2022, ഫെബ്രുവരി 21, തിങ്കളാഴ്‌ച

ശിവക്ഷേത്രത്തില്‍ എന്തുകൊണ്ട് പൂര്‍ണ്ണപ്രദക്ഷിണമരുത്?

 



 
ശിവക്ഷേത്രത്തില്‍ എന്തുകൊണ്ട് പൂര്‍ണ്ണപ്രദക്ഷിണമരുത്?

============================================================


ഓരോ ക്ഷേത്രത്തിലും ചുറ്റമ്പലത്തിനെ പ്രദക്ഷിണം വയ്ക്കണമെന്ന് ആചാര്യന്മാര്‍ വിധിച്ചിട്ടുണ്ട്. പക്ഷേ, ശിവക്ഷേത്രത്തിലെ ശ്രീകോവിലിനെയോ ചുറ്റമ്പലത്തിനെയോ പൂര്‍ണ്ണമായി പ്രദക്ഷിണം ചെയ്യാന്‍ അനുവാദമില്ല. അറിയാതെ ആരെങ്കിലും ചെയ്യുമോയെന്നു കരുതി  ചില ക്ഷേത്രങ്ങളില്‍ കയര്‍ കൊണ്ട് കെട്ടിയിരിക്കുന്നു 

പൂര്‍ണ്ണതയുടെ ദേവനായാണ് ശ്രീ പരമശിവനെ ഭക്തര്‍ ആരാധിച്ചുവരുന്നത്. അങ്ങനെ പൂര്‍ണ്ണസങ്കല്‍പ്പത്തില്‍ വിളങ്ങുന്ന ശ്രീ പരമശിവനെ പ്രദക്ഷിണം വച്ചാല്‍ അതിനര്‍ത്ഥം പരിമിതമെന്നാണല്ലോ! അതിനാല്‍ ശ്രീപരമ ശിവന്റെ പൂര്‍ണ്ണത - അപരിമിത - ബോദ്ധ്യമാക്കുന്ന പ്രതീകാത്മകമായ അനുഷ്ഠാനമാണ് ഭാഗികമായി ശിവാലയ പ്രദക്ഷിണം വെയ്ക്കല്‍.

ശ്രീ ശിവഭഗവാന്റെ ശിരസ്സിലൂടെ ശ്രീ ഗംഗാമാതാവ് ഒഴുകിക്കൊണ്ടിരിക്കുന്നു എന്ന സങ്കല്‍പ്പത്തിലുള്ള ധാരാജലം ഒഴുകുന്ന ഓവ് മുറിച്ച് പ്രദക്ഷിണം ചെയ്യാന്‍ പാടില്ലെന്നൊരു വിശ്വാസം നിലനില്‍ക്കുന്നതിനാലും പൂര്‍ണ്ണപ്രദക്ഷിണം തടയപ്പെട്ടിരിക്കുന്നു.


അർദ്ധ പ്രദക്ഷിണം) എന്നതിന്റെ ശാസ്ത്രം !

ക്ഷേത്രത്തെ ഒരു യജ്ഞശാലയായി ആണ് സങ്കല്പിച്ചിരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ യജ്ഞ ശാലയിലേക്ക് തന്നെ ഇതിനുത്തരത്തിനും നോക്കേണ്ടി വരും. അതിരാത്രം അഥവാ അഗ്നി എന്ന യജ്ഞ വിശേഷത്തില്‍ അഞ്ഞൂറില്‍ അധികം വിവിധാകൃതിയിലുള്ള ഇഷ്ടികകള്‍ ഉപയോഗിച്ച് ഒന്നിന് മീതെ ഒന്നായി അഞ്ചു തട്ടുള്ള ഗരുഡ ചിതി നിര്‍മിക്കുന്ന ചടങ്ങുണ്ട്. ഋതിക്കുകളില്‍ പ്രമുഖനായ അധര്യുവിനാണ് മന്ത്രപൂര്‍വമായി പടവിന്റെ ചുമതല. അഞ്ചു ദിവസം കൊണ്ടേ പണി തീരുകയുള്ളൂ. പടവിനു കുറ്റിയടിച്ചാല്‍ പിന്നെ പടുക്കാനുള്ള സ്ഥലത്തിനു ക്ഷേത്രം എന്നാണു പേര് (ഇതില്‍ നിന്നാണ് ദേവാലയത്തിന് ക്ഷേത്രം എന്ന സംജ്ഞ വന്നത്). സ്ഥലം അതിരിട്ടു തിരിക്കുന്നത് മുതല്‍ക്കു അധ്വര്യുവിന്റെ നടത്തം മുഴുവന്‍ സവ്യാപസവ്യ ശൈലിയില്‍ ആണ് എന്നറിയുക. (സവ്യം = പ്രദക്ഷിണം, അപസവ്യ = അപ്രദക്ഷിണം) ഈ പടവിന്റെ മുകള്‍ തട്ടിലെ ഒത്ത നടുക്കുള്ള സ്വയമാതൃണ്ണ എന്ന ഇഷ്ടികമേല്‍ യജുര്‍ വേദാന്തര്‍ഗ്ഗതമായ ശ്രീരുദ്ര സൂക്ത മന്ത്രം ജപിച്ചു കൊണ്ട് ആട്ടിന്‍ പാല്‍ അഭിഷേകം ചെയ്യും. (ഈ ചടങ്ങില്‍ നിന്നുണ്ടായതാണ് ശ്രീ രുദ്രന്റെ ശാന്ത സ്വരൂപമായ ശ്രീ പരമശിവന്റെ അഭിഷേക പ്രിയത്വം എന്ന് വേണം കരുതാന്‍). ഒരു വിശദീകരണത്തിനു കൂടി ഇവിടെ സാംഗത്യം ഉണ്ട്. ക്ഷേത്രാരാധനയുടെ ആരംഭ ദിശയില്‍ ശിവ ക്ഷേത്രങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് വിഗ്രഹാരാധനയിൽ ആഭിമുഖ്യം വന്നപ്പോള്‍ മാത്രമാണ് ശ്രീമഹാവിഷ്ണ്വാദികളായ ഇതരമൂര്‍ത്തികള്‍ക്കും ക്ഷേത്രങ്ങളില്‍ സ്ഥാനം ലഭിച്ചത്. തുടക്കത്തില്‍ എല്ലാം ക്ഷേത്രങ്ങളിലും സവ്യാസപസവ്യ രീതി നില നിന്നിരിക്കണം. പിന്നീടു അതിനെ പരിത്യജിച്ചതായിരിക്കണം. ഇങ്ങനെ ശിവ ക്ഷേത്രത്തില്‍ തിരുമുറ്റത്തു കൂടി സവ്യാപസവ്യ പ്രദക്ഷിണം നടത്തുമ്പോള്‍ ചിലര്‍ വടക്ക് ഭാഗത്തുള്ള സോമനും വൈശ്രവനനും ബലി തൂവുന്ന ബലിക്കല്ലുകള്‍ക്ക് പ്രദക്ഷിണമായി അപ്രദിക്ഷിനത്തിലേക്ക് കടക്കുന്നത്‌ കാണാം. അത് തെറ്റാണ്. ദേവനും ബാലിക്കല്ലിനുമിടയില്‍, ഗുരുവിനും ശിഷ്യനുമിടയില്‍, ഭാര്യക്കും ഭർത്താവിനുമിടയിൽ മുറിഞ്ഞു കടക്കരുത് എന്ന് ശാസ്ത്രം പറയുന്നു.

വാസ്തവത്തില്‍ ഓവല്ല, സോമ രേഖയാണ് പ്രശ്നം. ഭൂകാന്തം തന്നെ ആണ് സോമരേഖ. ത്രൈവര്‍ണ്ണികരുടെ (ശൂദ്രര്‍ ഒഴിച്ചുള്ള മൂന്ന് ജാതി) കുടിക്ക് നീര്‍വീഴ്ത്തലിലും (ഭക്ഷണത്തിനു മുന്നേ, ഇലയില്‍ ജലം വീഴ്ത്തി പ്രാർത്ഥിക്കുന്ന ആചാരം)ഹോമകുണ്ഡത്തിന്റെ ചുറ്റുമുള്ള തലോടലിലും, വ്ലാകലിലും എല്ലാ ക്ഷേത്രങ്ങളിലും ഉള്ള വലിയ ബലിക്കല്ലിന്റെ ചുറ്റുമുള്ള ബലി തൂകലില്‍ എന്ന് വേണ്ട സവ്യാപസവ്യത്തിന്റെ പ്രായോഗിക ആചരണം സാര്‍വത്രികം തന്നെ ആണ്. ശുദ്ധി മുതലായ കര്‍മങ്ങളുടെ ഭാഗമായി ഗര്‍ഭ ഗൃഹത്തിനകത്തും പുറത്തും പ്രദക്ഷിണത്തിന്റെ വിഷയം വരുമ്പോള്‍ സവ്യാപാസവ രീതി തന്നെ എല്ലാ ക്ഷേത്രങ്ങളിലും നിര്‍വഹിക്കപ്പെടുന്നു. അറിവും പരിചയവും ഉള്ള അമ്പലവാസികള്‍ ആരും തന്നെ തിടപ്പള്ളിയിലെക്കോ ശ്രീലകത്തേക്കോ ആവശ്യമുള്ള വസ്തുക്കള്‍ കൊണ്ട് വരുമ്പോള്‍ പ്രതിഷ്ഠാമൂര്‍ത്തി ഏതായാലും ഓവ് മുറിച്ചു കടക്കാറുമില്ല. കേരളത്തിനു പുറത്തു സാമാന്യമായി മറ്റെവിടെയും സവ്യാപസവ്യമില്ലെങ്കിലും ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍ ഇന്നും അതുണ്ട്. ഭൂമിയുടെ കാന്തദണ്ഡത്തിനു (സോമ രേഖക്ക്) മുകളില്‍ ആയിട്ടാണ് സോമനാഥ ക്ഷേത്രം പ്രതിഷ്ഠിച്ചിട്ടുള്ളത് . ഒരു പക്ഷെ അക്കാരണം കൊണ്ടായിരിക്കാം, മറ്റുള്ള ശിവ ക്ഷേത്രങ്ങളില്‍ ഈ സമ്പ്രദായം ഇല്ലഞ്ഞിട്ടും, സോമനാഥ ക്ഷേത്രത്തില്‍ ഇക്കാര്യം ഇന്നും നിഷ്ഠയോടെ പരിപാലിച്ചു പോരുന്നത്.

ഇത്രയും ശിവക്ഷേത്ര പ്രദക്ഷിണത്തിന്റെ ശാസ്ത്രവും പ്രത്യേകതയും.

ഇനി പൊതുവെ പ്രദക്ഷിണം എന്നാൽ എന്താണെന്ന് നോക്കാം..

പ്രദക്ഷിണത്തെ രണ്ടു ഘട്ടമായ്‌ തിരിക്കാം. ചുറ്റമ്പലത്തില്‍ തിരുമുറ്റത്തു കൂടി ഉള്ളത്, പിന്നൊന്ന് പുറത്തു പ്രദക്ഷിണ വഴിയില്‍ കൂടിയുള്ളത്. ഇതില്‍ ആദ്യത്തേത് അകത്തെ ബലിവട്ടത്തിനു പുറത്തു കൂടി വേണമെന്ന് നിര്‍ബന്ധമാണ്‌. പുറത്തേത് , പുറത്തെ ബലിവട്ടത്തിനു പുറത്തു കൂടിയും.

തിരുമുറ്റത്തു ഒരു പ്രദക്ഷിണമേ വേണ്ടൂ. പ്രതിഷ്ഠാ മൂര്‍ത്തി ഏതായാലും കൂടുതല്‍ പ്രദക്ഷിണം ചെയ്യുന്നതിന് തടസവുമില്ല. എന്നാല്‍ പുറത്തെ സ്ഥിതി ഇതല്ല. അതിനു നിയമം ഉണ്ട്. എണ്ണത്തിലും പ്രദക്ഷിണത്തിലും.

പ്രദക്ഷിണ എണ്ണം:

ഏകം വിനയകെ കുര്യാല്‍ ദ്വേ സൂര്യേ ത്രിനി ശങ്കറെ

ചത്വാരി ദേവയാ വിഷ്ണു ച സപ്താശ്വത്തേ പ്രദക്ഷിണം

ആഗമ ശാസ്ത്ര വിധി പ്രകാരം പ്രദക്ഷിണത്തിന്റെ എണ്ണം ശ്രീ ഗണപതിക്കൊന്നു, ശ്രീ സൂര്യന് രണ്ടു, ശ്രീ പരമശിവന് മൂന്നു, എല്ലാ ദേവിമാര്‍ക്കും ശ്രീമഹാവിഷ്ണുവിനും നാല്, അരയാലിനു ഏഴു എന്നിവ നിര്‍ബന്ധമാണ്‌. (അരയാലിനു ഉച്ച കഴിഞ്ഞാല്‍ പ്രദക്ഷിണം പാടില്ല എന്നാണു). ശ്രീ ശാസ്താവ്, ശ്രീ സുബ്രഹ്മണ്യന്‍, ശ്രീ വേട്ടയ്ക്കൊരു മകൻ , ശ്രീ നാഗങ്ങള്‍ എന്നിവക്കെല്ലാം ശ്രീപരമ ശിവന്റെ പ്രദക്ഷിണം തന്നെ.

പ്രദക്ഷിണ നിയമം:

"ആസന്ന പ്രസവാ നാരി തൈലപുര്‍ണം യഥാ ഘടം വാഹന്തിശന കൈര്യാതി തഥാ കാര്യാല്‍ പ്രദക്ഷിണം " പ്രസവിക്കാറായ ഒരു സ്ത്രീയുടെ തലയില്‍ ഒരു കുടം എണ്ണ കുടി വച്ചാല്‍ എത്ര പതുക്കെ നടക്കുമോ അങ്ങിനെ വേണം പ്രദക്ഷിണം വയ്ക്കാന്‍ എന്ന് തന്ത്ര സമുച്ചയം പറയുന്നു.

പദാല്‍ പദാനുഗം ഗച്ചേല്‍ കരൌ ചലവിവര്‍ജ്ജിതെ സ്തുതിര്‍വ്വാഹി ഹൃദി ധ്യാനം ചതുരംഗം പ്രദക്ഷിണം.

പ്രദക്ഷിണത്തില്‍ നാലംഗങ്ങള്‍ ഉണ്ട്. അടിവച്ചടി വച്ച് പതുക്കെ നടക്കുകയെ പാടുള്ളൂ. കൈ വീശരുത് . തൊഴുതു നടക്കണം. ചുണ്ടുകളില്‍ ഈശ്വര സ്തുതിയും, മനസ്സില്‍ ഈശ്വര ധ്യാനവും ഉണ്ടായിരിക്കണം.

ഇത്രയുമാണ് ക്ഷേത്ര പ്രദക്ഷിണത്തില്‍ ശ്രദ്ധിക്കേണ്ട പ്രാഥമിക കാര്യങ്ങള്‍.

കടപ്പാട്  


സുരേഷ്‌

നെട്ടിശ്ശേരി ശാസ്താക്ഷേത്രം ,തൃശൂർ ജില്ല

 നെട്ടിശ്ശേരി ശാസ്താക്ഷേത്രം ,തൃശൂർ ജില്ല 

  ====================================

  തൃശൂർ ജില്ലയിലെ നെട്ടിശ്ശേരിയിൽ ,തൃശൂരിൽ നിന്നും മൂർക്കാട്ടുകര വഴി  മണ്ണുത്തി റൂട്ടിൽ. പ്രധാനമൂർത്തി ശാസ്താവ്..പ്രത്യേകതയുള്ള വിഗ്രഹമാണ്. വലതുകാൽ പൊന്തിച്ചു ഇടതു കാൽ മടക്കി രണ്ടു കാല്മുട്ടുകളിലും കൈ വച്ച്  ഇരിയ്ക്കുന്ന ശാസ്താവാണ് .കിഴക്കോട്ടാണ് ദര്ശനം രണ്ടു നേരം പൂജയുണ്ട്, തന്ത്രി  നടുവിൽ മണ്ണാഴി . ആറാട്ടുപുഴ പൂരം പങ്കാളിയാണ്  മീനത്തിലെ തിരുവാതിര പുറപ്പാട്. അത്തം   നക്ഷത്രം കൊടികുത്ത്. .ഉപദേവതാഃ ,നാല് വിഷ്ണു ശിവൻ,ഗണപതി ഭദ്രകാളി വടക്കേടത്ത്,കപ്ലിങ്ങാട്ട് പാലത്തോൽ,വെള്ളായണി ആലത്തൂർ നമ്പൂതിരിപ്പാട്  എന്നിവരുടെ ക്ഷേത്രമായിരുന്നു ഇപ്പോൾ കൊച്ചി ദേവസ്വO ബോർഡ് .മുളയത്തായിരുന്നു ആദ്യം ഈ ശാസ്താവ് എന്നാണു പഴമ ഈ ബോർഡിൻറെ ഉപ ഗ്രൂപ്പിലെ  മറ്റു ക്ഷേത്രങ്ങൾ മുളയംകൂട്ടാല ,മുളയം പനങ്ങാട്ടുകര ,നടത്തറ അവിലശ്ശേരി ശിവൻ മുക്കാട്ടുകാര വിഷ്ണു ,മുക്കാട്ടുകര കൊക്കുളങ്ങര ഭദ്രകാളി 

2022, ഫെബ്രുവരി 20, ഞായറാഴ്‌ച

ചെഴുങ്ങാന്നു ർ മഹാദേവ ക്ഷേത്രം

 



ചെഴുങ്ങാന്നു ർ  മഹാദേവ ക്ഷേത്രം 

=====================================

chezhunganoor  siva  temple 

==========================

തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാൽ പഞ്ചായത്തിൽ നെയ്യാണ്റ്റിന് കരയിൽ നിന്നും മൻവിളാകം -കാരക്കോണം  റൂട്ടിലെ കുന്നത്തുകാൽ ജംഗ്ഷനിൽ നിന്നും രണ്ടുകിലോമീറ്റർ വടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്നു. പ്രധാനമൂർത്തി ശിവൻ ഉപദേവതകൾ ഗണപതി,സിസ്താവ് നാഗദേവത ദേവി .മൂന്നു നേരം പൂജയുണ്ട്. അര്ധനാരീശ്വരനാണെന്നും ഒരു വിശ്വാസമുണ്ട്. കിഴക്കോട്ടാണ് ദർശനം . മീനത്തിൽ ഉതൃട്ടാതി കൊടി കയറി തിരുവാതിര ആറാട്ട് നരിയൂർ നാടുവാഴി കാരണവർ കാച്ചിൽ വെട്ടാൻ വന്നപ്പോൾ ആയുധം കൊണ്ട് സ്വയം ഭൂലിംഗത്തിൽ ചോരപൊടിഞ്ഞു എന്ന് ഐതിഹ്യം ,നരിയൂർ പന്നിയോട് വ്യന്തപ്പോൽ ,പാലയ്ക്കൽ കരക്കാരുടെ ക്ഷേത്രമായിരുന്നു ഇപ്പോൾ തിരുവതാംകൂർദേവസ്വo  ബോർഡ് വെള്ളടാ ഭഗവതി ക്ഷേത്രവും മണിനാട് ശ്രീകൃഷ്ണനും  ഈ ഗ്രൂപ്പിലാണ്.  ഇവിടെ നിന്നും 7 കിലോമീറ്റര്  മാണിവിളാകത്ത് തൃപ്പലവൂർ മഹാദേവക്ഷേത്രവുമുണ്ട്. ഇത് മുവ്‌വേറിക്കരയാറിന്റെ തീരാത്താണ് . .കൊല്ലിയിൽ പഞ്ചായത്തിൽ  ഇതും ഇപ്പോൾ തിരുവതാംകൂർ ദേവസ്വo ബോർഡ് .

2022, ഫെബ്രുവരി 19, ശനിയാഴ്‌ച

മയിലാളം ശിവക്ഷേത്രം എറണാകുളം ജില്ല,ഇടപ്പള്ളി

 




മയിലാളം ശിവക്ഷേത്രം  എറണാകുളം ജില്ല,ഇടപ്പള്ളി

==================================================


എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിൽ  സ്ഥിതിചെയ്യുന്നു. പ്രധാനമൂർത്തി ശിവൻ  കിഴക്കോട്ടു ദര്ശനം വട്ടശ്രീകോവിൽ. രണ്ടു നേരം പൂജയുണ്ട് ഉപദേവത .ശ്രീകൃഷ്ണൻ, അയ്യപ്പൻ ഭഗവതി  ശിവരാത്രി ആഘോഷം ഉണ്ട്  ഇടപ്പള്ളി സ്വരൂപത്തിന്റെ ക്ഷേത്രമായിരുന്നു ഇപ്പോൾ ചേങ്കോട്ടുകോണം രാമദാസാമിഷൻ .പാലാരിവട്ടത്തുള്ള രാജരാജശ്വരി  ക്ഷേത്രവും ഇടപ്പള്ളി സ്വരൂപം വകയായിരുന്നു ഇപ്പോൾ എൻ.എസ.എസ. ഇവിടെ ഭഗവതിയാണ് പ്രധാനമൂർത്തി  കിഴക്കോട്ടു ദര്ശനം രണ്ടുനേരംപൂജ, തന്ത്രി പുലിയന്നൂർ . 

പാലച്ചുവട്ടിൽ ഭഗവതിയെന്നായിരുന്നു  പഴയ പേര് .മേടത്തിലെ പൂരം നാളിൽ ആറാട്ട് ഉത്സവം ഉപദേവത , ഗണപതി ശാസ്താവ്  ശിവൻ നാഗയക്ഷി .

ഇടപ്പള്ളിയിൽ പോണേക്കര വഴിയുള്ള ചേന്ദൻ കുളങ്ങര ക്ഷേത്രവും  ഇടപ്പള്ളി സ്വരൂപത്തിന്റേതായിരുന്നു. ഇത് ഇപ്പോൾ ക്ഷേത്ര സംരക്ഷണസമിതി ഏറ്റെടുത്തു . ഇവിടെ പ്രധാനമൂർത്തി മഹാവിഷ്ണുവാണ്  പടിഞ്ഞാട്ടു ദര്ശനം രണ്ടുനേരം പൂജയുണ്ട്. മകരത്തിലാണ് ചിറപ്പ്

മണ്ണഞ്ചേരിൽ തൃക്കോവിൽ ആലപ്പുഴ ജില്ല =

 

മണ്ണഞ്ചേരിൽ തൃക്കോവിൽ  ആലപ്പുഴ ജില്ല

=======================================


ആലപ്പുഴജില്ലയിലെ മണ്ണഞ്ചേരിൽ പഞ്ചായത്തിൽ,ആലപ്പുഴതണ്ണീര്മുക്കം റൂട്ട്  രണ്ടു പ്രധാനമൂർത്തി 

 കളാണ് പ്രതിഷ്ഠ.രണ്ടും  ശിവൻതന്നെ. തെക്കനപ്പനും വടക്കനപ്പനും പടിഞ്ഞാട്ടു ദർശനമാണ് തൊട്ടു മുന്നിൽ ഒരു കുളം ഈ തെക്കനപ്പൻ സ്വയംഭൂവാണ് വിവാഹങ്ങൾ വടക്കനപ്പന്റെ സന്നിധിയിൽ വച്ചാണ് നടത്തി വരുന്നത്. തന്ത്രി തരണനെല്ലൂർ. മൂന്നു നേരം പൂജയുണ്ട്. ഉപദേവതകൾ , ശാസ്താവ്, ഗണപതി,സർപ്പം ആദിത്യൻ, തരണനെല്ലൂർ മനക്കാരായിരുന്നു ഈ ക്ഷേത്രം ഊരാളന്മാർ  ഈ ഭാഗത്തെ സ്ഥലം  മുഴുവൻ മണ്ണഞ്ചേരി

 ദേ വസം  വകയായി രുന്നു. ക്ഷേത്രം പിന്നീട് ചിരട്ടക്കാട്ട്‌ വീട്ടുകാരുടെ കൈവശം .ഇപ്പോൾ ഒരു ട്രസ്റ്റ് വക. 

2022, ജനുവരി 17, തിങ്കളാഴ്‌ച

നീണ്ടൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ,കോട്ടയം ജില്ല

 





നീണ്ടൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ,കോട്ടയം ജില്ല

==================================================


കേരളത്തിലെ തന്നെ അതീവ ശ്രേഷ്ഠമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങളിലൊന്നായാണ് കോ‌ട്ടയത്തെ നീണ്ടൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്. താരകാസുരനെ വധിച്ചശേഷം അത്യുഗ്രഭാവത്തിൽ നിൽക്കുന്ന സുബ്രഹ്മണ്യനാണ് ഇവിടുത്തെ പ്രതിഷ്ഠ.


പ്രത്യേകതകള്‍ ഏറെയുണ്ട് കോട്ടയം ജില്ലയിലെ നീണ്ടൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്. മനുഷ്യ ജീവിതത്തിലെ എല്ലാ നന്മകള്‍ക്കും സുബ്രഹ്മണ്യനെ ഭജിച്ചാല്‍ മതിയെന്നാണ് വിശ്വാസം. സന്താനങ്ങളുടെ ഗുണത്തിനും സര്‍പ്പദോഷ പരിഹാരത്തിനും എല്ലാ വിശ്വാസികള്‍ എന്നും ആശ്രയിക്കുന്നത് സുബ്രഹ്മണ്യ ക്ഷേത്രങ്ങളെയാണ്. അത്തരത്തില്‍ പ്രസിദ്ധവും പുരാതനവുമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ നീണ്ടൂരില്‍ സ്ഥിതി ചെയ്യുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. തങ്ങളു‌‌ടെ നിരാശകളില്‍ ഇരുകയ്യും നീട്ടി വിശ്വാസികള്‍ ഓടിയെത്തുന്ന നീണ്ടുര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്


പവിത്രമായ സ്ഥാനം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നതിനോടൊപ്പം തന്നെ വേറേയും പ്രത്യേകതകല്‍ ഈ ക്ഷേത്രത്തെ വിശിഷ്‌ടമാക്കുന്നു. അഗസ്ത്യ മുനിയാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠ ന‌ടത്തിയത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. വേദവ്യാസനും വില്യമംഗലത്തു സ്വമിയാരുമെല്ലാം ഈ സന്നിധിയില്‍ എത്തിയിട്ടുണ്ടെന്നും ക്ഷേത്ര വിശ്വാസങ്ങള്‍ പറയുന്നു.


വേല്‍ തലകീഴായി പി‌ടി‌ച്ച സുബ്രഹ്മണ്യന്‍ മറ്റൊരു സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും കാണുവാന്‍ സാധിക്കാത്ത പല പ്രത്യേകതകളും ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയില്‍ കാണാം. കിഴക്കോട്ട് ദര്ഞസനമായാണ് സുബ്രഹ്മണ്യനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. സാധാരണ പ്രതിഷ്ഠകളില്‍ നിന്നും വ്യത്യസ്തമായി താരകാസുരനിഗ്രഹഭാവത്തിൽ പടച്ചട്ടയണിഞ്ഞു നിൽക്കുന്നതും അത്യപൂർവമായി വേൽ തലകീഴായി പിടിച്ചും രൗദ്രഭാവത്തിൽ ഉത്തരീയം കൈത്തണ്ടയിൽ വീണു കിടക്കുന്നതുമായിട്ടാണ് ഇവിടുത്തെ ശിലാവിഗ്രഹമുള്ളത്. മറ്റൊരിടത്തും ഇത്തരത്തിലൊരു വിഗ്രഹവും പ്രതിഷ്ഠയും കാണുവാന്‍ സാധിക്കില്ല.


ഈഴകോട് ശ്രീ മഹാദേവ ക്ഷേത്രം

 



ഈഴകോട് ശ്രീ മഹാദേവ ക്ഷേത്രം 

==================================================================


തിരുവനന്തപുരം ജില്ലയിലെ വിളവൂർക്കൽ ഗ്രാമത്തിലെ പ്രഹനപ്പെട്ട ഒരു ക്ഷേത്രമാണ് ഇത് ഷഠാധാര പ്രതിഷ്ഠയിൽ ശിവലിംഗ രൂപത്തിൽ  വാഴുന്ന രൂപമാണിവിടെ ശ്രീ മഹാദേവൻ പഞ്ച പ്രകാരങ്ങൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്ന മൂലതന്ത്രത്തെ ചൈതന്യത്ത ഭക്തരുടെ മുന്നിൽ എത്തിയ്ക്കുന്ന ജാഗ്രത പാലകനാന്ന് ഈഴകോട് മഹാദേവൻ .പഞ്ചാക്ഷരി മന്ത്രത്തിന്റെ വിശുദ്ധിയിൽ മണൽ തരികൾ പോലും ഇമ്പമായി തുടിയ്ക്കുന്ന ഒരു പുണ്യ സങ്കേതമാണിവിടെ ഒരു രാജാധി രാജാനായി അഖിലാണ്ഡ കോടി ബ്രഹ്‌മാണ്ഡ നായകനായി തലമുറകൾക്കു അന്നമൂട്ടുന്നവനായി ഇദ്ദേഹം വിരാജിയ്ക്കുന്നു. 

2021, ഡിസംബർ 23, വ്യാഴാഴ്‌ച

നെല്ലൈയപ്പര്‍ ക്ഷേത്രം. ത്രിരുനെൽവേലി

 




നെല്ലൈയപ്പര്‍ ക്ഷേത്രം. ത്രിരുനെൽവേലി 

======================================


നെല്ലൈയപ്പർ  ഒരു  ഹിന്ദു ക്ഷേത്രംആണ് . പ്രതിഷ്ഠ പ്രതിഷ്ഠ ശിവൻ  ,  തിരുനെൽവേലി യിൽ സ്ഥിതി ചെയ്യുന്നു , സൌത്ത് ഇന്ത്യൻ സംസ്ഥാനത്തെ തമിഴ്നാട് . പ്രതിനിധീകരിക്കുന്ന നെല്ലയ്യപ്പർ (വേണുവനനാഥർ എന്നും അറിയപ്പെടുന്നു) ആയി ശിവനെ ആരാധിക്കുന്നു , അദ്ദേഹത്തിന്റെ പത്നിയായ പാർവതിയെ കാന്തിമതി അമ്മൻ ആയി ചിത്രീകരിച്ചിരിക്കുന്നു. ക്ഷേത്രം വടക്കൻ തീരത്ത് സ്ഥിതി ഥമിരബരനി നദി ൽ തിരുനെൽവേലി ജില്ലയിലെ . മുഖ്യ പ്രതിഷ്ഠ 7 നൂറ്റാണ്ടിൽ തമിഴ് ശൈവ കാനോനിക പ്രവൃത്തി ൽ പൂജനീയ തേവാരം , 


പതിനാലര ഏക്കർ വിസ്തൃതിയുള്ള ക്ഷേത്ര സമുച്ചയം അതിന്റെ എല്ലാ ആരാധനാലയങ്ങളും കേന്ദ്രീകൃത ചതുരാകൃതിയിലുള്ള മതിലുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഈ ക്ഷേത്രത്തിൽ സ്വാമി നെല്ലായപ്പറിന്റെയും അദ്ദേഹത്തിന്റെ പത്നി ശ്രീ കാന്തിമതി അംബാളിന്റെയും പ്രതിഷ്ഠകൾ ഏറ്റവും പ്രധാനപ്പെട്ടതാണ്.


ക്ഷേത്രത്തിന് രാവിലെ 6:00 മുതൽ രാത്രി 9:00 വരെ വിവിധ സമയങ്ങളിലായി മൂന്ന്ആചാരങ്ങളും കലണ്ടറിൽ ആറ് വാർഷിക ഉത്സവങ്ങളുമുണ്ട്.  ബ്രഹ്മോത്സവം ഉത്സവം തമിഴ് മാസം (ജൂൺ-ജൂലൈ) ക്ഷേത്രത്തിൽ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഉത്സവം.


യഥാർത്ഥ സമുച്ചയം നിർമ്മിച്ചത് പാണ്ഡ്യന്മാരാണെന്ന് വിശ്വസിക്കപ്പെടുന്നു , അതേസമയം ഇന്നത്തെ കൊത്തുപണികൾ ചോളർ, പല്ലവർ, ചേരന്മാർ, മധുരൈ നായകർ എന്നിവർ ചേർന്നതാണ്. ആധുനിക കാലത്ത്, മന്ദിരത്തെച്ചൊല്ലി പരിപാലിച്ച് ഭാഗഭാക്കാണ് ഹിന്ദു മത മുന്സിപ്പാലിറ്റി വകുപ്പ് ഓഫ് തമിഴ്നാട് സർക്കാർ .


അത്ഭുതങ്ങളും വിശ്വാസങ്ങളും ഏറെ എ‌ടുത്തുപറയുവാനുണ്ട് തിരുനെല്‍വേലി എന്ന തമിഴ് മണമുള്ള നാ‌‌ടിന്. നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ഉയര്‍ത്തിക്കെ‌ട്ടിയ വിശ്വാസ ഗോപുരങ്ങളാണ് തിരുനെല്‍വേലിയു‌‌ടെ പ്രത്യേകത. ചരിത്രവും പാരമ്പര്യവും വിശ്വാസങ്ങളും ഒന്നിനൊന്ന് മുന്നി‌ട്ടു നില്‍ക്കുന്ന ക്ഷേത്രനഗരം. കാറ്റില്‍പാറുന്ന കാറ്റാടി മരങ്ങളോടൊപ്പം ക്ഷേത്രങ്ങളാണ് ഈ നഗരത്തിലെ പ്രധാന കാഴ്ച. അതില്‍തന്നെ പ്രസിദ്ധം നെല്ലൈയപ്പര്‍ ക്ഷേത്രമാണ്. വിശ്വാസങ്ങളും കെട്ടുകഥകളും ചേര്‍ന്ന് ഭക്തരെ വിശ്വാസത്തിന്റെ ആനന്ദത്തിലറാ‌ട്ടുന്ന നെല്ലൈയപ്പര്‍ ക്ഷേത്രത്തെക്കുറിച്ച്

ഏറ്റവും വലിയ ശിവ ക്ഷേത്രം തമിഴ്നാടിന്‍റെ ചരിത്രത്തോ‌‌ടും പുരാണങ്ങളോ‌ടും ഏറെ ചേര്‍ന്നു നില്‍ക്കുന്ന ക്ഷേത്രമാണ് തിരുനെല്‍വേലിയിലെ നെല്ലൈയപ്പര്‍ ക്ഷേത്രം. എ ഡി 700 കളില്‍ പാണ്ഡ്യരാജാക്കന്മാരാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് ചരിത്രം പറയുന്നത്. വലിയ മണ്ഡപങ്ങളും ഗോപുരങ്ങളും ഒക്കെയായി നിലനില്‍ക്കുന്ന ഈ ക്ഷേത്രം തമിഴ്നാട്ടിലെ ഏറ്റവും വലിയ ശിവക്ഷേത്രം കൂടിയാണ്.

 

ചരിത്രം 

-----------

ഗോപുരം നെല്ലൈയപ്പര് ക്ഷേത്രം

ഒരു പ്രത്യേകതരം മരങ്ങളോ കുറ്റിച്ചെടികളോ ആധിപത്യം പുലർത്തുന്ന തോടുകൾ, കൂട്ടങ്ങൾ അല്ലെങ്കിൽ വനങ്ങൾ എന്നിവയുടെ പേരിലാണ് തിരുനെൽവേലി അറിയപ്പെടുന്നത്. ഈ പ്രദേശം വേണു വനത്താൽ മൂടപ്പെട്ടിരുന്നതായി വിശ്വസിക്കപ്പെടുന്നു, അതിനാൽ വേണുവനം എന്ന് വിളിക്കപ്പെടുന്നു. 


യഥാർത്ഥ സമുച്ചയം നിർമ്മിച്ചത് പാണ്ഡ്യന്മാരാണെന്ന് വിശ്വസിക്കപ്പെടുന്നു , അതേസമയം ഇന്നത്തെ കൊത്തുപണികൾ ചോളർ, പല്ലവർ, ചേരന്മാർ, മധുരൈ നായകർ എന്നിവർ ചേർന്നതാണ്. എ ഡി ഏഴാം നൂറ്റാണ്ടിൽ ഭരിച്ചിരുന്ന നിന്ദ്രസീർ നെടുമാരൻ (കൂൺ പാണ്ഡ്യൻ) ആണ് ക്ഷേത്രത്തിന്റെ ശ്രീകോവിലുകളും ഗോപുരങ്ങളും നിർമ്മിച്ചത് . പ്രശസ്തമായ സംഗീതസ്തംഭമുള്ള മണിമണ്ഡപവും നിർമ്മിച്ചത് നിന്ദ്രസീർ നെടുമാരനാണ്. 1155-ലാണ് നന്തിക്ക് സമീപമുള്ള കൊടിമരം സ്ഥാപിച്ചത്. [2] പിന്നീട് പാണ്ഡ്യനായ കുലശേഖര പാണ്ഡ്യൻ ഒന്നാമൻ പതിമൂന്നാം നൂറ്റാണ്ടിൽ തിരുനെൽവേലി നെല്ലായപ്പർ ക്ഷേത്രത്തിന്റെ പുറംമതിൽ നിർമ്മിച്ചു.


യഥാർത്ഥത്തിൽ, നെല്ലായപ്പാർ, കാന്തിമതി ക്ഷേത്രങ്ങൾ ഇടയിൽ ഇടങ്ങളുള്ള രണ്ട് സ്വതന്ത്ര ഘടനകളായിരുന്നു. 1647-ലാണ് മഹാനായ ശിവഭക്തനായ തിരു വടമലയപ്പ പിള്ളയൻ "ചങ്ങല മണ്ഡപം" (തമിഴ് സങ്കിളി മണ്ഡപം) നിർമ്മിച്ച് രണ്ട് ക്ഷേത്രങ്ങളെയും ബന്ധിപ്പിച്ചത്. പൂന്തോട്ടത്തിന്റെ മധ്യഭാഗത്തായി 100 തൂണുകളുള്ള ചതുരാകൃതിയിലുള്ള വസന്തമണ്ഡപം. നന്തി മണ്ഡപം 1654-ൽ ശിവന്തിയപ്പ നായകർ പണികഴിപ്പിച്ചതാണെന്ന് പറയപ്പെടുന്നു. ചങ്ങലമണ്ഡപത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് 1756-ൽ തിരുവെങ്കടകൃഷ്ണ മുതലിയാർ സ്ഥാപിച്ച പൂന്തോട്ടമുണ്ട്.


ക്ഷേത്രത്തിൽ നിരവധി ശിലാ ലിഖിതങ്ങളുണ്ട്. അവരിൽ ഏറ്റവും പ്രധാനപ്പെട്ട ചുറ്റും 950 എഡി ആ വാണിരുന്ന ആ വെഎരപംദിയന് ആകുന്നു രാജേന്ദ്രൻ ഞാൻ ആൻഡ് കുലോത്തുംഗ ചോളൻ . മാരവർമൻ സുന്ദരപാണ്ഡ്യന്റെ ലിഖിതങ്ങളിൽ ഭഗവാനെ "വൂടയാർ", "വോഡയനായനാർ" എന്നും ദേവിയെ "നാച്ചിയാർ" എന്നും വിളിക്കുന്നു. ചേര , ചോള , ഹൊയ്‌സാല രാജാക്കന്മാരെ പരാജയപ്പെടുത്തി യുദ്ധ മുതലുകൾ കൊണ്ട് ക്ഷേത്രത്തിന്റെ പുറം മതിലുകൾ പണിതതായി കുലശേഖര പാണ്ഡ്യന്റെ ലിഖിതങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാം 

ബ്രിട്ടീഷ് ഭരണകാലത്ത് തിരുനെൽവേലിയെ ആദ്യം ടിന്നവെല്ലി എന്നാണ് വിളിച്ചിരുന്നത് . പുരാണകാലത്ത് ഈ സ്ഥലത്തെ മുളങ്കാടുകളുള്ള വേണുവന എന്നാണ് വിളിച്ചിരുന്നത്. ഇപ്പോഴത്തെ ക്ഷേത്രത്തിലെ പ്രതിഷ്ഠ മുളങ്കാടിനുള്ളിൽ പ്രത്യക്ഷപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു. ഈ സ്ഥലത്ത് വച്ച് ശിവനും പാർവതിയും തമ്മിലുള്ള വിവാഹത്തിന് വിഷ്ണു സാക്ഷ്യം വഹിച്ചതായി വിശ്വസിക്കപ്പെടുന്നു . ഐതിഹ്യത്തെ പ്രതിനിധീകരിക്കുന്ന ലോഹമായ ഗിണ്ടി , തുപ്പുള്ള പാത്രം എന്നിവയുള്ള വിഷ്ണുവിന്റെ ഒരു ചിത്രമുണ്ട് 

സ്ഥാണുമലയന്‍ ക്ഷേത്രം..കന്യാകുമാരി

 


സ്ഥാണുമലയന്‍



ക്ഷേത്രം..കന്യാകുമാരി 

=========================================



ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാര്‍ ഒരുമിച്ചു വാഴുന്ന സന്നിധാനം. അതാണ് സ്ഥാണുമലയന്‍ ക്ഷേത്രം. അപൂര്‍വ ശില്പ ഭംഗികൊണ്ട് പ്രശസ്തമായ ഏഴ് നിലകളുള്ള ഈ ക്ഷേത്രം കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രത്താണ്. ......

ശിവന്റെ പര്യായമായ സ്ഥാണുവും മഹാവിഷ്ണുവിനെ സൂചിപ്പിക്കുന്ന മാലും ബ്രഹ്മാവിന്റെ മറ്റൊരു പേരായ അയനും ചേര്‍ന്നാണ് സ്ഥാണുമലയന്‍ എന്ന പേരുണ്ടായത്..എന്നാണ് വിശ്വാസം. പരശുരാമന്‍ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് നാഗര്‍കോവില്‍ - കന്യാകുമാരി രാജവീഥിയില്‍ സ്ഥിതി ചെയ്യന്നു ..

ഐതിഹ്യകഥകളാല്‍ സമ്പന്നമാണ് സ്ഥാണുമലയന്‍ ക്ഷേത്രവും. അത്രി മഹര്‍ഷിയുടെ വാസകേന്ദ്രമായിരുന്നു പണ്ട് ജ്ഞാനാരണ്യം എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലമത്രേ.ഭര്‍ത്താവിനെ ദൈവമായി കണ്ട് ആരാധിച്ചിരുന്ന അനസൂയമൊത്ത് അത്രി മഹര്‍ഷി കഴിയുന്ന അവസരത്തില്‍ ഒരിക്കല്‍ അവിടെ മഴ പെയ്യാതായി.അതിന്റെ കാരണമന്വേഷിച്ച് തപസനുഷ്ഠിച്ച മഹര്‍ഷിയ്ക്ക് ഉത്തരം നല്‍കാന്‍ ത്രിമൂര്‍ത്തികള്‍ക്കു പോലുമായില്ല. തുടര്‍ന്ന് ദേവേന്ദ്രനെ പ്രീതിപ്പെടുത്തി.മഴ പെയ്യിക്കാനായി അത്രി മഹര്‍ഷി ഹിമാലയത്തിലേയ്ക്ക് പോയി. മഹര്‍ഷി യാത്രയാകും മുമ്പ് അദ്ദേഹത്തിന്റെ കാല് കഴുകിയ......

വെള്ളമെടുത്ത് അനസൂയ സൂക്ഷിച്ചു. ഭര്‍ത്താവിന്റെ അഭാവത്തില്‍ തനിയ്ക്കിത് ശക്തി നല്‍കുമെന്നും അവര്‍ വിശ്വസിച്ചു. ......


അനസൂയയുടെ ഭക്തിയേക്കുറിച്ചറിഞ്ഞ ത്രിമൂര്‍ത്തികള്‍ അനസൂയയെ പരീക്ഷിക്കാന്‍ തീരുമാനിച്ചു. സന്യാസിമാരുടെ വേഷത്തില്‍ അനസൂയയുടെ അടുക്കലെത്തിയ സന്യാസിമാര്‍ ഭിക്ഷയാചിച്ചു. പക്ഷേ ഒരു നിബന്ധന. വിവസ്ത്രയായി വേണം ഭിക്ഷ നല്‍കാന്‍. ഇതു കേട്ട അനസൂയ അത്രിയുടെ.പാദം കഴുകിയ ജലത്തില്‍ നോക്കി പ്രാര്‍ത്ഥിക്കുകയും ത്രിമൂര്‍ത്തികള്‍ ശിശുക്കളായി മാറുകയും ചെയ്തു..തുടര്‍ന്ന് അനസൂയ ആ കൈക്കുഞ്ഞുങ്ങളെ പരിചരിക്കുകയും ചെയ്തു. വിവരമറിഞ്ഞ അവിടെയെത്തിയ ലക്ഷ്മി, പാര്‍വതി, സരസ്വതി ദേവിമാര്‍ മൂവരുടേയും പഴയരൂപം തിരികെ കൊടുക്കണമെന്ന് അപേക്ഷിച്ചു. ഇതേ തുടര്‍ന്ന് അനസൂയ ശിശുക്കളായി മാറിയ ത്രിമൂര്‍ത്തികളെ പഴയരൂപത്തിലാക്കി എന്നാണ് കഥ. ......

ദേവേന്ദ്രന്‍ ത്രിമൂര്‍ത്തികള്‍ക്കായി നിര്‍മിച്ച ക്ഷേത്രമാണിതെന്ന മറ്റൊരു വിശ്വാസവും ഇവിടെ നിലനില്‍ക്കുന്നു. ക്ഷേത്രത്തിലെ പ്രതിഷ്ഠയില്‍ മുകള്‍ ഭാഗം ശിവനായും നടുഭാഗം വിഷ്ണുവായും കീഴ്ഭാഗം ബ്രഹ്മാവായും സങ്കല്‍പ്പിച്ചിരിക്കുന്നു. പ്രധാന റോഡില്‍ നിന്നും കവാടം കടന്നാല്‍ ദൂരെ നിന്ന് തന്നെ ശില്‍പചാതുര്യം വിളിച്ചോതുന്ന വെളുത്ത നിറത്തിലുള്ള ക്ഷേത്രഗോപുരം കാണാം. കുറച്ചുകൂടി മുന്നോട്ടു ചെന്നാല്‍ വലതുഭാഗത്തായി ഒത്ത നടുക്ക്..മണ്ഡപത്തോടുകൂടിയ വിശാലമായ കുളമാണ്. ഈ കുളത്തിനോടു ചേര്‍ന്ന് തന്നെ അഗ്രഹാരവീഥികളും ദൃശ്യമാണ്. റോഡരികില്‍ വലതുഭാഗത്തായി ഒരു ശിലയില്‍ കുങ്കുമവും പട്ടുംചാര്‍ത്തിയിരിക്കുന്നത് കാണാം. ......


ശുചീന്ദ്രം ചരിത്രത്തില്‍ കുറ്റവാളിയെന്നു കരുതുന്നയാള്‍ തീയില്‍ ചാടിയോ തിളയ്ക്കുന്ന എണ്ണയില്‍ കൈമുക്കിയോ നിരപരാധിത്വം തെളിയിക്കുന്ന ശുചീന്ദ്രം കൈമുക്ക്..ഇവിടെയാണ് നടന്നത്. മനുസ്മൃതി, യാജ്ഞവല്‍ക്യസ്മൃതി എന്നിവയില്‍ പലതരം കുറ്റങ്ങളേയും അവയ്ക്കുള്ള ശിക്ഷ എന്താണെന്നും പറഞ്ഞിട്ടുണ്ട്.  13-ാം ശതകത്തില്‍തുടങ്ങിയ ഈ ആചാരം സ്വാതി തിരുനാളിന്റെ കാലത്താണ് നിര്‍ത്തലാക്കിയത്. ......


പ്രത്യേകതകള്‍ 134 അടിയോളം ഉയരമുള്ള ക്ഷേത്രത്തിന്റെ പ്രവേശനഗോപുരം കൊത്തുപണികളാല്‍ സമൃദ്ധമാണ്. ക്ഷേത്രകവാടത്തിലെ 25 അടിയോളം ഉയരമുള്ള വാതിലും കാണേണ്ട കാഴ്ചയാണ്. പടുകൂറ്റന്‍ പക്ഷിശ്രേഷ്ഠന്റെ പ്രതിമയും സന്ദര്‍ശകരെ ആശ്ചര്യഭരിതരാക്കും. ദേവന്മാരും ഉപദേവന്മാരുമായി......

നിരവധി ആരാധനാമൂര്‍ത്തികളാണ് ക്ഷേത്രത്തിലുള്ളത്. സ്ഥാണുമലയ ശിവനാണ് അതില്‍ പ്രധാനം. ക്ഷേത്രത്തിനകത്ത് ആദ്യഘട്ട പ്രാര്‍ത്ഥനപൂര്‍ത്തിയാക്കി ഇറങ്ങുന്നത് മറ്റൊരു ഇടനാഴിയിലാണ്. ഹനുമാന്‍ പ്രതിഷ്ഠയിലേക്കാണ് ഈ വഴി ചെല്ലുന്നത്. 18 അടിയോളം ഉയരമുണ്ട് ഈ.പ്രതിമയ്ക്ക്. ഈ പ്രതിഷ്ഠയുള്ളതിനാല്‍ ഹനുമാന്‍ ക്ഷേത്രമെന്നും സ്ഥാണുമലയന്‍ ക്ഷേത്രം അറിയപ്പെടുന്നു............

തിരുവനന്തപുരത്ത് നിന്നും നാഗര്‍ കോവിലിലേക്ക് കെ.എസ്.ആര്‍.ടി.സിയുടേയും തമിഴ്‌നാട് ആര്‍.ടി.സിയുടേയും ബസുകളുണ്ട്. നാഗര്‍ കോവിലിലെത്തിയാല്‍.പത്ത് രൂപ കൊടുത്താല്‍ ശുചീന്ദ്രത്തെത്താം. കന്യാകുമാരിയില്‍ നിന്നും 11 കിലോമീറ്ററാണ് ശുചീന്ദ്രത്തേക്ക്.......


2021, ഡിസംബർ 20, തിങ്കളാഴ്‌ച

അളപ്പന്‍കോട് ഈശ്വര കാല ഭൂതത്താന്‍ ക്ഷേത്രം.

 


മഹാദേവനെ അമ്മാവനായി ആരാധിക്കുന്ന ക്ഷേത്രം , മടിയില്‍ ശാസ്താവും

======================================================================





അളപ്പന്‍കോട് ഈശ്വര കാല ഭൂതത്താന്‍ ക്ഷേത്രം.

=============================================


ആചാരങ്ങളിലും വിശ്വാസങ്ങളിലും തീര്‍ത്തും വ്യത്യസ്തമായ ക്ഷേത്രമാണ് കന്യാകുമാരിയിലെ അളപ്പന്‍കോട് ഈശ്വര കാല ഭൂതത്താന്‍ ക്ഷേത്രം. വിശ്വാസികളെ ആത്മീയതയുടെ മറ്റൊരു തലത്തിലെത്തിക്കുന്ന ഈ ക്ഷേത്രം ശൈവ തീര്‍ത്ഥാ‌ടകരുടെ പ്രധാന സങ്കേതങ്ങളിലൊന്നു കൂടിയാണ് വിശ്വാസവും മിത്തും കഥകളും ഒരുപോലെ ചേര്‍ന്നു കി‌ടക്കുന്ന അളപ്പന്‍കോട് ഈശ്വര കാല ഭൂതത്താന്‍ ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്.

തമിഴ്നാ‌ട്ടിലെ കന്യാകുമാരിയിലെ അതിപുരാതനമായ ഹൈന്ദവ ക്ഷേത്രങ്ങളിലൊന്നാണ് മാര്‍ത്താണ്ഡടുത്തുള്ള അളപ്പന്‍കോട് ഈശ്വര കാല ഭൂതത്താന്‍ ക്ഷേത്രം. ഒരു കാലത്ത് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഈ ക്ഷേത്രം മറ്റു ക്ഷേത്രങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യാസപ്പെട്ടാണുള്ളത്. തിരുവിതാംകൂറിന്റെയും മലയാളികളുടെയും സാന്നിധ്യവും സ്വാധീനവും ഈ പ്രദേശത്ത് ധാരാളമുണ്ട്.


മഹാദേവന്‍ അമ്മാവനായി  കരുതി വിളിക്കുന്ന അത്യപൂര്‍വ്വ ക്ഷേത്രമാണ് അളപ്പന്‍കോട് ക്ഷേത്രം. അളപ്പന്‍കോട് എന്ന പേരും മഹാദേവന്‍ എന്ന പേരും സംശയം സൃഷ്ടിക്കുമെങ്കിലും ഇവിടെ എല്ലാ മൂര്‍ത്തികളെയും ഒരേ സ്ഥാനം നല്കിയാണ് ആരാധിക്കുന്നത്


ശ്രീകോവിലായി ഒരു വലിയ വൃക്ഷം . വൃക്ഷത്തെ കേന്ദ്രീകരിച്ചുള്ള ശ്രീകോവിലാണ് ഇവിടെയുള്ളത്. വൃക്ഷത്തെ ശ്രീകോവിലായി കരുതി, നാലു വശവും തുറന്നു നില്‍ക്കുന്ന ശ്രീകോവിലാണിത്. അരയാലിന്റെ ചുവട്ടിലുള്ള ഇതിനെ അരയാല്‍ ശ്രീകോവിലെന്നാണ് വിളിക്കുക.

മഹാദേവനും ശാസ്താവും മഹാദേവന്റെ മടിയിലിരിക്കുന്ന ശാസ്താവാണ് ഇവിടെയുള്ളത് എന്നാണ് വിശ്വാസം.. യോഗദണ്ഡ് അഥവാ ഭൂതദണ്ഡിനെയാണ് മഹാദേവനായി ആരാധിക്കുന്നത്. അമ്മാവന്റെ മടിയിലിരുക്കുന്ന ശാസ്താവിനെ കണ്ടു പ്രാര്‍ത്ഥിക്കുവാന്‍ ഒ‌ട്ടേറെ തീര്‍ത്ഥാ‌ടകരാണ് ഇവിടെ എത്തുന്നത്..


 ചരിത്രം ഇങ്ങനെ മനസ്സറിഞ്ഞു വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ പ്രാര്‍ത്ഥനകള്‍ക്കു്തരം തരുന്ന മഹാദേവനാണ് ഇവിടെയുള്ളത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. മാര്‍ത്താണ്ഡ വര്‍മ്മല ചെമ്പകശ്ശേരി രാജ്യം പിടിച്ചടക്കുവാന്‍ ആഗ്രഹിക്കുന്ന സമയത്താണ് രാജാവ് അമ്പലപ്പുഴയിലെ ചെമ്പകശ്ശേരി രാജസേവകരായ കുറച്ച് നായര്‍ കുടുംബങ്ങള്‍ മാര്‍ത്താണ്ഡ വര്‍മ്മയോ‌ടൊപ്പം ചേരുകയും രാജ്യം പിടിച്ചടക്കുവാന്‍ അദ്ദേഹത്തിന് തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു. അങ്ങനെ തന്ത്രപരമായി രാജ്യം പി‌ടിച്ചെ‌ടുത്ത മാര്‍ത്താണ്ഡ വര്‍മ്മ തന്നെ സഹായിച്ച കു‌ടുംബങ്ങൾക്ക്  പകരമായി പത്മനാഭപുരം കൊട്ടാരത്തിനടുത്തേയ്ക്ക് വസിക്കുവാനായി ക്ഷണിച്ചു. അവിടേക്കുള്ള കാളവണ്ടി യാത്രയില്‍ അവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ കുടുംബത്തിലെ അമ്മാവന്റെ സാന്നിധ്യം അവരെ സഹായിക്കുകയും വേണ്ട വഴികള്‍ പറഞ്ഞു കൊടുക്കുകയും ചെയ്തു പോന്നു. യാത്രയു‌ടെ അവസാനമാണ് അവര്‍ക്ക് മനസ്സിലായത് സഹായിക്കുവാനായി വന്നിരുന്ന സാന്നിധ്യം മഹാദേവന്റെ ആയിരുന്നുവെന്ന്. അങ്ങനെയാണ് അമ്മാവനായി ഇവിടെ മഹാദേവനെ ആരാധിക്കുവാനായി തുടങ്ങുന്നത്.


ശാസ്താവ് വരുന്നത്‌ ഇങ്ങിനെ  

കാലങ്ങള്‍ക്കു ശേഷമാണ് ശാസ്താവ് ഇവിടെ പ്രതിഷ്ഠയാകുന്നത്. മഹാദേവന്റെയും ശാസ്താവിന്റെയും മിക്ക ആഘോഷങ്ങളും ഇവിടെ ന‌ടക്കാറുണ്ട്. യോഗദണ്ഡായി മഹാദേവന്‍റെ മടിയിലിരിക്കുന്ന സങ്കല്പത്തിലുള്ള ശാസ്താവിനായി ഇവിടെ 19 പടികളുള്ള കോവിലും കാണാം


എത്തിച്ചേരുവാന്‍ 


തിരുവനന്തപുരം- കന്യാകുമാരി ദേശീയ പാതയില്‍ പാതയില്‍ മാര്‍ത്താണ്ഡത്തു നിന്നും തിരിഞ്ഞാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്. ആറു കിലോമീറ്റാണ് മാര്‍ത്താണ്ഡത്തു നിന്നും ക്ഷേത്രത്തിലെത്തുവാന്‍ വേണ്ടത്. തിരുവനന്തപുരത്തു നിന്നും 45 കിലോമീറ്ററും നാഗര്‍കോവിലില്‍ നിന്നും 35 കിലോമീറ്ററും കുഴിത്തുറയില്‍ നിന്നും 7 കിലോമീറ്ററും ക്ഷേത്രത്തിലേക്ക് ദൂരമുണ്ട്.


പുത്തൂര്‍ ശ്രീ മഹാലിംഗേശ്വര്‍ ക്ഷേത്രം,കർണ്ണാടക

 






പുത്തൂര്‍ ശ്രീ മഹാലിംഗേശ്വര്‍ ക്ഷേത്രം  കർണ്ണാടക 

=======================================


പൂത്തൂർ ശ്രീ മഹാലിംഗേശ്വര ക്ഷേത്രം, കർണ്ണാടക സംസ്ഥാനത്തെ ദക്ഷിണ കന്നഡ ജില്ലയിലെ മംഗലാപുരത്തിനു സമീപം പുത്തൂരിൽ സ്ഥിതിചെയ്യുന്ന 12-ആം നൂറ്റാണ്ടിലെ ഒരു ക്ഷേത്രമാണ്. ഈ ക്ഷേത്രത്തിലെ ആരാധനാമൂർത്തി ശിവനാണ്

പുത്തൂരില്‍ സ്ഥിതി ചെയ്യുന്ന 12-ാം നൂറ്റാണ്ടില്‍ സ്ഥാപിതമായ മഹാലിംഗേശ്വര്‍ ക്ഷേത്രത്തില്‍ ശിവനാണ് മുഖ്യ പ്രതിഷ്ഠ. സ്മാര്‍ത്ത സ്ഥാനിക വിഭാഗത്തില്‍പെ‌ട്ട ഒരു ബ്രാഹ്മണന്‍ ഒരിക്കല്‍ വെറും നിലത്തുവെച്ച് പൂജ ന‌ടത്തി. പിന്നീ‌ട് അദ്ദേഹം ആ ശിവലിംഗം എ‌ടുക്കുവാന്‍ നോക്കിയപ്പോള്‍ അത് അനങ്ങിയില്ല. രാജാവിന്റെയും പ‌ടയാളികളുടെയും സഹായം തേ‌ടിയെങ്കിലും അവര്‍ക്കും ഒന്നും ചെയ്യുവാന്‍ സാധിച്ചില്ല. അവസാനം രാജാവിന്റെ ആനയെത്തന്നെ ശിവലിംഗം ഉയര്‍ത്തുവാന്‍ കൊണ്ടുവന്നുവെങ്കിലും പെട്ടന്ന് ശിവലിംഗം വളരുവാന്‍ തു‌‌ടങ്ങി. ആനയെയും തകര്‍ത്ത് മഹാശിവലിംഗമായി അത് രൂപാന്തരപ്പെ‌ട്ടു. ഇതാണ് ഈ ക്ഷേത്രത്തിനു പിന്നിലെ കഥ.ബ്രാഹ്മണൻ തന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് ലിംഗം ഉയർത്താൻ ശ്രമിച്ചു, പക്ഷേ വെറുതെയായി. അവൻ വളരെ ദുഃഖിതനായി,  ഒരു പക്ഷേ, സർവ്വശക്തനായ ദൈവത്തിന്റെ ഹിതമാകാം, അവൻ പിന്നീട്, പുത്തൂരിന്റെ മണ്ണിൽ, എന്നേക്കും, തന്റെ ഭക്തരുടെ അനുഗ്രഹവും ആരാധനയും നേടി, ഉറച്ചുനിന്നു. എന്നാൽ ദൈവഹിതം വിജയിക്കുന്നതിനുമുമ്പ്, ശിവലിംഗത്തെ പിഴുതെറിയാൻ മനുഷ്യരുടെ എല്ലാ ശ്രമങ്ങളും നടത്തി- രാജാവിന്റെ സൈന്യം അവരുടെ ആത്യന്തിക നിരാശയിലേക്ക് ബലം പ്രയോഗിച്ചു. പിന്നീട് ലിംഗം ഉയർത്താൻ രാജാവിന്റെ ആനയെ വിളിച്ചു. ആന വളരെ ബുദ്ധിമുട്ടി, ലിംഗം വലിയ അളവിൽ വളർന്നു. (മഹാലിംഗ) ആനയെ കഷണങ്ങളാക്കി. ഭീമാകാരമായ മൃഗത്തിന്റെ വിവിധ ശരീരഭാഗങ്ങൾ വിവിധ ദിശകളിലേക്ക് വ്യാപിച്ചു, അതിനാൽ അതിന്റെ കൊമ്പ് (കൊമ്പു) വീണ സ്ഥലത്തിന് 'കൊമ്പെട്ട്' എന്നും, കരി വീണ 'കരിയല' എന്നും, കാലുകൾ വീണു (കാലു) 'കർജാല' എന്നും, കൈ(കൈ) എന്നും അറിയപ്പെട്ടു. വീണു 'കൈപാല' വാൽ വീണു 'ബീഡിമജലു', തല (കഥ) 'തലേപ്പാടി' വീണു, പിന്നിൽ (ബേരി) 'ബേരിപടവ്' വീണു. പുത്തൂരിന്റെ പരിസരങ്ങളിൽ ഇന്നും ശ്രദ്ധിക്കപ്പെടുന്നതും അതുപോലെ വിളിക്കപ്പെടുന്നതുമായ സ്ഥലനാമങ്ങൾ ഇവയാണ്. ആന ക്ഷേത്രത്തിലെ ടാങ്കിൽ വീണതിനാൽ, ആനകൾക്ക് ടാങ്കിലെ വെള്ളം കുടിച്ച് അതിജീവിക്കാൻ കഴിയില്ലെന്ന ശക്തമായ വിശ്വാസം ഇന്നും നിലനിൽക്കുന്നു.


ചരിത്രം 

പണ്ട്, പ്രായമുള്ളവരും വളരെ പാണ്ഡിത്യമുള്ളവരുമായ മൂന്ന് ശൈവ-ആരാധനാ ബ്രാഹ്മണർ ഇന്ത്യയുടെ തെക്കൻ ഭാഗങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. ഹിന്ദു പുണ്യമായ 'കാശി ക്ഷേത്രത്തിൽ' നിന്ന് ലഭിച്ച ഒരു ശിവലിംഗത്തെ ആരാധിക്കുന്നു. മൂവരും ശിവഭക്തരായിരുന്നു. അവരുടെ ആത്മീയ യാത്രയിൽ, ഒരു ദിവസം അവർ ദക്ഷിണ കന്നഡയിലെ പുത്തൂർ താലൂക്കിലെ ഉപ്പിനങ്ങാടി എന്നറിയപ്പെടുന്ന 'ഗയാപാദ ക്ഷേത്രം' എന്ന സ്ഥലത്ത് എത്തി.

ഉപ്പിനങ്ങാടിയിൽ വെച്ച്, ആ മൂന്ന് ബ്രാഹ്മണരിൽ ഒരാൾ, മറ്റ് രണ്ടുപേരെ വിട്ട് പുത്തൂരിലേക്ക് നീങ്ങാൻ വിഭജിച്ചു, അതനുസരിച്ച് ഒരു വൈകുന്നേരം 'ശിവലിംഗം' അദ്ദേഹത്തോടൊപ്പം പുത്തൂരിലെത്തി. ബ്രാഹ്മണർ പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റു, പുണ്യസ്നാനം കഴിഞ്ഞ് 'ബംഗ രാജാവിന്റെ' കൊട്ടാരത്തിലേക്ക് പോയി; പ്രദേശത്തിന്റെ ഈ ഭാഗം ഭരിച്ചിരുന്നത് ആരാണ്; ശിവനെ ആരാധിക്കുന്നതിനുള്ള പൂക്കളും മറ്റ് അവശ്യ പൂജാ സാമഗ്രികളും ശേഖരിക്കുന്നതിന്, ആ ദിവസം, വീണ്ടും, തിങ്കളാഴ്ചയായതിനാൽ, ഭഗവാന് തികച്ചും അനുകൂലമാണ്. അക്കാലത്ത് ബംഗ രാജാവ് ഈ ബ്രാഹ്മണന്റെ വരവ് ശ്രദ്ധിച്ചില്ല, കാരണം തന്റെ സ്നേഹനിധിയായ സഹോദരിയുടെ പ്രസവവേദനയെക്കുറിച്ച് അദ്ദേഹം വളരെയധികം വിഷമിച്ചു.

എന്നിരുന്നാലും, ബംഗ-രാജാവിന്റെ മന്ത്രി, ബ്രാഹ്മണന്റെ മുഖത്തെ ദേവന്റെ തെളിച്ചം നോക്കി, രാജാവിന്റെ പ്രശ്‌നത്തെക്കുറിച്ച് ഒരു അഭ്യർത്ഥന നടത്തി, ബ്രാഹ്മണൻ 'ലിംഗത്തെ ആരാധിക്കുകയും രാജാവിന്റെ സഹോദരിയെ അനുഗ്രഹിക്കുകയും ചെയ്തു. സുരക്ഷിതമായി ഒരു ആൺകുഞ്ഞിനെ പ്രസവിക്കുക. പിന്നീട് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട്, അവൾ ഒരു ആൺകുട്ടിക്കും ദൈവഭയമുള്ള രാജാവിനും ജന്മം നൽകി, ഈ സംഭവത്തിൽ വളരെ സന്തോഷം തോന്നിയ ബ്രാഹ്മണനോട് നന്ദി പറയുകയും ഭഗവാന്റെ ആരാധന ക്രമീകരിക്കുകയും ചെയ്തു.

പിന്നീട് ഒരു പ്രത്യേക ദിവസം, ബ്രാഹ്മണൻ, അറിഞ്ഞോ അല്ലാതെയോ, 'ശിവലിംഗം' കൈയ്യിൽ, ഒരു സ്റ്റാൻഡും ഇരിപ്പിടവുമില്ലാതെ, അതിനെ ആരാധിക്കുകയും, പൂജയ്ക്ക് ശേഷം, ലിംഗം ഭൂമിയിൽ നിന്ന് ഉയർത്തുകയും ചെയ്തു. വീണ്ടും കണ്ടെയ്നർ ബോക്സിൽ (സംപുത) അത് ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് വേർപെടുത്തുകയില്ല. ബ്രാഹ്മണൻ തന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് ലിംഗം ഉയർത്താൻ ശ്രമിച്ചു, പക്ഷേ വെറുതെയായി. അവൻ വളരെ ദുഃഖിതനായി, പക്ഷേ, ഒരു പക്ഷേ, സർവ്വശക്തനായ ദൈവത്തിന്റെ ഹിതമാകാം, അവൻ പിന്നീട്, പുത്തൂരിന്റെ മണ്ണിൽ, എന്നേക്കും, തന്റെ ഭക്തരുടെ അനുഗ്രഹവും ആരാധനയും നേടി, ഉറച്ചുനിന്നു. എന്നാൽ ദൈവഹിതം വിജയിക്കുന്നതിനുമുമ്പ്, ശിവലിംഗത്തെ പിഴുതെറിയാൻ മനുഷ്യരുടെ എല്ലാ ശ്രമങ്ങളും നടത്തി- രാജാവിന്റെ സൈന്യം അവരുടെ ആത്യന്തിക നിരാശയിലേക്ക് ബലം പ്രയോഗിച്ചു. പിന്നീട് ലിംഗം ഉയർത്താൻ രാജാവിന്റെ ആനയെ വിളിച്ചു. ആന വളരെ ബുദ്ധിമുട്ടി, ലിംഗം വലിയ അളവിൽ വളർന്നു. (മഹാലിംഗ) ആനയെ കഷണങ്ങളാക്കി. ഭീമാകാരമായ മൃഗത്തിന്റെ വിവിധ ശരീരഭാഗങ്ങൾ വിവിധ ദിശകളിലേക്ക് വ്യാപിച്ചു, അതിനാൽ അതിന്റെ കൊമ്പ് (കൊമ്പു) വീണ സ്ഥലത്തിന് 'കൊമ്പെട്ട്' എന്നും, കരി വീണ 'കരിയല' എന്നും, കാലുകൾ വീണു (കാലു) 'കർജാല' എന്നും, കൈ(കൈ) എന്നും അറിയപ്പെട്ടു. വീണു 'കൈപാല' വാൽ വീണു 'ബീഡിമജലു', തല (കഥ) 'തലേപ്പാടി' വീണു, പിന്നിൽ (ബേരി) 'ബേരിപടവ്' വീണു. പുത്തൂരിന്റെ പരിസരങ്ങളിൽ ഇന്നും ശ്രദ്ധിക്കപ്പെടുന്നതും അതുപോലെ വിളിക്കപ്പെടുന്നതുമായ സ്ഥലനാമങ്ങൾ ഇവയാണ്. ആന ക്ഷേത്രത്തിലെ ടാങ്കിൽ വീണതിനാൽ, ആനകൾക്ക് ടാങ്കിലെ വെള്ളം കുടിച്ച് അതിജീവിക്കാൻ കഴിയില്ലെന്ന ശക്തമായ വിശ്വാസം ഇന്നും നിലനിൽക്കുന്നു.


കടപ്പാട് 


2021, ഡിസംബർ 19, ഞായറാഴ്‌ച

ബാലാജിഗണേഷ് പേരൂർ പാട്ടീശ്വരീ ക്ഷേത്രം,കോയമ്പത്തൂർ.


 ബാലാജിഗണേഷ് പേരൂർ പാട്ടീശ്വരീ ക്ഷേത്രം  കോയമ്പത്തൂർ. 

=========================================================


തമിഴ്നാട്ടിലെ സുന്ദര നഗരമാണ് കോയമ്പത്തൂർ. ചരിത്രം ഇഷ്ടപെടുന്നവരേയും തീർത്ഥാടകരേയും ഒരുപോലെ ഈ നഗരം ആകർഷിക്കുന്നു.

മലനിരകളും താഴ്വരകളും ചേർന്ന് പഴമ വിളിച്ചോതുന്ന കെട്ടിടങ്ങളാലും നിറഞ്ഞ സ്വപ്ന മാണിവിടമെങ്കിൽ തന്നയും പ്രൌഢഗംഭീരമായ ക്ഷേത്രങ്ങള്‍ കാണുകതന്നെ  വേണം 

ബാലാജിഗണേഷ് പേരൂർ പാട്ടീശ്വരീ ക്ഷേത്രമാണ് ഇവിടുത്തെ ഒരു ആ കർഷണമാണ്   കരികാല ചോളന്റെ കാലമായ 1-ാം നൂറ്റാണ്ടിലാണ് ഈ  ക്ഷേത്രം പണികഴിപ്പിക്കുന്നത്.. പ്രധാന പ്രതിഷ്ഠ ശിവനാണ് മറ്റൊരു പ്രത്യേകതക്ഷേത്രത്തിനകത്തെ ആകർഷകമായ അന്തരീക്ഷമാണ്.. താളാത്മാകമായും ജീവസുറ്റതായതുമായ രീതിയിലാണ് ഇവിടം നമുക്ക് അനുഭവപ്പെടുത്തുന്നത് .. അന്തരീക്ഷത്തിനൊപ്പം പ്രധാനമാണ് ക്ഷേത്രത്തിന്റെ ചരിത്രവും. നടരാജ രൂപത്തിലുള്ള ശിവപ്രതിഷ്ഠയാലും വാസ്തുശില്പ വിദ്യായാലും ഈ  ക്ഷേത്രം വളരെ  പ്രശസ്തമാണ്.


2021, ഡിസംബർ 15, ബുധനാഴ്‌ച

തിരുമംഗലം മഹാദേവക്ഷേത്രം തൃശൂർ ജില്ല

 





തിരുമംഗലം മഹാദേവക്ഷേത്രം തൃശൂർ ജില്ല

=========================================


തൃശൂർ ജില്ലയിൽ ഏങ്ങണ്ടിയൂരിനടുത്തായി തിരുമംഗലം ദേശത്തു സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് തിരുമംഗലം ശ്രീ ശിവ-വിഷ്ണുക്ഷേത്രം ഈ ക്ഷേത്രം പരശുരാമ പ്രതിഷ്ഠിതമാണെന്നും ഇവിടത്തെ ശിവലിംഗം സ്വയംഭൂവാണ് എന്നും വിശ്വസിക്കപ്പെടുന്നു. പാർവ്വതീസമേതനായ പരമശിവനായാണ് പ്രതിഷ്ഠയുടെ സങ്കല്പം. പുരാതനകേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ ഇവിടെ[2] മഹാദേവനൊപ്പംതന്നെ മഹാവിഷ്ണുവിനും പ്രധാനമൂർത്തിയായി പ്രതിഷ്ഠയുണ്ട്. .


പൂജാവിധികളും, വിശേഷങ്ങളും

ക്ഷേത്രതന്ത്രം പഴങ്ങാപറമ്പ് മനയ്ക്ക് നിക്ഷിപ്തമാണ്. ഇവിടെ ശിവരാത്രിയ്ക്കും അഷ്ടമിരോഹിണിയ്ക്കും വിശേഷ ആഘോഷങ്ങൾ പതിവുണ്ട്. ദേവന് പ്രധാന നിവേദ്യം ത്രിമധുരമാണ്. തിരുമംഗലത്തപ്പന് ത്രിമധുരം നിവേദിച്ചാൽ ജീവിതം മധുരിക്കുമെന്നാണ് വിശാസം.

ക്ഷേത്രതന്ത്രം പഴങ്ങാപറമ്പ് മനയ്ക്ക് നിക്ഷിപ്തമാണ്. ഇവിടെ ശിവരാത്രിക്കുള്ള പ്രാധാന്യം പോലെതന്നെ അഷ്ടമിരോഹിണിക്കും വിശേഷ ആഘോഷങ്ങൾ പതിവുണ്ട്. ദേവൻ പ്രധാന നിവേദ്യം ത്രിമധുര മാണ് . തിരുമംഗലത്തപ്പൻ ത്രിമധുരം നിവേദിച്ചാൽ ജീവിതം മധുരിക്കുമെന്ന ആശ്വാസം.


തിരുമംഗലത്തപ്പൻ ബാധകൾ ഒഴിവാക്കി രക്ഷനൽകുന്നൂവെന്നാണ് വിശ്വാസം. അതിനാൽ ക്ഷേത്രത്തിൽ എന്നും ബാധാപീഡിതരുടെ തിരക്ക് കാണും. കൂടാതെ ധാരാളം അപസ്മാരരോഗികളും ആശ്വാസം തേടി എത്താറുണ്ട്.


ഉപദേവതകൾ

ശാസ്താവ്, ഗണപതി, ഭഗവതി, നാഗരാജാവ്, നാഗയക്ഷി എന്നിവരാണ് ഉപദേവതകൾ. ഇതിൽ ശാസ്താവ് പത്നീസമേതനായി ശോഭിക്കുന്നു. പദ്മാസനത്തിലിരിക്കുന്ന ദേവൻ പൂർണ്ണ, പുഷ്കല എന്നീ ദേവിമാരാൽ സേവിതനും ഹരിഹരപുത്രനുമാണെന്നാണ് സങ്കല്പം.

തവനൂർ ചെറുതിരുനാവായ ബ്രഹ്മ-ശിവക്ഷേത്രം മലപ്പുറം ജില്ല

 





തവനൂർ ചെറുതിരുനാവായ ബ്രഹ്മ-ശിവക്ഷേത്രം മലപ്പുറം ജില്ല

=========================================================



മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ തിരൂരിന് 8-കി.മി . തെക്കാണ് തിരുനാവായ. .ട്രെയിൻ വഴിയാണെങ്കിൽ കുറ്റിപ്പുറം റെയിവേസ്റ്റേഷനിൽ ഇറങ്ങിയാൽ മതി. പാസഞ്ചർ ട്രെയിനുകൾ തീരുനാവായ റെയിൽവേ സ്റ്റേഷനിൽ നിർത്താറുണ്ട്. തിരുനാവായ സ്റ്റേഷനിൽ നിന്നും ഒരു മൈൽ അകലെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.


വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാണ്‌ 

മലപ്പുറം ജില്ലയിലെ  പുണ്യനദിയായ ഭാരതപ്പുഴയുടെ തീരത്തുള്ള പുരാതന ശിവ-ബ്രഹ്മ പ്രതിഷ്ഠകൾ ഉള്ള മഹാക്ഷേത്രമാണ് ചെറുതിരുനാവായ മഹാദേവക്ഷേത്രം.

ശിവക്ഷേത്രത്തിന് എതിർവശത്തായി ഭാരതപ്പുഴയുടെ വടക്കേ തീരത്താണ് പ്രസിദ്ധമായ മഹാവിഷ്ണുവിൻറെ പ്രതിഷ്ഠയുള്ള തിരുനാവായ നാവാമുകുന്ദക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഭാരതത്തിലെ 108 ദിവ്യദേശങ്ങളിൽ (തിരുപതികളിൽ) കേരളത്തിലെ 13 ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ  ക്ഷേത്രം..

ലക്ഷ്മീ ദേവിയ്ക്ക് ഇവിടെ പ്രത്യേക സന്നിധിയാണെന്നുള്ളതാണിവിടുത്തെ ഏറ്റവും വലിയ വിശേഷണം.ശ്രീമഹാലക്ഷ്മിക്ക് തന്റെ വാമഭാഗം പ്രത്യേകം ഒരു സ്ഥാനവും പൂജയുമൊക്കെ ആയിട്ടുള്ള വിഷ്ണു പ്രതിഷ്ഠകൾ അപൂർവ്വമാണ് . മലയാള നാട്ടിലെ ദിവ്യദേശങ്ങൾക്കുള്ള വിശേഷണങ്ങളിൽ ഒന്നാണിത്.

പിതൃതർപ്പണ കർമ്മങ്ങൾക്ക് ഏറ്റവും പ്രസിദ്ധമാണ് തിരുനാവായിലെ ത്രിമൂർത്തിസംഗമസ്ഥാനം.

ഒരേ സ്ഥലത്ത് ത്രിമൂർത്തികളുടെ സാന്നിധ്യമുള്ള ഈ പുണ്യഭൂമിയിൽ ബലിതർപ്പണം നടത്തുന്നത് ഗംഗാനദീതീരത്ത് ഗയയിൽ തർപ്പണം ചെയ്യുന്നതു തുല്യമെന്ന് വിശ്വാസം.

പരശുരാമൻ ഇരുപത്തിയൊന്നുവട്ടം ക്ഷത്രിയ നിഗ്രഹം നടത്തി തന്റെ നരഹത്യാപാപം തീർക്കാനും മരിച്ച ആത്മാക്കൾക്ക് മോക്ഷം നൽകാനും ഇവിടെ നിളാതീരത്ത് ബലിതർപ്പണം നടത്തി നാവാമുകുന്ദനെ ദർശിച്ചുവെന്നു ഐതിഹ്യം. രാമൻ കർക്കിടക അമാവാസി നാളിൽ പുണ്യനിളയിൽ വ്രതശുദ്ധിയോടെ തർപ്പണം നടത്തുകയും, ഗതികിട്ടാതെ അലഞ്ഞ ആത്മാക്കൾക്ക് മോക്ഷ-സായൂജ്യമേകുകയും ചെയ്തുവത്രെ. അന്നുമുതലാണ് ഇവിടം ബലിതർപ്പണ കർമ്മങ്ങൾക്ക് ഏറെ ഖ്യാതി നേടിയത് എന്ന് വിശ്വസിക്കുന്നു.

ഇതിഹാസ പ്രശസ്തമായ മാമാങ്കം ഉത്സവം നടന്നിരുന്നത് ഈ ക്ഷേത്രങ്ങളുടെ പരിസരത്ത് വെച്ചായിരുന്നു.

നവയോഗികളായ സത്തുവനാഥർ, സാലോഗ നാഥർ, ആദിനാഥർ, അരുളിത്തനാഥർ, മാദംഗ നാഥർ, മച്ചേന്ദിര നാഥർ, കടയന്തിര നാഥർ, കോരയ്ക്കനാഥർ, കുക്കുടനാഥർ, എന്നിവർക്ക് ഭഗവാനിവിടെ ദർശനം നൽകിയിട്ടുണ്ട്. യാഗങ്ങൾ നടത്തുന്നതിൽ വളരെ സമർത്ഥരായിരുന്നു ഈ നവയോഗികളും. അതുകൊണ്ട് തന്നെ പണ്ട് ഈ സ്ഥലം “തിരുനവയോഗി” എന്നും കാലം പോയതനുസരിച്ച് ആ പേർ ലോപിച്ച് "തിരുനാവായ" എന്നുമാനു പഴമ .

"താപസ്സന്നൂരാ ണ്" തവനൂര് ആയിമാറിയതെന്നു സ്ഥലനാമചരിത്രത്തെ പറ്റി പഴമൊഴിയുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് ദിവ്യന്മാരായ മുനിശ്രേഷ്ഠർ തപസ്സനുഷ്ഠിച്ചിരുന്നത് തീരമായതുകൊണ്ടാണ് താപസ്സന്നൂരെന്ന പേര് സിദ്ധിച്ചതെന്ന പ്രബലമായ വാമൊഴിപ്രചാരം. ഇവിടെ നിന്നും കണ്ടെടുത്തിട്ടുള്ള ഗുഹകളും മൺപാത്രങ്ങളും മറ്റും ഈ അഭിപ്രയത്തിനു ദൃഷ്ടാന്തങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഗുരുവായൂർ അടയാളങ്ങളുമായി പല ക്ഷേത്ര മാഹാത്മ്യങ്ങളും പേരുചേർത്തു പറയപ്പെടുന്ന പ്രശസ്തനായ വില്വമംഗലം സ്വാമിയുടെ ജന്മദേശമായിരുന്ന മുവ്വാങ്കരയിൽ നിന്നും സമീപകാലത്ത് കണ്ടെടുത്ത താളിയോല ഗ്രന്ഥങ്ങൾ ഈ ഗ്രാമത്തിൻറെ പ്രാചീന സംസ്കൃതിയെ സൂചിപ്പിക്കുന്നതാണ്.

ദക്ഷിണാമൂർത്തീസ്തവം, ശ്രീകൃഷ്ണാമൃതം തുടങ്ങി ഇരുപതോളം കൃതികൾ വില്വമംഗലത്തിൻറെതായി കണ്ടെത്തിയിട്ടുണ്ട്.

പ്രശസ്ത കവിയായ മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് തിരുനാവായയിൽ നിന്നും മൂന്നര കിലോമീറ്റർ അകലെയായി നിളാ തീരത്തുള്ള മേൽപ്പത്തൂർ ഇല്ലത്താണ് ജനിച്ചത്.

2021, ഡിസംബർ 10, വെള്ളിയാഴ്‌ച

നിറമംഗലം ശിവക്ഷേത്രം തൃശൂർ ജില്ല ====

 



നിറമംഗലം  ശിവക്ഷേത്രം തൃശൂർ ജില്ല

====================================

തൃശൂർ ജില്ലയിലെ കരുമത്രയിൽ വടക്കാഞ്ചേരി-രാമവർമ്മപുരം റൂട്ടിലെ കരുമത്ര സ്റ്റോപ്പിൽ നിന്നും അര കിലോമീറ്റർ  അകലെ . പ്രധാനമൂർത്തി ശിവൻ  കിഴക്കോട്ടാണ്‌ ദര്ശനം  .രണ്ടു നേരം പൂജയുണ്ട് ശിവരാത്രി ആഘോഷം ഭിക്ഷ എടുത്ത് നിറഞ്ഞ പാത്രവുമായി എത്തുന്ന ശിവനാണ് ഇവിടെ എന്ന് ഒരു പുരാവൃത്തം  അവനാപറമ്പ് വകയായിരുന്നു ഈ അമ്പലം  ഇപ്പോൾ കൊച്ചി ദേവസം ബോർഡ് .ഇതേ റൂട്ടിൽ കൊച്ചി ദേവസം ബോർഡിൻറെ രവിപുരമംഗലം ശ്രീകൃഷ്ണ ക്ഷേത്രവുമുണ്ട് ഇത് പുന്നംപറമ്പ്  സെന്ററിൽ നിന്നും ഒന്നരകിലോമീറ്റർ പടിഞ്ഞാറ് ഭാഗത്ത് . പാടത്തിനു നടുവിലാണ് ഈ ക്ഷേത്രം പ്രധാന മൂർത്തി  ശ്രീകൃഷ്ണൻ കിഴക്കോട്ടാണ് ദർശനം .ഉപദേവതകൾ ഇല്ല. രണ്ടു നേരം പൂജയുണ്ട്  അഷ്ടമി രോഹിണി ആഘോഷം .

2021, നവംബർ 29, തിങ്കളാഴ്‌ച

ശിവന്‍ ശയനം ചെയ്യുന്ന അപൂര്‍വ്വ ക്ഷേത്രം സുരട്ടുപള്ളി

 

ശിവന്‍ ശയനം ചെയ്യുന്ന അപൂര്‍വ്വ ക്ഷേത്രം*

സുരട്ടുപള്ളി

SURATTU PALLI

================================

തിരുപ്പതി ചെന്നൈ ഹൈവേയില്‍ തമിഴ്നാട് ആന്ധ്ര അതിര്‍ത്തിയില്‍ ഊറ്റുകോട്ട എന്ന ഗ്രാമമുണ്ട്.

ഇവിടെനിന്നും മൂന്ന് കി.മീ. അകലെ ആന്ധ്രാ സംസ്ഥാനത്ത് ചിറ്റൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് സുരട്ടുപള്ളി. *ഇവിടെയാണ് ലോകപ്രശസ്ത ശിവക്ഷേത്രമായ പള്ളികൊണ്ടേശ്വര്‍ ക്ഷേത്രം നിലകൊള്ളുന്നത്*.

ഈ ക്ഷേത്രത്തില്‍ ശിവന്‍ പള്ളികൊണ്ടിരിക്കുന്നു. *ലോകത്ത് ശിവന്‍ ശയനം ചെയ്യുന്ന രീതിയിലുള്ള വിഗ്രഹ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണിത്*.

ശിവന്‍ പള്ളികൊണ്ടിരിക്കുന്നതിനാല്‍ '*പള്ളികൊണ്ടേശ്വര്‍*' എന്ന നാമത്തില്‍ ശിവന്‍ അറിയപ്പെടുന്നു.

ഈ അപൂര്‍വ്വ ക്ഷേത്രം ദര്‍ശിക്കുന്നതിന് നിരവധി ഭക്തരാണെത്തുന്നത്.

ദേവന്മാരും അസുരന്മാരും ചേര്‍ന്ന് പാലാഴി കടയുവാന്‍ തുടങ്ങി. കടയുന്നതിനിടെ അത്യുഗ്രഹമായ ഹാലാഹലം എന്ന വിഷം വമിക്കുവാന്‍ തുടങ്ങി. ഹാലാഹലത്തിന്‍റെ പ്രഭ കാരണം ദേവന്മാരും അസുരന്മാരും ഓടിയൊളിച്ചു. എല്ലാവരും പ്രാണരക്ഷാര്‍ത്ഥം നിലവിളിച്ചു. സര്‍വ്വരും കൈലാസത്തിലെത്തി ശിവനെ സ്തുതിച്ച്‌, അഭയം പ്രാപിച്ചു.

*അങ്ങനെ മൂന്നു ലോകങ്ങള്‍ക്കുവേണ്ടി ശിവന്‍ ഹാലാഹലത്തെ ഒരു ഞാവല്‍പ്പഴത്തിന്‍റെ ആകൃതിയിലാക്കി വിഴുങ്ങി*. ഉടന്‍തന്നെ പാര്‍വ്വതി ശിവന്‍റെ കണ്ഠത്തെ അമര്‍ത്തിപ്പിടിച്ചു. അങ്ങനെ വിഷം ഉള്ളിലേക്ക് ഇറങ്ങാതെ കഴുത്തില്‍ തന്നെ ഉറച്ചു. അവിടെ നീല ശോഭയോടെ തിളങ്ങി. അങ്ങനെ ശിവന്‍ ത്യാഗത്തിന്‍റേയും ദേവനായി.

നീലകണ്ഠനായി അറിയപ്പെട്ടു.

*അപ്പോള്‍ ശിവന് ഒരു മോഹാലസ്യമുണ്ടായി. ഇത് കണ്ട പാര്‍വ്വതി ശിവന്‍റെ ശിരസ്സ് പിടിച്ച്‌ മടിയില്‍ക്കിടത്തി. മുപ്പത്തിമുക്കോടി ദേവന്മാരും ശിവന്‍റെ അടുത്തെത്തി. അങ്ങനെ ഭഗവാന്‍ ആദ്യമായി പള്ളികൊണ്ടു*. പാര്‍വ്വതിയുടെ മടിയില്‍ തലചായ്ച്ച്‌ മയങ്ങി. അങ്ങനെ പളളികൊണ്ടേശ്വരനായി.

*ഏകാദശിനാളില്‍ വിഷം പാനം ചെയ്ത ശിവന്‍ ദ്വാദശിനാളിലും പള്ളിക്കൊണ്ടു. അടുത്ത ദിവസം പ്രദോഷത്തില്‍ എഴുന്നേറ്റ് പ്രദോഷ നടനമാടി എല്ലാ ദേവന്മാരേയും ആനന്ദത്തില്‍ ആറാടിച്ചു*.

അങ്ങനെ പള്ളിക്കൊണ്ട ശിവന് ചുറ്റും ദേവന്മാര്‍ നിന്നതിനാല്‍ '*സുരരര്‍പള്ളി*' എന്നും പിന്നീട് ഈ സ്ഥലം '*സുരട്ടുപള്ളി*' എന്ന സ്ഥലനാമത്തില്‍ പ്രസിദ്ധമായി.

*ഈ ക്ഷേത്രത്തില്‍ പ്രത്യേകം കോവിലില്‍ ശിവന്‍ പാര്‍വ്വതിയുടെ മടിയില്‍ തലചായ്ച്ച്‌ സകല ദേവന്മാരാലും പൂജ്യനായി ശയിക്കുന്ന അപൂര്‍വ്വ പ്രതിഷ്ഠ ദര്‍ശിക്കാവുന്നതാണ്*.

വാല്‍മീകി മഹര്‍ഷി യുഗങ്ങള്‍ക്ക് മുമ്പുതന്നെ ഇവിടെ വന്ന് ശിവനെ പൂജ ചെയ്തുപോന്നു. മഹര്‍ഷിയുടെ പൂജയാല്‍ സന്തുഷ്ടനായ മഹേശ്വരന്‍ സ്വയംഭൂലിംഗമായി പ്രത്യക്ഷനായി. *ക്ഷേത്രത്തില്‍ തന്നെ മറ്റൊരു ശ്രീകോവിലില്‍ ഈ സ്വയം ഭൂലിംഗം പ്രത്യേകമായി പ്രതിഷ്ഠിച്ചിരിക്കുന്നു*. *വാല്മീകീശ്വരന്‍ എന്ന പേരില്‍ വിഖ്യാതമായ ഈ ശിവലിംഗം അറിയപ്പെടുന്നു*.

രാവണ വധത്തിന് ശേഷം ശ്രീരാമന്‍ സീതാ, ലക്ഷ്മണ, ഭരതശത്രുഘ്ന, ഹനുമാന്‍ എന്നിവരോടൊത്ത് സ്വന്തം കൈകളാല്‍ പ്രതിഷ്ഠിച്ച ഒരു ശിവലിംഗവും ഇവിടെയുണ്ട്.

രാമലിംഗേശ്വരന്‍ എന്ന പേരില്‍ വിഖ്യാതമായ ഈ ശിവലിംഗം ക്ഷേത്രത്തില്‍ മറ്റൊരു സന്നിധിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു.

അതുകൊണ്ടുതന്നെ അപര രാമേശ്വരം എന്നും ഈ സന്നിധി അറിയപ്പെടുന്നു. *രാമേശ്വരം തീര്‍ത്ഥാടനത്തിന്‍റെ അതേ ഫലങ്ങള്‍ ഈ ക്ഷേത്രദര്‍ശനംകൊണ്ട് സാധ്യമാകുന്നതാണ്*. *മരതാംബിക എന്ന പേരില്‍ പാര്‍വ്വതി ദേവി പ്രത്യേകം സന്നിധിയില്‍ കുടികൊള്ളുന്നു*.

വളര്‍ന്നുകൊണ്ടിരിക്കുന്ന സാളഗ്രാമ ഗണപതി വിഗ്രഹം പ്രത്യേകം കോവിലില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. *മുരുകന്‍, ശ്രീരാമന്‍, സീത, ഹനുമാന്‍, കാലഭൈരവന്‍ തുടങ്ങിയ ദേവന്മാരുടെ സന്നിധികളും ഈ ക്ഷേത്രത്തിലുണ്ട്. ലവകുശലന്മാരുടെ പാദമുദ്ര പതിഞ്ഞ ഒരു പീഠവും ഇവിടെയുണ്ട്*.

അപ്പര്‍, സുന്ദര്‍ തിരുജ്ഞാന സംബന്ധര്‍ തുടങ്ങിയ ശൈവജ്ഞാനികള്‍ തേവാരം പാടിസ്തുതിച്ച മഹാക്ഷേത്രമാണിത്.

*കൂവളം, വേപ്പ് തുടങ്ങിയ ക്ഷേത്ര സസ്യങ്ങള്‍ ക്ഷേത്രവളപ്പില്‍ നിറയെ പന്തലിച്ചു നില്‍ക്കുന്നു. ഗംഗയ്ക്ക് സമമായി അരണിയെന്ന ഒരു നദിയും ഇതുവഴിയൊഴുകുന്നു*.

സകല ദേവീ ദേവന്മാരുടേയും സാന്നിധ്യമുള്ള ഈ ശിവക്ഷേത്രം ഭഗവാന്‍ ആദ്യമായി പ്രദോഷത്തില്‍ നടനം ആടിയതുകൂടിയാണ്. *ആദ്യമായി പ്രദോഷ പൂജ നടന്നതും ഇവിടെയാണ്. അതിനാല്‍ പ്രദോഷക്ഷേത്രമെന്നും സുരട്ടുപള്ളി അറിയപ്പെടുന്നു*.

പള്ളിക്കൊണ്ടേശ്വര ക്ഷേത്ര ദര്‍ശനത്താല്‍ സകല രോഗ ദുരിതാദികളും നീങ്ങും. വിഷഭയം അസ്മതിക്കും. ശിവജ്ഞാനം ലഭിക്കും. അതിനാല്‍ മോക്ഷവും ലഭിക്കും; സംശയമില്ല.

*എത്തിച്ചേരുവാന്‍*

എറണാകുളം-ആര്‍ക്കോണം-ചെന്നൈ റെയില്‍വേ റൂട്ടില്‍ തിരുവള്ളൂരില്‍ റെയില്‍വേ നിലയം ഉണ്ട്. (ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടോയെന്നും മനസ്സിലാക്കുക). ഇല്ലെങ്കില്‍ ആര്‍ക്കോണം ജംഗ്ഷനില്‍ ഇറങ്ങുക. അവിടെനിന്ന് ആര്‍ക്കും - ചെന്നൈ സബ് സര്‍ബന്‍ ട്രെയിന്‍ എപ്പോഴും ലഭിക്കും. തിരുവള്ളൂരില്‍ ഇറങ്ങുക.

അവിടെ നിന്നും ഊറ്റുകോട്ടയ്ക്ക് ബസ്സ് ലഭിക്കും. തമിഴ്നാട്/അന്ധ്ര സര്‍ക്കാര്‍/ സ്വകാര്യ ബസ്സുകള്‍ ലഭിക്കും. ഊറ്റുകോട്ടയില്‍നിന്ന് മൂന്ന് കി.മീ. ദൂരമാണ് സുരട്ടു പള്ളിക്ക്. ഓട്ടോറിക്ഷ ലഭിക്കും. തിരുപ്പതി ഊറ്റുകോട്ട- ചെന്നൈ/തിരുപ്പതി-തിരുവള്ളുര്‍ ബസ്സുകളും സുരട്ടുപള്ളി വഴിയാണ് പോകുന്നത്.

*ഓര്‍ക്കുക*

സുരട്ടുപള്ളി ഒരു ക്ഷേത്ര ഗ്രാമമാണ്. ഹോട്ടലുകള്‍/ലോഡ്ജുകള്‍ ഒന്നും ഇവിടെ ലഭ്യമല്ല. ഊറ്റുകോട്ട തമിഴ്/ആന്ധ്ര അതിര്‍ത്തി ഗ്രാമമാണ്. തമിഴ് നാട്ടിലാണ് ഊറ്റുകോട്ട. ഇവിടെ ബസ്സ്റ്റാന്‍ഡുണ്ട്. ഏറ്റവും അടുത്ത നഗരം തിരുവള്ളൂരാണ്. 26 കി.മീ. ദൂരം. ചെന്നൈ 64 കി.മീ. ദൂരം.

*താമസസൗകര്യം*.

ആര്‍ക്കോണം, ചെന്നൈ, തിരുപ്പതി.

*ക്ഷേത്ര സമയം*

രാവിലെ 6 മുതല്‍ 12.30 വരെ. വൈകുന്നേരം 4 മുതല്‍ 8 മണി വരെ.

വിലാസം: ശ്രീപള്ളി കൊണ്ടേശ്വരം ക്ഷേത്രം, സുരട്ടുപള്ളി, ചിറ്റൂര്‍. 

പിന്‍: 517 589, ആന്ധ്ര. ഫോണ്‍: 08576- 278599.

കടപ്പാട് 


2021, നവംബർ 27, ശനിയാഴ്‌ച

അറക്കല്‍ അമ്മ /പഴുക്കാമറ്റം ഭഗവതി

 





അറക്കല്‍ അമ്മ /പഴുക്കാമറ്റം  ഭഗവതി

====================================


 ഏകദേശം  750  വര്‍ഷത്തിനുമുകളില്‍ പഴക്കമുള്ള ക്ഷേത്രമാണ്‌ ഇത്

ചേലാമറ്റം  കരയില്‍ അറക്കല്‍ തറവാട്ടിലെ പരദേവതയാണ്  അറക്കല്‍ ഭഗവതി (അറക്കല്‍ അമ്മ /പഴുക്കാമറ്റം  ഭഗവതി)  .  .ദാരിക വധത്തിനു ശേഷം ശാന്തമായ ഭാവത്തില്‍ അനുഗ്രഹപ്രദായിനിയായി ദേവി ഇവിടെ കുടികൊള്ളുന്നു. ഉപദേവന്‍മാരായി  ശ്രീ പരമേശ്വരന്‍  ,ശ്രീ മഹാവിഷ്ണു ,ശ്രീ ധര്‍മ ശാസ്താവ്  എന്നിവരുടെയും ചൈതന്യം  ഇവിടെ  നിറഞ്ഞു നില്‍ക്കുന്നു .


ഐതീഹ്യം  ഇങ്ങനെയാണ്, 

അതായത്  ഏകദേശം 750  വര്‍ഷം മുന്‍പ്  'പഴുക്ക' എന്ന് പേരായ ഒരു പുലയ സ്‌ത്രീ  പുല്ലുവെട്ടുന്നതിനിടയില്‍  തന്റെ  അരിവാള്‍ അറിയാതെ ഒരു കല്ലില്‍  തട്ടുകയുണ്ടായി .അസാധാരണമായി  ഇവിടെ കല്ലില്‍ നിന്ന്   രക്തം ഉണ്ടായതില്‍   ഭയന്ന സത്രീ  ഉടനെ അടുത്തുള്ള  ബ്രാഹ്മണനെ വിവരമറിയിക്കുകയും തുടര്‍ന്നു നടന്ന അഷ്ടമംഗല    പ്രശ്നത്തില്‍ നിന്ന് ദേവി ചൈതന്യം ആ ശിലയില്‍ കുടിയിരിക്കുന്നു എന്ന്  മനസ്സിലാവുകയും ചെയ്തു . ആ പുലയ സത്രീയുടെ  സ്മരണാര്‍ധം  ആണ്  ക്ഷേത്രത്തിനു പഴുക്കാമറ്റം എന്ന് നാമകരണം ചെയ്തത് .  പിന്നീട് ദേവീ ചൈതന്യമുള്ള  ശില  ആദ്യം ലഭിച്ച സ്ഥാനത്തുനിന്നും  ഇന്നത്തെ  ഭാഗത്തേക്ക്‌ ക്ഷേത്രം  മാറ്റിപണിയുകായാണ്  ചെയ്തത്. വിവാഹാദി മംഗള കാര്യ തടസ്സം നീക്കുന്നതിനും  ഇഷ്ട സന്താന ലബ്ധിക്കും  കാര്യസാധ്യത്തിനും  നിരവധി ഭക്തര്‍ ഇന്നും ക്ഷേത്രത്തില്‍ എത്തികൊണ്ടിരിയ്ക്കുന്നു . .


                               

2021, നവംബർ 24, ബുധനാഴ്‌ച

മനുഷ്യായുസ്സിനെ ആറു പ്രധാന ഘട്ടങ്ങളായിട്ടു (പടികളായിട്ടു) തരം തിരിക്കാം:-

 മനുഷ്യായുസ്സിനെ ആറു പ്രധാന ഘട്ടങ്ങളായിട്ടു (പടികളായിട്ടു) തരം തിരിക്കാം:-

=========================================================================


ഹൈന്ദവ വിശ്വാസികള്‍ പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നവരാണല്ലോ. ഒരു മനുഷ്യ ജന്മം പല കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടിയുള്ളതാണ്. ഈശ്വര അവതാരവും (ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയവര്‍) അങ്ങനെയായിരുന്നല്ലോ. താന്‍ മറ്റുള്ളവരെക്കൊണ്ട് കര്‍മ്മങ്ങള്‍ ചെയ്യിക്കുന്നു എന്നാണല്ലോ സീതയും ഹനുമാനെ ധരിപ്പിക്കുന്നത് . അതായത് മനുഷ്യന്‍ അവനവന്റെ കര്‍ത്തവ്യങ്ങള്‍ അപ്പപ്പോള്‍ ചെയ്തു തീര്‍ക്കേണ്ടത് ചെയ്തു തീര്‍ക്കുക വേണം.


 ആറു പ്രധാന ഘട്ടങ്ങളായിട്ടു (പടികളായിട്ടു) തരം തിരിക്കാം:-


(1) മനുഷ്യ ജന്‍മം ആരംഭഘട്ടമാണ്‌ . പരമാത്മാവിന്റെ അംശമാണ്‌ ജീവാത്മാവ് . ജീവാത്മാവ് പഞ്ചഭൂതനിര്‍മ്മിതമായ (ഭൂമി ജലം, അഗ്നി, വായു, ആകാശം) ശരീരത്തില്‍ പ്രവേശിക്കുന്നതോടെ ജീവസ്പന്ദനം തുടങ്ങുന്നു.


(2) രണ്ടാമത്തേത് ശൈശവ കാലമാണ്. അമ്മയുടെ മാറിലെ പാൽ  നുകര്‍ന്നും, മാത്രുപിതൃ വാത്സല്യം അനുഭവിച്ചും, മാത്രുപിതൃബന്ധുജനങ്ങളുടെ ലാളനചുംബനാദികള്‍ക്ക് അനു ഭവിച്ചും, മാതാപിതാ ഗുണങ്ങളെ തിരിച്ചറിഞ്ഞും കഴിയുന്ന കാലഘട്ടം.


(3) മൂന്നാമത്തേത് യവ്വന കാലം . മാതാവിന്റെയും പിതാവിന്റെയും ഗുരുവിന്റെയും ശിക്ഷണത്തില്‍ വളര്‍ന്ന് സജ്ജനങ്ങളുടെ സത്സംഗത്തില്‍ നിന്നും ലഭിക്കുന്ന ആത്മീയ ജ്ഞാനബോധം ഈശ്വരസാക്ഷാത്ക്കാരത്തിനു വഴി തെളിയിക്കുന്നു. മാതാപിതാക്കളോടും

ഗുരുവിനോടുമുള്ള കര്‍ത്തവ്യം ഇവിടെനിന്നും ആരംഭിക്കുന്നു.


(4) യവ്വനം കഴിഞ്ഞാല്‍ അടുത്തത്‌ ഗൃഹസ്ഥാശ്രമ മാര്‍ഗ്ഗമാണ്. കളത്രപുത്രാദികളോടൊപ്പം ഒരു ഗൃഹനാഥന്റെയും

അതോടോപ്പോം ഒരു അച്ഛന്റെ കര്ത്തവ്യവും ഇതില്‍കൂടി നിര്‍വഹിക്കാന്‍ ബാധ്യസ്ഥനാണ്.


(5) ഈ നാലു 'പടികളും' കഴിഞ്ഞാല്‍ ഇനിയുള്ളതു ഈശ്വരസാക്ഷാത്ക്കാരത്തെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗമാണ്. അതിനുള്ളതാണു ഭക്തിമാര്‍ഗ്ഗം. അതായത് എവിടെ നിന്ന് തുടങ്ങിയോ അവിടെ എത്തിച്ചേരാനുള്ള തിടുക്കം.. എന്ന് വച്ചാല്‍ കടലില്‍ നിന്നും ജലം നീരാവിയായിട്ട് മേഘങ്ങളായി രൂപാന്തരപ്പെട്ട് മഴയായി ഭൂമിയില്‍ പതിച്ചു നദികളില്‍ കൂടി യൊഴുകി സമുദ്രത്തിലോട്ടു ചേരുന്നതുപോലെ യുള്ള  പ്രക്രിയയെപ്പോലെയാണ് എന്ന് അർത്ഥം 


(6) ആറാമത്തെ പടിയാണ് മുക്തി. മരണത്തോടെ മുക്തി ലഭിക്കുന്നു. ജീവാത്മാവ് താത്കാലിക ശരീരം ഉപേക്ഷിച്ചു പരമാത്മചൈതന്യത്തില്‍ അഭയം പ്രാപിക്കുന്നു.അതുകൊണ്ടാണ് ശവശരീരത്തെ ആദ്യം 'ഭൂമി'യില്‍ മലര്‍ത്തിക്കിടത്തുന്നതും, 'ജലം' കൊണ്ട് ശുദ്ധി ചെയ്യുന്നതും, 'അഗ്നി'യില്‍ ദഹിപ്പിക്കുന്നതും, 'വായു'വില്‍ പുകയായിട്ട് മുകളിലോട്ടു പൊങ്ങുന്നതും, അത് 'ആകാശ'ത്തോട്ടു പറന്നുയരുന്നതും.


ഈ ആറു പടികളും കടന്നാല്‍ മാത്രമെ മനുഷ്യ ജന്മ ത്തിനു സാഫല്യമുണ്ടാകുകയുള്ളൂ. മുണ്ഡ കൊപനിഷത്തില്‍ പറയുന്നു 'ജീവാത്മാവ് പരമാത്മാവിൽ  ലയിക്കുന്നു' എന്നാണ്. ആ പരം ധാം ആണ് പരമാത്മാവ്‌ എന്ന് വ്യക്തം.


കുണ്ഡ ലിനിയോഗത്തില്‍ സൂചിപ്പിക്കുന്നത് മനുഷ്യന്റെ നട്ടെല്ലില്‍ ആറു പൂരകങ്ങള്‍ ഉണ്ടന്നാണ്. അവയെ ഉണര്‍ത്തുമ്പോള്‍ ആത്മബോധം ഉണ്ടാകുകയും ഉണര്‍വ് സഹസ്രാരപത്മത്തിലെത്തുകയും അതോടെ ജീവന്‍മുക്തി ലഭിക്കുകയും ചെയ്യുന്നു.

ഇതിനെയാണ്

"പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍

ശിവനെ കാണാകും ശിവ ശംഭോ!"

എന്ന് വിശേഷിപ്പിക്കുന്നതും.


ശബരിമലയിലെ പതിനെട്ടാം പടിയും ഇതുതന്നെയാണ് സൂചിപ്പിക്കുന്നതും. 6 X 3 =18. ആറു പൂരകങ്ങളെ മൂന്നു ശക്തികള്‍ (ഇശ്ചാശക്തി, ക്രിയാശക്തി, ആജ്ഞാശക്തി) കൊണ്ട് വശം വദയാക്കുമ്പോള്‍ നാം എത്തിച്ചേരുന്നത് "തത്ത്വമസി"യിലോട്ടാണ്.(ഞാന്‍ നീയും നീ ഞാനുമാണ് ). അതായത് "അയ്യപ്പന്‍ നിന്റകത്തും സ്വാമി (ഭക്തന്‍ ) എന്റകത്തും" എന്നാണു അര്‍ത്ഥം. . . .


2021, നവംബർ 23, ചൊവ്വാഴ്ച

രുദ്രനില്‍ നിന്നുണ്ടായ പതിനൊന്നു പുരുഷരൂപങ്ങള്‍. ( ഏകാദശരുദ്രന്മാര്‍)

 ഏകാദശരുദ്രന്മാര്‍

=============================================


രുദ്രനില്‍ നിന്നുണ്ടായ പതിനൊന്നു പുരുഷരൂപങ്ങള്‍.


അജൈക പാത്ത് '

അഹിർ 

ബുധ് ന്യൻ 

വിരൂപാക്ഷൻ ,

സുരേശ്വരൻ 

ജയന്തൻ ,

ബഹുരൂപൻ 

അപരാജിതൻ 

സാവിത്രൻ ,

ത്ര്യംബകൻ 

വൈവസുതൻ 

ഹരൻ 



രുദ്രന്‍ ബ്രഹ്മാവില്‍നിന്നു ജനിച്ചുവെന്നാണ്‌ പുരാണത്തില്‍ കാണുന്നത്‌. രുദ്രന്‍ ശിവരൂപമാണ്‌.

രുദ്രന്‍ ജനിച്ചപ്പോള്‍ തനിക്ക്‌ പേരു കിട്ടാത്തതുകൊണ്ട്‌ കരഞ്ഞതായും അങ്ങനെ കരയുന്നവന്‍ എന്നര്‍ഥംവരുന്ന "രുദ്രന്‍' എന്ന പേര്‍ നല്‌കപ്പെട്ടതായും ബ്രാഹ്മണത്തില്‍ കാണുന്നു.

കൊടുങ്കാറ്റ്‌, പകര്‍ച്ചവ്യാധി ഉണ്ടാക്കുന്ന കാറ്റ്‌ എന്നീ പ്രകൃതിയുടെ ക്രൂരതയെ പ്രതിനിധീകരിച്ച്‌ കാട്ടുപന്നിയെ വാഹനമാക്കിയിരിക്കുന്നവനായും രുദ്രനെ ചിത്രീകരിച്ചിട്ടുണ്ട്‌. നാശവും വ്യാധിയും, സംരക്ഷണവും രോഗശാന്തിയും രുദ്രന്റെ വൈരുധ്യാത്മക വ്യക്തിത്വത്തിന്റെ ഘടകങ്ങളാണ്‌.

കാലക്രമത്തില്‍ രുദ്രന്‍ പുരാണങ്ങളിലെ ശിവനായി രുപാന്തരപ്പെട്ടു. ശിവന്റെ സംഹാരപരമായ വശത്തെക്കുറിക്കുന്ന പദമാണ്‌ രുദ്രനെന്നും പറയാം.

രുദ്രന്റെ ഉദ്‌ഭവത്തെപ്പറ്റിയുള്ള മറ്റൊരു കഥ ഇപ്രകാരമാണ്‌.

ബ്രഹ്മാവിന്റെ പുത്രന്മാരായ സനന്ദന്‍, സനകന്‍, സനാതനന്‍, സനല്‍കുമാരന്‍ എന്നിവര്‍ ലോകസൃഷ്‌ടിയില്‍ തത്‌പരരല്ലാതിരുന്നതിനാല്‍ ബ്രഹ്മാവിന്‌ അത്യധികം കോപമുണ്ടാവുകയും അതില്‍നിന്ന്‌ അഗ്നി ആളിക്കത്തുകയും ചെയ്‌തു. ആ കോപാഗ്നിയില്‍നിന്ന്‌ അതിഭയങ്കരനായ രുദ്രന്‍ പിറന്നു. രുദ്രന്റെ പകുതി സ്‌ത്രീരൂപവും പകുതി പുരുഷരൂപവുമായിരുന്നു.

ശരീരത്തെ വിഭജിക്കാന്‍ രുദ്രനോട്‌ ബ്രഹ്മാവ്‌ ആജ്ഞാപിച്ചു. ഉടന്‍ രുദ്രന്‍ സ്‌ത്രീയായും പുരുഷനായും വേര്‍തിരിഞ്ഞു. പുരുഷരൂപത്തെ വീണ്ടും പതിനൊന്നായി വിഭജിച്ചു. അവരാണ്‌ ഏകാദശരുദ്രന്മാര്‍. മത്യു, മനു, മഹിനസന്‍, മഹാന്‍, ശിവന്‍, ഋതുധ്വജന്‍, ഉഗ്രരേതസ്‌, ഭപന്‍, കാമന്‍, വാമദേവന്‍, ധൃതവ്രതന്‍ എന്നിങ്ങനെയാണ്‌ അവരുടെ പേരുകള്‍.

ചില പുരാണങ്ങളില്‍ നാമനിര്‍ദേശം താഴെപ്പറയുന്ന വിധത്തിലാണ്‌. അജൈകപാത്ത്‌, അഹിര്‍ബുദ്ധന്യന്‍, വിരൂപാക്ഷന്‍, സുരേശ്വരന്‍, ജയന്തന്‍, ബഹുരൂപന്‍, അപരാജിതന്‍, സാവിത്രന്‍, ത്യംബകന്‍, വൈവസ്വതന്‍, ഹരന്‍

സ്‌ത്രീകളായി വേര്‍തിരിഞ്ഞവര്‍ ധീ, വൃത്തി, ഉശന, ഉമ, നിയുത, സര്‍പ്പിസ്‌, ഇള, അംബിക, ഇരാവതി, സുധ, ദീക്ഷ എന്നു പതിനൊന്നു രുദ്രാണികളുമായി. ഇവര്‍ പതിനൊന്നു രുദ്രന്മാരുടെയും ഭാര്യമാരായിത്തീര്‍ന്നു.

ഹൃദയവും പഞ്ചേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും ഉള്‍ക്കൊള്ളുന്ന പതിനൊന്നു സ്ഥാനങ്ങളും രുദ്രന്‍, പ്രാണന്‍, ആകാശം, വായു, അഗ്നി, ജലം, ഭൂമി, സൂര്യന്‍, ചന്ദ്രന്‍ എന്നീ എട്ടു സ്ഥാനങ്ങളും ബ്രഹ്മാവ്‌ അവര്‍ക്ക്‌ നല്‌കിയെന്നാണ്‌ പുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നത്.

രാമായണത്തിലെ സീത

 രാമായണത്തിലെ സീത 

===================================================



സീതയുടെ ജനനത്തെപ്പറ്റി പല  പുരാണങ്ങളിലും വ്യത്യസ്തമായ കഥകൾ  പറയുന്നുണ്ട് വാല്മീകീരാമായണത്തില്‍ ജനകന്‍ വിശ്വാമിത്രനോടു പറയുന്നു. ''ഞാന്‍ ഒരിക്കല്‍ യാഗത്തിനായി നിലം ഉഴുത സമയത്ത് ഉഴവുചാലില്‍നിന്ന് ഒരു പെണ്‍കുട്ടി ഉയര്‍ന്നുവന്നു. നിലം ഉഴുത സമയത്തു ലഭിച്ചതിനാല്‍ അവള്‍ക്ക് സീതയെന്നു പേരിട്ടു. സീത എന്നതിന് ഉഴവുചാല്‍ എന്നര്‍ത്ഥം. അയോനിജയായ ഈ മകളെ ഞാന്‍ വീരനുള്ള പ്രതിഫലമായി നിശ്ചയിച്ചു വളര്‍ത്തി.'' അദ്ധ്യാത്മരാമായണം മൂലത്തിലും ഇതേകഥ തന്നെ ജനകന്‍ പറയുന്നു. ഒരിക്കല്‍ ഞാന്‍ യജ്ഞഭൂമിയുടെ ശുദ്ധിക്കായി നിലം ഉഴുകയായിരുന്നു. എന്റെ കലപ്പയുടെ ഉഴവുചാലിൽ  നിന്ന് ശുഭലക്ഷണയായ ഈ കന്യക പ്രകടയായി. അവളെക്കണ്ടപ്പോള്‍ എനിക്ക് അതിയായ  സ്‌നേഹം തോന്നി. അങ്ങനെ ഞാന്‍ ഈ ചന്ദ്രമുഖിയെ എന്റെ പ്രിയപത്‌നിക്കു സമര്‍പ്പിച്ചു. എഴുത്തച്ഛന്‍ ഇതുതന്നെ ആവര്‍ത്തിക്കുന്നു. യാഗഭൂദേശം വിശുദ്ധ്യര്‍ത്ഥമായുഴുതപ്പോ- ളേകദാ സിതാമധേ്യ കാണായി കന്യാരത്‌നം ജാതയായൊരു ദിവ്യകന്യക തനിക്കു ഞാന്‍ സീതയെന്നൊരു നാമം വിളിച്ചേനതുമൂലം. ലക്ഷ്മീദേവിയുടെ അവതാരമായ സീത എങ്ങനെ ഭൂപുത്രിയായി അഥവാ മണ്ണിനടിയിലെത്തി എന്നൊരു ചോദ്യമുദിക്കുന്നു. എന്തെങ്കിലുമൊരു കാരണം വേണമല്ലോ. ദേവീഭാഗവതം, ഉത്തരരാമായണം, ആനന്ദരാമായണം, അത്ഭുതരാമായണം എന്നിവയിലൂടെ ഒരനേ്വഷണം നടത്താം. ആദ്യം ദേവീഭാഗവതം:- വിഷ്ണുവിന്റെ അംശത്തില്‍ ജനിച്ച ദക്ഷസാവര്‍ണ്ണി എന്ന മനുവിന്റെ പുത്രപരമ്പരയില്‍ രഥധ്വജന്‍ എന്ന രാജാവിന്റെ പുത്രന്മാരായിരുന്നു ധര്‍മ്മധ്വജനും കുശധ്വജനും. ഇവര്‍ മഹാലക്ഷ്മി പുത്രിയായി ജനിക്കണമെന്ന  ആഗ്രഹത്തോടെ തപസ്സാരംഭിച്ചു. തപസ്സില്‍ പ്രീതയായി ലക്ഷ്മീദേവി പ്രത്യക്ഷപ്പെട്ട് രണ്ടുപേരുടെയും പുത്രിയായി ജനിക്കാമെന്നു വാഗ്ദാനം ചെയ്തു. ധര്‍മ്മധ്വജന് മാധവി എന്ന ഭാര്യയില്‍ ലക്ഷ്മി പുത്രിയായി ജനിച്ചു. കുഞ്ഞിന് തുളസി എന്നുപേരിട്ടു. ഈ തുളസിയായിയാണ് പിന്നീടൊരു ശാപം മൂലം തുളസിച്ചെടിയായിത്തീര്‍ന്നത്. അക്കഥയ്ക്ക് ഇവിടെ പ്രസക്തിയില്ല. ധര്‍മ്മധ്വജന്റെ സഹോദരനായ കുശധ്വജനും ഭാര്യ മാലാവതിയും പുത്രി ജനനത്തിനു വേണ്ടി സദാ വേദമന്ത്രങ്ങള്‍ ജപിച്ചുകൊണ്ടിരുന്നു. ഈ അവസരത്തില്‍ കുശധ്വജന്റെ വായില്‍നിന്നും ഒരു ശിശു അവതരിച്ചു. വേദത്തില്‍ നിന്നുണ്ടായതിനാല്‍ വേദവതിയെന്നും ദൈവീകമായി ലഭിച്ചതിനാല്‍ ദേവഗതി എന്നും പേരുണ്ടായി. ഈ വേദവതി യൗവനയുക്തയായപ്പോള്‍ മഹാവിഷ്ണു ഭര്‍ത്താവായിത്തീരണമെന്നാഗ്രഹിച്ചു. ഒരിക്കല്‍ ശംഭുവെന്ന ഒരസുരന്‍ കുശധ്വജന്റെ ആശ്രമത്തിലെത്തി ദേവഗതിയെക്കണ്ട് മോഹിച്ച് ഭാര്യയായി നല്‍കാന്‍ ആവശ്യപ്പെട്ടു. കുശധ്വജന്‍ വഴങ്ങിയില്ല. കുപിതനായ ശംഭു അദ്ദേഹത്തെ വെട്ടിക്കൊന്നു. ഇതുകണ്ട് ജ്വലിച്ച കോപത്തോടെ ദേവഗതി  അസുരനെ ഒന്നുനോക്കി. അയാള്‍ അവളുടെ കോപാഗ്നിയില്‍ ഭസ്മമായിപ്പോയി. ദുഃഖിതയായ ദേവഗതി വിഷ്ണുവിനെ ലഭിക്കാന്‍ തപസ്സാരംഭിച്ചു. ഈ ഘട്ടത്തിലാണ് ദ്വിഗ്വിജയത്തിനു പുറപ്പെട്ട രാവണന്‍ തപസ്സനുഷ്ഠിക്കുന്ന വേദഗതിയെക്കാണുന്നത്. തന്നെ ഭര്‍ത്താവായി വരിക്കാന്‍ രാവണന്‍ ആവശ്യപ്പെടുന്നു. താന്‍ വിഷ്ണുഭക്തയാണെന്നുപറഞ്ഞ് കന്യക അതു നിഷേധിച്ചു. കാമാന്ധനായ രാവണന്‍ അവളുടെ കൈയില്‍ പിടിച്ച് ബലാല്‍ക്കാരമായി കൊണ്ടുപോകാന്‍ ശ്രമിച്ചു. ഈ ദുഷ്ടന്റെ സ്പര്‍ശംകൊണ്ട് അശുദ്ധമായ ശരീരം ഇനി വേണ്ടയെന്നു പറഞ്ഞ് ദേവഗതി തന്റെ യോഗാഗ്നിയില്‍ ശരീരം ആഹുതി ചെയ്തു. അഗ്നിയില്‍ ചാടുന്നതിനുമുമ്പ് താന്‍ വീണ്ടും ജനിക്കുമെന്നും മഹാവിഷ്ണുവിന്റെ ഭാര്യയായിത്തീരുമെന്നും രാവണന്റെ മരണത്തിനു കാരണക്കാരിയാകുമെന്നും വേദഗതി ശപിച്ചു. ഭയന്നുപോയ രാവണന്‍ അവളുടെ ചാരം ഒരു പെട്ടിയിലടച്ച് ലങ്കയിലേക്കുകൊണ്ടുപോയി. പെട്ടി വന്നതുമൂലം ചില അനര്‍ത്ഥങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. നാരദന്റെ ഉപദേശപ്രകാരം ആ പെട്ടി കടലിലൊഴുക്കി. അതു മിഥിലയിലെ നദീതീരത്തെത്തി. ഈ സ്ഥലത്ത് യാഗം ചെയ്യാനായി ജനകന്‍ ഉഴുതപ്പോള്‍ സീതയെ ലഭിച്ചു. ആനന്ദരാമായണത്തില്‍ ഏതാണ്ട് ഇതിനു സമാനമായ കഥ മറ്റൊരുരൂപത്തില്‍ പറയുന്നു. പത്മാക്ഷന്‍ എന്ന രാജാവ് ലക്ഷ്മീകടാക്ഷമുണ്ടാകാന്‍ വേണ്ടി തപസ്സുചെയ്തു. അതിന്റെ ഫലമായി ലക്ഷ്മീദേവി മകളായി ജനിച്ചു. അവര്‍ക്ക് പത്മഎന്നു പേരിട്ടു. മകള്‍ യൗവന യുക്തയാകുംതോറും രാജ്യം ഐശ്വര്യ സമൃദ്ധമാകാന്‍ തുടങ്ങി. പത്മയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച് നിരവധി രാജാക്കന്‍മാര്‍ എത്തി. പത്മയ്ക്ക് ഇഷ്ടമുള്ളയാളെ വരിക്കാനായി പത്മാക്ഷന്‍ സ്വയംവരം പ്രഖ്യാപിച്ചു. സ്വയംവര ദിവസം രാവണന്‍ രാക്ഷസപ്പടയുമായെത്തി എല്ലാ രാജാക്കന്മാരെയും പരാജയപ്പെടുത്തി. പത്മയാകട്ടെ ദുഷ്ടനായ രാവണനെ വരിക്കാന്‍ വിസമ്മതിച്ചു. കുപിതനായ രാവണന്‍ പത്മാക്ഷനെ വധിച്ച് കൊട്ടാരമെല്ലാം നശിപ്പിച്ച് ബലാല്‍ക്കാരമായി കന്യകയെ കൊണ്ടുപോകാന്‍ ശ്രമിച്ചു. പത്മ പെട്ടെന്ന് അഗ്നികുണ്ഡത്തില്‍ മറഞ്ഞു. രാവണന്‍ നിരാശനായി മടങ്ങി. കുറച്ചുനാള്‍ കഴിഞ്ഞ് പുഷ്പക വിമാനത്തില്‍ സഞ്ചരിക്കുന്ന രാവണന്‍ അഗ്നികുണ്ഡത്തില്‍നിന്നും പുറത്തുവന്ന പത്മയെക്കണ്ട് വീണ്ടും അടുത്തെത്തി ബലാല്‍ക്കാരമായി കൊണ്ടുപോകാന്‍ ശ്രമിച്ചു. അടുത്തജന്മത്തില്‍ ഞാന്‍ കാരണം നിനക്കു മരണമുണ്ടാകുമെന്നും ശപിച്ചിട്ട് അഗ്നിയില്‍ ചാടി ഭസ്മമായി. അവിടെ ചാരത്തില്‍ അഞ്ചു രത്‌നങ്ങള്‍ കണ്ട് രാവണന്‍ എടുത്ത് പെട്ടിയിലടച്ച് ലങ്കയിലേക്കു കൊണ്ടുപോയി. ഒരുദിവസം മണ്ഡോദരി ആ പെട്ടി തുറന്നപ്പോള്‍ മനോഹരിയായൊരു പെണ്‍കുഞ്ഞിനെ കണ്ടു. താന്‍ രാവണനാശത്തിനായി വന്നതാണെന്ന് ആ കുഞ്ഞു പറഞ്ഞതുകേട്ട് രാവണന്‍ കുഞ്ഞിനെ പെട്ടിയില്‍ അടച്ച് കടലിലെറിഞ്ഞു. അത് മിഥിലാ തീരത്തെത്തി ജനകനു കിട്ടി. കുറച്ചുകൂടി വിചിത്രമായ കഥയാണ് അത്ഭുതരാമായണത്തില്‍. ലോകകണ്ടകനായ രാവണന്‍ മുനിമാരെ സദാ ഉപദ്രവിച്ചുവന്നു. തപോനിഷ്ഠരായിരിക്കുന്ന മഹര്‍ഷിമാരെ കണ്ടാല്‍ ബാണം തൊടുത്ത് അവരെക്കൊല്ലും. കുറച്ചു രക്തം  ഒരു കുടത്തിലെടുത്തുവയ്ക്കും. ഇങ്ങനെ പലരുടെയും രക്തം ശേഖരിച്ചു. ഇക്കാലത്ത് ഗ്യത്സമന്‍ എന്നൊരു മഹര്‍ഷി ലക്ഷ്മിക്കു തുല്യയായ ഒരു പുത്രിയുണ്ടാകാന്‍ തപസ്സനുഷ്ഠിക്കുകയായിരുന്നു. നിത്യവും അല്പം പാല്‍ മന്ത്രം ജപിച്ച് ഒരു പാത്രത്തില്‍ ശേഖരിക്കും. ഇതറിഞ്ഞ രാവണന്‍ രഹസ്യമായി ഗ്യത്സമന്റെ ആശ്രമത്തിലെത്തി. പാല്‍പാത്രം മോഷ്ടിച്ചുകൊണ്ടുവന്ന് രക്തപാത്രത്തിലൊഴിച്ച് മണ്ഡോദരിക്ക് കുടിക്കാന്‍ കൊടുത്തു. ആ മിശ്രിതം കുടിച്ച് മണ്ഡോദരി ഗര്‍ഭിണിയായി. മണ്ഡോദരി ആ ഗര്‍ഭത്തെ ആവാഹിച്ച് പെട്ടിയിലടച്ചു കുഴിച്ചിട്ടു. അതില്‍നിന്നുണ്ടായ മകളാണ് സീത. അതു മണ്ണിനടിയില്‍ നിന്ന് ജനകനു കിട്ടി.