2018, ഫെബ്രുവരി 12, തിങ്കളാഴ്‌ച

എറണാകുളത്തപ്പന്‍ ക്ഷേത്രം


എറണാകുളത്തപ്പന്ക്ഷേത്രം
___________________________
എറണാകുളം നഗരമദ്ധ്യത്തിലാണ്പ്രസിദ്ധമായ എറണാകുളത്തപ്പന്ക്ഷേത്രം. എറണാകുളം എന്നൊരു നഗരം ഉണ്ടായിരുന്നില്ല. പണ്ട്ഇവിടെ ഒരു ദ്വീപായിരുന്നു. ചതുപ്പുനിറഞ്ഞ പ്രദേശം. എറണാകുളം ശിവക്ഷേത്രമാണ്പേരുണ്ടാവാന്കാരണമെന്ന്പുരാവൃത്തം. തമിഴില്ശിവന്ഇരയനാര്എന്നു പേരുണ്ടെന്നും ഇരയനാര്വിരാചിക്കുന്ന സ്ഥലം എന്നതുകൊണ്ടും ഋഷിനാഗക്കുളം എന്ന സ്ഥലനാമവും കൂടി ചേര്ന്നാണ്എറണാകുളം എന്ന പേരുണ്ടായതെന്ന്ഐതിഹ്യം. ക്ഷേത്രത്തിന്പടിഞ്ഞാറ്കൊച്ചിക്കായല്‍. അടുത്ത്നാഗക്കുളം ബോട്ട്ജട്ടി, സായന്തനങ്ങളില്കാറ്റുകൊള്ളാന്പറ്റിയ മനോഹരമായ ഒരു പാര്ക്ക്‌. കിഴക്ക്ഹനുമാന്ക്ഷേത്രവും വടക്ക്സുബ്രഹ്മണ്യക്ഷേത്രവും ഉണ്ട്‌.
മഹാദേവര്ക്ഷേത്രത്തിനോടടുക്കുമ്പോള്ശ്രീകോവിലിനു മുകളില്
വെട്ടിത്തിളങ്ങുന്ന സ്വര്ണ്ണത്താഴികക്കുടങ്ങള്‍. കിഴക്കും പടിഞ്ഞാറും ഗോപുലവാതിലുകള്‍. പടിഞ്ഞാറേ ഗോപുരം പ്രൗഢ ഗംഭീരം. അതിനടുത്ത്വെടിപ്പുര. അകത്ത്വിശാലമായ ആനക്കൊട്ടില്‍. ഇടതുവശത്ത്എറണാകുളത്തപ്പന്ഹാള്‍. ബലിക്കല്പുരയുടെ മുന്നിലും സ്വര്ണ്ണധ്വജത്തിന്മുകളിലും നന്ദികേശന്‍. മണല്നിറഞ്ഞ പറമ്പില്കല്ലുപാകിയ പ്രദക്ഷിണ വഴി.പടിഞ്ഞാറോട്ട്ദര്ശനമായി പരമശിവന്ശ്രീകോവിലില്പ്രശോഭിക്കുന്നു. ആദ്യം കിഴക്കോട്ട്ദര്ശനമായിരുന്ന എറണാകുളത്തപ്പന്‍. പഴയന്നൂര്ഭഗവതിക്കു ദര്ശനമേകാന്പടിഞ്ഞാറോട്ടായി എന്ന്പഴമ. ഗണപതി, ശാസ്താവ്‌, കിരാതമൂര്ത്തി, നാഗരാജാവ്തുടങ്ങിയ ഉപദേവന്മാരുണ്ട്‌. അഞ്ചു പൂജകളുള്ള മഹാക്ഷേത്രത്തില്നിര്മ്മാല്യം തൊഴുന്നത്വിശേഷം. അഭിഷേകം കഴിഞ്ഞാല്ഉണക്കലരിച്ചോറുകൊണ്ടുള്ള നിവേദ്യം. പിന്നെ ശര്ക്കരപായസം.
ശ്രീവേലിക്കുശേഷം പന്തീരടി പൂജ. ഉച്ചപൂജ കഴിഞ്ഞ്നട അടച്ചാല്വൈകിട്ട്നാലുമണിക്ക്തുറക്കും. പ്രധാനവഴിപാട്ആയിരത്തി ഒന്നു കുടം ജലധാര. എള്ളു തുലാഭാരവുമുണ്ട്‌. കിഴക്കേനടയില്വിളക്കുവച്ചാല്മംഗല്യഭാഗ്യസിദ്ധിക്ക്നല്ലതെന്ന്വിശ്വാസം. പണ്ട്ഹിമാലയത്തില്കുലുമുനി എന്നൊരു താപസ്സന്പാര്ത്തിരുന്നു. മഹര്ഷിയുടെ ആശ്രമത്തിലേക്ക്ആവശ്യമായ പൂജാദ്രവ്യങ്ങള്ശേഖരിക്കാന്ദേവലന്എന്നൊരു മുനികുമാരനുണ്ടായിരുന്നു. ഒരിക്കല്ദേവലനെ പാമ്പു കടിച്ചു. പാമ്പിനെ മുനികുമാരന്കയ്യോടെ കുരുക്കിട്ട്പിടിച്ചു. അതോടെ പാമ്പ്ചത്തു. ഇതു കണ്ട മുനി ദേവലന്ഒരു സര്പ്പമായിത്തീരട്ടേ എന്നു ശപിച്ചു. അങ്ങനെ ദേവലന്നാഗര്ഷി എന്ന നാഗമായി തീര്ന്നു. നാഗര്ഷി മുനിയോട്മോക്ഷത്തിനായി കേണു. അപ്പോള്മുനി പറഞ്ഞു കിഴക്കന്ദിക്കിലെ ഒരു പര്വ്വതത്തില്ശിവലിംഗവും കാത്തു കഴിയുന്ന ഒരു നാഗമുണ്ട്‌. ശിവലിംഗം എടുത്ത്രാമേശ്വരത്ത്പൂജിച്ച്അവിടെനിന്നും വടക്കോട്ട്യാത്ര ചെയ്യുമ്പോള്എവിടെയെങ്കിലും ഒരിടത്ത്ശിവലിംഗം ഉറയ്ക്കും. അവിടെവച്ച്നിനക്ക്ശാപമോക്ഷം ലഭിക്കും. അങ്ങനെ നാഗര്ഷി എറണാകുളത്ത്എത്തി. കാട്ടിലെ കുളത്തില്ഇറങ്ങി കുളിച്ചശേഷം നാഗര്ഷി വിഗ്രഹം പുജിക്കാന്തുടങ്ങി. കുളത്തില്നിന്ന അലക്കുകാരന്ഇതു കണ്ടു. അവര്ആളുകളെ കൂട്ടി തല്ലിയോടിക്കാന്ശ്രമിച്ചു. ശിവലിംഗമെടുത്ത്നാഗര്ഷിയും ഓടാന്തുടങ്ങി. എന്നാല്ശിവലിംഗം എടുക്കാന്കഴിഞ്ഞില്ല. അത്അവിടെ ഉറച്ചുപോയി. അന്ന്ശിവലിംഗം ഉറച്ച സ്ഥാനത്താണ് ക്ഷേത്രം. നാഗര്ഷിമോക്ഷം പ്രാപിച്ച്അപ്രതൃക്ഷനായി.പരശുരാമന്എത്തി വിഗ്രഹത്തിന്റെ പ്രതിഷ്ഠാകര്മ്മം നിര്വ്വഹിച്ചു. പിന്നീട്തൂശത്തു വില്വമംഗലം സ്വാമിയാരുടെ നിര്ദ്ദേശപ്രകാരം ക്ഷേത്രം പണിയിച്ചു. പടിഞ്ഞാറോട്ട്ദര്ശനമായി പ്രതിഷ്ഠാ കര്മ്മം നടത്തി. കിഴക്കേനടയില്ശ്രീ പാര്വ്വതിയുടെ ചൈതന്യമുണ്ടെന്നു കണ്ടതിനാല്കിഴക്കേവാതില്അടച്ചിടണമെന്നും സ്വാമിയാര്നിര്ദ്ദേശിച്ചു. ഇങ്ങനെ അടച്ച കതക്ആണ്ടിലൊരിക്കല്തുറക്കാറുണ്ടായിരുന്നെങ്കിലും ഇപ്പോള്തുറക്കാറേയില്ല. മകരമാസത്തില്തിരുവാതിരയ്ക്ക്ആറാട്ട്‌.