2018, സെപ്റ്റംബർ 25, ചൊവ്വാഴ്ച

നവരാത്രി വ്രതം:



നവരാത്രി വ്രതം:

നവരാത്രി വ്രതം അനുഷ്ടിച്ചാല്‍ സര്‍വ്വ വിഘ്നങ്ങളും മാറി ഐശ്വര്യം വരുമെന്നാണ് വിശ്വാസം. വ്രതം എടുക്കുന്നതിന് മുമ്പായി ലോക ഗുരുവായ ദക്ഷിണാമൂര്‍ത്തിയെയും മാതാപിതാക്കളെയും ഗുരുക്കന്മാരെയും മനസില്‍ ധ്യാനിച്ച് ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തണം. കൂടാതെ അമാവാസി നാളില്‍ പിതൃപ്രീതി വരുത്തുകയും വേണം.മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ തീര്‍ച്ചയായും പിതൃപൂജ നടത്തണം. ജീവിച്ചിരിപ്പുണ്ടെങ്കില്‍ നേരിട്ട് അവരെ വന്ദിച്ച് അനുഗ്രഹാശിസ്സുകള്‍ നേടണം. ഭക്ഷണത്തില്‍ എരിവ്, പുളി, ഉപ്പ് എന്നിവ പരമാവധി കുറയ്ക്കുകയും മത്സ്യം, മാംസം, മുട്ട എന്നിവ ഉപേക്ഷിക്കുകയും വേണം. ഒന്‍പത് ദിവസവും ഉപവാസമനുഷ്ഠിക്കണമെന്നാണ് വിധി. പരിപൂര്‍ണ്ണ വ്രതാനുഷ്ഠാനമായോ രാത്രി ഒരിക്കലായോ ഉപവസിക്കാം. പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. മനസ്സ് ഭക്തിസാന്ദ്രമാക്കി സൂക്ഷിക്കുകയും മൈഥുനം പാടെ ഒഴിവാക്കുകയും വേണം. രണ്ട് നേരം കുളിച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്നത് ഉത്തമമാണ്.
         ഈ ദിവസങ്ങളില്‍ ദേവീ മാഹാത്മ്യം വായിക്കുന്നതും ദേവീ സഹസ്ര നാമം ഉരുവിടുന്നതും ദേവീ മന്ത്രങ്ങള്‍ ജപിക്കുന്നതും ഉചിതമാണ്. നവരാത്രിക്കാലത്ത് കന്യകാ പൂജയും സുമംഗലീ പൂജയും ശ്രേയസ്കരമായിട്ടാണ് കാണുന്നത്. കാരണം നവരാത്രി ഭാരതത്തിലെ സ്ത്രീ ആരാധനയുടെ ശക്തമായ ആചാരമാണ്. നവരാത്രിയുടെ ആദ്യ ദിവസം രാവിലെ അംബികയെ പ്രതിഷ്ഠിച്ച് കലശസ്ഥാപനം ചെയ്യണം. ദേവീപ്രസാദം മാത്രം സേവിച്ച് തറയില്‍ കിടന്നുറങ്ങുകയും വേണം. പകല്‍ സമയം ശ്രീദേവി ഭാഗവതം പാരായണം ചെയ്യണം.ഓരോ ദിവസവും അരിമാവ്, ഗോതമ്പുമാവ്, മുത്ത്, അക്ഷതം, കടല, പരിപ്പ്, മലര്‍, നാണയങ്ങള്‍, കര്‍പ്പൂരം എന്നിവ പൂജിക്കണം. മുല്ല, പിച്ചി, പാരിജാതം, ചെമ്പരത്തി, പനിനീര്‍പ്പൂവ്, താമരപ്പൂവ് എന്നിവ കൊണ്ടും ദേവിയെ പൂജിക്കാം. നമ്മുടെ തൊഴില്‍ ഉപകരണങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ ചന്ദനവും കുങ്കുമവും തൊട്ട് പൂജിച്ച് വണങ്ങണം.
ശൈലപുത്രി ദേവി :-
നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ ഒന്നാമത്തെ ഭാവമാണ് ശൈലപുത്രി. നവരാത്രിയില്‍ ആദ്യ ദിവസമായ പ്രഥമയ്ക്കു ദുര്‍ഗ്ഗാ ദേവിയെ ശൈലപുത്രി ഭാവത്തില്‍ ആരാധിക്കുന്നു.

ഹിമവാന്‍റെ മകളാണ് ശൈലപുത്രി (ശൈലം=പർവ്വതം, ഹിമാലയം). സതി ഭവാനി, പാർവതി മാതാ, ഹൈമവതി മാതാ (ഹിമവാന്‍റെ പുത്രി → ഹൈമവതി ) എന്നീ നാമങ്ങളിലും ശൈലപുത്രീ ദേവി അറിയപ്പെടുന്നു. ദക്ഷപ്രജാപതിയുടെ  മകളായാണ് ദേവി ആദ്യം അവതരിച്ചത്. സതി (സാത്വികഭാവം  ഉണർത്തുന്നവൾ എന്നർത്ഥം) എന്നായിരുന്നു ദേവിയുടെ നാമം.

ദക്ഷയാഗഭൂമിയിൽ വെച്ച് ശിവനിന്ദ ശ്രവിക്കാൻ ഇടവന്ന സതി അഗ്നിയിൽ ആത്മത്യാഗം ചെയ്തു. പർവതരാജനായ ഹിമവാന്‍റെ മകളായാണ് ദേവി പിന്നീടവതരിച്ചത്. പർവതരാജന്‍റെ (ഹിമാലയം) മകളായതിനാൽ പാർവതി എന്നും ഹിമവാന്‍റെ (ഹിമാലയം) മകളായതിനാൽ ഹേമവതി എന്നും ദേവിക്ക് നാമങ്ങളുണ്ട്.

നവരാത്രിയിലെ ആദ്യ ദിവസം ശൈലപുത്രിയെയാണ് ആരാധിക്കുന്നത്. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ ശക്തികൾ ഒന്നുചേർന്ന മൂർത്തിഭാവമാണ് ശൈലപുത്രി. കാളയാണ് ദേവിയുടെ വാഹനം. ഒരുകയ്യിൽ ശൂലവും മറുകയ്യിൽ താമരയും ദേവിയേന്തിയിരിക്കുന്നു.
ബാലസ്വരൂപണീഭാവത്തില്‍, ശൈലപുത്രിയായി പാര്‍വ്വതിദേവിയെ സങ്കല്‍പ്പിച്ച് ആരാധിക്കുകയാണ് ചെയ്യേണ്ടത്. പൂര്‍വ്വജന്മത്തിലെ സതീദേവിയെപ്പോലെ ദേവി ഈ ജന്മത്തിലും പരമശിവന്‍റെ അര്‍ദ്ധാംഗിനിയാണ്.

"വന്ദേ വാഞ്ഛിതലാഭായ ചന്ദ്രാര്‍ധകൃതശേഖരാം
വൃഷാരൂഢാം ശൂലധരാം ശൈലപുത്രീ യശസ്വിനീം"

ഈ മന്ത്രം ഭക്തിപൂര്‍വ്വം ശൈലപുത്രിയായ ദേവിയെ സങ്കല്‍പ്പിച്ചു ജപിക്കുക. സര്‍വ അഭീഷ്ടങ്ങളും സാധിക്കും.

"വാഞ്ഛിതാര്‍ത്ഥപ്രദേ ദേവീ
ശൈലപുത്രീ നമോസ്തുതേ...




ബ്രഹ്മചാരിണി ദേവി :-
നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ രണ്ടാമത്തെ ഭാവമാണ് ബ്രഹ്മചാരിണി. നവരാത്രിയില്‍ രണ്ടാം ദിവസമായ ദ്വിതീയയ്ക്കു ദുര്‍ഗ്ഗാ ദേവിയെ ബ്രഹ്മചാരിണി ഭാവത്തില്‍ ആരാധിക്കുന്നു. ‘ബ്രഹ്മ’ പദം ശിവപ്രാപ്തിയെ സൂചിപ്പിക്കുന്നു. അതിനായി തപസ്സു ചെയ്തതിനാല്‍ ദേവി ബ്രഹ്മചാരിണി ആയി. ശിവപ്രാപ്തിയ്ക്കായി ശൈലപുത്രിയായി അവതരിച്ച പാര്‍വതി ദേവി നാരദ മഹര്‍ഷിയുടെ നിര്‍ദ്ദേശം അനുസരിച്ച് ബ്രഹ്മചാരിണി രൂപം സ്വീകരിച്ച് തപസ്സിനു പോയി.ഇടതുകയ്യില്‍ കമണ്ഡലുവും വലതുകയ്യില്‍ അക്ഷമാലയും ഏന്തി ശുഭ്രവസ്ത്രം  ധരിച്ചതാണ് ദേവിയുടെ രൂപം. ആഭരണങ്ങളായി രുദ്രാക്ഷമാണ് ദേവി ധരിച്ചിരിക്കുന്നത്‌. ബ്രഹ്മചാരിണി ദേവി മരത്തില്‍നിന്നും ഉണങ്ങി വീഴുന്ന ബില്വപത്രം (കൂവളയില) മാത്രം ഭക്ഷിച്ചു കഠിനതപസ്സു തുടര്‍ന്നു. പിന്നീട് ഇല പോലും ഭക്ഷിക്കാതെ അതികഠിന തപസ്സായി. അങ്ങനെ ഇലപോലും ഭക്ഷിക്കാതെ വര്‍ഷങ്ങളോളം തപസ്സു ചെയ്തതിനാല്‍ ബ്രഹ്മചാരിണി ദേവി ‘അപര്‍ണ’ എന്ന നാമത്തിലും അറിയപ്പെടുന്നു.ദേവിയുടെ തപശക്തിയാല്‍ മൂന്നുലോകങ്ങളും കുലുങ്ങി വിറച്ചപ്പോള്‍ ബ്രഹ്മദേവന്‍ ശിവപ്രാപ്തി ഉടന്‍ ദേവിക്കുണ്ടാകുമെന്നും അതിനാല്‍ ഉടന്‍ തപസ്സു നിര്‍ത്തണമെന്നും അപേക്ഷിച്ചു.
ബ്രഹ്മചാരിണി ദേവി അറിവിന്‍റെ മൂര്‍ത്തിഭാവമാണ്. ദേവി തന്‍റെ ഉപാസകര്‍ക്ക് അവസാനമില്ലാത്ത അനുഗ്രഹങ്ങള്‍ നല്‍കുന്നു. എത്ര കഠിന പരിസ്ഥിതിയിലും ദേവി ഉപാസകന്‍റെ മനസ്സ് ചഞ്ചലപ്പെടില്ല. എവിടെയും ദേവീഭക്തര്‍ വിജയിക്കും.ശിവപ്രാപ്തിക്കായി യോഗികള്‍ നവരാത്രി രണ്ടാംദിവസം ദ്വിതീയയ്ക്കു ബ്രഹ്മചാരിണി ദേവിയെ സ്വാധിഷ്ഠാന ചക്രത്തില്‍ ധ്യാനിക്കുന്നു.
ദും ദുര്‍ഗ്ഗായൈ നമഃ
ജപിക്കേണ്ട മന്ത്രം:-
ദധാനാ കരപത്മാഭ്യാമക്ഷമാലാ കമണ്ഡലു
ദേവി പ്രസീദതു മയി ബ്രഹ്മചാരിണ്യനുത്തമാ
ദേവീ ശരണം...
ബ്രഹ്മചാരിണി ദേവി :-
നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ രണ്ടാമത്തെ ഭാവമാണ് ബ്രഹ്മചാരിണി. നവരാത്രിയില്‍ രണ്ടാം ദിവസമായ ദ്വിതീയയ്ക്കു ദുര്‍ഗ്ഗാ ദേവിയെ ബ്രഹ്മചാരിണി ഭാവത്തില്‍ ആരാധിക്കുന്നു. ‘ബ്രഹ്മ’ പദം ശിവപ്രാപ്തിയെ സൂചിപ്പിക്കുന്നു. അതിനായി തപസ്സു ചെയ്തതിനാല്‍ ദേവി ബ്രഹ്മചാരിണി ആയി. ശിവപ്രാപ്തിയ്ക്കായി ശൈലപുത്രിയായി അവതരിച്ച പാര്‍വതി ദേവി നാരദ മഹര്‍ഷിയുടെ നിര്‍ദ്ദേശം അനുസരിച്ച് ബ്രഹ്മചാരിണി രൂപം സ്വീകരിച്ച് തപസ്സിനു പോയി.ഇടതുകയ്യില്‍ കമണ്ഡലുവും വലതുകയ്യില്‍ അക്ഷമാലയും ഏന്തി ശുഭ്രവസ്ത്രം  ധരിച്ചതാണ് ദേവിയുടെ രൂപം. ആഭരണങ്ങളായി രുദ്രാക്ഷമാണ് ദേവി ധരിച്ചിരിക്കുന്നത്‌. ബ്രഹ്മചാരിണി ദേവി മരത്തില്‍നിന്നും ഉണങ്ങി വീഴുന്ന ബില്വപത്രം (കൂവളയില) മാത്രം ഭക്ഷിച്ചു കഠിനതപസ്സു തുടര്‍ന്നു. പിന്നീട് ഇല പോലും ഭക്ഷിക്കാതെ അതികഠിന തപസ്സായി. അങ്ങനെ ഇലപോലും ഭക്ഷിക്കാതെ വര്‍ഷങ്ങളോളം തപസ്സു ചെയ്തതിനാല്‍ ബ്രഹ്മചാരിണി ദേവി ‘അപര്‍ണ’ എന്ന നാമത്തിലും അറിയപ്പെടുന്നു.ദേവിയുടെ തപശക്തിയാല്‍ മൂന്നുലോകങ്ങളും കുലുങ്ങി വിറച്ചപ്പോള്‍ ബ്രഹ്മദേവന്‍ ശിവപ്രാപ്തി ഉടന്‍ ദേവിക്കുണ്ടാകുമെന്നും അതിനാല്‍ ഉടന്‍ തപസ്സു നിര്‍ത്തണമെന്നും അപേക്ഷിച്ചു.
ബ്രഹ്മചാരിണി ദേവി അറിവിന്‍റെ മൂര്‍ത്തിഭാവമാണ്. ദേവി തന്‍റെ ഉപാസകര്‍ക്ക് അവസാനമില്ലാത്ത അനുഗ്രഹങ്ങള്‍ നല്‍കുന്നു. എത്ര കഠിന പരിസ്ഥിതിയിലും ദേവി ഉപാസകന്‍റെ മനസ്സ് ചഞ്ചലപ്പെടില്ല. എവിടെയും ദേവീഭക്തര്‍ വിജയിക്കും.ശിവപ്രാപ്തിക്കായി യോഗികള്‍ നവരാത്രി രണ്ടാംദിവസം ദ്വിതീയയ്ക്കു ബ്രഹ്മചാരിണി ദേവിയെ സ്വാധിഷ്ഠാന ചക്രത്തില്‍ ധ്യാനിക്കുന്നു.
ദും ദുര്‍ഗ്ഗായൈ നമഃ
ജപിക്കേണ്ട മന്ത്രം:-
ദധാനാ കരപത്മാഭ്യാമക്ഷമാലാ കമണ്ഡലു
ദേവി പ്രസീദതു മയി ബ്രഹ്മചാരിണ്യനുത്തമാ
ദേവീ ശരണം...

ചന്ദ്രഘണ്ടാ ദേവി :-
നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ മൂന്നാമത്തെ ഭാവമാണ് ചന്ദ്രഘണ്ടാ. നവരാത്രിയില്‍ മൂന്നാം ദിവസം ത്രിതീയയ്ക്ക് ദുര്‍ഗ്ഗാ ദേവിയെ ചന്ദ്രഘണ്ടാ ഭാവത്തില്‍ ആരാധിക്കുന്നു. നെറ്റിയില്‍ മണിയുടെ ആകൃതിയില്‍ അര്‍ദ്ധചന്ദ്ര അടയാളം ഉള്ളതിനാല്‍ ദേവി ചന്ദ്രഘണ്ടാ എന്നറിയപ്പെടുന്നു. ചന്ദ്രന്‍ എന്നത് ബോധമണ്ഡലത്തെ കുറിക്കുന്നു. മണി എന്നത് നാദത്തെ അഥവാ ശബ്ദത്തെ കുറിക്കുന്നു. വളരെ വലിയ ശിവബോധ പ്രാപ്തി രഹസ്യം ഈ ദേവിയുടെ സ്വരൂപത്തിനുണ്ട്. ചന്ദ്രഘണ്ടാ ദേവിയുടെ ശരീരത്തിനു സ്വര്‍ണനിറമാണ്. പത്തു  കൈകളില്‍ ആയുധം ഏന്തിയിരിക്കുന്ന ദേവി സദാ യുദ്ധസന്നദ്ധയായിരിക്കുന്നു. ദേവിയുടെ അലറുന്ന ശബ്ദം ദുഷ്ടശക്തികളെ ഭയചകിതരാക്കി പലായനം ചെയ്യിക്കുന്നു. ദേവി പ്രസന്നയായി ഒന്ന് നോക്കിയാല്‍ മതി എല്ലാ വിഷമതകളും എന്നെന്നേക്കുമായി ഇല്ലാതാവാന്‍.ദുഷ്ടശക്തികളെ ഉന്മൂലനം ചെയ്യുകയും ഭക്തര്‍ക്ക്‌ എപ്പോളും മംഗളങ്ങളെ ചെയ്യുകയും ചെയ്യുന്നതിനാല്‍ ‘കല്യാണി’ എന്നും ദേവി അറിയപ്പെടുന്നു.
ചന്ദ്രഘണ്ടാ ദേവി ഭക്തപ്രിയയാണ്. സ്മരണമാത്രയില്‍ തന്നെ തന്‍റെ ഭക്തരക്ഷക്കെത്തി സകല ദുഃഖങ്ങളും ദേവി ഇല്ലാതാക്കുന്നു. ചന്ദ്രഘണ്ടാ ഉപാസകരില്‍ കാണുന്ന ഏറ്റവും വലിയ ഗുണങ്ങള്‍ അവരുടെ ഉയര്‍ന്ന ബുദ്ധിശക്തിയും നിര്‍ഭയത്വവുമാണ്.
നവരാത്രിയില്‍ ത്രിതീയ ദിവസം ശ്രദ്ധയോടെയും ഭക്തിയോടെയും ദേവിയെ ഉപാസിക്കുന്നവരില്‍ നിന്നും എല്ലാവിധ പാപങ്ങളും ദോഷങ്ങളും വിട്ടകലും എന്ന് വിശ്വസിക്കപ്പെടുന്നു.
ശിവപ്രാപ്തിക്കായി നവരാത്രി മൂന്നാം ദിവസം ത്രിതീയയ്ക്ക് ചന്ദ്രഘണ്ടാ ദേവിയെ മണിപൂരകചക്രത്തില്‍ ധ്യാനിക്കുന്നു. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് ദൈവീക സുഗന്ധങ്ങളും ശബ്ദവും അനുഭവപ്പെടുമെന്ന് പറയപ്പെടുന്നു.
മംഗളകാരിയായ ദേവിയെക്കുറിച്ച് പ്രചാരത്തിലുള്ള ഒരു ശ്ലോകം –
‘കാളികാം തു കാലാതീതാം കല്യാണ ഹൃദയാം ശിവാം
കല്യാണ ജനനീം നിത്യം കല്യാണി പ്രണമാമ്യാഹം’
ജപിക്കേണ്ട മന്ത്രം:-
പിണ്ഡജപ്രവരാരൂഢാ ചന്ദകോപാസ്ത്രകൈര്യുതാ
പ്രസാദം തനുതേ മഹ്യം ചന്ദ്രഘണ്ടേതി വിശ്രുതാ..

കൂശ്മാണ്ഡാ ദേവീ :-
നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ നാലാമത്തെ / ഭാവമാണ് കൂശ്മാണ്ഡാ. നവരാത്രിയില്‍ നാലാം ദിവസമായ ചതുര്‍ഥിക്കു ദുര്‍ഗ്ഗാ ദേവിയെ കൂശ്മാണ്ഡാ ഭാവത്തില്‍ ആരാധിക്കുന്നു. ദേവിയുടെ ഒരു ചെറു പുഞ്ചിരിയില്‍ നിന്നും അണ്ഡാകൃതിയില്‍ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതിനാല്‍ ദേവി കൂശ്മാണ്ഡാ എന്നറിയപ്പെടുന്നു. കൂശ്മാണ്ഡാ ദേവീ ആദിശക്തി എന്നും അറിയപ്പെടുന്നു. എട്ടു കൈകള്‍ ഉള്ളതിനാല്‍ ദേവി അഷ്ടഭുജ എന്നും അറിയപ്പെടുന്നു.
സുര്യമണ്ഡല മദ്ധ്യത്തിലാണ് ദേവി വസിക്കുന്നത്. സുര്യമണ്ഡല മദ്ധ്യത്തില്‍ നിലകൊള്ളാന്‍ കഴിയുന്ന ഒരേയൊരു ശക്തി കൂശ്മാണ്ഡാ ആണെന്നു പറയപ്പെടുന്നു. ദേവിയുടെ ശരീരം സൂര്യനെപ്പോലെ പ്രകാശപൂരിതമാണ്.
ഉപാസകര്‍ക്ക് എല്ലാവിധ സിദ്ധികളും ഐശ്വര്യവും ദേവി നല്‍കുന്നു. ദേവി തന്‍റെ കയ്യിലിരിക്കുന്ന അക്ഷമാലയാല്‍ എട്ടു സിദ്ധികളും ഒന്‍പതു നിധികളും ഭക്തര്‍ക്ക്‌ നല്‍കുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.കൂശ്മാണ്ഡാ ദേവീ അനാഹത ചക്രത്തെ പ്രതിനിധീകരിക്കുന്നു. ശിവ പ്രാപ്തിക്കായി നവരാത്രി നാലാം ദിവസം ചതുര്‍ഥിക്കു കൂശ്മാണ്ഡാ ദേവിയെ അനാഹത ചക്രത്തില്‍ ധ്യാനിക്കുന്നു.നവരാത്രിയിലെ ചതുര്‍ഥിക്കു കൂശ്മാണ്ഡാ ദേവിയെ ആരാധിച്ചാല്‍ ആയുസ്സും, ആരോഗ്യവും, സുപ്രസിദ്ധിയും ലഭിക്കും എന്ന് പറയപ്പെടുന്നു.
ജപിക്കേണ്ട മന്ത്രം:-
സുരാസമ്പൂർണക |ലശം രുധിരാപ്ലുതമേവ ച
ദധാനാ ഹസ്തപത്മാഭ്യാം കുശ്മാണ്ഡാ ശുഭദാസ്തു മേ..
സ്കന്ദമാതാ ദേവി :-
നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ അഞ്ചാമത്തെ ഭാവമാണ് സ്കന്ദമാതാ. നവരാത്രിയില്‍ അഞ്ചാം ദിവസമായ പഞ്ചമിയില്‍ ദുര്‍ഗ്ഗാ ദേവിയെ സ്കന്ദമാതാ ഭാവത്തില്‍ ആരാധിക്കുന്നു.സ്കന്ദന്‍ അഥവാ സുബ്രഹ്മണ്യന്‍റെ മാതാവായ പാര്‍വതി ദേവി ബാലസുബ്രഹ്മണ്യനെ കയ്യിലെടുത്ത ഭാവമാണ് സ്കന്ദമാതാ. ശക്തിധരന്‍ ആയതിനാലാണ് സ്കന്ദന് ദേവസൈന്യാധിപന്‍ ആകാന്‍ കഴിഞ്ഞതും ദുഷ്ടശക്തികളെ വധിക്കാന്‍ കഴിഞ്ഞതും,സ്കന്ദമാതാ ദേവി ‘പത്മാസനാ’ എന്നും അറിയപ്പെടുന്നു.ശിവപ്രാപ്തിക്കായി നവരാത്രിയില്‍ പഞ്ചമിക്ക്‌ സ്കന്ദമാതാ ദേവിയെ വിശുദ്ധി ചക്രത്തില്‍ ധ്യാനിക്കുന്നു.നവരാത്രിയിലെ പഞ്ചമിയില്‍ സ്കന്ദമാതാ ദേവിയെ ഭക്തിയോടെ ആരാധിച്ചാല്‍ ദേവി പെട്ടന്ന് പ്രസാദിക്കുമെന്നു പറയപ്പെടുന്നു. ദേവി ഭക്തന്‍റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുകൊടുത്തു പരമാനന്ദത്തെ നല്‍കും. സ്കന്ദമാതാ ദേവിയെ പ്രസാദിപ്പിക്കുന്നതിനു ബാലസുബ്രഹ്മണ്യനെ ഭജിക്കുന്നത് വളരെ നല്ലതാണെന്ന് വിശ്വസിക്കുന്നു.
ജപിക്കേണ്ട മന്ത്രം:-
സിംഹാസനഗതാ നിത്യം പത്മാശ്രിതകരദ്വയാ
ശുഭദാസ്തു സദാ ദേവീ സ്കന്ദമാതാ യശസ്വിനീ..
കാർത്യായനി ദേവി :-
നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ ആറാമത്തെ ഭാവമാണ് കാർത്യായനി . നവരാത്രിയില്‍ ആറാം ദിവസമായ ഷഷ്ഠിക്കു ദുര്‍ഗ്ഗാ ദേവിയെ കാത്യായനീ ഭാവത്തില്‍ ആരാധിക്കുന്നു.
കതൻ എന്ന ഒരു മഹാമുനി ഭൂമിയിൽ ജീവിച്ചിരുനു. അദ്ദേഹത്തിന്‍റെ  മകനായിരുന്നു കാത്യൻ. എന്നാൽ ഒരു പുത്രിയില്ലാതിരുന്ന മുനിക്ക് ദേവി ദുർഗ്ഗയെ തന്‍റെ  പുത്രിയായ് ലഭിക്കണം എന്നാഗ്രഹമുണ്ടായ്. അതിനുവേണ്ടി അദ്ദേഹം മഹാതപം അനുഷ്ഠിച്ചു. ദേവി ഋഷിയിൽ പ്രസാദിക്കപ്പെട്ടു. അങ്ങിനെ കതന്‍റെ  മകളായ് ദേവി ജനിച്ചതിനാല്‍ കാർത്യായനി എന്നറിയപ്പെടുന്നു. ദേവിയെ പൂജിക്കാന്‍ പ്രഥമ അവകാശം കാത്യായന മഹര്‍ഷിക്കായതുകൊണ്ട് ദേവി കാത്യായനീ എന്നറിയപ്പെടുന്നു എന്നും അഭിപ്രായം ഉണ്ട്.
സര്‍വ്വൈശ്വര്യദായികയാണ് കാത്യായനീ ദേവി. ദ്വാപരയുഗത്തില്‍ കൃഷ്ണനെ വരനായി ലഭിക്കാന്‍ ഗോപികമാര്‍ കാത്യായനീ ദേവിയെയാണ് പൂജിച്ചത്.നവരാത്രിയില്‍ ആറാം ദിവസം ഷഷ്ഠിക്കു യോഗികളും ഉപാസകരും ആജ്ഞാചക്രത്തില്‍ ധ്യാനിക്കുന്നു. അവിടെ ഉപാസകനെ അനുഗ്രഹിക്കുന്നതും ആദ്ധ്യാത്മിക അനുഭൂതികൊടുക്കുന്നതും കാത്യായനീ ദേവിയാണ്. നവരാത്രിയില്‍ ആറാം ദിവസം ഭക്തര്‍ ചുവപ്പും വെളുപ്പും വസ്ത്രങ്ങള്‍ അണിഞ്ഞു ദേവിയെ ആരാധിക്കുന്നു. ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ കാത്യായനീ ദേവി പ്രധാനം ചെയ്യുന്നു.
ജപിക്കേണ്ട മന്ത്രം:-
ചന്ദ്രഹാസോജ്ജ്വലകരാ ശാർദ്ദൂലവരവാഹനാ
കാത്യായനീ ശുഭം ദദ്യാദേവീ ദാനവഘാതിനി..

കാളരാത്രി ദേവി :-
നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ ഏഴാമത്തെ ഭാവമാണ് കാളരാത്രി. നവരാത്രിയില്‍ ഏഴാം ദിവസമായ സപ്തമിക്ക് ദുര്‍ഗ്ഗാ ദേവിയെ കാളരാത്രി ഭാവത്തില്‍ ആരാധിക്കുന്നു.കാളരാത്രി എന്നതിന് ഇരുണ്ട രാത്രി എന്ന് അര്‍ത്ഥം പറയാം. കാലനേയും അവസാനിപ്പിക്കാന്‍ കഴിവുള്ളതിനാല്‍ കാളരാതി ആയിയെന്നും ദുഷ്ടന്മാര്‍ക്കു കാലനായി മരണം സമ്മാനിക്കുന്നതിനാല്‍ കാളരാത്രി ആയിയെന്നും വ്യാഖ്യാനിച്ചു കാണുന്നു.ദുര്‍ഗ്ഗാഭാവങ്ങളില്‍ ഏറ്റവും ഭീഭല്‍സഭാവമാണ് കാളരാത്രി. ഇരുളിന്‍റെ (കറുപ്പ്) നിറത്തോടു കൂടിയ ശക്തിസ്വരൂപമാണ് കാളരാത്രി. നാലുകൈകളോട് കൂടിയതാണ് ധ്യാനരൂപം. ദേവി കഴുത്തില്‍ അണിഞ്ഞിരിക്കുന്ന മാല ഇടിമിന്നല്‍ പോലെ പ്രകാശിക്കുന്നതാണ്. ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ മൂക്കിലൂടെ തീജ്വാലകള്‍ വരുന്നത് ശത്രുക്കളുടെ ഭയത്തെ വര്‍ദ്ധിപ്പിക്കുന്നതാണ്. കഴുതയാണ്‌ ദേവിയുടെ വാഹനം.
കാളരാത്രി എന്ന രൂപം ധരിച്ചാണ് ദുര്‍ഗ്ഗാ ദേവി രക്തബീജന്‍ എന്ന അസുരനെ വധിച്ചത്. ഭൂമിയില്‍ പതിക്കുന്ന ഓരോ തുള്ളി ചോരയില്‍ നിന്നും നിരവധി അസുരര്‍ ഉണ്ടാകും എന്നതിനാല്‍ രക്തപാനം ചെയ്തു അസുരവധം ചെയ്ത കഥ മാര്‍ക്കണ്ഡേയ പുരാണം പറയുന്നുണ്ട്.ശുഭാകാരി എന്നും കാളരാത്രി ദേവി അറിയപ്പെടുന്നു. കാഴ്ചയില്‍ ഭയാനകമാണെങ്കിലും ദേവി അന്ധകാരത്തെ മാറ്റി ജ്ഞാനത്തെ നല്കുന്നതിനാലാണിത്.യോഗികളും സാധകരും നവരാത്രി ഏഴാമത്തെ ദിവസം സഹസ്രാര ചക്രത്തില്‍ ധ്യാനിക്കുന്നു. കാളരാത്രി ദേവിയുടെ അനുഗ്രഹത്താല്‍ അവരുടെ മുന്നില്‍ പ്രപഞ്ച വാതില്‍ തുറക്കപ്പെടും.
നവരാത്രിയില്‍ ഏഴാംനാള്‍ സപ്തമിക്ക് കാളരാത്രി ഭാവത്തില്‍ ദേവിയെ ആരാധിച്ചാല്‍ ദേവി ഭക്തര്‍ക്ക്‌ നിര്‍ഭയത്വവും ക്ഷമയും നല്‍കും. സര്‍വ്വ ഐശ്വര്യങ്ങള്‍ക്കുമൊപ്പം നവഗ്രഹദോഷങ്ങളും ശമിപ്പിക്കും. നല്ല വിശ്വാസത്തോടെയും ഭക്തിയോടെയും ആയിരിക്കണം ആരാധന നടത്തേണ്ടതെന്നുമാത്രം.
ജപിക്കേണ്ട മന്ത്രം:-
ഏകവേണീ ജപാകര്‍ണ്ണപൂര നഗ്നാ ഖരാസ്ഥിതാ
ലംബോഷ്ഠീ കര്‍ണ്ണികാകര്‍ണ്ണീ തൈലാഭ്യക്തശരീരിണി
വാമപാദോല്ലസല്ലോഹ ലതാകണ്ടകഭൂഷണാ
വര്‍ധനമൂർധ്വജാ കൃഷ്ണാ കാളരാത്രിര്‍ഭയങ്കരി..

മഹാഗൗരി ദേവി :-
നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ എട്ടാമത്തെ ഭാവമാണ് മഹാഗൗരി. നവരാത്രിയില്‍ എട്ടാം ദിവസമായ അഷ്ടമിക്ക് ദുര്‍ഗ്ഗാ ദേവിയെ മഹാഗൗരി ഭാവത്തില്‍ ആരാധിക്കുന്നു.
തൂവെള്ള നിറമായതിനാല്‍ ദേവി മഹാഗൗരി എന്നറിയപ്പെടുന്നു. ശിവപ്രാപ്തിക്കായി തപസ്സു ചെയ്ത ദേവിയുടെ ശരീരം മുഴുവനും പൊടിപടലങ്ങളും മണ്ണും കൊണ്ട് ഇരുണ്ട നിറമായി. ദേവിയുടെ തപസ്സു പൂര്‍ണ്ണമായപ്പോള്‍ മഹാദേവന്‍ തന്നെ ഗംഗാജലം ഉപയോഗിച്ച് അവ നീക്കം ചെയ്തു. അപ്പോള്‍ ദേവിയുടെ ശരീരം വെളുത്തു പ്രകാശം പൊഴിക്കുന്നതായെന്നും അന്നുമുതല്‍ ദേവി മഹാഗൗരി എന്നറിയപ്പെടുന്നു എന്നും കഥകള്‍ ഉണ്ട്.
മഹാഗൗരി എട്ടുവയസ്സായ കുട്ടിയുടെ രൂപം ആണ്. ദേവിയുടെ വസ്ത്രങ്ങളും ആഭരണവും ശുഭ്രവര്‍ണ്ണമാണ്.
നവരാത്രിയില്‍ അഷ്ടമിക്ക് ദേവിയെ മഹാഗൗരി രൂപത്തില്‍ ആരാധിക്കുന്നത് പാപം നശിപ്പിക്കും.
മഹാദുര്‍ഗ്ഗാഷ്ടമി എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ഈ ദിവസം വ്രതമെടുത്തു ദേവിയെ ഭജിച്ചാല്‍ സകല കല്‍മഷങ്ങളും അകന്നു ജീവിതം ഐശ്വര്യപൂര്‍ണ്ണമാകും.
സാധകര്‍ ഈ ദിവസം ദേവിയെ ധ്യാനിക്കുമ്പോള്‍ പൂര്‍ണ്ണ ശുദ്ധരായി ഭവിക്കുകയും മഹാജ്ഞാനം അനുഭവിക്കുകയും ചെയ്യുന്നു.
ജപിക്കേണ്ട മന്ത്രം:-
ശ്വേതേ വൃഷേ സമാരൂഢാ ശ്വേതാംബരധരാ ശുചിഃ
മഹാഗൗരീ ശുഭം ദദ്യാത് മഹാദേവ പ്രമോദദാ '
ദുർഗ്ഗാഷ്ടമി:-
ശരത് കാലത്തെ  ആദ്യത്തെ അഷ്ടമി. ദേവി ദുര്‍ഗയായി അവതരിച്ച ദിവസമായതുകൊണ്ടാണ് ഈ ദിവസം ദുര്‍ഗാപൂജ നടത്തുന്നത്. തിന്മയെ ജയിച്ച് നന്മ നേടാന്‍ വേണ്ട ശക്തി ലഭിക്കുന്നതിനുള്ള അനുഷ്ഠാനമായ നവരാത്രിപൂജയിലെ എട്ടാമത്തെ ദിനമാണിത്. ശ്രീരാമന്‍ രാവണനെ നിഗ്രഹിക്കുന്നതിന് ദുര്‍ഗാദേവിയുടെ അനുഗ്രഹം വാങ്ങി യാത്ര തിരിച്ചത് ആ ദിവസം ആയതിനാലാണ് ദുര്‍ഗാഷ്ടമി എന്ന പേരില്‍ ഈ ദിവസം പ്രസിദ്ധമായത് എന്നൊരു ഐതിഹ്യം നിലവിലുണ്ട്. നവരാത്രി കാലത്താണ് ഈ അനുഷ്ഠാനപൂജ നടത്തുന്നത്. ആശ്വിനമാസത്തിലെ പ്രതിപദം മുതല്‍ നവമി (മഹാനവമി) വരെയുള്ള ഒന്‍പത് ദിവസങ്ങളിലാണ് നവരാത്രി ആഘോഷം. പത്താം ദിവസമായ വിജയദശമി ദിനത്തില്‍ രാവിലെ പൂജ തുടങ്ങുകയും കുട്ടികളെ വിദ്യാരംഭത്തിന് ഇരുത്തുകയും ചെയ്യുന്നു. വിദ്യാരംഭത്തിന് വിശേഷദിവസമാണ് വിജയദശമി. ദുര്‍ഗാഷ്ടമി, മഹാനവമി എന്നീ ദിവസങ്ങളില്‍ ഗ്രന്ഥങ്ങളും ആയുധങ്ങളും പൂജവയ്ക്കുകയും സരസ്വതീപൂജയോടനുബന്ധമായി ആയുധപൂജ നടത്തുകയും ചെയ്തുവരുന്നു. മഹിഷാസുരമര്‍ദിനി ആയ ദുര്‍ഗയും വിദ്യാദേവതയായ സരസ്വതിയും (കാളിയും പാര്‍വതിയും) ഒരേ ദേവിയുടെതന്നെ മൂര്‍ത്തിഭേദങ്ങളാണ്.
ഭാരതത്തിലെ മിക്ക പ്രദേശങ്ങളിലും ദുര്‍ഗാഷ്ടമിപൂജ നടത്തിവരുന്നു. ദുര്‍ഗയുടെ രൂപംതന്നെയായ സരസ്വതീദേവിയെയാണ് കേരളത്തില്‍ ആരാധിക്കുന്നത്. കേരളത്തില്‍ ഭൂരിപക്ഷംപേരും പൂജവയ്ക്കുന്നത് ദുര്‍ഗാഷ്ടമി ദിവസത്തിലാണ്. ഒന്നാം ദിനം മുതല്‍ പ്രത്യേകമായ പൂജയ്ക്ക് രംഗമൊരുക്കുകയും അന്നുതൊട്ട് ഒന്‍പതുദിവസം യഥാവിധിയുള്ള പൂജയും സ്തോത്ര ഗാനാലാപനങ്ങള്‍, സംഗീതാദി കലാപ്രകടനങ്ങള്‍, ബൊമ്മക്കൊലു ഒരുക്കല്‍ തുടങ്ങിയവയും നടത്തുന്നു. ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ ഇതിനായി പ്രത്യേകം പണിയിച്ചിട്ടുള്ള നവരാത്രി മണ്ഡപത്തില്‍ സ്വാതിതിരുനാള്‍ മഹാരാജാവിന്‍റെ  കാലം മുതല്‍ നവരാത്രി പൂജയും ഒന്‍പതുദിവസത്തെ സംഗീതപൂജയും സ്ഥിരമായി നടത്തിവരുന്നു. നവരാത്രിപൂജ ആരംഭിക്കുന്ന ദിവസം മുതല്‍ ഓരോ പ്രദേശത്തെയും ജനങ്ങള്‍ ആരാധനാസ്വഭാവമനുസരിച്ച് ഗ്രന്ഥങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയവ പൂജാപീഠത്തിനു മുന്നില്‍ സമര്‍പ്പിക്കുകയും വിജയദശമി നാളില്‍ അവ തിരിച്ചെടുക്കുകയും ചെയ്യുന്നു. തങ്ങളുടെ വിദ്യയ്ക്കും ജീവിതവൃത്തിക്കും ദേവതാനുഗ്രഹം വാങ്ങുക എന്നതാണ് ഇതിന്‍റെ  പിന്നിലുള്ള സങ്കല്പം. കേരളീയര്‍ കുട്ടികളുടെ വിദ്യാരംഭത്തിന് ഏറ്റവും ശ്രേഷ്ഠമായി തിരഞ്ഞെടുക്കുന്ന ദിവസവും വിജയദശമിയാണ്.
നവരാത്രിപൂജ എന്ന വ്രതം ദുര്‍ഗാദേവിക്കുവേണ്ടിയാണ് അനുഷ്ഠിക്കപ്പെടുന്നത്.
ഇതിന്‍റെ  അനുഷ്ഠാനത്തിന് ചില ശാസ്ത്രവിധികളുണ്ട്. ഇതിനോടനുബന്ധമായി കുമാരീപൂജയും പതിവാണ്. കുമാരികളെ മൃഷ്ടാന്നദാനത്തോടും വസ്ത്രാലങ്കാരാദി സത്ക്കാരങ്ങളോടും കൂടി പൂജിക്കുന്നു. എത്ര കുമാരികള്‍ ഇതിനു വേണമെന്നും എപ്രകാരമാവണം പൂജിക്കേണ്ടതെന്നും പൂജ നടത്തുന്നവര്‍ക്കു തീരുമാനിക്കാവുന്നതാണ്. നവകന്യകമാരില്‍ ആരെ വേണെമെങ്കിലും പൂജയ്ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. നവകന്യകമാരില്‍ 2 വയസ്സായവള്‍ കുമാരി, 3 വയസ്സ് എത്തിയവള്‍ ത്രിമൂര്‍ത്തി, 4 വയസ്സുള്ളവള്‍ കല്യാണി, 5 വയസ്സുകാരി രോഹിണി, 6 വയസ്സിലെത്തിയവള്‍ കാളി, 7-ല്‍ ആയവള്‍ ചണ്ഡിക, 8 പൂര്‍ത്തിയായവള്‍ ശാംഭവി, 9-ലെത്തുന്നവള്‍ ദുര്‍ഗ എന്നിവരാണുള്ളത്. എന്നാല്‍ 2 വയസ്സ് തികയാത്ത കുഞ്ഞിനെ പൂജയ്ക്ക് തിരഞ്ഞെടുക്കാന്‍ പാടില്ല എന്നും വിധിയുണ്ട്.
മഹാനവമി, ആയുധ പൂജ:-

                                         ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റെയും ഒരു ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു. ധര്‍മ്മ സംരക്ഷണത്തിന്‍റെയും വിജയത്തിന്‍റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്. നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്ധവിജയ കഥകള്‍ ദേവീ ഭാഗവതത്തിലും മാര്‍ക്കണ്ഠേയ പുരാണത്തിലും പറയുന്നുണ്ട്. മഹിഷാസുരന്‍, ചണ്ഡാസുരന്‍, രക്തബീജന്‍, ശുഭനിശുംഭന്മാര്‍, ധൂമ്രലോചനന്‍, മുണ്ഡാസുരന്‍ എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില്‍ നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിന് കാരണമായത്. കേരളത്തില്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്കാണ് നവരാത്രിയാഘോഷത്തില്‍ പ്രാധാന്യം. ഈ ദിവസങ്ങളില്‍ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. അഷ്ടമിക്ക് ദുര്‍ഗ്ഗയെയും നവമിക്ക് മഹാലക്ഷ്മിയെയും ദശമിക്ക് മഹാസരസ്വതിയെയും വിശേഷാല്‍ പൂജിക്കുന്നു.
                                                          രാവണനെ കൊല്ലുന്നതിന് ശക്തി സംഭരിക്കാനായി ശ്രീരാമന്‍ ഒമ്പത് നവരാത്രി ദിനങ്ങളിലും ദേവിയെ പൂജിച്ചിരുന്നു. ദേവിയുടെ ഒമ്പത് ഭാവങ്ങളെയും പൂജിച്ച രാമന്‍ പത്താമത്തെ ദിവസം സര്‍വശക്തിമാനായെന്നും രാവണനെ ജയിക്കാനുള്ള ശക്തി നേടിയെന്നുമാണ് വിശ്വാസം. രാമകഥയുടെ ഓര്‍മയ്ക്കായാണ് ഈ ദിനത്തില്‍ രാവണ പ്രതിമ അഗ്നിക്കിരയാക്കുന്ന ചടങ്ങ് വടക്കെ ഇന്ത്യയില്‍ ആചരിക്കുന്നത്. മഹാനവമി നാളിൽ ആയുധങ്ങൾ ദേവിയ്ക്കു മുന്നിൽ പൂജയ്ക്കു വയ്ക്കുന്നത് കർമ്മ മാർഗത്തിൽ ദേവീപ്രീതി നേടുന്നതിനായാണ്. ആ ദിനത്തിൽ പ്രവർത്തികളൊന്നും ചെയ്യാതെ ഉപകരണളെയും ദേവിയ്ക്കു മുന്നിൽ പൂജ വയ്ക്കുന്നു.
                                                            പഞ്ചപാണ്ഡവര്‍ വനവാസക്കാലത്ത് ആയുധങ്ങളെല്ലാം വലിയൊരു വന്നിമരത്തിന്‍റെ  പൊത്തില്‍ ഒളിപ്പിച്ചു വച്ചിരുന്നു. അവരുടെ പന്ത്രണ്ട് വര്‍ഷത്തെ വനവാസത്തില്‍ സംരക്ഷണമരുളിയത് ഈ വന്നിമരമായിരുന്നു. പാണ്ഡവര്‍ തങ്ങളുടെ രക്ഷയ്ക്കായി നിത്യവും ദുര്‍ഗ്ഗാദേവിയോട് പ്രാര്‍ത്ഥിച്ചിരുന്നു. അവര്‍ക്ക് ദേവിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്തു. വനവാസം പൂര്‍ത്തിയായപ്പോള്‍ മരപ്പൊത്തിലുണ്ടായിരുന്ന ആയുധങ്ങളെല്ലാം എടുത്ത് ആ മരച്ചുവട്ടില്‍വച്ച് പൂജിച്ചു. വനദുര്‍ഗ്ഗയായും തിന്മകളെ അടക്കി നന്മകള്‍ക്ക് വിജയമേകുന്നവളായും മനസ്സില്‍ കരുതി ഒമ്പത് ദിവസം ദേവിയെ ആരാധിച്ച് ദശമിനാളില്‍ ആയുധങ്ങള്‍ തിരിച്ചെടുത്തു. അവര്‍ നവരാത്രി ദിവസം ആയുധങ്ങള്‍ വച്ച് പൂജിച്ചതിനാല്‍ ആയുധ പൂജ എന്നും അറിയപ്പെട്ടുതുടങ്ങി. നവരാത്രിയെ വിജയനവരാത്രിയെന്നും വന്നിനവരാത്രിയെന്നും ദുര്‍ഗ്ഗാനവരാത്രിയെന്നും വിശേഷിപ്പിക്കാറുണ്ട്. ഈ ആചാരത്തിന്‍റെ  ഭാഗമായിട്ടാണ് ഇന്നും ആയുധപൂജ നടത്തുന്നതും നവരാത്രി ആഘോഷിക്കുന്നതും.
വിജയദശമി:-
ഇന്ത്യയിലും നേപ്പാളിലും ആഘോഷിക്കപ്പെടുന്ന ഒരു ഹൈന്ദവോത്സവമാണ്‌ വിജയദശമി. അസുരരാജാവായിരുന്ന മഹിഷാസുരനെ ദുർഗ്ഗ വധിച്ച ദിവസമാണു വിജയദശമി . ഹിന്ദുക്കളുടെ ഇടയിൽ പ്രചാരമുള്ള ചടങ്ങായ വിദ്യാരംഭം, കേരളത്തിൽ, നവരാത്രി പൂജയുടെ അവസാനദിനമായ വിജയദശമി ദിവസമാണ് നടത്തുന്നത്. (Bengali: বিজয়াদশমী, Kannada: ವಿಜಯದಶಮಿ, Malayalam: വിജയദശമി, Marathi: विजयादशमी, Nepali :विजया दशमी, Tamil: விஜயதசமி, Telugu: విజయదశమి).
ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്‍റെയും ഒരു ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു. ധര്‍മ്മ സംരക്ഷണത്തിന്‍റെയും വിജയത്തിന്‍റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്. നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്ധവിജയ കഥകള്‍ ദേവീ ഭാഗവതത്തിലും മാര്‍ക്കണ്ഠേയ പുരാണത്തിലും പറയുന്നുണ്ട്. മഹിഷാസുരന്‍, ചണ്ഡാസുരന്‍, രക്തബീജന്‍, ശുഭനിശുംഭന്മാര്‍, ധൂമ്രലോചനന്‍, മുണ്ഡാസുരന്‍ എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില്‍ നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിന് കാരണമായത്. നവരാത്രങ്ങളിലെ പൂജകളെ നവരാത്രി പുജയെന്നും സരസ്വതീ പൂജയെന്നും ദുര്‍ഗാപൂജയെന്നും ലക്ഷ്മീപൂജയെന്നും വിശേഷിപ്പിക്കാറുണ്ട്‌. ശരത്കാലത്തിലെ ഈ ഒമ്പതു ദിവസങ്ങളിലും ഭാരതീയര്‍ വ്രതാനുഷ്ഠാനങ്ങള്‍കൊണ്ട്‌ ശാരീരികവും മാനസികവുമായ പവിത്രത കൈവരിച്ച്‌ സൃഷ്ടിയുടെ ആദിശക്തിയായ പരാശക്തിയെ ആരാധിക്കുന്ന ദിവസങ്ങളാണ്‌ ശരവന്നരാത്രി പൂജയെന്നത്‌. ബ്രഹ്മാവിഷ്ണുമഹേശ്വര സ്വരൂപങ്ങളായ സൃഷ്ടിസ്ഥിതി സംഹാര പ്രവൃത്തികള്‍പോലും ആ ആദിപരാശക്തിയുടെ മായാലീലകളായിട്ടാണ്‌ സനാതനധര്‍മത്തിലുള്ള അടിയുറച്ച വിശ്വാസം. ആദിപരാശക്തിയുടെ തന്നെ മൂന്ന്‌ രൂപങ്ങളായി ദുര്‍ഗാ, ലക്ഷ്മി, സരസ്വതി എന്ന രൂപത്തില്‍ പരാശക്തിയെ നാം ആരാധിക്കുന്നു. ആദ്യത്തെ മൂന്നു ദിവസങ്ങളില്‍ ശാരീരികവും മാനസികവുമായ തിന്മകളെ ആസുരിക ശക്തികളെ നിഗ്രഹിച്ച്‌ മനസിനെ പവിത്രമാക്കി, ഐഹികവും പാരലൗകികവുമായ സകലഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന ലക്ഷ്മീ ദേവിയെ ആരാധിച്ചതിനുശേഷം സകലവിദ്യാസ്വരൂപിണിയായ ബ്രഹ്മവിദ്യാ സ്വരൂപിണിയായ സകലകലകളുടെയും അധിഷ്ഠാന ദേവതയായ സരസ്വതീ ദേവിയെ ആരാധിച്ച്‌ പൂജിച്ച്‌ സ്തുതിച്ച്‌ ആദിപരാശക്തിയുടെ ദുര്‍ഗാലക്ഷ്മീ സരസ്വതി എന്നീ മൂന്ന്‌ സ്വരൂപങ്ങളുടെ വിജയയാത്രയായി വിജയദശമി എന്ന്‌ പത്താമത്തെ ദിവസത്തെ ആഘോഷിക്കുകയാണ്‌ ചെയ്യുന്നത്‌.
ആദി പരാശക്തിയുടെ ഈ മൂന്നു രൂപങ്ങളില്‍ ദുര്‍ഗയെ പര്‍വത രാജനായ ഹിമവാന്‍റെ  പുത്രി പാര്‍വതി ദേവിയായിട്ടാണ്‌ സങ്കല്‍പ്പിച്ചിട്ടുള്ളത്‌. മഹാലക്ഷ്മീ സ്വരൂപമായ പരാശക്തിയുടെ സ്വരൂപം ക്ഷീരസാഗരം മഥനത്തില്‍നിന്നും ജനിച്ച ലക്ഷ്മീ ദേവിയായിട്ട്‌ സങ്കല്‍പ്പിക്കുന്നു. ഭൃഗുമഹര്‍ഷിയുടെയും കാത്യായന മഹര്‍ഷിയുടെയും പുത്രിയായിട്ട്‌ ജനിച്ച സരസ്വതീ ദേവി സകല കലകളുടെയും അധിഷ്ഠാന ദേവതയാണ്‌. അതുകൊണ്ട്‌ ദേവി സരസ്വതി ഭാര്‍ഗവിയെന്നും കാത്യായനി എന്നും പ്രസിദ്ധങ്ങളാണ്‌. ഇപ്രകാരം പര്‍വത രാജപുത്രിയായ ദുര്‍ഗ മലൈമകളും, സാഗരത്തിലെ തിരമാലകളില്‍ നിന്നുത്ഭവിച്ച ലക്ഷ്മീദേവി അലൈമകളും സകലകലകളുടെയും അധിഷ്ഠാന ദേവതയായ സരസ്വതി ദേവി. കലൈമകളും എന്ന രൂപത്തില്‍ തമിഴ്സാഹിത്യത്തില്‍ സ്തുതിച്ച്‌ ആരാധിച്ചുവരുന്നുണ്ട്‌. നവരാത്രിയിലെ നായികമാരായി മലൈമകളായ ദുര്‍ഗാദേവിയും അലൈമകളായ ലക്ഷ്മീദേവിയും കലൈമകളായ സരസ്വതിദേവിയും മുമ്മൂന്നു ദിവസങ്ങളായി ഭാരതത്തില്‍ പൂജിച്ച്‌ സ്തുതിച്ച്‌ ആരാധിക്കപ്പെടുന്നുവെന്നുള്ളതാണ്‌ നവരാത്രി സവിശേഷത.

അക്ഷരപൂജയിലൂടെ അറിവിനെയും ആയുധ പൂജയുലൂടെ പ്രവൃത്തിയെയും കച്ഛപി കലകളെയും ഉപാസിക്കുകയാണ്. അറിവില്ലായ്മയുടെ പര്യായമായ മഹിഷാസുരനെ വധിച്ച് അറിവിന്‍റെ ദേവതയായ ആദിപരാശക്തി വിജയിച്ച ദിനമാണ് വിജയദശമി എന്നാണ് വിശ്വാസം. ആദിപരാശക്തിയായ ദേവിയെ ആദ്യത്തെ മൂന്നു നാളുകളിൽ തമോഗുണയായ ദുർഗ്ഗാരൂപത്തിലും അടുത്ത മൂന്നു നാളുകളിൽ രജോഗുണയായ മഹാലക്ഷ്മി രൂപത്തിലും അവസാന മൂന്നു നാളുകളിൽ സത്വഗുണയായ സരസ്വതീ രൂപത്തിലുമാണ് പൂജിക്കുന്നത്. ദേവീ പൂജയാണ് നവരാത്രി പൂജയിൽ പ്രധാനം. ദേവിയുടെ ഒമ്പതു ഭാവങ്ങളെ - ദുർഗ, ഭദ്രകാളി, അംബ, അന്നപൂർണ, സർവ്വമംഗള, ഭൈരവി, ചന്ദ്രിക, ലളിത, ഭവാനി- ആരാധിക്കുന്നു. മഹാനവമി നാളിൽ ആയുധങ്ങൾ ദേവിയ്ക്കു മുന്നിൽ പൂജയ്ക്കു വയ്ക്കുന്നത് കർമ്മ മാർഗത്തിൽ ദേവീപ്രീതി നേടുന്നതിനായാണ്. ആ ദിനത്തിൽ പ്രവർത്തികളൊന്നും ചെയ്യാതെ ഉപകരണളെയും ദേവിയ്ക്കു മുന്നിൽ പൂജ വയ്ക്കുന്നു. കേരളത്തിൽ നവരാത്രി ഉത്‌സവം പൂജാ ഉത്‌സവമാണ്. നവരാത്രിയ്ക്കു ഒടുവിലത്തെ ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നിവയ്ക്കാണ് കൂടുതൽ പ്രാധാന്യം. ദുർഗ്ഗാഷ്ടമി നാളിൽ വൈകിട്ട് ഗ്രന്ഥങ്ങൾ പൂജയ്ക്കു വയ്ക്കും. വിജയദശമിയ്ക്ക് പൂജയെടുപ്പും വിദ്യാരംഭവും നടത്തും. ദുർഗ്ഗാഷ്ടമിക്ക് സരസ്വതി വിഗ്രഹമോ ചിത്രമോ വച്ച് അതിനു മുന്നിലാണ് ഗ്രന്ഥങ്ങൾ പൂജയ്ക്കു വയ്‌ക്കേണ്ടത്. അന്ന് സന്ധ്യാപൂജയും മഹാനവമിയ്ക്ക് ത്രികാലപൂജയും വിജയദശമിയ്ക്ക് പ്രഭാതപൂജയും വേണം. പൂജവയ്പു കഴിഞ്ഞ് പൂജയെടുക്കും വരെ എഴുത്തും വായനയും പാടില്ല. വിജയദശമി നാളിൽ രാവിലെ മണലിലോ അരിയിലോ അക്ഷരങ്ങൾ എഴുതി വേണംവിദ്യാരംഭം കുറിക്കാൻ. നവരാത്രി വ്രതം അനുഷ്ടിക്കുന്നത് ശരീരത്തിനും മനസിനും ബുദ്ധിയ്ക്കും ഗുണകരമാണെന്നാണ് വിശ്വാസം. വെളുപ്പിന് കുളിച്ച് ശുഭ്രവസ്ത്രം ധരിച്ച് ദേവീപൂജയും ക്ഷേത്രദർശനവും നടത്തണം. മത്‌സ്യ-മാംസാഹാരങ്ങൾ വർജ്യം. തലേനാൾ ഉണ്ടാക്കിയ ഭക്ഷണങ്ങളും കഴിക്കരുത്. അരി ആഹാരം ഒരു നേരമേ പാടുള്ളു. രാത്രി ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കുക, അതല്ലെങ്കിൽ ലഘു ഭക്ഷണം മാത്രം കഴിക്കുക. മാനസികമായും ശാരീരികമായും ശുദ്ധി പുലർത്തുകയും വേണം.
പൂജ വെയ്പ്പ്, വിദ്യാരംഭം-: ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍:
കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിക്കുന്ന ദിവസമാണ് വിജയദശമി. ഈ ദിവസം മുഹൂര്‍ത്തഗണനം നടത്താതെയും മറ്റ് ദിവസങ്ങളില്‍ മുഹൂര്‍ത്തഗണനം നടത്തിയും വിദ്യാരംഭം നടത്താവുന്നതാകുന്നു.
ദേവീപൂജയ്ക്ക് ശേഷം മുന്നിലെ താമ്പാളത്തില്‍ നിറച്ച അരിയില്‍ കുഞ്ഞിന്‍റെ വിരല്‍പിടിച്ച് "ഹരിശ്രീഗണപതയെനമ:" എന്നും സ്വര്‍ണ്ണമോതിരം കൊണ്ട് നാവില്‍ "ഓം" എന്നും എഴുതുന്നതാണ് വിദ്യാരംഭം.
മദ്യപന്മാരെക്കൊണ്ടും, അടുത്തറിയാത്തവരെക്കൊണ്ടും, മോശം സ്വഭാവക്കാരെക്കൊണ്ടും, കുഞ്ഞിന്‍റെ നക്ഷത്രക്കൂറിന്‍റെ ആറിലോ എട്ടിലോ കൂറ് വരുന്ന നക്ഷത്രക്കാരെക്കൊണ്ടും വിദ്യാരംഭം കുറിപ്പിക്കരുത് (എഴുതിക്കാനിരിക്കുന്ന ഗുരുവിന്‍റെ നക്ഷത്രം ചോദിക്കുകയെന്നത് പ്രായോഗികവും മര്യാദയില്ലാത്തതും ആകയാല്‍ ഇത് അവഗണിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു)
കന്നിമാസത്തിലെ ശുക്ലപക്ഷ (വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം) ദശമിതിഥി, സൂര്യോദയ സമയം മുതല്‍ ആറുനാഴികയോ അതില്‍ കൂടുതലോ എന്നാണോ ഉണ്ടായിരിക്കുന്നത് ആ ദിവസമാണ് വിജയദശമി. ഇങ്ങനെ വരുന്ന വിജയദശമി ഏതൊരാള്‍ക്കും വിദ്യാരംഭത്തിന് ഉത്തമം ആകുന്നു. എന്നാല്‍ ഇങ്ങനെ ആറുനാഴിക ദശമിതിഥി ലഭിക്കുന്നില്ലെങ്കില്‍ അതിന്‍റെ തലേദിവസമായിരിക്കും വിജയദശമി. ചില വര്‍ഷങ്ങളില്‍ വിജയദശമി വരുന്നത് അടുത്ത മാസത്തിലുമാകാം. കഴിഞ്ഞ വര്‍ഷത്തെ (2015) വിജയദശമി തുലാം മാസത്തിലായിരുന്നു.
മൂന്നാംവയസ്സും ആറാംവയസ്സും മാത്രമാണ് വിദ്യാരംഭത്തിന് പറഞ്ഞിട്ടുള്ളത് (മൂന്ന്‍ വയസ്സ് പൂര്‍ത്തിയായിക്കഴിഞ്ഞ് നാലിന് അകം വിദ്യാരംഭം നടത്തുന്നതായിരിക്കും ശുഭപ്രദം. മൂന്ന്‍ വയസ്സ് പൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങള്‍ക്ക് എന്തറിയാം!!) രണ്ടര വയസ്സ് കഴിഞ്ഞാല്‍ ശുഭമുഹൂര്‍ത്തത്തില്‍ വിദ്യാരംഭം നടത്താമെന്നും വാദിക്കുന്ന ചില ആചാര്യന്മാരുമുണ്ട്‌.
വരദയും കാമരൂപിണിയുമായ സരസ്വതിയെ പ്രീതിപ്പെടുത്തുന്നത് വിദ്യാലാഭം കാംക്ഷിക്കുന്നവര്‍ക്ക് അത്യന്താപേക്ഷിതമാകുന്നു. വിദ്യാദേവതയായ സരസ്വതിയെ പ്രീതിപ്പെടുത്തുന്നത് എപ്പോഴും അത്യുത്തമം ആയിരിക്കും. നമ്മിലെ സാംസ്ക്കാരികബോധത്തിന് അടിത്തറയിടുന്നത് സരസ്വതീ ഉപാസനയിലൂടെയാകുന്നു.
സരസ്വതീക്ഷേത്രങ്ങള്‍, ഗണപതിക്ഷേത്രങ്ങള്‍, ഗണപതിഹോമം നടത്തുന്ന ക്ഷേത്രങ്ങള്‍, ദക്ഷിണാമൂര്‍ത്തിസങ്കല്പമുള്ള ക്ഷേത്രങ്ങള്‍, സരസ്വതീപൂജകളും ദക്ഷിണാമൂര്‍ത്തിപൂജകളും കൊണ്ട് പ്രസാദിച്ചുനില്‍ക്കുന്ന ഏതൊരു ക്ഷേത്രവും, സരസ്വതീകടാക്ഷമുള്ള ആചാര്യനോ ഗുരുതുല്യനോ പിതാവോ പിതാമഹനോ അമ്മാവനോ വിദ്യാരംഭം നല്‍കാന്‍ അര്‍ഹതയുള്ളവരാണ്.
വിദ്യാരംഭം കുറിയ്ക്കാനായി മാത്രം തയ്യാറാക്കിയ ചില ഓഫീസ്സ്, ആഡിറ്റോറിയങ്ങള്‍ എന്നിവ തീര്‍ച്ചയായും ഒഴിവാക്കുകതന്നെ ചെയ്യണം. നിത്യപൂജയുള്ളതും പരമപവിത്രവുമായ ക്ഷേത്രത്തില്‍ ചെയ്യുന്ന കര്‍മ്മഫലങ്ങളൊന്നും മറ്റെവിടെയും ലഭിക്കില്ലെന്ന് മനസ്സിലാക്കണം.
മന്ത്രോച്ചാരണങ്ങള്‍ കൊണ്ട് മുഖരിതമായ ക്ഷേത്രാങ്കണത്തില്‍ വെച്ച് നടത്തുന്ന ഒരു ശുഭകര്‍മ്മം അത്യുത്തമം ആയിരിക്കും.
പൂജവെയ്പ്പ്, പൂജയെടുപ്പ്, വിദ്യാരംഭം:-

ഈ വര്‍ഷത്തെ പൂജവെയ്പ്പ് 09-10-2016, ഞായറാഴ്ച (കന്നി 23) ന് വൈകുന്നേരം ക്ഷേത്രം തുറക്കുന്ന സമയം മുതല്‍ പൂജവെക്കാം. കാരണം, വൈകിട്ട് അഷ്ടമിതിഥി വരുന്ന ദിവസം പൂജവെക്കേണ്ടതാകുന്നു.
എന്നാല്‍ അങ്ങനെ തലേദിവസം വൈകിട്ട് അഷ്ടമിതിഥി ലഭിക്കുന്നില്ലെങ്കില്‍ അതിന് മുമ്പുള്ള ദിവസം പൂജവെക്കാനായി എടുക്കേണ്ടതുമാകുന്നു. കഴിഞ്ഞ വര്‍ഷം അങ്ങനെ സംഭവിച്ചിട്ടുണ്ട്.
പൂജയെടുപ്പ് 11-10-2016 ചൊവ്വാഴ്ച രാവിലെ 8.41 വരെയും തുടര്‍ന്ന്‍ 10.52 മുതല്‍ 11.04am വരെയുള്ള അമൃതഘടികാമുഹൂര്‍ത്തവും തുടര്‍ന്ന്‍ 11.46 മുതല്‍ 12.07 വരെയുള്ള ഒന്നാം അഭിജിത് മുഹൂര്‍ത്തവും തുടര്‍ന്ന്‍ കൃത്യം മദ്ധ്യാഹ്നസഹിതമായ നാല് മിനിട്ട് കഴിഞ്ഞുള്ള രണ്ടാം അഭിജിത് മുഹൂര്‍ത്തമായ 12.11 മുതല്‍ 12.33 വരെയും ശുഭപ്രദം (ഗണനം: കൊല്ലം ജില്ല). ഇതിന് മുമ്പായി വരുന്ന വൃശ്ചികം രാശി ശുഭപ്രദമല്ല. അന്ന് പൂജ വെച്ചിരിക്കുന്ന ക്ഷേത്രത്തില്‍ പൂക്കളുമായെത്തി പൂജയിലും പുഷ്പാഞ്ജലിയിലും പങ്കുകൊണ്ട്, പ്രസാദവും പുസ്തകങ്ങളും യഥാശക്തി ദക്ഷിണ നല്‍കി വാങ്ങണം. തുടര്‍ന്ന് ക്ഷേത്രത്തില്‍ ഇരുന്ന്‍ മണ്ണിലോ അരിയിലോ ഹരി ശ്രീ ഗ ണ പ ത യെ ന മ: അവിഘ്നമസ്തു എന്നും അക്ഷരമാലയും എഴുതണം. സരസ്വതീദേവിയെ ധ്യാനിക്കണം, ഭജിക്കണം. തുടര്‍ന്ന്‍, ദേവിയുടെ അനുവാദവും ആശീര്‍വാദവും വാങ്ങി വീടുകളിലേക്ക്‌ മടങ്ങണം.
വിദ്യാരംഭം ക്ഷേത്രങ്ങളില്‍ നടത്തുന്നവര്‍ക്കും വീടുകളില്‍ ചെയ്യുന്നവര്‍ക്കും ഈ മുഹൂര്‍ത്തം ഉത്തമം ആകുന്നു.
എന്നാല്‍ ക്ഷേത്രങ്ങളില്‍ വിദ്യാരംഭത്തിനുള്ള കുഞ്ഞുങ്ങളുടെ ബാഹുല്യം കാരണം കൃത്യമായ മുഹൂര്‍ത്തം പാലിക്കാന്‍ സാധിക്കുകയില്ല. ക്ഷേത്രമാകയാല്‍ മുഹൂര്‍ത്തദോഷങ്ങള്‍ കാര്യമാക്കേണ്ടതുമില്ല.
സ്വന്തം വീട്ടില്‍ പൂജവെക്കാമോ? വിദ്യാരംഭം കുറിയ്ക്കാമോ?

പൂജാകര്‍മ്മങ്ങള്‍ അറിയുന്നവര്‍ പൂജാമുറിയുണ്ടെങ്കില്‍ ആ പൂജാമുറിയിലും, അല്ലാത്തവര്‍ക്ക് ക്ഷേത്രത്തിലും പൂജവെക്കാം. ക്ഷേത്രത്തില്‍ വിദ്യാരംഭദിവസം വിദ്യാരംഭം നടത്തുമ്പോള്‍ പ്രത്യേകിച്ച് മുഹൂര്‍ത്തം നോക്കേണ്ടതില്ല.
എന്നാല്‍, മറ്റ് ദിവസങ്ങളില്‍ എഴുത്തിന് ഇരുത്തിയാല്‍ മുഹൂര്‍ത്തം നോക്കുകയും ചെയ്യണം. വിദ്യാരംഭ ദിവസമല്ലാതെയുള്ള ഏതൊരുദിവസവും ക്ഷേത്രത്തില്‍ വെച്ചല്ല, വീട്ടില്‍ വെച്ച് നടത്തുന്ന വിദ്യാരംഭത്തിനും മുഹൂര്‍ത്തം നോക്കേണ്ടതാകുന്നു.
മുഹൂര്‍ത്തം: വിദ്യാരംഭം:

വിദ്യാരംഭത്തിന് തിരുവാതിരയും ഊണ്‍നാളുകളായ അശ്വതി, രോഹിണി, മകയിരം, പുണര്‍തം, പൂയം, ഉത്രം, അത്തം, ചിത്തിര, ചോതി, അനിഴം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉതൃട്ടാതി, രേവതി (16 എണ്ണം) എന്നീ നക്ഷത്രങ്ങളിലും വിദ്യാരംഭം നടത്താം. നവമിതിഥിയും കൊള്ളാം.
രാത്രിയെ മൂന്നായി ഭാഗിച്ചാല്‍ അതിന്‍റെ ആദ്യ രണ്ടുഭാഗങ്ങളും, ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം, മീനം എന്നീ രാശികളും, ബുധഗ്രഹത്തിന് മൗഢ്യം ഉള്ളപ്പോഴും, മുഹൂര്‍ത്തരാശിയുടെ അഷ്ടമത്തില്‍ ചൊവ്വ ഉള്ളപ്പോഴും, രണ്ടിലും അഞ്ചിലും പാപന്മാര്‍ ഉള്ളപ്പോഴും, തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശനിയാഴ്ചയും, ജന്മനക്ഷത്രവും വിദ്യാരംഭത്തിന് വര്‍ജ്ജ്യങ്ങളാകുന്നു.
വിദ്യാരംഭത്തിന്‍റെ അടുത്ത ദിവസം സാദ്ധ്യായ ദിവസവും ആയിരിക്കണം.
പ്രസ്തുത മുഹൂര്‍ത്തനിയമപ്രകാരം ഈ വര്‍ഷത്തെ വിദ്യാരംഭം അത്യുത്തമല്ല.
വിദ്യാരംഭത്തിന് ജന്മനക്ഷത്രം കൊള്ളാമോ?:-

ക്ഷേത്രത്തില്‍ വെച്ച്, സകലപൂജാദികര്‍മ്മങ്ങളും ചെയ്തുകൊണ്ടുള്ള വിദ്യാരംഭത്തിന് കുഞ്ഞിന്‍റെ ജന്മനക്ഷത്രം വര്‍ജ്ജ്യമല്ല. ആകയാല്‍ ക്ഷേത്രത്തിലെ ചടങ്ങില്‍ ഈ വര്‍ഷം തിരുവോണം നക്ഷത്രക്കാര്‍ക്കും വിദ്യ ആരംഭിക്കാം.
പൂജാരീതി:

ഒരു പീഠത്തില്‍ പട്ടുവിരിച്ച് ദേവിയുടെ ഒരു ചിത്രം വെക്കണം. അതിനുമുമ്പില്‍ മദ്ധ്യത്തില്‍ അഷ്ടദളവും വശങ്ങളില്‍ വലത് രണ്ട്, ഇടത് രണ്ട് എന്ന രീതിയില്‍ നാല് സ്വസ്തികവും ഇടണം (വ്യത്യസ്ഥമായി ചെയ്യുന്നവരുമുണ്ട്). നടുക്ക് സരസ്വതീദേവിയ്ക്കും, വടക്കുഭാഗത്ത് ഗുരുവിനും വേദവ്യാസനും, തെക്കുഭാഗത്ത് ഗണപതിയ്ക്കും ദക്ഷിണാമൂര്‍ത്തിയ്ക്കും പൂജിക്കണം. പൂജ പൂര്‍ത്തിയായാല്‍ പുസ്തകങ്ങള്‍ പത്മത്തില്‍ സമര്‍പ്പിക്കാം.ക്ഷേത്രങ്ങളില്‍ പൂജവെക്കുന്നവര്‍ രാവിലെയും വൈകിട്ടും ക്ഷേത്രദര്‍ശനവും പ്രാര്‍ത്ഥനകളും നടത്തേണ്ടതാകുന്നു.
ദേവിയുടെ മന്ത്രങ്ങള്‍ അറിയാത്തവര്‍ ഈ ദിവസങ്ങളില്‍ ഗായത്രീമന്ത്രം ജപിക്കുന്നതായിരിക്കും അത്യുത്തമം. 108 വീതം രാവിലെയും വൈകിട്ടും (കുളി കഴിഞ്ഞ്) ഭക്തിയോടെ ഗായത്രീമന്ത്രം ജപിക്കാം. ക്ഷേത്രദര്‍ശനസമയത്തും ജപിക്കാവുന്നതാണ്.
ഗായത്രീമന്ത്രം:

"ഓം ഭൂര്‍ ഭുവ സ്വ:
തത്സവിതുര്‍ വരേണ്യം
ഭര്‍ഗ്ഗോദേവസ്യ ധീമഹി
ധിയോ യോന: പ്രചോദയാത്"
(ഗായത്രീമന്ത്രം വിജയദശമിക്കാലത്ത്‌ മാത്രമല്ല, നിത്യവും ജപിക്കാവുന്ന അതിശക്തമായതും പവിത്രവുമായ മന്ത്രമാകുന്നു. ആകയാല്‍ ഗായത്രീമന്ത്രജപം ശീലമാക്കുന്നത് അത്യുത്തമം ആയിരിക്കും).
സരസ്വതീദേവിയുടെ പ്രാര്‍ത്ഥനാമന്ത്രം:

"സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതു മേ സദാ"
സരസ്വതീദേവിയുടെ മൂലമന്ത്രം:
----------------------
"ഓം സം സരസ്വത്യെ നമ:"
സരസ്വതീഗായത്രി:

"ഓം സരസ്വത്യെ വിദ്മഹേ
ബ്രഹ്മപുത്ര്യെ ധീമഹി
തന്വോ സരസ്വതി: പ്രചോദയാത്"
സരസ്വതീദേവിയുടെ പ്രാര്‍ത്ഥനാമന്ത്രമോ മൂലമന്ത്രമോ ഗായത്രിയോ അല്ലെങ്കില്‍ ഇവയെല്ലാമോ ഭക്തിയോടെ ജപിക്കാവുന്നതാണ്.
വിദ്യാലാഭത്തിനായി സൗന്ദര്യലഹരിയിലെ അതീവ ഫലസിദ്ധിയുള്ള വിദ്യാലാഭമന്ത്രവും ജപിക്കാവുന്നതാണ്. ഈ മന്ത്രം അക്ഷരത്തെറ്റ് വരാതെ ജപിക്കുകയെന്നത് അതീവ ദുഷ്ക്കരമാകയാല്‍ വളരെ ശ്രദ്ധയോടെ മാത്രമേ ഇത് ജപിക്കാന്‍ തയ്യാറാകാവൂ. ക്ഷേത്രങ്ങളിലെ വിദ്യാമന്ത്രാര്‍ച്ചനകള്‍ക്കായി മിക്ക കര്‍മ്മികളും ഉപയോഗിക്കുന്നത് ചുവടെ എഴുതുന്ന ഈ മന്ത്രമാണ്.
വിദ്യാലാഭമന്ത്രം:

"ശിവശ്ശക്തി: കാമ: ക്ഷിതിരഥ രവിശ്ശീതകിരണ:
സ്മരോ ഹംസശ്ശക്രസ്തദനു ച പരാമാരഹരയ:
അമീഹൃല്ലേഖാഭിസ്തിസൃഭിരവസാനേഷു ഘടിതാ
ഭജന്തേ വര്‍ണ്ണാസ്തേ തവ ജനനി നാമാവയവതാം"