2018, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

ക്ഷേത്രചൈതന്യം = ക്ഷേത്രങ്ങളിലെ ശൃംഗാരശിൽപങ്ങൾ



ക്ഷേത്രചൈതന്യം =
ക്ഷേത്രങ്ങളിലെ ശൃംഗാരശിൽപങ്ങൾ :-
=================================
ബോധത്തിൻ്റെ അപരിമേയമായ ദിവ്യതലങ്ങളുമായി ബന്ധപ്പെടാനും അങ്ങനെ ജീവിതത്തിൻ്റെ പരിണാമപരമയ വികാസത്തിനുമായി ഇന്ദ്രിയങ്ങളുടെ നിയന്ത്രണത്തിലൂടെയുള്ള സ്വയം പരിശീലനമാണ് ഭാരതീയ ആദ്ധ്യാത്മസമീപനമെന്നും ഈ പരിശിലനത്തെ ക്ഷേത്രങ്ങൾ സഹായിക്കുന്നുവെന്നും പറയുമ്പോൾ പലക്ഷേത്രങ്ങളിലും ശൃംഗാരശിൽപങ്ങൾ കാണുന്നുവെന്നത് ഒരു വൈരുദ്ധ്യമായി തോന്നിയേക്കാം...
മനുഷ്യനും പരമമായ ഉണ്മയും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഭരതത്തിൻ്റെ കലാപരമായ സമീപനം. സാധാരണഗതിയിൽ മനുഷ്യമനസ്സ് എപ്പോഴും ഒരു തരം ചഞ്ചലാവസ്ഥയിലാണ് ഈ ചഞ്ചാലാവസ്ഥയെ നിയന്ത്രിച്ച് ഒരു സമീകരണസ്ഥിതിയുടെ ശക്തിയിലേക്കും, ശാന്തിയിലേക്കും ആനയിച്ച് മനസ്സിനെ അതിൻ്റെ ഉദാത്തമാനങ്ങളുമായി ബന്ധപ്പെടുത്തുക എന്നതാണ് ആദ്ധ്യാത്മിക യത്നത്തിൻ്റെ ലക്ഷ്യം. സന്തുലനാവസ്ഥയിലേക്ക് മൻസ്സിനെ എത്തിക്കാനുള്ള പരിശീലനമാണ് ക്ഷേത്രങ്ങളുടെ സഹായത്തോടെ നേടേണ്ടത്. ഈ ലക്ഷ്യത്തോടെയാണ് ക്ഷേത്രദർശനം ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. .... കുറവുകളെ മറ്റി കഴിവുകളെ വികസിപ്പിക്കുക ... എന്നതാണ് അടിസ്ഥാനപരമായി ഏത് പരിശീലനത്തിൻ്റെയും ലക്ഷ്യം. ഏതു കാര്യം നേടുന്നതിനും അകത്തുനിന്നോ പുറത്തുനിന്നോ ഉണ്ടാകുന്ന പ്രതിബന്ധങ്ങളെ അതിലംഘിക്കേണ്ടിയിരിക്കുന്നു.
മനുഷ്യമനസ്സ് പലപ്പോഴും നിസ്സഹായമായി , അനിയന്ത്രിതമായി താൽക്കലികമായ ഇന്ദ്രിയാകർഷണളിൽ വല്ലതെ ഭ്രമിച്ച് അധഃപതിക്കുവാൻ ഇടയാകുന്നു. എന്നാൽ ആദ്ധ്യാത്മിക സ്വാതന്ത്രത്തിൻ്റെ പരമോന്നത തലങ്ങളിലേക്ക് ഉയരുവാനുള്ള സാധ്യതയും മനുഷ്യമനസ്സ് ഉൾക്കൊള്ളുന്നു. ചിലക്ഷേത്രങ്ങളിൽ മനുഷ്യ മനസ്സിൻ്റെ ഈ രണ്ടു വിരുദ്ധ ധ്രുവങ്ങൾക്കും പ്രാതിനിധ്യം കൊടുത്തിരിക്കുന്നു. ഒന്ന് ക്ഷേത്രത്തിൻ്റെ പുറത്തെ ഭിത്തികളിലുള്ള രതി ശിൽപങ്ങളിലൂടെയും , മറ്റേത് ശ്രീകോവിലുള്ള ദേവി - ദേവ വിഗ്രഹങ്ങളിലൂടെയും.
ഇത്തരം ശിൽപങ്ങളും ചിത്രങ്ങളും ക്ഷേത്രത്തിൽ കാണുമ്പോൾ അൽപമെരു പതർച്ചയും , ചിന്താകുഴപ്പവും അത്ഭുതവും, മറ്റും ഉളവാകുക സ്വഭാവികമാണ്. ഒരു വെല്ലുവിളിപോലെയാണവ എങ്കിലും ക്ഷേത്രദർശനത്തിനായി വരുന്ന അധികം പേരിലും ഇവ കാണാനല്ല ദെവചൈതന്യത്തിലേക്ക് മനസ്സിനെ കഴിയാവുന്നത്ര കേന്ദ്രീകരിച്ച് പ്രാർത്ഥിക്കുവാനാണ് അവർ അവിടെ എത്തിയിരിക്കുന്നത് എന്ന അവബോധമായിരിക്കും ശക്തമായിരിക്കുന്നത്. അതിനാൽ ഇവ കണ്ടാൽ തന്നെ അവ മൻസ്സിൽ വലിയ പ്രത്യാഘാതങ്ങളോന്നും ഉൾവാകുന്നില്ല. മനസ്സിൻ്റെ ശക്തമായ ഈ പരിമിത പ്രവണതകൾക്കപ്പുറം ഉദാത്തമാനങ്ങളുണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് അവ. അതായത് ഈ ദൃശ്യങ്ങൾ ഉളവാകുന്ന മനസ്സിക പതറിച്ചയെ അതിലംഘിക്കുവാനായി ഇച്ഛാശക്തി ഉപയോഗിക്കുവാനുള്ള ഒരു പരിശീലനം അപ്പോൾ അവരറിയാതെ തന്നെ ഇവ നൽകുന്നു. ഇന്ദ്രീയങ്ങളുടെ വെല്ലുവിളിയെ ഇച്ഛാ ശക്തികൊണ്ട് അതിലംഘിക്കനുള്ള . ഏതാണ്ട് നിശബ്ദമായ ഒരു പരിശീലനം . ജീവിതത്തിൻ്റെ ആന്തരീകവും ബാഹ്യവുമായ രംഗങ്ങളിലുള്ള അവസ്ഥയെയും പ്രവണതകളേയും സാദ്ധ്യതകളേയും പ്രതിഫലിപ്പിക്കുന്നതാണ് ക്ഷേത്രത്തിൻ്റെ ഒട്ടാകെയുള്ള ഘടന, കാലദേശാതീതമായ ആനന്ദാനുഭവത്തിന് ഇന്ദ്രിയ സംബന്ധമായ താൽക്കാലിക സുഖങ്ങളുടെ പരിമിതികളെ അതിലംഘിക്കേണ്ടതുണ്ടെന്ന് ക്ഷേത്രഘടന ഒട്ടകെ ഒർമ്മിപ്പിക്കുന്നു.
ലൈംഗിക സ്നേഹത്തെ ഭരതീയ തത്വചിന്ത അശ്ലീലമായോ നിന്ദ്യമായോ കരുതുന്നില്ല. അതിനെ സ്വഭാവികവും താൽക്കാലികവുമായ ഒരു ആനന്ദാനുഭവമായാണ് പരിഗണിക്കുന്നത്. എന്നാൽ അനിയന്ത്രിതവും അന്ധവുമായ ഒരു മാനസികാവസ്ഥയായി അധഃപതിക്കുകയാണെങ്കിൽ അത് കുറ്റകരവും അപകടകരവുമായി തീരുമെന്നും ജീവിതത്തിൻ്റെ ഉദാത്തമാനങ്ങളിലേക്കുള്ള വികാസത്തിന് പ്രതിബന്ധമാകുമെന്നും ഭരതീയ തത്വചിന്താ ഓർമ്മിപ്പിക്കുന്നു. ..
." സൃഷ്ടിയുടെ ഒരു സർഗ്ഗസ്വഭാവം എന്ന നിലക്ക് അത് അദ്ധ്യാത്മവിരുദ്ധമല്ല . എന്നാൽ അതിനെ അടിച്ചമർത്താൻ ഉപദേശിക്കുകയും എന്നൽ അതിലേക്ക് തന്നെ തലകുത്തി വിഴുകയും ചെയ്യുന്ന പാശ്ചാത്യ പ്യുരിറ്റനിസത്തിൽ നിന്ന് വ്യത്യസ്ഥമായി ഭരതീയ തത്വദർശനം കലകളും ലൈംഗിക സ്നേഹത്തിൻ്റെ സൗന്ദര്യാത്മകഭാവത്തിന് പ്രാധാന്യം നൽക്കുകയും പരമാത്മാവിനെ പുൽകാൻ ജിവാത്മാവിനുള്ള അഭിവഞ്ഛയുടെ പ്രതീകമായി ഒരു ആരാധ്യാഭാവം നൽകി അതിനെ ഉദാത്തീകരിക്കുയാണ് ചെയ്യുന്നത്. .. ഭോഗവും യോഗവും ചേർന്നതാണ് നിർവാണം" ...
ഗീതാഗോവിന്ദം തുടങ്ങിയ കീർത്തനങ്ങളിലെ സൗന്ദര്യാത്മകമായ ലൈംഗിക സ്നേഹത്തിൻ്റെ ചിത്രീകരണം, മനുഷ്യമനസ്സിന് സംസ്കാരികവും കലപരവും ആത്മീയവുമായ ഒരു മധുരം പകരുന്നു എന്നല്ലാതെ അതിനെ അധഃപതിപ്പിക്കുന്നില്ല. ഉദാത്തമായ സാദ്ധ്യതകളിലേക്കും വികാസഭാവത്തിലേക്കും വിരൽ ചൂണ്ടികൊണ്ട് വൈകാരികവശത്തെ അതിൻ്റെ അസ്വാസ്ഥ്യമുളവാക്കുന്ന താണതലതിലുള്ള സ്ഥുലതയിൽ നിന്നും ശുദ്ധീകരിച്ച് ഉയർത്തുക എന്നതാണ് ഭരതീയ തത്വചിന്തയുടെയും കലയുടെയും ലക്ഷ്യം ....