2020, ജൂൺ 29, തിങ്കളാഴ്‌ച

ധ്രുവന്റെ കഥ



ധ്രുവന്റെ കഥ    

പ്രിയവ്രതനും ഉത്താനപാദനും സ്വയംഭുവമനുവിന്റെ പുത്രന്മാരായിരുന്നു . ജേഷ്ഠനായ  പ്രിയംവതൻ ലൗകിക കാര്യങ്ങളിൽ താല്പര്യമില്ലാതെ വിഷ്ണുഭഗവാനെ ധ്യാനി ക്കുന്നതിലേയ്ക്കായി വളരെ ചെറുപ്പത്തിലെ തന്നെ ഹിമാലയത്തിലേയ്ക്ക് പോയി . അതോടെ രാജ്യഭരണം നീതിമാനും ധർമ്മിഷ്ടനുമായ ഉത്താനപാദനിൽ വന്നു ചേർന്നു . നല്ലൊരു ഭരണാധികാരിയായിരുന്നു ഉത്താനപാദൻ . അദ്ദേഹത്തിന്റെ ഭാര്യമാരായിരുന്നു . സുനീതിയും സുരുചിയും . ഗർവ്വിഷ്ഠയും സുന്ദരിയുമായിരുന്നു സുരുചി . ധർമ്മിഷ്ഠയും ഈശ്വരഭക്തയുമായിരുന്നു സുനീതി . സുന്ദരിയായ സുരുചിയുടെ ബാഹ്യസൗന്ദര്യത്തിൽ ആകൃഷ്ടനായ രാജാവ് സദാസമയവും സുരുചിയോടൊപ്പമായിരുന്നു . സുനീതിയുടെ ആന്തരിക സൗന്ദര്യമോ സത്ഗുണങ്ങളോ അദ്ദേഹത്തെ ആകർഷിച്ചില്ല . കാലം കഴിഞ്ഞപ്പോൾ സുരുചിയിലും സുനീതിയിലും രാജാവിന് ഓരോ പുത്രന്മാർ ജനിച്ചു . സുരുചിയുടെ മകന് ഉത്തമൻ എന്നും സൂനീതിയുടെ പുത്രന് ധ്രുവനെന്നും അദ്ദേഹം നാമകരണം ചെയ്തു . സുരുചിയോടുള്ള പ്രമാധിക്യത്താൽ രാജാവ് ഉത്തമനെ കൂടുതലായി നേഹിച്ചു . തന്റെ മകനെ അവഗണിക്കുന്നതറിഞ്ഞ സുനീതി അതിൽ വളരെയധികം വേദനിച്ചു . ദുഖാർത്തയായ സുനീതി സദാസമയവും വിഷ്ണുവിനെ ഭജിച്ചും വതങ്ങൾ നോറ്റും അന്തപുരത്തിനുള്ളിൽ തന്നെ കഴിഞ്ഞു . - കാലങ്ങൾ കഴിഞ്ഞുപോയി . ഒരുനാൾ ഉത്തമനും ധ്രുവനും തങ്ങളുടെ ക്രീഡകൾ കഴിഞ്ഞ് പിതാവിന്റെ മടിയിൽ ചെന്നിരുന്നു . അതേ സമയം അവിടെയെത്തിയ സുരുചി അതുകണ്ട് കോപിഷ്ഠയായി . അസൂയ മൂത്ത സുരുചി ധ്രുവനെ അച്ഛന്റെ മടിയിൽ നിന്നും തള്ളിമാറ്റി . കോപത്തോടെ ശാസിച്ചു . - “ മഹാരാജാവിന്റെ മടിയിൽ കയറിയിരിക്കാൻ നിനക്കെങ്ങനെ ധൈര്യം വന്നു . സർവ്വലോകത്തിന്റേയും രാജാവായ അദ്ദേഹത്തിന്റെ മടിത്തടം നിന്നെ പോലുള്ളവർക്ക് കയറിയിരിക്കാനുള്ളതല്ല . ആ അധികാരം എന്റെ പുത്രനായ ഉത്തമന് മാത്രമാണുള്ളത് . സദാ സമയവും അന്തപുരത്തിനുള്ളിൽ വിഷ്ണുവിനെ ഭജിച്ചു കഴിയുന്ന നിന്റെ മാതാവ് രാജാവിന്റെ കാര്യങ്ങൾ നോക്കുന്നുണ്ടോ , ഞാൻ അദ്ദേഹത്തിന്റെ പ്രിയപത്നിയാണ് . അദ്ദേ ഹത്തിന്റെ എല്ലാകാര്യങ്ങളും നോക്കുന്നത് ഞാനാണ് , ധിക്കാരിയായ നിനക്ക് അദ്ദേഹ ത്തിന്റെ മടിയിൽ ഇരിക്കണമെന്നുണ്ടെങ്കിൽ നീ നിന്റെ അമ്മയെ പോലെ വിഷ്ണുഭഗ വാനെ തപസ്സുചെയ്യു " . - - അതുകേട്ട് ദുഖിതനായ ആ പിഞ്ചുബാലൻ തന്റെ മാതാവിന്റെ സമീപത്തെത്തി വിഷമം അറിയിച്ചു . തന്റെ പുത്രന് നേരിടേണ്ടി വന്ന യാതനകളോർത്ത് ആ മാതൃഹൃദയം തപിച്ചു , അവൾ മകനെ തലോടി കൊണ്ട് പറഞ്ഞു . - “ പുത്രാ , നാമെല്ലാം 
പൂർവ്വജന്മങ്ങളുടെ ഫലമാണ് അനുഭവിക്കുന്നത് . വിധിയെ മാറ്റി മറിക്കാൻ ആർക്കും കഴിയില്ല . ഭാഗ്യദോഷിയായ എന്നിൽ വന്നുപിറന്നതാണ് നിന്റെ ഭാഗ്യദോഷം , മുൻജന്മസുകൃതം കൊണ്ടാണ് സൂരുചിയ്ക്ക് എല്ലാ സ്നേഹവും അനുഭ വിക്കാൻ കഴിയുന്നത് . നിന്റെ മുൻജന്മപാപങ്ങൾ തീരുവാൻ നീ വിഷ്ണുഭഗവാനെ അഭയം പ്രാപിക്കുക , നദികൾ സാഗരത്തിൽ വന്നുചേരുന്നതു പോലെ നിന്നിലെ ഭക്തിയും ശുദ്ധിയും അനുസരിച്ച് അദ്ദേഹം എ ്നെങ്കിലും നിന്നിൽ പ്രസാദിക്കും . അതുവരെ നി കാത്തിരിക്കുക . പ്രായപൂർത്തിയായി കഴിഞ്ഞാൽ നിനക്ക് അദ്ദേഹത്തെ തപസ്സു ചെയ്ത് പ്രസാദിപ്പിക്കുവാൻ കഴിയും ". 
- അമ്മ ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും ശിശുവായ ധ്രുവന്റെ മനസ്സിന്റെ വേദനയെ ശമിപ്പിക്കാൻ കഴിഞ്ഞില്ല . വിഷാദമഗ്നനായ അവൻ കൊട്ടാരത്തിൽ നിന്നും പുറത്തുകട ന്നു . എങ്ങാട്ടെന്നില്ലാതെ നടന്ന അവൻ തന്റെ യാത്രമദ്ധ്യ സപ്തർഷിമാരായ മരീചി , അതി , അംഗിരസ്സ് , പുലസ്ത്യൻ , പുലഹൻ , ക്രതു , വസിഷ്ഠൻ എന്നിവരെ കണ്ടു . അവർ ബാലനായ ധ്രുവന്റെ സമീപമെത്തി യാത്രാ ഉദ്ദേശ്യം ആരാഞ്ഞു . താൻ ശ്രീഹരിയെ തപസ്സുചെയ്ത് പ്രീതിപ്പെടുത്താൻ വനത്തിലേയ്ക്ക് പോകുകയാണെന്ന് അവൻ അവ രോട് പറഞ്ഞു . ഇത്ര ചെറുപ്പത്തിലെ തന്നെ ധ്രുവന് ജീവിതവിരക്തി വരുവാൻ എന്താണ് കാരണമെന്ന് അവർ അന്വേഷിച്ചു . തനിക്ക് നേരിട്ട അപമാനത്തിന്റെ കഥ ധ്രുവൻ അവ രോട് പറഞ്ഞു . അതുകേട്ട് മഹർഷിമാർ അവനോട് ക്ഷത്രിയന്റെ മനോബലത്തെ കുറിച്ച് പുകഴ്ത്തി . തുടർന്ന് പറഞ്ഞു . " കഴിഞ്ഞ ജന്മത്തിൽ സൂകൃതിയും വിഷ്ണുഭക്തനുമായ ഒരു വിപ്രനായിരുന്നു നീ . തന്റെ കൂട്ടുകാരനായ രാജകുമാരന്റെ ഭൗതികമായ ഐശ്വര്യങ്ങളിൽ ആകൃഷ്ടനായി തനിക്കും ഒരു രാജകുമാരന്റെ ജന്മം ലഭിക്കണമെന്ന് ആഗ്രഹിച്ചു . ആ ആഗ്രഹസാഫല്യ മായിട്ടാണ് നീ ഈ ജന്മം രാജകുമാരനായി ജനിച്ചത് . ഭൗതിക ജീവിതത്തിലെ സുഖദു ഖങ്ങളെ കുറിച്ച് നിനക്കിപ്പോൾ ബോധം വന്നിരിക്കും . സുഖമുള്ളിടത്ത് ദുഖമുണ്ട് . ഇവയൊന്നും ശാശ്വതങ്ങളല്ല . കേവലം അല്പായുസ്സു ക്കളായ ദുഖത്തിൽ നിന്നുള്ള നേരിയ വിരാമം മാത്രമാണ് സൂഖം . കരുണാമയനും പരമാത്മാവുമായ വിഷ്ണുവിന്റെ പാദങ്ങളിൽ മുക്തി യഥാർത്ഥ സുഖം . അതിനെക്കാൾ വലു തായി വേറൊന്നുമില്ല . നീ അദ്ദേഹത്തെ ഭജി ച്ചാലും . വിഷ്ണു സന്തോഷിച്ചാൽ ലഭിക്കാ ത്തതായി യാതൊന്നുമില്ല . നിന്നെപോലെ ഉത്തമനായ ഭക്തന്റെ മുന്നിൽ അദ്ദേഹം പ്രസാദിക്കുക തന്നെ ചെയ്യും , വിഷ്ണുവിനെ പ്രസാദിച്ചാണ് ഇന്ദ്രന് ദേവേന്ദ്രപദം ലഭിച്ചത് . വാസുദേവനെ ഭജിച്ചാൽ തീർച്ചയായും നിന്റെ ദുഃഖ ങ്ങൾ ശമിക്കുന്നതാണ് " , ഇതുകേട്ട ധ്രുവൻ മുനിമാരോട് ആരാഞ്ഞു . - - * മുനിമാരേ , വിഷ്ണുഭഗവാനെ പ്രസാ ദിപ്പിക്കുവാൻ ഞാനേതു വിധത്തിലാണ് അദ്ദേഹത്തെ ആരാധിക്കേണ്ടത് ? എന്തു മന്ത്രമാണ് ഞാൻ ജപിക്കേണ്ടത് ? ദയവായി പറഞ്ഞു തന്നാലും . "ലഭിക്കുമ്പോഴുള്ള പറഞ്ഞു | ധ്രുവന്റെ സംശയം കേട്ട ഋഷിമാർ പറഞ്ഞു . “ ധ്രുവകുമാരാ , ഭൗതികമായ ആഗ്രഹങ്ങളാണ് നമ്മെ ഭഗവാനിൽ നിന്നും അകറ്റി നിർത്തുന്നത് . അതിനാൽ നീ ഇന്ദ്രിയങ്ങളേയും മനസ്സിനെയും ബാഹ്യപ്രപഞ്ചത്തിൽ നിന്നും വേർതിരിച്ച് വിഷ്ണുവിൽ ലയിപ്പിക്കുക . അനന്തരം ശുദ്ധമായ ഹൃദയത്തോടും നിഷ്കളങ്കമായ ഭക്തിയോടും കൂടി നിഷ്കാമനായി " ഓം വാസുദേവായ നമഃ , ഓം നാരാ യണായ നമഃ , ' എന്നിവയിലേതെങ്കിലും ജപിക്കുക . നിന്റെ പിതാമഹനായ സ്വയംഭൂമ നുവിന് കൈവല്യം സിദ്ധിച്ചത് ഈ മന്ത്രങ്ങൾ ജപിച്ചിട്ടാണ് . നീയും അതുതന്നെ പിൻതു ടരുക ".

 ധ്രുവന്റെ  നക്ഷത്രപദവി -  

സപ്തർഷികളിൽ നിന്നും ഉപദേശം സ്വീകരിച്ച ധ്രുവൻ യമുനാനദീതീരത്തുള്ള മധു വനം എന്ന പുണ്യപ്രദേശത്തേയ്ക്ക് പോയി . മധു എന്ന രാക്ഷസൻ വസിച്ചിരുന്നതു കൊണ്ടാണ് ആ വനത്തിന് മധുവനം എന്ന പേര് ലഭിച്ചത് . ആ കൊടും കാനനമധ്യ ത്തിൽ ധ്രുവൻ ഏകാഗ്രമായ മനസ്സോടെ വിഷ്ണുവിനെ തപസ്സു ചെയ്യാൻ ആരംഭിച്ചു . ആരംഭഘട്ടങ്ങളിൽ അപൂർവ്വമായി മാത്രം കായ്കനികൾ ഭക്ഷിച്ചിരുന്ന ധ്രുവൻ ദിനങ്ങൾ പിന്നിട്ടപ്പോൾ കേവലം ജലപാനം മാത്രമായി . മാസങ്ങൾ കടന്നു പോക ഭക്ഷണം വായു മാത്രമായി . എന്നിട്ടും വിഷ്ണുഭഗവാൻ പ്രീതനല്ലായെന്നറിഞ്ഞ ധൂവൻ പ്രാണൻ , അപാനൻ , സമാനൻ , ഉദാനൻ , വ്യാനൻ , തുടങ്ങിയ സർവ്വപാണങ്ങളേയും നിയന്ത്രിച്ച് ' ഓം ശ്രീ നാരായണായ നമഃ ' എന്ന പ്രണവ മന്തത്തിൽ സർവ്വവും അധിഷ്ഠിതമാക്കി . - ധ്രുവന്റെ തപശക്തിയാൽ ഭൂമീദേവിയ്ക്ക് അവന്റെ ഭാരം താങ്ങാൻ കഴിയാതെയായി . സമുദ്രങ്ങൾ ഇളകിമറിഞ്ഞു . പർവ്വതങ്ങൾ ഉരുകിയൊലിച്ചു . നിയന്ത്രണം വിട്ട വായു ദേവൻ ധരണിയിലാകെ ആഞ്ഞടിച്ചു . ഉദയാസ്തമയങ്ങൾ തിരിച്ചറിയാത്ത വിധം ഗഗനം കാർമേഘങ്ങളാൽ നിറഞ്ഞു . ധ്രുവന്റെ തപസ്സ് മുടക്കുവാൻ ദേവന്മാർ തീരുമാനിച്ചു . അവർ മായാസിദ്ധി കൊണ്ട് സുനീതിയെ സൃഷ്ടിച്ചു . മായാസൂനീതി ധ്രുവന്റെ സമീപി ത്തെത്തി . പലതും പറഞ്ഞു എന്നാൽ ധ്രുവനെ അതൊന്നും സ്വാധീനിച്ചില്ല . - - ധ്രുവന്റെ തപസ്സിന് ഭംഗം വരുത്താനായി അസുരന്മാർ അവന്റെ മുന്നിൽ ഭീകരരൂപത്തിൽ നൃത്തം ചെയ്തു . ക്രൂരന്മാരായ മൃഗങ്ങളുടെ രൂപത്തിൽ ഗർജിച്ചു . വിഷ്ണു വിൽ മാത്രം മനസ്സുറപ്പിച്ച ധ്രുവൻ ഇതൊന്നും അറിഞ്ഞതേയില്ല . ധ്രുവന്റെ തപസ്സ് മൂടക്കാൻ സാധിക്കില്ലായെന്നറിഞ്ഞ് ദേവന്മാർ അവസാനം ബ്രഹ്മദേവനേയും മഹേശ്വരി നയും മഹാഋഷിമാരെയും കൂട്ടി വൈകുണ്ഠത്തിലെത്തി . വിഷ്ണുഭഗവാനെ വിവരം ധരിപ്പിച്ചു . ധ്രുവരാജകുമാരനെ എങ്ങനെയെങ്കിലും തപസ്സിൽ നിന്ന് പിൻതിരിപ്പിക്കണ മെന്ന് അഭ്യർത്ഥിച്ചു . ഇതുകേട്ട് വിഷ്ണുഭഗവാൻ അരുളിചെയ്തു .
“ ദേവന്മാരേ , തന്നിൽ തന്നെ ലയിച്ച് ഭക്തിയോടു കൂടി സർവ്വതും മറന്ന് നിസ്വാർത്ഥ നായി തപസ്സുചെയ്യുന്ന ധ്രുവനിൽ ഞാൻ പ്രസാദിക്കുന്നതാണ് . നിങ്ങളെല്ലാവരും ശാന്തരായി സ്വസ്ഥാനങ്ങളിലേയ്ക്ക് മടങ്ങുക . ലോകത്തിൽ വച്ച് ശ്രഷ്ഠമായ സ്ഥാനം തന്നെ ഞാനവന് വരമായി നൽകുന്നതാണ് . ആശങ്കപ്പെടേണ്ടതില്ല . - - ഇതുകേട്ട ഇന്ദ്രാദി ദേവന്മാരും ബ്രഹ്മദേവന്മാരും മഹേശ്വരനും നാരായണനെ വണങ്ങി വൈകുണ്ഠത്തിൽ നിന്നും മടങ്ങി . തുടർന്ന് വിരാട് രൂപിയായ വിഷ്ണുഭഗവാൻ ധ്രുവന് മുന്നിൽ പ്രത്യക്ഷപ്പെട്ടു . സകല ജീവജാലങ്ങളിലും അധിവസിക്കുന്ന എന്നാൽ ഭക്തർക്ക് മാത്രം ദർശനീയനുമായ ഭഗവാനെ കണ്ട് ധ്രുവൻ ആനന്ദപുളകിതനായി . അവൻ ' നാരായണജയ നാരായണജയ ' എന്ന് മാത്രം ജപിച്ചു കൊണ്ട് വിഷ്ണു ഭഗവാനെ വണങ്ങി നിന്നു . അപ്പോൾ ഭഗവാൻ അവനോട് പറഞ്ഞു . - " വത്സാ , സ്വയംഭുവമനുവിന്റെ പൗത്രനായ നിന്നിൽ ഞാൻ സംപ്രീതനായിരിക്കു ന്നു . നിന്റെ തപസ്സിൽ ഞാൻ സംപ്രീതനാണ് . അതികഠിനമായ തപസ്സു മൂലം നീ എല്ലാ വരെക്കാളും ശ്രേഷ്ഠനായിരിക്കുന്നു . നിനക്കെന്താണ് വേണ്ടത് ചോദിച്ചു കൊള്ളുക " . ഭഗവാനെ കണ്ട് സ്വയം മറന്നു നിന്ന ധ്രുവൻ അല്പനേരത്തെ പരിഭവത്തിനു ശേഷം ദേവദേവനായ ഹരിയെ സ്തുതിക്കുവാൻ തുടങ്ങി . - “ പരമാത്മാവും ജീവാത്മാവുമായി വിചാരിച്ചിരിക്കുന്നതാരാണോ ആ ദേവദേവന് നമസ്കാരം , സർവ്വജ്ഞാനിയും , സർവ്വവ്യാപിയും , പരമാത്മാവുമായ ദേവേശാ , ഈ ബാലന്റെ നമസ്കാരം സ്വീകരിച്ചാലും , സൂര്യനും ചന്ദ്രനും ആകാശവും വായുവും എല്ലാം അങ്ങാകുന്നു . മഹാപ്രഭോ , നശ്വരമായ ഭൗതികജീവിതത്തിലെ യാതൊരു സുഖവും ഞാൻ ആഗ്രഹിക്കുന്നില്ല . അങ്ങയുടെ പാദങ്ങളിൽ എനിക്ക് അഭയം നൽകിയാലും , അങ്ങയോടുള്ള നിർവിശേഷമായ ഒടുങ്ങാത്ത ഭക്തി എനിക്ക് പ്രദാനം ചെയ്താലും . ലോകത്തിൽ വച്ച് ഏറ്റവും ഉത്തമമായ ആ സ്ഥാനം എനിക്ക് നൽകിയാലും , ഇതല്ലാതെ മറ്റൊരു വരവും അതിന് തുല്യമായില്ല " . - ഭക്തധ്രുവന്റെ സവിശേഷമായ ഭക്തിയിൽ സന്തുഷ്ടനായ ഭഗവാൻ നിന്റെ ആഗ്രഹം ഞാൻ നിറവേറ്റി തരുന്നതാണ് എന്ന് പറഞ്ഞു . - " എന്നിരുന്നാലും സകലജീവിയ്ക്കും അവരുടെ ജീവിതത്തിൽ അവരുടേതായ കർത്ത. വ്യങ്ങൾ അനുഷ്ഠിക്കേണ്ടതായുണ്ട് . ക്ഷത്രിയനായ നീ എന്നെ സ്മരിച്ചു കൊണ്ട് ലോക സാമ്രാട്ടായി ഭരണം നടത്തുക . മൂൻജന്മസുകൃതത്തിന്റെ ഫലമായാണ് നി സ്വയംഭുവമനുവിന്റെ കുലത്തിൽ ജനിച്ചത് . ക്ഷത്രിയധർമ്മത്തിന് യോജിച്ച വിധം നീ ഭരണം നടത്തുക . - ലോകപാലകനായ സപ്തർഷിമാരുടേയും നവഗ്രഹങ്ങളുടേയും ഉത്തരഭാഗത്തായി അനശ്വരമായ താരമായി നി വിളങ്ങുക . ആ നക്ഷത്രം ധ്രുവനക്ഷത്രമെന്ന പേരിൽ അറിയപ്പെടും . നിന്റെ മാതാവായ സുനീതിയും തിളങ്ങി നിൽക്കും . ത്രിസന്ധ്യാനേരങ്ങളിൽ നിന്നെ സ്മരിക്കുകയും വന്ദിക്കുകയും സ്തുതിക്കുകയും ചെയ്യുന്നതിലൂടെ ലോകർക്ക് എളുപ്പത്തിൽ മോക്ഷം ലഭിക്കുന്നതാണ് . നീ ലോകത്തിന് ഒരു വഴികാട്ടിയായി മാറുക " . | ഇതു കേട്ട ധ്രുവൻ സർവ്വേശ്വരനായ വിഷ്ണുഭഗവാനെ വിനീതനായി നമസ്കരിച്ചു . " അങ്ങയുടെ ആജ്ഞ പോലെ സർവ്വവും ഈയുള്ളവൻ അനുഷ്ഠിക്കാം . അങ്ങയ്ക്ക് എന്റെ ആയിരം കോടി പ്രണാമം . "

ശ്രീ വിഷ്ണുപുരാണം