2019, ഏപ്രിൽ 4, വ്യാഴാഴ്‌ച

പരോക്ഷാർത്ഥവും അപരോക്ഷാർത്ഥവും



പരോക്ഷാർത്ഥവും അപരോക്ഷാർത്ഥവും

"വേദാ ബ്രഹാത്മവിഷയസ്ത്രി-
കാണ്ഡവിഷയാ ഇമേ
പരോക്ഷവാദാ ഋഷയഃ
പരോക്ഷം മമ ച പ്രിയം " (ഭാ, 11.21.35)
""ബ്രഹ്മം തന്നെയാണ് ആത്മാവ് " എന്ന ആദ്ധ്യാത്മിതത്ത്വത്തെ വേദം പരോക്ഷമായി - അസ്പഷ്ടമായി - മൂന്ന് കാണ്ഡങ്ങളിൽ മുനികൾ പറയുന്നു . എനിക്കും (ഭഗവനും) പരോക്ഷം ഇഷ്ടമാണ് . ബ്രഹ്മജ്ഞാനണ് വേദങ്ങളിലെ വിഷയങ്ങളില്‍ എന്തിനാണ് കർമ്മകാണ്ഡം ദേവതാകാണ്ഡം ബ്രഹ്മകാണ്ഡം എന്ന് പ്രത്യേകം പ്രത്യേകം മൂന്നായി ഭാഗിച്ചിരിക്കുന്നത് . അതിനു കാരണം വിഷയതൃഷ്ണ തീരെ നശിക്കാത്തവർ അവിരക്താവസ്ഥയിൽ തന്നെ കർമ്മങ്ങൾ ഉപേക്ഷിച്ച് രണ്ടുമല്ലാത്ത അവസ്ഥയില്‍ ആകാതിരിക്കാൻ അവരുടെ കർമ്മവാസന ധർമ്മനിഷ്ഠകളോടുകൂടി ക്രമീകരിച്ചു നിലനിർത്തുക തന്നെ വേണം . എങ്കില്‍ മാത്രമേ ചിരകാലാനുഷ്ഠാനം കൊണ്ടെങ്കിലും അവർ വിരക്തന്മാരായി ബ്രഹ്മകാണ്ഡവിഷയമായ ജ്ഞാനനിഷ്ഠയ്ക്കധികാരികളായിത്തീരൂ . എന്നാല്‍ വിരക്തന്മാർകട്ടേ ശരിയായ ആന്തരാർത്ഥം അസ്പഷ്ടമല്ല � . അതുകൊണ്ട് രണ്ടു വിധത്തിലുള്ളവരെയും - രക്തന്മാരെയും - വിരക്തന്മാരെയും - ഒരുപോലെ അനുഗ്രഹിക്കാൻ ഋഷികൾ മന്ത്രങ്ങളെ അസ്പഷ്ടമായും സ്പഷ്ടമായും നിബന്ധിച്ചിരിക്കുന്നു . നിഗൂഡാർത്ഥം ഉൾക്കൊള്ളാൻ സാമസർത്ഥ്യമില്ലാത്തവർക്ക് സ്പഷ്ടമായി തോന്നുന്നത് തന്നെ ആരംഭത്തിൽ പ്രയോജനപ്പെടും . അന്തകരണമാലിന്യം അകലുമ്പോൾ നിഗൂഡാർത്ഥം അറിയപ്പെടും .
ഈ സുപ്രധാനതത്ത്വം തന്നെ ശ്രീഭഗവാൻ ഗീതയിൽ " മന്ദാൻ കൃത്സനവിത് ന വിചാലയേത്" ( 3 - 29) എന്ന് സമർത്ഥിക്കുന്നു . ജ്ഞാനതൃഷ്ണ ഉണരാത്തവരെ ജ്ഞാനികൾ എന്ന് സ്വയം അഭിമാനിക്കുന്നവർ ജ്ഞാനോപദേശം ചെയ്ത് അനവസ്ഥരാക്കരുത് എന്ന് താത്പര്യം . വേദമായാലും പുരണങ്ങളായാലും ഗീതയാണെങ്കിലും അതു പഠിക്കുന്നവർക്ക് അവരുടെ വാസനാഗുണനുസൃതമായി പ്രയോജനപ്പെടും .
സാധാരണക്കാരുടെ മനസ്സിൽ ഇപ്പോൾ ഭക്തിയേക്കാൾ ഭയമാണ്.. സ്വന്തം അമ്മയെ വിളിക്കുന്നതിനും ഭയം.. എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയം.. നീയമം കേൾക്കുമ്പോൾ ഭയം.. ഭക്തി ഇപ്പോൾ ഭയമായി മാറിയിരിക്കുന്നു.
ഇവിടെ രസകരമായ ഒരു കാര്യം ഓര്മിപ്പിക്കാം.. ജീവിതത്തിലും ഭക്തിയിലും ഇതു ഉപകാരപ്പെടുമെന്നാണ് എന്റെ വിശ്വാസം. നമ്മുടെ അമ്മമാർ എത്ര വലിയ ഉദ്യോഗസ്ഥ ആയാലും നമ്മുടെ മുന്പിൽ വരുമ്പോ നമ്മുടെ അമ്മ മാത്രമാണ്. നമ്മുടെ അമ്മ ഓഫീസിൽ മറ്റുള്ളവര്ക്ക് ഡയറക്ടറാകും, അല്ലെങ്കിൽ ഓഫീസറായിരിക്കും.. ഉയര്ന്ന ഉദ്യോഗത്തിൽ ഇരിക്കുന്നതാകും. പക്ഷെ നാം വീട്ടിൽ വരുമ്പോ ഈ ഓഫീസറായി ആണോ നമ്മുടെ അമ്മയെ കാണുക.. അല്ലല്ലോ, അവിടെ എന്തുകൊണ്ടാണ് വലിപ്പം നമുക്ക് തോന്നാത്തത് നമ്മുടെ അമ്മയാണ് എന്നുള്ള ഭാവം. നമ്മളിൽ നിന്ന് വ്യത്യസ്തയല്ല നമ്മുടെ അമ്മ, അല്ലെങ്കിൽ സ്വന്തം എന്ന ഭാവം.. ശരിയല്ലെ..അവിടെ അമ്മയോടു ഇടിപിടിക്കാം, വാശിയെടുക്കാം.. തമ്മിതല്ലാം.. അവിടെ ജീവിതത്തിൽ അമ്മ എത്ര ഉയര്ന്നതാണെങ്കിലും നമ്മുടെ വാശിയ്കുമുന്പിൽ എല്ലാം ചിരിച്ചുകൊണ്ട് തന്നെ ചെയ്തു തരുന്നില്ലെ നമ്മുടെ അമ്മ. അപ്പോൾ എന്തിനാണ് ജഗത് സ്വരൂപിണിയായ അമ്മയെ പേടിക്കുന്നത്.. എല്ലാത്തിന്റേയു ആധാരവും സകലസ്നേഹസമ്പന്നയുമായ അമ്മയെ ഭയക്കേണ്ട ആവശ്യമേയില്ല. നാം എത്രവട്ടം ലളിതാസഹസ്രനാമം ജപിക്കുന്നു എന്നതല്ല, എങ്ങിനെ ജപിക്കുന്നു എന്നതാണ് പ്രധാനം. ഒരു നാമം ആണെങ്കിലും ധ്യാനശ്ലോകം മാത്രമാണെങ്കിൽ പോലും ദേവിയെ മനസ്സറിഞ്ഞു വിളിച്ചാൽ മതി..
വിറകുവെട്ടുകാരന്റെ മുന്പിൽ എപ്പോഴും നാമം ജപിക്കുന്ന നാരദൻ പോലും നമസ്കരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എത്രവട്ടം നാം സഹസ്രനാമവും പൂജയും ചെയ്യുന്നു എന്നതല്ല, സ്വന്തം കര്മങ്ങൾ കഴിഞ്ഞ് ഒരു വട്ടമാണെങ്കിൽ പോലും അമ്മയെ മനസ്സറിഞ്ഞ് നമസ്കരിക്കുക. ശരണാഗതി എന്നാണ് പറയുക.. അമ്മയുടെ കയ്യിൽ നാം പിടിക്കുന്നതിന് പകരം അമ്മയുടെ കയ്യിൽ നമ്മുടെ കൈ കൊടുക്കുക. ഒരു പക്ഷെ നമ്മുടെ വിട്ടുപോകുമായിരിക്കും, പക്ഷെ എങ്ങിനെയാണോ നമ്മുടെ അമ്മ നമ്മളെ കൈവിടാത്തത് അതേ പോലെ ഇവിടേയും ജഗത് സ്വരൂപിണിയായ അമ്മയുടെ കൈ നമ്മളെ വിട്ടുപോവില്ല.. മനസ്സിന്റെ ഭാവമാണ് പ്രധാനം, അത് വരുത്തുക. നമ്മുടെ ശുദ്ധമായ മനസ്സാണ് അമ്മയ്കു വേണ്ടത്, അത് കൊടുത്തുകൊണ്ട് ശരണാഗതി ചെയ്യുക..മനസ്സിൽ നിന്ന് ഭയത്തെ മാറ്റുക . ചെയ്യുന്നതെല്ലാം തന്നെ ജഗത് സ്വരൂപിണിയായ അമ്മയ്കായി തന്നെ സമര്പിക്കുക.. ഹരി ഓം..
ഭഗവാൻ എപ്പോഴും ഭഗവാനോടുള്ള പ്രേമത്തിനു മുൻപിൽ തോൽവി സമ്മതിക്കുകയാണ്. ഭക്ത്ന്മാരുടെ മുന്നിൽ തനിക്കെപ്പോഴും തോൽക്കുന്നതാണ് ഇഷ്ടം എന്ന് പലപ്പോഴും പറയാറുള്ളതാണ് . ഗോപികമാരുടെ പ്രേമഭക്തിയെ ഭഗവാൻ പലപ്പോഴും ആദരവോടെ നോക്കിക്കണുന്നത് ശ്രദ്ധിക്കുക. ഭഗവാൻ അവരോട് പറയുന്നു. നിങ്ങൾ ലൗകീകമായ എല്ലാകാര്യങ്ങളും വിസ്മരിച്ച് എന്നെ തന്നെ ഓർത്തിരിയ്ക്കവെ, ഞാൻ കണ്മുന്നിൽ നിന്നു മറഞ്ഞാലും എന്നെ മറന്നുപോവാതെ ഓർത്തുകൊണ്ടിരിയ്ക്കാനായി മറഞ്ഞു നിന്ന് നിങ്ങളെ നോക്കിക്കൊണ്ടിരിയ്ക്കുകയായിരുന്നു. എന്ന്. എത്ര രോമഞ്ചമണിയിയ്ക്കുന്ന അനുഗ്രഹവാക്കുകളാണിവയെന്ന് ഓർക്കുക.
നമ്മുക്ക് ജീവിതത്തിൽ പലപ്പോഴും വരുന്ന കഷ്ട്പ്പാടുകൾ അനുഭവിയ്ക്കുമ്പോഴെല്ലാം ഭഗവാൻ നമ്മളെ നോക്കിക്കൊണ്ടിരിക്കുന്നുതെന്ന് ഉറപ്പായാൽ പിന്നെന്ത് കഷ്ട്പ്പാട്? ഇതുതന്നെ ഭഗവാൻ ഭക്തനു കൊടുക്കുന്ന ഏറ്റവും വലിയ അനുഗ്രഹം ശ്രീകൃഷ്നിൽ ഉറച്ച് പ്രേമം വന്നാലേ ഇങ്ങിനെ അനുഭവിക്കാൻ കഴിയൂ. സാധാരണ ദുഃഖവും കഷ്ട്പാടുകളും വരുമ്പോൾ നമ്മൾ സ്വയം ചോദിക്കാറുള്ളതാണ് ഈശ്വരൻ എന്നെ മറന്നോ ആവോ എന്ന്. ആ ചോദ്യം എത്ര ബാലിശവും അർത്ഥമില്ലാത്തതുമാണെന്ന് ഭഗവാൻ പറയുന്ന വാക്കുകൾ കേട്ടാലെങ്കിലും മനസ്സിലാക്കുക. ഞാൻ നിങ്ങളെ മറഞ്ഞിരുന്ന് അല്ലെങ്കിൽ ഒളിഞ്ഞിരുന്ന് നോക്കുകയായിരുന്നു എന്നതാണ് ഇതിലെ ഏറ്റവും കോരിത്തരിപ്പിക്കുന്ന പ്രസ്താവം..... പ്രേമിക്കുന്നതിലെ ആ ഒളിസേവയുടെ സുഖവും മാധുര്യവും സാധാരണ പ്രേമത്തിൽ പോലും അനുഭവിച്ചിട്ടുള്ളവർക്കറിയാം. അപ്പോൾ ഭഗവാൻ ശ്രീകൃഷ്ണനോടുള്ള പ്രേമത്തിലെ ഒളിസേവയുടെ മാധുര്യം എത്രയെന്ന് പറയാനവില്ല. പ്രണയ പരിഭവത്തിന്റെ വാക്കുകളിൽ , തന്നെ കുട്ട്പ്പെടുത്തരുതെന്നും ഒറ്റപ്പെടുത്തരുതെന്നും അപേക്ഷിക്കുന്ന ഭഗവാന്റെ കുസൃതികണ്ണിലെ ഭാവം എങ്ങനെയാണ് മറക്കാൻ കഴിയുക. ഈ ഒരു ഭാവമല്ലെ വീണ്ടും വീണ്ടും ഗുരുവായുരപ്പനെ തൊഴാൻ നമ്മെ പ്രേരിപ്പിക്കുന്നത് . മഹർഷിമാക്ക്പോലും മനക്കണ്ണിൽ നിന്നുമറഞ്ഞ ഭഗവാനെ കിട്ടാൻ അനവധി കാലം തപസ്സനുഷ്ഠിക്കേണ്ടിവരും . എന്നാൽ നിഷ്കളങ്കളായ ഗോപികമാർക്ക് പ്രേമലഹരിയിൽ ഒന്നിച്ചു പാടിയപാട്ടിൽ കൂടി ഭഗവാനെ പിടിച്ചുകെട്ടാൻ കഴിഞ്ഞു .
ഇതാണ് ആചാരനുഷ്ഠാനങ്ങളോ, കപട ആദർശവാദമോ, പണക്കൊഴുപ്പ് പ്രദർശിപ്പിക്കലോ ഒന്നുമല്ല ഭഗവൽ സമർപ്പണം എന്ന് പറയുന്നത്. വെറും നിസ്വാർത്ഥമായ പ്രേമഭക്തി, കയ്യിൽ ഒന്നുമില്ലെങ്കിലും കൂപ്പുകയ്യുമായി നിറഞ്ഞ മനസ്സോടെ വിളിക്കുന്ന വിളിയിൽ മറുവിളിയുമായി കണ്ണൻ ഓടിയെത്തും.
"നിയമം" എന്നാൽ
*************************
ഒരു വ്യക്തി ജീവിതതിൽ അനുസരിക്കേണ്ടത് എന്താണ് അതാണ് നിയമത്തിൽ വിവരിക്കുന്നത്.
1 - തപസ് :- ശരീരത്തിന്റെ ഉയരത്തിന് അനുസരിച്ച് തൂക്കത്തെ ക്രമീകരിക്കുകയും ആന്തരാവയവങ്ങളുടെയും പേശികളുടെയും ഭാരം ക്രമപ്പെടുത്തുകയും ശക്തി വർദ്ധിപ്പിക്കുന്നതിനായി ചിന്തയെയും മനസ്സിനെയും ശരീരത്തെയും ശുദ്ധീകരിച്ചെടുക്കുകയും ചെയ്യുന്നാതാണ് തപസ്.
2 - ആസ്തിക്യം :- ആചാര്യന്മാരുടെ ജീവിതരിതിയിൽ അടിയുറച്ച് വിശ്വസിക്കുകയും അവർ അനിശാസിക്കുന്ന വിവിധ പ്രമാണങ്ങൾക്കനുസരിച്ച് ജീവിതം നയിക്കുകയും ചെയ്യുന്നതാണ് അസ്തിക്യം.
3 - ഈശ്വരപ്രണിധാനം :- ബ്രഹ്മത്തെ കുറിച്ചുള്ള ചിന്ത മനസ്സിൽ ഉറപ്പിച്ച് പൂർണമായും ബ്രഹ്മത്തിൽ സ്വയം സമർപ്പിക്കുന്നതാണ് ഈശ്വരപ്രണിധാനം.
4 - സ്വാദ്ധ്യായം :- ആദ്ധ്യാത്മീകതയിലേക്ക് നയിക്കുന്നതും ഗുരു ഉപദേശിക്കുന്നതുമായ ഗ്രന്ഥങ്ങൾ പഠിക്കുകയും ഉപദേശിക്കുന്നത് ജപിക്കുകയും ചെയ്യുന്നതാണ് സ്വാദ്ധ്യായം.
5 - സിദ്ധാന്തശ്രവണം :- ആചാര്യന്മാരുടെ അറിവിന്റെ ബഹിർസ്ഫുരണങ്ങളെ ഹൃദയം തുറന്ന് വിനയത്തോടെ ശ്രവിച്ച് യഥാർത്ഥജ്ഞാനം തിരിച്ചറിയുകയാണ് സിദ്ധാന്തശ്രവണം.
6 - ഹ്രീ :- എത്ര ലാഭമുണ്ടായാലും മനഃസാക്ഷിക്കുനിരക്കാത്ത കാര്യങ്ങളിൽ നിന്നും പിന്തിരിയാനുള്ള ലജ്ജയാണ് ഹ്രീ.


7 - ജപം :- ഗുരുദായകമന്ത്രം നിഷ്ഠയോടെ കഴിയുന്നത്ര ഇരുന്ന് ഉരുവിടുന്നാതാണ് ജപം.