2019, ഏപ്രിൽ 4, വ്യാഴാഴ്‌ച

അന്നപ്രാശനം



അന്നപ്രാശനം :-

കുഞ്ഞിന് ആദ്യമായി അന്നം (ചോറൂണ്) നൽക്കുന്ന കർമ്മമാണിത്. അന്നം പാചിക്കുവാനുള്ള ശക്തി കുന്നിലുണ്ടാവുമ്പോൾ - ആറാം മാസത്തിൽ - ഒരു ശുഭദിനം നോക്കി ഇതനുഷ്ഠിക്കണം.
"ഷഷ്ഠേമാസ്യന്നു പ്രാശനം
ഘൃതൗദനം തേജസ്കാമഃ
ദധിമധുഘൃത മിശ്രിതമന്നം പ്രാശയേത്" .
എന്ന വിധിപ്രകാരം പാകം ചെയ്ത ചോറിൽ നെയ്യ് , തേൻ , തൈർ ഇവ മൂന്നും ചേർത്ത് മാതാപിതാക്കളും, പുരോഹിതനും , ബന്ധുമിത്രാദികളും യജ്ഞവേദിക്കു ചുറ്റുമിരുന്ന് ഈശ്വരോപാസന - ഹോമാദികർമ്മങ്ങൾ - പൂജാവിധികൾ നടത്തി നിവേദിക്കുകയോ ആഹൂതി നൽകുകയോ ചെയ്യണം. പ്രസ്തു അന്നം യാഗാഗ്നിയിൽ ആഹൂതി ചെയ്യുകയോ നിവേദിക്കുകയോ ചെയ്യുന്നതിനു മുൻപ് വളരെ പവിത്രമായി പാകം ചെയ്ത നിവേദ്യം (ചോറ്) മാത്രം ആഹൂതി- നിവേദ്യം ചെയ്തിരിക്കണമെന്നുണ്ട്. നിവേദ്യാന്നത്തിന്റെ അഥവാ അഹൂതി നൽകിയതിന്റെ ശിഷ്ടാന്നത്തിൽ അൽപം കൂടി തേൻ ചേർത്ത് ഭഗവൽ പ്രസാദമെന്ന ഭാവത്തിൽ
" ഓം അന്നപതേ ഽ ന്നസ്യനോ
ദേഹ്യ നമീവസൃശുഷ്മിണഃ
പ്രപ്ര ദാതാരം തരിഷ ഊർജേനോ
ദേഹിദ്വിപതേ ചതുഷ്പതേ"
എന്ന മന്ത്രജപപൂർവ്വം മൂന്ന് പ്രാവിശ്യം അന്ന പ്രാശനം നടത്തിയവരുടെയും വായ് കൈ എന്നിവ വെള്ളമൊഴിച്ച് ശുദ്ധിവരുത്തിയിട്ട് മതാപിതാക്കളും കൂടിയിരിക്കുന്ന സ്തീപുരുഷന്മാരും ചേർന്ന് ഈശ്വര പ്രാർത്ഥനാപൂർവ്വം
"ത്വാം അന്നപതിരന്നാദോ വർദ്ധമാനോ ഭൂയഃ"
എന്നു ചൊല്ലി കുട്ടിയെ ആശിർവദിക്കണം. ഈ സംസ്ക്കാരകർമ്മം ആദ്യാവസാനം പിതാവിനേക്കാൾ മാതാവാണ് മുന്നിട്ട് നടത്തേണ്ടത്. കുട്ടിയുടെ ശബ്ദ്മാധുര്യവും സ്വഭാവനൈർമ്മല്യം, ആരോഗ്യം എന്നിവക്ക് അടിസ്ഥാനമിടുന്ന വിധത്തിലാണ് അന്നപ്രാശന കർമ്മം ആസൂത്രണം ചെയ്തിട്ടുള്ളത്. അന്നത്തിന്റെ (ഭക്ഷണത്തിന്റെ ) സൂക്ഷഭാഗത്തിൽ നിന്ന് മനോവികാസമുണ്ടാകുന്നു. അന്നം ന്യായപൂർവ്വം ആർജ്ജനം ചെയ്തതും സാത്വികവും പവിത്രസങ്കൽപത്തോടുകൂടി തെയ്യാറാക്കുന്നതുമാവണം. ശിശുവിന്റെ ഹൃദയത്തിൽ എപ്രകാരമുള്ള ഗുണങ്ങൾ ഉളവാക്കമെന്നാഗ്രഹിക്കുന്നുവോ അപ്രകാരമുള്ള ഭക്ഷണ പാനീയങ്ങൾ പാകമാക്കി കൊടുക്കണം. ഭക്ഷണത്തെ ഔഷധം പ്രസാദം, ബ്രഹ്മസ്വരൂപി എന്നി വിധത്തിൽ മനസ്സിലാക്കി പ്രസന്ന ഭാവത്തിൽ ഭുജിക്കണമെന്ന് പൊതുവിധി തന്നെയുണ്ട്.


നിഷ്ക്രമണം :-


ശിശുവിന്റെ ജനനശേഷം ശിശുവിനെ ആദ്യമായി പുറത്തേക്ക് കൊണ്ടുവരുന്ന ചടങ്ങാണിത്. ശിശുവിന്റെ ജനനശേഷം മുന്നാം ശുക്ല്പക്ഷ തൃതീയയിലോ നാലാം മാസത്തിൽ ശിശുവിന്റെ ജന്മതിഥിയിലോ സൂര്യോദയം തെളിഞ്ഞ അന്തരിക്ഷത്തിൽ ശിശുവിനെ വീടിനകത്തു നിന്നും പുറത്ത് നല്ല വായു സഞ്ചാരമുള്ള സ്ഥലത്ത് എടുത്ത് കൊണ്ടുപോയി പ്രകൃതിദർശനം നടത്തിക്കുന്നതിന് ഈശ്വരാരാധനാ പൂർവ്വം ചെയ്യുന്ന കർമ്മമാണ് നിഷ്ക്രമണ സംസ്ക്കാരം. ഗൃഹാന്തർഭാഗം വിട്ട് സഞ്ചരിക്കുന്നതിനും പ്രകൃതിയിലെ സദംശങ്ങളെ അനുകൂലമാക്കുന്നതിനും ശിശുവിനെ സജ്ജികരിക്കുകയാകുന്നു ഈ കർമ്മത്തിന്റെ ഉദ്ദേശ്യം.
കർമ്മത്തിൽ പങ്കെടുക്കാനായി വന്ന ബന്ധുമിത്രാദികൾ യജ്ഞവേദിയുടെ ചുറ്റുമിരിക്കെ ശിശുവിനെ കുളിപ്പിച്ച് ശുഭവസ്ത്രം ധരിപ്പിച്ച്. മാതാവ് എടുത്തുകൊണ്ടു വരികയും മാതാവും പിതാവും യജ്ഞവേദിയുടെ പടിഞ്ഞാറുഭാഗത്ത് പൂർവ്വാഭിമുഖമായി ഇടത്തും വലത്തുമായിരുന്ന് ഈശ്വരപ്രാർത്ഥന, ഹോമം (പൂജ) സ്വസ്തി വചനം മുതയാലവ യഥാവിധി അനുഷ്ഠിക്കുയും ചെയ്തിട്ട് ശിശുവിന്റെ ശിരസ്സിൽ സ്പർശിച്ചു കൊണ്ട് ഈ മന്ത്രം ചൊല്ലണം .
"ഓം അംഗാ ഭംഗാത്സംഭവസി ഹൃദയാദധിജായസേ
ആത്മാ വൈ പുത്രനാമാസി സജീവശരദഃ ശതം
ഓം പ്രജാപതേഷ ട്വാ ഹിംഗാരേണാവജ്ഘ്രാമി
സഹസ്രയുഷാ ഽ സൗജീവ ശരദഃ ശതം
ഗവാംത്വാഹിങ് കരേണാ വജിഘ്രാമി
സഹസ്രായൂഷാഽ സൗ ജീവശരദഃ ശതം"
അനന്തരം മാതാവിന്റെ കൈയ്യിൽ ശിശുവിനെ കൊടുത്തിട്ട് പിതാവ് മാതൃശിരസ്സിൽ മൗനമായി സ്പർശിക്കുകയും പിന്നീട് ശിശുവിനെയും എടുത്തിട്ട് ഇരുവരും പ്രസന്നതാപൂർവ്വം ആദിത്യന് അഭിമുഖമായി നിന്ന് കുഞ്ഞിനെ ആദിത്യദർശനം ചെയ്യിക്കുകയും വേണം.
അപ്പോൾ ചൊല്ലുന്ന മന്ത്രം
"ഓം തച്ചക്ഷുർദ്ദേവഹിതം പുരസ്താച്ഛുക്രമുച്ചരാത്
പശ്യേമ ശരദഃ ശതം ജീവേമ ശരദഃ ശതം
പ്രബ്രവാമ ശരദഃശതമാദീനൗഃസ്യാമ
ശരദഃശതം ഭൂയശ്ചശരദഃശതാത്
ഇങ്ങനെ മന്ത്രോച്ചരണപൂർവ്വം വായുസഞ്ചാരമുള്ളിടത്ത് അൽപനേരം ഉലാത്തിയിട്ട് മടങ്ങി യജ്ഞവേദിക്ക് അടുത്തു വരുമ്പോൾ അവിടെ കൂടിയിരിക്കുന്നവരെല്ലാം ചേർന്ന് "ത്വം ജീവശരദഃശതം വർദ്ധമാന" എന്ന മന്ത്രോച്ചാരണപൂർവ്വം ശിശുവിനെ ആശിർവദിക്കണം അന്നു വൈകുന്നേരം ചന്ദ്രൻ ഉദിച്ച് പ്രകാശിക്കുമ്പോൾ മാതാപിതാക്കൾ ശിശുവിനെ എടുത്ത് വീടിന് പുറത്ത് വന്ന് മാറിമാറി കൈയ്യിൽ ജലമെടുത്ത് ചന്ദ്രനെ നോക്കി
"ഓം യദദശ്ചന്ദ്രമസി കൃഷ്ണം പൃഥിവ്യാഹൃദയം ശ്രിതം
തദഹം വിദ്വാം സ്തത് പശ്യന്മാഹം പൗത്രമഘംതദം "
എന്ന് പ്രാർത്ഥനാപൂർവ്വം ജലം ഭൂമിയിൽ പ്രോക്ഷിക്കുകയും ശിശുവിനെ ചന്ദ്രദർശനം നടത്തിക്കുകയും വേണം....


നാമകരണം.

ഷോഡശക്രിയകളിൽ പെടുന്ന അഞ്ചാമത്തെ ക്രിയ ആണ് നാമകരണം. കുട്ടിക്ക് പേരിടുന്ന പേരിടൽച്ചടങ്ങാണ് ഇത്. കുട്ടി ജനിച്ച് പന്ത്രണ്ടാമത്തെ ദിവസമാണ് ഇത് നടത്തുക. ഓരോ സംസ്ക്കാരത്തിനും അനുഷ്ഠിക്കേണ്ടുന്ന ഈശ്വരപ്രാർത്ഥന ഹോമം സ്വസ്തി വചനം , ശാന്തി വചനം എന്നിവയെല്ലാം ശിശുവിന് വേണ്ടി പിതാവും പുരോഹിതനും മാതാവ് ശിശുവിനെ കുളിപ്പിച്ച് ശുഭവസ്ത്രം ധരിപ്പിച്ച് യജ്ഞവേദിയുടെ പടിഞ്ഞാറുഭാഗത്തിരിക്കുന്ന (കിഴക്ക് ദർശനമായി) പിതാവിന്റെ പിന്നിലൂടെ ചെന്ന് അദ്ദേഹത്തെ കുട്ടിയെ ഏൽപ്പിട്ട് ഇടത്തു ഭാഗത്തിരിക്കണം, കുട്ടിയുടെ ഇടതുചെവി വെറ്റിലകൊണ്ട് അടച്ചു പിടിച്ച് വലതുചെവിയിൽ മൂന്ന് തവണ പേരുവിളിക്കണം ശേഷം വലതുചെവി അടച്ചുപിടിച്ച് ഇടതുചെവിയിൽ മൂന്നു തവണ പേരുവിളിക്കണം.. ചെവിഅടച്ചു പിടിക്കാൻ ഉപയോഗിക്കുന്ന വെറ്റിലയുടെ ഞെട്ട് മുകളിലും വാൽ താഴെയുമായിട്ടു വേണം പിടിക്കാൻ . അങ്ങനെ മുറപ്രകാരം നാമകരണയജ്ഞവും വിശേഷയജ്ഞാഹൂതികളോടു കൂടി നടത്തപ്പെടുന്നു,
ആൺ കുട്ടികൾക്ക് വീര്യം ഐശ്വര്യം വിദ്യാ ബലം മുതലായ ഗുണങ്ങൾ വ്യഞ്ജിപ്പിക്കുന്ന പേരുകളും , പെൺകുഞ്ഞുങ്ങൾക്ക് മധുരകോമളങ്ങളായതും രണ്ടോ മൂന്നോ അക്ഷരങ്ങളടങ്ങുതുമായ പേരുകളും വിളിക്കണമെന്നുണ്ട്. അനന്തരം നാമകരണകർമ്മത്തിന് വേണ്ടി വന്ന് ഉപസ്ഥിതരായവരെല്ലാം ചേർന്ന് സാമൂഹിക ഉപാസന നടത്തും. പുരോഹിതന്റെ നാമസംസ്ക്കാരകർമ്മത്തിനു ശേഷം യഥോചിതം സൽക്കരിക്കപ്പെടുന്നു. ആഗതർ യാത്ര ചോദിച്ചു പിരിയുമ്പോൾ ശിശുവിനെ നോക്കി " ഹേ കുഞ്ഞേ! നീ ആയുഷ്മാനും , വിദ്യാധനനും, ധർമ്മാത്മാവും, യശസ്വിയും, പുരുഷാർത്ഥിയും, പ്രതാപിയും, പരോപകാരിയും, ഐശ്വര്യ സമ്പന്നനുമായി ഭവിക്കട്ടെ".
" ഹേ ബാലകാ ! ത്വമായുഷ്മാൻ വർച്ചസ്വീ തേജസ്വീ ശ്രീമാൻ ഭൂയഃ" - എന്നു ചൊല്ലി ആശിർവദിക്കണം.
"നാമധേയം തയോശ്ചാപി
മഹാപുരുഷ കർമ്മണാം !
വിശദാനം പ്രേരകഞ്ചഭവേൽ
സ്വഗുണ ബോധകം "


നാമകരണത്തിൽ പോലും ബാലികബാലന്മാരെ സത്തുക്കളുടെ സൽക്കർമ്മത്തിലേക്ക് ആകർഷിക്കത്തക്ക വിധം പൂർവ്വികർ ശ്രദ്ധിച്ചിരുന്നു.

ജന്മം എന്നത് അനുഭവങ്ങളാണ്.



ജന്മം എന്നത് അനുഭവങ്ങളാണ്.

പല ജന്മങ്ങളിലൂടെ പരമമായ ശാന്തിയെ പ്രാപിക്കും എന്ന് ഗീത പറയുന്നത് ഒരുപാട് അനുഭവങ്ങളിലൂടെ സത്യം അറിയും എന്നതിനെയാണ്. എന്തെങ്കിലും കാരണവശാല്‍ അറിയാനുള്ള ശ്രമത്തിനിടയില്‍ ഈ ദേഹം വെടിയെണ്ടിവന്നാല്‍ സൂക്ഷ്മശരീരം അടുത്ത ദേഹത്തിലൂടെ ആ അന്വേഷണം തുടരും. ഈ ജന്മത്തില്‍ അപരിചിതമായ കാര്യങ്ങള്‍ ആദ്യകാഴ്ചയില്‍ തന്നെ പരിചിതമായി തോന്നുന്നത് അതിനാലാകാം. ആത്മസാക്ഷാത്കാരത്തിനായുള്ള മാര്‍ഗത്തോട്‌ അങ്ങേയറ്റം നീതി പുലര്‍ത്തണം. യോഗ രഹസ്യം അറിയാന്‍ ആഗ്രഹിക്കുന്നവന്‍ പോലും കര്‍മഫലങ്ങളെ അതിജീവിക്കുന്നു.
യോഗി തപസ്വികളെക്കാള്‍, ജ്ഞാനികളെക്കാള്‍, കര്‍മ്മങ്ങളെക്കള്‍ ശ്രേഷ്ടനാണ്. യോഗി പരമസത്യവുമായി ചേര്‍ന്നവനാണ്. താദാത്മ്യം പ്രാപിച്ചവനാണ്. ഉൾകൊണ്ടതുമായി താദാത്മ്യം പ്രാപിച്ച് സ്വജീവിതത്തെ വ്യാപാരങ്ങളില്‍ അനുഭവിക്കുന്നവനായിരിക്കണം. അറിവിലും കര്‍മ്മത്തിലും ചേര്‍ച്ചയുണ്ടാകണം.
ആശ്രമത്തില്‍ വിദ്യയഭ്യസിച്ച മഹാബ്രാഹ്മണന്‍ കൌശികന്‍ പരംപോരുളിനെ അറിഞ്ഞത് വീട്ടമ്മയില്‍ നിന്നും ഇറച്ചി വെട്ടുകാരില്‍ നിന്നുമാണ്. തന്നെ അറിയുന്നതിലൂടെ സര്‍വ്വം അറിയുകയാണ് ജ്ഞാനം. തന്നെത്തന്നെ അശ്രമമായിക്കണ്ട് അങ്ങേയറ്റം ആസക്തിയോടെ സമഗ്രമായി ജ്ഞാനത്തെ അറിയണം. ഈശ്വരനെ കുറിച്ച് "കുറച്ചറിയല്‍ അസാദ്യമാണ്.
ഏതു അറിഞ്ഞിട്ടു ഇവിടെ വീണ്ടും വേറൊന്നും അറിയേണ്ടതായി ഇല്ലയോ ആ ജ്ഞാനത്തെ അനുഭവസഹിതം ഒന്നൊഴിയാതെ പറഞ്ഞുതരാമെന്ന് ഭഗവാന്‍ പറയുന്നു. അത് നീ തന്നെയാണ്.(തത് ത്വം അസി). ഇത് ഉപദേശ വാക്യമാണ്. ഇത് കേട്ടവര്‍ അറിവ് ബ്രഹ്മമാണ് എന്നും (പ്രജ്ഞാനം ബ്രഹ്മ) ആത്മാവ് ബ്രഹ്മം ആണെന്നും (അയമാത്മാ ബ്രഹ്മ) മനനം ചെയ്യുന്നു. അവസാനം അനുഭവവാക്യമായി അഹം ബ്രഹ്മാസ്മി- ഞാന്‍ ബ്രഹ്മമാകുന്നു- പുറത്തു വരുന്നു. ആയിരത്തില്‍ ഒരാളെ ഇതിനായി യാത്നിക്കുന്നുള്ളൂ. അതില്‍ ആയിരത്തില്‍ ഒരാളെ താത്വികമായി ശരിയാംവണ്ണം അറിയുന്നുള്ളൂ.


ചൂഡാകർമ്മം:-


കുഞ്ഞ് ജനിച്ച് മൂന്ന് വർഷം കഴിയുമ്പോഴോ മുൻക്കൂട്ടിവേണമെങ്കിൽ ഒരു വയസ്സ് തികഞ്ഞിട്ടോ, ഉത്തരായണകാലത്ത് ശുക്ല്പക്ഷത്തിൽ ഒരു ശുഭമൂഹൂർത്തത്തിൽ ഗർഭത്തിൽ വെച്ച് അങ്കുരിച്ചിട്ടുള്ള തലമുടി കളയുന്ന കർമ്മമാണിത്. ഇതിനെ കേശാച്ഛേദനം അഥവ മുണ്ഡനസംസ്ക്കാരം എന്നീ പേരുകളിലും ആചരിക്കാറുണ്ട്.
തൃതീയേ വർഷേ ചൗളം
ഉത്തരതേഽ ഗ്നേർബ്രീഹിയവമാ-
ഷതിലാനാം പൃഥക് പൂർണ്ണാശരാവാണി
നിദധാതി സാംവത്സരികസ്യ ചൂഡാകരണം
എന്നി ക്രമങ്ങളിൽ ആശ്വലായന, പരസ്ക്കര, ഗോദീലീയാദി തുടങ്ങിയ ഗൃഹ്യ സൂത്രങ്ങളിൽ ചൂഡാകർമ്മത്തെ പറ്റി പറയുന്നു.
വിധിയാംവണം പൂജ-ഹോമാദികൾ അനുഷ്ഠിച്ചിട്ട് അതിനുശേഷം ഒരുപാത്രം ജലം ജപിച്ച് ജലവും വെണ്ണയും ചേർത്ത് കയ്യിലെടുത്തുകൊണ്ട്
" ഓം അദിതിഃ ശ്മശ്രുവപത്വാപഉദന്തുവർച്ചസാ
ചികിത്സതു പ്രജാപതിഃ ദീർഘായുത്വായചക്ഷസേ
ഓം സവിത്രാ പ്രസൂതാ ദൈവ്യാ അപൗദന്തുതേ
തനും ദീർഘായുത്വായ വർച്ചസേ
എന്നി മന്ത്രോച്ചാരണപൂർവ്വം മൂന്ന് പ്രാവിശ്യം കുട്ടിയുടെ തലമുടിയിൽ പുരട്ടി മുടി ഒതുക്കിവെക്കുകയും മൂന്ന് ദർഭപ്പുല്ല് മുടിയോട് ചേർത്തു പിടിച്ചുകൊണ്ട്,
"ഓം ഔഷധേ ത്രായസ്വൈനം ഓം വിഷ്ണോർദംഷ്ട്രോ ഽസി"
ഇത്യാദി മന്ത്രോച്ചരണപൂർവ്വം കത്രികകൊണ്ട് യഥാക്രമം വലത്തും, ഇടത്തും, പിന്നിലും മുന്നിലുമുള്ള മുടി മുറിക്കുകയും ചെയ്തിട്ട് പിതാവ് ക്ഷുരകനെ ക്ഷണിച്ച് യജ്ഞവേദിയുടെ വടക്ക് ഭാഗത്ത് പൂർവ്വാഭിമുഖമായിരുത്തി അയാളെകൊണ്ട് നല്ലവണം മൂഡനം ചെയ്യിക്കണം. തത്സമയത്ത് ചൊല്ലേണ്ടുന്ന മന്ത്രം.
"ഓം യത്ക്ഷുരേണ മർചയതാ സുപേശസാ
വപ്താ വപസികേശാൻ ശുദ്ധി
ശിരോമാസ്യായുഃ പ്രമേഷിഃ
ദർഭയില്ലെങ്കിൽ കുശപ്പുല്ല് മൂന്നണ്ണം ചേർത്തിട്ട് വേണം ആദ്യത്തെ മുടി കത്രിക്കേണ്ടത് ശിഖ- കുടുമ വെക്കണമെന്നുള്ളവർ രണ്ടാമത്തെ ക്ഷൗരം മുതൽ വളർത്തിയാൽ മതിയാകും .
മൂണ്ഡനം കഴിഞ്ഞ് ദർഭ , ശമീവൃക്ഷത്തിന്റെ ഇല എന്നിവയിൽ പശുവിൻ ചാണകം കൊണ്ട് മുടിയെല്ലാം ഒപ്പിയെടുത്ത് ഒരു കുഴികുത്തി അതിലിട്ട് മൂടണം .


കേശഛേദനാന്തരം വെണ്ണയോ തൈരിന്റെ പാടയോ തലയിൽ പുരട്ടി കുട്ടിയേ കുളിപ്പിച്ച് ശുഭവസ്ത്രം ധരിപ്പിച്ച് തലയിൽ ചന്ദനം കൊണ്ട് സ്വസ്തികയെഴുതി വീണ്ടും യജ്ഞവേദിക്കടുത്ത് കൊണ്ടു വന്ന് സമാപനയജ്ഞം നടത്തി ക്ഷുരകൻ പുരോഹിതർ എന്നിവർക്ക് പാരിതോഷികം നൽകി യഥശക്തി സൽക്കരിക്കണം. എല്ലാവരും യാത്ര പറഞ്ഞ് പിരിയുമ്പോൾ " ഓം ത്വം ജീവശരദാഃ ശതം വർദ്ധമാനഃ എന്ന മന്ത്രം ഉച്ചരിച്ച് കുട്ടിയെ ആശിർവദിക്കണം ...

ഭഗവദ് ഗീത ഒരു ആത്മീയ ശാസ്ത്രം




ഭഗവദ് ഗീത ഒരു ആത്മീയ ശാസ്ത്രം :-

മാനസികമായി തളർന്ന അർജ്ജുനനുള്ള കൃഷ്ണോപദേശമാണ് ഭഗവത് ഗീത. ഒരു മനഃശാസ്ത്രജ്ഞൻ മനോരോഗിയെ വിദഗ്ദ്ധമായി ചികിത്സിക്കുന്ന രീതിയിലാണ്. കൃഷ്ണൻ ഇവിടെ വിഷയം കൈകാര്യം ചെയ്യുന്നത്. അർജ്ജുനനെ മാനസിക സംഘർഷത്തിൽ നിന്ന് പുറത്തുകൊണ്ടുവരാൻ ആദ്യം തന്നെ അർജ്ജുനന്റെ മാനസ്സികാവസ്ഥയെ ഉൾകൊള്ളുകയും അംഗീകരിക്കുകയും ചെയ്തുകൊണ്ട് ആർദ്രതയോടെ സഹതാപം കാണിക്കുന്ന കൃഷ്ണൻ ഒരു രോഗിക്ക് എപ്പോഴും തന്നോട് അനുകമ്പ കാണിക്കുന്നവരിലാണ് വിശ്വാസവും ശ്രദ്ധയും ഉണ്ടാവുക എന്നു വ്യക്തമാക്കുന്നു. ഇന്ന് വൈദ്യശാസ്ത്രം ഏറെ വളർന്നെങ്കിലും രോഗിയെക്കുറിച്ച് ചിന്തിക്കാതെ രോഗത്തെ ചികിത്സിക്കാനാണ് പല ചികിത്സകരും ആവേശം കാണിക്കുന്നത്. രോഗിയോട് അനുകമ്പയും സഹതാപവും കാണിക്കാത്ത ഒരു ഡോക്ടർക്കും ചികിത്സ പൂർണമാകാൻ സാധിക്കുകയില്ല. കാരണം രോഗത്തിന്റെ എല്ലാ വേദനകളും ദുഃഖങ്ങളും ഇരിക്കുന്നത് മനസ്സിലാണ് എന്നതു തന്നെ. ആധുനിക വൈദ്യശാസ്ത്രത്തിനു പോലും ഉൾക്കാഴ്ച്ച പകരാൻ 5000 വർഷങ്ങൾക്കു മുമ്പുള്ള ഭാരതീയ സംസ്കാരത്തിന് സാധിച്ചിട്ടുണ്ടെന്ന് പറയുമ്പോൾ നമ്മുടെ സംസ്കാരത്തിന്റെ മഹത്ത്വം എത്രയായിരിക്കും.
പിന്നിട് അർജ്ജുനന്റെ മഹത്ത്വം തനിക്ക് നല്ലതുപോലെ അറിയാം എന്ന രീതിയിൽ കൃഷ്ണൻ സ്നേഹത്തോടെ സസാരിക്കുന്നു. ഏതു വ്യക്തിക്കും നല്ലോരു ഭൂതകാലം ഉണ്ടെന്നും അതു അയാൾക്ക് അഭിമാനിക്കനും സ്വയം ആദരിക്കാനും യോഗ്യത നൽക്കുന്നതാണെന്നും ഓർമ്മിപ്പിച്ചാൽ, ആ വ്യക്തിയുടെ ഭാവിയെക്കുറിച്ചുള്ള വ്യാകുലചിന്തകൾ നിറഞ്ഞ ചിന്തകൾ നിറഞ്ഞ മനസ്സിനെ ഭൂതകാലത്തിലെ നല്ല ചിന്തകളിലേക്ക് കൊണ്ടുപോകാൻ സാധിക്കും. അപ്പോൾ ആ വ്യക്തിക്ക് തന്നെ കുറിച്ചുള്ള അപകർഷതാബോധത്തിൽ നിന്ന് പുറത്ത് കടക്കാൻ സാധിക്കും. മനശാസ്ത്രത്തിന്റെ അത്ഭുതകരമായ ചികിത്സാരീതിയാണ് അർജ്ജുനനിൽ പ്രയോഗിക്കുന്നത്. ഭഗവാൻ കൃഷ്ണൻ പിന്നിട് അർജ്ജുനന് മന്തോപദേശം നൽക്കുന്നു. "ക്ഷുദ്രം ഹൃദയദൗർബല്യം തൃക്ത്വേത്തിഷ്ഠ് പരന്തപ". ഭഗവദ് ഗീതയിലെ മാനസീകോർജ്ജം നൽകുന്ന ശക്തിയുള്ള മന്ത്രമാണിത്. തന്നെ തളർത്തുന്ന മനസ്സിന്റെ ദൗബല്യങ്ങളെ വിട്ടുകൊണ്ട് അതിനെ കുറിച്ച് ചിന്തിക്കാതെ നല്ല കാര്യങ്ങൽ മാത്രം ചിന്തിക്കുവാനും അതിൽ മുഴുകുവാനും മനസ്സിനെ പ്രേരിപ്പിക്കുക." എന്നാണ്. പരസഹായം ഇല്ലാതെ മാനസ്സികമായി സ്വയം ഉയരാൻ സാധിച്ചാൽ പിന്നെ ജീവിത പരാജയം ഉണ്ടാകില്ല. ഭഗവദ്ഗീതയിൽ ഭഗവാൻ കൃഷ്ണൻ ഓരോരുത്തനും എങ്ങിനെയായാലാണ് ഉദാത്തമായ ജീവിത ശൈലിഉണ്ടാവുക എന്നു മനസ്സിലാക്കിത്തരുന്നു. അതിലെ തത്ത്വങ്ങൾ ഉൾക്കൊണ്ട് അത് ജീവിതത്തിന്റെ ഉന്നതിക്കായി ഉപയോഗപെടുത്തിയാൽ ജീവിച്ചിരിക്കുമ്പോൾ സമുന്നതമായമനസ്സിന്റെ ഉടമകളാവാൻ നമുക്ക് സാധിക്കും. അത്തരമൊരു അവസ്ഥയിൽ ദുഃഖത്തിനോ, ഭയത്തിനോ, സംശയത്തിനോ നമ്മേ സ്വാധീനിക്കാൻ കഴിയില്ല.
ഭഗവദ് ഗീതയിലെ സാംഖ്യയോഗത്തിലെ ശ്ലോകങ്ങൾ ശാസ്ത്രീയമായ ആത്മപഠനമാണ്. ഇതിൽ ഭഗവാൻ സ്നേഹത്തെ ഇങ്ങനെ നിർവചിച്ചിരിക്കുന്നു. സ്വയം ജീവിതത്തെ അറിയുകയും തന്നെത്തന്നെ മാനസ്സികമായി ഉയർത്തുകയും മറ്റുള്ളവരെ ഉയരാൻ സഹായിക്കുകയും ചെയ്യുന്നതാണ് സ്നേഹം. ഏതു പരിതസ്ഥിതികളിലും അസ്വസ്ഥതകളിൽ നിന്ന് പുറത്തുകടക്കാൻ കഴിവുളോരു മനസ്സിനെ നാം വികസിപ്പിച്ചെടുക്കണം. കാരണം ജീവിത സുഖം മുഴുവനിരിക്കുന്നത് സ്വസ്ഥമായ മനസ്സിലാണ്. ഒരു മനുഷ്യനെ വിജയിപ്പിക്കാൻ വഴികാണിച്ചു അമൂല്യമായ ആത്മീയശാസ്ത്രം തന്നെയാണ് ഭഗവദ് ഗീതാ.


ശ്രീകൃഷ്ണപരമാത്മനേ നമഃ

ഒരു ഹോട്ടലില്‍ ഒരേതരം ഭക്ഷണം മാത്രമേയുള്ളൂ എങ്കില്‍, അതുമാത്രം ഇഷ്ടപ്പെടുന്നവരെ മാത്രമേ അവിടേക്കു് ആകര്‍ഷിക്കുവാന്‍ കഴിയുകയുള്ളൂ. എന്നാല്‍ പലതരം വിഭവങ്ങള്‍ ഉണ്ടെങ്കില്‍, എല്ലാ തരത്തില്‍പ്പെട്ടവര്‍ക്കും അവിടം ഇഷ്ടമാകും. ഓരോരുത്തര്‍ക്കും വേണ്ടതു് അവിടെയുണ്ടു്. ഇതുപോലെ ഭഗവാന്‍ ശ്രീകൃഷ്ണൻ എല്ലാ സംസ്‌കാരത്തില്‍പ്പെട്ടവരെയും ഉദ്ധരിക്കുവാന്‍വേണ്ടി വന്ന ആളാണു്. ഓരോരുത്തര്‍ക്കും വേണ്ട മാര്‍ഗ്ഗമാണു് അവിടുന്നു നല്കിയിട്ടുള്ളതു്. ഏതെങ്കിലും ഒരു വിഭാഗത്തിനുവേണ്ടി മാത്രം വന്ന ആളല്ല ഭഗവാന്‍. കൊലപാതകികള്‍ക്കും കൊള്ളക്കാര്‍ക്കും എന്നുവേണ്ട, സര്‍വ്വര്‍ക്കും ആത്മതലത്തിലേക്കു് ഉയരുവാന്‍ വേണ്ട മാര്‍ഗ്ഗം അവിടുന്നു കാട്ടിത്തന്നിട്ടിണ്ടു്. സ്വന്തം ധര്‍മ്മം അനുഷ്ഠിക്കുവാനുള്ള പ്രേരണയാണു ഭഗവാനില്‍നിന്നു ലഭിക്കുന്നതു്. എന്നാല്‍, ഇതു തെറ്റു ചെയ്യുവാനോ തെറ്റു് ആവര്‍ത്തിക്കുവാനോ ഉള്ള ആഹ്വാനമല്ല. തന്റെ ശരിയായ ധര്‍മ്മം ഏതെന്നറിഞ്ഞു്, അതില്‍ ഉറച്ചുനിന്നു്, ജീവിതത്തില്‍ മുന്നേറി, ലക്ഷ്യത്തിലെത്തുവാനാണു് അവിടുന്നു പറയുന്നതു്. തെറ്റു ചെയ്തുപോയിട്ടുണ്ടെങ്കില്‍ അതിനെ ഓര്‍ത്തിരുന്നു വിലപിച്ചു സമയം നഷ്ടമാക്കുക എന്നതു് അവിടുത്തെ മാര്‍ഗ്ഗമല്ല. തെറ്റുതിരുത്തി മുന്നേറുകയാണു വേണ്ടതു്. പശ്ചാത്താപത്തില്‍നിന്നും ഊറിവരുന്ന കണ്ണുനീരിനു് കഴുകി കളയുവാനാവാത്ത പാപങ്ങളില്ല. എന്നാല്‍ ശരിയേതെന്നറിഞ്ഞു കഴിഞ്ഞു്, തെറ്റാവര്‍ത്തിക്കുവാന്‍ പാടില്ല. ശരിയായ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുവാന്‍ വേണ്ട ശക്തി മനസ്സിനു പകരണം. അതിനുള്ള മാര്‍ഗ്ഗമാണു് അവിടുന്നു് ഉപദേശിക്കുന്നതു്.
ഓരോരുത്തരും ഏതു തലത്തില്‍ നില്ക്കുന്നുവോ, അവിടെനിന്നും കൈപിടിച്ചു് ഉയര്‍ത്തുന്നതിനുവേണ്ടി, ഓരോരുത്തര്‍ക്കും ചേര്‍ന്ന വിധത്തിലുള്ള മാര്‍ഗ്ഗമാണു് അവിടുന്നു നല്കിയിട്ടുള്ളതു്. ഒരാളുടെ മാര്‍ഗ്ഗം മറ്റൊരാള്‍ക്കു് അനുയോജ്യമായെന്നു വരില്ല. അയാള്‍ക്കു് അതു് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ല. അതു ഭഗവാന്റെയോ അവിടുത്തെ ഉപദേശങ്ങളുടെയോ കുറ്റമല്ല. അവരവര്‍ ഉള്‍ക്കൊണ്ടിരിക്കുന്ന സംസ്‌കാരത്തിന്റെ വ്യത്യാസമാണു്.
ശ്രീകൃഷ്ണപരമാത്മാവു സര്‍വ്വരെയും ഉദ്ധരിക്കാന്‍വേണ്ടി വന്ന ആളാണു്. അവിടുത്തെ ശരിയായി മനസ്സിലാക്കാന്‍ ശ്രമിക്കാത്തതാണു് അവിടുത്തെ പ്രവൃത്തികളില്‍ സംശയം ജനിക്കുവാന്‍ കാരണം. താഴത്തുനിന്നു ചുറ്റും നോക്കിയാല്‍ കുന്നും, കുഴിയും, കാടും, നാടും മറ്റും കാണേണ്ടി വരും. എന്നാല്‍ വളരെ ഉയരത്തില്‍നിന്നു താഴേക്കു നോക്കുകയാണെങ്കില്‍ എല്ലാം വെറും പച്ചയായി, ഏകത്വമായി മാത്രമേ കാണുവാന്‍ സാധിക്കൂ. അപ്പോള്‍ നമ്മള്‍ എവിടെനിന്നു നോക്കുന്നു എന്നതാണു പ്രശ്‌നം. ശരിയായ കാഴ്ചപ്പാടോടെ നോക്കിയാല്‍ അവിടുത്തെ ഓരോ പ്രവൃത്തിയും നമ്മെ ആത്മതലത്തിലേക്കുയര്‍ത്തുവാന്‍വേണ്ടി ആയിരുന്നു എന്നു കാണുവാന്‍ പ്രയാസമില്ല. മറിച്ചു്, സംശയത്തിന്റെ കറപുരണ്ട കണ്ണുമായാണു നോക്കുന്നതെങ്കില്‍ എല്ലാം തെറ്റായേ തോന്നുകയുള്ളൂ. അങ്ങനെയുള്ളവര്‍ക്കു് ആരിലും നന്മ കാണുവാന്‍ കഴിയില്ല. അതു് ഈശ്വരന്റെ കുറ്റമല്ല. നമ്മള്‍ ഉള്‍ക്കൊണ്ടിരിക്കുന്ന സംസ്‌കാരത്തിന്റെ കുറവാണു്.
ദേവാസുരയുദ്ധത്തിൽ ദേവന്മാർ ജയിച്ചത് ബ്രഹ്മാനുകൂല്യം കൊണ്ടായിരുന്നു. പക്ഷേ തങ്കളുടെ ശക്തികൊണ്ടാണ് അതു സാധിച്ചത് എന്ന് ദേവന്മാർ അഹങ്കരിച്ചു. ആ അഹംബോധം തീർക്കാനായി ബ്രഹ്മം ഒരു യക്ഷത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. യക്ഷത്തെ കണ്ട് ഭയപ്പെട്ട ദേവന്മാർ ആ യക്ഷത്തെകുറിച്ചറിയാനായി അഗ്നി, വായു, ഇന്ദ്രൻ എന്നി ദേവന്മാരെ നിയോഗിച്ചു.
ആദ്യം ഗർവ്വോടു കൂടി ചെന്നത് അഗ്നിയായിരുന്നു. നീ ആരാണെന്ന് യക്ഷം ചോദിച്ചപ്പോൾ ഞാൻ ലോക പ്രസിദ്ധനായ അഗ്നിയാണ് 'ജാതവേദ'നാണ് . എന്താ നിന്റെ അറിവ് (വീര്യം) എന്ന് യക്ഷം ചോദിച്ചപ്പോൾ അഗ്നി സ്വയം ശ്ലാഘിച്ചുകൊണ്ട് "യാദിദം പൃഥിവ്യാമിതിസർവ്വം ദഹേയം" പൃഥിയിലെ സർവ്വ വസ്തുക്കളും ഞാൻ ദഹിപ്പിക്കുന്നവനാണ്. ഉടനെ യക്ഷം ഒരു പുൽക്കൊടി എടുത്ത് മുമ്പിൽ വെച്ച് ദഹിപ്പിക്കാൻ പറഞ്ഞു. സർവ്വശക്തിയുമുപയോഗിച്ച് അഗ്നിക്ക് അതിനെ ദഹിപ്പിക്കാൻ കഴിഞ്ഞില്ല. ലജ്ജിച്ച് മടങ്ങി.
വായുവും അഹന്തയോടെ ചെന്നു ഞാൻ 'മാതരിശ്വാവാണ്' എന്നാണ് വായു പറഞ്ഞത്. (ഭൂമിയിലും ആകശത്തിലും യഥേഷ്ടം സഞ്ചരിക്കുന്നവൻ) എന്താണ് നിന്റെ വീര്യം എന്നതിന് "ഇദം സർവ്വം ആദദീയ യദിദം പൃഥിവ്യാമിതി" - ലോകത്തിലെ എല്ലാ വസ്തുക്കളെയും എടുത്തുമാറ്റിക്കളയാൻ (കടപുഴകി എറിയാൻ) കഴിവുള്ളവനാണ് ഞാൻ. യക്ഷം ഒരു പുൽക്കൊടി വായുവിന്റെ മുമ്പിൽ വെച്ച് മാറ്റാൻ പറഞ്ഞു സർവ്വശക്തിയുമുപയോഗിച്ചിട്ടും വായുവിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. വായുവും അശക്തനായി മടങ്ങി.
പിന്നീട് ദേവന്മാർ അയച്ചത് ഇന്ദ്രനെയായിരുന്നു. തനിക്ക് കഴിയാത്തതായി ഒന്നുമില്ല എന്ന അഹങ്കാരത്തോടെ ഇന്ദ്രൻ ചെന്നു. അഹങ്കാരിയായ ഇന്ദ്രന് കാണാൻ പോലും കിട്ടാതെ യക്ഷം മറഞ്ഞു. ആകാശത്തിൽ അതിശോഭായമാവനയായി വാഴുന്ന ഉമാ ഭഗവതിയെ കണ്ട് അഭ്യർത്ഥിച്ചു. അല്ലയോ ദേവീ ആ യക്ഷം ആരാണ്? എന്ന് ബലവാനായ തന്നെ കാണുവാൻ പോലും കൂട്ടാക്കാതെ മറഞ്ഞ യക്ഷത്തെക്കുറിച്ചറിയാനായി " ബ്രഹ്മവിദ്യാസ്വരൂപിണിയും ഭക്തവത്സലയുമായ ഉമാഭഗവതിയെ പ്രത്യക്ഷപ്പെടുത്തി പ്രാർത്ഥിച്ചു. "ബഹുശോഭമാനം ഹൈമവതി"
ഇന്ദ്രന്റെ പ്രാർത്ഥന സ്വീകരിച്ച് യക്ഷം ബ്രഹ്മസ്വരൂപമായിരുന്നു എന്നും ബ്രഹ്മതേജസ്സിന്റെ ആനുകൂല്യത്താലാണ് ദേവന്മാർക്ക് വിജയമുണ്ടായതെന്നും മനസ്സിലാക്കി കൊടുത്തു. ബ്രഹ്മത്തെക്കുറിച്ച് ജ്ഞാനം നേടിയ അഗ്നിയും വായുവും ഇന്ദ്രനും ദേവന്മാരിൽ ശ്രേഷ്ഠന്മാരായി പരിഗണിക്കപ്പെട്ടു. തന്റെ ശരീരശക്തിയും കഴിവും മാത്രമുണ്ടായാൽ പോരാ ഈശ്വരചൈതന്യം കൂടി അനുഗ്രഹിച്ചാലെ കർമ്മങ്ങൾ നിവർത്തിക്കാൻ കഴിയൂ. ചൈതന്യമില്ലെങ്കിൽ ഒന്നിനും കഴിയില്ല. ബ്രഹ്മചൈതന്യത്തിന്റെ സാഹായമുണ്ടായതിനാലാണ് ദേവന്മാർക്ക് അസുരന്മാരെ ജയിക്കാൻ കഴിഞ്ഞത്. അല്ലാതെ അവരുടെ മാത്രം ശക്തികൊണ്ടായിരുന്നില്ല. ജയത്തിന്റെ ഉന്മാദാവസ്ഥയിൽ അത് വിസ്മരിച്ച ദേവന്മാരെ ഓർമ്മപ്പെടുത്താനാണ് ബ്രഹ്മം യക്ഷരൂപത്തിൽ വന്നത്.
എത്രനേരം നിങ്ങള്‍ കൈത്തലം കുഴിച്ച് പിടിച്ചിരിക്കുന്നുവോ അത്രയും നേരം ജലം അതിലിരിക്കും. പക്ഷേ എപ്പോള്‍ അതില്‍ പിടിമുറുക്കുന്നുവോ, സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവോ. അപ്പോള്‍ അത് വിരലുകള്‍ക്കിടയിലൂടെ ചോര്‍ന്ന് പോകുന്നു."
സ്നേഹിതനെ /സ്നേഹിതയെ സ്വാര്‍ത്ഥത കൊണ്ട് വലയം ചെയ്യാന്‍ തുടങ്ങുമ്പോഴേക്കും അവര്‍ അകന്നു പോകുന്നു.
.....സ്വാര്‍ത്ഥത സ്നേഹത്തെ അകറ്റുന്നു.......
"ശരിയായ സ്നേഹം സ്വതന്ത്രമാണ്. നമ്മെ സ്നേഹിക്കുന്നവര്‍ക്ക് നാം തികഞ്ഞ സ്വാതന്ത്ര്യം കൊടുക്കണം. ഒന്നും അവരില്‍ നിന്നും പ്രതീക്ഷിക്കരുത്, പക്ഷേ അങ്ങോട്ട് നിറയെ നല്കണം, ഉപദേശിക്കാം, പക്ഷേ കല്പനയാകരുത്. അവരുടെ സ്നേഹം എനിക്കു മാത്രം മതി എന്ന് ശഠിക്കരുത്. അതൊക്കെ സ്നേഹത്തെ നിലനിറുത്താന് ‍സഹായിക്കില്ല. പക്ഷേ അങ്ങനെ സ്നേഹിക്കാന്‍ കഠിന പരിശീലനം തന്നെ വേണം. അതിനു കഴിഞ്ഞാല്‍ എല്ലാവരുടേയും സ്നേഹം നിങ്ങളിലേക്ക്, നിങ്ങള്‍ ആവശ്യപ്പെടാതെ തന്നെ ഒഴുകുന്നതു കാണാം."
. സ്നേഹമെന്നപേരില്‍ നാം കാണിക്കുന്നത് പലപ്പോഴും സ്വാര്‍ത്ഥതയാണ്. നാം സ്നേഹിക്കുന്നവര്‍ ഇന്നവിധം ജീവിതം നയിക്കുമെന്നു പറയുമ്പോള്‍ നാം സത്യത്തില്‍ അവരെ സ്നേഹിക്കുന്നതല്ല, സ്നേഹഭാവത്തില്‍ നമ്മുടെ സന്തോഷത്തിനായി സ്വാര്‍ത്ഥത കൊണ്ട് അവരെ ബന്ധിക്കുകയാണ്. യഥാര്‍ത്ഥ സ്നേഹം ബന്ധനത്തില്‍ നില്ക്കുകയില്ല. സ്നേഹം ഒന്നും പ്രതീക്ഷിക്കുന്നില്ല. അതേ സമയം എന്തും നല്കാന്‍ ഒരുക്കവുമാണ്.


ഭഗവാന്‍ ഗീതയില്‍ 20 ഗുണങ്ങളെ ജ്ഞാനലക്ഷണങ്ങള്‍ ആയി പറയുന്നു. മാനി എന്ന ഭാവം ഇല്ലായ്കയാണ് ഒന്നാമത്തേത്. ഞാനെന്നഭാവം മാറി വിനയാന്വിതരാകുക.. ഫലസമൃധമാകുമ്പോഴാണ് വൃക്ഷങ്ങള്‍ ശിരസ്സുതാഴ്ത്തുന്നത്. ദംഭമില്ലായ്മയാണ് രണ്ടാമത്തെ ഗുണം. തനിക്കില്ലാത്ത ഗുണം ഉണ്ടെന്നു നടിക്കാതിരിക്കുക. അഹിംസ എന്ന ഗുണം ഒന്നിനെയും ഒരു പ്രകാരത്തിലും ഉപദ്രവിക്കാതിരിക്കല്‍ എന്നതിലുപരി ഞാന്‍ എന്നും, എന്റെ്ത് എന്നും എണ്ണാതിരിക്കലാണ്. ആ എണ്ണലാണ് എല്ലാ ഹിംസക്കും കാരണം. ശാന്തി എന്ന ഗുണമുണ്ടാകുന്നത് എകാഗ്രതയിലാണ്. മനസ്സില്‍ പല ചിന്തകള്‍ വരുമ്പോള്‍ സമാധാനം നഷ്ടപ്പെടും. ആർജ്ജ്വം വക്രതയില്ലായ്മ ആണ്. ഉള്ളത് നേരെ പറയാനുള്ള ധൈര്യം.
ഗുരുശുശ്രൂഷയില്ലാതെ ഒന്നും പൂർണ്ണമാകില്ല. എവിടെയെങ്കിലും അറിവിനായി സമീപിക്കുകയും അവിടെ പൂർണ്ണമായി സമർപ്പിക്കുകയും വേണം. ഗുരുവായി സന്യാസിയെയോ അച്ഛനെയോ അമ്മയെയോ സൂര്യനെയോ സമുദ്രത്തെയോ എന്തിനെ വേണമെങ്കിലും സ്വീകരിക്കാം. ജ്ഞാനത്തിനു വാക്ക്,ശരീരം,കര്മ്മം,,മനസ്സ് എന്നിവയുടെ ശുചിത്വം ആവശ്യമാണ്‌. അത്മസംയമനവും ഇന്ദ്രിയ വിഷയങ്ങളില്‍ വൈരാഗ്യവും സ്ഥിരതയും വേണം.
അഹങ്കാരമില്ലാതിരിക്കുക (ഞാനാണ് ചെയ്യുന്നതെന്ന് ചിന്തയില്ലായ്മ) ജനനം,മരണം,ജര,വ്യാധി എന്നിവ ദുഖമായി കാണാതിരിക്കുക, ഇഷ്ട്ടമായോ അനിഷ്ട്ടമായോ എന്തുവന്നാലും സമചിത്തതയോടെ പാലിക്കുക; ഭഗവാനല്ലാതെ മറ്റൊരു ലക്ഷ്യവുമില്ലാത്ത, തെറ്റിപോകാത്ത ഭക്തിയുണ്ടാകുക; വിജനവാസം (മാസത്തിലൊരിക്കലെങ്കിലും മറ്റെല്ലാം വിട്ടു ഏകാന്തതയില്‍ ഇരിക്കുക); അത്മീയജ്ഞാനത്തില്‍ എപ്പോഴും മനസ്സിനെ നിർത്തുക. തത്വജ്ഞാനം കൊണ്ടുള്ള പ്രയോജനം അറിയുക. ഇതെല്ലാമാണ് ജ്ഞാനത്തിന്റെ ലക്ഷണങ്ങള്‍, മറ്റെല്ലാം അറിവില്ലായ്മയാണ്.

ഗായത്രീ മാഹാത്മ്യം…

ഗായത്രീ മാഹാത്മ്യം……

ഗായത്രീ കല്പവൃക്ഷം :-
സ്വർലോകത്തിലെ സർവ്വാഭിഷ്ടപ്രദായിയായ ഉൽകൃഷ്ടവൃക്ഷമാണ് കല്പകവൃഷം. അതുപോലെ എല്ലാ സംഭാവനകളെയും സുഭിക്ഷമായി നൽകുന്നു. ഭൂമിയിലെ ഗായത്രീയെന്ന കല്പകവൃക്ഷം.
ഓം = ആസ്തിക്യം, ഭാരതീയധർമ്മമൂലം. അതു വളർന്ന് മൂന്ന് ഭഗമായി പിരിയുന്നു.
ഭുഃ = ആത്മജ്ഞാനം,
ഭുവഃ = കർമ്മയോഗം,
സുവഃ = സുസ്ഥിരത (സമാധി),
മൂന്ന് പ്രധാന ശാഖകൾക്ക് 3 - 3 ഉപശാഖകൾ ഉണ്ട്,
1 -തത് = ജീവജ്ഞ്നാനം, സവിതുഃ = ശക്തിസഞ്ചയം, വരേണ്യം = ശ്രേഷ്ഠ്ത,
2 - ഭർഗ്ഗോ = നിർമലത, ദേവസ്സ്യ = ദിവ്യദൃഷ്ടി (ജ്ഞാനദൃഷ്ടി), ധീമഹീ = സദ്ഗുണം,
3 - ധിയോ = വിവേകം, യോ നഃ = സംയമനം, പ്രചോദയാത് = സേവനം
. ശ്രേഷ്ഠ്തയുടെ അസ്തിത്വം പരിതസ്ഥിതിയിലല്ല നിലകൊള്ളുന്നത്. സദ്വവിചാരത്തിലാണ്, ആദർശവും സിദ്ധന്തവും ഉദ്ദേശ്യവും ഉച്ചവസ്ഥായിലകുമ്പോൾ അന്തഃകരണം ഉദാരവും ശ്രേഷ്ഠ്തരവും ആകുന്നു. ഈ ഘട്ടത്തിൽ പരമാനന്ദം അനുഭൂതമാകുന്നു. സർവ്വതോമുഖമായ നൈർമല്യമാണ് ഗായത്രി പ്രകാശിപ്പിക്കുന്നത്. മുമ്പ് കാണിച്ച ഒമ്പത് ഉപശാഖകൾ നവഗുണങ്ങളെ ഉദ്ദേശിച്ചിട്ടുള്ളതാണ്.
നവഗുണങ്ങൾ :-
1 -ജീവജ്ഞനം, 2 - ശക്തിസഞ്ചയം, 3 - ശ്രേഷ്ഠ്ത, 4 - നിർമ്മലത, 5 - ജ്ഞാനദൃഷ്ടി, 6 - സദ്ഗുണം, 7 - വിവേകം, 8 - സംയമനം, 9 - സേവ, എന്നിവയാണ്. ഈ ഒമ്പത് ഗുണങ്ങളെയും ഗായത്രി മന്ത്രം പരിപോഷിപ്പിക്കുന്നു. സ്വാദ്ധ്യയം, സത്സംഗം, കീർത്തനം, ഏകാഗ്രത, തന്മയത്ത്വം, ത്യാഗം, ഉപാസനാ, ആസ്തിക്യഭവന, ആനന്ദം എന്നി ഒമ്പതു ഭവങ്ങളെയും പുഷ്ടിപ്പെടുത്തുന്നു.
സ്വന്തം ഹൃദയമണ്ഡലം തന്നെയാണ് ദേവന്റെ അത്യുത്തമമായ സിംഹാസനം. ദേവൻ മൂർത്തഭാവത്തിൽ വിഹരിക്കുന്നു. 1 - വിരാട്പുരുഷനായി, 2 - വിഷ്ണു, ശിവൻ, ഭഗവതി, എന്നീ മൂർത്തരൂപത്തിൽ, 3 - ജ്യോതിസ്വരൂപനായി, എന്നിങ്ങനെ തന്റെ രുചിഭേദമനുസരിച്ച് ദേവനെ ധ്യാനിക്കാം. ജ്യോതിഃസ്വരൂപനായി ധ്യനിക്കുന്ന പക്ഷം ജ്യോതിസ്സുകളിൽ വെച്ച് ഉത്തമ ജ്യോതിസ്സായ സൂര്യനെ പോലെ തേജഃപ്രഭാവനായും, ശ്രേഷ്ഠ്നായും, നിർമ്മലനായും, സത്ഗുണപ്രതാപിയായും, ധ്യാനിക്കണം. സവിതൃദേവന്റെ വരേണ്യമായ തേജസ്സിനെ സ്വന്തം ഹൃദയത്തിലേക്ക് ആവാഹിക്കുകയും പ്രതിഷ്ഠിക്കുകയും ആരാധിക്കുകയും സ്വാംശീകരിക്കുകയും തന്മയീഭാവം ഉൾക്കൊണ്ട് സാക്ഷാത്കരിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും ശ്രേഷ്ഠ്മായ കർമ്മം.
"യജ്ഞേന പാപൈർബഹുഭിർവ്വിമുക്തഃ
പ്രപ്നോതി ലോകാൻ പരമസ്യ വിഷ്ണോഃ"
യജ്ഞം മുഖേന സമസ്തപാപങ്ങളിൽ നിന്നും മോക്ഷം പ്രാപിക്കാം. കാലക്രമത്തിൽ പരമാത്മസ്വരൂൂപനായ വിഷ്ണു പാദത്തിൽ എത്തി ചേരാം.
" യജ്ഞാനാം ജപയജ്ഞോസ്മി" എന്ന് ഗീത യജ്ഞങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠ്ം ജലയജ്ഞമാണ്.
സാരഗർഭിതമായ ഗായത്രീമന്ത്രം മനസ്സിലാക്കുവാൻ കഠിനപരിശ്രമംതന്നെ ആവിശ്യമാണ്. വേദം, ശാസ്ത്രം, പുരാണം, ഇതിഹാസം, ദർശനം, ഉപനിഷത്ത്, ബ്രാഹ്മണം, ആരണ്യകം, സ്മൃതി എന്നീ വിവിധശാസ്ത്രശാഖകളിൽ ഗായത്രീമന്ത്രത്തിന്റെ വിവരണം പലദിക്കുകളിലായി പറയപ്പെട്ടിടുണ്ട്. അവയെ കുറിച്ച് അന്വേഷിക്കുന്ന പക്ഷം ഒന്നു മനസ്സിലാകും ഗായത്രീവിദ്യ എത്ര അഗാതമാണെന്ന്.


ഗായത്രീ മാഹാത്മ്യം….4


"ശതം വാഥ സഹസ്രം വാ മാന്ത്രാർത്ഥഗതമാനസഃ" .........
നൂറുരുവായാലും ആയിരം ഉരുവായാലും കേവലം പത്തുരുവായാലും മന്ത്രാർത്ഥഗതമാനസനായി വേണം ജപിക്കാൻ. ശുദ്ധന്മാരായ യോഗീശ്വരന്മാരാൽ എല്ലായ്പ്പോഴും ഉപാസിക്കപ്പെടുന്ന ഗായത്രീ മന്ത്രത്തെ ജപം കൊണ്ടോ ഹോമം കൊണ്ടോ ധ്യാനയോഗമനുസരിച്ചോ നാം ഉപാസിച്ചാൽ നിത്യമുക്തനും നിത്യതൃപ്തനും ആയി തീരും. ഗായത്രീമന്ത്രത്തിന് യാജ്ഞവൽക്യസ്മൃതിയിൽ ഇങ്ങനെ അർത്ഥം കാണുന്നു. " ഏതൊരു ചൈതന്യമാണോ ഞങ്ങളുടെ ചിത്തത്തെ (അന്തഃകരണങ്ങളെ) ശോഭനമായ ജീവിതാചര്യയിലേക്ക് പ്രചോദിപ്പിക്കുന്നത്, സവിതാവായ ആ ദേവൻ സ്വന്തം ആത്മാവിന്റെ സത്തയെ തന്നെയാണ് , അതിനാൽ സർവ്വജീവജലങ്ങളാലും ആരധ്യനാണ്. ദ്വിജന്മാർ ആ ദേവനെ ആദിത്യമണ്ഡലവർത്തിയായ ചൈതന്യമായി ആരാധിക്കുന്നു. സർവ്വജ്ഞനും സർവ്വവ്യാപിയുമായ ആ ദേവൻ ജഗൽസൃഷ്ടിസംഹാരകരകനാണ്. സ്വന്തം മായ ശക്തിയുടെ പ്രഭാവത്തിൽ ശിവൻ, രുദ്രൻ, എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്നു. ആദിത്യനുപോലും അജ്ഞാതമായ തന്റെ ചൈതന്യപ്രസരണത്തിന് കാരണഭൂതനായ ആ പരമേശ്വ്വരനെ ഞങ്ങൾ മനസാ ഉപാസിക്കുന്നു.
ശ്രീമദ് ഭാഗവതത്തിൽ എകദേശം ഇതേ അർത്ഥം തന്നെ ഒന്നുകൂടി വിപുലമായി വിവരിക്കുന്നു.
"ഓം നമോ ഭഗവതേ ആദിത്യായ അഖിലജനതാം............
ആദിത്യമണ്ഡലവർത്തിയായ പരമചൈതന്യം ഗായത്രീമന്ത്രത്താൽ ഉപാസ്യമാണ്. ഗായത്രിയുടെ ദേവതയായ സവിതാവിനെ ആദിത്യനിൽ ധ്യാനിക്കുന്നു. അതിനാൽ തഴെ കൊടുക്കുന്ന വിശേഷണങ്ങളെല്ലാം ഗായത്രിക്കും യോജ്യമാണ്. ആദിത്യനിൽ വർത്തിക്കുന്ന പരബ്രഹ്മജോതിസ്സിന്റെ അക്ഷരാത്മകമായ ആവിഷ്കാരമാണ് ഗായത്രീ മന്ത്രം.


ഗായത്രീ മാഹാത്മ്യം ---2

യാതൊരു ക്രിയാകലാപങ്ങളും കൂടാതെ, സ്വസ്ഥമായി ജപിക്കുവാൻ നിർദ്ദേശിക്കുന്ന ഏകമന്ത്രമാണ് ഗായത്രി. ചിട്ടവട്ടങ്ങൾ എത്രത്തോളം കുറയുന്നുവോ അത്രത്തോളം പ്രയോഗ സാദ്ധ്യത വർദ്ധിക്കും.എന്നീട്ടുപോലും ഗായത്രീ ജപം ലോപിക്കുകയോ , ഒട്ടും ഇല്ലാതാവുകയോ ചെയ്യുന്ന അവസ്ഥയാണ് കാണുന്നത് . മറ്റുള്ളവർക്കുവേണ്ടിയുള്ള കർമ്മാനുഷ്ടാനങ്ങളിൽ വ്യാഗ്രതപൂണ്ട്, അത്യന്തം ശുഷ്ക്കാന്തി കാണിക്കുന്നവർ പോലും സ്വന്തം നിത്യാനുഷ്ടാനമായ ഗായത്രീ ജപത്തെ സൗകര്യപൂർവ്വം വിസ്മരിക്കുന്നു. അവഗണിക്കുന്നു. ഇതു തന്നെയാണ് യഥാർത്ഥ ധർമ്മച്യുതി അഥവാ കർമ്മവിലോപം. എന്തിനതികം പറയുന്നു ഗായത്രിയുടെ മഹിമയും പാവനത്വവും കളഞ്ഞു കുളിച്ച് - മന്ത്രം ഇന്ന് കേവലം പാട്ടിന്റെ രൂപത്തിൽ കേൾക്കാനും ആളുണ്ട്. പ്രാതഃസന്ധ്യ - മദ്ധ്യാഹ്നസന്ധ്യ - സായാംസന്ധ്യാ എന്നീ ത്രി സന്ധ്യകളിലും സന്ധ്യോപാസന വേണമെന്ന് ചിട്ടയുണ്ടായിരുന്നു. അതിൽ ആദ്യം നഷ്ടപ്പെട്ടത് മദ്ധ്യാഹ്നികമെന്ന് ഉപസ്ഥാനമാണ്. പിന്നീട് സായാംസന്ധ്യാവന്ദനവും. രാവിലെ കുളികഴിഞ്ഞ് ആവേശത്തിൽ രാവിലെ സന്ധ്യാവാന്ദനം ചെയ്യുനുണ്ട്. വൈകുന്നേരത്തെ സന്ധ്യാവന്ദനം കൃത്യാനന്തരബാഹുല്യങ്ങൾക്കിടയിൽ മറക്കുകയാണ് പലപ്പോഴും പതിവ്.
ഗായത്രീമന്ത്രമാകുന്ന സമുദ്രത്തിലൂടെ ഒന്നു യാത്ര ചെയ്യാം അതിന്റെ ആഴവും പരപ്പും മനസ്സിലാക്കൻ ഒരു ശ്രമം നടത്താം.
ശ്രീ ശങ്കരാചാര്യർ പ്രൗഢമായ പ്രലഞ്ചസാരത്തിൽ ഇരുപത്തെട്ടാം പടലം കൊണ്ട് ഗായത്രീവിധാനം പറഞ്ഞിരിക്കുന്നു. പ്രണണവും സപ്തവ്യാഹൃതികളും ബ്രഹ്മശിരസ്സും എല്ലാം കൂടിചേർന്ന് ഗായത്രീ മന്ത്രത്തിന് വേദസാരം (ജ്ഞാനസരവ്വസ്വം) എന്ന പേർ തികച്ചും അന്വർത്ഥമാണ് . ഉപനയന കർമ്മം നിർവഹിച്ച ഏതോരാൾക്കും,, സന്ധ്യോപാസനയിലൂടെയോ,ജപനിഷ്ടയിലൂടെയോ, അല്ലെങ്കിൽ ഏതെങ്കിലും വിധത്തിലുള്ള് അനുഷ്ടാനകർമ്മത്തിലൂടെയോ, പ്രാണായാമവിധി (യോഗമാർഗ്ഗം)യ്ക്കനുസരിച്ച് ഗായത്രീ മന്ത്രം നിത്യം ഉപാസിക്കണം.
ആദ്യമായി പ്രണവത്തിന്റെ വ്യാപരത്തെ പ്രകടമാക്കുന്നു. ഓം ഭൂഃ , ഓം ഭുവഃ, ഓം സുവഃ, ഓം മഹഃ, ഓം ജനഃ, ഓം തപഃ, ഓം സത്യം എന്നിങ്ങനെ ഏഴു വ്യാഹൃദികൾ ഉണ്ട്.
ഭൂ = സത് ( സത്താമാത്രാവസ്ഥ)
ഓം ഭുവഃ = സത്തായിട്ടുള്ളതിനെല്ലാം കാരണഭൂതം,
ഓം സുവഃ = എല്ലായിടത്തും പ്രകാശം ചൊരിയുന്നത്.
മഹഃ = മഹത്ത്വമുള്ളവയിൽ വെച്ച് മഹത്തായത്,
ജനഃ - സമസ്തജനവിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്നത്.
തപഃ തപസ്സിലൂടെ നേടിയ ജ്ഞാനം , അതിനാൽ ജ്ഞാനം അഗ്നിതുല്യമാണ്.
സത്യം = ബ്രഹ്മത്തിന്റെ നിർവചനം (സത്യജ്ഞാനമനന്തം ബ്രഹ്മ)
മറ്റൊരു വിവരണം :-
ഭൂഃ = അകാരകലകൾ- 10,
ഭുവഃ = ഉകാരകലകൾ - 10,
സുവഃ = മകാരകലകൾ - 16,
ജനഃ = നാദകലകൾ - 5,
മഹഃ = ബിന്ദുകലകൾ -16,
തപഃ = ശക്തികലകൾ - 4,
സത്യം = ശാന്തകലകൾ - 3,
ആകെ 64 കലകൾ.
"അകാരോകാരമകാരനാദബിന്ദുശക്തിശാന്ത കലകളെല്ലാം കൂടി 64 കലകൾ, പ്രണവത്തിന്റെ അന്തർഭൂതങ്ങളായിരിക്കുന്നു. ഈ രണ്ടു വിവരണങ്ങളിൽ നിന്നും പ്രണവതിന്റെ വ്യാപ്തി അപാരമാണെന്നും പ്രണവത്തിനു പകരം മറ്റൊരു പദം ഇല്ലെന്നും ( യത് സ്യാത് പരതരം പദം) വ്യക്തം പ്രണവത്തിന്റെ വ്യാഹൃതികളെല്ലാം ഗായത്രിയുമായി ഐക്യം പ്രാപിച്ചിരിക്കുന്നുവത്രേ. പ്രണവസ്യ വ്യാഹൃതീനാം ഗായത്രൈക്യമഥോച്യതേ (പ്രപഞ്ചസാരം) (സത്താമാത്രസ്ഥിതി + ചിത് ഭാവം + അനന്തത = ഈശ്വരൻ, മേൽ കാണിച്ച ത്രിവിധാവസ്ഥകളുടെ സമ്മേളന സാരമായ ഗായത്രീ മന്ത്രം ജപിക്കുന്നതുമൂലം ഈശ്വരഭാവത്തെ ഉപാസിക്കുക വഴി ഭൂമിയിലെ ദേവനായി (ഭൂദേവൻ) പരിണാമവികാസം പ്രാപിക്കുന്നു.)


ഗായത്രീയനുഷ്ഠാനം.. 2

ഷഡ് ശുദ്ധികളോടൊപ്പം പഞ്ചനിയമങ്ങളും കൂടി പാലിക്കാൻ ശ്രമിക്കണം. വിവേകം, അച്ചടക്കം., വിനയം, ആത്മാർഥത, കൃത്യനിഷ്ഠ എന്നിവയാണ് പഞ്ചനിയമങ്ങൾ.
1. വിവേകം: -
. ഗായത്രീയനുഷ്ഠാനം ഫലപ്രദമാകണമെങ്കിൽ ഉപാസകൻ വിവേകപൂർവ്വം പെരുമാറുന്നവനായിരിക്കണം
2 . അച്ചടക്കം:-
പ്രാർഥനയിലും ധ്യനത്തിലും ചടങ്ങുകളിലും പെരുമാറ്റത്തിലും ഉപാസനയിലും തികഞ്ഞ അച്ചടക്കം അനിവാര്യമാണ്.
3. വിനയം:-
വിനയം കേവലം അഭിനയമകരുത്. വ്യക്തിത്വത്തിന്റെ ഭാഗമായിരിക്കണമത്. ഏറ്റവും മഹത്തരമായതു ലഭിക്കുമ്പോഴും എളിമ കൈവിടരുത്.
4. ആത്മാർഥത:-
പ്രാർഥന ആത്മാർഥമാകുമ്പോൾ മാത്രമേ ഗായത്രീനുഷ്ഠാനം ഫലസിദ്ധി നേടിതരൂ. തികഞ്ഞ ഭക്തിയോടെ ഉള്ളിൽ നിന്ന് വരുന്നതകണം പ്രാർഥന
5. കൃത്യനിഷ്ഠ:-
ഏതു യത്നവും വിജയിക്കണമെങ്കിൽ കൃത്യനിഷ്ഠ ആവിശ്യമാണ്. ഉപാസനയും അനുഷ്ഠാനങ്ങളും കൃത്യസമയത്തും നിർദ്ദിഷ്ടരീതിയിലും ചെയ്താലേ ഫലമുണ്ടാകൂ.
ഷഡ്ശുദ്ധികളും പഞ്ചനിയമങ്ങളും പാലിച്ചുകൊണ്ട് ആരാണോ ഗായത്രി അനുഷ്ഠിക്കുന്നത് അയാളിൽ സമസ്തതലങ്ങളും ഉണർത്തപ്പെടുന്ന ശക്തി പ്രത്യക്ഷമാകും. ശക്തിയെന്നാൽ എന്തും ചെയ്യാനുള്ള ലൈസൻസായി കരുതരുത്. യഥവിധിയും ധൈര്യസമേതവും ജീവിതം മുന്നോട്കൊണ്ടുപോകാനുള്ള അടിസ്ഥാനമാണ് ശക്തി.
ഗായത്രീ സംസ്കാരത്തിൽ മനസ്സ് കേന്ദ്രീകരിച്ച് അനുഷ്ഠനത്തിന്റെ പൂർത്തീകരണത്തിലെത്തിച്ചേരാം . ആദി ശക്തിയായ അമ്മയുടെ കാരുണ്യമാണ് സദ്ജീവിതമെന്ന തിരിച്ചറിവ് ഓരോ സധകനും ഉണ്ടായിരിക്കണം. അച്ചടക്കത്തോടെയും അഹന്തയില്ലാതെയും ഗായത്രീവിഷയത്തെപ്പറ്റി യോഗ്യനായ ആചാര്യനിൽ നിന്നും പഠിക്കുന്നതും ഗുണഫലം ലഭ്യമാകും. സവിതാവിനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചും പ്രാർഥനചെയ്യാം.
ഇന്ദ്രിയങ്ങളുടെ പ്രവൃത്തി ഏകാത്മകതയിലല്ല; മറിച്ച് ബഹൂത്തരമാണ്. അതുകൊണ്ടാണ് അനേകം ചിന്തകൾ, കഴ്ചകൾ, പ്രവൃത്തികൾ എന്നിങ്ങനെ പലവിധങ്ങളായി ജീവിതം മൂന്നോട് പോകുന്നു. അനേകം ദേശങ്ങളെക്കുറിച്ചും കര്യങ്ങളെക്കുറിച്ചുള്ള ചിന്ത ലൗകീക വിഷയങ്ങളിലേക്കാണ് മനസ്സിനെ അടുപ്പിക്കുന്നത്. ഈ അടുപ്പം മാനസീകവും ശാരീരികവുമായ കരുത്തിനെ ചോർത്തിക്കളയുന്നു.. വിരുദ്ധമനോഭാവം ഭ്രാന്തിന്റെ ലക്ഷണമാണ്. വിവിധ ചിന്തകൾ വിരുദ്ധസ്വഭാവത്തെയുണർത്തുന്നു
അനേകങ്ങളെക്കുറിച്ചുള്ള ചിന്ത ദുഃഖത്തെയും ദുരിതത്തെയും സമ്മാനിക്കുന്നു. അതുകൊണ്ട് ചിന്തയെ ഒരേ ഒരു മർഗ്ഗത്തിലൂടെ ചലിപ്പിക്കുക. ഒരേഒരു വസ്തുവിൽ പ്രതിതിഷ്ഠിക്കുക. അങ്ങനെയാകുമ്പോൾ ഏകാത്മകത ഉണരുന്നു. മനസ്സിന്റെ ചഞ്ചലാവസ്ഥ മാറുന്നു. യോഗാരുഢനായി ഒരാൾ പരിണമിക്കുന്നു. 'യോഗസൂത്ര'ത്തിൽ പതഞ്ജലി മഹർഷി പറയുന്നു. 'യോഗഃ ചിത്തവൃത്തി നിരോധഃ' പലവിധത്തിലുള്ള ചിന്തകൾ ചിത്തവൃത്തികളാകുന്നു. അതിനെ നിരോധിക്കുമ്പോൾ ഓളങ്ങളടങ്ങിയ തടാകം പോലെ മനസ്സ് ശാന്തമാകുന്നു. അതിന്റെ ആഴം തിരിച്ചറിയുന്നു.
ഗായത്രീയനുഷ്ഠാനം ഏതൊരുവ്യക്തിക്കും സ്വീകരിക്കാവുന്നതാണ്. വിധിപ്രാകാരമുള്ള അനുഷ്ഠാനത്തിലൂടെ ബുദ്ധിവികസിപ്പിച്ച് ആത്മീകവും ഭൗതീകവുമായ സമന്വയത്തിലൂടെ ജീവിതം സമ്പൂർണമായി വിജയിപ്പിക്കാൻ സാധിക്കും. അനുഷ്ഠാനം ഒരു ദിനചര്യയാണ് ഇത് ഒരു ജീവിതശൈലിയുമാണ്. ഇതിനുവേണ്ടി പാലിക്കേണ്ടുന്ന ലഘു നിയമങ്ങളുണ്ട് ഈ നിയമങ്ങളുടെ പരിപാൽനത്തിലൂടെ ഗായതീയനുഷ്ഠാനത്തിന്റെ ഫലങ്ങൾ അനുഭവിക്കാനകും. ഇതിൽ പ്രധാനം ഷഡ്ശുദ്ധികളാണ് അവ യഥാക്രമം ചിന്താശുദ്ധി, വാക്ശുദ്ധി, കർമശുദ്ധി, ഗാത്രശുദ്ധി, വസ്ത്രശുദ്ധി, അന്നശുദ്ധി എന്നിവയാണ്.
ചിന്താശുദ്ധി
…………………………..
ഒരു വ്യക്തിയുടെ പൂർണ്ണവിജയത്തിന് അനിവാര്യമായ ആറ് ശുദ്ധികളിൽ ഒന്നാമത്തേത് ചിന്താശുദ്ധിയാണ്, ചിന്താ എപ്പോഴൊക്കെ പവിത്രമല്ലാതിരിക്കുന്നുവോ അപ്പോഴൊക്കെ പരാജയത്തിന്റെ വാതിലുകൾ തുറക്കപ്പെടും. ചിന്തയിൽ പരിശുദ്ധിയും പവിത്രതയും ചേർക്കപ്പെടുമ്പോൾ സംഭവിക്കുന്നത് പൂർണ്ണവിജയത്തിലേക്കുള്ള പടയൊരുക്കമാണ്. അതുകൊണ്ട് ചിന്തയിൽ നന്മ നിറക്കാൻ ശ്രമിക്കുക. എല്ലാപേർക്കും നന്മ വരുത്തുന്നതായിരിക്കണം ചിന്ത. തിന്മയാണ് ചിന്തിക്കുന്നതെങ്കിൽ വന്നു ഭവിക്കുന്നത് സ്വന്തം ജീവിതപരജയമായിരിക്കും ആക്കാരണത്താലാണ് നമുക്കുമുമ്പേനടന്ന ആചാര്യന്മാർ സത്ചിന്തയെപ്പറ്റി ഉദ്ബോധിപ്പിച്ചു കൊണ്ടിരുന്നത്.
വാക്ശുദ്ധി :-
…………………………….
ചിന്താ പരിശുദ്ധമാകുന്നതോടൊപ്പം വാക്കും. പവിത്രമായിരിക്കണം അതുകൊണ്ടാണ് അക്ഷരം അഗ്നിയാണെന്ന് പറയപ്പെടുന്നത്. അഗ്നി ഈശ്വരനായി ഒരു വശത്ത് നിലകൊള്ളുമ്പോൾ മറുവശത്ത് സർവ്വതിനേയും ഭസ്മീകരിക്കുന്നതായി കാണാം. അതിനാൽ വാക്ശുദ്ധി അനിവാര്യതയാണ്. വാക്കിൽ ശുദ്ധികലർത്തി വേണം ഓരോ നിമിഷവും ജീവിതം നയിക്കേണ്ടത്. ചൂരൽകൊണ്ടുള്ള അടിയേക്കാൾ ഭീതിദമാണ് വാക്കെന്നുപറയുന്നത്. വേറുതെയല്ല. അടിയുടെ വേദന വൈകാതെ മാറിപ്പോവും. എന്നാൽ ഉന്നം തെറ്റി പ്രയോഗിക്കുന്ന നല്ലതല്ലാത്ത വാക്ക് ജന്മത്തിന്റെ അവസാനം വരെ തീരാ വേദനയായി നിലകൊള്ളുമെന്നതിൽ തർക്കമില്ല.
കർമശുദ്ധി ;-
……………………….
കർമത്തിന്റെ പരിപാലനത്തിലെ ഏറ്റക്കുറച്ചിലുകളനുസരിച്ച് പ്രയോഗിക്കുന്നവരിലും ഉൾക്കൊള്ളുന്നവരിലും പരിണാമങ്ങൾ സംഭവിക്കുന്നു. ചിന്തയും വാക്കും ഒരു പരിധിവരെ ഒരുവനിൽ മാത്രം ഫലം കൊണ്ടെത്തിക്കുമ്പോൾ കർമം അതനുഭവിക്കുന്നവരിൽ മുഴുവനും ഫലമുണ്ടാക്കുന്നു. കർമത്തിൽ ശുദ്ധി പാലിക്കാനായില്ലെങ്കിൽ അത് കാലദേശങ്ങളെ കടന്നുള്ള ദോഷഫലങ്ങളായിരിക്കുമുളവാക്കുന്നത്. .
ഗാത്രശുദ്ധി :-
………………………..
പ്രത്യക്ഷത്തിൽ കാണപ്പെടുന്ന സ്വന്തം ശരീരത്തിന്റെ പവിത്രത സൂക്ഷിക്കനായില്ലെങ്കിൽ അതു കൊണ്ടെത്തിക്കുന്നത് മഹാരോഗങ്ങളിൽവരെയായിരിക്കും. രോഗമില്ലാത്ത ശരീരത്തെയാണ് വിവേകികൾ പൂർണശരീരമെന്നുവിളിക്കുന്നത്. അതിനാൽ ശരീരത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ സദാ ജാഗരുകരായിരിക്കണം .
വസ്ത്രശുദ്ധി :-
……………………………
ധരിക്കുന്ന വസ്ത്രം വിലകൂടിയതായാലും കുറഞ്ഞതായാലും ശുദ്ധിയുള്ളതായിരിക്കണം.
അന്നശുദ്ധി :-
………………………


ഒരു വ്യക്തി ഏതു നാട്ടിൽ ജീവിക്കുന്നവനായാലും ഏതു വിഭാഗത്തിൽപ്പെട്ടവനായലും ഭക്ഷണത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കേണ്ടതാണ്. ആഹാരത്തിന്റെ ഗുണദോഷങ്ങൾ പലപ്പോഴും സ്വഭാവത്തിൽ വെളിപ്പെടുന്നുണ്ട്. അതിനാൽ ജീവിതവിജയം നേടാൻ അന്നശുദ്ധിയും പരിപാലിക്കേണ്ടതാണ്

ഭൂത യജ്ഞം....ബ്രഹ്മയജ്ഞം


ഭൂത യജ്ഞം
<><><><><><><>
മനുഷ്യരെ മാത്രമല്ല പക്ഷിമൃഗാദികളെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. വിശക്കുന്ന ജീവിക്ക് അന്നം നൽകുകയും വേണം. അവരുടെ നാശത്തിനു കാരണഭൂതരാകാതെ യത്നിക്കുകയും ചെയ്യുന്നതിനെ ഭൂതയജ്ഞം എന്നും ആചാര്യന്മാർ പറയുന്നുബലിവൈശ്വദേവയജ്ഞമെന്നുകൂടി ഈ ഭൂതയജ്ഞാത്തിലും ചടങ്ങുകളുണ്ട്. ഗൃഹസ്ഥാശ്രമി ഭക്ഷണം കഴിക്കുന്നതിനുമുമ്പ് പതിതർ രോഗാതുരർ വളർത്തുമൃഗങ്ങൾ മറ്റു പക്ഷിമൃഗാദികൾ എന്നിവയ്ക്കും തിനും ജലവും നൽകണമെന്നുണ്ട്. മംഗളകർമ്മത്തിനും ശുദ്ധാഹാരത്തിനും ചാണകം പാൽ മുതലാവ തരുന്ന പശുകുലത്തെ സംരക്ഷിക്കേണ്ടതിൽ അമാന്തം കാണിക്കരുതെന്നും പ്രത്യേകം നിർദ്ദേശിക്കുന്നു. അറിഞ്ഞും അറിയാതെയും നാം ചവുട്ടിയും മെതിച്ചും മറ്റും എത്രയോ കൊല്ലുന്നുണ്ട് , അതിന്റെ പ്രായശ്ചിത്തത്തിനും ഭക്ഷണശുദ്ധിക്കും ഭൂതയജ്ഞം ഉപകരിക്കുന്നു .
ഉപദ്രവകാരികളായ ജന്തുക്കൾപോലും മനുഷ്യരെ ഭയന്നു ജീവിക്കുന്നു. മനുഷ്യർ അവർക്കെല്ലാം ഉപദ്രവകാരികളാണ്. മനുഷ്യർക്ക് ജന്തുക്കളോടും ഋണബാദ്ധ്യതകളുണ്ടെന്ന കാര്യം മറക്കാവതല്ല. അക്കാരണത്താൽ തന്നെ ഈ ഋണബന്ധനമോചനാർത്ഥം എല്ലാ ജീവജാലങ്ങളോടും അനുകമ്പയും ആർദ്രതയുള്ളവരുമായി വർത്തിക്കേണ്ടത് മനുഷ്യധർമ്മമാകുന്നു. ഭൂതയജ്ഞത്തിലൂടെ ഈ ബോധം വികസിക്കേണ്ടതാകുന്നു.


ബ്രഹ്മയജ്ഞം


വേദംചൊല്ലിക്കൊടുക്കുന്നത് ബ്രഹ്മയജ്ഞം. പ്രഭാതത്തിൽ ഉണരുക. ശരീരശുദ്ധിക്കുശേഷം ഈശ്വരസ്മരണ നടത്തുക. സത്ഗ്രന്ഥങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്യുക. പഠിച്ചതിനെ പ്രചരിപ്പിക്കുകയും ചെയ്യുക, എന്നതാണ് ബ്രഹ്മയജ്ഞം.
ഇന്ന് പഠന വിഷയത്തിൽ ഇന്ന് ധാരാളം ലോപം വന്നുചേർന്നീട്ടുണ്ട്. രാമായണം, മഹാഭാരതം, ശ്രീമദ്ഭാഗവതം എന്നിവ ഒരദ്ധ്യായമോ ഏതാനും ഭാഗമോ ദിവസേന പാരായണം ചെയ്ത് ശീലിക്കുക. *പഞ്ചാക്ഷര മന്ത്രം (നമശ്ശിവായ) എങ്കിലും 108 പ്രാവശ്യം രണ്ടുനേരവും ജപിക്കുന്നത് നന്നായിരിക്കും.
ഇത് ഋഷിയജ്ഞമെന്നും പറയപ്പെടുന്നു. വേദാദിധർമ്മശാസ്ത്രങ്ങൾ കൃത്യനിഷ്ഠയോടെ സ്വാദ്ധ്യായം ചെയ്തുപഠിക്കുന്നതും അതേ അടിസ്ഥാനത്തിൽ ആവിശ്യമുള്ള ലൗകിക വിജ്ഞാനങ്ങൾ അഭ്യസിക്കുന്നതും അവ മറ്റുള്ളവരു പഠിക്കുന്നതിനും പരിശീലിക്കുന്നതിനും വേണ്ട ഒത്താശകൾ ചെയ്തുകൊടുക്കുന്നതും ബ്രഹ്മയജ്ഞമാണ് . ഇതിനാൽ വിദ്യയും മേധാശക്തിയും ധർമ്മവും മനസംസ്ക്കാരവും അഭിവൃദ്ധിപ്പെടുന്നു.
അറിഞ്ഞ വിദ്യ അറിയാത്തവർക്കും ദാനം ചെയ്യാൻ സദാ സന്നദ്ധനായിരിക്കണം. ഉരുവിട്ട് പഠിച്ചതുകൊണ്ട് മാത്രം കാര്യമായില്ല . സൂക്ഷ്മഭാവത്തിൽ ഗ്രഹിക്കണം. വേദം, ഉപനിഷത്ത് , ഭഗവത് ഗീത, ഭഗവതം തുടങ്ങിയ ധർമ്മ ഗ്രന്ഥങ്ങളിൽ അല്പല്പമെങ്കിലും സ്വാദ്ധ്യായം ചെയ്ത് പൂർണ്ണമാവുമ്പോൾ അതിന്റെ വാച്യാർത്തവും, ഭാവാർത്ഥവും ഗ്രഹിക്കണം. ഇങ്ങനെ ഓരോ ഗ്രന്ഥവും സ്വാദ്ധ്യായം ചെയത് ഗ്രഹിക്കാവുന്നതാണ്. ഋഷി പാരമ്പര്യമനുസരിച്ച് നമ്മുക്ക് സിദ്ധിച്ചിട്ടുള്ള പൈതൃകസമ്പത്താണിത് . സ്വാദ്ധ്യായം മൂലം നാം ഋഷിമാരെ സദ്ഗുരുഭാവേന പൂജിക്കുന്നവരും ബഹുമാനിക്കുന്നവരുമാകണം. ബാഹ്യമായും നമ്മുടെ ഈ അറിവിന് പൂർവ്വികാരം മഹർഷിമാരോട് കടപ്പെട്ടിരിക്കുന്നു. ഈ കടപ്പാട് നിവർത്തിക്കുന്നത് സ്വാദ്ധ്യായം സൂക്ഷ്മഭാവത്തിലാവുമ്പോഴാണ്. ബ്രഹ്മയജ്ഞാത്തിന്റെ ആന്തരാർത്ഥം തന്നെ സകല അദ്ധ്യായനവും യജ്ഞാർത്ഥമായിരിക്കണമെന്നാണ്. അതായത് നാം പഠിക്കുന്നത് പഠിപ്പിക്കുവാനകണം . അറിഞ്ഞ വിദ്യ അറിയാത്തവർക്കും ദാനം ചെയ്യാൻ സദാ സന്നദ്ധനായിരിക്കണം. ഉരുവിട്ട് പഠിച്ചതുകൊണ്ട് മാത്രം കാര്യമായില്ല . സൂക്ഷ്മഭാവത്തിൽ ഗ്രഹിക്കണം. വേദം, ഉപനിഷത്ത് , ഭഗവത് ഗീത, ഭഗവതം തുടങ്ങിയ ധർമ്മ ഗ്രന്ഥങ്ങളിൽ അല്പല്പമെങ്കിലും സ്വാദ്ധ്യായം ചെയ്ത് പൂർണ്ണമാവുമ്പോൾ അതിന്റെ വാച്യാർത്തവും, ഭാവാർത്ഥവും ഗ്രഹിക്കണം. ഇങ്ങനെ ഓരോ ഗ്രന്ഥവും സ്വാദ്ധ്യായം ചെയത് ഗ്രഹിക്കാവുന്നതാണ്. ഋഷി പാരമ്പര്യമനുസരിച്ച് നമ്മുക്ക് സിദ്ധിച്ചിട്ടുള്ള പൈതൃകസമ്പത്താണിത് . സ്വാദ്ധ്യായം മൂലം നാം ഋഷിമാരെ സദ്ഗുരുഭാവേന പൂജിക്കുന്നവരും ബഹുമാനിക്കുന്നവരുമാകണം. ബാഹ്യമായും നമ്മുടെ ഈ അറിവിന് പൂർവ്വികാരം മഹർഷിമാരോട് കടപ്പെട്ടിരിക്കുന്നു. ഈ കടപ്പാട് നിവർത്തിക്കുന്നത് സ്വാദ്ധ്യായം സൂക്ഷ്മഭാവത്തിലാവുമ്പോഴാണ്. ബ്രഹ്മയജ്ഞാത്തിന്റെ ആന്തരാർത്ഥം തന്നെ സകല അദ്ധ്യായനവും യജ്ഞാർത്ഥമായിരിക്കണമെന്നാണ്. അതായത് നാം പഠിക്കുന്നത് പഠിപ്പിക്കുവാനകണം . അദ്ധ്യാപനവും ധർമ്മാചരണവും മറ്റും പ്രതിഫലേച്ഛ കൂടാതെ ചെയ്താൽ അതും ബ്രഹ്മയജ്ഞത്തിലുൾപ്പെടുന്നു. ആത്മീയത

മോതിര മാറ്റം



മോതിര മാറ്റം

വിവാഹത്തിനു മോതിരം കൈമാറുന്ന ചടങ്ങ് പുരാണങ്ങളിൽ പോലും കാണുന്നുണ്ട് .
വധു വരന്റെ വലതുകൈയിലെ മോതിരവിരലിലും, വരൻ വധുവിന്റെ ഇടതുകൈയിലെ മോതിരവിരലിലും ആണ് മോതിരം അണിയിക്കുന്നത്.
(ഇന്ന് മിക്കവാറും ഇതിനു വിപരീതമായി "വിവാഹ നിശ്ചയം" എന്നതൊരു "ചടങ്ങാക്കി" മാറ്റി മോതിരം കൈമാറൽ അന്ന് നടത്തി കാണുന്നു)
പുരുഷന്റെ ഇടതുഭാഗം പത്നിസ്ഥാനവും, സ്ത്രീയുടെ വലതു ഭാഗം ഭർത്തൃസ്ഥാനവും ആണ്. ശാസ്ത്രീയമായി നോക്കിയാലും ശരീരത്തിന്റൊ വലതു ഭാഗമാണല്ലോ ക്രിയാദിമുഖ്യതയുള്ളതും, ബലവത്തായതും. ഹിന്ദുധർമ്മത്തിലും അർദ്ധനാരീശ്വര രൂപവും അതുതന്നെ പ്രദാനം ചെയ്യുന്നു.
സ്ത്രീ പ്രപഞ്ചത്തിലെ മായാശക്തിയും പുരുഷൻ ബ്രഹ്മതത്വവും ആണ്. പുരുഷനും സ്ത്രീയും ചേർന്നതാണല്ലോ ബ്രഹ്മാണ്ഡം. പുരുഷന്റെ വലതുവശവും സ്ത്രീയുടെ ഇടതു വശവും വിപരീത ധ്രുവങ്ങളിലാണ്. അപ്പോൾ ബ്രഹ്മസ്വരൂപത്തിനു പൂർണ്ണത വരുന്നില്ല എന്നർത്ഥം . ഇവ രണ്ടും ചേരുമ്പോൾ മാത്രമാണ് ബ്രഹ്മതത്ത്വം ഭൂമിയിൽ പൂർണ്ണത എത്തുന്നത്. ഉദാഹരണം, ഒരു വൃത്തത്തിന്റെൂ രണ്ടു ഭാഗങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ മാത്രമാണ് ആകൃതിയിൽ വൃത്താകാരം ഉണ്ടാകുന്നത്.അങ്ങനെ ഈ രണ്ടുവശങ്ങളും തമ്മിൽ ബന്ധിക്കുന്ന പ്രക്രിയയാണ് സ്വർണ്ണ വളയം (മോതിരം) കൊണ്ട് ഉദ്ദേശിക്കുന്നത്.


മോതിരമണിയാത്ത ഭാര്യാഭർത്താക്കന്മാർ വെറും ലൌകിക ദാമ്പത്യ ബന്ധനത്തിലും, മോതിരമണിഞ്ഞ ഭാര്യാഭർത്താക്കന്മാർ ആത്മീയ ബന്ധത്തിലും ആകുന്നു എന്നർത്ഥം. (ശ്രീരാമന്റെന മുദ്രാമോതിരം ആണല്ലോ ഹനുമാനെ സീതാദേവിയ്ക്ക് പരിചയപ്പെടാൻ ഉപകരിച്ചത്). ഇത് ഭാര്യാഭർത്തൃ ബന്ധത്തിന്റെ ദൃഡതയാണ് വെളിപ്പെടുന്നത്.

നമസ്തേ:



നമസ്തേ:-


നമ്മൾ ഭാരതീയർ ലോകത്ത് എവിടെ പോയാലും മറ്റുള്ളവരെ സ്വീകരിക്കുന്നത് നമസ്തേ എന്നു പറഞ്ഞായിരിക്കും .. അതിൻ ചിലകാരണങ്ങളുണ്ട് . തന്നെക്കാൾ ഉയർന്ന എന്തിനെയും സ്വീകരിക്കുവാനും ആദരിക്കുവാനും ഉള്ള പ്രവണത പ്രകടിപ്പിക്കുന്നതായിട്ടാണ് നാം കൈകൂപ്പുന്നത്.
നമസ്തേ എന്ന പദത്തിൽ 'തേ' താങ്കളെ എന്നും 'മ' എന്നാൽ മമ അഥവ എന്റെയെന്നും, .ന' എന്നാൽ ഒന്നുമല്ലാത്തത് എന്നും അർത്ഥമാകുന്നു. അപ്പോൾ നമസ്തേ എന്നാൽ എന്റെതല്ല സർവ്വതും ഈശ്വരസമമായ അങ്ങയുടെതാണ് എന്നാണ്. ഇവിടെ "ഞാൻ' എന്റേത് എന്നുള്ള അഹംങ്കാരം ഇല്ലാതാകുന്നു എന്നു വ്യക്തം.
നമസ്തേ ഇതിനെ മൂന്നായി തരംതിരിക്കാം ഒന്ന് ഊർദ്ധ്വം, രണ്ട് മദ്ധ്യം, മൂന്ന് ബാഹ്യം, കൈപത്തികളും അഞ്ചുവിരലുകളും ഒന്നിച്ച് ചേർത്ത് ശിരസ്സിനു മുകളിൽ പിടിക്കുന്നതാണ് ഊർദ്ധ്വ നമസ്തേ. ഇതു സാധാരണ ഗുരു സന്ദർശനത്തിൽ , ശ്രാദ്ധത്തിൽ , ബലികർമ്മങ്ങളിൽ യോഗാസനങ്ങളിൽ ഉപയോഗിക്കുന്നു. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ശരണാഗതിയും പൂർണ്ണവിധേയ ഭാവവും ആണ് . ഇതോടപ്പം 'നമോ നമഃ' ശബ്ദ്മാണ് ഉപയോഗിക്കേണ്ടത്.
മദ്ധ്യനമസ്തേ എന്നാൽ കൈപത്തികളും വിരലുകളും ചേർത്ത് നെഞ്ചോട് ചേർത്തുവെക്കണം ഇത് ഈശ്വരദർശനം, ക്ഷേത്രദർശനം, തീർത്ഥയാത്ര , യോഗീദർശനം എന്നിവക്ക് ഉപയോഗിക്കുന്നു. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് നാം ഈശ്വരനെ ദാസ്യബുദ്ധിയോടെ വീക്ഷിക്കുക. എന്നതാണ്. 'നമാമി' എന്ന ശബ്ദമാണ് ഇവിടെ ഉപയോഗിക്കേണ്ടത്.
ബാഹ്യനമസ്തേ എന്നാൽ കൈപ്പത്തിയും അഞ്ചുവിരലുകളും ഒരു താമരമൊട്ടുപോലെ ആകൃതി വരുത്തി നെഞ്ചോട് ചേർത്തുവെക്കണം. (ചെറുവിരൽ ഭൂമിയും , മോതിരവിരൽ ജലവും, നടുവിരൽ അഗ്നിയും , ചൂണ്ടുവിരൽ വായുവും, പെരുവിരൽ ആകാശവുമായിട്ടാണ് സങ്കൽപ്പിട്ടുള്ളത്. അതായത് പഞ്ചഭൂതങ്ങൾ പ്രപഞ്ചത്തിൽ ഒരുമിച്ചു ചേർന്നുള്ള അവസ്ഥയെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.) ഇത് ദേവപൂജാ , സ്വയംപൂജാ എന്നിവയക്ക് ഉപയോഗിക്കുന്നു.


ഇതിന്റെ ശാസ്ത്രീയത ഇപ്രകാരമാണ് വലതുകയ്യിന്റെ നിയന്ത്രണം പിംഗളാ നാഡിക്കും. ഇടതുകയ്യിന്റെ നിയന്ത്രണം ഇഡാനാഡിക്കും ഉണ്ട്. പിംഗളാനാഡി രജോഗുണത്തിന്റെയും , ഇഡാനാഡി തമോഗുണത്തിന്റെയും പ്രീതീകമാണ് . കൈകൾ കൂപ്പുന്നതോടെ ജ്ഞാനേന്ദ്രിയങ്ങളും കർമ്മേന്ദ്രിയങ്ങളും തങ്ങളുടെ പ്രവർത്തികൾ ആരംഭിക്കുകയും നട്ടെല്ലിലെ സുഷുമ്നനാഡി ഉണർന്നു പ്രവർത്തിക്കുകയും ചെയ്യുന്നു. അങ്ങനെ ജ്ഞാനലബ്ധി ഉണ്ടാകുകയും അതിലൂടെ ഞാനെന്ന ഭാവം മാറി എല്ലാം സർവ്വമയമായ ഈശ്വരൻ എന്ന ബോധം അനുഭവപ്പെടുകയും ചെയ്യുന്നു.

നൃയജ്ഞം,



നൃയജ്ഞം :-

അതിഥിയെ ഈശ്വരനായികാണാനാണ് നമ്മുടെ സംസ്കാരം അനുശാസിക്കുന്നത് (അതിഥിദേവോ ഭവഃ). അതിഥിപൂജ പ്രതീക്ഷയില്ലാത്ത സ്നേഹത്തില് നിന്ന് ഉടലെടുക്കുന്നതാണ്. ലോകത്തെ ഒറ്റകുടുംബമായിക്കണ്ട് സ്നേഹിക്കുവാന് അത് നമ്മെ പ്രാപ്താരാക്കുന്നു. നരനെ നാരായണനെന്നു കണ്ട് സേവിക്കുക, സഹായം ചെയ്യുക, അശരണരെയും രോഗികളേയും വൃദ്ധരേയും അവശരേയും പരിപാലിക്കുക. അതിഥി ദേവോ ഭവ എന്നഭാവനയിൽ സൽക്കരിക്കുകയും ചെയ്യുന്നതിനെ നൃയജ്ഞമെന്നും പറയപ്പെടുന്നു. മനുഷ്യയജ്ഞം, അതിഥിയജ്ഞം എന്നിപേരുകളിലും ഇത് അറിയപ്പെടുന്നു.
അതിഥി സൽക്കാരം മനുഷ്യസേവ എന്നിങ്ങനെ പൊതുവെ വൈദികചടങ്ങുകളോടുകൂടി ദിനംപ്രതി ഗൃഹസ്ഥാശ്രമികൾ ചെയ്യേണ്ടുന്ന കർമ്മങ്ങൾ വിധിച്ചിട്ടുണ്ട്. തന്നെക്കാൾ കുറവുള്ളവർക്ക അവ നിവർത്തിച്ചുകൊടുക്കുന്നതും ദരിദ്രനാരായണ പുജയും മനുഷ്യവർഗ്ഗ ശുശ്രൂഷയും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ സവിശേഷമായ നൃയജ്ഞം സത്സംഗമാണ്. അതിഥിയെന്നാൽ തിഥി നിശ്ചയമില്ലാതെവീട്ടിൽ വരുന്നവർ എന്നർത്ഥം. പരോപകാരികളും വിദ്വാന്മാരും, ജീതേന്ദ്രിയൻമാരും ധർമ്മനിഷ്ഠരുമായവർ ആകസ്മികമായി ഗൃഹത്തിൽ വരും . അവരെ ഗൃഹസ്ഥാശ്രമികൾ യഥോചിതം സ്വീകരിച്ച് ആസനസ്ഥരായി ഉപചരിക്കണം.
സത്സംഗമെന്നാൽ സത്യവുമായുള്ള ഒത്തുചേരൽ അഥവാ സത്യസാക്ഷത്ക്കരത്തിനുവേണ്ടി സജ്ജനങ്ങളോടുകൂടിയ സംസർഗ്ഗം. കുടുംബാംഗങ്ങളുടെ മനസംസ്ക്കാരം പവിത്രമാക്കി സന്മാർഗ്ഗനിരതമായിരിക്കുവാനും പരസ്പര സ്നേഹം വളർത്തുവാനും ജീവിതലക്ഷ്യബോധം ഉത്തേജിപ്പിക്കുവാനും ശരിയായ സത്സംഗം കൊണ്ട് അഥവാ അതിഥി യജ്ഞം കൊണ്ട് സഹായകമായി ഭവിക്കും.
"ധാന്യം യശസ്യമായുഷ്യം സ്വർഗ്ഗീയം വാ അതിഥി പൂജനം"
ഇങ്ങനെ ഗൃഹസ്ഥാശ്രമത്തിൽ അനുഷ്ഠിക്കേണ്ടതായ നിത്യകർമ്മങ്ങളും, നൈമിത്തിക കർമ്മങ്ങളും , യജ്ഞവും ഗൃഹസ്ഥാശ്രമിയുടെ ജീവനവൃത്തികൾക്ക് ഇവ ആദ്യവും അവസാനവുമായിരിക്കണം ,
കുടുംബസ്ത്രീ വീടും പരിസരവും എപ്പോഴും ശ്രീ വിളങ്ങുന്നതായി ചെയ്യണം . കുട്ടികളെ മാതൃകപരമായി വളർത്തണം , ഇവക്കെല്ലം ധനത്തേക്കാൾ കൃത്യനിഷ്ഠയും ധർമ്മബോധവും ജീവിതലക്ഷ്യബോധവുമാണ് അത്യന്താപേക്ഷിതമാണ്.
ഒരു വണ്ടിയിൽ കെട്ടിയകാളകൾ രണ്ടു ഒരേ വിധം വലിക്കുന്നെങ്കിലേ വണ്ടി യഥാക്രമം മുന്നോട്ട് നീങ്ങുകയുള്ളൂ. അതു പോലെ ഗൃഹസ്ഥാശ്രമികളായ സ്ത്രീ-പുരുഷന്മാർ ഗൃഹസ്ഥാശ്രമകർത്തവ്യങ്ങൾ സമചിത്തരായി നയിക്കുന്നെങ്കിലേ കുടുംബക്ഷേമവും ജീവിതസാഫല്യവും നിറവേറുകയുള്ളൂ..
പരിശുദ്ധമായ കൂട്ടുകെട്ടാണ് പുതിയ വിജ്ഞാനത്തെയും ഉപകരിക്കുന്ന തത്ത്വങ്ങളെയും കുറിച്ച് അറിയാൻ സഹായിക്കുന്നത്. 'സജ്ജനാനാം സംഗം" അഥവാ സജ്ജനങ്ങളുമായുള്ള കൂടിച്ചേരലാണ് സത്സംഗത്വം. അതിവൈകാരികതയേയും ദുഃഖങ്ങളെയും മറികടക്കാനുള്ള ഉപാധിയാണ് സജ്ജനങ്ങളുമായുള്ള സംസർഗം. ജീവിതം കുത്തിയൊഴുകുന്ന നദിപോലെയാണ് . നിശ്ചലമായ ശാന്തതയും ആഴവും അതിനു കൈവരുത്തുന്നത് ഗുരുക്കന്മരാകാം.... സുഹൃത്തുക്കളാകാം.. അങ്ങനെ ആരുമാകാം അവരത്രേ സജ്ജനങ്ങൾ. അത്തരക്കാരുമായുള്ള സംഗം തന്നെ സത്സംഗം . ; ആഴമുള്ള ജലത്തിൽ ഓളങ്ങളുണ്ടാകുന്നില്ല എന്നപോലെ ആഴമുള്ള ഹൃദയത്തിൽ വികാരങ്ങളുടെ തിരതള്ളലുണ്ടാകില്ല. തിരതള്ളുന്ന ഹൃദയത്തെ ശാന്തതയിലെത്തിക്കാൻ ബ്രഹ്മജ്ഞാനികൾക്കേ കഴിയൂ. 'പ്രപഞ്ചമാകുന്ന ആഴിയിൽപ്പെട്ടുഴലുന്നവരെ കരകയറ്റുന്ന നാവികനാണ് ദൈവ'മെന്ന് ദൈവദശകത്തിൽ നാരായണഗുരു വിവരിക്കുന്നുണ്ട്. ദേവപദത്തിലേക്കുള്ള വഴിക്കാട്ടിയാണത്രെ സജ്ജനങ്ങൾ .
ജീവിതമാകുന്ന കലക്കുവെള്ളത്തിൽ പ്രാണരക്ഷാർത്ഥം പിടയുന്നവരാണ് ഓരോരുത്തരും. , രക്ഷപ്പെടാൻ ഒരു ചുല്ലികമ്പെങ്കിലും നീട്ടുന്നവരാണ് സജജനങ്ങൾ . അവരുമായുള്ള കൂട്ടുക്കെട്ട് നിസംഗത്വത്തിലേക്കു നയിക്കും. എന്താണ് നിസംഗത്വം? ഒന്നിലും അഭിരമിക്കാത്ത അവസ്ഥ. ശമാദിഷ്ട്ക സമ്പത്തി കൈവരിച്ചതുപോലെ ഇന്ദ്രിയങ്ങളും അന്തഃകരണവുമെല്ലാമടക്കി പരമമായ ആത്മതത്ത്വത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾ ഒരാൾ നിസംഗനായി തീരുന്നു. ശങ്കരാചാര്യർ 'വിവേകചൂഡാമണി'യിൽ ഇപ്രകാരം വിവരിക്കുന്നു. " മനുഷ്യത്വവും മുമുക്ഷുത്വവും മഹാപുരുഷന്മാരുമായുള്ള കൂടിച്ചേരലും ലഭിക്കുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണ്, ദൈവാനുഗ്രഹത്തിൽ മാത്രമേ അതു സാധ്യമാകൂ'...
."ദുർലഭം ത്രയമേവൈതദ് ദൈവാനുഗ്രഹ ഹേതുകം
മനുഷ്യത്വം മുമുക്ഷുത്വം മഹാപുരുഷസംശ്രയ
ഛാന്ദോഗ്യോപനിഷത്താകട്ടെ ആചാര്യവാൻ പുരുഷോ വേദഃ എന്നു വിവരിക്കുന്നു. അതുകൊണ്ട് സജ്ജനങ്ങളെ അന്വേഷിക്കുക, അവരുമായി കൂടിച്ചേരുക.


നിസ്സംഗത്വമാണ് മോഹരഹിതമായ അവസ്ഥയുണർത്തുന്നത് മോഹമാണെത്രെ.ദുഃഖത്തിനാധാരം. അതുകൊണ്ടാണല്ലോ 'ആഗ്രഹമാണ് എല്ല ദുഃഖങ്ങൾക്കും കാരണ'മെന്ന് ബുദ്ധൻ അനുശാസിച്ചത്. വിഷാദമാണ് മോഹത്തിന്റെ ഫലം; ക്രോധത്തിന്നു കാരണഭൂതനായിരിക്കുന്നതും മോഹം തന്നെ. മോഹം നടക്കാതിരിക്കുമ്പോഴാണ് അതു ക്രോധമായി പരിണമിക്കുന്നത്. അജ്ഞതയും അന്ധകാരവുമാണ് ക്രോധത്തിന്റെ ലോകം. എന്നാൽ നിസ്സംഗത മോഹത്തെയും ക്രോധത്തെയും അന്ധകാരത്തെയും ഇല്ലാതാക്കുന്നു. നിസംഗത രുപപ്പെടുത്തുന്നതാകട്ടെ സത്സംഗവും . നിർമോഹം നിശ്ചലമായ മനസ്സിനെ നിർമ്മിക്കുന്നു. ഓളങ്ങളൊഴിഞ്ഞ തടാകത്തിൽ അടിത്തട്ടു കാണാവുന്നതുപോലെ നിശ്ചഹൃദയത്തിനാഴങ്ങളിൽ അജ്ഞാനമാകുന്ന മുത്തുമണികളെ ഒരുവൻ കണ്ടെടുക്കുന്നു. സ്വജീവിതത്തിൽ തന്നെ. ജീവിച്ചിരിക്കുമ്പോൾ തന്നെ അവൻ മുക്തനാകുന്നു.

നാമജപം



ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ !!!


ഈ പതിനാറു നാമങ്ങളും കലികല്മഷത്തെ നശിപ്പിക്കുന്നു. ഇതിലും മെച്ചമായ മാർഗ്ഗം വേദശാസ്ത്രാദികളിൽ പോലും ഇല്ല.
ഈ നാമത്തിന്റെ സഹായത്താൽ ഷോഡശാകലാസമ്പന്നനായ ജീവന്റെ ആവരണം വിച്ഛേദിക്കപ്പെടുന്നു. മേഘനിർമുക്തനായ സൂര്യൻ അധികം പ്രകാശത്തോടുകൂടി ശോഭിക്കുന്നതു പോലെ ആ പരബ്രഹ്മത്തിന്റെ യഥാർത്ഥസ്വരൂപം അപ്പോഴാണ് സ്പഷ്ടമായി പ്രതിഭസിക്കുന്നത്.
ഈ നാമജപത്തിന് പ്രത്യേകിച്ച് വിശേഷവിധിയൊന്നുമില്ല. പരിശുദ്ധമോ അപരിശുദ്ധമോ ആയ ഏതവസ്ഥയിലും ഈ നാമം ജപിക്കാവുന്നതാണ്. ഈ നാമ രൂപ വൈഭവത്താൽ നാലു വിധത്തിലുള്ള മുക്തിയും കൈവരുന്നു.
സാലോക്യ, സാമീപ്യ, സാരൂപ്യ, സായൂജ്യ മുക്തികൾ,
സാലോക്യം:- സമാനമായുള്ള ലോകത്തോടു കൂടിയവനായി - ഈശ്വരന്റെ ലോകത്തുകൂടെ പാർക്കുക.
സാമീപ്യം:- ഈശ്വരന്റെ സമീപത്തിരിക്കുക.
സാരൂപ്യം:- ഈശ്വരന്റെ സ്വരൂപം പോലെ ആവുക.
സായൂജ്യം:- ഈശ്വരന്റെ രൂപത്തിൽ( ജലത്തിൽ ജലം പോലെ) കലർന്നിരിക്കുക.
ഈ നാമമന്ത്രം മൂന്നരകോടി ജപിച്ചാൽ സാധകൻ ബ്രഹ്മഹത്യപാപത്തിൽ നിന്നും നിർവൃത്തനായിത്തീരുന്നു. അവൻ വീരഹത്യാപാപവിമുക്തനായി ഭവിക്കുന്നു, സുവർണ്ണമോക്ഷണപാപത്തിൽ നിന്നും വിമുക്തനായി തീരുന്നു. സർവ്വധർമ്മപരിത്യാഗജന്യമായ പാപത്തിൽ നിന്നും ഉടൻ തന്നെ മോചനം ലഭിക്കുന്നു. അതിശീഘ്രം നിർവൃത്തനായി തീരുന്നു.


പുതുവര്‍ഷ സന്ദേശം2019

ജീവിതവൃക്ഷത്തിന്റെ ഒരിലകൂടി കൊഴിയുകയാണ്‌, ഒപ്പം 2019 എന്ന വര്‍ഷവസന്തം വിരിയുകയാണ്‌. ഏവര്‍ക്കും ഈശ്വരാനുഗ്രഹത്തിന്റെ പുതുവര്‍ഷം ആശംസിക്കുന്നു
ഹൃദയം നന്ദികൊണ്ടു നിറയെണ്ട നിമിഷങ്ങളാണിത്‌. കഴിഞ്ഞുപോയ വര്‍ഷത്തില്‍ ഈശ്വരൻ നമ്മിലേക്ക്‌ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ അപകടങ്ങളില്‍ നിന്നും കാത്ത അനുഭവങ്ങള്‍ ഒക്കെ നന്ദിയോടെ നമുക്ക്‌ ഓര്‍ക്കാം. ഓരോ നിമിഷവും നമ്മെ സംരക്ഷിക്കുന്ന ഈശ്വരപരിപാലനയുടെ തണലിലാണ്‌ നാം ജീവിക്കുന്നത്‌ എന്ന സത്യം ഈ ഒരു വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ നമ്മുടെ ഹൃദയങ്ങളില്‍ നമുക്ക്‌ കുറിച്ചിടാം.
പുതുവര്‍ഷത്തെ വരവേല്‍ക്കുന്നവരുടെ ബഹളങ്ങള്‍ നാം .കേൾക്കാറുണ്ട് എന്നാല്‍ ആഘോഷങ്ങളുടെ അന്ത്യത്തില്‍ നിരാശയോടെ പഴയ ജീവിതത്തിലേയ്‌ക്ക്‌ അവര്‍ മടങ്ങുന്നു. ആഘോഷിച്ചു വരവേല്‍ക്കുന്നതിനേക്കാള്‍ പുതുവര്‍ഷത്തെ ആത്മീയമായി വരവേല്‍ക്കാന്‍ നമുക്കാവണം. ആഘോഷങ്ങളൊക്കെ അല്‍പ്പായുസ്സുള്ളവ മാത്രമാണ്‌. എന്നാല്‍ ആത്മീയമായി ദൈവത്തോട്‌ ചേര്‍ന്ന്‌നിന്ന്‌ ദൈവം നല്‌കിയ വര്‍ഷമായി ഈ പുതുവര്‍ഷത്തെ സ്വീകരിച്ചാല്‍ ഈ വര്‍ഷം മുഴുവനും നമുക്ക്‌ അനുഗ്രഹദായകമായി മാറും.
2017ന്റെ പുതുവര്‍ഷ ലഹരിയില്‍ നമ്മോടൊപ്പമുണ്ടായിരുന്ന പലരും ഇന്നീ ഭൂമുഖത്തില്ല എന്നു നാം തിരിച്ചറിയേണ്ട ഒരു സത്യമുണ്ട്, ഈ വര്‍ഷവും ഈ വര്‍ഷത്തിന്റെ ഓരോ നിമിഷവും ഈശ്വരൻ എനിക്കായി നല്‌കുന്ന ദാനമാണ്‌
ഈ പുതുവര്‍ഷ പിറവിയില്‍ നമ്മുടെ പ്രാര്‍ത്ഥന മുഴുവന്‍ ഈശ്വരാ ഈ വര്‍ഷം മുഴുവന്‍ നന്മയായി തീരണേ എന്നാണല്ലോ. അതിനോട്‌ നമുക്ക്‌ അല്‌പം കൂട്ടിച്ചേര്‍ത്ത്‌ ഇന്നു മുതല്‍ പ്രാര്‍ത്ഥിക്കാം.ഈശ്വരാ ഈ വര്‍ഷം മുഴുവന്‍ മറ്റുള്ളവര്‍ക്ക്‌ നന്മയായി തീരാനും എന്നെ അനുഗ്രഹിക്കണമേ എന്നാകട്ടെ
.സന്ദേശങ്ങളും സമ്മാനങ്ങളും കൈമാറുന്ന ദിവസം കൂടിയാണിത്. നല്ല സന്ദേശങ്ങളും ആകര്‍ഷകങ്ങളായ സമ്മാനങ്ങളും കൈമാറുമ്പോള്‍ ഹൃദയത്തില്‍ നമുക്ക്‌ ഒന്നുകൂടി കുറിച്ചിടാം: ഞാന്‍ ഈ വര്‍ഷം മറ്റുള്ളവര്‍ക്ക്‌ ഒരു നല്ല സന്ദേശമായിരിക്കും; ഞാന്‍ തന്നെയും ഈ വര്‍ഷം മുഴുവന്‍ ഒരു നല്ല സമ്മാനമായിരിക്കും. നമ്മുടെ ജീവിതവും പ്രവര്‍ത്തികളും ഈ വര്‍ഷം മുഴുവന്‍ മറ്റുള്ളവര്‍ക്കുള്ള നല്ല സന്ദേശമായിരിക്കട്ടെ. നമ്മുടെ ജീവിതം കണ്ട് മറ്റുള്ളവര്‍ നന്മയിലേക്ക്‌ വളരട്ടെ. ഒപ്പം നമുക്ക്‌ ചുറ്റുമുള്ളവര്‍ക്ക്‌ ഏറ്റവും പ്രിയപ്പെട്ട സമ്മാനമായി തീരാനും നമുക്ക്‌ പരിശ്രമിക്കാം. ഈ പുതുവര്‍ഷത്തില്‍ ദൈവം കൊടുക്കുന്ന സമ്മാനമായി ഞാന്‍ എന്നെത്തന്നെ രൂപാന്തരപ്പെടുത്തണം. ഭാര്യയെ കൂടുതല്‍ സ്‌നേഹിച്ചും പരിഗണിച്ചും അവള്‍ക്കൊരു പുതുവര്‍ഷ സമ്മാനമായി ഭര്‍ത്താവ്‌ മാറണം. ഭര്‍ത്താവിനെ അംഗീകരിച്ചും ബഹുമാനിച്ചും ഭാര്യയും ഒരു പുതുവര്‍ഷ സമ്മാനമാകണം. മാതാപിതാക്കളെ അനുസരിച്ചും സ്‌നേഹിച്ചും അവര്‍ക്കുള്ള പുതുവര്‍ഷസമ്മാനമായി മക്കള്‍ മാറണം. മക്കളെ കൂടുതല്‍ സ്‌നേഹിച്ചും സഹായിച്ചും അവര്‍ക്കുള്ള സമ്മാനങ്ങളായി മാതാപിതാക്കളും മാറണം. ഈ പുതുവര്‍ഷത്തില്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ ആവുംവിധമെല്ലാം മധുരമായിത്തീരാനും നമുക്ക്‌ പരിശ്രമിക്കാം......പുതുവത്സരാശംസകള്‍.............


കാരുണ്യാർത്തിയായി വഴിപാടുകൾ കഴിക്കുന്നത് വിശുദ്ധ ഭക്തിയാണോ?...

കാരുണ്യാർത്തിയായി വഴിപാടുകൾ കഴിക്കുന്നത് വിശുദ്ധ ഭക്തിയാണോ?... എന്ന പ്രശ്നം ചിരന്തനമായി ഉന്നയിക്കപ്പെട്ടുപോരുന്ന ഒന്നാണ്. ഇതിനു ശരിയായ ഉത്തരം രണ്ടു പുണ്യ പുരുഷ്ന്മാരുടെ വഴിപാടുകളാണ്. ഒന്ന് മേല്പത്തൂർ സ്തോത്ര വഴിപാടും, രണ്ട് കുചേലൻ ശ്രീകൃഷ്ണന് സാമർപ്പിച്ച അവിൽ വഴിപാടും. സ്തോത്രം വാങ്മയരൂപമായ വഴിപാടും, അവിൽ ഭോജ്യരൂപമായ വഴിപാടുമാണ്.
രോഗമുക്തിയും ദാരിദ്രമുക്തിയും സമർപ്പണത്തിന് പിന്നിൽ അഭിലാഷങ്ങളായി വർത്തിച്ചിട്ടില്ലെന്ന് പറയാവതല്ല. എന്നാൽ സ്വാർത്ഥകാര്യങ്ങൾ സാധിക്കാനായി വ്യക്തികളെ കൈകൂലികൊടുത്ത് പ്രീണിപ്പിക്കുന്നതും ഇതും തീർത്തും വ്യത്യസ്ത വികാരങ്ങളിൽ നിന്ന് നിന്നാണുറവകൊള്ളുന്നത്. ജപതപാദികളും സ്തോത്രരചനയും 'കാര്യം കാണാ'നുള്ള വ്യാജമുഖസ്തുതികളല്ല. ഉള്ളിൽ നിറഞ്ഞ ഭക്തിയിൽ നിന്നുളവാകുന്ന ചര്യകളാണ്. ആത്മാവിനെ പവിത്രീകരിക്കുന്ന അർപ്പണങ്ങൾ അതുപോലെയാണ്..
വസ്തുരൂപമായ വഴിപാടുകളും 'എനിക്ക് ഇന്നകാര്യം സാധിച്ചുതന്നാൽ പ്രതിഫലമായി ഇന്നതു നൽകാം എന്ന കരാറുപോലുള്ള വഴിപാടുകൾ മാത്രമേ ലൗകികമായ കൈകൂലിദാനത്തോടു തുലനം അർഹിക്കുന്നുള്ളൂ. സ്വാർത്ഥലാഭമുണ്ടായതുനുശേഷം ഒരു പങ്ക് 'കമ്മീഷൻ ' പോലെ കൊടുക്കലല്ലാ, ജപതപാദികളും സ്തോത്രരചനയും സ്വശക്തിയനുസരിച്ച് ഈശ്വരാർപ്പണമായി വസതുക്കൾ യജിക്കുന്നതും.
'ഇദം ന മമ' എന്ന ഭാവനയോടെയാണ് അഭിലാഷസിദ്ധിയോടു നിരപേക്ഷമായിട്ടാണ് സമർപ്പണം നിർവഹിക്കപ്പെടുന്നത്. നിസ്വാർത്ഥമായ അർപ്പണത്താൽ ആത്മാവ് വിമലീകൃതമാവുന്നു. പരമദരിദ്രനായ കുചേലൻ സമർപ്പിക്കുന്ന ഒരു പിടി അവിൽ ഒരു സാമ്രാട്ട് അർപ്പിക്കുന്ന കനകധാരയേക്കാൾ വളരെയേറെ വലിയ വഴിപാടാണ്.സമർപ്പണത്തിലെ ഭക്തി ശ്രദ്ധാദിക്കൾക്കാണ് വസ്തുവിന്റെ ലൗകികമായ മൂല്യത്തിനല്ല പ്രാധാന്യം . മേല്പത്തൂർ ജപതപാദി അനുഷ്ഠാനങ്ങൾ കൊണ്ടാണ് രോഗമുക്തി നേടിയിരുന്നെങ്കിൽ അത് അദ്ദേഹത്തിന്റെ മാത്രം നേട്ടമാകുമായിരുന്നു. സ്തോത്രകാവ്യമാകട്ടെ ശാശ്വതസമകളിലൂടെ ശ്രദ്ധയും തത്പരതയുള്ള മനുഷ്യകത്തിന്നൊട്ടാകെ മനോവിമലീകരണവും പീഡാശാന്തിയും നൽകികൊണ്ട് നിൽക്കും. " വിശ്വപീഡാപഹത്യൈ" എന്ന വിശേഷണം പരോക്ഷമായി കാവ്യമെന്ന ആശയസത്തക്കും ചേരും .


ഭുക്തിയല്ല, ഭക്തിയാണ് അവിൽ നിവേദ്യം വഴിപാടായികഴിക്കുന്നതിനും നാരായണീയപാരായണത്തിനും പ്രചോദാനമാകേണ്ടത്. മാനസികമായ അന്ധത ബാധിക്കാതെ കാക്കാനുള്ള അനുഷ്ഠാനങ്ങളായി നാരായണീയ പാരായണവും അവിൽ നിവേദ്യവും വിവക്ഷിക്കപ്പെടണം .... " മനോവിമലീകരണത്തിന് അപര്യപതമായ എതു അനുഷ്ഠാനവും വ്യർത്ഥമാണ്".... നാരായണീയത്തിൽ നിന്ന് ഭക്തിരസം ലയത്തോടെ ഉൾക്കൊള്ളാനും കുചേലനെപ്പോലെ മനംനിറഞ്ഞ ഭക്തിയോടെ നിവേദ്യമർപ്പിക്കാനും വ്രതാനുഷ്ഠാനത്തിലൂടെ മനോവിമലീകരണംസാധിക്കാനും ഭഗവദ്നുഗ്രഹം ഏവർക്കും ഉണ്ടാവട്ടെ .. .

ആത്മസംസ്കാരം




ആത്മസംസ്കാരം



ലോകത്തിലുള്ള എല്ലാ വസ്തുക്കൾക്കും ജന്മനാ ചില മാലിന്യങ്ങൾ കാണും. അവയെ പരിശോധന ചെയ്ത് ദൂരീകരിച്ച് ശുദ്ധങ്ങളാക്കുന്ന പ്രവർത്തിക്കാണ് സംസ്കാരമെന്നു പറയുന്നത്.
നാം കടലിൽ നിന്നും രത്നങ്ങൾ എടുക്കുന്നു. എന്നാൽ ഇപ്രകാരം എടുക്കുന്ന രത്നങ്ങളിൽ ചളി പത മുതലായവ പുറമേ പറ്റിയിരിക്കുക സാധാരണമാണ്. വേറെയും പലകേടുപാടുകൾ ഉണ്ടായിരിക്കും. ഈ നിലയിൽ അവ പ്രകാശിക്കുന്നില്ല. രത്നങ്ങൾക്ക് വേണ്ട പ്രാകാശവും ശക്തിയും ലഭിക്കണമെങ്കിൽ മുൻ പറഞ്ഞ മാലിന്യങ്ങളെ അകറ്റണം. ഈ ക്രിയയ്ക്കാണ് സംസ്ക്കാരം എന്നു പറയുന്നത്. ഇപ്രകാരം സംസ്ക്കപ്പെടുന്നതുവരെ രത്നങ്ങൾ നിഷ്പ്രയോജനങ്ങളും നിഷ്പ്രഭങ്ങളുമായി ഭവിക്കുന്നു. ഈ തത്ത്വത്തെ തന്നെ നമ്മോടും സംബന്ധിപ്പിക്കാം . കായികമായും ആഭ്യന്തരമായും രണ്ടു വിധ മാലിന്യങ്ങൾ നമ്മെ ബാധിക്കുന്നു. ഇവയിൽ അഭ്യന്തരങ്ങൾ പ്രധാനങ്ങളാക്കുന്നു.
രജസ്തമോദോഷങ്ങളാൽ നാം ബന്ധരാകുമ്പോൾ ആത്മാവിന് പ്രസാദവും ശക്തിയും ലഭിക്കുന്നില്ല. ഈ അസംസ്കൃതസ്ഥിയിൽ നാം നിഷ് പ്രയോജനന്മാരും അശക്തന്മാരുമായി ഭവിക്കുന്നു. അപ്പോൾ വസ്തുക്കൾക്കെന്നപോലെ ആത്മാവിനും ശുദ്ധിയും പ്രാസാദവും ലഭിക്കുന്നതിനും സംസ്ക്കാരം ആവിശ്യമണെന്നു വന്നുകൂടുന്നു.
ആത്മാവിന് സ്വഭാവേന ശക്തിയും നൈർമ്മല്യവുമുണ്ട്. ഈ സ്ഥിതിക്ക് ആത്മാവ് എങ്ങനെ മാലിനമാകുന്നു. രജസ്തമോദോഷങ്ങൾകൊണ്ട് ആത്മാവിനു പുറമേ മറവുണ്ടാവുന്നു എന്നേയുള്ളൂ. ഈ മറവുതന്നെ അശക്തിക്കും മാലിന്യത്തിനും കാരണം.
അഭ്യന്തരമായി ആത്മാവിനുവേണ്ട ശക്തിയും പ്രസാദാദിഗുണഭൂയിഷ്ഠതയുണ്ടെങ്കിലും ഈ മറവു നിമിത്തം ഫലമുണ്ടാവുന്നില്ല . അപ്പോൾ നാം നിഷ് പ്രയോജനന്മാർ. നമ്മുടെ ജീവിതോദ്ദേശത്തെ അറിഞ്ഞു സാധിക്കുന്നതിനുവേണ്ട ശക്തിയില്ലാത്തവരയി ഭവിക്കുന്നു. സർവ്വപ്രകാരേണയും ആത്മസംസ്ക്കാരം എല്ലാവർക്കും അത്യാവിശ്യമുള്ള ഏറ്റവും പ്രാധാന്യമായ ഒരു ഗുണമാണെന്ന് ഗ്രഹിക്കാവുന്നതാകുന്നു.
ആത്മസംസ്ക്കാരത്തിന് ആസ്പദങ്ങളായി ചിലമൂല്യതത്ത്വങ്ങളുണ്ട്. അവയിൽ പ്രധാനമായ ഒന്നാണ് ശുചിത്വം. ഈ ഗുണം കൊണ്ടല്ലാതെ ആത്മസംസ്കാരം സമ്പാദിക്കാവുന്നതല്ല. സ്ഥൂലമായും ആഭ്യന്തരമായും ശുചിത്വം രണ്ടുവിധം. സ്നാനദികളെ കൊണ്ട് ശരീരത്തെ നിർമ്മലമാക്കുന്നത് പുറമേയുള്ള ശുചിത്വമാകുന്നു. ഈശ്വരഭക്തി, സൽസംസർഗ്ഗം ശാസ്ത്രവിചിന്തനം, മുതലാവയാണ് ആഭ്യന്തരശുചിത്വത്തിനുള്ള മർഗ്ഗങ്ങൾ.
പുറമേ പൊടിയും ഇരുട്ടും കഠിനമായി വർദ്ധിച്ചാൽ വസ്തുക്കളെ തിരിച്ചറിയാൻ പാടില്ലാതെ നാം അപകടത്തിലാവുന്നത് സാധാരണമാണ്. രജസ്സും തമസ്സും ബാധിച്ചാൽ മനസ്സിന്റെ നിലയും ഇതു തന്നെ. വേണ്ടത് വേണ്ടാത്തത്, തത്ത്വം അതത്ത്വം, സത്യം അസത്യം, സ്വാർത്ഥം പരാർത്ഥം, മുതലായവയൊന്നും രജസ്തമഃപങ്കിലമായ മനസ്സിന് അറിയുവാൻ സാധിക്കുന്നില്ല. ഈ അന്ധതയിൽ അകപ്പെടുന്നവർ തനിയെ നാശത്തെ വരിക്കുന്നു. ഈ ആപത്തിൽ നിന്നും നമ്മെ രക്ഷിക്കുന്ന മഹത്തായ ദിവ്യൗഷധമാണ് ശുചിത്വം. ഈശ്വരഭജനം, സുജനസംസർഗ്ഗം, മുതലായവകൊണ്ട് ആർക്കും അന്തശുചിത്വം സമ്പദിക്കാൻ കഴിയും.


ആത്മസംസ്ക്കാരത്തിന്റെ മറ്റൊരു മൂല്യതത്വം ആചാരശുദ്ധിയാകുന്നു. ഇവിടെ ആചാരത്തിന് സദാചാരമെന്നർത്ഥം , ശിഷ്ടന്മാരായ ഗുരുജനങ്ങൾ പരമ്പരയാ അംഗീകരിച്ചുവെന്നതും ഇന്നും ആ വിധമുള്ളവർ ആദരിക്കുന്നതും ശ്രേയസ്കരവുമായ കീഴ്നടപ്പിനെ സദാചാരമെന്നു പറയുന്നു. ഇപ്രകാരമുള്ള ആചാരങ്ങളെ വിധിയനുസരിച്ച് ശ്രദ്ധയോടു കൂടി അനുഷ്ഠിക്കുന്നതുകൊണ്ട് ലഭിക്കുന്ന അന്തഃശുദ്ധിയാണ് ആത്മശുദ്ധി ഇതുതന്നെ ആചാരശുദ്ധി.

2019, ഏപ്രിൽ 2, ചൊവ്വാഴ്ച

കിരാലൂർ ശിവക്ഷേത്രം തൃശൂർ ജില്ല




കിരാലൂർ  ശിവക്ഷേത്രം 
തൃശൂർ ജില്ലയിലെ കിരാലൂരിൽ. വടക്കാഞ്ചേരി-കേച്ചേരി റൂട്ടിലെ ചുങ്കം സ്റ്റോപ്പിൽ നിന്നും  രണ്ടു കിലോമീറ്റര്  തെക്കു ഭാഗത്തു . പ്രധാനമൂർത്തി ശിവൻ .കിരാതമൂർത്തിയാണ്  ഈ ക്ഷേത്രത്തിന്റെ പേരായ കിരാതനല്ലൂരാണ് കിനാലൂർ ആയതെന്നു പഴ്മയുണ്ട് .ശിവന്റെ ധ്യാനങ്ങളിൽ പ്രധാനം കിരാത മൂർത്തിയുടേതാണെന്നും കേരളത്തിൽ വിശ്വാസ്മുണ്ടു . മയിൽ പീലിയണിഞ്ഞ മനോഹരമായ തലമുടിയോടുകൂടിയതും ഉച്ചമലരിപ്പൂപോലെയുള്ള അധരമുള്ളതും  മഞ്ഞനിറം കലർന്ന ഉന്നത ശിരസ്സുള്ളതും മേഘം പോലെ  കറുത്ത മുഖമുള്ളതും  വില്ലും അമ്പും ധരിച്ച ശോഭിക്കുന്ന കൈകളുള്ളതും ഭയാനകമായ മുനയുള്ള ചുരിക ധരിച്ച അരക്കെട്ടിൽ  നീലാംബ രമുള്ളതും  കറുത്തതുമായ  ശിവന്റെ ഈ വേഷത്തെ രോഗശമനത്തിനായി വീണ്ടും വീണ്ടും   ധ്യാനിക്കുന്നു. . പഴയകാലത്ത് വാരം നടന്നിരുന്ന  ക്ഷേത്രമാണ്. വട്ട ശ്രീകോവിൽ  കിഴക്കോട്ടു ദര്ശനം  രണ്ടുനേരം പൂജ  ഉപദേവത  ഗണപതി  മാടമ്പ് മന  വക ക്ഷേത്രമായിരുന്നു  ഇപ്പോൾ കൊച്ചി ദേവസം ബോർഡ്

കിടങ്ങൂർ ശ്രീസുബ്രമണ്യക്ഷേത്രം കോട്ടയം ജില്ല




കിടങ്ങൂർ  ശ്രീസുബ്രമണ്യക്ഷേത്രം

കേരളത്തിലെ 32  നമ്പൂതിരി ഗ്രാമങ്ങളിൽ ഒന്ന് കിടങ്ങൂർ. ഇത് ഗ്രാമക്ഷേത്രമാണ് കോട്ടയം ജില്ലയിലെ കിടങ്ങൂർ . ഏറ്റുമാനൂരിൽ നിന്നും  പാലാ റൂട്ടിൽ ഏഴു കിലോമീറ്റര്. മീനച്ചിലാറിന്റെ തീരത്താണ് ക്ഷേത്രം ഗൗണാറ്‌ എന്നായിരുന്നു മീനച്ചിലാറിന്റെ പഴയ പേരെന്ന് ഒരു പുരാവൃത്തമുണ്ട് .പ്രധാനമൂർത്തി   ശ്രീസുബ്രമണ്യൻ .ബാല സുബ്രമണ്യൻ എന്ന് സങ്കല്പം.  പീഠമടക്കം  അഞ്ചടിയോളം ഉയരമുണ്ട്. കിഴക്കോട്ടു ദര്ശനം അഞ്ചു പൂജ തന്ത്രി തരണനെല്ലൂർ  സ്വർണ്ണ കൊടിമരം പൂജാരിയായി പുല്ലൂർ ഗ്രാമ സഭക്കാരൻ  വേണമെന്ന് നിബന്ധനയുണ്ട് .പുറപ്പെടാ ശാന്തിയാണ്‌ .  സുബ്രമണ്യൻ കൗപീന ധാരിയും ദണ്ഡയുധപാണിയുമായതിനാൽ സ്ത്രീകൾ നാലമ്പലത്തിൽ കയറരുതെന്നു  ചിട്ടയുണ്ട്. ഉപദേവത  വിഷ്ണു ശാസ്താവ്  കൂത്തമ്പലത്തിന്റെ തൂണിൽ  മഹാമായ. ഇത് ആദ്യം വിഷ്ണു ക്ഷേത്രമായിരുന്നു എന്നാണ് പഴമ. ഗൗണാറിലൂടെ ശ്രീസുബ്രമണ്യന്റെ വിഗ്രഹം ഒഴുകി വന്നു  എന്നാണു ഐതിഹ്യം .വിഗ്രഹം പുഴമാർഗ്ഗം കൊണ്ട് വന്നതാകണം  വിഷ്ണു ക്ഷേത്രത്തിൽ  സുബ്രമണ്യനെ കൊണ്ടുവന്നു പ്രതിഷ്ഠിച്ചു എന്ന് ചുരുക്കം .ചോഴന്മാരുടെ കാലത്തോ  കുലശേഖരന്മാരുടെ കാലത്തോ   ആയിരിക്കണം പ്രതിഷ്ഠാ എന്ന് സംശയിക്കാം . കുംഭത്തിലെ കാർത്തിക കൊടികയറി  പത്തു ദിവസത്തെ ഉത്സവം  വൃശ്ചികത്തിലെ കാർത്തിക  മകരപൂയം  വെളുത്തഷഷ്ടി എന്നി ദിവസങ്ങളിൽ   ആഘോഷം ക്ഷേത്രത്തിൽ കൂത്തമ്പലം ഉണ്ട്. കൂത്തമ്പലത്തിൽ ഒരു തൂണ് കുറു ന്തോട്ടി കൊണ്ടുള്ളതാണ്   മൂന്നടി ചുറ്റളവും 15 അടി ഉയരവുമുള്ള ഈ തൂണ് മലകുറുന്തോട്ടികൊണ്ടു  ഉള്ളതാണ്  മഴുവന്നൂർ കൊല്ലൻ  മഴുകൊണ്ട് ഈ തൂണ് ചെത്തികൊണ്ടുവന്നതാണ്  എന്ന് ഐതിഹ്യം. പഴയകാലത്തു മലകുറുന്തോട്ടി തൂണ്  ക്ഷേത്രങ്ങളിൽ വ്യാപകമായിട്ടുണ്ടായിരുന്നു എന്ന്  സൂചനകളുണ്ട് .ഗുരുവായൂരിലും. കാസർകോട് ജില്ലയിലെ  അഡൂരിലും ആദ്യം കൊടിമരം ഈ കുറുന്തോട്ടിയായിരുന്നു എന്നാണ് പഴമ  അന്തരീക്ഷത്തിൽ എന്തെങ്കിലും മാറ്റമുണ്ടാക്കാനുള്ള കഴിവോ ഭാഗത്താന്മാർക്കു ആരോഗ്യം പ്രദാനം ചെയ്യുവാനുള്ള  കഴിവോ ഇതിനുണ്ടായിരിക്കാം.

കാളി എല്ലാ വിദ്യകളുടെയും ആദിയാണ്


കാളി എല്ലാ വിദ്യകളുടെയും ആദിയാണ്


കാളീദേവിയെ ധ്യാനിക്കാൻ കഴിഞ്ഞാൽ സഹസ്രാര സങ്കൽപ്പം സാക്ഷാൽക്കരിക്കപ്പെടും, ഭാരതമൊട്ടാകെ കാളീ ഉപാസന വിവിധങ്ങളായ ആചാര വിശേഷങ്ങളോടെ , അനുഷ്ഠാനക്രമങ്ങളോടെ, ആകാരസങ്കൽപ്പങ്ങളോടെ നടന്നു വന്നിരുന്നു. വൈഷ്ണവം, ശൈവം, എന്നീ വിഭാഗങ്ങളെ കൂടാതെ ശക്തേയ ഉപാസകർ കാളീ പ്രതിഷ്ഠക്കും പ്രാധാന്യം നൽകിയിരുന്നു എന്നുള്ളതിന്ന് തെളിവാണ് കാളിഘട്ട്. മൂകാംബികയും, ആറ്റുകാലും, ഈ ദേവിമാരൊക്കെ ഊർജ്ജ ദേവതമരാണ്. നാമാരൂപഭാവങ്ങൾ വ്യത്യാസം വന്നേക്കാം
മഹാഭാഗവതപ്രകാരം മുഖ്യമായിട്ടുള്ളത് കാളി മാതാവ് തന്നെയാണ്, ആ ദേവിയെ ഉഗ്ര,സൗമ്യ രണ്ടു രൂപങ്ങളിൽ പത്ത് മഹാവിദ്യകൾ രൂപം ധരിക്കുന്നു. ഈ മഹാവിദ്യകൾ അനന്ത സിദ്ധികൾ പ്രദാനം ചെയ്യുവാൻ സമർത്ഥരാണ്. ദർശനീകവീക്ഷണത്തിൽ കൂടിയും കാലതത്വത്തിന്റെ പ്രധാന്യം സർവ്വോപരിയാണ്. അതുകൊണ്ട് തന്നെ മഹാകാളി അല്ലെങ്കിൽ കാളി എല്ലാ വിദ്യകളുടെയും ആദിയാണ്. അതായത് ദേവിയുടെ വിദ്യാമയ വിഭൂതികളാണ് എല്ലാ മാഹാവിദ്യകളും, മഹാകാലന്റെ പ്രിയതമയായ കാളി തന്റെ ദക്ഷിണവാമരൂപങ്ങളിൽ പത്ത് മഹാവിദ്യകളുടെ പേരിൽ അറിയപ്പെടുന്നു എന്നു തന്നെ കരുതണം. ബൃഹത്നീലതന്ത്രത്തിൽ പറയുന്നു രക്തകൃഷ്ണ ഭേദങ്ങളിലും രണ്ടു രൂപത്തിൽ ദേവി തന്നെയാണ് അധിഷ്ഠിതയായിട്ടുള്ളത്. കൃഷ്ണവർണ്ണയുടെ പേർ ദക്ഷിണ എന്നും, രക്തവർണ്ണയുടെ പേർ സുന്ദരി എന്നുമാണ്. കാളിക പുരാണത്തിൽ ഒരു കഥയുണ്ട്. ഒരു പ്രാവിശ്യം ഹിമാലയത്തിൽ അവസ്ഥിതനായിരുന്ന മാതംഗമുനിയുടെ ആശ്രമത്തിൽ ചെന്ന് ദേവന്മാർ മഹാമായയെ സ്തുതിച്ചു. സ്തുതികേട്ട് പ്രസന്നയായ മാതംഗവനിത രൂപത്തിൽ ദേവന്മാർക്ക് ദർശനം കൊടുത്ത് നിങ്ങൾ ആരെയാണ് സ്തുതിക്കുന്നത് എന്നു ചോദിച്ചു. ആ സമയം ദേവിയുടെ ശരീരത്തിൽ നിന്ന് കറുത്തപർവ്വതതുല്യവർണ്ണത്തോടുകൂടിയ ഒരു ദിവ്യനാരി പ്രകടയായി. ആ മഹാതേജസ്വിനി സ്വയം ദേവന്മാർക്കായി ഉത്തരം കൊടുത്തു. ഇവർ എന്നെയാണ് സ്തുതിക്കുന്നത്. അവൾ കൃഷ്ണവർണ്ണത്തോടു കൂടിയവളായിരുന്നു. അതുകൊണ്ട് അവളുടെ നാമം കാളി എന്നായി
ദുർഗ്ഗാസപ്തശതി പ്രകാരം ഒരിക്കൽ ശുംഭനി ശുംഭന്മാരുടെ അത്യാചാരങ്ങൾ കൊണ്ട് വിഷമിച്ച ദേവതകൾ ഹിമാലയത്തിൽ പോയി ദേവിയെ സ്തുതിച്ചു. അപ്പോൾ ഗൗരീദേഹത്തിൽ നിന്നും കൗശികി പ്രകടയായി. കൗശികി വേർപ്പെടതോടെ പാർവ്വതീദേവിയുടെ സ്വരൂപം കൃഷ്ണവർണ്ണയായി, കാളി എന്ന് വിഖ്യാതയായി. കാളിയുടെ നീലനിറത്തിന് കാരണം താര പറയുന്നു. നാരദപാഞ്ചരാത്ര പ്രകാരം ഒരിക്കൽ വീണ്ടും ഗൗരീരൂപതി ലാകണമെന്നുള്ള ആഗ്രഹം കളിയുടെ മനസ്സിൽ വന്നുവത്രേ ഇതാലോചിച്ചുകൊണ്ട് ദേവി അന്തർദ്ധാനം ചെയ്തു. ശ്രീ മഹാദേവൻ നാരദനോട് അവളെവിടെപ്പോയി എന്നന്വേഷിച്ചു. നാരദൻ സുമേരുവിന്റെ ഉത്തരഭാഗത്ത് ദേവി പ്രത്യക്ഷയായി ഉപസ്ഥിതി ചെയ്യുന്നു എന്ന വാർത്ത അറിയിച്ചു . ശിവന്റെ പ്രേരണയാൽ നാരദൻ അവിടെ പോയി ദേവിയോട് ശിവനുമായുള്ള വിവാഹത്തിന്റെ കാര്യം പറഞ്ഞു. അതുകേട്ട് ദേവി ക്രോധാകുലയായി എന്നും അവളുടെ ദേഹത്തിൽ നിന്ന് പതിനാറ് വിഗ്രഹങ്ങൾ പ്രകടമായി ആ ഛായ വിഗ്രഹത്തിൽ ത്രിപുരഭൈരവി പ്രകടമായി.
കാളീ ഉപാസനയിൽ സമ്പ്രദായഭേദങ്ങളുണ്ട് . സാധാരണയായി രണ്ട് ഭാവത്തിലാണ് ഇത് പ്രചരിച്ചിരിക്കുന്നത്. ഭവബന്ധനമോചനത്തിന് കാളീ ഉപാസന സർവ്വോത്കൃഷ്ടമായി കരുതപ്പെടുന്നു. ശക്തി സാധനയിൽ രണ്ടു പീഠങ്ങളിൽ ശ്യാമപീഠത്തിലണ് കാളീ ഉപാസന ചെയ്യേണ്ടത്. ഭക്തി മാർഗ്ഗത്തിൽ ഏതുരൂപത്തിൽ വേണമെങ്കിലും മഹാമായയെ ഉപാസിച്ച് ഫലം നേടാം. എന്നാൽ സിദ്ധിലാഭത്തിനായി വീരഭാവത്തിലാണ് ദേവിയെ ഉപാസിക്കേണ്ടത്. സാധനയിൽക്കൂടി അഹംഭാവം, മമത, ഭേദബുദ്ധി ഇതെല്ലാം നശിച്ച് സാധകനിൽ പൂർണ്ണ ശിശുത്വം ഉദയം ചെയ്യുന്നു. അപ്പോൾ കാളിയുടെ ശ്രീ വിഗ്രഹം സാധകന്റെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നു. ആ സമയത്ത് കാളീ ദേവിയുടെ തേജസ് അവർണ്ണനീയമാണ്. താന്ത്രീകമാർഗ്ഗത്തിൽ ദീക്ഷയോടു കൂടി കാളിയുടെ ഉപാസന ചെയ്യുമ്പോൾ അനന്യശരണാഗതയായി ദേവിയുടെ കാരുണ്യം ആർക്കും ലഭിക്കും. മൂർത്തീമന്ത്രം ഗുരു ഉപദ്ദേശം വഴി ഗുരു ഭക്തിഭാവത്തോടുകൂടി മന്ത്രജപം, കലശന്യാസം,ഭസ്മ ന്യാസം,കാളീപൂജ,ജപമാലപ്രാണപ്രതിഷ്ഠ,ഭക്തി പുരശ്ചരണം ഹോമം,തർപ്പണം,അന്നധാനം,ഇതിത്യാദി അതീവ ഗുരുഭക്തിയോടെ ചെയ്യുമ്പോൾ കാളീഭാഗവതി പ്രസന്നയായിത്തീരുന്നു .കാളീ മന്ത്രം നിത്യം 1008 വീതം ജപിക്കുക ചൊവ്വ .വെള്ളി ദിവസങ്ങളിൽ സാധകൻ ശക്തിഭൈരവി ഹോമം അല്ലെങ്കിൽ കാളികാ ഹോമം ചെയ്യുക. അർദ്ധരാത്രികളിൽ ചെയ്താൽ ഉചിതം ചുവന്ന പുഷ്പങ്ങൾ ഉപയോഗിച്ചു കർമ്മം ചെയ്യുക. ചുവന്ന പട്ട് ധരിച്ച് ഉപാസിച്ചാൽ ക്ഷിപ്രഫലപ്രാപ്തി ഉണ്ടാകും ഉപാസകൻ സ്ത്രീകളെ ബഹുമാനിക്കാൻ ശ്രമിക്കുക. കാളി ഉപാസനയിൽ പ്രധാനം അതിനാണ്.. ദേവി പ്രസാദിക്കുമ്പോൾ സാധകന് എല്ലാ അഭിഷ്ട്സിദ്ധിയും കൈവരുന്നു. 

ഉദയനാപുരം സുബ്രഹ്‌മണ്യക്ഷേ ത്രം vaikom

 

ഉദയനാപുരം സുബ്രഹ്‌മണ്യക്ഷേ ത്രം 
UDAYANAPURAM SUBRAMANYASWAMY TEMPLE
============================================
കോട്ടയം ജില്ലയിലെ വൈക്കം ക്ഷേത്രത്തിൽ നിന്നും രണ്ടു കിലോമീറ്റര് വടക്കു മാറി സ്ഥിതി ചെയ്യുന്നു. പ്രധാനമൂർത്തി സുബ്രഹ്‌മണ്യൻ .വിഗ്രഹത്തിനു പീഠമടക്കം ആറടിയോളം ഉയരം കിഴക്കോട്ടു ദര്ശനം അഞ്ചു പൂജയുണ്ട്. രണ്ടു തന്ത്രിമാർ ഭദ്രകാളി മറ്റപ്പള്ളിയും ബംബളിയസും . വൈക്കത്തെ കീഴ്ശാന്തിയാണ് ഇവിടെ മേൽശാന്തി ഉപദേവത ഗണപതി, ദക്ഷിണാമൂർത്തി വൃശ്ചികത്തിലെ രോഹിണി ആറാട്ടായി പത്ത് ദിവസത്തെ ഉത്സവം. കാർത്തികദിവസം വലിയ വിളക്ക് വരണം എന്നാണ് ചിട്ട .ഉദര രോഗത്തിന് ഇവിടെ വഴുതന നേദ്യമുണ്ട്. സുബ്രഹ്‌മണ്യനെ കുമാരനല്ലൂരിൽ പ്രതിഷ്ഠിക്കാൻ ചേരരാജാവ് അവിടെ ക്ഷേത്രം പണിതീർത്തു .ആക്ഷേത്രത്തിൽ മധുരയിൽ നിന്നും വന്ന ഭഗവതി ഇരുന്നപ്പോൾ ഭഗവതിയെ പ്രതിഷ്ഠിക്കാൻ ഇവിടെ പണിതീർത്ത ക്ഷേത്രത്തിൽ സുബ്രഹ്‌മണ്യനെ പ്രതിഷ്ഠിച്ച് എന്നാണ് ഐതിഹ്യം .ചേരരാജാക്കന്മാരുടെ ചേര രാജ്യം ഇടയ്ക്കിടയ്ക്ക് ആക്രമിക്കുകയോ ബന്ധുത്വം കൊണ്ട് കേരളവുമായി ബന്ധപ്പെടുകയോ ചെയ്തിരുന്ന ചോഴ രാജാക്കന്മാരുടെ കാലത്തു കേരളത്തിൽ പലയിടത്തും സുബ്രഹ്‌മണ്യപ്രതിഷ്ടകൾ നടന്നിട്ടുണ്ട് അക്കാലത്തു പ്രതിഷ്ഠിച്ച ക്ഷേത്രമായിരിക്കാം. വൈക്കത്തപ്പന്റെ മകനാണ് ഉദയനാപുരം സുബ്രഹ്‌മണ്യൻ എന്നാണ് വിശ്വാസം ആറാട്ട് ദിവസം വൈക്കത്തും കൂടിപൂജയുണ്ട് വൈക്കം ക്ഷേത്രത്തിലെ 108 ഊരാളന്മാർ തന്നെയായിരുന്നു ഉദയനാപുരത്തും ഊരാളന്മാർ .ക്ഷേത്രം ഇപ്പോൾ തിരുവതാംകൂർ ദേവസം ബോർഡ് . മേനോട് വകശ്രീ നാരായണമംഗലം ക്ഷേത്രം ഇതിനടുത്താണ് ഇവിടെ നിന്നും എറണാകുളം റൂട്ടിൽ രണ്ടുകിലോമീറ്റർ പെരുമ്പള്ളിയാഴം മനക്കാരുടെ പിതൃകുന്നം വിഷ്ണു ക്ഷേത്രം കർക്കിടകത്തിൽ ഇവിടെ പിതൃബലി പ്രധാനം .പടിഞ്ഞാട്ടു ദര്ശനം .വൈക്കത്തുനിന്നും ഒരുകിലോമീറ്റർ കിഴക്കു പെരുമ്പള്ളിയാഴം മനയുടെ അയ്യർക്കുളങ്ങര ക്ഷേത്രവുമുണ്ട്. ഇവിടെ പ്രധാനമൂർത്തി മഹിഷാസുര മർദ്ദിനി കിഴക്കോട്ടു ദര്ശനം രണ്ടുനേരം പൂജ. ഈ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള കുളം കുന്തിയ്ക്കു കുളി ക്കാന് വേണ്ടി കുഴിച്ചതാണെന്നു ഐതിഹ്യം .ഇവിടെ കുംഭത്തിലെ ഭരണിയ്ക്കു തീയാട്ട് ഉണ്ട്, കൂടാതെ ഈ പ്രദേശത്തു കുലശേഖരമംഗലത്തിനടുത് മറവന്തുരുത് പഞ്ചായത്തിൽ പടിഞ്ഞാട്ടു ദർശനമായി മേല്പറമ്പത് ഭദ്രകാളി ക്ഷേത്രവും ഉണ്ട് ഇവിടെ പത്തമുദായം ആറാട്ടായി ആര് ദിവസത്തെ ഉത്സവം തന്ത്രി മനയത്താറ്റ് മന .ചന്ദ്രശേഖരൻ തിരുമനസ്സ് .വൈക്കത്തപ്പന്റെ ആറാട്ട് ഉദയനാപുരം സുബ്രമണ്യ ക്ഷേത്രത്തിൽവച്ചാണ് നടത്തുന്നത്. അഷ്ടമി ദിവസം ഉദയനാപുരം, വൈക്കം എന്നിവിടങ്ങളിലെ ദേവന്മാരുടെ എഴുന്നള്ളത്ത് അനേകംഭക്തന്മാരെആകർഷിക്കുന്നു.ഉത്സവത്തോടനുബന്ധിച്ചുള്ള കൂടിയെഴുന്നള്ളത്ത്.. വൈക്കത്തെ കൊടിയേറ്റ് ഉദയനാപുരത്തും, ഉദയനാപുരത്തേത് വൈക്കത്തും അറിയിക്കുന്ന ചടങ്ങും ഇതിൽപ്പെടുന്നു. 
പണ്ടു കാലത്ത് ഉദയനാപുരത്തെ ഉത്സവകാലത്ത് വൈക്കത്തപ്പനെ എഴുന്നള്ളിച്ച് അങ്ങോട്ടും കൊണ്ടുപോയിരുന്നു. എന്നാൽ ഒരു തവണ ഊരാണ്മക്കാരിൽ ചിലർ എതിർത്തു.അതു വകവയ്ക്കാതെ മറുഭാഗക്കാർ എഴുന്നള്ളിപ്പിച്ചു.എഴുന്നള്ളത്ത് വടക്കേ ഗോപുരത്തിനു പുറത്തായപ്പോൾ വിരോധികൾ, എഴുന്നള്ളിച്ച ആനയുടെ തുമ്പിക്കൈ വെട്ടി മുറിച്ചു.അങ്ങിനെ രണ്ടു ഭാഗക്കാരും തമ്മിൽ കലശലായ ലഹള ആയതിനെത്തുടർന്നു ആ പ്രാവശ്യം വൈക്കത്തപ്പന്റെ എഴുന്നള്ളിപ്പ് ഉണ്ടായില്ല. അന്നു മുതൽ ആ പതിവ് നിർത്തലാക്കിയതായി പറയപ്പെടുന്നു.
ഉദയനാപുരത്തപ്പന്റെ വരവാണ്‌ അഷ്ടമി വിളക്കിലെ പ്രധാന ചടങ്ങ്‌. ഇതു രാത്രിയാണ് നടത്തുന്നത്. പുലർച്ചെ ഉദയനാപുരത്തപ്പനെ യാത്രയയപ്പ്‌ നടത്തുകയും ചെയ്യുന്നു. ഉദയനാപുരം ക്ഷേത്രത്തിൽ നിന്നും മഹാദേവക്ഷേത്രത്തിലേക്ക് ആഘോഷപൂർവമായ വരവ് നടക്കും. താരകാസുരനെ കൊന്ന് വിജയ ശ്രീലാളിതാനായെത്തുന്ന ദേവസേനാപതിയായ സുബ്രഹ്മണ്യനെ അച്ഛനായ വൈക്കത്തപ്പനും ഉപദേവതമാരും ചേർന്നു സ്വീകരിക്കുന്നു എന്ന സങ്കൽപത്തിലാണ് ഈ ചടങ്ങ് നടത്തുന്നത്
വൈക്കത്തെ വലിയ കവല മുതൽ നിലവിളക്കുകൾ കത്തിച്ചുവച്ചും പൂക്കൾ വിതറിയുമാണ് ഉദയനാപുരത്തപ്പനെ ഭക്തജ-നങ്ങൾ എതിരേൽക്കുന്നത്.
വലിയ കാണിക്ക”
തുടർന്ന് ഉദയനാപുരത്തപ്പന്റെ ഹൃദയസ്പൃക്കായ വിടവാങ്ങൽ നടക്കുന്നു. അകമ്പടിയായി ആ സമയത്ത് വാദ്യങ്ങൾ ഉണ്ടാകാറില്ല. അഥവാ ഉണ്ടെങ്കിൽത്തന്നെയും ശോകമൂകമായിരിക്കും ആ സംഗീതം. ഉദയനാപുരത്തപ്പൻ യാത്രപറയുന്ന ചടങ്ങിനെ “വിട പറച്ചിൽ” എന്നാണ് പറയുക. അഷ്ടമി വിളക്കിന്റെ അവസാനം ശിവപെരുമാൾ ശ്രീകോവിലിലേക്കും മകൻ ഉദയനാപുരത്തേക്കും എഴുന്നെള്ളുന്നു. ജഗദീശ്വരനായിട്ടുപോലും പുത്രനായ സുബ്രഹ്മണ്യനെപ്പറ്റിയോർത്ത് ദുഃഖിതനായാണ് ശിവന്റെ മടക്കം

2019, ഏപ്രിൽ 1, തിങ്കളാഴ്‌ച

നെടുമുടി കൊട്ടാരം ഭഗവതി ക്ഷേത്രം ആലപ്പുഴ ജില്ല




നെടുമുടി കൊട്ടാരം ഭഗവതി ക്ഷേത്രം



ആലപ്പുഴ ജില്ലയിലെ നെടുമുടി പഞ്ചായത്തിൽ .ആലപ്പുഴ-ചങ്ങനാശേരി റൂട്ടിലെ പൂപ്പള്ളി ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ  തെക്കു ഭാഗത്ത് . പ്രധാനമൂർത്തി ദുർഗ്ഗ .കിഴക്കോട്ടു ദര്ശനം രണ്ടു നേരം പൂജയുണ്ട് .തന്ത്രി പുതുമന മേടത്തിലെ ഉത്രം ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം .മകരത്തിലെ ഉതൃട്ടാതി പ്രതിഷ്‌ഠാ  ദിനം ചെങ്ങന്നൂർ ഗ്രാമത്തിലെ എട്ടു ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു. പിന്നീട് മാത്തൂർ പണിക്കരുടെ ക്ഷേത്രം 1953 മുതൽ ആറ്റുവാത്തല തോട്ടുവാത്തല ,തെക്കേമുറി പൊങ്ങ കരയോഗക്കാരുടെ ക്ഷേത്രമാണ് .

പോലൂർ സുബ്രമണ്യക്ഷേത്രം കോഴിക്കോട് ജില്ല




പോലൂർ സുബ്രമണ്യക്ഷേത്രം 
കോഴിക്കോട് ജില്ലയിലെ കറുവട്ടൂർ പഞ്ചായത്തിൽ .കോഴിക്കോട് -പറമ്പിൽ ബസാർ  റൂട്ടിൽ കുനി യേടത്തുതാഴം മുക്ക് സ്റ്റോപ്പിന് അടുത്ത് . പ്രധാനമൂർത്തി സുബ്രമണ്യൻ .ഇരിക്കുന്ന സുബ്രമണ്യനാണ് (തൃശൂർ അയ്യന്തോളിലെ തൃക്കുമാരം കുടത്തും ഇരിക്കുന്ന സുബ്രമണ്യനാണ് ) വിഗ്രഹത്തിന്റെ ഒരു കൈയിൽ എഴുത്താണിയും ഗ്രന്ഥവും  എന്ന് കരുതുന്നു. അപൂർവ പ്രതിഷ്ഠയാണ്  വിദ്യാഭ്യാസത്തിനു ഈ മൂർത്തിയെ ഭജിയ്ക്കും  ക്ഷേത്രത്തിൽ എഴുത്തിനിരുത്തലും ഉണ്ട്. രണ്ടുനേരം പൂജ ഉപദേവത  ഗണപതി,വേട്ടയാക്കാരൻ, അയ്യപ്പൻ  മകരത്തിലെ പൂയം ആഘോഷം   പഞ്ചാമൃതാഭിഷേകമാണ് .പ്രധാന വഴിപാടുകൾ  ഈ ക്ഷേത്രത്തിന്റെ നിർമാണം  ഒരു കാലത്തും പൂർത്തിയാകില്ലന്നു വിശ്വാസമുണ്ട് പോലൂർ ക്ഷേത്രത്തിന്റെ പണിമാതിരി എന്നൊരു ചൊല്ല് തന്നെയുണ്ട്  ഒരു വ്യാഴാഴ്ചയാണ് ക്ഷേത്രം പണി തുടങ്ങിയത്  ഇത് കണ്ടു ഒരു സന്യാസീ  ഒരു കാലത്തും ഈ ക്ഷേത്രം പണിതീരില്ലാന്നു പ്രവചിച്ചു .എന്നുമാണ് വിശ്വാസം പെർളാതിരിയുടെ പ്രധാനക്ഷേത്രങ്ങളിൽ ഒന്നായിരുന്നു.  പിന്നീട് കൈസ്ഥാനികളായി ഒരു മൂസ്സത് കുടുംബത്തിന്റെയും  അതിനു ശേഷം വാര്യരുടെയും കൈവശമായിരുന്നു   ഇപ്പോൾ കമ്മിറ്റി 

നെട്ടിശ്ശേരി ശാസ്താക്ഷേത്രം തൃശൂർ ജില്ല



നെട്ടിശ്ശേരി ശാസ്താക്ഷേത്രം 

തൃശൂർ ജില്ലയിലെ നെട്ടിശ്ശേരിയിൽ തൃശൂരിൽ നിന്നും മുക്കാട്ടുകര വഴി  മണ്ണുത്തി റൂട്ട് പ്രധാനമൂർത്തി ശാസ്താവ്  പ്രത്യേകതയുള്ള വിഗ്രഹമാണ്  വലതുകാൽ പൊന്തിച്ചു ഇടതുകാൽ മടക്കി രണ്ടുകാല്മുട്ടുകളിലും കൈവച്ച് ഇരിക്കുന്ന ശാസ്താവാണ് . കിഴക്കോട്ടു ദര്ശനം രണ്ടു നേരം പൂജ. തന്ത്രി നടുവിൽ മണ്ണാഴി . ആറാട്ടുപുഴപൂരം പങ്കാളിയാണ്   മീനത്തിലെ തിരുവാതിര പുറപ്പാട് അത്തം കൊടികുത്ത് .ഉപദേവത  നാലുവിഷ്ണു, ശിവൻ,ഗണപതി ഭദ്രകാളി .വടക്കേടത്ത് കാപ്പിങാട് പാലത്തോൾ ,വെള്ളാനി ,ആലത്തൂർ നമ്പൂതിരിപ്പാട്  എന്നിവരുടെ ക്ഷേത്രമായിരുന്നു ഇപ്പോൾ കൊച്ചി ദേവസം ബോർഡ് .മുളയത്തായിരുന്നു ആദ്യം  ഈ  ശാസ്താവ് എന്ന് പഴമ.ബോർഡിൻറെ ഈ ഉപഗ്രൂപിലെ മറ്റു ക്ഷേത്രങ്ങൾ  മുളയം കൂട്ടാല  മുളയം പനങ്ങാട്ടുകര,നടത്തറ അവിലശ്ശേരി ശിവൻ ,കുളമിറ്റം ശിവൻ  ,മുക്കാട്ടുകര വിഷ്ണു മുക്കാട്ടുകര കോക്കുളങ്ങര ഭദ്രകാളി .


നൂലേലി ശിവക്ഷേത്രം എറണാകുളം ജില്ല





നൂലേലി ശിവക്ഷേത്രം 
എറണാകുളം ജില്ലയിലെ അശ്മനൂർ പഞ്ചായത്തിൽ പെരുമ്പാവൂർ കോതമംഗലം റൂട്ടിലെ ഓടക്കാലിയിൽനിന്നും മൂന്നര കിലോമീറ്റര് വടക്കു കിഴക്കു .രണ്ടു പ്രധാന മൂർത്തികൾ ശിവനും വിഷ്ണുവും ശിവന് വട്ട ശ്രീകോവിൽ കിഴക്കോട്ടു ദര്ശനം തന്ത്രി മനയത്താറ്റ് മന .ഈശ്രീകോവിലിലെ വടക്കേ ദ്വാരപാലകന്റെ മുൻവശത്ത് എന്തോ എഴുതിവെച്ചിട്ടുണ്ട്  തൊട്ടു വടക്കുവശത്താണ് വിഷ്ണു ക്ഷേത്രം രണ്ടുനേരം പൂജ. ശിവരാത്രി ആഘോഷം മുരിങ്ങസ്സ്മന ,തോട്ടറ പുതുവാമന  എന്നിവരുടെ ക്ഷേത്രമായിരുന്നു .ഇപ്പോൾ ഊരാണ്മ ദേവസം ബോർഡ്. അശമന്നൂരിൽ പാട്ടാളിമഠ ക്കാരുടെ   വിഷ്ണു ക്ഷേത്രവുമുണ്ട്.  ഇവിടുത്തെ പ്രധാനമൂർത്തി തിരുവല്ല വാഴപ്പനാണ്  തിരുവല്ല ക്ഷേത്രവുമായി ഈ ക്ഷേത്രത്തിനു എന്തോ ബന്ധമുണ്ടായിരിക്കണം .അല്ലെങ്കിൽ പാട്ടാളിമഠ ക്കാർ എന്തോ കാരണത്താൽ തിരുവല്ല വാഴപ്പനെ ഇവിടേയ്ക്കാവാഹിച്ചു കൊണ്ടുവന്നു പ്രതിഷ്ഠിച്ചതുമാകാം .
നൂലേലി ക്ഷേത്രത്തിനു ചുറ്റും അഞ്ചു ഭദ്രകാളി ക്ഷേത്രങ്ങളുണ്ട് പുളിക്കാമഠത്തിന്റെ പനച്ചയം ,ഈ ക്ഷേത്രം ഇപോൾ  പനച്ചയം  എസ് .എൻ.ഡി.പി. ശാഖയാണ് നടത്തുന്നത്. )പാനിപ്ര ,നാടുവാഴികളായ കർത്താക്കന്മാരുടെ കൊട്ടേക്കാവ് ,മുല്ലയ്ക്കൽ നബ്യാചിറങ്ങര ,കൂടാതെ പുന്നയം മഹാദേവക്ഷേത്രവും അശമന്നൂർ പഞ്ചായത്തിലാണ്