങ്ങളുണ്ട്. അവിടെ, വിഗ്രഹത്തെ തൊഴുതശേഷം, സാധാരണ പോലെ ഇടതുവശത്തുകൂടി നാമമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട്,  പ്രദക്ഷിണം ആരംഭിച്ച്,  ശ്രീകോവിലിൽ നിന്നും അഭിഷേകജലം പുറത്തേക്കൊഴുകുന്ന ഓവിനു സമീപം അവസാനിപ്പിക്കും. പിന്നെ, തിരികെ ശ്രീകോവിലിനു മുൻപിൽ എത്തി, വലതു വശത്തുകൂടെ, അഭിഷേകജല ഓവിന്റെ  മറുകരയിൽ എത്തുന്നു. ശേഷം വീണ്ടും തിരിഞ്ഞ്, വന്ന വഴി തന്നെ ശ്രീകോവിലിന്റെ മുൻവശത്തേക്ക് എത്തുന്നു. മൂർത്തിയുടെ മുൻപിൽ  ഒരിയ്ക്കൽകൂടി കൈകൂപ്പി പ്രാർത്ഥിച്ച്, ക്ഷേത്രത്തിനു  പുറത്തേക്കിറങ്ങുന്നു. 

(താഴെ ചേർത്തിരിയ്ക്കുന്ന ചിത്രം ശ്രദ്ധിയ്ക്കുക)

അതായത്, ഇവിടെ ഭക്തർ ആ അഭിഷേകജല ഓവിനെ മറികടക്കുന്നില്ല, എന്ന് സാരം. 

എന്താണ് ഈ അപൂർണ്ണ പ്രദക്ഷിണത്തിനു കാരണം/ഐതിഹ്യം, എന്ന് പുരാണങ്ങളിൽ അവഗാഹമുള്ള പലരോടും ചോദിച്ചെങ്കിലും, ഒന്നോ രണ്ടോ പേരൊഴികെ അവരിൽ പലരും നൽകിയ മറുപടി അത്ര വ്യക്തമോ, യുക്തിഭദ്രമോ അല്ലായിരുന്നതിനാൽ, പിന്നെ എന്തിനും ഏതിനും ഉത്തരം നൽകുന്ന നമ്മുടെ 'ഗൂഗിളിനെ' കൂടി ശരണം പ്രാപിക്കാൻ തീരുമാനിച്ചു.

എന്നാൽ, 'തിരച്ചിലിൽ' ലഭ്യമായ പല വെബ് സൈറ്റുകളിലും, ഇതുമായി ബന്ധപ്പെട്ട നിരവധി ലേഖനങ്ങൾ കണ്ടുവെങ്കിലും, അവയിലൊക്കെ തന്നെ ഈ കാര്യം വളരെ ഉപരിപ്ലവമായി അങ്ങു പറഞ്ഞു പോയിട്ടുണ്ട്, എന്നതല്ലാതെ (ഉദാഹരണത്തിന്: ശിവൻ ആദിയും അനന്തവും ആണ്, അതിനാൽ പൂർണ്ണപ്രദക്ഷിണം പാടില്ല....  എന്ന രീതിയിൽ), അതിലെവിടെയും വ്യക്തമായ കാരണങ്ങളോ, കഥകളോ, ഐതിഹ്യങ്ങളോ  ഒന്നുംതന്നെ നിർഭാഗ്യവശാൽ എനിയ്ക്കു കണ്ടെത്താൻ കഴിഞ്ഞില്ല.

ശ്രീകോവിൽ പോലെ തന്നെ, ശ്രീകോവിലിൽ നിന്നും പുറത്തേയ്ക്കൊഴുകുന്ന അഭിഷേകജലവും പവിത്രമാണ്; അതുകൊണ്ട് ആ ഓവുചാൽ മറികടക്കുന്നത് ശരിയല്ല എന്ന ഒരു കാരണം ചിലയിടങ്ങളിൽ പറയുന്നുണ്ട്. പക്ഷേ, അപ്പോൾ മറ്റു ദേവീദേവന്മാരുടെ ക്ഷേത്രങ്ങളിൽ എല്ലാത്തിലും തന്നെ, ഇതേപോലുള്ള ഓവുചാലുകൾ ഉണ്ടല്ലോ? അതിൽ മിക്ക ക്ഷേത്രങ്ങളിലും അവയെ നമ്മൾ മറികടക്കാറുമുണ്ട്.

അങ്ങിനെ, വീണ്ടും തുടർന്ന അന്വേഷണങ്ങൾക്കൊടുവിൽ, എനിക്ക് എത്തിച്ചേരാൻ കഴിഞ്ഞ ഏകദേശ നിഗമനം, താഴെക്കൊടുക്കുന്ന മൂന്ന് കാരണങ്ങളാലാകാം ഭക്തർ ശിവക്ഷേത്രങ്ങളിലെ പൂർണ്ണപ്രദക്ഷിണം ഒഴിവാക്കുന്നത് എന്നാണ്.

ഒന്ന്:
ശിവഭഗവാന്റെ സ്വന്തം ഭൂതഗണങ്ങൾ, സ്വാമി സന്നിധിയിൽ എത്തുന്നതും, പിന്നെ മടങ്ങുന്നതും, മേൽപ്പറഞ്ഞ അഭിഷേകജല ഓവ്  വഴിയാണത്രെ.  അതുകൊണ്ടുതന്നെ, അവരുടെ സ്വതന്ത്രമായ ആ പോക്കുവരവുകളെ തടസ്സപ്പെടുത്തുന്ന രീതിയിൽ, ആരും ആ ഓവ് മുറിച്ചു കടക്കുന്നത് ഭഗവാന് ഒട്ടും ഹിതകരമാവില്ല. 

രണ്ട്:
ശിവഭക്തരുടെ വിശ്വാസപ്രകാരം, ഭഗവാന്റെ മുടിക്കെട്ടിനുള്ളിൽ ആണല്ലോ ഗംഗാദേവി വസിയ്ക്കുന്നത്. ആ മുടിക്കെട്ടിൽ നിന്നും, ഗംഗാദേവി  താഴേയ്ക്കൊഴുകുന്നത്, ഈ അഭിഷേക ഓവു വഴി ആണത്രെ. അതിനാൽ, ഗംഗാദേവിയുടെ സുഗമമായ ആ ഒഴുക്കിന് ഒരു തടസ്സവും വരാതിരിയ്ക്കുന്നതിനു വേണ്ടിയാണ്, ആ ഓവ് മുറിച്ച് കടക്കരുത് എന്നു പറയുന്നത്.

മൂന്ന്:
ഇത് വാസ്തുശാസ്ത്രം, യോഗശാസ്ത്രമനുസരിച്ചുള്ള മനുഷ്യശരീരഘടന, പരമ്പരാഗത ക്ഷേത്ര നിർമ്മാണ രീതി ഇവയൊക്കെയുമായി ബന്ധപ്പെട്ടു  കിടക്കുന്നതാണ്. അതുകൊണ്ടു തന്നെ, കുറച്ചേറെ സങ്കീർണ്ണവും. എങ്കിലും,  കഴിയുന്നത്ര ലളിതമായി അതിനെ ഞാനൊന്നു വിശദമാക്കാം. 

യോഗശാസ്ത്രപ്രകാരം മനുഷ്യ ശരീരത്തിൽ മൂലാധാരം മുതൽ ഏറ്റവും മുകളിലെ സഹസ്രാര (അഥവാ സഹസ്രദളപത്മം) വരെ ഏഴു ചക്രങ്ങൾ ആണ് ഉള്ളത്. വേണമെങ്കിൽ നമുക്കീ ചക്രങ്ങളെ  നാഡീസംഗമങ്ങളെന്നും  വിശേഷിപ്പിക്കാം. ഏറ്റവും താഴെ സ്ഥിതിചെയ്യുന്ന മൂലാധാരം, അതിനു മുകളിലായി സ്വാധിഷ്ഠാനം, തുടർന്ന് മുകളിലേയ്ക്ക്, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ, അവസാനമായി ശിരസ്സിന്റെ  മേൽ ഭാഗത്തു സ്ഥിതിചെയ്യുന്ന സഹസ്രാരം അഥവാ ബ്രഹ്മരന്ധ്രം വരെയാണ് ഈ ഏഴു ചക്രങ്ങൾ. 



കുണ്ഡലിനി എന്നറിയപ്പെടുന്ന ഊർജ്ജം ഇതിൽ ഏറ്റവും താഴെ ഭാഗത്ത് (മൂലാധാരം) നിവസിയ്ക്കുന്നുവത്രെ. മന്ത്ര, തന്ത്ര, യോഗ, ധ്യാന വിദ്യകളാൽ, ഈ ഊർജ്ജത്തെ ഉത്തേജിപ്പിയ്ക്കുവാൻ അഥവാ ഉണർത്തുവാൻ കഴിയും. അങ്ങിനെ ഉണർത്തപ്പെടുന്ന കുണ്ഡലിനി ഊർജ്ജം, നട്ടെല്ലിലെ സുഷുമ്ന വഴി മുകളിലോട്ട് ഓരോ ചക്രങ്ങളിലേയ്ക്കും സാവധാനം സഞ്ചരിയ്ക്കുന്നു. 

കുണ്ഡലിനി ഊർജ്ജം ഈ പറഞ്ഞ ചക്രങ്ങളിൽ എവിടെയാണോ ഉള്ളത്, അതനുസരിച്ചാകും ആ വ്യക്തിയുടെ ജീവിത/ബൗദ്ധിക/ചിന്താ തലങ്ങൾ. അതായത്, മൂലാധാരം തുടങ്ങിയ താഴെ ഭാഗങ്ങളിൽ ആണ് ഊർജ്ജം കേന്ദ്രീകരിച്ചിരിയ്ക്കുന്നതെങ്കിൽ, ആ വ്യക്തി ലൗകികജീവിതത്തിൽ മുഴുകിയവനായിരിയ്ക്കും. മുകളിലേയ്ക്കുള്ള ഊർജ്ജ സഞ്ചാരം അനുസരിച്ച്, ലൗകിക ആസക്തികൾ കുറയുകയും ബൗദ്ധിക/ആത്മീയ നിലവാരങ്ങൾ ഉയരുകയും ചെയ്യുന്നു, എന്നർത്ഥം. 

ഈ ചക്രങ്ങളുടെ അധിപർ ത്രിമൂർത്തികളാകുന്നു എന്നാണ് വിശ്വാസം. ഏറ്റവും താഴെയുള്ള മൂന്നിലൊന്നു ഭാഗം ബ്രഹ്മദേവന്റെ അധീനതയിലും, മധ്യഭാഗം വിഷ്ണുദേവന്റെ അധീനതയിലും, ഏറ്റവും മുകൾഭാഗം ശിവഭഗവാന്റെ അധീനതയിലും വരുന്നുവത്രെ. [ശബരിമല ക്ഷേത്രത്തിലെ പതിനെട്ടു പടികളുടെ പിന്നിലും, ഇതേ ഐതിഹ്യമാണെന്നും ചിലയിടങ്ങളിൽ പ്രതിപാദിച്ചുകാണുന്നുണ്ട്. ആറു പടികൾ  വീതം ഉൾക്കൊള്ളുന്ന മൂന്ന് ഭാഗങ്ങൾ ചേർന്നതത്രെ ശബരീശന്റെ ആ പുണ്യ പതിനെട്ടാംപടി].

ഇനി, ഒരു ക്ഷേത്രത്തിന്റെ നിർമ്മാണ ഘടന നോക്കിയാൽ, അതും ഇപ്പോൾ നമ്മൾ പറഞ്ഞ മനുഷ്യ ശരീരത്തിലെ ആ ഏഴു ചക്രങ്ങൾക്ക് സമാനമാണെന്നു കാണാം. മൂലാധാര സ്ഥാനത്ത് ക്ഷേത്രത്തിന്റെ കൊടിമരം വരുന്നു. പിന്നെ ബലിപീഠം, മഹാമണ്ഡപം അങ്ങിനെ തുടങ്ങി,  ശ്രീകോവിൽ അഥവാ പ്രതിഷ്ഠസ്ഥാനം വരെ ഉള്ള ക്ഷേത്രഘടന, മുൻപ് കണ്ട ഏഴു ചക്രങ്ങൾക്കു സമാനമാണെന്ന് ചുരുക്കം. 


[ചിത്രം കാണുക]



നേരത്തെ നമ്മൾ പറഞ്ഞ കുണ്ഡലിനി ഊർജ്ജത്തെ, അസാമാന്യമായ മന്ത്ര, തന്ത്ര, യോഗ, ധ്യാന വിദ്യകൾ വഴി ഉണർത്തി വേണമല്ലോ, ഒരു മനുഷ്യന് അവസാന ചക്രമായ സഹസ്രാരം വരെ എത്തിയ്ക്കുവാൻ. അതാകട്ടെ അത്രയധികം കഠിനവും, ഒരു പക്ഷെ സാധാരണഗതിയിൽ അസാധ്യവുമാണ്. 

മറ്റൊരു തരത്തിൽ പറഞ്ഞാൽ, സഹസ്രാരം വരെ എത്തുന്ന ആൾ, എല്ലാ ഇന്ദ്രിയങ്ങളെയും ജയിച്ചവനും, സംപൂർണ്ണമായ അറിവിനെ സ്വായത്തമാക്കിയവനും ആകുന്നു എന്നർത്ഥം. 

ഇനി സഹസ്രാരവും കഴിഞ്ഞ് പോകാനായാലോ? അങ്ങിനെ ആയാൽ, അയാൾ സ്വയം പരബ്രഹ്മത്തിലേയ്ക്ക് അലിഞ്ഞു ചേരുന്നവനാകും എന്നാണ് വിശ്വാസം. 

ഇതിൽ നിന്നു തന്നെ നമുക്കറിയാം, ലൗകിക ജീവിതം നയിയ്ക്കുന്ന ഇന്നത്തെ ഒരു സാധാരണ മനുഷ്യന്, ഈ രീതിയിൽ കുണ്ഡലിനി ശക്തിയെ ഉണർത്തുവാനും, സഹസ്രാരവും കടന്ന് നേരെ പരബ്രഹ്മത്തിൽ ലയിയ്ക്കുവാനും സാധ്യമല്ല എന്ന്. അല്ലേ?

ശിവക്ഷേത്രങ്ങളിൽ പ്രതിഷ്ഠ വരുന്നത്, മേൽപ്പറഞ്ഞ ചക്ര ഘടനയിൽ ഏറ്റവും അവസാനത്തെ ഭാഗത്താണ്. അതായത് സഹസ്രാര ഭാഗത്ത്. അങ്ങിനെ വരുമ്പോൾ, അതിനെ മറികടന്നു പോകുക എന്നുള്ളത് ഒരു സാധാരണ മനുഷ്യന് സാധ്യമല്ലല്ലോ.

അതുകൊണ്ടത്രേ, കേവല മനുഷ്യരായ ഭക്തർ, ശിവപ്രതിഷ്ഠയെ പൂർണ്ണമായി വലം വയ്ക്കാതിരിയ്ക്കുന്നത്.

ഓം ...നമ ശിവായ ....!
***********

കടപ്പാട് 


ബിനു മോനിപ്പള്ളി


കാലനേമി - രാവണന്റെ മാതുലനായ രാക്ഷസൻ.




കാലനേമി - രാവണന്റെ മാതുലനായ രാക്ഷസൻ.


പേരുകേൾക്കുമ്പോൾ തന്നെ ഒരുമാതിരി ഭീതിജനകം. അല്ലേ?
കാലരൂപം പൂണ്ട ഒരു അജാനബാഹു. എല്ലാ ക്രൂരതകളുടെയും വിളനിലമായ ഒരു രാക്ഷസൻ. അതല്ലേ, നമ്മുടെ മനസ്സിലേയ്ക്ക് ആദ്യം ഓടിയെത്തുന്ന ഒരു രൂപം?

എന്നാൽ, അതാണോ കാലനേമി? നമുക്കൊന്ന് നോക്കാം.

യുദ്ധത്തിൽ, ഇന്ദ്രജിത്തിന്റെ ബ്രഹ്‌മാസ്‌ത്രപ്രയോഗമേറ്റ്, വാനരപ്പട ഏതാണ്ട് പൂർണ്ണമായും മോഹാലസ്യപ്പെട്ട് കിടക്കുന്നു. മൃതസഞ്ജീവനി തേടി ഹനുമാൻ ഋഷഭാദ്രിയിലേയ്ക്ക് യാത്ര പുറപ്പെടുകയും ചെയ്യുന്നു. ഇതറിഞ്ഞ രാവണൻ,  ആ യാത്രയ്ക്ക് കാലവിളംബം ഉണ്ടാക്കുവാൻ, തന്റെ മാതുലനായ കാലനേമിയുടെ സഹായം തേടിയെത്തുന്നു.

എന്നാൽ കാലനേമിയാകട്ടെ, മറുപടിയായി രാവണന് നൽകുന്നത് നീ‌ണ്ട ഒരു സാരോപദേശം തന്നെയാണ്.

അതിൽ ക്രുദ്ധനായ രാവണൻ, കാലനേമിയെ വധിയ്ക്കാൻ ഒരുമ്പെടുന്നു. അതിനോടുള്ള കാലനേമിയുടെ പ്രതികരണം നോക്കുക.

"അല്ലയോ ദുഷ്ടനായ രാക്ഷസരാജാവേ, നീ ക്രുദ്ധനാകേണ്ടതില്ല. നിന്റെ ആജ്ഞ ഞാൻ നിറവേറ്റുന്നതാണ്. കാരണം അതെനിയ്ക്ക്, എന്റെ
സദ്ഗതിയ്ക്കുള്ള മാർഗം കൂടിയാണ്...".

ഇവിടെ കാലനേമി അറിയുന്നു, ഈ യാത്ര തന്റെ മരണത്തിലേക്കാണ് എന്ന്. എന്നാൽ, അത് മോക്ഷമാർഗം കൂടിയാണ് എന്നതുകൊണ്ടു തന്നെ, ആ മാർഗം സ്വീകരിയ്ക്കാൻ സന്തോഷത്തോടെ ആ രാക്ഷസൻ  തയ്യാറാവുകയും ചെയ്യുന്നു.

ശേഷം, ഹനുമാന്റെ മാർഗ്ഗമധ്യേ ഒരു മായാ ആശ്രമം തന്നെ സൃഷ്ടിച്ച്, താപസരൂപത്തിൽ അവിടെ താമസിയ്ക്കുകയും, സാരോപദേശം നൽകുവാൻ എന്ന വ്യാജേന, ഹനുമാനെ അവിടെ തങ്ങാൻ നിർബന്ധിയ്ക്കുകയും ചെയ്യുന്നു. എന്നാൽ, ദുർവ്വാസാവിന്റെ ശാപത്താൽ പണ്ടൊരിയ്ക്കൽ മുതലായി മാറേണ്ടി വന്ന, ധന്യമാലി എന്ന അപ്സരസ്സിൽ നിന്നും സത്യാവസ്ഥ അറിഞ്ഞ ഹനുമാൻ, കോപിഷ്ടനാകുകയും, ആ മുഷ്ടിപ്രഹരത്താൽ കാലനേമി ഉടൻ യമലോകം പൂകുകയും ചെയ്യുന്നു.

വിശകലനം/വ്യാഖ്യാനം:
രാവണന്റെ നിർദേശത്തോടുള്ള തന്റെ മറുപടിയുടെ ആദ്യ ഭാഗത്ത്, കാലനേമി പറയുന്നത് യുദ്ധത്തിന്റെ അർത്ഥമില്ലായ്മയെ പറ്റിയാണ്. ഒരുവൻ തന്റെ ഉറ്റവരെയെല്ലാം നഷ്ടപ്പെടുത്തി, ഒരു യുദ്ധത്തിലൂടെ നേടുന്നത് എന്താണ്? എന്നതാണ് കാലനേമി ഉന്നയിയ്ക്കുന്ന ചോദ്യം. അഥവാ, അങ്ങിനെ എന്തെങ്കിലും നേടിയാൽ തന്നെ, അതുകൊണ്ടെന്ത് ഗുണം? ഇനി, ആ ഒരുവൻ ഒരു രാജാവാണെങ്കിൽ, ആ യുദ്ധത്തിൽ തന്റെ രാജ്യത്തിനും, പ്രജകൾക്കും, രാജ്യസമ്പത്തിനുമൊക്കെ  വൻനാശമുണ്ടാക്കിയിട്ട്, ആ രാജൻ എന്തു നേടും, എന്നും ചോദിയ്ക്കുന്നു, കാലനേമി.

ഇവിടെ നാം കാണുന്നത്, ഒരു ചിന്തകനെയും ഒരു രാജ്യതന്ത്രജ്ഞനേയുമല്ലേ?

ശേഷം, കാലനേമി രാവണനെ ഉപദേശിയ്ക്കുകയാണ്.

"...അതിനാൽ നീ സീതയെ രാമന് തിരികെ നൽകി, രാജ്യം സഹോദരനെ ഏൽപ്പിച്ച്, വനവാസം നടത്തുക. താപസജീവിതത്തിലൂടെ മനഃശുദ്ധിയും ഇന്ദ്രിയജയവും കരസ്ഥമാക്കുക..."

രാമായണത്തിന്റെ ഈ ഭാഗത്ത്, വളരെ വിശദമായി തന്നെ കാലനേമി പ്രകൃതിയെയും, ലൗകിക ജീവിതത്തിന്റെ സുഖാസക്തിയെയും, വിഷയാസക്തിയേയും, പിന്നെ, ആത്മാവിനെ അതിൽ നിന്നൊക്കെ മോചിപ്പിയ്ക്കേണ്ടതിന്റെ ആവശ്യകതയേയും ഒക്കെ കുറിച്ച്, വളരെ വിശദമായി തന്നെ പറയുന്നുണ്ട്.

അങ്ങ് പരബ്രഹ്മം മുതൽ, ഇങ്ങ് പുൽക്കൊടി വരെ, എന്തൊക്കെയാണോ ഈ ജഗത്തിൽ ഉള്ളത് അവയെല്ലാം ചേരുന്നതാണ് പ്രകൃതി. ആ പ്രകൃതിയെ മായ എന്നും പറയാം. കാമക്രോധാദികൾ ആ മായയുടെ പുത്രന്മാരും, തൃഷ്ണ, ഹിംസ തുടങ്ങിയവ പുത്രിമാരുമാകുന്നു.

അങ്ങിനെയുള്ള മായ, കർത്തൃത്വം, ഭോക്‌തൃത്വം തുടങ്ങിയവകളെ ആത്മാവായ ഈശ്വരനിൽ തന്നെ ആരോപിച്ച്, തദ്വാരാ ആ ഈശ്വരനെ തന്നെ തന്റെ വശത്താക്കുന്നു. അങ്ങിനെ മായയാൽ വ്യാമോഹിതനായ ഒരുവൻ, തന്റെ ആത്മാവിനെ തന്നെ മറക്കുവാൻ ഇടയാകുന്നു.

ഇവിടെ കാലനേമി ഒരു കാര്യം കൂടി സൂചിപ്പിയ്ക്കുന്നു. ഉത്തമനായ ഒരു ഗുരുവിനെ ലഭിയ്ക്കുമെങ്കിൽ, ഒരുവന് ഇത്തരത്തിലുള്ള മായയുടെ ആ സ്വാധീനത്തിൽ നിന്നും മുക്തനാകാൻ കഴിയുന്നതാണ്.

ശേഷം, കാലനേമി വിഷ്ണുഭഗവാനെ കുറിച്ച് വിശദമായി തന്നെ രാവണന് വർണ്ണിച്ചു കൊടുക്കുന്നു.

ശ്രീരാമചരിതം നിരന്തരം കേൾക്കുകയും, 'രാമ, രാമ' എന്ന് നിരന്തരം പ്രാർത്ഥിയ്ക്കുകയും ചെയ്യുന്നവർക്ക്, പിന്നെ ഈ ഭൂമിയിൽ തന്നെ ജന്മമെടുക്കേണ്ടതായി പോലും വരുന്നതല്ല. അവർ മുജ്ജന്മ പാപങ്ങളിൽ നിന്ന് കൂടി മോചിതരാകുന്നതാണ്.

കാലനേമി തന്റെ ഉപദേശം ഉപസംഹരിയ്ക്കുന്നത് നോക്കുക.

"വൈരം വെടിഞ്ഞതിഭക്തിസംയുക്തനായ്‌ 
ശ്രീരാമദേവനെത്തന്നെ ഭജിയ്ക്ക നീ. 
ദേവം പരിപൂർണമേകം സദാ ഹൃദി 
ഭാവിതം ഭാവരൂപം പുരുഷം പരം 
നാമരൂപാദിഹീനം പുരാണം ശിവം 
രാമദേവം ഭജിച്ചീടു നീ സന്തതം."

"അല്ലയോ രാവണാ, അതിനാൽ നീ എല്ലാ വിരോധങ്ങളും വെടിഞ്ഞ്, അതീവ ഭക്തിയോടെ ശ്രീരാമദേവനെ തന്നെ ഭജിയ്ക്കുക. അതിനു ഒരു മാറ്റവും നീ വിചാരിയ്ക്കേണ്ടതില്ല.."
*******
ഇവിടെ വെളിവാകുന്നത്, കാലനേമി എന്ന ആ രാക്ഷസന്റെ നാലു  ഗുണങ്ങളാണ്.

1. മരണമാണ് മുന്നിൽ എന്നറിഞ്ഞിട്ടും, അത് മോക്ഷമാർഗമെന്നറിഞ്ഞ്, ആ പാത തിരഞ്ഞെടുത്ത ധൈര്യശാലി.

2. യുദ്ധത്തിന്റെ അർത്ഥശൂന്യതയെക്കുറിച്ച്, യുക്തിപൂർവ്വം പറയുന്ന നയ-രാജ്യ-തന്ത്രജ്ഞൻ.

3. പ്രകൃതിയെയും, അതിന്റെ മായയേയും, പിന്നെ ലൗകിക ജീവിതത്തിൽ അതിന്റെ സ്വാധീനത്തെയും കുറിച്ച് വിവരിയ്ക്കുകയും, ആ മായയെ കൈവെടിഞ്ഞ്,‌ ധർമ്മ മാർഗത്തിൽ ചരിയ്ക്കാൻ രാവണനെ ഉപദേശിയ്ക്കുകയും ചെയ്യുന്ന, ഒരു ധർമ്മിഷ്ടൻ.

4. മഹാവിഷ്ണുവിനെ ആരാധിയ്ക്കുന്ന, ആ മാർഗം ആത്മരക്ഷക്കായി ഉപയോഗിയ്ക്കുവാൻ രാവണനെ ഉപദേശിയ്ക്കുന്ന, ഒരു വിഷ്ണു/രാമ-ഭക്തൻ.

ഇനി, വേണമെങ്കിൽ ഒന്നു കൂടി നമുക്കീ നിരയിലേയ്ക്ക് കൂട്ടിച്ചേർക്കാം.

ധർമ്മമാർഗ്ഗമല്ല എന്നറിഞ്ഞിട്ടു കൂടി, ഏറ്റെടുത്ത ആ കർത്തവ്യം (ഹനുമാന് കാലവിളംബം ഉണ്ടാക്കുക എന്ന കർത്തവ്യം), അതീവ ആത്മാർത്ഥതയോടെ തന്നെ ചെയ്യുന്ന ഒരു ആജ്ഞാനുവർത്തി.

2020, ജൂലൈ 24, വെള്ളിയാഴ്‌ച

കൊല്ലംകോട് ശ്രീ ഭദ്രകാളി ക്ഷേത്രം കൊല്ലെംകോഡ് ശ്രീ ഭദ്രകാളി ക്ഷേത്രം


 കൊല്ലംകോട് ശ്രീ ഭദ്രകാളി ക്ഷേത്രം

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ ഉൾപ്പെടുന്ന കൊല്ലെംകോഡ് ഗ്രാമത്തിലാണ് ശ്രീ ഭദ്രകാളി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെ അതിർത്തി പ്രദേശത്തിനടുത്താണ് ഈ ഗ്രാമം. ശ്രീ ഭദ്രകാലിക്ക് രണ്ട് ക്ഷേത്രങ്ങളുണ്ട്. ഒന്ന് കൊല്ലെംകോഡിലും മറ്റൊന്ന് വെങ്കഞ്ചിയിലുമാണ്. രണ്ട് ദേവതകളുണ്ട് (സഹോദരിമാരായി കണക്കാക്കപ്പെടുന്നു) - മൂത്ത സഹോദരി ഭദ്രയും യൂജർ രുദ്രയും. ഭദ്രയെയും രുദ്രനെയും ഒരേ ക്ഷേത്രത്തിൽ ആരാധിക്കുന്നു. 'ഭരണി' ശ്രീ ഭദ്രകാലിയുടെ ജന്മദിനമാണ്. എല്ലാ മാസവും ഭരണി ദിനം ഗംഭീരമായി ആഘോഷിക്കുന്നു. എല്ലാ വർഷവും മീനം മാസത്തിലെ (മാർച്ച് അല്ലെങ്കിൽ ഏപ്രിൽ) ഭരണി ദിനത്തിൽ 'തൂക്കം' ഉത്സവം ആഘോഷിക്കുന്നു. ചടങ്ങിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്നു.
ശ്രീവജുംകോഡ്, വഞ്ചിഭൂമി, വേണാട് ധർമ്മരാജ്യം എന്നിങ്ങനെ വിവിധ പര്യായങ്ങളായി തിരുവിതാംകൂർ പ്രവിശ്യ പ്രസിദ്ധമായിരുന്നു. ശ്രീ പദ്മനാഭ കുലശേഖര രാജാക്കന്മാരായ ചോള രാജാക്കന്മാരാണ് ഈ പ്രവിശ്യ ഭരിച്ചിരുന്നത്. തെക്കൻ തിരുവിതാംകൂറിലെ വിലവൻ‌കോഡ് താലൂക്കിലെ കടൽത്തീരത്ത് സ്ഥിതിചെയ്യുന്ന മനോഹരമായ ഗ്രാമമാണ് കൊല്ലെംകോഡ്. വെങ്കൻജി, അനുക്കോഡ്, പനവില തുടങ്ങിയ പ്രവിശ്യകളിൽ കൊല്ലെംകോഡിൽ ഉൾപ്പെടുന്നു, അവ അക്ഷരാർത്ഥത്തിൽ പ്രകൃതിയുടെ ദാനവും പച്ചപ്പ് നിറഞ്ഞ പ്രദേശത്തിനും പ്രകൃതിദൃശ്യങ്ങൾക്കും പേരുകേട്ടതാണ്. പച്ച നെൽവയലുകൾ, താമരക്കുളങ്ങൾ, വിവിധതരം വൃക്ഷങ്ങൾ എന്നിവയുടെ നിധികളുള്ള കണ്ണുകൾക്കുള്ള ഒരു വിരുന്നാണ് കൊല്ലെംകോഡ്, ഇത് സന്ദർശകനെ പ്രകൃതിയുടെ മടിയിലേക്ക് കൊണ്ടുപോകും. ഈ പ്രകൃതിദത്ത പ്രവിശ്യയുടെ രത്നമാണ് കൊല്ലേംകോഡ് ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം. തിരുവിതാംകൂറിന്റെ സൗന്ദര്യ കേന്ദ്രമായി പ്രശംസിക്കപ്പെട്ടിരുന്ന കൊല്ലംകോഡ് ക്ഷേത്രം ഇപ്പോൾ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലാണ്. അറേബ്യൻ കടൽ ചൊല്ലുന്ന "ഓംകാര" യും പ്രപഞ്ചത്തിന്റെ ഹൃദയത്തിൽ നിന്ന് ഉയർന്നുവരുന്ന തത്വമാസി സന്ദേശങ്ങളുമായി കൊല്ലെംകോഡ് ക്ഷേത്രം ഉണരുന്നു. ശ്രീ ഭദ്രകാളി ദേവി ശക്തിയുടെ ഇരട്ടരൂപമായി ഇവിടെ പ്രത്യക്ഷപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു. ഭദ്രയും കാളിയും ഭക്തർക്ക് അമ്മ ദുർഗയുടെ ഏകീകൃത രൂപത്തിൽ നിന്ന് അനുഗ്രഹം ലഭിക്കുന്നു. ജാക്ക് ട്രീ മരത്തിൽ നിന്ന് കൊത്തിയെടുത്ത സ്നേക്ക് ഹുഡ് ഘടനകളാൽ അലങ്കരിച്ചിരിക്കുന്ന അർദ്ധ വൃത്താകൃതിയിലുള്ള "മുഡിസ്" (ദേവിയുടെ കൃത്രിമ പ്രതിമ) യിലാണ് ഈ ദേവി താമസിക്കുന്നത്. ഒരേ പ്രവിശ്യയിലെ ഒരൊറ്റ ദേവതയ്‌ക്കായി രണ്ട് ക്ഷേത്രങ്ങൾ അതും പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട ഒരിടത്ത് കൊല്ലെംകോഡ് ഇത്തരത്തിലുള്ള ഒരേയൊരു സ്ഥലമാണ്. കൊല്ലംകോഡ് പ്രവിശ്യയിലെ പച്ചകലർന്ന നെൽവയലുകളിൽ നിന്ന് വളരെ അകലെയല്ല "മൂലാ ക്ഷേത്രം" (രക്ഷാകർതൃക്ഷേത്രം) "ശ്രീ വട്ടവില ഭദ്രകാലി മുടിപ്പുര". ഈ ക്ഷേത്രത്തിൽ ദേവിയുടെ ഓമ്‌നി സാന്നിധ്യമുണ്ടെന്നും ഇവിടെ ആരാധന (പൂജ) നടക്കുന്നുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. ഇതുകൂടാതെ, വെങ്കിജി പ്രവിശ്യയിൽ മറ്റൊരു "മുടിപ്പുര" ഉത്സവങ്ങൾ ആഘോഷിക്കുന്നു. ദേവിയുടെ ജനനത്തീയതിയായ "മീനഭാരണി" യിൽ പ്രസിദ്ധമായ "തൂക്ക മഹോത്സവം" ആഘോഷിക്കുന്നു വെങ്കി ക്ഷേത്രത്തിൽ ആഘോഷിക്കുന്നു
ശ്രീ ഭദ്രകാളിക്ക് ഭക്തർ നൽകുന്ന വഴിപാടാണ് തൂക്കം. വിവാഹിതരായ ദമ്പതികൾ ഒരു വയസോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾക്കായി തൂക്കം വാഗ്ദാനം ചെയ്യുന്നു. അവളുടെ കൃപയാൽ വലിയ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതെ കുട്ടികൾ ജനിക്കുമ്പോൾ അവർ ശ്രീ ഭദ്രകാലിക്ക് തൂക്കം വാഗ്ദാനം ചെയ്യുന്നു. എല്ലാ വർഷവും 1200 ൽ കൂടുതൽ തൂക്കങ്ങൾ ഉണ്ടാകും. ഉത്സവത്തിന്റെ കാലാവധി 10 ദിവസമാണ്. ആദ്യ ദിവസം ദേവിയെ കൊല്ലെംകോഡിൽ നിന്ന് വെങ്കഞ്ചിയിലേക്ക് കൊണ്ടുപോകും. ഉത്സവം അവസാനിക്കുന്നതുവരെ (10 ദിവസം) വെങ്കനിയിൽ വസിക്കും. ഉത്സവത്തിന്റെ നാലാം ദിവസം ഭക്തർ വഴിപാട് രജിസ്റ്റർ ചെയ്യണം. പ്രധാന ഉത്സവം തൂക്കം നടത്തുന്ന അവസാന ദിവസമാണ് പത്താം ദിവസം. ഭക്തൻ തങ്ങളുടെ കുട്ടിയെ വണ്ടിയുടെ വില്ലിന്റെ (വില്ലു) അറ്റത്ത് ഒരു കൊളുത്ത് കൊണ്ട് തൂക്കിയിട്ടിരിക്കുന്ന ഒരു വ്യക്തിക്ക് (തുക്കകരൻ) കൈമാറും. 45 'വീതം നീളത്തിൽ മരം കൊണ്ട് നിർമ്മിച്ച രണ്ട് വില്ലുകൾ ഉണ്ട്. ഓരോരുത്തരും രണ്ട് തുക്കക്കരന്മാർ വഹിക്കുന്നു, ഓരോ തുക്കക്കരനും ഒരു കുട്ടിയെ കയ്യിൽ വഹിക്കുന്നു. ഓരോ വണ്ടിയിലും നാല് കുട്ടികൾ ഉണ്ടാകും. ക്ഷേത്രത്തിന് ചുറ്റുമുള്ള ആളുകളാണ് വണ്ടി വലിക്കുന്നത്. തൂക്കത്തെ നേരിട്ടും കാണേണ്ടതും അനുഭവപ്പെടുന്ന ദിവ്യാനുഭവം വിശദീകരിക്കാൻ പ്രയാസവുമാണ്. ഭക്തർ സമ്മാനങ്ങളും പണവും തുക്കക്കരന് അഭിനന്ദനമായി വാഗ്ദാനം ചെയ്യുന്നു. ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ദേവസ്വം ട്രസ്റ്റാണ് നടത്തുന്നത്. പതിനൊന്ന് നായർ കുടുംബങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പതിനൊന്ന് അംഗങ്ങൾ ഉൾപ്പെടുന്ന ശ്രീ ഭദ്ര കാളി ദേവസ്വം ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് ഈ ക്ഷേത്രം. എല്ലാ പൂജകളും വഴിപാടുകളും ദേവസ്വം ട്രസ്റ്റ് നിയോഗിക്കുന്ന കമ്മാരൻ പൂജാരികളാണ്. തൂക്കത്തെ നേരിട്ടും കാണേണ്ടതും അനുഭവപ്പെടുന്ന ദിവ്യാനുഭവം വിശദീകരിക്കാൻ പ്രയാസവുമാണ്. ഭക്തർ സമ്മാനങ്ങളും പണവും തുക്കക്കരന് അഭിനന്ദനമായി വാഗ്ദാനം ചെയ്യുന്നു. ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ദേവസ്വം ട്രസ്റ്റാണ് നടത്തുന്നത്. പതിനൊന്ന് നായർ കുടുംബങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പതിനൊന്ന് അംഗങ്ങൾ ഉൾപ്പെടുന്ന ശ്രീ ഭദ്ര കാളി ദേവസ്വം ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് ഈ ക്ഷേത്രം. എല്ലാ പൂജകളും വഴിപാടുകളും ദേവസ്വം ട്രസ്റ്റ് നിയോഗിക്കുന്ന കമ്മാരൻ പൂജാരികളാണ്. തൂക്കത്തെ നേരിട്ടും കാണേണ്ടതും അനുഭവപ്പെടുന്ന ദിവ്യാനുഭവം വിശദീകരിക്കാൻ പ്രയാസവുമാണ്. ഭക്തർ സമ്മാനങ്ങളും പണവും തുക്കക്കരന് അഭിനന്ദനമായി വാഗ്ദാനം ചെയ്യുന്നു. ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ദേവസ്വം ട്രസ്റ്റാണ് നടത്തുന്നത്. പതിനൊന്ന് നായർ കുടുംബങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പതിനൊന്ന് അംഗങ്ങൾ ഉൾപ്പെടുന്ന ശ്രീ ഭദ്ര കാളി ദേവസ്വം ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് ഈ ക്ഷേത്രം. എല്ലാ പൂജകളും വഴിപാടുകളും ദേവസ്വം ട്രസ്റ്റ് നിയോഗിക്കുന്ന കമ്മാരൻ പൂജാരികളാണ്.
മലയാള മാസമായ മീനം - മാർച്ച് - ഏപ്രിൽ മാസത്തിലെ ഭരണി ഉത്സവം ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ്. കൊല്ലെംകോഡ് മുടിപ്പുരയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള വെങ്കിജി മുടിപ്പുരയിലാണ് തൂക്കം ആഘോഷിക്കുന്നത്. ദേവി പ്രത്യേകിച്ചും ഇഷ്ടപ്പെടുന്ന ഒരു വഴിപാടാണ് തൂക്കം, ഇത് തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഭക്തർക്കിടയിൽ ജനപ്രിയമാണ്. ഉത്സവം നാൽപ്പത് ദിവസം നീണ്ടുനിൽക്കും. വിശദീകരിക്കാത്ത ഒരു കാഴ്ചയാണ് ഏറ്റവും പ്രശസ്തമായ തൂക്കം. കലോംകോഡ് മുടിപ്പുര മുതൽ വെങ്കഞ്ചി മുടിപ്പുര വരെയുള്ള ഉത്സവത്തിന്റെ ആദ്യ ദിവസം ആനകളോടൊപ്പം കേരളത്തിലെയും തമിഴ്‌നാട്ടിലെയും മികച്ച കലാകാരന്മാരുടെ വിവിധതരം മേളങ്ങൾ ഉണ്ട്. ക്ഷേത്ര പതാക ഉയർത്തുന്നതാണ് ഉത്സവത്തിന്റെ ഒരു പ്രധാന ആകർഷണം. ജാതി, മത, വർഗ്ഗം നോക്കാതെ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്നു. എല്ലാ വർഷവും മലയാള മാസമായ 'മേദം' - ഏപ്രിൽ മാസത്തിലെ പത്താമുദായം ദിനത്തിൽ ഒരു പ്രത്യേക ക്ഷേത്ര പരിശീലനമാണ് പൊങ്കലയുടെ വഴിപാട്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ഭക്തർ ഒത്തുകൂടുന്നു. ക്ഷേത്രത്തിനകത്തും ചുറ്റുമുള്ള പൊങ്കാല ആചാരങ്ങൾ നിങ്ങൾ നിരീക്ഷിക്കുക 'പൊങ്കല മഹോത്സവ'ത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ലെക്ഷാർചന. പന്ത്രണ്ടു വർഷത്തിലൊരിക്കൽ കലിയൂട്ടു നടത്തുന്നു. ഭീമാകാരനായ ദുരികന്റെ അതിക്രമങ്ങളിൽ നിന്ന് രക്ഷ നേടാനായി ശിവൻ ഭദ്രകാലിയെ സൃഷ്ടിച്ചുവെന്ന് ഐതിഹ്യങ്ങൾ പറയുന്നു. യുദ്ധത്തിൽ ശ്രീ ഭദ്രകാളി ദാരികാനെ ശിരഛേദം ചെയ്തു. ഉത്സവം നാല് പത്ത് ദിവസം നീണ്ടുനിൽക്കും. അവസാന ദിവസം നിലത്തു യുദ്ധം നടക്കുന്നു. യുദ്ധത്തിന് സാക്ഷ്യം വഹിക്കാൻ ലക്ഷക്കണക്കിന് ആളുകൾ ഒത്തുകൂടുന്നു. ക്ഷേത്രത്തിനകത്തും ചുറ്റുമുള്ള പൊങ്കാല ആചാരങ്ങൾ നിങ്ങൾ നിരീക്ഷിക്കുക 'പൊങ്കല മഹോത്സവ'ത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ലെക്ഷാർചന. പന്ത്രണ്ടു വർഷത്തിലൊരിക്കൽ കലിയൂട്ടു നടത്തുന്നു. ഭീമാകാരനായ ദുരികന്റെ അതിക്രമങ്ങളിൽ നിന്ന് രക്ഷ നേടാനായി ശിവൻ ഭദ്രകാലിയെ സൃഷ്ടിച്ചുവെന്ന് ഐതിഹ്യങ്ങൾ പറയുന്നു. യുദ്ധത്തിൽ ശ്രീ ഭദ്രകാളി ദാരികാനെ ശിരഛേദം ചെയ്തു. ഉത്സവം നാല് പത്ത് ദിവസം നീണ്ടുനിൽക്കും. അവസാന ദിവസം നിലത്തു യുദ്ധം നടക്കുന്നു. യുദ്ധത്തിന് സാക്ഷ്യം വഹിക്കാൻ ലക്ഷക്കണക്കിന് ആളുകൾ ഒത്തുകൂടുന്നു. ക്ഷേത്രത്തിനകത്തും ചുറ്റുമുള്ള പൊങ്കാല ആചാരങ്ങൾ നിങ്ങൾ നിരീക്ഷിക്കുക 'പൊങ്കല മഹോത്സവ'ത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ലെക്ഷാർചന. പന്ത്രണ്ടു വർഷത്തിലൊരിക്കൽ കലിയൂട്ടു നടത്തുന്നു. ഭീമാകാരനായ ദുരികന്റെ അതിക്രമങ്ങളിൽ നിന്ന് രക്ഷ നേടാനായി ശിവൻ ഭദ്രകാലിയെ സൃഷ്ടിച്ചുവെന്ന് ഐതിഹ്യങ്ങൾ പറയുന്നു. യുദ്ധത്തിൽ ശ്രീ ഭദ്രകാളി ദാരികാനെ ശിരഛേദം ചെയ്തു. ഉത്സവം നാല് പത്ത് ദിവസം നീണ്ടുനിൽക്കും. അവസാന സെദിവസം നിലത്തു യുദ്ധം നടക്കുന്നു. യുദ്ധത്തിന് സാക്ഷ്യം വഹിക്കാൻ ലക്ഷക്കണക്കിന് ആളുകൾ ഒത്തുകൂടുന്നു.
കൊല്ലേംകോഡ് ഭദ്രകാളി ദേവിയുടെ അനുഗ്രഹം നിങ്ങൾക്ക് നൽകട്ടെ, അവളുടെ കാരുണ്യത്തിന്റെ പരിധിയില്ലാത്ത മഴയിലൂടെ ജീവൻ രക്ഷിക്കാം. വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും സംഭാവനകളെ സ്വാഗതം ചെയ്യുന്നു. "ക്രട്ടറി, ശ്രീ ഭദ്രകാലി ദേവസ്വം സെക്രട്ടറി സീ ഭദ്രകാളി ദേവസ്വം, കൊല്ലെംകോഡ്, കനയകുമാരി ജില്ല തമിഴ്നാട്- 629160 ഫോൺ: 04651- 246130

2020, ജൂലൈ 16, വ്യാഴാഴ്‌ച

മലബാറിലെ ഇല്ലം സമ്പ്രദായം മലബാറിൽ തീയ്യസമുദായത്തിന്റെ ആരൂഢഭൂമിയിലാണ് ഇല്ലം സമ്പ്രദായം അതിന്റെ പൂർണ്ണപ്രഭാവത്തോടെ കാണുന്നത്‌. മലബാറിൽ ഒട്ടുമിക്ക എല്ലാ സമുദായങ്ങളും ഇല്ലം സമ്പ്രദായം പിന്തുടരുന്നു. മലബാറിലെ അതേ സമുദായങ്ങൾ തെക്കൻ കേരളത്തിൽ എത്തുമ്പോൾ അവിടെ ഇല്ലം സമ്പ്രദായം ആചരിക്കുകയേ ചെയ്യുന്നില്ല എന്ന് കാണാൻ സാധിക്കും. മലബാറിലെ സമുദായങ്ങൾക്ക്‌ ഇല്ലം സമ്പ്രദായം പകർന്ന് നൽകിയത്‌ തീയ്യസമുദായത്തിന്റെ സാന്നിദ്ധ്യം ആണെന്ന് അനുമാനിക്കാവുന്നതാണ് . മലബാർ ഒഴികെയുള്ള തീയ്യസമുദായത്തിന്റെ അഭാവമുള്ള ദേശങ്ങളിലെ ഇല്ലം സമ്പ്രദായത്തിന്റെ അഭാവം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്‌. രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം ഇല്ലാതാക്കുവാനും വംശത്തിന്റെ ക്രമാനുകതവും വ്യവസ്ഥാനുശൃതവുമായ വംശപരമ്പരയെ സൃഷ്ടിക്കുവാനുള്ള ഏറ്റവും ശാസ്ത്രീയമായ മാർഗ്ഗമാണ് ഇല്ലം സമ്പ്രദായം. സവംശയും അസഗോത്രയും അസപിണ്ഠയുമായ സ്ത്രീപുരുഷന്മാർ തമ്മിലുള്ള വിവാഹം ആരോഗ്യകരമായ ഒരു തലമുറയെ സൃഷ്ടിക്കുന്നു എന്ന് നമ്മുടെ പൂർവ്വികർ എന്നോ കണ്ടറിഞ്ഞിരിക്കുന്നു... മലബാറിലെ പ്രധാന സമുദായങ്ങളുടെ ഇല്ലങ്ങൾ 1• തീയ്യസമുദായം ॐ➖➖➖➖ॐ➖➖➖➖ॐ എട്ടില്ലക്കാർ 1. തലക്കോടൻ 2. നെല്ലിക്ക 3. പരക്ക 4. പാല(പേക്കടം) 5. ഒളോട്ട(പടയംകുടി) 6. പുതിയോടൻ 7. കാരാഡൻ 8. വാവുതീയ്യൻ 2• യാദവർ (മണിയാണി) ॐ➖➖➖➖ॐ➖➖➖➖ॐ ആറ് കിരിയക്കാർ 1. അമ്പാടിക്കിരിയം 2. ചെട്ടിയാർ കിരിയം 3. പനയാർ കിരിയം 4. പുളിയാർ കിരിയം 5. നന്താർ കിരിയം 6. കൊട്ടാർ കിരിയം 3• വാണിയർ ॐ➖➖➖➖ॐ➖➖➖➖ॐ 9 ഇല്ലക്കാർ 1. മുച്ചിലോടൻ 2. തച്ചര 3. പള്ളിക്കര 4. നരൂർ 5. ചോറുള്ള 6. പുതുക്കൂട്‌ 7. കുഞ്ഞോത്ത്‌ 8. ചന്തംകുളങ്ങര 9. വള്ളി(പള്ളി) 4• ശാലിയർ ॐ➖➖➖➖ॐ➖➖➖➖ॐ 12 ഇല്ലക്കാർ 1. അഞ്ചാരില്ലം 2. കിഴക്കേടം 3. പടിഞ്ഞാറില്ലം 4. ഞണ്ടന്മാരില്ലം 5. താരൂട്ടിയില്ലം 6. ചോയ്യാരില്ലം 7. കോംഗിണിയില്ലം 8. കൊട്ടാരില്ലം 9. നരപ്പച്ചിയില്ലം 10. പുതുക്കുടിയില്ലം 11. തരപ്പന്മാരില്ലം 12. ചാത്തങ്ങാട്ടില്ലം 5• ആശാരിമാർ ॐ➖➖➖➖ॐ➖➖➖➖ॐ 10 ഇല്ലക്കാർ 1. മങ്ങാട്ട് 2. പാലിയം 3. വാഴയിൽ 4. വെളുത്ത 5. നെടുമ്പുര 6. അരിമ്പ്ര 7. ചിറ്റിനി 8. ചിന്നിയം 9. മേഴം 10. വൈക്കോല് 6• മൂശാരിമാർ ॐ➖➖➖➖ॐ➖➖➖➖ॐ 1. അഞ്ചില്ലക്കാർ 2. ചേനാ കിരിയം 3. പാലാ കിരിയം 4. പുല്ലാഞി കിരിയം 5. പുതിയകണ്ടം 6. കോലാമ്പി 7• തട്ടാന്മാർ ॐ➖➖➖➖ॐ➖➖➖➖ॐ രണ്ടില്ലക്കാർ 1. പാട്ടില ഇല്ലം 2. നായ്ക്കറില്ലം 8• മൂവാരിമാർ ॐ➖➖➖➖ॐ➖➖➖➖ॐ പന്ത്രണ്ടില്ലക്കാർ 1. കരിങ്കൽ 2. കത്താനം 3. തീക്കര 4. പടിഞ്ഞാർവീട്‌ 5. തെക്കേവീട്‌ 6. വടക്കേവീട്‌ 7. ഇടയിലെവീട്‌ 8. കള്ളിപ്പാൽവീട്‌ 9. പൊക്കിളന്മാർവീട്‌ 10. മൂലക്കൽവീട്‌ 11. കോരച്ചൻവീട്‌ 12. വലിയ വീട്‌ 9• കുശവന്മാർ ॐ➖➖➖➖ॐ➖➖➖➖ॐ ആറില്ലം 1. കരയാപ്പള്ളി 2. അനയന്തട്ട 3. കൊടച്ചേരി 4. പടിഞ്ഞാർവീട്‌ 5. കരയാപ്പുള്ളി വീട്‌ 6. കൊടച്‌ചേരി വീട്‌ 10• മുക്കുവന്മാർ ॐ➖➖➖➖ॐ➖➖➖➖ॐ നാലില്ലക്കാർ 1. പൊങ്ങില്ലം(പൊന്നില്ലം) 2. ചെമ്പില്ലം 3. കാരില്ലം 4. കാച്ചില്ലം 11• യോഗിമാർ ॐ➖➖➖➖ॐ➖➖➖➖ॐ 28 മഠങ്ങൾ 12• പുലയർ ॐ➖➖➖➖ॐ➖➖➖➖ॐ പത്തില്ലക്കാർ 1. മിന്നാടിയൻ 2. കൊയിലേരിയൻ 3. ആരംഭൻ 4. തച്ചൻ 5. തല്ലരിയൻ 6. കേണോത്ത്‌ 7. കല്ലേൻ 8. പള്ളിക്കുടിയൻ 9. കല്ലക്കുടിയൻ 10. മണിയൻ (പുലയരിൽ കൂട്ടില്ലക്കാർ എന്നൊരു വിഭാഗവും ഉണ്ട്‌) 13• അടിയോടിമാർ ॐ➖➖➖➖ॐ➖➖➖➖ॐ തറവാടുകൾ 14• നായന്മാർ ॐ➖➖➖➖ॐ➖➖➖➖ॐ നാലുതറ 450 ഇല്ലം 15• നമ്പ്യാന്മാർ ॐ➖➖➖➖ॐ➖➖➖➖ॐ തറവാടുകൾ 16• പൊതുവാൾമാർ ॐ➖➖➖➖ॐ➖➖➖➖ॐ പത്തില്ലക്കാർ 1. പൂന്തുരുത്തി 2. ഉത്തമന്തിൽ 3. എടിച്ചേരി 4. കാരണ്ട 5. കരിപ്പത്ത്‌ 6. തേപ്പത്ത്‌ 7. പാറന്തട്ട 8. കുറുന്തിൽ 9. കേളൻവീട്‌ 10. വെള്ളോറ വീട്‌ 17• എട്ടുവീട്ടിൽ പൊതുവാൾ ॐ➖➖➖➖ॐ➖➖➖➖ॐ എട്ടില്ലം 1. പറമ്പത്ത്‌ 2. പൊന്നൻ 3. പുതുക്കുടി 4. മദ്ക്കട 5. നീരിടിൽ 6. ഈങ്ങ 7. മഞ്ഞ 8. മാവിടിൽ 18• നാവുതീയ്യർ ॐ➖➖➖➖ॐ➖➖➖➖ॐ ആറില്ലം 1. അരയാക്കീൽ 2. ചെക്കിയാട്ട്‌ 3. വെള്ളൂർ 4. ഇരിണാവ്‌ 5. ലോലാവ്‌ 6. ഇല്ലാത്‌ 18• വള്ളുവർ ॐ➖➖➖➖ॐ➖➖➖➖ॐ നാലില്ലം 1. കല്ലൂരി 2. പുലുവപ്പി 3. ആയിപ്പ 4. എടച്ചേരി 19• വണ്ണാന്മാർ ॐ➖➖➖➖ॐ➖➖➖➖ॐ എട്ടില്ലം 1. മുണ്ടങ്ങാടൻ 2. മാങാടൻ 3. അറിങ്ങോടൻ 4. കുറുവാടൻ 5. നെല്ലിയോടൻ 6. അടുക്കാടൻ 7. തളിയിൽ 8. കണ്ടഞ്ചെറക്കൽ 20• മലയർ ॐ➖➖➖➖ॐ➖➖➖➖ॐ ഒമ്പതില്ലക്കാർ 1. പാലാംകുടി 2. കോട്ടുകുടി 3. കല്യാട്‌ 4. ചേണിക്കിരിയം 5. പുത്തനാരിക്കിരിയം 6. വെളുപ്പാംകിരിയം 7. പരത്തിപ്പിള്ളി 8. മേലാക്കൊടി 9. ഉത്രാണിക്കിരിയം (അപൂർണ്ണം...) ദിവ്യരായ കുലപൂർവ്വികരാൽ പടുത്തുയർത്തപ്പട്ടെ സംസ്കാരത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നത്‌ ആരായാലും , ആരുടെ പേരിൽ ആയാലും തീയ്യർ എതിർക്കുന്നതാണ്. " അനേകായിരം വർഷങ്ങളുടെ പാരമ്പര്യമുള്ള ദിവ്യരായ കുലപൂർവ്വികരാൽ സമ്പന്നവും , വയനാട്ടു കുലവന്റെയും മന്നനാർ രാജവംശത്തിന്റെ മകുടമുടിയായ മുത്തപ്പന്റെയും വംശപരമ്പരയുമായ തീയ്യർ തീയ്യരാണു , പ്രൗഢമായ സ്വന്തമായി സംസ്കാരമുള്ള എട്ടില്ലം കരുമന ജാതി. " വെറും 100 വർഷം മാത്രം പാരമ്പര്യമുള്ള , ഗുരു ചിട്ടപ്പെടുത്തിയ ആരാധനാ സംസ്കാരമുള്ള ഈഴവരല്ല തീയ്യർ. 60 ഓളം വർഷങ്ങളായി തീയ്യർ ഈ ചങ്ങലയിലാണു. നാം എട്ടില്ലം തീയ്യർ ചരിത്രത്തിലേക്ക്‌ കാലെടുത്ത്‌ വെക്കേണ്ട മുഹൂർത്തങ്ങളാണു മുന്നിൽ. നമ്മുടെ തീരുമാനങ്ങൾ നാളെ ചരിത്രമാവും. നമ്മുടെ കുട്ടികൾ അനുഭവിക്കേണ്ടതെന്താണെന്ന് തീരുമാനിക്കുന്നത്‌ നമ്മുടെ ഇന്നത്തെ തീരുമാനങ്ങളായിരിക്കും. " ഇന്നലെ വരെ നാം ചെയ്ത കാര്യങ്ങളാണു ഇന്നു കാണുന്ന നാം എങ്കിൽ ഇന്നു ചെയ്യുന്ന കാര്യങ്ങളായിരിക്കും നാളെ നാം ആരാണെന്ന് തീരുമാനിക്കുന്നത്‌ "



മലബാറിലെ  ഇല്ലം സമ്പ്രദായം
========================================================================
മലബാറിൽ തീയ്യസമുദായത്തിന്റെ ആരൂഢഭൂമിയിലാണ് ഇല്ലം സമ്പ്രദായം അതിന്റെ പൂർണ്ണപ്രഭാവത്തോടെ കാണുന്നത്‌. മലബാറിൽ ഒട്ടുമിക്ക എല്ലാ സമുദായങ്ങളും ഇല്ലം സമ്പ്രദായം പിന്തുടരുന്നു. മലബാറിലെ അതേ സമുദായങ്ങൾ തെക്കൻ കേരളത്തിൽ എത്തുമ്പോൾ അവിടെ ഇല്ലം സമ്പ്രദായം ആചരിക്കുകയേ ചെയ്യുന്നില്ല എന്ന് കാണാൻ സാധിക്കും. മലബാറിലെ സമുദായങ്ങൾക്ക്‌ ഇല്ലം സമ്പ്രദായം പകർന്ന് നൽകിയത്‌ തീയ്യസമുദായത്തിന്റെ സാന്നിദ്ധ്യം ആണെന്ന് അനുമാനിക്കാവുന്നതാണ് .  മലബാർ ഒഴികെയുള്ള തീയ്യസമുദായത്തിന്റെ അഭാവമുള്ള ദേശങ്ങളിലെ ഇല്ലം സമ്പ്രദായത്തിന്റെ അഭാവം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്‌.
രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം ഇല്ലാതാക്കുവാനും വംശത്തിന്റെ ക്രമാനുകതവും വ്യവസ്ഥാനുശൃതവുമായ വംശപരമ്പരയെ സൃഷ്ടിക്കുവാനുള്ള ഏറ്റവും ശാസ്ത്രീയമായ മാർഗ്ഗമാണ് ഇല്ലം സമ്പ്രദായം. സവംശയും അസഗോത്രയും അസപിണ്ഠയുമായ സ്ത്രീപുരുഷന്മാർ തമ്മിലുള്ള വിവാഹം ആരോഗ്യകരമായ ഒരു തലമുറയെ സൃഷ്ടിക്കുന്നു എന്ന് നമ്മുടെ പൂർവ്വികർ എന്നോ കണ്ടറിഞ്ഞിരിക്കുന്നു...
മലബാറിലെ പ്രധാന സമുദായങ്ങളുടെ ഇല്ലങ്ങൾ
1• തീയ്യസമുദായം
ॐ➖➖➖➖ॐ➖➖➖➖ॐ
എട്ടില്ലക്കാർ
1. തലക്കോടൻ
2. നെല്ലിക്ക
3. പരക്ക
4. പാല(പേക്കടം)
5. ഒളോട്ട(പടയംകുടി)
6. പുതിയോടൻ
7. കാരാഡൻ
8. വാവുതീയ്യൻ
2• യാദവർ (മണിയാണി)
ॐ➖➖➖➖ॐ➖➖➖➖ॐ
ആറ് കിരിയക്കാർ
1. അമ്പാടിക്കിരിയം
2. ചെട്ടിയാർ കിരിയം
3. പനയാർ കിരിയം
4. പുളിയാർ കിരിയം
5. നന്താർ കിരിയം
6. കൊട്ടാർ കിരിയം
3• വാണിയർ
ॐ➖➖➖➖ॐ➖➖➖➖ॐ
9 ഇല്ലക്കാർ
1. മുച്ചിലോടൻ
2. തച്ചര
3. പള്ളിക്കര
4. നരൂർ
5. ചോറുള്ള
6. പുതുക്കൂട്‌
7. കുഞ്ഞോത്ത്‌
8. ചന്തംകുളങ്ങര
9. വള്ളി(പള്ളി)
4• ശാലിയർ
ॐ➖➖➖➖ॐ➖➖➖➖ॐ
12 ഇല്ലക്കാർ
1. അഞ്ചാരില്ലം
2. കിഴക്കേടം
3. പടിഞ്ഞാറില്ലം
4. ഞണ്ടന്മാരില്ലം
5. താരൂട്ടിയില്ലം
6. ചോയ്യാരില്ലം
7. കോംഗിണിയില്ലം
8. കൊട്ടാരില്ലം
9. നരപ്പച്ചിയില്ലം
10. പുതുക്കുടിയില്ലം
11. തരപ്പന്മാരില്ലം
12. ചാത്തങ്ങാട്ടില്ലം
5• ആശാരിമാർ
ॐ➖➖➖➖ॐ➖➖➖➖ॐ
10 ഇല്ലക്കാർ
1. മങ്ങാട്ട്
2. പാലിയം
3. വാഴയിൽ
4. വെളുത്ത
5. നെടുമ്പുര
6. അരിമ്പ്ര
7. ചിറ്റിനി
8. ചിന്നിയം
9. മേഴം
10. വൈക്കോല്
6• മൂശാരിമാർ
ॐ➖➖➖➖ॐ➖➖➖➖ॐ
1. അഞ്ചില്ലക്കാർ
2. ചേനാ കിരിയം
3. പാലാ കിരിയം
4. പുല്ലാഞി കിരിയം
5. പുതിയകണ്ടം
6. കോലാമ്പി
7• തട്ടാന്മാർ
ॐ➖➖➖➖ॐ➖➖➖➖ॐ
രണ്ടില്ലക്കാർ
1. പാട്ടില ഇല്ലം
2. നായ്ക്കറില്ലം
8• മൂവാരിമാർ
ॐ➖➖➖➖ॐ➖➖➖➖ॐ
പന്ത്രണ്ടില്ലക്കാർ
1. കരിങ്കൽ
2. കത്താനം
3. തീക്കര
4. പടിഞ്ഞാർവീട്‌
5. തെക്കേവീട്‌
6. വടക്കേവീട്‌
7. ഇടയിലെവീട്‌
8. കള്ളിപ്പാൽവീട്‌
9. പൊക്കിളന്മാർവീട്‌
10. മൂലക്കൽവീട്‌
11. കോരച്ചൻവീട്‌
12. വലിയ വീട്‌
9• കുശവന്മാർ
ॐ➖➖➖➖ॐ➖➖➖➖ॐ
ആറില്ലം
1. കരയാപ്പള്ളി
2. അനയന്തട്ട
3. കൊടച്ചേരി
4. പടിഞ്ഞാർവീട്‌
5. കരയാപ്പുള്ളി വീട്‌
6. കൊടച്‌ചേരി വീട്‌
10• മുക്കുവന്മാർ
ॐ➖➖➖➖ॐ➖➖➖➖ॐ
നാലില്ലക്കാർ
1. പൊങ്ങില്ലം(പൊന്നില്ലം)
2. ചെമ്പില്ലം
3. കാരില്ലം
4. കാച്ചില്ലം
11• യോഗിമാർ
ॐ➖➖➖➖ॐ➖➖➖➖ॐ
28 മഠങ്ങൾ
12• പുലയർ
ॐ➖➖➖➖ॐ➖➖➖➖ॐ
പത്തില്ലക്കാർ
1. മിന്നാടിയൻ
2. കൊയിലേരിയൻ
3. ആരംഭൻ
4. തച്ചൻ
5. തല്ലരിയൻ
6. കേണോത്ത്‌
7. കല്ലേൻ
8. പള്ളിക്കുടിയൻ
9. കല്ലക്കുടിയൻ
10. മണിയൻ
(പുലയരിൽ കൂട്ടില്ലക്കാർ എന്നൊരു വിഭാഗവും ഉണ്ട്‌)
13• അടിയോടിമാർ
ॐ➖➖➖➖ॐ➖➖➖➖ॐ
തറവാടുകൾ
14• നായന്മാർ
ॐ➖➖➖➖ॐ➖➖➖➖ॐ
നാലുതറ 450 ഇല്ലം
15• നമ്പ്യാന്മാർ
ॐ➖➖➖➖ॐ➖➖➖➖ॐ
തറവാടുകൾ
16• പൊതുവാൾമാർ
ॐ➖➖➖➖ॐ➖➖➖➖ॐ
പത്തില്ലക്കാർ
1. പൂന്തുരുത്തി
2. ഉത്തമന്തിൽ
3. എടിച്ചേരി
4. കാരണ്ട
5. കരിപ്പത്ത്‌
6. തേപ്പത്ത്‌
7. പാറന്തട്ട
8. കുറുന്തിൽ
9. കേളൻവീട്‌
10. വെള്ളോറ വീട്‌
17• എട്ടുവീട്ടിൽ പൊതുവാൾ
ॐ➖➖➖➖ॐ➖➖➖➖ॐ
എട്ടില്ലം
1. പറമ്പത്ത്‌
2. പൊന്നൻ
3. പുതുക്കുടി
4. മദ്ക്കട
5. നീരിടിൽ
6. ഈങ്ങ
7. മഞ്ഞ
8. മാവിടിൽ
18• നാവുതീയ്യർ
ॐ➖➖➖➖ॐ➖➖➖➖ॐ
ആറില്ലം
1.  അരയാക്കീൽ
2. ചെക്കിയാട്ട്‌
3. വെള്ളൂർ
4. ഇരിണാവ്‌
5. ലോലാവ്‌
6. ഇല്ലാത്‌
18• വള്ളുവർ
ॐ➖➖➖➖ॐ➖➖➖➖ॐ
നാലില്ലം
1. കല്ലൂരി
2. പുലുവപ്പി
3. ആയിപ്പ
4. എടച്ചേരി
19• വണ്ണാന്മാർ
ॐ➖➖➖➖ॐ➖➖➖➖ॐ
എട്ടില്ലം
1. മുണ്ടങ്ങാടൻ
2. മാങാടൻ
3. അറിങ്ങോടൻ
4. കുറുവാടൻ
5. നെല്ലിയോടൻ
6. അടുക്കാടൻ
7. തളിയിൽ
8. കണ്ടഞ്ചെറക്കൽ
20• മലയർ
ॐ➖➖➖➖ॐ➖➖➖➖ॐ
ഒമ്പതില്ലക്കാർ
1. പാലാംകുടി
2. കോട്ടുകുടി
3. കല്യാട്‌
4. ചേണിക്കിരിയം
5. പുത്തനാരിക്കിരിയം
6. വെളുപ്പാംകിരിയം
7. പരത്തിപ്പിള്ളി
8. മേലാക്കൊടി
9. ഉത്രാണിക്കിരിയം
(അപൂർണ്ണം...)
ദിവ്യരായ കുലപൂർവ്വികരാൽ പടുത്തുയർത്തപ്പട്ടെ സംസ്കാരത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നത്‌ ആരായാലും , ആരുടെ പേരിൽ ആയാലും തീയ്യർ എതിർക്കുന്നതാണ്.
" അനേകായിരം വർഷങ്ങളുടെ പാരമ്പര്യമുള്ള ദിവ്യരായ കുലപൂർവ്വികരാൽ സമ്പന്നവും , വയനാട്ടു കുലവന്റെയും മന്നനാർ രാജവംശത്തിന്റെ മകുടമുടിയായ മുത്തപ്പന്റെയും വംശപരമ്പരയുമായ തീയ്യർ തീയ്യരാണു , പ്രൗഢമായ സ്വന്തമായി സംസ്കാരമുള്ള എട്ടില്ലം കരുമന ജാതി. "
വെറും 100 വർഷം മാത്രം പാരമ്പര്യമുള്ള , ഗുരു ചിട്ടപ്പെടുത്തിയ ആരാധനാ സംസ്കാരമുള്ള ഈഴവരല്ല തീയ്യർ.
60 ഓളം വർഷങ്ങളായി തീയ്യർ ഈ ചങ്ങലയിലാണു. നാം എട്ടില്ലം തീയ്യർ ചരിത്രത്തിലേക്ക്‌ കാലെടുത്ത്‌ വെക്കേണ്ട മുഹൂർത്തങ്ങളാണു മുന്നിൽ. നമ്മുടെ തീരുമാനങ്ങൾ നാളെ ചരിത്രമാവും. നമ്മുടെ കുട്ടികൾ അനുഭവിക്കേണ്ടതെന്താണെന്ന് തീരുമാനിക്കുന്നത്‌ നമ്മുടെ ഇന്നത്തെ തീരുമാനങ്ങളായിരിക്കും.
" ഇന്നലെ വരെ നാം ചെയ്ത കാര്യങ്ങളാണു ഇന്നു കാണുന്ന നാം
എങ്കിൽ ഇന്നു ചെയ്യുന്ന കാര്യങ്ങളായിരിക്കും നാളെ നാം ആരാണെന്ന് തീരുമാനിക്കുന്നത്‌ "

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ ശ്രീ നാഗച്ചേരി ഭഗവതി ക്ഷേത്രം



നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ ശ്രീ നാഗച്ചേരി ഭഗവതി ക്ഷേത്രം
============================================
അള്ളട സ്വരൂപത്തിൽ തളിയിലപ്പൻറെ അമര ഭൂമിക്കകത്ത് മാടത്തിൻ കീഴിൽ ക്ഷേത്രപാലകന്റെ പരിധിയിൽ വരുന്ന ക്ഷേത്രമാണ് പടിഞ്ഞാറ്റം കൊഴുവൽ നാഗച്ചേരി ഭഗവതി ക്ഷേത്രം. വരീക്കര കാവിൽ പോയ പുതിയടതീയ്യന്റെ വെള്ളോല മെയ്ക്കുട ആധാരമായി എഴുന്നള്ളിയ വരീക്കര ഭഗവതിയാണ് ഇവിടെ മുഖ്യദേവത. നാഗങ്ങൾ അധിവസിക്കുന്ന നാഗച്ചേരി കാവിൽ നിലയുറപ്പിച്ച ദേവിയെ നാഗച്ചേരി ഭഗവതി എന്ന് വിളിച്ച് ആരാധിച്ചു. നവനാഗപ്രതിഷ്ഠ കൊണ്ട് പുകൾപെറ്റ നാഗച്ചേരി കാവിൽ ധനു മാസത്തിൽ നടക്കുന്ന ആയില്യ പൂജയ്ക്ക് സർപ്പ ദോഷം തീർക്കാൻ ധാരാളം ഭക്തജനങ്ങൾ എത്തിച്ചേരുന്നു. പുതിയടത്ത് തീയന്റെ വെള്ളോലക്കുടയിൽ വന്നതുകൊണ്ട് ഈ ക്ഷേത്രത്തിലെ പ്രധാന അവകാശങ്ങളും, അന്തിത്തിരി,സ്ഥാനികൻ,വിളക്കും തളിക, മണിക്കുട,അടിച്ചുതളി എന്നിവ നിർവഹിക്കേണ്ടത് മേൽ തറവാട്ടുകാരാണ്. വെള്ള കുടയും വെള്ളോട്ടു കുടയും എഴുന്നള്ളിക്കുന്നത് പ്രത്യേകം നിശ്ചയിക്കുന്ന സമുദായാംഗങ്ങളാണ്. ക്ഷേത്രനിർമാണത്തിൽ സജീവ പങ്കാളിത്തം വഹിച്ച കേളച്ചൻ വീട്ടുകാരാണ് 2 കാർന്നോർപാടും നിർവഹിച്ചത്. ഒഴിഞ്ഞവളപ്പ് വീട്ടുകാർ പൊന്തയ്കയും(മകുടം), മൂലപ്പള്ളി കൊല്ലൻ ആയുധവും,പുതുക്കൈ കണിയാർ വീട്ടുകാർ വെള്ളകുടയും, മടുപ്പിൽ തറവാട്ടുകാർ കലശവും വെച്ച് ദേവിയെ ആരാധിക്കുന്നു. ഇന്ന് ക്ഷേത്രഭരണം നടത്തുന്നത് നീലേശ്വരം, പടിഞ്ഞാറ്റം കൊഴുവൽ,തീർത്ഥങ്കര, ഒഴിഞ്ഞവളപ്പ്,ഞാണിക്കടവ്,അനന്ദംപള്ള, പടന്നക്കാട്,കണിച്ചിറ,കൊട്രച്ചാൽ,കരുവളം എന്നിവിടങ്ങളിലെ സമുദായാംഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ പൂർണ നിയന്ത്രണത്തിലാണ്. ഇവിടത്തെ പൂരവും പൂരക്കളിയും പൂരവിളക്കും കളിയാട്ടവും പതിനായിരങ്ങൾ പങ്കെടുക്കുന്ന ഉത്സവമാണ്. പുത്തരിയും മറുപുത്തരിയും 12 സംക്രമങ്ങളും,കർക്കിടകം 18,നിത്യദീപം എന്നിവ നടത്തിവരുന്നു. എല്ലാവർഷവും വൃശ്ചികമാസത്തിൽ കളിയാട്ട മഹോത്സവം നടക്കുന്നു. നാഗച്ചേരി ഭഗവതി,പാടാർകുളങ്ങര ഭഗവതി,രക്തചാമുണ്ഡി,പൂമാരുതൻ വിഷ്ണുമൂർത്തി എന്നീ തെയ്യങ്ങൾ കെട്ടിയാടുന്നു. നീലേശ്വരം അഞ്ഞൂറ്റാൻ, കിണാവൂർ നേണിക്കം,പാലായി പരപ്പേൻ എന്നിവർക്കാണ് കോലം ധരിക്കാനുള്ള അവകാശം.

2020, ജൂലൈ 15, ബുധനാഴ്‌ച

അറക്കൽ ക്ഷേത്രം


     

അറക്കൽ ക്ഷേത്രം.കോഴിക്കോട് ജില്ല

കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിന്റെ വടക്കേ അതിരിൽ ഒഞ്ചിയം പഞ്ചായത്ത് ഊരാളുങ്കൽ അംശം മടപ്പളളി ദേശം. ഇങ്ങിനെയാണു കറുകച്ചാൽ മുക്കാൽ വട്ടം (ഇപ്പോൾ മടപ്പളളി) കടപ്പുറത്ത് അതിവിശാലമായ മണൽപരപ്പിൽ ഉയർന്നു നിൽക്കുന്ന അറക്കൽ കടപ്പുറത്ത് ഭഗവതീ ക്ഷേത്രത്തിന്റെ ഔദ്യോഗിക മേൽവിലാസം. 
ദേശീയപാത 17 ൽ വടകരക്കും തലശ്ശേരിക്കും ഇടയിൽ നാദാപുരം റോഡ്, മടപ്പളളി, കേളുബസാർ എന്നിവിടങ്ങളിൽ നിന്നും തീരേദേശ റോഡിലേക്ക് ഒന്നു ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം. ഉദ്ദേശം അഞ്ഞൂറു വർഷത്തെ പഴക്കം, തൈക്കടപ്പുറം-നീലേശ്വരം (കാസർഗോഡ് ജില്ല) ആണു മൂലസ്ഥാനം. നീലേശ്വരത്ത് ഏളത്തവും മടപ്പളളിയിൽ പൂരവുമാണ് പ്രധാന ഉൽസവങ്ങൾ.
അറക്കൽ ഭഗവതിക്ഷേത്രത്തിൽ പ്രധാന പ്രതിഷ്ഠ അമ്മ, മകൾ ഭഗവതിമാരാണ്. ആദ്യം അമ്മ ഭഗവതി, തൊട്ട് വലതു വശം മകൾ ഭഗവതി. ദൈവത്താർ, ശ്രീപോതി (കൂടെയുളളോർ), കുട്ടിച്ചാത്തൻ, ഗുളികൻ, ഗുരു, നാഗം, വിഷ്ണുമൂർത്തി, ക്ഷേത്രപാലകൻ എന്നീ ഉപദേവതമാർക്കും പ്രത്യേക ഇരിപ്പിടങ്ങൾ ഉണ്ട്.
ആദ്യകാലത്ത് പടിഞ്ഞാറ് മുഖമായിരുന്നു. പിന്നീട് ജ്യോതിഷ പ്രശ്‌നവിധി പ്രകാരം കിഴക്ക് മുഖമായി മാറ്റി പ്രതിഷ്ഠിച്ചു. അങ്ങിനെ ഉഗ്രസ്വരൂപിണിയായ ഭഗവതിമാർ ശാന്തഭാവം കൈവരിച്ചു. സൃഷ്ടിയുടെ അടിസ്ഥാനമാണ് അമ്മ. അമ്മ ഭഗവതിയെ ആരാധിക്കുന്നത് പൗരാണിക കാലം മുതലുളള സമ്പ്രദായമാണ്. അമ്മ എന്നാൽ ആദിപരാശക്തി. പ്രപഞ്ചത്തിനും കാണപ്പെട്ട സർവ്വചരാചരങ്ങൾക്കും അവയുടെ ജീവിത വിധികൾക്കും കാരണഭൂതയാണ് ആദിപരാശക്തി. അമ്മ ദുർഗ്ഗയായും കാളിയായും ഭുവനേശ്വരിയായും മഹാലക്ഷ്മിയായും സരസ്വതിയായും ഭാവം കൈക്കൊളളും. എല്ലാ ശക്തികളും ദേവിക്കധീനമാണ്. സ്ഥാനം തോറും പുരം തോറും വനം തോറും ഗൃഹം തോറും ദേവി ആരാധിക്കപ്പെടുന്നു.
ഉപദേവതമാർ
ദൈവത്താർ
മകൾ ഭഗവതിയുടെ തൊട്ടുവലത് ഭാഗത്താണു ദൈവത്താർ സ്ഥാനം. കിഴക്കുമുഖം. കിരാതമൂർത്തിയാണു ദൈവത്താർ. പരമശിവന്റെ കാട്ടാളരൂപമാണ് കിരാതമൂർത്തി.ഭഗവതിമാരുടെ യാത്രയിൽ വഴിതടഞ്ഞ ദൈവത്താറുമായി ഏറ്റുമുട്ടലുണ്ടായി. പിന്നോട്ട് നടന്നു പ്രതിരോധിച്ച ദൈവത്താറിനു രാജ്യാതിർത്തിയായ രാമന്തളി കടന്നതോടെ ശക്തിക്ഷയം സംഭവിച്ചു. തിരിച്ചറിവുണ്ടായ ദൈവത്താർ കൂടെപ്പോന്നോട്ടെയന്ന ആഗ്രഹത്തിന് മൗനമായി പിന്തുടർന്നോളാൻ അനുവദിച്ചു. വിട്ടുപിരിയാത്ത സൗഹൃദത്തിന്റെ അടയാളമായി ദൈവത്താറിനു വലത് ഭാഗത്ത് സ്ഥാനം നൽകി.
ശ്രീപോതി (കൂടെയുള്ളോർ)
ദൈവത്താറിനു വലതുഭാഗം പടിഞ്ഞാറു മുഖം. പരിചാരകസങ്കൽപത്തിലുളള ദേവതയായതിനാൽ കൂടെയുള്ളോർ എന്നും വിളിക്കുന്നു. ദേവിമാരുടെ കറുകച്ചാൽ മുക്കാൽ വട്ടത്തേക്കുളള യാത്രയിൽ അഴീക്കൽ കോടി വച്ചാണത്രേ ശ്രീപോതി കൂടെ ചേരുന്നത്. ദൈവത്താർ, ശ്രീപോതി എന്നീ പേരുകളിൽ അറിയപ്പെടുന്ന ദേവതമാർ മറ്റു ക്ഷേത്രങ്ങളിലുമുണ്ട്. എന്നാൽ ദേവതാ സങ്കൽപങ്ങൾ വ്യത്യസ്തമാണ്.
കുട്ടിച്ചാത്തൻ
ദൈവത്താറിനു കിഴക്ക് ഭാഗത്തായി പടിഞ്ഞാറു മുഖം. ശിവപുത്രനാണു കുട്ടിച്ചാത്തൻ. വളളുവവേഷത്തിൽ ഭൂമിയിൽ അവതരിച്ച ശിവപാർവ്വതിമാർക്ക് പിറന്നു, മക്കളില്ലാത്ത ശിവഭക്തനായ കാളക്കാട്ട് ഇല്ലത്ത് നമ്പൂതിരി വളർത്തിയ ശാസ്തൻ ആണു കുട്ടിച്ചാത്തൻ എന്നാണ് ഐതിഹ്യം. പതിനെട്ട് ബ്രാഹ്മണകുടുംബങ്ങൾ ആരാധിച്ചു പോരുന്ന മന്ത്രമൂർത്തിയാണ് ആയുധവിദ്യയിലും മായാവിദ്യയിലും അദ്വിതീയനായ കുട്ടിച്ചാത്തൻ.
ഗുളികൻ
ക്ഷേത്രസമുച്ചയത്തിന്റെ തെക്ക് കിഴക്കേ ഭാഗത്താണ് ഗുളികനു സ്ഥാനം. നാഗരൂപിയായ ഗുളികൻ ശിവാംശമാണ്. പരമശിവന്റെ ഇടത് തൃക്കാലിന്റെ പെരുവിരലിൽ നിന്നുമാണ് ഗുളികന്റെ പിറവി. അനർത്ഥകാരിയും ക്ഷിപ്രപ്രസാദിയുമാണ് ഗുളികൻ. നല്ലതും ചീത്തയുമായ എല്ലാ കർമ്മത്തിലും ഗുളികന്റെ സാന്നിദ്ധ്യം ഉണ്ടെന്നാണ് വിശ്വാസം.
ചിത്രകൂടം
ശ്രീപോതി സ്ഥാനത്തിനു പടിഞ്ഞാറു ഭാഗത്ത് വടക്ക് മുഖമായിട്ടാണു നാഗങ്ങൾക്കുളള ചിത്രകൂടം. അമ്മഭഗവതിയെ സങ്കൽപിച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങളിൽ ഉപദേവതയായി നാഗദേവതകളുടെ സാന്നിദ്ധ്യമുണ്ടാവും.ആയില്യം നക്ഷത്രമാണു നാഗപൂജയ്ക്ക് ഉത്തമം. ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി നാഗപൂജ നടത്തുന്നു. സർപ്പദോഷമുളളവർ, സന്താനമില്ലായ്മക്കും ത്വക് രോഗങ്ങൾക്കും കുടുംബഛിദ്രത്തിനും പരിഹാരം തേടിയും നാഗപൂജയും വഴിപാടുകളും നടത്താറുണ്ട്. മഹാവിഷ്ണുവിന്റെ ശയ്യയായ അനന്തൻ, ശിവന്റെ കണ്ഠത്തിനലങ്കാരമായ വാസുകി, തക്ഷകൻ, കാർക്കോടകൻ, പത്മൻ, മഹാപത്മൻ, കാളിയൻ, ശംഖപാശൻ എന്നിവയാണ് പ്രധാന നാഗദേവതകൾ.
വിഷ്ണുമൂർത്തി
ക്ഷേത്രസമുച്ചയത്തിനു വടക്ക് പടിഞ്ഞാറെ ഭാഗത്താണു വിഷ്ണുമൂർത്തി സ്ഥാനം. കിഴക്ക് മുഖം. വൈഷ്ണവാംശമാണ് നരസിംഹരൂപിയായ വിഷ്ണുമൂർത്തി. പാലന്തായി കണ്ണൻ ആണ് മംഗലാപുരത്ത് നിന്നും വിഷ്ണുമൂർത്തിയെ തന്റെ ചുരികയിൽ ആവാഹിച്ച് അളളടനാട്ടിൽ എത്തിച്ചത്. നീലേശ്വരം കോട്ടപ്പുറം വൈകുണ്‌ഠേശ്വരക്ഷേത്രമാണു വിഷ്ണുമൂർത്തിയുടെ പ്രധാന ദേവസ്ഥാനം. അളളട സ്വരൂപവുമായുളള പൂർവ്വ ബന്ധമാണ് വിഷ്ണുമൂർത്തിയും ദേവിമാരെ അനുഗമിച്ചെത്താനുളള ഇവിടെ സ്ഥാനം കൽപ്പിക്കാനുമുളള കാരണം.
ക്ഷേത്രപാലകൻ
ക്ഷേത്രത്തിന്റെ കാവൽക്കാരനാണ് ക്ഷേത്രപാലകൻ. ക്ഷേത്രസമുച്ചയത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത് ആണ് ക്ഷേത്രപാലന് സ്ഥാനം കൽപിച്ചിട്ടുളളത്. അളളട സ്വരൂപത്തിന്റെ കുലദൈവം ആണ് ക്ഷേത്രപാലകൻ. ആദിപരാശക്തിയെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ഇടങ്ങളിൽ ക്ഷേത്രസംരക്ഷനായി കാലഭൈവരവൻ ആയ ക്ഷേത്രപാലകൻ ഉണ്ട്.
കൊടുങ്ങല്ലൂരിൽ നിന്നുമാണ് ദേവകൽപനപ്രകാരം ക്ഷേത്രപാലകൻ നെടിയിരുപ്പ് സ്വരൂപത്തിലെത്തുന്നത്. സഹചാരികളായ വൈരജാതൻ, വേട്ടക്കൊരു മകൻ എന്നിവരുമൊത്ത് പന്ത്രണ്ട് വർഷക്കാലം പയ്യന്നൂർ പെരുമാളിനെ തപസ്സ് ചെയ്ത് അളളട സ്വരൂപം കീഴടക്കി. അളളട സ്വരൂപവുമായുളള ബന്ധവും അറക്കൽ ക്ഷേത്രത്തിൽ ക്ഷേത്രപാലകന് സ്ഥാനം കൽപ്പിക്കുവാൻ അടിസ്ഥാനമായി.
ധ്വജം
1998 മാർച്ച് അഞ്ചിനു ഉച്ചക്ക് 2.37 നും 3.23 നും ഇടയിൽ ആണു ധ്വജപ്രതിഷ്ഠ നടത്തിയത്. പ്രശസ്ത വാസ്തുശിൽപി കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിയാണു ധ്വജത്തിനു സ്ഥാനനിർണ്ണയം നടത്തിയത് തന്ത്രി വാരിക്കാട്ടില്ലത്ത് പദ്മനാഭൻ നമ്പൂതിരി ശിലാസ്ഥാപനം നടത്തി.
ഗുരു
ദേവിമാർ കറുകച്ചാൽ മുക്കാൽ വട്ടത്ത് എത്തിച്ചേരാൻ കാരണഭൂതനായ മഹാത്മാവ് ആണ് ഗുരു. ക്ഷേത്രസമുച്ചയത്തിന്റെ തെക്കു പടിഞ്ഞാറെ കോണിലാണ് ഗുരുവിന്റെ സ്ഥാനം.
ആമ്പൽപൊയ്ക
ക്ഷേത്രത്തിനും കടലിനുമിടയിൽ നിറയെ വെളളത്താമര വിരിഞ്ഞു നിൽക്കുന്ന ജലാശയമാണ് ആമ്പൽപൊയ്ക. കടലിനു തൊട്ടടുത്താണെങ്കിലും വെളളത്തിനു ഉപ്പുരസമില്ല. ആമ്പൽപൊയ്കക്ക് ക്ഷേത്രഐതിഹ്യവുമായി അഭേദ്യബന്ധമാണുളളത്. ആദിയിൽ ഒഞ്ചിയം മുകയനു ദർശനനിയോഗമുണ്ടായത് ആമ്പൽപൊയ് തീരത്ത് വെച്ചാണ്. ആറാട്ടുനാളിൽ അതിപ്രധാന ചടങ്ങായ താലപ്പൊലി പുറപ്പെടുന്നത് ഈ സ്ഥലത്ത് നിന്നുമാണ്. ആമ്പൽ പൊയ്കയുടെ വടക്കേ ചാലിലാണ് തർപ്പണം നടക്കുന്ന പൊടിക്കളം.

Home/

2020, ജൂലൈ 14, ചൊവ്വാഴ്ച

3. തൃപ്പരപ്പ് ശ്രീ മഹാദേവക്ഷേത്രം ===============================







3. തൃപ്പരപ്പ് ശ്രീ മഹാദേവക്ഷേത്രം
===============================


തിക്കുറിശ്ശി മഹാദേവനെ തൊഴുത് കഴിഞ്ഞാൽ അവിടെ നിന്നും=മൂന്നാം ശിവാലയത്തിൽ എത്തിച്ചേരാനുള്ള ഓട്ടം തുടരുന്നു. ഇവിടെ നിന്നും ഇരുള്‍ വീണു തുടങ്ങിയ പാതയിലൂടെ ഒരു യാത്ര. അങ്ങനെ ചിതറാല്‍ -അരുമന - കളിയല്‍ വഴി 15 കി.മി സഞ്ചരിച്ചാൽ പ്രകൃതിരമണീയത കനിഞ്ഞനുഗ്രഹിച്ച സ്ഥലമായ തൃപ്പരപ്പിൽ എത്തിച്ചേരാം. സംസ്കൃതത്തില്‍ ഈ സ്ഥലം ശ്രീ വിശാലപുരം എന്നാണ് അറിയപ്പെട്ടിരുന്നത്.

12 ശിവാലയങ്ങളിൽ, ശിവഭഗവാൻ പടിഞ്ഞാറ് ദര്‍ശനമരുളുന്ന ഒരേ ഒരു ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിന്റെ മുന്നിൽ പാറക്കെട്ടുകളിലൂടെ ഒഴുകുന്ന ഒരിക്കലും വറ്റാത്ത കോതയാർ നദി മനോഹരമായ ദൃശ്യഭംഗിയെ പ്രദാനം ചെയ്യുന്നു. ഈ ക്ഷേത്രത്തിന് അടുത്ത് തന്നെയാണ് ഈ കോതയാറ് 50 അടി താഴ്ചയിലേക്കു പതിച്ച് സൃഷ്ടിക്കുന്ന *തൃപ്പരപ്പ് വെള്ളച്ചാട്ടം* സ്ഥിതി ചെയ്യുന്നത്. തൃപ്പരപ്പ് ക്ഷേത്രത്തിലെ അഭിഷേകജലം അന്തര്‍വാഹിനിയായി വെള്ളച്ചാട്ടത്തില്‍ ലയിക്കുന്നുവെന്നാണ് സങ്കല്‍പം.

ഇവിടെത്തെ മൂർത്തി സങ്കൽപ്പം ജഡാധരൻ ആണ്. ദക്ഷയാഗത്തിൽ പങ്കെടുത്ത് അപമാനതയായ ദേവി ദേഹത്യാഗം ചെയ്തു. ഇതറിഞ്ഞതും രോക്ഷാകുലനായ ശിവ ഭഗവാൻ കാളിദേവിയെയും വീരഭദ്രനേയും സൃഷ്ടിച്ച് ദക്ഷന്റെ ശിരസ്സ് മുറിച്ച് മാറ്റുന്നു. ധ്യാനഭംഗത്താൽ ഒടുങ്ങാത്ത കോപവുമായി നിലകൊള്ളുന്ന സങ്കൽപ്പത്തിലാണ് ഇവിടെ ശിവപ്രതിഷ്ഠ നടത്തിയിരിക്കുന്നത്.

1881ല്‍ ശ്രീ വിശാഖം തിരുനാള്‍ മഹാരാജാവ് ക്ഷേത്രത്തിന് മുന്നിലെ കോതയാറിൽ ഒരു കല്‍മണ്ഡപം പണികഴിപ്പിച്ചിട്ടുണ്ട്. ഈ കൽമണ്ഡപത്തെ ആറാട്ടുമണ്ഡപം എന്ന് അറിയപ്പെടുന്നു. ഈ ക്ഷേത്രത്തിലെ ചരിത്രം പരിശോധിച്ചാൽ തിരുവിതാംകൂർ രാജാക്കന്മാരും ക്ഷേത്രവും തമ്മിലുള്ള ബന്ധം തൊട്ടറിയാൻ സാധിക്കും.

തൃപ്പരപ്പ് ശ്രീ മഹാദേവനെ തൊഴുതുവണങ്ങി നാലാം ശിവാലയത്തിലേക്കുള്ള ഓട്ടം തുടരുന്നു. ഇവിടെ നിന്നു കുലശേഖരം വഴി 10 കി.മി സഞ്ചരിച്ചാല്‍ തിരുനന്തിക്കരയിലെത്താം. ഇരുൾ നിറഞ്ഞ രാത്രിയെ വകവെയ്ക്കാതെ ഒരു യാത്ര. നാലാം ശിവാലയത്തെ ലക്ഷ്യമാക്കിയുള്ള ഈ യാത്രാ ലക്ഷ്യസ്ഥാനത്തിലേക്ക് അടുക്കുമ്പോൾ നമ്മളെ സ്വാഗതം ചെയ്യുന്നത് ഒരു ടണൽയാത്രക്കു വേണ്ടിയാണ്. അങ്ങനെ ആറടി ഉയരവും മൂന്നടി വീതിയുമുള്ള ടണലിലേക്ക് പ്രവേശിക്കുമ്പോൾ, ഗോവിന്ദാ ഗോപാലാ ജപമന്ത്രത്തിന്റെ ധ്വനിയും ഇരട്ടിക്കുന്നു. ഈ യാത്രക്കിടയിൽ ടണലിന് മുകളില്‍ ഇരമ്പിപ്പോകുന്ന പേച്ചിപ്പാറ കനാലില്‍ നിന്നും നെറുകയില്‍ ശീതജലം ഊറിവീഴുന്നത് മുന്നോട്ടുള്ള യാത്രക്ക് ഒരു ഉന്മേഷം തന്നെ തരുന്നു. അങ്ങനെ ടണൽ യാത്ര കഴിഞ്ഞ് ഏതാനും ദൂരം കൂടി പിന്നിടുമ്പോൾ നാം നാലാം ശിവാലയമായ തിരുനന്ദിക്കരയിൽ എത്തിച്ചേരുന്നു. 12 ശിവാലയങ്ങളിലും തികച്ചും കേരളിയ വാസ്തു ശാസ്ത്ര പ്രകാരം നിർമ്മിക്കപ്പെട്ടതാണ് ഈ ശിവക്ഷേത്രം. നന്തി ആറിന്റെ കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ശ്രീ പരമേശ്വരന്‍ നന്ദികേശ്വര രൂപത്തിലാണ് വാണരുളുന്നത്. ഇവിടെത്തെ ഉത്സവത്തിന് ഒരു പ്രത്യേകതയുണ്ട്. ആദ്യ ശിവാലയ ഓട്ടക്കാരൻ ഓടി ഈ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന സമയത്താണ് ഇവിടെ ഉത്സവത്തിന് കൊടിയേറുന്നത്.

ശിവക്ഷേത്രത്തിനു 50 മീറ്റർ വടക്കുകിഴക്ക് ഭാഗത്തായി ഒരു മലയും അതിൽ ശിവലിംഗ പ്രതിഷ്ഠയോടു കൂടിയ ഗുഹാ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ഈ മലയെ പൊരിക്കപ്പാറ, ഉളുപ്പൻ പാറ, ഉന്തു പാറ എന്നെല്ലാം വിളിച്ചു വരുന്നു. ഈ പറയ്ക്കുള്ളിലാണ് ഗുഹാക്ഷേത്രം ഉള്ളത്. വടക്ക് ഭാഗത്ത് കൂടി ഗുഹയ്ക്കുള്ളിൽ പ്രവേശിച്ചാൽ പടിഞ്ഞാറു ഭാഗത്തു കാണുന്ന മറ്റൊരു ഗുഹയിൽ കിഴക്ക് ദർശനമായ ഒരു ശിവലിംഗ പ്രതിഷ്ഠ കാണാൻ സാധിക്കുന്നു. ഈ ഗുഹാക്ഷേത്രം രാജരാജ ചോഴനാൽ നിർമ്മിതമാണ് എന്ന് ചരിത്ര രേഖകൾ പറയുന്നു. *മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി നേടിത്തരുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ച തിരുനന്തിക്കര ശാസനം ഈ പാറയുടെ ഇരുവശങ്ങളിലും കൊത്തി വച്ചിട്ടുണ്ട്.*
മഹാശിവരാത്രിയിലെ ശിവാലയ ഓട്ടം

തുടർന്ന് വായിക്കുക




തിരുനന്തിക്കര ശിവക്ഷേത്രം.






4.തിരുനന്തിക്കര ശിവക്ഷേത്രം. 
===============================================
ശിവാലയ ഓട്ടത്തിലെ നാലാമത്തെ ക്ഷേത്രമാണ് തിരുനന്തിക്കര ശിവക്ഷേത്രം. നന്തി ആറിന്റെ കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളീയ ക്ഷേത്ര ശില്പകലാ രീതിയിലാണ് തിരുനന്തിക്കര ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. ശ്രീ കോവിൽ വിമാനവും മറ്റും ഇതിനുദാഹരമാണ്. തിരുനന്തിക്കരയിൽ നന്ദികേശ്വര രൂപത്തിലാണ് ശ്രീ പരമേശ്വരന് ഇരുന്നരുളുന്നത്. ശിവക്ഷേത്രത്തിനു അഭിമുഖമായി ഒരു വിഷ്ണുക്ഷേത്രവും വടക്കു ഭാഗത്തായി ഒരു ഗുഹാ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.എത്തിച്ചേരാനുള്ള വഴി തൃപ്പരപ്പിൽ നിന്നു കുലശേഖരം വഴി 8 കിലോമീറ്റർ സഞ്ചരിച്ചാൽ തിരുനന്തിക്കരയിലെത്താം.
കേരളീയ മാതൃകയില്‍ പണികഴിപ്പിച്ചിട്ടുള്ളതാണിത്. ഇതിനോടുചേര്‍ന്ന് ജൈന ഗുഹാക്ഷേത്രവുമുണ്ട്. തിരുനന്ദിക്കര ക്ഷേത്രത്തില്‍ ഉത്സവവും ശിവരാത്രി നാളുകളിലാണ്.

ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: ഔട്ട്ഡോർ

5. പൊന്മന തിമ്പിലേശ്വരൻ മഹാദേവക്ഷേത്രം ==========================================



5. പൊന്മന തിമ്പിലേശ്വരൻ മഹാദേവക്ഷേത്രം
==========================================

തിരുനന്തിക്കരയിലെ നന്ദികേശ്വര ദർശനം കഴിഞ്ഞ് കുലശേഖരം - പെരുഞ്ചാണി റോഡിലൂടെ 8 കി.മി സഞ്ചരിച്ചാല്‍ മഹേന്ദ്രഗിരിയിൽ നിന്നുത്ഭവിച്ചെത്തുന്ന പയസ്വിനി നദീതീരത്തുള്ള അഞ്ചാം ശിവാലയമായ പൊന്മനയിലെത്താം. ഇവിടെ ശ്രീ മഹാദേവൻ തിമ്പിലേശ്വരൻ എന്ന നാമത്തിൽ അറിയപ്പെടുന്നു. പണ്ടു കാലത്ത് പശുക്കളെ മേച്ച് ജീവിച്ചിരുന്ന ഒരു സാധാരണകാരനാണ് തമ്പിലൻ. ഒരിക്കൽ ഇയാൾ പശുക്കൾക്ക് പുല്ലരിഞ്ഞു കൊണ്ടിരുന്നപ്പോൾ അരിവാൾ ഒരു കല്ലിൽ കുരുങ്ങി. ആ അരിവാൾ വലിച്ചെടുത്തപ്പോൾ അതിൽ രക്തത്തിന്റെ പാട് കണ്ടതിനാൽ ആ ഭാഗത്തെ കാട്ടുച്ചെടികളും വള്ളികളും വകഞ്ഞുമാറ്റി. അപ്പോൾ അയാൾക്ക് അവിടെ കാണാൻ സാധിച്ചത് രക്തം വാർന്നു കൊണ്ടിരിക്കുന്ന ഒരു ശിവലിംഗത്തെയാണ്. അദ്ദേഹം ഉടൻ തന്നെ ഭഗവാനെ അവിടെ കടിയിരുത്തി പൂജിക്കാൻ തുടങ്ങി. കാലക്രമത്തിൽ തിമ്പിലാൻ കുടി മഹാദേവൻ തമ്പിലേശനായി അറിയപ്പെട്ടു. പാണ്ഡ്യരാജവംശവുമായി ഈ ക്ഷേത്രത്തിനു അഭേദ്യമായ ബന്ധമുണ്ടായിരുന്നതായി ചരിത്രം പറയുന്നു.
മഹാശിവരാത്രിയിലെ ശിവാലയ ഓട്ടം
തുടർന്ന് വായിക്കുക

5.പൊന്മന തിമ്പിലേശ്വരൻ മഹാദേവക്ഷേത്രം





6. പന്നിപ്പാകം ശ്രീ മഹാദേവക്ഷേത്രം =============================





 
6. പന്നിപ്പാകം ശ്രീ മഹാദേവക്ഷേത്രം
=============================



പൊന്‍മനയിലെ തമ്പിലേശ്വര സന്നിധിയിൽ നിന്നു വലിയാറ്റുമുഖം വഴി 11 കിലോമീറ്റര്‍ സഞ്ചരിച്ച് മുട്ടയ്ക്കാട് കവലയിൽ എത്തിയാൽ അവിടെ നിന്ന് 1 കിലോമീറ്റര്‍ വടക്കോട്ട് സഞ്ചരിച്ച് ആറാം ശിവാലയമായ പന്നിപ്പാകം ക്ഷേത്രത്തിലെത്താം. ഇവിടെ എത്തുമ്പോഴേക്കും ഇരുൾ നിറഞ്ഞ പാതകളെ വകഞ്ഞുമാറ്റി കൊണ്ട് പ്രഭാത കിരണം വന്നെത്തി കഴിയും. പ്രഭാതത്തിലെ സൂര്യപ്രഭ ഏറ്റുവാങ്ങി പരന്നു കിടക്കുന്ന നെല്‍വയലുകള്‍ക്കും തലയുയര്‍ത്തി നില്‍ക്കുന്ന കുന്നുകള്‍ക്കുമിടയിൽ ആറാം ശിവാലയം സ്ഥിതിചെയ്യുന്നു. അര്‍ജുനന്‍ ശിവനില്‍ നിന്നും പാശുപതാസ്ത്രം നേടിയ കഥയുമായി ഈ ക്ഷേത്ര ഐതിഹ്യം ബന്ധപ്പെട്ടു കിടക്കുന്നു. അതില്‍ നിന്നാണത്രെ ഈ ക്ഷേത്രത്തിനു പന്നിപ്പാകം എന്ന പേരു ലഭിക്കാന്‍ കാരണം.

ഈ ക്ഷേത്രത്തിലെ മൂർത്തി ഭാവം കിരാതമൂർത്തിയാണ്. അതായത് അർജ്ജുനന് പാശുപതാസ്ത്രം കൊടുക്കുന്നതിന് മുമ്പത്തെ ശിവഭാവത്തിലുള്ള പ്രതിഷ്ഠ. കന്യാകുമാരി ജില്ലയിലെ ഏറ്റവും വലിയ കാലഭൈരവ പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. ശിവ ഭഗവാന്റെ ഉഗ്രരൂപത്തിലെ ഒരു ഭാവമാണ് കാലഭൈരവൻ


ഫോട്ടോയുടെ വിവരണം ലഭ്യമല്ല.

7. കൽക്കുളം ശ്രീ നീലകണ്ഠസ്വാമി ക്ഷേത്രം





7. കൽക്കുളം ശ്രീ 

നീലകണ്ഠസ്വാമി ക്ഷേത്രം
========================================

പന്നിപ്പാകത്തു നിന്നും 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഏഴാം ശിവാലയമായ കല്‍ക്കുളം നീലകണ്ഠസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേരാം. ഈ ക്ഷേത്രം പത്മനാഭപുരം കൊട്ടാരത്തിന്റെ കിഴക്കു ഭാഗത്തായി പരിലസിക്കുന്നു.

മാര്‍ത്തണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലത്ത് പണികഴിപ്പിച്ച ഈ ക്ഷേത്രത്തിൽ തഞ്ചാവൂർ ശില്പകലയുടെ ചാരുത നിറഞ്ഞു നിൽക്കുന്നു. ഇവിടെ ശിവ ഭഗവാൻ നീലകണ്ഠൻ എന്ന നാമത്തിൽ അറിയപ്പെടുന്നു. പാര്‍വതീസമേതനായ ശിവപ്രതിഷ്ഠയാണിവിടെ ഉള്ളത്. *ശിവാലയ ഓട്ടം നടക്കുന്ന 12 ശിവക്ഷേത്രങ്ങളില്‍ പാര്‍വ്വതീ ദേവിയുടെ പ്രതിഷ്ഠയുള്ളതും രഥോത്സവം നടക്കുന്നതുമായ ഏക ക്ഷേത്രവും ഇതാണ്.* ഇവിടെ പാര്‍വ്വതി ദേവിയുടെ പ്രതിഷ്ഠ ആനന്ദവല്ലി അമ്മന്‍ എന്നാണറിയപ്പെടുന്നത്. ഇവിടെ വിസ്തിർതമായ ഒരു തീർത്ഥകുളവും നടുവിൽ ഒരു കൽമണ്ഡപവും കാണാൻ സാധിക്കും. ഏഴു നിലകളുള്ള ക്ഷേത്രഗോപുരം ഈ ക്ഷേത്രത്തിന്റെ രാജപ്രതാപത്തെ ചൂണ്ടിക്കാട്ടുന്നു.

ക്രിസ്തുവര്‍ഷം 1744-ല്‍ മാര്‍ത്തണ്ഡവര്‍മ്മ മഹാരാജാവ് തന്റെ രാജ്യത്തിന്റെ തലസ്ഥാനമായി കല്‍ക്കുളം തിരഞ്ഞെടുക്കുകയും പിന്നീട് പത്മനാഭപുരം എന്നു നാമകരണം ചെയ്യുകയും ചെയ്തു. പത്മനാഭപുരത്ത് തമിഴ്ശില്പ ഭംഗിയിലുള്ള നിരവധി ക്ഷേത്രങ്ങള്‍ കാണാം സാധിക്കുന്നു. ഇവിടെത്തെ ശ്രീരാമസ്വാമി ക്ഷേത്രം മരത്തില്‍ കൊത്തിവെച്ച രാമായണ കഥയാല്‍ പ്രസിദ്ധമാണ്.

നീലകണ്ഠ സ്വാമിയെ ദർശിച്ച ശേഷം തുടരുന്ന യാത്ര 3 കിലോമീറ്റര്‍ സഞ്ചരിക്കുമ്പോൾ എട്ടാം ശിവാലയമായ മേലാംങ്കോട് ശിവ സന്നിധിയിൽ എത്തിച്ചേരുന്നു. വേളിമലയുടെ താഴ്വാരത്തെ സമതല പ്രദേശത്താണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. സാക്ഷാല്‍ കാലകാലൻ രൂപത്തിലാണ് ശ്രീ മഹാദേവൻ ഇവിടെ കുടികൊള്ളുന്നത്.

മാർക്കണ്ഡേയന്റെ ജീവനു വേണ്ടി യമധർമ്മൻ കയർ വീശിയെറിയുന്നു. ഇതു കണ്ട മാർക്കണ്ഡേയൻ ശിവലിംഗത്തെ ആലിംഗനം ചെയ്തു. യമധർമ്മൻ എറിഞ്ഞ കയർ ശിവലിംഗത്തിൽ കുരുങ്ങുകയും വലിച്ചപ്പോൾ ശിവലിംഗത്തിന് ചരിവ് സംഭവിക്കുകയും ചെയ്തു. അങ്ങനെ ദേഷ്യാകുലനായ മഹാശിവൻ യമധർമ്മനെ കാലുകൊണ്ട് തൊഴിക്കുകയും മാർക്കണ്ഡേയനെ രക്ഷിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം പറയുന്നത്.

ഇവിടെത്തെ ശിവലിംഗത്തിന്റെ ചരിവും ശിവലിംഗത്തിലെ കയറിന്റെ പാടും ഈ ഐതിഹ്യത്തിന് കരുത്തേകുന്നു. ഇവിടെ ശ്രീ മഹാദേവൻ കാലകാലൻ എന്ന നാമത്തിൽ അറിയപ്പെടുന്നു. കാലനെ കാലുകൊണ്ട് ചവിട്ടിയതിനാലാണ് ഈ നാമം ശ്രീ മഹാദേവന് കിട്ടിയത്.

ഈ ക്ഷേത്രത്തിന് സമീപത്തായി പ്രസിദ്ധമായ മേലാംങ്കോട് യക്ഷിയമ്മൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്നും അര കിലോമീറ്റർ അകലയായി പ്രസിദ്ധമായ വേളിമല കുമാര കോവിൽ ക്ഷേത്രം നിലകൊള്ളുന്നു.



ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: ഒരു വ്യക്തി, ഔട്ട്ഡോർ, ടെക്‌സ്‌റ്റ്, വെള്ളം എന്നിവ

8. മേലാങ്കോട് ശിവക്ഷേത്രം 9. തിരുവിടൈക്കോട് ശ്രീ മഹാദേവ ക്ഷേത്രം




8. മേലാങ്കോട് ശിവക്ഷേത്രം
9. തിരുവിടൈക്കോട് ശ്രീ മഹാദേവ ക്ഷേത്രം
==========================================
കല്ക്കുളം മഹാദേവരെ ദർശിച്ച് യാത്രയാവുന്ന ഭക്തർ തുടർന്നെത്തുന്നത് മേലാങ്കോട് ശിവക്ഷേത്രത്തിലാണ്. സാക്ഷാൽ കാലകാല രൂപത്തിലാണ് പരമേശ്വരൻ ഇവിടെ കുടികൊള്ളുന്നത്. 8 ക്ഷേത്രങ്ങളുടെ സമുച്ചയമാണ് മേലാങ്കോട് ശിവക്ഷേത്രം.എത്തിച്ചേരാനുള്ള വഴി പത്മനാഭപുരത്തു നിന്നും 2 കിലോമീറ്റൽ സഞ്ചരിച്ചാൽ മേലാങ്കോട് ക്ഷേത്രത്തിലെത്തിച്ചേരാം.
9. തിരുവിടൈക്കോട് ശ്രീ മഹാദേവ ക്ഷേത്രം
=========================================
മേലാങ്കോട്ടു നിന്നും 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഒൻപതാം ശിവാലയമായ തിരുവിടൈക്കോട് ക്ഷേത്രത്തിലെത്താം. അതായത് ദേശിയപാതയയിലെ വില്ലുക്കുറിക്കു സമീപമാണ് ഈ ക്ഷേത്രം.
അപൂർണ്ണമായ ശിവലിംഗവും കൊമ്പു മുറിഞ്ഞ നന്ദിയുമാണ് ഈ ക്ഷേത്രത്തിലെ പ്രത്യേകത. ഇതിനു പിന്നിലെ ഐതിഹ്യം ഇപ്രകാരമാണ്. ക്ഷേത്ര വിഗ്രഹം നിർമ്മിക്കുവാൻ വന്ന ശില്പികൾ ആദ്യം പണികഴിപ്പിച്ചത് നന്ദിയുടെ വിഗ്രഹമായിരുന്നു. ശിവലിംഗ പണി പൂർത്തിയാക്കാൻ ഉള്ള ശ്രമത്തിനിടയിൽ നിയന്ത്രണമില്ലാത്ത നന്ദി ആ പ്രദേശമെങ്ങും നാശനഷ്ടങ്ങൾ ഉണ്ടാക്കി അതിനാൽ ആദ്യം നന്ദി വിഗ്രഹത്തിന്റെ കൊമ്പു മുറിച്ചു മാറ്റി, എന്നിട്ടും പരിഹാരം കാണാൻ കഴിയാത്തതിനാൽ വേഗം തന്നെ അപൂർണ്ണമായ ശിവലിംഗ പ്രതിഷ്ഠ നടത്തി. ശേഷം നന്ദി വിഗ്രഹത്തെ പ്രതിഷ്ഠിച്ചു. അങ്ങനെ നന്ദി ശാന്തനായി. ചടയപ്പന്‍ അഥവാ ജടയപ്പന്‍ എന്ന നാമത്തിലാണ് ഇവിടെത്തെ ശിവലിംഗ പ്രതിഷ്ഠ.
ഇവിടെത്തെ മറ്റൊരു പ്രത്യേക്ത ആൽ, അരശ്ശ്, വേപ്പ് തുടങ്ങിയ മൂന്ന് മരങ്ങൾ ഒന്നിച്ച് നിൽക്കുകയും, ഈ മരച്ചുവട്ടിൽ ഗണപതി ഭഗവാനും നാഗരാജാവും കുടികൊള്ളുകയും ചെയ്യുന്നു.
18 സിദ്ധന്‍മാരില്‍ ഒരാളായ എടൈക്കോട് സിദ്ധൻ സമാധിയായത് ഈ ക്ഷേത്രത്തില്‍ നിന്നായിരുന്നുവെന്നും അങ്ങനെയാണു ഈ ക്ഷേത്രത്തിനു തിരുവിടൈക്കോട് എന്ന പേരു വരാന്‍ കാരണമെന്നും വിശ്വാസിക്കുന്നു.
9. തിരുവിടൈക്കോട് ശ്രീ മഹാദേവ ക്ഷേത്രം