2019, മേയ് 16, വ്യാഴാഴ്‌ച

വള്ളിയാങ്കാവ് ദേവി ക്ഷേത്രം




വള്ളിയാങ്കാവ് ദേവി ക്ഷേത്രം
VALLIAYNKAV DEVI TEMPLE
==================================

കോട്ടയം- കുമളി ദേശീയപാതയില്നിന്ന്‌ പതിനഞ്ചു കിലോമീറ്റര് കിഴക്കുമാറി ട്രാവന്കൂര് റബ്ബര് ആന്ഡ്‌ ടീ കമ്പനിയാല് ചുറ്റപ്പെട്ട വള്ളിയാങ്കാവ്‌ കരയിലാണ്‌ സര്വം പൊരുളായ വള്ളിയാങ്കാവ്‌ ദേവി കുടികൊള്ളുന്നത്‌.
വള്ളിയാങ്കാവ്‌ ഭഗവതിയെ സംബന്ധിച്ച ഐതിഹ്യത്തിന്‌ ദ്വാപരയുഗത്തോളം പഴക്കമുണ്ട്‌. പാണ്ഡവരുടെ വനവാസകാലത്ത്‌ ഒരിക്കല് അവര് ഇപ്പോൾ ശബരില അയ്യപ്പൻറെ പൂങ്കാവനമായ പതിനെട്ടു മലകളിലൊന്നായ പാഞ്ചാലിമേട്ടിലാണത്രേ താമസിച്ചിരുന്നത്‌. അന്ന്‌ അവിടുത്തെ ആദിവാസികളാണ്‌ അവരെ സഹായിച്ചുവന്നത്‌. അജ്‌ഞാതവാസാരംഭകാലത്ത്‌ ആദിവാസികളോട്‌ യാത്ര പറഞ്ഞുകൊണ്ട്‌; നന്ദിസൂചകമായി പാണ്ഡവര് ആരാധിച്ച ദുര്ഗ്ഗാദേവിയുടെ വിഗ്രഹം കാട്ടുമൂപ്പന്‌ പാരിതോഷികമായി കൊടുത്തു. ''ഈ ദേവിയെ നിങ്ങള് ഭക്‌തിപൂര്വ്വം ആരാധിക്കുക. ദേവി നിങ്ങള്ക്ക്‌ എല്ലാവിധ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും പ്രദാനം ചെയ്യും.'' പാണ്ഡവര് ആദിവാസികളോട്‌ നിര്ദ്ദേശിച്ചു.

പിന്നീട്‌ ആദിവാസികള് അവരുടേതായ ആചാരപ്രകാരം ദേവിയെ പൂജിച്ചുവരികയും ദേവി വനദുര്ഗ്ഗാദേവിയായി അറിയപ്പെടുകയും ചെയ്‌തു. കാലാന്തരത്തില് ആ സ്‌ഥലം താമസയോഗ്യമല്ലാതെവന്ന്‌ ആദിവാസികള് കുടിയൊഴിഞ്ഞപ്പോള് പാഞ്ചാലിമേട്ടില്നിന്ന്‌ ഇപ്പോള് ക്ഷേത്രമിരിക്കുന്ന സ്‌ഥലത്തേക്ക്‌ ദേവി കാട്ടുവള്ളിയില് ആടിവന്നു കുടികൊണ്ടുവത്രേ. അങ്ങനെ ഈ ദേശം 'വള്ളിയാടിക്കാവ്‌' എന്നും പിന്നീട്‌ ലോപിച്ച്‌ 'വള്ളിയാങ്കാവ്‌' എന്നും അറിയപ്പെട്ടു.

ദേവിയുടെ സാന്നിധ്യം അന്നത്തെ ഭരണകര്ത്താവായ വഞ്ചിപ്പുഴത്തമ്പുരാന്‌ സ്വപ്‌നദര്ശനത്തില് ലഭിച്ചു. അതേത്തുടര്ന്ന്‌ ദേവിയെ പൂജിക്കാനുളള അധികാരം ആദിവാസിമൂപ്പനെ ഏല്പ്പിച്ചു. ദേവിയുടെ ദൈനംദിനപൂജാദികള് നടത്തുന്നതിന്‌ ഇരുപത്തിരണ്ടേക്കര് സ്‌ഥലം കരമൊഴിവായി നല്കുകയും ചെയ്‌തു. പാഞ്ചാലിമേട്ടില്നിന്ന്‌ ദേവി ആടിവന്ന വള്ളി ഭീമാകാരമായി പടര്ന്നുകയറി വള്ളിക്കെട്ടായി രൂപം പ്രാപിച്ചു.വള്ളിക്കെട്ടിലെ അഞ്ചുമൂര്ത്തി സങ്കല്‌പം പാണ്ഡവരുടെ സാന്നിധ്യം വിളിച്ചോതുന്ന ഐതിഹ്യസൂചനയാണ്‌.
ക്ഷേത്രത്തില്നിന്ന്‌ 10 കിലോമീറ്റര് ദൂരെ ഉയരത്തില് പാഞ്ചാലിമേട്‌ സ്‌ഥിതി ചെയ്യുന്നു.പാഞ്ചാലിയോടൊപ്പം പാണ്ഡവര് തങ്ങിയ മേട്‌, പാഞ്ചാലിമേടായി. അവിടെ ഒരുഭാഗത്ത്‌ ഭീമന് ചവിട്ടിയ പാട്‌ ഒരു കുളമായി രൂപാന്തരപ്പെട്ടുവെന്നാണ്‌ വിശ്വാസം. ആ കുളം ഇന്നും കാണപ്പെടുന്നു.അക്രമകാരിയായ ഒരു ആനയെ പാഞ്ചാലി ശപിച്ച്‌ പാറയാക്കി എന്നൊരു കഥയുമുണ്ട്‌. ആ ആനക്കല്ല്‌, ക്ഷേത്രത്തിന്‌ എതിരെയുള്ള മലമുകളില് കാണാവുന്നതാണ്‌. പാണ്ഡവര് അടുപ്പുകൂട്ടിയ മൂന്ന്‌ അടുപ്പുകല്ലുകള് ഇപ്പോഴും ചരിത്രസ്‌മാരകമായി അവശേഷിക്കുന്നു.
വനവിഭവങ്ങൾ നേദിച്ചും ആട്,കോഴി എന്നവയെ ബലിയർപ്പിച്ചും വനവാസികൾ ദേവിയെ അവരുടെ പരമ്പരാഗത രീതിയിൽ പൂജിച്ചുവന്നു.
തലമുറകൾ പിന്നിട്ടപ്പോൾ കാരൃസാധൃത്തിനും യക്ഷിപ്രീതിക്കുമായി ഘോരരൂപിണിയായ ഭദ്രകാളീദേവിയേയും പ്രതിഷ്ഠിച്ചു.
ശക്തിപൂജയിലൂടെയും നരബലി തുടങ്ങിയ ആസുര പൂജകളിലൂടെയും ഭദ്രയ്ക്ക് ചൈതനൃം അനിയന്ത്രിതമായി വർദ്ധിച്ചു.
ആദികാലത്ത് പന്ത്രണ്ട് വയസ് പ്രായമുളള ഓരോ ബാലികമാരെ പന്ത്രണ്ട് വർഷം കൂടുമ്പോൾ ബലിയച്ച് ആ നിണംകൊണ്ട് ദേവിയെ അഭിഷേകം കഴിച്ചിരുന്നു.

അടുത്ത ബലിക്കുള്ള ബാലികയെ ഒരു വർഷം മുൻപേ തിരഞ്ഞെടുത്ത് ക്ഷേത്രത്തിൽ വ്രതമെടുത്ത് താമസ്സിപ്പിക്കുകയായിരുന്നു പതിവ്.
ഉറഞ്ഞുതുള്ളി വരുന്ന വെളിച്ചപ്പാട് ചുവന്ന പൂക്കളും അരിയും തലയിൽ വയ്ക്കുന്നതോടെ ബലികൊടുക്കാനുളള ബാലിക തെരഞ്ഞെടുക്കപ്പെടുന്നു.
അത്ഭുതശക്‌തികളും മഹത്വവും കേട്ട്‌ ഭക്‌തജനങ്ങള് വന്നുതുടങ്ങി.ദേവി വെളിച്ചപ്പാടിന്റെ ദേഹത്തു പ്രവേശിച്ച്‌ ഫലപ്രവചനങ്ങള് നടത്തുകയും അതനുസരിച്ചുള്ള പരിഹാരങ്ങള് ചെയ്യുകയും ചെയ്യുന്നു.

ദേവിയോടൊപ്പം ആദിവാസികളുടെ കുലദൈവം കരിങ്കുറ്റിയാന് മൂര്ത്തിയെക്കൂടി ആരാധിച്ചുവന്നു.വനസമ്പത്തായ തേന്, കിഴങ്ങുകള്, കൂടാതെ പുകയില, കള്ള്‌ തുടങ്ങിയ ലഹരിവസ്‌തുക്കള് ഈ മൂര്ത്തിക്ക്‌ നിവേദ്യമായി നല്കി പൂജിച്ചുവന്നു.കാലാന്തരത്തില് കരിങ്കുറ്റിയാന് മൂര്ത്തിദേവിയുടെ പ്രധാന അനുചരനായി മാറുകയും ദേവിയോടൊപ്പം പ്രധാന ദേവതാസ്‌ഥാനം നല്കി ഭക്‌തജനങ്ങള് ഉപാസിച്ചുവരികയും ചെയ്യുന്നു.വഞ്ചിപ്പുഴ സ്വരൂപത്തില്പ്പെട്ട തമ്പുരാക്കന്മാരുടെ അധീനതയിലുള്ള ദേവാലയങ്ങളെല്ലാം തിരുവിതാംകൂര് ദേവസ്വംബോര്ഡിന്‌ വിട്ടുകൊടുക്കുകയുണ്ടായി.

ആദിവാസികളായ മലയരയ വിഭാഗക്കാരുടെ ആചാരാനുഷ്‌ഠാന കര്മ്മങ്ങളും പ്രാകൃതപൂജകളും നടത്തിവന്ന ഈ ക്ഷേത്രം, ആദിവാസികളുടെ എതിര്പ്പുമൂലം ദേവസ്വംബോര്ഡ്‌ ഏറ്റെടുക്കാതെ നിലനിന്നു. എന്നാല് ക്ഷേത്രത്തില് നടന്നുവന്നിരുന്ന മൃഗബലി, നരബലി തുടങ്ങിയ ദുഷ്‌കര്മ്മങ്ങള് അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ചിലര് ഹൈക്കോടതിയില് കേസ്‌ ഫയല് ചെയ്‌തു.വര്ഷങ്ങള്ക്കുശേഷം അന്നത്തെ ആദിവാസിമൂപ്പന് കണ്ടന്കോന്തിയുടെ കാലത്തോളം ക്ഷേത്രവും ക്ഷേത്രസ്വത്തുക്കളും ആ ദേശത്തിന്‌ കൈവശംവച്ച്‌ അനുഭവിക്കാനും അദ്ദേഹത്തിന്റെ കാലശേഷം ദേവസ്വം ബോര്ഡ്‌ സ്വമേധയാ ഏറ്റെടുത്തുകൊള്ളാനും വിധിയുണ്ടായി.
അരയമൂപ്പന് കണ്ടന് കോന്തിയുടെ മരണശേഷം 1993-ല് ബോര്ഡ്‌ ക്ഷേത്രം ഏറ്റെടുത്തു. തുടര്ന്ന്‌ ജ്യോതിഷപണ്ഡിതന് മണകുന്നം എം.ആര്. രമണന്റെ നേതൃത്വത്തില് അഷ്‌ടമംഗലദേവപ്രശ്‌നം നടത്തി. പ്രശ്‌നചിന്തയില് തെളിഞ്ഞപ്രകാരം വനദുര്ഗ്ഗാദേവി സങ്കല്പ്പത്തിലുള്ള പരാശക്‌തിയെ അഥര്വവേദവിധിപ്രകാരമുള്ള പൂജകള് നല്കി ആചരിച്ചുവരുന്നു.ശാക്‌തേയ പൂജകളായ ബലികളും മറ്റും നടത്തി ആചരിക്കയാല് ഭദ്രകാളി ചൈതന്യത്തിന്‌ പ്രാധാന്യമേറിയെന്നും, അതു പരാശക്‌തിയായ ദുര്ഗ്ഗയ്‌ക്ക് ഹിതകരമല്ലാതായെന്നും പ്രശ്‌നത്തില് തെളിഞ്ഞു. രണ്ടു ചൈതന്യവും ഒരേ ശ്രീകോവിലില് കുടികൊള്ളുന്നത്‌ ഹിതകരമല്ലാത്തതിനാല് തുല്യപ്രധാന്യത്തോടെ രണ്ടു ശ്രീകോവിലുകള് നിര്മ്മിച്ച്‌ ഭദ്രകാളി, ദുര്ഗ്ഗാദേവി എന്നീ ഭാവങ്ങളിലുളള വിഗ്രഹപ്രതിഷ്‌ഠ നടത്തണമെന്നും മൃഗബലി-നരബലി മുതലായവ നിരോധിക്കണമെന്നും കണ്ടു.കൂടാതെ ഗണപതി, ശ്രീഭുവനേശ്വരിദേവി, ചെറുവള്ളി ഭഗവതി, ശിവന്, കാലയക്ഷി, നാഗരാജാവ്‌, നാഗയക്ഷി എന്നീ ഉപദേവസ്‌ഥാനവും തെളിഞ്ഞുകണ്ടു.

2001 ജൂലൈ എട്ടിന്‌ പ്രതിഷ്‌ഠാകര്മ്മങ്ങള് തന്ത്രി താഴമണ്മഠം കണ്‌ഠര്‌ മഹേശ്വരരുടെ മുഖ്യകാര്മികത്വത്തില് നടന്നു.പിന്നീട്‌ ദിവസേന ഭദ്രയ്‌ക്കും ദുര്ഗയ്‌ക്കും തുല്യപ്രാധാന്യത്തോടെ മൂന്നു പൂജകളും അത്താഴപ്പൂജയ്‌ക്കുശേഷം പുറത്തെ ഗുരുതിക്കളത്തില് ഗുരുതിയും നടന്നുവരുന്നു.ശബരിമല ശ്രീധര്മ്മശാസ്‌താക്ഷേത്രം വൃശ്‌ചികവ്രതത്തിന്‌ നടതുറന്നുകഴിഞ്ഞാല് ഗുരുതി ഉണ്ടായിരിക്കില്ല. മാളികപ്പുറത്തെ ഗുരുതി കഴിഞ്ഞതിനുശേഷമേ പിന്നീട്‌ ഇവിടെ ഗുരുതി ആരംഭിക്കുകയുള്ളൂ. വലിയഗുരുതി ദര്ശിക്കുകയും അതില് പങ്കുകൊള്ളുകയും ചെയ്യുന്നവര്ക്ക്‌ കാര്യസാധ്യവും ഐശ്വര്യവും ലഭിക്കുമെന്ന്‌ ഭക്‌തജനങ്ങള് വിശ്വസിക്കുന്നു.രാവിലെ എല്ലാവിധ പഴവര്ഗ്ഗങ്ങളും ഉപയോഗിച്ചുള്ള മലര്നിവേദ്യവും അതോടൊപ്പംതന്നെ ആദ്യ നിവേദ്യമായി ഗുരുതി നിവേദ്യവും, കരിങ്കുറ്റിയാന് മൂര്ത്തിക്കു 'കുടി' വഴിപാടും നടത്തുന്നു. ഒരു മലയുടെ അടിവാരത്തില്നിന്ന്‌ മറ്റൊരു മലയുടെ ഉന്നതിയിലേക്ക്‌ ദര്ശനമരുളിക്കൊണ്ടാണ്‌ പ്രധാന പ്രതിഷ്‌ഠകള് നിലകൊള്ളുന്നത്‌.സര്വംസഹയായ ഭൂമിമാതാവെന്നപോലെ ഭക്‌തലക്ഷങ്ങളുടെ മനസ്സിന്റെ നിറവില് എല്ലാം അമ്മ അറിഞ്ഞുനല്കുന്നു.

ശത്രുദോഷം,ആഭിചാരം,രോഗങ്ങൾ,മാനസ്സിക രോഗങ്ങൾ എന്നിവയാൽ കഷ്ഠപ്പെടുന്ന നൂറുകണക്കിന് ഭക്തരുടെ അവസാന ആശ്രയമാണ് വള്ളിയങ്കാവിലമ്മ.

മീനമാസത്തിലെ ഭരണിനാളാണ്‌ അമ്മയുടെ ഉത്സവമായി ആഘോഷിക്കുന്നത്‌. അന്ന്‌ നടക്കുന്ന പൊങ്കാലയില് ആയിരക്കണക്കിന്‌ ഭക്‌തജനങ്ങള് പങ്കെടുക്കുന്നു.

പഴങ്ങാട് കാളിശ്വരി ക്ഷേത്രം കൈതാരത്ത് ,കൊടുവള്ളി





പഴങ്ങാട് കാളിശ്വരി ക്ഷേത്രം 

തെക്കോട്ടു ദർശനമുള്ള  അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്ന് എറണാകുളം ജില്ലയിൽ കൈതാരത്ത് ,കൊടുവള്ളി
പ ഞ്ചായത്തു .വടക്കൻ പറവൂർ -ഏലൂർ ഫെറി  റൂട്ടിലെ ചെറിയപ്പള്ളി കവലയിൽ നിന്നും ഒരു കിലോമീറ്റര് തെക്കു ഭാഗത്ത് . പ്രധാനമൂർത്തി ഭദ്രകാളി  ശിലാ കണ്ണാടി പ്രതിഷ്ഠയാണ്  ശ്രീകോവിലിനു മേൽക്കൂരയില്ല . മൂന്നു നേരം പൂജയുണ്ട് തന്ത്രി വേഴപ്പറമ്പ് ആദ്യം നായർ പൂജയായിരുന്നു. ഉപദേവത .ഭുവനേശ്വരി ,ശിവൻ, ഗണപതി പാർവതി, സുബ്രമണ്യൻ ശാസ്താവ് വേട്ടയ്ക്കൊരുമകൻ വിഷ്ണുമായ, ദേവി രക്ഷസ്സ് ,സുന്ദര യക്ഷി കപാലയക്ഷി,പാതാളയക്ഷി നവഭൈരവന്മാർ നാഗരാജാവ് നാഗയക്ഷി ഘണ്ടാകർണ്ണൻ ,വീരഭദ്രൻ മണികണ്ഠൻ രക്തേശ്വരി ബാല ശാസ്താവ് നീലവട്ടധാരി പാതിരാപഞ്ചമി വെള്ളാം ഭഗവതി കിരാതമൂർത്തി ത്വരിത, വിഷ്ണുമോഹിനി  ബാലഹനുമാൻ  കാരണവർ അറുകുല, .മണ്ഡലം 41 നു നാല് സ്ഥാനങ്ങളിൽ ഗുരുതിയുണ്ട്  ഭഗവതിയ്ക്കു, കരി ചുവപ്പു വെള്ളഗുരുതികൾ  ക്ഷേത്രത്തിൽ ആന കടക്കരുതെന്ന് നിശ്ചയം .പഴങ്ങാട് കളരി കുടുംബം വക ക്ഷേത്രമാണ് പറവൂർ രാജ്യത്തെ പ്രധാന കളരികളിൽ ഒന്ന് ഇവിടെയായിരുന്നു . കളരിയിലേ പ്രധാനമൂർത്തിയാണ് ഭദ്രകാളി  12 -നൂറ്റാണ്ടിലെ അമ്പലപ്പുഴ പഴങ്ങാട്ടു തറവാട്ടിലെ കോതകുറുപ്പ് കല്ലടിക്കോട് മലയിൽ നിന്നും ഭദ്രകാളിയെ വാഴയിലയിൽ ആവാഹിച്ചുകൊണ്ടുവന്ന്  ഇവിടെ പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യം കല്ലടിക്കോടൻ മലപൊട്ടി 36 മല  ദൈവങ്ങൾ പുറത്ത് വന്നു എന്നാണുമലബാറിലെ മറ്റൊരു ഐതിഹ്യം കല്ലടിക്കോടൻ മല മുതൽ കടൽ വരെ ഈ മൂർത്തികൾ സഞ്ചരിച്ചിരുന്നവത്രെ .ഈ 36  ദൈവങ്ങടുടെയും കോലങ്ങൾ മലബാറിൽ കൊട്ടിയാടാറുണ്ട് .ചുരുക്കത്തിൽ പഴയ നൂറ്റാണ്ടുകളിൽ കല്ലിടകോടൻ മലയിലെ  നീലി അല്ലെങ്കിൽ ഭഗവതി ഒരു പ്രധാന ദേവതയായിരുന്നു എന്ന് അനുമാനിക്കാം. ഈ ഭഗവതിയിൽ നിന്നും   കോതകുറുപ്പു അഭീഷ്ടസിദ്ധി കൈവശപ്പെടുത്തി എന്നാണ് പഴമ പിന്നീടാണ് ദേവിയെ പ്രതിഷ്ഠിച്ചു   പറവൂർ രാജ്യത്ത് കളരി തുടങ്ങുന്നത് ക്ഷേത്രത്തിൽ മിഥുനം രാശിയിൽ കുഴികുഴിച്ചു ഒറ്റക്കാലിൽ  തപസ്സുചെയ്തു ജീവൽ സമാധിവരിക്കാൻ  തയ്യാറായകുറുപ്പിന്റെ  പ്രാണൻ പോകുവാൻ വിഘാതമായി  നിന്നിരുന്ന തുടയിലെയും നെറ്റിയിലെയും  യന്ത്രത്തകിടുകൾ പറവൂർ തമ്പുരാൻ വാളുകൊണ്ട് കീറിമാറ്റിയതിനു ശേഷമാണ്  സമാധി കൈവരിച്ചതെന്നു പഴമയുണ്ട് .പറവൂർ രാജ്യത്തെ മന്ത്രിയുമായിരുന്നു കുറുപ്പ്  

2019, മേയ് 15, ബുധനാഴ്‌ച

മൈസൂർ ചാമുണ്ഡേശ്വരി ക്ഷേത്ര

മൈസൂർ ചാമുണ്ഡേശ്വരി ക്ഷേത്ര

കർണാടകത്തിൽ ഏറ്റവുമധികം സന്ദർശകരെത്തുന്ന മൈസൂർ ചാമുണ്ഡേശ്വരി ക്ഷേത്രവുമായി ബന്ധപ്പെട്ടു നിരവധി ഐതിഹ്യങ്ങളുണ്ട്. മഹിഷമണ്ഡലം എന്നാണ് പഴയകാലത്ത് മൈസൂർ അറിയപ്പെട്ടിരുന്നത്. മഹിഷ എന്ന സംസ്‌കൃത പദത്തിന് എരുമ എന്നർത്ഥം. പ്രാകൃതിയിൽ 'മഹിസ'യെന്നും കർണ്ണാടകത്തിൽ മൈസയെന്നുമാണ് സമാനപദങ്ങൾ. മൈസയുടെ ഊര് മൈസൂരായി മാറി. മഹിഷാസുരന്റെ സാമ്രാജ്യമായിരുന്നു മൈസൂർ. ചണ്ഡമുണ്ഡന്മാരെ നിഗ്രഹിക്കാനവതരിച്ച ചാമുണ്ഡി മഹിഷാസുരനെ വധിച്ച് രാജ്യത്തു ഐശ്വര്യമുണ്ടാക്കി. പാർവ്വതിയുടെ അംശാവതാരമാണ് ചാമുണ്ഡി. മാർക്കണ്ഡേയൻ ഈ ചാമുണ്ഡിയെ ഇവിടെ പ്രതിഷ്ഠിച്ചു എന്ന് വിശ്വാസം. ചാമുണ്ഡിക്കുന്നുകളിൽ വസിച്ചിരുന്ന മഹിഷാസുര മർദ്ദിനിയെ ചാമുണ്ഡിയായി സങ്കല്പിച്ച് പ്രതിഷ്ഠിച്ചുവെന്നാണ് മറ്റൊരു ഐതിഹ്യം.

മഹാഭാരതകാലത്ത് മാഹിഷ്മതിയെന്നറിയപ്പെട്ടിരുന്ന മൈസൂർ പിൽക്കാലത്ത് പല പേരുകളിലറിയപ്പെട്ടു. ഇവിടെയെത്തിയ വൊസയാർ രാജവംശത്തിന്റെ പൂർവികർ മഹിഷാസുര എന്ന് തങ്ങളുടെ നാടിന് പുനർനാമകരണം ചെയ്തു. കാലക്രമത്തിൽ സ്ഥലനാമം മൈസൂറായി മാറി. ആദ്യകാലത്ത് ചാമുണ്ഡി മലകളിൽ ശിവനെയും ശക്തിയെയും പ്രതിഷ്ഠിച്ച രണ്ടു ക്ഷേത്രങ്ങളുണ്ടായിരുന്നു. ശിവക്ഷേത്രത്തിന്റെ ശക്തിക്ഷേത്രമായി നിർമ്മിക്കപ്പെട്ട മഹിഷാസുരമർദ്ദിനിയെ ചാമുണ്ഡിയുടെ രൂപത്തിൽ മൈസൂർ രാജവംശം കുലപരദേവതയായി സ്വീകരിച്ചു. അതോടെ മലയും ക്ഷേത്രവും ചാമുണ്ഡിയുടെ പേരിൽ അറിയപ്പെട്ടു തുടങ്ങി.

കടപ്പാട് :

കണ്ടം കുഴി പഞ്ചലിംഗേശ്വരക്ഷേത്രം കാസർകോട് ജില്ല




കണ്ടം കുഴി പഞ്ചലിംഗേശ്വരക്ഷേത്രം 

കാസർകോട് ജില്ലയിലെ കണ്ടംകുഴിയിൽ പൊയ്നാച്ചി -ബന്തടുക്ക  റൂട്ടിൽ പ്രധാനമൂർത്തി ശിവൻ വെള്ളമുള്ള കുഴിയിൽ സ്വയംഭൂലിംഗമാണ് കിഴക്കോട്ടു ദർശനം .മൂന്നു പൂജ .തന്ത്രി ഇരിവൽ .ഉപദേവത വിഷ്ണു ശാസ്താവ് ഗണപതി  ധനു ഇരുപത്തിയേഴു കൊടികയറി  5 ദിവസത്തെ ഉത്സവം ഉല്സവത്തിനു തിടമ്പ് നൃത്തമാണ്  ശിവനോടൊപ്പം ശാസ്താവിന്റെയും വിഷ്ണുവിന്റെയും തിടമ്പ്  എഴുന്നള്ളിക്കും വടക്കൻ മലബാറിൽ  ഉത്സവത്തിന് ആനയില്ല. തിടമ്പ് നൃത്തമാണ്  മാരാർ കൊട്ടുന്ന താളത്തിനനുസരിച്ചു നൃത്തക്കാരൻ ചുവടു വയ്ക്കും . തിടമ്പ് ഏറ്റുന്ന കർമ്മികൾ അലക്കിയ വസ്ത്രം പ്രത്യേക രീതിയിലാണ് ഞൊറിഞ്ഞു ഉടുക്കുക .കൈകളിൽ വളകളും  കാതിൽ കുണ്ഡലങ്ങളും തലപ്പാവും കാർമ്മികൾക്കു ഉണ്ടാവും .കണ്ടംകുഴിക്ഷേത്രം നാടുവാഴികളായ കോടോം തറവാട്ടുകാരുടേതായിരുന്നു .

മടപ്പള്ളി ശ്രീ അറയ്ക്കൽ കടപ്പുറത്ത് ഭഗവതിക്ഷേത്രം ,കോഴിക്കോട്




മടപ്പള്ളി ശ്രീ അറയ്ക്കൽ കടപ്പുറത്ത് ഭഗവതിക്ഷേത്രം 
MADAPPALLI SREE ARAYKKAL KADAPPURATHU BHAGAVATHI TEMPLE
===================================================
മടപ്പള്ളി അറയ്ക്കൽ കടപ്പുറത്ത് ഭഗവതി ക്ഷേത്രം 
കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം പഞ്ചായത്തിൽ വടകര- തലശ്ശേരി റൂട്ടിലെ മടപ്പള്ളി സ്റ്റോപ്പിൽ നിന്നും ഒരു കി.മീറ്റർ . രണ്ടു പ്രധാനമൂർത്തികൾ രണ്ടും ദേവിയാണ്. അമ്മയും മകളും എന്ന് സങ്കല്പം 'അമ്മ സൗമ്യ മൂർത്തിയും മകൾ രൗദ്രമൂർത്തിയും ശിലാപീഠമാണ് .കിഴ്ഴ്ക്കൂട്ടു ദര്ശനം സംക്രമത്തിനു മാത്രം പൂജ. മീനത്തിലെ പൂരം കോടിയേറി ഏഴ് ദിവസം ഉത്സവം ഇതിൽ ആറാം ദിവസം പ്രധാനം .ഉപദേവതാ,ഭഗവതിദൈവത്താർ ,വിഷ്ണു മൂർത്തി കുട്ടിച്ചാത്തൻ, ഗുളികൻ.നാഗം നീലേശ്വരം തൈക്കടപ്പുറം ക്ഷേത്രമാണ് മൂലം എന്നും ക്ഷേത്രത്തിനു നീലേശ്വരം തളിക്ഷേത്രവുമായി ബന്ധമുണ്ടായിരുന്നു എന്നും സൂചനയുണ്ട്.കൂടാതെ കൊടുങ്ങല്ലൂർ ഭഗവതിയുമായി എന്തോ ബന്ധമുണ്ടന്നും സംശയം ഈ ക്ഷേത്രത്തിൽ ഒത്തു കൂടി വലിയഒരു സംഘം കൊടുങ്ങല്ലൂർ ഭരണിയ്ക്കു പൊയിരുന്നു, കൊടുങ്ങല്ലൂർ കാവുതീണ്ടാൻ ഇവർക്ക് പ്രത്യേക തറയുണ്ട്.തെക്കേ പുരയിൽ പൊന്നുംകുട്ട തയ്യിൽ തൂവൽക്കാരൻ വടക്കേടത്ത് വീട്ടുകാരാണ് ഊരാളന്മാർ .

ഭരദ്വാജ ഋശീശ്വരം ക്ഷേത്രം തിരുവനന്തപുരം ജില്ല




ഭരദ്വാജ ഋശീശ്വരം ക്ഷേത്രം 
തിരുവനന്തപുരം ജില്ലയിലെ  ബാലരാമപുരത്ത് . റെയിൽവേ ഗേറ്ററിനടുത്തതാണ് ക്ഷേത്രം .പ്രധാനമൂർത്തി ശിവൻ കിഴക്കോട്ട് ദര്ശനം. മൂന്നു നേരം പൂജയുണ്ട്, ഉപദേവത ,ഗണപതി ശാസ്താവ് നാഗം  ശിവരാത്രി ആഘോഷം ഭരദ്വാജ മഹർഷി പ്രതിഷ്ഠിച്ചു  എന്ന് ഐതിഹ്യം ഇപ്പോൾ തിരുവതാംകൂർ ദേവസം ബോർഡിന്റ ക്ഷേത്രമാണ്  ഈ ഉപഗ്രൂപിലെ മറ്റു ക്ഷേത്രങ്ങൾ  വെങ്ങാനൂർ ഭഗവതി,കേളേശ്വരം ശിവൻ ഐത്തിയൂര് മഹാവിഷ്ണു അണി കുളത്തു കണ്ഠൻ ശാസ്താ ,മാർത്താണ്ടെശ്വരം മുരുകൻഎരുത്താവൂർ ശിവൻ ,കരിങ്ങ ൽ  ശാസ്താവ്.വിഴിഞ്ഞം ഭഗവതി  തളിയൂർ ശിവൻ ,മണ്ണടി ഭഗവതി 

പോരേടം ശിവക്ഷേത്രം കൊല്ലം ജില്ല




പോരേടം ശിവക്ഷേത്രം

. ഇവിടെ വച്ചാണ് ജടായു സീതയെ രക്ഷിക്കാൻ രാവണനുമായി പോര് ( യുദ്ധം ) നടന്നത് എന്ന് ഐതിഹ്യം. ചിറകിന് വെട്ടേറ്റ ജടായു പറന്ന് ചെന്ന് വീണത് ജടായു പാറയുടെ മുകളിൽ എന്ന് ഐതിഹ്യം. ഇപ്പോൾ ജടായുവിന്റെ പ്രതിമ നിൽക്കുന്ന സ്ഥലം.

കൊല്ലം ജില്ലയിലെ ചടയമംഗലത്തുനിന്നും പള്ളിക്കൽ റൂട്ടിൽ അഞ്ചു കിലോമീറ്റർ ദൂരത്തിൽ . പ്രധാനമൂർത്തി  ശിവൻ .കിഴക്കൂട്ട് ദർശനം . മൂന്നു നേരം പൂജയുണ്ട്. ശീവേലിയുണ്ട് തന്ത്രി താഴമൺ  ഉപദേവത ശാസ്താവ്, ഗണപതി  ഇവിടെ പതിമൂന്നു ദിവസത്തെ ഉത്സവമാണ്. ചെങ്ങന്നൂർ ക്ഷേത്രത്തിലെ  ഉത്സവത്തിന്റെ പകുതി  ഇവിടെ വേണമെന്നാണ് നിശ്ചയം .ആ ക്ഷേത്രവുമായി എന്തോ ബന്ധമുണ്ട് .മേടത്തിലെ അവിട്ടം നാളിലാണ് കൊടിയേറ്റം  രാവണൻ സീതയെ തട്ടിക്കൊണ്ടു പോകുമ്പോൾ ജടായുമംഗലത്തെ പാറയിൽ വിശ്രമിച്ചിരുന്ന  ജടായു സീതയുടെ നിലവിളി കേട്ട് വന്നു രാവണനുമായി ഏറ്റുമുട്ടിയത് ഇവിടെയാണെന്നും  പോര് നടന്നതിനാലാണ് പോരേടം എന്ന് പേര് വന്നതെന്ന് ഐതിഹ്യം
ഋഷി വര്യനാണ് പ്രതിഷ്ഠ നടത്തിയതെന്നു  പുരാവൃത്തമുണ്ട്. ഇപ്പോൾ തിരുവതാംകൂർ ദേവസം  ബോർഡിൻറെ  ക്ഷേത്രമാണ് .

പെരുമുടിയൂർ ശിവക്ഷേത്രം പാലക്കാട് ജില്ല




പെരുമുടിയൂർ ശിവക്ഷേത്രം 
പാലക്കാട് ജില്ലയിലെ മുതുമല പഞ്ചായത്തിൽ  പട്ടാമ്പിയ്ക്കടുത്ത് പള്ളിപ്പുറത്ത് റെയിൽവേ ഗേറ്റിനടുത്ത് ക്ഷേത്രം  സ്ഥിതിചെയ്യുന്നു. മൂന്നുപ്രധാനമൂർത്തികൾ .രണ്ടു ശിവനും ഒരു വിഷ്ണുവും  ഒരു ശിവൻ സ്വയംഭൂവാണ്. വിഷ്ണു നരസിംഹ സങ്കൽപ്പത്തിൽ  വിഷ്ണുവിന് മുന്നിൽ കിണറുണ്ട്. കിഴക്കോട്ടു ദർശനം . രണ്ടു നേരം പൂജയുണ്ട്.  ശിവരാത്രി ആഘോഷം  ഉപദേവത , ഗണപതി ,അയ്യപ്പൻ  തിരുവേഗപുറക്ഷേത്രത്തിന്റെ കീഴേടമായിരുന്നു. സാമൂതിരിയുടെ കൈവശമായിരുന്നു  ഈ ക്ഷേത്രം ഇത് കൂടാതെ പെരുമുടിയൂരിൽ ഇഹാ  പരമേശ്വരി ക്ഷേത്രമുണ്ട്. 

2019, മേയ് 14, ചൊവ്വാഴ്ച

ഡെൽഹിയിലുമുണ്ട് ഗുരുവായൂരപ്പൻ ക്ഷേത്രം








ഡെൽഹിയിലുമുണ്ട് ഗുരുവായൂരപ്പൻ ക്ഷേത്രം

ഗുരുവായൂരപ്പൻ...മലയാളി വിശ്വാസികൾക്ക് വിശ്വാസത്തോളം തന്നെ വലുതാണ് അയ്യപ്പനും ഗുരുവായൂരപ്പനും പറശ്ശിനിക്കടവ് മുത്തപ്പനുമെല്ലാം. അതുകൊണ്ടു തന്നെ മലയാളികൾ എവിടെയുണ്ടോ അവിടെ അയ്യപ്പനും ഗുരുവായൂരപ്പനുമെല്ലാം കാണുകയും ചെയ്യും. അതിനുദാഹരണമാണ് ഡെൽഹിയിലെ ഗുരുവായൂർ ക്ഷേത്രം. ഡെൽഹി മയൂർ വിഹാറിൽ സ്ഥിതി ചെയ്യുന്ന ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ.

എവിടെയാണിത് ഈസ്റ്റ് ഡെൽഹിയിലെ മയൂർ വിഹാറിലാണ് പ്രശസ്തമായ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

ഡെൽഹിയിലെ ക്ഷേത്രം ഗുരുവായൂരപ്പൻ ക്ഷേത്രമായ കഥ നമ്മുടെ സ്വന്തം ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്നതിനാലാണ് ഈ ക്ഷേത്രം ഉത്തര ഗുരുവായൂർ ക്ഷേത്രം എന്നറിയപ്പെടുന്നത്. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മാതൃകയിലാണ് ഈ ക്ഷേത്രവും പണിതിരിക്കുന്നത്. ഡെൽഹി മലയാളികളാണ് ഇവിടെ എത്തുന്നവരിൽ അധികവും.

അല്പം ചരിത്രം അല്പം നീണ്ട ചരിത്രമാണ് ഉത്തരഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റേത്. ഡെൽഹിയിലെ ഒരുകൂട്ടം വിശ്വാസികൽ ചേർന്ന് 1975 ൽ രൂപീകരിച്ച ആർഷ ധർമ്മ പരിഷത്തിനോടൊപ്പമാണ് ഇതിന്റെ ചരിത്രം തുടങ്ങുന്നത്. ഡെൽഹി ഡെവലപ്മെന്റ് അതോറിറ്റിയിൽ നിന്നും ക്ഷേത്രം നിർമ്മിക്കുവാനായി അതേ വർഷം തന്നെ ഇവർക്ക് കുറച്ച് ഭൂമി ലഭിച്ചു.എന്നാൽ ജാനകിപുരിയിൽ അതിനായി അനുവദിച്ച സ്ഥലത്ത് ക്ഷേത്രം നിർമ്മിക്കുവാൻ ഇവർക്ക് സാധിച്ചില്ല. പിന്നീട് അവർ കണ്ടെത്തിയ ഇടമാണ്മയൂർ വിഹാർ ഫേസ് 1. ശ്രീ കൃഷ്ണ മന്ദിർ സമാജത്തിന്റെ നേതൃത്വത്തിലാണ് ഇവിടെ ഭൂമി ലഭിച്ചതും ക്ഷേത്രം നിർമ്മിച്ചതും. 1

ഭഗവാന്റെ ആഗ്രഹം പോലെ വിശ്വാസികൾ പറയുന്നതനുസരിച്ച് ഇവിടെ ക്ഷേത്രം വേണമെന്നത് ഭഗവാന്റെ ആഗ്രഹമായിരുന്നുവത്രെ.യമുനയുടെ തീരങ്ങളെ നോക്കി നിൽക്കുന്നതാണ് ഈ ക്ഷേത്രം. പടിഞ്ഞാറ് ദിശയിലേയ്ക്ക് ദർശനമുള്ള അപൂർവ്വം വിഷ്ണു ക്ഷേത്രങ്ങളിലൊന്നു കൂടിയാണിത്. ഗുരുവായൂർ ക്ഷേത്രത്തിലെ വിഗ്രഹത്തിനു സമാനമാണ് ഇവിടുത്തേതും. 1986 ഒകാടോബർ രണ്ടിനാണ് ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കി പ്രതിഷ്ഠ നടത്തുന്നത്.

ഗുരുവായൂരപ്പൻ മാത്രമല്ല ഗുരുവായൂരപ്പനെ മാത്രമല്ല ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.ചോറ്റാനിക്കര ഭഗവതി, ശിവൻ, ഗണപതി, അയ്യപ്പൻ, നാഗദേവതാ തുടങ്ങിയവരുടെ പ്രതിഷ്ഠകളും ഇവിടെയുണ്ട്.

പൂജാ സമയം ഡെൽഹിയിലെ പ്രത്യേക കാലാവസ്ഥ കണക്കിലെടുത്താണ് ക്ഷേത്രത്തിന്റെ പൂജാ സമയം കണക്കാക്കുന്നത്. വേനൽക്കാലങ്ങളിൽ രാവിലെ 5.30 മുതൽ 11.00 വരെയും വൈകുന്നേരം 6.00 മുതൽ 9.00 വരെയുമാണ് പൂജാ സമയം. ശൈത്യ കാലത്ത് രാവിലെ 5.30 മുതൽ 11.00 വരെയും വൈകിട്ട് 5.30 മുതൽ 8.30 വരെയുമാണ് പൂജാ സമയം.

ആഘോഷങ്ങൾ അഷ്ടമി രോഹിണി. ജന്മാഷ്ടമി, തിരുവോണം, ചോറ്റാനിക്കര മകം, മഹാ ശിവരാത്രി, വിനായക ചതുർഥി,പൈൻഗുനി ഉത്രം, മേയ് പത്ത് മുതൽ 17 വരെയുള്ള ക്ഷേത്രോത്സവം, മണ്ഡല മഹോത്സവം, മേയ് 17 പ്രതിഷ്ഠാ ദിനം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ.

എത്തിച്ചേരുവാൻ ഡെൽഹിയിൽ മയൂർ വിഹാർ ഫേസ് 1 ൽ പോക്കറ്റ്-3, കൃഷ്ണ മാർഗ്ഗിസാണ് ഉത്തര ഗുരുവായൂർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മയൂർ വിഹാർ ഫേസ് 1 മെട്രോ സ്റ്റേഷനാണ് ക്ഷേത്രത്തിന് ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷൻ. ഒരു കിലോ മീറ്ററാണ് ഇവിടെ നിന്നും ക്ഷേത്രത്തിലേക്കുള്ള ദൂരം.

കുംഭകോണം

സാരംഗപാണി ക്ഷേത്രം





വിഷ്ണുവിന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രമാണിത്. കുംഭകോണം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഒന്നരകിലോമീറ്റര്‍ യാത്രചെയ്താല്‍ ഈ ക്ഷേത്രത്തിലെത്താം. ഹൈന്ദവ വിശ്വാസപ്രകാരം പറയുന്ന 108 ദിവ്യദേശങ്ങളില്‍ ഒന്നാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. അല്‍വാര്‍ എന്നുവിളിക്കുന്ന 12 സന്യാസിമാര്‍ തങ്ങളുടെ എഴുത്തുകളില്‍ ഈ ക്ഷേത്രത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. മഹാവിഷ്ണുവിന്‍റെ പ്രതിഷ്ഠയുള്ള വളരെ പഴക്കമുള്ള ക്ഷേത്രങ്ങളില്‍ ഒന്നാണിത്. 147 അടി ഉയരമുള്ള ഒരു ഗോപുരമാണ് ക്ഷേത്രത്തിലെ ഏറ്റവും മനോഹരമായ കാഴ്ച. അനന്തശയനം രൂപത്തിലാണ് ഇവിടുത്തെ വിഷ്ണു പ്രതിഷ്ഠ. ദേവി കോമളവല്ലിയുടെ പ്രതിഷ്ഠയും ക്ഷേത്രത്തിലുണ്ട്.

രാമസ്വാമി ക്ഷേത്രം

വിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായ രാമനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. കുംഭകോണത്തെ ഏറെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണിത്. നായക രാജാക്കന്മാരുടെ കാലത്തെ പ്രധാനമന്ത്രിയായിരുന്ന ഗോവിന്ദ ദീക്ഷിതരുടെ മേല്‍നോട്ടത്തിലാണ് ഈ ക്ഷേത്രം പണിതത്. വിഷ്ണുവിന്റെ ഭക്തരായിരുന്നു നായകരാജാക്കന്മാര്‍. നായകന്മാരുടെ കാലത്ത് കൈകൊണ്ടു തീര്‍ത്ത കൊത്തുപണികളും മറ്റും ഇപ്പോഴും ക്ഷേത്രത്തില്‍ കാണാം. ചക്രപാണി ക്ഷേത്ത്രതെയും രാമസ്വാമി ക്ഷേത്രത്തെയും ബന്ധപ്പെടുത്തിക്കൊണ്ട് ഗോവിന്ദ ദീക്ഷിതര്‍ ഒരു ഇടനാഴിയും പണികഴിപ്പിച്ചിരുന്നു. ക്ഷേത്രത്തിന്റെ ചുവരുകളിലെല്ലാമായി രാമായണത്തിലെ കഥാസന്ദര്‍ഭങ്ങളെല്ലാം ചിത്രരൂപത്തില്‍ വരച്ചുവച്ചിട്ടുണ്ട്.

സീര്‍കാഴി

നാഗപട്ടിണം ജില്ലയില്‍, ബംഗാള്‍ ഉള്‍ക്കടിലില്‍ നിന്ന് പത്ത് കിലോമീറ്റര്‍ മാറിയാണ് സീര്‍കാഴി സ്ഥിതി ചെയ്യുന്നത്. ഹൈന്ദവമതവിശ്വാസികളുടെ ഒരു തീര്‍ത്ഥാടനകേന്ദ്രമാണിത്. പരമ്പരാഗതമായ ആചാരങ്ങളും, വിശ്വാസങ്ങളും കൂടെയുള്ളപ്പോള്‍ തന്നെ ആധുനികതയോടൊപ്പം ചേര്‍ന്ന് സഞ്ചരിക്കുന്ന ഒരു പ്രദേശംകൂടിയാണ്‌ ഇത്. ഹിന്ദു ഐതിഹ്യങ്ങളനുസരിച്ച് ബ്രഹ്മാവ് ശിവനോട് പ്രാര്‍ത്ഥിച്ചിരുന്ന സ്ഥലമാണ് ഇത്.(ബ്രഹ്മപുരീശ്വര്‍ എന്നും ഈ സ്ഥലത്തിന് പേരുണ്ട്). ലോകം മുഴുവന്‍ പ്രളയത്തിലാണ്ടപ്പോള്‍ 64 പേരെ ശിവന്‍ രക്ഷിച്ചു. ഇക്കാരണത്താല്‍ ഈ ഗ്രാമത്തില്‍ ശിവന്‍റെ വ്യത്യസ്ഥമായ രൂപങ്ങള്‍ ആരാധിക്കപ്പെടുന്നു. ഇവിടെയുള്ള വിവിധ ക്ഷേത്രങ്ങളില്‍ ശിവന്‍റെ വിവിധ രൂപങ്ങളാണ് പൂജിക്കപ്പെടുന്നത്. ഇവിടെ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപെടാന്‍ ഉപയോഗിച്ച ചങ്ങാടം തോണിപ്പാര്‍ അഥവാ തോണിപുരം എന്ന് അറിയപ്പെടുന്നു. രാജ്യമെങ്ങും നിന്ന് വിശ്വാസികള്‍ എത്തിച്ചേരുന്ന ഒരു പ്രധാന തീര്‍ത്ഥാടനകേന്ദ്രമാണിത്. ജനുവരിയില്‍ ഇവിടെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വര്‍ണാഭമായ മകരപൊങ്കല്‍ ആഘോഷം നടക്കുന്നു. ഫെബ്രുവരിയിലാണ് ഇവിടെ ഏറ്റവുമധികം സന്ദര്‍ശകരെത്തുന്നത്. മഹാശിവരാത്രിയിലെ ഉത്സവത്തില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിക്കാനായാണിത്.   ഒക്ടോബര്‍ -  നവംബര്‍ മാസങ്ങളില്‍ ദീപാവലിയോടനുബന്ധിച്ച് ഇവിടെ തെരുവുകള്‍ അലങ്കാര പ്രഭചൂടി നില്ക്കും. വേനല്‍ക്കാലത്ത് സാമാന്യം ചൂടുള്ള അന്തരീക്ഷമാണ് സീര്‍കാഴിയില്‍.

ഗോപാലകൃഷ്ണന്‍ ക്ഷേത്രം, തിരുകാലാംപാടി

ഓവര്‍വ്യൂ ചിത്രങ്ങള് ആകര്‍ഷണങ്ങള് എല്ലാ ദിവസവും 8 മണി മുതല്‍ 11.30 വരെയും, 5 മണി മുതല്‍ 7 മണി വരെയുമാണ് ഈ ക്ഷേത്രം തുറക്കുന്നത്. ഗോപാലകൃഷ്ണന്‍ പെരുമാളും, അരികിലായി പത്നിമാരായ രുഗ്മിണി, സത്യഭാമ എന്നിവരുമാണ് ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. ഇവിടെ വച്ച് രഗ്മിണിക്കും, സത്യഭാമക്കുമൊപ്പം കൃഷ്ണന്‍ ദര്‍ശനം നല്കുമെന്നാണ് വിശ്വാസം. ദ്വാരകക്ക് തുല്യമായ പ്രധാന്യം നല്കപ്പെടുന്ന സ്ഥലമാണിത്. ഐതിഹ്യമനുസരിച്ച് സത്യഭാമക്ക് വേണ്ടി പാരിജാതപ്പൂക്കളന്വേഷിച്ച് വന്ന് കൃഷ്ണനെ ശിവന്‍ തടാകക്കരയിലേക്കയച്ചു. ഇവ മന്ത്രശക്തിയുള്ള പൂക്കളായിരുന്നു. അതുകൊണ്ട് ഈ സ്ഥലം താതമലൈര്‍ പൊയ്കൈ എന്നറിയപ്പെട്ടു. ആള്‍വാര്‍മാര്‍ പരിഗണിച്ച 108 ദിവ്യ ക്ഷേത്രങ്ങളിലൊന്നാണ് ഇത്.

2019, മേയ് 12, ഞായറാഴ്‌ച

കോയങ്കാവിൽ ഭഗവതിക്ഷേത്രം



കോയങ്കാവിൽ ഭഗവതിക്ഷേത്രം 

പാലക്കട് ജില്ലയിലെ വാവന്നൂരിൽ  നാഗലശ്ശേരി പഞ്ചായത്തിൽ . പ്രധാനമൂർത്തി. ഭദ്രകാളി കിഴക്കോട്ടു ദർശനം .രണ്ടുനേരം പൂജയുണ്ട്. ഉപദേവത  അയ്യപ്പൻ . ഈ ക്ഷേത്രത്തിൽ തുലാഭാരം  പാടില്ലാന്നു  വിലക്കുണ്ട് .മുട്ടറുക്കലുണ്ട് .മകരച്ചൊവ്വ ദിവസം  പാന .മീനത്തിലെ ആദ്യ വെള്ളിയാഴ്ച താലപ്പൊലി  നന്ദുണിപ്പാട്ടുണ്ട് .ദാരിക വധം കഴിഞ്ഞു ഭഗവതി ഇവിടെ വന്നിരുന്നു  എന്ന് ഐതിഹ്യം കുടലൂർ മനക്കാരുടെയും പായാട്ടിൽ ദേശനായരുടെയും  ക്ഷേത്രമായിരുന്നു .ഇപ്പോൾ നാട്ടുകാരുടെ കമ്മിറ്റി .ഈ ക്ഷേത്രത്തിനടുത്താണ്  കാട്ടിൽ മാടം. ഇത് കല്ലുകൊണ്ടുള്ള മാടമാണ്  .മുകളിൽ ഒറ്റക്കല്ലു . ഈ ക്ഷേത്രത്തിനു മഠവുമായി എന്തോ ബന്ധമുണ്ട്  ജൈനസന്യാസിയെ അടക്കിയ കല്ലറയാണ് മാടം  എന്ന് സംശയം 

കോതിച്ചിറയ്ക്കൽ വിഷ്ണു ക്ഷേത്രം പാലക്കാടു് ജില്ല



കോതിച്ചിറയ്ക്കൽ വിഷ്ണു ക്ഷേത്രം 

പാലക്കാടു് ജില്ലയിലെ പെരിങ്ങോടിനടുത്ത് കോതച്ചിറയിൽ  നാഗലശ്ശേരി പഞ്ചായത്ത് .രണ്ടു പ്രധാനമൂർത്തികൾ വിഷ്ണുവും ശിവനും  വിഷ്ണുവിന് വട്ട ശ്രീകോവിൽ പടിഞ്ഞാട്ടുദർശനം ജലദൃഷ്ടി .ശിവൻ കിഴക്കോട്ടു .രണ്ടുനേരംപൂജയുണ്ട് .തന്ത്രി തരണനല്ലൂർ .ഉപദേവത ഗണപതി, ഭഗവതി,രണ്ടുഅയ്യപ്പന്മാർ  ഇതിൽ ഒന്ന് കോട്ടൂർ അയ്യപ്പനാണ്. കണികണ്ട് കൊടികയറി  എട്ടു ദിവസത്തെ ഉത്സവം. വളരെക്കാലം അടച്ചിട്ടിരുന്ന ക്ഷേത്രമാണ് വെങ്ങാട്ടൂർ മനവക യാണ് ,നാട്ടുകാരുടെ കമ്മിറ്റിയുണ്ട്  ഇതിനടുത്ത് അയ്യപ്പൻ കാവുമുണ്ട് . ഇവിടെയും രണ്ടു പ്രധാനമൂര്ത്തികൾ ..അയ്യപ്പനും, ഭഗവതിയും കിഴക്കോട്ടു ദർശനം . ഭഗവതിയെ കൊടുങ്ങല്ലൂരിൽ നിന്നും വെങ്ങാട്ടൂർ മനയിലെ നമ്പൂതിരി  കുടപ്പുറത്ത് ആവാഹിച്ചുകൊണ്ടുവന്നു  എന്ന് ഐതിഹ്യം .അതിനുമുൻപ്‌ അയ്യപ്പക്ഷേത്രം മാത്രമേ ഉണ്ടായിരുന്നുള്ളു. അയ്യപ്പന് മേൽക്കൂരയില്ല .കുംഭത്തിലെ രണ്ടാമത്തെ ശനിയാഴ്ച യാണ് .മിക്കവാറും താലപ്പൊലി ആഘോഷം മണ്ണാന്മാരുടെ  21  ദിവസത്തെ പാട്ടുണ്ട്. രണ്ടു ഏക്കറോളം സ്ഥലമുള്ള ക്ഷേത്രമാണ്  വെങ്ങാട്ടൂർ മനവക യായിരുന്നു. ഇപ്പൊൾ ക്ഷേത്ര സംരക്ഷണ സമിതി 

കൊല്ലപ്പുഴ ദേവീ ക്ഷേത്രം ഇടുക്കി ജില്ല



കൊല്ലപ്പുഴ  ദേവീ ക്ഷേത്രം
========================
ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ പഞ്ചായത്തിൽ .തൊടുപുഴയിൽ നിന്നും തട്ടക്കുഴ വഴിയുള്ള ചെപ്പുകുളം റൂട്ടിൽ കൊല്ലപ്പുഴ  ദേവീ ക്ഷേത്രം  സ്റ്റോപ്പ് . പ്രധാനമൂർത്തി ഭദ്രകാളി  പടിഞ്ഞാട്ടു ദർശനം . രണ്ടു നേരം പൂജയുണ്ട്. തന്ത്രി കടിയ്‌ക്കോൽ . ഉപദേവത  ഗണപതി,ഭുവനേശ്വരി ഘണ്ടാകര്ണന് മറുത  യക്ഷി, ചാമുണ്ഡി നാഗരാജാവ്, രണ്ടു രക്ഷസ്സുകൾ . മീനത്തിലെ പൂരവും ഉത്തരവും ആഘോഷം ഗരുഡൻ തൂക്കമുണ്ട്. മലയരയന്മാരുടെ താലവുമുണ്ട് .പഴയകാലത്ത് വരിക്കപ്ലാവിന്റെ വിഗ്രഹമായിരുന്നു കോഴിവെട്ടുണ്ടായിരുന്നു കുമാരമംഗലം കോയിക്കൽ കാരണവരുടെ കൂടെ വന്ന ദേവീ എന്ന് ഐതിഹ്യം . പന്നൂർ കുറുപ്പന്മാരുടെ കൈവശമായിരുന്നു .ഇപ്പോൾ തിരുവതാംകൂർ ദേവസം  ബോർഡ് .ഈ ഗ്രൂപ്പിലെ മറ്റു ക്ഷേത്രങ്ങൾ നെല്ലിക്കാവ് ഭഗവതി,വരിക്കത്താനം ഭഗവതി ,ശാസ്താവ്,ഏഴുമുട്ടം മഹാദേവൻ കിഴക്കെക്കാവ് ഭഗവതി ,ചിലവിൽ,കാഞ്ഞിരംകോട്ട്‌  കലൂർ ശിവൻ ശാന്തിക്കാടു ഭഗവതി വള്ളിയാനിക്കാട്‌ ഭഗവതി ,ചന്ദനപ്പള്ളിക്കാവ് . 

കൊട്ടുലുക്കൽഅതിരാളൻക്ഷേത്രം പാലക്കാട് ജില്ല



കൊട്ടുലുക്കൽഅതിരാളൻക്ഷേത്രം 
=================================
പാലക്കാട്   ജില്ലയിലെ വാവന്നൂരിൽ .പട്ടാമ്പി-കുന്നകുളം റൂട്ട് .കുറ്റനാടിനടുത്ത് .പ്രധാനമൂർത്തി അന്തി മഹാകാളൻ .അസുരമഹാകാൽനിന്നും ഒരു സങ്കല്പം..കരിങ്കല്ലിനു  മുകളിൽ വാളാണ് പ്രതിഷ്ഠ. .പടിഞ്ഞാട്ടു ദർശനം .ഒരുനേരം പൂജ.  ഉപദേവത ഗണപതി സാമൂതിരിയുടെ സാമന്തനായ ദേശവാഴി നമ്പിടിയുടെ  ആയുധപൂജ ഈ  ക്ഷേത്രത്തിലായിരുന്നു എന്ന് പഴമ . പാക്കനാരുടെ വീട്ടുകാർക്കും ഈ ക്ഷേത്രവുമായി എന്തോ ബന്ധമുണ്ടു. ക്ഷേത്രത്തിൽ അവരുടെ കളം  പാട്ടുണ്ടായിരുന്നു നേരത്തെ ആനയില്ലാത്ത ഉത്സവവും  ക്ഷേത്രത്തിൽ നടത്തിയിരുന്നു. കൂടല്ലൂർ മനവക ക്ഷേത്രമായിരുന്നു. കൂടല്ലൂർ മനയ്ക്കു ഊരാളസ്ഥാനമുണ്ടായിരുന്ന മറ്റു ക്ഷേത്രങ്ങൾ  നാഗലശ്ശേരി അയ്യപ്പൻ കാവ്, കുറ്റനാട് ചേരും ശേഖരീപുരം കുറ്റനാട്‌ അതിരാളൻ കാവ്  കുറ്റനാട്‌ കാലടി വിഷ്ണു വരവൂർ പെലക്കാട് അയ്യപ്പൻ, മണലിത്തറ മുല്ലപ്പള്ളി  അയ്യപ്പൻകാവ് വടക്കാഞ്ചേരി തളി ,അത്താണി പെരിങ്ങണ്ടൂർ ശ്രീരാമൻ ,തടുക്കശ്ശേരി ശിവൻ ആറങ്ങോട്ടു കര നരസിംഹം  ചാലിശ്ശേരി ശിവൻ,മുണ്ടായ അയ്യപ്പൻ  മുക്കുതല 

പാലപെട്ടി ഭഗവതി ക്ഷേത്രം തൃശൂർ ജില്ല




പാലപെട്ടി  ഭഗവതി ക്ഷേത്രം 
തൃശൂർ  ജില്ലയിലെ എടമുട്ട ത്തിനടുത്ത്  പാലപ്പെട്ടി വളവിൽ  തൃപ്രയാർ കൊടുങ്ങല്ലൂർ റൂട്ടിൽ  പാലപ്പെട്ടി വളവു സ്റ്റോപ്പ്‌ .പ്രധാനമൂർത്തി ഭദ്രകാളി. ദാരു വിഗ്രഹമാണ്ചാന്താട്ടമുണ്ട് .പടിഞ്ഞാട്ടു ദർശനം രണ്ടു നേരം പൂജയുണ്ട് തന്ത്രി പടിഞ്ഞാറേടത്ത് മന കൊടുങ്ങല്ലൂരിൽ നിന്നും അയിരൂർ രാജ്യത്തേയ്ക്കു  അയിരൂർ അയ്യായിരം  ആവാഹിച്ചുകൊണ്ടുപോയി പ്രതിഷ്ഠിച്ച ഭഗവതിയെന്നു  ഐതിഹ്യം ആദ്യം ഇവിടെ വേട്ടയ്ക്കൊരുമകൻ ക്ഷേത്രമായിരുന്നു ഈ ക്ഷേത്രത്തിനടുത്ത് അയിരൂർ ശാർക്കര കോവിലകത്തിന്റെ ശാഖയുണ്ട് പിന്നീട് ഒരു വരിക്കപ്ലാവിന്റെ കടകൊണ്ടു കൊടുങ്ങല്ലൂരിലും നടുകൊണ്ടു പാലപ്പെട്ടിയിലും തലകൊണ്ട് കുമരഞ്ചിറയിലും വിഗ്രഹങ്ങൾ പണിതീർത്തു എന്ന് പാഴ്മയുണ്ട്. തുല്യ അകലത്തിലാണ് ഈ ക്ഷേത്രങ്ങൾ എന്ന് തോന്നുന്നു. ഉപദേവത ശിവൻ ഗണപതി, വേട്ടയ്ക്കൊരുമകൻ. കുംഭത്തിലെ അശ്വതി നാളിൽ  വേല.അന്ന് നട അടയ്ക്കുകയില്ല ഭരണി ദിവസം ഉച്ചപൂജ കഴിഞ്ഞാൽ നടയടച്ചാൽ പിന്നെ ഏഴു ദിവസം കഴിഞ്ഞേ തുറക്കുകയുള്ളു. നട  അടയ്ക്കുന്നതിന് മുൻപ് രാമായണം കൂത്തിൽ രാവണനെ കൊന്നു രാമശരം അർപ്പിക്കണം .എന്നും ചിട്ട .പഴയ തെക്കേ മലബാറിൽ  ഈ ക്ഷേത്രത്തിൽ മാത്രമേ  തോല്പാവക്കൂത്ത് ഉള്ളു. അയിരൂർ കോവിലകം വക ക്ഷേത്രമായിരുന്നു   ക്ഷേത്രത്തിലെ ആദ്യത്തെ പറ കോവിലകം വകയാണ് 1950  ൽ ക്ഷേത്രം എച് .ആർ ആൻഡ് സി.ഇ യ്ക്ക് കൈമാറി .മലപ്പുറം ജില്ലയിലും ഒരു പാലപ്പെട്ടി ക്ഷേത്രമുണ്ടു ഇത് ചാവക്കാട് പുതുപൊന്നാനി   റൂട്ടിലെ പാലപ്പെട്ടിയിലാണ് ഇവിടെയും പ്രധാനമൂർത്തി ഭദ്രകാളിയാണ്. പടിഞ്ഞാട്ടു ദർശനം .ശില  കണ്ണാടിയാണ് .അതിനാൽ പാലപ്പെട്ടിയിൽ നിന്നും ആവാഹിച്ചു കൊണ്ടുവന്നതാണന്നു   കരുതുന്നു. സാമൂതിരിയുടെ കാലത്തു കൊണ്ടുപോയതായിരിക്കാം  ഇവിടെ മീനത്തിലാണ് പാവക്കൂത്തു  മീനം ഒന്നിന് തുടങ്ങും പന്ത്രണ്ടിന് പൂരം  ഇപ്പോൾ ഗുരുവായൂർ ദേവസം .

2019, മേയ് 10, വെള്ളിയാഴ്‌ച

അതിരുങ്കൽ ശ്രീ മഹാദേവ ക്ഷേത്രം പത്തനംതിട്ട ജില്ല




അതിരുങ്കൽ ശ്രീ മഹാദേവ ക്ഷേത്രം

ക്ഷേത്രഐതീഹ്യം
പത്തനംതിട്ട ജില്ലയിൽ കിഴക്കൻ മലയോര ഭാഗത്തിന്റെ അതിർത്തി ഭാഗത്ത് അതിരുങ്കൽ ശ്രീ മഹാദേവർ ക്ഷേത്രം സ്ഥിതിചെയ്യുന്നു.പത്തനംതിട്ട-പുനലൂർ മാർഗ്ഗമദ്ധ്യ മുറിഞ്ഞകല്ലിൽ നിന്നും 3 കി.മി കിഴക്കായി ഈ ക്ഷേത്രം കുടി കൊള്ളുന്നു.
ഉമാമഹേശ്വരന്മാർ വാക്കും അർത്ഥവും പോലെ സമ്മേളിച്ച ഈ സ്ഥലത്തെ സാന്നിദ്ധ്യയത്തിന്റെ അളവ് വാചാമഗോചരമാണെന്നും സ്വയംഭൂത ഭാവം നിലനിൽക്കുന്നതിനാൽ ഇവിടം മഹത്വപൂർണ്ണമാണെന്നും കിഴക്കൻ മലയോര പ്രദേശത്തിന്റെ അതിർത്തി ദേശം ആയതിനാൽ ഈ പ്രേദേശം #അതിരുങ്കൽ എന്നും അറിയഖപ്പെടുന്നു. പ്രധാനക്ഷേത്രത്തിൽ അർദ്ധനാരീശ്വരഭാവത്തിൽ മഹാദേവർ പ്രതിഷ്ഠയും ശ്രീ കോവിലിന് മുൻപിലായി ചിത്രപണികളോട്കൂടിയ കൽമണ്ഡപത്തിൽ ശിവവാഹകനായ നന്ദികേശനേയും ശ്രീ കോവിലിനോട് ചേർന്ന് തെക്ക് ഭാഗത്ത് ശ്രീ മഹാഗണപതി ക്ഷേത്രവും,ശ്രീ ധർമ്മശാസ്താ ക്ഷേത്രവും വടക്ക് ഭാഗത്ത് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും കിഴക്കു വടക്കുമാറി ബ്രഹ്മരക്ഷസും സർപ്പകവിൽ നാഗരാജാവും നാഗയെക്ഷിയും ചിത്രകുടവും കിഴക്കു തെക്കുമാറി ലാടഗുരുവിനെയും അഷ്ടമംഗലദേവപ്രശ്നവിധിപ്രകിരം പ്രതിഷ്ഠിച്ചിട്ടുള്ളതാകുന്നു....

ഇവിടെകുടികൊളുന്നതുമായ ദേവസാന്നിദ്ധ്യം
----------------------------------------------------------------------------
ഈ ഭൂമിക്ക് ബ്രാഹ്മണജന്മിത്വം ഉണ്ടായിരുന്നതായും കാലാന്തരത്തിൽ കുടുംബത്തിലെ ആശ്രിതരിലും പരിചാരകരിലുമായി ഭൂമിയുടെ അവകാശം എത്തിച്ചേർന്നതായും തപസ്വനിയായ ഒരു വ്യക്തി മുകളിൽ കാണിച്ചിരിക്കുന്ന ആരാധനമൂർത്ഥികളെ ദേവതകളെ കൂടാതെ വൈഷ്ണവതേജസ്സിനെകൂടി ആരാധിച്ചു പോന്നിരുന്നതായി ദേവപ്രശ്നത്തിൽ പറയുന്നു.
പിന്നീട് ആ മഹായോഗി യോഗീശ്വരനായി മാറുകയും കാലാന്തരത്തിൽ ഈ സ്ഥലത്തെ ഒരു ഭക്തനിൽ യോഗീശ്വരന്റെ അനുഗ്രഹം എത്തിച്ചേർന്നതായും അപ്രകാരം യോഗീശ്വരൻ(ലാടഗുരു)ആയിത്തീർന്ന വ്യക്തിയിലൂടെ ഭൂമിയുടെ ജന്മിയായ ബ്രഹ്മരക്ഷസും മറ്റും പുണ്യാത്മാക്കളും ഈ ക്ഷേത്രാന്തരീക്ഷത്തിൽ തന്നെ നിലകൊള്ളുന്നതായും അഭയം തേടി ആരുവിളിച്ചാലും അതുകേൾക്കുകയും അതുനേടികൊടുക്കുകയും ചെയ്യുന്നു.കലികാല കന്മഷങ്ങളെ മാറ്റി മനഃശുദ്ധിയും ഭക്തിജ്ഞാനാനതികൾ പ്രധാനം ചയ്യുന്ന ഈ മഹത്കർമ്മങ്ങളിൽ വിദ്യാഭ്യാസ അഭിവൃദ്ധി ആയുരാരോഗ്യ സൗഖ്യം മംഗല്യഭാഗ്യം രോഗശാന്തി ദേശ അഭിവൃദ്ധി എന്നിവക്കുള്ള വഴിപാടുകൾ നടക്കുന്നതാണ്....

കടപ്പാട്:- 

തിരുവാണിക്കാവ് ഭദ്രകാളി ക്ഷേത്രം 3



തിരുവാണിക്കാവ് ഭദ്രകാളി  ക്ഷേത്രം =3





 തൃശൂർ ജില്ലയിലെ  ഒല്ലൂക്കരയിൽ .പ്രധാനമൂർത്തി ഭദ്രകാളി. വരിക്കപ്ലാവിന്റെ വിഗ്രഹം ചാന്താട്ടമുണ്ട് . കിഴക്കോട്ടു ദർശനം . മൂന്നു നേരം പൂജ .ഉപദേവത ക്ഷേത്രപാലൻ കുംഭത്തിലെ ഭരണിയ്ക്കു വേല. കാർത്തിക നാളിൽ കോഴി വെട്ടുണ്ടായിരുന്നു  ഇതുംദേശ  ക്ഷേത്രമായിരുന്നു .നാടുവാഴികളായ കോമരപുരം
നമ്പിടി മാരുടെ കൈവശത്തായിരുന്നു . ഈ ക്ഷേത്രത്തിൽ  നമസ്കാര മണ്ഡപമുണ്ട്. അതുകൊണ്ടു ഏതോ കാലത്ത് നമ്പൂതിരിമാരുടെ കൈവശമുണ്ടായിരുന്നു  എന്നും ചിലർ കരുതുന്നു. പെരുമനം ഗ്രാമത്തിലെ കീഴൂട്ടുകര കടലായിൽ  നമ്പൂതിരിമാരുടേതായിരുന്നു  എന്നും പഴമയുണ്ട്  അല്ലങ്കിൽ നാടുവാഴി സ്വയം നമസ്കാരമണ്ഡപം  പണിതീർത്തതുമാകാം.

2019, മേയ് 8, ബുധനാഴ്‌ച

പദ്മശ്രീ പ്രൊഫ. ഡോ. എൻ.ആർ. മാധവമേനോൻ (84)



രാജ്യത്തെ നിയമവിദ്യാഭ്യാസത്തിന്റെ പിതാവും പ്രമുഖ നിയമപണ്ഡിതനും മണിയശ്ശേരി കുടുംബ കാരണവരും കൂടിയായ പദ്മശ്രീ പ്രൊഫ. ഡോ. എൻ.ആർ. മാധവമേനോൻ (84) അന്തരിച്ചു.
പുണ്യാത്മാവിനു കണ്ണീരോടെ വിട...

2019, മേയ് 7, ചൊവ്വാഴ്ച

വൈലൂർ ശിവക്ഷേത്രം തൃശൂർ ജില്ല



വൈലൂർ ശിവക്ഷേത്രം 
 തൃശൂർ ജില്ലയിലെ പറപ്പൂക്കര പഞ്ചായത്തിൽ . ചാലക്കുടി തൃശൂർ എൻ.എഛ് ലെ നെല്ലായ്  തെക്കേ സെൻട്രലിൽ നിന്ന് ഒരു കിലോമീറ്റര് അകലെ പടിഞ്ഞാറു ഭാഗത്ത്. പ്രധാനമൂർത്തി ശിവൻ  കിഴക്കോട്ടു ദർശനം .മൂന്നു പൂജ, രണ്ടു തന്ത്രിമാർ  അണിമംഗലവും അഴകവും  മാസത്തിൽ ഒരു ദിവസം തന്ത്രി പൂജിയ്ക്കണം  എന്ന് ചിട്ട .ഉപദേവത ,ഗണപതി,വടക്കുംതേവർ  നാഗരാജാവ് നന്ദി  കുംഭത്തിലെ ശിവരാത്രി വാവ്  ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം .കൈമുക്ക് വൈദികന്റെ ക്ഷേത്രമാണ്  നാട്ടുകാരുടെ സമിതിയുണ്ട്  ക്ഷേത്രത്തിന്റെ ധ്വജവും  ബലിക്കല്ലും അൽപ്പം  ഇടത്ത് ഭാഗത്തേയ്ക്ക് മാറിയാണ് .മണ്ഡപത്തിനു  അൽപ്പം താഴ്ച്ചയുണ്ട് വൈലൂറപ്പാണ് കൈമുക്ക് കാണാൻ വേണ്ടി  ഇങ്ങിനെ സംഭവിച്ചതാണെന്നു ഐതിഹ്യം .ചിങ്ങത്തിലെ തിരുവാതിര നാളിൽ കൈമുക്ക് വൈദികൻ തിളച്ച നെയ്യിൽ കൈമുക്കി ഈ ക്ഷേത്രത്തിൽ വച്ച് സത്യം ചെയ്തു എന്നൊരു പഴമയുണ്ട്. .പരീക്ഷണത്തിൽ കൈപൊള്ളാതെ  വിജയിച്ചതുകൊണ്ടാണ്  ഇല്ലാത്തതിന് കൈമുക്ക് എന്ന പേര് വന്നത് എന്ന് മറ്റൊരു പഴമ 

2019, മേയ് 6, തിങ്കളാഴ്‌ച

തലക്കളായ് സുബ്രമണ്യക്ഷേത്രം കാസർഗോഡ് ജില്ല



തലക്കളായ് സുബ്രമണ്യക്ഷേത്രം കാസർഗോഡ് ജില്ല 

കാസർഗോഡ് ജില്ല യിലെ പരവനടുക്കയിൽ ,. ചെമ്മനാട് പഞ്ചായത്ത്. ദേളി വഴിയുള്ള കാസർകോട് -കാഞ്ഞങ്ങാട്  റൂട്ടിൽ തലക്കളായ് പരവനടുക്ക സ്റ്റോപ്പ്. പ്രധാനമൂർത്തി സുബ്രമണ്യൻ. വിഗ്രഹത്തിനു പീഠമടക്കം അഞ്ചടിയോളം ഉയരമുണ്ട്. കിഴക്കോട്ടു ദർശനം .മൂന്നു നേരം പൂജയുണ്ട്. തന്ത്രി കിഴ്ക്കാംകൊട്ടു ഉപദേവത ,ഗണപതി, നാഗം രക്തേശ്വരി ,.വൃശ്ചികത്തിലെ ഷഷ്ടി ആഘോഷം, അഞ്ചു ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു. നാല് ഇല്ലങ്ങൾ അന്യം നിന്നു .അവസാനത്തെ എല്ലാമായ പാലയൂർ ഇല്ലം അന്യം നിൽക്കാരായ അവസരത്തിൽ  തെക്കുള്ള മംഗലം  ഇല്ലത്തു  നിന്നും ദത്തെടുത്ത് എന്നും അതോടെ ഇല്ലപ്പേര് പാലമംഗലം ആയി എന്ന് പഴമ. പാലയൂർ ഇല്ലാത്തതു ശിവ പൂജയായിരുന്നു  ഇപ്പോൾ പാലമംഗലത്തില്ലം  വക ക്ഷേത്രമാണ് പാലയൂർ ഇല്ലത്തെ നമ്പൂതിരി സുബ്രമണ്യത്തുനിന്നും ഭജിച്ചു കൊണ്ടുവന്ന സുബ്രമണ്യനാണ്‌  ഇവിടെ എന്നാണു ഐതിഹ്യം .വാർധക്യത്തിൽ സുബ്രമണ്യൻ ഇവിടെ പ്രത്യക്ഷപ്പെട്ടു എന്നും ഐതിഹ്യത്തിൽ വകഭേദം  

ചോവ്വ ല്ലൂർ ശിവ ക്ഷേത്രം തൃശൂർ ജില്ല



ചോവ്വ ല്ലൂർ ശിവ ക്ഷേത്രം തൃശൂർ ജില്ല
=========================
108  ശിവാലയങ്ങളിൽ ഒന്ന് തൃശൂർ ജില്ലയിലെ കണ്ടാണശ്ശേരി പഞ്ചായത്തിൽ .ഗുരുവായൂർ തൃശൂർ റൂട്ടിൽ . പ്രധാനമൂർത്തി ശിവൻ. സ്വയംഭൂവാണെന്നു സങ്കല്പം പരശുരാമ  പ്രതിഷ്ഠയാണെന്നും ഐതിഹ്യമുണ്ട്. വട്ടശ്രീകോവിൽ പടിഞ്ഞാട്ടു ദർശനം .ശ്രീകോവിലിന്റെ കിഴക്കു ഭാഗത്ത് കിഴക്കോട്ടു ദർശനമായി
ശ്രീ പാർവ്വതിയുണ്ട് .പാർവ്വതിയുടെ വിഗ്രഹം വരിക്കപ്ലാവായിരുന്നു മൂന്നു നേരം പൂജയുണ്ട്. ത്യന്ത്രി കീഴ്മുണ്ടയൂർ .ഉപദേവത ഗണപതി,അയ്യപ്പൻ, സിംഹോദരൻ സപ്തമാതൃക്കൾ .ശിവരാത്രി ആഘോഷം ദമ്പതി പൂജയുണ്ട്. 28 ഇല്ലക്കാരുടെ ക്ഷേത്രമായിരുന്നു. 28 ഉം അന്യം നിന്ന് പോയി .അപ്പോൾ ക്ഷേത്രം മഴുവന്നൂർ മനയിൽ ലയിച്ചു മഴുവന്നൂർ മനയും അന്യം നിന്ന് താഴകുളത്തുമനയിൽ ലയിച്ചു ഇപ്പോൾ നാട്ടുകാരുടെ കമ്മിറ്റി 

ചിദംബരേശ്വരപുരം ക്ഷേത്രം ചൊവ്വര




ചിദംബരേശ്വരപുരം ക്ഷേത്രം ചൊവ്വര

 എറണാകുളം ജില്ലയിലെ ചൊവ്വരയിൽ. ശ്രീമൂലനഗരം പഞ്ചായത്ത് പ്രധാനമൂർത്തി ശിവൻ പടിഞ്ഞാട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട്.ഉപദേവത  ഗണപതി. മകരത്തിലെ തിരുവാതിര കൊടി കയറി എട്ടു ദിവസത്തെ ഉത്സവം .ശിവരാത്രിയും ആഘോഷം .ചൊവ്വരകോവിലകം വക ക്ഷേത്രമായിരുന്നു.ഇപ്പോൾ കൊച്ചി ദേവസം വക. .ഇവിടെ പുതിയകാവ് എന്ന് ഒരു ക്ഷേത്രവുമുണ്ട്. പ്രധാനമൂർത്തി ഭദ്രകാളി പടിഞ്ഞാട്ടു ദർശനം .മകരത്തിൽ രോഹിണി നാളിൽ താലപ്പൊലി മുടിയേറ്റുമുണ്ട് മുൻപ് കോഴി വെട്ടുണ്ടായിരുന്നു. ഇപ്പോൾ ഗുരുതിയുണ്ട് ശ്രീമൂലനഗരം പഞ്ചായത്തിലെ എരയാമ്പൂർ ശിവക്ഷേത്രവും കൊച്ചി ദേവസം ബോർഡിന്റെതാണ് .ഇവിടെ കിഴക്കോട്ടു ദർശനമായി  പ്രധാനമൂർത്തി ശിവൻ . രണ്ടു നേരം പൂജ. മകരത്തിൽ തിരുവാതിര വിളക്ക് .

2019, മേയ് 5, ഞായറാഴ്‌ച

-കടങ്കഥകൾ-




-കടങ്കഥകൾ-
[ഉത്തരം കണ്ടെത്താൻ കഴിയാത്തതും ഗൂഢമായ അർത്ഥം ഉള്ളതുമായ ചെറിയ ചോദ്യങ്ങളാണ് കടങ്കഥകൾ.]

1. അകത്തറുത്താൽ പുറത്തറിയും.

ചക്കപ്പഴം • ചക്കപ്പഴം മുറിക്കകത്തുവച്ച് മുറിച്ചാൽപോലും പുറത്തേക്ക് ഗന്ധം വ്യാപിക്കും.

2. അകത്ത് തിരിതെറുത്തു, പുറത്ത് മുട്ടയിട്ടു.

കുരുമുളക് • നീണ്ട തിരിപോലുള്ള ഞെട്ടിലാണ് ഉരുണ്ട കുരുമുളക് മണികൾ വളരുന്നത്.

3. അകത്ത് പോയപ്പോൾ പച്ച, പുറത്ത് വന്നപ്പോൾ ചുവപ്പ്.

വെറ്റില മുറുക്ക്

4. അകത്ത് രോമം, പുറത്തിറച്ചി.

മൂക്ക് • മൂക്കിന്റെ ദ്വാരത്തിനുള്ളിലായാണ് രോമം വളരുന്നത്. സാധാരണ രോമത്തിനു താഴെയാണ് മാംസം. ഇവിടെ മാംസാവരണത്തിനു ഉൾഭാഗത്തായി രോമം കാണുന്നതിനെ സൂചിപ്പിക്കുന്നു.

5. അകന്നു നിന്നു നോക്കിക്കാണും, കണ്ടതെല്ലാം ഉള്ളിലാക്കും.

ഛായാഗ്രാഹി (ക്യാമറ)

6. അകമില്ല പുറമില്ല ഞെട്ടില്ല വട്ടയില.

പപ്പടം

7. അകം എല്ലും തോലും പുറം പൊന്ത പൊന്തം.

വൈക്കോൽത്തുറു

7. അകത്തിരുന്നു പുറത്തേക്കു നാവു നീട്ടി

ഓവ്

8. അക്കരെ നിൽക്കും കാളക്കുട്ടന് അറുപത്തിരണ്ട് മുടിക്കയറ്.

മത്തത്തണ്ട്.

9. അക്കരെ നിൽക്കും തുഞ്ചാണി, ഇക്കരെ നിൽക്കും തുഞ്ചാണി, കൂട്ടി മുട്ടും തുഞ്ചാണി.

കൺപീലി

10. അക്കരെ വെടി പൊട്ടുമ്പോൾ, ഇക്കരെ കുട വിരിയുന്നു.

ഇടിവെട്ടി കൂൺ മുളയ്ക്കുക

11. അങ്ങുകിടക്കണ മന്തൻകാളയ്ക്കെത്തറ നീണ്ട മുടിക്കയറ്.

മത്തൻ • മത്തങ്ങയും മത്തവള്ളിയും പടർന്നു കിടക്കുന്നത്.

12. അങ്ങുരുണ്ടു ഇങ്ങുരുണ്ടു അങ്ങാടിമുറ്റത്തൊന്നുരുണ്ടു.

കുരുമുളക്

13. അങ്ങേ വീട്ടിലെ മുത്തശ്ശിയമ്മക്കിങ്ങേ വീട്ടിലെ മുറ്റമടി.

മുളംപട്ടിൽ

14. അങ്ങേലെ മുത്തീം മുക്കിലിരിക്കും, ഇങ്ങേലെ മുത്തീം മുക്കിലിരിക്കും.

ചൂല് • മുറ്റം വൃത്തിയാക്കിയശേഷം ചൂല് ഒരിടത്ത് ഒതുക്കി വയ്ക്കുന്നതിനെ സൂചിപ്പിക്കുന്നു.

15. അങ്ങോട്ടോടും ഇങ്ങോട്ടോടും, മേലേനിന്ന് സത്യം പറയും.

തുലാസ്

16. അച്ഛനൊരു പട്ടുതന്നു, മുക്കീട്ടും മുക്കീട്ടും നനയുന്നില്ല.

ചേമ്പില, താമരയില • ഈ ഇലകളിൽ വെള്ളം പറ്റിയാൽ നനയുകയില്ല.

17.ബിഅച്ഛൻ തന്നൊരു ചോറ്റുരുള, തിന്നിട്ടും തിന്നിട്ടും തീരണില്ല.

അമ്മിക്കുഴ (അമ്മിക്കുട്ടി)

18. അച്ഛൻ തന്ന കാളയ്ക്കു ഒരു കൊമ്പു്.

കിണ്ടി

19. അച്ഛൻ മുള്ളൻ, അമ്മ മിനുമിനു, മോൾ മണിമണി.

ചക്ക

20. അഞ്ച് പക്ഷികൾ കൂടി ഒരു മുട്ടയിട്ടു.

കൈയിൽ ചോറുരുള • അഞ്ചുവിരലുകൾ ചേർത്ത് ചോറ് ഉരുട്ടി ഉരുളയാക്കുന്നു.

21. അടയുടെ മുമ്പിൽ പെരുമ്പട.

തേനീച്ചക്കൂട്

22. അടയ്ക്കും തുറക്കും കിങ്ങിണി പത്തായം.

കണ്ണ്

23. അടി പാറ, നടു വടി, മീതെ കുട.

ചേന • ചേന എന്ന സസ്യത്തിന്റെ ആകൃതിയെ വിശദീകരിക്കുന്നു.

24. അടി മദ്ദളം, ഇല ചുക്കിരി, കായ് കൊക്കര.

പുളിമരം

25. അടിക്കൊരു വെട്ട്, നടുക്കൊരു വെട്ട്, തലക്കൊരു ചവിട്ട്.

മെതിക്കൽ

26. അടിച്ചുവാരിയ മുറ്റത്ത് വാരിയെറിഞ്ഞ മണൽത്തരികൾ.

നക്ഷത്രങ്ങൾ

27. അടുക്കള കോവിലിൽ മൂന്നുണ്ട് ദൈവങ്ങൾ.

അടുപ്പ്

28. അട്ടത്തുണ്ടൊരു കുട്ടിച്ചാത്തൻ അങ്ങോട്ടിങ്ങോട്ടോടുന്നു.

എലി • തടികൊണ്ടുള്ള തട്ടിൻപുറത്ത് എലി ഓടുമ്പോഴുണ്ടാകുന്ന ശബ്ദമുണ്ടാകുന്നു. ശബ്ദമുണ്ടാക്കുന്ന ആളെ കാണുവാൻ സാധിക്കാത്തതുകൊണ്ട് എലിയെ കുട്ടിച്ചാത്തനായി സങ്കല്പിക്കുന്നു.

29. അട്ടത്തുണ്ടൊരു കൊട്ടത്തേങ്ങ തച്ച് പൊളിക്കാൻ കത്തിയാളില്ല.

അമ്പിളിമാമൻ

30. അതെടുത്തിതിലേക്കിട്ടു ഇതെടുത്തതിലേക്കിട്ടു.

പായ നെയ്ത്ത്

31. അനുജത്തി ചോന്നിട്ട്, ഏട്ടത്തി പച്ചച്ച്, മൂത്താച്ചി മഞ്ഞച്ച്.

ഇല • ഇലയുടെ വികാസത്തിന്റെ ഒരോ ദശയും (കാലഘട്ടവും) സൂചിപ്പിക്കുന്നു.

32. അപ്പം പോലെ ഒരു ഉണ്ട, അല്പം മാത്രം തല.

ആമ

33. അമ്പലത്തിലുള്ള ചെമ്പകത്തിനു കൊമ്പില്ല.

കൊടിമരം

34. അമ്പാട്ടെ പട്ടിക്കു മുമ്പോട്ടു വാല്.

ചിരവ

35. അമ്മ കല്ലിലും മുള്ളിലും, മകൾ കല്യാണപ്പന്തലിൽ.

തെങ്ങും തെങ്ങിൻപൂക്കുലയും

36. അമ്മ കറുത്ത് മകൾ വെളുത്ത് മകളുടെ മകളോ അതിസുന്ദരി.

വെള്ളില

37. അമ്മ കിടക്കയിൽ, മകൾ നൃത്തശാലയിൽ.

അമ്മിക്കല്ലും കുഴവിയും

38. അമ്മ കിടക്കും, മകളോടും.

അമ്മിക്കല്ലും കുഴവിയും

39. അമ്മ കൊലുന്നനെ, മക്കൾ കുരുന്നനെ.

കവുങ്ങ്

40. അമ്മ തൊട്ടാലും അമ്മയെ തൊട്ടാലും മകനില്ലാതാവും.

തീപ്പെട്ടിയും കൊള്ളിയും

41. അമ്മയെ തൊട്ട മകൻ വെന്തുമരിച്ചു.

തീപ്പെട്ടിക്കൊള്ളി

42. അമ്മയ്ക്കതിസാരം, പിള്ളയ്ക്ക് തലകറക്കം.

തിരികല്ല്

43. അമ്മയ്ക്ക് വാലില്ല, മകൾക്ക് വാലുണ്ട്.

തവള

44. അരയുണ്ട്, കാലുണ്ട്, കാലിനു പാദമില്ല.

പാന്റ്, കാൽശരായി

45. അരയ്ക്ക് കെട്ടുള്ളവൻ നിലമടിച്ചു.

ചൂല്

46. അവിടെ കണ്ടു, ഇവിടെ കണ്ടു, പിന്നെ കണ്ടില്ല.

മിന്നൽ അഥവാ കൊള്ളിയാൻ.

47. അഴിയെറിഞ്ഞ അമ്പലത്തിൽ കിളിയിരുന്നു കൂത്താടുന്നു.

നാവ് • പല്ലുകളാകുന്ന അഴികളിട്ട അമ്പലത്തിൽ, നാവായ കിളി ശബ്ദമുണ്ടാക്കുന്നു

കരുവന്തല ഭഗവതി ക്ഷേത്രം തൃശൂർ ജില്ല



കരുവന്തല ഭഗവതി ക്ഷേത്രം


തൃശൂർ ജില്ലയിലെ വെങ്കിടങ്ങിൽ . ഗുരുവായൂർ കാഞ്ഞാണി റൂട്ടിൽ കരുവന്തല അമ്പലം സ്റ്റോപ്പ്. പ്രധാനമൂർത്തി ഭദ്രകാളി .പടിഞ്ഞാട്ടു ദർശനം ജലദൃഷ്ടി ,മൂന്നു നേരം പൂജയുണ്ട്, തന്ത്രി താമരപ്പള്ളി .ഉപദേവത  വീരഭദ്രൻ, ഹനുമാൻ. കുംഭത്തിൽ ഭരണി ഉത്സവം ഭരണിയ്ക്കു മണ്ണാന്മാരുടെ കുതിര കളിയുമുണ്ട് . മനോരോഗം മാറാനും പ്രേത ബാധമാറാനും  ഈ ക്ഷേത്രത്തിൽ നിരവധിപേർ എത്തുന്നുണ്ട് .കാണിപ്പയൂർ മനവക ക്ഷേത്രം നാട്ടുകാരുടെ കമ്മിറ്റിയുണ്ട്  തൊട്ടടുത്തുള്ള മനയിൽ ശാസ്താ ക്ഷേത്രമുണ്ട്