2018, സെപ്റ്റംബർ 30, ഞായറാഴ്‌ച

ഉദിനൂർ കൂലോം (കോവിലകം )




ഉദിനൂർ കൂലോം (കോവിലകം )
കാസർഗോഡ് ജില്ലയുടെ തെക്കേ അറ്റത്തുള്ള തൃക്കരിപ്പൂർ പഞ്ചായത്തിനടുത്തു ഉള്ള ഒരു കാർഷിക സാംസ്‌കാരിക ഗ്രാമം ആണ് ഉദിനൂർ, .. ഉദിനൂർ നാടിന്റെ, കാർഷിക, സാംസ്‌കാരിക, ആത്മീയ മേഖലകളിൽ സ്വാധീനം ചെലുത്തിയ ഒരു ക്ഷേത്ര സമുച്ചയം ആണ് ഉദിനൂർ കൂലോം ശ്രീ ക്ഷേത്രപാലക ക്ഷേത്രം.. ക്ഷേത്രപാലകനീശ്വരനും, കാളരാത്രിയമ്മയും ആണ് പ്രധാന ആരാധനാമൂർത്തികൾ.. ക്ഷേത്രത്തിലെ ഏറ്റു മാടത്തിൽ ക്ഷേത്രപാലകനും, തൊട്ടടുത്തുള്ള വലതുഭാഗത്തെ പള്ളിയറയിൽ ഈശ്വരന്റെ മാതാവായ കാളരാത്രി അമ്മ കുടികൊള്ളുന്നു നെടിയിരുപ്പ് സ്വരൂപാധിപൻ സാമൂതിരിയുടെ കുല പരദേവതയായ വളയനാട്ടമ്മ ആണ് കാളരാത്രി എന്ന് ഒരു വാദം ഉണ്ട്,.. ഉദിനൂർ ദേശത്തിന്റെ സ്ഥലനാമ ചരിത്രം അന്വേഷിച്ചാൽ ഉദയനൻ കോലത്തിരിയുടെ നാട് എന്ന വാക്കിൽ നിന്നാണെന്ന് ഒരു പ്രാദേശിക മിത്ത് ഉണ്ട്.. എന്നാൽ ക്ഷേത്രപാലകൻ, തോറ്റതിൽ "പൂർവ്വാചാലത്തിന്മേൽ സൂര്യൻ വന്നുദിച്ചപോലെ രാജ്യത്തിന് നടുവിൽ വന്നു പൂജ്യനായുദയം ചെയ്താൻ അന്നേരം ഉദയഗ്രാമം എന്നായങ്ങാവിടെ നാമം "ക്ഷേത്രപാലകൻ വന്നുദിച്ച ഗ്രാമം എന്നും വാദം ഇതിൽ നിന്നും മനസിലാക്കാം.. ക്ഷേത്രത്തിന്റെ മുന്നിൽ താമരക്കുളം ക്ഷേത്ര സന്ദര്ശകർക് നയനാനുഭവം നൽകുന്നു.. ക്ഷേത്രത്തിന്റെ പ്രധാന പള്ളിയറകൾക്കു പുറത്തു വടക്കു പടിഞ്ഞാറേ കോണിൽ വടക്കേം വാതുക്കൽ ഭഗവതിയുടെ പള്ളിയറയും തെക്കു പടിഞ്ഞാറേ കോണിൽ പാടാർകുളങ്ങര ഭഗവതിയുടെ പള്ളിയറയും തൊട്ടടുത്തു കന്നി കൊട്ടാരവും ഉണ്ട്... ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിൽ ഈശ്വരന്റെ ചങ്ങാതിയായ വേട്ടയ്ക്കൊരുമകൻ ഈശ്വരനും പ്രത്യേകം സ്ഥാനം നൽകിയിരിക്കുന്നു.. പടിഞ്ഞാറേ ഗോപുരത്തിന് പുറത്തു അറബിക്കടലിലേക്ക് നോക്കിയിരിക്കുന്ന യോഗിയുടെ പ്രതിമയും അതിനു വടക്കുഭാഗത്തുള്ള കൊട്ടാരവും പഴമയുടെ നാഴികക്കല്ലുകളാണ്.. പണ്ടത്തെ നാട്ടു ഭരണാധികാരികളായ അള്ളട സ്വരൂപത്തിൽ (അൽ ലോഹല ദേശം ) എട്ടുകുടക്കൽ പ്രഭുക്കൻ മാരിൽ അള്ളോന്റെ (അൽ ലോഹലൻ ) ന്റെ സഹോദരനായ മന്നോന്റെ കോവിലകം ആയിരുന്നു.. അള്ളോൻ മഡിയൻ കോവിലകത്തും ആയിരിന്നു ഭരണം പിന്നീട് നീലേശ്വരം രാജവംശത്തിന്റെ ഉല്പത്തിയൊടെ രാജാവിന്റെ കോവിലകങ്ങൾ ആയിമാറുകയുംകുലപരദേവത ആയ ക്ഷേത്രപാലകന്റെയും കാളരാത്രിയുടെ യും ആരാധനാലയങ്ങളായി മാറി... തോറ്റതിൽ " ഉദിനൂർ, മഡിയൻ പുളിയാക്കാട്ടു നാക്കോല മുക്കാത്തതിൽ മൂന്ന് സ്ഥാനം ".. ഉദിനൂർ കൂലോം, മഡിയൻ കൂലോം, പുളിയാക്കാട്ടു നാക്കോല (മാടത്തിൻകീഴിൽ ക്ഷേത്രപാലക ക്ഷേത്രം പടിഞ്ഞാറ്റം കൊഴുവൽ ).. ഇതിൽ ഉദിനൂർ കൂലോം ആണ് ഈശ്വരന്റെ പ്രഥമ സ്ഥാനം.. "ഒരു നൂറു പത്തു കഴിഞ്ഞ ഏഴാം ആണ്ടിൽ ഗുരു വരൻ ചരിക്കും കന്നി പതിനൊന്നിൽ "(കൊല്ലവർഷം 117) എന്ന് ഉദിനൂരിൽ ഈശ്വരന്റെ ആഗമനത്തെ കുറിച്ചു പൂച്ചക്കാട് ഭഗവതി ക്ഷേത്ര പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്‌.. ക്ഷേത്രത്തിലെ പ്രധാന ഉത്സവും പാട്ടുത്സവമാണ്.. പാട്ടുൽവം കൂടിയാൽ സമീപ ദേശങ്ങളിൽ തെയ്യം, വിവാഹം, കോഴിയറവ്‌ മരം മുറിക്കൽ എന്നിവ നടത്താൻ പാടില്ല... പാട്ടുത്സവത്തിൽ അമ്മയുടെ നടയിൽ ഈശ്വരന്റെയും അമ്മയുടെയും കളങ്ങൾ വരച്ചു തെയ്യമ്പാടി നമ്പ്യാന്മാർ പാട്ട് നടത്തും പുറത്തു തിരുനെല്ലി നായർ, മഡിയൻ നായർ പള്ളിയത്ത് നായർ എന്നിവർ തിരുവായുധം എഴുന്നള്ളിക്കും ഏഴാം പാട്ടാണ് അന്ന് ചെറുവത്തൂർ വീരഭദ്ര ക്ഷേത്രം നട വൈകുന്നേരം നേരത്തെ അടക്കുകയും ക്ഷേത്രേശന്മാർ ദക്ഷ യാഗത്തെ ഓർമിപ്പിക്കുന്ന ചക്കകൊത്തൽ ചടങ്ങിന് വരികയും ചെയ്യുന്നു അന്ന് വീരഭദ്രൻ ചങ്ങാതിയായ ക്ഷേത്രപാലകന്റെ പാട്ടുത്സവം കാണാൻ വരുന്നു എന്നാണ് വിശ്വാസം.. അന്നും നാലാം പാട്ടിനും പയ്യക്കാൽ ക്ഷേത്രത്തിലെ സ്ഥാനികർ മോയോറാട്ടം നടത്തുന്നു.. കളത്തിൽ അരി ചടങ്ങോടെ പാട്ട് സമാപിക്കുന്നു പിന്നീട് തെയ്യ ആചാരക്കാരുടെ അടിമപ്പണം സമർപ്പണം ഈശ്വരന്... ഒരു ദിവസത്തിനു ശേഷം കളിയാട്ടം ആണ്, ക്ഷേത്രപാലകനും കാളരാത്രി അമ്മയ്ക്കും ഇവിടെ കെട്ടിക്കോലം ഇല്ല പ്രസ്തുത ദേവതകളെ കൂലോത്തു് നിന്നും തിരുവായുധം കൊണ്ടുപോയി തങ്കയത്തുള്ള ഉത്തമന്തിൽ മാടത്തിൽ മൂവാണ്ട് കളിയാട്ടത്തിൽ കെട്ടിയടിക്കുന്നുണ്ട്.... കൂലോത്തെ ആകർഷണം പൊതച്ച (കൊതച്ച ) മുടിയും കറുത്ത താടി മീശയും വട്ടക്കണ്ണു മുഖത്തെഴുതി അരിച്ചാന്തു മെയ്യെഴുതി 30 ഓളം പന്നി ചൂട്ടുകളുടെ അകമ്പടിയോടെ പുതിയറമ്പൻ തെയ്യത്തിന്റെ പുറപ്പാട്. വ്രതശുദ്ധിയോടെ ഏഴിമലയിൽ നിന്നും കാൽനടയായി പറിച്ചു കൊണ്ടുവരുന്ന പുഷ്പങ്ങൾ വലിയ വീട് തറവാട്ടിൽ വച്ച് കലശത്തട്ടു അലങ്കരിച്ചു വലിയ ഓട്ടു പാത്രം നിറയെ പടു കള്ളു നിറെച്ചു വാല്യക്കാരുടെ ആർപ്പുവിളിയോടെ കലശംഎഴുന്നള്ളിക്കുന്നു ഈ ചടങ്ങിന് വഴികാട്ടാൻ ആണ് പന്നി ചൂട്ടുകൾ അത് വാല്യക്കാർ വലിയവീട് തറവാട്ടിൽ നിന്നുമാണ് കത്തിച്ചു ആർപ്പൂവിളി കളോടെകൊണ്ടുവരുന്നത് എതിരേൽക്കാൻ പുതിയറമ്പനും മറ്റെവിടെയും കാണാൻ കഴിയാത്ത ഒരു അനുഭവം ആണ് ഇത് . കേളോത് ഒരു മണിയാണി തറവാട്ടിലെ ഒരു വീര സങ്കല്പത്തിലുള്ള തെയ്യം, കാപ്പാട് കഴകത്തിലും, കണ്ണമംഗലത്തിലും ഈ ദേവന് വെള്ളാട്ടം ഉണ്ടെങ്കിലും കൂലോത് തോറ്റമോ വെള്ളാട്ടമോ ഇല്ല.. രാവിലെ മുതൽ പാടാർകുളങ്ങര ഭഗവതി, വിഷ്ണുമൂർത്തി, വടക്കേം വാതുക്കൽ ഭഗവതി എന്നീ തെയ്യങ്ങൾ കെട്ടിയാടുന്ന ഇവിടുത്തെ വിഷ്ണുമൂർത്തിക് വില്ലില്ല, പാടാർകുളങ്ങര ഭഗവതിക് കുരുത്തോല അരമടയും കുത്തു പന്തങ്ങളും ഇല്ല എന്നൊരു പ്രത്യേകത കൂടി ഉണ്ട്... കൂലോം തെയ്യക്കാർക് ആചാരം നൽകുന്ന സ്ഥലം കൂടിയാണ് തെക്കുംകര വേലന്റെ പാലായനത്തോടെ തെക്കുംകരയിൽ രണ്ടാം അവകാശിയായ കൂലോത് പാടാർകുളങ്ങര ഭഗവതി കെട്ടിയാടുന്ന നീലേശ്വരം, കിണാവൂർ ഒന്നാം അവകാശി കിണാവൂർ നേണിക്ക ത്തിന്റെ തറവാട്ടിൽ നിന്നും ഒരു ആചാരക്കാരനെ തെക്കും കരയിലെ വേലൻകുതിരിൽ പാർപ്പിച്ചു ഉദിനൂർ കൂലോത്തും നിന്നും കച്ചും ചുരികയും നൽകി തെക്കുംകര കർണമൂർത്തി എന്ന ആചാര ത്തോടെ ആചാര തെയ്യമായ വടക്കേം വാതുക്കൽ ഭഗവതി കെട്ടിയാടാൻ അധികാരം നൽകി തെക്കും കരയിലെ ഒന്നാം വണ്ണാൻ അവകാശി ആയി മാറ്റുന്നു... സമീപ പ്രദേശത്തെ രാമവില്യം, കണ്ണമംഗലം കഴകങ്ങൾ, തൃക്കരിപ്പൂർ, ചന്തേര മുച്ചിലോട്ടു കാവുകൾ, മുണ്ട്യകൾ, ചീർമക്കാവ്, തുടങ്ങിയ ക്ഷേത്രങ്ങളുടെ നായകസ്ഥാനവും ഈ ക്ഷേത്രങ്ങളിലെ കളിയാട്ടം, പാട്ട് തുടങ്ങിയ ഉത്സവങ്ങൾക്ക് ദീപവും തിരിയും നൽകുന്നത് ഉദിനൂർ കൂലോം ആണ്... പണ്ട് കാലത്തു പല പ്രശ്നങ്ങളും തീർത്തിരുന്നത് കൂലോത് നടയിൽ നിന്നുമാണെന്നു കേട്ടിട്ടുണ്ടാകും.. ഇന്നും ഈ ക്ഷേത്രവും അനുബന്ധ കൊട്ടാരവും ഉദിനൂരും സമീപ പ്രദേശത്തെ ജനതയുടെ ജീവിതത്തിൽ മഹത്തായൊരു സ്ഥാനം അലങ്കരിക്കുന്നു
കടപ്പാട് : Sreesan Uthamanthil