2020, ജനുവരി 8, ബുധനാഴ്‌ച

കൂർഗിലെ പാടി ഇഗ്ഗുത്തപ്പ ക്ഷേത്രം. കർണ്ണാടക












കൂർഗിലെ പാടി ഇഗ്ഗുത്തപ്പ ക്ഷേത്രം. കർണ്ണാടക
===========================================
വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഓരോ ക്ഷേത്രങ്ങള്‍ക്കും ഓരോ നിയോഗങ്ങളാണ്. മുകളിലിരിക്കുന്ന ദൈവങ്ങളുടെ പക്കലേക്ക് തങ്ങളുടെ ആവശ്യങ്ങളും നന്ദികളും ഒക്കെ ഉൾപ്പെടുത്തി, മനസ്സമാധാനത്തോടെ വന്ന് പ്രാർഥനകളും അർച്ചനകളും നല്കാനുള്ള ഇടങ്ങളാണ് ക്ഷേത്രങ്ങള്‍. മിക്കപ്പോഴും അതിലുപരിയായി നിർമ്മാണം കൊണ്ടും പ്രതിഷ്ഠകൾ കൊണ്ടും ഒക്കെയും ക്ഷേത്രങ്ങൾ വിശ്വാസികളെ ആകർഷിക്കുവാറുണ്ട്. അത്തരത്തിലൊരു ക്ഷേത്രമാണ് കൂർഗിലെ പാടി ഇഗ്ഗുത്തപ്പ ക്ഷേത്രം. സുബ്രഹ്മണ്യൻറെ അവതാരമായ ഇഗ്ഗുത്തപ്പയ്ക്ക് പ്രത്യേകതകൾ ഒരുപാടുണ്ട്. ഇഗ്ഗുത്തപ്പ ക്ഷേത്രത്തിന്‌റെയും ക്ഷേത്രം സ്ഥിതി ചെയ്യുന്ന തടിയന്റമോൾ കൊടുമുടിയുടേയും വിശേഷങ്ങൾ..
പാടി ഇഗ്ഗുത്തപ്പ ക്ഷേത്രം കർണ്ണാടകയിലെ കൊഡവർ വിഭാഗത്തിൽപെട്ട ആദിവാസികളുടെ പ്രധാന ദൈവമായാണ് ഇഗ്ഗുത്തപ്പ അറിയപ്പെടുന്നത്. സുബ്ഹഹ്മണ്യ സ്വാമിയുടെ അവതാരമെന്നും ഇഗ്ഗുത്തപ്പയെ വിശേഷിപ്പിക്കാറുണ്ട്. കൊടകു അരേഭാഷ ഗൗഡ വിഭാഗക്കാരുടെ പ്രധാന സംരക്ഷകനും ഇഗ്ഗുത്തപ്പയാണ്. മഹാഗുരു എന്നാണ് ഇവർ ഇഗ്ഗുത്തപ്പയെ വിശേഷിപ്പിക്കുന്നത്.
കർണ്ണാടകയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ തടിയന്റമോളിന് സമീപമാണ് പാടി ഇഗ്ഗുത്തപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
സ്വർഗ്ഗത്തിൽ നിന്നും കേരളത്തിലെത്തിയ കുഞ്ഞുങ്ങൾ ഇഗ്ഗുത്തപ്പ ക്ഷേത്രത്തിന്റെ കഥ തുടങ്ങുന്നതിനു മുൻപ് ഇഗ്ഗുത്തപ്പ ആരാണെന്ന് അറിയണം. വിശ്വാസമനുസരിച്ച് ഒരിക്കൽ സ്വർഗ്ഗത്തിൽ നിന്നും 7 ദൈവകുഞ്ഞുങ്ങൾ ഭൂമിയിലെത്തിയത്രെ. ഇന്നത്തെ കേരളത്തിലാണ് ഇവർ എത്തിയത്. ആറ് ആങ്ങളമാർക്ക് ഒരു കുഞ്ഞിപ്പെങ്ങൾ ചേർന്നതായിരുന്നു ഈ ഏഴു പേർ. അതിൽ ആദ്യത്തെ മൂന്നു സഹോദരങ്ങൾ കണ്ണൂർ തളിപ്പറമ്പിന് അടുത്തുള്ള കാഞ്ഞിരത്ത് ഗ്രാമത്തിൽ താമസമാക്കി. ഏറ്റവും മൂത്ത സഹോദരൻ കന്യാരത്തപ്പ (കാഞ്ഞിരത്തിന്റെ മറ്റൊരു പേര്), രണ്ടാമത്തെയാൾ തിരുചെമ്പരപ്പ, മൂന്നാമത്തെയാൾ ബെൻട്രു കോലപ്പ എന്നിവർ എവിടെയാണോ താമസിച്ചത് അവിടെ ഓരോ ക്ഷേത്രവും ഇവർ നിർമ്മിച്ചു. ആദ്യത്തെ മൂന്നു സഹോദരന്മാരുടെ ക്ഷേത്രം രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ക്ഷേത്രം, വൈദ്യനാഥ ക്ഷേത്രം കാഞ്ഞിരങ്ങാട് എന്നിവയാണ്. ഇവ മൂന്നും കണ്ണൂരാണ് സ്ഥിതി ചെയ്യുന്നത്. ബാക്കി മൂന്നു സഹോദരന്മാരും പെങ്ങളും കൊടകിലേക്കാണ് പോയത്.
ബാക്കി നാലു പേർ നാലാമത്തെ സഹോദരനായ ഇഗ്ഗുത്തപ്പ മൽമ എന്ന സ്ഥലത്തേക്കാണ് പോയത്. അദ്ദേഹത്തിന്റെ പേരിലുള്ള ക്ഷേത്രം പാടി നാടിൽ നിർമ്മിച്ചു. അ‍ഞ്ചാമത്തെ സഹോദരൻ കൊടകിലെ തന്നെ പലൂരിലേക്കാണ് പോയത്.പലൂരിൽ തന്നെയാണ് അദ്ദേഹത്തിന്റെ ക്ഷേത്രം ഉള്ളത്. മഹാലിംഗേശ്വര ക്ഷേത്രം എന്നാണത് അറിയപ്പെടുന്നത്. കക്കാബെയ്ക്ക് സമീപമുള്ള പൊന്നംഗല ഗ്രാമമാണ് ഇവരുടെ ഏക സഹോദരിയായ തങ്കമ്മ പാർക്കുവാൻ തിരഞ്ഞെടുത്തത്. പൊന്നംഗല തമ്മേ എന്നാണ് ഇവരുടെ പേരിലെ ക്ഷേത്രം അറിയപ്പെടുന്നത്. ഏറ്റവും ഉളയ സഹോദരൻ പിന്നെയും യാത്ര ചെയ്ത് വയനാട് എത്തിയത്രെ. ബ്രഹ്മഗിരി മലനിരകൾക്കു താഴെയുള്ള ജനാർദ്ദന ക്ഷേത്രമാണ് അദ്ദേഹത്തിന്റേതായുള്ളത്.
കടുത്ത വേനലിൽ മഴ പെയ്യുവാനും തങ്ങളുടെ കൃഷികൾക്ക് നല്ല വിളവ് ലഭിക്കുവാനും വേണ്ടിയാണ് ആളുകൾ ഇവിടെയെത്തി ഇഗ്ഗുത്തപ്പയോട് പ്രാർഥിക്കുന്നത്. കൊടകന്മാരും കൊടക്അരേഭാഷ ഗൗഡമാരും ഇവിടുത്തെ പരമ്പരാഗത കൃഷിക്കാരാണ്. അവരാണ് കൃഷിയിറക്കി കഴിഞ്ഞ് മഴയും വിളവും ലഭിക്കുവാനായി ഇവിടെ എത്തി പ്രാർഥിക്കുന്നത്.
വിളവെടുപ്പ് ആഘോഷം സാധാരണ ഗതിയിൽ നമ്മുടെ ഓണം കഴിഞ്ഞ് 90 ദിവസങ്ങൾക്കു ശേഷമാണേ് ഇവർ വിളവെടുപ്പ് ഉത്സവം ആഘോഷിക്കുന്നത്. എല്ലായ്പ്പോളും തങ്ങളുടെ വിളവിന്റെ ആദ്യഫലം ഇഗ്ഗുത്തപ്പയ്ക്ക് സമർപ്പിക്കുന്നതും ഇവരുടെ ആചാരമാണ്. ഈ സമയം കൊടകരുടെ ആഘോഷത്തിന്റെ സമയം കൂടിയാണ്. ഹുത്തരി ആഘോഷം എന്നാണ് കൊടകിലെ വിളവെടുപ്പുത്സവം അറിയപ്പെടുന്നത്. ഇത് കൂടാതെ എല്ലാ വർഷവും ഒരു വാർഷിത പ്രാർഥനാ ആഘോഷവും നടത്താറുണ്ട്. കലാട്ച എന്നാണ് ഇത് അറിയപ്പെടുന്നത്. മാർച്ച് മാസത്തിൽ പാടി ഇഗുത്തപ്പ ക്ഷേത്രത്തിൽ വെച്ചാണ് ഇട് നടക്കുക.
1810 ല്‍ ലിംഗരാജേന്ദ്രയെന്ന രാജാവാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ഈ ക്ഷേത്രത്തിന് പ്രസിദ്ധി കൈവന്നതെന്നാണ് കരുതപ്പെടുന്നത്.
രൂപത്തിൽ കേരള ക്ഷേത്രം ഇഗ്ഗുത്തപ്പ ക്ഷേത്രം ആദ്യ കാഴ്ചയിൽ കേരളത്തിലെ ഒരു ക്ഷേത്രം പോലയാണ് തോന്നുക. ക്ഷേത്രത്തിന്റെ ഒട്ടുമുക്കാൽ ഭാഗങ്ങളും കേരളീയ വാസ്തുവിദ്യയനുസരിച്ചാണ് പൂർത്തിയാക്കിയിരിക്കുന്നത്.
വേട്ടയിൽ തുണച്ച ഇഗ്ഗുത്തപ്പയ്ക്ക് വെള്ളിയിൽ പൊതിഞ്ഞ ആന ഈ ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ആകർഷണം എന്നു പറയുന്നത് വെള്ളിയിൽ നിർമ്മിച്ച ആനയുടെ രൂപമാണ്. ഏകദേശം 3 കിലോഗ്രാമോളം ഭാരം ഇതിനുണ്ട്. ഇതിനു പിന്നിലുമുണ്ട് ഒരു കഥ. ഒരിക്കൽ വേട്ടയാടുവാൻ പോയ ലിംഗരാജേന്ദ്രയ്ക്ക് ഒരു മുയലിനെ പോലും കാണാൻ സാധിച്ചില്ല. ഇതിൽ കുപിതനായ രാജാവ് ആ സ്ഥലത്തേയ്ക്ക് വേട്ടയ്ക്ക് പോകുവാൻ നിർദ്ദേശിച്ച മന്ത്രിയ ശിക്ഷിക്കുവാനൊരുങ്ങി. രക്ഷപെടുവാനായി മന്ത്രി ഇഗ്ഗുത്തപ്പയോട് പ്രാർഥിച്ചപ്പോൾ രാജാവിന് മുന്നിൽ കുറെ മൃഗങ്ങൾ പ്രത്യക്ഷപ്പെട്ടു. അന്ന് രാജാവ് 34 ആനകൾ, 8 കടുവകൾ, ഒരു സംഹക്കുട്ടി എന്നിവയെ വേട്ടയാടി കിട്ടി. ഇതെല്ലാം ഇഗ്ഗുത്തപ്പയുടെ അനുഗ്രഹമാണെന്ന് മനസ്സിലാക്കിയ രാജാവ് ഇഗ്ഗുത്തപ്പയ്ക്ക് വെള്ളി നാണയങ്ങളാൽ തീർത്ത ഒരു ആനയെ നന്ദിയായി കാഴ്ചവെച്ചുവത്രെ. ആ ആനയുടെ രൂപത്തെ ഇന്നും ക്ഷേത്രത്തിൽ എല്ലാ ദിവസവും പൂജയ്ക്ക് വയ്ക്കാറുമുണ്ട്.
കൊടകരുടെ ക്ഷേത്രം കൊടകിലെ ആളുകളുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ് ഈ ക്ഷേത്രം. ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും അവർ പ്രാർഥിക്കുവാനെത്തുന്നത് ഇവിടെയാണ്. വിളവെടുക്കുമ്പോളും മഴയ്ക്കും വിവാഹം നടക്കുവാനും കുട്ടികളുണ്ടാകുവാനും കുഞ്ഞുങ്ങൾക്കു പേരിടുവാനും ഒക്കെ ആളുകൾ ഇവിടെ എത്തുന്നു.
ക്ഷേത്ര സമയം തിങ്കൾ മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ രാവിലെ 5.30 ന് ക്ഷേത്രം തുറക്കും ഉച്ചയ്ക്ക രണ്ടുമണിക്കാണ് നട അടയ്ക്കുന്നത്. പിന്നീട് വൈകിട്ട് ആറുമണിയോടെ വീണ്ടും തുറക്കുകയും രാത്രി ഏഴിന് അടയ്ക്കുകയും ചെയ്യും. ഉച്ചയ്ക്ക് എല്ലാ ദിവസവും ഇവിടെ എത്തുന്നവർക്ക് ഭക്ഷണം നല്കും.
കർണ്ണാടകയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ തടിയന്റമോളിന് സമീപമാണ് പാടി ഇഗ്ഗുത്തപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മടിക്കേരിയിൽ നിന്നും 33 കിലോമീറ്ററാണ് ഇവിടേക്കുള്ളത്. കാടിനാൽ ചുറ്റപ്പെട്ട ഒരു കുന്നിനു മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പൂട്ടാരി ഗ്രാമവും ഇതിനടുത്താണ്. ആയെംഗേരി കാടുകളിൽ ഇഗ്ഗുത്തപ്പ ദേവര ബേട്ടയിലാണ് ക്ഷേത്രമുള്ളത്.

ഇത്തിത്താനം ഇളങ്കാവ് ദേവി ക്ഷേത്രംകോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരിക്ക് സമീപത്തുള്ള ഇത്തിത്താനം







 ഇത്തിത്താനം ഇളങ്കാവ് ദേവി ക്ഷേത്രംകോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരിക്ക് സമീപത്തുള്ള ഇത്തിത്താനം
=======================================
ആനപ്രേമികളുടെ ഇടയിൽ എന്നും നിറഞ്ഞു നിൽക്കുന്ന ക്ഷേത്രമാണ് ഇത്തിത്താനം ഇളങ്കാവ് ദേവി ക്ഷേത്രം. തിരുവിതാംകൂറിലെ പ്രധാന ദേവീ ക്ഷേത്രങ്ങളിലൊന്നായ ഇത് പല പ്രത്യേകതകൾ കൊണ്ടും വിശ്വാസികൾക്കിടയിൽ പ്രസിദ്ധമാണ്. ഓലക്കുടയിൽ വന്നു കയറിയ ഭഗവതിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ അറിയേണ്ടെ?!
കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരിക്ക് സമീപത്തുള്ള ഇത്തിത്താനം എന്ന സ്ഥലത്താണ് ഇത്തിത്താനം ഇളങ്കാവ് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
തിരുവിതാംകൂറിലെ പ്രധാന ദേവീ ക്ഷേത്രങ്ങളിലൊന്നായാണ് ഇത്തിത്താനം ഇളങ്കാവ് ദേവീ ക്ഷേത്രം അറിയപ്പെടുന്നത്. 500 വർഷത്തിലധികം പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്നാണ് വിശ്വാസം. കൊടുങ്ങല്ലൂർ ക്ഷേത്രവുമായും ചിറമുട്ടം മഹാദേവ ക്ഷേത്രവുമായും ബന്ധപ്പെട്ടു കിടക്കുന്നതാണ് ഇത്തിത്താനം ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങൾ.
കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ദർശനത്തിനു പോയ വെള്ളാപ്പള്ളി പണിക്കർ എന്ന ഭക്തന്റെ കുടയിലേറി വന്നതാണ് ദേവി ഇവിടെ എന്നാണ് വിശ്വാസം. കൊടുങ്ങല്ലൂരിൽ നിന്നും വന്നപ്പോൾ ദേവി അദ്ദേഹത്തിന്റെ കുടയിൽ കയറി കൂടെ ഇവിടേക്ക് പുറപ്പെട്ടു എന്നും വഴിയിൽ അമ്പലക്കോടി എന്ന സ്ഥലത്തെത്തിയപ്പോൾ കുട അവിടെ വെച്ച് ദേവിയെ അവിടെത്തന്നെ കുടിയിരുത്തി എന്നുമാണ് കഥ. പിന്നീട് കുറേ വർഷങ്ങൾക്കു ശേഷം ക്ഷേത്രം ഇന്നു കാണുന്ന സ്ഥലത്തേയ്ക്ക് മാറ്റി പണിതുവെങ്കിലും മൂലസ്ഥാനം അമ്പലക്കോടിയിൽ തന്നെയാണ്. ഇപ്പോഴത്തെ ക്ഷേത്രത്തിൽ നിന്നും അരക്കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഇത്തിത്താനം ഗജമേള കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ഗജമേളകളിൽ ഒന്നാണ് ഇത്തിത്താനം ക്ഷേത്രത്തിലെ ഗജമേള. 2006 മുതൽ ആണ് ഇവിടെ ഗജമേള ആരംഭിച്ചത്. ഇവിടെ മേളയ്ക്കെത്തുന്ന ഏറ്റവും ലക്ഷണമൊത്ത ഒന്നിന് സൂര്യകാലടി ക്ഷേത്രത്തിന്റെ വകയിൽ ഗജരാജരത്നം നല്കുന്നതാണ് ഇത്തിത്താനം ഗജമേള എന്നറിയപ്പെടുന്നത്. ഒരു ആടയാഭരണങ്ങളുമില്ലാതെ ആനങ്ങളെ എഴുന്നള്ളിക്കുന്ന ചടങ്ങും എന്നത് ഇവിടുത്തെ ഗജമേളയുടെ മാത്രം പ്രത്യേകതയാണ്. ആയിരക്കണക്കിന് ആളുകളാണ് ഇത് കാണാനായി മാത്രം ആ ദിവസം ഇവിടെ എത്തുന്നത്. ഗജരത്നം കിട്ടിയ ആനയാണ് അന്നത്തെ കാഴ്ചശ്രീബലിക്കും ശ്രീഭൂതബലിക്കും വിളക്കിനും എഴുന്നള്ളിക്കുന്നത്.
പ്രധാന ആഘോഷങ്ങൾ വിഷുവിനു കൊടിയേറി പത്തു ദിവസം നീണ്ടു നിൽക്കുന്ന തിരുവുത്സവം ആണ് ഇവിടുത്തെ പ്രധാന ആഘോഷം. ഇതിൽ ഒൻപതാം ദിവസംമാണ് പ്രശശ്തമായ ഗജമേള, ക്ഷേത്രകലകളായ അർജ്ജുന നൃത്തം, വേലകളി, പുലവൃത്തംകളി, കാഴ്ചശീവേലി, ശ്രീഭൂതബലി, വിളക്ക് തുടങ്ങീയവ നടക്കുന്നത്
ചിറമുട്ടത്തോക്കുള്ള എഴുന്നള്ളത്ത് ഇവിടുത്തെ ഉത്സവ നാളുകളിൽ ഇളങ്കാവിലമ്മ ചിറമുട്ടം ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് നടത്താറുണ്ട്.ചിറമുട്ടം ക്ഷേത്രത്തിലെ ശ്രീ മഹാദേവന്‍ ഇളങ്കാവിലമ്മയുടെ പിതാവാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇതിനാല്‍ ചിറമുട്ടം മഹാദേവന്റെ ആറാട്ട് ഇളങ്കാവ് ക്ഷേത്രസന്നിധിയില്‍നിന്നാണ് ആരംഭിക്കുന്നത്.മഹാദേവനെ വണങ്ങിയതിനുശേഷം മാത്രമേ ഇളങ്കാവിലമ്മ പറയ്‌ക്കെഴുന്നള്ളുകയുള്ളൂ എമ്മാണ് വിശ്വാസം.

ചങ്ങനാശ്ശേരിക്ക് സമീപത്തുള്ള ഇത്തിത്താനം എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എംസി റോഡിൽ തുരുത്തി-ഇത്തിത്താനം റൂട്ടിൽ രണ്ട് കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രമുള്ളത്. ചങ്ങനാശ്ശേരി - കോട്ടയം (ചെത്തിപ്പുഴ/മാളികക്കടവ് റൂട്ടിൽ) റീഡിൽ ചാലച്ചിറ ജംഗ്ഷനിൽ നിന്നും 2 കിലോമീറ്റർ തുരുത്തി സഞ്ചരിച്ചാലും ക്ഷേത്രത്തിലെത്താം

2020, ജനുവരി 2, വ്യാഴാഴ്‌ച

ചിറ്റണ്ട കാർത്യായനി ക്ഷേത്രം തൃശൂർ ജില്ല




ചിറ്റണ്ട കാർത്യായനി ക്ഷേത്രം തൃശൂർ ജില്ല

108  ദുർഗ്ഗആലയങ്ങളിൽ ഒന്ന് .തൃശൂർ ജില്ലയിലെ എരുമപ്പെട്ടി പഞ്ചായത്തിൽ വടക്കാഞ്ചേരി-കുന്നംകുളം റൂട്ടിൽ കുണ്ടന്നൂർ ചുങ്കം ജങ്ക് ഷനിൽ  നിന്നും ദേശമംഗലം റൂട്ടിലെചിറ്റണ്ടയിൽ .പാടത്തിന്റെ കരയിലാണ് ക്ഷേത്രം .പ്രധാനമൂർത്തി കാർത്യായനി .ചതുർ ബാഹുവാണ് ശംഖ് ,ചക്രം ,അഭയഹസ്തം കടിബന്ധം. കിഴക്കോട്ടു ദര്ശനം മൂന്നു നേരം പൂജയുണ്ട്. തന്ത്രി കക്കാട് .ഉപദേവതകൾ ഗണപതി, അയ്യപ്പൻ ഭദ്രകാളി ശ്രീകൃഷ്ണൻ . വൃശ്ചികത്തിലെ കാർത്തിക ആഘോഷം ക്ഷേതത്തിന്റെ വടക്കു കിഴക്കേ മൂലയിലും കിഴക്കു തെക്കേ മൂലയിലും കുളങ്ങളുണ്ട് ഈ ക്ഷേത്രത്തിന്റെ ഗോപുരം കോട്ടയത്ത് തമ്പുരാനാണ് പണികഴിപ്പിച്ചത്. എന്ന് പഴമയുണ്ട്  മുണ്ടനാട്ട് മനവക ക്ഷേത്രമായിരുന്നു .ഇപ്പോൾ കൊച്ചി ദേവസം ബോർഡ് വക. ഈ ക്ഷേത്രം കൊള്ളയടിയ്ക്കാൻ വന്ന കൊള്ളക്കാർ ഭയന്ന് ഓടി ക്ഷേത്രത്തിനു 300 മീറ്റർ തെക്കു കിഴക്കു ഭാഗത്തുള്ള നാരായണക്കിണറ്റിൽ വീണു മരിച്ചതായി ഐതിഹ്യമുണ്ട് 

2019, ഡിസംബർ 30, തിങ്കളാഴ്‌ച

ചക്ര ധ്യാനവിദ്യ



ചക്ര ധ്യാനവിദ്യ

ചക്ര ധ്യാന വിദ്യ എന്ത്?
മനുഷ്യന്റെ സൂഷ്മ ശരീരത്തിൽ കുടികൊള്ളുന്ന 6 ചക്രങ്ങളെ ( ഊർജ്ജ കേന്ദ്രങ്ങൾ )  മന്ത്രം, പ്രാണൻ, മനസ് എന്നിവയെ ഉപയോഗിച്ച്  Active ആക്കുന്ന സൂക്ഷ്മയോഗ പരിശീലന മാർഗമാണ് ചക്ര ധ്യാന വിദ്യ.


സ്ഥൂല - സൂഷ്മ - കാരണ ശരീരങ്ങളെ ഊർജ്ജവൽക്കരിക്കുന്നു. ശരീരത്തിന്റെ ചൈതന്യം, തേജസ്സ്, ആരോഗ്യം  എന്നിവ വർദ്ധിപ്പിക്കുന്നു. പ്രമേഹം, ബ്ലഡ് പ്രഷർ, ക്ഷീണം തുടങ്ങിയ പാരമ്പര്യ - ജീവിത ശൈലീ രോഗങ്ങളെ  നിവാരണം ചെയ്യാൻ സഹായിക്കുന്നു.

മനസിന് അപാരമായ ശാന്തി, ഏകാഗ്രത , സന്തോഷം എന്നിവ കൈവരുന്നു. മാനസിക ഗുണങ്ങൾ, ശക്തികൾ എന്നിവ വർദ്ധിക്കുന്നു. ബോധ - ഉപബോധ - അബോധ - അതീത മനസുകളെ കണ്ടെത്താൻ സഹായിക്കുന്നു. മാനസിക സംഘർഷങ്ങൾ, ദൗർബല്യങ്ങൾ, ദു:ഖങ്ങൾ എന്നിവയെ നിവാരണം ചെയ്യുന്നു.

ബുദ്ധി വികസിക്കുന്നു. ഓർമ്മശക്തി , ഗ്രഹണ ശക്തി എന്നിവ വർദ്ധിപ്പിച്ച്  സാമാന്യ - അസാമാന്യ ബൗദ്ധിക ശേഷികളെ കൂട്ടുന്നു. അതീന്ദ്രിയ ജ്ഞാന സമ്പാദനത്തിന് സഹായിക്കുന്നു.

ത്വരിതഗതിയിലുള്ള ആത്മീയ വികാസം സാധ്യമാക്കുന്നു.കുണ്ഡലിനിയിലൂടെ പ്രാണൻ തടസങ്ങളില്ലാതെ സഞ്ചരിക്കുന്നു. ഇതിന്റെ ഫലമായി  ഷഡാധാര ചക്രങ്ങൾ ( മൂലാധാര - സ്വാധിഷ്ഠാന - മണിപൂരക - അനാഹത - വിശുദ്ധി - അജ്ഞാ ചക്രങ്ങൾ )  Active ആകുന്നു. സാധകന് ആത്മീയ അനുഭവങ്ങൾ, അനുഭൂതികൾ ലഭ്യമാകുന്നു.



സ്ഥൂല - സൂഷ്മ - കാരണ ശരീരങ്ങളെ ഊർജ്ജവൽക്കരിക്കുന്നു. ശരീരത്തിന്റെ ചൈതന്യം, തേജസ്സ്, ആരോഗ്യം  എന്നിവ വർദ്ധിപ്പിക്കുന്നു. പ്രമേഹം, ബ്ലഡ് പ്രഷർ, ക്ഷീണം തുടങ്ങിയ പാരമ്പര്യ - ജീവിത ശൈലീ രോഗങ്ങളെ  നിവാരണം ചെയ്യാൻ സഹായിക്കുന്നു.

മനസിന് അപാരമായ ശാന്തി, ഏകാഗ്രത , സന്തോഷം എന്നിവ കൈവരുന്നു. മാനസിക ഗുണങ്ങൾ, ശക്തികൾ എന്നിവ വർദ്ധിക്കുന്നു. ബോധ - ഉപബോധ - അബോധ - അതീത മനസുകളെ കണ്ടെത്താൻ സഹായിക്കുന്നു. മാനസിക സംഘർഷങ്ങൾ, ദൗർബല്യങ്ങൾ, ദു:ഖങ്ങൾ എന്നിവയെ നിവാരണം ചെയ്യുന്നു.
ബുദ്ധി വികസിക്കുന്നു. ഓർമ്മശക്തി , ഗ്രഹണ ശക്തി എന്നിവ വർദ്ധിപ്പിച്ച്  സാമാന്യ - അസാമാന്യ ബൗദ്ധിക ശേഷികളെ കൂട്ടുന്നു. അതീന്ദ്രിയ ജ്ഞാന സമ്പാദനത്തിന് സഹായിക്കുന്നു.
ത്വരിതഗതിയിലുള്ള ആത്മീയ വികാസം സാധ്യമാക്കുന്നു.കുണ്ഡലിനിയിലൂടെ പ്രാണൻ തടസങ്ങളില്ലാതെ സഞ്ചരിക്കുന്നു. ഇതിന്റെ ഫലമായി  ഷഡാധാര ചക്രങ്ങൾ ( മൂലാധാര - സ്വാധിഷ്ഠാന - മണിപൂരക - അനാഹത - വിശുദ്ധി - അജ്ഞാ ചക്രങ്ങൾ )  Active ആകുന്നു. സാധകന് ആത്മീയ അനുഭവങ്ങൾ, അനുഭൂതികൾ ലഭ്യമാകുന്നു.

ആർക്കൊക്കെ പഠിക്കാം

ജാതി - മത- സ്ത്രീ - പുരുഷ വ്യത്യാസമില്ലാതെ മനുഷ്യനായി പിറന്ന ഏതൊരാൾക്കും ചക്ര ധ്യാന വിദ്യ അഭ്യസിക്കാം.
.............................
പരിശീലന തീയതി : 22.12.2019

സ്ഥലം :
യോഗോപാസന കേന്ദ്രം
( വൈക്കം ധ്യാന മണ്ഡലി )
ഫോൺ: 8078388409

കടപ്പാട് 

നാമജപത്തിനുള്ള ചിട്ടകൾ




നാമജപത്തിനുള്ള ചിട്ടകൾ

1. പ്രഭാതത്തില് ബ്രഹ്മമുഹൂർത്തത്തിലും വൈകുന്നേരം സന്ധ്യാസമയവും വളരെ നല്ലതാണ്. ഈ സമയങ്ങളിൽ സത്വശുദ്ധി വർദ്ധിക്കുന്നു. കൃത്യമായ സമയനിഷ്ഠ പാലിക്കാൻ ശ്രദ്ധിക്കണം.
2. നിത്യേന ഒരേ സ്ഥലത്തിരുന്നു ജപിക്കണം. സമയവും സ്ഥലവും മാറ്റരുത്.
3. സമകായശിരോഗ്രീവനായി ഇരിക്കണം. യോഗാസനത്തില് ഏതെങ്കിലും ഒന്നിനെയെങ്കിലും തിരഞ്ഞെടുക്കണം. അത് മനസ്സിനെ നിശ്ചലമാകാന് സഹായിക്കും.
4. കിഴക്കോ വടക്കോ തിരിഞ്ഞിരിക്കാന് ശ്രദ്ധിക്കണം.
5. മാന്തോല്, കുശ, പരവതാനി എന്നിങ്ങനെ ഏതെങ്കിലും ഇരിപ്പിടം തിരഞ്ഞെടുക്കുക, ഇത് ശരീരത്തിലെ വൈദ്യുതിയെ രക്ഷിക്കും.
6. ഇഷ്ടദേവതയുടെ സ്തുതികളും കീർത്തനങ്ങളും സാത്വികഭാവത്തെ ഉണ്ടാക്കാൻ സഹായകമാണ്.
7. മന്ത്രോച്ചാരണം തെറ്റ് കൂടാതെ വ്യക്തതയോടെ ചെയ്യണം.
8. നിരന്തരമായ ജാഗ്രത അവസാനംവരെ ഉണ്ടായിരിക്കണം. പലപ്പോഴും ഉണർവ്വും ഉത്സാഹവും ആദ്യം ഉണ്ടാവുമെങ്കിലും പിന്നീട് മനസ്സ് ചലിക്കാൻ തുടങ്ങും. ഇവയെ ജയിക്കുകതന്നെ വേണം.
9. ജപമാല ഉണർവ്വുണ്ടാക്കുന്നു, ഔത്സുക്യത്തെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ജപതൃഷ്ണയെ വളർത്തുന്നു. ഇത്ര മാല ജപിക്കും എന്ന് തീർച്ചപ്പെടുത്തണം.
10. ജപിക്കുമ്പോൾ ആദ്യം ഉച്ചത്തിലും പിന്നീട് പതുക്കെയും അവസാനം മനസ്സിലും
ജപിച്ചാൽ മന്ത്രഉച്ചാരണത്തിൽ വൈവിധ്യം വരികയും അത് ശ്രദ്ധ നിലനിർത്താനും, മുഷിച്ചിൽ അകറ്റാനും വിശ്രമത്തിനും സഹായിക്കുന്നു.
11. ജപത്തോടുകൂടി തന്നെ ഇഷ്ടദേവതാ സ്വരൂപത്തെ ധ്യാനിക്കുകയും വേണം.
12. ജപം കഴിഞ്ഞാൽ ഒരു പത്തു മിനിറ്റ് ഇരുന്നു ഒരു സ്തുതിയോ കീർത്തനമോ പാടുക. ദേവന്റെ സ്വരൂപത്തെ ധ്യാനിച്ചു കൊണ്ടു സാഷ്ടാംഗനമസ്ക്കാരം ചെയ്തു മെല്ലെ എഴുന്നേല്ക്കുക.
സാധനകൾ ദൃഡനിശ്ചയത്തോടും നിരന്തര പരിശ്രമത്തോടും ചിട്ടയിലും ചെയ്‌താൽ ഫലം ലഭിക്കുക തന്നെ ചെയ്യും.
സന്ധ്യാസമയത്തിന് ജീവിതത്തിൽ വളരെയേറെ പ്രാധാന്യം ആചാര്യന്മാർ കല്പിച്ചിട്ടുണ്ട്. സന്ധ്യാസമയം നാമജപത്തിന് മാത്രമുള്ളതാണ്. സൂര്യന്റെയും ചന്ദ്രന്റെയും സദ്ഗുണങ്ങൾ ഭൂമിയിൽ അനുഭവപ്പെടാത്ത സമയമാണത്. അന്തരീക്ഷം വിഷവായുക്കളെ കൊണ്ട് അപ്പോൾ നിറഞ്ഞിരിക്കും. ആ സമയത്ത് നാമജപമല്ലാതെ മറ്റൊന്നും ചെയ്യരുത്. കിണറ്റിൽ നിന്ന് വെള്ളം കോരാനോ കല്ലിൽ തുണികൾ അടിച്ചു ശബ്ദമുണ്ടാക്കി അലക്കാനോ, ചെടികളിൽ നിന്ന് ഇലകളോ കായ്കളോ കിഴങ്ങുകളോ ഒന്നും അടർത്തിയെടുക്കാനോ, പൂക്കൾ പറിക്കാനോ പാടുള്ളതല്ല. സന്ധ്യയായാൽ ചെടികൾ നിശ്ചലമാകയും രാത്രി സുഷുപ്തിയില് ലയിക്കുകയും ചെയ്യുന്നു. സന്ധ്യാസമയം ജലപാനംപോലും അരുത്. സന്ധ്യയില് സംഗം ചെയ്ത് കുട്ടികൾ ജനിച്ചാൽ അവര് മന്ദബുദ്ധികളോ ദുഷ്ടരോ ആയിത്തീരും. ക്ഷേത്രത്തില് സന്ധ്യക്കുള്ള ദീപാരാധന തൊഴുന്നത് വളരെ വിശേഷമാണ്.
ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: ഒരു വ്യക്തി

2019, ഡിസംബർ 15, ഞായറാഴ്‌ച

പത്തിയൂർ ദുർഗ്ഗാക്ഷേത്രം ,ആലപ്പുഴ ജില്ല




പത്തിയൂർ ദുർഗ്ഗാക്ഷേത്രം ,ആലപ്പുഴ ജില്ല
==============================================




ആലപ്പുഴ ജില്ലയിലെ പത്തിയൂർ പഞ്ചായത്തിൽ. കായംകുളത്തിനടുത്ത് കരിയിലേക്കുളങ്ങരയിൽ നിന്നും ഒന്നര കിലോമീറ്റര് കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു .പ്രധാനമൂർത്തി ദുർഗ്ഗ. വട്ട ശ്രീകോവിൽ .കിഴക്കോട്ടു ദർശനം .മൂന്നു നേരം പൂജയുണ്ട് രണ്ടു തന്ത്രിമാർ .താഴമണ്ണും ,കുഴിക്കാട്ടും ദുർഗ്ഗ ചാതുർ ബാഹുവാണ് .ശംഘു ചക്രം, അഭയഹസ്തം കടിഹസ്തം -സാധാരണ നിലയിൽ കടിഹസ്തം അപൂർവ്വമാണ് വലതുകൈകൊണ്ട് അഭയ മുദ്രയും ,വഞ്ചിതാർത്ഥങ്ങൾ പ്രദാനം ചെയ്യുന്നു എന്ന് കാണിയ്ക്കാൻ വരമുദ്രയും കൈ നിവർത്തിപിടിച്ചു വിരലുകൾ മുകളിലേയ്ക്കു നിവർത്തിയ മുദ്രയാണ് അഭയമുദ്ര. വിരലുകൾ മുകളിലേയ്ക്കു നിവർത്തിയ മുദ്രയാണ് അഭയമുദ്ര. വിരലുകൾ അധോമുഖമാണെങ്കിൽ വരമുദ്ര. അധോമുഖ വാമഹസ്ത വശ്യതോ വരമുദ്രികഊർദ്ധികൃതോ ദക്ഷഹസ്ഥ :പ്രസ്യതോ ത ഭയ മുദ്രിക എന്ന് പ്രമാണം )
ഉപദേവത ,ശിവൻ, ഗണപതി ഹനുമാൻ, ശ്രീകൃഷ്ണൻ നാഗം രക്ഷസ് ശാസ്താവ് .മീനത്തിലെ മകംകൊടി കയറി 10 ദിവസത്തെ ഉത്സവം കെട്ടുകാഴ്ചയും തെരളി വഴിപാടും ഉണ്ട് .കായംകുളം രാജാവിന്റെ ക്ഷേത്രമായിരുന്നു ഇപ്പോൾ തിരുവതാം കൂർ ദേവസം ബോർഡ് ഭരണം ഇതിന്റെ കീഴേടമാണ്കുറ്റികുളങ്ങര ദേവിക്ഷേത്രം

2019, ഡിസംബർ 14, ശനിയാഴ്‌ച

കാർപ്പിള്ളികാവ് ശിവ ക്ഷേത്രം എറണാകുളം ജില്ല




കാർപ്പിള്ളികാവ് ശിവ ക്ഷേത്രം എറണാകുളം ജില്ല
===============================================
എറണാകുളം ജില്ലയിലെ മഞ്ഞപ്രയിൽ .കാലടി -മഞ്ഞപ്ര റൂട്ടിൽ ചന്ദ്രപ്പുര കവലക്കു തെക്കു ഭാഗത്ത് .പ്രധാനമൂർത്തി ശിവൻ. പടിഞ്ഞാട്ടു ദര്ശനം മൂന്ന് നേരം പൂജയുണ്ട് തന്ത്രി കുറ്റാല കാട് .ഉപദേവതാ കാർത്ത്യവീരാർജ്ജുനൻ ഭുവനേശ്വരി, ശാസ്താവ് ഗണപതി,ശിവൻ ഇവരിൽ കരാത്തവീരർജുനൻ പ്രാധന്യമര്ഹിക്കുന്നു. ഈ വിഗ്രഹത്തിനു അംഗഭംഗമുണ്ട് സാധാരണ ശിവക്ഷേത്രങ്ങളെ കാവെന്നു പറയാറില്ല .കാർ ത്തവീരാർജുനൻ ഇപ്പോൾ സങ്കല്പിക്കപ്പെടുന്ന മൂർത്തിയുടെ കാവായിരുന്നോ ഇത് എന്നും സംശയമുണ്ട്
കാർത്ത്യവീരാർജ്ജുനൻ പ്രതിഷ്ഠ നടത്തി എന്നാണു ഐതിഹ്യവും ആദ്യം ഒൻപതു ദേവന്മാരായിരുന്നു എന്ന് പഴമ .ക്ഷേത്രത്തിൽ നന്ദിയില്ല സതീവിയുകതനായ ശിവനായതുകൊണ്ടു നന്ദിയില്ലാത്തതു ഏന് വിശദികര ണം വൈക്കം പെരുംതൃക്കോവിലപ്പനെ പോലെ അന്നദാനപ്രഭുവായ ശിവനാണ് ഇവിടെഎന്നും വിശ്വാസമുണ്ട് .ഈ പ്രദേശത്തെ പത്തില്ലക്കാർ ക്ഷേത്രം ജീർണ്ണോദ്ധാരണം നടത്തി എന്നാണു പുരാവൃത്തം ഇവയിൽ പന യിൽപാഴൂരൊഴിച്ചു ബാക്കിയില്ലങ്ങൾ അന്ന്യം നിന്നു .ഈക്ഷേത്രത്തിലെ ശിവനും ക്ഷേത്രത്തിനു വടക്കു പടിഞ്ഞാറ് ഭാഗത്തുള്ള കുമരം കുളം സുബ്രമണ്യക്ഷേത്രത്തിലെ സുബ്രഹ്മണ്യനും അച്ഛനും മകനും ആണെന്ന് വിശ്വാസമുണ്ട് വടക്കൻ പറ വൂരിലെ ശിവനും മന്നം സുബ്രഹ്മണ്യനും ഇതുപോലെ ബന്ധമുണ്ടന്നു ഐതിഹ്യമുണ്ട് .മകരത്തിലെ തിരുവാതിര ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം

കുറ്റുമുക്ക് ശിവക്ഷേത്രം തൃശൂർ







കുറ്റുമുക്ക് ശിവക്ഷേത്രം തൃശൂർ
=======================================
തൃശൂർ ചേറൂരിനു കിഴക്കു ഭാഗത്ത് .പ്രധാന മൂർത്തി ശിവൻ പടിഞ്ഞാട്ടു ദര്ശനം . ഖരപ്രതിഷ്ഠ എന്നാണു ഐതിഹ്യം ലിംഗത്തിനു നാലടിയോളം ഉയരമുണ്ട് മൂന്ന് പൂജയും മൂന്ന്ശീവേലിയും,നവകവുമുണ്ട് തന്ത്രം പുലിയന്നൂർ ,ഉപദേവത ഗണപതി ,ശാസ്താവ് വിഷ്ണു,പ്രധാന വഴിപാട് ആയിരം കുടം ധാര കുന്പത്തിലെ തിരുവാതിര ആറാട്ടായി പത്ത് ദിവസത്തെ ഉത്സവം തൃക്കേൽ കിഴക്കേ ഏറന്നൂർ പടിഞ്ഞാറേ ഏറന്നൂർ,ചെ റ്റ്യായി കരാമ്പിരി കരുമാട് എന്നി 6 ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു .ഇത് ആറും അന്യം നിന്നു ഇപ്പോൾ കൊച്ചി ദേവസം ബോർഡ് ഓത്തു പാഠിയ്ക്കാൻ തീർത്ത ക്ഷേത്രമാണ് ചെറു തൃക്കോവ് ക്ഷേത്രം .കുറ്റുമുക്ക് ശിവക്ഷേത്രത്തിന്റെ കീഴേടമാണ് ചെറുതൃക്കോവ്..ഇവിടെ പ്രധാനമൂർത്തി ത്രിവിക്രമൻ സന്താനഗോപാലമൂർത്തിയാണെന്നും സങ്കല്പം .പടിഞ്ഞാട്ടു ദര്ശനം ഇവിടെ പൂജയില്ല. നേദ്യം മാത്രമേയുള്ളു .തിരുവോണഊട്ടാണ്പ്രധാന വഴിപാടു. കോക്കർണിയുണ്ട് ഇത് ഇപ്പോൾ കൊച്ചി ദിവസം ബോർഡ്

കുളത്തൂർ ദേവിക്ഷേത്രം പത്തനംതിട്ടജില്ല




കുളത്തൂർ ദേവിക്ഷേത്രം പത്തനംതിട്ടജില്ല

പത്തനംതിട്ടജില്ലയിലെ കുലത്ത്തൂരിൽ. കോട്ടാങ്ങൽ പഞ്ചായത്ത് മല്ലപ്പള്ളിയിലും നിന്നും ചുങ്കപ്പാറ റൂട്ടിൽ `12 കിലോമീറ്റര്  അകലെ. പ്രധാനമൂർത്തി ഭദ്രകാളി കിഴക്കോട്ടു ദര്ശനം രണ്ടു നേരം പൂജയുണ്ട് തന്ത്രി അക്കിരമൺ .മീനത്തിലെ ഉത്രം  ആറാട്ടായി പത്ത് ദിവസത്തെ ഉത്സവം .കൊടുങ്ങല്ലൂരിൽ  നിന്നും വന്ന ഭദ്രകാളി എന്ന് ഐതിഹ്യം .ഉപദേവത ,അയ്യപ്പൻ നാഗരാജാവ് .ഇപ്പോൾ ത്രിരുവതാം കൂർദേവസം ബോർഡിൻറെ ക്ഷേത്രം മല്ലപ്പള്ളി കോഴഞ്ചേരി റൂട്ടിലുള്ള കീഴ്വായ്പൂർ സുബ്രമണ്യക്ഷേത്രവും ഇപ്പോൾ തിരുവതാം കൂർ ദേവസം ബോർഡിന്റെ വകയാണ് .ഇത് നേരത്തെ തെന്നശ്ശേരി കുടുംബം വക ക്ഷേത്രമായിരുന്നു മല്ലപ്പള്ളി പഞ്ചായത്ത് .ഇവിടെ രണ്ടു സുബ്രമണ്യൻമാരാണ്  പ്രധാനമൂർത്തികൾ കിഴക്കോട്ടു ദർശനമായി താരകാസുരനിഗ്രഹാനന്തര  സങ്കല്പത്തിലും പടിഞ്ഞാട്ടു ദർശനമായി ശാന്തസ്വരൂപ സങ്കൽപ്പത്തിലും . വട്ടശ്രീകോവിൽ രണ്ടു നേതാവും പൂജ. തന്ത്രി പനാവൂർ ..ധനുവിലെ കാർത്തികകൊടി കയറി പത്ത് ദിവസത്തെ ഉത്സവം. തൈപൂയത്തിനു കാവടിയുണ്ട് ഉപദേവതാ ഭഗവതി. നാഗം 

2019, ഒക്‌ടോബർ 21, തിങ്കളാഴ്‌ച

ആൽപ്പാറക്കാവ് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ






ആൽപ്പാറക്കാവ് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ
==========================================================
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ .പെരുമ്പാവൂർ -കോതമംഗലം റൂട്ടിൽ   ആൽപ്പാറക്കാവ്  സ്റ്റോപ്പിനടുത്ത് .പ്രധാനമൂർത്തി ഭദ്രകാളി. സ്വയംഭൂആയ നനദുർഗ്ഗയാണ് പടിഞ്ഞാട്ടു ദർശനം .അഞ്ചു നേരം പൂജയുണ്ട് .തന്ത്രിഭദ്രകാളി  മറ്റപ്പള്ളി .ഇരിങ്ങോൾ കാവിലെ ഭഗവതിയുടെ സഹോദരിയാണ് എന്നുവിശ്വാസം ഉപദേവതകൾ യക്ഷി.രക്ഷസ്സ് നാഗരാജാവ് കുംഭത്തിലെ ഭരണി ഉത്സവം .വടക്കുപുറത്തു ഗുരുതിയും മുടിയേറ്റുംഉണ്ട് .പഴയകാലത്തു എല്ലാകാളിക്ഷേത്രങ്ങളിലും മുടിയേറ്റുണ്ടായിരുന്നു  ഇതിനോട് ചടങ്ങുകൾ ഏകദേശം ഇങ്ങിനെ: സന്ധ്യയ്ക്കു കളമെഴുത്ത്. എട്ടു കൈകളുള്ള ഭദ്രകാളിയുടെ രൂപമായിരിയ്ക്കും .പിന്നെ കളം  പാട്ടു .ഇതിനു ശേഷം കളം കുരുത്തോലകൊണ്ടു മായ്ക്കും മുഖവും സ്തനവും നിലനിർത്തും .അർദ്ധരാത്രിയ്ക്ക് ശേഷം അരങ്ങു കേളി .ഇതിനു ചെണ്ടയുംവീക്കൻ ചെണ്ടയും ഇലത്താളവും വാദ്യങ്ങൾ  .ഇതിനു ശേഷം അസുരന്മാരുടെ പുറപ്പാടും  താണ്ഡവ നൃത്തവും ആണ്. ഈ സമയത്തു രൗദ്രവേഷത്തിലാണ് കാളി പ്രത്യക്ഷപ്പെടുക .അതിനു ശേഷം  ദാരികാവധം ചിലസ്ഥലങ്ങളിൽ ഇത് യഥാർത്ഥ പോരാട്ടമായി മാറിയിരുന്നു .എന്ന് കഥകളുണ്ട് .ദാരികന്റെ ശരിക്കും മരണപ്പെട്ടതിനാൽ മുടിയേറ്റ് നടത്തരുതെന്ന് ഐതിഹ്യമുള്ള ക്ഷേത്രങ്ങൾ കേരളത്തിലുണ്ട് കാളി ക്ഷേത്രപരിസരം മുഴുവൻ ഓടി നടക്കും.  സ്ത്രീകൾ ഇതിൽ പങ്കെടുത്തിരുന്നില്ല. ആൽപ്പാറക്കാവ് ക്ഷേത്രത്തിന്റെ കിണറ്റിൽ നിന്നും കിട്ടിയ ശിലയിൽ നാഗക്കാവ് വീട് എന്ന് തമിഴിൽ എഴുതിയിരുന്നു .ഇത് ദേശ ക്ഷേത്രമായിരുന്നു  നാടുവാഴികളായ കർത്താക്കൻമ്മാരുടെ  ക്ഷേത്രം.ഇതിന്റെ തെക്കു ഭാഗത്ത് ഗുഹയുണ്ട് .മുൻപ് വടക്കു പടിഞ്ഞാറ് ഭാഗത്തായിരുന്നു  ആറാട്ടുകുളം. ഇതിനു തൊട്ടടുത്ത് വിഷ്ണു ക്ഷേത്രവുമുണ്ട് ഇവിടെ രോഹിണി ആറാട്ടായി പത്ത് ദിവസത്തെ  ഉത്സവം രണ്ടു തിരുവതാംകൂർ ദേവസം ബോർഡ് .

ആലംതുരുത്തി ദുർഗ്ഗാക്ഷേത്രം പത്തനംതിട്ടജില്ല



ആലംതുരുത്തി ദുർഗ്ഗാക്ഷേത്രം 

പത്തനംതിട്ടജില്ലയിലെ പെരിങ്ങര പഞ്ചായത്തിൽ തിരുവല്ലാ കാവും ഭാഗത്ത് നിന്നും  ചങ്ങനാശ്ശേരി വഴി ഇഴിഞ്ഞിലം ചിറയ്ക്കടുത്ത് .പ്രധാനമൂർത്തി ദുർഗ്ഗ .മഹാമായ എന്നും സങ്കല്പം  ഡെയി പുലയസ്ത്രീ ആണെന്നും ഒരു പഴമയുണ്ട് കിഴക്കോട്ടു ദർശനം .ഉപദേവത :ശാസ്താവ് .തന്ത്രി മുളവന .അതിനു മുൻപ് കുഴിക്കാട്ടും ആദ്യം തരണനെല്ലൂരും .ആയിരുന്നു മീനത്തിലെ മകയിരം കൊടിയേറ്റം .ക്ഷേത്രത്തിൽ ചുവന്നപൂക്കൾ പാടില്ലാന്നു ചിട്ടയുണ്ട് ചുവന്നപട്ടും ചാർത്തില്ല, ഉത്സവസമയത്തു മറ്റു ക്ഷേത്രങ്ങളിൽ ചെല്ലുമ്പോൾ ദേവിയുടെ നിവേദ്യം സ്വന്തം പൂജാരിതന്നെ തയ്യാറാകണമെന്നും ആചാരം. തിരുവല്ല ക്ഷേത്രത്തിൽ അധികാരമുണ്ടായിരുന്ന സ്വാമിയാരുടെ ക്ഷേത്രമായിരുന്നു വിലക്കിലിയുടെ കുടുംബക്ഷേത്രമായിരുന്നു എന്നും പക്ഷം ഇപ്പോൾ ഞാഴപ്പള്ളി ഇല്ലം മൂസതുമാരുടെ ക്ഷേത്രമാണ്‌ .മാതംഗമഹര്ഷി പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യം ഇവിടെ കെട്ട് കാഴ്ച ഉണ്ടായിരുന്നു ബുദ്ധമതക്കാരുടെ മായാദേവിയുടെ ക്ഷേത്രമായിരുന്നു എന്ന് സംശയമുണ്ട് ദേവി പുലയസ്ത്രീ യാണെന്നും സ്വന്തം പൂജാരിതന്നെ നേദ്യം (എവിടെയാണെങ്കിലും)തയ്യാറാകണമെന്നുമുള്ള ആചാരം സംശയത്തിന് ഇടനൽകുന്നു ആലം തുരുത്തി ദുർഗ്ഗാ പൂരം കളിയ്ക്കുന്ന ശ്രീനാരായണപുരം ക്ഷേത്രവും മന്നൻ കരിച്ചിറയിലാണ്

എളവൂർ പുത്തൻകാവ് എറണാകുളം ജില്ലഅങ്കമാലി








എളവൂർ പുത്തൻകാവ് എറണാകുളം ജില്ലഅങ്കമാലി
=====================================
പ്രസിദ്ധമായ എളവൂർ തൂക്കം നടത്തിയിരുന്ന ക്ഷേത്രം
.എറണാകുളം ജില്ലയിലെഅങ്കമാലിയ്ക്കടുത്തുള്ള എളവൂരിൽ പാറക്കടവ് പഞ്ചായത്തിൽ. പ്രധാനമൂർത്തി ഭദ്രകാളി പടിഞ്ഞാട്ടു ദര്ശനം രണ്ടു നേരം പൂജയുണ്ട് തന്ത്രി മറ്റപ്പള്ളി .ആദ്യം
നനദുർഗ്ഗ ആയിരുന്നു .ഇപ്പോൾ ശില കണ്ണാടിയാണ് പഴയ കാലത്ത് പറവൂർ സ്വരൂപത്തിന്റെ (പിണ്ടിവട്ടം സ്വരൂപം ) ആസ്ഥാനം ഈ ക്ഷേത്രത്തിനടുത്ത് ആയിരുന്നു പ്രജകൾക്ക് പകർച്ചവ്യാധി ബാധിച്ചപ്പോൾ രാജാവ് നാടിനെ രക്ഷിയ്ക്കാൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ചെന്ന് ഭജനമിരുന്നു ദേവിയെ ഉപാസിച്ചു കൊണ്ടുവന്നു എന്ന് ഐതിഹ്യം .തിരിച്ചു വന്ന അദ്ദേഹം ഇവിടെ ദേവസാനിദ്ധ്യം കണ്ടെത്തിയെന്നും ഐതിഹ്യ ത്തിൽ വകഭേദം .ഈ ദേവിയെ പ്രീതിപ്പെടുത്താൻ ആണ്ടുതോറും നരബലി നടത്തിയിരുന്നു എന്നു പഴമയുണ്ട് .ഇതുനു പ്രതീകമായിട്ടാണ് മേടം 10 നു ക്ഷേത്രത്തിൽ തൂക്കം നടത്തിയിരുന്നത്. അതുകഴിഞ്ഞാൽ കൊടുങ്ങല്ലൂരിലെ പോലെ ഏഴ് ദിവസം ക്ഷേത്രനട അടച്ചിടും .സൂര്യൻ നേരെ കിഴക്കു ഉദിയ്ക്കുന്ന ദിവസമാണ് മേടം പത്ത് പത്താമുദയദിനം വിത്ത് ഇറക്കാൻ ഏറ്റവും പറ്റിയദിവസമായി മേടം പത്തിനെ ഗണിച്ചു വന്നിരുന്നു അന്ന് ഭഗവതിയെ പ്രീതി പെടുത്താനായിരുന്നു ബലി .വഴിപാടു നേരുന്നവർക്കായി പരിശീലനം നേടിയവരാണ് ക്ഷേത്രത്തിൽ തൂങ്ങിയിരുന്നത് .മീന ഒന്നിന് പുലർച്ചെ പൂജകഴിയുമ്പോൾ ക്ഷേത്രംശാന്തിയിൽ നിന്നും "കടുത്തല " വാങ്ങി തൂക്കക്കാരൻ 41 ദിവസത്തെ വൃതം തുടങ്ങും .അവസാനത്തെ 21 ദിവസം തിരുമ്മൽ ഓടൽ ,കരിങ്ങോട്ട വേപ്പ് എള്ള് എന്നിവയുടെ എണ്ണയിൽ ഒറ്റമൂലികളും നറു നെയ്യും ചേർത്ത് കാച്ചിയ എണ്ണയാണ് തിരുമ്മലിന് ഉപയോഗിച്ചിരുന്നത് തിരുമ്മലയിൽ മുതുകത്തെ തോ;ലി മാംസത്തിൽനിന്നും വേർപെടും തൂക്കം നടക്കുന്ന പത്താമുദയനാളിൽ തൂക്കക്കാരൻ ചന്തം ചാർത്തി പാറക്കടവിൽ ഇരികുറുപ്പിന് ദക്ഷിണ നൽകും വഴിപാടുകാരന്റെ വീട്ടിൽ വന്നു പാൽ കഞ്ഞി കുടിയ്ക്കും ക്സെത്തിനു വടക്കു വശത്തുള്ള ശ്രീകണ്ടേശ്വരം ക്ഷേത്രത്തിലാണ് ഉടുത്തുകെട്ടു
തൂക്കക്കാരന്റെ ശരീരത്തിൽ ചാടിലെ കൊളുത്ത് കുത്തിക്കയറ്റുമ്പോൾ പുറത്തുവരുന്ന രക്തത്തിന്റെ രൂപത്തിൽ ദേവിക്ക് രക്തം കൊണ്ട് ബലി നടത്തുക എന്നതായിരുന്നു തൂക്കത്തിന്റെ പിന്നിലുള്ള സങ്കല്പം. ഈ രീതിയിൽ ഭക്തന്മാരുടെ ശരീരത്തിൽ കൊളുത്ത് കുത്തികയറ്റി രക്തം ദേവിയുടെ മുമ്പിൽ അർപ്പിച്ച് തൂക്കം നടത്തുക എന്ന പതിവ് കുറേക്കാലം മുമ്പ് കേരളത്തിനു പുറത്തുള്ള പല ക്ഷേത്രങ്ങളോടനുബന്ധിച്ചും നടന്നിരുന്നതായി ചരിത്ര ഗവേഷകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഇതുകഴിഞ്ഞു കാവിലെത്തിയാൽ ചാടിന്റെ കൊളുത്ത് രണ്ടുപേർ ചേർന്ന് തൊലിയിൽ കുത്തി കയറ്റും ചാടുമായി മൂന്നു പ്രദിക്ഷിണം ഈ സമയത്ത് തൂക്കക്കാരൻ കൊളുത്തിൽ കിടന്നു ഭഗവതിയെ വണങ്ങും തൂക്കം കഴിഞ്ഞാൽ ക്ഷേത്രത്തിലെ മഞ്ഞൾ പൊടി വച്ച് മുണ്ടുകൊണ്ടു കെട്ടും.ഏഴ് ദിവസം തൂക്കക്കാരൻ പുറത്ത് വരികയില്ല. ഈ ഏഴ് ദിവസവും ക്ഷേത്ര നടയും തുറക്കില്ല. .പല തരത്തിലുള്ള വേഷങ്ങൾ ഇട്ടാണ് തൂക്കം. ഗരുഡതൂക്കം,മനുഷ്യതൂക്കം ദാരികത്തൂക്കം .തൂങ്ങുന്നവർക്കു 48 ദിവസത്തെ ചെലവും എണ്ണയ്ക്കും മറ്റു സാധനങ്ങൾക്കുമുള്ള പണവും വഴിപാടുകാരൻ നൽകണമെന്നായിരുന്നു പഴയ ചിട്ട ..കാച്ചി തൂക്കം നടക്കുമ്പോൾ പറവൂർ രാജാവ് സന്നിഹതനാ വണമെന്നും നിബന്ധനയുണ്ടായിരുന്നു എന്നാൽ 2004ൽ കോടതിയിടപ്പെട്ട് അത് നിർത്തലാക്കി
തൂക്കം നിർത്തലോടെ എളവൂർ ക്ഷേത്രത്തിൽ ഇപ്പോൾ വിഗ്രഹത്തിനു പൂമൂടലാണ് .മുടിയേറ്റുണ്ട് ഇപ്പോൾ ഊരാണ്മ ദേവസത്തിന്റെ ക്ഷേത്രം

എളവൂർ തൃ ക്കക്ഷേത്രം എറണാകുളം ജില്ല





എളവൂർ തൃ ക്കക്ഷേത്രം 
======================================
എറണാകുളം ജില്ലയിലെ എളവൂരിൽ .പാറക്കടവ് പഞ്ചായ്ത്തിൽ എളവൂർ ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റര് പടിഞ്ഞാറു ഭാഗത്ത് . ഇവിടെ മൂന്നു പ്രധാനമൂർത്തികൾ ഉണ്ട്. നടുവിൽ വാമനൻ .ഇടത്ത് നരസിംഹം ,വലത്ത് ശ്രീരാമൻ വാമനനും . നരസിംഹവും പടിഞ്ഞാട്ടും ശ്രീ രാമൻ കിഴക്കോട്ടും ദർശനം .വാമനന്റെ ശ്രീകോവിൽ ചതുരവും മറ്റുള്ളവ വട്ട ശ്രീകോവിലുകളും ആണ് ശ്രീരാമന്റെ ശ്രീകോവിലിനു പുറമെയുള്ള ചുറ്റിനു പടിഞ്ഞാറ് ഭാഗത്ത് വാതിലുണ്ട് ഒരു നേരം  മാത്രംപൂജ .കണ്ണൻ കുഴ മനവക ക്ഷേത്രമായിരുന്നു .ഇപ്പോൾ എളവൂർ എൻ.എസ്.എസ് കരയോഗം .എളവൂരിൽ പുത്തൻകാവ് ജംഗ്ഷനിൽ ഒരു കിലോമീറ്റര് കിഴക്കു കുന്നപ്പള്ളി തൃക്ക ക്ഷേത്രം .ഇവിടെ പ്രധാനമൂർത്തി ശ്രീകൃഷ്ണൻ ഉപദേവത അയ്യപ്പനും യക്ഷിയും കിഴക്കോട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട് നാട്ടുകാരുടെ കമ്മിറ്റിയുണ്ട് .

2019, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

നല്ലൂർ ശിവക്ഷേത്രം കോഴിക്കോട് ജില്ല





നല്ലൂർ ശിവക്ഷേത്രം കോഴിക്കോട് ജില്ല
========================================
കോഴിക്കോട് ജില്ലയിലെ ഫറൂഖ് പഞ്ചായത്തിൽ ഫാറൂഖ് -കൊട്ടക്കടവ്  റൂട്ടിലെ അമ്പലപ്പടി സ്റ്റോപ്പിനടുത്തു . പ്രധാനമൂർത്തി ശിവൻ .പടിഞ്ഞാട്ടു ദര്ശനം  തൊട്ടു മുന്നിൽ കുളം മൂന്നു നേരം പൂജയുണ്ട്. രണ്ടു തന്ത്രിമാർ ചിറമംഗലവും പുടയൂരും .വട്ടശ്രീകോവിലാണ് മരത്തിന്റെ 16  കാൽ മണ്ഡപവും ഉണ്ട്. ശിവരാത്രി ആഘോഷം  ഉപദേവത. ഗണപതി  നേരത്തെ വിഷ്ണുവുമുണ്ടായിരുന്നു  കോട്ടയ്ക്കൽ കിഴക്കേ കോവിലകം വല്യമ്മത്തമ്പുരാട്ടിയുടെ  ക്ഷേത്രമായിരുന്നു  തർക്കത്തെ തുടർന്ന് ഇപ്പോൾ കളക്ടറുടെ നിയന്ത്രണത്തിലാണ്. പഴയ രാമനാട്ടിലെ  ഏറ്റവും പ്രധാന ക്ഷേത്രം നല്ലൂരായിരുന്നു എന്ന് പഴമയുണ്ട്അഴ്ഞ്ഞില്ലം,ചെറുകാവ്,കാരാട് ,കരുമരക്കാട് ,കരിപ്പൂർ ചേലേമ്പ്ര  എന്നിവയായിരുന്നു രാമനാട്ടിലെ മറ്റു അംശങ്ങൾ  

നാഗൻ കുളങ്ങര ക്ഷേത്രം ചേർത്തല,ആലപ്പുഴ ജില്ല





നാഗൻ കുളങ്ങര ക്ഷേത്രം ചേർത്തല,ആലപ്പുഴ ജില്ല
==============================================
ആലപ്പുഴ ജില്ലയിലെ വയലാറിൽ ചേർത്തലയിൽ നിന്നും നാലുകിലോമീറ്റർ .പ്രധാനമൂർത്തി ശിവൻ കിഴക്കോട്ടു ദർശനം .പക്ഷെ പടിഞ്ഞാട് ദർശനമായി ഇരിക്കുന്ന നാഗയക്ഷിയ്ക്കു ക്ഷേത്രത്തിൽ കൂടുതൽ പ്രാധാന്യം . രണ്ടു നേരം പൂജയുണ്ട് തന്ത്രി വേഴപ്പറമ്പ് ഉപദേവതകൾ ഗണപതി ,രക്ഷസ്സ്, മകരത്തിലെ തിരുവാതിര ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം .നാഗയക്ഷിയ്ക്കു തുലാമാസത്തിലെ ആയില്യം നാല് പ്രസിദ്ധം .കൂടാതെ മേടം 10 നു ആഘോഷം നാഗയക്ഷിയ്ക്കു കാവുണ്ട് .ഈ പ്രദേശത്തെ പ്രധാന നാഗാരാധന കേന്ദ്രമാണ് ഇത്. നന്ത്യാട്ടു നമ്പൂതിരിയുടെ ക്ഷേത്രമായിരുന്നു ഇപ്പോൾ എൻ.എസ.എസ. വക

നാഗമ്പൂഴി മന വൈക്കം,കോട്ടയം ജില്ല




നാഗമ്പൂഴി മന വൈക്കം,കോട്ടയം ജില്ല
=============================================================
കേരളത്തിലെ സർപ്പാരാധനാകേന്ദ്രങ്ങളിൽ ഒന്ന് .കോട്ടയം ജില്ലയിലെ വൈയ്ക്കത്ത്‌ .വൈക്കം എറണാകുളം റൂട്ടിൽ വൈക്കം കവലയിൽ നിന്നും വടക്കു ഭാഗത്ത്. നാഗമ്പൂഴി മനയിലെ നാലുകെട്ടിലെ നിലവറയിലാണ്
നാഗരാജാവും നാഗയക്ഷിയും . കിഴക്കോട്ടു ദർശനം .മനയിലെ സ്ത്രീകളാണ് പൂജ അഞ്ചു കാവുകളുണ്ട് .
ഒന്നിൽ നാഗകന്യകയാണ് കുംഭം തുലാം കന്നി യിൽ ആയില്യം നാളുകൾ പ്രാധാന്യം
നാഗമ്പൂഴി മനയിൽ നാഗങ്ങളുണ്ട്. നാഗങ്ങൾക്ക് നാവൂറ് പാടുന്ന കാവിൽ പ്രകൃതിയും വാഴുന്നു, അതിന്റെ എല്ലാ വൈവിധ്യങ്ങളുമായി.
നാലര ഏക്കറിന് നടുവിൽ നാലുകെട്ട്. ചുറ്റും പലയിടത്തായി പരന്നു കിടക്കുന്ന നാഗക്കാവുകൾ. ക്ഷേത്ര നഗരിയിൽ നാഗാരാധനയുടെ അവസാന വാക്കാണ് നാഗമ്പൂഴിമന. വൈക്കത്തിന്റെ മണ്ണാറശ്ശാല. ഇവിടെ പക്ഷേ സർപ്പപ്രതിഷ്ഠകളില്ല. നൂറ്റാണ്ടുകളായി തീണ്ടാതെ കാക്കുന്ന കാവുകളിൽ നാഗദേവതകൾ കുടിയിരിക്കുന്നുവെന്നാണ് വിശ്വാസം.നാഗമ്പൂഴിമനയിലെ സർപ്പക്കാവിന്റെ സാന്നിദ്ധ്യം കൊണ്ടുതന്നെ 'കാട് ' എന്നാണ് നാട്ടുകാർ ഈ പ്രദേശത്തിനിട്ടിരിക്കുന്ന വിളിപ്പേര്. പേരിനെ അന്വർത്ഥമാക്കും വിധം കാട് തന്നെയാണിത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുന്ന ജൈവവൈവിധ്യങ്ങളുടെ നേർക്കാഴ്ച. കാവിലെ ആചാരാനുഷ്ഠാനങ്ങൾ പോലെ തന്നെ പ്രധാനമാണ് മനയിലെ ഇപ്പോഴത്തെ അവകാശിയായ ഹരിഗോവിന്ദൻ നമ്പൂതിരിക്ക് കാവിന്റെ സംരക്ഷണവും. അവിടെ നിന്ന് ഒരു ചുള്ളിക്കമ്പ് പോലും മനയിലുള്ളവരോ നാഗാരാധനക്ക് പുറത്തു നിന്നെത്തുന്നവരോ ഒടിച്ചെടുക്കില്ല.
മരങ്ങൾ പൊഴിക്കുന്ന കരിയിലകൾ അവിടെ, ആ മണ്ണിൽ തന്നെ അലിഞ്ഞ് ചേരും.
ജൈവവൈവിധ്യങ്ങളുടെ കലവറയാണ് നാഗമ്പൂഴിമനയിലെ സർപ്പക്കാടുകൾ. അഗസ്ത്യകൂടത്തിൽ കാണുന്ന ഔഷധ സസ്യങ്ങൾ, നിബിഢവനങ്ങളുടെ മാത്രം പ്രത്യേകതയായ വൃക്ഷലതാദികൾ, ഇവയെല്ലാം ഇവിടെ കാണാം. ചൂരൽ, ഇഞ്ച, പലകപ്പയ്യാനി, പാല, പോങ്ങ്, നീല അമരി, കുളമാവ്, ചേര് തുടങ്ങിയവയും ഇവിടെയുണ്ട്.
നാല് കുളങ്ങളുണ്ട് കാവുകളിൽ മാത്രമായി. മനയിലെ ആവശ്യങ്ങൾക്ക് വേറേയും. കൊടിയ വേനലിൽ പോലും വറ്റില്ല ഇവ.
നമ്മുടെ നാട്ടിൻ പുറങ്ങൾക്ക് പോലും ഇന്ന് അന്യമായ ഒരുപാട് പക്ഷികളുടെ ഇഷ്ട സങ്കേതമാണിവിടം. കാട്ടുപൂച്ചയും കിരിയും ഉടുമ്പും അണ്ണാറക്കണ്ണന്മാരുമെല്ലാം മനുഷ്യന്റെ കടന്നുകയറ്റം അനുവദിക്കപ്പെടാത്ത ഈ ആവാസവ്യവസ്ഥയിൽ സ്വൈര്യജീവിതം നയിക്കുന്നു.
കാവുകളിൽ നാഗദേവതകൾ കുടിയിരിക്കുന്നുവെന്നാണ് വിശ്വാസം. നൂറ്റാണ്ടുകളുടെ ചരിത്രവും ഐതിഹ്യങ്ങളും വിശ്വാസങ്ങളുമെല്ലാം ഉള്ള നാഗമ്പൂഴി മനയിൽ പ്രകൃതിയുടെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുന്നു

എടത്രക്കാവ് തൃശൂർ ജില്ല





എടത്രക്കാവ് തൃശൂർ ജില്ല 

തൃശൂർ ജില്ലയിലെ പുലാനിയിൽ.മേലൂർ പഞ്ചായത്ത്  ചാലക്കുടി -പുലാനി  വഴി അടിച്ചിലി റൂട്ട്..പ്രധാനമൂർത്തി വനദുർഗ്ഗ .പടിഞ്ഞാട്ടു ദര്ശനം മൂന്നു നേരം പൂജയുണ്ട് കാഞ്ഞിരപ്പള്ളി പുഴയോരത്താണ് ക്ഷേത്രം ഉപദേവതകൾ ,ഗണപതി ശാസ്താവ് കൂടാതെ മുടിന്നൂ ർക്കര ഭഗവതി. ഈ ഭഗവതിയെ അടിച്ചിലിയിൽ നിന്നും കൊണ്ടുവന്നതാണ് .കുംഭത്തിലെ ഉത്രം വിലക്ക്. മുൻപ് ഈ ക്ഷേത്രത്തിൽ വേലയും, താലപ്പൊലിയും ഉണ്ടായിരുന്നു എന്ന്  വെളിപ്പെടുത്തുന്ന കൊച്ചി രാജ്യത്തെ ഒരു തീട്ടൂരമുണ്ട്  ആ തീട്ടൂരമനുസരിച്ചു ഈഴവപ്രമാണിയ്‌ക്ക്‌ എടത്രക്കാവിൽ  ചില അവകാശങ്ങളും ഉണ്ടായിരുന്നു ക്ഷേത്രപ്രേവേശന വിളംബരത്തിനു മുൻപായിരുന്നു ഈ അവകാശം എന്തെല്ലാം അവകാശം ഉണ്ടായിരുന്നു എന്നറിയില്ല. കീഴ്മാര്യാദപോലെ എന്നാണു തീട്ടൂരവാക്യം .ക്ഷേത്രത്തിനു മുന്നിലുള്ള ആൽത്തറ യിലായിരുന്നു ഈഴവ പ്രമാണിയുടെ ഇരിപ്പു. എന്നും പറയുന്നുണ്ട്  കൊടുങ്ങല്ലൂർ ഭരണിയ്ക്കു കാവ് തീണ്ടാൻ അനുമതി നൽകാൻ കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ ക്ഷേത്രത്തിന്റെ നടയിലുള്ള ആൽത്തറയിലാണ് ഇരിക്കുക .

2019, ഒക്‌ടോബർ 17, വ്യാഴാഴ്‌ച

എടതൃക്കോവ് ശ്രീകൃഷ്ണക്ഷേത്രം തൃശൂർ ജില്ല




എടതൃക്കോവ് ശ്രീകൃഷ്ണക്ഷേത്രം തൃശൂർ ജില്ല
=================================================================

തൃശൂർ ജില്ലയിലെ വെങ്ങാനെല്ലൂരിൽ .ചേലക്കരയിൽ നിന്നും ഒരുകിലോമീറ്റർ വടക്കുഭാഗത്ത് വെങ്ങാനെല്ലൂർ ശിവക്ഷേത്രത്തിന് കിഴക്കു ഭാഗത്ത് ഈ ക്ഷേത്രം . പ്രധാനമൂർത്തി ശ്രീകൃഷ്ണൻ ഉപദേവത ,ഗണപതി  കിഴക്കോട്ടു ദര്ശനം ഗണപതി തെക്കോട്ടു . ഒരു നേരം പൂജ. ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്തുള്ള ക്ഷേത്രക്കുളം ഒരു പ്രത്യേക തരത്തിലാണ് കാല്പാദത്തിന്റെ ആകൃതി .കുളത്തിനു 4  ഏക്കർ 19 സെൻട് .വിസ്തീർണ്ണം കുളത്തിന്റെ ഏതു ഭാഗത്ത് നിന്ന് നോക്കിയാലും ഒരു മൂല കാണില്ല. ചന്ദ്രപുഷ്കരണി എന്നാണ് ഈ കുളം  അറിയപ്പെടുന്നത്.. ഈ ക്ഷേത്രത്തിനു തൊട്ടടുത്തുള്ള വെങ്ങാനെല്ലൂർ തളിക്ഷേത്രത്തിന്റെ കുളമാണ് ഇതെന്നും സംശയമുണ്ട് .തളിക്ഷേത്രത്തിൽ പ്രധാനമൂർത്തി ശിവൻ. ലിംഗത്തിന്റെ പീഠമടക്കം അഞ്ചടിയോളം ഉയരമുണ്ട്. നല്ല വണ്ണവുമുണ്ട്. കിഴക്കോട്ടു ദര്ശനം പൂജ ഒരു നേരം മാത്രം. ഈ രണ്ടു ക്ഷേത്രങ്ങളും ഇപ്പോൾ കൊച്ചി ദേവസം ബോർഡ് .ചേലക്കരയിൽ നിന്നും തൊഴുപ്പാടം റൂട്ടിൽ കൊച്ചി ദേവസം ബോർഡിൻറെ ശ്രീകണ്ഠപുരം വിഷ്ണു ക്ഷേത്രം .വാവന്റെ കേറ്റം ബസ്‌സ്റ്റോപ് ഇവിടെയും ഒരു നേരം പൂജ. 

എടത്തിരുത്തി അയ്യപ്പൻ കാവ് തൃശൂർ ജില്ല




എടത്തിരുത്തി അയ്യപ്പൻ കാവ് തൃശൂർ ജില്ല

തൃശൂർ ജില്ലയിലെ എടതുരുത്തിയിൽ .കൊടുങ്ങല്ലൂർ -തൃപ്പയാർ റൂട്ടിൽ .എടമുട്ടം ജംഗ്ഷനിൽ നിന്നും രണ്ടു കിലോമീറ്റര് കിഴക്കു ഭാഗത്ത് പഴയ പെരുവനം ഗ്രാമത്തിന്റെ പടിഞ്ഞാറേ അതിർത്തിയിലുള്ള ക്ഷേത്രമായിരുന്നു എന്ന് കരുതുന്നു .പ്രധാനമൂർത്തി അയ്യപ്പൻ .ജടാധാരിയാണ് കിഴക്കോട്ടു ദർശനം .ഉപദേവതകൾ ഗണപതി ശിവൻ .മൂന്നു നേരം പൂജയുണ്ട് തൃശൂർ പൂരത്തിനടുത്തദിവസം ഉത്തരം കൊടികുത്തായി ഏഴു ദിവസത്തെ ഉത്സവം കൊടിമരം ആനകുത്തി മറിച്ചിടണം എന്നൊരു ആചാരം ഇവിടെയുണ്ട്. അയിരൂർ സ്വരൂപം വക ക്ഷേത്രമായിരുന്നു എന്ന് കരുതുന്നു. ബ്ളാഹയിൽ നായരുടെ കൈവശമായിരുന്നു പിന്നീട് കൊച്ചി മഹാരാജാവിന്റെ.ഇപ്പോൾ കൊച്ചിദേവസം ബോർഡ് .പഴയകാലത്ത് തലസ്ഥാനമായ മഹോദയപുരത്തിൽ എടത്തിരുത്തി പ്രദേശവും ഉൾപ്പെട്ടിരുന്നു എന്ന് നിഗമനം
എടതുരുത്തിയായിരുന്നു അതിർത്തി എന്നാണ് ചിലർ കരുതുന്നത്. 

2019, ഒക്‌ടോബർ 16, ബുധനാഴ്‌ച

ഉമയനെല്ലൂർ ബാലസുബ്രമണ്യക്ഷേത്രം കൊല്ലം ജില്ല




ഉമയനെല്ലൂർ ബാലസുബ്രമണ്യക്ഷേത്രം  
-----------------------------------------------------------------
കൊല്ലം ജില്ലയിലെ മയ്യനാട് പഞ്ചായത്തിൽ .കൊല്ലം തിരുവനന്തപുരം റൂട്ടിൽ ഉമയനെല്ലൂർ ജംഗ്ഷൻ നിന്നും അരകിലോമീറ്റർ അകലെ. പ്രധാനമൂർത്തി ബാലസുബ്രമണ്യൻ .പടിഞ്ഞാട്ടു ദർശനം .തന്ത്രി നീലിമന .ഉപദേവതകൾ ഗണപതി, ദേവി  മീനത്തിലെ കാർത്തിക ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം കുതിരകെട്ട്  ഉണ്ട് .അശ്വതി നാളിൽ ആനവാൽ പിടുത്തം നാട്ടുകാർ ആനയുടെ വാലിൽ പിടിയ്ക്കും ഇതൊരു ബഹ ളാത്മകമായ ചടങ്ങാണ് ക്ഷേത്രത്തിലെ ഉപദേവതയായ ദേവിയെ തൊട്ടടുത്ത വയലിൽ മൂന്നു കൊല്ലത്തിൽ ഒരിക്കൽ എഴുന്നള്ളിയ്ക്കും ദേശിങ്ങനാട് രാജാവായ കേരളവർമ്മ ഉമയല്ലൂർ ക്ഷേത്രം മകൾക്കും പെരുമാൾ കുന്നു ക്ഷേത്രം കണ്ണനെല്ലൂർ ശാസ്താ ക്ഷേത്രവും തന്റെ രണ്ടു ആണ്മക്കൾക്കു വേണ്ടി പണിതീർത്തതാണെന്നു ഒരു ഐതിഹ്യമുണ്ട്. വേണാട് രാജാവ് ശ്രീ വല്ലഭൻ കോതയുടെ കാലത്തെ ഉമയമ്മറാണിയ്ക്കാണ് ഈ ക്ഷേത്രവുമായി ബന്ധമുണ്ടായിരുന്നത് .എന്നും കരുതി വരുന്നു കൊല്ലവർഷം രണ്ടാംശതകമാണ് ഉമയമ്മയുടെ കാലം . ഈ ഉമയമ്മ അയിരൂർ ക്ഷേത്രവും സ്വത്തും ചെങ്ങന്നൂർ ക്ഷേത്രത്തിനു നൽകുന്ന രേഖയാണ് മാമ്പിള്ളി ശാസനം
ഉമയനെല്ലൂർ ,അകവൂർ ഊമം പള്ളി  മനക്കാരുടെ ക്ഷേത്രമായിരുന്നു ഇപ്പോൾ തിരുവതാം കൂർ ദേവസം ബോർഡ് .ഇതിനടുത്ത് ബോർഡിന് രണ്ടു ഉപഗ്രൂ പ്പുകളിലായി 18 ക്ഷേത്രങ്ങൾ ഉണ്ട്. ഉപരികുന്നം ഗ്രൂപ്പ് ഉപരികുന്നം വിഷ്ണു   ,കൊടുന്തര്ത്തി മുരുകൻ അം ബലത്തിങ്കൽ  വിഷ്ണു  ചക്കുളം ഭഗവതി അവണിപുരം ശ്രീകൃഷ്ണൻ ,വെളുതറ ഗന്ധർവ്വൻ കാവ്,.മണലിൽ ഉപഗ്രൂപ് ,മണലിൽ ശിവൻ മരുതമനക്കാവ്  ശിവൻ പടിഞ്ഞാറേക്കാവ് ഭഗവതി  കിഴക്കെക്കാവ് ഭഗവതി തേവർക്കാവ്‌ വിഷ്ണു വട്ടമനക്കാവ് ഭഗവതി ,വട്ടമാണ് പടിഞ്ഞാറേ കാവ്   ദുർഗ്ഗ ,കറണ്ടത്ത് കാവ് ഭഗവതി. 

ഉണ്ണി ഭ്രാന്തൻ കാവ് പാലക്കാട് ജില്ല





ഉണ്ണി ഭ്രാന്തൻ കാവ് 
======================================
പാലക്കാട് ജില്ലയിലെ പട്ടാമ്പി-പെരിന്തൽമണ്ണ റൂട്ടിൽ ഹെൽത്ത് സെന്ററിന് ഒരു കിലോമീറ്റര് കിഴക്കു ഭാഗത്ത് ..പ്രധാനമൂർത്തി ഉണ്ണി ഭ്രാന്തൻ .തുറന്ന ആൽത്തറയിലാണ് . ആളിന് നല്ല പഴക്കമുണ്ട് ഈ തറ നിറയെ ഉടഞ്ഞ കളിമൺ വിഗ്രഹങ്ങൾ ആണ് .ഉണ്ണി ഭ്രാന്തനെ കൂടാതെ പന്നിമുഖി (വാരാഹി)  രക്ഷസ്സ് നാഗം ശിവൻ പാർവ്വതി . പടിഞ്ഞാട്ടു ദർശനം .വൃശ്ചികം 21  നു ഉത്സവം . കലാകാരന്മാർ ഇവിടെ ആരാധനയ്‌ക്കെത്താറുണ്ട് കാണാതായ സാധനങ്ങൾ കണ്ടെത്താൻ ഉണ്ണി ഭ്രാന്തന് നല്ലെണ്ണ  നേരും .ഞായറാഴ്ചയും മലയാളം ഒന്നാം തീയതിയും മാത്രം പൂജ, നാറാണത്ത് ഭ്രാന്തൻ ഇവിടെ തപസ്സു ചെയ്തിരുന്നു  എന്നും ഇന്ന് ഭ്രാന്തൻ സമാധിയായ  ഒരു യോഗി ആണെന്നും ഐതിഹ്യങ്ങൾ .തന്ത്രി അണ്ടലാടി മന അണ്ടലാടി മനയിലും ഉണ്ണിഭ്രാന്തനെ പൂജിയ്ക്കുന്നുണ്ട്  നശിച്ചു കിടന്നിരുന്ന ക്ഷേത്രമാണ്

2019, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

ഉദിയന്നൂർ ദേവീ ക്ഷേത്രം തിരുവനന്തപുരത്ത്




ഉദിയന്നൂർ ദേവീ ക്ഷേത്രം തിരുവനന്തപുരത്ത്
======================================
തിരുവനന്തപുരത്ത് ശാസ്തമംഗലം-വട്ടിയൂർക്കാവ് റൂട്ടിലെ മരുതംകുഴി യിൽ . പ്രധാനമൂർത്തി ഭദ്രകാളി എന്നും ദുർഗ്ഗ എന്നും വിശ്വാസങ്ങൾ .ചക്രവും ശംഖും നാന്ദകം വാളും സൂലവുമുള്ള ചതുർബാഹുവിഗ്രഹമാണ് .രണ്ടു ദേവീ ഭാവങ്ങളും ചേർന്ന മഹാമായാരൂപത്തിലുള്ള പ്രതിഷ്ഠ. എന്ന് നിഗമനം കൂടാതെ ശ്രീകോവിലിൽ മൂന്നു പീഠങ്ങൾ കൂടിയുണ്ട് ഇവ സപ്തമാതൃക്കളിലെ ഇന്ദ്രാണി വൈഷ്ണവി വാരാഹി എന്ന് സങ്കല്പം വടക്കോട്ടു ദർശനം .
മൂന്നു നേരം പൂജയുണ്ട് വട്ടിയൂർ കൊണം നായർ വീട്ടിലെ നീലകണ്ഠപാദര്ക്ക് പുഴയിൽ നിന്നും വിഗ്രഹം അദ്ദേഹം പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യം
നൂറ്റിയെണ്പതു വര്ഷങ്ങള്ക്ക്‌ മുന്പ്‌ മരുതുംകുഴിയിലെ ഉദിയന്നൂര് കുടുംബത്തില് നീലകണ്ഠന് എന്നൊരു ദേവീഭക്തനുണ്ടായിരുന്നു. കുട്ടിക്കാലത്ത്‌ തനിക്കുണ്ടായ സ്വപ്നദര്ശന ത്തിലൂടെയാണ്‌ ആ ബാലന് കരവിഞ്ഞൊരുകിക്കൊണ്ടിരുന്ന കിള്ളിയാറ്റിലെടുത്തുചാടി, അതിലൂടെ ഒഴുകിവന്ന വിഗ്രഹം (തിരുമുടി) കരസ്ഥമാക്കി. എന്നാല് ജലപ്രവാഹത്തിലെ ചുഴിയിലകപ്പെട്ടുപോയ ബാലനെ കാണാതാവുകയും കിള്ളിയാറ്റില് മുങ്ങിപ്പോയെന്ന്‌ എല്ലാവരും കരുതിയ ആ കുട്ടി ഏഴാംനാള് തിരുമുടിയുമായി സ്വന്തം ഭവനത്തില് തിരിച്ചെത്തുകയായിരുന്നു. വിഗ്രഹം വീട്ടിലെ പെട്ടിയില് സൂക്ഷിച്ചുവയ്ക്കുകയും പിന്നീട്‌ വീടിന്റെ ഒരു ഭാഗത്ത്‌ മുടിപ്പുരകെട്ടി പൂജാദികര്മ്മങ്ങളും ചെയ്തുപോന്നു. അന്ന്‌ ദേവിക്ക്‌ ആദ്യമായി അട നിവേദിക്കുകയും ചെയ്തു. ദേവിക്ക്‌ പ്രിയപ്പെട്ട ഈ നിവേദ്യം ഇന്നും തുടരുന്നു

ആദ്യം ഇവിടെ അബ്രാഹ്മണപൂജയായിരുന്നു .ജന്തു ബലിയുമുണ്ടായിരുന്നു .ഉപദേവതകൾ മാടൻ തമ്പുരാൻ ശാസ്താവ് യോഗീശ്വരൻ ഗണപതി . പച്ചരി മാവും പഴവും നാളികേരവും മാത്രം ചേർത്ത് ഉണ്ടാക്കുന്ന അട നേദ്യം പ്രധാന വഴിപാടു .മൂന്നു വർഷത്തിൽ ഒരിക്കൽ മീനം മേടം മാസങ്ങളിൽ എട്ടു ദിവസത്തെ ഊരൂട്ട് ഉത്സവം ഉണ്ട്

ആദ്യകാലത്ത്‌ നീലകണ്ഠഗുരുപാദര് തന്നെയാണ്‌ പൂജാദികര്മ്മങ്ങള് ചെയ്തുപോന്നിരുന്നത്‌. പിന്നീട്‌ പിന്തലമുറക്കാരായി. ക്ഷേത്രമുണ്ടായതോടെ ബ്രാഹ്മണപൂജയുമായി.
മേടമാസത്തിലെ പുണര്തം നാളിലാണ്‌ ഉദിയന്നൂര് ദേവീക്ഷേത്രത്തിലെ തൃക്കൊടിയേറ്റ്‌. പൊങ്കാലയോട്‌ കൂടിയുള്ള പത്തുദിവസത്തെ ഉത്സവം. കലാശാഭിഷേകവും കളമെഴുത്തും പാട്ടുമുണ്ടാകും. കളമെഴുത്തും പാട്ട്‌ ഉത്സവകാലത്ത്‌ നിര്ബന്ധമാണ്‌. എന്നാല് നേര്ച്ചയായി മറ്റുദിവസങ്ങളിലും നടത്താറുണ്ട്‌. ഉത്സവദിവസങ്ങളിലെല്ലാം അന്നദാനവുമുണ്ട്‌. ക്ഷേത്രകലകള്ക്ക്‌ പ്രാമുഖ്യമുള്ള കലാപരിപാടികള്, ക്ഷേത്രത്തെ ചുറ്റിയുള്ള ബാലികമാരുടെ താലപ്പൊലി ഘോഷയാത്രയ്ക്ക്‌ പഞ്ചവാദ്യത്തിന്റെയും ഗജവീരന്മാരുടെയും അകമ്പടിയുണ്ടാകും. വലിയവിള കുണ്ടമണ്ഭാഗം ദേവീക്ഷേത്രക്കടവില് ആറാട്ടുനടക്കും. കൊടിയിറങ്ങുന്നതോടെ ഉത്സവം സമാപിക്കും. മൂന്നുവര്ഷത്തിലൊരിക്കല് ആഘോഷിക്കാറുള്ള ഊരുട്ടുമഹോത്സവം ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്‌. എട്ടുദിവസം നീണ്ടുനില്ക്കുന്ന ഈ ഉത്സവമാഹാത്മ്യം ഉലകുടയപെരുമാളിന്റെ ജീവിതകഥ അനുസ്മരിപ്പിക്കുന്നതാണ്‌. ദേവിയുടെ ഭക്തനായിരുന്നല്ലോ ആ പെരുമാള്. നാട്ടുകാര് ചേര്ന്ന്‌ നടത്തുന്നതുകൊണ്ടാണ്‌ ഉത്സവത്തിന്‌ ഈ പേരുണ്ടായത്‌. വാര്ഷികോത്സവകാലത്ത്‌ തന്നെയായിരിക്കും ഊരുട്ടുത്സവവും നടക്കുക.

2019, ഒക്‌ടോബർ 13, ഞായറാഴ്‌ച

എരനെല്ലൂർ ലക്ഷ്മിനരസിംഹക്ഷേത്രം വയനാട് ജില്ല





എരനെല്ലൂർ ലക്ഷ്മിനരസിംഹക്ഷേത്രം വയനാട് ജില്ല
====================================
വയനാട് ജില്ലയിലെ പനമരം പഞ്ചായത്തിൽ .കല്പറ്റ =തിരുനെല്ലി റൂട്ടിലെ കുപ്പത്തോട്. പ്രധാനമൂർത്തി ലക്ഷ്മി നരസിംഹ മൂർത്തി  കിഴക്കോട്ടു ദര്ശനം ഉപദേവതകൾ : വെങ്കിടേശ്വരൻ പദ്മാവതി . മൂന്നു ന്നേരം പൂജയുണ്ട് പൂജാരി അയ്യൻകാരാണ് വയനാട്ടിൽ കുടിയേറി പാർത്ത വൈഷ്‌ണ ഗൗഢന്മാരുടെ ഗ്രാമക്ഷേത്രം ഉത്താന ഏകാദശി ആഘോഷം .ഇപ്പോൾ എഛ് .ആർ &സി ഇ യുടെ നിയന്ത്രണത്തിൽ ഇത് മാനന്തവാടി ഉപഗ്രൂപ്പിലാണ് ഈ ഉപഗ്രൂപ്പിലെ മറ്റു ക്ഷേത്രങ്ങൾ അടുവത്ത് വിഷ്ണു ,ആര്യന്നൂർ ക്ഷേത്രം .ബദിരൂർ ക്ഷേത്രം ഉ തിരമാരുതൻ .ഏച്ചോമ്ക്ഷേത്രം കരിമ്പൽ ഭഗവതി കുപ്പത്തോട് എരനെല്ലൂർ മഹാവിഷ്ണു മാതങ്കോകോട് ചേടാറ്റിലമ്മൻ മഴുവന്നൂർ ക്ഷേത്രം പനമരത്തു മുരിക്കൻമാർ ക്ഷേത്രം പുള്ളിമലേരിയമ്മൻ ക്ഷേത്രം രവിമംഗലം ക്ഷേത്രം ഭഗവതി പെരുമാൾ ക്ഷേത്രം പാലക്കുന്ന് അന്നപൂർണ്ണേശ്വരി മുതിരേരി ക്ഷേത്രം കമ്മന് വള്ളയൂർ ക്ഷേത്രം തൃപ്പൂര വിഷ്ണു ക്ഷേത്രം വടക്കത്തി ഭഗവതി വേമം അയ്യപ്പൻകാവ് അഞ്ചുകുന്നു പോർക്കില ഭഗവതി . ഈ ക്ഷേത്രങ്ങളെല്ലാം വായനാട്ടിലാണ് .ഇതിനടുത്തുള്ള എരനെല്ലൂർ മഹാവിഷ്ണു ക്ഷേത്രം തൃശൂരിലെ ചെറുവത്ത്തൂർ മനക്കാരുടേതാണ് ഇവിടെ ഒരു നേരം പൂജ. പഴശ്ശികാലത്തെ പോരാട്ടങ്ങളിൽ പ്രസിദ്ധമാണ് പനമരം 1802 ൽ പഴശ്ശിയുടെ കുറിച്യർ പട്ടാളം തലയ്ക്കൽ ചന്തുവിന്റെ നേതൃത്വത്തിൽ പനമരം  കോട്ട പിടിച്ചെടുത്തിരുന്നു  എല്ലാ ഇംഗ്ലീഷ് പട്ടാളക്കാരെയും കൊന്നു തോക്കും മരുന്നും കൈക്കലാക്കി . കോട്ട ഇടിച്ചു  തരിപ്പണമാക്കി  എന്ന് ചരിത്രം 

എറണേശ്വരം ശിവക്ഷേത്രം തൃശൂർ ജില്ലയിലെ മുളങ്കുന്നത്തു കാവിൽ




എറണേശ്വരം ശിവക്ഷേത്രം തൃശൂർ ജില്ലയിലെ മുളങ്കുന്നത്തു കാവിൽ
============================================

തൃശൂർ ജില്ലയിലെ മുളങ്കുന്നത്തു കാവിൽ മുളങ്കുന്നത്ത് ശാസ്താ ക്ഷേത്രത്തിനു തെക്കു ഭാഗത്ത്. തെക്കമ്പലം എന്ന് നാടൻ പേര്. ഇവിടെ മൂന്നു ക്ഷേത്രമുണ്ട്.
എറണേശ്വരം ശിവൻ ,വാമേക്കാവ് ഭഗവതി ,കാട്ടുപുള്ളി തേവർ .ഈ മൂന്നു മൂർത്തികളെയും മൂന്നു സ്ഥലത്ത് നിന്ന് കൊണ്ടുവന്നു ഒരേ സ്ഥലത്ത് പ്രതിഷ്ടിച്ചതാണ് .,കാട്ടുപുള്ളി തേവരെ ഗ്രാമലയിൽ നിന്നാണ് കൊണ്ടുവന്നെതെന്ന്  അറിയാം .പ്രധനാമൂർത്തികൾ ശിവനും ഭഗവതിയും ശ്രീകൃഷ്ണനും പടിഞ്ഞാട്ടു ദർശനം .ഭഗവതി ശിലാകണ്ണാടി പ്രതിഷ്ഠയാണ്  നനദുര്ഗ്ഗ, ഉപദേവത കൾ ,ഗണപതി,നവഗ്രഹങ്ങൾ നാഗരാജാവ് . ശിവരാത്രി ശിവനും അഷ്ടമി രോഹിണി ശ്രീകൃഷ്ണനും  നവരാത്രി ഭഗവതിയ്ക്കും ആഘോഷമുണ്ട് ആദ്യം ഈ ക്ഷേത്രത്തിനു ഒരു നേരം പൂജയെ ഉണ്ടായിരുന്നുള്ളു. 1111  കന്നി മാസം 2  മുതൽ കൊച്ചിതമ്പുരാൻ ഈ ക്ഷേത്രത്തിൽ തൊഴാനെത്തി .അന്ന് മുതൽ രണ്ടു നേരം പൂജ തുടങ്ങി കൊച്ചി ദേവസം ബോർഡിൻറെ ക്ഷേത്രമാണ് 

2019, ഒക്‌ടോബർ 12, ശനിയാഴ്‌ച

പരിമഠം ദുർഗ്ഗാക്ഷേത്രം കണ്ണൂർ ജില്ല




പരിമഠം ദുർഗ്ഗാക്ഷേത്രം 

കണ്ണൂർ ജില്ലയിലെ ന്യൂമാഹി പഞ്ചായത്തിൽ വടകര- തലശ്ശേരി റൂട്ടിലെ പരിമഠം സ്റ്റോപ്പ്. .ഇത് 108  ദുർഗ്ഗാലയങ്ങളിൽ ഒന്നാണെന്ന് കരുതുന്നു . പ്രധാനമൂർത്തി ദുർഗ്ഗ .സ്വയം ഭൂവാണ് .രൂപമില്ലാത്ത ശില.പഞ്ചാദുർഗ്ഗയാണെന്നും സങ്കല്പം. പടിഞ്ഞാട്ടു  ദർശനം .തൊട്ടു മുന്നിൽ കുളം .എന്തോ പ്രത്യേക ചക്രത്തിന്റെ  രൂപമാണ് ഈ  കുളമെന്നു  .മലബാറിൽ പല ക്ഷേത്രങ്ങളിലും ഈ മാതിരി കുളങ്ങളുണ്ട്. മൂന്നു നേരം പൂജയുണ്ട്. തന്ത്രി തരണനെല്ലൂർ. ഉപദേവൻ ഗണപതി മീനത്തിലെ കാർത്തിക കോടി കയറി ഉത്സവം . ഉത്രാടം ആറാട്ട് സൂര്യാസ്തമന സമയത്ത് സൂര്യകിരണങ്ങൾ ഇവിടുത്തെ വിഗ്രഹത്തിൽ പതിയ്ക്കും .അഞ്ചു നായർ കുടുംബങ്ങളുടെ ക്ഷേത്രം ആയിരുന്നു ഇപ്പോൾ കമ്മിറ്റി .കാടി പുടിച്ച സ്ഥലം വെട്ടി തെളിച്ചപ്പോൾ കല്ലിൽ അരിവാൾ തട്ടി  രക്തം  പൊടിഞ്ഞു എന്ന് ഐതിഹ്യം ഇതിന്റെ കീഴേടമാണ് ഇതിനടുത്ത് കടലോരത്തുള്ള അഴിയ്ക്കൽ ഭഗവതി .ക്ഷേത്രം .അനിയത്തിയാണെന്നും ഐതിഹ്യം .ഉൽസവ ത്തിലെ പൂരം നാളിൽ പൂരം കുളിച്ചു ദുർഗഗാഭഗവതി ഈ സഹോദരിയെ കാണാൻ പോകും തിരിച്ചു വരുമ്പോൾ ആർപ്പും വാദ്യങ്ങളും ഉണ്ടാകാറില്ല. അനുജത്തിയെ സമാധാനിപ്പിച്ചു  ഒളിച്ചു വരുന്നു എന്നും  അതല്ല അനുജത്തിയുടെ ദുഃഖം കണ്ടു സങ്കടപ്പെട്ടു വരുന്നു എന്നും ഐതിഹ്യങ്ങൾ..അന്ന് രാവാരി നായരുടെ പൂരപ്പാട്ടുമുണ്ട്  മാഹിപ്പാലത്തിനടുത്തുള്ള മാങ്ങോട്ടു കാവും കീഴേടമാണ് തലശ്ശേരിയ്ക്കും  മയ്യഴിയ്ക്കും ഇടയിലായിരുന്നു കുറുങ്ങോത്ത് നായരുടെ സ്ഥലമാണ്  ബ്രിഷ്ട്ടിഷുകാർക്കു വ്യാപാരശാല നിർമിക്കാൻ കോലത്തിരി നൽകിയത്. രാജ്യം  .കോലത്തിരിയുടെ മേൽക്കോയ്മ സ്വീകരിച്ചിരുന്ന കുറുങ്ങോത്ത് നായരുടെ സ്ഥലമാണ്  ബ്രിഷ്ട്ടിഷുകാർക്കു വ്യാപാരശാല നിർമിക്കാൻ കോലത്തിരി നൽകിയത്.