2018, ഫെബ്രുവരി 12, തിങ്കളാഴ്‌ച

സൃഷ്ടിയുടെ പരിണാമങ്ങളും, മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളും



ഭാഗവതമാണല്ലൊ ഹിന്ദുക്കളുടെ പുരാണങ്ങളില്വച്ച് എല്ലാം
അടങ്ങിയ പുരാണം.. (പുരാണങ്ങള്എന്നാല്വേദവ്യാസമഹര്ഷി വേദങ്ങളെ പകുത്ത് 18 (?) പുരാണങ്ങള്ചമച്ചു..(സാധാരണ മനുഷ്യര്ക്ക് വേദസാരം അറിയാനായി)അതില്ഭാഗവതവും പെടുന്നു…)
ഭാഗവതത്തില്സൃഷ്ടിയുടെ പരിണാമങ്ങളും,മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളും ഒക്കെ ഉള്ക്കൊള്ളിച്ചിരിക്കുന്നു.
ഭാഗവതത്തിന്റെ തുടക്കം ഭാഗവതം എങ്ങിനെ രചിച്ചു എന്നുമൊക്കെയാണ്‌..
(ഭഗവാന്ബ്രഹ്മാവിനുപദേശിക്കുന്നു..
ബ്രഹ്മാവ് മകന്നാരദനുപദേശിക്കുന്നു..
നാരദമഹര്ഷി വേദവ്യാസനുപദേശിച്ചുകൊടുകുന്നു..
വേദവ്യാസന്മകന്ശുകമഹര്ഷിക്ക്..
പിന്നീട് ശുകമഹര്ഷി പരീഷിത്തിന്റെ യാഗശാലയില്വച്ച് ഭാഗവതം പറയുംബോള് സൂതമഹര്ഷി മനസ്സിലാക്കുന്നു..
സൂതമഹര്ഷിയില്നിന്നും നാമും)
പിന്നെ സൃഷ്ടിയെ പറ്റി പറയുന്നു..
ഹിന്ദുക്കളുടെ വിശ്വാസപ്രകാരം സൃഷ്ടിയുടെ തുടക്കം എങ്ങിനെ എന്നു നോക്കാം..
ആയിരം ചതുര്യുഗങ്ങള് കഴിയുമ്പോഴും ഓരോ പ്രളയം ഉണ്ടായി സര്വ്വവും നശിക്കുന്നു.. സൃഷ്ടി വീണ്ടും പുനരാരംഭിക്കുന്നു..
ചതുര്യുഗം എന്തെന്ന് മനസ്സിലാക്കാന്നോക്കാം..
365 ദിവസങ്ങള്കൂടുമ്പോള്മനുഷ്യരുടെ ഒരു വര്ഷം
(മനുഷ്യരുടെ ഒരു വര്ഷം ദേവകളുടെ ഒരു ദിവസമാണ്‌)
360 മനുഷ്യവര്ഷം ദേവകളുടെ ഒരു വര്ഷം. (ഇതിനെ ദേവവര്ഷം എന്നും ദിവ്യ വര്ഷം എന്നും പറയുന്നു.)
4800 ദിവ്യവര്ഷങ്ങള്ആണ്കൃതയുഗം. (നാലു യുഗങ്ങളെ പറ്റി പറയുന്നുണ്ടല്ലൊ)
3600 ദിവ്യവര്ഷംത്രേതായുഗം
2400
ദിവ്യവര്ഷംദ്വാപരയുഗം
1200
ദിവ്യവര്ഷംകലിയുഗം.(432000 മനുഷ്യവര്ഷം)
നാലു യുഗങ്ങള്ക്കും കൂടി 12000 ദിവ്യ വര്ഷങ്ങള്
(12000X360= 432000
മനുഷ്യ വര്ഷം)
ഇതിനെ ചതുര്യുഗം എന്നു വിളിക്കുന്നു.
ചതുര്യുഗം = 12,000 ദിവ്യ വര്ഷങ്ങള് (12000X360= 4,32,0000 മനുഷ്യ വര്ഷം)
1000 ചതുര്യുഗങ്ങള്ചേരുമ്പോള്ബ്രഹ്മാവിന്റെ ഒരു പകലായി!! (പിന്നീടുള്ള 1000 ചതുര്യുഗം രാത്രിയും..അപ്പോള്അദ്ദേഹം നിദ്രയ്ക്കൊരുങ്ങുകയായി..)
അതിനെകല്പംഎന്നു വിളിക്കുന്നു
അന്നുമുതല്പ്രളയമാണ്‌..
ബ്രഹ്മദേവന്സുഷുപ്തിയില്ലയിച്ചിരിക്കുമ്പോള്പ്രളയം സംഭവിക്കുന്നു..(ബ്രഹ്മാവിന്റെ രാത്രിയില്)
ബ്രഹ്മാവ് നിദ്രവിട്ടുണരുമ്പോള്വീണ്ടും സൃഷ്ടി പുനരാരംഭിക്കുന്നു..
(ബ്രഹ്മാവിന്റെ ഒരു പകലില്‍ 14 മന്വന്തരങ്ങള്ഉണ്ടാകുന്നു- ഒരു മനുവിന്‌ 71.- ചതുര്യുഗങ്ങള്ആണ്ഉള്ളത്)
അങ്ങിനെ, ലേറ്റസ്റ്റ് പ്രളയം കഴിഞ്ഞ്, നിദ്രവിട്ടുണരുമ്പോള്ബ്രഹ്മാവ് നാലു താന്എവിടെയാണെന്നറിയാനായി ചുറ്റും നോക്കുന്നു (അങ്ങിനെ നാലു മുഖങ്ങള്ഉണ്ടായി)
ആലിലയില്കിടക്കുന്ന ഉണ്ണിക്കണ്ണന്റെ പൊക്കില്കൊടിയില്നിന്നും ഉണ്ടായ ഒരു താമരയിലായിരുന്നു ബ്രഹ്മാവ്ശയിച്ചിരുന്നത്!) ബ്രഹ്മാവ് താമരയുടേ ഉത്ഭവസ്ഥാനം അന്വേഷിച്ച് താമരയിലെ തണ്ടിലൂടെ താഴേക്കിറങ്ങുന്നു
ചെല്ലുമ്പോള്അനന്തനില്ശയിച്ചു കിടക്കുന്ന മഹാവിഷ്ണുവിനെ കാണുന്നു…‍ഭഗവാന്ബ്രഹ്മാവിനോട് സൃഷ്ടി നടത്തുവാന്അരുളിച്ചെയ്യുന്നു..ഒപ്പം വേദങ്ങളും ഉപദേശിച്ചു കൊടുക്കുന്നു..അരവിന്ദോത്ഭവന്ആദ്യമായി പതിന്നാലു ലോകങ്ങളുമടങ്ങിയ സ്വര്ഗ്ഗം, ഭൂമി, പാതാളം എന്ന മൂനു പ്രധാന ലോകങ്ങളെ സൃഷ്ടിച്ചു..പിന്നെ ലോകോപകാരാര്ത്ഥം (ഭഗവാന്റെ നിര്ദ്ദേശപ്രകാരം)സൃഷ്ടി പുനരാരമ്ഭിക്കുന്നു..ബ്രഹ്മാവ് ആദ്യം സൃഷ്ടിച്ചവരെല്ലാം (സനല്ക്കുമാരാദികള്) തപസ്സിനായി പോകുന്നു.. കാരണം അവരെല്ലാം പൂര്ണ്ണ ജ്ഞാനികള്ആയിരുന്നു..അതുകൊണ്ടു അല്പം കുറവുകളോടെ (അതാണു നമുക്കൊക്കെ എല്ലായിടത്തും അപൂര്ണ്ണത-കണ്ഫ്യൂഷന്)ആദിമനു (സായം ഭൂമനു)വിനെയും ശതരൂപാദേവിയേയുമ് സ്ഷ്ടിക്കുന്നു..
അവരില്നിന്നാണ്മനുഷ്യ കുലം തുടങ്ങുന്നത്.
ദശാവതാരങ്ങള്
ഹൈന്ദവമത ഐതിഹ്യപ്രകാരം മഹാവിഷ്ണുവിന്റെ പത്ത് അവഹാരങ്ങളാണ് മത്സ്യം , കൂർമ്മം , വരാഹം , നരസിംഹം , വാമനന്‍ , പരശുരാമന്‍ , ശ്രീരാമന്‍ , ബലരാമന്‍ , ശ്രീകൃഷ്ണന്‍ , കല്ക്കി .
1. മത്സ്യം
ഹൈന്ദവമത ഐതിഹ്യപ്രകാരം മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളിൽ ആദ്യത്തേതാണ് മത്സ്യാവതാരം. വൈവസ്വതമനു എന്ന മനുവിന്റെ ഭരണകാലത്താണ് മഹാവിഷ്ണു മത്സ്യമായി അവതരിച്ചത്. ബ്രഹ്മാവ് വേദം ചൊല്ലിക്കൊണ്ടിരുന്ന സമയം ഹയഗ്രീവൻ എന്ന അസുരൻ ബ്രഹ്മസന്നിധിയിൽ നിന്ന് വേദസംഹിതകൾ അപഹരിച്ചു. അസുരനെ വധിച്ച് വേദങ്ങളെ തിരിച്ചെടുക്കുന്നതിനായി മഹാവിഷ്ണു മത്സ്യാവതാരം കൈക്കൊണ്ടു.
വൈവസ്വതമനു സ്നാനാദികർമ്മങ്ങൾക്കായി കൃതമാല നദിയിൽ ഇറങ്ങിയ നേരം ഒരു മത്സ്യം തന്നെ രാജാവിന്റെ കൂടെ കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടു. ദയാലുവായ രാജാവ് മത്സ്യത്തെ മൺകുടത്തിൽ വളർത്തി. കാലക്രമേണ മത്സ്യം വളർന്നു. മത്സ്യത്തെ ഗംഗാനദിയിൽ നിക്ഷേപിച്ചു. ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ ഗംഗാനദി മത്സ്യത്തെ വഹിയ്ക്കാൻ അശക്തയായി. ഒടുവിൽ മത്സ്യം രാജാവിനോട് ഏഴുദിവസത്തിനുള്ളിൽ മഹാപ്രളയം സംഭവിയ്ക്കുമെന്നും ഒരു തോണി നിർമ്മിച്ച് സപ്തർഷികളോടൊപ്പം രക്ഷപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു. മഹാപ്രളയസമയത്ത് മത്സ്യത്തിനു മുളച്ച കൊമ്പിൽ തോണിയുമായി ഹിമവത് ശൃംഗത്തിലെത്തി. മനുവും സപ്തർഷികളും ഏതാനും ബീജങ്ങളും മാത്രം അവശേഷിച്ചു.
2. കൂർമ്മം
ഹൈന്ദവ പുരാണപ്രകാരം മഹാവിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമാണ് കൂർമ്മം. ദുർവാസാവ് മഹർഷിയുടെ ശാപം നിമിത്തം ജരാനര ബാധിച്ചുപോയ ദേവന്മാർ, തങ്ങളുടെ ജരാനര പാലാഴി കടഞ്ഞെടുത്ത് അമൃതം ഭക്ഷിച്ചാൽ മാറുമെന്ന് മനസ്സിലാക്കി. അതിൻപ്രകാരം ദേവാസുരന്മാർ പാലാഴി കടയാൻ തുടങ്ങി. മന്ഥരപർവതം കടകോലും വാസുകി എന്ന സർപ്പം കയറുമാക്കി പാലാഴി മഥനം ആരംഭിച്ചു. സമയം ആധാരമില്ലാത്തതിനാൽ, സമുദ്രത്തിലാണ്ടുപോയ മന്ഥരപർവതത്തെ പൂർവസ്ഥിതിയിൽ എത്തിയ്ക്കുന്നതിനായാണ് കൂർമ്മാവതാരം കൈക്കൊണ്ടത്. തന്റെ പുറത്തുതാങ്ങി പർവതത്തെ മേല്പോട്ടുയർത്തി.
3. വരാഹം
മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമാണ് വരാഹം. വിഷ്ണുപുരാണം, മഹാഭാരതം, വരാഹപുരാണം തുടങ്ങി പ്രാചീന ഗ്രന്ഥങ്ങളിൽ വരാഹത്തെപ്പറ്റിയുള്ള പരാമർശങ്ങൾ കാണപ്പെടുന്നു.
മഹാവിഷ്ണുവിന്റെ ഗോപുരദ്വാരത്തിൽ നിന്നിരുന്ന രണ്ട് കിങ്കരന്മാരാണ് ജയനും വിജയനും. സനകാദി മഹർഷികൾ ഒരിയ്ക്കൽ മഹാവിഷ്ണുവിനെ സന്ദർശിയ്ക്കുന്നതിനായി വൈകുണ്ഠത്തിൽ ചെന്നു. എന്നാൽ ജയവിജയന്മാർ ഇവരെ അനാദരിച്ചു. താപസന്മാരെ ദാനവന്മാരാകട്ടെ എന്ന് ശപിച്ചു. ശേഷം മൂന്നുതവണ മഹാവിഷ്ണുവിനാൽ ജന്മങ്ങളിൽ നിഗ്രഹിയ്ക്കപ്പെട്ടാൽ ശാപമോക്ഷം ലഭിയ്ക്കും എന്ന് അവർ അനുഗ്രഹിയ്ക്കുകയും ചെയ്തു. അപ്രകാരം കശ്യപമഹർഷിയ്ക്കും ദിതിയ്ക്കും ജനിച്ച പുത്രന്മാരാണ് ഹിരണ്യാക്ഷനും ഹിരണ്യകശിപുവും. അസുരന്മാരായി ജനിച്ച ജയവിജയന്മാർ ലോകപീഡ ചെയ്തു നടക്കാൻ തുടങ്ങി. ഒരിയ്ക്കൽ ഹിരണ്യാക്ഷൻ സമുദ്രത്തിലിറങ്ങി ഗദ കൊണ്ട് തിരമാലകളെ താഡനം ചെയ്തുകൊണ്ടിരുന്നു. ഭയചകിതനായ വരുണദേവൻ മഹാവിഷ്ണുവിനെ അഭയം പ്രാപിയ്ക്കുകയും മഹാവിഷ്ണു വരാഹവേഷം കൈക്കൊണ്ട് സമുദ്രഭാഗത്ത് എത്തി. മഹാവിഷ്ണുവിനെ കണ്ട നേരം ഹിരണ്യാക്ഷൻ ഭൂലോകത്തെ കയ്യിലേന്തി പാതാളത്തിലേയ്ക്ക് പലായനം ചെയ്തുവെന്നും വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെത്തു എന്നുമാണ് ഐതിഹ്യം.
4. നരസിംഹം
ഹൈന്ദവ ഐതിഹ്യപ്രകാരം മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിലെ നാലാമത്തെ അവതാരമാണ് നരസിംഹം. സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടർന്ന് ഹിരണ്യകശിപു ക്രോധാവിഷ്ടനായി. ബ്രഹ്മാവിനെ തപസ്സ് ചെയ്ത് താഴെ പറയുന്ന മട്ടിലേ തന്റെ മരണം ആകാവൂ എന്ന വരം വാങ്ങി.
മനുഷ്യനോ മൃഗമോ തന്നെ കൊല്ലരുത്
ആയുധങ്ങൾ കൊണ്ട് തന്നെ കൊല്ലരുത്
രാവോ പകലോ തന്നെ കൊല്ലരുത്
ഭൂമിയിലോ ആകാശത്തോ പാതാളത്തോ വെച്ച് തന്നെ കൊല്ലരുത്
ഹിരണ്യകശിപുവിന് പരമവിഷ്ണുഭക്തനായ പുത്രൻ ജനിച്ചു.
വിഷ്ണുഭക്തിയിൽ നിന്നും തന്റെ പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിയ്ക്കാൻ ഹിരണ്യകശിപു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഹിരണ്യകശിപു പ്രഹ്ലാദനെ വധിയ്ക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചു. പരാജിതനായ ഹിരണ്യകശിപു ക്രോധം പൂണ്ട് പ്രഹ്ലാദനോട് വിഷ്ണുവിനെ കാട്ടിത്തരാൻ ആവശ്യപ്പെട്ടു. തൂണിലും തുരുമ്പിലും വിഷ്ണു വസിയ്ക്കുന്നുണ്ടെന്ന് പ്രഹ്ലാദൻ അറിയിയ്ക്കുകയും അനന്തരം തൂൺ പിളർന്ന് മഹാവിഷ്ണു നരസിംഹമൂർത്തിയായി അവതരിച്ചു. സന്ധ്യക്ക് തന്റെ മടിയിൽ കിടത്തി നഖങ്ങൾ കൊണ്ട് മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹം ഹിരണ്യകശിപു വധം നടത്തി. ശേഷം ശാന്തനായ നരസിംഹമൂർത്തി പ്രഹ്ലാദനെ അനുഗ്രഹിച്ച് അപ്രത്യക്ഷനായി.
വാഴപ്പള്ളിയിലെ ശ്രീനരസിംഹമൂർത്തി ശില്പം
നരസിംഹത്തിന്റെ രൂപത്തെ ഭാഗവതത്തിൽ ഇപ്രകാരമാണ് വർണ്ണിച്ചിരിയ്ക്കുന്നത്.

മീമാംസമാനസ്യ സമുത്ഥിതോഗ്രതോ
നൃസിംഹരൂപസ്തദലം ഭയാനകം
പ്രതപ്തചാമീകര ചണ്ഡലോചനം
സ്ഫുരത്സടാകേസരജൃംഭിതാനനം
കരാളദംഷ്ട്രം കരവാള ചഞ്ചല-
ക്ഷുരാന്തജിഹ്വം ഭ്രുകുടീ മുഖോൽബാണം
സ്തബ്ധോർദ്ധ്വകർണ്ണം ഗിരികന്ദരാത്ഭുത-
വ്യാത്താസ്യന്യാസം ഹനുഭേദ ഭീഷണം
ദിവിസ്പൃശൽ കായമദീർഘപീവര-
ഗ്രീവോരുവക്ഷ:സ്ഥലമല്പമദ്ധ്യമം
ചന്ദ്രാംശു ഗൗരൈശ്ഛുരിതം തനൂരുഹൈ-
ർവ്വിഷ്വഗ്ഭുജാനീക ശതം നഖായുധം
5. വാമനൻ
ഹൈന്ദവപുരാണങ്ങളനുസരിച്ച് മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യരൂപം വാമനനാണ്. പ്രഹ്ലാദന്റെ ശാപപ്രകാരം മഹാബലിയെ പാതാളത്തിലേക്കയക്കാൻ അവതരിച്ചവടുആയിരുന്നു വാമനൻ. മഹാവിഷ്ണുവിന്റെ ഒമ്പത് അവതാരങ്ങളിൽ മദ്ധ്യത്തിലേത് എന്നനിലയിൽ ആണ് വാമനാവതാരം ശ്രദ്ധേയമാണ്. അദിതിയുടേയും കശ്യപന്റെയും പുത്രനായാണ്വാമനൻ ജനിച്ചത്
6. പരശുരാമൻ
കേരളോല്പത്തി കഥയിൽ പരശുകൊണ്ട് കേരളക്കരയെ സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത മഹാബ്രാഹ്മണനെന്ന് വിവരിക്കപ്പെട്ടിരിക്കുന്ന മുനി. പരശു ആയുധമാക്കിയ ഭാർഗ്ഗവപുത്രൻ രാമനെ പരശുരാമനെന്ന് ഇതിഹാസങ്ങൾ വാഴ്ത്തുന്നു. ത്രേതായുഗത്തിൽ ശ്രീരാമന്റെ ഗുരുവായും, ദ്വാപരയുഗത്തിൽ ഭീഷ്മരുടെയും പിന്നീട് കർണ്ണന്റെ ഗുരുവായും ആയോധനകലകൾ അഭ്യസിപ്പിച്ചിരുന്നു. രാമൻ ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനർവായനയിലും വിവാദപുരുഷനായി നിലകൊള്ളുന്നു. ദക്ഷിണഭാരതത്തിലേക്കുള്ള ആര്യാവർത്തത്തിന്റെ കൈയേറ്റമായിട്ടാണ്പലരും പരശുരാമൻ ദക്ഷിണഭാരതത്തിൽ ബ്രാഹ്മണക്ഷേത്രങ്ങൾ സ്ഥാപിച്ചതിനെ കാണുന്നത്. പിതാവിന്റെ ആജ്ഞയനുസരിച്ച് സ്വന്തം അമ്മയുടെ കഴുത്തറുത്തു കൊന്നുവെന്നതിലൂടെയും ഇതിഹാസങ്ങളിൽ രാമൻ വിവാദപുരുഷനാവുന്നു. ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും വിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒരാളുമാണ്പരശു ആയുധമാക്കിയ രാമൻ.
7. ശ്രീരാമൻ
വിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഏഴാമത്തേതാണ് അവതാരമാണ് രാമൻ . അയോദ്ധ്യയിലെ രാജാവായിരുന്നു രാമൻ. ഇദ്ദേഹത്തെ കേന്ദ്രീകരിച്ചാണ് രാമായണം പുരോഗമിക്കുന്നത്.
ഹിന്ദു ആരാധനാമൂർത്തികളിൽ പ്രധാനിയാണ് രാമൻ.
അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥന് പട്ടമഹിഷിയായ കൗസല്യയിൽ ജനിച്ച ആദ്യപുത്രനാണ്രാമൻ. ഹിന്ദുമതത്തിൽ രാമനെ മര്യാദാ പുരുഷോത്തമനായി കരുതുന്നു. നന്മയുടെ ദൈവമായും ശ്രീരാമനെ കരുതുന്നു. ലക്ഷ്മീദേവിയുടെ അവതാരമായ സീതാദേവിയാണ് പത്നി. ഉത്തമസ്ത്രീയായി സീതയെ കരുതുന്നു . ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരായിരുന്നു രാമന്റെ സഹോദരൻമാർ.
രാമചരിതവും ജീവനവും ധർമ്മത്തിന് ഉദാഹരണമാണ്. ഉത്തമപുരുഷനും പൂർണ്ണ മനുഷ്യനുമായിരുന്നു രാമൻ. ദശരഥൻ കൊടുത്ത ശപഥം മുൻനിർത്തി, തന്റെ മകനായ ഭരതൻ രാജാവാകണം എന്നുള്ളതും പതിന്നാലു വർഷത്തെ രാമൻ വനവാസത്തിന് പോകണം എന്നുള്ളതും കൈകേയിയുടെ ആവശ്യപ്രകാരമായിരുന്നു. പത്നി സീതക്കും അനുജൻ ലക്ഷ്മണനും രാമനെ പിരിഞ്ഞിരിക്കുവാൻ കഴിയാത്തതുകൊണ്ട് പതിന്നാലു വർഷത്തെ വനവാസത്തിന് രാമനൊപ്പം പോകുകയും ചെയ്തു. വനവാസത്തിനിടക്ക് രാക്ഷസ രാജാവായ ലങ്കേശ്വരൻ രാവണൻ സീതയെ അപഹരിക്കുകയും ചെയ്തു. ക്ലേശകരവും ശ്രമകരവുമായ നീണ്ട തിരച്ചിലിനു ശേഷം, സീത ലങ്കയിൽ ഉണ്ടെന്ന് ഹനുമാൻ കണ്ടെത്തുകയും. ഘോരയുദ്ധത്തിനൊടുവിൽ രാവണനെ നിഗ്രഹിച്ച് സീതയെ വീണ്ടെടുക്കുകയും ചെയ്തു.
വനവാസത്തിനുശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയ രാമന്റെ കിരീടധാരണം നടക്കുകയും, അയോധ്യയുടെ രാജാവായി അവരോധിക്കുകയും ചെയ്തു. അങ്ങനെ അന്തിമഫലമായ ദേശത്തിന്റെ ചക്രവർത്തിയായി, പിന്നീടുള്ള പതിനോരായിരം വർഷം സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും, ഐശ്വര്യത്തിന്റെയും, ന്യായത്തിന്റെയും യുഗമായ രാമരാജ്യ മായി അറിയപ്പെട്ടു.
ആപദാമപഹർത്താരം
ദാതാരം സർവസമ്പദാം
ലോകാഭിരാമം ശ്രീരാമം
ഭൂയോ ഭൂയോ നമാമ്യഹം
8. ബലരാമൻ
ഹിന്ദുമത വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ അവതാരമാണ്ബലരാമൻ .
ബാലദേവൻ,ബാലഭദ്രൻ,ഹലായുധൻ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ബലരാമനെ, ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനായാണ്പുരാണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്. വൈദീക സാഹിത്യത്തിലെ ഇന്ദ്രൻ പരിവർത്തനം വന്ന് കൃഷിക്കാർക്ക് രാമനായിത്തീരുകയും പൂർവഭാരതത്തിൽ ദാശരഥീരാമനായും പശ്ചിമഭാരതത്തിൽ ബലരാമനായും സ്വീകരിക്കപ്പെട്ടിരുന്നു. ഇന്ദ്രനും ബലരാമനും മദ്യപാനികളാണ്‌. പ്രത്യേകതയാണ്അവരുടെ മൗലികമായ ഏകതയെ സൂചിപ്പിക്കാൻ ചരിത്രകാരന്മാർ ഉപയോഗിക്കുന്നത്. സ്വന്തം കർത്തവ്യം മറന്ന് മദ്യാസക്തനായിരിക്കുന്ന ബലരാമനെ പുരാണങ്ങളിൽ ചിത്രീകരിക്കുന്നുണ്ട്.
മഹാവിഷ്ണുവിന്റെ അവതാരമാകുമ്പോഴും ബലരാമൻ അനന്തന്റെ അവതാരമായി കരുതിപോരുന്നു. തേതായുഗത്തിലെ അനന്തന്റെ അവതാരമായ ലക്ഷ്മണനുശേഷം ദ്വാപരയുഗത്തിൽ ഭഗവാനു ജ്യേഷ്ഠനായി പിറന്നുവെന്നാണ് പുരാണങ്ങൾ ഘോഷിക്കുന്നത്.
9. ശ്രീ കൃഷ്ണൻ
ഹിന്ദുമതവിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒന്നാണ് കൃഷ്ണൻ . കൃഷ്ണനെ ചക്രധാരിയായിട്ടാണ് കണക്കാക്കുന്നത്. മഹാഭാരതത്തിലെ ഒരു പ്രധാന കഥാപാത്രം കൂടിയാണ് കൃഷ്ണൻ. എന്നാൽ കൃഷ്ണ-വസുദേവ് എന്ന പശ്ചിമേന്ത്യൻ വീര-ആത്മീയ നായകനെ ഹിന്ദുമതം ആവാഹിച്ച് വിഷ്ണുവിന്റെ അവതാരമാക്കിയതാണ്എന്നുമാണ്ചരിത്രകാരന്മാർ പറയുന്നത്.
ഭഗവാൻ വിഷ്ണു മനുഷ്യ ലോകത്തിൽ നന്മയ്ക്കു അപചയം സംഭവിക്കുമ്പോൾ ധർമ സംരക്ഷണത്തിനായി അവതരിക്കുന്നു. ഭൂമിദേവിയുടെ അപേക്ഷ പ്രകാരം മർത്യ ലോകത്തെ ശുദ്ധീകരിച്ചു ധർമം പുനസ്ഥാപിക്കാൻ ഭഗവാൻ അവതരിച്ചു.
10. കൽക്കി
ഹൈന്ദവ വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമാണ് കൽക്കിഎന്നു പറയപ്പെടുന്നു. കലിയുഗത്തിന്റെ അവസാനത്തിൽ എല്ലാ ജനങ്ങളും നാസ്തികരായി, ശീലഗുണമില്ലാത്തവരായി ഭവിക്കും. ലോകം അധർമ്മങ്ങളായ പ്രവൃത്തികളെക്കൊണ്ട് നിറയും. കാലഘട്ടത്തിൽ മഹാവിഷ്ണു വിഷ്ണുയശസ്സിന്റെ പുത്രനും യാജ്ഞ്യവൽക്യപുരോഹിതനുമായ കൽക്കി ആയവതരിച്ച് ദുഷ്ടനിഗ്രഹം നടത്തും. പ്രജകളെ ചാതുർവർണ്ണ്യത്തിലും നാലാശ്രമങ്ങളിലും സനാതനമാർഗ്ഗത്തിലും തിരികെ കൊണ്ടുവന്ന് യഥോചിതമായ മര്യാദ നിലനിർത്തും. ശേഷം കൽക്കി അവതാരം ഉപേക്ഷിച്ച് സ്വർഗാരോഹണം നടക്കും. അനന്തരം കലിയുഗം അവസാനിക്കും. കൃതയുഗം ആരംഭിക്കുകയും ചെയ്യും എന്നൊക്കെയാണ്വിശ്വസിക്കപ്പെടുന്നത്.
ദശാവതാരങ്ങങ്ങളിലെ ആരാധനാ ഫലശ്രുതി
1. മത്സ്യാവതാരത്തിലെ ആരാധനാ ഫലം ?
വിദ്യാലബ്ധി, കാര്യസാദ്ധ്യം.
2. കൂര്മ്മാവതാരത്തിലെ ആരാധനാ ഫലം ?
വിഘ്നനിവാരണം, ഗൃഹലാഭം.
3. വരാഹാവതാരത്തിലെ ആരാധനാ ഫലം ?
ഭൂമിലാഭം,വ്യവസായപുരോഗതി.
4. നരസിംഹാവതാരത്തിലെ ആരാധനാ ഫലം ?
ശത്രുനാശം, ആരോഗ്യലബ്ധി.
5. വാമനാവതാരത്തിലെ ആരാധനാ ഫലം ?
പാപനാശം, മോക്ഷലബ്ധി.
6. പരശുരാമാവതാരത്തിലെ ആരാധനാ ഫലം ?
കാര്യസാദ്ധ്യം, ശത്രുനാശം.
7. ശ്രീരാമാവതാരത്തിലെ ആരാധനാ ഫലം ?
ദുഃഖനിവൃത്തി, ദുരിതശാന്തി, മോക്ഷലബ്ധി.
8. ബലരാമാവതാരത്തിലെ ആരാധനാ ഫലം ?
കൃഷിയുടെ അഭിവൃദ്ധി, ദുരിതശാന്തി, മോക്ഷലബ്ധി.
9. ശ്രീകൃഷ്ണാവതാരത്തിലെ ആരാധനാ ഫലം ?
വിവാഹലബ്ധി, കാര്യസിദ്ധി, ഈശ്വരാധീനം.
10. കല്ക്കിയവതാരത്തിലെ ആരാധനാ ഫലം ?
വിജയം, മനസുഖം, മോക്ഷം