2019, ഏപ്രിൽ 27, ശനിയാഴ്‌ച

ചോറ്റാനിക്കര കീഴ്ക്കാവിലെ വലിയഗുരുതി



ചോറ്റാനിക്കര കീഴ്ക്കാവിലെ വലിയഗുരുതി 


മേൽക്കാവിൽ ദര്ശനം കഴിഞ്ഞു താഴേയ്ക്ക് പടികൾ ഇറങ്ങി ചെന്നാൽ പടിഞ്ഞാട്ടു ദർശനമായി  ചതുർബാഹുക്കളിൽ വാൾ ,വട്ടക,ത്രിശൂലം ,ശംഖ്  എന്നയവയായി ചെമ്പു മേഞ്ഞ ഒരു ചതുരശ്ര ശ്രീകോവിൽ കാണാം. വിലമംഗലത്തു സ്വാമിയാർ ഒരിക്കൽ ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനത്തിനായി എത്തി. കിഴക്കു വശത്തുള്ള കുളത്തിൽ കുളിയ്ക്കാനായി  ഇറങ്ങിയ സ്വാമിയുടെ കൈയിൽ ഏകദേശം ഒരു അടിയോളമുള്ള ഒരു ശിലാ വിഗ്രഹം ലഭിച്ചു ജഗദംബയുടെ രൗദ്രരൂപമുള്ള  ഭദ്രകാളി വിഗ്രഹമായിരുന്നു അത്.  ഈ വിഗ്രഹം അദ്ദേഹം പടിഞ്ഞാറ് ദർശനമായി പ്രതിഷ്ഠിച്ചു .ക്ഷേത്രത്തിന്റെ അടുത്തായി ഒരു കിണർ കാണാം ഇതിലെ ജലമാണ് ഭിഷേകത്തിനും ഗുരുതിയ്ക്കും ഉപയോഗിക്കുന്നത്.
മേൽക്കാവിലെ അത്താഴപൂജയ്ക്കു ശേഷമാണ്  ഇവിടെ എല്ലാ ദിവസവും ഗുരുതി. 12  പാത്രം/ മേൽശാന്തി ചിലപ്പോൾ തന്ത്രിയും ഗുരുതി പൂജ നടത്തും ഉത്സവക്കാലത്ത് ഒഴികെ എല്ലാദിവസവും ഗുരുതി നടക്കും
കീഴ്ക്കാവിലെ ഗുരുതി ഏറെ പ്രസിദ്ധമാണ്  വളരെയധികം ജനങ്ങൾ ഉദ്ദിഷ്ട കാര്യസാധ്യത്തിനായി നടത്തി വരുന്ന പൂജയാണ് ഇത്.

ദുർബാധകൾ ശരീരത്തിനും ,മനസ്സിനും ഉണ്ടായാൽ ഇവിടെ വന്നു 5 ,7 ,11  എന്നിങ്ങനെ ഭജനം നടത്തി വരുന്നു.ചിലർ ഇതിൽ കൂടുതൽ ദിവസം ഭജനമിരിയ്ക്കാറുണ്ട് . വലിയ ഗുരുതി സമയത്ത് വൻ തിരക്കാണ്.
അഭയവര മുദ്രകളോട് കൂടിയ ഭദ്രകാളി പരമശിവന്റെ പുത്രിയായും  സങ്കല്പിക്കപ്പെട്ടിരിക്കുന്നു നമ്മുടെ സങ്കൽപ്പത്തിലുള്ള എല്ലാത്തരം  ഭൂതപ്രേത പിശാചുക്കളും  ശിവന്റെ സൃഷ്ടിയാണ്  ശിവ ശക്തിയിൽനിന്നു ഭൂതമായും   ദാരികാ വധത്തിനു നിയോഗിക്കപ്പെട്ടതുമായ  കൂട്ടാളികളാണിവർ .അപ്പോൾ ഏതു ബാധാഉപദ്രവത്തിനും   കാളിയെ തൃപ്തി പെടുത്തുകയും  അതുവഴി കാളി തന്റെ ഭൂതഗണങ്ങളുടെ  ഉപദ്രവത്തിൽ നിന്ന്  മോക്ഷം നൽകുകയും ചെയ്യും  ഏതു ഔഷധം കഴിച്ചാലും ബാധാഉപദ്രവം ഉള്ളവർക്ക്
സ്വന്തം ഉർജ്ജസ്വലത തിരികെ ലഭിക്കുന്നതല്ല.
ഭൂത പ്രേത ഗണത്തിൽ നിന്നാണ് യക്ഷിയും ഗന്ധർവ്വനും  , ഇവർ  സുന്ദരികളായ യുവതി യുവാക്കളെയാണ് ബാധിക്കുന്നതു. ഗ്രഹദോഷ ബാധകൾ മൂന്നു തരമുണ്ട് .രന്തുകാമൻ,ദേക്തു കാമൻ ,ഹന്തുകാമൻ  എന്നിവയാണ്. ആദ്യത്തെ ബാധ രസിക്കാൻ വരുന്നതും  രണ്ടാമത്തെ ബാധ ഭക്ഷിക്കാൻ വരുന്നതും . ഒന്നും രണ്ടും  ബാധകളെ രസിപ്പിച്ചും ഭക്ഷണപാനീയങ്ങൾ കൊടുത്തു തൃപ്തിപ്പെടുത്തി ഒഴിപ്പിക്കാൻ കഴിയും എന്നാൽ മൂന്നാമത്തെ  ബാധാരോഗം ഉള്ളവന്റെ ജീവനും കൊണ്ടേ പോകാറുള്ളു.  ഏതൊരു മന്ത്രവാദിയാലും ഈ ദോഷഗ്രഹം ഒഴിപ്പിക്കപ്പെടുന്നില്ല. എങ്കിലും ചരകൻ എന്ന ആയുർവേദാചാര്യൻ  പറയുന്നത് മന്ത്രഔഷധമണിമംഗല ബലൂഹപഹാരാദി  കൊണ്ട് എല്ലാ ബാധാഉപദ്രവും മാറ്റാം എന്നാണു
മേൽക്കാവിലെ ശാസ്താവിന്റെ നടയിലും ബാധഉപദ്രവം ഒഴിയാത്ത  ഉഗ്ര ദോഷം ബാധിച്ചവരെ കീഴ്ക്കാവിലമ്മയുടെ നടയിൽ വച്ച് ഭദ്രദീപം തൊട്ടു  സത്യം ചെയ്യിച്ച്   ദേവി നേരിട്ട് ബാധ ഉപദ്രവം ഒഴിപ്പിക്കും  ഗുരുതി നടത്തുമ്പോൾ  ക്ഷേത്രം കുരുത്തോലകൊണ്ടു അലങ്കരിച്ചു കുലവാഴയും ഏഴിലംപാലകൊമ്പും  തീപ്പന്തവും  പൂക്കുലയും  നെല്ല് അരി നാളികേരം  വാഴപ്പോള പതം , ഉണ്ടാക്കി കീഴ്ക്കാവിലമ്മയെ  ശ്രീകോവിലിൽ നിന്ന്  പുറത്തേയ്ക്കു ആവാഹിച്ച് പീഠത്തിൽ ഇരുത്തി നിലവിളക്കു, വാദ്യമേളങ്ങൾ   ഭക്ത ജനങ്ങളുടെ നാമജപം  ഇവതുടരുന്നു ഈ വലിയ ഗുരുതി സമയത്ത് ബാധകൾ ഉറഞ്ഞു തുള്ളുന്നു. ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത  ദേവിയുടെ തിരുനടയിൽ ഉറഞ്ഞു തുള്ളുന്ന രോഗ ബാധിതരാണ്.തുള്ളുന്നതിനിടയിൽ   ദേവിയും ബാധയും തമ്മിലുള്ള സംഭാഷണം ,പിടിവാശിയും  കഴിഞ്ഞു ഒടുവിൽ പരാജയം സമ്മതിച്ചു ബാധ ഒഴിയുന്ന രംഗം  ഈ ക്ഷേത്രത്തിൽ മാത്രം കണ്ടുവരുന്ന പ്രത്യേകതയാണ് .
ബാധയൊഴിയുന്നതിനു മുൻപ് ഭഗവതിയും  ബാധയുമായി പറയുന്ന സംഭാഷണം  ഭക്തരെ അത്ഭുതപ്പെടുത്തുന്നതാണ്  ദേവിയുടെ ചോദ്യവും ബാധയുടെ മറുപടിയും  രോഗിയിൽ നിന്ന്  വ്യത്യസ്ത ശബ്ദത്തിന്റെ സ്വരഭേദ വ്യത്യാസം കൊണ്ട് മനസ്സിലാകും.  അവസാനം ദേവിയുടെ നടയിൽ ബാധ പരാജയം  സമ്മതിച്ചു കത്തിച്ചു വച്ച ഭദ്രദീപത്തിൽ തൊട്ടു ഇനി ഒരിയ്ക്കലും ആരെയും ഉപദ്രവിക്കുകയില്ല  എന്ന് സത്യം ചെയ്തു ഒഴിയുന്ന ബാധകളെ ചന്ദനമുട്ടിയിലും  അല്ലെങ്കിൽ ഇരുമ്പു ആണിയിലോ ബന്ധിച്ചു ക്ഷേത്രത്തിനടുത്തുള്ള  ഏഴിലം പാലമരത്തിൽ  കരിമ്പാആണികൾ  നെറ്റികൊണ്ടും നാളികേരം കൊണ്ടും  തറച്ചു ബാധയെ നാരായണ സമക്ഷത്തിൽ   മോക്ഷ സായൂജ്യത്തിൽ എത്തിയ്ക്കുന്നു.