2022, നവംബർ 2, ബുധനാഴ്‌ച

മുഴുക്കുന്ന് ശ്രീ മൃദംഗ ശൈലേശ്വരി ക്ഷേത്രം ,കണ്ണൂർ ജില്ല

 








മുഴുക്കുന്ന് ശ്രീ മൃദംഗ ശൈലേശ്വരി ക്ഷേത്രം 

============================================


കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഭഗവതീക്ഷേത്രമാണ് മുഴക്കുന്ന് മൃദംഗശൈലേശ്വരീ ദുർഗ്ഗാക്ഷേത്രം. ദുർഗ്ഗാദേവിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. എന്നാൽ, സരസ്വതി, ലക്ഷ്മി, കാളി (പോർക്കലി) എന്നീ സങ്കല്പങ്ങളിലും ഈ ദേവി പൂജിയ്ക്കപ്പെട്ടു വരുന്നു  ഉപദേവതകളായി ഗണപതി, ദക്ഷിണാമൂർത്തി, ശാസ്താവ്, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്.. പഴശ്ശിരാജയുടെ പരദേവതാക്ഷേത്രമാണ് ഈ ഭഗവതീ ക്ഷേത്രം എന്ന് പഴമ . പഴശ്ശി യുദ്ധത്തിന് പോകും മുൻപ് ഇവിടെ ശ്രീ പോർക്കലിക്ക് ഗുരുതിപൂജ നടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. പരശുരാമൻ സൃഷ്ടിച്ച നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണിതെന്ന് വിശ്വസിക്കപ്പെടുന്നു. കഥകളിയിലെ വന്ദനശ്ലോകമായ മാതംഗാനനമബ്ജവാസരമണീം... എന്ന കാവ്യം ഇവിടെ വെച്ചാണത്രേ രചിച്ചത്.  കലാകാവ്യാദികളും അക്ഷരവുമെല്ലാം ദേവീസ്വരൂപമായി കണ്ട് ആരാധിക്കുന്ന പുരാതന ശാക്തേയ സമ്പ്രദായത്തിന്റെ ഭാഗമാണിതെന്ന് കണക്കാക്കപ്പെട്ടു വരുന്നു.. ക്ഷേത്രത്തിനു പുറത്തായി തന്നെ കേരളവർമ്മ പഴശ്ശിരാജാവിന്റെ ഒരു പൂർണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.


2016-ൽ ഈ ക്ഷേത്രം വൻ ജനശ്രദ്ധ നേടിയിരുന്നു. മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥൻ അലക്സാണ്ടർ ജേക്കബ് സർ വെളിപ്പെടുത്തിയ മൂന്ന് സംഭവകഥകളാണ് ക്ഷേത്രത്തിലേയ്ക്കുള്ള ഭക്തജനങ്ങളുടെ ഒഴുക്ക് വർദ്ധിപ്പിച്ചത്തിനു കാരണമായത്  കലാവാസനകൾ വളരാനായും വിദ്യാഭ്യാസ ഉന്നതിക്കും ദുരിതശാന്തിക്കുമെല്ലാം ഈ ക്ഷേത്രദർശനം ഉത്തമമെന്ന് ഭക്തർ വിശ്വസിക്കുന്നു. നവരാത്രിയും മീനമാസത്തിലെ പൂരം നാളുമാണ് പ്രധാന ഉത്സവങ്ങൾ. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.



ഐതിഹ്യം

------------------

സ്ഥലനാമം

സ്വർഗ്ഗലോകത്തു നിന്ന് ഈ പ്രദേശത്ത് പണ്ടെങ്ങോ  സംഗീതരൂപിണിയായ ദുർഗ്ഗാഭഗവതി ഒരു മിഴാവിന്റെ രൂപത്തിൽ വന്നു വീണുവെന്നു പഴമൊഴി. മിഴാവ് അഥവാ മൃദംഗം വീണസ്ഥലമാണു പിന്നീട് മൃദംഗശൈലനിലയം എന്നായി മാറിയത്. പിന്നീടത് മിഴാവുകുന്ന് എന്നും അറിയപ്പെട്ടു തുടങ്ങി. കാലക്രമത്തിൽ അതു മാറി മിഴാക്കുന്ന് – മൊഴക്കുന്ന് എന്നിങ്ങനെ ഇന്നത്തെ മുഴക്കുന്ന് എന്ന പേരിൽ എത്തി നിൽക്കുന്നു. ക്ഷേത്രത്തിനകത്ത് അല്പം കുഴിഞ്ഞിരിക്കുന്ന ഭാഗത്താണ് മൃദംഗം വീണതെന്നു വിശ്വസിക്കപ്പെടുന്നു. മുഴക്കുന്നിലമ്മയെ സരസ്വതിയായി കരുതുന്നത് ഈ ഐതിഹ്യം മൂലമാനന്ന് വിശ്വസിക്കുന്നു 


കഥകളി

------------


കേരളത്തിന്റെ തനതുകലാരൂപമായ കഥകളിയുടെ ഉദ്ഭവവും ഈ ക്ഷേത്രവുമായി അടുത്ത് ബന്ധപ്പെട്ടുനിൽക്കുന്നതായി കരുതുന്നു  അതുമായി ബന്ധപ്പെട്ട് ഒരു കഥയും നിലവിലുണ്ട്. കൊട്ടാരത്തിൽ ശങ്കുണ്ണി തന്റെ പ്രസിദ്ധ കൃതിയായ ഐതിഹ്യമാലയിൽ പരാമർശിച്ചിട്ടുള്ള ആ കഥ ഇങ്ങനെയാണ് 


കഥകളിയുടെ ആദ്യരൂപം കൊട്ടാരക്കര തമ്പുരാൻ സൃഷ്ടിച്ചെടുത്ത രാമനാട്ടമായിരുന്നു.  നാല് ആട്ടക്കഥകളിലൂടെ (ബകവധം, കിർമ്മീരവധം, കീചകവധം, കല്യാണസൗഗന്ധികം) കോട്ടയം തമ്പുരാനാണ് അത് പരിഷ്കരിച്ചെടുത്തത്. ഒരിയ്ക്കൽ, ഇവിടെയിരുന്ന് ആട്ടക്കഥ രചിയ്ക്കുകയായിരുന്ന തമ്പുരാന് സ്ത്രീവേഷം സങ്കല്പിയ്ക്കാൻ വളരെ ബുദ്ധിമുട്ടേണ്ടിവന്നു. അദ്ദേഹം പരാശക്തിയോട് പ്രാർഥിച്ച ആ സമയത്ത് ഭക്തവത്സലയായ ദുർഗ്ഗാഭഗവതി ക്ഷേത്രക്കുളത്തിൽ നിന്ന് ഒരുകഥ്കളി  സ്ത്രീരൂപത്തിൽ പൊന്തിവന്നു. അന്ന് ജഗദീശ്വരി കാണിച്ചു കൊടുത്ത ആ രൂപത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് തമ്പുരാൻ സ്ത്രീവേഷത്തിന്റെ രൂപം സൃഷ്ടിച്ചത് എന്ന് പറയപ്പെടുന്നു  ഇന്നും കഥകളിയിൽ ആ രൂപത്തിലാണ് സ്ത്രീവേഷം പ്രത്യക്ഷപ്പെടുന്നത്. അന്ന് മഹാദേവി പ്രത്യക്ഷപ്പെട്ട ആ കുളത്തിനും ഈ ക്ഷേത്രത്തിൽ വലിയ പ്രാധാന്യം ഉണ്ട്.


ചരിത്രം

----------------

കോട്ടയം രാജാക്കന്മാരുടെ പരദേവതാക്ഷേത്രമായ മുഴക്കുന്ന് മൃദംഗശൈലേശ്വരിക്ഷേത്രത്തിന് ഏകദേശം രണ്ടായിരം വർഷം പഴക്കം ഉണ്ടന്ന് പറയപ്പെടുന്നു എങ്കിലും അത് തെളിയിയ്ക്കാനുള്ള രേഖകൾ ഒന്നും മില്ല. ആദ്യകാലത്ത് കോട്ടയം രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന പുരളിമല, മുഴക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ ഒരറ്റത്താണ്. തന്മൂലം പുരളീശ്വരന്മാർ എന്നും അവർ അറിയപ്പെട്ടുപോന്നു. പതിമൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട മലയാളത്തിലെ ആദ്യ ചമ്പൂകാവ്യമായ ഉണ്ണിയച്ചീചരിതത്തിൽ ഇവരെക്കുറിച്ച് പരാമർശമുണ്ട്. ഇവരെ അതിൽ പുരളിമലയിൽ ഇവരുടെ പൂർവ്വികനായ ഹരിശ്ചന്ദ്രൻ കെട്ടിപ്പടുത്ത കോട്ടയുടെ അവശിഷ്ടങ്ങൾ കാണാം. ഭാസ്കരരവിവർമ്മന്റെ തിരുനെല്ലി ചെപ്പേടിൽ പുറകിഴനാടും ഭരണാധിപനായ ശങ്കരൻ കോതവർമ്മനും പരാമർശിക്കപ്പെടുന്നുണ്ട്. മേല്പറഞ്ഞ രാജാക്കന്മാരുടെയെല്ലാം കാലത്ത് മൃദംഗശൈലേശ്വരീക്ഷേത്രം അതിന്റെ പ്രൗഢിയോടെ അറിയപ്പെട്ടിരുന്നു  തങ്ങളുടെ കുലദേവതയെ അവർ ഭക്തിപൂർവ്വം ഭജിച്ചുപോന്നു. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് അക്കാലത്ത് ഒരു ഗുഹാക്ഷേത്രമുണ്ടായിരുന്നു. അതായിരുന്നു യഥാർത്ഥത്തിൽ പോർക്കലീക്ഷേത്രം. കോട്ടയം രാജാക്കന്മാർ എവിടെയൊക്കെ യുദ്ധത്തിന് പോകുമ്പോഴും ഇവിടെ വന്ന് ഗുരുതിപൂജ നടത്തിയേ യുദ്ധത്തിന് പോകുമായിരുന്നുള്ളൂ. ഇന്ന് ഈ ഗുഹാക്ഷേത്രമില്ല. അതിന്റെ അവശിഷ്ടങ്ങൾ മാത്രമേയുള്ളൂ. എന്നാൽ, അത് പുനർനിർമ്മിയ്ക്കാനുള്ള പരിപാടികൾ തുടർന്നുവരുന്നുണ്ട്. ഇതിനടുത്തുതന്നെ പാർത്ഥസാരഥീഭാവത്തിൽ ശ്രീകൃഷ്ണഭഗവാൻ കുടികൊണ്ടിരുന്ന മറ്റൊരു ക്ഷേത്രവുമുണ്ടായിരുന്നു. ഇതും കോട്ടയം രാജാക്കന്മാരുടെ ആരാധനാകേന്ദ്രമായിരുന്നു. ഇതും ഇന്നില്ല. ഗുഹാക്ഷേത്രത്തിലേയ്ക്ക് പോകുന്ന വഴിയിലാണ് കോട്ടയം രാജാക്കന്മാരുടെ ആയുധപരിശീലനകേന്ദ്രമായിരുന്ന പിണ്ഡാരി കളരി. കോട്ടയം രാജവംശം പിന്നീട് തെക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ മൂന്നായി പിരിഞ്ഞു. തെക്കേ ശാഖ കോട്ടയത്തുതന്നെ താമസമാക്കിയപ്പോൾ കിഴക്കേ ശാഖ മുഴക്കുന്നിൽ ക്ഷേത്രത്തിനടുത്തും പടിഞ്ഞാറേ ശാഖ പഴശ്ശിയിലും താമസമാക്കി. ഇവയിൽ പടിഞ്ഞാറേ ശാഖയിലെ അംഗങ്ങളായിരുന്നു വിദ്വാൻ തമ്പുരാനും പഴശ്ശിരാജയും. കുടുംബം മൂന്നായി പിരിഞ്ഞപ്പോഴും മൂന്ന് ശാഖകളും ക്ഷേത്രകാര്യങ്ങളിൽ വളരെയധികം ശ്രദ്ധിച്ചുപോന്നു. മൂവരും ഏകയോഗക്ഷമതയോടെത്തന്നെ കാര്യങ്ങൾ നടത്തിപ്പോന്നു. തങ്ങളുടെ കോവിലകങ്ങളിലും അവർ ദേവിയെ കുടിയിരുത്തി പൂജിച്ചുവന്നിരുന്നതായിട്ടു പറയപ്പെടുന്നു.


എന്നാൽ, കോട്ടയം രാജവംശത്തിന്റെ പതനത്തോടെ കാര്യങ്ങൾ തലതിരിഞ്ഞു. ആദ്യകാലത്ത് ടിപ്പു സുൽത്താനും പിന്നീട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും നടത്തിയ ആക്രമണങ്ങളിൽ കോട്ടയം രാജവംശം തോറ്റ് തുന്നം പാടിയപ്പോൾ ക്ഷേത്രകാര്യങ്ങളെയും അത് സാരമായി ബാധിച്ചു. കേരളത്തിലെ എല്ലാ പോർക്കലീക്ഷേത്രങ്ങളുടെയും മൂലസ്ഥാനമായിരുന്ന ഗുഹാക്ഷേത്രവും, അതിനടുത്തുണ്ടായിരുന്ന ശ്രീകൃഷ്ണക്ഷേത്രവും തകർക്കപ്പെട്ടത് ഇക്കാലത്താണ്. എന്നാൽ, മൃദംഗശൈലേശ്വരീക്ഷേത്രവും വിഗ്രഹവും കാര്യമായ കേടുപാടുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. എങ്കിലും പിന്നീട് ദീർഘകാലം ക്ഷേത്രം വിസ്മൃതിയിലാണ്ടുപോയിരിയ്ക്കുകയായിരുന്നു. ഏറെ ചരിത്രപ്രാധാന്യവും ഐതിഹ്യപ്രാധാന്യവുമുള്ള ഈ മഹാക്ഷേത്രം, കഥകളിയിലെ വന്ദനശ്ലോകമായ മാതംഗാനനത്തിലൂടെ മാത്രം അറിയപ്പെട്ടുപോന്നു. ക്ഷേത്രവും ക്ഷേത്രക്കുളവും തീർത്തും നാശോന്മുഖമാകുകയും നിത്യപൂജ പോലും മുടങ്ങുകയും ചെയ്തു. പിന്നീട്, പൂജ പുനരാരംഭിച്ചെങ്കിലും ഇടയ്ക്കിടയ്ക്ക് മുടക്കങ്ങൾ നേരിട്ടിരുന്നു. കോട്ടയം രാജവംശം തങ്ങളുടെ ക്ഷേത്രം മദ്രാസ് സർക്കാരിന് ദാനം ചെയ്യുന്ന സ്ഥിതിപോലുമുണ്ടായി. എന്നാൽ, മദ്രാസ് സർക്കാരോ തുടർന്നുവന്ന കേരള സർക്കാരോ ഇക്കാര്യത്തിൽ യാതൊരു ഇടപെടലും നടത്തിയിരുന്നില്ല. ഇതിനിടയിലും ചില പ്രമുഖ വ്യക്തികൾ ഇവിടെ വന്ന് ദർശനം നടത്തിയിരുന്നു. മുൻ കേരള മുഖ്യമന്ത്രി കെ. കരുണാകരൻ, കേരള പോലീസ് മേധാവിയായിരുന്ന ജയറാം പടിക്കൽ, കർണ്ണാടകസംഗീതജ്ഞൻ വി. ദക്ഷിണാമൂർത്തി തുടങ്ങിയവർ അവരിൽ പ്രമുഖരാണ്. ദക്ഷിണാമൂർത്തിയുടെ പേരമകൻ മൃദംഗത്തിൽ അരങ്ങേറ്റം കുറിച്ചതും ഈ ക്ഷേത്രത്തിൽ വച്ചാണ്എന്ന് പറയപ്പെടുന്നു.


1907-ൽ മദ്രാസ് സർക്കാർ ഏറ്റെടുത്ത ഈ ക്ഷേത്രം പിന്നീട് എച്ച്.ആർ.&സി.ഇ.യുടെ നിയന്ത്രണത്തിലായി. 2008-ൽ മലബാർ ദേവസ്വം ബോർഡ് രൂപവത്കരിച്ചപ്പോൾ ക്ഷേത്രം അതിന്റെ നിയന്ത്രണത്തിലായി. എങ്കിലും ഇവരാരും ക്ഷേത്രത്തെ ശ്രദ്ധിച്ചില്ല. ഇടയ്ക്ക് ക്ഷേത്രത്തിന് യാതൊരു വരുമാനവുമില്ലാത്ത ഒരു കാലമുണ്ടായിരുന്നു. തദ്ദേശീയർ മാത്രമേ ഇക്കാലത്ത് ഭക്തജനങ്ങളായി ഉണ്ടായിരുന്നുള്ളൂ, അതും അപൂർവ്വമായി മാത്രം. അങ്ങനെ പൂജ പോലും മുടങ്ങിപ്പോകുന്ന ഒരു സാഹചര്യമുണ്ടായി. അക്കാലത്ത്, കർണാടകയിലെ മുരുഡേശ്വരം സ്വദേശിയായ സത്യനാരായണ ഭട്ട് എന്ന പൂജാരിയെ ഇവിടെക്കൊണ്ടുവന്ന് പൂജ നടത്തിയ്ക്കാൻ തുടങ്ങി. ദേവസ്വം ബോർഡിൽ നിന്ന് അദ്ദേഹത്തിന് കിട്ടുന്ന ശമ്പളം മതിയാകാതെ വന്നപ്പോൾ ക്ഷേത്രം ഭാരവാഹികൾ ഭക്തജനങ്ങളിൽ നിന്ന് പിരിവെടുത്ത് ശമ്പളം കൊടുക്കുന്ന സാഹചര്യം പോലുമുണ്ടായി. അങ്ങനെയിരിയ്ക്കേ, മേൽശാന്തിയ്ക്ക് ഒരു മാസം ശമ്പളം കൊടുക്കാനുള്ള ഫണ്ട് സ്വരൂപിയ്ക്കുന്നതിനുവേണ്ടി ഒരു ലക്ഷദീപ സമർപ്പണം നടത്താൻ ക്ഷേത്രഭരണസമിതി തീരുമാനിച്ചു. 2016 മേയ് ഒന്നാം തീയതിയാണ് സമർപ്പണം നിശ്ചയിച്ചത്. എന്നാൽ, നൂറു ദീപങ്ങൾ തെളിയും മുമ്പുതന്നെ അപ്രതീക്ഷിതമായ വേനൽമഴയുണ്ടായി. മുഴക്കുന്നിന്റെ ചരിത്രത്തിൽ അതുവരെയുണ്ടാകാത്ത തരത്തിലുള്ള മഴയായിരുന്നു അത്. കൂട്ടത്തിൽ ശക്തമായ ഇടിമിന്നലും വന്നു. ജനങ്ങൾ പരിഭ്രാന്തരായി ഓടി. അങ്ങനെ പരിപാടി ദയനീയ പരാജയമായി. ഇതിന്റെ കാരണം അന്വേഷിയ്ക്കാനായി പിന്നീട് ഭരണസമിതി ഒരു ദേവപ്രശ്നം വപ്പിച്ചു. പ്രസിദ്ധ ജ്യോതിഷവിദഗ്ദ്ധനായ ഇരിഞ്ഞാലക്കുട പത്മനാഭശർമ്മയായിരുന്നു മുഖ്യദൈവജ്ഞൻ. ക്ഷേത്രത്തിന്റെ വടക്കുകിഴക്കുഭാഗത്തുള്ള, ഐതിഹ്യപ്രാധാന്യമുള്ള ക്ഷേത്രക്കുളം അക്കാലത്ത് കാടുമൂടിപ്പിടിച്ച് ഒരു പാടം പോലെ കിടക്കുകയായിരുന്നു. നീന്തൽ വശമില്ലാത്തവർ ഇതിനുമുകളിലൂടെ നടന്നുപോയി അപകടത്തിൽ പെടുന്ന സാഹചര്യവും അക്കാലത്തുണ്ടായിരുന്നു. പ്രസ്തുത ക്ഷേത്രക്കുളം വൃത്തിയാക്കിയാൽ ക്ഷേത്രം പഴയ പ്രൗഢിയിലേയ്ക്ക് തിരിച്ചുവരുമെന്നും ഭരണസമിതി മറ്റൊന്നും ചെയ്യേണ്ടതില്ലെന്നുമായിരുന്നു പ്രശ്നവിധി. അതനുസരിച്ച് വൻ തുക സമാഹരിച്ച് ഭരണസമിതി ക്ഷേത്രക്കുളം വൃത്തിയാക്കി. തുടർന്നുവന്ന ജൂലൈ മാസത്തിൽ, ക്ഷേത്രക്കുളത്തിൽ വെള്ളം നിറഞ്ഞൊഴുകിയ സമയത്താണ് മുൻ ഡി.ജി.പി. അലക്സാണ്ടർ ജേക്കബിന്റെ വെളിപ്പെടുത്തലുണ്ടായത്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് അദ്ദേഹം, താൻ കണ്ണൂർ ജില്ലയിലെ പോലീസ് സൂപ്രണ്ടായി ജോലി ചെയ്തിരുന്ന കാലത്തുണ്ടായ മൂന്ന് മോഷണങ്ങളും തുടർന്നുണ്ടായ സംഭവവികാസങ്ങളും വെളിപ്പെടുത്തിയത്. അവ ഇതൊക്കെയായിരുന്നു:


1979 -ലാണ് ക്ഷേത്രത്തിൽ ആദ്യമായി മോഷണം നടന്നത്.  എന്നാൽ ഇത്തവണ വിഗ്രഹം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നട വരെയേ പോയുള്ളൂ. പിറ്റേന്ന് രാവിലെ പടിഞ്ഞാറേ നടയിൽ ക്ഷേത്രമതിലകത്തുനിന്ന് 200 മീറ്റർ മാറി വിഗ്രഹം കണ്ടെത്തി വീണ്ടും ഏപ്രിൽ 29-ആം തീയതി അർദ്ധരാത്രി ക്ഷേത്രം കുത്തിത്തുറന്ന മോഷ്ടാക്കൾ ശ്രീകോവിലിനകത്ത് കയറുകയും തുടർന്ന് ദേവിയുടെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ചുകൊണ്ടുപോകുകയുമായിരുന്നു. എന്നാൽ, തങ്ങളുടെ കേന്ദ്രം വരെ കൊണ്ടുപോകുന്നതിനുപകരം അവർ പാലക്കാട്ടാണ് ചെന്നുപെട്ടത്. അവിടെ ഒരു റോഡരികിൽ ഉപേക്ഷിയ്ക്കുകയും ചെയ്തു. അക്കാലത്ത് അലക്സാണ്ടർ ജേക്കബ് ഉൾപ്പെട്ട സംഘം പാലക്കാട്ടെത്തി അന്വേഷിച്ചപ്പോൾ വിഗ്രഹത്തിന്റെ കൂടെ ഒരു കുറിപ്പും കണ്ടിരുന്നു. ഇത് മുഴക്കുന്ന് ക്ഷേത്രത്തിലെ വിഗ്രഹമാണെന്നും അതുമായി യാത്ര ചെയ്യാൻ തങ്ങൾക്കാകുന്നില്ലെന്നും അതിനാൽ ഇത് തങ്ങൾ ഉപേക്ഷിയ്ക്കുകയാണെന്നും ഉടനെ യഥാസ്ഥാനത്ത് എത്തിയ്ക്കണമെന്നുമായിരുന്നു ആ കുറിപ്പ്. അതനുസരിച്ച് വിഗ്രഹം തിരിച്ചെത്തിയ്ക്കുകയും പുനഃപ്രതിഷ്ഠ നടത്തുകയും ചെയ്തു.


മൂന്നാമതായി 

കുറച്ചുവർഷങ്ങൾക്കുശേഷം വിഗ്രഹം വീണ്ടും മോഷ്ടിയ്ക്കപ്പെട്ടു. എന്നാൽ ഇത്തവണ വിഗ്രഹം 

പിന്നെയും കുറച്ചുകാലം കഴിഞ്ഞപ്പോൾ വീണ്ടും മോഷണമുണ്ടായി. അപ്പോൾ വിഗ്രഹം വയനാട് ജില്ലയിലെ കൽപ്പറ്റ വരെ കൊണ്ടുപോയെങ്കിലും ഒടുവിൽ മോഷ്ടാക്കൾ തന്നെ പോലീസിൽ വിവരമറിയിച്ച് വിഗ്രഹം തിരിച്ചയച്ചു.

കോടികൾ വിലമതിയ്ക്കുന്ന ദേവീവിഗ്രഹം ഇങ്ങനെ ഉപേക്ഷിച്ച് കടന്നുകളയുന്നതെന്താണെന്ന് വിശ്വാസികൾക്കും അവിശ്വാസികൾക്കും പോലീസിനും ഒരുപോലെ സംശയമുണ്ടായി. ഈ സംശയം പരിഹരിയ്ക്കപ്പെട്ടത് വിഗ്രഹമോഷണം നടത്തിയവർ മറ്റു കേസുകളിൽ കുടുങ്ങി അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ നടന്ന വെളിപ്പെടുത്തലുകളിലൂടെയാണ്. മുഴക്കുന്ന് ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിച്ചുകൊണ്ടുപോയ സമയത്ത് ഇവർക്ക് സ്ഥലകാലബോധം നഷ്ടപ്പെടുകയും മലമൂത്രവിസർജനം തദ്ക്ഷണം സംഭവിയ്ക്കുകയും ചെയ്തുവത്രേ! ഇത് മറ്റുള്ള മോഷ്ടാക്കൾക്കും സംഭവിയ്ക്കുമെന്നും അവർ പറയുകയുണ്ടായി. ഈ വെളിപ്പെടുത്തലുണ്ടായതിനുപിന്നാലെ ക്ഷേത്രം പെട്ടെന്ന് പ്രസിദ്ധമായി. ഈ വെളിപ്പെടുത്തലിന്റെ ഭാഗം മാത്രം മുറിച്ചെടുത്ത് ചിലർ യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയുണ്ടായി. തുടർന്ന് ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സാമൂഹികമാദ്ധ്യമങ്ങളിലൂടെ ഇവ പ്രചരിപ്പിയ്ക്കപ്പെട്ടതോടെ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കായി. വെറും ഒരു മാസം കൊണ്ടാണ് ആരാലും അറിയപ്പെടാതെ കിടന്ന ക്ഷേത്രം പ്രസിദ്ധിയിലേയ്ക്ക് കുതിച്ചത്. തുടർന്നുള്ള ഒരു വർഷത്തിനിടയിൽ ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി അടക്കം നിരവധി പ്രമുഖർ ക്ഷേത്രദർശനം നടത്തി. ഇപ്പോൾ കേരളത്തിലെ ഏറ്റവും ഭക്തജനത്തിരക്കുള്ള ക്ഷേത്രങ്ങളിലൊന്നാണ് മൃദംഗശൈലേശ്വരീക്ഷേത്രം.


ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് നിരവധി മരങ്ങൾ തഴച്ചുവളരുന്ന ഒരു കാടാണ്. ഇതുവഴി അല്പദൂരം പോയാൽ ക്ഷേത്രത്തിലെ പോർക്കലീസ്ഥാനത്തെത്താം.


ശ്രീ മൃദംഗശൈലേശ്വരീദേവി

ആദിപരാശക്തിയായ ദുർഗ്ഗാദേവിയാണ് "മൃദംഗശൈലേശ്വരിയായി" ഇവിടെ കുടികൊള്ളുന്നത്. മഹിഷാസുരനെ വധിക്കാനാണ് ദുർഗ്ഗ അവതരിച്ചതെന്നാണ് ഐതിഹ്യം.ശ്രീ പോർക്കലിയായ ഭദ്രകാളീ, സംഗീതരൂപിണിയായ സരസ്വതി, മഹാലക്ഷ്മി തുടങ്ങി വിവിധ ഭാവങ്ങളിൽ ജഗദംബ ഇവിടെ ആരാധിക്കപ്പെടുന്നു. മൃദംഗത്തിൽ കുടികൊണ്ട ഭഗവതിയാണ് മൃദംഗശൈലേശ്വരിയായതെന്ന് പറയപ്പെടുന്നു. ഇവിടെ വന്ന് ദർശനം നടത്തുന്നത് കൊല്ലൂർ മൂകാംബികാക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന് തുല്യമായി പറയപ്പെടുന്നു.

വിശേഷദിവസങ്ങൾ

മീനപ്പൂരം

നവരാത്രി

തൃക്കാർത്തിക

2022, ഒക്‌ടോബർ 9, ഞായറാഴ്‌ച

ദക്ഷിണേശ്വർ കാളി ക്ഷേത്രം, കൊൽക്കത്ത

 







ദക്ഷിണേശ്വർ കാളി ക്ഷേത്രം


കൊൽക്കത്തയിലെ ഏറ്റവും പ്രധാന കാഴ്ചകളുടെയും നിർമ്മിതികളുടെയും ഗണത്തിൽ ഉൾപ്പെടുത്തുവാൻ പറ്റിയ ദക്ഷിണേശ്വർ കാളി ക്ഷേത്രം ഹൂഗ്ലി നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിൽ പരാശക്തി ആദ്യ കാളിയുടെ രൂപമായ ഭവതാരിണിയെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.


നഗരത്തിലൂടെ  ഒന്നു കയറുന്നതു മുതൽ തെരുവിന്‍റെ ഓരോ കോണുകളും ഓരോന്നും  കണ്ടുതീരുന്നതു വരെ ഒരുപാടു കാര്യങ്ങൾ സന്തോഷത്തിന്റെ ഈ നഗരത്തിൽ ചെയ്തുതീർക്കുവാനുണ്ട്. ഈ പട്ടികയിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഒന്നാണ് 'ദക്ഷിണേശ്വർ കാളി ക്ഷേത്രം' . കാളി മാതാവിനായി സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ആത്മീയപരമായി മാത്രമല്ല, ചരിത്രപരമായും സാമൂഹ്യ-രാഷ്ട്രീയപരമായുമെല്ലാം നിരവധി പ്രത്യേകതകൾ അവകാശപ്പെടുവാൻ യോഗ്യമായ ഒന്നാണ് ദക്ഷിണേശ്വർ കാളി ക്ഷേത്രം. ക്ഷേത്രത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം


നവരത്ന ശൈലി


1855-ൽ ബംഗാളിലെ റാണി രശ്‌മോണി സ്ഥാപിച്ച ദക്ഷിണേശ്വർ  കാളി ക്ഷേത്രം കാഴ്ചയിൽ തീർത്തും വ്യത്യസ്തവും മനോഹരവുമാണ്. ബംഗാളിന്‍റെ തനത് നിർമ്മാണ ശൈലിയായ നവരത്ന ശൈലിയിൽ ആണ് ഇത് പൂർത്തികരിച്ചിരിക്കുന്നത്.


ചരിത്രം നേരത്തെ  തന്നെ ആരാധനയ്ക്കായുള്ള ഒരു സ്ഥാനം എന്നതിനേക്കാൾ കൊൽക്കത്തയുടെ ചരിത്രത്തോടും സാമൂഹ്യരംഗത്തോടും ഒക്കെ വളരെ ചേർന്നു നിൽക്കുന്ന ഒന്നാണ്  ഈ ക്ഷേത്രം റാണി രാഷ്‌മോണിയുടെ നേതൃത്വത്തിലാണ് നിർമ്മിക്കുന്നത്. റാണിക്ക് സ്വപ്നത്തിൽ ലഭിച്ച കാളി ദർശനവുമായി ബന്ധപ്പെട്ടതാണ് ക്ഷേത്രത്തിന്‍റെ കഥ. ഒരിക്കൽ കാശിയിലേക്ക് ഒരു നീണ്ട തീർത്ഥാടനത്തിനായി പോകുവാനുള്ള ഒരുക്കത്തിനു തലേ ദിവസം റാണിക്ക് കാളി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് റാണി കാശിയിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും പകരം ഗംഗാനദിയുടെ തീരത്തുള്ള ക്ഷേത്രത്തിൽ എന്റെ പ്രതിമ സ്ഥാപിക്കുകയും അവിടെ എന്റെ ആരാധന ക്രീമീകരിക്കുകയും ചെയ്താൽ ഞാൻ അവിടെ വിഗ്രഹത്തിൽ കുടികൊള്ളാമെന്നും ദേവി പറയുകയുണ്ടായത്രെ! അങ്ങനെ റാണി ക്ഷേത്രം നിർമ്മിക്കുവാൻ തയ്യാറെടുക്കുകയും ദക്ഷിണേശ്വർ  ഗ്രാമത്തിൽ 30,000 ഏക്കർ സ്ഥലം വാങ്ങുകയും ചെയ്തു. ആ സ്ഥലത്ത് പിന്നീട് 1847 നും 1855 നും ഇടയിലായി മികച്ച ഒരു ക്ഷേത്രം നിർമ്മിച്ചു. താന്ത്രിക പാരമ്പര്യമനുസരിച്ച് ശക്തിയുടെ ആരാധനയ്ക്ക് അനുയോജ്യമാണെന്ന് കരുതപ്പെടുന്ന ആമയുടെ ആകൃതിയിലുള്ള സ്ഥലത്താണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. അക്കാലത്ത് ഏകദേശം 9 ലക്ഷം രൂപയും എട്ട് നീണ്ട വർഷങ്ങളുമാണ് ക്ഷേത്രനിർമ്മാണം പൂർത്തിയാക്കുവാനായി വേണ്ടിവന്നത്. 1855 മെയ് 31 ന് ക്ഷേത്രത്തിൽ കാളിവിഗ്രഹം സ്ഥാപിച്ചു.രാംകുമാർ ഛട്ടോപാധ്യായ ആയിരുന്നു പ്രധാന പുരോഹിതൻ. ഇദ്ദേഹത്തെ സഹായിക്കുവാനായി വന്ന സഹോദരനും ഭാര്യയുമാണ് ചരിത്രത്തിലെ രാമകൃഷ്ണ പരമഹംസനും ഭാര്യ ശാരദാ ദേവിയും. പിറ്റേ വർഷം ഛട്ടോപാധ്യായ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ സ്ഥാനം രാമകൃഷ്ണ പരമഹംസനു ലഭിച്ചു. കാളി ക്ഷേത്രത്തിന്‍റെ ചരിത്രത്തോടും പ്രശസ്തിയോടും ഏറെ ചേർന്നു നിൽക്കുന്ന ഒരു പേരാണിത്.


 ഒൻപത് ശിഖരങ്ങളുള്ള നിർമ്മിതിയായ ബംഗാളി നവരത്ന ശൈലിയിലാണ് ക്ഷേത്രം നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. തെക്ക് ദിശയിലേക്ക് ദർശനമായുള്ള ഈ ക്ഷേത്രത്തിന് ആകെ മൂന്ന് നിലകളാണുള്ളത്. അതിൽ 9 ഗോപുരങ്ങൾ വരുന്നത് മുകളിലെ രണ്ട് നിലകളുടെ ഭാഗമായാണ്


ഭവതാരിണി 


ഭവതാരിണിയായി കാളിയെ ആരാധിക്കുന്ന ഇവിടെ ആ വിഗ്രഹം ഏറെ സവിശേതകളുള്ളതാണ്. ശിവന്റെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന രൂപമാണ് ഈ വിഗ്രഹത്തിനുള്ളത്. രണ്ട് വിഗ്രഹങ്ങളും വെള്ളിയിൽ നിർമ്മിച്ച ആയിരം ഇതളുകളുള്ള താമര സിംഹാസനത്തിൽ സ്ഥാപിച്ചിരിക്കുന്നു. പ്രധാന ക്ഷേത്രത്തിന് സമീപം, പുറത്ത് ഹൂഗ്ലി നദിയിലെ ഘട്ടിന്റെ ഇരുവശത്തുമായി 12 ശിവക്ഷേത്രങ്ങളും . ക്ഷേത്ര സമുച്ചയത്തിന്റെ വടക്ക് കിഴക്കായി വിഷ്ണു ക്ഷേത്രം അല്ലെങ്കിൽ രാധാ കാന്ത ക്ഷേത്രവും കാണാം.


രാമകൃഷ്ണ പരമഹംസരും ക്ഷേത്രവും 


ഏകദേശം മുപ്പത് വർഷത്തോളം കാലം ദേവീ  സേവനം നടത്തിയ ആളാണ് രാമകൃഷ്ണ പരമഹംസർ. കാളിയുടെ ഏറ്റവും വലിയ ഭക്തനായിരുന്നുന്നു അദ്ദേഹമെന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. രാമകൃഷ്ണ പരമഹംസർ ദക്ഷിണേശ്വര് കാളിയെ ദർശിച്ചതായി വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിന് അക്കാലത്തുണ്ടായ പ്രശസ്തിയുടെ പിന്നിലും അദ്ദേഹത്തിന്റ സേവനം വിലമതിക്കാനാവാത്തതാണ്. രാമകൃഷനും ഭാര്യ . ശാരദാ ദേവിയും തങ്ങളുടെ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ച രാമകൃഷ്ണനും മാ ശാരദയും തങ്ങളുടെ ജീവിതത്തിന്റെ ഗണ്യമായ ഒരു ഭാഗം ചിലവഴിച്ച 'നഹബത്ത്' ഇവിടെ കാണാം. ഇവിടുത്തെ അവസാനത്തെ ശിവക്ഷേത്രത്തിനപ്പുറം വടക്കുപടിഞ്ഞാറൻ മൂലയിലുള്ള അറയാണിത്. അദ്ദേഹത്തിന്റെ കിടക്കയും മറ്റും ഇന്നും ഇവിടെ സംരക്ഷിയ്ക്കപ്പെടുന്നു .


2022, ഒക്‌ടോബർ 8, ശനിയാഴ്‌ച

മുണ്ടയാംപറമ്പ് ശ്രീ തറക്കുമീത്തല്‍ ഭഗവതി ക്ഷേത്രം

 




മുണ്ടയാംപറമ്പ് ശ്രീ തറക്കുമീത്തല്‍ ഭഗവതി ക്ഷേത്രം 

====================================================



കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ നിന്നും  ഏകദേശം10 കി.മി. വടക്കു കിഴക്കു മാറിയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്..മൂന്നൂഭാഗവും പുഴകളാൽ ചുറ്റപ്പെട്ട് ഹരിതാഭമായകാവുകാളാൽ പ്രകൃതി അനുഗ്രഹിച്ച പ്രദേശം.വെമ്പുഴ,ബാരപ്പുഴ,കുണ്ടൂർപ്പുഴ എന്നിവ മുണ്ടയാംപറമ്പിന്റെ മൂന്നുഭാഗങ്ങളിലൂടെ ഒഴുകുമ്പോൾ കാക്കത്തോട് എന്ന ചെറിയതോട് മുണ്ടയാംപറമ്പിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്നു.ഈ പ്രദേശത്തിന്റെ ചരിത്രവും സംസ്കാരവുമെല്ലാം മുണ്ടയാംപറമ്പ് ശ്രീ തറക്കുമീത്തൽ ഭഗവതി ക്ഷേത്രത്തിന്റെതുമാണ്.

    

  ഉച്ചതിരിഞ്ഞാൽ ഉച്ഛരിക്കാൻ പാടില്ലാത്ത ദേശമെന്ന് പുകൾപെറ്റ മുണ്ടയാംപറമ്പ്. പുഴകളാൽ ചുറ്റപ്പെട്ട് കാവുകളാൽ അലങ്കൃതമായ ഈ ദേശത്തിന്റെ ഗ്രാമദേവതയായി   ശ്രീ മുണ്ടയാംപറമ്പിലമ്മ കുടികൊള്ളുന്ന തറക്കുമീത്തൽ ഭഗവതി ക്ഷേത്രം.ഉച്ചതിരിഞ്ഞാൽ ഈ ക്ഷേത്രത്തിന്റെയോ  ദേവതയുടെയൊ നാമം ഉച്ഛരിക്കാൻ പാടില്ലാത്ത ദേശമായിരുന്നു ഇത്.അങ്ങനെ മിണ്ടാപറമ്പെന്ന് അറിയപ്പെട്ടിരുന്ന ഈ ദേശം കാലാന്തരത്തിൽ മുണ്ടയാംപറമ്പ് എന്നായി മാറിയെന്നാണ് ഒരു വിശ്വാസം. ചണ്ഡമുണ്ഡാസുരന്മാരെ നിഗ്രഹിച്ച സ്ഥലമായതിനാലാണ് മുണ്ടയാംപറമ്പെന്ന പേരുണ്ടായതെന്ന മറ്റൊരു  ഐതിഹ്യം കൂടിയുണ്ട്. ക്ഷേത്രത്തിൽ ഭഗവതിയെ വലിയതമ്പുരാട്ടിയെന്നും ചെറിയതമ്പുരാട്ടിയെന്നും ആരാധിക്കുന്നു.ഒപ്പം പെരുമ്പേശൻ ദൈവത്തിന്റെ സ്ഥാനവും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിനു സമീപത്തെ അറവിലാൻ കാവാണ് അറവിലാൻ ദൈവത്തിന്റെ സ്ഥാനം.


                   ആചാരത്തിലുള്ള വൈവിധ്യമാണ് ഈ ക്ഷേത്രത്തെ മറ്റ് ദേവീക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. അസുര നിഗ്രഹത്തിനായി ശ്രീ കൊട്ടിയൂർ പെരുമാളീശ്വര സന്നിധിയിൽ നിന്നും ഉത്ഭവിച്ചഒരു ശക്തി മുണ്ടയാംപറമ്പിൽ കുടികൊണ്ടു എന്നാണ് ഐതിഹ്യം. മൂന്ന് തരത്തിലുള്ള പൂജാക്രമങ്ങളാണുള്ളത്.ശ്രീ കോവിലിൽ ബ്രാഹ്മണപൂജയും തറക്കുമീത്തൽ സ്ഥാനത്ത് കല്ലാടിയുടെ നേതൃത്വത്തിലുള്ള കർമങ്ങളും താഴെകാവിൽ കോമരത്തിന്റെ നേതൃത്വത്തിലുള്ള കർമ്മങ്ങളും നടക്കുന്നു.സാത്വികാചര പ്രകാരമുള്ള പൂജാവിധികളും കൗളാചാര പ്രകാരമുള്ള പൂജാവിധികളും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.വനത്തിലുള്ള ഒരു ശക്തിക്ക് രൂപവും ഭാവവും നൽകി പൂർവികരാൽ സാത്വികമായും തമോഗുണത്തോടും രജോഗുണത്തോടും കൂടി കർമ്മങ്ങൾ ചെയ്ത് വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ശക്തിയാണ് ഈ ദേവി .ക്ഷേത്രത്തിൽ തെയ്യങ്ങൾക്കോ മറ്റ് ചടങ്ങുകൾക്കോ ചെണ്ട ഉപയോഗിക്കാത്ത അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിത്.  


                നിരവധികാവുകൾ ക്ഷേത്രവുമായി ബന്ധപ്പെട്ടു മുണ്ടയാംപറമ്പിൽ ഉണ്ട്. മേലെക്കാവ്(തറക്കുമീത്തൽ),താഴെക്കാവ്,അറവിലാൻ കാവ്, നാരായണികാവ്, പനക്കരക്കാവ്,ഓലേക്കാവ് എന്നിവയാണ് കാവുകൾ.തറക്കുമീത്തൽ സ്ഥാനത്ത് എല്ലാ സംക്രമ നാളുകളിലും കല്ലാടിയുടെ കലശം ഉണ്ടാവാറുണ്ട്.എന്നാൽ ദേവിയുടെ തറക്കുമീത്തൽ സ്ഥാനത്തിനാണ് പ്രാധാന്യം. താഴെകാവിൽ കോമരത്തിന്റെയും പാട്ടാളിയുടെയും കാർമ്മികത്വത്തിൽ എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും  ദിവസങ്ങളിലും കലശം ഉണ്ടാവാറുണ്ട്.സർവ്വ വിഘ്നങ്ങൾക്കും പരിഹാരമായ മറികൊത്തൽ ചടങ്ങ് നടക്കുന്നത് താഴെക്കാവിലാണ്.


        നിത്യ പൂജയില്ലാത്ത ക്ഷേത്രമാണിത്. മണ്ഡലകാലത്തും പുത്തരിദിവസവും നവീകരണകലശദിനത്തിനും ഉത്സവങ്ങൾക്കും സംക്രമദിവസങ്ങളിലുമാണ് നടതുറന്നു പൂജ.മണ്ഡലകാലത്തിന്  സമാപനം കുറിച്ചുകൊണ്ട് ധനു 10,11,12 തീയതികളിൽ ധനുത്തിറ ഉത്സവം ആഘോഷിക്കുന്നു. വിവിധ ദേശങ്ങളിൽ നിന്നുള്ള ഘോഷയാത്രയാണ് ഈ ഉത്സവത്തിന്റെ ആകർഷണീയത.മേടം 13,14,15 തീയതികളിൽ നടക്കുന്ന ഉത്സവമാണ് മേടത്തിറ ഉത്സവം. പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ മലബാറിന്റെ നാനാഭാഗ ത്തുനിന്നും നിരവധി ആളുകൾ ഇവിടെ ഉത്സവത്തിന് എത്തിച്ചേർന്നിരുന്നു.ഇന്ന് പതിനായിരങ്ങളാണ് മേടത്തിറ പ്രധാനമായ മേടം 14ന് മുണ്ടയാംപറമ്പിൽ വരുന്നത്  കുണ്ടുംകരയൂട്ട് ഈ ഉത്സവത്തിന്റെ ഒരു പ്രധാന ചടങ്ങാണ്. ഉത്സവത്തോടനുബന്ധിച്ച് ഒമ്പത് തെയ്യങ്ങൾ കെട്ടിയാടാറുണ്ട്. വലിയതമ്പുരാട്ടി, ചെറിയതമ്പുരാട്ടി,അറവിലാൻ തെയ്യം, പെരുമ്പേശൻ തെയ്യം, ഒാലേപ്പോതിയോർ, രാപ്പോതിയോർ,ഇവരുടെ മക്കൾ എന്നിങ്ങനെയാണ് തെയ്യങ്ങൾ.കൂടാതെ ചിങ്ങസംക്രമനാളിൽ പടിക്കൽത്തിറയും വർഷാവർഷം ക്ഷേത്രത്തോടനുബന്ധിച്ച് കാരണവന്മാരെ കെട്ടൽത്തിറയും നടന്നുവരുന്നു.

2022, സെപ്റ്റംബർ 20, ചൊവ്വാഴ്ച

ആയില്യ പൂജ കന്നി മാസ പൂജ

 




ആയില്യ പൂജ    കന്നി മാസ പൂജ 

================================================================


ആയില്യ പൂജകളിൽ ഏറ്റവും പ്രധാനം കന്നി, തുലാം നാളിലെ ആയില്യ പൂജയാണ്

ഇത്തവണത്തെ ആയില്യം അതായത് കന്നി ആയില്യം 6  തീയതി വ്യാഴാഴ്ച  ആണ് .സെപ്റ്റംബർ 22 നു 

വ്രത ദിവസം നാഗക്ഷേത്രങ്ങളിലും ശിവക്ഷേത്രങ്ങളിലും ആരാധന നടത്തുന്നതും നാഗപ്രതിഷ്ഠയ്ക്ക് ചുറ്റും 5 തവണ വലം വയ്ക്കുന്നതും ഉത്തമം


സന്താന ദോഷം, മാറാവ്യാധികൾ, ശാപദോഷം എന്നിവ മാറുന്നതിന് നാഗാരാധന ഉത്തമം എന്നാണ് അറിവ്. 

നാഗപൂജയ്ക്ക് ഏറ്റവും പ്രധാന്യമുള്ള ദിനമാണ് ആയില്യ ദിവസം.   എല്ലാ മാസവും ആയില്യം നാളിൽ ക്ഷേത്രങ്ങളിലും തറവാടുകളിലും നാഗപൂജയും നൂറും പാലും തുടങ്ങിയ വഴിപാടുകളും നടത്താറുണ്ട്.  


2022, മാർച്ച് 21, തിങ്കളാഴ്‌ച

മൂവര്‍ കോവില്‍ .പുതുക്കോട്ടെ ജില്ലയിലെ കൊടുമ്പല്ലൂർ

 

ചരിത്രം മാറ്റിയെഴുതിയ മൂവര്‍ കോവില്‍ ഇല്ലാതായ വടക്കന്‍ ക്ഷേത്രം, ഐതിഹ്യമുറങ്ങുന്ന കൊടുംബലൂരിലൂടെ ചരിത്രം മാറ്റിയെഴുതിയ മൂവര്‍ കോവില്‍!


 ഇല്ലാതായ വടക്കന്‍ ക്ഷേത്രം, ഐതിഹ്യമുറങ്ങുന്ന കൊടുംബലൂരിലൂടെ

=========================================================================






.പുതുക്കോട്ടെ ജില്ലയിലെ കൊടുമ്പല്ലൂർ ഗ്രാമത്തിലാണ്.കാലം അല്പം പിന്നിലേക്ക് പോയാൽ ... കുറച്ചൊന്നുമല്ല, തമിഴിന്റെ ഇതിഹാസകാലമെന്ന് അടയാളപ്പെടുത്തിയ ചിലപ്പിതകാരത്തിന്‍റെ സമയം വരെ...എത്തിനില്‍ക്കുന്നത് പുതുക്കോട്ടെ ജില്ലയിലെ കൊടുമ്പല്ലൂർ ഗ്രാമത്തിലാണ്... കാലത്തിൻറെ ഓട്ടത്തിനൊപ്പം എത്തിച്ചേരാതെ പാതിവഴി യിലെവി‌ടെയോ കുടുങ്ങിപ്പോയ ഒരു നാട്. വികസനമെത്തിയിട്ടില്ലെങ്കിലും പാരമ്പര്യവും പൈതൃതവും ആവശ്യത്തിലേറെ അവകാശപ്പെടുവാന്‍ ഈ നാ‌ടിനു സാധിക്കും. ഒൻപതാം നൂറ്റാണ്ടിലെ ഇരുക്കുവേൽ കാലഘട്ടത്തിലെ മഹത്തായ കലാ പാരമ്പര്യത്തെയും ശിൽപ ശൈലിയെയും പ്രതിനിധീകരിക്കുന്ന മൂന്നു ക്ഷേത്രങ്ങളാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട  കാഴ്ച. തമിഴ്നാട് ക്ഷേത്രചരിത്രത്തിലെ ഏറെ പ്രാധാന്യമുള്ള മൂവര്‍ കോവിലിനെക്കുറിച്ചും അതിന്‍റെ ചരിത്രം, ഐതിഹ്യം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വിശദമായി വായിക്കാം


മൂവര്‍ കോവില്‍ തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിലെയ കൊടുമ്പല്ലൂരില്‍ ആണ് ഒൻപതാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെ‌ടുന്ന ഒരു ക്ഷേത്ര സമുച്ചയമായ മൂവർ കോവിൽ സ്ഥിതി ചെയ്യുന്നത്. മൂന്നു ക്ഷേത്രങ്ങളാണ് ഇവിടെയുള്ളതെങ്കിലും ഇപ്പോള്‍ രണ്ടെണ്ണം മാത്രമേ കാണുവാനുള്ളൂ. മധ്യഭാഗത്തെയും തെക്ക് ദിശയിലെയും ക്ഷേത്രങ്ങളാണ് ഇപ്പോളുള്ളത്. വടക്കൻ ശ്രീകോവിൽ സ്തംഭം ഒഴികെ പൂർണ്ണമായും ഇല്ലാതായി.


തിരുപ്പുഗഴ് സ്ഥലം അരുണഗിരിനാഥർ തന്റെ തിരുപ്പുഗഴ് സ്തുതികളിൽ ഈ സ്ഥലത്തെക്കുറിച്ച് പ്രകീർത്തിച്ചിട്ടുള്ളതിനാൽ ഈ ക്ഷേത്രത്തെ തിരുപ്പുഗഴ് സ്ഥലമായി കണക്കാക്കുന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് ഈ ക്ഷേത്രം പരിപാലിക്കുന്നതും നിയന്ത്രിക്കുന്നതും.

ഐതിഹ്യങ്ങള്‍ 


ഐതിഹ്യങ്ങള്‍ ഇങ്ങനെ മൂവര്‍ കോവിലുകളുടെ നിര്‍മ്മിതിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളും കഥകളും ഇവിടെ നിലനില്‍ക്കുന്നുണ്ട് .. അതിലൊന്ന് പറയുന്നത് അപ്പാർ, സുന്ദരർ, ബന്ധർ എന്നിവർ ഓരോ ആരാധനാലയം നിർമ്മിച്ചു എന്നാണ്.മറ്റൊരു ഐതിഹ്യം പറയുന്നത്, പ്രാചീന തമിഴകത്തിലെ മൂന്ന് കിരീടാവകാശികളായ ചേര, ചോള, പാണ്ഡ്യൻമാർ എന്നിവർ ഓരോ ദേവാലയം വീതം പണിതിരുന്നു എന്നാണ്. മറ്റൊരു വിശ്വാസത്തില്‍ , ഈ ആരാധനാലയങ്ങൾ ഹിന്ദു ത്രിത്വങ്ങളായ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരെ ഓരോന്നിലും പ്രതിഷ്ഠിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. അതിനാൽ ഈ ക്ഷേത്രങ്ങളെ മൂവർ കോവിൽ (മൂന്ന് ക്ഷേത്രങ്ങൾ) എന്ന് വിളിക്കാൻ തുടങ്ങി.

ബൂട്ടി വിക്രമകേസരി

ഇതൊന്നുമല്ലാതെ വേറെയും  വിശ്വാസങ്ങള്‍ ഇവി‌ടെ കാണാം. ക്ഷേത്ര സമുച്ചയത്തിന്റെ നിർമ്മാണം ഏറ്റെടുത്തു നടത്തിയത് ഇരുക്കുവേൽ രാജാവായ ബൂട്ടി വിക്രമകേസരിയാണ്. അദ്ദേഹം തനിക്കും തന്റെ രണ്ട് രാജ്ഞിമാരായ കരാളി, വരഗുണ എന്നിവർക്കും വേണ്ടി ദേവന്മാരെ പ്രതിഷ്ഠിച്ചുവത്രെ.. മൂന്ന് ക്ഷേത്രങ്ങളും ശിവന് സമർപ്പിച്ചിട്ടുള്ളതും ഒന്നിനൊന്ന് വ്യത്യസ്തവുമാണ്. ദക്ഷിണാമൂർത്തി, ഗംഗാധരൻ, വിനാധര, ഹരിഹര, കളരി, നടേശൻ, ത്രിപുരങ്കട, ഗജസ്മരമൂർത്തി എന്നിങ്ങനെ വ്യത്യസ്ത ഭാവങ്ങളില്‍ ഇവിടെ ശിവനെ കാണാം.


ശിവനു പിന്നിലെ ശിവലിംഗം


വളരെ വ്യത്യസ്തമെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള പല ശില്പങ്ങളും രൂപങ്ങളും ഇവിടെ കാണാം.ശിവന് പിന്നിൽ ഒരു ലിംഗവുമായി ഉയർന്നുവരുന്ന വളരെ രസകരമായ ഒരു ശിൽപം ഉണ്ട്.ശിവനെ നാല് കൈകളോടെ കാണിക്കുകയും മഹാരാജലീലാസന-മുദ്രയിൽ ഇരിക്കുകയും ചെയ്യുന്നതാണത്. തന്റെ മുകളിൽ ഇടത് കൈയ്യിൽ ഒരു മാനിനെ ശിവന്‍ പിടിച്ചിരിക്കുന്നു, മുകളിൽ വലതു കൈ ഒരു ലിംഗത്തിന്റെ മുകളിൽ വച്ചിരിക്കുന്നു, രണ്ടാമത്തേത് അവന്റെ തോളിനു പിന്നിൽ ഉയർന്നുവരുന്നതായി കാണിക്കുന്നു. താഴെ ഇടതുകൈ മുട്ടിന്മേലും വലതു കൈ നന്ദിയുടെ മേലും വച്ചിരിക്കുന്നു. ഇതിനു സമാനമായ രൂപങ്ങള്‍ എണ്ണത്തിൽ വളരെ വലുതല്ലെങ്കിലും സമാനമായ ശിൽപങ്ങൾ ഐഹോലെ, പട്ടടക്കൽ, എല്ലോറ, കാഞ്ചീപുരം, മറ്റ് ചില സ്ഥലങ്ങൾ എന്നിവിടങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.


രാഷ്ട്രീയ പ്രാധാന്യം അക്കാലത്തെ രാഷ്ട്രീയമായും സാംസ്കാരികമായും ഏറെ പ്രാധാന്യം ഈ ക്ഷേത്രത്തിനുണ്ട്. ആദ്യകാലത്തെ മധ്യകാല ചോള വാസ്തുവിദ്യയുടെ ഇന്നും നിലനില്‍ക്കുന്ന ഉദാഹരണമായാണ് ഈ ക്ഷേത്രത്തെ കണക്കാക്കുന്നത്. എട്ടാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയിലുള്ള ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ കാലാവസ്ഥയുടെയും ചോള രാജകുടുംബങ്ങളും ഇരുക്കുവേലും തമ്മിലുള്ള ബന്ധവും എല്ലാം ഈ ക്ഷേത്രചരിത്രത്തോട് ബന്ധപ്പെട്ടു നില്‍ക്കുന്നതാണ്.


ക്ഷേത്രലിഖിതങ്ങള്‍ ഈ ക്ഷേത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് മധ്യ ശ്രീകോവിലിന്റെ തെക്കേ ഭിത്തിയിൽ ഗ്രന്ഥ ലിപിയിലുള്ള ഒരു സംസ്‌കൃത ലിഖിതമുണ്ട്. കൊടുമ്പാളൂരിലെ ഇരുക്കുവേലിലെ പ്രമാണിമാരുടെ കുടുംബത്തിന്റെ വംശാവലിയും അവരുടെ നേട്ടങ്ങളും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യ വരി വികലമായതിനാൽ യഥാർത്ഥ പൂർവ്വികന്റെ പേര് അറിയില്ല.


എത്തിച്ചേരുവാന്‍ തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിലെ കൊടുമ്പല്ലൂരില്‍ ആണ് മൂവര്‍ കോവില്‍ സ്ഥിതി ചെയ്യുന്നത്. മണപ്പാറയിൽ നിന്നും വിരളിമലയിൽ നിന്നും പതിവായി ക്ഷേത്രത്തിലേക്ക് ബസുകൾ ലഭ്യമാണ്. വിരാലിമലയിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ, ഇല്ലൂരിൽ നിന്ന് 13 കിലോമീറ്റർ, മണപ്പാറയിൽ നിന്ന് 14 കിലോമീറ്റർ, മണപ്പാറ ബസ് സ്റ്റാൻഡിൽ നിന്ന് 14 കിലോമീറ്റർ, മണപ്പാറ റെയിൽവേ സ്റ്റേഷനിൽ നിന്ന് 15 കിലോമീറ്റർ, പുതുക്കോട്ടയിൽ നിന്ന് 38 കിലോമീറ്റർ, ട്രിച്ചി എയർപോർട്ടിൽ നിന്ന് 42 കിലോമീറ്റർ, ട്രിച്ചി എയർപോർട്ടിൽ നിന്ന് 44 കിലോമീറ്റർ അകലെയാണ് ക്ഷേത്രം. മധുരയിൽ നിന്ന് 99 കി.മീ. തിരുച്ചിയിൽ നിന്ന് മധുര ഹൈവേയിലേക്ക് (NH 38) ഏകദേശം 3 കിലോമീറ്റർ എന്നിങ്ങനെയാണ് വിവിധ സ്ഥലങ്ങളില്‍ നിന്നും ക്ഷേത്രത്തില്‍ എത്തിച്ചേരുവാനുള്ള ദൂരം.

(കടപ്പാട്)


2022, ഫെബ്രുവരി 21, തിങ്കളാഴ്‌ച

ശിവക്ഷേത്രത്തില്‍ എന്തുകൊണ്ട് പൂര്‍ണ്ണപ്രദക്ഷിണമരുത്?

 



 
ശിവക്ഷേത്രത്തില്‍ എന്തുകൊണ്ട് പൂര്‍ണ്ണപ്രദക്ഷിണമരുത്?

============================================================


ഓരോ ക്ഷേത്രത്തിലും ചുറ്റമ്പലത്തിനെ പ്രദക്ഷിണം വയ്ക്കണമെന്ന് ആചാര്യന്മാര്‍ വിധിച്ചിട്ടുണ്ട്. പക്ഷേ, ശിവക്ഷേത്രത്തിലെ ശ്രീകോവിലിനെയോ ചുറ്റമ്പലത്തിനെയോ പൂര്‍ണ്ണമായി പ്രദക്ഷിണം ചെയ്യാന്‍ അനുവാദമില്ല. അറിയാതെ ആരെങ്കിലും ചെയ്യുമോയെന്നു കരുതി  ചില ക്ഷേത്രങ്ങളില്‍ കയര്‍ കൊണ്ട് കെട്ടിയിരിക്കുന്നു 

പൂര്‍ണ്ണതയുടെ ദേവനായാണ് ശ്രീ പരമശിവനെ ഭക്തര്‍ ആരാധിച്ചുവരുന്നത്. അങ്ങനെ പൂര്‍ണ്ണസങ്കല്‍പ്പത്തില്‍ വിളങ്ങുന്ന ശ്രീ പരമശിവനെ പ്രദക്ഷിണം വച്ചാല്‍ അതിനര്‍ത്ഥം പരിമിതമെന്നാണല്ലോ! അതിനാല്‍ ശ്രീപരമ ശിവന്റെ പൂര്‍ണ്ണത - അപരിമിത - ബോദ്ധ്യമാക്കുന്ന പ്രതീകാത്മകമായ അനുഷ്ഠാനമാണ് ഭാഗികമായി ശിവാലയ പ്രദക്ഷിണം വെയ്ക്കല്‍.

ശ്രീ ശിവഭഗവാന്റെ ശിരസ്സിലൂടെ ശ്രീ ഗംഗാമാതാവ് ഒഴുകിക്കൊണ്ടിരിക്കുന്നു എന്ന സങ്കല്‍പ്പത്തിലുള്ള ധാരാജലം ഒഴുകുന്ന ഓവ് മുറിച്ച് പ്രദക്ഷിണം ചെയ്യാന്‍ പാടില്ലെന്നൊരു വിശ്വാസം നിലനില്‍ക്കുന്നതിനാലും പൂര്‍ണ്ണപ്രദക്ഷിണം തടയപ്പെട്ടിരിക്കുന്നു.


അർദ്ധ പ്രദക്ഷിണം) എന്നതിന്റെ ശാസ്ത്രം !

ക്ഷേത്രത്തെ ഒരു യജ്ഞശാലയായി ആണ് സങ്കല്പിച്ചിരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ യജ്ഞ ശാലയിലേക്ക് തന്നെ ഇതിനുത്തരത്തിനും നോക്കേണ്ടി വരും. അതിരാത്രം അഥവാ അഗ്നി എന്ന യജ്ഞ വിശേഷത്തില്‍ അഞ്ഞൂറില്‍ അധികം വിവിധാകൃതിയിലുള്ള ഇഷ്ടികകള്‍ ഉപയോഗിച്ച് ഒന്നിന് മീതെ ഒന്നായി അഞ്ചു തട്ടുള്ള ഗരുഡ ചിതി നിര്‍മിക്കുന്ന ചടങ്ങുണ്ട്. ഋതിക്കുകളില്‍ പ്രമുഖനായ അധര്യുവിനാണ് മന്ത്രപൂര്‍വമായി പടവിന്റെ ചുമതല. അഞ്ചു ദിവസം കൊണ്ടേ പണി തീരുകയുള്ളൂ. പടവിനു കുറ്റിയടിച്ചാല്‍ പിന്നെ പടുക്കാനുള്ള സ്ഥലത്തിനു ക്ഷേത്രം എന്നാണു പേര് (ഇതില്‍ നിന്നാണ് ദേവാലയത്തിന് ക്ഷേത്രം എന്ന സംജ്ഞ വന്നത്). സ്ഥലം അതിരിട്ടു തിരിക്കുന്നത് മുതല്‍ക്കു അധ്വര്യുവിന്റെ നടത്തം മുഴുവന്‍ സവ്യാപസവ്യ ശൈലിയില്‍ ആണ് എന്നറിയുക. (സവ്യം = പ്രദക്ഷിണം, അപസവ്യ = അപ്രദക്ഷിണം) ഈ പടവിന്റെ മുകള്‍ തട്ടിലെ ഒത്ത നടുക്കുള്ള സ്വയമാതൃണ്ണ എന്ന ഇഷ്ടികമേല്‍ യജുര്‍ വേദാന്തര്‍ഗ്ഗതമായ ശ്രീരുദ്ര സൂക്ത മന്ത്രം ജപിച്ചു കൊണ്ട് ആട്ടിന്‍ പാല്‍ അഭിഷേകം ചെയ്യും. (ഈ ചടങ്ങില്‍ നിന്നുണ്ടായതാണ് ശ്രീ രുദ്രന്റെ ശാന്ത സ്വരൂപമായ ശ്രീ പരമശിവന്റെ അഭിഷേക പ്രിയത്വം എന്ന് വേണം കരുതാന്‍). ഒരു വിശദീകരണത്തിനു കൂടി ഇവിടെ സാംഗത്യം ഉണ്ട്. ക്ഷേത്രാരാധനയുടെ ആരംഭ ദിശയില്‍ ശിവ ക്ഷേത്രങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് വിഗ്രഹാരാധനയിൽ ആഭിമുഖ്യം വന്നപ്പോള്‍ മാത്രമാണ് ശ്രീമഹാവിഷ്ണ്വാദികളായ ഇതരമൂര്‍ത്തികള്‍ക്കും ക്ഷേത്രങ്ങളില്‍ സ്ഥാനം ലഭിച്ചത്. തുടക്കത്തില്‍ എല്ലാം ക്ഷേത്രങ്ങളിലും സവ്യാസപസവ്യ രീതി നില നിന്നിരിക്കണം. പിന്നീടു അതിനെ പരിത്യജിച്ചതായിരിക്കണം. ഇങ്ങനെ ശിവ ക്ഷേത്രത്തില്‍ തിരുമുറ്റത്തു കൂടി സവ്യാപസവ്യ പ്രദക്ഷിണം നടത്തുമ്പോള്‍ ചിലര്‍ വടക്ക് ഭാഗത്തുള്ള സോമനും വൈശ്രവനനും ബലി തൂവുന്ന ബലിക്കല്ലുകള്‍ക്ക് പ്രദക്ഷിണമായി അപ്രദിക്ഷിനത്തിലേക്ക് കടക്കുന്നത്‌ കാണാം. അത് തെറ്റാണ്. ദേവനും ബാലിക്കല്ലിനുമിടയില്‍, ഗുരുവിനും ശിഷ്യനുമിടയില്‍, ഭാര്യക്കും ഭർത്താവിനുമിടയിൽ മുറിഞ്ഞു കടക്കരുത് എന്ന് ശാസ്ത്രം പറയുന്നു.

വാസ്തവത്തില്‍ ഓവല്ല, സോമ രേഖയാണ് പ്രശ്നം. ഭൂകാന്തം തന്നെ ആണ് സോമരേഖ. ത്രൈവര്‍ണ്ണികരുടെ (ശൂദ്രര്‍ ഒഴിച്ചുള്ള മൂന്ന് ജാതി) കുടിക്ക് നീര്‍വീഴ്ത്തലിലും (ഭക്ഷണത്തിനു മുന്നേ, ഇലയില്‍ ജലം വീഴ്ത്തി പ്രാർത്ഥിക്കുന്ന ആചാരം)ഹോമകുണ്ഡത്തിന്റെ ചുറ്റുമുള്ള തലോടലിലും, വ്ലാകലിലും എല്ലാ ക്ഷേത്രങ്ങളിലും ഉള്ള വലിയ ബലിക്കല്ലിന്റെ ചുറ്റുമുള്ള ബലി തൂകലില്‍ എന്ന് വേണ്ട സവ്യാപസവ്യത്തിന്റെ പ്രായോഗിക ആചരണം സാര്‍വത്രികം തന്നെ ആണ്. ശുദ്ധി മുതലായ കര്‍മങ്ങളുടെ ഭാഗമായി ഗര്‍ഭ ഗൃഹത്തിനകത്തും പുറത്തും പ്രദക്ഷിണത്തിന്റെ വിഷയം വരുമ്പോള്‍ സവ്യാപാസവ രീതി തന്നെ എല്ലാ ക്ഷേത്രങ്ങളിലും നിര്‍വഹിക്കപ്പെടുന്നു. അറിവും പരിചയവും ഉള്ള അമ്പലവാസികള്‍ ആരും തന്നെ തിടപ്പള്ളിയിലെക്കോ ശ്രീലകത്തേക്കോ ആവശ്യമുള്ള വസ്തുക്കള്‍ കൊണ്ട് വരുമ്പോള്‍ പ്രതിഷ്ഠാമൂര്‍ത്തി ഏതായാലും ഓവ് മുറിച്ചു കടക്കാറുമില്ല. കേരളത്തിനു പുറത്തു സാമാന്യമായി മറ്റെവിടെയും സവ്യാപസവ്യമില്ലെങ്കിലും ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍ ഇന്നും അതുണ്ട്. ഭൂമിയുടെ കാന്തദണ്ഡത്തിനു (സോമ രേഖക്ക്) മുകളില്‍ ആയിട്ടാണ് സോമനാഥ ക്ഷേത്രം പ്രതിഷ്ഠിച്ചിട്ടുള്ളത് . ഒരു പക്ഷെ അക്കാരണം കൊണ്ടായിരിക്കാം, മറ്റുള്ള ശിവ ക്ഷേത്രങ്ങളില്‍ ഈ സമ്പ്രദായം ഇല്ലഞ്ഞിട്ടും, സോമനാഥ ക്ഷേത്രത്തില്‍ ഇക്കാര്യം ഇന്നും നിഷ്ഠയോടെ പരിപാലിച്ചു പോരുന്നത്.

ഇത്രയും ശിവക്ഷേത്ര പ്രദക്ഷിണത്തിന്റെ ശാസ്ത്രവും പ്രത്യേകതയും.

ഇനി പൊതുവെ പ്രദക്ഷിണം എന്നാൽ എന്താണെന്ന് നോക്കാം..

പ്രദക്ഷിണത്തെ രണ്ടു ഘട്ടമായ്‌ തിരിക്കാം. ചുറ്റമ്പലത്തില്‍ തിരുമുറ്റത്തു കൂടി ഉള്ളത്, പിന്നൊന്ന് പുറത്തു പ്രദക്ഷിണ വഴിയില്‍ കൂടിയുള്ളത്. ഇതില്‍ ആദ്യത്തേത് അകത്തെ ബലിവട്ടത്തിനു പുറത്തു കൂടി വേണമെന്ന് നിര്‍ബന്ധമാണ്‌. പുറത്തേത് , പുറത്തെ ബലിവട്ടത്തിനു പുറത്തു കൂടിയും.

തിരുമുറ്റത്തു ഒരു പ്രദക്ഷിണമേ വേണ്ടൂ. പ്രതിഷ്ഠാ മൂര്‍ത്തി ഏതായാലും കൂടുതല്‍ പ്രദക്ഷിണം ചെയ്യുന്നതിന് തടസവുമില്ല. എന്നാല്‍ പുറത്തെ സ്ഥിതി ഇതല്ല. അതിനു നിയമം ഉണ്ട്. എണ്ണത്തിലും പ്രദക്ഷിണത്തിലും.

പ്രദക്ഷിണ എണ്ണം:

ഏകം വിനയകെ കുര്യാല്‍ ദ്വേ സൂര്യേ ത്രിനി ശങ്കറെ

ചത്വാരി ദേവയാ വിഷ്ണു ച സപ്താശ്വത്തേ പ്രദക്ഷിണം

ആഗമ ശാസ്ത്ര വിധി പ്രകാരം പ്രദക്ഷിണത്തിന്റെ എണ്ണം ശ്രീ ഗണപതിക്കൊന്നു, ശ്രീ സൂര്യന് രണ്ടു, ശ്രീ പരമശിവന് മൂന്നു, എല്ലാ ദേവിമാര്‍ക്കും ശ്രീമഹാവിഷ്ണുവിനും നാല്, അരയാലിനു ഏഴു എന്നിവ നിര്‍ബന്ധമാണ്‌. (അരയാലിനു ഉച്ച കഴിഞ്ഞാല്‍ പ്രദക്ഷിണം പാടില്ല എന്നാണു). ശ്രീ ശാസ്താവ്, ശ്രീ സുബ്രഹ്മണ്യന്‍, ശ്രീ വേട്ടയ്ക്കൊരു മകൻ , ശ്രീ നാഗങ്ങള്‍ എന്നിവക്കെല്ലാം ശ്രീപരമ ശിവന്റെ പ്രദക്ഷിണം തന്നെ.

പ്രദക്ഷിണ നിയമം:

"ആസന്ന പ്രസവാ നാരി തൈലപുര്‍ണം യഥാ ഘടം വാഹന്തിശന കൈര്യാതി തഥാ കാര്യാല്‍ പ്രദക്ഷിണം " പ്രസവിക്കാറായ ഒരു സ്ത്രീയുടെ തലയില്‍ ഒരു കുടം എണ്ണ കുടി വച്ചാല്‍ എത്ര പതുക്കെ നടക്കുമോ അങ്ങിനെ വേണം പ്രദക്ഷിണം വയ്ക്കാന്‍ എന്ന് തന്ത്ര സമുച്ചയം പറയുന്നു.

പദാല്‍ പദാനുഗം ഗച്ചേല്‍ കരൌ ചലവിവര്‍ജ്ജിതെ സ്തുതിര്‍വ്വാഹി ഹൃദി ധ്യാനം ചതുരംഗം പ്രദക്ഷിണം.

പ്രദക്ഷിണത്തില്‍ നാലംഗങ്ങള്‍ ഉണ്ട്. അടിവച്ചടി വച്ച് പതുക്കെ നടക്കുകയെ പാടുള്ളൂ. കൈ വീശരുത് . തൊഴുതു നടക്കണം. ചുണ്ടുകളില്‍ ഈശ്വര സ്തുതിയും, മനസ്സില്‍ ഈശ്വര ധ്യാനവും ഉണ്ടായിരിക്കണം.

ഇത്രയുമാണ് ക്ഷേത്ര പ്രദക്ഷിണത്തില്‍ ശ്രദ്ധിക്കേണ്ട പ്രാഥമിക കാര്യങ്ങള്‍.

കടപ്പാട്  


സുരേഷ്‌

നെട്ടിശ്ശേരി ശാസ്താക്ഷേത്രം ,തൃശൂർ ജില്ല

 നെട്ടിശ്ശേരി ശാസ്താക്ഷേത്രം ,തൃശൂർ ജില്ല 

  ====================================

  തൃശൂർ ജില്ലയിലെ നെട്ടിശ്ശേരിയിൽ ,തൃശൂരിൽ നിന്നും മൂർക്കാട്ടുകര വഴി  മണ്ണുത്തി റൂട്ടിൽ. പ്രധാനമൂർത്തി ശാസ്താവ്..പ്രത്യേകതയുള്ള വിഗ്രഹമാണ്. വലതുകാൽ പൊന്തിച്ചു ഇടതു കാൽ മടക്കി രണ്ടു കാല്മുട്ടുകളിലും കൈ വച്ച്  ഇരിയ്ക്കുന്ന ശാസ്താവാണ് .കിഴക്കോട്ടാണ് ദര്ശനം രണ്ടു നേരം പൂജയുണ്ട്, തന്ത്രി  നടുവിൽ മണ്ണാഴി . ആറാട്ടുപുഴ പൂരം പങ്കാളിയാണ്  മീനത്തിലെ തിരുവാതിര പുറപ്പാട്. അത്തം   നക്ഷത്രം കൊടികുത്ത്. .ഉപദേവതാഃ ,നാല് വിഷ്ണു ശിവൻ,ഗണപതി ഭദ്രകാളി വടക്കേടത്ത്,കപ്ലിങ്ങാട്ട് പാലത്തോൽ,വെള്ളായണി ആലത്തൂർ നമ്പൂതിരിപ്പാട്  എന്നിവരുടെ ക്ഷേത്രമായിരുന്നു ഇപ്പോൾ കൊച്ചി ദേവസ്വO ബോർഡ് .മുളയത്തായിരുന്നു ആദ്യം ഈ ശാസ്താവ് എന്നാണു പഴമ ഈ ബോർഡിൻറെ ഉപ ഗ്രൂപ്പിലെ  മറ്റു ക്ഷേത്രങ്ങൾ മുളയംകൂട്ടാല ,മുളയം പനങ്ങാട്ടുകര ,നടത്തറ അവിലശ്ശേരി ശിവൻ മുക്കാട്ടുകാര വിഷ്ണു ,മുക്കാട്ടുകര കൊക്കുളങ്ങര ഭദ്രകാളി 

2022, ഫെബ്രുവരി 20, ഞായറാഴ്‌ച

ചെഴുങ്ങാന്നു ർ മഹാദേവ ക്ഷേത്രം

 



ചെഴുങ്ങാന്നു ർ  മഹാദേവ ക്ഷേത്രം 

=====================================

chezhunganoor  siva  temple 

==========================

തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാൽ പഞ്ചായത്തിൽ നെയ്യാണ്റ്റിന് കരയിൽ നിന്നും മൻവിളാകം -കാരക്കോണം  റൂട്ടിലെ കുന്നത്തുകാൽ ജംഗ്ഷനിൽ നിന്നും രണ്ടുകിലോമീറ്റർ വടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്നു. പ്രധാനമൂർത്തി ശിവൻ ഉപദേവതകൾ ഗണപതി,സിസ്താവ് നാഗദേവത ദേവി .മൂന്നു നേരം പൂജയുണ്ട്. അര്ധനാരീശ്വരനാണെന്നും ഒരു വിശ്വാസമുണ്ട്. കിഴക്കോട്ടാണ് ദർശനം . മീനത്തിൽ ഉതൃട്ടാതി കൊടി കയറി തിരുവാതിര ആറാട്ട് നരിയൂർ നാടുവാഴി കാരണവർ കാച്ചിൽ വെട്ടാൻ വന്നപ്പോൾ ആയുധം കൊണ്ട് സ്വയം ഭൂലിംഗത്തിൽ ചോരപൊടിഞ്ഞു എന്ന് ഐതിഹ്യം ,നരിയൂർ പന്നിയോട് വ്യന്തപ്പോൽ ,പാലയ്ക്കൽ കരക്കാരുടെ ക്ഷേത്രമായിരുന്നു ഇപ്പോൾ തിരുവതാംകൂർദേവസ്വo  ബോർഡ് വെള്ളടാ ഭഗവതി ക്ഷേത്രവും മണിനാട് ശ്രീകൃഷ്ണനും  ഈ ഗ്രൂപ്പിലാണ്.  ഇവിടെ നിന്നും 7 കിലോമീറ്റര്  മാണിവിളാകത്ത് തൃപ്പലവൂർ മഹാദേവക്ഷേത്രവുമുണ്ട്. ഇത് മുവ്‌വേറിക്കരയാറിന്റെ തീരാത്താണ് . .കൊല്ലിയിൽ പഞ്ചായത്തിൽ  ഇതും ഇപ്പോൾ തിരുവതാംകൂർ ദേവസ്വo ബോർഡ് .

2022, ഫെബ്രുവരി 19, ശനിയാഴ്‌ച

മയിലാളം ശിവക്ഷേത്രം എറണാകുളം ജില്ല,ഇടപ്പള്ളി

 




മയിലാളം ശിവക്ഷേത്രം  എറണാകുളം ജില്ല,ഇടപ്പള്ളി

==================================================


എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിൽ  സ്ഥിതിചെയ്യുന്നു. പ്രധാനമൂർത്തി ശിവൻ  കിഴക്കോട്ടു ദര്ശനം വട്ടശ്രീകോവിൽ. രണ്ടു നേരം പൂജയുണ്ട് ഉപദേവത .ശ്രീകൃഷ്ണൻ, അയ്യപ്പൻ ഭഗവതി  ശിവരാത്രി ആഘോഷം ഉണ്ട്  ഇടപ്പള്ളി സ്വരൂപത്തിന്റെ ക്ഷേത്രമായിരുന്നു ഇപ്പോൾ ചേങ്കോട്ടുകോണം രാമദാസാമിഷൻ .പാലാരിവട്ടത്തുള്ള രാജരാജശ്വരി  ക്ഷേത്രവും ഇടപ്പള്ളി സ്വരൂപം വകയായിരുന്നു ഇപ്പോൾ എൻ.എസ.എസ. ഇവിടെ ഭഗവതിയാണ് പ്രധാനമൂർത്തി  കിഴക്കോട്ടു ദര്ശനം രണ്ടുനേരംപൂജ, തന്ത്രി പുലിയന്നൂർ . 

പാലച്ചുവട്ടിൽ ഭഗവതിയെന്നായിരുന്നു  പഴയ പേര് .മേടത്തിലെ പൂരം നാളിൽ ആറാട്ട് ഉത്സവം ഉപദേവത , ഗണപതി ശാസ്താവ്  ശിവൻ നാഗയക്ഷി .

ഇടപ്പള്ളിയിൽ പോണേക്കര വഴിയുള്ള ചേന്ദൻ കുളങ്ങര ക്ഷേത്രവും  ഇടപ്പള്ളി സ്വരൂപത്തിന്റേതായിരുന്നു. ഇത് ഇപ്പോൾ ക്ഷേത്ര സംരക്ഷണസമിതി ഏറ്റെടുത്തു . ഇവിടെ പ്രധാനമൂർത്തി മഹാവിഷ്ണുവാണ്  പടിഞ്ഞാട്ടു ദര്ശനം രണ്ടുനേരം പൂജയുണ്ട്. മകരത്തിലാണ് ചിറപ്പ്

മണ്ണഞ്ചേരിൽ തൃക്കോവിൽ ആലപ്പുഴ ജില്ല =

 

മണ്ണഞ്ചേരിൽ തൃക്കോവിൽ  ആലപ്പുഴ ജില്ല

=======================================


ആലപ്പുഴജില്ലയിലെ മണ്ണഞ്ചേരിൽ പഞ്ചായത്തിൽ,ആലപ്പുഴതണ്ണീര്മുക്കം റൂട്ട്  രണ്ടു പ്രധാനമൂർത്തി 

 കളാണ് പ്രതിഷ്ഠ.രണ്ടും  ശിവൻതന്നെ. തെക്കനപ്പനും വടക്കനപ്പനും പടിഞ്ഞാട്ടു ദർശനമാണ് തൊട്ടു മുന്നിൽ ഒരു കുളം ഈ തെക്കനപ്പൻ സ്വയംഭൂവാണ് വിവാഹങ്ങൾ വടക്കനപ്പന്റെ സന്നിധിയിൽ വച്ചാണ് നടത്തി വരുന്നത്. തന്ത്രി തരണനെല്ലൂർ. മൂന്നു നേരം പൂജയുണ്ട്. ഉപദേവതകൾ , ശാസ്താവ്, ഗണപതി,സർപ്പം ആദിത്യൻ, തരണനെല്ലൂർ മനക്കാരായിരുന്നു ഈ ക്ഷേത്രം ഊരാളന്മാർ  ഈ ഭാഗത്തെ സ്ഥലം  മുഴുവൻ മണ്ണഞ്ചേരി

 ദേ വസം  വകയായി രുന്നു. ക്ഷേത്രം പിന്നീട് ചിരട്ടക്കാട്ട്‌ വീട്ടുകാരുടെ കൈവശം .ഇപ്പോൾ ഒരു ട്രസ്റ്റ് വക. 

2022, ജനുവരി 17, തിങ്കളാഴ്‌ച

നീണ്ടൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ,കോട്ടയം ജില്ല

 





നീണ്ടൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ,കോട്ടയം ജില്ല

==================================================


കേരളത്തിലെ തന്നെ അതീവ ശ്രേഷ്ഠമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങളിലൊന്നായാണ് കോ‌ട്ടയത്തെ നീണ്ടൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്. താരകാസുരനെ വധിച്ചശേഷം അത്യുഗ്രഭാവത്തിൽ നിൽക്കുന്ന സുബ്രഹ്മണ്യനാണ് ഇവിടുത്തെ പ്രതിഷ്ഠ.


പ്രത്യേകതകള്‍ ഏറെയുണ്ട് കോട്ടയം ജില്ലയിലെ നീണ്ടൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്. മനുഷ്യ ജീവിതത്തിലെ എല്ലാ നന്മകള്‍ക്കും സുബ്രഹ്മണ്യനെ ഭജിച്ചാല്‍ മതിയെന്നാണ് വിശ്വാസം. സന്താനങ്ങളുടെ ഗുണത്തിനും സര്‍പ്പദോഷ പരിഹാരത്തിനും എല്ലാ വിശ്വാസികള്‍ എന്നും ആശ്രയിക്കുന്നത് സുബ്രഹ്മണ്യ ക്ഷേത്രങ്ങളെയാണ്. അത്തരത്തില്‍ പ്രസിദ്ധവും പുരാതനവുമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ നീണ്ടൂരില്‍ സ്ഥിതി ചെയ്യുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. തങ്ങളു‌‌ടെ നിരാശകളില്‍ ഇരുകയ്യും നീട്ടി വിശ്വാസികള്‍ ഓടിയെത്തുന്ന നീണ്ടുര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്


പവിത്രമായ സ്ഥാനം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നതിനോടൊപ്പം തന്നെ വേറേയും പ്രത്യേകതകല്‍ ഈ ക്ഷേത്രത്തെ വിശിഷ്‌ടമാക്കുന്നു. അഗസ്ത്യ മുനിയാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠ ന‌ടത്തിയത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. വേദവ്യാസനും വില്യമംഗലത്തു സ്വമിയാരുമെല്ലാം ഈ സന്നിധിയില്‍ എത്തിയിട്ടുണ്ടെന്നും ക്ഷേത്ര വിശ്വാസങ്ങള്‍ പറയുന്നു.


വേല്‍ തലകീഴായി പി‌ടി‌ച്ച സുബ്രഹ്മണ്യന്‍ മറ്റൊരു സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും കാണുവാന്‍ സാധിക്കാത്ത പല പ്രത്യേകതകളും ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയില്‍ കാണാം. കിഴക്കോട്ട് ദര്ഞസനമായാണ് സുബ്രഹ്മണ്യനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. സാധാരണ പ്രതിഷ്ഠകളില്‍ നിന്നും വ്യത്യസ്തമായി താരകാസുരനിഗ്രഹഭാവത്തിൽ പടച്ചട്ടയണിഞ്ഞു നിൽക്കുന്നതും അത്യപൂർവമായി വേൽ തലകീഴായി പിടിച്ചും രൗദ്രഭാവത്തിൽ ഉത്തരീയം കൈത്തണ്ടയിൽ വീണു കിടക്കുന്നതുമായിട്ടാണ് ഇവിടുത്തെ ശിലാവിഗ്രഹമുള്ളത്. മറ്റൊരിടത്തും ഇത്തരത്തിലൊരു വിഗ്രഹവും പ്രതിഷ്ഠയും കാണുവാന്‍ സാധിക്കില്ല.


ഈഴകോട് ശ്രീ മഹാദേവ ക്ഷേത്രം

 



ഈഴകോട് ശ്രീ മഹാദേവ ക്ഷേത്രം 

==================================================================


തിരുവനന്തപുരം ജില്ലയിലെ വിളവൂർക്കൽ ഗ്രാമത്തിലെ പ്രഹനപ്പെട്ട ഒരു ക്ഷേത്രമാണ് ഇത് ഷഠാധാര പ്രതിഷ്ഠയിൽ ശിവലിംഗ രൂപത്തിൽ  വാഴുന്ന രൂപമാണിവിടെ ശ്രീ മഹാദേവൻ പഞ്ച പ്രകാരങ്ങൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്ന മൂലതന്ത്രത്തെ ചൈതന്യത്ത ഭക്തരുടെ മുന്നിൽ എത്തിയ്ക്കുന്ന ജാഗ്രത പാലകനാന്ന് ഈഴകോട് മഹാദേവൻ .പഞ്ചാക്ഷരി മന്ത്രത്തിന്റെ വിശുദ്ധിയിൽ മണൽ തരികൾ പോലും ഇമ്പമായി തുടിയ്ക്കുന്ന ഒരു പുണ്യ സങ്കേതമാണിവിടെ ഒരു രാജാധി രാജാനായി അഖിലാണ്ഡ കോടി ബ്രഹ്‌മാണ്ഡ നായകനായി തലമുറകൾക്കു അന്നമൂട്ടുന്നവനായി ഇദ്ദേഹം വിരാജിയ്ക്കുന്നു. 

2021, ഡിസംബർ 23, വ്യാഴാഴ്‌ച

നെല്ലൈയപ്പര്‍ ക്ഷേത്രം. ത്രിരുനെൽവേലി

 




നെല്ലൈയപ്പര്‍ ക്ഷേത്രം. ത്രിരുനെൽവേലി 

======================================


നെല്ലൈയപ്പർ  ഒരു  ഹിന്ദു ക്ഷേത്രംആണ് . പ്രതിഷ്ഠ പ്രതിഷ്ഠ ശിവൻ  ,  തിരുനെൽവേലി യിൽ സ്ഥിതി ചെയ്യുന്നു , സൌത്ത് ഇന്ത്യൻ സംസ്ഥാനത്തെ തമിഴ്നാട് . പ്രതിനിധീകരിക്കുന്ന നെല്ലയ്യപ്പർ (വേണുവനനാഥർ എന്നും അറിയപ്പെടുന്നു) ആയി ശിവനെ ആരാധിക്കുന്നു , അദ്ദേഹത്തിന്റെ പത്നിയായ പാർവതിയെ കാന്തിമതി അമ്മൻ ആയി ചിത്രീകരിച്ചിരിക്കുന്നു. ക്ഷേത്രം വടക്കൻ തീരത്ത് സ്ഥിതി ഥമിരബരനി നദി ൽ തിരുനെൽവേലി ജില്ലയിലെ . മുഖ്യ പ്രതിഷ്ഠ 7 നൂറ്റാണ്ടിൽ തമിഴ് ശൈവ കാനോനിക പ്രവൃത്തി ൽ പൂജനീയ തേവാരം , 


പതിനാലര ഏക്കർ വിസ്തൃതിയുള്ള ക്ഷേത്ര സമുച്ചയം അതിന്റെ എല്ലാ ആരാധനാലയങ്ങളും കേന്ദ്രീകൃത ചതുരാകൃതിയിലുള്ള മതിലുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഈ ക്ഷേത്രത്തിൽ സ്വാമി നെല്ലായപ്പറിന്റെയും അദ്ദേഹത്തിന്റെ പത്നി ശ്രീ കാന്തിമതി അംബാളിന്റെയും പ്രതിഷ്ഠകൾ ഏറ്റവും പ്രധാനപ്പെട്ടതാണ്.


ക്ഷേത്രത്തിന് രാവിലെ 6:00 മുതൽ രാത്രി 9:00 വരെ വിവിധ സമയങ്ങളിലായി മൂന്ന്ആചാരങ്ങളും കലണ്ടറിൽ ആറ് വാർഷിക ഉത്സവങ്ങളുമുണ്ട്.  ബ്രഹ്മോത്സവം ഉത്സവം തമിഴ് മാസം (ജൂൺ-ജൂലൈ) ക്ഷേത്രത്തിൽ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഉത്സവം.


യഥാർത്ഥ സമുച്ചയം നിർമ്മിച്ചത് പാണ്ഡ്യന്മാരാണെന്ന് വിശ്വസിക്കപ്പെടുന്നു , അതേസമയം ഇന്നത്തെ കൊത്തുപണികൾ ചോളർ, പല്ലവർ, ചേരന്മാർ, മധുരൈ നായകർ എന്നിവർ ചേർന്നതാണ്. ആധുനിക കാലത്ത്, മന്ദിരത്തെച്ചൊല്ലി പരിപാലിച്ച് ഭാഗഭാക്കാണ് ഹിന്ദു മത മുന്സിപ്പാലിറ്റി വകുപ്പ് ഓഫ് തമിഴ്നാട് സർക്കാർ .


അത്ഭുതങ്ങളും വിശ്വാസങ്ങളും ഏറെ എ‌ടുത്തുപറയുവാനുണ്ട് തിരുനെല്‍വേലി എന്ന തമിഴ് മണമുള്ള നാ‌‌ടിന്. നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ഉയര്‍ത്തിക്കെ‌ട്ടിയ വിശ്വാസ ഗോപുരങ്ങളാണ് തിരുനെല്‍വേലിയു‌‌ടെ പ്രത്യേകത. ചരിത്രവും പാരമ്പര്യവും വിശ്വാസങ്ങളും ഒന്നിനൊന്ന് മുന്നി‌ട്ടു നില്‍ക്കുന്ന ക്ഷേത്രനഗരം. കാറ്റില്‍പാറുന്ന കാറ്റാടി മരങ്ങളോടൊപ്പം ക്ഷേത്രങ്ങളാണ് ഈ നഗരത്തിലെ പ്രധാന കാഴ്ച. അതില്‍തന്നെ പ്രസിദ്ധം നെല്ലൈയപ്പര്‍ ക്ഷേത്രമാണ്. വിശ്വാസങ്ങളും കെട്ടുകഥകളും ചേര്‍ന്ന് ഭക്തരെ വിശ്വാസത്തിന്റെ ആനന്ദത്തിലറാ‌ട്ടുന്ന നെല്ലൈയപ്പര്‍ ക്ഷേത്രത്തെക്കുറിച്ച്

ഏറ്റവും വലിയ ശിവ ക്ഷേത്രം തമിഴ്നാടിന്‍റെ ചരിത്രത്തോ‌‌ടും പുരാണങ്ങളോ‌ടും ഏറെ ചേര്‍ന്നു നില്‍ക്കുന്ന ക്ഷേത്രമാണ് തിരുനെല്‍വേലിയിലെ നെല്ലൈയപ്പര്‍ ക്ഷേത്രം. എ ഡി 700 കളില്‍ പാണ്ഡ്യരാജാക്കന്മാരാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് ചരിത്രം പറയുന്നത്. വലിയ മണ്ഡപങ്ങളും ഗോപുരങ്ങളും ഒക്കെയായി നിലനില്‍ക്കുന്ന ഈ ക്ഷേത്രം തമിഴ്നാട്ടിലെ ഏറ്റവും വലിയ ശിവക്ഷേത്രം കൂടിയാണ്.

 

ചരിത്രം 

-----------

ഗോപുരം നെല്ലൈയപ്പര് ക്ഷേത്രം

ഒരു പ്രത്യേകതരം മരങ്ങളോ കുറ്റിച്ചെടികളോ ആധിപത്യം പുലർത്തുന്ന തോടുകൾ, കൂട്ടങ്ങൾ അല്ലെങ്കിൽ വനങ്ങൾ എന്നിവയുടെ പേരിലാണ് തിരുനെൽവേലി അറിയപ്പെടുന്നത്. ഈ പ്രദേശം വേണു വനത്താൽ മൂടപ്പെട്ടിരുന്നതായി വിശ്വസിക്കപ്പെടുന്നു, അതിനാൽ വേണുവനം എന്ന് വിളിക്കപ്പെടുന്നു. 


യഥാർത്ഥ സമുച്ചയം നിർമ്മിച്ചത് പാണ്ഡ്യന്മാരാണെന്ന് വിശ്വസിക്കപ്പെടുന്നു , അതേസമയം ഇന്നത്തെ കൊത്തുപണികൾ ചോളർ, പല്ലവർ, ചേരന്മാർ, മധുരൈ നായകർ എന്നിവർ ചേർന്നതാണ്. എ ഡി ഏഴാം നൂറ്റാണ്ടിൽ ഭരിച്ചിരുന്ന നിന്ദ്രസീർ നെടുമാരൻ (കൂൺ പാണ്ഡ്യൻ) ആണ് ക്ഷേത്രത്തിന്റെ ശ്രീകോവിലുകളും ഗോപുരങ്ങളും നിർമ്മിച്ചത് . പ്രശസ്തമായ സംഗീതസ്തംഭമുള്ള മണിമണ്ഡപവും നിർമ്മിച്ചത് നിന്ദ്രസീർ നെടുമാരനാണ്. 1155-ലാണ് നന്തിക്ക് സമീപമുള്ള കൊടിമരം സ്ഥാപിച്ചത്. [2] പിന്നീട് പാണ്ഡ്യനായ കുലശേഖര പാണ്ഡ്യൻ ഒന്നാമൻ പതിമൂന്നാം നൂറ്റാണ്ടിൽ തിരുനെൽവേലി നെല്ലായപ്പർ ക്ഷേത്രത്തിന്റെ പുറംമതിൽ നിർമ്മിച്ചു.


യഥാർത്ഥത്തിൽ, നെല്ലായപ്പാർ, കാന്തിമതി ക്ഷേത്രങ്ങൾ ഇടയിൽ ഇടങ്ങളുള്ള രണ്ട് സ്വതന്ത്ര ഘടനകളായിരുന്നു. 1647-ലാണ് മഹാനായ ശിവഭക്തനായ തിരു വടമലയപ്പ പിള്ളയൻ "ചങ്ങല മണ്ഡപം" (തമിഴ് സങ്കിളി മണ്ഡപം) നിർമ്മിച്ച് രണ്ട് ക്ഷേത്രങ്ങളെയും ബന്ധിപ്പിച്ചത്. പൂന്തോട്ടത്തിന്റെ മധ്യഭാഗത്തായി 100 തൂണുകളുള്ള ചതുരാകൃതിയിലുള്ള വസന്തമണ്ഡപം. നന്തി മണ്ഡപം 1654-ൽ ശിവന്തിയപ്പ നായകർ പണികഴിപ്പിച്ചതാണെന്ന് പറയപ്പെടുന്നു. ചങ്ങലമണ്ഡപത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് 1756-ൽ തിരുവെങ്കടകൃഷ്ണ മുതലിയാർ സ്ഥാപിച്ച പൂന്തോട്ടമുണ്ട്.


ക്ഷേത്രത്തിൽ നിരവധി ശിലാ ലിഖിതങ്ങളുണ്ട്. അവരിൽ ഏറ്റവും പ്രധാനപ്പെട്ട ചുറ്റും 950 എഡി ആ വാണിരുന്ന ആ വെഎരപംദിയന് ആകുന്നു രാജേന്ദ്രൻ ഞാൻ ആൻഡ് കുലോത്തുംഗ ചോളൻ . മാരവർമൻ സുന്ദരപാണ്ഡ്യന്റെ ലിഖിതങ്ങളിൽ ഭഗവാനെ "വൂടയാർ", "വോഡയനായനാർ" എന്നും ദേവിയെ "നാച്ചിയാർ" എന്നും വിളിക്കുന്നു. ചേര , ചോള , ഹൊയ്‌സാല രാജാക്കന്മാരെ പരാജയപ്പെടുത്തി യുദ്ധ മുതലുകൾ കൊണ്ട് ക്ഷേത്രത്തിന്റെ പുറം മതിലുകൾ പണിതതായി കുലശേഖര പാണ്ഡ്യന്റെ ലിഖിതങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാം 

ബ്രിട്ടീഷ് ഭരണകാലത്ത് തിരുനെൽവേലിയെ ആദ്യം ടിന്നവെല്ലി എന്നാണ് വിളിച്ചിരുന്നത് . പുരാണകാലത്ത് ഈ സ്ഥലത്തെ മുളങ്കാടുകളുള്ള വേണുവന എന്നാണ് വിളിച്ചിരുന്നത്. ഇപ്പോഴത്തെ ക്ഷേത്രത്തിലെ പ്രതിഷ്ഠ മുളങ്കാടിനുള്ളിൽ പ്രത്യക്ഷപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു. ഈ സ്ഥലത്ത് വച്ച് ശിവനും പാർവതിയും തമ്മിലുള്ള വിവാഹത്തിന് വിഷ്ണു സാക്ഷ്യം വഹിച്ചതായി വിശ്വസിക്കപ്പെടുന്നു . ഐതിഹ്യത്തെ പ്രതിനിധീകരിക്കുന്ന ലോഹമായ ഗിണ്ടി , തുപ്പുള്ള പാത്രം എന്നിവയുള്ള വിഷ്ണുവിന്റെ ഒരു ചിത്രമുണ്ട് 

സ്ഥാണുമലയന്‍ ക്ഷേത്രം..കന്യാകുമാരി

 


സ്ഥാണുമലയന്‍



ക്ഷേത്രം..കന്യാകുമാരി 

=========================================



ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാര്‍ ഒരുമിച്ചു വാഴുന്ന സന്നിധാനം. അതാണ് സ്ഥാണുമലയന്‍ ക്ഷേത്രം. അപൂര്‍വ ശില്പ ഭംഗികൊണ്ട് പ്രശസ്തമായ ഏഴ് നിലകളുള്ള ഈ ക്ഷേത്രം കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രത്താണ്. ......

ശിവന്റെ പര്യായമായ സ്ഥാണുവും മഹാവിഷ്ണുവിനെ സൂചിപ്പിക്കുന്ന മാലും ബ്രഹ്മാവിന്റെ മറ്റൊരു പേരായ അയനും ചേര്‍ന്നാണ് സ്ഥാണുമലയന്‍ എന്ന പേരുണ്ടായത്..എന്നാണ് വിശ്വാസം. പരശുരാമന്‍ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് നാഗര്‍കോവില്‍ - കന്യാകുമാരി രാജവീഥിയില്‍ സ്ഥിതി ചെയ്യന്നു ..

ഐതിഹ്യകഥകളാല്‍ സമ്പന്നമാണ് സ്ഥാണുമലയന്‍ ക്ഷേത്രവും. അത്രി മഹര്‍ഷിയുടെ വാസകേന്ദ്രമായിരുന്നു പണ്ട് ജ്ഞാനാരണ്യം എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലമത്രേ.ഭര്‍ത്താവിനെ ദൈവമായി കണ്ട് ആരാധിച്ചിരുന്ന അനസൂയമൊത്ത് അത്രി മഹര്‍ഷി കഴിയുന്ന അവസരത്തില്‍ ഒരിക്കല്‍ അവിടെ മഴ പെയ്യാതായി.അതിന്റെ കാരണമന്വേഷിച്ച് തപസനുഷ്ഠിച്ച മഹര്‍ഷിയ്ക്ക് ഉത്തരം നല്‍കാന്‍ ത്രിമൂര്‍ത്തികള്‍ക്കു പോലുമായില്ല. തുടര്‍ന്ന് ദേവേന്ദ്രനെ പ്രീതിപ്പെടുത്തി.മഴ പെയ്യിക്കാനായി അത്രി മഹര്‍ഷി ഹിമാലയത്തിലേയ്ക്ക് പോയി. മഹര്‍ഷി യാത്രയാകും മുമ്പ് അദ്ദേഹത്തിന്റെ കാല് കഴുകിയ......

വെള്ളമെടുത്ത് അനസൂയ സൂക്ഷിച്ചു. ഭര്‍ത്താവിന്റെ അഭാവത്തില്‍ തനിയ്ക്കിത് ശക്തി നല്‍കുമെന്നും അവര്‍ വിശ്വസിച്ചു. ......


അനസൂയയുടെ ഭക്തിയേക്കുറിച്ചറിഞ്ഞ ത്രിമൂര്‍ത്തികള്‍ അനസൂയയെ പരീക്ഷിക്കാന്‍ തീരുമാനിച്ചു. സന്യാസിമാരുടെ വേഷത്തില്‍ അനസൂയയുടെ അടുക്കലെത്തിയ സന്യാസിമാര്‍ ഭിക്ഷയാചിച്ചു. പക്ഷേ ഒരു നിബന്ധന. വിവസ്ത്രയായി വേണം ഭിക്ഷ നല്‍കാന്‍. ഇതു കേട്ട അനസൂയ അത്രിയുടെ.പാദം കഴുകിയ ജലത്തില്‍ നോക്കി പ്രാര്‍ത്ഥിക്കുകയും ത്രിമൂര്‍ത്തികള്‍ ശിശുക്കളായി മാറുകയും ചെയ്തു..തുടര്‍ന്ന് അനസൂയ ആ കൈക്കുഞ്ഞുങ്ങളെ പരിചരിക്കുകയും ചെയ്തു. വിവരമറിഞ്ഞ അവിടെയെത്തിയ ലക്ഷ്മി, പാര്‍വതി, സരസ്വതി ദേവിമാര്‍ മൂവരുടേയും പഴയരൂപം തിരികെ കൊടുക്കണമെന്ന് അപേക്ഷിച്ചു. ഇതേ തുടര്‍ന്ന് അനസൂയ ശിശുക്കളായി മാറിയ ത്രിമൂര്‍ത്തികളെ പഴയരൂപത്തിലാക്കി എന്നാണ് കഥ. ......

ദേവേന്ദ്രന്‍ ത്രിമൂര്‍ത്തികള്‍ക്കായി നിര്‍മിച്ച ക്ഷേത്രമാണിതെന്ന മറ്റൊരു വിശ്വാസവും ഇവിടെ നിലനില്‍ക്കുന്നു. ക്ഷേത്രത്തിലെ പ്രതിഷ്ഠയില്‍ മുകള്‍ ഭാഗം ശിവനായും നടുഭാഗം വിഷ്ണുവായും കീഴ്ഭാഗം ബ്രഹ്മാവായും സങ്കല്‍പ്പിച്ചിരിക്കുന്നു. പ്രധാന റോഡില്‍ നിന്നും കവാടം കടന്നാല്‍ ദൂരെ നിന്ന് തന്നെ ശില്‍പചാതുര്യം വിളിച്ചോതുന്ന വെളുത്ത നിറത്തിലുള്ള ക്ഷേത്രഗോപുരം കാണാം. കുറച്ചുകൂടി മുന്നോട്ടു ചെന്നാല്‍ വലതുഭാഗത്തായി ഒത്ത നടുക്ക്..മണ്ഡപത്തോടുകൂടിയ വിശാലമായ കുളമാണ്. ഈ കുളത്തിനോടു ചേര്‍ന്ന് തന്നെ അഗ്രഹാരവീഥികളും ദൃശ്യമാണ്. റോഡരികില്‍ വലതുഭാഗത്തായി ഒരു ശിലയില്‍ കുങ്കുമവും പട്ടുംചാര്‍ത്തിയിരിക്കുന്നത് കാണാം. ......


ശുചീന്ദ്രം ചരിത്രത്തില്‍ കുറ്റവാളിയെന്നു കരുതുന്നയാള്‍ തീയില്‍ ചാടിയോ തിളയ്ക്കുന്ന എണ്ണയില്‍ കൈമുക്കിയോ നിരപരാധിത്വം തെളിയിക്കുന്ന ശുചീന്ദ്രം കൈമുക്ക്..ഇവിടെയാണ് നടന്നത്. മനുസ്മൃതി, യാജ്ഞവല്‍ക്യസ്മൃതി എന്നിവയില്‍ പലതരം കുറ്റങ്ങളേയും അവയ്ക്കുള്ള ശിക്ഷ എന്താണെന്നും പറഞ്ഞിട്ടുണ്ട്.  13-ാം ശതകത്തില്‍തുടങ്ങിയ ഈ ആചാരം സ്വാതി തിരുനാളിന്റെ കാലത്താണ് നിര്‍ത്തലാക്കിയത്. ......


പ്രത്യേകതകള്‍ 134 അടിയോളം ഉയരമുള്ള ക്ഷേത്രത്തിന്റെ പ്രവേശനഗോപുരം കൊത്തുപണികളാല്‍ സമൃദ്ധമാണ്. ക്ഷേത്രകവാടത്തിലെ 25 അടിയോളം ഉയരമുള്ള വാതിലും കാണേണ്ട കാഴ്ചയാണ്. പടുകൂറ്റന്‍ പക്ഷിശ്രേഷ്ഠന്റെ പ്രതിമയും സന്ദര്‍ശകരെ ആശ്ചര്യഭരിതരാക്കും. ദേവന്മാരും ഉപദേവന്മാരുമായി......

നിരവധി ആരാധനാമൂര്‍ത്തികളാണ് ക്ഷേത്രത്തിലുള്ളത്. സ്ഥാണുമലയ ശിവനാണ് അതില്‍ പ്രധാനം. ക്ഷേത്രത്തിനകത്ത് ആദ്യഘട്ട പ്രാര്‍ത്ഥനപൂര്‍ത്തിയാക്കി ഇറങ്ങുന്നത് മറ്റൊരു ഇടനാഴിയിലാണ്. ഹനുമാന്‍ പ്രതിഷ്ഠയിലേക്കാണ് ഈ വഴി ചെല്ലുന്നത്. 18 അടിയോളം ഉയരമുണ്ട് ഈ.പ്രതിമയ്ക്ക്. ഈ പ്രതിഷ്ഠയുള്ളതിനാല്‍ ഹനുമാന്‍ ക്ഷേത്രമെന്നും സ്ഥാണുമലയന്‍ ക്ഷേത്രം അറിയപ്പെടുന്നു............

തിരുവനന്തപുരത്ത് നിന്നും നാഗര്‍ കോവിലിലേക്ക് കെ.എസ്.ആര്‍.ടി.സിയുടേയും തമിഴ്‌നാട് ആര്‍.ടി.സിയുടേയും ബസുകളുണ്ട്. നാഗര്‍ കോവിലിലെത്തിയാല്‍.പത്ത് രൂപ കൊടുത്താല്‍ ശുചീന്ദ്രത്തെത്താം. കന്യാകുമാരിയില്‍ നിന്നും 11 കിലോമീറ്ററാണ് ശുചീന്ദ്രത്തേക്ക്.......


2021, ഡിസംബർ 20, തിങ്കളാഴ്‌ച

അളപ്പന്‍കോട് ഈശ്വര കാല ഭൂതത്താന്‍ ക്ഷേത്രം.

 


മഹാദേവനെ അമ്മാവനായി ആരാധിക്കുന്ന ക്ഷേത്രം , മടിയില്‍ ശാസ്താവും

======================================================================





അളപ്പന്‍കോട് ഈശ്വര കാല ഭൂതത്താന്‍ ക്ഷേത്രം.

=============================================


ആചാരങ്ങളിലും വിശ്വാസങ്ങളിലും തീര്‍ത്തും വ്യത്യസ്തമായ ക്ഷേത്രമാണ് കന്യാകുമാരിയിലെ അളപ്പന്‍കോട് ഈശ്വര കാല ഭൂതത്താന്‍ ക്ഷേത്രം. വിശ്വാസികളെ ആത്മീയതയുടെ മറ്റൊരു തലത്തിലെത്തിക്കുന്ന ഈ ക്ഷേത്രം ശൈവ തീര്‍ത്ഥാ‌ടകരുടെ പ്രധാന സങ്കേതങ്ങളിലൊന്നു കൂടിയാണ് വിശ്വാസവും മിത്തും കഥകളും ഒരുപോലെ ചേര്‍ന്നു കി‌ടക്കുന്ന അളപ്പന്‍കോട് ഈശ്വര കാല ഭൂതത്താന്‍ ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്.

തമിഴ്നാ‌ട്ടിലെ കന്യാകുമാരിയിലെ അതിപുരാതനമായ ഹൈന്ദവ ക്ഷേത്രങ്ങളിലൊന്നാണ് മാര്‍ത്താണ്ഡടുത്തുള്ള അളപ്പന്‍കോട് ഈശ്വര കാല ഭൂതത്താന്‍ ക്ഷേത്രം. ഒരു കാലത്ത് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഈ ക്ഷേത്രം മറ്റു ക്ഷേത്രങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യാസപ്പെട്ടാണുള്ളത്. തിരുവിതാംകൂറിന്റെയും മലയാളികളുടെയും സാന്നിധ്യവും സ്വാധീനവും ഈ പ്രദേശത്ത് ധാരാളമുണ്ട്.


മഹാദേവന്‍ അമ്മാവനായി  കരുതി വിളിക്കുന്ന അത്യപൂര്‍വ്വ ക്ഷേത്രമാണ് അളപ്പന്‍കോട് ക്ഷേത്രം. അളപ്പന്‍കോട് എന്ന പേരും മഹാദേവന്‍ എന്ന പേരും സംശയം സൃഷ്ടിക്കുമെങ്കിലും ഇവിടെ എല്ലാ മൂര്‍ത്തികളെയും ഒരേ സ്ഥാനം നല്കിയാണ് ആരാധിക്കുന്നത്


ശ്രീകോവിലായി ഒരു വലിയ വൃക്ഷം . വൃക്ഷത്തെ കേന്ദ്രീകരിച്ചുള്ള ശ്രീകോവിലാണ് ഇവിടെയുള്ളത്. വൃക്ഷത്തെ ശ്രീകോവിലായി കരുതി, നാലു വശവും തുറന്നു നില്‍ക്കുന്ന ശ്രീകോവിലാണിത്. അരയാലിന്റെ ചുവട്ടിലുള്ള ഇതിനെ അരയാല്‍ ശ്രീകോവിലെന്നാണ് വിളിക്കുക.

മഹാദേവനും ശാസ്താവും മഹാദേവന്റെ മടിയിലിരിക്കുന്ന ശാസ്താവാണ് ഇവിടെയുള്ളത് എന്നാണ് വിശ്വാസം.. യോഗദണ്ഡ് അഥവാ ഭൂതദണ്ഡിനെയാണ് മഹാദേവനായി ആരാധിക്കുന്നത്. അമ്മാവന്റെ മടിയിലിരുക്കുന്ന ശാസ്താവിനെ കണ്ടു പ്രാര്‍ത്ഥിക്കുവാന്‍ ഒ‌ട്ടേറെ തീര്‍ത്ഥാ‌ടകരാണ് ഇവിടെ എത്തുന്നത്..


 ചരിത്രം ഇങ്ങനെ മനസ്സറിഞ്ഞു വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ പ്രാര്‍ത്ഥനകള്‍ക്കു്തരം തരുന്ന മഹാദേവനാണ് ഇവിടെയുള്ളത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. മാര്‍ത്താണ്ഡ വര്‍മ്മല ചെമ്പകശ്ശേരി രാജ്യം പിടിച്ചടക്കുവാന്‍ ആഗ്രഹിക്കുന്ന സമയത്താണ് രാജാവ് അമ്പലപ്പുഴയിലെ ചെമ്പകശ്ശേരി രാജസേവകരായ കുറച്ച് നായര്‍ കുടുംബങ്ങള്‍ മാര്‍ത്താണ്ഡ വര്‍മ്മയോ‌ടൊപ്പം ചേരുകയും രാജ്യം പിടിച്ചടക്കുവാന്‍ അദ്ദേഹത്തിന് തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു. അങ്ങനെ തന്ത്രപരമായി രാജ്യം പി‌ടിച്ചെ‌ടുത്ത മാര്‍ത്താണ്ഡ വര്‍മ്മ തന്നെ സഹായിച്ച കു‌ടുംബങ്ങൾക്ക്  പകരമായി പത്മനാഭപുരം കൊട്ടാരത്തിനടുത്തേയ്ക്ക് വസിക്കുവാനായി ക്ഷണിച്ചു. അവിടേക്കുള്ള കാളവണ്ടി യാത്രയില്‍ അവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ കുടുംബത്തിലെ അമ്മാവന്റെ സാന്നിധ്യം അവരെ സഹായിക്കുകയും വേണ്ട വഴികള്‍ പറഞ്ഞു കൊടുക്കുകയും ചെയ്തു പോന്നു. യാത്രയു‌ടെ അവസാനമാണ് അവര്‍ക്ക് മനസ്സിലായത് സഹായിക്കുവാനായി വന്നിരുന്ന സാന്നിധ്യം മഹാദേവന്റെ ആയിരുന്നുവെന്ന്. അങ്ങനെയാണ് അമ്മാവനായി ഇവിടെ മഹാദേവനെ ആരാധിക്കുവാനായി തുടങ്ങുന്നത്.


ശാസ്താവ് വരുന്നത്‌ ഇങ്ങിനെ  

കാലങ്ങള്‍ക്കു ശേഷമാണ് ശാസ്താവ് ഇവിടെ പ്രതിഷ്ഠയാകുന്നത്. മഹാദേവന്റെയും ശാസ്താവിന്റെയും മിക്ക ആഘോഷങ്ങളും ഇവിടെ ന‌ടക്കാറുണ്ട്. യോഗദണ്ഡായി മഹാദേവന്‍റെ മടിയിലിരിക്കുന്ന സങ്കല്പത്തിലുള്ള ശാസ്താവിനായി ഇവിടെ 19 പടികളുള്ള കോവിലും കാണാം


എത്തിച്ചേരുവാന്‍ 


തിരുവനന്തപുരം- കന്യാകുമാരി ദേശീയ പാതയില്‍ പാതയില്‍ മാര്‍ത്താണ്ഡത്തു നിന്നും തിരിഞ്ഞാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്. ആറു കിലോമീറ്റാണ് മാര്‍ത്താണ്ഡത്തു നിന്നും ക്ഷേത്രത്തിലെത്തുവാന്‍ വേണ്ടത്. തിരുവനന്തപുരത്തു നിന്നും 45 കിലോമീറ്ററും നാഗര്‍കോവിലില്‍ നിന്നും 35 കിലോമീറ്ററും കുഴിത്തുറയില്‍ നിന്നും 7 കിലോമീറ്ററും ക്ഷേത്രത്തിലേക്ക് ദൂരമുണ്ട്.


പുത്തൂര്‍ ശ്രീ മഹാലിംഗേശ്വര്‍ ക്ഷേത്രം,കർണ്ണാടക

 






പുത്തൂര്‍ ശ്രീ മഹാലിംഗേശ്വര്‍ ക്ഷേത്രം  കർണ്ണാടക 

=======================================


പൂത്തൂർ ശ്രീ മഹാലിംഗേശ്വര ക്ഷേത്രം, കർണ്ണാടക സംസ്ഥാനത്തെ ദക്ഷിണ കന്നഡ ജില്ലയിലെ മംഗലാപുരത്തിനു സമീപം പുത്തൂരിൽ സ്ഥിതിചെയ്യുന്ന 12-ആം നൂറ്റാണ്ടിലെ ഒരു ക്ഷേത്രമാണ്. ഈ ക്ഷേത്രത്തിലെ ആരാധനാമൂർത്തി ശിവനാണ്

പുത്തൂരില്‍ സ്ഥിതി ചെയ്യുന്ന 12-ാം നൂറ്റാണ്ടില്‍ സ്ഥാപിതമായ മഹാലിംഗേശ്വര്‍ ക്ഷേത്രത്തില്‍ ശിവനാണ് മുഖ്യ പ്രതിഷ്ഠ. സ്മാര്‍ത്ത സ്ഥാനിക വിഭാഗത്തില്‍പെ‌ട്ട ഒരു ബ്രാഹ്മണന്‍ ഒരിക്കല്‍ വെറും നിലത്തുവെച്ച് പൂജ ന‌ടത്തി. പിന്നീ‌ട് അദ്ദേഹം ആ ശിവലിംഗം എ‌ടുക്കുവാന്‍ നോക്കിയപ്പോള്‍ അത് അനങ്ങിയില്ല. രാജാവിന്റെയും പ‌ടയാളികളുടെയും സഹായം തേ‌ടിയെങ്കിലും അവര്‍ക്കും ഒന്നും ചെയ്യുവാന്‍ സാധിച്ചില്ല. അവസാനം രാജാവിന്റെ ആനയെത്തന്നെ ശിവലിംഗം ഉയര്‍ത്തുവാന്‍ കൊണ്ടുവന്നുവെങ്കിലും പെട്ടന്ന് ശിവലിംഗം വളരുവാന്‍ തു‌‌ടങ്ങി. ആനയെയും തകര്‍ത്ത് മഹാശിവലിംഗമായി അത് രൂപാന്തരപ്പെ‌ട്ടു. ഇതാണ് ഈ ക്ഷേത്രത്തിനു പിന്നിലെ കഥ.ബ്രാഹ്മണൻ തന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് ലിംഗം ഉയർത്താൻ ശ്രമിച്ചു, പക്ഷേ വെറുതെയായി. അവൻ വളരെ ദുഃഖിതനായി,  ഒരു പക്ഷേ, സർവ്വശക്തനായ ദൈവത്തിന്റെ ഹിതമാകാം, അവൻ പിന്നീട്, പുത്തൂരിന്റെ മണ്ണിൽ, എന്നേക്കും, തന്റെ ഭക്തരുടെ അനുഗ്രഹവും ആരാധനയും നേടി, ഉറച്ചുനിന്നു. എന്നാൽ ദൈവഹിതം വിജയിക്കുന്നതിനുമുമ്പ്, ശിവലിംഗത്തെ പിഴുതെറിയാൻ മനുഷ്യരുടെ എല്ലാ ശ്രമങ്ങളും നടത്തി- രാജാവിന്റെ സൈന്യം അവരുടെ ആത്യന്തിക നിരാശയിലേക്ക് ബലം പ്രയോഗിച്ചു. പിന്നീട് ലിംഗം ഉയർത്താൻ രാജാവിന്റെ ആനയെ വിളിച്ചു. ആന വളരെ ബുദ്ധിമുട്ടി, ലിംഗം വലിയ അളവിൽ വളർന്നു. (മഹാലിംഗ) ആനയെ കഷണങ്ങളാക്കി. ഭീമാകാരമായ മൃഗത്തിന്റെ വിവിധ ശരീരഭാഗങ്ങൾ വിവിധ ദിശകളിലേക്ക് വ്യാപിച്ചു, അതിനാൽ അതിന്റെ കൊമ്പ് (കൊമ്പു) വീണ സ്ഥലത്തിന് 'കൊമ്പെട്ട്' എന്നും, കരി വീണ 'കരിയല' എന്നും, കാലുകൾ വീണു (കാലു) 'കർജാല' എന്നും, കൈ(കൈ) എന്നും അറിയപ്പെട്ടു. വീണു 'കൈപാല' വാൽ വീണു 'ബീഡിമജലു', തല (കഥ) 'തലേപ്പാടി' വീണു, പിന്നിൽ (ബേരി) 'ബേരിപടവ്' വീണു. പുത്തൂരിന്റെ പരിസരങ്ങളിൽ ഇന്നും ശ്രദ്ധിക്കപ്പെടുന്നതും അതുപോലെ വിളിക്കപ്പെടുന്നതുമായ സ്ഥലനാമങ്ങൾ ഇവയാണ്. ആന ക്ഷേത്രത്തിലെ ടാങ്കിൽ വീണതിനാൽ, ആനകൾക്ക് ടാങ്കിലെ വെള്ളം കുടിച്ച് അതിജീവിക്കാൻ കഴിയില്ലെന്ന ശക്തമായ വിശ്വാസം ഇന്നും നിലനിൽക്കുന്നു.


ചരിത്രം 

പണ്ട്, പ്രായമുള്ളവരും വളരെ പാണ്ഡിത്യമുള്ളവരുമായ മൂന്ന് ശൈവ-ആരാധനാ ബ്രാഹ്മണർ ഇന്ത്യയുടെ തെക്കൻ ഭാഗങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. ഹിന്ദു പുണ്യമായ 'കാശി ക്ഷേത്രത്തിൽ' നിന്ന് ലഭിച്ച ഒരു ശിവലിംഗത്തെ ആരാധിക്കുന്നു. മൂവരും ശിവഭക്തരായിരുന്നു. അവരുടെ ആത്മീയ യാത്രയിൽ, ഒരു ദിവസം അവർ ദക്ഷിണ കന്നഡയിലെ പുത്തൂർ താലൂക്കിലെ ഉപ്പിനങ്ങാടി എന്നറിയപ്പെടുന്ന 'ഗയാപാദ ക്ഷേത്രം' എന്ന സ്ഥലത്ത് എത്തി.

ഉപ്പിനങ്ങാടിയിൽ വെച്ച്, ആ മൂന്ന് ബ്രാഹ്മണരിൽ ഒരാൾ, മറ്റ് രണ്ടുപേരെ വിട്ട് പുത്തൂരിലേക്ക് നീങ്ങാൻ വിഭജിച്ചു, അതനുസരിച്ച് ഒരു വൈകുന്നേരം 'ശിവലിംഗം' അദ്ദേഹത്തോടൊപ്പം പുത്തൂരിലെത്തി. ബ്രാഹ്മണർ പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റു, പുണ്യസ്നാനം കഴിഞ്ഞ് 'ബംഗ രാജാവിന്റെ' കൊട്ടാരത്തിലേക്ക് പോയി; പ്രദേശത്തിന്റെ ഈ ഭാഗം ഭരിച്ചിരുന്നത് ആരാണ്; ശിവനെ ആരാധിക്കുന്നതിനുള്ള പൂക്കളും മറ്റ് അവശ്യ പൂജാ സാമഗ്രികളും ശേഖരിക്കുന്നതിന്, ആ ദിവസം, വീണ്ടും, തിങ്കളാഴ്ചയായതിനാൽ, ഭഗവാന് തികച്ചും അനുകൂലമാണ്. അക്കാലത്ത് ബംഗ രാജാവ് ഈ ബ്രാഹ്മണന്റെ വരവ് ശ്രദ്ധിച്ചില്ല, കാരണം തന്റെ സ്നേഹനിധിയായ സഹോദരിയുടെ പ്രസവവേദനയെക്കുറിച്ച് അദ്ദേഹം വളരെയധികം വിഷമിച്ചു.

എന്നിരുന്നാലും, ബംഗ-രാജാവിന്റെ മന്ത്രി, ബ്രാഹ്മണന്റെ മുഖത്തെ ദേവന്റെ തെളിച്ചം നോക്കി, രാജാവിന്റെ പ്രശ്‌നത്തെക്കുറിച്ച് ഒരു അഭ്യർത്ഥന നടത്തി, ബ്രാഹ്മണൻ 'ലിംഗത്തെ ആരാധിക്കുകയും രാജാവിന്റെ സഹോദരിയെ അനുഗ്രഹിക്കുകയും ചെയ്തു. സുരക്ഷിതമായി ഒരു ആൺകുഞ്ഞിനെ പ്രസവിക്കുക. പിന്നീട് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട്, അവൾ ഒരു ആൺകുട്ടിക്കും ദൈവഭയമുള്ള രാജാവിനും ജന്മം നൽകി, ഈ സംഭവത്തിൽ വളരെ സന്തോഷം തോന്നിയ ബ്രാഹ്മണനോട് നന്ദി പറയുകയും ഭഗവാന്റെ ആരാധന ക്രമീകരിക്കുകയും ചെയ്തു.

പിന്നീട് ഒരു പ്രത്യേക ദിവസം, ബ്രാഹ്മണൻ, അറിഞ്ഞോ അല്ലാതെയോ, 'ശിവലിംഗം' കൈയ്യിൽ, ഒരു സ്റ്റാൻഡും ഇരിപ്പിടവുമില്ലാതെ, അതിനെ ആരാധിക്കുകയും, പൂജയ്ക്ക് ശേഷം, ലിംഗം ഭൂമിയിൽ നിന്ന് ഉയർത്തുകയും ചെയ്തു. വീണ്ടും കണ്ടെയ്നർ ബോക്സിൽ (സംപുത) അത് ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് വേർപെടുത്തുകയില്ല. ബ്രാഹ്മണൻ തന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് ലിംഗം ഉയർത്താൻ ശ്രമിച്ചു, പക്ഷേ വെറുതെയായി. അവൻ വളരെ ദുഃഖിതനായി, പക്ഷേ, ഒരു പക്ഷേ, സർവ്വശക്തനായ ദൈവത്തിന്റെ ഹിതമാകാം, അവൻ പിന്നീട്, പുത്തൂരിന്റെ മണ്ണിൽ, എന്നേക്കും, തന്റെ ഭക്തരുടെ അനുഗ്രഹവും ആരാധനയും നേടി, ഉറച്ചുനിന്നു. എന്നാൽ ദൈവഹിതം വിജയിക്കുന്നതിനുമുമ്പ്, ശിവലിംഗത്തെ പിഴുതെറിയാൻ മനുഷ്യരുടെ എല്ലാ ശ്രമങ്ങളും നടത്തി- രാജാവിന്റെ സൈന്യം അവരുടെ ആത്യന്തിക നിരാശയിലേക്ക് ബലം പ്രയോഗിച്ചു. പിന്നീട് ലിംഗം ഉയർത്താൻ രാജാവിന്റെ ആനയെ വിളിച്ചു. ആന വളരെ ബുദ്ധിമുട്ടി, ലിംഗം വലിയ അളവിൽ വളർന്നു. (മഹാലിംഗ) ആനയെ കഷണങ്ങളാക്കി. ഭീമാകാരമായ മൃഗത്തിന്റെ വിവിധ ശരീരഭാഗങ്ങൾ വിവിധ ദിശകളിലേക്ക് വ്യാപിച്ചു, അതിനാൽ അതിന്റെ കൊമ്പ് (കൊമ്പു) വീണ സ്ഥലത്തിന് 'കൊമ്പെട്ട്' എന്നും, കരി വീണ 'കരിയല' എന്നും, കാലുകൾ വീണു (കാലു) 'കർജാല' എന്നും, കൈ(കൈ) എന്നും അറിയപ്പെട്ടു. വീണു 'കൈപാല' വാൽ വീണു 'ബീഡിമജലു', തല (കഥ) 'തലേപ്പാടി' വീണു, പിന്നിൽ (ബേരി) 'ബേരിപടവ്' വീണു. പുത്തൂരിന്റെ പരിസരങ്ങളിൽ ഇന്നും ശ്രദ്ധിക്കപ്പെടുന്നതും അതുപോലെ വിളിക്കപ്പെടുന്നതുമായ സ്ഥലനാമങ്ങൾ ഇവയാണ്. ആന ക്ഷേത്രത്തിലെ ടാങ്കിൽ വീണതിനാൽ, ആനകൾക്ക് ടാങ്കിലെ വെള്ളം കുടിച്ച് അതിജീവിക്കാൻ കഴിയില്ലെന്ന ശക്തമായ വിശ്വാസം ഇന്നും നിലനിൽക്കുന്നു.


കടപ്പാട് 


2021, ഡിസംബർ 19, ഞായറാഴ്‌ച

ബാലാജിഗണേഷ് പേരൂർ പാട്ടീശ്വരീ ക്ഷേത്രം,കോയമ്പത്തൂർ.


 ബാലാജിഗണേഷ് പേരൂർ പാട്ടീശ്വരീ ക്ഷേത്രം  കോയമ്പത്തൂർ. 

=========================================================


തമിഴ്നാട്ടിലെ സുന്ദര നഗരമാണ് കോയമ്പത്തൂർ. ചരിത്രം ഇഷ്ടപെടുന്നവരേയും തീർത്ഥാടകരേയും ഒരുപോലെ ഈ നഗരം ആകർഷിക്കുന്നു.

മലനിരകളും താഴ്വരകളും ചേർന്ന് പഴമ വിളിച്ചോതുന്ന കെട്ടിടങ്ങളാലും നിറഞ്ഞ സ്വപ്ന മാണിവിടമെങ്കിൽ തന്നയും പ്രൌഢഗംഭീരമായ ക്ഷേത്രങ്ങള്‍ കാണുകതന്നെ  വേണം 

ബാലാജിഗണേഷ് പേരൂർ പാട്ടീശ്വരീ ക്ഷേത്രമാണ് ഇവിടുത്തെ ഒരു ആ കർഷണമാണ്   കരികാല ചോളന്റെ കാലമായ 1-ാം നൂറ്റാണ്ടിലാണ് ഈ  ക്ഷേത്രം പണികഴിപ്പിക്കുന്നത്.. പ്രധാന പ്രതിഷ്ഠ ശിവനാണ് മറ്റൊരു പ്രത്യേകതക്ഷേത്രത്തിനകത്തെ ആകർഷകമായ അന്തരീക്ഷമാണ്.. താളാത്മാകമായും ജീവസുറ്റതായതുമായ രീതിയിലാണ് ഇവിടം നമുക്ക് അനുഭവപ്പെടുത്തുന്നത് .. അന്തരീക്ഷത്തിനൊപ്പം പ്രധാനമാണ് ക്ഷേത്രത്തിന്റെ ചരിത്രവും. നടരാജ രൂപത്തിലുള്ള ശിവപ്രതിഷ്ഠയാലും വാസ്തുശില്പ വിദ്യായാലും ഈ  ക്ഷേത്രം വളരെ  പ്രശസ്തമാണ്.


2021, ഡിസംബർ 15, ബുധനാഴ്‌ച

തിരുമംഗലം മഹാദേവക്ഷേത്രം തൃശൂർ ജില്ല

 





തിരുമംഗലം മഹാദേവക്ഷേത്രം തൃശൂർ ജില്ല

=========================================


തൃശൂർ ജില്ലയിൽ ഏങ്ങണ്ടിയൂരിനടുത്തായി തിരുമംഗലം ദേശത്തു സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് തിരുമംഗലം ശ്രീ ശിവ-വിഷ്ണുക്ഷേത്രം ഈ ക്ഷേത്രം പരശുരാമ പ്രതിഷ്ഠിതമാണെന്നും ഇവിടത്തെ ശിവലിംഗം സ്വയംഭൂവാണ് എന്നും വിശ്വസിക്കപ്പെടുന്നു. പാർവ്വതീസമേതനായ പരമശിവനായാണ് പ്രതിഷ്ഠയുടെ സങ്കല്പം. പുരാതനകേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ ഇവിടെ[2] മഹാദേവനൊപ്പംതന്നെ മഹാവിഷ്ണുവിനും പ്രധാനമൂർത്തിയായി പ്രതിഷ്ഠയുണ്ട്. .


പൂജാവിധികളും, വിശേഷങ്ങളും

ക്ഷേത്രതന്ത്രം പഴങ്ങാപറമ്പ് മനയ്ക്ക് നിക്ഷിപ്തമാണ്. ഇവിടെ ശിവരാത്രിയ്ക്കും അഷ്ടമിരോഹിണിയ്ക്കും വിശേഷ ആഘോഷങ്ങൾ പതിവുണ്ട്. ദേവന് പ്രധാന നിവേദ്യം ത്രിമധുരമാണ്. തിരുമംഗലത്തപ്പന് ത്രിമധുരം നിവേദിച്ചാൽ ജീവിതം മധുരിക്കുമെന്നാണ് വിശാസം.

ക്ഷേത്രതന്ത്രം പഴങ്ങാപറമ്പ് മനയ്ക്ക് നിക്ഷിപ്തമാണ്. ഇവിടെ ശിവരാത്രിക്കുള്ള പ്രാധാന്യം പോലെതന്നെ അഷ്ടമിരോഹിണിക്കും വിശേഷ ആഘോഷങ്ങൾ പതിവുണ്ട്. ദേവൻ പ്രധാന നിവേദ്യം ത്രിമധുര മാണ് . തിരുമംഗലത്തപ്പൻ ത്രിമധുരം നിവേദിച്ചാൽ ജീവിതം മധുരിക്കുമെന്ന ആശ്വാസം.


തിരുമംഗലത്തപ്പൻ ബാധകൾ ഒഴിവാക്കി രക്ഷനൽകുന്നൂവെന്നാണ് വിശ്വാസം. അതിനാൽ ക്ഷേത്രത്തിൽ എന്നും ബാധാപീഡിതരുടെ തിരക്ക് കാണും. കൂടാതെ ധാരാളം അപസ്മാരരോഗികളും ആശ്വാസം തേടി എത്താറുണ്ട്.


ഉപദേവതകൾ

ശാസ്താവ്, ഗണപതി, ഭഗവതി, നാഗരാജാവ്, നാഗയക്ഷി എന്നിവരാണ് ഉപദേവതകൾ. ഇതിൽ ശാസ്താവ് പത്നീസമേതനായി ശോഭിക്കുന്നു. പദ്മാസനത്തിലിരിക്കുന്ന ദേവൻ പൂർണ്ണ, പുഷ്കല എന്നീ ദേവിമാരാൽ സേവിതനും ഹരിഹരപുത്രനുമാണെന്നാണ് സങ്കല്പം.

തവനൂർ ചെറുതിരുനാവായ ബ്രഹ്മ-ശിവക്ഷേത്രം മലപ്പുറം ജില്ല

 





തവനൂർ ചെറുതിരുനാവായ ബ്രഹ്മ-ശിവക്ഷേത്രം മലപ്പുറം ജില്ല

=========================================================



മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ തിരൂരിന് 8-കി.മി . തെക്കാണ് തിരുനാവായ. .ട്രെയിൻ വഴിയാണെങ്കിൽ കുറ്റിപ്പുറം റെയിവേസ്റ്റേഷനിൽ ഇറങ്ങിയാൽ മതി. പാസഞ്ചർ ട്രെയിനുകൾ തീരുനാവായ റെയിൽവേ സ്റ്റേഷനിൽ നിർത്താറുണ്ട്. തിരുനാവായ സ്റ്റേഷനിൽ നിന്നും ഒരു മൈൽ അകലെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.


വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാണ്‌ 

മലപ്പുറം ജില്ലയിലെ  പുണ്യനദിയായ ഭാരതപ്പുഴയുടെ തീരത്തുള്ള പുരാതന ശിവ-ബ്രഹ്മ പ്രതിഷ്ഠകൾ ഉള്ള മഹാക്ഷേത്രമാണ് ചെറുതിരുനാവായ മഹാദേവക്ഷേത്രം.

ശിവക്ഷേത്രത്തിന് എതിർവശത്തായി ഭാരതപ്പുഴയുടെ വടക്കേ തീരത്താണ് പ്രസിദ്ധമായ മഹാവിഷ്ണുവിൻറെ പ്രതിഷ്ഠയുള്ള തിരുനാവായ നാവാമുകുന്ദക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഭാരതത്തിലെ 108 ദിവ്യദേശങ്ങളിൽ (തിരുപതികളിൽ) കേരളത്തിലെ 13 ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ  ക്ഷേത്രം..

ലക്ഷ്മീ ദേവിയ്ക്ക് ഇവിടെ പ്രത്യേക സന്നിധിയാണെന്നുള്ളതാണിവിടുത്തെ ഏറ്റവും വലിയ വിശേഷണം.ശ്രീമഹാലക്ഷ്മിക്ക് തന്റെ വാമഭാഗം പ്രത്യേകം ഒരു സ്ഥാനവും പൂജയുമൊക്കെ ആയിട്ടുള്ള വിഷ്ണു പ്രതിഷ്ഠകൾ അപൂർവ്വമാണ് . മലയാള നാട്ടിലെ ദിവ്യദേശങ്ങൾക്കുള്ള വിശേഷണങ്ങളിൽ ഒന്നാണിത്.

പിതൃതർപ്പണ കർമ്മങ്ങൾക്ക് ഏറ്റവും പ്രസിദ്ധമാണ് തിരുനാവായിലെ ത്രിമൂർത്തിസംഗമസ്ഥാനം.

ഒരേ സ്ഥലത്ത് ത്രിമൂർത്തികളുടെ സാന്നിധ്യമുള്ള ഈ പുണ്യഭൂമിയിൽ ബലിതർപ്പണം നടത്തുന്നത് ഗംഗാനദീതീരത്ത് ഗയയിൽ തർപ്പണം ചെയ്യുന്നതു തുല്യമെന്ന് വിശ്വാസം.

പരശുരാമൻ ഇരുപത്തിയൊന്നുവട്ടം ക്ഷത്രിയ നിഗ്രഹം നടത്തി തന്റെ നരഹത്യാപാപം തീർക്കാനും മരിച്ച ആത്മാക്കൾക്ക് മോക്ഷം നൽകാനും ഇവിടെ നിളാതീരത്ത് ബലിതർപ്പണം നടത്തി നാവാമുകുന്ദനെ ദർശിച്ചുവെന്നു ഐതിഹ്യം. രാമൻ കർക്കിടക അമാവാസി നാളിൽ പുണ്യനിളയിൽ വ്രതശുദ്ധിയോടെ തർപ്പണം നടത്തുകയും, ഗതികിട്ടാതെ അലഞ്ഞ ആത്മാക്കൾക്ക് മോക്ഷ-സായൂജ്യമേകുകയും ചെയ്തുവത്രെ. അന്നുമുതലാണ് ഇവിടം ബലിതർപ്പണ കർമ്മങ്ങൾക്ക് ഏറെ ഖ്യാതി നേടിയത് എന്ന് വിശ്വസിക്കുന്നു.

ഇതിഹാസ പ്രശസ്തമായ മാമാങ്കം ഉത്സവം നടന്നിരുന്നത് ഈ ക്ഷേത്രങ്ങളുടെ പരിസരത്ത് വെച്ചായിരുന്നു.

നവയോഗികളായ സത്തുവനാഥർ, സാലോഗ നാഥർ, ആദിനാഥർ, അരുളിത്തനാഥർ, മാദംഗ നാഥർ, മച്ചേന്ദിര നാഥർ, കടയന്തിര നാഥർ, കോരയ്ക്കനാഥർ, കുക്കുടനാഥർ, എന്നിവർക്ക് ഭഗവാനിവിടെ ദർശനം നൽകിയിട്ടുണ്ട്. യാഗങ്ങൾ നടത്തുന്നതിൽ വളരെ സമർത്ഥരായിരുന്നു ഈ നവയോഗികളും. അതുകൊണ്ട് തന്നെ പണ്ട് ഈ സ്ഥലം “തിരുനവയോഗി” എന്നും കാലം പോയതനുസരിച്ച് ആ പേർ ലോപിച്ച് "തിരുനാവായ" എന്നുമാനു പഴമ .

"താപസ്സന്നൂരാ ണ്" തവനൂര് ആയിമാറിയതെന്നു സ്ഥലനാമചരിത്രത്തെ പറ്റി പഴമൊഴിയുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് ദിവ്യന്മാരായ മുനിശ്രേഷ്ഠർ തപസ്സനുഷ്ഠിച്ചിരുന്നത് തീരമായതുകൊണ്ടാണ് താപസ്സന്നൂരെന്ന പേര് സിദ്ധിച്ചതെന്ന പ്രബലമായ വാമൊഴിപ്രചാരം. ഇവിടെ നിന്നും കണ്ടെടുത്തിട്ടുള്ള ഗുഹകളും മൺപാത്രങ്ങളും മറ്റും ഈ അഭിപ്രയത്തിനു ദൃഷ്ടാന്തങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഗുരുവായൂർ അടയാളങ്ങളുമായി പല ക്ഷേത്ര മാഹാത്മ്യങ്ങളും പേരുചേർത്തു പറയപ്പെടുന്ന പ്രശസ്തനായ വില്വമംഗലം സ്വാമിയുടെ ജന്മദേശമായിരുന്ന മുവ്വാങ്കരയിൽ നിന്നും സമീപകാലത്ത് കണ്ടെടുത്ത താളിയോല ഗ്രന്ഥങ്ങൾ ഈ ഗ്രാമത്തിൻറെ പ്രാചീന സംസ്കൃതിയെ സൂചിപ്പിക്കുന്നതാണ്.

ദക്ഷിണാമൂർത്തീസ്തവം, ശ്രീകൃഷ്ണാമൃതം തുടങ്ങി ഇരുപതോളം കൃതികൾ വില്വമംഗലത്തിൻറെതായി കണ്ടെത്തിയിട്ടുണ്ട്.

പ്രശസ്ത കവിയായ മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് തിരുനാവായയിൽ നിന്നും മൂന്നര കിലോമീറ്റർ അകലെയായി നിളാ തീരത്തുള്ള മേൽപ്പത്തൂർ ഇല്ലത്താണ് ജനിച്ചത്.

2021, ഡിസംബർ 10, വെള്ളിയാഴ്‌ച

നിറമംഗലം ശിവക്ഷേത്രം തൃശൂർ ജില്ല ====

 



നിറമംഗലം  ശിവക്ഷേത്രം തൃശൂർ ജില്ല

====================================

തൃശൂർ ജില്ലയിലെ കരുമത്രയിൽ വടക്കാഞ്ചേരി-രാമവർമ്മപുരം റൂട്ടിലെ കരുമത്ര സ്റ്റോപ്പിൽ നിന്നും അര കിലോമീറ്റർ  അകലെ . പ്രധാനമൂർത്തി ശിവൻ  കിഴക്കോട്ടാണ്‌ ദര്ശനം  .രണ്ടു നേരം പൂജയുണ്ട് ശിവരാത്രി ആഘോഷം ഭിക്ഷ എടുത്ത് നിറഞ്ഞ പാത്രവുമായി എത്തുന്ന ശിവനാണ് ഇവിടെ എന്ന് ഒരു പുരാവൃത്തം  അവനാപറമ്പ് വകയായിരുന്നു ഈ അമ്പലം  ഇപ്പോൾ കൊച്ചി ദേവസം ബോർഡ് .ഇതേ റൂട്ടിൽ കൊച്ചി ദേവസം ബോർഡിൻറെ രവിപുരമംഗലം ശ്രീകൃഷ്ണ ക്ഷേത്രവുമുണ്ട് ഇത് പുന്നംപറമ്പ്  സെന്ററിൽ നിന്നും ഒന്നരകിലോമീറ്റർ പടിഞ്ഞാറ് ഭാഗത്ത് . പാടത്തിനു നടുവിലാണ് ഈ ക്ഷേത്രം പ്രധാന മൂർത്തി  ശ്രീകൃഷ്ണൻ കിഴക്കോട്ടാണ് ദർശനം .ഉപദേവതകൾ ഇല്ല. രണ്ടു നേരം പൂജയുണ്ട്  അഷ്ടമി രോഹിണി ആഘോഷം .