2018, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

സീതാദേവി ലവ_കുശക്ഷേത്രം, പുൽപ്പള്ളി, വയനാട്‌.




സീതാദേവി ലവ_കുശക്ഷേത്രം, പുൽപ്പള്ളി, വയനാട്‌.
===============================================
വയനാട്‌ ജില്ലയില്‍ പുല്‍പ്പള്ളി പഞ്ചായത്തിലാണ്‌ പുരാതനമായ സീതാദേവി-ലവ-കുശ ക്ഷേത്രം. ത്രേതായുഗ സന്ധ്യകളെ കണ്ണീര്‍കൊണ്ട്‌ ഈറന്‍ ചാര്‍ത്തിയ സീതയ്ക്കും മക്കള്‍ക്കും ആശ്രയമായിരുന്ന വാല്മീകി ആശ്രമം വയനാട്ടിലെ പുല്‍പ്പള്ളിയിലായിരുന്നുവെന്ന്‌ വിശ്വാസം. പരമപവിത്രമായ ഈ ആശ്രമം സ്ഥിതി ചെയ്യുന്നിടം ആശ്രമകൊല്ലിയായും ശിശുക്കള്‍ കളിച്ചുനടന്ന സ്ഥലം പുല്‍പ്പള്ളിക്കടുത്തുള്ള ശിശുമലയായും അറിയപ്പെട്ടു. ക്ഷേത്രത്തില്‍ നിന്നാണ്‌ കാണാവുന്ന ദൂരത്താണീ ശിശുമല. അതുകൊണ്ടായിരിക്കാം സീതയുടേയും ലവ-കുശന്മാരുടേയും ക്ഷേത്രങ്ങളുണ്ടാവാന്‍ കാരണം. ആശ്രമകൊല്ലിയിലുള്ള പാറയിലാണ്‌ വാല്മീകി തപസ്സുചെയ്തിരുന്നതെന്ന്‌ വിശ്വസിക്കപ്പെട്ടു. അവിടെ ഒരു ഗുഹയുണ്ട്‌. പണ്ട്‌ ഈ പാറയില്‍ വിരലുകള്‍ ഉരച്ചാല്‍ ചന്ദനം ലഭിച്ചിരുന്നതായും പഴമ. പുല്‍പ്പള്ളിയിലെ താഴത്തങ്ങാടിക്കടുത്ത്‌ ചേടാറ്റിന്‍കാവ്‌ എന്നൊരു ക്ഷേത്രവുമുണ്ട്‌. പുല്‍പ്പള്ളി ക്ഷേത്രത്തില്‍നിന്നും ഒരു കി.മീ. തെക്കുമാറിയാണ്‌ ഈ കാവ്‌. ഇതിനടുത്തുവച്ചാണ്‌ ഭൂമി പിളര്‍ന്ന്‌ സീത പ്രത്യക്ഷയായതെന്ന്‌ വിശ്വാസികള്‍ കരുതുന്നു. സീതാദേവി ക്ഷേത്രത്തിന്റെ മൂലസ്ഥാനവുമാണിത്‌. ചുറ്റും ചെടികളും മരങ്ങളും നിറഞ്ഞുനില്‍ക്കുന്ന പറമ്പിലൂടെ കയറിച്ചെല്ലുന്നിടത്ത്‌ ബലിക്കല്ലുമുണ്ട്‌. മുരുക്കന്മാര്‍ എന്ന ലവകുശന്മാരുടേയും വേട്ടക്കൊരുമകന്റെയും സ്ഥാനങ്ങളുമുണ്ട്‌. കിഴക്കുഭാഗത്തായി പുണ്യതീര്‍ത്ഥസ്ഥാനവുമുണ്ട്‌.
#ഐതീഹ്യം
ലോകാപവാദത്തെത്തുടര്‍ന്ന്‌ ശ്രീരാമന്‍ ഗര്‍ഭിണിയായ പത്നി സീതാദേവിയെ കാട്ടിലുപേക്ഷിച്ചപ്പോള്‍ ദേവി വയനാട്ടിലെ പുല്‍പ്പള്ളിയില്‍ എത്തിയെന്നും അവിടുത്തെ വാത്മീകി ആശ്രമത്തില്‍ ദേവി അഭയം പ്രാപിച്ചുവെന്നും ആണ് ഐതിഹ്യം. ദേവി ലവകുശന്മാര്‍ക്ക്‌ ജന്മം നല്‍കിയതും ഇവിടെ വെച്ചാണ്‌.പിന്നീട് വല്‍മികിയുടെസംരക്ഷണത്തില്‍ ആയിരുന്നു പുത്രന്മാര്‍ വളര്‍ന്നത്‌.
ദേവിയും ലവ കുശന്മാരും അവിടെ താമസിച്ചുകൊണ്ടിരിക്കെ,ശ്രീരാമന്‍ ദ്വിഗ്‌വിജയത്തിനയച്ച അശ്വത്തെ കാണാനിടയായി.സീതാദേവിയുടെ ആശീര്‍
വാദത്തോടെ ലവകുശന്മാര്‍ അശ്വത്തെ ബന്ധിച്ചു. അശ്വമോചനത്തിനെത്തിയ ശ്രീരാമ ചക്രവര്‍ത്തിയെ ദേവി കാണാനിടയായി. തത്ക്ഷണം തന്‍റെ മാതാവ്‌ ഭൂമി ദേവിയില്‍ വിലയം പ്രാപിക്കാന്‍ ഭൂമി ദേവിയോട് പ്രാര്‍ത്ഥിച്ചു.ഭൂമിയിലേക്ക്‌ താഴ്ന്നു പൊയ്ക്കോണ്ടിരിക്കുന്ന ദേവിയുടെ മുടിയില്‍ ശ്രീരാമന്‍ പിടിച്ച് രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല.തിരുമുടി രാമന്‍റെ കയ്യിലിരിക്കുവാണ് ചെയ്തത്.ദേവി ഭൂമിയില്‍ അലിഞ്ഞു ചേരുകയും ചെയ്തു.മുടിയറ്റുപോയ ദേവിയുടെ സങ്കല്‍പ്പമായി ചേടാറ്റിലമ്മ പുല്‍പ്പള്ളിയില്‍ വിരാജിക്കുന്നുവെന്നാണ്‌ പഴമക്കാരുടെ വിശ്വാസം.പുല്‍പ്പള്ളി സീതാ-ലവകുശ ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ്‌ ചേടാറ്റിന്‍കാവ്‌.സീതാദേവിയോടൊപ്പം മക്കളായ ലവകുശന്മാരുടെ മുനികുമാരന്മാരുടെ (മുരിക്കന്മാര്‍) സങ്കല്‍പ്പവും ക്ഷേത്രത്തില്‍ ഉണ്ട്.
സീതാദേവി ക്ഷേത്രം പുല്‍പ്പള്ളി
പുല്‍പ്പള്ളിയില്‍ ആയിരുന്നു ആദികവി വാല്‍മികി രാമായണ രചന നടത്തിയതും സീതാമാതാവിനെ സംരക്ഷിച്ചുപോന്നതും എന്നാണ് ഐതിഹ്യം. വര്‍ഷംതോറും ദര്‍ഭപ്പുല്ല്‌ പുതച്ച്‌ ആശ്രമം സംരക്ഷിച്ചുവരുന്നു.
ഇവിടെയുള്ള മന്ദാരവൃക്ഷത്തില്‍ നിത്യവും വിരിയുന്ന രണ്ട്‌ പൂക്കള്‍ ദേവിയുടെ ഇരുമക്കളെ അനുസ്മരിപ്പിക്കുന്നു. തൊട്ടുതാഴെയുള്ള ആശ്രമക്കൊല്ലിയുടെ പാറപ്പുറത്തിരുന്നാണ്‌ ആദികവി തപസനുഷ്ഠിച്ചത്‌.
കുട്ടികളുടെ ഭൂമി എന്ന സങ്കല്‍പ്പത്തില്‍ പുല്‍പ്പള്ളി ക്ഷേത്രഭൂമി ഇന്നും മൈനര്‍സ്വത്തായി സൂക്ഷിച്ചിരിക്കുന്നു.14,000 ഏക്കറിലധികം വനഭൂമിയുണ്ടായിരുന്ന പുല്‍പ്പള്ളി ദേവസ്വത്തിന്‌ ആനപിടുത്തകേന്ദ്രങ്ങളും ആനപ്പന്തികളും നിരവധി ആനകളും ഉണ്ടായിരുന്നു. ക്ഷേത്രസ്വത്ത്‌ കണ്ട്‌ ആക്രമണത്തിനെത്തിയ ടിപ്പുവിനെ ദിഗ്ഭ്രമം വരുത്തി സീതാദേവി ക്ഷേത്രകുളത്തിനടുത്തുനിന്നും തിരിച്ചയച്ച കഥയും ഇവിടെ പ്രചാരത്തിലുണ്ട്‌. വയനാടിന്‍റെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച്‌ തലയുയര്‍ത്തി നില്‍ക്കുന്ന വത്മീകങ്ങള്‍ (ചിതല്‍പുറ്റുകള്‍) പുല്‍പ്പള്ളിയുടെ മാത്രം പ്രത്യേകതയാണ്‌. ദേവി മക്കളുടെ സുരക്ഷക്കായി തപോഭൂമിയില്‍ നിന്നും അട്ടകളെയും ക്ഷുദ്രജീവികളെയും അകറ്റിയിരുന്നു. ഒരുകാലത്തും ഇവിടെ അട്ടകള്‍ ഉണ്ടായിരുന്നില്ല എന്നതും കൗതുകകരം തന്നെ. ദര്‍ഭ വിരിച്ച മെത്ത എന്ന അര്‍ത്ഥത്തിലാണ്‌ പുല്‍പ്പള്ളിയുടെ നാമധേയം എന്നാണ്‌ വിശ്വാസികളുടെ മതം.
സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും 12 കിലോമീറ്റര്‍ മാറിയുള്ള പൊന്‍കുഴിയില്‍ സീതാദേവി ക്ഷേത്രത്തിനടുത്ത് ഒരു കുളം ഉണ്ട്.എന്‍റെ വീട്ടീന്ന് 3 കിലോമീറ്റര്‍ പോയാല്‍ അവടെ എത്താം.ആ കുളം സീതാദേവിയുടെ കണ്ണീര്‍ വീണുണ്ടായതാണ്,തെളിനീര്‍ ആണ് അതിലുള്ളത്.അവടെയുള്ളവര്‍ ഇ കുളത്തിന് "കണ്ണീര്‍കുളം"എന്നും 'സീതാക്കുളം' എന്നും പറയുന്നുണ്ട്.റോഡരുകിലായി കാട്ടിനുള്ളില്‍ ഇല്ലിക്കൂട്ടങ്ങളുടെ മധ്യത്തിലാണ് കുളം ഉള്ളത്.മറ്റ് പരിസരത്തുള്ള പുഴയിലും,തോടുകളിലും വെള്ളം വറ്റുമ്പോള്‍,ഇവടെ കൊടും വേനലില്‍ പോലും വെള്ളം വറ്റാറില്ല എന്നുള്ളതും ഒരു അത്ഭുതമാണ്.
സീതാദേവിയുടെ കണ്ണീര്‍കുളം,പുറകില്‍ സീതാദേവി ക്ഷേത്രം പൊന്‍കുഴി
പൊന്കുഴിയില്‍ ശ്രീരാമ ക്ഷേത്രവും,സീതാദേവി ക്ഷേത്രവും ഉണ്ട്.വനമദ്ധ്യത്തില്‍ മുത്തങ്ങക്ക്‌ സമീപമുള്ള ദേവസ്ഥാനമായ ആലിങ്കളവും ശ്രീരാമ സ്മരണയുണര്‍ത്തുന്നു. ലവകുശന്മാര്‍ രാമായണകഥ പാടിനടന്ന ഭാഗമാണിതെന്നാണ് വിശ്വാസം.. യതീശ്വരനായ വാത്മീകിക്ക്‌ കേരളത്തില്‍ പ്രതിഷ്ഠ നടത്തപ്പെട്ട ഒരു ആശ്രമസങ്കേതമെന്ന നിലയില്‍ പൊന്‍കുഴിക്ക്‌ ഏറെ ചരിത്രപ്രാധാന്യമുണ്ട്‌.
പുല്‍പ്പള്ളിയുടെ അതിര്‍ത്തിയില്‍ ഉള്ള കണ്ണാരംപുഴയും സീതാദേവിയുടെ കണ്ണീര്‍ വീണുണ്ടയതെന്നാണ് പറയപ്പെടുന്നത്.വയനാട്ടിലെ പ്രസിദ്ധമായ തിരുനെല്ലി ക്ഷേത്ര കുളമായ 'പഞ്ചതീര്‍ത്ത'യുടെ നടുവിലായി ഉയര്‍ന്നു നില്‍ക്കുന്ന ഒരു ശില കാണാം.അതില്‍ ശ്രീരാമന്‍റെ കാല്‍പാദം ദര്‍ശിക്കാന്‍ പറ്റും,കൂടാതെ ചക്രായുധത്തിന്‍റെ അടയാളവും പതിഞ്ഞിട്ടുണ്ട്.
വയനാട്ടിലെ അമ്പലവയലിനടുത്തുള്ള 'അമ്പൂത്തിമല'-ക്കും ശ്രീരാമനുമായി ബന്ധം ഉണ്ട്.ശ്രീരാമന്‍ 'താഡക' എന്ന രാക്ഷസിയെ അമ്പെയ്ത് കൊന്നത് ഇവടെവെച്ചാണ്.അങ്ങനെ ശ്രീരാമന്‍റെ അമ്പ് കൊണ്ടത് കൊണ്ട് അമ്പൂത്തിമല എന്നറിയപ്പെടുന്നു.മലയ്ക്കു വീണു കിടക്കുന്ന സ്ത്രീ രൂപമാണ്‌ ഉള്ളത്.
വയനാട്ടിലെ ചെതലയം,ശശിമല,ആശ്രമകൊല്ലി എന്നീസ്ഥലങ്ങളും രാമായണവുമായി ബന്ധപ്പെട്ടുകിടക്കുന്നു.ഇങ്ങനെ പല രീതിയിലും രാമായണം ഇവിടെ ഉറങ്ങുന്നു എന്നാണ് പറയപ്പെടുന്നതും,വിശ്വാസികള്‍ വിശ്വസിച്ചു പ്രാര്‍ത്ഥിച്ചു പോരുന്നതും.
പുല്‍പ്പള്ളി ബസ്‌ സ്റ്റാന്‍ഡിനടുത്താണ്‌ സീതാക്ഷേത്രം. കടകളും നിരവധി സ്ഥാപനങ്ങളുമുള്ള ജംഗ്ഷന്‌ പട്ടണത്തിന്റെ പ്രൗഢിയുണ്ട്‌. ചരിഞ്ഞുകിടക്കുന്ന റോഡിലൂടെ കയറിയാല്‍ വിസ്തൃതമായ അമ്പലപ്പറമ്പ്‌. അതിന്റെ ഒരറ്റത്ത്‌ ആനയുണ്ട്‌. ക്ഷേത്രത്തിനഭിമുഖമായി ദേവസ്വം ഓഫീസും സ്റ്റേജുമുണ്ട്‌. താഴെ വടക്കുഭാഗത്താണ്‌ കുളം. നേരെ മുകളില്‍ ഊട്ടുപുരയും. സീതാദേവിയുടെ അരികില്‍നിന്ന്‌ അസ്ത്രവിദ്യ പരിശീലിക്കുന്ന ലവകുശന്മാരുടെ മനോഹരചിത്രം ക്ഷേത്രത്തിന്‌ മുന്നിലുണ്ട്‌. ചെമ്പുമേഞ്ഞ രണ്ടുനില ശ്രീകോവിലില്‍ സീതാദേവിയേയും ലവകുശന്മാരേയും പ്രതിഷ്ഠിക്കുന്നു. ഉപദേവന്മാരായി അയ്യപ്പന്‍, ഗണപതി, സുബ്രഹ്മണ്യന്‍, വേട്ടയ്ക്കൊരുമകന്‍, എന്നീ പ്രതിഷ്ഠകളും നാഗരാജസങ്കല്‍പ്പവുമുണ്ട്‌. മൂന്നുനേരം പൂജയുണ്ട്‌. തന്ത്രം ഉടാത്തനാട്ട്‌ ഇല്ലം കോഴിക്കോട്ടിരി മന എന്നിവര്‍ക്കാണ്‌ ദേവിക്ക്‌ വെള്ള നിവേദ്യവും നെയ്പ്പായസവും ലവ-കുശന്മാര്‍ക്ക്‌ ഉണ്ണിയപ്പവും വഴിപാടായുണ്ട്‌. മണ്ഡലകാലം, മകരത്തിലെ രേവതിക്കുള്ള പ്രതിഷ്ഠാദിനം. ധനുവിലെ ചുറ്റുവിളക്കും ഉത്സവാഘോഷങ്ങളും ഇവിടത്തെ വിശേഷങ്ങളാണ്‌. നവരാത്രിക്കും വിഷുവിനും പ്രത്യേക ആഘോഷങ്ങളുണ്ട്‌. ലവകുശന്മാര്‍ കളിച്ചുനടന്നതിനെ അനുസ്മരിച്ച്‌ ഇവിടെ വെള്ളാട്ടം നടത്തുന്നു. ക്ഷേത്രത്തിന്‌ തെക്കുവശത്തുള്ള വെള്ളാട്ട്‌ തറയില്‍വച്ചാണിത്‌. വൃശ്ചികവും കര്‍ക്കിടകവും ഒഴികെയുള്ള എല്ലാ മലയാളമാസവും രണ്ടാം തീയതിയ്ക്കുള്ള ചുറ്റുവിളക്കിനും വെള്ളാട്ടമുണ്ട്‌. ഉപദേവതാ സ്ഥാനമായ കരിങ്കാളി ക്ഷേത്രത്തില്‍ എല്ലാ മാസവും സംക്രമ പൂജയുണ്ട്‌. ജനുവരിമാസത്തിലാണ്‌ ഇവിടെ ഉത്സവം. ഉത്സവത്തോടനുബന്ധിച്ച്‌ വെള്ളാട്ടം നടക്കും. ഉത്സവത്തിന്‌ താലപ്പൊലിയുണ്ടാകും. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി എന്നീ പഞ്ചായത്തുകളിലെ ഭക്തജനങ്ങള്‍ താലപ്പൊലിയില്‍ പങ്കെടുക്കും