2018, ഓഗസ്റ്റ് 14, ചൊവ്വാഴ്ച

വായില്ല്യാംകുന്നു് ക്ഷേത്രം പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം




വായില്ല്യാംകുന്നു് ക്ഷേത്രം
പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് വായില്ല്യാംകുന്നു് ക്ഷേത്രം. കടമ്പഴിപ്പുറത്തിനടുത്ത് പാലക്കാട്-ചെർപുളശ്ശേരി പാതയോടു ചേർന്ന് നിലകൊള്ളുന്ന ഈ ക്ഷേത്രത്തിൽ വായില്ലാക്കുന്നിലപ്പനാണ് (വായില്യാംകുന്നപ്പൻ) പ്രധാന പ്രതിഷ്ഠ.
പന്തിരുകുലത്തിൽ വരരുചിക്കും പത്നിക്കും പിറന്ന 12-ആമത്തെ പുത്രനാണ് വായില്ലാക്കുന്നിലപ്പൻ. വായില്ലാത്തവനായി പിറന്ന പുത്രനെ വരരുചി ഒരു മലമുകളിൽ പ്രതിഷ്ഠിച്ചു എന്നാണ്‌ വിശ്വാസം. പിന്നീട് വായില്ലാക്കുന്നിലപ്പൻ എന്നറിയപ്പെട്ട ഈ ദേവൻ ശബ്ദത്തിന്റെയും സംസാരശേഷിയുടേയും ശക്തിയായി കരുതപ്പെടുന്നു. പന്തിരുകുലത്തിൽ പിന്മുറക്കാർ ഇല്ലാത്തത് വായില്ലാക്കുന്നിലപ്പനു മാത്രമാണ്. -
വായില്ല്യാംകുന്നു് ക്ഷേത്രം:
ഉജ്ജയിനിയിലെ രാജാവായിരുന്ന വിക്രമാദിത്യന്റെ രാജസദസ്സിലെ പണ്ഡിതശ്രേഷ്ഠനും,നവരത്നങ്ങളില്‍ ഒരാളും ആയിരുന്നു ബ്രാഹ്മണന്‍ ആയിരുന്ന വരരുചി. എ.ഡി. മൂന്നാം നൂറ്റാണ്ടില്‍ ഭാരതപ്പുഴയുടെ തീരങ്ങളില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം എന്നാണ്‌ ഐതിഹ്യം. വരരുചിക്ക് പറയ സമുദായത്തില്‍ പെട്ട ഭാര്യയിലുണ്ടായ പന്ത്രണ്ടു മക്കളാണ് പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്നത്.
രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം ഏതെന്ന രാജാവിന്റെ ചോദ്യത്തിന് ഉത്തരം തേടിയിറങ്ങിയ വരരുചി വനത്തില്‍ വച്ച് വനദേവതമാരുടെ സംഭാഷണമദ്ധ്യേ "മാം വിദ്ധി" എന്ന ശ്ലോകം പോലും അറിയാത്ത ഈ മനുഷ്യന്‍ ഇവിടെ ഇപ്പോള്‍ ജനിച്ച ഒരു പറയ പെണ്‍കുഞ്ഞിനെ വിവാഹം കഴിക്കും എന്ന് പറയുന്നത് കേട്ടു. വരരുചി മടങ്ങി കൊട്ടാരത്തില്‍ എത്തുകയും രാജാവിന്റെ ചോദ്യത്തിനുള്ള ഉത്തരമായി " “ രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജാം അയോദ്ധ്യാമടവീം വിദ്ധി, ഗച്ഛ തഥാ യഥാ സുഖം ” എന്ന ശ്ലോകമാണ് രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായത് എന്ന് പ്രസ്താവിക്കുകയും ചെയ്തു.
ഈശ്വരനിയോഗം പോലെ വരരുചി പറയസ്ത്രീയെ വിവാഹം കഴിക്കേണ്ടി വരികയും സമുദായത്തില്‍ നിന്ന് സ്വയം ഭ്രഷ്ട് കല്‍പ്പിച്ച് പാപപരിഹാരാര്‍ത്ഥം തീര്‍ത്ഥയാത്രകള്‍ക്ക് പുറപ്പെടുകയും ചെയ്തു. ആ യാത്രകളില്‍ വരരുചിക്കും പത്നിക്കും ജനിച്ച 12 കുട്ടികള്‍ ആണ് പിന്നീട് ചിരപ്രതിഷ്ഠ നേടിയ പറയി പെറ്റ പന്തിരുകുലം എന്നറിയപ്പെടുന്നത്. (മേഴത്തോള്‍ അഗ്നിഹോത്രി, പാക്കനാ൪, രജക൯, നാറാണത്ത്‌ ഭ്രാന്ത൯, കാരയ്ക്കലമ്മ, അകവൂ൪ ചാത്ത൯, വടുതല നായ൪, വള്ളോ൯, ഉപ്പുകൂറ്റ൯, പാണനാ൪, പെരുന്തച്ച൯, വായില്ലാക്കുന്നിലപ്പ൯ എന്നിവരാണ് അവര്‍)
ഓരോ കുട്ടി ജനിക്കുമ്പോഴും കുട്ടിക്ക് വായുണ്ടോ എന്ന് പത്നിയോട് വരരുചി ചോദിക്കുകയും ഉണ്ട് എന്ന് പത്നി മറുപടി പറയുകയും, എങ്കില്‍ കുട്ടിയെ ഉപേക്ഷിച്ചു പോരൂ എന്ന് വരരുചി ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രസവിച്ച 11 കുട്ടികളെയും അപ്രകാരം ദുഃഖത്തോടെ ഉപേക്ഷിക്കേണ്ടിവന്ന ആ മാതാവ് പന്ത്രണ്ടാമത്തെ പ്രസവത്തിലും വരരുചിയുടെ ഇതേ ചോദ്യം നേരിട്ടു. ഈ കുഞ്ഞിനെയെങ്കിലും തന്റെ ഒപ്പം കൂട്ടാനായി, ഇത്തവണ പക്ഷെ കുഞ്ഞിനു വായില്ല എന്നു പറഞ്ഞു. പത്നിയുടെ പാതിവൃത്യത്തിന്റെ ശക്തി കാരണം ആ കുഞ്ഞിന്റെ വായ്‌ ഉടന്‍ തന്നെ അടഞ്ഞുപോയി. വായില്ലാത്ത കുഞ്ഞിനെ ദൈവം രക്ഷിക്കും എന്ന് മറുപടി പറഞ്ഞ വരരുചി,ആ കുട്ടിയെ ഒരു മലമുകളില്‍ പ്രതിഷ്ഠിച്ച ശേഷം പത്നിയെ ബലമായി പിടിച്ചുകൊണ്ട് വീണ്ടും യാത്ര തുടര്‍ന്നു എന്നാണ് ഐതിഹ്യം.
പന്ത്രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചത് ഇപ്പോഴത്തെ പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം എന്ന സ്ഥലത്തുള്ള മലമുകളില്‍ വച്ചായിരുന്നു എന്നാണു വിശ്വാസം. 
പന്തിരുകുലത്തില്‍ വരരുചിക്കും പത്നിക്കും പിറന്ന പന്ത്രണ്ടാമത്തെ പുത്രനാണ് പിന്നീട് വായില്ലാക്കുന്നിലപ്പന്‍ എന്നറിയപ്പെട്ട ഈ ദേവന്‍. ശബ്ദത്തിന്റെയും സംസാരശേഷിയുടേയും ശക്തിയായി വായില്ലാക്കുന്നിലപ്പന്‍ കരുതപ്പെടുന്നു. 
ഇപ്രകാരം പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം എന്ന ഗ്രാമത്തില്‍ വായില്ലാക്കുന്നിലപ്പന്റെ പ്രതിഷ്ഠയോടെ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് വായില്ല്യാംകുന്നു് ക്ഷേത്രം. ഈ ക്ഷേത്രത്തില്‍ വായില്ലാക്കുന്നിലപ്പനാണ് (വായില്യാംകുന്നപ്പന്‍) പ്രധാന പ്രതിഷ്ഠ. വായില്യാംകുന്ന് പൂരം ആണ് പ്രധാന ആഘോഷം.
പന്തിരുകുലത്തില്‍ പിന്മുറക്കാര്‍ ഇല്ലാത്തത് വായില്ലാക്കുന്നിലപ്പനു മാത്രമാണ്.
പത്തൊമ്പതാം നൂറ്റാണ്ടില്‍ സംസ്കൃത വിദ്യാപീഠം സ്ഥാപിച്ച കണ്ണംകുളങ്ങര കുട്ടി എഴുത്തച്ഛന്‍ എന്ന കൃഷ്ണഗുപ്തന്‍, കലാമണ്ഡലം മണ്ടഴി കുട്ടന്‍ ഭാഗവതര്‍, വടക്കന്‍ ചിട്ടയില്‍ കിരാതം ആട്ടക്കഥ എഴുതിയ കുതിരവട്ടം സ്വരൂപത്തിലെ ശങ്കരന്‍ തമ്പാന്‍ തുടങ്ങിയവരുടെ ഇഷ്ടദേവന്‍ ആയിരുന്നു വായില്ലാക്കുന്നിലപ്പന്‍ എന്ന് പറയപ്പെടുന്നു